ങ്കിലൊ, അവൻ എന്നെ അല്ല ഞാൻ അതിയായിട്ടു ചൊല്ലരുത് ഏകദേശം നിങ്ങളെ എല്ലാവരേയും ദുഃഖിപ്പിച്ചിരുന്നു. ആയവനു മിക്കവരാലും വന്ന ഈ അധിക്ഷേപം മതി. ആകയാൽ അതിദുഃഖത്താൽ അവൻ വിഴുങ്ങപ്പെടായ്പാൻ നിങ്ങൾ പൊറുതി സമ്മാനിക്കയും ആശ്വാസിപ്പിക്കയും തന്നെ വേണ്ടതു. അതുകൊണ്ട് അവനു സ്നേഹത്തൊ നിൎണ്ണയിച്ചു കൊടുപ്പാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. നിങ്ങൾ എല്ലാംകൊണ്ടും അധീനർ ആകുന്നുവൊ എന്നിങ്ങിനെ നിങ്ങളുടെ സിദ്ധതയെ അറിയേണ്ടതിന്നല്ലൊ ഞാൻ എഴുതിയതു. നിങ്ങൾ ആരോട് ഏതു കൊണ്ടും പൊറുത്താലും അവനോടു ഞാനും; ഞാനല്ലൊ വല്ലതും പൊറുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ നിമിത്തം ക്രിസ്തന്റെ സാന്നിധാനത്തിൽ തന്നെ അതിനെ പൊറുത്തിട്ടുണ്ടു. സാത്താനാൽ നാം തോല്പിക്കപ്പെടാതെ ഇരിപ്പാൻ തന്നെ അവന്റെ നിനവുകളെ അറിയാത്തവർ അല്ലല്ലൊ.
എന്നാൽ ഞാൻ ക്രിസ്തന്റെ സുവിശേഷണത്തിന്നായി ത്രോവാസിൽ വന്നാറെ, കൎത്താവിൽ എനിക്ക് ഒരു വാതിൽ തുറന്നപ്പോൾ, എന്റെ സഹോദരനായ തീതനെ കാണായ്കയാൽ എനിക്ക് ആത്മാവിൽ സ്വാസ്ഥ്യം ഉണ്ടായില്ല. ഞാനൊ അവരോടു വിടവാങ്ങി, മക്കെദോന്യെക്കു പുറപ്പെട്ടു. എങ്കിൽ ക്രിസ്തനിൽ ഞങ്ങളെ കൊണ്ട് അവന്റെ അറിവിൻ വാസനയെ വിളങ്ങിച്ചും പോരുന്ന ദൈവത്തിന്നു സ്തോത്രം. എന്നിനെ എന്നാൽ രക്ഷിക്കപ്പെടുന്നവരിലും നശിക്കുന്നവരിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തന്റെ സൗരഭ്യം ആകുന്നു. ഇവൎക്കു മരണത്തിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നെ. എന്നവറ്റിന്നു ആർ പ്രാപ്തനാകുന്നു? ഞങ്ങളാകട്ടെ ദൈവവചനത്തെ കൂട്ടിപ്പിരക്കുന്ന അനേകരെ പോലെ അല്ലസ്വഛ്ശതയിൽ നിന്നു ദൈവത്തിൽനിന്നുള്ള പ്രകാരം തന്നെ ഞങ്ങൾ ദേവ മുമ്പാകെ ക്രിസ്തനിൽ അത്രെ ഉരെക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |