ശ്രീമഹാഭാരതം പാട്ട/സംഭവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
സംഭവം


[ 55 ] സംഭവം

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

ശ്രീ രാമരാമരാമഗൊവിന്ദശിവരാമ ശ്രീമഹാദേവകൃഷ്ണ മുകു
ന്ദനാരായണ

നാരായണായനമൊ നാരായണായനമൊനാരായ
ണായനമൊനാരായണായനമഃ

പാരതിലൊരൊതരമുള്ളജന്തുക്കളാ
യിപാരമുള്ളഴൽപൂണ്ടുജനിച്ചുമരിപ്പതും പാരാതെമാറ്റിക്കൊൾവാ
നെന്തൊരുകഴിവയ്യൊപാരീരെഴിനുംമൂലമാകിയദെവദെവ ഭാരതമാ
യകഥകെൾക്കയുംചൊല്ലുകയും പാരംനന്നെന്നുഗുരുവളിച്ചെയ്തുകെ
ൾപ്പുപാരാതെ പറയെണമതുനീകിളിപ്പെണ്ണെഭാരമില്ലെതുംനിനക്കെ
പ്പെരും പാഠമെല്ലാഭാരതീദെവിയെന്റെനാവിന്മെൽവിളങ്ങുകിൽ
പാരാശൎയ്യാനുഗ്രഹംകൊണ്ടുഞാൻ ചൊല്ലീടുവൻഭാരതമൊടുങ്ങാതൊ
ന്നാകിയകഥയെല്ലൊപാരമാഗ്രഹമെങ്കിൽ ചുരുക്കിപറഞ്ഞീടാം കെൾ
ക്കെണമെല്ലൊമഹാഭാരതമിതിഹാസംപൊക്കണംദുരിതങ്ങളെപ്പെരു
മിരിനാലെമൊക്ഷസാധനങ്ങളിൽമുൻപിതിനെന്നുതന്നെസാക്ഷാ
ൽശ്രീകൃഷ്ണൻപരമാചാൎയ്യ നരുൾചെയ്തുവെദവ്യാസൊക്തമായവെദാ
ന്തസാരാൎത്ഥംനീയാദികെൾപ്പിക്കെണമാനന്ദം വരുപാനായിആ
ദിയെകെൾപ്പി നെംകിൽ ഭാരതമായകഥാമൊദെനപറഞ്ഞീടാമാദി
നായകലീലാഗുരുവുംഗണെശനുംവാണിയുംമുകുന്ദനുംഗുരുകാരുണ്യ
ത്താലെതുണക്ക വന്ദിയ്ക്കുന്നെൻ കരുണചിത്തന്മാരാം ധരണീസുരവൃ
ന്ദചരണാംബുജഹത്തെശ്ശരണംപ്രാപിക്കുന്നെൻവസിഷ്ഠാത്മജസു
തപുത്രനന്ദനൻ താനും വസിച്ചീടണമുള്ളിൽ വാല്മീകിമുനീന്ദ്രനും ര
സിച്ചീടണമിതുകെട്ടു, ഭക്തന്മാർപരിഹസിച്ചിടുകിലതുന്ദുരിതവിനാ
ശനംഭഗവാന്മാരെകൊണ്ടുള്ളചരിതവും ഭഗവച്ചരിതവും തൽ
ഗുണനാമങ്ങളുംപറഞ്ഞുംകെട്ടുമുള്ളിൽധ്യാനിച്ചുമുള്ള കാലം പരമാന
ന്ദം പൂണ്ടുകഴിച്ചുകൊൾ കനല്ലു ഭാരതമതിൽചൊല്ലാതുള്ളൊരുകഥകളൊ
പാരാതെനിരൂപിക്കിലെത്രയുംകുറഞ്ഞിടുംഅക്കഥയൊക്കെച്ചൊൽവാ
നുൾക്കാമ്പിൽനിരൂപിക്കിൽ മുഖ്യനാംവെദവ്യാസൻതാനൊഴിഞ്ഞാ
രുമില്ല അഞ്ചിതമായ മഹാഭാരതമിതിഹാസ മഞ്ചാമതൊരുവെദമെ
ന്നത്രെ ചൊല്ലിമുനി അങ്ങിനെയിരിപ്പൊരുഭാരതകഥയിപ്പൊ ളി [ 56 ] ങ്ങിനെചൊൽവാനുള്ളിൽനാണമാകുന്നിതയ്യൊഎന്നാലുമവരവക്ക
റിവാൻതക്കവണ്ണം നന്നായിപ്പറകെന്നുവന്നീടുമറിഞ്ഞവർ എംകി
ലൊകെട്ടുകൊൾവിൻദൊഷങ്ങളൊക്കെ മറച്ചെങ്കലുള്ളൊരുഗുണം
ഗ്രഹിച്ചുകൊൾവിൻ‌നിങ്ങൾ ജനമെജയനൃപൻതന്നുടെയാഗത്തി
ങ്കൽ മുനിനായകൻ വെദവ്യാസനുമെഴുന്നള്ളി അന്നെരം പൈത഻മഹ
ന്മാർഗുണംകെട്ടമൂലം മന്നവനപെക്ഷിച്ചു ഭാരതകഥകെൾപ്പാൻ
വൈശദ്യമൊടുമിവൻതന്നെനീകെൾപ്പിക്കെന്നു വൈശമ്പായന
നൊടുവെദവ്യാസനുംചൊന്നാൻവൈശിഷ്ട്യമുള്ള മുനിവന്ദിച്ചുനൃപനൊ
ടുസംശയംതിരുംവണ്ണംസംക്ഷെപിച്ചറിയിച്ചു വിസ്തരിച്ചരുളിചെയ്തീ
ടെണമെന്നു നൃപൻചിത്തകൌതുകത്തൊടുപിന്നയും ചൊദിച്ചപ്പൊ
ൾസത്യജ്ഞാനാനന്താനന്ദാത്മകപരബ്രഹ്മതത്വജ്ഞനായവൈശമ്പാ
യനനരുൾചെയ്തുധാതാവിൻമകനായദക്ഷനുമക്കളായിചെതൊഹാ
രീണികളായറുപതുണ്ടായതിൽഅദിതിപെറ്റുണ്ടായിസൂൎയ്യ നെന്നറി
ഞ്ഞിലുമവനുമകൻമന്ദവവന്റെമകനിളൻ അവനുമൊരുപെണ്ണാ
യ്ചമഞ്ഞവിധിവശാൽ മുമ്പിനാൽ വിരിഞ്ചൻതൻ പുത്രനാമത്രിക
ണ്ണി ൽ സംഭവിച്ചിതുചന്ദ്രനവന്റെമകൻബുധൻ ഇളയായ്ചമഞ്ഞു
ള്ളൊരിളനെക്കണ്ടമൂലമിളകിബുധനുടെമാനസമതുകാലം ഇള പെറ്റു
ണ്ടായ്‌വന്നുചൊല്ലെഴും‌പുരൂരവാവിളയെവഴിപൊലെരക്ഷിച്ചാനവ
ന്മുന്നം അവനുമക നായുസ്സാകിയനൃപവര നവനീഭരണംചെയ്തിരു
ന്നാൻ ചിരകാലം നഹുഷനായനൃപതീശ്വരനവന്മകൻ നഹുഷൻത
ന്റെമകനായതുയയാതിയുംപാരിടംപരിപാലിച്ചിരിക്കും കാലത്തിൻ
കൽനാരിമാരീരുവരെവെട്ടിതുയയാതിയും ദിതിജാചാൎയ്യശുക്ര
മാമുനിയുടെസുതയായീടും ദെവയാനിയെവെട്ടുമുമ്പിൽ ദിതിജാധിപ
നായവൃക്ഷപൎവ്വാവിന്മകളത സുന്ദരിയായശൎമ്മിഷ്ഠരണ്ടാമവൾ അതു
രണ്ടിലുമായിട്ടഞ്ചുപുത്രന്മാരുണ്ടായിയദുവുംതുവശുവും ദെവയാനിക്കു
മക്കൾശൎമ്മിഷ്ഠാത്മജൻദ്ര്യുഹ്യുധൎമ്മിഷ്ഠനായപൂരുവാ
യതുമൂന്നാമവൻയദുവിൻപരമ്പരായാദവന്മാരായ്‌വന്നുപിതൃശാപത്താ
ലില്ലുാതായിതുനൃപചിഹ്നംപൂരുവിൻപരമ്പരാജാതന്മാർപൌരവന്മാർ
പൂരുവിൻ ഭാൎയ്യ ക്കന്നുകൌസല്യയെന്നുനാമം അവൾപെറ്റുള്ളജനമെ
ജയനെന്നനൃപൻഅവന്റെപത്നിക്കുപെരനന്തയെന്നാകുന്നു പ്രാ
ചിന്നരനെന്നനൃപനവൾപെറ്റുണ്ടായതുംപ്രാചിയാംദിക്കുജയിച്ചതി
നാലെന്നുനാമംഅവൻ‌തന്നുടെപത്നീയശ്മകിയെല്ലൊകെൾപ്പിൻ അ
വൾപെറ്റുണ്ടായിതുശയ്യാതിഎന്നനൃപൻ ശയ്യാതിരുശന്തുവിൻനന്ദ
നാവരാംഗിയാംമയ്യൽകണ്ണാളെവിവാഹംചെയ്തുവാഴുംകാലം അവൾ [ 57 ] പെറ്റഹംപതിഎന്നൊരുനൃപനുണ്ടായവനുംകൃതവീൎയ്യ തനയതന്നെ
വെട്ടാൻ അവൾക്കുനാമംഭാനുമതിയാകുന്നിതും അവൾപെറ്റു
ള്ളുസാൎവ്വഭൌമനാംനരപതി അവന്റെപത്നീവസുന്ധരകെകയപു
ത്രി അവൾപെറ്റുണ്ടായിതുചൊല്ലെഴുംജയസെനൻ തല്പത്നീ നഷു
പയാംവിദഭാത്മജയെല്ലൊതല്പുത്രനചീനൻതല്പത്നീ മൎയ്യാദയും അവൾ
പെറ്റുള്ളുമഹാഭൌമനാം നരപതി അവനെപ്പൊലെപരിപാലനംചെ
യ്തീലാരുംചൊല്ലെഴും പ്രസെനജില്പുത്രിയാംസുമന്ത്രയെനല്ലനാംമഹാ
ഭൌമൻവെട്ടിതുവിധയാലെ നയശൌൎയ്യൊ പായാദിസകലഗുണ
ങ്ങളൊ ടയുതനായനൃപനവൾപെറ്റുണ്ടായ്‌വന്നാൻ തല്പത്നീപ്രഥുശ്ര
പാപിന്മകൾഭാസയെല്ലൊ തല്പുത്രനക്രൊധനനാകിയമഹീപതി ത
ല്പത്നീകരണ്ഡുവാംകലിംഗാത്മജയെല്ലൊ തല്പുത്രൻദെവാതിഥിദെവ
നായസമൻ തല്പത്നീവിദെഹൻതൻപുത്രിയാംമൎയ്യാദയും തല്പുത്ര
ൻ നൃപനംഗഭൂപതിപുത്രനെല്ലൊ തല്പത്നീവാമദെവിതല്പുത്രനൃക്ഷനൃ
പൻ തല്പത്നീവലലയാന്തക്ഷകപുത്രിയല്ലൊ തല്പുത്രനന്തിനാരൻത
ല്പത്നീസരസ്വതി തല്പുത്രൻത്രസ്നുനൃപൻതല്പത്നികാളിന്ദിയും തല്പുത്രൻ
നിലീലനുംതല്പത്നീരഥന്തരീ തല്പുത്രന്മാരഞ്ചുപെർദുഷ്പന്താദികളെല്ലൊ
വിശ്വാമിത്രന്റെമകളാകിയശ കുന്തളാ ദുഷ്പന്തമഹീപതിതന്നുടെ കാ
ന്തയായാൾ അവൾപെറ്റുണ്ടായതുഭരതനെന്നനൃപൻ അവന്റെ
പാരമ്പൎയ്യം ഭാരതരാകുന്നതും– കശെയിയായസൎവ്വസെനിയാംസുന
ന്ദയെ ആശയാവിവാഹംചെയ്തീടിനാൻ ഭരതനും അവനുഭൂമന്യുവെ
ന്നുണ്ടായാനൊരുസുതൻ അവനുംദാശാഹന്റെമകളാംസുവൎണ്ണയെ
വെട്ടിതുസുഹൊത്രനെന്നുണ്ടായീനെയനും വെട്ടിതുജയന്തിയാമൈ
ക്ഷ്വാകിതന്നെയവൻ ഹസ്തിയാംനരപതിപുത്രനായുണ്ടായ്‌വന്നി തെ
ത്രയും പ്രസിദ്ധനായുത്തമകീൎത്തിയൊടെ ഹസ്തിതാൻ നിൎമ്മിച്ചൊരുപു
രമായതു മൂലം ഹസ്തിനപുരമെന്നുചൊല്ലുന്നിതറിഞ്ഞാലും ഹസ്തിന
മെന്നുചൊൽവാൻതൊന്നീടുമെന്നാകിലും ശാസ്ത്രികൾചാല്ലീടുന്നു
ഹാസ്തിനമെന്നുതന്നെ ഹസ്തിയുംത്രിഗൎത്തന്റെ മകളെ വെട്ടു കൊണ്ടാ
ൻ അസ്ത്രീരത്നത്തിന്നുപെ രായതുയശൊധരാ അവളും വികുഞ്ജന
നെന്നൊരുവനെപെറ്റാൾ അവനുംദാശാൎഹന്റെമകളാം സുനന്ദയെ
വെട്ടിതന്നവൾ പെറ്റിട്ടുണ്ടായാനജമീഢൻവെട്ടിതു നാരിമാരെക്കനി
വൊടഞ്ചുപെരെ കൈകയീ നാഗാപിന്നെഗാന്ധാരിവിമലയും മാ
ഴ്കാതെരാഗംതെടുമൃക്ഷയുംക്രമത്താലെ ചതുൎവിംശതിസുതശതമുണ്ടായി
തവ നതി നാല്പലവംശ മുണ്ടായീനൃപന്മാരും അവിടെവം ശകൎത്താവാ
യതുസംവരണൻ അവനുമാദിത്യന്റെ മകളാംതപതിയെ വസിഷ്ഠ [ 58 ] നിയൊഗത്താൽവെട്ടിതുസുഖത്തൊടെ വസിക്കുന്നാളിൽ കരുവാകി
യസുതനുണ്ടായി ഗൌരവഗുണംതെടുംതൽക്കുലജാതന്മാരെ കൌര
വന്മാരെന്നവൻ മൂലമായ്ചൊല്ലീടുന്നു ദാശാഹൻ തന്റെമകളാകിയശു
ഭാംഗിയെ ആശയാവെട്ടുകുരുതത്സുതൻവിഡൂരസ്ഥൻ തല്പത്നീമാഗധൻ
തൻ പുത്രിയാമമൃതാഖ്യാ തല്പുത്രൻ പരീക്ഷിത്തുല്പത്നീസുരൂപയും ത
ല്പുത്രൻഭീമസെനനാകിയനൃപശ്രെഷ്ഠൻ തല്പത്നീസുകുമാരിയായ
കൈകെയിയെല്ലൊ അവൾക്കു സത്യശ്രവാവെന്നൊരുമകനുണ്ടാ
യി അവനെ പ്രതീപനെന്നെല്ലാരും ചൊല്ലീടുന്നു തല്പത്നീസുനന്ദയാം
ശിബിനന്ദനയെല്ലൊ തല്പുത്രന്മാരായ്യവരുണ്ടായിതഗ്നിപൊലെ ദെ
വാപിപുനരഥശന്തനുബാഹ്ലീകനും ദെവാപിവനവാസം തുടങ്ങിചെ
റിയെന്നെ സൊമവംശവുംമെലീലവനാലുണ്ടായ്‌വരും ഭൂമിയെരക്ഷി
ച്ചിതുശന്തനുമഹീപതി അവന്റെപത്നിയായീവന്നിതുഭാഗീരഥീ
അവൾപെറ്റുള്ളുദെവവ്രതനെന്നറിഞ്ഞാലും കാമിച്ചുവലഞ്ഞിതുശ
ന്തനുകാളിയെന്ന കാമിനിയായദാശ നാരിയെക്കണ്ടമൂലം അതിനാ
ൽദെവവ്രതൻ രാജ്യവുമുപെക്ഷിച്ചു മതിമാൻ ബ്രഹ്മചൎയ്യം പ്രാപി
ച്ചുകൈവൎത്തനൊടവളെവാങ്ങിത്തന്റെതാതനുനൽകീടിനാൻ അ
വനെഭീഷ്മരെന്നുചൊല്ലുന്നുമഹാജനം അവളെവെൾക്കും മുൻപെ
പുൽകിനാൻപരാശരൻ അവളിൽവെദവ്യാസനുണ്ടായിരുന്നുത
ന്നെ. പിന്നെശ്ശന്തനുജന്മാരായവൾപെറ്റുണ്ടായാർ മന്നവൻ ചി
ത്രാംഗദൻ വിചിത്രവീൎയ്യ ൻതാനും ശന്തനുവിന്റെകാലംകഴിഞ്ഞൊ
രനന്തരം ശന്തനുപുത്രൻ ചിത്രാംഗദനായ്‌വന്നുരാജ്യം ഉഗ്രനാംചിത്രാം
ഗദനാകിയഗന്ധൎവ്വെ ന്ദ്രൻ നിഗ്രഹിച്ചിതുചിത്രാംഗദനാംപെന്ദ്ര
നെ സത്വരംബാലകനാം വിചിത്രവീൎയ്യൻതന്നെ പൃത്ഥ്വീവല്ലഭനാ
ക്കി വാഴിച്ചുഗംഗാദത്തൻ കംബുകണ്ഠികളായകാശി രാജാത്മജമാ
രംബികതാനുമംബാലികയുമവൻതൻറ വല്ലഭമാരായ്‌വന്നുമരിച്ചുനൃ
പതിയും അല്ലൽ പൂണ്ടിതുരാജ്യവാസികളതുമൂലം സന്തതിയില്ലാഞ്ഞാ
ശുഭദുഃഖിച്ചുസത്യവതീ ചിന്തിച്ചു വെദവ്യാസനാകി യമുനീന്ദ്രനെ മാ
താവിന്മതമറിഞ്ഞീടിനമുനിവരൻ ഭ്രാതാവിൻകളത്രത്തിത്സന്തതിയു
ണ്ടാക്കിനാൻ ചൊല്ലെഴുംധൃതരാഷ്ട്രനംബികാപെറ്റുണ്ടായീ നല്ലയാ
മംബാലികക്കുണ്ടായി പാണ്ഡുതാന്ദം ജ്ഞാനിയാം വിദുരരുമുണ്ടായി
ശൂദ്രതന്നിൽ സാനന്ദംധാൎത്തരാഷ്ഠ്രന്മാരായി നൂറ്റൊന്നുണ്ടായി പാ
ണ്ഡുവിനഞ്ചുമക്കൾധൎമ്മജാദികളെല്ലൊ– പാണ്ഡവന്മാരെവൎക്കും പ
ത്നിപാഞ്ചാലിതാനും അവൾക്കുപെറ്റഞ്ചുമക്കളെവൎക്കും കൂടെയുണ്ടാ
യി അവർകളുടെനാമം വെവ്വെറെചൊല്ലാമെല്ലൊ പ്രതി വിന്ധ്യനും [ 59 ] സുതസൊമനുംശ്രുതസെനൻ മതിമാൻശതാനീകൻശ്രുതകൎമ്മാവു
താനും പിന്നയുംവെറെയൊന്നുവെട്ടിതുയുധിഷ്ഠിരൻ കന്യകാശൈ
ബ്യപുത്രീദെവകിയെന്നവളെ യൌധെയനെന്നമകനുണ്ടായാനവ
ൾപെറ്റും. വാതജൻവാരാണസിപുക്കുകാശിശൻതന്റെ മകളാം
ബാധരതന്നെയുംവെട്ടുപിന്നെ മകനായിശ്ശൎമ്മത്രാതനുണ്ടായാനവ
ൾപെറ്റും ഫല്ഗുനൻ ദ്വാരവതീപുക്കുടൻ സുഭദ്രയെ കയ്ക്കൊണ്ടുപൊ
ന്നാനവൾപെറ്റഭിമന്ന്യുവുണ്ടായീ– നകുലൻവെട്ടുപിന്നെരെണുക
യെന്നുപെരാം മകരനെത്രയായചെദീശപുത്രിതന്നെ പുത്രനായിനി
രാമിത്രനെന്നവൾക്കുണ്ടായ്‌വന്നു മദ്രെശ സുതാത്മജനാകിയസഹദെ
വൻ മദ്രെശൻതന്റെമകൾവിജയ തന്നെവെട്ടാൻ പുത്രനായ്സു
ഹൊത്രനെന്നുണ്ടായാനവൾപെറ്റും ഭീമസെനനുമുന്നം ഹിഡിംബീ
തനയനായീഭീമനാം ഘടൊൽക്കചമുണ്ടായാനവൾപെറ്റും അൎജ്ജുന
ൻ ഗംഗാസ്നാനംചെയ്തനെരത്തു തത്രവിജ്വരമുലൂപിയിലുണ്ടായാനി
രാവാനും. പിന്നയും മണലൂരപതിനന്ദനയായ കന്യകാ ചിത്രാംഗദാ
ഫല്ഗുഭാൎയ്യയായാൾ സുഭ്രുവാമവളുമായ്‌വിഭ്രമംകലൎന്നെഴു മദ്രവാഹന
സുതനവിടെയിരുന്നനാൾ അത്ഭുതഗാത്രീപറ്റിട്ടഭകനുണ്ടായ്‌വന്നു
ബദ്രുവാഹനനെന്നുസല്പുമാനവനെറ്റം ഇങ്ങനെപതിമ്മൂന്നുനന്ദന
ന്മാരുണ്ടായീ മംഗലന്മാരായുള്ളപാണ്ഡവന്മാൎക്കുമുന്നം എന്നതിലഭി
മന്ന്യുവെട്ടിതുവിരാടന്റെ കന്യകയായ്മെവീടുമുത്തരയെന്നവളെ അ
വളിലുണ്ടായിതുനിൻപിതാപരീക്ഷിത്തു മവനീപതിവിഷ്ണുരാത
നാംവിഷ്ണുഭക്തൻ അശ്വത്ഥാമാവിൻബാണദഗ്ദ്ധനാംകുമാരനെ അ
ച്യുതൻചക്രംകൊണ്ടു ജീവിപ്പിച്ചതുമെടൊ തന്മഹിമാനമെല്ലാം പറ
ഞ്ഞാലൊടുമൊ നിൎമ്മലനായഭവാനവന്റെമകനെല്ലൊ– നിന
ക്കുശതാനീകൻ ശംകുടവെന്നതും പെരാ യ്നിനക്കുസമന്മാരായിരണ്ടുപു
ത്രന്മാരുണ്ടാം നിന്നുടെശതാനീകൻതന്നുടെപുത്രനായിപിന്നയുമശ്വ
മെധദത്തനെന്നുണ്ടായ്‌വരും– പുരുവിൻവംശമുടനവിടെയൊടുങ്ങീടും
പൂൎവ്വന്മാരുടെ കഥാപറഞ്ഞാലൊടുമൊ– പാണ്ഡിത്യമില്ലാപറഞ്ഞീടു
വാൻകെട്ടുകൊൾക– പാണ്ഡവന്മാൎക്കുകാലം കഴിഞ്ഞപ്രകാരവും അ
ത്തൽപൂണ്ടഛ്ശന്മരിച്ചടവിതന്നിൽ നിന്നുഹസ്തിനപുരത്തിൻകൽചെന്ന
വർപുക്കകാലം‌പതിനാറബ്ദംധൎമ്മപുത്രൎക്കുഭീമനന്നുപതിനഞ്ചായീപതിനഞ്ചായീപതി
ന്നാലായീഫല്ഗുനനും പതിമ്മൂന്നായീമാദ്രിതന്നുടെപുത്രന്മാർക്കും പതിമ്മൂ
വാണ്ടുപിന്നെവിദ്യയുമഭ്യസിച്ചു ധൃതരാഷ്ട്രരും ദുരിയൊധനാദികളു
മായ്മതിമാന്മാരായുള്ളധൎമ്മജാദികൾ വാണുപിന്നെയന്നരക്കില്ലംവെ
ന്തിട്ടുപുറപ്പെട്ടു ന്നവരാറുമാസംകാനനംതന്നിൽവാണു അന്നെല്ലൊ [ 60 ] ഘടൊൽക്കചനുണ്ടായതവിടന്നു പിന്നെയൊരാറുമാസ മെകചക്ര
യിൽവാണു പാഞ്ചാലിതന്നെവെട്ടാരന്നവരളുമാ യ്പാഞ്ചാലപുര
ത്തിൻ കലൊരാണ്ടുവസിച്ചാർപൊൽഹസ്തിനപുരത്തിൻ കൽപിന്ന
യുമൊരുമിച്ചിട്ടെത്രയും സുഖത്തൊടുമയ്യാണ്ടുകാലംവാണ പിന്നെ
യന്നിന്ദ്രപ്രസ്ഥമാകീയപുരിപുക്കു മന്നവരിരുപത്തുമൂവാണ്ടുകാലം
വാണു ചൂതുതൊറ്റവിടന്നുപന്തീരാണ്ടടവിയിൽ മെദിനീപാലക
ന്മാർതാപസരായെവാണു ഒരാണ്ടുവിരാടന്റെരാജധാനിയിൽവാ
ണാ രാരുമെയറിയാതെ വെഷച്ഛന്നന്മാരായെ കെൽ‌പ്പൊടുശത്രുക്ക
ളെയൊക്കവെയൊടുക്കീട്ടു മുപ്പത്താറാണ്ടുഭൂമിയടക്കിവാണുപിന്നെ
മന്നവരാറുമാസംകൊണ്ടഭിമന്യുജനെ മന്നവനാക്കിവാഴിച്ചമരപു
രിപുക്കാർ നൂറ്റെട്ടുവരിഷവുമാറുമാസവുംചെന്നു മാറ്റലർകുല
കാലനായ ധൎമ്മജനെടൊ ജിഷ്ണുവിൽമൂന്നുമാസംമൂത്തതു കൃഷ്ണൻപി
ന്നെകൃ ഷ്ണനിൽ മൂന്നുമാസംമൂത്തതുബലഭദ്രൻകൃഷ്ണനായവതരിച്ചന്നു
ള്ളലീലകളും കൃഷ്ണഭക്തന്മാരായപാണ്ഡവർകഥകളും വിഷ്ണുതാൻത
ന്നെവന്നുപിറന്നവെദവ്യാസൻ കൃഷ്ണനാംദ്വൈപായനൻ ചൊല്ലി
യകഥയെല്ലൊ അദ്വൈതൊപാഖ്യാനമാംഭാരതംനൂറായിരം പദ്യ
വും പതിനെട്ടു പൎവ്വമായ്ത്തീൎത്തുകൂട്ടിസംഭവപൎവ്വംസഭാപൎവ്വവുമാരണി
യവും പിൻപുവൈരാടപൎവ്വമദ്യൊഗമഞ്ചാമതും പിന്നെതുഭീഷ്മപൎവ്വമ
പരംദ്രൊണപൎവം കൎണ്ണപൎവ്വവുംശല്ല്യപൎവ്വവും സൌപ്തികവും സ്ത്രീപ
ൎവ്വംശാന്തിപൎവ മനുശാസനീകവുംശൊഭതെടീടു മശ്വമെധികപൎവ്വം
പിന്നെ പതിനഞ്ചാമതു നല്ലാശ്രമവാസപൎവ്വം പതിനാറാമതെല്ലൊ
മൌസലമായപൎവ്വം പതിനെഴാംകുംമഹാപ്രസ്ഥാനംകഴിയുംപൊൾപ
തിനെട്ടാമതിൻകൽസ്വഗ്ഗാരൊഹണമെല്ലൊ അദ്ധ്യായക്രമം ചൊ
ൽവാനെത്രയും പെരുപ്പ മു ണ്ടത്രയെന്തിനുവെണ്ടിയെന്നതുമറിഞ്ഞില്ല
ഭാരതംസംക്ഷെപംഞാനെപ്പെരുതമറിയിച്ചെൻ പാരിടത്തിൻ കലുള്ള
ഭക്തന്മാൎക്കറിവാനായി നല്ലതുചെയ്യുന്നൊൎക്കു നല്ലതുവരുമെന്നും നല്ല
തില്ലാകാത്തതുംചെയ്തിടുന്നവൎക്കെന്നും ദെവദെവശനായകൃഷ്ണനെ
വഴിപൊലെ സെവിച്ചാലുള്ളഫലമായതുമറിഞ്ഞീടാം– ഇന്നിമറ്റെ
ന്തുകഥകെൾക്കെണ്ടതെന്നുചൊന്നാ ലായതുചൊല്ലാമെന്നല്ലാംക്ര
മത്താലെ–വൈശംപായനമുനിജനമെജയനൊടു വൈശിഷ്ട്യമുള്ള
മഹാഭാരതകഥാസാരം ഒക്കവെചുരുക്കമായീവണ്ണംപറഞ്ഞപ്പൊൾമു
ഖ്യനാംനരപതിജനമെജയൻചൊന്നാൻ : എത്രയുംകൌതൂഹലമുണ്ടി
തുകെൾക്കുന്തൊറും വിസ്തരിച്ചരുളിച്ചെയ്തിടണംമടിയാതെ എന്നതു
നരപതിചൊന്നതുകെട്ടുമുനി നന്നായിത്തെളിഞ്ഞുടനാദിയെയറിയി [ 61 ] ച്ചു ഇങ്ങനെസൂതവാക്ക്യംകെട്ടുശൌനകമുനി തിങ്ങിനമൊലത്തൊടുപി
ന്നയുംചൊദ്യംചെയ്തുഅക്കഥയെല്ലാന്നിനക്കുൾക്കാമ്പിൽ‌പാഠമെന്നാ
ലൊക്കഞങ്ങൾക്കുകെൾപ്പാനറിയിച്ചീടെണംനീശംകുരൻനാരായ
ണനാദിനായകൻപരൻ ശംകരപ്രിയൻദെവൻമംഗലപ്രദൻ കൃ
ഷ്ണൻ പംകജവിലൊചനൻപങ്കജനാഭൻഹരി പംകജമാതിൻകുളി
ർകൊങ്കയിലിഴുകീടും കുംകുമപംകംതന്നാലംകിതമായിട്ടതി ഭംഗിതെടീ
ടുംതിരുമാറുള്ള നാരായണൻ തൻകഴൽ വഴിപൊലെ സംഗ്രഹിച്ചു
ള്ളിൽ നന്നാ യ്പംകങ്ങളൊക്കെ നീക്കി പ്പാവനന്മാരായ്‌വന്നു തിങ്കൾ
തൻകുലത്തിൻകലുണ്ടായഭൂപാലന്മാർ നിൎമ്മലന്മാരായുള്ള പാണ്ഡവ
രുടെകഥാ കന്മഷമകലുവാനൊക്കനീപറയണംഎന്നതുകെട്ടു സൂതൻ
മൊദമൊടുരചെയ്തു. നന്നെല്ലൊപഠിക്കയുംകെൾക്കയും പുരാണങ്ങൾ
എന്നതിൽ വിശെഷിച്ചുംഭാരതമെറനല്ല നിൎണ്ണയമിതിഹാസംവെദ
സമ്മിതമെല്ലൊ –ഇത്ഥംപൻകിളിമകൾതന്നുടെവാക്കുകെട്ടു ചിത്ത
കൌതുകത്തൊടുപിന്നയുംചൊദ്യം ചെയ്തു ബാദരായണൻ ചൊന്നഭാര
തംമസൊപാഖ്യാനമാദരപൂൎവ്വംജനമെജയനൃപനൊടു വൈശമ്പായ
നനറിയിച്ചിതുസൂതൻ താനും ആശപൂണ്ടൊരുശൌനകാദികൾക്കറി
യിച്ചാൻ–അതിനെച്ചുരുക്കിനീചൊല്ലണംകിളിപ്പെണ്ണെ കുതുകംപാ
രമതിലെന്നതുകെട്ടനെരം,മൊഴിമാതിനെയും വ്യാസനെയും കൃഷ്ണനെ
യും തൊഴുതുകിളിമകൾപറഞ്ഞുതുടങ്ങിനാൾ; പലൎക്കുമിതിലൊരുരസ
മുണ്ടാകയില്ലാ ചിലൎക്കുകുറഞ്ഞൊരുരസമുണ്ടായാലെതും ഫലിക്കയില്ല
എല്ലൊനന്നായിപ്പറകി ലും പലൎക്കുമൊരുപൊലെകൌതുക മുണ്ടാകി
ലെ ഫലിപ്പാനെളുതാവുകെവലമതിന്മൂലംപൎലക്കമാത്മജ്ഞാനമില്ലാ
യ്കതന്നെതാനും ജ്ഞാനമുണ്ടെന്നാകിലെരമിപ്പൂനൂനമിതിൽ ജ്ഞാന
മൊനൂറുപെരിലൊരുത്തനൊണ്ടാകിലാം– “എന്നാലുംചുരുക്കിനീപാ
ണ്ഡവരുടെകഥാ നിന്നാലാകുന്നവണ്ണംചൊല്ലെണമെന്നൊടിപ്പൊ
ൾ പലൎക്കുംതെളിയണമെന്നുനീനിനയ്ക്കെണ്ടാ ചിലൎക്കുതെളികിലും
മതിയെന്നതെവരൂ ആൎക്കുമെതെളികയില്ലെങ്കിലുമിനിക്കിതു കെൾ
ക്കണംപെരികെയുണ്ടാഗ്രഹംമനക്കാമ്പിൽ വൈകരുതിനിക്കാലംപ
ഴുതെകളയാതെ പൈകളഞ്ഞുരചെയ്കഭാരതകഥയെല്ലാം–ഭാരതംചമ
ച്ചൊരുകൃഷ്ണദ്വൈപായനനാം പാരാശൎയ്യ ന്റെജന്മംചൊല്ലണമെ
ല്ലൊമുൻപിൽ എംകിലൊമുന്നംചെദിരാജ്യത്തിലൊരുനൃപൻ മംഗല
നായവസുവുണ്ടായാനവൻനന്നായിഇന്ദ്രനെസ്സെവിക്കയാൽക്കൊ
ടുത്തുവരങ്ങളും ഇന്ദ്രമാലയുമൊരുവൈഷ്ണവമായദണ്ഡും ആകാശെ
നടപ്പതിനായൊരുവിമാനവും ലൊകവൃത്താന്തമെല്ലാമറിവാൻ വി [ 62 ] ജ്ഞാനവും ഒക്കവെകൊടുക്കയാലെത്രയും പ്രസിദ്ധനായ്‌വിഖ്യാതകീൎത്തി
യൊടുരക്ഷിക്കുംകാലത്തിൻ കൽ ഉപരിചരനെന്നനാമവുമുണ്ടായ്‌വന്നി
തുപരിഭാഗത്തിൻകാൽചരികായ്‌വന്നമൂലം വാസവഭക്തനായൊരുപ
രിചരൻ‌വസു വാസവസമാനനായ്‌വാഴുന്നകാലത്തിൻകൽ ഉണ്ടാ
യിബൃഹദ്രഥൻപ്രത്യഗ്രൻകുശാംബനും വിണ്ടലർകാലനായമച്ചില്ല
ൻയദുതാനും തനയന്മാരായഞ്ചുബാലന്മാരുണ്ടായതിൽ മണിവാഹ
നനെന്നും ചൊല്ലുവൊർകുശാംബനെ അവരെയൊരൊനാട്ടിൽ‌വാഴി
ച്ചാനൈവരെയും അവിടെ ബൃഹദ്രഥൻമാഗധരാജാവായാൻ അ
ക്കാലംചെദി രാജ്യംതന്നുടെയരികത്തു ചൊല്ക്കൊണ്ടശുക്തിമതിയാകി
യനദിതന്നെ കാമിച്ചുകൊലാഹലനാകിയ ഗിരിവരൻ പ്രെമത്തൊ
ടവളെച്ചെന്നാശ്ലെഷംചെയ്താനവൻ വെഗത്തീലൊഴുകുന്നവാഹി
നിക്കതുനെരംപൊകരുതാതെവന്നപൎവ്വതംതടുക്കയാൽവെള്ളവുംമെല്പൊ
ട്ടയ്ക്കു പൊങ്ങിയന്നാട്ടിലെല്ലാമുള്ളവരല്ലൽകയ്ക്കൊ ണ്ടന്യായംചൊൽക
യാലെ മന്നവൻവസുതാനുമന്നെരമതുകണ്ടുചെന്നൊന്നുചവുട്ടിയാ
ൻപൎവ്വതവരൻതന്നെ പൊടിഞ്ഞുഗിരിവരൻനടന്നുനദിതാനും അ
ടങ്ങിതന്നിലാശുതെളിഞ്ഞുജനങ്ങളും പൃഥിവീധരൻ നദീതന്നിലന്ന
ല്പാദിച്ചി ട്ടധികഗുണത്തൊടുരണ്ടുപൈതങ്ങളുണ്ടായി ഒന്നൊരുപൂമാ
നതിൽ മറ്റെതു കന്യകയും മന്നവൻതനിക്കുനൽകീടിനാൾനദിതാനും
പുരുഷൻ‌തന്നെസ്സെനാപതിയായ്‌വച്ചാനവൻ തരുണിമണിതന്നെ
പത്നിയുമാക്കിവച്ചാൻ. ഗിരിക എന്നതന്നെപെരവൾ ക്കാകുന്നതും
പെരികെമനൊഹരീഎന്നതെപറയാവു അവളുമൊരുദിനമൃതുധൎമ്മ
ത്തെ പ്രാപിച്ചധികശുദ്ധയായി ചതുൎത്ഥസ്നാനഞ്ചെയ്താൾഅന്നെല്ലൊ
മൃഗങ്ങളെക്കൊന്നുകൊണ്ടരികെന്നു മന്നവൻതന്നൊടപെക്ഷിച്ചി
തുപിതൃക്കളും പൊയിതുനായാട്ടിന്നുഭൂപതിയതുനെരം പൊയീലമ
നസ്സവൾതന്നൊടുപിരിഞ്ഞെതും സുന്ദരാംഗിയെത്തന്നെ ചിന്തി
ച്ചുനൃപവരൻ മന്ദമന്ദംപൊയൊരുകാനനംപൂക്കനെരം മന്ദാര
കുന്ദമാകന്ദാസനസൂന മകന്ദസംയുക്തമന്ദഗന്ധവാഹാദികളുംകൊ
കിലശുകക്രൌഞ്ച സാരസചക്രവാകകെകിഷൾപ്പദമുഖ്യ പക്ഷി
കൾ നാദങ്ങളും സൂകരകരിഹരിഹരിണമഹിഷാദി ഭൊഗലീലാദിക
ളും കണ്ടുമാനസമഴി ഞ്ഞിന്ദ്രിയസ്ഖലനവുംവന്നിതുബലാലപ്പൊൾ
കന്ദൎപ്പശര പരവശനായതിനാലെ ഇന്ദ്രസമ്മിതൻ ധരാവല്ലഭനി
ന്ദ്രഭക്തൻസ്കന്ദിച്ചബീജം‌നിജംനിഷ്ഫലമാക്കീടായ്‌വാൻ വൃക്ഷപത്ര
ത്തിലാക്കിക്കൊണ്ടഥനൃപവരൻപക്ഷിയാം‌പരുന്നിനൊടീവണ്ണമു
രചെയ്താൻകെൾക്കനീബീജമയൊനിയിലുമതുപൊലെഭൊഷ്കല്ല വി [ 63 ] യൊനിയിലെങ്കിലുമതിൽ‌പരം പക്ഷിന്ദ്രപശുയൊനിതന്നിലുമറി
യാതെനിക്ഷെപിപ്പിക്കുംജനം‌നാരകഗാമികൾപൊൽ എന്നെല്ലാം
ശ്രുതിസ്മൃതികളിലുണ്ടാകമൂലംഇന്നതിഭയം‌പൂണ്ടിട്ടൊന്നപെക്ഷക്കു
ന്നുഞാൻഎന്നുടെബീജമിതുപഴുതെകളയാതെ കന്നൽനെർമിഴിയാ
ളാം‌പത്നിക്കു കൊടുക്കനീഎന്നയച്ചതുനെരം പരുന്നുംകൊത്തിക്കൊ
ണ്ടുമന്നവനിയൊഗത്താലാകാശെപൊകുന്നെരം‌മറ്റൊരുപരുന്നതുക
ണ്ടൊരുമാംസബുദ്ധ്യാതെറ്റന്നുചെന്നുകലഹിച്ചപ്പൊൾവീണുപൊ
യികാലസൊദരിമാൎത്താണ്ഡാത്മജാമഹാനദി കാളിന്ദിതന്നിലായി
വീണിതുവിധിവശാൽഅബ്ദസംഭവശാപാലദ്രിജഎന്നുപെരാ മപ്സ
രസ്ത്രിയുണ്ടതിൽമത്സ്യമായ്ക്കിടക്കുന്നു വീണവാസവബീജമപ്പൊഴെ
വിഴുങ്ങിനാൾതാണുപൊം‌മുമ്പെമത്സ്യവെഷമാമദ്രികയും അവൾക്കു
ഗൎഭമുണ്ടായ്ത്തികഞ്ഞുമരുവുന്നാ ളവളുമൊരുദാശൻ‌വലയിലകപ്പെ
ട്ടാൾകീറിനാൻ വയറവനണ്ഡങ്ങളെടുപ്പാനായ്‌വീറൊടുരണ്ടുമൎത്യപൊ
തങ്ങൾകണ്ടാനപ്പൊൾ മത്സ്യത്തിന്നുദരത്തിൽമൎത്യപൊതങ്ങൾകണ്ടു
വിസ്മയംപൂണ്ടുപലരൊടുമതറിയിച്ചാൻ അത്ഭുതമിതുപണ്ടുകണ്ടിട്ടില്ലെ
ന്നുചിന്തിച്ചപ്പൊഴെരാജാവിനുകൊടുത്തുകൈവൎത്തനുംധീവരനായരാ
ജാവുപരിചരൻവസുധീവരൻകൊണ്ടുവന്നപൈതങ്ങൾരണ്ടും ക
ണ്ടാൻ‌മത്സ്യഗന്ധിനിയായകാളിയെനൃപവരൻ മത്സ്യഘാതകനായ
ദാശനുകൊടുത്തിതുമത്സ്യഗന്ധിനിതന്നെവളൎത്തുകൈവൎത്തനും ഉത്സ
വ പൂണ്ടുകാളിയെന്നൊരുപെരുമിട്ടു മത്സ്യനാംനരപതിയായിതുപുരു
ഷനും‌മത്സ്യരൂപവുംകളഞ്ഞുദ്രകതാനുംപൊയാൾ തരുണീമണികാളി
കാളിന്ദിനദിതന്നിൽതരണീവഴിപൊലെകടത്തിത്തുടങ്ങിനാൾ കാളി
ന്ദികടക്കുന്നപാന്ഥന്മാൎക്കെല്ലാവക്കുംകാളിയിലഴഞ്ഞിതുമാനസമതുകാ
ലംതരണീസുതയായ യമുനാനദിതൻ‌കൽ തരണീകടപ്പാനായ്ചെന്നി
തുപരാശരൻതരണീദെവനുദിച്ചുയരുന്നതിന്മുമ്പെ തരുണീമണിയെ
ക്കണ്ടവനുംമൊഹംപൂണ്ടാൻധരണീതന്നിലവൾക്കൊത്തനാരികളി
ല്ലധരണീപതി യുടെബീജമാതിനാലെതീരത്തുചെന്നു പുലർകാലെ
മാമുനിവരൻദൂരത്തുഴയുമായ്നിന്നിതുകാളിതാനും ധീരത മകന്നൊരു
മാമുനിവരൻചൊന്നാൻ ചാരത്തുവരികനീമറ്റാരുമില്ലയിപ്പൊൾ
നെരത്തുകടക്കണംനീക്കണംതൊണിമറുതീരത്തുചെന്നുപുനരൂക്കണ
മിനിക്കെടൊമാരച്ചൂടകതാരിൽപൂരിച്ചമൂലം‌നിന്നി ത്ഭുതിച്ചൊരാശ
വന്നുകൂറൊത്തുചമഞ്ഞിതുചൊരിവ്വൊൎവ്വായും‌നിന്റെചീരൊത്തമുലക
ളുംപെരിച്ചൊല്ലാളെഞാൻവിചാരിച്ചുകണ്ടനെരം കാറൊത്തകുഴലാ
ളെ മാരത്തീയാറുമാറെന്മാറത്തുചെൎന്നീടുവാൻ യൊഗമുണ്ടിപ്പൊൾത [ 64 ] ന്നെനെരെത്രെപറഞ്ഞതുമീശ്വരനുടെമതം മാരദ്ധ്വംസനംബ്രഹ്മാ
ദികൾക്കുംനീക്കാവല്ലെചാരുത്വമുള്ളകാളിചൊല്ലിനാളയ്യൊരണ്ടു തീര
ത്തുമുണ്ടുമുനിമാരുംമാമറയൊരുംചാരിത്രദൊഷവുമുണ്ടായ്‌വരും കന്ന്യ
കഞാൻഭാരിച്ചതപസ്സുള്ളമാമുനിശ്രെഷ്ഠൻഭവാൻദൂരത്തുനില്ക്കെണ്ടു
ന്നകൈവൎത്തനാരിഞാനൊപാരത്രികാൎത്ഥിയായപരമാൎത്ഥികൻഭവാ
ൻവിധിയുംനിഷെധവുമറിയാതനുദിനംപ്രഥുരൊമാശികളാം നീച
ജാതികൾഞങ്ങൾശ്രുതീഭെദാൎത്ഥജ്ഞാന ചതുരമതികളായിസ്മൃതികൎത്താ
ക്കന്മാരാംതാപസരെല്ലൊനിങ്ങൾ എന്തിതുപറവാനുംതൊന്നീടുവാനു
മിപ്പൊൾ ചിന്തിച്ചാലവകാശംദൈവ കല്പിതമെന്നൊ ആരുമെയറി
യാതെദൊഷവുമിരുവൎക്കുംപാരാതെഇരിക്കിലൊ ചൊന്നതുകെൾക്കാ
മെല്ലെ? ഇങ്ങിനെയുള്ളനിങ്ങൾചൊന്നതുകെളാഞ്ഞാലുമെങ്ങിനെ
വന്നുഞായമെന്നറിയരുതെല്ലൊ എന്നതുകെട്ടുതെളിഞ്ഞന്നെരംമുനി
വരൻഎന്നുടെയപെക്ഷനീയൊക്കവെവരുത്തിയാൽപിന്നെയുംകന്ന്യ
കയായ്ത്തന്നെവന്നീടുമെല്ലൊനിൎണ്ണയമത്രയല്ലാനല്ലതെവന്നുകൂടു ആ
സ്വദിപ്പതിനിന്നു യൊഗമുണ്ടിപ്പൊൾനിന്നെ വാാത്സല്യംനിനക്കെ
ന്നിലുണ്ടാകവെണംബാലെആരുമെകാണായ്‌വതിനന്നെരംമുനിവരൻ
ഘൊരമായൊരുമഞ്ഞുനിൎമ്മിച്ചാനത്രയല്ല മത്സ്യ ഗന്ധവുംപൊക്കി ക
സ്തൂരിഗന്ധമാക്കിസത്സംഗംകൊണ്ടല്ലയൊ നല്ലതുവന്നുകൂടു നദിതനു
ദ്ധ്യെവരദ്വീവുമുണ്ടായ്‌വന്നു മതിനെർമുഖിയാൾക്കുംവിസ്മയമുണ്ടാ
യെല്ലൊഎന്തിനുപറയുന്നുവെറുതെബഹുവിധം ബന്ധമൊക്ഷങ്ങ
ളുടെഭെദംകണ്ടൊരുമുനിനല്ലൊരുതീൎത്ഥദൂതയായൊരുയമുനയി ലെല്ലാ
രുംകുളിച്ചൂത്തുസന്ധ്യയെവന്ദിക്കുമ്പൊൾമത്സ്യഗന്ധിനിയായകൈവ
ൎത്തകന്യകയെമത്സ്യകെതനശരമെറ്റുപുൽകിനാന്മുനിദിവ്യതീൎത്ഥത്തിൽ
നിന്നുദിവ്യൎക്കനുദിക്കുമ്പൊൾ ദിവ്യനാകിയമുനികൈവൎത്തകന്യക
തൻകൊംകൾപുണൎന്നിതുബാലികതാനുമെതും ശങ്കിച്ചീലതുനെരമി
ശ്വരമതമെല്ലൊഗൎഭവുമുല്പാദിച്ചൊരൎഭകനുണ്ടായ്‌വന്നി തപ്പൊഴെഭവി
ച്ചിതുകയൌവനംകുമാരനുംയമുനദ്വീപമവനയനമാകമൂലം മുനിയുംദ്വൈ
പായനനെന്നൊരുപെരുമിട്ടാൻ ബദരഷണ്ഡം‌പുനരയനമാകകൊ
ണ്ടു മതിമാനാകുമവൻബാദരായണനായാൻ ചിന്തിക്ക വലിയൊ
രുസംകടംവരുംനെര മന്തികെവരുവൻഞാനന്തരമില്ലയെതും എന്നു
യാത്രയുംചൊന്നാനമ്മയൊടുടനവൻ പിന്നെപ്പൊയ്ത്തപസ്സിനുകൊ
പ്പിട്ടാൻവഴിപൊലെ ചൊല്ലെഴുംപരാശരൻപൊയിതുയഥാകാമം
നല്ല കന്യകയായാൾകസ്തൂരിഗാന്ധിതാനും അന്നെരമുണ്ടായ്‌വന്നയൊ
നിതൻക്ഷതം‌പൊയീ പിന്നെക്കസ്തൂരിഗന്ധം‌പൊയിതില്ലൊരുനാ [ 65 ] ളും നല്ലവരൊടുകൂടിസ്സംസഗ്ഗമുണ്ടായ്‌വന്നാൽ നല്ലതുമാകാത്തതു മു ണ്ടാ
മെന്നിരിക്കിലും നല്ലതുപൊകയില്ല പൊകുമാകാത്തതെല്ലാം – നല്ലതി
ല്ലെതുംമറ്റുസത്സംഗത്തിനുസമം ഒരൊരൊയുഗത്തിൻ കൽ ധൎമ്മത്തി
നല്ലാതെപൊ മൊരൊപദംപിന്നെമാനുഷൎക്കതുപൊലെ ആയു
സ്സുമുത്സാഹവുംബുദ്ധിശക്തിയുമെല്ലാം പൊയിട്ടുദശാംശമെശെഷി
പ്പൂയുഗംപ്രതി ആകയാൽ വെദമൊക്കെപ്പഠിച്ചുകൂടായ്കയാൽ‌എകൈ
കമാക്കിപ്പകുത്തീടിനാൻദ്വൈപായനൻവ്യാസനെന്നൊരുനാമ മ
തിനാലുണ്ടായ്‌വന്നൂ വാസവിതനയനുപിന്നയുമതുകാലം വെദാൎത്ഥം
പ്രകാശിപ്പാൻചമച്ചുപുരാണങ്ങൾ ഭൂദെവൊത്തമന്മാരുംശിഷ്യരാ
യ്ചമഞ്ഞിതു നാലുശിഷ്യകളതിൽക്കെവലം പ്രധാനന്മാർ നാലക്കു
മൊരൊവെദംവെവ്വെറെപഠിപ്പിച്ചു സുമന്തുതാനും‌പിന്നെജൈ മിനീ
പൈലൻശുകൻ സമന്ത്രസൂത ബ്രാഹ്മണാദിഭെദജ്ഞന്മാർ പൊൽ
ഭാരതമാകുമഞ്ചാംവെദത്തെപ്പഠിപ്പിച്ചു സാരനായുള്ളവൈശംപാ
യനമുനിതന്നെ ഇതിഹാസങ്ങൾപുരാണങ്ങളെന്നിവമറ്റും മതിമാ
നായുമുള്ളൊരുസൂതനെപ്പഠി പ്പിച്ചുവിഷ്ണുതന്നുടെയംശമായതുവെദവ്യാ
സൻ കൃഷ്ണവൎണ്ണത്വംകൊണ്ടുകൃഷ്ണനെന്നായീനാമം ധീരനാംപരാ
ശരപുത്രനായതുമൂലം പാരതിൽപ്പരാശൎയ്യ നെന്നുചൊല്ലീടുന്നതും കൃ
ഷ്ണനുംദ്വൈപായനൻ വ്യാസനുംപാരാശൎയ്യൻ കൃഷ്ണദ്വൈപായന
നും വെദവ്യാസനുമെവംകൂ ടയുംചൊല്ലുന്നാമം ബാദരായണനതിഗൂ
ഢവെദാന്താൎത്ഥജ്ഞൻ കൂടസ്ഥൻപരൻപുമാൻ അമ്മഹാ മുനിയുടെ
മാഹാത്മ്യമാൎക്കുചൊല്ലാംനിൎമ്മലനെല്ലൊമഹാഭാരതകൎത്താവൊത്താൽ
മന്മനൊമൊഹദ്ധ്വാന്തമുന്മൂലനാശഞ്ചെയ്ത തമ്മഹാത്മാവുതന്റെകാ
രുണ്യമെന്നുനൂനം മുനിനായകനായാവൈശംപായനനൊടുജനമെ
ജയനൃപൻതൊഴുതുചൊദ്യംചെയ്താൻ എന്തിനുപിറന്നിതുദെവകള
വനിയിൽ ബന്ധമെന്തതിനുള്ള മൂലവും പറയണം അന്നെരം‌മുനിവ
രനായവൈശം‌പായനൻ വന്ദിച്ചുനാരായണൻതന്നുടെപാദാംബു
ജം ചൊല്ലുവെനെംകിൽകെട്ടു കൊള്ളുകനരാധിപ ചൊല്ലെഴുംജമദ
ഗ്നിനന്ദനനായരാമൻ മൂവെഴുവട്ടം‌മുടമന്നരെയൊടുക്കിപ്പൊയി പ
ൎവ്വതൊത്തമനായ്മെവീടുന്നമഹെന്ദ്രത്തി ന്മുകളിൽതപസ്സുചെയ്തിരിക്കും
ങ്കാലത്തിൻകൽ അകതാരഴന്നൊരുരാജനാരികളെല്ലാം സന്തതീയി
ല്ലാഞ്ഞുള്ള സന്താപമകലുവാൻ സന്തുഷ്ടന്മാരായ്മെവുമന്തണരൊടു
ചൊന്നാർ വെന്തുവെന്തുരുകുന്നൂചിന്തിച്ചുകുലനാശം സന്താനമുണ്ടാ
ക്കണംഞങ്ങളിൽനിങ്ങളിനി അന്തികെവന്നുചൊന്നസുന്ദരാംഗിക
ളുടെ പന്തൊക്കുംകുളിർമുലപുൽകിനാരവൎകളും ഋതുകാലംപാൎത്തുഗൎഭ [ 66 ] ധാനംചെയ്തകാല മതുലഗുണമുള്ള പുത്രന്മാരുണ്ടായ്‌വന്നൂ കാമാനുഭൂതി
ചിന്തിച്ചല്ലതുകുലംതന്നെ കാമിച്ചുചെയ്ക ത്രൈധൎമ്മാൎത്ഥമവരെല്ലാം ക്ഷ
ത്രിയവീരന്മാരുംവൎദ്ധിച്ചാരതുകാലം പൃത്ഥ്വിയും‌പരിപാലിച്ചീടിനാർ
വഴിപൊലെ ചെന്നിടും വയസ്സുനൂറായി രംസംവത്സരം ചെന്നീടാ
മനസ്സുധൎമ്മങ്ങളിലൊരുവനും കാമക്രൊധാദികളാംദൊഷങ്ങളൊന്നു
മില്ലാകാമിച്ച വണ്ണം തന്നെ വന്നീടുമെല്ലാവനും പിഴയ്ക്കിലതിനുതക്കൊ
രുശി ക്ഷയുമുണ്ടു പഴിക്കയില്ലാതമ്മിലന്ന്യൊന്ന്യമൊരുവരും മഴയും
വെണമെന്നുതൊന്നുംപൊളുണ്ടായ്‌വരും വഴിയെന്നിയെനടന്നീടുമാറാ
രുമില്ലാ പരനാരികളിലും പരദ്രവ്യങ്ങളിലു മൊരുനെരവുമഭിരുചിയി
ല്ലൊരുവനും വെദവുംവഴിപൊലെപഠിക്കുംദ്വിജെന്ദ്രന്മാർ ആദര
വൊടുകൎമ്മം ചെയ്തീടുംനൃപന്മാരും പശുപാലനംകൃഷിവാണിഭമിവ
യെല്ലാ മശുഭമണയാതെ ചെയ്തീടുംടവൈശ്യന്മാരും ശൂദ്രരുംദ്വിജന്മാ
രെ ശ്ശുശ്രൂഷിച്ചീടുംഭക്ത്യാശൂദ്രജാതികൾകെൾക്കെ സ്വാദ്ധ്യായാദി
യുമില്ലാരൌദ്രക ൎമ്മങ്ങൾചെയ്കയില്ലതിദിന മാരി ല്ലാൎദ്രഭാവവുമുണ്ടുസ
ത്യ മുണ്ടെല്ലാവൎക്കും കള്ളക്കൊൽകള്ളപ്പെരുനാഴിയുംകള്ളനാഴി കള്ള
ച്ചൊതനയിവയില്ലചന്തകളിലും കള്ളമെന്നുള്ളതുള്ളിലെള്ളൊള മില്ല
ചൊ ല്‌വാൻ കള്ളവാക്കില്ലാ കള്ളന്മാരില്ലാകാട്ടിൽപ്പൊലുംസ്വധൎമ്മാ
നുഷ്ഠാനത്തിൽനിഷ്ഠയുണ്ടെല്ലാവൎക്കു മധൎമ്മങ്ങളുമില്ലാവിധൎമ്മങ്ങളുമി
ല്ലാ മറ്റുള്ളവൎണ്ണകൎമ്മം‌മറ്റുള്ളജാതിക്കില്ലാ മറ്റുംതങ്ങൾക്കുതങ്ങൾക്കു
ള്ള കൎമ്മമെയുള്ളു ഗൊക്കളുംനാരകളുംകാലത്തുപെറുമെല്ലൊപൂക്കയുംകാ
