പഞ്ചതന്ത്രം വിഷ്ണുശൎമ്മണാവിരചിതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പഞ്ചതന്ത്രം വിഷ്ണുശൎമ്മണാവിരചിതം

രചന:വിഷ്ണു ശർമ (1866)

[ 1 ] Malayalim


SCHOOL-PANCHATANTRAM

പഞ്ചതന്ത്രം

വിഷ്ണുശൎമ്മണാവിരചിതം


മൂന്നാം അച്ചടിപ്പു.

MANGALORE:

PFLEIDERER & RIEHM, MISSION BOOKSHOP

1866. [ 5 ] Malayalim


SCHOOL PANCHATANTRAM

പഞ്ചതന്ത്രം

വിഷ്ണുശൎമ്മണാവിരചിതം


അരക്ഷിതന്തിഷ്ടതിദൈവരക്ഷിതം।
സുരക്ഷിതംദൈവഹതംവിനശ്യതി॥
ജീവത്യനാഥൊപിവനെവിസൎജ്ജിതഃ।
കൃതപ്രയത്നൊപിഗൃഹെനജീവതി॥



മൂന്നാം അച്ചടിപ്പു.

MANGALORE:

PRINTED BY PLEBST & STOLZ, BASEL MISSION PRESS

1866. [ 7 ] മുഖവുര.

പഞ്ചമരാഗംകൊണ്ടുപാട്ടുകൾപാടുന്നൊരു ।
പഞ്ചവൎണ്ണിനികിളിപെണ്മണിമാണിക്യമെ ॥
പഞ്ചസാരയുന്തെനുംപായസംഗുളങ്ങളും ।
പഞ്ചമെന്നിയെതരുന്നുണ്ടുഞാനെടൊബാലെ ॥
പഞ്ചതന്ത്രമാംമഹാനീതിശാസ്ത്രത്തെസുഖം ।
പഞ്ചധാവിഭാഗിച്ചു പാട്ടുപാടുകവെണം ॥
എന്നതുകെട്ടുകിളിപെൺകിടാവുരചെയ്താൾ ।
എന്നുടെഗുരുക്കന്മാരന്തണപ്രവരന്മാർ ॥
മന്നിടന്തന്നിലവരീശ്വരന്മാരായതും ।
സന്നതന്മാൎക്കുവരന്നൽകുവാനാളായതും ॥
അങ്ങിനെയുള്ള മഹാബ്രാഹ്മണപ്രസാദത്താൽ ।
എങ്ങുമെഭംഗംകൂടാതിന്നുഞാനുരചെയ്യാം ॥
ശ്രീമനുബൃഹസ്പതിശുക്രനുംവെദവ്യാസൻ ।
ധീമതാംവരൻവിഷ്ണുഗുപ്തനാംചാണക്യനും ॥
മാമുനിപരാശരൻമറ്റുള്ളബുധന്മാരും ।
സാമദാനാദിനീതിശാസ്ത്രകൎത്താക്കളെല്ലൊ ॥
അജ്ജനങ്ങളെയെല്ലാമഞ്ജലികൂപ്പിക്കൊണ്ടു ।
സജ്ജനപ്രസാദത്താൽശാസ്ത്രമൊന്നുരചെയ്യാം ॥ [ 8 ] ഗ്രന്ഥവിസ്താരെഭയമുള്ളബാലകന്മാൎക്കും ।
അന്തരംഗത്തിൽബൊധമില്ലാത്തജനങ്ങൾക്കും ॥
ചന്തമൊടറിവാനായിപഞ്ചതന്ത്രാഖ്യന്നീതി ।
ഗ്രന്ഥതാല്പൎയ്യംകിഞ്ചിൽഭാഷയായിചൊല്ലീടുന്നെൻ ॥
പാടലാധരിമാൎക്കുകെളിസങ്കെതസ്ഥാനം ।
പാടലിപുത്രമെന്നുനാമമാമ്മഹാപുരം ॥
വാടകൾകിടങ്ങുകൾവാടികളങ്ങാടികൾ ।
നാടകാഗാരങ്ങളും‌നാഗരസ്ഥാനങ്ങളും ॥
ഹാടകാലയങ്ങളുംഹസ്തിമന്ദിരങ്ങളും ।
ഘൊടകാവാസങ്ങളുംചെടികാഗെഹങ്ങളും ॥
മാടവും‌മഹാമണിമെടകൾമഠങ്ങളും ।
മാടുകൂടുകൾമണിത്തൊരണശ്രെണികളും ॥
തൊടുകൾനദികളുംകൂപങ്ങൾകുളങ്ങളും ।
കേടുകൾകൂടാതുള്ളകെളിസൌധാദികളും ॥
കൊട്ടകൾനിറഞ്ഞുള്ളകെരവുംക്രമുകവും ।
വീടുകൾതൊറുംധനധാന്യസംഭാരങ്ങളും ॥
ശൈവമന്ദിരംവിഷ്ണുക്ഷെത്രവുംദുൎഗ്ഗാലയം ।
ദെവതാഗെഹംബഹുബ്രാഹ്മണാഗാരങ്ങളും ॥
ഏവമുള്ളൊരുമഹാരജമന്ദിരന്തന്നിൽ ।
ദെവനായകൊപൻഭൂപതിസുദൎശനൻ ॥
വീൎയ്യവാൻവിദ്യാശാലിവിത്തവാൻവിവെകവാൻ ।
കാൎയ്യസാരജ്ഞൻപ്രൊജ്ഞൻകാമസന്നിഭാകാരൻ ॥
താമസിക്കാതൊരൊരൊസൽക്കൎമ്മംദിനെദിനെ ।
ഭൂമിദെവന്മാരെക്കൊണ്ടാദരാൽചെയ്യിപ്പിച്ചു ॥
എന്നതിന്മൂലം‌മഹാഭാഗ്യവാന്മഹീപാലൻ ।
നന്ദനന്മാരെലഭിച്ചീടിനാനെട്ടൊപത്തൊ ॥
നന്ദനന്മാൎക്കുചെറ്റുംവിദ്യയില്ലായ്കമൂലം ।
മന്ദഭാഗ്യൻഞാനെന്നുദുഃഖിച്ചുസുദൎശനൻ ॥
ചിന്തിച്ചുമനക്കാമ്പിൽവിദ്യയുംവിവെകവും । [ 9 ] സന്ധിവിഗ്രഹാദിയുംനീതിയുംവിനീതിയും ॥
സന്തതംഗ്രഹിക്കാതപുത്രരെകൊണ്ടുകാൎയ്യം ।
എന്തുള്ളു ശരീരികൾ്ക്കെത്രയുംപാരംകഷ്ടം ॥
ഗൎഭമുണ്ടാകാതുള്ളഗൊവിനെവളൎത്തുന്ന ।
ദുൎഭഗന്മാൎക്കുഫലമെന്തഹൊവിചാരിച്ചാൽ ॥
പെറ്റുവെന്നാലുംകറപ്പിക്കയില്ലെന്നുവന്നാൽ ।
ഏറ്റവുംമഹാദുഃഖമപ്പശുപാഴിൽതന്നെ ॥
പുണ്യമില്ലാതബഹുസന്തതിവൃഥാഫലം ।
എണ്ണമെറയുണ്ടെന്നുവരുത്താന്മാത്രംകൊള്ളാം ॥
ധന്യനെന്നാകിലൊരുനന്ദനന്മാത്രം‌മതി ।
തന്നുടെകുലം‌പരിത്രാണവുംചെയ്യുമവൻ ॥
വല്ലാതതനയന്മാരില്ലായ്കതന്നെഗുണം ।
വല്ലഭെക്കുടൽഗൎഭംഛിദ്രിക്കതന്നെസുഖം ॥
ഉത്തമനല്ലാതുള്ളപുത്രനുണ്ടായാലന്നെ ।
ചത്തുപൊയാലും‌കൊള്ളാം‌പുത്രിയെന്നാലും‌കൊള്ളാം ॥
തന്നുടെമഹിൎഷിതാൻമച്ചിയായാലും‌കൊള്ളാം ।
താനൊരുവിവാഹവും‌ചെയ്തീലെന്നാലും‌കൊള്ളാം ॥
വിത്തവും‌സൌന്ദൎയ്യവുമൊക്കെയുണ്ടെന്നാകിലും ।
വിദ്യയില്ലാതസുതനുണ്ടായാൽസുഖമില്ല ॥
ദാനശീലത്വംകൊണ്ടുംശാസ്ത്രനൈപുണ്യംകൊണ്ടും ।
മാനനിയനാമൊരുപുത്രനുണ്ടാവാനിപ്പൊൾ ॥
പുണ്യവാന്മാൎക്കെമുറ്റുംസംഗതിവരൂദൃഢം ।
പുണ്യഹീനന്മാൎക്കൊരുപുത്രനുണ്ടായാലവൻ ॥
ഘൊരമാംരൊഗംപൊലെക്രൂരമാംവിഷംപൊലെ ।
ദാരുണന്മഹാപാപിതൻ‌കുലം‌മുടിച്ചീടും ॥
യൌവനംദ്രവ്യകാമംപ്രാഭവംമൂഢത്വവും ।
ദുൎവ്വിധംചതുൎവ്വിധംനാശകാരണന്നൃണാം ॥
എന്നതിലനൎത്ഥത്തിനൊന്നുമാത്രമെപൊരൂ ।
പിന്നെയെന്തിന്നുനാലുമെകനിൽസ്വരൂപിച്ചാൽ ॥ [ 10 ] നമ്മുടെമക്കൾക്കിപ്പൊൾധൎമ്മബുദ്ധിയുമില്ല ।
നിൎമ്മലവിവെകവുന്നീതിശാസ്ത്രവുമില്ല ॥
ദുൎമ്മാൎഗ്ഗങ്ങളിൽമനസ്സുണ്ണികളെല്ലാവൎക്കും ।
വെണ്മയിലുണ്ടുതാനുമെന്തുഞാൻചെയ്യെണ്ടുന്നു ॥
ആരുവാനൊരുശാസ്ത്രിബ്രാഹ്മണനത്രവന്നു ।
ചാരുവാന്നീതിശാസ്ത്രമിവരെബൊധിപ്പിച്ചു ॥
സാരമാംപുനൎജ്ജന്മമിവൎക്കുസമ്പാദിപ്പാൻ ।
ധീരനായ്‌വരാനിന്നിപ്പാരിടന്തന്നിലിപ്പൊൾ ॥
ഭൂമിപൻസുദൎശനനിങ്ങിനെവിചാരിച്ചു ।
ഭാമിനിമാരൊടൊന്നിച്ചാദരാൽമെവുങ്കാലം ॥
സൊമശൎമ്മാവെന്നൊരുഭൂമിദെവാഗ്രെസരൻ ।
സൌമ്യവാൻദെവപ്രിയൻനീതിശാസ്ത്രാംഭൊനിധി ॥
വിശ്രുതൻബൃഹസ്പതിസന്നിഭൻതത്രവന്നു ।
വിശ്രമിച്ചരചനൊടിങ്ങിനെചൊല്ലീടിനാൻ ॥
മന്നവകെൾക്കഭവാനാറുമാസത്തിന്മുമ്പെ ।
നിന്നുടെസുദന്മാൎക്കുനീതിശ്രാസ്ത്രങ്ങളെല്ലാം ॥
ഒന്നൊഴിയാതെകണ്ടുസാദരംഗ്രഹിപ്പിക്കാം ।
ഉന്നതന്മാരായവരുത്തമരായുംവരും ॥
എന്നതുവന്നില്ലെങ്കിലെന്നെനീനിന്റെരാജ്യം ।
തന്നിൽനിന്നാട്ടിപ്പുറത്താക്കുകെവെണ്ടുനൃപ ॥
എന്നതുകെട്ടുനൃപൻനിൎഭരംപ്രസാദിച്ചു ।
തന്നുടെതനൂജവൃന്ദങ്ങളെവിളിച്ചുടൻ ॥
സൊമശൎമ്മാഖ്യദ്വിജശ്രെഷ്ഠന്റെസമീപത്തു ।
താമസംവിനാപറഞ്ഞാക്കിനാൻവിദ്യാഭ്യാസെ ॥
സൊമശൎമ്മാവുമ്മുടാരാജനന്ദനന്മാരെ ।
സാമദാനാദിശ്രീമന്നീതിശാസ്ത്രങ്ങളെല്ലാം ॥
സാദരംഗ്രഹിപ്പിപ്പാനാശുതാനാരംഭിച്ചു ।
സൽക്കഥാകഥനമെന്നുള്ളൊരുമാൎഗ്ഗത്തൂടെ ॥
പഞ്ചതന്ത്രങ്ങളെല്ലാംപാൎത്ഥീവന്മാൎക്കുധൎമ്മം । [ 11 ] അഞ്ചിലുംപ്രധാനമായുള്ളൊന്നുമിത്രഭെദം ॥
നല്ലൊരുസുഹൃല്ലാഭമെന്നതുരണ്ടാംതന്ത്രം ।
ചൊല്ലുവൻപിന്നെസന്ധിവിഗ്രഹംമൂന്നാംതന്ത്രം ॥
ലബ്ധനാശമെന്നല്ലൊചൊല്ലുന്നുനാലാംതന്ത്രം ।
സിദ്ധമാമസസ്രെക്ഷ്യകാരിത്വമഞ്ചാംതന്ത്രം ॥

സംസ്കൃതപഞ്ചതന്ത്രത്തിൽ രാജാവിന്റെ പെർ അമര
ശക്തി എന്നും നഗരനാമം മിഹിളാരൊപ്യം എന്നും ഗുരുവി
ന്റെ പെർ വിഷ്ണു ശൎമ്മാവു എന്നും കേൾക്കുന്നു. പഞ്ചത
ന്ത്രത്തെനിൎമ്മിച്ചവൻ വിഷ്ണുശൎമ്മാവു തന്നെ എന്നുള്ളതും
ശ്ലൊകത്തിൽ ഉണ്ടു എങ്ങനെ എന്നാൽ

സകലാൎത്ഥശാസ്ത്രസാരാംജഗതിസമാലൊക്യവിഷ്ണുശ
[ൎമ്മെദം ।
തന്ത്രൈഃപഞ്ചഭിരെതച്ചകാരസുമനൊഹരംശാസ്ത്രം ॥

കഥാമുഖം ഏതൽ [ 12 ] പ്രഥമതന്ത്രമാമ്മിത്രഭെദം

൧. സഞ്ജീവകന്റെ യാത്ര.

എങ്കിലൊപണ്ടുമഹാസിംഹവുംവൃഷഭവും ।
തങ്ങളിൽചെൎന്നുമഹാസ്നെഹമായിവാഴുംകാലം ॥
ഏഷണിക്കാരനെകൻജംബുകൻചെന്നുകൂടി ।
ദൂഷണംപറഞ്ഞവർതങ്ങളിൽഭെദിപ്പിച്ചു ॥
ധൃഷ്ടനാംക്രൊഷ്ടാവിനെജംബുകനെന്നുചൊല്ലും ।
സ്പഷ്ടമാക്കെണമെങ്കിലായവൻകുറിനരി ॥
അക്കഥാവിശെഷത്തെവിസ്തരിച്ചുരചെയ്തു ।
കെൾക്കെണമെന്നുനൃപനന്ദനന്മാരുഞ്ചൊന്നാർ ॥
ഉണ്ടുപൊൽമഹീതലെമിഹിളാരൂപ്യമെന്നു ।
പണ്ടുപണ്ടുള്ളപുരംഭക്ഷിണരാജ്യന്തന്നിൽ ॥
വൎദ്ധമാനനെന്നൊരുവ്യാപാരിചെട്ടിശ്രെഷ്ഠൻ ।
വൎദ്ധിതദ്രവ്യൻഭവ്യന്തത്രപണ്ടുണ്ടായിപൊൽ ॥
വിത്തസമ്പത്തുകൊണ്ടുവിത്തനാഥനെപൊലും ।
ചിത്തത്തിലൊരുബഹുമാനവുമവനില്ല ॥
തദ്ധനങ്ങൾക്കുചെറ്റുസംഖ്യയില്ലെന്നാകിലും ।
വൎദ്ധനംവ്യാപാരങ്ങൾ്ക്കൊട്ടുമെകുറവില്ല ॥
അങ്ങിനെവെണന്താനുമൎത്ഥമുണ്ടായാലതു ।
തങ്ങളെയത്നഞ്ചെയ്തുവൎദ്ധിതമാക്കീടെണം ॥
മുന്നമെലഭിക്കാതുള്ളൎത്ഥങ്ങൾലഭിക്കെണം ।
പിന്നെയുംലഭിച്ചതുസാദരംരക്ഷിക്കെണം ॥
രക്ഷിതധനംപിന്നെസന്തതംവൎദ്ധിപ്പിച്ചു ।
തൽക്ഷണംസൽപാത്രങ്ങൾ്ക്കൎപ്പണംചെയ്തീടെണം ॥
രക്ഷണം‌ചെയ്തില്ലെന്നാൽതൽക്ഷണന്നശിച്ചീടും ।
ലക്ഷണമതിന്നുകൎപ്പൂരമെന്നറിഞ്ഞാലും॥ [ 13 ] കൎപ്പൂരംമുളകുമിട്ടിങ്ങിനെസൂക്ഷിക്കാഞ്ഞാൽ ।
എപ്പൊഴെന്നറിയാതെനാസ്തിയാമെന്നവെണ്ടു ॥
പെട്ടിയിൽധനംപൂട്ടികെട്ടിയങ്ങിരിക്കയും ।
പട്ടിണിയിട്ടുകൊണ്ടുതാനങ്ങുകിടക്കയും ॥
യഷ്ടികൾ്ക്കല്ലാതതുതൊന്നുമൊകഷ്ടംകഷ്ടം ।
ചെട്ടികൾ്ക്കതുചിതമല്ലെടൊബാലന്മാരെ ॥
അൎത്ഥമുണ്ടായാലതുകൊണ്ടനുഭവിക്കാഞ്ഞാൽ ।
അൎത്ഥമുള്ളൊരുമിരപ്പാളിയുമൊരുപൊലെ ॥
ബുദ്ധിമാനായുള്ളൊരുധനവാൻധനങ്ങളിൽ ।
പത്തിനൊന്നൎത്ഥികൾ്ക്കുദാനവുംചെയ്തീടെണം ॥
സൽക്കാരവ്യയന്തന്നെരക്ഷണംദ്രവ്യത്തിനെന്നു ।
ൾ്ക്കാമ്പിലെല്ലാവൎക്കുംബൊധമുണ്ടായീടെണം ॥
വട്ടമുള്ളൊരുകുളമെങ്കിലുംജലംവന്നു ।
കെട്ടിനിൽക്കുമ്പൊൾതീരംപൊട്ടിവാൎന്നൊക്കെപ്പൊകും ॥
ഓകുവെച്ചതിൽകൂടെവാൎത്തുവാൎത്തിരുന്നാകിൽ ।
പൊകയില്ലതിലുള്ളവെള്ളമെന്നറിയെണം ॥
എന്നതുപൊലെമഹാബുദ്ധിമാൻവൎദ്ധമാനൻ ।
പിന്നെയുംധനമാൎജ്ജിക്കെണമെന്നുറച്ചവൻ ॥
ചാടുമുണ്ടാക്കിദ്രവ്യമായതിലെറ്റിക്കൊണ്ടു ।
നാടുകൾതൊറുംചെന്നുവ്യാപാരഞ്ചെയ്തീടുവാൻ ॥
നന്ദിപൂണ്ടുടൻപുറപ്പെട്ടിതുചെട്ടിശ്രെഷ്ടൻ ।
നന്ദനന്മാരെഗെഹരക്ഷണത്തിനുമാക്കി ॥
നന്ദികൻസഞ്ജീവകനിങ്ങിനെനാമത്തൊടെ ।
നന്ദികൾതനിക്കുരണ്ടുണ്ടിഹമുമ്പെതന്നെ ॥
നന്ദികളെന്നുചൊന്നാൽകാളകളെന്നു ।
നൃപനന്ദനന്മാരെനിങ്ങൾക്കൎത്ഥമുണ്ടായീടെണം ॥
മന്ദമെന്നിയെരണ്ടുനന്ദിവീരന്മാരെയും ।
ഒന്നിച്ചുശകടത്തിൽബന്ധിച്ചുതാനുമെറി ॥
ഘൊരമാംകാന്താരത്തിൽപുക്കുടൻഗമിക്കുമ്പൊൾ । [ 14 ] ഭാരത്തെവലിച്ചുകൊണ്ടൊടുന്നകൂറ്റന്മാരിൽ ॥
സാരനാംസഞ്ജീവകന്തന്നുടെപാദന്തന്നിൽ ।
ക്രൂരമാംപാഷാണംവന്നടിച്ചുകാലുമ്പൊട്ടി ॥
പെട്ടന്നുമഹീതലെവീണപ്പൊൾവൎദ്ധമാനൻ ।
കെട്ടഴിച്ചങ്ങുവിട്ടുകാട്ടിലങ്ങൊരുദിക്കിൽ ॥
വെള്ളവുംപുല്ലുംകാട്ടിരക്ഷിപ്പാൻഭൃത്യന്മാരെ ।
ഉള്ളതിൽനാലുപെരെപാൎപ്പിച്ചുപതുക്കവെ ॥
ഒറ്റയായിചമഞ്ഞൊരുകൂറ്റനെകൊണ്ടുന്തന്റെ ।
മറ്റുള്ളഭൃത്യന്മാരെകൊണ്ടുമശ്ശകടത്തെ ॥
തെറ്റെന്നുവലിപ്പിച്ചുതല്പുരന്തന്നിൽചെന്നു ।
പറ്റിയെന്നതെവെണ്ടുപാരമാധിയുംപൂണ്ടു ॥
കാളയെരക്ഷിപ്പാനായി‌പാൎക്കുന്നഭടന്മാരും ।
കാനനംകണ്ടുപെടിച്ചൊക്കവെമാറിപ്പൊന്നു ॥
കാളയുംചത്തുപൊയെന്നുള്ളൊരിഭൊഷ്ക്കുണ്ടാക്കി ।
നീളവെനടന്നുകൊണ്ടായവർവീട്ടിൽപുക്കു॥


അരക്ഷിതംതിഷ്ഠിതിദൈവരക്ഷിതം ।
സുരക്ഷിതംദൈവഹതംവിനശ്യതി ॥
ജീവത്യനാഥൊപിവനെവിസൎജ്ജിതഃ ।
കൃതപ്രയത്നൊപിഗൃഹെനജീവതി ॥


൨ . പിംഗലന്റെ ഭയപ്പാടു.

ജീവശെഷത്തിൻപ്രഭാവംകൊണ്ടുസഞ്ജീവകൻ ।
ജീവിച്ചുപതുക്കവെപാദവുംനെരായ്‌വന്നു ॥
വെള്ളവുംനല്ലപുല്ലുംതണുപ്പുമുള്ള കാട്ടിൽ ।
വെള്ളെരുതായുള്ളവൻവെള്ളിമാമലപൊലെ ॥
[ 15 ] മുഷ്കരന്നടന്നങ്ങുമുക്കുറയിടുന്നെരം ।
ദിക്കുകൾമുഴങ്ങുന്നുജന്തുക്കൾപെടിക്കുന്നു ॥
അക്കാലമൊരുസിംഹംപിംഗലകാഖ്യന്മഹാ ।
വിക്രമിമഹാഘൊരൻവിശ്വവിശ്രുതൻവീരൻ ॥
അക്കാട്ടിന്നധിപതിവക്കാണക്കാരന്തത്ര ।
പൊക്കമെറുന്നഗിരിഗഹ്വരെമെവീടുന്നു ॥
സ്നാനവുമില്ലതത്വജ്ഞാനവുമില്ലവിഷ്ണു ।
ധ്യാനവുമില്ലവിദ്യാഭ്യാസവുമില്ലെന്നാലും ॥
വിക്രമംകൊണ്ടുവിശ്വംജയിച്ചുവിപിനത്തിൽ ।
ചക്രവൎത്തിയായ്വന്നുകെസരിപ്രവരന്താൻ ॥
ഹസ്തങ്ങൾകൊണ്ടുമഹാഹസ്തിവീരന്മാരുടെ ।
മസ്തകംകുത്തിപിളൎന്നസ്തശങ്കമാംവണ്ണം ॥
രക്തവുംപാനഞ്ചെയ്തുമുത്തുരത്നങ്ങൾനഖെ ।
കൊൎത്തുകൊണ്ടാടിച്ചാടിധൂൎത്തുകൊണ്ടൂറ്റക്കാരൻ ॥
പാൎത്തലന്തന്നിൽസിംഹംസിംഹമെന്നതുകെട്ടാൽ ।
പാൎത്ഥിവന്മാരുംകുടപെടിച്ചുവിറക്കുന്നു ॥
പാൎത്ഥിപാത്മജന്മാരെനിങ്ങൾക്കുബൊധിക്കെണം ।
കീൎത്തിയുണ്ടാവാൻഭുജവിക്രമന്തന്നെമൂലം ॥
അങ്ങിനെഗിരിഗുഹാഗൎഭത്തിൽവസിക്കുന്നു ।
പിംഗലാഖ്യനാംമഹാകെസരിവീരന്താനും ॥
ഏകദാജലംകുടിച്ചീടുവാമ്പുറപ്പെട്ടു ।
ലൊകവിശ്രുതമായയമുനാതീരെചെന്നു ॥
വെള്ളവുംകുടിച്ചുകൊണ്ടുള്ളവുംതണുപ്പിച്ചു ।
പള്ളയുംവീൎത്തുമെല്ലെപൊവാനായിപുറപ്പെട്ടു ॥
പണ്ടുകെട്ടറിവില്ലാതുള്ളൊരുശബ്ദംകെട്ടു ।
രണ്ടുചൊടിങ്ങുവാങ്ങികിഞ്ചനഭയപ്പെട്ടു ॥
മുഷ്കരനാകുന്നൊരുകൂറ്റന്റെകണ്ഠധ്വനം ।
മുക്കുറശബ്ദമെന്നുമൎത്യന്മാർചൊല്ലീടുന്നു ॥
കെസരിശ്രെഷ്ടനതുകെട്ടിട്ടുമില്ലമുന്നം । [ 16 ] കെവലമിടിപൊലെകെട്ടപ്പൊൾഭയപ്പെട്ടു ॥
തത്രവന്നിതുമഹാമന്ത്രിയാംക്രൊഷ്ടാവിന്റെ ।
പുത്രന്മാരിരുവരുണ്ടെത്രയും സമൎത്ഥന്മാർ ॥
അഗ്രജൻകരടകൻസൊദരൻദമനകൻ ।
വ്യഗ്രമെന്നിയെഅവർതങ്ങളിലുരചെയ്തു ॥
സൊദരൻദമനകൻചൊദിച്ചു പതുക്കവെ ।
സാദരംസൂക്ഷിച്ചാലുമഗ്രജമഹാത്മാവെ ॥
നമ്മുടെസ്വാമിക്കിപ്പൊളെന്തൊരുഭയമുള്ളിൽ ।
ദുൎമ്മദംവിട്ടുപാരംദീനനായ്മെവീടുന്നു ॥
ചൊല്ലിനാനതുനെരമഗ്രജൻകരടകൻ ।
വല്ലതുമാകട്ടെങ്കിൽകാൎയ്യമില്ലതുകൊണ്ടു ॥
കാൎയ്യമില്ലാതവസ്തൂചിന്തിച്ചുപ്രവൃത്തിച്ചാൽ ।
കാരണംകൂടാതുള്ളൊരനൎത്ഥംഭവിച്ചീടും ॥
പണ്ടൊരുകുരങ്ങച്ചൻപാഴിലുള്ളാരംഭത്തെ ।
കൊണ്ടുടൻതരങ്കെട്ടുചത്തതുകെട്ടിട്ടില്ലെ ॥
ഞാനതുജ്യെഷ്ഠകെട്ടിട്ടില്ലെന്നുസഹൊദരൻ ।
വാനരാപായംകെട്ടുകൊൾ്കെന്നുകരടകൻ ॥

൩ . വാനരാപായം.

വമ്പനാമൊരുനൃപന്തന്നുടെനാട്ടിൽനല്ലൊർ ।
അമ്പലംകെടുവന്നുകൂടവുംകൂടെവീണു ॥
ആയതുപണിചെയ്വാനാശാരിപ്പരിഷകൾ ।
ആയതമ്മഹാമരംകാമരംവെച്ചുകാട്ടിൽ ॥
ൟൎച്ചയുന്തുടൎന്നുകൊണ്ടാണികൾപൊടിപ്പൊടി ।
താഴ്ചകൂടാതെപാതിപിളൎന്നനിൎത്തിക്കൊണ്ടു ॥
ഭക്ഷണത്തിന്നുകാലമാകയാൽപണിചെയ്യും ।
തക്ഷകപ്പരിഷകൾഗ്രാമത്തിൽപൊയനെരം ॥ [ 17 ] മൎക്കടക്കൂട്ടംപലദിക്കിന്നുചാടിച്ചാടി ।
തക്കത്തിൽതത്രവന്നുനിറഞ്ഞുദെവാലയെ ॥
ആയതിലൊരുമരഞ്ചാടിതാൻചാടിച്ചെന്നു ।
അൎദ്ധമിൎന്നിരിക്കുന്നദാരുവിന്മുകളെറി ॥
രണ്ടുഭാഗത്തുകാലുംകുത്തിവാൽപൊക്കിക്കരം ।
കൊണ്ടുടൻകുറ്റികുലുക്കീടുവാനാരംഭിച്ചു ॥
അന്നെരമ്മരത്തിന്റെ‌വിള്ളലിൽകുരങ്ങിന്റെ ।
അണ്ഡവുമകപ്പെട്ടുപൊണ്ണനുംബൊധിച്ചീല ॥
തട്ടിയങ്ങെല്പിച്ചൊരുകുറ്റിമെൽബലമൊക്കെ ।
കാട്ടിയക്കുരങ്ങച്ചൻകുറ്റിയെവിടുത്തപ്പൊൾ ॥
ദാരുഭാഗങ്ങൾതമ്മിൽചെൎന്നിട്ടുകവിയുടെ ।
സാരമാമണ്ഡംപൊട്ടിച്ചതെഞ്ഞുതാനുഞ്ചത്തു ॥
തങ്ങൾക്കുഫലമില്ലാതുള്ളതുപ്രവൃത്തിച്ചാൽ ।
ഭംഗമെവരുമെന്നുസൎവ്വരുംബൊധിക്കെണം ॥
എന്തിനുവൃഥാതനിക്കാവശ്യമില്ലാത്തതു ।
ചിന്തിച്ചുമനഃക്ലെശംചെയ്യുന്നുസഹൊദര ॥
ഒട്ടെടംഭുജിച്ചുനാമിട്ടെച്ചുപൊന്നീലയൊ ।
പുഷ്ടമായൊരുമാംസമായതുതിന്മാൻപൊക ॥
എന്നതുകെട്ടുപറഞ്ഞീടിനാൻദമനകൻ ।
നന്നിതുമഹാമതെതന്നുടെരാജശെവ ॥
ഭൊജനംമൊഹിച്ചൊതാനിങ്ങിനെവനാന്തരെ ।
രാജമന്ത്രിയെന്നൊരുപെരൊടെനടക്കുന്നു ॥
തന്നുടെബന്ധുക്കളെസന്തതംരക്ഷിപ്പാനും ।
തന്നുടെശത്രുക്കളെയൊക്കെവെശിക്ഷിപ്പാനും ॥
ഉന്നതിവരെണമെന്നാഗ്രഹിച്ചല്ലൊലൊക ।
മന്നവന്മാരെചെന്നുമാനുഷർശെവിക്കുന്നു ॥
തന്നുടെജഠരത്തെപൂരിക്കെവെണ്ടുവെങ്കിൽ ।
അന്യവസ്തുക്കൾപലതുണ്ടല്ലൊഎളുപ്പത്തിൽ ॥
യാതൊരുപുമാനിഹജീവിച്ചുവസിക്കുമ്പൊൾ । [ 18 ] ആതുരന്മാരാംബഹുജന്തുക്കൾജീവിക്കുന്നു ॥
അപ്പുമാനത്രെഭൂമൌകെവലംജീവിക്കുന്നു ।
സല്പുമാനവന്തന്നെസാധുതാനവന്തന്നെ ॥
തക്കത്തിൽതന്റെഭുക്തിമാത്രമെവെണ്ടുവെങ്കിൽ ।
പക്കത്തിൽചൊറുന്തിന്നുകൊവില്ക്കൽപാൎക്കെണമൊ ॥
പൊക്കത്തിൽപറക്കുന്നപരന്തുംകിളികളും ।
ഒക്കവെതന്നെത്തന്നെപൊറ്റിരക്ഷിക്കുന്നില്ലെ ॥
അക്കണക്കുള്ള ജനംചത്താലുംജീവിച്ചാലും।
മിക്കതുമന്വെഷണമാൎക്കാനുമുണ്ടൊജ്യെഷ്ഠ॥
ഒക്കവെനിരൂപിച്ചാൽഭൂപതിസെവകൊണ്ടു ।
തൽക്കുലത്രാണന്തന്നെസാദ്ധ്യമെന്നറിഞ്ഞാലും ॥
തന്നുടെബലത്തിനുംപൌരുഷത്തിനുതാഴ്ച ।
വന്നുപൊകാതെതന്നെവല്ലതുംസാധിക്കെണം ॥
ഭുക്തിമാത്രമെയല്ലമാനികൾ്ക്കഭിപ്രായം ।
ശക്തികാട്ടെണമെന്നെയെവൎക്കുംതൃപ്തിയുള്ളു ॥
ഗൊക്കടെശവന്തിന്മാനാഗ്രഹിച്ചടുക്കുന്ന ।
ശ്വാക്കളുന്തമ്മിൽതമ്മിൽകുരച്ചുംകലഹിച്ചും ॥
തരിമാംസവുമില്ലഞരമ്പുമില്ലനല്ലൊർ ।
ഇരിമ്പുകണ്ടംപൊലുള്ളസ്ഥിമെൽപിടിപെട്ടു ॥
കരിമ്പിൻചണ്ടിപൊലെകടിച്ചുംകാൎന്നുന്തമ്മിൽ ।
ഉരമ്പിഘൊഷിക്കന്യെകുക്ഷിപൂരണന്നാസ്തി ॥
തനിച്ചസിംഹങ്ങൾക്കുതന്നുടെമുമ്പിൽവരും ।
തടിച്ചക്രൊഷ്ടാക്കളെവധിപ്പാന്മൊഹമില്ല ॥
മദിച്ചകുലയാനകൊമ്പനൊടമർചെയ്തു ।
വധിച്ചുകടുഞ്ചൊരകുടിച്ചെതൃപ്തിയുള്ളു ॥
എന്നതുകൊണ്ടുചൊന്നെന്തന്നുടെബലങ്കാട്ടാം ।
ധന്യരാകുന്നൊരന്നംഭക്ഷിപ്പാൻചിതംപൊരാ ॥
പട്ടിയങ്ങുരുളയുംകൊണ്ടുചെല്ലുമ്പൊളവൻ ।
കാട്ടുന്നഗൊഷ്ടികണ്ടാലെത്രയുംചിരിയാകും ॥ [ 19 ] വട്ടത്തിലോടുംപിന്നെവാലങ്ങുവിറപ്പിക്കും ।
മുട്ടുകൾകുത്തിക്കുനിഞ്ഞൂഴിയിൽപറ്റിതാഴും ॥
പെട്ടന്നുദാതാവിന്റെവക്ത്രവുമുദരവും ।
ഒട്ടൊട്ടുനോക്കിചിലശബ്ദങ്ങൾപുറപ്പെടീച്ചി ॥
ങ്ങിനെവികൃതികൾകാട്ടാതെഭക്ഷിപ്പാന്തൻ ।
ചങ്ങാതിക്കൊരുനാളുംസംഗതിവരത്തില്ല ॥
കുഭിരാജനുതിന്മാൻവാശ്ശതുംകൊടുത്തെന്നാൽ ।
സംഭ്രമംകൂടാതെവൻമെടിച്ചുഭക്ഷിച്ചീടും ॥
ഗംഭീരവിലൊകനഭാവവുംഭയങ്കരം ।
വമ്പനാംപുരുഷന്റെഭാവമിങ്ങിനെവെണ്ടു ॥
തന്നുടെവിദ്യകൊണ്ടുംതന്നുടെശൌൎയ്യംകൊണ്ടും ।
തന്നുദരത്തെപൂരിക്കുന്നപന്മഹാധന്യൻ ॥
ശ്വാവിനെപൊലെകിഴിഞ്ഞാശ്രയിച്ചുണ്ണുന്നവൻ ।
കെവലംകൃമിപ്രായമെന്നതെചൊല്വാനുള്ളു ॥
വിക്രമംകൊണ്ടുംവിജ്ഞാനാദികൾകൊണ്ടുപത്തു ।
ദിക്കുകൾവെളുപ്പിക്കുംകീൎത്തിധാവള്യത്തൊടെ ॥
യാതൊരുപുമാന്മഹാമാനിയായിജീവിക്കുന്നു ।
നീതിമാനവൻജീവജീവനെന്നുരചെയ്യാം ॥
മറ്റുള്ളമഹാമൂഢൻകൊറ്റിന്നുമാത്രംകൊള്ളാം ।
മുറ്റുമീഗുണമൊന്നുംപറ്റാതെജീവിക്കുന്നൊൻ ॥
പെറ്റമാതാവിനുള്ളയൌവനമാകുംവൃക്ഷം ।
പറ്റഖണ്ഡിപ്പാനൊരുകൊടാലിതന്നെയവൻ ॥
ആരാനുംബെലിയിട്ടുകൈക്കൊട്ടുകേൾക്കുന്നെരം ।
പാരാതെപറന്നുടൻചെന്നങ്ങുപിണ്ഡംകൊത്തി ॥
തിന്നുകൊണ്ടിരിക്കുന്നകാകനുംജീവിക്കുന്നു ।
എന്നതുപൊലെമഹാമന്ദനുംജീവിക്കുന്നു ॥
സ്വല്പബുദ്ധിയായുള്ളമാനുഷന്മഹാദീനൻ ।
സ്വല്പലാഭത്തെകൊണ്ടുതൽക്ഷണംപ്രസാദിക്കും ॥
അല്പമാംജലാധാരമ്പൂരിപ്പാന്മഴത്തുള്ളി । [ 20 ] സ്വല്പമുണ്ടായാൽപൊരുമായതുനിറഞ്ഞീടും ॥
മൂഷികന്തന്റെകൊച്ചുകൈരണ്ടുംജലംകൊണ്ടു ।
രൂഷിതമാക്കീടുവാനെത്രപാനീയം‌വെണം ॥
കൃത്യവുമകൃത്യവും‌ധൎമ്മവുമധൎമ്മവും ।
നിത്യവുമനിത്യവുംസത്യവുമസത്യവും ॥
ഇത്ഥമുള്ളതിലൊന്നുംചെറ്റുമെഗ്രഹിക്കാത ।
മൎത്യനുമ്പശുക്കളുമെതുമെഭെദം‌നാസ്തി ॥
എപ്പൊഴുമാഹാരവുമപ്പൊഴെനീഹാരവും ।
തല്പുരമുറക്കവും‌മൈഥുനവ്യാപാരവും ॥
ഇപ്പറഞ്ഞതുനാലുമൊക്കെവെപശുക്കൾക്കും ।
സ്വല്പബുദ്ധിയാമ്പുരുഷാധമന്മാൎക്കുന്തുല്ല്യം ॥
എന്നതിലല്ലാകൂടുന്നമ്മുടെസ്വാമിസിംഹം ।
എത്രയും‌മഹാവീരൻബുദ്ധിമാൻവിവെകവാൻ ॥
അങ്ങനെയുള്ളസിംഹത്തമ്പുരാന്താനുമിപ്പൊൾ ।
ഇങ്ങനെവിഷണ്ണനായീടുവാനെന്തുമൂലം॥


൪. ക്രൊഷ്ടാക്കളുടെ ആമന്ത്രണം.

ചൊല്ലിനാൻകരടകൻകാരിയങ്ക്ലെശിക്കുന്നൊർ ।
അല്ലല്ലൊനീയും‌ഞാനുമെന്നതുകൊണ്ടുചൊന്നു ॥
അപ്രധാനന്മാരാകുന്നമുക്കീവിചാരങ്കൊണ്ട ।
ല്പവുമൊരുകാൎയ്യമില്ലെടൊസഹൊദര ॥
ഉത്തരമുരചെയ്തുസൊദരൻദമനകൻ ।
സുപ്രധാനത്വം‌പിന്നെനമുക്കും‌വരാമല്ലൊ ॥
അപ്രധാനനായുള്ള പുരുഷൻക്രമത്താലെ ।
സുപ്രധാനനനായിട്ടും‌മറിച്ചും‌കാണുന്നില്ലെ ॥
മറ്റൊരുത്തന്റെശക്തികൊണ്ടല്ലമനുഷ്യന്മാർ । [ 21 ] ഊറ്റക്കാരാകുന്നതുംമൂഢന്മാരാകുന്നതും ॥
എന്തിന്നുമറ്റുള്ളൊൎക്കുകുറ്റമുണ്ടാക്കീടുന്നു ।
ചിന്തിച്ചാൽതന്റെഗുണദൊഷവുന്താനുണ്ടാക്കും ॥
ഉന്നതിവരുത്തുവാനെത്രയുംപരാധീനം ।
പിന്നെയങ്ങധൊഗതിക്കെത്രയുമെളുപ്പമാം ॥
എത്രയുംകനത്തൊരുകല്ലുകളുരുട്ടിക്കൊണ്ട ।
ദ്രിതന്മുകൾപ്പാട്ടിലെറ്റുവാമ്പാരംദണ്ഢം ॥
ആയതുകീഴ്പെട്ടെക്കുചാടിപ്പാനെളുപ്പമാം ।
ആയാസംചെറ്റുംവെണ്ടതാഴത്തുവന്നെനില്പു ॥
തന്നുടെഗുണത്തിനുന്തന്നുടെദൊഷത്തിനും ।
തന്നുടെജീവാത്മാവെന്നുള്ളതുതന്നെമൂലം ॥
എന്നതുകെട്ടുതദാചൊദിച്ചുകരടകൻ ।
നിന്നുടെവാക്കിന്നഭിപ്രായമെന്തടൊസഖെ ॥
എന്നുടെവാക്കിന്നഭിപ്രായമിത്തമ്പുരാന്റെ ।
ഖിന്നതാമൂഢത്വവുംഭീതിയുംകാണ്കതന്നെ ॥
ഇങ്ങിനെദമനകൻചൊല്ലിനാനിദമപ്പൊൾ ।
എങ്ങിനെയറിഞ്ഞുനീയെന്നപ്പൊൾകരടകൻ ॥
എങ്ങിനെയറിഞ്ഞുവെന്നഗ്രജനുരചെയ്താൻ ।
ഇങ്ങുതൊന്നിയതെല്ലാമടിയനുണൎത്തിക്കാം ॥
ചൊല്ലുന്നവാക്കുകേട്ടുഗൊക്കളുംപ്രവൃത്തിക്കും ।
തല്ലുപേടിച്ചുമരംവലിക്കുംഗജങ്ങളും ॥
വല്ലതുംകെട്ടിപുറത്തേറ്റിയാൽകഴുതയും ।
കല്ലിലുംപേറിക്കൊണ്ടുമണ്ടുമെന്നതെവെണ്ടു ॥
ചൊല്ലുകൂടാതെതന്നെമൎത്യന്റെമനൊഗതം ।
തെല്ലുമെതേറിടാതെബൊധിക്കുമ്മഹാജനം ॥
അന്യചിത്താഭിപ്രായംഗ്രഹിപ്പാനല്ലൊമൎത്യൻ ।
തന്നുടെയുള്ളിൽബുദ്ധിസാരത്തെവഹിക്കുന്നു ॥
ജംബുകന്തന്നെനാമെന്നാകിലുന്നമുക്കുള്ളിൽ ।
ബിംബിതംപ്രഭുവിന്റെചിത്തസംക്ഷൊഭംദൃഢം ॥ [ 22 ] നമ്മുടെബുദ്ധികൊണ്ടുനമ്മുടെതമ്പുരാനെ ।
നമ്മുടെപാട്ടിലാക്കിതീൎക്കെണമിന്നുതന്നെ ॥
എന്തെടൊനമുക്കുണ്ടൊരുരാജസെവാഭിജ്ഞത്വം ।
എന്നുടൻകരടകനന്നെരംദമനകൻ ॥
എന്നൊളംരാജസെവാധൎമ്മത്തെഗ്രഹിച്ചവൻ ।
പിന്നെമറ്റാരുമില്ലെന്നഗ്രജൻഗ്രഹിക്കെണം ॥
മന്ത്രിയായ്വസിക്കെണ്ടുമ്മാൎഗ്ഗവുംസംസാരവും ।
മന്ത്രിച്ചുമറ്റുള്ളൊരെചതിപ്പാനുപായവും ॥
കൈക്കാണംമേടിപ്പാനുംകണ്ടവരൊടുചേൎന്നു ।
വക്കാണംകൂട്ടിദ്രവ്യംകൈക്കലാക്കീടുവാനും ॥
കാൎയ്യങ്ങൾതീരുന്നെരംസ്വാമിക്കുചെല്ലെണ്ടുന്ന ।
കാണങ്ങൾപാതീലെറ്റംപറ്റുവാനുപായവും ॥
മറ്റൊരുവിധന്നാട്ടിൽതീരുന്നവൎത്തമാനം ।
മറ്റൊരുവിധംചെന്നുസ്വാമിയെബൊധിപ്പിക്ക ॥
പറ്റിലുള്ളൊൎക്കുകാൎയ്യംഒക്കെവെസാധിപ്പിക്കമറ്റുള്ള ജനത്തി
ന്റെകൊറ്റങ്ങുമുടക്കുക ।
കൊറ്റിനുവകയുള്ളസാധുക്കൾ്ക്കൊരുവിധം ॥
കുറ്റമുണ്ടാക്കിദ്രവ്യമൊക്കെവെഹരിക്കയും ।
ഇത്തരംദുൎമ്മന്ത്രികൾക്കുള്ളൊരുതൊഴിലുക ॥
ൾ്ക്കൊത്തൊരുവിധമെങ്കിലായതുന്നമുക്കുണ്ടു ।
പാരിടന്തന്നിൽനല്ലസാമൎത്ഥ്യമുള്ളൊൎക്കെതും ॥
ഭാരമാകുന്നകാൎയ്യമൊക്കെവെസാധിപ്പാനും ।
സ്വൈരമാംവണ്ണമ്മണ്ടിനടക്കുന്നരന്മാൎക്കു ॥
ദൂരമായൊരുദിക്കുമില്ലെന്നുബൊധിക്കെണം ।
ധന്യരാംവിദ്വാന്മാൎക്കുതന്നുടെദെശമെന്നും ॥
അന്യന്റെദെശമെന്നുംഭെദമിലൊരെടത്തും ।
എത്രയുംപ്രിയമ്പറഞ്ഞീടുന്നപുമാന്മാൎക്കു ॥
ശത്രുവില്ലെന്നുകേട്ടിട്ടില്ലയൊമഹാത്മാവെ । [ 23 ] ഊചിവാൻകരടകൻനന്നിതുദമനക ।
രൊചിതമിദംനിന്റെസന്നാഹമെന്നാകിലും ॥
സെവെക്കുള്ളവസരംകാണാതെതിരുമുമ്പിൽ ।
ആവലാതിക്കുചെന്നാലബദ്ധമായിത്തീരും ॥
ചൊല്ലിനാൻദമനകനായതുസത്യന്തന്നെ ।
വല്ലാത്തൊരവസരെചെല്ലുകിലബദ്ധമാം ॥
ആനെക്കുമദപ്പാടങ്ങുള്ളൊരുനെരഞ്ചെന്നാൽ ।
ആനക്കാരനെപ്പൊലുമായവൻകുത്തിക്കൊല്ലും ॥
ഏവനെന്നാലുമ്പിന്നെസന്നിധൌസദാകാലം ।
സെവിച്ചുനിൽക്കുന്നൊരിൽസ്വാമിക്കുകൃപയുണ്ടാം ॥
വംശശുദ്ധിയുമില്ലബുദ്ധിയുമില്ലകണ്ടാൽ ।
വൎക്കത്തുതെല്ലുമില്ലവിദ്യയുമൊന്നുമില്ല ॥
അക്കണക്കുള്ളപുമാനെങ്കിലുന്തിരുമുമ്പിൽ ।
തക്കവുംനൊക്കിമൂക്കിൽവിരലുന്തള്ളിനിന്നാൽ ॥
മന്നവന്മാൎക്കുപാരമ്പക്ഷമായിവരുംക്രമാൽ ।
അന്യസെവകന്മാരിലഗ്രഗണ്യനാമവൻ ॥
പാൎത്ഥിപന്മാരുമ്പരസ്ത്രീകളുംലതകളും ।
പാൎശ്വസെവയെപ്പാരമ്പാട്ടിലാക്കീടുംദൃഢം ॥
ഇന്ദ്രനൊടൊക്കുംസ്വാമിചന്ദ്രനൊടൊക്കുംഭവാൻ ।
എന്നെല്ലാംസ്തുതിച്ചുകൊണ്ടപ്പൊഴുമ്പിരിയാതെ ॥
സന്നിധൌപാൎക്കുന്നവൻപാൎത്ഥിവനഭിമതൻ ।
പിന്നെയെന്തഹൊബഹുദുൎല്ലഭനെന്നാകിലും ॥
തന്നുടെഹിതന്നോക്കിപാൎക്കുന്നപുരുഷനെ ।
തന്വംഗിമാരുമ്മുദാകൈക്കൊള്ളുംക്രമത്താലെ ॥
മുള്ളുള്ളവൃക്ഷത്തെയുമന്തികസ്ഥിതമായാൽ ।
വള്ളിയുംചുറ്റിപറ്റിക്കേറുമെന്നറിഞ്ഞാലും ॥
ഇന്നതുപ്രയൊഗിച്ചാൽകൊപിക്കുമ്മഹീപതി ।
ഇന്നതുപ്രയൊഗിച്ചാൽമന്നവൻപ്രസാദിക്കും ॥
എന്നുള്ളവിശെഷങ്ങൾകണ്ടുകൊണ്ടുപാന്തികെ। [ 24 ] നിന്നുസെവിച്ചീടെണമെപ്പൊഴുമിളകാതെ ॥
എന്നിയെനിരസിച്ചുവെങ്കിലും‌കൂട്ടാക്കാതെ ।
പിന്നെയുംചുറ്റിക്കൂടിപിന്നാലെനടക്കെണം ॥
ഇങ്ങിനെപലദിനംചെയ്യുമ്പൊൾപ്രഭുക്കളും ।
തന്നുടെവശത്തായിതീരുമെന്നതെവെണ്ടു ॥
ചൊദിച്ചുകരടകനെന്തുനീയുണൎത്തിപ്പാൻ ।
ഭാവിച്ചുസിംഹാന്തികം‌പ്രാപിപ്പാനൊരുമ്പെട്ടു ॥
ഉക്തവാൻദമനകൻവല്ലതുമുണൎത്തിച്ചാൽ ।
ഉത്തരം‌കേൾക്കാമതിനുത്തരമപ്പൊൾതോന്നും ॥
ഉത്തരന്തന്നിൽനിന്നങ്ങുത്തരമുണ്ടാകുന്നു ।
വിത്തിൽനിന്നല്ലൊപിന്നെവിത്തുകളുണ്ടാകുന്നു ॥
കണ്ടത്തിൽവിതെക്കുന്നനെല്ലുകൾമുളെച്ചുനെ ।
ല്ലുണ്ടാകുമതുതന്നെവിത്തായിത്തീരുമല്ലൊ ॥
രണ്ടുവാക്കവിടെക്കുചെന്നുഞാനുണൎത്തിച്ചാൽ ।
കണ്ടുകൊള്ളെണമ്മെന്മെലുത്തരംബഹുവിധം ॥
ഏതൊരുവസ്തുചെയ്താലപ്പൊഴെകെടുംകാൎയ്യം ।
ഏതൊരുവസ്തുചെയ്താൽകാൎയ്യങ്ങൾസാധിച്ചീടും ॥
ആയതുരണ്ടും‌മുമ്പെനീതിയുള്ളവർകാണും ।
ആയതിനൊത്തപൊലെകാൎയ്യത്തിൽപ്രവെശിക്കും ॥
ഉത്തമനധമനുമ്മദ്ധ്യമനെന്നീവണ്ണം ।
മൎത്യന്മാർമൂന്നുവിധമുണ്ടെന്നുബൊധിക്കെണം ॥
എന്നതിലധമന്താൻവിഘ്നത്തിൽഭയങ്കൊണ്ടു ।
ഒന്നുമെതുടങ്ങാതെസ്വസ്ഥനായിരുന്നീടും ॥
മദ്ധ്യമമ്പിന്നെകാൎയ്യന്തുടങ്ങുമ്മുടങ്ങുമ്പൊൾ ।
ബുദ്ധിയും‌കെട്ടുപാരമ്മടങ്ങിയടങ്ങീടും ॥
ഉത്തമന്മദ്ധ്യെമദ്ധ്യെമുടക്കംവന്നെങ്കിലും ।
സിദ്ധമാവൊളംകായ്യംകൈവിടുകയുമില്ല ॥
ഇന്നുഞാനവസരമെന്തെന്നുഗ്രഹിക്കാതെ ।
ചെന്നുചാടുകയുമില്ലെന്നുബൊധിക്കഭവാൻ ॥ [ 25 ] ദെവകൾക്കാചാൎയ്യനാംഗീഷ്പതിതാനെങ്കിലും ।
കെവലമവസരംബൊധിക്കാതുരചെയ്താൽ ॥
ലാഘവംഭവിച്ചീടുംകാൎയ്യവുംവരാതന്റെ ।
ശ്ലാഘിതത്തിന്നുംഹാനിവന്നുപൊമസംശയം ॥
നല്ലൊരുകാലെചെന്നുചൊല്ലുകിലസാരനും ।
വല്ലകാൎയ്യമെന്നാലുംസാധിച്ചുപൊരാന്താനും ॥
ദെശവുംകാലങ്ങളുംചിന്തിയാതൊരുകാൎയ്യം ।
ലെശവുന്തുടങ്ങരുതാത്മബാധമുള്ളവൻ ॥
ആശയെപരിപാകമില്ലാതപുമാനൊടു ।
സ്വാശയാഭിപ്രായത്തെചൊല്ലരുതൊരുനാളും ॥
നിഷ്കൃപന്മാരെകാൎയ്യംകേൾ്പിച്ചാൽസമീഹിതം ।
നിഷ്ഫലമായിതീരുമെന്നതുതന്നെയല്ല ॥
ചിന്തിയാതുള്ളൊരനൎത്ഥങ്ങളുമകപ്പെടും ।
എന്തിനുമൂഢന്മാരെചെന്നഹൊസെവിക്കുന്നു ॥
യാതൊരുഗുണംകൊണ്ടുവൃത്തിസൌഖ്യങ്ങൾവരൂ ।
യാതൊന്നുകൊണ്ടുമമസജ്ജനംപ്രശംസിപ്പു ॥
അങ്ങിനെയുള്ളഗുണമുണ്ടാവാൻക്ലെശിക്കെണം ।
എങ്ങുമെലൊപംകൂടാതഗ്ഗുണംരക്ഷിക്കെണം ॥
അഗ്രജൻചൊന്നാനപ്പോൾഭൂമിപാലന്മാരൊട്ടും ।
സുഗ്രഹന്മാരല്ലവൎക്കെങ്ങിനെപക്ഷമെന്നും ॥
ആഗ്രഹമെന്തെന്നതുമാരംഭമെന്തെന്നതും ।
വ്യഗ്രമെന്നിയെപാൎത്തുബാധിപ്പാനെളുതല്ല ॥
സൊദരഞ്ചൊന്നാനപ്പൊളങ്ങുന്നുപറഞ്ഞതു ।
മാദരിക്കെണ്ടുംപരമാൎത്ഥമെന്നിരിക്കിലും ॥
വങ്കടൽകരെചെന്നുനിൽക്കുമ്പൊൾശിവശിവ
। സങ്കടമിതിലിറങ്ങീടുവാനെന്നുതോന്നും ॥
ഒട്ടുനാളിറങ്ങിയുമ്മുങ്ങിയുന്തിരവന്നു ।
തട്ടിയിട്ടലഞ്ഞുമിങ്ങൊട്ടെടംചെന്നുംപോന്നും ॥
പെട്ടന്നുപരിചയിച്ചീടിനാലൊരുവഴി । [ 26 ] കിട്ടുമങ്ങതിൽനീന്തിക്രീഡിച്ചുമെവീടുവാൻ ॥
എന്നതുപൊലെചെന്നുവന്ദനഞ്ചെയ്തുനിന്നു ।
ചൊന്നതുംകേട്ടുംകണ്ടുംസൂക്ഷിച്ചുംപരീക്ഷിച്ചും ॥
മന്നവന്തന്റെശീലംഭാവവുംപതുക്കവെ ।
തന്നുള്ളിലാക്കിക്കൊണ്ടാൽപിന്നെവൈഷമ്യമില്ല ॥
അങ്ങിനെവശത്താക്കാമെന്നൊരുപക്ഷമിപ്പൊൾ ।
ഇങ്ങുണ്ടുമനക്കാമ്പിൽനിൻകൃപയുണ്ടെന്നാകിൽ ॥
എന്നതുകേട്ടുമുദാചൊല്ലിനാൻകരടകൻ ।
നന്നിതുസഹൊദരനല്ലതുവന്നീടെണം ॥
നിന്നുടെമാൎഗ്ഗംശുഭമായ്വരുന്നിരൂപിച്ച ।
തൊന്നുമെഭംഗംകൂടാതസ്തുതെശുഭമതെ ॥


൫. ദമനകന്റെ നീതിവാക്യം.

ജ്യെഷ്ഠനെതൊഴുതുകൊണ്ടപ്പൊഴെദമനകൻ ।
ശ്രെഷ്ടനാംസിംഹപ്രഭുസ്വാമിയെപ്രാപിച്ചുടൻ ॥
ദൂരവെതന്നെനിന്നുപാണികൾകൂപ്പിക്കൂപ്പി ।
ചരവെപതുക്കവെചെന്നൊരുദശാന്തരെ ॥
പിംഗലകനുമുരചെയ്തിതുദമനക ।
ഇങ്ങുവന്നാലുമ്പലനാൾകൂടികാണുന്നിപ്പൊൾ ॥
എന്തെടൊനീയുന്നിന്റെജ്യെഷ്ഠനുമെന്നെവന്നു ।
സന്തതംസെവിക്കാത്തസംഗതികഥിക്കനീ ॥
വമ്പനാംദമനകൻവന്ദനഞ്ചെയ്തുചൊന്നാൻ ।
തമ്പുരാനടിയനെകൊണ്ടെന്തുപ്രയൊജനം ॥
കൊമ്പനാനയെക്കൊന്നുതലചൊർപഴയരി ।
സമ്പാദിപ്പതിനിങ്ങുസാമൎത്ഥ്യംപൊരായല്ലൊ ॥
എങ്കിലുമമാത്യന്റെമക്കളായടിയങ്ങൾ ।
നിൻകഴലടിപണിഞ്ഞീടാതെ‌പൊറുക്കുമൊ ॥
ഓൎക്കുമ്പൊളൊരുത്തരെകൊണ്ടുപകാരമില്ലെ । [ 27 ] ന്നാൎക്കുമെവരികയില്ലെന്നതുമുണൎത്തിക്കാം ॥
പുല്ലുകൾകൊണ്ടുമുപകാരമുണ്ടാകുന്തന്റെ ।
പല്ലുതെപ്പാനുംകൊള്ളാംപയ്ക്കളെതീറ്റാൻകൊള്ളാം ॥
മെല്ലവെകൎണ്ണങ്ങളിലിട്ടുടൻചൊറുകിയാൽ ।
തെല്ലുസൌഖ്യമുണ്ടാകിലാവിധത്തിനുംകൊള്ളാം ॥
കാൽകരംകണ്ണുംമൂക്കുമുള്ളൊരുജന്തുക്കളാൽ ।
ഏകനെങ്കിലുംകാൎയ്യമില്ലാതെഭവിക്കുമൊ ॥
സാരനാമ്പുരുഷനെപ്പാരമിട്ടിടിച്ചാലും ।
സാരസക്തിയെത്യജിച്ചീടുമാറില്ലനൂനം ॥
തീയെരിയുന്നകൊള്ളിക്കീഴാക്കിപിടിച്ചാലും ।
തീയുടെജ്വാലമെല്പട്ടല്ലാതെജ്വലിക്കുമൊ ॥
ജീവജന്തുക്കളെല്ലാമൊന്നുപൊലെന്നുള്ളൊരു ।
ഭാവവുംഭവാന്മാൎക്കുചേൎച്ചയില്ലറിഞ്ഞാലും ॥
തങ്ങൾക്കുമറ്റുള്ളൊരിൽഭെദമുണ്ടെന്നുള്ളതും ।
സംഗതിവരുംദിക്കിൽകാണിക്കുംസമൎത്ഥന്മാർ ॥
വിത്തുകളെല്ലാംകൂടികലൎന്നുവിതച്ചാലും ।
ഉത്തമൻകിളുൎക്കുമ്പൊൾതന്മഹത്വത്തെകാട്ടും ॥
ഉത്തമസ്ഥലങ്ങളിൽശ്രീകാൎയ്യംവിചാരിപ്പാൻ ।
ഉത്തമന്മാരാംകാൎയ്യക്കാരരെകല്പിക്കെണം ॥
ശുദ്ധഭൂസുരെക്ഷെത്രസ്ഥാനങ്ങൾ്ക്കധികാരം ।
ബൌദ്ധനുകൊടുക്കുന്നമന്നവന്മഹാമൂഢൻ ॥
കങ്കണംകരങ്ങളിൽകുണ്ഡലംകൎണ്ണങ്ങളിൽ ।
കാഞ്ചികൾകടീതടെഹാരങ്ങൾവക്ഷസ്ഥലെ ॥
ഇങ്ങിനെതങ്ങൾക്കുള്ളഭൂഷണസ്ഥലങ്ങളിൽ ।
ഭംഗിയിൽചേൎത്തെങ്കിലെഭൂഷണംശൊഭിച്ചീടൂ ॥
കണ്ഠത്തിലരഞ്ഞാണംകങ്കണംകണ്ണങ്ങളിൽ ।
കൊണ്ടുപൊയികെട്ടിത്തൂക്കികൊണ്ടങ്ങുപുറപ്പെട്ടാൽ ॥
കണ്ടവർകരങ്കൊട്ടികൊണ്ടുടൻചിരിച്ചീടും ।
തണ്ടുതപ്പിഎന്നൊരുനാമവുംലഭിച്ചീടും [ 28 ] എത്രയുന്നീചന്മാരാംബൌദ്ധജാതിജന്മാൎക്കു ॥
ഛത്രവുംപല്ലക്കവുംദ്വീപയഷ്ടിയുന്നല്കി ।
ക്ഷത്രിയബ്രഹ്മസ്ഥാനെമന്ത്രിയാക്കീടുന്നൊരു ॥
ധാത്രിപാലരെപ്പാരന്നിന്ദിക്കുമ്മഹാജനം ।
തന്നെത്താനറിയാതദുഷ്പ്രഭുക്കളെച്ചെന്നു ॥
വന്ദിച്ചുസെവിക്കുന്നമാനുഷപ്പശുക്കൾക്കു ।
ഇന്നിപ്പൊളിഹലൊകെസൌഖ്യമില്ലവർചത്താൽ ॥
ചെന്നൊരുനരകത്തിൽചാടുകെന്നല്ലാതില്ല ।
മെച്ചമെസുവൎണ്ണത്തിൽചെൎക്കെണ്ടുമ്മഹാരത്നം ॥
പിച്ചളപ്പതക്കത്തിൽചേൎക്കുന്നപുരുഷനെ ।
സജ്ജനന്തന്നെയല്ലദുൎജ്ജനങ്ങളുംകൂടെ ॥
തൎജ്ജിക്കുന്തൽസംപൎക്കംവൎജ്ജിക്കുമെല്ലാവരും ।
ബുദ്ധിയുംവിവെകവുംവീൎയ്യവുംപ്രഭുക്കളിൽ ॥
ഭക്തിയുമുള്ളഭൃത്യൻസ്വാമിയെനികത്തീടും ।
ശക്തിയുണ്ടൊരുത്തനുഭക്തിയില്ലാഞ്ഞാൽനന്നൊ ॥
ശക്തിയുന്നല്ലസ്വാമിഭക്തിയുന്തികഞ്ഞൊരു ।
ഭൃത്യനുണ്ടെന്നാകിലെ‌വൎദ്ധിപ്പൂമഹീപതി ॥
ശക്തിയുമില്ലാസ്വാമിഭക്തിയുമില്ലാതൊൎക്കു ।
ഭുക്തിനൽകീടുന്നൃപനെത്രയുമവിവെകി ॥
ആയവൻഭുജിക്കുന്നൊരൊദനമെല്ലാമൊരു ।
നായിനുകൊടുത്തെങ്കിലായതു പാഴായ്പൊകാ ॥
നായിനുചൊറുന്നല്കുന്നായകന്മാരെകുറി ।
ച്ചായതസ്നെഹത്തിനുമായമില്ലൊരുനാളും ॥
ആയവന്തനിക്കുള്ളകായത്തെക്കൊണ്ടുതനി ।
ക്കായവണ്ണമെസ്വാമിക്കെപ്പൊഴുംസഹായിക്കും ॥
ശസ്ത്രവുംകുതിരയുംശാസ്ത്രവുംവീണാപാണി ।
ക്ഷാത്രവുംനരന്മാരുന്നാരിയുമിവയെട്ടും ॥
സജ്ജനത്തൊടുചെൎന്നാലെത്രയുംപ്രകാശിക്കും ।
ദുൎജ്ജനത്തൊടുചെൎന്നാലെറ്റവുമിളപ്പെടും ॥ [ 29 ] അഭ്യാസമുള്ളവീരൻവാളെടുത്തിളക്കുമ്പൊൾ ।
സഭ്യന്മാരതുകണ്ടുകൊണ്ടാടിസ്തുതിച്ചീടും ॥
അഭ്യാഗന്മഹാഭൊഷൻവാളെടുക്കുന്നുകണ്ടാൽ ।
ആപ്പൊഴെയെല്ലാവരും‌വാളെടുക്കയെയുള്ളു ॥
അശ്വപ്പൊർഗ്രഹിച്ചവരശ്വത്തിലെറിക്കണ്ടാൽ ।
വിശ്വവാസികളെല്ലാം‌വിസ്മയിച്ചീടും‌ദൃഢം ॥
അല്ലാത്തമൂഢൻചെന്നങ്ങശ്വത്തിലെറുന്നെരം ।
വല്ലാതെപിഴച്ചുപൊമെല്ലാരും‌ഹസിച്ചീടും ॥
ഇങ്ങിനെതന്നെപിന്നെചൊന്നതുനാലും‌രണ്ടും ।
ഭംഗിക്കുമഭംഗിക്കുമ്പാത്രഭെദമെമൂലം ॥
ഞാനൊരുകുറുനരികുട്ടനെന്നതുകൊണ്ടു ।
മാനസെനിന്ദാഭാവം‌സ്വാമിക്കുവെണ്ടാതാനും ॥
പത്മനാഭനുമ്പണ്ടുപന്നിയായ്പിറന്നില്ലെ ।
പാവനനെന്നുമുനിമാനായിമെവുന്നീലെ ॥
ഷണ്മുഖഭഗവാനുമാടിന്റെവെഷമ്മുദാ ।
വെണ്മയിൽധരിച്ചതുതമ്പുരാൻകെട്ടിട്ടില്ലെ ॥
ഭൃത്യന്റെഗുണഗണമൊക്കെയുമടിയനു ।
ണ്ടത്യന്തംഭക്തിശക്തിയുക്തിയുമിനിക്കുണ്ടു ॥
ഭക്തിയില്ലാതുള്ളൊന്റെശക്തികൊണ്ടന്തുഫലം ।
ശക്തിയില്ലാതവന്റെഭക്തികൊണ്ടെന്തുഫലം ॥
സെവകന്മാരിൽനിന്ദാശീലനാന്നരെന്ദ്രനെ ।
സെവിപ്പാനാരുമില്ലാതായ്വരുംക്രമത്താലെ ॥
ബന്ധുഭൃത്യരുമില്ലാതയ്വാരുന്നെരന്നൃപൻ ।
എന്തുപൌരുഷംപിന്നെക്ഷീണമാംപ്രഭുത്വവും ॥
പ്രാഭവംകുറയുമ്പൊൾപ്രായശൊവിദ്വാന്മാൎക്കും ।
ലൊഭമില്ലാതാമപരാഗമിക്കയുമില്ല ॥
നിത്യവുംസമീപത്തുവിദ്വാന്മാരില്ലാതായാൽ ।
കൃത്യവുമകൃത്യവുംബൊധമില്ലാതായ്വരും ॥
പാൎത്ഥിപന്മാൎക്കുനീതിജ്ഞാനമില്ലെന്നുവന്നാൽ। [ 30 ] പാൎത്തലെവസിക്കുന്നൊർഒക്കെവെനശിച്ചീടും ॥
എന്നതുകൊണ്ടുപറഞ്ഞീടുന്നെന്മമസ്വാമി ।
ക്കുന്നതിവരാന്നല്ലഭൃത്യന്മാർതന്നെവെണം ॥
എന്നതുകെട്ടുമഹാസിംഹവുമുരചെയ്തു ।
നന്നെടൊദമനകനിന്നുടെനീതിവാക്യം ॥
നമ്മുടെസചിവന്റെനന്ദനനല്ലൊഭവാൻ ।
നന്മെൽവരാനുള്ളയത്നന്നീചെയ്തീടെണം ॥
ചൊദിച്ചുദമനകന്നിന്തിരുവടിയിപ്പൊൾ ।
മൊദിച്ചുജലപാനംചെയ്വതിന്നെഴുന്നള്ളി ॥
അംഭസ്സിന്നുപാന്തികെവാണരുളുമ്പൊൾബുദ്ധി ।
സ്തംഭിച്ചകണക്കുകാണുന്നിതുകിംകാരണം ॥
ഉത്തരമുരചെയ്തകെസരിശ്രെഷ്ഠന്താനും ।
സ്വസ്ഥമല്ലെന്റെമനസ്സിങ്ങിനെതീൎന്നുകഷ്ടം ॥
നമ്മുടെവനന്തന്നിലിന്നൊരുജന്തുവന്നു ।
ദുൎമ്മദംപൂണ്ടുശബ്ദിക്കുന്നതുകെൾക്കുന്നീലെ ॥
എത്രയുംക്രൂരമ്പാരംദുഷ്ടന്റെകണ്ഠദ്ധ്വാനം ।
ശ്രൊത്രാരന്ധ്രത്തിൽപുക്കുസങ്കടപ്പെടുക്കുന്നു ॥
മുറ്റുമീഹാരണ്യെവാസവുംവെടിഞ്ഞുഞാൻ ।
മറ്റൊരുവനാന്തരംപ്രാപിപ്പാൻഭാവിക്കുന്നു ॥
കണ്ഠശബ്ദത്തെകേട്ടാലൂഹിക്കാമവനെതും ।
കുണ്ഠനല്ലഹൊമഹാവിക്രമിമഹാവീരൻ ॥
രണ്ടുപക്ഷമില്ലിനിക്കായവന്തന്നെകേട്ടും ।
കണ്ടുംകൊണ്ടിവിടത്തിൽപാൎക്കവൈഷമ്യന്തന്നെ ॥
എന്നതുകെട്ടുമുദാചൊല്ലിനാൻദമനകൻ ।
എന്നുടെസ്വാമിവൃഥാചാഞ്ചല്യംതുടങ്ങെണ്ട ॥
ശബ്ദമാത്രത്തെക്കേട്ടുശങ്കിപ്പാനെന്തുമൂലം ।
ശക്തിമാനെല്ലൊഭവാനെന്തിനുപേടിക്കുന്നു ॥
അർകളിൽജലംപൊങ്ങിസെതുഭഞ്ജനഞ്ചെയ്യും ।
ആറുകൎണ്ണങ്ങൾപുക്കാൻമന്ത്രവുംഭെദിച്ചീടും ॥ [ 31 ] ഏഷണിപ്രയൊഗിച്ചാൽ സ്നെഹവുംനശിച്ചീടും ।
ഭീഷണിവാക്കുകൊണ്ടുഭീരുക്കൾഭയപ്പെടും ॥
കണ്ടപ്പൊളതിൽബഹുമാംസമുണ്ടെന്നുതോന്നി ।
ചെണ്ടയിലുൾപുക്കപ്പൊൾചൎമ്മവുമൊരുമര ॥
ക്കണ്ടവുംമാത്രന്തന്നെകണ്ടുതുള്ളു ഞാനെന്നു ।
പണ്ടൊരുജംബുപറഞ്ഞിങ്ങനെകെട്ടിട്ടുണ്ടു ॥
ചൊല്ലെടൊപുരാവൃത്തമെന്നുകെസരിശ്രെഷ്ഠൻ ।
ചൊല്ലുവൻശ്രവിച്ചാലുമെന്നുടൻദമനകൻ ॥
പണ്ടൊരുകുറുനരിഭക്ഷണുംകിട്ടയ്കയാൽ ।
കുണ്ഠിതംപൂണ്ടുവിശന്നിങ്ങിനെനടക്കുമ്പൊൾ ॥
കുത്രചിൽപ്രദെശത്തുയുദ്ധഭൂതലം കണ്ടു ।
തത്രസൈന്യങ്ങൾചത്തുകിടക്കുന്നതുംകണ്ടു ॥
അത്രയല്ലൊരുപൊണ്ണച്ചെണ്ടയുങ്കണ്ടാനവൻ ।
തത്രനിന്നൊരുശബ്ദംശ്രവിച്ചുഭയപ്പെട്ടാൻ ॥
വായുവന്നടിക്കുമ്പൊളായതുതാനെതന്നെ ।
തൊയദദ്ധ്വനിപൊലെശബ്ദിക്കുന്നതുംകെട്ടു ॥
എന്തുവാനിതങ്ങൊരുജന്തുവായ്വരുമെന്നാൽ ।
ബന്ധുവാരിനിക്കയ്യൊനമ്മെയുംകൊല്ലുമിവൻ ॥
അന്തികെചെന്നുനൊക്കികൊണ്ടുപോരികെന്നുള്ളിൽ ।
ചിന്തിച്ചുധൈൎയ്യത്തൊടെമെല്ലമെല്ലവെചെന്നാൻ ॥
ഭക്ഷണത്തിനുവെണ്ടുംചൊരയുമ്മാംസങ്ങളും ।
തൽക്ഷണമിതിനകത്തുണ്ടെന്നുതൊന്നീടുന്നു॥
ലക്ഷണംശുഭംനമുക്കെഷഞാനുള്ളിൽപുക്കു ।
ഭക്ഷണംവഴിപൊലെചെയ്കയെന്നുറച്ചവൻ ॥
ചൎമ്മത്തെകടിച്ചൊരുദ്വാരമുണ്ടാക്കികൊണ്ടു ।
ദുൎമ്മൊഹിസൃഗാലനങ്ങകത്തുപ്രവെശിച്ചാൻ ॥
ആയവനപ്പൊളുരചെയ്തൊരുശ്ലൊകാൎത്ഥം ഞാൻ ।
മായമെന്നിയെചൊന്നെൻ കണ്ടപ്പൊളതിലെന്നു॥ [ 32 ] ൬. സിംഹവും വൃഷഭവും പരസ്പരം സ്നെഹാകുലന്മാരായതു.

