പുതിയ നിയമം-ഹെർമ്മൻ ഗുണ്ടർട്ട്-1868
പുതിയ നിയമം-ഹെർമ്മൻ ഗുണ്ടർട്ട്-1868 രചന:, പരിഭാഷകൻ : ഹെർമ്മൻ ഗുണ്ടർട്ട് പുതിയ നിയമം |
New Testament
OF
OUR LORD AND SAVIOUR JESUS CHRIST
TRANSILATED INTO MALAYALAM







നമ്മുടെ
കൎത്താവും രക്ഷിതാവുമായ
യേശുക്രിസ്തുന്റെ
പുതിയ നിയമം
SECOND EDITION
MANGALORE
PUBLISHED BY PFLEIDERER & RIEHM
PRINTED BY PLEBST & STOLZ, BAZEL MISSION PRESS
1868
അദ്ധ്യായങ്ങൾ |
മത്തായി എഴുതിയ സുവിശേഷം |
൧൮ |
മൎക്കൻ " " |
൧൬ |
ലൂക്കാ " " |
൨൪ |
യോഹന്നാൻ " " |
൨൧ |
അപോസ്തലരുടെ പ്രവൃത്തികൾ |
൨൮ |
പൗൽഅപോസ്തലൻ രോമർക്ക് എഴുതിയതു |
൧൬ |
" " കൊരിന്തർക്ക് എഴുതിയ ഒന്നാം ലേഖനം |
൧൬ |
" " രണ്ടാം " |
൧൩ |
" " ഗലാത്യർക്ക് എഴുതിയത് |
൬ |
" " എഫെസ്യർക്ക് എഴുതിയത് |
൬ |
" " ഫിലിപ്പ്യർക്ക് എഴുതിയത് |
ർ |
" " കൊലസ്സർക്ക് എഴുതിയത് |
ർ |
" " തെസ്സലനീക്യർക്ക് എഴുതിയ ഒന്നാം ലേഖനം |
൫ |
" " രണ്ടാം " |
൯ |
" " തിമോത്ഥ്യന്നു എഴുതിയ ഒന്നാം ലേഖനം |
൬ |
" " രണ്ടാം " |
൬ |
" " തീതന്നു എഴുതിയത് |
൯ |
അദ്ധ്യായങ്ങൾ
ഫിലേമോന്നു എഴുതിയ ൧
എബ്രയൎക്കു എഴുതിയ ലേഖനം ൧൩
യോക്കോബ് " " ൫
പേത്രൻ എഴുതിയ
ഒന്നാം ലേഖനം ൫
രണ്ടാം " ൩
യോഹനാൻ എഴുതിയ
ഒന്നാം ലേഖനം ൫
രണ്ടാം " ൧
മൂന്നാം " ൧
യൂദാവിന്റെ " ൧
൩ പ്രവാചന പുസ്തകം.
യോഹനാന്റെ വെളിപ്പാടു ൨൨ [ 11 ]
അബ്രഹാമിന്റെ പുത്രനായ ദാവീദിൻപുത്രനാകുന്ന യേശു ൧ ക്രിസ്തന്റെ ഉല്പത്തി പുസ്തകം.
അബ്രഹാം ഇഛ്ശാക്കെ ജനിപ്പിച്ചു; ഇഛ്ശാക്ക് യാക്കൊ ൨ ബെ ജനിപ്പിച്ചു യാക്കൊബ് യഹൂദാവെയും അവന്റെ സ ഹോദരരെയും ജനിപ്പിച്ചു; യഹൂദാ താമാരിൽ ഫെരെച് ജെര ൩ ഹ് എന്നവരെ ജനിപ്പിച്ചു; ഫെരച് ഹെച്രൊനെ ജനിപ്പി ച്ചു; ഹെച്രൊൻ രാമെ ജനിപ്പിച്ചു; രാം അമ്മിനദാബെ ജനി ൪ പ്പിച്ചു; അമ്മിനദാബ് നഹശ്ശൊനെ ജനിപ്പിച്ചു; നഹശ്ശൊൻ സല്മൊനെ ജനിപ്പിച്ചു; സല്മൊൻ രാഹബിൽ ബൊവജെ ൫ ജനിപ്പിച്ചു; ബൊവജ് രൂഥിൽ ഒബദെ ജനിപ്പിച്ചു; ഒബെദ് ഇശായെ ജനിപ്പിച്ചു; ഇശായി ദാവിദ് രാജാവിനെ ജനിപ്പി ച്ചു. ദാവിദ്‌രാജാവ് ഉറിയ്യാവിൻ ഭാൎയ്യയിൽനിന്നു ശലൊമൊ ൬ വെ ജനിപ്പിച്ചു; സലൊമൊ രഹബ്യാമെ ജനിപ്പിച്ചു; രഹ ൭ ബ്യാം അബിയ്യാവെ ജനിപ്പിച്ചു; അബിയ്യാവ് ആസാവെ ജനിപ്പിച്ചു; ആസാ യൊശഫാത്തെ ജനിപ്പിച്ചു; യൊശഫാ ൮ ത്ത് യൊരാമെ ജനിപ്പിച്ചു; യൊരാം ഉജ്ജിയ്യാവെ ജനിപ്പിച്ചു; ഉജ്ജിയ്യാ യൊഥാമെ ജനിപ്പിച്ചു; യൊഥാം ആഹാജെ ജനിപ്പി ൯ ച്ചു; ആഹാജ് ഹിജക്കിയ്യാവെ ജനിപ്പിച്ചു; ഹിജക്കിയ്യാ മനശ്ശ ൧൦ യെ ജനിപ്പിച്ചു; മനശ്ശെ ആമൊനെ ജനിപ്പിച്ചു; ആമൊൻ യൊശിയ്യാവെ ജനിപ്പിച്ചു; യൊശിയ്യാ യകൊന്യാവെയും അവ ൧൧ [ 12 ]
THE GOSPEL OF MATTHEW.I.
ന്റെ സഹോദരരെയും ബാബെൽ പ്രവാസകാലത്തിൽ ജനിപ്പിച്ചു.ബാബെൽ പ്രവാസത്തിൽ പിന്നെ യകൊന്യാ ശയലിയെലെ ജനിപ്പിച്ചു;ശയലിയെൽ ജരുബാബലെ ജനിപ്പിച്ചു; ജരുബാബൽ അബിഫ്രദെ ജനിപ്പിച്ചു;അബി ഫ്രദ് എല്യക്കിമെ ജനിപ്പിച്ചു;എല്യക്കിം ആജൊരെ ജനിപ്പി ച്ചു: ആജൊർ ചദൊക്കെ ജനിപ്പിച്ചു; ചദൊക്യാകീനെ ജ നിപ്പിച്ചു;യാകീൻ എലിഫ്രെദെ ജനിപ്പിച്ചു;എലിഫ്രെദ് എലാ ജാരെ ജനിപ്പിച്ചു; എലാജാർ മത്താനെ ജനിപ്പിച്ചു; മത്താൻ യാക്കൊബെ ജനിപ്പിച്ചു; യാക്കൊബ് യൊസെഫെ ജനിപ്പി ച്ചു;ക്രിസ്തൻ(അഭിഷിക്തൻ)എന്നുള്ള യേശു ജനിച്ചു വന്ന മറിയെക്ക് അവൻ തന്നെ ഭൎത്താവ്. അബ്രഹാം മുതൽ ദാവിദ് വരെയുള്ള തലമുറകൾ ഒക്കെയും പതിനാലു തലമുറകൾ ആകുന്നു; ദാവിദ് മുതൽ ബാബെൽ പ്രവാസത്തോളവും തലമുറകൾ പതിനാലും; ബാബെൽ പ്രവാസം മുതൽ ക്രിസ്തനോളം തലമുറകൾ പതിനാലുമത്രെ. യേശുക്രിസ്തന്റെ ഉല്പാദനമൊ ഇവ്വണ്ണമായതു:അവന്റെ അമ്മയായ മറിയ യൊസെഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടി വരും മുൻപെ വിശുദ്ധാത്മാവിൽനിന്നു ഗൎഭിണിയായതു കാണായി.അവളുടെ ഭൎത്താവായ യൊസെഫ് നീതിമാനും അവൾക്കു ലോകാപവാദം വരുത്തുവാൻ മനസ്സില്ലാത്തവനും ആകയാൽ, അവളെ ഗൂഡമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.ഇങ്ങിനെ നിനെക്കുംബൊൾ ഇതാ കൎത്താവിൻ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യ്ക്ഷനായി പറഞ്ഞിതു;ദാവിദപുത്രനായ യൊസെഫെ, നിന്റെ ഭാൎയ്യയായ മറിയയെചേൎത്തുകൊൾവാൻ ഭയപ്പെടെണ്ട.കാരണം അവളിൽ ഉല്പാദിതമായതു വി ശുദ്ധത്മാവിൽ നിന്നാകുന്നു; അവൾ പുത്രനെ പ്രസവിക്കും
ആയവൻ സ്വജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പതാകകൊണ്ടു അവനു (യഹൊവ രക്ഷ)യേശുവെന്നപേർ വിളിക്കും. (യശ.7,14)കണ്ടാലും കന്യക ഗൎഭിണിയായി പുത്രനെ പ്രസവിക്കും അവനു ദൈവം നമ്മോടു കൂടെ എന്നൎത്തമുള്ള ഇമ്മാനുവെൽ എന്ന പേർ വിളിക്കും എന്നു കൎത്താവ് പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതു നിവ്രുത്തിയാവാൻ ഇതു ഒക്കെയും സംഭവിച്ചു.എന്നാറെ യൊസെഫ് നിദ്രഉണൎന്നു കൎത്താവിൻ ദൂതൻ നിയോഗിച്ച പ്രകാരം [ 13 ]ചെയ്തു, സ്വഭാൎയ്യയെ ചേൎത്തുകൊണ്ടു: ൨൫ അവൾ ആദ്യ ജാതനായ തന്റെ മകനെ പ്രസവിക്കും വരെ (യൌസെഫ്) അവളെ അറിയാതെ നിന്നു, അവനു യേശു എന്നു പേർ വിളിക്കയും ചെയ്തു.
- മാഗർ യേശുവെ ചെന്നു വന്ദിച്ചതും, (൧൩) ഹെരോദാവിന്റെ ഹിംസ പഴുതിലായതും
൧ ഹെരോദ രാജാവിന്റെ നാളുകളിൽ യേശു യഹൂദയിലെ ബെത്ത്ലെഹമിൽ വെച്ചു ജനിച്ചപ്പോൾ - ഇതാ കിഴക്കുനിന്നു മാഗർ യരുശലെമിൽ എത്തി പറഞ്ഞു: ൨ യഹൂദരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങളല്ലോ അവന്റെ നക്ഷത്രം ഉദിച്ചു കണ്ടിട്ട് അവനെ കുമ്പിടുവാൻ വന്നു. ൩ എന്നത് ഹെരോദ രാജാവു കേട്ടു സകല യെരുശലേമുമായി കലങ്ങിപ്പോയി. ൪ ജനത്തിന്റെ മഹാപുരോഹിതരേയും ശാസ്ത്രികളേയും എല്ലാം വരുത്തി കൂട്ടി ക്രിസ്തൻ എവിടെ ജനിക്കുന്നു എന്ന് അവരൊടു ചോദിച്ചു. ൫ ആയവരും അവനൊടു പറഞ്ഞു യഹൂദയിലെ ബെത്ത്ലഹമിൽ തന്നെ (മിക. ൫, ൧ - ൩). ൬ യഹൂദാദേശത്തിലെ ബെത്ത്ലഹമായുള്ളോവേ! എല്ലാ യഹൂദാതലകളിലും നീ ഒട്ടും ചെറുതായതല്ല; എന്റെ ജനമാകുന്ന ഇസ്രയേലെ മേപ്പാനുള്ള തലവൻ നിങ്കൽനിന്നു പുറപ്പെട്ടു വരുമല്ലോ എന്നു പ്രവാചകനെക്കൊണ്ട് എഴുതിക്കിടക്കുന്നുപോൽ. ൭ എന്നാറെ ഹെരോദാവ് മാഗരെ രഹസ്യമായി വിളിച്ചു നക്ഷത്രം തോന്നിയ കാലത്തെ ആരാഞ്ഞറിഞ്ഞു; ൮ അവരെ ബെത്ത്ലഹമിലേക്ക് അയച്ചു പറഞ്ഞു: നിങ്ങൾ ചെന്നു കുഞ്ഞനെ സൂക്ഷ്മമായി ആരാഞ്ഞു കൊൾവിൻ. കണ്ടാൽ ഉടനെ അവനെ ഞാനും ചെന്നു കുമ്പിടേണ്ടതിന്നു എന്നെ അറിയിപ്പിൻ. ൯ ഇങ്ങിനെ രാജാവ് പറഞ്ഞു കേട്ട് അവർ യാത്രയായാറെ ഇതാ ഉദയത്തിൽ കണ്ട നക്ഷത്രം അവൎക്കു മുമ്പിൽ (കാണായി) കുഞ്ഞൻ ഇരിക്കുന്നതിന്റെ മേല്ഭാഗത്തു നില്ക്കുവോളം നടന്നു പോന്നു. ൧൦ നക്ഷത്രത്തെ കണ്ടിട്ട് അവർ ഏറ്റം മഹാസന്തോഷം സന്തോഷിച്ചു. ൧൧ ആ വീട്ടിൽ ചെന്നു കുഞ്ഞനെ അമ്മയായ മറിയയോടും കൂട കണ്ട് അവനെ കുമ്പിട്ടു വീണു തങ്ങളുടെ നിക്ഷേപ(പാത്ര)ങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും
കാഴ്ച വെക്കുകയും ചെയ്തു. ൧൨ പിന്നെ ഹെരോദാവിൻ അടുക്കെ മടങ്ങി പോകരുത് എന്നു സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ട്, അവർ വേറെ വഴിയായി സ്വദേശത്തേക്കു യാത്രയാകുകയും ചെയ്തു.
൧൩ അവർ പോയ ശേഷം ഇതാ കൎത്താവിൻ ദൂതൻ സ്വപ്നത്തിൽ യോസഫിന് കാണായി പറയുന്നു: നീ എഴുനീറ്റ് കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു മിസ്രയിലേക്ക് മണ്ടിപ്പോയി, ഞാൻ നിണക്ക് ചൊല്ലും വരെ അവിടെ പാൎക്കുക. കാരണം ഹെരോദാ കുഞ്ഞനെ മുടിക്കണം എന്ന വെച്ച് അന്വെഷിപ്പാൻ അടുത്തിരിക്കുന്നു. ൧൪ അവനും എഴുനീറ്റു കുഞ്ഞനേയും അമ്മയേയും രാത്രിയിൽ തന്നെ ചേൎത്തുകൊണ്ടു മിസ്രയിലേക്ക് വാങ്ങി ചെന്നു, ഹേരോദാ തീൎന്നുപോവോളം അവിടെ പാൎത്തു (ഹൊശ. ൧൧, ൧) ൧൫ മിസ്രയിൽനിന്നു എന്മകനെ വിളിച്ചു (വരുത്തി) എന്നു പ്രവാചകനെ കൊണ്ടു കൎത്താവ് മൊഴിഞ്ഞതു നിവൃത്തിയാവാൻ തന്നെ. ൧൬ പിന്നെ ഹെരോദാ മാഗർ തന്നെ തോല്പിച്ച പ്രകാരം കണ്ടു വളരെ കോപിച്ചു, മാഗരോട് ആരാഞ്ഞു ബോധിച്ച കാലം പോലെ രണ്ടുവയസ്സും താഴെയും ഉള്ള കിടാക്കളെ ഒക്കെയും ബെത്ത്ലഹമിലും ആ പ്രദേശത്തിലും എല്ലാം ആളയച്ചു കൊല്ലിക്കയും ചെയ്തു. ൧൭ രാമയിൽ ഒരു ശബ്ദം കേളായി വിലാപവും കരച്ചിലും വലിയ മുറവിളിയും തന്നെ. ൧൮ രാഹേൽ തന്റെ മക്കളെ ചൊല്ലി കരഞ്ഞു. അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ നിന്നു എന്നു യിറമ്മിയ്യാ പ്രവാചകൻ മുഖേന (൩൧, ൧൫) മൊഴിഞ്ഞത് അന്നു നിവൃത്തിയായി. ൧൯ ഹെരോദാ കഴിഞ്ഞപ്പോഴൊ ഇതാ കൎത്താവിൻ ദൂതൻ മിസ്രയിൽ വെച്ച് യോസഫിനു സ്വപ്നത്തിൽ കാണായി: ൨൦ നീ എഴുനീറ്റ് കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു ഇസ്രയേൽ ദേശത്തേക്കു യാത്രയാക. കുഞ്ഞൻറെ പ്രാണനെ അന്വേഷിക്കുന്നവർ മരിച്ചു സത്യം എന്നു പറയുന്നു. ൨൧ അവനും എഴുനീറ്റു കുഞ്ഞനേയും അവന്റെ അമ്മയേയും കൂട്ടിക്കൊണ്ടു ഇസ്രയേൽ ദേശത്തിൽ വന്നു. ൨൨ യഹൂദയിൽ അൎഹെലാവ് പിതാവായ ഹെരോദാവിന്റെ സ്ഥാനത്തിൽ വാഴുന്നതു കേട്ടിട്ട് അവിടെ പോവാൻ ഭയപ്പെട്ടു; സ്വപ്നത്തിൽ അരുളപ്പാട് ഉണ്ടായിട്ടു ഗലീലാദിക്കുകളിൽ മാറി പോയി. ൨൩ നചറത്ത് എന്ന ഊരിൽ ചെന്നു പാൎത്തു,
(യശ. ൧൧, ൧) അവൻ നചറയ്യൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകരാൽ മൊഴിയപ്പെട്ടത് നിവൃത്തിയാവാൻ (സംഗതി വരികയും ചെയ്തു.)
- സ്നാപകനായ യോഹനാൻ, (൧൩) യേശുവിന്റെ അഭിഷേകം [മാ. ൧, ലൂ. ൩, യോ. ൧.]
൧ ആകാലത്തിൽ സ്നാപകനായ യോഹനാൻ ഉദിച്ചു യഹൂദാ മരുഭൂമിയിൽ ഘോഷിച്ചു പറയുന്നിതു: ൨ സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസന്താരപ്പെടുവിൻ; ൩ മരുഭൂമിയിൽ കൂക്കുന്നവന്റെ ശബ്ദമാവിതു: കൎത്താവിന്റെ വഴിയേ നിരത്തി അവന്റെ പാതകളെ നേരെ ആക്കുവിൻ എന്നിപ്രകാരം യശയ്യ പ്രവാചകൻ (൪൦, ൩) ചൊല്ലിയവൻ; ഇവനത്രെ. ൪ പിന്നെ ആ യോഹനാന് ഒട്ടകരോമത്താലെ ഉടുപ്പും അരെക്കു തോൽവാറും ഉണ്ടു; അവന്റെ ആഹാരമോ തുള്ളനും കാട്ടുതേനുമത്രെ. ൫ എന്നാറെ യഹൂദ ഒക്കയും യൎദ്ദൻ ഇരുകരെയും ഉള്ള നാടും എല്ലാം അവന്റെ അടുക്കെ യാത്രയായി, തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞു, ൬ യൎദ്ദനിൽ അവനാൽ സ്നാനം ഏറ്റുകൊണ്ടു; ൭ അവന്റെ സ്നാനത്തിന്നായി പരീശർ ചദൂക്യർ (ഈ മതക്കാർ) പലരും വരുന്നതു കണ്ടാറേ അവൻ അവരോടു പറഞ്ഞു: അണലിസന്തതികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപ്പോകുന്ന പ്രകാരം നിങ്ങൾക്ക് ആർ കാണിച്ചു? ൮ എന്നാൽ മാനസാന്തരത്തിന്നു യോഗ്യമായ ഫലത്തെ ഉണ്ടാക്കുവിൻ. ൯ അബ്രഹാം ഞങ്ങൾക്ക് പിതാവായിട്ടുണ്ടു എന്നുള്ളം കൊണ്ടു പറവാൻ തോന്നരുതെ! അബ്രാഹാമിനു ഈ കല്ലുകളിൽ നിന്നു മക്കളെ പുറപ്പെടീപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൧൦ എങ്കിലും ഇപ്പോൾ തന്നെ കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചു കിടക്കുന്നു, നല്ല ഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു തീയിൽ ഇടപ്പെടുന്നുണ്ടു. ൧൧ ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിലെ സ്നാനം ഏല്പിക്കുന്നുള്ളൂ, എന്റെ പിന്നാലെ വരുന്നവനൊ എന്നെക്കാൾ ഊക്കേറിയവൻ; അവന്റെ ചെരിപ്പുകളെ ചുമപ്പാനും ഞാൻ പാത്രമല്ല. ആയവൻ നിങ്ങളെ വിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. ൧൨ അവനു ചെറുമുറം കയ്യിലുണ്ടായിട്ട്
തന്റെ കളത്തെ തീരെ വെടിപ്പാക്കും തന്റെ കോതമ്പിനെ കളപ്പുരയിൽ കൂട്ടിവെക്കയും പതിരിനെ കെടാത്ത തീയിൽ ചുട്ടുകളകയും ചെയ്യും.
൧൩ അപ്പൊൾ യേശു യോഹനാനാൽ സ്നാനപ്പെടുവാൻ ഗലീലയിൽനിന്നു യൎദ്ദൻകരെ അവന്റെ അടുക്കൽ വരുന്നു. ൧൪ ആയവനെ യോഹനാൻ ചെറുത്തു: നിന്നാൽ സ്നാനപ്പെടുവാൻ എനിക്കു ആവശ്യം ഉണ്ടു, പിന്നെ നീ എന്റെ അടുക്കെ വരുന്നുവോ എന്നു പറഞ്ഞതിന്നു: ൧൫ ഈ ഒരിക്കൽ സമ്മതിക്ക ഇപ്രകാരം സകല നീതിയെയും പൂരിക്കുന്നതത്രേ നമുക്കു ഉചിതമാകുന്നു എന്നുത്തരം പറഞ്ഞാറെ അവനെ സമ്മതിച്ചു. ൧൬ യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കരേറി വന്നപ്പോൾ കണ്ടാലും വാനങ്ങൾ അവനു തുറന്നു. അവൻ ദേവാത്മാവു പ്രാവുപോലെ ഇറങ്ങി അവന്മെൽ വരുന്നതും കണ്ടു. ൧൭ പെട്ടന്നു വാനങ്ങളിൽ നിന്ൻ ഒരു ശബ്ദം: ഇവൻ എന്റെ പ്രിയപുത്രൻ (സങ്കീ. ൨, ൭.) അവങ്കൽ ഞാൻ പ്രസാദിച്ചു (യശ. ൪൨, ൧) എന്നു ഉണ്ടാകയും ചെയ്തു.
- യേശുവിന്റെ പരീക്ഷയും, (൧൨) ഗലീലയിൽ വേലയുടെ ആരംഭവും [മാ. ൧, ലൂ. ൪] (൧൮) നാലു ശിഷ്യരെ വിളിച്ചതു [മാ. ൧. ലൂ. ൫], (൨൩) വേലയുടെ വിവരം.
൧ അപ്പോൾ യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായി ആത്മാവിനാൽ മരുഭൂമിയിൽ മേലൊട്ടു നടത്തപ്പെട്ടു. ൨ ൪൦ പകലും ൪൦ രാവും ഉപവസിച്ച ശേഷം വിശന്നപ്പൊൾ, ൩ പരീക്ഷകൻ അണഞ്ഞു വന്നു: നീ ദൈവപുത്രനാകയാൽ ഈ കല്ലുകൾ അപ്പങ്ങളായി ചമവാൻ ചൊല്ലുക എന്നു പറഞ്ഞു. ൪ അവനും ഉത്തരം പറഞ്ഞിതു (൫ മൊ. ൮, ൩) മനുഷ്യൻ അപ്പത്താൽ തന്നെ അല്ല ദൈവവായൂടെ വരുന്ന സകല വചനത്താലത്രേ ജീവിക്കും എന്ൻ എഴുതിക്കിടക്കുന്നു. ൫ പിന്നെ പിശാച് അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനൊടു പറഞ്ഞു: ൬ നീ ദേവപുത്രനായാൽ താഴോട്ടു ചാടുക (സങ്കീ. ൯൧, ൧൧) നിന്നെ ചൊല്ലി (അവൻ) സ്വദൂതന്മാരൊടു കല്പിക്കും, അവരു നിന്നെ കാലു കല്ലിനൊടു തട്ടാതവണ്ണം കൈകളിൽ താങ്ങിക്കൊള്ളും
എന്ന് എഴുതിക്കിടക്കുന്നുവല്ലൊ. ൭ യേശു അവനൊടു പറഞ്ഞു (൫ മോ. ൬, ൧൬) നിന്റെ ദൈവമായ യഹോവയെ പരീക്ഷിക്കൊല്ലാ എന്നും (കൂടെ) എഴുതിയിരിക്കുന്നു. ൮ പിന്നെയും പിശാച് അവനെ ഏറ്റം ഉയൎന്നമലമെൽ കൂട്ടിക്കൊണ്ടു വെച്ചു ലോകത്തിലെ സൎവ്വരാജ്യങ്ങളെയും അവറ്റിൻ തേജസ്സിനെയും കാണിച്ച് അവനൊടു പറയുന്നു: ൯ ഇവ ഒക്കെയും നിണക്ക് തരാം എന്നെ കുമ്പിട്ടു വീണുവെങ്കിൽ. ൧൦ എന്നാറെ യേശു അവനോടു പറയുന്നു: സാത്താനെ എന്നെ വിട്ടു വാങ്ങി പോക! (൫ മോ. ൬, ൧൩) നിന്റെ ദൈവമായ യഹൊവയെ കുമ്പിട്ട് അവനെ മാത്രം ഉപാസിക്ക എന്ന് എഴുതിയിരിക്കുന്നുവല്ലൊ. ൧൧ അന്നു പിശാച് അവനെ വിട്ടുപോയി പെട്ടന്നു ദൂതന്മാർ എത്തി അവനെ ശുശ്രൂഷിക്കയും ചെയ്തു.
൧൨ യോഹനാൻ തടവിൽ ഏല്പിക്കപ്പെട്ടതു കേട്ടാറെ (യേശു) ഗലീലക്കു വാങ്ങിചെന്നു; ൧൩ നചറത്തെ വിട്ടു ജബുലൂൻ നപൂലി അതിരുകളിൽ കടൽക്കരെയുള്ള കഫൎന്നഹൂമിൽ വന്നു പാൎത്തു. ൧൪ ജബുലൂൻ ദേശവും നപൂലി ദേശവും യൎദ്ദനക്കരെ കടലിന്റെ മാൎഗ്ഗത്തിലും ജാതികളുള്ള ഗലീല തന്നെ. ൧൫ ഇരുട്ടിൽ ഇരിക്കുന്ന ജനം മഹാപ്രകാശത്തെ കണ്ടു. മരണനിഴലിൻ നാട്ടിൽ ഇരിക്കുന്നവൎക്കു വെളിച്ചം ഉദിക്കയും ചെയ്തു, ൧൬ എന്നു യശയ്യാ പ്രവാചകൻ മുഖേന (൮, ൨൩. ൯, ൧.) മൊഴിഞ്ഞതു നിവൃത്തിയാവാൻ സംഗതി വരികയും ചെയ്തു. ൧൭ അന്നു മുതൽ യേശു സ്വൎഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ (൩, ൨) എന്നു ഘോഷിച്ചു പറവാൻ തുടങ്ങി.
൧൮ പിന്നെ ഗലീലിക്കടല്പുറത്തു നടക്കുമ്പൊൾ പെത്രൻ (പാറ) എന്നുപേരുള്ള ശിമോൻ അവന്റെ കൂടപ്പിറന്ന അന്ദ്രെയോ ഇങ്ങനെ രണ്ടു സഹോദരന്മാർ മീൻ പിടിക്കാരായി കടലിൽ വലവീശുന്നതിനെ കണ്ടു. ൧൯ എന്റെ പിന്നാലേ വരുവിൻ എന്നാൽ നിങ്ങളെ മനുഷ്യപിടിക്കാരാക്കാം എന്ന് അവരൊടു പറയുന്നു. ൨൦ ഉടനെ അവർ വലകളെ വിട്ടെച്ചു അവന്റെ പിന്നാലെ നടന്നു. ൨൧ അവിടെ നിന്ന് അപ്പുറം ചെന്നാറെ ജബദിയുടെ മകനായ യാക്കൊബ് അവന്റെ കൂടപ്പിറന്ന യോഹനാൻ ഇങ്ങനെ വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അഛ്ശനായ ജബദിയൊട് ഒന്നിച്ചു തങ്ങളുടെ വലകളെ നന്നാക്കുന്നതു കണ്ടിട്ട് അവരെയും വിളിച്ചു. ൨൨ അവരും ഉടനെ പട
കിനെയും സ്വപിതാവിനെയും വിട്ട് അവനെ പിന്തുടൎന്നു പോന്നു.
൨൩ പിന്നെ യേശു ഗലീലയിൽ ഒക്കയും ചുറ്റിനടന്നു അവരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിൻ സുവിശേഷത്തെ ഘോഷിച്ചും ജനത്തിൽ സകല വ്യാധിയേയും എല്ലാ ഊനത്തെയും പൊറുപ്പിച്ചു കൊണ്ടിരുന്നു. ൨൪ അവന്റെ ശ്രുതി സുറിയ എങ്ങും പരന്നിട്ടു നാനാവ്യാധികളാലും ബാധകളാലും വലയുന്നവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങിനെ ദുസ്ഥന്മാരെ എല്ലാവരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനും അവരെ സ്വസ്ഥമാക്കി. ൨൫ ഗലീല ദശപുരി യരുശലെം യഹൂദ യൎദ്ദന്നക്കരെ എന്നുള്ള ദേശങ്ങളിൽ നിന്നു വളരെ പുരുഷാരങ്ങൾ അവന്റെ വഴിയേ നടക്കയും ചെയ്തു.
- ( -- ൭ അ. മലപ്രസംഗം) ദൈവരാജ്യത്തിലെ സാധുക്കളുടെ ഭാഗ്യവും [ലൂ. ൬, ൨൦.], (൧൩) വൈശിഷ്ട്യവും, (൧൭) ഈ രാജ്യത്തിനാൽ ധൎമ്മശാസ്ത്രത്തിന്നു നിവൃത്തി വരുന്നതു.
൧ പിന്നെ സമൂഹങ്ങളെ കണ്ടാറെ മലമെൽ കരേറി ഇരുന്നു കൊണ്ടപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു വന്നു. ൨ അവനും വായി തുറന്നു അവരെ ഉപദേശിച്ചതാവിത്: ൩ ആത്മാവിൽ ദരിദ്രരായവർ ധന്യർ: സ്വൎഗ്ഗരാജ്യം അവൎക്കുള്ളത് സത്യം. ൪ ഖേദിക്കുന്നവർ ധന്യർ: അവരെല്ലാ ആശ്വസിക്കപ്പെടും. ൫ സൌമ്യതയുള്ളവർ ധന്യർ: അവരെല്ലാ ഭൂമിയെ അടക്കും (സങ്കീ. ൩൭, ൧൧). ൬ നീതിക്കായി വിശന്നുദാഹിക്കുന്നവർ ധന്യർ: അവർ തൃപ്തരാകും. ൭ കനിവുള്ളവർ ധന്യർ: അവൎക്കു കനിവു ലഭിക്കും. ൮ ഹൃദയശുദ്ധിയുള്ളവർ ധന്യർ: അവർ ദൈവത്തെക്കാണും. ൯ സമാധാനം ഉണ്ടാക്കുന്നവർ ധന്യർ: അവർ ദൈവപുത്രർ എന്നു വിളിക്കപ്പെടും. ൧൦ നീതിനിമിത്തം ഹിംസ അനുഭവിച്ചവർ ധന്യർ: സ്വൎഗ്ഗരാജ്യം അവൎക്കുള്ളതു; ൧൧ എന്മൂലം നിങ്ങളെ പഴിച്ചു ഹിംസിച്ചു കളവായി നിങ്ങളെ കൊണ്ട് എല്ലാ തിന്മയും പറഞ്ഞുപോയാൽ നിങ്ങൾ ധാന്യരത്രെ. ൧൨ വാനങ്ങളിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ: നിങ്ങൾക്കു മുമ്പെയുള്ള പ്രവാചകന്മാരെയും അപ്രകാരം തന്നെ ഹിംസിച്ചിട്ടുണ്ടല്ലൊ. ൧൩ നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, ഉപ്പു തന്നെ രസമി
ല്ലാതെപോയാൽ (അതിന്) ഏതിനാൽ രസം കൂട്ടേണ്ടതു? പുറത്തുകളഞ്ഞു മനുഷ്യരെകൊണ്ടു ചവിട്ടിപ്പാനല്ലാതെ മറ്റൊന്നിനും ഇനി കൊള്ളാവതല്ല. ൧൪ നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു, മലമെൽ കിടക്കുന്ന പട്ടണം മറഞ്ഞിരുന്നു കൂടാ. ൧൫ വിളക്കിനെ കത്തിച്ചു പറയിങ്കീഴെ ഇടുവാറുമില്ല തണ്ടിന്മേൽ ഇട്ടാലത്രെ വീട്ടിലുള്ളവൎക്കു എല്ലാം വിളങ്ങുന്നു. ൧൬ അപ്രകാരം നിങ്ങളുടെ വെളിച്ചം മനുഷ്യൎക്കു മുമ്പിൽ വിളങ്ങീട്ടു അവർ നിങ്ങളുടെ നല്ല ക്രിയകളെ കണ്ടു സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവെ മഹത്വീകരിപ്പാൻ സംഗതി വരുത്തുവിൻ.
൧൭ ഞാൻ ധൎമ്മവെപ്പിനെ എങ്കിലും പ്രവാചകരെ എങ്കിലും നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കെണ്ടാ; നീക്കമല്ല, പൂൎത്തിവരുത്തുവാനത്രെ ഞാൻ വന്നതു. ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: സ്വൎഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ ധൎമ്മവെപ്പ് ഒക്കയും ചെയ്തു തീരുവോളവും അതിൽ ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒഴിഞ്ഞു പോകയില്ല. ൧൯ ആകയാൽ ഈ കല്പനകളിൽ ഏറ്റം ചെറുതായിട്ടുള്ളത് ഒന്നിനെ എങ്കിലും ആരാനും നീക്കുകയും മനുഷ്യരെ അപ്രകാരം പഠിപ്പിക്കുകയും ചെയ്താൽ, അവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റം ചെറിയവനെന്നു വിളിക്കപ്പെടും; ആരാനും അവ ചെയ്തു പഠിപ്പിച്ചു എങ്കിൽ സ്വൎഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. ൨൦ എങ്ങനെ എന്നാൽ നിങ്ങളുടെ നീതി, ശാസ്ത്രികൾ പറീശർ എന്നവരുടെതിൽ ഏറെ വഴിഞ്ഞില്ല എങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു (൨ മൊ. ൨൦, ൧൩). നീ കുലചെയ്യരുത് എന്നും, ആരാനും കൊന്നാൽ ന്യായവിധിക്കു ഹേതുവാകും എന്നും പൂൎവ്വന്മാരോടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ! ൨൨ ഞാനോ നിങ്ങളോടു പറയുന്നിതു: തന്റെ സഹോദരനോടു (വെറുതെ) കോപിക്കുന്നവനെല്ലാം ന്യായവിധിക്കു ഹേതുവാകും; സഹോദരനോടു (നിസ്സാര)റക്കാ എന്നു പറഞ്ഞാലൊ (സുനട്രിയം എന്ന) ന്യായാധിപസംഘത്തിന്നു ഹേതുവാകും. ൨൩ അതുകൊണ്ടു നിന്റെ വഴിപാടിനെ ബലിപീഠത്തോട് അടുപ്പിക്കുമ്പോൾ നിന്റെ നേരെ സഹോദരന്നു വല്ലതും ഉണ്ടെന്നു അവിടെ ഓൎമ്മ വന്നാൽ - ൨൪ നിന്റെ വഴിപാടിനെ അങ്ങു ബലിപീഠത്തിൻമുമ്പിൽ ഇട്ടേച്ചു.
ഒന്നാമത് പോയി സഹോദരനോടു നിരന്നു കൊൾക; ൨൫ പിന്നെ വന്നു നിന്റെ വഴിപാടിനെ കഴിക്ക. നിന്റെ പ്രതിയോഗിയോടു വഴിയിൽ വെച്ചിരിക്കുംതോറും അവനോട് ഇണങ്ങുവാൻ വിരയുക. ൨൬ അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപനിലും ന്യായാധിപൻ സേവകനിലും ഏല്പിച്ചിട്ടു നീ തടവിൽ ആക്കപ്പെടും; ഒടുക്കത്തെ കാശു വരയും കൊടുത്തു തീരുവോളം അവിടെനിന്നു പുറത്തു വരികയില്ല; ആമെൻ എന്നു ഞാൻ നിന്നോടു പറയുന്നു. (വ മൊ. ൨൦, ൧൩) ൨൭ നീ വ്യഭിചരിക്കരുത് എന്നു മൊഴിഞ്ഞ പ്രകാരം കേട്ടുവല്ലൊ. ൨൮ ഞാനോ നിങ്ങളോട് പറയുന്നിതു: സ്ത്രീയേ മോഹിക്കെണ്ടതിന്നു നോക്കുന്നവനെല്ലാം ഹൃദയം കൊണ്ട് അവളോടു വ്യഭിചരിച്ചുപോയി. ൨൯ എന്നാൽ നിണക്കു വലങ്കണ്ണ് ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നെടുത്തു തള്ളിക്കളക; നിന്റെ അവയവങ്ങളിൽ ഒന്നു നശിച്ചിട്ടും ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടാഞ്ഞാൽ നിണക്കു പ്രയോജനമത്രെ. ൩൦ പിന്നെ വലങ്കൈ നിണക്ക് ഇടൎച്ച വെരുത്തിയാൽ അതിനെ വെട്ടി തള്ളിക്കളക; നിന്റെ അവയവങ്ങളിൽ ഒന്നു നശിച്ചിട്ടും ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടാഞ്ഞാൽ നിണക്കു പ്രയോജനമത്രെ. (൫ മൊ. ൨൪, ൧) ൩൧ ഒരുവൻ തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്ക് ഉപേക്ഷണച്ചീട്ടു കൊടുക്കുക എന്നു മൊഴിഞ്ഞതും ഉണ്ടല്ലോ. ൩൨ ഞാനൊ നിങ്ങളൊട് പറയുന്നിതു: പുലയാട്ടിന്റെ സംഗതിക്കല്ലാതെ ആരാനും തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവളെ വ്യഭിചരിക്കുമാറാക്കുന്നു; ഉപേക്ഷിച്ചവളെ ആരാനും കെട്ടിയാൽ വ്യഭിചരിക്കുന്നുണ്ടു. ൩൩ പിന്നെ (൩ മൊ. ൧൯, ൧൨) നീ കള്ളസത്യം ചെയ്യരുത് എന്നും (൫ മൊ. ൨൩, ൨൩.) കൎത്താവിനു സത്യം ചെയ്തവറ്റെ നീ ഒപ്പിക്കണം എന്നും പൂൎവ്വന്മാരോടു മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ. ൩൪ ഞാനോ നിങ്ങളോടു പറയുന്നിതു: ഒട്ടും ആണയിടരുത്; സ്വൎഗ്ഗത്താണ അരുത്; ആയതല്ലൊ ദൈവത്തിന്റെ സിംഹാസനം; ഭൂമിയാണയും അരുത്; അത് അവന്റെ പാദങ്ങൾക്ക് പീഠം അത്രെ (യശ. ൬൬, ൧) ൩൫ യരുശലെമാണയും അരുത്; അത് മഹാരാജാവിന്റെ നഗരമല്ലൊ (സങ്കീ. ൪൮, ൩) ൩൬ നിന്തലയാണയും അരുത്; ഒരു രോമത്തെയും കറുപ്പിപ്പാനും വെളുപ്പിപ്പാനും നിണക്ക് കഴിയുന്നില്ലല്ലൊ. ൩൭ നിങ്ങളുടെ വാക്ക് അതെ അതെ എന്നും ഇല്ല ഇല്ല എന്നും ആയിരിക്ക;
ഇവറ്റിനു മീതെയുള്ളതു ദുഷ്ടനിൽ നിന്നാകുന്നു. (൨ മൊ. ൩൮ ൨൧, ൨൪.) കണ്ണിന്നു പകരം കണ്ണും, പല്ലിന്നു പകരം പല്ലും എന്നുമൊഴിഞ്ഞ പ്രകാരം കേട്ടുവല്ലൊ. ൩൯ ഞാനോ നിങ്ങളോടു പറയുന്നിതു: ദുഷ്ടനോട് എതിരിടായ്ക: നിന്നെ വലത്തെ കവിൾക്കു കുമക്കുന്നവനു മറ്റെതിനെയും തിരിച്ചു കൊടുക്ക. ൪൦ നിന്നോടു വ്യവഹരിപ്പാനും നിന്റെ വസ്ത്രത്തെ എടുപ്പാനും ഇഛ്ശിക്കുന്നവനു (വമൊ. ൨൨, ൨൫.) പുതെപ്പിനെയും വിടുക. ൪൧ ഒരു നാഴിക വഴി പോവാൻ (രാജനാമം ചൊല്ലി) നിന്നെ നിൎബ്ബന്ധിക്കുന്നവനോടു രണ്ടും നടക്കുക. ൪൨ നിന്നോടു യാചിക്കുന്നവന്നു കൊടുക്ക, വായിപ്പവാങ്ങുവാൻ ഇഛ്ശിക്കുന്നവനെ വിട്ടു, മാറൊല്ല (൨. മൊ. ൨൨, ൨൫) (൩മൊ. ൧൯, ൧൮.) ൪൩ നിന്റെ കൂട്ടുകാരനെ സ്നേഹിക്ക എന്നും നിന്റെ ശത്രുവെ പകെക്ക എന്നും മൊഴിഞ്ഞ പ്രകാരം നിങ്ങൾ കേട്ടുവല്ലൊ. ൪൪ ഞാനോ നിങ്ങളോട് പറയുന്നിതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ പകെക്കുന്നവരിൽ നന്മചെയ്വിൻ; നിങ്ങളെ വലെക്കുന്നവൎക്കും ഹിംസിക്കുന്നവൎക്കും വേണ്ടി പ്രാൎത്ഥിക്കയും ചെയ്വിൻ. ൪൫ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രനായി വരേണ്ടതിന്നത്രെ, ആയവൻ ദുഷ്ടരിലും നല്ലവരിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരിലും വൎഷിക്കയും അല്ലൊ ചെയ്യുന്നു. ൪൬ എങ്ങിനെ എന്നാൽ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു പ്രതിഫലം ഉള്ളു? ചുങ്കക്കാരും അതു തന്നെ ചെയ്യുന്നില്ലയൊ? ൪൭ പിന്നെ നിങ്ങളുടെ സഹോദരന്മാരെ മാത്രം വന്ദിച്ചാൽ എന്തു അതിശയം ചെയ്യുന്നു? ജാതികളും അവ്വണ്ണം ചെയ്യുന്നില്ലയൊ? ൪൮ ആകയാൽ നിങ്ങളുടെ സ്വൎഗ്ഗീയപിതാവ് തികവുള്ളവനാകപോലെ തികവുള്ളവർ ആയിരിപ്പിൻ.
- ഭിക്ഷദാനം, (൫) പ്രാൎത്ഥന [ലൂ. ൧൧.], (൧൬) ഉപവാസം ഇവറ്റെ ദൈവത്തിനായി ചെയ്യെണ്ടതു, (൧൯) പ്രപഞ്ചസക്തിയും സ്വൎഗ്ഗരാജ്യത്തിലെ ഏകാഗ്രചിന്തയും [ലൂ. ൧൨, ൨൨ ൧൧, ൩൪.].
൧ മനുഷ്യരാൽ കാണപ്പെടെണ്ടതിന്നു നിങ്ങളുടെ നീതിയെ അവൎക്കു മുമ്പാകെ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ! അല്ലാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിൽ നിന്നു നിങ്ങൾക്കു
പ്രതിഫലം ഉണ്ടാകയില്ല. ൨ എന്നാൽ ഭിക്ഷകൊടുക്കുമ്പോൾ വേഷധാരികൾ മനുഷ്യരോടു തേജസ്സു ലഭിപ്പാൻ പള്ളികളിലും വീഥികളിലും ചെയ്യുന്നത് പോലെ നിന്റെ മുമ്പിൽ കാഹളം ഊതൊല്ല; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൩ നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ വലത്തെക്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയാതിരിക്ക. ൪ ഇങ്ങനെ നിന്റെ ഭിക്ഷാദാനം രഹസ്യത്തിൽ ആയിരിക്കുക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യത്തിൽ നിണക്കു പകരം തരും. ൫ പിന്നെ നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ വേഷധാരികളെ പോലെ ആകൊല്ലാ! ആയവർ മനുഷ്യൎക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തിരുക്കോണുകളിലും നിന്നുകൊണ്ടു പ്രാൎത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൬ നീയൊ പ്രാൎത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നുവാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാൎത്ഥിക്ക; രഹസ്യത്തിൽ കാണുന്ന പിതാവ് പരസ്യത്തിൽ നിണക്ക് പകരം തരും. ൭ പിന്നെ നിങ്ങൾ പ്രാൎത്ഥിക്കയിൽ ജാതികളെ പോലെ ജപജല്പനം അരുതു; തങ്ങളുടെ അതിഭാഷണത്താൽ കേൾക്കപ്പെടും എന്ന് അവൎക്കു തോന്നുന്നുവല്ലൊ. ൮ ആകയാൽ അവരോടു തുല്യരാകരുതെ; നിങ്ങൾക്കാവശ്യമുള്ളവ യാചിക്കും മുമ്പെ നിങ്ങളുടെ പിതാവിന്നു ബോധിച്ചുവല്ലൊ. ൯ അതുകൊണ്ട് നിങ്ങൾ ഇവ്വണ്ണം പ്രാൎത്ഥിപ്പിൻ: സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ! നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ. ൧൦ (യശ. ൨൯, ൨൩) നിന്റെ രാജ്യം വരേണമെ, നിന്റെ ഇഷ്ടം സ്വൎഗത്തിലെ പോലെ ഭൂമിയിലും നടക്കേണമെ. ൧൧ ഞങ്ങൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമെ, ൧൨ ഞങ്ങളുടെ കടക്കാൎക്കു ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമെ. ൧൩ ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദോഷത്തിൽനിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ, (൧ നാള. ൨൯, ൧൧) രാജ്യവും ശക്തിയും തേജസ്സും യുഗാദികളും നിണക്കല്ലൊ ആകുന്നു, ആമെൻ. ൧൪ എങ്ങിനെ എന്നാൽ നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചു വിട്ടാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങൾക്കും വിടും. ൧൫ മനുഷ്യൎക്കു പിഴകളെവിടാഞ്ഞാലൊ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ വിടുകയും ഇല്ല.
൧൩ പിന്നെ നിങ്ങൾ ഉപവസിക്കുമ്പോൾ വേഷധാരികളെ പോലെ മുഷിഞ്ഞ മുഖം എടുക്കരുത്; ആയവർ മനുഷ്യൎക്ക് ഉപവാസികൾ എന്ന് വിളങ്ങേണ്ടതിന്നു തങ്ങളുടെ മുഖങ്ങളെ വാട്ടിക്കളയുന്നു; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു : അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൧൭ നീയൊ ഉപവസിക്കയിൽ മനുഷ്യൎക്കല്ല രഹസ്യത്തിലെ നിന്റെ പിതാവിനത്രെ ഉപവാസം തെളിയെണ്ടതിന്നു തലൈക്കു തേച്ചു മുഖം കഴുകിക്കൊൾക. ൧൮ എന്നാൽ രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യത്തിൽ നിണക്കു പകരം നൽകും.
൧൯ പുഴുവും പൂപ്പും കെടുക്കയും കള്ളന്മാർ തുരന്നു കക്കുകയും ചെയ്യുന്ന ഈ ഭൂമിമേൽ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വരൂപിക്കാതെ - ൨൦ പുഴുവും പൂപ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു കക്കാതെയും ഇരിക്കുന്ന സ്വൎഗത്തിലത്രെ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വരൂപിച്ചു കൊൾവിൻ. ൨൧ കാരണം നിങ്ങളുടെ നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും.ശരീരത്തിന്റെ വിളക്കു കണ്ണു തന്നെ; എന്നാൽ നിന്റെ കണ്ണു ഏകാഗ്രമായാൽ നിന്റെ ശരീരം എല്ലാം പ്രകാശിതമായിരിക്കും. ൨൩ നിന്റെ കണ്ണു വിടക്കാകുന്നുവെങ്കിൽ നിന്റെ ശരീരം എല്ലാം അന്ധകാരസ്ഥമായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം തന്നെ ഇരുട്ടായാൽ ആ ഇരുട്ട് എത്ര വലിയത്? ൨൪ രണ്ടു യജമാനന്മാരെ സേവിപ്പാൻ ആൎക്കും കഴിയില്ല; ചെയ്താൽ ഒരുവനെ പകെച്ചു, മറ്റവനെ സ്നേഹിക്കും, അല്ലെങ്കിൽ ഒരുത്തനെ മുറുകെ പിടിച്ചു മറ്റവനെ നിന്ദിക്കും; നിങ്ങൾക്കു ദൈവത്തെയും (ധനമാകുന്ന) മാമൊനെയും സേവിച്ചു കൂടാ. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നിതു : ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളുടെ പ്രാണനായ്ക്കൊണ്ടും, ഏതുടുക്കും എന്നു ശരീരത്തിന്നായും ചിന്തപ്പെടരുതു; ആഹാരത്തെക്കാൾ പ്രാണനും ഉടുപ്പിനെക്കാൾ ശരീരവും ഏറെ വലുതല്ലല്ലോ! വാനത്തിലെ പറജാതികളെ നോക്കുവിൻ! അവ വിതയ്ക്കാതെയും കൊയ്യാതെയും പാണ്ടിശാലകളിൽ കൂട്ടിവെയ്ക്കാതെയും ഇരിക്കുന്നു, എന്നിട്ടും സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവറ്റെ പുലൎത്തുന്നു; അവറ്റിലും നിങ്ങൾ ഏറ്റം വിശേഷമല്ലോ! പിന്നെ ചിന്തപ്പെട്ടാലും തന്റെ ആയുസ്സോട് ഒരു മുളം കൂട്ടിവെപ്പാൻ നിങ്ങളിൽ ആൎക്കു കഴിയും? ശേഷം ഉടുപ്പിനെ ചൊല്ലി ചിന്തപ്പെടുവാൻ എന്തു?
വയലിലെ താമരകൾ വളരുന്ന പ്രകാരം ഗ്രഹിച്ചു കൊൾവിൻ! ൨൯ അവ അദ്ധ്വാനിക്കുന്നില്ല, നൂൽക്കുന്നതും ഇല്ല. ശലൊമൊ തന്റെ സകല തേജസ്സിലും ഇവറ്റിൽ ഒന്നിനോളം അണിഞ്ഞവനല്ല താനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൩൦ എന്നാൽ ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇപ്രകാരം അണിയിച്ചിരിക്കെ, അല്പവിശ്വാസികളെ നിങ്ങളെ എത്ര അധികം! ൩൧ ആകയാൽ നാം ഏതു തിന്നും ഏതു കുടിക്കും ഏതുടുക്കും എന്നു ചിന്തപ്പെടൊല്ല; ൩൨ ഈ വക ഒക്കയും ജാതികൾ അന്വേഷിച്ചു നടക്കുന്നു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇവ എല്ലാം നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നുണ്ടല്ലോ! ൩൩ മുമ്പെ ദൈവത്തിൻറെ രാജ്യത്തെയും അവൻറെ നീതിയെയും അന്വേഷിപ്പിൻ, എന്നാൽ ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും. ൩൪ അതുകൊണ്ടു നാളെക്കായി ചിന്തപ്പെടെണ്ടാ; നാളെത്ത ദിവസം തനിക്കായി ചിന്തിക്കുമല്ലോ! (അതതു) ദിവസത്തിന്നു തന്റെ ദോഷം മതി.
- അന്യരുടെ കുറവിനെ, (൬) വെറുതെ അല്ല വിസ്മരിക്കേണ്ടത് [ലൂ. ൬. ൩൭], (൭) യാചനയാലും [ലൂ. ൧൧, ൯. ], (൧൨ )സത്യപ്രയത്നത്താലും [ലൂ. ൧൩, ൨൪.] ദൈവത്തൊടു ചേരുക, കള്ള ഉപദേഷ്ടാക്കളെ ഒഴിച്ച്, (൨൧) വാക്കല്ല ക്രിയയെ പ്രമാണമാക്കി, (൨൪) കേട്ടതിനെ അനുസരിച്ചു നടക്കെണം [ലൂ. ൬, ൪൩. ]
൧ നിങ്ങൾക്ക് ന്യായവിധി വരാതിരിപ്പാൻ വിധിക്കാതിരിപ്പിൻ! ൨ കാരണം നിങ്ങൾ വിധിക്കുന്ന വിധി തന്നെ നിങ്ങൾക്കും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാലും നിങ്ങൾക്കു അളക്കപ്പെടും. ൩ പിന്നെ നിന്റെ സഹോദരൻറെ കണ്ണിലുള്ള കരടു കാണുന്നതും, നിന്റെ കണ്ണിലെ കോലിനെ കാണാത്തതും എന്തു? അല്ല. ൪ നിന്റെ കണ്ണിൽ ഇതാ കോൽ ഇരിക്കവേ നീ സഹോദരനോടു നില്ലു നിന്റെ കണ്ണിൽ നിന്നു കരടിനെ എടുത്തു കളയട്ടെ എന്നു പറവതു എങ്ങിനെ? ൫ വേഷധാരിയായുള്ളൊവെ! മുമ്പെ നിന്റെ കണ്ണിൽ നിന്നു കരടിനെ കളവാൻ നോക്കാമല്ലോ! ൬ വിശുദ്ധത്തെ നായ്ക്കൾക്കു കൊടുക്കല്ല; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ എറികയും ഒല്ലാ; അതിനെ അവ കാലുകൾ കൊണ്ടു ചവിട്ടി തിരിഞ്ഞു നിങ്ങളെ ചീന്തി കളയാതിരിപ്പാൻ തന്നെ.
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു തരപ്പെടും; അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തും; (യിറ. ൨൯, ൧൨) മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും; ൮ കാരണം യാചിക്കുന്നവനെല്ലാവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും; ൯ പിന്നെയൊ മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആർ ഉള്ളൂ? ൧൦ മീൻ യാചിച്ചാൽ അവനു പാമ്പു കൊടുക്കുമൊ? ൧൧ ആകയാൽ ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നൊടു യാചിക്കുന്നവൎക്കു നന്മകളെ എത്ര അധികം കൊടുക്കും. ൧൨ എന്നതു കൊണ്ടു മനുഷ്യർ നിങ്ങൾക്കു ഏതെല്ലാം ചെയ്യെണം എന്നു നിങ്ങൾ ഇഛ്ശിച്ചാൽ, അപ്രകാരം തന്നെ നിങ്ങളും അവൎക്കു ചെയ്‌വിൻ! ധൎമ്മവും പ്രവാചകരും (ഒക്കത്തക്ക) ഇതത്രെ. ൧൩ ഇടുക്കു വാതിലിലൂടെ ആകാം പൂകുവിൻ! കാരണം നാശത്തിലെക്കു ചെല്ലുന്ന വാതിൽ വീതിയുള്ളതും, വഴി വിശാലവും, അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ൧൪ജീവങ്കലെക്കു ചെല്ലുന്ന വാതിൽ ഹാ! എത്ര ഇടുക്കും, വഴി ഞെരുക്കവും ആകുന്നു; അതിനെ കണ്ടെത്തുന്നവർ ചുരുക്കമത്രെ.
൧൫ ആടുകളുടെ വേഷം പൂണ്ടു നിങ്ങളെ അരികിൽ വന്നാലും അകമെ ഇരെക്കു തേടുന്ന ചെന്നായ്ക്കളായുള്ള കള്ളപ്രവാചകന്മാരിൽ നിന്നു സൂക്ഷിച്ചു കൊൾവിൻ! ൧൬ അവരെ ഫലങ്ങളെക്കൊണ്ടു തിരിച്ചറിയാം; മുള്ളുകളിൽ നിന്ന് മുന്തിരിങ്ങയും, ഈങ്ങകളിൽ നിന്ന് അത്തിപ്പഴങ്ങളും പറിക്കുമമാറുണ്ടൊ? ൧൭ അപ്രകാരം എല്ലാ നല്ലമരവും ശുഭഫലങ്ങളെ ഉണ്ടാക്കുന്നു; വിടക്കു മരമൊ ആകാത്ത ഫലങ്ങളെ ഉണ്ടാക്കുന്നു. ൧൮ നല്ല മരത്തിന്ന് ആകാത്ത ഫലങ്ങളെയും, വിടക്കു മരത്തിന്നു ശുഭഫലങ്ങളെയും തരുവാൻ കഴികയില്ല. ൧൯ ശുഭഫലം തരാത്ത മരം ഒക്കയും വെട്ടപ്പെട്ടു തീയിൽ ഇടപ്പെടും. ൨൦ എന്നതുകൊണ്ടു നിങ്ങൾ അവരെ ഫലങ്ങളെ കൊണ്ടു തിരിച്ചറിയും. ൨൧ എന്നോടു: കൎത്താവെ, കൎത്താവെ എന്നു പറയുന്നവൻഎല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ടത്തെ ചെയ്യുന്നവനത്രെ. ൨൨ കൎത്താവെ, കൎത്താവെ, നിൻ നാമത്താൽ ഞങ്ങൾ പ്രവചിക്കയും നിന്നാമത്താൽ ഭൂതങ്ങളെ ആട്ടുകയും നിന്നാമത്താൽ ഏറിയ ശക്തികളെ പ്രവൃത്തിക്കയും ചെയ്തിട്ടില്ലയോ? എന്നു
൨൩ പലരും ആ നാളിൽ എന്നോടു ചൊല്ലും. അന്നു ഞാൻ അവരോടു: നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല (സങ്കീ. ൬, ൯.) അധൎമ്മം പ്രവൎത്തിക്കുന്നവരയുള്ലോരെ!എന്നോട് അകന്നു പോവിൻ എന്ന് ഏറ്റു പറയും.൨൪ അതുകൊണ്ട് ഈ എന്റെ വചനങ്ങളെ കേട്ടും ചെയ്തും നടക്കുന്നവനെ ഒക്കെയും തന്റെ ഭവനത്തെ പാറമേൽ കെട്ടിയ ബുദ്ധിയുള്ള പുരുഷനോടു ഞാൻ തുല്യനാക്കും. ൨൫ വൻ മഴ ചൊരിഞ്ഞു പുഴകൾ ഒഴുകി കാറ്റുകൾ വീശി ആ ഭവനത്തിൽ അലച്ചു പോയി അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീഴാതെ നിന്നു. ൨൬ ഈ എന്റെ വചനങ്ങളെ കേട്ടും ചെയ്തു പോകാത്തവൻ ഒക്കയും സ്വഭവനത്തെ മണലിൻമേൽ കെട്ടിയ മൂഢപുരുഷനോടു തുല്യനാകും. ൨൭ വൻ മഴ ചൊരിഞ്ഞു പുഴകൾ ഒഴുകി കാറ്റുകൾ വീശി ആ ഭവനത്തിൽ അലച്ചു പോയി അതു വീണു അതിന്റെ വീഴ്ച വലുതായി. ൨൮ ഈ വചനങ്ങളെ യേശു ചൊല്ലി തികച്ചപ്പോൾ സംഭവിച്ചിതു പുരുഷാരങ്ങൾ അവന്റെ ഉപദേശത്തെക്കൊണ്ടു സ്തംഭിച്ചു പോയി. ൨൯ ശാസ്ത്രികളെ പോലെ അല്ലല്ലോ അധികാരമുള്ളവനായിട്ടത്രെ അവൻ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു.
- കുഷ്ടരോഗി [മാ. ൧, ൪൦. ലൂ. ൫, ൧൨.], (൫) ശതാധിപദാസൻ [ലൂ. ൭.], (൧൪) പെരുന്റെ ശ്വശ്രൂ [മാ. ൧, ൨൯. ലൂ. ൪, ൩൮.], (൧൮) ശിഷ്യലക്ഷണം [ലൂ. ൯, ൫൭, (൨൩) കൊടുംകാറ്റിന് ശാന്തി[മാ. ൪, ൩൬. ലൂ. ൮, ൮൩.], (൨൮) ദുൎഭൂതങ്ങളെ നീക്കിയതും [മാ. ൭. ലൂ. ൮.]
൧ അവൻ മലയിൽ നിന്ന് ഇറങ്ങിയതെ വളരെ പുരുഷാരങ്ങൾ അവന്റെ പിന്നാലെ ചെന്നു. ൨ അപ്പോൾ ഇതാ ഒരു കുഷ്ട്ടരോഗി അടുത്തു അവനെ കുമ്പിട്ടു പറഞ്ഞു: കൎത്താവെ, നിനക്കു മനസുണ്ടെങ്ങിൽ എന്നെ ശുദ്ധീകരിപ്പാൻ കഴിയും. ൩ എന്നാറെ യേശു കൈ നീട്ടി അവനെ തൊട്ടു മനസ്സുണ്ട്, ശുദ്ധനാകുക, എന്നു പറഞ്ഞ ഉടനെ കുഷ്ടം മാറി ശുദ്ധി വരികയും ചെയ്തു. ൪ യേശു അവനോടു പറഞ്ഞു. നോക്കു! ആരോടും പറയരുത് അവൎക്കുള്ള സാക്ഷ്യം നിമിത്തം നീ പോയി നിന്നെ തന്നെ പുരോഹിതന് കാണിച്ചു മോശ കല്പിച്ച വഴിപാട് കഴിക്ക.
൫ പിന്നെ അവൻ കഫൎന്നഹൂമിൽ പ്രവേശിച്ചപ്പൊൾ ഒരു ശതാധിപൻ അവനോടടുത്തു അപേക്ഷിച്ചു പറഞ്ഞു: ൬ കൎത്താവെ, എന്റെ ബാല്യക്കാരൻ വാതരോഗിയായി വീട്ടിൽ കിടന്നു ഭയങ്കരമായി പീഡിച്ചിരിക്കുന്നു. ൭ യേശു അവനോടു: ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞതിന്നു - ൮ ശതാധിപൻ ഉത്തരം ചൊല്ലിയതു: കൎത്താവെ, നീ എന്റെ പുരക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു കൊണ്ടത്രെ കല്പിക്ക എന്നാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും. ൯ ഞാനും കൂടെ അധികാരത്തിങ്കീഴുള്ള മനുഷ്യൻ ആകുന്നുവല്ലൊ! ചേവകർ എനിക്കു അടങ്ങുന്നുണ്ടു; (അതിൽ) ഇവനോടു യാത്രയാക എന്നു പറഞ്ഞാൽ യാത്രയാകുന്നു, മറ്റവനൊടു വാ എന്നാൽ വരുന്നു; എന്റെ ദാസനോട് ഇത് ചെയ് എന്നാൽ അവൻ ചെയ്യുന്നു. ൧൦ എന്നതുകേട്ടാറെ യേശു അത്ഭുതപ്പെട്ടു പിഞ്ചെല്ലുന്നവരോടു പറഞ്ഞു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ ഞാൻ കണ്ടിട്ടില്ല. ൧൧ പിന്നെ നിങ്ങളോടു പറയുന്നു: കിഴക്കുനിന്നും പടിഞ്ഞാറ്നിന്നും അനേകർ വന്നു എബ്രഹാം ഇഛ്ശാൿ യാക്കോബ് എന്നവരോടു കൂടെ സ്വൎഗ്ഗരാജ്യത്തിന്റെ പന്തിയിൽ ചേരും. ൧൨ രാജ്യപുത്രന്മാരൊ ഏറ്റം പുറത്തുള്ള ഇരുളിലേക്ക് തള്ളപ്പെടും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൧൩ പിന്നെ ശതാധിപനൊടു: പോക, നിണക്കു വിശ്വസിച്ച പ്രകാരം ഭവിക്കുക എന്നു യേശു പറഞ്ഞു: ആ നാഴികയിൽ തന്നെ ബാല്യക്കാരൻ സൌഖ്യവാനാകയും ചെയ്തു.
൧൪ യേശു പേത്രന്റെ വീട്ടിൽ വന്നാറെ അവന്റെ ഭാൎയ്യയുടെ അമ്മ പനി പിടിച്ചു കിടക്കുന്നത് കണ്ടു. ൧൫ അവളുടെ കയ്യെ പിടിച്ചു; ഉടനെ പനി അവളെ വിട്ടു മാറി അവൾ ഏഴുനീറ്റു അവനെ ശുശ്രൂഷിക്കയും ചെയ്തു. ൧൬ വൈകുന്നേരമായപ്പോൾ പലഭൂതഗ്രസ്തരെയും അവനു കൊണ്ടുവന്നു. അവനും വാക്കു കൊണ്ടു ഭൂതങ്ങളെ പുറത്താക്കി സകല ദുസ്ഥന്മാരെയും സൌഖ്യമാക്കി. ൧൭ താൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യശയ്യ പ്രവാചകനെകൊണ്ടു (൫൩, ൪.) മൊഴിഞ്ഞതിന്നു നിവൃത്തിയാവാൻ (സംഗതി വരികയും ചെയ്തു).
൧൮ പിന്നെ യേശു വളരെ പുരുഷാരങ്ങൾ തന്നെ ചൂഴുന്നതു കണ്ടാറെ അക്കരെ യാത്രയാവാൻ കല്പിച്ചു. ൧൯ അപ്പോൾ ഒരു
ശാസ്ത്രി അവനോട് അണഞ്ഞു: ഗുരോ, നീ എവിടെ പോയാലും ഞാൻ പിഞ്ചെല്ലാം എന്നു പറഞ്ഞു. ൨൦ യേശു അവനോടുരെച്ചു: കുറുനരികൾക്ക് കുഴികളും, വാനത്തിലെ പരാജാതികൾക്ക് പാൎപ്പിടങ്ങളും ഉണ്ടു; മനുഷ്യപുത്രനോ തലചായിപ്പാനും സ്ഥലമില്ല. ൨൧ പിന്നെ ശിഷ്യരിൽ വേറൊരുത്തൻ അവനോടു പറഞ്ഞു: കൎത്താവെ ഞാൻ മുമ്പെ പോയി അഛ്ശനെ കുഴിച്ചിടേണ്ടതിന്ന് അനുവാദം തരിക. ൨൨ അവനോടു യേശു: എന്റെ പിന്നാലെ വാ, മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടാൻ വിടുക എന്നു പറഞ്ഞു. ൨൩ പിന്നെ പടകിൽ കരേറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു. ൨൪ ഉടനെ കണ്ടാലും കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മൂടി ചമവാറായി; അവനോ ഉറങ്ങിയിരിക്കുന്നു. ൨൫ ശിഷ്യന്മാർ അടുത്തു: കൎത്താവെ, രക്ഷിക്ക ഞങ്ങൾ നശിച്ചു പോകുന്നു! എന്ന് അവനെ ഉണൎത്തി, അവനും അവരോടു: ൨൬ അല്പവിശ്വാസികളെ! നിങ്ങൾ ഭീരുക്കളാവാൻ എന്തു? എന്നു ചൊല്ലിയ ശേഷം എഴുനീറ്റു കാറ്റുകളേയും കടലിനേയും ശാസിച്ചു, വലിയ ശാന്തത ഉണ്ടാകയും ചെയ്തു. ൨൭ ആളുകൾ അതിശയിച്ചു പറഞ്ഞു: ഇവൻ എങ്ങിനെയുള്ളവൻ! കാറ്റുകളും കടലും കൂടെ അവനു സ്വാധീനമാകുന്നു പോൽ.
൨൮ അവൻ അക്കരെ എത്തി, ഗിൎഗ്ഗശ്യദേശത്തിൽ വന്നാറെ, രണ്ടുഭൂതഗ്രസ്തർ കല്ലറകളിൽ നിന്നു പുറപ്പെട്ടു അവനെ എതിരേറ്റു; ആയവർ അതികൊടുപ്പമുള്ളവരാകയാൽ ആൎക്കും ആ വഴി നടന്നു കൂടാതെയായി. ൨൯ അവർ ഇതാ കൂക്കി പറഞ്ഞു: ദേവപുത്ര! ഞങ്ങൾക്കും നിണക്കും എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ പീഡിപ്പിക്കുവാൻ ഇവിടെ വന്നുവൊ? ൩൦ (അന്ന്) അവരോട് അകലെ വലിയ പന്നിക്കൂട്ടം മേയുന്നുണ്ടു. ൩൧ പിന്നെ ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കിയാൽ പന്നിക്കൂട്ടത്തിലേക്ക് ചെല്ലുവാൻ അനുവദിക്ക എന്ൻ അപേക്ഷിച്ചാറെ, ൩൨ പോകുവിൻ! അവരോടു പറഞ്ഞു; അവരും പുറപ്പെട്ടു, പന്നിക്കൂട്ടത്തിലേക്ക് ചെന്നു; കണ്ടാലും പന്നിക്കൂട്ടം എല്ലാം ഞെട്ടി കടുനൂക്കത്തൂടെ കടലിൽ പാഞ്ഞു വെള്ളത്തിൽ ചാകയും ചെയ്തു. ൩൩ മേയ്ക്കുന്നവർ പാഞ്ഞു പട്ടണത്തിൽ ചെന്നു, ഭൂതഗ്രസ്തരുടെ വൃത്താന്തം മുതലായത് എല്ലാം അറിയിച്ചു, ൩൪ ഉടനെ പട്ടണം എല്ലാം യേശുവിന്റെ എതിരെ ചെല്ലുവാൻ പുറപ്പെട്ടു; അവനെ കണ്ടാറെ, തങ്ങളുടെ അതിരുകളിൽനിന്നു വാങ്ങിപ്പോകാൻ അപേക്ഷിക്കയും ചെയ്തു.
- വാതശാന്തി [മാ. ൨. ലൂ. ൫, 17.], (൯) മത്തായുടെ വിളിയും ഉപവാസ ചോദ്യവും [മാ. ൨. ലൂ. ൫.], (൧൮) യായിൎപുത്രിയും രക്തംവാൎച്ചയുള്ളവളും [ മാ. ൫, 22. ലൂ. ൮ ൪൧], (൨൭) രണ്ടു കുരുടരും ഭൂതഗ്രസ്തനും
൧ പിന്നെ അവൻ പടകിൽ കരേറി ഇക്കരെക്ക് ഓടി തന്റെ പട്ടണത്തിൽ വന്നു. ൨ അവിടെ ഇതാ ശയ്യമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവനു കൊണ്ടുവന്നു; അവരുടെ വിശ്വാസത്തെ യേശു കണ്ടു പക്ഷവാതക്കാരനോടു: കുഞ്ഞനെ, ധൈൎയ്യവാനാക! നിന്റെ പാപങ്ങൾ നിണക്കു മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. ൩ ഉടനെ ശാസ്ത്രികളിൽ ചിലർ ഇവൻ ദേവദൂഷണം ചൊല്ലുന്നു എന്നുള്ളമ് കൊണ്ടു പറഞ്ഞു. ൪ യേശുവോ അവരുടെ നിരൂപണങ്ങളെ കണ്ടു പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങളിൽ ദോഷങ്ങളെ നിരൂപിപ്പാൻ എന്തു? ൫ അല്ലയോ നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറവാനോ; എഴുനീറ്റു നടക്കൂ എന്നു പറവാനോ; എതിനു എളുപ്പം ഏറെ ഉണ്ടു. ൬ എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന് അധികാരം ഉണ്ടെന്നു നിങ്ങൾക്കു ബോധിക്കേണ്ടതിന്നു; അവൻ അപ്പോൾ പക്ഷവാതക്കാരനോടു പറഞ്ഞു: എഴുനീറ്റു നിന്റെ കിടക്ക എടുത്തു നിന്റെ വീട്ടിലേക്ക് പോക. അവനും എഴുനീറ്റു സ്വഭാവനത്തിലേക്ക് പോയി. ൭ ആയതു പുരുഷാരങ്ങൾ കണ്ടു ഭയപ്പെട്ടു ൮ മനുഷ്യൎക്ക് ഇങ്ങിനത്തെ അധികാരം കൊടുത്ത ദൈവത്തെ മഹത്വീകരിക്കയും ചെയ്തു.
൯ യേശു അവിടെ നിന്നു കടന്നു പോകുമ്പോൾ മത്തായി എന്നൊരു മനുഷ്യൻ ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ടു: എന്റെ പിന്നാലേ വാ! എന്ന് അവനോടു പറഞ്ഞു; അവൻ എഴുനീറ്റു അവന്റെ പിന്നാലേ പോയി. ൧൦ പിന്നെ അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഇതാ പല ചുങ്കക്കാരും പാപികളും വന്നു യേശുവോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു. ൧൧ ആയത് പറീശന്മാർ കണ്ട് അവന്റെ ശിഷ്യരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂട ഭക്ഷിക്കുന്നത് എന്ത്കൊണ്ട്? എന്നു പറഞ്ഞു. ൧൨ അതു യേശു കേട്ടാറെ ചൊല്ലിയതു: സ്വസ്ഥന്മാൎക്ക് വൈദ്യനെക്കൊണ്ട് ആവശ്യം ഇല്ല ദുസ്ഥന്മാൎക്കേ ഉള്ളൂ. (ഹൊ. ൬, ൬.) ൧൩ ബലിയല്ല ദയ
യിലത്രെ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്ത് എന്നു നിങ്ങൾ പോയി പഠിപ്പിൻ; ഞാനല്ലൊ നീതിമാന്മാരെ അല്ല പാപികളെ (മാനസാന്തരത്തിലേക്ക്)വിളിപ്പാൻ വന്നതു.
൧൪ അപ്പോൾ യോഹനാന്റെ ശിഷ്യന്മാർ അവന്റെ അടുക്കെ വന്നു പറഞ്ഞു: ഞങ്ങളും പറീശന്മാരും വളരെ ഉപവസിക്കുന്നതും, നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതും എന്തുകൊണ്ടു?. ൧൫ അവരോടു യേശു പറഞ്ഞിതു: മണവാളൻ കൂടെയുള്ളന്നും കല്യാണകൂട്ടൎക്കു ഖേദിപ്പാൻ കഴിയുന്നില്ലല്ലൊ! മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാളുകൾ വരും താനും; അന്ന് അവർ ഉപവസിക്കും. ൧൬ അലക്കാത്ത തുണിക്കണ്ടം ഒരുത്തരും പഴയ വസ്ത്രത്തിൽ ചേൎത്തു തുന്നുമാറില്ല; ചെയ്താൽ നിറപ്പിന്നായി ചേൎത്തതു വസ്ത്രത്തെ വലിച്ചെടുക്കുന്നു, ചീന്തൽ ഏറ്റം വല്ലാതെ ആകും. ൧൭ പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുവാറുമില്ല; ഇട്ടാൽ തുരുത്തികൾ പൊളിഞ്ഞു വീഞ്ഞു ഒഴുകി പോകുന്നു, തുരുത്തികളും കെട്ടു പോകും; പുതിയ വീഞ്ഞിനെ പുതിയ തുരുത്തികളിൽ പകൎന്നു വെക്കെ ഉള്ളൂ, രണ്ടും ചേരും വരാതെ നില്ക്കും.
൧൮ ഇവ അവരോടു പറയുമ്പോൾ കണ്ടാലും ഒരു പ്രമാണി അകത്തു വന്ന് അവനെ കുമ്പിട്ടു പറഞ്ഞു: എന്റെ മകൾ ഇപ്പോൾ തന്നെ കഴിഞ്ഞു, എങ്കിലും നീ വന്ന് അവളുടെ മേൽ കൈ വെക്ക എന്നാൽ ജീവിക്കും. ൧൯ എന്നാറെ യേശു എഴുനീറ്റു ശിഷ്യരുമായി അവന്റെ പിന്നാലെ ചെന്നു. ൨൦ ഇതാ പന്തീരാണ്ടു രക്തം വാൎച്ചയുള്ളോരു സ്ത്രീ: ൨൧ ഞാൻ അവന്റെ വസ്ത്രത്തെ മാത്രം തൊട്ടു എങ്കിൽ രക്ഷിക്കപ്പെടും എന്നുള്ളം കൊണ്ടു പറഞ്ഞു; പിന്നിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്കലെ പിടിച്ചു. ൨൨ യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ : മകളെ, ധൈൎയ്യത്തോടിരിക്ക! നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു, ൨൩ ആ നാഴിക മുതൽ സ്ത്രീ രക്ഷിക്കപ്പെട്ടു. പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു കുഴലൂതുന്നവരെയും ആരവാര സമൂഹത്തേയും കണ്ടിട്ട്: ൨൪ വാങ്ങി പോവിൻ! കുട്ടി ചത്തിട്ടില്ലല്ലൊ ഉറങ്ങുന്നതത്രെ എന്നു അവരോടു പറഞ്ഞു; അവർ അവനെ പരിഹസിച്ചു. ൨൫ പുരുഷാരത്തെ നീക്കിയപ്പോൾ അവൻ അകമ്പൂക്കു അവളുടെ കൈയെ പിടിച്ചുകൊണ്ടു കുട്ടി ഉണരുകയും ചെയ്തു. ൨൬ ആയ്തിന്റെ ശ്രുതി ആ ദേശം ഒക്കെയും പരന്നു പോയി.
൨൭ യേശു അവിടെനിന്നു ചെല്ലുമ്പോൾ രണ്ടു കുരുടന്മാർ:ദാവീദ്പുത്ര, ഞങ്ങളെ കനിഞ്ഞു കൊൾക! എന്നു കൂക്കി കൊണ്ടു പിന്തുടൎന്നു; അവൻ വീട്ടിൽ കടന്നാറെ കുരുടർ അണഞ്ഞു വന്നു, ൨൮ അവൻ വീട്ടിൽ കടന്നാറെ കുരുടർ അണഞ്ഞു വന്നു, ഇതിനെ ചെയ്‌വാൻ എനിക്കു കഴിയുന്ന പ്രകാരം വിശ്വസിക്കുന്നുവൊ? എന്നു യേശു പറഞ്ഞതിന്ന്, അതെ, കൎത്താവെ! എന്നു പറഞ്ഞപ്പോൾ: ൨൯ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഉണ്ടാക എന്നു ചൊല്ലി അവരുടെ കണ്ണുകളെ തൊട്ട്, അവൎക്കു കണ്ണുകൾ തുറക്കയും ചെയ്തു. ൩൦ പിന്നെ യേശു: നോക്കുവിൻ, ആരും അറിയരുത് എന്ന് അമൎച്ചയായി അവരെ ശാസിച്ചു. ൩൧ അവരോ പുറപ്പെട്ടു ആ ദേശം എങ്ങും അവന്റെ ശ്രുതിയെ പരത്തി.
൩൨ അവർ പുറപ്പെടുമ്പോൾ ഇതാ ഭൂതഗ്രസ്തനായ ഊമനെ അവന്നു കൊണ്ടുവരുന്നു. ൩൩ ഭൂതത്തെ ആട്ടിക്കളഞ്ഞാറേ ഊമൻ ഉരിയാടി, ഇസ്രയേലിൽ ഇങ്ങനെ ഒരുനാളും കാണായ്‌വന്നില്ല എന്നു പുരുഷാരങ്ങൾ അതിശയിക്കയും ചെയ്തു, ൩൪ പറീശരൊ: ഇവൻ ഭൂതങ്ങളുടെ തലവനെ കൊണ്ടു ഭൂതങ്ങളെ ആട്ടിക്കളയുന്നു എന്നു പറഞ്ഞു.
൩൫ യേശു പട്ടണംതോറും ഊൎതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യസുവിശേഷത്തെ ഘോഷിച്ചും സകല വ്യാധിയേയും എല്ലാ ഊനത്തെയും പൊറുപ്പിച്ചും കൊണ്ടിരുന്നു (൪, ൨൩) ൩൬ പുരുഷാരങ്ങളെ ഇടയനില്ലാത്ത ആടുകളെ പോലെ കുഴഞ്ഞവരും വലഞ്ഞവരും ആയ്ക്കണ്ട് അവരെ ചൊല്ലി കരളലിഞ്ഞു. ൩൭ അന്നു തന്റെ ശിഷ്യരോടു പറഞ്ഞിതു: കൊയിത്തു വളരെ ഉണ്ടു സത്യം, പ്രവൃത്തിക്കാരൊ ചുരുക്കം; ആകയാൽ കൊയിത്തിന്റെ യജമാനനോടു തന്റെ കൊയിത്തിന്നായി പ്രവൃത്തിക്കാരെ അയച്ചുവിടേണ്ടതിന്നു യാചിപ്പിൻ.
- (൧൦, ൩൫) ഇസ്രയേലിന്റെ അവസ്ഥ കണ്ടറിഞ്ഞൂ, (൧) യേശു പന്ത്രണ്ട് അപോസ്തലരെ വരിച്ചു [മാ. ൩, ൧൩ ലൂ. ൬, ൧൩.], (൫) പ്രബോധിപ്പിച്ചു ചൊല്ലിയതു [മാൎക്ക. ൬, 7. ലൂ. ൯, ൧൦, ൫, 12.]
൧ പിന്നെ തന്റെ പന്ത്രണ്ടു ശിഷ്യരേയും വിളിച്ചു കൂട്ടി അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകല വ്യാധിയേയും എല്ലാ ഊനത്തേയും പൊറുപ്പിപ്പാനും അവറ്റിന്മേൽ അധികാരം കൊ
ടുത്തു ൨ ൧൨ (പ്രേരിതർ എന്ന) അപോസ്തലരുടെ പേരുകൾ ഇവ: ഒന്നാമൻ പേത്രൻ എന്നുള്ള ശിമോൻ, സഹോദരനായ അന്ത്രെയാവും, ജബദിമകനായ യാക്കൊബ്, സഹോദരനായ യോഹനാനും, ൩ ഫിലിപ്പൻ, ബൎത്തൊല്മായും, തോമാ, ചുങ്കക്കാരനായ മത്തായും, ഹല്ഫായ്പുത്രനായ യാക്കൊബ്, തദ്ദായി എന്ന മറുനാമമുള്ള ലബ്ബായും, ൪ എരിവുകാരനായ ശിമോൻ, ഇഷ്കൎയ്യൊതാവായ (പിന്നതിൽ) അവനെ കാണിച്ചു, കൊടുത്ത യൂദാവും എന്നവരത്രെ.
൫ ഈ പന്തിരുവരേയും യേശു അയക്കുമ്പോൾ ആജ്ഞാപിച്ചിതു: ജാതികളിലേക്കുള്ള വഴിയിൽ പോകാതെയും ശമൎയ്യരുടെ പട്ടണത്തിൽ കടക്കാതെയും ൬ ഇസ്രയേൽ ഗൃഹത്തിൽ നശിച്ചു പോയ ആടുകളടുക്കൽ പ്രത്യേകം ചെല്ലുവിൻ; ൭ എന്നാൽ നിങ്ങൾ പോയി സ്വൎഗ്ഗരാജ്യം സമീപിച്ചു എന്നു ഘോഷിപ്പിൻ; ൮ ബലഹീനരെ സൌഖ്യമാക്കുവിൻ; കുഷ്ഠരോഗികളെ ശുദ്ധീകരിപ്പിൻ; മരിച്ചവരെ ഉണൎത്തുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; ൯ വെറുതെ നിങ്ങൾക്ക് കിട്ടി, വെറുതെ കൊടുപ്പിൻ, മടിശ്ശീലകളിൽ പൊന്നും വെള്ളിയും സാമ്പാദിച്ചിടായ്ക; ൧൦ വഴിക്ക് പൊക്കണവും രണ്ടു തുണിയും ചെരിപ്പുകളും വടിയും അരുതു; പ്രവൃത്തിക്കാരൻ തന്റെ അഹോവൃത്തിക്കു യോഗ്യനല്ലൊ ആകുന്നതു.
൧൧ പിന്നെ ഏതു പട്ടണത്തിലൊ ഊരിലൊ കടന്നാലും അതിൽ ആർ പാത്രമാകുന്ന് എന്ന് ആരാഞ്ഞുകൊണ്ടു യാത്രയാകവോളം അവിടെ പാൎപ്പിൻ. ൧൨ വീട്ടിൽ പൂകുമ്പോൾ അതിന്നു വന്ദനം ചൊല്ലുവിൻ. ൧൩ ആ വീടു പാത്രമായാൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരിക; പാത്രമല്ല എന്നു വരികിലൊ നിങ്ങളുടെ സമാധാനം നിങ്ങളിലേക്കു തിരികെ ചേരൂ. ൧൪ ആരാനും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേളാതെയും പോയാൽ, ആ വീടു താൻ നഗരം താൻ വിട്ടു പോയി; കാലുകളിലെ പൊടിയെ കുടഞ്ഞുകളവിൻ. ൧൫ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധി നാളിൽ ആ പട്ടണത്തിനെക്കാൾ സദോം ഘമൊറാദിദേശത്തിന്നും സഹിച്ചു കൂടുമായിരിക്കും.
൧൬ കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു ചെന്നായ്ക്കളുടെ നടുവിലെ ആടുകൾ കണക്കനെ തന്നെ; ആകയാൽ പാമ്പുകളെ പോലെ ബുദ്ധിയുള്ളവരും പ്രാവുകൾ പോലെ കൂട്ടില്ലാത്തവരും
൧൭ ആകുവിൻ എന്നാൽ മനുഷ്യരിൽനിന്നു സൂക്ഷിച്ചുകൊൾവിൻ! ഞാൻ നിമിത്തം അവർ നിങ്ങളെ സുനേദ്രിയങ്ങളിൽ ഏല്പിക്കുകയും, ൧൮ തങ്ങളുടെ പള്ളികളിൽ ചമ്മട്ടി കൊണ്ടടിക്കുകയും, നാടുവാഴികൾക്കും രാജാക്കൾക്കും മുമ്പിൽ ആക്കുകയും ചെയ്യും; അവൎക്കും (മറു)ജാതികൾക്കും (എന്റെ) സാക്ഷ്യം ഉണ്ടാവാനായിട്ടത്രെ. ൧൯ പിന്നെ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങിനയൊ എന്തൊ പറയേണ്ടു എന്നു ചിന്തപ്പെടേണ്ട; പറവാനുള്ളതല്ലൊ ആ നാഴികയിൽ തന്നെ നിങ്ങൾക്കു തരപ്പെടും. ൨൦ പറയുന്നതു നിങ്ങളല്ല നിങ്ങളുടെ പറയുന്ന നിങ്ങളുടെ പിതാവിൻ ആത്മാവത്രെ ആകുന്നതു. ൨൧ പിന്നെ സഹോദരൻ സഹോദരനെയും, അഛ്ശൻ കുട്ടിയെയും ചാവിലേയ്ക്ക് ഏല്പിക്കും; പിതാക്കൾക്കു നേരെ മക്കൾ എഴുനീറ്റു അവരെ മരിപ്പിക്കും. ൨൨ എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും പകെക്കപ്പെട്ടവരാകും; അവസാനം വരെ സഹിച്ചു നിന്നവൻ രക്ഷപ്പെടും താനും. ൨൩ എന്നാൽ ഈ പട്ടണത്തിൽ നിങ്ങളെ ഹിംസിച്ചാൽ മറ്റെതിൽ മണ്ടി പോവിൻ; ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: മനുഷ്യ പുത്രൻ വരുവോളം നിങ്ങൾ ഇസ്രയേൽ പട്ടണങ്ങളെ സമാപിക്കയില്ല. ൨൪ ശിഷ്യൻ ഗുരുവിൻ മീതെയല്ല; ദാസൻ കൎത്താവിൻ മീതെയുമല്ല. ൨൫ തന്റെ ഗുരുവിനെ പോലെ ആകുന്നതു ശിഷ്യനു മതി, കൎത്താവെ പോലെ ആകുന്നതു ദാസനും മതി; വീടുടയവനെ ബയൾജബൂൽ എന്നു വിളിച്ചു എങ്കിൽ അവന്റെ വീട്ടുകാരെ എത്ര അധികം. ൨൬ അതുകൊണ്ട് അവരെ ഭയപ്പെടായ്‌വിൻ, മൂടി വെച്ചത് ഒന്നും വെളിപ്പെടാതെയും, ഗൂഢമായത് ഒന്നും അറിഞ്ഞു വരാതെയും ഇരിക്കയില്ല. ൨൭ ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നിതു: വെളിച്ചത്തു ചൊല്ലുവിൻ; ചെവിട്ടിൽ (മന്ത്രിച്ചു) കേൾക്കുന്നതു മേല്പുരകളിൽ നിന്നു ഘോഷിപ്പിൻ. ൨൮ പിന്നെ ദേഹത്തെ കൊല്ലുന്നവർ എങ്കിലും ദേഹിയേ കൊല്ലുവാൻ കഴിയാതെ ഉള്ളവരെ ഭയപ്പെടേണ്ടാ; ദേഹിയേയും ദേഹത്തെയും അഗ്നിനരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നെ ഭയപ്പെടുവിൻ. ൨൯ കാശിനു രണ്ടു കുരികിൽ മേടിക്കയില്ലയൊ? അതിൽ ഒന്നാകട്ടെ നിങ്ങളുടെ പിതാവ് കൂടാതെ കണ്ടു ഭൂമിയിൽ വീഴുകയില്ല താനും. ൩൦ നിങ്ങൾക്കൊ തലയിലെ രോമങ്ങളും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ൩൧ അതു കൊണ്ടു ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനേക്കാളും നിങ്ങൾക്കൂ വിശേഷത ഉണ്ടു. ൩൨ ശേഷം ആർ
എങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ചാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻപിതാവിന്റെ മുമ്പിൽ സ്വീകരിക്കും. ൩൩ ആരെങ്കിലും മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറഞ്ഞാൽ അവനെ ഞാനും സ്വൎഗ്ഗസ്ഥനായ എൻപിതാവിൻറെ മുമ്പിൽ തള്ളിപ്പറയും.