യ്ക്കയുംചെയ്തീടുമെമരങ്ങളും ഉല്പത്തിവെണ്ടുവൊളംവിളയുംവഴിപൊലെ
കല്പനയ്ക്കിളക്കമല്ലീശ്വരഭക്തിയുണ്ടു സല്പുരുഷന്മാരെന്നിയില്ലൊരു വം
ശത്തിലും ഉല്പലാക്ഷികളുമില്ലാകാതെയൊരുവരും കുത്സിതങ്ങളുമില്ലാ
കുത്സനവാക്കുമില്ലാ ഭത്സനമൊട്ടുമില്ലാമത്സരാദിയുമില്ല ഇങ്ങനെ കൃത
യുഗമായുള്ളകാലത്തിൻകൽ തങ്ങളിത്സുരാസുരവൈരമായ്ചമഞ്ഞിതു
ദെവകളൊടുപൊരിൽമരിച്ചാരസുരകൾ ദെവത്വം കൊതിച്ചവർപിറ
ന്നാരവനിയിൽ നാനായൊനികളിൽ‌വന്നുത്ഭവിച്ചസുരന്മാർമാന
സഖെദംപൂണ്ടുമെദിതിഭാരംകൊണ്ടു നിഷ്ഠുരന്മാരായുള്ളദൈത്യഭൂപതി
വീരർ ദുഷ്ടതയൊഴിഞ്ഞുചെയ്തീടുകയില്ലയൊന്നുംനഷ്ടമായ്ചമഞ്ഞി
തുധൎമ്മവുതുകാലം പെട്ടപാടൊരൊജനമെന്തയ്യൊപറവതും പ്രകൃതി
ഗുണവശാലുള്ളവാസനകളെ സുകൃതമുള്ളവൎക്കുംനീക്കുവാൻവെല
യത്രെ ലൊകപാലരും മുനിമാരുമായവനിയുംലൊകകൎത്താവായുള്ള ധാ
തിവതന്നെക്കണ്ടാർ വെദനയെല്ലാംപശുരൂപമായ്ചെന്നുചൊന്നാൾ
വെദനായകനായധാതാവുമതുകാലം ദെവകളൊടുംമുനിശ്രെഷ്ഠന്മാ [ 67 ] രൊടുംകൂടെ ദെവദെവെശനീശനീശ്വരൻശംഭുവാമ ദെവനംബി
കാപതിശംകരൻമഹെശ്വരൻ ശ്രീകണ്ഠൻ ത്ര്യക്ഷണ
ൻത്രിപുരാരി വൈകുണ്ഠനമസ്കൃതനീശാനൻ പശുപതിത്ര്യംബകൻ
ചന്ദ്രചൂഡൻ ശംബരാരാതിവൈരിഗംഗാവല്ലഭൻഗൌരീ വല്ലഭ
ൻ കാലാരാതി മത്തഹസ്തിന്ദ്രസുരമൎദ്ദനൻ ഭൂതാധിപനസ്ഥിഭൂഷണ
ൻ കൃത്തിവാസനൻ മൃത്യുഞ്ജയൻ അദ്രിമന്ദിരനദ്രിചാപനദ്രിജാകാന്ത
ൻ രുദ്രൻവാണരുളീടും കൈലാസചലംപുക്കാൻ ദാനവപ്രവരന്മാർ
മാനവപ്രവരരാ യ്ക്ഷൊണിയിൽ‌വന്നുപിറന്നീടിനാരിതുകാലം സ
ന്മതംമറഞ്ഞിതു ദുൎമ്മദംനിറഞ്ഞിതു ധൎമ്മവുംകുറഞ്ഞ തുനിൎമ്മൎയ്യാദയുംവാ
ച്ചു ഭൂമിയുംഭാരംകൊണ്ടുതളൎന്നുചമഞ്ഞിതു സൊമശെഖരപൊറ്റികാ
ത്തുകൊൾ കെന്നെവെണ്ടു സ്തുതിച്ചുവന്ദിച്ചൊരുപത്മജാദികളൊടായ്കൂ
തുദ്ധ്വംസിയുംതെളിഞ്ഞരുളിച്ചെയ്തീടിനാൻ വധത്തിന്നസുരഭൂപാല
രെയെല്ലാമിന്നു മധുദ്വെഷിയെക്കല്പിച്ചിരിക്കുന്നിതുമുന്നെ ദുഷ്ടരെവ
ധം ചെയ്തുശിഷ്ടാരവഴിപൊലെ വിഷ്ടപത്തിൻ കൽവച്ചുരക്ഷിപ്പാ
ൻ വെലചെയ്യാം സംകടംദുഗ്ദ്ധാംബുധിപുക്കുടണൎത്തിപ്പാൻ പം
കജഭവാദികൾ നടപ്പിൻമുൻപിലിപ്പൊൾമടിവിൽ‌മരുവിടും മല
ർമാതിൻപൊൎമുല ത്തടവുംതടവിനാംപൊകെടൊദുഗ്ദ്ധാംബധൌ ഇ
വൎകളൊടുമിപ്പൊൾനാംകൂടെപ്പൊകായ്കിലൊ വിവശഭാവംതീരാലൊ
കങ്ങൾക്കാത്മനാഥെ എന്നരുൾചെയ്തുഭുവനെശ്വരിയൊടുംകൂടെ പ
ന്നഗവിഭൂഷണൻഭൂതസഞ്ചയത്തൊടും അംഭൊജസംഭവനു മുമ്പരു
മ്മുനിമാരും തുംബുരുനാരദനുമംബരചാരികളും ചെന്നുപാലാഴികണ്ടു
പുകണ്ണുതുടങ്ങിനാർ പന്നഗശനനാംപരമാത്മാനംപരംപുരുഷൊ
ത്തമഹരെ പുണ്ഡരികാക്ഷപരൻ പുരന്തനപൂൎവദെവരെജ
യ ചരണസരസിജയുഗളനതജന ദുരിതവിനാശനകരും.നാനിധെജ
യ വെദജ്ഞപ്രിയജയവെദാൎത്ഥാത്മകജയ വെദാന്തവെദ്യജയവെദ
വിഗ്രഹജയ പ്രകൃതിപുരഷഭിന്നാത്മകജയജയ സുകൃതിജനമനൊ
മന്ദിരജയജയ സൃഷ്ടിപാലനലയകാരണമൂൎത്തെജയ സുകൃതിജനമനൊ
മന്ദിരജയജയ സൃഷ്ടിപാലനലയകാരണമൂൎത്തെജയ ദുഷ്ടനാശന
ജയശിഷ്ടപാലനജയ ഹയഗ്രീവനെക്കൊന്നുവെദങ്ങൾ വീണ്ടുമുന്നം
ഭയത്തെത്തീൎപ്പാൻമത്സ്യവെഷമാധവജയ ക്ഷീരസാഗരമഥനാന്ത
രെമുന്നമതിഭാരമായ്ത്താണീടുന്നമന്ദരമുയൎത്തുവാൻ ഘൊന്മായൊരുകൂ
ൎമ്മവിഗ്രഹംധരിച്ചീടുംകാരണമൂൎത്തെജയകമലാപതെജയ, ധാത്രിയെ
ത്തിരച്ചുതൻകാതിലിട്ടധൊലൊക പ്രാപ്തിക്ക ഭാവിച്ചൊരുഹിരണ്യാ
ക്ഷനെമുന്നം പൊത്രിയായവതാരംചെയ്തുനിഗ്രഹിച്ചുതൻ ധാത്രിയെ
സ്ഥാനത്താക്കുമെജ്ഞാംഗമൂൎത്തെജയഹിരണ്യകശിപുവാമസുരെന്ദ്രനെ [ 68 ] ക്കൊൽവാൻ നരസിംഹാകാരമായ്ചമഞ്ഞനാഥജയ ദിതിജാധിപ
നായബലിയെജയിപ്പതി നദിതീസുതനായവാമനമൂൎത്തെജയ ധരണീ
സുരജനദ്വെഷികളായുണ്ടായ ധരിത്രീപാലന്മാരെജമദഗ്നീജന്ന
യെ ഇരുപത്തൊരുതുടവധിച്ചുതാപംതീൎക്കും പരശുരാമമൂൎത്തെപരിപാ
ലയജയ പങ്‌ക്തികണ്ഠനെക്കൊന്നുമുന്നമാപത്തുതിൎപ്പാൻ പങ്‌ക്തിസ്യ
ന്ദനസുതനായരാഘവജയ അന്നന്നീവണ്ണമുണ്ടാമാപത്തുതീൎത്തുര
ക്ഷിക്കുന്നതുറ്റാരഖിലെശ്വരജയജയ ഇപ്പൊഴുമതില്പരമാപത്തുമു
ഴുത്തിതു ചില്പുമാനായജഗതീപതെരമാപതെ നിഷ്ഠുരന്മാരാമസുരെ
ന്ദ്രന്മാരവനിയിൽ ദുഷ്ടഭൂപാലന്മാരായ്പിറന്നുമുഴക്കയാൽ നഷ്ടമായി
തുധൎമ്മകൎമ്മങ്ങളെല്ലാമഴൽപെട്ടുടൻ ഭാരംകൊണ്ടുതാണുപൊമവനി
യും നിന്തിരുവുള്ളമില്ലെന്നാകിലിഞ്ഞങ്ങൾക്കെല്ലാ മെന്തൊരുഗതി
പരമാനന്ദമൂൎത്തെവിഷ്ണൊ സന്തതംതവപദപങ്കജമകതാരിൽ ചി
ന്തിക്കായ്‌വരെണമെഭഗവൻജയജയ “പുരനാശനൻതാനം‌പുരുഹൂതാ
ദികളും പുരുഭക്തിയും‌പൂണ്ടുപുകണ്ണാർപലതരം പുരുഷസൂക്തംകൊ
ണ്ടുപുഷ്കരൊത്ഭവൻ‌നന്നായ്പുരുഷൊത്തമൻ‌തന്നെദ്ധ്യാനിച്ചാൻ വ
ഴിപൊലെ സ്തുതിച്ചീവണ്ണംനമസ്കരിച്ചനെരംദെവൻ മധുദ്വെഷി
യുമുണൎന്നരുളിച്ചെയ്തീടിനാൻ മധുരവാക്യങ്ങളാൽ‌വിശദസ്മിതപൂ
ൎവ്വം മധുരാപുരിതന്നി ൽവസുദെവാത്മജനായി ദെവകീതനയനായ്‌വ
ന്നുഞാൻ‌ജനിച്ചീടും ദെവകളെല്ലാവരുംഭൂമിയില്പിറക്കണം” അരുള
പ്പാടീവണ്ണം പത്മജന്ദെവകളൊ ടരുളിച്ചെയ്തുസത്യലൊകവും പു
ക്കീടിനാൻ – ഭൂമ യുംദെവകളുംതാപസവരന്മാരു മാമൊദംപൂണ്ടു
കൃതാത്ഥാത്മനാനടകൊണ്ടാർ ആദിതെയന്മാരെല്ലാം‌പിറന്നാരവനി
യി ലാദിനാഥനെസ്സെവിച്ചാനന്ദംവരുത്തുവാൻ ഭൂസുന്മാരായിട്ടും
ഭൂവരന്മാരായിട്ടും ഭൂതലെപിറന്നിതുഭൂതിയും‌വാച്ചുതുലൊം യക്ഷകിന്ന
രഗന്ധൎവ്വൊരഗചാരണൌഘ രക്ഷൊഗുഹ്യകസിദ്ധവിദ്യാധരാദി
കളും അപ്സരസ്ത്രീകൾതാനുമത്ഭുതം‌വരും‌വണ്ണം ചില്പുരുഷനെപ്പരി
ചരിപ്പാനുളരായാർ കൃഷ്ണനായ്പിറന്നിതുമിങ്ങനെജഗന്നാഥൻ വി
ഷ്ണുഭക്തന്മാരൊക്കസ്സെവിച്ചാരാനന്ദിച്ചാർ ദുഷ്ടെരെശിക്ഷിക്കയുംശി
ഷ്ടരെരക്ഷിക്കയും തുഷ്ടനായെല്ലാവൎക്കുംസല്ഗതികൊടുക്കയും ദൊഷം
ചെയ്തവൎകൾക്കുംനല്ലതുചെയ്തവൎക്കും ദ്വെഷമുള്ളവർകൾക്കും നാ
മത്തെചൊല്ലുവൊൎക്കുംരൂപത്തെദ്ധ്യാനിപ്പൊൎക്കും ഭക്തരായുള്ളവൎക്കും
സക്തരായുള്ളവൎക്കും മുക്തിയെവരുത്തുവാനൊരൊരൊതരത്തിലെ പാ
രിൽ‌വന്നവതരിച്ചീടിനാൻ‌നാരായണൻ താരിൽ‌മത്രാദിയാകം‌പരി [ 69 ] വാരങ്ങളൊടും ശത്രുമിത്രൌദാസീനഭെദമില്ലൊരുനാളും നിത്യനാ
മീശൻ‌തനിക്കെല്ലാരുമൊക്കുമത്രെ കെവലംദെവകളെസ്നെഹമൊട്ടെ
റെയില്ല ദെവവൈരികളെയുംദ്വെഷമില്ലൊരുനാളും സൎവ്വജന്തുക്കളു
ടെജീവനായിരിപ്പതും ദിവ്യനാം നാരായണൻ‌താനെന്നുധരിച്ചാലും
അപ്പൊഴെഭെദമില്ലെന്നുൾപ്പൂവിലുറച്ചീടാ മുല്പനെത്രൻ‌തന്റെ
മായാവൈഭവമെല്ലാം ജ്ഞാനമില്ലാതവൎക്കുഭെദമുണ്ടെന്നുതൊന്നും ജ്ഞാ
നികൾക്കുള്ളിലതുതൊന്നുകയില്ലതാനും സമചിത്തന്മാൎക്കൊക്കെസമ
നെന്നുള്ളിൽതൊന്നും മമസിദ്ധാന്തംതന്നെയല്ലിതുധരാപതെവിഷമ
ചിത്തന്മാൎക്കുവിഷമനെന്നുതൊന്നും വൃഷപാലകനാത്മാവെന്നതി
നാലെനൂനംഎന്നുവൈശം‌പാവനമാമുനിചൊന്നനെരം‌മന്നവനായ
ജനമെജയനുരചെയ്തു-- ഒന്നുണ്ടുമനകോപിൽതൊന്നുന്നിതിനിക്കി
പ്പൊളിന്നതുശംകിച്ചിട്ടുചൊദിപ്പാൻ‌പണിതാനും ദുശ്ചൊദ്യമെന്നു
തിരുവുള്ളക്കെടുണ്ടാകായ്തി ലിച്ശയുണ്ടിനിക്കിന്നുമൊന്നുകെൾപ്പതി
നിപ്പൊൾ നിന്തിരുവടിയറിയാതെയില്ലെതുമെന്നാ ത്സന്തതംകെൾ
പ്പാനുണ്ടൊഭാഗ്യമെന്നറിഞ്ഞീല ദാനവദൈത്യദെവഗന്ധൎവ്വാപ്സര
സ്സുകൾ മാനവക്ഷരക്ഷൊജാതിയും‌മറ്റുമുള്ള ജന്തുക്കളുണ്ടായ്‌വന്ന
തൊക്കവെയറിവതിനെന്തൊരുകഴിവെന്നുചിന്തിച്ചെൻ‌മനസിഞാ
ൻ ഞാനതുകെൾപ്പാൻ തക്കപാത്രമെന്നിരിക്കിലൊ സാനന്ദമരുളി
ച്ചെയ്തീടണമെന്നനെരം നമസ്തെനാരായണനമസ്തെജഗന്നാഥ ന
മസ്തെസമസ്തെശതുണയ്ക്കെന്നരുൾചെയ്തു കെട്ടുകൊണ്ടാലുമെംകി
ലാദിയെദെവാദികൾ വാട്ടമെന്നിയെമുന്നമുണ്ടായപ്രകാരങ്ങൾ അ
ളവില്ലാതെവെള്ളമെന്നിയെലൊകമൊന്നും പ്രളയകാലത്തിൻ‌കലി
ല്ലെന്നുധരിച്ചാലും അപ്പൊഴുമൊരുലയമില്ലാതനാരായണൻ ചില്പു
മാൻ‌നാഭിതന്നിലുണ്ടായിതൊരുപത്മം അപ്പൂവിലുത്ഭവിച്ചുചൊ
ല്പൊങ്ങുംവിരിഞ്ചനും അപ്പൊഴുതവനെക്കൊണ്ടൊക്കവെസൃഷ്ടിപ്പി
ച്ചാൻ എന്നതിൽ നടെനടെയുണ്ടായിചതുൎമ്മുഖൻ തന്നുടെമനസ്സിൽ
നിന്നാറുതാപസന്മാരും പെരുകൾമരീചിയുമത്രിയുമംഗിരസ്സും ധീര
നാംപുലസ്ത്യനുംപുലഹൻക്രതുതാനും അവരിൽമരീചിക്കു കാശ്യപ
നുണ്ടായ്‌വന്നാനവൻ‌കൽ‌നിന്നുനാനാജനൂക്കളുണ്ടായതും ദക്ഷനാം
പ്രജാപതിതന്നുടെമളരാം മയ്ക്കണ്ണിമാരില്പതിമ്മൂന്നിനെവെട്ടാനവ
ൻ അദിതിദിതിദനുകാലയുമനാഷാ പതിശുശ്രൂഷാത്തയാകി
യസിംഹികയും മുനിയുംക്രൊധതാനുംധ്രുവയുംവരിഷ്ഠയും വിനതാക
പിലയുംകദ്രുവുമിവരെല്ലാം ഇവരിലദിതിയിലാദിത്യന്മാരുണ്ടായി ധാ
താവുംമിത്രൻ‌താനുമൎയ്യമാശക്രനെന്നും വരുണനംശത്ഭഗൻവിവ [ 70 ] സ്വാൻപൂഷാവെന്നും സവിതാപിന്നെതാഷ്ടാവിഷ്ണുവുമിവരെല്ലാം
ദിതിതൻമകനെല്ലൊഹിരണ്യകശിപുതാൻ സുതന്മാരായിട്ടവനഞ്ചു
പെരുണ്ടായ്‌വന്നു പ്രഹ്ലാദൻ സഹ്ലാദനുമനുഹ്ലാദനും‌പിന്നെ ശിബി
യും ബഷ്കളനുമവൎക്കുനാമമെടൊ അവരിൽപ്രഹ്ലാദനുമൂന്നുപുത്രന്മാ
രുണ്ടായി അവർപൊൽവിരൊചനൻ സുംഭനുംനിസുംഭനും അവരി
ൽവിരൊചനൻ‌തന്മകൻ‌മഹാബലി അവനുനൂറ്റമക്കളവരിൽജ്യെ
ഷ്ഠൻബാണൻ ദനുവാമവൾപെറ്റുനാല്പതുപെരുണ്ടായീ ദനുജന്മാ
രാമവർനാൽപ്പതിൻപെരുംചൊല്ലാം വിപ്രചിത്തിയും‌പിന്നെശം
ബരൻ‌നമുചിയും ചൊല്പെറുംപുലൊമാവുമസിലൊമാവു കെശീദുൎജ്ജ
യനശ്വശിരാവമലനയശ്ശിരാ വയശംകുവംശംകുഗഗനമൂൎദ്ധാവെ
ന്നും വെഗവാൻ‌കെതുമാനുംസ്വൎഭാനുചിത്രഭാനു അശ്വനുമശ്വപ
തിവൃക്ഷപൎവ്വാതാനും ജഗനുമശ്വഗ്രീവൻ സൂക്ഷ്മനും‌തുഹുണ്ഡനും
ഖസൃവുതാനുമെകചിത്തനുംവിരൂപാക്ഷൻ ഹരനുമഹരനും‌നിചന്ദ്ര
ൻനികുംഭനും കുപഥൻ‌കാപഥനുംശരദൻശരഭനും ചന്ദ്രമാവെന്നു
മിവർനാൽപ്പതുദാനവന്മാർ സിംഹികപെറ്റിട്ടുള്ളുരാഹുവാകിയവീ
രൻ സുചന്ദ്രൻ ചന്ദ്രഹൎത്താചന്ദ്രമൎദ്ദനൻ‌താനും ക്രൂരസ്വഭാവനെ
ന്നും ക്രൂരപെറ്റുണ്ടായ്‌വന്നു അപ്പാരപൎയ്യംപറഞ്ഞീടുവാൻ പണിതു
ലൊം ദൈത്യപക്ഷത്തിൽക്രൊധവശന്മാരെന്നകൂട്ടം പത്തുപെരുണ്ടു
പിന്നെച്ചൊല്ലീടാമവരെയും എകാക്ഷനമൃതപൻ പ്രലംബവൻ നരക
നും വാതാപിതാനുംശത്രുതപനൻ സദന്തനും ഗഭിഷ്ഠൻ ചന്ദ്രനായു
ൎദ്ദിഗ്ഘജിഹ്വനുമെവം അസംഖ്യമവരുടെപുത്രപൌത്രന്മാരെല്ലാം
ചൊല്ലുവെനനായുഷാതന്നുടെസുതന്മാരെ വിഷ്കരൻബലൻവീരൻ
പുത്രനുമെന്നു നാൽവർമക്കളുണ്ടവൎകളുമെത്രയുംബലവാന്മാർ കാല
യാമവളുടെമക്കളെന്നറിഞ്ഞാലും കാലകെയന്മാരവരതമ്മുടെ പെരും
ചൊല്ലാം ദുഷ്ടനാംവിനാശനൻക്രൊധനൻക്രൊധവാന്താ പിന്നെതു
വിവദ്ധനനക്രൊധനവരെല്ലാം കാലകെയന്മാർദെവവൈരികളറി
ഞ്ഞാലും ഇച്ചൊന്നദൈത്യപക്ഷത്തിൻകലുള്ളവൎക്കെല്ലാ മച്ശനാകി
യശുക്രൻ ഭാൎഗ്ഗവനുപാദ്ധ്യായൻ നിശ്ശെഷംദെവാസുരന്മാരുടെപാ
രംപൎയ്യം നിശ്ചയം‌പറവതിനാൎക്കുമെയരുതെല്ലൊ പിനതാതന്റെ
മക്കൾവൈനതെയന്മാരെല്ലാം വിരവൊടവരുടെപെരുകൾതാക്ഷ്യനെ
ന്നും അരിഷ്ടനെമിതാനുംഗരുഡനരുണനും ആരുണിവാരുണിയും
വിനതാതനയന്മാർകദ്രുവിൻമക്കളെല്ലൊ കാദ്രവെയന്മാരെല്ലാം അ
നന്തൻവാസുകിയും തക്ഷകൻ‌കാൎക്കൊടകൻപത്മനുംമഹാപത്മൻ
ഗുളികൻശംഖപാലൻ‌അപ്പരിഷകളുടെ സന്തതിചൊല്ലിക്കൂടാമല്പാ [ 71 ] ടുചുരുക്കിഞാ നൊട്ടറിയിച്ചെനെല്ലൊ – മുനിയാമവളുടെപുത്രന്മാർ
മൌനെയന്മാ രവൎകളുടെമമാദിയെകെൾപ്പിനെംകിൽ ഭീ
മസെനനുമുഗ്രസെനനുംസുവൎണ്ണനും വരുണൻഗൊപതിയുംധൃ
തരാഷ്ട്രനും‌പിന്നെസൂൎയ്യവൎച്ചസൻതാനും പത്രവാനൎക്കവൎണ്ണൻപ്ര
യുഗൻചിത്രരഥൻ സൎവവിദ്വശീതാനും വീരനാംശാലീശിരാധൃ
ഷ്ടദ്യുമ്നനുംകലിപതിനാറമതെല്ലൊ നാരദനെന്നുനാമം ദെവഗന്ധ
ൎവന്മാരെന്നിവരെചൊല്ലിടുന്നു ദെവകളൊടുതന്നെതുല്യന്മാരിവരെ
ല്ലാംപ്രാപയാമവളുടെമക്കളും‌മകളരും പ്രാഭവമെറെയുള്ളൊർനാമ
ങ്ങൾചൊല്ലാമെല്ലൊഅനവദ്യയുമനുവശയുമ്മദിരയുംമാൎഗ്ഗണപ്രിയ
താനുമന്നവസുഭഗയുംഭാഗിയുമിൎത്ഥമെഴു നാരികളുണ്ടായ്‌വന്നു സിദ്ധ
നുംപൂൎണ്ണൻ‌താനുംബൎഹിയും പൂൎണ്ണാശനുംബ്രഹ്മചാരിയും രതിഗുണ
നും സുവൎണ്ണനും‌ചൊല്ലെഴും‌വിശ്വവസുഭാനുവുംസുഭദ്രനും പുത്രന്മാരി
വർപത്തും പ്രാപെയന്മാരെന്നറികത്ഭുതമപ്സരസാം വംശമെന്നറി
ഞ്ഞാലും‌വരിഷ്ഠതനിക്കുള്ളൊരപത്യമതുംകെൾപ്പിൻ ചുരുക്കിചൊൽ
വനലംബുസയും‌മിശ്രകെശീചൊല്ലെഴുംവിദ്യുദ്വൎണ്ണാലാഘനാഖ്യയും
പുനരരുണാരക്ഷതയുംരംഭയും മനൊരമാഅസിതാസുബാഹുവും സു
വ്രതാസുഭുജയുംസുപ്രിയജാതീബഹുചൊല്പെറുംഹാഹാതാനും ഹൂഹൂ
വെന്നവൻതാനുംതുംബുരുവെന്നവനും ഇങ്ങിനെപതിമ്മൂന്നുമകളർ
നാലു മക്കൾമംഗലഗാത്രിയായവരിഷ്ഠാപെറ്റിട്ടുള്ള ഗന്ധൎവപ്പരി
ഷയുംഗൊക്കളുംബ്രാഹ്മണരുംദെവകളസുരരും എ
ന്നിവരുണ്ടായ്‌വന്നതൊട്ടൊട്ടുപറഞ്ഞുഞാൻ‌ഇന്നിയുംപറഞ്ഞീടാംകെൾ
ക്കണമെന്നാകിലൊനിൎമ്മലന്മാരായാറുതാപസന്മാരുണ്ടായി ബ്രഹ്മാ
വിന്മനസ്സിൽ‌നിന്നെന്നെല്ലൊ പറഞ്ഞുഞാൻ‌എന്നതുപൊലെവിധി
തന്നുടെതെജസ്സീങ്കൽനിന്നുടൻപതിനൊന്നുരുദ്രന്മാരുണ്ടായ്‌വന്നു ജാത
ന്മാരായപ്പൊഴെരൊദനംചെയ്കമൂലം ധാതാവുരുദ്രന്മാരെ ന്നഭിധാന
വും ചെയ്താൻ മൃഗവ്യാധനുംശൎവ്വൻ നിതൃതിപുന രജനെകപാദനുമ
ഹിബ്ബുദ്ധ്നിയും‌പിനാകിയും ഭവനൻ‌കപാലിയും സ്ഥാണുവുംഭവൻ
താനും‌പിന്നയുംകെൾക്കനടെചൊന്നവരാറുപെരിൽ അംഗിരസ്സിനു
മൂന്നുപുത്രന്മാരുണ്ടായ്‌വന്നു ഉചത്ഥ്യൻബൃഹസ്പതിസംവൎത്തനെന്നുംപെ
രായത്രിക്കുപുത്രന്മാരുണ്ടസംഖ്യംതാപസന്മാർ പുത്രനായക്ഷിയിൽ നി
ന്നുണ്ടായിചന്ദ്രൻതാനുംപുലസ്ത്യൻതന്റെപുത്രൻ വിശ്രവസ്സവനു
ടെകുലത്തിൽ‌പിറക്കയാൽ പൌലസ്ത്യന്മാരായ്‌വന്നു വാനവപ്പരിഷ [ 72 ] യുംകിന്നരജാതികളുംകിം‌പുരുഷന്മാർ നാനാമൃഗങ്ങൾ സിംഹങ്ങളും
വ്യാഘ്രങ്ങളിവരെല്ലാം പുലഹൻതന്റെമക്കൾ പതംഗസഹചരന്മാ
രായി വിളങ്ങുന്നതസംഖ്യംക്രതുവിന്റെപുത്രരെന്നറിഞ്ഞാലും‌പിന്നെ
യുംവിരിഞ്ചന്റെവലത്തെപ്പെരുവിരൽതന്മെൽ‌നിന്നുണ്ടായ്‌വന്നു ദക്ഷ
നാം പ്രജാപതി ഇടത്തെപ്പെരുവിരൽ തന്മെൽ‌നിന്നുടനൊരു മടുത്തു
കിനമൊഴിയുണ്ടായാളവളെല്ലൊദക്ഷന്റെ പത്നിയായതവൾപെ
റ്റുണ്ടായിതുപുഷ്കരാക്ഷികളൻമ്പതവരിൽ‌പത്തുപെരെ ധൎമ്മരാജനു
തന്നെകൊടുത്താനന്നുദക്ഷൻ നിൎമ്മലാംഗികളവർതമ്മുടെനാമംകെൾ
പ്പീൻ കീൎത്തിയുംലക്ഷ്മീധൃതിമെധയും പുഷ്ടിശുദ്ധാക്രിയയും ബുദ്ധി
ലജ്ജാമതിയുമിവൎക്കുപെർ ഇരുപത്തെഴിനെയുംചന്ദ്രനുകൊടുത്തിതു
നിരൂപിച്ചവരെക്കൊണ്ടറിയാംകാലഭെദം ദക്ഷനാം‌പ്രജാപതിതന്ന
പത്യെല്പന്നന്മാരായിചൊൽകൊണ്ടവസുക്കളുമുണ്ടായൊരെട്ടുപെരുംധ
രനുംധ്രുവൻസൊമനാപനുമനിലനുമനലൻപ്രത്യൂഷനമഷ്ടമൻപ്ര
ഭാസനുംധൂമ്രപെറ്റുണ്ടായ്‌വന്നുധരനുംധ്രുവൻതാനും സൊമനുമനസ്വി
നിയാമവൾപെറ്റുണ്ടായി രസയാമവൾപെറ്റട്ടാപനുണ്ടായാനെ
ല്ലൊഅനിലനുമാതാശാണ്ഡിലിപെറ്റുണ്ടായിതനലനതുനൂനംപ്രഭ
പെറ്റുണ്ടായ്‌വന്നാൻപ്രത്യുഷൻപ്രഭാസനും ഇവരിൽധരൻ‌തന്റെ
തനയൻദ്രവിണൻ‌പൊൽരണ്ടാമൻഹുതവഹൻമൂന്നാമൻ ഹവ്യവ
ഹൻ ആപനുംവൈതണ്ഡ്യനുംശ്രമനുംശ്രാന്തൻ‌താനും മുനിയുംധ്രു
വവനുടെതനയൻ‌കാലനെല്ലൊ സൊമന്റെമകനുപെർ വൎച്ചസ്സെ
ന്നറിഞ്ഞാലുംവൎച്ചസ്വി യവങ്കൽനിന്നുണ്ടായിതെന്നുകെൾപ്പു പി
ന്നയും‌മനൊഹരിയാമവൾപെറ്റുണ്ടായി ശിശിരൻ പ്രാണൻ പി
ന്നെമരണനാവരെല്ലാംഅഹസ്സിൻ‌തനയർപൊൽജ്യൊതിരാദികളെ
ല്ലാംചൊല്ലെഴുംശരവണലയനാംകുമാരനു അനലൻതന്റെമകനെ
ന്നതുധരിച്ചാലും‌അനിലപത്നിശിവാതന്മകൻ പുരൊവഹൻ‌പി
ന്നെവനഭിജ്ഞാതഗതിയെന്നറിഞ്ഞാലും പ്രത്യുഷസ്സിനുസുതൻദെ
വലനായമുനിദെവലൻ‌തനിക്കുരണ്ടാത്മജന്മാ രുണ്ടായിദെവഭക്തന്മാ
രവരെത്രയുമെന്നുകെൾപ്പുഎട്ടാമൻ പ്രഭാസനും ഗീഷ്പതിഭഗിനിയെ
പുഷ്ടകൌതുകത്തൊടുവെട്ടാനെന്നറിഞ്ഞാലും വിശ്വകൎമ്മാവുതാനുമ
വൾപെറ്റുണ്ടായ്‌വന്നുവിസ്മയമവനുടെകൌശലം‌നിരൂപിക്കിൽബ്ര
ഹ്മാവിൻ‌വലമുലതങ്കൽ‌നിന്നുള്ളുധൎമ്മൻ ധൎമ്മജാതന്മാർശമൻകാമ
നുംഹൎഷൻ‌താനും എന്നതിൽകാമൻതന്റെവല്ലഭരതിയെല്ലൊ ചൊ
ല്ലെഴും പ്രാപ്തിയെല്ലൊശമന്റെപത്നികെൾനീനന്ദിയാമവളെല്ലൊ ഹ
ൎഷൻ‌തന്നുടെപത്നീമുന്നെവൻ‌മരീചിക്കുകാശ്യപൻമകനെല്ലൊ കാ [ 73 ] ശ്യപസുതരയൊമുന്നെഞാൻചൊന്നെനെല്ലൊദ്വാദശാദിത്യന്മാരിൽ
സവിതാവിന്റെഭാൎയ്യാബാഡവരൂപിണിയാന്ത്വഷ്ട്രയെന്നറിഞ്ഞാ
ലും അവൾപെറ്റുണ്ടായ്‌വന്നാരശ്വിനീദെവകളും അവരിൽ‌നിന്നു
ണ്ടായിഗുഹ്യകപ്പരിഷയും ഒൗഷധികളും‌പശുവൃന്ദവുമെന്നുകെൾപ്പു
പിന്നയുംബ്രഹ്മാവിന്റെഹൃദയത്തിങ്കൽ‌നിന്നു ധന്യനാംഭൃഗുമുനി
യുണ്ടായിതതുംകെൾനീ ഭൃഗുവിൻ‌മകൻകവികവിതന്മകൻ കാവ്യൻ
പിന്നയുംഭൃവിനുനല്ലൊരുമകനുണ്ടായി അവനുനാമധെയംച്യവ
നനെന്നാകുന്നു അവന്റെപത്നിമനുതന്മകളാൎഷിയെല്ലൊ അവൾ
പെറ്റൌൎവ്വനെന്നമാമുനിയുണ്ടായ്‌വന്നു അമ്മുനിസുതനെല്ലൊനിൎമ്മ
ലനൃചീകനും ചൊല്ലുവൻ ജമദഗ്നിയായതുമവന്മകൻ നാലു പുത്രന്മാ
ർജമദഗ്നിക്കുജനിച്ചതിൽ കാലനാശനശിഷ്യൻരാമൻപൊലവര
ജൻ നിന്തിരുവടിതാനുംഭാൎഗ്ഗവഗൊത്രത്തിങ്കൽ സന്തതിയായുണ്ടാ
യശൌനകമുനിയെല്ലൊ ഭാൎഗ്ഗവഗൊത്രത്തിന്റെപരപ്പുചൊല്ലിക്കൂ
ടാ മാൎഗ്ഗവെദികളവരെവരുമെല്ലാനാളും കെൾക്കണമെംകിലിന്നും
ചൊല്ലുവൻചുരുക്കി ഞാൻ ആൎക്കുകെൾക്കെണ്ടിവൈരാഗ്യംവരുംക
ഥയെല്ലാം ധാതാവിൻപൊക്കൽ നിന്നുപിന്നയുമുണ്ടായ്‌വന്നു ധാതാവും
വിധാതാവും‌മനുക്കൾക്കാധാരമായി അവർകൾക്കിരുവൎക്കുംഭഗിനീ
ലക്ഷ്മീദെവി അവൾതന്റെമനസ്സിൽനിന്നുണ്ടായീതനയന്മാർ വ്യൊ
മചാരികളാകുമശ്വങ്ങളവരെല്ലാം കാമയാനാൎത്ഥം മനൊവെഗമുള്ള വ
രെല്ലൊ വരുണനുടെപത്നിയായതുജെഷ്ഠയെല്ലൊ തരുണീമണിയ
വളാറുമക്കളെപ്പെറ്റാൾ സുരയുംപിന്നെസ്സുരനന്ദിനിയെന്നുരണ്ടു വ
കനാരികളുമുണ്ടായിതുമകളരായി ധാതാവിൻവാമസ്തനത്തിങ്കൽ നി
ന്നധൎമ്മനുംജാതനായിതു വരുണാത്മജന്മാരുമന്നാൾ‌അന്യൊന്യംത
ച്ചു കൊന്നുഭക്ഷിച്ചുനൂറുപെരുമന്നുയൌവ്വന യുക്തനാക യൊരധ
ൎമ്മനും‌നിശൃതിയെന്നവളെക്കയ്ക്കൊണ്ടാനവൾപെറ്റുനൈതൃതന്മാരാ
യുള്ള രാക്ഷസരുണ്ടായ്‌വന്നുപിന്നയുംഭയന്മഹാ ഭയനും‌മൃത്യുതാനുമെ
ന്നുമൂന്നധൎമ്മപുത്രന്മാ രുണ്ടായാരെല്ലൊതാമ്രയാംബ്രഹ്മാത്മജാ പുത്രി
കളായുണ്ടായിക്രൌഞ്ചിയുംഭാസീശ്യെനീ ധൃതരാഷ്ട്രയുംശുകിക്രൌഞ്ചി
പെറ്റുലൂകന്മാർ ഭാസിക്കുഭാസന്മാരുംശ്യെനിക്കുപുത്രന്മാരായി ശ്യെ
നന്മാർഗൃദ്ധ്രന്മാരും ധൃതരാഷ്ട്രിക്കുമക്കൾ ഹംസവുംകള ഹംസംചക്ര
വാകവും ശുകിപെറ്റിട്ടുശുകന്മാരുംപത്മസംഭവൻകൽനിന്നുണ്ടാ
യാളൊരുനാരീ കെല്പെറുംക്രൊധവശയെന്നവളുടെനാമം ഒൻപതുനാ
രിമാരെസ്സംഭവിപ്പിച്ചാളവൾഒൻപതുപെരുംപെറ്റാരൊരൊജാതി
കളെ മൃഗിയും‌മൃഗമന്ദാഹരിയുംഭദ്രമനാ മാതംഗീശാൎദ്ദൂലിയുംശ്വെതയും [ 74 ] സുരഭിയും സുരസതാനുമവരൊൻപതുപെൎക്കുംനാമം മൃഗിപെറ്റു
ണ്ടായ്‌വന്നുമൃഗജാതികളെല്ലാം മൃഗമന്ദയ്ക്കു പുനരൃക്ഷന്മാരുണ്ടായ്‌വന്നു ഹ
രിയാമവളുടെമക്കളെന്നറിഞ്ഞാലും ഹരികൾവാനരന്മാർഗൊലാം
ഗൂലന്മാരെല്ലാം ചൊൽക്കൊള്ളുംഭദ്രമനയ്ക്കുണ്ടായിതൈരാവതം മാ
തംഗിപെറ്റുണ്ടായിമാതംഗപ്പരിഷകൾ ശാൎദ്ദൂലിസിംഹവ്യാഘ്രന്മാ
രെയുംപെറ്റാളെല്ലൊ ശ്വെതപെറ്റുണ്ടായതുശ്വെതാശ്വഗജമെല്ലാം
സുരഭിപെറ്റിട്ടുണ്ടായിരൊഹിണീഗന്ധൎവിയും സുരസപെറ്റുണ്ടാ
യീനാഗങ്ങൾപലതരം രൊഹിണീപെറ്റാളതിൽഗൊക്കളെബഹു
വിധം ഗന്ധൎവ്വിയുടെ മക്കളശ്വങ്ങളറിയണം ശുകിതന്മകളാകുമന
ലാപെറ്റുണ്ടായീ സകലസ്വാദുഫലമുള്ള വൃക്ഷങ്ങളെല്ലാ കദ്രുവി
ന്മകളായസുരസാസുതയല്ലൊ ശ്യെനിയാകുന്നതവളരുണപത്നി
യായാൾ അവൾപെറ്റുണ്ടായിതുസം‌പാതിജടായുവും അവർകളി
രുവരും‌രാമഭക്തന്മാരെല്ലൊ താപസവരൻവൈശം‌പായനൻതന്നെ
നൊക്കി ഭൂപതിവരൻജനമെജയൻചൊദ്യംചെയ്താൻ : ദെവദാന
വയക്ഷരക്ഷസാം‌പരിഷകൾ കെവലമവനിയിൽ‌പിറന്നിതെന്നാ
കിലൊ ഇന്നവനിന്നവനായ്‌വന്നതും‌പിന്നെയെന്ന തെന്നൊടുവഴി
പൊലെയരുൾചെയ്കയുംവെണം–കെട്ടുകൊൾകെങ്കിലെന്നുമാമുനിയ
രുൾചെയ്തു കെൾക്കണംനിങ്ങൾക്കെംകിൽഞാനുമൊട്ടൊട്ടുചൊല്ലാം‌
ദാനവൻവിപ്രചിത്തിയായതുജരാസന്ധൻ ഹിരണ്യാകശിപുവാം
ദൈതെയൻശിശുപാലൻ പ്രഹ്ലാദൻതന്റെതമ്പിസഹ്ലാദനെല്ലൊ
ശല്യർവീരനാമനുഹ്ലാദൻദൈതെയൻധൃതകെതു ശിബിയാമസുരെ
ശൻദ്രുമനാംനരപതി ബാഷ്കളനായദൈത്യനായതുഭഗദത്തൻ ദാന
വനയശ്ശിരാവെഗവാനയശ്ശംകു വീരനാമശ്വശിരാഗഗനമൂൎദ്ധാവെ
ന്നും അഞ്ചുപെരൊരുമിച്ചുകെകയരാജ്യത്തിൻ‌കൽ ഭൂപതിവീരന്മാരാ
യ്പിറന്നാരെന്നുകെൾപ്പൂ കെതുമാനെന്നദൈത്യനമിതൌജസ്സാന്നൃപ
ൻ സ്വഭാനുവെന്നദൈത്യനായതുമുഗ്രസെനൻ അശ്വനാകിയ
ദൈത്യൻപിറന്നാനശൊകനായി അശ്വസൊദരനശ്വപതിയാമസു
രെശൻ ഹാൎദ്ദിക്യനായിവന്നുപിറന്നാനറിഞ്ഞാലും വൃഷപൎവ്വാവുദീ
ൎഗ്ഘപ്രജ്ഞനാംനരപതി വൃഷപൎവ്വാവിൻ‌തമ്പിയായവൻമല്ലനായാ
ൻ അശ്വഗ്രീവാഖ്യൻരൊചമാനനാന്നരപതി സൂക്ഷ്മനാകിയദൈ
ത്യൻസുമതിയായഭൂപൻ കീൎത്തിമാനായദൈത്യൻ ബൃഹന്തനെന്ന
നൃപൻ തുഹുണ്ഡനായദൈത്യൻതാനെല്ലൊസെനാവിന്ദു ഖസൃവാ
മസുരെശൻപാപജിത്തായനൃപൻ എകചക്രാഖ്യാസുരനായതുപ്രതി
വിന്ധ്യൻ വീരനാംവിരൂപാക്ഷൻ ചിത്രവൎമ്മാവാംനൃപൻ ഹരനാം [ 75 ] ഹരിഹരനായുള്ളൊരസുരെശൻ പിറന്നാൻസുബാഹുവാംഭൂപതിതി
ലകനായി അഹരനായദൈത്യൻ ബാൽഹികനായനൃപൻ നിചന്ദ്ര
നായദൈത്യൻ മുഞ്ജകെശാഖ്യനൃപൻ നിസുംഭമഹാസുരനായതുദെ
വാധിപൻ ശരഭമഹിസുരൻപൌരവനായനൃപൻ കാപഥനായ
ദൈത്യൻഭൂപതിസുപാൎശ്വൻപൊൽ കൂഥനാമസുരെശൻപൎവ്വതെയാ
ഖ്യനൃപൻ പിന്നയുംശരഭനെന്നൊണ്ടൊരുരുമഹാസുരൻ മന്നവനാ
യാനവൻബാല്ഹികരാജ്യത്തിൻകൽ പ്രഹ്ലാദനെന്നുതന്നെപെരവ
നാകുന്നതും ചന്ദ്രനാമസുരെശനായതുമൃചീകൻ‌താൻ മൃതവാനെന്നു
പെരാമസുരാധിപനെല്ലൊ പശ്ചിമനനൂപകനെന്നൊച്ചപൂണ്ടൊരു
നൃപൻ ഗൎവ്വിഷ്ഠനായദൈത്യൻദ്രുമത്സെനാഖ്യനൃപൻ ദൈത്യെശനാ
യമയൂരൻ‌വന്നുപിറന്നിതു ധാത്രിയിൽ‌വിശ്വനെന്നപാൎത്ഥിവശ്രെ
ഷ്ഠനായെ ദൈതെയൻദീൎഗ്ഘജിഹ്വനായതുകാശീനൃപൻ രാഹുവാമ
സുരെശൻ ക്രാഥനാംനരപതി സുവൎണ്ണനായദൈത്യൻക്രൊധകീൎത്തി
യുമായാൻ ദൈത്യനാംചന്ദ്രഹാന്താശുനകനായനൃപൻ ദൈതെയ
വിനാശനൻജനകനായനൃപൻ വിഷ്ക്കരനായദൈത്യൻ സുമിത്ര
നായനൃപൻ വിഷ്കരസഹൊദരൻ‌പാംസുരാഷ്ട്രാധിനാഥൻ വീര
നെന്നതുതന്നെപെരായൊരസുരെശൻ പൌണ്ഡ്രമത്സ്യകനെന്നരാ
ജാവായ്പിറന്നതും വൃത്രനാമസുരെശൻ‌മണിമാനായനൃപൻ ക്രൊ
ധഹന്താവാംദൈത്യൻദണ്ഡനാകിയനൃപൻ ക്രൊധവൎദ്ധനദൈ
ത്യൻദണ്ഡധാരനുമായാൻ കാലകെയന്മാരാകുമെട്ടുപെരസുരരും ചാ
ലെവന്നവനിയില്പിറന്നാർനൃപന്മാരായി അന്നരപതികൾതൻനാമ
ങ്ങളതും‌ചൊല്ലാം ജയസെനനുരപരാജിതൻതാനും‌പിന്നെ നിഷധാ
ധിപൻ‌താനും‌ശ്രെണിമാനെന്നവനും ചൊല്ലെഴുമ്മഹീജനുമഭിരൂപ
നും‌പിന്നെ സമുദ്രസെനൻ‌താനുംബൃഹന്നാമാവുമെവം എട്ടുഭൂപാല
ന്മാരും കാലകെയന്മാരെല്ലാ ദുഷ്ടരാംക്രൊധവശഗണമാമസുരന്മാ
ർ ദുഷ്ടഭൂപതികളായുത്ഭവിച്ചതുമെല്ലാം നന്ദികൻ‌കൎണ്ണവെഷ്ടൻ‌സി
ദ്ധാശ്വൻ‌ക്രീഡകനും വീരനാംസുവീരനുംശൂരനാംസുബാഹുവും ധീ
രനാമ്മഹാവീരൻ ബാല്ഹികൻ ക്രൊധൻ‌താനുംവിചിത്രൻ സുരഥനും
നീലനും വീരധാമാ ഭൂമിപാലെന്ദ്രൻ ദന്തവക്രനുംദുൎജ്ജയനും രുഗ്മി
യാംനൃപൻജനമെജയനാഷാഡനും വായുവെഗനംഭൂരിതെജസ്സുമെ
കലവ്യൻ സുമിത്രൻവാജിധാനൻഗൊമുഖനിവരെല്ലാം കാരൂശാ
ധിപന്മാരാംഭൂപതിവീരന്മാർപൊൽ ക്ഷെമധൂൎത്തിയും ഭുവി ചൊല്ലെ
റും ശ്രുതായുവുമുദ്ധവൻ‌ബൃഹത്സെനൻക്ഷെമനുമഗ്രതീൎത്ഥൻകുഹകന്മ
തിമാനുംകലിംഗരാജാക്കന്മാർ ഇവരുംക്രൊധാവശന്മാരായസുരാരികൾ [ 76 ] ദെവകനായതൊരുഗന്ധൎവ്വശ്രെഷ്ഠനല്ലൊ ഗുരുവാംബൃഹസ്പതിതന്നു
ടെയംശമെല്ലൊഗുരുവാംദ്രൊണർഭരദ്വാജനന്ദനനെടൊൟശന്റെ
കാമവുമക്കാലന്റെകൊപവും കൂടെശിയൊന്നായിച്ചമഞ്ഞുണ്ടായാ
നശ്വത്ഥാമാവസുക്കൾഗംഗാതൻകൽശന്തനുപുത്രരായാർ വസിഷ്ഠ
ശാപംകൊണ്ടുവാസവനിയൊഗത്താൽഅവരിലെല്ലാരിലുമനുജനെ
ല്ലൊഭീഷ്മർരുദ്രന്മാരുടെയംശമായതുകൃപാചാൎയ്യൻ ത്രിശംകുവെന്നനൃ
പൻപാവരനായാനെല്ലൊചൊല്ലെഴുംമരുത്തുകളായദെവകളുടെ അം
ശത്താലുണ്ടായതുസാത്യകിയെന്നവീരൻഗണദെവകളുടെയംശസം
ഭൂതന്മാരായിദ്രുപദൻ വിരാടനും കൃതവൎമ്മാവുമുള്ളഅരിഷ്ടസൂതനായ
ഹംസനാംഗന്ധൎവ്വെശൻ‌വരിഷ്ഠനായധൃതരാഷ്ടനെന്നറിഞ്ഞാലും ക
ലിതന്നുടെയംശംദുരിയൊധനനൃപൻ‌പൌലസ്ത്യന്മാർപൊൽമറ്റെനൂ
റ്റുപെരെല്ലാവരും ധൎമ്മരാജനുംവന്നുപിറന്നുവിദുരരാ യ്ധൎമ്മൻതന്നു
ടെയംശമായതുയുധിഷ്ഠിരൻ വായുവിനുടെയംശംഭീമനെന്നറിഞ്ഞാ
ലും ദെവെന്ദ്രനുടെയംശംഫൽല്ഗുനൻ‌മഹാരഥൻ അശ്വിനീദെവ
കൾതന്നംശം‌മാദ്രെയന്മാരും‌അഗ്നിതന്നുടെയംശമായതുധൃഷ്ടദ്യുമ്നൻ‌ആ
ദിത്യനുടെയംശം കൎണ്ണനെന്നറാഞ്ഞിലും സൊമനന്ദനനായസുവ
ൎച്ചസ്സഭിമന്ന്യു വിശ്വദെവകളുടെയംശം ദ്രൌപദെയന്മാർ സ്ത്രീപുംസ
മായിട്ടുള്ള ഗുഹ്യകൻ ശിഖണ്ഡിയും ത്രിദിവലക്ഷ്മീയുടെയംശംപൊല്പാ
ഞ്ചാലിയും ധൃതിയുംസിദ്ധിയുംപൊൽകുന്തിയും‌മാദ്രിതാനും പ്രദ്യുമ്നൻസ
നൽക്കുമാരാംശമെന്നതുംചൊല്ലും – അനന്തമൂൎത്തിയുടെയംശം‌പൊൽ
ബലഭദ്രൻ വിഷ്ണു തന്നുടെയംശംകൃഷ്ണനെന്നറിഞ്ഞാലും മാധവമത
മറിഞ്ഞും‌ബുജൊത്ഭവൻ‌ചൊല്ലാൽ വാസവനിയൊഗംകൊണ്ടപ്സ
രസ്ത്രീകളെല്ലാം മാധവപത്നികൾപൊൽപതിനാറായിരവും ഇത്തര
മവരവർപൃത്ഥ്വിയില്പിറന്നതും വിസ്തരിച്ചുരചെയ്‌വാനെത്രയും പണിയ
ത്രെ ഇരുനൂറദ്ധ്യായമാംസംഭവപൎവ്വന്തന്നിൽ സുരദാനവഗന്ധാൎവ്വാ
ദികളുടെജന്മം അംശാവതരണമിതൊൻപതദ്ധ്യായമുണ്ടു – വൈശം
പായനമുനിചൊന്നതെന്നറിഞ്ഞാലും ജനമെജയനൃപൻ‌തന്നുടെ
ചൊദ്യമിനി വിരവൊടുരചെയ്യാംകെൾക്കണമെന്നാകിലൊപൂരുവാം
നരപതിവീരനാംയയാതിതൻപുത്രനെന്നല്ലൊകെൾപ്പിതെത്രയും പ്ര
സിദ്ധനായി അപ്പരം‌പരാതന്നിലുണ്ടായിദുഷ്ഷന്തനും അവന്റെമക്ക
ൾജനമെജയൻഭരതനും‌അവിടെത്തന്നെയൊട്ടുപരപ്പിൽപറയണം
അവനീശ്വരനായഭരതൻ കഥയെല്ലാം എംകിലൊകെട്ടുകൊൾകപൂ
രുവാം‌നരെന്ദ്രനു പംകജസമമുഖിയാകിയശതരുചി പത്നിയായ്‌വന്നാ
ളവൾ മൂന്നുമക്കളെപ്പെറ്റാൾ എന്നതിൽ‌മുൻപനല്ലൊ ശൂരനാം പ്ര [ 77 ] വീരാഖ്യനവന്റെപത്നിയെല്ലൊശൈബ്യയെന്നറിഞ്ഞാലും‌അവൾ
പെറ്റുള്ളുനല്ലനമസ്യവെന്നനൃപൻരാജീ വവിലൊചനൻ സുഭ്രുവുമ
ഭയദൻ ഇങ്ങനെമൂന്നുമക്കൾനമസ്യുനൃപനുണ്ടാ യവരിലഭയദൻ‌ത
ന്നുടെസുതരെല്ലൊ സുന്ന്വാനുംവസുനാഭൻഗൎഗ്ഗനുംരമ്യൻ‌താനും‌അ
വരിൽസുന്ന്വാനുടെവല്ലഭാരഥന്തരീഅവൾപെറ്റുണ്ടായ്‌വന്നുവീരനാം
യവീയാനും ഗന്ധൎവ്വീയവീയനാംഭൂപതിതന്റെപത്നീ സന്തതിയവ
ൾപെറ്റുമെട്ടുപെരുണ്ടായ്‌വന്നു ശൂരനാംദൃഢധന്ന്വാവപുഷ്മാൻരുദ്രാ
ശ്വനും പൃഷദശ്വനുംബൃഹദശ്വനുംഗയൻമനു എന്നിവൎകളിൽവെ
ച്ചുരുദ്രാശ്വാനായഭൂപൻ ഉന്നതസ്തനിയായൊരപ്സരസ്ത്രീയെവെട്ടാൻ
അവൾപെറ്റുണ്ടായ്‌വന്നുനല്ല നാമൃചെപുവും കക്ഷെപുകൃപണെപു
പിന്നെയസ്ഥിണ്ഡിലെപു അഞ്ചാമൻ വനെപുവും പിന്നെയസ്ഥലെ
പുവും തെജൊപുരഥെപുവുംധൎമ്മെപുസന്തതെപുഎന്നിവർപത്തുപൃ
ത്ഥ്വീനായകന്മാരുണ്ടായി എന്നതിലുചെപുവിൻ‌നന്ദനനന്തിനാര
ൻ ത്രസ്നുവുംമെഘൻ‌പ്രതിരഥനുംദ്രുമൻ‌താനും അന്തിനാരന്റെപുത്ര
രിങ്ങനെനാലു പെരും ത്രസ്നുവിൽ നിലീലനെന്നുണ്ടായാനൊരു സു
തൻ പത്നിയുമുണ്ടായ്‌വന്നുചൊല്ലെഴുംരഥന്തരീ അവൾപെറ്റഞ്ചുമക്ക
ൾദുഷ്ഷന്താദികളെല്ലൊദുഷ്ഷന്തൻ‌തന്റെപത്നീലക്ഷണയെന്നനാരീല
ക്ഷണാപെറ്റുജനമെജയനെന്നനൃപൻ ചൊൽക്കൊണ്ടവിശ്വാമി
ത്രപുത്രിയാംശകുന്തളാ മുഖ്യനാംദുഷ്ഷന്തന്റെകാന്തയായ്‌വന്നാൾപി
ന്നെ അവൾ പെറ്റുള്ളനല്ലഭരതനെന്നനൃപൻ ഭാരതമെന്നതവന്മൂല
മായ്ചൊല്ലീടുന്നു പാരിതിൽ പ്രാജ്ഞന്മാരായീടിനബുധജനം കെൾ
ക്കനീനരാധിപ ചൊല്ലുവൻമടിയാതെ ദക്ഷനും വൈവസ്വതന്മനു
വുംഭരതനും പൂരുവുംകുരുതാനുമജമീഢനുമിവ രാറുപെർപൊക്കൽനി
ന്നുണ്ടായനൃപന്മാരൊ നൂറുനൂറായിരമല്ലെണ്ണുകിലുള്ളുനൂനം പാരതി
ൽ ക്ഷത്രിയരും വൎദ്ധിച്ചാരതുമൂലം പുണ്യകളായകഥാഭെദങ്ങൾ കാല
ഭെദ മിനിയുമൊരുവഴിചൊല്ലുവെനതുകെൾക്ക പത്തുപെരുണ്ടായ്മു
ന്നം‌പ്രാചീനബ്രൎഹിസ്സുകൾ ക്രുദ്ധനാം‌പ്രചെതസ്സിന്മക്കളെന്നറി
ഞ്ഞാലും മെഘങ്ങൾതമ്മീലുരുമ്മീടുംപൊളുണ്ടായ്‌വന്ന ശീക രാഗ്നിയി
ൽ‌വീണുവെന്തുപൊയാർപൊലവർ അവരിൽ‌നിന്നുണ്ടായ ദ ക്ഷ
നെന്നതുംചൊല്ലും അവനും‌വിരണിയാം‌നാരിയെസം‌പ്രാപിച്ചാൻ
അവൾപെറ്റാത്മജന്മാരായിരമുണ്ടായ്‌വന്നാരവൎക്കുസാംഖ്യജ്ഞാനം
നാരദനുറപ്പിച്ചാൻ അതിനാലവൎകളും മൈഥുനമുപെക്ഷിച്ചാർ മതി
മാന്മാരായൊക്കെ ബ്രഹ്മചാരികളായി സന്തതിയവരിൽ നിന്നുണ്ടാകാ
ഞ്ഞതുമൂല മെന്തൊരുവഴിസൃഷ്ടിക്കെന്നുശചിന്തിച്ചുദക്ഷൻ അൻപതു [ 78 ] പെണ്ണുങ്ങളെപ്പിന്നയുംജനിപ്പിച്ചു അൻപൊടുകാശ്യപനുകൊടുത്തു
പതിമൂന്നും പത്തധൎമ്മനും ചന്ദ്രനിരുപത്തെഴുനൻ‌കി അവരിലദിതി
യാം‌കാശ്യപപന്തിപെറ്റിട്ടാദിത്യന്മാരുണ്ടായിലൊകത്തെപ്രകാശി
പ്പാ നെന്നതിൽ‌വിവസ്വാന്റെമപുത്രനായതുയമൻ പെണ്ണുമൊന്നു
ണ്ടായ്‌വന്നുയമിയെന്നവൾക്കുപെർ പിന്നയുമുണ്ടായിതുമനുവെന്നൊ
രുമകൻ മാനവന്മാരെല്ലാരുമവൻ‌കൽ‌നിന്നുണ്ടായിവിപ്രന്മാരായാ
രതിൽ‌ചിലരെന്നതെവെണ്ടു പാത്ഥീനായകന്മാരായ്‌വന്നിതുചിലരെ
ടൊവെനനുംത്രസ്നുതാനും‌നരിഷ്യൻ‌നഭഗനും ഇക്ഷ്വാകുകരൂശനും.
ശയ്യാതിപുനരിന്നളൻ വൃഷദ്ധ്രൻ‌ദിഷ്ടനിവർപത്തു‌പെർനൃപെന്ദ്രന്മാ
ർപിന്നയുംപത്തൊൻപതുനന്ദനന്മാരുണ്ടായാരന്ന്യൊന്ന്യയുദ്ധംചെയ്തു
മരിച്ചാരവർകളും പത്തുപെരുണ്ടായതിലെട്ടാമനാകുമിളൻ മുത്തന്നി
മുലയാളായ്‌വന്നാനെന്നറിഞ്ഞാലും അൎക്കഥാപറയുംപൊളെത്രയും‌പെ
രുപ്പമുണ്ടക്കയൽക്കണ്ണിതന്നെക്കയ്ക്കൊണ്ടാനന്നുബുധൻ ബുധനു പു
രൂരവാവെന്നൊരുമകനുണ്ടാ യതിമാനുഷമായ കൎമ്മങ്ങൾചെയ്താന
വൻ സൊമവംശത്തിൻകലയ്ക്കാദിരാജാവുമവൻ ഭൂമിയുംസമുദ്രദ്വീ
പങ്ങളുമൊക്കെവാണാൻ ദിവ്യരത്നങ്ങൾധനധാന്യങ്ങളെന്നതല്ലാമു
ൎവ്വീശനാകുമിളനാൎജ്ജിച്ചാനസംഖ്യമായി എന്നിട്ടുംമതിയായില്ലെന്ന
വനെല്ലൊകെൾപ്പു നന്നിതുലൊഭത്തിന്റെമഹിമാനിരൂപിക്കിൽ
ബ്രഹ്മസ്വമായുള്ളതുമടക്കിത്തുടങ്ങിനാൻ കൎമ്മദൊഷങ്ങളെന്നുകല്പി
ച്ചാർമറയൊരും അക്കാലം‌സനൽക്കുമാരന്മുനിശപിക്കയാലുൾക്കാം
പിൽ മദനമാൽ‌മൂച്ശിച്ചുനരപതി മയ്ക്കണ്ണിമണിയായൊ രുൎവ്വശിത
ന്നെക്കണ്ടുതൽക്കൊങ്കപുണരാഞ്ഞുദുഃഖിച്ചുവിവശനായ നഷ്ടസംജ്ഞ
നുമായീഗന്ധൎവ്വലൊകത്തിൻ‌കൽ മട്ടൊലുംമൊഴിയാളുമായവൻ ന
ടകൊണ്ടാൻ മധുരാധരിയുമായധരപാനംചെയ്തു മതിയുംമറന്നവ
നറുപത്തയ്യായിരത്താണ്ടിരുന്നിട്ടുമെതുമറുതിവന്നതില്ലാ വൎദ്ധിച്ചുമദ
നമാതരമിച്ചുവസിച്ചൊളം വിരക്തിവരുമെന്നതൊരുത്തൻ നിന
യ്ക്കെണ്ടാവൎദ്ധിക്കും.ദിനംപ്രതിവഹ്നിയിലാജ്യസമി ദാദികൾവെണ്ടു
വൊളം‌പിന്നയുംഹൊമിച്ചൊളം ജ്വലിച്ചുവരുമത്രെ സെവിച്ചൊള
വും നന്നായി വൎദ്ധിച്ചുവരുംകാമം സെവിച്ചാൽമതിയാമെ ന്ന
ജ്ഞൻമാർപറഞ്ഞീടും ആവൊളൊമകലത്തുവെടികയൊഴിഞ്ഞെ
തുമാവതില്ലനുരാഗംവെൎവ്വിടണമെംകിൽ ദിവ്യമാനിനിയായൊ
രുൎവ്വശീരമിപ്പിച്ചുമൎവ്വീനായകനെതുംവന്നതില്ലലംഭാവം ആരവാർമു
ലയാളാമുൎവ്വീശപെറ്റിട്ടവനാറുപുത്രന്മാരുണ്ടായ്‌വന്നീതെന്നറിഞ്ഞാലും
ആയുസ്സുംധീമാനനുംവസുവുംഗ്രഹായുസ്സുമഞ്ചാമൻവനായുസ്സുമാറാ [ 79 ] മൻശ്രുതായുസ്സും‌ഇവരിലായുസ്സിനു‌നാലുപുത്രന്മാരുണ്ടാ യ്നഹുഷൻ
മുൻപിൽവൃദ്ധശൎമ്മാവുരണ്ടാമവൻ അജിതയുസ്സുമനെനസ്സുമെന്ന
വൎക്കുപെർ അവരിലവനീശനായ്‌വന്നുനഹുഷനും അവന്റെപരാക്ര
മംപറവാൻ‌പണിതുലൊം ഭൂമിയുംവാനൊർനാടു മടക്കിവാണാന
വൻഭൂമീന്ദ്രനവനൈന്ദ്രപദവുമടക്കിയാൻ പൌലൊമീകുളുൎമുലപു
ൽകുവാൻ ഭാവിച്ചെല്ലൊമാമുനിമാരെകൊണ്ടുതണ്ടെടുപ്പിച്ചതവൻ‌അ
ഗസ്ത്യൻ‌തന്റെശാപം കൊണ്ടാരുപെരുമ്പാമ്പാ യ്ധന്യനാംധൎമ്മജ
നെക്കാണ്മൊളംകിടന്നുപൊൽ‌അവനുമാറുമക്കൾയതിയും യയാതിയും
സംയാതിയെന്നും പുനരായാതിയാതിയെന്നും ഉദ്ധവനെന്നുമി
വർതങ്ങടെനാമമെല്ലാം അവിടെയയാതിക്കുവന്നിതുരാജ്യം‌പിന്നെ
അവനും രണ്ടുവെട്ടാനെന്നുകെട്ടിരിക്കുന്നൂ ഋഷികന്യകയായദെവ
യാനിയും‌പിന്നെ വൃഷപൎവ്വാവിന്മകളാകിയശൎമ്മിഷ്ഠയും ദെവയാ
നിക്കുമക്കൾയദുവുന്തൂൎവ്വശുവും ദ്രുഹ്യുവുമനുദ്രുഹ്യുപൂരുവും ശൎമ്മിഷ്ഠെ
ക്കുമക്കാലം യയാതിക്കു ശുക്രന്റെശാപംകൊണ്ടു ദുഷ്കൎമ്മവശാൽ‌വന്നു
നിറഞ്ഞുജരാനരാ കയ്ക്കൊണ്ടാനതുപൂരു മറ്റാരുകയ്ക്കൊള്ളാഞ്ഞു മക്ക
ളിലന്ദജനാംപൂരുവിനായീരാജ്യം മുഖ്യനായൊരുതാതൻചൊന്നതുകെ
ട്ടമൂലം അക്കഥയൊക്കെചൊൽകിൽ മറ്റൊന്നിനില്ലകാലം സൽഗു
ണനിധെ ജനമെജയനൃപൊത്തമ – വൈശം‌പായനൻ‌പുനരിങ്ങി
നെപറഞ്ഞപ്പൊൾസംശ യം‌മനഃകാമ്പിലുണ്ടായപാരീക്ഷിതൻ താ
പസകുലവരരത്നമെജയജയ താപങ്ങളിവകെട്ടാലുണ്ടാമൊമനഃ കാ
മ്പിൽശുക്രമാമുനിയുടെപുത്രിയാംദെവയാനിമുഖ്യനാംയയാതിക്കു പ
ത്നിയായ്‌വന്നതൊൎത്താൽ ഒക്കുന്നില്ലെതും‌പ്രാതിലൊമ്യ മല്ലയൊമുനെ
മയ്ക്കണ്ണിശൎമ്മിഷ്ഠയുമസുരനാരിയെല്ലൊ കയ്ക്കൊൾവാനവകാശമെ
ന്തതുനരാധിപനൊക്കവെ ചുരുക്കമായരുളിചെയ്തീടെണം അക്കഥാ
നമുക്കതിൽ കൌതുകമുണ്ടുപാരം സൽക്കഥകെട്ടാൽ‌മതിയാകയില്ലൊ
രിക്കലും അപ്രകാരങ്ങളെല്ലാംകെൾക്കനീയെങ്കിലിപ്പൊളത്ഭുത മുണ്ട
പാരം ദുശ്ചൊദ്യമല്ലയെതുംഎങ്കിലൊദെവാസുരയുദ്ധമുണ്ടായീമുന്നംസ
ങ്കടംതീൎത്തുജയമുണ്ടാവാനവൎക്കന്നാൾ ദെവകൾ ബുഹസ്പതിതന്നെയാ
ചാൎയ്യനാക്കിദെവവൈരികൾ ശുക്രൻ തന്നെയുംകയ്ക്കൊണ്ടാർപൊൽ
ദെവകളൊടുപൊരിൽ‌മരിക്കുമസുരരെ ജീവിപ്പിച്ചിടുമെല്ലൊശുക്രനാ
മ്മുനിവരൻജീവനുംദെവകൾക്കുജീവനുണ്ടാക്കപ്പൊകാ ദെവകള തു
മൂലംതൊറ്റാരെന്നറിഞ്ഞാലും മൃതസഞ്ജീവനിയാംവിദ്യയുണ്ടെല്ലൊ
ശുക്രനതിനുള്ളൂ പദെശമില്ലദെവാചാൎയ്യനൊഅന്നുദെവകൾ ഗുരുത
ന്നുടെസുതന്മാരിൽ മുന്നെവനായ കചൻ‌തന്നൊടുചൊന്നാരെല്ലൊ [ 80 ] ചെന്നുനീപഠിക്കണംശുക്രന്റെവിദ്യയെന്നാലന്നൊഴിഞ്ഞില്ലജയം
നമുക്കെന്നറിഞ്ഞാലും അമ്മുനിയുടെമകൾദെവയാനിയെനന്നാ യ്സ
മാന്നിച്ചരികെപുക്കീടുകമടിയാതെ തന്മകൾചൊന്നതൊഴി ഞ്ഞമ്മു
നികെൾക്കയില്ലാ നിൎമ്മലയായവിദ്യാപഠിക്കാമെന്നാലെടൊകചനു
മതുകെട്ടു വൃഷപൎവാവാകുന്നൊരസുരാധിപൻതന്റെ നഗരമകം പു
ക്കാൻ ശുക്രനെച്ചെന്നുകണ്ടു വന്ദിച്ചുമുനീന്ദ്രനുംകയ്ക്കൊണ്ടുവിദ്യകളും
നന്നായിപ്പഠിപ്പിച്ചു ശുക്രനുംദെവയാനിയാൽകിയകുമാരിക്കുമുൾക്കാ
മ്പുതെളിയുമാ റി രുന്നാനവൻതാനുംദെവയാനിയാൽവെണ്ടു മൊരൊ
രൊപരികൎമ്മംഎതുമെമടിയാതെ ചെയ്തീടുംകചൻ‌താനും‌അവൾക്കുമി
തുമൂലംകചനീലൊരുനാള മിളക്കംവരാതൊരു രാഗവുമുണ്ടായ്‌വന്നുക
ന്യകതാനുംബ്രഹ്മ ചാരിയാം കചനുമായ്നന്നായിരമിച്ചു വാണീടി
നാർ നിരന്തരം കാനനന്തൊറും പശുവൃന്ദത്തെമെച്ചുപിന്നെനാനാ
പുഷ്പങ്ങൾ പുല്ലുംസമിദാദികളെല്ലാംകൊണ്ടുവന്നീടുമവൻ മിണ്ടാ
തെയിരിക്കുംപൊൾകണ്ടിക്കാർകുഴലിയാം ദെവയാനിയുമായികണ്ട
കാനനന്തൊറുംനടന്നൂകളിച്ചീടും കുണ്ഠതകൂടാതെതൻ വിദ്യയും‌പഠി
ച്ചീടും യൌവ്വനമിരുവൎക്കുമാരംഭിച്ചിരിക്കുന്നു ദിവ്യത മുണ്ടാക
യാൽവൃത്തിയുംരക്ഷിച്ചീടും വെൺനാദങ്ങളൊടുതാളങ്ങൾമെളങ്ങ
ളും വീണവായനനല്ലവക്രൊക്തിവിശെഷവും വ്യംഗ്യങ്ങൾപലത
രംധ്വനികളിവയെല്ലാം മംഗലമാകുംവണ്ണംനന്നായിപ്പറകയും അ
ന്നൊന്ന്യംകളിച്ചവരിരുന്നാർ‌പലകാലം കന്ന്യകതാനുംബ്രഹ്മചാരി
യും‌പിരിയാതെആടീടുന്നവനിലുംപാടീടുന്നവനിലുംഗൂഢമാംനാ
രീവൃത്തം‌മറയ്ക്കുന്നവനിലും ഇഷ്ടമായുള്ളവസ്തുകൊടുക്കന്നവനിലും
ഇഷ്ടമായതുതന്നെപറയുന്നവനിലും ക ണ്ടഭൂഷണമെല്ലാമണിയുന്ന
വനിലും കണ്ടാൽ‌നല്ലവനിലും കെളിയുള്ളവനിലും ഉണ്ടാകുമെല്ലൊ
മധുവാണികൾക്കനുരാഗം ഉണ്ടെല്ലൊകചനെവമാദിയാംഗുണമെ
ല്ലാം‌അഞ്ഞൂറുസംവത്സരം കഴിഞ്ഞുകചനെവം മഞ്ജുള ഗാത്രിയുമായ്ക്കളി
ച്ച കാലമന്നാൾ അറിഞ്ഞാരസുരകൾ കചന്റെപരമാതാം നിറഞ്ഞ
വൈരത്തൊടുമതിനാലതുകാലം കാനനന്തന്നിൽ‌പ്പശുവൃന്ദവുംമെച്ചു
കചൻ താനെനിൽക്കുന്നനെരംകൊന്നവനുടലെല്ലാ മൊരൊരോതി
ലത്തൊളം നുറുക്കിച്ചെന്നായ്ക്കൾക്കു പാരാതെകൊടുത്തിതുദുഷ്ടരാമസു
രകൾ പശുവൃന്ദവുമപ്പൊൾതങ്ങളെപൊന്നുവന്നാർ കചനെക്കാ
ണായ്കയാൽദെവയാനിയും ചെന്നു കരഞ്ഞു പരിതാപം‌നിറഞ്ഞുമനതാ
രിൽ പറഞ്ഞുതാതനൊടുവന്നീലഗുരുസുതൻ ഗൊക്കളുംഗൊശാല
യ്ക്കൽ തങ്ങളെവന്നാരൊക്കെ പാൎക്കെണ്ടുംനെരമല്ലസൂൎയ്യനുമസ്തമിച്ചു [ 81 ] അഗ്നിഹൊത്രവുംവെണ്ടീലെന്തൊരുമൂലം‌കചൻ വൈകിയതവനൊ
രുസംകടം വന്നീലല്ലീ അനന്തരംകചനുവന്നീടുകിൽ‌മരിപ്പൻ‌ഞാൻ അ
ന്തരമെതുമില്ലെന്നാത്മജാപറഞ്ഞപ്പൊൾ എന്തിനുഖെദിക്കുന്നൂമരി
ച്ചാനെന്നാകിലു മിന്നുഞാൻ ജീവിപ്പിച്ചുകൊൾവൻനീയടങ്ങുക വി
ളിച്ചുശുക്രമുനികചനുംചെന്നായ്ക്കളെ പ്പെളിച്ചു.പുറപ്പട്ടു വന്നാനെ
ന്തൊരുചിത്രം‌ എന്തെടൊനുടെവരാഞ്ഞീടുവാന്മൂലമെന്നു സുന്ദരഗാ
ത്രിദെവയാനിചൊദിച്ചനെരം പുഞ്ചിരിപൂണ്ടുകചൻ ചൊല്ലിനാൻ
പരമാൎത്ഥം വഞ്ചിച്ചുദനുജന്മാർചെയ്തദുഷ്ടതയെല്ലാം പിന്നയുമൊരു
ദിനംപൂവിനുവനംപുക്കാൻ അന്നവനുടൽ‌പൊടിച്ചാഴിയിലിട്ടാരവ
ർ കന്ന്യകാദെവയാനിതാതനൊടറിയിച്ചാൾ അന്നും‌മാമുനിവരൻവി
ളിച്ചുവരുത്തിയാൻ പിന്നെയും‌മൂന്നാമതുദുഷ്ടരാമസുരകൾ മുന്നംവ
ന്നതുപൊലെവന്നുപൊകരുതെന്നാർ വധിച്ചുവറുത്തൊക്കെപ്പൊ
ടിച്ചുതരിപൊക്കി മൃദുത്വംകലൎന്നൊരുചൂൎണ്ണമായ്‌വശമാക്കി ഹൃദ്യമാം
ഗുരുവിനുസെവിപ്പാനുണ്ടാക്കിയ മദ്യത്താൽക്കലക്കി നൽകീടിനാര
സുരകൾ ദെവയാനിയും കചൻവാരാഞ്ഞനെരം പരിദെവനംതുടങ്ങി
നാൾതാതന്റെമുൻപിൽ നിന്നുദെവകളുടെഗുരുപുത്രനന്നറിഞ്ഞി
ട്ടു ദെവവൈരികളുടെദുഷ്ടതതന്നെയിതു ജീവിപ്പിച്ചീടുകിന്നുമെന്ന
തുകെട്ടു മൃതജീവനിവിദ്യകൊണ്ടുവിളിച്ചു ഭാൎഗ്ഗവനും വന്നീലകചനെ
ന്തുമകളെ കൎമ്മഫലം വന്നീടുന്നതിനെതുമാപതിന്മടങ്ങു നീ എന്നെല്ലാം
പലതരംഭാൎഗ്ഗവൻ പറഞ്ഞപ്പൊൾ കന്ന്യകദെവയാനികണ്ണുനീർവാ
ൎത്തുചൊന്നാൾ ആദിതെയാചാൎയ്യനാംഗീഷ്പതിസുതനായ ഭൂദെവൻ
തന്നെക്കൊന്നപാപികളസുരകൾ സന്തതിനാശംകൂടെവരുത്തീടുവ
ൻശപി ച്ചന്തരമതിനില്ലകെവലംപിന്നെഞാനും ഇന്നെന്റെകച
നൊടുകൂടിഞാന്മരിക്കുന്നെൻ എന്നെല്ലാംദെവയാനിചൊന്നതുകെട്ടു
ശുക്രൻ പിന്നയുംവിളിച്ചിതുനന്നായിദ്ധ്യാനി ച്ചപ്പൊൾതന്നുടെജ
റരത്തിൽ നിന്നവൻ വിളികെട്ടാൻ എതൊരുവഴിയെനീയെന്നുടെയു
ള്ളിൽ പുക്കിതെന്നൊദരവൊടുശുക്രൻ ചൊദിച്ചനെരംകചൻ എന്നെ
ക്കൊന്നസുരകൾവറുത്തുപൊടിച്ചുടൻ തന്നിതുമദ്യം തന്നിൽ കുലുക്കി
സ്സെവിപ്പാനായി എന്നുകെട്ടൊരുശുക്രൻകൊപിച്ചുചൊന്നാനെംകി
ൽ ഇന്നുഞാനസുരരെശ്ശപിച്ചുനശിപ്പിച്ചുപുണ്യമുള്ള മരരൊടൊന്നി
ച്ചുവാണീടുവൻ എന്നതുകെട്ടു കചൻ ചൊല്ലിനാനരുതെന്നാൽ വ
ന്നുപൊംതപസ്സിനുനാശമെന്നറിയണം നന്നല്ലാശപിക്കുന്നതാരെ
യു മൊരുവൎക്കും ദൊഷമില്ലാതനമുക്കൊക്കയുംക്ഷമിപ്പതു ഭൂഷണമാകു
ന്നതുകൊപമുണ്ടായാലാകാ കൊപകാമാദികളെ ക്ഷമയാജയിപ്പവൻ [ 82 ] താപസശ്രെഷ്ഠനെന്നുചൊല്ലുന്നുവിദ്വജ്ജനം എന്നതുകെട്ടുഭൃഗുനന്ദ
നൻ മകളൊടു ചൊന്നാനെങ്ങനെവെണ്ടുതിരിച്ചുചൊല്ലെണം നീ
ഞാന്മരിച്ചിടുന്നാകിൽ കചനെയുണ്ടാക്കുവൻ ഞാന്മരിയാതെകച
നുണ്ടാകയില്ലതാനും അച്ശനെന്തെന്നൊടിപ്പൊളിങ്ങനെപറയുന്നു
വിച്ചയെന്തതുപുനരെല്ലാൎക്കുംചെയ്യാമെല്ലൊ താന്മരിച്ചൊരുത്തനെര
ക്ഷിക്കുമസാരനും താന്മരിയാതെകണ്ടുമറ്റൊരുപുരുഷനെ ജീവിപ്പി
ച്ചീടുന്നതു സാമൎത്ഥ്യമാകുന്നതും ജീവരക്ഷണത്തിനുമെംകിലെഫലമു
ള്ളു എന്നതിൽ വിശെഷിച്ചുമാശ്രിതനല്ലൊകചൻ നിന്നുടെയൊ
രുശിഷ്യനാകയുമുണ്ടൂപിന്നെ ധന്ന്യനാംബൃഹസ്പതിപുത്രനാകയുമു
ണ്ടു എന്നതുനിരൂപിച്ചിട്ടൊത്തതുചെയ്കയെന്നാൾ നിന്തിരുവടിത
ന്നെക്കൊന്നുജീവിച്ചാലതി നെന്തൊരുഫലമതുചെയ്കയില്ലെന്നുമവ
ൻ അച്ശനും കചനുമൊരന്തരം‌വരാതെക ണ്ടിച്ശവന്നീടുന്നാകിലി
ജ്ജന്മമൊടുങ്ങീല നിശ്ചയമല്ലായ്കിൽഞാന്മരിപ്പനെന്നുതന്നെ കച്ചൊ
ലും മുലയാളാംദെവയാനിയുംചൊന്നാൾ ആൎജ്ജവവചനമൂൎജ്ജസ്വ
തി പുത്രിചൊന്ന താശ്ചൎയ്യമെന്നുകണ്ടുഭാൎഗ്ഗവമുനിതാനും അപ്പൊഴെ
യുപദെശിച്ചാൻ മൃതസഞ്ജീവനീസല്പുമാനായകചൻ‌തനിക്കുമടിയാ
തെ ദക്ഷിണപാൎശ്വം‌ഭെദിച്ചപ്പൊഴെപിറപ്പെട്ടാൻ ദക്ഷനാംകചൻ
ജീവിപ്പിച്ചിതുശുക്രനെയും ദക്ഷിണാഗുരുവിനുജീവനം‌നൽകീകച
ൻ ഒക്കുമെന്നതും പരീക്ഷിച്ചിതന്നതിനാലെ ദുഷ്ടരാമസുരകൾ‌ചെ
യ്തതും‌ഫലിച്ചീല നിഷ്ഠുരകൎമ്മികൾക്കുതങ്ങൾക്കെ ഫലങ്ങളും ഗുണമു
ള്ളവരുടെഗുണത്തെക്കെടുപ്പാനായ്ഗുണമില്ലാതജനംചെയ്തതിൻഫ
ലങ്ങളും ഗുണങ്ങളായെവരൂമെൽക്കുമെൽ ഗുണികൾക്കും ഗുണ
ക്കെടതുചെയ്യുന്നവക്കെയകപ്പെടു വിദ്യയും‌പഠിപ്പിച്ചുകീൎത്തിമാനാക
നീയെന്നെത്രയും‌തെളിഞ്ഞരുൾചെയ്തിതുശുക്രൻ‌താനും ഇങ്ങനെ
യെന്റെശിഷ്യൻ‌തന്നൊടുചെയ്തമൂലം നിങ്ങളുമജ്ഞാനികളായ്പൊ
വിനസുരരെ ഇന്നിനിക്കിതുവന്നകാരണംമറയവ രിന്നുതൊട്ടിനി
മെലിൽച്ചെയ്യായ്കാ സുരാപാനം ചെയ്തീടുന്നവൻ ബ്രഹ്മഹത്യയുള്ളതു
പൊലെ ജാതിഭ്രഷ്ടനുമായിപ്പാപിയായ്‌വരികെന്നാൻ ശുക്രാശാപത്താ
ലിന്നും‌മദ്യപാനത്തെച്ചെയ്കിൽ ഉൽക്കൃഷ്ടന്മാരായ്ത്തപൊവിദ്യാവൃത്തന്മാ
രാകും വിപ്രന്മാർപഞ്ചമഹാപാതകം‌പ്രാപിക്കുന്നു. ശുക്രാശാപത്തിൻ
ബലം പൊകയില്ലൊരുനാളും - ആയിരത്താണ്ടുകചനിങ്ങനെവാസം
ചെയ്തി ട്ടാചാൎയ്യ നിയൊഗത്താൽപൊവാനായ്പുറപ്പെട്ടാൻ ആയ
തമിഴിയാളാംദെയാനിയുമപ്പൊ ളാതുരയായാൾകചൻ‌തന്നുടെ
വിയൊഗത്താൽ എന്തെടൊ തുടങ്ങുന്ന തെന്നെനീവെടിയായ്ക [ 83 ] സന്തതമായിരത്താണ്ടൊരുമിച്ചിരുന്നിട്ടും കണ്ടിട്ടില്ലെന്നഭാവംക
ണ്ടിതുനിനക്കിപ്പൊൾ ഇണ്ടലുണ്ടതുകൊണ്ടുപാരമെന്നുടെയുള്ളിൽ
ഇന്നിന്നുകഴിഞ്ഞീടും‌നിന്നുടെവ്രതമെന്നതെന്നുള്ളിൽ‌നിരൂപിച്ചുപാ
ൎത്തുഞാനിത്രനാളും ഇന്നിപ്പൊൾനീയൊപൊവാനായെല്ലൊപിറപ്പെ
ട്ടു എന്നൊടുയാത്രപൊലും‌ചൊല്ലുവാൻഭാവിച്ചീലാ നിന്നൊടുപിരി
ഞ്ഞുഞാനെങ്ങിനെപൊറുക്കുന്നൂ എന്നെനിപരിഗ്രഹിച്ചീടണംമടി
യാതെ ആഭിജാത്യവുംയൊരൂപലാവണ്യവിദ്യാ ശൊഭയുംനിരൂ
പിക്കനമ്മിലെരാഗങ്ങളും ഇത്തരംകെട്ടുകചനുത്തരമുരചെയ്താ നുത്ത
മകുലസ്ത്രീയാംദെവയാനിയൊടപ്പൊൾ നിൎമ്മലഗുണാകരെനീതിസ
മ്മതവരെ സമ്മൃദുകളെബരെസാരസ്യപാരാവരെകന്ന്യകാജനവരെ
കാമുകമനൊഹരെ ധന്ന്യെസൌജന്ന്യധാരെകൊരകസ്തനഭരെ ബ
ന്ധുരതപൊധരെബന്ധൂകസമാധരെ മന്ധരവിലൊചനെശീതാം
ശുബിംബാനനെ ഹന്തനീ ചിന്തിച്ചതിനന്തരം‌പെരികെയുണ്ടെന്ത
തന്നുരചെയ്യാം പന്തൊക്കും മുലയാളെ നിന്നെഞാൻപരിഗ്രഹിച്ചീടു
കയെന്നുള്ളതും നന്നല്ലാഗുരുപുത്രിയെല്ലൊനീമനൊഹരെ എതുമെ
ദൊഷമില്ലാചെയ്താലുമെന്നാളവളെതുപറയെണ്ടചെയ്കയില്ലെന്നു
കചൻ നിന്നെപ്പണ്ടസുരകൾരണ്ടുമൂന്നൊടെകൊന്നാർ അന്നുഞാനെ
ല്ലൊനിന്നെജീവിപ്പിച്ചതുമെടൊ അങ്ങിനെയുള്ളൊരെന്നെനിൎമ്മൂലം
വെടികിൽഞാ നെങ്ങിനെപൊറുക്കുന്നൂദുഷ്ടതകാട്ടീടൊല്ലാ ദുഷ്ടതയ
ല്ലാചൊൽവനൊടുമെകെട്ടാലും നീമട്ടൊലുംമൊഴിയാളെ ധൎമ്മത്തെനി
രൂപിക്കാ എന്നെനീയുണ്ടാക്കുവാൻ‌കാരണമെങ്കിലിപ്പൊ ളെന്നുടെ
മാതാവെന്നുംവന്നീടുമതുകൊണ്ടും പിന്നെഞാൻ നിന്റെതാതൻ‌ത
ന്നുടെജഠരത്തിൽ‌നിന്നെല്ലൊപിറന്നതുമെന്നതു നിരൂപിച്ചാൽ എന്നു
ടെഭഗിനിയായ്‌വന്നീടും മനൊരമ്യെ ഒന്നുകൊണ്ടുമെയരുതിന്നുനീപറ
ഞ്ഞതു നന്നായിട്ടനുഗ്രഹിച്ചീടുകെന്നാതെവെണ്ടു നിന്നെക്കാണ്മതി
ന്നുഞാൻവൈകാതെവന്നീടുവൻ നാമിരുവരുംകൂടിക്രീഡിച്ചു വസി
ച്ചതൊ നാമിരുവരുമുള്ള കാലത്തും‌മറക്കമൊ ഖെദവുമടക്കിനീയാത്ര
യുമയയ്ക്കണം മൊദെനപിതാവിനെശ്ശൂശ്രൂഷിച്ചിരിക്കെടൊ എന്നി
തുബൃഹസ്പതിനന്ദനൻപറഞ്ഞപ്പൊൾ കണ്ണുനീർതൂകിനിന്നുദെവയാ
നിയും‌ചൊന്നാൾ എറിയൊരനുരാഗത്തൊടുവന്നപെക്ഷിച്ച നാരി
തന്നഭിമതം‌നൽകാതപുരുഷന്മാർ ഘൊരമാം‌നരകത്തിൽ വീഴുവാരെ
ന്നുകെൾപ്പൂ സാരനാകിയനിന്നൊടെന്തിനുപറയുന്നു പാരാതെവെ
ടിഞ്ഞുനിദൂരവെപൊയീടുകിൽ പാരിതിലിരുന്നതുപൊരുമെന്നതെവെ
ണ്ട പാരമായുള്ളൊരനുരാഗവാത്സല്യാദികൾ പാരമാത്ഥ്യവുമറിഞ്ഞെ [ 84 ] ല്ലൊനിയിരിക്കുന്നൂ ആരവാർ മുലപുണൎന്നീടുവാൻ‌നിനക്കുക അതി
ലില്ലഭിരുചിയെന്നുവന്നീടുന്നാകിൽ ആരൂഢതാപമെല്ലാമാരൊടുപ
റവുഞാൻ ചെരുവാൻപരലൊകത്തില്ലസംശയമെതുംചാത്തകലൎന്ന
നീധീരതാകളഞ്ഞാലും ചാരെവന്നാലുമതിദൂരെനില്ലായ്കസഖെ ചെ
രാതൊരവസരഞാൻചൊല്ലുകയില്ലയെല്ലൊ ചെരായ്‌വാനവകാശമെ
ന്തതു നിനക്കിപ്പൊൾ സാരസംവിരിയുന്നനെരത്തെ പ്പാൎത്തുപാൎത്തു
പാരാതെമധുപാനംചെയ്തിടും‌മധുപന്മാർവൈരസ്യംകലൎന്നെവംപാ
രുഷ്യവാക്കുകെട്ടു സാരസ്യംപാരമുള്ളഗീഷ്പതിസുതൻചൊന്നാൻ‌ആ
ലസ്യമുണ്ടാകെണ്ടവൈദുഷ്യംകലന്നനീ കാലുഷ്യംകളയണംകാവ്യ
നന്ദനെബാലെ കാമിച്ചിടരുതെറെനാരിമാർപുരുഷരെപ്രെമത്താ
ലെല്ലൊനാശമെല്ലാൎക്കും വന്നുകൂടി ധൎമ്മാൎത്ഥകാമമൊക്ഷംനാലിനും
വിരൊധങ്ങൾതമ്മിൽവാരാതെകണ്ടുസാധിച്ചുകൊൾകയാവുധൎമ്മത്തെ
യുപെക്ഷിച്ചൊരൎത്ഥകാമങ്ങൾവെണ്ടാധൎമ്മത്തെക്കൊതിച്ചൎത്ഥകാമവു
കളയെണ്ടാധൎമ്മകാമങ്ങൾവെടിഞ്ഞൎത്ഥവുമുണ്ടാക്കെണ്ടാധൎമ്മാൎത്ഥങ്ങ
ളെവെടിഞ്ഞുള്ളകാമവുംവെണ്ടാ തങ്ങളിൽ‌വിരുദ്ധമായിരിക്കു മിവ
മൂന്നും മംഗലശീലെനിന്നൊടെന്തിനുപറയുന്നു ധൎമ്മത്തെസ്സാധിക്കും
പൊളൎത്ഥതകാമങ്ങളുംപൊം ധൎമ്മകാമങ്ങളും‌പൊ മൎത്ഥത്തെസ്സാധി
ക്കുമ്പൊൾ കാമത്തെസ്സാധിക്കും പൊളൎത്ഥകാമങ്ങളുംപൊം കാ
മിനിയായനിനക്കതിൻ‌കൽപ്പിറപ്പട്ടു ൟശ്വരനെയുംഗുരുവാകുംനി
ന്നച്ശനെയുംശാശ്വതമായ ധൎമ്മംതന്നെയുംപെടിക്കണംഞാനിതുചെ
യ്കയില്ലപൊയാലുമകനിപ്പൊൾജ്ഞാനമെ നിന്നൊളമിന്നാൎക്കമെയി
ല്ലയെല്ലൊ പണ്ഡിതനായകചൻ ഖന്ധിച്ചുപറഞ്ഞപ്പൊൾ കുണ്ഡ
ത്തിലാജ്യം വീണകണക്കെദെവയാനി കുണ്ഡലമണിതമാംഗണ്ഡ
മണ്ഡലലസൽ തുണ്ഡവും പ്രചണ്ഡമാമുന്നതസ്തനങ്ങളും കണ്ണുനീ
ർ കൊണ്ടുനനച്ചംഗവും വിയൎത്തവൾകണ്ണുകൾചുവപ്പിച്ചുദെഹവും‌വി
റപ്പിച്ചു. ചണ്ഡദീധിതിയുടെമണ്ഡലംപൊങ്ങും‌പൊലെചണ്ഡികാ
മഹിഷനെ ക്കണ്ടതുനെരം‌പൊലെതന്നുടെമനൊരഥം വാൽഞ്ഞുകൊ
പം‌പൂണ്ടു നിന്നുടെ‌വിദ്യയെല്ലാം നിഷ്ഫലമാകയെന്നാൾ മനഥാതുര
യായനിന്നുടെശാപമുണ്ടൊ ധൎമ്മതൽപ്പരനായൊരിനിക്കിങ്ങെറ്റീടു
ന്നു എന്നെനിശപിച്ചതുകെട്ടു ഞാൻ പൊകയില്ലാ നിന്നയുമിന്നുശ
പിച്ചീടുവനെന്നു കചൻ നിന്നുടെമനൊരഥമിന്നുതൊട്ടൊരുനാളും
വന്നുകൂടായ്കയതു മെങ്ങിനെയെന്നുകെൾനീആരണരായുളളൊരുംമാ
മുനിമാരും‌നിന്നെ യാരുമെകയ്കൊള്ളായ്കയെന്നുരചെയ്തുകചൻ വി
ണ്ണവർപുരംപുക്കുവിദ്യയുംപഠിപ്പിച്ചാൻവന്ദിതാനന്ദൻശക്തനും [ 85 ] ദെവകൾക്കും വിണ്ണവരതുകാലംപൊരിനുകൊപ്പിട്ടൊക്കെച്ചെന്നിതു
വൃഷപൎവ്വാതന്നുടെരാജ്യത്തിൻ‌കൽകൊട്ടതന്നുടപുറത്തടുത്തുവലിയൊ
രു കാട്ടിൽച്ചെന്നിരുന്നപ്പൊൾക്കാണായിതെല്ലാവൎക്കും കണ്ടാലെത്ര
യുന്നല്ലകന്ന്യകാജനമൊക്കെ ത്തണ്ടലർപ്പൊയ്കതന്നിൽക്കളിച്ചീടുന്ന
തെല്ലാം കണ്ടിവാർകുഴലികളപ്സരസ്ത്രീകളെക്കാൾ കണ്ടാൽ‌നല്ലപരി
ങ്ങു മുണ്ടൊമറ്റെന്നുതൊന്നീ വസ്ത്രങ്ങളഴിച്ചതിൻതീരത്തുവെച്ചും കള
ഞ്ഞത്യന്തം മതിമറന്നിങ്ങികളിക്കംപൊൾ ചൂതസായകമെറ്റുവാ
സവനതുകണ്ടു ചൂതവാർമുലമാറിൽകൌതുകമുണ്ടായ്‌വന്നുകാണണമിവ
രുടെ മന്മഥഗൃഹമെല്ലാം നാണിച്ചുപൊകുമെല്ലൊനാമങ്ങുചെല്ലുംനെ
രം വായുവായ്ചമഞ്ഞവൻ‌പൊയ്കതൻ‌കരെച്ചെന്നു മായയാംപുടവക
ൾ വാരിയങ്ങൊട്ടങ്ങൊടു ധൂളിപ്പിച്ചതുകണ്ടുവെഗത്തിൽ കന്ന്യകമാ
രൊളത്തൊടൊരുമിച്ചുവെഗത്തിൽ‌കരെറിനാർ ആരുമില്ലടുത്തെന്നുക
ല്പിച്ചുതന്നെയവർ ദൂരപ്പൊയൊരുവസ്ത്രമൊടിച്ചെന്നെടുത്തപ്പൊൾ ക
ണ്ടിവാർകുഴലാരെ കണ്ടുകൌതുകം‌പൂണ്ടൊരണ്ടർ നായകൻ താനുമിണ്ട
ൽപൂണ്ടിതുതുലൊം പുണ്ഡരീകെഷുപരവശമാനസനായാ ഖണ്ഡല
ൻ‌താനും‌പരിഖണ്ഡിതധൈൎയ്യത്തൊടും ഇന്നല്ലായുദ്ധത്തിനുപൊക
നാമെന്നുപറഞ്ഞിന്ദ്രാദിദെവഗണമാത്മമന്ദിരംപുക്കാർ ധൂളിയെപ്പി
ന്നെയെങ്ങുംകാണാഞ്ഞനെരമവർകുളികൾകാളിയുമായിപ്പൊകയെ
ന്നൊൎത്തുഭീത്യാ തങ്ങൾതങ്ങൾക്കുള്ളൊരുവസ്ത്രങ്ങളെടുത്തുംകൊ ണ്ട
ങ്ങൊട്ടിങ്ങൊട്ടുനൊക്കിയുടുത്തീടുന്നനെരം സുന്ദരീദെവയാനിതന്നുടെ
പുടവയും അന്നെരമറിയാതെസംഭൂമംകൊണ്ടുബലാൽ ചെന്നെടുത്തു
ടുത്തിതുശൎമ്മിഷ്ഠയതുകണ്ടു നിന്നൊരുദെവയാനിചൊല്ലിനാളതുനെ
രംഎന്നുടെവസ്ത്രമെല്ലൊനീയുടുത്തതുമെടൊ നിന്നുടെവസ്ത്രമിതാമറ്റെ
തുതന്നീടണം എന്നതുകെട്ടീലെന്നുഭാവിച്ചശൎമ്മിഷ്ഠയുംതന്നുടെസഖികളു
മായ്നടന്നീടുന്നെരം പിന്നാലെദെവയാനി ചെന്നാളിതരുതെല്ലൊ ത
ന്നീടുകെന്റെവസ്ത്രംമറ്റെതുതരാമെല്ലൊഞങ്ങൾക്കുനിങ്ങളുടെ പുടവ
യുടുക്കരുതിങ്ങുതന്നീടവെണമെന്നതുകെട്ടനെരം ശൎമ്മിഷ്ഠകൊപത്തൊ
ടെചൊല്ലിനാളടങ്ങുനീ നിന്മഹിമകളെല്ലാംഞാനറിഞ്ഞിരിക്കുന്നൂ എ
ന്നുടെതാതൻതന്റെകാരുണ്യമുണ്ടാകയാൽ ഇന്നെറ്റംഞെളിയുന്നു
നീയെന്നതറിഞ്ഞാലുംനെരിയപുടവയും കുറിയുംകൊപ്പുമെല്ലാാമെറെ
നീതിളയ്ക്കിലൊപൊകണംമറയത്തുവെണമെന്നാകിലതു മടുത്തപൊ
ന്നീടുനീഞാനിപ്പൊളിതുവിഴുത്തിടുകയില്ലയെന്നും ഇത്തരമധിക്ഷെപിച്ച
ത്രയുംഭത്സികയാലുൾത്തളിരിരുവൎക്കും ചീറിയൊരന്തരം ദുഷ്ടതപെ
രിയശൎമ്മിഷ്ഠയുംസഖിമാരുംപെട്ടന്നങ്ങൊരു പൊട്ടക്കിണറ്റിൽത്തള്ളി [ 86 ] യിട്ടാർപുത്രിയെക്കാണാഞ്ഞതിദുഃഖംപൂണ്ടൊരുശുക്രൻ‌അത്തൽ‌പൂണ്ടു
രചെയ്തുധാത്രിയൊടതുനെരം കണ്ടീലകുളിപ്പാനായ്പൊയൊരുമകളെ
ഞാൻ കണ്ടകാവുകൾതൊറും നീ ചെന്നുതിരയാണം അന്നെരമവൾ
നീളെതിരഞ്ഞുതുടങ്ങിനാളന്നെല്ലൊയയാതിയുംചെന്നിതു നായാട്ടി
നായി ഭൂപതി ദാഹംകാണ്ടുപാനീയം‌തിരയുമ്പൊൾ കൂപനിജ്ജലം‌ചാ
രത്താമ്മാറുകണ്ടാനതിൽകാണായിമിന്നൽ‌പൊലെകന്യകാരത്നംതന്നെ
ക്ഷൊണീപാലകൻ‌താനുമെടുത്തുകറ്റിനാൻ കൊപപവുമസൂയയും
പ്രീതിയും‌വിനയവുംഭൂപതിതന്നിലനുരാഗവും വിറയലും പ്രെമവും
മന്ദാക്ഷവുംബാഷ്പവും‌പ്രലാപവുംകാമതാപവുംകമനീയവെഷവുമു
ള്ളിൽ പെടിയുമഭിമാനഹാനിയുംദുഃഖങ്ങളും കൂടിനിന്നീടുന്നൊരു
കന്ന്യകതന്നെക്കണ്ടു കൂടലർകുലകാലനായമന്നവൻ ചൊന്നാൻപാട
ലാധരികുലമൌലിമാലികെബാലെ നിൎമ്മലെനിരുപമശീലെചൊ
ല്ലെന്നൊടിപ്പൊൾ നിന്മനൊദുഃഖത്തിന്റെമൂലവും‌പിന്നെനിന്റെ
ഗൊത്രവുംപെരും‌നിന്റെതാതനാരെന്നും‌പരമാൎത്ഥം ചൊല്ലമ്മയാരാ
കുന്നതെന്നതുമെല്ലാം കൂപത്തിൽ‌വീണുപൊവാനെന്തവകാശമെന്നും
ഭൂപതിചൊദിച്ചപ്പൊൾ കന്ന്യകതാനുംചൊന്നാൾ അസുരാചാൎയ്യ
നായാശുക്രന്റെമകൾഞാനൊ മധുരാകൃതെദെവയാനിയെന്നെ
ല്ലൊനാമം കൂപത്തിൽവീഴ്വാനുള്ള കാരണമതുംചൊന്നാൾ താപസകു
ലവരബാലികയതുനെരം പുഞ്ചിരികലൎന്നവൾകുമ്പിട്ടു നിന്നുചൊന്നാ
ൾ എൻചെവികളുമിപ്പൊളൊന്നിനുണ്ടുഴറുന്നു കൂപത്തിൽ‌പ്പതിത
യായ്ത്താപത്തിൽ‌മുഴുകുമെന്നാപത്തുകെടുത്തൊരുമാനുഷനായഭവാൻ
ആരെന്നതറികയിലാഗ്രഹമുണ്ടുപാരം നെരെചൊല്ലുകവെണമെന്ന
തുകെട്ടുനൃപൻ മന്ദഹാസവും‌ചെയ്തു കന്യകാരത്നമായ സുന്ദരിതന്നൊ
ടനുനന്ദിച്ചുചൊല്ലീടിനാൻ അഹിതകുലകാലനാകിയനരവീരൻ ന
ഹുഷൻ‌തന്റെമകനാകിയയയാതിഞാൻ അതുകെട്ടൊരുദീൎഗ്ഘശ്വാ
സവും‌പൂണ്ടുചൊന്നാൾ മതിനെർമുഖിയായദെവയാനിയുമപ്പൊൾ
കുറ്റമല്ലെതുമെന്റെകൈപിടിച്ചതിനിനി മറ്റൊരുപുരുഷനെക്കൊ
ള്ളരുതെന്നെയുള്ളു വിധിച്ചവണ്ണംതന്നെവെട്ടുകൊള്ളുകെവെണ്ടു വി
ധിച്ചതൊഴിഞ്ഞുണ്ടൊവരുന്നുനിരൂപിച്ചാൽ എന്നതുകെട്ടുനൃപൻ ക
ന്ന്യകയൊടുചൊന്നാൻ മന്നവൎക്കുചിതമല്ലിന്നു നീചൊന്നതെടൊ
മാനവാദ്യഷ്ടാദശസ്മൃതികളെല്ലാറ്റിലു മാനുലൊമ്യമെവിധിയുള്ളിതു
വെദത്തിലും പ്രാതിലൊമ്യത്തിനെറെപ്പാപമുണ്ടെന്നുനൂനം പാതി
വ്രത്യത്തിൻ‌നിഷ്ഠാപാരമുണ്ടെന്നാകിലും അന്യൊന്യമനുരാഗംകൊ
ണ്ടതുചെയ്തീടിലും നിന്നുടെജനകനെപ്പെടിക്കവെണമെല്ലൊ പാ [ 87 ] വകായുധകാകൊളാദികളെല്ലാറ്റിലു മാവൊളംപെടിക്കണംവിപ്രരെ
മനൊഹരെ ഇച്ചൊന്നവസ്തുക്കളാലൊരുത്തൻ‌മുടിഞ്ഞീടും നിശ്ചയം
മറയവർവംശമെമുടിച്ചീടും നീയിനിയകത്തൂട്ടുപൊയാലും മുനികുല
നായകനായശുക്രൻതാനിങ്ങു വരും‌മുൻപെ എന്നെല്ലാമുരചെയ്തുമന്ന
വൻതാനുംപൊയാൻ കന്ന്യകാദുഃഖിച്ചൊരുവൃക്ഷത്തിൻ കീഴും‌നിന്നാ
ൾ മുന്നമെനീളെ നടന്നന്ന്വെഷിച്ചവളും‌പൊ ന്നന്നെരംദെവയാ
നിതന്നെയുംകണ്ടൊളെല്ലൊഎന്തുണ്ണിമകളെനീയിങ്ങനെനിൽക്കുന്നി
തു അന്തിയുമായീതാൻകാണാഞ്ഞുഖെദിക്കുന്നു പൊരെനീയെന്നു
കെട്ടുദെവയാനിയുംചൊന്നാൾപൊരികയില്ലദനുജാധിപൻപുരത്തി
ൽഞാൻ ശൎമ്മിഷ്ഠചെയ്തൊരുദുഷ്കൎമ്മവുറിയിച്ചാൾ ധൎമ്മിഷ്ഠയായൊ
രൂൎജ്ജസ്വതിതന്നുടെമകൾ അക്കഥയൊക്കെച്ചെന്നുശുക്രനൊടവൾ
ചൊന്നാൾ ദുഃഖിച്ചുശുക്രൻ‌താനുമപ്പൊഴെപൊന്നുവന്നാൻ എന്ത
യ്യൊനിനക്കു നിൎബ്ബന്ധമുണ്ടായതൊരു ബന്ധമെന്തിവറ്റിനുബ
സ്വരകളെബരെ ബന്ധുക്കളൊടുവൈരം ചിന്തിച്ചീടരുതെല്ലൊ സ
ന്തതം വണക്കം നല്ലന്ധത്വം‌കളഞ്ഞാലും പയ്ന്തെനിന്മൊഴിയാളെ പൊ
രികവൈകിക്കെണ്ടാപന്തെലും‌മുലയാളു മുത്തരമുരചെയ്താൾ‌എന്തിനുതാ
തനെന്നൊടിത്തരം‌പറയുന്നുബന്ധുശത്രൌദാസീനഭെദമൊട്ടറിവൻ
ഞാൻമഹിമയില്ലാകുലമാകാവൃത്തിയുംപൊരാ സഹിയാശീലവുമെ
ന്നുള്ളിലുള്ളവരുടെഗൃഹത്തിലിരിക്കയിൽ‌മരിക്കതന്നെനല്ലുസഹിച്ചീ
ടുമൊനിന്ദാവചനാദികളെല്ലാം പാപികളൊടുചെൎന്നുവസിക്കുന്നവ
ൎകൾക്കും പാപമെയുണ്ടായ്‌വരുകെവലമറിഞ്ഞാലുംഃ ശുക്രനും ദെവയാനി
യാകിയപുത്രിതാനും‌യുക്തികൾ‌പറഞ്ഞതുവിസ്തരിച്ചുരചെയ്തിലെത്രയും
പെരുപ്പമുണ്ടക്കഥയിരിക്കട്ടെയുക്തികൾ മുട്ടിശ്ശുക്രൻ തനിക്കുനീതികൊ
ണ്ടു എന്മകളൊടുകൂടെഞാനെന്നുകല്പിച്ചുടൻ അമ്മുനിവൃഷപൎവ്വാത
ന്നൊടുയാത്രചൊൽവാൻ ചെന്നപ്പൊളവസ്ഥകള‌സുരാധിപ നറി
ഞ്ഞെന്നാൽവെണ്ടുന്നതെന്തെന്നപ്പൊഴെ കാക്കൽ വീണു എന്നുടെമ
കൾകൂടാതിവിടെയിരിക്കയില്ലിന്നവൾവരുന്നാകിൽ മറ്റൊന്നും‌വെ
ണ്ടതില്ലാ അന്നെരമസുരെന്ദ്രൻ‌താന്തന്നെദെവയാനീ തന്നുടെകാക്ക
ൽവീണാൻ‌കാത്തുകൊൾകെന്നുതന്നെ എംകിലൊനിന്റെമകളാകി
യശൎമ്മിഷ്ഠയും മംഗലാംഗികളാകുമായിരംദാസികളും ഇന്നുതൊട്ടിനി
മെലിലെന്നുടെദാസികളായി എന്നൊടുകൂടെത്തന്നെ ഞാൻചൊല്ലു
ന്നതുംകെട്ടു വാഴുകിൽ ഞാനൊകൂ ടിപ്പൊരാമെന്നറിഞ്ഞാലും ദൊഷ
ങ്ങളറിയാതെചെയ്തവസഹിച്ചീടാം അപ്പൊഴെവൃഷപൎവ്വാവയച്ചാ
ന്മകളെയു മപ്പുരീകുഴലാളുമപ്പൊഴെപൊന്നുവന്നാൾ ദാസികളായി [ 88 ] രവും ഞാനും‌നീചൊല്ലും‌വണ്ണം ദാസികളെന്നുകാക്കൽവീണിതുശൎമ്മീ
ഷ്ഠയും ബ്രഹ്മചൎയ്യത്തൊടിരുന്നീടുകായിരത്താണ്ടു നിൎമ്മൎയ്യാദംചെയ്ത
തിൻ പ്രായശ്ചിത്താൎത്ഥമെന്നാൾ ശുക്രന്ദംപുത്രിതാനും ദൈത്യരാജനും
പുന രുൾക്കാമ്പുതെളിഞ്ഞകം‌പുക്കിതുരാജ്യം‌തന്നിൽ അങ്ങിനെചി ല
കാലം കഴിഞ്ഞൊരനന്തര മംഗനാശിരൊമണിയാകിയദെവയാനീശ
ൎമ്മിഷ്ഠയൊടുംദാസീസഹസ്രത്തൊടും കൂടി നൎമ്മാൎത്ഥംയഥാകാമംപൊയി
താരാമംതൊറും മാധവമായമധുപാനവുംചെയ്താനന്ദിച്ചാദരവൊടു
മാടി പ്പാടിവാണിടുന്നെരം ദാഹമുൾക്കൊണ്ടുമൃഗയാപരിശ്രമത്തൊടും