ആയതുമനസ്സിൽവെച്ചിങ്ങിനെപറഞ്ഞുഞാൻ ।
ആയതദ്ധ്വാനംകേട്ടുഭീതിയെന്തിത്രവൃഥാ ॥
കെവലംമഹാശബ്ദംകെൾക്കുന്നവനന്തന്നിൽ ।
സാവധാനനാമഹംചെന്നിഹവന്നീടുന്നെൻ ॥
എന്തൊരുശബ്ദമെന്നുമെന്തൊരുജന്തുവെന്നും ।
എന്തൊരുഭാവമെന്നുമൊക്കവെബൊധിക്കുന്നെൻ ॥
ഇത്തരമുരചെയ്തുധൃഷ്ടനാംക്രൊഷ്ടാപ്രൌഢൻ ।
സത്വരംസഞ്ജീവകക്കാളതന്മുന്നിൽചെന്നു ॥
ആരെടൊതാനെന്നവൻചൊദിച്ചനെരംവൃഷം ।
നെരുവാക്കുരചെയ്തുഞാനൊരുകാളകൂറ്റൻ ॥
വൎദ്ധമാനനെന്നൊരുവാണിഭക്കാരന്നമ്മെ ।
വൎദ്ധിപ്പിച്ചതുമിപ്പൊളിങ്ങിനെവെടിഞ്ഞതും ॥
അൎദ്ധമാൎഗ്ഗത്തിൽവീണുകാലൊടിഞ്ഞടവിയിൽ ।
അൎദ്ധമാസത്തില്പുറംദുഃഖിച്ചുകിടന്നുഞാൻ ॥
ദെവകാരുണ്യംകൊണ്ടുദണ്ഡവുംശമിച്ചുഞാൻ ।
എവമിപ്രദെശത്തുസൌഖ്യമായ്നടക്കുന്നെൻ ॥
ചൊല്ലിനാൻദമനകന്നമ്മുടെസ്വാമിവീരൻ ।
ചൊല്ലെറുമ്മഹാസിംഹംപിംഗലകാഖ്യൻധീരൻ ॥
ചൊല്ലിവിട്ടിതുനമ്മെസത്വരംകൂട്ടിക്കൊണ്ടു ।
ചെല്ലുവാൻഭവാനെയങ്ങെത്രയുംകൌതൂഹലാൽ ॥
സമ്മതമിദമെങ്കിൽസ്വാമിയൊടുണൎത്തിച്ചു ।
സത്വരംവരാമെന്നുകെട്ടപ്പൊൾസഞ്ജീവകൻ ॥
സിംഹനായകന്മഹാവീൎയ്യവാനവന്നമ്മെ ।
സംഹരിക്കില്ലെന്നാകിൽസംശയംവിനാവരാം ॥
വിശ്വസിച്ചവർകളെ‌വഞ്ചനഞ്ചെയ്തീടുമൊ ।
വിശ്വവിശ്രുതൻവീരൻവിക്രമിമൃഗാധിപൻ ॥
എങ്കിൽഞാൻവരാമെന്നുകാളചൊന്നതുകെട്ടു । [ 33 ] കിംകരൻദമനകൻനന്നിതുസിംഹാന്തികെ ॥
വന്ദനംചെയ്തുചൊന്നാൻചണ്ഡനാംസമീരണൻ ।
മന്ദമെന്നിയെ‌വിശ്വമിളക്കുമെന്നാകിലും ॥
എത്രയുമസാരമായുള്ളൊരുതൃണങ്ങളെ ।
ധാത്രിയിൽനിന്നുപറിച്ചീടുമൊമഹാമതെ ॥
ഉന്നതങ്ങളായുള്ളവൃക്ഷങ്ങളെല്ലാംപാടെ ।
ഭിന്നമാക്കുവാൻ‌കുറവൊട്ടുമെയില്ലാതാനും ॥
വീൎയ്യമുള്ളവന്മറ്റുവീൎയ്യമുള്ളവനൊടു ।
വിക്രമം‌പ്രയൊഗിപ്പുദുൎബലന്മാരിലില്ല ॥
എന്നതുമൂലം‌ഭവാൻകാളയെവധിക്കയില്ലെ ।
ന്നൊരുവിശ്വാസം‌കൊണ്ടെത്രഞാൻവരുത്തുന്നെൻ ॥
എന്നതുകെട്ടുപ്രസാദിച്ചുരചെയ്തുസിംഹം ।
നിന്നുടെസഖിയെഞാൻകൊല്ലുമൊദമനക ॥
എന്തെടൊസഞ്ജീവകനെന്നു‌പെരെന്നുകെട്ടു ।
ഹന്തമെമഹാസുഖമായവൻബന്ധുവായാൽ ॥
താമസം‌കൂടാതിങ്ങുകൊണ്ടുപോന്നാലും‌ഭവാൻ ।
കാമസമ്പ്രാപ്തി‌പ്രിയൻഞാനെന്നു‌ബൊധിക്കെണം ॥
അപ്രകാരങ്ങൾചെന്നുപറഞ്ഞുദമനകൻ ।
തല്പ്രകമ്പത്തെപൊക്കിക്കാളയെക്കൊണ്ടുപോന്നു ॥
നന്ദിരാജനെസ്വാമിസന്നിധിതന്നിലാക്കി ।
നന്ദിപൂണ്ടരികത്തുസെവിച്ചുനിന്നീടിനാൻ ॥
അന്നുതൊട്ടന്യൊന്യസ്നെഹാകുലന്മാരായ്തീൎന്നു ।
നന്ദിയാസജ്ഞീവകൻപിംഗലമൃഗെന്ദ്രനും ॥
അന്യരാം‌ഭൃത്യന്മാരിലാസ്ഥയില്ലാതായ്വന്നു ।
ധന്യനാം‌മൃഗെന്ദ്രനുനന്ദിസമ്പൎക്കമൂലം ॥
കാളയും‌കണ്ഠീരവശ്രെഷ്ഠനും‌ഗുഹാന്തരെ ।
പാളയും‌പുക്കുതമ്മിൽപ്രാണവിശ്വാസത്തൊടെ ॥
കെളിസല്ലാപം‌കൊണ്ടു‌കെവലം‌ദിനെദിനെ ।
മെളിച്ചുമഹൊത്സവെക്രീഡയായിമെവുങ്കാലം ॥ [ 34 ] ഭൃത്യന്മാരമാത്യന്മാർചെൎച്ചക്കാർബന്ധുക്കളും ।
നിത്യസെവകന്മാരും‌പിള്ളരും‌കാവൽക്കാരും ॥
നിത്യവൃത്തിക്കുലഭിക്കായ്കകൊണ്ടഹൊകഷ്ടം ।
പ്രത്യഹം‌പരാധീനപ്പെട്ടുഴലുന്നകാലം ॥
ഏകദാദമനകൻപൂൎവ്വജൻകരടനും ।
വ്യാകുലം‌പൂണ്ടുതമ്മിൽസംസാരന്തുടങ്ങിനാർ ॥
ചൊല്ലിനാൻദമനകൻനമ്മുടെസ്വയങ്കൃതം ।
അല്ലയൊമഹാദൊഷമിങ്ങിനെസംഭവിപ്പാൻ ॥
തങ്ങൾതാനുണ്ടാക്കുന്നദൊഷങ്ങൾമൂന്നുകൂട്ടം ।
സംഗതിവരുമെന്നുസജ്ജനഞ്ചൊല്ലിക്കെൾപ്പു ॥
മെഷയുദ്ധം‌കൊണ്ടൊരുജംബുകൻമരിച്ചുപൊൽ ।
ആഷാഢഭൂതിമൂലം‌നമുക്കും‌നാശംവന്നു ॥
തന്തുവായന്റെമൂലംദൂതിക്കുനാശംവന്നു ।
താന്തന്നെദൊഷത്രയമിങ്ങിനെജനിപ്പിച്ചു ॥
എന്നൊരുയതിശ്രെഷ്ഠൻപണ്ടരുൾചെയ്തുപൊലും ।
എന്നതുഭവാൻകെട്ടിട്ടില്ലായൊമഹാത്മാവെ ॥
ആയതുകെൾ്ക്കണമെന്നഗ്രജനുരചെയ്താൻ ।
പ്രായശൊനിവെദനംചെയ്തിതുസഹൊദരൻ ॥


൭. തങ്ങൾ താനുണ്ടാക്കുന്ന ദൊഷങ്ങൾ മൂന്നു കൂട്ടം.

ദെവശൎമ്മാവെന്നൊരു സന്യാസിപണ്ടുണ്ടായി ।
കെവലംബ്രഹ്മധ്യാനംചെയ്തുമെവുന്നകാലം ॥
എത്രയുംബഹുദ്രവ്യമുണ്ടായിനമുക്കിതു ।
കുത്രസംഗ്രഹിക്കെണ്ടുവെന്നുടൻവിചാരിച്ചു ॥
തന്നുടെകുപ്പായത്തിൽവെച്ചുടൻതുന്നിക്കെട്ടി ।
തുന്നലുണ്ടാക്കിതന്റെദെഹത്തിലിട്ടുകൊണ്ടു ॥
സ്വൈരമായ്നടക്കുമ്പൊളാഷാഢഭൂതിയെന്നു । [ 35 ] പെരുമായൊരുവിപ്രൻസെവിച്ചുകൂടീടിനാൻ ॥
സാരമാംബഹുദ്രവ്യമിദ്ദെഹംകുപ്പാത്തിൽ ।
ചേരുമാറിട്ടുതുന്നികൊണ്ടല്ലൊനടക്കുന്നു ॥
ഇദ്ധനംകരസ്ഥമാക്കീടുന്നതുണ്ടുഞാനും ।
ലുബ്ധനൊടൎത്ഥംകൈക്കലാക്കിയാൽദൊഷമില്ല ॥
ഇത്തരംവിചാരിച്ചുപാദശുശ്രൂഷചെയ്തു ।
വൃദ്ധനാംസന്യാസിയെവിശ്വസിപ്പിച്ചുധൂൎത്തൻ ॥
ശുദ്ധനാഷാഢഭൂതിനന്നിവനിവൻകൈയിൽ।
മദ്ധനംസൂക്ഷിപ്പാനായികൊടുത്താൽദൊഷമില്ല ॥
ഇത്ഥമങ്ങുറച്ചൊരുവാസരെഭിക്ഷുശ്രെഷ്ഠൻ।
സ്നിഗ്ദ്ധനാമവങ്കൈയിൽകുപ്പായം‌സമൎപ്പിച്ചു ॥
കാനനെനദിതന്നിൽസ്നാനത്തിന്നെഴുന്നെള്ളി ।
സ്നാനവുംചെയ്തുജപിച്ചിങ്ങിനെനിൽക്കുന്നെരം ॥
ഉദ്ധതന്മാരാംരണ്ടുമെഷങ്ങൾപരസ്പരം ।
യുദ്ധമങ്ങാരംഭിച്ചുവാഹിനീതീരന്തന്നിൽ ॥
ആടുകൾരണ്ടുംബഹുദൂരവെവാങ്ങികൊണ്ടി ।
ങ്ങോടിവന്നുടൻമുട്ടിപിന്നെയുമ്മാറിപ്പൊകും ॥
പിന്നെയുംവന്നുമുട്ടുന്തമ്മിലീവണ്ണമുള്ള ।
സന്നാഹംക്രമത്താലങ്ങെത്രയുമ്മുഴുത്തപ്പൊൾ ॥
ഭിന്നമാംമുഖങ്ങളിൽനിന്നുടൻചൊരക്കട്ട।
ചിന്നിയുംചിതറിയുംഭൂതലെപതിക്കുന്നു ॥
അന്നെരമൊരുഭൊഷൻജംബുകംചെന്നുകണ്ടു ।
നന്നിതുചൊരത്തുള്ളിനമുക്കുപാനഞ്ചെയ്വാൻ ॥
എന്നവൻവിചാരിച്ചുമെഷങ്ങൾവാങ്ങുന്നെരം ।
ചെന്നുടൻചൊരനക്കികുടിച്ചുതുടങ്ങിനാൻ ॥
പെട്ടന്നുമെഷങ്ങളുംവന്നുമുട്ടുമ്പൊൾമദ്ധ്യെ ।
പെട്ടൊരുകുറുനരിചതഞ്ഞുചത്തുവീണാൻ ॥
അമ്മുനിഅപ്പൊളൊരുശ്ലൊകപാദത്തെചൊല്ലി ।
ജംബുകൊമെഷയുദ്ധെനെതി-താനനന്തരം ॥ [ 36 ] കാഷായംധരിച്ചവനിങ്ങെഴുന്നെള്ളുന്നെരം ।
ആഷാഢഭൂതിയെയുംകണ്ടില്ലെന്നതെവെണ്ടു ॥
ശെഷമങ്ങൊരുപാദംപൂരിച്ചുതദാവയം ।
ആഷാഢഭൂതിനെതി-പ്രസ്ഥാനഞ്ചെയ്തുപിന്നെ ॥
കുപ്പായംനിറച്ചുള്ളപൊന്നുറുപ്പികയെല്ലാം ।
എപ്പെരുംകൊണ്ടുപൊയാനാഷാഢഭ്രതിദ്വിജൻ ॥
അന്തിയുമടുത്തപ്പൊൾസന്യാസിചെന്നങ്ങൊരു ।
തന്തുവായന്റെവീട്ടിൽപുക്കുവാണരുളിനാൻ ॥
നൂലുനൂല്ക്കുന്നകൂട്ടംചാലിയന്മാരിലൊരു ।
ചാലിയൻകള്ളുങ്കുടിച്ചങ്ങിനെചാഞ്ചാടുന്നു ॥
ആയവൻകെട്ടിക്കൊണ്ടുവന്നൊരുചാലിയത്തി ।
ആയിരംധൂളിചത്തുപിറന്നൊളെന്നുതൊന്നും ॥
മാരമാൽകൊണ്ടുദാസിദത്തമാമ്മാൎഗ്ഗത്തൂടെ ।
ജാരനെസന്ദൎശിപ്പാൻഗൂഡമായിപൊകുന്നെരം ॥
മദ്യപനവളുടെവല്ലഭന്തന്തുവായൻ ।
മദ്ധ്യമാൎഗ്ഗത്തിൽവെച്ചുകണ്ടെത്തിപിടികൂടി ॥
എങ്ങുപൊന്നെടിധൂളിയെന്നവൻചൊദിച്ചപ്പൊൾ ।
നിങ്ങളെതിരഞ്ഞുഞാൻവന്നെനെന്നവൾചൊന്നാൾ ॥
ഉള്ളിലെക്കപടംഞാൻബൊധിച്ചുകൊള്ളാന്തൊഴിൽ ।
കള്ളത്തിനിന്നെതൂണിൽബന്ധിച്ചെമതിയാവൂ ॥
ഇങ്ങിനെകയൎത്തൊരുചാലിയൻകയർകൊണ്ടു ।
പെണ്ണിനെത്തുണിൽവരിഞ്ഞങ്ങുപൊയുറങ്ങിനാൻ ॥
മത്തനാമവനങ്ങുംചത്തപൊലുറങ്ങുമ്പൊൾ ।
അത്തൽകൂടാതെദാസിതത്രവന്നിതുമുദാ ॥
തന്തുവായസ്ത്രീയുടെബന്ധനമഴിച്ചവൾ ।
മന്തുവായതിനുള്ളമഹാത്മ്യംകാട്ടീടുവാൻ ॥
തന്നെത്താൻപാശംകൊണ്ടുബന്ധിച്ചുനിന്നുമറ്റെ ।
കന്നൽത്താർമിഴിയാളെജാരങ്കൽനിയൊഗിച്ചാൾ ॥
കുണ്ഠനാന്തന്തുവായനന്നെരമുണൎന്നുടൻ । [ 37 ] ശണ്ഠകൾതുടങ്ങിനാന്തന്നുടെകളത്രത്തെ ॥
ശുണ്ഠിയുംകൂടിച്ചവൻഘൊഷിക്കുന്നെരമൊന്നും ।
മിണ്ടാതെതന്നെനിന്നുദൂതിയാമവൾതാനും ॥
കണ്ടകനെഴുന്നീറ്റുദാസിതന്നുടെമൂക്കു ।
കണ്ടിച്ചുകത്തികൊണ്ടുകശ്മലന്മഹാജളൻ ॥
പിന്നെയുംചെന്നുകിടന്നുറക്കന്തുടങ്ങിനാൻ ।
അന്നെരമവിടെക്കുചാലിയത്തിയുംവന്നു ॥
എന്തെടൊദൂതിനിന്റെവൎത്തമാനമെന്നവൾ ।
എന്തെടൊപറയുന്നുനമ്മുടെവൃത്താന്തങ്ങൾ ॥
എന്നനീപാശക്ലെശംവെർവിടുത്തയച്ചാലും ।
എന്നതുകെട്ടുപാശമഴിച്ചുവിട്ടാളവൾ ॥
പിന്നെയുമ്മുന്നെപൊലെതന്നെതാൻബന്ധിച്ചുകൊ ।
ണ്ടുന്നതസ്തനിതൂണുംചെൎന്നുനിൽക്കുന്നനെരം ॥
ചാലിയന്നുണൎന്നതുബൊധിച്ചുചൊന്നാളവൾ ।
കാലിയെപൊലെയെന്നെക്കെട്ടിയിട്ടൊരുദൃഷ്ടാ ॥
നമ്മുടെനാസ്വഛ്ശെദംചെയ്തതുപാരംകഷ്ടം ।
ദുൎമ്മതെനീയെമ്പാതിവ്രത്യമോൎക്കുന്നീലയൊ ॥
എന്നുടെകൌമാരമാംവയസ്സിൽതുടങ്ങിഞാൻ ।
അന്യപുരുഷസ്പൎശംചെയ്തിട്ടില്ലെന്നുള്ളൊരു ॥
സത്യമുണ്ടെനിക്കതുകാരണംവൈരൂപ്യന്തീ ।
ൎന്നദ്യഞാൻമുന്നെപൊലൈമൂക്കിനെലഭിച്ചീടും ॥
പ്രത്യയമിതുലൊകപാലന്മാർകേട്ടീടെണം ।
പ്രത്യെകം‌പിതൃക്കളുമൊക്കവെശ്രവിക്കെണം ॥
നൊക്കെടൊവന്നുമമചന്ദ്രനൊടൊക്കുമ്മുഖം ।
മൂക്കുകണ്ടാലുന്നല്ലൊരെൾക്കുസുമത്തെപൊലെ ॥
മുൎഖനാമവനതുകെട്ടപ്പൊൾവെഗംവന്നു ।
മൂക്കുമമ്മുഖത്തെയും കണ്ടപ്പൊൾവിസ്മയിച്ചു ॥
കാക്കൽവീണവൻകൂക്കിചൊല്ലിനാനെന്റെദുഷി ।
വാക്കുമീവ്യാപാരവുമൊക്കെനീപൊറുക്കെണം॥ [ 38 ] തീക്കനൽപൊലെനിന്റെചാരിത്രംചാലിപ്പെണ്ണെ ।
നീക്കമില്ലെടൊബാലെനിന്നെഞാൻവണങ്ങുന്നെൻ ॥
ഇത്ഥമങ്ങുരചെയ്തുകെട്ടഴിച്ചുപാന്തികെ ।
നിൎത്തികണ്ണുനീർവാൎത്തുപുണൎന്നുമെവീടിനാൻ॥
തത്രസംഭവിച്ചൊരുവൎത്തമാനങ്ങളെല്ലാം ।
പാൎത്തുകണ്ടനങ്ങാതെഭിക്ഷുവുംവസിക്കുന്നു ॥
ദാസികതാനുമപ്പൊൾഖണ്ഡിതമായുള്ളൊരു ।
നാസികാഖണ്ഡത്തെയുംകയ്യിൽവെച്ചിരിക്കുന്നു ॥
അന്നെരമവളുടെവല്ലഭൻക്ഷൌരക്കാരൻ ।
വന്നുടൻക്ഷൌരക്കത്തിസഞ്ചികൊണ്ടുവാപെണ്ണെ ॥
എന്നതുകെട്ടങ്ങൊരുകത്തിമാത്രത്തെഎടുത്ത ।
ങ്ങൊട്ടുകൊടുത്തിതുനാവിതസ്ത്രീയാമവൾ ॥
നാവിതന്മഹാമൂൎക്ക്വൻസഞ്ചികിട്ടാഞ്ഞുപാരം ।
കൊപിച്ചുഖൾഗമെടുത്തെറിഞ്ഞാനകത്തെക്കു ॥
അയ്യയ്യൊമാലൊകരെനമ്മുടെഭൎത്താവിന്റെ ।
കയ്യാലെന്മുക്കുപൊയിമൂഢനാമ്മഹാപാപി ॥
മൂൎഛ്ശയുള്ളൊരുകത്തികൊണ്ടെറിഞ്ഞവനെന്റെ ।
മൂക്കുകണ്ടിച്ചാനിതുകണ്ടാലുംശെഷംഖണ്ഡം ॥
ഇങ്ങിനെപലരെയുംവിളിച്ചുകാട്ടീടിനാൾ ।
അംഗനാജനത്തൊളംദുൎബ്ബുദ്ധിമറ്റാൎക്കുള്ളൂ ॥
അക്കഥാകേട്ടുനൃപൻകല്പിച്ചുഭടന്മാരും ।
ചിക്കെന്നുവന്നുപിടിപെട്ടിതുക്ഷൌരകനെ ॥
നൊക്കെടൊമൂഢനീയ്യിപ്പെൺപിറന്നവളുടെ ।
മൂക്കുഖണ്ഡിപ്പാനെന്തുകാരണംദുരാത്മാവെ ॥
ആൎക്കുമെതൊന്നാതുള്ളദുഷ്കൎമ്മംചെയ്തനിന്റെ ।
നാക്കുകണ്ടിച്ചുതീയിലെരിച്ചെമതിയാവു ॥
പെണ്ണിനെദ്രൊഹിച്ചവൻശൂലാഗ്രെനക്ഷത്രങ്ങൾ ।
എണ്ണിക്കൊണ്ടനെകന്നാളിങ്ങിനെകിടക്കെണം॥
എന്നതുകെട്ടുസന്യാസീശ്വരനരുൾചെയ്തു। [ 39 ] കൊന്നുപൊകെണ്ടാവൃഥാഭീതനാംക്ഷുരകനെ ॥
ദാസിയാമിവളുടെനാസികാഛ്ശെദമിപ്പൊൾ ।
നാവിതനല്ലചെയ്തുനാമെല്ലാംബൊധിക്കുന്നു ॥
തന്തുവായിയാന്നാരീകാരണമ്മഹാമൂഢൻ ।
തന്തുവായന്താനിതുചെയ്തതുഭടന്മാരെ ॥
ശ്ലൊകാൎത്ഥമൊന്നുചൊല്ലിബൊധവുംവരുത്തീടാം ।
ലൊകാപവാദന്തീരുന്നാവിതന്നതുകെട്ടാൽ ॥
മെഷയുദ്ധംകൊണ്ടൊരുജംബുകംനശിച്ചുപൊ ।
യാഷാഢഭൂതിമൂലന്നമുക്കുന്നാശംവന്നു ॥
തന്തുവായന്റെമൂലംദൂതിക്കുനാശംവന്നു ।
താന്തന്നെജനിപ്പിച്ചൊനൎത്ഥത്രയമിദം ॥
ഇത്തരമരുൾചെയ്തുസന്യാസിഗമിച്ചിതു ।
തത്വമായിഭടന്മാൎക്കുംബൊധിച്ചുവഴിപൊലെ ॥
ശിഷ്ടനാംക്ഷുരകനെരക്ഷിച്ചുസമ്മാനിച്ചു ।
ദുഷ്ടയാംക്ഷുരകിയെദൂരവെവിസൎജ്ജിച്ചു ॥
തന്തുവായിക്കുമൊരുവൈരൂപ്യന്നൽകിവിട്ടു ।
തന്തുവായനെകൊണ്ടുപിഴയുംചെയ്യിപ്പിച്ചു ॥

ജംബുകൊഹുഡുയുദ്ധെനവയംചാഷാഢഭൂതിനാ ।
ദൂതികാപരകാൎയ്യെണത്രയൊദൊഷാഃ സ്വയങ്കൃതാഃ ॥


൮. വായസങ്ങൾ കാള സൎപ്പത്തെ വധിപ്പിച്ചതു.

എന്നതുകെട്ടുമുദാചൊല്ലിനാൻകരടകൻ ।
നന്നിതുസഹൊദരനീതിഭെദങ്ങളെല്ലാം ॥
നമ്മുടെകാൎയ്യംകൊണ്ടുചിന്തിക്കദമനക ।
നന്മമെൽപ്രജകൾക്കുവൎദ്ധിപ്പാനെന്തുവെണ്ടു ॥
നല്ലതുവരാൻവഴിചൊല്ലിനാൻദമനകൻ ।
വല്ലതുമുപായമൊന്നുണ്ടാകുംവിചാരിച്ചാൽ ॥ [ 40 ] നഷ്ടമാംകാൎയ്യംപുനഃസത്വരംസാധിപ്പാനും ।
പുഷ്ടമാംകാൎയ്യംപരിപൂണ്ണമായ്വരുത്താനും ॥
പ്രാപ്തമാമനൎത്ഥത്തെക്ഷിപ്രമങ്ങൊഴിപ്പാനും ।
പാത്രമാമ്മന്ത്രംപരംയന്ത്രമെന്നറിയുന്നു ॥
പിംഗലകനുംമഹാതുംഗനാംവൃഷഭനും ।
തങ്ങളിൽകലഹിപ്പിക്കെണമെന്നെന്റെപക്ഷം ॥
അങ്ങിനെസാധിക്കുമൊഎന്നിതുകരടകൻ ।
സംഗതിവരുത്തുന്നുണ്ടെന്നിഹദമനകൻ ॥
യൽകാൎയ്യമുപായങ്കൊണ്ടഞ്ജസാസാധിക്കുന്നു ।
തൽകാൎയ്യംപരാക്രമംകൊണ്ടുസാധിക്കയില്ല ॥
കാകപ്പെണ്ണൊരുകടിസൂത്രത്തെകൊണ്ടുമുന്നം ।
കാളസൎപ്പത്തെവധിപ്പിച്ചതുകെട്ടിട്ടില്ലെ ॥
ചൊല്ലെടൊദമനകാകീദൃശമിദമെന്നു ।
ചൊല്ലിനാൻദമനകൻതാനുമഗ്രജനൊടു ॥
പൊക്കമുള്ളൊരുമരന്തന്നുടെശിഖരത്തിൽ।
കാക്കയുംകാകപ്പെണ്ണുംകൂടിയങ്ങിരിക്കുമ്പൊൾ ॥
കാകിപ്പെറ്റുണ്ടാകുന്നമുട്ടകൾകാണ്മാമാനില്ല ।
ശൊകമായതുകൊണ്ടുകാകനുംകാകസ്ത്രീക്കും ॥
ഗൂഢമായിത്തിരഞ്ഞപ്പൊൾതങ്ങടെമരത്തിന്റെ ।
കോടരന്തന്നിലൊരുകൃഷ്ണസൎപ്പത്താനുണ്ടു ॥
ആയവൻവന്നുതിന്നുസൎവ്വവുമ്മുടിക്കുന്നു ।
ആയതുവിചാരിപ്പാനാരെയുംകാണുന്നീല ॥
വായസിക്കതുകാലംഗൎഭവുന്തികഞ്ഞിതു ।
വായസംപുറപ്പെട്ടുതന്നുടെസഖിയാകും ॥
ഗൊമായുപ്രവരനൊടിക്കഥാബൊധിപ്പിച്ചു ।
ഗൊമായുപ്രവരനുംകാകനൊടുരചെയ്താൻ ॥
കൊക്കെന്നുള്ളൊരുപക്ഷിനീറ്റിലെമത്സ്യങ്ങളെ ।
ഒക്കവെതക്കന്നൊക്കിപാൎത്തവൻകൊത്തിത്തിന്നും ॥
ദുൎഘടമിവചെയ്യുംകൊക്കിനെയൊരുദിനം । [ 41 ] കൎക്കടംകടിച്ചാശുകൊന്നതുകെട്ടിട്ടില്ലെ ॥
കാകനുംപറഞ്ഞിതുഞാനതുകെട്ടിട്ടില്ല ।
നീകഥിക്കെന്നുതദാചൊല്ലിനാൻഗൊമായുവും॥
കൊക്കെന്നുപെരായുള്ളവൃദ്ധനാമൊരുപക്ഷി ।
പൊക്കത്തിൽപറപ്പാനുംശക്തിയില്ലവനൊട്ടും ॥
ചിക്കെന്നങ്ങൊരുദിനംകാനനസ്സരസ്സിന്റെ ।
വക്കത്തുചെന്നുപാരംദുഃഖിച്ചുവസിക്കുമ്പൊൾ ॥
കൎക്കടാഖ്യനായുള്ളസമൎത്ഥൻജലജന്തു ।
കൊക്കിനൊടുരചെയ്താനെന്തെടൊതാനിങ്ങിനെ ॥
ദുഃഖിതനെന്നപൊലെഭക്ഷണംവെടിഞ്ഞൊരു ।
ദിക്കിൽവന്നനങ്ങാതെപാൎക്കുന്നുപറഞ്ഞാലും ॥
ജീവനന്നമുക്കെടൊമത്സ്യമാംസമെയുള്ളൂ ।
കെവലമതുകൊണ്ടുജീവിച്ചുവസിക്കുന്നു ॥
കൊക്കുജാതികൾ്ക്കെല്ലാന്നീറ്റിലെമത്സ്യമന്യെ ।
മറെറാരുവകയില്ലകൊറ്റിനെന്നറിഞ്ഞാലും ॥
ഇന്നിപ്പൊളൊരുകഥാകെട്ടുഞാൻകൈവൎത്തന്മാർ ।
വന്നിഹവലവീശാൻഭാവിച്ചുപുറപ്പെട്ടു ॥
മുക്കൊർവന്നിവിടത്തെമത്സ്യത്തെപ്പിടിച്ചെങ്കിൽ ।
പൊക്കമിജ്ജനത്തിന്റെഭക്ഷണമെടൊഞണ്ടെ ॥
ഇത്തരംബകത്തിന്റെവാക്കുകൾകെട്ടനെരം ।
തത്രമെവുന്നമഹാമത്സ്യങ്ങൾഭയപ്പെട്ടു ॥
വമ്പനാങ്കൊമ്പൻത്രാവുംകണ്ണനുംകരിമീനും ।
ചെമ്പനുംപരൽമീനുമെന്നിവർമഹായൊഗം ॥
സംഭ്രമത്തൊടെചെന്നുകൊക്കിനെതൊഴുതു ।
കൊണ്ടംഭസ്സിൽനിരന്നുനിന്നിത്ഥമൊന്നുരചെയ്തു ॥
ഇജ്ജനങ്ങളെഭവാൻപാലനംചെയ്തീടെണം ।
ദുൎജ്ജനന്മാരായുള്ളദാശന്മാരത്രവന്നു ॥
ഉള്ളത്തിൽകനിവില്ലാതുള്ളവർവലയിട്ടു ।
വെള്ളത്തിൽകിടക്കുന്നഞങ്ങളെപിടിക്കാതെ ॥ [ 42 ] കള്ളത്തിലൊരുതൊഴിലങ്ങുന്നുവിചാരിച്ചു ।
കള്ളന്മാരുടെനിൎമ്മൎയ്യാദത്തെനിൎത്തീടെണം ॥
യാതൊരെടത്തുനിന്നുസങ്കടംസാധുക്കൾക്കു ।
ജാതമായവരൊടുകൈതവംപ്രയൊഗിക്കാം ॥
വാമനൻവ്യാജംപൂണ്ടുമാബലിയൊടുപണ്ടു ।
ഭൂമിപാതാളംസ്വൎഗ്ഗംമാധവൻവീണ്ടില്ലയൊ ॥
മത്സ്യശത്രുക്കളാകുംദാശന്മാരൊടുചെന്നു ।
മത്സരിപ്പതിന്നഹൊകൊക്കുകൾമതിയാമൊ ॥
മുറ്റുമിന്നുപകാരമത്രമാത്രംഞാൻചെയ്യാം ।
മറ്റൊരുജലാശയെനിങ്ങളെകൊണ്ടുചെന്നു ॥
കുറ്റമെന്നിയെതത്രപാൎപ്പിക്കാമവിടത്തിൽ ।
ചെറ്റുമിദ്ദാശന്മാരെപെടിക്കവെണ്ടാതാനും॥
ഇങ്ങിനെബകത്തിന്റെചൊൽകേട്ടുമത്സ്യങ്ങളും ।
അങ്ങിനെകാള്ളാമെന്നുപറഞ്ഞുപിരിഞ്ഞിതു ॥
അന്നുതൊട്ടൊരൊദിനമൊരൊരൊമത്സ്യങ്ങളെ ।
ചെന്നുടൻകൊത്തിക്കൊണ്ടുമറ്റൊരുഗൂഢസ്ഥലെ ॥
കൊണ്ടുചെന്നമ്മത്സ്യത്തെ ഭക്ഷിച്ചുമഹാമൂഢൻ ।
രണ്ടുമൂന്നുമാസങ്ങളിങ്ങിനെകഴിഞ്ഞിതു ।
ഉണ്ടിതിനൊരുവ്യാജമെന്നുശങ്കിച്ചുതദാ ॥
ഞണ്ടുചെന്നുരചെയ്തുകൊക്കിനൊടൊരുദിനം ।
ഇന്നുനീനമ്മെകൊണ്ടുപൊകെടൊബകാധീശ ॥
നന്നുപൊലപ്രദെശന്നമുക്കുവാണീടുവാൻ ।
എന്നതുകെട്ടുബകംചിന്തിച്ചാൻകുളീരത്തെ॥
കൊന്നുതിന്നിതിനുള്ള സ്വാദുമിന്നറിഞ്ഞീടാം ।
ഇത്ഥമങ്ങുറച്ചവനങ്ങിനെകൊത്തിക്കൊണ്ടു ॥
തത്രനിന്നാശുവദ്ധ്യസ്ഥാനത്തെപ്രവെശിച്ചു ।
തൽപ്രദെശത്തുബഹുമത്സ്യാസ്ഥിക്കൂട്ടംകണ്ടു ॥
ക്ഷിപ്രമാശയെചിന്തിച്ചീടിനാൻകുളീരെന്ദ്രൻ ।
തൽക്ഷണമ്മഹാദുഷ്ടന്മത്സ്യത്തെക്കൊണ്ടന്നിഹ॥ [ 43 ] ഭക്ഷണംകഴിക്കയൊചെയ്യുന്നുവിലക്ഷണം ।
എങ്കിൽഞാനിവനുടെസംഹാരംചെയ്തീടുന്നെൻ ॥
ശങ്കയില്ലിനിക്കതുസാധിക്കുംദൈവാശ്രയാൽ ।
സാദ്ധ്യമല്ലെങ്കിൽതന്റെപ്രാണനെയുപെക്ഷിക്കാം ॥
സാധുരക്ഷണാൎത്ഥമായിമരിച്ചാൽമൊക്ഷംഫലം ।
യുദ്ധംചെയ്തില്ലെങ്കിലുംമൃത്യുനിശ്ചയമിപ്പൊൾ ॥
യുദ്ധത്തിൽരണ്ടുംവരുംസംശയസ്ഥാനംയുദ്ധം ।
അങ്ങനെവരുംദിക്കിൽതങ്ങടെശക്തിക്കൊക്കും ॥
സംഗരംചെയ്യാമെന്നുസാധുക്കൾചൊല്ലികെൾ്പു ।
കൎക്കടകാധീശ്വരനിങ്ങിനെവിചാരിച്ചു ॥
കൊക്കിന്റെകൊക്കിൽനിന്നുകുതിച്ചുചാടീടിനാൻ ।
വക്കാണന്തുടങ്ങിനാനുൾ്ക്കടാടൊപത്തൊടെ ॥
ധിക്കാരംകണ്ടുകൊക്കുംകൊപിച്ചുയുദ്ധംചെയ്തു।
കുണ്ഠത്വംവെടിഞ്ഞുടൻഞണ്ടുതാൻബകത്തിന്റെ ॥
കണ്ഠത്തിൽകടിച്ചുടനഞ്ജസാകുലചെയ്തു ।
ചൊല്ലിയെന്നതുകൊണ്ടുശത്രുനിഗ്രഹംചെയ്‌വാൻ ।
വല്ലതുമുപായമുണ്ടായ്‌വരുംസാധുക്കൾക്കും ॥
എന്തുഞാൻചെയ്‌വനിപ്പൊളെന്നുചൊദിച്ചുകാകൻ ।
ബന്ധുവാംക്രൊഷ്ടാവുരചെയ്തുനല്ലുപദെശം ॥
അന്തികെനൃപാലയെഭൂപന്റെമഹിഷിയാം ।
ദന്തിഗാമിനിയുണ്ടുവാപിയിൽകളിക്കുന്നു ॥
ഉന്നതസ്തനിതന്റെപൊന്നരഞ്ഞാണംകഴി ।
ച്ചന്യഭാഗത്തുവെച്ചുമുങ്ങുവാൻഭാവിക്കുമ്പൊൾ ॥
സത്വരംപറന്നുചെന്നുത്തമംകടിസൂത്രം ।
കൊത്തിനിൻകൊക്കിലാക്കികൊണ്ടുപൊന്നാലുംസഖെ ॥
ആയതുമരത്തിന്റെതുഞ്ചത്തുതൂക്കിക്കൊണ്ടു ।
വായസഭവാനനങ്ങാതെയങ്ങിരുന്നാലും॥
ആവഴിവരുന്നൊരുപാന്ഥന്മാരതുകണ്ടാൽ।
ആയതുകരസ്ഥമാക്കീടുവാൻയത്നംചെയ്യും ॥ [ 44 ] ഉന്നതദ്രുമന്തന്നിലെറുവാന്തുടങ്ങുമ്പൊൾ।
പന്നഗമതിൽനിന്നുപത്തിയുമുയൎത്തീടും ॥
ദംശിപ്പാൻവരുന്നൊരുസൎപ്പത്തെപഥികന്മാർ ।
സംശയംകൂടാതവർതല്ലിനിഗ്രഹിച്ചീടും ॥
അങ്ങിനെവന്നാൽനിന്റെസങ്കടമെല്ലാന്തീരും ।
തങ്ങൾക്കുപാമ്പിൻപകസംഭവിക്കയുമില്ലാ ॥
കാകനുമവൻപ്രബൊധിപ്പിച്ചൊരുപായത്തെ ।
വ്യാകുലംകൂടാതനുഷ്ഠിച്ചിതുകുതൂഹലാൽ ॥
അങ്ങിനെതന്നെകൃഷ്ണഭൊഗിതൻവിനാശവും ।
സംഗതിവന്നിതതുകൊണ്ടുഞാനുരചെയ്തെൻ ॥
യൽകാൎയ്യമുപായങ്കൊണ്ടഞ്ജസാസാധിക്കുന്നു।
തൽകാൎയ്യംപരാക്രമംകൊണ്ടുസാദ്ധ്യമല്ലെന്നു ॥


൯. മുയൽ സിംഹത്തെ സിദ്ധിപൂകിച്ചതു.

ബുദ്ധിയുണ്ടെങ്കിലവനായതുബലന്തന്നെ ।
ബുദ്ധിയില്ലെങ്കിലവനൊട്ടുമെബലമില്ലാ ॥
ബുദ്ധിമാനൊരുമുയൽപണ്ടൊരുസിംഹത്തിനെ ।
സിദ്ധിപൂകിച്ചാനതുമഗ്രജൻകെട്ടിട്ടില്ലെ ॥
ആയതുമാത്രംകെട്ടിട്ടില്ലെന്നുകരടകൻ ।
ഭൂയസാവദാമിഞാനെന്നുടൻദമനകൻ॥
പണ്ടങ്ങുമദൊൽക്കടനെന്നൊരുമഹാസിംഹം ।
കണ്ടെത്തുമൃഗങ്ങളെയൊക്കവെഭക്ഷിക്കുന്നു ॥
കുണ്ഠതാപൂണ്ടുമൃഗക്കൂട്ടങ്ങൾസ്വരൂപിച്ചു ।
കൊണ്ടവർമൃഗെന്ദ്രനെപ്രാപിച്ചുചൊല്ലീടിനാർ ॥
തമ്പുരാനൊരുകഴിവുണ്ടെങ്കിലടിയങ്ങൾ ।
തങ്ങൾതങ്ങടെരാജ്യത്തിരുന്നുപൊറുത്തീടാം ॥
ശക്തിയില്ലെന്നുവന്നാലിങ്ങിനെദുരാചാരം ।
ശക്തിമാന്തുടങ്ങിയാൽദിക്കുകൾനശിച്ചുപൊം ॥ [ 45 ] രക്ഷണംചെയ്യെണ്ടുന്നരാജാക്കൾപ്രജകളെ ।
ഭക്ഷണംചെയ്താൽപാരംകഷ്ടമെന്നതെവെണ്ടു ॥
ഇക്ഷണംനിൎമ്മൎയ്യാദംകാട്ടുന്നപ്രഭുക്കളെ ।
ശിക്ഷണഞ്ചെയ്വാൻകാലനെന്നിയെമറ്റാരുള്ളു ॥
ഒരൊരൊദിനന്തൊറുമൊരൊരൊമൃഗങ്ങളെ ।
ആരൊമൽഭുജിച്ചരുളെണമെസ്വാമിൻഭവാൻ ॥
ഊഴമിട്ടടിയങ്ങൾതമ്പുരാന്തിരുമുമ്പിൽ ।
ഊനമെന്നിയെവരാമായതുഭുജിച്ചാലും ॥
പക്ഷിരാജനുമ്പണ്ടുപാമ്പുകൾദിനന്തൊറും ।
ഭക്ഷിപ്പാൻക്രമത്താലെവെസ്ഥവെച്ചതുപൊലെ ॥
അങ്ങിനെചെയ്യാമെന്നുസിംഹവുമുരചെയ്തു ।
മംഗലംകലൎന്നിങ്ങുപൊന്നിതുമൃഗങ്ങളും ॥
അന്നുതൊട്ടൊരൊമൃഗമൊരൊവാസരങ്ങളിൽ ।
ചെന്നങ്ങുസിംഹത്തിന്നുഭക്ഷണമെകീടുന്നു ॥
ഇത്ഥമങ്ങൊരുമാസംചെന്നപ്പൊൾവിദഗ്ദ്ധനായി ।
വൃദ്ധനാമൊരുശശത്തിനുമങ്ങൂഴംവന്നു ॥
നമ്മുടെമൃത്യുദിനംവന്നിതുമഹാകഷ്ടം ।
ജന്മമുണ്ടെങ്കിൽമൃത്യുപ്രാപ്തിയുംദൃഡമല്ലൊ ॥
ദുൎമ്മരണമെന്നതുസങ്കടമതുമെന്റെ ।
കൎമ്മദൊഷമെന്നല്ലാതൊന്നുമെചൊല്വാനില്ല ॥
വല്ലതുമുപായമൊന്നുണ്ടാക്കിസിംഹെന്ദ്രനെ ।
കൊല്ലുകതന്നെനല്ലുകില്ലതിനല്ലതെല്ലും ॥
ബുദ്ധിമാൻവിചാരിച്ചാൽവല്ലകാൎയ്യമെന്നാലും ।
സിദ്ധിപ്പാന്തടവില്ലെന്നൂറ്റക്കാർപറയുന്നു ॥
തെറ്റന്നുവിചാരിച്ചുതത്രചെല്ലുവാൻകാലം ।
തെറ്റിച്ചുമന്ദമ്മന്ദന്നടന്നുചെന്നുമുയൽ ॥
നിത്യവുംശീലിച്ചൊരുകാലത്തുകാണായ്കയാൽ ।
ക്ഷുത്തുകൊണ്ടുവശനാംസിംഹവുംകൊപിച്ചിതു ॥
എന്തെടൊനെരംവൈകാൻസംഗതിശശാധമ । [ 46 ] ഹന്തഞാൻവിശപ്പകൊണ്ടെത്രയുംദുഃഖിക്കുന്നു ॥
കൈകളുംകൂപ്പിക്കൊണ്ടുപറഞ്ഞുശശംകാലം ।
വൈകുവാന്മൂലംസ്വാമിനെഷഞാനുണൎത്തിക്കാം॥
മറ്റൊരുസിംഹമ്മാൎഗ്ഗെവന്നുടന്നമ്മെതിന്മാൻ ।
ഏറ്റവുമ്മുതിൎന്നടുത്തീടിനാന്മഹാഘൊരൻ ॥
മുറ്റുമത്തടിയനെപ്പെടിച്ചുകാട്ടിൽകൂടെ ।
മറ്റൊരുവഴിവളച്ചിങ്ങഹംവിടകൊണ്ടെൻ ॥
കുറ്റമില്ലടിയനെന്നൊൎത്തുരക്ഷിച്ചീടെണം ।
കുറ്റുകാരന്റെപിഴസ്വാമികൾസഹിച്ചീടും ॥
മറ്റുസിംഹങ്ങൾവന്നുവമ്പുകൾകാട്ടുന്നതു ।
മാറ്റുവാൻസ്വാമിയല്ലാതാരുള്ളു മഹീതലെ ॥
എങ്ങെടൊമഹാമൂഢൻനമ്മുടെവനെവരാൻ ।
സംഗതിയെന്തുവെഗാൽസംഹരിക്കുന്നുണ്ടുഞാൻ ॥
തൽക്ഷണമസ്സിംഹത്തെക്കൊല്ലാതെനമുക്കിനി ।
ഭക്ഷണഭാവമില്ലാകുത്രമെവുന്നുഭൊഷൻ ॥
ഇങ്ങിനെസിംഹത്തിന്റെഹുംകൃതികെട്ടുശശം ।
ഇങ്ങൊട്ടെക്കെഴുന്നെള്ളാമെന്നവൻവഴികാട്ടി ॥
എത്രയുംകുണ്ടുള്ളൊരുകൂപത്തിന്തീരെചെന്നു ।
തത്രനിന്നുരചെയ്തുതൃക്കൺപാൎത്തരുളെണം ॥
കൃപത്തിന്മീതെനിന്നുനൊക്കിയാൽസിംഹത്തിന്റെ ।
രൂപത്തെകീഴെകാണാംസ്വാമിയെപൊലെതന്നെ ॥
എന്നതുകെട്ടുസിംഹംകൊപിച്ചുകൂപത്തിന്റെ ।
സന്നിധൌനിന്നുകൊണ്ടുകീഴ്പെട്ടുനൊക്കീടിനാൻ ॥
തന്നുടെപ്രതിരൂപംപൊലെകൂപത്തിൽകണ്ടു ।
തന്നുടെപ്രതിയൊഗിസിംഹമെന്നൊൎത്തുമൂഢൻ ॥
ഊറ്റത്തിൽസിംഹനാദംചെയ്തപ്പൊൾകിണറ്റിന്നും ।
മാറ്റൊലികൊണ്ടുമഹാസിംഹനാദത്തെക്കെട്ടു ॥
എന്നുടെശബ്ദംപൊലെനീകൂടെതുടങ്ങിയാൽ ।
നിന്നുടെശരീരത്തെഭഗ്നമാക്കുന്നുണ്ടുഞാൻ ॥ [ 47 ] എന്നവൻപറഞ്ഞപ്പൊൾഅങ്ങനെതന്നെകൂപം ।
തന്നിൽനിന്നുടൻപ്രതിശബ്ദവുമുണ്ടായ്വന്നു ॥
കൊല്ലുന്നുണ്ടുഞാൻനിന്നെയെന്നവൻപറഞ്ഞപ്പൊൾ ।
കൊല്ലുന്നുണ്ടുഞാൻനിന്നെയെന്നിങ്ങുംകെൾ്പാറായി ॥
ക്രുദ്ധനാകിയസിംഹംകുണ്ടുകൂപത്തിന്നുള്ളിൽ ।
സത്വരംകുതിച്ചുചാടീടിനാന്മഹാജളൻ ॥
ഉള്ളത്തിൽമദമെറുമ്മൂഢനാമവൻകൂവെ ।
വെള്ളത്തിൽമുങ്ങിപൊങ്ങികൈകാലുംകുഴഞ്ഞുഹൊ ॥
വെള്ളവും‌കുടിച്ചാശുപള്ളയും‌വീൎത്തുപൊട്ടി ।
തൊള്ളയുംപിളൎന്നവൻചത്തുപൊയെന്നെവെണ്ടു ॥


൧൦. ദമനകന്റെ ഹിതം.

വൃദ്ധനാകിയശശംബുദ്ധികൌശല്യംകൊണ്ടു ।
ശത്രുസംഹാരംചെയ്തബുദ്ധിമാഹാത്മ്യമിദം ॥
ഭദ്രമസ്തുതെസഖെകാൎയ്യസിദ്ധിയെഭവാൻ ।
അദ്രികന്ദരെചെല്കെന്നുക്തവാൻകരടകൻ ॥
നന്ദിപിംഗലകന്മാർമെളിച്ചുവസിക്കുന്ന ।
കന്ദരന്തന്നിൽചെന്നുവന്ദിച്ചുദമനകൻ ॥
രണ്ടുവാക്കടിയന്നുഗൂഢമായുണൎത്തിപ്പാൻ ।
ഉണ്ടതിനവസരമുണ്ടാമൊമഹാമതെ ॥
എന്നതുകെട്ടുസിംഹമ്മറ്റൊരുഗുഹതന്നിൽ ।
ചെന്നിരുന്നുരചെയ്തുവന്നാലുംദമനക ॥
നിന്നുടെഹിതമെല്ലാമെന്നൊടുകഥിക്കനീ ।
എന്നതുകെട്ടുചൊന്നാൻഗൂഢമായിദമനകൻ ॥
തമ്പുരാനടിയനിലുള്ളൊരുസ്നെഹംകൊണ്ടു ।
കമ്പമുണ്ടായീലല്ലിയെന്നൊരുശങ്കമൂലം ॥
സാമ്പ്രതമപരാധംപെടിച്ചങ്ങുണൎത്തിപ്പാൻ । [ 48 ] സംശയിക്കുന്നുതഥാവിദ്വാന്മാർകഥിക്കുന്നു ॥
കാൎയ്യങ്ങൾവിചാരിപ്പാൻകാരിയക്കാരനാക്കി ।
ക്കല്പിക്കാത്തവൻവന്നുകാൎയ്യങ്ങളറിയിച്ചാൽ ॥
മന്നവന്മാൎക്കുതങ്കൽമുന്നമെയുള്ളസ്നെഹം ।
ഭിന്നമായിവരുന്തന്റെദുസ്സാമൎത്ഥ്യത്തെകൊണ്ടു ॥
സാദരമുരചെയ്തുപിംഗലകനുംതദാ ।
സൊദരസ്നെഹംനിങ്കലുണ്ടിനിക്കെടൊസഖെ ॥
എന്തുനീയുരചെയ്വാൻഭാവിച്ചുദമനക ।
അന്തരംകൂടാതതുചൊൽകനീമടിയാതെ ॥
ഉക്തവാൻദമനകൻനമ്മുടെസഞ്ജീവകൻ ।
ശക്തനെങ്കിലുമ്മഹാലുബ്ധനെന്നറിയെണം ॥
ശക്തികൾമൂന്നുവിധമുത്സാഹംപ്രഭുത്വവും ।
യുക്തിയുക്തമാകുന്നമന്ത്രവുമിവമൂന്നും ॥
സമ്പൂൎണ്ണമ്മമസ്വാമിക്കായതുസഞ്ജീവകൻ ।
സമ്പ്രതിനിന്ദിക്കുന്നുഞങ്ങളുംകെൾക്കതന്നെ ॥
എന്തിന്നുപലവസ്തുചൊല്ലുന്നുസഞ്ജീവകൻ ।
നിന്തിരുവടിയുടെരാജ്യത്തെകാംക്ഷിക്കുന്നു ॥
ആയതകെട്ടുകിഞ്ചിൽഭീതിയുമാശ്ചൎയ്യവും ।
ആശയെജനിക്കയാൽമിണ്ടാതെനിന്നുസിംഹം ॥
പിന്നെയുംദമനകൻചൊല്ലിനാനുമസ്വാമിൻ ।
തന്നുടെപ്രധാനമന്ത്രീശ്വരൻസഞ്ജീവകൻ॥
എന്നതിൽവരുന്നൊരുദൊഷവുമുണൎത്തിക്കാം ।
എന്നുടെസൃഷ്ടിയല്ലാവിദ്വാന്മാർപറയുന്നു ॥
ഉന്നതനായുള്ളൊരുമന്ത്രിതൻകഴുത്തിലും ।
മന്നവൻകഴുത്തിലുംപാദങ്ങൾരണ്ടുംവെച്ചു ॥
നിൽക്കുന്നുരാജ്യശ്രീതനായവളൊരുത്തനെ ।
തക്കത്തിലുപെക്ഷിക്കുംസ്ത്രീസ്വഭാവത്തിന്മൂലം ॥
രണ്ടുപെർപുരുഷന്മാരുണ്ടായാൽവെശ്യാസ്ത്രീയും ।
രണ്ടുപെരിലുംതുല്യസ്നെഹയായ്വരികില്ല ॥ [ 49 ] ലൊകസമ്മതമ്മഹാചാഞ്ചല്യമുണ്ടാകയാൽ ।
ഏകനെപരിത്യജിച്ചന്യനെസ്വീകരിക്കും ॥
രാജലക്ഷ്മിയുംതഥാമന്ത്രിയെത്യജിച്ചുത ।
ദ്രാജനെപരിഗ്രഹിച്ചീടിനാളെന്നുവരും ॥
ഭൂപനെത്യജിച്ചുതന്മന്ത്രിയെഭജിച്ചെന്നും ।
ഭൂയസാവരുമെവംകാണുന്നുപലെടവും ॥
എന്നതുകൊണ്ടുചൊന്നെനെകമന്ത്രിയെതന്നെ ।
മന്നവൻപ്രധാനിയായികല്പിച്ചാൽചിതം‌വരാ ॥
ലൊകങ്ങൾവിചാരിപ്പാനൊക്കവെപ്രമാണമായി ।
ഏകനെതന്നെനൃപന്മന്ത്രിയായുറപ്പിച്ചാൽ ॥
ആയവനുള്ളിലഹംഭാവുംവൎദ്ധിച്ചീടും ।
കാൎയ്യങ്ങൾക്കുപെക്ഷയുമുണ്ടാകുംക്രമത്താലെ ॥
തന്നുടെതാന്തൊന്നിത്വമ്മുഴുത്തുപതുക്കവെ ।
തന്നെവൎദ്ധിപ്പിച്ചൊരുസ്വാമിയെദ്വെഷിച്ചീടും ॥
മിക്കവാറിന്നുന്തനിക്കുൽക്കൎഷംവൎദ്ധിക്കുമ്പൊൾ ।
പൊക്കമാമധീശനുമ്മക്കളുംബന്ധുക്കളും ॥
നിത്യവുന്തനിക്കുപകാരത്തെചെയ്യുന്നൊരിൽ ।
പ്രത്യുപകാരംചെയ്യുമ്മൎത്യനെകാണ്മാനില്ല ॥
തന്നുടെസ്ഥാനംവന്നാലായതുസാധിപ്പിച്ച ।
മന്നനെമറന്നുപോമപ്പൊഴെമഹാപാപി ॥
അക്കണക്കുള്ളദുഷ്ടന്മൂത്തുപോവതിന്മുമ്പെ ।
ചിക്കനെപ്പരിത്യജിച്ചീടുന്നനൃപൻനൃപൻ ॥
അന്നത്തിൽവിഷംകണ്ടാലാകവെത്യജിക്കെണം ।
പിന്നെത്താനതിലൊട്ടുമാഗ്രഹിക്കയുംവെണ്ടാ ॥
പല്ലുകളിളകിയാലപ്പൊഴെപറിക്കെണം ।
തെല്ലുപെക്ഷിച്ചാൽശെഷമുള്ളതുമിളകിപ്പൊം ॥
ദുഷ്ടനാമമാത്യന്റെകൂട്ടക്കാരരെകൂടെ ।
പെട്ടന്നുമൂലഛ്ശെദംചെയ്യാതെസുഖംവരാ ॥
തൊട്ടുതിന്നവരുടെമക്കൾ്ക്കുംപെണ്ണുങ്ങൾ്ക്കും ।
[ 50 ] തട്ടുമിദ്ദൊഷമവൎക്കിണങ്ങുമില്ലാതാകും ॥
നമ്മുടെസഞ്ജീവകൻസ്വാതന്ത്ര്യന്തുടങ്ങുന്നു ।
സമ്മതമല്ലിപ്രജകൾക്കിവൻകാൎയ്യക്കാരൻ ॥
നാളെക്കുഗുണംവരുത്തീടുവാൻവിചാരമി ।
ക്കാളെക്കുഭവിക്കുമൊകാൎയ്യമൊന്നറിയാമൊ ॥
കണ്ഠത്തിൽനുകംവെച്ചുകണ്ടത്തിലുഴവിന്നു ।
കൊണ്ടുപൊയാക്കെണ്ടുന്നപണ്ടമല്ലയൊയിവൻ ॥
എന്തിനുകാൎയ്യക്കാരനിങ്ങിനെയൊരുത്തനെ ।
സന്ധിപ്പിക്കുന്നുനൃപൻതാന്തന്നെപൊരാഞ്ഞിട്ടൊ ॥
സ്നെഹവുംകൎയ്യാകാൎയ്യജ്ഞാനവുംതികഞ്ഞൊരു ।
ദെഹമെന്നാകിലവന്മന്ത്രിയായെന്നാൽകൊള്ളാം ॥
ലക്ഷണമില്ലാതുള്ളമന്ത്രികൾരണ്ടുനെരം ।
ഭക്ഷണംകഴിച്ചുറങ്ങീടുവാന്മാത്രംകൊള്ളാം ॥
അങ്ങിനെയുള്ളപുമാനെങ്ങാനുംകാണ്മാനുണ്ടൊ ।
തിങ്ങിനധനങ്കണ്ടാലാഗ്രഹംകൂടാതെയും ॥
അംഗനമാരെക്കണ്ടാലാശയില്ലാതെകണ്ടും ।
തങ്ങടെദ്രവ്യത്തിങ്കൽതാല്പൎയ്യമില്ലാതെയും ॥
തങ്ങടെഗൃഹങ്ങളിൽസമ്പത്തുള്ളവർരാജ।
പുംഗവന്തന്നെസെവിച്ചീടുവാൻപുറപ്പെടാ ॥
ശക്തിയുമില്ലാഗൃഹെഭുക്തിക്കുമില്ലാത്തവൻ ।
ഭക്തിയുംഭാവിച്ചുകൊണ്ടപ്പൊഴുംപ്രഭുക്കടെ ॥
ഭൃത്യരായിട്ടുംചിലർകാൎയ്യസ്ഥന്മാരായിട്ടും ।
നിത്യരായിട്ടുംചിലർകാരിയക്കാരായിട്ടും ॥
പണ്ടാരമുതലെല്ലാംഭക്ഷിച്ചുവകയാക്കാൻ ।
ഉണ്ടാകുമ്മനുഷ്യരെകൊണ്ടെന്തുഫലംവിഭൊ ॥
കല്ലുകളില്ലാതുള്ളകാനനെകിളൎക്കുന്ന ।
പുല്ലുകളിവന്തിന്നുകാനനംവെളിവാക്കി ॥
അല്ലാതങ്ങൊരുകാൎയ്യംചിന്തിപ്പാനിവൻപൊരാ ।
വല്ലാത്തവൃഷഭത്തെസ്നെഹിപ്പാനെന്തുമൂലം ॥ [ 51 ] പിംഗലകനുഞ്ചൊന്നാനിങ്ങിനെയെന്നാകിലും ।
പുംഗവന്തന്നിൽസ്നെഹംപാരമുണ്ടെനിക്കെടൊ ॥
യാതൊരുജനത്തിനുംയാതൊരുജനംപ്രിയം ।
ജാതിഹീനനാകിലുംദുഷ്ടശീലനെങ്കിലും ॥
ആയവന്നവൻപ്രിയൻദുഷ്ടനെന്നാലുംതന്റെ ।
കായത്തെയുപെക്ഷിപ്പാനാൎക്കാനുന്തൊന്നീടുമൊ ॥
ചൊല്ലിനാൻദമനകനാരുടെദൊഷമിതെന്നു ।
ള്ളതുവിചാരിച്ചാൽസ്വാമിതാനുപെക്ഷിക്കും ॥
മറ്റുള്ളഭൃത്യന്മാരെയൊക്കവെയുപെക്ഷിച്ചു ।
മുറ്റുമീവൃഷഭത്തെപ്പൊറ്റുന്നസ്വാമിതന്റെ ॥
കുറ്റമറ്റുള്ളരാജ്യംഹരിപ്പാന്മൊഹിക്കുമി ।
ക്കൂറ്റനിൽകൂറുണ്ടാവാനെന്തുപൊലവകാശം ॥
പുത്രനെന്നാലുമുറ്റമിത്രമെന്നാലുംസ്വാമി ।
ക്കെത്രയുമ്പ്രിയനവനെന്നിഹവരുന്നെരം ॥
ധാത്രിയിലുള്ള സമ്പത്തൊക്കവെതനിക്കാക്കും ।
ഗാത്രമാത്രമെപിന്നെസ്വാമിക്കുശെഷിച്ചീടും ॥
സജ്ജനാചാരങ്ങളെത്യജിച്ചു സദാകാലം ।
ദുൎജ്ജനാചാരങ്ങളെസ്വീകരിക്കുന്നപുമാൻ ॥
സ്വസ്ഥാനഭ്രംശംവരുന്നെരത്തുശത്രുക്കടെ ।
സംസ്ഥാനന്തന്നിൽചെൎന്നുസ്വാമിയെദ്രൊഹിച്ചീടും ॥
കെൾക്കുമ്പൊൾശ്രൊത്രപ്രിയമല്ലെന്നുവരികിലും ।
ഓൎക്കുമ്പൊൾമെലിൽഗുണമായുള്ള വാക്കുകളെ ॥
ചൊല്ലുന്നജനമുള്ളയാതൊരുനൃപാലയെ ।
നല്ലൊരുസമ്പത്തുകളപ്പുരെവൎദ്ധിച്ചീടും ॥
പാട്ടിലുള്ളമാത്യരെത്യജിച്ചുവൃഥാമറു ।
നാട്ടിലുള്ളവൎക്കധികാരത്തെക്കൊടുക്കുന്ന ॥
ദുഷ്പ്രഭുവിന്റെരാജ്യംഛിദ്രിപ്പാനൊരുവ്യാധി ।
തല്പരമ്മറ്റൊന്നില്ലെന്നൊൎത്തുകൊള്ളെണംഭവാൻ ॥
ഉക്തവാന്മൃഗാധിപൻനീഅവന്നഭയത്തെ । [ 52 ] ദത്തവാനായിക്കൂട്ടിക്കൊണ്ടുവന്നിവിടത്തിൽ ॥
വൎത്തനംചെയ്യിപ്പിച്ചുഞങ്ങിൽവിശ്വാസവും ।
വൎദ്ധനഞ്ചെയ്യിപ്പിച്ചുനീയതുമറന്നിതൊ ॥
അങ്ങിനെയുള്ളഭവാനിങ്ങിനെവിരൊധിച്ചാൽ ।
എങ്ങിനെനമുക്കതുസമ്മതമായീടെണ്ടു ॥
ചൊല്ലിനാൻദമനകനിത്രദുസ്സഹനെന്നു ।
തെല്ലുമെമുന്നംഗ്രഹിച്ചീലഞാന്മഹാമതെ ॥
ദുൎജ്ജനങ്ങൾക്കുബഹുസൽക്കാരംചെയ്താകിലും ।
സജ്ജുനസ്വഭാവമുണ്ടാകയില്ലറിഞ്ഞാലും ॥
എണ്ണതേപ്പിച്ചുപിടിച്ചുഴിഞ്ഞുദണ്ഡിച്ചാലും ।
പൊണ്ണനാംശ്വാവിന്റെവാൽവളഞ്ഞുനില്പൂദൃഢം ॥
ദുഷ്ടരാംഖലന്മാരെസ്തുതിച്ചുനന്നാക്കുവാൻ ।
ഒട്ടുമെയെളുതല്ലനല്ലൊരുവിദ്വാന്മാൎക്കും ॥
എപ്പൊഴുമമൃതുകൊണ്ടാകവെനനച്ചാലും ।
സല്ഫലംപുറപ്പെടിച്ചീടുമൊവിഷദ്രുമം ॥
പഞ്ചസാരയുംതേനുംചേൎത്തങ്ങുകുഴച്ചിട്ടു ।
കിഞ്ചനാകാലംപരിപാലിച്ചുകിളുൎപ്പിച്ചു ॥
എപ്പൊഴുംക്ഷീരംകൊണ്ടുനനച്ചുവളൎത്താലും ।
വെപ്പിന്റെകൈപ്പുശമിച്ചീടുമൊചിന്തിച്ചാലും ॥
തങ്ങടെയജമാനന്നാപത്തുവരാതെകണ്ട ।
ങ്ങിനെരക്ഷിക്കെണമെന്നുള്ളകൂറ്റുകാരൻ ॥
ഇങ്ങൊട്ടുചൊദിച്ചീലെന്നാകിലുംശുഭാശുഭം ।
അങ്ങൊട്ടുപറഞ്ഞറിയിക്കെണംകൂടക്കൂടെ ॥
ത്യാജ്യനാമവനെങ്കിലായവഞ്ചൊതിച്ചാലും ।
യൊജ്യമായതുപറഞ്ഞീടരുതെന്നുശാസ്ത്രം ॥
സങ്കടെരക്ഷിക്കുന്നമാനുഷനല്ലൊബന്ധു ।
സങ്കടംകൂടാതനുഷ്ഠിക്കുന്നതല്ലൊകൎമ്മം ॥
ഭൎത്തൃശുശ്രൂഷചെയ്തുമേവുന്നൊളല്ലൊനാരീ ।
സത്തുക്കൾബഹുമാനിക്കുന്നവനല്ലൊവിദ്വാൻ ॥ [ 53 ] ദുൎമ്മദംജനിപ്പിച്ചില്ലെങ്കിലെശ്രീയായുള്ളു ।
ദുൎമ്മൊഹമില്ലാത്തവനെങ്കിലെസുഖിയാവു ॥
എങ്ങുമെതടവില്ലെന്നാകിലെമന്ത്രംനല്ലു ।
തിങ്ങിനവിഷയഭ്രാന്തില്ലെന്നെപുമാന്നല്ലു ॥
ഇങ്ങിനെഹിതമ്പറഞ്ഞാലുമെൻസ്വാമിക്കിപ്പൊൾ ।
പുംഗവസ്നെഹത്തിനുഭംഗമുണ്ടാകുന്നില്ലാ ॥
അത്യയമിതുകൊണ്ടുമെൽവരുന്നെരമ്പിന്നെ ।
ഭൃത്യദൊഷമെന്നതെസംഭവിക്കയുള്ളു ॥
സ്ത്രീകളിൽകാമംകൊണ്ടുംമദ്യപാനാദികൊണ്ടും ।
ലൊകനിന്ദിതനായിസ്വഛ്ശന്ദംപ്രവൃത്തിച്ചും ॥
മത്തദന്തിയെപ്പൊലെമദിക്കുമ്മഹീപതി ।
ക്കത്തൽവന്നകപ്പെടുംബുദ്ധിമുട്ടുന്നനേരം ॥
ഭൃത്യദൊഷമെന്നതെബൊധിപ്പൂനൃപന്തന്റെ ।
കൃതൃദൊഷമെന്നതുചിന്തിക്കപൊലുമില്ല ॥
പിംഗലനുരചെയ്താനെന്തൊരുകുറ്റഞ്ചൊല്ലി ।
പുംഗവപ്രവരനെവേർവിടുത്തയക്കെണ്ടു ॥
ചൊല്ലിനാൻദമനകൻവെർപെടുത്തയച്ചാലും ।
വല്ലന്തിവരുംനമുക്കായതുചിന്തിക്കെണം ॥
മുറ്റുമിക്കൂറ്റന്മഹാദുൎമ്മമദൻകയൎത്തുപൊയി ।
മറ്റൊരുപ്രബലനെചന്നുസെവിച്ചുപട ॥
കൊണ്ടുവന്നിദ്ദിക്കെല്ലാംനഷ്ടമാക്കീടുംശഠൻ ।
കണ്ടതുകണക്കല്ലകശ്മലൻകയൎക്കുമ്പൊൾ ॥
ഇണ്ടലുണ്ടാകുംനമുക്കെന്നത്രെതോന്നീടുന്നു ।
ശണ്ഠകൂടുമ്പൊൾപിന്നെസ്നെഹവുംവെടിഞ്ഞീടും ॥
സിംഹവുമുരചെയ്താനെന്തിവൻചെയ്യുന്നമ്മെ ।
സംഹരിപ്പതിനിവൻപൊരുമൊദമനക ॥
ഉക്തവാൻദമനകൻദുസ്വഭാവികളുടെ ।
ചിത്തമാൎക്കറിയാവുശീലമൊന്നറിയാതെ ॥
വിട്ടുപൊയെന്നാൽതരംകെട്ടുപൊമിഹവലി । [ 54 ] ച്ചിട്ടതുതന്നെനമുക്കൊട്ടുമെനന്നായില്ല ॥
ശീലത്തെബൊധിക്കാതെകൊണ്ടന്നുപാൎപ്പിക്കയി ।
ക്കാലത്തുചിതംവരാവശ്ശവനെന്നാകിലും ॥
ഡിണ്ഡികന്മൂലംപണ്ടുമന്ദവിസരിപ്പിണി ।
പ്പെണ്ണിനുനാശംവന്നുവെന്നുഞാൻകേട്ടിട്ടുണ്ടു ॥
അക്കഥസ്വാമിക്കിപ്പൊൾകെൾക്കെണമെങ്കിൽചൊല്ലം ।
മക്കുണംപേനുംതമ്മിലുണ്ടായനേരംപോക്കു ॥


നയസ്യചെഷ്ടിതംവിദ്യാൽനകുലംനപരാക്രമം ।
നതസ്യവിശ്വസെൽപ്രൊജ്ഞൊയഭീഛ്ശെൽശ്രീയമാത്മനഃ ॥


൧൧. മൂട്ടയും പേനും തമ്മിലുണ്ടായ നേരം പോക്കു.

പണ്ടൊരുപാൎത്ഥിവന്റെപള്ളിമെത്തമെൽകുടി ।
കൊണ്ടൊരുപെനുണ്ടായിമന്ദവിസൎപ്പിണ്യാഖ്യാ ॥
പട്ടുമെത്തുമെലവൾമേവുമ്പൊൾവന്നാനൊരു ।
മൂട്ടയെന്നുള്ളജന്തുദൈവയൊഗത്താലപ്പൊൾ ॥
മക്കുണമെന്നുപറയുന്നിതുമൂട്ടെക്കുള്ള ।
സംസ്കൃതംയൂകമെന്നുസംസ്കൃതംപേൻജാതിക്കും ॥
മക്കുണംവന്നനെരംയൂകപ്പെൺവഴിപൊലെ ।
സൽകൃതിചെയ്തുമെല്ലെസ്വാഗതംചൊദിച്ചുടൻ ॥
സൽക്കഥാപറഞ്ഞുകൊണ്ടിരുന്നുഭവാനിനി ।
പൊയ്ക്കൊൾ്കെന്നവളുരചെയ്തിതുപതുക്കവെ ॥
ഡിണ്ഡികന്മൂട്ടെക്കപ്പൊളാഗ്രഹംപാരംയൂക ।
പ്പെണ്ണിനൊടൊരുമിച്ചുനാലുനാൾപാൎത്തീടുവാൻ ॥
മക്കുണംവിസൎപ്പിണിയൂകിയൊടുരചെയ്തു ।
ത്വൽകൃപയുണ്ടെന്നാകിലിന്നത്തെരാത്രിതന്നിൽ ॥
നിന്നൊടുകൂടിവസിച്ചീടുവാനിങ്ങുമൊഹം ।
പിന്നെയുമൊരുമൊഹമുണ്ടെടൊവിസൎപ്പിണീ ॥ [ 55 ] തമ്പുരാന്തിരുമെനിതന്നിലെച്ചൊരകുടിച്ചി ।
മ്പമൊടിവിടെനീയെന്നെയുംപാൎപ്പിക്കെണം ॥
ക്രൂരദന്തങ്ങൾകൊണ്ടുസ്വാമിയെകടിച്ചുനിൻ ।
പേരുമാത്രവുംകിട്ടാപൊകനീവൈകീടാതെ ॥
ഇത്തരംപറഞ്ഞൊരുയൂകകാമിനിയുടെ ।
കാൽത്തളിർകൂപ്പിക്കൊണ്ടുമക്കുണംനിൎബ്ബന്ധിച്ചാൻ ॥
ഖണ്ഡിച്ചുപറഞ്ഞുകൂടായ്കയാൽയൂകസ്ത്രീയും ।
ഡിണ്ഡികന്തന്റെമതംസമ്മതിച്ചുരചെയ്തു ॥
സ്വാമിതാനെഴുന്നെള്ളിസുപ്തനാകുന്നനെരം ।
കെല്പൊടുകടിച്ചുനീചൊരയുംകൂടിച്ചഥ ॥
അപ്പൊഴെമണ്ടിഗമിച്ചീടുകമഹാത്മാവെ ।
എന്നതുകെട്ടുമുദാമക്കുണമ്മഹീപതി ॥
വന്നങ്ങുശയിച്ചപ്പൊൾചെന്നാശുകടികൂട്ടി ।
മന്നവൻകാവൽക്കാരെവിളിച്ചങ്ങരുൾചെയ്തു ॥
എന്നെവന്നൊരുജന്തുകടിച്ചുനൊക്കിക്കാണ്മിൻ ।
എന്നതുകേട്ടുകാവൽക്കാർവന്നുവിളക്കുമായി ॥
അന്നെരംചെണ്ടക്കാരൻമൂട്ടയങ്ങോടിപ്പൊയാൻ ।
പള്ളിമെത്തമെലവർസൂക്ഷിച്ചുനൊക്കുന്നെരം ॥
കള്ളപ്പേനിതാകൂവാപിടിച്ചുകൊന്നീടുവിൻ ।
ഇങ്ങിനെപറഞ്ഞവർനഖത്തിലാക്കിഞെക്കി ॥
പെനിനെസംഹരിച്ചുവന്ദനഞ്ചെയ്തുപൊയാർ ।


൧൨. ദമനകൻ സഞ്ജീവകന്റെ മുമ്പിൽ ചെന്നതു.

