താൾ:Malayalam New Testament complete Gundert 1868.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീതൻ ൨. ൩. അ.

ഗുണമുള്ളവരും ഭർത്തൃവശമാരുമായിരിക്കേണ്ടതിന്നു, പത്ഥ്യം പറ

ഞ്ഞു കൊൾക. അവ്വണ്ണം യുവാക്കളേയും സുബോധത്തോടെ ൬ ഇരിപ്പാൻ പ്പബോധിപ്പിക്ക. മറുപക്ഷക്കാരൻ നമ്മെകൊ ൭ ണ്ട് ഒരു തിന്മയും പറവാൻ സംഗതി വരാതെ, നാണിച്ചു പോ കവണ്ണം സകലത്തിലും നിന്നെ തന്നെ സൽക്രിയകൾക്ക് മാ തൃക എന്നു കാട്ടുക. ഉപദേശത്തിൽ കേടില്ലായ്മയും ഘനവും ൮ ആക്ഷേപിച്ചു കൂടാതെ സൌഖ്യവാക്കും (കാണേണം).

  അടിമകൽ ഉടയവർക്ക് കീഴടങ്ങി, എല്ലാ (വിധത്തിലും) പ്രസാ ൯

ദം വരുത്തിക്കൊണ്ടുംഎതിർ പറവാനും വർഗ്ഗിപ്പാനും പോകാതെ; നല്ല വിശ്വാസം എല്ലാം കാണിച്ചിട്ടു സർവ്വത്തിലും നമ്മുടെ ര ൧0 ക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്ക് കാരണം എല്ലാ മനുഷ്യർക്കും രക്ഷകനായ ദൈവകൃപ ഉദിച്ചു, ൧൧ നാം ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു. നമ്മെ സ ൧൨ കല അധർമ്മതത്തിൽനിന്നും വീണ്ടെടുത്തു, സൽക്രിയകളിൽ എ രിവേറിയൊരു സ്വന്ത ജനത്തെ തനിക്ക് തിരിച്ചു ശുദ്ധീകരി ക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തിട്ടുള്ള, മ ഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുന്റെ തേ ൧൩ ജസ്സിൻ പ്രത്യക്ഷതയാകുന്ന ധന്യമായ ആശാർത്ഥത്തെ കാ ത്തും കൊണ്ട്, ഈ യുഗത്തിൽ സുബുദ്ധി നീതി ഭക്തികളോ ൧൪ ടും കൂട ജീവിചിചു പോരേണ്ടതിന്നു നമ്മെ (ശിക്ഷിച്ചു) വളർത്തു ന്നു. ഈ വക നീ എല്ലാ അമർച്ചയോടും കൂടെ പറക; പ്രബോ ൧൫ ധിപ്പിച്ചും ഖണ്ഡിച്ചും പ്രമാണിപ്പിക്ക, ആരും നിന്നെ ധിക്ക രിക്കയും അരുതെ.

                            ൩ . അദ്ധ്യായം .
    ബഹിസ്ഥരോടുള്ള നടപ്പിന്നായി പ്രബോധനം, (൮) തീതൻ 
   താൻ ചെയ്യേണ്ടതു 

സംസ്ഥാനങ്ങൾക്കും അധികാരങ്ങൾക്കും കീഴടങ്ങി വഴി ൧ പ്പെട്ടു, സകല സൽക്രിയെക്കും ഒരുമ്പെട്ടിരിപ്പാനും. ആരെ ൨ ക്കൊണ്ടും ദൂഷണം പരയാതെ, പിണങ്ങാതെ ശാന്തരായി എല്ലാ മനുഷ്യരോടും സകല സൌമ്യതയും കാട്ടുവാനും അവർക്ക് ഓർമ്മ ഉണ്ടാക്ക. ഒരുക്കാൽ നാമും അജ്ഞന്മാരും, അനധീനരും, വഴി ൩ പിഴെച്ചു നടപ്പവരും, നാനാമോഹഭോഗങ്ങൾക്ക് ദാസരും രം ർഷ്യാസൂയകലിൽ കാലം കഴിക്കുന്നവരും കുത്സിതരും അന്യോന്യം

                                              ൫0൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/537&oldid=164011" എന്ന താളിൽനിന്ന് ശേഖരിച്ചത്