നാഹുഷനായനൃപൻ കാനനംപുക്കാനന്നു കണ്ടിതുകളിക്കുന്നകന്ന്യ
കാജനത്തെയും മുണ്ടതിൽ‌പ്രധാനിയായൊരുത്തിയവളുടെ പാദവും
തലൊടിക്കൊണ്ടാഭരണാദിമണി ദീധിതിയൊടുകൂടെക്കാണായിതൊ
രുത്തിയെ ചൊദിച്ചാൻ‌നൃപവരൻ‌നിങ്ങളാരിരുവരും‌മൊദകത്തൊടുര
ചെയ്തു ദെവയാനിയുമപ്പൊൾ ശുക്രമാമുനിയുടെപുത്രിഞാൻദെവയാ
നിചൊൽക്കൊണ്ടദനുജെന്ദ്രൻവൃഷപൎവ്വാവിന്മകൾ ശൎമ്മിഷ്ഠയായ
തിവളെന്നുടെദാസിയെല്ലൊ നിൎമ്മലാംഗികൾമറ്റുള്ളവരുംദാസീവ
ൎഗ്ഗം മുറ്റുമെന്നൊടുകൂടെപ്പൊരുമിന്നിവരെല്ലാം മറ്റാരുമുടയവരില്ലെ
ന്നുധരിച്ചാലും അതുകെട്ടവനീശനവളൊടുരചെയ്താ നതുലഗുണമു
ള്ളൊരിവളെങ്ങിനെനിന്റെദാസിയായ്ചമഞ്ഞവാ റെങ്ങനെപറകെ
ടൊ ഹാസമൊടതുകെട്ടുദെവയാനിയും ചൊന്നാൾ ൟശ്വരമതമെ
ല്ലാമാൎക്കുപൊലറിയാവി താശ്ചൎയ്യം‌തൊന്നീടുവാനെന്തിതിലിതുകാലം
കെൾക്കണമെല്ലൊഭവാനാരെന്നതിനിക്കിപ്പൊൾഭൊഷ്കല്ലരാജശ്രെ
ഷ്ട്രനെന്നുതൊന്നീടും‌കണ്ടാൽ എംകിലങ്ങിനെതന്നെഭൂപതിയയാതി
ഞാൻ പംകജവിലൊചനെനഹുഷാത്മജനല്ലൊ എംകിൽനീയെ
ന്നുവെട്ടുകൊള്ളുകുമടിയാതെ സംകടമെല്ലാംതീരുംസംശയമുണ്ടാകെ
ണ്ടാ മന്നവനതു കെട്ടുപിന്നയുമുരചെയ്തു കന്ന്യകാതിലകമെധന്ന്യെ
കെൾമനൊരമെ സിദ്ധമല്ലയൊനിനക്കെതുമെശുക്രൻ തന്റെപുത്രി
എന്നിനിക്കെതുംതൊന്നീതില്ലിപ്പൊളെടൊപതിതാപരഭാൎയ്യാ,ഭഗിനീ,
സഗൊത്രയുംവിധവാകുലംതന്നിലെറിയനാരിതാനുംസൎവ്വസംഗങ്ങളി
ലും‌നിവൃത്തിവന്നവളും,സൎവ്വലൊകങ്ങളാലും നിന്ദ്യയായുള്ള വളുംതന്നു
ടെമകൻവെട്ടതന്വിയുംസ്വതന്ത്രയും ഒന്നും കൊണ്ടീടുമാറില്ലെന്നെല്ലൊ
വിധിയിപ്പൊൾ നിന്നെഞാൻകയ്ക്കൊള്ളുവാനെങ്ങനെപറഞ്ഞുനീ ഉ
ന്നതാന്ന്വയത്തിൻ‌കലുള്ളകന്ന്യകഎല്ലൊശൎമ്മിഷ്ഠതന്നെക്കണ്ടുമന്മഥശ
രമെറ്റുതന്മനമഴിഞ്ഞൊരുമന്നവഞ്ചൊന്നനെരം‌മന്നവന്തന്നെക്കണ്ടു
മ്മന്മഥവിവശയാം കന്ന്യകാദെവയാനീപിന്നയുമുരചെയ്താൾ ബ്ര [ 89 ] ാമക്ഷെത്രങ്ങൾതമ്മിലെതുമെഭെദമില്ലാ സമ്മതമിനിക്കുമൊട്ടറിയപ്പൊ
കമെടൊ കല്യാണമൊടുമെന്നെക്കയ്ക്കൊൾകിൽ‌നിനക്കിപ്പൊൾനല്ല
തുവന്നുകൂടുമില്ലസംശയമെതും എംകിൽ‌നിന്നച്ശൻതന്നെതന്നാലാമെ
ന്നുനൃപൻ പംകജമുഖിയൊടുചൊന്നപ്പൊളവൾചൊന്നാൾ സംക
ടംവെണ്ടാഭവാനാമെല്ലൊപുനരതും ശംകയുമുണ്ടാംസൂക്ഷ്മധൎമ്മത്തെ
യറിയാഞ്ഞാൽ കാവ്യനാം‌പിതാവിനെയപ്പൊഴെവരുത്തിയാൾസെ
വ്യനാം‌മുനിതന്നെക്കും‌പിട്ടുനൃപതിയും നിശ്ശെഷവിശെഷങ്ങളച്ശ
നൊടറിയിച്ചാൾ തച്ചരിതങ്ങൾകെട്ടുഭാൎഗ്ഗവൻതാനും‌ചൊന്നാൻ ക
ന്ന്യകാജനമുള്ളിൽ‌തങ്ങളെകാമിച്ചീടി ലന്ന്യൊന്ന്യം ബ്രഹ്മക്ഷെത്രംത
ങ്ങളിൽക്കൊള്ളാമെല്ലൊ തന്നുടെമകൾതന്നിൽ വാത്സല്യമുണ്ടാകയാ
ലെന്നൊരുവിധിയവനന്നെരമുണ്ടാക്കിയാൻഗീഷ്പതിസുതനുടെശാ
പവുംനൃപനിലെ താല്പരിയവുമവൾക്കുണ്ടായനെരം മുനി പുത്രിയെ
യയാതിക്കുകൊടുത്തുവിശെഷിച്ചും പൃത്ഥ്വീനായകനൊടുപിന്നയുമൊ
ന്നുചൊന്നാൻ ആപദ്ധൎമ്മങ്ങൾക്കെതുംദൊഷമുണ്ടാകയില്ലാ ശാപ
ത്തെത്തടുക്കയുമരുതുമറ്റൊന്നിനാൽ ശൎമ്മിഷ്ഠയാകുമസുരാധിപപുത്രി
യൊടും നൎമ്മങ്ങൾപൊലും പറഞ്ഞീടരുതൊരുനാളും എന്നുടെമകൾ
ചൊല്ലും‌വണ്ണംനീയവളെയും നന്നായിരക്ഷിച്ചീടുകെന്നതുപറയെ
ണ്ടു ആയതമിഴിയാളാംദെവയാനിയുംപുന രായിരംദാസികളുംശൎമ്മി
ഷ്ഠതാനും കൂടി പൊയിതുയയാതിയാംഭൂപതീരാജ്യം‌തന്നിൽ പൊയിതു
പരിതാപം ദെവയാനിക്കുമപ്പൊൾ ഉമ്മരപ്പൂം കാവിലൊരലയമതും
തീൎത്തു ശൎമ്മിഷ്ഠതന്നെയതിൽ‌നന്നായിവെച്ചുനൃപൻ മുന്നമെകണ്ട
നാളിലുണ്ടായൊരനുരാഗം മന്നവനകതാരിൽ‌വാച്ചിതുദിനം‌പ്രതി
എന്നാലുംദെവയാനിതന്നൊടുംകൂടിച്ചെൎന്നു നന്നായീരമിച്ചിതുഭൂപ
തിവീരൻതാനും അക്കാലം‌യദുവെന്നും തുൎവ്വശുവെന്നുംരണ്ടു മക്കളുമു
ണ്ടായ്‌വന്നുമുഖ്യന്മാരവൎകളും ഇങ്ങിനെചെന്നുകാലമായിരം സംവ
ത്സരം അംഗജതാപവുംപൂണ്ടിരുന്നു ശൎമ്മിഷ്ഠയും ഒന്നിച്ചുവളന്നൊരു
തന്നുടെസഖിനന്നാ യ്മന്നവനൊടും കൂടി ക്രീഡിക്കുന്നതും‌കണ്ടുതാനൊ
രുപുരുഷനെക്കാണാതെഗുഹതന്നിൽ മാനസാതാപം‌പൂണ്ടുമാരമാ
ൽ പിടിപെട്ടുനാൾതൊറുമിരിക്കുന്നൊ ളക്കാലമവളുടൽചെതൊമൊ
ഹനമെന്നെചൊല്ലാവുകാണുംതൊറും അന്നവളുതുധൎമ്മം പ്രാപി
ച്ചുകുളിച്ചുവ ന്നുന്നതസ്തനങ്ങളുംമെല്ലവെനൊക്കിനൊക്കി ദന്ത
ശൊധനചെയ്തുബന്ധൂകസമാധരീ പന്തൊക്കുംകൊങ്കത്തടത്തിൻക
ൽക്കുംകുമം ചാൎത്തി ഭംഗിയിൽകുറിയിട്ടുകുംകുമതിലകംതൊട്ടംഗജൻതഴ
പൊലെപൂംകുഴലഴിച്ചിട്ടുനിൎമ്മലമായുള്ളൊരുവസ്ത്രവുമുടുത്തും കൊണ്ടുംബുജ [ 90 ] മിഴികളിലഞ്ജനമതുംചെൎത്തു കുണ്ഡലഷണ്ഡം‌മിന്നുംഗണ്ഡമണ്ഡ
ലത്തിൻകൽകുണ്ഡലീഹണംപൊലെപത്തിക്കീറ്റതുംചെൎത്തു സ്വൎണ്ണ
ഭൂഷണങ്ങളുമൊക്കവെയണിഞ്ഞൊരു കണ്ണാടിതന്നിൽ‌മുഖപത്മവും
നൊക്കിനൊക്കി നല്ലൊരുപുരുഷനെച്ചിന്തിച്ചുചിന്തിച്ചുള്ളി ലല്ലാ
സംചെന്നൊരശൊകത്തെയും‌ചാരിനിന്നു ദുഃഖിക്കുന്നതുനെരം‌മന്ന
വൻ‌താനെതന്നെ മയ്ക്കണ്ണിയുടെമുൻപിൽച്ചെന്നിതുബലാലപ്പൊ
ൾ എന്നുടെഭൎത്താവാകെന്നവളുമപെക്ഷിച്ചാൾ നിന്നിതുവിഷണ്ണ
നായമന്നവൻ‌താനുമപ്പൊൾ നിന്നൊടുകൂടിരമിക്കുന്നതില്ലെന്നുതന്നെ
മുന്നമെദെവയാനിതന്നൊടുചൊന്നെനെല്ലൊ സത്യത്തെലംഘിക്കരു
തെന്നതുകൊണ്ടും‌പിന്നെ ഉത്തമനായശുക്രൻതന്നിലെപ്പെടികൊ
ണ്ടും ഇന്നിതുമടിച്ചുഞാൻ നിൎണ്ണയംമനൊഹരെ നിന്നിലുള്ളനുരാഗം
കണ്ടന്നെയുള്ളൊന്നല്ലൊ എന്നതുകെട്ടു ചൊന്നാൾശൎമ്മിഷ്ഠയതുനെ
രം ഒന്നുണ്ടുപറയുന്നുഞാനിപ്പൊളിതുകെൾക്ക ഒരൊരൊനൎമ്മങ്ങളും
പറഞ്ഞുവാഴുംപൊഴും നാരിമാരൊടുവെളിപറയും‌പൊഴും‌പിന്നെ ത
ന്നുടെജീവനിപ്പൊൾപ്പൊമെന്നുതൊന്നുംപൊഴും എന്നതുപൊലെ
ധനമൊക്കെപ്പൊയീടുംപൊഴും എന്നിവനാലിങ്കലുമസത്യം‌പറഞ്ഞാ
ലും എന്നുമെദൊഷമില്ലയെന്നുകെളിയുമില്ലെ വിസ്തരിച്ചവൾ ചൊ
ന്നതെന്തിനുപറയുന്നു സിദ്ധിച്ചാൾഭൂപാലനെയന്നവളെന്നെവെ
ണ്ടു ശൎമ്മിഷ്ഠയ്ക്കന്നുതന്നെഗൎഭവുമുണ്ടായ്‌വന്നു നിൎമ്മലനായിട്ടൊരുപുത്ര
നുമുണ്ടായ്‌വന്നുഅന്നുതൊട്ടുടൻപിന്നെശൎമ്മിഷ്ഠതന്നിൽചിത്തം നന്നാ
യിരമിച്ചിതുഭൂപനുംദിനം‌പ്രതി അന്നൊരുദിനംവന്നുശൎമ്മിഷ്ഠതന്നെ
ക്കാണ്മാൻ മന്നവനുടെപത്നിയാകിയദെവയാനീ അപ്പൊഴെകുമാ
രനെക്കാണായീതെജസ്സൊടു മത്ഭുതംതൊഴിചൊൽ‌നീപെറ്റവാറെ
ങ്ങനെനീ പെറ്റവാറെന്തുപറയാവതുമെടൊപുനരെത്രയും ദിവ്യനാ
യൊരാദിത്യനെന്നപൊലെവന്നൊരു നരനെന്നെമെല്ലവെതഴുകിനാ
ൻയെന്നതെയറിഞ്ഞുഞാനെന്നവൾപറഞ്ഞപ്പൊൾ നന്നായിതെം
കിലെന്നുപൊയിതുദെവയാനി പിന്നയുംനൃപനവൾ കാണാതെപു
ണൎന്നീടും നന്ദനന്മാരുംപാടെമൂന്നുപെരുണ്ടായ്‌വന്നൂ ചന്ദ്രാൎക്കാനല
തെജസ്ത്രിതമെന്നപൊലെ ദ്രുഹ്യുവുമനുദ്രുഹ്യുപൂരുവെന്നതുമെല്ലൊ
മുഖ്യന്മാരാകുമവർമൂവൎക്കും നാമങ്ങളും അങ്ങിനെചെല്ലുംകാലംക്ഷൊ
ണീന്ദ്രനൊരുദിനമംഗനാരത്നമായദെവയാനിയും‌താനും ഒന്നിച്ചുമ
ധുപാനം‌ചെയ്തിതുവഴിപൊലെ തന്നെത്താൻ‌മറന്നിതുദെവയാനി
യുമപ്പൊൾ മദിരാപാനംചെയ്തുമധരപാനംചെയ്തും മദനൻതെരുതെ
രെവലിച്ചുകൂരമ്പെയ്തും മനസിമദംകലൎന്നൊരനുരാഗംപെയ്തും കനി [ 91 ] വിനൊടുഗാഢംവാർകൊംകതഴുകിയും ആനന്ദാമൃതവാരിരാശിയിൽമു
ഴുകിയു മാനനാദനംഗസ്വെദാമൃതമൊഴുകിയും പീനവക്ഷൊജങ്ങ
ളിൽക്കളഭമിഴുകിയും മാനസത്തിൻകലെറ്റമാനന്ദംപെരുകിയും‌ചെ
തസ്സുകനിഞ്ഞുടൻപുൽകിയും‌പലതരം വെധസ്സിൻവിനൊദങ്ങളെ
ത്രയും ചിത്രം‌ചിത്രം ആടിയും പാടിയും‌കൊണ്ടാടിയും‌നയനങ്ങൾ വാടി
യും കൌതൂഹലംതെടിയുമ്മാരപ്പട കൂടിയും‌മദനന്റെചാപമാം ചില്ലീവ
ല്ലി കൊടിയുമിരുവരുംകൂടി വാണീടുന്നെരം ഭൂപതിവീരനൊടുദെവ
യാനിയും‌ചൊന്നാൻ താപസബുദ്ധ്യാമദ്യവ്യാകുലചെതസ്സൊടും അ
ന്തണനായഭവാനെന്തിനുവന്നതിപ്പൊൾ ബന്ധമെന്തടവിയിൽ
വരുവാൻ‌പറഞ്ഞാലും ചെന്താൎബ്ബാണാൎത്തിഭവാനെൻ‌കൽ‌വൎദ്ധി
ച്ചാലതി നന്തരംപെരികെയുണ്ടന്ധാത്മാവായുള്ളൊവെ നെരത്തുപൊ
യ്ക്കൊൾകനീദൂരത്തുമടിയാതെ ചാരത്തിങ്ങണയാതെചാരിത്രഭംഗം
വന്നാൽ പെടിക്കവെണമെല്ലൊഭൂപതിയയാതിയെ മാടൊത്തകുളു
ൎമുലപുൽകുവാൻവശമല്ലാ ഇത്തരം ദെവയാനിചൊന്നതുകെട്ടുനൃപൻ
ഭത്സിച്ചുലിംഗഹീനന്മാരെക്കാവലും‌വച്ചാൻ ശമ്മിഷ്ഠയൊടും‌കൂടെന
ൎമ്മവുംചെയ്തുനന്നാ യ്മന്മഥപരവശനായ്മരുവീടുംകാലം മദ്യപാനവും
ചെയ്തുമത്തമാംചിത്തത്തൊടു മുദ്യാനഭൂവിപൊവാനുദ്യൊഗം‌കയ്ക്കൊ
ണ്ടപ്പോൾ പൊകണം‌വനക്രീഡയ്ക്കെന്നിതുദെവയാനീ ഭൊഗാൎത്ഥം
ഭൂപാലനുംകൂടവെപുറപ്പെട്ടാൻ ചെന്നി തുശൎമ്മിഷ്ഠതന്നാശ്രമത്തിൻ
കലപ്പൊൾ നന്നായിക്രീഡിക്കുന്നപൈതങ്ങൾതമ്മെക്കണ്ടു അച്ശ
നെക്കണ്ടുചിരിച്ചക്കുമാരന്മാരെല്ലാ മൎച്ചനാദികൾചെയ്തുചാരത്തുവരു
ന്നെരം അച്ചിരിപൂണ്ടുനിന്നുഭൂപതിതിലകനു മച്ചരിതങ്ങൾകണ്ടുചൊ
ദിച്ചുദെവയാനീ അച്ശനെങ്ങൊട്ടുപൊയീചൊല്ലുവിൻപൈതങ്ങളെ
വിച്ചകളുണ്ടാക്കുവാൻപൊയിതൊവനങ്ങളിൽ മെല്ലവെചൂണ്ടിക്കാ
ട്ടിക്കൊടുത്തുപൈതങ്ങളു മല്ലൽപൂണ്ടൊരുദെവയാനിയുംകൊപത്തൊ
ടെ ദൃഷ്ടിയും ചുവപ്പിച്ചു ദെഹവും വിറപ്പിച്ചു പൊട്ടിച്ചങ്ങെറിഞ്ഞിതു
ഭൂഷണങ്ങളുമെല്ലാം കല്പിച്ചവണ്ണംവരുമിനിക്കുമിനിനിങ്ങൾ കല്പി
ച്ചവണ്ണം‌തന്നെവാണാലുമിരുവരും പൊട്ടക്കൂപത്തിൽത്തള്ളിവിട്ട
ന്നെയുള്ളവൈര മൊട്ടുമെപോയീലശൎമ്മിഷ്ഠയ്ക്കെന്നോടുഞാനൊ പെ
ട്ടന്നുമറന്നിതുപൊട്ടിയായതുമൂലം പുഷ്ടഭൊഗത്തൊടെറ്റംതുഷ്ട്യാ വാഴു
വിൻ നിങ്ങൾ ഭൂമിയിൽവീണുംകെണുമുരുണ്ടും‌നടകൊണ്ടാൾ മാമു
നിശുക്രൻ‌തന്നെക്കാണ്മാനായ്‌വെഗത്തൊടെ ഭൂമിപാലനുമതിവ്യാകുല
ചെതസ്സൊടും ഭാമിനികൊപംകണ്ടുഭാവവൈൎണ്ണ്യം‌പൂണ്ടു പെടി
ച്ചുസരഭസം‌പിന്നാലെനടകൊണ്ടു മാടൊത്തമുലയാളെ എത്തീലയ [ 92 ] യാതിക്കും വെഗത്തിലവൾചെന്നുതാ തനൊടറിയിച്ചാൾ ആകവെ
കെട്ടനെരംകൊപിച്ചുശുക്രൻ താനും അന്നെരം‌നൃപതിയുംചെന്നടിവ
ണങ്ങിനാൻ മന്ന്യുകയ്ക്കൊണ്ടുശുക്രമാമുനിയരുൾചെയ്തു എന്നുടെമക
ളെയും‌പെട്ടന്നങ്ങു പെക്ഷിച്ചുമന്നവദാസിതന്നെപ്പുൽകിയനിമിത്തം
നീ സത്യപുരുഷനല്ലാമൎത്യകുത്സിതനത്രെ സത്വബുദ്ധിയും‌നിനക്കൊ
ട്ടുമില്ലെന്നുവന്നു ധൎമ്മത്തെയുപെക്ഷിച്ചുദാസിയെയപെക്ഷിച്ച ദു
ൎമ്മതിയായഭവാനിപ്പൊഴെജരാനരാ വന്നു പൊകസുരസ്ത്രീതന്നൊടു
കൂടെച്ചെൎന്നു നന്നായീരമിക്കണം നരച്ചുകുരച്ചുനീ യെന്നാശാപത്തെ
ക്കെട്ടുമന്നവനുരചെയ്താ നിന്നുഞാധൎമ്മത്തെച്ചെയ്തതില്ലറിഞ്ഞാ
ലും രമ്യയായിരിപ്പൊരുനാരിവന്നപെക്ഷിച്ചാ ത്സമ്മതിക്കെന്നുവ
രുംധൎമ്മിഷ്ഠന്മാൎക്കുനൂനം ഭ്രൂണഹത്യയുമിവനുണ്ടാകുമല്ലെന്നാകിൽ
ജ്ഞാനമിന്നുിവയെല്ലാം‌ഞാൻ പറഞ്ഞീടെണമൊ ദെവയാനിയിലു
മെൻകൌതുകം പൊയീലെതു മാവൊളമനുഗ്രഹിച്ചീടുകമടിയാതെ
എങ്കിലൊപുത്രന്മാരിലാൎക്കാനുംപകൎന്നുനീ ഭംഗിയില്പരിപൂൎണ്ണയൌവ
നംകയ്ക്കൊണ്ടാലും എന്നുമാമുനിവരൻചൊന്നതുകെട്ടുനൃപൻ ഇന്ന
തുനൽകുന്നവനെന്നുടെരാജ്യമെല്ലാം പിന്നെമറ്റതിന്നായിക്കൊപി
യാതിരിക്കണം മന്നവകൊപിക്കയില്ലങ്ങനെതന്നെയെന്നാൻ ഭാൎഗ്ഗ
വമുനിവരൻ‌ഭൂപതിവരൻ‌താനും ഭാൎഗ്ഗവപുത്രിയൊടുംകൂടവെരാജ്യം
പുക്കാൻ സീമന്താത്മജനായയദുവിനൊടുനൃപനാ മന്ത്രിച്ചിതുജരാ
യൌവ്വനവിനിമയം സൂക്ഷ്മധൎമ്മത്തെപ്പാൎത്തുധാത്രീശനൊടുയദു ദാ
ക്ഷ്യമൊടരുതി തെന്നാഖ്യാനം‌ചെയ്തശെഷം മക്കളെക്രമത്താലെവെ
വ്വെറെവരുത്തീട്ടു കയ്ക്കൊൾകജരാനരയെന്നവനപെക്ഷിച്ചു ആരു
മെകയ്ക്കൊള്ളാഞ്ഞിട്ടഞ്ചാമനായസുതൻ‌പൂരുവെന്നവനൊടുമന്നവൻ
പറഞ്ഞപ്പൊൾ അച്ശൻചൊന്നതുകെട്ടിട്ടച്ചിരിവരുന്നാകിൽ നിശ്ച
യം‌പൊറുക്കുന്നുതന്നാലുമെന്നാനവൻ താതനുതനിക്കുള്ള യൌവ്വന
മതും‌നൽകി ചെതസിതെളിഞ്ഞവൻഭാൎയ്യമാരൊടുംകൂടി. ചൂതസായ
കമെറ്റുചൂതവാർമുലപുൽകി ചൂതൊടുചതുരംഗമെന്നിവകൊണ്ടും
ക്രീഡിച്ചാദരവൊടുവാണാനായിരത്താണ്ടു പിന്നെപൂരുവാം തനയ
നയൌവ്വനമതുംനൽകീ പാരാതെരാജ്യത്തിൻ കലഭിഷെകവും ചെ
യ്തു രാജചിഹ്നങ്ങൾ‌നിങ്ങൾക്കില്ലാതെപൊകെന്നതു രാജാവുമറ്റെമ
ക്കൾക്കൊക്കവെപശാപംനൽകി– യദുവീൻപരംപരായാദവന്മാ
രെന്നായീമധുരാനാമം‌പൂണ്ടുരാജ്യവുമുണ്ടായ്‌വന്നു. തുൎവ്വശുവിന്റെ
പാരമ്പൎയ്യമായുണ്ടായതുമുൎവ്വിയിലന്നുയവനന്മാരെന്നറിഞ്ഞാലും ദ്രു
ഹ്യുവിൻപരം‌പരാഭൊജന്മാരെല്ലാമനു ദ്രൂഹ്യുവിന്മക്കളെല്ലാം മ്ലെച്ശ [ 93 ] ജാതികളെല്ലൊപൂരുവിൻപരംമ്പരാപൌരവന്മാരായിതു വീരനാം‌യ
യാതിയും പൊയ്‌വനവാസംചെയ്താൻ വാനുലൊകവും‌പുക്കാൻപി
ന്നെയെന്നറിഞ്ഞാലും‌മാനവവീരൻ പൂരുഭൂമിയും വാണാനെല്ലൊ ഉ
ത്തരയായാതത്തിലുള്ളൊരുകഥയെല്ലാം‌വിസ്താരം‌പാരമുണ്ടുപറവാൻ
പണിയത്രെ ഇന്ദ്രനും‌യയാതിയും‌തങ്ങളില്പറഞ്ഞതും‌മന്നവനഷ്ടകനാം
മുനിയെകണ്ടവാറുംതങ്ങളിൽധൎമ്മാധൎമ്മമൊക്കവെപറഞ്ഞതും എങ്ങി
നെപറവതുകാലമൊപൊരായെല്ലൊ – പൂരുവിങ്കന്നുതൊട്ടുഭരതൻ‌തങ്ക
ലൊളംനെരെമുന്നമെതന്നെപറഞ്ഞെനെല്ലൊതാനും എന്നവൈശം
പായനനരുൾചെചയ്തതുകെട്ടു മന്നവനായജനമെജയൻ‌ചൊദ്യംചെ
യ്തുഭരതൻ തന്റെജന്മമറിവാൻ തക്കവണ്ണമരുളിചെയ്തീടണ മാവൊ
ളംചുരുക്കാതെകെട്ടുകൊണ്ടാലുമതുമൊട്ടൊട്ടുചൊല്ലാമെങ്കിൽ വാട്ടമി
ല്ലാതകെളിയുള്ള ദുഷ്ഷ്യന്തനൃപൻ ഉള്ളതിൽ ചതുൎഭാഗംവാങ്ങിനാൻ‌രാജ
ഭൊഗം ചൊല്ലുവാൻപണിയവൻരക്ഷിച്ചപ്രകാരങ്ങൾ കീൎത്തിപൂ
ണ്ടിരിക്കുന്നാൾനായാട്ടിനൊരുദിനം ആൎത്തുനാലംഗത്തൊടുകൂടവെ
വനംപുക്കാൻവ്യാഘ്രസിംഹാദിഗമൃഗമാവൊളംകൊന്നുകൊന്നുശീഘ്ര
മുവീന്ദ്രൻ വിളയാടുന്നനെരമെറ്റമാഗ്രഹിച്ചടവികളാക്രമച്ചീടുന്നെ
രം ആൎക്കുമെത്താതവെഗമെറുന്നരഥത്തൊടും ഭാസ്കരരശ്മിപൊലും
ചെല്ലാതവനംപുക്കാൻ‌നൊക്കിയുംമൃഗങ്ങളെ ക്കണ്ടു കൌതുകംപൂണ്ടും
വെഗമെറീടും‌മൃഗജാലങ്ങൾവഴിയെപൊ യെകാകിയായവസുധെ
ന്ദ്രനാം ദുഷ്ഷന്തനും ക്ഷുല്പിപാസാദിപൂണ്ടുചമഞ്ഞാരനന്തരം അത്ഭുതം
വളൎന്നീടുമാശ്രമദെശം‌കണ്ടാൻ പുഷ്പങ്ങൾ‌തളിരുകൾഫലങ്ങൾനിറ
ഞ്ഞൊരൊ ഷൾപ്പദശുകപികകെകികൾ നാദത്തൊടും വൃക്ഷങ്ങൾ
തൊറും ചുറ്റിപ്പറ്റീടുംവല്ലീകളും യക്ഷകിന്നരസിദ്ധഗന്ധൎവ്വാദികളാ
ലുംപക്ഷികൾമൃഗങ്ങളെന്നുള്ളജന്തുക്കളാലും ഇക്ഷുജംബിരകെരകദ
ളീവൃന്ദത്താലുംശീൎതത്വസുഗന്ധമാന്ദ്യാദികൾഗുണംതെടുംവാതപ്പൊ
തങ്ങളാലുംസെവ്യമാശ്രമദെശം ചിത്തപ്രഹ്ലാദൊത്ഭവ മെത്രയുമെന്നു
നിനച്ചുത്തമനായനൃപൻ‌വിസ്മയം‌പൂണ്ടാനെറ്റം മാലിനിയായന
ദിതന്നുടെതീരത്തിങ്കൽകാലദൊഷാദികൂടാതാശ്രമം‌മനൊഹരം സത
തംനരനാരായണന്മാർമരുവീടും ബ‌ദൎയ്യാശ്രമംഗംഗാതന്നാലെന്നതു
പൊലെമാലിനീനദിതന്നാൽശൊഭിതദെശംകണ്ടു മാലകന്നൊരുനൃ
പൻ മറ്റുള്ളപടയെല്ലാം‌കാനനദ്വാരത്തിങ്കൽ‌നിൽക്കെന്നുനിയൊഗി
ച്ചുതാനുംതൻ‌പുരൊഹിതൻ‌താനുമാകം പുക്കാൻ ബ്രഹ്മലൊകത്തെ
പ്രവെശിച്ചിതുഞാനെന്നപ്പൊൾ നിൎമ്മലനായനൃപൻ‌തന്നുള്ളിലു
ണ്ടയ്‌വന്നുമായകൊണ്ടുണ്ടാംമഹാമൊഹങ്ങൾ‌നീക്കിനിത്യംന്യായതത്വാ [ 94 ] ൎത്ഥവിജ്ഞാനാദിസമ്പന്നന്മാരാ യ്ബൊധമെറിയമുനിപ്രവരശിഷ്യ
ന്മാരായ്‌വെദപാരകന്മാരാംബഹ്യചമുഖ്യന്മാരാൽപ്രെൎയ്യമാണങ്ങളാകും
സംഹിതപദങ്ങളെദ്ധാൎയ്യമാണാൎത്ഥത്തൊടും സുസ്വരവ്യക്തിയൊടും
കെട്ടുകെട്ടാനന്ദിച്ചുചെന്നപ്പൊൾകാണായ്‌വന്നു വാട്ടമെന്നിയെയാഗ
ശാലകൾപലതരംയജ്ഞവിദ്യാംഗക്രിയാതല്പരന്മാരായ്നാനാ വിജ്ഞാ
നജ്ഞാനാദികൊണ്ടജ്ഞാനമകന്നീടും യജുൎവ്വെദികളുമൃഗ്വെദികളായു
ള്ളൊരുമൃജുമാൎഗ്ഗത്തൊടതിമധുരഗാനത്തൊടും സാമവെദികളൊടു ഭാ
രുണ്ഡസാമഗന്മാർസൊമപാനാദികൊണ്ടുപൂതമാനസന്മാരും തൈ
ത്തിരിയാദിശാഖാഭെദങ്ങൾഹുവിധം മൂൎത്തിഭെദങ്ങൾചൊല്ലും സൂ
ക്തങ്ങൾപലതരംസൂത്രങ്ങൾചൊല്ലുന്നൊരും ബ്രാഹ്മണവെദികളും
ശാസ്ത്രസിദ്ധാന്തവ്യാഖ്യാനാൎത്ഥതല്പരന്മാരും അഥൎവ്യൎഗ്യജുസ്സാമഭെദ
സംഹിതാഗാനം‌പദരസംക്രമസ്വരമാത്രാദിശിക്ഷയൊടും ശബ്ദസം
സ്കാരത്തൊടുംവാക്ക്യഭെദാൎത്ഥത്തൊടും സുപ്തിങന്താദിബൊദ്ധ്യസൂത്ര
വൃത്തികളൊടും ശീക്ഷാവ്യാകരണവുംച്ശന്ദസ്സുംനിരുക്തവുംസൂക്ഷ്മജ്യൊ
തിഷംകല്പമിവറ്റിന്മതഭെദം മൊക്ഷധൎമ്മൊക്തമീമാംസാദികളുപനി
ഷദ്വാക്യൎത്ഥവിശെഷദവ്യാഖ്യാനമതങ്ങളും ദ്രവ്യഭെദവുംകൎമ്മഭെദവും
കാലഭെദംദിവ്യമാനുഷഭെദം സവ്യാപസവ്യഭെദം കൎത്തൃഭെദവുംക്രിയാ
ഭെദവുംഗുണഭെദം‌കൃത്യാകൃത്യാചാരപ്രായശ്ചിത്തഗ്രന്ഥങ്ങളും‌കാൎയ്യകാ
രണകരണാദിഭെദങ്ങളുമാചാൎയ്യഭെദവുംവ്യാസഗ്രന്ഥാദിപുരാണവും
ശ്രുതിഗൂഢാൎത്ഥഭെദപ്രതിബൊധകമായ സ്മൃതിഭെദങ്ങളിതിഹാസ
ങ്ങൾപലതരംവെദാംഗസ്കന്ധഭെദൊപാംഗശാഖാദികളുംവെദാന്താ
ദികൾനാനാശാസ്ത്രങ്ങൾബഹുവിധം അഭ്യസിച്ചീടും‌മുനിവൎഗ്ഗവും
ശിഷ്യകളുമത്ഭുതാത്മകജപഹൊമാദികൎമ്മളും യന്ത്രതന്ത്രാദിയുതമന്ത്ര
ജാപകന്മാരും‌അന്തെവാസികൾപരികൎമ്മികൾഭൃത്യന്മാരും പവിത്രാ
ലയങ്ങളും വിചിത്രാസനങ്ങളും ധവിത്രച്ശത്രദണ്ഡപാദുകപടങ്ങളും
അഷ്ടാംഗ ബ്രഹ്മചൎയ്യനിഷ്ഠപൂണ്ടീടുന്നൊരു മഷ്ടാംഗയൊഗത്തൊ
ടുകൂടിനയതികളും ജാത്യാദിവൈരംവെടിഞ്ഞീടിനജന്തുക്കളും ജാത്യാദി
കുസുമിതലതികാവലികളും പ്രീത്യാകണ്ടുണ്ടായൊ രുപരമാനന്ദത്തൊ
ടുംഭീത്യാസാത്വികമത്യാമഞ്ജുളതരഗത്യാനീത്യാസജ്ജനരീത്യാമനസിപൂ
ൎണ്ണഭക്ത്യാസ്വാദ്ധ്യായശ്രവണസന്തുഷ്ടനായിമന്ദംമന്ദം കാശ്യപത
പൊഗുപ്തമാശ്രമമകം‌പുക്കാ നാശ്ചൎയ്യം‌മനക്കാമ്പിൽ‌മെൽക്കുമെലു
ണ്ടായ്‌വന്നുപൎണ്ണശാലയിൽചെന്നുമന്നവൻ‌നിന്നനെരം ധന്യനാം‌ത
പൊധനൻ‌തന്നെക്കണ്ടീലയെല്ലൊ ആരുള്ളതിവിടെയെന്നെത്രയും
ഗാംഭീൎയ്യത്തൊടാരെയും‌കാണാഞ്ഞവനുച്ചത്തിലുരചെയ്താൻ ലക്ഷ [ 95 ] ണയുക്തമായനാദത്തെക്കെട്ടനെരം ലക്ഷ്മിതാൻതന്നെയൊരുകന്ന്യ
കാരൂപംപൂണ്ടു നിഷ്ക്രിമിച്ചതുപൊലെ തൽക്ഷണംകാണായ്‌വന്നു ചൊ
ൽക്കൊണ്ടകൊണ്ടൽമദ്ധ്യെമിന്നുന്നമിന്നൽ‌പൊലെ രൂപയൌവ്വന
ശുഭശീലാചാരാദികൊണ്ടും ശൊഭിതയായദിവ്യകന്ന്യകതാനുമപ്പൊൾ
സൎവ്വലക്ഷണയുക്തരൂപാദിഗുണംതെടു മുൎവ്വീശൻ‌തന്നെക്കണ്ടുദുൎവ്വാ
രമൊദത്തൊടുംഗാഢകൌതുകത്തൊടും ഗൂഢസുസ്മെരത്തൊടുംപ്രൌ
ഢസത്ഭാവത്തൊടുംകൂടവെചെന്നാളവൾ സ്വാഗതമിതിപുനരാദ
രവൊടുകൂടെ വെഗത്തിലഥിതിപൂജകളുംചെയ്തീടിനാൾ ആസന്നപാ
ദ്യാഗ്ഘ്യാദിസ്വാചമനീയങ്ങളാൽ ചെതസിതെളിഞ്ഞവൾപിന്ന
യുമുരചെയ്താൾ കുശലമല്ലീഭവാനിന്നനാമയമല്ലീ വിശദമതെഭവാ
നാരെന്നുപറയണം കാനനെവരുവതിനെന്തുകാരണമെന്നും മാ
നി നീചൊദിച്ചപ്പൊൾ മന്നവൻതാനുംചൊന്നാൻ ദുഷ്ഷന്തനാ
യനൃപനലിലതനയൻ‌ഞാൻ പുഷ്കരവിലൊചനെ സത്യമെന്ന
റിഞ്ഞാലും രാജാവെന്നതുകെട്ടുഫലമൂലാദികളും രാജീവവിലൊ
ചനാ നൽകിനാൾഭുജിപ്പാനായി എന്നാലെന്തിനിയൊന്നു വെ
ണ്ടുന്നതെന്നുചൊന്ന കന്ന്യകതന്നെനൊക്കിമന്നവൻ‌താനും ചൊ
ന്നാൻ കണ്വാമാമുനിതന്നെക്കാണ്മാൻ‌വന്നതുമിപ്പൊളൎണ്ണൊജവിലോ
ചനെമാമുനിയെങ്ങുചൊൽ നീ കായൊടുപഴങ്ങളെക്കൊണ്ടു വന്നീടു
വാനാ യ്പൊയിതുപിതാവൊരുരണ്ടുനാഴികപാൎത്താൽ നായകനായ
നിനക്കൻപൊടുകാണാമെന്നാ ളായതവിലൊചനയാകിയകന്ന്യക
യും കന്ന്യകാവയൊരൂപശീലാദിഗുണംകണ്ടു മന്നവന്മാരവശനാ
യുടനുരചെയ്താൻ നിന്നുടെമാതാപിതാക്കന്മാരാരെന്നും‌പിന്നെ നി
ന്നെയുമുള്ളവണ്ണ മെന്നൊടുചൊല്ലീടണം എന്തെടൊവനത്തിൽ വാ
ണീടുവാന്മൂലമെന്നും ബന്ധുരകളെബരെചൊല്ലണംപരമാൎത്ഥം നിന്നു
ടെ രൂപഗുണംകണ്ടതുകൊണ്ടുപാര മെന്നുടെമനസ്സിനെനീയപഹരി
പ്പാനും പൂരുവാംരാജരിഷിവംശത്തിൽ പ്പിറന്നുഞാൻ നാരിമാർകുല
മൌലിരത്നമെധരിച്ചാലും ഉത്തമെനിന്നൊടിന്നുമൊന്നുണ്ടുപറയുന്നു
ചിത്തമെന്നുമെമമ ചെൽകയില്ലധൎമ്മത്തിൽക്ഷത്രിയസ്ത്രീയിലെന്ന
മറ്റുള്ള നാരിമാരിൽ ചിത്തജതാപമിനിക്കുണ്ടാവാൻ‌മൂലമില്ലാ രാജ
നന്മനയത്രെനീയെന്നുവന്നുകൂടും വ്യാജമെന്നിയെപറഞ്ഞീടണമെ
ന്നൊടിപ്പൊൾ മന്ദഹാസവും ചെയ്തുസുന്ദരാംഗിയുമപ്പൊൾകന്ദപ്പസ
മാനനാംഭൂപതിയൊടുചൊന്നാൾ പുണ്യപാപങ്ങൾ‌നിരൂപിച്ചു നീ
പറയണംകണ്വനാംമമതാതൻ തന്നെയുംപെടിക്കണംഞാനിപ്പൊൾ
സ്വതന്ത്രയല്ലെന്നതുമറിയണം മാനിച്ചീടണംവെദവിധിയാംധൎമ്മ [ 96 ] ത്തെയും ജനകനായകണ്വൻ തന്നെപ്രാൎത്ഥിച്ചാലവ നനുവാമദത്താ
ലെംകിലരുതെന്നില്ലതാനും മധുര സ്വരവിസ്പഷ്ടാക്ഷരാലാപംകെട്ടു മ
ധുരാധരിയൊടുമന്നവനുരചെയ്താൻ ഭൊഷ്കുരചെയ്കെന്നുള്ളതാൎക്കടു
ത്തതുബാലെ മൂൎക്ക്വന്മാരൊടുവെണംചൊല്ലുവാനതുമെംകിൽ ഊൎദ്ധ
രെതസ്സാംമുനിതന്നുടെപുത്രിഞാനെന്നൊൎത്തുനീപറയണമെന്നൊടുമ
നൊഹരെ എന്നതുകെട്ടു മുനി കന്ന്യകതാനുംചൊന്നാൾ നന്നല്ലതന്നെ
ക്കക്കെന്നുള്ളതെന്നതുനൂനംഎംകിലൊയഥാതത്വംകെട്ടാലും‌മമജന്മം‌പ
ങ്കജശരസമനാകിയനരാധിപ പണ്ടൊരുതപൊധനനിവിടെയ്ക്കെ
ഴുന്നള്ളി ക്കണ്ടിതുമമപിതാവാകിയമുനീന്ദ്രനെ കൊണ്ടാടിച്ചൊദ്യം
ചെയ്താനൂൎദ്ധ്വരെതസ്സാംഭവാ നുണ്ടായമകളുടെജന്മത്തെപ്പറയണം
അപ്പാഴുതച്ശനെല്ലാമവനൊടറിയിച്ചാ നപ്രകാരങ്ങൾ ഞാനുമെ
പ്പെരുമറിയിക്കാം വിശ്വാമിത്രന്റെതപൊവിഘ്നത്തെവരുത്തുവാൻ
വിശ്വമൊഹിനിയായമെനകതന്നെശ്ശക്രൻ മന്മഥമന്ദമരുന്മാധവമാ
സാദിയെ നിൎമ്മലചന്ദ്രനൊടുകൂടവെനിയോഗിച്ചാൻ കൌശിക
വവളെക്കണ്ടാശയാവിവശനാ യാശയധൈൎയ്യതപൊബലങ്ങളാ
ശുകള ഞ്ഞായിരംസംവത്സരംക്രീഡിച്ചുവനംതൊറു മായതവിലൊച
നയായമെനകയൊടും അക്കാലംതപൊബലമൊക്കവെനശിക്കയാ
ലുൾക്കാമ്പിത്തത്വബൊധമുദിച്ചിട്ടവനപ്പൊൾ പുഷ്കരവിലൊച
നതന്നെയുമുപെക്ഷചെ യ്തുഗ്രമാംതപസ്സിനുകൊപ്പിട്ടാൻ പണ്ടെ
പ്പൊലെ വിശ്വാമിത്രന്റെ ബീജംധരിച്ചമെനകയും നിശ്ശെഷദെവ
കാൎയ്യം‌സാധിച്ചുപോകുംനെരം ഹിമവൽപ്രസ്ഥദെശെമാലിനീതീര
സ്ഥലെ കമലാവിലൊചനാപെറ്റാളെന്നറിഞ്ഞാലും താപസബീ
ജത്തിനുനാശമില്ലെന്നുകണ്ടു താപവുമകന്നവൾവാനുലൊകവും പു
ക്കാൾ ലാളിച്ചുശകുന്തങ്ങളിവളെപ്പലകാലം പാലിപ്പാനെന്റെകയ്യി
ൽ‌നൾകിനാർശകുന്തങ്ങൾ പെരിട്ടുശകുന്തളയെന്നിവൾക്കതിനാൽ
ഞാൻ ഭാരിച്ചമൊദത്തൊടുമകളായ്‌വൎക്കുന്നെൻ നെരത്രെപറഞ്ഞത
ന്നമ്മുനിയൊടുതാതൻ പാരമാത്ഥികൻ ചൊന്നതൊക്കഞാൻ കെട്ടമൂലം
എന്നുടെജന്മമെല്ലാമറിഞ്ഞെനപ്പൊൾഞാനും നിന്നൊടുപരമാൎത്ഥം
പറഞ്ഞെന്നറിഞ്ഞാലും അക്കഥകെട്ടുതെളിഞ്ഞക്കാലം ദുഷ്ഫന്തനുംപുഷ്ക
രശരമെറ്റുകുന്ന്യകയൊടുചൊന്നാൻ സുവ്യക്തംരാജപുത്രിനീയെ
ന്നുവന്നിതിനിനിൎവ്വ്യാജംപരിഗ്രഹിച്ചീടണമെന്നെയിപ്പൊൾ ബ്രാ
ഹ്മവുമാൎഷംദൈവംപ്രാജാപത്യവുംപുന രാസുരംഗാന്ധൎവ്വവും രാക്ഷ
സ്സംപൈശാചവും വൈവാഹകൎമ്മമെട്ടുവിധമീവണ്ണമതിൽ ക്ഷ്മാവ
രന്മാൎക്കുകൊള്ളാം ഗാന്ധൎവ്വംരാക്ഷസവും ദൈവജ്ഞനായമനുവിച്ച [ 97 ] ണ്ണംചൊന്നമൂലം കെവലം‌ഗാന്ധൎവ്വംകൊണ്ടെന്നെനീ വരിക്കണു
അന്നെരംശകുന്തളാചൊല്ലിനാൾനൃപനൊടു മന്നവഹൊമദ്രവ്യമിവി
ടെയുണ്ടായ്‌വരും വഹ്നിയുമുപാൎദ്ധ്യായൻ‌താനുമുണ്ടെല്ലൊപിന്നെ എ
ന്നിവയൊന്നുകൊണ്ടുമില്ലവൈഷമ്യമെതും എന്നാലുമൊരുദണ്ഡം
പാരമുണ്ടറിഞ്ഞാലും മന്നവപുനത്തുമെന്നൊടുപറയണം ദണ്ഡമാകു
ന്നതെന്തുനെരെനീ ചൊല്ലീടെടൊ പുണ്ഡരീകാക്ഷിയതുപൊക്കാ
വൊന്നല്ലെന്നുണ്ടൊപൊക്കാവൊന്നല്ലെന്നത്രെതൊന്നുന്നുപിന്നെ
നൃപന്മാൎക്കുണ്ടൊനിരൂപിച്ചാത്സാദ്ധ്യമല്ലാതെയൊന്നുംദുഃഖസാദ്ധ്യമൊ
ബാലെകെവലമസാദ്ധ്യമൊമയ്ക്കണ്ണിചൊല്ലീടെന്തെന്നെന്നൊടുപർ
മാൎത്ഥം എന്തതെന്നറിയാഞ്ഞുസന്താപമുണ്ടാകെണ്ടാ ചിന്തിച്ചാൽകൃ
ച്ശ്രസാദ്ധ്യമെംകിലുംകൊള്ളാമെല്ലൊനിന്നുടെ പുത്രനായിട്ടെന്നിലുണ്ടാ
കുന്നവൻ തന്നെനീരാജാവാക്കിപ്പിന്നെവാഴിക്കാമെന്നും എന്നൊ
ടുസത്യംചെയ്കിലരുതെന്നില്ലതാനും ദുൎഗ്ഗതിയുണ്ടാം വൃഥാമൈഥുനത്തി
നെന്നതൊ സൽഗുണനിധെതവഞാൻപറഞ്ഞിടെണമൊ ധാത്രീ
ശനവൾചൊന്നസത്യവുംചെയ്തുകൊടു ത്താസ്ഥയാകൃതയുഗകാലധ
ൎമ്മവും ചെയ്തു കാന്തയാംശകുന്തളതന്നെയുംപുണൎന്നിതു ഗാന്ധൎവ്വവി
ധിയാലെന്നറികനൃപൊത്തമ ചതുരംഗിണിയായാസെനയുമായ്‌വന്നു
ഞാൻ കുതുകമൊടുനിന്നെക്കൊണ്ടുപൊയ്ക്കൊൾവനെന്നും സമയം
ചെയ്തുനൃപൻ‌തന്നുടെരാജ്യം‌പുക്കാൻ കമലാക്ഷിയുംഗൎഭംധരിച്ചാള
ന്നുതന്നെ കണ്വമാമുനിതാനുമന്നെരംപൊന്നുവന്നാൻ കന്ന്യകപെ
ടിയൊടെനാണിച്ചുനിന്നാളെല്ലൊ ദിവ്യലൊചനംകൊണ്ടുസൎവ്വവും
കണ്ടുമുനി ദിവ്യമാനിനിയായപുത്രിയൊടരുൾചെയ്താൻ എതുമെദൊ
ഷമില്ലാവെദിക്കവെണ്ടബാലെ സാധിച്ചുമനസിഞാൻ ചിന്തിച്ച
തെന്നും വന്നു മൂന്നുലൊകവുംപുകൾകാണ്ടൊരുകുമാരനെമൂന്നുവത്സ
രംകൊണ്ടുപറ്റിതുശകുന്തളാ പുഷ്ടവൃഷ്ടിയുംചെയ്താരൎഭകൻ പിറന്ന
പ്പൊളപ്സരസ്ത്രീകളെല്ലാംതുടങ്ങീപാട്ടും‌കൂത്തും ദെവദുന്ദുഭികളുംഘൊ
ഷിച്ചങ്ങുണ്ടായ്‌വന്നു ദെവകളിവൻചക്രവൎത്തിയായ്‌വരുമെന്നാർ ജാത
കൎമ്മാദികളും‌ചെയ്തിതുമുനിവരൻജാതനായവനെല്ലാവിദ്യയും‌പഠിപ്പി
ച്ചു. താപസീശകുന്തളാനന്ദനനൊടുംകൂടി ഭൂപതിതന്നെച്ചിന്തിച്ചാതു
രയായ്‌വാഴുന്നാൾനിഷ്ഠുരമൃഗങ്ങളെ നിഗ്രഹിക്കയുമൊരൊദുഷ്ടരാക്ഷസ
കുലം നഷ്ടമായ്ചമയ്ക്കയും പുഷ്ടവിക്രമത്തൊടെതുടങ്ങീദുഷ്ഷന്തജൻ തു
ഷ്ടിപൂണ്ടിതുമുനിവൎഗ്ഗവുംദ്വിജന്മാരും ദ്വാദശസംവത്സരംചെന്നിതു
കുമാരനും വെദശാസ്ത്രാദികളുംപാഠംചെയ്തുറച്ചിതു താതനാം‌മുനിവര
ൻ‌പുത്രിയൊടരുൾ ചെയ്താൻ നീതവഭത്താവിനെച്ചെന്നുകാണണ [ 98 ] മിനിസ്വാതന്ത്ര്യം‌നാരിമാൎക്കില്ലെന്നെല്ലൊചൊല്ലീടുന്നുതാതൻതാൻര
ക്ഷിക്കണംകൌമാരവയസ്സിങ്കൽ ഭൎത്താവുരക്ഷിക്കണം‌യൌവനവയ
സ്സിങ്കൽ‌പുത്രൻ‌താൻ‌രക്ഷിക്കണംവാൎദ്ധക്ക്യവയസ്സിൻകൽ ദെവക
ൾക്കെല്ലാം‌വിഷ്ണുദെവത യെല്ലൊഭൂമിദെവന്മാൎക്കെല്ലാ മഗ്നിതാനം
ബ്രഹ്മാവുദൈവംലൊകങ്ങൾക്കെല്ലാംദൈവംബ്രാഹണരെന്നുനൂനം
മൂൎക്ക്വനാകിലുംഭൎത്താനാരിമാൎക്കെല്ലാംദൈവംചെതസാവാചാവ്യത്യാക
ൎമ്മണാഭൎത്താവിനെസാദരം ശുശ്രൂഷിക്കനല്ലതു നിങ്ങൾക്കെല്ലാം‌അതി
ലും‌പതിവ്രതമാരാകുംകുലസ്ത്രീകൾക്കതിനുമീതെയൊരുധൎമ്മമില്ലറികനീ
ഗതിയും‌വരുമിഹലൊകസൌഖ്യവുംവരുംപതിശുശ്രൂഷണംകൊണ്ടെ
ന്നുചൊല്ലുന്നുവെദം‌പുത്രനും‌നീയും‌കൂടിപ്പൊകണം‌മടിയാതെവൃദ്ധതാ
പസന്മാരും‌ശിഷ്യരുംതുണപൊരുംതാതനെപ്പിരിയുന്നദുഃഖംകൊണ്ട
വളപ്പൊൾ ചൂതെലും‌മുലതന്മെലിറ്റിറ്റുവീണീടുന്ന നെത്രാംബുതു
ടച്ചഭിവാദ്യവുംചെയ്തുതൊഴു താസ്ഥയാപ്രദക്ഷിണംചെയ്തുതൽ‌പുത്ര
നൊടും ഗൽഗദാക്ഷരത്തൊടുയാത്രയുംചൊല്ലിമെല്ലെ നിൎഗ്ഗമിപ്പതി
ന്നാശുതുനിഞ്ഞുശകുന്തളാ മുനിയും‌തനയനെമടിയിലെടുത്തുവ ച്ചനു
മൊദത്തൊടണച്ചാശ്ലെഷംചെയ്തുനന്നായി തലയിൽ‌പ്പലവുരുചും
ബിച്ചുചൊല്ലീടിനാൻ പലനാൾവാൿഭുവിഗുണവാനായ്നീഎന്നും
പലവുമാശീവ്വചനാദികൾചെയ്തുപിന്നെ കലശങ്ങളുംജപിച്ചാടി
നാൻപിന്നെത്തന്റെ മകളെക്കരംകൊണ്ടുതടവിരന്ദംമന്ദം സുഖമാ
യ്‌വരികെന്നുപറഞ്ഞൊരനന്തരം അശ്രുക്കൾപൊഴിക്കയുമുൾക്കനംവി
ടുകയും നിശ്വാസംവരികയുംനിസ്സഹം ചിന്തിക്കയും മാനുഷഭാവം
കൊണ്ടുമാമുനിക്കതുനെരം മാനസഖെദംചെറുതുണ്ടായിതെന്നെവെ
ണ്ടു ശീൎണ്ണപൎണ്ണാൎണ്ണൊവായുഫലമൂലാശികളായ്ത്താൎണ്ണപല്യംകസ്ഥ
ലസംണ്ഡിലശായികളായിശാന്തമാനസന്മാരായ്നിജ്ജിതെന്ദ്രിയ
ന്മാരായ്ദാന്തന്മാരായ്സന്തതംപരമഹംസന്മാരായി ധമനീസമുദായസ
തതഗാത്രന്മാരായ്സമവീക്ഷണന്മാരായ്തപസാകൃശന്മാരായി വല്ക്കലാ
ജിനധരന്മാരായ്സുവ്രതികളാ യുൾക്കനമൊടുശക്തിയുക്തധാരികളായി
നിടിലത്തിൻ‌കലൂദ്ധ്വപുണ്ഡ്രമുള്ളവർചിലർ ജടിലന്മാരായ്ചിലർമു
ണ്ഡന്മാരായുള്ളമുനിമാരെയും നിജശിഷ്യരാമവരെയുംതുണയായയ
ച്ചിതു കണ്വനാം‌മുനിവരൻശൈലപ്രസ്രവണങ്ങൾ വനങ്ങൾ
നദികളും ശൈലങ്ങൾ‌നിതംബങ്ങൾ കന്ദരങ്ങളും‌പിന്നെരാഷ്ട്രങ്ങൾ
നഗരങ്ങ ളാശ്രമപ്രവരങ്ങൾഗൊഷങ്ങൾമുഖ്യദിവ്യ ക്ഷെത്രങ്ങളു
ദ്യാനങ്ങൾ എന്നിവ കടന്നുപൊ യ്മദ്ധ്യാഹ്നകാലത്തിൻ‌കൽചെന്നി
തുമഹാരാജ ഗൊപുരദ്വാരത്തൊളംഐളാൎത്ഥംശതക്രതു നിൎമ്മിതമായ [ 99 ] പുരമൈളിവിദ്യൎത്ഥംമുന്ന മളകാപുരം‌പൊലെപരിഖാപുരാട്ടാപ തല്പ
ങ്ങൾപലതരംവാരണശാലാഭിത്തി ചിത്രങ്ങൾപലതരംശതഘ്നിചക്ര
യന്ത്ര ശതങ്ങൾപലതരംരഥഘ്നതരയന്ത്ര പ്പാലങ്ങൾപലതരംഹൎമ്മ്യ
പ്രാസാദങ്ങളും മണ്ഡപവരങ്ങളുംനിൎമ്മലപണ്യവീഥി പ്രപകൾ
സഭാതലംകൈലാസശിഖരൌഘാകാരഗൊപുരങ്ങളും ശൈലസന്നി
ഭകരിപ്രവരാലയങ്ങളും മന്ദുരകളും‌പത്തിമന്ദിരങ്ങളുംവരി സുന്ദരീജ
നംവാഴും മന്ദിരനികരവും ചന്ദ്രികാതരലസന്മാളികാഗണങ്ങളും ച
ന്ദ്രികാംകണങ്ങളുംനാടകശാലകളും ദ്വാരതൊരണപരിശൊഭിതമാ
യപുരം പാരിടത്തിനുതൊടുകുറിയെന്നതുപൊലെ പുഷ്കരിണികൾപല
വുദ്യാനങ്ങളും പുഷ്കരാക്ഷികൾവാഴുമവരൊധനങ്ങളും സ്വധ
ൎമ്മസ്ഥന്മാരായനാനാവൎണ്ണാശ്രമികൾ സുതദാരങ്ങളൊടുവാണീടുംഗൃ
ഹങ്ങളും നിത്യമുത്സവംകൊണ്ടുശൊഭിച്ചമന്ദിരങ്ങൾ സത്യതല്പരന്മാരാം
വൈശ്യന്മാർഗൃഹങ്ങളും രത്നകാഞ്ചനധനധാന്ന്യൌഘസൎമദ്ധിയും
അഗ്നിഹൊത്രികൾ നല്ലപണ്ണിതന്മാരായുള്ളൊർ ദാനശീലന്മാരായക
രുണാൎദ്രാത്മാക്കളും മാനശീലന്മാരായഭടന്മാരായുള്ളൊരും സതതമകാ
ൎയ്യങ്ങളകലെവെടിഞ്ഞുള്ളൊ രധൎമ്മഭീരുക്കളാത്സം‌പൂൎണ്ണമായരാജ്യം സ്വ
ൎഗ്ഗവുമിതിനൊടുതുല്യമല്ലെന്നുതൊന്നും സൽഗുണപരിപൂൎണ്ണമെത്രയും
ചിത്രംപാൎത്താൽ പത്തനമദ്ധ്യെരാജമന്ദിരം‌മനൊഹരം വിത്തസഞ്ച
യപൂൎണ്ണമുത്തമസഭായുതം ബ്രാഹ്മണപ്രവരരുംഭൂപതി വീരന്മാരും ധാ
ൎമ്മികന്മാരാംധനപതികൾവൈശ്യന്മാരും സദ്വിജഭക്തന്മാരാമുത്തമ
ശൂദ്രന്മാരും സദ്‌വൃത്തന്മാരായ്മറ്റുമുള്ളവൎണ്ണികൾതാനും സൂതന്മാർമാ
ഗധന്മാർവന്ദികൾഗായകന്മാർ പാദസെവകന്മാരും സ്തുതിപാഠകന്മാ
രും നൎത്തകന്മാരും‌നല്ലനൎത്തകീജനങ്ങളും ഉത്തമവാദ്യങ്ങളെവദിക്കു
ന്നവർകളും ആനതെർകുതിരകാലാളായസൈന്ന്യങ്ങളു മാനകപട
ഹാദിശംഖനാദങ്ങളൊടും ആനന്ദംവരുമാറുസെവിച്ചുംസദാകാല മാ
നന്ദം‌പാരമുണ്ടാമപ്പുരിതന്നിൽ‌ചെന്നാൽ സുന്ദരീശകുന്തള നന്ദന
നൊടുംകൂടി മന്ദാക്ഷഭാവത്തൊടുമന്ദം പൊയ്ചെല്ലുന്നെരം നന്ദിച്ചുകു
മാരനെക്കണ്ടുവരെല്ലാവരു മിന്ദുവൊപുനരിവനിന്ദ്രനൊകന്ദൎപ്പനൊ
സ്കന്ദനൊമുകുന്ദനൊചന്ദ്രചൂഡനൊചൊല്‌വി നെന്നല്ലാമൊരൊജ
നം കണ്ടാനന്ദിക്കുന്നെരംദുൎജ്ജനാബഹുലമാം‌നഗരംപ്രവെശനമിജ്ജ
നത്തിനുയൊഗ്യമല്ലെന്നുനിരൂപിച്ചു നിവൃത്തിച്ചിതുമുനിവൎഗ്ഗവുംശി
ഷ്യകളും സുഹൃത്താശകുന്തളാസ്വപുത്രനൊടും‌കൂ ടി ധരിത്രീപതിവാഴു
മാസ്ഥാനെചെന്നുനിന്നാൾ‌ചരിത്രംകണ്ടുലൊകർ‌ബഹുമാനിച്ചു പാ
രംദെവെന്ദ്രസദൃശനാം ഭൎത്താവുതന്നെക്കണ്ടു ഭാവനയാലെവന്ദിച്ചീ [ 100 ] ടിനാൾശകുന്തളാ അച്ശന്റെപാദങ്ങളിൽ‌വീണുടൻനമസ്കാര മി
ച്ശയാചെയ്തീടുണ്ണിനീയ്യെന്നുജനനിതാൻ ചൊന്നതുകെട്ടു നമസ്കരി
ച്ചുദൗഷ്പന്തിയും നിന്നിതുപിതാവുതന്നാപാദചൂഡം‌നൊക്കി നിന്ന
വരതുകണ്ടുവിസ്മയംപൂണ്ടാരെറ്റം നന്നിവനെന്നുതന്നെചൊല്ലിനാ
രെല്ലാവരും മന്നവനുരചെയ്താനന്നെരമവളൊടു നന്ദനനൊടും കൂടി
വന്നതാപസികെൾനി ചൊന്നതുതരുവഞ്ഞാനില്ലസംശയമെതും
നിന്നുടെമനൊരഥഞ്ചൊല്ലു കമടിയാതെ എന്നതുകെട്ടുചൊന്നാള
ന്നെരംശകുന്തളാ മന്നവാതവസുതനെന്നിലുല്പന്നനിവൻ വന്നിതു
കുമാരനുയൗവ്വനാരംഭകാല മിന്നിനിച്ചെയ്തീടെണംയൗവ്വരാജ്യാഭി
ഷെകം കണ്വമാമുനിയുടെപൎണ്ണശാലയിൽ‌നിന്നു മന്നവസമാഗ
മ‌നമ്മിലുണ്ടായനെരം എന്നൊടുചെയ്തുതന്നസത്യവുംമറന്നിതൊ ധ
ന്യനാകിയഭവാനെന്നെയിന്നെന്നപൊലെ എന്നതുകെട്ടുനൃപന
ന്നെരമുരചെയ്താൻ നിന്നൊടുകൂടിയുള്ളസംഗമന്തൊന്നീലെതും ഇ
ക്കഥാനന്നുന്നിതെത്രവൈചിത്ര്യമൊൎത്താൽ നിൽക്കിലും‌കണക്കി
നിപ്പൊകിലുംകണക്കിനി ഒത്തതുചെയ്താലും‌നീയിത്തരം‌പറയാതെ
ഉത്തമസഭാതലത്തിങ്കൽ‌നിന്നസത്യങ്ങൾ ദുഷ്പന്തനൃപവരനീവണ്ണമ
വളൊടു ദുസ്സഹമായവാക്കുചൊന്നതുകെട്ടനെരം വ്രീളയും‌പൂണ്ടുപാ
രംദുഃഖവും‌മുഴക്കയാൽ സാലഭഞ്ജികപൊലെനിന്നിതുസ്വല്പംനെരം
സംരംഭരൊഷംകൊണ്ടുതാമ്രമാന്നയനവും സൌരരശ്മികൾപൊലെ
തീക്ഷ്ണമാന്തെജസ്സൊടും പ്രസ്ഫുരമാണമായൊരൊഷ്ഠസംപുടത്തൊടും
പ്രസ്ഫുലിംഗങ്ങളൊടുംകൂടിനൊക്കീടുന്നെരം ഭൂപതിദഹിച്ചു പൊമെന്നു
തൊന്നീടും‌വണ്ണം താപസിനിന്നുരണ്ടുനാഴികനെരം‌പിന്നെ സ്വാ
കാരം മറച്ചിതുതെജസാശകുന്തളാ ശൊകമൊടവനീശന്തന്നൊടുചൊ
ല്ലീടിനാൾ എന്തിനിത്തരമിപ്പൊളെന്നൊടുപറയുന്നു ചിന്തിക്കനൃപ
വരമറന്നീലെന്നുനൂനം ആത്മാവെവഞ്ചിച്ചീടും‌ചൊരനുള്ളൊരുപാ
പ മാത്മനാനിരൂപിക്കിൽ‌മറ്റൊരുവന്നുമുണ്ടൊ ആദിത്യചന്ദ്രന്മാരു
മനലാനിലന്മാരു മാകാശം ഭൂമീജലംഹൃദയം‌യമന്താനും അഹസ്സുംരാ
ത്രിതാനും‌രണ്ടുസന്ധ്യകൾ‌ധൎമ്മമെന്നിവർ‌പതിന്നാലുപെരുമുണ്ടറി
ഞ്ഞിട്ടമന്നവജന്തുവൃത്തമെന്നതുധരിച്ചാലും പ്രാകൃതപുരുഷനെപ്പൊ
ലെ‌നീസഭയിങ്കൽ സ്വാകൃതിമറച്ചെന്നെസ്സന്ത്യജിച്ചീടുന്നാകിൽ ഉ
ത്തമാംഗവുന്നൂറുനുറുങ്ങി വീഴുന്നിനക്കുത്തമപുരുഷന്മാർസത്യത്തെലം
ഘിക്കുമൊ തത്വചിത്തന്മാരായതത്വജ്ഞന്മാരായുള്ളൊർ വൃത്തത്തെനി
രൂപിക്ക ചിത്തത്തിൽനൃപൊത്തമ പുന്നാമമായിട്ടുള്ള നരകത്തിങ്കൽനി
ന്നു തന്നുടെപിതാവിനെത്രാണഞ്ചെയ്തീടുന്നവൻ തന്നുടെനാമമെല്ലൊ [ 101 ] പുത്രനെന്നുള്ളശബ്ദം മുന്നമെവിധാതാവുചൊന്നതെന്നറിഞ്ഞാലും
പുത്രനാൽ‌മൊദം പ്രാപിച്ചീടുന്നുപിതൃക്കളും പുത്രപുത്രനാൽ‌പിതാമ
ഹന്മാർമൊദിക്കുന്നുപൌത്രപുത്രനാൽമൊദം‌പ്രപിതാമഹന്മാൎക്കും‌പാ
ൎത്ഥിവശിഖാമണെവന്നുകൂടുന്നു‌നൂനം ഭാൎയ്യയാകുന്നതവളെവൾമന്ദി
രദക്ഷ ഭാൎയ്യാകുന്നതവളെവൾസൽ‌പ്രജാവതി ഭാൎയ്യയാകുന്നത വ
ളെവൾ‌വല്ലഭപ്രാണഭാൎയ്യയാകുന്നതവളതിഥിപ്രിയയെല്ലൊ പാതി
യും‌മനുഷ്യനുഭാൎയ്യയെന്നറിഞ്ഞാലും മെദിനീപതെഭാൎയ്യവലിയസ
ഖിയെല്ലൊധൎമ്മാൎത്ഥകാമങ്ങൾക്കുകാരണം ഭാൎയ്യയെത്രെകൎമ്മീകളാകുന്ന
തും‌ഭാൎയ്യാവത്തുകളെത്രെ ബന്ധുമാനാകുന്നതും ഭാൎയ്യയുള്ളവനെത്രെ
സന്തതം ഗൃഹസ്തന്മാർഭാൎയ്യാവത്തുകളെത്രെ ഭാൎയ്യാവത്തുകളെത്രെസം
തൊഷിച്ചീടുന്നതുംഭാൎയ്യാവത്തുകളെത്രെ നിശ്ചലശ്രീമത്തുകൾ വിവി
ക്തവാസത്തിങ്കൽതുണയുംഭാൎയ്യായത്രെ പ്രവൃത്തിക്കനുകരിക്കുന്നതും
ഭാൎയ്യയെത്രെആശ്രാന്തംപ്രിയം‌പറയുന്നതും ഭാൎയ്യയെത്രെവിശ്വാസ്യ
നാകുന്നതുംഭാൎയ്യയുള്ളവനെത്രെസാക്ഷിയായിടുന്നതുംഭാൎയ്യയുള്ളവനെ
ത്രെമൊക്ഷത്തെസാധിപ്പതും ഭാൎയ്യയുള്ളവനെത്രെ പരബീജത്തെഗ്ര
ഹിച്ചീടുന്നകുലസ്ത്രീകൾനരകം പ്രാപ്രിക്കുന്നുകുലവും‌നശിപ്പിക്കും പ
രനാൽജനിതന്മാരായുള്ള‌പുത്രന്മാരെ പരന്മാരെന്നുതന്നെചൊല്ലുകെ
വെണ്ടുനൂനം‌പുത്രന്മാരായീടുന്നശത്രുക്കളവരെല്ലൊവൃദ്ധനെന്നവമാ
നിച്ചെത്രയും‌ദ്വെഷിക്കയും‌ധിക്കരിക്കയുംചൊന്നാലൊന്നുമെകെളായ്ക
യും ദുഃഖംവദ്ധിക്കും‌വണ്ണം‌ശുശ്രൂഷിക്കയുംപക്ഷെ മക്കളായുണ്ടാക്കു
വാൻ‌ഞങ്ങൾ‌പണ്ടുണ്ടൊചൊല്ലിശിക്ഷിപ്പാനെന്തുമൂലം‌ഞങ്ങളെയി
വനെന്നും‌മന്മഥവിവശനായമ്മയെകണ്ടുമൊഹീ ച്ചുന്മദമൊടുചെയ്ത
സമ്മതക്കെടിന്നിപ്പൊൾകന്മഷമാകുന്നതുധൎമ്മത്തെമറക്കയാൽ മൎമ്മ
ങ്ങൾ ഞങ്ങളൊടുപറഞ്ഞാലെന്തുഫലം ഇത്തരംഭത്സിച്ചീടും‌പരജാത
ന്മാരായപുത്രന്മാരവരെയും‌പാലിക്കും‌പിതാവെറ്റം കണ്ടാലും‌പിപീ
ലികാജാതികൾപൊലും‌പുനരണ്ഡങ്ങൾകളയാതെസംഭരിക്കുന്നുവെ
ല്ലൊകൊകിലാണ്ഡവുംഭരിച്ചീടുന്നു വാത്സല്യത്താൽകാകന്മാരാത്മീയ
മെന്നൊൎത്തതുമെത്രചിത്രം സൎവജ്ഞനായഭവാനിങ്ങിനെയിരിക്കുന്ന
ദിവ്യനാംപുത്രന്തന്നെഭരിച്ചീടായ്‌വാനെന്തെ മലയൊത്ഭവമായചന്ദന
ത്തിലുമെറ്റമലിയും‌ത്വഗീന്ദ്രിയസുതനെപുൽകുന്നെരം സ്നിഗ്ദ്ധമാരായ
വെശ്യമാരുടെശരീരവും സ്നിഗ്ദ്ധമാംവാസൊരത്നജലമെന്നിവറ്റിലും
പുത്രദെഹാലിംഗനമെത്രയും‌സുഖമെറും പുത്രസ്പൎശത്തിൽപരംസ്പൎശന
സുഖമില്ല കാലുരണ്ടായുള്ളൊരിൽ‌ശ്രെഷ്ഠൻ ബ്രാഹ്മനെല്ലൊനാ
ലുകാലുള്ളവരിൽ ശ്രെഷ്ഠത്വം‌പശുവിനുംഗൌരവമുള്ളവരിൽശ്രെഷ്ഠ [ 102 ] ത്വം‌ഗുരുവിനുകാരുണ്യമുള്ളവരിൽ ശ്രെഷ്ഠത്വം‌മുകുന്ദനും സ്പൎശനവ
സ്തുക്കളിൽശ്രെഷ്ഠത്വം‌തനയനും സ്പൎശനസുഖമനുഭവിക്ക ഭവാനി
പ്പൊൾസുതന്റെമൂദ്ധാവിങ്കൽ‌ഘ്രാണിച്ചു‌മനുജന്മാർ‌പ്രതിവന്ദിച്ചീ
ടുന്നുനൃപതിശിഖാമണെജാതകൎമ്മത്തിങ്കലെവെദമന്ത്രവും‌തവ ചെ
തസിപാഠമെല്ലൊമൂഢനല്ലെല്ലൊഭവാൻ മൃഗയാവിവശനായാശ്രമ
ത്തിങ്കൽ‌വന്നുസുഖമെപരിഗ്രഹിച്ചീലയൊമുന്നം‌ഭവാൻ ഉൎവ്വശീപൂ
ൎവ്വചിത്തിസഹജന്യയും‌പിന്നെദിവ്യയാം‌മെനകയും‌വിശ്വാചിഘൃതാ
ചിയും‌അപ്സരസ്ത്രീകളിൽ‌വെച്ചിവർകളറുവരുമത്ഭുതാംഗികളതിൽ ബ്ര
ഹ്മജമെനകാതാൻ‌അമ്മയായതുമിനിക്കെന്നതുധരിക്കെണം ബ്രഹ്മ
നന്ദനൻ ശകുന്തൽ‌സുതൻകുചനാഭൻ‌തത്സൂതനെല്ലൊഗാഥി തത്സുത
ൻവിശ്വാമിത്രൻ തത്സുതയല്ലൊ ഞാനും‌പൃത്ഥ്വീശതിലകമെഇങ്ങി
നെശകുന്തളാചൊന്നവാക്കുകളെല്ലാ മെങ്ങിനെപറയുന്നുകാലമൊ
പൊരായെല്ലൊഅങ്ങിനെപൊകതെല്ലാംദുഷ്പന്തനാകപിന്നെ മംഗലാ
ഗാത്രി തന്നൊടീവണ്ണമുരചെയ്തുധാൎഷ്ട്യ മെത്രയും‌പാരമുണ്ടുനാരികൾ
ക്കെന്നുകെട്ടുകെളിയെയുള്ളുകണ്ടിട്ടില്ലെവം‌മുന്നം കുലടയായനീവന്നെ
ന്നൊടുകുലീനയെന്നലസാലാപം ചെയ്തതഖിലമലമലംസുവണ്ണമണി
മുക്താഭരണവസ്ത്രാദികളുവന്നുതരുവൻഞാൻ‌നിനക്കുവെണ്ടുവൊളം
പിന്നെനീനിനക്കൊത്തദിക്കിനുപൊയ്ക്കൊള്ളെണം നിന്നിനികാ
ലംകളഞ്ഞീടായ്കവെറുതെനീ പാൎത്ഥിവസഭയിങ്കൽ‌നാണംകൂടാതെനി
ന്നീവാൎത്തകളിവചൊന്നതൊൎത്തുഞാൻ‌പൊറുത്തീടാം വാമമാരെന്ന
ല്ലയൊമാനിനീമാരെച്ചൊല്ലൂകാമതല്പരമാരായുണ്ടായീനാരീ ജനം മി
ക്കതും പരവശരാരെന്നുമറിയെണംഉൾക്കാമ്പും ക്രൊധംകൊണ്ടുചഞ്ച
ലമായിട്ടുള്ളൂ സത്യവും‌പറയുമാറില്ല‌വരൊരുനാളും‌മിത്ഥ്യാപവാദം‌കണ്വ
നുണ്ടാക്കിച്ചമക്കെവന്ധകീയെല്ലൊ തവജനനീമെനകയും സ
ന്തതി നിൎമ്മാല്യത്തെകണക്കെയുപെക്ഷിച്ചാൾകൊകിലനാരിപൊലെ
നീപരഭൃതയെല്ലൊപൊകവൈകാതനി ന്നെകാണ്കയിലിച്ശയില്ലഭൊ
ഗലൊലുപയായപുംശ്ചലിനിയ്യെന്നെല്ലാം‌രാഗഹീനതയൊടെരാജാ
വുപറഞ്ഞപ്പൊൾസുന്ദരീശകുന്തളാപിന്നയുമുരചെയ്താൾനിന്ദാവാണി
കൾകെട്ടുമന്ദാക്ഷഭാരത്തൊടും കടുകിന്മണിമാത്രമുള്ളൊരുപരദൊഷമു
ടനെകാണുന്നുനീനിന്നുടെദൊഷം‌പിന്നെ കണ്ടാലുംഗജമാത്രം കാ
ണുന്നീലെതുമതപണ്ഡിതന്മാൎക്കുപൊലുമുള്ളൊരുശീലമെത്രെ നിന്നു
ടെ ജന്മത്തെക്കാൾശ്രെഷ്ഠമെന്നുടജന്മം‌മന്നിടത്തിങ്കലെന്നീനിനക്കു
ചരിക്കാമൊമന്നവഭൂവിങ്കലുമന്തരീക്ഷത്തിങ്കലും ഭെദമെന്നിയെ
ചരിച്ചീടാമിന്നിനിക്കെടൊഭെദവും നമ്മിലെത്ര പാരമുണ്ടൊൎക്കുന്തോ [ 103 ] റും ചെതസിവിചാരിക്കഭൂപതിതിലകമെ മെരുവു കടുകുമുള്ളന്തരമു
ണ്ടുനമ്മിൽ സാരജ്ഞനല്ലൊട്ടുമൊത്തൊളം‌ധാത്രീശഭവാൻ എതാനും
വിചാരമുണ്ടെന്നാകിലെന്നൊടിതുഭൂദെവന്ദ്രന്മാർകെൾക്കചൊൽവാ
നില്ലവകാശം നിന്നുടെപൂൎവ്വപിതാമഹനാമായുൎന്നാമാ തന്നൊളം‌മ
ഹത്വമുണ്ടായീട്ടില്ലാരുമവൻ തന്നുടെജന്മംകെട്ടിട്ടില്ലെനീനൃപൊത്ത
മ മുന്നമാദിയെശശാംകാന്വയജാതനായാൻ ഉവ്വീശൻപൂരൂരവാത
ത്സുതനായിട്ടവ നുൎവ്വശിപെറ്റുണ്ടായിതെന്നതൊൎത്തുരചെയ്ക അൽഭു
തപരാക്രമമുള്ളരാജാക്കന്മാരുണ്ടപ്സരസ്ത്രീകൾപെറ്റിട്ടുത്തമമുനിമാ
രും മാതൃദൊഷംകൊണ്ടില്ലദിവ്യന്മാൎക്കൊരുദൊഷം മെദിനിപതെത
വചെതസിനിരൂപിക്ക കണ്ണാടികാണ്മൊളവുന്തന്നുടെമുഖമെറ്റം ന
ന്നെന്നുനിരൂപിക്കുമെത്രയും‌വിമുഖന്മാർ മറ്റുള്ളജനങ്ങൾക്കുകുറ്റങ്ങ
ൾ‌പറഞ്ഞീടും മുറ്റുന്തന്നുടെകുറ്റമൊന്നറികയുമില്ല കുറ്റമില്ലാതജനം
കുറ്റമുള്ളവരെയും ചെറ്റുനിന്ദിക്കയില്ലതമ്മുടെഗുണങ്ങളാൽ മത്തെ
ഭൻ‌പാംസുസ്നാനംകൊണ്ടല്ലൊസന്തൊഷിപ്പൂ നിത്യവും‌സ്വച്ഛജ
ലന്തന്നിലെകുളിച്ചാലും സജ്ജനനിന്ദകൊണ്ടെദുൎജ്ജനംസന്തൊഷി
പ്പു സജ്ജനത്തിനുനിന്ദയില്ല ദുൎജ്ജനത്തെയും ക്ഷീരമാംസാദിഭുജി
ച്ചീടിലുമമെദ്ധ്യത്തെ പാരാതെഭുജിക്കെണംസാരമെയങ്ങൾക്കെല്ലാം
സത്യധൎമ്മാദിവെടിഞ്ഞീടിനപുരുഷനെ ക്രുദ്ധനാംസൎപ്പത്തെക്കാ
ളെറ്റവും‌പെടിക്കെണം നാസ്തികന്മാരായുള്ളൊർതങ്ങളുമെല്ലാം പു
നരാസ്തികന്മാരൊപറയണമെന്നില്ലയെല്ലൊ നാസ്തികന്മാരായു
ള്ളൊരസത്യവാദികളിൽ ആസ്ഥയാവസിക്കുന്നു കലിയെന്നറിഞ്ഞാ
ലും നിൎമ്മലമനസ്സൊടുംധൎമ്മചാരികളായൊർ തമ്മൊടങ്ങെങ്ങുമടുത്തി
ടുകയില്ലകലി മൂൎക്ക്വനാമവനൊടുപണ്ഡിതൻശുഭാശുഭമാഖ്യാനം‌ചെ
യ്താൽ‌മൂൎക്ക്വനശുഭംഗ്രഹിച്ചീടും അന്നവും‌പൂരീഷവും‌കൂടവെനൽ‌കീടു
കിൽ തിന്നീടുംപുരിഷത്തെപ്പന്നിയെന്നറിഞ്ഞാലും നല്ല നായിരിപ്പ
വൻ നല്ലതുഗ്രഹിച്ചീടും വെള്ളത്തെവെടിഞ്ഞുപാലന്നമെന്നതുപൊ
ലെ ദുൎജ്ജനഞ്ചൊല്ലീടുന്നുസജ്ജനത്തെയുമെല്ലാം ദുൎജ്ജനമെന്നതിനി
ക്കെത്രെയുംചിത്രമൊൎത്താൽ സജ്ജനമാകുന്നതുതങ്ങളെന്നാക്കീടുന്നു
ദുൎജ്ജനമാകാത്തവരെന്നറിഞ്ഞതുമൂലം ഇത്തരമെന്തിന്നുഞാൻ‌വള
രെപ്പറയുന്നു തത്വമായതുപറഞ്ഞീടുവൻകെൾക്കുന്നാകിൽ ശതകൂപ
ത്തിൽ‌പരംവാപിയൊന്നറിഞ്ഞാലും ശതവാപിയിൽ‌പരം‌യാഗമൊ
ന്നെന്നുകെൾപ്പു ശതയാഗത്തിൽ‌പരം‌പുത്രനൊന്നെല്ലൊനൂനം ശ
തപുത്രനിൽ‌പരം‌സത്യമൊന്നെന്നുകെൾപ്പൂ സഹസ്രമശ്വമെധ
ത്തൊടൊരുസത്യന്തന്നെ സഹസ്രപത്രൊൽ‌ഭവൻ‌തുക്കിപണ്ടെന്നു [ 104 ] കെൾപ്പൂ അന്നെറെത്തൂങ്ങിയതുസത്യമെന്നറിഞ്ഞാലും മന്നവസത്യ
ത്തെക്കാൾവലുതല്ലൊന്നുമൊൎത്താൽ സൎവവെദവുമൊക്ക നിത്യവും ജ
പിക്കിലും സൎവ്വതീത്ഥങ്ങളിലും നിത്യവുംകുളിക്കിലും സത്യത്തിൻഫ
ലസഹസ്രാംശമില്ലറിഞ്ഞാലും സത്യത്തിൽ‌പരമൊരുധൎമ്മമില്ലൊക്കെ
ണന്നീ എന്നതുപൊലെതന്നെകണ്ടുകൊൾസത്യവും മന്നവനി
ന്നൊടെറഞാൻപറഞ്ഞീടെണമൊ എന്നെല്ലാം‌ശകുന്തളാപറഞ്ഞൊര
നന്തരം വിണ്ണിൽനിന്നശരീരിതന്നുടെവാക്യംകെട്ടു ഭരിച്ചുകൊൾകത
വപുത്രനെവൈകാതെനീ സുരസ്ത്രീസമയായകൌശികപുത്രിയൊ
ടും ഭരതനെന്നനാമമതിനാലന്നുവാനൊർ ധരണീപതിയോടുചൊ
ന്നതുകെട്ടമൂലം കല്യാണഘൊഷത്തൊടുംകൈക്കൊണ്ടുശകുന്തളാ വല്ല
ഭനൊടുംകൂടിസന്തൊഷം‌പ്രാപിച്ചപ്പൊൾ ഭരതന്തന്നെനാട്ടിന്നഭി
ഷെകവുംചെയ്തു
പരിപാലിച്ചുരാജ്യംപലനാൾദുഷ്ഷന്തനും പിന്നെ
പ്പൊയ്‌വിണ്ണിൽ‌പുക്കുമെനകയൊഴിച്ചുള്ള വിണ്ണവർനാരിമാരൊടൊ
ന്നിച്ചുമരുവിനാൻ തദനുഭരതനാന്ധരണീപതിവീരൻ സദയം‌പ്ര
ജകളെ പരിപാലിച്ചുനന്നായി ഇന്ദ്രനെപ്പൊലെനൂറുയാഗവുംചെ
യ്തുഭൂമി ക്കിന്ദ്രനായ്ക്കണ്വമുനിതന്നെയും ഗുരുവാക്കി പത്മങ്ങളുടെസ
ഹസ്രാൎത്ഥദക്ഷിണയുംചെ യ്തുല്പലരിപുകുലകീൎത്തിയും വൎദ്ധിപ്പിച്ചാൻ
ആത്മജന്മാരെപരസ്ത്രീകളിലുല്പപാദിച്ചാ നാത്മാനുരൂപന്മാരല്ലെന്നുക
ണ്ടൾത്താപത്താൽ പിന്നയും പലപലയാഗങ്ങൾചെയ്തശെഷം ന
ന്ദനൻഭൂമന്യുവെന്നുണ്ടായാൻപ്രസിദ്ധനായി. ഭൂമന്യൂതനയനായ്‌വി
തഥനുണ്ടായ്‌വന്നു പ്രമദമാരിൽ സുഹൊത്രാദികൾനാൽ‌വരുണ്ടായി അ
വരിൽ സുഹൊത്രനാമഗ്രജനായിരാജ്യം അവനിയന്നുശൈത്യയൂപല
ക്ഷണയായാൾ സ്വൎഗ്ഗലൊകത്തിൽ‌നല്ലൂഭൂതലമെന്നാക്കിയാൻ ദുൎഗ്ഗ
വുമുറപ്പിച്ചുജയിച്ചുഭൂലൊകവുംഐക്ഷ്വാകിയായഭാൎയ്യാതന്നിലാത്മജ
ന്മാരെ ശ്ലാഘ്യന്മാരായിമുവ്വർതമ്മെയുമുല്പാദിച്ചാൻ അജമീഢനുംസ
ദാമീഢനം‌പൂരുമീഢൻ അജമീഢാഖ്യനതിലഗ്രജൻവാണരാജ്യം
അവനുമാറുമക്കൾമൂന്നുപത്നികൾപെറ്റിട്ടവരിൽജ്യെഷ്ഠനൃക്ഷൻ
വാണിതുപിന്നെരാജ്യം ഋക്ഷനുതനയനായിസംവരണനുമുണ്ടായി
കൈക്കൊണ്ടാന്തപതിയാംമിത്രപുത്രിയെയവൻ - അംഗാരവൎണ്ണൊ
പാഖ്യാനത്തിലൃക്ഷന്റെകഥമംഗലമതെജനമെജയചൊല്ലീടുവൻ
തപതീപെറ്റുണ്ടായികുരുവാന്നരപതി തപസാകുരുക്ഷെത്രംനിൎമ്മിച്ച
തവനെല്ലൊ വിശ്വപാലകന്മാരായഞ്ചുപുത്രന്മാരവ ന്നശ്വവാഭി
ശ്വാനുംപിന്നെവഞ്ചിത്രരഥൻ ജനരഞ്ജനകരനാകിയമുനിതാനും ജ
നമെജയന്താനുമുണ്ടായാരതുകാലം അവരിലഭിശ്വാനുപുത്രരായെട്ടു [ 105 ] പെരുണ്ടാവർകളെല്ലാവരും പ്രസിദ്ധഗുണവാന്മാർ നാമങ്ങൾ പരീ
ക്ഷിത്തുംശബലാശ്വനുമഭി രാജനുംവിരാജനുമഞ്ചാമൻബലാശ്വ
നുംആറാമഞ്ചിത്രശ്രവാവെഴാമന്ധൎമ്മകരൻജിമ്പാനെന്നെട്ടാമവൻ
ധന്യന്മാരിവരെല്ലാം അവരിൽ പരിക്ഷിത്തിന്നെഴുപുത്രന്മാരുണ്ടാ
യവരിലഗ്രജന്മാജനമെജയനെല്ലൊ കണ്വസെനനുമുഗ്രഹസെനും
ചിത്രസെനൻ ഇന്ദ്രസെനനുംസുഷെണാഖ്യനുംഭീമസെനൻ ജ
നമെജയന്തനിക്കെട്ടുപുത്രന്മാരുണ്ടായി ധൃതരാഷ്ട്രനുംപാണ്ഡു ബാ
ല്ഹികന്നിഷധനും അഞ്ചാമഞ്ജാംബുനദനാറാമൻകുണ്ഡൊദരൻ എ
ഴാമൻപദാതിയുമെട്ടാമൻവസാദിയും ധൃതരാഷ്ട്രനുപതിമൂന്നുപുത്ര
ന്മാരുണ്ടാ യധികന്തപൊബലമുണ്ടവൎക്കെല്ലാവൎക്കും അതിനാൽ‌വി
രക്തന്മാരായ്‌വന്നാവരെല്ലാം പൃഥുവീപതിഭൊഗന്തുച്ശമെന്നുറക്കയാ
ൽ അക്കാലം‌പരീക്ഷിത്തിൻ‌പുത്രരീലവരജൻ വിഖ്യാതൻഭീമസെ
നൻ ഭൂപതിയായാനെല്ലൊ ഉത്സവംപ്രജകൾക്കു വൎദ്ധിച്ചുവരും വ
ണ്ണം തത്സൂതനാകും‌പ്രതിപാഖ്യനുമുണ്ടായ്‌വന്നു ഭൂവരൻപ്രതീപനു
മൂന്നുപുത്രന്മാരുണ്ടായി ദെവാപിയെന്നുംപിന്നെശന്തനുബാല്ഹീക
നും ദെവാപിതപസ്സിനുകൊപ്പിട്ടാൻചെറിയന്നെ ദെവസന്നിഭന
വൻ ദീഗ്ഘായുഷ്മതാംവരൻ സൊമവംശവുംമെലിലവനാലുണ്ടാ
യ്‌വന്ന. ഭൂമിപാലകനായിശ്ശന്തനുവാണാനെല്ലൊ ഭരതമഹീപതിതന്നു
ടെ ഗുണങ്ങളാൽ പറഞ്ഞീടുന്നുലൊകർഭാരതമെന്നുതന്നെ ഭരതാന്വ
യത്തിങ്കലുണ്ടായരാജാക്കന്മാർ പെരികപ്രസിദ്ധന്മാർ ദെവതുല്യന്മാ
രെല്ലൊ–സംഭവപൎവ്വന്തന്നിൽ നാല്പതദ്ധ്യയമിപ്പൊ ളിമ്പമൊടുര
ചെയ്തെൻകഴിഞ്ഞുശാകുന്തളം സന്തൊഷത്തൊടുംചെവിതന്നുകെട്ടീ
ടുന്നാകിൽ ശന്തനുവിന്റെജന്മസംക്ഷെപിച്ചറിയിക്കാം വിഖ്യാത
ഗുണന്തെടുമിക്ഷ്വാകുവംശത്തിങ്കൽ മുഖ്യനായ്മഹാഭിഷക്കെന്നൊരു
നൃപനുണ്ടായി സഹസ്രശതസംഖ്യമാശ്വമെധാദികൊണ്ടു സഹസ്ര
ക്ഷനെപ്രസാദിപ്പിച്ചാനവന്നന്നായി അതിനാൽ സ്വൎഗ്ഗത്തിങ്കൽ
സുഖിച്ചുവസിക്കുന്നാൾ ത്രിദശന്മാരുംമുനിമാരുമായൊരുദിനം ചതു
രാനനന്തന്നെസ്സെവിപ്പാൻ‌ചെന്നനെരം ത്രിദശനദിതാനുമവിടെ
ക്കെഴുനെള്ളി മന്ദാക്ഷഭാവത്തൊടും സുന്ദരീമന്ദാകിനീ മന്ദമായ്‌വരു
ന്നെരം മന്ദമാരുതനപ്പൊൾ അംബരംകളഞ്ഞതുകണ്ടുവാങ്മുഖന്മാരായി
അംബരചാരീജനമിരുന്നാരതുനെരം അംബരരഹിതയാമംബരനദി
തന്നെ ശംബരരിപുവശനായ്മഹാഭിഷൿഭൂപൻകുതുകംപൂണ്ടുശങ്കകൂടാ
തെനൊക്കിക്കണ്ടാൻ ചതുരാനനന്താനുമന്നെരമരുൾചെയ്തു മൎത്ത്യനാ
യ്പിറന്നുനിന്മൊഹവുമൊക്കത്തീൎന്നാൽ സത്യലൊകാദികളിൽ സഞ്ചര [ 106 ] ച്ചീടാമെന്നു ധാതാവിൻശാപം‌പരിഗ്രഹിച്ചുനരപതി ഭൂതലംതന്നി
ൽ‌പിറന്നീടുവാനാരംഭിച്ചു. അക്കാലംധരാദികളാകിയ വസുക്കളെ
ദുഃഖിതന്മാരായ്ക്കണ്ടുചൊദിച്ചുഗംഗാദെവീ എത്രയും‌മഹത്വമെറീടിന
നിങ്ങളെല്ലാം നിസ്തെജന്മാരായ്‌വന്നതെന്തിപ്പൊൾവസുക്കളെ ചൊ
ല്ലുവിൻ‌പരമാൎത്ഥമെന്നതുകെട്ടനെരം ചൊല്ലിനാർവസിഷ്ഠശാപ
ത്തിൻ കാരണമെല്ലാം മാനുഷ സ്ത്രീകളുടെഗൎഭപാത്രത്തിൽ‌പൂവാൻ
മാനസത്തിങ്കൽമടിയുണ്ടുഞങ്ങൾക്കുപാരം മാനുഷിയായിട്ടിനിഞങ്ങ
ൾക്കുശാപംതീൎപ്പാൻ മാനസത്തിങ്കൽ‌കൃപയുണ്ടാകവെണം നാഥെ
മാതാവായ്ചമയെണംഞങ്ങൾക്കെന്നപെക്ഷിച്ചൊ രാദിതെയൊത്ത
മന്മാരൊടുഗംഗയുംചൊന്നാൾ മാനുഷന്മാരിൽ നിങ്ങളെവനുസുത
ന്മാരായി ദീനമെന്നിയെപിറന്നീടുവാന്നിരൂപിച്ചു ശന്തനുവാകും‌പ്ര
തിപാത്മജക്ഷിതീപതി സന്തതിയാവാഞ്ഞങ്ങളൊൎത്തിരിക്കുന്നതി
പ്പൊൾ നിന്തിരുവടിതന്നെക്കാമിച്ചമഹാഭിഷ ക്ചന്ദ്രവംശാധിപതി
ശന്തനുവായതിപ്പൊൾ എങ്കിലങ്ങിനെയാകെന്നരുളിച്ചെയ്തുഗംഗാ
ശംകിച്ചുവസുക്കൾ ചൊല്ലീടിനാരതുനെരം ജാതമാത്രന്മാരാകുംഞങ്ങ
ളെയെല്ലാന്തവ സ്രൊതസിപ്രക്ഷെപണംചെയ്യണം‌മടിയാതെ
മാനുഷഭാവം‌പൂണ്ടുചിരനാളവനിയിൽ മാനസാതാപംപൂണ്ടുവാഴു
വാനരുതയ്യൊ ഗംഗയുമതുകെട്ടു ചൊല്ലിനാൾവസുക്കളൊ ടങ്ങിനെ
ചെയ്‌വൻ‌ഞാനൊനിങ്ങളുണ്ടൊന്നുവെണ്ടു പുത്രാൎത്ഥമായകൎമ്മംവ്യൎത്ഥ
മായ്‌വരായ്‌വതി നുത്തമനൃപനൊരുപുത്രനെവിധിക്കെണം അതിനുഞ
ങ്ങളുടെ വീൎയ്യത്തിൽതുരിയാൎദ്ധം സുതസംഭവത്തിനുവെവ്വറെനൽകാ
മെല്ലൊ ശന്തനുനൃപനൊരുസന്തതിയുണ്ടാമെന്നാൽ സന്തതിശന്ത
നുജനുണ്ടാകയില്ലതാനും ഇങ്ങിനെസമയംചെയ്തീടിനാർവസുക്കളും
ഗംഗയുംയഥാകാമംഗമിച്ചാളതുകാലം ചൊല്ലെഴും പ്രതീപനായീടി
നരാജതൃഷി കല്യാണരൂപശീലമുള്ളവൻ ഗംഗാതീരെ ചെന്നിരു
ന്നിതു പുനരദ്ധ്യയാനാൎത്ഥമപ്പൊൾ സ്വൎന്നദീനൃപനുടെവലത്തെ
ത്തുടതന്മെൽ സംഗമൊടിരുന്നിതുസുന്ദരരൂപത്തൊടെശൃംഗാരയൊ
നിപരദെവതായന്നപൊലെ അന്നെരംപ്രതീപനും ചൊല്ലിനാനെ
ന്തുനിന ക്കെന്നാൽവെണുന്നതെന്നുകെട്ടുഗംഗയുംചൊന്നാൾ നി
ന്നെക്കാമിച്ചുവന്നൊരെന്നെനീഭജിക്കെണം എന്നെല്ലൊവെദത്തി
ലും വിധിയെന്നറിയെണം കാമിച്ചനാരിതന്നെത്യാഗംചെയ്തീടുന്നവ
ർകാമിച്ചതൊന്നുംവരാനരകംവരുംതാനുംഅന്നെരം പ്രതീപനും ഗംഗ
യൊടുരചെയ്തു പുണ്യപാപങ്ങളുടെസൂക്ഷ്മാലൊകനത്തൊടും കാ
മാത്ഥാം‌മിഥുനകൎമ്മങ്ങൾചെയ്കയുമില്ല കാമിനിപുനരസവൎണ്ണയുമരുതെ [ 107 ] ല്ലൊ വലത്തെത്തുടതന്മെലിരിക്കനിമിത്തമായി ഫലിക്കയില്ലമനൊ
രഥമെന്നറികതെ അപത്യസ്നുഷാദികൾക്കെന്നിയെഭാൎയ്യാതനിക്കബ
ദ്ധമധിവസ്തുദക്ഷണൊത്സംഗമെന്നാൽ എന്നുടെതനയനുഭാൎയ്യയായ്പ
രുവതി നിന്നിഹയൊഗ്യന്താനുമെന്നതുകെട്ടുഗംഗാ ചൊല്ലിനാളിത്ര
ശാന്തനാകിയനിന്മകനു വല്ലഭയാവഞ്ഞാനെന്നുടനെമറഞ്ഞപ്പൊ
ൾ സന്തുഷ്ടൻ പ്രതീപനംസന്തതംകൎമ്മംചെയ്തു സന്തതിലഭിച്ചിതു
ശന്തനുനാമത്തൊടും പുത്രമിത്രാൎത്ഥകളത്രാദിസംപത്തിയൊടു മെത്ര
യും കീൎത്തിയൊടെവസിച്ചാൻ പ്രതീപനും ഇങ്ങിനെകൃതത്രെതദ്വാപര
യുഗങ്ങളിൽ മംഗലംവളൎത്തീടുംധാൎമ്മികന്മാരായ്മെവും സൊമവംശൊ
ത്ഭവന്മാരാകിയരാജാക്കന്മാർ ഭൂമിയെവഴിപൊലെപരിപാലിച്ചമു
ന്നം ചൊല്ലെഴുംപുരൂരവാവാദിയായുള്ളമന്നൊർ എല്ലാരുംകഴിഞ്ഞഥ
ശന്തനുവെന്നവീരൻ ആഴികൾ ചൂഴുമൂഴിക്കൊക്കനായകനായി വാ
ഴുന്നകാലത്തിങ്കലവിടെയൊരുദിനം ഭംഗിതെടീടുന്നൊരുമംഗലരൂപ
ത്തൊടെ ഗംഗയുമൊരുവരസുന്ദരിയായിവന്നാൾ മന്നവന്മൊഹം
കൈക്കൊണ്ടന്നെരമവൾതന്നൊ ടെന്നുടെവല്ലഭയായിവിടെയിരി
ക്കെന്നാൻ ബാലികാകുലശിരൊമാലികാതാനുമനു കൂലതയൊടുംഭൂമി
പാലനൊടുരചെയ്തുഅപ്രിയംപറയുന്നാളപ്പൊഴെപൊവഞ്ഞാനെന്ന
പ്പുരികുഴലാളുമപ്പൊഴെചൊന്നനെരം അപ്രിയം‌പറയുന്നീലെപ്പൊ
ഴും‌മടിയാതെ മൽപ്രിയം‌വരുത്തുകെന്നപ്രഥിവീശൻചൊന്നാൻ അ
പ്പൊഴുതനുവദിച്ചപ്പുരികുഴലാളു മപ്പുരുഷാധീപനൊട പ്പുരിതന്നിൽ
വാണാൾ ഉൾപ്പൂവിൽവളൎന്നെഴുംവിഭ്രമത്തൊടുംകൂടി പുഷ്പബാണാ
ൎത്തിപൂണ്ടുപുളച്ചുകളിക്കുന്നാൾ അപ്പുരംതന്നിലുള്ളൊൎക്കത്ഭുതംവരുമാറു
ഗൎഭവുമുൽപ്പാദിച്ചൊരൎഭകനുണ്ടായ്‌വന്നു ഉണ്ടായപൈതൽതന്നെക്ക
ണ്ടുകൂടുന്നനെരം കണ്ടവൎക്കിണ്ടലുണ്ടാമ്മാറുമാതാവുതന്നെകണ്ഠത്തെ
പ്പിരിച്ചുകൊന്നീടിനാളെന്നെവെണ്ടു കണ്ടുഭൂപാലൻതാനുംമിണ്ടിതി
ല്ലെതുമൊന്നും കണ്ടിവാർകുഴലിയിലുള്ളൊരുരാഗംകൊണ്ടുംപണ്ടുതാ
ൻപറഞ്ഞതിനന്തരംവരായ്‌വാനും ഇങ്ങിനെകൊന്നാളവൾബാലന്മാ
രെഴുപെരെതിങ്ങിനകാന്തിയൊടു മുണ്ടായിതെട്ടാമതും‌അക്കുമാരനെയ
വൾ കൊല്ലുവാനൊങ്ങുംനെരൎമക്കനുസമമായ തെജസ്സുകാണ്കയാലെ
സുഭ്രു വായുള്ളബാലെവിപ്രിയമെന്നാകിലു മൎഭകൻ‌തന്നെവധിച്ചീ
ടരുതെന്നുനൃപൻ അന്നെരംഗാഗാദെവീതന്നുടെപരമാൎത്ഥമൊന്നൊ
ഴിയാതെനൃപൻതന്നൊടുചൊല്ലീടിനാൾജഹ്നുജാന്ദാകിനീഞാനെ
ടൊഹൈമാവതി വന്നതുമത്രദെവകാൎയ്യാൎത്ഥസിദ്ധ്യൎത്ഥമായി ആപ
വാമുനിവരൻശാപത്താൽ‌വസുക്കളും ഭൂപതെതവസുതന്മാരായുത്ഭവി [ 108 ] ച്ചതു യാമുനപുത്രൻ വരുണാത്മജൻ വസിഷ്ഠ നമിതതപൊബല
മെഴുമാപവന്മുന്നം കനകാചലപാൎശ്വെവിപിനെമനൊഹരെ മുനി
നിൎജ്ജരയക്ഷഗന്ധൎവ്വനിഷെവിതെ ശൊഭനമായുള്ളൊരുപൎണ്ണശാല
യുംതീൎത്തുതാപസനനുദിനംതപസാവാഴുംകാലം ദക്ഷനന്ദനയായസു
രഭിതന്നെയന്നു മുഖ്യനാമാപവനുകൊടുത്തുകാശ്യപനും യാമുനനായ
മുനിശ്രെഷ്ഠനാശ്രമഭുവി ഹൊമധെനുവിനൊടുംവാഴുന്നകാലത്തിൻ
കൽ ഹെമശൈലെന്ദ്രപ്രസ്ഥെവസുക്കളൊരുദിനം കാമിനീജന
ത്തൊടുംക്രീഡിച്ചുനടക്കുംപൊൾ കാനനെവീതഭയം സഞ്ചരിച്ചീടുന്ന
തും കാണായിമുനിശ്രെഷ്ഠൻ‌തന്നുടെപശുവിനെ തൽക്ഷണെധര
പ്രമുഖന്മാരാംവസുക്കളും ലക്ഷണയുക്തയായധെനുതൻഗുണങ്ങളാ
ൽ വിസ്മിതചിത്തന്മായിത്തത്രനിന്നീടുന്നെര. സസ്മിതംചൊല്ലീടി
നാൾതൽക്കനിഷ്ടാത്മെശ്വരീ ഭൎത്താവെകണ്ടീലയൊമുഗ്ദ്ധയാംപശു
വിനെ മൎത്ത്യഭൊഗത്തിന്നിവൾയുക്തയല്ലെന്നുതൊന്നും ഗൊവിനെ
ക്കണ്ടനെരം ദ്യൊവിനൊടാശകയ്ക്കൊണ്ടീവണ്ണംപറഞ്ഞവ ളൊടുടൻ
ദ്യൊവുംചൊന്നാൻ കാമിനീകുലമൌലിമാലികെകെട്ടാ ലുന്നീ യാമു
നമുനിയുടെഹൊമഗാവിതുനൂനം തൽത്തപൊവനമിദംസത്യലൊക
ത്തിനൊക്കും ചിത്തമൊഹനങ്ങളാം ചിത്രങ്ങൾകണ്ടീലെനീ ഇപ്പ
ശുക്ഷീരംപാനംചെയ്തീടും‌ജനങ്ങൾക്കു വില്പാടൊരാപത്തുകളുണ്ടാകയി
ല്ലനാഥെ ക്ഷുല്പിപാസാധിവ്യാധിമരണജരാനരാദ്യുൽപ്പത്തിനൃണാം
പതിനായിരത്താണ്ടെക്കില്ലാ ദെവിയുംദ്യൊവിൻവാക്ക്യ മീവണ്ണം
കെട്ടനെരം ഭാവസമ്മൊദത്തൊടുഭൎത്താവിനൊടുചൊന്നാൾ മാനു
ഷലൊകത്തിങ്കലുണ്ടിനിക്കൊരു സഖീമാനിയാമുശീനരഭൂപതിത
ന്റെമകൾ മാനുഷികളിൽവെച്ചുമത്സഖിത്വംകൊണ്ടൊരു മാനി
നീജരാരൊഗഹീനയായ്‌വൎത്തിക്കെണം മഹത്സഗംമംകൊണ്ടുകിൻ‌ഫല
മല്ലയായ്കിൽ മഹത്വംഭവാന്മാൎക്കുംഭവിക്കുമതുമൂലം കൊണ്ടുപൊകെ
ണമതുകാരണം‌പശുവിനെ കുണ്ഠതകൂടാതെകണ്ടില്ല സംശയമെ
തും മൽപ്രിയമിതിൽപ്പരം‌മറ്റൊന്നില്ലറിഞ്ഞാലും മൽപ്രാണെ
ശ്വരാവെടിയായ്കമാമിതുമൂലം ഇത്തരംകളത്രത്തിൻ വാക്കുകെട്ടതു
നെരം സത്വരം ധരാദ്യൻമാരാകും ഭ്രാതാക്കളൊടും ഗൊവിനെ
കയറിട്ടു പിടിച്ചുനടന്നിട്ടു ദ്യൊവിനെമുന്നിട്ടുപൊയീടിനാർ വസു
ക്കളും വാരുണീഫലങ്ങളുംകൊണ്ടുവന്നീടിനാ നന്നെരമാശ്രമഭുവി
കണ്ടിലപശുവിനെകണ്ടിതുദുവ്യദൃശാ പശുവൃത്താന്തമപ്പൊൾ പ
ണ്ഡിതൻവസി ഷ്ഠനുംശപിച്ചുവസുക്കളെ മാനുഷയൊനൌ ജനി
ച്ചീടുവിൻ നിങ്ങളെന്നു മാനസകൊപത്തൊടെ ശപിച്ചതറിത്ത [ 109 ] പ്പൊൾ ആശ്രമത്തിങ്കൽ വീണ്ടുംവന്നുടൻവസുക്കളു മാശ്രയമില്ലമ
റ്റൈന്നെണ്മരും കാക്കൽ‌വീണാർ ഒരൊവത്സരംകൊണ്ടുശാപമിതെ
ഴുപെൎക്കുംതീരുകനിങ്ങൾക്കിനിദ്യൊവിനുമനുഷ്യനായി വാസമുണ്ടെ
ല്ലൊചിരകാല മിതറികെന്നും‌വാസനനാരിമാരിലുണ്ടാകയില്ലതാനും
കളത്രവാക്യമനുസരിക്കും ജനത്തിനു കളത്രമുണ്ടാകാതെഇരിക്കതന്നെ
നല്ല വസിഷ്ഠശാപമനുഭവിപ്പാനെന്നെവന്നു വസുക്കൾസെവി
ച്ചതു കാരണം‌ഞാനുമിഹവസിച്ചുസാൎദ്ധന്ത്വയാനന്ദനനിവൻ‌വി
ഭാവസുജ്യൊതിഷ്മാൻ ബ്രഹ്മചാരിണാമഗ്രെസരൻ ബാലകന്മാ
രെക്കൊൽവാൻ‌കാരണമിതു ഭൂമിപാലകചിരകാലം കുശലംഭവിക്ക
തെഎങ്കിൽഞാൻകൊണ്ടുപൊയിവിദ്യയും‌പ ഠിപ്പിച്ചുസംകടംതീൎത്തുവ
ളൎത്താശൂനൽകുവനെന്നാൾ ഉമ്പരിൽമുമ്പുതെടുംവസുക്കൾശാപം തീ
ൎപ്പാൻഅൻപൊടുവന്നതിന്റെപരമാൎത്ഥവും ചൊല്ലിമറഞ്ഞുഗംഗാദെ
വിനരവിരനുമുള്ളിൽനിറഞ്ഞുപരിതാപംവിരഹവ്യാധികൊണ്ടെ പ
റഞ്ഞവണ്ണംതന്നെഗംഗയുംകുമാരനെ പറഞ്ഞുകൂടാതൊളം‌വിദ്യയും പ
ഠിപ്പിച്ചുനിറഞ്ഞങ്ങൊഴുകീടും ജാഹ്നവീതീരത്തിങ്കൽചൊരിഞ്ഞു കണ്ണീ
രൊടുംകൊണ്ടുവന്നാക്കീടിനാൾ പിരിഞ്ഞുകളഞ്ഞെന്നെപൊകരുതെ
ന്നപൊലെതെരിഞ്ഞുതൂണിതന്നിൽനിന്നുടനെടുത്തൊരൊ ശരങ്ങൾ
കൊണ്ടുപുഴനടുവെചിറകെട്ടിനിറഞ്ഞയൌവ്വനവും കലൎന്നുനില്ക്കുന്നെ
രംതിരഞ്ഞുമൃഗങ്ങൾതൻവഴിയെശന്തനുവും വരുന്നനെരംഭാഗീരഥി
യെകാണായ്‌വന്നു കുറഞ്ഞജലത്തൊടും‌മന്ദസ്യതയൊടുംതിരഞ്ഞാന
തിൻ മൂലമന്നെരംകണ്ടുനൃപൻ പുരങ്ങളെരിച്ചവൻ നിന്നരുളുന്നപൊ
ലെപിറന്നനെരംകണ്ടനന്ദനന്തന്നെയന്നുശരങ്ങളൊടുവില്ലും പൂൎണ്ണ
യൌവ്വനവും കണ്ടറിഞ്ഞതില്ലയെല്ലൊശന്തനുനന്ദനനെ മറഞ്ഞുകള
ഞ്ഞിതുതാതനെമൊഹിപ്പിപ്പാൻ കുറഞ്ഞൊന്നുള്ളിൽ ശങ്കശന്തനുവി
ന്നുമുണ്ടായ്‌വിരഞ്ഞുവെളിച്ചത്തുകാട്ടെണംഗംഗെദെവീചിരംഞാനപെ
ക്ഷിക്കുംപുത്രനെഭക്തപ്രിയെനിറഞ്ഞ രൂപത്തൊടും പ്രത്യക്ഷീകരിച്ചുട
ൻ പറഞ്ഞുഗംഗാദെവീനിന്നുടെപുത്രനീവൻകുറഞ്ഞൊന്നല്ലയെല്ലൊ
ഗുണങ്ങളിവനുള്ളൂപിരിഞ്ഞീടാതെനിത്യമരികെവെച്ചുകൊൾക മ
റഞ്ഞുപൊകുംതവശത്രുക്കളെല്ലാമെന്നു പറഞ്ഞുഗംഗാദെവി മറഞ്ഞുനൃ
പെന്ദ്രനുംകുറഞ്ഞുപരിതാപംതന്നുടെതനയനു പറഞ്ഞുകൂടാതൊളം ഗു
ണങ്ങൾകാണ്കയാലെ ചൊല്ലെഴുംഗംഗാദത്തനാകിയസുതനൊടു മ
ല്ലലുമകന്നുടനരചനിരിക്കുന്നാൾഅമിതപരാക്രമമുടയപടയൊടും യ
മുനതീരത്തിങ്കൽ‌വനത്തിൽനായാട്ടിനായി മത്തവാരണഹയപത്തി
കളൊടുംചെൎന്നുചിത്തകൌതുകത്തൊടും‌വിളയാടുന്നനെരം എത്രയുംമ [ 110 ] നൊജ്ഞമായ്ചിത്രമായിരിപ്പൊരു കസ്തൂരിഗന്ധത്തിന്റെകാരണമ
ന്വെഷിച്ചുനടക്കുന്നെരത്തിങ്കലടുത്തുകണ്ടാനൊരു മടുത്തുകിനമൊഴി
മാർകുലരത്നംതന്നെദെഹത്തിൻഗുണംകണ്ടും‌ലാവണ്യപൂരം‌കണ്ടുംമൊ
ഹിച്ചുനരപതികന്യകയൊടുചൊന്നാൻ ഒരുയൊജനവഴിപരന്നീടു
ന്നുനിന്റെതിരുമൈപരിമളം കസ്തൂരിഗന്ധംപൊലെ നെരെനീപറ
യെണമാരെന്നുകെട്ടനെരം ചാരുതകലൎന്നൊരുനാരിയുമുരചെയ്തു ഇ
ത്തൊണികടത്തുന്നകൈവൎത്തവീരന്തന്റെ പുത്രിഞാൻതൊണികട
ത്തീടുവാനവഞ്ചൊല്ലാൽ എപ്പൊഴുമിരിപ്പിനിക്കിപ്പുഴംകരെയെന്നു
ചെപ്പെലും‌മുലയാളുമപ്പൊഴയുരചെയ്താൾ മന്നവനതുകെട്ടുദാശ
നെചെന്നുകണ്ടുകന്യകതന്നെമമനൽകെണമെന്നുചൊന്നാൻ എന്നു
ടെമകൾപെറ്റുണ്ടാകുന്നതനയനെ മന്നവനാക്കിവാഴിച്ചീടാമെ
ന്നൊരുസത്യം‌എന്നൊടുചെയ്കിൽ‌നൽകാമിന്നെകന്യകതന്നെ എന്നു
ടെ ഗംഗാദത്തനിങ്ങിനെഇരിക്കുന്നാളന്യനുരാജ്യമെല്ലാ മെങ്ങിനെ
കൊടുപ്പൂ ഞാൻ എന്നുള്ളചിന്തയൊടെമന്നവൻ‌പുരിപുക്കു‌അന്നുതൊ
ട്ടരചനുമാരമാൽമുഴുക്കയാൽ അന്നവുന്നറുമ്പാലുമൊന്നുമെവെണ്ടീതി
ല്ലഗംഗയിൽ മുഴുകിയമംഗലചിത്തംചെന്നുസംഗിച്ചുമുഴുകിതു ധീവര
നാരിതന്നിൽരൊഗമെത്രയും‌പാരം‌ഭൂമീന്ദ്രനെന്നുനാനാ നാഗരീജന
ങ്ങളുംപറഞ്ഞു തുടങ്ങിനാർ‌അന്നതുകണ്ടുഗംഗാദത്തനായുള്ളപുത്രൻ മ
ന്നവൻ‌തന്നെതൊഴുതീവണ്ണമുണൎത്തിച്ചാൻ അച്ശനെന്തൊരുതാപമു
ള്ളിലെന്നറിയെണം‌നിശ്ചയംപണ്ടെപൊലെയല്ലകാണുന്നതിപ്പൊ
ൾഅന്നെരമരചനുമകനൊടുരചെയ്തു എന്നുടെതാപത്തിന്റെകാര
ണഞ്ചൊല്ലാമെംകിൽ ഉണ്ണിനീയൊരുമകൻതന്നെയിന്നിനക്കുള്ളുനി
ന്നുടെവഴിയെമറ്റൊന്നിനെകാണായ്കയാൽ എന്നുള്ളിൽ‌പരിതാപ
മെറുന്നുനാളിൽനാളിൽമുന്നമെശാസ്ത്രങ്ങളിൽകെട്ടുഞാനിരിക്കുന്നൂ എ
കപുത്രത്വമപുത്രത്വമൊടൊക്കുമെല്ലൊ ഭാഗധെയവുമറിയാവതല്ലൊ
രുവൎക്കും – എന്നുള്ളപിതാവിന്റെവാക്കുകൾകെട്ടശെഷം തന്നുള്ളിൽ
നിരൂപിച്ചുകല്പിച്ചുഗംഗാദത്തൻ താതന്റെസൂതനൊടുചൊദിച്ചുധരി
ച്ചിതുതാതനുണ്ടായവിഷമങ്ങളുംവിശെഷവുംസന്യാസംചെയ്തുദാശ
ൻ തന്നെയുംബൊധിപ്പിച്ച കന്ന്യകതന്നെകൊണ്ടുവന്നുതാതനുനൽ
കിപുഷ്പങ്ങൾവരിഷിച്ചാരപ്പൊഴുതമരരുമത്ഭുതം‌കണ്ടുഭീഷ്മരെന്നൊരു
പെരുമിട്ടാർബ്രഹ്മജ്ഞനായഭീഷ്മരതുകാരണം‌നിത്യം ബ്രഹ്മചാരിക
ളിൽ വെച്ചുത്തമനായാനെല്ലൊശന്തനുസത്യവതീതന്നൊടുകൂടച്ചെന്നു
സന്താപമകന്നുള്ളിൽസന്തൊഷത്തൊടെവാണാൻസന്തതം രാജ്യം
പരിപാലനഞ്ചെയ്തുതാതനന്തരാനന്ദംവളൎത്തീടിനാൻഗംഗാദത്തൻ [ 111 ] കണ്ടകകുലാന്തകനായശന്തനുവീരൻ കണ്ടകാവുകൾതൊറുംഹൎമ്മ്യ
ഗെഹങ്ങൾതൊറും കണ്ടിവാർകുഴലിയാംകാളിതന്നൊടുംചെൎന്നു ത
ണ്ടലർബാണൊത്സവംകൊണ്ടാനന്ദിക്കുംകാലം ഉണ്ടായിചിത്രാംഗ
ദനാകിയതനയനും രണ്ടാമതുണ്ടായ്ക്‌വന്നുവിചിത്രവീൎയ്യന്താനും ഉണ്ടാ
യിസന്തൊഷവുംഭൂപാലാദികൾക്കെല്ലാ മിണ്ടലുംതീൎന്നുസൌഖ്യം
പ്രാപിച്ചാരവരെല്ലാം ബാലന്മാർവളരുന്നകാലംവന്നീടും മുൻപെ
കാലധൎമ്മത്തെപ്രാപിച്ചീടിനാവരചനും കയ്യൂക്കുപെരുകിയഭീഷ്മരു
മതുകാലം ചെയ്യിച്ചുശെഷക്രിയാബാലകന്മാരെകൊണ്ടെ പയ്യവ
നൊടുനെരാം‌മാമുനിമാരെക്കൊണ്ടു ചെയ്യിച്ചാവൎകളിലഗ്രജന്നഭി
ഷെകം നല്ലനാം ഭീഷ്മരമരാസുരയുദ്ധത്തിനായി സ്വൎല്ലൊകത്തിങ്ക
ൽ‌വാഴുന്നാളവസരംകണ്ടു ചൊല്ലെഴുംചിത്രാംഗദനായഗന്ധൎവ്വൻ വ
ന്നു ചൊല്ലിനാൻ ചിത്രാംഗദനാകിയനൃപനൊടു പെരുനീമാറിയിട്ടു
കൊള്ളെണമല്ലയായ്കിൽ പൊരിനുപുറപ്പെടുകെതുമെമടിയാതെ അ
പ്പൊഴെപുറപ്പെട്ടുകെൽപ്പൊടുയുദ്ധംചെയ്താ നത്ഭുതംവരുമാറുമവ്വാ
ണ്ടെക്കൊരുപൊലെ ഹിരണ്യതീരസ്ഥന്മാരായവീരന്മാരുടെ ശരങ്ങ
ൾകൊണ്ടുതന്നെമറഞ്ഞുദിക്കുകളും പരന്നഹിരണ്വതിയാകിയദിതീ
രെ നിരന്നകുരുക്ഷെത്രത്തിങ്കൽനിന്നുണ്ടായൊരു യുദ്ധവൈചിത്ര്യം
കണ്ടുനിന്നൊരുജനമെല്ലാം ചിത്രമെത്രയുംയുദ്ധമെന്നുകൊണ്ടാടീനാ
ർ വീൎയ്യസ്വൎഗ്ഗത്തെപ്രാപിച്ചീടിനാൻ‌നരപതി വീയ്യത്തിൽ‌സ്വഗ്ഗം
പ്രാപിച്ചീടിനാൻഗന്ധൎവ്വനുംഅക്കാലമസുരരെജ്ജയിച്ചു സുരന്മാൎക്കു
ദുഃഖവുംതീൎത്തുരാജ്യംപുക്കിതുഗംഗാദത്തൻ ബാലനായീടുന്നൊരുവി
ചിത്രവീൎയ്യൻതന്നെ കാലംവൈകാതെവാഴിച്ചീടിനാൻഭീഷ്മർ പി
ന്നെ വിചിത്രവീൎയ്യാഗ്രജൻമരിച്ചൊനന്തരം വിചിത്രവീൎയ്യൻ ദി
ക്കു ജയിച്ചു വാഴുംകാലം ബാലികയാകുമംബതാനുമംബികയുമം ബാ
ലികതാനുമെന്നുമൂന്നുപുത്രികളുണ്ടു കാശിരാജാവിന്നവർകാന്തിയെ
കാണുന്നാകീ ലാശയാമെല്ലാവൎക്കമെന്നുകെട്ടിരിക്കുന്നാൾ കല്ല്യാണ
മുണ്ടെന്നൊരുവാൎത്തകെട്ടന്നുഭീഷ്മരുല്ലാസത്തൊടുതെരിലെറിനാൻ
വില്ലുമായി കൂടലർകുലകാല നാകിയഗംഗാദത്തൻ കൂടിയനൃപന്മാരെ
യൊക്കവെജയിച്ചിട്ടു മുഗ്ദ്ധമാരൊടുംകൂടിഹസ്തിനപുരിപുക്കാൻ ക്രു
ദ്ധനായന്നത്തൊരു സാല്വനുംനാണംകെട്ടാൻവത്സനെക്കൊണ്ടുവെ
ൾപ്പിപ്പാനാശുതുനിഞ്ഞപ്പൊൾ മത്സരമുള്ളിലുള്ളൊരംബയുമരചെ
യ്താൾ സാല്വനുകൊടുപ്പാനായെന്നെക്കല്പിച്ചുതാതൻ സാല നുമെ
ന്നെത്തന്നെകരുതിയിരിക്കുന്നു മറ്റൊരുവനെയിനികയ്ക്കൊണ്ടാലി
നിക്കുള്ളിൽ കുറ്റമുണ്ടെന്നുചൊന്നൊരവളെയയച്ചുടൻ അംബക [ 112 ] തന്നെയുമംബാലികാതന്നെയുംകൂ ടംബുധിപതിപുത്രൻതന്നുടെനി
യൊഗത്താൽ വിചിത്രവീൎയ്യ ൻവെട്ടു സുഖിച്ചുമരുവിനാൻ വിചിത്ര
മെത്രപൊയൊരംബതൻവാൎത്തകെട്ടാൽ ചെന്നുസാല്വനെക്ക ണ്ടാ
ളുവനുമുപെക്ഷിച്ചാൻ വന്നുഭീഷ്മരെക്കണ്ടുപെപറഞ്ഞിതുപിന്നെആ
റൊടുസമമൊഴുകീടുന്നകണ്ണീരൊടു മാറുവത്സരംവാണാളാറുതന്മകൻ
പിമ്പെ ആറാതൊരുൾച്ചൂടൊടെനടന്നാൽപിന്നെപ്പൊയീ രാറാണ്ടു
തപസ്സുചെയ്തീടിനാൾവഴിപൊലെ നീഹാരാചലപാൎശ്വെനിൎമ്മല
ദെശെതെളി ഞ്ഞാഹാരാദികളെയുംവെടിഞ്ഞുദിനംപ്രതി ബാഹുദാന
ദീതീരെമരുവീടിനകാലം ബാഹുലെയനുമൊരുമാലയെ നൽകീദിനാ
ൻ ബാഹുജന്മാരിലെവൻമാലയെദ്ധരിക്കുന്ന താഹവെ കൊല്ലായ്‌വരും
ഭീഷ്മരെയവന്നെടൊ ൟവണ്ണംവരം നൽകിമാലയുംകൊടുത്തുടൻപാ
ൎവ്വതീസുതന്മറഞ്ഞീടിനൊരനന്തരം ഒരൊരൊരാജ്യന്തൊറുംനടന്നാ
ൾമാലയുമാ യാരുമെകയ്ക്കൊള്ളാഞ്ഞാർഭീഷ്മരെപ്പെടിച്ചെവ അഞ്ചു
വത്സരംകഴിഞ്ഞീടിനൊരനന്തരം അഞ്ചാതെപാഞ്ചാലമാം‌നഗരമകം
പുക്കാൾ സൊമകൻതന്നൊടവൾവൃത്താന്തമൊക്കെച്ചൊന്നാൾഭൂ
മിപാലകന്താനമാദരിച്ചീലയെതും ദ്രുവദപുരദ്വാരിമാലയുംനിക്ഷെ
പിച്ചു സപദിനടകൊണ്ടാളമ്മയുമതുനെരം വിജ്ഞാനജ്ഞാനാബല
വിൎയ്യാദിഗുണംതെടും യെജ്ഞസെനനുമവൾപിന്നാലെ ചെന്നുചൊ
ന്നാൻ മാലനീകൂടക്കൊണ്ടുപൊയ്ക്കൊൾകവെണമൊരു മൂലമെന്തി
വിടെവെച്ചീടുവാനിതുകാലം ബാലെനിന്മനൊരഥമതിനാൾവന്നു
കൂടാ കാലനുംപെടിക്കെണംഭീഷ്മരെമനൊഹരെ സൊമകവാക്യമ
നാ ദൃത്യമാലയും തത്ര കാമിനീനിക്ഷെപിച്ചുവെഗത്തിൽനടകൊണ്ടാ
ൾ മാലയെപ്പാലിച്ചിതുഭൂപതിചിരകാലം ബാലികശിഖണ്ണിനിയാ
കിയരാജപുത്രി മൌലെചെൎത്തിതുതാതൻതാനറിയാതെയപ്പൊൾഭൂ
ലൊകപതിയുപെക്ഷിച്ചിതുഭീഷ്മർഭയാൽജനകത്യക്തയായൊരവളുമൃ
ചികനെ കനിവിനൊടുകണ്ടുസെവിച്ചാൾഭൂദെവനും ചൊല്ലിനാൻ
ഗംഗാദ്വാരെചെന്നുനീസെവിക്കെണംചൊല്ലെഴുംഗന്ധൎവ്വെശനായ
തുംബുരുവിനെ നല്ലതുവരുത്തീടുംനിനക്കിന്നവൻ‌തന്നെ കല്യാണ
ശീലെഞാനും‌തുണച്ചീടുവനെല്ലൊ ഭൂദെവൻപറഞ്ഞതുകെട്ടവൾഗം
ഗാദ്വാരെ സാദരംചെന്നനെരമവിടെക്കാണായ്‌വന്നു ഗന്ധൎവ്വപ്രവ
രന്മാരിരിവർകിടക്കുന്ന തന്തികെകണ്ടനെരമൊരുത്തൻചൊന്നാനതി
ൽ എന്നുടെപുല്ലിംഗംഞാൻനിനക്കുതന്നീടുവൻനിന്നുടെസ്ത്രീലിംഗം
നീയിനിക്കുതന്നീടെണം അന്നൊന്ന്യംലിംഗനിയമംചെയ്താരിരി
വരുമന്നുതൊട്ടവളൊരുപുരുഷനായുംവന്നു യാജ്ഞസെനിയുമഥശി [ 113 ] ഖണ്ഡിയായാനെല്ലൊ പ്രാജ്ഞനാമവൻദിവ്യാസ്ത്രങ്ങളുംപാഠംചെ
യ്താൻ തന്നുടെരാജ്യംപുക്കുജനകൻതന്നെക്കൂപ്പി നിന്നിതുശിഖ
ണ്ഡിയുംവൃത്താന്തമറിയിച്ചാൻ പെടിക്കവെണ്ടഭീഷ്മർതന്നെനാമി
നിയെന്നു ഗാഢകൌതുകംപൂണ്ടുവസിച്ചാരവൎകളും അന്തരാപന്തീരാ
ണ്ടുകൊണ്ടവൾമനൊരഥം സന്ധിക്കുമെന്നുചിന്തിച്ചാത്മനാ യത്ന
ത്തൊടും പരശുരാമൻതന്നെസ്സെവിച്ചഭീഷ്മർതന്നൊ ടിരിവത്തെ
ട്ടുദിനംയുദ്ധംചെയ്തിതുരാമൻ അരുതുജയിപ്പതിന്നിവനെയൊന്നു
കൊണ്ടും വരിക്കയില്ലനിന്നെയവനെന്നതുകെട്ടു പരിചിൽനിനച്ചവ
യൊന്നുമെസാധിയാഞ്ഞു വരവുംവാങ്ങിക്കൊണ്ടാൾ പരശുരാമ
നൊടു മരണംപ്രാപിച്ചാൾപൊൽതപസായൊഗാഗ്നിനാപുരുഷ
ത്വവും കിഞ്ചിൽഗുഹ്യകനൊടുവാങ്ങി തന്നുടെമൂലംവെണം മരണംഭീ
ഷ്മൎക്കെന്നു തന്നുള്ളിൽനിനച്ചതിനെന്തല്ലാംവെലചെയ്താൾ അക്കഥ
യിരിക്കട്ടെവിചിത്രവീൎയ്യൻപിന്നെ മൈക്കണ്ണിമാരിലഴിഞ്ഞുൾക്കാ
മ്പുമറന്നവൻ പാരമായിരമിച്ചിതുബാലനായിരുന്നന്നെ മാരസംഗ
രവെഗാൽ‌മരിച്ചാനെന്നെവെണ്ടു രാജയക്ഷ്മാവെന്നൊരുവ്യാധിയു
ണ്ടായമൂലം രാജാവിനൊടുവെറായ്‌വന്നിതുകുരുരാജ്യം ദുഃഖിച്ചുസത്യ
വതിമക്കളുംമരിച്ചുത ന്നുൾക്കാമ്പിൽ‌നിരൂപിച്ചാളീശ്വരവിലാസങ്ങ
ൾ മംഗലം വരുത്തുവാനെന്തൊരുകഴിവെന്നു ഗംഗാനന്ദനൻതന്നെ
രഹസിവിളിച്ചുടൻ ഇങ്ങിനെവന്നിതെല്ലൊനമ്മുടെകാലമെന്നതങ്ങ
ളിൽപറകയും കണ്ണുനീരൊലിക്കയും നാര മാരാരിവൎക്കുംവൈധവ്യമക
പ്പെട്ടു പാരിതുപരിപാലിച്ചീടുവാനാരുമില്ല സൊമവംശവുമിന്നുമുടി
ഞ്ഞുതെന്നുവന്നു നാമിരിവരും തന്നെയിവിടെയകപ്പെട്ടു ഇത്ത
രംസത്യവതി സത്വരംചൊന്നനെരം ഉത്തരമുരചെയ്തീലൊന്നുമെ
ഗംഗാദത്തൻ എന്തുണ്ണിമിണ്ടാഞ്ഞുനിൻ ചിന്തിതമെന്തുചൊൽക
സന്തതിയുണ്ടാക്കുവാനെന്തൊരുകഴിവിപ്പൊൾ മാതാവുപറഞ്ഞ
പ്പൊൾ ചൊല്ലിനാൻദെവവ്രതൻ ഭൂദെവന്മാരാലുള്ളു നമ്മുടെകാ
ലം പണ്ടും ആരണരെത്രെമുന്നം കാരണംനമുക്കെന്നാൽ നാരിമാ
രിവരുമിന്നാരണരെപ്രാപിച്ചു പാരാതെകുലത്തിങ്കൽ സന്തതിയു
ണ്ടാക്കുക കാരണമിതിനുണ്ടുചൊല്ലീടാമതുമെങ്കിൽ പ്രശസ്തപൊ
ധനനംഗിരസ്സിന്റെപുത്ര നുചത്ഥ്യനെന്നുനാമമുടയമഹാ മുനി അ
വന്റെ പത്നിയെല്ലൊ മമതാമനൊഹരീ അവൻതന്നവരജൻ
ഗീഷ്പതി ദെവാചാൎയ്യൻ അവനുമമതയാം പൂൎവ്വജപത്നി തന്നിൽ
വിവശനായാനെല്ലൊ മന്മഥവികാരത്താൽ മമതാദികൾദൊഷ
കെന്നാമുനിപത്നി മമതാപറഞ്ഞിതുനിൎബ്ബന്ധംകണ്ടമൂലം ദെഷ [ 114 ] രജാരവൃത്തിനരകത്തിനായു ള്ളു ദെവരാജാചാൎയ്യഞാൻ പറയുന്നതു
കെൾനീ ദെവമായകളെല്ലാമൊൎക്കെണം മനക്കാമ്പിൽദെവദെവ
ന്റെയാജ്ഞലംഘിച്ചീടരുതല്ലൊ വെദവെദാംഗജ്ഞനാം പൂൎവ്വജ
ൻ‌തന്റെബീജം മൊദെനധരിച്ചിരിക്കുന്നിതു ഞാനുമിപ്പൊൾ
നിന്നുടെബീജമതും‌നിഷ്ഫലമാകയില്ല പിന്നെഞാനതുകൂടെധരിപ്പാ
നാളല്ലെടൊ എന്നതുകെട്ടുബൃഹസ്പതിയുമുരചെയ്താൻ എന്നാലു
മിനിക്കൊന്നുപുണൎന്നെമതിയാവു നിൎമ്മലനായമുനിമന്മഥവിവശ
നായി ധമ്മാദിധൈൎയ്യങ്ങളെവെടിഞ്ഞങ്ങണഞ്ഞപ്പൊൾ ഗൎഭഗ
നായിട്ടുള്ളൊരൎഭകനുരചെയ്താൻ നിൎബ്ബന്ധംമതി മതികെൾക്കെണ
മിവയെല്ലാം മുന്നമെഗൎഭപാത്രന്തന്നിൽ‌ഞാനകപ്പെട്ടെൻ ഇന്നി
തിന്നവകാശംപൊരായെന്നറിയണം ഗൎഭപാത്രത്തിൽ‌മെവുമഭകൻ
വാക്കുകെട്ടി ട്ടത്ഭുതംപൂണ്ടുഗുരുനിൎഭത്സിച്ചുരചെയ്താൻ സൽഭാവമി
ത്രപാരമിപ്പൊഴെമുഴുത്തനീ യുത്ഭവിച്ചീടുന്നാളിലെന്തല്ലാം‌വരുമെനടൊ
ദീൎഘവീക്ഷണം‌നിനക്കെറെയുണ്ടതിനാലെ ദീൎഘമാംതപസ്സിനെ
പ്രാപിക്കെന്നതുനെരം ശപിച്ചുദെവാചാൎയ്യൻ‌ജനിച്ചുകുമാരനും ത
പിച്ചു കണ്ണിലാഞ്ഞിട്ടെന്നതുനിമിത്തമായി അവനുദീൎഘതമാവെന്നു
പെരുണ്ടായിതു അവനും പ്രദ്വെഷിയാംബ്രാഹ്മണിതന്നെവെട്ടാൻ
അവൾപെറ്റുണ്ടായ്‌വന്നുഗൌതമാദികളെല്ലാം അവരും‌പ്രസിദ്ധന്മാ
രായതാപസരെല്ലൊ പുത്രലൊഭാൎത്തയാകുംപ്രദ്വെഷിയതുകാലം ഭൎത്തൃ
ശുശ്രൂഷവെട ഞ്ഞീടിനാളെന്നെവെണ്ടു എന്നെനീയുപക്ഷെിച്ചാലെ
ന്തൊരുഗതിയിനി ക്കെന്നതുപറയെണമെന്നുകെട്ടവൾചൊന്നാൾ ഭ
ൎത്താവുംഭാൎയ്യയെന്നുംചൊല്ലുന്നശബ്ദങ്ങൾത ന്നൎത്ഥത്തെനിരൂപിച്ചു
വെണമെന്നൊടുചൊൽ‌വാൻ നിന്നെയും‌കുമാരന്മാർതന്നെയും‌പാലി
ക്കയാ ലെന്നുപരിശ്രമംനീയറിഞ്ഞീലയെല്ലൊ ജാത്ത്യന്ധനുടെപി
ൻപെവാൎദ്ധക്യം പാരമുണ്ടൊ രാസ്തിക്യമൊരുനെരമൊന്നിനുമില്ലതാ
നും വൃദ്ധാനാകിയഭവാൻ ക്രുദ്ധിച്ചാലെന്തുഫലം നിൎദ്ധനന്മാരായ്‌വ
ന്നാൽതങ്ങളെട്ടടങ്ങെണം പ്രദ്വെഷിപലതരമീവണ്ണംപറഞ്ഞപ്പൊ
ൾ വിദ്വാനാംദീൎഘതമാവുദ്യൽകൊപെനചൊന്നാൻ ക്ഷത്രിയകു
ലം‌പ്രാപിച്ചൎത്ഥമൎത്ഥിക്കനീയെ ന്നുത്തമതപൊധനൻ പറഞ്ഞൊര
നന്തരം ശ്രദ്ധയില്ലെതുംനിന്നാൽദത്തമാമൎത്ഥന്നിന ക്കൊത്തതുചെ
യ്താലും‌നീഎന്നൊടുപറയെണ്ട ഞാനിനിപ്പണ്ടെപ്പൊലെശുശ്രൂഷി
ക്ക യുമില്ലാ ദീനയായ്ചമാഞ്ഞുഞാൻകാലവുമില്ലയെന്നാൾ െഔചിത്ത്യ
മൊൎത്തുപുനരന്നെർഅമവൾ തന്നാടൌചിത്യനായമുനികൊപത്തൊട
രുൾചെയ്തു ഭൎത്താവെവെടിയുന്നൊൎക്കൎത്ഥവും‌വ്യൎത്ഥമായ്പൊ കെത്രയും. [ 115 ] ദുഷ്കീൎത്തിയുമെത്തുകെന്നതുനെരം പ്രദ്വെ
ഷികൊപംപൂണ്ടുപുത്രമാ
രൊടുചൊന്നാൾ വൃദ്ധനെഗംഗതന്നിൽ‌പ്രക്ഷെപിക്കെണം‌നിങ്ങ
ൾ ലൊഭമൊഹാദിപൂണ്ടഗൌതമാദികളെപ്പൊൾ താപസവരനായതാ
തനെമടിയാതെ ഗംഗയിലൊരുതൊണിതന്മെൽവച്ചൊഴുക്കിനാ ള
ങ്ങനാജനങ്ങൾക്കുതൊന്നുമിത്തരംപണ്ടെ–എറിയാവഴികീഴ്പട്ടൊഴുകി
ചെല്ലുന്നെരം തീരത്തുകുളിപ്പാനായിനിൽക്കുന്നബലിനൃപൻ കണ്ട
വൻ‌തന്നിലെറ്റംകാരുണ്യമുണ്ടാകയാൽ കൊണ്ടുപൊയന്തഃപുരബ
ഹുമാനിച്ചുഭക്ത്യാ വെച്ചുകൊണ്ടനുദിനം‌പൂജിച്ചുലാളിക്കയാൽ വി
ശ്രാന്തനായ‌മുനിതന്നൊടുനൃപൻ‌ചൊന്നാൻ സന്തതിയുണ്ടാക്കെണം
നിന്തിരുവടിമമ പന്തൊക്കും മുലയാളാമെന്നുടെപത്നിതന്നിൽ എന്ത
തിനൊരുകുറവന്തരമില്ലയെന്നു ചിന്തിച്ചുദീൎഘതമാദീൎഘദൎശിയുംചൊ
ന്നാൻ മന്നവൻ‌സുദെഷ്ണൊയാം‌തന്നുടെപത്നിതന്നെ ധന്യനാം‌മുനി
വരന്തന്നെശുശ്രൂഷിപ്പാനായി സാന്ത്വനതരം‌പറഞ്ഞയച്ചൊരന
ന്തരം ചാന്തെലും‌മുലയാളും‌ദാസിയൊടുരചെയ്താൾ വൃദ്ധനാമന്ധൻ
തന്നെശ്രദ്ധയില്ലിനിക്കെതും ബദ്ധകൌതുകത്തൊടുനീചെന്നുപുണ
രെണം ഒത്തുധാത്രെയികയാംശുദ്രയുമതുനെരം ചീൎത്തകൌതുകത്തൊ
ടുപുണൎന്നാൾ‌മുനിതന്നെ കക്ഷിപനാദിയായീട്ടക്കാലംപതിനൊന്നു
മക്കളെജ്ജെനിപ്പിച്ചുശിക്ഷിച്ചുവിദ്യകളും ഒക്കവെ പഠിപ്പിച്ചു വി
വ്യാതഗുണത്തൊടും മുഖ്യന്മാരായകുമാരന്മാരുന്തെജൊബല വിദ്യയൌ
വ്വനരൂപശീലവിജ്ഞാനങ്ങളാൽ രുദ്രന്മാരെന്നപ്പൊലെഭദ്രന്മാരായു
ണ്ടായാർ സാംഗൊപാംഗാമ്നയാദിവിദ്യയും‌പഠിച്ചുള്ളൊ രാംഗി
രസ്സുകളെക്കണ്ടന്നെരംബലിനൃപൻ എന്നുടെപുത്രന്മാരെന്നുരചെയ്ത
തുകെട്ടു നിന്നുടെപുത്രന്മാരല്ലെന്നുമാമുനിചൊന്നാൻ നിന്നുടെപ
ത്നീപുനരെന്നെപ്പുൽകുവാനറ ച്ചെന്നുടെയരികത്തു ദാസിയെനി
യൊഗിച്ചാൾ അന്നെരംബലിനൃപൻഖെദിച്ചുരണ്ടാമതും തന്നുടെ
സുദെഷ്ണയാംപത്നിയെനിയൊഗിച്ചാൻ ചെന്നുടനരികവെനിന്നൊ
രുസുദെഷ്ണയെ തന്നുടെകരംകൊണ്ടുതപ്പിക്കണ്ടുരചെയ്താൻ അംഗ
നാജനങ്ങളിൽഭംഗിയുണ്ടിനിക്കെന്നും ശൃംഗാരിയല്ലവൃദ്ധൻ‌കുരുട
നിവനെന്നും ഉള്ളിലുണ്ടെറ്റംനിനക്കെന്നതുമറിഞ്ഞുഞാൻ ഉള്ളതുത
ന്നെയെല്ലാനിന്നുടെകുറ്റമല്ലാ അംഗജരസംനിന്നിലെതുമെനമുക്കി
ല്ലിം ഗംഗനസമ്മെളനലാളനാദികളൊന്നും വെണമെന്നിനിക്കില്ലാ
ഭൂമിപഘനെചിന്തി ച്ചെണലൊചനെതവസന്തതിയുണ്ടാക്കുന്നെ
ൻ അംഗസ്പൎശനം‌കാണ്ടുപൊരുമെന്നതും‌ചൊന്നാ നാംഗനെന്നൊ
രുനൃപനുണ്ടായാനതുനാളിൽ ഇങ്ങിനെപലപലമന്നവരുണ്ടുമുന്നം [ 116 ] തിങ്ങിനാതെജസ്സൊടുംബ്രഹ്മണപുത്രന്മാരായി അങ്ങിനെതന്നെ
നമുക്കിവിടെപുനരിപ്പൊൾ മങ്ങാതെപുത്രന്മാരെഉണ്ടാക്കാമറിഞ്ഞാ
ലും പരശുരാമൻ‌മുന്നമൊടുക്കിക്കളഞ്ഞാനാൾ പരിചൊടുണ്ടായ്‌വന്നു
ഭൂസുരന്മാരാലെത്രെ പൃഥിവ്യപ്തെജൊവാതാകാശങ്ങൾനിജനിജ ഗ
ന്ധാദിവിഷയങ്ങൾതങ്ങളെവെടികിലും ചന്ദ്രാദിത്യന്മാർശീതൊഷ്ണ
ങ്ങളെവെടികിലും പൃത്രനാശനൻ‌നിജവിക്രമംവെടികിലും ധൎമ്മരാ
ജൻ നിജധൎമ്മത്തെവെടികിലും സത്യത്തെവെടികയില്ലെന്നുംഞാനൊ
രുനാളും തങ്ങളിൽപലപലകഥകൾ‌പറഞ്ഞുട നിങ്ങിനെതന്നെയെ
ന്നു കല്പിച്ചാവഴികെൾപ്പിൻ എംകിൽഞാൻവെദവ്യാസൻതന്നെ
ക്കൊണ്ടുണ്ടാക്കുവൻ തിങ്കൾതൻ‌കുലമെന്നുചൊല്ലിനാൾസത്യവതി
ദൊഷമില്ലതിനെന്നുപലരുംചൊന്നശെഷം യൊഷമാരൊടുചെന്നു
പറഞ്ഞുസത്യവതി പണ്ടുഞാൻ‌തൊണീകടത്തീടുന്നകാലത്തിംക ലു
ണ്ടായീപരാശരപുത്രനായൊരുമുനി ദിവ്യനെത്രയുമവനവനെനിരൂ
പിച്ചാൽ സൎവ്വസംകടംതീരുംസംശയമില്ലയെതും‌എംകിലങ്ങിനെയാ
കെന്നവരുമുരചെയ്താർ സംകടംതീൎന്നുകുലസന്തതിയുണ്ടാവാനായി
അക്കാലംജനനിയുംവ്യാസനെനിരൂപിച്ചാൾ ഭക്തിയൊടവൻവന്നു
തൊഴുതുമാതാവിനെ തന്മതമറിയിച്ചാളമ്മയുമതുനെരം കന്മഷമക
ന്നൊരുമാമനിതാന്ദംചൊന്നാൻ സമ്മതമല്ലെങ്കിലുമമ്മചൊന്നതു
കെട്ടാൽ നന്മവന്നീടുമെത്രെനിൎമ്മലന്മാൎക്കുനൂനം ധൎമ്മത്തിൻ‌ഗതിയെ
തുമറിവാൻവശമല്ല കൎമ്മമുള്ളവയെല്ലാംവരുമെന്നതെവെണ്ടു മന്മഥ
ലീലകളിലെന്മനമഴിഞ്ഞീടാ വെണ്മതിമുഖിമാൎക്കുമെന്മെനിതൊട്ടുകൂടാ
എംകിലുംകനിവൊടുസന്തതിയുണ്ടാക്കിഞാൻ സംകടംതീൎപ്പനെന്നു
മാതാവൊടുരചെയ്താൻ കൃഷ്ണദ്വൈപായനനാംമാമുനിവെദവ്യാസൻ
വിഷ്ണുതാൻ‌തന്നെവന്നുപിറന്നദിവ്യമൃൎത്തി സൊദരന്മുമ്പിൽ‌വെട്ടൊരം
ബികാഗൃഹംതന്നിലാദരവൊടുചൊന്നാനാകാതവെഷത്തൊടും‌വൈ
ഷരൂപ്യവുമൊരുഗന്ധവും‌സഹിയാഞ്ഞുയൊഷമാർമണിയാകുമംബി
കായതുനെരംകണ്ണുകൾചിമ്മിപ്പൂണ്ടാളതുകാരണമായികണ്ണുകൂടാതെപി
റന്നീടിനാൻ‌കുമാരനും‌പിന്നെയങ്ങം‌ബാലികാതന്നുടെഗൃഹംതന്നിൽ
ചെന്നാനന്നൊരുദിനമവളുമതുനെരം പാണ്ഡുവൎണ്ണത്തെപ്പൂണ്ടുപു
ണൎന്നാളതുകൊണ്ടുപാണ്ഡുവായി തന്നെയൊരുസുതനുമുണ്ടായ്‌വന്നുന
ന്നായിട്ടൊരുസുതനംബികാപെറ്റുണ്ടാവാ നിന്നൊരുകഴിവൊക്കെ
ന്നമ്മതൻ‌നിയൊഗത്താൽ പിന്നെയുമൊരുനിശിചെന്നിതുവെദ വ്യാ
സനന്നവൾദാസിതന്നെനന്നായിചമയിച്ചുചെന്നാലുമെന്നയച്ചാള
വളും മുനിതന്നെവന്ദിച്ചുനിന്നു ഭാവമറിഞ്ഞുഭക്തയൊടെ ചൊവ്വൊ [ 117 ] ടെ പരിലാളിച്ചീടിനാളതുമൂലം‌ദിവ്യനായൊരുസുതനവൾക്കുമുണ്ടായ്‌വ
ന്നു ശൂദ്രയൊനിയിലാണിമാണ്ഡവ്യമുനിശാപാൽശ്രാദ്ധദെവനും‌വ
ന്നുപിറന്നുവിദുരരായി–ഇത്ഥമാകൎണ്യജനമെജയൻചൊദ്യംചെയ്താ
നുത്തമനായവൈശംപായനമുനിയൊടു മാണ്ഡവ്യനായമുനിതില
കൻകൊപെനമാൎത്താണ്ഡപുത്രനെശ്ശപിച്ചീടുവാനെന്തുമൂലം എന്ന
തുകെട്ടുവൈശം‌പായനനരുൾചെയ്താൻ മന്നവനായജനമെജയൻ
തന്നൊടെല്ലാംഒന്നൊഴിയാതെസൂതൻശൌനകാദികളൊടുനന്നായി
പറഞ്ഞുകെൾപ്പിച്ചിതുവഴിപൊലെ ചൊല്ലുവനെങ്കിലതുനിങ്ങളും
കെട്ടു കൊൾ്‌വിൻ നല്ലസൽക്കഥകെട്ടാൽ‌നരകമുണ്ടായ്‌വരാ പാണ്ഡിത്യം
കലൎന്നൊരുഭൂദെവൻ‌പണ്ടുണ്ടായിമാണ്ഡവ്യനെന്നുഭൂവിവിശ്രുതനാ
മത്തൊടും വാനപ്രസ്ഥാശ്രമവും‌പാലിച്ചുനാനാതീൎത്ഥസ്നാനശുദ്ധാ
ത്മാവായൊരാശ്രമമുപഗ്രാമംകാനനദെശെപൊനിഷ്ഠയാചിരകാ
ലംമൌനവും‌പൂണ്ടുവാഴുങ്കാലമീശ്വരാജ്ഞയാതത്രസംപ്രാപ്തന്മാരയാർ
ചിലസ്യുക്കളും‌വിത്തരക്ഷികളുമന്വെഷിച്ചു പിമ്പെചെന്നാർ വി
ത്രസ്തന്മാരായൊരുദസ്യുക്കളൎത്ഥമെല്ലാംതത്രസന്നിധാനംചെയ്തവിടെ
മറഞ്ഞപ്പൊൾജടയുംവല്ക്കലയുംഭസ്മവും‌ധരിച്ചൊരു വിടപീമൂലെന
ല്ലൊരുടജാങ്കണെകൂപ്പി ത്തൊഴുത്തുനിൽക്കുന്നൊരുതാപസശ്രെഷ്ഠന്ത
ന്നെതൊഴുതുചൊദിച്ചിതുനൃപതീഭടന്മാരും കള്ളന്മാരെതുവഴിപൊയി
തെന്നതുഞങ്ങൾ ക്കുള്ളവണ്ണമെയരുൾചെയ്യെണമെന്നുചൊന്നാർ
താപസൻ‌സമാധിയിലുറച്ചുനില്ക്കയാലെഭൂപതീഭടന്മാർചൊദിച്ചതു
കെട്ടീലെതുംഒന്നുമെമിണ്ടായ്കയാൽ‌പിന്നെയുമന്വെഷിച്ചുചെന്നുകള്ള
ന്മാരെയും‌പിടിച്ചുകെട്ടീടിനാർ അൎത്ഥവുമെല്ലാമെടുത്തവനീശ്വന്മുമ്പി
ൽഭൃത്യന്മാർകൊണ്ടെവെച്ചുവൃത്താന്തമൊക്കച്ചൊന്നാർ കിംകരൻമാ
ൎക്കുമുനീന്ദ്രം‌പ്രതിമനക്കാമ്പിൽശങ്കയുള്ളതുകെട്ടുഭൂപതിനിയൊഗിച്ചാ
ൻചൊരന്മാരായവരെയൊക്കവെശൂലത്തിന്മെ ലാരൊപിച്ചീടുകെ
ന്നുകെട്ടുടൻഭടന്മാരുംചൊരന്മാരൊടുകൂടശ്ശൂലാഗ്രാത്തിന്മെലിട്ടാർ ധീര
നാംതപൊധനന്തന്നെയുമെത്രകഷ്ടം കൊല്ലാതെശൂലത്തിന്മെലിട്ടതാ
പസന്തനിക്കല്ലെതുമാഹാരമെന്നാകിലുമനെകന്നാൾചെന്നിട്ടും‌മരി
ച്ചതില്ലെന്നതുകാണ്കകൊണ്ടുചെന്നിതുമുനികളും‌രാത്രിയിൽ‌പക്ഷികളാ
യിഎന്തൊരുമൂലംഭവാനിങ്ങിനെവരുവാനെ ന്നന്തരം‌കൂടാതെകണ്ടരു
ളിചെയ്തിടെണംമൽക്കൎമ്മഫലമത്രെഭൂപതിപ്രവരനു ദുഷ്കൃതമെതുമി
ല്ലെന്നതുകെട്ടവർകളുംപൊയിതീവൃത്താന്തങ്ങളറിഞ്ഞുരക്ഷികളും നായ
കനായനരപാലകനൊടുചൊന്നാർ മന്ത്രികളൊടുംകൂടിച്ചെന്നുഭൂപാ
ലെന്ദ്രനു മന്ധത്വംക്ഷമിച്ചുകൊൾകെന്നഭിവാദ്യംചെയ്താൻ ശൂല [ 118 ] പുമിളകാഞ്ഞിട്ടാറ്റത്തുമുറിച്ചിതു ഭൂലൊകപതിയെയുമയച്ചുമുനീന്ദ്രനും
ആണിമാണ്ഡവ്യനെന്ന നാമവുമുണ്ടായ്‌വന്നു ജ്ഞാനയാംമുനിപി
ന്നെപ്രാപിച്ചുകാലധൎമ്മം അന്തകന്തന്നൊടന്നുചൊദിച്ചുമാണ്ഡവ്യ
നുമെന്തുകാരണമെന്നെശ്ശൂലത്തിന്മെലാക്കുവാൻ ൟൎക്കിൽകൂൎപ്പിച്ചുമു
ന്നരീച്ചയെകഴുവെറ്റിതീൎക്കെണമതിൻഫലമെന്നതിന്നത്രെചെയ്തുഎ
ങ്കിലൊന്നറിയണം‌ദ്വാദശവയസ്സൊളംസംക്രീഡാരതന്മാരാം‌ബാല
ന്മാർചെയ്യുംകൎമ്മം ഒന്നിനും ഫലം പുനരില്ലെല്ലൊ ബുദ്ധിപൂൎവമൊന്നറി
ഞ്ഞല്ലായ്കയാൽ സൂക്ഷ്മധൎമ്മജ്ഞനല്ല കെവലംഭവാനതുകാരണംശൂദ്ര
യൊനൌസെവാൎത്ഥം‌പിറന്നുനൂറ്റാണ്ടുവാഴുകയെന്നാൻ ധൎമ്മരാജാ
വുതന്നെപിറന്നൊരവന്തന്റെധൎമ്മനിഷ്ടകളെല്ലാമെന്തിനുപറയുന്നു
ധൃതരാഷ്ട്രരുംനല്ലപാണ്ഡുവാമനുജനുംധൃതിയെറീടുകന്നൊരുവിദുരന്താ
നുമായിവളൎന്നുതുടങ്ങിനാർമൂവരുമൊരുമിച്ചുവളൎന്നു‌സന്തൊഷവുംപു