എന്നതുകൊണ്ടുചൊന്നെൻഏവനെന്നാലുംശീലം ।
എന്തെന്നുബൊധിക്കാതെസൽക്കാരംമഹാദൊഷം ॥
ദ്രൊഹിക്കുംവൃഷഭമെന്നെങ്ങിനെബൊദ്ധ്യമെന്നു ।
ചൊദിച്ചുമൃഗെന്ദ്രനുംചൊല്ലിനാൻദമനകൻ ॥ [ 56 ] മാത്രമൊന്നുപദ്രവിച്ചീടുകിൽഭയംഭാവിച്ച ।
ത്രപാദാന്തെവരുമന്നെരംബൊധംവരും ॥
ഇത്ഥമങ്ങുരചെയ്തുവന്ദിച്ചുദമനകൻ ।
തത്രപൊയിസഞ്ജീവകന്തന്നുടെമുമ്പിൽചെന്നു ॥
ചൊദിച്ചുസഞ്ജീവകൻസൌഖ്യമൊദമനക ।
ചൊല്ലിനാൻദമനകൻഭൃത്യന്മാൎക്കെന്തൂസൌഖ്യം ॥
ആശ്രയിച്ചിരിക്കുന്നൊൎക്കാത്മജീവനിൽപൊലും ।
വിശ്വാസമില്ലാതനിക്കൊത്തതുചെയ്തുകൂടാ ॥
ദ്രവ്യമുണ്ടാകുന്നെരംഗൎവ്വിക്കാതാരാനുണ്ടൊ ।
ഭവ്യനെന്നാലുംകാമിക്കാപത്തുകൂടാതുണ്ടൊ ॥
തന്വാംഗിമാൎക്കുവശമല്ലാതെപുമാനുണ്ടൊ ।
മന്നവന്മാൎക്കുഹിതനായുള്ളനരനുണ്ടൊ ॥
അന്തകാലയന്തന്നിൽപ്രാപിക്കാതാരാനുണ്ടൊ ।
സന്തതമിരപ്പാളിക്കുൽകൎഷമെങ്ങാനുണ്ടൊ ॥
മൂൎക്ക്വന്മാരുടെകൂട്ടന്തന്നിൽചെന്നകപ്പെട്ടാൽ ।
സൌഖ്യമിങ്ങെന്നുള്ളതുമാൎക്കാനുംഭവിക്കുമൊ ॥
ഏതൊരുകാലമെന്നുമാരിങ്ങുബന്ധുവെന്നും ।
ഏതൊരുദെശമെന്നുമെപ്പൊഴുംചിന്തിക്കെണം ॥
തന്നുടെവരവെത്രതന്നുടെചെലവെത്ര ।
തന്നുടെശക്തിയെത്രതാന്തന്നെയാരെന്നതും ॥
ഇപ്രകാരങ്ങളെല്ലാനെരവുംവിചാരിക്കും ।
സല്പുമാന്മാൎക്കുദൊഷമൊന്നുമെവരാനില്ല ॥
ഇക്കാലംനമുക്കെന്തുയൊഗ്യമെന്നതുകനി ।
ഞ്ഞക്കാളചൊദിച്ചതിന്നുത്തരമവഞ്ചൊന്നാൻ ॥
രാജവിശ്വാസംകൊണ്ടുവന്നിഹവസിക്കുന്നു ।
പുജനീയനാംഭവാനെന്നതുസത്യന്തന്നെ ॥
എങ്കിലുംനൃപന്മാരെവിശ്വസിക്കരുതെടൊ ।
ശങ്കിച്ചുവസിക്കെണംസെവകനെന്നാകിലും ॥
ദുൎജ്ജനങ്ങളിൽചേരുംസ്ത്രീകളുംനൃപന്മാരും ।
[ 57 ] സജ്ജനങ്ങളിൽനിന്നുദ്രവ്യമുണ്ടാക്കീലല്ലൊ ॥
നീചജാതിക്കെധനംവൎദ്ധിപ്പൂമഴപെയ്താൽ ।
നീചദിക്കിലെനില്പുവെള്ളമെന്നതുദൃഢം ॥
ദുഷ്ടന്മാരായുള്ളവർമന്നവന്മാൎക്കുപാരം ।
ഇഷ്ടന്മാരായികാണുന്നില്ലയൊകാളശ്രെഷ്ഠ ॥
ശിഷ്ടന്മാർഗുണംപറഞ്ഞെങ്കിലുന്തത്രനിന്നു ।
ദുഷ്ടന്മാരാക്കുന്നതുംസ്പഷ്ടമെകാണുന്നില്ലെ ॥
എന്നതുകേട്ടുചൊന്നാൻശങ്കയാസഞ്ജീവകൻ ।
എന്നൊടുമഹാസിംഹംകൊപിച്ചീടുമൊസഖെ ॥
ചൊല്ലിനാൻദമനകൻകാരണംകൊണ്ടുകൊപം ।
വല്ലജാതിയുമുണ്ടാമായതുതീരുന്താനും ॥
കാരണംകൂടാതൊതാൻകൊപിക്കുംനൃപന്മാരെ ।
വാരണഞ്ചെയ്വാനാരാനുണ്ടാമൊമഹാമതെ ॥
രാത്രിയിലൊരുസിംഹംതന്നെവന്നൊരുശബ്ദം ।
ഓൎക്കാതെതടവിനാലതിനാൽനാശംവന്നു ॥
രാത്രിയിലൊരുശശംപെങ്കുതിരതന്മുമ്പിൽ ।
പെൎത്തുചെന്നതിന്മൂലമായവനറുതിയായി ॥
രാത്രിയിലൊരുഹംസംപെണ്കുമുദമെന്നൊൎത്തു ।
തത്രമെവുന്നവെള്ളിപ്പക്ഷിയെച്ചെന്നുതൊട്ടു ॥
അന്നെരമവൻകൊത്തികൈവിരൽവൃണപ്പെട്ടു ।
ഖിന്നനാമന്നംവന്നുപൊയ്കതങ്കരെക്കേറി ॥
അന്നുതൊട്ടവൻപിന്നെവെള്ളാമ്പൽപൂക്കൽകണ്ടാൽ ।
വെള്ളിപ്രാവെന്നുകല്പിച്ചദ്ദിക്കിൽചെല്ലുവീല ॥
മൎത്യന്മാരസത്യത്തിൽനിന്നുടൻഭയപ്പെട്ടാൽ ।
സത്യത്തിൽനിന്നുംഭീതന്മാരെന്നുവരുമല്ലൊ ॥
വൈദ്യന്മാർവിദ്വാന്മാരുംമന്ത്രികളിവരെല്ലാം ।
സാദ്ധ്യമാംദ്രവ്യംമൊഹിച്ചീശനെസ്തുതിച്ചുതൻ ॥
പത്ഥ്യത്തെഗ്രഹിപ്പിച്ചാലായവന്നപത്ഥ്യമാം ।
മിത്ഥ്യമാമിവരുടെകാൎയ്യവുംപ്രയത്നവും ॥ [ 58 ] ചൊദിച്ചുസഞ്ജീവകൻനിന്നുടെസ്വാമിക്കുഞാൻ ।
ആദിക്കുമന്നുമിന്നുമപ്രിയമെന്തുചെയ്തു ॥
വിപ്രിയംചെയ്യാതൊരുനമ്മൊടുമൃഗാധിപൻ ।
വിപ്രിയഞ്ചെയ്തീടുമൊസംഗതിയില്ലാദൃഢം ॥
ഉത്തരമുരചെയ്തുസാദരംദമനകൻ ।
ശുദ്ധരാംനിങ്ങൾക്കറിയാവതൊരജ്ഞാമ്മതം ॥
ഏതുമെഹെതുവെണ്ടാമന്നവന്മാൎക്കുധൂമ ।
കെതുവന്നതുപൊലെലൊകരെപീഡിപ്പിപ്പാൻ ॥
സജ്ജുനഞ്ചെയ്തൊരപകാരവുമുപകാരം ।
ദുൎജ്ജനഞ്ചെയ്തൊരപ്രകാരവുമുപകാരം ॥
രാജസെവയെന്നുള്ളതെത്രയുംപരാധീനം ।
പൂജനീയരാംയൊഗീന്ദ്രന്മാൎക്കുമെളുതല്ലാ ॥
മൂൎഛ്ശയുള്ളൊരുഖൾ്ഗംലെഹനംചെയ്തീടാമൊ ।
മുൎക്ക്വപാമ്പിന്റെമുഖംചുംബനംചെയ്തീടാമൊ ॥
സിംഹത്തെചെന്നുപരിരംഭണംചെയ്തീടാമൊ ।
സിദ്ധമാമിതെങ്കിലുംസിദ്ധിയാനൃപാൎച്ചനം ॥
നല്ലവസ്തുക്കളെല്ലാംനല്ലവരൊടുചെൎന്നെ ।
നല്ലവണ്ണമായ്വരൂവല്ലാതാമല്ലെന്നാകിൽ ॥
നിൎമ്മലംനദീജലംസാഗരന്തന്നിൽചെൎന്നാൽ ।
നിശ്ചയംപുളിച്ചുപൊമെന്നതൊകാണുന്നില്ലെ ॥
സ്വല്പമെങ്കിലുംഗുണംസല്പുരുഷങ്കൽചെൎന്നാൽ ।
ശില്പമാംവണ്ണംപ്രകാശിക്കുമെന്നറിഞ്ഞാലും ॥
ചന്ദ്രന്റെരശ്മിവെള്ളിക്കുന്നിന്മെൽചെരുന്നെരം ।
സാന്ദ്രമായ്പതിന്മടങ്ങെറ്റവുംപ്രകാശിക്കും ॥
സജ്ജനങ്ങൾക്കുഗുണമെറ്റമുണ്ടെന്നാകിലും ।
ദുൎജ്ജനങ്ങളിൽചെൎന്നാലൊക്കവെനശിച്ചുപൊം ॥
അഞ്ജനാചലെശശിരശ്മികൾതട്ടുന്നെരം ।
അഞ്ജസാകറുത്തുപൊമെന്നതുബൊധിക്കെണം ॥
നഷ്ടമാമുപകാരംദുഷ്ടരിൽചെയ്തെന്നാകിൽ । [ 59 ] നഷ്ടമാംസുഭാഷിതംദുഷ്പാത്രങ്ങളിൽചെൎന്നാൽ ॥
ഓട്ടുപാത്രത്തിൽദധിപകൎന്നുവെച്ചാലതു ।
കൂട്ടുവാൻനന്നെമഹാകൂറ്റന്മാർക്കധീശ്വര ॥
എത്രയുമ്മഹാവനെചെന്നുരൊദിക്കുമ്പൊലെ ।
ചീൎത്തൊരുശവത്തിനെകോപ്പിടുവിക്കുമ്പൊലെ ॥
സാരസംപറിച്ചിങ്ങുപറമ്പിൽനടുമ്പൊലെ ।
ഓരുള്ളനിലങ്ങളിൽമാരിപെയ്യുന്നപൊലെ ॥
ശ്വാവിന്റെപുഛ്ശംചെമ്മെനെരാക്കുന്നതുപൊലെ ।
കെവലംബധിരനെപാട്ടുകെൾ്പിക്കുമ്പൊലെ ॥
കണ്ണുകാണാതുള്ളവൻകണ്ണാടിനൊക്കുമ്പൊലെ ।
കൈകുറുതായുള്ളവൻകങ്കണംപോടുമ്പൊലെ ॥
ബുദ്ധിയുമൌദാൎയ്യവുംവിദ്യയുമില്ലാതൊരു ।
ലുബ്ധനെസെവിക്കുന്നഭൊഷന്റെവിചെഷ്ടിതം ॥
ചന്ദനദ്രുമങ്ങളിൽസൎപ്പങ്ങൾചെൎന്നുകൂടും ।
ചാരുവാന്നീരാഴിയിൽനക്രങ്ങൾവന്നുകൂടും ॥
നല്ലരാജാക്കന്മാരിൽദുൎമ്മന്ത്രിചെൎന്നുകൂടും ।
നല്ലവെശ്യാസ്ത്രീകളിൽമൂൎക്ക്വന്മാർചെന്നുകൂടും ॥
ഇങ്ങിനെഗുണമുള്ളവസ്തുകൊണ്ടനുഭവം ।
എങ്ങുമെവരത്തില്ലദുഷ്ടസമ്പൎക്കമ്മൂലം ॥
നമ്മുടെസ്വാമിസിംഹംകാണുന്നജനത്തൊടു ।
സന്മുഖംസൌജന്യവുംസ്നെഹവുംഭാവിക്കുന്നു ॥
അങ്ങിനെയല്ലമനസ്സെത്രയുമ്മഹാക്രൂരം ।
തങ്ങൾക്കുപരമാൎത്ഥമെങ്ങെടൊസഞ്ജീവക ॥
ധൂൎത്തനായുള്ളപുമാൻപാന്ഥന്മാർവരുന്നെരം ।
പാൎത്തിരിയാതങ്ങൊരുപടിക്കൽചെന്നുനില്ക്കും ॥
ചെന്നുടൻകൈക്കുപിടിച്ചാശ്ലെഷഞ്ചെയ്തുകണ്ണിൽ ।
നിന്നങ്ങുഹൎഷാശ്രുക്കൾപൊഴിക്കുമ്മഹാകള്ളൻ ॥
സാദരംകുശലപ്രശ്നങ്ങളുംചൊദിക്കുന്താൻ ।
ഓദനമൊരുവറ്റെന്നാകിലുംകൊടുക്കാതെ ॥ [ 60 ] വല്ലതുമൊരുകള്ളംപറഞ്ഞുകബളിച്ചു ।
മെല്ലവെയൂൎദ്ധ്വമാക്കിയയക്കുന്ദുൎമ്മാനുഷൻ ॥
വെള്ളത്തിന്മീതെപൊവാൻകപ്പലുംപാറും‌തൊണി ।
വള്ളവുമ്മഞ്ചിപടവെന്നെല്ലാംതാനുണ്ടാക്കി ॥
പെട്ടന്നങ്ങിരിട്ടത്തുരാത്രിയിൽസഞ്ചരിപ്പാൻ ।
ചൂട്ടെന്നുംവിളക്കെന്നുമായതുസമ്പാദിച്ചു ॥
കാറ്റില്ലാതുള്ളനെരംവീശുവാനാലവട്ടം ।
ചോറ്റിയുംവിശറിയുമിത്തരങ്ങളുന്തീൎത്തു ॥
കാട്ടിലുള്ളാനത്തലവന്മാരെവശത്താക്കാൻ ।
തോട്ടിയുംകോലുംകുന്തമെന്നിവയുളവാക്കി ॥
കുണ്ടുകൂപത്തിലുള്ളവെള്ളത്തെകരെക്കെറ്റി ।
കൊണ്ടുപൊരാനുംതുലായന്ത്രവുമങ്ങുണ്ടാക്കി ॥
ഇങ്ങിനെയുപകാരമെന്തെല്ലാഞ്ചെയ്തുനമു ।
ക്കെങ്ങിനെയുള്ളമഹാധൎമ്മിഷ്ഠവിദ്വാന്മാൎക്കും ॥
ചെന്നെടംനശിപ്പിക്കുംദുജ്ജനങ്ങടെചിത്തം ।
നന്നാക്കിവെപ്പാനൊരുകൌശലംതൊന്നീലല്ലൊ ॥
ഇങ്ങിനെദമനകൻദുൎജ്ജനങ്ങളെകൊണ്ടു ।
തിങ്ങിന‌വൈരത്തൊടെദുഷിക്കുന്നതുകേട്ടു ॥
ശുദ്ധനാംസഞ്ജീവകൻചിന്തിച്ചുമനക്കാമ്പിൽ ।
ലുബ്ധരാംജന്തുക്കടെകൂട്ടത്തിലായല്ലൊഞാൻ ॥
ശഷ്പവുംഭക്ഷിച്ചുകൊണ്ടിരിക്കുംനമുക്കിപ്പൊൾ ।
നിഷ്ഫലമിഹവന്നുസിംഹസെവനംദുഃഖം ॥
ക്രൊഷ്ട്രാക്കളിവർതന്നെസിംഹത്തെഭെദിപ്പിച്ചു ।
മൊഷ്ട്രാക്കളൊടുകൂടിവസിച്ചാലിതെവരൂ ॥
യുക്തികൾചിലവസ്തുഞാൻകൂടെപറയുമ്പൊൾ ।
യുക്തികളൊട്ടുശമിച്ചീടുമിക്രൊഷ്ട്രാവിനും ॥
ദുൎമ്മാൎഗ്ഗന്തുടങ്ങിയാൽദൂരവെയുപെക്ഷിച്ചു ।
സന്മാൎഗ്ഗസ്ഥിതന്മാരെസെവിക്കാമാപത്തിങ്കൽ ॥
ഇങ്ങിനെവിചാരിച്ചുപുംഗവൻസഞ്ജീവകൻ । [ 61 ] ഭംഗിവാക്കുകൾതാനുമൊരൊന്നങ്ങുരചെയ്തു ॥
അന്തിവന്നടുക്കുമ്പൊളംബുജംകൂമ്പുമെന്നു ।
ചിന്തിപ്പാൻബുദ്ധിയുമില്ലാതൊരുവണ്ടിൻകൂട്ടം ॥
അന്ധതകൊണ്ടുരാത്രൌപങ്കജൊദരന്തന്നിൽ ।
ബന്ധനംപ്രാപിക്കുന്നതെന്തൊരുകഷ്ടംസഖെ ॥
എന്തിനിവരുമെന്നുമെല്പൊട്ടുപിചാരിപ്പാൻ ।
ജന്തുക്കൾ്ക്കറിവില്ലാതെല്ലുമെന്നതെവെണ്ടു ॥
അന്തിക്കുവിടരുന്നപിച്ചകപ്പൂവുംപിന്നെ ।
ചന്തത്തിൽകുറുമൊഴിമുല്ലയുംകെതപ്പൂവും ॥
പങ്കജങ്ങളുമിത്ഥംസന്മധുപുഷ്പങ്ങളെ ।
ശങ്കകൂടാതെവെടിഞ്ഞീടിനഭൃംഗങ്ങളും ॥
മത്തവാരണത്തിന്റെഗണ്ഡത്തിൽമദജലം ।
മെത്തയുണ്ടെന്നുമൊഹിച്ചൊക്കവെകൂടെച്ചെന്നു ॥
തത്രമെവുമ്പൊൾകൎണ്ണദ്വന്ദ്വതാഡനംകൊണ്ടു ।
ചത്തുപൊകല്ലാതൊരുലാഭമില്ലവൎക്കെടൊ ॥
എന്നതുപൊലെഖലന്മാരുടെമുമ്പിൽചെന്നാൽ ।
തന്നുടെപ്രാണങ്ങൾക്കുംഹാനിയുണ്ടാകും‌ദൃഢം ॥
ദുഷ്ടഗൊമായുവ്യാഘ്രാധ്വാംക്ഷന്മാരൊക്കെകൂടി ।
ഒട്ടകത്തിനെകുലചെയ്തതുകെട്ടിട്ടില്ലെ ॥
അക്കഥാമാത്രംകെട്ടിട്ടില്ലെന്നുദമനകൻ ।
കെൾക്കനീയെന്നുവൃഷഭൊത്തമൻസഞ്ജീവകൻ ॥


൧൩. ഒട്ടകത്തിന്റെ അപായം.

കാനനെമദൊൽകടനെന്നപെരൊടുകൂടെ ।
മാനശാലിയാമൊരുസിംഹത്താനുണ്ടായിപൊൽ ॥
കാകനുംഗൊമായുപുംവ്യാഘ്രവുമിവർമൂന്നു ।
കാൎയ്യക്കാരരുമവന്നുണ്ടായിസമൎത്ഥന്മാർ ॥
ധൃഷ്ടരാമവർവനെസഞ്ചരിക്കുമ്പൊൾനല്ലൊർ । [ 62 ] ഒട്ടകംവരുന്നതുകണ്ടവർചൊദിച്ചിതു ॥
എങ്ങുന്നുവരുന്നുതാനെതുജാതിയിലുള്ളു ।
ഇങ്ങിനെനടപ്പാനുംകാരണമെന്തുസഖെ ॥
ഒട്ടകംപറഞ്ഞിതുവാണിഭക്കാരന്മാൎക്കും ।
കെട്ടുകൾചുമക്കുന്നൊരൊട്ടകംഞാനാകുന്നു ॥
കെട്ടുകൾപേറിപ്പേറിവലഞ്ഞുകൂട്ടക്കാരെ ।
വിട്ടുഞാനൊളിച്ചിഹകാട്ടിൽസഞ്ചരിക്കുന്നു ॥
മന്ത്രിവീരന്മാരതുകെട്ടപ്പൊൾഹിതാഹിതം ।
മന്ത്രിച്ചുവശത്താക്കിസ്വാമിയെകാണിപ്പിച്ചു ॥
സ്വാമിയുംകഥനകനെന്നൊരുപെരുന്നല്കി ।
സ്വാധീനമാക്കികൊണ്ടുമേളിച്ചുമെവുങ്കാലം ॥
തന്നുടെഭൃത്യന്മാൎക്കുന്തനിക്കുംചെലവിനു ।
ചെന്നുടൻമൃഗങ്ങളെകൊന്നുകൊണ്ടന്നീടുവാൻ ॥
അംഗവൈകല്യംകൊണ്ടുനമുക്കുപരാധീനം ।
നിങ്ങളിന്നമാത്യന്മാർകൊണ്ടന്നപൂരിക്കെണം ॥
പണ്ടുനാംജനിച്ചന്നെകാല്ക്കൊരുമുടവുതെ ।
ല്ലുണ്ടതുമൂലംവനെസഞ്ചാരമെളുതല്ലാ ॥
ഭൃത്യവൎഗ്ഗങ്ങളെല്ലാംഭക്ഷണമല്ലായ്കയാൽ ।
ചത്തപൊൽവശങ്കെട്ടുകാനനെകിടക്കുന്നു ॥
വ്യാഘ്രവുംഗൊമായുവുംകാകനുമിവർമൂന്നും ।
ശീഘ്രഗാമികളല്ലൊമന്ത്രിപുംഗവന്മാരെ ॥
നിങ്ങൾക്കുവഴിപൊലെഭുക്തിയുംചെയ്തുകൊള്ളാം ।
ഇങ്ങിനെമദൊൽക്കടൻകല്പിച്ചൊരനന്തരം ॥
തൽക്ഷണംസചിവന്മാർകാനനങ്ങളിൽനീളെ ।
ഭക്ഷണാൎത്ഥങ്ങൾതിരഞ്ഞെങ്ങുമെലഭിക്കാഞ്ഞു ॥
ഇങ്ങുപൊന്നിരുന്നുകൊണ്ടൊട്ടകംഗ്രഹിയാതെ ।
തങ്ങളിൽവിചാരിച്ചുപായവുമുരചെയ്തു ॥
എന്തെടൊകഥനകനെന്നുള്ളരൂപത്തെകൊ ।
ണ്ടെന്തൊരുകാൎയ്യംനമുക്കെന്നതുവിചാരിപ്പിൻ ॥ [ 63 ] കള്ളന്നുമാംസംവെണ്ടാകാനനെപെരുത്തൊരു ।
മുള്ളുള്ളവള്ളിഭുജിച്ചെങ്കിലെരുചിയുള്ളു ॥
ഇന്നെത്തെചെലവിനീയൊട്ടകംകൊള്ളാംനമു ।
ക്കെന്നതുകെട്ടുചൊന്നാൻവ്യാഘ്രവുംഗൊമായുവും ॥
സ്വാമിതാനഭയവുംകൊടുത്തുപാൎപ്പിക്കുന്നു ।
നാമിപ്പൊൾവധിക്കയെന്നുള്ളതുചിതംവരാ ॥
എങ്കിൽനാംചാകെയുള്ളു വെന്നുകാകനുംചൊന്നാൻ ।
എന്നതുകെട്ടുപറഞ്ഞീടിനാരിരുവരും ॥
പട്ടിണികിടക്കുന്നസ്വാമിയെക്കൊണ്ടുതന്നെ ।
ഒട്ടകത്തിന്റെവധംസമ്മതിപ്പിക്കവെണം ॥
എത്രയുംവിശക്കുമ്പൊൾപെറ്റമാതാവുതന്നെ ।
പുത്രനെക്കൊന്നുതന്റെപ്രാണത്തെരക്ഷിക്കുന്നു ॥
മുട്ടുമ്പൊൾസൎപ്പസ്ത്രീയുംതാൻപ്രസവിച്ചുള്ളൊരു ।
മുട്ടകളൊട്ടുമ്മടികൂടാതെഭക്ഷിക്കുന്നു ॥
തന്നുടെജഠരത്തെരക്ഷിപ്പാൻശരീരിക ।
ൾ്ക്കിന്നതെചെയ്യാവുവെന്നില്ലെടൊകാൎയ്യക്കാരെ ॥
ക്ഷുത്തുവൎദ്ധിക്കുന്നെരംകാരുണ്യമില്ലാതാകും ।
സത്തുക്കൾക്കുപൊലുമീജന്തുക്കൾ്ക്കെന്തുപിന്നെ ॥
ഇത്തരംവിചാരിച്ചുമൂവരുമൊരുമിച്ചു ।
സത്വരംചെന്നുമഹാസിംഹത്തെകൂപ്പിടിനാർ ॥
കാകനങ്ങുണൎത്തിച്ചുഭക്ഷണദ്രവ്യങ്ങളിൽ ।
ഏകമെന്നാലുംലഭിച്ചില്ലഹൊകാന്താരത്തിൽ ॥
എന്തുപായമെന്നതുചൊദിച്ചുമദൊൽക്കടൻ ।
ജന്തുഹിംസയല്ലാതെപിന്നെയെന്തെന്നുകാകൻ ॥
ഭക്ഷിപ്പാനെന്തുരൂവകകണ്ടുനിയെന്നുസിംഹം ।
ഭക്ഷിപ്പാൻകഥനകദ്ധ്വംസനമെന്നുകാകൻ ॥
സിംഹവുംചെവിപൊത്തിക്കൊണ്ടുതാനുരചെയ്തു ।
സാഹസംശിവശിവചെയ്യരുതൊരുനാളും ॥
അന്നദാനവുംപിന്നെഗൊദാനംഭൂമിദാനം । [ 64 ] തന്നുടെദെഹദാനമിത്തരംദാനങ്ങളിൽ ॥
ഉത്തമമഭയദാനവ്രതമ്മഹത്തരം ।
തത്തഥാമയാകൃതമെങ്ങിനെമൊചിക്കെണ്ടു ॥
അശ്വമെധാദിയാഗംചെയ്തുള്ളഫലത്തെക്കാൾ ।
ആശ്രിതത്രാണത്തിനുപുണ്യമെറുന്നുദൃഢം ॥
എന്നതുകെട്ടുകാകൻചെല്ലിന്നാനിതുസത്യം ।
തന്നെയെങ്കിലുമൊരുശാസ്ത്രമുണ്ടടിയന്നും ॥
ഏകനെത്യജിച്ചിട്ടുംകുലത്തെരക്ഷിക്കെണം ।
ആകുലമെന്ന്യെകുലംത്യജിക്കാംഗ്രാമസ്യാൎത്ഥെ ॥
ഗ്രാമത്തെത്യജിച്ചീടാംരാജ്യരക്ഷണംചെയ്വാൻ ।
ഭൂമിയെത്യജിച്ചീടാമാത്മരക്ഷണംചെയ്വാൻ ॥
തമ്പുരാനറിയെണ്ടാവശ്ശതുമടിയങ്ങൾ ।
സാമ്പ്രതമശനാൎത്ഥമുണ്ടാക്കിക്കൊണ്ടുവരാം ॥
ഒട്ടകന്തന്നെത്തന്നെഭക്ഷിപ്പാനനുവാദം ।
പെട്ടന്നുനല്കുമതിനുള്ള കൌശലമുണ്ടാം ॥
എന്നതുകേട്ടിട്ടൊന്നുമ്മിണ്ടാതെനിന്നുസിംഹം ।
നന്നിതുമൌനമനുവാദമെന്നവർവെച്ചു ॥
മൂവരുംകൂടിച്ചെന്നുവന്ദിച്ചുനിന്നാരവർ ।
മുല്പാടുകാകഞ്ചൊന്നാനെന്നെഹിംസിക്കസ്വാമിൻ ॥
നിന്നുടെശരീരത്തിലെന്തുള്ളു മാംസംഭൊഷ ।
നിന്നെഹിംസിക്കയില്ലെന്നുക്തവാൻമദൊൽക്കടൻ ॥
എന്നെഹിംസിക്കാമെന്നുഗൊമായുപറഞ്ഞപ്പൊൾ ।
മുന്നമുക്തമായതുസിംഹവുമുരചെയ്തു ॥
രണ്ടുപെരെക്കാൾമാംസമെറയുണ്ടിനിക്കെന്നെ ।
ക്കൊണ്ടുഭക്ഷണമിന്നുചെയ്താലുന്തമ്പുരാനെ ॥
ഇത്തരംവ്യാഘ്രംചെന്നുകെൾ്പിച്ചവാക്യത്തിന്നും ।
ഉത്തരമ്മുന്നെപൊലെചൊല്ലിനാന്മദൊൽക്കടൻ ॥
എന്നെനിഗ്രഹിക്കയില്ലെന്നൊരുവിശ്വാസത്താൽ ।
ചെന്നുരചെയ്താനെന്നെകൊല്കെന്നുകഥനകൻ ॥ [ 65 ] വ്യാഘ്രവുംഗൊമായുവുമായതുകെട്ടനെരം ।
ശീഘ്രമൊട്ടകത്തിനെപിളൎന്നുകൊന്നീടിനാർ ॥
സിംഹവുമ്മന്ത്രികളുമുഷ്ട്രത്തെഭുക്തിക്കായി ।
സംഹരിച്ചതുമുന്നമിങ്ങിനെകെട്ടിട്ടുണ്ടു ॥


ബഹവഃപണ്ഡിതഃക്ഷുദ്രാഃസൎവ്വെമായൊപജീവിനഃ ।
കൎയ്യുഃകൃത്യമകൃത്യാവാഉഷ്ട്രെകാകാദയൊയഥാ ॥


എന്നതുകൊണ്ടുചൊന്നെൻശുദ്ധരാംസാധുജനം ।
ദുൎന്നയന്മാരിൽചെൎന്നാൽദൂഷണമകപ്പെടും ॥
പിന്നെയുംപറഞ്ഞിതുസാധുവാംസഞ്ജീവകൻ ।
മന്നവന്മാരെസെവിച്ചീടുവാന്മഹായത്നം ॥
മന്നവന്മാരുംപിന്നെക്ഷുദ്രന്മാരൊടുചെൎന്നാൽ ।
തന്നുടെഗുണംവൃഥാഭൂതമാമസംശയം ॥
നാടുവാഴിയാംനൃപൻഹീനജാതിയെങ്കിലും ।
കൂടുന്നപരിജനംനന്നെങ്കിൽതാനുംനന്നാം ॥
ഗൃദ്ധ്രമെങ്കിലുമരയന്നങ്ങൾഭൃത്യരായാൽ ।
ഉത്തമനവനെന്നുവന്നീടുംക്രമത്താലെ ॥
മാംസത്തെഭുജിക്കുന്നഗൃദ്ധ്രങ്ങൾഭൃത്യരായാൽ ।
ഹംസവുമിളപ്പെട്ടുനീചനായ്വരുന്ദൃഢം ॥
കഷ്ടമിസിംഹെന്ദ്രനുനമ്മിലുള്ളൊരുസ്നെഹം ।
ദുഷ്ടനാമൊരുമന്ത്രിമന്ത്രിച്ചുവെർപെടുത്തു ॥
അങ്ങിനെവരുന്താനുംദുൎജ്ജനംകൂടെക്കൂടെ ।
സംഗതിനോക്കിക്കൊണ്ടുമെഷണിപ്രയൊഗിച്ചാൽ ॥
എങ്ങിനെയറിഞ്ഞുപൊകായിന്നുമഹാജനം ।
എങ്ങുമെഖലന്മാൎക്കൊതാഴ്ചയില്ലല്ലൊതാനും ॥
വാക്കിനാൽബുധന്മാരെദൂഷണംചൊല്ലിച്ചൊല്ലി ।
നാക്കിനുതഴമ്പുറച്ചീടിനകൂട്ടമല്ലൊ ॥ [ 66 ] ദുഷ്ടന്മാർപലവിധംദെദ്യത്തെച്ചെയ്തെങ്കിലും ।
ഒട്ടുമെഭെദിക്കയില്ലത്തമക്ഷിതീശ്വരൻ ॥
രാജതെജസ്സുമിടിത്തീയുമെന്നിവരണ്ടും ।
തെജസാംസമൂഹത്തിലെത്രയുമുൽകൃഷ്ടങ്ങൾ ॥
മുന്നംഞാൻപറഞ്ഞതുസൎവ്വത്രപ്രകാശിക്കും ।
പിന്നെഞാൻചൊന്നതൊരുദിക്കിൽമാത്രമെയുള്ളു ॥
അത്രനിന്നപായത്തെശങ്കിച്ചു സിംഹത്തിന്റെ ।
ശത്രുസിംഹത്തെച്ചെന്നുസെവിപ്പാൻഭാവമില്ല ॥
അങ്ങനെചെയ്യാമെന്നുചൊല്ലുന്നുശാസ്ത്രങ്ങളിൽ ।
ഇങ്ങൊട്ടുദ്രൊഹിക്കുന്നൊന്തൻഗുരുവെന്നാകിലും ॥
ദുൎമ്മദംതുടങ്ങിയാൽദൂരവെയുപെക്ഷിച്ചു ।
സന്മാൎഗ്ഗസ്ഥിതന്മാരെസെവിക്കാമാപത്തിങ്കൽ ॥
ആയതുനമുക്കിപ്പൊൾഭാവമില്ലവനൊട ।
ങ്ങായവണ്ണംഞാൻയുദ്ധംചെയ്വതിനൊരുമ്പെട്ടെൻ ॥
ആയുധംനമുക്കിപ്പൊളെപ്പൊഴുംപിരിയാതെ ।
ആയതങ്ങളാംരണ്ടുകൊമ്പുകളുണ്ടുതാനും ॥
യാഗങ്ങൾചെയ്തുചിലർസ്വൎഗ്ഗത്തെപ്രാപിക്കുന്നു ।
യൊഗങ്ങൾകൊണ്ടുചിലർദ്യൊവിനെഗമിക്കുന്നു ॥
ദാനങ്ങൾകൊണ്ടുചിലർസ്വൎല്ലൊകംഗമിക്കുന്നു ।
മൌനങ്ങൾകൊണ്ടുചിലർമൊക്ഷത്തെപ്രാപിക്കുന്നു ॥
ഇത്ഥമുള്ളതിലെല്ലാമുത്തമംജനങ്ങൾക്കു ।
യുദ്ധത്തിൽമരിച്ചുടൻസത്വരംസ്വൎഗ്ഗപ്രാപ്തി ॥
ഭൂരികൎമ്മങ്ങൾകൊണ്ടുദിവ്യരാകുന്നുചിലർ ।
വൈരിനിഗ്രഹംകൊണ്ടുഭവ്യരാകുന്നുചിലർ ॥
രണ്ടുസൌഖ്യവുമ്മഹാവീരന്മാർസംഗ്രാമത്തെ ।
ക്കൊണ്ടുതാൻലഭിക്കുന്നുദെഹമൊചനംചെയ്താൽ ॥
അല്ലാതെശത്രുക്കളാൽദത്തമാംചോറുന്തിന്നു ।
വല്ലാതെവസിക്കയുംചാകയുമൊരുപൊലെ ॥
യാതൊരുദിക്കിൽയുദ്ധംചെയ്തിലെന്നാലുമ്മൃത്യു । [ 67 ] ചെയ്യുവെന്നാകിൽപിന്നെസ്സംശയമെന്നെയുള്ളു ॥
അദ്ദിക്കിൽവരുന്നെരംസംഗരംയൊഗ്യമെന്നു ।
വിദ്വാന്മാർപറയുന്നുതദ്ദിക്കുവന്നുമമ ॥


൧൪. കുളക്കൊഴി സമുദ്രത്തൊടു കലഹിച്ചതു.

ഉക്തവാൻദമനകൻശത്രുവാംജനത്തിന്റെ ।
ശക്തിതാനറിയാതെപിണങ്ങുംജനങ്ങൾക്കു ॥
ടിട്ടിഭന്തന്നിൽനിന്നുവാരിധിക്കെന്നപൊലെ ।
കിട്ടീടുംപരാഭവമെന്നതുബൊധിക്കെണം ॥
അക്കഥാശ്രവിക്കെണമെന്നുടൻസഞ്ജീവകൻ ।
സൽക്കഥാവിശാരദൻചൊല്ലിനാൻദമനകൻ ॥
ടിട്ടിഭമെന്നുള്ളൊരുപക്ഷിയുമവനുടെ ।
കെട്ടിയപെണ്ണുംകൂടിസാഗരതടന്തന്നിൽ ॥
കിട്ടിയശിശുകൃമികീടാതിമാംസത്തെക്കൊ ।
ണ്ടഷ്ടിയുംകഴിച്ചുങ്കൊണ്ടാസ്ഥയാമേവുങ്കാലം ॥
ടിട്ടിഭമെന്നാൽകുളക്കൊഴിയെന്നറിയെണം ।
ടിട്ടിഭസ്ത്രീക്കുഗൎഭംപൂൎണ്ണമായതുകാലം ॥
ടിട്ടിഭത്തൊടുചൊന്നാളിന്നുഞാൻപ്രസവിച്ചു ।
കുട്ടികളുണ്ടായ്വരുമീറ്റുനൊവുണ്ടുകിഞ്ചിൽ ॥
ഏതൊരുദിക്കിൽവെണ്ടുനമുക്കുപ്രസവമെ ।
ന്നാതുരീഭാവത്തൊടെചൊദിച്ചനെരംപക്ഷി ॥
വാരിധിതീരെപെറ്റുകൊൾ്കയെന്നുരചെയ്തു ।
വാരിധിതീരമപായസ്ഥാനമെന്നങ്ങവൾ ॥
ഉക്തവാൻകുളക്കൊഴിസാഗരംനമ്മെവെൽവാൻ ।
ശക്തനല്ലെടെബാലെശങ്കയെന്തിനുപാഴിൽ ॥
ടിട്ടിഭിചൊന്നാളംബുരാശിയുംനീയുന്തമ്മിൽ ।
ഒട്ടുമെയടുക്കയില്ലെന്തൊരുമൊഹംനാഥ ॥
തന്നത്താനറികയെന്നുള്ളതുവൈഷമ്യമായി । [ 68 ] വന്നുപൊമതുമൂലമാപത്തുഭവിച്ചീടും ॥
തന്നുള്ളിൽവിചാരമുണ്ടെന്നാകിലനൎത്ഥങ്ങൾ ।
വന്നുപൊകയുമില്ലാവൈഷമ്യമെങ്ങുമില്ല ॥
ചൊല്ലിനാനതുനേരംടിട്ടിഭമ്മഹാധീമാൻ ।
വല്ലഭെവരികനീവാക്കുകൾകെൾ്ക്കവെണ്ടു ॥
ബന്ധുക്കൾപറയുന്നസൽഗുണംഗ്രഹിക്കാത്ത ।
ജന്തുക്കൾമൂഢത്വംകൊണ്ടന്ധരായ്പതിച്ചീടും ॥
ബന്ധുവാക്യത്തെശ്രവിക്കായ്കകൊണ്ടൊരുകൂൎമ്മം ।
ബന്ധമെന്നിയെവീണുചത്തുപൊയെല്ലൊമുന്നം ॥
എങ്ങനെയതെന്നവൾകെട്ടാലുമെന്നുകാന്തൻ ।
അങ്ങൊരുദിക്കിലൊരുവാപിയിൽമെവീടുന്ന ॥
കഛ്ശപംകംബുഗ്രീവമെന്നുപെർസരസ്സിന്റെ ।
കഛ്ശത്തിൽസുഖിച്ചുമെവീടിനാന്മഹാഭാഗ്യൻ ॥
സങ്കടെസഹായിപ്പാന്മിത്രങ്ങൾരണ്ടുണ്ടുപൊൽ ।
സങ്കടൻവികടനുംരാജഹംസന്മാരവർ ॥
വൎഷമില്ലായ്മകൊണ്ടുഖിന്നരാമവർതമ്മിൽ ।
കൎഷസന്താപംകൊണ്ടുതാന്തന്മാരുരചെയ്തു ॥
മറ്റൊരുസരസ്സിങ്കൽപൊകനാമെടൊവെള്ളം ।
വറ്റുകയില്ലാതുള്ളവാപികൾപലതുണ്ടു ॥
നമ്മുടെകംബുഗ്രീവകൂൎമ്മത്തൊടറിയിച്ചു ।
സമ്മതിവരുത്തികൊണ്ടാശുപോകെണന്താനും ॥
ഇങ്ങിനെകൂൎമ്മത്തൊടുചെന്നവർധരിപ്പിച്ചു ।
നിങ്ങൾപൊകുന്നദിക്കിൽഞാൻകൂടെപ്പൊന്നീടുവൻ ॥
നിങ്ങൾക്കുചിറകുണ്ടുപറന്നുപൊകാമല്ലൊ ।
എങ്ങിനെനമ്മെക്കൂടെക്കൊണ്ടുപൊകുന്നുനിങ്ങൾ ॥
ഞങ്ങൾചൊന്നതുപൊലെകെൾ്ക്കുമെന്നാകിൽനിന്നെ ।
ഞങ്ങൾകൊണ്ടങ്ങുപൊകുന്നുണ്ടെന്നുഹംസങ്ങളും ॥
ഒന്നുമെയുരിയാടാതങ്ങിനെപാൎത്തീടെണം ।
എന്നതുചെയ്യാമെന്നുകൂൎമ്മവുമുരചെയ്തു ॥ [ 69 ] നീളമുള്ളൊരുകൊല്ലംകൊത്തികൊണ്ടന്നുചൊന്നാർ ।
മേളമൊടിക്കൊലിന്മെൽകടിച്ചുതൂങ്ങിക്കൊൾ്ക ॥
ഹംസങ്ങൾഞങ്ങൾരണ്ടുപെരുമയ്പതുക്കവെ ।
അംസത്തിലെറ്റിക്കൊണ്ടുപറന്നുഗമിച്ചീടാം ॥
മിണ്ടരുതൊന്നുംഭവാനൊന്നുരിയാടിപ്പൊയാൽ ।
ചെണ്ടകൊട്ടുമെസഖെകഛ്ശപകംബുഗ്രീവ ॥
അങ്ങിനെയെന്നുകൂൎമ്മംകൊലിന്മെൽകടിച്ചുടൻ ।
തുങ്ങിനാനന്നങ്ങളുംകൊണ്ടങ്ങുപറന്നിതു ॥
അങ്ങാടിത്തെരുവിന്റെമെൽഭാഗെചെല്ലുന്നെരം ।
അങ്ങാടിക്കാരെല്ലാരുംതാഴത്തുവന്നുകൂടി ॥
നൊക്കെടാമെൽഭാഗത്തെക്കെന്തൊരുകൂട്ടംപറ ।
ന്നൂക്കൊടെഗമിക്കുന്നുപണ്ടെങ്ങുംകണ്ടിട്ടില്ല ॥
ഇങ്ങിനെപലർകൂടികൈക്കൊട്ടിച്ചിരിച്ചപ്പൊൾ ।
തിങ്ങിനകൊലാഹലമുണ്ടായിമഹീതലെ ॥
ആഘൊഷംകെട്ടുഭയപ്പെട്ടൊരുകമഠമാം ।
ആഭൊഷൻവായുമ്പിളൎന്നയ്യയ്യൊയെന്നുചൊന്നാൻ ॥
അക്കൊലുംകടിവിട്ടുകഛ്ശപംകീഴ്പെട്ടെക്കു ।
വെക്കെന്നുപതിച്ചിതുചൊല്ക്കീഴില്ലായ്കമൂലം ॥
മിണ്ടരുതെന്നുഹംസംചൊന്നതുകൂട്ടാക്കാതെ ।
ചുണ്ടുകൾരണ്ടുംപിളൎന്നൊന്നവൻപറഞ്ഞപ്പൊൾ ॥
തണ്ടുതപ്പിക്കുകടിവിട്ടുപൊയധൊഭാഗെ ।
കണ്ടുനില്ക്കുന്നഭടന്മാർചെന്നുപിടികൂടി ॥
കൈകൊണ്ടുത്തെക്കികൊന്നുകണ്ടിച്ചുകലത്തിലി ।
ട്ടാകവെപാകഞ്ചെയ്തുഭക്ഷിച്ചാരെന്നെവെണ്ടു ॥
എന്നതുകൊണ്ടുചൊന്നെൻബന്ധുക്കൾകനിവൊടെ ।
ചൊന്നതുകൂട്ടാക്കാതെയിങ്ങിനെവിനാശവും ॥
പിന്നെയുമുരചെയ്തുടിട്ടിഭമ്മമപ്രിയെ ।
നിന്നെഞാനിനിയൊന്നുപറഞ്ഞുബൈാധിപ്പിക്കാം ॥
പണ്ടനാഗതവിധാതാവെന്നങ്ങൊരുമത്സ്യം । [ 70 ] രണ്ടാമൻപ്രത്യുല്പന്നമതിയെന്നൊരുമത്സ്യം ॥
യൽഭവിഷ്യനെന്നൊരുമൂന്നാമന്മഹാമത്സ്യം ।
അത്ഭുതമിവരുടെവൃത്താന്തംകെട്ടീടെണം ॥
നല്ലൊരുവാപിതന്നിൽമൂവരുമൊരുമിച്ച ।
ങ്ങല്ലൽകൂടാതെതത്രസുഖിച്ചുമെവുങ്കാലം ॥
ദാശന്മാർവന്നുവലവീശുവാൻപുറപ്പെട്ടു ।
സാശരാമവർതമ്മിൽപറഞ്ഞുപതുക്കവെ ॥
ഇസ്ലരസ്സിങ്കൽവെള്ളമെറ്റമില്ലെടൊനല്ല ।
മത്സ്യങ്ങളനെകമുണ്ടെത്രനാമിറങ്ങുക ॥
ആയവർപറഞ്ഞതുകേട്ടുകൊണ്ടനാഗതൻ ।
മയമെന്നിയെമറ്റുരണ്ടുപെരൊടുചൊന്നാൻ ॥
പൊകനാംവൈകീടാതെമറ്റൊരുതടാകത്തിൽ ।
ശൊകമൊന്നകപ്പെടുമത്രനാംപാൎത്തീടുകിൽ ॥
ഉല്പന്നമതിപറഞ്ഞീടിനാൻവരുമെന്നു ।
കല്പിച്ചുഭയപ്പെടുന്നെന്തിനുപാഴിൽതന്നെ ॥
ആപത്തുവന്നാലുടൻചിന്തിക്കാമെന്നെവെണ്ടു ।
ആപത്തിന്നവകാശമില്ലിപ്പൊൾനമുക്കെടൊ ॥
ദുൎഘടംവരുന്നെരമുൾ്ക്കാമ്പിലുപദെശം ।
തക്കത്തിൽതോന്നുന്നവൎക്കെങ്ങുമെതടവില്ല ॥
യൽഭവിഷ്യനെന്നുള്ളമത്സ്യത്തിനുള്ളിൽഭയം ।
ഉത്ഭവിച്ചില്ലാതെല്ലുംമേവിനാനനങ്ങാതെ ॥
മുറ്റുമിങ്ങനാഗതൻപേടിച്ചുപുറപ്പെട്ടു ।
മറ്റൊരുജലാശയംപ്രാപിച്ചുമരുവിനാൻ ॥
പിറ്റെന്നാൾപുലർകാലെദാശന്മാർവാപിതന്നിൽ ।
തെറ്റെന്നുവലയിട്ടുമീമ്പിടിതുടൎന്നപ്പൊൾ ॥
ഉല്പന്നമതിമത്സ്യഞ്ചത്തപൊലനങ്ങാതെ ।
അപ്പുതന്മീതെവായുമ്പിളൎന്നുകിടന്നതു ॥
ചത്തുവെന്നൊൎത്തുമുക്കൊൻപിടിച്ചുകരയെറ്റി ।
തത്രവെച്ചുറപ്പിച്ചുപൊന്നിതുവലവീശാൻ ॥ [ 71 ] മുക്കൊരങ്ങകന്നപ്പൊൾചെന്നൊരുചളിതന്നിൽ ।
പുക്കുകൊണ്ടിരുന്നിതുദാശന്മാർഗമിപ്പൊളം ॥
ഉല്പന്നമതിമത്സ്യമങ്ങിനെജീവിച്ചിതു ।
യൽഭവിഷ്യനാമ്മത്സ്യംസംഭ്രമിച്ചുഴലുമ്പൊൾ ॥
ദാശന്മാർവലയിട്ടുപിടിച്ചുതല്ലിക്കൊന്നു ।
പാശങ്ങൾകൊണ്ടുകെട്ടിചുമന്നുകൊണ്ടുപൊയാർ ॥
എന്നതുകൊണ്ടുചൊന്നെനാപത്തുശമിപ്പിപ്പാൻ ।
അന്നെരമൊന്നുതോന്നുംദൈവമല്ലയൊസാക്ഷി ॥
ടിട്ടിഭിസമുദ്രത്തിൻതീരത്തുപ്രസവിച്ചു ।
മുട്ടകൾനാലഞ്ചങ്ങുഭൂമിയിൽവീണശെഷം ॥
പെട്ടന്നുസമുദ്രവുംവേരലെച്ചതിൽകൂടെ ।
തട്ടിയിട്ടുരുട്ടിക്കൊണ്ടാകവെകൊണ്ടുപൊയാൻ ॥
ടിട്ടിഭകരഞ്ഞുംകൊണ്ടങ്ങുചെന്നറിയിച്ചു ।
ടിട്ടിഭൻപറഞ്ഞിതുവല്ലഭെഖെദിക്കെണ്ടാ ॥
വല്ലതുംയത്നംചെയ്തുവാരിധിതന്നിൽനിന്നു ।
മെല്ലവെപുത്രന്മാരെഞാനിങ്ങുവരുത്തുവൻ ॥
എന്നുരചെയ്തുപക്ഷിസംഘത്തെയെല്ലാമവൻ ।
ഒന്നൊഴിയാതെകണ്ടുവരുത്തിസ്വരൂപിച്ചു ॥
പക്ഷിസംഘത്തൊടൊന്നിച്ചപ്പൊഴെപുറപ്പെട്ടു ।
പക്ഷിരാജനാംഗരുഡൻവസിക്കുന്നദിക്കിൽ ॥
ചെന്നുവന്ദിച്ചുനിന്നുകാൎയ്യവുമുണൎത്തിച്ചു ।
തന്നുടെജാതിസ്നെഹാൽതാൎക്ഷ്യനുംചെന്നുമുദാ ॥
പാല്ക്കടൽതന്നിൽപള്ളികൊള്ളുന്നഭഗവാനൊ ।
ടിക്കഥബാധിപ്പിച്ചു വന്ദിച്ചുനിന്നീടിനാൻ ॥
വൈകുണ്ഠൻവരുണനെവിളിച്ചങ്ങരുൾചെയ്തു ।
വൈകാതെടിട്ടിഭന്റെമുട്ടകൾകൊടുത്താലും ॥
കല്പനകേട്ടപ്പൊഴെവന്ദിച്ചു വരുണനും ।
കെല്പൊടെകൊടുത്തിതുമുട്ടകളെല്ലാന്തദാ ॥
ഇക്കഥാപ്രസംഗത്തിന്നൎത്ഥത്തെവിചാരിച്ചാൽ । [ 72 ] വിക്രമമേറുന്നൊരുവൈരിയെടമർചെയ്വാൻ ॥
ദുൎബ്ബലന്മാൎക്കുമനസ്സുണ്ടാകയില്ലെന്നൊരു ।
സല്ഫലമിതുകൊണ്ടുസംഭവിച്ചീടുംസഖെ ॥


രാജാബന്ധുർഅബന്ധൂനാംരാജാചക്ഷുർഅചക്ഷുഷാം ।
രാജാപിതാചമാതാചസൎവ്വെഷാംന്യായവൎത്തിനാം ॥

൧൫. പിംഗല സഞ്ജീവകന്മാരുടെ സംഗരം.

ഇങ്ങിനെദമനകൻചൊന്നതുകെട്ടുമഹാൻ ।
ഇംഗിതമറിഞ്ഞുരചെയ്തിതുസഞ്ജീവകൻ ॥
സംഗരംഭവിക്കുമ്പൊൾപിംഗലന്തന്റെഭാവം ।
എങ്ങിനെയെന്നുമപ്പൊൾസംഗതിയെന്നുംചൊല്ക ॥
ചൊല്ലിനാൻദമനകൻചോടുകളുറപ്പിച്ചു ।
പല്ലുകൾപുറത്താക്കിവക്ത്രവുംപിളൎന്നുടൻ ॥
കണ്ണുകൾചുവപ്പിച്ചുകൎണ്ണങ്ങൾകൂൎപ്പിച്ചൊരു ।
ഭണ്ഡതുപൊലെവാലുമുയൎത്തിക്കൊണ്ടുസിംഹം ॥
നില്ക്കുന്നുകാണാമതുനെരത്തുഭവാഞ്ചെന്നു ।
വക്കാണത്തിനുതുടങ്ങീടുകമഹാത്മാവെ ॥
ഇത്ഥമങ്ങുരചെയ്തുപൊന്നിതുദമനകൻ ।
ബുദ്ധിമാൻകരടനെപ്രാപിച്ചുകൂപ്പീടിനാൻ ॥
എന്തെടൊദമനകനിന്നുടെമനക്കാമ്പിൽ ।
ചിന്തിച്ചകാൎയ്യംസിദ്ധമായിതൊവഴിപൊലെ ॥
ഇങ്ങിനെകരടകൻചൊദിച്ചുദമനകൻ ।
അങ്ങിനെഭെദൊപായംസിദ്ധമെന്നുരചെയ്തു ॥
മുന്നമെതന്നെകിഞ്ചിൽഭിന്നമായവർതമ്മിൽ ।
പിന്നെഞാൻവഴിപൊലെവെർപെടുക്കയുംചെയ്യും ॥
അൎദ്ധഭിന്നമായുള്ള സാധനംഭെദ്യംചെയ്വാൻ ।
ബുദ്ധിമാന്മാൎക്കുതെല്ലുംവൈഷമ്യമില്ലയല്ലൊ ॥ [ 73 ] സാരനാന്ദമനകൻസിംഹസന്നിധൌചെന്നു ।
സാരമാമുപദെശംചെയ്തിതുപരിചൊടെ ॥
പുംഗവൻവരുന്നെരംയുദ്ധസന്നാഹംകൂട്ടി ।
തുംഗമാംലാംഗുലവുമുയൎത്തിക്കയൎത്തൊരു ॥
ഭാവവുംഭാവിച്ചിരുന്നീടുകമമസ്വാമിൻ ।
സാവധാനതവെണംസംഗരമുണ്ടായ്വരും ॥
എന്നതുകേട്ടുസിംഹമങ്ങിനെസ്ഥിതിചെയ്താൻ ।
അന്നെരമവിടത്തിൽചെന്നിതുസഞ്ജീവകൻ ॥
മുന്നമെദമനകൻചൊന്നതുപൊലെതന്നെ ।
സന്നാഹത്തൊടുനില്ക്കുംസിംഹത്തെകണ്ടുവൃഷം ॥
കൊമ്പുകളുയൎത്തിക്കൊണ്ടടുത്തുയുദ്ധംചെയ്വാൻ ।
വമ്പനാംപഞ്ചാനനശ്രെഷ്ഠനുമൊരുമ്പെട്ടാൻ ॥
എത്രയുംഭയങ്കരംയുദ്ധമുണ്ടായിതമ്മിൽ ।
വൃത്രനുമ്മഹെന്ദ്രനുന്തങ്ങളിൽയുദ്ധമ്പൊലെ ॥
ഊക്കേറുംവൃഷഭന്റെമുക്കുറഘൊഷങ്ങളും ।
മുഷ്കെറുംസിംഹത്തിന്റെസിംഹനാദഘൊഷവും ॥
കുത്തുകളിടികടിമാന്തുകൾതട്ടുമ്മുട്ടും ।
ക്രുദ്ധരാമവരുടെയുദ്ധമെത്രയുംഘൊരം ॥
ദുൎവ്വിധമതുകണ്ടുപറഞ്ഞുകരടകൻ ।
ദുൎമ്മതെദമനകാനിന്നുടെദുരാചാരം ॥
ദുൎന്നയപ്രയൊഗത്താലിങ്ങിനെമമസ്വാമി ।
ദുഷ്പ്രമെയത്തിൽപതിച്ചീടിനാൻകഷ്ടംകഷ്ടം ॥
സാമവുംദാനംഭെദംദണ്ഡമെന്നിവനാലിൽ ।
സാമമെന്നതെസമാരംഭിച്ചീടാവുസഖെ ॥
സാമത്തെപ്രയൊഗിച്ചാലൊക്കവെസാധിച്ചീടും ।
കാമത്തിനനുകൂലംകാൎയ്യവുംസാധിച്ചീടും ॥
ദാനഭെദാദിമൂന്നുമെങ്ങുമെചിതംവരാ ।
മാനസംഖ്യാനംചെയ്വാൻമാത്രമെകൊള്ളിക്കാവു ॥
സൂൎയ്യരശ്മികൾകൊണ്ടുംപാവകപ്രഭകൊണ്ടും । [ 74 ] സൂൎയ്യകാന്താദിമണിശ്രെണിതെജസ്സുകൊണ്ടും ॥
വൈരമാമന്ധകാരംശമിക്കയില്ലാദൃഢം ।
സാരമാംസാമംകൊണ്ടെശമിപ്പുദമനക ॥
മന്ത്രിരാജന്റെമകൻഞാനെന്നുമദിച്ചുനീ ।
മന്ത്രിച്ചുമമസ്വാമിക്കാപത്തുവലിച്ചിട്ടാൻ ॥
എന്തിനികഴിഞ്ഞതുചിന്തിച്ചാൽഫലംവരാ ।
ദന്തിവൈരിയുംവൃഷശ്രെഷ്ഠനുമിവർതമ്മിൽ ॥
സന്ധിപ്പാനുപായത്തെചിന്തിക്കസഹൊദര ।
സന്ധിയെന്നുള്ളനീതിസൎവ്വദാമനൊഹരം ॥
തങ്ങളിൽകടിപിടികൂട്ടുവാൻപലരുണ്ടാം ।
തങ്ങളിൽപറഞ്ഞുചേൎക്കുന്നവർപാരന്തുഛ്ശം ॥
ഭിന്നിക്കുംജനങ്ങളെച്ചെൎക്കുന്നപുരുഷനും ।
സന്നിക്കുചികിത്സിച്ചുശമിപ്പിക്കുംവൈദ്യനും ॥
തന്നുടെസാമൎത്ഥ്യത്തെകാട്ടെണമെങ്കിൽതമ്മിൽ ।
ഭിന്നരുംസന്നിക്കാരുമുണ്ടെന്നെഫലംവരൂ ॥
മറ്റുള്ളസ്ഥാനങ്ങളിലാവിധംവിദ്വാന്മാരും ।
മറ്റുള്ളമൂഢന്മാരുമെതുമെഭെദംനാസ്തി ॥
നീചമാൎഗ്ഗത്തിൽചെന്നുചാടുന്നപ്രഭുക്കുളും ।
നീരാഴമുള്ളകൂപെപതിക്കുംപശുക്കളും ॥
മെല്പൊട്ടുകരെറുവാനെത്രയുംപരാധീനം ।
കിഴ്പെട്ടുപതിപ്പതിനെത്രയുമെളുപ്പമാം ॥
ചൊല്ലെടൊദമനകനീതന്നെമുന്നുംശ്രമി ।
ച്ചല്ലയൊസഞ്ജീവകക്കാളയെകൊണ്ടുവന്നു ॥
സൽഗുണന്മമസ്വാമികാളവന്നതിൽപിന്നെ ।
നിൎഗ്ഗുണൻനിരീശ്വരനായ്വന്നുമഹാകഷ്ടം ॥
മന്നവൻഗുണവാനെന്നാകിലുംദുൎമ്മന്ത്രികൾ ।
വന്നുചേരുമ്പൊളാൎക്കുംവെണ്ടാതായ്വരുംനൃപൻ ॥
നല്ക്കുളങ്ങളിൽജലംനിൎമ്മലമെന്നാകിലും ।
നക്രമുണ്ടെന്നുകെട്ടാലാരാനുമിറങ്ങുമൊ ॥ [ 75 ] ഗൊപിതമാകുന്ദിക്കിലെപ്പെഴുമധിവാസം ।
ഭൂപതിപ്രവരന്മാൎക്കൊട്ടുമെഗുണമല്ലാ ॥
സജ്ജനങ്ങടെമദ്ധ്യെസൎവ്വരുംവസിക്കെണം ।
ദുൎജ്ജനങ്ങളൊടുള്ളസംപർക്കംത്യജിക്കെണം ॥
സൎവ്വസമ്മതഗുണമുള്ളൊരുസചിവന്മാർ ।
സൎവ്വദാസഹസ്ഥിതന്മാരായാൽമഹാസുഖം ॥
മാധുൎയ്യംഭാവിക്കയുമ്മാനസെകപടവും ।
ജാതമാമമാത്യന്മാർകെവലംവിഷന്തന്നെ ॥
ബുദ്ധിയിൽപരദ്രൊഹംചിന്തിച്ചുമെവുംഭവാൻ ।
ബുദ്ധിമാനല്ലെന്നതുംവന്നീടുംദമനക ॥
ശാഠ്യത്തെവിടാതെകണ്ടുള്ളൊരുസൌഹാൎദ്ദവും ।
മൌഢ്യംവെർവിടാതെകണ്ടുള്ളൊരുധൎമ്മങ്ങളും ॥
ലൊകരെദ്വെഷിച്ചുകൊണ്ടുണ്ടാകും‌ധനങ്ങളും ।
ലൌകികംകൂടാതുള്ളസാധുസല്ക്കാരങ്ങളും ॥
നിത്യവുംസുഖിച്ചിരുന്നുള്ള വിദ്യാഭ്യാസവും ।
ചിത്തപാരുഷ്യത്തൊടെകാമിനീസംസൎഗ്ഗവും ॥
ഇഛ്ശിക്കുംപുരുഷന്മാരെത്രയുമധമന്മാർ ।
തുഛ്ശബുദ്ധികളവരെന്നുബൊധിക്കഭവാൻ ॥
ബാലകദമനകനിന്നുടെപിതാവിന്റെ ।
ശീലമിന്നുപമിക്കാന്നിന്നുടെശീലംകണ്ടാൽ ॥
താതന്റെസ്വഭാവവുംപുത്രന്റെസ്വഭാവവും ।
ഭെദമില്ലെന്നുപറയുന്നതുപരമാൎത്ഥം ॥
കൈതമെലുണ്ടാകുന്നകായ്ക്കൾ്ക്കുമുള്ളുണ്ടെല്ലൊ ।
കൈതവപ്രയൊഗങ്ങൾതാതങ്കൽനിന്നുണ്ടായി ॥
എന്തിനുഹിതൊപദെശത്തെഞാൻചെയ്തീടുന്നു ।
ചിന്തയിൽനിണക്കൊരുനെൎവ്വഴികാണുന്നില്ല ॥
നല്ലൊരുകടുപ്പമുള്ളായുധംകല്ലിൽവെച്ചു ।
തല്ലിയാൽവളയുമൊപൊട്ടുകെയുള്ളുദൃഢം ॥
നല്ലൊരുസൂചീമുഖിപക്ഷിതാൻകുരങ്ങിനു । [ 76 ] നല്ലതുപറഞ്ഞിട്ടുതനിക്കുനാശംവന്നു ॥
എങ്ങിനെഅതെന്നുടൻചൊദിച്ചുദമനകൻ ।
എങ്കിൽനികെൾ്ക്കെന്നുരചെയ്തിതുകരടകൻ ॥


൧൬. സൂചീമുഖിയുടെ അപായം.

മൎക്കടകൂട്ടമ്മഹാശീതത്തെസഹിയാഞ്ഞു ।
ഒക്കവെവിറച്ചൊരുദിക്കിൽവന്നിരിക്കുമ്പൊൾ ॥
തീക്കനൽതിരഞ്ഞൊരുവാനരൻപുറപ്പെട്ടാൻ ।
നീക്കമില്ലെടൊനല്ലതീയിതാപറക്കുന്നു ॥
എന്നുനിശ്ചയിച്ചവൻചെന്നുടൻമിന്നാമിനു ।
ങ്ങെന്നുള്ളപ്രാണികളിലൊന്നിനെപ്പിടിപെട്ടാൻ ॥
പൃഷ്ടത്തിൽപ്രകാശമുണ്ടജ്ജന്തുപറക്കുമ്പൊൾ ।
പൊട്ടന്താനതുകണ്ടുപാവകനെന്നുറച്ചു ॥
കൂട്ടക്കാരിരിക്കുന്നയൊഗത്തിൽകൊണ്ടുവന്നു ।
ചെണ്ടക്കാരനുമൂതിക്കത്തിപ്പാന്തുടങ്ങുന്നു ॥
കണ്ടുവന്നിതുദൂരെനിന്നുടനവിടെക്കു ।
അന്നെരംസൂചീമുഖിയെന്നൊരുപക്ഷിമെല്ലെ ॥
ചെന്നങ്ങുകുരങ്ങിന്റെകൎണ്ണത്തിൽമന്ത്രിച്ചിതു ।
വഹ്നിയല്ലിതുസഖെവാനരമിന്നാമിനു ॥
ങ്ങെന്നൊരുപ്രാണിയിതങ്ങൂതിയാലെരിയുമൊ ।
എന്നതുകേട്ടുകയൎത്തീടിനാൻകുരങ്ങച്ചാർ ॥
എന്തെടൊനിന്നൊടുണ്ടൊചൊദിച്ചുവെന്നങ്ങവൻ ।
പക്ഷിയെപ്പിടിച്ചാശുപാറമ്മെലടിച്ചുടൻ ॥
തൽക്ഷണംകുലചെയ്തുഭക്ഷണംകഴിച്ചിതു ।
എന്നതുകൊണ്ടുഞാനുംനാനാമ്യശ്ലൊകഞ്ചൊന്നെൻ ॥
“നാനാമ്യം‌നാമ്യതെദാരുനാശ്മനിസ്യാൽക്ഷുരക്രിയാ– ।
“സൂചീമുഖംവിജാനീഹിനാശിഷ്യായൊപദിശ്യതെ– ॥
എന്നുടെദമനകദുഷ്പ്രയത്നങ്ങൾവൃഥാ । [ 77 ] തന്നുടെബുദ്ധികൊണ്ടുംതന്നുടെശക്തികൊണ്ടും ॥
തന്നുടെദ്രവ്യംകൊണ്ടുംതന്നുടെധൎമ്മംകൊണ്ടും ।
ഗൊത്രത്തെരക്ഷിക്കുന്നതെതൊരുപുമാനവൻ ॥
പുത്രനായ്വരുംമാതാവല്ലയൊമാതാവെടൊ ।
ഇങ്ങിനെകരടകൻചൊല്ലിയവാക്കുകെട്ടു ॥
മങ്ങിനമുഖത്തൊടെഭൂതലംനൊക്കിക്കൊണ്ടു ।
കുണ്ഠിതംവഴിപൊലെതോന്നിച്ചുദമനകൻ ॥
മിണ്ടാതെനിന്നങ്ങുരചെയ്തിതുകരടകൻ ।
ദുഷ്ടബുദ്ധിയുന്ധൎമ്മബുദ്ധിയുമിരുവരിൽ ॥
ദുഷ്ടബുദ്ധിയാമവന്തന്നുടെപിതാവിനെ ।
വല്ലാത്തസ്ഥലത്തിങ്കൽകൊണ്ടുപൊയ്പാൎപ്പിക്കയാൽ ॥
വല്ലാതെമരിപ്പിച്ചാനെന്നതുകെട്ടിട്ടില്ലെ ।
അഗ്രജനമുക്കതുകെൾ്ക്കെണമെന്നുതമ്പി ॥
ക്കാഗ്രഹംസാധിപ്പിപ്പാനുക്തവാൻകരടകൻ ।


൧൭. ദുഷ്ടബുദ്ധിയും ധൎമ്മബുദ്ധിയും.

ചെട്ടികൾവസിക്കുന്നപട്ടണന്തന്നിലൊരു ।
ചെട്ടിക്കുരണ്ടുമക്കളുണ്ടായിവളൎന്നിതു ॥
അഗ്രജൻദുഷ്ടബുദ്ധിസൊദരൻധൎമ്മബുദ്ധി ।
വ്യഗ്രമെന്നിയെസുഖിച്ചങ്ങിനെമെവുങ്കാലം ॥
അൎത്ഥമാൎജ്ജിപ്പാനവരന്യദെശങ്ങൾതൊറും ।
സ്വസ്ഥരായ്നടക്കുമ്പൊളെകദാവനാന്തരെ ॥
ജെഷ്ഠനാംദുഷ്ടബുദ്ധിമുൻഭാഗെനടക്കുന്നു ।
പൃഷ്ഠഭാഗത്തുനടന്നീടിനാൻധൎമ്മബുദ്ധി ॥
കാട്ടിലങ്ങൊരുമരംമുഴങ്ങിവീഴുന്നെരം ।
മൂട്ടിൽനിന്നൊരുനിധികംഭവുംപ്രകാശിച്ചു ॥
ധൎമ്മബുദ്ധിക്കുകിട്ടിതൽകംഭമ്മഹാധനം ।
നിൎമ്മലസ്വൎണ്ണംകൊണ്ടുപൂൎണ്ണമെത്രയുംസാരം ॥ [ 78 ] കുട്ടകമുരുട്ടികൊണ്ടിങ്ങിനെചെന്നുമുദാ ।
ദുഷ്ടബുദ്ധിയൊടുരചെയ്തിതുസഹൊദരൻ ॥
അഗ്രജനമുക്കൊരുനിക്ഷെപംലഭിച്ചിതു ।
ദുൎഗ്രഹമിതുഭവാൻകൂടവെപിടിക്കെണം ॥
വള്ളികൾകൊണ്ടുകെട്ടിതണ്ടുമിട്ടെടുത്തവർ ।
മെല്ലവെനടന്നുതൻപട്ടണമടുത്തപ്പൊൾ ॥
ദുഷ്ടബുദ്ധിയുഞ്ചൊന്നാൻസൊദരനമുക്കിതു ।
പട്ടണംപ്രവെശിപ്പിച്ചീടിനാൽദൊഷംവരും ॥
അത്രനല്ലൊരുദിക്കിൽകുഴിച്ചുസ്ഥാപിച്ചുകൊ ।
ണ്ടത്രമാത്രവുംകൈക്കലെടുത്തുപൊകനല്ലു ॥
അങ്ങിനെയെന്നുധൎമ്മബുദ്ധിയുമനുവദി ।
ച്ചങ്ങൊരുപെരുമരന്തന്നുടെമൂലത്തിങ്കൽ ॥
കുട്ടകം‌കുഴിച്ചിട്ടുമണ്ണുകൊണ്ടാഛ്ശാദിച്ചു ।
പട്ടണംപൂക്കുഗൃഹെമെവിനാരിരുവരും ॥
ഒട്ടുനാൾകഴിഞ്ഞപ്പൊളൊളിച്ചങ്ങൊരുദിനം ।
ദുഷ്ടബുദ്ധിതാൻചെന്നുകുട്ടകംകൈയിലാക്കി ॥
അന്നുരാത്രിയിൽതന്നെകൊണ്ടന്നുപണിപ്പെട്ടു ।
തന്നുടെപുരമുറിതന്നിലെകുഴിച്ചിട്ടാൻ ॥
പെട്ടന്നങ്ങൊരുദിനംധൎമ്മബുദ്ധിയെവിളി ।
ച്ചിഷ്ടഭാവംപൂണ്ടുരചെയ്തിതുദുഷ്ടബുദ്ധി ॥
പണ്ടുനാംസ്ഥാപിച്ചൊരുകുട്ടകമിങ്ങുതന്നെ ।
കൊണ്ടുപൊരെണമിനികൊണ്ടന്നാൽദൊഷമില്ല ॥
എന്നതുകെട്ടുധൎമ്മബുദ്ധിതാന്മഹാശുദ്ധൻ ।
ചെന്നുനൊക്കുന്നനെരംകുട്ടകംകണ്ടീലല്ലൊ ॥
പട്ടണെചെന്നുദുഷ്ടബുദ്ധിയൊടുരചെയ്തു ।
കുട്ടകംഭവാന്തന്നെമൊഷ്ടിച്ചുകൊണ്ടുപൊന്നു ॥
കട്ടതുനീതാനെന്നുദുഷ്ടബുദ്ധിയുമിതു ।
കട്ടതുഭവാനെന്നുധൎമ്മബുദ്ധിയുന്തമ്മിൽ ॥
ശണ്ഠയിട്ടിരുവരുംരാജധാനിയിലെത്തി । [ 79 ] കുണ്ഠതകൂടാതറിയിച്ചിതുനൃപനൊടു ॥
ധൎമ്മരക്ഷണത്തിനുശക്തരാംകാൎയ്യക്കാരെ ।
ധാൎമ്മികൻനരപതികല്പിച്ചുനിയൊഗിച്ചു ॥
ധൎമ്മബുദ്ധിയാമിവൻകുട്ടകംകട്ടാനെന്നു ।
ദുൎമ്മദത്തൊടെയുരചെയ്തിതുദുഷ്ടബുദ്ധി ॥
സാക്ഷിക്കാരെങ്ങുചൊൽവിനെന്നമന്ത്രികൾചൊന്നാർ ।
സാക്ഷിയായതുവൃക്ഷമെന്നവരുരചെയ്തു ॥
വാച്ചതുമടുത്തനാൾവൃക്ഷത്തിന്മൂലെച്ചെന്നി ।
ട്ടീശ്വരപരീക്ഷയുംചെയ്യെണമിരിവരും ॥
അദ്ദിക്കിൽചെന്നുവിരൽമുക്കെണമിരിവരും ।
അദ്യപൊയ്ക്കൊൾ്വിന്നാളെഞങ്ങളുംവരുന്നുണ്ടു ॥
അങ്ങിനെപറഞ്ഞാശുപിരിഞ്ഞാരമാത്യന്മാർ ।
തങ്ങളുമിരുവരുംപോന്നിങ്ങുഗൃഹംപുക്കാർ ॥
അന്തിക്കുദുഷ്ടബുദ്ധിഅഛ്ശനാംശ്രെഷ്ഠീന്ദ്രന്റെ ।
അന്തികന്തന്നിൽചെന്നുനിന്നുകൊണ്ടുരചെയ്തു ॥
താതനങ്ങൊരുവാക്കുപറഞ്ഞെങ്കിലിദ്രവ്യം ।
താമസംകൂടാതിങ്ങുലഭിക്കുമൊക്കത്തന്നെ ॥
എന്തുഞാൻപറയെണ്ടുന്നാരൊടുപറയെണ്ടു ।
എന്തൊരുകാൎയ്യമെന്നുചൊദിച്ചുജനകനും ॥
അഛ്ശനിന്നൊരുതരുകൊടരന്തന്നിൽപുക്കു ।
പ്രഛ്ശന്നംവസിക്കെണംയാമിനികഴിവൊളം ॥
സൂൎയ്യനങ്ങുദിക്കുമ്പൊൾകാൎയ്യക്കാരവിടെക്കു ।
കാൎയ്യങ്ങൾകെൾ്പാൻവരുംഞങ്ങളുംകൂടെവരും ॥
ഭവ്യരാമമാത്യന്മാർചൊദിക്കുന്നെരംഭവാൻ ।
ദിവ്യവാക്യത്തെപറഞ്ഞീടെണംനിഗൂഢമായി ॥
ദ്രവ്യത്തെമൊഷ്ടിച്ചതുധൎമ്മബുദ്ധിതാനെന്നു ।
സൎവ്വരുംകെൾ്ക്കെപ്പറഞ്ഞീടെണമെന്നാൽമതി ॥
ദുഷ്ടബുദ്ധിയൊടുരചെയ്തിതുജനകനും ।
നഷ്ടമാംനീയുംഞാനുമിങ്ങിനെചെയ്തീടിനാൽ ॥ [ 80 ] ഏവനുമുപായത്തെച്ചിന്തിക്കുന്നെരംതന്നെ ।
കെവലമപായത്തെച്ചിന്തിച്ചെഗുണംവരൂ ॥
സ്വൈരമായിബകത്തിന്റെമുട്ടകൾതിന്നുംസൎപ്പം ।
കീരിയാൽതാനുന്തന്റെമക്കളുംനശിച്ചല്ലൊ ॥
എങ്ങിനെയതെന്നുടൻചൊദിച്ചുദുഷ്ടബുദ്ധി ।
സംഗതിപ്രകാരത്തെചൊല്ലിനാൻജനകനും ॥
പൊക്കമുള്ളൊരുവൃക്ഷെകൊക്കിന്റെകളത്രവും ।
കൊക്കുമായ്വിനൊദിച്ചുതത്രമെവിടുംകാലം ॥
കൊക്കിന്റെഗൃഹണിപെറ്റുണ്ടാകുംശിശുക്കളെ ।
ഒക്കവെയൊരുസൎപ്പംവന്നുടൻഭക്ഷിക്കുന്നു ॥
ദുഃഖിതനായബകംചെന്നൊരുവാപീതീരെ ।
നില്ക്കുന്നനെരന്തന്റെബന്ധുവാങ്കുളീരകൻ ॥
ചൊദിച്ചുതാനെന്തെടൊഖെദിച്ചുവസിക്കുന്നു ।
ഖെദത്തിന്മൂലംബകംഞണ്ടിനെഗ്രഹിപ്പിച്ചു ॥
ഞണ്ടുമങ്ങുപദെശഞ്ചൊല്ലിനാൻമത്സ്യങ്ങളെ ।
കൊണ്ടുപൊയിക്കീരിനിത്യംവസിക്കുംപൊത്തിൽനിന്നു ॥
പന്നഗംപാൎക്കുന്നൊരുസുഷിരത്തൊളമൊക്കെ ।
ചിന്നിയിട്ടെച്ചുഭവാൻസ്വസ്ഥനായിരുന്നാലും ॥
അന്നെരംനകുലവുമ്മത്സ്യവൃന്ദത്തെയെല്ലാം ।
തിന്നുതിന്നഹിയുടെരന്ധ്രത്തിൽചെന്നുകേറും ॥
പന്നഗത്തെയുംപുത്രന്മാരെയുമെല്ലാംകീരി ।
കൊന്നൊടുക്കീടുമെന്നാൽതന്നുടെതാപന്തീരും ॥
എന്നതുകെട്ടുബകംബന്ധുവാംകുളീരെന്ദ്രൻ ।
ചൊന്നതുപൊലെചെയ്തുപന്നഗംനശിച്ചിതു ॥

ഇവിടെ എല്ലാ ഗ്രന്ഥങ്ങളിലും ഒരു വീഴ്ച കാണുന്നു സംസ്കൃ
തത്തിങ്കൽ കഥയുടെ അവസാനമാവിതു:
പിന്നെവന്മരത്തിന്മെൽകൂടിനെകണ്ടുകീരി ।
ചെന്നുകൊക്കുകളുടെവംശത്തെയൊടുക്കിനാൻ ॥ [ 81 ] എന്നതുകൊണ്ടുചൊന്നെനിങ്ങിനെപ്രയൊഗിച്ചാൽ ।
എന്നുണ്ണിനീയുംഞാനുംജീവിക്കയില്ലദൃഢം ॥
ഇത്തരംപറയുന്നതാതനെപ്പിടിച്ചവൻ ।
സത്വരമ്മരത്തിന്റെകോടരദ്വാരന്തന്നിൽ ॥
കൊണ്ടുപൊയൊളിപ്പിച്ചുതിരിച്ചു പോന്നീടിനാൻ ।
കണ്ടുഭാസ്കരനുദിക്കുന്നതുമതുനെരം ॥
ദുഷ്ടബുദ്ധിയുംധൎമ്മബുദ്ധിയുംബന്ധുക്കളും ।
ശിഷ്ടരാംജനങ്ങളുംരാജസെവകന്മാരും ॥
പക്ഷവാദികളമാത്യന്മാരുമൊക്കെചെന്നു ।
വൃക്ഷമൂലത്തിൽമഹായൊഗമങ്ങിനെകൂടി ॥
കൈവിരൽമുക്കാനുള്ള വമ്പുമുണ്ടാക്കിക്കൊണ്ടു ।
കൈതവംനെരുംതിരിച്ചീടുവാൻനെയ്യുംതീയും ॥
വട്ടങ്ങൾകൂട്ടിക്കൊണ്ടുചൊദിച്ചു സചിവന്മാർ ।
കുട്ടകംമൊഷ്ടിച്ചവരാരെന്നുപറഞ്ഞാലും ॥
ഭിവ്യഭാരതിവൃക്ഷകൊടരെനിന്നുണ്ടായി ।
ദ്രവ്യത്തെമൊഷ്ടിച്ചതുധൎമ്മബുദ്ധിതാനെന്നു ॥
ആയതുകെട്ടനെരമെല്ലാരുംവിസ്മയിച്ചു ।
മായമെന്നതെവരൂവെന്നുടൻധൎമ്മബുദ്ധി ॥
നിശ്ചയമറിവാനായ്‌വൃക്ഷത്തിന്മുകളെറി ।
കച്ചിയുംതൃണങ്ങളുംകൊടരദ്വാരെവെച്ചു ॥
തീയിട്ടുപുകച്ചപ്പൊളഛ്ശനുംതലപൊക്കി ।
ചെയ്യൊല്ലമമവധംവീൎപ്പുമുട്ടന്നുപാരം ॥
പൊയ്യല്ലമമസുതൻദുഷ്ടബുദ്ധിതാനിതു ।
ചെയ്യിപ്പിച്ചതുംദ്രവ്യങ്കട്ടതുമവന്തന്നെ ॥
ഇത്തരമുരചെയ്തുകാലനൂർപുക്കുമഹാ ।
വൃദ്ധനാംവണിഗീശൻപുത്രന്റെചൊൽകെൾ്ക്കയാൽ ॥
ധാൎമ്മികൻമഹീപതിയദ്ധനമശെഷമെ ।
ധൎമ്മബുദ്ധിക്കുനല്കിസ്സമ്മാനിച്ചയച്ചിതു ॥ [ 82 ] ദുഷ്ടബുദ്ധിയെശൂലാരൊഹണംചെയ്യിപ്പിച്ചു ।
പുഷ്ടശൊഭമായ്വന്നുപട്ടണമ്മനൊഹരം ॥
എന്നതുകൊണ്ടുചൊന്നെൻദുഷ്ടബുദ്ധിയെപ്പൊലെ ।
നഷ്ടനാകൊലാഭവനെന്നുടെസഹൊദര ॥
പിന്നെയുംകരടകൻചൊല്ലിനാൻദമനക ।
നിന്നുടെദുസ്സാമൎത്ഥ്യംകൊണ്ടഹൊകുലക്ഷയം ॥
വാരിരാശിയിലൊളമാറ്റിലെയൊഴുക്കുള്ളു ।
നാരിവിശ്വാസത്തൊളംബന്ധുസ്നെഹവുമുള്ളു ॥
സൂചകശ്രുതിയൊളംമന്ത്രഗൊപനമുള്ളു ।
നീചനന്ദനനൊളംനിൎമ്മലകുലമുള്ളു ॥
ശാഠ്യമുള്ളവരൊടുശാഠ്യവുംവെണന്താനും ।
പാഠ്യമാമൊരുവൈദ്യംകേട്ടിട്ടില്ലയൊഭവാൻ ॥
ആയിരന്തൂലാമിരിമ്പൊക്കവെകൂട്ടിതന്റെ ।
വായിലാക്കിനാനൊരുമൂഷികൻയസ്മിൻദെശെ ॥
അദ്ദെശെശ്യെനനാകുംപക്ഷിയുംവണിക്കിന്റെ ।
പുത്രനെകൊണ്ടുപൊയെന്നുള്ളതുവരാത്തതൊ ॥
എങ്ങിനെയതെന്നുടൻചൊദിച്ചുദമനകൻ ।
എങ്കിലൊകെൾ്ക്കെന്നുരചെയ്തിതുകരടകൻ ॥

൧൮. യസ്മിൻ ദെശെ അദ്ദെശെ.

പണ്ടൊരുനഗരത്തിൽവാണിഭംചെയ്തുകൂട്ടി ।
ക്കൊണ്ടൊരുവണിക്കുതാൻതന്നുടെസുഹൃത്താകും ॥
വാണിഭക്കാരൻകൈയിലമ്പതുപാരംലൊഹം ।
പ്രാണവിശ്വാസംമൂലംസൂക്ഷിപ്പാൻകൊടുത്തവൻ ॥
വിത്തവിക്രയഞ്ചെയ്വാൻഗമിച്ചുതെക്കെദിക്കിൽ |
പത്തുമാസങ്ങൾതത്രതാമസിച്ചിങ്ങുവന്നു ॥
തന്നുടെസുഹൃത്തൊടുചൊദിച്ചു സഖെമുന്നം ।
തന്നുടെവക്കൽതന്നലൊഹത്തെതരികെടൊ ॥ [ 83 ] എന്നുടെവീട്ടിൽബഹുമൂഷികന്മാരുണ്ടവർ ।
തിന്നുതിന്നിരിമ്പെല്ലാമില്ലാതായ്വന്നുകഷ്ടം ॥
എന്തുഞാൻചെയ്‌വെനെന്നുചെട്ടിയുമുരചെയ്തു ।
ബന്ധുവെങ്കിലുമവനെത്രയുമ്മഹാധൂൎത്തൻ ॥
ആയതുകേട്ടുമറ്റെചെട്ടിയുംവിചാരിച്ചു ।
മായമിപ്പറഞ്ഞുതുമറെച്ചുവെച്ചെനഹം ॥
പൊയതുകൊണ്ടുപറഞ്ഞാലിനിഫലമെന്തെ ।
ന്നായവൻപറഞ്ഞങ്ങുയാത്രയുഞ്ചൊല്ലിപ്പൊന്നു ॥
പിന്നെയങ്ങൊരുദിനന്തന്നുടെസുഹൃത്തിന്റെ ।
നന്ദനൻകുളിപ്പാനായിപൊകുന്നദെശാന്തരെ ॥
ചെന്നുടൻപിടിപെട്ടുവലിച്ചുകൊണ്ടുപൊന്നു ।
തന്നുടെവീട്ടിലൊരുഗൂഢസ്ഥാനത്തങ്ങാക്കി ॥
വാതിലുമടെച്ചാശുമുടക്കനിട്ടുപൂട്ടി ।
വാണിഭക്കാരനനങ്ങാതങ്ങുവാണീടിനാൻ ॥
ബദ്ധനായ്ക്കിടക്കുന്നബാലനാംവണിക്കിന്റെ ।
വൃദ്ധനായുള്ളതാതൻപുത്രനെക്കാണായ്കയാൽ ॥
ബന്ധപ്പെട്ടോടിവന്നുചൊദിച്ചുസുഹൃത്തൊടു ।
പുത്രനെകണ്ടീലെടൊതാനുണ്ടൊകണ്ടുസഖെ ॥
അന്നെരമുരചെയ്താന്മറ്റെവന്മഹാമതെ ।
ഇന്നൊരുപരന്തുവന്നെടുത്തുകൊണ്ടുപൊയാൻ ॥
പുത്രനുപതിനെട്ടുവയസ്സുമവനെയി ।
പ്പത്രിയാംപരന്തുണ്ടൊകൊണ്ടുപൊകുന്നുസഖെ ॥
താനെന്റെതനയനെകൊന്നിതൊകളഞ്ഞിതൊ ।
ഞാനിനിചെന്നുനാടുവാഴിയൊടറിയിപ്പൻ ॥
ഇത്ഥമങ്ങുരചെയ്തുകൊയിക്കൽചെന്നുവണി ।
ക്കെത്രയുംവിഷാദിച്ചുകരഞ്ഞുനിന്നീടിനാൻ ॥
ശ്രെഷ്ഠരാമമാത്യന്മാർചൊദിച്ചാരവസ്ഥകൾ ।
ചെട്ടിയുമുരചെയ്താനെന്നുടെതനുജനെ ॥
മറ്റൊരുചെട്ടിയൊളിപ്പിക്കയൊവധിക്കയൊ । [ 84 ] മുറ്റുമിപ്പരമാൎത്ഥമന്വെഷിക്കെണംനിങ്ങൾ ॥
പറഞ്ഞാനവനൊരുപരന്തുകൊത്തിക്കൊണ്ടു ।
പറന്നുപൊയെന്നതുമങ്ങിനെവരുന്നതൊ ॥
എന്നതുകെട്ടുമഹാമന്ത്രികൾവണിക്കിനെ ।
ചെന്നിങ്ങുകൂട്ടിക്കൊണ്ടുവരുവാന്നിയൊഗിച്ചു ॥
ഭൃത്യന്മാർവണിക്കിനെക്കൂട്ടിച്ചുംകൊണ്ടുവന്നു ।
സത്യംനീപറകെന്നുകല്പിച്ചുകാൎയ്യക്കാരൻ ॥
പുത്രനെപ്പരന്തുവന്നെടുത്തുകൊണ്ടുപൊയെ ।
ന്നത്രനിന്നുരചെയ്താനച്ചെട്ടിതാനുമപ്പൊൾ ॥
ലൌകീകമല്ലാതുള്ളവാക്കുകൾപറഞ്ഞാലീ ।
ലൊകർസമ്മതിക്കുമൊചൊല്ലെടൊപരമാൎത്ഥം ॥
ഇത്തരംകയൎത്തൊരുമന്ത്രികൾചൊന്നവാക്കി ।
ന്നുത്തരമുരചെയ്തുപേടികൂടാതെചെട്ടി ॥
ആയിരന്തുലാമിരിമ്പൊക്കവെകൂടെതന്റെ ।
വായിലാക്കിനാനൊരുമൂഷികൻയസ്മിൻദെശെ ॥
അദ്ദെശെപരന്താശുവന്നൊരുവണിക്കിന്റെ ।
പുത്രനെക്കൊണ്ടുപൊയെന്നുള്ളതുവരാത്തതൊ ॥
എന്നതുകേട്ടുചിരിച്ചീടിനാരമാത്യന്മാർ ।
മുന്നുമീവണിക്കെവംവ്യാജത്തെപറഞ്ഞിതൊ ॥
നന്നെടൊനിന്റെതലപൊവതിനടുത്തിനി ।
ചെന്നുടനിരിമ്പെല്ലാംകൊണ്ടന്നുകൊടുത്താലും ॥
അന്നെരംകാണാംനിന്റെനന്ദനൻവരുന്നതും ।
അന്യായംപറഞ്ഞതിനുള്ളൊരുഫലമിപ്പൊൾ ॥
തമ്പുരാൻകല്പിക്കുന്നദ്രവ്യങ്ങളൊക്കെത്തിരു ।
മുമ്പിൽവെക്കെണ്ടിവരുമെന്നവരുരചെയ്തു ॥
ആയതുകേട്ടുവണിക്കായിരന്തുലാമിരി ।
മ്പായവൻകയ്യിൽകൊടുത്തെല്പിച്ചൊരനന്തരം ॥
ആയവൻസുതനെയുംകൊണ്ടന്നുദാനംചെയ്താൻ । [ 85 ] ൧൯. പിംഗലന്റെ പശ്ചാതാപം.

ആയതകൊണ്ടുശഠന്മാരൊടുശാഠ്യംവെണം ।
ഏകദാപറഞ്ഞതുമനസ്സിൽകടക്കാത ॥
ലൊകരിൽഗുണംപറയുന്നതുപാഴിൽതന്നെ ।
കല്ലുപൊൽനിന്റെചിത്തമെന്നുടെദമനക ॥
നല്ലതുമാകാത്തതുമൊന്നുംനീയറിയുമൊ ।
ശുദ്ധബുദ്ധികൾപിന്നെദൊഷങ്ങൾഗുണങ്ങളും ॥
ബുദ്ധിയിലാക്കിക്കൊണ്ടുസഞ്ചരിച്ചീടുംസദാ ।
മാരുതന്മഹീതലെദുൎഗ്ഗന്ധംസുഗന്ധവും ॥
ചാരുതൻവശത്താക്കിക്കൊണ്ടല്ലൊചരിക്കുന്നു ।
നാമിനിവൈകീടാതെപൊകെടൊദമനക ॥
സ്വാമിയുംവൃഷഭവുംതങ്ങളിൽസമരത്തിൽ ।
സ്വാമിക്കൊപരാഭവംകാളെക്കൊപരാഭവം ॥
നാമിപ്പൊളതുചെന്നുബൊധിച്ചെമതിയാവു ।
ഇങ്ങിനെപറഞ്ഞവരങ്ങുചെല്ലുന്നനെരം ॥
തിങ്ങിനവിഷാദവുംപൂണ്ടുടന്മഹാസിംഹം ।
മിത്രമാംസഞ്ജീവകക്കാളയെവധിക്കകൊ ॥
ണ്ടെത്രയുംപശ്ചാത്താപംമാനസെഭവിക്കയാൽ ।
വക്ത്രവൃന്താഴ്ത്തിത്തന്റെകാൽവിരൽനഖങ്കൊണ്ടു ॥
ധാത്രിയിൽവരെച്ചുകൊണ്ടങ്ങിനെമെവീടുന്നു ।
തങ്ങളാൽവൎദ്ധിപ്പിക്കപ്പെട്ടൊരുജനങ്ങളെ ॥
തങ്ങളെക്ഷയിപ്പിപ്പാനൊട്ടുമെയൊഗ്യമ്പൊരാ ।
താന്തന്നെവിഷവൃക്ഷമെങ്കിലുംനട്ടുണ്ടാക്കി ॥
താന്തന്നെപിന്നെഛെദിക്കുന്നതെത്രയുംകഷ്ടം ।
എന്നെല്ലാംവിചാരിച്ചുവസിക്കുംസിംഹത്തിനെ ॥
ചെന്നുവന്ദിച്ചുമന്ത്രിപുത്രന്മാരിരുവരും ।
ഉക്തവാൻദമനകൻകുണ്ഠിതംവെണ്ടാസ്വാമിൻ ॥
യുക്തമീവധമെന്നുഞങ്ങൾക്കുതൊന്നീടുന്നു ।
താതനെന്നാലുന്തന്റെഭ്രാതാക്കളെന്നാകിലും ॥ [ 86 ] വിഗ്രഹംചെയ്വാൻവന്നുപിണങ്ങുന്നവർകളെ ॥
നിഗ്രഹംചെയ്കതന്നെമന്നവന്മാൎക്കുധൎമ്മം ।
ആചാരഭ്രംശംവന്നഗുരുവെത്യജിച്ചീടാം ॥
നീചന്മാരൊടുചെരുന്നാരിയെയുപെക്ഷിക്കാം ।
ധൎമ്മത്തെധ്വംസിക്കുന്നപുത്രനെകളഞ്ഞീടാം ॥
ദുൎമ്മാൎഗ്ഗന്തുടങ്ങുന്നമന്ത്രിയെവെടിഞ്ഞീടാം ।
ചാരുത്വംവിനാപകൽക്കാണുന്നശശാങ്കനും ॥
താരുണ്യംപൊയിവളൎന്നീടുന്നകൃശാംഗിയും ।
താമരപ്പൂവില്ലാത്തപൊയ്കയുംകണ്ടാൽനല്ല ॥
കാമനെപ്പൊലുള്ളൊരുമൂഢനാംപുരുഷനും ।
പാരിലെദ്രവ്യമെല്ലാമ്മൊഹിക്കുംനരെന്ദ്രനും ॥
ദാരിദ്രംമുഴുത്തുള്ളസജ്ജനങ്ങളുന്തഥാ ।
മന്നവന്മാരിൽചെൎന്നുനില്ക്കുന്നദുൎമ്മന്ത്രിയും ॥
എന്നിവനമുക്കേഴുശല്യങ്ങൾമനക്കാമ്പിൽ ।
എന്നതുകൊണ്ടുമഹാദുഷ്ടനാംവൃഷഭത്തെ ॥
കൊന്നതുകൊണ്ടുതെല്ലുകുണ്ഠിതംനമുക്കില്ലാ ।
ക്രൌൎയ്യവുമ്മനക്കാമ്പിൽകാരുണ്യമില്ലായ്കയും ॥
വൈരവുംവധങ്ങളുംകൈതവപ്രയൊഗവും ।
ദൂഷണമ്മറ്റുള്ളൊരുമനുഷ്യൎക്കതുതന്നെ ॥
ഭൂഷണംഭൂപാലന്മാൎക്കെന്നിവകേട്ടീടുന്നു ।
സത്യമുണ്ടെന്നുതോന്നുംവ്യാജമുണ്ടെന്നുംതോന്നും ॥
കൃതൃമുണ്ടെന്നുന്തൊന്നുമകൃത്യമെന്നുന്തൊന്നും ।
ലൊഭമുണ്ടെന്നുന്തൊന്നുംമൌഢ്യമുണ്ടെന്നുന്തൊന്നും ॥
ലാഭമുണ്ടെന്നുംതൊന്നുംചേതമുണ്ടെന്നുന്തൊന്നും ।
മന്നവന്മാൎക്കുംവെശ്യാസ്ത്രീകൾ്ക്കുമൊരുപൊലെ ॥
തന്നുടെഭാവന്തനിക്കൊത്തതുപൊലെകാണാം ।
തമ്പുരാനിതുകൊണ്ടുസംഭ്രമമൊട്ടുംവെണ്ടാ ॥
കമ്പവുംവെണ്ടാമനസ്താപവുംവെണ്ടാവിഭൊ ।
സംഭൃതാനന്ദംസദാസൎവ്വഭൃത്യന്മാരുടെ ॥ [ 87 ] സമ്പത്തുവരുത്തികൊണ്ടത്രവാണരുളെണം ।
ഇങ്ങിനെദമനകൻചൊല്ലിനാനതുതന്നെ ॥
ഭംഗിയിൽകരടകന്താനുമങ്ങുരചെയ്തു ।
പിംഗലകനാംസിംഹമെത്രയുംപ്രസാദിച്ചു ॥
മംഗലംവൎദ്ധിപ്പിച്ചുമെവിനാൻശുഭംശുഭം ।

ഇപ്രകാരം രാജനീതിയെ വൎണ്ണിക്കുന്നതു മുഖസ്തുതിക്കാ
ൎക്കു മാത്രം ഉചിതം ധൎമ്മ രക്ഷണത്തിന്നു പൊരാ താനും.


സത്യാനൃതാചപരുഷാപ്രിയവാദിനീച ।
ഹിംസ്രാദയാലുരപിചാൎത്ഥപരവദാന്യാ ॥
ഭൂരിവ്യയാപ്രചുരവിത്തസമാഗമാച ।
വെശ്യാംഗനെവനൃപനീതിർഅനെകരൂപാ ॥


ഇതി പഞ്ചതന്ത്രെമിത്രഭെദം നാമപ്രഥമതന്ത്രം സമാപ്തഃ. [ 88 ] ദ്വിതീയതന്ത്രമാം സുഹൃല്ലാഭം.

൧. കാക്ക ആമ മുതലായവരുടെ ബന്ധുത്വം.

പഞ്ചവൎണ്ണക്കിളിപ്പെൺകിടാവെശുഭെ ।
പഞ്ചതന്ത്രമ്മഹാശാസ്ത്രമ്മനൊഹരം ॥
രണ്ടാമതാകുംസുഹൃല്ലാഭതന്ത്രവും ।
കൊണ്ടാടിവൎണ്ണിച്ചുചൊല്കെടൊശാരികെ ॥
സൊമശൎമ്മാഖ്യനാംഭൂമിദെവൊത്തമൻ ।
ഭൂമിപാലാത്മജന്മാരൊടുചൊല്ലിനാൻ ॥
എങ്കിൽസുഹൃല്ലാഭമെന്നുള്ളതന്ത്രവും ।
എങ്കിൽനിന്നാകൎണ്ണനഞ്ചെയ്കബാലരെ ॥
വിത്തമില്ലെങ്കിലുംവിദ്യയില്ലെങ്കിലും ।
ചിത്തത്തിലന്യൊന്യബന്ധുത്വമുള്ളൊരു ॥
സത്തുക്കൾ്ക്കെത്തുംസമസ്തകാൎയ്യങ്ങളും ।
വസ്തുഭെദംജാതിഭെദവുമില്ലെടൊ ॥
കാകകൂൎമ്മാദിന്തുക്കുൾ്ക്കുതങ്ങളിൽ ।
ഏകാന്തബന്ധുത്വമുണ്ടാകകാരണം ॥
ശൊകസന്ത്രാസാദിസങ്കടംവേൎവ്വിട്ടു ।
സാകമെല്ലാവരുംസാധുമെവീടിനാർ ॥
അക്കഥകെൾ്ക്കെണമെന്നുഭൂപാലന്റെ ।
മക്കൾചൊദിച്ചുപറഞ്ഞുമഹീസുരൻ ॥
ചൊൽക്കൊണ്ടമിഹിളരൂപ്യഗെഹാങ്കണെ ।
പൊക്കത്തിൽനിൽക്കുമ്മഹാമരത്തിലൊരു ॥
വായസശ്രെഷ്ഠൻവസിക്കുന്നുതന്നുടെ ।
ജായയുമ്മക്കളുമൊക്കയുംകൂടവെ ॥ [ 89 ] ലഘുപതനനെന്നുപേരായകാകന്മുദാ ।
ലഘുതരമുദിച്ചുസൂൎയ്യൻവിളങ്ങുംവിധൌ ॥
ശരവുമൊരുവില്ലുന്ധരിച്ചൊരുവെടന്റെ ।
വരവുമഥകണ്ടുപേടിച്ചുചിന്തിച്ചുതാൻ ॥
ഇവനൊരുമഹാപാപിദുഷ്ടശീലൻശഠൻ ।
ശിവശിവമൃഗങ്ങളെക്കൊന്നുതിന്നുന്നവൻ ॥
പറവകൾപറക്കുന്നദിക്കിലുഞ്ചെന്നിവൻ ।
പലവകവധിച്ചുഭക്ഷിക്കുമിക്കശ്മലൻ ॥
ഇവനുടെസമാരംഭമെന്തെന്നറിവൊളം ।
ഇവിടെയതിഗൂഢമായിപാൎക്കയുള്ളു വയം ॥
ഇതിമനസികാകനുംചിന്തചെയ്തീടിനാൻ ।
ക്ഷിതിയിലഥവേടനുംചെന്നുപറ്റീടിനാൻ ॥
വലയുമഥകൊണ്ടുവന്നാകവെകാനനെ ।
നലമൊടുപതുക്കവെകെട്ടിപ്പരക്കവെ ॥
അടിയിലരിയുന്നെല്ലുമാകവിതച്ചുതാൻ ।
വടിവൊടുമരംമറഞ്ഞങ്ങുനിന്നീടിനാൻ ॥
വലയിലടിപെട്ടുചിത്രഗ്രീവനെന്നുള്ള ।
വലിയൊരുകപൊതവുന്തന്നുടെകൂട്ടരും ॥
വിരവൊടുകിരാതനുമ്മാടപ്പിറാക്കളെ ।
വിരവൊടുപിടിപ്പതിന്നോടിയെത്തുംവിധൌ ॥
വലയിലടിപെട്ടൊരുമാടപ്രാക്കൂട്ടങ്ങൾ ।
വലയുമഥകൊണ്ടുമെല്പെട്ടുയൎന്നീടിനാർ ॥
വനചരനുകുണ്ഠിതംപക്ഷിവൃന്ദങ്ങൾമെൽ ।
വലയുമതുകൊണ്ടുപൊയെന്തുചെയ്യെണ്ടുഞാൻ ॥
ഒരുദിശിയിലൊക്കവെതാഴത്തുവീഴുമി ।
തതുകരുതിവേടനുന്താഴെനടന്നിതു ॥
ലഘുപതനകാഖ്യനാംകാകനുംപിന്നാലെ ।
ലഘുതരമുടൻപറന്നെത്തിനാനങ്ങിനെ ॥
അതുസമയമന്തിയുമായിതുവേടനും । [ 90 ] അതുവഴിനടന്നുതൻവീടുപുക്കീടിനാൻ ॥
കനിവൊടുകപൊതരാജൻപറഞ്ഞീടിനാൻ ।
ഇനിയൊരുപദെശമിങ്ങുണ്ടെടൊകൂട്ടരെ ॥
മമസഖിഹിരണ്യനെന്നുണ്ടൊരുമൂഷികൻ ।
മമതയുമവനൊടുകണ്ടുകൊള്ളാമിനി ॥
വലയിൽവലയുന്നനാംതത്രചെന്നാലവൻ ।
വലയിതുകടിച്ചുഖണ്ഡിക്കുമെമൂഷികൻ ॥
എലിയൊടുനമുക്കുബന്ധുത്വമുണ്ടാകയാൽ ।
ഫലമിതുഭവാന്മാൎക്കുകണ്ടുകൊള്ളാമുടൻ ॥
ഇതിബതപറഞ്ഞുചിത്രഗ്രീവപക്ഷിയും ।
ഹിതജനവുമൊക്കവെതത്രചെന്നീടിനാർ ॥
വിവിധപതഗങ്ങളെക്കണ്ടുപേടിച്ചുടൻ ।
വിരവൊടുഹിരണ്യനമ്പൊടുപുക്കീടിനാൻ ॥
നലമൊടുകപൊതവുഞ്ചെന്നുവിലമുഖെ ।
എലിവരനയുംവിളിച്ചീടിനാൻമെല്ലവെ ॥
വെളിവിലഥവന്നുടൻമൂഷികാഗ്രെസരൻ ।
തെളിവൊടുപറഞ്ഞുചിത്രഗ്രീവനൊടവൻ ॥
പ്രിയസഖിഭവാന്മാൎക്കിതെന്തൊരാപത്തഹൊ ।
നയഗുണനിധെസഖെചൊല്കെടൊസത്വരം ॥
വിരവൊടുകപൊതവുംചൊല്ലിനാന്മൂഷിക ।
വിധിവിഹിതമേവനുംലംഘിച്ചുകൂടുമൊ ॥
ഇവനിതുലഭിക്കെണമിന്നകാലംവെണം ।
അവശതഭവിക്കെണമൎത്ഥനാശംവെണം ॥
ഇതിവിധിവിധിച്ചതിപ്രാണികൾ്ക്കൊക്കവെ ।
ഹിതമഹിതമെങ്കിലുംലംഘ്യമല്ലെതുമെ ॥
തദനുചഹിരണ്യനുംതത്വമൊന്നൂചിവാൻ ।
തവവചനമെത്രയുംസത്യമല്ലൊസഖെ ॥
അനവരതമംബരെനിന്നുദൂരസ്ഥമാം ।
അവനിയിലെവൃത്താന്തമൊക്കെഗ്രഹിപ്പവൻ ॥ [ 91 ] പടുതരവിദഗ്ദ്ധമാംഗൃദ്ധ്രനുംപാശത്തിൽ ।
അടിപെടുമൊരിക്കലെന്നൊൎത്തുകൊൾ്കഭവാൻ ॥
വലിയകുലയാനയുംഘൊരസൎപ്പങ്ങളും ।
ബലികളവരെങ്കിലുമ്മാനുഷന്മാരുടെ ॥
വചനമതുകേൾ്ക്കയുന്തല്ലുകൾകൊൾ്കയും ।
അവരുടെനിയൊഗെനനിന്നുകൂത്താടിയും ॥
ശിവശിവതരങ്കെടുന്നില്ലയൊപിന്നെയെ ।
ന്തതിലൊരുശതാംശമുല്ക്കൎഷമില്ലാത്തനാം ॥
സകലഭുവനങ്ങളിൽപ്രൌഢതെജൊഭര ।
പ്രകടതുരമൂൎത്തിയാംസൂൎയ്യനുംചന്ദ്രനും ॥
ഒരുദശയിലങ്ങഹൊരാഹുവക്ത്രാന്തരെ ।
വിരവൊടുപതിച്ചുഴന്നീടുന്നതില്ലയൊ ॥
സലിലനിധിവാരിതന്നുള്ളിലുള്ളിൽചെന്നു ।
സുലളിതസുഖംപൂണ്ടുസന്തതംമെവുന്ന ॥
വലിയജലജന്തുവൃന്ദങ്ങളുംവന്നിങ്ങു ।
വലകളിലകപ്പെട്ടുചാകുന്നതില്ലയൊ ॥
സകലദിശിമെവുന്നസൎവ്വജന്തുക്കളും ।
സപദിവിഷയാനലെചെന്നുചാടിദ്രുതം ॥
സതതമപിവെന്തുഭസ്മീഭവിക്കുംദൃഢം ।
സുഖമസുഖമെന്നുതൊന്നുന്നതുംനിഷ്ഫലം ॥


ഇനി വൃത്തഭെദം.

ഇത്ഥംപറഞ്ഞുഹിരണ്യകമൂഷികൻ ।
ബദ്ധനായുള്ളചിത്രഗ്രീവപക്ഷിതൻ ॥
പാശംകടിച്ചുമുറിച്ചുസഖിയുടെ ।
ക്ലെശംകളഞ്ഞുമറ്റുള്ളമാടപ്പിറാ ॥
സംഘത്തിന്നുള്ളൊരുബന്ധനംഖണ്ഡിച്ചു ।
സങ്കടംതീൎത്തുസുഖിച്ചുമെവീടിനാൻ ॥
മാടപ്പിറാക്കൾ്ക്കുനാഥൻകപൊതവും । [ 92 ] കൂടത്തുടൎന്നൊരുപക്ഷിവൃന്ദങ്ങളും ॥
അന്നെത്തരാത്രിയിൽതത്രവസിച്ചുകൊ ।
ണ്ടന്നപാനാദികഴിച്ചുയഥാസുഖം ॥
യാത്രയുംചൊല്ലിഗമിച്ചൊരനന്തരം ।
തത്രവൃത്താന്തങ്ങൾകാണ്കയാൽകാകനും ॥
എത്രയുംപാരംപ്രസാദിച്ചുമൂഷികം ।
മിത്രമാക്കീടുവാനിഛ്ശിച്ചുചൊല്ലിനാൻ ॥
ഭൊഭൊഹിരണ്യകവിസ്മയംവിസ്മയം ।
ശൊഭനന്തൽഭവാന്മൂഷികാഗ്രെസരൻ ॥
നിന്നൊടുകൂടെസഖിത്വംലഭിക്കെണം ।
എന്നുണ്ടുമൊഹംനമുക്കതുചെയ്കനീ ॥
എന്നതുകേട്ടുപറഞ്ഞുഹിരണ്യകൻ ।
നിന്നെഞാനാരെന്നറിടഞ്ഞീലെടൊസഖെ ॥
ചൊന്നാൻപതനകൻകാകനാകുന്നുഞാൻ ।
എന്നാൽചിതംവരുത്തില്ലെന്നുമൂഷികൻ ॥
തങ്ങളിൽചേരുവാൻസംഗതിയില്ലാത്ത ।
നിങ്ങളുംഞങ്ങളുന്തമ്മിലൊന്നിക്കുമൊ ॥
ഭൊക്താക്കുൾനിങ്ങളുംഭൊജനംഞങ്ങളും ।
ഓൎത്താൽസഖിത്വമുണ്ടാകുമൊവായസ ॥
മൂഷികന്മാരെഭുജിക്കുന്നകാക്കെക്കു ।
മൂഷികന്മാരിൽകനിവുജനിക്കുമൊ ॥
കാകൻപറഞ്ഞിതുനിന്നെഭുജിപ്പതി ।
ന്നെകനുണ്ടന്തകനെന്നുപെരാമവൻ ॥
പക്ഷിപ്പരിഷയെരക്ഷിച്ചനിന്നെയി ।
പ്പക്ഷിയാകുന്നഞാൻഭക്ഷിക്കുമൊസഖെ ॥
തങ്ങളിലെകൻകയൎത്തുവെന്നാകിലും ।
തങ്ങളിലെതുംഫലിക്കയില്ലാദൃഢം ॥
ചൂട്ടെരിച്ചങ്ങുസമീപത്തുകാട്ടിയാൽ ।
ചൂടുപിടിക്കുമൊസാഗരവാരിയിൽ ॥ [ 93 ] ക്ഷീണനായുള്ള ചിത്രഗ്രീവപക്ഷിയെ ।
ത്രാണനംചെയ്തഭവാനെച്ചതിപ്പതി ॥
ന്നാണുങ്ങളായുള്ളഞങ്ങൾവാഞ്ഛിക്കുമൊ ।
നാണമില്ലാത്തവനാണല്ലനിൎണ്ണയം ॥
മൂഷികൻചൊല്ലിനാൻചാപല്യമെന്നുള്ള ।
ദൊഷമിക്കാകജാതിക്കൊക്കയുണ്ടെടൊ ॥
ചാപല്ല്യമുള്ളവർബന്ധുവായാൽജന്മ ।
സാഫല്യമില്ലാവിനാശവുംനിൎണ്ണയം ॥
ശക്യമല്ലാതുള്ളകാൎയ്യപ്രയത്നെന ।
ശക്യമാക്കീടുവാന്മൊഹംവൃഥാഫലം ॥
വെള്ളമില്ലാദ്ദിക്കിൽവള്ളംനടക്കുമൊ ।
വെള്ളത്തിലൊടുമൊചാടുംരഥങ്ങളും ॥
ദുൎജ്ജനംവന്നുനിറഞ്ഞുഭൂമണ്ഡലെ ।
സജ്ജനംപാരംചുരുങ്ങിചമഞ്ഞിതു ॥
എന്തെന്നുമെതെന്നുമാരെന്നുമില്ലാത്ത ।
ജന്തുക്കൾബന്ധുക്കളായാൽശരീരികൾ ॥
ക്കെന്തുള്ളുസൌഖ്യമ്മഹാമൂഢതാരൂപ ।
സിന്ധുതൊയത്തിൽകിടക്കയന്യെസഖെ ॥
പണ്ടുള്ളശബ്ദമീബന്ധുവെന്നുള്ളൊരു ।
രണ്ടക്ഷരംകൊണ്ടുകെട്ടിച്ചമച്ചിതു ॥
ഇക്കാലമായിതിന്നൎത്ഥമെന്തായതെ ।
ന്നുൾ്ക്കാമ്പിലോൎക്കുന്നമാനുഷൻദുൎല്ലഭം ॥
സാരനെന്നാകിലുമന്നന്തനിക്കുപ ।
കാരങ്ങൾചെയ്തൊരുദെഹമെന്നാകിലും ॥
വീരനെന്നാകിലുംവിദ്യാവിശെഷെണ ।
ധീരനെന്നാകിലുന്നല്ലപുരുഷനെ ॥
കണ്ടാൽമനുഷ്യൎക്കുഞാനിപ്പുരുഷനെ ।
പണ്ടുകണ്ടിട്ടുമില്ലെന്നഭാവംസഖെ ॥
വെണ്ടാതനത്തിനൊരുത്തന്തുടങ്ങിയാൽ । [ 94 ] രണ്ടാമനായിപ്പുറപ്പെടുമ്മറ്റെവൻ ॥
അന്നവുംപാലുംകൊടുത്തങ്ങുതന്മടി ।
തന്നിൽകിടത്തിലാളിക്കുമ്മനുഷ്യനെ ॥
തന്നെകടിച്ചുകൊന്നീടുകെന്നല്ലാതെ ।
പന്നഗത്തിന്നൊരുസംസാരമില്ലെടൊ ॥
എന്നതുപൊലിന്നൊരുത്തനൊരുത്തനൊ ।
ടന്യൊന്യസൌഹാൎദ്ദമില്ലഭൂമണ്ഡലെ ॥
സ്നെഹമില്ലാതുള്ളപെണ്ണിന്നുതന്നുടെ ।
ദെഹത്തിലൎദ്ധംപകുത്തുകൊടുക്കിലും ॥
തെല്ലുപൊലുംവശത്താകയില്ലെന്നല്ല ।
കൊല്ലുവാൻകൂടെശ്രമിച്ചുവെന്നുംവരും ॥
ജാത്യാവിരുദ്ധമായുള്ളവർതങ്ങളിൽ ।
ചെൎത്താലുമായവർചെരുകില്ലാദൃഢം ॥
പൂച്ചയൊടിജ്ജനംമൂഷികന്മാർചെന്നു ।
ചെൎച്ചക്കുഭാവിക്കനന്നായ്വരുന്നതൊ ॥
അങ്ങൊട്ടപകൃതിചെയ്തുതില്ലെങ്കിലും ।
ഇങ്ങൊട്ടുപദ്രവിച്ചീടുന്നുദുൎജ്ജനം ॥
വ്യാഘ്രത്തെയാരാനുപദ്രവിച്ചൊചെന്നു ।
ശീഘ്രംകടിച്ചുകൊല്ലുന്നുപശുക്കളെ ॥
എന്നതുകൊണ്ടുപറഞ്ഞുഞാൻവായസ ।
നന്നല്ലനാന്തമ്മിലുള്ള സമ്മെളനം ॥
വായസംചൊല്ലിനാൻവാക്കിനുഹന്തതെ ।
മായസംബന്ധമില്ലെതുമ്മഹാമതെ ॥
സാധൊഹിരണ്യകസഖ്യംഭവാനൊടു ।
സാധിക്കയില്ലെങ്കിലെന്തിനുജീവിതം ॥
പ്രായൊവവെശെനകെവലംനമ്മുടെ ।
കായൊവസംഹൃദിചെയ്യുന്നതുണ്ടുഞാൻ ॥
ലൊഹവുംലൊഹവുന്തങ്ങളിൽചെരുവാൻ ।
മൊഹമുണ്ടെങ്കിൽദ്രവിപ്പിച്ചുചെൎക്കെണം ॥ [ 95 ] പക്ഷീമൃഗാദിയെസ്വാധീനമാക്കുവാൻ ।
ഭക്ഷണംമാധുൎയ്യമൊടുകൊടുക്കെണം ॥
വിത്തംകൊടുത്തുംഭയപ്പെടുത്തുംമൂഢ ।
മൎത്യരെസ്വാധീനമാക്കാംപതുക്കവെ ॥
സാധുക്കൾതങ്ങളിൽചെരുവാനെകദാ ।
സന്ദൎശ്ശനമ്മാത്രമെവെണ്ടുമൂഷിക ॥
മണ്കുടംവെക്കംപിളൎക്കാമിദംപുനഃ ।
സംഘടിപ്പിപ്പാന്മഹാപ്രയത്നംസഖെ ॥
പൊൻകുടംപൊട്ടിക്കവൈശമ്യമായതു ।
സംഘടിപ്പിപ്പാൻപരാധീനമില്ലെടൊ ॥
ദുൎജ്ജനാശ്ലെഷവുംസജ്ജനാശ്ലെഷവും ।
ഇച്ചൊന്നപൊലെഭവിക്കുംഹിരണ്യക ॥
ഇന്നതുകൊണ്ടുഭവദ്ദൎശനാദെവ ।
വന്നിതുനമ്മുടെസംബന്ധമുത്തമം ॥
ചൊന്നാൻഹിരണ്യകൻനന്നെടൊവായസ ।
നിന്നൊടുസംഗമംഭംഗമില്ലെതുമെ ॥
സൊപകാരംമിത്രലക്ഷണംപ്രായെണ ।
സാപകാരംശത്രുലക്ഷണംകെവലം ॥
ആജീവനാന്തംഭവിക്കെണമെപിണ്ഡ ।
ഭൊജിയാന്നിന്നൊടുസഖ്യംനമുക്കെടൊ ॥
ഇത്ഥംനഖത്തൊടുമാംസംകണക്കനെ ।
ബദ്ധംതദാകാകമൂഷികസ്നെഹവും ॥
അന്നപാനദിചെയ്തീടുവാന്മൂഷികൻ ।
തന്നുടെപൊത്തിന്നകത്തുപുക്കീടിനാൻ ॥
തൊഷിച്ചുകാകൻകടുവാഭുജിച്ചതിൽ ।
ശെഷിച്ചമാംസംഭുജിച്ചുവന്നീടിനാൻ ॥
കാകൻപറഞ്ഞുഹിരണ്യനൊടെകദാ ।
പൊകുന്നുഞാനെടൊമറ്റൊരുകാനനെ ॥
ഇദ്ദിക്കിലഷ്ടിക്കുകഷ്ടിച്ചുകിട്ടുന്ന । [ 96 ] തൊട്ടുംനമുക്കുസുഖംവരുന്നില്ലെടൊ ॥
അങ്ങൊരുദിക്കിൽസരസ്സുണ്ടുനിൎമ്മലം ।
അങ്ങൊരുചങ്ങാതിയുമുണ്ടുബുദ്ധിമാൻ ॥
മന്ദരനെന്നുപെരായുള്ളമൽബന്ധു ।
സുന്ദരന്ധാൎമ്മികൻകൂൎമ്മധിനായകൻ ॥
മത്സഖിയാകുന്നമന്ദരൻവെണ്ടുന്ന ।
മത്സ്യാഭിമാംസംനമുക്കുനല്കീടുവൊൻ ॥
എന്നതുകേട്ടുപറഞ്ഞുഹിരണ്യനും ।
എന്റെയുന്തത്രനീകൊണ്ടുപൊയീടെണം ॥
കൊറ്റിനുദുഃഖംനമുക്കുമുണ്ടിദ്ദിക്കിൽ ।
മറ്റൊരുകൂറ്റുകാരില്ലാഞ്ഞുപാൎക്കുന്നു ॥
അത്രദുഃഖന്തനിക്കെന്തെന്നുവായസം ।
തത്രചെന്നാൽകഥിക്കാമെന്നുമൂഷികൻ ॥
കാകൻഹിരണ്യനെകൊക്കിലാക്കിക്കൊണ്ടു ।
വെഗംപറന്നങ്ങുചെന്നുപറ്റീടിനാൻ ॥
സ്വഛ്ശമായുള്ളമഹാതടാകത്തിന്റെ ।
കഛ്ശപ്രദെശെസുഖിച്ചുവസിക്കുന്ന ॥
കഛ്ശവശ്രെഷ്ഠനെകണ്ടുകുശലവും ।
പുഛ്ശിച്ചുമൂഷികംതാഴത്തിറക്കിനാൻ ॥
മന്ദരൻചൊദിച്ചുതാനെന്തെടൊമൎത്യ ।
മന്ദിരന്തന്നിൽകരണ്ടുകടക്കുന്ന ॥
മന്ദെതരൊത്സാഹിയാമാഖുവൃദ്ധനെ ।
സന്ദെഹമെന്ന്യെപിടിച്ചുകൊണ്ടന്നതും ॥
കാകൻപറഞ്ഞിതുമൂഷികന്മാരിൽവെ ।
ച്ചെകൻമഹാരാജരാജൻഹിരണ്യകൻ ॥
ലൊകപ്രസിദ്ധനിദ്ദെഹവുംഞാനുമാ ।
യെകാന്തബന്ധുത്വമുണ്ടായിസാമ്പ്രതം ॥
തല്ഗുണംവൎണ്ണിച്ചുചൊല്ലുവാൻവാക്കിനു ।
വല്ഗുത്വമെതുംമതിയല്ലമന്ദര ॥ [ 97 ] ദൈവാനുകൂല്യെനസഖ്യന്തുങ്ങിയാൽ ।
ജീവാവസാനാന്തമല്ലൊമഹാത്മനാം ॥
ഏവമ്മഹാഗുണമ്മറ്റുള്ളഭ്രവാസി ।
ജീവജന്തുക്കൾ്ക്കുകാണുന്നതില്ലെടൊ ॥
പാശെപതിച്ചൊരുമാടപ്പിറാക്കളെ ।
പാശങ്ങൾഖണ്ഡിച്ചുരക്ഷിച്ചുമൂഷികൻ ॥
ദെശാന്തരെഷുപ്രസിദ്ധനമിദ്ദെഹം ।
ൟശാനപുത്രനാംവിഘ്നന്റെവാഹനം ॥
രണ്ടുശരീരമെന്നെയുള്ളു ഞങ്ങൾ്ക്കു ।
രണ്ടുപെൎക്കുംപ്രാണനൊന്നെന്നറികനീ ॥
പണ്ടുപണ്ടെമമബന്ധുവാകുംഭവാൻ ।
കണ്ടുബൊധിക്കുമീമൂഷികന്റെഗുണം ॥
എന്നതുകേട്ടുപ്രസാദിച്ചുകഛ്ശവം ।
മന്ദരന്മന്ദമ്പറഞ്ഞുതുടങ്ങിനാൻ ॥
അങ്ങുന്നിവിടെക്കുപൊരുവാനുള്ളൊരു ।
സംഗതിയെന്തെന്നുരച്ചെയ്കമൂഷിക ॥
ചൊന്നാൻഹിരണ്യകൻകൂൎമ്മരാജഭവാൻ ।
എന്നാലതുംകേട്ടുകൊൾ്ക്കാമഹാമതെ ॥

൨. ഭിക്ഷുമഠത്തിൽ എലിക്കു സംഭവിച്ചതു.

ധന്യമാകുംമിഹിളാരൂപ്യസന്നിധൌ ।
സന്യാസിഗെഹമുണ്ടെത്രയും‌പാവനം ॥
തത്രചൂഡാകൎണ്ണനാമധെയൻബ്രഹ്മ ।
ഗൊത്രപ്രധാനിപരിവ്രാജകൊത്തമൻ ॥
വാണരുളുന്നുദിനെദിനെഭിക്ഷയാ ।
പ്രാണമാത്രംവൃത്തിചെയ്തുകൊണ്ടങ്ങിനെ ॥
തത്രസ്വയം‌പാകഭിക്ഷകഴിച്ചുടൻ । [ 98 ] പാത്രംസുരംഗയിൽവെക്കുംരജനിയിൽ ॥
പാത്രത്തിലങ്ങുശെഷിച്ചൊരുഭൊജനം ।
മാത്രംലഭിക്കുംനമുക്കതുഭൊജനം ॥
അക്കാലമഗ്ഗൃഹെവന്നുബൃഹൽസ്ഫിഗെ ।
ന്നാഖ്യനായുള്ളൊരുസന്യാസിഭൂസുരൻ ॥
തത്രചൂഡാകൎണ്ണസന്യാസിതന്നുടെ ।
മിത്രമായുള്ളബൃഹൽസ്ഫിക്കുമാദരാൽ ॥
തത്രവസിച്ചുപുരാണങ്ങൾവായിച്ചു ।
മിത്രസന്യാസിയെകെൾ്പിക്കുമന്തരെ ॥
മൂഷികന്മാരെഭയപ്പെടുപ്പാനുള്ള ।
ഭീഷണിവാദ്യംമുഴക്കിചൂഡാകൎണ്ണൻ ॥
ആയതുകേട്ടുചൊദിച്ചുബൃഹൽസ്ഫിക്കും ।
ആയതെന്തിപ്പൊൾതുടങ്ങിയൊഗീശ്വര ॥
തെല്ലുപുരാണശ്രവണത്തിലാഗ്രഹം ।
ഇല്ലാഭവാനെന്നുതൊന്നുന്നുമെസഖെ ॥
ഇഛ്ശയില്ലായ്കകൊണ്ടല്ലെടൊവില്ലുകൊ ।
ണ്ടൊച്ചപ്പെടുക്കാതിരുന്നാലെലിവന്നു ॥
ഭിക്ഷെക്കുവെച്ചിരിക്കുന്നചൊറൊക്കവെ ।
ഭക്ഷിക്കുമായതുകൊണ്ടിതുചെയ്തുഞാൻ ॥
ഭാഷിതംകേട്ടുബൃഹൽസ്ഫിക്കുരചെയ്തു ।
മൂഷികന്മാരൊരുകൂട്ടമൊഏകനൊ ॥
ഏകനെയുള്ളൂ സമൂഹമില്ലാസഖെ ।
ഏകനെങ്കിൽതന്റെഭിക്ഷാന്നഭക്ഷണം ॥
ഒന്നുതന്നെകാൎയ്യമെന്നുവരികയി ।
ല്ലന്യപ്രയൊജനമുണ്ടായ്വരുംദൃഢം ॥
എള്ളു പകരംകൊടുത്തുതാനിങ്ങൊട്ടും ।
എള്ളു മെടിക്കുന്നചണ്ഡാലിമാതാവിൻ ॥
അന്യമായിട്ടൊരുകാരണമുണ്ടെന്നു ।
ധനൃനാംവിപ്രനൊരുത്തൻപറഞ്ഞിതു ॥ [ 99 ] എങ്ങിനെസംഗതിയെന്നുചൂഡാകൎണ്ണൻ *।
എങ്കിലൊകെട്ടുകൊൾ്കെന്നുബൃഹൽസ്ഫിക്കു ॥

*സംസ്കൃതത്തിൽ അവന്റെ പെർ താമ്രചൂഡൻ എന്നതു.

ഇരുവൎക്കും തൎക്കം ഉണ്ടായപ്പൊൾ മഠാശ്രയത്തിനാൽ നരക പ്രാപ്തിഉണ്ടെ
ന്നൊരുവൻ പറഞ്ഞു.

നരകായമതിസ്തെചെൽപൌരൊഹിത്യംസമാചരവൎഷം‌യാവൽകിമന്യെ
നമഠചിത്യാദിനത്രയം.

൩. അന്യമായിട്ടൊരു കാരണം.

സ്ത്രീ എള്ളു കൊടുത്തു എള്ളു മേടിച്ചതു.

ഞാനൊരുവിപ്രന്റെമന്ദിരെചെന്നുടൻ ।
സ്നാനവുംചെയ്തുവസിക്കുംദശാന്തരെ ॥
ചൊന്നാൻഗൃഹസ്ഥൻഗൃഹണിയൊടിങ്ങൊട്ടു ।
വന്നാലുമൊന്നുണ്ടുവെണ്ടുനമുക്കെടൊ ॥
നാളക്കറുത്തവാവൂട്ടുവാനൊന്നുര ।
ണ്ടാളെക്ഷണിച്ചേച്ചുപോന്നുഞാനിന്നെടൊ ॥
എള്ളു പുല്ലാജ്യഭൊജ്യാദിസംഭാരങ്ങൾ ।
എല്ലാംവഴിപൊലെസംഭരിച്ചീടുക ॥
ചൊല്ലിനാളപ്പൊൾഗൃഹണിയുംനമ്മുടെ ।
ഇല്ലത്തൊരുവസ്തുവില്ലാസംഭാരങ്ങൾ ॥
കൊപംകലൎന്നുചൊന്നാൻദ്വിജൻനിന്നുടെ ।
ലൊഭംചിതമല്ലപോടിവിലക്ഷണെ ॥
അന്നന്നുകൃത്യംകഴിക്കെണമല്ലാതെ ।
പിന്നെക്കുനാളെക്കുമറ്റന്നാളെക്കെന്നും ॥
അങ്ങിനെസംഭരിക്കുന്നമൎത്യനുമെൽ ।
എങ്ങിനെകൎമ്മമെന്നാരാനറിഞ്ഞിതൊ ॥
പണ്ടൊരുകാട്ടാളനസ്ത്രവുംചാപവും ।
കൊണ്ടുപുറപ്പെട്ടുകാടുപുക്കീടിനാൻ ॥
മാനിനെശസ്ത്രംപ്രയൊഗിച്ചുകൊന്നുടൻ । [ 100 ] താനെചുമന്നുനടന്നുപൊകുംവിധൌ ॥
വമ്പനായുള്ളൊരുപന്നിയെകണ്ടുന ।
ല്ലമ്പുപ്രയൊഗിച്ചനെരമപ്പന്നിയും ॥
വേടനെച്ചാടിക്കടിച്ചുകൊന്നാശുതാൻ ।
കൂടെപ്പതിച്ചുമരിച്ചുവീണീടിനാൻ ॥
ദംഷ്ട്രികനെന്നുനാമത്തെധരിച്ചൊരു ।
ക്രൊഷ്ടാവുമപ്പൊളവിടെക്കുവന്നിതു ॥
ഇന്നെക്കുഭക്ഷണംവേടന്റെവിഗ്രഹം ।
പിന്നെനാളെക്കുമൃഗത്തിന്റെഭക്ഷണം ॥
പന്നിയെക്കൊണ്ടുമറ്റന്നാളുമിങ്ങിനെ ।
തിന്നീടുമാറെന്നുറച്ചുമനക്കാമ്പിൽ ॥
ഇന്നിനിപ്രാതല്ക്കുവില്ലിന്റെഞാണിതു ।
നന്നെന്നുകല്പിച്ചുചെന്നുകടിച്ചുടൻ ॥
കുത്തിക്കുഴിയെക്കുലച്ചവിൽജ്യാവിന്മെൽ ।
എത്തിക്കടിച്ചവൻഖണ്ഡിച്ചനെരത്തു ॥
വില്ലിന്മുനകൊണ്ടുമാറത്തുനല്ലൊരു ।
തല്ലുകൊണ്ടപ്പൊഴെചത്തുവീണീടിനാൻ ॥
എന്നതുകൊണ്ടുപറഞ്ഞുഞാൻബ്രാഹ്മണി ।
അന്നന്നുകൃത്യംകഴിച്ചെചിതംവരൂ ॥
എള്ളൊടുകൂടെപ്പചിച്ചീടുമൊദന ।
മെല്ലൊകൃസാരമെന്നുള്ളൊരുസാധനം ॥
ആയതിന്നുതിലംകുത്തിത്തൊലികള ।
ഞ്ഞായവണ്ണം‌നീയുണക്കീടെണംപ്രിയെ ॥
പിറ്റെദ്ദിനമവളെള്ളുകത്തിച്ചേറി ।
മുറ്റത്തുണക്കുവാൻചിക്കിനില്ക്കുംവിധൌ ॥
കുക്കുടംവന്നുതൊട്ടങ്ങുമിങ്ങുംചിന്തി ।
ദുൎഘടമാക്കിച്ചമച്ചൊരനന്തരം ॥
ശൊധനചെയ്യാത്തൊരെള്ളുകൊടുത്തങ്ങു ।
ശൊധനചെയ്തനിലത്തെവാങ്ങീടുവാൻ ॥ [ 101 ] ഭാവിച്ചുചണ്ഡാലിമാതാവിനൊടങ്ങു ।
ചൊദിച്ചുമെല്ലെഗൃഹസ്ഥന്ദ്വിജൊത്തമൻ ॥
എങ്ങുപൊവാന്തുടങ്ങുന്നുനീയെന്നവൻ ।
എള്ളു മാറാൻഗമിക്കുന്നുഞാനെന്നവൾ ॥
അങ്ങനെയല്ലഞാൻബൊധിച്ചുമറ്റൊരു ।
സംഗതികൂട്ടുവാൻപൊകുന്നുവെന്നവൻ ॥
എന്നതുകൊണ്ടിഹമൂഷികന്റെസ്ഥിതി ।
ക്കന്യംപ്രയൊജനമുണ്ടെന്നുനിൎണ്ണയം ॥
ഇത്ഥമ്പറഞ്ഞുഖനിത്രെണഭൂതലെ ।
കുത്തിക്കുഴിച്ചൊരുനെരത്തുകാണായി ॥
നമ്മുടെവക്കൽപ്രയത്നെനലബ്ധമാം ।
സ്വമ്മുള്ളതൊക്കെകരസ്ഥമാക്കീടിനാൻ ॥
അന്നുതുടങ്ങിദരിദ്രനായെഷഞാൻ ।
ഇന്നുംനിലെക്കുവന്നില്ലെടൊമന്ദര ॥
അഷ്ടിയില്ലായ്കകൊണ്ടെന്റെശരീരവും ।
പുഷ്ടിയില്ലാതെയാമെന്തുചെയ്യാവതും ॥
വൃഷ്ടിയില്ലാഞ്ഞാൽനദികളുംവറ്റീടും ।
ഇഷ്ടിയില്ലാഞ്ഞാൽദ്വിജന്മാരിളപ്പെടും ॥
തുഷ്ടിയല്ലാഞ്ഞാൽമനുഷ്യന്മഹാജളൻ ।
കൃഷ്ടിയില്ലാഞ്ഞാൽവിളവുകുറഞ്ഞുപൊം ॥
യഷ്ടിയില്ലാഞ്ഞാൽനടക്കുമൊവൃദ്ധരും ।
സൃഷ്ടിയില്ലാഞ്ഞാൽപ്രജകളുണ്ടാകുമൊ ॥
പട്ടിയില്ലാഞ്ഞാൽഗൃഹത്തിന്നുറപ്പില്ല ।
ചെട്ടിയില്ലാഞ്ഞാൽമുഴക്കുമൊവാണിഭം ॥
കുട്ടിയില്ലാഞ്ഞാൽപശുക്കൾകറക്കുമൊ ।
ചട്ടിയില്ലാഞ്ഞാൽദരിദ്രൻപചിക്കുമൊ ॥
കേട്ടുചൂഡാകൎണ്ണനാകുന്നസന്യാസി ।
കെവലന്താനെപറയുന്നവാൎത്തകൾ ॥
അൎത്ഥമുണ്ടെങ്കിൽസമസ്തജന്തുക്കൾസ । [ 102 ] മൎത്ഥരായീടുമതില്ലാത്തപൂരുഷൻ ॥
വ്യൎത്ഥംശരീരംവഹിക്കുന്നുസൎവ്വംനി ।
രൎത്ഥമജ്ജീവന്റെജീവസന്ധാരണം ॥
നമ്മുടെഭിക്ഷാന്നഭൊജിയാംമൂഷികൻ ।
സ്വമ്മുനശിച്ചതുമൂലംപരവശൻ ॥
ദ്രവ്യമുണ്ടെങ്കിലെബന്ധുക്കളുണ്ടാവു ।
ദ്രവ്യമില്ലാത്തവനാരുമില്ലാഗതി ॥
ഭവ്യനെന്നാകിലുംദിവ്യനെന്നാകിലും ।
ദ്രവ്യമില്ലാഞ്ഞാൽതരംകെടുംനിൎണ്ണയം ॥
ഏവംപറയുന്നസന്യാസിയെചെന്നു ।
സെവിച്ചുജീവനംരക്ഷിക്കദുൎഘടം ॥
മറ്റൊരുദിക്കിനുപൊകായ്കിൽനമ്മുടെ ।
മാറ്റിത്വമിപ്പൊഴൊഴികയില്ലെന്നുഞാൻ ॥
തെറ്റന്നുചിന്തിച്ചുറച്ചുപുറപ്പെട്ടു ।
മുറ്റുംഭവാനെസമാശ്രയിച്ചെനഹം ॥
പൊയ്യല്ലിരപ്പാളിയായാൽമഹാകഷ്ടം ।
അയ്യൊമരിച്ചെങ്കിലാപത്തൊഴിഞ്ഞിതു ॥
കയ്യുംപരത്തിപ്പിടിച്ചങ്ങുയാചനം ।
ചെയ്യുന്നദീനത്വമൊൎത്താൽജ്വലിക്കുന്ന ॥
തീയ്യിൽപതിച്ചുശരീരംദഹിപ്പിക്കും ।
ൟയൽകുലത്തിൽപിറക്കതന്നെസുഖം ॥
കണ്ടഭൊഷ്ക്കൊക്കവെജല്പിക്കയെക്കാട്ടിൽ ।
മിണ്ടാതൊരെടത്തിരിക്കതന്നെഗുണം ॥
കണ്ടപെണ്ണുങ്ങളെദൊഷപ്പെടുക്കയിൽ ।
ഷണ്ഡനായിട്ടുപിറക്കതന്നെശുഭം ॥
ബൌദ്ധനെസ്സെവിച്ചുജീവിക്കയെക്കാട്ടിൽ ।
ഊൎദ്ധ്വംവലിച്ചുമരിക്കതന്നെശുഭം ॥
ചെമ്മെദരിദ്രനായുത്ഭവിക്കെകാട്ടിൽ ।
അമ്മെക്കുഗൎഭംസ്രവിക്കതന്നെഗുണം || [ 103 ] രൊഗംപിടിച്ചുവപുസ്സിന്റെവൎക്കത്തു ।
വെഗംക്ഷയിച്ചുപൊമെന്നകണക്കനെ ॥
ദെഹിയെന്നക്ഷരംചൊല്ലുംജനത്തിന്റെ ।
ദെഹത്തിൽനിന്നുമാറുമ്മഹാലക്ഷ്മിയും ॥
ലബ്ധമായുള്ളതിൽതൃപ്തിയില്ലാതുള്ള ।
ലുബ്ധനൊരിക്കലുംസൌഖ്യമില്ലാസഖെ ॥
അല്പമെന്നാലുംലഭിച്ചതിൽസന്തൊഷം ।
ഉല്പന്നമാകുന്നമാനുഷൻമാനുഷൻ ॥
ഇങ്ങിനെയുള്ളൊരുസന്തൊഷിയാമവൻ ।
എങ്ങുമെചെന്നാൽദുഃഖംവരാനില്ലെടൊ ॥
തോലുകൊണ്ടുപാദെചെരിപ്പുള്ളവനു ।
ഭൂലൊകങ്ങൾചൎമ്മസംഭൂതങ്ങളല്ലയൊ ॥
കിട്ടുന്നതിൽതൃപ്തിയുണ്ടെങ്കിൽമാനുഷൻ ।
ഒട്ടുമ്മനഃക്ലെശമില്ലെടൊമന്ദര ॥
എന്നതുകൊണ്ടുഞാനെപ്പൊഴുംവൈരാഗ്യം ।
എന്നുള്ളസൽഗുണംകൈക്കൊണ്ടുസാമ്പ്രതം ॥
ധൎമ്മമെതെന്നുചൊദിച്ചാനൊരുനരൻ ।
നിൎമ്മലംകാരുണ്യമെന്നതിനുത്തരം ॥
സൌഖ്യമെതെന്നുചൊദിച്ചതിനുത്തരം ।
മുഖ്യമ്മഹാവ്യാധികൂടാതെവൎത്തനം ॥
സാദ്ധ്യമെതെന്നുചൊദിച്ചതിനുത്തരം ।
സാധുസംസൎഗ്ഗെണവൈരാഗ്യസംഭവം ॥
ബൊദ്ധ്യമെതെന്നുചൊദിച്ചതിനുത്തരം ।
ബുദ്ധ്യാപരാല്പരവിജ്ഞാനമുത്തമം ॥
ശാസ്ത്രംഗ്രഹിച്ചതുകൊണ്ടുമതിയല്ല ।
ശാസ്ത്രൊക്തമാചരിക്കാതെഫലംവരാ ॥
എത്രയുംനല്ലകഷായമെന്നാകിലും ।
മാത്രംകുടിക്കാതെരൊഗംശമിക്കുമൊ ॥
ഗ്രന്ഥംകരത്തിലുണ്ടായാൽമതിയല്ല । [ 104 ] ചന്തത്തിലൎത്ഥംഗ്രഹിച്ചെഫലംവരൂ ॥
അന്ധനായുള്ളവൻദീപംകരത്തിങ്കൽ ।
ഏന്തിനടന്നാൽവഴിയറിഞ്ഞീടുമൊ ॥
എന്തിന്നനെകംപറയുന്നുതാനെന്റെ ।
ബന്ധുവായെന്നെപ്പൊറുപ്പിക്കിലുത്തമം ॥
തങ്ങടെസ്ഥാനങ്ങൾവിട്ടുപൊകുന്നവ ।
ൎക്കെങ്ങുമെചെന്നാൽസുഖംവരത്തില്ലെടൊ ॥
ദന്തംനഖംകെശമിത്യാദിനല്ലൊരു ।
ചന്തമുണ്ടംഗെഷുചെൎന്നിരിക്കുംവിധൌ ॥
പെട്ടന്നുഗാത്രത്തിൽനിന്നുവിട്ടാലതു ।
തൊട്ടാൽകുളിക്കെണമെന്നുവന്നീലയൊ ॥
എന്നതുകെട്ടുപറഞ്ഞിതുമന്ദരൻ ।
തന്നുടെദിക്കുവെടിഞ്ഞുപൊയീടിലും ॥
തെല്ലുമ്മനദൊഷമില്ലാത്തപൂരുഷൻ ।
ചെല്ലുന്നദിക്കിൽസുഖിച്ചിരിക്കായ്വരും ॥
അന്നങ്ങളാകാശഗംഗാതടെനല്ല ।
പൊന്നുംസരൊജാകരത്തെത്യജിച്ചിങ്ങു ॥
മന്നിടന്തന്നിലെപ്പങ്കജപ്പൊയ്കയിൽ ।
തന്നെസുഖിച്ചുവസിക്കുന്നതില്ലെയൊ ॥
മന്ദത്വവുമ്മഹാവ്യാധിയുംസൎവ്വദാ ।
സുന്ദരീമാരുമായുള്ളസംസൎഗ്ഗവും ॥
ജന്മഭൂമിസ്നെഹമെന്നുള്ളതുമ്മഹാ ।
ദുൎമ്മൊഹികൾ്ക്കഭവിപ്പൂഹിരണ്യക ॥
ഉത്സാഹവുംനല്ലവിദ്യയുംബൊധവും ।
സത്സംഗമങ്ങളുംസൽക്കൎമ്മധൎമ്മവും ॥
ഇങ്ങിനെയുള്ളഗുണങ്ങൾതികഞ്ഞവ ।
ൎക്കെങ്ങുമെചെന്നാലുമല്ലലില്ലെതുമെ ॥
തന്നുടെദിക്കെന്നുമന്യദിക്കെന്നുമി ।
ദ്ധന്യരാംനിങ്ങൾ്ക്കഭെദമില്ലാദൃഢം ॥ [ 105 ] എന്നതുകൊണ്ടുപറഞ്ഞുഞാൻമൂഷിക ।
നന്നിഹനമ്മൊടുകൂടെനിവാസവും ॥
മെഘത്തണലിലിരുന്നുസുഖിക്കയും ।
ശാകാദിസസ്യങ്ങൾകൊണ്ടുമൊദിക്കയും ॥
യൌവനമുള്ളൊരുനാരിയൊടൊന്നിച്ചു ।
നിൎവ്വെദഹീനംവിനൊദിച്ചിരിക്കയും ॥
അല്പകാലംകൊണ്ടുനാസ്തിയാമൊട്ടുംവി ।
കല്പമില്ലെന്നുധരിച്ചുകൊൾ്കഭവാൻ ॥
കാകൻപറഞ്ഞിതുസത്യംകഥിപ്പതിൻ ।
ഏകൻഭവാനെവകൂൎമ്മചൂഡാമണെ ॥
സത്തുക്കൾ്ക്കാപത്തുവന്നാൽനികത്തുവാൻ ।
സത്തുക്കൾതന്നെസമൎത്ഥരാകുംദൃഢം ॥
ആനക്കുഴിയിൽനിന്നാനയെക്കേറ്റുവാൻ ।
ആനയല്ലാതെപിന്നെകനുണ്ടാകുമൊ ॥
കുണ്ടുള്ളകായലുന്തൊടുമന്വെഷിച്ചു ।
കൊണ്ടുനടക്കുന്നമത്സ്യാദിജന്തുക്കൾ ॥
വെണ്ടുമ്മധുവുള്ള പുഷ്പങ്ങളിൽചെന്നു ।
വണ്ടുംമധുരസമുണ്ടുമെവീടുന്നു ॥
രാജഹംസങ്ങളുംരാജീവവൃന്ദത്തിൽ ।
ആജീവനാന്തംവസിക്കുന്നുമന്ദര ॥
എന്നതുപൊലെഹിരണ്യന്തവാന്തികെ ।
വന്നുവസിക്കുന്നുഞാനുമവ്വണ്ണമെ ॥


൪. ഘൊര പാശത്തിൽ പതിപ്പതിനു എന്തു കാരണം.

ഇത്ഥംപറഞ്ഞങ്ങിരിക്കുംദശാന്തരെ ।
ലുബ്ധകാസ്ത്രത്തെഭയപ്പെട്ടൊരുമൃഗം ॥
ചിത്രാംഗനെന്നുപെരായവൻവെഗെന ।
തത്രാഗമിച്ചൊരുനെരത്തുമന്ദരൻ. ॥ [ 106 ] സ്വാഗതംചൊദിച്ചുസല്കാരവുംചെയ്തു ।
വെഗതൊഭൊജനംനല്കിപ്പറഞ്ഞിതു ॥
എങ്ങുന്നുതാനത്രവന്നുമഹാമതെ ।
ഞങ്ങടെദിക്കിനെശുദ്ധമാക്കീടുവാൻ ॥
പാടവമൊടെപറഞ്ഞുചിത്രാംഗനും ।
വേടനെപ്പെടിച്ചുമണ്ടിവരുന്നുഞാൻ ॥
പ്രൌഢരാംനിങ്ങളെക്കണ്ടനെരംനമു ।
ക്കാടലെല്ലാമിന്നുതീൎന്നുകൂൎമ്മെശ്വര ॥
മന്ദരൻചൊല്ലിനാനിദ്ദിക്കുതന്നുടെ ।
മന്ദിരമെന്നുധരിച്ചുകൊൾ്കഭവാൻ ॥
ഒന്നിനുംദുഃഖമില്ലെന്നൊടുകൂടിയാൽ ।
ഇന്നുതുടങ്ങിമൽപ്രാണതുല്യൻഭവാൻ ॥
ആഖുപ്രവരൻഹിരണ്യനിദ്ദെഹവും ।
കാകപ്രവീരനുംരണ്ടുപെർമുന്നമെ ॥
അത്രാഗമിച്ചിതുമിത്രഭാവാലിന്നു ।
ചിത്രാംഗനാകുംഭവാനുന്തഥാവിധൻ ॥
മന്യെസുഹൃല്ലാഭസമ്പത്തിനെയൊഴി ।
ച്ചന്യസമ്പത്തുസമ്പത്തായ്‌വരുന്നിതൊ ॥
അത്രാന്തരെവനെഭക്ഷണാൎത്ഥമ്മുദാ ।
ചിത്രാംഗസാരംഗമങ്ങുപൊയീടിനാൻ ॥
മദ്ധ്യാഹ്നകാലംകഴിഞ്ഞൊരനന്തരം ।
മന്ദരന്താനുംഹിരണ്യനുംകാകനും ॥
എന്തെവരാഞ്ഞുചിത്രാംഗനെന്നിങ്ങിനെ ।
സ്വാന്തെവിചാരിച്ചുഖെദിച്ചുമെവിനാർ ॥
കാകന്മൃഗത്തെത്തിരഞ്ഞുപുറപ്പെട്ടു ।
വെഗംവനാന്തരെചെന്നുനൊക്കുംവിധൌ ॥
വേടൻകണിവെച്ചചൎമ്മപാശെചെന്നു ।
ചാടിശരീരവുംകെട്ടുപെട്ടങ്ങിനെ ॥
തത്രകിടക്കുന്നചിത്രാംഗനെക്കണ്ടു । [ 107 ] സത്രാസശൊകനചൊദിച്ചുവായസം ॥
ഘൊരപാശത്തിൽപതിപ്പതിനെന്തൊരു ।
കാരണംസാരംഗവീരചൂഡാമണെ ॥
കാരണംപിന്നെകഥിക്കാംഹിരണ്യനെ ।
പാരാതെകൂട്ടിച്ചുകൊണ്ടുപൊന്നീടുക ॥
ഇത്തരംചിത്രാംഗഭാഷിതംകേട്ടങ്ങു ।
സത്വരംകൊണ്ടന്നുമൂഷികാധീശനെ ॥
മൂഷികാധീശനുംചൊദിച്ചുതന്നുടെ ।
വെഷമെന്തിങ്ങിനെബന്ധമായീടുവാൻ ॥
ചിത്രാംഗനുംപറഞ്ഞീടിനാനാപന്ന ।
മിത്രഭവാനെന്റെപാശംമുറിച്ചാലും ॥
അത്യന്തവൈരിയാംവെടൻവരുമ്മുമ്പെ ।
നിത്യമല്ലാതുള്ളദെഹവുംകൊണ്ടുനാം ॥
അങ്ങൊരുദിക്കിനുമാറിപ്പതുക്കവെ ।
സംഗതിയൊക്കപ്പറഞ്ഞുകൊള്ളാംസഖെ ॥
പ്രൌഢനായുള്ള ഞാനന്തികെനില്ക്കവെ ।
വേടനെപ്പെടിക്കരുതെന്നുമൂഷികൻ ॥
എങ്കിൽശ്രവിച്ചാലുമെന്നുചിത്രാംഗനും ।
ശങ്കാവിഹീനംപറഞ്ഞുതുടങ്ങിനാൻ ॥
ആറുമാസംപുക്കബാലനായുള്ള നാൾ ।
കൂറുള്ളമാതാവുവേൎപെട്ടിരിക്കവെ ॥
വെടൻവരുന്നതുകണ്ടുഭയപ്പെട്ടു ।
കൂടയുള്ളമൃഗക്കൂട്ടങ്ങൾമണ്ടിനാർ ॥
ഓടുവാൻകൂടാഞ്ഞുഴലുമെന്നെതദാ ।
വെടൻപിടിച്ചങ്ങുകൊണ്ടുപൊയീടിനാൻ ॥
കേട്ടവരുത്താതെകൊണ്ടുചെന്നാദരാൽ ।
നാടുവാഴിക്കവൻകാഴ്ചവെച്ചീടിനാൻ ॥
ആടുംപശുക്കുളുംരാത്രൌവസിക്കുന്ന ।
കൂടുതുറന്നതിലാക്കിനാന്മന്നവൻ ॥ [ 108 ] പുല്ലുംജലവുംനമുക്കുനല്കിസദാ ।
തെല്ലുമ്മുഷിക്കാതെനമ്മെവളൎത്തിതു ॥
ഏകദാരാത്രൌശയിക്കുന്നനെരത്തു ।
മെഘശബ്ദംകെട്ടുസന്തുഷ്ടനായിഞാൻ ॥
താനെമനൊരഥംചിന്തിച്ചുചൊല്ലിനെൻ ।
ഞാനെവമെത്രനാൾപാൎക്കെണ്ടുദൈവമെ ॥
കാനനെവൃഷ്ടിചൊരിയുന്നനെരത്തു ।
ഞാനനെകംമൃഗക്കൂട്ടത്തിലൊന്നിച്ചു ॥
കൂടിച്ചരിക്കയുംചാടിക്കളിക്കയും ।
ഓടിത്തിരിക്കയുംതെടിനടക്കയും ॥
എന്നുള്ളലീലാവിധങ്ങൾ്ക്കഹൊനമു ।
ക്കെന്നുവാൻസംഗതികൂടുന്നുദൈവമെ ॥
എന്നുഞാന്താനെപറഞ്ഞുതുഭൂപാല ।
നന്ദനൻകേട്ടിങ്ങെഴുന്നെള്ളിനിന്നുടൻ ॥
നാലുഭാഗംനൊക്കിയാരെയുംകണ്ടില്ല ।
ബാലസാരംഗംമനുഷ്യരെപ്പൊലൊരു ॥
വാക്കുപറകയൊഎന്തൊരുവിസ്മയം ।
പേക്കുലദെവതാവന്നുബാധിക്കയൊ ॥
പേക്കൂത്തുകാട്ടുംപിശാചുക്കൾവന്നിങ്ങു ।
രാക്കൂറ്റിൽമാനിനെകൊണ്ടുമിണ്ടിക്കയൊ ॥
നീതിജ്ഞനെങ്കിലുമിങ്ങിനെശങ്കിച്ചു ।
ഭീതിജ്വരംപിടിപെട്ടുവിറച്ചുകൊ ॥
ണ്ടന്തഃപുരത്തിൽപതുക്കെപ്രവെശിച്ചു ।
സന്തപ്തനായിശ്ശയിച്ചുനൃപാത്മജൻ ॥
പെയ്യുംപിരാന്തുംപറഞ്ഞുതിരുമെനി ।
കായുന്നിതെന്തൊരുകഷ്ടമെന്നിങ്ങിനെ ॥
സെവകന്മാരുംജനനിയുമുണ്ണിക്കു ।
ദെവതാപീഡയെന്നൊൎത്തുഗണികനെ ॥
കൂട്ടിച്ചുകൊണ്ടന്നുപ്രശ്നവുംവെപ്പിച്ചു । [ 109 ] കേട്ടുവിചാരന്തുടൎന്നൊരനന്തരം ॥
ദൈവജ്ഞനാമൊരുവിദ്വാനുരചെയ്തു ।
വൈവശ്യമെന്തിനുരാജപുത്രവിഭൊ ॥
മൎത്യരെപ്പൊലെമൃഗങ്ങളുമ്മന്ത്രിക്കും ।
അത്യന്തസങ്കടെശങ്കകൂടാതവർ ॥
ഗൂഢസ്ഥലങ്ങളിൽതന്റെമനൊരാജ്യം ।
ഊഢപ്രമൊദംകഥിക്കുമ്മൃഗങ്ങളും ॥
എന്നതുകേട്ടുഭയപ്പെടെണ്ടാഭവാൻ ।
ഇന്നുതുടങ്ങിജ്വരംശമിക്കുന്ദൃഢം ॥
തത്വംഗ്രഹിച്ചൊരുനെരംകുമാരനും ।
ചിത്തന്തെളിഞ്ഞുപനിയുംശമിച്ചതു ॥
അന്നെരമെവന്നുകെട്ടഴിച്ചാദരാൽ ।
എന്നെയുംമൊചിച്ചയച്ചുനൃപാത്മജൻ ॥
അങ്ങിനെബാല്യകാലത്തുനമുക്കൊരു ।
സംഗതിയുണ്ടായിബദ്ധനായീടുവാൻ ॥
അന്നങ്ങനുഭൂതമായുള്ളബന്ധനം ।
ഇന്നുംനമുക്കുഭവിച്ചുഹിരണ്യക ॥
എന്നതുകൊണ്ടുപറഞ്ഞുശരീരികൾ്ക്കി ।
ന്നതെവന്നുഭവിപ്പുവെന്നില്ലെടൊ ॥


൫. ബന്ധു എന്ന രണ്ടു അക്ഷരം.

അങ്ങിനെതമ്മിൽപറഞ്ഞിരിക്കുംവിധൌ ।
തങ്ങടെബന്ധുവാംകൂൎമ്മാധിരാജനും ॥
ബന്ധുവൃത്താന്തംഗ്രഹിപ്പാൻപുറപ്പെട്ടു ।
ബന്ധനസ്ഥാനത്തുചെന്നിരുന്നീടിനാൻ ॥
അപ്പൊൾപറഞ്ഞുഹിരണ്യകൻഹന്തതാൻ ।
ഇപ്പൊളിവിടെക്കുവന്നതുനന്നല്ല ॥
കണ്ടകൻവെടൻപൊൽവരുന്നെരംഞങ്ങൾ । [ 110 ] മണ്ടിത്തിരിപ്പാൻസമൎത്ഥരല്ലൊസഖെ ॥
തൊയത്തെവിട്ടുകരെക്കുസഞ്ചാരമി ।
ത്തൊയത്തിലുള്ളഭവാന്മാൎക്കുസങ്കടം ॥
മന്ദസഞ്ചാരിയാകുംഭവാനെശ്ശഠൻ ।
വന്നുപിടിക്കയല്ലല്ലീമഹാമതെ ॥
മന്ദരൻചൊല്ലിനാനെന്തുചെയ്യാവതു ।
മന്ദഭാഗ്യത്വംനമുക്കുവരുമെങ്കിൽ ॥
വന്നതുവന്നുഭവാന്മാരെവെൎപിരി ।
ഞ്ഞങ്ങുവസിപ്പാനെളുതല്ലിനിക്കെടൊ ॥
ബന്ധുക്കളൊടുവെർപെട്ടാൽമനസ്സുമ ।
ങ്ങന്ധമായീടുംവിഷാദമാമംബുധൌ ॥
മജ്ജനംചെയ്യുമ്മമത്വമേറീടുന്ന ।
സജ്ജനത്തിന്റെസ്വഭാവമെവംസഖെ ॥
എന്നുപറഞ്ഞങ്ങിരിക്കുന്നനെരത്തു ।
വന്നുകൃതാന്തനെപ്പൊലെകിരാതനും ॥
അപ്പൊൾഹിരണ്യൻമൃഗത്തിന്റെപാശവും ।
കെല്പൊടുകണ്ടിച്ചുമണ്ടിത്തിരിച്ചിതു ॥
ചിത്രാംഗസാരംഗവുമ്മഹാകാകനും ।
തത്രനിന്നാശുഗമിച്ചൊളിച്ചീടിനാർ ॥
മന്ദന്നടക്കുന്നമന്ദരകൂൎമ്മത്തെ ।
വന്നുപിടിച്ചുവനചരൻവെഗെനെ ॥
വില്ലിന്റെഞാണുകൊണ്ടാശുബന്ധിച്ചൊരു ।
കല്ലിന്റെചോട്ടിലുറപ്പിച്ചുവെച്ചുടൻ ॥
മറ്റൊരുജന്തുവെചെന്നുകൊന്നീടുവാൻ ।
മറ്റൊരുദിക്കിനുപൊയൊരനന്തരം ॥
കാകൻമൃഗംമൂഷികൻമൂവരുന്തദാ ।
ശൊകമ്മുഴുത്തുകരഞ്ഞുവിരഞ്ഞുടൻ ॥
അന്തികെവന്നൊരുനെരത്തുമന്ദരൻ ।
യന്ത്രിതനായ്കിടന്നെവമുരചെയ്തു ॥ [ 111 ] എന്തിനുകേഴുന്നുബന്ധുക്കളെനിങ്ങൾ ।
എന്തിങ്ങുസങ്കടംനിങ്ങൾ ജീവിക്കവെ ॥
ബന്ധുവെന്നിങ്ങിനെരണ്ടക്ഷരംജഗൽ ।
ബന്ധുവാംസ്രഷ്ടാവുകല്പിച്ചതല്ലയൊ ॥
പുത്രൻസഹൊദരൻമാതാജനകൻക ।
ളത്രവുംഭൃത്യനുമാപത്സമാഗമെ ॥
മിത്രങ്ങളെപ്പൊലുപകരിക്കില്ലതു ।
സത്യമതോൎക്കപുരാണസാരങ്ങളിൽ ॥
മിത്രന്റെപുത്രനാംസുഗ്രീവവാനരൻ ।
മിത്രഭാവെനെവൎത്തിക്കകൊണ്ടല്ലയൊ ॥
മിത്രവംശൊത്ഭവൻശ്രീരാമഭദ്രനും ।
വൃത്ത്രാരിവൈരിയാംരാത്രിഞ്ചരെന്ദ്രന്റെ ॥
വക്ത്രങ്ങൾപത്തുംശരംകൊണ്ടുഖണ്ഡിച്ചു ।
ധാത്രിതലന്തന്നിലിട്ടുരുട്ടിത്തദാ ॥
പത്രികൾ്ക്കാഹാരമാക്കിച്ചമച്ചുജ ।
ഗത്രയത്രാണവുംചെയ്തുരാഘവൻ ॥
എന്നതുകൊണ്ടുസുഹൃല്ലാഭമിങ്ങിനെ ।
വന്നതുകൊണ്ടുനമുക്കുവിപത്തിനു ॥
സംഗതിയില്ലിഹസംശയമില്ലെടൊ ।
മംഗലന്തന്നെഭവിക്കുംക്രമെണമെ ॥
തത്രാന്തരെഹിരണ്യാഖ്യനാംമൂഷികൻ ।
ചിത്രാംഗവായസന്മാരൊടുചൊല്ലിനാൻ ॥
ചിത്രാംഗസാരംഗവീരഭവാൻചെന്നു ।
മിത്രാംഗരക്ഷണംചെയ്വാൻസരസ്തടെ ॥
ചത്തപൊലെകിടന്നീടെണമന്നെരം ।
എത്തുന്നവേടനെച്ചെണ്ടകൊട്ടിക്കെണം ॥
കാകഭവാനുംമൃഗത്തിന്റെമെലിരു ।
ന്നാകുലംകൂടാതെകൊക്കിന്മുനകൊണ്ടു ॥
കൊത്തുന്നപൊലെനടിക്കെണമന്നെരം । [ 112 ] അത്യന്തമൂഢനാംവേടൻമൃഗമിതു ॥
ചത്തുവെന്നോൎത്തുകൃതാൎത്ഥനായ്‌വന്നീടും ।
ഉത്താനബുദ്ധിൾ്ക്കുണ്ടൊവിവെകവും ॥
കാണിനെരംകൊണ്ടുകൂൎമ്മത്തെബന്ധിച്ച ।
ഞാണുംകടിച്ചുഖണ്ഡിക്കുന്നതുണ്ടുഞാൻ ॥
മന്ദരൻവാപിയിൽചാടിമുങ്ങുംദ്രുതം ।
മന്ദനാംവെടൻഗ്രഹിക്കയുമില്ലെടൊ ॥
ഉള്ളിൽപ്രസാദെനമാനിനെകെട്ടുവാൻ ।
വള്ളിയുംകണ്ടിച്ചുകൊണ്ടുവനചരൻ ॥
വന്നടുക്കുമുമ്പെനാമങ്ങുമൂവരും ।
മന്ദെതരമ്മണ്ടിമാറിത്തിരിക്കയും ॥
ഇത്ഥംപറഞ്ഞുവൎക്കപ്രകാരന്തന്നെ ।
സിദ്ധമായ്വന്നിതുസിദ്ധാന്തമൊക്കവെ ॥
ആയതുനെരത്തുവന്നുവെടന്മൃഗം ।
ചത്തുപൊയെന്നുനിനെച്ചുസന്തുഷ്ടനായി ॥
ആയതമായുള്ളവള്ളികൾകൊണ്ടുഞാൻ ।
കായമശെഷംവരിഞ്ഞുമൃഗത്തിനെ ॥
കെട്ടിയെടുത്തങ്ങുകൊണ്ടുപൊവെനെന്നു ।
അഷ്ടിക്കുറച്ചുപുറപ്പെട്ടുകാനനെ ॥
കെട്ടിപ്പിണെഞ്ഞുകിടക്കുന്നവള്ളികൾ ।
വെട്ടിചിതംവരുത്തിതുടങ്ങീടിനാൻ ॥
സാരത്വമുള്ളൊരുകാകനുമാഖുവും ।
സാരംഗവീരനുമ്മൂന്നുപെരുന്തദാ ॥
മന്ദെതരമ്മണ്ടിയൊടിഗമിച്ചിതു ।
മന്ദരകൂൎമ്മവുംവാരിജലന്തന്നിൽ ॥
മുങ്ങിത്തിരിച്ചങ്ങുബന്ധുക്കൾമൂവരും ।
സംഗിച്ചിരിക്കുന്നസംകെതഭൂമിയിൽ ॥
ചെന്നങ്ങുകൂടിസുഖിച്ചുഗമിച്ചാശു ।
തങ്ങടെദിക്കിനെപ്രാപിച്ചുമെവിനാർ ॥ [ 113 ] ഒന്നുംലഭിക്കാഞ്ഞുകുണ്ഠിതംപൂണ്ടങ്ങു ।
ചെന്നുഗൃഹംപുക്കുമുഢനാംവെടനും ॥
മന്ദരംകാകന്മൃഗവുംഹിരണ്യനും ।
മന്ദിരംപ്രാപിച്ചുമന്ദെതരൊത്സവം ॥
നാലുപെരുംകൂടിലാളിച്ചു മെളിച്ചു ।
ലീലാവിലാസെനവാണുയഥാസുഖം ॥
ഇത്ഥംസുഹൃല്ലാഭമെന്നുള്ളതന്ത്രവും ।
സിദ്ധംസമസ്തംസമാപ്തംശുഭംശുഭം ॥

ഇതി ദ്വിതീയ തന്ത്രം സമാപ്തം. [ 114 ] തൃതീയതന്ത്രമാം സന്ധിവിഗ്രഹം.


൧. തദ്വിധന്മാരെ ചെറ്റും വിശ്വസിക്കരുത.

അന്തികെവരികെടൊശാരികെമൂന്നാന്തന്ത്രം ।
സന്ധിവിഗ്രഹമെന്നുചൊന്നതുകഥിക്കനീ ॥
സൊമശൎമ്മാഖ്യദ്വിജൻഭൂമിപാത്മജന്മാരെ ।
സാമപൂൎവ്വമാംനയംബൊധിപ്പിച്ചുരചെയ്തു ॥
സന്ധിവിഗ്രഹമാകുന്തന്ത്രത്തിലാദ്യശ്ലൊകെ ।
ബന്ധിച്ചൊരൎത്ഥംകേട്ടുകൊൾ്കെടൊബാലന്മാരെ ॥
മുന്നമെതന്നെമഹാശത്രുവാംജനംവന്നു ।
തന്നുടെസുഹൃത്ഭാവംപൂണ്ടുമെവുന്നാകിലും ॥
തദ്വിധന്മാരെചെറ്റുംവിശ്വസിക്കരുതെന്നു ।
തന്ത്രവൈദികൾപറഞ്ഞീടുന്നുശിശുക്കളെ ॥
കാകന്മാർമുന്നമുലൂകങ്ങടെവാസസ്ഥാനം ।
ആകവെദഹിപ്പിച്ചുഭസ്മമാക്കിനാരെല്ലൊ ॥
തൽപ്രകാരത്തെകെൾ്പാനിഛ്ശിച്ചുകുമാരന്മാർ ।
വിപ്രസത്തമനുരചെയ്തിതുവഴിപൊലെ ॥
പണ്ടൊരുമഹാവനന്തന്നിലങ്ങൊരുദിക്കിൽ ।
ഉണ്ടൊരുവടവൃക്ഷമെത്രയുമ്മഹത്തരം ॥
കൊണ്ടൽതന്നിറംപൊലെനീലയാംപത്രാവലി ।
കൊണ്ടഹൊമുഴുത്തൊരുകൊമ്പുകൾകനംകൊണ്ടു ॥
താണുപൊമെന്നുള്ളൊരുശങ്കകൊണ്ടെന്നുതൊന്നും ।
തുണുപൊൽചുഴലവുംവേടുകൾനിലത്തുന്നി ॥
കാടുകൾ്ക്കൊരൊപുരകെട്ടിയപൊലെനാലു ।
കോടുകളൊക്കെമൂടിക്കൊണ്ടഹൊനിന്നീടുന്നു ॥ [ 115 ] കൂടുകൾകൂട്ടിപ്പക്ഷികൂട്ടങ്ങൾചുറ്റുമ്മഹാ ।
കോടരങ്ങളിൽനിറഞ്ഞെപ്പൊഴുംപാൎത്തീടുന്നു ॥
പോടുകൾതന്നിൽബഹുസൎപ്പങ്ങൾതങ്ങൾ്ക്കുള്ള ।
വീടുകളാക്കിക്കൊണ്ടുസന്തതമ്മെവീടുന്നു ॥
മെഘമാൎഗ്ഗത്തൊളമങ്ങുയൎന്നപേരാലിന്മെൽ ।
മെഘവൎണ്ണനെന്നൊരുകാകലൊകാധിനാഥൻ ॥
ആകുലംവിനാബഹുകാകസൈന്യങ്ങളൊടും ।
സാകമദ്ധ്വാംക്ഷശ്രെഷ്ഠൻസ്വൈരമായിവാണീടുന്നു ॥
ചാരുവാംപേരാൽമരന്തന്നിൽനിന്നരക്കാതം ।
ദൂരവെയൊരുമഹാശ്വത്ഥപാദപന്തന്നിൽ ॥
കൌശികാഖ്യങ്ങളാകുംപക്ഷിവൃന്ദങ്ങൾ്ക്കെല്ലാം ।
ൟശനാമമൎദ്ദനനെന്നുപെരായുള്ളവൻ ॥
തത്രമെവുന്നുബഹുമൂങ്ങാക്കൂട്ടങ്ങളൊടെ ।
രാത്രിയിൽകണ്ണുകാണ്മാൻദണ്ഡമില്ലവർകൾ്ക്കു ॥
വായസങ്ങൾ്ക്കുരാത്രൌകണ്കൊണ്ടുഫലമില്ല ।
കൌശികങ്ങൾ്ക്കു പകൽകൺകൊണ്ടുഫലംനാസ്തി ॥
രണ്ടുകൂട്ടക്കാരവർതങ്ങളിൽമഹാവൈരം ।
കണ്ടുവെന്നാകിൽതമ്മിലപ്പൊഴെകൊത്തിക്കൊല്ലും ॥
തങ്ങളിൽകണ്ടെത്തുവാൻസംഗതിവരായ്കയാൽ ।
അങ്ങിനെജീവിച്ചിരിക്കുന്നിരുകൂട്ടക്കാരും ॥
ഏകദാരജനിയിൽവീൎയ്യവാനമൎദ്ദനൻ ।
കാകവൃന്ദത്തെകുലചെയ്വതിന്നൊരുമ്പെട്ടു ॥
തൽക്ഷണംലക്ഷംമൂങ്ങാക്കൂട്ടങ്ങളൊടുംപേരാൽ ।
വൃക്ഷത്തെപ്രവെശിച്ചുവളഞ്ഞുചുഴലവും ॥
കണ്ണുകാണാതുള്ളൊരുകാകവൃന്ദത്തെകൊത്തി ।
ഖണ്ഡിച്ചുകുലചെയ്തുചണ്ഡമാംകൊപത്തൊടെ ॥
മെഘവൎണ്ണനുന്തന്റെമന്ത്രിവീരന്മാരാകും ।
കാകന്മാരഞ്ചുപേരുമെതാനുംപ്രജകളും ॥
തെറ്റെന്നുഭയപ്പെട്ടുമറ്റൊരുമരഞ്ചെന്നു । [ 116 ] പറ്റിനിന്നൊരുവണ്ണംചാകാതെശെഷിച്ചിതു ॥
പിറ്റെന്നാൾപുലർകാലെവന്നിങ്ങുവടമെറി ।
ചുറ്റുമങ്ങിരുന്നവർകാൎയ്യത്തെവിചാരിച്ചു ॥
അഞ്ചുപേർസ്വരൂപികൾമന്ത്രികൾമനക്കാമ്പിൽ ।
ചഞ്ചലംകൂടാതവർസ്വാമിയെപ്രണമിച്ചു ॥
ഏകനങ്ങുദ്ദീപകൻരണ്ടാമൻസന്ദീപകൻ ।
മൂന്നാമൻപ്രദീപകൻനാലാമനാദീപകൻ ॥
അഞ്ചാമൻചിരഞ്ജീവിയിങ്ങിനെസചിപന്മാർ ।
അഞ്ചുപെർസമൎത്ഥന്മാരെല്ലാരുമിരിക്കുമ്പൊൾ ॥
ആരെയുംഭെദംകൂടാതാസ്ഥയാമെഘവൎണ്ണൻ ।
ധീരതകൊണ്ടുപറഞ്ഞീടിനാന്മനൊഗതം ॥
മന്ത്രിവീരന്മാരാകുംനിങ്ങടെനിഗൂഢമാം ।
മന്ത്രശക്തികൊണ്ടല്ലൊനമ്മുടെരാജ്യങ്ങളിൽ ॥
സ്ഥാനവുമ്മാനങ്ങളുമങ്കവുഞ്ചുങ്കങ്ങളും ।
ഊനമെന്നിയെവൎത്തിച്ചിങ്ങിനെചെൎന്നീടുന്നു ॥
ഇക്കാലംശത്രുക്കൾവന്നിങ്ങിനെബഹുതരം ।
ധിക്കാരംപ്രവൃത്തിച്ചുനിഗ്രഹമെറ്റംചെയ്തു ॥
വന്നതുവന്നുയിനിമെല്പെട്ടുപരിഭവം ।
വന്നുപൊകാതെവൈരിനിഗ്രഹംചെയ്തുകൊൾ്വാൻ ॥
എന്തിനിനല്ലുനമുക്കെന്നതുമനക്കാമ്പിൽ ।
ചിന്തിച്ചുപറഞ്ഞാലുംമന്ത്രിപുംഗവന്മാരെ ॥
എന്നതുകേട്ടുപറഞ്ഞീടിനാനുദ്ദീപകൻ ।
എന്നുടെമതമുള്ളിൽതൊന്നിയതുണൎത്തിക്കാം ॥
ഉഗ്രവിക്രമന്മാരാംശത്രുക്കൾവന്നുനെൎത്താൽ ।
നിഗ്രഹംചെയ്തുജയിച്ചീടുകപരാധീനം ॥
മറ്റൊരുദിക്കിൽമാറിപ്പാൎക്കയെന്നതുകൊള്ളാം ।
മറ്റൊരുബലവാനെസ്സെവചെയ്കിലുംകൊള്ളാം ॥
വന്നുപദ്രവിക്കുവൈരിയെതന്നെശീഘ്രം ।
ചെന്നങ്ങുസമാശ്രയംചെയ്കയെന്നാലുംകൊള്ളാം ॥ [ 117 ] ഇങ്ങിനെമൂന്നുനയംദുൎബ്ബലന്മാൎക്കുയൊഗ്യം ।
തിങ്ങിനബലമുള്ളവൈരികൾവരുന്നെരം ॥
ചൊല്ലിനാൻസദ്ദീവകനിദ്ദെഹമ്പറഞ്ഞതു ।
നല്ലൊരുനീതിമാൎഗ്ഗമെങ്കിലുംചിതംവരാ ॥
തന്നുടെരാജ്യംവെടിഞ്ഞന്യദിക്കിനുപൊകും ।
മന്നവന്മാരുംപിന്നെശ്വാക്കളുമൊരുപൊലെ ॥
നാട്ടിലങ്ങിരിക്കുമ്പൊൾനല്ലവന്താനുമ്മറു ।
നാട്ടിലായ്വരുന്നെരമെല്ലാൎക്കുംപരിഹാസം ॥
കൈക്കലുള്ളതുംവിറ്റുതിന്നൊക്കെവകയാക്കി ।
ദുൎഘടസ്ഥലങ്ങളിൽദുഃഖിച്ചുതനിക്കൊരു ॥
ചെക്കനുംകൂടെചൊൽക്കീഴില്ലാതായ്വരുംക്രമാൽ ।
അക്കണക്കാകുംനാടുവിട്ടുപൊകുന്നനൃപൻ ॥
കട്ടിലുംവിട്ടുകലഹിക്കുന്നപുരുഷനെ ।
കെട്ടിയപെണ്ണുംകൂടപ്പെട്ടന്നുവെടിഞ്ഞീടും ॥
തന്നുടെപ്രജകളും‌രാജ്യവുന്നനഗരവും ।
എന്നുള്ളപദാൎത്ഥങ്ങളൊന്നുമെചിന്തിക്കാതെ ॥
മാറ്റാനെക്കണ്ടപ്പൊഴെമണ്ടിയങ്ങൊളിച്ചഹൊ ।
മറ്റൊരുദിക്കിൽപൊകുമ്മന്നവന്മാൎക്കുപിന്നെ ॥
തങ്ങടെനാട്ടിൽവന്നുവസിപ്പാൻതാനുള്ളന്നും ।
സംഗതിവരികയില്ലെന്നതുബൊധിക്കെണം ॥
എന്നതുകൊണ്ടുരാജ്യംവിട്ടുപൊകരുതെന്ന ।
ണ്ടെന്നുടെപക്ഷമെന്നുപറഞ്ഞുസന്ദീപകൻ ॥
ഉക്തവാൻപ്രദീപകൻനമ്മുടെപക്ഷംപിന്നെ ।
ശക്തിമാനായുള്ളൊരുശത്രുവന്നെതൃക്കുമ്പൊൾ ॥
വാശ്ശതുംചൊല്ലുപൊലെകേട്ടുകൊണ്ടദ്ദെഹത്തെ ।
സംശ്രയിച്ചിട്ടുന്തന്റെരാജ്യത്തെരക്ഷിക്കെണം ॥
ബാലരുംവൃദ്ധന്മാരുംസ്ത്രീകളുംദീനന്മാരും ।
കാലിനുമുടക്കുള്ളൊർകണ്ണുകാണാതുള്ളവർ ॥
ഇങ്ങനെബഹുവിധംരാജ്യവാസികളെല്ലാം । [ 118 ] എങ്ങിനെപൊറുക്കുന്നുമന്നവൻമണ്ടിപൊയാൽ ॥
ആയതുവിചാരിക്കാതോടുന്നനൃപൻദൂരെ ।
പൊയെന്നാലെങ്ങുംപിന്നെപ്പറ്റുകയില്ലാദൃഢം ॥
നാട്ടിലെപ്രജകൾ്ക്കുതങ്ങളെദണ്ഡിപ്പിച്ചു ।
കൂട്ടിച്ചുകൊണ്ടുവരാനുത്സാഹമുണ്ടാകില്ല ॥
വിശ്രുതന്മാരായുള്ളഭ്രപാലന്മാരെച്ചെന്ന ।
ങ്ങാശ്രയിച്ചതുകൊണ്ടുഹാനിയുംവരാനില്ലാ ॥
ഗംഗയുന്താനെചെന്നുസാദരംസമുദ്രത്തെ ।
സംഗിച്ചുസ്സൈവിച്ചീടുന്നില്ലയൊകാകെശ്വര ॥
സ്വാമിയെകൂപ്പിത്തൊഴുതീടിനാനാദീപകൻ ।
സാമദാനദിനമുക്കൊട്ടുമെമതമല്ല ॥
ചണ്ഡരാമുലൂകന്മാരിജ്ജനങ്ങൾ്ക്കുരാത്രൌ ।
കണ്ണുകാണ്കയില്ലെന്നുകല്പിച്ചുനിൎമ്മൎയ്യാദം ॥
നമ്മെവന്നുപദ്രവംചെയ്തതുചിന്തിച്ചാലും ।
ദുൎമ്മദന്മാരെച്ചെന്നുസെവിപ്പാൻചിതമുണ്ടൊ ॥
അണ്ഡജാധമന്മാരാമക്കൂട്ടക്കാൎക്കുപകൽ ।
കണ്ണുകാണ്കയില്ലെന്നുതമ്പുരാനൊൎക്കുന്നില്ലെ ॥
കാകസംഘത്തെയൊഗന്തികെച്ചുപകൽചെന്നാൽ ।
ആകവെകൊത്തിക്കൊന്നുപോന്നുകൊള്ളരുതായൊ ॥
ഇങ്ങിനനാലുമന്ത്രപ്രൌഢന്മാരുടെമതം ।
സംഗ്രഹിച്ചനന്തരംവായസാധീശന്മുദാ ॥
അൎത്ഥശാസ്ത്രങ്ങളെല്ലാമഭ്യസിച്ചവറ്റിലു ।
ള്ളൎത്ഥത്തെവെളിവാക്കിചൊല്ലുവാൻസമൎത്ഥനാം ॥
മന്ത്രിപുംഗവൻചിരഞ്ജീവിതന്മനൊഗതം ।
മന്ത്രമെന്തെന്നുചൊദ്യഞ്ചെയ്തപ്പൊളവഞ്ചൊന്നാൻ ॥
നാലുപെരമാത്യന്മാരൊന്നിച്ചുപറഞ്ഞതു ।
നാലുമാൎഗ്ഗമെന്നാലുന്നന്നിതുവഴിനാലും ॥
എന്നതിൽവിശെഷിച്ചൊന്നങ്ങൊട്ടുഗ്രഹിപ്പിപ്പാൻ ।
മന്ദനാമടിയനുമാനസെതൊന്നുന്നില്ല ॥ [ 119 ] എങ്കിലുമൊരുവിധംശാസ്ത്രമങ്ങറിയിക്കാം ।
എന്നുടെഗുരുക്കന്മാരഭ്യസിപ്പിച്ചവഴി ॥
മന്ത്രഗൊപനത്തൊളമാവശ്യമ്മറ്റില്ലെന്നു ।
മന്ത്രിപുംഗവന്മാരുംസ്വാമിയുംബൊധിക്കെണം ॥
കുംഭങ്ങൾപിളൎക്കുമ്പൊളായതിന്നകത്തുള്ളൊർ ।
അംഭസ്സുചൊൎന്നുചൊൎന്നുനാസ്തിയായ്വരുമല്ലൊ ॥
കെവലംചാൎച്ചക്കാരെഗൂഡമായുള്ളമന്ത്രം ।
കെൾ്പിച്ചുതുടങ്ങിയാൽമന്ത്രഭംഗവുംവരും ॥
ചെൎച്ചക്കാർപലരുണ്ടാമായവൎകൾ്ക്കുഞ്ചില ।
ചാൎച്ചക്കാരവരുടെവേഴ്ചക്കാരൊരുകൂട്ടം ॥
ചേൎച്ചക്കാരവൎക്കുള്ളചാൎച്ചക്കാരവരുടെ ।
വേഴ്ചക്കാരെന്നുവെണ്ടാകെട്ടുകെട്ടൊരുപൊലെ ॥
ഗൂഢസംസാരംനാട്ടിലൊക്കവെവെളിവായാൽ ।
കൂടലർകുലംബലപ്പെട്ടുപൊമതുമൂലം ॥
സന്ധിവിഗ്രഹംയാനമാസനംദ്വൈധീഭാവം ।
ആശ്രയംനയങ്ങളിച്ചൊന്നതുനാലുംരണ്ടും ॥
സാരമാമ്മന്ത്രത്തിന്നുമംഗങ്ങളഞ്ചാകുന്നു ।
കാൎയ്യമാരംഭിപ്പിനുള്ളു പായംപ്രഥമാംഗം ॥
വിത്തവുംപുരുഷകാരങ്ങളുംസ്വരൂപ്പിപ്പാൻ ।
ഉത്തമംവിചാരമെന്നുള്ളതുരണ്ടാമംഗം ॥
ദെശകാലങ്ങൾവിചാരിപ്പതുമൂന്നാമംഗം ।
നാശത്തിമ്പ്രതിക്രിയാചിന്തനംനാലാമംഗം ॥
കാൎയ്യസാദ്ധ്യത്തെക്കുറിച്ചുദ്യൊഗമഞ്ചാമംഗം ।
കാൎയ്യസാരജ്ഞന്മാർപണ്ടിങ്ങിനെപറയുന്നു ॥
സാമവുംദാനംഭെദംദണ്ഡവുമുപായങ്ങൾ ।
സാമൊപായകന്മാൎക്കസാദ്ധ്യങ്ങളിവയെല്ലാം ॥
ഉത്സാഹശക്തിപ്രഭുശക്തിയുമ്മന്ത്രശക്തി ।
മത്സ്വാമിഗ്രഹിക്കെണമീദൃശനീതിശാസ്ത്രം ॥
സംഗരംചെയ്‌വാനിപ്പൊൾസാമൎത്ഥ്യന്നമുക്കില്ല । [ 120 ] സംഗരത്തിന്നുള്ളൊരുകാലവുംവന്നീലിപ്പൊൾ ॥
ആഹവംചെയ്തീല്ലെന്നാൽനിശ്ചയംമൃതിയെന്നും ।
ആഹവംചെയ്താൽമൃത്യുസംശയമെന്നുവരും ॥
അങ്ങിനെയുള്ളെടത്തുസംഗരന്തന്നെവെണം ।
ഇങ്ങിപ്പൊളപ്രകാരമാവശ്യംവന്നില്ലല്ലൊ ॥
നമ്മുടെരിപുക്കളാംകൌശികന്മാൎക്കുമിപ്പൊൾ ।
നമ്മെക്കാൾബലവീൎയ്യംവിത്തസമ്പത്തുമേറും ॥
എന്നതുകൊണ്ടുബകൊടത്തിന്റെധൎമ്മംകൈക്കൊ ।
ണ്ടൊന്നുമെഭാവിക്കാതെനിന്നുകൊണ്ടുനുക്രമാൽ ॥
സംഗതിവരുന്നെരംസിംഹധൎമ്മത്തെപൂണ്ടു ।
സംഗരെരിപുക്കളെസംഹരിക്കയുംചെയ്യാം ॥
വൎദ്ധനംരിപുക്കൾ്ക്കുതങ്ങൾ്ക്കുശക്തിക്ഷയം ।
ബുദ്ധികൊണ്ടിതുരണ്ടുമോൎക്കാതെപുറപ്പെട്ടു ॥
യുദ്ധത്തിനൊരുമ്പെട്ടുചെല്ലുന്നൊരവിവെകി ।
ക്കൌദ്ധത്യമ്മാറുമെന്നല്ലൂൎദ്ധ്വമായ്മണ്ടിപ്പൊരും ॥
വൈരികൾദൂരസ്ഥന്മാരെങ്കിലുമവരുടെ ।
ഗൌരവംനിലെപ്പിക്കുമുല്കൃഷ്ടന്മഹീപാലൻ ॥
എത്രയുംവികൃഷ്ടനായുള്ളവൻസമീപത്തെ ।
ശത്രുവെപ്പൊലുംജയിച്ചീടുവാനാളല്ലല്ലൊ ॥
ദൂരവെവന്നങ്ങുദിച്ചീടുന്നദിവാകരൻ ।
പാരിലെതിമിരങ്ങളൊക്കവെനീക്കീടുന്നു ॥
അല്പമാംപ്രദീപത്തെകത്തിച്ചാലടുക്കെയു ।
ള്ളന്ധകാരവുംനിഴൽപിടിച്ചുനില്ക്കെയുള്ളു ॥
ശത്രുക്കളുടെശക്തിവൎദ്ധിക്കുംകാലംധീരൻ ।
കുത്രചിൽക്ഷമിച്ചിരുന്നീടുകതന്നെനല്ലു ॥
തത്രവൈരികൾ്ക്കല്പന്താഴ്ചകാണുമ്പൊൾതന്റെ ।
മിത്രസമ്പത്തുകൂടിച്ചെന്നങ്ങുനേൎത്തീടെണം ॥
ധീരന്മാരായുള്ളൊരുമെദിനീപാലന്മാൎക്കു ।
ചാരന്മാർകണ്ണാകുന്നുദൂതന്മാർവദനവും ॥ [ 121 ] മന്ത്രമെന്നതുചട്ടബുദ്ധിതാനസ്ത്രങ്ങളും ।
മന്ത്രികളകമ്പടികൂടുവാന്മാത്രംകൊള്ളാം ॥
ജൃംഭിച്ചുമെവുംരിപുശ്രീയാകുംഭുജംഗിയെ ।
സ്തംഭിപ്പിപ്പതിന്നൊരുമന്ത്രമായ്വരുമ്മന്ത്രം ॥
അങ്ങിനെയുള്ളമന്ത്രംഛിദ്രിച്ചുപൊയെന്നാകിൽ ।
എങ്ങുമെനിലനില്പാൻകെല്പുമില്ലാതായ്‌വരും ॥
സ്വായത്തസിദ്ധിസചിവായത്തസിദ്ധിയെന്നും ।
നായകന്മാരെന്നുമുഭായത്തസിദ്ധിയെന്നും ॥
താന്തന്നെകൎയ്യക്ലെശംചെയ്യുന്നൊനാദ്യൻനൃപൻ ।
മന്ത്രിയെത്തനെകല്പിച്ചാക്കുന്നൊൻരണ്ടാന്നൃപൻ ॥
താനുമസ്സചിവനുംകൂടവെവിചാരിച്ചു ।
സ്ഥാനങ്ങൾനടത്തുന്നമന്നവന്മൂന്നാന്നൃപൻ ॥
മന്നവന്തന്റെപാട്ടിലെതൊരുകാൎയ്യത്തിനും ।
തന്നുടെസചിവന്മാർനില്ക്കുമെന്നാകിൽഗുണം ॥
മന്ത്രഗുപ്തിയുന്നമുക്കെത്രയുംപാരംകൃഛ്ശ്രം ।
മന്ത്രിപുംഗവന്മാൎക്കുമ്മന്ത്രകൌശലംനാസ്തി ॥
ദ്രവ്യവുമില്ലപുരുഷാരവുംപാതിചത്തു ।
ദുൎവ്യയംകൂടാതിനിക്കൊപ്പുകൾകൂട്ടാൻമെലാ ॥
സന്ധിയെന്നതുംപിന്നെസ്സാധിപ്പാൻപരാധീനം ।
സന്തതംവൎദ്ധിക്കുന്നമത്സരംകൊണ്ടുപാരം ॥
അന്ധന്മാരുലൂകന്മാർവൈരികളവൎക്കിപ്പൊൾ ।
അന്തരംഗത്തിലൊരുശാന്തതതെല്ലുമില്ല ॥
സന്ധിക്കുസംസാരിപ്പാനില്ലൊരുനെരംപാൎത്താൽ ।
അന്തിക്കുമുമ്പെകണ്ണുകാണാതനമുക്കെല്ലാം ॥
അക്കാൎയ്യംപകൽചെന്നുസാധിപ്പാനതുംകൂടാ ।
അക്കൂട്ടക്കാൎക്കുപകൽകണ്ണുകാണ്കയില്ലെല്ലൊ ॥
മെഘവൎണ്ണനുഞ്ചൊന്നാനെന്തൊരുഹെതുകൊണ്ടു ।
കാകലൊകവുമുലൂകങ്ങളുന്തമ്മിൽവൈരം ॥
ഇങ്ങിനെദെവാസുരമെന്നതുപൊലമുന്നം । [ 122 ] സംഗതിവരാനെന്തുകെട്ടറിയുന്നൊഭവാൻ ॥
മന്ദഹാസവുമ്പൂണ്ടുപറഞ്ഞുചിരംജീവി ।
മന്ദഭാഗ്യന്മാർപക്ഷിക്കൂട്ടങ്ങളെന്നെവെണ്ടു ॥
വ്യാഘ്രചൎമ്മത്തെകൊണ്ടുകുപ്പായമിട്ടുങ്കൊണ്ടു ।
ശീഘ്രചാരിയാമൊരുഗൎദ്ദഭംവെനൽക്കാലം ॥
സൌഖ്യമായിസസ്യങ്ങളുംഭക്ഷിച്ചുനടക്കുമ്പൊൾ ।
വാക്കുദൊഷത്തെക്കൊണ്ടുതനിക്കുനാശംവന്നു ॥
മെഘവൎണ്ണനുമതുകെൾ്ക്കെണമെന്നുചൊന്നാൻ ।
കാകമന്ത്രീശൻചിരഞ്ജീവിയുമുരചെയ്തു ॥


൨. വാക്കു ദൊഷം കൊണ്ടു നാശം വന്നതു.

പണ്ടൊരുരജകന്റെവസ്ത്രഭാണ്ഡവുംപേറി ।
ക്കൊണ്ടൊരുകഴുതയുണ്ടങ്ങാടിത്തെരുവതിൽ ॥
കണ്ടങ്ങൾതൊറുഞ്ചെന്നുധാന്യങ്ങൾതിന്നുന്നെരം ।
കണ്ടവരെറിഞ്ഞാട്ടിദൂരവെമണ്ടിക്കുന്നു ॥
തന്നുടെകഴുതെക്കുഭക്ഷണമില്ലായ്കയാൽ ।
തന്നുടെഭാണ്ഡംപേറാൻശക്തിയില്ലാതാമല്ലൊ ॥
ഇത്തരംവിചാരിച്ചങ്ങെകദാനിൎണ്ണെജകൻ ।
പുത്തനാംപുലിത്തൊലുകൊണ്ടുവന്നതുകൊണ്ടു ॥
ഗൎദ്ദഭത്തിന്റെദെഹമൊക്കെവെമൂടിക്കെട്ടി ।
തദ്ദിശിസസ്യന്തിന്മാൻവിട്ടിതുരജനിയിൽ ॥
കണ്ടത്തിൽചാടിസസ്യംഭക്ഷിച്ചുതുടങ്ങിനാൻ ।
കണ്ടെത്തിപ്രഹരിപ്പാൻവരുന്നകാവൽക്കാരും ॥
വ്യാഘ്രമെന്നൊൎത്തുപേടിച്ചൊടിനാർകഴുതെക്ക ।
ങ്ങാക്രമിപ്പാനുംപരാധീനമില്ലാതായ്‌വന്നു ॥
അങ്ങിനെനാലുപത്തുരാത്രികൾകഴിഞ്ഞപ്പൊൾ ।
അങ്ങൊരുകാവൽക്കാരൻകൌശലക്കാരന്തദാ ॥ [ 123 ] ചിത്രകംബളംകൊണ്ടുതന്നുടെഗാത്രമ്മൂടി ।
തത്രചെന്നിതുവില്ലുംശരവുമ്മറെച്ചുടൻ ॥
ഗൎദ്ദഭമതുകണ്ടുഗൎദ്ദഭസ്ത്രീയെന്നൊൎത്തു ।
ഗൎജ്ജനഞ്ചെയ്തുമദനാൎത്തനായണഞ്ഞിതു ॥
ഗൎജ്ജനംവികൃതമായികെട്ടപ്പൊൾകാവല്ക്കാരൻ ।
ഗൎദ്ദഭമിതെന്നറിഞ്ഞസ്ത്രത്തെപ്രയൊഗിച്ചാൻ ॥
ശബ്ദദൊഷത്താലങ്ങുഗൎദ്ദഭംശരമെറ്റു ।
ചത്തുവീണിതുഭൊഷനങ്ങിനെയവസാനം ॥
എന്നതുകൊണ്ടുചൊന്നെൻകാകകൌശികന്മാൎക്കും ।
തന്നുടെവാഗ്ദൊഷംകൊണ്ടുണ്ടായിമഹാവൈരം ॥
പക്ഷിജാതികളൊക്കെകൂടവെവിചാരിച്ചു ।
രക്ഷിതാവൊരുയജമാനനെകല്പിക്കെണം ॥
പക്ഷിവൎഗ്ഗത്തിൽപടുവാകിനപുരുഷനെ ।
പക്ഷിരാജ്യാഭിഷെകംചെയ്തിഹവാഴിക്കെണം ॥
ഇത്ഥമങ്ങെല്ലാവരുംകൂടവെവിചാരിച്ചു ।
സ്നിഗ്ദ്ധനാമുലൂകത്തെകൊള്ളിക്കാമെന്നുറച്ചു ॥
പക്ഷിപട്ടാഭിഷെകത്തിനുള്ളപദാൎത്ഥങ്ങൾ ।
പക്ഷപാതികൾചെന്നുകൊണ്ടന്നുവട്ടംകൂട്ടി ॥
ഉത്തമഞ്ചകൊരവുംവന്നിതുമന്ത്രിദ്വിജൻ ।
സത്വരംകലശങ്ങൾപൂജിച്ചുതുടങ്ങിനാൻ ॥
അന്നെരംവന്നാനൊരുവൃദ്ധനാമ്മഹാകാകൻ ।
സന്നാഹമിതുകണ്ടുചൊദിച്ചുസഭാന്തരെ ॥
എന്തൊരുഭാവംനിങ്ങൾ്ക്കെവനെപ്രഭുവാക്കാ ।
നന്തരംവിനാവട്ടംകൂട്ടുന്നുകഥിച്ചാലും ॥
പക്ഷികളുരചെയ്താർഞങ്ങളിന്നുലൂകത്തെ ।
പക്ഷിരാജനായ്വെച്ചുവാഴിപ്പാന്തുടങ്ങുന്നു ॥
ചൊല്ലിനാൻവൃദ്ധദ്ധ്വാംക്ഷൻനല്ലൊരുനീതിമാൎഗ്ഗം ।
അല്ലിതുഭവാന്മാൎക്കെന്തിങ്ങിനെതൊന്നീടുവാൻ ॥
വംശശുദ്ധിയില്ലാത്തകൌശികന്മാൎക്കുരാജ്യം । [ 124 ] സംശയംകൂടാതഹൊകൊടുത്താൽസുഖംവരാ ॥
എന്തൊരുപരമ്പരാബന്ധമിദ്ദിവാന്ധന്മാ ।
ൎക്കെന്തൊരുസദാചാരമാചരിക്കുന്നൊരിവർ ॥
സൎവ്വദാകൊപംകൊണ്ടുകറുത്തഭാവത്തൊടെ ।
പൎവ്വതഗുഹകളിലൊളിച്ചുപകലെല്ലാം ॥
രാത്രിയിൽപുറപ്പെട്ടുഭക്ഷണംതെണ്ടിക്കൊണ്ടു ।
ധാത്രിയിലിരുട്ടത്തുസഞ്ചരിക്കുന്നകൂട്ടം ॥
പക്ഷികൾ്ക്കെജമാനനായ്‌വരുന്നെരംപകൽ ।
കുത്രനിന്നിവൻരാജ്യംരക്ഷിച്ചുപുലൎത്തുന്നു ॥
യൽക്കുലന്തന്നിലൊരുവിശ്രുതനുണ്ടെങ്കിലെ ।
യൽക്കുലെജനിക്കുന്നൊൎക്കുല്ക്കൎഷമുണ്ടായ്‌വരൂ ॥
ചന്ദ്രസെവിയാംശശപ്രൗഢനങ്ങുണ്ടാകയാൽ ।
അന്യനാമൊരുശശംദന്തിയെജയിച്ചല്ലൊ ॥
എങ്ങിനെജയിച്ചെന്നുപക്ഷികൾചൊദിച്ചപ്പൊൾ ।
എങ്കിലൊകെൾ്ക്കെന്നുരചെയ്തിതുകാകാധീശൻ ॥


൩. ദന്തിരാജനെ കൊണ്ടു കൂട്ടത്തെ പിരിപ്പിച്ചതു.

ഭൂതലെപന്തീരാണ്ടുവൎഷമില്ലായ്കമൂലം ।
ഭൂതജാലങ്ങളൊക്കെശ്ശൊഷിച്ചുവശങ്കെട്ടു ॥
കാനനെമഹാഗജക്കൂട്ടങ്ങൾദാഹംകൊണ്ടു ।
ദീനതാപൂണ്ടുഗജശ്രെഷ്ഠനൊടറിയിച്ചു ॥
കുംഭിരാജനായുള്ളതമ്പുരാന്തിരുവടി ।
കുമ്പിടുംജനങ്ങളെകാത്തരുളെണംനാഥ ॥
കാട്ടിലെകുളന്തോടുംപല്വലങ്ങളുംവറ്റി ।
കാട്ടാനക്കൂട്ടങ്ങൾക്കുംമറ്റുള്ളജന്തുക്കൾ്ക്കും ॥
തൊയപാനത്തിനെങ്ങുംസംഗതിവരായ്കയാൽ ।
കായങ്ങൾമെലിഞ്ഞെറ്റംനടപ്പാന്മെലാതായി ॥ [ 125 ] ഏതൊരുദിക്കിൽജലമുള്ളതെന്നന്വെഷിപ്പാൻ ।
ദൂതരെകല്പിച്ചയച്ചീടുകവെണംസ്വാമിൻ ॥
എന്നതുകെട്ടുഗജശ്രെഷ്ഠനുംവനെവനെ ।
ചെന്നങ്ങുവിചാരിപ്പാൻദൂതരെനിയൊഗിച്ചു ॥
ആയതിലൊരുദൂതൻവന്നുനിന്നറിയിച്ചു ।
തൊയപൂൎണ്ണയാമൊരുവാപിയുണ്ടൊരുദിക്കിൽ ॥
ചന്ദ്രകാസരസ്സെന്നുനാമവുംകെട്ടെനതിൽ ।
സാന്ദ്രശീതളംജലംനിൎമ്മലന്നിരന്തരം ॥
അത്രനിന്നൊരുകാതംമാത്രമെവഴിയുള്ളു ।
തത്രചെന്നംബുക്രീഡാസ്നാനപാനങ്ങൾസുഖം ॥
എന്നതുകെട്ടുഗജരാജനുംവൃന്ദങ്ങളും ।
നന്ദിപൂണ്ടവിടെക്കുസത്വരംപുറപ്പെട്ടു ॥
ചന്ദ്രകാസരസ്സിന്റെതീരത്തുവസിക്കുന്ന ।
സുന്ദരശശങ്ങടെവൃന്ദമുണ്ടനവധി ॥
ദന്തിയൂഥങ്ങൾചെന്നുചവിട്ടിശശങ്ങടെ ।
പങ്ക്തിയെപ്പാടെകൊന്നുതുടങ്ങിമാൎഗ്ഗങ്ങളിൽ ॥
അന്നെരംശശങ്ങൾ്ക്കുനാഥനാംശിലീമുഖൻ ।
തന്നുടെകാൎയ്യക്കാരെവരുത്തിവിചാരിച്ചു ॥
നമ്മുടെസരസ്തടെവാരണക്കൂട്ടംവന്നു ।
നമ്മുടെപ്രജകളെച്ചവിട്ടിക്കൊന്നീടുന്നു ॥
എന്തൊരുമാൎഗ്ഗംവെണ്ടുദന്തിവൃന്ദത്തെനീക്കാൻ ।
എന്നതുചിന്തിക്കെണമെന്നുള്ളമൊഴികേട്ടു ॥
ചിന്തിച്ചുവിജയനെന്നുള്ളൊരുശശാമാത്യൻ ।
ദന്തിരാജനെക്കൊണ്ടുകൂട്ടത്തെപിരിപ്പിക്കാം ॥
ചന്ദ്രകാസാരന്തന്നിൽവന്നിറങ്ങീടുമ്മുമ്പെ ।
ചെന്നുഞാൻഗജെന്ദ്രനെപ്പറഞ്ഞുനിൎത്തീടുന്നെൻ ॥
തുഷ്ടനാംശിലീമുഖൻചൊല്ലിനാൻവിജനെ ।
ന്നെട്ടുദിക്കിലുംപുകൾപൊങ്ങിനമുയൽഭവാൻ ॥
ഒട്ടുമെകാലക്ഷെപംകൂടാതെചെന്നുഗജ । [ 126 ] ക്കൂട്ടത്തെപിരിച്ചയച്ചീടുകമഹാബാഹൊ ॥
അങ്ങിനെയെന്നങ്ങുരചെയ്തിതുവിജയനും ।
തുംഗനാംഗജെന്ദ്രനെപ്രാപിച്ചുവിചാരിച്ചു ॥
പ്രാണിക്കുഗജങ്ങളൊടടുത്താൽനാശംവരും ।
ഘ്രാണിക്കുംപൊലെവന്നുവധിക്കുംസൎപ്പങ്ങളും ॥
പുഞ്ചിരിയിട്ടുംകൊണ്ടുകൊല്ലിക്കുംഭൂപാലന്മാർ ।
വഞ്ചിക്കുംഖലന്മാരുംചെൎന്നുനിൽക്കവെതന്നെ ॥
വമ്പനാംകുലയാനക്കൊമ്പന്റെപിറകിലും ।
മുമ്പിലുമിടംവലംരണ്ടുഭാഗത്തിങ്കലും ॥
ചെന്നുനിൽക്കരുതൊരുനെരവുന്തന്റെപാട്ടിൽ ।
വന്നുവെന്നുള്ള ബുദ്ധിതൊന്നിയാൽനാശംവരും ॥
എന്നതുകൊണ്ടുഞാനുംപൎവ്വതമുകളെറി ।
നിന്നുകൊണ്ടിവനൊടുകല്യാണംപൃഛ്ശിക്കുന്നെൻ ॥
ഇത്തരംവിചാരിച്ചുബുദ്ധിമാൻവിജയാഖ്യൻ ।
സത്വരംഗിരിമുകളെറിനിന്നുരചെയ്താൻ ॥
നാഗരാജാവിന്നുന്തന്മന്ത്രിമാതംഗങ്ങൾ്ക്കും ।
സ്വാഗതംഭവിക്കുന്നൊഭൊഗസൌഖ്യവുമെല്ലാം ॥
രൊഗങ്ങൾകാൎയ്യക്ഷയമിത്യാദിദുഃഖത്തൊടു ।
യൊഗമെന്നിയെവനെവാണരുളുന്നീലയൊ ॥
എന്നതുകെട്ടുഗജശ്രെഷ്ഠനുംകൂട്ടക്കാരും ।
എന്തൊരുമഹത്ഭുതമാരുവാൻപറയുന്നു ॥
ഇങ്ങിനെവിചാരിച്ചു മെല്പെട്ടുനൊക്കുന്നെരം ।
അങ്ങിരുന്നുരചെയ്തുസാദരംവിജയനും ॥
താരകാധിപനാകുംചന്ദ്രനാംഭഗവാന്റെ ।
ചാരനാമൊരുശശംഞാനെന്നുധരിച്ചാലും ॥
നമ്മുടെകുലന്തന്നിൽശ്രെഷ്ഠനാമൊരുമുയൽ ।
ചന്ദ്രനെസ്സെവിച്ചല്ലൊമെവുന്നുസദാകാലം ॥
ചന്ദ്രനിജ്ജനങ്ങൾ്ക്കുനിത്യസൌഖ്യത്തിനായി ।
ചന്ദ്രകാസാരംഭൂമൌനിൎമ്മിച്ചുമനൊഹരം ॥ [ 127 ] ആയതുകാപ്പാനെന്നെക്കല്പിച്ചുനിശാകരൻ ।
ന്യായമല്ലാതെവിഭൊദൂതന്മാർപറയുമൊ ॥
ചന്ദ്രകാസാരന്തന്നിലാനകളനവധി ।
വന്നിറങ്ങിയാൽവെള്ളമാകവെകലങ്ങിപ്പൊം ॥
എന്നതുകെട്ടുഗജശ്രെഷ്ഠനെധരിപ്പിപ്പാൻ ।
എന്നുടെസ്വാമിചന്ദ്രൻനമ്മളെനിയൊഗിച്ചു ॥
തന്നുടെഹിതന്മാൎക്കുശീതളന്നിശാകരൻ ।
തന്നുടെശത്രുക്കളെതവിപ്പിക്കയുംചെയ്യും ॥
കൈരവങ്ങൾ്ക്കുകാന്തിനല്ക്കുന്നനക്ഷത്രെശൻ ।
വൈരമുള്ളംഭൊജത്തെകുണ്ഠിതമാക്കുന്നില്ലെ ॥
എന്നതുകെട്ടുഭയപ്പെട്ടൊരുഗജശ്രെഷ്ഠൻ ।
തന്നുടെകൂട്ടക്കാരെപ്പിരിച്ചങ്ങയച്ചുടൻ ॥
താനുമശ്ശശത്തൊടുയാത്രയുംചൊല്ലിപ്പൊയാൻ ।
എന്നതകൊണ്ടുചൊന്നെൻസൽക്കുലന്മാരെനല്ലു ॥
ക്ഷുദ്രനാംപുരുഷനെവിശ്വസിച്ചവൎക്കൊട്ടും ।
ഭദ്രമായ്വകരികയില്ലെന്നതുബൊധിക്കെണം ॥
പണ്ടൊരുകപിഞ്ജലപക്ഷിയുംശശകനും ।
രണ്ടുപെർമരിച്ചുപൊൽക്ഷുദ്രവിശ്വാസമ്മൂലം ॥
ആയതെങ്ങിനെയെന്നുപക്ഷികൾചൊദ്യംചെയ്തു ।

൪. പക്ഷിയും ശശകനും അന്തികെ ചെന്ന നെരം.

വായസംപറഞ്ഞിതു ഞാനൊരുകാലമ്മുന്നം ।
കാനനന്തന്നിലൊരുവൃക്ഷത്തിൽകൂടുംകെട്ടി ॥
ദീനമെന്നിയെപലവാസരംവസിച്ചിതു ।
കോടരെകപിഞ്ജലനെന്നൊരുപക്ഷിവന്നു ॥
കൂടുമുണ്ടാക്കിതത്രവാണിയതുയഥാസുഖം ।
സൊഹമക്കപിഞ്ജലപക്ഷിയുന്തമ്മിൽപ്രാണ ॥
സ്നെഹമായ്ചമഞ്ഞിതുകൂടവെവസിക്കയാൽ । [ 128 ] ഏകദാസന്ധ്യാഗമെവന്നില്ലകപിഞ്ജലൻ ॥
ശൊകകുണ്ഠിതംപൂണ്ടുവാണുഞാൻപുലരൊളം ।
അക്കാലംകപിഞ്ജലൻപാൎക്കുന്നകോടരത്തിൽ ॥
ദീൎഘകൎണ്ണനെന്നൊരുമുയൽവന്നകംപുക്കു ।
യൊഗ്യമല്ലെടൊശശനമ്മുടെസുഹൃത്താകും ॥
ഭാഗ്യവാൻകപിഞ്ജലന്തന്നുടെഗൃഹന്തന്നിൽ ।
വന്നുനീവസിപ്പതുനിന്നുടെനിൎമ്മൎയ്യാദം ॥
എന്നുഞാൻവിരൊധിച്ചെനായവൻകൈക്കൊണ്ടില്ല ।
മൂന്നുനാലഹൊരാത്രമിങ്ങിനെകഴിഞ്ഞപ്പെൾ ॥
വന്നിതുകപിഞ്ജലൻദീൎഘകൎണ്ണനെകണ്ടു ।
ആരെടൊമമസ്ഥാനെവന്നിരുന്നതുമൂഢാ ॥
ദൂരെമാറിപ്പൊകെന്നുപറഞ്ഞുകപിഞ്ജലൻ ।
ദീൎഘകൎണ്ണനുഞ്ചൊന്നാനീദൃശസ്ഥാനങ്ങളിൽ ॥
ആൎക്കുമെഭെദമില്ലെന്നുത്തമന്മാർചൊല്ലുന്നു ।
വാപികൾതടാകങ്ങൾകൂപങ്ങൾവൃക്ഷങ്ങളും ॥
പ്രാപിക്കുന്നവൎക്കെല്ലാമാവാസസ്ഥലന്തുല്യം ।
ഞാനിതിനുടയവനെന്നുരചെയ്‌വാനൊരു ॥
സ്ഥാനിയില്ലെന്നുമനുമന്നവനുരചെയ്യു ।
മന്നവന്മാൎക്കുമറ്റുമാദൃശന്മാൎക്കുമിന്നു ॥
മാനവസ്മൃതിയല്ലാതെന്തൊരുപ്രമാണവും ।
നാലുപെർതടസ്ഥന്മാരിക്കാൎയ്യംകെട്ടാലനു ॥
കൂലമായ്പറഞ്ഞീടിലായതുഞാനും കെൾ്ക്കാം ।
ഇങ്ങവകാശമില്ലെന്നായവർവിധിച്ചെങ്കിൽ ॥
ഇങ്ങൊരുശഠതയില്ലാശുഞാൻവാങ്ങിക്കൊള്ളാം ।
എങ്കിൽനാംപൊകസഖെനല്ലൊരുവിശെഷജ്ഞൻ ॥
തങ്കലാക്കെണം കാൎയ്യമെന്തിന്നുമടിക്കുന്നു ।
ഇങ്ങിനെകപിഞ്ജലപക്ഷിയുംശശകനും ॥
തങ്ങളിലൊരുമിച്ചുതൽക്ഷണംപുറപ്പെട്ടു ।
ഞാനുമങ്ങവരുടെപിന്നാലെപുറപ്പെട്ടു ॥ [ 129 ] ജ്ഞാനമുള്ളവർവിധിക്കുന്നതുകെൾപ്പാനായെ ।
ഏതൊരുതടസ്ഥരെചെന്നുനാംസെവിക്കെണ്ടു ॥
കൈതവമില്ലാതവരെങ്കിലെഗുണംവരൂ ।
ദീൎഘകൎണ്ണനൊടെവംചൊദിച്ചുകപിഞ്ജലൻ ॥
ദീർഘകൎണ്ണനുഞ്ചൊന്നാനുണ്ടൊരുമാൎജ്ജാരകൻ ।
യമുനതീരെതപംചെയ്തുകൊണ്ടിരിക്കുന്നു ॥
മാമുനീശ്വരന്മാരിലൊന്നുപൊൽവസിക്കുന്നു ।
ചൊദിച്ചുകപിഞ്ജലൻപൂച്ചമാമുനികാൎയ്യം ॥
ബൊധിച്ചുകണക്കിനുതീൎക്കുമൊവിവാദങ്ങൾ ।
ധൂൎത്തനാംവിലാളത്തെവിശ്വസിക്കാമൊവ്യാജ ॥
മൂൎത്തികൾമാൎജ്ജാരന്മാരെന്നുഞാൻകെട്ടീടുന്നു ।
ചൊല്ലിനാൻദീൎഘകൎണ്ണന്നല്ലൊരുപൂച്ചശ്രെഷ്ഠൻ ॥
തെല്ലുമെകപടമില്ലെന്നുതൊന്നറിയുന്നു ।
വാശ്ശതംകണ്ടാൽകാണാമീശ്വരനല്ലൊസാക്ഷി ॥
വിശ്വസിക്കരുതെന്നുനമ്മുടെപക്ഷംസഖെ ।
ഇങ്ങിനെപറഞ്ഞുകൊണ്ടായവരിരിവരും ॥
തങ്ങളിലൊരുമിച്ചുയമുനാതീരെചെന്നു ।
ധൂൎത്തനാംദധികൎണ്ണനെന്നുള്ളമാൎജ്ജാരനെ ॥
പാൎത്തുകണ്ടടിമലർവന്ദിച്ചുനിന്നീടിനാർ ।
കണ്ണുകൾതുറന്നുനൊക്കീടിനാൻദധികൎണ്ണൻ ॥
കൎണ്ണങ്ങൾവഴിപൊലെകെൾ്ക്കയില്ലെനിക്കെടൊ ।
അന്തികെവന്നുകാൎയ്യംചൊല്ലുവിന്ധൎമ്മാധൎമ്മം ॥
ചിന്തിയാതൊരുകാൎയ്യംകല്പിക്കില്ലെടൊഞാനും ।
ധൎമ്മത്തെദ്വെഷിച്ചെങ്കിൽധൎമ്മവുംദ്വെഷിച്ചീടും ॥
ധൎമ്മത്തെരക്ഷിച്ചെങ്കിൽധൎമ്മവുംരക്ഷിച്ചീടും ।
ധൎമ്മത്തെവഴിപൊലെസെവിക്കുന്നവർകളെ ॥
ധൎമ്മമെന്നുള്ളദൈവംപാലനംചെയ്യുംദൃഢം ।
മറ്റുള്ളബന്ധുക്കളിദ്ദെഹമുള്ളന്നെയുള്ളു ॥
മുറ്റുമിദ്ധൎമ്മബന്ധുചത്താലുംകൂടെപോരും । [ 130 ] പ്രാണിഹിംസനത്തൊളമധൎമ്മമ്മറ്റൊന്നില്ല ॥
പ്രാണരക്ഷണത്തൊളംധൎമ്മവുമ്മറ്റൊന്നില്ല ।
മാതാവെപൊലെപരസ്ത്രീകളെക്കണ്ടീടെണം ॥
മാടൊടുപൊലെപരദ്രവ്യത്തെക്കല്പിക്കെണം ।
തന്നെപ്പൊൽമറ്റുള്ളൊരെക്കൂടവെകാണുന്നവൻ ॥
ധന്യപുരുഷനെന്നുചൊല്ലുന്നുമഹത്തുക്കൾ ।
ധൎമ്മമീവണ്ണംപറയുന്നൊരുമാൎജ്ജാരനെ ॥
ധൎമ്മവാനിവനെന്നുവിശ്വാസമുണ്ടാകയാൽ ।
പക്ഷിയുംശശകനുമന്തികെചെന്നനെരം ॥
തൽക്ഷണുംപിടിപെട്ടുമാൎജ്ജാരന്മഹാപാപി ।
രക്ഷണമ്മൊഹിച്ചങ്ങുചെന്നവർകളെക്കൊന്നു ॥
ഭക്ഷണംകഴിച്ചവൻപിന്നെയുന്തപഞ്ചെയ്തൻ ।
അത്തൊഴിലെല്ലാംകണ്ടുദൈവമെഅയ്യൊയെന്നു ॥
ചിത്തത്തിലുറപ്പിച്ചഞാനുമിങ്ങൊട്ടുപൊന്നു ।
എന്നതുകൊണ്ടുചൊന്നെൻ ക്ഷുദ്രനാമുലൂകത്തെ ।
മന്നവനാക്കിവെച്ചാൽഭദ്രമായ്‌വരത്തില്ല ॥
വൃദ്ധവായസത്തിന്റെവാക്കുകൾകെട്ടനെരം ।
ബദ്ധസന്തൊഷംപക്ഷിക്കൂട്ടങ്ങൾപറഞ്ഞിതു ॥
ധ്വാംക്ഷവൃദ്ധന്റെവാക്യമൊക്കവെപരമാൎത്ഥം ।
കാംക്ഷയില്ലഭിഷെകംകൌശികത്തിനെചെയ്‌വാൻ ॥
വെഗമിസ്സംഭാരങ്ങൾകൊണ്ടങ്ങുപൊയ്ക്കൊണ്ടാലും ।
യൊഗവുംപിരിഞ്ഞാലുംകൌശികനീയുംപൊക ॥
ബുദ്ധിയുംകെട്ടുവൈരമ്മുഴത്തൊരുലൂകവും ।
വൃദ്ധകാകനൊടുരചെയ്തിതുകൊപത്തൊടെ ॥
എന്തൊരുദൊഷഞ്ചെയ്തെനിന്നുഞാന്നിണക്കെടൊ ।
ചിന്തിതംകാൎയ്യമുടക്കീടുവാനെന്തുമൂലം ॥
അമ്പുകൊണ്ടുള്ളവൃണംകാലത്താൽനികന്നീടും ।
കൊമ്പുകൾകണ്ടിച്ചാലുംപാദപംകിളുൎത്തീടു ॥
കാട്ടുതീവെന്താൽവനംപിന്നെയുംതെഴുത്തീടും । [ 131 ] കേട്ടുകൂടാതവാക്കാമായുധംപ്രയൊഗിച്ചാൽ ॥
കൎണ്ണങ്ങൾ്ക്കകമ്പുക്കുപുണ്ണായാലതുപിന്നെ ।
പൂൎണ്ണമായിശമിക്കയില്ലൊട്ടുനാൾചെന്നാൽപൊലും ॥
എന്നെല്ലാമുരചെയ്തുകൌശികന്നടകൊണ്ടാൻ ।
അന്നുതൊട്ടുണ്ടായൊരുവൈരമെത്രയുംഘൊരം ॥
തങ്ങളിൽകാകൊലൂകന്മാൎക്കതുശമിക്കയി ।
ല്ലിങ്ങിനെചിരഞ്ജീവിപറഞ്ഞുകൂപ്പീടിനാൻ ॥
മെഘവൎണ്ണനുമുരചെയ്തിതുമഹാത്മാവെ ।
കാകമന്ത്രീശഭവാനാകുലന്മാരായുള്ള ॥
കാകന്മാൎക്കൊരുജയംകിട്ടുവാനുപായത്തെ ।
വൈകാതെരാത്രിവരുമ്മുന്നമെചിന്തിക്കെണം ॥
ഉക്തവാൻചിരഞ്ജീവിസന്ധിവിഗ്രഹംരണ്ടും ।
യുക്തമല്ലെന്നുവന്നാൽപിന്നെനാലുണ്ടുനയം ॥
എന്നതിൽയാനംബലവാന്മാരിൽവൃഥാഫലം ।
തന്നുടെനാശംഫലമാസനംപ്രയൊഗിച്ചാൽ ॥
ആശ്രയിച്ചിട്ടുവെണംവൈരിഷ്ഠദ്വൈധീഭാവം ।
ആശ്രയന്തന്നെമുന്നംചെയ്കയെന്നെൻപക്ഷം ॥
ജീവനെത്യജിച്ചിട്ടുമാശ്രയംകൊണ്ടുകാൎയ്യം ।
കെവലംസാധിക്കുന്നെനിന്നുരാത്രിയിൽതന്നെ ॥
വഞ്ചനപ്രവരന്മാർവൈരികളുലൂകന്മാർ ।
കിഞ്ചനപ്രയാസമുണ്ടാശ്രയിപ്പാനുംവിഭൊ ॥
ഇഷ്ടിക്കുവെണ്ടിദ്വിജൻകൊണ്ടന്നമെഷത്തിനെ ।
പട്ടിയെന്നാക്കിത്തീൎത്തുദുഷ്ടന്മാർപലർകൂടി ॥
എങ്ങിനെയതെന്നുചൊദിച്ചിതുമെഘവൎണ്ണൻ ।
സംഗതിപറഞ്ഞീടാമെന്നങ്ങുചിരഞ്ജീവി ॥

൫. ചെണ്ട കൊട്ടിച്ചു നമ്മെ ക്കഷ്ട മങ്ങാടിക്കാരൻ.

നാട്ടിലെപ്പുഷ്ടിക്കിഷ്ടിചെയ്‌വതിനൊരുവിപ്രൻ ।
ആട്ടിനെകൊണ്ടുങ്കൊണ്ടുപോരുന്നമാൎഗ്ഗന്തന്നിൽ ॥ [ 132 ] ദുഷ്ടന്മാരൊരുകൂട്ടംനായന്മാരതുകണ്ടു ।
ശിഷ്ടനാംദ്വിജെന്ദ്രനെച്ചതിപ്പാൻവട്ടംകൂട്ടി ॥
തങ്ങളിൽപറഞ്ഞൊത്തുമാൎഗ്ഗത്തിന്നിടെക്കിടെ ।
തങ്ങടെകൂട്ടംപലദിക്കിലുംപാൎത്തീടുവാൻ ॥
അന്തണൻവരുമുമ്പെതത്രതത്രചെന്നവർ ।
അന്തികെമരമ്മറഞ്ഞൊളിച്ചു മെവീടിനാർ ॥
ആയതിലൊരുഭടൻവിപ്രനെചെന്നുകൂപ്പി ।
നായിനെക്കൊണ്ടങ്ങെഴുന്നെള്ളന്നതെന്തെപൊറ്റി ॥
ഉത്തരംപറയാതെവിപ്രനുംനടകൊണ്ടു ।
സത്വരംപൊകുന്നെരംമറ്റൊരുഭടൻവന്നു ॥
പട്ടിയെക്കെട്ടികൊണ്ടുപൊകുന്നതെന്തെന്നവൻ ।
പട്ടിയല്ലെന്നുവിപ്രമ്പിന്നെയുന്നടകൊണ്ടു ॥
ആവഴിവരുന്നെരമ്മറ്റൊരുനായർവന്നു ।
ശ്വാവിനെകെട്ടിക്കൊണ്ടുപൊകുന്നൊയെന്നുചൊന്നാൻ ॥
ഇങ്ങിനെമാൎഗ്ഗെമാൎഗ്ഗെവന്നവരെല്ലാംശ്വാവെ ।
ന്നിങ്ങിനെപലർപറയുന്നതുകെട്ടുവിപ്രൻ ॥
കണ്ടവരെല്ലാംശ്വാവെന്നല്ലാതെചൊല്ലുന്നില്ല ।
ചെണ്ടകൊട്ടിച്ചുനമ്മെക്കഷ്ടമങ്ങാടിക്കാരൻ ॥
ഒന്നുരണ്ടാളല്ലിപ്പൊൾവന്നുകാണുന്നൊരെല്ലാം ।
ഒന്നുപൊലുരചെയ്താൽവിശ്വസിക്കയെയുള്ളു ॥
ഇത്തരംവിചാരിച്ചുപിപ്രനങ്ങജത്തിനെ ।
സത്വരമുപെക്ഷിച്ചുചെന്നുതന്നില്ലംപുക്കു ॥
പെട്ടന്നനായന്മാരുമൊക്കെവെയൊഗംകൂടി ।
ആട്ടിനെവെട്ടിക്കൊന്നുകൊണ്ടുപൊയ്‌വെച്ചുതിന്നാർ ॥
എന്നതുകൊണ്ടുചൊന്നെ‌ൻവൈരികൾപലർകൂടി ।
ഒന്നിച്ചുനില്ക്കുന്നതുഭെദിപ്പാൻപരാധീനം ॥
ഋശ്യശൃംഗാദ്രൌവസിച്ചീടുവിൻഭവാന്മാരും ।
വിശ്വസിപ്പിച്ചുചതിച്ചീടുവാൻപൊകുന്നുഞാൻ ॥
ഇത്ഥമങ്ങുരചെയ്തുശിരസ്സുമുണ്ഡമാക്കി । [ 133 ] ചത്തകാകന്മാരുടെചൊരയുമെടുത്തണി ॥
ഞ്ഞെത്രയുംവികൃതമാംവിഗ്രഹത്തൊടുംപൊയി ।
തത്രകൌശികാവാസംപ്രാപിച്ചു ചീരഞ്ജീവി ॥
സൂൎയ്യനസ്തമിച്ചപ്പൊൾമൂങ്ങാകൾപുറപ്പെട്ടു ।
വൈരിശെഷത്തെക്കൊൽവാൻവന്നിതുവടദ്രുമെ ॥
ന്യഗ്രൊധദ്രുമന്തന്നിൽകണ്ടില്ലകാകന്മാരെ ।
വ്യഗ്രതാപൂണ്ടുപൊന്നിങ്ങശ്വത്ഥമ്മുകളെറി ॥
അദ്ദിക്കിൽചിരഞ്ജീവിവല്ലാതെവികൃതമായി ।
ശബ്ദിച്ചാനതുകെട്ടുകൌശികക്കൂട്ടംചെന്നു ॥
കാക്കയെപ്പിടിച്ചുബന്ധിച്ചു കൊണ്ടുമൎദ്ദന്റെ ।
കാക്കൽവെച്ചുടൻ വണങ്ങീടിനാരുലൂകന്മാർ ॥
ആരെടൊനീയെന്നുലൂകെശഞ്ചൊദ്യംചെയ്തു ।
ധീരനാമവൻചൊന്നാനെഷഞാൻചിരഞ്ജീവി ॥
കാകലൊകാധീശന്റെമന്ത്രിപുംഗവൻഭവാൻ ।
ആകുലപ്പെട്ടീവണ്ണംവന്നതിനെന്തുമൂലം ॥
ചൊല്ലിനാൻചിരഞ്ജീവിനിത്തിരുവടിയുടെ ।
ചൊല്ലെറുംപ്രഭുത്വവുംശൌൎയ്യാദിഗുണങ്ങളും ॥
മന്ത്രശാലയിൽനിന്നുവൎണ്ണിച്ചെനതുമൂലം ।
മന്ത്രിപുംഗവന്മാരുംമെഘവൎണ്ണനുംപാരം ॥
കയൎത്തുശത്രുപക്ഷക്കാരനാമിവനുടെ ।
കഴുത്തുഖണ്ഡിക്കെണമെന്നതിൽചിലജനം ॥
നരച്ചവൃദ്ധകാക്കകള്ളന്റെരൊമംപാടെ ।
ചിരച്ചുവിട്ടീടുകെന്നെന്നുടെതമ്പുരാനും ॥
അങ്ങിനെകല്പിക്കയാൽമന്ത്രിവായസന്മാരും ।
ഇങ്ങിനെവികൃതമാക്കീട്ടവർവിട്ടീടിനാർ ॥
എന്നതുകെട്ടുമന്ത്രിശ്രെഷ്ഠരെവെറെവിളി ।
ച്ചെങ്ങിനെവെണ്ടുവെന്നുചിന്തിച്ചാനമൎദ്ദനൻ ॥
കുക്കുരാക്ഷനുംവക്ത്രകപൊതന്ദിപ്താക്ഷനും ।
മുഷ്കരന്മാരാമ്മൂന്നുമന്ത്രികളുരചെയ്തു ॥ [ 134 ] ദൂതരെകുലചെയ്തയൊഗ്യമല്ലെന്നുകെൾ്പു ।
ഭീതിനാമിവനുടെഭീതിയുമൊഴിച്ചുടൻ ॥
നൂതനങ്ങളായുള്ള മാംസാശൊണിതംനല്കി ।
പ്രീതനാക്കീടെണമെന്നെങ്ങൾ്ക്കു തൊന്നീടുന്നു ॥
ദീനരിൽകൃപവെണമെന്നതുധരിച്ചാലും ।
ധീരാത്മാവമൎദ്ദനൻപിന്നെയുംബകനെന്നു ॥
പെരായുള്ളമാത്യനെവിളിച്ചുചൊദിച്ചിതു ।
കാകമന്ത്രിയെകുലച്ചെയ്കയൊമൊചിക്കയൊ ॥
ലൊകവീരനാംഭവാനെങ്ങിനെയഭിപ്രായം ।
ഉക്തവാൻബകാമാത്യൻദീനനെകുലച്ചെയ്തു ॥
യുക്തമല്ലിതുസ്വാമിൻഅഞ്ജസാരക്ഷിക്കെണം ।
ബ്രഹ്മരാക്ഷസന്താനുംചൊരനുംരക്ഷിച്ചുപൊൽ ॥
ബ്രാഹ്മണനെയുമദ്ദെഹത്തിന്റെഗൊക്കളെയും ।
എങ്ങിനെയെന്നുസ്വാമികെട്ടാലുമെന്നുബകൻ ॥

൬. ഉത്തമം നമുക്കിപ്പൊൾ ആശ്രിത ത്രാണം തന്നെ.

തിങ്ങിനതിമിരത്താൽപൂൎണ്ണമായൊരുനിശി ।
ദുഷ്ടനാമൊരുചൊരൻവിപ്രനുപ്രതിഗ്രഹം ॥
കിട്ടിയപശുരണ്ടുണ്ടായതുമൊഷ്ടിപ്പാനായി ।
ബ്രാഹ്മണഗൃഹംനൊക്കിപ്പൊകുമ്പൊൾമാൎഗ്ഗെയൊരു ॥
ബ്രഹ്മരാക്ഷസനെയുംകണ്ടെത്തിയദൃഛ്ശയാ ।
ആരെടൊതാനെന്നഥചൊദിച്ചു ചൊരൻധീരൻ ॥
ആരെടൊതാനെന്നതുബ്രഹ്മരക്ഷസ്സുംചൊന്നാൻ ।
തസ്കരൻഞാനെന്നവൻരാക്ഷസൻഞാനെന്നന്യൻ ॥
തസ്കരൻഭവാനെങ്ങുപൊകുന്നുപറകെടൊ ।
പിപ്രന്റെഗൃഹന്തന്നിൽരണ്ടുഗൊക്കളുണ്ടതു ॥
ക്ഷിപ്രംമൊഷ്ടിപ്പാനായിപൊകുന്നുതാനെങ്ങെടൊ ।
ഞാനുമദ്വിജെന്ദ്രനെക്കൊന്നുതിന്മാൻപൊകുന്നു ॥ [ 135 ] നൂനമെന്നവർതമ്മിൽപറഞ്ഞുതത്രചെന്നാർ ।
നില്ലെടാമുമ്പിൽഞാൻപൊയിവിപ്രനെഹനിക്കെണെം ॥
നില്ലെടാഞാമ്പൊയ്മുന്നംഗൊക്കളെഹരിക്കെണം ।
ഇങ്ങിനെതമ്മിൽവാദിക്കുന്നതുകെട്ടുവിപ്രൻ ॥
തിങ്ങിനഭയത്തൊടെപുറത്തുവന്നനെരം ।
ബ്രഹ്മരാക്ഷസൻചൊന്നാന്തസ്കരനിവൻതവ ॥
ബ്രഹ്മസ്വംപശുക്കളെമൊഷ്ടിപ്പാൻവന്നുവിപ്ര ।
തസ്കരൻചൊന്നാനെടൊബ്രാഹ്മണഭവാനെയും ॥
മക്കളെയുമിനിവൻകൊന്നുതിന്മാനായ്‌വന്നു ।
അമ്മൊഴികെട്ടുമുദാഭൂസുരൻരണ്ടുപെൎക്കും ॥
സമ്മാനന്നല്കിയയച്ചീടിനാൻവിരവൊടെ ।
ഞാനതുകൊണ്ടുചൊന്നെൻജ്ഞാനമില്ലാതുള്ളൊൎക്കും ।
ദീനനിൽകൃപയുണ്ടാംപിന്നെയെന്തീശന്മാൎക്കൊ ॥
ഉക്തവാൻദീപ്താക്ഷനെന്നുള്ളൊരുമഹാമാത്യൻ ।
യുക്തമെവതൽബകാമാത്യനാലുദീരിതം ॥
പ്രത്യക്ഷമപരാധംചെയ്തുവെന്നാലുംപിന്നെ ।
പ്രത്യക്ഷസ്തുതികൊണ്ടുദ്ദുൎജ്ജുനംപ്രസാദിക്കും ॥
ഇത്തരമമാത്യന്മാരൊക്കവെപറഞ്ഞപ്പൊൾ ।
ഉത്തമംനമുക്കിപ്പൊളാശ്രിതത്രാണന്തന്നെ ॥
എന്നുനിശ്ചയിച്ചുടൻസാദരംചിരഞ്ജീവി ।
ക്കന്നുതൊട്ടധികാരംകൊടുത്താനുമൎദ്ദനൻ ॥
ഉക്തവാൻചിരഞ്ജീവികൌശികാധീശംവിഭൊ ।
ശക്തനാംഭവാനെഞാൻവർണ്ണിച്ചുപറകയാൽ ॥
ക്രംദ്ധനാംകാകാധീശന്നമ്മെയങ്ങുപെക്ഷിച്ചാൻ ।
ഉദ്ധതന്മാരാമവരൊക്കവെദുഷ്ടകൂട്ടം ॥
ഒന്നുഞാൻനിശ്ചയിച്ചെനിന്നുഞാനെന്റെദെഹം ।
വഹ്നിയിൽദഹിപ്പിച്ചുവൈകാതെപുനൎജ്ജന്മം ॥
ആശുഞാനുലൂകമായ്പിറന്നുകാകന്മാരെ ।
ആകവെകുലചെയ്യുന്നുണ്ടുഞാൻകണ്ടുകൊൾ്വിൻ ॥ [ 136 ] ആയതുകെട്ടുപറഞ്ഞീടിനാനമൎദ്ദനൻ ।
നീയതുഭാവിച്ചതുനിഷ്ഫലമെന്നെവരൂ ॥
തന്നുടെജാതിവെടിഞ്ഞന്യജാതിയിൽചെന്നു ।
പിന്നെയുത്ഭവിക്കയില്ലെവനെന്നാലുംസഖെ ॥
സൂൎയ്യനെപ്രാപിച്ചിട്ടുംമെഘത്തെപ്രാപിച്ചിട്ടും ।
മാരുതംപ്രാപിച്ചിട്ടുംശൈലത്തെപ്രാപിച്ചിട്ടും ॥
നിഷ്ഫലംപിന്നെത്തന്റെജാതിയിൽതന്നെവന്നി ।
ങ്ങുത്ഭവിച്ചതെയുള്ളു മൂഷികസ്ത്രീതാന്മുന്നും ॥
എങ്ങിനെയതെന്നതുചൊദിച്ചു ചിരഞ്ജീവി ।
മൂങ്ങകൾ്ക്കധീശ്വരഞ്ചൊല്ലിനാനമൎദ്ദനൻ ॥

ഇതു മുഴുവൻ കൊണ്ടു പഞ്ചതന്ത്രത്തെ ഭാഷയാക്കി തിരി
ച്ചിട്ടുള്ള ഗ്രന്ഥങ്ങൾ രണ്ടു പക്ഷമായി പിരിഞ്ഞു കാണുന്നു.
ഇതിൽ ചെൎത്ത കഥകൾ മിക്കവാറും വടക്കെ പക്ഷത്തെ
അനുസരിച്ചു ചൊല്ലിയതു തെക്കെ പക്ഷത്തിൽ നിന്നും ചി
ലതു എടുത്തു ചെൎത്തിരിക്കുന്നു.

൭. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീയായി വന്നു.

പണ്ടൊരുപരന്തൊരുമൂഷികപ്പെണ്കുഞ്ഞിനെ ।
കൊണ്ടങ്ങുപറക്കുമ്പൊൾകൊക്കിൽനിന്നധൊഭാഗെ ॥
വീണുപൊയതങ്ങൊരുമാമുനിശ്രെഷ്ഠന്തന്റെ ।
പാണിയിൽപതിച്ചിതുസന്ധ്യാകൎമ്മംചെയ്യുമ്പൊൾ ॥
തന്നുടെതപൊബലംകൊണ്ടുടൻതപൊധനൻ ।
തന്നുടെഗൃഹണിക്കുപുത്രിയായിദാനഞ്ചെയ്തു ॥
മൂഷികകുമാരിയെതാപസകുമാരിയായി ।
പൊഷിപ്പിച്ചിതുമുദാതാപസെന്ദ്രന്റെഭാൎയ്യ ॥
നന്മകളെന്നുപൊലെതാപസിവളൎത്തൊരു । [ 137 ] പെൺമണികന്യാവിനുംകല്യാണകാലംവന്നു ॥
വീൎയ്യവുംസൗന്ദൎയ്യവുംവിദ്യയുംപ്രഭുത്വവും ।
ധൈൎയ്യവുമുള്ളവന്നുപുത്രിയെകൊടുക്കെണം ॥
ആൎയ്യനാമ്മുനിശ്രെഷ്ഠനിങ്ങിനെവിചാരിച്ചു ।
സൂൎയ്യദെവനെചെന്നുവന്ദിച്ചുചൊല്ലീടിനാൻ ॥
ഉന്നതപ്രഭാവനാംനിന്തിരുവടിമമകന്യയെ ।
പാണിഗ്രഹംചെയ്യണംദിനെശ്വര ॥
എന്നതുകേട്ടിട്ടരുൾചെയ്തിതുദിനെശനും ।
എന്നെക്കാൾമഹത്തരംമെഘമെന്നറിഞ്ഞാലും ॥
എന്നുടെപ്രകാശത്തെമറപ്പാൻപൊരുമവൻ ।
എന്നതുകൊണ്ടുമവൻനമ്മെക്കാൾമഹാപ്രഭു ॥
എന്നതുകെട്ടുമുനിമെഘത്തൊടപെക്ഷിച്ചു ।
എന്നുടെമകളെനീവെട്ടുകൊള്ളെണംസഖെ ॥
വാരിവാഹവുംചൊന്നാനെന്നെക്കാൾവലിയവൻ ।
മാരുതദെവൻനമ്മെക്കൊണ്ടുവന്നടക്കുന്നു ॥
മാമുനീശ്വരഞ്ചന്നുമാരുതനൊടുചൊന്നാൻ ।
മാമകാത്മജെക്കുനീവല്ലഭനായീടെണം ॥
മാരുതനരുൾചെയ്തുപൎവ്വതമെന്റെഗതി ।
വാരണഞ്ചുയ്യുമവന്നമ്മെക്കാൾമഹാരഥൻ ॥
സൎവ്വതാപസശ്രെഷ്ഠൻകന്യയെക്കൊണ്ടുചെന്നു ।
പൎവ്വതത്തൊടുചൊന്നാൻവെൾ്ക്കനീകുമാരിയെ ॥
പൎവ്വതമുരചെയ്തുമൂഷികന്മഹാഖലൻ ।
സൎവ്വതൊനമ്മെക്കറണ്ടായവന്തുളെക്കുന്നു ॥
ശെഷിയായ്‌വരുമവൻകന്യയെവേട്ടീടുവാൻ ।
മൂഷികന്തന്നെപ്രാപിച്ചീടിനാന്മുനീശ്വരൻ ॥
മൂഷികഭവാനെന്റെപുത്രിയെവേട്ടിടെണം ।
ചൊല്ലിനാന്റെലിശ്രെഷ്ഠൻകല്യാണംകഴിക്കാമെ ॥
ന്നില്ലത്തുകൊണ്ടുപൊവാൻതെല്ലുണ്ടുപരാധീനം ।
നമ്മുടെഗൃഹമൊരുരന്ധ്രമ്മാത്രമെയുള്ളൂ ॥ [ 138 ] പെണ്മണിയാളെയതിൽകടത്തിക്കുടിവെപ്പാൻ ।
സാദ്ധ്യമല്ലെടൊമുനെസാഹസംചെയ്താലതു ॥
സാദ്ധ്യമായ്‌വരുമെന്നുശങ്കിച്ചുമടിക്കുന്നു ।
ഞങ്ങൾക്കുതന്നെപാരംഞെരുങ്ങുംഗുഹതന്നിൽ ॥
മംഗലസ്ത്രീയാമിവളെങ്ങനെപൊയീടുന്നു ।
താപസൻതപൊബലംകൊണ്ടുടന്തല്പുത്രിയെ ॥
താമസംകൂടാതൊരുമൂഷികസ്ത്രീയാക്കിനാൻ ।
മൂഷികൻവിവാഹവുംചെയ്തിതുമുന്നെപൊലെ ॥
മൂഷികസ്ത്രീപിന്നെയുംമൂഷികസ്ത്രീയായ്‌വന്നു ।
എന്നതുകൊണ്ടുചൊന്നെൻജാതിക്കുവിപൎയ്യം ॥
വന്നുസംഭവിക്കയില്ലന്യജന്മത്തിൽപൊലും ।
ഇങ്ങിനെപറഞ്ഞുലൂകെന്ദ്രനാമമൎദ്ദനൻ ॥
ഇങ്ങിതമവനുള്ളിലുള്ളതുബൊധിക്കാതെ ।
ശത്രുമന്ത്രിയാംചീരഞ്ജീവിയെസമ്മാനിച്ചു ॥
മിത്രമാക്കിനാനഹൊബൊധമില്ലായ്കമൂലം ।
ബുദ്ധികൌടില്യംഗ്രഹിയാഞ്ഞവൻസ്വവൈരിയെ ॥
പത്തനപ്രവെശങ്ങളൊക്കവെദൎശിപ്പിച്ചു ।
നിന്നുടെരാജ്യമിദമെന്നുബൊധിക്കഭവാൻ ॥
എന്നുടെമിത്രങ്ങളുംപുത്രഭാൎയ്യാദികളും ।
നിന്നുടെഗൃഹംപൊലെകണ്ടുകൊൾ്കെടൊഭവാൻ ॥
എന്നുടെജനധനസ്ഥാനവുംമാനങ്ങളും ।
ഒക്കവെനിണക്കധീനങ്ങളെന്നുറച്ചുകൊ ॥
ണ്ടിക്കുലംബലപ്പെടുത്താശുനീരക്ഷിക്കെണം ।
മൽക്കുലെസുഖിച്ചുവാഴ്കെന്നുമങ്ങുരചെയ്തു ॥
ഭക്ഷണത്തിന്നുംവകകല്പിച്ചുനിജസ്ഥാനെ ।
രക്ഷണത്തിനുമാക്കിസ്വസ്ഥനാമമൎദ്ദനൻ ॥
സൂൎയ്യനങ്ങുദിക്കുമ്പൊളന്ധരാംകൂട്ടത്തൊടെ ।
സ്വൈരമായുറക്കവുന്തുടൎന്നുനുലൂകെശൻ ॥
സൂൎയ്യനങ്ങുദിച്ചാൽപിന്നസ്തമിപ്പൊളമൊരു । [ 139 ] കാൎയ്യവുംവിചാരവുംഭുക്തിയുംസംസാരവും ॥
ഒന്നുമില്ലവിടത്തിൽമിണ്ടാതെശയിക്കുന്നു ।
ധീരനാംചിരഞ്ജീവിശത്രുസംസ്ഥാനങ്ങളിൽ ॥
ദ്വാരങ്ങൾകിടങ്ങുകൾകൊട്ടകൾമതിലുകൾ ।
കൊത്തളംപുറത്തളംകൊട്ടിലുംകൊലാപ്പുറം ॥
കാൽത്തളംകളുംകുളംകാനനസ്ഥാനങ്ങളും ।
ഒക്കവെപകൽകണ്ടുഗ്രഹിച്ചുവഴിപൊലെ ॥
തക്കത്തിൽദഹിപ്പിപ്പാൻകൌശലങ്ങളുംനൊക്കി ।
വൈക്കൊലുംതൃണങ്ങളുംപഞ്ഞിയുമിടെക്കിടെ ॥
പൊക്കത്തിൽസ്വരൂപിച്ചുപച്ചിലകൊണ്ടുമൂടി ।
ചിത്രമൊരൊന്നുണ്ടാക്കിയപ്പുരെചിരഞ്ജീവി ॥
എത്രയുമുചിതമെന്നൊൎത്തുകൊണ്ടുലൂകന്മാർ ।
രാത്രിയിൽകണ്ടുകണ്ടുവിസ്മയിച്ചതെയുള്ളൂ. ॥
കാകരാജനുംപകൽമുപ്പതുഘടികയും ।
ഏകരാജ്യമായ്നടന്നീവിധംപ്രയൊഗിക്കും ॥
അന്തിവന്നടുക്കുമ്പൊൾമന്ത്രശാലയിൽചെന്നു ।
മന്ത്രിഭാവവുംപ്രാപിച്ചീശനെസ്സെവിക്കയും ॥
അങ്ങനെരണ്ടുമാസംകഴിഞ്ഞൊരനന്തരം ।
ഇങ്ങനെപാൎത്താലെത്രനാളിനിപാൎത്തീടെണ്ടു ॥
വാശ്ശതുംക്രിയകഴിച്ചീടുകെന്നുറച്ചവൻ ।
വിശ്വസിപ്പിച്ചുചതിച്ചീടുവാനൊരുമ്പെട്ടു ॥
ഏകദാപുലൎകാലെകൂമങ്ങളുറക്കമ ।
ങ്ങാകവെതുടൎന്നൎപ്പൊൾകച്ചിലിൽകൊള്ളിവെച്ചു ॥
ശുഷ്കഗൊമയങ്ങളിൽതീക്കനലിട്ടുനാലു ।
ഭാഗങ്ങളുമുറപ്പിച്ചഗ്നിയുംപിടിപെട്ടു ॥
അൎക്കന്റെപ്രതാപവുംകാറ്റുമാധൂമങ്ങളും ।
ഒക്കവെയൊരുമിച്ചുപൊക്കത്തിൽപുകപൊങ്ങി ॥
തൽക്ഷണമൂങ്ങാക്കൂട്ടമൊക്കയുമ്മഹാശ്വത്ഥ ।
വൃക്ഷവുംദഹിച്ചാശുഭസ്മമായിധൂളിച്ചിതു ॥ [ 140 ] ഇത്ഥമങ്ങുലൂകസംഹാരത്തെചെയ്തുവെഗാൽ ।
സത്വരംചിരഞ്ജീവിപൊന്നിങ്ങുനിജസ്ഥാനെ ॥
മെഘവൎണ്ണനെചെന്നുവണങ്ങിപെരാൽവൃക്ഷെ ।
മൊഘമെന്നിയെകൊണ്ടന്നിരുത്തിസുഖിപ്പിച്ചാൻ ॥
പ്രൌഢസന്തൊഷംചിരഞ്ജീവിയെകാകാധീശൻ ।
ഗാഢമാശ്ലെഷഞ്ചെയ്തുഗൂഢമെന്നിയെചൊന്നാൻ ॥
ഹെസഖെചിരഞ്ജീവിഹെലയകൃതകാൎയ്യം ।
ആശുഹെസഖെനിന്നാലെങ്ങിനെഭവാനഹൊ ॥
ശത്രുരാജ്യംപ്രാപിച്ചുഎങ്ങിനെപുനസ്സഖെ ।
തത്രവാണതുംഭവാനിങ്ങിനെയുപകൃതി ॥
ചെയ്തതിന്നഹൊഞാനുമെങ്ങിനെചെയ്തിടെണ്ടുപ്രത്യുപ
കാരംസഖെ ।
ഇങ്ങിനെചൊദിച്ചൊരുവായസപ്രവീരനൊ ॥
ടിങ്ങിതംഹിതംപറഞ്ഞീടിനാൻചിരഞ്ജീവി ।
ദുൎഘടംസ്ഥാനംലഭിച്ചീടുവാന്മഹത്തുകൾ ॥
ദുൎഘടസ്ഥലങ്ങളിൽചെന്നിരുന്നനെകദാ ।
ദുഃഖങ്ങളനുഭവിക്കുന്നവൻപതുക്കവെ ॥
തൽക്കാൎയ്യംലഭിക്കുമ്പൊൾസ്വസ്ഥനായ്‌വന്നില്ലെ ।
പഞ്ചപാണ്ഡവന്മാരുംപാഞ്ചാലിതാനുംപിന്നെ ॥
ചഞ്ചലംവിനാവെഷമ്മറെച്ചുവിരാടന്റെ ।
പത്തനന്തന്നിലൊരുവത്സരംപാൎത്തീലയൊ ॥
പത്തനംഗന്മാർമരിച്ചെകനായ്പിറന്നപ്പൊൾ ।
എത്രയുമ്മനൊജ്ഞനാമൎജ്ജുനന്താനുംപുരെ ॥
തത്രചെന്നാണുംപെണ്ണുമല്ലാതെപാൎത്തില്ലയൊ ।
സുന്ദരിദമയന്തിവല്ലഭന്നളനൃപൻ ॥
ചെന്നൊരുനരെന്ദ്രന്റെപാചകസ്ഥാനംവാങ്ങി ।
ശൊകവുമ്മനക്കാമ്പിലടക്കിസദാകാലം ॥
പാകവുംചെയ്തുകൊണ്ടുമുഷിഞ്ഞുപാൎത്തില്ലയൊ ।
കന്യകാവിവാഹത്തെകാംക്ഷിച്ചുധനഞ്ജയൻ ॥ [ 141 ] സന്യസിച്ചഹൊവസിച്ചീലയൊബഹുകാലം ।
ശത്രുമാൎഗ്ഗെണമദ്ധ്യെവാസമെന്നതുനൃണാം ॥
എത്രയുംപരാധീനമായതുനിരൂപിച്ചാൽ ।
ഖൾഗ്ഗധാരാഖ്യവ്രതംസാധിച്ചുപണിപ്പെട്ടു ॥
സല്ഗതിവരുത്തുന്നയൊഗിക്കുസമന്തന്നെ ।
ആസനംസ്ഥാനംയാനംഭൊജനംപാനസ്നാനം ॥
ആയതസൎവ്വംമഹാസങ്കടംശത്രുസ്ഥലെ ।
സൎവ്വദിക്കിലുംവിഷംസംഗമിപ്പിക്കുമതു ॥
സൎവ്വദാസമാധാനംചെയ്തുസുക്ഷിച്ചീടെണം ।
ഏതൊരുദുൎമ്മന്ത്രിക്കുദുൎന്നയംഭവിക്കാത്തു ॥
ഏതൊരുപുരുഷനെസ്ത്രീമദിപ്പിച്ചീടാത്തു ।
ഏതൊരുമനുഷ്യന്മാരപഥ്യംഭവിക്കയാൽ ॥
ആതുരന്മാരല്ലാതെസംഭവിക്കുന്നുവിഭൊ ।
ഏതൊരുനരന്മാൎക്കമൃത്യുസംഭവിക്കാത്തു ॥
യാതൊരുവിഷയിക്കുവിപത്തുമുണ്ടാകാത്തു ।
സാവധാനത്വംകൂടാതുള്ളവൎക്കൊരുനാളും ॥
സാദ്ധ്യമാമരിപുരെചെന്നുപോരികപൊലും ।
വൈരിയെസ്തുതിക്കെണംവൈരിയെഭജിക്കെണം ॥
വൈരിയെശിരസ്സിങ്കിൽവഹിച്ചുനടക്കെണം ।
വൈരിയെചതിക്കെണമെങ്കിലീവിധമെല്ലാം ॥
വൈകാതെചെയ്തുപൊവുവാശ്ശജാതിയെന്നാലും ।

൮. രിപുക്കളെ സ്കന്ധത്തിൽ വഹിച്ചീടാം.

പണ്ടൊരുകൃഷ്ണസൎപ്പംമണ്ഡൂകകൂട്ടങ്ങളെ ।
കണ്ഠത്തിൽവഹിച്ചുകൊണ്ടാകവെകുലചെയ്തു॥ [ 142 ] അക്കഥാകേൾ്ക്കെണമെന്നുക്തവാൻകാകാധീശൻ ।
സൽക്കരിച്ചുരചെയ്തുസാദരംചിരഞ്ജീവി ॥
ബുദ്ധിമാന്മന്ദവിനെന്നൊരുകൃഷ്ണസൎപ്പം ।
വൃത്തിക്കുലഭിയാഞ്ഞുവിശന്നുനടന്നുടൻ ॥
മുഷ്കരന്മാരായുള്ള ഭേകങ്ങൾപെരുത്തൊരു ।
പുഷ്കലഹൃദത്തിന്റെവക്കത്തുചെന്നിരുന്നു ॥
ദുഃഖവുന്നടിച്ചുകൊണ്ടെത്രയുംപരവശാൽ ।
തൽക്കയന്തന്നിലുള്ളദൎദ്ദുരക്കൂട്ടങ്ങളിൽ ॥
ജാലപാദനെന്നുള്ളഭെകങ്ങൾക്കധീശ്വരൻ ।
ചാലവെദുഃഖത്തിന്റെകാരണംചൊദിച്ചിതു ॥
കാളസൎപ്പവുംകനിഞ്ഞാസ്ഥയാപറഞ്ഞിതു ।
കെളെടൊമഹാത്മാവെണ്ഡൂകെശ്വരസഖെ ॥
വംശശുദ്ധിയുള്ളൊരുവിപ്രന്റെകുമാരനെ ।
ദംശനംചെയ്തെനഹംദൈവകല്പിതമ്മൂലം ॥
തൻപിതാവാകുംവിപ്രൻകൊപിച്ചുശപിച്ചുമാം ।
കൊല്ലിയെന്നൊരുഭുജംഗാധമദുരാത്മാവു ॥
എന്നുടെകുമാരനെദംശിക്കനിമിത്തമായി ।
നിന്നുടെഭൊജ്യങ്ങളാമ്മണ്ഡൂകവൃന്ദങ്ങളെ ॥
തന്നുടെതൊളിൽചുമന്നീടുകതവളകൾ ।
തന്നുള്ളൊരശനവുംകഴിച്ചുനടന്നാലും ॥
ഇങ്ങിനെശപിച്ചൊരുശാപത്തെനിവൃത്തിപ്പാൻ ।
തങ്ങടെമനസ്സുണ്ടെന്നാകിലെകഴിവരൂ ॥
എന്നതുകെട്ടുമണ്ഡൂകാധിപനുരചെയ്തു ।
നന്നിതുനിന്റെശാപംഞങ്ങൾ്ക്കുവരമായി ॥
ഇന്നുതൊട്ടൊരൊമണ്ഡൂകങളെവഹിക്കനീ ।
ഇക്കഴന്തന്നിൽനിന്നുമറെറാരുകഴന്തന്നിൽ ॥
വെക്കമങ്ങെടുത്തുകൊണ്ടാക്കിയാൽമതിതാനും ।
കൃഷ്ണസൎപ്പവുമ്മുദാദൎദ്ദുരങ്ങളെതിന്മാൻ ॥
തൃഷ്ണപൂണ്ടൊരൊദിനമൊരൊരൊമണ്ഡൂകത്തെ । [ 143 ] തന്നുടെഗളന്തന്നിൽചുമന്നുകൊണ്ടുപൊയി ॥
തിന്നുതിന്നംഗങ്ങൾ്ക്കുപുഷ്ടിയുമുണ്ടായ്‌വന്നു ।
ഇങ്ങിനെപലദിനംകഴിഞ്ഞുപൊയതൊന്നും ॥
ഇങ്ങൊട്ടുവരുന്നില്ലയെന്തുവാനിദമെന്നു ।
ചിന്തിച്ചുമണ്ഡൂകെന്ദ്രന്താനുമങ്ങൊരുദിനം ॥
ചന്തത്തിൽഫണീശ്വരന്തന്നുടെമുതുകെറി ।
സന്തുഷ്ടൻഫണീശനുംകൊണ്ടുപൊയിരയാക്കി ॥
ജന്തുഹിംസകൻസുഖിച്ചിങ്ങിനെമെവീടിനാൻ ।
എന്നതുകൊണ്ടുചൊന്നെൻതന്നുടെകാൎയ്യത്തിന്നു ।
തന്നുടെരിപുക്കളെസ്കന്ധത്തിൽവഹിച്ചീടാം ॥
കാലദെശാവസ്ഥകളറിഞ്ഞുപ്രവൃത്തിച്ചാൽ ।
ചാലവെസമീഹിതംസാധിക്കുംസമസ്തവും ॥
നല്ലതാമൊരുശരംമൊചിച്ചാലൊരുത്തനെ ।
കൊല്ലമെന്നതുംവരുമില്ലെന്നുംവരുന്താനും ॥
ബുദ്ധിബാണത്തെവിട്ടാലായതു ശത്രുകുലം ।
ശുദ്ധശൂന്യമാക്കീടുമെന്നതുബൊധിക്കെണം ॥
ബുദ്ധിക്കുവിഭൂഷണംനല്ലതുശാസ്ത്രജ്ഞാനം ।
സിദ്ധിക്കുംശൌൎയ്യാടൊപംധൈൎയ്യമുണ്ടെന്നുവന്നാൽ ॥
തന്നുടെകാൎയ്യംലഭിക്കെണമെന്നിഛ്ശിക്കുന്നൊ ।
ൎക്കിന്നതെചെയ്തീടാവുകാൎയ്യമെന്നുണ്ടാകുമൊ ॥
ഭാരവുംചുമന്നുകൊണ്ടോടുന്നശരീരികൾ ।
വാരിധികടക്കുന്നുകപ്പലിലൂടെചിലർ ॥
നീചരെച്ചെന്നുവന്ദിച്ചീടുന്നുമഹാജനം ।
യാചനംചെയ്തുപൊറുത്തീടുന്നുചിലജനം ॥
ഭൊഷ്കുകൾപറഞ്ഞുജീവിക്കുന്നുപലജനം ।
മൌഷ്കൎയ്യംകൊണ്ടുചിലർവാസരംകഴിക്കുന്നു ॥
ഇങ്ങൊട്ടുചതിക്കുന്നുദുൎജ്ജനങ്ങളെനന്നാ ।
യങ്ങൊട്ടുംനശിപ്പിച്ചാൽദൊഷമില്ലെന്നുകെൾപ്പൂ ॥
കാട്ടുതീപിടിപെട്ടുകാനനംദഹിച്ചാലും । [ 144 ] മൂട്ടിലെവേരുവെന്തുപൊകയില്ലതുമൂലം ॥
പിന്നെയുമ്മുളച്ചുപൊങ്ങീടുന്നുമരങ്ങളും ।
എന്നതുകൊണ്ടുമതിയായിവൈരത്തിനു ॥
ശത്രുശെഷവുമഗ്നിശെഷവുമൃണശെഷം ।
ഗാത്രജംരൊഗശെഷമെന്നിവനാലുംസമം ॥
അല്പമെന്നുപെക്ഷിച്ചുപൊയിതെന്നാകിൽപിന്നെ ।
സ്വല്പകാലംകൊണ്ടതുവൎദ്ധിച്ചുബലപ്പെടും ॥
എന്നതുമൂലമുലൂകങ്ങളെസമൂഹമെ ।
ഒന്നുമെശെഷിക്കാതെസംഹരിച്ചിതുഞാനും ॥
ആപത്തുവരുന്നെരമാകുലത്വവുംവെണ്ടാ ।
സമ്പത്തുവരുന്നെരംസംപ്രഹൎഷവുംവെണ്ടാ ॥
ക്രൊധവുംദുൎബ്ബൊധവുംലൊഭവുംദുൎമ്മൊഹവും ।
രൊധവുംവിവാദവുമിവിധങ്ങളുംവെണ്ടാ ॥
സൎവ്വവുംക്ഷമിച്ചുകൊണ്ടിരുന്നുപതുക്കവെ ।
ദുൎവ്വിധംനീക്കികാലംസാധുവായ്വരുന്നെരം ॥
സൎവ്വകൎമ്മങ്ങളെല്ലാംഫലിക്കുംധീരന്മാൎക്കും ।
സൎവ്വസമ്പത്തുന്തന്റെഹസ്തത്തിൽവരുമപ്പൊൾ ॥
പ്രജ്യപൌരുഷനാകുംശ്രീരാമചന്ദ്രനഹൊ ।
രാജ്യവിഭ്രംശംവനെവാസവുംഭവിച്ചില്ലെ ॥
പഞ്ചപാണ്ഡവന്മാരുംനാടുവിട്ടരണ്യത്തിൽ ।
സഞ്ചരിച്ചഹൊബഹുസങ്കടംപ്രാപിച്ചില്ലെ ॥
നൈഷധന്നളന്താനുംദെവിയെപിരിഞ്ഞഹൊ ।
വൈഷമ്യംപലതനുഭൂതവാനായീലയൊ ॥
ദുൎഘടസ്ഥാനമവൎക്കെല്ലാൎക്കുമൊഴിഞ്ഞപ്പൊൾ ।
ഉല്ക്കടപ്രകാശവുംപ്രാഭവങ്ങളുംവന്നു. ॥
എന്നതുകൊണ്ടുമമസ്വാമിക്കുമനൎത്ഥങ്ങൾ ।
വന്നതുവഴിപൊലെയൊഴിഞ്ഞുസമസ്തവും ॥
സന്ധിവിഗ്രഹംകൊണ്ടുശത്രുസംഹാരംചെയ്തു ।
സന്ധിച്ചുസദാനന്ദംസാമ്പ്രതംസുമംഗലം ॥ [ 145 ] ഇങ്ങിനെചിരഞ്ജീവിതന്നുടെഗിരംകെട്ടു ।
തിങ്ങിനസന്തൊഷത്താൽപൂൎണ്ണനാംമെഘവൎണ്ണൻ ॥|
കാകലൊകാധിപത്യംപ്രാപിച്ചുബഹുകാലം ।
ആകുലംവിനാവാണുമംഗലംശുഭംശുഭം ॥


ഇതി തൃതീയ തന്ത്രം സമാപ്തഃ. [ 146 ] ചതുൎത്ഥതന്ത്രമാംലബ്ധനാശം.

൧. വനവിടവിയുടെ മുകളിൽ മമഹൃദയം ഉണ്ടു.

ശുകതരുണിവരികതവസുകവിതകൾക്കെൾ്ക്കയാൽ ।
ശുദ്ധമെന്മാനസംമാനനീയാകൃതെ ॥
ലളിതതരമഭിലഷിതവരമരുളുമീശ്വരൻ ।
ലബ്ധനാശാഖ്യമാംതന്ത്രംകഥിക്കനീ ॥
സുമതികുലമകുടമണിധരണിസുരപുംഗവൻ ।
സൊമശൎമ്മാഖ്യൻപറഞ്ഞുതുടങ്ങിനാൻ ॥
ധനമപിചജനമപിചനിജകരതലാഗതം ।
ധൎമ്മബുദ്ധ്യാവെടിഞ്ഞീടുന്നപൂരുഷൻ ॥
അധികതരമധമനവനവനിപതിബാലരെ ।
ആയവൻവഞ്ചിതനായ്വരുംനിൎണ്ണയം ॥
വനനദിയിലിയലുമൊരുവലിയജലജന്തുവെ ।
വഞ്ചനംചെയ്യപൊൽപണ്ടൊരുവാനരൻ ॥
അവനിപതിവരനുടയതനയരതികൌതുകാൽ ।
ആയതുകെൾ്ക്കെണമെന്നുചൊല്ലീടിനാർ ॥
കനിവിനൊടുധരണിസുരവരനുമിദമൂചിവാൻ ।
കാനനെപണ്ടൊരുവൃദ്ധനാംവാനരൻ ॥
ചപലബഹുകപികളുടെനികരമതിൽനിന്നുടൻ ।
ചാട്ടംപിഴക്കയാൽകൂട്ടംപിരിഞ്ഞുപൊയി ॥
കടലുടയനികടഭുവിവളരുമൊരുദുംബരെ ।
കായുംപറിച്ചുതിന്നങ്ങിനെമെവിനാൻ ॥
അധിമധുരമതിസരസമധികതരമൊഹനം ।
അത്തിപ്പഴംഭക്ഷണത്തിന്നുമുത്തമം ॥ [ 147 ] ഇതിമനസികുതുകമൊടുമദമുടയമൎക്കടൻ ।
ഇഛ്ശയാചാടിതകൎത്തുതുടങ്ങിനാൻ ॥
അതുസമയമതിബഹളഗുളുഗുളുരവത്തൊടും ।
അംഭസ്സിലാശുപൊഴിഞ്ഞുഫലങ്ങളും ॥
നിഖിലജലപതിതഫലമതുബതഭുജിച്ചുടൻ ।
ശിംശൂമാരഖ്യൻജലജന്തുപുംഗവൻ ॥
അമൃതിനൊടുസദൃശമിതുമമസതതഭൊജനം ।
അത്രതന്നെവാസസൌഖ്യമെന്നിങ്ങിനെ ॥
അതികുതുകമകതളിരിലിയിലുമഥശിംശൂമാ ।
രാഖ്യനാംജന്തുരാജാവത്രമെവിനാൻ ॥
പരിചിനൊടുപറകമമകപിവരതനിക്കെന്തു ।
പേരെന്നുചൊദിച്ചു ശിംശൂമാരന്മുദാ ॥
സലിലചരസരസശൃണുമമഖലുബലീവൎദ്ദൻ ।
എന്നുപെരെന്നുപറഞ്ഞിതുവാനരൻ ॥
അധികതരകനിവിനൊടുപുനരിരുവരുമ്മുദാ ।
അന്യൊന്യബന്ധുത്വമൊടെവാണീടിനാർ ॥
ഭവനമതിൽമരുവുമഥജലചരമഹെന്ദ്രന്റെ ।
ഭാൎയ്യയാംശിംശൂമാരിക്കഹൊസങ്കടം ॥
അവനുടയചരിതമിതമറിവതിനുദൂതിയെ ।
ആശുനിയൊഗിച്ചു ശിശുമാരിതദാ ॥
അവളുമഥനികടഭുവിവിവിരവിനൊടുചെന്നുടൻ ।
ആലൊകനംചെയ്തുശിംശുമാരെന്ദ്രനെ ॥
സഖിയുടയരമണനിവനൊരുകപിപരസ്ത്രീയാ ।
സാകംരമിച്ചുവാഴുന്നഹൊകശ്മലൻ ॥
ഇതിമനസികരുതിബതകുപിതമതദൂതിയും ।
ഇങ്ങൊട്ടുവന്നുസഖിയൊടുചൊല്ലിനാൾ ॥
സഖിയെതവരമണനൊരുവിജനഭൂവിവാനരീ ।
സംഗമംചെയ്തുവസിക്കുന്നുസന്തതം ॥
സഖിയുടയവചനമിതു സപദിബതകെൾ്ക്കെയാൽ। [ 148 ] സന്താപകൊപെനശിംശുമാരീതദാ ॥
അധികതരപരവശതകലരുമൊരുഭാവെന ।
ആഭ്യംഗവുംതേച്ചുരൊഗന്നടിച്ചുടൻ ॥
സഖികളൂടെനടുവിലവളവശതരമെത്രയും ।
സന്താപമൊടെശയിക്കുംദശാന്തരെ ॥
ശിരസിബഹുഫലനികരമഴകൊടുവഹിച്ചുടൻ ।
ശിംശുമാരഞ്ചെന്നുചൊദിച്ചുമെല്ലവെ ॥
മമഹൃദയരമണിയുടെവിവശതയിതെന്തഹൊ ।
മാനിനിമാരെവിരവൊടുചൊല്ലുവിൻ ॥
വടിവിനൊടുസഖിയുമഥവചനമിദമൊതിനാൾ ।
വല്ലാത്തരൊഗംപിടിപെട്ടുസാമ്പ്രതം ॥
വയമപിചസഖിയുടയപരവശതകാണ്കയാൽ ।
വൈദ്യനെക്കൊണ്ടന്നുകാട്ടിമഹാമതെ ॥
അവനുടയവചനമതുമതിവിഷമമായ്വരും ।
അങ്ങാടിയിൽപൊലുമില്ലാത്തൊരൌഷധം ॥
ഇതിനുപുനരതിവിഹിതമതുബതലഭിക്കുമൊ ।
ഇന്നതെന്നുള്ളതുചൊല്ലാമ്മഹൌഷധം ॥
കപിയുടയഹൃദയമിതിനുചിതതരമൌഷധം ।
കല്പിച്ചുവൈദ്യൻകഷായത്തിനിങ്ങിനെ ॥
അതിവിഷമമതുകിമപിവിരവൊടുലഭിച്ചെങ്കിൽ ।
അപ്പൊഴെരൊഗംശമിക്കുമെന്നുക്തവാൻ ॥
സഖിയുടയകപടമൊഴിവടിവിനൊട്ടുകെട്ടുടൻ ।
സഞ്ചിന്തനംചെയ്തുശിംശുമാരന്തദാ ॥
അപരമൊരുകപിഹൃദയമതിനുബലിവൎദ്ദനൻ ।
അല്ലാതെമറ്റൊരുമൎക്കടന്നാസ്തിമെ ॥
അവനുടയനിധനമതുശിവശിവമഹാകഷ്ടം ।
അത്യന്തബന്ധുമെശുദ്ധൻബലീമുഖൻ ॥
തരുണിയുടെതനുവിനകളൊഴിവതിനുവെണ്ടീട്ടു ।
തന്നുടെബന്ധുവെകൊല്ലുന്നതെത്രയും ॥ [ 149 ] അധമമൊരുവിധമധികദുരിതഫലമെങ്കിലും ।
ആയതുചെയ്തെന്നുവന്നുകൂടിദൃഡം ॥
മികവിനൊടുമനസിസുഖമുതകിനകളത്രവും ।
മിത്രവുന്തമ്മിൽവിശെഷമുണ്ടായ്വരും ॥
നിജതരുണിയുടെഹരണമതുബതനിമിത്തമായി ।
നിഗ്രഹിപ്പിച്ചുസുഗ്രീവനുംബാലിയെ ॥
പ്രണയിനിയിലനിശമൊരുകനിവുടയപൂരുഷൻ ।
പ്രാണിഹിംസെക്കുമടിക്കയില്ലെതുമെ ॥
ഇതിമനസികരുതിജളകുമതിജലജന്തുതാൻ ।
ഇഷ്ടനാംകീശനെപ്രാപിച്ചുമെല്ലവെ ॥
കപിവരനുമവനുടയവരവുമവലൊകയൻ ।
കല്യാണവാൎത്തയുംചൊദിച്ചുസാദരം ॥
ജലചരനുമവനൊടഥകപടമിദമൂചിവാൻ ।
ജന്തുക്കൾബന്ധുക്കളന്യൊന്യമിങ്ങിനെ ॥
വിധിവിഹിതമനവധികസുഖസഖിസമാഗമം ।
വേർപെടുന്നെരമ്മഹാദുഃഖമായ്വരും ॥
മമതരുണിയുടെമതിയിലധികതരമാഗ്രഹം ।
മൎക്കടാധീശ്വരനിന്മുഖംകാണുവാൻ ॥
വരികമമവപുഷിഖലുസുഖമൊടുവസിക്കനീ ।
വാനരനിന്നെവഹിക്കുന്നതുണ്ടുഞാൻ ॥
മമഭവനപിചമമകമനിയുടെരൂപവും ।
മാനിച്ചുകൊണ്ടുപോരെണംസഖെഭവാൻ ॥
പരിചിനൊടുകപിവരനുമുപരിജലജന്തുതൻ ।
പൃഷ്ഠെകരെറിവഹിച്ചൊരനന്തരം ॥
നിജവപുഷികപിവരനെവിരവെടുവഹിച്ചുടൻ ।
നീന്തിത്തിരിച്ചിന്തുശിംശുമാരന്തദാ ॥
കപിവരനുമവനൊടഥകിമപിഗിരമൂചിവാൻ ।
കാന്തെക്കുസൌഖ്യമൊശിംശുമാരസഖെ ॥
കപടമതിജലചരനുമവനൊടുകഥിച്ചുമെ । [ 150 ] കാന്തെക്കുദെഹസൌഖ്യന്നാസ്തിവാനര ॥
ഉദരമതിലതികഠിനമനിശമൊരുവെദന ।
ഊണുമില്ലിപ്പൊളുറക്കവുമില്ലഹൊ ॥
അതിനുചിലപൊടികളഥഗുളികകൾകഷായമൊ ।
ആശുവൈദ്യന്മാർവിധിച്ചില്ലയൊസഖെ ॥
അതിവിഷമമതിനുടയശമനകരമൌഷധം ।
അങ്ങാടിതന്നിലുംകിട്ടാത്തസാധനം ॥
കപിയുടയഹൃദയഫലമൊരുപലമശിക്കാതെ ।
കായരൊഗംശമിക്കല്ലപൊൽവാനര ॥
സഖിയുടയവചനമിതിസപദിബതകൾ്ക്കയാൽ ।
സാരംഗ്രഹിച്ചുവിചാരിച്ചുവാനരൻ ॥
ശിവനുടയചരണമിഹശരണമധുനാശഠൻ ।
ശിംശുമാരഞ്ചതിപ്പാന്തുടങ്ങുന്നുമാം ॥
അപരനൊരുകപിയുമിഹനഹിമമവധംനൂനം ।
ആഗതംദൈവമെകാത്തുകൊള്ളെണമെ ॥
ഇവനുടയഹൃദയമതികഠിനമിതിഹന്തഞാൻ ।
ഇത്രനാളുംഗ്രഹിക്കാതെപൊയെന്തഹൊ ॥
വിപിനുഭൂവിതപമിയലുമൃഷികളെയുമാൎക്കുമെ ।
വിശ്വസിപ്പാന്മെലാപിന്നെയെന്തന്യനെ ॥
കരളിടയിലധികശമഗുണമുടയമൎത്യനു ।
കാനനംവെണമെന്നുണ്ടൊതപസ്സിനു ॥
നിജഭവനമതിലുമിഹനിയമഗുണമുള്ളവൻ ।
നിത്യംഭജിച്ചുമൊക്ഷംവരുത്തീടുവൊൻ ॥
ഹൃദയമതിലമിതഗുണമുതുകിമപിനാസ്തിയാം ।
ഇദ്ദെഹമത്രയുമ്മൂഢന്മഹാജളൻ ॥
മമമനസികപടമതുനഹിനഹികിനാവിലും ।
മത്സ്വാമിനമ്മെചതിക്കയില്ലീശ്വരൻ ॥
ഒരുകപടമിവനൊടിഹകിമപികഥയാമിഞാൻ ।
ഓൎത്തുകൊണ്ടേവംപറഞ്ഞുബലീമുഖൻ ॥ [ 151 ] കമനിയുടെഗദമതിനുകപിഹൃദയമൌഷധം ।
കല്പിതംമുന്നമെചൊല്ലാഞ്ഞതെന്തെടൊ ॥
വനവിടപിയുടെമുകളിൽമമഹൃദയമങ്ങുഞാൻ ।
വെച്ചെച്ചുപൊന്നുഞാനെന്തുചെയ്യാമിനി ॥
പ്രഥമമിതുകിമപിമമനഹികഥിതമെങ്കിലും ।
പ്രസ്ഥാനകാലത്തുമെന്തുചൊല്ലാഞ്ഞുനീ ॥
കപിയുടയകപടമൊഴികനിവിനൊടുകേട്ടവൻ ।
കാൎയ്യമെന്നൊൎത്തുമഹാജളഞ്ചൊല്ലിനാൻ ॥
അതിസുഭഗകപിവൃഷഭതവഹൃദയമത്തിമെൽ ।
അങ്ങുവെച്ചെച്ചുപൊന്നെങ്കിലങ്ങൊട്ടുതാൻ ॥
വിരവിനൊടുഗമനമിഹസമുചിതമയെസഖെ ।
വിക്രമാംഭൊധെതിരിച്ചുനാംപൊകെടൊ ॥
അഥസപദിപുനരപിചകടലുടെതുടെനില്ക്കും ।
അത്തിമെൽചെന്നുകരെറികപീന്ദ്രനും ॥
ബലിവദനത്സടുതിതവഹൃദയമതുകൊണ്ടുനീ ।
വന്നാലുമെന്നുരചെയ്തുജലചരൻ ॥
നിപുണമതികപിവരനുമവനൊടിദമൂചിവാൻ ।
നിന്നെകണക്കെമഹാഭൊഷനല്ലഞാൻ ॥
ഗഹനഭുവിപുനരപിചഗമനമതുകാരണം ।
ഗൎദ്ദഭത്തെപൊലെചാകയില്ലെഷഞാൻ ॥
അതുകഥയകനിവൊടിതിജലചരനുമൂചിവാൻ ।
അക്കഥകെട്ടാലുമെന്നുകപീശ്വരൻ ॥

൨. ശിവ ശിവ കിമിതി വദതി ചപല ഹൃദയൻ ഭവാൻ.

ഗഹനഭൂവിമരുവുമൊരുഗജരിപുമൃഗാധിപൻ ।
ഗൊമായുവാന്തന്റെഭൃത്യനൊടുക്തവാൻ ॥
കുരുമിമപിമമരുചിതമതിചതുരജംബുക । [ 152 ] കുക്ഷിരൊഗംകൊണ്ടുപാരംവലഞ്ഞുഞാൻ ॥
ഗജരുധിരജനിതമിതികഥയതിചികിത്സകൻ ।
ഗൎദ്ദഭത്തെക്കൊന്നുതിന്നെശമംവരൂ ॥
കഴുതയുടെരുദിതമിഹവനഭുവിനമുക്കഹൊ ।
കാണ്മാനുമില്ലകെൾ്പാനുമില്ലെങ്ങുമെ ॥
വരികരികിലയിസുഭഗകഴുതയുടെമാംസത്തെ ।
വല്ലെടവുംചെന്നുകൊണ്ടുവാനീസഖെ ॥
ഹരിവരനെനിമിഷമൊടുതൊഴതഥസൃഗാലവും ।
അങ്ങാടിയിൽചെന്നുരാത്രികാലെമുദാ ॥
രജകനുടെകഴുതയൊടുരഹസിചിരമൂചിവാൻ ।
രാജസെവെക്കുമൊഹന്നിണക്കില്ലയൊ ॥
രജകനുടെവസനഭരമനവധിവഹിച്ചുനീ ।
രാപ്പകൽദുഃഖിക്കവെണ്ടെടൊരാസഭ ॥
ഭയരഹിതമിഹവരികഹരിനൃപതിസന്നിധൌ ।
ഭക്ഷണത്തിന്നെത്രസൌഖ്യംദിനെദിനെ ॥
അശനമപിവസനമപിസകലമിഹസാധിക്കും ।
അത്രമാത്രംകൈക്കലുണ്ടായ്‌വരുംക്രമാൽ ॥
അവനുടയചതിവചനമതിജളതകൊണ്ടുടൻ ।
അങ്ങിനെയെന്നുപുറപ്പെട്ടുഗൎദ്ദഭം ॥
കുടിലമതികുറുനരിയുമതിജളനെവൈകാതെ ।
കൂട്ടിച്ചുകൊണ്ടങ്ങുചെന്നുകൂപ്പീടിനാൻ ॥
അതിമുദിതഹൃദയനഥമൃഗപതിയുമാദരാൽ ।
അത്താഴമൂണിന്നുകൊള്ളാമിനിക്കിവൻ ॥
സരസതരമിതികരുതിമനസിമൃഗപുംഗവൻ ।
സന്ധ്യാനിയമംകഴിപ്പാൻഗമിച്ചിതു ॥
അതുസമയമതുലഭയതരളമതിഗൎദ്ദഭം ।
ആരുംഗ്രഹിയാതൊളിച്ചുമണ്ടീടിനാൻ ॥
കഴുതയുടെഗമനമതുവിരവൊടുഗ്രഹിക്കയാൽ ।
കണ്ഠീരവെന്ദ്രനുംകുണ്ഠിതംപൂണ്ടിതു ॥ [ 153 ] അതിചപലനവനവനെയിനിയുടനൊരിക്കൽനീ ।
ആഗമിപ്പിക്കെന്നയച്ചക്രൊഷ്ഠാവിനെ ॥
പുനരപിചകഴുതയുടെനികടഭുവിചെന്നവൻ ।
പുത്രവരികെന്നനുവദിച്ചീടിനാൻ ॥
ഗതസുകൃതനതിവികൃതദുരിതനിധിയാകയാൽ ।
ഗൎദ്ദഭീഗൎഭെപിറന്നുനീയൎഭക ॥
രജകനുടെവിടുപണിയുമുടയവിടുഭൊഷനു ।
രാജസെവാരസജ്ഞാനമില്ലാദൃഢം ॥
വിപിനതലമതിലധികമനവധിസുഖംസഖെ ।
വിശ്വാസവഞ്ചനംസിംഹത്തിന്നില്ലെടൊ ॥
കിമപിസുഖമറിവതിനുമതിബതനിണക്കില്ല ।
കിംകാരണന്നീയൊളിച്ചുപൊന്നുവൃഥാ ॥
കഴുതപുനരവനൊടൊരുവചനമഥചൊല്ലിനാൻ ।
കശ്മലന്നമ്മെകടിച്ചുതിന്നുശഠൻ ॥
കരിനികരരിപുവിനുടെകണ്ണുമദ്ദംഷ്ട്രവും ।
കണ്ടുപേടിച്ചുഞാന്മണ്ടിസൃഗാലക ॥
ശിവശിവകിമിതിവദതിചപലഹൃദയൻഭവാൻ ।
ശീലംഗ്രഹിക്കാതെശങ്കിച്ചതെന്തഹൊ ॥
ഗുരുവിനയനയജലധിഗുണഗണമഹത്തരൻ ।
ഗൊബ്രാഹ്മണപ്രിയൻഗൊമായുസെവിതൻ ॥
സകലജനഹിതകരണനിപുണമതിനീതിമാൻ ।
സൎവ്വദാസൌമ്യൻമൃഗാധിരാജൻസഖെ ॥
അമലഗുണനവനപിചവിരവൊടുഭവാനെവ ।
ന്നാലിംഗനംചെയ്‌വതിന്നുഭാവിച്ചിതു ॥
കുശലമതുപറവതിനുതുനിയുമളവെഷനീ ।
കൊല്ലുവാനെന്നുശങ്കിച്ചുപൊയീവൃഥാ ॥
മഹിതഗുണമുടയതവകുലമഹിമകേട്ടുഞാൻ ।
മൎക്കടപ്പെണ്ണിന്റെവെളിക്കുപാടുവാൻ ॥
കഴുതകളിലഴകുടയപരിഷപലതുണ്ടുപൊൽ । [ 154 ] കള്ളമല്ലിങ്ങനെനിങ്ങടെവൈഭവം ॥
നലമുടയകുലമിയിലുമതിസുഭഗനിന്നുടെ ।
നാദങ്ങൾകെൾ്പാൻകൊതിക്കുന്നുതമ്പുരാൻ ॥
നിഖിലവനമൃഗനികരമതികുതുകമൊടഹൊ ।
നിന്മുഖംകാണ്മാൻമൊഹിച്ചുവന്നുതദാ ॥
ചലഹൃദയനതുപൊഴുതിലതിഭയമിയന്നുനീ ।
ചാടിയോടിപ്പൊന്നതെന്തൊരുസാഹസം ॥
ഇഹജഗതിവൃഷലികടെതുണികളഖിലംചുമ ।
നിങ്ങിനെകാലംകഴിക്കുന്നതെന്തെടൊ ॥
ഇതികപടപടുവിനുടെചടുമൊഴികൾകെൾ്ക്കയാൽ ।
ഇനിയുംപൊകെന്നുറച്ചിതുഗൎദ്ദഭം ॥
പുനരപിചവിപിനഭൂവിഹരിണരിപുസന്നിധൌ ।
പുണ്യഹീനഞ്ചെന്നുകൂപ്പിനിന്നീടിനാൻ ॥
മൃഗപതിയുമതിരഭസമവനെനിഹനിച്ചങ്ങു ।
മൃത്യുലൊകത്തെക്കയച്ചാനസംശയം ॥
നിഭൃതമഥഹരിണരിപുകുറുനരിയൊടൂചിവാൻ ।
നിത്യകൎമ്മംകഴിച്ചാശുവരുന്നുഞാൻ ॥
അതിനിടയിലപരമൃഗമിതുബതഭുജിക്കാതെ ।
ആമിഷംസൂക്ഷിച്ചുനില്പുനീജംബുക ॥
നിജസചിവനൊടുസരസമിതികിലപറഞ്ഞുടൻ ।
നിത്യകൎമ്മത്തിന്നുപൊയിസിംഹെന്ദ്രനും ॥
തദനുഹതകഴുതയുടെഹൃദയമഥകണ്ഠവും ।
താനങ്ങുഭക്ഷിച്ചുഗൊമായുതസ്കരൻ ॥
നിയമവിധിവിധിവദഥവിരവൊടുകഴിച്ചവൻ ।
നിക്ഷെപഭക്ഷണത്തിന്നുവന്നുഹരി ॥
ഇതിനുടയഹൃദയപിഗളമപികുതസ്സഖെ ।
ഇങ്ങിനെചൊദിച്ചുകെസരീന്ദ്രന്തദാ ॥
ഹൃദയഗളയുഗളമപിനഹിനഹിമഹാരാജൻ ।
ഇക്കഴുതക്കെന്നുഗൊമായുചൊല്ലിനാൻ ॥ [ 155 ] ഗജരിപുവുമതിനിഭൃതമവസദതുകാരണം ।
ഗൎദ്ദഭമല്ലഞാനെന്നുചൊന്നെനഹം ॥
ശൃണുകുടിലചടുലതവഹിതമിതുവൃഥാഫലം ।
ശിംശുമാരാധമപൊയ്ക്കൊൾ്കെടൊഭവാൻ ॥
ലഘുതവരുമളവുകപിവചനമതുകെട്ടുടൻ ।
ലബ്ധനാശാതുരൻശിംശുമാരൻയയൌ ॥
ലളിതതരചരിതമിതുനരവരകുമാരരെ ।
ലബ്ധനാശാഖ്യമാംതന്ത്രംശുഭംശുഭം ॥


സംസ്കൃത പഞ്ചതന്ത്രത്തിൽ ശിംശുമാരനും കുരങ്ങും പത്തി
ലധികം കഥകളെ ചൊല്ലി സംഭാഷണം ചെയ്തു കൊണ്ടി
രിക്കുന്നു. അതിൽ ഒരു ശ്ലൊകം ഇവിടെ ചെൎത്തു പറയാം.

ഉപകാരിഷ്ഠയഃസാധുസാധുത്വെതസ്യകൊഗുണഃ ।
അപകാരിഷ്ഠയഃസാധുസസാധുഃസത്ഭിരുച്യതെ ॥


ഇതി ചതുൎത്ഥ തന്ത്രം സമാപ്തം. [ 156 ] പഞ്ചമതന്ത്രമാം അസം‌ പ്രെക്ഷ്യ കാരിത്വം.

൧. അന്തണ ശ്രെഷ്ഠനു കീരി മൂലം യഥാ.

ശാരികപ്പൈതലെപഞ്ചമതന്ത്രവും ।
പാരാതെചൊല്കനീപാരമുണ്ടൊഗ്രഹം ॥
ചതുരതരമധുരമൊഴികിളിമകളുമാദരാൽ ।
ചൊന്നാളസംപ്രെക്ഷ്യകരിത്വതന്ത്രവും ॥
സൊമശൎമ്മാദ്വിജൻഭൂപാലപുത്രരൊ ।
ടാമൊദമൊടെപറഞ്ഞുതുടങ്ങിനാൻ ॥
യാതൊരുപൂരുഷന്തത്വംഗ്രഹിക്കാതെ ।
ജാതരൊഷംപ്രവൃത്തിക്കുന്നുഭൂതലെ ॥
അവനുപുനരുപരിവരുമനവധിപരിതാപവും ।
അന്തണെശ്രെഷ്ഠനുകീരിമൂലം‌യഥാ ॥
അക്കഥാകെൾ്ക്കെണമെന്നുഭൂപാലന്റെ ।
മക്കൾചൊദിച്ചുപറഞ്ഞുമഹീസുരൻ ॥

അപരീക്ഷ്യനകൎത്തവ്യംകൎത്തവ്യംസുപരീക്ഷിതം ।
പശ്ചാൽഭവതിസന്താപൊബ്രാഹ്മണ്യാനകലാഭ്യഥാ ॥

ഗൌഡദെശെദെവശൎമ്മനെന്നത്രയും ।
പ്രൊഢനാംബ്രാഹ്മണശ്രെഷ്ഠനുണ്ടായിപൊൽ ॥
യമനിയമഗുണമുടധരണിസുരനാഥനു ।
യജ്ഞസെനാഖ്യയാംപത്നിയുംജാതയായി ॥
ഭാൎയ്യെക്കുഗൎഭംപതുക്കെതികെഞ്ഞിതു ।
ഭൎത്താവുമൊദാൽപറഞ്ഞുമനൊരഥം ॥ [ 157 ] ഉഭയകുലശുഭകരണനിപുണനൊരുനന്ദനൻ ।
ഊനംവരാതെജനിക്കുംനമുക്കെടൊ ॥
അന്തണസ്ത്രീയുംപറഞ്ഞുമനൊരഥം ।
സന്തതിക്കാകാസദാനന്ദഭൂസുര ॥
ഉപരിവരുമധികതരവിഭവശതമാഗ്രഹി ।
ച്ചുക്തിഘൊഷിക്കുന്നദുൎമ്മൊഹിപൂരുഷൻ ॥
സൊമശൎമ്മന്റെപിതാവിനെപ്പൊലവൻ ।
ഭൂമിയിൽഖെദിച്ചുമെവുമാറായ്‌വരും ॥
കഥയമമകമലമുഖികഥമിതിമഹീസുരൻ ।
കാൎമ്മുകിൽവെണികഥിച്ചുതുടങ്ങിനാൾ ॥

൨. മനൊ രാജ്യം ഏറത്തുടങ്ങരുതു.

പണ്ടൊരുഭൂസുരബ്രഹ്മചാരീസുഖം ।
പൂണ്ടൊരുവിപ്രന്റെമന്ദിരംപുക്കാൻ ॥
ശ്രാദ്ധംഭുജിച്ചുമലൎപ്പൊടിദക്ഷിണാ ।
മാത്രംലഭിച്ചുമൺപാത്രത്തിലാക്കിനാൻ ॥
തവിടുപൊടിവടിവിനൊടുഘടമതിൽനിറെച്ചുടൻ ।
താനെതലയിൽചുമന്നുനടന്നിതു ॥
മാൎഗ്ഗെമനൊരാജ്യമൊരൊന്നുചിന്തിച്ചു ।
മാണവൻമെല്ലെനടന്നുതുടങ്ങിനാൻ ॥
ആപണെചെന്നുമലൎപ്പൊടിവിറ്റുപെ ।
ണ്ണാടിനെമെടിച്ചുകൊണ്ടുപൊയങ്ങുഞാൻ ॥
സരസതൃണസലിലമിവസതതമപിനല്കിഞാൻ ।
സാദരംനന്നായിവളൎത്തുകൊണ്ടീടുവൻ ॥
സംവത്സരത്തിലീരണ്ടുശിശുക്കളെ ।
സംഭവിപ്പിക്കുമിപ്പെണ്ണാടുമിങ്ങിനെ ॥
ആട്ടിങ്കിടാങ്ങളെവിറ്റുപശുവിനെ ।
പാട്ടിൽനമുക്കൊന്നുമെടിക്കണംദൃഢം ॥ [ 158 ] പശുവിനൊരുശിശുഭവതിശിശുവിനുശിശുക്കളും ।
പാരാതെനാലഞ്ചുകാളക്കിടാങ്ങളും ॥
അങ്ങിനെവാണാൽകൃഷിതുടങ്ങാനുള്ള ।
സംഗതിവന്നുഭവിക്കുംനമുക്കിനി ॥
നല്ലകണ്ടത്തിൽകൃഷിചെയ്തുകൊണ്ടുഞാൻ ।
നെല്ലുംവളരെസ്വരൂപിച്ചനന്തരം ॥
ഇരവുപകലധികതരസുഖമൊടുവസിക്കയും ।
ഇല്ലവുംപുത്തനായിപ്പണിയിക്കയും ॥
നല്ലൊരുപെണ്ണിനെവെളികഴിക്കയും ।
ഇല്ലത്തുമെല്ലെകുടിവെച്ചുകൊൾ്കയും ॥
അപ്രകാരംരമിക്കുംവിധൌഭാൎയ്യെക്കു ।
ഗൎഭമുണ്ടാകുംപ്രസവിക്കുമുണ്ണിയെ ॥
സുതനുടയജനനമതിശുഭകരമവന്നുഞാൻ ।
സൊമശൎമ്മാവെന്നുപെരിട്ടുകൊള്ളുവൻ ॥
അക്കാലമുണ്ണിയെനൊക്കാതെമാതാവു ।
പൈക്കറപ്പാനങ്ങുപൊയ്ക്കളഞ്ഞാകിൽഞാൻ ॥
കൊപിച്ചുകൊൽകൊണ്ടുതാന്ധനംകൂട്ടുവൻ ।
ഗൊശാലയിൽചെന്നകത്തുപുക്കീടിലും ॥
പൊണ്ണനീവണ്ണംമനൊരഥംചിന്തിച്ചു ।
ദണ്ഡുകൊണ്ടൊന്നങ്ങടിച്ചുകുംഭൊദരെ ॥
മങ്കുടംപൊട്ടിത്തകൎന്നുമലൎപ്പൊടി ।
മണ്ണിലുന്തന്നുടെകണ്ണിലുമൂക്കിലും ॥
അടിമുടികൾമുഴുവനഥവെളുവെളയണിഞ്ഞുകൊ ।
ണ്ടങ്ങിനെചെന്നുഗൃഹംപുക്കുമാണവൻ ॥
എന്നതുകൊണ്ടുപറഞ്ഞുമനൊരാജ്യം ।
ഏറത്തുടങ്ങരുതെന്നുഞാൻബ്രാഹ്മണ ॥
അഞ്ചാറുവാസരമങ്ങുകഴിഞ്ഞനാൾ ।
അഞ്ചാതെപെറ്റുകുമാരനുണ്ടായിതു ॥
നളിനമുഖികനിവിനൊടുദശമദിവസൊദയെ । [ 159 ] സ്നാനത്തിനായിപുറപ്പെട്ടുമെല്ലവെ ॥
പുത്രനെസൂക്ഷിച്ചുതത്രപാൎത്തീടുവാൻ ।
ഭൎത്താവിനെപ്പറഞ്ഞാക്കിഗമിച്ചിതു ॥
അന്നെരമാശുരാജാവിന്റെദൂതനും ।
വന്നുഗൃഹസ്ഥദ്വിജനൊടുചൊല്ലിനാൻ ॥
ഇന്നങ്ങമാവാസ്യകാൽകഴുകിഭുജി ।
ക്കുന്നവൎക്കീരണ്ടുരൂപാപ്രതിഗ്രഹം ॥
വെക്കുംവരെണമെന്നിങ്ങിനെതമ്പുരാൻ ।
തൃക്കൺമുനകൊണ്ടുകല്പിച്ചയച്ചുമാം ॥
ഇതിനൃപതിഭടനുടയവചനമതുകെട്ടുടൻ ।
ഇഷ്ടനാംപുത്രനെകാത്തുവാണീടുവാൻ ॥
എത്രയുംവിശ്വാസമുള്ളൊരുകീരിയെ ।
തത്രപാൎപ്പിച്ചുഗമിച്ചുമഹീസുരൻ ॥
ഉണ്ണിയെനൊക്കിസ്സമീപെനകുലവും ।
കണ്ണടക്കാതങ്ങുപാൎക്കുംദശാന്തരെ ॥
ശിശുവിനുടെനികടഭുവിവലിയൊരുഭുജംഗമം ।
ശീഘ്രംവരുന്നതുകണ്ടൊരുകീരിയും ॥
സത്വരംചെന്നുടൻനാലഞ്ചുഖണ്ഡിച്ചു ।
രക്തവുംമെയ്യിലണിഞ്ഞുപാൎത്തീടിനാൻ ॥
ശ്രാദ്ധംകഴിഞ്ഞുവരുന്നൊരുവിപ്രന്റെ ।
കാൽത്തളർചെന്നുവണങ്ങിനകുലവും ॥
കീരിതന്മെനിയിൽചൊരകണ്ടപ്പൊഴെ ।
പാരംകയൎത്തുവിചാരമില്ലാത്തവൻ ॥
അതിചപലമതിനകുലമഹഹമമപുത്രന്റെ ।
അംഗംമുറിച്ചുഭുജിച്ചുമഹാശഠൻ ॥
എന്നുകല്പിച്ചുതടികൊണ്ടടിച്ചാശു ।
കൊന്നാനസംപ്രെക്ഷ്യകാരീനകുലത്തെ ॥
ചെന്നങ്ങകംപുക്കുനൊക്കുന്നനെരത്തു ।
നന്ദനൻകൈകാൽകുടഞ്ഞുക്രീഡിക്കുന്നു ॥ [ 160 ] സൎപ്പഖണ്ഡങ്ങളുംകണ്ടാൻസമീപത്തു ।
വിപ്രനുംപാരംവിഷാദിച്ചുനിന്നിതു ॥
ഉരഗതനുവിരവിനൊടുവിശകലിതമാക്കിയെ ।
ന്നുണ്ണിയെപാലനംചെയ്തൊരുകീരിയെ ॥
യഷ്ടികൊണ്ടാശുവധിച്ചൊരുനമ്മുടെ ।
ചെഷ്ടിതമെത്രയുംകഷ്ടംശിവശിവ ॥
അന്നെരമമ്മയുംവന്നുചൊദിച്ചുപൊ ।
ന്നുണ്ണിക്കുതുല്യനാംകീരികുമാരനെ ॥
അതികുടിലചപലമതിമനുജനവനാരുവാൻ ।
അയ്യൊശിവശിവതല്ലിവധിച്ചതും ॥
എത്രയുംപാരംവിഷണ്ണനാംവിപ്രനും ।
വൃത്താന്തമെല്ലാംപറഞ്ഞറിയിച്ചിതു ॥
ബ്രാഹ്മണിതാനുംപറഞ്ഞിതുസാഹസം ।
ബ്രാഹ്മണനിങ്ങൾക്കുവെണ്ടുന്നതല്ലിതു ॥
കണ്ടതുംകെട്ടതുമൊക്കെപ്രമാണമായി ।
ക്കൊണ്ടുവിചാരവുംകൂടാതെചെയ്‌വവൻ ॥
പണ്ടൊരുമുഢക്ഷുരകനുവന്നൊരു ।
ചെണ്ടത്വമെന്നതുപൊലെതരംകെടും ॥
അതുപറകവിരവിലിതിധരണിസുരനൂചിവാൻ ।
ആയതുകെട്ടാലുമെന്നുതൽഭാൎയ്യയും. ॥

൩. ദ്രവ്യമില്ലാഞ്ഞു ദുഃഖിക്ക വെണ്ടാ ഭവാൻ.

ഉണ്ടായിപണ്ടൊരുചെട്ടികുമാരകൻ ।
ഉണ്ടായനാളെജനനിമരിച്ചിതു ॥
അഛ്ശനുമില്ലൊരുബന്ധുക്കളുമില്ല ।
ചാൎച്ചയുംചെൎച്ചയുംവെഴ്ചയുമില്ലഹൊ ॥
മാതാവുതന്നുടെദാസീമുലകൊടു ।
ത്തെതാവതായ്‌വളൎത്തീടിനാൾബാലനെ ॥
[ 161 ] ദാരിദ്ര്യദുഃഖവുംപാരംപഴംകഞ്ഞി ।
കൊരിക്കുടിച്ചുകഴിക്കുന്നുവാസരം ॥
സ്വജനധനരഹിതനവനൊരുദിനമെദൃഛ്ശയാ ।
സ്വപ്നത്തിലെകനെക്കണ്ടുവരുന്നതു ॥
ദിവ്യപുമാനവൻബാലനൊടുചിവാൻ ।
ദ്രവ്യമില്ലാഞ്ഞുദുഃഖിക്കവെണ്ടാഭവാൻ ॥
കാലത്തെഴുനീറ്റുകാലുംവദനവും ।
ചാലവെശുദ്ധിവരുത്തിവസിക്കനീ ॥
മഹിതഗുണഗണമുടയയതികളിഹമൂന്നുപെർ ।
മദ്ധ്യാഹ്നകാലെവരുവർതവാന്തികെ ॥
ഭിക്ഷുക്കൾമൂവരുംവന്നാലവരെനീ ।
തൽക്ഷണംവാൾകൊണ്ടടിച്ചുകൊന്നീടുക ॥
ഭിക്ഷുക്കൾമൂവരുമന്നെരമെമൂന്നു ।
നിക്ഷെപകുംഭങ്ങളായ്പിറന്നീടുമെ ॥
നിയതമിതിപുരുഷവരനരുളിഗതവാനസൌ ॥
നിദ്രാവസാനെവിധവകുമാരകൻ ।
പാരാതെകാലത്തെഴുനീറ്റുസത്വരം ॥
ക്ഷൌരാദിശുദ്ധിവരുത്തിക്കുളിച്ചുടൻ ।
സപദിനിജനിലയമതിലവികലമിരുന്നാശു ॥
സന്യാസിമാരെപ്രതീക്ഷിച്ചുമെവിനാൻ ।
മദ്ധ്യാഹ്നകാലത്തുമൂന്നുസന്യാസിമാർ ॥
മദ്ധ്യംദിനസ്നാനമാചരിച്ചഞ്ജസാ ।
വന്നുവണിക്കിന്റെമുറ്റത്തിരുന്നിതു ॥
വന്ദനംചെയ്തുവണിക്കുംപതുക്കവെ ।
കണ്ണുമടെച്ചങ്ങിരിക്കുംയതികളെ ॥
ദണ്ഡുമെടുത്തങ്ങടിച്ചുമടിയാതെ ।
നിമിഷമഥയതികളവരനഘകനകാഞ്ചിത ॥
നിക്ഷെപകുംഭങ്ങളായ്തീൎന്നുമൂവരും ।
പൊന്നുംപണങ്ങളുംസമ്പൂണ്ണമായുള്ള ॥ [ 162 ] പൊന്നിൻഘടങ്ങളെക്കണ്ടുവണീശ്വരൻ ॥
ചെന്നുവലംവെച്ചുവന്ദിച്ചെടുത്തങ്ങു ।
തന്നുടെഭണ്ഡാരഗെഹത്തിലാക്കിനാൻ ॥
ക്ഷൌരകത്തിന്നൊരുപൊന്നുരൂപാകൊടു ।
ത്താരുംഗ്രഹിക്കാതെയങ്ങയച്ചീടിനാൻ ॥
നവകനകഘടജനനചരിതമതുകണ്ടുടൻ ।
നാവിതന്മാനസെവിസ്മയിച്ചീടിനാൻ ॥
സന്യാസിമാൎകളെത്തച്ചുകൊന്നാലുടൻ ।
സന്യാസകുംഭങ്ങൾസംഭവിച്ചീടുമെ ॥
ന്നിത്രനാളുംഗ്രഹിച്ചില്ലഹൊഞാനിനി ।
തത്രകണ്ടീടുന്നഭിക്ഷുക്കളെതല്ലി ॥
നിഗ്രഹിച്ചുംകൊണ്ടുനിക്ഷെപകുംഭംപ ।
രിഗ്രഹിച്ചീടുന്നതുണ്ടെന്നുറച്ചവൻ ॥
നിജഭവനനികടഭുവിവിരവിനൊടുചെന്നുടൻ ।
നിന്നുഭിക്ഷുക്കളെപാൎത്തുവാണീടിനാൻ ॥
ദണ്ഡുംകഷായവസ്ത്രങ്ങളുംനെറ്റിമെൽ ।
മണ്ണുകൊണ്ടുള്ളകുറികളുംകുണ്ഡിയും ॥
മുണ്ഡിതമാകുംശിരസ്സുംധരിച്ചുള്ള ।
പണ്ഡിതന്മാർമൂന്നുഭിക്ഷുക്കൾവന്നിതു ॥
ക്ഷുരകനതുപൊഴുതുനിജപുരമുറിയിൽനിന്നുടൻ ।
ക്ഷുദ്രന്മഹാമൂഢനോടിവന്നീടിനാൻ ॥
സന്യാസിമാരെപ്രഹരിപ്പതിന്നുള്ള ।
സന്നാഹവുംകൂട്ടിപാഞ്ഞടുക്കുംവിധൌ ॥
പെടിച്ചുമണ്ടുന്നഭിക്ഷുക്കളെച്ചെന്നു ।
താഡിച്ചുവാൾകൊണ്ടുനാവിതൻകശ്മലൻ ॥
ഹാഹാമഹാരാജരക്ഷിക്കരക്ഷിക്ക ।
ഹാഹാമഹാദെവപാഹിമാംപാഹിമാം ॥
രഘുതനയയദുതനയമധുമഥനമാധവ ।
രക്ഷിക്കരക്ഷിക്കഭിക്ഷുക്കളെവിഭൊ ॥ [ 163 ] ഇത്ഥമ്മുറവിളികെട്ടഭ്രപാലന്റെ ।
ഭൃത്യപ്രധാനികൾമണ്ടിവന്നീടനാർ ॥
മൂൎഖക്ഷുരകനെചെന്നുപിടിപെട്ടു ।
മൂക്കുംചെവികളുംചെത്തിഗദകൊണ്ടു ॥
താഡിച്ചുപല്ലുംതകൎത്തുടൻതീവെച്ചു ।
താടിയുമ്മീശയുംചുട്ടുകരിച്ചുകൊ ॥
ണ്ടാരൊഹണാഗ്രെകിടത്തിത്തിരിച്ചുവ ।
ന്നാരൊമൽവന്ദനംചെയ്തുയതികളെ ॥
ഇതിവിപദിപതനമതുവിധിവിഹിതമിദ്ദൊഷം ।
എല്ലാമസമ്പ്രെക്ഷ്യകാരിത്വകാരണം ॥
മുറ്റുമൊരുത്തൻപ്രവൃത്തിച്ചതിനെന്തു ।
മൂലമെന്നുള്ള വിചാരവുംകൂടാതെ ॥
മറ്റവൻകൂടെപ്രവൃത്തിക്കിലിങ്ങിനെ ।
കുറ്റംഭവിക്കുമെന്നൊൎത്തുകൊണ്ടീടുവിൻ ॥
മിത്രഭെദംസുഹൃല്ലാഭംപുനസ്സന്ധി ।
വിഗ്രഹംലബ്ധനാശംതഥാസമ്പ്രെക്ഷ്യ ॥
കാരിത്വമിങ്ങിനെപഞ്ചതന്ത്രങ്ങൾവി ।
ചാരിച്ചുബുദ്ധിക്കുശുദ്ധിവരുത്തുവിൻ ॥
പരമഗുണഗണമുടയനരപതിസുദൎശ്ശനൻ ।
പാടലിപുത്രഗെഹത്തിന്നധീശ്വരൻ ॥
നിങ്ങടെത്തന്നിലിമ്പരാജൊപമൻ ।
മംഗലാകാരന്മഹീപാലശെഖരൻ ॥
നിങ്ങൾ്ക്കുനീതിശാസ്ത്രത്തെഗ്രഹിപ്പിച്ചു ।
നിൎമ്മലജജ്ഞാനമുണ്ടാക്കുവാന്നമ്മൊടു ॥
കല്പിച്ചതൊക്കവെസാധിച്ചചെറ്റുംവി ।
കല്പമില്ലെതുംവിവെകമെകംസുഖം ॥
ജനകനുടെനികടഭൂവികനിവനൊടുചെന്നുടൻ ।
ജാതസന്തൊഷംവണങ്ങുവിൻബാലരെ ॥
പഞ്ചതന്ത്രംപഠിച്ചീടുംജനങ്ങൾക്കു । [ 164 ] നെഞ്ചകത്തെറ്റംവിവെകമുണ്ടായ്‌വരും ॥
സഞ്ചിതാനന്ദംസമസ്തകൃത്യാകൃത്യ ।
സഞ്ചിന്തനത്തിന്നുപാത്രമാകുംദൃഢം ॥
സരസതരമിതിവചനരചനമുരചെയ്തുടൻ ।
സൊമശൎമ്മാഖ്യന്മഹീസുരാഗ്രെസരൻ ॥
പാടലിപുത്രാധിനാഥന്റെമക്കൾക്കു ।
പാടവപ്രൌഢത്വമുണ്ടാക്കിമെല്ലവെ ॥
ദക്ഷിണന്മാരാംകുമാരകന്മാരൊടു ।
ദക്ഷിണവാങ്ങിഗമിച്ചു സുമംഗലം ॥


ഇതി പഞ്ചമതന്ത്രം സമാപ്തം.


കദൃഷ്ടംകപരിജ്ഞാതംകുശ്രുതംകപരീക്ഷിതം ।
തന്നരെണനകൎത്തവ്യംനാവിതെനഹയൽകൃതം ॥

ചകാരകഥാമ്പിതംസൂക്തയുക്തം ।
ശ്രീവിഷ്ണുശൎമ്മാനൃപനീതിശാസ്ത്രം ॥

സംസ്കൃതത്തിലുള്ള അപരീക്ഷിത കാരിതം എന്ന പഞ്ച
മതന്ത്രത്തിൽ പതിനഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. [ 165 ] DICTIONARY
TO THE
PANCHATANTRAM [ 166 ] ൟ ആകാരാദിയിൽ കാണുന്ന മിക്ക വാക്കുകൾ
സംസ്കൃതം തന്നെ — അല്ലാത്തതിന്നു ഇട്ട കുറികളാവിതു:

* = മലയാളം
** = തെക്കെ മലയാളം
= വടക്കെ മലയാളം
ത. = തത്ഭവം (സംസ്കൃതത്തിൽ നിന്നു പിഴെച്ചതു)
അ. = അറവി

വെറെ കുറികൾ ആവിതു:

അ“ = അഥവാ, അല്ലെങ്കിൽ
അ: = അതു നൊക്ക
എ. = ഏക വചനം
ബ. = ബഹു വചനം
ച. = ചതുൎത്ഥി
പ. = പഞ്ചമി
ഷ. = ഷഷ്ടി
പു. = പുല്ലിംഗം
സ്ത്രീ. = സ്ത്രീലിംഗം
മാ. = മാന വാക്കു
= എന്നതു സമം, അൎത്ഥം എങ്ങനെ എന്നാൽ, എന്നതു
[ 167 ]
ആംസം, ചുമൽ; The shoulder.

*അകതളിർ (അകം), ഉള്ളം, മന
സ്സു; The heart, mind.

അകൃത്യം (അ), ഒല്ലാത്തതു, ദൊ
ഷം; Iniquity.

അഖിലം, മുഴുവനും; All, the whole.

അഗ്രഗണ്യൻ (അഗ്രം, മുമ്പു,
ഗണ്യൻ), മുമ്പൻ, എണ്ണപ്പെട്ടവൻ;
An Estimable person.

അഗ്രജൻ (അഗ്രം, ജൻ) കടി
ഞ്ഞൂൽ, ജ്യെഷ്ഠൻ; The first born, an
elder brother.

അഗ്രെസരൻ (അഗ്രം, സര
ൻ, തലയാളി, നായകൻ; A leader.

അങ്കം, സ്ഥാനക്കുറി; A mark of
dignity.

അങ്കണം, മുററം; A court or
yard ദൃ: ഗേഹാങ്കണെ (ഹേഹം), വീ
ട്ടിന്റെ മുററത്തു.

അംഗന (അംഗം), സുന്ദരി; A
well shaped woman.

അംഗം, ശരീരം; The body, A
limb.

അചലം (അ), മല; A moun-
tain.

അജം, ആടു; A. goat.

അഞ്ജനം, മഷി; A collyrium,
antimony.

അഞ്ജലി, തൊഴു കൈ; Both
open hands joined in adoration or to
receive something.

അഞ്ജസാ, ഉടന; Forthwith.

അടവി, കാടു; Jungle.

*അടിമലർ, കാൽ; The foot
(honorif.)

അണ്ഡജൻ (അണ്ഡം, മുട്ട) മുട്ട
യിൽ നിന്നു പിറന്നവൻ, പക്ഷി, A
bird, fowl.

അണ്ഡവം, അണ്ഡം; The
testicle.

അതി, ഏററവും; Excessive, very.

അതുലം (അ), ഒക്കാത്ത, Un-
equalled,

*അത്തൽ, ദുഃഖം, മാൽ; Grief,
sorrow.

അത്യയം, മരണം, കുററം; Death,
fault.

അത്ര, ൟ, ഇങ്ങനെ, ഇവിടെ;
This, thus, here.

അഥ, പിന്നെ, ഇനിമെൽ; Fur-
thermore, hence.

[ 168 ]
അദ്യ (അ, ദ്യു) ഇന്നു, ഇപ്പൊൾ;
To day, now.

അദ്രി, മല, മരം; A mountain,
tree. അദ്രികന്ദതെ, മലഗുഹയിൽ.

അധഃ, കീഴ, താഴെ; Beneath,
below

അധമൻ, (Superl.) നിസ്സാരൻ;
A mean, base, vile person.

അധൊഗതി, ഇറക്കം വീഴ്ച,
Descent, downfall.

അധൊഭാഗം, കീഴിൽ; A place
below.

അധിനായകൻ, ശ്രെഷ്ഠനാ
യകൻ; A leader, chief, general.

അധിവാസം (അധി), പുര,
പാൎപ്പു; An abode.

അധീശൻ, വലിയ യജമാന
ൻ ; A Lord.

അധുനാ, ഇപ്പൊൾ; Now.

അനഘം (അൻ, അ, അഘം),
നിൎദ്ദൊഷം; Sinless, pure.

അനലൻ, തീ; Fire.

അനവരതം (അൻ, അവിര
തം) എല്ലായ്പൊഴും; Incessant, conti–
nual.

അനാഗതം (അൻ, ആഗതം)
എത്തിട്ടില്ലാത്തതു, വരുന്നതു; Not yet
come, the future.

അനിശം, എപ്പൊഴും; Always.

അനുകൂലം (അനു, കൂട, പിൻ),
ഉതവി, ഉപകാരം; Favourable,
agreeable.

അനുഭൂതവാൻ (അനു), അനു
ഭവത്താൽ അറിഞ്ഞവൻ; An ex–
perienced person.

അനുഷ്ഠിക്ക (അനു, സ്ഥാ), ക
ഴിക്ക; to perform, observe.

അനെകദാ (അൻ), ഇടവിടാ
തെ; Uninterrupted, for a long time.

അന്തകാലയം (അന്തകൻ, യ
മൻ, ആലയം) യമപുരി; Hades, hell.

* അന്തണൻ, ബ്രാഹ്മണൻ; A
Brahmin.

അന്തരം, ഉള്ളു, ഇട; considera–
tion, period, interval.

അന്തരെ, ഉള്ളിൽ; In, amidst.

അന്തരംഗം (അംഗം), ഉള്ളം,
The heart, mind.

ത. അന്തി (സന്ധി), വൈകുന്നെരം,
അവസാനം; The evening, end.

അന്തികം, അന്തികെ (അ
ന്തം), അടുത്തു, അടുക്കെ; Contiguous,
near.

അന്ധൻ, കുരുടൻ; A blind
man.

ത. അന്നം, ഹംസം ; A swan.

അന്നം, ചൊറു, Boiled rice.
ദൃ: അന്നപാനം, ഊണും കുടിയും.

അന്യെ (അന്യം), ഒഴികെ;
Except.

അപകാരം (അപ, കളക താഴ്ച)
തിന്മ, പക; Harm.

അപഥ്യം (അ), ചട്ടം തെറ്റിയ
തു; Unsuitable, പറ്റാത്തതു, dis–
agreeable.

അപ്പരം, വെറെ, അപ്പുറം;
other, opposite.

അപരീക്ഷിതം (അ), പാൎക്കാ
ത്ത Untested, സൂക്ഷ്മക്കേടു Un–
cautiousness.

[ 169 ]
അപി, ഉം, കൂട, പിന്നെ; And,
also, moreover, അപിച, എങ്കിലും.

അപ്പു, വെള്ളം; Water.

അപ്രധാനം (അ), മുഖ്യമല്ലാ
ത്ത കീഴത്തരമുള്ള; Subordinate.

അബദ്ധം (അ) ചേൎച്ചയില്ലായ്മ,
തെറ്റു; Nonsense, a mistake.

അഭയം (അ) ഭയമില്ലായ്ക; Fear-
less, അടക്കലം place of refuge.

അഭിജ്ഞത്വം (അഭി), നിപുണ
ത; Cleverness, അറിവു, knowledge.

അഭിപ്രായം (അഭി), കരുത്തു;
Sentiment, സാക്ഷാൽ നോക്കു inten-
tion.

അഭിമതം (അഭി), ആഗ്രഹിച്ചതു,
ഇഷ്ടം; Desire, consent—wished.

അഭിലഷിതം (അഭി), ആഗ്ര
ഹിക്കപ്പെട്ടതു; Wished, longed for.

അഭ്യാഗൻ,—ഗതൻ (അഭി,
ആഗൻ), എത്തിട്ടുള്ളവൻ, അതിഥി;
Guest.

ത. അമർ (സമരം), പൊർ; War,
fight.

അമലം (അ), ശുദ്ധി; Purity,
cleanliness.

അമാത്യൻ (അമാ, കൂട,) മന്ത്രി;
Counsellor, minister.

അമാവാസ്യ, കറുത്തവാവിൻ
നാൾ; The day of the new moon.

അമൃതി, അമൃതം; Ambrosia.

അംബരം, ആകാശം; The sky,
Atmosphere.

അംബു, അംഭസ്സു, വെള്ളം;
Water, അംഭൊധി, അംഭോനിധി,

കടൽ; The sea. ദൃ: നീതിശാസ്ത്രാംഭൊ
നിധി, നീതിശാസ്ത്രക്കടൽ.

അയെ, അയി, അല്ലയൊ! Oh!
soho!

അരണ്യം, കാടു; A forest.

അരി, ശത്രു, പകയൻ; An Enemy

അരിപുരം, ശത്രു പട്ടണം an inimi-
cal town.

അൎക്കൻ, സൂൎയ്യൻ; The sun.

അൎച്ചനം, സേവ, പൂജ; Ser-
vice, worship.

അൎത്ഥം, ധനം, വസ്തു; Riches,

ആയ്ക്കൊണ്ടു for, ദൃ: രക്ഷണാൎത്ഥം,
രക്ഷക്കായ്ക്കൊണ്ടു.

അൎത്ഥി, ഇരപ്പാളി; A beggar.

അൎത്തം, പാതി; Half.

അൎപ്പണം, വെക്ക, നിയമിക്ക;
Placing, appointing.

അൎഭകൻ, കുട്ടി, ചെറുക്കൻ; A
boy, lad.

അവനീ, ഭൂമി The Earth.

അവലോകയൻ (അവ), കാ
ണപ്പെട്ടവൻ; On who has beheld.

അവശം, (അ), പരവശം; Be-
ing beside one's self, ungovernable.

അവശത (അ), സ്വാധീനക്കേ
ടു, തളൎച്ച, Want of control, weakness.

അവസരം (അവ), തക്കം, ത
രം; Leisure, opportunity.

അവസദതു (വസിക്ക); വസി
ച്ചു; Dwelled.

അവസദിക്ക (അവ), ആധി
യൊടിരിക്ക, To be dejected.

അവസാദം, ആലസ്യം;
Weariness, dejection.

[ 170 ]
അവികലം (അ), വേൎവ്വിടാത്ത
തു, തിങ്ങിയതു; Inseparable, compact.

അവിവെകി(അ), ബദ്ധപ്പാട്ടു
കാരൻ, An imprudent person.

അശനം, തീൻ പണ്ടം, ഊണു;
Victuals, food.

അശിക്ക, ഉണ്ണുക, തിന്നുക; To
eat.

അശ്വത്ഥം (അശ്വം കുതിര), അ
രയാൽ; The holy fig tree.

അശ്വമേധം, കുതിര ബലി;
The Horse Sacrifice.

അശ്രു, കണ്ണീർ; A tear.

അഷ്ടി (അശിക്ക), തീൻപണ്ടം;
Food.

അസമ്പ്രേക്ഷ്യം (അ, സം,
പ്ര, അക്ഷം), കണ്ണുകൊണ്ടു പാൎക്കാ
തിരിക്ക—അസമ്പ്രെക്ഷ്യ കാരിത്വം,
൫ാം തന്ത്രം, മുൻ ചിന്ത കൂടാതെ പ്ര
വൃത്തിക്ക; Acting uncautiously.

അസ്തം നീക്കപ്പെട്ടതു, തള്ളപ്പെ
ട്ടതു; Thrown cast അറിവു destruc-
tion.

അസ്തു, ആകട്ടെ ദൃ: അസ്തുതെ,
നീ ഇരിക്ക, ആക Be thou.

അഹം, ഞാൻ; I.

അഹി, സപ്പം; A serpent.

ആകരൻ (ആ), രൂപമുള്ളവൻ;
One who is shaped.

ആകൎണ്ണനം, ചെവിചായ്ക്ക;
Listening.

ആകുലം, കുഴപ്പം, കലങ്ങിയതു;

Anguish—confused. ആകുലത്വം, കു
ഴപ്പത്തൊടിരിക്ക.

ആഖു, എലി; A rat, mouse.

ആഖ്യ, പേർ; A name.

ആഗതം (ആ), കിട്ടിയതു, ചേ
ൎന്നതു; Obtained, come.

ആഗാരം, ഭവനം, വീടു; A
house.

ആഘോഷം (ആ), നിലവിളി;
Making a loud noise, തമാശ, A
parade.

ആഛാദിക്ക (ആ) മൂടുക; To
cover, മറെക്ക, conceal.

ആജ്യം, നൈ; Ghee.

ആജീവനാന്തം (ആ, ജീവ
ൻ, അന്തം), ചാവൊളം; Till
death.

ആടൊപം (ആ), പൊങ്ങച്ചം;
Ostentation, pride.

ആത്മജൻ, ആത്മജ (ആ
ത്മാ), മകൻ, മകൾ; A son, daughter.

ആത്മാവു ദൃ: ധീരാത്മാവു, മഹാ
ത്മാവു ഇത്യാദി, ധൈൎയ്യമുള്ളവൻ,
ധൈൎയ്യവാൻ—ആൎയ്യൻ ഇത്യാദി.

ആതുരം (ആ), കലങ്ങൽ, ദീനം;
Afflicted, sick, ആതുരീഭാവം, രൊഗം
പിടിച്ചു, Sickly feeling.

ആദരിക്ക, അലിയുക, കനിയു
ക, പരിപാലിക്ക; To show kindness,
to defend, patronize.

ആദൃശം (ആ), തുല്യം; Like.

ആധി, കലക്കം; Anxiety.

ആപണം, അങ്ങാടി; A
market, പീടിക, കട a shop.

[ 171 ]
ആപന്നം—ൻ, ആപത്തിലു
ള്ളതു—വൻ; Afflicted, an unhappy
man.

ആമിഷം, മാംസം; Flesh,
meat.

ആമോദം (ആ,) സന്തോഷം;
Joy.

ആയതം, നീളം, Length.

ആയത്തം, ആധീനം, അടങ്ങു
ന്ന; Dependant, tractable.

ആയം, വരവു, ലാഭം; Income,
profit, തളൎച്ച slackness.

ആയാസം, തൾൎച്ച, ക്ലെശം;
Fatigue, trouble.

* ആരുവാൻ, യാതൊരുത്തൻ;
A certain person.

* ആരോമൽ, ഒാമന, പൊൻ;
Darling, നല്ലവണ്ണം, pleasantly, well.

ആരോഹണം, കരെറ്റം;
Ascending, കഴുമരം, a gallows, ആ
രോഹണാഗ്രെ, on the top of the
gallows.

ആൎജ്ജിക്ക, ചരതിക്ക, സാമ്പാ
ദിക്ക, To hoard up, to get, acquire.

ആൎയ്യൻ, ശ്രെഷ്ഠൻ, കുലീനൻ;
A nobleman, a respectable man.

ആലിംഗനം (ആ), പൊത്തി
പ്പിടിക്കൽ; An embrace.

ആലോകനം (ആ), നോട്ടം,
ദൃഷ്ടി; Beholding.

ആവലാതി, അലച്ചിൽ, അല
മ്പൽ; Confusion, vexation.

ആവലി, നിര, കൂട്ടം; A row,
multitude.

ആവാസം (ആ) വീടു, പാൎപ്പു;
A house, abode.

ആശയം, പൊരുൾ, മനസ്സു;
meaning, intention, mind.

ആശു, വെഗം; Soon, quickly.

ആശ്രിതൻ, ആശ്രയിക്കുന്നവ
ൻ, കിഴപ്പെട്ടവൻ; A client, person
depending on.

ആശ്ലെഷം, (ആ), ആലിംഗ
നം; g. v.

ആസനം, ശത്രുവിന്നെതിരെ
നിലതെറ്റാതെനില്ക്ക; The main-
taining a post against an enemy,
൬ നയങ്ങളിൽ ഒന്നു.

ആസ്ഥാ, നിലെച്ചു നില്ക്ക, ആ
ധാരം, ആദരവു, രാജസഭ; Stand-
ing firm, Stay, fondness, assem-
bly.

ആഹവം, യുദ്ധം, സംഹാരം;
War, carnage.

ഇംഗിതം, ഇങ്ങിതം, കുറി,
ചേഷ്ട; A sign, hint, gesture.

* ഇണ്ടൽ, അച്ചം, ദുഃഖം; Fear,
apprehension, regret.

ഇതി, എന്നു, ഇങ്ങിനെ; So,
thus.

* ഇത്തരം (തരം), ഇങ്ങിനെ, ഇ
പ്രകാരം; Thus, such, like.

ഇത്ഥം, ഇങ്ങിനെ, ഇപ്രകാരം;
Thus, in this wise or manner.

ഇദം, ഇതു, ഇപ്രകാരം; This,
thus.

[ 172 ]
ഇന്ദ്രൻ, യജമാനൻ, നായകൻ,
ദൃ: ശ്രേഷ്ഠീന്ദ്രൻ, മൃഗേന്ദ്രൻ ഇത്യാദി;
A noble Lord, A Lord of beasts.

* ഇയലുക, ഒക്കുക, കൂടുക; To
agree, succeed, be possible.

ഇഷ്ടി, യാഗം; A sacrfice, ഇ
ഛ്ശ, a wish.

ഇഹ, ഇവിടെ; Here.

* ൟടുക, ഇടുക—ആയ്തു സഹായ
ക്രിയ പൊലെ പ്രയോഗിച്ചു വരുന്നു
ദൃ: കേട്ടീടുന്നു, കെട്ടുന്നു; നശിച്ചീടും,
നശിക്കും; നിൎത്തീടെണം, നിൎത്തെ
ണം; ചെയ്തീടാമൊ, ചെയ്യാമൊ; വെ
ടിഞ്ഞീടിന, വെടിയുന്ന ഇത്യാദി.

ൟയൽ, ചിതൽ; The white
ant.

* ൟല, ഇല്ല ദൃ: ചെലവീല, ചെ
ല്ലുന്നില്ല; ചെയ്തീലെന്നാലും ഇത്യാദി.

ൟശാനൻ, ശീവൻ; Siva.

ൟശ്വരൻ, നായകൻ, ശ്രെ
ഷ്ഠൻ ദൃ: സന്യാസീശ്വരൻ, മന്ത്രീശ്വ
രൻ ഇത്യാദി; The noble Sanyasi etc.

ഉക്തവാൻ, അവൻ പറഞ്ഞു;
He said.

ഉക്തി, വാക്കു; Speech, word.

* ഉതകിന, സഹായിക്കുന്ന; Help-
ing.

ഉൽക്കടം (ഉൽ, മേൽ, അധികം),
ഗൎവ്വം, Pride; ഏററവും, Excessive,
വെറിയുള്ള drunk, intoxicated.

ഉൽകൎഷം, ശ്രേഷ്ഠം; Excellence,
വളരെ much, ഏറ്റവും.

ഉൽകൃഷ്ടം, വലിയ; Great, വി
ശേഷമുള്ള excellent.

ഉൽപന്നം, പിറന്ന, ഉണ്ടായ;
Born produced.

ഉൽഭവിക്ക, ഉളവാക, To come
into existence, to spring from.

ഉത്താനം, ആഴമില്ലാത്തതു;
Shallow.

ഉദരം, വയറു, ഗർഭപാത്രം The
belly, womb, ദൃ: കുംഭോദരം, പാത്ര
ത്തിൻറെ വയറു.

ഉദീരിതം, ചൊല്ലപ്പെട്ടതു; Said,
spoken.

ഉദുംബരം, അത്തിമരം; The
glomerous fig tree.

ഉദ്ധതം, ഗൎവ്വമുള്ള , Arrogant,
rude.

ഉന്നതം, (ഉൽ), ഉയൎന്ന; High,
lofty, tall.

ഉന്നതി, (ഉൽ), വൎദ്ധന; Pros-
perity, കീൎത്തി fame.

ഉപകൃതി, (ഉപ), ഉപകാരം;
Benefit, kindness.

ഉപമം, (ഉപ), തുല്യം; Similar,
like.

ഉപരി, മേൽ; Over, above.

ഉപസംഹൃതി (ഉപ), മൂലനാ
ശം; Total destruction.

ഉപാന്തം, ഉപാന്തികം, അ
ടുക്കയുള്ളതു; Proximate, near.

ഉഭയതാം, രണ്ടു പ്രകാരം On both
sides.

[ 173 ]
ഉരഗം, (ഉരസ്സു, വയറു,ഗം), പാ
മ്പു; A Snake.

* ഉരുമ്പുക, ഉരുമ്മുക; To grate,
rub.

ഉലൂകം, മൂങ്ങാ An owl.

ഉഷ്ട്രം, ഒട്ടകം; A camel.

* ഉൾക്കാമ്പു (ഉൾ), മനസ്സു; The
mind, intellect.

ഊചിക്ക, പറക; To speak ഊ
ചിവാൻ, അവൻ പറഞ്ഞു He said.

ഊഢം, (വഹ), എടുക്കപ്പെട്ട;
Carried, പൊങ്ങുന്ന, അധികം
excessive.

ഊൎദ്ധം, ഉയൎന്ന: High, ഒടുക്കം
last ദൃ: ഊൎദ്ധം ആക്ക, കളക.

ഊഹിക്ക, വിചാരിക്ക ; To think,
imagine.

* ഊഴം, മുറ; Time, duty, turn.

* ഊഴി, ഭൂമി; The earth.

ഋണം, കടം; Debt.

* എന്തുവാൻ, എതെങ്കിലും A
certain thing.

ത: എന്നിയെ (അന്യെ), കൂടാതെ
Without.

ഏകദാ (എകം, ഒന്നു), ഒരിക്കൽ;
Once, ഉടനെ at once.

* ഏകുക, കൊടുക്ക; To give,
bestow ഉരിയാടുക, അരുളുക to utter,
promise.

ഏവം, ഇങ്ങിനെ; Thus, തന്നെ
indeed.

ഏഷ, അവൻ; He, ഇവൻ ത
ന്നെ this one—ഏഷ ഞാൻ, ൟ ഞാ
ൻ, ഞാൻ തന്നെ This I, I myself.

* ഒട്ടൊട്ടു, അല്പാല്പം, കുറെ; Some-
what.

ഓഘം, കൂട്ടം സമൂഹം; Assembly,
Multitude.

ഓദനം, ചോറു; Boiled Rice.

* ഓർ, ഉവർ; Brackishness-Briny

ഔദാൎയ്യം (ഉദാരത,) ദാനശിലം;
Munificence, generosity.

ഒൗദ്ധത്യം (ഉൽ), അഹംഭാവം;
Pride, arrogance.

കങ്കണം, വള; A bracelet.

* കച്ചിൽ വൈക്കോൽ, താൾ, Straw,
stubble.

കച്ചിൽ, ആകെണമെ; May it
be so.

കഛം, കര; Brink, shore കഛ
പം ആമ; a tortoise.

കടിസൂത്രം, തുടർ; Waistband,
അരഞ്ഞാൺ, Female waistband.

കടീതടം, ഒക്കു, ഇടുപ്പു; The hip,
loin.

[ 174 ]
* കടു, വളരെ; Much, അപൂൎവ്വമാ
യതു; monstrous,

* കടുക്കനെ, വെഗെന; Hastily.

കണ്ടകൻ, ആപത്തുണ്ടാക്കുന്ന
വൻ; A dangerous person ശത്രു an
inimical person.

കണ്ഠം, കഴുത്തു; The throat.

കണ്ഠീരവം, (കണ്ഠം, രവം),
സിംഹം; The, lion.

കഥനം, പറക, പറച്ചൽ; Nar-
rating, relating.

കഥിക്ക, പറക; To relate.

കഥം, പറഞ്ഞിരിക്കുന്നതു; Told.

കഥയ, പറഞ്ഞാലും; Please to
tell.

കഥയതി, അവൻ പറയുന്നു, പ
റയും; He tells, will tell.

കഥയാമി, ഞാൻ പറയുന്നു, പ
റയും; I tell, shall tell.

കനകാഞ്ചിതം, (കനകം, പൊ
ന്നു, അഞ്ചിതം പൂജിതം), പൊന്നിനെ
തോല്പിക്കുന്നതു, പൊന്നിനെക്കാൾ
ശൊഭ ഏറുന്നതു; Surpassing gold.

കന്ദരം, ഗുഹ; A cave.

* കന്നൽത്താർ, (കന്നൽ, കരി
മ്പു, താർ, പൂ, താമരപൂ,) ഇമ്പമായിട്ടു
ള്ളതു; Pleasant, charming.

കപി, കുരങ്ങു; A monkey, an
ape.

കപിഞ്ജലം, ഒരു വക പക്ഷി;
The francoline partridge.

കപോതം, മടപ്രാവു; A pigeon,
dove.

കബളിക്ക (കബളം, ഉണ്ട,) ഉ
ണ്ടയാക്ക, വിഴങ്ങുക, ചതിക്ക; To
make into balls, gulp, deceive.

കമഠം, ആമ; A turtle or
tortoise.

കമലം, താമര; The lotos, കമല
മുഖി, സുന്ദരി.

കമ്പം, ഇളക്കം; shaking, agi-
tation, ശങ്ക, bashfulness.

കംബളം, പുതപ്പു; A cover, ക
മ്പിളി an Indian blanket.

കരണൻ (കൃ,) ഉണ്ടാക്കുന്നവൻ;
A doer, originator.

കരണം (കൃ), ചെയ്ക , Doing,
ദൃ: ജനഹിതകരണം, ജനത്തിന്റെ
ഇഷ്ടത്തെ ചെയ്തതു.

കരതലം (കരം, കൈ), ഉള്ള
ങ്കൈ; The palm of a hand.

കരസ്ഥം (കുരം, സ്ഥം, നില്ക്കുന്ന
തു), കൈയിൽ പെട്ടതു, Come into
one's possession.

കരി (കൈയുള്ളവൻ), ആന;
Elephant.

കൎക്കടകം,—ടം, ഞണ്ടു; crab.

കൎണ്ണം, കാതു; The ear.

കൎമ്മം, മുറ; oral or religious
duty.

കൎഷം, കൎഷിതം, മൂൎച്ചയുള്ളതു;
Keen, sharp, piercing.

കല്യാണം, കുശലം, നല്ലവാക്കു;
Wellfare, kind words.

കശ്മലം, ദുഷ്ടത; Wickedness,
വിടക്കു badness.

കഷായം, കാഷായം; അ:

[ 175 ]
കളത്രം, ഭാൎയ്യ A wife.

* കഴം, കയം, ആഴം; Depth.

* കഴൽ, കാൽ; The foot.

കാഞ്ചി, ഉടഞ്ഞാൺ; A woman's
belt.

കാനനം, കാടു, തോപ്പു; A For-
est, grove.

കാന്ത, (കാമ), ഭാൎയ്യ A wife.

കാന്താരം, ചീത്തവഴി; A bad
road, കാടു a forest, wood.

കാന്തി, ശോഭ, Brilliancy, സൌ
ന്ദൎയ്യം female beauty.

**കാമരം, തെണ്ടിക; A sawyer's
frame.

കാംക്ഷിക്ക, ആഗ്രഹിക്ക To
desire.

കായം, ശരീരം; The body കാ
യോപസംഹൃതി (ഉപ, സം, ഹൃ,) ശ
രീരബന്ധുത്വം alliance.

**കായൽ, കഴി; A backwater,
ebbing brook or river.

കാരുണ്യം, (കരുണ) കരളലി
വു; Compassion.

* മാൎമ്മുകിൽ (കാർ, കറുപ്പു, മുകി
ൽ, മെഘം), കാറു; A black cloud.

കാൎയ്യാകാൎയ്യം (അകാൎയ്യം), ഉള്ള
തും ഇല്ലാത്തതും; Fact and fiction.

കാലൻ, യമൻ, Yama കാലനൂർ
പുക്കു, മരിച്ചു.

* കാലി, പശു, Cow, Cattle എരു
മ buffalo—cow.

* കാൽത്തളിർ. (കാൽ), ഉള്ളങ്കാൽ;
This sole of the foot.

കാഷായം, കറുപ്പു, Soiled black
കാവി red ochre.

കാസാരം, പൊയ്ക; A Sea, കുളം
a pond.

കാളം, കറുത്തതു; Black.

കിഞ്ചന, കിഞ്ചിൽ, കുറെ; A
little, somewhat.

കിനാവു, സ്വപ്നം A dream.

കിം, എന്തു; What? കിംകരൻ,
പണിക്കാരൻ, ദാസൻ a servant.

കിമപി (കിം,അപി), കുറഞ്ഞൊ
ന്നു; A little.

കിരാതൻ, കാട്ടാളി, വേടൻ; A
savage—hunter.

കില, പോൽ, അങ്ങിനെ; Pos-
sibly, probably.

* കില്ലു സംശയം; Doubt.

* കിളുൎക്ക, കിളുക്ക, തെഴുക്ക; To
sprout.

കീടം, കീടകം, പുഴു, പ്രാണി,
തേൾ; Worm, insect etc.

കീദൃശം, (കീ, കിം), ഏതുപ്രകാ
രം, എങ്ങനെ; What like, how.

കീശൻ, കുരങ്ങു, An ape.

കുക്കുടം, പൂവങ്കോഴി; A cock, മ
യിൽ a peacock.

കുടിലത, വളവു, ചതി; Crook-
edness, deceitfulness.

കുടിലൻ, കരളക്കാരൻ, എഷ
ണിക്കാരൻ; A talebearer ചതിയൻ
an imposter.

കുട്ടകം, കലശം, A caldron.

*കുട്ടൻ, കാളക്കിടാവു; A bull—
calf.

[ 176 ]
കുണ്ഠത, കുണ്ഠത്വം, കുണ്ഠിതം
ചഞ്ചലം; Disquietude, ദുഃഖം grief,
തളൎച്ച laziness.

കുണ്ഡലം, കടുക്കൻ; An earring.

കുണ്ഡി, കിണ്ടി, A pitcher.

കുതഃ, എവിടെ; Where, എവി
ടെനിന്നു whence, കുതസ്സഖെ, സ്നെ
ഹിതാ എവിടെ.

കുതുകം, ഉത്സാഹം; Eagerness,
സന്തോഷം, joy.

കുത്ര, എവിടെ; Where; കുത്രചി
ൽ, വല്ലെടത്തു somewhere.

കുപിതം, കോപത്തോടു: An-
grily.

കുംഭം, പാത്രം; A pot കുംഭി, ആ
ന An elephant.

കുരു, ചെയ്തു; Do!

* കുലയാന, (കല) മദം ഇളകിയ
ആന; A mad elephant.

കുശലം, സൌഖ്യം, സലാം പ
റക; Welfare, salutation.

കുസുമം, പു; A flower.

കുളീരകൻ, കുളീരം, ഞണ്ടു; A
crab.

കുക്ഷി, വയറു; The stomach,
belly.

* കൂടം, മോന്തായം; The top of a
roof, roof.

* കൂടലർ, (കൂടുക), ശത്രുക്കൾ;
Enemies, foes.

കൂപം, ഉറവു, കിണർ; A spring
well.

കൂൎമ്മം, ആമ; A tortoise.

* കൂറ്റൻ, കാള; A bullock.

കൃഛ്ശ്രം, പ്രയാസം; Difficulty,
കഷ്ടം, hardship.

കൃതം, ചെയ്യപ്പെട്ടതു; Done, made
ഹേലാകൃതം നിന്ദയോടു ചെയ്യപ്പെ
ട്ടതു.

കൃതാന്തൻ, യമൻ; Yama
കൊല്ലുന്നവൻ a murderer.

കൃതാൎത്ഥൻ, (അൎത്ഥം, ധനം),
വസ്തുവെ കിട്ടിയവൻ, സാധിച്ചവൻ
A successful man.

കൃത്യം ചെയ്യപ്പെടെണ്ടുന്നതു what
is to be done, മുറ duty, business.

കൃശാംഗി, (കൃശം, മെലിഞ്ഞതു,
അംഗം) മെലിഞ്ഞ സ്ത്രീ A slender
woman.

കൃഷ്ടി, അറിവുള്ളവൻ; A learn-
ed man കൃഷ്ടം, ഉഴതപ്പെട്ടതു ploughed.

കൃഷ്ണം, കറുപ്പു; Blackness, കറു
ത്ത black.

കൃസാരം, എള്ളുക്കൂഴ, എൾകു
ഴമ്പു A dish of Sesamum &. rice.

**കെല്പു, ബലം Strength, power,
ചുറുക്കു Keenness, activity.

കെല്പി, ബലമുള്ളവൻ; A power-
ful man.

കെരം, തെങ്ങു; A Cocoanut tree,
തെങ്ങാ a cocoanut,

കെവലം, മുഴവനും; Entirely,
ഒട്ടുക്കും altogether.

കേശം, തലമുടി; Hair.

കേസരി, സിംഹം A lion.

**കൈക്കാണം, കൈമുതൽ;
Property, കൈക്കൂലി bribe.

കൈതവം, വഞ്ചന; Cheating,
roguery.

[ 177 ]
കൈരവം, വെളുത്ത ആമ്പൽ;
The white waterlily.

**കൈവൎത്തൻ, മുക്കുവൻ A
fisherman.

**കൊക്കു, കൊച്ച; A kind of a
stork or ibis.

* കൊച്ചു, ചെറു; Small, little.

* കൊണ്ടൽ, മെഘം; A cloud,
sky, കറുത്ത black.

* കൊറ്റി, കൊച്ച; a kind of a
stork.

* കൊറ്റു, തിൻപണ്ടം, തീൻ;
Victuals, food.

കൊടരം, മരപ്പൊത്തു; The
hollow of a tree.

† കോടു, കോണു; A corner അ
റ്റം end.

കൌടില്യം, കുടിലത അം: കപ
ടം; Insincerity.

കൌതുകം, കുതുകം അ: നേരം
പോക്കു; Passtime, fun.

കൌതൂഹലം, താൽപൎയ്യം;
Eagerness, സാഹസം vehemence,
impetuosity.

കൌമാരം, (കുമാര), ബാല്യം;
Youth, virginity.

കൌശല്യം, (കുശലം), കൌശ
ലം; Craft, artifice.

കൌശികൻ. മൂങ്ങാ; An owl;
ഇന്ദ്രൻ Indra.

ക്രമുകം, കവുങ്ങു അ" കഴുങ്ങു
The arecanut-tree.

ക്രീഡ, കളി; Play, sport പുളെ
ച്ചു മദിക്ക wantonness.

ക്രീഡിക്ക, കളിക്ക; To play.

ക്രുദ്ധൻ, ചിനമുള്ളവൻ; An
infuriated, indignant person.

ക്രൊഷ്ടാവു, കുറുക്കൻ; A fox.

ക്രൌൎയ്യം, (ക്രൂരത), കൊടുമ;
Cruelty, oppression, tyranny.

ഖണ്ഡിക്ക, തുണ്ടിക്ക; To cut
into pieces, to divide.

ഖനിത്രം, കൈക്കോട്ടു, **തൂ
മ്പായി; A hoe, പാരക്കോൽ a spade.

ഖലൻ, ക്രൂരൻ, കൊടിയവൻ A
cruel oppressive man.

ഖലു, പൊൽ, ആകട്ടെ, തന്നെ;
It is said, well.

ഖൾ്ഗം, വാൾ; A sword (ഖഡ്ഗം),
ദൃ: ഖൾ്ഗധാരാഖ്യവ്രതം, വാൾ എടുക്കു
എന്ന വ്രതം അ" കൎമ്മം.

ഖിന്നത, (ഖേദം), സങ്കടം;
Distress.

ഖിന്നൻ, ദുഃഖിക്കുന്നവൻ; A
mourner.

ഗജം, ആന; An elephant ഗ
ജരുധിരജനിതം, ആന ചൊരയാൽ
ഉണ്ടായതു caused by the blood of
Elephants.

ഗണം, എണ്ണം, കൂട്ടം; A mul-
titude.

ഗണ്ഡം, കവിൾതടം, കവിൾ;
The cheek.

ഗതം, (ഗമ), പൊയതു; Gone,

കിട്ടിയതു, സാധിച്ചതു arrived at
obtained.

[ 178 ]
ഗദ, പൊന്തി, ചുരികക്കോൽ;
A bludgeon, club.

ഗദം, വാക്കു; Speech, ദീനം sick-
ness.

ഗമനം, പോക്കു; Going, യാത്ര
a march.

ഗമിക്ക, നടക്ക; To go, walk,
ചേരുക, അടുക്കുക to approach.

ഗംഭീരം, ആഴം; Depth; ആഴ
മുള്ളതു deep; അച്ചം, ശങ്ക awe അച്ച
മുള്ള, ശങ്കിക്കപ്പെടത്തക്ക imposant,
overawing.

ഗൎജ്ജനം, ഒച്ച; Noise അലൎച്ച
the roaring of a lion etc.

ഗൎദ്ദഭം, കഴുത; An ass.

ഗഹനം, തിങ്ങിയക്കാടു; An
impenetrable forest.

ഗഹ്വരം, ഗുഹ; A cave, deep
valley.

ഗളം, തൊണ്ട; The throat, കഴു
ത്തു the neck.

ഗാഢം, ഇറുക്കം; Tightness, ഇ
റുക്കമുള്ള tight; അധികം, much,
heavy, oppressive.

ഗാത്രം ശരീരം; The body, a
member.

ഗാമി, (ഗമിക്ക), നടക്കുന്നവൻ;
A goer.

ഗിരം, വാക്കു; Speech.

ഗിരി, മല; A mountain.

ഗീഷ്പതി, (ഗീർ, പതി), വ്യാഴം,
ദൈവങ്ങളുടെ ഗുരിക്കൾ; Brhaspati,
the preceptor of the gods.

ഗുപ്തം, മറഞ്ഞു; Hidden പാലി
ക്കപ്പെട്ട protected.

ഗുപ്തി, രക്ഷ, ഗോപനം; Pro-
tecting.

ഗുരു, കനമുള്ള; Heavy, weighty
സാരമുള്ള important.

ഗുളം, വെല്ലം, ശക്കര; Raw or
refined sugar.

ഗൂഢം, ഒളിക്കപ്പെട്ട; Concealed,
രഹസ്യമുള്ള secret, തനിച്ച, സ്വകാ
ൎയ്യമുള്ള private.

ഗൃധ്രം, കഴുകു; A vulture.

ഗൃഹിണി, (ഗൃഹം, വീടു), വീട്ടു
കാരി, ഭാൎയ്യ; A house-wife, a wife.

ഗൃഹസ്ഥൻ, (സ്ഥൻ), വീട്ടുകാര
ൻ; A householder, chiefly a mar-
ried Brahman.

ഗേഹം, പുര, ഭവനം; A house,
dwelling.

ഗോപനം (ഗുപ), രക്ഷണം;
Protection, preservation.

ഗോപിതം, രക്ഷിക്കപ്പെട്ടതു;
Protected, preserved.

ഗോമയം, (ഗോ, പശു), ചാണ
കം; Cow-dung ** വരളി + വരടി
dry cow-dung.

ഗോമായു, കുറുക്കൻ: A fox.

ഗോഷ്ഠി (ഗോ), കൂട്ടം Assembly,
വൻപു പറക boasting, അസഭ്യം
പറക the using of indecent words,
ഒക്കരുതായ്മ scurrility.

ഗൗഡം, നടുബംഗാളവും അ
തിൽ ഇപ്പൊൾ ഇടിഞ്ഞ പട്ടണവും ത
ന്നെ; The central part of Bengal
(Gaur)

ഗൌരവം, (ഗുരു), ഗുരുത്വം;
Manner, മാന്യം respectability, ഊ
റ്റം superiority.

[ 179 ]
ഗ്രാമം, ഊർ A village, ഗ്രാമസ്യാ
ൎത്ഥെ (അൎത്ഥം അ:), ഗ്രാമത്തിനാ
യ്ക്കൊണ്ടു for the benefit of the
Village.

ഘടം, കുടം; A large earthen
water-jar.

ഘടിക, ൧ നാഴിക; A Hindu
hour of 24 minutes.

ഘോടകം, കുതിര A horse.

ഘോരൻ, കടുമയുള്ളവൻ; A
fierce person.

ഘ്രാണിക്ക, മണക്ക; To smell.

**മുകഴുക, † മുകക്കുക അ" മുകരുക
to kiss.

ച, ഉം, And, also; കൂട along;
എന്നാൽ but ദൃ: തദനുച, പിന്നെയും
and then.

ചകോരം, ചെമ്പോത്തു; The
snake bird. (ആൾക്കാട്ടി?)

ചക്രവൎത്തി, (ചക്രം, വൎത്തിക്ക,
ഒന്നിങ്കൽ തിരിയുക), മഹാരാജാ,
Emperor, Monarch.

* ചടു, or ചാടു, വടിവുള്ള, അഴ
കിയ, ഇഷ്ടമുള്ള; Elegant, chiefly of
conversation.

* ചടുലം, അഴകുള്ള; Beautiful,
ഇളക്കമുള്ള tremulous, agitated.

ചട്ടബുധി, (ചട്ടം), നേരുള്ള
ബുദ്ധി; Sound reason, sound reason-
ing.

ചണ്ഡം, ചീറൽ, ചൊടി Rage,
fury, കൊടിയ, ക്രൂരമുള്ള furious,
violent, cruel.

ചതുരം, (ചതുർ, ൪), സാമൎത്ഥ്യ
മുള്ള; Dexterous, clever.

ചതുൎത്ഥം, നാലാമത്തെ; Fourth.

ചപലൻ, ലഘുബുദ്ധിക്കാരൻ;
A light minded person, പൊട്ടൻ
a stupid fellow.

ചപലം, ചഞ്ചത; Fickleness,
പൊട്ടത്തരം stupidity.

ചരണം, (ചരിക്ക), കാൽ; The
foot.

ചരിക്ക, നടക്ക; To walk,
move.

ചൎമ്മം, തോൽ; Skin, leather.

ചലം, (ചരിക്ക), അനക്കം, ഇള
ക്കം; Moving, motion.

ചാഞ്ചല്യം, ചഞ്ചലത, നിലക്കേ
ടു; Instability, fickleness.

ചാടു, ചകടു, ശകടം, കൂട്ടുള്ള വ
ണ്ടി, കൊലാർ വണ്ടി; A cart, chariot.

ചാപല്യം, ചപലം അ:

ചാരൻ, ഒാട്ടാളൻ; A runner,
spy. (ഒറ്റുകാരൻ)

* ചാരവെ, അടുക്കെ; Near.

ചാരി, (ചരിക്ക), നടപ്പുകാരൻ,
വഴിപോക്കൻ; A traveller.

ചാരിത്രം, മാനമൎയ്യാദ; Good
behaviour നെറി chastity.

ചാരു, അഴകിയ, Elegant.

ചാരുത്വം, ഇൻപം; Loveliness.

*ചാലവേ, ചേലൊടു; Well,
very, much.

[ 180 ]
† ചാലിയൻ, ** കൈക്കോളൻ
നെയ്തുകാരൻ; A weaver.

* ചിക്കെന്നെ, ചിക്കനെ, പൊടു
ന്നനവെ; Quickly നിൎണ്ണയത്തോടു
resolutely.

ത. ചിതം (ഉചിതം), യൊഗ്യത ത
ക്കം; Fitness, propriety തക്ക fit,
decent, favourable.

ചിരം, നെടുങ്കാലം, വളരെ കാ
ലം; A long time, length of time.

* ചെമ്മെ, തക്കവണ്ണം; As is
convenient, proper, meat—well.

* ചെറ്റു, (ചിറു), അല്പം; Little,
short.

ചേടി, ദാസി, വേലകാരി;
A female servant.

ചേട്ടക്കാരൻ, ** മാറാട്ടുകാരൻ
തിരിപ്പുകാരൻ †; An evilminded,
tricking person.

ചേഷ്ടിതം, (ചെഷ്ട, യത്നം),
പ്രവൃത്തി; Doing, dealing, act.

* ചോടു, ചുവടു, അടി; The foot,
a foot-mark.

ചോരൻ, കള്ളൻ; A thief,
robber.

* ചോററി, ചുഴററി; A fan.

ഛത്രം, കുട, കൊറ്റക്കുട; An
umbrella.

ഛിദ്രിക്ക, അഴിഞ്ഞുപൊക; To
miscarry.

ജഗൽ, ലൊകം; Thu world,
universe ജഗതി, ലോകത്തിൽ

ജഠരം, വയറു; The Stomach,
belly.

ജനകൻ, അപ്പൻ; The father.

ജനനി, അമ്മ; The mother.

ജൻ, ജനിച്ചവൻ, പിറന്നവൻ;
One, who has been born.

ജം, ജനിച്ചിട്ടുള്ളതു; Spring from.

ജംബുകൻ, കുറുക്കൻ; A fox.

ജലചരൻ, (ജലം, വെള്ളം,
ചരിക്ക), മീൻ A fish.

ജലാധാരം, (ആധാരം),
ജലാശയം (ആശയം, ഇരിപ്പു,

ആഴമുള്ള Tank, pont, any
കുളം,പൊയ്ക,ചിറ reservoir

ജല്പിക്ക, കൊഞ്ചുക; To prattle
as a child, ചിലെക്ക, നൊടിയുക
to chatter, to talk nonsense.

ജളകുമതി, (ജളം, മടിവുള്ള, കുമ
തി, ദുശ്ശീലൻ), പെരുമുട്ടാളൻ; A
stupid, obstinate, silly person, an
idiot.

ജളത, (ജിളം), മുട്ടാളത്വം, മുട്ടാൾ
പോക്കു; stupidity, obstinacy.

ജളൻ, മുട്ടാൾ, പൊണ്ണൻ; A
dull person, an idiot.

ജാതം, (ജനിക്ക), ജനിച്ച, ഉണ്ടാ
യ, സാധിച്ച, കിട്ടിയ; Born, arisen
ജാത സന്തൊഷം, പൂൎണ്ണ സന്തൊ
ഷം.

ജാത്യം, (ജനിക്ക) പിറവിയാലു
ള്ളതു, സ്വാഭാവികമായതു; Natural,
born with.

ജായ, ഭാൎയ്യ, കെട്ടിയവൾ; A
wife.

[ 181 ]
ജാരൻ, ജാരകൻ, കള്ള പുരുഷ
ൻ, പുലയാടി; A paramour, an
adulterer.

ജീവജീവൻ, ഉള്ളവണ്ണമുള്ള
ജിവൻ; Life's reality.

ജീവാത്മാവു, Individual exis-
tence, a living soul, vitality ദൈവ
ത്തിൽനിന്നു അവന്നവന്നു കിട്ടി അ
വനവന്റെ ജിവന്നു ആധാരമാകുന്ന
ആത്മാവു

ജൃംഭിക്ക, കോട്ടുവായിടുക;
Gaping, yawning, വിടരുക to open,
expand.

ജ്യാ, ഞാൺ; Bowstring, ഭൂമി
the earth.

ഝടിതി, വെഗം; Speedily, പൊ
ടുന്നനവെ suddenly.

ടിട്ടിഭം, കുളക്കോഴി; A lapwing
(Parra jacana).

**തടസ്ഥൻ, (തട, തടവു, സ്ഥ
ൻ), ഒന്നിൽ കൂടാത്തവൻ; An in-
different man നടുവൻ, മൂന്നാമൻ a
mediator, arbitrator, umpire † മുട
ക്കുന്നവൻ, വിരൊധി opponent.

തടാകം, തഡാകം, താമരയുള്ള
കുളം, പൊയ്ക; A tank, pond etc
with Lotos.

**തണ്ടുതപ്പി, (തണ്ടു, ഗൎവ്വം),
പൊങ്ങച്ചക്കാരൻ, മോടിക്കാരൻ;

A proud, ostentatious, impudent
person.

തൽ, ആ, അതു; That, it തദ്ധ
നങ്ങൾ, തദ്ദിശി, ആധനങ്ങൾ, ആ
ദിക്കു, ചിലപ്പൊൾ തൻ, തന്റെ എ
ന്ന അൎത്ഥം കൂടും: തൽക്കുലം, തന്റെ
കുലം.

തൽപരൻ, നോക്കമുള്ളവൻ;
Intent upon.

തൽക്ഷണം, ആ നിമിഷത്തി
ൽ; That moment ഉടനെ instantly.

തത്ര, അവിടെ; There അതിങ്കൽ
therein.

തത്വം, സത്യം; Truth, reality
വസ്തുക്കളുടെ തനതുവക the essen-
tial properties of any thing.

തഥാ, ഇങ്ങിനെ, അങ്ങിനെ;
So thus; യഥാ...തഥാ എങ്ങനെ
യൊ . . . അങ്ങിനെ.

തഥാവിധൻ, (തഥാ), ഇങ്ങി
നെത്തവൻ, അങ്ങനെത്തവൻ;
Such a person.

തദനു, പിന്നെ, പിൻ; Then,
after that.

തദാ, അപ്പൊൾ; Then.

തദ്വിധൻ, (തൽ), നടിക്കുന്ന
വൻ; A hypocrite.

തനയൻ, (തനു), മകൻ; A son.

തനു, ശരീരം, ദേഹം; The
body.

തനൂജൻ, തനുജൻ (തനു,ജൻ),
മകൻ; Son.

തന്തുവായൻ ചാലിയാൻ, നെ
യ്ത്തുകാരൻ; A weaver.

[ 182 ]
* തമ്പി, അനുജൻ; A younger
brother.

തന്വംഗി, തന്വാംഗി, (തനു,
അംഗം), മെലിഞ്ഞ സ്ത്രീ; A delicate,
slender woman.

തപോധനൻ, (തപസ്സു) തപ
സ്സേറുന്നവൻ; An accomplished
ascetic, rich in mortification.

തരളം, വിറയൽ; Trembling, വി
റയലൊടു tremulous, trembling.

തരു വൃക്ഷം, മരം; A tree

തരുണി, കന്യക , ബാല; A
young woman.

തൎജ്ജിക്ക, † പഴിക്ക, കുററപ്പെടു
ത്തുക; To reproach, censure.

തലം, അടി; Bottom, base സ്ഥ
ലം, ഇടം place ദൃ: ഭൂതലം, പാൎത്ത
ലം ഇത്യാദി, ഭൂമി തന്നെ ete.

തവ നിന്റെ; Of thee, thine,
thy.

തസ്കരൻ, കള്ളൻ; A thief.

തക്ഷകൻ, ത. തച്ചൻ, ആശാ
രി; A Carpenter.

താഡനം, അടി; A blow, beat-
ing, flapping.

താഡിക്ക, അടിക്ക, തല്ലുക; To
beat.

താൻ, തൻ ദൃ: കൂട്ടന്തന്നിൽ, കൂ
ട്ടത്തിൽ, പൊയ്കതങ്കരെ, പൊയ്കയു
ടെ കരക്കൽ ഇത്യാദി.

† താന്തൻ, തളൎന്നവൻ; A cast-
down person.

* താർ, പൂ, താമരപ്പൂ; Chiefly lotos
flower.

താരകാധിപൻ, (താരം) അ.,
ചന്ദ്രൻ, നിലാ; The moon.

താരം, നക്ഷത്രം; A star.

താരുണ്യം, (തരുണി), യൌവ
നം; Youth, virginity.

താൎക്ഷ്യൻ, ഗരുഡൻ; Vishnus
vehicle garuda.

തിലം എള്ളു; The sesamplant.

തിമിരം, ഇരുൾ; Darkness, കുരു
ട്ടു the blindness called gutta serena

തീരം, കര; A shore, bank.

തുംഗം, ഉയൎന്ന; High, പെരുമ
excellency.

തുഛ്ശം, ചെറു; Small, അല്പം
little, വിടു low, vile.

* തുഞ്ചം, തുയ്യം, † തുച്ചം; The top
point.

തുഷ്ടൻ, സന്തോഷമുള്ളവൻ;
A person pleased, delighted.

തൃണം, പുല്ലു; Grass.

തൃതീയം, മൂന്നാമത്തെ; Third.

തൃഷ്ണ, ദാഹം; Thirst, നുണ, നു
ണച്ചിൽ, അത്യാഗ്രഹം strong de-
sire, greediness.

* തെല്ലു, കുറെ; A little.

* തെറ്റെന്നു, ഉടനെ; Suddenly,
instantly.

തേ, നിണക്കു, നിണക്കായ്ക്കൊ
ണ്ടു; To thee, for thee, നിന്റെ
of thee, thine.

തേജസ്സു, കൂൎമ്മ; Sharpness, ഒ
ളി light, splendour, ചൈതന്യം,
vivacity, active principle, കീൎത്തി

[ 183 ]
gloy, പ്രഭാവം digity ദൃ:തേജോ
ഭരം, കനത്ത തേജസ്സു heavy with
glory, glory-loaden.

* തൊള്ള, വായി; The mouth.

തോയദം, ( തോയം ദം, കൊടുക്കു
ന്ന), മെഘം; A cloud.

തോയദദ്ധ്വനി. (തോയം,
ധ്വനി, ഒച്ച), വെള്ളത്തിൻറെ ഇര
ച്ചിൽ; The roaring or murmuring
of water.

തൊയം, വെള്ളം; Water.

തൊഷിക്ക, സന്തൊഷിക്ക; To
rejoice, exult.

ത്യാജ്യൻ, തള്ളപ്പെടെണ്ടുന്നവ
ൻ; An objectionable person, a re-
probate.

ത്രയം, മൂന്നു; Three.

ത്രാണം, ത്രാണനം, രക്ഷ;
Preserving, protection.

ത്വൽ, നിൻ; of thee, thy.

ദണ്ഡിക്ക (ദണ്ഡ), ശിക്ഷിക്ക;
To punish, പ്രയത്നത്തൊടു പണി
ചെയ്ക to work hard.

ദണ്ഡം, വടി; A stick, ദീനം
sickness.

ദത്തം (ദാ), കൊടുക്കപ്പെട്ട;
Given.

ദധി, തൈർ; Curdlled milk.

ദന്തം, പല്ലു; Tooth, ആനക്കൊ
മ്പു, an Elephant's tusk.

ദന്തി, ആന; An Elephant, ദ
ന്തിവൈരി, സിംഹം a lion.

ദംശനം, കുടി; Biting, a bite.

ദംശിക്ക കടിക്ക; To bite, കുത്തു
ക, to sting.

ദംഷ്ട്രം, തേററ, കൊമ്പു; A tusk.

ദദ്ദുരം, തവള; A frog.

ദശ, നില, അവസ്ഥ; A period
of life as childhood, youth etc. ഗ്രഹ
പ്പിഴ, the supposed influence of pla-
nets—fate.

ദശാന്തരം (ദശ അന്തരം), അ
ന്നെരം, അപ്പൊൾ തന്നെ; Whilst,
just then, at that very moment.

ദക്ഷിണ, ദാനം; Present
given to Brahmans.

ദക്ഷിണൻ, സമൎത്ഥൻ; A
clever, dextrous person.

ദക്ഷിണം, തെക്കു; The south.

ദാതാവു (ദാ), കൊടുക്കുന്നവൻ;
A donor, liberal person.

ദാരു, മരം; Wood, timber.

ദാരുണം, ഭയങ്കരം; Horror,
terror.

ദാശൻ, മുക്കുവൻ, മീൻ പിടിയ
ൻ; A fisherman.

ദാസി, ദാസിക, ചേടി അ.,
അമ്പിട്ടൻറെ കെട്ടിയവൾ; A bar-
ber's wife.

ദിനേശ്വരൻ, (ദിനം, നാൾ,
ൟശ്വരൻ), സൂൎയ്യൻ; The sun.

ദിവാകരൻ (ദ്യൌഃ, ആകാശം,
കരൻ), സൂൎയ്യൻ; The sun.

ദിവാന്ധൻ (ദ്യു, പകൽ, അ
ന്ധൻ) പകൽ കൺകാണാത്തവൻ,
A day - blind individual.

[ 184 ]
ദിശി (ദിൿ), ദിക്കിൽ, ഇടത്തി
ൽ; In a place, region etc.

ദീനത, ദീനത്വം, ദീനം; Sick-
ness ദാരിദ്ര്യം poverty അരിഷ്ടത
wretchedness.

ദീനൻ, ദീനക്കാരൻ; A poor
man, a sick, sorrowful man.

ദുഃ, ദുർ, ദുസ, ദുഷ, വിടു;
Ill, bad etc.

ദുരിതം, (ഇതം, നടന്നതു), പാ
പം, Sin.

ദുൎഗ്രഹം (ഗ്രഹ), വരുത്തപ്പെടു
ക; Seized by some evil, പ്രയാസ
ത്തൊടു പിടിച്ചിരിക്ക holding with
difficulty.

ദുൎഘടം (ഘടിക്ക, ചേൎക്ക), ഇടു
ക്കം; Narrowness, strait, distress, ചേ
തം mischief.

ദുൎന്നയം (നയം, തക്കം, വിന
യം), ദുഷ്ടത; Wickedness, evilminded-
ness.

ദുൎഭഗൻ (ഭഗൻ, കീൎത്തി), കുരൂ
പി, വിരൂപൻ; An ugly man.

ദുൎമ്മതി (മതി അ) പൊണ്ണത്തരം;
Folly, ദുഷ്ടൻ an ill-disposed person.

ദുൎമ്മദം, (മദം), പൊങ്ങച്ചം;
Arrogance.

ദുൎമ്മോഹം, (മോഹം), നുണ,
അത്യാഗ്രഹം; Greediness, covetous-
ness.

ദുൎവ്വിധം, (വിധം, തരം), ദാരി
ദ്ര്യം; Poverty ദുൎബുദ്ധി stupidity ദു
ൎന്നടപ്പു wickedness.

ദുൎവ്യയം, (വ്യയം, ചെലവു),

ദുൎച്ചെലവു; Extravagance, waste,
squandering.

ദുഷ്പ്രമേയം (പ്രമേയം, അറിയ
പ്പെടെണ്ടതു), പ്രയാസത്തോടു അറി
ഞ്ഞു വരുന്നതു; Difficult to be known.

ദുസ്സഹം (സഹം, സഹിക്ക),
പൊറുത്തു കൂടാത്തതു; Unbearable.

ദുസ്സാമൎത്ഥ്യം (സാമൎത്ഥ്യം), ദുൎന്ന
ടപ്പു; Bad conduct അവിവെകം
imprudence.

ദൂതി, ചേടി; A confidante.

ദൃഢം, ബലമുള്ള, Strong, ഉറപ്പു
ള്ള firm—നിശ്ചയം certainly, അധി
കം much.

ദൃശം, കാണപ്പെട്ട; Visible.

ദേഹമോചനം (ദേഹം, ശരീ
രം, മോചനം, വിടുക), ശരീരത്തെ
കളക; To abandon, sacrifice one's
body.

ദ്യൊവു (ദ്യൊഃ), ആകാശം;
Sky സ്വൎഗ്ഗം heaven.

ദ്രവിപ്പിക്ക (ദ്രു), ** വാറ്റുക,
† ഇറക്കുക (ചാരായം ഇത്യാദി); To
distill, ഉരുക്കുക to liquify.

ദ്രവ്യൻ, ദ്രവ്യം ഉള്ളവൻ, കോപ്പു
കാരൻ; A rich man.

ദ്രുതം (ദ്രു), ഉരുകിയ; Liquid, വെ
ഗം quickly.

ദ്രുമം, വൃക്ഷം; A tree.

ദ്വന്ദ്വം (ദ്വി), ഇരട്ട, ജോടു;
A pair, couple.

ദ്വിജൻ (ദ്വി, ൨, ജൻ), ബ്രാഹ്മ
ണൻ; A brahman.

ദ്വിതീയം, രണ്ടാമത്തെ; Second.

[ 185 ]
ദ്വൈധീഭാവം, ദ്വൈതിക ഭാ
വം (ദ്വിധാ, ഇരുപുറത്തു, ഇരുഭാഗ
ത്തു) ഒന്നിൽ കൂടാത്ത ഭാവം, വെറു
തെ നില്ക്ക, ഉദാസീനം; Indifference,
neutrality.

ധരണി (ധരിക്ക,) ഭൂമി; The
earth.

ധരിപ്പിക്ക, ഉണൎത്തുക, ഗ്രഹി
പ്പിക്ക; To inform, to instruct.

ധാത്രി, ഭൂമി; The earth.

ധാൎമ്മികൻ, ധൎമ്മമുള്ളവൻ; A
virtuous, piousman—a charitable man.

ധാവള്യം, (ധവളം), വെണ്മ,
Whiteness, വെളുത്ത white.

ധിക്കാരം (ധിൿ, fie! woe), നി
ന്ദ; Insult, contempt.

ധീ, ബുദ്ധി; Intellect, understan-
ding.

ധീമാൻ (ധീ) ബുദ്ധിയുള്ളവൻ;
A sensible, intelligent man.

ധീരൻ (ധീ), കരുത്തുള്ളവൻ;
A bold, firm man, ബുദ്ധിമാൻ, a
wise man.

ധൂമം (ധു), പുക; Smoke.

ധൂമകേതു, കൊള്ളിമീൻ; A
falling star, വാല്മീൻ a comet, ഉല്ക്ക,
a meteor.

ധുൎത്തൻ (ധൂർ), ചതിയൻ; A
cheat, താന്തോന്നി a conceited,
head-strong person.

ധൂൎത്തു, വഞ്ചന; Craftiness.

ധൂളി, നെരിയ പൊടി; Dust,

അരിഷ്ടതയുള്ള സ്ത്രീ a wretched
woman, ചൂളച്ചി a strumpet.

ധൂളിക്ക, പൊടി ആക്ക; To pow-
der, കിളറുക to rise as dust, ചിത
റിക്ക to disperse.

ധൃഷ്ടൻ (ധൃഷ}, ധീരൻ, നാ
ണം കെട്ടവൻ; An impudent,
shameless man.

ധ്വനി,ധ്വാനം ഒച്ച; Sound,
noise.

ധ്വംസനം, ധ്വംസം, മുടി
വു; Destruction, ചാവു dying.

ധ്വംസിക്ക, മുടിക്ക; To des-
troy.

ധ്വാംക്ഷം, കാക്ക; A. crow,
നീൎക്കാക്ക കൊക്ക ഇത്യാദി crane, gull
etc.

നകുലം, കീരി; The mungoose.

നക്രം, മുതല; A crocodile.

നദീജലം (നദി, പുഴ), പുഴവെ
ള്ളം; River-water.

നന്ദനൻ (നന്ദിക്ക, സുഖിക്ക),
മകൻ; A son.

നന്ദി, ആനന്ദം, സുഖം; Happi-
ness, കാള a bull; നന്ദിസമ്പൎക്കം,
കാളയൊടുള്ള ചേൎച്ച company with
the bull.

നയം, തക്കം; Propriety, നാഗ
രികം politeness, urbanity, പ്രമാണം
law, നടത്തൽ guiding, directing.

നരൻ (നൃ), ആൺ; A man,
ദൃ: നരേന്ദ്രൻ, രാജാവു.

[ 186 ]
* നലം, നന്മ; Goodness, അഴകു
beauty.

നവം (നു), പുതു; New.

നഹി (ന not, ഹി) ഇല്ല, അല്ല;
No, not.

നളിനം (നളം), താമര; A lotus,
ആമ്പൽ a waterlily.

നാഗര സ്ഥാനം (നഗരം,
സ്ഥാ), പട്ടണക്കാർ; Inhabitants,
townsfolk.

നാഗരാജൻ (നാഗം, പാമ്പു—
ആന), ആന രാജൻ The Elephant
leading his herd.

നാദം (നദിക്ക), ഒച്ച; Sound,
വാദ്യഘൊഷം sound of music.

നാമധേയം (നാമം), പേർ;
A name, കൂട്ടുപേർ appellation.

നാരി (നൃ), പെണ്ണു; A woman,
ത.നാവിതൻ(നാപിതൻ), അമ്പി
ട്ടൻ, അടുത്തവൻ, കാവുതിയൻ a
barber.

നാസ്തി (ന,അസ്തി is), ഇല്ലായ്മ;
Non existence, ഇല്ല it is not ദൃ: നാ
സ്തിമേ ഇനിക്കില്ല.

നി, ഇൽ; In, within, കീഴ under,
beneath.

നികടം, ചേൎന്നു; Near.

നികരം, കൂട്ടം, സമൂഹം; Crowd,
flock ദൃ: കരിനികരം, ആനക്കൂട്ടം.

നിഖിലം, മുഴുവനും; All.

നിഗൂഢം (ഗൂഢം), മറെക്കപ്പെ
ട്ടതു; Hidden, mysterious.

നിഗ്രഹം, വെറുപ്പു; Dislike,
മുടിവു destruction.

നിഗ്രഹിക്ക, കൊല്ലുക; To kill,
മുടിക്ക to destroy.

നിജം, സ്വന്തം, തനതു; One's
own, നിശ്ചയം certainty, truth.

നിത്യർ (നിത്യം, ഉറെച്ചതു), മൂ
ന്നാഴിക്കാർ; Continual attendants.

നിധനം, വംശം; Family, മര
ണം death, മുടിവു destroying.

നിധി, ശേഖരം, ധനം; Deposi-
ted treasure, wealth.

നിപുണൻ, ഗുണ നിധി, എ
ല്ലാ നന്മയുടയവൻ, സമൎത്ഥൻ, മാലാ
ക്കുടുക്കി; A clever man.

നിഭൃതം, അടക്കം; Humility, സ്വ
കാൎയ്യം privacy.

നിയമം, അവരവർ ഏററ കൎമ്മ
ങ്ങൾ; Selfimposed austerities, reli-
gious observances, നേൎച്ച vow, ചട്ടം
rule.

നിഃ നിർ, നിസ, നിഷ,
കൂടാതെ; Without.

നിരീശ്വരൻ, (ൟശ്വരൻ),
യജമാനനില്ലാത്തവൻ, ശക്തിയില്ലാ
ത്തവൻ; One without a master or
strength, നാസ്തികൻ an infidel.

നിൎണ്ണേജകൻ (നിജ, ശുദ്ധം)
വെളുത്തെടൻ, അലക്കുന്നവൻ; A
washerman.

നിൎഭരം, ഏററവും Much, exces-
sive.

നിൎമ്മൎയ്യാദം, (മൎയ്യാദ) നേൎക്കേടു
Dishonesty, നാണക്കേടു indecency.

നിൎമ്മലം, (മലം, ചേറു,) ശുദ്ധം
Pure, purity.

[ 187 ]
നിൎവ്വെദഹീനൻ (നിൎവ്വെദം,
അറെപ്പു, Disgust) അറെപ്പില്ലാത്ത
വൻ one without disgust അഴിനില
യില്ലാത്തവൻ one without despair.

നിലയം (നി), വീടു, പുര; A
house.

നിലിമ്പർ, ദേവെന്ദ്രനെ പി
ഞ്ചെല്ലുന്ന ഒരു വക ദേവന്മാർ; A
kind of Gods represented as follow-
ing Devendren നിലിമ്പരാജൊപമ
ൻ (രാജാ, ഉപമൻ), ദേവേന്ദ്രനെ
പൊലെ resembling Devendren.

* നിലെപ്പിക്ക (നിലം), നിൎത്തു
ക; To stop, check.

നിവെദനം, (നി), അറിയിക്ക
ൽ; Making known, addressing in-
formation.

നിശാകരൻ, (നിശ, രാ), ച
ന്ദ്രൻ; The moon.

നിഷ്കൃപൻ, (നിഃ), കൃപയില്ലാ
ത്തവൻ; A merciless person.

നിഹനിക്ക, (നി), കൊല്ലുക
To kill, മുടിക്ക to destroy.

നീചൻ, (നി), താണവൻ, കെ
ട്ടവൻ; A low, base fellow.

നീഹാരം, ഉറച്ച മഞ്ഞു; Frost,
snow.

* നീളവെ, (നീളം), പരക്കെ, എ
ല്ലാടത്തും; Everywhere.

നൂതനം, (നു), പുതു; New, ത
ണുത്ത, പച്ച fresh.

നൂനം, നിശ്ചയമായി; Surely.

നൃ, ആണു, മനുഷ്യൻ; Man, man-
kind ദൃ: നൃപതി, രാജാ, നൃപാലയം,
കോവിലകം palace.

* നെഞ്ചകം, (നെഞ്ചു, നെഞ്ഞു),
മനസ്സു; The heart, mind.

നൈപുണ്യം, നിപുണത, സാ
മൎത്ഥ്യം; Skilfullness, cleverness.

നൈഷധൻ, (നിഷധഃ, അ
ജ്മീർ), നിഷധരാജാവു; The king of
Nishadha, നളൻ.

ന്യഗ്രോധം, പേരാൽ; The In-
dian fig tree.

പങ്കജം, (പങ്കം, ചേറു, ചോറ്റ),
താമര; The Lotus ദൃ: പങ്കജൊദരം
(ഉദരം), താമരയല്ലി the cup of a
Lotos.

പഞ്ചമം, അഞ്ചാമത്തെ; The
fifth.

പഞ്ചാനനൻ, സിംഹം; lion,
ശിവൻ Shiva.

**പടവു, പടക †, തോണിയിൽ
വലിയതു; A boat.

പടു, ചൊടിപ്പുള്ള, Hot, smart,
സാമൎത്ഥ്യമുള്ള clever.

**പണിയുക, പണി എടുക്ക; To
work, വണങ്ങുക, തൊഴുക to revere,
worship.

പണ്ഡിതൻ, (പണ്ഡ, ജ്ഞാ
നം), ത. പണ്ടിതൻ, വിദ്വാൻ; A
learned man, a doctor (Pundit).

* പതക്കം, പൊൻമാലയുംവിലയേ
റുന്ന കല്ലുള്ള പൊൻ തകിടവും; A
gold chain with an ornamental breast
plate set with precious stones.

പതഗം, (പതിക്ക, ഗം) പറവു,
പക്ഷി; A bird.

[ 188 ]
പതനം, (പതിക്ക), വീഴ്ച, Falli-
ng, fall.

പതി, യജമാനൻ, കൎത്താവു; A
Master, Lord ദൃ: ഭൂപതി ഇതാദി ഭൂ
മിക്കു കൎത്താവായവൻ.

പതിക്ക, വീഴുക, അകപ്പെടുക;
To fall.

പതിതം, (പതിക്ക), വീണ പി
ഴകിപൊയ; Fallen, degraded ദൃ: ജല
പതിതം, വെള്ളത്തിൽ വീണ.

പത്തനം, പാൎപ്പു; An abode,
പട്ടണം a town, കോവിലകം palace.

പത്തി, പടം; The hood of a
snake.

പത്മനാഭൻ, (പത്മം, താമര
പൊക്കിൾ ഉള്ളവൻ, വിഷ്ണു, Vishnu.

പത്രം, ഇല; A leaf.

പത്രി, പക്ഷി, A bird.

പഥികൻ, (പഥം, വഴി), വ
ഴി പൊക്കൻ; A traveller.

പഥ്യം, പത്ഥ്യം, ഒക്കുന്നതു;
Suitableness — suitable, proper,
wholesome.

പന്നഗം, (പദ, ഗം), പാമ്പു;
A snake, serpent.

പരദ്ദോഹം, (പരൻ, അന്യൻ),
മറെറാരുത്തനു കേടുവരുത്തുക; To
injure another.

പരം, അപ്പുറം, പിന്നെ; What
is beyond, subsequent.

പരമ്പര, തുടൎന്നിട്ടുള്ള; Here-
ditary, traditional, പണ്ടു പണ്ടെയു
ള്ള ancient.

പരാക്രമം, (പാര, പിറകോട്ടു),
ഊറ്റം; Power, ആണ്മ, ആണത്വം
bravery, manliness.

പരാധീനം, (പരൻ, ആധീ
നം), അന്യരിൽ ആശ്രയിച്ചിരിക്ക,
പരവശം, പ്രയാസം; Dependence
on others; helplessness, difficulty.

പരാഭവം, (പാര), കോല്മ;
Discomfiture, അപമാനം contempt.

പരാല്പരം, പരാപരം, അത്യുന്ന
തൻ; The most high or supreme.

* പരിചു, നല്ല ഗുണം, മൎയ്യാദ;
Good nature, fine style — പരിചൊടു
nicely, with a fine manner.

പരിജനം, (പരി, ചുററിലും),
ആൾക്കാർ; Attendants, suit.

പരിത്യജിക്ക, (പരി) തീരെ ഉ
പെക്ഷിക്കുക; To abandon entirely.

പരിത്രാണം, (ത്രാണം അ.),
വാഴുക; To rule, കൈത്തടവു self-
defence.

പരിപാകം, (പാകം, പക്വം)
സാവധാനവും പഴക്കവും; Modera-
tion and experience, maturity.

പരിഭവം, നിന്ദ; Disregard,
തോല്മ defeat.

പരിരംഭണം, (പരി) ആലിംഗ
നം; A close embrace.

പരിവ്രാതൻ, (പരി) സന്യാ
സി A sanyasi.

ത.പരിഷ, (പരിഷൽ), കൂട്ടർ; A
community, class of men.

* പല്വലം, കളം; A small tank
or pool.

പക്ഷപാതി, (പക്ഷം, പതി
ക്ക), ഒരു പക്ഷത്തെ മാത്രം പിടിക്കു
ന്നവൻ; A partial person.

[ 189 ]
പക്ഷവാദി (വദിക്ക), വക്കീ
ൽ; Advocate; ബ.വ.,ഇരു കക്ഷിക്കാ
ൎക്കുള്ള സാക്ഷികളും വക്കീൽമാരും wit-
nesses and advocates on both sides.

* പറ്റ, ചെൎന്നു; Close, തീരെ
thoroughly, wholly.

* പറ്റു, അൻപു, മമത; Love,
friendship പറ്റിലുള്ളോൻ one's
client or dependant.

പാചകൻ (പച), വെപ്പുകാ
രൻ; A cook.

പാടല, പാടലി (പാടലം, ഇ
ളഞ്ചുവപ്പ), വെൺപാതിരി (മരം)
The trumpet flower tree.

പാടലിപുത്രം, മഗധരാജ്യത്തി
ന്റെ രാജധാനി (ബെഹാരത്തിൽ);
The old capital of Magadha.

പാടവം (പടു) സാമൎത്ഥ്യം;
Cleverness, talent.

* പാടെ, പഴതെ, വെറുതെ; To
no purpose മുഴവനും wholly.

* പാട്ടിൽ (പാടു), സ്വാധീനം,
കൈവശം.

പാണി, കൈ; The hand ദൃ:
വീണാപാണി, കൈയിൽ വീണയു
ള്ളവൻ

പാണ്ഡവന്മാർ, ധൎമ്മ പുത്ര
ൻ തുടങ്ങിയുള്ളവർ; The 5 Pandavas,
sons of Pandu, king of the Curu's.

പാദപം (പാദം, കാൽ, പം, കു
ടിക്ക), വൃക്ഷം; A tree.

പാനിയം (പാനം), വെള്ളം;
Water.

പാന്ഥൻ (പഥ, നടക്ക), വഴി
പോക്കൻ, യാത്രക്കാരൻ; A traveller

ത.പാരം (ഭാരം), വളരെ; Much,
ഭാരമായി heavily.

* പാരാതെ (പാൎക്കുക), താമസം
കൂടാതെ; Without delay.

* പാർ, പാരിടം, പാൎത്തലം,
ഭൂമി; The earth.

പാരുഷ്യം (പരുഷം), തൻപു
കഴ്ച, ആത്മപ്രശംസ; Boasting,
ostentation; നാണക്കേടു impudence.

പാൎത്ഥിവൻ, പ്രഭു, വാഴുന്നോ
ർ, ഇളയ രാജാ; A prince.

പാൎശ്വസേവി (പാൎശ്വം, വി
ലാപുറം), അടുത്ത പണിക്കാരൻ;
An attendant.

പാവകൻ, തീ; Fire, അഗ്നി,
ശുദ്ധീകരിക്കുന്നവൻ a purifier.

പാവനൻ, തീ; Fire, വ്യാസൻ
Vyasa.

പാവനം, വെള്ളം; Water, ശു
ദ്ധീകരണം purification.

പാശം (പശ), കെട്ടു; A tie, ക
യറു a rope, തള fetters,

പാഷാണം, കല്ലു, A stone, ഒ
രു വക നഞ്ഞു അ" നഞ്ചു, arsenic.

പാഹിമാം (പാഹി, പാലിക്ക,
മാം, എന്നെ), എന്നെ രക്ഷിക്കെണ
മെ; Oh, save me.

* പാഴായി, പാഴിൽ, വെറുതെ;
To no purpose, in vain.

* പാറു, **. കെട്ടമരം, ഒരുവക തി
രപ്പം; A raft, catamaran †, ചെറു ക
പ്പൽ a shallop.

പിണ്ഡം, കൂട്ടം; A Iump, heap,
ശരീരം the body , ഉരുള a riceball or

[ 190 ]
a mouthfull പേനകൾക്കു വെലി ഇ
ടുക an offering to the manes.

പുംഗവൻ (പും), കാള; A bull,
ശ്രേഷ്ഠൻ an excellent person.

പുനഃ, പുനർ, പിന്നെയും;
Again.

പുനൎജ്ജന്മം, മുറു പിറപ്പു;
Regeneration ഉപനയനം, പൂണൂലി
ടുക to invest with the brahminical
string.

പുമാൻ (പും) ആൺ; A man or
male, രാജാ a king.

പുരുഷകാരം, ത. പുരുഷാ
രം; A multitude of people.

പുഷ്കലം (പുഷ), നിറഞ്ഞു;
Replete, പ്രധാനം chief, വളരെ
much.

പുഷ്പം (പുഷ), വളൎക്കപ്പെട്ട, നി
റവുള്ള, Increased, full.

പൂജനീയം, പൂജിക്കെണ്ടുന്ന;
Deserving adoration, worshipful.

പൂരിക്ക, നിറെക്ക; To fill.

പൂൎവ്വജൻ (പൂൎവ്വം, മുമ്പെ, ജൻ),
ജെഷ്ഠൻ; An elder brother.

പൃഛ്ശിക്ക, ചോദിക്ക; To ask,
inquire.

പൃഷ്ഠം, പുറം; The back, പി
മ്പു the rear.

* പേർ, പെരു, വലിയ; Great.

* പെക്കുല ദേവത (പേ, പി
ശാചു) ചീത്ത കുല ദേവത; An evil
household God.

* പേൎത്തു, മുററും; Wholly; പേ
ൎത്തും, പിന്നെയും again.

* പൊക്കം (പൊങ്ങുന്നു), ഉയരം;
Height, elevation.

* പൊണ്ണൻ (പൊട്ടൻ), തടിയ
ൻ; A stout man, ** സാരമില്ലാത്ത
വൻ a stupid man.