൩൪ ഞാൻ ഭൂമിയിൽ സമാധാനം ഇടുവാൻ വന്നപ്രകാരം നിരൂപിക്കേണ്ട; സമാധാനമല്ല വാളിനെ ഇടുവാൻ ഞാൻ വന്നതു. ൩൫ ഞാനാകട്ടെ മനുഷ്യനെ തന്റെ അഛ്ശനോടും, മകളെ തന്റെ അമ്മയോടും, മരുമകളെ അമ്മാവിയോടും വേറാക്കുവാൻ വന്നതു. ൩൬ മനുഷ്യന്റെ വീട്ടുകാരും അവനു ശത്രുക്കൾ ആകും ൩൭ (മീക. ൭,൬)അഛ്ശനിൽ താൻ അമ്മയിൽ താൻ എനിക്കു മീതെ പ്രിയം ഭാവിക്കുന്നവൻ എനിക്ക് യോഗ്യനല്ല; മകനിൽ താൻ മകളിൽ താൻ എനിക്ക് മീതെ പ്രിയം ഭാവിക്കുന്നവൻ എനിക്കു യോഗ്യനല്ല. ൩൮ തന്റെ ക്രൂശിനെ എടുത്തു എന്റെ പിന്നാലെ ചെൎന്നുകൊള്ളാത്തവനും എനിക്ക് യോഗ്യനല്ല. ൩൯ തന്റെ പ്രാണനെ കിട്ടിയവൻ അതിനെ കളയും; ഞാൻ നിമിത്തം തന്റെ പ്രാണനെ കളഞ്ഞവന് അതു കിട്ടും.
൪൦ നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ൪൧ പ്രവാചകനെ പ്രവാചകന്റെ പേൎക്കു കൈക്കൊള്ളുന്നവനു പ്രവാചകന്റെ പ്രതിഫലം ലഭിക്കും; നീതിമാന്റെ പേൎക്കു നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്റെ പ്രതിഫലം ലഭിക്കും. ൪൨ ആരാൻ ശിഷ്യൻറെ പേൎക്കുംരം ചെറിയവരിൽ ഒരുത്തനെ ഒരു കിണ്ടി തണ്ണീർ മാത്രം കുടിപ്പിച്ചാലും തന്റെ പ്രതിഫലത്തെ കളകയില്ല; ആമെൻ എന്ന് ഞാൻ നിങ്ങളോടു പറയുന്നു.
- (൨) [ലൂ. ൭, ൧൮] സ്നാപകന്റെ ദൂതു വന്നാറെ, (൭) യേശു യോഹനാനായി സാക്ഷ്യം ചൊല്ലി, (൧൬) കേട്ടനുസരിയാത്തവരെ ശാസിച്ചും (൨൦) ശിക്ഷ അറിയിച്ചും കൊണ്ടു (൨൫) വിശാസികളിൽ ആനന്ദിച്ചു പറഞ്ഞതു [ലൂ. ൧൦, ൧൩, ൨൨)
൧ യേശു തന്റെ പന്ത്രണ്ടു ശിഷ്യരോട് ആജ്ഞാപിച്ചു തീൎന്നാറെ, അവരുടെ പട്ടണങ്ങളിൽ പഠിപ്പിച്ചും ഘോഷിച്ചും കൊൾവാൻ അവിടെ നിന്നു പുറപ്പെട്ടു പോയി.
൨ പിന്നെ യോഹനാൻ ക്രിസ്തന്റെ ക്രിയകളെ തടവിൽ വെച്ചു കേട്ടിട്ടു, തന്റെ ശിഷ്യരെ അയച്ചു: ൩ വരുവാനുള്ളവൻ നീയൊ; ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ? എന്ന് അവനോടു പറയിച്ചു. ൪ യേശു അവരോടു ഉത്തരം പറഞ്ഞിതു: നിങ്ങൾ കാണുന്നവ യോഹനാനെ ചെന്ന് അറിയിപ്പിൻ. ൫ കുരുടർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരായ്ചമയുന്നു, ചെവിടർ കേൾക്കുന്നു (യശ. ൩൫, ൫) മരിച്ചവർ ഉണൎന്നു വരുന്നു, ദരിദ്രരെ സുവിശേഷം കേൾപ്പിക്കുന്നു. ൬ പിന്നെ എങ്കൽ ഇടറി പോകാത്തവൻ എല്ലാം ധന്യനത്രെ.
൭ എന്നാറെ അവർ യാത്രയായ ശേഷം യേശു പുരുഷാരങ്ങളോടു യോഹനാനെ കൊണ്ടു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു നോക്കുവാൻ മരുഭൂമിയിലേക്കു പുറപ്പെട്ടുപോയി? ൮ കാറ്റിനാൽ ഉലയുന്ന ഓടയൊ? അല്ല എന്തു കാണ്മാൻ പുറപ്പെട്ടു, നേരിയ വസ്ത്രങ്ങൾ ധരിച്ച മനുഷ്യനയൊ? കണ്ടാലും നേരിയതുടുത്തവർ രാജഗൃഹങ്ങളിലത്രെ ആകുന്നു. ൯ അല്ല എന്തു കാണ്മാൻ പുറപ്പെട്ടു? പ്രവാചകനയൊ? അതെ ഞാൻ നിങ്ങളോടു പറയുന്നു: ൧൦ പ്രവാചകനു മീതെയുള്ളതും (കണ്ടതു.) (മല. ൩, ൧) ഇതാ നിന്റെ മുമ്പിൽ നിണക്കു വഴിയെ ഒരുക്കുവാനായി ഞാൻ എന്റെ ദൂതനെ നിന്മുഖത്തിന്മുമ്പാകെ അയക്കുന്നു എന്ന് എഴുതിക്കുറിച്ചവൻ ഇവനാകുന്നു സത്യം ൧൧ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: സ്ത്രീകളിൽ ജനിച്ചവരിൽ സ്നാപകനായ യോഹനാനേക്കാൾ വലിയവൻ ആരും ഉദിച്ചിട്ടില്ല; സ്വൎഗ്ഗരാജ്യത്തിൽ ഏറ്റം ചെറിയവൻ അവനിലും വലുതാകുന്നു താനും. ൧൨ പിന്നെ സ്നാപകനായ യോഹനാന്റെ നാളുകൾ മുതൽ ഇന്നേവരെയും സ്വൎഗ്ഗരാജ്യം അതിക്രമിച്ചു പോരുന്നു; ആക്രമികൾ അതിനെ കൈക്കലാക്കുകയും ചെയ്യുന്നു. ൧൩ എങ്ങിനെ എന്നാൽ സകല പ്രവാചകന്മാരും ധൎമ്മശാസ്ത്രവും യോഹനാൻ വരെ പ്രവചിച്ചതെ ഉള്ളൂ. നിങ്ങൾക്ക് പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ (മല. ൩, ൨൩.) വരേണ്ടുന്ന ഏലിയാ അവൻ തന്നെ. ൧൫ കേൾക്കാൻ ചെവികളുള്ളവൻ കേൾക്കുക. ൧൬ എന്നാൽ ംരം തലമുറയെ എത്തിനോട് ഉപമിക്കേണ്ടു? ൧൬ കുട്ടികൾ ചന്തസ്ഥലങ്ങളിൽ ഇരുന്നു, തങ്ങളുടെ തോഴന്മാരോടു ൧൭ ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി നിങ്ങൾ തുള്ളിയതും ഇല്ല; നിങ്ങൾക്കായി വിലാപം പാടി നിങ്ങൾ തൊഴിച്ചതും ഇല്ല എന്നു വിളിച്ചു
൧൮ പറയുന്നതിനോട് ഒക്കുന്നു. എങ്ങിനെ എന്നാൽ യോഹനാൻ തിന്നാത്തവനും കുടിക്കാത്തവനും ആയ്‌വന്നിരിക്കെ; അവനു ഭൂതം ഉണ്ട് എന്നു പറയുന്നു. ൧൯ മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നിരിക്കെ: ഇതാ തിന്നിയും കുടിയനും ആകുന്ന ആൾ, ചുങ്കക്കാൎക്കും പാപികൾക്കും സ്നേഹിതനത്രെ എന്നു പറയുന്നു; ജ്ഞാനം എന്നവളൊ തന്റെ മക്കളിൽ നീതീകരിക്കപ്പെട്ടിട്ടുണ്ടു താനും.
൨൦ അപ്പോൾ തന്റെ ശക്തികൾ മിക്കതും നടന്നു വിളങ്ങിയ പട്ടണങ്ങളെ മാനസാന്തരം ചെയ്യായ്കയാൽ പഴിച്ചു പറവാൻ തുടങ്ങി: ൨൧ കൊരജീനെ, നിണക്കു ഹാ കഷ്ടം! ബത്തചൈദ, നിണക്കു ഹാ കഷ്ടം! നിങ്ങളിൽ കാണിച്ച ശക്തികൾ തൂരിലും ചിദോനിലും കാണിച്ചു എങ്കിൽ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മനം തിരിയുമായിരുന്നു. ൨൨ ശേഷം ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധിനാളിൽ നിങ്ങളെക്കാൾ തൂരിന്നും ചിദോനും സഹിച്ചു കൂടുമായിരിക്കും. ൨൩ പിന്നെ സ്വൎഗ്ഗത്തോളം ഉയൎന്നു ചമഞ്ഞ കഫൎന്നഹൂമായുള്ളോവെ! നീ പാതാളം വരെ കിഴിഞ്ഞു പോകും; നിന്നിൽ കാണിച്ച ശക്തികൾ സാദോമിൽ കാണിച്ചു എങ്കിൽ ഇന്നേവരെയും നില്ക്കുമായിരുന്നു. ൨൪ ശേഷം ഞാൻ നിങ്ങളോടു പറയുന്നിതു: ന്യായവിധി നാളിൽ നിന്നേക്കാൾ സദോം നാട്ടിന്നു സഹിച്ചു കൂടുമായിരിക്കും.
൨൫ ആ കാലത്തിൽ യേശു ആരംഭിച്ചു പറഞ്ഞിതു: പിതാവെ! സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവെ! നീ ഇവറ്റെ ജ്ഞാനികൾക്കും വിവേകികൾക്കും (തോന്നാതെ) മറെച്ചു, ശിശുക്കൾക്കു വെളിപ്പെടുത്തിയതു കൊണ്ടു ഞാൻ വാഴ്ത്തുന്നുണ്ടു. ൨൬ അങ്ങിനെ തന്നെ പിതാവെ ഇപ്രകാരമല്ലൊ നിണക്കു പ്രസാദം തോന്നിയതു. ൨൭ സകലവും എൻപിതാവിനാൽ എങ്കൽ സംൎപ്പിക്കപ്പെട്ടു, പിതാവല്ലാതെ ആരും പുത്രനെ തിരിച്ചറിയുന്നതും ഇല്ല; പുത്രനും പുത്രൻ വെളിപ്പെടുത്തുവാൻ ഇഛ്ശിക്കുന്നവനും അല്ലാതെ ആരും പിതാവിനെ തിരിച്ചറിയുന്നതും ഇല്ല. ൨൮ അല്ലയൊ! അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരെ ഒക്കയും എന്റെ അടുക്കെ വരുവിൻ! ൨൯ ഞാൻ നിങ്ങളെ തണുപ്പിക്കും. ഞാ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവനാകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏറ്റുകൊണ്ടു എങ്കൽ നിന്ന് പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു വിശ്രാമം കണ്ടെത്തും (യിറ. ൬, ൧൬.) ൩൦ കാരണം എന്റെ നുകം ഗുണമായും എന്റെ ചുമടു ലഘുവായും ഇരിക്കുന്നു.
[ലൂ. ൬. മാ. ൨, ൨൩.] ശബ്ബത്തിൽ കതിരുകൾ പറിക്കുന്നതും, (൯) കൈവറൾചയെ ശമിപ്പിക്കുന്നതും, (൨൨) പറീശരുടെ ഭൂഷണാദികൾ [മാ. ൩, 22. ലൂ. ൧൧, ൧൪.], (൪൬) അമ്മയും സഹോദരരും യേശുവെ കാണ്മാൻ വന്നതും [മാ. ൩, ൨൦. ലൂ. ൮, ൧൯.]
൧ ആ സമയത്തു യേശു ശബ്ബത്തു നാളിൽ വിളഭൂമിയൂടെ കടന്നു പോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിരുകളെ പറിച്ചു തിന്നു തുടങ്ങി. ൨ ആയത് പറീശർ കണ്ട്: ഇതാ ശബ്ബത്തിൽ ചെയ്‌വാൻ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു. ൩ അവനും അവരോടു പറഞ്ഞിതു: ദാവീദും കൂടെ ഉള്ളവരും വിശക്കുമ്പോൾ ചെയ്തതെന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? (൧ ശമു. ൨൧) ൪ അവൻ ദേവഭവനത്തിൽ പുക്കു പുരോഹിതൎക്കു മാത്രമല്ലാതെ തനിക്കും കൂടെ ഉള്ളവൎക്കും തിന്നരുതാത്ത കാഴ്ച അപ്പങ്ങളെ ഭക്ഷിച്ച പ്രകാരം തന്നെ. ൫ അല്ല (൪. മൊ. ൨൮, ൯) ശബ്ബത്തിൽ പുരോഹിതന്മാർ ആലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റം ഇല്ലാതെ ഇരിക്കുന്നത് ധൎമ്മശാസ്ത്രത്തിൽ വായിച്ചിട്ടില്ലയൊ? ൬ ഞാനോ നിങ്ങളോടു പറയുന്നിതു: ദേവാലയത്തിലും വലുതായത് ഇവിടെ ഉണ്ടു. ൭ പിന്നെ (൯, ൧൩) ബലിയിലല്ല, ദയയിലത്രെ ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്ന് അറിഞ്ഞു എങ്കിൽ കുറ്റമില്ലാത്തവൎക്കു കുറ്റം വിധിക്കായില്ലായിരുന്നു. ൮ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവാകുന്നു സത്യം.
൯ അവിടെനിന്നു പോയി അവരുടെ പള്ളിയിൽ ചെന്നപ്പോൾ കണ്ടാലും കൈവറണ്ടുള്ളൊരു മനുഷ്യൻ ഉണ്ടു. ൧൦ അവരും അവനിൽ കുറ്റം ചുമത്തേണ്ടതിന്നു: ശബ്ബത്തിൽ ചികിത്സക്കു വിഹിതമൊ? എന്ന് അവനോടു ചോദിച്ചു. ൧൧ അവരോടു അവൻ പറഞ്ഞു: ഒരാടുള്ള മനുഷ്യന് അതു ശബ്ബത്തിൽ കുഴിയിൽ വീണുഎങ്കിൽ അതിനെ പിടിച്ചു കരേറ്റാത്തവൻ നിങ്ങളിൽ ആർ ഉള്ളൂ? ൧൨ പിന്നെ മനുഷ്യനും ആടും തമ്മിൽ എത്ര വിശേഷം! ആകയാൽ ശബ്ബത്തിൽ നന്നായി ചെയ്യുന്നതു വിഹിതം തന്നെ. ൧൩ എന്നാറെ മനുഷ്യനോടു: നിന്റെ കൈ നീട്ടുക! എന്നു പറഞ്ഞപ്പോൾ അതു നീട്ടിയ ഉടനെ മറ്റേതു പോലെ വഴിക്കെ സൌഖ്യമായ്‌വന്നു. ൧൪ പറീശരൊ പുറപ്പെട്ടു നാശം വരുത്തുവാൻ അവനു നേരെ ത്ഥങ്ങളിൽ നിരൂപിച്ചു മന്ത്രിക്കയും ചെയ്തു.
൧൫ ആയതിനെ യേശു അറിഞ്ഞിട്ടു അവിടെനിന്നു വാങ്ങിപോയി, ൧൬ വളരെ പുരുഷാരങ്ങൾ അവന്റെ പിന്നാലെ നടന്നു; അവരെ ഒക്കയും അവൻ സൌഖ്യമാക്കി. ൧൭ തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോടു ശാസിച്ചു ചൊല്ലിക്കൊണ്ടു, യശയ്യ പ്രവാചകന്മുഖേന (൪൨, ൧ - ൪.) മൊഴിഞ്ഞതു പൂരിപ്പാൻ സംഗതി വരുത്തുകയും ചെയ്തു. ൧൮ അതാവിത്: കണ്ടാലും ഞാൻ കൈപിടിച്ച ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; അവന്മേൽ എന്റെ ആത്മാവെ ആക്കീട്ടു അവൻ ജാതികളിൽ ന്യായത്തെ അറിയിക്കും. ൧൯ അവൻ തൎക്കിക്കയില്ല, നിലവിളിക്കയുമില്ല, തെരുക്കളിൽ അവന്റെ ശബ്ദം കേൾപ്പാറുമില്ല. ൨൦ ചതഞ്ഞ ഓടയെ അവൻ ഒടിക്കാതെയും പുകയുന്ന തിരിയെ പൊലിക്കാതെയും ഇരിക്കും; ന്യായത്തെ ജയത്തോളം നടത്തുംവരെ തന്നെ. ൨൧ അവന്റെ നാമത്തിൽ ജാതികൾ ആശവെക്കയും ചെയ്യും എന്നത്രെ.
൨൨ അപ്പോൾ കുരുടനും ഊമനും ആയ ഭൂതഗ്രസ്തനെ അവന്റെ അടുക്കെ കൊണ്ടുവന്നു, ആയവൻ പറകയും കാൺകയും ചെയ്‌വാന്തക്കവണ്ണം യേശു സൌഖ്യമാക്കുകയും ചെയ്തു. ൨൩ എന്നാറെ പുരുഷാരങ്ങൾ ഒക്കെയും വിസ്മയിച്ചു: എന്തൊ! ഇവൻ ദാവീദിൻ പുത്രൻ തന്നെയൊ? എന്നു പറഞ്ഞു: ൨൪ അതു കേട്ടു പറീശർ പറഞ്ഞു: ഇവൻ ഭൂതങ്ങളുടെ തലവനായ ബയൾജബൂലെ കൊണ്ടല്ലാതെ ഭൂതങ്ങളെ ആട്ടിക്കളയുന്നില്ല എന്നു പറഞ്ഞു. ൨൫ അവരുടെ നിരൂപണങ്ങളെ യേശു അറിഞ്ഞ് അവരോടു പറഞ്ഞിതു: എല്ലാ രാജ്യവും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ പാഴായ്പോകും; യാതൊരു പട്ടണവും ഗൃഹവും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയും ഇല്ല. ൨൬ സാത്താൻ സാത്താനെ തന്നെ ആട്ടിക്കളഞ്ഞാൽ അവൻ തന്നിൽ തന്നെ ഛിദ്രിച്ചു പോയല്ലൊ! പിന്നെ അവന്റെ രാജ്യം എങ്ങിനെ നിലനില്പു. ൨൭ ഞാനൊ ബയൾജബൂലെകൊണ്ടു ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ഏതുകൊണ്ട് ആട്ടുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപരാകും. ൨൮ ദേവാത്മാവിനെകൊണ്ടൊ ഞാൻ ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ ദേവരാജ്യം നിങ്ങളോട് എത്തിവന്നു സ്പഷ്ടം. ൨൯ അല്ലായ്കിൽ ഊക്കനെ കെട്ടീട്ട് ഒഴികെ ഊക്കന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പുകളെ കവൎന്നു കളവാൻ എങ്ങിനെ കഴിയും (കെട്ടീട്ടത്രേ) അവന്റെ വീട്ടിൽ
കവൎച്ച ചെയ്യാം. ൩൦ എന്റെ കൂടയില്ലാത്തവൻ എനിക്ക് എതിരാകുന്നു; എന്നോട് ഒന്നിച്ചു ചേൎക്കാത്തവൻ ചിതറിക്കുന്നു. ൩൧ ആകയാൽ ഞാൻ നിങ്ങളോട് പറയുന്നിതു: എല്ലാപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കപ്പെടും; ആത്മാവിന്റെ ദൂഷണം മനുഷ്യൎക്കു ക്ഷമിക്കപ്പെടുകയില്ല താനും. ൩൨ ആരും മനുഷ്യപുത്രനു നേരെ വാക്കു പറഞ്ഞാൽ അവനോടു ക്ഷമിക്കപ്പെടും; വിശുദ്ധാത്മാവിനു നേരെ പറഞ്ഞാലൊ ഈ യുഗത്തിലും വരുന്നതിലും അവനോട് ക്ഷമിക്കപ്പെടുകയില്ല. ൩൩ ഒന്നുകിൽ മരം നല്ലത് എന്നും അതിന്റെ കായും നന്നെന്നും വെപ്പിൻ; അല്ലായ്കിൽ മരം വിടക്കെന്നും അതിന്റെ കായും വിടക്കെന്നും വെപ്പിൻ;കായിൽ നിന്നല്ലൊ മരം അറിയപ്പെടുന്നതു. ൩൪ അണലിസന്തതികളെ! നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലവ പറവാൻ എങ്ങനെ കഴിയും? ഹൃദയത്തിൽ നിറഞ്ഞുവഴിയുന്നതിൽ നിന്നല്ലൊ വായ് പറയുന്നു. ൩൫ നല്ല മനുഷ്യൻ നല്ല (ഹൃദയ)നിക്ഷേപത്തിൽ നിന്നു നല്ലവറ്റെ പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുൎന്നിക്ഷേപത്തിൽ നിന്നു തീയവ പുറപ്പെടുവിക്കുന്നു. ൩൬ ഞാനോ നിങ്ങളോട് പറയുന്നതു: മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിനെ കൊണ്ടും ന്യായവിധിനാളിൽ കണക്ക് ഒപ്പിക്കേണ്ടിവരും; ൩൭ നിന്റെ വാക്കുകളിൽ നിന്നല്ലൊ നീതികരിക്കപ്പെടുകയും നിന്റെ വാക്കുകളിൽനിന്നു കുറ്റം വിധിക്കപ്പെടുകയും ആം.
൩൮ പിന്നെ ശാസ്ത്രികളിലും പറീശരിലും ചിലർ അവനോട് ഉത്തരമായി- ഗുരോ നിങ്കൽനിന്ന് ഒരു അടയാളം കാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. ൩൯ അവരോട് അവൻ ഉത്തരം പറഞ്ഞിതു: ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം തിരയുന്നു. ൪൦ യോനാപ്രവാചകന്റെ അടയാളം ഒഴികെ അതിന്ന് അടയാളം കൊടുക്കപ്പെടുകയും ഇല്ല; യോനാവല്ലൊ കടലാനയുടെ വയറ്റിൽ മൂന്നു രാപ്പകൽ ഇരുന്ന പ്രകാരം തന്നെ മനുഷ്യപുത്രൻ മൂന്നു രാപ്പകൽ ഭൂമിഹൃദയത്തിൽ ഇരിക്കും. ൪൧ നിനവെക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഏഴുനീറ്റു യോനാവിൻ ഘോഷണത്തിന്ന് അനുതപിച്ചതിനാൽ അതിനു കുറ്റം വിധിക്കും; യോനാവിലും അധികമായത് ഇവിടെ ഇതാ! ൪൨ തെക്കേരാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉണൎന്നു വന്നു ശലൊമോവിൻ ജ്ഞാനത്തെ കേൾപാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നതിനാൽ അതിനു കുറ്റം
൪൩ വിധിക്കും; ശലൊമോവിലും അധികമായത് ഇവിടെ ഇതാ, അശുദ്ധാത്മാവ് മനുഷ്യനെ വിട്ടു പുറപ്പെട്ടാൽ പിന്നെ നീരില്ലാത്ത സ്ഥലങ്ങളുടെ തണുപ്പ് തിരഞ്ഞും കാണാതെയും ൪൪ കടന്നുപോരുന്നു. പിന്നെ ഞാൻ പുറപ്പെട്ട പോന്ന എന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലും ൪൫ എന്നു പറയുന്നു; ഉടനെ വന്നു അതു ശ്രന്യമായി അടിച്ചു തളിച്ചും അലങ്കരിച്ചും കാണുന്നു. അപ്പോൾ യാത്രയായി തന്നിലും ദുഷ്ടത ഏറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു, അവയും അവിടെ പൂക്കു കുടിയിരിക്കുന്നു; ആ മനുഷ്യന്റെ പിമ്പു മുമ്പിനേക്കാൾ വല്ലാതെ ചമയുന്നു; ഈ ദുഷ്ടതലമുറക്കും അപ്രകാരം ഉണ്ടാകും.
൪൬ അവൻ പുരുഷാരങ്ങളോറ്റു ചൊല്ലി പോരുമ്പോൾ തന്നെ;ഇതാ അവന്റെ അമ്മയും ൪൭ സഹോദരരും അവനോട് സംസാരിപ്പാൻ അന്വേഷിച്ചു കൊണ്ടു പുറത്തു നിന്നു; ഒരുത്തൻ അവനോടു കണ്ടാലും നിന്റെ അമ്മയും സഹോദരരും നിന്നോട് സംസാരിപ്പാൻ അന്വേഷിച്ചു പുറത്തു നിലക്കുന്നു എന്നു പറഞ്ഞു. ആ പറയുന്നവനോട് അവൻ ഉത്തരം ൪൮ ചൊല്ലിയതു:
൪൯ എന്നിട്ട് തന്റെ ശിഷ്യരുടെ മേൽ കൈ നീട്ടി:ഇതാ എന്റെ അമ്മയും സഹോദരന്മാരും തന്നെ!സ്വൎഗ്ഗസ്ഥനായ എൻപിതാവിന്റെ ഇഷടം ചെയ്യുന്നവൻ ആരെങ്കിലും എനിക്ക് സഹോദരനും സഹോദരിയും അമ്മയും ആകുന്നു സത്യം എന്നു പറയുകയും ചെയ്തു.
- (൩)വിതെക്കുന്നവൻ മുതലായ സ്വൎഗ്ഗരാജ്യത്തിൻ ഉപംകൾക്കു,(൧\൦) കാരണവും, (൧൮) ഒന്നാമതിൽ വ്യാഖ്യാനവും {മാ. ൪,൮.} (൨൪) മൂന്നുപമകൾ {മാ.൪,൩൦.ലൂ.൧൩,൧൮} (൩൬) രണ്ടാമതിൽ വ്യഖ്യാനം,(൪൪) ശേഷം ഉപമകൾ മൂന്നും, (൫൩) നചറത്തിലെ അവിശ്വാസം [മാ.൬.ലൂ,൪,൧൬.]
൧ ആ ദിവസം യേശു വീട്ടിൽനിന്നും പുറപ്പെട്ടു കടലരികെ ഇരുന്നു.വളരെ പുരുഷാരങ്ങൾ ൨ അവന്റെ ചുറ്റും ചേരുകകൊണ്ട് അവൻ പടകിലേറി ഇരുന്നു; സമൂഹം എല്ലാം കരമേൽ ൩ നിന്നിരിക്കെ അവരോട് ഉപമകൾ കൊണ്ട് പലതും പറഞ്ഞിതു: കണ്ടാലും ൪ വിതെക്കുന്നവൻ ൪ വിതെപ്പാൻ പുറപ്പെട്ടു; വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു, പറജാതികൾ
വന്നു അതിനെ തിന്നു കളഞ്ഞു. ൫ ചിലതു പാറമേൽ ഏറിയ മണ്ണില്ലാത്തെടുത്തു വീണു, മണ്ണിൻതാഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചു വന്നു; ൬ ആദിത്യൻ ഉദിച്ചാറെ ചൂടു തട്ടി വേരില്ലായ്കകൊണ്ട് ഉണങ്ങി പോകയും ചെയ്തു. ൭ മറ്റെതു മുള്ളുകളിൽ വീണു, മുള്ളുകൾ പൊങ്ങി വന്നു, അതിനെ ഞെരുക്കികളഞ്ഞു. ൮ മറ്റേതു നല്ലമണ്ണിൽ വീണു ചിലതു നൂറം ചിലത് അറുപതും ചിലത് മുപ്പതും ഫലം തരികയും ചെയ്തു. ൯ കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.
൧൦ എന്നാറെ ശിഷ്യന്മാർ അടുത്തു വന്നു: അവരോടു ഉപമകൾ കൊണ്ടു പറവാൻ എന്തു? എന്ന് അവനോട് ചൊല്ലിയപ്പൊൾ-അവരോട് ഉത്തരം പറഞ്ഞിതു: ൧൧ സ്വൎഗ്ഗരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാനുള്ള വരം നിങ്ങൾക്ക നലക്കപ്പെട്ടിട്ടും അവൎക്ക് നലക്കപെടായ്കയാലത്രെ. ൧൨ കാരണം ഉള്ളവനു നിറഞ്ഞു വഴിവോളകൊടുക്കപ്പെടും; ഇല്ലാത്തവനോടൊഉള്ളതുംകൂടെ പറിച്ചെടുക്കപ്പെടും. ൧൩ അതുകൊണ്ട അവർ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേളാതെയും ഗ്രഹിയാതെയും ഇരിക്കയാൽ ഞാൻ അവരോട ഉപമകൾകൊണ്ട സംസാരിക്കുന്നു; (യശ. ൬, ൯) നിങ്ങൾ ചെവികേൾക്കും ഗ്രഹിക്കയില്ല താനും; കൺ കാണും ദൎശിക്കയില്ല താനും ൧൪ കാരണം ഈ ജനത്തിന്റെ ഹൃദയം സ്ഥൂലിച്ചതും അവർ ചെവികൾ കൊണ്ടു ദുഖേന കേൾക്കുന്നതും കണ്ണുകൾ അടെച്ചിട്ടതും ആയതു. ൧൫ അവർ കൺ കാണാതെയും ചെവി കേളാതെയും ഹൃദയം കൊണ്ട് ഗ്രഹിയാതെയും തിരിഞ്ഞു കൊള്ളാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നത്രെ; എന്നുള്ള യശയ്യാ പ്രവാചകത്തിന്നു അവരിൽ നിവൃത്തി വരുന്നു. ൧൬ എങ്കിലും നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ട് ചെവികൾ കേൾക്കുന്നതുകൊണ്ടും ധന്യങ്ങളായവ.൧൭ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങൾ കാണുന്നതു കാണ്മാൻ ഏറിയ പ്രവാചകരും നീതിമാന്മരും ആഗ്രഹിച്ചിട്ടും കാണാതെ പോയി; നിങ്ങൾ കേൾക്കുന്നതു കേൾപാനും (ആഗ്രഹിച്ചിട്ടും) കേളാതെ പോയി. ൧൮ എന്നാൽ നിങ്ങൾ വിതെക്കുന്നവന്റെ ഉപമയെ കേട്ടുകൊൾവിൻ. ൧൯ ആരാനും രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിയാഞ്ഞാൽ ദുഷടൻ വന്ന് അവന്റെ ഹൃദയത്തിൽ വിതെച്ചതിനെ അപഹരിക്കുന്നു; ഇവൻ വഴിയരികെ വിതക്കപ്പെട്ടവൻ. ൨൦ പാറമേൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേട്ട
ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവൻ എങ്കിലും തന്നിൽ വേരില്ലാതെ ഇരിക്കയാൽ തല്ക്കാലക്കാരൻ ആകുന്നു. ൨൧ വചനം നിമിത്തം ഉപദ്രവമൊ ഹിംസയൊ ഉരുവായാൽ ക്ഷണത്തിൽ അവന് ഇടൎച്ച തോന്നുന്നു. ൨൨ മുള്ളുകളിൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേൾക്കുന്നവൻ എങ്കിലും ഈ യുഗത്തിലെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിതീൎന്നു. ൨൩ നല്ലമണ്ണിൽ വിതെക്കപ്പെട്ടവനൊ വചനത്തെ കേട്ടു ഗ്രഹിക്കുന്നവൻ തന്നെ; അവൻ ഫലം കൊടുക്കുന്നു (അതിൽ) ഒരുവൻ നൂറും ഒരുവൻ അറുപതും ഒരുവൻ മുപ്പതും ഉണ്ടാക്കുന്നു.
൨൪ അവരിൽ മറ്റൊരു ഉപമയെ എല്പിച്ചതു: സ്വൎഗ്ഗരാജ്യം തന്റെ നിലത്തിൽ നല്ല വിത്തു വിതെക്കുന്ന ഒരു മനുഷ്യനോടു സദൃശമായി. ൨൫ പിന്നെ മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു കോതമ്പിന്റെ ഇടയിൽ നായ്ക്കല്ല വിതെച്ചു പോയ്ക്കളഞ്ഞു. ൨൬ പിന്നെ ഞാറു വളൎന്നു വിളയുമ്പോഴെക്കു നായ്ക്കല്ലകളും കാണായ് വന്നു. ൨൭ എന്നാറെ വീടുടയവന്റെ ദാസന്മാർ അവനെ ചെന്നു കണ്ടു: കൎത്താവെ, നിന്റെ നിലത്തിൽ നല്ല വിത്തു വിതെച്ചിട്ടില്ലയോ? പിന്നെ നായക്കല്ലകൾ അതിന്ന് എവിടെന്ന് ഉണ്ടായി? എന്നു പറഞ്ഞാറെ: ൨൮ ശത്രുവായവൻ ഇങ്ങിനെ ചെയ്തു എന്ന് അവരോടു പറഞ്ഞു; എന്നാൽ ഞങ്ങൾ പോയി അവറ്റെ പറിച്ചെടുപ്പാൻ മനസ്സോ? എന്നു ദാസന്മാർ അവനോട് പറഞ്ഞതിന്നു ചൊല്ലിയതു: ൨൯ ഇല്ല!പക്ഷെ നായ്ക്കല്ലകളെ കൂട്ടിയാൽ അതിനോട് ഒരുമിച്ചു കോതമ്പും പറിച്ചു പോകമല്ലൊ! ൩൦ രണ്ടും കൂടെ കൊയിത്തോളം വളരട്ടെ; കൊയിത്തുകാലത്തിൽ ഞാൻ മൂരുന്നവരോടു നിങ്ങൾ മുമ്പെ നായ്ക്കല്ല എടുത്തു കൂട്ടി ചുടുവാൻ കെട്ടാക്കി കൊൾവിൻ; കോതമ്പൊ എന്റെ കളപ്പുരയിൽ കൂട്ടി വെപ്പിൻ എന്നു പറയും.
൩൧ മറ്റൊരു ഉപമയെ അവരിൽ ഏല്പിച്ചിതു: സ്വൎഗരാജ്യം ഒരു മനുഷ്യൻ എടുത്തു തന്റെ നിലത്തു വിതെച്ച കടുകുമണിക്കു സദൃശമാകുന്നു. ൩൨ അത് എല്ലാവിത്തുകളിലും ചെറിയതെങ്കിലും വളൎന്നാൽ പിന്നെ സസ്യങ്ങളിൽ ഏറ്റം വലുതായി ആകാശപക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ കുടിപാൎക്കുവണ്ണം മരമായ്തീരുന്നു. ൩൩ മറ്റൊരു ഉപമയെ അവരോടു ചൊല്ലിയതു: സ്വൎഗരാജ്യം ഒരു സ്ത്രീ പുളിച്ചമാവിനെ എടുത്തു മൂന്നു പറ
മാവിൽ ചേൎത്തു എല്ലാം പുളിച്ചു വരുവോളം അടക്കി വെച്ചതിനോടു തുല്യമാകുന്നു.
൩൪ ഇവ ഒക്കയും യേശു പുരുഷാരങ്ങളോട് ഉപമകൾ കൊണ്ട് ഉരെച്ചു; ഉപമകൾ കൂടാതെ അവരോട് പറഞ്ഞതും ഇല്ല. (സങ്കി. ൭൮, ൨) ൩൫ ഞാൻ ഉപമകളാൽ വായ്തുറക്കും ലോകസ്ഥാപനം മുതൽ ഗൂഢമായവറ്റെ ഉരിയാടും എന്നു പ്രവാചകനെ കൊണ്ടു മൊഴിഞ്ഞതിന്നു നിവൃത്തിയാവാൻ തന്നെ.
൩൬ അപ്പോൾ(യേശു) പുരുഷാരങ്ങളെ അയച്ചിട്ടു, വീട്ടിൽ വന്നു ശിഷ്യന്മാർ അവനോട് അണഞ്ഞു- നിലത്തിലെ നയ്ക്കല്ലകളുടെ ഉപമയെ ഞങ്ങൾക്കു തെളിയിച്ചാലും എന്നു പറഞ്ഞതിന്നു, അവൻ ഉത്തരം ചൊല്ലിയതു: ൩൭ നല്ല വിത്തു വിതക്കുന്നവൻ മനുഷ്യപുത്രനത്രെ; ൩൮ നിലം ലോകം തന്നെ; നല്ല വിത്തായതു രാജ്യത്തിന്റെ പുത്രരും, നായ്ക്കല്ലകൾ ദുഷ്ടന്റെ മക്കളും ആകുന്നു. അവറ്റെ വിതെച്ച ശത്രു പിശാച് തന്നെ; ൩൯ കൊയിത്തൊ യുഗസമാപ്തിയും, മൂരുന്നവർ ദൂതന്മാരും ആകുന്നു. ൪൦ പിന്നെയും നയ്ക്കല്ലകളെ കൂട്ടി തീയിൽ ചുടുമ്പോലെ തന്നെ യുഗസമാപ്തിയിൽ ഭവിക്കും. ൪൧ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവരും അവന്റെ രാജ്യത്തിൽനിന്ന് എല്ലാ ഇടൎച്ചകളേയും അധൎമ്മം പ്രവൃത്തിക്കുന്നവരെയും ചേൎത്തുകൊണ്ടു, തീച്ചൂളയിൽ ഇട്ടുകളയും; ൪൨ അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൪൩ അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂൎയ്യനെ പോലെ ഉജ്ജ്വലിക്കും; കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക.
൪൪ പിന്നെയും സ്വൎഗ്ഗരാജ്യം നിലത്തിൽ ഒളിച്ചു വെച്ച നിധിയോടു സദൃശ്യമാകുന്നു; ആയതിനെ ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു, ആ നിലത്തെ വാങ്ങുന്നു. ൪൫ പിന്നെയും സ്വൎഗ്ഗരാജ്യം നല്ല മുത്തുകളെ അന്വെഷിച്ചു നടക്കുന്നോരു വ്യാപാരിയോടു സമം. ൪൬ അവൻ വിലയേറിയോരു മുത്തിനെ കണ്ടെത്തിയാറെ ചെന്നു, തനിക്കുള്ളത് ഒക്കയും വിറ്റു, അതിനെ കൊള്ളുകയും ചെയ്തു. ൪൭ പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വല കടലിൽ ഇട്ടിട്ട് എല്ലാവകയിലും (മീനുകളെ) ചേൎത്തു കൊള്ളുന്നതിനോട് ഒക്കും. ൪൮ നിറഞ്ഞപ്പോൾ അതിനെ വലിച്ചു കരേറ്റി, ഇരുന്നുകൊണ്ടു നല്ലവറ്റെ പാത്രങ്ങളിൽ കൂട്ടി'വെച്ചു, ചീത്തയായവ എറിഞ്ഞു
കളഞ്ഞു. ൪൯ യുഗസമാപ്തിയിൽ അപ്രകാരം ഉണ്ടാകും; ദൂതന്മാർ പുറപ്പെട്ടു, നീതിമന്മാരുടെ ഇടയിൽനിന്നു, ദുഷ്ടന്മാരെ നീക്കി, തീച്ചൂളയിൽ ഇട്ടുകളയും. ൫൦ അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും; ൫൧ ഇവ ഒക്കെയും ഗ്രഹിച്ചുവൊ എന്നു യേശു പറഞ്ഞതിന്ന്, അവർ അതെ കൎത്താവെ, എന്നു പറഞ്ഞു. ൫൨ അവനും അവരോടു ചൊല്ലിയതു: അതുകൊണ്ടു സ്വൎഗ്ഗരാജ്യത്തിനനായി, ശിഷ്യനാക്കപ്പെട്ട ശാസ്ത്രീ എല്ലാം തന്റെ നിക്ഷേപത്തിൽനിന്നു, പുതിയവയും പഴയവയും എടുത്തു കൊടുക്കുന്നോരു വീടുടയവനോടു തുല്യനാകുന്നു.
൫൩ യേശു ഈ ഉപമകളെ ചൊല്ലി തികെച്ചപ്പോൾ സംഭവിച്ചതു; അവനവിടെനിന്നു തന്റെ അപ്പന്റെ നഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവൎക്ക് ഉപദേശിച്ചു. ൫൪ എന്നതുകൊണ്ട് അവർ സ്തംഭിച്ചു: ഇവന് ഈ ജ്ഞാനവും ശക്തികളും എവിടെ നിന്നു? ൫൫ ഇവൻ തച്ചന്റെ മകനല്ലയോ!! അവന്റെ അമ്മെക്കു മറിയ എന്നും, സഹോദൎക്ക് യാക്കോബ് യോസെ ശീമോൻ യൂദാ എന്നും പേരുകൾ ഇല്ലയോ? ൫൬ അവന്റെ സഹോദരികളും എല്ലാം നമ്മോടല്ലൊ പാൎക്കുന്നു;പിന്നെ ഇവന് ഇത് ഒക്കെയും എവിടെ നിന്ന്? എന്നു ചൊല്ലി, അവങ്കൽ ഇടറി പോയി. ൫൭ എന്നാറെ യേശു പ്രവാചകനു തന്റെ അപ്പന്റെ നഗരത്തിലും ഭവത്തിലും ഒഴികെ മാനം ഇല്ലാതിരിക്കയില്ല എന്ന് അവരോട് പറഞ്ഞു. ൫൮ അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ ശക്തികളെ കാണിച്ചതും ഇല്ല.
- സ്നാപകന്റെ മരണം [മാ. ൬, ൧൪. ലൂ. ൩, ൧൯. ൯, ൭.], (൧൩) ൫000 ആളുകൾക്ക് തൃപ്തി വരുത്തിയതും, (൨൨) പൊയ്കമേൽ നടന്നതും [മാ. ൬. ലൂ, ൯, യൊ. ൬.]
൧ ആ സമയത്തിൽ ഇടപ്രഭുവായ ഹെരോദാ യെശുവിന്റെ ശ്രുതിയെ കേട്ടു. ൨ ഇവൻ സ്നാപകനായ യോഹനാൻ തന്നെ; അവൻ മരിച്ചവരിൽനിന്ന് ഉണൎന്നത് കൊണ്ടത്രെ, ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു തന്റെ ഭൃത്യരോട് പറഞ്ഞു. ൩ ഹെരോദാ ആകട്ടെ, തന്റെ സഹോദരനായ ഫിലിപ്പന്റെ ഭാൎയ്യ ഹെരോദ നിമിത്തം, ൪ അവളെ വെക്കുന്നതു നിണക്കു വിഹിതമല്ല എന്നു (൩, മൊ, ൧൮, ൧൬.) യോഹനാൻ
പറകകൊണ്ട് അവനെ പിടിപ്പിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. ൫ അവനെ കൊല്ലുവാൻ മനസ്സ് ഉണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്നു മാനിക്കയാൽ (പ്രജകളെ) ഭയപ്പെട്ടുനിന്നു. ൬ പിന്നെ ഹെരോദാവിന്റെ ജനനോത്സവം കൊണ്ടാടുമ്പോൾ ഹെരോദ്യയുടെ മകൾ (ശാലയുടെ) നടുവിൽ നൃത്തം ചെയ്തു, ൭ ഹെരോദാവെ പ്രസാദിപ്പിച്ചതുകൊണ്ട്, എന്തു ചോദിച്ചാലും അവൾക്ക് കൊടുക്കും എന്ന് ആണയിട്ടും വാഗ്ദത്തം ചെയ്തു. ൮ അവളും അമ്മയുടെ ചൊല്പടിക്കു സ്നാപകനായ യോഹനാന്റെ തലയെ ഒരു തളികയിൽ ഇങ്ങു തരിക എന്നു പറഞ്ഞു. ൯ എന്നാറെ, രാജാവ് ദുഃഖിച്ചിട്ടും, ആണകളെയും, പന്തിക്കാരെയും വിചാരിച്ചു കൊടുപ്പാൻ കല്പിച്ചു. ൧൦ ആളയച്ചു യോഹനാനെ തടവിൽ വെച്ച് തല അറുപ്പിച്ചു. ൧൧ അവന്റെ തല തളികയിൽ കൊണ്ടുവന്നു, കന്യെക്കു കൊടുക്കപ്പെട്ടു, അവളും തന്റെ അമ്മെക്കു കൊണ്ടുപോയി. ൧൨ അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൻ എറ്റുത്തുകഴിച്ചിട്ടു, പിന്നെ വന്നു യേശുവേ അറിയിക്കയും ചെയ്തു.
൧൩ എന്നതു കേട്ടിട്ടു യേശു അവിടെനിന്നു പടക ഏറി ഏകാന്തസ്ഥലത്തിലേക്കു വേറിട്ടു, വാങ്ങിപ്പോയി; പുരുഷാരങ്ങളും കേട്ടു, ഊരുകളിൽനിന്നും കരവഴിയായി അവന്റെ പിന്നാലെ ചെന്നു. യേശുവും പുറപ്പെട്ടുവന്നു വന്നു ൧൪ വലിയ സമൂഹത്തെ കണ്ട് അവരിൽ കരൾ അലിഞ്ഞു; അവരുടെ രോഗികളെ സൗഖ്യമാക്കി. ൧൫ വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യന്മാർ അണഞ്ഞു; ഈ സ്ഥലം ഏകാന്തമായി നേരവും വൈകിപ്പോയി, പുരുഷാരങ്ങൾ ഊരുകളിൽ പോയി, തങ്ങൾക്ക് കൊറ്റുകൾ കൊള്ളേണ്ടതിന്നു, പറഞ്ഞയക്കുക എന്നു പറഞ്ഞു. ൧൬ യേശു അവരോട് പറഞ്ഞു : അവൎക്ക് പോവാൻ ആവശ്യമില്ല; നിങ്ങൾ അവൎക്ക് തിന്മാൻ കൊടുപ്പിൻ. ൧൭ അവർ അവനോട്: അഞ്ചപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. ൧൮ അവ ഇങ്ങു കൊണ്ടു വരുവിൻ എന്നു പറഞ്ഞിട്ടു, പുരുഷാരങ്ങളെ പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു. ൧൮ ൧൯ അഞ്ചപ്പവും രണ്ടു മീനും എടുത്തു, സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പങ്ങളെ നുറുക്കി, ശിഷ്യന്മാൎക്ക് കൊടുത്തു; ശിഷ്യർ ജനക്കൂട്ടങ്ങൾക്ക് കൊടുത്തു. ൨൦ എല്ലാവരും തിന്നു തൃപ്തരായി, കഷണങ്ങൾ ശേഷിച്ചതു കൊണ്ടു പന്ത്രണ്ടുകൊട്ട നിറച്ചെടുക്കയും ചെയ്തു. ൨൧ തിന്നുന്നവരൊ സ്ത്രീകളും കുട്ടികളും ഒഴികെ ഏകദേശം അയ്യായിരം പുരുഷർ തന്നെ ആയതു.
൨൨ ഉടനെ യേശു താൻ പുരുഷാരങ്ങളെ പറഞ്ഞയക്കും വരെ, തന്റെ ശിഷ്യരെ പടികിലേറി, അക്കരെക്കു മുന്നോടുവാൻ നിൎബ്ബന്ധിച്ചു. ൨൩ താൻ സമൂഹങ്ങളെ അയച്ചിട്ട് ഒരു മലമേൽ പ്രാൎത്ഥിപ്പാൻ തനിയെ ചെന്നു,വൈകുന്നേരമായപ്പോൾ ഏകനായി അവിടെ ഇരുന്നു. ൨൪ പടകൊ കാറ്റു വിരോധമാകകൊണ്ടു തിരകളിൽ വലഞ്ഞു, കടലിന്റെ നടുവിൽ ആയിരുന്നു. ൨൫ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിന്മേൽ കൂടി നടന്നു,അവരുടെ അടുക്കെ ചെന്നു. ൨൬ അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു, ശിഷ്യർ ഇതു പ്രേതം എന്ന് കലങ്ങി,ഭയം ഹേതുവായി കൂക്കലിട്ടു. ൨൭ ഉടനെ യേശു അവരോടു: ധൈൎയ്യപ്പെടുവിൻ! ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ട എന്നു പറഞ്ഞു. ൨൮ അതിനു പേത്രൻ ഉത്തരം ചൊല്ലിയതു: കൎത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്ക; അവനും വാ എന്നു പറഞ്ഞു. ൨൯ പേത്രൻ പടകിൽ നിന്നു കിഴിഞ്ഞു, യേശുവോട് എത്തുവാൻ വെള്ളങ്ങളിൻ മീതെ നടന്നു. ൩0 പിന്നെ ഊക്കുള്ള കാറ്റിനെ കണ്ടിട്ടു പേടിച്ചു മുങ്ങി തുടങ്ങിയാറെ, കൎത്താവേ, എന്നെ രക്ഷിക്ക! എന്നു നിലവിളിച്ചു. ൩൧ യേശുവും ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പ വിശ്വാസിയെ! എന്തിനു ശങ്കിച്ചു എന്നു പറഞ്ഞു. ൩൨ അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമൎന്നു; പടകിലുള്ളവരൊ വന്നു; ൩൩ നീ ദൈവപുത്രൻ സത്യം എന്ന് അവനെ നമസ്കരിച്ചു.
൩൪ എന്നാറെ, അവർ അക്കരെക്ക് എത്തി, ഗനേസരെത്ത് എന്ന ദേശത്തിൽ വന്നു. ൩൫ അവിടത്തെ ലോകർ അവനെ അറിഞ്ഞു, ചുറ്റുമുള്ള നാട്ടിൽ ഒക്കെയും ആളയച്ചു, എല്ലാ ദുസ്ഥന്മാരെയും അവനു കൊണ്ടുവന്നു. ൩൬ തന്റെ വസ്ത്രത്തിന്റെ തൊങ്കൽ മാത്രം അവർ തൊടേണ്ടതിന്ന് അപേക്ഷിച്ചു, തൊട്ടവർ ഒക്കെയും രക്ഷപ്രാപിക്കയും ചെയ്തു.
- കൈ കഴുകുന്ന സമ്പ്രദായത്തിൽ ആക്ഷേപണം [മാ.൭.], (൨,൧) കനാന്യസ്ത്രീയുടെ വിശ്വാസം [മാ. ൭, ൨൪.], (൨൯) ൪000 ജനങ്ങളെ ഭക്ഷിപ്പിച്ചതു [മാ, ൮.]
൧ അപ്പോൾ യരുശലേമ്യ ശാസ്ത്രികളും പറീശരും യേശുവോട് അടുത്തു വന്നു. ൨ നിന്റെ ശിഷ്യർ പൂൎവ്വന്മാരുടെ സമ്പ്രദായത്തെ ലംഘിക്കുന്നത് എന്തു? അവർ ആഹാരം ഭക്ഷിക്കു
മ്പോൾ, കൈകളെ കഴുകുന്നില്ല പോൽ എന്നു പറഞ്ഞു. ൩ അവനും അവരോട് ഉത്തരം പറഞ്ഞിതു: നിങ്ങളുടെ സമ്പ്രദായം നിമിത്തം നിങ്ങളും ദൈവത്തിന്റെ കല്പനയെ ലംഘിക്കുന്നത് എന്തു? (൨ മൊ. ൨൦, ൧൨) ൪ അഛ്ശനേയും അമ്മയേയും ബഹുമാനിക്ക എന്നും (൨൧, ൨൭.) അഛ്ശനെ താൻ അമ്മയെ താൻ പ്രാകുന്നവൻ മരിക്കേണം നിശ്ചയം എന്നും, ദൈവം കല്പിച്ചുവല്ലൊ. ൫ നിങ്ങളോ, ഒരുത്തന്റെ അഛ്ശനോട് എങ്കിലും, അമ്മയോട് എങ്കിലും നിണക്ക് എന്നിൽനിന്ന് ഉപകാരമായ് വരുന്നത് വഴിപാട് (ആക) എന്നു പറഞ്ഞാലും (കാൎയ്യം തന്നെ) എന്നു ചൊല്ലുന്നത് കൊണ്ട് - ൬ അവൻ തന്റെ അഛ്ശനെ ആകട്ടെ അമ്മയെ ആകട്ടെ ബഹുമാനിക്കാതെ പോകുന്നു; ഇപ്രകാരം നിങ്ങളുടെ സമ്പ്രദായത്താൽ ദൈവകല്പനയെ ദുൎബ്ബലമാക്കി. ൭ വേഷധാരികളെ! നിങ്ങളെ തൊട്ടു യശയ്യാ നന്നായി പ്രവചിchchiതു. (യശ.൨൯,൧൩) ൮ ഈ ജനം (വായ്കൊണ്ട് എന്നോട് അടുത്തു) അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നോട് ദൂരത്ത് അകന്നിരിക്കുന്നു. ൯ മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിച്ചുകൊണ്ട് എന്നെ വ്യത്ഥമായി ഭജിക്കുന്നു എന്നത്രെ.
൧൦ പിന്നെ പുരുഷാരത്തെ അരികെ വിളിച്ച് അവരോട് പരഞ്ഞു: അല്ലയൊ കേട്ടു ഗ്രഹിച്ചു കൊൾവിൻ! വായൂടെ അകത്തു ചെല്ലുന്നതല്ല, മനുഷ്യനു തീണ്ടൽ വരുത്തന്നത്; ൧൧ വായിൽ നിന്നു പുറപ്പെടുന്നതത്രെ മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നുള്ളു. ൧൨ എന്നാറെ, അവന്റെ ശിഷ്യന്മാർ അടുത്തു വന്നു പറഞ്ഞു: പറീശന്മാർ ഈ വാക്കു കേട്ടിട്ട് ഇടറി പോയി എന്ന് അറിയുന്നുവോ? ൧൩ അവൻ ഉത്തരമായി പറഞ്ഞു. സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ് നട്ടിട്ടില്ലാത്ത എതു തൈയും വേർ പറിഞ്ഞു പോകും. ൧൪ അവരെ വിട്ടുവിടുവിൻ! അവർ കുരുടൎക്ക് വഴികാട്ടുന്ന കുരുടന്മാർ; പിന്നെ കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും. ൧൫ പേത്രൻ ഉത്തരമായി അവനോട്, ഈ ഉപമയെ ഞങ്ങൾക്കു തെളിയിച്ചാലും എന്നു പറഞ്ഞാറെ, അവൻ ചൊല്ലിയതു: ൧൬ ഇന്നും നിങ്ങൾ കൂടെ ബോധം ഇല്ലാതിരിക്കുന്നുവോ? ൧൭ വായൂടെ പൂകന്നതു എല്ലാം വയറ്റിൽ ചെന്നു മറപ്പുരയിലേക്ക് തള്ളപ്പെടുന്നു എന്നു ബോധിക്കുന്നില്ലയൊ? ൧൮ വായിൽനിന്നു പുറപ്പെടുന്നവയൊ ഹൃദയത്തിൽനിന്നു വരുന്നു; മനുഷ്യനു
൧൯ തീണ്ടൽ ഉണ്ടാകുന്നത് ഇവയത്രെ. എങ്ങിനെ എന്നാൽ ദുശ്ചിന്തകൾ, കലകൾ, വ്യഭിചാരങ്ങൾ, പുലയാട്ടുകൾ, മോഷണങ്ങൾ, കള്ളസാക്ഷികൾ, ഭൂഷണങ്ങൾ ഇവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടു വരുന്നു. ൨൦ മനുഷ്യനെ തീണ്ടിക്കുന്നത് ഇവയത്രെ കഴുകാത്ത കൈകൾ കൊണ്ടു ഭക്ഷിക്കുന്നതൊ മനുഷ്യനെ തീണ്ടിക്കുന്നില്ല.
൨൧ അവിടെനിന്നു യേശു പുറപ്പെട്ടു, തൂർ ചിദോൻ അംശങ്ങളിൽ വാങ്ങി പോയി. ൨൨ ആ ദിക്കുകളിൽനിന്നു കണ്ടാലും ഒരു കനാന്യസ്ത്രീ പുറപ്പെട്ടു വന്ന് അവനോടു: ദാവിദ്പുത്ര! കൎത്താവെ! എന്നെ കനിഞ്ഞു കൊൾക! എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിട്ട് ഉണ്ടു എന്നു കൂക്കി പറഞ്ഞു. ൨൩ അവളോട് അവൻ ഉത്തരം ഒന്നും മിണ്ടാഞ്ഞപ്പോൾ , ശിഷ്യന്മാർ അടുക്കെ വന്നു അവൾ നമ്മുടെ പിന്നാലെ കൂക്കുന്നതു കൊണ്ട് അവൾക്ക് വിട കൊടുക്ക എന്ന് അവനോടു ചോദിച്ചു. ൨൪ അവൻ ഉത്തരം പറഞ്ഞിതു: ഇസ്രയേൽ ഗൃഹത്തിൽ നശിച്ചു പോയ ആടുകളടുക്കിലേക്ക് ഒഴികെ ഞാൻ അയക്കപ്പെട്ടില്ല. ൨൫ എന്നാറേ അവൾ വന്നു: കൎത്താവെ! എന്നെ തുണെക്കേണമെ! എന്ന് അവനെ നമസ്കരിച്ചു. ൨൬ അവൻ ഉത്തൎമായി: മക്കളുടെ അപ്പത്തെ ചെറുനായ്ക്കൾക്കു ചാടുന്നതു നന്നല്ല എന്നു പറഞ്ഞു. ൨൭ അവളൊ: അതെ കൎത്താവെ! ചെറുനായ്ക്കളും ഉറ്റയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകളെ കൊണ്ട് ഉപജിവിക്കുന്നുവല്ലൊ എന്നു പറഞ്ഞു. ൨൮ അപ്പോൾ യേശു ഉത്തരമായി: ഹാ, സ്ത്രീയെ! നിന്റെ വിശ്വാസം വലിയത്. നിണക്ക് ഇഷ്ടം പോലെ ഭവിക്കുക എന്ന് അവളോടു പറഞ്ഞു; ആ നാഴിക മുതൽ അവളുടെ മകൾ സ്വസ്ഥയാകയും ചെയ്തു.
൨൯ യേശു അവിടെനിന്നു യാത്രയായി, ഗലീലക്കടലരികെ വന്നു, മലമേൽ കയറിഅവിടെ ഇരുന്നു. ൩0 അനെകം പുരുഷാരങ്ങളും മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരേയും കൂട്ടിക്കൊണ്ടു അവന്റെ അടുക്കൽ വന്നു, അവരെ അവന്റെ കാല്ക്കൽ ഇട്ടു. ൩൧ അവനും അവൎക്ക് സൗഖ്യം ഉണ്ടാക്കി. ഊമർ പറയുന്നതും, കൂനർ സ്വസ്ഥരായതും, മുടന്തർ നടക്കുന്നതും, കുരുടർ കാണുന്നതും, പുരുഷാരങ്ങൾ കണ്ടിട്ട് ആശ്ചൎയ്യപ്പേട്ട് ഇസ്രയേലിൻ ദൈവത്തെ മഹരൂപികരിക്കയും ചെയ്തു. ൩൨ പിന്നെ യേശു തന്റെ ശിഷ്യരെ വിളിച്ചു കൂട്ടി പറഞ്ഞു: ഈ പുരുഷാരം
മൂന്നു നാളും എന്നോടു കൂടെ പാൎത്തിട്ടു, തിന്മാൻ ഒന്നും ഇല്ലായക്കകൊണ്ട്, എനിക്ക് അവരിൽ കരളലിയുന്നു; അവരെ പട്ടിണിയായി വിട്ടയക്കേണ്ടതിന്നു മനസ്സും ഇല്ല; വഴിയിൽ വെച്ചു തളൎന്നു പോകായ്‌വാൻ തന്നെ. ൩൩ അവനോടു ശിഷ്യന്മാർ: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയാകുന്ന അപ്പങ്ങൾ ഈ കാട്ടിൽ നമുക്ക് എവിടെനിന്നു എന്നു പറഞ്ഞാറെ, നിങ്ങൾക്ക് എത്ര അപ്പം ഉണ്ടു എന്നു യേശു ചോദിച്ചു. ൩.൪ ഏഴും ഒട്ടു ചെറു മീനുകളും തന്നെ എന്ന് അവർ പറഞ്ഞു. ൩൫ അവൻ പുരുഷാരങ്ങളെ നിലത്തിൽ ചാരി ഇരിപ്പാൻ കല്പിച്ചു. ൩൬ ഏഴപ്പവും മീനുകളും എടുത്തു വാഴ്ത്തി നുറുക്കി തന്റെ ശിഷ്യൎക്കും ശിഷ്യർ പുരുഷാരത്തിന്നും കൊടുത്തു. ൩൭ എല്ലാവരും തിന്നുതൃപ്തരായി, കഷണങ്ങൾ ശേഷിച്ചതു കൊണ്ട് ഏഴു വട്ടികളെ നിറച്ചെടുത്തു. ൩൮ ഭക്ഷിക്കുന്നവരൊ സ്ത്രീകളും കുട്ടികളും ഒഴികെ നാലായിരം പുരുഷരായിരുന്നു. ൩൯ പിന്നെ അവൻ പുരുഷാരങ്ങൾക്കു വിടകൊടുത്തു.പടകിൽ ഏറി, മഗ്ദലദിക്കുകളിൽ ചേരുകയും ചെയ്തു൩൯
- യേശുവോട് അടയാളം ചോദിച്ചതു [മാ. ൮, ൧൧. ലൂ. ൧൨, ൫൪.], (൫) പറീശാദികളുടെ പുളിച്ചമാവ് {മാ.വ്വ്, ൧൪.} (൧൩.) ശിഷ്യരെ ശോധന ചെയതിട്ടു,(൨.൦) സ്വമരണത്തെ അറിയിച്ചു പ്രബോധിപ്പിച്ചതു [മാ. ൮. ലൂ, ൯, ൨൧.]
൧ പിന്നെ പറിശരും ചദൂക്യരും അടുത്തുവന്നു തങ്ങൾക്ക് വാനത്തിൽനിന്ന് അടയാളം കാട്ടേണം എന്നു പരീക്ഷിച്ചു ചോദിച്ചു. ൨ അവരോട് അവൻ ഉത്തരം പറഞ്ഞു: സന്ധ്യയാകുമ്പോൾ വാനം ചുവക്കകൊണ്ട നല്ല തെളിവാകും എന്നും, ൩ ഉഷസ്സിലോ വാനം തുടുക്കനെ ചുവന്നിരിക്കയാൽ ഇന്നു മഴക്കോളത്രെ എന്നും നിങ്ങൾ പറയുന്നു; ൩ വേഷധാരികളെ! വാനത്തിന്റെ മുഖത്തെ നിങ്ങൾ വിവേചിപ്പാൻ അറിയുന്നു; സമയങ്ങളുടെ അടയാളങ്ങളെ കഴികയില്ലയൊ? ൪ ദോഷവും വ്യഭിചാരവും ഉള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളം ഒഴികെ അതിന്ന് അടയാളം കൊടുക്കപ്പെടുകയും ഇല്ല (൧൨,൩൯.) എന്നിട്ട് അവരെ വിട്ടു യാത്രയായി,
൫ ശിഷ്യന്മാർ അക്കരെ കടക്കുമ്പോൾ അപ്പങ്ങളെ കൊണ്ടുപോരുവാൻ മറന്നിരുന്നു. ൬ അന്നു യേശു അവരോടു: പറീശർ ചദൂക്യർ എന്നവരുടെ പുളിച്ചമാവിൽനിന്നു സൂക്ഷിച്ചുകൊണ്ടു
നോക്കുവിൻ എന്നു പറഞ്ഞാറെ- ൭ അപ്പങ്ങളെ കൊള്ളാഞ്ഞത് കൊണ്ടത്രെ എന്ന് അവർ തങ്ങളിൽ നിരൂപിച്ചുപോയി. ൮ ആയ്തു യേശു അറിഞ്ഞു പറഞ്ഞിതു: അല്പവിശ്വാസികളെ! അപ്പങ്ങളെ കൊള്ളാഞ്ഞതു കൊണ്ടു നിങ്ങളിൽ നിരൂപിപ്പാൻ എന്തു? ൯ ഇന്നും നിങ്ങൾക്കു ബോധം ഇല്ലയൊ? ആ അയ്യായിരങ്ങളുടെ അപ്പം അഞ്ചും, എടുത്ത കൊട്ടകളുടെ എണ്ണവും, ൧൦ പിന്നെ ആ നാലായിരങ്ങളുടെ അപ്പം ഏഴും എടുത്ത വട്ടികളുടെ എണ്ണവും ഓൎമ്മ വെക്കുന്നതും ഇല്ലയൊ? ൧൧ പറീശർ ചദൂക്യർ എന്നവരുടെ പുളിച്ച മാവിൽനിന്നു സൂക്ഷിച്ചു കൊള്ളേണം എന്നു ചൊല്ലിയത് അപ്പം കൊണ്ടല്ല എന്നു തോന്നാത്തത് എന്തു? ൧൨ എന്നാറെ അവൻ അപ്പത്തിന്റെ പുളിച്ചമാവിൽ നിന്നല്ല, പറീശർ ചദൂക്യർ എന്നവരുടെ ഉപദേശത്തിൽ നിന്നു സൂക്ഷിച്ചു കൊള്ളേണ്ടതിന്നു പറഞ്ഞ പ്രകാരം അവർ ഗ്രഹിച്ചു.
൧൩ അനന്തരം യേശു ഫിലിപ്പന്റെ കൈസരയ്യയുടെ അംശങ്ങളിൽ വന്ന ശേഷം തന്റെ ശിഷ്യരോടു ചോദിച്ചു: ജനങ്ങൾ മനുഷ്യപുത്രനായ എന്നെ ആർ എന്നു ചൊല്ലുന്നു? ൧൪ എന്നാറെ അവർ പറഞ്ഞു: ചിലർ സ്നാപകനായ യോഹനാൻ എന്നും, മറ്റേവർ എലിയാവെന്നും, വേറെ ചിലർ യെറമിയ്യാവൊ പ്രവാചകരിൽ ഒരുത്തനോ എന്നും (ചൊല്ലുന്നതു). ൧൫ അവരോട് അവൻ: നിങ്ങളോ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നു പറഞ്ഞതിന്നു ശിമോൻ പേത്രൻ ഉത്തരം പറഞ്ഞിതു: ൧൬ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ കൃസ്തൻ തന്നെ; എന്നാറെ യേശു അവനോട് ഉത്തരം ചൊല്ലിയതു: ൧൭ ബൎയോനാ ശീമോനായുള്ളോവെ! ജഡരക്തങ്ങളല്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിണക്ക് (ഇതു) വെളിപ്പെടുത്തിയതുകൊണ്ടു നീ ധന്യൻ! ൧൮ ഞാനോ നിന്നോടു പറയുന്നു: നീ പാറ (കേഫാ) ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയിക്കും, അതിനോടു പാതാളദ്വാരങ്ങൾക്ക് ഒർ ആവതും വരികയില്ല. ൧൯ വിശേഷിച്ച് സ്വൎഗ്ഗരാജ്യത്തിന്റെ താക്കോലുകളെയും നിണക്കു തരും (യശ. ൨൨, ൨൨.) നീ ഭൂമിമേൽ വിലക്കി കെട്ടുന്നത് ഒക്കയും സ്വൎഗ്ഗങ്ങളിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിമേൽ സമ്മതിച്ച് അഴിക്കുന്നത് ഒക്കയും സ്വൎഗ്ഗങ്ങളിൽ അഴിഞ്ഞിരിക്കയും ചെയ്യും. ൨൦ എന്നാറെ താൻ ക്രിസ്തൻ എന്ന് ആരോടും പറയാതിരിപ്പാൻ സ്വശിഷ്യന്മാരോട് ചട്ടമാക്കി.
അന്നു മുതൽ യേശു താൻ യരുശലേമിലേക്ക് പോയി, മുപ്പന്മാർ മഹാപുരോഹതിർ, ശാസ്ത്രികൾ ഇവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉണൎന്നു വരികയും വേണ്ടത് എന്നു തൻറെ ശിഷ്യന്മാൎക്ക് കാണിച്ചുതുടങ്ങി. എന്നാൽ പുത്രൻ അവനെ(വേറിട്ടു) കൂട്ടിക്കൊണ്ടു. കൎത്തവേ, (ദൈവകൃപയാൽ) അത് അരുത്. നിനക്ക് അങ്ങഇനെ വരികയില്ല! എന്നു ശാസിച്ചു തുടങ്ങി അവനും തിരിഞ്ഞഉ പുത്രനോടു പറഞ്ഞു. സാത്താനെ, എൻറെ പിന്നിൽ പൊകൂക! നീ ദൈവത്തിൻറെ അല്ല, മനുഷ്യതടേവ കരുതുന്നതുകൊണ്ട് എനിക്ക് ഇടൎച്ച ആകുന്നു. അന്നു യേശു തൻറെ ശിഷ്യന്മാരോടു പറഞ്ഞിതു. ഒരുത്തൻ എൻറെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നത്താൻ തള്ളീട്ടു. തൻറെ ക്രൂശിനെ എഴുത്തുകൊണ്ടുയ എന്നെ അനുഗമിപ്പൂ, ആരാനും തൻറെ ദേഹിയെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും, ഞാൻ നിമിത്തം ആരാനും തൻറെ ദേഹിയെ കളഞ്ഞാൽ അതിനെ കണ്ടെത്തും കാരണം ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും തൻറെ ദേഹി ചേരും വന്നാൽ അവന് എന്തു പ്രയോജനം ഉള്ളൂ? അല്ല, തൻറെ ദേഹിയെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടുക്കും? അങ്ങിനെ എന്നാൽ, മുനുഷ്യപുത്രൻ സ്വപിതാവിൻറെ തേജ്ജസ്സോടെ തൻറെ സകല ദൂതന്മാരുമായി വരുവാൻ ഉണ്ടു. അപ്പോൾ അവൻ ഏവനും ഭ്രാന്തൻറെ പ്രവൃത്തിക്ക് തക്ക പകരം നല്കും. ആമേൻ ഞാൻ നിങ്ങളോട് പറയുന്നത്, മനുഷ്യപുത്രൻ തൻറെ രാജത്വത്തിൽ വരുന്നതു കാണുവോളം, മരണത്തെ ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട്. 09. അദ്ധ്യായം യേശുവിൻറെ രൂപാന്തരവും ( ) ചന്ദ്രബാധൈക്കു ശാന്തിയും, ( ) സ്വമരണത്തെ പിന്നെയും അറിയിച്ചതും (മാ.ൻ.ലു.ൻ), ( ) ദൈവാലയപ്പണിക്കുപണം.
ആറു ദിവസം കഴിഞ്ഞശേഷം യേശു പുത്രനെയും യാക്കോബെയും സഹോദരനായ യോഹനാനെയും കൂട്ടിക്കൊണ്ട് ഒരു ഉയൎന്ന മലമേൽ അവരുമായി വേറിട്ടു നടന്നു. പിന്നെ അവരുടെ മുന്പാകെ മറ രൂപപ്പെട്ടിട്ട്, അവൻറെ മുഖം സൂൎയ്യനെപോലെ വിളങ്ങി, അവൻറെ വസ്ത്രങ്ങൾ വെളിച്ചം പോലെ [ 52 ]൩ വെള്ളയായ്തീൎന്നു. ഇതാ മോശയും എലിയാവും അവനൊടു സംഭാഷിചുകൊണ്ട്, അവൎക്കു കാണായ് വന്നു; അതിന്നു പേത്രൻ
൪ യേശുവോട് : കൎത്താവെ, ഞങ്ങൾ ഇവിടെ ഇരിക്കുന്നത് നല്ലതു; നിണക്കു മനസ്സായാൽ ഞങ്ങൾ ഇവിടെ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ! ഒന്നു
൫ നിണക്കും, ഒന്ന് മോശെക്കും ഒന്ന് എലീയാവിന്നും എന്നു പറഞ്ഞു. അവൻ പറയുമ്പൊൾ തന്നെ കണ്ടാലും പ്രകാശമുള്ളോരു മേഘം അവരിൽ നിഴലിട്ടു,ഉടനെ മേഘത്തിൽ നിന്നു: (൩ , ൧൭.)ഇവൻ എന്റെ പ്രിയപുത്രൻ; അവങ്കൽ ഞാൻ പ്രസാദിച്ചു;(൫ മോ. ൧൮, ൧൫ ) ഇവനെ ചെവിക്കൊൾവിൻ!
൬ എന്നൊരു ശബ്ദം ഉണ്ടായി. ആയതു ശിഷ്യന്മാർ കേട്ടു, കവിണ്ണു വീണൂ ഏറ്റവും ഭയപ്പെട്ടപ്പോൾ --യേശു ൭ അടുത്തു വന്നു അവരെ തൊട്ടു: എഴുനീല്പിൻ!
൮ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവരും കണ്ണുകളെ ഉയൎത്തിയാറെ, യേശുവെ
൯ മാത്രം അല്ലാതെ, ആരെയും കണ്ടതും ഇല്ല. അവർ മലയിൽനിന്ന്
൧൦ ഇറങ്ങുമ്പൊൾ യേശു അവരോടു: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് എഴുനീൽക്കും വരെ, കാഴ്ചയെ ആരെയും കേൾപിക്കില്ല എന്നു കല്പിചു. പിന്നെ
൧൧ അവന്റെ ശിഷ്യന്മാർ: എന്നാൽ ഏലിയാ മുമ്പേ വരേണ്ടതെ എന്നു ശാസ്ത്രികൾ ചൊല്ലുന്നത് എന്താണെന്നു ചോദിച്ചതിനു-- യേശു ഉത്തരം പറഞ്ഞിതു:
൧൨ ഏലീയാ മുൻപെ വന്നു സകലവും യദഥാസ്ഥാനത്താക്കുന്നു, സത്യം, ഞാനോ ഏലീയാ വന്നു കഴിഞ്ഞു എന്നും, അവർ അവനെ അറിഞ്ഞുകൊള്ളാതെ, തങ്ങൾക്കു തൊന്നിയത് എല്ലാം അവങ്കൽ ചെയ്തു എന്നും നിങ്ങളോടു പറയുന്നു; അവ്വണ്ണം മനുഷ്യപുത്രനും അവരിൽ നിന്നു
൧൩ സഹിപ്പാൻ ഉണ്ടു. എന്നാറെ, സ്നാപകനായ യോഹനാനേകൊണ്ടു തങ്ങളോടു പറഞ്ഞപ്രകാരം ശിഷ്യന്മാർ ഗ്രഹിച്ചു.
൧൪ അവർ പുരുഷാരത്തിലേക്കു വന്നാറെ, ഒരു മനുഷ്യൻ അടുത്തു വന്ന്, അവൻ മുൻപാകെ മുട്ടുക്കുത്തി:
൧൫ കൎത്താവെ, എന്റെ മകനെ കനിഞ്ഞു കൊൾക! അവൻ ചന്ദ്രബാധ പിടിചു, പലപ്പൊഴും തീയിലും കൂടെക്കൂടെ വെള്ളത്തിലും വീണു വല്ലതെ
൧൬ പീഡിച്ചിരിക്കുന്നു. അവനെ നിന്റെ ശിഷ്യന്മാൎക്കു കൊണ്ടുവന്നു, സൗഖ്യം വരുത്തുവാൻ അവൎക്കു കഴിഞ്ഞില്ല താനും എന്നു പറഞ്ഞു.
൧൭ യേശു ഉത്തരമായി പറഞ്ഞു:അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ! എത്രൊടം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും;
എത്രോടം നിങ്ങളെ പൊറുക്കും? അവനെ എനിക്ക് ഇങ്ങു കൊണ്ടുവരുവിൻ! എന്നാറെ, യേശു അവനെ ശാസിച്ചു, ഭൂതം അവങ്കൽനിന്നു പുറപ്പെട്ടുപോയി ബാലൻ ആ നാഴിക മുതൽ സൗഖ്യമാകയും ചെയ്തു. പിന്നെ ശിഷ്യന്മാർ യേശുവോടുപ്രത്യേകം അണഞ്ഞു വന്നു. ഞങ്ങൾക്ക് അതിനെ പുറത്താക്കികൂടാഞ്ഞത് എന്ത് എന്നു ചേദിച്ചു. യേശു അവരോടു പറഞ്ഞു. നിങ്ങളുടെ അവിശ്വാസം നിമിത്തമത്രെ, എങ്ങിനെ എന്നാൽ നിങ്ങൾക്കു കടുകിൻ മണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ഇവിടന്ന് അങ്ങോട്ടു നിങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയും ഇല്ല. ആമെൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും പ്രാൎത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി പുറത്തുപോകുന്നില്ല.
പിന്നെ അവർ ഗലീലയിൽ സഞ്ചരിക്കുന്പോൾ, യേശു അവരോടു പറഞ്ഞിതു, മനുഷ്യ പുത്രൻ മനുഷ്യരുടെ കൈകളിൽ എല്പിക്കപ്പെടുവാൻ ഉണ്ട്. അവർ അവനെ കൊന്നുകളയും, മൂന്നാം നാൾ അവൻ ഉണൎന്നു വരികയും ചെയ്യും, എന്നിട്ട് അവർ ഏറ്റം ദുഃഖിച്ചുപോയി.
അവർ കഫൎണാമിൽ വന്നാറെ, ദ്വിദ്രഹ്മകളെ (പണം) വാങ്ങുന്നവർ പുത്രനെ ചെന്നു കണ്ടു. നിങ്ങളുടെ ഉപദേഷ്ടാവ് ദ്വിദ്രഹ്മയെ ഒപ്പിക്കുന്നില്ലയൊ? എന്നു ചോദിച്ചാറെ, ഉവ്വ എന്നു പറഞ്ഞു. അവൻ വീട്ടിൽ പ്രവേശിച്ചപ്പോൾ യോശു അവനെ മുന്നിട്ടു പറഞ്ഞു. ശിമോനെ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമൊ കരമൊ ആരോടു വാങ്ങുന്നു. സ്വപുത്രരോടൊ അന്യരോടെ? എന്നതിനു പുത്രൻ, അന്യരോടത്രെ എന്നു പറഞ്ഞാറ, യേശു അവനോടു ചൊല്ലിയതു, എന്നാൽ പുത്രന്മാർ വിടുതൽ ഉള്ളവർ ആകുന്നു സ്പഷ്ടം. എങ്കിലും അവൎക്കു നാം ഇടൎച്ച വരുത്താതിരിപ്പാൻ നീ കടലിലേക്ക് ചെന്നു ചൂണ്ടൽ ഇട്ടു മുന്പെ കയറി വരുന്ന മീനിനെ പിടിച്ച് അതിൻറെ വായി തുറന്നിട്ട് ഒരു ചതുൎദ്രഹ്മ ( പണം) കാണും. ആയത് എടുത്ത് എനിക്ക് നിണക്കും വേണ്ടി കൊടുക്കും. [ 54 ] THE GOSPEL OF MATHEW.XVIII.
൧൮. അദ്ധ്യായം.
ശിശുഭാവത്തിന്റെ സാരവും ഇടൎച്ചകളെ സങ്കടവും [മാ. ൻ. ലൂ. ൻ], (൧൨) ന ശിച്ച ആടിന്റെ ഉപമ [ലൂ. ൧൫, ൧൪.], (൧൫) സഭക്കാർ തമ്മിൽ വളരെ ഇണങ്ങുകയും, (൨൧) വളരെ ക്ഷമിക്കുകയും വേണം; കടക്കാരുടെ ഉപമ.
൧ ആ നേരത്തിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു:
എങ്കിലോ സ്വൎഗ്ഗരാജ്യത്തിൽ ഏറെ വലിയവൻ ആർ എന്നു
൨ പറഞ്ഞാറെ, യേശു ഒരു ശിശുവെ വിളിച്ചു വരുത്തി, അവരു ൩ ടെ നടുവിൽ നിറുത്തി: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു:
നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആയ് വരുന്നില്ല എങ്കിൽ,
൪ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല. ആകയാൽ ഈ ശിശുവെ പോ
ലെ തന്നെത്താൻ താഴ്ത്തുന്നവനത്രെ സ്വൎഗ്ഗരാജ്യത്തിൽ ഏറെ
൫ വലിയവൻ ആകുന്നു. ഇങ്ങിനെയുള്ള ശിശുവെ എന്റെ നാ
മത്തിൽ ആരാനും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു;
൬ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആ
രാനും ഇടൎച്ച വരുത്തുകിലൊ അവന്റെ കഴുത്തിൽ ഒരു കഴുത ത്തിരിക്കല്ലു കെട്ടിതൂക്കി, കടലിന്റെ പരപ്പിൽ ആഴ്ത്തിക്കളഞ്ഞാൽ
൭ അവനു കൊള്ളാം. ഇടൎച്ചകൾ ഹേതുവായി, ലോകത്തിന്നു ഹാ
കഷ്ടം! ഇടൎച്ചകൾ വരുന്നത് ആവശ്യം തന്നെ സത്യം; എങ്കി ലും ഇടൎച്ച വരുത്തുന്ന മനുഷ്യനു ഹാ കഷ്ടം!
൮ (൫, ൨൯.) എന്നാൽ നിന്റെ കൈയൊ കാലോ നിണക്കു
ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടി തള്ളിക്കളക! രണ്ടു കൈ യും രണ്ട് കാലും ഉള്ളവനായി നിത്യാഗ്നിയിൽ തള്ളപ്പെടുന്നതി നേക്കാൾ മുടവനായിട്ടൊ ഊന്നനായിട്ടൊ ജീവനിൽ കടക്കുന്ന
൯ ത് നിണക്ക നല്ലൂ. പിന്നെ കണ്ണ് നിണക്ക് ഇടൎച്ച വരുത്തി
യാൽ അതിനെ ചൂന്നെടുത്തു തള്ളക്കളക! രണ്ട് കണ്ണുള്ളവ നായി അഗ്നിനരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണ
൧൦ നായി ജീവനിൽ കടക്കുന്നത് നിണക്ക് നല്ലൂ. ഈ ചെറിയ
വരിൽ ഒന്നിെ തുഛ്ചീകരിക്കാതിരിപ്പാൻ നോക്കികൊൾവിൻ! കാരണം സ്വൎഗ്ഗങ്ങളിൽ അവരുടെ ദൂതന്മാർ സ്വൎഗ്ഗസ്ഥനായ എൻ പിതാവിന്റെ മുഖത്തെ വിടാതെ കാണുന്നു എന്നു ഞാൻ
൧൧ നിങ്ങളോട് പറയുന്നു; നഷ്ടമാതയിനെ രക്ഷിപ്പാനല്ലൊ, മനു
ഷ്യപുത്രൻ വന്നതു.
൧൨ നിങ്ങൾക്ക് എന്തു തോന്നുന്നു; ഒരു മനുഷ്യനു നൂറ് ആട്
൪൪ [ 55 ]ഉണ്ടായിരിക്കെ, അതിൽ ഒന്ന് ഉഴന്നു പോയാൽ തൊണ്ണൂറ്റൊമ്പതിനെ മലകളിന്മേൽ വിട്ട് ആ ഉഴലുന്നതിനെ ചെന്നു തിരകയുന്നില്ലയൊ? ൧൩ അതിനെ കണ്ടെത്തുക ഉണ്ടായാലൊ, ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം ആ ഒന്നിൽ തന്നെ സന്തോഷിക്കുന്നു. ൧൪ ഇപ്രകാരം ഈ ചെറിയവരിൽ ഒന്നു നശിച്ചു പോകാൻ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടം ഇല്ല.
൧൫പിന്നെ നിന്റെ സഹോദരൻ നിന്നൊട് പിഴെച്ചാൽ നീ ചെന്ന് അവനുമായിട്ടു തന്നെ കണ്ടു കൂട്ടം അവനു ബോധം വരുത്തുക! അവൻ നിന്നെ കേട്ടാൽ നീ സഹോദരനെ നേടി; ൧൬ കേൾക്കാഞ്ഞാൽ ഇനി ഒന്നുരണ്ടുപേരെ കൂട്ടിക്കൊണ്ടു ചെല്ലുക: (൫ മൊ. ൧൯, ൧൫.) രണ്ടുമൂന്നു സാക്ഷിമുഖേന സകല കാൎയ്യവും സ്ഥിരമാക്കേണമല്ലോ, ൧൭ അവരേയും കൂട്ടാക്കാതെ ഇരുന്നാൽ സഭയോട് അറിയിക്ക; സഭയേയും നിരസിച്ചാൽ അവൻ നിണക്കു (പുറ)ജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ആക. ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ എന്തെല്ലാം കെട്ടിയാലും അതു സ്വൎഗ്ഗത്തിലും കേട്ടപ്പെട്ടിരിക്കും; ൧൯ നിങ്ങൾ ഭൂമിമേൽ എന്തെല്ലാം കെട്ടഴിച്ചാലും അതു സ്വൎഗ്ഗത്തിലും അഴിഞ്ഞിരിക്കും; പിന്നേയും ഞാൻ നിങ്ങളോട് പറയുന്നു: ഭൂമിമേൽ നിങ്ങൾ ഇരുവർ യാചിക്കുന്ന ഏത് കാൎയ്യം കൊണ്ടും ഐകമത്യപ്പെട്ടു എങ്കിൽ, അതു സ്വൎഗ്ഗസ്ഥനായ പിതായിൽ നിന്ന് അവൎക്കു ലഭിക്കും. ൨൦ രണ്ടു മൂന്നു പേർ എന്റെ നാമത്തിലേക്ക് എവിടെ ഒരുമിച്ച് കൂടിയാലും അവിടെ ഞാൻ അവരുടെ നടുവിൽ ഉണ്ടു.
൨൧ അന്നു പുത്രൻ അവന്റെ അടുക്കെ വന്നു: കൎത്താവെ! സഹോദരൻ എന്നോട് എത്ര വട്ടം പിഴെച്ചിട്ടു ഞാൻ ക്ഷമിച്ചു വിടേണ്ടു; ഏഴോളമൊ? എന്നു പറഞ്ഞു. ൨൨ യേശു അവനൊടു പറയുന്നു: ഏഴോളമല്ല, ഏഴ്എഴുപതോളം എന്നു ഞാൻ നിന്നോടു ചൊല്ലുന്നു. ൨൩ അതുകൊണ്ട് സ്വൎഗ്ഗരാജ്യം ഒരു രാജാവു തന്റെ ദാസരോട് കണക്കു തീൎപ്പാൻ ഭാവിക്കുന്നതിനോടു സദൃശമാകുന്നു. ൨൪ അവൻ കണക്കു നോക്കി തുടങ്ങിയാറെ, പതിനായിരം താലന്തു (൯ കോടി പണം) കടമ്പെട്ട ഒരുത്തനെ അവനു കൊണ്ടുവന്നു. ൨൫ ആയവനു തീൎപ്പാൻ (വക)യില്ലായ്കയാൽ കൎത്താവ് അവനേയും ഭാൎയ്യാപുത്രരേയും, അവനുള്ളത് ഒക്കയും
വിറ്റു കളഞ്ഞു കടം തീൎപ്പാൻ കല്പിച്ചു. ൨൬ അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: കൎത്താവെ, എങ്കൽ ദീൎഘക്ഷാന്തി തോന്നേണമെ! എന്നാൽ നിണക്കു സകലവും ഒപ്പിച്ചു, തരാം എന്നു പറഞ്ഞപ്പോൾ - ൨൭ ആ ദാസന്റെ കൎത്താവ് കരളലിഞ്ഞു: അവനെ വിടുവിച്ചു, കടവും ഇളെച്ചു കൊടുത്തു. ൨൮ ആ ദാസൻ പുറപ്പെട്ടാറെ തന്റെ കൂട്ടുദാസറിൽ വെച്ച് തനിക്ക് നൂറു ദ്രഹ്മ (൧൫൦ പണം) കടംപെട്ട ഒരുത്തനെ കണ്ട് അവനെ വേള പിടിച്ചു ഞെക്കി: കടമുള്ളതു വീട്ടി താ! എന്നു പറഞ്ഞു. ൨൯ എന്നാറെ, ആ കൂട്ടുദാസൻ അവന്റെ കാക്കൽ വീണു: എങ്കൽ ദീൎഘക്ഷാന്തി തോന്നേണമെ! എന്നാൽ നിണക്കു സകലവും ഒപ്പിച്ചു, തരാം എന്നു അവനെ അപേക്ഷിച്ചു. ൩൦ അവനൊ മനസ്സില്ലാതെ ഉടനെ ചെന്നു കടമുള്ളത് വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. ൩൧ ഈ ഉണ്ടായവ അവന്റെ കൂട്ടുദാസർ കണ്ടു വളരെ ദുഃഖിച്ചു ചെന്നു സംഭവിച്ചത് ഒക്കയും തങ്ങളുടെ കൎത്താവിനെ ഉണൎത്തിക്കയും ചെയ്തു. ൩൨ അപ്പോൾ കൎത്താവ് അവനെ വിളിച്ചു വരുത്തി പറഞ്ഞു: ദുഷ്ട ദാസനെ! ആ കടം എല്ലാം നീ എന്നെ അപേക്ഷിക്കയാൽ ഞാൻ നിണക്ക് ഇളെച്ചു താന്നുവല്ലൊ! ൩൩ ഞാനും നിന്നെ കനിഞ്ഞപ്രകാരം തന്നെ നിന്റെ കൂട്ടുദാസനെ കനിഞ്ഞു കൊള്ളേണ്ടതായിരുന്നില്ലയൊ? ൩൪ എന്നിട്ട് അവന്റെ കൎത്താവ് ക്രുദ്ധിച്ചു, അവൻ കടമ്പെട്ടത് എല്ലാം ഒപ്പിച്ചു തീൎക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരിൽ ഏല്പിച്ചു; ൩൫ അപ്രകാരം സ്വൎഗ്ഗസ്ഥനായ എൻ പിതാവ് നിങ്ങളിലും ചെയ്യും; നിങ്ങൾ താന്താന്റെ സഹോദരന് (അവരുടെ പിഴകളെ) ഹൃദയങ്ങളിൽനിന്നു ക്ഷമിച്ചു വിടാഞ്ഞാൽ തന്നെ.