രവാസികൾക്കെല്ലാം ഗാന്ധാരരാജന്തന്റെമകളായ്മരുവിനഗാന്ധാ
രിതന്നെവെട്ടുധൃതരാഷ്ട്രരുമന്നാൾ പാരെഴുംവസുദെവൻ തന്നുടെഭ
ഗിനിയാംവാരിജമിഴിയാളെപാണ്ഡുരാജനും‌വെട്ടാൻ മാദ്രിയാംമാദ്ര
രാജന്തന്നുടെമകൾതന്നെ പാൎത്ഥിപവീരൻ‌പാണ്ഡുവെട്ടിതുരണ്ടാമ
തുംകുന്തിഭൊജന്റെമകളാകിയകുന്തിക്കുപ ണ്ടന്തണനായദുൎവ്വാസാ
വുതാൻ‌പഠിപ്പിച്ചാൻ‌അഞ്ചുമന്ത്രങ്ങളതിലൊന്നവൾ പരീക്ഷിപ്പാൻ
നെഞ്ചകംതന്നിൽസൂൎയ്യദെവനെധ്യാനം‌ചെയ്താൾകന്യകായെന്നാ
കിലുമാദിത്യൻപുണൎന്നപ്പൊൾകൎണ്ണനെന്നൊരുമകൻ തന്നെയും പെ
റ്റാളവൾചണ്ഡഭാനുവിന്മകൻ‌പിറക്കുന്നെരംതന്നെകുണ്ഡലങ്ങളുംന
ല്ലകവചമതുമുണ്ടകള്ളക്കാടെന്നതവളുള്ളിലെനിരൂപിച്ചുവെള്ളത്തിൽ
കളഞ്ഞൊരുപൈതലെകണ്ടനെരം‌രാധാവല്ലഭനായ സൂതനുമെടുത്തു
കൊണ്ടാദരവെടുതന്റെമകനായ്‌വളൎത്തിയാൻ കുണ്ഡലകവചങ്ങളുണ്ടെ
ങ്കിലവനെഭൂമണ്ഡലത്തിങ്കലാൎക്കും‌ജയിച്ചുകൂടായെല്ലൊവാസവന്മറ
യവനായ്ചെന്നുമായത്താലെവാസരാധീശസുതനൊടവവാങ്ങിക്കൊ
ണ്ടാൻ‌മാൎത്താണ്ഡസുതൻദാനശീലരിൽ‌മുമ്പനെല്ലൊ കൂൎത്തുമൂൎത്തൊ
രുവെലുംകൊടുത്താനുമ്പർനാഥൻ അങ്ങിനെയുള്ളവന്തന്നമ്മയാംകു
ന്തിതാനും‌മംഗലാപാംഗിയായമാദ്രിയുമായിപാണ്ഡു മന്മഥലീലപൂണ്ടു
വസിക്കും‌കാലത്തിങ്കൽ നന്മയെന്നിയെമറ്റുകാണ്മാനി ല്ലൊരെട
ത്തുംചൊൽക്കൊണ്ടുഭീഷ്മർതന്റെചൊൽക്കൽനിന്നിളകാതെദിക്കു
കളൊളൊക്കെജ്ജയിച്ച ഗ്രജന്താനുമായിമുഖ്യഭൊഗെനസുഖിച്ചിരി
ക്കുംകാലത്തിംക ലുൾക്കാംപിലൊന്നുതൊന്നിപാണ്ഡുവിന്നാപത്തി
നായി കാന്തിയെറീടുന്നൊരുകാതമാരൊടുംകൂടി കാന്താരം തന്നിൽ‌പൂ [ 119 ] ക്കുനന്നായിരമിക്കെണം വാട്ടമെന്നിയെമമനായാട്ടിൻ വൈദഗ്ദ്ധ്യ
വും കാട്ടെണമിവൎക്കെന്നകൌതുകത്തൊടുംകൂടി ദ്യുമണിതന്റെരശ്മി
പൊലുമങ്ങണയാത ഹിമവാൻതന്റെതെക്കെപ്പുറത്തെപ്പെരുംകാ
ട്ടിൽ പെരികരസം‌പൂണ്ടുകളിച്ചുമരുവിനാൻ ഗിരിശൃംഗങ്ങൾതൊറുമ
തികൌതുകത്തൊടെ കരിണിയുഗമദ്ധ്യഗതനായ്മദിച്ചൊരു കരിവീര
നെപ്പൊലെമദനവിവശനായി കരിണീഗമനമാരാകിയഭാൎയ്യമാരാ
ന്തരുണീമണികളാംകുന്തിയുംമാദ്രിതാനും സരസീരുഹശരസമനാംകാ
ന്തന്തന്നെ ശ്ശരണീരകരാളൊജ്വലൽകരവാള ധരനായ്ശരാസനക
രനായ്ക്കാണുംതൊറും സരസീരുഹശരനികരപരവശതരമാനസമാ
രായ്മരുവീടിനനെരം ഹരിണഹരികരികിരിശാൎദ്ദൂലാദിക ളരികെദരീ
മുഖഗതങ്ങളായ്ക്കാണുംപൊൾ ശരങ്ങൾകൊണ്ടുവീണുമരണഭയം കൊ
ണ്ടു മരങ്ങൾമറഞ്ഞുപൊയ്നിന്നുനൊക്കീടുന്നതും നിഷ്കുടത്തിംകൽ‌മുന്ന
മിരുന്നീടിനപൊലെ മൎക്കടരക്രീഡകൾകണ്ടുൾക്കൌതൂഹലംപൂണ്ടും കു
ക്കുടരതിക്രീഡാദികൾ‌കണ്ടാനന്ദിച്ചും പൊൽക്കുടങ്ങൾക്കുനെരാം
തൈക്കൊംകനൊക്കിക്കണ്ടും കൊകിലകൊകകെകിചാതകശുകാദി
സം ഭൊഗഭെദങ്ങൾകണ്ടുരസിച്ചുമതിന്മദ്ധ്യെ വെഗമൊടംപുകൊ
ണ്ടുമാഴ്കിവീണീടുന്നതും ശൊകമൊടിണകൂടികെണുവീണൊടുന്നതും
കരടിക്കുലംതമ്മിൽകടിച്ചുകളിപ്പതും കരിണീകളെപ്പൂണ്ടുകരികൾപുളെ
പ്പതും കിടികൾപിടകളെപ്പിടിച്ചുപുൽകുന്നതും പിടകളൊടുചെൎന്നു
പക്ഷികൾകളിപ്പതും കണ്ടുകൌതുകംപൂണ്ടുകണ്ടിവാർകുഴലികൾ ക
ണ്ടാശ്ലെഷവുംചെയ്തുകാന്തനുംതങ്ങളുമായി കണ്ടകാനനംതൊറുംരമി
ച്ചുവസിക്കയും തണ്ടാർബാണനുമിതുകണ്ടെറ്റംഹസിക്കയും മാകന്ദ
മകരന്ദവിന്ദുപാനവുംചെയ്തു കൂകുന്നപികകുലപഞ്ചമംകെട്ടുകെട്ടും വ
ണ്ടുകൾമധുപാനംചെയ്തുമത്തതപൂണ്ടു കൊണ്ടാടി മുരണ്ടുടൻ‌കണ്ടപു
ഷ്പങ്ങൾതൊറും കുണ്ഠഭാവവും‌നീക്കിസ്സംഭ്രമിച്ചീടുന്നതും കണ്ടൊരാന
ന്ദംപൂണ്ടുമധുരപാനംചെയ്തും മന്മഥലീലകൊണ്ടുകണ്മുനചാംപിച്ചാം
പി സമ്മൊദംവളൎന്നുള്ളിൽസ്സമ്മൊഹംപെരുകിയും വന്മലമുകളെറി
നിൎമ്മലശിലാതലെ നന്മലർമെത്തതന്മെലുന്മെഷംപൂണ്ടുവാന്നും ഭാ
മിനിമാരുമായിസ്സാനന്ദമിരിക്കുംപൊൾ കാമനുസമനായപാണ്ഡു
വാംനൃപവീരൻ കലയുംമാനുംകൂടികമലശരമെറ്റു കളിക്കുന്നതുകണ്ടു
കൊടുത്തുശരംകൊണ്ടു ശരമെറ്റതുനെരമ്മൃഗവുംമുനിയായി നരപാല
കന്തന്നെശ്ശപിച്ചുമരിക്കുംപൊൾ കനത്തമുലമാരെകളിച്ചുതൊടുന്നാ
കിൽ നിനക്കുമെന്നെപ്പൊലെവരികഇനിമെലിൽ ശപിച്ചുമുനിതാ
നും‌മരിച്ചാനതുകൊണ്ടുമരിച്ചു മരിയാതെപാണ്ഡുവാംനൃപന്താനും അ [ 120 ] ത്തൽ പൂണ്ടവൻ‌ചെന്നുഹസ്തിനപുരം‌പുക്കു വൃത്താന്തം‌സത്യവതീത
ന്നൊടുംഭീഷ്മരൊടും ബന്ധുക്കൾമറ്റുള്ളവർതമ്മൊടുമറിയിച്ചു വെ
ന്തു വെന്തഴന്നൊരുചിന്തയുമുള്ളിൽകൊണ്ടുദാനവും‌മറയവർക്കാവൊ
ളംചെയ്തുതന്റെ ആനനപത്മംതാഴ്ത്തിഭാൎയ്യമാരൊടുംകൂടി ഉന്നതമാ
യശതശൃംഗമാംമലതന്മെൽസന്യാസവൃത്തിയൊടെമന്നവൻചെന്നു
പുക്കാൻ അന്നുഗാന്ധാരീതനിക്കുണ്ടായിഗൎഭമെന്നു മന്നവൻ‌പാ
ണ്ഡുകെട്ടുചിന്തിച്ചുവാഴുംകാലം കുന്തിയൊടുരചെയ്തുസന്തതിയുണ്ടാ
ക്കു വാ നെന്തൊരുകഴിവെന്നുമന്ത്രിച്ചനെരമവൾ മന്ത്രത്തിൻ ബലം
കൊണ്ടുധൎമ്മരാജനെപ്രാപി ച്ചന്തരംകൂടാതൊരുനന്ദനന്തന്നെപ്പെ
റ്റാൾ കുന്തിക്കുനന്നായൊരുസന്തതിയുണ്ടായതു ചിന്തിച്ചുഗാന്ധാരി
യുമുദരം കലക്കിയാൾ ഗൎഭവുമൊരുമാംസപിണ്ഡമായ്പിറന്നിതു അ
പ്പൊഴെവെദവ്യാസനവിടെക്കെഴുനെള്ളി പിണ്ഡത്തെമുനിനൂറുഖ
ണ്ഡമായിഖണ്ഡിച്ചൊക്ക കുണ്ഡികൾതന്നിലാക്കിശ്ശേഷിച്ചലെശ
ത്തെയും കുന്തിയും മന്ത്രം കൊണ്ടുമാരുതദെവന്തന്നെ ചിന്തിച്ചുപുണ
ൎന്നപ്പൊൾഗൎഭവുമുണ്ടായ്‌വന്നു അക്കാലമൊരുനിശിമാംസഖണ്ഡത്തി
ലൊന്നു പൊൽക്കലശവുംപൊട്ടിപ്പുറത്തുപുറപ്പെട്ടു ദുരിയൊധനനാ
യതവൻപൊലതുനെരം പെരികദുൎന്നിമിത്തമുണ്ടായിതെന്നുകെൾ
പ്പൂ പിറ്റെന്നാളുച്ചയാം‌പൊൾകുന്തിയുംഭീമന്തന്നെ പെറ്റിതുശുഭ
മായിമരുവും‌ലഗ്നംകൊണ്ടെ ഒരൊരൊദിനംതൊറുമൊരൊകുംഭംഭെ
ദി ച്ചൊരൊരൊതനയന്മാർഗാന്ധാരിക്കുണ്ടായ്‌വന്നു ദുരിയൊധനൻ
ജ്യെഷ്ഠനനുജന്ദുശ്ശാസനൻ ദുൎദ്ധഷൻ ദുൎമ്മുഖനുംജലസന്ധനുംസ
ഹൻ സാംബനുംവിന്ദനനുവിന്ദനുംദുഷ്പ്രസഹൻ ചൊല്ലെഴും സുബാ
ഹുവും ദുഷ്പ്രധൎഷണന്താനുംദുൎമ്മദൻ ചിത്രയൊധിദുഷ്കണ്ണൻ‌കൎണ്ണൻ
പിന്നെ കെട്ടുകൊണ്ടാലും‌വിവിംശതിയുംവികൎണ്ണനും ജളസന്ധനും
സുലൊചനനും‌ചിത്രാഖ്യനും വിചിത്രൻചിത്രാക്ഷനും‌പിന്നെവനാ
യീടുന്ന ചാരുചിത്രശരാസനന്താനുംദുൎദ്ധൎഷണൻ ദുഷ്പ്രധൎഷാഖ്യന്താ
നും വിവിത്സുവികടനുംശമനുമൂൎണ്ണനാഭൻപിന്നെവൻ സുനാഭനും
നന്ദനാമാവുമുപനന്ദനുംസെനാപതി കെട്ടാലുംസുഷെണനും‌പിന്നെ
കുണ്ഡൊദരനും ചൊല്ലു വന്മഹൊദരൻപിന്നെവൻചിത്രദ്ധ്വജൻ
ചിത്രരഥാഖ്യൻചിത്രബാഹുവുമമിത്രജിൽ ഛത്രബാഹുവുംചിത്രവ
ൎമ്മാവുംസുവൎമ്മാവും ദുൎവ്വിമൊചനൻ ചിത്രസെനനുംസുചിത്രനും ചി
ത്രവൎമ്മധൃൿപരാജിതൻപണ്ഡിതകൻ പിന്നെവൻവിശാലാക്ഷ
നപരൻദുരാവരൻ അജിതൻ ജയന്തനുംജയത്സെനനും‌പിന്നെ ദു
ൎജ്ജയൻദൃഢഹസ്തൻ സുഹസ്തൻ വാതവെഗൻ സുവൎച്ചസ്സാദിത്യ [ 121 ] കെതുവുംബഹ്വാശിതാനും നാഗദന്തനുമഗ്രയായിയും‌കവചിയും നി
ഷംഗീപാശീദണ്ഡധാരനുംധനുഗ്രഹൻ ചൊല്ലീടാമുഗ്രൻഭീമരഥ
നും ഭീമാഖ്യനും വീരബാഹുവുമലൊലുപനുംഭീമകൎമ്മാ പിന്നെവൻ
സുബാഹുവുംഭീമവിക്രമന്താനും അഭയന്ദ്രുദകമ്മാവെന്നപരനുനാമം
മൂവ്വരെചൊല്ലുംദൃഢരഥന്മാരെന്നുതന്നെ പിന്നെവനനാധൃഷ്യനപ
രൻകുണ്ഡഭെദീ ചൊല്ലെഴംവിരൊധിയുംദീൎഘലൊചനൻതാനും പി
ന്നെവൻ ദീഘൎദ്ധ്വജൻപിന്നെവൻദീൎഘഭുജൻ പിന്നെവനദീൎഘ
നുംദീൎഘനുംദീൎഘബാഹു പിന്നെവന്മഹാബാഹുവ്യൂഢൊരസ്തനുംപി
ന്നെ കനകദ്ധ്വജന്മഹാകുണ്ഡനുംകുണ്ഡന്താനും കുണ്ഡജഞ്ചിത്രജനു
മനസ്വഞ്ചിത്രക നും നൂറ്റൊന്നാമതുപിന്നെദുശ്ശളയെന്നുപെരാ യാ
റ്റലൊടൊ രുമകൾതാനുമുണ്ടായിവന്നു ധൃതരാഷ്ട്രനുപിന്നെവൈശ്യ
സ്ത്രീപെറ്റീട്ടൊരു സുതനുമുണ്ടായ്‌വന്നുയുയുത്സുവെന്നുപെരായി. കുന്തി
ദെവിക്കും‌പിന്നെ മൂന്നാമതൊരുസുത നിന്ദ്രനന്ദനനായിട്ടൎജ്ജുനനുണ്ടാ
യ്‌വന്നു അൎഭകന്മാരില്ലാഞ്ഞുദുഃഖിച്ചമാദ്രീതനി ക്കപ്പൊഴെയൊരുമന്ത്രം
കുന്തിയുംപഠിപ്പിച്ചാൾ അശ്വിനിദെവകളെദ്ധ്യാനിച്ചിട്ടവൾതാനു
വിശ്വാസത്തൊടുസെവിച്ചീടിനാളതുകാലം നകുലസഹദെവന്മാരാ
യകുമാരന്മാർ നിഖിലഗുണത്തൊടുംമാദ്രിക്കുമുണ്ടായ്‌വന്നു വൈശം
പായനനെവമരുളിച്ചെയ്തനെരം വൈശിഷ്ട്യമെറുംജനമെജയൻ
ചൊദ്യം ചെയ്താൽ വിസ്തരിച്ചരുളിച്ചെയ്തീടെണമെല്ലൊപാണ്ഡു
പുത്രന്മാരുടെപരമൊല്പത്തി വഴിപൊലെ–എന്നതുകെട്ടുവൈശംപായ
നനരുൾചെയ്തു മന്നവകെട്ടുകൊൾകപാണ്ഡവൊല്പത്തിയെല്ലാം താ
പസശാപമെറ്റുപാണ്ഡുവാകിയനൃപൻ താപമൾക്കൊണ്ടുചെന്നു
ഹസ്തിനം‌പുക്കശെഷം ആഭരാണാദികളുമൊക്കവെദാനംചെയ്തു ശൊ
ഭതെടിടും‌നിജഭാൎയ്യമാരൊടുംകൂടി താപസവെഷം‌പൂണ്ടുപൊയഥശ
തശൃംഗം പ്രാപിച്ചുഫലമൂലാശനനായ്‌വാഴുംകാലം സിദ്ധചാരണമു
നിശ്രെഷ്ഠന്മാൎക്കെല്ലാവൎക്കും സ്നിദ്ധനായ്പാണ്ഡുചിരകാലംവാണൊ
രുശെഷം മാമുനീന്ദ്രന്മാരമാവാസിനാളൊക്ക ത്തക്ക ത്താമരസൊ
ത്ഭവനെകാണ്മാനായ്പുറപ്പെട്ടാർ – ചൊദിച്ചുപാണ്ഡുമുനിശ്രെഷ്ഠന്മാ
രൊടുനിങ്ങ ളെതൊരുദിക്കിന്നെഴുനെള്ളുവാൻതുടങ്ങന്നു താപസെ
ന്ദ്രന്മാരതുകെട്ടരുൾചെയ്തീടിനാർ ഭൂപതിപ്രവരനീകെട്ടുകൊണ്ടാലു
മെംകിൽ ബ്രഹ്മലൊകത്തിംകലുണ്ടിന്നൊരുമഹായാഗം ബ്രഹ്മജ്ഞൊ
ത്തമഞങ്ങൾതത്രപൊകുന്നുസഖെ ദെവകൾപിതൃക്കളുമൃഷികൾസിദ്ധ
ന്മാരും സെവിപ്പാൻവരുംകമലാസനപാദാംഭൊജംഞങ്ങളും ബ്രഹ്മാ
വിനെകാണ്മാനായ്പൊകുന്നിതുമംഗലാത്മാവെ മഹീ പാലവൃന്ദൊത്തം [ 122 ] സമെ പാണ്ഡുവുംഗന്തുകാമനായ്രമുത്ഥാനം‌ചെയ്താൻ പാണ്ഡിത്യമെ
റുംമുനിമാരപ്പൊളരുൾചെയ്താർ എത്രയും ദുൎഗ്ഗമാൎഗ്ഗംദുഗ്‌ഗ്രാ വാഗ്രൊഗ്രാ
ഗ്രാഹ്യം പൃത്ഥ്വീശൊത്തമമഹൽപൃത്ഥ്വീദ്ധ്രശൃംഗൊദ്ദെശം ഉത്തുംഗ
മുത്തമാംഗമു ത്തരൊത്തരഹിമ മുത്തുംഗസ്തനികളാം‌പത്നിമാരെന്തെ
ചെയ്‌വൂ യക്ഷരാക്ഷസഗന്ധൎവ്വൊരഗനിഷവിതം പക്ഷിസഞ്ചാര
ഹീനം‌രഹിതമൃഗഗണം അപ്സരസ്ത്രീകളൊടുംദെവകൾകളിപ്പെടം‌പു
ഷ്പസൌഗന്ധ്യം‌പൂണ്ടമന്ദമാരുതസെവ്യം നദികൾനിതംബങ്ങൾഗ
ഹ്വരങ്ങളും‌പുന രതിശീതളഹിമന്ദുഷ്പ്രവെശാരണ്യവും നടന്നുകൂടാ
യെല്ലൊമാനിനീജനങ്ങൾക്കു കടന്നുകൊൾ‌വാൻപണിയതിലും‌ശ
തശൃംഗം ഞങ്ങളൊടൊക്കെത്തന്നെപൊയ്ക്കൊള്ളാമിന്നും‌പക്ഷെ മം
ഗലാത്മാവെയിതുകെട്ടിങ്ങു വസിച്ചാലും എന്നതുകെട്ടുപാണ്ഡുപിന്നെയു
മുരചെയ്താൻഖിന്നമാനസനായിതാപസവരന്മാരെസന്തതിയില്ലാതവ
ൎക്കില്ലപൊൽപരഗതി സന്തതമതുതന്നെചിന്തിച്ചുദുഃഖിക്കുന്നെൻ ഇ
ങ്ങിനെപാണ്ഡുനൃപവാക്കുകൾകെട്ടനെര മിംഗിതജ്ഞന്മാരായതാപ
സരരുൾചെയ്തുണ്ടെല്ലൊഭവാനെംകിൽ സന്തതിദെവൊപമകണ്ടി
തുഞങ്ങൾദിവ്യചക്ഷുഷാനൃപൊത്തമ വിഖ്യാതന്മാരായ്നല്ലപുത്രന്മാരു
ണ്ടാകനിൻ ദുഃഖവുംതീൎന്നുപിന്നെസൽഗതിലഭിച്ചാലുംഎന്നയച്ചെ
ഴുനെള്ളിതാപസവരന്മാരു മന്നെരമകതാരിൽചിന്തിച്ചുപാണ്ഡുനൃപ
ൻ സന്തതിയുണ്ടാക്കെണ്ടുംകൎമ്മമെങ്ങിനെമമ ചിന്തിച്ചാലുപായവു
മെതുമെകണ്ടീലെല്ലൊ ക്ഷുല്പിപാസാദിശ്രാന്തനായവെദവ്യാസനെ
ശില്പമായിയ്പൂജിച്ചിതുഗാന്ധാരീയൊരുദിനം തൽപ്രസാദത്താൽവരം
കിട്ടിയഗാന്ധാരിക്കു ഗൎഭമുണ്ടായിപൊലെന്നെല്ലൊകെട്ടുതിപ്പൊൾ
ഇനിക്കൊഗൎഭാധാനം‌ചെയ്‌വാനൊമുനിശാപം നിനച്ചാലരുതാതെ വ
ന്നിതുവിധിവശാൽ നാലൃണത്തൊടുകൂടിമാനവൻജനിക്കുന്നു നാ
ലും വീട്ടിയെഗതിവന്നിടുഭുവിനൃണാം ആസ്തിക്യമൊടുയജ്ഞംകൊണ്ടു
ദെവകൾകടം സ്വാദ്ധ്യായതപസ്സുകൊണ്ടഷികൾക്കുള്ള കടം ശ്രാ
ദ്ധാദിപുത്രൊല്പത്യാപിതൃക്കൾക്കുള്ളകടംമാനുഷൎക്കുള്ള കടമാനൃശംസ്യെ
നവീട്ടി വെണംമാനുഷന്മാൎക്കുസൽഗതിവന്നീടുവാൻ എന്നതിൽ
പിതൃക്കൾക്കുവീട്ടീലെന്നതുമൂല മെന്നുള്ളിൽപരിതാപംമെൽക്കുമെൽ
വൎദ്ധിക്കുന്നു ഇത്തരമൊരൊന്നൊൎത്തുരഹസികുന്തിയൊടു ചിത്ത
ത്തിലുള്ളതാപമെപ്പെരുമറിയിച്ചാൻ അ നപത്യനുഗതിയില്ലമറ്റൊ
ന്നുകൊണ്ടു മനഘശീലെകുന്തിചിന്തിച്ചീടുകവെണം ശാരദണ്ഡായ
നീയാംകെകയനൃപനുടെ ഭാൎയ്യായാം ശ്രുതസെനാനല്ലൊരുമുനീന്ദ്രനെ
വരിച്ചു ദുൎജ്ജയാദിമൂന്നുമക്കളെപ്പെറ്റാൾ ധരിക്കനിയ്യുംഗൎഭം ബ്രാ [ 123 ] ഹ്മണബീജത്തിനാൽ പുത്രന്മാരാറുവീധമുണ്ടെല്ലൊമനുഷ്യൎക്കു മെ
ത്രയും‌മുഖ്യനതിൽക്ഷെത്രജനറിഞ്ഞാലും ഇങ്ങിനെപാണ്ഡു വാക്യം
കെട്ടുകുന്തിയുംചൊന്നാൾ മംഗലമതെമമഭൎത്താവെനൃപൊത്തമ എ
ന്നൊടിത്തരമുരിയാടരുതൊരുനാളു മന്യസംഗമമൊരുനാളുംഞാൻ
ചെയ്കയില്ല പൂരുവംശത്തിൽമുന്നംചൊല്ലെഴു, വ്യുഷിതാശ്വൻ പാരി
തുപരിപാലിച്ചിരിക്കും‌കംലത്തിംകൽ കൈക്കൊണ്ടാൻകാക്ഷീവതി
യാകിയകന്ന്യകയെ സക്തിയും‌പരസ്പരം‌വൎദ്ധിച്ചിതിരുവൎക്കും പുഷ്ക
രശരക്രീഡാതല്പരത്വെനരാജ യക്ഷ്മണാമരിച്ചിതുഭൂപതിപ്രവരനും
പുത്രന്മാരുണ്ടായതുമില്ലിനിക്കയ്യൊപാപം ഭൎത്താവെചതിക്കയൊചെ
യ്തതെന്നയുമിപ്പൊൾ ഇത്തരംദുഃഖംപൂണ്ടുകരഞ്ഞുശവശരീ രത്തെ
യുമാശ്ലെഷിച്ചുകിടക്കുംപത്നിയൊടു ദുഃഖിക്കവെണ്ടാമുഹുരുത്തിഷ്ഠൊ
ത്തിഷ്ഠഭദ്രെ മുഖ്യന്മാരായിത്തവപുത്രന്മാരുണ്ടായ്‌വരും നിന്നിലുല്പാദി
പ്പിക്കുന്നുണ്ടുഞാന്മരിച്ചാലും‌നിൎണ്ണയമതുമമതപസാംബലംകൊണ്ടെ
ഇഷ്ടമാംതല്പത്തിന്മെലൃതുസ്നാനംചെയ്തുട നഷ്ടമീചതുൎദ്ദശിയെന്നുള്ള
തിഥികളിൽ എന്നെയുംചിന്തിച്ചുപൊയ്ശയനംചെയ്തീടെന്നാലെന്നു
ടെബീജംകൊണ്ടുനിനക്കുഗൎഭമുണ്ടാം ൟവണ്ണം‌മറഞ്ഞുനിന്നീടിന
ജീവഗിരം ലാവണ്യാംഗിയുംകെട്ടിട്ടവ്വണ്ണച്ചമനുഷ്ഠിച്ചാൾമൂന്നുസാല്വ
ന്മാരെയുംനാലുമാദ്രന്മാരെയും മാന്യന്മാരായിപ്പെറ്റാൾഭദ്രയാംകാക്ഷീ
വതീ ത്വമപിതഥാമയിമനസാജനയിതുംമമവല്ലഭശക്തസ്തപസാം
ബലവശാൽ ഇത്തരംകുന്തിദെവീചൊന്നതുനെരമതി
നുത്തരമായിട്ട
വൾതന്നൊടുപാണ്ഡുചൊന്നാൻ നീപറഞ്ഞതുപരമാൎത്ഥമെന്നറി
ഞ്ഞാലുംഭൂപതീശ്വരനവൻദെവസന്നിഭനല്ലൊ ധൎമ്മന്മാരാംമു
നിശ്രെഷ്ഠന്മാരുടെമതം ധൎമ്മിഷ്ഠപുരാണംനീകെട്ടുകൊൾപുനരിതും
നാരികൾമുന്നമനാവൃതമാരെത്രെകാമ ചാരചാരിണീകളായ്സ്വതന്ത്ര
മാരായുള്ള ഇക്കാലമതുതിൎയ്യഗ്യൊനിജങ്ങൾക്കെയാവൂ ദുഷ്കൃതമെത്രെ
മനുഷ്യൎക്കെല്ലാംധൎമ്മവുമ ല്ലുത്തരകുരുരാജ്യത്തിംകലിപ്പൊഴുമതു നി
ത്യമാംധൎമ്മവുമെത്രെനികൃഷ്ടമല്ലയെതും ഇഡനങ്ങളിൽ‌തൃപ്തിവരുമാറി
ല്ലഗ്നിക്കു സിന്ധുവിനില്ലതൃപ്തിവാഹിനീകളിലെതും അന്തകനില്ല
സൎവ്വജന്തുക്കളിലുംതൃപ്തി ബന്ധുരാംഗികളായനാരിമാൎക്കതുപൊലെ
പുരുഷന്മാരിൽതൃപ്തിവരുമാറില്ലയെല്ലൊ പുരൂഷം‌പ്രതിപുരുഷംപ്ര
തിനാരിമാൎക്കു കരുതീടുകിൽതൃഷ്ണാവൎദ്ധിച്ചുവരുമെത്രെ വരുമാറില്ലസു
രതത്തിലൊരലംഭാവം അഗമ്യഗമനമെന്നുള്ളതില്ലംഗനമാ ൎക്കകതാ
രിംകലൊരുനാളുമെന്നറിഞ്ഞാലും താതനെങ്കിലും നിജപുത്രനെന്നിരി
ക്കിലും ദ്രാതാവാകിലും‌മറ്റുപൌത്രാദിയെന്നാകിലും സ്വെദിക്കുമെ [ 124 ] ല്ലൊയൊനിരഹസികാണുന്നെരം ഹെതുവെതുമെവെണ്ടാകെവലം
സ്വാഭാവികം ഇക്കാലമിവിടെലൊകത്തിംകൽമനുഷ്യൎക്കു ദുഷ്കൎമ്മമു
ണ്ടാകായ്‌വാനായൊരുമൎയ്യാദയും വരുത്തീടിനാനൊരുദിവ്യനെന്നതിന്മൂ
ലം ചുരുക്കിച്ചൊല്ലീടുവൻ‌കെട്ടുകൊള്ളുകഭദ്രെ പണ്ടൊരുതപൊധന
ശ്രെഷ്ഠനാമുദ്ദാലക നുണ്ടായീതനയനായ്ശ്വെതകെതുവുംപുരാതന്നുടെ
പത്നിയൊടുംകൂടിയന്നുദ്ദാലകൻ‌പുണ്യവൎദ്ധനമായതപസ്സുചെയ്താൻ
ചിരംപഞ്ചാഗ്നിമദ്ധ്യസ്തനായ്ഗ്രീഷ്മകാലത്തുപുനരഞ്ചാതെമഴപെയ്യുംകാ
ലത്തുനനഞ്ഞിട്ടും ശിശിര കാലത്തിങ്കൽസലിലമദ്ധ്യെനിന്നും വശ
ഗെന്ദ്രിയനായിത്തപസാവാഴുംകാലം പുത്രനുംമാതാപിതാക്ക ന്മാരെ
പരിചരി ച്ചെത്രയുംവിനീതനായ്മരൂവീടിനനാളിൽ വന്നിതുവയൊ
ധികനായൊരുവിപ്രശ്രെഷ്ഠൻ നന്നായിപ്പൂജിച്ചിതുതാപസപ്രവര
നും സ്വാഗതമൃദുവചനാസനപാദ്യാൎഗ്ഘ്യാദി ശാകമൂലാഹാരങ്ങൾ
കൊണ്ടുപൂജിച്ചനെരം ക്ഷുല്പിപാസാദിതീൎന്നുവിശ്രാന്തനായവിപ്ര
നുല്പന്നപ്രമൊദമുദ്ദാലകനൊടുചൊന്നാൻ അൎക്കസന്നിഭതെജൊവി
ഗ്രഹത്തൊടുംതെളി ഞ്ഞിക്കാണാകിയബാലനാരെന്നുപറയണം. മു
ഖ്യാത്മാവായഭവാന്തന്നുടെതനയനെ ന്നുൾക്കാമ്പിൽകല്പിക്കുന്നെൻ
സത്യംചൊല്ലുകവെണം അന്നെരമുദ്ദാലകനവനൊടരുൾചെയ്താനെ
ന്നുടെപത്നിയായകുശികാത്മജാമമച്ശായെവാനുഗാപാതിവ്രത്യംകൊ
ണ്ടരുന്ധതീ മായകൂടാതെശുശ്രൂഷിച്ചുവൎത്തിക്കുംകാലം ഉത്ഭവിച്ചി
തുമമപുത്രനായ്ശ്വെതകെതുസല്പുമാൻ‌തപൊവിദ്യാശീലാദിഗുണത്താ
ടും അന്നെരമുദ്ദാലകനൊടുചൊല്ലിനാന്ദ്വിജനെന്നെയുമൃണവിനിൎമ്മു
ക്തനാക്കെണംഭവാൻ മുന്നംഞാൻവിവാഹവുംചെയ്തുകൊണ്ടീലാപു
നരിന്നിപ്പൊൾജരാനരയുംപൂണ്ടുവൃദ്ധനായെൻ കന്യാദാനവുമാരും
ചെയ്കയില്ലിനിക്കിനി ധന്യനാകിയഭവാൻ‌കരുണാശാലിയെല്ലൊ
പിത്ര്യമാമൃണത്തിംകൽനിന്നുംവെർപെടുത്തിനിക്കുത്തമലൊകപ്രാപ്തി
യുണ്ടാക്കീടുകവെണം ഞാൻ തവപത്നിതന്നെവഹിച്ചിടുന്നെനെന്നാ
ൽശാന്തനാകിയ ഭവാൻക്ഷമിച്ചീടുകവെണംഇത്യു,ക്ത്വാകൃഷ്ണാജിനാം
ബരയാമവൾതന്നെ സത്വരന്തദാത്രസ്തഗാത്രനാം ദ്വിജൊത്തമൻ
മത്തനായ്ഭ ൎത്തൃപുത്രസമക്ഷമൃഷിപത്നീ ഹസ്തവുംപിടിപെട്ടാ നനു
വാദംകൂടാതെ ക്രുദ്ധനായ്ശ്വെതകെതുമാതാവൂതന്റെ മറ്റെഹസ്ത
വും‌പിടിച്ചുടനീവണ്ണമുരചെയ്താൻ വൃദ്ധനാന്ദ്വിജാധമ കിമിദം‌മ
നൊഭവമത്തനായ്ചമഞ്ഞനിൻ ബുദ്ധിരാക്ഷസിയെത്രൊമാതാവുമ
മപതിവ്രതയെന്നറിയെണം താതനുംക്ഷമാവരൻബ്രഹ്മവിത്തമ
നെല്ലൊ ശാപാനുഗ്രഹശക്തൻതൂഷ്ണീംഭാവത്തെപൂണ്ടു താപസകുല [ 125 ] ശ്രെഷ്ഠാനെന്നതുമൂലംഭവാൻ മാതരംവിമുക്തമെമാതരം വിമുഞ്ചമെ
ഭൂസുരാധമധൎമ്മമല്ലി തെന്നുരചെയ്യും ശ്വെതകെതുവിനൊടുഭൂസുര
വരൻചൊന്നാൻ ശ്വെതകെതൊഞാനപത്യാത്ഥിയെ ന്നറിക
നീചെതസിവിചാരമില്ലായ്കയുമല്ലമമ താതനൊനിന്നാലൃണനിൎമ്മു
ക്തനായാനെല്ലൊവെദജ്ഞൊത്തമവൃദ്ധൻ വിഗതസ്പൃഹനഹം ബൊ
ധമൊഭവാനറ്റമുണ്ടെല്ലൊവിശെഷിച്ചും പുത്രനുണ്ടായാൽപിന്നെ
നിന്നുടെമാതാവിനെഎത്രയുംവൈകാതെഞാനയച്ചീടുവന്താനും ഇ
ത്തരംവൃദ്ധദ്വിജവാക്കുകൾകെൾക്കുംതൊറും ക്രുദ്ധനായ്ചമഞ്ഞൊരു
പുത്രനെകണ്ടുതാതാതൻ കൊപിക്കവെണ്ടാപുരാതനമാംധൎമ്മമിദംതാ
പസദ്വിജദെവാദികൾക്കുമനുമതം‌ജനകവചനംകെട്ടളവിശ്വെത
കെതുമനസിവാച്ചകൊപ മടങ്ങാഞ്ഞുരചെയ്താൻ എംകിൽഞാനി
ന്നെമുതൽമാനുഷൎക്കെല്ലാവൎക്കും സംകടംതീരുവതിന്നായൊരുമൎയ്യാദ
യുംസ്ഥാപിച്ചിടുന്നെൻ കൎമ്മക്ഷെത്രത്തിൽവിശെഷിച്ചും താപസ
ദ്വിജദെവസമ്മതമാകമെലിൽ പാതിവ്രത്യയുംവെണംനാരിമാൎക്കെ
ല്ലാവൎക്കുംപാതകമുണ്ടായ്‌വരികല്ലായ്ക്കിലിനിമെൽ വെദവെദാംഗ
ജ്ഞനായീടിതപൊധനൻ ശ്വെതകെതുപുമെവംസെതുബന്ധിച്ചാ
ൻതദാഹെതുവതിപ്പൊഴുമില്ലുത്തരകുക്കളിൽ തിരിൎയ്യഗ്യൊനികൾ
പൊലെയാചാരമവിടെയായ്മൎയ്യാദവെണ്ടാദൊഷമൎദ്ദിക്കിലതിനില്ലക
ൎത്തവ്യംനാരിമാൎക്കുഭത്നൃശാസനം‌നൂനംപുത്രാൎത്ഥാംമമഹിതംഭദ്രെനീചെ
യ്തീടെണംസൌൎദാസന്മദയന്തിയാകിയഭാൎയ്യതന്നെ വെധാവിന്മക
നായവസിഷ്ഠൻ‌കയ്യിൽനൽകി വെദപജ്ഞനായമുനിതന്നുടെബീജം
കൊണ്ടുമെദിനീപതിനിജസന്തതിലഭിച്ചീതു കശ്മലമകന്നൊരുനന്ദ
നനുണ്ടായ്‌വന്നിതശ്മകനായഗൊത്രാധീശ്വരനറിഞ്ഞാലും അസ്മാകം
ജനനവും വെദവ്യാസങ്കൽനിന്നു വിസ്മയമല്ലപണ്ടുമിപ്പൊഴുമതുധ
ൎമ്മംഇത്തരം‌പലപലകഥകൾപാണ്ഡുചൊന്നതുത്തമയായകുന്തീകെട്ട
ളവുരചെയ്താൾപാന്ഥന്മാൎക്കെല്ലാംവെച്ചുവിളമ്പീടുവാൻ മുന്നം ശാന്ത
നാകിയതാതനെന്നെയും‌നിയൊഗിച്ചാൻ അക്കാലമൊരുദിനംദുൎവ്വാ
സാവായമുനിക്കുൾക്കാമ്പുതെളിഞ്ഞിതുമൃഷ്ടഭൊജനംകൊണ്ടെനാലു
മന്ത്രവുമുപദെശിച്ചാനിനിക്കപ്പൊൾബാലെനീയാവാഹിച്ചാൽവെ
ണ്ടുംദെവന്മാർവരും‌നിനക്കുവശന്മാരാമെന്നതുമരുൾചെയ്തുമുനിശ്രെ
ഷ്ഠനുമെഴുന്നള്ളിനാൻയഥാകാമം അങ്ങിനെയുള്ള മന്ത്രംകൊണ്ടുഞാ
നാവാഹിച്ചാലിങ്ങുവന്നെന്നെപ്രാപിച്ചീടുമദ്ദെവൻ‌നൂനം‌ഇങ്ങിനെ
യല്ലഗുണസംപന്നനായുള്ളൊരു മംഗലദ്വിജനെകൊണ്ടുല്പാദിപ്പി
ക്കെന്നതൊ എങ്ങിനെവെണ്ടുമമഭൎത്താവെ വിധിച്ചാലുമിങ്ങിനി [ 126 ] ക്കൊന്നിനുമെവൈമുഖ്യമില്ലയെല്ലൊ ദൈവതംനാരിമാൎക്കുഭൎത്താവുത
ന്നെയെന്നാൽതാവകംനിയൊഗംഞാൻകെവലമനുഷ്ടിക്കാം ദെവം
വാദ്വിജെന്ദ്രംവാഭവതായഥൊദ്ദിഷ്ടം ദെവസന്നിഭതഥാകൎത്താസ്മി
ക്ഷമാപതെദെവാൽസ്സന്തതിഫലംസദ്യസ്സംഭവെന്മഹീദെവാൽസ്സം
ഭവിക്കുംകാലാന്തുരെവിധിവശാൽആകയാൽദെവകളിലാരെയാവാ
ഹിക്കെണ്ടുശൊകംതീന്നൊരുസുതനുണ്ടാവാനെന്നുചൊൽക ഭൎത്താ
വിന്മതമറിഞ്ഞെന്നിയെയരുതെന്നി ട്ടിത്രപാൎത്തിതുഞാനുമീക്കൎമ്മത്തി
നുനാഥ മാധുൎയ്യംകലന്നൊരുകുന്തിതൻവാക്കുകെട്ടുചെതസിപരമാന
ന്ദത്തൊടുംപാണ്ഡുചൊന്നാൻധന്യനായ്ചമാഞ്ഞുഞാനെത്രയുമനുഗ്രഹമി
ന്നിതുതൊന്നിയതുനിനക്കുമനൊഹരെനമ്മുടെവംശമിപ്പൊളുദ്ധരിച്ചീടു
ന്നതും നിൎമ്മലെകുന്തിദെവിനീയെന്നുധരിച്ചാലും ശ്രീദുൎവ്വാസസെമ
ഹാമുനയെതസ്മൈനമൊഭൂതനാഥാം ശൊത്ഭവാ യൊഗ്രായനമൊ
നമഃയെനതെദത്തൊവരൊധൎമ്മവീച്ഛെദംവിനാമാനസതാപംതീൎന്നു
സന്തതിലഭി ക്കയാൽ ധൎമ്മതല്പരനായുണ്ടാകണമെന്നാകിലൊ ധൎമ്മ
ജ്ഞെനിയുമതിനൊന്നുചെയ്തീടവെണം ധൎമ്മരാജനെവരിച്ചീടുക രാ
ജാവായാൽധൎമ്മിഷ്ഠനല്ലെന്നാകീലവനാലെന്തുഫലം കുന്തിയും ഭൎത്താവു
തന്നാജ്ഞയെവാങ്ങിക്കൊണ്ടുസന്തൊഷത്തൊടുമൃതുകാലെപൊയിസ്ന
നംചെയ്തുശുഭ്രവസ്ത്രവും‌പൂണ്ടുസുഭ്രുവാംകുന്തിദെവി വിഭ്രമംകലൎന്നുട
ൻദൎപ്പകവശയായാൾനിൎമ്മലമനൊവെഷാലങ്കാരാദികളൊടും ധൎമ്മ
ദെവനെനന്നായാവാഹിച്ചിതുകുന്തീ ശില്പമായിരിപ്പൊരുപുഷ്പതല്പ
ത്തിന്മെൽചെന്നുല്പലാക്ഷിയുമപ്പൊഴല്പാദിപ്പതിന്നാലെയെയൊഗമൂൎത്തി
മാനായധൎമ്മരാജനെപുൽകി രാഗവുമിരുവൎക്കുംപൂൎണ്ണമായുണ്ടായ്‌വന്നു
ഗൎഭാധാനവുംചെയ്തുമറഞ്ഞുധൎമ്മദെവനപ്പൊഴെഗൎഭംധരിച്ചീടിനാൾ
കുന്തിതാനുംപെറ്റതുപൌരന്ദരതാരഗെതാരാധീശെകുറ്റമറ്റീടുംകുമാ
രന്തന്നെത്തെജൊബലാൽഭസ്കരെദിവസമദ്ധ്യസ്ഥിതെസ്വതെജസാ
ഭാസ്കരതുല്യനായൊരൎഭകൻപിറന്നപ്പൊൾകെൽക്കായീതശരീരിവാക്യ
വുമെല്ലാവൎക്കുംഭാഗ്യവാനിവൻ ധൎമ്മജ്ഞന്മാരിൽശ്രെഷ്ഠനെല്ലൊ ആ
ഖ്യയായുധീഷ്ടിരൻ‌പാണ്ഡുസീമന്തപുത്രൻ സാക്ഷാൽശ്രീനാരായ
ണപാദഭക്തരിൽ മുമ്പൻ ൟ വണ്ണമുണ്ടായ്‌വന്നുകുന്തിക്കുസുതനെന്നു
ദെവിഗാന്ധാരികെട്ടുഖെദിച്ചുവാഴുംകാലംരണ്ടാംവത്സരമായിതിനിക്കു
ഗൎഭമിന്നു മുണ്ടായീലൊരുസുതനെന്തതെന്നന്തസൂാപാൽ കുണ്ഠത
കൈ വിട്ടവളുദരംകലക്കിനാ ളുണ്ടായിസാഷ്ഠീലയാംമാംസപെശിയു
മപ്പൊൾ വന്നിതുയദൃച്ശയാമാമുനിവെദവ്യാസൻ അന്നെരമന്തൎഗ്ഗ
തം ചൊല്ലിനാൾഗാന്ധാരിയും കലശശതമാജ്യപൂൎണ്ണമായ്‌വരുത്തുക സ [ 127 ] ലിലംകൊണ്ടുമാംസപെശിയുംകഴുകുക നൂറുപുത്രന്മാരെയുണ്ടാക്കുവനെ
ന്നുമുനി നൂറുഖന്ധിച്ചുഘൃതകലശങ്ങളിലിട്ടാൻ സൂക്ഷിച്ചുവെച്ചു
കൊണ്ടുകുംഭങ്ങൾപൊട്ടുന്നതും നൊക്കിക്കൊണ്ടെടുത്തുനീവളൎത്തുകൊ
ൾകയെന്നാൻ എന്നരുൾചെയ്തുതപസ്സിന്നെഴുനെള്ളിമുനി പിന്നെ
ഗാന്ധാരിതാനുംതെളിഞ്ഞുമരുവിനാൾ ഉണ്ടായകുമാരനെപാണ്ഡുവു
മൊടിച്ചെന്നു കണ്ടുടൻജാതകൎമ്മം ചെയ്തിതുയഥാവിധി സന്തൊഷം
പൂണ്ടുമരുവീടുന്നാളൊരുദിനം കുന്തിയൊടുരചെയ്തുപാണ്ഡുവാംനൃപ
വരൻ എന്തൊരുകഴിവിനിരണ്ടാമതൊരുസുത നന്തമില്ലാതബലമു
ണ്ടായുണ്ടാവാനെടൊ ക്ഷത്രിയവംശത്തിംകൽജനിച്ചീടുന്നതാകി
ൽ ശക്തനായിരിക്കെണമെംകിലെഫലമുള്ളു വാജിമെധത്തിനെല്ലൊ
ശ്രെഷ്ഠത്വം ക്രതുക്കളിൽതെജസാംകുലശ്രെഷ്ഠനായതുദിനകരൻ ദ്വി
പദാംകുലശ്രെഷ്ഠൻബ്രാഹ്മണനെന്നപൊലെ വിബുധശ്രെഷ്ഠനെ
ല്ലൊമാരുതദെവനെടൊ എന്നാൽനീജഗൽപ്രാണദെവനെയാവാ
ഹിച്ചു നന്ദനമുണ്ടാക്കുകബലവാനായിട്ടിന്നും–ഭൎത്താവിൻനിയൊ
ഗത്താൽകുന്തിയുംതെളിഞ്ഞുള്ളിൽ ഭക്തിപൂണ്ടാവാഹിച്ചാൾമാരുതദെ
വന്തന്നെ മന്ത്രത്തിൻ‌ബലംകൊണ്ടുവായുവുമപ്പൊഴെവ ന്നന്തികെ
നിന്നനെരംകുന്തിയുംനാണംപൂണ്ടാൾ പുത്രനെവരിച്ചപ്പൊൾ ഗന്ധ
വാഹനുംതെളി ഞ്ഞുത്തമയായവളെപുണൎന്നുഗാഢംഗാഢം അപ്പൊ
ഴതുല്പാദിച്ചുഗൎഭവുംതികഞ്ഞപ്പൊളൎഭകൻപിറന്നിതു തെളിഞ്ഞുലൊക
ങ്ങളും അന്നെരമശരീരിതന്നുടെവാക്കുകെട്ടു നന്ദനനിവൻബലിശ്രെ
നെന്നെല്ലാടവും ഭീമവിക്രമനായഭീമസെനനുമെവം ഭൂമിപാലക
കുലശ്രെഷ്ഠനായുണ്ടായ്‌വന്നു പറ്റലരായെമവീടും‌മാറ്റുള്ളഭൂപാലന്മാ ൎക്കി
റ്റിറ്റുവീണിടുന്നുമൂത്രവുമശ്രുക്കളും കുന്തിയുംപത്താന്ദിനംകുളിപ്പാൻ
പൊയാൾനിജ നന്ദനന്തന്നെപ്പണിപ്പെട്ടെടുത്തുംകൊണ്ടുടൻ കുളി
ച്ചുകുമാരനെയെടുത്തുകൊണ്ടുകുന്തീ തളൎച്ചയൊടുമാശ്രമത്തിന്നുപൊ
രുന്നെരം പിടിച്ചുതിന്മാൻവ്യാഘ്രമടുത്തുവെഗത്തൊടുപടു ത്വമെറും
പാണ്ഡുകൊടുത്തുശരംകൊണ്ടു മരിച്ചുശാൎദ്ദൂലവുമീശ്വരവിധിവശാൽ
സ്മരിച്ചുദുൎവ്വാസാവിൻവരത്തെകുന്തിയപ്പൊൾ അലറിവരുന്നൊരുപു
ലിയെക്കണ്ടുപൃഥാ മലമെൽ മെല്പെട്ടെക്കുപെടിച്ചുകരെറുംപൊൾ വീ
ണുപൊയതുബാലൻ കീഴ്പെട്ടെക്കുരുണ്ടുടൻ താണൊരുഭാഗത്തൊരു
കല്ലിന്മെലെത്രകഷ്ടം ചൂൎണ്ണമായ്ചമഞ്ഞിതുശിലയുമതുകണ്ടു പൂൎണ്ണവി
സ്മയപരമാനന്ദത്തൊടുപാണ്ഡു ഭഗവാൻ പരമാത്മാപരമെശ്വരൻ
വിഷ്ണു ജഗതാംപതിപരിപാലിച്ചു കൊൾകയെന്നാൻ സചന്ദ്രെബൃ
ഹസ്പതൌസിംഹഗെമഖാന്വിതെ വിജയമുഹൂൎത്തഗെദിനമദ്ധ്യഗെ [ 128 ] സൂൎയ്യെ പിറന്നുഭീമാസെനൻ വിശദത്രയൊദശ്യാം നിറഞ്ഞപാതിരാ
യ്ക്കു മുമ്പിലെസുയൊധനൻ പിറന്നാനതുനെരം കരഞ്ഞുകുറുനരി ചൊ
രിഞ്ഞുമെഘങ്ങളുംരുധിരപൃഷ്ടികൊണ്ടെ വരുത്തിവിപ്രന്മാരെധൃത
രാഷ്ട്രരുമപ്പൊൾ പെരുത്തതാപത്തൊടുംവിദുരരൊടുചൊന്നാൻ ദുൎന്നി
മിത്തങ്ങളുടെകാരണംചൊല്കെന്നപ്പൊൾ മന്നവൻതന്നൊടാശു
വിദുരരുരച്യ്തു ഇന്നിപ്പൊഴുണ്ടായതുനമ്മുടെകുലാന്തകൻ എന്നതു
ദൈവമറിയിക്കചെയ്തതുനൂനം ത്യജിച്ചീടെണമൊരുപുരുഷംകുലസ്യാ
ൎത്ഥെ ജിച്ചീടെണമൊരുകുലത്തെഗ്രാമസ്യാൎത്ഥെ ത്യജിക്കാംജന
പദസ്യാൎത്ഥെകെവലംഗ്രാമം ത്യജിക്കാമാത്മാൎത്ഥെതന്നാടുക്കുമെന്നറി യെ
ണം ഇത്തരംവിദുരരും വിപ്രരുമുരചെയ്താ രുത്തരംചൊല്ലില്ലെതുംപു
ത്രസ്നെഹത്താൽനൃപൻ അങ്ങിനെനൂറുമക്കൾ ധൃതരാഷ്ട്രൎക്കുമുണ്ടായി