**പോടുക, ടി അടിക്ക; To strike,
as a wedge into a tree.

* പോടുക, ട്ടി, ഇടുക; To put.

പൌരുഷം (പുരുഷൻ), ആ
ണ്മ; Manhood, പ്രതാപം power.

പ്ര, മുമ്പു; Before.

പ്രകടം, പ്രകാശിക്കപ്പെട്ടതു;
Manifest, notorious.

പ്രകമ്പം (കമ്പം), കാറ്റു;
Wind, വൻ ഇളക്കം commotion, ഭ
യം fear.

പ്രഛ്ശന്നം (ഛദ), മറക്കപ്പെട്ട
തു; Concealed, unknown.

പ്രണമനം, പ്രണമിക്ക
(നമിക്ക), വണങ്ങുക, തൊഴുക; To
make obeisance, reverence — saluta-
tion.

പ്രണയിനി (പ്രാണൻ), ഭാ
ൎയ്യ; Wife,

പ്രതിഗ്രഹം (പ്രതി), ഏറ്റു
കൊള്ളുക; Acceptance, ബ്രാഹ്മണൎക്കു
ള്ള ദാനം peculiar gifts to brahmans.

പ്രതിയോഗി (പ്രതി), ശത്രു;
An enemy.

പ്രതിശബ്ദം (പ്രതി), മാറ്റൊ
ലി; An echo.

പ്രതീക്ഷിക്ക (പ്രതി, അക്ഷം,
കണ്ണു), പാൎത്തു നോക്ക, കാത്തിരിക്ക;
To look for, wait for.

[ 191 ]
പ്രത്യയം, ആണ; Oath, നിശ്ച
യം certainty, വിശ്വാസം trust

പ്രത്യഹം (പ്രതി, അഹസ്സ), നാ
ൾക്കുനാൾ; Day by day.

പ്രഥമം, ഒന്നാമത്തെ; First, മു
മ്പുള്ള prior.

പ്രദീപം (പ്ര), വിളക്കു; A
lamp.

പ്രഭാ (പ്ര, ഭാ), ശോഭ, ഒളി;
Light, Splendour.

പ്രഭുത്വം, വലിപ്പം; Greatness,
dignity, കൎത്തൃത്വം sovereignity.

പ്രവരൻ (പ്ര, വരൻ), സന്ത
തി; offspiring, ശ്രേഷ്ഠൻ an excellent
man.

പ്രശ്നം (പൃഛ്ശ), ചോദ്യം; A
question.

പ്രസ്ഥാനം (പ്ര), പുറപ്പാടു;
Departure, യാത്ര march.

പ്രഹരിക്ക (പ്ര), തല്ലുക; To
beat, അറയുക to beat hard, to flog.

പ്രാജ്ഞൻ (പ്ര, ജ്ഞൻ), വി
ദ്വാൻ; A learned man.

പ്രാജ്യം, വളരെ; Much.

പ്രാണമാത്രവൃത്തി, പ്രാണ
നെ മാത്രം രക്ഷിക്കുന്ന കൎമ്മം.

പ്രാണവിശ്വാസം (പ്രാ
ണൻ), പരിപൂൎണ്ണമുള്ള വിശ്വാസം;
The most implicit faith or confi-
dence.

ത.പ്രാതൽ (പ്രാതഃ, കാലത്തു
early), മുത്താഴം; A breakfast,
morning meal.

പ്രാപിക്ക (പ്ര, ആവ, കിട്ടുക),

എത്തുക, ചെല്ലുക; To attain, reach;
കിട്ടുക to obtain.

പ്രാഭവം (പ്രഭ), ശ്രേഷ്ഠത;
Preeminence, പുളെപ്പു pride, hough-
tiness.

പ്രായഃ, പ്രായശഃ, പ്രാ
യേണ, മിക്കവാറും; Frequently
പൊതുവിൽ generally.

പ്രായോപവേശം (പ്രായം,
വയസ്സ, ഉപവശം, ഇരിപ്പും ജീവ
നൊടു കൂട ഇരിക്ക; Lifetime.

പ്രൗഢം, (പ്ര, വഹ), വള
ൎന്നു തീൎന്നതു; Fullgrown, പുളപ്പുള്ള
proud, അഹമ്മതിയുള്ള arrogant.

ഫണീ, (ഫണം, പടം), സപ്പം;
A Serpent.

ബകം, ബകോടം, കൊക്ക
കൊച്ച അഃ

ബത, ഹാ, ഓ; Ah, hie, oh
(in sorrow), കഷ്ടം.

ബധിരൻ, ചെകിടൻ; A deaf
man.

ബന്ധം, കെട്ടു; A tie, സംഗ
തി cause, necessity.

ബലി, ബലവാൻ; A. strong
man.

ബഹളം, ബഹുളം, വളരെ;
Much, വഴിഞ്ഞു abundantly.

ബാണം, (വണ), അമ്പു; An
arrow.

[ 192 ]
ബാഹു, (വഹ,) കൈത്തണ്ടും മെ
ൽത്തണ്ടും കൂടി; The arm.

ബിംബിതം, (ബിംബം), നിഴ
ലിടപ്പെട്ടതു; Reflected, observed,
perceived.

ബുധൻ, (ബുധ), വിദ്വാൻ; A
wise, learned man.

ബൃഹൽ, വലിയ; Great, large.

ബൃഹസ്പതി, ബുധൻ; The
planet Jupiter, ശുക്രമഹൎഷി a Rishi.

ബൌദ്ധൻ, ബുദ്ധസേവൻ;
A follower of Buddha, മുഹമ്മദീയൻ
A mussulman.

ബ്രഹചാരി, (ബ്രഹ്മൻ), വെ
ളി കഴിക്കാത്ത ബ്രാഹ്മണനും ആരെ
ങ്കിലും; A bachelor Brahmin or any
person in the unmarried state.

ഭഗ്നം, (ഭഞ്ജ), നറുക്കപ്പെട്ടതു;
Broken, തോല്പിക്കപ്പെട്ടതു over come.

ഭംഗം, (ഭഞ്ജ), പൊട്ടു, വിള്ളൽ;
A fracture, rupture, ചതിവു fraud
തടവു impediment, നാശം

ഭഞ്ജനം, പൊട്ടിക്കൽ; Break-
ing, മുടിക്ക destroying.

ഭടൻ, പടയാളി; A Soldier, പ
രുത്ത വാക്കു പറയുന്നവൻ a person
of rude speech.

ഭദ്രം, (ഭ), ഭാഗ്യം; Prosperity,
സുഖം Safety.

ഭൎത്തൃശുശ്രൂഷ, (ഭത്താവു), ഭ
ൎത്താവിന്നുള്ള സേവ, Ministering
one's husband.

ഭവാൻ, (ഭൂ അ" ഭാ) താൻ, നി
ങ്ങൾ, താങ്ങൾ; Sir, you.

ഭവൽ, ഭവാൻ ദൃ: ഭവദ്ദൎശനാ ദേ
വ, ശ്രീമാനായുള്ളൊവേ നിന്നെ കാ
ൺ്കയാൽ; By thy most gracious pre-
sence.

ഭവിക്ക, (ഭൂ), നേരിടുക, ഉണ്ടാ
ക; To happen, become, be ഭവതി,
ഭവിക്കും ദൃ: ഭസ്മീഭവിക്ക, ഭസ്മം ആ
ക to be reduced to ashes.

ഭവ്യൻ, (ഭൂ), ഭാഗ്യവാൻ; A
happy, prosperous mam.

ഭാണ്ഡം, മാറാപ്പു; A package,
load.

ഭാമിതി, (ഭ), കൊപമുള്ളവൾ; A
passionate woman, ഭാൎയ്യ a wife.

ഭാരതി, വാക്കു; A word, സര
സ്വതി Saraswati.

ഭാസ്കരൻ, (ഭാ), സൂൎയ്യൻ; The
sun.

ഭിന്നം, (ഭിദ), പിളൎക്കപ്പെട്ട;
Split, rent, വേൎപ്പെട്ട divided.

ഭിക്ഷു, സന്യാസി; A sanyasi.

ഭീതി, (ഭീ), പേടി;Fear, ഭീതൻ,
പേടിയുള്ളവൻ a timid person, a
coward.

ഭുക്തി, (ഭുജിക്ക), ഭക്ഷണം; Food,
meal, ഭോഗം fruition, enjoyment.

ഭുജിക്ക, ഉണ്ണുക, തിന്നുക; To eat,
enjoy.

ഭുജം, കൈ; The arm.

ഭുജംഗം, (അംഗം)
പു ഭജംഗി സ്ത്രീ,
ഭൂജംഗമം, (ഗമിക്ക)
പാമ്പു
A snake.
[ 193 ]
ഭൂതം, (ഭൂ), ഉണ്ടായതു; Boem, be-
come, കഴിഞ്ഞ past, gone.

ഭൂമിപൻ, (പൻ, പതി), രാജാ;
A king.

ഭൂയസാ, (ഭൂയഃ), വളരെ; Much,
പിന്നെത്തെതിൽ afterwards, പിന്നെ
യും frequently, Again & again.

ഭൂരി, (ഭൂയഃ), വളരെ; Much, many.

ഭൂഷണം, അലങ്കാരം; Decora-
ting, ആഭരണം a trinket, ornaments.

ഭൃംഗം, (ഭ്രമ), വണ്ടു; The hum-
ble bee.

ഭേകം, തവള; A frog, പെരു
ന്തവള A toad.

ഭേദോപായം, (ഭേദം, ഉപാ
യം), ദേദിപ്പിപ്പാനായ്ക്കാണ്ടുള്ള ഉപാ
യം; A scheme to bring about dissen-
sion,

ഭേദ്യം (ഭിദ), വേർ പിരിക്കുവാൻ
തക്കതു; Separable, ദണ്ഡ പ്രയൊ
ഗം torture in common Malayalim.

ഭോക്താ (ഭുജ), തിന്നുന്നവൻ;
An eater, അനുഭവിക്കുന്നവൻ an
enjoyer.

ഭോഗി (ഭുജ), സപ്പം; A snake,
അനുഭാവിക്കുന്നവൻ an enjoyer.

ഭോജനം (ഭുജ), തീൻ പണ്ടം;
Food, ഊണു a meal.

ഭോഷ്ക്കു, പൊയ; A lie, false-
hood.

ഭ്രാതാവു, ഉടപ്പിറന്നവൻ; A
brother.

മകുടം, മുടി, കിരിടം; A crown
ദൃ: കുലമകുടമണി, തൻ കുലത്തിന്നു

മികെച്ച മുടിയാവൻ the highest
ornament of his tribe.

മക്കുണം, മൂട്ട, A bug.

മണ്ഡലം, വട്ടം; A circle, പ്ര
ദേശം a region ദൃ: ഭൂമണ്ഡലം, ഭൂപ്രദേ
ശങ്ങൾ.

മണ്ഡൂകം, തവള, A frog.

മതി, അറിവു; Knowledge, ബുദ്ധി
intellect, മനസ്സു mind ഏറിയ സ
മാസങ്ങളിൽ ഇന്നിന്ന മനസ്സുള്ളവൻ
എന്ന അൎത്ഥം കൂട്ടും ദൃ: കപടമതി, കു
ടിലമതി, തരളമതി, നിപുണമതി, ഇ
ത്യാദികളിൽ കപട മനസ്സുള്ളവൻ ഇ
ത്യാദി അത്രെ; ബുദ്ധിമതി, വലിയ
ബുദ്ധിയുടയവൻ.

മൽ (അഹം എന്നതിൽ പ.), മമ,
എൻറ; My, of me, മൽകുലം, മത്സ
ഖി ഇത്യാദി, എൻ കുലം ഇത്യാദി.

മത്തം (മദം), സന്തോഷമുള്ള;
Glad, delighted, വെറി പിടിച്ച
intoxicated with pride, passion etc.

മത്തൻ (മദം), യാതൊന്നിനാൽ
വെറിയൻ ആയി പൊയവൻ; One
who is intoxicated with liquor,
pride etc., മദം ഇളകിയ ആന a
mad Elephant.

മദജലം (മദം), മദം പിടിച്ച
ആനയുടെ ചെന്നികളിൽനിന്നു ഒലി
ക്കുന്ന വെള്ളം; The juice flowing
from the temples of a rutting
Elephant.

മദനാൎത്തൻ (മദനം, കാമം;
ആൎത്തൻ, ദുഃഖിതൻ), മോഹപരവ
ശൻ; One swallowed up by his lust,
a libertine.

[ 194 ]
മദപ്പാടു (മദം), മത്തന്റെ നില
ഇത്യാദി; he state of intoxication
with liquor etc.

മദിപ്പിക്ക (മദം), മൊഹിപ്പിക്ക;
To engender lust.

മദ്യപൻ (മദ്യം, ചാരായം, കള്ളു)
കുടിയൻ; A drunkard.

മധമഥനൻ, വിഷ്ണു, കൃഷ്ണൻ;
Vishnu.

മദ്ധ്യമൻ (മദ്ധ്യം, നടു), പൊതു
വിലുള്ളവൻ; An ordinary, common
person.

മദ്ധ്യാഹ്നം (മദ്ധ്യം, അഹസ്സ),
ഉച്ച; Noon, midday.

മനക്കാമ്പു (മനസ്സ്), ഉള്ളം;
The mind.

മനോഗതം (മനസ്സു), നിനവു;
Thought, ആഗ്രഹം desire.

മനോജ്ഞൻ (മനസ്സു), അഴകു
ള്ളവൻ; A handsome person.

മനോരഥം (മനസ്സു), നിരൂപ
ണം; Imagination, ആശ wish.

ത.മന്തു (മന്ഥനം), കുറ്റം, ദോഷം;
Fault, transgression.

മന്ദം (മദ), ചുറുക്കില്ലാത; Slow,
dull, മെല്ലെ slowly ദൃ: മന്ദതരോ
ത്സാഹി (തരം, ഉത്സാഹം), മെല്ലവെ
ഉത്സാഹിക്കുന്നവൻ.

മന്ദഭാഗ്യൻ (മന്ദം), നിൎഭാഗ്യ
മുള്ളവൻ; An unfortunate man.

മന്ദിരം, ഭവനം; House, resi-
dence.

* മന്നവൻ (മന്നു, ഭൂമി), രാജാവു;
A king.

* മന്നിടം (മന്നു), ഭൂമി; The earth.

മമ (അഹം എന്നതിൻറ ഷ.),
മൽ, എന്റെ; My, of me.

മമത്വം (മമ), മമത, ചങ്ങാതി
ത്വം; Affection, friendship.

* മരം ചാടി, കുരങ്ങു; A monkey.

മൎക്കടൻ,—ം, കുരങ്ങു; A
monkey, an ape.

മൎത്യൻ (മൃ), ചാവുള്ള മനുഷ്യൻ;
Man as subject to death.

മസ്തകം, തല; The head, മണ്ട
the skull.

മഹത്തരം (മഹാ), എററവും വ
ലിയതു; Very great, grand, glorious.

മഹാഃ മഹാത്മാവു (ആത്മാ
വു), ഉയൎന്ന ഭാവശീലങ്ങൾ ഉള്ളവൻ;
A lefty-minded, eminent religious
or moral person.

മഹാബാഹു (ബാഹു), വൻ
കൈക്കാരൻ, വൻ ഊറ്റക്കാരൻ; A
very powerful man.

മഹാമതി, ബുദ്ധിസമൎത്ഥൻ;
A very clever man.

മഹാരഥൻ (രഥൻ), വലിയ
ആത്മശക്തികൾ ഉടയവൻ; A man
of great powers.

മഹോത്സവം (ഉത്സവം), വലി
യ പെരുനാൾ: A great festival,
വലിയ കൊണ്ടാട്ടം a great festivity.

മഹി, മഹീ, ഭൂമി; The Earth.

മഹിതം, തക്ക, ഒത്ത; Fit,
proper, pleasing.

മഹിഷി (മഹി), എരുമ; A
buffalo-cow, തമ്പുരാട്ടി, a queen,
noble woman.

[ 195 ]
* മാടോടു (മ്മാടം), പുരമെയ്യുന്ന ഓ
ടു; A tile.

മാണവൻ (ത. മാണാക്കൻ),
ആൺ്കുട്ടി; A boy, ശിഷ്യൻ a stu-
dent.

മാതംഗം (മതംഗ), ആന; An
elephant.

മാധവൻ, വിഷ്ണു; Vishnu.

മാധുൎയ്യം (മധുരം), മധുരഗുണം,
തിത്തിപ്പു; Sweetness.

മാദ്ധ്യം (മദ്ധ്യം) ഉച്ചനേരത്തു
ചെയ്യെണ്ടുന്ന കൎമ്മം; A rite to be
performed at noon-day.

മാനനീയൻ (മാനം), മാന
ത്തിന്നു യൊഗ്യൻ അ" പാത്രം; De-
serving of regard, respectable.

മാനി, മാനശാലി; A man of
high honor പുളെപ്പുള്ളവൻ an arro-
gant person.

Aമാനിനി (മാനം), സ്ത്രീ; woman.

മാമകം (മമ), എന്റെ; My,
mine.

മാം (അഹം എന്നതിന്റെ ദ്വി.)
എന്നെ; To me, me.

മാരമാൽ (മാരൻ, കാമദെവൻ, *
മാൽ, മൊഹം), കാമശീലം; Lewd-
ness.

മാരി, പെരുമഴ; Impetuous rain.

മാരുതം (മരുത്ത), കാറ്റു; Wind.

മാൎജ്ജാരകൻ, വീട്ടു പൂച്ച; The
house-cat.

മാഹത്മ്യം (മാഹാത്മാ), പ്രതാ
പം; Majesty, dignity, dignified
bearing.

* മികവു, ശ്രേഷ്ടത; Eminence—
പെരുക്കം abundance, വളരെ much.

മിത്രം (മിദ), സ്നെഹിതൻ; A
friend, തോഴൻ a companion; മമത
friendship.

മിത്രഭേദം, ൧ാം തന്ത്രം, സ്നേഹി
തന്മാരെ പിരിപ്പിക്ക; Separating of
friends.

മിത്ഥ്യാ, വെറുതെ; In vain, തെ
റ്റായിട്ടു falsely.

മുഖി മുഖമുള്ളവൾ; Faced (fem.)

മുടക്കൻ, പറ്റു; The outer
clasp of a box-lock etc.

മുണ്ഡം ചിരച്ച തല; A shaven
head, മൊട്ടത്തല a bald head, ചി
രെച്ച shaved.

മുണ്ഡിതം ചരക്കപ്പെട്ട;
Shorn, shaven, bald.

മുൽ, ത്തിന്റെ, സന്തൊഷം; Joy,
delight, മുദാ, സന്തോഷത്താടു
gladly.

മുദിതം, സന്തോഷം പൂണ്ടു;
Rejoiced, delighted, pleased.

മുഷ്കരം, മിടുക്കു, മിടുമ, വ.;
Strength,power,മുട്ടാളത്വംobstinacy.

മൂങ്ങാ, നത്തു; An owl.

മൂൎഖൻ, മൂൎക്ക്വൻ, പൊണ്ണൻ;
A stupid person, കൊടുമയുള്ളവൻ
a cruel man.

മൂലഛ്ശേദം (മൂലം, വേർ, ഛ്ശെദം
നാശം), വേരോടെ പറിച്ചു കളക, മു
ടിക്ക; Eradication, destruction.

മൂഷികൻ, മൂഷികം (മൂഷ,ക
ക്കുക), എലി; A mouse or rat.

[ 196 ]
* മെച്ചം (മിഞ്ചുക, മുൻ), അതി
ശ്രെഷ്ഠം; Pre-eminent, excellent.

മേ (ഹം എന്നതിൻറ ച.)
എനിക്കു; To me.

* മേട (മേടു) മാളിക, പല തട്ടുള്ള
വീടു; A two or more storied
house.

മേദിനി (മിദ), ഭൂമി; The earth.

* മേനി, ശരിരം; The body.

* മേലാ, ഒല്ലാ, വഹിയാ; Cannot.

*മേന്മൽ (മേൽ) മേല്ക്കുമേൽ;
More and more.

* മേവുക, v. n, ഒരു ഇടത്തെ പെ
രുമാറുക; To be accustomed to a
place and prefer it v. a. വസിക്ക,
ഇരികം to continue, വാഴുക to rule.

മേഷം (ത. മേടം), മുട്ടാടു; A
ram.

മൈഥുനം (മിഥുനം), ചേൎച്ച;
Union, association.

മോഘം, വ്യൎത്ഥം; Useless, വിട
പ്പെട്ട left, മോഘം എന്നിയെ തെറ്റു
കൂടാതെ without mistake.

മോചിക്ക (മുച), വിടുക; To
free, let loose, വിടുവിക്ക deliver,
ഇളെക്ക to pardon, forgive.

മോദിക്ക (മുൽ അ:), സന്തൊഷി
ക്ക; To be delighted, to rejoice.

മോഷ്ടാവു (മൂഷ, കക്കുക), ക
ള്ളൻ; A thief.

മൗേഢ്യം (മൂഢത), അറിയായ്മ;
Ignorance, ജാതിവെറി caste-pre-
judice, മതവെറി fanaticism.

മൌഷ്കൎയ്യം (മുഷ്കരം) മിടുമിടു
ക്കു; Great power, തിരണ്ട മുട്ടാളത്ത
രം great obstinacy.

യതി, സന്യാസി; A religious
mendicant.

യൽ (യഃ), ഏതു; What, ആക
യാൽ, ആകകൊണ്ടു as, because.

യത്നം (യത), അധ്വാനം;
Effort, exertion.

യഥാ, ഏതു—, യാതൊരു—പ്ര
കാരം; ദൃ: യഥാസുഖം, സുഖ
ത്തൊടു.

യദുതനയൻ (യദു, കൃഷ്ണന്റെ
വംശം), കൃഷ്ണൻ; Krishna.

യദൃഛ്ശയാ (യദ, എതു, ഋച),
താൻ ഇഷ്ട പ്രകാരം അനങ്ങുന്നതു;
Following one's own fancies, inde-
pendence —പൊടുന്നനവെ acciden-
tally, providentially, suddenly.

യന്ത്രം (യമ), ഉപായം; A
scheme, device, plan.

യന്ത്രിതൻ (യന്ത്രം), തട്ടുക്കപ്പെ
ട്ടവൻ; One, who has lean checked,
കെട്ടപ്പെട്ടവൻ one who is bound.

യമൻ, അന്തകൻ, Yama.

യയൌ (യാ), യാനം ചെയ്തു,
യാത്രയായി; (I, you, he) departed.

യഷ്ടി, വടി; A stick, ദുഷ്ട സ്ത്രീ
a bad woman, യഷ്ടിത്വം, പൊട്ടത്ത
രം, stupidity.

യസ്മിൻ യഃ, എന്തു, ഏതു, എന്ന
തിന്റെ സ: ഏ: വ:, ഏതിൽ; In
which, യാവനൊരുത്തനിൽ in
whomsoever.

[ 197 ]
യാചനം, ഇരക്കുക; Begging,
asking.

യാനം (യാ), പോക്കു; Going,
വാഹനം any conveyance.

യാമിനി(യമ), രാത്രി; A night.

യുഗളം, ജോടു, ഇരട്ട; A pair,
a couple.

യൂക, പേൻ; A louse.

യൂഥം, കൂട്ടം; A multitudle of
beasts or birds.

യോജ്യം (യുജ), ചേൎക്കപ്പെടുവാ
ൻ തക്കതു; what can be joined,
ഒക്കുന്നതു to the point.

രഘുതനയൻ (രഘു, രാമന്റെ
കുലം), രാമചന്ദ്രൻ, Ramachandra.

രചിതം, ചമെക്കപ്പെട്ടതു; Com-
posed, constructed.

രജകൻ, വെളുത്തെടൻ, വണ്ണാ
ൻ; A washerman.

രജനി (രജസ്സു), രാത്രി; The
night.

രജ്ജു, കയറു; A rop, tie.

രന്ധ്രം (രദനം), പോടു, പോതു,
** പൊത്തു, മാളം, † A hole.

രഭസം, പെട്ടന്നു; Suddenly,
very quickly.

രമിക്ക (രമ), സന്തൊഷിക്ക; To
delight in, കളിക്ക to sport, play.

രമണൻ, ഭൎത്താവു; A husband.

രമണി, ഭാൎയ്യ; A wife.

രവം, ഒച്ച, Any sound, noise.

രഹിതം (രഹ), വിടപ്പെട്ടതു;
Left, bereft, കൂടാതെ without ദൃ: ഭയ

രഹിതൻ, ഭയമില്ലാത്തവൻ a fear-
less person, സ്വജനധനരഹിതൻ,
തന്റെ ജനത്തെയും ധനത്തെയും
വിട്ടവൻ one who has renounced
his family, wealth etc.

രക്ഷണം, കാക്കുക; Preserva-
tion, protection, ചരതിക്കു laying up
in store.

രക്ഷിതം, സമ്പാദിക്കപ്പെട്ട;
Gained.

രാജഹംസം, അരയന്നം (ത.);
A sort of flamingo.

രാജീവം, താമര, A Lotus.

രാശി, കൂട്ടം; A heap, multitude,
assemblage.

രാസഭം, കഴുത, An ass.

രിപു, മാറ്റാൻ, ശത്രു; An enemy.

രുചിതം (രുചി), ഇഷ്ടപ്പെട്ട;
Desired, longed for.

രുദിതം (രുദ), കുരച്ചൽ; Weep-
ing.

രുധിരം (രുധ), ചോര; Blood.

രൂഷിതം (രഹ), മൂടപ്പെട്ട;
Covered, അലങ്കരിക്കപ്പെട്ട decorated.

രോചിതം (രുച), അഴകാൎന്ന,
മനോഹരം; Brilliant.

രോദനം (രുദ), കരച്ചിൽ; Weep-
ing, lamentation.

രോദസ (രുദ), ആകാശം;
Heaven, ഭൂമി earth.

രോധം (രുധ), തടവു; An ob-
struction, impediment.

രോഷം(രുഷ), ചീറ്റം; Wrath,
anger, rage.

[ 198 ]
ലഘു, കനം കുറഞ്ഞതു; Light,
പ്രയാസമില്ലാത്തതു easy, നിസ്സാരം
trifling, unimportant.

ലംഘ്യം, തൊറ്റത്തക്കതു; What
can be transgressed.

ലത, വള്ളി; A creeper.

ലബ്ധം (ലഭിക്ക), നേടിയതു;
Obtained, got, gained.

ലബ്ധനാശം, ൪ാം തന്ത്രം, നേ
ട്ടയഴിവു; Loss of gains ദൃ: ലബ്ധനാ
ശാതുരൻ, കിട്ടിയതിന്റെ നാശത്താ
ൽ ദുഃഖിക്കുന്നവൻ.

ലലിതം, ലളിതം, ആട്ടമുള്ളതു;
Tremulous, കൊഞ്ചലുള്ള dallying,
സൌന്ദൎയ്യമുള്ള beautiful, lovely ആ
കൎഷണമുള്ള attractive.

ലാഘവം (ലഘു), കനമില്ലായ്മ;
Lightness, slightness, നിന്ദ con-
tempt.

ലാംഗൂലം (ലഗ), വാൽ; A
hairy tail.

ലാളിക്ക, ലാലിക്ക (ലല), കൊ
ഞ്ചുക; fondling, caressing a child.

ലീല (ലല), കളി, Sport, pass-
time.

ലുബ്ധൻ (ലുഭ), ൟറ്റൻ; A
greedy, covetous person, പിശുക്കൻ
a miser, niggard.

ലേശം, ഒട്ടു; A little, ചെറു, കു
റെ small.

ലേഹനം (ലിഹ), നക്കൽ;
Licking.

ലോപം (ലുപ), തള്ളൽ; Rejec-
tion, abolition, വീണുപോക dis-
appear.

ലോഹം (ലു), പൊൻ വെള്ളി മു
തലായതു; Metal in general ഇരിമ്പു,
iron.

ലൌകീകം (ലോകം), മൎയ്യാദക്കേ
ടു; Vulgarity—ജന സമ്മതമുള്ള
popular ലോകാചാരം politeness,
urbanity (ത. ലോക്യം).

* വാക്കാണം, തൎക്കം; Quarrel,
dispute, കുറുമ്പുകാട്ടി ഒരുത്തനെ പോ
ൎക്കു വിളിക്ക to provoke by mimicry.

വക്ത്രം (വച), വായി; The
mouth, മുഖം the face ദൃ: വക്ത്രാന്ത
രെ, വായിൽ.

വടം, വടവൃക്ഷം, പേരാൽ;
The banian tree.

വടു, ബ്രഹ്മചാരി; A bachelor
brahmin, കിടാവു a lad.

വണിക്കു, ചെട്ടി; A merchant
സമാസം വണിഗീശൻ (ൟശൻ).

വദനം (വച), പറക; Speak-
ing, വായി the mouth, മുഖം the
face.

വദിക്ക (വച), പറക; To speak,
converse.

വദാമി, ഞാൻ പറയുന്നു; I speak.

വദതി, അവൻ പറഞ്ഞു; He
spoke.

വധിക്ക, കൊല്ലുക; To kill,
murder.

[ 199 ]
വധ്യസ്ഥാനം (വധ്യം, കൊ
ല്ലപ്പെടുവാൻ യോഗ്യം), പോർ കളം;
The battle field,കുലനിലം the place
of execution.

വനചരൻ (വനം, കാടു, ചര
ൻ) കാട്ടാളൻ; A forester, hunter.

വപുസ്സ (വപ), തടി, ശരീരം;
The body.

വയം, ഞങ്ങൾ; We.

വരൻ, ഭൎത്താവു; husband, ശ്രേ
ഷ്ഠൻ an excellent man ദൃ: എലിവ
രൻ,

* വരത്തില്ല, വരികയില്ല; There
is no possibility.

വരുണൻ (വൃ), കടൽ ദേവ
ൻ; Varuna.

വൎക്കത്തു, ശോഭ, ശ്രീത്വം;
Blessing, good luck.

വൎജ്ജിക്ക, ഒഴിക്ക, വിട്ടുകളക;
To quit, abandon, Shun.

വൎത്തനം (വൃത), പാൎപ്പു, ഇരി
പ്പു; Staying or moving in a place,
തൊഴിൽ profession, Occupation,
trade.

വൎത്തിക്ക, ഇരിക്ക; To stay or
move in a place, തൊഴിൽ ചെയ്ക.
to labor, to trade, ചെയ്ക to do,
act.

വൎദ്ധിതം (വൃദ്ധ), വളൎന്ന;
Grown, വൎദ്ധിച്ച increased, multi-
plied.

വല്ഗുത്വം (വല്ഗു), അഴകുള്ള, സൌ
ന്ദൎയ്യം, അഴകു; Beauty, comeliness,
loveliness.

വല്ലന്തി, അപായം, ആപത്തു;
Calamity, peril, തിന്മ evil.

വല്ലഭ (*വല്ല), ഭാൎയ്യ; A wife.

വല്ലഭൻ, ഭൎത്താവു; A husband.

വസനം, വസ്ത്രം; Cloth or
clothes, പുതപ്പു covering, വീടു a
house.

വഹിക്ക (വഹ), ചുമക്ക; To
convey, carry, bear, നടത്തുക to
manage.

വഹ്നി (വഹ), തീ, അഗ്നി; The
fire.

വക്ഷസ്ഥലം (വക്ഷസ്സ, മാറു
നെഞ്ഞു, സ്ഥലം), മാറിടം; The breast,
the bosom.

വാച്ചതും, വാശ്ശതും (വായ്ക്ക,
കിട്ടിയിരിക്ക), കണ്ടതും, വല്ലതും;
Whatsoever it be.

വാട (വട), വാടം ഒരു കോട്ടയുടെ
എങ്കിലും ഗ്രാമത്തിൻറ എങ്കിലും കിള
അ" മൺക്കോട്ട; A bulwark, a mud-
wall enclosure.

വാടിക (വാടം), പൂങ്കാവു; A
garden, തോട്ടം an orchard.

വാപി (വപ), നീളം ഏറുന്ന
പൊയ്ക; A large oblong tank or
pond.

വാമനൻ (വാമം), കള്ളൻ; A
dwarf.

വായസം (ചേവൽ) വായസി
(പിടി) (വയസ്സു), കാക്ക; A crow.

വാരണം (വൃ), തടവു; Obstruc-
tion, preventing, warding off, ആന
an elephant.

[ 200 ]
വാരി, കടൽ; The sea, വെള്ളം
water.

വാരിധി(ധി), സമുദ്രം; The sea.

വാരിവാഹം (വാഹം), മേഘം;
A cloud.

വാശ്ശതും, വാച്ചതും അ:

വാശവൻ (വായ്ക്ക), കണ്ടവൻ,
വല്ലവൻ; Whosoever it be, any-
body.

വാസരം (വസിക്ക), നാct; A
day.

വാഹനം, വാഹം (വഹിക്ക),
ചുമക്കുന്ന യാതൊരു മൃഗവും സാധ
നവും [വണ്ടി പല്ലക്കു ഇത്യാദി]; Any
conveyance.

വാഹിനി (വഹിക്ക), ൮൧ ആ
നകളും ൮൧ തേരുകളും ൨൪൩ കുതി
രകളും ൪൦൫ കാലാളുകളും ഉള്ള സൈ
ന്യം; An army, പുഴ a river.

വി, എന്നതു ഇല്ലായ്മയും; (Priva-
tion) നീക്കവും (separtion) വിശെഷ
ത്വവും (distinction) കുറിക്കുന്ന അവ്യ
യം, (particle) ആകുന്നു.

വികല്പം (വി) തെററു; Error,
mistake, തീൎച്ചക്കേടു want of decision
തുളു തുളുമ്പൽ fluctuation.

വികൃതം (കൃതം, അ:), മറിക്കപ്പെ
ട്ട; Upset, കുരൂപം distorted, ugly.

വികൃഷ്ടൻ (കൃഷ്ട), സാമൎത്ഥ്യ
മുള്ള; A clever, plotting man.

വിക്രമം (വി), വൻ ഊറ്റം;
Prowess, ആണ്മ bravery, heroism.

വിക്രമി, ആണ്മ കാട്ടുന്നവൻ, വ
മ്പൻ; A valiant man, a hero.

വിഖ്യാതൻ (ഖ്യാതി, കീൎത്തി),
ലോകപ്രസിദ്ധൻ; A notorious, re-
nowned person.

വിഗ്രഹം (വി), യുദ്ധം, പോ
ർ; War.

വിഘ്നം (ഹൻ), തടവു; Obstacle,
hindrance, ആപത്തു misfortune.

വിഘ്നൻ, ഗണപതി; Ganesa.

വിചേഷ്ടിതം (ചേഷ്ടിതം അ:)
ചെയ്യപ്പെട്ടതു, വ്യാപാരം; What has
been done.

വിജനം (ജനം), ആൾ ഇല്ലാ
ത്ത ദിക്കു, ഏകാന്തം; A Solitary place,
private.

വിജ്ഞാനം (വി), ലൌകീക അ
റിവും വകതിരിവും; Secular know-
ledge and discernment.

* വിടകൊള്ളുക [മാനവാക്കു], വ
രിക; Get leave to come, to come,
arrive.

വിടപി, വൃക്ഷം; A tree, പേരാ
ൽ the Banian tree.

* വിടു, ചീത്ത; Bad, vile, തള്ള
പ്പെട്ട abandoned, mean സമാസങ്ങ
ളിൽ പ്രയോഗിക്കപ്പെടുന്നു.

* വിടു പണി (വിടു), താണ പ
ണി; A vile work, അടിമ servi-
tude.

വിടുഭോഷൻ (വിടു), തിരണ്ട
പൊട്ടൻ; A perfect fool.

വിത്തം (വിദ To wit), ധനം;
Riches, property.

വിത്തനാഥൻ, കുബേരൻ;
Cubera, ധനവാൻ a rich man.

[ 201 ]
വിത്തവാൻ ധനവാൻ; A
rich man.

വിദഗ്ദ്ധൻ (ദഹ), വിദ്വാൻ;
A scholar, നിപുണൻ a skilful
person കുടുക്കുകാരൻ an intriguer.

* വിന, കൎമ്മം; Action, പാപം
sin, ദീനം sickness.

വിനാ (നാ), കൂടാതെ; Except,
without.

വിനാശം (വി), മുടിവു; Total
destruction, annihilation.

വിനീതി (വി), സൌമ്യത;
Meekness, താഴ്മ humility.

വിപൽ, വിപത്തു (വി), ആ
പത്തു; Adversity, misfortune.

വിപൎയ്യയം (വി), വിപരീതം;
Contrariety, the reverse.

വിപിനം (വി), കാടു; A forest

വിപ്രൻ (വി), ബ്രാഹ്മണൻ;
A brahman.

വിപ്രിയം (വി.) അനിഷ്ടം, രു
ചിക്കേടു; Dislike, രുചിക്കെട്ട dis-
liked.

വിഭവശത (വിഭ, ഒളി), ഒളി
യെ പ്രാപിച്ചതു; Resplendence.

വിഭൂഷണം(വി) ഭൂഷണം അ:

വിഭ്രംശം (വി), തന്റെ നില
യിൽ നിന്നു പിഴുകിപോക, ഭ്രഷ്ടം;
Forfeiting of one's character etc.

* വിരവു, ഉഴറൽ; Haste — വിര
വൊടൂ, വിരവിൽ, ഉഴറ്റൊടു quickly,
eagerly, നന്നായിട്ടു well.

വിലം (വിൽ), പൊത്തു, മാളം;
A hole.

വിലക്ഷണം (വി), വെറെ
സ്വഭാവമുള്ളതു; of different charac-
ter, nature, വിശേഷമുള്ള extra-
ordinary, അപൂൎവ്വം unprecedented.

വിലാളം, പൂച്ച; A cat.

വിലൊകനം, (വി), കാഴ്ച;
Sight, നോക്കു, നോട്ടം seeing, look-
ing.

വിവിധം (വി), പല വിധം,
പലതരം; Various, different.

വിവേകം (വി), വകതിരിവു;
Discrimination, discernment.

വിവേകി, വകതിരിവുള്ളവൻ;
One of sound judgement.

വിശകലിതം (വി), നുറുക്ക
പ്പെട്ടതു; Smashed, reduced to frag-
ments.

വിശാരദൻ (വി), വിദ്വാൻ;
A learned man, ശ്രേഷ്ഠൻ an emi-
nent person.

വിശ്രമിക്ക (വി), സ്വസ്ഥമാ
ക; To repose, rest.

വിശ്രുതൻ (വി), വിഖ്യാതൻ
അ:

വിശ്വം (വിശ, കടക്ക), ലോ
കം; The world.

വിഷണ്ണൻ (വി, സദ), ദുഃ
ഖിതൻ; A dejected man, അഴിനി
ലയുള്ളവൻ a desponding person.

വിഷയഭ്രാന്തി (വി, സി,കെ
ട്ടുക, ഭ്രാന്തി), യാതൊരു പൊരുളിൽ
(വിഷയത്തിൽ) ലയിച്ചു പോക; Sen-
suality.

വിഷയി, ഇന്ദ്രിയം; An organ

[ 202 ]
of sense പൊരുളടിമപ്പാടുള്ളവൻ, ജ
ഡീകൻ, കാമി a sensualist.

വിസൎജ്ജിക്ക (വി, സൃജ), ഉ
പെക്ഷിക്ക; To quit, abandon നാടു
കടത്തുക to exile.

വിഹിതം (വി), വിധിതം;
Ordered, നിലെക്കടുത്ത proper, right
ആഗ്രഹിച്ചതു wished for.

വൃത്രാരി (വൃത്രൻ, അരി), ദേവേന്ദ്ര
ൻ; Indra.

വൃഥാ, വെറുതെ; In vain, use-
less.

വൃദ്ധി, വൎദ്ധന, വായ്പ; Increase,
prosperity, വട്ടി, പലിശ interest.

വൃന്ദം, കൂട്ടം; Heap, multitude.

വൃഷം, വൃഷഭം (വൃഷ), കാള;
A bull ദൃ: വൃഷഭോത്തമൻ (ഉത്തമൻ),
കാളശ്രേഷ്ഠൻ.

വൃഷലി,—ളി (വൃഷം), ശൂദ്രി;
A sudra- girl, maid servant.

* വെൺകുമദം (വെം), വെള്ളാ
മ്പൽ; The white water lily.

* വെണ്മ (വെം), വെളുപ്പു; White-
ness, അഴകു beauty.

ത.വെലി (ബലി), മരിച്ചവൎക്കായി
ട്ടുള്ള കാഴ്ച ; Offering for the manes.

* വെല്ലുക, ജയിക്ക; To over-
come, to outdo.

* വെള്ളിമാമല (വെള്ളി, മഹാ,
മല), കൈലാസം; Wishnu's heaven.

** വേടു, ഉഴി, വിടുവേർ പേരാലി
ൽ ഇറങ്ങു വേർ അ" താണവേർ;
Roots descending from the branch-
es of the Banian tree.

വേണി, ചിക്കിയ തല മുടി;
Hair hanging down loose, ഇരുപ്പിരി
യൻ മുടി braided long hair.

ത.വേസ്ഥ (വ്യവസ്ഥ), ചട്ടം;
Ordinance, rule, law,

* വേഴ്ച, സ്നേഹം; love, affe-
ction, attachment.

വൈകല്യം (വികല), താറുമാറു;
Confusion, ഊനം defect.

വൈകുണ്ഠൻ, വിഷ്ണു, Vishnu.

വൈരിഷ്ഠൻ (superl. of വൈ
രി), പ്രാണ ശത്രു; A deadly foe.

വൈരൂപ്യം, വിരൂപം; Defor-
mity, ugliness, disfiguration.

വൈവശ്യം (വിവശത), പര
വശത, മനസ്സിടിവു; Perplexity, des-
pair.

വൈഷമ്യം (വിഷമം), പ്രയാ
സം; Difficulty, ചൊവ്വുക്കേടു, un-
evenness.

വ്യഗ്രം, ഭ്രമിപ്പിക്കപ്പെട്ട; Be-
wildered, perplexed, alarmed.

വ്യയം (ആയം) ചെലവു; Ex-
pense, മുടിവു ruin, destruction.

വ്യാഘ്രം, കടുവായി; A Royal
tiger, നരി a tiger.

വ്യാജം, ചതിവു; Fraud, deceit,
കളവു a lie.

വ്യാപാരം, തൊഴിൽ; Occupa-
tion, trade, നടപ്പു behaviour.

വ്രതം (വ്ര), നേൎച്ച; A vow or
selfimposed observance.

വ്രാജകൻ, വ്രാജിതാ, തേ
രാളി; A charioteer.

[ 203 ]

ശകടം, വണ്ടി; A cart, car.

ശകലിതം (ശകലം), ഉടെക്ക
പ്പെട്ടതു; Broken, parted.

ശക്യം, കഴിയുന്ന (വല്ലും); Possi-
ble, ചെചയ്യപ്പെടെണ്ടുന്ന to be done.

ശഠത, മുട്ടാളത്തരം; Obstinacy,
ദുഷ്ടത wickedness, നേൎക്കേടു dis-
honesty

ശഠൻ, മുട്ടാളൻ; A blochhead,
ചതിയൻ a rogue.

ശതാംശം (ശതം, ൧൦൦, അംശം)
നൂറാം പങ്ക; The 100th part.

ശബ്ദമാത്രം (ശബ്ദം, മാത്രം),
ഒച്ചയുടെ വലിപ്പം; The formidable-
ness of a sound.

ശമം, (ശം), സ്വസ്ഥത, Rest,
relief.

ശമനകരം, സ്വസ്ഥമാക്കുന്ന;
Tranquilizing, pacifying.

ശമിക്ക, സ്വസ്ഥമാക; To be
quieted, become alleviated, അടങ്ങി
യിരിക്ക to have the passions tamed.

ശല്യം, കുന്തം; A dart, അമ്പു
an arrow, അലച്ചിൽ vexation.

ശശധരൻ (ശശം), ചന്ദ്രൻ,
നിലാവു; The moon.

ശശൻ (ശശം), സാധു, നല്ലവ
ൻ; A good and mild man.

ശശം, ശശകൻ, മുയൽ; A
hare, a rabbit.

ശശാങ്കൻ (ശശം), ചന്ദ്രൻ;
The moon.

ശശി(ശശം), ചന്ദ്രൻ; The moon.

ശഷ്പം, ഇളയ പുല്ലു; Young
grass.

ശാകം (ശക), പച്ചകറി; A
potherb in general (leaf, flower,
fruit etc).

ശിംശുമാരൻ, കടൽപന്നി;
Porpoise, ശ്രാവു shark.

ശിഖരം (ശിഖ), കൊടുമുടി; The
peak of a mountain, തുയ്യം, തുച്ചം
the top.

ശിരസ്സു, തല; The head, തുച്ചം
the top.

ശില്പം, യന്ത്ര പണി, കൌശല
പണി; Mechanical arts, fine ma-
nual work.

ശിഷ്ടൻ (ശാസ), ഭക്തൻ; A
pious man, നല്ലവൻ a good man.

ശീഘ്രം, ചിക്കനെ, വെഗം;
Quickly, speedily.

ശുകം, കിളി, തത്ത; A parrot.

ശുക്രൻ, വെള്ളി [നക്ഷത്രം];
The Venus [planet].

ശുണ്ഠി, ചുക്കു; Dry ginger, എ
രിച്ചിൽ കൊപം anger.

ശുഭാശുഭം, നന്മതിന്മ, ഗുണദോ
ഷങ്ങൾ; Good and evil.

ശുഷ്കം (ത. ചുക്കു), ഉണങ്ങിയ,
ഉലൎന്ന; Dry, dried.

ശൂന്യം, പാഴ; Vain, desolate,
barren, മുടിവു destruction.

ശൃണു (ശ്രു), കേൾ; Listen!

ശൈലം (ശില, കല്ലു, പാറ), മ
ല; A mountain.

[ 204 ]
ശോകം (ശുച), ദുഃഖം; Grief,
Borrow.

ശോണിതം (ശോണം, ചുവ
ന്ന), ചോര; Blood.

ശൌൎയ്യം (ശൂര), ആണത്വം;
Prowess, valour.

ശ്യേനൻ, പരുന്നു, പരുന്തു;
A hawk.

ശ്രവണം (ശ്രു), കേൾ്വി; Hear-
ing, ചെവി the ear.

ശ്രവിക്ക (ശ്രു), കേൾ്ക്ക; To
hear.

ശ്രാദ്ധ, ത.ചാത്തം; A funeral
ceremony.

ശ്രീകാൎയ്യം (ശ്രീ, വൎദ്ധന; ല
ക്ഷ്മി), ദേവസ്വവകയുള്ളതു; Any
sacred thing or business, ക്ഷേത്ര പ്ര
മാണി, കഴകക്കാരൻ a temple-
trustee.

ശ്രീമത്ത, ശൊഭയുള്ള; Please-
ing, beautiful, prosperous.

ശ്രേണി (ത. ഏണി), നിര,
വരി; Row, line, കൂട്ടം a company.

ശ്രോത്രം (ശ്രു), ചെവി, കാതു;
The ear.

ശ്ലാഘിതം (ശ്ലാഘ, സ്തുതി), സ്തുതി
ക്കപ്പെട്ട; Praised, applauded.

ശ്ലാഘ്യം, സ്തുതിക്കു യോഗ്യൻ;
Praise worthy, venerable.

ശ്വാവു, നായ; A dog.

ഷണ്ഡത, നപുംസകം, കായ
കെട്ടവന്റെ നില; The state of a
Eunuch.

ഷണ്ഡൻ, നപുംസകൻ; A
Eunuch.

ഷണ്മുഖൻ (ഷൾ, ൬, മുഖം),
സുബ്രഹ്മണ്യൻ; Subrahmanya.

സകാശം, അടുക്ക; Near,
പോലെ like.

സഖി (സ, ഖം), തോഴൻ; A
companion, തോഴി a female compa-
nion.

സങ്കേതം (സം, കൂട), ഉടമ്പടി,
സഖ്യത; Engagement, അടക്കലം an
asylum.

സംഖ്യാതം (സം), എണ്ണപ്പെട്ട;
Numbered, counted.

സംഗമം (സം, ഗമിക്ക), ചേ
ൎച്ച; Meeting, union.

സംഗമിപ്പിക്ക, ചേൎപ്പിക്ക
യോജിപ്പിക്ക; To make unite, to
cause to associate, to cause to fit.

സംഗരം (സം), യുദ്ധം; War.

സംഗിക്ക (സ, ഗം), ചേൎക്ക;
To unite.

സംഗ്രാമം (സം), പോർ; War.

സംഘലിക്ക (സം), സംഘടി
ക്ക, ചേൎക്ക; To join, unite.

സചിവൻ (സജ), മന്ത്രി; A
minister, councellor.

സഞ്ചിതനം (സം, ചിന്തിക്ക),
വഴിപോലെ ചിന്തിക്ക, ആലൊചി
ക്ക; Reflection.

സഞ്ചിതാനന്ദം (സഞ്ചിതം,
നേടിയതു), പൊങ്ങുന്ന സന്തൊഷം;
With accumulated, full of joy.

[ 205 ]
സതതം (തൻ), എല്ലായ്പോഴും;
Always.

സൽക്കരിക്ക (സൽ), മാനിക്ക;
To honour, വന്ദിക്ക to greet, ഊട്ടുക
to feast.

സത്തമൻ (സത്തു), ഏററവും
നല്ലവൻ; An excellent, virtuous
person.

സത്തുകൾ,—ക്കൾ (സത്തു),
നീതിമാന്മാർ; Righteous people.

സത്രാ, കൂട; with, together
or along with.

സത്രാസം, സന്ത്രാസം (സ,
ത്രാസം), ഭയത്തോടു; Fear-smitten.

സത്വരം (സ), വെഗം; Spee-
dily, quickly.

സദാ, എക്കാലത്തിലും; At all
times, always.

സദാന്ദനം (സദാ, സൽ?),
നിത്യാന്ദനം; Eternal happiness.

സനാതനം (സനാ, എപ്പൊ
ഴും), നിത്യം; Eternal.

സന്തതം (തൻ), ഇടവിടാതെ;
Continually, എന്നെന്നെക്കും eter-
nally.

സന്താപം (സം), കടുപ്പമുള്ള
ദുഃഖം; Acute grief.

സന്തുഷ്ടൻ (സം), തൃപ്തിപ്പെ
ട്ടവൻ; One who is gratified, satis-
fied.

സന്ത്രാസം, സത്രാസം അ:

സന്ദൎശനം (സം), കാണ്മാൻ
പൊക; A visit.

സന്ദൎശിക്ക, കാണുന്നു; To
look, കാണ്മാൻ പൊക to pay a visit.

സന്ധാരണം, (സം, ധരി
ക്ക), കൈവശത; Possession, tenure.

സന്ധി (സം), ചേൎച്ച; Union,
നിരപ്പു reconciliation സമാധാനം
peace.

സന്ധിപ്പിക്ക, യൊജിപ്പിക്ക;
To make to join, നിരപ്പു വരുത്തുക
to cause to be reconciled.

സന്ധിവിഗ്രഹം (വിഗ്ര
ഹം), സമാധാന യുദ്ധങ്ങൾ സംബി
ച്ചതു, ൩ാം തന്ത്രം; Politics.

സന്ധ്യാനിയമം (സന്ധ്യ, നി
യമം), പുലൎക്കാലവും സായങ്കാലവും
നടക്കെണ്ടുന്ന ജപം; Morning or
evening devotion.

സന്നതൻ (സം, നമ), വന്ദി
ക്കപ്പെട്ടവൻ; One who is revered.

സന്നാഹം (സം), കോപ്പു;
Preparation, കൂട്ടം retinue, പട മുതി
ൎച്ച readiness for fight.

സന്നിധി (സം), തിരുമുമ്പു;
Presence of God, king, guru etc.

സന്നിഭൻ (സം), തുല്യൻ;
One similar or equal to.

സന്മധു (സൽ), ഇൻപം;
Agreeableness.

സപദി (സ), പൊടുന്നനവെ;
on the spot, at once.

സഭ്യൻ (സ, ഭാസ്സ), മാന മൎയ്യാ
ദസ്ഥൻ; A polite, civilized person.

സഭാവാസി (സ, വസിക്ക),
സഭയിൽ കൂടുന്നവൻ; One of an
assembly, belonging to honourable
society.

[ 206 ]
സമസ്തം (സം), മുഴുവനും;
All, the whole.

സമാഗമം (സം, ആഗമം), അ
ണയുക; Approach, എതിരേല്ക്ക, meet-
ing with.

സമാപ്തം (സം), തീൎത്തതു; Com-
plete, അവസാനം the end.

സമാരംഭം (സം), തുടക്കം;
Beginning, commencement.

സമാശ്രയം (സം), തികഞ്ഞ
അ" പൂൎണ്ണ ആശ്രയം; Refuge, pro-
tection.

സമീരണൻ (സം), കാറ്റു;
Wind, air.

സമീഹിതം (സം), വാഞ്ഛിതം;
The thing longed for, wish.

സമുചിതം (സം), എത്രയും ഉ
ചിതം, യോഗ്യം; Proper, fit

സമ്പൎക്കം (സം), ഇടപാടു;
Intercourse, contact, കൂട്ടു, സഹാവാ
സം society.

സമ്പ്രതി (സം), ഇപ്പൊൾ; At
this time, now.

സമ്പ്രഹൎഷം (സം, പ്ര, ഹ
ൎഷം), ഏററവും പൊങ്ങുന്ന സന്തൊ
ഷം; The height of glee.

സമ്പ്രാപ്തി (സം), പൂൎണ്ണ സാ
ധിപ്പു; Obtaining altogether, perfect
acquisition.

സമ്പ്രേക്ഷ്യം (സം, പ്ര, അ
ക്ഷം), മുങ്കരുതൽ; Precaution.

സംഭരിക്ക (സം), ചരതിക്ക; To
provide, ഒരുക്കുക to prepare.

സംഭാരം, വട്ടം കൂട്ടുക; Getting
any thing ready, provision.

സംഭൂതം (സം, ഭൂ), ഉളവായതു;
Sprung from.

സംഭൃതം (സം), ഒരുങ്ങിയ;
Ready, Complete നിറഞ്ഞ full ഉടയ
possessed of.

സംഭ്രമം (സം), ഉഴറ്റു; Hurry,
ബദ്ധപ്പാടു flurry, confusion, ഭയം
fear.

സംമേളനം (സം, മില), ഉറ്റ
ചേൎച്ച; A close union, harmony കൂ
റ്റായ്മ fellowship.

സംശയസ്ഥാനം, കിണ്ടംപി
ണെയുവാൻ തക്ക നില; Jeopardy.

സംശ്രയിക്ക (സം), പരിപാ
ലിക്ക; To protect well.

സംസാരം (സം), ഇഹത്തിലുള്ള
ജിവനം; Life in the world, ഇഹ
ത്തോടുള്ള ചേൎച്ചകൾ worldly ties and
concerns, അറിയിപ്പു communication.

സംഹാരം (സം), നശിപ്പു;
Destruction, മുടിവു annihilation.

സംക്ഷോഭം (സം, ക്ഷുഭ), ന
ടുക്കം; Tremor, perturbation, മറിച്ചി
ൽ upsetting.

സരസം (സ, രസം), രസമുള്ള;
Tasty, relishing, ഇഴുക്കുന്ന, ആകൎഷ
ണമുള്ള attracting.

സരസ്സ (സൃ), പൊയ്ക; A
tank, pond.

സരോജം (സരസ്സ, ജം), താ
മര; A lotus.

സൎപ്പത്താൻ (മാ.) സൎപ്പം; A
Serpent [honorif.]

[ 207 ]
സൎവ്വതഃ (സൎവ്വം), ചുററിലും;
on all sides, മുഴുവനും entirely.

സൎവ്വത്ര (സൎവ്വം), എല്ലാടവും;
Everywhere.

സൎവ്വദാ (സൎവ്വം), എപ്പൊഴും;
Always.

സലിലം (സല), വെള്ളം;
Water.

സല്ലാപം (സം, ലാപം), സം
ഭാഷണം; Conversation, discourse.

സഹസ്ഥിതൻ (സഹ, കൂട),
കൂടെ നില്ക്കുന്നവൻ അ" ഇരിക്കുന്നവ
ൻ; One being along in [a position etc].

സാകം (സ അ" സഹ), കൂടെ;
Together with.

സാഗരം (സാര), കടൽ; The
Sea.

സാദരം (സ), ആദരവോടെ;
Respectfully.

സാധു ഉത്തമം; Excellent, കല
ൎപ്പില്ലാത്ത genuine, വഴിപോലെ fit,
proper.

സാദ്ധ്യം, ചെയ്വാൻ കൂടുന്നതു;
Practicable, feasible, possible, കിട്ടാ
കുന്നതു obtainable.

സാന്ദ്രം, തിങ്ങിയ; Thronged,
close.

സാമ്പ്രതം (സമ്പ്ര), സമ്പ്രതി,
ഇപ്പൊൾ; Now, at present.

സാരം, സരസ്സു അ:

സാരംഗം, വരയുള്ള മാൻ; A
variegated deer.

സാപകാരം (സ, അപകാരം),

പകയൊടു; Maliciously, നിറഞ്ഞ പ
ക malice.

സഫല്യം (സ, ഫലം), വിള
ച്ചിൽ; Fruitfulness, സിദ്ധി effect.

സാമദാനാദി [ഭേദം, ദണ്ഡം],
കായസിദ്ധിക്കായിട്ടുള്ള ൪ ഉപായങ്ങ
ൾ; The 4 expedients for obtaining
an object.

സാമം, ഇണക്കം; Conciliation.

സാമോപായികന്മാർ (ഉപാ
യം), ഇണക്കുവാനായിട്ടു പ്രയാസ
പ്പെടുന്നവർ; Those who try conci-
liation.

സാവധാനം, സാധാന
ത്വം, ചരതിച്ചിരിക്ക, ജാഗരിക്ക;
Caution, circumspection, തെളിഞ്ഞ
മനസ്സു an undiverted quiet mind.

സാശൻ (സ, ആശ), ആശ
യുള്ളവൻ; One longing, hopeful.

സിദ്ധാന്തം, ഉറപ്പുള്ള തീൎച്ച;
A firm result, മനൊസങ്കല്പിതം
determination.

സിദ്ധി, നിവൃത്തി; FulfiIment,
success, മുക്തി beatitude

സിദ്ധിപൂരിക്ക, കൊല്ലുക.

സിംഹത്താൻ, മാ. സിംഹം;
The lion.

സുഗ്രഹൻ (സു), വഴിപൊ
ലെ ഗ്രഹിക്കുന്നവൻ; One of good
understanding.

സുതൻ (സു), പുത്രൻ; A
son.

സുപ്തം (സ്വപ), ഉറങ്ങിയിരി
ക്ക; Asleep.

[ 208 ]
സുപ്രധാനം, — നത്വം
(സു), അതിശ്രേഷും; Principal, very
excellent, അതിശ്രേഷ്ഠത superiority.

സുഭഗൻ (സു), സുന്ദരൻ; A
handsome man, ഭാഗ്യവാൻ a fortu-
ate man.

സുഭഗം, കണ്ണിന്നിമ്പമുള്ള;
Pleasing to the eye, പ്രിയമുള്ള liked
ഭാഗ്യമുള്ള fortunate, auspicious.

സുമതി (സു), കൂറ്റായ്മ , Friend-
ship, ആദരവു kindness—നല്ലഗുണ
മുള്ളവൻ a well disposed person.

സുമംഗലം (സ), എത്രയും ഭാ
ഗ്യമുള്ള, Very fortunate.

സുരംഗം, തുരങ്കം; A mine, പൊ
ത്തു a hole.

സുരൻ, ദേവൻ; A god സ്വ
ൎഗ്ഗീയൻ a celestial, heavenly person
ആയതു പല സമാസങ്ങളിൽ കാ
ണാം ദൃ: ധരണിസുരൻ, ഭൂസുരൻ, മ
ഹീസുരൻ ഇദ്യാദി, ബ്രാഹ്മണൻ.

സുലളിതം (സ), മനോഹരം;
Pleasant, Agreeable.

സുവൎണ്ണം (സ), പൊന്നു; Gold.

സുഷിരം (സു), പൊത്തു; A
hole.

സുഹൃത്ത, സുഹൃൽ (സു, ഹൃ
ൽ, ഹൃദയം), തോഴൻ, സ്നേഹിതൻ;
A friend.

സുഹൃല്ലാഭം (ലാഭം), മമത. ൨ാം
തന്ത്രം; Friendship, കൂറ്റായ്മയാലുള്ള
ലാഭം advantages attending friend-
ship.

സൂക്തം, ഋക്കുസാമയജൂർ വേദ

ങ്ങളിൽ ഉള്ള യാഗഗീതങ്ങൾ; The
sacrificial songs in the Rig, Sama
and Yajur . Vedas (as a collection
called samhita.

സൂചകൻ (സൂച), ഒറ്റുകാര
ൻ; An informer, a spy, ഗുരു a
teacher.

സൂചകശ്രുതി, ഗുരൊപദേ
ശം; Teaching.

സൂചീമുഖി, ഒരുവക പക്ഷി;
A bird.

സൃഗാലകൻ, സൃഗാലം, കു
റുക്കൻ; A jackal.

സൃഷ്ടി (സൃജ), പടച്ചു; Cre-
ation, ചമെപ്പു invention, production.

സേതു (സി) അണികെട്ടു, ചി
റ; A mound, bank, causeway.

സൊദരൻ (സ, ഉദര), ഉടപ്പിറ
ന്നവൻ; A brother.

സോപകാരം (സ, ഉപകാരം),
സഹായത്താടു; connected with
help.

സോഹം (സ, അഹം), ഞാനും;
I too.

സൗേജന്യം (സുജന), ദയ;
Benevolence, ദാനം a free gift,
present.

സൌധം, വെങ്കിളിമാടം, കോ
വിലകം; A palace.

സൌഹാൎദ്ദം (സു, ഹൃദ), കൂറ്റാ
യ്മ, മമത, Friendship.

സ്കന്ധം, ചുമൽ; The shoul-
der—കാണ്ഡം a chapter, section.

സൂനം, മുല; The breast.

[ 209 ]
സ്ഥിതം (സ്ഥാ), നില്ക്കുന്ന;
Standing, ഇരിക്കുന്ന situated, being.

സ്നിഗ്ദ്ധൻ (സ്നിഹ), സ്നേഹി
തൻ; A friend, beloved.

സ്പൎശം, തൊടുക; Touch, con-
tact.

സ്രവിക്ക (സ്രു), ഒലിക്ക, വാരു
ക; To flow, ooze.

സ്വഛ്ശന്ദം (സ്വ.), തന്നിഷ്ടമു
ള്ള; Selfwilled.

ത. സ്വമ്മു (സ്വം), ധനം; Wealth.

സ്വയംകൃതം, താൻ താങ്ങൾ
ചെയ്യുന്നതു; What a person does
himself, self-done.

സ്വല്പം (സു), ഇത്തിരി; Very
little.

സ്വസ്ഥൻ, (സു), തന്നിൽ ത
ന്നെ ആശ്രയിക്കുന്നവൻ; Relying
on oneself, confident, വെറുതെ ഇരി
ക്കുന്നവൻ one doing nothing.

സ്വാഗതം, (സു), സുഖമായി ഇ
രിപ്പിൻ; Wellcome, വന്ദനം salut-
ation.

സ്വാന്തം, (സ്വ), മനസ്സു; The
mind.

സ്വൈരം, (സ്വ, ഇര), മനസ്സ
ചായുമ്പോലെ നടക്ക; Following
one's own inclination. സൌഖ്യം
health, rest.

ഹതം, (ഹനിക്ക), അടിക്കപ്പെട്ട;
Smitten, കൊല്ലപ്പെട്ട killed.

ഹനിക്ക, അടിക്ക; To strike,
smite, കൊല്ലുക to kill.

ഹന്ത, കഷ്ടം; Ah, alas! അല്ല
യൊ he! ho there!

ഹംസം, ത. അന്നം; A Swan,
goose.

ഹരണം, ഹരിക്ക, വാങ്ങുക;
Accepting, പിടിക്ക seizing, ചതിക്ക
defrauding.

ഹരി, സിംഹം; A lion.

ഹരിണം, മാൻ, A deer.

ഹൎഷം, (ഹൃഷ), സന്തൊഷം;
Joy, delight,

ഹസിക്ക, ചിരിക്ക; To laugh
കളിയാക്ക to mock.

ഹസ്തം, കൈ; The hand, തു
മ്പികൈ an elephant's trunk.

ഹസ്തി, ആന; An elephant.

ഹാടകം, (ഹട), പൊന്നു; Gold.

ഹാരം (ഹരിക്ക), മുത്തുമാല; A
string of pearls.

ഹാസം, (ഹസി), ചിരി; Laugh-
ter.

ഹിതം, ഇഷ്ടം; Will, pleasure,
തക്ക, fit.

ഹിതാഹിതം, ഇഷ്ടവും അനിഷ്ട
വും; Liking and dislike, mixed ad-
vice.

ഹിതോപദേശം, ഗുണമുള്ള ഉ
പദേശം Salutary instruction,
friendly advice.

ഹിംസകൻ, (ഹൻ), കൊല്ലുന്ന
വൻ; A murderer.

ഹിംസനം, കല, Killing.

ഹുംകൃതി, (ഹും), അലൎച്ച; Roar
ഇരച്ചൽ humming noise.

[ 210 ]
ഹേല, പുളെച്ചു കൊഞ്ചൽ;
Wanton dalliance, കേളി sport, നി
ന്ദ contempt.

ഹ്രദം. കയം; A deep lake.

ക്ഷ

ക്ഷണം, ൧൦ വിനാഴിക, ൪
മിനിട്ടു, 4 Minutes, a moment of
time.

ക്ഷാത്രം, (ക്ഷത്രം), ക്ഷത്രിയ
സംബന്ധമുള്ള ; Particular to Ksha-
trias പോർ കരുത്തു war-like.

ക്ഷിതി, (ക്ഷയം), ഭൂമി; Earth,
വീടു house, വാട്ടം wane.

ക്ഷിപ്രം വെഗം; Quick, swift-
quickly, swiftly.

ക്ഷീരം, പാൽ; Milk.

ക്ഷുത്തു, ക്ഷുധ, വിശപ്പു ; Hun-
ger.

ക്ഷുദ്രൻ, ചെറിയവൻ; A small
man, നിസ്സാരൻ a mean man, നിൎദ്ദ
യൻ a cruel man.

ക്ഷുരകൻ (ക്ഷുരം), അമ്പിട്ടൻ,
നാവിതൻ; A barber.

ക്ഷേപം (ക്ഷിപ), വിടുക;
Throwing — താമസം delay.

ക്ഷൌരകൻ, ക്ഷുരകൻ അഃ


സംബോധന: സ്വാമിൻ,
സാധൊ ഇത്യാദി.

തൃതീയ, ആൽ, ഹേതുവായിട്ടു,
കൊണ്ടു.

ഏ. കൊപെന, ഭാവെന, ദെവാനു
കൂല്യെന ഇത്യാദി.

മാൎഗ്ഗെണ, വിശെഷെണ ഇത്യാദി.

ഇഛ്ശയാ, സ്ത്രീയാ, ധൎമ്മബുദ്ധ്യാ, ശ
ങ്കയാ, ജാത്യാ ഇത്യാദി.

പ. ഇൽനിന്നു, ഹേതുവായിട്ടു.

ഏ. ആദരാൽ, കൊതുകാൽ, സ്നെ
ഹാൽ, വെഗാൽ ഇത്യാദി.

ഷ. ഇൻറ, ഉടെ.

ഏ. ഗ്രാമസ്യ ഇത്യാദി.

ബ. നൃണാം, രാജ്ഞാം, തേജസാം
ഇത്യാദി.

സപ്തമി. ഇൽ.

ഏ. ശിരസി, രഹസി, വപുഷി, ജ
ഗതി, ഭുവി, ദിശി ഇത്യാദി.

സന്നിധൌ, വിധൌ, രാത്രൌ, അ
ദ്രൌ, ഇത്യാദി.

ആപണെ, ദ്രുമെ, കടീതടെ, ദെ
ശെ, വിദ്യാഭ്യാസെ, പദാന്തെ ഇത്യാ
ദി.

ബ. ദെശാന്തരെഷു ഇത്യാദി.


കനകഘടജനന ചരിത്രം,
പൊൻ കുടം ഉളവാകുന്ന വഴി; The
way in which gold vessels are made.

തദ്ദിക്കു വന്നു മമ, ആ (ദിക്കു)
നില ഇനിക്കും വന്നു; This is now
my case.

മഹാമൂഢതാരൂപസിന്ധു
തോയം, മുട്ടാളത്തരം കൊണ്ടു പൊ
ങ്ങുന്ന വങ്കടൽ അ" കടൽ വെള്ള
ത്തൊളം പൊങ്ങുന്ന വലിയ മുട്ടാ
ളത്വം; Ocean of stupidity.

[ 211 ]
ജംബുകൊമെഷയുദ്ധെ
നെതി, കറുക്കുന്നു ആട്ടു യുദ്ധത്തി
ങ്കൽ ഇപ്രകാരം (ഭവിച്ചു); Thus it
happend to the fox in the fight of
the rams.

തദായവംആഷാഢഭൂതി
നെതി, അപ്പൊൾ ഞങ്ങൾ്ക്കു ആഷാ
ഢഭൂതിയിങ്കൽ ഇപ്രകാരം (ഭവിച്ചു);

‌ ‌Thus it happend to me with Asha-
dhabhuti.

തത്തഥാമയാകൃതമെങ്ങി
നെ മൊചിക്കെണ്ടു, പിന്നെ
എന്നാൽ ചെയ്യപ്പെട്ടതു എങ്ങനെ വി
ടെണ്ടു; How then can I leave off
my own work.

[ 213 ] അടക്കം.
ഭാഗം.
മുഖവുര ‌ ‌ ‌ ‌ ‌ ‌ ‌ ‌ 3
പ്രഥമ തന്ത്രമാമ്മിത്രഭെദം.
൧. സഞ്ജീവകന്റെ യാത്ര ..... 8
൨ . പിംഗലന്റെ ഭയപ്പാടു ..... 10
൩ . വാനരാപായം ..... 12
൪. ക്രൊഷ്ടാക്കളുടെ ആമന്ത്രണം ..... 16
൫. ദമനകന്റെ നീതി വാക്യം ..... 22
൬. സിംഹവും വൃഷഭവും പരസ്പരം സ്നെഹാകുലന്മാരായതു. ..... 28
൭. തങ്ങൾ താനുണ്ടാക്കുന്ന ദൊഷങ്ങൾ മൂന്നു കൂട്ടം ..... 30
വായസങ്ങൾ കാളസൎപ്പത്തെ വധിപ്പിച്ചതു ... 35
മുയൽ സിംഹത്തെ സിദ്ധി പൂകിച്ചതു ... 40
൧൦. ദമനകന്റെ ഹിതം ..... 43
൧൧. മൂട്ടയും പെനും തമ്മിലുണ്ടായ നെരം പൊക്കു ..... 50
൧൨. ദമനകൻ സഞ്ജീവകന്റെ മുമ്പിൽ ചെന്നതു ..... 51
൧൩ . ഒട്ടകത്തിന്റെ അപായം ..... 57
൧൪. കുളക്കൊഴി സമുദ്രത്തൊടു കലഹിച്ചതു ..... 63
൧൫. പിംഗല സഞ്ജീവകന്മാരുടെ സംഗരം ..... 68
൧൬. സൂചീമുഖിയുടെ അപായം ..... 72
൧൭. ദുഷ്ടബുദ്ധിയും ധൎമ്മബുദ്ധിയും ..... 73
൧൮. യസ്മിൻ ദെശെ അദ്ദെശെ ..... 78
൧൯. പിംഗലന്റെ പശ്ചാത്താപം ..... 81
ദ്വിതീയ തന്ത്രമാം സുഹൃല്ലാഭം.
൧. കാക്ക ആമ മുതലായവരുടെ ബന്ധുത്വം. ..... 84
൨ . ഭിക്ഷുമഠത്തിൽ എലിക്കു സംഭവിച്ചതു ..... 93
[ 214 ]
ഭാഗം.
൩ . അന്യമായിട്ടൊരു കാരണം ..... 95
൪. ഘൊര പാശത്തിൽ പതിപ്പതിനു എന്തു കാരണം ..... 101
൫. ബന്ധു എന്ന രണ്ടു അക്ഷരം ..... 105

തൃതീയ തന്ത്രമാം സന്ധി വിഗ്രഹം.

൧. തദ്വിജന്മാരെ ചെറ്റും വിശ്വസിക്കരുത ..... 110
൨ . വാക്കു ദൊഷം കൊണ്ടു നാശം വന്നതു ..... 118
൩ . ദന്തിരാജനെ കൊണ്ടു കൂട്ടത്തെ പിരിപ്പിച്ചതു. ..... 120
൪. പക്ഷിയും ശശകനും അന്തികെ ചെന്നനെരം ..... 123
൫. ചെണ്ടകൊട്ടിച്ചു നമ്മെക്കഷ്ടമങ്ങാടിക്കാരൻ
൬. ഉത്തമം നമുക്കിപ്പൊൾ ആശ്രിതത്രാണം തന്നെ .... 130
൭. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീയായിവന്നു ..... 132
൮. രിപുക്കളേ സ്കന്ധത്തിൽ വഹിച്ചീടാം ..... 137

ചതുൎത്ഥ തന്ത്രമാം ലബ്ധനാശം.

൧. വനവിടവിയുടെ മുകളിൽ മമഹൃദയം ഉണ്ടു ..... 142
൨ . ശിവശിവ കിമിതി വദതി ചപല ഹൃദയൻ ഭവാൻ ..... 147

പഞ്ചമ തന്ത്രമാം അസംപ്രെക്ഷ്യകാരിത്വം.

൧. അന്തണശ്രെഷ്ഠനു കീരി മൂലംയഥാ ..... 152
൨ . മനൊരാജ്യം ഏറത്തുടങ്ങരുതു ..... 153
൩ . ദ്രവ്യമില്ലാഞ്ഞു ദുഃഖിക്ക വെണ്ടാ ഭവാൻ ..... 156
ഡിൿഷ്ണറി ........ 161
[ 215 ] ശുദ്ധപത്രം.
ഭാഗം. മെലെ വരി. കീഴെ വരി. അശുദ്ധം. ശുദ്ധം.
4 5 " പാടലാധരി പാടലാധരീ.
5 13 " വല്ലഭേക്കുടൽ വല്ലഭെക്കുടൻ.
" " 14 മഹിൎഷി മഹിഷി.
6 " 14 സുദന്മാൎക്കു സുതന്മാൎക്കു.
" " 5 മുടാ മുദാ.
7 5 " സസ്രെക്ഷ്യ സമ്പ്രെഷ്യ.
8 12 " ഭക്ഷിണ ദക്ഷിണ.
9 " 9 ശ്രെഷ്ടൻ ശ്രെഷ്ഠൻ.
12 7 " മാഹാ മഹാ.
" " 3 പിളൎന്ന പിളൎന്നു.
13 " 10 ശെവ സെവ.
" " 4 ശെവിക്കുന്നു സെവിക്കുന്നു.
15 12 " പൂരിക്കുന്നപൻ പൂരിക്കുന്നവൻ.
18 " 3 ഭെദമിലൊ ഭെദമില്ലൊ.
20 " 3 കായ്യം കാൎയ്യം
23 9 " സക്തി ശക്തി.
" " 4 കണ്ണങ്ങളിൽ കൎണ്ണങ്ങളിൽ.
25 14 " പാവനനെന്നു പാവനനെന്ന.
" " 7 ഭൃത്യരുമില്ലാതയ്വാ ഭൃത്യരുമില്ലാതായ്വ.
33 " 14 നാസഛ്ശെദം നാസാഛ്ശെദം.
53 " 8 പൂക്കൽ പൂക്കൾ.
66 8 " ഇസ്ലരസ്സിങ്കൽ ഇസ്സരസ്സിങ്കൽ.
68 " 13 ഭണ്ഡതു ഭണ്ഡതു.
90 " 3 ഹൃദി ഹൃതി.
91 9 " വൈശമ്യ വൈഷമ്യ.
[ 216 ]
ഭാഗം. മെലെ വരി. കീഴെ വരി. അശുദ്ധം. ശുദ്ധം.
96 " 1 നിലത്തെ തിലത്തെ.
100 14 " മനദൊഷം മനൊദൊഷം.
107 " 14 ജഗത്രയ ജഗത്ത്രയ.
117 " 1 പൊല പൊലെ.
121 " 3 വിജനെ വിജയനെ.
122 " 9 മഹത്ഭുതം മഹാത്ഭുതം.
123 8 " തവിപ്പിക്കയും തപിപ്പിക്കയും.
" 14 " എന്നത എന്നതു.
126 " 2 കിളുൎത്തീടു കിളിൎത്തീടും.
130 2 " ഭീതീൻ ഭീതൻ.
131 " 6 ക്രംദ്ധ ക്രുദ്ധ.
132 " 2 ഭൎയ്യ ഭാൎയ്യാ.
136 " 12 വന്നില്ലെ വരുന്നില്ലെ.
" " 8 പിറന്നപ്പൊൾ പിറന്നപൊൽ.
137 7 " ആയത ആയതു.
138 8 " തൽക്കയന്ത തൽക്കഴന്ത.
153 13 " പുക്കാൻ പുക്കുടൻ.
157 5 " ടുചിവാൻ ടൂചിവാൻ.