- പരായ്യയാത്രയിൽ വിവാഹചോദ്യം [മാ. 10.], (൧൩) ശിശുക്കളെ അനുഗ്രഹിച്ചതും, (൧൬) ധനവാനായ യുവാവോടു സംഭാഷണാദികളും [മാ. ൧൦. ലൂ. ൧൮, ൧൫]
൧ യേശു ഈ വചനങ്ങളെ തികച്ചപ്പോൾ, സംഭവിച്ചത് എങ്കിലൊ - ൨ അവൻ ഗലീലയിൽനിന്നു യാത്രയായി യൎദ്ദനക്കരയിൽ യഹൂദ്യ അതിരോളം വന്നു; അനേക പുരുഷാരങ്ങളും അവനെ അനുഗമിച്ചു; അവൻ അവിടെ അവരെ സൌഖ്യമാക്കുകയും ചെയ്തു.
൩പറീശന്മാർ അവനെ അടുത്തു ചെന്ന്: ഒരു മനുഷ്യൻ ഏതു കാരണം ചൊല്ലിയും തന്റെ ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ? എന്നു പറഞ്ഞ് അവനെ പരീക്ഷിച്ചു. ൪ അവൻ ഉത്തരം പറഞ്ഞിതു: ആദിയിൽ പടെച്ചവൻ (൧ മൊ. ൧,൨൭.) അവരെ ആണും പെണ്ണുമാക്കി തീൎത്തു എന്നുള്ളതും ൫ (൧ മൊ. ൨, ൨൪.) അതു നിമിത്തം മനുഷ്യൻ പിതാവെയും മാതാവെയും വിട്ടു സ്വഭാൎയ്യയോടു പറ്റിയിരിക്കും; ഇരുവരും ഒരു ജഡമായ്തീരും എന്ന് അവൻ പറഞ്ഞ പ്രകാരവും നിങ്ങൾ വായിച്ചിട്ടില്ലയോ? ൬ എന്നതുകൊണ്ട് അവർ ഇനി രണ്ടല്ല; ഒരു ജഡമത്രെ ആകുന്നു; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേൎതിരിക്കരുതു. ൭ എന്നാൽ മോശെ (൫ മൊ. ൨൪, ൧.) ഉപേക്ഷണച്ചീട്ട് (എഴുതി) കൊടുത്ത് ഉപേക്ഷിപ്പാൻ കല്പിച്ചത് എന്തിന്? ൮ എന്നു പറഞ്ഞാറെ അവരോടുചൊല്ലിയതു: നിങ്ങളുടെ ഹൃദയകാഠിന്യം വിചാരിച്ചത്രെ നിങ്ങളുടെ ഭാൎയ്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു കൊണ്ടാകുന്നു; ൯ ആദിയിങ്കൽ അപ്രകാരം ആയില്ല താനും. ൯ ഞാനൊ നിങ്ങളോടു പറയുന്നു: പുലയാട്ടു കൊണ്ടല്ലാതെ ആരാനും തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റവളെ കെട്ടിയാൽ വ്യഭിചരിക്കുന്നു. (൫, ൩൨.) ൧൦ എന്നാറെ ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചിട്ടു മനുഷ്യന്റെ അവസ്ഥ അങ്ങനെ എങ്കിൽ കെട്ടുന്നതു നിഷ്പ്രയോജനമത്രെ എന്നു പറഞ്ഞാറെ, ൧൧ അവൻ അവരോടു ചൊല്ലിയതു: ഈ വചനത്തെ വരം കിട്ടിയവർ അല്ലാതെ ശേഷമുള്ളവർ പിടിക്കുന്നില്ല. ൧൨ എന്തെന്നാൽ അമ്മയുടെ ഗൎഭത്തിൽ നിന്ന് അങ്ങിനെ ജനിച്ചിട്ടുള്ള ഷണ്ഡന്മാർ ഉണ്ടു; മനുഷ്യരാൽ ഷണ്ഡത്വം വന്നഷണ്ഡന്മാരും ഉണ്ടു; സ്വൎഗ്ഗരാജ്യം നിമിത്തം തങ്ങൾക്ക് തന്നെ ഷണ്ഡത്വം വരുത്തിയ ഷണ്ഡരും ഉണ്ടു; പിടിപ്പാൻ കഴിയുന്നവൻ പിടിപ്പൂതാക.
൧൩ അപ്പോൾ അവനു ശിശുക്കളെ കൊണ്ടുവന്നു, അവൻ അവരുടെമേൽ കൈകളെ വെച്ചു, പ്രാൎത്ഥീക്കേണ്ടതിന്നു തന്നെ. ൧൪ ആയവരെ ശിഷ്യന്മാർ വിലക്കി, യേശുവോ: ശിശുക്കളെ വിടുവിൻ! അവർ എന്റെ അടുക്കെ വരുന്നതു തടുക്കയും അരുതു; ൧൫ ഇപ്രകാരം ഉള്ളവൎക്കു സ്വൎഗ്ഗരാജ്യം ഉണ്ടു സത്യം എന്നു ചൊല്ലി അവർ മേൽ കൈകളെ വെച്ചു, അവിടെ നിന്നു യാത്രയാകയും ചെയ്തു.
൧൬ ഉടനെ കണ്ടാലും ഒരുത്തൻ വന്ന് അവനോടു: (നല്ല) ഗു
രോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേ
൧൭ ണം? എന്നു പറഞ്ഞു. അവനോട് അവൻ പറഞ്ഞു: എന്നോടു
നന്മയെ ചൊല്ലി ചോദിക്കുന്നത് എന്തു? നല്ലവൻ ഒരുത്തനെ ഉള്ളു! ജീവനിൽ പ്രവേശിക്കേണം എങ്കിലോ കല്പനകളെ സൂ
൧൮ ക്ഷിക്ക! ഏവ? എന്നു ചോദിച്ചതിന്നു യേശു പറഞ്ഞു: (൨.മൊ.
൨൦.) നീ കുലചെയ്യരുത്; വ്യഭിചരിക്കരുത്; മോഷ്ടിക്കരുത്; ക ള്ളസ്സാക്ഷി പറയരുത്; മാതാപിതാക്കന്മാരെ ബഹുമാനിക്ക എ
൧൯ ന്നുള്ളവയും (൩, മൊ, ൧൯, ൧൮) നിന്റെ കൂട്ടുകാരനെ നിന്നെ ൧൦ പ്പോലെ തന്നെ സ്നേഹിക്ക എന്നതും തന്നെ ബാല്യക്കാരൻ
അവനോട്: ഇവ ഒക്കെയുെ ഞാൻ ചെറുപ്പം മുതൽ കാത്തു കൊ ണ്ടിരിക്കുന്നു; ഇനി കുറവുള്ളത് എന്ത്? എന്നു പറഞ്ഞാറെ,
൨൧ യേശു അവനോട് പറഞ്ഞു: തികഞ്ഞവനാവാൻ ഇഛ്ശിച്ചാൽ
നീ ചെന്നു മുതലുള്ളതു വിററു ദരിദ്രൎക്കു കൊടുക്ക, എന്നാൽ സ്വ ൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എ
൨൨ ന്നെ അനുഗമിക്ക! ഈ വചനം ബാല്യക്കാരൻ കേട്ടപ്പോൾ, ൨൩ വളരെ സമ്പത്തുള്ളവനാകകൊണ്ടു ദു:ഖിച്ചു പോയ്ക്കളഞ്ഞു. അ
പ്പോൾ യേശു തന്റെ ശിഷ്യരോടു പറഞ്ഞു, ആമെൻ ഞാൻ
൨൪ നിങ്ങളോടു പറയുന്നു: ധനവാൻ സ്വൎഗ്ഗരാജ്യത്തിൽ പ്രവേ
ശിപ്പാൻ പ്രയാസം അത്രെ; പിന്നെയും നിങ്ങളോടു പറയുന്നി തു: ധനവാൻ ദേവരാജ്യത്തിൽ പൂകുന്നതിലും ഒട്ടകം സൂചിക്കു
൨൫ ഴയൂടെ കടക്കുന്നതിന്ന് എളുപ്പം ഏറെ ഉണ്ടു. എന്നത് കേട്ട്
ശിഷ്യന്മാർ ഏററം സ്തംഭിച്ച്: എന്നാൽ രക്ഷപെടുവാൻ ആ
൨൬ ൎക്ക് കഴിയും? എന്നു പറഞ്ഞു.യേശുവൊ അവരെ നോക്കി: ഇ
തു മനുഷ്യരോട് അസാദ്ധ്യം എങ്കിലും ദൈവത്തോടു സകലവും സാദ്ധ്യം ആകുന്നു എന്നു പറഞ്ഞു.
൨൭ അപ്പോൾ പേത്രൻ അവനോട് ഉത്തരമായി പറഞ്ഞു: ഇ
താ ഞങ്ങൾ സകലവും വിട്ടുകളഞ്ഞു, നിന്റെ പിന്നാലെ വ ന്നു; എന്നാൽ ഞങ്ങൾക്ക് എന്തുണ്ടാകും? യേശു അവരോടു ചൊല്ലിയത്, ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: എന്നെ അനുഗമിച്ച നിങ്ങൾ പുനൎജ്ജനനത്തിൽ തന്നെ മനുഷ്യപു ത്രൻ തന്റെ തേജസ്സിൻ സിംഹാസനത്തിൽ ഇരുന്നാൽ പി ന്നെ നിങ്ങളും, ഇസ്രയേൽ ഗോത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചും കൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കും.൪൮ [ 59 ]
പിന്നെ വീടുകൾ, സഹോദരർ, സഹോദരികൾ, അഛ്ശൻ, അമ്മ, മക്കൾ, നിലങ്ങൾ എന്നിവറ്റിൽ ഒന്നിനെ എന്റെ നാമം നിമിത്തം വിട്ട്കളഞ്ഞവൻ എല്ലാം നൂറു മടങ്ങു പ്രാപിച്ചു, നിത്യജീവനെയും അവകാശമായി ലഭിക്കും.
൩൦ എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരായവർ മുമ്പരും ആകും.
- (൧൯, ൩൦.) പറമ്പിലെ കൂലിക്കാരുടെ ഉപമ, (൧൭) യേശു സ്വമരണത്തെ അറിയിച്ചത് [മാ. ൧൦, ൩൨. ലൂ. ൧൨, ൩൧.], (൨൦) ജബദിമക്കളുടെ അപേക്ഷ [മാ. ൧൦], (൨൯) യറിഹോവിലെ രണ്ടു കുരുടന്മാർ [മാ. ൧൦. ലൂ. ൧൮.]
൧ എങ്ങിനെ എന്നാൽ സ്വൎഗ്ഗരാജ്യം തന്റെ മുന്തിരിവള്ളി പറമ്പിലേക്കു കൂലിക്കാരെ ആക്കേണ്ടതിന്നു, പുലൎച്ചെക്കു തന്നെ പുറപ്പെട്ടിട്ടുള്ള ഗൃഹസ്ഥനോടു സദൃശമാകുന്നു. ൨ ആ പ്രവൃത്തിക്കാരോട് അവൻ ദിവസത്തേക്ക് ഓരോ ദ്രഹ്മ (൧||പണം) പറഞ്ഞു നിശ്ചയിച്ചിട്ട് അവരെ തന്റെ പറമ്പിൽ അയച്ചു. ൩ മൂന്നാം മണിനേരത്തും പുറപ്പെട്ടു മറ്റുള്ളവർ ചന്തയിൽ മിനക്കേട്ടു നില്ക്കുന്നതു കണ്ടു: ൪ നിങ്ങളും പറമ്പിലേക്ക് ചെല്ലുവിൻ! ന്യായമായുള്ളതിനെ ഞാൻ തരികയും ആം എന്നു അവരോടും പറഞ്ഞു, അവർ ചെല്ലുകയും ചെയ്തു. ൫ പിന്നെയും ആറു മണിക്കും ഒമ്പത് മണിക്കും പുറപ്പെട്ടു, അപ്രകാരം തന്നെ ചെയ്തു. ൬ പതിനൊന്നാം മണിക്കു കൂടെ പുറപ്പെട്ടു ചെന്നു, മറ്റുള്ളവർ നില്ക്കുന്നതു കണ്ടാറെ: നിങ്ങൾ ഇവിടെ പകൽ എല്ലാം മിനക്കേട്ടു നില്പാൻ എന്തു? എന്നു പറഞ്ഞതിന്നു: ൭ ഞങ്ങളെ ആരും കൂലിക്ക് ആക്കീട്ടില്ലായ്കയാൽ അത്രെ എന്നു പറഞ്ഞപ്പോൾ - നിങ്ങളും പറമ്പിലേക്കു ചെല്ലുവിൻ! (ന്യായമായുള്ളതു കിട്ടുകയുമാം) എന്ന് അവരോടു പറഞ്ഞു. ൮ പിന്നെ സന്ധ്യയായപ്പോൾ പറമ്പിൻ ഉടയവൻ വിചാരണക്കാരനോടു പറയുന്നു: പ്രവൃത്തിക്കാരെ വിളിച്ച് ഒടുക്കത്തവർ മുതൽ കൊണ്ടു, മുമ്പുള്ളവരോളവും അവൎക്കു കൂലി കൊടുത്തു തീൎക്ക. ൯ എന്നിട്ടു പതിനൊന്നു മണിക്കു ആയവർ)) വന്ന് ഓരോ ദ്രഹ്മ വാങ്ങി. ൧൦ മുമ്പന്മാർ വന്നാറെ അധികം കിട്ടും എന്നു നിരൂപിച്ചു, അവൎക്കും ഓരോ ദ്രഹ്മ ലഭിച്ചു. ൧൧ ആയത് അവർ വാങ്ങി, ഈ ഒടുക്കത്തവർ ഒരുമണി നേരം മാത്രം കഴിച്ചിട്ടും, ൧൨ ദിവസത്തിന്റെ ഭാരവും വെയിലും ചുമന്ന ഞങ്ങ
ളോടു, നീ അവരെ സമമാക്കി വെച്ചുവല്ലൊ എന്നു ചൊല്ലി, ൧൩ ഗൃഹസ്ഥനു നേരെ പിറുപിറുത്തു. അവരിൽ ഒരുവനോട് അവൻ ഉത്തരം പറഞ്ഞിതു: തോഴ, ഞാൻ നിണക്കു ന്യായക്കുറവു ചെയ്യുന്നില്ല; എന്നോട് ഒരു ദ്രഹ്മ തന്നെ സമ്മതിച്ചു പോയല്ലൊ? ൧൪ നിന്റെത് വാങ്ങി പോയ്കൊൾക; ഈ ഒടുക്കത്തവനൊ നിണക്ക് എന്ന പോലെ കൊടുപ്പാൻ എനിക്ക് മനസ്സുണ്ടു; ൧൫ ഞാൻ നല്ലവനാകകൊണ്ടു, നിന്റെ കണ്ണു ദുഷിച്ചു പോയാലും എനിക്കുള്ളവററിൽ എന്റെ മനസ്സിൻ പ്രകാരം ചെയ്‌വാൻ എനിക്കും വിഹിതം അല്ലയൊ? ൧൬ ഇപ്രകാരം തന്നെ പിമ്പന്മാർ മുമ്പരും, മുമ്പന്മാർ പിമ്പരും ആകും; കാരണം വിളിക്കപ്പെട്ടവർ അനേകർ, തെരിഞ്ഞെടുക്കപ്പെട്ടവർ ചുരുക്കമത്രെ:
൧൭ യേശു യരുശലേമിന്നായി യാത്ര നടക്കുമ്പോൾ, വഴിയിൽ വെച്ചു, പന്ത്രണ്ടു ശിഷ്യന്മാരെ പ്രത്യേകം കൂട്ടികൊണ്ടു: ൧൮ കണ്ടാലും, നാം യരുശലേമിലേക്കു കരേറി പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൎക്കും ശാസ്ത്രികൾക്കും ഏല്പിക്കപ്പെട്ടിട്ടു, അവർ അവനു മരണം വിധിച്ചു. ൧൯ പരിഹാസവും തല്ലും ക്രൂശാരോഹണവും നടത്തുവാൻ ജാതികളിൽ സമൎപ്പിക്കും, മൂന്നാം നാൾ അവൻ വീണ്ടും എഴുനീല്ക്കയും ചെയ്യും എന്ന് അവരോടു പറഞ്ഞു.
൨൦ അപ്പോൾ ജബദിപുത്രരുടെ അമ്മമക്കളുമായി അവന്റെ അടുക്കെ വന്നു കുമ്പിട്ട്, അവനോട് ഒന്നു യാചിച്ചാറെ: ൨൧ എന്തുവേണം? എന്ന് അവളോടു പറഞ്ഞു; അവൾ പറയുന്നു: ഈ എന്റെ മക്കൾ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്ക. ൨൨ അതിന്നു യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപ്പാത്രത്തിൽ കുടിപ്പാൻ നിങ്ങൾക്ക് കഴിയുമൊ? ൨൩ കഴിയും എന്ന് അവർ പറഞ്ഞപ്പോൾ - എന്റെ പാനപാത്രത്തിൽ നിങ്ങൾ കുടിക്കും സത്യം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുന്നതു നല്കുവാൻ എങ്കൽ ഇല്ല; അത് എൻ പിതാവിനാൽ ആൎക്ക ഒരുക്കപ്പെട്ടത് അവൎക്കെത്രെ (വരൂ) എന്ന് അവരോടു പറയുന്നു. ൨൪ ആയതു പത്തു പേൎകേട്ടിട്ടു, രണ്ട് സഹോദരരിൽ മുഷിച്ചിൽ ഭാവിച്ചു; യേശുവൊ അവരെ അടുക്കെ വിളിച്ചു പറഞ്ഞിതു: ൨൫ ജാതികളിൽ വാഴുന്നവർ അവരിൽ കൎത്തൃത്വം
നടത്തുന്നു എന്നും മഹത്തുകൾ അവരെ അധികരിച്ചമൎക്കുന്നു എന്നും നിങ്ങൾ അറിയുന്നു. ൨൬ നിങ്ങളിൽ അപ്രകാരം ആകാ; നിങ്ങളിൽ മഹാൻ ആകുവാൻ ഇഛ്ശിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരനാകും; ൨൭ നിങ്ങളിൽ ഒന്നാമൻ ആവാൻ ഇഛ്ശിച്ചാൽ, നിങ്ങളുടെ ദാസനുമായി ഭവിക്ക. ൨൮മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, താൻ ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ പ്രാണനെ വീണ്ടെടുപ്പായി കൊടുപ്പാനും വന്ന പ്രകാരമത്രെ.
൨൯ അവർ യറിഹോവിൽ നിന്നു പുറപ്പെടുമ്പോൾ, വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു; ൩൦ അപ്പോൾ കണ്ടാലും വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടർ, യേശു കടന്നു പോകുന്ന പ്രകാരം കേട്ടു: കൎത്താവെ, ദാവിദ്പുത്ര! ഞങ്ങളെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു. ൩൧ പുരുഷാരം അവരെ മിണ്ടാതിരിപ്പാൻ ശാസിച്ചപ്പോൾ, അവർ: കൎത്താവെ, ദാവിദ്പുത്ര! ഞങ്ങളെ കനിഞ്ഞു കൊൾക! എന്ന് അധികം കൂക്കിപോന്നു. ൩൨ യേശുവും നിന്ന് അവരെ വിളിച്ചു: നിങ്ങൾക്ക് എന്തു ചെയ്യേണ്ടതിന്ന് ഇഛ്ശിക്കുന്നു? എന്നു പറഞ്ഞു. ൩൩ കൎത്താവെ, ഞങ്ങൾക്ക് കണ്ണുകൾ തുറന്നു വരേണം എന്ന് അവർ പറയുന്നു. ൩൪ അപ്പോൾ യേശു കരളലിഞ്ഞു, അവരെ കണ്ണുകളെ തൊട്ടു ഉടനെ കണ്ണുകൾക്കു കാഴ്ച തിരികെ വന്നു; അവർ അവനെ പിന്തുടരുകയും ചെയ്തു.
- യരുശലേമിൽ പ്രവേശം [മാ. ൧൧. ലൂ. ൧൯. യൊ. ൧൨.], (൧൨) ദേവാലയത്തിൽ വ്യാപരിച്ചത [മാ. ൧൧. ലൂ. ൧൯, (൧൮) അത്തിമരത്തിന്നു ശാപം [മാ. ൧൧.], (൨൩) പറീശചോദ്യത്തിന്ന് എതിൎചോദ്യം [മാ. ൧൧. ലൂ. ൧൯.], (൨൮) രണ്ടു പുത്രരുടെ ഉപമ, (൩൩) കള്ളകുടിയാന്മാരുടെ ഉപമയും മറ്റും [മാ. ൧൨. ലൂ. ൨൦]
൧ അനന്തരം അവർ യരുശലേമിനോടു സമീപിച്ച് ഒലീവമലയരികെ ബെഥ്ഫഗ്ഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യരെ നിയോഗിച്ചു: ൨ നിങ്ങൾക്കു എതിരെ ഉള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ ഉടനെ കെട്ടീട്ടുള്ള ഒരു പെൺകഴുതയേയും അതിനോടു കൂടെ കുട്ടിയേയും കാണും; അവ കെട്ടഴിച്ചു കൊണ്ടു വരുവിൻ! നിങ്ങളോട് ആരും വല്ലതും പറഞ്ഞാൽ, കൎത്താവിന്ന് ഇവ കൊണ്ട് ആവശ്യം ഉണ്ട് എന്നു ചൊല്ലുവിൻ; ൪അവനും ക്ഷണം അവറ്റെ അയക്കും എന്നു പറഞ്ഞു. (ജക. ൯, ൯.)
ചിയോൻ പുത്രിയോടു പറവിൻ! കണ്ടാലും നിന്റെ രാജാവ് സൌമ്യതയുള്ളവനായും വാഹനമാകുന്ന കഴുതക്കുട്ടിപ്പുറത്തു കയറികൊണ്ടും നിണക്കു വരുന്നു എന്നു ൫ പ്രവാചകന്മുഖേന മൊഴിഞ്ഞതിന്നു നിവൃത്തി വരുവാൻ ഇതു സംഭവിച്ചത്. എന്നാറെ, ശിഷ്യർ പുറപ്പെട്ടു. ൬ യേശു നിയോഗിച്ച പ്രകാരം ചെയ്തു. ൭ കഴുതയേയും കുട്ടിയേയും കൊണ്ടു വന്നു, തങ്ങളുടെ വസ്ത്രങ്ങളെ അതിന്മേൽ പരത്തി. അവനും കയറിഇരുന്നു. ൮ പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു, മററുള്ളവർ മരങ്ങളിൽ നിന്നു കൊമ്പുകളെ വെട്ടി, വഴിയിൽ വിതറും, ൯ മുന്നും പിന്നും ചെല്ലുന്ന സമൂഹങ്ങൾ: ദാവിദ്പുത്രനു ഹൊശിയന്ന! (സങ്കീ. ൧൧൮, ൨൫) അത്യുന്നതങ്ങളിൽ ഹൊശിയന്ന! എന്ന് ആൎത്തു കൊണ്ടിരുന്നു. ൧൦ പിന്നെ അവൻ യരുശേലമിൽ പുക്കപ്പോൾ, നഗരം എല്ലാം കുലുങ്ങി: ഇവൻ ആർ? എന്നു (ചോദിച്ചു). ൧൧ പുരുഷാരങ്ങളോ: ഇവൻ ഗലീലയിലെ നചറത്തിൽ നിന്നുള്ള പ്രവാചകനായ യേശു എന്നു പറഞ്ഞു.
൧൨ പിന്നെ യേശൂ ദേവാലയത്തിൽ പ്രവേശിച്ച് ആലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും ഒക്കയും പുറത്താക്കി. പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പലകകളെയും മറിച്ചുകളഞ്ഞ് അവരോടു പറയുന്നു: ൧൩ എന്റെ ഭവനം പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിഇരിക്കുന്നു. (യശ.൫൬, ൭); നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ (യിറ, ൭, ൧൧.) ആക്കി തീൎത്തു. ൧൪ എന്നാറെ, കുരുടരും മുടന്തരും ആലയത്തിൽ തന്നെ അവന്റെ അടുക്കെ വന്നു; ൧൫ അവനും അവരെ സൌഖ്യമാക്കി. പിന്നെ മഹാപുരോഹിതരും ശാസ്ത്രികളും അവൻ ചെയ്ത അതിശയങ്ങളെയും ദാവിദ്പുത്രനു ഹൊശിയന്ന എന്ന് ആലയത്തിൽ ആൎക്കുന്ന ബാലന്മാരെയും കണ്ടിട്ടു മുഷിഞ്ഞു: ൧൬ ഇവർ പറയുന്നതു കേൾക്കുന്നുവൊ? എന്ന് അവനോട് പറഞ്ഞു; യേശു അവരോട്: അതെ, (സങ്കീ. ൮, ൩) ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ചയെ നിൎമ്മിച്ചു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചില്ലയൊ? ൧൭ എന്നു ചൊല്ലി, അവരെ വിട്ടു, പട്ടണത്തിൽനിന്നു പുറപ്പെട്ടു, ബൈത്ഥന്യെക്കു ചെന്ന് അവിടെ രാത്രി പാൎക്കയും ചെയ്തു.
൧൮ പുലരുമ്പോൾ നഗരത്തിലേക്ക് മടങ്ങി പോകും സമയം വിശന്നിട്ടു, ൧൯ വഴിക്കൽ ഒർ അത്തിമരം കണ്ടു, അതിന്റെ നേരെ ചെന്നു, അതിൽ ഇലകൾ അല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ എന്നേക്കും ഫലം ജനിക്കായ്ക! എന്ന് അതിനോട് പറഞ്ഞു: പെട്ടെന്ന് അത്തി ഉണങ്ങുകയും ചെയ്തു. ൨൦ ശിഷ്യന്മാർ അതു കണ്ടാറെ: അത്തി എത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയി! എന്ന് ആശ്ചൎയ്യപ്പെട്ടു; ൨൧ അതിന്നു യേശു ഉത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾക്ക് സന്ദേഹം വരാതെ വിശ്വാസം ഉണ്ടായാൽ, ഈ അത്തിയിൽ കണ്ടതു മാത്രമല്ല നിങ്ങൾ ചെയ്യും; ഈ മലയോട്: അല്ലയൊ നീങ്ങി കടലിൽ ചാടിപ്പോ! എന്നു പറഞ്ഞാലും അതു സംഭവി ക്കും (൧൭,൨൦) ൨൨ നിങ്ങൾ പ്രാൎത്ഥനയിൽ വിശ്വസിച്ചുകൊണ്ട് എന്തു യാചിച്ചാലും ലഭിക്കുകയും ചെയ്യും.
൨൩ അവൻ ആലയത്തിൽ വന്ന് ഉപദേശിക്കുമ്പോൾ, മഹാപുരോഹിതരും ജനത്തിന്റെ മൂപ്പരും അവനോട് അണഞ്ഞു: നീ ഏതു വിധമുള്ള അധികാരംകൊണ്ട് ഇവറെറ ചെയ്യുന്നു? എന്നും, ഈ അധികാരത്തെ നിണക്കു തന്നത് ആർ? എന്നും പറഞ്ഞു. ൨൪ അവൎക്ക് യേശു ഉത്തരം ചൊല്ലിയ്തു: ഞാനും നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ, ഏത് അധികാരം കൊണ്ടു ഞാൻ ഇവ ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. ൨൫ യോഹനാന്റെ സ്നാനം എവിടെനിന്ന് ഉണ്ടായി? സ്വൎഗ്ഗത്തിൽനിന്നോ? മനുഷ്യരിൽ നിന്നൊ? എന്നാറെ, അവർ തങ്ങളിൽ നിരൂപിച്ചു, സ്വൎഗ്ഗത്തിൽ നിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത്? എന്ന് നമ്മോടു പറയും; ൨൬ മനുഷ്യരിൽ നിന്ന് എന്നു പറഞ്ഞാലൊ, എല്ലാവരും യോഹനാനെ പ്രവാചകൻ എന്നു മതിക്കുന്നതു കൊണ്ടു നാം ജനത്തെ ഭയപ്പെടുന്നു; എന്ന് കണ്ട് അവർ യേശുവോടു: ൨൭ ഞങ്ങൾക്ക് അറിഞ്ഞു കൂടാ എന്ന് ഉത്തരം പറഞ്ഞു; അവനും അവരോടു പറഞ്ഞു: എന്നാൽ ഞാൻ ഇവ ചെയ്യുന്നത് ഏത് അധികാരം കൊണ്ട് ആകുന്നു എന്നുള്ളതും നിങ്ങളോടു ചൊല്ലുന്നില്ല.
൨൮ എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു: ഒരു മനുഷ്യനു രണ്ടു മക്കൾ ഉണ്ടായതിൽ ഒന്നാമനെ ചെന്നു കണ്ടു: മകനെ, ഇന്ന് എന്റെ മുന്തിരിവള്ളിപ്പറമ്പിൽ പോയി പണി എടുക്ക! എന്നു
പറഞ്ഞു. ൨൯ എനിക്ക് മനസ്സില്ല! എന്ന് അവൻ ഉത്തരം പറഞ്ഞാറെയും, പിന്നേതിൽ അനുതാപപ്പെട്ടു ചെന്നു; ൩൦ രണ്ടാമനെ ചെന്നു കണ്ടു, അപ്രകാരം തന്നെ പറഞ്ഞപ്പോൾ: ഞാൻ (പോകാം) കൎത്താവെ! എന്ന് അവൻ ഉത്തരം ചൊല്ലി, പോകാതെ നിന്നു. ൩൧ ഈ ഇരുവരിൽ ഏവൻ അപ്പന്റെ ഇഷ്ടം ചെയ്തു? എന്നാറെ, അവർ ഒന്നാമൻ എന്നു പറഞ്ഞു; യേശു അവരോടു ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പെ തന്നെ ദേവരാജ്യത്തിൽ ചെല്ലും; ൩൨ എങ്ങിനെ എന്നാൽ യോഹനാൻ നീതിയുടെ വഴിയിൽ നിങ്ങളുടെ അടുക്കെ വന്നു, നിങ്ങൾ അവനെ വിശ്വസിച്ചതും ഇല്ല; ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു താനും; ആയതു നിങ്ങൾ കണ്ടിട്ടും അവനെ വിശ്വസിക്കത്തക്കവണ്ണം പിന്നേതിൽ അനുതപിച്ചതും ഇല്ല.
൩൩ മറ്റൊർ ഉപമയെ കേൾവിൻ! ഒരു വീടുടയവൻ ഉണ്ടായിരുന്നു; അവൻ വള്ളിപ്പറമ്പു നട്ട്, അതിന്നു വേലി കെട്ടി, അതിൽ ചക്കു കുഴിച്ചു നാട്ടി, ഗോപുരവും പണിചെയ്തു (യശ.൫,൧) കുടിയാന്മാൎക്കു പാട്ടത്തിന്നു കൊടുത്തു, പരദേശത്തു പോയി. ൩൪ ഫലങ്ങളുടെ കാലം സമീപിച്ചപ്പോൾ- അവൻ തന്റെ അനുഭവം വാങ്ങേണ്ടതിന്നു സ്വദാസന്മാരെ കുടിയാരടുക്കെ പറഞ്ഞയച്ചു. ൩൫ കുടിയാരോ അവന്റെ ദാസരെ പിടിച്ചു, ഒരുവനെ തല്ലി, മറെറവനെ കൊന്നു, മററൊരുവനെ കല്ലെറിഞ്ഞു കളഞ്ഞു. ൩൬ പിന്നെയും മുമ്പിലേത്തവരേക്കാൾ അധികം ദാസന്മാരെ അയച്ചു; അവരിലും അപ്രകാരം തന്നെ ചെയ്തു. ൩൭ ഒടുക്കം എന്റെ മകനെ അവർ ശങ്കിക്കും എന്നു ചൊല്ലി, സ്വപുത്രനെ അവരുടെ അടുക്കെ അയച്ചു. ൩൮ പുത്രനെ കണ്ടാറെ, കുടിയാന്മാർ; ഇവൻ അവകാശി തന്നെ; വരുവിൻ! നാം അവനെ കൊന്നു, അവന്റെ അവകാശത്തെ അടക്കിക്കൊൾക! എന്നു തങ്ങളിൽ പറഞ്ഞു: ൩൯ അവനെ പിടിച്ചു, പറമ്പിൽനിന്നുതള്ളി, കൊന്നുകളഞ്ഞു. ൪൦ എന്നാൽ പറമ്പിനുടയവൻ വരുമ്പോൾ, ആ കുടിയാരിൽ എന്തു ചെയ്യും? ൪൧ എന്നാറെ അവർ, ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു, പറമ്പിനെ തല്കാലത്തു ഫലങ്ങളെ ഒപ്പിച്ചു കൊടുക്കുന്ന, വേറെ കുടിയാന്മാരിൽ (ഏല്പിച്ചു) കൊടുക്കും എന്ന് അവനോട് പറഞ്ഞു.
൪൨ യേശു അവരോട് പറയുന്നിതു: (സങ്കീ. ൧൧൮, ൨൨) വീടു പണിയുന്നവർ ആകാ എന്നു തള്ളിയോരു കല്ലു തന്നെ
കോണിൽ തലയായ് വന്നു; കൎത്താവിൽനിന്ന് ഇതുണ്ടായി നമ്മു ടെ കണ്ണുകൾക്ക് ആശ്ചൎയ്യമായിരിക്കുന്നു എന്നു തിരുവെഴുത്തുക ളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ? അതുകൊണ്ട് ദൈവരാജ്യം നി ങ്ങളിൽ നിന്ന് എടുക്കപ്പെട്ട്, അതിന്റെ ഫലങ്ങളെ ഉണ്ടാക്കുന്ന ജാതിക്കു കൊടുക്കപ്പെടും എന്നു ഞാൻ നിങ്ങളോട് പറയുന്നു. പിന്നെ ഈ കല്ലിന്മേൽ വീണവൻ പൊടിഞ്ഞു പോകും; അ ൪൪ ത് ആരുടെമേൽ വീണാലും അവനെ ധൂളിപ്പിക്കും. എന്നിങ്ങി ൪൫ നെ അവന്റെ ഉപമകളെ മഹാപുരോഹിതരും പരീശരും കേ ട്ടിട്ടു. തങ്ങളെ കൊണ്ട് പറയുന്നു എന്നു ബോധിച്ചു. അവനെ ൪൬ പിടിപ്പാൻ അന്വേഷിച്ചിട്ടും പുരുഷാരം അവനെ പ്രവാച കൻ എന്നു മതിക്കുന്നതുകൊണ്ടു അവരെ ഭയപ്പെട്ടു നിന്നു.
- രാജപുത്രന്റെ കല്യാണവിരുന്നു, (൧൫) കൈസർ കരത്തെകൊണ്ടും, (൨൩)പുനരുത്ഥാനത്തെകൊണ്ടും ചോദിച്ചതു [മാ. ൧൨. ലൂ. ൨൦], (൨൪) ധൎമ്മവോപ്പിന്റെ സാരം [മാ. ൧൨], (൪൧) ദാവിദിന്നു കൎത്താവും പുത്രനും ആയവൻ [മാ. ൧൨. ലൂ.൨൦.]
യേശു പിന്നെയും അവൎക്ക് ഉപമകൾകൊണ്ടു ഉത്തരം ചൊ ല്ലിയതു: സ്വൎഗ്ഗരാജ്യം തന്റെ പുത്രനു കല്യാണം കഴിക്കുന്ന രാ ജാവിന്നു സദൃശമാകുന്നു; ആയവൻ കല്യാണത്തിന്നു ക്ഷ ണിച്ചവരെ വിളിക്കേണ്ടതിന്നു തന്റെ ദാസരെ പറഞ്ഞയച്ചി ട്ടും, അവൎക്ക് വരുവാൻ മനസ്സില്ല. പിന്നെയും മറെറ ദാസരെ നിയോഗിച്ചു: ഇതാ എന്റെ മുത്താഴം ഒരുക്കി തീൎന്നു, എന്റെ കാളകളും തടിച്ച ജന്തുക്കളും അറുത്തിട്ടും എല്ലാം ഒരുമ്പെട്ടും ഇര ക്കുന്നു, കല്യാണത്തിന്നു വരുവിൻ! എന്നു ക്ഷണക്കപ്പെട്ടവ രോടു പറയിച്ചു. ആയവർ അതു കൂട്ടാക്കാതെ ഒരുവൻ തന്റെ നിലത്തിന്നും ഒരുത്തൻ തന്റെ വ്യാപാരത്തിന്നും ചെന്നു. ശേ ഷം ചിലൻ അവന്റെ ദാസരെ പിടിച്ചു സാഹസം ചെയ്തും കൊന്നും കളഞ്ഞു. ആയതു രാജാവ് കേട്ടു കോപിച്ചു, തന്റെ പ ടകളെ അയച്ച്, ആ കുലപാതകരെ ഒടുക്കി; അവരുടെ പട്ടണ ത്തെ എരിച്ചു കളഞ്ഞു. അപ്പോൾ സ്വദാസരോടു, കല്യാണം ഒരുങ്ങിയിരിക്കുന്നു സത്യം ക്ഷണിച്ചവരോ യോഗ്യരല്ലാഞ്ഞു; അതുകൊണ്ടു വഴികളുടെ അറുതികളിൽ ചെന്നുപോന്നു, കണ്ടവ രെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞാറെ-
൧൦ ആ ദാസന്മാർ (പെരു)വഴികളിൽ പോയി ദുഷ്ടരും നല്ലവരുമായി കണ്ടവരെ ഒക്കയും കൂട്ടിക്കൊണ്ടു വന്നു, കല്യാണത്തിന്നു പന്തി ഇരിക്കുന്നവർ നിറകയും ചെയ്തു. ൧൧ പിന്നെ ഇരിക്കുന്നവരെ നോക്കുവാൻ രാജാവ് പ്രവേശിച്ചു, കല്യാണവസ്ത്രം ഉടുക്കാത്ത മനുഷ്യനെ അവിടെ കണ്ടു: ൧൨ തോഴ! [ 67 ] മത്തായി.൨.൨.അ. യ്കയാൾ സ്വഭാൎയ്യയെ തന്റെ സഹോദരനു വിട്ടേച്ചു പോയി. രണ്ടാമനും മൂന്നാമനും ഏഴുവർ തികവോളവും അപ്രകാരം ത ൨൬ ന്നെ. എല്ലാവരുടെ ശേഷമൊ സ്ത്രീയും മരിച്ചു; എന്നാൽ പു ൨൭ നരുത്ഥാനത്തിൽ അവൾ ആ ഏഴുവരിൽ ആൎക്കു ഭാൎയ്യ ആകും; എല്ലാവൎക്കും ഉണ്ടായിരുന്നുവല്ലൊ? എന്നതിന്നു യേശു ഉത്തരം ൨൮ ചൊല്ലിയതു: നിങ്ങൾ തിരുവെഴുത്തുകളേയും ദൈവശക്തിയേ ൨൯ യും അറിയായ്കകൊണ്ടു തെറ്റി ഉഴലുന്നു. പുനരുത്ഥാനത്തിൽ ൩൦ ആകട്ടെ, കെട്ടുകയും കെട്ടിക്കയും ചെയ്യുമാറില്ല; സ്വൎഗ്ഗത്തിലെ ദൈവദൂതരോട് ഒക്കുകെ ഉള്ളു. മരിച്ചവരുടെ പുനരുത്ഥാനം എ ൩൧ ങ്കിലൊ ദൈദവം നിങ്ങളോട് (൨.മോ.൩,൬.) ഞാൻ അബ്രഹാം ൩൨ ഇഹ്ശാക്ക് യാക്കോബ് എന്നവരുടെ ദൈവം എന്നു മൊഴിഞ്ഞ തു വായിച്ചില്ലയൊ? ദൈവം ചത്തവൎക്കല്ല, ജീവനുള്ളവൎക്കെത്രെ ദൈവമാകുന്നു. എന്നതു പുരുഷാരങ്ങൾ കേട്ട് അവന്റെ ഉ ൩൩ പദേശം നിമിത്തം വിസ്മയിച്ചു നിന്നു.
ചദൂക്യൎക്ക് വായടച്ചു വെച്ചപ്രകാരം പറീശർ കേട്ടാറെ, ഒ ൩൪ ന്നിച്ചുകൂടി- അവരിൽ ഒരു വൈദികൻ അവനെ പരീക്ഷി ൩൫ ച്ചു, ഗുരോ, ധൎമ്മശാസ്ത്രത്തിൽ എങ്ങിനത്തെ കല്പന വലിയത്? ൩൬ എന്നു ചോദിച്ചു. ആയവനോട് അവൻ പറഞ്ഞിതു: (൫ മോ. ൩൭ ൬,൫) നിന്റെ ദൈവമായ യഹോവയെ നിന്റെ പൂൎണ്ണഹൃ ദയത്തോടും, പൂൎണ്ണമനസ്സോടും സൎവ്വശക്തിയോടും സ്നേഹിക്ക, എന്നുള്ളത് വലുതും ഒന്നാമതുമായ കല്പന തന്നെ. രണ്ടാമത് ൩൮ ഒന്ന് അതിനോട് സമമാകുന്നു (൩.മോ. ൧൯, ൧൮.) നിന്റെ ൩൯ കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക എന്നുള്ളതത്രെ. ഈ രണ്ടു കല്പനകളിലും സകലധൎമ്മവും പ്രവാചകരും അട ൪൦ ങ്ങിക്കിടക്കുന്നു.
പിന്നെ പറീശന്മാർ ഒരുമിച്ചിരിക്കുമ്പോൾ, യേശു അവ ൪൧
രോടു: മശീഹാ വിഷയമായി നിങ്ങൾക്ക് എന്തു തോന്നുന്നു? ൪൨ അവർ ആരുടെ പുത്രൻ? എന്നു ചോദിച്ചതിന്നു: ദാവിദിന്റെ എന്ന് അവർ പറഞ്ഞു. അവരോട് അവൻ പറയുന്നു: പിന്നെ ൪൩ ദാവിദ് ആത്മാവിലായി അവനെ കൎത്താവ് എന്നു വിളിക്കുന്ന ത് എങ്ങിനെ? (സങ്കീ.൧൧൦, ൧.) യഹോവ എന്റെ കൎത്താ ൪൪ വോട് അരുളിചെയ്തിതു; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളത്തേക്ക് എന്റെ വലതു ഭാഗത്ത് ഇരിക്ക എ ന്നുണ്ടല്ലൊ. അതുകൊണ്ട് ദാവിദ് അവനെ കൎത്താവ് എന്നു ൪൫
൫൭ [ 68 ] THE GOSPEL OF MATHEW.XXIII.
൪൬ ചൊല്ലിയാൽ, അവന്റെ പുത്രൻ ആകുന്നത് എങ്ങിനെ? എ
ന്നാറെ, അവനോട് ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല; ആ ദിവസം മുതല്ക്ക് ആരും അവനോട് ചോദിപ്പാൻ തുനി ഞ്ഞതും ഇല്ല.
൨൩. അദ്ധ്യായം. പറീശശാസ്ത്രികളെ ആക്ഷേപിച്ചതും [മാ.൧൨,൨൮ ലൂ.൨൦, ൪൨], (൧൩) എട്ടു ധിക്കാരങ്ങളാൽ ശപിച്ചതും [ലൂ. ൧൧,൩൯.], (൩൭) യരുശലേമെ ചൊല്ലി വിലപിച്ചതും [ലൂ. ൧൩,൩൪.]
൧ അനന്തരം യേശു പുരുഷാരങ്ങളോടും തന്റെ ശിഷ്യന്മാരോ ൨ ടും പറഞ്ഞിതു: മോശെ പീഠത്തിന്മേൽ ശാസ്ത്രികളും പറീശന്മാ ൩ രും കുത്തിയിരിക്കുന്നു. അതുകൊണ്ടു (പ്രമാണിക്കേണം എന്ന്)
അവർ നിങ്ങളോട് പറയുന്നത് ഒക്കെയും ചെയ്തു പ്രമാണിച്ചു കൊൾവിൻ; അവരുടെ ക്രിയകളിൻപ്രകാരം ചെയ്യൊല്ലാ താ
൪ നും; അവർ പറകയല്ലാതെ, ചെയ്യുന്നില്ല സ്പഷ്ടം. അവൻ എ
ടുപ്പാൻ ഞെരുക്കമായ ഘനമുള്ള ചുമടുകളെ കെട്ടി, മനഷ്യരു ടെ തോളുകളിൽ വെക്കുന്നു; തങ്ങളുടെ വിരൽ കൊണ്ടെങ്കിലും
൫ അവ ഇളക്കുവാൻ മനസ്സും ഇല്ല. പിന്നെ അവരുടെ ക്രിയ
കളെല്ലാം മനുഷ്യരാൽ കാണപ്പെടേണ്ടതിന്നത്രെ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ടകളെ വീതിയാക്കി, വസ്ത്രങ്ങളുടെ തൊങ്കലുക
൬ ളെ നീട്ടി വെക്കുന്നു. അത്താഴങ്ങളിൽ പ്രധാനസ്ഥത്തേയും, ൭ പള്ളികളിൽ മുഖ്യാസനങ്ങളേയും, അങ്ങാടികളിൽ വന്ദനങ്ങളെ
യും, മനുഷ്യരാൽ (എൻ ഗരൊ) റബ്ബീ റബ്ബീ എന്നു വിളിക്ക
൮ പ്പെടുന്നതിനേയും സ്നേഹിക്കുന്നു. നിങ്ങളോ റബ്ബീ എന്നു നാ
മം ഏല്ക്കരുത്! കാരണം നിങ്ങളുടെ ഗുരു ഒരുവൻ (കൃസ്ത്യൻ)
൯ അത്രെ; നിങ്ങളോ എല്ലാവരും സഹോദരർ ആകുന്നു. ഭൂമിയിൽ
ആരേയും നിങ്ങളുടെ പിതാവെന്നു വിളിക്കയും അരുത്; ഒരുത്ത
൧൦ നല്ലൊ നിങ്ങളുടെ പിതാവ്, സ്വൎഗ്ഗസ്ഥൻ തന്നെ. നായകർ
എന്ന പേരിനേയും ഏല്ക്കരുത്; ഏകനായ ക്രിസ്തനല്ലൊ നി
൧൧ ങ്ങൾക്ക് നായകൻ ആകുന്നു; നിങ്ങളിൽ ഏറ്റം വലിയവൻ ൧൨ നിങ്ങളുടെ ശുശ്രൂഷക്കാരനാകും (൨൦, ൨൬) പിന്നെ തന്നെ
ത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താ ഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.
൧൩ അല്ലയോ ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ!
൫൮ [ 69 ] മത്തായി.൨൩.അ
നിങ്ങൾ മനുഷ്യൎക്കു സ്വൎഗ്ഗരാജ്യത്തെ അടെച്ചു വെക്കുന്നതു കൊണ്ടു നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവേശിക്കുന്നില്ലല്ലൊ; പ്രവേശിക്കുന്നവരെ അകമ്പൂകുവാൻ വിടുന്നതും ഇല്ല. ശാ ൧൪ സ്ത്രികളും പറീശരുമായുള്ള വേഷധാരികളെ! നിങ്ങൾ വിധവ മാരുടെ വീടുകളെ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുംകൊണ്ടു മിഴു ങ്ങുന്നതിനാൽ നിങ്ങൾക്ക് ഹാ കഷ്ടം! ഇതുഹേതുവായി പൂൎണ്ണ തര ശിക്ഷാവിധിയും ലഭിക്കും. ശാസ്ത്രികളും പറിശന്മാരുമായുള്ള ൧൫ വേഷധാരികളെ! നിങ്ങൾ ഒരുത്തനെ മതക്കാരനാക്കുവാൻ കട ലും ഭൂമിയും സഞ്ചരിക്കുന്നു: അങ്ങിനെ ആയാൽ അവ നെ നിങ്ങളിലും ഇരട്ടിച്ച നരകപുത്രനാക്കുന്നു, എന്നതുകൊണ്ടു നിങ്ങൾക്ക് ഹാ കഷ്ടം! (ദേവ) മന്ദിരത്താണെ പറഞ്ഞാൽ ൧൬ ഏതും ഇല്ല എന്നും, മന്ദിരസ്വൎണ്ണത്താണ സത്യം ചെയ്താൽ അവൻ കടക്കാരനാകുന്നു, എന്നും പറഞ്ഞുംകൊള്ളുന്ന കുരുടരാ യ വഴികാട്ിടകളെ നിങ്ങൾക്ക് ഹാ കഷ്ടം! മൂഢരും കുരുടരുമായു ൧൭ ള്ളോരെ! ഏതുപോൽ വലിയത്? സ്വൎണ്ണമൊ സ്വൎണ്ണത്തെ വിശുദ്ധീകരിക്കുന്ന മന്ദിരമൊ? പിന്നെ ബലിപീഠത്താണയി ൧൮ ട്ടാലും ഏതും ഇല്ല; അതിന്മേലെ കാഴ്ചയാണ സത്യം ചെയ്താലൊ, അവൻ കടക്കാരനാകുന്നു, എന്നും (പറയുന്നു). മൂഢരും കുരുടരു ൧൯ മായുള്ളോരെ! ഏതുപോൽ വലിയതു? കാഴ്ചയോ, കാഴ്ചയെ വി ശുദ്ധീകരിക്കുന്ന പീഠമൊ? എന്നാൽ ബലിപീഠത്താണ ആർ ൨൦ ചൊല്ലിയാലും അതിനെയും അതിന്മേലുള്ള സകലത്തെയും ആ ണയിടുന്നു. മന്ദിരത്താണ ആർ ചൊല്ലിയാലും അതിനേയും ൨൧ അതിൽ അധിവസിച്ചവനെയും ആണയിടുന്നു; സ്വൎഗ്ഗത്താ ൨൨ ണ ആർ ചൊല്ലിയാലും ദൈവത്തിന്റെ സിംഹാസനത്തെ യും അതിൽ ഇരിക്കുന്നവരേയും ആണയിടുന്നു. തൃത്താവ് ൨൩ തുളസി ചീരകം ഇവററിൽ പതാരം കൊടുത്തും ന്യായം, കനിവു, വിശ്വാസം ഇങ്ങിനെ ധൎമ്മത്തിൽ ഘനം ഏറിയവറെറ ത്യജി ച്ചും കളകയാൽ ശാസ്ത്രികളും പറിശന്മാരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ഇവ ചെയ്കയും അവ ത്യജിക്കാതെ ഇരി ക്കയും വേണ്ടിയതുതാനും. കൊതു അരിച്ചെടുത്തും ഒട്ടകം കുടിച്ചും ൨൪ കളയുന്ന കുരുടരായ വഴികാട്ടികളെ! കിണ്ടികിണ്ണങ്ങളുടെ അക ൨൫ ത്തു കവൎച്ചയും പുളെപ്പും നിറഞ്ഞിട്ടും അവററിലേ പുറത്തെ വെടിപ്പാക്കിക്കൊള്ളുന്ന ശാസ്ത്രികളും പറിശന്മാരുമായുള്ള വേഷ ധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! കുരുടനായ പറീശനെ! ൨൬
൫൯ [ 70 ]കിണ്ടികിണ്ണങ്ങളുടെ പുറവും വെടിപ്പാകേണ്ടതിന്നു മുമ്പെ അവറ്റിൻ അകത്തെ വെടിപ്പാക്കുക! ൨൭ പുറമെ അഴകായി ശോഭിച്ചിട്ടും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞുള്ളവയായി വെള്ള തേച്ചിട്ട ശവക്കുഴികളോടു നിങ്ങൾ ഒക്കുന്നതു കൊണ്ടു ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ൨൮ നിങ്ങളും മനുഷ്യൎക്ക് പുറമെ നീതിമാന്മാർ എന്നു തോന്നീട്ടും അകമെ വ്യാജവും അധൎമ്മവും നിറഞ്ഞുള്ളവർ ആകുന്നു. ൨൯ പ്രവാചകരുടെ കല്ലറകളെ പണിചെയ്തും നീതിമാന്മാരുടെ തറകളെ അലങ്കരിച്ചും കൊണ്ടു: ൩൦ ഞങ്ങൾ പിതാക്കന്മാരുടെ നാളുകളിൽ ഇരുന്നു എങ്കിൽ പ്രവാചകരുടെ രക്തത്തിൽ അവരോടു കൂട്ടാളികളായിരിക്കുമാറില്ല എന്നു പറയുന്നതു കൊണ്ട് ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ൩൧ എന്നതിനാൽ പ്രവാചകരെ കൊന്നവൎക്കു നിങ്ങൾ മക്കൾ എന്നു നിങ്ങൾക്കു തന്നെ സാക്ഷ്യം ചൊല്ലുന്നുവല്ലൊ. ൩൨ നിങ്ങളുടെ പിതാക്കന്മാരുടെ അളവിനെ നിങ്ങളും പൂരിപ്പിൻ ൩൩ പാമ്പുകളെ! അണലിസന്തതികളെ! നരകവിധിയിൽ: നിന്നു നിങ്ങൾ എങ്ങിനെ തെറ്റിപ്പോകും? ൩൪ അതുകൊണ്ട് ഇതാ! ഞാൻ പ്രവാചകരെയും ഞ്ജാനികളെയും ശാസ്ത്രികളെയും നിങ്ങളുടെ അടുക്കെ അയക്കുന്നു: അതിൽ ചിലരെ നിങ്ങൾ കൊല്ലുകയും ക്രൂശിക്കയും, ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്ക് ആട്ടുകയും ചെയ്യും. ൩൫ നീതിമാനായ ഹാബേലിന്റെ രക്തം മുതൽ നിങ്ങൾ മന്ദിരത്തിനും ബലിപീഠത്തിന്നും നടുവിൽ കൊന്നിട്ടുള്ള ബരക്യാപുത്രനായ ജകൎയ്യയുടെ രക്തം വരെ (൨ നാള, ൨൪, ൨൦.) ഭൂമിമേൽ ഒഴിച്ചുകളയുന്ന നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേൽ വരുവാനായിട്ത്രെ. ൩൬ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഇത് ഒക്കയും ഈ തലമുറമേൽ വരും.
൩൭ അല്ലയൊ യരുശലേമെ! യരുശലേമെ! പ്രവാചകരെ കൊന്നും നിണക്കായി അയക്കപ്പെട്ടവരെ കല്ലെറിഞ്ഞും കളയുന്നവളെ! ൩൮ ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകുകളിൻകീഴിൽ ചേൎത്തുകൊള്ളുന്ന പ്രകാരം തന്നെ നിന്റെ മക്കളെ എത്രവട്ടം ചേൎത്തുകൊൾവാൻ എനിക്ക് മനസ്സായി; എങ്കിലും നിങ്ങൾ മനസ്സായില്ല. ൩൯ കണ്ടാലും, നിങ്ങളുടെ ഭവനം നിങ്ങൾക്ക് പാഴായി വിടപ്പെടും; എങ്ങിനെ എന്നാൽ: കൎത്താവിന്റെ നാമത്തിൽ വരു
ന്നവർ അനുഗ്രഹിക്കപ്പെട്ടവൻ, എന്നു (൨൧,൯) നിങ്ങൾ പറവോളത്തേക്ക് നിങ്ങൾ ഇനിമേൽ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു.
൨൯.അദ്ധ്യായം. യുഗാവസാനത്തിന്നു മുമ്പെ നടക്കേണ്ടുന്നവയും, (൩൫) യരുശലേമിൽ ന്യായവി
(൨൯)യേശുവിൻ വരവും അറിയിച്ചതു, (൩൨) ഉണൎവ്വാൻ പ്രബോധ നം [മാ.൨൩.ലൂ.൨൧], (൪൫) വിശ്വസ്തദാസന്റെ ഉപമ.
പിന്നെ യേശു പുറപ്പെട്ട് ആലയത്തിൽനിന്നു യാത്രയാകു ൧
മ്പോൾ, അവന്റെ ശിഷ്യന്മാർ അവന് ആലയനിൎമ്മാണങ്ങ ളെ കാണിക്കേണ്ടതിന്നു സമീപിച്ചു വന്നു. അവരോടു യേശു: ൨ ഇവ എല്ലാം കാണുന്നില്ലയൊ? ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇവിടെ കല്ലു കല്ലിന്മേൽ ഇടിയാതെ വിടപ്പെടു കയില്ല എന്നു പറഞ്ഞു. പിന്നെ അവൻ ഒലീവിമലമേൽ ഇ ൩ രിക്കുമ്പോൾ, അവന്റെ ശിഷ്യന്മാർ പ്രത്യേകം അവനോട് അണഞ്ഞു: ഇത് എപ്പോൾ ഉണ്ടാകും എന്നു, നിന്റെ വരവി ന്നും യുഗസമാപ്തിക്കും അടയാളം എന്തെന്നു ഞങ്ങളോട് പറ ക; എന്നു ചൊല്ലിയതിന്നു, യേശു ഉത്തരം പറഞ്ഞിതു: ആരും ൪ നിങ്ങളെ തെററിക്കാതിരിപ്പാൻ നോക്കവിൻ! എങ്ങിനെ എ ൫ ന്നാൽ, ഞാൻ ക്രിസ്തൻ എന്നു ചൊല്ലി, അനേകർ എന്റ നാ മം എടുത്തിട്ടു വന്നു, പലരേയും തെറ്റിക്കും. നിങ്ങൾ യുദ്ധങ്ങ ൬ ളേയും യുദ്ധശ്രുതികളേയും കേൾപാനും ഉണ്ടു; കലങ്ങാതിരിപ്പാൻ നോക്കുവിൻ! (അത്) ഒക്കെയും ഉണ്ടാകേണ്ടത് സത്യം; അവസാ നം ഉടനെ ഇല്ല താനും. വംശം വംശത്തിന്നും രാജ്യം രാജ്യത്തി ന്നും എതിരേ എഴുനീല്ക്കും, ക്ഷാമങ്ങളും മഹാവ്യാധികളും ഭൂകമ്പ ങ്ങളും അവിടവിടെ ഉണ്ടാകും. എങ്കിലും ഇവ ഒക്കെയും ഈറ്റു ൮ നോവുകളുടെ ആരംഭമത്രെ. അപ്പോൾ അവൻ നിങ്ങളെ ഉപ ൯ ദ്രവത്തിൽ ഏല്പിക്കയും കൊല്ലുകയും ചെയ്യും; നിങ്ങൾ എൻ നാ മം നിമിത്തം എല്ലാവംശങ്ങളാലും പകെക്കപ്പെട്ടവരാകും. പല ൧൦ രും അപ്പൊൾ ഇടൎച്ച തോന്നീട്ട് അന്യോന്യം ഏല്പിച്ചും തങ്ങ ളിൽ പകെച്ചും പോകും. കള്ളപ്രവാചകർ പലരും ഉദിച്ച് അ ൧൧ നേകരെ തെററിക്കും; അധൎമ്മം പെരുകിയതുകൊണ്ടു, അനേക ൧൨ രുടെ സ്നേഹം തണുത്തു പോകും. അവസാനം വരെ സഹിച്ചു ൧൩ നിന്നവൻ രക്ഷിക്കപ്പെടും താനും. ഈ രാജ്യസുവിശേഷമൊ ൧൪
൬൧ [ 72 ] THE GOSPEL OF MATHEW.XXIV.
സകല വംശങ്ങൾക്കും സാക്ഷ്യമായി പ്രപഞ്ചം എങ്ങും ഘോ ഷിക്കപ്പെടും; അപ്പോൾ അവസാനം വരികയും ആം.
൧൫ ആകയാൽ പ്രവാചകനായ ദാനിയേൽ (൯,൨൭,൧൧, ൩൧)
മൊഴിഞ്ഞപ്രകാരം പാഴാക്കുന്നതിന്റെ അറെപ്പു വിശുദ്ധസ്ഥ ലത്തിൽ നില്ക്കന്നതു നിങ്ങൾ കാണുമ്പോൾ, വായിക്കുന്നവൻ
൧൬ ചിന്തിച്ചു കൊൾക. എന്നു യഹൂദയിലുള്ളവൻ മലകളിലേക്ക് ഓ ൧൭ ടുക. വീട്ടിന്മേൽ ഇരിക്കുന്നവൻ ഭവനത്തിൽനിന്നുള്ളവ എ ൧൮ എടുക്കേണ്ടതിന്ന് ഇറങ്ങി പോകായ്ക. വയലിലുള്ളവൻ തന്റെ ൧൯ വനസ്ത്രങ്ങളെ എടുപ്പാനും വഴിയോട്ടു തിരികയും ഒല്ലാ. ആ നാളു ൨൦ കളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! എ
ന്നാൽ നിങ്ങളുടെ മണ്ടിപ്പോക്കു ശീതകാലത്തിലോ ശബ്ബത്തി
൨൧ ലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ലോകാരംഭം മുതൽ
ഇന്നു വരെയും ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയു
൨൨ ള്ള വലിയ ഉപദ്രവം അന്നുണ്ടാകും സത്യം. ആ ദിവസങ്ങളെ
ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷപെടുകയില്ല; തെര ഞ്ഞെടുക്കപ്പെട്ടവർ നിമിത്തമൊ ആ നാളുകൾ ചുരുക്കപ്പെടും.
൨൩ അപ്പോൾ ആരാനും നിങ്ങളോട്: ഇതാ മശിഹാ ഇവിടെ എന്നും ൨൪ ഇണ്ട് എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! എങ്ങിനെ എ
ന്നാൽ, കള്ളമശീഹാമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയു ന്നെങ്കിൽ തെരിഞ്ഞെടുത്തവരെയും തെററിപ്പാനായി , വലിയ
൨൫ അടയാളങ്ങളേയും അത്ഭുതങ്ങളേയും കാട്ടിക്കൊടുക്കും. നോക്കു ൨൬ വിൻ! ഞാൻ നിങ്ങളോടു മുൻപറഞ്ഞുവല്ലൊ. ആകയാൽ നി
ങ്ങളോട്: ഇതാ അവൻ കാട്ടിൽ ആകുന്നു എന്നു പറഞ്ഞാൽ, പുറപ്പെടരുത്; ഇതാ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്ക
൨൮ യും അരുതു; കാരണം മിന്നൽ കിഴക്കുനിന്നു ചെന്നു, പടി
ഞ്ഞാറോളം വിളങ്ങും പോലെ തന്നെ മനുഷ്യപുത്രന്റെ വരവു
൨൮ ഭവിക്കും; പിണം എവിടെ എന്നാലും അവിടെ കഴുക്കൾ കൂടു
മല്ലൊ.
൨൯ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷമൊ ഉടനെ സൂ
ൎയ്യൻ ഇരുണ്ടു പോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ന ക്ഷത്രങ്ങൾ വാനത്തിൽ നിന്നു വീഴ്കയും സ്വൎഗ്ഗങ്ങളുടെ സൈ
൩൦ ന്യങ്ങൾ കലുങ്ങി പോകയും ആം (യശ.൩൪,൪.) അപ്പോൾ
മനുഷ്യപുത്രന്റെ അടയാളം വാനത്തിൽ വിളങ്ങും; ഭൂമിയിലെ
സകലഗോത്രങ്ങളും തൊഴിച്ചും കൊണ്ടു, മനുഷ്യപുത്രൻ വാന
൬൨ [ 73 ] മത്തായി. ൨൪. അ.
ത്തിൻ മേഘങ്ങളിന്മേൽ വലിയ ശക്തിയോടും തേജസ്സോടും കൂ ടെ വരുന്നതിനെ കാണും (ദാനി.൭.൧൩) അവൻ തന്റെ ദൂത ൩൧ രെ മഹാ കാഹളധ്നിയോടുംകൂടെ അയക്കും; അവരും അവൻ തെരിഞ്ഞെടുത്തവരെ വാനങ്ങളുടെ അറുതിമുതൽ അറുതിവരേ യും നാലു കാറ്റുകളിൽനിന്നും കൂട്ടിച്ചേൎക്കും
എന്നാൽ അത്തിയിൽ നിന്ന് ഉപമയെ ഗ്രഹിപ്പിൻ; അതി ൩൨ ന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ, വേ നിൽ അടുത്തത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം നി ൩൩ ങ്ങൾ ഇവ ഒക്കെയും കാണുമ്പോൾ, (അവൻ) അടുക്കെ വാതു ക്കൽ തന്നെ ആകുന്നു എന്ന് അറിഞ്ഞു കൊൾവിൻ. ആമെൻ ൩൪ ഞാൻ നിങ്ങളോട് പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോള ത്തിന്ന് ഈ തലമുറ ഒഴിഞ്ഞുപോകയില്ല; വാനവും ഭൂമിയും ൩൫ ഒഴിഞ്ഞുപോകും; എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ആ നാളും നാഴികയും സംബന്ധിച്ചൊ എൻ പിതാവ് ൩൬ തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗങ്ങളിലെ ദൂതരും അറിയു ന്നില്ല. എങ്കിലൊ നോഹയുടെ ദിവസങ്ങൾ ഏതുപ്രകാരം അ ൩൭ പ്രകാരം തന്നെ മനുഷ്യപുത്രന്റെ വരവും ആകും; എങ്ങിനെ ൩൮ എന്നാൽ ജലപ്രളയത്തിൻ മുമ്പെ ഉള്ള നാളുകളിൽ നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവൻ തിന്നും കുടിച്ചും കെട്ടി യും കെട്ടിച്ചും കൊണ്ടിരുന്നു. ജലപ്രളയം വന്ന് എല്ലാവരേയും ൩൯ നീക്കവോളത്തേക്കു, ബോധിക്കാതെ പാൎത്തപ്രകാരം തന്നെ മനുഷ്യപുത്രന്റെ വരവും ആകും. അന്ന് ഇരുവർ വയലിൽ ൪൦ ഇരിക്കും, ഒരുത്തൻ കൈകൊള്ളപ്പെടും, ഒരുത്തൻ കൈവിടപ്പെ ടും ഇരുവർ തിരിക്കല്ലില് അരെച്ചു കൊള്ളുന്നതിൽ ഒരുത്തി ൪൧ കൈക്കൊള്ളപ്പെടും, ഒരുത്തി വിടപ്പെടും. ആകയാൽ നിങ്ങളുടെ ൪൨ കൎത്താവ് വരുന്ന ദിവസം ഇന്നത് എന്ന് അറിയായ്കകൊണ്ട് ഉണൎന്നുകൊൾവിൻ. കള്ളൻ വരുന്ന യാമം ഇന്നത് എന്നു വീ ൪൩ ട്ടുടയൻ അറിഞ്ഞു എങ്കിൽ അവൻ ഉണരുകയും തന്റെ വീ ട്ടിൽ തുരക്കുന്നതിന്ന് ഇടകൊടുക്കായ്കയും ചെയ്യുമായിരുന്നു എ ന്നുള്ളത് അറിവിൻ. ആകയാൽ മനുഷ്യപുത്ര നിങ്ങൾക്ക് ൪൪ തോന്നാത്ത നാഴികയിൽ വരുന്നതു കൊണ്ടു നിങ്ങളും ഒരുങ്ങി ചമവിൻ.
എന്നാൽ യജമാനൻ തന്റെ വീട്ടുകാൎക്കു തത്സമയത്തു ഭക്ഷ ൪൫ ണം കൊടുക്കേണ്ടതിന്ന് ആ കൂട്ടത്തിന്മേൽ ആക്കി വെച്ചൊരു
൬൩ [ 74 ]
THE GOSPEL OF MATHEW. XXIV.XXV.
വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആകുന്നത് ആരു
൪൬ പോൽ? യജമാനൻ വരുമ്പോൾ ഇപ്രകാരം ചെയ്തു കാണുന്ന ൪൭ ദാസൻ ധന്യൻ തന്നെ. ആമെൻ ഞാൻ നിങ്ങളോടു പറയു
ന്നിതു: അവനെ തന്റെ സകല വസ്തുവിന്മേലും ആക്കി വെ
൪൮ ക്കും; എന്നാൽ ആ ദുഷ്ടദാസൻ എന്റെ കൎത്താവ് വരുവാൻ ൪൯ താമസിക്കുന്നു എന്നു ഹൃദയം കൊണ്ടു ചൊല്ലി, തന്റെ കൂട്ടുദാ
സരെ അടിച്ചു തുടങ്ങി, കുടിയന്മാരോടു കൂടി തിന്നും കുടിച്ചും
൫൦ പോയാൽ, ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത ൫൧ നാഴികെക്കും അവന്റെ യജമാനൻ വന്നു, അവനെ ശകലി
ച്ച് അവനു വേഷധാരികളോടു കൂട പങ്കു കല്പിച്ചാക്കും; അവി ടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൨൫. അദ്ധ്യായം.
പത്തു കന്യമാർ, (൧൪) തലന്തുകൾ [ലൂ, ൧ൻ, ൧൨], (൩൧) ന്യായവിധിവൎണ്ണനം.
൧ അപ്പോൾ സ്വൎഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ തങ്ങ
ളുടെ ദീപങ്ങളെ എടുത്തും കൊണ്ടു പുറപ്പെടുന്ന പത്തു കന്യമാ
൨ രോടു സദൃശമാകും. അതിൽ ഐവർ ബുദ്ധിയുള്ളവരും, ഐ ൩ വർ മൂഢരുമായിരുന്നു; മൂഢരായവൻ തങ്ങളുടെ ദീപങ്ങളെ എ ൪ ടുക്കമ്പോൾ, എണ്ണ കൂടെ കൊണ്ടുവന്നില്ല; ബുദ്ധിയുള്ളവരൊ
തങ്ങളുടെ ദീപങ്ങളോടും കൂടെ പാത്രങ്ങളിൽ എണ്ണയും കൊണ്ടു
൫ വന്നു. പിന്നെ മണവാളൻ താമസിക്കുമ്പോൾ, എല്ലാവരും നി ൬ ദ്രാമയക്കമുണ്ടായി ഉറങ്ങി. പാതിരാത്രിക്കൊ: ഇതാ മണവാളൻ!
എന്നും, അവനെ എതിരേല്പാൻ പുറപ്പെടുവിൻ! എന്നും കൂക്കൽ
൭ ഉണ്ടായി; അപ്പോൾ എല്ലാകന്യകമാരും എഴുനീറ്റു, തങ്ങളുടെ ദീപ ൮ ങ്ങളെ തെളിയിച്ചു, എന്നാറെ, മൂഢർ ബുദ്ധിയുള്ളവരോടു: ഞ
ങ്ങളുടെ ദീപങ്ങൾ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണ
൯ യിൽനിന്നു ഞങ്ങൾക്കു തരുവിൻ എന്ന് പറഞ്ഞു. ബുദ്ധിയു
ള്ളവർ ഉത്തരം പറഞ്ഞിതു: എന്നാൽ പക്ഷെ ഞങ്ങൾക്കും നി ങ്ങൾക്കും പോരാതെ ചമയും; അല്ല, വില്ക്കുന്നവരുടെ അടുക്കെ
൧൦ ചെന്നു, നിങ്ങൾക്കായി കൊള്ളുവിൻ. എന്നാറെ, അവർ കൊ
ള്ളുവാൻ പോകുമ്പോൾ മണവാളൻ വന്നു, ഒരുങ്ങിയിരുന്ന വർ അവനോടു കടി കല്യാണത്തിലേക്ക് പ്രവേശിച്ചു, വാതിൽ
൧൧ അടെക്കപ്പെടുകയും ചെയ്തു. പിന്നെ ശേഷം കന്യമാരും വന്നു:
കൎത്താവെ! കൎത്താവെ! ഞങ്ങൾക്കു തുറക്കുക! എന്നു പറഞ്ഞു.
൬൪ [ 75 ]
മത്തായി. ൨൫.അ.
അതിന്ന് അവൻ: ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ൧൨
നിങ്ങളെ അറിയുന്നില്ല. എന്ന് ഉത്തരം പറഞ്ഞു; ആകയാൽ ൧൩
നാളും നാഴികയും അറിയായ്കകൊണ്ട് ഉണൎന്നിരിപ്പിൻ!
ആയതല്ലൊ ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ, ൧൪ സ്വദാസരെ വിളിച്ചു, തന്റെ വസ്തുക്കൾ അവരിൽ ഏല്പിച്ചതു പോലെ തന്നെ ഒരുവന് അഞ്ച് തലന്തു, ഒരുവനു രണ്ടു, ഒരു ൧൫ വന് തലന്ത് ഒന്നു (=൫൦൦൦ദ്രഹ്മപ്പണം) ഇങ്ങിനെ അവനവ വ് താന്താന്റെ പ്രാപ്തി പോലെ കൊടുത്തു, ക്ഷണത്തിൽ യാ ത്രയാകുകയും ചെയ്തു. അഞ്ചു തലന്തു ലഭിച്ചവൻ ചെന്ന് അവ ൧൬ കൊണട് വ്യാപാരം ചെയ്തു. വെറെ അഞ്ചു തലന്തും സമ്പാദിച്ചു. അപ്രകാരം രണ്ടിനെ ലഭിച്ചവൻ കൂടെ വെറെ രണ്ട് നേടി. ൧൭ ഒന്നിനനെ ലഭിച്ചവനൊ ചെന്നു, മണ്ണിൽ കുഴിച്ചു. തന്റെ കൎത്താ ൧൮ വിന്റെ ദ്രവ്യം മറെച്ചിടുകയും ചെയ്തു. വളരെ കാലം കഴിഞ്ഞ ൧൯ ശേഷം ആ ദാസരുടെ കൎത്താവ് വന്ന്, അവരോടു കണക്കു നോക്കുന്ന സമയം, അഞ്ചു തലന്തു ലഭിച്ചവൻ അണഞ്ഞു, ൨൦ വെറെ തലന്ത് അഞ്ചും കൊണ്ടുവന്നു: ഇതാ ഞാൻ വേറെ അഞ്ചു തലന്തും കൂടെ നേടി, എന്നു പറഞ്ഞു. അവന്റെ കൎത്താവ്: ൨൧ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനെ! നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു, നിന്നെ പലതിന്മേലും ആക്കി വെക്കും, നിന്റെ കൎത്താവിന്റെ സന്തോഷത്തിൽ അകമ്പൂകുക! എന്ന് അവനോട് പറഞ്ഞു. എന്നാറെ, രണ്ട് തലന്ത് ലഭിച്ചവൻ അ ൨൨ ണഞ്ഞു വന്നു: കൎത്താവെ: രണ്ട് തലന്ത് എങ്കൽ ഏല്പിച്ചു തന്നു വല്ലൊ; ഇതാ വേറെ രണ്ട് തലന്തും കൂടെ നേടി എന്നു പറഞ്ഞു. അവന്റെ കൎത്താവ്: നന്നു, നല്ലവനും വിശ്വസ്തനുമായ ദാ ൨൩ സനെ! നീ അല്പത്തിങ്കൽ വിശ്വസ്തനായിരുന്നു, നിന്നെ പല തിന്മേലും ആക്കി വെക്കും; നിന്റെ കൎത്താവിൻ സന്തോഷ ത്തിൽ അകമ്പൂകുക! എന്ന് അവനോട് പറഞ്ഞു. എന്നാറെ ഒരു ൨൪ തലന്തു ലഭിച്ചവനും വന്നു പറഞ്ഞിതു: കൎത്താവെ! നീ വിതെ ക്കാത്തതിൽ കൊയ്തും വിതറാത്തതിൽനിന്നു ചേൎത്തും കൊള്ളുന്ന കഠിന മനുഷ്യൻ എന്ന് നിന്നെ ഞാൻ അറിഞ്ഞു, ഭയപ്പെട്ടു ൨൫ ചെന്നു, നിന്റെ തലന്ത് മണ്ണിൽ മറെച്ചു വെച്ചു! ഇതാ നി ന്റെത് നിണക്കുണ്ടു. എന്നതിന്ന് അവന്റെ കൎത്താവ് ഉത്ത ൨൬ രം പറഞ്ഞു: ദുഷ്ടനും മടിയനും ആയ ദാസനെ! ഞാൻ വിതെ൬൫ [ 76 ]
ക്കാത്തത്തിൽ കൊയ്തും വിതറാത്തത്തിൽനിന്നു ചേൎത്തും കൊള്ളുന്നു എന്ന് അറിഞ്ഞുവൊ? ൨൭ അതുകൊണ്ട് എന്റെ ദ്രവ്യം പൊൻവാണിഭക്കാൎക്ക് ഏല്പിക്കേണ്ടി ഇരുന്നു; എന്നാൽ ഞാൻ വന്നിട്ട്, എന്റേതിനെ പലിശയോടും കൂട പ്രാപിക്കുമായിരുന്നു. ൨൮ ആകയാൽ തലന്തിനെ അവനിൽനിന്ന് എടുത്തു, പത്തുതലന്തുള്ളവന്നു കൊടുപ്പിൻ! ൨൯ കാരണം (൧൩, ൧൨) ഉള്ളവനൊക്കയും നിറഞ്ഞു വഴിവോളം കൊടുക്കപ്പെടും; ഇല്ലാത്തവനൊടോ, ഉള്ളതും കൂടെ പറിച്ചെടുക്കപ്പെടും. ൩൦ ശേഷം നിസ്സാരനായ ദാസനെ! ഏറ്റം പുറത്തുള്ള ഇരുളിലേക്ക് കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
൩൧ പിന്നെ മനുഷ്യപുത്രൻ തന്റെ തേജസ്സോടെ, സകല ദൂതരുമായി വന്ന സമയം, അവൻ സ്വതേജസ്സിൽ സിംഹാസനത്തിൽ ഇരുന്നു കൊൾകയും ൩൨ സകല ജാതികളും അവന്മുമ്പാകെ കൂട്ടപ്പെടുകയും, അവരെ അവൻ ഇടയൻ കോലാടുകളിൽ നിന്നു ആടുകളെ വേറുതിരിക്കുമ്പോലെ തങ്ങളിൽ വേറുതിരിച്ചു: ൩൩ ആടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തുകയും ചെയ്യും. ൩൪ അന്നു രാജാവ് തന്റെ വലത്തുളവരോട്, ഉരചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരെ വരുവിൻ! ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയ രാജ്യത്തെ അനുഭവിച്ചു കോൾവിൻ.. ൩൫ കാരണം എനിക്ക് വിശന്നു, നിങ്ങൾ തിന്മാൻ തന്നു; ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചു; അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടു; ൩൬ നഗ്നനായി, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായി, നിങ്ങൾ എന്നെ വന്നു നോക്കി; കാവലിൽ ആയിരുന്നു നിങ്ങൾ എന്റെ അടുക്കെ വന്നു. ൩൭ അപ്പോൾ, നീതിമാന്മാർ അവനൊട് ഉത്തരം പറയും: കൎത്താവെ! നിന്നെ ഞങ്ങൾ എപ്പോൾ വിശന്നു കണ്ടിട്ട്, ഊട്ടുകയോ, ദാഹിച്ചു കണ്ടിട്ട് കുടിപ്പിക്കുകയും ചെയ്തതു? ൩൮ നിന്നെ അതിഥിയായി എപ്പോൾ കണ്ടു, ചേൎത്തുകോൾകയൊ, നഗ്നനായി (കണ്ടിട്ട്) ഉടുപ്പിക്കയൊ ചെയ്തതു? ൩൯ നീ രോഗിയൊ, കാവലിലൊ ഇരിക്കുന്നത് എപ്പോൾ കണ്ടിട്ട് ഞങ്ങൾ നിന്റെ അടുക്കെ വന്നു? ൪൦ എന്നതിന് ഉത്തരമായി, രാജാവ് ഉരചെയ്യും: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ എന്റെ ഏറ്റം ചെറിയ സഹോദരരിൽ ഒരുത്തന്നു നിങ്ങൾ ചെയ്ത ഇടത്തോളം എനിക്ക് ചെയ്തു. ൪൧ അപ്പൊൾ അവൻ ഇടത്തുള്ളവരോടു ഉരചെയ്യും: ശപിക്കപ്പെ
ട്ടവരെ! എന്നെ വിട്ടു, പിശാചിന്നും അവന്റെ ദൂതൎക്കും ഒരുക്കിയ നിത്യാഗ്നിയിലേക്ക് പോകുവിൻ! ൪൨ കാരണം എനിക്ക് വിശന്നു, നിങ്ങൾ തിന്മാൻ കൊടുത്തതും ഇല്ല; ദാഹിച്ചു, നിങ്ങൾ എന്നെ കുടിപ്പിച്ചതും ഇല്ല; ൪൩ അതിഥിയായി, നിങ്ങൾ എന്നെ ചേർത്തു കൊണ്ടില്ല; നഗ്നനായി നിങ്ങൾ എന്നെ ഉടുപ്പിച്ചതും ഇല്ല; രോഗിയും കാവലിലും ആയി, നിങ്ങൾ എന്നെ വന്നു നോക്കിയതും ഇല്ല. ൪൪ അതിന്ന് അവരും ഉത്തരം പറയും: കർത്താവെ! ഞങ്ങൾ നിന്നെ വിശപ്പോടൊ, ദാഹത്തോടൊ, അതിഥി എന്നൊ, നഗ്നൻ എന്നൊ, രോഗിയായൊ, കാവലിലൊ, എപ്പോൾ കണ്ടു ശുശ്രൂഷ ചെയ്യാതെ ഇരുന്നു? ൪൫ എന്നാറെ അവരോടു: ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ ഏറ്റം ചെറിയവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാതെടത്തോളം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നുത്തരം പറയും. ൪൬ പിന്നെ ഇവർ നിത്യദണ്ഡത്തിലേക്കും, നീതിമാന്മാർ നിത്യജീവങ്കലേക്കും ചെന്നു പോകും.
൨൬. അദ്ധ്യായം.
യേശുവെ കൊല്ലുവാൻ കൂടി നിരൂപിച്ചത് [മാ. ൧൫. ലൂ. ൨൨.], (൬) ബെത്ഥന്യയിലെ അഭിഷേകം [മാ. ൧൪. യോ. ൧൨.], (൧൪) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൩൦) ശിമോനാദികളെ പ്രബോധിപ്പിച്ചതും, (൩൬) ഗഥശമനയിലെ പോരാട്ടവും, (൪൭) തോട്ടത്തിൽ പിടിച്ചതും, (൫൭) സുനെദ്രിയത്തിൽനിന്നു വിസ്തരിച്ചതും, (൬൯) ശിമോന്റെ വീഴ്ചയും, [മാ. ൧൪. ലൂ. ൨൨]
യേശു ഈവചനങ്ങളെ ഒക്കയും തികെച്ചതിന്റെ ശേഷം ൧
സംഭവിച്ചിതു അവൻ തന്റെശിഷ്യന്മാരോടു:രണ്ടുദിവസം ൨ കഴിഞ്ഞാൽ പെസഹ ആകുന്നു എന്ന് അറിയുന്നുവല്ലൊ! അന്നു മനുഷ്യപുത്രൻ ക്രൂശിക്കപ്പെടുവാൻ ഏല്പിക്കപ്പെടുന്നു എന്നു പറഞ്ഞു. അപ്പോൾ തന്നെ മഹാപുരോഹിതരും, (ശാസ്ത്രികളും) ൩ ജനത്തിന്റെ മൂപ്പരും കയഫാ എന്നുള്ള മഹാപുരോഹിതന്റെ നാടുമുറ്റത്തുവന്നു കൂടി, ൪ യേശുവെ ഉപായം കൊണ്ടു പിടിച്ചു, കൊല്ലുവാൻ നിരൂപിച്ചു; ൫ എങ്കിലുംജനത്തിൽ കലഹം ൫ ഉണ്ടാകായ്‌വാൻ പെരുനാളിൽ മാത്രം അരുത് എന്നു പറഞ്ഞു.
യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീ ൬
ട്ടിൽ ആയപ്പോൾ - ഒരു സ്ത്രീ വിലയേറിയ തൈലമുള്ള ഭരണി എടുത്തുംകൊണ്ടു, അവന്റെ അടുക്കെ വന്നു; ൭ അവൻ പന്തിക്കിരിക്കുമ്പോൾ തന്നെ അത് അവന്റെ തലമേൽ ഒഴിച്ചു.
൬൭ 9* [ 78 ]ആയതു ശിഷ്യർ കണ്ടിട്ട്: ഈ അഴിച്ചൽ എന്തിന്നു? ൮ ഈ തൈലം ഏറിയ വിലെക്കു വിറ്റു ൯ ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയായല്ലൊ! എന്നു ചൊല്ലി, മുഷിഞ്ഞിരുന്നു. ൧൦ ആയ്ത് യേശു അറിഞ്ഞ് അവരോടു പറഞ്ഞിതു: സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? ൧൧ അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ! എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; ഞാൻ എല്ലായ്പൊഴും അല്ല താനും. ൧൨ ഇവളൊ, ഈ തൈലം എന്റെ ദേഹത്തിന്മേൽ ആക്കിയത് എന്നെ കുഴിച്ചിടുവാൻ ചെയ്തത്. ൧൩ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മക്കായി പറയപ്പെടും.
൧൪ അന്നു പന്തിരുവരിൽ ഒരുത്തനായ ഈഷ്കൎയ്യൊതാ യൂദാ എന്നുള്ളവൻ മഹാപുരോഹിതരെ ചെന്നു കണ്ടു: ൧൫ എനിക്ക് എന്തു തരുവാൻ മനസ്സായിരിക്കുന്നു? എന്നാൽ അവനെ നിങ്ങൾക്കു കാണിച്ചു തരാം എന്നു പറഞ്ഞു; അവന് അവർ മുപ്പതു ശെക്കൽ തൂക്കിക്കൊടുത്തു. ൧൬ അവനും അന്നുമുതൽ അവനെ കാണിച്ചു കൊടുപ്പാൻ തക്കം അന്വെഷിക്കയും ചെയ്തു.
൧൭ പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു: നിണക്കു ഞങ്ങൾ പെസഹ ഭക്ഷിപ്പാൻ എവിടെ ഒരുക്കേണ്ടത്? എന്നു പറഞ്ഞു. ൧൮ അവനൊ: നിങ്ങൾ നഗരത്തിൽ ഇന്നവനെ ചെന്നു കണ്ടു പറവിൻ, എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യന്മാരുമായി നിന്നോടു പെസഹ കഴിക്കുന്നു എന്നു ഗുരു പറയുന്നു. ൧൯ എന്നാറെ, യേശു നിയോഗിച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു. ൨൦ പെസഹയെ ഒരുക്കി, സന്ധ്യയാറെ, അവൻ പന്തിരുവരോടും കൂടെ ചാരിക്കൊണ്ടു അവർ ഭക്ഷിക്കുമ്പോൾ: ൨൧ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും എന്നു പറഞ്ഞു. ൨൨ അവർ അത്യന്തം ദുഃഖിച്ചു: കൎത്താവെ, ഞാനല്ലല്ലൊ! എന്നു ഓരോരുത്തർ പറഞ്ഞു തുടങ്ങി. ൨൩ അവനും ഉത്തരം പറഞ്ഞിതു: എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കിയവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും. ൨൪ തന്നെ കുറിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ avanu
കൊള്ളാമായിരുന്നു. ൨൫ എന്നാറെ, അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: റബ്ബീ, ഞാനല്ലല്ലൊ! എന്നുത്തരം ചൊല്ലിയത്തിന്നു: നീ പറഞ്ഞുവല്ലൊ! എന്നു പറയുന്നു.
൨൬ അവർ ഭക്ഷിക്കുമ്പോൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, ശിഷ്യൎക്കു കൊടുത്തു, പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ! ഇത് എന്റെ ശരീരം ആകുന്നു. ൨൭ പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു, പറഞ്ഞിതു: എല്ലാവരും ഇതിൽ കുടിപ്പിൻ! ൨൮ കാരണം ഇതു പുതുനിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി, പാപമോചനത്തിന്നായി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ൨൯ ഞാനൊ നിങ്ങളോട് പറയുന്നിതു: എന്റെ പിതാവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ, ഞാൻ മുന്തിരിവള്ളിയുടെ അനുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല.
൩൦ പിന്നെ (സങ്കീ. ൧൧൫, ൧൧൮.) സ്തോത്രം പാടിയ ശേഷം ഒലീവ് മലെക്കു പുറപ്പെട്ടു പോയി. ൩൧ അപ്പോൾ, യേശു അവരോടു പറഞ്ഞു: ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറി പോകും; (ജക. ൧൩, ൭.) ഞാൻ ഇടയനെ വെട്ടും, കൂട്ടത്തിലെ ആടുകൾ ചിതറി പോകയുമാം എന്ന് എഴുതിക്കിടക്കുന്നുവല്ലൊ. ൩൨ ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പേ ഗലീലെക്കു ചെല്ലും. ൩൩ എന്നതിന്നു പേത്രൻ ഉത്തരം പറഞ്ഞിതു: എല്ലാവരും നിങ്കൽ ഇടറിപോയാൽ, ഞാൻ ഒരുനാളും ഇടറുകയില്ല. ൩൪ യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഈ രാത്രിയിൽ കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു പറഞ്ഞു. ൩൫ അവനോട് പേത്രൻ പറയുന്നു: നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല; ഇതിന്നൊത്തവണ്ണം എല്ലാ ശിഷ്യരും പറഞ്ഞു.
൩൬ അപ്പോൾ, യേശു അവരുമായി ഗഥശമന (എണ്ണച്ചക്ക്) എന്നുള്ള പറമ്പിൽ വന്നു ശിഷ്യരോടു: ഞാൻ പോയി, അവിടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. ൩൭ പേത്രനേയും ജബദിപുത്രർ ഇരുവരെയും കൂട്ടിക്കൊണ്ടു ദുഃഖിച്ചും വലഞ്ഞും പോവാൻ തുടങ്ങിയാറെ: ൩൮ എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു; ഇവിടെ പാൎത്ത് എന്നോടു കൂടെ ഉണൎന്നിരിപ്പിൻ! എന്ന് അവരോടു പറഞ്ഞു. ൩൯ അല്പം മുന്നോട്ടു ചെന്നു, മുഖം കവിണ്ണുവീണു: എൻപിതാവെ! കഴിയുന്നു
എങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങിപ്പോക! എങ്കിലും ഞാൻ ഇഛ്ശിക്കും പോലെ അല്ല; നീ (ഇഛ്ശിക്കും പോലെ) അത്രെ എന്നു പ്രാൎത്ഥിച്ചു പോന്നു. ൪൦ പിന്നെ ശിഷ്യരടുക്കെ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോട് പറയുന്നു: ഇങ്ങിനെയൊ? എന്നോടു കൂടെ ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? ൪൧ പരീക്ഷയിൽ അകപ്പെടായ് വാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം; ജഡം ബലഹീനമത്രെ. ൪൨ പിന്നെയും രണ്ടാമതു പോയി; എൻ പിതാവെ! ഇതു ഞാൻ കുടിക്കാതെ നീങ്ങി കൂടാ എങ്കിൽ നിന്റെ ഇഷ്ടം നാടെക്കണം എന്നു പ്രാൎത്ഥിച്ചു. അനന്തരം വന്ന് അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ, പിന്നെയും ഉറങ്ങുന്നതു കണ്ടു; ൪൪ അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ തന്നെ പ്രാൎത്ഥിച്ചു. ൪൫ പിന്നെയും തന്റെ ശിഷ്യരുടെ അടുക്കെ വന്നു പറയുന്നു: ശേഷത്തേക്ക് ഇനി, ഉറങ്ങി ആശ്വസിച്ചു കൊൾവിൻ ഇതാ നാഴിക അടുത്തു. മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുകയും ചെയ്യുന്നു. ൪൬ ഏഴുനീല്പിൻ നാം പോക! കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞുവന്നു.
൪൭ എന്ന് അവ്ൻ പറയുമ്പോൾ തന്നെ കണ്ടാലും പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതർ, ജനത്തിൻ മൂപ്പർ ഇവർ അയച്ച വലിയ കൂട്ടവും വാളുവടികളുമായി ഒന്നിച്ചു വന്നു. ൪൮ അവനെ കാണിച്ചു കൊടുക്കുന്നവൻ: ഞാൻ അവനെ ചുംബിച്ചാൽ അവൻ തന്നെ ആകുന്നു. ആയവനെ പിടിച്ചു കൊൾവിൻഎന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. ൪൯ പിന്നെ ക്ഷണത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ, വാഴുക! എന്നു പറഞ്ഞു, അവനെ ചുംബിച്ചു കളഞ്ഞു. ൫൦ അവനോടു യേശു: തോഴ! നീ വന്ന കാൎയ്യം (നടത്തുക) എന്നു പറഞ്ഞപ്പോൾ, അവർ അടുത്തു. യേശുവിന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു. ൫൧ ഉടനെ യേശുവോടു കൂടിയവരിൽ ഒരുവൻ ഇതാ കൈ നീട്ടി. തന്റെ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാത് അറുത്തു. ൫൨ അപ്പോൾ യേശു അവനോട് പറഞ്ഞു: നിന്റെ വാൾ അതിന്റെ സ്തലത്തേക്ക് തിരിച്ചിടുക; ൫൩ വാൾ എടുക്കുന്നവർ ഒക്കയും വാളാൽ നശിച്ചു പോകും സത്യം. അല്ല, ഞാൻ തല്ക്ഷണം എന്റെ അഛ്ശനോടു പന്ത്രണ്ടു
ലെഗ്യാൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്ന് അപേക്ഷിച്ചു കൂടാ എന്നു തോന്നുന്നുവോ? ൫൪ എന്നാൽ തിരുവെഴുത്തുകൾക്ക് എങ്ങിനെ നിവൃത്തിവരും? ഇപ്രകാരം സംഭവിക്കേണ്ടുന്നതുണ്ടല്ലൊ! ൫൫ ആ നാഴികയിൽ തന്നെ യേശു കൂട്ടങ്ങളെ നോക്കി: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടു; ഞാൻ ദിവസേന ദേവാലയത്തിൽ ഉപദേശിച്ചും കൊണ്ടു, നിങ്ങളോടു കൂടെ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചതും ഇല്ല. ൫൬ ഇത് ഒക്കെയും പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സംഭവിച്ചത് എന്നു പറഞ്ഞു; അപ്പോൾ, എല്ലാ ശിഷ്യരും അവനെ വിട്ടു, മണ്ടിപ്പോയി.
൫൭ യേശുവെ പിടിച്ചവരൊ ശാസ്ത്രികളും മൂപ്പന്മാരും കൂടി വന്ന മഹാപുരോഹിതനായ കയഫാവിൻ ഇടത്തിൽ അവരെ കൊണ്ടു പോയി. ൫൮ പിന്നെ പേത്രൻ ദൂരത്തുനിന്നു, മഹാപുരോഹിതന്റെ നടുമുറ്റത്തോളം പിഞ്ചെന്നു, അകത്തു കടന്നു, അവസാനത്തെ കാണ്മാൻ ഭൃത്യന്മാരോടു കൂടി ഇരുന്നുകൊണ്ടു. ൫൯ മഹാപുരോഹിതരും (മൂപ്പരുമായി സുനെദ്രിയം ഒക്കെയും യേശുവെ മരിപ്പിക്കേണ്ടതിന്ന്, അവന്റെ നേരെ കള്ളസാക്ഷ്യം അന്വെഷിച്ചു പോന്നു, കണ്ടിട്ടില്ല താനും. ൬൦ കള്ളസാക്ഷികൾ പലരും എത്തിവന്നപ്പോഴും കണ്ടതും ഇല്ല; ഒടുക്കം രണ്ടു കള്ളസാക്ഷികൾ വന്നു പറഞ്ഞിതു: ൬൧ എനിക്ക് ദേവമന്ദിരത്തെ അഴിച്ചു മൂന്നു ദിവസംകൊണ്ടു കെട്ടുവാൻ കഴിയും എന്ന് ഇവൻ പറഞ്ഞു. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു, അവനോട്: ൬൨ നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവൻ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മിണ്ടാതെ നിന്നു, ൬൩ മഹാപുരോഹിതൻ അവനോട് ഉത്തരം ചൊല്ലിയതു: നീ ദേവപുത്രനായ മശീഹ തന്നെയോ? എന്നു ഞങ്ങളോടു പറയേണ്ടതിന്നു, ഞാൻ ജീവനുള്ളദൈവത്താണ നിന്നോട് ചോദിക്കുന്നു. അവനോട് യേശു: ൬൪ നീ പറഞ്ഞുവല്ലൊ! ശേഷം ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ഇതു മുതൽ മനുഷ്യ പുത്രൻ (സൎവ്വ) ശക്തിയുടെ വലഭാഗത്തിരിക്കുന്നതും വാനത്തിൽ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും (൨൪, ൩൦) എന്നു പറഞ്ഞു. ൬൫ ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങളേ കീറി ഇവൻ ദേവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെ
കൊണ്ടു നമുക്ക് എന്ത് ആവശ്യം? ഇതാ അവന്റെ ദൂഷണം ഇപ്പോൾ കേട്ടുവല്ലൊ! ൬൬ നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞതിന്ന് അവർ: മരണയോഗ്യൻ ആകുന്നു എന്നു പറഞ്ഞപ്പോൾ - ൬൭ അവന്റെ മുഖത്തു തുപ്പി, അവനെ കുത്തി, ചിലരും: ൬൮ ഹേ മശീഹെ! ഞങ്ങളോടു പ്രവചിക്ക; നിന്നെ തല്ലിയത് ആർ? എന്നു ചൊല്ലി കുമക്കയും ചെയ്തു. പേത്രനൊ പുറമെ നടുമുറ്റത്തു തന്നെ ഇരുന്നു, ൬൯ അവനോട് ഒരു ബാല്യക്കാരത്തി അണഞ്ഞു: നീയും ഗലീലക്കാരനായ യേശുവിന്റെ ഒപ്പരം ആയല്ലൊ എന്നു പറഞ്ഞു, ൬൦ അവനൊ: നീ പറയുന്നതു തിരിയുന്നില്ല എന്ന് എല്ലാവൎക്കും മുമ്പാകെ തള്ളിപ്പറഞ്ഞു. ൭൧ പിന്നെ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ, അവനെ മററൊരുത്തി കണ്ട്, അവിടെ ഉള്ളവരോട്: ഇവനും നചറക്കാരനായ യേശുവിന്റെ ഒപ്പരം ഇരുന്നു എന്നു പറയുന്നു ൭൨ ആ മനുഷ്യനെ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയിട്ടും തള്ളിപ്പറഞ്ഞു.൭൩ കുറയ പിന്നേതിൽ അരികെ നില്ക്കുന്നവർ അടുത്തു വന്നു, പേത്രനോടു: നീ അവരുടെ കൂട്ടത്തിൽ ആകുന്നു സത്യം; നിന്റെ ഉച്ചാരണം കൂടെ നിന്നെ വെളിവാക്കുന്നുവല്ലൊ! എന്നു പറഞ്ഞു. ൭൪ അപ്പോൾ അവൻ: ആ മനുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെയ് വാനും തുടങ്ങി; ൭൫ ഉടനെ പൂവങ്കോഴി കൂകി. പേത്രനും കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറപ്പെട്ടു പോയി, കൈപ്പോടെ കരയുകയും ചെയ്തു.
- യേശുപിലാതനിൽ ഏല്പിക്കപ്പെട്ടതു [മാ.൧൫,ലൂ.൨൩],(൩)യൂദാവിന്റെ ഒടുവു [അപ.൧,൧൮.], (൧൧) പിലാതന്റെ ന്യായവിസ്താരം [മാ.൧൫, ലൂ. ൨൩. യൊ.൧൮, ൨൯.], (൨൭) സേവകരുടെ പരിഹാസം [മാ, യൊ], (൩൨) യേശു ക്രൂശിക്കപ്പെട്ടു മരിച്ചതു [മാ, ലൂ യൊ], (൫൧) അതിശയലക്ഷണങ്ങളും, (൫൪) കാണികളുടെ ഭാവവും [മാ. ലൂ.], (൫൭) ശവസംസ്കാരം [മാ, ലൂ യൊ],, (൬൦) ശ്മശാനത്തിന്നു കാവൽ.
൧ ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൽ മൂപ്പരും ൨ എല്ലാം യേശുവെ മരിപ്പാൻ നിരൂപിച്ചു; അവനെ കെട്ടി കൊണ്ടുപോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പിച്ചു.
൩ അപ്പോൾ ദണ്ഡവിധി ഉണ്ടായത് അവനെ കാണിച്ചു കൊടുത്ത യൂദാ കണ്ടു, അനുതപിച്ച്, ആ മുപ്പതു ശേഖലിനെ മഹാപുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി: ൪ ഞാൻ കുറ്റമില്ലാത്ത രക്തത്തെ ഏല്പിച്ചു കൊടുക്കയാൽ, പിഴെച്ചു എന്നു പറഞ്ഞു; അതു ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കു! എന്ന് അവർ പറഞ്ഞാറെ, ൫ അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു വാങ്ങിപ്പോയി, കെട്ടിഞ്ഞാന്നു മരിച്ചു. ൬ മഹാപുരോഹിതൻ പണങ്ങളെ എടുത്ത് : ഇത് രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു. ൭ പിന്നെ കൂടി നിരൂപിച്ചു, അവ കൊണ്ട് പരദേശികളുടെ ശ്മശാനത്തിന്നായി കുശവന്റെ നിലത്തെ കൊണ്ടു. ൮ ആകയാൽ ആ നിലത്തുനിന്ന് ഇന്നേവരെ, രക്തനിലം എന്ന പേർ ഉണ്ടായ ത്; പ്രവാചകനായ യിറമിയ്യാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അന്നു നിവൃത്തി വന്നു. ൯ കൎത്താവ് എന്നോട് അരുളിച്ചയ്ക പ്രകാരം ഇസ്രയേൽ പുത്രരിൽ ചിലർ മതിച്ചൊരു മാനയോഗ്യന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു. ൧൦ കുശവനിലത്തിന്നായി കൊടുത്തു കളഞ്ഞു എന്നത്രെ (ജക.൧൧, ൧2)
൧൧ യേശു നാടുവാഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ: നീ യഹൂദരുടെ രാജാവൊ? എന്നു നാടുവാഴി ചോദിച്ചു : നീ പറയുന്നുവല്ലൊ! എന്നു യേശൂ അവനോട് പറഞ്ഞു. ൧൨ മഹാപുരോഹിതരും മൂപ്പരും കുററം ചുമത്തുമ്പോഴൊ അവൻ ഉത്തരം ഒന്നും ചൊല്ലാതിരു ന്നു. ൧൩ അപ്പോൾ പിലാതൻ അവനോട് പറയുന്നു: നിന്റെ നേരെ എത്ര സാക്ഷ്യം ചൊല്ലുന്നുഎന്നു കേൾക്കുന്നില്ലയൊ? ൧൪ അവനൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാൽ, നാടുവാഴി അത്യന്തം ആശ്ചൎയ്യപ്പെട്ടു. ൧൫ ഉത്സവംതോറും പുരുഷാരത്തിന്നുതെളിഞ്ഞ ഒരു ചങ്ങലക്കാരനെ വിട്ടുകൊടുക്കുന്നതു, നാടുവാഴിക്കു മൎയ്യാദ തന്നെ. ൧൬ അന്നു (യേശു) ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ചങ്ങലക്കാരൻ അവൎക്ക് ഉണ്ടായിരുന്നു. ൧൭ അതുകൊണ്ട് ജനങ്ങൾ കൂടി വന്നപ്പോൾ, പിലാതൻ അവരോടു: ബറബ്ബാ എന്നവനോ ക്രിസ്തൻ എന്നുള്ള യേശുവൊ ആരെ നിങ്ങൾക്ക് വിട്ടു തരേണ്ടത്? എന്നു പറഞ്ഞു. ൧൮ അസൂയകൊണ്ട് അവനെഏല്പിച്ചത് തനിക്ക് ബോധിക്കയാൽ അത്രെ. ൧൯ പിന്നെന്യായാസനത്തിൽ ഇരുന്നപ്പോൾ, അവന്റെ ഭാൎയ്യ ആളയച്ചു: നീയും ആ നീതിമാനുമായി ഇടപ്പെടരുതെ! അവൻ നിമിത്തം ഞാൻ ഇന്നു
സ്വപ്നത്തിൽ വളരെ പാടുപെട്ടു പോയി,സത്യം എന്നു പറയിച്ചു. ൨൦ എന്നാറെ, ബറബ്ബാവെ ചോദിപ്പാനും, യേശുവെ നശിപ്പിപ്പാനും, മഹാപുരോഹിതരും, മൂപ്പന്മാരും പുരുഷാരങ്ങളെ ഇളക്കി സമ്മതിപ്പിച്ചു. ൨൧ പിന്നെ നാടുവാഴി അവരോട്: ഈ ഇരുവരിൽ ഏവനെ നിങ്ങൾക്ക് വിടുവിപ്പാൻ ഇഛ്ശിക്കുന്നു? എന്നു പറഞ്ഞു തുടങ്ങിയാറെ: ബറബ്ബാവെ, എന്നു അവർ പറഞ്ഞു. ൨൨ പിലാതൻ അവരോട്: എന്നാൽ ക്രിസ്തൻ എന്നുള്ള യേശുവെ എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞതിന്ന്: അവൻ ക്രൂശിക്കപ്പെടെണം! എന്നു എല്ലാവരും പറയുന്നു: ൨൩ അവൻ ചെയ്ത ദോഷം എന്തു പോൽ? എന്നു നാടുവാഴി പറഞ്ഞാറെ: അവൻ ക്രൂശിക്കപ്പെടെണം! എന്നു അത്യന്തം കൂക്കി പറഞ്ഞു. ൨൪ പിന്നെ പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം അധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി, പുരുഷാരത്തിന്നു മുമ്പാകെ കൈകളെ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് കുറ്റം ഇല്ല; നിങ്ങൾ തന്നെ നോക്കുവിൻ! എന്നു പറഞ്ഞു. ൨൫ ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളെ മക്കളുടെ മേലും (വരിക)! ൨൬ എന്നാറെ, അവൻ ബറബ്ബാവെ അവൎക്കു വിട്ടുകൊടുത്തു, യേശുവെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു, ക്രൂശിക്കപ്പെടേണ്ടതിന്ന് എല്പിച്ചു.
൨൭ അപ്പോൾ നാടുവാഴിയുടെ സേവകർ യേശുവെ ആസ്ഥാനത്തിലേക്ക് കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊള്ള വരുത്തി. ൨൮ അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പ് ഇട്ടു, ൨൯ മുള്ളുകൾകൊണ്ട് കിരീടം മെടഞ്ഞ് അവന്റെ തലയിലും വലത്തെ കൈയ്യിൽ ഒരു ചൂരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടുകുത്തി: യഹൂദരുടെ രാജാവെ വാഴുക! എന്നു പരിഹസിച്ചു ചൊല്ലി. ൩൦ അവനിൽ തുപ്പി, ചൂരൽ എടുത്ത്, അവന്റെ തലയിൽ അടിച്ചു. ൩൧ അവനെ പരിഹസിച്ചു തീൎന്നപ്പോൾ , പുതപ്പിനെ നീക്കി, അവന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
൩൨ അവർ പുറപ്പെടുമ്പോൾ, ശിമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ട്, അവന്റെ ക്രൂശിനെ എടുത്തു നടപ്പാൻ(രാജനാമം ചൊല്ലി) നിൎബ്ബന്ധിച്ചു. ൩൩ പിന്നെ തലയോടിടം ആകുന്ന ഗോല്ഗൊഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ - പിത്തം കലക്കിയ കാടിയെ (സങ്കീ. ൬൯, ൨൨.) അവനു കുടിപ്പാൻ കൊടുത്തു;
മത്തായി.൨൭.അ
ആയ്തു രൂചി നോക്കിയാറെ, കുടിപ്പാൻ മനസ്സില്ലാഞ്ഞു. പി ൩൫ ന്നെ അവനെ ക്രൂശിൽ തറെച്ച ശേഷം അവന്റെ വസ്ത്ര ങ്ങളെ ചീട്ടിട്ടു തങ്ങളിൽ പകുതി ചെയ്തു, [എന്റെ വസ്ത്രങ്ങളെ തങ്ങളിൽ പകുത്തു, എൻ പുതെപ്പിന്മേൽ ചീട്ടിട്ടുകളഞ്ഞു(സങ്കീ. ൨൨,൧൯.) എന്നു പ്രവാചകൻ മൊഴിഞ്ഞതിന്നു നിവൃത്തി വ രുത്തി] അവിടെ ഇരുന്നു കൊണ്ട് അവനെ കാത്തു. അവ ൩൬ ന്റെ തലെക്കു മീതെ: ഇവൻ യഹൂദരുടെ രാജാവായ യേശൂ ൩൭ എന്ന് അവന്റെ സംഗതിയെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. രണ്ടു കള്ളന്മാരും ഒരുത്തൻ വലത്തും ഒരുത്തൻ ഇടത്തും അവ ൩൮ നോടു കൂടെ ക്രൂശിക്കപ്പെടുകയും ചെയ്തു.
പിന്നെ കടന്നു പോകുന്നവർ തലകളെ കുലുക്കി, അവനെ ൩൯
ദൂഷിച്ചു പറഞ്ഞിതു: ഹൊ മന്ദിരത്തെ അഴിച്ചു മൂന്നു നാളു കൊ ൪൦ ണ്ടു പണിയുന്നവനെ! നിന്നെ തന്നെ രക്ഷിക്ക! നീ ദൈവ പുത്രൻ എങ്കിൽ ക്രൂശിൽനിന്ന് ഇറങ്ങിവാ! എന്നതിന്ന് ഒത്ത ൪൧ വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പ രിഹസിച്ചു പറഞ്ഞിതു: ഇവൻ മററവരെ രക്ഷിച്ചു, തന്നെ ൪൨ ത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ ഇസ്രയേൽ രാജാ വെങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ! എന്നാൽ ൪൩ നാം അവനിൽ വിശ്വസിക്കും; ഞാൻ ദേവപുത്രൻ എന്നു ചൊല്ലിക്കൊണ്ട് (സങ്കീ.൨൨,൯) അവൻ ദദൈവത്തിൽ ആ ശ്രയിച്ചുവല്ലൊ; ആയവൻ ഇവനെ ഇച്ഛിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ! അപ്രകാരം തന്നെ അവനോടു കൂടെ ൪൪ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ പഴിച്ചു പറഞ്ഞു. ആറാം ൪൫ മണി മുതൽ ഒമ്പതാമത് വരെയും ആ ദേശത്തിൽ എങ്ങും ഇ രുട്ടുണ്ടായി. ഏകദേശം ഒമ്പതാം മണിക്കു യേശൂ: ഏലീ, ഏലീ, ൪൬ ലമാ ശബക്താനി! എന്നു മഹാശബ്ദത്തോടെ വിളിച്ചു; അതു (സങ്കീ.൨൨,൨)എൻ ദൈവമെ!എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത് എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ൪൭ ചിലർ കേട്ടിട്ട്: ഇവൻ എലീയാവെ വിളിക്കുന്നു എന്നു പറ ഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു, കാടി ൪൮ കൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷി ൪൯ ച്ചവർ വിടൂ, എലീയാ അവനെ രക്ഷിപ്പാൻ വരുന്നുവൊ? എന്നു നാം നോക്കട്ടെ! എന്നു പറഞ്ഞു. യേശു പിന്നെയും മ ൫൦ ഹാശബ്ദത്തോടെ കൂക്കി, ആത്മാവെ വിടുകയും ചെയ്തു.
൭൫ [ 86 ]
THE GOSPEL OF MATHEW.XXVII.
൫൧ അപ്പോൾ ഇതാ മന്ദിരത്തിലെ തിരശ്ശീല മോലോട് അടിയോ
ളവും രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു;
൫൨ തറകളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ൫൩ ഉണൎന്നു വരികയും, അവന്റെ ഉയിൎപ്പിൽ പിന്നെ തറകളെ
വിട്ടു, വിശുദ്ധനഗരത്തിൽ പ്രവേശിച്ചു, പലൎക്കും കാണാകയും
൫൪ ചെയ്തു. ശതാധിപനും അവനോടു കൂടെ യേശുവെ കാത്തു നി
ല്ക്കന്നവരും ഭൂകമ്പം മുതലായി സംഭവിച്ചവ കണ്ടിട്ട്: ഇവൻ
൫൫ ദേവപുത്രനായതു സത്യം! എന്നു ചൊല്ലി ഏററം ഭയപ്പെട്ടു.ഗലീ
ലയിൽനിന്നു യേശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്നപ
൫൬ ലസ്ത്രീകളും ദൂരത്തു നോക്കിക്കൊണ്ട്, അവിടെ നിന്നിരുന്നു. അ
വരിൽ മഗ്ദലക്കാരത്തിമറിയയും യാക്കോബ് യോസെ എന്ന വരുടെ അമ്മയായ മറിയയും ജബദിപുത്രരുടെ അമ്മയും ഉണ്ടു.
൫൭ സന്ധ്യയായാറെ, അറിമത്യക്കാരനായ യോസെഫ് എന്ന
ഒരു ധനവാൻ താനും യേശുവിന്നു ശിഷ്യനാകയാൽ വന്നു, പിലാതനെ ചെന്നു കണ്ടു, യേശുവിന്റെ ഉടൽ ചോദിച്ചപ്പോ
൫൮ ൾ, പിലാതൻ ശവം ഏല്പിച്ചു കൊടുപ്പാൻ കല്പിച്ചു. യോസെ ൫൯ ഫും ഉടൽ എടുത്തു, ശുദ്ധശീലകളെ ചുററി, താൻ മുമ്പെ തനിക്ക് ൬൦ പാറയിൽ വെട്ടിച്ചൊരു പുതു കല്ലറയിൽ സ്ഥാപിച്ച്, അവയുടെ ൬൧ വാതില്ക്ക് വലിയ കല്ല് ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. അ
വിടെ കുഴിക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും, മറെറ മറിയ യും ഇരുന്നിരിക്കുന്നു.
൬൨ വെള്ളിയാഴ്ചെക്കു പിറെറദിവസം മഹാപുരോഹിതരും പറീ ൬൩ ശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു: കൎത്താവെ!
ആ ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം ഞാൻ ഉണൎന്നുവരുന്നു എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓൎമ്മ
൬൪ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്ന അവനെ
മോഷ്ടിച്ച് അവൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു ജനത്തോടു പറഞ്ഞാൽ, ഒടുക്കത്തെ ചതി മുമ്പിലേത്തതിനെ ക്കാൾ വിഷമമായിതീരും, എന്നു വരാതിരിക്കേണ്ടതിന്നു മൂന്നാം
൬൫ നാൾ വരെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോ
ടു പിലാതൻ നിങ്ങൾക്ക് കാവൽകൂട്ടം ഉണ്ടാക പോവിൻ! അറിയു
൬൬ ന്നേടത്തോളം ഉറപ്പു വരുത്തുവിൻ! എന്നു പറഞ്ഞു. അവരും
ചെന്നു, കല്ലിന്നു മുദ്രയിട്ടു, കുഴിയെ കാവല്ക്കൂട്ടം കൊണ്ട് ഉറപ്പാക്കു
കയും ചെയ്തു.
൭൬ [ 87 ]
മത്തായി.൨൮.അ.
യേശുവിന്റെ പുനരുത്ഥാനം [മാ.൧൬, ലൂ. ൨൪, യൊ, ൨൦] (൧൧) കാവല്ക്കാ
രെ പഠിപ്പിച്ച ഉപായം, (൧൬) ഗലീലയിൽ പ്രത്യക്ഷതയും അന്ത്യപ്രബോധനയും.
ശബ്ബത്തിന്ന് അനന്തരം ഒന്നാം ആഴ്ച വെളുക്കുമ്പോൾ ൧ തന്നെ, മഗ്ദലക്കാരത്തി മറിയയും മറെറ മറിയയും കല്ലറയെ കാ ണ്മാൻ വന്നു. അന്നു ഇതാ വലിയ ഭൂകമ്പം ഉണ്ടായി; കൎത്താ ൨ വിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, കല്ലിനെ ഉരു ട്ടി നീക്കി, അതിന്മേൽ ഇരുന്നിരുന്നു. അവന്റെ കാഴ്ച മിന്ന ൩ ല്ക്കൊത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ത ന്നെ. കാവല്ക്കാർ അവങ്കലെഭയം നിമിത്തം കുലുങ്ങി മരിച്ചവ ൪ രെ പോലെ ആയി. ദൂതർ സ്ത്രീകളോടു പറഞ്ഞു തുടങ്ങിയതു: ൫ നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു സത്യം. അവൻ ഇവിടെ ൬ ഇല്ല; താൻ പറഞ്ഞപ്രകാരം ഉണൎന്നു വന്നവനെത്രെ. അല്ല ൭ യോ വന്നു കൎത്താവ് കിടന്ന സ്ഥലം കാണ്മിൻ! ഇനി വേഗം ചെന്ന് അവൻ മരിച്ചവരിൽനിന്ന് ഉണൎന്ന പ്രകാരം അവ ന്റെ ശിഷ്യന്മാരോടു പറവിൻ; ഇതാ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലിെക്കു പോകുന്നു, അവിടെ അവനെ കാണും, കണ്ടാലും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാറെ, അവർ ഭയത്തോടും, മ ൮ ഹാസന്തോഷത്തോടും കുടി, കുഴിയെ വിരഞ്ഞു വിട്ട്, അവന്റെ ശിഷ്യന്മാൎക്ക് അറിയിപ്പാൻ ഓടിപ്പോയി. (അവന്റെ ശിഷ്യന്മാ ൯ ൎക്ക് അറിയിപ്പാൻ ചെല്ലുമ്പോൾ) കണ്ടാലും യേശു അവരെ എതിരേററു: വാഴുവിൻ! എന്നു പറഞ്ഞു. അവരും അടുത്തു വന്ന് അവന്റെ കാലുകളെ പിടിച്ച്, അവനെ കുമ്പിട്ടു. അപ്പോൾ ൧൦ യേശു അവരോടും: ഭയപ്പെടായ്വിൻ! ചെന്ന് എന്റെ സഹോദ രന്മാരോടു, ഗലീലെക്ക് പോവാൻ അറിയിപ്പിൻ; അവിടെ അവർ എന്നെ കാണും എന്നു പറയുന്നു.
അവർ പോകുമ്പോൾ, കാവല്ക്കൂട്ടത്തിൽ ചിലർ ഇതാ നഗ ൧൧
രത്തിൽ വന്ന്, ഉണ്ടായത് എല്ലാം മഹാപുരോഹിതരോടു ബോ ധിപ്പിച്ചു. ആയവർ മൂപ്പരുമായി ഒന്നിട്ടു കൂടി നിരൂപിച്ചുകൊ ൧൨ ണ്ടു. സേവകൎക്ക് ആവോളം പണം കൊടുത്തു പറഞ്ഞിതു: ൧൩ അവന്റെ ശിഷ്യർ രാത്രിയിൽ വന്നു, ഞങ്ങൾ കിടന്നിരിക്കെ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. അതു നാടുവാ ൧൪
൭൭ [ 88 ]
THE GOSPEL OF MATHEW.XXVI.
൮ ആയതു ശിഷ്യർ കണ്ടിട്ട്: ഈ അഴിച്ചൽ എന്തിന്നു? ഈ തൈ ൯ ലം ഏറിയ വിലെക്കു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ സംഗതിയാ ൧൦ യല്ലൊ! എന്നു ചൊല്ലി, മുഷിഞ്ഞിരുന്നു. ആയ്ത് യേശു അറി
ഞ്ഞ് അവരോടു പറഞ്ഞിതു: സ്ത്രീക്ക് അലമ്പൽ ഉണ്ടാക്കുവാൻ
൧൧ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ! എങ്ങി
നെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു;
൧൨ ഞാൻ എല്ലായ്പൊഴും അല്ല താനും ഇവളൊ, ഈ തൈലം
എന്റെ ദേഹത്തിന്മേൽ ആക്കിയത് എന്നെ കുഴിച്ചിടുവാൻ
൧൩ ചെയ്തത്. ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേ
ഷം സൎവ്വലോക്കത്തും എവിടെ എല്ലാംഘോഷിക്കപ്പെട്ടാലും, അ വിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മക്കായി പറയപ്പെട്ടും
൧൪ അന്നു പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎയ്യൊതാ യൂദാ എ ൧൫ ന്നുള്ളവൻ മഹാ പുരോഹിതരെ ചെന്നു കണ്ടു: എനിക്ക് എ
ന്തു തരുവാൻ മനസ്സായിരിക്കുന്നു? എന്നാൽ അവനെ നിങ്ങ ൾക്കു കാണിച്ചു തരാം എന്നു പറഞ്ഞു; അവന് അവർ മുപ്പതു
൧൬ ശെക്കൽ തൂക്കികൊടുത്തു. അവനും അന്നു മുതൽ അവനെ കാ
ണിച്ചു കൊടുപ്പാൻ തക്കം അന്വെഷിക്കുകയും ചെയ്തു.
൧൭ പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവി
ന്റെ അടുക്കെ വന്നു: നിണക്കു ഞങ്ങൾ പെസഹ ഭക്ഷി
൧൮ പ്പാൻ എവിടെ ഒരുക്കേണ്ടത്? എന്നു പറഞ്ഞു. അവനൊ: നി
ങ്ങൾ നഗരത്തിൽ ഇന്നവനെ ചെന്നു കണ്ടു പറവിൻ, എ ന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമാ യി നിന്നോടു പെസഹയെ കഴിക്കുന്നു എന്നു ഗുരു പറയുന്നു.
൧൯ എന്നാറെ. യേശു നിയോഗിച്ച പ്രകാരം ശിഷ്യന്മാർ ചെയ്തു, ൨൦ പെസഹയെ ഒരുക്കി. സന്ധ്യയായാറെ, അവൻ പന്തിരുവ ൨൧ രോടും കുടെ ചാരിക്കൊണ്ടു, അവർ ഭക്ഷിക്കുമ്പോൾ: ആമെൻ
ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നെ കാ
൨൨ ണിച്ചു കൊടുക്കും എന്നു പറഞ്ഞു. അവർ അത്യന്തം ദു:ഖിച്ചു:
കൎത്താവെ, ഞാനല്ലല്ലൊ! എന്നു ഓരോരുത്തർ പറഞ്ഞു തുടങ്ങി.
൨൩ അവനും ഉത്തരം പറഞ്ഞിതു: എന്നോടു കൂടെ താലത്തിൽ കൈ ൨൪ യിട്ടു മുക്കിയവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും. തന്നെ
കുറിച്ച് എഴുതി കിടക്കുന്ന പ്രകാരം മനുഷ്യപുത്രൻ പോകുന്നു
സത്യം; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യ
നൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവന്
൬൮ [ 89 ]
മത്തായി.൨൬.അ
കൊള്ളായിരുന്നു. എന്നാറെ, അവനെ കാണിച്ചു കൊടുക്കുന്ന ൨൫ യൂദാ: റബ്ബീ, ഞാനല്ലല്ലൊ! എന്നുത്തരം ചൊല്ലിയതിന്നു: നീ പറഞ്ഞുവല്ലൊ! എന്നു പറയുന്നു.
അവർ ഭക്ഷിക്കുമ്പോൾ, യേശു അപ്പത്തെ എടുത്ത്, അനു ൨൬
ഗ്രഹം ചൊല്ലി, നുറുക്കി, ശിഷ്യൎക്ക് കൊടുത്തു, പറഞ്ഞിതു: വാ ങ്ങി ഭക്ഷിപ്പിൻ! ഇത് എന്റെ ശരീരം ആകുന്നു. പിന്നെ പാ ൨൭ നപാത്രം എടുത്തു വാഴ്ത്തി, അവൎക്കു കൊടുത്തു, പറഞ്ഞിതു: എല്ലാ വരും ഇതിൽ കുടിപ്പിൻ! കാരണം ഇതു പുതു നിയമത്തിന്റെ ൨൮ രക്തമായി അനേകൎക്കു വേണ്ടി, പാപമോചനത്തിന്നായി ഒഴി ക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ഞാനൊ നിങ്ങളോട് പ ൨൯ റയുന്നിതു: എന്റെ പിതാവിൻ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ, ഞാൻ മുന്തിരിവള്ളിയുടെ അ നുഭവത്തിൽ നിന്ന് ഇനി കുടിക്കയില്ല.
പിന്നെ(സങ്കീ. ൧൧൫, ൧൧൮) സ്തോത്രം പാടിയ ശേഷം ൩൦
ഒലീവ് മലെക്ക് പുറപ്പെട്ടു പോയി. അപ്പോൾ, യേശു അവ ൩൧ രോടു പറഞ്ഞു: രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇ ടറി പോകും; (ജക. ൧൩, ൭) ഞാൻ ഇടയനെ വെട്ടും. കൂട്ടത്തി ലെ ആടുകൾ ചിതറി പോകയുമാം എന്ന് എഴുതിക്കിടക്കുന്നുവ ല്ലൊ. ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പേ ഗ ൩൨ ലീലെക്കു ചെല്ലും എന്നതിന്നു പേത്രൻ ഉത്തരം പറഞ്ഞിതു: ൩൩ എല്ലാവരും നിങ്കൽ ഇടറി പോയാൽ, ഞാൻ ഒരു നാളും ഇടറുക യില്ല. യേശു അവനോട്: ആമെൻ ഞാൻ നിന്നോടു ചൊല്ലു ൩൪ ന്നിതു: ഈ രാത്രിയിൽ കോഴി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എ ന്നെ തള്ളിപ്പറയും എന്നു പറഞ്ഞു. അവനോട് പേത്രൻ പ ൩൫ റയുന്നു: നിന്നോടു കൂടെ മരിക്കേണ്ടി വന്നാലും നിന്നെ തള്ള പ്പറകയില്ല; ഇതിന്നൊത്തവണ്ണം എല്ലാ ശിഷ്യരും പറഞ്ഞു.
അപ്പോൾ, യേശു അവരുമായി ഗഥശമന (എണ്ണച്ചക്ക്) ൩൬
എന്നുള്ള പറമ്പിൽ വന്നു ശിഷ്യരോടു: ഞാൻ അവി ടെ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പേത്രനേയും ജബദിപുത്രർ ഇരുവരെയും കൂട്ടിക്കൊണ്ടു ദു:ഖി ൩൭ ച്ചും വലഞ്ഞും പോവാൻ തുടങ്ങിയാറെ: എന്റെ ദേഹി മരണ ൩൮ ത്തോളം അതിദു:ഖപ്പെട്ടിരിക്കുന്നു; ഇവിടെ പാൎത്ത് എന്നോടു കൂടെ ഉണൎന്നിരിപ്പിൻ! എന്ന് അവരോട് പറഞ്ഞു. അല്പം മു ൩൯ ന്നോട്ടു ചെന്നു, മുഖം കവിണ്ണുവീണു: എൻപിതാവെ!കഴിയുന്നു
൬൯ [ 90 ] THE GOSPEL OF MATHEW XXVL
എങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീങ്ങിപോക! എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല; നീ (ഇച്ഛിക്കുംപോലെ) അത്രെ എന്നു പ്രാൎത്ഥിച്ചു പോന്നു. പിന്നെ ശിഷ്യരടുക്കെ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോട് പറയുന്നു: ഇങ്ങിനെയൊ? എന്നോടു കൂടെ ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? പരീക്ഷയിൽ: അകപ്പെടായ്പാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം; ജഡം ബലഹീനമത്രെ, പിന്നെയും രണ്ടാമതു പോയി: എൻ പിതാവെ! ഇതു ഞാൻ കുടിക്കാതെ നീങ്ങഇ കൂടാ എങ്കിൽ നിൻറെ ഇഷ്ടം നടക്കെണം എന്നു പ്രാൎത്ഥിച്ചു. അനന്തരം വന്ന് അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു: അവരെ വിട്ടു, മൂന്നാമതും ചെന്നു, ആ വചനത്താൽ തന്നെ പ്രാൎത്ഥിച്ചു. പിന്നെയും തൻറെ ശിഷ്യരുടെ അടുക്കെവന്നു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി, ആശ്വസിച്ചു കൊൾവിൻ! ഇതാ നാഴിക അടുത്തു, മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ എല്പിക്കപ്പെടുകയും ചെയ്യുന്നു. എഴുന്നീല്പിൻ നാം പോക! കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞു വന്നു.
എന്ന് അവൻ പറയുന്പോൾ തന്നെ കണ്ടാലും പന്തിരുവരിൽ ഒരുത്തനായ യൂദാവും മഹാപുരോഹിതർ, ജനത്തിൽമുപ്പർ ഇവർ അയച്ച വലിയ കൂട്ടവും വാളുവടികളുമായി ഒന്നിച്ചു വന്നു. അവനെ കാണുച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിച്ചാൽ അവൻ തന്നെ ആകുന്നു: ആയവനെ പിടിച്ചുകൊൾവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ ക്ഷണത്തിൽ യേശുവിന്നു നേരിട്ടു വന്നു: റബ്ബീ വാഴുക! എന്നു പറഞ്ഞു. അവനെ ചുംബിച്ചു കളഞ്ഞു. അവനോട് യേശുഃ തോഴ! നീ വന്ന കാൎയ്യം (നടത്തുക) എന്നു പറഞ്ഞപ്പോൾ, അവർ അടുത്തു, യേശുവിന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു. ഉടനെ യേശുവോടു കൂടിയവരിൽ ഒരുവൻ ഇതാ കൈ നീട്ടി, തൻറെ വാളൂരി, മഹാപുരോഹിതൻറെ ദാസനെ വെട്ടി, അവൻറെ കാത് അറുത്തു. അപ്പോൾ യേശു അവനോട് പറഞ്ഞു: നിൻറെ വാൾ അതിൻറെ സ്ഥലത്തേക്ക് തിരിച്ചിടുക; വാൾ എടുക്കുന്നവർ ഒക്കയും വളാൽ നശിച്ചു പോകും സത്യം. അല്ല, ഞാൻ തലക്ഷണം എൻറെ അച്ഛനോടു, പന്ത്രണ്ടു [ 91 ]
മത്തായി.൨൬.അ. ലൊഗ്യൊൻ ദൂതരിലും അധികം എനിക്കു നിറുത്തേണ്ടതിന്ന് അപേക്ഷച്ചു കൂടാ എന്നു തോന്നുന്നുവോ? എന്നാൽ തിരുവെ ൫൪ ഴുത്തുകൾക്ക് എങ്ങിനെ നിവൃത്തിവരും? ഇപ്രകാരം സംഭവിക്കേ ണ്ടുന്നതുണ്ടൊ! ആ നാഴികയിൽ തന്നെ യേശു കൂട്ടങ്ങളെ ൫൫ നോക്കി: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടു; ഞാൻ ദിവ സേന ദേവാലയത്തിൽ ഉപദേശിച്ചും കൊണ്ടു, നിങ്ങളോടു കൂടെ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചതും ഇല്ല. ഇത് ഒക്കെയും ൫൬ പ്രാവചകുരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സം
ഭവിച്ചത് എന്നു പറഞ്ഞു; അപ്പോൾ എല്ലാശിഷ്യരും അവ നെ വിട്ടു, മണ്ടിപ്പോയി.
യേശുവെ പിടിച്ചവരൊ ശാസ്ത്രികളും മൂപ്പന്മാരും കൂടി വന്ന ൫൭
മഹാപുരോഹിതനായ കയഫാവിൻ ഇടത്തിൽ അവനെ
കൊണ്ടു പോയി. പിന്നെ പേത്രൻ ദൂരത്തുനിന്നു, മഹാപുരോഹിത ൫൮
ന്റെ നടുമുറ്റത്തോളം പിഞ്ചെന്നു, അകത്തു കടന്നു, അവസാ
നത്തെ കാണ്മാൻ ഭൃത്യന്മാരോടു കൂടി ഇരുന്നുകൊണ്ടു. മഹാപുരോഹിത ൫൯
രും (മൂപ്പരുമായി)സുനെദ്രിയം ഒക്കെയും യേശുവെ മരി
പ്പിക്കേണ്ടതിന്ന്, അവന്റെ നേരെ കള്ളസാക്ഷ്യം അന്വെ
ഷിച്ചു പോന്നു, കണ്ടിട്ടില്ല താനും. കള്ളസാക്ഷികൾ പലരും ൬൦ എത്തിവന്നപ്പോഴും കണ്ടതും ഇല്ല; ഒടുക്കം രണ്ടു കള്ളസാക്ഷി
കൾ വന്നു പറഞ്ഞിതു: എനിക്ക് ദേവമന്ദിരത്തെ അഴിച്ചു ൬൧
മൂന്നു ദിവസംകൊണ്ടു കെട്ടുവാൻ കഴിയും എന്ന് ഇവൻ പറ
ഞ്ഞു. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു, അവനോട്: നീ ൬൨
ഒരുത്തരവും പറയുന്നില്ലയൊ? ഇവൻ നിന്റെ നേരെ സാ
ക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു പറഞ്ഞാറെ, യേശു മി
ണ്ടാതെ നിന്നു, മഹാപുരോഹിതൻ അവനോട് ഉത്തരം ചൊല്ലി ൬൩
യതു: നീ ദേവപുത്രനായ മശീഹ തന്നെയോ? എന്നു ഞങ്ങ
ളോടു പറയേണ്ടതിന്നു, ഞാൻ ജീവനുള്ളദൈവത്താണ നി
ന്നോട് ചോദിക്കുന്നു. അവനോട് യേശു: നീ പറഞ്ഞുവല്ലൊ! ൬൪
ശേഷം ഞാൻ നിങ്ങളോട് ചൊല്ലുന്നിതു: ഇതു മുതൽ മനുഷ്യ
പുത്രൻ (സദ) ശക്തിയുടെ വലഭാഗത്തിരിക്കുന്നതും വാന
ത്തിൽ മേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും (൨൪, ൩൦)
എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതൻ തന്റെ വസ്ത്രങ്ങ ൬൫
ളേ കീറി ഇവൻ ദേവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെ
൭൧ [ 92 ]
THE GOSPEL OF MATHEW.XXVI.XXVII.
കൊണ്ടു നമുക്ക് എന്ത് ആവശ്യം? ഇതാ അവന്റെ ദൂഷണം
൬൬ ഇപ്പോൾ കേട്ടുവല്ലൊ! നിങ്ങൾക്ക് എങ്ങിനെ തോന്നുന്നു? എന്നു
പറഞ്ഞതിന്ന് അവർ: മരണയോഗ്യൻ ആകുന്നു എന്നു പറ
൬൭ ഞ്ഞപ്പോൾ - അവന്റെ മുഖത്തു തുപ്പി, അവനെ കുത്തി, ചില ൬൮ രും: ഹേ മശീഹെ! ഞങ്ങളോടു പ്രവചിക്ക; നിന്നെ തല്ലിയത്
ആർ? എന്നു ചൊല്ലി കുമക്കയും ചെയ്തു.
൬൯ പേത്രനൊ പുറമെ നടുമുറ്റത്തു തന്നെ ഇരുന്നു, അവനോട്
ഒരു ബാല്യക്കാരത്തി അണഞ്ഞു: നീയും ഗലീലക്കാരനായ
൬൦ യേശുവിന്റെ ഒപ്പരം ആയല്ലൊ എന്നു പറഞ്ഞു, അവനൊ:
നീ പറയുന്നതു തിരിയുന്നില്ല എന്ന് എല്ലാവൎക്കും മുമ്പാകെ
൭൧ തള്ളിപ്പറഞ്ഞു. പിന്നെ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ,
അവനെ മററൊരുത്തി കണ്ട്, അവിടെ ഉള്ളവരോട്: ഇവനും നചറക്കാരനായ യേശുവിന്റെ ഒപ്പരം ഇരുന്നു എന്നു പറ
൭൨ യുന്നു ആ മനുഷ്യനെ അറിയുന്നില്ല എന്ന് അവൻ രണ്ടാ ൭൩ മതും ആണയിട്ടും തള്ളിപ്പറഞ്ഞു. കുറയ പിന്നേതിൽ അരികെ
നില്ക്കുന്നവർ അടുത്തു വന്നു, പേത്രനോടു: നീ അവരുടെ കൂട്ട ത്തിൽ ആകുന്നു സത്യം; നിന്റെ ഉച്ചാരണം കൂടെ നിന്നെ വെ
൭൪ ളിവാക്കുന്നുവല്ലൊ! എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ
നുഷ്യനെ അറിയുന്നില്ല എന്നു പ്രാകുവാനും സത്യം ചെയ്വാ
൭൫ നും തുടങ്ങി; ഉടനെ പൂവങ്കോഴി കൂകി. പേത്രനും കോഴി കൂകുമ്മു
മ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോ ടു ചൊല്ലിയ മൊഴിയെ ഓൎത്തു പുറപ്പെട്ടു പോയി, കൈപ്പാടെ കരയുകയും ചെയ്തു. ൨൭.അദ്ധ്യായം. യേശുപിലാതനിൽ ഏല്പിക്കപ്പെട്ടതു [മാ.൧൫,ലൂ.൨൩],(൩)യൂദാവിന്റെ ഒടു വു [അപ.൧,൧൮.], (൧൧) പിലാതന്റെ ന്യായവിസ്താരം [മാ.൧൫, ലൂ. ൨൩ യൊ.൧൮, ൨൯.], (൨൭) സേവകരുടെ പരിഹാസം [മാ, യൊ], (൩൨) യേശു ക്രൂശിക്കപ്പെട്ടു മരിച്ചതു [മാ, ലൂ യൊ], (൫൧) അതിശയലക്ഷണങ്ങളും, (൫൪) കാണികളുടെ ഭാവവും [മാ. ലൂ.], (൫൭) ശവസംസ്കാരം [മാ, ലൂ യൊ],, (൬൦) ശ്മശാനത്തിന്നു കാവൽ.
൧ ഉഷസ്സായപ്പോൾ മഹാപുരോഹിതരും ജനത്തിൽ മൂപ്പരും ൨ എല്ലാം യേശുവെ മരിപ്പാൻ നിരൂപിച്ചു; അവനെ കെട്ടി
കൊണ്ടുപോയി, നാടുവാഴിയായ പൊന്ത്യപിലാതനിൽ ഏല്പിച്ചു.
൭൨ [ 93 ]
മത്തായി.൨൭.അ.
അപ്പോൾ ദണ്ഡവിധി ഉണ്ടായത് അവനെ കാണിച്ചു കൊ ൩ ടുത്ത യൂദാ കണ്ടു, അനുതപിച്ച്, ആ മുപ്പതു ശേഖലിനെ മഹാ പുരോഹിതൎക്കും മൂപ്പന്മാൎക്കും മടക്കി: ഞാൻ കുറ്റമില്ലാത്ത രക്ത ൪ ത്തെ ഏല്പിച്ചു കൊടുക്കയാൽ, പിഴെച്ചു എന്നു പറഞ്ഞു; അതു ഞങ്ങൾക്കു എന്തു? നീ തന്നെ നോക്കു! എന്ന് അവർ പറഞ്ഞാ റെ, അവൻ ആ പണങ്ങളെ മന്ദിരത്തിൽ എറിഞ്ഞു കളഞ്ഞു ൫ വാങ്ങിപ്പോയി, കെട്ടിഞ്ഞാന്നു മരിച്ചു. മഹാപുരോഹിതൻ പണ ൬ ങ്ങളെ എടുത്ത് : ഇത് രക്തവില ആകയാൽ (കൊൎബ്ബാൻ എന്ന) കാഴ്ചഭണ്ഡാരത്തിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു. പി ൭ ന്നെ കൂടി നിരൂപിച്ചു, അവ കൊണ്ട് പരദേശികളുടം ശ്മശാന ത്തിന്നായി കുശവന്റെ നിലത്തെ കൊണ്ടു. ആകയാൽ ആ ൮ നിലത്തുനിന്ന് ഇന്നേവരെ, രക്തനിലം എന്ന പേർ ഉണ്ടായ ത്; പ്രവാചകനായ യിറമിയ്യാവെ കൊണ്ടു മൊഴിഞ്ഞതിന്ന് അ ന്നു നിവൃത്തി വന്നു. കൎത്താവ് എന്നോട് അരുളിച്ചയ്ക പ്ര ൯ കാരം ഇസ്രയേൽ പുത്രരിൽ ചിലർ മതിച്ചൊരു മാനയോഗ്യ ന്റെ വിലയായി മുപ്പതു ശേഖലിനെ അവർ എടുത്തു. കുശവ ൧൦ നിലത്തിന്നായി കൊടുത്തു കളഞ്ഞു എന്നത്രെ (ജക.൧൧,൧൩)
യേശു നാടുവാഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ: നീ യഹൂദരുടെ ൧൧
രാജാവൊ? എന്നു നാടുവാഴി ചോദിച്ചു : നീ പറയുന്നുവല്ലൊ! എന്നു യേശൂ അവനോട് പറഞ്ഞു. മഹാപുരോഹിതരും മൂപ്പ ൧൨ രും കുററം ചുമത്തുമ്പോഴൊ അവൻ ഉത്തരം ഒന്നും ചൊല്ലാതിരു ന്നു. അപ്പോൾ പിലാതൻ അവനോട് പറയുന്നു: നിന്റെ നേ ൧൩ രെ എത്ര സാക്ഷ്യം ചൊല്ലുന്നുഎന്നു കേൾക്കുന്നില്ലയൊ? അവ ൧൪ നൊ ഒരു മൊഴിക്കും ഉത്തരം ചൊല്ലായ്കയാൽ, നാടുവാഴി അത്യ ന്തം ആശ്ചൎയ്യപ്പെട്ടു. ഉത്സവംതോറും പുരുഷാരത്തിന്നുതെളിഞ്ഞ ൧൫ ഒരു ചങ്ങലക്കാരനെ വിട്ടുകൊടുക്കുന്നതു, നാടുവാഴിക്കു മൎയ്യാദ തന്നെ. അന്നു(യേശു) ബറബ്ബാ എന്നു ചൊല്ക്കൊണ്ട ഒരു ച ൧൬ ങ്ങലക്കാരൻ അവൎക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ജനങ്ങൾ ൧൭ കൂടി വന്നപ്പോൾ, പിലാതൻ അവരോടു: ബറബ്ബാ എന്നവ നോ ക്രിസ്തൻ എന്നുള്ള യേശുവൊ ആരെ നിങ്ങൾക്ക് വിട്ടു ത രേണ്ടത്? എന്നു പറഞ്ഞു. അസൂയകൊണ്ട് അവനെഏല്പിച്ച ൧൮ ത് തനിക്ക് ബോധിക്കയാൽ അത്രെ. പിന്നെന്യായാസനത്തിൽ ൧൯ ഇരുന്നപ്പോൾ, അവന്റെ ഭാൎയ്യ ആളയച്ചു: നീയും ആ നീതി മാനുമായി ഇടപ്പെടരുതെ! അവൻ നിമിത്തം ഞാൻ ഇന്നു
൭൩ [ 94 ]
THE GOSPEL OF MATTHEW. XXVII.
സ്വപ്നത്തിൽ വളരെ പാടുപെട്ടു പോയി,സത്യം എന്നു പറ
൨൦ യിച്ചു. എന്നാറെ, ബറബ്ബാവെ ചോദിപ്പാനും, യേശുവെ നശി
പ്പിപ്പാനും, മഹാപുരോഹിതരും, മൂപ്പന്മാരും പുരുഷാരങ്ങളെ ഇള
൨൧ ക്കി സമ്മതിപ്പിച്ചു. പിന്നെ നാടുവാഴി അവരോട്: ഈ ഇരുവ
രിൽ ഏവനെ നിങ്ങൾക്ക് വിടുവിപ്പാൻ ഇച്ഛിക്കുന്നു? എന്നു പ റഞ്ഞു തുടങ്ങിയാറെ: ബറബ്ബാവെ, എന്നു അവർ പറഞ്ഞു.
൨൨ പിലാതൻ അവരോട്: എന്നാൽ ക്രിസ്തൻ എന്നുള്ള യേശുവെ
എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞതിന്ന്: അവൻ ക്രുശിക്ക
൨൩ പ്പെടെണം! എന്നു എല്ലാവരും പറയുന്നു: അവൻ ചെയ്ത ദോ
ഷം എന്തു പോൽ ? എന്നു നാടുവാഴി പറഞ്ഞാറെ: അവൻ ക്രൂ
൨൪ ശിക്കപ്പെടേണം! എന്നു അത്യന്തം കൂക്കി പറഞ്ഞു. പിന്നെ
പിലാതൻ താൻ ഏതും സാധിക്കുന്നില്ല എന്നും ആരവാരം അ ധികം ആകുന്നു എന്നും കണ്ടു, വെള്ളം വരുത്തി, പുരുഷാരത്തി ന്നു മുമ്പാകെ കൈകളെ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് കുറ്റം ഇല്ല; നിങ്ങൾ തന്നെ നോക്കുവിൻ! എന്നു പ
൨൫ റഞ്ഞു. ജനം ഒക്കയും ഉത്തരം പറഞ്ഞിതു: അവന്റെ രക്തം ൨൬ ഞങ്ങളുടെ മേലും ഞങ്ങളെ മക്കളുടെ മേലും (വരിക)! എന്നാറെ,
അവൻ ബറബ്ബാവെ അവൎക്കു വിട്ടുകൊടുത്തു, യേശുവെ ചമ്മട്ടി കൊണ്ട് അടിപ്പിച്ചു, ക്രൂശിക്കപ്പെടേണ്ടതിന്ന് എല്പിച്ചു.
൨൭ അപ്പോൾ നാടുവാഴിയുടെ സേവകർ യേശുവെ ആസ്ഥാ
നത്തിലേക്ക് കൊണ്ടുപോയി, പട്ടാളം എല്ലാം അവനെക്കൊള്ള
൨൮ വരുത്തി. അവന്റെ വസ്ത്രം നീക്കി, ചുവന്ന പുതപ്പ് ഇട്ടു, ൨൯ മുള്ളുകൾകൊണ്ട് കിരീടം മെടഞ്ഞ് അവന്റെ തലയിലും വല
ത്തെ കൈയ്യിൽ ഒരു ചൂരല്ക്കോലും ആക്കി, അവന്മുമ്പിൽ മുട്ടുകു ത്തി: യഹൂദരുടെ രാജാവെ വാഴുക! എന്നു പരിഹസിച്ചു ചൊ
൩൦ ല്ലി. അവനിൽ തുപ്പി, ചൂരൽ എടുത്ത്, അവന്റെ തലയിൽ ൩൧ അടിച്ചു. അവനെ പരിഹസിച്ചു തീൎന്നപ്പോൾ, പുതപ്പിനെ
നീക്കി, അവന്റെ വസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശി പ്പാൻ കൊണ്ടുപോയി.
൩൨ അവർ പുറപ്പെടുമ്പോൾ , ശിമോൻ എന്നു പേരുള്ള കുറേന
ക്കാരനെ കണ്ട്, അവന്റെ ക്രൂശിനെ എടുത്തു നടപ്പാൻ(രാജ
൩൩ നാമം ചൊല്ലി) നിൎബ്ബന്ധിച്ചു. ൩൩ പിന്നെ തലയോടിടം ആകുന്ന ൩൪ ഗോല്ഗോഥ എന്ന സ്ഥലത്ത് എത്തിയപ്പോൾ - പിത്തം കല
ക്കിയ കാടിയെ (സങ്കീ.൬൯,൨൨.) അവനു കുടിപ്പാൻ കൊടുത്തു;
൭൪ [ 95 ]
മത്തായി.൨൭.അ
ആയ്തു രൂചി നോക്കിയാറെ, കുടിപ്പാൻ മനസ്സില്ലാഞ്ഞു. പി ൩൫ ന്നെ അവനെ ക്രൂശിൽ തറെച്ച ശേഷം അവന്റെ വസ്ത്ര ങ്ങളെ ചീട്ടിട്ടു തങ്ങളിൽ പകുതി ചെയ്തു, [എന്റെ വസ്ത്രങ്ങളെ തങ്ങളിൽ പകുത്തു, എൻ പുതെപ്പിന്മേൽ ചീട്ടിട്ടുകളഞ്ഞു(സങ്കീ. ൨൨,൧൯.) എന്നു പ്രവാചകൻ മൊഴിഞ്ഞതിന്നു നിവൃത്തി വ രുത്തി] അവിടെ ഇരുന്നു കൊണ്ട് അവനെ കാത്തു. അവ ൩൬ ന്റെ തലെക്കു മീതെ: ഇവൻ യഹൂദരുടെ രാജാവായ യേശൂ ൩൭ എന്ന് അവന്റെ സംഗതിയെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. രണ്ടു കള്ളന്മാരും ഒരുത്തൻ വലത്തും ഒരുത്തൻ ഇടത്തും അവ ൩൮ നോടു കൂടെ ക്രൂശിക്കപ്പെടുകയും ചെയ്തു.
പിന്നെ കടന്നു പോകുന്നവർ തലകളെ കുലുക്കി, അവനെ ൩൯
ദൂഷിച്ചു പറഞ്ഞിതു: ഹൊ മന്ദിരത്തെ അഴിച്ചു മൂന്നു നാളു കൊ ൪൦ ണ്ടു പണിയുന്നവനെ! നിന്നെ തന്നെ രക്ഷിക്ക! നീ ദൈവ പുത്രൻ എങ്കിൽ ക്രൂശിൽനിന്ന് ഇറങ്ങിവാ! എന്നതിന്ന് ഒത്ത ൪൧ വണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരുമായി പ രിഹസിച്ചു പറഞ്ഞിതു: ഇവൻ മററവരെ രക്ഷിച്ചു, തന്നെ ൪൨ ത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ ഇസ്രയേൽ രാജാ വെങ്കിൽ ഇപ്പോൾ ക്രൂശിൽ നിന്ന് ഇറങ്ങിവരട്ടെ! എന്നാൽ ൪൩ നാം അവനിൽ വിശ്വസിക്കും; ഞാൻ ദേവപുത്രൻ എന്നു ചൊല്ലിക്കൊണ്ട് (സങ്കീ.൨൨,൯) അവൻ ദദൈവത്തിൽ ആ ശ്രയിച്ചുവല്ലൊ; ആയവൻ ഇവനെ ഇച്ഛിക്കുന്നു എങ്കിൽ ഇപ്പോൾ ഉദ്ധരിക്കട്ടെ! അപ്രകാരം തന്നെ അവനോടു കൂടെ ൪൪ ക്രൂശിക്കപ്പെട്ട കള്ളന്മാരും അവനെ പഴിച്ചു പറഞ്ഞു. ആറാം ൪൫ മണി മുതൽ ഒമ്പതാമത് വരെയും ആ ദേശത്തിൽ എങ്ങും ഇ രുട്ടുണ്ടായി. ഏകദേശം ഒമ്പതാം മണിക്കു യേശൂ: ഏലീ, ഏലീ, ൪൬ ലമാ ശബക്താനി! എന്നു മഹാശബ്ദത്തോടെ വിളിച്ചു; അതു (സങ്കീ.൨൨,൨)എൻ ദൈവമെ!എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത് എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ൪൭ ചിലർ കേട്ടിട്ട്: ഇവൻ എലീയാവെ വിളിക്കുന്നു എന്നു പറ ഞ്ഞു. ഉടനെ അവരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു, കാടി ൪൮ കൊണ്ടു നിറെച്ചു ഓടമേലാക്കി അവനെ കുടിപ്പിച്ചു. ശേഷി ൪൯ ച്ചവർ വിടൂ, എലീയാ അവനെ രക്ഷിപ്പാൻ വരുന്നുവൊ? എന്നു നാം നോക്കട്ടെ! എന്നു പറഞ്ഞു. യേശു പിന്നെയും മ ൫൦ ഹാശബ്ദത്തോടെ കൂക്കി, ആത്മാവെ വിടുകയും ചെയ്തു.
൭൫ [ 96 ]
THE GOSPEL OF MATHEW.XXVII.
൫൧ അപ്പോൾ ഇതാ മന്ദിരത്തിലെ തിരശ്ശീല മോലോട് അടിയോ
ളവും രണ്ടായി ചീന്തിപ്പോയി, ഭൂമി കുലുങ്ങി, പാറകൾ പിളൎന്നു;
൫൨ തറകളും തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ൫൩ ഉണൎന്നു വരികയും, അവന്റെ ഉയിൎപ്പിൽ പിന്നെ തറകളെ
വിട്ടു, വിശുദ്ധനഗരത്തിൽ പ്രവേശിച്ചു, പലൎക്കും കാണാകയും
൫൪ ചെയ്തു. ശതാധിപനും അവനോടു കൂടെ യേശുവെ കാത്തു നി
ല്ക്കന്നവരും ഭൂകമ്പം മുതലായി സംഭവിച്ചവ കണ്ടിട്ട്: ഇവൻ
൫൫ ദേവപുത്രനായതു സത്യം! എന്നു ചൊല്ലി ഏററം ഭയപ്പെട്ടു.ഗലീ
ലയിൽനിന്നു യേശുവെ ശുശ്രൂഷിച്ചുംകൊണ്ടു പിഞ്ചെന്നപ
൫൬ ലസ്ത്രീകളും ദൂരത്തു നോക്കിക്കൊണ്ട്, അവിടെ നിന്നിരുന്നു. അ
വരിൽ മഗ്ദലക്കാരത്തിമറിയയും യാക്കോബ് യോസെ എന്ന വരുടെ അമ്മയായ മറിയയും ജബദിപുത്രരുടെ അമ്മയും ഉണ്ടു.
൫൭ സന്ധ്യയായാറെ, അറിമത്യക്കാരനായ യോസെഫ് എന്ന
ഒരു ധനവാൻ താനും യേശുവിന്നു ശിഷ്യനാകയാൽ വന്നു, പിലാതനെ ചെന്നു കണ്ടു, യേശുവിന്റെ ഉടൽ ചോദിച്ചപ്പോ
൫൮ ൾ, പിലാതൻ ശവം ഏല്പിച്ചു കൊടുപ്പാൻ കല്പിച്ചു. യോസെ ൫൯ ഫും ഉടൽ എടുത്തു, ശുദ്ധശീലകളെ ചുററി, താൻ മുമ്പെ തനിക്ക് ൬൦ പാറയിൽ വെട്ടിച്ചൊരു പുതു കല്ലറയിൽ സ്ഥാപിച്ച്, അവയുടെ ൬൧ വാതില്ക്ക് വലിയ കല്ല് ഉരുട്ടിവെച്ചിട്ടു പോകയും ചെയ്തു. അ
വിടെ കുഴിക്ക് എതിരെ മഗ്ദലക്കാരത്തി മറിയയും, മറെറ മറിയ യും ഇരുന്നിരിക്കുന്നു.
൬൨ വെള്ളിയാഴ്ചെക്കു പിറെറദിവസം മഹാപുരോഹിതരും പറീ ൬൩ ശരും പിലാതന്റെ അടുക്കെ വന്നു കൂടി പറഞ്ഞിതു: കൎത്താവെ!
ആ ചതിയൻ ജീവനോടിരിക്കുമ്പോൾ തന്നെ മൂന്നു നാളിലകം ഞാൻ ഉണൎന്നുവരുന്നു എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്ക് ഓൎമ്മ
൬൪ വന്നു. അതുകൊണ്ട് അവന്റെ ശിഷ്യന്മാർ വന്ന അവനെ
മോഷ്ടിച്ച് അവൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു ജനത്തോടു പറഞ്ഞാൽ, ഒടുക്കത്തെ ചതി മുമ്പിലേത്തതിനെ ക്കാൾ വിഷമമായിതീരും, എന്നു വരാതിരിക്കേണ്ടതിന്നു മൂന്നാം
൬൫ നാൾ വരെ കുഴിയെ ഉറപ്പാക്കി വെപ്പാൻ കല്പിക്ക. അവരോ
ടു പിലാതൻ നിങ്ങൾക്ക് കാവൽകൂട്ടം ഉണ്ടാക പോവിൻ! അറിയു
൬൬ ന്നേടത്തോളം ഉറപ്പു വരുത്തുവിൻ! എന്നു പറഞ്ഞു. അവരും
ചെന്നു, കല്ലിന്നു മുദ്രയിട്ടു, കുഴിയെ കാവല്ക്കൂട്ടം കൊണ്ട് ഉറപ്പാക്കു
കയും ചെയ്തു.
൭൬ [ 97 ]
മത്തായി.൨൮.അ.
൨൮.അദ്ധ്യായം.
യേശുവിന്റെ പുനരുത്ഥാനം [മാ.൧൬, ലൂ. ൨൪, യൊ, ൨൦] (൧൧) കാവല്ക്കാ രെ പഠിപ്പിച്ച ഉപായം, (൧൬) ഗലീലയിൽ പ്രത്യക്ഷതയും അന്ത്യപ്രബോധനയും.
ശബ്ബത്തിന്ന് അനന്തരം ഒന്നാം ആഴ്ച വെളുക്കുമ്പോൾ ൧ തന്നെ, മഗ്ദലക്കാരത്തി മറിയയും മറെറ മറിയയും കല്ലറയെ കാ ണ്മാൻ വന്നു. അന്നു ഇതാ വലിയ ഭൂകമ്പം ഉണ്ടായി; കൎത്താ ൨ വിന്റെ ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു, കല്ലിനെ ഉരു ട്ടി നീക്കി, അതിന്മേൽ ഇരുന്നിരുന്നു. അവന്റെ കാഴ്ച മിന്ന ൩ ല്ക്കൊത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ത ന്നെ. കാവല്ക്കാർ അവങ്കലെഭയം നിമിത്തം കുലുങ്ങി മരിച്ചവ ൪ രെ പോലെ ആയി. ദൂതർ സ്ത്രീകളോടു പറഞ്ഞു തുടങ്ങിയതു: ൫ നിങ്ങൾ ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു സത്യം. അവൻ ഇവിടെ ൬ ഇല്ല; താൻ പറഞ്ഞപ്രകാരം ഉണൎന്നു വന്നവനെത്രെ. അല്ല ൭ യോ വന്നു കൎത്താവ് കിടന്ന സ്ഥലം കാണ്മിൻ! ഇനി വേഗം ചെന്ന് അവൻ മരിച്ചവരിൽനിന്ന് ഉണൎന്ന പ്രകാരം അവ ന്റെ ശിഷ്യന്മാരോടു പറവിൻ; ഇതാ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലിെക്കു പോകുന്നു, അവിടെ അവനെ കാണും, കണ്ടാലും ഞാൻ നിങ്ങളോടു പറഞ്ഞു. എന്നാറെ, അവർ ഭയത്തോടും, മ ൮ ഹാസന്തോഷത്തോടും കുടി, കുഴിയെ വിരഞ്ഞു വിട്ട്, അവന്റെ ശിഷ്യന്മാൎക്ക് അറിയിപ്പാൻ ഓടിപ്പോയി. (അവന്റെ ശിഷ്യന്മാ ൯ ൎക്ക് അറിയിപ്പാൻ ചെല്ലുമ്പോൾ) കണ്ടാലും യേശു അവരെ എതിരേററു: വാഴുവിൻ! എന്നു പറഞ്ഞു. അവരും അടുത്തു വന്ന് അവന്റെ കാലുകളെ പിടിച്ച്, അവനെ കുമ്പിട്ടു. അപ്പോൾ ൧൦ യേശു അവരോടും: ഭയപ്പെടായ്വിൻ! ചെന്ന് എന്റെ സഹോദ രന്മാരോടു, ഗലീലെക്ക് പോവാൻ അറിയിപ്പിൻ; അവിടെ അവർ എന്നെ കാണും എന്നു പറയുന്നു.
അവർ പോകുമ്പോൾ, കാവല്ക്കൂട്ടത്തിൽ ചിലർ ഇതാ നഗ ൧൧
രത്തിൽ വന്ന്, ഉണ്ടായത് എല്ലാം മഹാപുരോഹിതരോടു ബോ ധിപ്പിച്ചു. ആയവർ മൂപ്പരുമായി ഒന്നിട്ടു കൂടി നിരൂപിച്ചുകൊ ൧൨ ണ്ടു. സേവകൎക്ക് ആവോളം പണം കൊടുത്തു പറഞ്ഞിതു: ൧൩ അവന്റെ ശിഷ്യർ രാത്രിയിൽ വന്നു, ഞങ്ങൾ കിടന്നിരിക്കെ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. അതു നാടുവാ ൧൪
൭൭ [ 98 ]
THE GOSPEL OF MATHEW.XVIII.
ഴിയുടെ സന്നിധാനത്തിൽ ഉണൎത്തിച്ചു എങ്കിലൊ,ഞങ്ങൾ അ
൧൫ വനെ സമ്മതിപ്പിച്ചു, നിങ്ങളെ ഖേദമില്ലാതാക്കും. എന്നാറെ, അ
വർ പണം വാങ്ങി, ഉപദേശപ്രകാരം ചെയ്തു; ഈ വാക്ക് ഇ
ന്നു വരെ യഹൂദരിൽ പരന്നു നടക്കയും ചെയ്തു.
൧൬ പിന്നെ പതിനെന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അ ൧൭ വൎക്ക് നിയമിച്ച മലെക്ക് യാത്രയായി, അവനെ കണ്ടാറെ, അ ൧൮ വനെ കുമ്പിട്ടു, ചിലർ ശങ്കിച്ചു നിന്നു. യേശുവൊ അവരോട്
അണഞ്ഞു അരുളിച്ചെയ്തിതു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല
൧൯ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. (ആകയാൽ) നി
ങ്ങൾ പുറപ്പെട്ടു, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ നാമത്തി
൨൦ ലേക്ക് സ്നാനം ഏല്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കെയും
സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും, ഇങ്ങിനെ സകലജാ തികളെയും ശിഷ്യരാക്കികൊൾവിൻ, ഞാനൊ ഇതാ യുഗസമാ പ്തിയോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടു. (ആമെൻ.)
∞∞∞∞∞∞∞∞∞
൭൮ [ 99 ] മാൎക്കൻ എഴുതിയ സുവിശേഷം
1 അധ്യായം
യോഹന്നാൻ സ്നാപകനും, (9) യേശൂവിൻ സ്നാനവും പരീക്ഷയും [മത്താ 3 ലൂ 3 യൊ 1], (14) യേശൂ ഉപദേശിച്ച നാലു ശിഷ്യരെ വിളീച്ചത്. [മാ 4], (21) കഫൎന്നഹൂമിലെ ഭൂതഗ്രസ്തൻ [ലൂ. 4], (29) ശിമോന്റെ അമ്മായി മുതലായവൎക്കു സൌഖ്യവും, (40) കുഷ്ഠരോഗിക്കു ശൂദ്ധിയും വന്നതു [മത്താ. 8, ലൂ 4,5]
ദേവപുത്രനായ യേശൂക്രിസ്തന്റെ സുവിശേഷത്തിന്ന് ആരം 1 ഭം (ആവിതു.) (മല 3,1) കണ്ടാലും നിണക്കു വഴിയെ 2 യഥാസ്ഥാനത്താക്കുവാനുളള എന്റെ ദൂതനെ ഞൻ അയക്കുന്നുണ്ട് എന്നും, (യശ 20,3) മരുഭൂമിയിൽ കൂക്കുന്നവന്റെ 3 ശബ്ദമാവിത്: കൎട്ത്താവിന്റെ വഴിയെ നിരട്ത്തി, അവന്റെ പാതകളെ നേരെ ആക്കുവിൻ എന്നും യശയ്യ പ്രവാചകനിൽ
എഴുതിയിരിക്കുന്ന പ്രകാരം, യോഹന്നാൻ മരുഭൂമിയിൽ
സ്നാനം ഏല്പിചും പാപമോചനട്ത്തിനായുളള മാനസാന്തരസ്നാനത്തെ 4
ഘോഷിചൂം കൊണ്ടിരുന്നു. അവന്റെ അടുക്കെ യഹൂദ 5 ദേശം ഒക്കെയും യരുശലേമ്യരും യാത്രയായി, എല്ലാവരും തങ്ങളുടെ
പാപങ്ങളെ ഏറ്റുപറഞ്ഞു: യൎദ്ദൻനദിയിൽ അവനാൽ സ്നാനപ്പെടുകയും ചെയ്തു. യോഹനാനൊ ഒട്ടകരോമവും അരെക്കു 6
തൊൽവാറും ധരിചു, തുളളനും കാട്ടുതേനും തിന്നും കൊണ്ടിരുന്നു. എന്നെക്കാൾ ഊക്കേറിയവൻ എന്റെ പിന്നാലെ വരുന്നു; 7
അവന്റെ ചെരിപ്പുകളുടെ വാറു കുനിഞ്ഞു അഴിപ്പാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെളളട്ത്തിൽ സ്നാനം ഏല്പ്പിചു 8 [ 100 ] സത്യം; അവൻ നിങ്ങളെ വിശൂദ്ധാത്മാവിൽ സ്നാനം ഏല്പ്പിക്കും എന്നു ഘോഷിച്ചു പോന്നു.
9 ആ നാളുകളിൽ സംഭവിച്ചത്, യേശൂ ഗലീലയിലെ നചറത്തു് 10 വിട്ടു യോഹനാനാൽ യൎദ്ദനിൽ സ്നാനപ്പെട്ടു. ഉടനെ വെളളത്തിൽനിന്നു കരേറി വന്നിട്ട്,അവൻ വാനങ്ങൾ പിളരുന്നതും ആത്മാവ് പ്രാവുപോലെ അവങ്കലേക്കു ഇറങ്ങി വരുന്നതും കണ്ടു. 11 ഞാൻ പ്രസാദിച്ച എന്റെ പ്രിയപുത്രൻ നീ 12 ആകുന്നു എന്നു വാനങ്ങളിൽ നിന്നു ഒരു ശബ്ദം ഉണ്ടാകുകയും ചെയ്തു. 13 അനന്തരം ആത്മാവ് അവനെ മരുഭൂമിയിലേക്ക് ആക്കി; അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പ്പതു ദിവസം മരുഭൂമിയിൽ മ്രഗങ്ങളോടുകൂടെ ഇരുന്നു. പിന്നെ ദൂതർ അവനെ ശൂശ്രൂക്ഷിചു.
14 യോഹനാൻ (തടവിൽ) ഏല്പ്പിക്കപ്പെട്ട ശേഷമോ യേശൂ ഗലീലയിൽ വന്നു. ദേവരാജ്യത്തിന്റെ സുവിശേഷത്തെ ഘോഷിചും 15 കാലം പൂരിച്ചു വന്നു, ദേവരാജ്യം സമീപിച്ചിട്ടും ഉണ്ടു. മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞും കൊണ്ടിരുന്നു
16. പിന്നെ ഗലീലകടപ്പുറത്തു നടക്കുമ്പോൾ, ശിമോനും അവന്റെ സഹോദരനായ അന്ത്രെയാവും മീൻപിടിക്കാരായി, 17 കടലിൽ വലവീശുന്നതിനെ കണ്ടു. അവരോടു യേശു: എന്റെ പിന്നാലെ വരുവിൻ എന്നാൽ ഞാൻ നിങ്ങളെ മനുഷ്യപിടിക്കാരാക്കാം ! 18 എന്നു പറഞ്ഞു. ഉടനെ അവർ വലകളെ വിട്ടേച്ച്, 19 അവനെ അനുഗമിച്ചു. അപ്പുറം ചെന്നാറെ, ജബദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹനാനും കൂടെ പടകിൽ ഇരുന്നു. 20 വലകളെ നന്നാക്കുന്നതു കണ്ടു. ഉടനെ - അവരെയും വിളിച്ചു, അവർ അച്ഛനായ ജബദിയെ കൂലിക്കാരോടും കൂടെ പടകിൽ വിട്ട്, അവന്റെ പിന്നാലെ നടന്നു പോകയും ചെയ്തു. 21 അവർ കഫൎന്നഹൂമിൽ പ്രവേശിച്ച ഉടനെ, അവൻ ശബ്ബത്തിൽ പളളിക്കു ചെന്നു ഉപദേശിച്ചു; 22 അവന്റെ ഉപദേശം നിമിത്തം അവർ സ്തംഭിചുപോയി; ശാസ്ത്രികളെ പോലെ അല്ലല്ലൊ 23 അധികാരമുളളവനായിട്ടത്രെ അവൻ ഉപദേശിക്കുന്നവനായിരുന്നു. 24 അവരുടെ പളളിയിൽ അശുദ്ധാത്മാവിൻ വശത്തുളള മനുഷ്യൻ ഉണ്ടു, ആയവൻ: നചറക്കാരനായ യേശുവെ [ 101 ] വിടു ! ഞങ്ങൾല്ക്കും നിനക്കും എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നു, നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ വിശുദ്ധൻ തന്നേ എന്നു നിലവിളിച്ചു. 25 മിണ്ടാതിരു, അവനെ വിട്ടു പുറപ്പെടുക ! എന്നു യേശു അതിനെ ശാസിച്ചു. 26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെചു, മഹാശബ്ദത്തോടെ കൂക്കി അവനെ വിട്ടു പോയി. 27 എല്ലാവരും വിസ്മയിച്ചു: ഇതെന്തു ? ഈ പുതിയ ഉപദേശം എന്തു പോൽ ? അധികാരത്തോടെ അവൻ അശുദ്ധാത്മാക്കളെയും നിയോഗിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നുവല്ലൊ എന്നു തങ്ങളിൽ വാദിചുകൊണ്ടിരുന്നു. 28 അവന്റെ ശ്രുതി പെട്ടെന്നു, ഗലീലാ നാട് എങ്ങും പരന്നു പോയി.
29 ഉടനെ പളളിയെ വിട്ടു, ശിമോൻ അന്ത്രെയാ എന്നവരുടെ വീട്ടിൽ യാക്കോബും യോഹനാനുമായി വന്നു, 30 അവിടെ ശിമോന്റെ അമ്മായി പനി പിടിച്ച് കിടന്നു., ക്ഷണത്തിൽ അവളെ കൊണ്ടു അവനോട് പറഞ്ഞാറെ 31 അവൻ സമീപിചു. അവളുടെ കൈയെ പിടിചുകൊണ്ടു, അവളെ എഴുന്നേല്പ്പിച്ചു. ഉടനെ പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. 32 വൈകുന്നേരമായപ്പോൾ, സൂൎയ്യൻ അസ്തമിച്ച ശേഷം അവന്റെ അടുക്കെ സകല ദുസ്ഥന്മാരെയും ഭൂതഗ്രസ്തരെയും കൊണ്ടുവന്നു. 33 പട്ടണം എല്ലാം വാതില്ക്കൽ വന്നു കൂടിയിരുന്നു. 34 അവനൊ, നാനാവ്യാധികളാൽ ദുസ്ഥരായ പലരെയും സൗഖ്യമാക്കി, അനേക ഭൂതങ്ങളെയും ആട്ടി, ഭൂതങ്ങൾ അവനെ അറികകൊണ്ടു അവ ഉരിയാടാൻ സമ്മതിച്ചതും ഇല്ല. 35 അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു, നിര്ജ്ജനസ്ഥലത്തിൽ ചെന്നു പ്രാൎഥിച്ചു. 36 ശിമോനും കൂടെ ഉളളവരും, അവനെ പിന്തുടൎന്നു കണ്ടെത്തി. 37 എല്ലാവരും നിന്നെ തിരയുന്നു എന്നു പറയുന്നു. 38 അവരൊടു അവൻ: ഞാൻ അടുത്ത ഊരുകളിലും ഘോഷിക്കേണ്ടതിനു, നാം അവിടെ ചെല്ലുക; ഇതിനായല്ലോ ഞാൻ യാത്രയായതു എന്നു ചൊല്ലി. 39 ഗലീലയിൽ മുഴുവൻ അവരുടെ പളളികളിൽ ഘോഷിചും, ഭൂതങ്ങളെ ആട്ടിയും കൊണ്ടിരുന്നു.
40 ഒരു കുഷ്ഠരോഗി അവനോട് അണഞ്ഞു, മുട്ടുകുത്തി അപേക്ഷിചു; നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധീകരിക്കാൻ കഴിയും എന്നു പറഞ്ഞു. 41 യേശു കരളലിഞ്ഞ് കൈ നീട്ട്ടി, അവനെ തൊട്ടു പറയുന്നു, 42 മനസ്സുണ്ടു ശുദ്ധനാക ! എന്നു ചൊല്ലിയ [ 102 ] 43 ഉടനെ കുഷ്ഠ്ം മാറി, ശുദ്ധി വരികയും ചെയ്തു. യേശു അവനെ അമൎച്ചയായി ശാസിച്ചു: 44 നോക്കൂ, ആരോടും ഒന്നും പറയാതെ പുറപ്പെട്ടു, പുരോഹിതനു നിന്നെത്തന്നെ കാണിചു, നിന്റെ ശുദ്ധീകരണത്തിനായി, മോശെ ആജ്ഞാപിച്ചവ, അവൎക്കുളള സാക്ഷ്യത്തിനായി കഴിച്ചുകൊൾക ! എന്നു ചൊല്ലി, അവനെ പുറത്താക്കി. 45 അവനും പുറപ്പെട്ടു, പലതും ഘോഷിപ്പാനും വിവരത്തെ പരത്തുവാനും തുടങ്ങി, അവനു പ്രസിദ്ധമായി ഊരിൽ കടപ്പാൻ കഴിയാതെ ആക്കിവെചു; (അതുകൊണ്ടു) അവൻ പുറത്തു നിൎജ്ജനസ്ഥങ്ങളിൽ പാൎത്തു, എല്ലാടത്തുംനിന്നു (ജനങ്ങൾ) അവന്റെ അടുക്കെ വന്നു കൂടുകയും ചെയ്തു.
2 അധ്യായം
വാതശാന്തി [മത്താ 9, ലൂ 5], (13) മത്തായുടെ വിളിയും ഉപവാസ ചോദ്യവും [മത്താ 9, ലൂ 5], (23) ശബ്ബട്ത്തിൽ കതിരുകളെ പറിക്കാലെ വാദം [മത്താ 12 ലൂ 6]
1 ചില ദിവസങ്ങളിൽ പിന്നെ മടങ്ങി, കഫൎന്നഹൂമിൽ പ്രവേശിചു. 2 അവൻ വീട്ടിലേക്കു ആയി എന്നു കേട്ട ഉടനെ പലരും വന്നു കൂടി, വാതില്ക്കലും ഇടം ഇല്ലാതാക്കി. അവരോടു അവന് വചനത്തെ പറയുമ്പോൾ 3 നാലാൾ എടുത്ത പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; 4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരിക്കുന്നതിന്റെ മേല്പുരയെ പൊളിചു, കുഴിചു, പക്ഷവാതക്കാരൻ കിടക്കുന്ന ശയ്യയെ ഇറക്കി വിടുന്നു. 5 അവരുടെ വിസ്വാസത്തെ യേശു കണ്ടു, പക്ഷവാതക്കാരനോട്: കുഞ്ഞനെ, നിന്റെ പാപങ്ങൾ നിണക്ക് മോചിക്കപ്പെട്ടിരിക്കുന്നു ! എന്നു പറയുന്നു.അവിടെ ചില ശാസ്ത്രികൾ ഇരുന്നുകൊണ്ടു: 6 ഇവൻ ഇങ്ങിനെ (ദേവ)ദൂഷണം ചൊല്ലുന്നതു എന്തു ? 7 ഏകദൈവമല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ ? എന്നു ഹ്രദയങ്ങളിൽ ചിന്തിചു നിന്നു. 8 ഇങ്ങിനെ തങ്ങളിൽ ചിന്തിക്കുന്നതു യേശു പെട്ടെന്നു തന്റെ ആത്മാവിൽ ബോധിച്ചിട്ടു അവരോടു പറഞ്ഞിതു: നിങ്ങളുടെ ഹ്രദയങ്ങളിൽ ഇവ ചിന്തിപ്പാൻ എന്തു ? 9 പക്ഷവാതക്കാരനോടു, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറവാനൊ; എഴുന്നീറ്റു, നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറവാനൊ; 10 ഏതിനു എളുപ്പം ഏറെ ഉണ്ടു ? എങ്കിലും ഭൂമിയിൽ പാപ [ 103 ] ങ്ങളെ മോചിപ്പാൻ മനുഷ്യപുത്രനു അധികാരം ഉണ്ടു എന്നു നിങ്ങല്ക്കു ബോധിക്കേണ്ടതിനു, 11 അവൻ പക്ഷവാതക്കാരനോടു പറയുന്നു: ഞാന് നിന്നോടു ചൊല്ലുന്നു. എഴുന്നീട്റ്റു കിടക്ക എടുത്തു നിന്റെ വീട്ടിലേക്കു പോക. 12 ഉടനെ അവൻ എഴുന്നീറ്റു തന്റെ കിടക്ക എടുത്തു എല്ലാവര്ക്കും മുന്പാകെ പുറപ്പെട്ടതുകൊണ്ടു എല്ലാവരും സ്തംഭിചു ഇപ്പ്റകാരം നാം ഒരുനാളും കണ്ടിട്ടില്ല എന്നു ചൊല്ലി, ദൈവതെ മഹത്വീകരിക്കുകയും ചെയ്തു.
13 അവന് പിന്നെയും കദൽക്കരെ ചെന്നു, പുരുഷാരം എല്ലാം അവനോടു ചെര്ന്നു വന്നു. അവര്ക്ക് അവന് ഉപദേശിക്കുകയും ചെയ്തു. 14 അവിടെ കടക്കുമ്പോൾ ഹല്ഫായപുത്രനായ ലേവി ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ടു: എന്റെ പിന്നാലെ വാ! എന്നു അവനോട് പറയുന്നു. അവൻ എഴുന്നീറ്റ്, അവനെ അനുഗമിചു. 15 പിന്നെ അവന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ സംഭവിച്ചിതു: പല ചുങ്കക്കാരും, പാപികളും യേശുവോടും അവന്റെ ശിഷ്യന്മരൊടും കൂടി പന്തിയിൽ ഇരുന്നു. കാരണം അനേകർ അവിടെ ഇരുന്നു, യേശുവിന്റെ പിന്നാലെ വന്നു പാര്ത്തു. 16 ശാസ്ത്രികലും പരീശരും അവൻ ചുങ്കക്കാരോടും പാപികളോടും ഒന്നിചു ഭക്ഷിക്കുന്നതു കണ്ടിട്ടു, അവന്റെ ശിഷ്യന്മാരോടു പറഞ്ഞു: ഇവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നത് എന്ത്? 17 എന്നത് യേശു കേട്ടിട്ടു അവരോടു പറയുന്നു സുസ്ഥന്മാര്ക്ക് വൈദ്യനെക്കൊണ്ടു ആവശ്യമില്ല. ദുസ്ഥന്മാര്ക്കെ ഉളളു, ഞാൻ നീതിമാന്മാരെ അല്ല. പാപികളെ വിളിപ്പാൻ വന്നത്.\
18 യോഹനാന്റെ ശിഷ്യരും പരീശരും ഉപവാസം ദീക്ഷിക്കുന്നവരായിരുന്നു. (ചിലര്)വന്നു അവനോടു പരയുന്നു: യോഹനന്റെ ശിഷ്യരും, പരീശര്ക്കുളളവരും ഉപവസിക്കുന്നതും നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതും എന്തു കൊണ്ടു? 19 അവരോടു യേശു പരഞ്ഞിതു: മണവാളൻ കൂടെ ഉളളെന്നും, കല്യാണക്കൂട്ടൎക്കു് ഉപവസിപ്പാൻ കഴിയുമൊ ?അവര്ക്കു മണവാളൻ അരികിൽ ഇരിക്കും കാലത്തോളം ഉപവസിപ്പാൻ കഴിയുകയില്ല. 20 മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാൾ വരും താനും 21 അന്നേദിവസം അവർ ഉപവസിക്കും പഴയവസ്ത്രത്തിൽ അലക്കാത്ത തുണിക്കണ്ടങ്ങൾ ഒരുത്തരും തുന്നുമാരില്ല. ചെയ്താൽ നിറപ്പിനായി ചേൎത്ത പുതുക്കണ്ടം പഴേതിൽ നിന്നു വലിചിട്ടു ഏട്ടം വല്ലാതെ [ 104 ] 22 ആകും. ആരും പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുന്നതും ഇല്ല; ഇട്ടാൽ, വീഞ്ഞു തുരുത്തികളെ പൊളിക്കും, വീഞ്ഞു ഒഴുകി പോകും; തുരുത്തികളും കെട്ടുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തികളിൽ അത്രെ പകൎന്നു വെക്കേണ്ടതു.
23 അവൻ ശബ്ബത്തിൽ വിളഭൂമിയിലൂടെ കടന്നു പോകുമ്പോൾ അവന്റെ ശിഷ്യന്മാർ കതിരുകളെ പറിചു വഴി ഉണ്ടാക്കാൻ തുടങ്ങുകയായി
24 പരീസർ അവനോടു: നോക്കൂ; ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്ത് ? എന്നു പറഞ്ഞു.
25 അവരോട് അവന് പറഞ്ഞിതു: ദാവിദും കൂടെയുള്ളവരും വിശന്നപ്പോൾ, മുട്ടുണ്ടായിട്ടു ചെയ്തത് എന്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ ?
26 അവൻ അബ്യതാർ എന്ന മഹാപുരോഹിതന്റെ കാലത്തു ദേവഭവനത്തിൽ പൂക്കു, പുരോഹിതൎക്കല്ലാതെ തിന്നരുതാതെയുള്ള കാഴ്ച്ചയപ്പങ്ങളെ ഭക്ഷിചു, കൂടെയുള്ളവര്ക്കും കോടുത്ത പ്രകാരം തന്നെ.
27 പിന്നെ അവരോടു പറഞ്ഞതു: ശബ്ബത്തു മനുഷ്യൻ നിമിത്തം ഉണ്ടായതു; മനുഷ്യന് ശബ്ബത്തിനായിട്ടല്ല. അതുകൊണ്ടു മനുഷ്യപുത്രൻ ശബ്ബത്തിനും കൎത്താവാകുന്നു.
3. അധ്യായം.
കൈവറൾച്ചയേയും, (7) മറ്റും ശമിപ്പ്പിച്ചതു. [മത്താ 12, 9 ലൂ 6] (1) (13) പന്ത്രണ്ടു അപോസ്തൊലരും [മത്താ 10, ലൂ 6], (20) പരീശരുടെ ദൂഷണാദികൾ [മത്താ 12. ലൂ 33) ചേൎച്ചക്കാർ കാന്മാൻ വന്നതും [മത്താ 12. ലൂ 19.]
1 അവൻ പിന്നെയും പള്ളിയിൽ പൂക്കു, അവിടെ വറണ്ട കൈയുള്ള മനുഷ്യൻ ഉന്ടു.
2 അവനെ ശബ്ബത്തിൽ സൌഘ്യമാക്കുമോ എന്നു അവനെ കുറ്റം ചുമതേണ്ടതിനു, (അവർ) നോക്കിനിന്നു.
3 വറണ്ട കൈയുള്ള മനുഷ്യനോടു അവൻ:
4 നടുവിൽ നിവൎന്നു നില്ക്ക എന്നു പറയുന്നു. പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ഏതു വിഹിതം ? എന്നു പരഞാറെ അവർ മിണ്ടാതിരുന്നു.
5 അവരുടെ ഹ്രദയത്തുടിപ്പിൻ നിമിത്തം ദുഃഖിചുംകോണ്ടു കോപത്തോടെ അവരെ ചുട്റ്റും നോക്കി. മനുഷ്യനോടു: നിന്റെ കൈ നീട്ടുക! എന്നു പരഞ്ഞപ്പോൾ
6 അവൻ നീട്ട്ടിയ ഉടനെ അവന്റെ കൈ വഴിക്കു വന്നു. പരീശരൊ പുറപ്പെട്ടു, അവനെ നശിപ്പിപ്പാൻ ഹെരോദ്യരുമായി അവന്റെ നേരെ നിരൂപിചു മന്ത്രിക്കയും ചെയ്തു. [ 105 ] 7 പിന്നെ യെശു തന്റെ ശിഷ്യരോടും കൂടെ കദല്ക്കരെക്ക് വാങ്ങി പോയി.
8 ഗലീലയിൽ നിന്നു വലിയ സമൂഹവും, യഹൂദാ എദൊം യര്ദ്ദന്നക്കരെയും ഉള്ളവരും തുർ ചിദൊന്നടുത്തുള്ളവരും ആകെ വലിയ കൂട്ടം അവൻ ചെയ്യുന്നത് ഒക്കെ കേട്ടിട്ട് അവന്റെ അടുക്കല് വന്നു.
9 പിന്നെ പുരുഷാരം തന്നെ ഞെരുക്കാതെ ഇരിക്കേണ്ടതിനു, അവര് നിമിത്തം ഒരു ചെറുപടക് അരികിൽ നില്പ്പാൻ ശിഷ്യന്മാരോടു പറഞ്ഞു.
10 കാരണം അവന് അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തോടുവാൻ അവനോടു തിരക്കി കൂടി.
11 അശുദ്ധാത്മാക്കളും അവനെ കാണുന്തോറും, അവനു മുന്പിൽ വീണു.
12 നീ ദൈവപുത്രനാകുന്നു! എന്നു കൂക്കി പറയുമ്പോൾ - അവരെ തന്നെ പ്രസിദ്ധനാക്കരുത് എന്നിട്ട്, പലവിധേന ശാസിചുകൊന്റിരുന്നു.
13 പിന്നെ അവൻ മലമേൽ കരേറി, തനിക്കു ബോധിക്കുന്നവരെ വിളിചുവരുത്തി; അവരും അവനോടു എത്തിയപ്പോൾ തന്നോടു കൂടെ ഇരിക്കണം എന്നും
14 ഘോഷിചു ചൊൽവാനും
15 രോഗങ്ങളെ ശമിപ്പിക്കുകയുമ് ഭൂതങ്ങളെ ആട്ടുകയും ചെയ്യേണ്ടതിനു അധികാരം ഉണ്ടാകുവാനും അവരെ അറിയിക്കേണം എന്നും പന്തിരുവരെ ആക്കി (നിയമിചു).
16 (അവരിൽ) ശിമോനു പേത്രൻ എന്ന പേർ ഇട്ടു.
17 പിന്നെ ജെബെദിപുത്രനായ യാക്കോബ്, യാക്കോബിൻ സഹോദരനായ യോഹനൻ എന്നവൎക്കു ഇടിമക്കൾ എന്നൎഥമുള്ള ബനെര്ഗ്ഗസ് എന്ന പേരും ഇട്ടു.
18 ശെഷം അന്ത്രെയാ, ഫിലിപ്പൻ, ബൎതെലാമായി, മത്തായി
19 തൊമാ, ഹല്ഫായപുത്രനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശിമോൻ അവനെ കാണിചു കൊടുക്കുന്ന ഇഷ്കൎയ്യോത്താവായ യൂദാ എന്നുള്ളവരെ തന്നേ.
20 അവർ വീട്ടിൽ വരുന്നു (അവിടെ) അവൎക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു.
21 അതിന്റെ ചേൎചക്കാർ അതു കേട്ടിട്ടു, അവന് ഭ്രാന്തനായി എന്നു ചൊല്ലി. അവനെ പിടിപ്പാൻ പുറപ്പെട്ടു പോയി.
22 യരുശലേമിൽ നിന്നു ഇറങ്ങി വന്ന ശാസ്ത്രികലും, ഇവനിൽ ബയൾജബൂൽ ഉരഞ്ഞിരിക്കുന്നു എന്നുമ്, ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ ആട്ടുന്നു എന്നും പരഞ്ഞു
23 അവരെ അവൻ അദുക്കെ വിളിചു, ഉപമകൾ കൊണ്ടു അവരൊടു പരഞ്ഞിതു: [ 106 ] സാത്താനു സാത്താനെ ആട്ടിക്കളവാൻ എങ്ങിനെ കഴിയും?
24 പിന്നെ ഒരു രാജ്യം തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ, ആ രാജ്യത്തിനു നിലനിൽപ്പാൻ കഴികയില്ല.
25 ഒരു വീടും തന്നിൽ തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനിൽപ്പാൻ കഴികയില്ല.
26 സാത്താൻ തന്നെക്കൊള്ളെ എഴുനീറ്റു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പ്പാൻ വഹിയാതെ ഒടുവുണ്ടു, (നിശ്ചയം)
27 ഊക്കനെ കെട്ടീട്ട് ഊക്കന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പുകളെ കവർന്നു കളവാൻ ആർക്കും കഴികയില്ല.; (കെട്ടീട്ടത്രെ) അവന്റെ വീട്ടിൽ കവര്ച്ച ചെയ്യാം
28 ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: മനുഷ്യപുത്രരോടു എല്ലാപാപങ്ങളും അവർ ദുഷിച്ചുപറയുന്ന ഏതു ദൂഷണങ്ങളും ക്ഷമിക്കപ്പെടും.
29 വിശുദ്ധാത്മാവിന്റെ നേരെ ആരാനും ദുഷിചു പറഞ്ഞു എങ്കിലൊ, അവനു യുഗപൎയ്യന്തവും ക്ഷമ ഉണ്ടാക്കാതെ നിത്യ ന്യായവിധിക്കു ഹേതുവാകുന്നു.
30 (എന്നത്) അവന് ഒർ അശുദ്ധാത്മാവ് ഉണ്ടു എന്നു അവർ പറകയാലത്രെ (ചൊല്ലിയത്)
31 അനന്തരം അവന്റെ അമ്മയും സഹോദരരും വന്നു, പുറത്തുനിന്നിട്ട്,
32 അവനെ വിളിപ്പാൻ ആളയച്ചു. അപ്പോൾ പുരുഷാരം അവന്റെ ചുറ്റും ഇരുന്നുകൊണ്ട്: ഇതാ നിന്റെ അമ്മയും സഹൊദരരും (സഹോദരിമാരും) പുറത്തുനിന്നു, നിന്നെ അന്വേഷിക്കുന്നു എന്നു അവനോട് പറഞ്ഞു.
33 അവരോട് അവൻ എന്റെ അമ്മ എങ്കിലും സഹോദരർ എങ്കിലും ആർ ആകുന്നു ? എന്നു ഉത്തരം ചൊല്ലി.
34 തന്റെ ചുറ്റും ഇരിക്കുന്നവരെ നാലു പുറവും നോക്കിക്കൊണ്ടു: കണ്ടാലും എന്റെ അമ്മയും സഹോദരരും
35 ദൈവത്തിന്റെ ഇഷ്ടം ആർ ചെയ്തു എന്നാലും അവൻ എനിക്കു സഹോദരനും സഹോദരിയും അമ്മയും ആകുന്നു സത്യം എന്നു പറയുന്നു.
4. അധ്യായം
(3) വിതെക്കുന്നവൻ മുതലായ ദൈവരാജ്യതിൻ ഉപമകൾക്കു, (10) കാരണവും, (13) ഒന്നാമതിൽ വ്യാഖ്യാനവും [മത്താ 13. ലൂ 8] (21) വിളക്കുതണ്ടു [ലൂ 8, 26) വിത്തു വെറുതെ മുളക്കുന്നതു (30) കടുകിന്മണി [മത്താ 13. ലൂ 13], (35) കൊടുങ്കാട്റ്റിനെ ശമിപ്പിച്ചതു [മത്താ 2, ലൂ 8]
1 അവൻ പിന്നെയും കടൽക്കരെ ഉപദേശിപ്പാൻ തുടങ്ങിയപ്പോൾ, വലിയ പുരുഷാരം അവന്റെ ചുറ്റും ചേരുകകൊണ്ട്, [ 107 ]
മാൎക്ക. ൪. അ.
അവൻ പടകിൽ കരേറി കടലിൽ ഇരുന്നു; സമൂഹം എല്ലാം കടലരികെ കരമേൽആയി. അവരെ ഉപമകൾകൊണ്ടു വളരെ ൨ പഠിപ്പിച്ചു.തന്റെ ഉപദേശത്തിൽ നിന്ന് അവരോടു പറഞ്ഞി തു:കേൾപിൻ!വിതെക്കുന്നവൻ ഇതാ വിതെപ്പാൻ പുറപ്പെട്ടു; ൩ വിതെക്കുമ്പോൾ സംഭവിച്ചത്, ചിലതു വഴിയരികെ വീണു,പ ൪ റജാതികൾ വന്ന് അതിനെ തിന്നുകളഞ്ഞു. മറേറതു പാറമേൽ ൫ ഏറിയ മണ്ണില്ലാത്തെടത്തു വീണു;മണ്ണിന്നു താഴ്ചയില്ലായ്തയാൽ, ക്ഷണത്തിൽ മുളെച്ചു വന്നു; ആദിത്യൻ ഉദിച്ചാറെ, ചൂടു തട്ടി, ൬ വേരില്ലായ്ക്കകൊണ്ട് ഉണങ്ങി പോകയും ചെയ്തു. മറേറതു മുള്ളു ൭ കളിൽ വീണു; മുള്ളുകൾ പൊങ്ങിവന്ന്, അതിനെ ഫലം തരാത വണ്ണം ഞെരുക്കിക്കളഞ്ഞു. മറേറതു നല്ല മണ്ണിൽ വീണിട്ടു ക ൮ യറുന്നതും വളരുന്നതും ആയ ഫലം നല്കി; ഒന്നു മുപ്പതു മോനി യും, ഒന്ന് അറുപതും, ഒന്നു നൂറും വിളയിക്കയും ചെയ്തു. പിന്നെ ൯ കേൾപാൻ ചെവികൾകൾ ഉള്ളവൻ കേൾക്കുക എന്നു പറഞ്ഞു.
അനന്തരം അവൻ പ്രത്യേകം ആയപ്പോൾ, പന്തിരുവർ ൧ഠ
ആദിയായി അവനോട് ചേർന്നവർ ഉപമയെ ചോദിച്ചു. അ ൧൧ വരോട് അവൻ പറഞ്ഞിതു : ദേവരാജ്യത്തിന്റെ കർമ്മം നിങ്ങ ൾക്ക്.നല്കപ്പെട്ടിരിക്കുന്നു; ആ പുറത്തുള്ളവർക്കൊ,സകലവും ഉപ ൧൨ മകൾ വഴിയായി വരുന്നതു; അവർ മനന്തിരിയാതെയും, ക്ഷമ ലഭിക്കാതെയും, ഇരിക്കത്തക്കവണ്ണം കൺനോക്കീട്ടും കാണായ്പ നും ചെവി കേട്ടിട്ടും ഗ്രഹിക്കായ്പാനും തന്നെ എന്നാറെ, അവ ൧൩ രോടു പറയുന്നു:ഈ ഉപമ തിരിയുന്നില്ലയൊ? പിന്നെ എല്ലാ ഉപമകളേയും എങ്ങിനെ അറിയും? വിതെക്കുന്നവൻ വചന ൧൪ ത്തെ വിതെക്കുന്നു. പിന്നെ വഴിയരികെ ഉള്ളവർ ആർ എന്നാ ൧൫ ൽ വചനം അകത്തു വിതെക്കപ്പെട്ടിട്ട് അവർ കേട്ടു കൊണ്ടു ഉ ടനെ, സാത്താൻ വന്നു, ഹൃദയങ്ങളിൽ വിതെച്ച വചനം എടു ത്തു കളയുന്നു. അപ്രകാരം പാറമേൽ വിതെക്കപ്പെടുന്നവർ ൧൬ ആർ എന്നാൽ, വചനത്തെ കേട്ട ഉടനെ,സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും, ഉള്ളിൽ വേരില്ലാതെ തൽക്കാല ൧൭ ക്കാർ ആകുന്നവർ; പിന്നെ വചനം നിമിത്തം ഉപദ്രവമോ, ഹിംസയോ,ഉണ്ടായാൽ,ക്ഷണത്തിൽ ഇടർച്ച തോന്നുന്നു. മററു ൧൮ മുള്ളുകളിൽ വിതെക്കപ്പെടുന്നവരോ, വചനത്തെ കേൾക്കുന്ന വർ എങ്കിലും, ഈ യുഗചിന്തകളും ധനവഞ്ചനയും ശേഷം ൧൯ വിഷയമോഹങ്ങളും അകംപൂക്കു,വചനത്തെഞെരുക്കീട്ട് അതു
൮൭ [ 108 ]
THE GOSPEL OF MARK.IV.
൩൦ നിഷ്ഫലമായ്തീരുന്നു. നല്ലമണ്ണിൽ വിതെക്കപ്പെട്ടവരൊ, വചന
ത്തെ കേട്ടും അംഗീകരിച്ചും കൊള്ളുന്നവർ തന്നെ, അവൻ ഒന്ന് മുപ്പത്, ഒന്ന് അറുപതും, ഒന്ന് നൂറുമായി ഫലം തരുന്നു.
൨൧ പിന്നെ അവരോടു പറഞ്ഞു: വിളക്കു വരുന്നതു പാറയിൻ
കീഴിൽ ആകട്ടെ, കട്ടില്ക്കീഴിലാകട്ടെ, ആക്കേണ്ടതിന്നൊ, അല്ല,
൨൨ വിളക്കു തണ്ടിന്മേൽ ഇടേണ്ടതിന്നില്ലയൊ? എങ്ങിനെ എന്നാ
ൽ! വെളിപ്പെടാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരു
൨൩ വാനല്ലാതെ, ഒന്നും മറവായതും ഇല്ല. കേൾപാൻ ചെവികൾ ഉള്ള ൨൪ വൻ ഉണ്ടെങ്കിൽ കേൾക്കുക. പിന്നെ അവരോടു പറഞ്ഞിതു:
നിങ്ങൾ കേൾക്കുന്നത് എന്തെന്നുനോക്കുവിൻ! നിങ്ങൾ ഏത് അളവു കൊണ്ടു അളന്നാലും അതിനാൽ നിങ്ങൾക്ക് അളക്ക
൨൫ പ്പെടും; കേൾക്കുന്ന നിങ്ങൾക്ക് കൂട്ടി നല്കപ്പെടുകയുമാം. എങ്ങി
നെ എന്നാൽ, ഏവൻ ഉള്ളവനായാൽ അവനു കൊടുക്കപ്പെടും; ഏവൻ ഇല്ലാത്തവനായാൽ. ഉള്ളതും കൂടെ അനോട് എടുക്ക പ്പെടും.
൨൬ അനന്തരം പറഞ്ഞിതു: ദേവരാജ്യം ഇപ്രകാരം ആകുന്നു. ഒ ൨൭ രു മനുഷ്യൻ മണ്ണിൽ വിത്തിനെ എറിഞ്ഞതിന്റെ ശേഷം, രാ
പ്പകലും ഉറങ്ങി, എഴുനീറ്റും കൊണ്ടിരിക്കെ, താൻ അറിയാതവ
൨൮ ണ്ണം വിത്തു മുളെച്ചു വളരുന്നതു പോലെ തന്നെ. ഭൂമിയാകട്ടെ,
സ്വയമായി തഴെപ്പിച്ചു മുമ്പെ തണ്ടും പിന്നെ കതിരും പിന്നെ
൨൯ കതിരിൽ നിറഞ്ഞ മണിയും ഉണ്ടാക്കുന്നു. വിള സമ്മതിച്ചാൽ
കൊയ്ത്തു സമീപിച്ചതു കൊണ്ട് അവൻ ഉടനെ അരിവാളെ അ യക്കുന്നു.
൩൦ പിന്നെ പറഞ്ഞിതു: ദേവരാജ്യത്തെ ഏതിനോട് ഉപമിക്കേ ൩൧ ണ്ടു? ഏത് ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു? അത് കടുകി
ന്മണിയോട് ഒക്കും; ആയതു മണ്ണിൽ വിതെക്കപ്പെടുമ്പോൾ, ഭൂമിയിലെ എല്ലാ വിത്തുകളിലും ചെറിയത് എങ്കിലും വിതെച്ച
൩൨ ശേഷം വളൎന്നു സകല സസ്യങ്ങളിലും വലുതായ്തീൎന്നു, ആകാ
ശ പക്ഷകളും വന്ന് അതിന്റെ നിഴലിൽ കുടിപാൎക്കുംവണ്ണം
൩൩ വലുതായ കൊമ്പുകളെ വിടുന്നു. അവൻ ഇങ്ങിനത്തെ ഉപമ
കൾ പലതുംകൊണ്ട് അവർ കേൾപാൻ കഴിയുന്ന പ്രകാരം
൩൪ തന്നെ വചനത്തെ അവരോടു പറഞ്ഞു പോന്നു. ഉപമ കൂടാ
തെ അവരോടു പറഞ്ഞതും ഇല്ല; വേറിട്ടു തന്റെ ശിഷ്യരോടു
സകലവും വ്യാഖ്യാനിക്കും താനും.
൮൮ [ 109 ]
മാൎക്ക. ൪.൫.അ.
ആ നാളിൽ സന്ധ്യയായാറെ: നാം അക്കരെ കടക്കുക എന്ന് ൩൫
അവരോടു പറയുന്നു. അവർ പുരുഷാരത്തെ വിട്ട്, അവനെ ൩൬ പടകിൽ താൻ ആയപ്രകാരം തന്നെ ചേൎത്തുകൊണ്ടു, മറ്റ പടകുകളും അവനോടു കൂടെ ഓടുന്നുണ്ടു. അപ്പോൾ, വലിയ ൩൭ ചുഴലിക്കാറ്റുണ്ടായി, തിരകൾ പടകിൽ തള്ളി വന്നതുകൊണ്ട് അതു നിറവാറായി. അപ്പോൾ താൻ അമരത്തിൽ തലയാണ ൩൮ മേൽ ഉറങ്ങുന്നുണ്ടു; അവനെ അവർ ഉണൎത്തി: ഗുരോഒ ഞ ങ്ങൾ നശിച്ചുപോകുന്നതിനാൽ നിണക്കു വിചാരം ഇല്ലയൊ എന്നു പറയുന്നു. അവനും എഴുനീറ്റു, കാററിനെ ശാസിച്ചു, ൩൯ കടലിനോട്: മിണ്ടാതിരു! അടങ്ങൂ! എന്നു പറഞ്ഞു; കാററും തള ൎന്നു വലിയ ശാന്തത ഉണ്ടാകുകയും ചെയ്തു. പിന്നെ അവ ൪൦ രോടു: നിങ്ങൾ ഇങ്ങിനെ ഭീരുക്കൾ ആവാൻ എന്തു? വിശ്വാ സം ഉണ്ടാകാത്തത് എന്തു? എന്നു പറഞ്ഞു. അവരും വള ൪൧ രെ ഭയപ്പെട്ട്: എന്നാൽ കാററും കടലും അനുസരിക്കുന്നതു കൊ ണ്ട് പിന്നെ ഇവൻ ആരുപോൽ? എന്നു തങ്ങളിൽ പറകയും ചെയ്തു.
൫. അദ്ധ്യായം.
ഗരേയിലെ ഭുതഗ്രസ്തൻ [മത്താ.൮.ലൂ.൮.], യായിൎപ്പുത്രിയും രക്തവാൎച്ചയുള്ളവളും [മത്താ. ൯.ലൂ.൮] അവർ അക്കരെ ഗദരദേശത്തിൽ എത്തി, പടകത്തിൽനിന്ന് ൧ ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളി ൨ ൽനിന്നു (ഓടി) അവനെ എതിരേററു. ആയവനു തറകളിൽ ൩ തന്നെ പാൎപ്പുണ്ടു; പലപ്പോഴും അവനെ ചങ്ങലതളകളും കൊ ൪ ണ്ടു കെട്ടിയാറെയും, അവൻ ചങ്ങലകളെ വലിച്ചു പൊട്ടിച്ചും തളകളെ ഉരമ്മി ഓടിച്ചും കളഞ്ഞതിനാൽ അവനെ ആൎക്കും ച ങ്ങലകളാലും കെട്ടി കൂടാതെയും അടക്കുവാൻ വഹിയാതെയും ആയി. രാപ്പകലും തറകളിലും മലകളിലും വിടാതെ കൂക്കി, തന്നെ ൫ ത്താൻ കല്ലുകളാൽ തച്ചും കൊണ്ടിരുന്നു. ആയവൻ യേശുവെ ൬ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്നു, അവനെ കുമ്പിട്ടു. (യേശു): ൭ അശുദ്ധാത്മാവെ, ഈ മനുഷ്യനിൽ നിന്നു പുറപ്പെട്ടു പോക എന്നുപറഞ്ഞതുകൊണ്ടു:മഹോന്നതദൈവത്തിന്റെ പുത്രനാ ൮ യ യേശുവെ! എനിക്കും നിണക്കും എന്തു? ദൈവത്താണ നീ എന്നെ പീഡിപ്പിക്കൊല്ലാ എന്ന് അപേക്ഷിക്കുന്നു എന്നു
൮൯ [ 110 ]
THE GOSPEL OF MARK.V
൯ വലിയ ശബ്ദത്തോടെ കൂക്കി പറഞ്ഞു. അവനോടു യേശു:
നിന്റെ പേർ എന്തു? എന്നു ചോദിച്ചതിന്നു: ഞങ്ങൾ അനേ
കർ ആകയാൽ (പട്ടാളം) ലെഗ്യൊൻ എന്ന പേർ ഉണ്ടു എന്നു
൧൦ പറഞ്ഞു. ദേശത്തിൽനിന്ന് ഞങ്ങളെ അയച്ചു കളയാതിരിപ്പാൻ
൧൧ ഏറിയോന്ന് അപേക്ഷിച്ചു. അവിടെ മലയരികെ ഒരു വലിയ
൧൨ പന്നിക്കൂട്ടം മേയുന്നുണ്ടു: ഇവററിൽ പ്രവേശിക്കത്തക്കവണ്ണം
ഞങ്ങളെ പന്നികളിലേക്ക് അയക്കുക എന്നു (ഭൂതങ്ങൾ) അവ
൧൩ നോട് അപേക്ഷിച്ചു: യേശു ഉടനെ അനുവാദം കൊടുത്തു;
അശൂദ്ധാത്മാക്കളും പുറപ്പെട്ടു പന്നികളിൽ കടന്നു, കൂട്ടം ഞെട്ടി,
കടുന്തൂക്കത്തൂടെ കടലിൽ പാഞ്ഞിറങ്ങി, ഈരായിരത്തോളം എ
൧൪ ണ്ണം കടലിൽ വീൎപ്പുമുട്ടി ചാകയും ചെയ്തു. അവ മേയ്ക്കുന്നവർ
മണ്ടിപ്പോയി പട്ടണത്തിലും നിലങ്ങളിലും അറിയിച്ചു; സംഭ
വിച്ചത് എന്തെന്ന് കാണ്മാൻ(പലരും) യാത്രയായി, യേശുവോ
൧൫ ട് എത്തി, ലെഗ്യൊൻ ഉണ്ടായ ഭൂതഗ്രസ്തൻ വസ്ത്രം ഉടുത്തും
൧൬ സുബോധപൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്ത
ന് ഉണ്ടായതും പന്നികളുടെ വൃത്താന്തവും കാണികൾ അവ
൧൭ രോട് അറിയിച്ചപ്പോൾ, തങ്ങളുടെ അതിരുകളെ വിട്ടു പോവാൻ
൧൮ അവനോട് അപേക്ഷിച്ചു തുടങ്ങി. അവൻ പടകേറുമ്പോൾ,
൧൯ തന്നോട് കൂടെ ഇരിപ്പാൻ ഭൂതഗ്രസ്തൻ അപേക്ഷിച്ചു. അവ
നെ സമ്മതിയാതെ: നിണക്കുള്ളവരെ കാണ്മാൻ നിന്റെ വീ
ട്ടിൽ ചെന്നു, കൎത്താവ്‍ നിന്നിൽ കനിഞ്ഞു ചെയ്തിട്ടുള്ളത് ഒക്ക
൨൦ യും പ്രസ്താപിക്ക എന്ന് അവനോടു പറയുന്നു. അവനും പോ
യി യേശു തന്നിൽ ചെയ്തത് ഒക്കെയും ദശപുരത്തിൽ ഘോഷി
ച്ചു തുടങ്ങി, എല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്തു.
൨൧ യേശു പടകിൽ പിന്നെയും ഇക്കരെ കടന്നശേഷം, കടലരി
കെ ഇരിക്കുമ്പോൾ, വലിയ പുരുഷാരം അവനോടുചേൎന്നുകൂടി.
൨൨ അപ്പോൾ (കണ്ടാലും) പള്ളിമൂപ്പരിൽ യായീൻ എന്ന പേരുള്ല
൧൩ ഒരുത്തൻ വന്ന് അവനെ കണ്ടു കാക്കൽ വീണു: എന്റെ
ചെറുമകൾ അത്യാസന്നത്തിൽ ആകുന്നു; അവൾ രക്ഷപെട
ടേണ്ടതിന്നു നീ വന്ന് അവളുടെ മേൽകൈകളെ വെച്ചാലും എ
൧൪ ന്നാൽ അവൾ ജീവിക്കും എന്നു വളരെ അപേക്ഷിച്ചു. അവ
നോട് അവൻ കൂടിപോയി, വലിയ പുരുഷാരവും പിഞ്ചെന്ന്
൧൫ അവനെ തിരക്കി പോന്നു. അപ്പോൾ പന്തീരാണ്ടു രക്തവാ
൧൬ ൎച്ചയുള്ളോരു സ്ത്രീ, പല വൈദ്യന്മാരായലും ഏറിയോന്ന് അനുഭ
൯൦ [ 111 ]
വിച്ചു, സകല വസ്തുവും, ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ, ഏറ്റം കെടുതിയായി പോയ ശേഷം, ൨൭ യേശുവിന്റെ വൎത്തമാനം കേട്ടിട്ടു പുരുഷാരത്തിൽ വഴിയെ വന്നു. ൨൮ ഇവന്റെ വസ്ത്രങ്ങൾ പോലും തൊട്ടു എങ്കിൽ, ഞാൻ രക്ഷപ്പെടും എന്നു ചൊല്ലി, അവന്റെ വസ്ത്രം തൊട്ടു; ൨൯ ക്ഷണത്തിൽ അവളുടെ രക്തത്തിൻ ഉറവ് വറ്റി, അവൾ ബാധ മാറി, സൗഖ്യം വന്നു എന്നു ശരീരത്തിൽ അറികയും ചെയ്തു. ൩0 യേശു തങ്കൽനിന്നു ശക്തിപുറപ്പെട്ടത് ഉടനെ ഉള്ളിൽ അറിഞ്ഞു, പുരുഷാരത്തിൽ തിരിഞ്ഞു (നോക്കി): എന്റെ വസ്ത്രങ്ങളെ തൊട്ടത് ആർ? എന്നു പറഞ്ഞു. ൩൧ അവനോടു ശിഷ്യന്മാർ പറഞ്ഞു: പുരുഷാരം നിന്നെ തിരക്കുന്നത് കണ്ടിട്ടും എന്നെ തൊട്ടത് ആർ എന്നു പറയുന്നുവൊ? ൩൨ അവനൊ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി കൊണ്ടിരുന്നു. ൩൩ അപ്പോൾ, സ്ത്രീ തന്നിൽ ഉണ്ടായത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചും വന്ന്, അവന്മുമ്പിൽ വീണു വസ്തുത ഒക്കെയും പറഞ്ഞു. ൩൪ അവളോട് അവൻ പറഞ്ഞു: മകളെ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു, സമാധാനത്തിൽ പോയി നിന്റെ ബാധയിൽ സ്വസ്ഥയായിരിക്ക. ൩൫ ഇങ്ങനെ പറയുമ്പോൾ തന്നെ പള്ളിമൂപ്പന്റെ വീട്ടിൽനിന്ന് ആളുകൾ വന്നു: നിന്റെ മകൾ മരിച്ചു പോയി, ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന്? ൩൬ എന്ന് പറഞ്ഞയുടനെ, യേശു ആ വാക്ക് കേട്ടിട്ടു പള്ളിമൂപ്പനോട്: ഭയപ്പെടായ്ക! വിശ്വസിക്ക മാത്രം ചെയ്ക്ക എന്നു പറഞ്ഞു. ൩൭ പ്രേതനേയും യാക്കോബെയും യാക്കോബിൻ സഹോദരനായ യോഹനാനെയും അല്ലാതെ, മറ്റാരെയും പിഞ്ചെല്ലുവാൻ സമ്മതിയാതെ, ൩൮ പള്ളിമൂപ്പന്റെ വീട്ടിൽ വന്ന് ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു, ൩൯ അകമ്പുക്കു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിനു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രെ! എന്ന് അവരോട് പറഞ്ഞു; അവർ അവനെ പരിഹിച്ചു. ൪0 അവനൊ എല്ലാവരെയും പുറത്താക്കി, കുട്ടിയുടെ അമ്മയപ്പന്മാരെയും തന്റെ ഒന്നിച്ചുള്ളവരെയും കൂട്ടിക്കൊണ്ടു, കുട്ടി കിടക്കുന്നേടത്തു കടന്നു, ൪൧ കുട്ടിയുടെ കൈപിടിച്ചു, ബാലെ, ഞാൻ നിന്നോടു കല്പിക്കുന്നു എഴുനീല്ക്ക എന്നൎത്ഥത്തോടെ: തലീഥ കൂമി എന്ന് അവളോട് പറയുന്നു. ൪൨ ബാലയും ഉടനെ എഴുനീറ്റു, പന്ത്രണ്ടു വയസ്സുള്ളവൾ ആകകൊണ്ടു നടന്നു; അവരും മഹാവിസ്മയത്താലെ
സ്തംഭിച്ചു പോയി. ൪൩ ഇത് ആരും അറിയരുതെന്ന് അവരോടു വളരെ ആജ്ഞാപിച്ച് അവൾക്കു തിന്മാൻ കൊടുക്കേണ്ടതിന്നു പറകയും ചെയ്തു.
നചറത്തിലെ അവിശ്വാസം [മത്താ. ൧൩.], (൭) അപോസ്തലരെ അയച്ചതു [മത്താ. ൧൦. ലൂ. ൯.], (൧൪) ഹെരോദാ യോഹനാനെ കൊന്നതു [മത്താ. ൧൪. ലൂ. ൯.], (൩൦) ൫൦൦൦ങ്ങൾക്കു ഭക്ഷണം കൊടുത്തു [മത്താ. ൧൪. ലൂ. ൯. യൊ. ൬.], (൪൭) പൊയ്കയിന്മേൽ നടന്നതു [മത്താ. യൊ.]
൧ അവൻ അവിടെ നിന്നു യാത്രയായി, തന്ന്റ്റെ പിതൃനഗരത്തിൽ വന്ന് അവന്റെ ശിഷ്യരും പിഞ്ചെല്ലുന്നുണ്ടു. ൨ ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചു തുടങ്ങി; കേൾക്കുന്നവർ പലരും സ്തംഭിച്ച്: ഇവന് ഇവ എവിടെനിന്ന് അവനു കൊടുക്കപ്പെട്ട ജ്ഞാനവും ഇങ്ങിനെ അവന്റെ കൈകളാൽ നടക്കുന്ന ശക്തികളും എന്തുപോൽ! ൩ ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ യൂദാ ശിമോൻ എന്നവരുടെ സഹോദരനും ആയ തച്ചനല്ലയൊ? അവനെ സഹോദരികളും നമ്മോടല്ലൊ പാൎക്കുന്നു! എന്നു ചൊല്ലി, അവങ്കൽ ഇടറി പോയി. ൪ എന്നാറെ, യേശു: പ്രവാചകനു തന്റെ പിതൃനഗരത്തിലും ചേൎച്ചക്കാരിലും സ്വഭവനത്തിലും ഒഴികെ മാന ഇല്ലാതിരിക്കയില്ല എന്ന് അവരോടു പറഞ്ഞു. ൫ അല്പം ചില ബലഹീനരുടെ മേൽ കൈകളെ വെച്ചു സൌഖ്യം വരുത്തുക അല്ലാതെ, അവിടെ ശക്തി ഒന്നും കാണിപ്പാൻ കഴിഞ്ഞില്ല. ൬ അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു, ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിക്കയും ചെയ്തു.
൭ പിന്നെ പന്തിരുവരെയും അടുക്കെ വിളിച്ച്, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളിൽ അധികാരവും കൊടുത്തു: വഴിക്കു വടിയല്ലാതെ ഒന്നും എടുക്കരുത്; ൮ പൊക്കണവും അപ്പവും മടിശ്ശീലയിൽ ചെമ്പു(നാണ്യവും) അരുതു; ചെരിപ്പുകൾ ഇട്ടത്രെ (നടക്കുക); ൯ രണ്ടു വസ്ത്രം ധരിക്കയും അരുത് എന്ന് അവരോട് ആജ്ഞാപിച്ചു. ൧൦ പിന്നെ എങ്ങായാലും ഒരു വീട്ടിൽ കടന്നാൽ, അവിടെനിന്നു പുറപ്പെടുവോളത്തേക്ക് അതിൽ തന്നെ വസിപ്പിൻ! ൧൧ ആർ എങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളെ കേൾക്കാതെയും ഇരുന്നാൽ, അവിടം വിട്ടു,
മാൎക്ക. ൬. അ.
നിങ്ങളുടെ കാലുകൾക്കു കീഴുള്ള ധൂളിയെ അവർക്കു സാക്ഷ്യത്തി ന്നായി കടഞ്ഞു കളവിൽ! (ആമെൻ ഞാൻ നിങ്ങളോടു പറയു ന്നിതു: ന്യായവിധിനാളിൽ ആ പട്ടണത്തിനേക്കാൾ സദോമി ന്നും ഘമോറെക്കും സഹിച്ചു കൂടുമായിരിക്കും). അവരും പുറപ്പെ ൧൨ ട്ടു, മാനസാന്തരപ്പെടേണം എന്നു ഘോഷിച്ചു പോന്നു. പല ൧൩. ഭ്രതങ്ങളെയും ആട്ടിക്കളഞ്ഞ്, അനേകം ബലഹീനരെ എണ്ണ കൊണ്ടു തേച്ചു സൌഖ്യം വരുത്തികൊണ്ടിരുന്ന്.
ഇങ്ങിനെ അവന്റെ നാമം പ്രസിദ്ധമായി വരുമ്പോൾ, ൧൪
ഹെരോദാരാജവും കേട്ടിട്ടു: സ്നാപകനായ യോഹനാൻ മരിച്ച വരിൽ നിന്ന് ഉണർന്നത് കൊണ്ടത്രെ ഈ ശക്തികൾ ഇവ നിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. അവൻ എലീയാവ് എ ൧൫ ന്നു മററ് ചിലർ പറഞ്ഞു; പ്രവാചകരിൽ ഒരുവനെ പോലെ പ്രവാചകനാകുന്നു എന്നു മററവരും പറഞ്ഞു. അതു ഹെരോ ൧൬ ദാ കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹനാൻ തന്നെ ആകുന്നു; അവൻ (മരിച്ചവരിൽനിന്ന്) ഉണർന്നു വന്നു എന്നു പറഞ്ഞു. ഹെരോദാ ആകട്ടെ, തന്റെ സഹോദരനായ ഫിലിപ്പന്റെ ഭാ ൧൭ യ്യ ഹെരോദ്യയെ വേട്ടതു കൊണ്ടു. സഹോദരന്റെ ഭാര്യയെ എടുക്കുന്നതു നിണക്കു വിഹിതമല്ല എന്നു യോഹനാൻ ഹെ ൧൮ രോദാവോടു പറകകൊണ്ടു, അവൻ അവൾ ന്മിത്തം ആളയ ച്ചു, യോഹനാനെ പിടിപ്പിച്ചു തടവിൽ കെട്ടിച്ചാക്കിയിരുന്നു. ഹെരോദ്യ അവനിൽ ഉൾപ്പക ഭാവിച്ചു കൊല്ലവാനും ഇച്ഛിച്ചു, ൧൯ കഴിഞ്ഞില്ല താനും കാരണം ഹെരോദാ യോഹനാനെ നീതിയും ൨ഠ വിശൂദ്ധിയും ഉള്ള പുരുഷൻ എന്നറിഞ്ഞ്, അവനെഭയപ്പട്ടു, സൂക്ഷിച്ചു വെച്ചും അവനിൽ നിന്നു കേട്ട പ്രകാരം പലതും ചെയ്തു. മനസ്സോടെ അവനെ കേട്ടും കൊണ്ടിരുന്നു. ശേഷം ൨൧ തക്കത്തിൽ ഒരു ദിവസം വന്നാറെ, ഹെരോദാ തന്റെ ജനനോ ത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും അത്താഴം കഴിച്ചപ്പൊൾ -- ഹെരോദ്യയുടെ മകൾ അകമ്പുക്കു നൃത്തംചെയ്തു; ഹെരോദാവെ ൨൨ യും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എ ൨൩ ന്നോട് ചോദിച്ചുകൊൾക! നിണക്കു തരാം എന്നു രാജാവ് ബാ ലയോടു പറഞ്ഞു: നീ എന്തു ചോദിച്ചാലും രാജ്യത്തിന്റെ പാ തിയോളവും നിണക്കു തരുന്നു എന്നു സത്യവും ചെയ്തു. അവ ൨൪ ളോ പുറപ്പെട്ടു, തന്റെ അമ്മയോട് എന്തു ചോദിക്കേണം എന്നു
൯൩ [ 114 ]പറഞ്ഞതിന്നു, സ്നാപകനായ യോഹനാന്റെ തലയെ എന്ന് അവൾ പറഞ്ഞ ഉടനെ- ൨൫ അവൾ വിരഞ്ഞു രാജാവെ ചെന്നു കണ്ട്: എനിക്കു തല്ക്കണം സ്നാപകനായ യോഹനാന്റെ തല ഒരു തളികയിൽ തിരികെ വേണ്ടു എന്നു ചോദിച്ചു. ൨൬ രാജാവ് അതിദുഃഖിതൻ എങ്കിലും ആണകളെയും പന്തിക്കാരെയും വിചാരിച്ച് അവളെ തോല്പിപ്പാൻ മനസ്സില്ലാഞ്ഞു. ൨൭ ഉടനെ, അകമ്പടിയെ അയച്ച് അവന്റെ തലയെ കൊണ്ടു വരുവാൻ രാജാവ് കല്പിച്ചു. ൨൮ ആയവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു, തലയെ തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല തന്റെ അമ്മെക്കു കൊടുക്കയും ചെയ്തു. ൨൯ അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു, ശവത്തെ എടുത്തു കല്ലറയിൽ സ്ഥാപിക്കയും ചെയ്തു.
൩൦ പിന്നെ അപോസ്തലർ യേശുവോടു ചേൎന്നു കൂടി, ഞങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. ൩൧ വരുന്നവരും പോകുന്നവരും വലരെ ഉണ്ടായിട്ടു ഭക്ഷിപ്പാൻ പോലും സമയം ഇല്ലാഞ്ഞിട്ട് അവരോട് അവൻ: നിങ്ങൾ തന്നെ വേറിട്ട് ഏകാന്ത സ്ഥലത്തിൽ ചെന്ന് അല്പം ആശ്വസിച്ചു കൊൾവിൻ! എന്നു പറഞ്ഞു. ൩൨ എന്നാറെ, അവർ തനിച്ചു പടകേറി ഏകാന്തസ്ഥലത്തിൽ ചെന്നു. ൩൩ അവർ പോകുന്നതു (ജനങ്ങൾ) കണ്ടു, പലരും (അവനെ) അറിഞ്ഞു; എല്ലാ പട്ടണങ്ങളിൽനിന്നും കരവഴിയായി (ആൾ) അവിടേക്ക് ഓടി, അവൎക്കു മുമ്പെ എത്തി, അവനോടു ചേരുകയും ചെയ്തു. ൩൪ അവനും പുറപ്പെട്ടു വന്നു, വലിയ സമൂഹത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെ പോലെ ആകകൊണ്ട് അവരിൽ കരളലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി. ൩൫ പിന്നെ നേരം നന്നെ വൈകീട്ടു. ശിഷ്യന്മാർ അവനോട് അണഞ്ഞു: ഈ സ്ഥലം കാടത്രെ, നേരവും വളരെ വൈകി പോയി, ൩൬ തിന്മാൻ ഇവൎക്കില്ലായ്കയാൽ ചൂഴുന്ന ഊരുകളിലും ദേശങ്ങളിലും പോയി തങ്ങൾക്ക് അപ്പങ്ങൾ കൊള്ളേണ്ടതിന്ന്, ൩൭ അവരെ പറഞ്ഞയക്ക എന്നു പറയുന്നു. അവരോട്, അവൻ: നിങ്ങൾ അവൎക്കു തിന്മാൻ കൊടുപ്പിൻ! എന്ന് ഉത്തരം പറഞ്ഞതിന്നു: ഞങ്ങൾ പോയി (൩൦൦ പണമാകുന്നു) ഇരുനൂറു ദ്രഹ്മെക്ക് അപ്പങ്ങൾ കൊണ്ടിട്ട് അവൎക്കു തിന്മാൻ കൊടുക്കേണമൊ? എന്ന് അവനോടു പറയുന്നു. ൩൮ അവൻ അവരോടു: നിങ്ങൾക്ക് എത്ര അപ്പം ഉണ്ടു? പോയി നോക്കുവിൻ!
എന്നു പരയുന്നു; അവരും അറിഞ്ഞ് കൊണ്ട് അഞ്ചത്രെ, രണ്ടു മീനും എന്നു പറയുന്നു. ൩൯ പിന്നെ അവരോട് എല്ലാവരേയും പച്ചപുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. ൪൦ അവർ നൂറും അമ്പതും ആയിട്ടും നിരനിരയായി ചാരികൊണ്ട ശേഷം, ൪൧ അവൻ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി, വാഴ്ത്തി, അപ്പങ്ങളെ നുറുക്കി അവരുടെ മുമ്പിൽ വെപ്പാൻ സ്വശിഷ്യൎക്ക് കൊടുത്തു; ൪൨ രണ്ടു മീനിനേയും എല്ലാവൎക്കും പകുതി ചെയ്തു. ൪൩ എല്ലാവരും തിന്നു തൃപ്തരായി; കഷണങ്ങൾ കൊണ്ടും മീനിൽനിന്നും പന്ത്രണ്ടു കൊട്ട നിറെച്ചെടുക്കയും ചെയ്തു. ൪൪ അപ്പങ്ങളെ തിന്നവരൊ ഐയ്യായിരം പുരുഷർ തന്നെ ആയതു.
൪൫ ഉടനെ താൻ പുരുഷാരത്തെ പറഞ്ഞയക്കുംവരെ തന്റെ ശിക്ഷ്യരെ പടകിൽ ഏറി, ബെഥചൈദെക്കു നേരെ അക്കരെക്കു മുന്നോടുവാൻ നിൎബ്ബന്ധിച്ചു. ൪൬ താൻ അവരെ അയച്ചു വിട്ടശേഷം പ്രാൎത്ഥിപ്പാൻ മലമേൽ ചെന്നു. ൪൭ പിന്നെ വൈകുന്നേരമായപ്പോൾ. പടകു കടലിന്റെ നടുവിലും താൻ ഏകനായി കരമേലും ആയിരുന്നു. ൪൮ കാറ്റു വിരോധം ആകകൊണ്ട് അവർ വലിക്കുന്നതിൽ വലയുന്നത് അവൻ കണ്ട്, ഏകദേശം രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽകൂടി നടന്ന് അവരുടെ അടുക്കെ ചെന്ന് അവരെ കടന്നു പിന്നിടുവാൻ ഭാവിച്ചു. ൪൯ അവരെ അവൻ കടലിന്മേൽ നടക്കുന്നതുകണ്ട് എല്ലാവരും നോക്കീട്ടു, കലക്കമുണ്ടായി പ്രേതം എന്നു നിരൂപിച്ചു കൂക്കലിട്ടു; ൫൦ ഉടനെ അവൻ അവരോട് ഉരിയാടി: ധൈൎയ്യപ്പെടുവിൻ! ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ! എന്നു പറയുന്നു. ൫൧ അവനു അവരോടു ചേരുവാൻ പടകിൽ കരേറി, കാറ്റും അമൎന്നു അവർ തങ്ങളിൽ ഏറ്റം സ്തംഭിച്ച് അത്യന്തം ആശ്ചൎയ്യ്യപ്പെടുകയും ചെയ്തു. ൫൨ കാരണം അവരുടെ ഹൃദയത്തിന്നു തടിപ്പു വെച്ചതു കൊണ്ട് അപ്പങ്ങളുടെ സംഗതിയാലും ബോധം ഉണ്ടായിരുന്നില്ല.
൫൩ അവർ അക്കരെക്ക് എത്തി ഗന്നെസരത്ത് എന്ന ദേശത്തിൽ വന്ന് അണകയും ചെയ്തു. ൫൪ അവർ പടകിൽ നിന്നു കഴിഞ്ഞ ഉടനെ, (ജനങ്ങൾ) അവനെ അറിഞ്ഞുകൊണ്ടു ചുറ്റുമുള്ള നാട്ടിൽ ഒക്കയും ഓടിച്ചെന്നു, ൫൫ ദൂസ്ഥരെ കിടക്കകളിൽ എടുത്തും കൊണ്ട് അവൻ ഉണ്ടെന്നു കേൾക്കുന്നേടത്താക്കി തുടങ്ങി. ൫൬ പിന്നെ
അവൻ ഊരുകൾ, പട്ടണങ്ങൾ, ദേശങ്ങൾ, എവിടെ എങ്കിലും കടന്നാലും രോഗികളെ ചന്തകളിൽ ഇട്ട്, അവന്റെ വസ്ത്രത്തിന്റെ തൊങ്കൽ പോലും തൊടേണ്ടതിന്ന് അവർ അപേക്ഷിച്ചു; അവനെ തൊട്ടവർ ഒക്കയും രക്ഷപ്രാപിക്കയും ചെയ്തു.
പറിശരോടു വാദവും, (൨൪) കനാന്യസ്ത്രീയുടെ വിശ്വാസവും [മത്താ. ൧൫.], (൩൧) എഫ്ഫ്തഃ.
൧ യരുശലേമിൽ നിന്നു വന്നിട്ടുള്ള പറീശരും ചില ശാസ്ത്രികളും അവനോടു ചേൎന്നു കൂടി. ൨ ആയവർ ശിഷ്യരിൽ ചിലർ കൈ കഴുകാതെ പടുകൈകളാൽ തന്നെ ആഹാരം ഭക്ഷിക്കുന്നതു കണ്ടു (പഴിച്ചു പറഞ്ഞു). ൩ പറീശരാകട്ടെ, യഹൂദരും ഒക്കയും പൂൎവ്വന്മാരുടെ സമ്പ്രദായത്തെ പിടിച്ചുകൊണ്ടു മുഷ്ടിയോടു, കൈകളെ കഴുകീട്ടല്ലാതെ ഭക്ഷിക്കുന്നില്ല; ൪ ചന്തയിൽനിന്നു (വന്നാലും) കുളിച്ചിട്ടല്ലാതെ ഭക്ഷിക്കുന്നില്ല. കിണ്ടി, ഭരണി, ചെമ്പു, കിടക്ക എന്നിവ കഴുകുകമുതലായതു പലതും ഉണ്ടു, അവർ പിടിച്ചുകൊൾവാൻ കൈകൊണ്ടതു. ൫ അപ്പോൾ പറീശരും ശാസ്ത്രികളും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായപ്രകാരം നടക്കാതെ പടുകൈകളാൽ അപ്പം ഭക്ഷിക്കുന്നത് എന്ത്? എന്ന് അവനോടു ചോദിക്കുന്നു. ൬ അവൻ അവരോട് ഉത്തരം പറഞ്ഞിതു: വേഷധാരികളായ നിങ്ങളെ തൊട്ടു യശയ്യ. നന്നായി പ്രവചിച്ചിതു:(൨൯, ൧൩.) ഈ ജനം അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എന്നോട് ദൂരത്ത്. അകന്നിരിക്കുന്നു. ൭ മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിച്ചുകൊണ്ട് എന്നെ വ്യൎത്ഥമായി ഭജിക്കുന്നു എന്നത്രെ. എങ്ങിനെ എന്നാൽ ദൈവ കല്പനയെ വിട്ടും കളഞ്ഞു, ൮ കിണ്ടി ഭരണികളെ കഴുകുക തുടങ്ങിയ മനുഷ്യ സമ്പ്രദായങ്ങളെ പ്രമാണിച്ചു കൊള്ളുന്നു; ഇവറ്റിന്നൊത്തതു പലതും നിങ്ങൾ ചെയ്യുന്നു. ൯ പിന്നെ അവരോടു പറഞ്ഞിതു: നിങ്ങളുടെ സമ്പ്രദായത്തെ സൂക്ഷിപ്പാൻ ദേവകല്പനയെ നന്നയി തള്ളിക്കലയുന്നു. (൨ മോ. ൨൦, ൧൨.) ൧0 നിന്റെ അഛ്ശനേയും അമ്മയേയും ബഹുമാനിക്ക എന്നും (൨൧,൧൭.) അഛ്ശനെ എങ്കിലും അമ്മയെ എങ്കിലും പ്രാകുന്നവൻ മരിക്കെണം നിശ്ചയം എന്നും മൊശെ പറഞ്ഞുവല്ലൊ. ൧൧ നിങ്ങളൊ ഒരു മനുഷ്യൻ അഛ്ശനോടെങ്കിലും അമ്മയോട്
[[വർഗ്ഗം:താളുകൾ - Malayalam New Testament complete
എങ്കിലും നിണക്ക് എന്നിൽനിന്ന് ഉപകാരമായ്പരുന്നതു കൊർബ്ബാൻ എന്നുള്ള വഴിപാട് (ആക) എന്നു പറഞ്ഞാൽ (കാർയ്യം തന്നെ) എന്നു ചൊല്ലിക്കൊണ്ട്, ൧൨ അവൻ തന്റെ അഛ്ശനാകട്ടെ, അമ്മെക്കാകട്ടെ. ഇനി (ഗുണം) ഒന്നും ചെയ്പാൻ സമ്മതിക്കാതെ ഇരിക്കുന്നു. ൧൩ ഇങ്ങിനെ നിങ്ങൾ നടത്തുന്ന സമ്പ്രദായത്താൽ ദൈവകല്പനയെ ദുർബ്ബലമാക്കുന്നു. ഈ വക പലതും നിങ്ങൾ ചെയ്യുന്നു.
൧൪ പിന്നെയും പുരുഷാരത്റ്റ്ഹെ അരികെ വിളിച്ച്, അവരോടു പറഞ്ഞു: ൧൫ എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ! പുറത്തുനിന്നു മനുഷ്യനിൽ ചെല്ലുന്നത് ഒന്നും അവനു തീണ്ടൽ വരുത്തികൂടാ; അവനിൽ നിന്നു പുറപ്പെടുന്നവ അത്രെ മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നുള്ളൂ. ൧൬ ഒരുത്തനു കേൾപാൻ ചെവികൾ ഉണ്ടെങ്കിൽ അവൻകേൾക്കുക. ൧൭ അവൻ പുരുഷാരത്തെ വിട്ടു, വീട്ടിൽ പുക്കശേഷം ശിഷ്യന്മാർ: ആ ഉപമയെ അവനോടു ചോദിച്ചു; അവരോടു പറഞ്ഞിതു: ൧൮ ഇപ്രകാരം നിങ്ങളും ബോധം ഇല്ലാതിരിക്കുന്നുവൊ? പുറത്തുനിന്നു മനുഷ്യനിൽ അകമ്പൂകുന്നത് ഒന്നും അവനു തീണ്ടൽ വരുത്തിക്കൂടാ എന്നു ബോധിക്കുന്നില്ലയൊ? ൧൯ അത് അവന്റെ ഹൃദയത്തിൽ അല്ലല്ലൊ വയറ്റിൽ അത്രെ ചെല്ലുന്നു; പിന്നെ മറപ്പുരയിലേക്ക് പോകുന്നു; ഈ വഴി എല്ലാ ഭോജ്യങ്ങൾക്കും ശുദ്ധി വരുത്തുന്നു. ൨൦ പിന്നെ പറഞ്ഞിതു: മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രെ, മനുഷ്യനു തീണ്ടൽ ഉണ്ടാക്കുന്നതു. ൨൧ എങ്ങിനെ എന്നാൽ, ദുശ്ചിന്തകൾ തന്നെ അകത്തുനിന്നു മനുഷ്യരുടെ ഹൃദയത്തിൽനിന്നു പുറപ്പെടുന്നു. ൨൨ വ്യഭിചാരങ്ങൾ, പുലയാട്ടുകൾ, കുലകൾ, മോഷണങ്ങൾ, അത്യാഗ്രഹങ്ങൾ, വേണ്ടാതനങ്ങൾ, ചതി ദുഷ്കാമം, വിടക്കുകണ്ണു. ൨൩ ദൂഷണം, ഗർവ്വം, ബുദ്ധിഹീനത, ഈ ദോഷങ്ങൾ എല്ലാ അകത്തുനിന്നു പുറപ്പെട്ടു, മനുഷ്യനെ രീണ്ടിക്കുന്നു.
൨൪ അവിടെ നിന്ന് എഴുനീറ്റു, അവൻ തൂർ (ചിദോൻ) എന്നതിന്റെ അതിർനാട്ടിൽ പോയി ഒരു വീട്ടിൽ കടന്ന്, ആരും അറിയരുത് എന്ന് ഇഛ്ശിച്ചു, മറഞ്ഞിരിപ്പാൻ കഴിഞ്ഞില്ല താനും. ൨൫ എങ്ങിനെ എന്നാൽ അശുദ്ധാത്മാവുറഞ്ഞ ചെറുമകൾ ഉള്ളൊരു സ്ത്രീ, അവന്റെ വസ്തുത കേട്ടിട്ടു വന്ന്, അവന്റെ കാല്ക്കൽ വീണു. ൨൬ അവൾ സുറഫെയ്നീക്യ ജാതിയിൽ ഉള്ളൊരു യവനക്കാരത്തി തന്നെ; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
വാൻ അവനെ അപേക്ഷിച്ചു. ൨൭ യേശു അവളോടു: മുമ്പെ മക്കൾക്ക് തൃപ്തി വരുവാൻ സമ്മതിക്ക; മക്കളുടെ അപ്പത്തെ എടുത്തു, ചെറുനായ്ക്കൾക്ക് ചാടുന്നത് നന്നല്ല എന്നു പറഞ്ഞു. ൨൮ അവൾ അവനോട് ഉത്തരം പറഞ്ഞിതു: അതെ കൎത്താവെ! ചെറുനായ്ക്കളും മോശെക്കു കീഴെ കുട്ടികളുടെ നുറുക്കുകൾകൊണ്ട് ഉപജീവിക്കുന്നുവല്ലൊ! ൨൯ അവളോട് അവൻ: ഈ വാക്കു നിമിത്തം പോക! ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു. ൩൦ അവൾ തന്റെ ഭവനത്തിൽ വന്നാറെ, ഭൂതം പുറപ്പെട്ടതും, മകൾ ശയ്യമേൽ കിടക്കുന്നതും കണ്ടൂ.
൩൧ അവൻ വീണ്ടും തൂൎഅതിരിനെ വിട്ടു, ചിദോനിൽ കൂടി ഗലീലക്കടപ്പുറത്തു(ചെന്നു) ദശപുരനാട്ടിന്റെ നടുവിൽ വന്നു. ൩൨ അവിടെ വായി വരാത്ത ചെവിടനെ അവനു കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്ന് അപേക്ഷിക്കുന്നു. ൩൩ ആയവനെ പുരുഷാരത്തിൽ നിന്നു വേറിട്ടു കൂട്ടിക്കൊണ്ടു തന്റെ വിരലുകളെ അവന്റെ ചെവികളിൽ ഇട്ടു തുപ്പി, അവന്റെ നാവിനെ തൊട്ടു. ൩൪ പിന്നെ സ്വൎഗ്ഗത്തേക്കു നോക്കി, ഞരങ്ങി, അവനോടു, തുറന്നു വരിക! എന്നുള്ള എഫ്ഫതഃ! എന്നു പറഞ്ഞു. ൩൫ ഉടനെ അവനുശ്രവണം തുറന്നു, നാവിന്റെ കെട്ടും അഴിഞ്ഞിട്ട്, അവൻ ശരിയായി പറഞ്ഞു. ൩൬ ഇത് ആരോടും പറയരുത് എന്ന് അവരോട് ആജ്ഞാപിച്ചു എങ്കിലും, അവൻ കല്പിക്കും തോറും അവർ ഏറ്റവും ഘോഷിച്ചു പരത്തും: ൩൭ അവൻ സകലവും നന്നായി ചെയ്തു; ചെവിടരെ കേൾപിക്കയും, പറയാത്തവരെ പറയിക്കയും ചെയ്യുന്നു! എന്ന് അവർ അത്യന്തം സ്തംഭിച്ചു പറഞ്ഞു കൊണ്ടിരുന്നു.
൪൦൦൦ങ്ങൾക്ക് ഭക്ഷണം [മത്താ. ൧൫.], (൧൧) വറീശരുടെ പുളിച്ചമാവിനെ ആക്ഷേപിച്ചത് [മത്താ. ൧൬.], (൧൧) ഒരു കുരുടനു കാഴ്ചകൊടുത്തതു, (൧൭) ശിഷ്യരുടെ പരിശോഷനയിൽ പിന്നെ, (൩൦) ക്രൂശിലെ മരണത്തെ പ്രവചിച്ചതു [മത്താ. ൧൬. ലൂ. ൯.]
൧ ആദിവസങ്ങളിൽ ഏറ്റം വലിയ പുരുഷാരം ഉണ്ടാകുമ്പോൾ, തിന്മാൻ ഇല്ലായ്കകൊണ്ട് അവൻ ശിഷ്യന്മാരെ വിളിച്ച് കൂട്ടി പറഞ്ഞു: ൨ ഈ പുരുഷാരം മൂന്നു നാളും എന്നോടു കൂട പാൎത്തിട്ട്, അവൎക്കു തിന്മാൻ ഇല്ലായ്കകൊണ്ട് എനിക്ക് അവരിൽ
[[വർഗ്ഗം:താളുകൾ - Malayalam New Testament complete
Gundert 1868]] [ 119 ]
മാൎക്ക.൮.അ.
കരളലിയുന്നു; ഞാൻ അവരെ പട്ടിണിയായി അവരവരുടെ ൩ വീട്ടിലേക്ക് അയച്ചാലൊ, അവൻ വഴിയിൽവെച്ചു തളൎന്നു പോ കും; ചിലർ ദൂരത്തുനിന്നു വരുന്നതും ഉണ്ടു. എന്നതിന്ന് അ ൪ വന്റെ ശിഷ്യർ ഉത്തരം പറഞ്ഞിതു: ഇവൎക്ക് ഇവിടെ മരുവി ൽ തന്നെ അപ്പങ്ങൾക്കൊണ്ടു തൃപ്തിവരുത്തുവാൻ ആൎക്കും എ വിടെ നിന്നു കഴിവുണ്ടാകും? എന്നാറെ, അവരോട്: എത്ര അ ൫ പ്പം ഉണ്ട്? എന്നു ചോദിച്ചതിന്ന് ഏഴ് എന്നു പറഞ്ഞു. അ ൭ വൻ അപ്പോൾ, പുരുഷാരത്തെ നിലത്തിൽ ചാരി ഇരിപ്പാൻ കല്പിച്ചു: ഏഴപ്പവും എടുത്തു വാഴ്ത്തി, നുറുക്കി, തന്റെ ശിഷ്യൎക്ക വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന്നു വിളമ്പുകയും ചെയ്തു. ചെറുമീനും ചിലതുണ്ടായി, അവയും അനുഗ്രഹിച്ചു ൭ വിളമ്പുവാൻ പറഞ്ഞു. എല്ലാവരും തിന്നു തൃപ്തരായി, ക്ഷണ ൮ ങ്ങൾ ശേഷിച്ചത്കൊണ്ട്, എഴുവട്ടിനിറച്ചെടുത്തു. തിന്നവരൊ ൯ ഏകദേശം നാലായിരം പേർ തന്നെ. അവൎക്ക് അവൻ വിട ൧൦ കൊടുത്ത ഉടനെ, തന്റെ ശിഷ്യരോടു കൂട പടകിൽ ഏറി. ദല്മ നൂഥ അംശങ്ങളിൽ എത്തുകയും ചെയ്തു.
അനന്തരം പറീശന്മാർ പുറപ്പെട്ടു, വാനത്തിൽനിന്ന് ഒർ ൧൧
അടയാളം അവനോടു പരിക്ഷിച്ച്, അന്വെഷിച്ച്, അവനുമാ യി തൎക്കിച്ചു തുടങ്ങി. അവനും തന്റെ ആത്മാവിൽ ദീൎഘശ്വാ ൧൨ സം ഇട്ടു: ഈ ജാതി അടയാളം തിരയുന്നത് എന്തു? ആമെൻ ൧൩ ഞാൻ നിങ്ങളോടു പറയുന്നു: ഈ ജാതിക്ക്, അടയാളം കൊടുക്ക പ്പെടാതു എന്നു പറഞ്ഞു; അവരെ വിട്ടു. പിന്നെയും പടകേറി, അക്കരെക്ക് കടന്നു. അവർ അപ്പങ്ങൾ കൊണ്ടുപോരുവാൻ ൧൪ മറന്നിട്ടു. പടകിൽ അവരുടെ പക്കൽ ഒർ അപ്പം മാത്രം ഉണ്ടു. അന്ന്, അവൻ അവരോടു: പറീശരുടെ പുളിച്ചമാവിന്നും ഹെ ൧൫ രോദാവിന്റെ പുളിച്ചമാവിന്നും സൂക്ഷിച്ചു നോക്കികൊൾവിൻ! എന്നു കല്പിച്ചു; എന്നാറെ, നമുക്ക് അപ്പങ്ങൾ ഇല്ലായ്കയാൽ ൧൬ എന്നു തങ്ങളിൽ നിരൂപിച്ചുപോയി. ആയതു യേശു അറിഞ്ഞ്, ൧൭ അവരോടു പറയുന്നു: അപ്പങ്ങൾ ഇല്ലായ്കയാൽ നിങ്ങളിൽ നി രൂപിപ്പാൻ എന്തു? ഇന്നും ബോധിക്കുന്നില്ലയൊ? ഗ്രഹിക്കു ൧൮ ന്നില്ലയൊ? ഇന്നും നിങ്ങൾക്ക് ഹൃദയം തടിപ്പു വെച്ചതു തന്നെ യൊ? കണ്ണുകൾ ഉണ്ടായിട്ടും കാണായ്കയും ചെവികൾ ഉണ്ടായി ട്ടും കേൾക്കായ്കയും ഓൎമ്മ വെക്കായ്കയും ചെയ്യുന്നുവോ? ആ ഐ ൧൯ യായിരങ്ങൾക്കു. ഞാൻ അഞ്ചപ്പത്തെ നുറുക്കിയപ്പൊൾ, എത്ര
൯൯
എന്നു തങ്ങളിൽ നിരൂപിച്ചുപോയി. ആയതു [ 120 ]
THE GOSPEL OF MARK.VIII.
കൊട്ട കഷണങ്ങൾ നിറെച്ചെടുത്തു? എന്നതിന്നു പന്ത്രണ്ട്
൨൦ എന്നു പറഞ്ഞു. നാലായിരങ്ങൾക്ക് ഏഴിനെ (നുറുക്കിയ)പ്പൊ ൨൧ ഴെക്കൊ, എത്ര വട്ടി കഷണങ്ങൾ എടുത്തു? എന്നതിന്ന് ഏഴ്
എന്ന് പറഞ്ഞാറെ: പിന്നെ നിങ്ങൾ ഗ്രഹിക്കാത്തത് എങ്ങി നെ? എന്ന് അവരൊടു പറഞ്ഞു.
൨൨ അവർ ബെഥചൈദയിൽ വന്നപ്പൊൾ, അവന് ഒരു കുരു
ടനെ കൊണ്ടുവന്നു, അവനെ തൊടുവാൻ അപേക്ഷിച്ചാറെ,
൨൩ അവൻ കുരുടന്റെ കയ്യെ പിടിച്ച്, അവനെ ഊരിന്നു പുറത്തു
കൊണ്ടുപോയി; അവന്റെ കണ്ണുകളിൽ തുപ്പി, കൈകളെ അവ യിന്മേൽവെച്ചു: നീ വല്ലതും കാണുന്നുവൊ? എന്നു ചോദിച്ചു;
൨൪ ആയവൻ മേല്പെട്ടു നോക്കി: മനുഷ്യർ മരങ്ങൾ പോലെ നട ൨൫ ക്കുന്നതു കാണുന്നു എന്നു പറഞ്ഞശേഷം, പിന്നെയും കൈക
ളെ അവന്റെ കണ്ണുകളിന്മേൽ വെച്ച്, അവനെ മേല്പെട്ടു നോ ക്കുമാറാക്കി; അവനും വഴിക്കലായി, എല്ലാവരെയും സ്പഷ്ടമായി
൨൬ കണ്ടു: അവനെ ഊരിൽ കടക്കയും ഊരിൽ ആരോടും പറകയും
അരുത് എന്നു ചൊല്ലി, സ്വഭവനത്തിലേക്ക് പറഞ്ഞയച്ചു.
൨൭ അനന്തരം യേശു ശിഷ്യരുമായി, ഫിലിപ്പിന്റെ കൈസര
യ്യെക്ക് അടുത്ത ഊരുകളിൽ യാത്രയായി, വഴിയിൽ വെച്ചു, ത ന്റെ ശിഷ്യരോടു ചോദിച്ചു: മനുഷ്യർ എന്നെ ആർ എന്നു
൨൮ പറയുന്നു? അവർ ഉത്തരം ചൊല്ലിയതു: ചിലർ സ്നാപകനായ
യോഹനാൻ എന്നും, ചിലർ ഏലീയാവെന്നു, മറേറവർ പ്രവാ
൨൯ ചകരിൽ ഒരുവൻ എന്നു (പറയുന്നതു). അവരോട് അവൻ:
നിങ്ങളോ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നു പറഞ്ഞതി ന്നു: നീ ക്രിസ്തൻ ആകുന്നു എന്നു പേത്രൻ ഉത്തരം പറഞ്ഞു.
൩൦ അവനും തന്റെ വസ്തുത ആരോടും പറയാതിരിപ്പാൻ അവരെ ൩൧ ശാസിച്ചു. മനുഷ്യപുതൻ പലതും സഹിച്ചു. മൂപ്പർ, മഹാപു
രോഹിതർ, ശാസ്ത്രികൾ, ഇവരാൽ നിസ്സാരൻ എന്നു തള്ളപ്പെട്ടു, കൊല്ലപ്പെടുകയും. മൂന്നു നാൾ കഴിഞ്ഞിട്ട്, എഴുനീറ്റു വരികയും
൩൨ വേണം എന്ന് അവൎക്കു ഉപദേശിച്ചു തുടങ്ങി. പ്രാഗത്ഭ്യത്തോ
ടെ വചനത്തെ ചൊല്ലുമ്പോൾ, പേത്രന് അവനെ കൂട്ടിക്കൊ
ണ്ടു ശാസിച്ചു തുടങ്ങി. അവനും തിരിഞ്ഞു നോക്കി, തന്റെ
ശിഷ്യന്മാരെ കണ്ടിട്ടു, പേത്രനെ ശാസിച്ചു: സാത്താനെ, എ
ന്റെ പിന്നിൽ പൊയ്ക്കള! നീ ദൈവത്തിന്റേവ അല്ല, മനു
ഷ്യരുടേവ കരുതുന്നതു കൊണ്ടത്രെ! എന്നു പറഞ്ഞു.
൧൦൦ [ 121 ]
മാൎക്ക. ൮. ൯. അ.
പിന്നെ തന്റെ ശിഷ്യരോടും കൂടെ പുരുഷാരത്തെ അരികെ ൩൪
വിളിച്ച്, അവരോട് പറഞ്ഞിതു: എന്റെ പിന്നാലെ വരുവാൻ
ഒരുവൻ ഇഛ്ചിച്ചാൽ, തന്നെത്താൻ തള്ളീട്ടും തന്റെക്രൂശിനെ
എടുത്തുകൊണ്ട് എന്നെ അനുഗമിപ്പൂതാക, ആരാനും തന്റെ ൩൫
ദേഹിയെ രക്ഷിപ്പാൻ ഇഛ്ചിച്ചാൽ, അതിനെ കളയും, ആരാ
നും എന്നെയും സുവിശേഷത്തെയും ചൊല്ലി. തന്റെ ദേഹി
യെ കളഞ്ഞാലൊ, അതിനെ രക്ഷിക്കും. കാരണം ഒരു മനുഷ്യൻ ൩൬
സൎവ്വലോകം നേടിയാറെയും തന്റെ ദേഹിക്കു ചേതംവന്നാൽ
അവന് എന്തു പ്രയോജനം ഉള്ളൂ? അല്ല, തന്റെ ദേഹിയെ ൩൭
വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു മറുവില കൊടുക്കും?
ഈ വ്യഭിചാരവും, പാപവും ഉള്ള തലമുറയിൽ ആരാനും എ ൩൮
ന്നേയും എന്റെ വചനങ്ങളേയും കുറിച്ചു നാണിച്ചാൽ, ആയ
വനെ കുറിച്ചു, മനുഷ്യപുത്രനും വിശുദ്ധദൂതരോടു കൂടെ, തന്റെ
പിതാവിൻ തേജസ്സിൽ വന്നപ്പോൾ നാണിക്കും സത്യം.
൯. അദ്ധ്യായം.
രൂപാന്തരവും, (൧൪)ചന്ദ്രബാധെക്കു ശാന്തിയും, (൨൦)സ്വമരണത്തെ പിന്നെ
യും അറിയിച്ചതും [മത്താ.൧൭.ലൂ. ൯.], (൩൩) ശിശുഭാവവും ഇടൎച്ചകളെസങ്ക
ടവും [മത്താ. ൧൮. ലൂ. ൯.]
പിന്നെ ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: ദൈവ ൧
രാജ്യം ശക്തിയിൽ വരുന്നതു കാണുവോളം, മരണത്തെ ആ
സ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന്
അവരോടു പറഞ്ഞു. ആറു ദിവസം കഴിഞ്ഞശേഷം, യേശു ൨
പേത്രനേയും, യാക്കോബ് യോഹനാന്മാരെയും, കൂട്ടിക്കൊണ്ട്,
ഒരുയൎന്ന മലമേൽ അവരോടത്രെ വേറിട്ടു നടന്നു; പിന്നെ അ
വരുടെ മുമ്പാകെ മറുരൂപപ്പെട്ടിട്ടു, അവന്റെ വസ്ത്രങ്ങൾ ഭൂമി ൩
യിൽ അലക്കുന്നവൻ വെളിപ്പിച്ചുകൂടാതവണ്ണം ഹിമം പോലെ
മിനുങ്ങി, ഏററം വെളുത്തു ചമഞ്ഞു. എലീയാ മോശെയോടു കൂട ൪
അവൎക്കു കാണായ്വന്നു, യേശുവോടു സംഭാഷിച്ചു കൊണ്ടിരു
ന്നു. അതിനു പേത്രൻ യേശുവോടു, റബ്ബീ, നാം ഇവിടെ ഇ ൫
രിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ! ഒന്നു
നിണക്കും, ഒന്നു മോശെക്കും, ഒന്ന് എലീയാവിന്നും എന്നു പറ
ഞ്ഞു. കാരണം അവർ ഭയപരവശരാകകൊണ്ടു എന്തു പറയേ ൬
ണ്ടു എന്ന് അവർ അറിയാഞ്ഞു. പിന്നെ അവരിൽ നിഴലി ൭
൧൦൧ [ 122 ]
THE GOSPEL OF MARK,IX
ടുന്ന ഒരു മേഘം സംഭവിച്ചു, മേഘത്തിൽ നിന്ന്: ഇവൻ എ
ന്റെ പ്രിയ പുത്രൻ, ഇവനെ ചെവിക്കൊൾവിൻ എന്നൊരു
൮ ശബ്ദമുണ്ടായി. ക്ഷണത്തിൽ അവർ ചുററും നോക്കി, തങ്ങളോ ൯ ടു കൂട യേശുവെ മാത്രം അല്ലാതെ, മറ്റാരെയും കണ്ടിട്ടില്ല. അ
വർ മലയിൽനിന്ന് ഇറങ്ങുമ്പോൾ, മനുഷ്യപുത്രൻ മരിച്ചവരി ൽനിന്ന് എഴുനീററു എന്നു വന്നിട്ട് ഒഴികെ ഈ കണ്ടത് ആ
൧൦ രോടും അറിയിക്കാതിരിപ്പാൻ നിയോഗിച്ചു. ആ വാക്കിനെ അ
വർ ഉള്ളിൽ സംഗ്രഹിച്ചുംകൊണ്ടു, മരിച്ചവരിൽനിന്ന് എഴുനീ
൧൧ ല്ക്ക എന്നുള്ളത് എന്തെന്നു തൎക്കിച്ചു പോന്നു. പിന്നെ എലീ
യാ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രികൾ വാദിക്കുന്നത് എ
൧൨ ന്തെന്ന്, അവർ ചോദിച്ചതിന്നു, യേശു ഉത്തരം പറഞ്ഞിതു:
എലീയാ മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സ ത്യം, എന്നാൽ മനുഷ്യപുത്രനേകൊണ്ട് എങ്ങിനെ എഴുതിക്കിട ക്കുന്നു? അവൻ പലതും കഷ്ടിച്ചും ധിക്കരിക്കപ്പെട്ടും പോകെ
൧൩ ണം(എന്നുണ്ടു).ഞാനൊഎലീയാവും വന്നിരിക്കുന്നു, അവനെ
ചൊല്ലി എഴുതിഇരിക്കുന്ന പ്രകാരം തന്നെ അവർ തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു നിങ്ങളോടു പറയുന്നു.
൧൪ അവൻ ശിഷ്യരുടെ അടുക്കെ വന്നാറെ, വലിയപുരുഷാരം
അവരെ ചുററി നില്ക്കുന്നതും ശാസ്ത്രികൾ അവരോടു തൎക്കിക്കു
൧൫ ന്നതും കണ്ടു. പുരുഷാരം അവനെ കണ്ടഉടനെ സ്തംഭിച്ച്, ഓടി ൧൬ വന്നു അവനെ വന്ദിച്ചു. ശാസ്ത്രികളോട്, അവൻ നിങ്ങൾ ൧൭ തങ്ങളിൽ തൎക്കിക്കുന്നത് എന്തെന്നു ചോദിച്ചതിന്നു, പുരുഷാര
ത്തിൽ ഒരുത്തൻ ഉത്തരം പറഞ്ഞിതു: ഗുരോ, വാക്കില്ലാത്ത ആ ത്മാവ് കൂടിയ എന്റെ മകനെ നിന്റെ അടുക്കെ കൊണ്ടുവന്നു.
൧൮ അത് അവനെ പിടിക്കുന്തോറും അവനെ വലിക്കുന്നു, പി
ന്നെ നുരെച്ചും പല്ലു കടിച്ചും വറണ്ടു പോകുന്നു; അതിനെ പു റത്താക്കേണ്ടതിന്നു നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടും അവ
൧൯ ൎക്കു കഴിവില്ലാഞ്ഞു. എന്നാറെ, അവരോട്: അവിശ്വാസമുള്ള
തലമുറയെ! എത്രോടം ഞാൻ നിങ്ങളരികെ ഇരിക്കും? എത്രോടം നിങ്ങളെ പൊറുക്കും? അവനെ എനിക്ക് കൊണ്ടുവരുവിൻ!
൨൦ എന്നുത്തരം പറഞ്ഞു. അവനെ അവനടുക്കെ കൊണ്ടുവന്നു,
അവനെ കണ്ട ഉടനെ, ആത്മാവ് അവനെ ഇഴെച്ചു, അവനും
൨൧ നിലത്തു വീണു, നുരൈച്ചുരുണ്ടു വന്നു. ഇത് അവനു സംഭ
വിച്ചിട്ട് എത്ര കാലമായി? എന്ന് അപ്പനോട്, ചോദിച്ചാറെ,൧൦൨ [ 123 ]
൨൨ അവൻ പറഞ്ഞു: ചെറുപ്പം മുതൽ തന്നെ, അത് പലപ്പോഴും അവനെ നശിപ്പിക്കേണ്ടതിന്നു, തീയിലും വെള്ളങ്ങളിലും തള്ളിക്കളഞ്ഞു; നിന്നാൽ വല്ലതും കഴിയും എങ്കിലൊ, ഞങ്ങളെ കരളലിഞ്ഞു തുണക്കേണമേ! ൨൩ യേശു അവനോടു പറഞ്ഞു: നിന്നാൽ കഴിയും എങ്കിൽ എന്നൊ? വിശ്വസിപ്പാൻ (കഴിയും എങ്കിൽ) എന്നത്രെ. വിശ്വസിക്കുന്നവന് എല്ലാം കഴിയും; ൨൪ ബാലന്റെ അപ്പൻ ഉടനെ പൊട്ടി കണ്ണീർ വാൎത്തു പറഞ്ഞു: (കൎത്താവെ!) ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കണമേ! ൨൫ എന്നാറെ, പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട്, അശുദ്ധാത്മാവെ ശാസിച്ചു: വാക്കില്ലാതെ ഊമനായ ആത്മാവെ! ഞാൻ നിന്നോട് കല്പിക്കുന്നു: ഇവനെ വിട്ടു പോ; ഇനി അകമ്പൂകയും അരുത്! എന്നു പറഞ്ഞു. ആയത് ആൎത്തും ൨൬ അവനെ വളരെ ഇഴെച്ചുംകൊണ്ടു പുറപ്പെട്ടു പോയി; അവൻ മരിച്ചു എന്ന് പലരും പറവന്താക്കവണ്ണം ശവം പോലെ ആയി. ൨൭ അപ്പോൾ യേശു അവനെ കൈയിൽ പിടിച്ച് ഏഴുനീല്പിച്ചു, അവൻ നിവിരുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ, അവനോടു ശിഷ്യന്മാർ പ്രത്യേകം ചോദിച്ചു: ഞങ്ങൾക്ക് അതിനെ പുറത്താക്കി കൂടാഞ്ഞത് എന്ത്? ൨൮ എന്നതിനു: പ്രാൎത്ഥനയായാലും ഉപവാസത്താലും അല്ലാതെ, ഈ ജാതി ഒന്നിനാലും പുറപ്പെട്ടുകൂടാ എന്നു പറഞ്ഞു.
൩0 അവിടെനിന്ന് അവർ യാത്രയായി, ഗലീലയിൽ കൂടി കടക്കുമ്പോൾ, ആരും അറിവാൻ അവനു മനസ്സായില്ല. ൩൧ കാരണം അവൻ തന്റെ ശിഷ്യരെ പഠിപ്പിച്ചു: മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു, അവർ അവനെ കൊന്നുകളയും കൊന്നിട്ടു, മൂന്നാം നാൾ അവൻ ഉയിൎത്തെഴുനീല്ക്കയും ചെയ്യും എന്നു പറഞ്ഞു കൊണ്ടിരുന്നു. ൩൨ ആവാക്ക് അവർ ഗ്രഹിയാതെ, അവനോട് ചോദിപ്പാൻ ഭയപ്പെട്ടിരുന്നു.
൩൩ പിന്നെ അവൻ കഫൎന്നഫ്രമിൽ വന്നപ്പോൾ, വീട്ടിൽ ആയശേഷം: നിങ്ങൾ വഴിയിൽ വെച്ചു തമ്മിൽ വാദിച്ചത് എന്തെന്ന് അവരോട് ചോദിച്ചു. ൩൪ വഴിയിൽ വെച്ച് അവർ ഏറെ, വലുതായവർ ആർ എന്നു തങ്ങളിൽ വാദിക്കകൊണ്ടു മിണ്ടാതെ നിന്നു. ൩൫ അവനും ഇരുന്നു പന്തിരുവരെയും വിളിച്ചു കൂട്ടി: ഒരുവൻ മുമ്പനാവാൻ ഇഛ്ശിച്ചാൽ, എല്ലാവരിലും ഒടുക്കത്തെവനും, ൩൬ എല്ലാവൎക്കും ശുശ്രൂഷക്കാരനും ആക, എന്ന് അവരോടു
ചൊല്ലി, ഒരു ശിശുവെ പിടിച്ച്, അവരുടെ നടുവിൽ നിറുത്തി. അതിനെ അണച്ചുംകൊണ്ട് അവരോടു പറഞ്ഞിതു: ൩൭ ഇങ്ങിനെയുള്ള ശിശുക്കളിൽ ഒന്നെ എൻ നാമത്തിൽ ആരാനും കൈക്കൊണ്ടാൽ, എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനൊ, എന്നെ അല്ല; എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ൩൮ എന്നതിന്നു യോഹനാൻ ഉത്തരം പറഞ്ഞിതു: ഗുരൊ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ ആട്ടുന്നത് ഞങ്ങൾ കണ്ടു, നമ്മെ അനുഗമിക്കാതവനാകകൊണ്ട്, അവനെ വിരോധിച്ചു. ൩൯ യേശു പറഞ്ഞു: അവനെ വിരോധിക്കരുതു! കാരണം എൻ നാമത്തിൽ ശക്തി കാട്ടീട്ടു. വേഗത്തിൽ എന്നെ ദുൎവ്വാക്കു പറവാൻ കഴിയുന്നവൻ ആരും ഇല്ല. ൪൦ നമുക്ക് എതിരെയല്ലാത്തവൻ നമുക്കു വേണ്ടിയുള്ളവൻ ആകുന്നുവല്ലൊ! ൪൧ എന്തെന്നാൽ നിങ്ങൾ ക്രിസ്തനുള്ളവർ എന്നീ(എന്റെ) നാമത്തിൽ ആരാനും ഒരു കിട്ടി വെള്ളം നിങ്ങളെ കുടിപ്പിച്ചാലും അവൻ തന്റെ കൂലിയെ കളകയില്ല സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൪൨ പിന്നെ എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന് ആരാനും ഇടൎച്ച വരുത്തുകിൽ അവന്റെ കഴുത്തിന്റെ ചുറ്റും ഒരു കഴുതത്തിരിക്കല്ലാക്കി, കടലിൽ എറിയപ്പെട്ടാലും അവന് ഏറെ നല്ലൂ. ൪൩ നിന്റെ കൈ നിണക്ക് ഇടൎച്ച വരുത്തിയാൽ, അതിനെ വെട്ടിക്കള; രണ്ടു കൈയും ഉള്ളവനായി കെടാത അഗ്നിയാകുന്ന നരകത്തിൽ പോന്നതിനേക്കാൾ ഊനനായി ജീവനിൽ കടക്കുന്നതു നിണക്ക് നല്ലൂ. ൪൪ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. (യശ. ൬൬, ൨൪.) ൪൫ നിന്റെ കാൽ നിണക്ക് ഇടൎച്ച വരുത്തിയാലും, അതിനെ വെട്ടിക്കള; രണ്ടു കാലും ഉള്ളവനായി (കെടാത അഗ്നിയാകുന്ന) നരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ മുടവനായി ജീവനിൽ കടക്കുന്നതു നിണക്കു നല്ലൂ. ൪൬ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. ൪൭ നിന്റെ കണ്ണു നിണക്ക് ഇടൎച്ച വരുത്തിയാലും, അതിനെ എറിഞ്ഞുകള! രണ്ടു കണ്ണൂള്ളവനായി അഗ്നിനരകത്തിൽ തള്ളപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദേവരാജ്യത്തിൽ കടക്കുന്നതു നിണക്കു നല്ലൂ. ൪൮ അവിടെ അവരുടെ പുഴു ഒടുങ്ങാതെയും തീ കെടാതെയും ഇരിക്കുന്നു. ൪൯ എങ്ങിനെ എന്നാൽ എല്ലാവനും തീയാൽ സാരമാക്കപ്പെടും; എല്ലാ ബലിയും ഉപ്പിനാൽ സാരമാക്കപ്പെടും,
[[വർഗ്ഗം:താളുകൾ - Malayalam New Testament complete Gundert 1868]] [ 125 ] മാൎക്ക. ൧൦. അ. (൩ മോ.൨, ൧൩) ഉപ്പു നല്ലതു തന്നെ. ഉപ്പു സാരമില്ലാതെ ൫൦ പോകിലൊ, നിങ്ങൾ ഏത്കൊണ്ട് അതിനു രുചി വരുത്തും? നിങ്ങളിൽ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാിക്കുന്ന വരും ആയിരിപ്പിൻ.
൧൦. അദ്ധ്യായം.
പരായ്യയിൽ വിവാഹചോദ്യം [മത്താ.൧൯], (൧൩) ശിശുക്കളെ അനുഗ്രഹിച്ചതും,
(൧൭)ധനവാനായ യുവാവും [മത്താ. ൧൯. ലൂ. ൧൮], (൩൨) മരണപ്രവചനം
[മത്താ. ൨൦. ലൂ. ൧൮.], (൩൫) ജബദിമക്കളെ അപേക്ഷ [മത്താ. ൨൦], (൪൬)
യറിഹോവിലെ കുരുടൻ [മത്താ. ൨൦. ലൂ. ൧൮]
അവിടെ നിന്ന് എഴുനീററ് അവർ യൎദ്ദനക്കരയിൽ കൂടി ൧
യഹൂദ്യ അതിരോളം വന്നു; അവനു ശീലമുള്ളതുപ്രകാരം അവൎക്കു പി
ന്നെയും ഉപദേശിച്ചു. അപ്പോൾ പറീശന്മാർ അടുത്തു ചെ ൨
ന്നു: പുരുഷൻ ഭാൎയ്യയെ ഉപേക്ഷിക്കുന്നതു വിഹിതമൊ? എ
ന്നു പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു. അവൻ അ ൩
വരോടു: മോശെ നിങ്ങൾക്ക് എന്തു കല്പിച്ചു? എന്നുത്തരം പറ
ഞ്ഞാറെ, ഉപേക്ഷണശ്ശീട്ട് എഴുതി കൊടുത്ത് അവളെ ഉപേ ൪
ക്ഷിപ്പാൻ മോശെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. യേ ൫
ശു അവരോട് ഉത്തരം പറഞ്ഞിതു: നിങ്ങളുടെ ഹൃദയകാഠിന്യം ൬
വിചാരിച്ചെത്രെ നിങ്ങൾക്ക് ഈ കല്പന എഴുതിയതു. സൃഷ്ടിയു
ടെ ആരംഭത്തിങ്കലൊ, ദൈവം അവരെ ആണും പെണ്ണും ആ
ക്കി തീൎത്തു. അതുനിമിത്തം മനുഷ്യൻ തന്റെ പിതാവേയും മാ ൭
താവേയും വിട്ടു, സ്വഭാൎയ്യയോടു പററിയിരിക്കും. ഇരുവരും ഒരു ൮
ജഡമായ്തീരും (൧ മോ. ൨) എന്നത്കൊണ്ട് അവർ ഇനി ര
ണ്ടല്ല ഒരു ജഡമത്രെ ആകുന്നു. ആകയാൽ ദൈവം യോജി ൯
പ്പിച്ചതിനെ മനുഷ്യൻ വേർ പിരിക്കരുത്! വീട്ടിൽ ആയപ്പോ ൧൦
ൾ ശിഷ്യന്മാർ പിന്നെയും അതിനെ ചൊല്ലി തന്നെ, അവ
നോട് ചോദിച്ചാറെ, ആരാനും തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചു, ൧൧
മറെറാരുത്തിയെ കെട്ടിയാൽ അവൾക്കു നേരെ വ്യഭിചരി
ക്കുന്നു. സ്ത്രീ തന്റെ ഭൎത്താവെ ഉപേക്ഷിച്ചു, മറെറാരുത്തനെ ൧൨
കെട്ടിയാലും, അവൾ വ്യഭിചരിക്കുന്നു എന്ന് അവരോടു പ
റഞ്ഞു.
അപ്പോൾ, അവൻ തൊടുവാനായി അവനു ശിശുക്കളെ ൧൩
൧൦൫ [ 126 ] ൧൪ കൊണ്ടുവന്നു. വഹിക്കുന്നവരെ ശിഷ്യർ വിലക്കി; യേശു അ
തു കണ്ടാറെ, മുഷിഞ്ഞ് അവരോട് പറഞ്ഞിതു; ശിശുക്കളെ എ
ന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്! ദേവ
൧൫ രാജ്യം ഇപ്രകാരമുള്ളവൎക്കാകുന്നു സത്യം. അമേൻ ഞാൻ നി
ങ്ങളോട് പറയുന്നു; ദേവരാജ്യത്തെ ശിശുവെന്നപോലെ കൈ
൧൬ക്കൊള്ളാത്തവൻ ആരും അതിൽ (ഒരുനാളും) കടക്കയില്ല. എ
ന്നിട്ട് അവരെ പുല്കി, അവരുടെ മേൽ കൈകളെ വെച്ചനുഗ്ര ഹിക്കുകയും ചെയ്തു.
൧൭ അവൻ പുറപ്പെട്ടു, വഴിയിലായപ്പോൾ, ഒരുവൻ ഓടിവന്നു
അവനു മുട്ടുകുത്തി; നല്ല ഗുരോ, നിത്യ ജീവനെ അവകാശമാക്കു
൧൮ വാൻ ഞാൻ എന്തു ചെയ്യേണ്ടു? എന്ന് അവനോടു ചോദിച്ച
തിന്നു, യേശു പറഞ്ഞു' എന്നെ നല്ലവൻ എന്നു ചൊല്വാൻ എന്തു! ദൈവമാകുന്ന ഒരുവനല്ലാതെ, നല്ലവൻ ആരും ഇല്ല! ക
൧൯ ല്പനകളെ അറിയുന്നുവല്ലോ. വ്യഭിചരിക്കല്ല; കുലചെയ്യല്ല; മോ
ഷ്ടിക്കല്ല; കള്ളസാക്ഷിപറയല്ല; ചതിക്കല്ല; (൫ മോ.൨൪, ൧൪.) നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക എന്നുള്ളവ തന്നെ
൨൦ (൨ മോ. ൨൦.) അവനോട് അവൻ ഗുരൊ, ഇവ ഒക്കെയും ചെ
റുപ്പം മുതൽ ഞാൻ കാത്തുകൊണ്ടിരിക്കുന്നു എന്നുത്തരം പറഞ്ഞാ
൨൧ റെ, യേശു അവനെ ഒന്നു നോക്കി, അവനെ സ്നേഹിച്ചു; ഒന്നു
നിണക്ക് കുറവാകുന്നു; നീ പോയി ഉള്ളത് എല്ലാം വിറ്റു, ദരി ദ്രൎക്ക് കൊടുക്ക, എന്നാൽ സ്വൎഗ്ഗത്തിൽ നിണക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു നിന്റെ ക്രൂശ് എടുത്തുകൊണ്ട് എ
൨൨ ന്നെ അനുഗമിക്ക് എന്നു പറഞ്ഞു. അവൻ വളരെ സമ്പത്തു
ള്ളവനാകകൊണ്ടു ആ വചനത്താൽ വിഷാദിച്ചു ദുഃഖിതനാ
൨൩ യി പൊയ്ക്കളഞ്ഞു. യേശ ചുറ്റും നോക്കി, തന്റെ ശിഷ്യരോടു
പറയുന്നു; ദ്രവ്യങ്ങൾ ഉള്ളവർ, ദേവരാജ്യത്തിൽ പ്രവേശിപ്പാ
൨൪ ൻ എത്ര പ്രയാസം! എന്നുള്ള വാക്കുകളാൽ ശിഷ്യന്മാർ അതി
ശയിച്ചതിന്നു, യേശും പിന്നെയും ഉത്തരം പറഞ്ഞിതു; ഹേ, മക്കളെ! ദ്രവ്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നവർ ദൈവരാജ്യത്തി
൨൫ ൽ പ്രവേശിപ്പാൻ എത്ര പ്രയാസം! ധനവാൻ ദേവരാജ്യ
ത്തിൽ പൂകുന്നതിലും ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതിന്ന് എ
൨൬ ളുപ്പം ഏറെ ഉണ്ടു. എന്നാറെ, അവർ ഏറ്റം അതിശയിച്ചു;
പിന്നെ രക്ഷപ്പെടുവാൻ ആൎക്കു കഴിയും? എന്നു തമ്മിൽ പറ
൨൭ ഞ്ഞു. യേശു അവരിൽ നോക്കി; മനുഷ്യരോട് അസാധ്യം [ 127 ]
മാൎക്ക.൧൦.അ.[തിരുത്തുക]
തന്നെ ദൈവത്തോടല്ല താനും; ദൈവത്തോട് സകലവും സാ ദ്ധ്യമാകുന്നവല്ലൊ എന്നു പറഞ്ഞു. പേത്രൻ അവനോട്: ഇതാ, ഞങ്ങൾ സകലവും വിട്ടുകള ൨൮ ഞ്ഞു നിന്റെ പിന്നാലെ വന്നു എന്നു പറഞ്ഞതിന്നു, യേശു ഉ ത്തരം ചൊല്ലിയതു: ആമെൻ ഞാൻ നിങ്ങളോട് പറയുന്നു, ഞാ ൨൯ ന്നിമിത്തവും, സുവിശേഷം നിമിത്തവും വീടോ, സഹോദരസ ഹോദരികളെയൊ, അഛ്ചനെയൊ, അമ്മയെയൊ, ഭാൎയ്യയെയൊ, മക്കളെയൊ, നിലങ്ങളെയൊ, വിട്ടുകളഞ്ഞാൽ, ഈ കാലത്തിൽ ൩൦ തന്നെ നൂറുമടങ്ങു വീടുകളും, സഹോദരസഹോദരികളും, അമ്മ മാരും, മക്കളും, നിലങ്ങളും ഉപദ്രവങ്ങളോടും കൂടെ ലഭിച്ചും, വരു വാനുള്ള യുഗത്തിൽ നിത്യജീവനെ പ്രാപിച്ചും കൊള്ളാത്തവ ൻ ആരും ഇല്ല; എങ്കിലും മുമ്പരായ പലരും പിമ്പരും, പിമ്പരാ ൩൧ യവർ മുമ്പരും ആകും. പിന്നെ അവർ യരുശലേമിന്നാകുന്ന വഴിയിൽ കയറി നട ൩൨ ക്കുന്നുണ്ടു; അന്നു യേശൂ അവരുടെ മുമ്പെ നടന്നു അവരും സ്തംഭിച്ചു, ഭയപ്പെട്ടു പിഞ്ചെന്നു; അവൻ പിന്നെയും പന്തിരു വരെയും കൂട്ടിക്കൊണ്ടു, തനിക്ക് സംഭവിപ്പാനുള്ളവ അവരോടു, പറഞ്ഞു തുടങ്ങിയതു: കണ്ടാലും നാം യരുശലേമിലേക്ക് കരേറി ൩൩ പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതൎക്കും, ശാ സ്ത്രികൾക്കും, ഏല്പിക്കപ്പെട്ടിട്ടു, അവർ അവനെ മരണം വിധി ച്ചു, ജാതികളിൽ സമൎപ്പിക്കും. ആയവർ അവനെ പരിഹസി ൩൪ ക്കയും, തല്ലുകയും, തുപ്പുകയും, കൊല്ലുകയും, മൂന്നാംനാൾ അവൻ വീണ്ടും എഴുനീല്ക്കയും ചെയ്യും. അപ്പോൾ, ജബദിപുത്രരായ ൩൫ യാക്കോബും, യോഹനാനും, അവനോട് അണഞ്ഞു വന്നു പ റഞ്ഞു: ഗുരോ, ഞങ്ങൾ യാചിക്കുന്നത് ചെയ്തു തരേണം എന്നു ഇഛ്ചിക്കുന്നു. അവരോട് അവൻ: നിങ്ങൾക്ക് ഞാൻ എന്തു ൩൬ ചെയ്വാൻ ഇഛ്ചിക്കുന്നു? എന്നു പറഞ്ഞാറെ, നിന്റെ തേജ ൩൭ സ്സിൽ (എത്തിയപ്പോൾ) ഞങ്ങൾ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ നിന്റെ ഇടത്തും ഇരിപ്പാൻ വരം നല്കുക എന്ന് അ വർ പറഞ്ഞു. യേശു അവരോടു: നിങ്ങൾ യാചിക്കുന്നത് ഇ ൩൮ ന്നതെന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാ ത്രത്തിൽ കുടിപ്പാനും ഞാൻ മുഴുകുന്ന സ്നാനത്തിൽ മുഴുകുവാനും നി ങ്ങൾക്ക് കഴിയുമൊ? എന്നു പറഞ്ഞാറെ, കഴിയും എന്നവർ പ റഞ്ഞു. യേശു അവരോട്: ഞാൻ കുടിക്കുന്ന പാനപാത്രത്തിൽ ൩൯൧൦൭ [ 128 ]
നിങ്ങൾ കുടിക്കയും, ഞാൻ മുഴുകുന്ന സ്നാനത്തിൽ മുഴുകുകയും ചെയ്യും നിശ്ചയം, ൪൦ എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുന്നതു നല്കുവാൻ എങ്കൽ ഇല്ല; ആൎക്ക ഒരുക്കപ്പെട്ടത് അവൎക്കത്രെ വരും എന്നു പറഞ്ഞു.
൪൧ ആയതു പത്തു പേരും കേട്ടിട്ടു, യാക്കോബ് യോഹനാന്മാരിൽ മുഷിച്ചൽ ഭാവിച്ചു; യേശുവോ അവരെ അടുക്കെ വിളിച്ച് അവരോട് പറഞ്ഞിതു: ൪൨ ജാതികളിൽ വാണു കാണുന്നവർ അവരിൽ കൎത്തൃത്വം നടത്തുന്നു എന്നും അവരിൽ മഹൎത്തുകൾ അവരെ അധികരിച്ചമൎക്കുന്നു എന്നും നിങ്ങൾ അറിയുന്നു. ൪൩ നിങ്ങളിൽ അപ്രകാരം ആകാ; നിങ്ങളിൽ മഹാനാകുവാൻ ഇഛ്ശിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരനാക! ൪൪ നിങ്ങളിൽ ഒന്നാമനാവാൻ ഇഛ്ശിച്ചാൽ, എല്ലാവൎക്കും ദാസനുമായുവിക്ക! ൪൫ മനുഷ്യപുത്രനും ശുശ്രൂഷചെയ്യിപ്പാനല്ല. താൻ ശുശ്രൂഷിപ്പാനും, അനേകൎക്കു വേണ്ടി തന്റെ ദേഹിയെ വീണ്ടെടുപ്പായി കൊടുപ്പാനും വന്നുവല്ലൊ.
൪൬ അവർ യറിഹോവിൽ എത്തി; പിന്നെ അവൻ തന്റെ ശിഷ്യരോടും മതിയായ പുരുഷാരത്തോടും ഒന്നിച്ചു, യറിഹോവിൽ നിന്നു പുറപ്പെടുമ്പോൾ, കുരുടനായ ഇരപ്പാളി ബൎത്തിമായി എന്നതിമായ്പുത്രൻ തന്നെ വഴിയരികെ കുത്തിരുന്നു. ൪൭ നചറയ്യനായ യേശു ആകുന്നു എന്നു കേട്ടിട്ട് അവൻ: ദാവീദ് പുത്ര, യേശുവെ! എന്നെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു തുടങ്ങി. മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചാറെയും: ൪൮ ദാവിദ് പുത്ര, എന്നെ കനിഞ്ഞു കൊൾക! എന്ന് അവൻ ഏറ്റം അധികം കൂക്കിപറഞ്ഞു. ൪൯ യേശുവും നിന്നു അവനെ വിളിപ്പാൻ പറഞ്ഞു: ധൈൎയ്യപ്പെടുക, എഴുനീല്ക! നിന്നെ വിളിക്കുന്നു! എന്നു അവർ ചൊല്ലി, കുരുടനെ വിളിച്ചു. ൫൦ ആയവൻ തന്റെ വസ്ത്രം ഇട്ടും കളഞ്ഞു, തുള്ളിക്കൊണ്ടും യേശുവിന്റെ അടുക്കെ വന്നു. ൫൧ അവനോടു, യേശു: നിണക്ക് എന്തു ചെയ്യേണ്ടതിന്ന് ഇഛ്ശിക്കുന്നു? എന്നുത്തരം പറഞ്ഞതിന്നു: റബൂനി, കാഴ്ചവരിക തന്നെ! എന്നു കുരുടൻ പറഞ്ഞു. ൫൨ യേശു അവനോടു: പോക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞ ഉടനെ, അവൻ കാഴ്ച പ്രാപിച്ചു, അവന്റെ വഴിയിൽ പിന്തുടരുകയും ചെയ്തു.
൧൧. അദ്ധ്യായം. യരുശലേമിൽ പ്രവേശം [മത്താ. ൨൧. ലൂ. ൧൯.], ൧൧, ൧൯) അത്തിശാപം[മത്താ. ൨൧.], (൧൫) ദേവാലയശുദ്ധീകരണവും, (൨൭) ശാസ്ത്രികളുടെ ചോദ്യത്തിന്നു പ്രതിചോദ്യവും [മത്താ. ൨൧. ലൂ. ൧൯, ൨൦.] അവർ യരുശലേമിനോടു സമീപിച്ച് ഒലീവ മലയരികെ ൧ ബെഥഫഗ്ഗയിലും ബെത്ഥന്യയിലും എത്തുമ്പോൾ, അവൻ തന്റെ ശിഷ്യരിൽ ഇരുവരെ നിയോഗിച്ചു: നിങ്ങൾക്ക് എതി ൨ രെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ! അതിൽ പ്രവേശിച്ചാൽ ഉടനെ ഒരു മനുഷ്യനും കയറീട്ടില്ലാത്ത (കഴുത)ക്കുട്ടി കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ! വല്ലവ ൩ നും നിങ്ങളോട് ഈ ചെയ്യുന്നത് എന്തെന്ന് ചോദിച്ചാൽ, കർത്താവിന് ഇത് കൊണ്ട് ആവശ്യം ഉണ്ട് എന്നു ചൊല്ലുവിൻ; അവനും ക്ഷണത്തിൽ അതിനെ ഇങ്ങോട്ടയക്കും എന്നു പറയുന്നു. അവർ പോയി, തെരുവിൽ വാതിൽപുറത്തു കുട്ടി കെട്ടി ൪ നിൽക്കുന്നതു കണ്ട്, അഴിച്ചു വിടുന്നു. അവിടെ നിന്നവരിൽ ൫ ചിലർ അവരോടു: കുട്ടിയെ അഴിച്ചുകൊണ്ട് എന്തു ചെയ്യുന്നു? എന്നു പറഞ്ഞാറെ,യേശുകല്പിച്ചപ്രകാരംഅവരോടുപറഞ്ഞു; ൬ അവർഅവരെവിട്ടയക്കയുംചെയ്തു.പിന്നെകുട്ടിയെയേശു ൭ വിന്നടുക്കെകൊണ്ടുവന്നു, തങ്ങളുടെ വസ്ത്രങ്ങളെ അതിന്മേൽ പരത്തി അവനും കയറി ഇരുന്നു. പിന്നെ അനേകർ തങ്ങ ൮ ളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു മറ്റുഌഅവർ പറമ്പുകളിൽ നിന്നും തോൽ കൊത്തി വഴിയിൽ വിതറും.മുന്നുംപിന്നും ചെ ൯ ല്ലുന്നവർ: ഹൊശിയന്ന! കർത്താവിൻ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാക! നമ്മുടെ പിതാവായ ദാവിദിന്റെ രാജ്യം ൧0 വരുന്നതു വാഴ്ത്തപ്പെട്ടതു! അത്യന്നതങ്ങളിൽ ഹൊശിയന്ന! എന്ന് ആർത്തു കൊണ്ടിരുന്നു. പിന്നെഅവൻയരുശലേമിൽപുക്ക്ആലയത്തിൽകടന്നു; ൧൧ സകലവും ചുറ്റും നോക്കിയ ശേഷം, നേരം വൈകിയതു കൊണ്ടു പന്തിരുവരോടും കൂട ബെത്ഥന്യെക്കു പുറപ്പെട്ടു പോയി. പിറ്റെന്നാൾ അവർ ബെത്ഥന്യയെ വിട്ടു പോന്നപ്പോൾ, ൧൨ അവനു വിശന്നിട്ടു. ഇലയുള്ളൊരു അത്തിമരം ദൂരത്തുനി ൧൩ ന്നു കണ്ട്, ഇതിൽ വല്ലതും ലഭിക്കുമൊ എന്നു വെച്ചു ചെന്നു; അതിൽ എത്തിയപ്പൊൾ, ഇലകളല്ലാതെ ഒന്നും കണ്ടില്ല; കാരണം
൧൦൯ [ 130 ] THE GOSPEL OF MARK XL
൧൪ അത്തിപ്പഴങ്ങളുടെ സമയം അപ്പൊൾ ഇല്ലാഞ്ഞു.അതിനോട് അവൻ പറഞ്ഞു: ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം
൧൫ തിന്നരുത്!എന്ന് ഉത്തരം പറഞ്ഞത്, അവന്റെ ശിഷ്യന്മാർ കേട്ടു. അനന്തരം അവർ യരുശലേമിൽ ചെന്നപ്പോൾ,അവൻ ആലയത്തിൽ കടന്നു വിശുദ്ധസ്ഥലത്തു വിൽക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കി തുടങ്ങി,പൊൻ വാണിഭക്കാരുടെ മേശകളേയും, പ്രാക്കളെ വിൽക്കുന്നവരുടെ പലകളേയും
൧൬ മറിച്ചുകളഞ്ഞു. ആരും വിശുദ്ധസ്ഥലത്തൂടെ
൧൭ഒരു പാത്രവും കൊണ്ടുപോയി കടപ്പാൻ സമ്മതിച്ചതും ഇല്ല. പിന്നെ അവർക്ക് ഉപദേശിച്ചിതു:എന്റെ ഭവനം സകല ജാതികൾക്കും പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും പ്രകാരം എഴുതിയിരിക്കുന്നില്ലയൊ?(യശ.൫൬,൭.)നിങ്ങളൊ അതിനെ കള്ളന്മാരുടെ
൧വ്ര ഗുഹയാക്കി തീൎത്തു. എന്നു കേട്ടിട്ടു.ശാസ്ത്രികളും മഹാപുരോഹിതരും അവനെ നശിപ്പിപ്പാൻ വഴി അൻവെഷിച്ചു; കാരണം പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ വിസ്മയിക്കുന്നതിനാൽ
൧൯ അവർ അവനെ ഭയപ്പെട്ടു; സന്ധ്യയായപ്പൊൾ,അവൻ നഗരത്തെ വിട്ടു പുറപ്പെട്ടു പോയി.
൨o പിന്നെ രാവിലെ അവൻ കടന്നു പോരുമ്പോൾ, അത്തി
൨൧ വേരോടെ ഉണങ്ങിപ്പോയതു കണ്ടാറെ,പേത്രൻ ഓൎമ്മ ഉണ്ടായി:റബ്ബീ, നീ ശപിച്ചുകളഞ്ഞ അത്തി ഇതാ ഉണങ്ങിപ്പോയി!
൨൨ എന്ന് അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം ചൊല്ലിയത്; ദേവവിശ്വാസത്തെ ധരിച്ചു കൊൾവിൻ!ആമെൻ
൨൩ ഞാൻ നിങ്ങളോടു പറയുന്നു.ആരാനും ഹൃദയത്തിൽ ശങ്കവരാതെ,താൻ ചൊല്ലുന്നതുണ്ടാകുന്നു എന്നു വിശ്വസിച്ചും കൊണ്ട് ഈ മലയോട്,അല്ലയൊ നീങ്ങി കടലിൽ ചാടിപോ
൨൪എന്നു പറഞ്ഞാൽ, പറഞ്ഞപ്രകാരം അവനു ഉണ്ടാകും. അത് കൊണ്ടു ഞാൻ നിങ്ങളോട് ചൊല്ലുന്നിതു; നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ, എന്തെല്ലാം യാചിച്ചാലും, ലഭിച്ചു എന്നത്രെ വിശ്വസിപ്പിൻ,
൨൫ എന്നാൽ നിങ്ങൾക്ക് ഉണ്ടാകും.പിന്നെ(മത്താ ൬.൧൪.)പ്രൎത്ഥിച്ചു നിൽക്കുമ്പൊൾ, ആരുടെ നേരെ വല്ലതും ഉണ്ടായാൽ,സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിച്ചു
൨൪ വിടേണ്ടതിന്ന് അവനു ക്ഷമിച്ചു വിടുവിൻ! നിങ്ങളൊ, ക്ഷമിക്കാഞ്ഞാൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളേയും ക്ഷമിക്കയും ഇല്ല.
൧൧o [ 131 ] === മാൎക്ക് ൧൧ ൧൨ അ ===
അവർ പിന്നെയും യരുശലേമിൽ വരുന്നു; അവൻ ആല ൧൭ യത്തിൽ സഞ്ചരിക്കുമ്പോൾ, മയാ പുരോഹിതനും ശാസ്ത്രികളും മൂപ്പരും അവന്റെ അടുക്കൽ വന്നു: നീ ഏതു വിധമുള്ള അ ൨൮ ധികാരം കൊണ്ട് ഇവറ്റെ ചെയ്യുന്നു എന്നും, ഇവ ചെയ്പാ നുള്ള ഈ അധികാരത്തെ നിണക്ക് തന്നത് ആർ എന്നും പറ യുന്നു. അവൎക്കു യേശു ഉത്തരം ചൊല്ലിയതു: ഞാൻ നിങ്ങ ൨൯ ളോട് ഒരു വാക്കു ചോദിക്കും; അതിൻ ഉത്തരം പറവിനി! പി ന്നെ ഇന്ന അധികാരം കൊണ്ട് ഇവ ചെയ്യുന്നു എന്നുള്ളതും നിങ്ങളോട് പറയും , യോഹന്നാന്റെ സ്നാനം ഉണ്ടായതു. സ്വ ൩൦ ൎഗ്ഗത്തിൽ നിന്നോ , മനുഷ്യരിൽ നിന്നോ, എന്നോട് ഉത്തരം പ റഞ്ഞാലും എന്നാറെ , അവർ തങ്ങളിൽ നിരൂപിച്ചു. സ്വൎഗ്ഗ ൩൧ ത്തിൽനിന്ന് എന്ന പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാത്തത് എന്ത് എന്നു പറയും അല്ല. മനുഷ്യരിൽ ൩൨ നിന്ന് എന്നു പറകയോ, എന്നിട്ട് എല്ലാവരും യോഗന്നാനെ ഉള്ളവണ്ണം പ്രവാചകൻ എന്ന് എണ്ണുകകൊണ്ട് അവർ ജ നത്തെ ഭയപ്പെട്ടു; ഞങ്ങൾക്ക് അറിഞ്ഞു കൂടാ എന്നു യേശു ൩൩ വോട് ഉത്തരം പറഞ്ഞു. എന്നാൽ ഞാൻ ഇവ ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതും നിങ്ങളോടും ചൊ ല്ലുന്നില്ല എന്നു യേശു അവരോട് പറകയും ചെയ്തു
=== ൧൨ അദ്ധ്യായം ===
(൧)കള്ളുകുടീയന്മാരുടെ ഉ പമയും (മത്താ ൨൧ ലൂ ൨ ] കൈസർ കരത്തെ കൊണ്ടൂം (൧൮ ) പുനരുദ്ധാനത്തെ കൊണ്ടൂം ചോദിച്ചതു (മത്താ ൨൨ ലൂ ൨ ) (൨൮ ) ധരമ്മവെപ്പിന്റെ സാരാംശം [മത്താ ൨൨ ] (൩൫ ) ദാവീദിനു കൎത്താവും പുത്രനുമായവൻ [മത്താ ൨൨ ലൂ ൨ ] ,(൩൮ ) ശാസ്ത്രികളെ ശാസിച്ചതു [ മത്താ ൨൩ ലൂ ൨ ] ., (൫൧ ) വിധവയുടെ കാശു [ ലൂ ൨൧ ] പിന്നെ അവൻ ഉപമകൾ കൊണ്ടൂ അവരോടു പറഞ്ഞു ൧ തുടങ്ങി: ഒരു മനുഷ്യൻ വള്ളിപ്പറമ്പു നട്ടു, വേലി കെട്ടി, ചക്കു കുഴിച്ചു നാട്ടി, ഗോപുരവും പണി ചെയ്തു, കുടിയാന്മാൎക്ക് കൊടുത്തു, പരദേശത്തു പോയി; സ്മയമായാറെ, കുടിയന്മാരോടു, പറമ്പി ൨ ലെ ഫലങ്ങളിൽ ചിലതു വാങ്ങേണ്ടതിന്ന് ഒരു ദാസനെ കൂടി യടുക്കെ പറഞ്ഞയച്ചു. ആയവൻ അവനെ പിടിച്ചു തല്ലി, ൩ വെറുതെ അയച്ചു വിടുകയും ക് ഹെയ്തു. പിന്നെയും അവരുടെ ൪ അടുക്കെ മറ്റൊരു ദാസനെ പറഞ്ഞയച്ചു. അവനെയും അവർ
൧൧൧ [ 132 ] THE GOSPEL OF MARK X11
൫ കല്ലെറിഞ്ഞു, തലെക്കു മുറിച്ച് അപമാനിച്ചയച്ചു കളഞ്ഞു. അ വൻ മറ്റൊരുവനെ പറഞ്ഞയച്ചു; ആയവനെ കൊന്നു; മറ്റു
൬ പലരെയും, അടിക്കയോ , കൊല്ലുകയോ ചെയ്തു. തനിക്കു പ്രിയ
പുത്രൻ ഒരുവൻ ശേഷിച്ചിരിക്കെ, എന്റെ മകനെ അവർ ശങ്കിക്കും എന്നു ചൊല്ലി; ഒടുകം അവനെയും അവരുടെ അടു ൯ ക്കെ പറഞ്ഞയച്ചു. ആ കുടിയാരോ , ഇവൻ അവകാശീ ത ന്നെ വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം ൮ നമുക്കാകും എന്നു തമ്മിൽ പറഞ്ഞു. അവനെ പിടിച്ചു കൊന്നു ൩ പറമ്പിൽ നിന്ന് എറിഞ്ഞ് കളഞ്ഞു. എന്നാൽ പറമ്പിന്നുടയ വൻ , എന്തു ചെയ്യും? അവൻ വന്നു കുടിയാരെ നിഗ്രഹിച്ചു ൧൦ പറമ്പിനെ അന്യൎക്കു കൊടുക്കും. പിന്നെ (സങ്കീ ൧ ൧൮ , ൨൨ ) വീടു പണിയുമ്പോൾ ആകാ എന്നു തള്ളിയൊരു കള്ളു തന്നെ കോണീന്തലയ്‌വന്നു കൎത്താവിൽ നിന്ന് ഇതുണ്ടായി നമ്മുടെ ൧൧ കണ്ണുകൾക്ക് ആശ്ചൎയ്യമായിരിക്കുന്നു എന്നുള്ളൊരു തിരുവെഴുത്ത് ൧൨ എങ്കിലും നിങ്ങൾ വായിച്ചില്ലയോ? എന്നീ ഉപമയെ തങ്നഗ്ലെ കുറിച്ച് ചൊല്ലിയ പ്രകാരം ബോധിക്കയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചിട്ടും പുരുഷാരത്തെ ഭയപ്പെട്ട്, അവ നെ വിട്ടൂ പുറപ്പെട്ടു പോയി ൧൩ അനന്തരം അവനെ വാക്കിനാൽ കുടുക്കാൻ പറീശരിലും ഹൈരോദ്യരിലും അവരെ അവന്റെ അടുക്കൽ അയക്കുന്നു. ൧൪ ആയവർ വന്നു: ഗുരോ, നീ മനുഷ്യ മുഖത്തെ നോക്കാതെ ദൈവത്തിൻ വഴിയെ ഉണ്മയിൽ പഠിപ്പിക്കുന്നതുകൊണ്ടൂ നീ സത്യവാനും ആരെയും ചിന്തയില്ലാത്തവൌം എന്നു ഞ ങ്ങൾ അറിയുന്നു. കൈസൎക്കു കരം കൊടുക്കുന്നത് വിഹിതമോ ൧൫ അല്ലയോ? ഞങ്ങൾ കൊടുക്കയോ വേണ്ടതു? എ ന്ന് അവനോടു പറയുന്നു: അവനോ അവരുടെ വ്യാജത്തെ അറിഞ്ഞു: എന്നെ പരീക്ഷിക്കുന്നത് എന്തു? എനിക്കു കാണേ ണ്ടതിന്ന് ഒരു ദ്രഹ്മയെ കൊണ്ടുവരിൻ എന്നു പറഞ്ഞു, അ ൧൬ വരും കൊണുവന്നു ഈ സ്വരൂ[പവും എഴുത്തും ആരുടേത്? എന്ന് അവരോടു പറഞ്ഞതിന്നു, കൈസരുടേത് എന്ന് അ ൧൭ വർ പറഞ്ഞപ്പോൾ: കൈസൎക്കുള്ളവ കൈസൎക്കും ദൈവത്തി ന്നുള്ളവ ദൈവത്തിനും ഒപ്പിച്ചു കൊടുപ്പിൻ എന്നു യേശു അ വരോട് ഉത്തരം പറഞ്ഞു; അവർ അവങ്കൽ ആശ്ചൎയ്യപ്പെടുകയും ചെയ്തു ൧൧൨ [ 133 ] മാൎക്ക് ൧൨ അ പുനരുത്ഥാനം ഇല്ല എന്നു ചൊല്ലുന്ന അദൂക്യരും അവനോ ൧൮ ട് അടുത്തു വന്നു ചോദിച്ചിതു: ഗുരോ ഒരുത്തന്റെ സഹോദ ൧൯ രൻ മരിച്ചു, മക്കളെ അല്ല, ഭാൎയ്യയെ തന്നെ വെച്ചേച്ചു എന്നു വരികിൽ, ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു. തന്റെ സഹോദരനു സന്തതി ഉണ്ടാക്കേണം എന്നു മോശ (൫ മോ ൨൫ ) നമുക്ക് എഴുതിയല്ലോ. എന്നാൽ ഏഴു സഹോദ ൨൦ രർ ഉണ്ടായിരുന്നു, അതിൽ മൂത്തവൻ ഭാൎയ്യയെ കൈകൊണ്ടൂ സന്തതി വെച്ചേക്കാതെ മരിച്ചു. രണ്ടാമൻ അവളെ പരിഗ്ര ൨൧ ഹിച്ചു, സന്തതി വെച്ചേക്കാതെ മരിച്ചു. മൂന്നാമനും അപ്രകാരം ൨൨ തന്നെ; ഏഷുവരും അവളെ പരിഗ്രഹിച്ചു, സന്തതി വെച്ചേക്കാ തെ പോയി; എല്ലാവൎക്കും പിന്നെ സ്ത്രീയും മരിച്ചു. പുനരുത്ഥാ ൨൩ നത്തിൽ അവർ ഉയിൎത്തെഴുനീറ്റു എങ്കിൽ, അവരിൽ എവനു ഭാൎയ്യയാകും? അവൾ ഏവൎക്കും ഭാൎയ്യയായിരുന്നുവല്ല്ലോ എന്ന ൨൪ തിന്നു യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ തിരുവെഴുത്തുകളേയും ദേവശക്തിയേയും അറിയായ്കകൊണ്ടാല്ലയോ തെറ്റി ഉഴലു ന്നതു? എങ്ങിനെ എന്നാൽ മരിച്ചവരിൽനിന്നു വീണ്ടും എഴുനീ ൨൫ റ്റപ്പോൾ, കെട്ടുകയും ഇല്ല, കെട്ടപ്പെടുകയും ഇല്ല; സ്വൎഗ്ഗങ്ങളി ലെ ദൂതരോട് ഒക്കുകെ ഉള്ളൂ. മരിച്ചവർ ഉണരുന്നത് എങ്കിലോ ൨൬ മോശ പുസ്തകത്തിൽ മുൾചെടിഭാഗത്തു തന്നെ ദൈവം അവ നോടു: ഞാൻ അബ്രഹാമിന്റെ ദൈവവും, ഇച്ഛാക്കിൻ ദൈവ വും, യാക്കോബിൻ ദൈവവും എന്നു പറഞ്ഞപ്രകാരം വായിച്ചി ട്ടില്ലയോ? അവൻ ചത്തവൎക്കല്ല, ജീവനുള്ളവൎക്കത്രേ ദൈവം ൨൭ ആകുന്നു; അതുകൊണ്ടു നിങ്ങൾ വളരെ തെറ്റി പോകുന്നു. പിന്നെ ശാസ്ത്രികളിൽ ഒരുത്ഥൻ അവർ തൎക്കിന്നുക്കതു കേട്ട്, ൨൮ അവരോടു നല്ല ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്, എല്ലാ റ്റിലും മുഖ്യ കല്പന ആകുന്നത് ഏത് എന്ന് അവനോടൂ, ചോ ദിച്ചു. അവനോടൂ, യേശു ഉത്തരം ചൊല്ലിയതു: എല്ലാറ്റിനും ൨൯ മുഖ്യകല്പനയാവിതു :( ൫ മോ ൬, ൪ ) ഇസ്രയേലെ കേൾക്ക നമ്മുടെ ദൈവമായ യഹോവ ഏക കൎത്താവ് ആകുന്നു. നിന്റെ ൩൦ ദൈവമായ യഹോവ ഏക കൎത്താവ് ആകുന്നു. നിന്റെ ദൈവമായ യഹോവയെ നിന്റെ പൂൎണ്ണ ഹ്രുദയത്താലും പൂൎണ്ണ മനസ്സാലും നിന്റെ സൎവ്വ വിചാരത്തോടൂം, സൎവ്വ ശക്തിയോടും സ്നേഹിക്ക എന്നുള്ളത് ഒന്നാം കല്പന തന്നെ. സമമായത് രണ്ടാമ ൩൧ നോ ( ൩ മോ ൧൯ ) നിന്റെ കൂട്ടുകാരനെ നിന്നപോലെ തന്നെ സ്നേഹിക്ക എന്നുള്ളതത്രേ: ഇവറ്റിലും വലുതായിട്ടൂ മറ്റൊരു
൧൧൩ [ 134 ]കല്പനയും ഇല്ല. ൩൨ എന്നാറെ, ശാസ്ത്രി അവനോടു പറഞ്ഞു: നന്നു ഗുരൊ, ഒരുത്തനെ ഉള്ളൂ; അവനൊഴികെ മറ്റാരും ഇല്ല എന്നും, ൩൩ അവനെ പൂൎണ്ണഹൃദയത്താലും, സൎവ്വബുദ്ധിയോടും, പൂൎണ്ണമനസ്സാലും, സൎവ്വശക്തിയോടും സ്നേഹിക്കുന്നതും, തന്നെപ്പോലെ കൂടുകാരനെ സ്നേഹിക്കുന്നതും, എല്ലാദഹനബലിഹോമങ്ങളിലും: സാരം ഏറിയത് എന്നും, നീ സത്യപ്രകാരം ചൊല്ലിയതു. ൩൪ അവൻ ബുദ്ധിശാലിയായി ഉത്തരം പറഞ്ഞതു യേശു കണ്ടു: നീ ദേവരാജ്യത്തിന്നു ദൂരസ്ഥനല്ല എന്ന് അവനോടു പറഞ്ഞു; പിന്നെ അവനോടു ചോദിപ്പാൻ ആരും തുനിഞ്ഞതും ഇല്ല.
൩൫ യേശു ആലയത്തിൽ ഉപദേശിച്ചുംകൊണ്ടു പറഞ്ഞു തുടങ്ങിയതു: മശീഹ ദാവിദിൻ പുത്രനാകുന്നു എന്നു ശാസ്ത്രികൾ എങ്ങിനെ പറയുന്നു? ൩൬ ദാവിദാകട്ടെ, വിശുദ്ധാത്മാവിലായി പറഞ്ഞിതു:കൎത്താവ് എന്റെ കൎത്താവിനോട് അരുളിചെയ്യുന്നിതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളത്തിന്ന് എന്റെ വലത്തു ഭാഗത്തിരിക്ക (സങ്കീ. ൧൧൦.) ൩൭ എന്നതിൽ ദാവിദ് താനും അവനെ കൎത്താവ് എന്നു ചൊല്ലുന്നു; പിന്നെ അവന്റെ പുത്രൻ ആകുന്നത് എവിടെനിന്നു? ൩൮ എന്നാറെ, വലിയ പുരുഷാരം ഇഷ്ടത്തോടെ അവനെ കേൾക്കുമ്പോൾ. തന്റെ ഉപദേശത്തിൽ നിന്ന് അവരോടു പറഞ്ഞിതു: ൩൯ അങ്കികളോടെ നടക്കുന്നതും, അങ്ങാടികളിൽ വന്ദനങ്ങളും, പള്ളികളിൽ മുഖ്യസനങ്ങളും, അത്താഴങ്ങളിൽ പ്രധാനസ്ഥലങ്ങളും ഇഛ്ശിക്കുന്ന ശാസ്ത്രികളിൽനിന്നു സൂക്ഷിച്ചു നോക്കുവിൻ! ൪൦ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുംകൊണ്ടു വിധവമാരുടെ വീടുകളെ വിഴുങ്ങുന്നവർ; ആയവൎക്ക് ഏറ്റം വലിയ ശിക്ഷാവിധി വരും.
൪൧ എന്നാറെ, യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരുന്നു, പുരുഷാരം ഭണ്ഡാരത്തിൽ ദ്രവ്യം ഇടുന്നപ്രകാരം നോക്കിക്കൊണ്ടിരുന്നു; അതിൽ ധനവാന്മാർ പലരും വളരെ ഇടുന്നതിന്നിടയിൽ, ൪൨ ദരിദ്രയായ ഒരു വിധവ വന്ന് ഒരു താരമാകുന്ന രണ്ടു കാശ് ഇട്ടപ്പോൾ, അവൻ തന്റെ ശിഷ്യരെ വിളിച്ചു കൂട്ടി: ൪൩ ആമെൻ ഞാൻ നിങ്ങളോട്, പറയുന്നു: ഭണ്ഡാരത്തിൽ ഇട്ട സകലരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു. ൪൪ എല്ലാവരും തങ്ങളുടെ വഴിച്ചലിൽനിന്ന് (അല്പം) ഇട്ടുവല്ലൊ; അവളൊ തന്റെ കുറച്ചലിൽ നിന്ന് എത്ര ഉണ്ടായാലും തന്റെ സമ്പത്ത് ഒക്കയും ഇട്ടതു എന്ന് അവരോടു പറഞ്ഞു.
യരുശലേമിൻ സംഹാരവും തന്റെ പ്രത്യക്ഷതയും പ്രവചിച്ചതു [മത്താ. ൨൪. ലൂ. ൨൧.]
൧ അവൻ ആലയത്തെ വിട്ടു പോകുമ്പോൾ, ശിഷ്യരിൽ ഒരുത്തൻ: ഗുരൊ, ഇതാ എന്തു കല്ലുകളും ഏതു നിൎമ്മാണങ്ങളും എന്ന് അവനോടു പറയുന്നു. ൨ അവനോടു യേശു: ഈ വലിയ പണികളെ കാണുന്നുവൊ? കല്ലു കല്ലിന്മേൽ ഇടിയാതെ വിടപ്പെടുകയില്ല എന്ന് ഉത്തരം പറഞ്ഞു. ൩ പിന്നെ അവൻ ഒലീവമയേറി ആലയത്തിന്ന് എതിരെ ഇരുന്നുകൊണ്ടാറെ, പേത്രനും യാക്കോബും യോഹനാനും അന്ദ്രെയാവും അവനോടു വേറിട്ടു തന്നെ ചോദിച്ചിതു: ൪ ഇവ എപ്പൊൾ ഉണ്ടാകും എന്നും, ഇവ എല്ലാം തികഞ്ഞു വരേണ്ടുമ്പോഴെക്കുള്ള ലക്ഷണം ഏത് എന്നും ഞങ്ങളോട് പറഞ്ഞാലും, ൫ എന്നതിന്നു യേശു ഉത്തരം ചൊല്ലി തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ നോക്കുവിൻ! ൬ എങ്ങിനെ എന്നാൽ ഞാനാകുന്നു എന്നു ചൊല്ലി, അനേകർ എൻനാം എടുത്തു വന്നു, പലരേയും തെറ്റിക്കും. ൭ നിങ്ങളൊ യുദ്ധങ്ങളും യുദ്ധശ്രുതികളും കേൾക്കുമ്പോൾ, കലങ്ങാതിരിപ്പിൻ! അത് ഉണ്ടാകേണ്ടതു സത്യം; അവസാനം ഉടനെ ഇല്ലതാനും. ൮ വംശം വംശത്തിന്നും, രാജ്യം രാജ്യത്തിന്നും എതിരെ എഴുനീല്ക്കും; അവിടവിടെ ഭൂകമ്പങ്ങളും, ക്ഷാമങ്ങളും, കലഹങ്ങളും ഉണ്ടാകും; ഇവ ഈറ്റുനോവുകളുടെ ആരംഭങ്ങളത്രെ; എന്നാൽ നിങ്ങളെ തന്നെ നോക്കുവിൻ! ൯ എന്നാമം നിമിത്തം നിങ്ങളെ സുനേദ്രിയങ്ങളിൽ ഏല്പിക്കയും, പള്ളികളിൽ തല്ലുകയും നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുൻനിറുത്തുകയും ചെയ്യുമല്ലൊ; അവൎക്കു സാക്ഷ്യത്തിന്നായി തന്നെ. ൧൦ സുവിശേഷമൊ, മുമ്പെ സകല വംശങ്ങൾക്കും ഘോഷിക്കപ്പെടേണം. ൧൧ പിന്നെ നിങ്ങളെ ഏല്പിച്ചു കൊണ്ടു പോകുന്തോറും, ഏതു പറവു എന്നു മുൻകരുതുകയും ധ്യാനിക്കയും അരുതു; ആ നാഴികയിൽ തന്നെ നിങ്ങൾക്ക് എന്തു തരപ്പെട്ടാലും അതു പറവിൻ! ഉരെക്കുന്നതു നിങ്ങൾ അല്ല, വിശുദ്ധാന്മാവത്രെ ആകുന്നുവല്ലൊ. ൧൨ വിശേഷിച്ച്, സഹോദരൻ സഹോദരനെയും, അപ്പൻ കുട്ടിയേയും, മരണത്തിന്ന് ഏല്പിക്കും; മക്കളും പിതാക്കളുടെ നേരെ എഴുനീറ്റ്, അവരെ മരിപ്പിക്കും. ൧൩ എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും
പകെക്കപ്പെട്ടവരാകും; അവസാനം വരെ നിന്നവൻ രക്ഷിക്കപ്പെടും താനും.
൧൪ എന്നാൽ പാഴാക്കുന്നതിന്റെ അറെപ്പ് ഇരിക്കരുതാത്തസ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, (വായിക്കുന്നവൻ ചിന്തിച്ചുകൊൾക!) അന്നു യഫ്രദ്യയിലുള്ളവർ മലകളിലേക്ക് മണ്ടിപോക. ൧൫ വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തേക്ക് ഇറങ്ങിപോകയും, തന്റെ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ പുകയും അരുതു. ൧൬ വയലിലെക്കുള്ളവൻ തന്റെ വസ്ത്രം എടുപ്പാൻ വഴിയോട്ടുതിരികയും ഒല്ലാ. ൧൭ ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ൧൮ എന്നാൽ അതു ശീതകാലത്തിൽ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ൧൯ ദൈവം പടെച്ച സൃഷ്ടിയുടെ ആരംഭമുതൽ ഇന്നേവരെ ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയുള്ള ഉപദ്രവം തന്നെ ആ നാളുകൾ ആകും സത്യം. ൨൦ കൎത്താവ് നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ, ഒരു ജഡവും രക്ഷപെടുകയില്ല; അവൻ തെരിഞ്ഞെടുത്ത വൃതന്മാർ നിമിത്തമൊ നാളുകളെ ചുരുക്കി വെച്ചതു. ൨൧ അപ്പോൾ ആരാനും നിങ്ങളോട് ഇതാ മശീഹ ഇവിടെ എന്നും, ഇതാ അവിടെ എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! ൨൨ എങ്ങിനെ എന്നാൽ കള്ള മശീഹമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയുന്നു എങ്കിൽ തെരിഞ്ഞെടുത്തവരേയും തെറ്റിച്ചു കളവാനായി അടയാളങ്ങളും അത്ഭുതങ്ങളും കാട്ടിക്കൊടുക്കും. ൨൩ നിങ്ങളാ സൂക്ഷിച്ചു നോക്കുവിൻ! ഇതാ ഞാൻ എല്ലാം നിങ്ങളോടു മുൻപറഞ്ഞുവല്ലൊ.
൨൪ എങ്കിലൊ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷം, സൂൎയ്യൻ ഇരുണ്ടു പോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ൨൫ വാനത്തിലെ നക്ഷത്രങ്ങൾ വീണു വീണിരിക്കയും, സ്വൎഗ്ഗങ്ങളുടെ സൈന്യങ്ങൾ കുലുങ്ങിപോകയും ആം(യശ. ൩൪. ൪) ൨൬ അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും, തേജസ്സോടും കൂടമേഖങ്ങളിൽ വരുന്നത് അവർ കാണും. ൨൭ അന്ന് അവൻ തന്റെ ദൂതരെ അയച്ചു, ഞാൻ തെരിഞ്ഞെടുത്തവരെ ഭൂമിയുടെ അറുതിമുതൽ വാനത്തിൻ അറുതിവരെയും, നാലുകാറ്റുകളിൽ നിന്നും കൂട്ടിചേൎക്കും.
൨൮ എന്നാൽ അത്തിയിൽനിന്ന് ഉപമയെ ഗ്രിഹിപ്പിൻ! അതിന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ, ൨൯ വേനിൽ അടുത്തത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം.
നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, (അവൻ) അടുക്കെ വാതില്ക്കൽ തന്നെ ആകുന്നു എന്ന് അറിവിൻ! ൩൦ ആമെൻ ഞാൻ നിങ്ങോടു പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോലത്തിന്ന് ഈ തലമുറ ഒഴിഞ്ഞു പോകയില്ല. ൩൧ വാനവും ഭൂമിയും ഒഴിഞ്ഞുപോകും, എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനു. ൩൨ ആ നാളൊ, നാഴികയൊ, സംബന്ധിച്ചിട്ട് പിതാവ് തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗത്തിലെ ദൂതരും പുത്രനും കൂടെ അറിയുന്നില്ല. ൩൩ സമയം എപ്പോൾ എന്നറിയായ്കകൊണ്ടു സൂക്ഷിപ്പിൻ! ഉണൎന്നും, പ്രാൎത്ഥിച്ചും, കൊണ്ടിരിപ്പിൻ! ൩൪ പരദേശത്തു പോകുന്നു മനുഷ്യൻ തന്റെ വീടുവിട്ടു, ദാസൎക്കു അധികാരവും അവനവനു തക്ക വേലയും കൊടുത്തിട്ടു. വിശേഷാൽ കാവല്ക്കാരനോട്, ഉണൎന്നിരിപ്പാൻ കല്പിച്ച പോലെ തന്നെ. ൩൫ നിങ്ങളും വീടുടയവൻ സന്ധ്യക്കൊ, പാതിരാക്കൊ, പൂവങ്കോഴികൂകുകിലൊ, രാവിലെയൊ എപ്പോൾ വരും എന്നറിയായ്കകൊണ്ട്, ൩൬ അവൻ പെട്ടന്നു വന്നു, നിങ്ങൾ ഉറങ്ങുന്നതു കണ്ടു, പിടിക്കാതിരിക്കേണ്ടതിന്ന് ഉണൎന്നു കൊൾവിൻ. ൩൭ ഞാൻ നിങ്ങളോടു പറയുന്നതൊ എല്ലാവരോടും പറയുന്നു: ഉണൎന്നു കൊൾവിൻ എന്നത്രെ.
കലവിചാരം [മത്താ. ൨൬. ലൂ. ൨൨.], (൩) ബെത്വന്യയിലെ അഭിഷേകം [മത്താ. ൨൬. യൊ. ൧൨.], (൧൦) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൨൬) ഗഥശെമനയിലെ പോരാട്ടവും, (൪൩) പിടിപെട്ടതും, (൫൩) ന്യായവിസ്താരവും, (൬൬) ശിമോന്റെ വീഴ്ചയും, [മത്താ. ൨൬. ലൂ. ൨൨.]
൧ പെസഹയും പുളിപ്പില്ലാത്തതും ഉണ്ടാവാൻ രണ്ടു നാൾ ആകുമ്പോൾ, മഹാപുരോഹിതരും ശാസ്ത്രികളും (കൂടി) അവനെ ഉപായം കൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വെഷിച്ചു കൊണ്ടിട്ടു, ൨ ജനത്തിൽ കലഹം ഉണ്ടാകായ്പാൻ പെരുനാളിൽ അരുത് എന്നു പറഞ്ഞു.
൩ യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ആയി പന്തിയിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ സ്വഛ്ശജടാമാംസിയാലെ വിലയേറിയ തൈലമുള്ള ഭരണിയുമായി വന്നു ഭരണിയെ പൊളിച്ച് അവന്റെ തലമേൽ ഒഴിച്ചു. ൪ അവിടെ ചിലർ ഉള്ളിൽമുഷിച്ചൽഭാവിച്ചു: ഈ തൈലത്തിൻ അഴിച്ചൽ എന്തിന്നു?
൫ ഇതു മുന്നൂറ്റിൽ ചില്വാനം ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുപ്പാൻ സംഗതി ഉണ്ടായല്ലൊ എന്ന് അവളോടു പഴിച്ചു പറഞ്ഞു. എന്നാറെ, യേശു: ൬ ഇവളെ വിടുവിൻ! അവൾക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ. ൧ എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴു അടുക്കെ ഉണ്ടു; ഇഛ്ശിക്കുന്തോറും, അവൎക്ക് നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പൊഴും അല്ല താനും. ൮ ഇവൾ ആവതോളം ചെയ്തു; എന്റെ ദേഹത്തെ കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു. ൯ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മാക്കായി പറയപ്പെടും.
൧൦ പിന്നെ പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎയ്യൊതാ യൂദാ അവനെ മഹാപുരോഹിതൎക്കു കാണിച്ചു കൊടുക്കേണ്ടതിന്ന് അവരുടെ അടുക്കലേക്ക് ചെന്നു. ൧൧ ആയ്ത് അവർ കേട്ടു, സന്തോഷിച്ച്, അവന്നു ദ്രവ്യം കൊടുപ്പാൻ വാശത്തം ചെയ്തു; അവനും തക്കത്തിൽ അവനെ കാണിച്ചു കൊടുക്കുന്നു എങ്ങിനെ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.
൧൨ പെസഹയെ അറുക്കുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ ഭക്ഷിപ്പാൻ ഞങ്ങൾ എവിടെ പോയി ഒരുക്കേണ്ടത് എന്നു പറയുന്നു. ൧൩ അവനും തന്റെ ശിഷ്യരിൽ ഇരുവരെ അയച്ചു. നിങ്ങൾ പട്ടണത്തിൽ ചെല്ലുവിൻ! അവിടെ ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും. ൧൪ ആയവനെ പിഞ്ചെന്നു അവൻ എവിടെ പ്രവേശിച്ചാലും ആ വീടുടയവനോടു പറവിൻ: ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ എന്നു ഗുരു പറയുന്നു. ൧൫ എന്നാൽ അവൻ ചായ്പണവിരിച്ച് ഒരുക്കിയൊരു വന്മാളിക നിങ്ങൾക്ക് കാണിക്കും; അവിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ൧൬ അവന്റെ ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, തങ്ങളോടു പറഞ്ഞ പ്രകാരം കണ്ടു, പെസഹ ഒരുക്കുകയും ചെയ്തു.
൧൭ സന്ധ്യയായപ്പോൾ, അവൻ പന്തിരുവരോടും കൂടവരുന്നു. അവർ ചാരികൊണ്ടു ഭക്ഷിക്കുമ്പോൾ: ൧൮ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നോടു കൂട ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും എന്നു യേശു
പറഞ്ഞു. ൧൯ ആയവർ ദുഃഖിച്ചു: പക്ഷെ ഞാനൊ, ഞാനൊ? എന്നു വെവ്വെറെ അവനോടു ചൊല്ലി തുടങ്ങി. ൨൦ അവരോട് അവൻ പറഞ്ഞിതു: പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ. ൨൧ മനുഷ്യപുത്രൻ തന്നെ കുറിച്ച് എഴുതിക്കിടക്കുന്ന പ്രകാരം പോകുന്നു സത്യം, മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനൊ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവനു കൊള്ളായിരുന്നു. ൨൨ അവർ ഭക്ഷിക്കുമ്പൊൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, അവൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങുവിൻ! ൨൩ ഇതെന്റെ ശരീരം ആകുന്നു; പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി അവൎക്കു കൊടുത്തു, എല്ലാവരും അതിൽ കുടിച്ചു: ൨൪ ഇതു (പുതു) നിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ൨൫ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: മുന്തിരി വള്ളിയുടെ അനുഭവത്തെ ദേവരാജ്യത്തിൽ പുതുതായി കുടിക്കും നാൾവരെ, ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല എന്ന് അവരോട് പറകയും ചെയ്തു.
൨൬ പിന്നെ അവർ സ്തോസ്ത്രം പാടിയശേഷം, ഒലീവമലെക്ക് പുറപ്പെട്ടു പോയി, ൨൭ യേശു അവരോടു പറഞ്ഞു: ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറി പോകയും ചെയ്യും എന്നെഴുതിയിരിക്കയാൽ ( ഈ രാത്രിയിൽ) നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപോകും, ൨൮ ഞാൻ ഉണൎന്നു വന്നശേഷമൊ നിങ്ങൾക്ക് മുമ്പെഗലീലെക്കു ചെല്ലും. ൨൯ പേത്രൻ അവനോട്: എല്ലാവരും ഇടറിപോയാലും ഞാനല്ല താനും എന്നു പറഞ്ഞു. ൩൦ അവനോടു യേശു:ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്ന് ഈ രാത്രിയിൽ കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു. ൩൧ അവനോ: നിന്നോട് ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എന്ന് ഏറ്റം അധികം പറഞ്ഞു; അപ്രകാരം തന്നെ എല്ലാവരും പറഞ്ഞുവന്നു.
൩൨ അവർ ഗഥശെമന എന്ന പേരുള്ള പറമ്പിൽ വന്നാറെ, അവൻ തന്റെ ശിഷ്യരോടു: ഞാൻ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. ൩൩ പേത്രനേയും യാക്കൊബ് യോഹനാൻ എന്നവരേയും കൂട്ടിക്കൊണ്ടു സ്തംഭിച്ചും വലഞ്ഞും പോവാൻ തുടങ്ങി: ൩൪ എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു, ഇവിടെ പാൎത്തുണൎന്നു കൊൾവിൻ എന്ന്
അവരോടു പറഞ്ഞു. ൩൫ അല്പം മുന്നോട്ടു ചെന്നു, നിലത്തുവീണു; കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകെണം എന്നു പ്രാൎത്ഥിച്ചു. ൨൬ അബ്ബാ പിതാവെ! നിന്നാൽ എല്ലാം കഴിയും: ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളണമെ! എങ്കിലും ഞാൻ ഇഛ്ശിക്കുന്നതല്ല: നീ ഇഛ്ശിക്കുന്നത് അത്രെ (ആവൂ) എന്നു പറഞ്ഞു. ൨൭ പിന്നെ വന്നു അവർ ഉറങ്ങുന്നതു കണ്ടു, പേത്രനോടു പറഞ്ഞു: ശീമോനെ, ഉറങ്ങുന്നുവൊ? ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? ൩൮ പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണൎന്നും പാൎത്ഥിച്ചും കോൾവിൻ ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ. ൩൯ പിന്നെയും പോയി ആ വാക്കിനാൽ തന്നെ പ്രാൎത്ഥിച്ച ശേഷം മടങ്ങി വന്നു. ൪൦ അവർ കണ്ണുകൾക്കു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു, അവർ എന്തുത്തരം ചൊല്ലേണ്ടു: എന്നറിഞ്ഞതും ഇല്ല. ൪൧ മൂന്നാമതും വന്ന് അവരോടു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ! മതി; നാഴിക വന്നു; ഇതാ മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു. ൪൨ ഏഴുനീല്പിൻ! നാം പോക; കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവൻ അണഞ്ഞു വന്നു.
൪൩ എന്ന് അവൻ പറയുമ്പോൾ തന്നെ, പെട്ടന്നു പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതൻ, മൂപ്പർ എന്നിവർ നിയോഗിച്ച വലിയ കൂട്ടവും, വാളുകളും വടികളുമായി ഒന്നിച്ചു വന്നുകൂടി: ൪൪ അവനെ കാണിച്ചുകൊടുക്കുന്നവനൊ, ഞാൻ ഏവനെ ചുംബിച്ചാലും അവൻ തന്നെ ആകുന്നു; ആയവനെ പിടിച്ചുറപ്പാക്കി കൊണ്ടുപോവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. ൪൫ പിന്നെ വന്ന ഉടനെ അവനു നേരിട്ടു: റബ്ബീ! റബ്ബീ! എന്നു പറഞ്ഞ് അവനെ ചുംബിച്ചു. ൪൬ അവരും അവന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു; ൪൭ അരികെ നില്ക്കുന്നവരിൽ ഒരുവൻ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാതറുത്തു. ൪൮ അതിന്നു യേശു അവരോടു പറഞ്ഞു തുടങ്ങിയിതു: ഒരുകള്ളനെക്കൊള്ളെ എന്നപോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടതു: ൪൯ ഞാൻ ദിവസേന ആലയത്തിൽ ഉപദേശിച്ചും കൊണ്ടു നിങ്ങളോടു കൂട ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല; തിരുവെഴുത്തുകൾക്കു നിവൃത്തി വരുത്തേണ്ടിയിരുന്നു താനും. ൫൦ അപ്പോൾ, എല്ലാവരും
അവനെ വിട്ടു മണ്ടിപോയി, ൫൧ അവനെ ഒരു യുവാവ് വെറുമ്മെയ്യിൽ പുടവ പുതെച്ചുംകൊണ്ട് അനുഗമിക്കുന്നുണ്ടു; ൫൨ ആയവനെ (ബാല്യക്കാർ) പിടിക്കുന്നേരം അവൻ പുടവ വിട്ടു, നഗ്നനായി അവൎക്കു തെറ്റി മണ്ടിപോയി.
൫൩ യേശുവെ മഹാപുരോഹിതന്റെ അടുക്കെ കൊണ്ടുപോയപ്പോൾ, മഹാപുരോഹിതരും മൂപ്പന്മാരും ശാസ്ത്രികളും അവന്റെ കൂടെ വരുന്നു. ൫൪ പിന്നെ പേത്രൻ ദൂരത്തുനിന്നു മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ പിഞ്ഞ്ചെന്നു, ഭൃത്യരോടു ചേൎന്നു തീക്കാഞ്ഞുകൊണ്ടിരുന്നു. ൫൫ മഹാപുരോഹിതരും സുനേദ്രിയം ഒക്കയും യേശുവെ മരിപ്പിക്കേണം എന്നു വെച്ച് അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു പോന്നു കണ്ടിട്ടില്ല താനും; ൫൬ കാരണം അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം ചൊല്ലീട്ടും സാക്ഷ്യങ്ങൾ ഒത്തില്ല. ൫൭ ചിലർ എഴുനീറ്റു, കള്ള സാക്ഷ്യം പറഞ്ഞിതു: ഈ കൈപ്പണിയായ മന്ദിരത്തെ ഞാൻ ൫൮ അഴിച്ചു മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു; എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതും ഇല്ല. ൫൯ എന്നാറെ, മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു, യേശുവോടു: ൬൦ നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു ചോദിച്ചതിന്നു, യേശു ഉത്താം പറയാതെ അടങ്ങി പാൎത്തു. ൬൧ മഹാ പുരോഹിതൻ പിന്നെയും അവനോടു: നീ അനുഹ്രഹിക്കപ്പെട്ടവന്റെ പുത്രനായ മശീഹ തന്നെയൊ? ൬൨ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു! മനുഷ്യപുത്രൻ ശക്തിയുടെ വലഭാത്തിരിക്കുന്നതും, വാനത്തിൻമേഖങ്ങലോടെ വരുന്നതും നിങ്ങൾ കാണും എന്ന് യേശു പറഞ്ഞു. ൬൩ മഹാ പുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇനി സാക്ഷികളെ കൊണ്ടു നമുക്ക് എന്താവശ്യം! ൬൪ ദേവദൂഷണത്തെ നിങ്ങൾ കേട്ടുവല്ലൊ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ, എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു കളഞ്ഞു. ൬൫ ചിലർ അവന്മേൽ തുപ്പുകയും, അവന്റെ മുഖം മൂടി കുത്തുകയും, അവനോടു പ്രവചിക്ക എന്നു ചൊല്ലുകയും ചെയ്തു തുടങ്ങി, ഭൃത്യന്മാർ കുമെച്ചും തച്ചും കൊണ്ടിരുന്നു.
൬൬ പേത്രൻ താഴെ നടുമുതത്തിരിക്കുമ്പോൾ, മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു. ൬൭ പേത്രൻ തീക്കായു
പകെക്കപ്പെട്ടവരാകും; അവസാനം വരെ നിന്നവൻ രക്ഷിക്കപ്പെടും താനും.
൧൪ എന്നാൽ പാഴാക്കുന്നതിന്റെ അറെപ്പ് ഇരിക്കരുതാത്ത സ്ഥലത്തു നില്‌ക്കുന്നതു നിങ്ങൾ കാണുമ്പോൾ, (വായിക്കുന്നവൻ ചിച്ചുകൊൾക!) അന്നു യഹൂദ്യയിലുള്ളവർ മലകളിലേക്ക് മണ്ടിപോക. ൧൫ വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിനകത്തേക്ക്ക് ഇറങ്ങിപോകയും, തന്റെ വീട്ടിൽനിന്നു വല്ലതും എടുപ്പാൻ പുകയും അരുതു. ൧൬ വയലിലെക്കുള്ളവൻ തന്റെ വസ്ത്രം എടുപ്പാൻ വഴിയോട്ടു തിരികയും ഒല്ലാ. ൧൭ ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ൧൮ എന്നാൽ അതു ശീതകാലത്തിൽ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ൧൯ ദൈവം പടെച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നേവരെ ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയുള്ള ഉപദ്രവം തന്നെ ആ നാളുകൾ ആകും സത്യം. ൨൦ കൎത്താവ് നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ, ഒരു ജഡവും രക്ഷപ്പെടുകയില്ല; അവൻ തെരിഞ്ഞെടുത്ത വൃതന്മാർ നിമിത്തമൊ നാളുകളെ ചുരുക്കി വെച്ചതു. ൨൧ അപ്പോൽ ആരാനും നിങ്ങളോട് ഇതാ മശീഹ ഇവിടെ എന്നും, ഇതാ അവിടെ എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! ൨൨ എങ്ങിനെ എന്നാൽ കള്ളമശീഹമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയുന്നു എങ്കിൽ തെരിഞ്ഞെടുത്തവരേയും തെറ്റിച്ചു കളവാനായി അടയാളങ്ങളും അത്ഭുതങ്ങളും കാട്ടിക്കൊടുക്കും. ൨൩ നിങ്ങളൊ സൂക്ഷിച്ചു നോക്കുവിൻ! ഇതാ ഞാൻ എല്ലാം നിങ്ങളോടു മുൻപറഞ്ഞുവല്ലൊ.
൨൪ എങ്കിലൊ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷം, സൂൎയ്യൻ ഇരുണ്ടുപോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ൨൫ വാനത്തിലെ നക്ഷത്രങ്ങൾ വീണു വീണിരിക്കയും, സ്വൎഗ്ഗങ്ങളുടെ സൈന്യങ്ങൾ കുലുങ്ങിപോകയും ആം (യശ. ൩൪.൪.) ൨൬ അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും, തേജസ്സോടും കൂട മേഘങ്ങളിൽ വരുന്നത് അവർ കാണും. ൨൭ അന്ന് അവൻ തന്റെ ദൂതരെ അയച്ചു, താൻ തെരിഞ്ഞെടുത്തവരെ ഭൂമിയുടെ അറുതിമുതൽ വാനത്തിൻ അറുതിവരെയും, നാലുകാറ്റുകളിൽ നിന്നും കൂട്ടിചേൎക്കും.
൨൮ എന്നാൽ അത്തിയിൽനിന്ന് ഉപയെ ഗ്രഹിപ്പിൻ! അതിന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ വേനിൽ അടുത്ത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം
നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, (അവൻ) അടുക്കെ വാതില്ക്കൽ തന്നെ ആകുന്നു എന്ന് അറിവിൻ! ൩൦ ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോളത്തിന്ന് ഈ തലമുറ ഒഴിഞ്ഞു പോകയില്ല. ൩൧ വാനവും ഭൂമിയും ഒഴിഞ്ഞു പോകും, എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ൩൨ ആ നാളൊ, നാഴികയൊ, സംബന്ധൈച്ചിട്ട് പിതാവ് തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗത്തിലെ ദൂതരും പുത്രനും കൂടെ അറിയുന്നില്ല. ൩൩ സമയം എപ്പോൾ എന്നറിയായ്കകൊണ്ടു സൂക്ഷിപ്പിൻ! ൩൪ ഉണൎന്നും, പ്രാൎത്ഥിച്ചും, കൊണ്ടിരിപ്പിൻ! പരദേശത്തു പോകുന്ന മനുഷ്യൻ തന്റെ വീടു വിട്ടു, ദാസൎക്കു അധികാരവും അവനവനു തക്ക വേലയും കൊടുത്തിട്ടു, വിശേഷാൽ കാവല്ക്കാരനോട്, ഉണൎന്നിരിപ്പാൻ കല്പിച്ച പോലെ തന്നെ. ൩൫ നിങ്ങളും വീടുടയവൻ സന്ധ്യക്കൊ, പാതിരക്കൊ, പൂവങ്കോഴി കൂകുകിലൊ, രാവിലെയൊ എപ്പോൾ വരും എന്നറിയായ്കകൊണ്ട്, ൩൬ അവൻ പെട്ടന്നു വന്നു, നിങ്ങൾ ഉറങ്ങുന്നതു കണ്ടു, പിടിക്കാതിരിക്കേണ്ടതിന്ന് ഉണൎന്നു കൊൾവിൻ. ൩൭ ഞാൻ നിങ്ങളോട് പറയുന്നതൊ എല്ലാവരോടും പറയുന്നു: ഉണൎന്നു കൊൾവിൻ എന്നത്രെ.
കലവിചാനം [മത്താ. ൨൩. ലൂ. ൨൨.], (൩) ബെതന്യയിലെ അഭിഷേകം [മത്താ. ൨൩. യൊ. ൧൨.], (൧൦) യൂദാവിൻ ദ്രോഹവും, (൧൭) തിരുവത്താഴവും, (൨൬) ശീമോന്റെ വീഴ്ചയും, [മത്താ. ൨൬. ലൂ. ൨൨. ]
൧ പെസഹയും പുളിപ്പില്ലാത്തതും ഉണ്ടാവാൻ രണ്ടു നാൾ ആകുമ്പൊൾ, മഹാപുരോഹിതരും ശാസ്ത്രികളും (കൂടി) അവനെ ഉപായം കൊണ്ടു പിടിച്ചു കൊല്ലുവാൻ വഴി അന്വെഷിച്ചു കൊണ്ടിട്ടു, ൨ ജനത്തിൽ കലഹം ഉണ്ടാകായ്പാൻ പെരുനാളിൽ അരുത് എന്നു പറഞ്ഞു.
൩ യേശു ബെത്ഥന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ആയി പന്തിയിൽ ഇരിക്കുമ്പോൾ, ഒരു സ്ത്രീ സ്വഛ്ശ ജടാമാംസിയാലെ വിലയേറിയ തൈലമുള്ള ഭരണിയുമായി വന്നു ഭരണിയെ പൊളിച്ച് അവന്റെ തലമേൽ ഒഴിച്ചു. ൪ അവിടെ ചിലർ ഉള്ളിൽ മുഷിച്ചൽ ഭാവിച്ചു: ഈ തൈലത്തിൻ അഴിച്ചൽ എന്തിന്നു?
൫ ഇതു മുന്നൂറ്റിൽ ചില്വാനം ദ്രഹ്മെക്കു വിറ്റു, ദരിദ്രൎക്ക് കൊടുപ്പാൻ സംഗതി ഉണ്ടായല്ലൊ എന്ന് അവളോടു പഴിച്ചു പറഞ്ഞു. എന്നാറെ, ൬ യേശു: ഇവളെ വിടുവിൻ! അവൾക്ക് അലമ്പൽ ഉണ്ടാക്കുവാൻ എന്തു? അവൾ എന്നിൽ നല്ല പ്രവൃത്തി ചെയ്തുവല്ലൊ. ൭ എങ്ങിനെ എന്നാൽ ദരിദ്രർ നിങ്ങൾക്ക് എല്ലായ്പൊഴും അടുക്കെ ഉണ്ടു; ഇഛ്ശിക്കുന്തോറും, അവൎക്ക് നന്മ ചെയ്യാമല്ലൊ; ഞാൻ എല്ലായ്പൊഴും അല്ല താനും. ൮ ഇവൾ ആവതോളം ചെയ്തു; എന്റെ ദേഹത്തെ കുഴിച്ചിടുവാൻ മുമ്പിൽ കൂട്ടി തൈലം തേച്ചിട്ടുണ്ടു. ൯ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഈ സുവിശേഷം സൎവ്വലോകത്തും എവിടെ എല്ലാം ഘോഷിക്കപ്പെട്ടാലും, അവിടെ ഇവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പറയപ്പെടും.
൧൦ പിന്നെ പന്തിരുവരിൽ ഒരുത്തനായ ഇഷ്കൎയ്യൊതാ യൂദാ അവനെ മഹാപുരോഹിതൎക്കു കാണിച്ചു കൊടുക്കേണ്ടതിന്ന് അവരുടെ അടുക്കലേക്ക് ചെന്നു. ൧൧ ആയ്ത് അവർ കേട്ടു, സന്തോഷിച്ച്, അവന്നു ദ്രവ്യം കൊടുപ്പാൻ വാഗ്ദത്തം ചെയ്തു; അവനും തക്കത്തിൽ അവനെ കാണിച്ചു കൊടുക്കുന്നു എങ്ങിനെ എന്ന് അന്വെഷിച്ചു കൊണ്ടിരുന്നു.
൧൨ പെസഹയെ അറുക്കുന്ന കാലമായി പുളിപ്പില്ലാത്തതിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: നീ പെസഹ ഭക്ഷിപ്പാൻ ഞങ്ങൾ എവിടെ പോയി ഒരുക്കേണ്ടത് എന്നു പറയുന്നു. ൧൩ അവനും തന്റെ ശിഷ്യരിൽ ഇതുവരെ അയച്ചു, നിങ്ങൾ പട്ടണത്തിൽ ചെല്ലുവിൻ! അവിടെ ഒരു കുടം വെള്ളം ചുമക്കുന്ന മനുഷ്യൻ നിങ്ങളെ എതിരേല്ക്കും ൧൪ ആയവനെ പിഞ്ചെന്നു അവൻ എവിടെ പ്രവേശിച്ചാലും ആ വീടുടയവനോടു പറവിൻ: ഞാൻ ശിഷ്യരുമായി പെസഹ ഭക്ഷിപ്പാനുള്ള ശാല എവിടെ എന്നു ഗുരു പറയുന്നു. ൧൫ എന്നാൽ അവൻ ചായ്പണവിരിച്ച് ഒരുക്കിയൊരു വന്മാളിക നിങ്ങൾക്ക് കാണിക്കും; അവിടെ നമുക്കായി ഒരുക്കുവിൻ എന്നു പറഞ്ഞു. ൧൬ അവന്റെ ശിഷ്യന്മാർ പുറപ്പെട്ടു പട്ടണത്തിൽ വന്നു, ഞങ്ങളോടു പറഞ്ഞ പ്രകാരം കണ്ടു, പെസഹ ഒരുക്കുകയും ചെയ്തു.
൧൭ സന്ധ്യയായപ്പോൾ, അവൻ പന്തിരുവരോടും കൂട വരുന്നു. ൧൮ അവർ ചാരികൊണ്ടു ഭക്ഷിക്കുമ്പോൾ: ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു: നിങ്ങളിൽ ഒരുവൻ എന്നോടു കൂട ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചു കൊടുക്കും എന്നു യേശു
പറഞ്ഞു. ൧൯ ആയവർ ദുഃഖിച്ചു: പക്ഷെ ഞാനൊ, ഞാനൊ? എന്നു വെവ്വെറെ അവനോടു ചൊല്ലി തുടങ്ങി. ൨0 അവരോട് അവൻ പറഞ്ഞിതു: പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു മുക്കുന്നവൻ തന്നെ. ൨൧ മനുഷ്യപുത്രൻ തന്നെ കുറിച്ച് എഴുതികിടക്കുന്ന പ്രകാരം പോകുന്നു സത്യം. മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനെ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എങ്കിൽ അവനു കൊള്ളായിരുന്നു. അവർ ഭക്ഷിക്കുമ്പൊൾ, യേശു അപ്പത്തെ എടുത്ത്, അനുഗ്രഹം ചൊല്ലി, നുറുക്കി, അവൎക്കു കൊടുത്തു പറഞ്ഞിതു: വാങ്ങുവിൻ! ഇതെന്റെ ശരീരം ആകുന്നു; പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി അവൎക്കു കൊടുത്തു, എല്ലാവരും അതിൽ കുടിച്ചു: ഇതു(പുതു) നിയമത്തിന്റെ രക്തമായി അനേകൎക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ രക്തം ആകുന്നു. ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു:മുന്തിരി വള്ളിയുടെ അനുഭവത്തെ ദേവരാജ്യത്തിൽ പുതുതായി കുടിക്കും നാൾവരെ, ഞാൻ ഇതിൽ നിന്ന് ഇനി കുടിക്കയില്ല എന്ന് അവരോട് പറകയും ചെയ്തു.
പിന്നെ അവർ സ്തോത്രം പാടിയശേഷം, ഒലീവമലെക്ക് പുറപ്പെട്ടു പോയി യേശു അവരോടു പറഞ്ഞു: ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറി പോകയും ചെയ്യും എന്നെഴുതിയിരിക്കയാൽ (ഈ രാത്രിയിൽ) നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപോകും. ഞാൻ ഉണൎന്നു വന്ന ശേഷമൊ നിങ്ങൾക്ക് മുമ്പെ ഗലീലെക്കു ചെല്ലും. പേത്രൻ അവനോട്: എല്ലാവരും ഇടറി പോയാലും ഞാനല്ല താനും എന്നു പറഞ്ഞു. അവനോടു യേശു: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു: ഇന്ന് ഈ രാത്രിയിൽ കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു പരയുന്നു. അവനോ: നിന്നോട് ഒന്നിച്ചു മരിക്കേണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എന്ന് ഏറ്റം അധിക പറഞ്ഞു; അപ്രകാരം തന്നെ എല്ലാവരും പറഞ്ഞു വന്നു.
അവർ ഗഥശെമന എന്ന പേരുള്ള പറമ്പിൽ വന്നാറെ, അവൻ തന്റെ ശിഷ്യരോടു: ഞാൻ പ്രാൎത്ഥിച്ചു തീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു. പേത്രനേയും യാക്കൊബ് യോഹനാൻ എന്നവരേയും കൂട്ടിക്കൊണ്ടു സതംഭിച്ചും വലഞ്ഞും പോവാൻ തുടങ്ങി: എന്റെ ദേഹി മരണത്തോളം അതിദുഃഖപ്പെട്ടിരിക്കുന്നു, ഇവിടെ പാൎത്തുണൎന്നു കൊൾവിൻ എന്ന്
അവരോടു പറഞ്ഞു. അല്പം മുന്നോട്ടു ചെന്നു, നിലത്തു വീണു: കഴിയുന്നു എങ്കിൽ ആ നാഴിക നീങ്ങിപ്പോകെണം എന്നു പ്രാൎത്ഥിച്ചു. അബ്ബാപിതാവെ! നിന്നാൽ എല്ലാം കഴിയും; ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളേണമെ! എങ്കിലും ഞാൻ ഇഛ്ശിക്കുന്നതല്ല; നീ (ഇഛ്ശിക്കുന്നത്) അത്രെ (ആവു) എന്നു പറഞ്ഞു: ശിമോനെ, ഉറങ്ങുന്നുവൊ? ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ? പരീക്ഷയിൽ അകപ്പെടായ്പാൻ ഉണൎന്നും പ്രാൎത്ഥിച്ചും കൊൾവിൻ! ആത്മാവ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ. പിന്നെയും പോയി ആ വാക്കിനാൽ തന്നെ പ്രാൎത്ഥിച്ചശേഷം, മടങ്ങി വന്നു അവർ കണ്ണുകൾക്ക് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതു കണ്ടു, അവർ എന്തുത്തരം ചൊല്ലേണ്ടു: എന്നറിഞ്ഞതും ഇല്ല. മൂന്നാമതും വന്ന് അവരോടു പറയുന്നു: ശേഷത്തെക്ക് ഇനി ഉറങ്ങി, ആശ്വസിച്ചുകൊൾവിൻ! നാഴിക വന്നു; ഇതാ മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏല്പിക്കപ്പെടുന്നു. ഏഴുനീല്പിൻ! നാം പോക; കണ്ടാലും എന്നെ കാണിച്ചു കൊടുക്കുനവൻ അണഞ്ഞു വന്നു. എന്ന് അവൻ പറയുമ്പോൾ തന്നെ, പെട്ടന്നു പന്തിരുവരിൽ ഒരുത്തനായ യൂദാവും, മഹാപുരോഹിതർ, മൂപ്പർ ഇവർ നിയോഗിച്ച വലിയ കൂട്ടവും, വാളുകളും വടികളുമായി ഒന്നിച്ചു വന്നു കൂടി; അവനെ കാണിച്ചു കൊടുക്കുന്നവനൊ, ഞാൻ ഏവനെ ചുംബിച്ചാലും അവൻ തന്നെ ആകുന്നു; ആയവനെ പിടിച്ചുറപ്പാക്കി കൊണ്ടുപോവിൻ എന്ന് അവൎക്കു ലക്ഷണം കൊടുത്തിരുന്നു. പിന്നെ വന്ന ഉടനെ അവനു നേരിട്ടു: റബ്ബീ! റബ്ബീ! എന്നു പറഞ്ഞ് അവനെ ചുംബിച്ചു. അവരും അവന്മേൽ കൈകളെ വെച്ച് അവനെ പിടിച്ചു; അരികെ നില്ക്കുന്നവരിൽ ഒരുവൻ വാളൂരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി, അവന്റെ കാതറുത്തു. അതിന്നു യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ഒരു കള്ളനെക്കൊള്ളെ എന്നപോലെ നിങ്ങൾ എന്നെ പിടിച്ചു വെപ്പാൻ വാളുവടികളുമായി പുറപ്പെട്ടതു; ഞാൻ ദിവസേന ആലയത്തിൽ ഉപദേശിച്ചും കൊണ്ടു നിങ്ങളോടു കൂട ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല; തിരുവെഴുത്തുകൾക്കു നിവൃത്തി വരുത്തേണ്ടിയിരുന്നു താനും. അപ്പോൾ, എല്ലാവരും
അവനെ വിട്ടു മിണ്ടിപോയി, അവനെ ഒരു യുവാവ് വെറുമ്മെയ്യിൽ പുടവ പുതെച്ചുംകൊണ്ട് അനുഗമിക്കുന്നുണ്ടു; ആയവനെ (ബാല്യക്കാർ) പിടിക്കുന്നേരം അവൻ പുടവ വിട്ടു, നഗ്നനായി അവൎക്കു തെറ്റി മണ്ടിപോയി.
യേശുവെ മഹാപുരോഹിതന്റെ അടുക്കെ കൊണ്ടുപോയപ്പോൾ, മഹാപുരോഹിതരും മൂപ്പന്മാരും ശാസ്ത്രീകളും അവന്റെ കൂടെ വരുന്നു. പിന്നെ പേത്രൻ ദൂരത്തുനിന്നു മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ പിഞ്ചെന്നു, ഭൃത്യരോടു ചേൎന്നു തീക്കാഞ്ഞുകൊണ്ടിരുന്നു. മഹാപുരോഹിതരും സുനേദ്രിയം ഒക്കയും യേശുവെ മരിപ്പിക്കേണം എന്നു വെച്ച് അവന്റെ നേരെ സാക്ഷ്യം അന്വെഷിച്ചു പോന്നു കണ്ടിട്ടില്ല താനും; കാരണം അനേകർ അവന്റെ നേരെ കള്ള സാക്ഷ്യം ചൊല്ലീട്ടും സാക്ഷ്യങ്ങൾ ഒത്തില്ല. ചിലർ എഴുനീറ്റു, കള്ളസാസാക്ഷ്യം പറഞ്ഞിതു: ഈ കൈപ്പണിയായ മന്ദിരത്തെ ഞാൻ അഴിച്ച മൂന്നു ദിവസം കൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നിനെ എടുപ്പിക്കും എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു; എന്നിപ്രകാരവും അവരുടെ സാക്ഷ്യം ഒത്തതു ഇല്ല. എന്നാറെ, മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു, യേശുവോടു: നീ ഒരുത്തരവും പറയുന്നില്ലയൊ? ഇവർ നിന്റെ നേരെ സാക്ഷ്യം ചൊല്ലുന്നത് എങ്ങിനെ? എന്നു ചോദിച്ചതിനു, യേശു ഉത്തരം പറയാതെ അടങ്ങി പാൎത്തു. മഹാ പുരോഹിതൻ പിന്നെയും അവനോടു: നീ അനുഗ്രഹിക്കപ്പെട്ടവന്റെ പുത്രനായമശീഹ തന്നെയൊ? എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു! മനുഷ്യപുത്രൻ ശക്തിയുടെ പലഭാഗത്തിരിക്കുന്നതും, വാനത്തിൻമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്ന് യേശു പറഞ്ഞു. മഹാ പുരോഹിതൻ തന്റെ വസ്ത്രങ്ങളെ കീറി: ഇനി സാക്ഷികളെ കൊൺറ്റു നമുക്ക് എന്താവശ്യം! ദേവദൂഷണത്തെ നിങ്ഗ്നൾ കേട്ടുവല്ലൊ! നിങ്ങൾക്കു എങ്ങിനെ തോന്നുന്നു? എന്നു പറഞ്ഞപ്പോൾ, എല്ലാവരും അവനെ മരണയോഗ്യൻ എന്നു വിധിച്ചു കളഞ്ഞു. ചിലർ അവന്മേൽ തുപ്പുകയും, അവന്റെ മുഖമൂടി കുട്ഠുകയും, അവനോടു പ്രവചിക്ക എന്നു ചൊല്ലുകയും ചെയ്തു തുടങ്ങി, ഭൃത്യന്മാർ കുമെച്ചു തച്ചും കൊണ്ടിരുന്നു.
പേത്രൻ താഴെ നടുമുറ്റത്തിരിക്കുമ്പോൾ, മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു. പേത്രൻ തീക്കായു
ന്നതു കണ്ട്, അവനെ നോക്കികൊണ്ടു: നീയും ആനചറയ്യനായ യേശുവിനോടു കൂട ഇരുന്നു എന്നു പറയുന്നു. നീ പറയുന്നതു തിരിയുന്നില്ല. ബോധിക്കുന്നതും ഇല്ല എന്നു ചൊല്ലി, അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്ക് പുറപ്പെട്ടപ്പോൾ, കോഴി ഒന്നു കൂകി. ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു, സമീപത്തു നില്ക്കുന്നവരോട്: ഇവൻ ആ കൂടരിൽ ഉള്ളവനത്രെ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു; കുറയ പിന്നേതിൽ സമീപസ്ഥർ പേത്രനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; നീ ഗലീലക്കാരനുമല്ലയൊ? (നിന്റെ ഉച്ചാരണം കൂടെ ഒക്കുന്നു) എന്നു പറഞ്ഞപ്പോൾ: നിങ്ങൾ പറയുന്ന മനുഷ്യനെ അറിയുന്നില്ല എന്നു ചൊല്ലി, അവൻ പ്രാകുവാനും സത്യം ചെയ്പാനും തുടങ്ങി. ഉടനെ കോഴി രണ്ടാമതും കൂകി; പേത്രനും കോഴി രണ്ടു കുറി കൂകുമ്മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു ചൊല്ലിയ മൊഴിയെ ഓൎത്തു കരഞ്ഞു കൊൾകയും ചെയ്തു.
യേശു പിലാതന്മുമ്പിൽ നിന്നതു [മത്താ. ൨൭.], (൨൧) ക്രൂശാരോഹണവും, (൩൭) മരണവും, (൪൨) ശവസംസ്കാരവും [മത്താ. ൨൭. ലൂ. ൨൩. യോ. ൧൯.] അതികാലത്തു മഹാപുരോഹിതരും മൂപ്പന്മാരും ശാത്രികളുമായി സുനേദ്രിയം ഒക്കയും കൂടി നിരൂപിച്ചു. യേശുവെ കെട്ടികൊണ്ടുപോയി, പിലാതനിൽ ഏല്പിച്ചു. പിലാതൻ അവനോടു: നീ യഹൂദരുടെ രാജാവൊ? എന്നു ചോദിച്ചതിന്നു: നീ പറയുന്നുവല്ലൊ എന്നുത്തരം പറഞ്ഞു. മഹാപുരോതർ അവനിൽ ഏറിയോന്നു ചുമത്തുമ്പോൾ, പിലാതൻ പിന്നെയും അവനോടു ചോദിച്ചിതു: നീ ഒരുത്തരവും ചൊല്ലുന്നില്ലയൊ? നോക്കു, ഇവർ നിന്നിൽ എത്ര ചുമത്തുന്നു! അപ്പൊഴും യേശു ഉത്തരം ഒന്നും പറയാതെ നില്ക്കയാൽ, പിലാതൻ ആശ്ചൎയ്യപ്പെട്ടു. ആയവൻ ഉത്സവം തോറും അവർ ചോദിക്കുന്നൊരു ചങ്ങലക്കാരനെ അവൎക്കു വിട്ടു കൊടുക്കും. അന്നു ബറബ്ബാ എന്നുള്ളവൻ മറ്റുള്ളവരുമായി കലഹിച്ചു, കുലചെയ്തതിനാൽ സഹമത്സരികളോടു കൂടെ ബന്ധനായിരിക്കുന്നു. പിന്നെ പുരുഷാരം കരേറി വന്ന് അവൻ തങ്ങളോടു നിത്യം ചെയ്യുമ്പോലെ (ചെയ്യേണം)
എന്നു പ്രാൎത്ഥിച്ചു തുടങ്ങി. പുരോഹിതന്മാർ അസൂയകൊണ്ട് അവനെ ഏല്പിച്ചതു ബോധിക്കയാൽ, പിലാതൻ കൂട്ടത്തോട് ഉത്തരം പറഞ്ഞിതു: യഹൂദരുടെ രാജാവായവനെ നിങ്ങൾക്കു വിട്ടു തരുവാൻ ഇഛ്ശിക്കുന്നുവൊ? മഹാപുരോഹിതരൊ ബറബ്ബാവെ തന്നെ തങ്ങൾക്കു വിട്ടുതരേണം എന്നു പുരുഷാരത്തെ ഇളക്കികൊണ്ടിരുന്നു. പിന്നെയും പിലാതൻ അവരോട് ഉരിയാടി: എന്നാൽ നിങ്ങൾ യഹൂദരരുടെ രാജാവ് എന്നു ചൊല്ലുന്നവനെ ഞാൻ എന്തു ചെയ്യേണ്ടു? എന്നു പറഞ്ഞാറെ: അവനെ ക്രൂശിക്ക എന്ന് അവർ വീണ്ടും ആൎത്തു. അവരോടു പിലാതൻ അവൻ ചെയ്ത ദോഷം എന്തു പോൽ? എന്നു പറഞ്ഞാറെ: അവനെ ക്രൂശിക്ക! എന്ന് ഏറ്റം അധികം ആൎത്തു. പിലാതനും പുരുഷാരത്തിന്ന് അലമ്മതി വരുത്തുവാൻ ഭാവിച്ചു, ബറബ്ബാവെ അവൎക്കു വിടുവിച്ചു, യേശുവെ ചമ്മട്ടികൊണ്ട് അടിച്ചു ക്രൂശിപ്പാൻ ഏല്പിക്കയും ചെയ്തു.
സേവകർ അവനെ ആസ്ഥാനം ആകുന്ന നടുമുറ്റത്തിന്നകത്തു കൊണ്ടുപോയി പട്ടാളം എല്ലാം കൂടെ വിളിച്ചു. അവനെ രക്താംബരം ഉടുപ്പിച്ചു മുള്ളു കൊണ്ടു കിരീടം മെടഞ്ഞ് അവന്മേൽ ഇട്ടു: യഹൂദരുടെ രാജാവെ, വാഴുക! എന്നു വന്ദിച്ചു തുടങ്ങി. ചൂരല്ക്കൊൽകൊണ്ട് അവന്റെ തലയിലടിച്ചു, അവന്മേൽ തുപ്പി മുട്ടുകുത്തി, അവനെ നമസ്കരിക്കയും ചെയ്തു.
അവനെ പരിഹസിച്ചു കളഞ്ഞശേഷം. രക്താംബരത്തെ നീക്കി. സ്വന്തവസ്ത്രങ്ങളെ ഉടുപ്പിച്ച്, അവനെ ക്രൂശിപ്പാൻ കൊണ്ടുപോകുന്നു. നാട്ടിൽനിന്നു വന്നു, കടന്നു പോരുന്ന കുറെനയിലെ ശിമോൻ എന്ന അലക്ഷന്ത്രൻ രൂഫൻ എന്നവരുടെ അഛ്ശനെ അവന്റെ ക്രൂശിനെ ചുമപ്പാൻ നിൎബ്ബന്ധിച്ചു. അവനെ തലയോടിടം എന്നൎത്ഥമുള്ള ഗൊല്ലൊഥാ സ്ഥലത്തേക്കു കൊണ്ടുപോയി. കണ്ടിവെള്ളയിട്ട വീഞ്ഞ് അവനു കിടപ്പാൻ കൊടുത്തു; അവൻ വാങ്ങീട്ടില്ല താനും. അവനെ ക്രൂശിച്ചശേഷം, അവന്റെ വസ്ത്രങ്ങളിൽ ഇന്നവൻ ഇന്നത് എടുക്കട്ടെ എന്നു വെച്ചു ചീട്ടിട്ടു, പകുതി ചെയ്യുന്നു. ക്രൂശിക്കുമ്പോൾ, മൂന്നാം മണിനേരമായി, അവന്റെ കുറ്റത്തിന്റെ സംഗതിയായി "യഹൂദരുടെ രാജാവ്" എന്നത് മീതെ എഴുതി വെച്ചിരുന്നു. അവനോടു കൂട രണ്ടു കള്ളരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തും ക്രൂശിക്കുന്നു. (യശ, ൫൩, ൧൨.) ദ്രോഹിക
൨൯ കടന്നു പോകുന്നവരോ: ഹാ! ഹാ! മന്ദിരത്തെ അഴിച്ചു മൂന്നുനാളുകൊണ്ടു പണിയുന്നവനെ!
൩൦ നിന്നെ തന്നെ രക്ഷിച്ചു, ക്രൂശിൽനിന്നിറങ്ങിവാ! എന്നു തലകളെ കുലുക്കി, അവനെ ദുഷിച്ചു പറഞ്ഞു.
൩൧ സമപ്രകാരത്തിൽ മഹാപുരോഹിതരും മൂപ്പന്മാരോടു കൂ: ഇവൻ മറ്റവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിച്ചു കൂട!
൩൨ മശീഹാ എന്ന ഇസ്രയേൽ രാജാവായവൻ നാം കണ്ടു വിശ്വസിക്കുമാറ് ഇപ്പോൾ ക്രുശിൽനിന്നിറങ്ങി വരട്ടെ! എന്നു തങ്ങളിൽ പരിഹസിച്ചു; അവനോടു കൂട ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
൩൩ ആറാം മണിയായാറെ, ഒമ്പതാം മണിയോളം ആ ദേശത്തിൽ എങ്ങും ഇരുട്ടുണ്ടായി.
൩൪ ഒമ്പതാം മണിക്കു യേശു: എൻ ദൈവമെ! എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത്? എന്നുള്ള അൎത്ഥത്തോടെ (സങ്കീ. ൨൨, ൧.) എലോഹി! എലോഹി! ലമ്മ ശബക്താനി! എന്നു മഹാ ശബ്ദത്തോടെ വിളിച്ചു.
൩൫ സമീപസ്ഥരിൽ ചിലർ കേട്ടിട്ട്: ഇതാ എലീയാവെ വിളിക്കുന്നു! എന്നു പറഞ്ഞു.
൩൬ ഒരുവൻ ഓടി ഒരു സ്പൊങ്ങിൽ കാടി നിറെച്ച് ഓടമേലാക്കി: വിടുവിൻ! എലീയാ അവനെ ഇറക്കുവാൻ വരുന്നുവൊ എന്നു നോക്കട്ടെ! എന്നു ചൊല്ലി, അവനെ കുടിപ്പിച്ചു.
൩൭ യേശു മഹാശബ്ദം കേൾപിച്ചു, പ്രാണനെ വിടകയും ചെയ്തു.
൩൮ (ഉടനെ) മന്ദിരത്തിലെ തിരശ്ശീല മേലോട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
൩൯ അവന്റെ എതിരെ നില്ക്കുന്ന ശതാധിപൻ അവൻ ഇങ്ങിനെ നിലവിളിച്ചും കൊണ്ടു കഴിഞ്ഞതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രനായതു സത്യം! എന്നു പറഞ്ഞു.
൪൦ (യേശു) ഗലീലയിൽ ഇരിക്കുമ്പോൾ, അവനെ അനുഗമിച്ചു, ശുശ്രൂഷിച്ചുള്ള മഗ്ദലക്കാരത്തി മറിയ; ചെറിയ യാക്കോബിന്നും യോസെക്കും അമ്മയായ മറിയ;
൪൧ ശലോമ ഇവർ കൂടയുള്ള സ്ത്രീകളും അവനോട് ഒരുമിച്ചു യരുശലേമിലേക്ക് കരേറി വന്ന മറ്റനേകരും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.
൪൨-൪൩ സന്ധ്യയായപ്പൊൾ തന്നെ, ശബ്ബത്തിൻ തലനാൾ ആകുന്ന വെള്ളിയാഴ്ചയാക കൊണ്ടു, തനിക്കുതാൻപോരുന്ന മന്ത്രിയും ദേവരാജ്യത്തെ കാത്തു കൊള്ളുന്നവനും ആയ അറിമത്യയിലെ യോസേഫ് വന്നു, പിലാതൻ ഉള്ളതിൽ ധൈൎയ്യത്തോടെ [ 151 ] മാർക്ക്.൧൫. ൧൬.അ. കടന്നു, യേശുവിന്റെ ഉടൽ ചോദിച്ചു; അവൻ അപ്പൊഴെ ൪൪ മരിച്ചുവൊ എന്നു പിലാതൻ ആശ്ചര്യപ്പെട്ടു.ശതാധിപനെ വിളിപ്പിച്ചു: അവൻ മരിച്ചിട്ട് അധികം നേരമായൊ? എന്നു ചോദിച്ചു. ശതാധിപനോടു വസ്തുത അറിഞ്ഞ് ഉടൽ ൪൫ യോസേ ഫിന്നു സമ്മാനിച്ചു. ആയവൻ ശീല വാങ്ങി, ൪൬ അവനെ ഇറക്കി ശീലയിൽ ചുറ്റിപുതെച്ചു. പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ സ്താപിച്ചു. അറവാതിൽക്കു കല്ലിനെ ഉരുട്ടി വെക്കയും ചെയ്തു. മഗ്ദലക്കാരത്തി മറിയയും യോസയുടെ മറിയയും അവൻ വെക്കപ്പെട്ട ഇടത്തെ നോക്കിക്കൊണ്ടിരുന്നു.൪൫
൧൬,അദ്ധ്യായം.
യേശുവിൻ പുനരുദ്ധാനം സ്ത്രീകളോട് അറിയിച്ചത്(മത്താ.൨൮.ലൂ.൨൪),(ൻ) മറിയെക്കും രണ്ടു പ്രമാണികൾക്കും അപോസ്തലർക്കും പ്രത്യക്ഷനായതു (മത്താ-൨൮.ലൂ.൨൪. യോ.വാ-I,(൧൯)സ്വർഗ്ഗാരോഹണം[ലൂ.൨൪.അപ.൧]
ശബ്ബത്തു കഴിഞ്ഞ ശേഷം മഗ്ദലക്കാരത്തി മറിയയും ൧ യാക്കോബിൻ മറിയയും ശലോമയും അവനെ വന്ന് അഭ്യംഗം ചെയ്യെണ്ടതിനു സുഗന്ധവർഗ്ഗങ്ങളെ വാങ്ങി പിന്നെ ഒന്നാം ൨ ആഴ്ചയിൽ അതി കാലത്തു(പുറപ്പെട്ടു)സൂര്യൻ ഉദിച്ചാറെ, കല്ലറെക്കു വരുന്നു; ഏറ്റം വലുതായിട്ടുള്ള കല്ലിനെ ൩ അറവാതിൽക്കൽ നിന്നു നമുക്ക് ആർ ഉരുട്ടിക്കളയും? എന്നു തങ്ങളിൽ പറയുമ്പോൾ, അവർ നോക്കിക്കൊണ്ട് കല്ലുരുണ്ട് ൪ പോയതു കണ്ട്;അറയകത്ത് കടന്നു വെള്ളയങ്കി ധരിച്ചൊരു൫ യുവാവ് വല ഭാഗത്തിരിക്കുന്നത് കണ്ട് സ്തംഭിച്ചു പോയി . അവരോട് അവൻ പറയുന്നു:സ്തംഭിച്ചു പോകേണ്ട!൬ ക്രൂശിക്കപ്പെട്ട നചറയ്യനായ യേശുവെ നിങ്ങൾ അൻവെഷിക്കുന്നു. അവൻ ഉണർന്നു വന്നു,ഇവിടെ ഇരിക്കുന്നില്ല; അവനെ വെച്ച സ്ഥലം ഇതാ! എന്നാൽ ൭ പോയി, അവന്റെ ശിഷ്യരോടും പേത്രനോടും അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്ക് പോകുന്നു എന്നു പറവിൻ: അവൻ നിങ്ങളോടു പറഞ്ഞപ്രകാരം, അവിടെ അവനെ കാണും എന്നാറെ, അവർ അറയിൽനിന്നു പുറപ്പെട്ടു ൮ മണ്ടിപോയി, വിറയലും വിഭ്രമവും പിടിച്ചിട്ട്, അവർ ആരോടും ഒന്നും പറയാഞ്ഞു ഭയപ്പെട്ടതെ ഉള്ളൂ.
അവനൊ ഒന്നാം ആഴ്ചയിൽ രാവിലെ എഴുനീറ്റിട്ടു താൻ ൻ ഏഴു ഭൂതങ്ങളെ ആട്ടീട്ടുള്ള മഗ്ദ്ലക്കാരത്തി മറിയെക്കു മുമ്പെ
൧൨൫ [ 152 ]കാണായ്പന്നു. അവൾ ചെന്ന് അവനോടു കൂടെ ഇരുന്നവരായി ശേഷം ഖേദിച്ചു കരഞ്ഞും കൊള്ളുന്നവരോട് അറിയിച്ചു. അവൻ ജീവനോടിരിക്കുന്നു എന്നും ഇവളാൽ കാണപ്പെട്ടു എന്നും അവർ കേട്ടാറെ. വിശ്വസിച്ചില്ല. അതിൽ പിന്നെ അവരിൽനിന്നു രണ്ടുപേർ നാട്ടിലേക്കു നടന്നു പോകുമ്പോൾ. അന്യരൂപത്തിൽ അവൎക്കു പ്രത്യക്ഷനായി ആയവരും പോയി, ശേഷമുള്ളവരോട് അറിയിച്ചു; അവരെ വിശ്വസിച്ചതും ഇല്ല. പിന്നെതിൽ പതിനൊന്നു പേർ അത്താഴത്തിന്നു ചാരികൊണ്ടിരിക്കെ അവൎക്കും പ്രത്യക്ഷനായി. താൻ ഉണൎന്നു വന്നതിനെ കണ്ടിട്ടുള്ളവരെ വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസവും ഹൃദയകാഠിന്യവും പഴിച്ചു പറഞ്ഞുരെച്ചിതു; (ഭൂ)ലോകത്തിൽ ഒക്കയും പോയി, സകല സൃഷ്ടിക്കും സുവിശേഷത്തെ ഘോഷിപ്പിൻ! വിശ്വസിച്ചും സ്നാനപ്പെടും ഉള്ളവൻ രക്ഷിക്കപ്പെടുമ്ല് വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. വിശ്വാസിച്ചവരോടൊ ഈ അടയാളങ്ങൾ കൂടെ പോരും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താകും, പുതു ഭാഷകളാൽ പറയും, സൎപ്പങ്ങളെ പിടിച്ചെടുക്കും, ചാവുള്ളതൊന്നു കുടിച്ചാലും അവൎക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈകളെ വെക്കും, അവർ സൌഖ്യപ്പെടുകയയും ചെയ്യും.
കൎത്താവായ യേശു അവരോട് അരുളിച്ചെയ്ത ശേഷം സ്വൎഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്റെ വലഭാഗത്ത് ഇരുന്നുകൊണ്ടു; അവരും പുറപ്പെട്ടു കൎത്താവ് കൂടെ പ്രവൃത്തിച്ചും പിന്തുടരുന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും കൊണ്ടിരിക്കെ എല്ലാടത്തും ഘോഷിച്ചു പോരുകയും ചെയ്തു.





















മുഖവുര, (൫) ദൈവദൂതൻ കകർയ്യാവിന്ന് യോഹനാന്റെ ജനത്തെയും, (൨൬) മരിയെക്കു മശീഹാവതാരത്തെയും വാഗ്ദത്തം ചെയ്യുന്നു, (൩൯) മറിയ ജകർയ്യാ ഭാർയ്യയെ സന്ദർശിച്ചതു, (൫൭) യോഹനാന്റെ ജനനവും, (൬൭) അഛ്ശന്റെ സ്തോത്രവും.
ആദി മുതൽ കാണികളും വചനത്തിന്റെ ഭൃത്യന്മാരും ആയവർ നമുക്കു ഭരമേല്പിച്ചപ്രകാരം, നമ്മിൽ നിറവടിയായി പ്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രത്തെ ചമെപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ടു. ബഹുമാനപ്പെട്ടതെയൊഫിലനെ! നീ പഠിപ്പിക്കപ്പെട്ടവചങ്ങളുടെ നിർണ്ണയം അറിയേണ്ടതിന്ന്, ആരംഭത്തോടെ സകലവും, സൂക്ഷമമായി ആരാഞ്ഞിട്ടു, യഥാക്രമം നിണക്ക് എഴുതുക നന്ന് എന്ന് എനിക്കും തോന്നി ഇരിക്കുന്നു.
യഹൂദരാജാവയ ഹ്രോദാവിന്റെ നാളുകളിൽ അബിയാക്കൂറിൽ ജകർയ്യാ എന്നു പേരുള്ള ഒരു പുരോഹിതനും, അവന്ന് അഹറോൻ പുത്രികളിൽ എലീശവൈത്ത് എന്ന് പേരുള്ളോരു ഭാർയ്യയും ഉണ്ടായിരുന്നു. ഇരുവരും ദൈവത്തിന്മുമ്പാകെ നീതിയുള്ളവരും കർത്താവിൻ കല്പനാന്യായങ്ങളിൽ എല്ലാം നിർദ്ദേഷികളായി നടക്കുന്നവരും തന്നെ. എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ല; ഇരുവരും പ്രായം നന്ന ചെന്നവർ തന്നെ. അവൻ കൂറിന്റെ ക്രമത്തിൽ ദൈവസന്നിധി
യിൽ പുരോഹിതനായി സേവിക്കയിൽ സംഭവിച്ചതു. കൎത്താവിൻമന്ദിരത്തിൽ പൂക്കു, ധൂപം കാട്ടുവാൻ പൌരോഹിത്യമൎയ്യാദ പ്രകാരം അവന് ഊഴം വന്നു. ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹം ഒക്കെയും പുറത്തു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. അപ്പോൾ, കൎത്താവിൻ ദൂതൻ ധൂപപീഠത്തിൻ വലത്തുനിന്നും കൊണ്ട് അവനു കാണായ്പന്നു. ജകൎയ്യാവും കണ്ടു കലങ്ങി, ഭയം പിടിച്ചു. അവനോടു ദൂതൻ പറഞ്ഞിതു: ജകൎയ്യാവെ, ഭപ്പെടല്ല! നിന്റെ യാചന കേൾക്കപ്പെട്ടിട്ടു നിന്റെ ഭാൎയ്യ എലീശബെത്ത് നിണക്കു പുത്രനെ പ്രസവിക്കും അവനു യോഹനാൻ എന്നു പേരിടുക. നിണക്കു സന്തോഷവും, ഉല്ലാസവും, ഉണ്ടാകും; അവന്റെ ജനനത്താൽ അനേകർ ആനന്ദിക്കും. കാരണം അവൻ കൎത്താവിൻ സന്നിധിയിൽ വലിയവനാകയും, വീഞ്ഞും മദ്യവും കുടിക്കായ്കയും, അമ്മയുടെ ഗൎഭത്തിൽ തന്നെ വിശുദ്ധാത്മാവിനാൽ നിറകയും, ഇസ്രയേൽ പുത്രരിൽ അനേകരെ അവരുടെ ദൈവമായ കൎത്താവിലേക്ക് തിരിക്കയും ചെയ്യും. താൻ അഛ്ശന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും (മല. ൪, ൬.) വഴങ്ങാത്തവരെ നീതിയുള്ളവരുടെ ബോധത്തിലേക്കും തിരിയിച്ചും കൊണ്ടു, കൎത്താവിനായി ഒരുമ്പെട്ടുള്ളോരു ജനത്തെ ഒരുക്കുവാൻ താൻ എലീയാവിൻ ആത്മാവിലും ശക്തിയിലും അവന്റെ മുമ്പാകെ നടന്നു വരും. ജകൎയ്യാ ദൂതനോടു പറഞ്ഞു: ഇതു ഞാൻ എന്തുകൊണ്ട് അറിയും? ഞാൻ വൃദ്ധനും ഭാൎയ്യാ ദൂതനോടു പറഞ്ഞു: ഇതു ഞാൻ എന്തുകൊണ്ട് അറിയും? ഞാൻ വൃദ്ധനും ഭാൎയ്യ പ്രായം ചെന്നവളും ആകുന്നുവല്ലൊ! അവനോടു ദൂതൻ ഉത്തരം പറഞ്ഞിതു: ഞാൻ ദൈവമുമ്പിൽ നില്ക്കുന്ന ഗബ്രിയേൽ തന്നെ; നിന്നോടു പറവാനും, ഇവ നിന്നോടു സുവിശേഷിപ്പാനും, ഞാൻ അയക്കപ്പെട്ടതു. തല്‌ക്കാലത്തു പൂൎത്തി വരുവാനുള്ള ഈ എന്റെ വാക്കുകളെ നീ വിശ്വസിക്കായ്കകൊണ്ട്, ഇതാ ഇവ സംഭവിക്കും നാൾ വയെയും നീ പറവാൻ കഴിയാത്തവനായി, മിണ്ടാതെ ഇരിക്കും (ഇങ്ങിനെ) ജകൎയ്യാവ് മന്ദിരത്തിൽ താമസിക്കയിൽ ജനം ആശ്ചൎയ്യപ്പെട്ട്, അവനെ കാത്തിരുന്നു. അവനൊ പുറപ്പെട്ട് അവരോടു, പറവാൻ കഴിയാതെ നിന്നപ്പോൾ, മന്ദിരത്തിൽ ദൎശനം കണ്ടു എന്നവർ അറിഞ്ഞു: അവൎക്ക് അവൻ ആംഗ്യം കാട്ടി ഊമനായ്പാൎത്തു. അവന്റെ സേവാദിവസങ്ങൾ തികഞ്ഞശേഷമൊ, അവൻ സ്വഭവനത്തിലേക്ക് പോയി ആ നാളുകളിൽ പിന്നെ അവന്റെ ഭാൎയ്യ എലീശബെത്ത് ഗൎഭം
ലൂക്ക. ൧. അ
ധരിച്ചു: മനുഷ്യരിൽ എന്റെ നിന്ദയെ നീക്കുവാൻ കൎത്താവ് ൨൫ എന്നെ കടാക്ഷിച്ച നാളുകളിൽ ഇപ്രകാരം എനിക്കു വരുത്തി എന്നു ചൊല്ലി, അഞ്ചു മാസം ഒളിച്ചു പാൎക്കയും ചെയ്തു.
. ആറാം മാസത്തിലൊ. ഗബ്രിയേൽ എന്ന ദൈവദൂതൻ, ൨൬
ദാവിദ്ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷനോടു വിവാഹം നിശ്ചയിച്ച കന്യയുടെ അടുക്കലേക്ക്, നചറത്ത് ൨൭ എന്ന ഗലീലപട്ടണത്തിൽ ദൈവത്താൽ അയക്കപ്പെട്ടു. കന്യ ൨൮ യുടെ പേർ മറിയ എന്നത്രെ; അവളടുക്കെ ദൂതൻ അകമ്പുക്ക്: അല്ലയൊ കൃപ ലഭിച്ചവളെ വാഴുക! കൎത്താവ് നിന്നോടു കൂടെ ഉണ്ടു: സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളെ! എന്ന വചനത്താ ൨൯ ൽ അവൾ കണ്ടു കലങ്ങി: ഇത് എങ്ങിനത്തെ വന്ദനം എന്നു വിചാരിക്കുമ്പോൾ, ദൂതൻ അവളോട് പറഞ്ഞിതു: മറിയെ, ഭയ ൩൦ പ്പെടേണ്ടാ! നിണക്കു ദൈവത്തോടു കൃപ ലഭിച്ചു. കണ്ടാലും നീ ൩൧ ഗൎഭം ധരിച്ചു, പുത്രനെ പ്രസവിക്കും; അവനു യേശു എന്ന പേർ വിളിക്ക. ആയവൻ വലിയവനാകയും അത്യുന്നതന്റെ ൩൨ പുത്രൻ എന്നു വിളിക്കപ്പെടുകയും, കൎത്താവായ ദൈവം അവ നുപിതാവായ ദാവിദിൻ സിംഹാസനത്തെ കൊടുപ്പതാൽ, യാ ൩൩ ക്കോബ് ഗൃഹത്തിന്ന് അവസാനം വരാതിരിക്കയും ചെയ്യും. മറിയ ദൂത ൩൪ നോട്: എനിക്ക് പുരുഷൻ അറിയായ്കയാൽ ഇത് എങ്ങിനെ ഉണ്ടാകും? എന്നു പറഞ്ഞതിന്നു ദൂതൻ ഉത്തരം ചൊല്ലിയതു: ൩൫ വിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്മേൽ ആഛാദിക്കും; അതുകൊണ്ട് ആ ഉത്ഭവിക്കുന്ന വിശു ദ്ധരൂപം ദേവപുത്രൻ എന്നു വിളിക്കപ്പെടും. കണ്ടാലും നിന്റെ ൩൬ ചാൎച്ചക്കാരത്തി എലീശബെത്ത് താനും വാൎദ്ധക്യത്തിൽ മക നെ ഗൎഭം ധരിച്ചിട്ടു, മച്ചി എന്നു പേരുള്ളവൾക്ക് ഇത് ആറാം മാസം ആകുന്നു. ദൈവത്തോട് എതു മൊഴിയും അസാദ്ധ്യമ ൩൭ ല്ലല്ലൊ (൧മോ.൧൮, ൧൪) മറിയ: ഇതാ കൎത്താവിൻ ദാസി; ൩൮ നിന്റെ മൊഴിയിൻപ്രകാരം എനിക്കുണ്ടാവൂതാക എന്നു പറ ഞ്ഞു, ദൂതൻ അവളെ വിട്ടു പോകയും ചെയ്തു.
ആ നാളുകളിൽ മറിയ എഴുനീററ, മലപ്രദേശത്തിലേക്ക്, യ ൩൯
ഹൂദ പട്ടണത്തിന്നു ബദ്ധപ്പെട്ടു ചെന്നു, ജകൎയ്യാവിൻ ഭവന ൪൦ ത്തിൽ കടന്ന് എലീശബത്തെ വന്ദിച്ചു. മറിയയുടെ വന്ദന ൪൧ ത്തെ എലീശബെത്ത് കേട്ടപ്പോൾ, പിള്ള അവളുടെ ഗൎഭത്തിൽ
൧൦൯ [ 156 ]തുള്ളി. എലീശബെത്ത് വിശുദ്ധാത്മാവ് നിറഞ്ഞവളായി മഹാ ശബ്ദത്തോടെ വിളിച്ചു പറഞ്ഞിതു സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭഫലവും അനുഗ്രഹിക്കപ്പെട്ടതു! എന്റെ കൎത്താവിൻ അമ്മയായവൾ എന്റെ അടുക്കെ വരുന്നതൊ, എനിക്ക് എവിടുന്നു? എങ്ങിനെ എന്നാൽ, നീ വന്ദിച്ചതിന്റെ ശബ്ദം എന്റെ എന്റെ ചെവികളിൽ ആയപ്പൊൾ, ഇതാ എൻ ഗൎഭത്തിലെ പിള്ള ഉല്ലസിച്ചു തുള്ളി. കൎത്താവിൽ നിന്നു നിന്നോട്, ഉരെച്ചവറ്റിന്നു നിവൃത്തി ഉണ്ടാകും എന്നു വിശ്വാസിച്ചതിനാൽ നീ ധന്യയത്രെ. എന്നാറെ, മാറിയ പറഞ്ഞിതു: എന്റെ ദേഹി, കൎത്താവെ മഹിമപ്പെടുത്തുന്നതും; എന്റെ ആത്മാവ്, എൻ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിച്ചതും; അവൻ സ്വദാസിയുടെ താഴ്ചയെ നോക്കികൊണ്ട ഹേതുവാലത്രെ (൧ ശമു. ൧, ൧൧) കണ്ടാലും ഇതുമുതൽ സകല തലമുറകളും എന്നെ ധന്യ എന്നു വാഴ്ത്തും. ശക്തനായവൻ എന്നൊടു വലിയവ ചെയ്തുവല്ലൊ; അവന്റെ നാമം വിശുദ്ധം. അവന്റെ കനിവു, തന്നെ ഭയപ്പെടുന്നവരിൽ തലമുറതലമുറകളോളവും ആകുന്നു. സ്വഭുജംകൊണ്ട് അവൻ ഊക്കു പ്രവൃത്തിച്ചു ഹൃദയ വിചാരത്താൽ അഹങ്കരിക്കുന്നവരെ ചിതറി; മന്നവന്മാരെ സിംഹാസനങ്ങളിൽ നിന്നു തള്ളി, താനവരെ ഉയൎത്തി; വിശന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നരെ വെറുതെ അയച്ചു വിട്ടു. നമ്മുടെ പിതാക്കന്മാരോട് അരുളിചെയ്ത പ്രകാരം, അബ്രഹാമിലും, അവന്റെ സന്തതിയിലും എന്നേക്കും കനിവ് ഓൎക്കേണ്ടതിന്നു, സ്വദാസനായ ഇസ്രയേലെ തുണെച്ചു കൊൾകയും ചെയ്തു. ശേഷം മറിയ ഏകദേശം മൂന്നു മാസം അവളോടു കൂട പാൎത്തു. തന്റെ വീട്ടിലേക്കു മടങ്ങിപോയി.
എലീശബെത്തിന്നു ഉല്പാദനകാലം തികഞ്ഞപ്പൊൾ, അവൾ ഒരു പുത്രെനെ പ്രസവിച്ചു. കൎത്താവ് അവളിൽ തന്റെ കനിവു മഹിമപ്പെടുത്തി എന്ന് അയല്ക്കാരും ചാൎച്ചക്കാരും കേട്ടിട്ട്, അവളോട് കൂടി സന്തോഷിച്ചു; എട്ടാം നാളിൽ പൈതലെ പരിഛ്ശേദന ചെയ്പാൻ വന്നു, അപ്പന്റെ പേർ കൊണ്ടു അവനെ ജകൎയ്യാവെന്നു വിളിക്കുമ്പൊൾ, അമ്മ ഉത്തരം പറഞ്ഞിതു: അല്ല, യോഹനാൻ എന്നു വിളിക്കപ്പെടും. അവർ അവളോടു: നിന്റെ ചാൎച്ചയിൽ ഈ പേർ ഇട്ടവർ ആരും ഇല്ലല്ലൊ എന്നു പറഞ്ഞു, അവന്റെ അപ്പന് എന്തു പേർ വേണം
എന്ന് ആംഗ്യം കാട്ടി (ചോദിച്ചു). ആയവൻ ചെറു പലക ൬൩ വാങ്ങി, അവന്റെ പേർ യോഹനാൻ എന്ന് എഴുതി; എല്ലാ വരും ആശ്ചൎയ്യപ്പെടുകയും ചെയ്തു. തല്ക്ഷണം അവന്റെ വാ ൬൪ യും നാവും തുറക്കപ്പെട്ടു. അവൻ ദൈവത്തെ വാഴ്ത്തി, സംസാ രിച്ചു. ചുറ്റും വസിക്കുന്നവൎക്ക് എല്ലാം ഭയം സംഭവിച്ചു. യ ൬൫ ഹൂദാമലപ്രദേശത്തെങ്ങും ആ വാൎത്തകൾ എല്ലാം ശ്രുതിപ്പെടു കയും ചെയ്തു. കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേ ൬൬ പിച്ചു എന്നാൽ ഈ പൈതൽ എന്തുപോൽ ആകും എന്നു പറഞ്ഞു; കൎത്താവിൻ കൈ അവനോടു കൂടെ ആയിരുന്നു സ്പഷ്ടം. അവന്റെ പിതാവായ ജകൎയ്യ വിശുദ്ധാത്മാവ് നിറഞ്ഞവ ൬൭ നായി പ്രവചിച്ചിതു: ഇസ്രയേലിന്റെ ദൈവമായ കൎത്താവ് ൬൮ യുഗകാലം മുതൽ തന്റെ വിശൂദ്ധപ്രവാചകന്മാരുടെ വായി കൊണ്ട് അരുളിച്ചെയ്ത പ്രകാരം സ്വവംശത്തെ സന്ദൎശിച്ചു വീണ്ടെടുപ്പു വരുത്തി സ്വദാസനായ ദാവിദിൻ ഗൃഹത്തിൽ ൬൪ നമുക്കു രക്ഷാകരകൊമ്പിനെ എഴുനീല്പിച്ചു. നമ്മുടെ ശത്രുക്ക ൭൦ ളിൽനിന്നും നമ്മെ പകെക്കുന്ന സകലരുടെ കൈയിൽനിന്നും ൭൧ രക്ഷ (ഉണ്ടാക്കിയതു) കൊണ്ട് അനുഗ്രഹിക്കപ്പെട്ടവനാക! ന ൭൨ മ്മുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കപ്പെട്ടു, നാം ഭയ ൭൩ മില്ലാതെ ആയുസ്സുപൎയ്യന്തം തന്റെ മുമ്പിലുള്ള നീതിയിലും, പ വിത്രതയിലും തന്നെ ഉപാസിപ്പാൻ സംഗതി വരുത്താം എ ൭൪ ന്നു നമ്മുടെ പിതാവായ അബ്രഹാമോട് ആണ ചെയ്ത സ ത്യവും, തന്റെ വിശുദ്ധനിയമവും ഓൎത്തുകൊണ്ടു, നമ്മുടെ പി ൭൫ താക്കന്മാരോടു, കനിവ് പ്രവൃത്തിക്കേണ്ടതിന്ന് (ഇങ്ങിനെ ചെ യ്തതു). നീയൊ പൈതലെ അത്യുന്നതന്റെ പ്രവാചകൻ ഒരുക്കി, അവന്റെ വംശത്തിന്നു പാപമോചനത്തിൽ രക്ഷയുടെ ൭൭ അറിവു കൊടുപ്പാന്തക്കവണ്ണം നീ അവന്റെ മുഖത്തിന്മുമ്പാ കെ മുന്നടക്കും. ഇരുളിലും മരണനിഴലിലും ഇരുന്നവൎക്ക് പ്ര ൭൮ കാശിച്ചു, നമ്മുടെ കാലുകളെ സമാധാനവഴിയിൽ നടത്തേണ്ട തിന്നു, ഉയരത്തിൽനിന്ന് ഒരു ഉദയം നമ്മെ സന്ദൎശിച്ചിട്ടുള്ള ൭൯ നമ്മുടെ ദൈവത്തിന്റെ കരൾക്കനിവുകളാലത്രെ. ആ പൈത ൮൦ ലൊ വളൎന്ന് ആത്മാവിൽ ബലപ്പെട്ടു, താൻ ഇസ്രയേലിന്നു വെളിവാകേണ്ടും നാൾ വരെ കാടുകളിൽ വസിച്ചിരുന്നു.
൧൩൧ [ 158 ]
ബെത്ത്ലെഹമിൽ യേശു ജനിച്ചതു [മത്താ. ൧], (൮) ദൂതർ ഇടയരോട് അറിയിക്കുന്നു, (൨൧) പരിഛേദനയും അൎപ്പണവും, (൪൦) ബാലന്റെ വളൎച്ച.
ആ നാളുകളിൽ സംഭവിച്ചിതു: പ്രപഞ്ചത്തിൽ ഒക്കെയും പേൎവഴി ചാൎത്തിവെക്കേണ്ടത് എന്ന് ഔഗുസ്തൻ കൈസരിൽനിന്ന് ഒർ ആജ്ഞ പുറപ്പെട്ടു. ക്വിരീനൻ സുറിയനാടു വാഴുമ്പോൾ, ഈ ഒന്നാമത് ചാൎത്തൽ നടന്നു. എല്ലാവരും തങ്ങളെ ചാൎത്തേണ്ടതിന്നു, താന്താന്റെ ഊരിലേക്കു യാത്രയാകുമ്പോൾ, യോസെഫും ദാവിദ് ഗൃഹത്തിലും കുലത്തിലും ഉള്ളവനാകകൊണ്ടു ഗലീലയിൽ നചറത്തുവരെ വിട്ടു. തന്നോടു വിവാഹം നിശ്ചയിച്ചുള്ള മറിയ എന്ന ഗൎഭിണിയായ ഭാൎയ്യയോടും കൂട ചാൎത്തപ്പെടേണ്ടതിന്നു, യഹൂദയിൽ ബെത്ത്ലെഹം എന്നുള്ള ദാവിദൂരിലേക്ക് കരേറിപോയി. അവർ അവിടെ ഇരിക്കുമ്പോൾ തന്നെം അവൾക്ക് പ്രസവത്തിന്നുള്ള നാളുകൾ തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ജീൎണ്ണവസ്ത്രങ്ങളെ ചുറ്റി, വഴിയമ്പലത്തിൽ അവൎക്ക് സ്ഥലം ഇല്ലായ്കയാൽ, പശു തൊട്ടിയിൽ കിടത്തുകയും ചെയ്തു.
അന്ന് ആ പ്രദേശത്തിൽ ഇടയന്മാർ തങ്ങളുടെ കൂടത്തെ രാത്രിയിൽ കാവൽ കാത്തു, വെളിയെ പാൎത്തിരിക്കുമ്പോൾ, ഇതാ കൎത്താവിൻ ദൂതൻ അവൎക്കരികെ നിന്നു, കൎത്താവിന്റെ തേജസ്സ് അവരെ ചുറ്റി, മിന്നി, അവർ മഹാഭയത്തിൽ ആകയും ചെയ്തു. ദൂതൻ അവരോട് പറഞ്ഞിതു: ഭയപ്പെടായ്പിൻ! കണ്ടാലും വംശത്തിന്ന് എല്ലാം ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു; ഇന്നല്ലൊ കൎത്താവാകുന്ന ക്രിസ്തൻ എന്ന രക്ഷിതാവ് ദാവിദൂരിൽ നിങ്ങൾക്കായി ജനിച്ചു. നിങ്ങൾക്ക് അടയാളം ആകുന്നതൊ, ജീൎണ്ണങ്ങൾ ചുറ്റീട്ടുള്ളോരു ശിശുതൊട്ടിയിൽ കിടക്കുന്നതു കണ്ടെത്തും എന്നത്രെ. പെട്ടന്നു ദൂതനോടു സ്വൎഗ്ഗീയ സൈന്യത്തിന്റെ സമൂഹം ചേൎന്നു, ദൈവത്തെ പുകഴ്ത്തി ചൊല്ലിയതു: അത്യന്നതങ്ങളിൽ ദൈവത്തിന്നു തേജസ്സും, ഭൂമിയിൽ സമാധനവും. മനുഷ്യരിൽ പ്രസാദവും(ഉണ്ടു). എന്നാറെ, ദൂതന്മാർ അവരെ വിട്ടു. സ്വൎഗ്ഗത്തിൽ പോയ ശേഷം മനുഷ്യരായ ഇടയന്മാർ. നാം ബെത്ത്ളെഹമിനോളം പോയി, കൎത്താവ് നമ്മോട് അറിയിച്ച ഈ
വൎത്തമാനം ഉണ്ടായതു കാണട്ടെ എന്നു തങ്ങളിൽ പറഞ്ഞു. വിരഞ്ഞു ചെന്നു മറിയ, യോസേഫ് എന്നവരെയും തൊട്ടിയിൽ കിടക്കുന്ന ശിശുവെയും കണ്ടെത്തി, ദൎശിച്ച ശേഷം ഈ പൈതലെ കൊണ്ടു തങ്ങളോട് അരുളിച്ചെയ്ത മൊഴിയെ ബോധിപ്പിച്ചു. കേട്ടവർ എല്ലാവരും ഇടയന്മാർ പറഞ്ഞവറ്റെ വിചാരിച്ചു ആശ്ചൎയ്യപ്പെട്ടു. മറിയ ആ വാൎത്തകളെ ഒക്കയും സംഗ്രഹിച്ചു. ഹൃദയത്തിൽ ആടിച്ചുകൊണ്ടിരുന്നു. ഇടയന്മാർ തങ്ങളോടുരെച്ചപ്രകാരം കണ്ടും കേട്ടും ഉള്ളത് എല്ലാം വിചാരിച്ചു, ദൈവത്തെ തേജസ്കരിച്ചു പുകണ്ണും കൊണ്ടു, മടങ്ങി പോകയും ചെയ്തു.
പരിഛേദനക്കുള്ള എട്ടു ദിവസം തികഞ്ഞപ്പോൾ, അവൻ ഗൎഭസ്ഥനായ്യമയുമ്മുമ്പെ ദൂതൻ വിളിച്ചപ്രകാരം തന്നെ, അവനു, യേശു എന്ന പേർ ഇടപ്പെട്ടു.
പിന്നെ അവൎക്കു മോശധൎമ്മപ്രകാരം ശുദ്ധീകരണ നാളുകൾ തികഞ്ഞപ്പോൾ, (൨ മോ. ൧൩, ൨.) ഗൎഭപാത്രം തുറക്കുന്ന ആൺ എല്ലാം യഹോവെക്കു വിശുദ്ധമായി വിളിക്കപ്പെടും എന്നു കൎത്താവിൻ ധൎമ്മത്തിൽ എഴുതിയിരിക്കുന്ന പ്രകാരം, അവനെ കൎത്താവിന്ന് അൎപ്പിപ്പാനും, (൩ മോ, ൧൨, ൮.) ഒർ ഇണകറുപ്രാവാകട്ടെ, രണ്ടു പ്രാക്കുഞ്ഞുങ്ങൾ ആകട്ടെ, എന്നു യഹോവാധൎമ്മത്തിൽ കല്പിച്ച പ്രകാരം ബലികഴിപ്പാനും അവനെ യരുശലേമിലേക്കു കൊണ്ടുപോയി. യരുശലേമിൽ അതാ! ശിമ്യൊൻ എന്നൊരു മനുഷ്യൻ ഉണ്ടു: ആ മനുഷ്യ നീതിമാനും ഭക്തിമാനും ഇസ്രയേലിൻ ആശ്വാസത്തെ കാത്തുനില്ക്കുന്നവനുംതന്നെ; വിശുദ്ധാത്മാവും അവന്മേൽ ഉണ്ടു. കൎത്താവിന്റെ മശീഹാവെ കാണുമ്മുമ്പെ മരണം കാണ്കയില്ല എന്നു വിശുദ്ധാത്മാവിനാൽ അവന് അരുളപ്പാടുണ്ടായി. ആയവൻ ആത്മാവിലായി ദേവാലയത്തേക്കു വന്നു; പിന്നെ യേശു എന്ന പൈതലെ പിതാക്കൾ അകത്തു കൊണ്ടുവന്നു ധൎമ്മമൎയ്യാദപ്രകാരം അവന് വേണ്ടി ചെയ്പാൻ ഭാവിക്കുമ്പോൾ. അവൻ അരിനെ ഭുജങ്ങളിൽ ഏന്തികൊണ്ടു. ദൈവത്തെ വാഴ്ത്തി പറഞ്ഞിതു; ഇപ്പോൾ നാഥ! നിന്മൊഴി പ്രകാരം നിന്റെ ദാസനെ സമാധാനത്തിൽ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പാടിനുള്ള പ്രകാശവും, നിന്റെ ജനമായ ഇസ്രായേലിന്റെ തേജസ്സുമായിട്ടു (യശ. ൪൯, ൬.) നീ സകല വംശങ്ങളുടെ മുഖത്തിന്നും മുമ്പാകെ ഒരുക്കീട്ടുള്ള നിന്റെ ത്രാണനം എന്റെ കണ്ണുകൾ കണ്ടു
വല്ലൊ! എന്നിങ്ങിനെ അവനെ കുറിച്ചു ചൊല്ലുന്നവറ്റിൽ, അവന്റെ അമ്മയപ്പന്മാർ ആശ്ചൎയ്യപ്പെട്ടിരിക്കുമ്പോൾ, ശിമ്യൊൻ അവരെ അനുഗ്രഹിച്ചു. അവന്റെ അമ്മയായ മറിയയോടു പഋഞ്ഞിതു: കണ്ടാലും ഇവൻ ഇസ്രായേലിൽ പലൎക്കും വീഴ്ചയും എഴുനീല്പും (വരുത്തുവാനും) മറുത്തു പറയപ്പെടുന്ന അടയാളവും ആയി കിടക്കുന്നു. അനേക ഹൃദയങ്ങളിലെ വിചാരങ്ങൾ വെളിപ്പെടുവാന്തക്കവണ്ണം നിണക്കും കൂടെ ഒരു വാൾദേഹിയിൽ കടക്കും. അത്രയുമല്ല; അശേൎഗോത്രത്തിൽ ഫനുവേലിൻ പുത്രിയായ ഹന്ന എന്ന പ്രവാദിനി ഉണ്ടായിരുന്നു. അവൾ കന്യാകാലത്തിൽ പിന്നെ ഭൎത്താവോടു കൂടി ഏഴുവൎഷം കഴിച്ചശേഷം, വിധവയായി എണ്പത്തുനാലു സംവത്സരത്തോളവും വയസ്സു നന്നെ ചെന്നവളും, ദേവാലയത്തോടു പിരിയാതെ, രാവും പകലും നോറ്റും പ്രാൎത്ഥിച്ചും കൊണ്ട്, ഉപാസിക്കുന്നവളും തന്നെ. ആ നാഴികയിൽ അവളും അടുത്തുനിന്നു, കൎത്താവെ കീൎത്തിച്ചു, വീണ്ടെടുപ്പിനെ കാത്തുനില്ക്കുന്ന എല്ലാ യരുശലേമ്യരോടും, അവന്റെ വസ്തുത പറകയും ചെയ്തു. അവരൊ കൎത്താവിൻ ധൎമ്മത്തിലുള്ള പ്രകാരം എല്ലാം അനുഷ്ഠിച്ചപ്പോൾ ഗലീലയിൽ തങ്ങളുടെ ഊരായ നചറത്തിലേക്കു മടങ്ങിപോയി.
ബാലൻ വളൎന്നു ജ്ഞാനത്താൽ നിറഞ്ഞു. ആത്മാവിൽ ബലപ്പെട്ടുപോന്നു, ദൈവകരുണ തന്നെ അവന്മേൽ ഇരുന്നു. അവന്റെ പിതാക്കൾ ആണ്ടുതോറും പെസഹ പെരുനാളേക്കു യരുശലേമിന്നു യാത്രയാകും. അവനു പ്രന്ത്രണ്ടു വയസ്സ് ആയാറെ. അവർ ഉത്സവമൎയ്യാദപ്രകാരം കരേറി പോയി. ആ ദിവസങ്ങളെ കഴിച്ചശേഷം മടങ്ങി വരുമ്പോൾ, ബാലനായയേശു യരുശലേമിൽ തന്നെ താമസിച്ചു; അവന്റെ പിതാക്കൾ അറിഞ്ഞതും ഇല്ല; യാത്രാക്കൂട്ടത്തിൽ ആകും എന്ന് അവർ ഊഹിച്ച്, ഒരു ദിവസത്തെ വഴി നടന്ന് അവനെ ബന്ധുക്കളിലും പരിചയക്കാരിലും തിരഞ്ഞുകൊണ്ടു-കാണാഞ്ഞിട്ട് അവനെ അന്വെഷിപ്പാൻ യരുശലേമിലേക്കും തിരിച്ചു പോയി, മൂന്നു നാളിൽ പിന്നെ സംഭവിച്ചിതു: അവൻ ദേവാലയത്തിൽ ഉപദേഷ്ടാക്കളുടെ നടുവിൽ ഇരിക്കുന്നതും അവരെ കേട്ടും ചോദിച്ചും കൊള്ളുന്നതും അവർ കണ്ടു; അവനെ കേൾക്കുന്നവൎക്കു എല്ലാവൎക്കും അവന്റെ വിവേകത്തിലും, ഉത്തരങ്ങളിലും, വിസ്മയം തോന്നി. ആയവരോ, അവനെ കണ്ടിട്ട് അതിശയിച്ചു,
അമ്മ അവനോട്: മകനെ, ഇങ്ങിനെ ഞങ്ങളോട് ചെയ്തത എന്തു? ഇതാ നിന്റെ അപ്പനും ഞാനും നൊന്തുംകൊണ്ടു നിന്നെ തിരഞ്ഞു നടന്നു എന്നു പറഞ്ഞു. അവരോട് അവൻ പറഞ്ഞിതു: എന്നെ തിരഞ്ഞത് എന്തുകൊണ്ടു? എന്റെ പിതാവിനുള്ളവറ്റിൽ ഞാൻ ഇരിക്കേണ്ടത് എന്നറിഞ്ഞില്ലയൊ? ഇങ്ങിനെ പറഞ്ഞ മൊഴി അവർ ഗ്രഹിക്കാതെ ഇരുന്നു. പിന്നെ അവൻ അവരോടു കൂടെ നചറത്തിന്ന് ഇറങ്ങിപോന്നു, അവൎക്കു കീഴടങ്ങി പാൎത്തു; ഈ വാൎത്തകൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ടിരുന്നു. വിശേഷിച്ചു. യേശു ജ്ഞാനത്തിലും വളൎച്ചയിലും ദൈവത്തോടും, മനുഷ്യരോടും, കൃപയുള്ളതിലും മുതിൎന്നു വന്നു. (൧ ശമു ൨, ൨൬)
യോഹനാന്റെ വേലയും, (൧൫) സാഷ്യവും [മത്താ. ൩. മാ. ൧. യോ. ൧. ൧൯.], (൧൯) അവൻ തടവിലാകമ്മുമ്പെ [മത്താ. ൧൪. മാർ. ൬.], (൨൧) യേശുവെ സ്നാനം ഏല്പിച്ചത് [മത്താ. ൩. മാ. ൧. യോ. ൧.], (൨൩) യേശുവിന്റെ വംശാവലി.
തിബെൎയ്യൻ കൈസർ വാഴുന്നതിന്റെ പതിനഞ്ചാം ആണ്ടിൽ പൊന്ത്യാപിലാതൻ യഹൂദനാടു വാഴുമ്പോൾ, ഹെരോദാ ഗലീലയിലും, അവന്റെ സഹോദരനായ ഫിലിപ്പൻ ഇതൂറിയ ത്രഖോനിതി ദേശത്തിലും, ലുസന്യാ അബീലയിലും ഇടപ്രഭുക്കളായും, ഹനാൻ, കയഫാ എന്നുള്ളവർ മഹാപുരോഹിതരായും, ഇരിക്കും കാലം, ജകൎയ്യാവിൻ പുത്രനായ യോഹനാന്നു മരുഭൂമിയിൽ തന്നെ ദൈവത്തിൻ മൊഴി ഉണ്ടായിട്ടു, അവൻ യൎദ്ദനെ ചുന്നുന്ന നാട്ടിൽ ഒക്കയും വന്നു, പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനത്തെ ഘോഷിച്ചു പോന്നു; മരുഭൂമിയിൽ കൂക്കുന്നവന്റെ ശബ്ദമാവിതു: കൎത്താവിന്റെ വഴിയെ നിരത്തി, അവന്റെ പാതകളെ നേരെ ആകുവിൻ; എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരികയും വളഞ്ഞവ ചൊവ്വായും, കടുമയുള്ളവ സമവഴികളായും തീരുകയും, സകല ജഡവും ദൈവത്തിൻ ത്രാണനം കാണുകയും ചെയ്യും എന്നു പ്രവാചകനായ യശയ്യാവിൻ വചനപുസ്തകത്തിൽ (൪൦, ൩.) എഴുതിയിരിക്കുന്ന പ്രകാരം തന്നെ.
അതുകൊണ്ട് അവനാൽ സ്നാനം ഏല്പാൻ പുറപ്പെട്ടു വരുന്ന പുരുഷാരങ്ങളോട് അവൻ പറഞ്ഞിതു: അണലിസന്ത
തികളെ! ഭാവികോപത്തിൽ നിന്നു മണ്ടിപോകുന്ന പ്രകാരം നിങ്ങൾക്ക് ആർ കാണിച്ചു? എന്നാൽ മാനസാന്തരത്തിന്നു യോഗ്യമായ ഫലങ്ങൾ ഉണ്ടാക്കുവിൻ! അബ്രഹാം നമുക്കു പിതാവായിട്ടുണ്ടു എന്ന് ഉള്ളം കൊണ്ടു പറവാൻ തുടങ്ങരുതെ; അബ്രഹാമിന് ഈ കല്ലുകളിൽനിന്നു മക്കളെ എഴുനീല്പിപ്പാൻ ദൈവത്തിന്നു കഴിയുമല്ലൊ! എന്നു ഞാൻ നിങ്ങളോട് പറയുന്നു. എങ്കിലും ഇപ്പൊൾ കൂടെ, കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചു കിടക്കുന്നു; നല്ലഫലം ഉണ്ടാക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു. രീയിൽ ഇടപ്പെടുന്നുണ്ടു. എന്നാൽ ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു പുരുഷാരങ്ങൾ അവനോടു ചോദിച്ചതിന്നു: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു കൊടുക്കുക; ഭോജ്യങ്ങൾ ഉള്ളവനും അപ്രകാരം ചെയ്ത എന്നുത്തരം പറഞ്ഞു. ചുങ്കക്കാരും സ്നാനപ്പെടുവാൻ വന്നു: ഗുരൊ, ഞങ്ങൾ എന്ത് ചെയ്യേണ്ടു? എന്ന് അവനോടു പറഞ്ഞാറെ, നിങ്ങളോട് ആജ്ഞാപിച്ചതിൽ പുറമെ ഒന്നും പിഠികരുതു എന്നു പരഞ്ഞു. പടജ്ജനങ്ങളും ഞങ്ങളൊ എന്തു ചെയ്യു? എന്ന് അവനോട് ചോദിച്ചപ്പൊൾ, ആരെയും ബലാല്ക്കാരം ചെയ്യാതെയും, തോല്പിക്കാതെയും, നിങ്ങളുടെ ശമ്പളം മതി എന്നു വെച്ചിരിപ്പിൻ എന്ന് അവരോടു പറഞ്ഞു.
പിന്നെ ജനം കാത്തുനിന്നു ഇവൻ മശീഹാവൊ എന്ന് എല്ലാവരും ഹൃദയങ്ങളിൽ യോഹനാനെ ചൊല്ലി ചോദിക്കുമ്പൊൾ, അവൻ സകലാരോടും ഉത്താം പറഞ്ഞിതു: ഞാൻ നിങ്ങളെ വെള്ളത്തിലെ സ്നാനം ഏല്പിക്കുന്നുള്ളു, എന്നേക്കാൾ ഊക്കേറിയവൻ വരുന്നുണ്ടു താനും; അവന്റെ ചെരിപ്പുകളുടെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ വിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും. അവനു ചേറു മുറം കൈയിൽ ഉണ്ടായിട്ടു തന്റെ കളത്തെ തീരെ വെടിപ്പാക്കി, കോതമ്പ് തന്റെ കളപ്പുരയിൽ കൂടിവെക്കയും, പതിരിനെ കെടാത്തരീയിൽ ചുട്ടുകളകയും ചെയ്യും. മറ്റു പലതും അവൻ പ്രബോധിപ്പിച്ചു. ജനത്തോടു സുവിശേഷിച്ചു കൊണ്ടിരിക്കുമ്പൊൾ, ഇടപ്രഭുവായ ഹെരോദ തന്റെ സഹോദരന്റെ ഭാൎയ്യ ഹെരോദ്യ നിമിത്തവും, ഹെരോദാ താൻ ചെയ്ത സകല ദോഷങ്ങൾ നിമിത്തവും അവനാൽ ആക്ഷേപിക്കപ്പെട്ടിട്ടു, ശേഷം എല്ലാ മതിയാക്കാതെ യോഹനാനെ തടവിൽ ആക്കി വെക്കയും ചെയ്തു.
(നടേതിലൊ) എല്ലാ ജനവും സ്നാനപ്പെട്ടാറെ, യേശുവും സ്നാനം ഏറ്റു പ്രാൎത്ഥിക്കുമ്പൊൾ, വാനം തുറക്കയും വിശുദ്ധാത്മവ് ദേഹരൂപത്തിൽ പ്രാവു പോലെ അവങ്കലേക്ക് ഇറങ്ങിവരികയും: ഞാൻ പ്രസാദിച്ച എന്റെ പ്രിയ പുത്രൻ നീ ആകുന്നു എന്നു സ്വൎഗ്ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടാകയും ചെയ്തു.
യേശു എന്നവനൊ(പ്രവൃത്തി) ആരംഭിക്കുമ്പൊൾ, ഏകദേശം മുപ്പതുവയസ്സുള്ളവനായി, (ലോകൎക്കു) തോന്നും പോലെ യോസേഫിന്റെ പുത്രൻ തന്നെ. ആയവന്ന് അഛ്ശന്മാരൊ എളി, മത്ഥാത്ത്, ലേവി, മല്കി, യന്നാ, യോസേഫ്. മത്ഥത്യാ, അമൊച്, നഫ്രം, ഹെസ്ലി, നഗ്ഗായി. മഹെത്, മത്ഥാത്യാ, ശിമയി, യോസേഫ്, യഹൂദാ. യോഹനാൻ, രേസാ, ജരുബാബൽ, ശയല്ക്കിയെൽ, നേരിം മല്കി, അദ്ദി, കൊസം, അല്മൊദാം, ഏർ.(൨൯) യോസ, എലിയേജർ, യൊറാം, മത്ഥത്, ലേവി, ശിമയൊൻ, യഹൂദാ, യോസേഫ്, യൊനാൻ, എല്യാക്കിം. മല്യാ,, മയിനാൻ, മത്തഥാ, നാഥാൻ, ദാവിദ്. ഇശ്ശായി, ഒബെദ്, ബോവജ്, സല്മോൻ, നഹ്ശോൻ, അമ്മിനദാബ്, അറാം, ഹെപ്രോൻ, ഹെരെച്, യഹൂദ. യാകോബ്, ഇഛ്ശാക്, അബ്രഹാം, തെരഃ, നഹോർ. (൩൫) സരൂഗ്, റഘു, ഫെലഗ്, എബർ, ശലഃ.കയ്നാൻ, അൎഫക്ഷാദ്, ശേം, നോഹ, ലാമെക്. മതുശെലഃ, ഹനോക്, യാരദ്, മഹലല്യേൽ, കൈനാൻ. എനോശ്, ശെഥ്, ആദാം, ദൈവം എന്തത്രെ.
യേശുവിൻ പരീക്ഷ [മത്താ ൧൩, ൫൪. മാ. ൬.], (൩൧) കഫൎന്നഹ്രമിൽ ഭൂതഗ്രസ്തനെയും [മാ. ൧.], (൩൮) പേത്രന്റെ അമ്മാവിയെയും മറ്റും സൌഖ്യാമാക്കിയതു [മത്താ. ൮. മാ. ൧]
പിന്നെ യേശു വിശുദ്ധാത്മാപൂൎണ്ണനായി യൎദ്ധനെ വിട്ടു വാങ്ങി, പിശാചിനാൽ പരീക്ഷിക്കപ്പെട്ടുംകൊണ്ടു മരുഭൂമിയിൽ നാല്പതു ദിവസം ആത്മാവിനാൽ നടത്തപ്പെട്ടു. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിക്കാതെ ഇരുന്നു; അവ തികഞ്ഞശേഷം, വിശക്കയും ചെയ്തു. പിശാച് അവനോടു: നീ ദൈവ പുത്രനായാൽ, ഈ കല്ലിനോട് അപ്പമായ്ചമവാൻ കല്പിക്ക എന്നു പറഞ്ഞു. യേശു അവനോട് ഉത്തരം പറഞ്ഞിതു: മനുഷ്യൻ
THE GOSPEL OF LUKE. IV.
അപ്പത്താൽ തന്നെ അല്ല, ദൈവത്തിന്റെ സകലവചനത്താലത്രെ ജീവിക്കും (൫ മോ. ൮. ൩.) എന്ൻ എഴുതികിടക്കുന്നു. ൫ പിന്നെ പിശാച് അവനെ ഉയൎന്ന മലമേൽ നടത്തി, പ്രപഞ്ചരാജ്യങ്ങളെ ഒക്കയും ഒരു ക്ഷണനേരത്തിൽ കാണിച്ചു: ൬ ഈ സൎവ്വാധികാരവും ഇവറ്റിലെ തേജസ്സും നിണക്കു തരാം; കാരണം അത് എന്നിൽ ഭരമേല്പിച്ചു കിടക്കുന്നു, തെളിഞ്ഞവനു ഞാൻ കൊടുക്കയും ചെയ്യുന്നു. ൭ എന്നാൽ നീ എന്റെ മുമ്പിൽ കുമ്പിട്ടു എങ്കിൽ, ഇതെല്ലാം നിന്റേതാകും എന്നു പിശാച് അവനോട് പറഞ്ഞു. ൮ യേശു അവനോട് ഉത്തരം ചൊല്ലിയതു: നിന്റെ ദൈവമായ യഹോവയെ കുമ്പിട്ടു, അവനെ മാത്രം ഉപാസിക്കാവു (൫ മോ.൬. ൧൩.) എന്ന് എഴുതിയിരിക്കുന്നു. ൯ അവനെ യരുശലേമിലും നടത്തി, ദേവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി, അവനോടു പറഞ്ഞു: നീ ആ ദേവപുത്രനായാൽ, ഇവിടെനിന്നു താഴോട്ടു ചാടുക (സങ്കീ.൯൧, ൧൧.) ൧൦ നിന്നെ ചൊല്ലി, അവൻ സ്വദൂതന്മാരോടു നിന്നെ കാപ്പാൻ കല്പിക്കും; ൧൧ അവരും നിന്നെ കാലു കല്ലിനോടു തട്ടാതവണ്ണം കൈകളിൽ താങ്ങികൊള്ളും എന്ന് എഴുതിക്കിടക്കുന്നുവല്ലൊ! ൧൨ യേശു അവനോട്, ഉത്തരം പറഞ്ഞു: (൫ മോ. ൬. ൧൬.)നിന്റെ ദൈവമായ യഹോവയെ പരീക്ഷിക്കൊല്ല എന്നു ചൊല്ലി ഇരിക്കുന്നു. ൧൩ പിന്നെ പിശാച് സകല പരീക്ഷയും തികെച്ചു ഒരു സമയം വരെ അവനെ വിട്ടു മാറി.
൧൪ യേശു ആത്മാവിൻ ശക്തിയിൽ ഗലീലയിലേക്കു മടങ്ങി ചെന്നു, അവനെ കൊണ്ടൊരു ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കയും പരക്കയും ചെയ്തു. ൧൫ അവൻ എല്ലാവരാലും മഹത്വപ്പെട്ടും കൊണ്ട് അവരുടെ പള്ളികളിൽ ഉപദേശിക്കും. ൧൬ അവൻ വളൎന്ന നചറത്തിൽ വന്നപ്പോൾ, തനിക്കു ശീലമുള്ളപ്രകാരം, ശബ്ബത്തുനാളിൽ പള്ളിയിൽ ചെന്നു, വായിപ്പാൻ എഴുനീറ്റു നിന്നു. ൧൭ യശയ്യാ പ്രവാചകന്റെ പുസ്തകം അവനു കൊടുക്കപ്പെട്ടു, അവനും പുസ്തകം വിടൎത്തി, (യശ. ൬൧, ൧.)൧൮ യഹോവയുടെ ആത്മാവ് എന്മേൽ അത്രെ; ദരിദ്രരോട് സുവിശേഷിപ്പാൻ അവൻ എന്നെ അഭിഷേകം ചെയ്തു (ഹൃദയം നുറുങ്ങിയവരെ പൊറുപ്പിപ്പാനും), ൧൯ ബദ്ധന്മാരോടു വിടുതലും കുരുടരോടും കാഴ്ചയും, ഘോഷിപ്പാനും (യശ. ൫൮, ൬.) ചതഞ്ഞവരെ ഒഴിച്ചു വിടുവാനും, കൎത്താവിന്റെ പ്രസാദവൎഷം ഘോഷിപ്പാനും എന്നെ
൧൩൮ [ 165 ]
ലൂക്ക. ർ. അ.
അയച്ച ഹേതുവാൽതന്നെ, എന്ന് എഴുതിയിരിക്കുന്ന സ്ഥലം ക ൨ 0 ണ്ടു; പിന്നെ പുസ്തകം മടക്കി ഭൃത്യനുതിരികെ കൊടുത്തു താൻ ഇരുന്നു പള്ളിയിലുള്ള സകലരുടെ കണ്ണുകളും അവനെ ഉറ്റുന്നോക്കിയിരുന്നു. അവരോട് അവൻ: ഈ എഴുത്തിന്ന് ഇന്നു ൨൧ തന്നെ നിഹ്ങളുടെ ചെവികളിൽ നിവൃത്തി വന്നു എന്നു പറഞ്ഞു തുടങ്ങി അവന്റെ വായിൽനിന്നു പുറപ്പെടുന്ന ലാവണ്യവാ ൨൨ ക്കുകൾ നിമിത്തം എല്ലാവരും ആശ്യപ്പെട്ടു, അവനായി സാ ക്ഷ്യം ചൊല്ലിയശേഷം : ഇവൻ യോസേഫിന്റെ മകനല്ല യൊ എന്നു പരഞ്ഞു. അവരോട് അവൻ പറഞ്ഞിതു: വൈദ്യ ! ൨൩ നിണക്കു തന്നെ ചികിത്സക്ക എന്നുളള പഴഞ്ചൊല്ലും, കവൎന്ന ഭൂമിൽ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്റെ പിതൃനഗരത്തി ലും ചെയ്ക എന്നും, നിങ്ങൾ എന്നോടു പറയുമല്ലൊ ! ആമെൻ ൨൪ ഞാൻ നിഹ്ങളോടു ഗ്രാഹ്യനാകയില്ല, ഞാൻ ഉണ്മയിൽ നിങ്ങളോടു ചൊല്ലു ൨൫ ന്നിതു: എലിയാവിൻ നാളുകലിൽ വാനം മൂവാണ്ടു ആറു മാസവും അടെക്കപ്പെട്ടിട്ടു, ദേശത്തിൽ എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ, ഇസ്രയേലിൽ പല വിധവമാരും ഉണ്ടായിരുന്നു; ചി ൨൬ ദോന്യയിലെ ചൎപ്പത്തിൽ ഒരു വിധവാസ്ത്രീയടുക്കലേക്കല്ലാതെ, അവരിൽ ആൎക്കും എലീയാ അയക്കപ്പെട്ടതും ഇല്ല. എലീശാ ൨൭ പ്രവാചകന്റെ കാലത്ത് ഇസ്രയേലിൽ പല കുഷ്ഠികളും ഉണ്ടായിരുന്നു; സുറിയാണി നയമാനല്ലാതെ, അവരാരും ശുദ്ധരായി ചമഞ്ഞതും ഇല്ല എന്നു പറഞ്ഞു. പള്ളിയിൽ ഉള്ളവർ ഇവ ൨൮ കേട്ടാറെ, എല്ലാവരും ക്രോധത്താൽ നിറഞ്ഞു. എഴുനീറ്റു, അ ൨൯ വനെ പട്ടണത്തിന്നു പുറത്താക്കി, അവരുടെ ഊർ തീൎത്തിട്ടുള്ള മലയുടെ അരുവിനോളവും കൊണ്ടുപോയി, അവനെ തല കീഴായി തള്ളി വിടുവാൻ ഭാവിച്ചു;അവനൊ അവരുടെ നടുവിൽ ൩0 കൂടി കടന്നുപോയി.
അവൻ ഗലീലനഗരമായ കഫൎന്നഭൂമിലേക്ക് ഇറങ്ങി ൩൧
പോയി, ശബ്ബത്തുകളിൽ അവൎക്ക് ഉപദേശിച്ചു. പോന്നു. അവ ൩൨ ന്റെ വചനം അധികാരത്തിൽ ഉള്ളതാകയാൽ അവന്റെ ഉപദേശം നിമിത്തം അവർ സ്തംഭിച്ചുപോയി. (അന്നു) പള്ളിയിൽ ൩൩ അശുദ്ധ ഭൂതത്തിൻ ആത്മാവുള്ള മനുഷ്യൻ ഉണ്ടു; ആയവൻ ഹാനചറക്കാരനായ യേശുവെ! ഞങ്ങൾക്കും നിണക്കും എന്തു! ൩൪ ഞങ്ങളെ നശിപ്പിപ്പാൻ വന്നു; നീ ആർ എന്നു ഞാനറിയുന്നു;
൧൩൯ [ 166 ]
THE GOSPEL OF LUKE, IV . V.
ദൈവത്തിൻവിശുദ്ധൻ തന്നെ എന്നു മഹാശബ്ദത്തോടെ നി
൩൫ ലവിഴിച്ചു. മിണ്ടാതിരു, ഇവനെ വിട്ടു പുറപ്പെടുക! എന്നു യേശു
അതിനെ ശാസിച്ചപ്പൊൾ, ഭൂതം ്വനെ നടുവിലേക്കുന്തിത ള്ളി, ചേതം ഒന്നും വരുത്താതെ അവനിൽ നിന്നു പുറപ്പെട്ടുപോ
൩൬ യി, എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു ? ആധി
കാരത്തിലും ശക്തിയിലും അവൻ അശുദ്ധാത്മാക്കളെയും നി യോഗിക്കുന്നു; അവ പുറപ്പെട്ടു പോകയും ചെയുന്നുവല്ലൊ
൩൭ എന്നു തങ്ങളിൽ സംഭാഷിച്ചുകൊണ്ടിരുന്നു: അവനെകൊണ്ടു
കീർത്തി, ചുറ്റുമുള്ള നാട് എങ്ങും പരന്നു പോയി
൩൮ അവൻ പള്ളിയിൽ നിന്ന് എഴുനീറ്റു, ശിമോന്റെ വീട്ടിൽ ക
ടന്നു : അവിടത്തവർ ശിമോന്റെ അമ്മായി വലിയ പനി കൊ ണ്ടു വലഞ്ഞിരിക്കയാൽ, അവൾക്കു വേണ്ടി അവനോട് അപേ
൩൯ ക്ഷിച്ചു. അവനും അവളുടെ മേൽ കുനിഞ്ഞു നിന്നു പനിയെ
ശാസിച്ചു, അത് അവളെ വിട്ടു മാറി, അവളും പെട്ടന്ന് എഴുനീ
൪ 0 റ്റ്, അവരെ ശുശ്രൂഷിച്ചു. സൂൎയ്യൻ അസ്തമിക്കുമ്പോൾ, നാനാ
വ്യാധികളാൽ ബലഹീനരായവരെ ഒക്കയും, ബന്ധുക്കൾ അവ നു കൊണ്ടുവന്നു, അവനും ഓരോരുത്തന്റെ മേൽ കൈകളെ
൪൧ വെച്ച്, അവരെ സൌഖ്യമാക്കി പലരിൽനിന്നും ഭൂതങ്ങൾ:നീ
ദേവപുത്രനായ മശീഹ എന്നു വിളിച്ചുംകൊണ്ടു പുറപ്പെട്ടുപോ യി; താൻ മശീഹ ആകുന്ന പ്രകാരം അവ അറികകൊണ്ട് അവ ഉരിയാടുവാൻ അവൻ സമ്മതിക്കാതെ, ശാസിക്ക അത്ര ചെയ്തു.
൪൨ പകലായപ്പൊൾ, അവൻ പുറപ്പെട്ടു, നിർജ്ജനദേശത്തിൽ ചെ
ന്നു; പുരുഷാരങ്ങൾ അവനെ തിരഞ്ഞു പോന്ന്, അവനോളം
൪൩ വന്നുതങ്ങളെ വിട്ടു പോകുന്നതു തടുത്ത് അവനെ നിറുത്തി അ
വരോട് അവൻ: ഞാൻ മറ്റുള്ള ഊരുകളോടും, ദേവരാജ്യത്തെ സുവിശേഷിക്കേണ്ടു, ഇതിനായല്ലൊ ഞാൻ അയക്കപ്പെട്ടത്
൪൪ എന്നു ചൊല്ലി, ഗലീലപള്ളികളിൽ ഘോഷിച്ചുവന്നു.
൫ . അദ്ധ്യായം. ശിമോനാടി മീൻപിക്കാർ യേശുവെ അനുഗമിച്ചതു [ മത്താ. ൪.
മാ. ൧.], (൧൨) കഷ്ഠശാന്തി [മത്താ. ൮. മാ. ൨.], (൧൭) വാതശാന്തിയും (൨൭) മത്തായുടെ വിളിയും ഉപവാസചോദ്യവും [മത്താ. ൮. മാ. ൨.]
൧ പിന്നെ പുരുഷാരം ദേവവചനം കേൾക്കേണടതിന്ന് അവനെ തിരക്കി വരുമ്പോൾ, ഗനെസരത്ത് പൊയ്കയുടെ കരയിൽ
൧൪0 [ 167 ]അവൻ നിന്നുകൊണ്ടു, രണ്ടു പടകു കരെക്കണഞ്ഞു നിന്ന് കാണായി, അതിൽനിന്നു മീൻ പിടിക്കാൻ ഇരങ്ങി, വലകളെ കഴുകി കളഞ്ഞു. ആ പടകുകളിൽ ശിമോനുള്ളത് ഒന്നിൽ അവൻ കരേറി, അവനോട് കരയിൽനിന്ന് അല്പം നീക്കുവാൻ ചോദിച്ചു; പിന്നെ പടകിൽ ഇരുന്നു, പുരുഷാരങ്ങൾക്കുപദേശിച്ചു. പറഞ്ഞു തീൎന്നപ്പോൾ, അവൻ ശിമോനോട്: ആഴത്തിലേക്കു നീക്കു, നിങ്ങളുടെ വലകളെ പിടിത്തത്തിന്നു വീശുവിൻ എന്നു പറഞ്ഞതിന്നു, ശിമോൻ ഉത്തരം ചൊല്ലിയതു: നായക, രാത്രി എല്ലാം ഞങ്ങൾ അദ്ധ്വാനിച്ചിട്ടും ഒന്നും ലഭിച്ചില്ല; നിന്റെ മൊഴിക്കൊ ഞാൻ വല വീശാം. ആയ്ത് അവൎക്ക് ചെയ്തു, പൊരുത്ത മീൻകൂട്ടം ചേൎത്തു. അവരുടെ വല കീറുമ്പോൾ, വേറെ പടകിലെ കൂട്ടളികൾ തങ്ങൾക്കു വന്നു സഹായിപ്പാൻ മാടിവിളിച്ചു, അവരും വന്നു പടകു രണ്ടും ആഴും വണ്ണം നിറെക്കയും ചെയ്തു. ശിമോൻ പേത്രൻ യേശുവിന്റെ മുഴങ്കാൽ പിടിച്ചു കുമ്പിട്ടു: കൎത്താവെ, ഞാൻ പാപിയായ പുരുഷൻ ആകകൊണ്ട് എന്നെ വിട്ടുപോക! എന്നു പറഞ്ഞു, എന്തെന്നാൽ അവർ കൈക്കലാക്കിയ മീൻപിടിയാൽ അവനും അവന്റെ ഒപ്പരം ഉള്ളവൎക്ക് എല്ലാവൎക്കും, ശിമോന്നു കൂട്ടാളികളായ യാക്കോബ് യോഹനാൻ എന്ന ജബദിപുത്രൎക്കും; ഒരുപോലെ സ്തഭനം അകപ്പെട്ടിരുന്നു; യേശു ശിമോനോടു: ഭയപ്പെടൊല്ല. ഇതു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും എന്നു പറഞ്ഞു. അവർ പടകുകളെ കരമേലാക്കി, സകലവും വിട്ട്, അവനെ അനുഗമിക്കയും ചെയ്തു.
അവൻ പട്ടണങ്ങളിൽ ഒന്നിൽ ഇരിക്കുമ്പോൾ, കഷും നിറഞ്ഞ മനുഷ്യൻ കാണായി; അവൻ യേശുവെ കണ്ടു കവിണ്ണു വീണു:കൎത്താവെ, നിണക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധീകരിപ്പാൻ കഴിയും! എന്ന് അവനോട് അപേക്ഷിച്ചു. എന്നാറെ. കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധനാക! എന്നു പറഞ്ഞു; ഉടനെ കുഷും അവനെ വിട്ടു മാറുകയും ചെയ്തു. അത് ആരോടും പറയരുത്, അവൎക്കുള്ള സാക്ഷ്യം നിമിത്തം നീ പോയി, നിന്നെ തന്നെ പുരോഹിതനു കാണിച്ചു. മോശെ കല്പിച്ച പ്രകാരം നിന്റെ ശുദ്ധീകരണത്തിന്നായി ബലി കഴിച്ചുകൊക എന്ന് അവനെ പ്രബോധിപ്പിച്ചാറെയും, അവനെകൊണ്ടുള്ള വാൎത്ത അധികം പരന്നു, വളരെ പുരുഷാരങ്ങളും കേൾക്കേ
THE GOSPEL OF LUKE, V. ണ്ടതിന്നും, താന്താന്റെ വ്യാധികൾക്കു ശാന്തി വരേണ്ടതിന്നും ൧൬ കൂടി വന്നു അവനൊ കാടുകളിൽ വാങ്ങിപോയി, പ്രാർത്ഥിച്ചു കൊണ്ടിരുന്നു
൧൭ ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലെ
സകല ഗ്രാമത്തിൽനിന്നും യഹൂദായരുശലേമിൽനിന്നും വന്നി ട്ടുള്ള പറീശരും, വൈദികരും, ഇരുന്നിരുന്നു; സൌഖ്യമാക്കുവാ
൧൮ നും അവിടെ കർത്താവിന്റെ ശക്തി ഉണ്ടായി. ഇതാ ചില
ആളുകൽ വരെ പിടിച്ചവനായ മനുഷ്യനെ കിടക്കയിൽ എടു ത്തു കൊണ്ടുവന്ന്; ആയവനെ അകത്താക്കി, അവന്മുമ്പിൽ
൧൯ വെപ്പാൻ വക അന്വെഷിച്ചു. പുരുഷാരം ഹേതുവായി അവ
നെ കടത്തുവാൻ വഴി കാണാഞ്ഞു, പുരമേൽ കരേറി, ഓടുകളിൽ കൂടി അവനെ കിടക്കയോടുംകൂടെ നടുവിലേക്ക് ഇറക്കി. യേശു
൨0 വിന്മുമ്പിൽ വിടുകയും ചെയ്തു. അവരുടെ വിശ്വാസം കണ്ടിട്ട് ,
അവൻ പറഞ്ഞു : മനുഷ്യാ നിന്റെ പാപങ്ങൾ നിണക്ക് മോ
൨൧ ചിക്കപ്പെട്ടിരിക്കുന്നു! എന്നാറെ, ശാസ്ത്രികളും പറീശരും :(ദേവ)
ദൂഷണങ്ങൾ ചൊല്ലുന്ന ഇവൻ ആർ ? ഏകദൈവമല്ലാതെ, പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ ? എന്നു ചിന്തി
൨൨ ച്ചു തുടങ്ങി. അവരുടെ ചിന്തകളെ യേശു അറിഞ്ഞു, അവരോട്
ഉത്തരം ചൊല്ലിയതു : നിങ്ങളുടെ ഹൃദയങ്ങളിൽ ചിന്തിക്കുന്നത്
൨൩ എന്തു ? നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറവാ
നൊ; എഴുനീറ്റു നടക്ക എന്നു പറവാനൊ; ഏതിന്ന് എള്ളുപ്പം
൨൪ ഏറെ ഉണ്ടു? എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനു
ഷ്യപുത്രന് അധികാരം ഉണ്ടെന്നു നിങ്ങൾക്കു ബോധിക്കേണ്ട തിന്നു, അവൻ വാതക്കാരനോടു പറഞ്ഞു :ഞാൻ നിന്നോടു ചൊല്ലന്നു, എഴുനീറ്റു നിന്റെ കിടക്ക എടുത്തുകൊണ്ടു, നിന്റെ
൨൫ വീട്ടിലേക്ക് പോക! തൽക്ഷണം അവൻ അവരുടെ മുമ്പാകെ
എഴുനീറ്റു, താൻ കിടന്നതിനെ എടുത്തു, ദൈവത്തെ മഹത്വീക
൨൬ രിച്ചുംകൊണ്ടു തന്റെ വീട്ടിലേക്ക് പോയി എല്ലാവരും വിസ്മ
യം പൂണ്ട് : ഇന്നു നാം അപൂർവ്വങ്ങൾ കണ്ടു എന്നു ചൊല്ലി, അ വർ ദൈവത്തെ മഹത്വീകരിച്ചു ഭയംകൊണ്ടു നിറഞ്ഞു വരിക യും ചെയ്തു.
൨൭ അതിൽ പിന്നെ അവൻ പുറപ്പെട്ടു, ലേവി എന്ന പേരുള്ള
ചുങ്കക്കാരൻ ചുങ്കസ്ഥലത്തിൽ ഇരിക്കുന്നതു കണ്ട് : എന്റെ പി
൨൮ ന്നാലെ വാ! എന്ന് അവനോടു പറഞ്ഞു. അവനും സകലവും
൧൪൨ [ 169 ]
- ഇടയിട്ടു ക്രമീകരിച്ച വരി
വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
- ഇടയിട്ടു ക്രമീകരിച്ച വരി
വിട്ടു കളഞ്ഞ്, അവന്റെ പിന്നാലെ പോയി. ശേഷം ലേവി തന്റെ വീട്ടിൽ അവനു വലിയ വിരുന്ന് ഉണ്ടാക്കി; ചുങ്കക്കാരും മറ്റുമുളോരു മഹാസമൂഹം അവരോടു കൂട പന്തിയിൽ ഇരുന്നു. അവരുടെ ശാസ്ത്രികളും പറീശരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും, പാപികളോടും, കൂടെ ഭക്ഷിച്ചു കുടിക്കുന്നത് എന്തുകൊണ്ട്? എന്ന് പിറുപിറുത്തു. അവരോടു യേശു ഉത്തരം ചൊല്ലിയതു: സൌഖ്യവാന്മാർക്കു വൈദ്യനെകൊണ്ട് ആവശ്യമില്ല, ദുസ്ഥന്മാർക്കെ ഉള്ളൂ; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ മാനസാന്തരത്തിലേക്ക് വിളിപ്പാൻ വന്നിരിക്കുന്നു. അവനോട് അവർ, യോഹനാന്റെ ശിഷ്യന്മാർ കൂടക്കൂട ഉപവസിച്ചു യാചനകൾ ചെയ്യുന്നു, പറീശന്മാർക്കുള്ളവരും അപ്രകാരം റ്റഹ്ന്നെ; നിന്റെവരൊ ഭക്ഷിച്ചു കുടിക്കുന്നു; അത് എന്തുകൊണ്ട് എന്നു ചൊല്ലിയതിന്നു, അവരോടു പറഞ്ഞു: മണവാളൻ കൂടെ ഉള്ളെന്നും നിങ്ങൾക്കു കല്യാണക്കൂട്ടരെ ഉപവസിപ്പിക്കാമൊ? മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാളുകൾ വരും താനും; അന്ന് അവർ ഉഅപവസിക്കും; ആ നാളുകളിൽ തന്നെ. ഒരു ഉപമയും അവരോടു പറഞ്ഞിതു: ഒരുത്തനും പുതിയ വസ്ത്രത്തിൽനിന്നു കണ്ടം മുറിച്ചു, പഴയ വസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല; ചെയ്താൽ പുതിയതിനെ ഖണ്ഡിക്കും, പുതിയതിൽനിന്നുള്ളതു പഴയതിനോടു പൊരുന്നുന്നതും ഇല്ല. ആരും പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുന്നതും ഇല്ല; ഇട്ടാൽ, പുതു വീഞ്ഞു തുരുത്തികളെ പൊളിച്ച് ഒഴുകിപ്പൊകും, തുരുത്തികളും കെട്ടുപോകും. പുതു വീഞ്ഞു പുതിയ തുരുത്തികളിൽ അത്രെ പകർന്നു വെക്കേണ്ടതു, എന്നാൽ രണ്ടും കുറയാതെ നില്ക്കും. പിന്നെ പഴയതു കുടിച്ചിട്ട് ആർക്കും പുതിയതു ഉടനെ രുചിക്കയില്ല; പഴയത് ഏറ നല്ലത് എന്നു പറകെഉള്ളു.
ശബ്ബത്തിൽ കതി പറിക്കുന്നതും,(൬) കൈവറൾച മാറ്റിയതും [മത്താ ൧൨. മാ. ൨.], (൧൨) അപോസ്തലരെ വരിച്ചതു [മത്താ. ൧. മാ. ൬], (൨൦) മലപ്രസംഗം പുരുചാരത്തോടു സംക്ഷേപിച്ചു ചൊല്ലിയതു [മത്താ. ൫, ൭.]
പിന്നെ ദ്വിതീയാദ്യമായ ശബ്ബത്തിൽ ഉണ്ടായിതു: അവൻ വിളഭൂമിയൂടെ, കടന്നുപോകയിൽ, അവന്റെ ശിഷ്യന്മാർ കതിരുകളെ പറിച്ചു, കൈകൾകൊണ്ടു തിരുമ്പി തിന്നുമ്പൊൾ, പറീ
[ 170 ] ശരിൽ ചിലർ അവരോടു; ശബ്ബത്തുകളിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നത് എന്ത്? എന്നു പറഞ്ഞു. അവരോടു യേശു ഉത്തരം പറഞ്ഞിതു: ദാവിദും കൂടയുള്ളവരും വിശന്നപ്പോൾ, ചെയ്തത് എന്ത് എന്നുള്ളതും നിങ്ങൾ വായിച്ചില്ലയൊ? അവൻ ദേവഭവനത്തിൽ പുക്കു, പുരോഹിതൎക്കു മാത്രമല്ലാതെ ആൎക്കും തിന്നരുതാതെയുള്ള കാഴ്ചയപ്പങ്ങളെ വാങ്ങി തിന്നു, കൂടയുള്ളവൎക്കും കൊടുത്തപ്രകാരം തന്നെ. പിന്നെ അവരോടു; മനുഷ്യപുത്രൻ ശബ്ബത്തിനും കൎത്താവാകുന്നു എന്നു പറഞ്ഞു. മറ്റെ ശബ്ബത്തിൽ അവൻ പള്ളിയിൽ പുക്ക് ഉപദേശിക്കുന്പോൾ, വലത്തു കൈ വറണ്ടുള്ള മനുഷ്യൻ അവിടെ ഉണ്ട്. ശബ്ബത്തിൽ സൌഖ്യമാക്കുമൊ എന്നു ശാസ്ത്രികളും പറീശരും നോക്കി നിന്ന്, അവനെ കുറ്റംചുമത്തുന്ന സംഗതി കിട്ടുവാൻ അന്വേഷിച്ചു. അവരുടെ വിചാരങ്ങളെ അറിഞ്ഞിട്ട്, അവൻ വറണ്ട കൈയുള്ള മനുഷ്യനോട്; എഴുനീറ്റു നടവിൽ നില്ക്കു! എന്നു പറഞ്ഞു; അവനും എഴുനീറ്റു നിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോട് (ഒന്നു) ചോദിക്കട്ടെ : ശബ്ബത്തുകളിൽ നന്മ ചെയ്കയൊ, തിന്മ ചെയ്കയൊ, ജീവനെ രക്ഷിക്കയൊ, നശിപ്പിക്കയൊ, എന്തു വിഹിതം? എന്നിട്ട് അവരെ എല്ലാം ചുറ്റും നോക്കി: നിൻറെ കൈ നീട്ടുക! എന്ന് ആ മനുഷ്യനോടു പറഞ്ഞപ്പോൾ, അവൻ അപ്രകാരം ചെയ്തു; അവൻറെ കൈ മറ്റതു പോലെ വഴിക്കെ വന്നു. അവരൊ ഭ്രാന്തുകൊണ്ടു നിറഞ്ഞു, യേശുവെ എന്തു ചെയ്യേണ്ടു എന്നു തങ്ങളിൽ സംഭാഷിച്ചുകൊണ്ടിരുന്നു. ആ നാളുകളിൽ അവൻ പ്രാൎത്ഥിക്കേണ്ടതിന്, ഒരു മലമേൽ ചെന്നു, ദേവപ്രാൎത്ഥനയിൽ രാത്രികഴിച്ചിരുന്നു. പകലായാറെ, തൻറെ ശിഷ്യന്മാരെ വിളിച്ചു കൂട്ടി, അവരിൽനിന്നു പന്തിരുവരെ തെരിഞ്ഞെടുത്ത്, അോസ്തലർ (പ്രേരിതർ) എന്നു പേരും ഇട്ടിതു, അവൻ (പാറ) പേത്രൻ എന്നു വിളിച് ശിമോനും, അവൻറെ സഹോദരനായ അന്ദ്രെയാവും, യാക്കോബ്, യോഹനാൻ, എന്നവരും, ഫിലിപ്പൻ, ബൎത്തൊല്മായും, മത്തായി, തോമാവും ഫല്ഫായ്പുത്രനായ യാക്കോബ്, എരിവുകാരനായ ശിമോനും, യാക്കോബി്]നൻ യൂദാ, ദ്രോഹിയായ്തീൎന്ന ഇഷ്ൎയോയതാവായ യൂദാവും എന്നവരെ തന്നെ. [ 171 ]
ലൂക്ക. ൬. അ
പിന്നെ അവരോടു കൂടെ ഇറങ്ങി, സമഭൂമിയിൽനിന്നു, അ ൧൭ വന്റെ ശിഷ്യന്മാരുടെ സമൂഹവും സകല യഹൂദാ യരുശാലേ
മിൽനിന്നും തൂർ, ചിദോൻ എന്ന തീരദേശത്തിൽ നിന്നും അവ ണ കേൽപാനും തങ്ങളുടെ രോഗങ്ങൾക്കു ശാന്തി ഉണ്ടാവാനും വന്നിട്ടുള്ള ബഹു പുരുഷാരവും കൂടെ (നിൽക്കയും.) അശുദ്ധാത്മാ൧൮ ക്കളാൽ പീഡിതർ സ്വസ്ഥരാക്കപ്പെടുകയും, ശക്തി അവനിൽ ൧൯ നിന്നു പുറപ്പെട്ടു എല്ലാവരെയും, സൌഖ്യമാക്കുകകൊണ്ടു, സ മൂഹം ഒക്കയും അവനെ തൊടുവാൻ ശ്രമിക്കുകയും ആയി അ ൨0 വൻ ശിഷ്യരെ നോക്കി. കണ്ണുകളെ ഉയർത്തി പറഞ്ഞിതു: ദരിദ്ര രായ നിങ്ങൾ ധന്യർ; ദേവരാജ്യം നിങ്ങൾക്കത്രെ ഇപ്പൊൾ ൨൧ വിശന്നിരിക്കുന്ന നിങ്ങൾ ധന്യർ; നിങ്ങൾ തൃപുരാകം ഇ പ്പൊൾ കരയുന്ന നിങ്ങൾ ധന്യർ; നിങ്ങൾ ചിരിക്കും മനു ൨൨ ഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു നിങ്ങളെ ദ്രഷ്ടരാക്കി നിന്ദിച്ചു, നിങ്ങളുടെ നാമം വിടക്ക് എന്നു തള്ളി എ ങ്കിൽ നിങ്ങൾ ധന്യർ ആ നാളിൽ സന്തോഷിച്ചു തുള്ളു ൨൩ വിൻ! കാരണം നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ ഇതാ വ ലിയതു; അതിന്നൊത്തവണ്ണം അവരുടെ പിതാക്കന്മാർ പ്രവാ ചകരോടും ചെയ്തുവല്ലൊ. എങ്കിലൊ, സമ്പന്നരായ നിങ്ങൾക്ക് ൨൪ ഹാ കഷ്ടം! നിങ്ങളുടെ ആശ്വാസം ലഭിച്ചു തീർന്നുവല്ലൊ. നിറ ൨൫ വു വന്ന നിങ്ങൾക്ക് ഹാ കഷ്ടം!നിങ്ങൾക്കു വിശക്കെ ഉള്ളു; ഇപ്പൊൾ ചിരിക്കുന്ന നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ ഖേദി ച്ചു കരയും. എല്ലാമനുഷ്യരും നിങ്ങളെകൊണ്ടു നന്മപറയുമ്പൊ ൨൬ ൾ, ഹാ കഷ്ടം! അതിനൊത്തവണ്ണം അവരുടെ പിതാക്കന്മാർ ക്കുള്ളപ്രവാചകരോടും ചെയ്തുലവ്വൊ. വിശേഷിച്ചു കേൾക്കു ൨൭ ന്ന നിങ്ങളോടു ഞാൻ പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേ ഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്പിൻ; നിങ്ങ ളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ പ്രാകുന്നവ ൨൮ ർക്കായി പ്രാർത്ഥിപ്പിൻ നിന്നെ കവിൾക്ക് അടിക്കുന്നവനു മ ൨൯ റ്റെതും കാട്ടിക്കൊടുക്ക; നിന്റെ വസ്ത്രം എടുത്തുകളയുന്നവനോ ടു ശീലയും തടുക്കായ്ക. നിന്നോട് അപേക്ഷിക്കുന്നവന് എ എ ൩ 0 ല്ലാം കൊടുക്ക; നിന്റെവ എടുത്തു കൊള്ളുന്നവനോടു തിരികെ ചോദിക്കായ്ക. മനുഷ്യർ നിങ്ങൾക്ക് ഏതുപ്രകാരം ചെയ്യേണം ൩൧ എന്നു നിങ്ങൾ ഇച്ഛിശിച്ചാൽ അപ്രകാരം അവർക്കു ചെയ്പിൻ! പിന്നെ നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ, നിങ്ങൾക്ക് ൩൨
൧൪൫ [ 172 ]എന്തു ഉപചാരം ഉഌഉ? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലൊ! പിന്നെ നിങ്ങൾക്ക് നന്മചെയ്യുന്നവരിൽ നന്മചെയ്താൽ നിങ്ങൾക്ക് എന്തുപചാരം ഉള്ളു? പാപികളും അതു തന്നെ ചെയ്യുന്നുവല്ലൊ. ഇന്നവരോടു തിരികെ കിട്ടും എന്ന് ആശിച്ചു കടം കൊടുത്താലും നിങ്ങൾക്ക് എന്തുപചാരം ഉള്ളു? പാപികളും ശരി വരെ തിരികെ കിട്ടേണ്ടതിന്നു പാപികൾക്കു കടം കൊടുക്കുന്നുവല്ലൊ. എങ്കിലൊ നിങ്ങളുടെ ശത്രുക്കളെ സ്നേഹിച്ചും, നിരാശരായി ഒന്നും വിട്ടുകളയാതെ നന്മ ചെയ്തും കടം കൊടുത്തും കൊൾവിൻ! എന്നാൽ നിങ്ങളുടെ പ്രതിഫലം വലുതാകും; നിങ്ങൾ അത്യുന്നതന്റെ മക്കൾ ആകയും ചെയ്യും; ആയവൻ കൃതഘ്നരിലും ദുഷ്ടരിലും ദയാവാൻ ആകുന്നുവല്ലൊ. അതുകൊണ്ടു നിങ്ങളുടെ പിതാവിന്ന് അയ്യോഭാവമുള്ളതു പോലെ അയ്യോഭാവമുള്ളവരാകുവിൻ! (ന്യായം) വിധിക്കയും ഒല്ലാ, എന്നാൽ നിങ്ങൾക്കും വിധിക്കപ്പെടുകയില്ല; ശിക്ഷ നിൎണ്ണയിക്കൊല്ലാ; എന്നാൽ നിങ്ങൾക്ക് ശിക്ഷാനിൎണ്ണയം ഇല്ല; വിട്ടയപ്പിൻ! നിങ്ങളും വിട്ടയക്കപ്പെടും. കൊടുപ്പിൻ, എന്നാൽ, നിങ്ങൾക്ക് തരപ്പെടും; അമൎന്നു കുലുങ്ങി വഴിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; കാരണം നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളക്കപ്പെടും
ഒരുപമയും അവരോടു പറഞ്ഞിതു: കുരുടൻ കുരുടനു വഴികാട്ടുവാൻ മതിയൊ; ഇരുവരും കുഴിയിൽ വീഴുകയില്ലയൊ? ശിഷ്യൻ തന്റെ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞിട്ട് എല്ലാവനും സ്വഗുരുവിന്ന് ഒത്തുവരികേ ഉള്ളൂ. എന്നാൽ നിന്റെ സഹോദരന്റെ കണ്ണിലെ കരടു കണ്ടിട്ടും സ്വന്തം കണ്ണിലെ കോൽ വിചാരിക്കാത്തത് എന്തു? അല്ല, നിന്റെ കണ്ണിലെ കോൽ നോക്കാതെ, സഹോദനോട് എങ്ങിനെ പറഞ്ഞു കൂടും? വേഷധാരിയെ, മുമ്പെ നിന്റെ കണ്ണിൽനിന്നു കോൽകളക! അപ്പൊൾ സഹോദരന്റെ കണ്ണിലെ കരടും കളവാൻ നോക്കാമല്ലൊ. എന്തെന്നാൽ ആകത്ത ഫലം ഉണ്ടാക്കുന്ന ആകാത്ത മരവും ഇല്ല; എല്ലാമരവും അതതിന്റെ ഫലംകൊണ്ട് അറിയപ്പെടുന്നു; മുള്ളുകളിൽനിന്ന് അത്തിപ്പഴങ്ങൾ ചേൎക്കയുംരംങ്ങകളിൽനിന്നു മുന്തിരിങ്ങ പറിക്കയും ഇല്ലല്ലൊ! നല്ല മനു
ഷ്യൻ സ്വഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു, ദുഷ്ട മനുഷ്യൻ സ്വഹൃദയത്തിലെ ദുൎന്നിക്ഷേപത്തിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു; ഹൃദയത്തിൽ നിറഞ്ഞു വഴിയുന്നതിൽ നിന്നല്ലൊ തന്റെ വായി ഉരിയാടുന്നതു.
എന്നാൽ നിങ്ങൾ എന്നെ കൎത്താവെ, കൎത്താവെ, എന്നു വിളിച്ചുകൊണ്ടു ഞാൻ ചൊല്ലുന്നതു ചെയ്യാതിരിക്കുന്നത് എന്തു? എന്റെ അടുക്കെ വന്ന്, എൻവചനങ്ങളെ കേട്ടു ചെയ്യുന്നവൻ എല്ലാം ഇന്നവനോടു തുല്യൻ എന്ന് കാട്ടിത്തരാം. വീടുപണിയുന്നതിൽ ആഴക്കുഴിച്ചു പാറമേൽ അടിസ്ഥാനം ഇട്ട മനുഷ്യനോടു തുല്യനാകുന്നു. പിന്നെ നീൎക്കവിച്ചൽ ഉണ്ടായിട്ടു പുഴയും വീട്ടിനോടു തട്ടിയാറെയും അതു പാറമേൽ സ്ഥാപിച്ചതാകൊണ്ടു കുലുക്കുവാൻ കഴിഞ്ഞില്ല. കേട്ടിട്ടും ചെയ്യാത്തവനൊ, അടിസ്ഥാനം കൂടാതെ നിലത്തിന്മേൽ വീടുപണിയുന്ന മനുഷ്യനോടു തുല്യനതത്രെ; ആയതു പുഴ തട്ടിയ ഉടനെ വീണു, ആ വീട്ടിൻ ഇടിവു വലുതായും തീൎന്നു.
ശതാധിപന്റെ വിശ്വാസം[മത്താ. ൭.], (൧൧) വിധവാപുത്രനെ ജീവിപ്പിച്ചതു, (൧൮) സ്നാപകന്റെ ദൂതും ഗുണവൎണ്ണനവും [മത്താ. ൧൧.], (൩൭) പാപിയായ സ്ത്രീയാൽ അഭിഷേകം. ജനങ്ങൾ കേൾക്കെ തന്റെ മൊഴികളെ ഒക്കെയും തികച്ചപ്പോൾ, അവൻ കഫൎന്നഹൂമിൽ കടന്നു. അവിടെ ഒരു ശതാധിപനു പ്രിയനായ ദാസൻ നന്ന വലഞ്ഞു, കഴിവാറായി, അവൻ യേശുവിന്റെ വസ്തുത കേട്ടു, അവന്റെ അടുക്കെ യഹൂദരുടെ മുപ്പന്മാരെ അയച്ചു, താൻ വന്ന് ആ ദാസനെ രക്ഷിക്കേണ്ടതിന്ന്, അവനോടു ചോദിപ്പിച്ചു; ആയവർ യേശുവോടെത്തി, അവൻ നമ്മുടെ ജനം സ്നേഹിച്ചുകൊണ്ടു ഞങ്ങളുടെ പള്ളിയെ താൻ തീൎപ്പിച്ചതാകയാൽ, നീ ഇതു ചെയ്തുകൊടുപ്പാൻ പാത്രം ആകുന്നു. എന്നു താല്പൎയ്യത്തോടെ അവനെ പ്രബോധിപ്പിച്ചു. യേശു അവരോടുകൂടെ നടന്നു വീട്ടിന്ന് ഒട്ടും ദൂരമല്ലാതായപ്പൊൾ, ശതാധിപൻ അവനു ചങ്ങാതികളെ അയച്ചു പറഞ്ഞിതു: കൎത്താവെ, അസഹ്യപ്പെടൊല്ലാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ലല്ലൊ. അതുകൊണ്ടു
ലൂക്ക. ൭. അ.
നീയോ മറ്റെവനെ കാത്തിരിക്കയൊ എന്നു ചോദിപ്പിച്ചു. ആ ൨൧ നാഴികയിൽ അവൻ പലർക്കും, വ്യാധികളും, ദണ്ഡങ്ങളും, ദുരത്മാ ക്കളെയും മാറ്റി, പല കരുടന്മാർക്കും കാഴ്ച സമ്മാനിച്ചു. പിന്നെ ൨൨ അവരോട് ഉത്തരം ചൊല്ലിയതു: നിങ്ങൾ കേട്ടു കണ്ടുവ യോഹ നാനെ ചെന്ന് അറിയിപ്പിൻ; കുരുടർ കാണുന്നു, മുടന്തർ നട ക്കുന്നു, രോഗികൾ ശുദ്ധരായ്ചമയുന്നു, ചെവിടർ കേൾക്കുന്നു, മരിച്ചവർ ഉണർന്നു വരുന്നു, ദരിദ്രരെ സുവിശേഷം കേൾപി ക്കുന്നു; പിന്നെ എങ്കൽ ഇടറി പോകാത്തവൻ എല്ലാം ധന്യൻ ൨൩ എന്നത്രെ.
യോഹനാന്റെ ദൂതൻ പോയശേഷം, അവൻ പുരുഷാരങ്ങ ൨൪
ളോടു യോഹനാനെകൊണ്ടു പറഞ്ഞു തുടങ്ങിയതു : നിങ്ങൾ എ ന്തു നോക്കുവാൻ മരുഭൂമിയിലേക്ക് പുറപ്പെട്ടു പോയി? കാറ്റിനാ ൽ ഉലയുന്ന ഓടയൊ ? അല്ല. എന്തു കാണ്മാൻ പുറപ്പെട്ടു? നേരി ൨൪ യ വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയൊ? കണ്ടാലും മോടിയിൽ ഉടുത്തും, പുളെച്ചും, നടക്കുന്നവർ രാജധാനികളിലത്രെ ആകു ന്നു. അല്ല എന്തു കാണ്മാൻ പുറപ്പെട്ടു ? പ്രവാചകനെയൊ? ൨൬ അതെ ഞാൻ നിങ്ങളോടു പരയുന്നു: പ്രവാചകനു മീതെയുള്ള തും (കണ്ടതു) (മല. ൩, ൧.) ഇതാ നിന്റെ മുമ്പിൽ നിന്നക്കു വ ൨൭ ഴിയെ ഒരുക്കുവാനായി, എന്റെ ദൂതനെ നിൻമുഖത്തിൻ മുമ്പാ കെ അയക്കുന്നു എന്ന് എഴുതിക്കുരിച്ചുള്ളവൻ ഇവനാകുന്നു. ഞാൻ നിങ്ങളോടു പറയുന്നിതു : സ്ത്രീകളിൽ ജനിച്ചവരിൽ യോ ൨൮ ഹനാൻ സ്നാപകനേക്കാൾ വലിയ പ്രവാചകൻ ആരും ഇല്ല; ദേവരാജ്യത്തിൽ ഏറ്റം ചെറിയവൻ അവനിലും വലുതാകുന്നു താനും പിന്നെ സകല ജനങ്ങളും ചുങ്കക്കാരും യോഹനാന്റെ ൨൯ സ്താനത്തിൽ മുഴുകികൊണ്ടു, ദൈവത്തെ നീതീകരിച്ചു. പറീശ രും വൈദികന്മാരും അവനാൽ സ്നാനം ഏൽക്കാതെ, ദൈവത്തിൻ ആലോചനയെ തങ്ങൾക്ക് പറ്റാതെ വൃഥാവാക്കിയതെ ഉള്ളു. ആകയാൽ ഈ തലമുറയുടെ മനുഷ്യരെ ഏതിനോടു ഉപമിക്കേ ൩൧ ണ്ടു; അവർ ആരോട് ഒക്കുന്നു ? കുട്ടികൾ ചനുസ്ഥലത്ത് ഇ ൩൨ രുന്നു അന്യോന്യം വിളിച്ചു : ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ തുള്ളിയതും ഇല്ല, നിങ്ങൾക്കായി വിലാപം പാടി, നി ങ്ങൾ കരഞ്ഞതും ഇല്ല; എന്നു പറയുന്നതിനോട് ഒക്കുന്നു. എങ്ങിനെ എന്നാൽ യോഹനാൻ സ്നാപകൻ അപ്പം ഭക്ഷിക്കാ ൩൩ തെയും, വീ്ഞ്ഞ്കുടിക്കാതെയും വന്നിരിക്കെ, അവനു ഭൂതം.
൧൪൯ [ 176 ]ഉണ്ടെന്നു നിങ്ങൾ പറയുന്നു. ൩൪ മനുഷ്യപുത്രൻ തിന്നും കുടിച്ചും കൊണ്ടു വന്നിരിക്കെ, ഇതാ തിന്നിയും കൂടിയനും ആകുന്ന ആൾ, ചുങ്കക്കാൎക്കും പാപികൾക്കും സ്നേഹിതനത്രെ എന്നു പറയുന്നു. ൩൫ ജ്ഞാനം എന്നവളൊ തന്റെ എല്ലാ മക്കളിലും നീതീകരിക്കപ്പെട്ടു.
൩൬ പറീശന്മാരിൽ ഒരുത്തൻ തന്നോടുകൂട ഭക്ഷിപ്പാൻ അവനെ ക്ഷണിച്ചപ്പൊൾ അവൻ പറീശന്റെ വീട്ടിൽ കടന്നു ചാരികൊണ്ടു. ൩൭ ആ ഊരിൽ പാപിയായ ഒരു സ്ത്രീ, അവൻ പറീശന്റെ വീട്ടിൽ ചാരികൊള്ളുന്നത് അറിഞ്ഞു, തൈലഭരണി കൊണ്ടുവന്നു. ൩൮ പിറകിൽ അവന്റെ കാല്ക്കൽ കരഞ്ഞു നിന്നു, കണ്ണുനീർ കൊണ്ട് അവന്റെ കാലുകളെ നനെച്ചു തുടങ്ങി, തന്റെ തലമുടി കൊണ്ട് തുടെച്ചു. കാലുകളെ ചുംബിച്ചു, തൈലം കൊണ്ടു പൂശി. [ 177 ]നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. പന്തിയിൽ കൂടിയിരിക്കുവർ പാപങ്ങളും മോചിക്കുന്നോരിവൻ ആരുപോൽ എന്നു തങ്ങളിൽ പറഞ്ഞു തുടങ്ങി. അവനും സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തിൽ പോക എന്നു പറഞ്ഞു.
യേശുവെ ശുശ്രൂഷിക്കുന്ന സ്ത്രീകൾ, (൪) വിതെക്കുന്നവന്റെ ഉപമയും മറ്റും [മത്താ. ൧൩. മാ. ൪.], (൧൯) യേശുവിൻ ബന്ധുക്കൾ ആർ എന്നതു [മത്താ. ൧൨. മാ. ൩.], (൨൨) കുടുങ്കാറ്റും, ഭൂതോപദ്രവവും ശമിപ്പിച്ചതു [മത്താ. ൮. മാ. ൪.], (൪൦) രക്തവാൎച്ചക്കാരത്തിയും യായീൎപുത്രിയും [മത്താ. ൯. മാ. ൫] ശേഷത്തിങ്കൽ ഉണ്ടായിതു: അവൻ ദേവരാജ്യത്തെ ഘോഷിച്ചും, സുവിശേഷിച്ചുംകൊണ്ടു, പട്ടണവും ഊരുംതോറും പെരുമാറി നടന്നു. അവനോടു കൂടെ പന്തിരുവരുമല്ലാതെ, ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി എന്ന മറിയയും, ഹെരോദാവിൻ വിചാരണക്കാരനായ കൂജാവിൻ ഭാൎയ്യ യോഹന്നയും ശൂശന്നയും ഇവരും മറ്റും അവൻ ദൂരാത്മാക്കളെയും, വ്യാധികളെയും നീക്കി, സൌഖ്യം വരുത്തിയ പല സ്ത്രീകളും തങ്ങൾക്കുള്ളതിൽ നിന്ന് അവനു ശുശ്രൂഷചെയ്തു കൂട നടന്നു.
ഊർ തോറും വസിക്കുന്നവർ അവനടുക്കലേക്ക് യാത്രയാകകൊണ്ടു, വലരെ പുരുഷാരം കൂടിവരുമ്പൊൾ, അവൻ ഉപമയാൽ പറഞ്ഞിതു: വിതെക്കുന്നവൻ തന്റെ വിത്തു വിതെപ്പാൻ പുറപ്പെട്ടു; വിതെക്കുമ്പൊൾ, ചിലതു വഴിയരികെ വീണ്ടു, ചവിട്ടപ്പെട്ടു, ആകാശത്തിലെ പറജാതികളും അതിനെ തിന്നു കളഞ്ഞു. മറ്റെതു പാറമേൽ വീണു മുളെച്ചു, പിന്നെ നനവില്ലായ്കയാൽ ഉണങ്ങിപോയി. മറ്റേതു മുള്ളുകളുടെ നടുവിൽ വീണു, മുള്ളുകളും കൂടെ പൊടിച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റെതു നല്ല ഭൂമിയിൽ വീണു മുളെച്ചു, നൂറു വീതം ഫലം ഉണ്ടാക്കയും ചെയ്തു; എന്നു ചൊല്ലിയാറെ, കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക എന്നു വിളിച്ചു.
പിന്നെ അവന്റെ ശിഷ്യന്മാർ: ഈ ഉപമ എന്ത് എന്ന് അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: ദേവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാനുള്ള വരം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; ശേഷമുള്ളവൎക്കു ഉപമകളിലത്രെ (വന്നതു); അവർ കണ്ടിട്ടും
കാണായ്പാനും, കേട്ടിട്ടും ഗ്രഹിക്കായ്പാനും തന്നെ. ഉപമയൊ എന്തെന്നാൽ, വിത്തു ദേവവചനം ആകുന്നു; വഴിയരികെ ഉള്ളവർ കേൾക്കുന്നവരത്രെ; പിന്നെ അവർ വിശ്വസിച്ചു രക്ഷപെടാതിരിപ്പാൻ പിശാച് വന്ന്, അവരുടെ ഹൃദയത്തിൽനിന്നു വചനം എടുത്തു കളയുന്നു. പാറമേലുള്ളവരൊ, കേട്ടിട്ടു വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവരെങ്കിലും തല്കാലത്തിൽ വിശ്വസിച്ചും പരീക്ഷാസമയത്തിൽ ഭ്രംശിച്ചു പോയും കൊണ്ട് ഇങ്ങിനെ വേരില്ലാത്തവരത്രെ. മുള്ളുകളിൽ വീണതൊ, കേട്ടിട്ടും പോയ്ക്കൊണ്ടു, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങലാലും ഞെരുങ്ങി, ഫലം കായ്ക്കാതെ ഇരിക്കുന്നവർ. നല്ല മണ്ണിൽ ഉള്ളതൊ, വചനം കേട്ടു, ഗുണമുള്ള നല്ല ഹൃദയത്തിൽ സ്മഗ്രഹിച്ചു, ക്ഷാന്തിയോടെ ഫലം തരുന്നവർ ആകുന്നു. വിളക്കു കൊളുത്തീട്ട് ആരും പാത്രംകൊണ്ടു മൂടുകയൊ, കട്ടില്ക്കീഴെ ആക്കുകയൊ, ചെയ്യാതെ, പ്രവേശിക്കുന്നവർ വെളിച്ചം കാണേണ്ടതിന്നു വിളക്കു തണ്ടിന്മേൽ അത്രെ ഇടുന്നു. എങ്ങിനെ എന്നാൽ വെളിപ്പെടാതെ ഗൂഢമായത് ഒന്നും ഇല്ല; തിരിഞ്ഞു വന്നു വെളിച്ചത്താകാതെ മറവായതും ഒന്നും ഇല്ല. ആകയാൽ, നിങ്ങൾ കേൾക്കുന്നപ്രകാരം നോക്കുവിൻ! ഏവൻ ഉള്ളവനായാലും അവനു കൊടുക്കപ്പെടും; ഏവൻ ഇല്ലാത്തവനായാൽ, ഉണ്ടെന്നു തോന്നുന്നതും കൂടെ അവനോട് എടുക്കപ്പെടും.
അവന്റെ അമ്മയും സഹോദരരും എത്തിയാറെ, പുരുഷാരം നിമിത്തം അവനോടു ചേരുവാൻ കഴിയാതിരുന്നു. അപ്പൊൾ, നിന്റെ അമ്മയും, സഹോദരരും, നിന്നെ കാണ്മാൻ ഇഛ്ശിച്ചു, പുറത്തു നില്ക്കുന്നു എന്ന് അവനെ അറിയിച്ചവരോട്: എന്റെ അമ്മയും എന്റെ സഹോദരരും എങ്കിലൊ, ദേവവചനത്തെ കേട്ടും ചെയ്തുംകൊള്ളുന്നവരത്രെ എന്ന് അവൻ ഉത്തരമായി പറഞ്ഞു.
ആ ദിവസങ്ങളിൽ ഒന്നിൽ അവൻ ശിഷ്യരുമായി പടകിൽ കരേറി: നാം പൊയ്കയുടെ അക്കരെ കടന്നു പോക എന്ന് അവരോടു പറഞ്ഞു. അവർ നീക്കി ഓടുമ്പൊൾ, അവൻ ഉറങ്ങിപ്പോയി; പിന്നെ ചുഴലിക്കാറ്റു പൊയ്കമേൽ ഇറങ്ങി. തട്ടി അവർ(വെള്ളം) നിറഞ്ഞിട്ടു പ്രാണഭയത്തിലായി, അടുക്കെ ചെന്നു: നായക, നായക, ഞങ്ങൾ നശിച്ചുപോകുന്നു എന്ന്
അവനെ ഉണൎത്തി, അവനും എഴുനീറ്റു, കാറ്റിനേയും വെഌഅത്തിൻ മോതയേയും ശാസിച്ചു; അവയും അമൎന്നു, ശാന്തത ഉണ്ടാകയും ചെയ്തു. പിന്നെ അവരോടു: നിങ്ങളുടെ വിശ്വാസം എവിടെ? എന്നു പറഞ്ഞു; എന്നാൽ കാറ്റുകളും വെഌഅവും അനുസരിക്കുമാറ് ആജ്ഞാപിക്കുന്നതു കൊണ്ട്, ഇവൻ ആരുപോൽ എന്ന് അവർ തങ്ങളിൽ ചൊല്ലി പേടിച്ച്, ആശ്ചൎയ്യപ്പെടുകയും ചെയ്തു.
അവർ ഓടി, ഗലീലെക്ക് നേരെയുള്ള ഗദരദേശത്തിൽ അണഞ്ഞാറെ, അവൻ കരെക്ക് ഇറങ്ങിയപ്പൊൾ, ആ പട്ടണത്തിൽ നിന്ന് ഒരാൾ അവനെ എതിരേറ്റു; ആയവൻ ബഹുകാലം ഭൂതങ്ങൾ ഉറഞ്ഞിട്ടു, വസ്ത്രം ഉടുക്കാതെ, വീട്ടിലല്ല; തറകളിൽ തന്നെ വസിക്കുന്നവൻ. പിന്നെ യേശുവെ കണ്ടു നിലവിളിച്ച്, അവന്മുമ്പിൽ വീണു; ആയവൻ അശുദ്ധാത്മാവോട് ആ മനുഷ്യനിൽനിന്നു പുറപ്പെട്ടു പോവാൻ ആജ്ഞാപിച്ചതുകൊണ്ടു: മഹോന്നത ദൈവത്തിന്റെ പുത്രനായ യേശുവെ! എനിക്കും നിണക്കും എന്തു? നീ എന്നെ പീഡിപ്പിക്കാതിരിപ്പാൻ യാചിക്കുന്നു എന്നു മഹാശബ്ദത്തോടെ പറഞ്ൻജു. അത് വളരെ കാലമായി അവനെ പറിച്ചു കൊണ്ടിരുന്നു; പിന്നെ അവൻ ചങ്ങലകളാലും തളകളാലും കെട്ടി, സൂക്ഷിക്കപ്പെട്ടലും, ബന്ധനങ്ങളെ തകൎത്തു ഭൂതത്താൽ കാടുകളിൽ തെളിക്കപ്പെട്ടുപോകും. യേശു അവനോടു: നിന്റെ പേർ എന്ത്? എന്നു ചോദിച്ചതിന്ന്, അനേകം ഭൂതങ്ങൾ അവനിൽ പ്രവേശിച്ചതുകൊണ്ടു ലെഗ്യെൻ എന്നു പറഞ്ഞു. തങ്ങളെ അഗാധത്തിലേക്ക് പൊയ്ക്കളവാൻ നിയോഗിക്കരുത് എന്ന് അവനോട് അപേക്ഷിച്ചു. അവിടെ മലയിൽ പൊരുത്ത പന്നിക്കൂട്ടം മേയ്യുന്നുണ്ടു; ഇവറ്റിൽ പ്രവേശിക്കത്തക്കവണ്ണം തങ്ങൾക്ക് അനുവാദം തരേണ്ടതിന്ന് അവനോട് അപേക്ഷിച്ചു; അവനും അനുവാദം കൊടുത്തു. അപ്പൊൾ, ഭൂതങ്ങൾ മനുഷ്യനിൽനിന്നു പുരപ്പെട്ടു, പന്നികളിൽ കടന്നപ്പൊൾ, കൂട്ടം ഞെട്ടി, കടുന്തുക്കത്തൂടെ പൊയ്കയിൽ പാഞ്ഞിറങ്ങി, കുടിച്ചു ചാകയും ചെയ്തു. ഈ ഉണ്ടായതു മേയ്ക്കുന്നവർ കണ്ടു, മണ്ടിപോയി, പട്ടണത്തിലും നിലങ്ങളിലും അറിയിച്ചു. ഉണ്ടായതു കാണ്മാൻ(പലരും) പുറപ്പെട്ടു, യേശുവോട് എത്തി, ഭൂതങ്ങൾ നീങ്ങിപ്പോയ മനുഷ്യൻ വസ്ത്രം ഉടുത്തും സുബോധത്തോടും, യേശുവിൻ കാൽക്കൽ
൩൬ ഇരിക്കുന്നതും കണ്ടു ഭയപ്പെട്ടു. ഭൂതഗ്രസ്തൻ രക്ഷപ്പെട്ടു പ്രകാരം കാണികൾ അവരോട് അറിയിച്ചപ്പോൾ, ഗദരപ്രദേശത്തിലെ ജനക്കൂട്ടം എല്ലാം വലിയ ഭയം അകപ്പെടുകകൊണ്ടു തങ്ങളെ വിട്ടുപോവാൻ അവനോട് ചോദിച്ചു; അവനും പട ൩൯ നോടു കൂടെ ഇരിപ്പാൻയാചിച്ചാറെയും: നിൻറെ വീട്ടിൽ തിരികെ ചെന്നു, ദൈവം നിണക്ക് ചെയ്തത് എല്ലാം കഥിക്ക എന്നു ചൊല്ലി അവനെ അയച്ചു; അവനും പോയി, യേശു തനിക്ക് ചെയ്ത് ഒക്കയും പട്ടണത്തിൽ എല്ലാടവുംഘോഷിച്ചു നടന്നു.
യോശു മടങ്ങി വരുന്പോൾ, എല്ലാവരും അവനെ കാത്തു നില്ക്കുന്നതുകൊണ്ടു പുരുഷാരം അവനെ കൈക്കൊണ്ടു, കണ്ടാലും പള്ളിക്കു മുപ്പനായ യായീർ എന്നു പേരുള്ള പുരുഷൻ വന്നു, യേശുവിൻറെ കാൽക്കൽ വീണു: തനിക്കു പന്ത്രണ്ടു വയസ്സുള്ള ഒറ്റ മകളായവൾ മരിക്കുന്നതു കൊണ്ടു, തൻറെ വീട്ടിൽ വരേണം എന്ന് അവനോടു അപേക്ഷിച്ചു. അവൻ ചെല്ലുന്പോൾ, പുരുഷാരങ്ങൾ അവനെ തിക്കി വന്നു. അപ്പോൾ, പന്തീരാണ്ടു രക്തവാൎച്ചയുള്ളരു സ്ത്രീ, വൈദ്യന്മാൎക്കായി മുതലും എല്ലാം അഴിച്ചു കളഞ്ഞിട്ടും, ഭേദം ആരാലും വന്നു കൂടാഞ്ഞതിൻറെ ശേഷം, പിറകിൽ അടുത്തു ചെന്ന്, അവൻറെ വസ്ത്രത്തിൽ തോങ്കലെ തൊട്ടു: അവളിൽ രക്തവാൎച്ച പെട്ടന്നു നിന്നുപോകയും ചെയ്തു. യേശു : എന്നെ തൊട്ടത് ആർ? എന്നു ചോദിച്ചതിന്, എല്ലാവരും ഇല്ല എന്നു നീ പറയുന്നുവൊ? എന്നിട്ടും യേശു: എന്നെ ആരാനും തൊട്ടു; എങ്കൽ നിന്നു ശക്തി പുറപ്പെട്ടതു ബോധിച്ചവല്ലൊ. പിന്നെ സ്ത്രീ താൻ മറയാത്തതു കണ്ടു, വിറെച്ചും വന്നു അവന്മുന്പിൽ വീണ്, അവനെ തൊട്ട സംഗതിയും പെട്ടന്നു സൌഖ്യമായതും സകലജനത്തിനും മുന്പാകെ അറിയിച്ചു. അവളോട് അവൻ പറഞ്ഞു; മകളെ, ധൈൎയ്യത്തോടിരിക്ക; നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചു. സമാധാനത്തിൽ പോക. ഇങ്ങിനെ പറയുന്പോൾ തന്നെ, പള്ളിമൂപ്പൻറെ ഒരാൾ വന്നു: നിൻറെ മകൾ മരിച്ചു പോയി, ഗുരുവിനെ അസഹ്യപ്പെടുത്തൊല്ല എന്നു പറഞ്ഞതു \1\5\4 [ 181 ]യേശു കേട്ടാറെ: ഭയപ്പെടായ്ക, വിശ്വാസിക്കെ ആവൂ, എന്നാൽ അവൾ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു. വീട്ടിൽ എത്തിയാറെം പേത്രൻ, യോഹനാൻ, യാക്കോബ് എന്നവരെയും കുട്ടിയുടെ അമ്മയപ്പന്മാരെയും അല്ലാതെ, ആരെയും അകത്തു വരുവാൻ സമ്മതിച്ചില്ല. അവിടെ എല്ലാവരും അവളെ ചൊല്ലി കരഞ്ഞും തൊഴിച്ചും കൊള്ളുമ്പൊൾ: കരയല്ല, അവൾ മരിച്ചില്ല; ഉറങ്ങുന്നത്രെ എന്ന് അവൻ പറഞ്ഞു. അവൾ മരിച്ചു എന്ന് അവർ അറിഞ്ഞ്, അവനെ പരിഹസിച്ചു, അവനോ എല്ലാവരെയും പുറത്താക്കി, അവളുടെ കൈയെ പിടിച്ചു: കുട്ടി എഴുനീല്ക്ക! എന്ന് അവളോടു വിളിച്ചു പറഞ്ഞു. അവളുടെ ആത്മാവ് തിരികെ വന്നിട്ട് അവൾ പെട്ടന്നു എഴുനീറ്റു, അവൾക്കു തിന്മാൻ കൊടുക്കേണം എന്ന് അവൻ കല്പിക്കയും ചെയ്തു. അവളുടെ പിതാക്കൾ വിസ്മയിച്ചു; ഉണ്ടായത് ആരോടും പറയാതിരിപ്പാൻ താൻ അവരോട് ആജ്ഞാപിക്കയും ചെയ്തു.
അപോസ്തലരെ നിയോഗിച്ചതു [മത്താ. ൧൦. മാ. ൬.], (൭) ൫൦൦൦ആൾക്കു ഭോജനം [മത്താ. ൧൪. മാ. ൬. യോ. ൬.], (൧൮) ശിമോന്റെ സ്വീകാരവും മരണപ്രവചനവും [മത്താ. ൧൬. മാ. ൮.], (൨൮) രൂപാന്തരവും (൩൭) അപസ്മാരശാന്തിയും [മത്താ. ൧൭. മാ. ൯.], ൪൬) കുട്ടിപ്രായമായ ഭാവം [മത്താ. ൧൮. മാ. ൯.], (൫൧) ശമൎയ്യയിൽ കടപ്പു, (൫൭) മൂന്നു ശിഷ്യരോടു കല്പിച്ചതു [മത്താ. ൮.]
പിന്നെ അവൻ പന്തിരുവരെ കൂടെ വിളിച്ചു, എല്ലാ ഭൂതങ്ങളുടെ മേലും വ്യാധികളെ മാറ്റുവാനും അവൎക്കു ശക്തിയും അധിഅകാരവും കൊടുത്തു. ദേവരാജ്യം ഘോഷിപ്പാനും രോഗികളെ സ്വസ്ഥരാക്കുവാനും അയച്ചു പറഞ്ഞിതു: വഴിക്കായിട്ടു വടികളും പൊക്കണവും അപ്പവും പണവും എടുത്തുകൊള്ള്അരുത്; ഈരണ്ട് ഉടുപ്പും അരുതു. ഏതു വീട്ടിൽ കടന്നാലും, അവിടെ പാൎപ്പിൻ; പിന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്പിൻ, ആർ എങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ, ആ പട്ടണം വിട്ടു, നിങ്ങളുടെ കാലുകളിൽനിന്നു ധൂളിയെ അവരുടെ നേരെ സാക്ഷ്യത്തിന്നായി കുടഞ്ഞു കളവിൻ. അവരും പുറപ്പെട്ട്, എങ്ങും സുവിശേഷിച്ചും സൌഖ്യമാക്കിക്കൊണ്ടു ഊൎതോറും കടന്നു പോന്നു.
അവനാൽ സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാ കേട്ടു. യോഹനാൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു ചിലരും, എലീയാ വിലങ്ങി വന്നു എന്നു ചിലരും, പുരാണ പ്രവാചകരിൽ ഒരുത്തൻ എഴുനീറ്റു എന്നു മറ്റെവരും പറക കൊണ്ടു ഹെരോദാ ചഞ്ചലിച്ചതിന്റെ ശേഷം: യോഹനാനെ ഞാൻ ശിരഛ്ശേദം ചെയ്തു കളഞ്ഞു; ഈ വക ചെയ്തു കേൾക്കുന്ന ഒരുവനൊ ആരാകുന്നു എന്നു ചൊല്ലി, അവനെ കാണ്മാൻ ശ്രമിച്ചു. അപോസ്തലർ മടങ്ങിവന്നാറെ, തങ്ങൾ ചെയ്തത് ഒക്കെയും അവനോടു ബോധിപ്പിച്ചു; അവരെ അവൻ കൂട്ടികൊണ്ടു, ബെഥചൈദ എന്ന പട്ടണത്തിലുള്ള കാട്ടുസ്ഥലത്തു, വേറിട്ടു വാങ്ങിപോയി. ആയതു പുൎഷാരങ്ങൾ അറിഞ്ഞ് അവനെ പിന്തുടൎന്നു; അവരെ അവൻ കൈക്കൊണ്ടു, ദേവരാജ്യത്തെകുറിച്ച് അവരോടു പറഞ്ഞു; ചികിത്സക്കു മുട്ടുള്ളവർ സൌഖ്യമാക്കി വന്നു. പകൽ കഴിവാറായപ്പോൾ, പന്തിരുവരും അടുത്തുവന്ന് അവനോട്: ഇവിടെ നാം കാട്ടുസ്ഥലത്ത് ആകകൊണ്ട് അവർ ചൂഴുന്ന ഊരുകളിലും നിലങ്ങളിലും പോയി, രത്രി പാൎത്ത് ആഹാരം കാണേണ്ടതിന്നു, പുരുഷാരത്തെ പറഞ്ഞയക്ക എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവൎക്കു തിന്മാൻ കൊടുപ്പിൻ എന്നു പരഞ്ഞതിന്നു: ഞങ്ങൾ ചെന്ന് ഈ സകല ജനത്തിന്നും, ഭോജ്യങ്ങൾ കൊണ്ടാൽ ഒഴികെ അഞ്ച് അപ്പവും രണ്ടു മീനും ഉള്ളതിന്നു പുറമെ ഞങ്ങൾക്ക് ഇല്ല. ആ പുരുഷന്മാരൊ ഐയായിരത്തോളം ആയതു; പിന്നെ തന്റെ ശിഷ്യരോട്: അവരെ അമ്പതീതു പങ്കതികളിൽ ഇരുത്തുവിൻ എന്നു പറഞ്ഞു. അപ്രകാരം അവർ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ അഞ്ചപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്ക് നോക്കി, അവറ്റെ അനുഗ്രഹിച്ചു നുറുക്കി, പുരുഷാരത്തിൻ മുമ്പിൽ വെപ്പാൻ ശിഷ്യൎക്കു കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, കഷണങ്ങൾ അവൎക്കു ശേഷിച്ചുള്ളത് പ്രന്ത്രണ്ടു കൊട്ടയിൽ നിറച്ചെടുക്കപ്പെട്ടു.
അവൻ തനിച്ചു പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യന്മാർ കൂടെ നിന്നു; അവരോട് അവൻ ചോദിച്ചു: പുരുഷാരങ്ങൾ എന്നെ ആർ എന്നു ചൊല്ലുന്നു? അവർ ഉത്തരം പറഞ്ഞിതു: യോഹനാൻ സ്നാപകൻ എന്നും, എലീയാവെന്നും, പുരാണ പ്രവാചകരിൽ ഒരുത്തൻ എഴുനീറ്റു എന്നും ഇങ്ങിനെ
വെവ്വേറെ പറയുന്നു അവരോട് അവൻ പറഞ്ഞു നിങ്ങളൊ ൨൦ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നതിന്നു പേത്രൻ ദൈവ ത്തിന്റെ മിശിഹാവെന്നു ഉത്തരം പറഞ്ഞപ്പോൾ ഇത് ആ ൨൧ രോടും പറയായ്‌വാൻ അവൻ അവരെ ശാസിച്ച് ചട്ടമാക്കി. മനുഷ്യ പുത്രൻ പലതും സഹിച്ചു.മൂപ്പർ , മഹാപുരോഹിതർ ശാ൨൨ സ്ത്രികൾ ഇവരാൽ നിസ്സരൻ എന്നു തള്ളപ്പെട്ടു, കൊല്ലപ്പെടു കയും മൂന്നം നാൾ ഉണൎന്നു വരികയും വേണം എന്നു ചൊ ല്ലി എല്ലാവരോടൂം പറഞ്ഞിതു: എന്റെ പിന്നാലെ വരുവാ ൨൩ ൻ ഒരുഥ്റ്റൻ ഇച്ഛിച്ചാൽ തന്നെത്താൻ തള്ളീട്ടൂം, നാൾതോറും തന്റെ ക്രൂശ് എടുത്തും കൊണ്ട് , എന്നെ അനുഗമിപ്പുതാക ആരാനും തന്റെ ദേഹിയെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ, അതിനെ ൨൪ കളയും എൻ നിമിത്തം ആരാനും തന്റെ ദേഹിയെ കളഞ്ഞാലോ അതിനെ രക്ഷിക്കും കാരണം ഒരു മനുഷ്യൻ സൎവ്വ ലോകം നേ ൨൫ ടിയാറെയും തന്നെത്താൻ കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവൻ എന്തു പ്രയോജനം ഉള്ളൂ? ആരാനും എന്നെ ൨൬ യും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ ആയവ നെ കുറിച്ചു മനുഷ്യപുത്രൻ തനിക്കും പിതാവിന്നും വിശൂദ്ധ ദൂ തൎക്കും ഉള്ള തേജസിൽ വന്നപ്പോൾ നാണിക്കും എങ്കിലും ൨൭ ദൈവരാജ്യത്തെ കാണുവോളം അമ്രണം ആസ്വദിക്കാാത്തവർ ചിലർ ഇവിടെ നിൽക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകളുടെ ശെഷം ഏകദേശം ഏട്ടു നാൾ കഴിഞ്ഞ ൨൮ പ്പോൾ ഉണ്ടായിതു: അവൻ പേത്രൻ യോജന്നാൻ, യാക്കോ’ ബ് എന്നവരെ കൂട്ടീക്കൊണ്ടൂ പ്രാൎത്ഥിപ്പാൻ മലമേൾ കരേറി പോയി, അവൻ പ്രാൎത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം വേ ൨൯ റെ ആയി ഉടൂപ്പു മിന്നുന്ന വെള്ളയായും ചമഞ്ഞു. ഇതാ രണ്ടൂ ൩൦ പുരുഷന്മാർ അവനോടൂ സംഭാഷിച്ചു വന്നു; ആയവർ മോ ശയും ഏലിയാവും തന്നെ. ഇവർ തേജസ്സിൽ കാണായ്പന്ന് ൩൧ അവൻ യരുശലേമിൽ നിവ്രുത്തിക്കേണ്ടിയ പുറപ്പാടിനെ പ റഞ്ഞു. പേത്രൻ മുതലായവരോ, ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ൩൨ ഉണൎച്ചയായ ശേഷമോ അവന്റെ തേജസ്സും കൂടി നിൽക്കുന്ന രണ്ടു പുരുഷരെയും കണ്ടു. ആയവർ അവനെ വിട്ടൂ പിരിയു ൩൩ മ്പോഷേക്കു പേത്രൻ യേജുവോടൂ: നായമ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ ഒന്നു
൧൫൬ [ 184 ]നിണക്കും ഒന്നു മോശെക്കും ഒന്ന് എലീയാവിന്നും എന്നു താൻ ചൊല്ലുന്നത് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ, ഒരു മേഘം സംഭവിച്ച് അവരിൽ നിഴലിട്ടു; അവർ മേഘം പ്രവേശിക്കയിൽ, ഇവർ പേടിച്ചുപോയി. മേഘത്തിൽ നിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനെ ചെവിക്കൊൾവിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്തിൽ, യേശു തനിയെ കാണപ്പെട്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ അടങ്ങി പാൎത്തു.
പിറ്റെനാൾ അവൻ മലയിൽ നിന്ന് ഇറങ്ങി വന്ന ശേഷം, ബഹു പുരുഷാരം അവനെ എതിരേറ്റു, കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരൊ, എന്റെ മകൻ എനിക്ക് ഏകജാതനാക കൊണ്ട് അവനെ നോക്കേണ്ടതിന്നു നിന്നോടു യാചിക്കുന്നു. കണ്ടാലും ഒരാത്മാവ് അവനെ പിടിച്ചിട്ട്, അവൻ പൊടുന്നനവെ ആൎക്കുന്നു; അത് അവനെ നുരപ്പിച്ച് ഇഴെക്കുന്നു; അവനെ ഞെരിച്ചിട്ടത്രെ ദുഃഖേന വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് യാചിച്ചിട്ടും, അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞതിനു, യേശു ഉത്തരം ചൊല്ലിയതു:അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ! എത്രോടം ഞാൻ നിങ്ങളരികെ ഇരുന്നു നിങ്ങളെ പൊറുക്കും? നിന്റെ മകനെ ഇങ്ങൊട്ടു കൊണ്ടുവാ! വരുമ്പോൾ തന്നെ, ഭൂതം അവനെ വലിച്ചിഴച്ചു കളഞ്ഞു; യേശൂ അശുദ്ധാത്മാവെ ശാസിച്ചു, കുട്ടിയെ സൌഖ്യമാക്കി, അഛ്ശനു കൊടുത്തു വിട്ടു; ദൈവത്തിന്റെ മഹിമയിങ്കൽ എല്ലാവരും വിസ്മയിക്കയും ചെയ്തു. യേശു ചെയ്യുന്നതിൽ ഒക്കയും എല്ലാവരും ആശ്ചൎയ്യപ്പെടുമ്പോൾ, അവൻ തന്റെ ശിഷ്യരോടു: നിങ്ങൾ ഈ വാക്കുകളെ ചെവികൊണ്ടു വെപ്പിൻ! മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടുവാനുണ്ടു എന്നു പറഞ്ഞു. ആ മൊഴി അവർ ഗ്രഹിയാതെ ഇരുന്നു; അതു ബോധിക്കാതവണ്ണം അവരിൽനിന്നു മറഞ്ഞിരുന്നു; ആ മൊഴി സംബന്ധിച്ച് അവനോട് ചോദിപ്പാനും ഭയപ്പെട്ടു.
അനന്തരം അവരിൽ ഏറ്റം വലുതായവൻ ആർ എന്ന് ഒരു വിചാരം അവരിൽ പ്രവേശിച്ചാറെ, യേശു അവരുടെ ഹൃദയവിചാരം കണ്ടു, ശിശുവെ കൈപിടിച്ചു, തന്റെ അരികെ നിറുത്തി: ഈ ശിശുവെ എൻനാമത്തിൽ ആരനും കൈക്കൊ
ണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനൊ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; എങ്ങിനെ എന്നാൽ നിങ്ങൾ എല്ലാവരിലും ചെറുതായവൻ വലിയവൻ ആകുന്നു എന്ന് അവരോടു പറഞ്ഞു. യോഹനാൻ ഉത്തരം ചൊല്ലിയതു: നായക, ഒൎഉത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ ആട്ടുന്നത് ഞങ്ങൾ കണ്ടു, നമ്മോട് അനുഗമിക്കയ്കയാൽ അവനെ വിരോധിച്ചു. അവനോടു യേശു പറഞ്ഞു: വിരോധിക്കരുതു, കാരണം നിങ്ങൾക്ക് എതിരെ അല്ലാത്തവൻ നിങ്ങൾക്ക് വേണ്ടിയവനാകുന്നു.
അവൻ മേലോട്ട് എടുത്തുകൊള്ളപ്പെടുന്നതിന്റെ നാളുകൾ തികയുമ്പോൾ സംഭവിച്ചിതു: അവൻ യരുശലേമിലേക്ക് യാത്രയാവാൻ തന്റെ മുഖ ഉറപ്പിച്ചു, തന്റെ സന്നിധിക്കു മുമ്പാകെ, ദൂതന്മാരെ അയച്ചു; ആയവർ യാത്രയായി, ഒരു ശമൎയ്യ ഗ്രാമത്തിൽ അവനായി ഒരുക്കേണ്ടതിന്നു പ്രവേശിച്ചാറെ, അവന്റെ മുഖം യരുശലേമിലേക്കു ചെല്ലുന്നതാകകൊണ്ട്, അവനെ കൈക്കൊണ്ടില്ല. അത് അവന്റെ ശിഷ്യരായ യാക്കോബും യോഹനാനും കണ്ടു പറഞ്ഞിതു: കൎത്താവെ, എലീയാ,ചെയ്തതു പോലെ ഞങ്ങൾ ആകാശത്തിൽ നിന്നു തീ ഇറങ്ങി, അവരെ നിഗ്രഹിപ്പാൻ പറയേണമൊ? അവനൊ തിരിഞ്ഞു: നിങ്ങൾ ഇന്ന ആത്മാവിന്നുള്ളവർ എന്നറിയുന്നില്ലയൊ? (മനുഷ്യരുടെ ദേഹികളെ നശിപ്പിപ്പാനല്ല, രക്ഷിപ്പാനത്രെ മനുഷ്യപുത്രൻ വന്നതു) എന്ന് അവരെ ശാസിച്ചു അവർ വേറെ ഗ്രാമത്തിൽ പോകയും ചെയ്തു.
അവർ വഴിയിൽ നടക്കുമ്പോൾ, സംഭവിച്ചിതു: ഒരുത്തൻ അവനോടു: (കൎത്താവെ,) നീ എവിടെ പോയാലും ഞാൻ പിഞ്ചെല്ലാം എന്നു പറഞ്ഞു. യേശു അവനോടു ഉരെച്ചു: കുറുനരികൾക്കു കുഴികളും വാനത്തിലെ പറജാതികൾക്ക് പാൎപ്പിടങ്ങളും ഉണ്ടു; മനുഷ്യ പുത്രനൊ, തലചായിപ്പാനും സ്ഥലം ഇല്ല. വേറൊരുത്തനോട് അവൻ എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ: കൎത്താവെ, ഞാൻ മുമ്പെ പോയി എന്റെ അഛ്ശനെ കുഴിച്ചിടുവാൻ അനുവാദം തരിക എന്ന് അവൻ പറഞ്ഞു. അവനോടു യേശു ചൊല്ലിയതു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടുവാൻ സമ്മതിക്ക; നീ പോയി, ദേവരാജ്യത്തെ അറിയിക്ക. മറ്റൊരുവൻ പറഞ്ഞു: കൎത്താവെ, നിന്നെ
THE GOSPEL OF LUKE. X.
അനുഗമിക്കാം; എന്റെ വീട്ടിലുള്ളവരോടു വിടവാങ്ങുവാൻ മാ
൬൨ ത്രം എനിക്ക് മുമ്പെ അനുവാദം തരേണം. അവനോടു യേശു:
കരിവിക്കു കൈയിട്ട ശേഷം വഴിയോട്ടു നോക്കുന്നവൻ ആരും ദേവരാജ്യത്തിന്നു ഹിതനാകുന്നില്ല എന്നു പറഞ്ഞൂ.
൧ഠ . അദ്ധ്യായം.
൭ഠ ശിഷ്യരേയും നിയോഗിച്ചതും ഗലീലയിലെ പട്ടണങ്ങളെ ശാസിച്ചതും [മത്താ. ൧ഠ. ൧൧.], (൧൭) സ്വശിഷ്യരിലെ സന്തോഷം [മത്താ. ൧൧.], (൨൫) കനിവുള്ള ശമൎയ്യന്റെ ഉപമ,(൩൮) ബെത്ഥന്യയിലെ സഹോദരിമാർ.
൧ അനന്തരം കർത്താവ് മററ് എഴുപത് ആളുകളെ നിയമിച്ചു,
താൻ ചെല്ലുവാനുള്ള ഏരൊ നഗരഗ്രമങ്ങളിലും തന്റെ മുഖ
൨ ത്തിൻ മുമ്പാകെ ഈരണ്ടായി അയച്ച്, അവരോടു പറഞ്ഞി
തു: കൊയ്ത്തു വളരെ ഉണ്ടു സത്യം; പ്രവൃത്തിക്കാരൊ ചുരുക്കം, ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നായി
൩ പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ! ചെല്ലുവിൻ,
കണ്ടാലും ഞാൻ നിങ്ങളെ അയക്കുന്നതു, ചെന്നായ്ക്കളുടെ നടു
൪ വിലെ ആട്ടികുട്ടികൾ കണക്കെ തന്നെ സഞ്ചിയും പൊക്ക
ണവും ചെരിപ്പുകളും എടുത്തു നടക്കരുതു; വഴിയിൽ വെച്ച്
൫ ആരെയും വന്ദിക്കയും അരുതു. പിന്നെ ഏതു വീട്ടിൽ കടന്നാ ൬ ലും ഈ വീട്ടിന്നു സമാധാനം എന്നു മുമ്പെ പറവിൻ; അവി
ടെ സമാധാനംപുത്രൻ ഉണ്ടെങ്കിൽ, നിങ്ങളുടെ സമാധാനം അവന്മേൽഅമർന്നിരിക്കും;ഇല്ലെന്നുവരികിലൊ,നിങ്ങളിലേക്കു
൭ മടങ്ങി പോരും.ശേഷം ആ വീട്ടിൽ തന്നെ അവരുടെ പക്കൽ
ഉള്ളതു തിന്നും കുടിച്ചും കൊണ്ടു വസിപ്പിൻ! പ്രവൃത്തിക്കാ രൻ തന്റെ കൂലിക്കു യോഗ്യനല്ലൊ ആകുന്നതു; വീട്ടിൽനി
൮ ന്നു വീട്ടിലേക്ക് മാറി പോകായ് വിൻ! ഏതു സഗരത്തിൽ
കടന്നാലും അവർ നിങ്ങളെ കൈക്കൊണ്ടാൽ നിങ്ങൾക്കു മുൻ വെക്കു
൯ ന്നതു ഭക്ഷിച്ചു, അതിലെ രോഗികളെ സൌഖ്യമാക്കി,
ദേവരാജ്യം നിങ്ങൾക്കു സമീപമായ് വന്നു എന്ന് അവരോടു പറഞ്ഞു
൧ ഠ കൊണ്ടിരിപ്പിൻ! പിന്നെ ഏതു നഗരത്തിൽ കടന്നാലും അ
വർ നിങ്ങളെ കൈക്കൊള്ളാഞ്ഞാൽ, അതിന്റെ തെരുക്കളിൽ
൧൧ പുറപ്പെട്ടു ചൊല്ലേണ്ടിയതു: നിങ്ങളുടെ പട്ടണത്തിലെ പൂഴി
യും ഞങ്ങളുടെ കാലുകളിൽ പററിയതു ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചു പോകുന്നു; െന്നാലും ദേവരാജ്യം സമീപിച്ചു വന്നി
൧൬ഠ [ 187 ] രുന്നു എന്നറിവിൻ. എന്നാൽ ആ നഗരത്തേക്കാൾ സദോമിന്നും അന്നു സഹിച്ചു കൂടുമായിരിക്കും എന്നു ഞാൻ നിങ്ങളോട് പറയുന്നു. കൊരജീനെ, നിനെക്കു ഹാ കഷ്ടം! ബെഥചൈദെ, നിണക്കു ഹാ കഷ്ടം! നിങ്ങളിൽ കാണിച്ച ശക്തികൾ തൂരിലും ചിദോനിലും കാണിച്ചു എങ്കിൽ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മനന്തിരിയുമായിരുന്നു. ശേഷം ന്യായവിധിയിൽ നിങ്ങളേക്കാൾ തൂരിന്നും ചിദോന്നും സഹിച്ചുകൂട്ടുമായിരിക്കും. പിന്നെ സ്വൎഗ്ഗത്തോളം ഉയൎന്നു ചമഞ്ഞ കഫൎന്നഹ്രമെ! നീയും പാതാളം വരെ കിഴിഞ്ഞു പോകും. നിങ്ങളെ കേൾക്കുന്നവൻ എന്നെ കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കൎത്താവെ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു. അവരോട് അവൻ: സാത്താൻ മിന്നാൽ പോലെ സ്വൎഗ്ഗത്തുനിന്നു വീഴുന്നതു ഞാനും കണ്ടു. ഇതാ പാമ്പുതേളുകളിലും മെതിപ്പാനും ശത്രുവിന്റെ സൎവ്വബലത്തിന്മേലും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു; ഒന്നും നിങ്ങളെ ചേതം വരുത്തുകയും ഇല്ല. എന്നിട്ടും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിൽ സന്തോഷിക്കൊല്ല; നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗത്തിൽ എഴുതിവെച്ചതിൽ സന്തോഷിക്കെ ചെയ്‌വിൻ. ആ നാഴികയിൽ യേശു ആത്മാവിൽ ഉല്ലസിച്ചു പറഞ്ഞിതു: പിതാവെ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവെ! നീ ഇവറ്റെ ജ്ഞാനികൾക്കും വിവേകികൾക്കും (തോന്നാതെ) മറെച്ചു ശിശുക്കൾക്കു വെളുപ്പെടുത്തിയതുകൊണ്ടു ഞാൻ വാഴ്ത്തുന്നുണ്ടു; അങ്ങിനെ തന്നെ പിതാവെ, ഇപ്രകാരം നിണക്കു പ്രസാദം തോന്നിയതു. പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു പറഞ്ഞു, സകലവും എൻപിതാവിനാൽ എങ്കൽ സമൎപ്പിക്കപ്പെട്ടു; പുത്രൻ ഇന്നത് എന്നും പിതാവല്ലാതെ ആരും അറിയുന്നതും ഇല്ല; പിതാവ് ഇന്ന് എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തുവാൻ ഇഛ്ശിക്കുന്നവനും അല്ലാതെ ആരും അറിയുന്നതും ഇല്ല. എന്നാറെ, ശിഷ്യന്മാരുടെ നേരെ പ്രത്യേകം തിരിഞ്ഞു പറഞ്ഞിതു: നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾ ധന്യങ്ങളായവ! നിങ്ങൾ കാണുന്നതു കാണ്മാൻ ഏറിയ പ്രവാചകുരും രാജാക്ക [ 188 ]
THE GOSPEL OF LUKE. X. ന്മാരും ഇഛ്ശിച്ചിട്ടും കാണാതെ പോയി; നിങ്ങൾ കേൾക്കുന്നതു കേൾപാനും (ഇഛ്ശിച്ചിട്ടും) കേളാതെ പോയി, എന്നു ഞാൻ നി ങ്ങളോടു പറയുന്നു സത്യം.
൨൫ അനന്തരം കണ്ടാലും ഒരു വൈദികൻ എഴുനീററു: ഗുരൊ,
ഞാൻ നിത്യജീവന് അവകാശി ആവാൻ എന്തു ചെയ്യേണ്ടു?
൨൬ എന്ന് അവനെ പരീക്ഷിച്ചു പറഞ്ഞു. അവനോട് അവൻ:
ധർമ്മശാസ്ത്രത്തിൽ എന്ത് എഴുതികിടക്കുന്നു; എങ്ങിനെ വായി
൨൭ ക്കുന്നു?എന്നു പറഞ്ഞു. അവൻ ഉത്തരം ചൊല്ലിയതു: (൫മോ,൬,൫.)നിന്റെദൈവമായയഹോവയെനിന്റെ പൂർണ്ണഹൃദയത്തോടും,പൂർണ്ണമനസ്സോടും,സർവ്വശക്തിയോടും,സർവ്വവിചാരത്തോടും സ്നേഹിക്ക എന്നും, (൩മോ ൧൯, ൧൮) നിന്റെ കൂട്ടു
കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക എന്നുംഉള്ളതത്രെ
൨൮ ആയവനോട് അവൻ പറഞ്ഞു: നീ നേരായ ഉത്തരം ചൊല്ലി ൨൯ യതു; ഇപ്രകാരം ചെയ്തു എന്നാൽ നീ ജീവിക്കും.എന്നാറെ,
അവൻ തന്നെത്താൻ നീതികരിപ്പാൻ ഇഛ്ശിച്ചു,യേശുവോടു
൩ ഠ പറഞ്ഞു: എന്നാൽ എന്റെ കൂട്ടുകാരൻ ആർ? എന്നതിന്നു?
യേശു ആരംഭിച്ചു പറഞ്ഞതു : ഒരു മനുഷ്യൻ യരുശലേമിൽ നിന്നു യരിഹോവിലേക്ക് ഇറങ്ങുമ്പോൽ,കള്ളന്മാരിൽ അക പ്പെട്ടു പോയി; ആയവർ അവനെ പിടിച്ചു പറിച്ചു.മുറിയും
൩൧ ഏല്പിച്ച്, അർദ്ധപ്രാണനോടെ വിട്ടേച്ചുപോയി.ആ വഴിക്കെ
യദൃഛ്ശയാ ഒരു പുരോഹിതൻ ഇറങ്ങിവന്ന്,അവനെ കണ്ടിട്ട്,
൩൨ ഒഴിഞ്ഞു മാഥിപ്പോയി അപ്രകാരം ഒരു ലേവ്യന്ദം ആ സ്ഥല ൩൩ ത്തിൽ ആയിവന്നു കണ്ട്,ഒഴിഞ്ഞു മാറിപ്പോയി. വഴിപോക്ക
നായ ഒരു ശമൎയ്യനൊ, അവൻ ഉള്ളേടത്ത് എത്തി, അവനെ
൩൪ കണ്ടു കരളലിഞ്ഞു. അരികെ ചെന്ന്,എണ്ണയും വീഞ്ഞും
പകർന്ന്,അവന്റെ മുറികളെ കെട്ടിക്കളഞ്ഞു.തന്റെ വാഹനത്തിൽ അവനെ കരേററി,വഴിയമ്പലത്തിലേക്ക് കൊണ്ടുപോയി,അ
൩൫ വനെ പൊറുപ്പിച്ചു നിന്നു. പിറ്റേ നാൾ അവൻ പുറപ്പെടുമ്പോ
ൾ,രണ്ടു ദ്രഛ എടുത്തു.വഴിയമ്പലക്കാരനു കൊടുക്കു:ഇവ നെ പൊറുപ്പിക്ക;ഇനി ഏതാനും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ, നിണക്കു തീർത്തുതരാം എന്ന് അവനോട് പറക
൩൬ യും ചെയ്തു. എന്നാൽ കള്ളന്മാരിൽ അകപ്പെട്ടുപോയവന്
ഈ മൂവരിൽ ഏവൻ കൂട്ടുകാരനായി വന്ന പ്രകാരം തോന്നുന്നു ?
൩൭ അവനിൽ കനിവു കാണിച്ചവൻ എന്ന് അവൻ പറഞ്ഞു;
൧൬൨ [ 189 ] യേശു അവനോട്: നീയും പോയി, അപ്രകാരം തന്നെ ചെയ്ക എന്നു പറഞ്ഞു. അവർ യാത്രയായിരിക്കയിൽ ഉണ്ടായിതു: അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചാറെ, മൎത്ത എന്ന പേരുള്ള സ്ത്രീ തന്റെ വീട്ടിൽ അവനെ കൈക്കൊണട്ു. അവൾക്കു മറിയ എന്നുള്ള സഹോദരി ഉണ്ടു; ആയവൾ യേശുവിന്റെ കാല്ക്കൽ ഇരുന്നു കൊണ്ട് അവന്റെ വചനം കേട്ടു പാൎത്തു. മൎത്ത പല ശുശ്രൂഷയാലും കുഴങ്ങീട്ട്, അടുക്കെ നിന്നു: കൎത്താവെ, സഹോദരി എന്നെ മാത്രം ശുശ്രൂഷ ചെയ്യിച്ചു വിട്ടുപോയതു നിണക്ക് വിചാരം ഇല്ലെയൊ? അതുകൊണ്ട് അവളോട് എനിക്കു തുണ നില്പാൻ കല്പിച്ചാലും എന്നു പറഞ്ഞു. അവളോട് യേശു ഉത്തരം ചൊല്ലിയതു: മൎത്തെ, മൎത്തെ, നീ പലതും ചൊല്ലി, ചിന്തപ്പെട്ടും, മുഷിഞ്ഞും ഇരിക്കുന്നു; ആവശ്യമായിട്ട് ഒന്നെ ഉള്ളു, മറിയ നല്ല അംശത്തെ തെരിഞ്ഞെടുത്തു; ആയ്ത് അവളോട് അപഹരിക്കപ്പെടുകയും ഇല്ല.
൧൧. അദ്ധ്യായം[തിരുത്തുക]
പ്രാൎത്ഥിപ്പാൻ ഉപദേശിച്ചതു [മത്താ. ൬, ൯. ൭, ൭], (൧൪) പറീശരുടെ ദൂഷണാദികൾ മത്താ. ൧൨, ൨൨. മാ ൩, ൨൨], (൧൯) യോനാവിൻ അടയാളം [മത്താ ൧൨.], (൩൭) മുത്താഴത്തിങ്കൽ പറീശരെ ആക്ഷേപിച്ചതു [മത്താ. ൨൩.]
അവൻ ഒരു സ്ഥലത്തിൽ പ്രാൎത്ഥിച്ചിരിക്കുമ്പോൾ സംഭവിച്ചതു (പ്രാൎത്ഥന) തീൎന്നാറെ, ശിഷ്യരിൽ ഒരുത്തൻ അവനോടു: കൎത്താവെ, യോഹനാൻ തന്റെ ശിഷ്യന്മാൎക്ക് ഉപദേശിച്ചതു പോലെ പ്രാൎത്ഥിപ്പാൻ ഞങ്ങൾക്കും ഉപദേശിക്കേണമെ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞിതു: നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ, ചൊല്ലേണ്ടിയതു: സ്വൎഗ്ഗസന്ഥനായ ഞങ്ങളുടെ പിതാവെ! നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ! നിന്റെ രാജ്യം വരേണമെ! നിന്റെ ഇഷ്ടം (സ്വൎഗ്ഗതിലെ പോലെ ഭൂമിയിലും) നടക്കേണമെ! ഞങ്ങൾക്കു വേണ്ടുന്ന അപ്പം ദിനമ്പ്രതിതരേണമെ! ഞങ്ങളുടെ പാപങ്ങളെ വിട്ടു തരേണമെ; ഞങ്ങൾക്കു കടംപെട്ടവന്ന് എല്ലാവനും ഞങ്ങളും വിട്ടു കൊടുക്കുന്നവല്ലൊ; ഞങ്ങളെ പരീക്ഷയിൽ കടത്തൊല്ല (ദോഷത്തിൽ നിന്നു ഞങ്ങളെ ഉദ്ധരിക്കേണമെ). പിന്നെ അവരോടു പറഞ്ഞിതു: നിങ്ങളിൽ ആൎക്കാനും ഒരു സ്നേഹിതൻ ഉണ്ടായിരിക്കെ [ 190 ] ൬ അവൻ, പാതിരാവിൽ അവിടെ ചെന്നു: സ്നേഹിത! എനിക്കു ചങ്ങാതിയായുള്ളവൻ യാത്രയായ്‌വന്ന് എന്നോട് എത്തി, അവനു വിളമ്പുവാൻ കൈക്കൽ ഏതും ഇലായ്കകൊണ്ടു മൂന്നപ്പം വായ്പതന്നാലും, എന്ന് അവനോടു പറഞ്ഞാൽ,
൭ എനിക്ക് അലമ്പൽ ചെയ്യേണ്ട, കതകു പൂട്ടിക്കളഞ്ഞിരിക്കുന്നു; എന്റെ പൈതങ്ങൾ എന്നോടു കിടക്കയിൽ ആയി കിടക്കുന്നു; എഴുനീറ്റു നിണക്കുതരുവാൻ എനിക്ക് കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം ചൊല്ലുമൊ?
൮ അവൻ സ്നേഹിതനാകകൊണ്ട് എഴുനീറ്റ് അവനു കൊടുക്കും എന്നു വരായ്കിലും അവന്റെ നിൎല്ലജ്ജയാൽ പോലും ഉണൎന്ന് അവനു വേണ്ടുന്നതത്രെയും കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
൯ പിന്നെ ഞാൻ നിങ്ങളോടു പറയുന്നിതു: യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു തരപ്പെടും; അന്വേഷിപ്പിൻ, എന്നാൽ കണ്ടെത്തും; മുട്ടുവിൻഷ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും;
൧൦ കാരണം യാചിക്കുന്നവന് എല്ലാവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും.
൧൧ പിന്നെയൊ, നിങ്ങളിൽ അപ്പനായുള്ളവനോടു മകൻ അപ്പം യാചിച്ചാൽ, ആരും അവനു കല്ലു കൊടുക്കുമൊ?
൧൨ മീനു യാചിച്ചാൽ, മീനിനു പകരം പാമ്പു കൊടുക്കുമൊ? മുട്ട യാചിച്ചു എങ്കിലൊ തേളു കൊടുക്കുമൊ?
൧൩ ആകയാൽ ദുഷ്ടർ എങ്കിലും നിങ്ങൾ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ, സ്വൎഗ്ഗത്തിൽനിന്നു പിതാവ് തന്നോടു യാചിക്കുന്നവൎക്കു വിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
൧൪ പിന്നെ അവൻ ഊമയായൊരു ഭൂതം പുറത്താക്കി; ഭൂതം പുറപ്പെട്ടപ്പോൾ, ഊമൻ ഉരിയാടി, പുരുഷാരങ്ങൾ ആശ്ചൎയ്യപ്പെടുകയും ചെയ്തു.
൧൫ അവരിൽ ചിലരൊ: ഇവൻ ഭൂതങ്ങളുടെ തലവനായ ബയൾജബൂലെ കൊണ്ടാകുന്നു ഭൂതങ്ങളെ ആട്ടിക്കളയുന്നത് എന്നു പറഞ്ഞു.
൧൬ വേറെ ചിലർ പരീക്ഷിച്ചു കൊണ്ടു വാനത്തിൽനിന്് ഒർ അടയാളം അവനോടു ചോദിച്ചു.
൧൭ അവരുടെ വിചാരങ്ങളെ അവൻ അറിഞ്ഞ് അവരോടു പറഞ്ഞിതു: എന്റെ രാജ്യവും തന്നിൽതന്നെ ഛിദ്രിച്ചു എങ്കിൽ പാഴായിപോകും;
൧൮ വീടു വീട്ടിന്മേൽ വീഴുകയും ചെയ്യും; സാത്താനും തന്നിൽതന്നെ ഛിദ്രിച്ചു എങ്കിൽ അവന്റെ രാജ്യം എങ്ങിനെ നിലനില്ക്കും?
൧൯ ബയൾജബൂലെ കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്ന പ്രകാരം നിങ്ങൾ പറയുന്നുവല്ലൊ; ഞാനൊ ബയൾജബൂലെ [ 191 ] കൊണ്ടു ഭൂതങ്ങളെ ആടുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് ആടുന്നു? അതുകൊണ്ട് അവരത്രെ നിങ്ങൾക്ക് ന്യായാധിപർ ആകും.
൨൦ ദേവവിരൽ കൊണ്ടൊ ഞാൻ ഭൂതങ്ങളെ ആട്ടുന്നു എങ്കിൽ, ദേവരാജ്യം നിങ്ങളോട് എത്തി വന്നു സ്പഷ്ടം.
൨൧ ഊക്കൻ ആയുധം ധരിച്ചു, തന്റെ വളപ്പിനെ കാക്കുമ്പോൾ, അവന്റെ വസ്തുക്കൾ സമാധാനത്തോടിരിക്കുന്നു;
൨൨ അവനിലും ഊക്കനായവൻ മുതൎന്നു വന്ന്, അവനെ ജയിച്ചു എങ്കിലൊ, അവൻ ആശ്രയിച്ചിരുന്ന ആയുധവൎഗ്ഗത്തെ പറിച്ചുകൊണ്ട്, അവന്റെ കൊള്ളയെ പകുത്തു കൊടുക്കുന്നു.
൨൩ എന്റെ കൂടെ ഇല്ലാത്തവൻ എനിക്ക് എതിരാകുന്നു; എന്നോട് ഒന്നിച്ചു ചേൎക്കാത്തവൻ ചിതറിക്കുന്നു.
൨൪ അശുദ്ധാത്മാവ് മനുഷ്യനെ വിട്ടു പുറപ്പെട്ടാൽ, പിന്നെ നീരില്ലാത്ത സ്ഥലങ്ങളുടെ തണുപ്പു തിരഞ്ഞു കടന്നു പോരുന്നു; അതു കാണാഞ്ഞിട്ടു:
൨൫ ഞാൻ പുറപ്പെട്ടു പോന്ന എന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലും എന്നു പറഞ്ഞ്, ഉടനെ വന്ന്, അത് അടിച്ചു തളിച്ചും അലങ്കരിച്ചും കാണുന്നു.
൨൬ അപ്പോൾ യാത്രയായി തന്നിലും ദുഷ്ട ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അവിടെ പുക്കു കുടിയിരിക്കുന്നു; ആ മനുഷ്യന്റെ പിമ്പു മുമ്പിനേക്കാൾ വല്ലാതെ ചമയുന്നു.
൨൭ ഇവ പറയുമ്പോൾ, പുരുഷാരത്തിൽ ഒരു സ്ത്രീ ശബ്ദം ഉയൎത്തി, അവനോടു പറഞ്ഞു: നിന്നെ ചുമന്ന ഉദരവും, നീ കുടിച്ച മുലകളും ധന്യംതന്നെ;
൨൮ അവനൊ: ആകട്ടെ ദൈവത്തിന്റെ വചനം കേട്ടും കാത്തും കൊള്ളുന്നവർ ധന്യംതാനും എന്നു പറഞ്ഞു.
൨൯ പിന്നെ സമൂഹങ്ങൾ തിങ്ങി കൂടുമ്പോൾ, അവൻ പറഞ്ഞു തുടങ്ങിയതു: ഈ തലമുറ ദോഷമുള്ളതാകുന്നു; അത് അടയാളൺ അന്വേഷിക്കുന്നു; യോനാവിന്റെ അടയാളം ഒഴികെ അതിന് അടയാളം കൊടുക്കപ്പെടകയും ഇല്ല.
൩൦ യോനാവല്ലൊ നിനവക്കാൎക്കു അടയാളം ആയതുപോലെ തന്നെ, മനുഷ്യപുത്രൻ ഈ തലമുറെക്കാകും.
൩൧ തെക്കെരാജ്ഞി ന്യായവിധിയിൽ ഈ തലമുറയുടെ ആളുകളോട് ഒന്നിച്ച് ഉണൎന്നു വന്നു, ശാലാമോവിൻ ജ്ഞാനത്തെ കേൾപാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നതിനാൽ, അവൎക്കു കുറ്റം വിധിക്കും; ശലോമോവിലും അധികമായത് ഇവിടെ കണ്ടാലും!
൩൨ നിനവക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുനീറ്റു, [ 192 ] യോനാവിൻ ഘോഷണത്തിന്ന് അനുതപിച്ചതിനാൽ അതിന്നു കുറ്റം വിധിക്കും; യോനാവിലും അധികമായത് ഇവിടെ കണ്ടുാലും! (൮, ൧൬)
൩൩ വിളക്കു കൊളുത്തീട്ട് ആരും നിലയറയിലൊ പറക്കീഴിലൊ വെക്കാതെ, പ്രവേശിക്കുന്നവർ വെളിച്ചം കാണേണ്ടതിന്നു വിളക്കു തണ്ടിന്മേൽ അത്രെ ഇടുന്നു. (മത്താ. ൬, ൨൨)
൩൪ ശരീരത്തിന്റെ വിളക്കു കണ്ണു തന്നെ; എന്നാൽ നിന്റെ കണ്ണ് ഏകാഗ്രമായാൽ, നിന്റെ ശരീരം എല്ലാം പ്രകാശിതമായിരിക്കും; വിടക്കാകിലൊ നിന്റെ ശരീരവും ഇരുട്ടള്ളതുതന്നെ.
൩൫ ആകയാൽ, നിന്നിലുള്ള വെളിച്ചം ഇരുളായിരിക്കാതവണ്ണം നോക്കുക!
൩൬ എന്നാൽ നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒന്നും കൂടാതെ മുഴുവൻ പ്രകാശിതമായിരുന്നാൽ, വിളക്കു തന്റെ തെളക്കം കൊണ്ടു നിന്നെ പ്രകാശിപ്പിക്കുമ്പോലെ അശേഷം പ്രകാശിതമായിരിക്കും.
൩൭ പറയുമ്പോൾ തന്നെ, ഒരു പറീശൻ അവനെ തന്നോടു കൂടെ മുത്താഴം കഴിപ്പാൻ ക്ഷണിച്ചു; അവനും അകമ്പുക്കു ചാരികൊണ്ടിരുന്നു.
൩൮ മുത്താഴത്തിന്നു മുമ്പെ കുളിക്കാത്തതു കണ്ടിട്ടു പറീശൻ ആശ്യൎയ്യപ്പെട്ടാറെ, കൎത്താവ് അവനോടു പറഞ്ഞിതു:
൩൯ ഇപ്പോൾ പറീശരായം നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറത്തെ വെടിപ്പാക്കിക്കൊള്ളുന്നു: നിങ്ങളുടെ അകത്തൊ, കവൎച്ചയും ദുഷ്ടതയും നിറയുന്നു.
൪൦ മൂഢരെ, പുറത്തെ ഉണ്ടാക്കിയവൻ അകത്തെയും ഉണ്ടാക്കിയില്ലയൊ?
൪൧ എങ്കിലും അകത്തുള്ള ഭിക്ഷകൊടുപ്പിൻ എന്നാൽ കണ്ടാലും സകലവും നിങ്ങൾക്കു ശുദ്ധമാകുന്നു;
൪൨ എങ്കിലൊ തൃത്താവിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുത്തു ന്യായവും ദേവസ്നേഹവും വിട്ടു കളകയാൽ, പറീശരായ നിങ്ങൾക്കു ഹാ കഷ്ടം! ഇവചെയ്കയും അവ ത്യജിക്കാതിരിക്കയും വേണ്ടിയതു താനും.
൪൩ പള്ളികളിൽ മുഖ്യാസനവും അങ്ങാടികളിൽ വന്ദനങ്ങളും, സ്നേഹിക്കയാൽ പറീശരായ നിങ്ങൾക്കു ഹാ കഷ്ടം!
൪൪ മനുഷ്യർ മീതെ നടക്കുമ്പോൾ, അറിയാതവണ്ണം അസ്പഷ്ടങ്ങളായ ശവക്കുഴികളോടു നിങ്ങൾ ഒക്കുകകൊണ്ടു നിങ്ങൾക്കു ഹാ കഷ്ടം!
൪൫ എന്നാറെ, വൈദികരിൽ ഒരുത്തൻ അവനോടു: ഗുരൊ, ഇങ്ങിനെ പറയുന്നതു കൊണ്ടു നീ ഞങ്ങളോടും അഹങ്കരിക്കുന്നു എന്നു ഉത്തരം ചൊല്ലിയതിന്ന്, അവൻ പറഞ്ഞിതു:
൪൬ എടുപ്പാൻ ഞെരുക്കമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെകൊണ്ടു ചുമപ്പിച്ചു, നിങ്ങളുടെ വിരലുകൾ ഒന്നിനാലും [ 193 ]
ലൂക്ക. ൧൧ ൧൨ അ.
ചുമടുകളെ തൊടാതെ പോകയാൽ വൈദികരായ നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ കൊന്നിട്ടുള്ള പ്രവാച ൪൭ കരുടെ തറകളെ പണി ചെയ്കയാൽ നിങ്ങൾക്കു ഹാ കഷ്ടം! എന്നതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ ക്രിയകൾക്കു നിങ്ങ ളും കൂടെ സാക്ഷ്യവും പ്രസാദസമ്മതിയും നല്കുന്നു. എങ്ങി ൪൮ നെ എന്നാൽ,ആയവർ അവരെ കൊന്നു,നിങ്ങൾ (അവർക്കു തറകളെ) പണികയും ചെയ്യുന്നു. അതുകൊണ്ടു ദൈവത്തിൻ ൪൯ ജ്ഞാനമായതു പറയുന്നിതു: ഞാൻ അവരുടെ ഇടയിലേക്ക് പ്രവാചകരെയും അപോസ്തലരെയും അയക്കുന്നു;അവരിൽ ചിലരെ കൊല്ലുകയും ഹിംസിക്കയും ചെയ്യും. ഹബെലിന്റെ ൫ ഠ രക്തം തുടങ്ങി, ബലിപീഠത്തിന്നും ഭവനത്തിന്നും നടുവിൽ ന ശിച്ചു പോയ ജകർയ്യയുടെ രക്തം വരെ, ലോകസ്ഥാപനം മു ൫൧ തൽ ഒഴിച്ചു കളയുന്ന സകല പ്രവാചകരുടെ രക്തവും ഈ ത ലമുറയോടു ചോദിക്കപ്പെടുവാനായിട്ടത്രെ; അതെ ഞാൻ നി ങ്ങളോടു പറയുന്നിതു: ഈ തലമുറയോടു ചോദിക്കപ്പെടും നി ൫൨ ങ്ങൾ അറിവിന്റെ താക്കോൽ എടുത്തു കളഞ്ഞതിനാൽ,വൈ ദികരായ നിങ്ങൾക്കു ഹാ കഷ്ടം ! നിങ്ങൾ തന്നെ പ്രവേശി ച്ചില്ല,പ്രവേശിക്കുന്നവരെ വിലക്കുകയും ചെയ്തു. ഇവ അ ൫൩ വരോടു പറയുമ്പോൾ, ശാസ്ത്രികളും പറീശരും അവനിൽ അ ത്യനും സിദ്ധാന്തിച്ച്, കുററം ചുമത്തേണ്ടതിന്ന്, അവന്റെ വായിൽനിന്നു വല്ലതും പിടികൂടുവാൻ പതിയിരുന്നു. തേടി ൫൪ കൊണ്ടു പലവും ചോദിച്ച് അവനെ കുടുക്കുവാൻ തുടങ്ങുകയും ചെക്തു.
൧൨ അദ്ധ്യായം.
പരിശവ്യാജവും മനുഷ്യഭയവും ഒഴിപ്പാൻ ഉപദേശം [മത്താ. ൧ഠ.],(൧൩) ലോകത്തെ ശാസിക്കുന്ന ഉപമ, (൨൨) ദേവാശ്രയവും [മത്താ. ൬.],(൬൫) ശുശ്രൂഷയിൽ ജാഗ്രതയും [മത്താ. ൨൪.] പഠിപ്പിച്ചതു. (൪൯) യേശുവിൻ വരവിന്റെ ഫലവും [മത്താ. ൧ഠ, ൩൪.], (൫൪) കാലത്തിൽ അടയാളങ്ങളും സൂചിപ്പിച്ചതു [മത്താ. ൧൬, ൫.] ഇതിന്നിടയിൽ പുരുഷാരം തങ്ങളിൽ ചവിട്ടും വണ്ണം ആയി ൧ രങ്ങളോളവും തിങ്ങി കൂടി വന്നപ്പോൾ,അവൻ തന്റെ ശിഷ്യ രോടു പറഞ്ഞു തുടങ്ങി : വ്യാജമാകുന്ന പറീശരുടെ പുളിച്ചമാവിൽനിന്നു മുമ്പെ സൂക്ഷിച്ചു കൊൾവിൻ ! മൂടി വെച്ചത് ൨
൧൬൭ [ 194 ] ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിഞ്ഞു വരാതെയും ഇരിക്കയില്ല താനും. ആകയാൽ, നിങ്ങൾ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേൾക്കപ്പെടും, അറകളിൽ ചെവിട്ടിൽ മന്ത്രിച്ചതു മേല്പുരകളിൽ ഘോഷിക്കപ്പെടും. എന്നാൽ എന്റെ സ്നേഹിതരായ നിങ്ങളോടു ഞാൻ പറയുന്നിതു: ദേഹത