തിങ്ങിനമൊദത്തൊടും‌പിന്നെയും‌പാണ്ഡുനൃപൻ ലൊകവിഖ്യാത
നായിട്ടിനിയുമൊരുസുതൻ ഭാഗവതൊത്തമനായുണ്ടാവാനെന്തുന
ല്ലൂ ത്രൈലൊക്യാധിപനായവാസവൻദെവശ്രെഷ്ഠൻ പൌലൊമീ
വരന്തന്നെസ്സെവിച്ചാലവനുടെ വീൎയ്യത്താൽ‌നമുക്കൊരുനന്ദനനു
ണ്ടായ്‌വരും വീൎയ്യവാനായിട്ടെന്നുകല്പിച്ചുവഴിപൊലെ താപസശ്രെ
ഷ്ഠന്മാരുമായ്നിരൂപിച്ചുകല്പി ച്ചാഭൊഗാനന്ദപൂണ്ടുകുന്തിയൊടുരചെ
യ്താൻ വല്ലഭെനമുക്കിന്നും‌നല്ലൊരുതനയനെ സ്വൎല്ലൊകാധിപസു
തനായിട്ടുണ്ടാക്കീടെണം ആരാധിച്ചീടുന്നതുണ്ടിന്ദ്രനെഞാനുംനിയ്യും
പാരാതെവരിക്കെണം‌മന്ത്രംകൊണ്ടെന്റെചൊല്ലാൽ ഇങ്ങിനെനി
യൊഗിച്ചാന്മംഗലനായപാണ്ഡു വങ്ങിനെതന്നെയെന്നുകുന്തിയുമു
രചെയ്താൾ ധീരാത്മാനൃപൊത്തമനൊരുകാൽകൊണ്ടുനിന്നു ഘൊര
മായിരിപ്പൊരതപസ്സുതുടങ്ങിനാൻ അക്കാലം പ്രത്യക്ഷനായീടിന
മഹെന്ദ്രനു മുൾക്കാംപുതെളിഞ്ഞുഭൂപാലനൊടരുൾചെയ്തു മൂന്നുലൊ
കത്തിങ്കലുംവിശ്രുതനായിട്ടിപ്പൊൾ ഞാൻ നിനക്കൊരുസുതന്തന്നെ
യുണ്ടാക്കീടുവൻ എന്നതുകെട്ടുതെളിഞ്ഞീടിനാൻപണ്ഡുനൃപൻ ചെ
ന്നുകുന്തിയെപുണൎന്നിടിനാൻ‌മഹെന്ദ്രനും ഗൎഭിണിയായകുന്തീതന്നു
ടെതെജസ്സുക ണ്ടത്ഭുതംപൂണ്ടുചമഞ്ഞീടിനാരെല്ലാവരും അൎഭകൻ പിറ
ന്നിതുഫാൽഗുനമാസെപുന രപ്പൊഴെഫൽഗുനനെന്നതിനാൽപെ
രുമിട്ടാൻ കെൾക്കായീതാശരീരിവാക്കുമന്നെരംദിവി സാക്ഷാൽശ്രീ
രാമസമനായ്‌വരുമിവനെന്നെ ചെതസീശതശൃംഗവാസികൾക്കെ
ല്ലാമപ്പൊൾ പ്രീതിയുംവളൎന്നിതുകുന്തിയുംസന്തൊഷിച്ചാൾ ദെവക
ൾപെരും‌പറയടിച്ചനാദഘൊഷ മെവമെന്നിനിക്കിപ്പൊൾചൊല്ലു
ല്പാനരുതെല്ലൊ കല്പാന്തകാലത്തിംകൽ‌പെയ്യുന്നമഴപൊലെ പുഷ്പങ്ങ [ 129 ] ൾകൊണ്ടുവൃഷ്ടിയുണ്ടായതെന്തെചൊല്ലൂ–ദെവഗന്ധൎവന്മാരുമപ്സര
സ്ത്രീവൎഗ്ഗവും ദെവികളൊടുപാട്ടുമാട്ടവുംതുടങ്ങിനാർ ജയന്തൊത്ഭവ
രചിതൊത്സവമിത്രയില്ല ഭയംതീൎന്നിതുദൈവാദികൾക്കുമതുകാലം ഇ
ങ്ങിനെമൂന്നുകുമാരന്മാരുണ്ടായകാലം മംഗലശീലയായമാദ്രിയുമൊരു
ദിനം പുത്രന്മാർതനിക്കുതാൻപെറ്റൊന്നുമില്ലായ്കയാൽ ഭൎത്താവുത
ന്നൊടൊരുരഹസ്യചൊല്ലീടിനാൾ ഗാന്ധാരിതനിക്കൊരുനൂറുപുത്ര
ന്മാരുണ്ടു ശാന്തമാനസയായ കുന്തിദെവിക്കുമിപ്പൊൾ പുത്രന്മാരുണ്ടാ
യ്‌വന്നതീശ്വരനിയൊഗത്താൽ സിദ്ധമല്ലായ്കയാൽ ഞാനൊന്നുണ്ടു
ചൊല്ലീടുന്നു സ്ത്രീകൾക്കുതാന്താൻ പെറ്റുപുത്രന്മാരില്ലെന്നാകിൽ ശൊ
കത്തിന്നൊരിക്കലുമില്ലൊരുശാന്തിനൂനം എന്നിവയൊൎത്തുകുറഞ്ഞൊ
രുസന്താപമുള്ളിൽ പിന്നെയും‌വൎദ്ധിക്കുന്നമൂഢതകൊണ്ടുതാനും ഇ
ത്തരംകെട്ടുപാണ്ഡുകുന്തിയൊടൊരുദിനംമാദ്രജാമനൊഗതമറിയിച്ചതു
കെട്ടു കുന്തിയുമൊരുമന്ത്രംദാനംചെയ്തിതുമാദ്രി ക്കന്തരാത്മനീപരമാന
ന്ദത്തൊടുമവൾ അശ്വനീദെവകളെ വരിക്ക നിമിത്തമായി വിശ്രുത
ന്മാരായവൾക്കിരിവരുണ്ടായ്‌വന്നു നിശ്ശെഷനൃപഗുണയുക്തന്മാരായി
ട്ടവർ വിശ്വനായകസമന്മാരെന്നെപറയാവു നകുലനെന്നും സഹ
ദെവനെന്നതും‌നാമം നിഖിലജനമനൊമൊഹനന്മാരെത്രയും അഞ്ചു
പുത്രന്മാരൊടുംരണ്ടുപത്നികളൊടും നെഞ്ചകംതെളിഞ്ഞരണ്യാശ്രമെവാ
ഴുംകാലം പഞ്ചസായകന്തന്റെബന്ധുവാംകാലം‌വന്നു പഞ്ചത്വംഭ
വിപ്പാനായിപാണ്ഡുവിന്നിതുകാലം ഇന്ദ്രപുത്രനുപതിനാറുവത്സ
രംതിക യുന്നജന്മൎക്ഷദിനമിന്നെന്നുനിരൂപിച്ചു - വിപ്രഭൊജനത്തി
നുകൊപ്പിട്ടുകുന്തിദെവീ തല്പദാൎത്ഥങ്ങളെല്ലാം‌സംഭരിച്ചൊരുക്കുംപൊൾ
പുഷ്പബാണനുസമനാകിയനരപതി പുഷ്പിതലതാവൃക്ഷശൊഭിതവ
നഭുവി ഭദശീലാംഗിയായനാരിമാർകുലമണി മാദ്രാധിപതിസുത
യൊടുംവൈചിത്രവീൎയ്യൻ സഞ്ചരിച്ചിതുവസന്താഭയും‌കണ്ടുകണ്ടു ച
ഞ്ചലമായിമനൊധൈൎയ്യവുംവിധിബലാൽ മന്മഥശരമെറ്റുനിൎമ്മല
നായപാണ്ഡു കൎമ്മവാസനാവശാൽസമ്മൊഹംപൂണ്ടമൂലം മാദ്രിയെ
ക്കണ്ടുചിത്തമൎദ്രമായിച്ചമകയാൽ‌പാൎത്ഥിവൻതെരുതെരെപെൎത്തുപുൽ
കിയനെരം മാമുനിശാപംകൊണ്ടുജിവനുംനടകൊണ്ടു മാമുനിമാരുംകു
ന്തിദെവിയുംദുഃഖംപൂണ്ടാർകാമിനീയായമാദ്രീകൂടവെതിയിൽചാടികാ
മനുസമനായകാമുകനൊടുചെൎന്നാൾമുന്നമെബാലന്മാൎക്കുഷൊഡശ
ക്രിയകൾക്കു ധന്യനാംവസുദെവൻ തന്നുടെനിയൊഗത്താൽ വന്നി
രിക്കുന്നഗൎഗ്ഗൻവൃഷ്ണികൾപുരൊഹിത നൊന്നൊഴിയാതെവെണ്ടുംക
ൎമ്മങ്ങൾചെയ്യിച്ചതും ചിന്തയാവെന്തുവെന്തുകുന്തിയുംബാലന്മാരും സ [ 130 ] ന്താപത്തൊടുവെണ്ടുംകൎമ്മങ്ങളൊക്കച്ചെയ്താർ ബാലകന്മാരെയുമമ്മാ
താവാംകുന്തിയെയും പാലിപ്പാനിനിയാരുമില്ലെന്നുനിരൂപിച്ചു താപ
സന്മാരുംകൊണ്ടെഹസ്തിനപുരത്താക്കി താപവും മറച്ചവരവടെവസി
ക്കുന്നാൾ വെദവ്യാസനുംചെന്നുമെലിലെവിശെഷങ്ങ ളാദരവൊ
ടുസത്യ വതിയൊടരുൾചെയ്തു അംബികയൊടുമംബാലികയാമവളൊ
ടുമമ്മയുംതപസ്സിനായിവനത്തിൽചെന്നുപുക്കാൾ മുവ്വെരും‌പരലൊകം
പ്രാപിച്ചാരവിടുന്നുചൊവ്വൊടുശെഷക്രിയചെയ്തിതുബാലന്മാരുംആറ്റ
ലൊടുണ്ടായ്‌വന്നരാജപുത്രന്മാരൊരു നൂറ്റാറുമൊരുമിച്ചുകളിക്കും‌കാല
ത്തിംകൽ സത്സംഗമെറെയുള്ളപാണ്ഡവന്മാരൊടൊരു മത്സരമുണ്ടാ
യ്‌വന്നുധാൎത്തരാഷ്ട്രന്മാൎക്കുള്ളിൽ ഭീമസെനനെക്കുറിച്ചെറയുമുണ്ടുവൈരം
ഭൂമിപാലാത്മജനാംദുരിയൊധനനന്നാൾ ഉറങ്ങുന്നെരംകെട്ടിഗം
ഗയിലിട്ടാരവരീറന്നീടുവാൻവിഷംകൊടുത്താർചൊറ്റിൽതന്നെപാം
പിനെക്കൊണ്ടുകുടിപ്പിച്ചാർകൊല്ലുവാനവ രാം‌പണിചെയ്താരതുപ
റഞ്ഞാലൊടുങ്ങുമൊ–ബന്ധുവായിശകുനിയും‌കൎണ്ണനുമവൎക്കുണ്ടു കു
ന്തിതന്തനയന്മാൎക്കീശ്വരൻ‌താനുമുണ്ടു അക്കാലംകുമാരന്മാൎക്കസ്ത്രങ്ങൾ
പഠിപ്പിപ്പാ നക്കൃപാചാൎയ്യൻതന്നെകല്പിച്ചുഭീഷ്മർചൊല്ലാൽ ആസ്ത്ര
ജ്ഞന്മാരിൽ മുമ്പനാകിയകൃപർതന്റെ യുത്ഭവംപറയുംപൊളത്ഭുത
മൊടുങ്ങീടാ–പത്മജതനയനാമംഗിരസ്സിന്റെപുത്ര രുത്ഭവിച്ചിതുമു
വ്വരെത്രയുംതെജസ്സൊടും ഉചത്ഥ്യൻബൃഹസ്പതിസംവൎത്തന്മാരെന്നതി
ലുചത്ഥ്യതനയനായുണ്ടായിദീൎഘതമാ അവന്റെസുതനെല്ലൊഗൌ
തമതപൊധനൻ ആവന്റെമകനല്ലൊശരദ്വാനെന്നമുനി അവ
നുവെദത്തിംകൽവാസനകുറകയാ ലവശപ്പെട്ടുതാതൻജാതകംനിരൂ
പിച്ചു ധനുൎവ്വെദത്തെപ്പഠിപ്പിച്ചിതുജനകനും മുനിവീരനുംജാമദഗ്ന്യ
നുസമനായാൻ ചതുരനായാനവസ്ത്രങ്ങൾക്കതുമൂല മധികംഭീതി
പൂണ്ടുചമഞ്ഞുശതമഖൻ ശരദ്വാനുടെതപൊവിഘ്നത്തെവരുത്തുവാ
ൻ സുരശ്രെഷ്ഠനുംജ്വാലാപതിയെനിയൊഗിച്ചാൻ ചാപാസ്ത്രധ
രനായിനിൽക്കുന്നശരദ്വാനും ശൊഭയൊടെകാംബരയാമവൾ ത
ന്നെക്കണ്ടാൻ അപ്സരസ്ത്രീകളിൽവെച്ചത്ഭുതാംഗിയെക്കണ്ടിട്ടപ്പൊ
ഴെവില്ലുമംപുവീണുപൊയിതുബലാൽ ഉണ്ടായവികാരത്താൽവെ
പഥുശരീരനായി പുണ്ഡ രീകെഷുപരവശനെന്നിരിക്കിലും ധൈ
ൎയ്യജ്ഞാനാദീതപൊബലങ്ങളുണ്ടാകയാൽ സ്ഥൈൎയ്യത്തെപൂണ്ടുനിന്ന
ശരദ്വാനതുനെരം ശ്രവിച്ചുരെതസ്സതുമറിഞ്ഞീവലനപ്പൊൾ ജവ
ത്തൊടവിടുന്നുഗമിച്ചാൻവിവെകത്താൽ രണ്ടായിശരസ്തംബത്തിം
കൽവിണതുമൂല മുണ്ടായീമിഥുനവുമാശ്രമസമീപത്തിൽ കണ്ടിതു [ 131 ] നായാട്ടിനായവിടെവന്നനെരം കണ്ടകകാലനായശന്തനുസെനാനാ
ഥൻ. അവനുകൃഷ്ണാജിനചാപബാണങ്ങളൊടു മവിടെക്കാണായ്‌വ
ന്നമിഥുനംതന്നെയപ്പൊൾ അവനീവാപത്യമെന്നുകല്പിച്ചുപുന
രവനീശ്വരനായശന്തനുവിനുനൽകി. നൃപനന്ദംകൊണ്ടുപൊയിതന്നു
ടെരാജ്യത്തിംകൽ കൃപയാവളൎത്തിതുതനിക്കുമക്കളാക്കി കൃപയാവള
ൎക്കയാൽനൃപതിപെരുമിട്ടാൻ കൃപരെന്നതും‌പിന്നെപെണ്ണിനുകൃപി
യെന്നും ഗൌതമനറിഞ്ഞിതുതന്നുടെമക്കളെന്നു കൌതുകത്തൊടുംനൃ
പനൊടുചെന്നറിയിച്ചു. ശരദ്വാൻചതുൎവ്വിധമാക യധനുൎവ്വെദം സു
രശ്രെഷ്ഠനുസമംതനിക്കുപഠി പ്പിച്ചു പരമാചാൎയ്യനായാതിനാൽ കൃ
പുരപ്പൊൾ സുരവാഹിനീസൂതന്തന്നുടെനിയൊഗത്താൽ സുരവാ
ഹിനീപതിസമനാംകൃപന്മഹീ സുരവൃന്ദാഗ്രെസരൻധനുൎവ്വെദജ്ഞമു
ഖ്യൻ കുരുവീരാത്മജന്മാർ തമ്മെയും പഠിപ്പിച്ചു കുരുരാജ്യത്തിൽ സുഖി
ച്ചിരിക്കും കാലത്തിംകൽ അവിടെക്കെഴുനെള്ളിയൊരുനാൾദ്രൊണാ
ചാൎയ്യനവനൊടൊത്തവില്ലാളികളില്ലൊരുത്തരും ദ്രൊണരാകുന്നതാരെ
ന്നെന്നൊടുചൊദിക്കിൽഞാൻനാണവുംപൂണ്ടുമണ്ടുംചൊല്ലുവാൻ കാ
ലംപൊരാ ദ്രൊണർതാനുണ്ടായതുമാദിയെചെറുപ്പത്തിൽ. ക്ഷൊണീ
ന്ദ്രനാകുംദ്രുപദെനസഖ്യാവ്യാപ്തിയും നല്ലൊരുശാരദ്വതിതന്നെക്കൈ
പിടിച്ചതുംചൊല്ലെറുമശ്വൎത്ഥാമാവവൾപെറ്റുണ്ടായാതുംഭാൎഗ്ഗവനൊ
ടുധനംചൊദിപ്പാൻചെന്നവാറും ഭാൎഗ്ഗവനൎത്ഥമില്ലാ ഞ്ഞസ്ത്രങ്ങൾ
കൊടുത്തതും പാഞ്ചാലനൊടുപിന്നെപ്പിണക്കമുണ്ടായതും ഞാൻചാ
ലപ്പറയുംപൊളായുസ്സുപൊരയെല്ലൊ. എംകിലുംഗുരുവിന്റെയുത്ഭവ
മെന്നൊടിപ്പൊൾ സംക്ഷെപിച്ചറിയിച്ചീടെണ മെങ്കിലൊകെൾ
ക്കാം ഒരുനാൾഭരദ്വാജൻ ഗംഗയിൽ കുളിപ്പാനായിവിരവിൽ ചെ
ന്നനെരംകണ്ടിതുഘൃതാചിയെ മാരുതഹൃതാംബരയാമവൾതന്നെ ക്ക
ണ്ട മാരനുവശനായിമാമുനിയതുനെരം‌ഇന്ദ്രിയസ്ഖലനംവന്നതിനെ
ദ്രൊണംതന്നിൽ അന്നെരമാക്കിക്കൊണ്ടാനതിൽ നിന്നുണ്ടാകയാൽ
ദ്രൊണനെന്നതുതന്നെനാമധെയവുംചൊന്നാനാനന്ദം‌പൂണ്ടുസാംഗ
വെദപുംപഠിപ്പിച്ചു ഭരദ്വാജനുസഖിയാകിയപൃഷതനാം ധരിശ്രീപ
തിസുതൻദ്രുപദനതുകാലംദ്രൊണരൊടൊരുമിച്ചുപഠിച്ചുവിദ്യകളുംസു
രലൊകവുംപുക്കുപൃഷതാമഹീപതി നരപാലകനായാൻ ദ്രുപദനതുകാ
ലും, ഭരദ്വാജനുംശാരദ്വതിയെവെട്ടുപിന്നെ ഭാരദ്വാജാത്മജനായശ്വ
ത്മാവുണ്ടായിപുത്രനെവളൎപ്പതിന്നൎത്ഥമില്ലായ്കമൂല മൎത്ഥിച്ചുഭാൎഗ്ഗവ
നൊടവനുമതുനെരം അൎത്ഥമെപ്പെരുംദാനം ചെയ്തുപൊയിതുനിനക്ക
സ്ത്രസംഹാരപ്രയൊഗാദികൾപഠിപ്പിക്കാം‌എന്നതുകെട്ടുഭാരദ്വാജനും [ 132 ] ധനുൎവ്വെദം‌നന്നായിപഠിച്ചിതുഭാൎഗ്ഗവന്തന്നൊടപ്പൊൾദ്രുപദന്തന്നെ
ച്ചെന്നുകണ്ടിതുസഖിയെന്നൊ ൎത്തവനുമധിക്ഷെപിച്ചുരചെയ്തിതു
പാരം വിദ്യാൎത്ഥശ്രുതപ്രജ്ഞാശ്വെൎയ്യാദിഗുണങ്ങൾകൊണ്ടൊത്തവ
രൊടെസഖ്യമുണ്ടാവിതെല്ലാവൎക്കും പുഷ്ടനുംവിപുഷ്ടനുംതമ്മിൽ‌സഖ്യ
വുമില്ല രുഷ്ടനാംദ്രുപദനുമിങ്ങിനെപറഞ്ഞപ്പൊൾ പുത്രനുംശിഷ്യ
ന്മാരുമായവൻപുറപ്പെട്ടു ഹാസ്തിനപുരത്തിംകൽചെന്നുപുക്കതുനെരം
ബാലന്മാർപലരുമായിവിടയാകളിക്കുംപൊൾ കാലജാംഗുലിയകമ
ന്ധുവിൽവീണുപൊയി വിടയുമതിനൊടുകൂടവെവീണനെരംക്രീഡ
യുംമതിയാക്കിയതിനെയെടുപ്പാനായി അന്ധുവിൻകരെസൊൽക
ണ്ഠന്മാരായെല്ലാവരുമന്ധന്മാരുപായമില്ലാഞ്ഞുനിൽക്കുന്നനെരം ആ
സന്നപലിതനായ്ശ്യാമനായ്കൃശാംഗനാ യ്ഭൂസരൊത്തമഞ്ചിരിച്ചവരൊ
ടുരചെയ്തു വിടയുംമുദ്രികയുംഞാനിഷീകകളാലെ പീഡകൂടാതെയെടു
ത്തീടുവൻ നിങ്ങൾമമ ഭൊജനംതന്നീടുവിനെന്നതുകെട്ടുധൎമ്മ രാജ
നന്ദനഞ്ചൊന്നാന്മൃഷ്ടാഷ്ടതരുവഞ്ഞാൻ അന്നെരമിഷീകകൾ മെൽ
ക്കുമെൽപ്രയൊഗിച്ചി ട്ടന്യൊന്യസമായൊഗാൽ‌വിടയുമെടുത്തിതു
ധന്യനാംദ്രൊണാചാൎയ്യൻ‌മുദ്രയുമതുനെരം വന്നിതുകുമാരന്മാൎക്കുള്ളില
ൽഭുതമെറ്റം അഭിവാദ്യവുംചെയ്തുചൊദിച്ചുകുമാരന്മാ രഭിലാഷങ്ങൾ
നൽകാമാരെന്നുപറയെണം ചൊദിപ്പിൻനിങ്ങൾചെന്നു ഭീഷ്മ
രൊടവനെന്നാൽ ബൊധിപ്പിച്ചീടുമെന്നെനിങ്ങൾക്കുവഴിപൊലെ
ചെന്നവർചൊദിച്ചപ്പൊൾഭീഷ്മരുംദ്രൊണരെന്നാൻ ചെന്നിനി
നിങ്ങൾകൂട്ടി ക്കൊണ്ടിങ്ങുപൊന്നീടുവിൻ ചെന്നിതുകുമാരന്മാർത
മ്മൊടുംഭാരദ്വാജൻ നന്നായിവന്നതെന്നുചൊല്ലീനാൻ ഗംഗാദത്ത
ൻ വന്നകാരണംചൊദിച്ചീടിനാനതുനെരം ധന്യനാംഭാരദ്വാജ
ൻ ചൊല്ലിനാൻപരമാൎത്ഥം അഗ്നിവെശാഖ്യനാകും മാമുനിതന്നൊ
ടുഞാ നസ്ത്രങ്ങൾപഠിപ്പാനായിചെന്നിരുന്നതുകാലം പാഞ്ചാ
ലരാജപുത്രനാകിയ യജ്ഞസെനൻ വാഞ്ഛയാകൂടപ്പഠിച്ചിടിനാ
ൻ‌മയാപുരാ സുബ്രഹ്മചാരിയാകുംയജഞസെനനുംഞാനും സു
ബ്രഹ്മണ്യനുംജാമദാഗ്ന്യനുമെന്നപൊലെ വിദ്യയുമഭ്യസിച്ചുമരുവീ
ടിനകാലം വിദ്വാനാംനൃപസുതനെന്നൊടുചൊല്ലീടിനാൻ ഞാ
നിനിരാജാവായാലെന്നുടെരാജ്യമൊക്ക ജ്ഞാനിയാംഭവാനധീന
ത്വമാക്കുവനെല്ലൊ പിന്നെഞാൻവെട്ടുപുത്ര നുണ്ടായൊരനന്തരം
ചെന്നപ്പൊളവന്നെന്നെധിക്കരിക്കയുംചെയ്താൻ – വന്നിതുമവിടെ
നിന്നിപ്പൊൾഞാൻ മഹാമതെ ധന്യനാംഭവാൻ‌തന്നെകാണ്മാനെ
ന്നറിഞ്ഞാലുംഎന്നതുകെട്ടു ഭീഷ്മർതന്നുടെപൌത്രന്മാരെ നാന്നായിപ [ 133 ] ഠിപ്പിപ്പാനവിടെവെച്ചുകൊണ്ടാൻ അക്കാലംബാലന്മാരെശിക്ഷി
ച്ചുപഠിപ്പിച്ചുവിഖ്യാതകീൎത്തിയൊടുമവിടെവാഴുംകാലം ഒരുനാൾഭര
ദ്വാജൻ രഹസിവിളിച്ചുടൻ കുരുവീരന്മാരാകുംശിഷ്യരൊടുരചെയ്തു
എന്നുടെമനൊരഥംനിങ്ങൾസാധിപ്പിക്കെണമെന്നതുകെട്ടുധാൎത്തരാ–
ഷ്ട്രന്മാർമിണ്ടീലെതും അന്നെരംധൎമ്മപുത്രന്തന്നുടെമുഖംനൊക്കിനി
ന്നൊരുസവ്യസാചിചൊല്ലിനാൻ തെളിവൊടെ നിന്തിരുവടിയുടെ
കാരുണ്യമുണ്ടെങ്കിൽഞാ നന്തരമില്ലസാധിപ്പിച്ചുകൂട്ടുവനെല്ലൊ തെ
ളിഞ്ഞുഭരദ്വാജനതുകെട്ടൎജ്ജുനനെ പുണൎന്നുഗാഢഗാഢംമുകന്നുശി
രസ്സിങ്കൽ‌ആനന്ദാശ്രുക്കളൊടുമശ്വത്ഥാമാവുതന്നെ മാനമെറീടുംജി
ഷ്ണുതന്നുടെകയ്യിൽനൽകിനിനക്കുസഖിയിവരുനെന്നതുമരുൾചെയ്താ
ൻ കനക്കമൊദം‌പൂണ്ടുപുണൎന്നാൻപൎത്ഥനപ്പൊൾ നാനാദെശ്യന്മാരാ
യരാജപുത്രന്മാരൊടുംദ്രൊണരുംപഠിപ്പിച്ചുകൌരവന്മാരെയെല്ലാം പാ
ൎത്ഥനൊടുള്ളിൽസ്പൎദ്ധാരാധെയനുണ്ടായ്‌വന്നു ധാൎത്തരാഷ്ട്രന്മാർതമ്മെയാ
ശ്രയിച്ചിരിക്കയാൽ ഗുരുശുശ്രൂഷാരതനാകിയവിജയനെ പെരിക
സ്നെഹമുണ്ടായ്‌വന്നിതുഗുരുവിനും‌അന്നാഫല്ഗുനനിരുട്ടത്തുനീകൊടുക്ക
രുതെന്നുപാചകന്തന്നൊടാചാൎയ്യനരുൾചെയ്താൻ അന്നൊരുനിശി
പാൎത്ഥൻ ഭുജിപ്പാനിരിക്കുംപൊൾ വന്നുദീപത്തെപ്പൊലിച്ചീടിനാ
ൻ‌ചണ്ഡവാതം അഭ്യാസംബലംകൊണ്ടുഹസ്തവും‌വായ്ക്കൽ ചെന്നിത
പ്പൊഴുതതുകണ്ടുനിത്യവും‌പിന്നെപാൎത്ഥൻ രാത്രിയിൽതാനെനിന്നു
സാധിച്ചീടുന്നകാലം പാൎത്ഥന്റെഗുണനാദംകെട്ടാശുൎഭരദ്വാജൻ സ
ന്തൊഷത്തൊടുകൂടചെന്നുനാശ്ലെഷിച്ചു കുന്തിനന്ദനന്തന്നൊടീവ
ണ്ണമരുൾചെയ്താൻ ഉത്സാഹമിത്രയുണ്ടായ്മറ്റൊരുധനുദ്ധരൻ ത്വത്സര
നായിട്ടില്ലസത്യമെന്നതുനെരം തെരിലുമാനമെലും‌കുതിരമെലുംപി
ന്നെപാരിലും‌നിന്നുയുദ്ധംചെയ്യെണ്ടുംപ്രകാരങ്ങൾ ഗദയുരസിചൎമ്മം
തൊമരപ്രാസശക്തിമുസലമായുധങ്ങൾസംകീൎണ്ണയുദ്ധത്തിലും സു
ഖമെപരിശ്രമിപ്പിച്ചിതുപലതരം നിഖിലരാജകുമാരന്മാൎക്കുമവ്വണ്ണ
മെപറഞ്ഞാൻ നിഷാദരാജാവായിമരുവുന്ന ഹിരണ്യധനുസ്സിന്റെ
തനയനെകലവ്യൻ‌അടിയനെയുംകൂടിപ്പഠിപ്പിക്കെണമെന്ന തുടനെ
കെട്ടുഭരദ്വാജനുമരുൾചെയ്തു എന്നൊടുകൂടിനിത്യമഭ്യസിക്കയുംവെണ്ട
നിന്നെഞാനനുഗ്രഹിച്ചീടുവനെന്നാൽ‌മതി എന്നുടെശിഷ്യന്തന്നെ
നീയെന്നുധരിച്ചാലും‌ഇന്നുതൊട്ടിനിയങ്ങുപൊയ്ക്കൊൾകെവെണ്ടുതാ
നുംവന്നിച്ചുപൊയിട്ടവനരണ്യംതന്നിൽചെന്നു മണ്ണുകൊണ്ടാത്മഗു
രുതന്നുടെരൂപം തീൎത്തുഗുരുവെസ്സങ്കല്പിച്ചിട്ടഭ്യസിച്ചീടുകാലം പെരി
കെവിദഗ്ദ്ധനായിവന്നാനെന്നതെവെണ്ടു അക്കാലംനായാട്ടി നായി [ 134 ] ചാൎയ്യനിയൊഗത്താൽ‌പുക്കിതുയുധിഷ്ഠിരനാദികൾവനദെശം എക
ലവ്യനെകണ്ടുകുരച്ചുസാരമെയം വെഗമൊടെഴുശരമവനും പ്രയൊ
ഗിച്ചാൻ അംപുകൊണ്ടഴൽപൂണ്ടുമുമ്പിൽവന്നിതുനായുംവമ്പരാംകുമാ
രന്മാരമ്പുപൂണ്ടതുനെരംആരെന്നുതിരയുമ്പൊളെകലവ്യനെകണ്ടു വീ
രന്മാർചൊതിച്ചിതുനീയ്യാരെന്നതുനെരം ഹിരണ്യധനുസ്സിന്റെ തന
യനെകലവ്യൻ ഭരദ്വാജാത്മജന്റെശിഷ്യരിൽ‌മുമ്പനെല്ലൊ അതുകെ
ട്ടൊരുകുമാരന്മാരുംപുരംപുക്കാർ തദനുധനഞ്ജയൻദ്രൊണരൊടുണ
ൎത്തിച്ചാൻ‌നിനക്കു സമനായിട്ടിനിക്കുശിഷ്യരില്ലെ ന്നനുജ്ഞതന്നതി
പ്പൊള സത്യമായും‌വന്നു കണ്ടിതുവനത്തിൽനിന്നെകലവ്യനെയവ
നുണ്ടാക്കിപരിഭവംഞങ്ങൾക്കെന്നറിഞ്ഞാലും അതുകെട്ടൊരുദിനമജ്ജു
നനൊടുംകൂടി കുതുകാലടവിപുക്കീടിനാന്ദ്രൊണാചാൎയ്യൻ നമ
സ്കാരവുംചെയ്താൻ‌ഭക്തിയൊടെകലവ്യൻ ക്രമത്താലടവുകൾകാട്ടി
യാൻ‌കുറ്റംതീൎപ്പാൻശ്രമിച്ചതെല്ലാംനന്നുപിഴച്ചീലൊന്നുമിനി നമു
ക്കുശിഷ്യനെങ്കിൽദക്ഷിണചെയ്തീടെന്നാൻ ദക്ഷിണവെന്നുന്ന
തെന്തെന്നവൻചൊദിച്ചപ്പൊൾദക്ഷിണാംഗുഷ്ഠം‌മുറിച്ചിനിക്കുതന്നീ
ടെന്നാൻദക്ഷിണചെയ്താനവൻ ദക്ഷിണാംഗുഷ്ഠമപ്പൊൾ ദക്ഷ
നായ്‌വന്നാനവൻമുന്നെതിലെറ്റമപ്പൊൾ സത്യതാല്പരത്വവും ഭക്തിയും
കണ്ടുപാൎത്ഥ നെത്രയുംബഹുമാനിച്ചീടിനാനവനെയും യാത്രയുംചൊ
ല്ലിപുനരാസ്ഥയാവരംനൽകി പാൎത്ഥനുമായിച്ചെന്നുഹസ്തിനപുരം‌പൂ
ക്കാൻ‌ആൎക്കുവാസനയെറുധനുസ്സിങ്കലെക്കെന്നു പാൎക്കെണമെന്നു
കല്പിച്ചൊരുനാൾദ്രൊണാചാൎയ്യൻവൃക്ഷാഗ്രത്തിങ്കലൊരുകൃത്രിമകി
ളിയെയും നിക്ഷെപിച്ചാചാൎയ്യനുംശിഷ്യരൊടൊക്കചൊന്നാൻലക്ഷ
ണസ്ഥിതിപ്രയൊഗങ്ങൾഞാൻചൊന്നവണ്ണം ലക്ഷത്തെഭെദിക്കെ
ണം‌നിങ്ങളിന്നെല്ലാവരും‌ലക്ഷത്തെപ്പാൎത്തു വലികൂട്ടിനിൎത്തി നാനെ
ല്ലൊശിക്ഷിച്ചുയുധിഷ്ഠിരൻതന്നെമുമ്പിനാലവൻ വൃക്ഷവുംലക്ഷവു
മിന്നില്ക്കുന്നജനങ്ങളു മക്ഷിഗൊചരമൊഞാന്താനു മെന്നതുചൊൽ
നീ ദക്ഷനാംഗുരുവരനിങ്ങിനെചൊദിച്ചപ്പൊൾ ഒക്കവെകാണാ
മെന്നു ധൎമ്മജൻ ചൊല്ലീടിനാൻ എംകിൽനീവാങ്ങിനിന്നീടംപയക്കെ
ണ്ടയെന്നാ നങ്ങിനെനിൎത്തിമറ്റെല്ലാരൊടുംചൊദ്യംചെയ്താൻ ഒ
രൊരൊതരമീഷൽഭെദെനചൊന്നാരവ രാരുമെസൂക്ഷ്മലക്ഷമാത്രംക
ണ്ടീലയെല്ലൊ പിന്നെഹല്ഗുനന്തന്നൊടവ്വണ്ണംചൊദിച്ചപ്പൊൾ ഒ
ന്നുമെകണ്ടുകൂടാലക്ഷമെന്നിയെയെന്നാൻ ലക്ഷമാംപക്ഷിരൂപമൊ
ക്കവെകണ്ടായൊനീ ഒക്കവെകണ്ടുകൂ ടാതൽക്കണ്ഠംകാണാമെന്നാൻ
എംകിലെയ്തീടെന്നപ്പൊൾപാൎത്ഥനുംപ്രയൊഗിച്ചാൻ ഭംഗം വന്നി [ 135 ] തുഗളമതുകണ്ടാചാൎയ്യനും വിശ്വൈകധനുൎദ്ധരനായ്‌വരികെന്നുചൊ
ന്നാൻവിശ്വാസംവന്നുകൂടീമറ്റുള്ളജനങ്ങൾക്കും അക്കാലം ഗുരുവ
രൻഗംഗയിൽമുഴുകുമ്പൊൾ നക്രവുംജംഘതന്മെൽപിടിച്ചാന്ദ്രൊ
ണരപ്പൊൾ തന്നുടെശിഷ്യരൊടുനക്രത്തെകൊൽവാൻ ചൊന്നാൻ
നിന്നിതുവിഷണ്ഡരായെല്ലാരുമതുനെരം ആഴവെകിടന്നീടും ഗ്രാഹ
ത്തെകൊന്നുപാൎത്ഥൻ‌തൊഷവുംപൂണ്ടിടിനാനാചാൎയ്യനതുകണ്ടു താഴ
ത്തുംമെലുംസമത്തിങ്കലുമൊരുപൊലെ ദൊഷത്തെവെടിഞ്ഞുവെധി
ക്കാമെന്നതുമൂലം ബ്രഹ്മാസ്ത്രമുപദെശിച്ചീടിനാൻ പാൎത്ഥനപ്പൊൾ
നിമ്മൎലനിവനെന്നുനിൎണ്ണയിച്ചാചാൎയ്യനും തെരിലെക്കധികനായ്‌വ
ന്നിതുയുധിഷ്ഠിരൻമാരുതിസുയൊധനന്മാർഗദക്കധികന്മാർ യമന്മാ
രസിചൎമ്മത്തിങ്കലെക്കധികന്മാർ അമിതമഹാസ്ത്രങ്ങൾക്കശ്വത്ഥാമാ
വുമുമ്പൻ അൎജ്ജുനനെല്ലാറ്റിനുംദക്ഷനായ്ചമഞ്ഞിതുസജ്ജനമതുകണ്ടി
ട്ടവനെസ്സമ്മാനിച്ചാർ ദ്രൊണരൊട സ്ത്രങ്ങളുമഭ്യസിച്ചെല്ലാവരും കാ
ണെണംദണ്ഡിപ്പെന്നുരംഗവും‌പണിചെയ്തു വെവ്വെറെകുമാരന്മാ
രെല്ലാരുംപ്രയൊഗിച്ചാർ സൎവ്വലൊകരുംകണ്ടുവിസ്മയപ്പെട്ടു നിന്നാർ
സവ്യസാചിയൊടുനെരാരുമില്ലെന്നുതന്നെ ദിവ്യന്മാർപറയുമ്പൊൾ
കൎണ്ണനുംപൊന്നുവന്നാൻ അന്നെരംധൃതരാഷ്ട്രനന്ദനനുരചെയ്താൻ
കൎണ്ണനുമൎജ്ജുനനുംതങ്ങളിൽപ്രയൊഗിപ്പാൻ എന്നപ്പൊൾ കൃപാചാ
ൎയ്യൻചൊല്ലിനാൻ നില്ലുനില്ലു മന്നവന്മാൎക്കുതെളിയുന്നതെപറയാവു
കുലവുംമഹിമയുമുടയപാൎത്ഥനൊടു കുലഹീനതയുള്ളൊരാഭാസനെതൃ
ക്കാമൊആഭാസനെന്നവാക്കുകെട്ടീട്ടുസുയൊധനൻ ആഭിജാത്യത്തി
നിവനന്തരമില്ലയെന്നാൻ അഭിഷെകവുംചെയ്താനംഗരാജാവെ
ന്നപ്പൊൾ അഭിമാനിച്ചു കൎണ്ണൻഭത്സിച്ചുകുത്സിച്ചെറ്റം അഭിജന്മത്വ
മെല്ലാംഞാനറിഞ്ഞിരിക്കുന്നു അഭിമാനിത്വംനമ്മിലങ്കുരിച്ചിതുപാരം
അജ്ജുനന്തന്നെക്കൊൽവൻനിശ്ചയംയുധിഞാനെ ന്നുജ്വലിച്ചവ
നൊടുകൎണ്ണനുമുരചെയ്താൻകണ്ടുനിന്നവർകളുമൊരൊന്നെപറയുന്നു
പണ്ടുനാമുണ്ടൊകണ്ടിതീവണ്ണംബാലന്മാരെ പഠിപ്പിച്ചതുംനന്നുപ
ഠിച്ചവാറുംനന്നുനടിച്ചുപക്ഷപാതമായതുപറക യും കൊടുത്താൽപിഴ
വരാഗുരുഭൂതന്മാൎക്കെന്നും കൊടുപ്പാനില്ലധനംപാണ്ഡുപത്രന്മാൎക്കെ
ന്നുംകൊടുത്തീടെണ്ടഭക്തിയുള്ളവർനന്നായ്‌വരും കൊടുത്തീടിലുംഭക്തി
യില്ലായ്കിൽഫലംവരാധൎമ്മസത്യാദിതപൊനിഷ്ഠയും നീതീകളും ധൎമ്മ
ജാദികളൊളംമറ്റാൎക്കുമില്ലന്നെല്ലാം പറഞ്ഞുപറഞ്ഞവർപൊയൊ രു
ശെഷത്തിങ്കൽ പറഞ്ഞാർകുമാരന്മാരാചാൎയ്യന്തന്നെനൊക്കി ദക്ഷി
ണകഴിക്കെണംവൈകാതെയിനിയിപ്പൊൾ പക്ഷമാകുന്നതെന്തെ [ 136 ] ന്നരുളീചെയ്കെവെണ്ടു തൽക്ഷണംദ്രൊണാചാൎയ്യനവരൊരുൾചെയ്തു
ദക്ഷിണവെണുന്നതുചെയ്യാമെന്നിരിക്കിലൊ പണ്ടുപാഞ്ചാലനൃപ
ൻ സന്തതിയില്ലായ്കയാൽ ഇണ്ടൽപൂണ്ടടവിയിലിരുന്നുതപസ്സൊടും
മെനകതന്നെത്തത്രകാണായിതൊരുദിനംമാനസധൈൎയ്യംപൊയിമാ
രനുവശനായാൻശു ക്ലവുംപതിച്ചിതുഭൂമിയിലതുനെരം ശുക്ലത്താലാ
ദ്രപദനായിതുനൃപതിയുംതപസാപാഞ്ചാലനുസുതനായ്‌വന്നിതതു ദ്രുപദ
നെന്നനാമമതിനാലു ണ്ടായിതു അക്കുമാരനെയുമെന്നച്ശന്റെകയ്യി
ൽനൽകിശിക്ഷിച്ചുപഠിപ്പിച്ചുവിദ്യകളതുകാലംപുക്കിതുപാഞ്ചാലനും
തന്നുടെരാജ്യംപിന്നെയൊക്കത്തക്കവെഞങ്ങൾവിദ്യാഭ്യാസവുംചെ
യ്തുപാഞ്ചാലനുപരതനായൊരുശെഷത്തിങ്കൽതാഞ്ചെന്നുരാജാവായി വ
സിച്ചുപുനരവൻ നൃപതികുലശ്രെഷ്ഠൻദ്രുപദനെന്നെപ്പണ്ടു കുപിത
നായിചിലദുൎവ്വചനങ്ങൾചൊന്നാൻപിടിച്ചുകെട്ടിയവന്തന്നെയെ
ൻ‌കാക്കൽവെക്കിൽ പടുത്വംനിങ്ങൾക്കിന്നുംമെൽക്കുമെലുണ്ടാമെന്നാ
ൻ ദുരിയൊധനന്താനുംപടയുംകൂടിചെന്നു പൊരുതുതൊറ്റുപൊന്നത
റിഞ്ഞുപാണ്ഡവന്മാർ യുദ്ധസന്നദ്ധന്മാരായ്ചെന്നെതൃത്തതുനെരം ക്രു
ദ്ധനാംധനഞ്ജയനസ്ത്രങ്ങൾ കൊണ്ടുകെട്ടി ദ്രൊണരാമാചാൎയ്യന്തൻ
കാക്കൽ വെച്ചഴകൊടെവീണുടൻ നമസ്കരിച്ചിടിനാൻ സസൊദരം
സന്തൊഷിച്ചാശീൎവാദമാചാൎയ്യനരുൾചെയ്തു ബന്ധനത്തിങ്കൽ നി
ന്നുകഴിച്ചാൻ ധൎമ്മാത്മജൻ നാണവുംപൂണ്ടുനിൽക്കുംദ്രുപദന്തന്നെ
നൊക്കിദ്രൊണരുമുരചെയ്താനെന്നെനീമറന്നിതൊ നീസമനല്ലെ
ന്നെന്നൊടല്ലയൊചൊല്ലിമുന്നം നീസമനല്ലെന്നതൊനിൎണ്ണയമാ
യിതിപ്പൊൾഇത്തരം പറഞ്ഞതിനുത്തരം‌പറയാതെ സത്വരമവൻ‌ചെ
ന്നുതല്പുരമകം‌പുക്കു ദുജ്ജയനായിമെവും‌ദ്രൊണരെക്കാൽവാനൊരു
നിൎജ്ജരവരസമനാകിയതനയനുംഅൎജ്ജുനന്തനിക്കുനൽകീടുവാനൊരു
പെണ്ണുമിജ്ജനത്തിനുഭിച്ചീടുവാൻ‌തക്കതൊരുയജ്ഞംചെയ്യെണമെ
ന്നുമാമുനിമാരെനൊക്കി വിജ്ഞാനമുള്ള നൃപൻ‌പറഞ്ഞൊരനന്തരം
യാഗവുംതുടങ്ങിനാരാഗമമറിഞ്ഞവരാഗമിച്ചിതുവിണ്ണൊരാഹുതിഭു
ജിപ്പാനായ്കുണ്ഡത്തിൽ‌നിന്നുനെരെ പൊങ്ങിനാനൊരൂപുമാൻ ച
ണ്ഡ ഭാനുവിനുനെരാകിയകാന്തിയൊടുംഖഡ്ഗചാപെഷുകിരീടാദിവ
ൎമ്മങ്ങളൊടും ഉൽഗമിച്ചതുകണ്ടുതെളിഞ്ഞാരെല്ലാവരും രണ്ടാമതൊരു
പെണ്ണുമുണ്ടായിതവൾകണ്ടാൽ തണ്ടാർമാനിനിയെന്നുകൊണ്ടാടിപ്പ
റഞ്ഞീടാം‌പിന്നെയുമാണുംപെണ്ണുമല്ലാതെയൊന്നുണ്ടായി മുന്നമൎണ്ണ
വംതന്നിൽജ്യെഷ്ഠയുണ്ടായപൊലെ ധൃഷ്ടദ്യുമ്നനും‌നല്ലകൃഷ്ണയുംശിഖ
ണ്ഡിയുംപുഷ്ടകൌതുകത്തൊടുംവളൎന്നുതുടങ്ങിനാർ കൃപരും ദ്രൊണരുമാ [ 137 ] ഭീഷ്മരും‌വിദുരരുംനൃപതീവരനാകും ധൃതരാഷ്ട്രരുംകൂടി ഇളകീടാതചി
ത്തമുടയധൎമ്മജനെ ഇളയരാജാവാക്കിയഭിഷെകവുംചെയ്തു–കലി
താൻ‌വന്നു പിറന്നീടിനാസുയൊധനൻ കുലനാശനനതുസഹി
യാഞ്ഞതുമൂലം ദുൎന്നയമെറായുള്ളകൎണ്ണനുംശകുനിയും പിന്നെയക്കണി
കനുമായിട്ടുനിരൂപിച്ചാർ അവനീനമുക്കാക്കിച്ചമെക്കവെണമെംകി
ലിവരെപ്പിഴുക്കെണമതിനെനുപായങ്ങൾ പിഴുക്കിക്കൂടാനമുക്കെതൃ
ക്കിലവരെതും വഴുക്കുന്നവരല്ലചതിക്കെയുള്ളപക്ഷെ നിരപ്പിലൊരു
മിച്ചുതാ തനൊടറിയിച്ചി ട്ടിരിപ്പാനവൎക്കൊരുപുരത്തെനിൎമ്മിക്കെ
ണം അടച്ചുകൊള്ളിവെച്ചിട്ടമ്മയുംമക്കളെയും മുടിച്ചുകളയെണംനടി
പ്പൂകാണാം‌പിന്നെ ഇങ്ങിനെനിരൂപിച്ചുകല്പിച്ചുസുയൊധന നങ്ങി
നെചെയ്താനെന്നെഇനിക്കുപറയാവു ദുഷ്ടന്മാർചെയ്തീടുന്നതൊട്ടൊ
ഴിയാതെയൊക്ക സ്പഷ്ടമായുരചെയ്‌വാനെത്രയുംമടിയാകും രാജാവുധൃ
തരാഷ്ട്രന്തന്നുള്ളിൽമരുവീടും വ്യാജവും‌മറച്ചുധൎമ്മാത്മജനൊടുചൊന്നാ
ൻ ദുസ്വഭാവികൾമമപുത്രന്മാർനിങ്ങളൊടു മത്സരമവൎക്കുണ്ടുഞാന
റിഞ്ഞിരിക്കുന്നു നിങ്ങളമവരുമായിവിടെവസിക്കിലൊ മംഗലംവ
രികയില്ലാപത്തൂംഭവിച്ചിടും ആകയാൽഞാനുണ്ടാന്നുനല്ലതുചൊല്ലീ
ടുന്നു നാഗകെതനന്തനിക്കിഷ്ടമല്ലെന്നാകിലും കൌരവന്മാൎക്കുപണ്ടു
പണ്ടെയുള്ളൊരുകൊട്ട വാരണാവതമിപ്പൊളഴിഞ്ഞുകിടക്കുന്നു അ
വിടം‌പുതുതായിപണിചെയ്തിരിപ്പാനാ യ്ഭവനമുണ്ടാക്കിച്ചുതരുവ
ൻവിചിത്രമായി അതിനുശില്പികളെവരുത്തിശ്രമിപ്പാനാ യധുനാ
പുരൊചനന്തന്നെയുംനിയൊഗിപ്പൻ അൎത്ഥവുംവെണ്ടുവൊളംതരു
വൻകൊണ്ടുപൊയി തത്രവാഴുവിൻ‌നിങ്ങളെവരും‌ജനനിയും ഭൃത്യ
നായിപുരൊചനന്തന്നെയുംനിങ്ങൾക്കുഞാൻ നിത്യസൌഖ്യാൎത്ഥം
നിയൊഗിപ്പനെന്നറിഞ്ഞാലും അവിടെവസിപ്പവൎക്കവനീയടങ്ങീ
ടു മവനീശന്മാർ‌മുന്നരവിടെവസിച്ചെത്രെ ഭുവനപ്രസിദ്ധന്മാരായ്‌വ
ന്നുപലരുമെന്നവനീദെവന്ദ്രന്മാർപറഞ്ഞുകെൾപ്പുണ്ടുഞാൻ‌അത്ര
യല്ലിപ്പൊൾഞാ ൻചൊല്ലുന്നതുകെൾക്കയാലും ശത്രുസംഹാരംവരും
നിങ്ങൾക്കെന്നറിഞ്ഞാലും ആചാൎയ്യനിയൊഗത്തെപ്പാലിക്കും ജനങ്ങ
ൾക്കു നാശങ്ങളൊന്നുമനുഭവിക്കയില്ലയെല്ലൊ ഇത്ഥംഭൂപതിനിയെ
ഗിക്കയാലരക്കില്ലം സത്വരം‌തീൎപ്പിച്ചിതുബുദ്ധിമാൻപുരൊചനൻ മ
തിമാനായുള്ളൊരുവിദുരരതുകാലം ചതിയെന്നറിഞ്ഞൊരുശില്പിയെനി
യൊഗിച്ചാൻ നിൎമ്മിച്ചാനൊരുവിലംധൎമ്മിഷ്ഠനാകുമവൻ ദുൎമ്മതി
പുരൊചനനെതുമെയറിഞ്ഞില്ല ധൎമ്മജാദികളൊടുവിദുരനിയൊഗങ്ങ
ൾ നിൎമ്മലനായഖനകൊത്തമനറിയിച്ചാൻ ചെന്നുപാണ്ഡവന്മാരുമി [ 138 ] മ്മയും‌കുടിപുക്കാ രന്നദാനാദികളുംഭൂദെവന്മാൎക്കുചെയ്തു ഘൊഷിച്ചു
വാസ്തുബലികഴിച്ചുത്സവത്തൊടും ദൊ ഷത്തെനീക്കിവസിച്ചീടിനാ
രവർകളുംസെവിച്ചുപുരൊചനൻവസിച്ചാനവിടെക്കൂടൈവൎക്കും
വിശ്വാസവും‌വരുത്തിസ്സദാകാലം തിംകൾതൻകുലജാതന്മാരായപാ
ണ്ഡവന്മാർ ശംകിച്ചുശംകിച്ചൊരാണ്ടങ്ങിനെവാഴുംകാലം മുന്നമെ
വിലംതീൎത്തഖനകനൊരുദിനം വന്നുചൊല്ലിനാൻവിദുരൊക്തികൾ
വിശ്വാസത്താൽ ശ്യാമളചതുൎദ്ദശിയാകുന്നദിനമൎദ്ധ യാമിനിക്കഗ്നി
കൊളുത്തീടുമിപ്പുരൊചനൻ എന്നെല്ലൊകല്പിച്ചിരിക്കുന്നിതസ്സുയൊ
ധനൻ തന്നുടെനിയൊഗത്താൽനിങ്ങളതറിയാതെ വന്നുപൊകരു
താപത്തുള്ളിലതൊൎത്തുകൊണ്ടു നന്നായിസൂക്ഷിച്ചുകൊണ്ടിരിക്കെന്നി
വയെല്ലാം ആരുമെയറിയാതെനിശ്ശെഷമറിയിച്ചു പാരാതെപൊയാ
നവൻ വന്നിതദ്ദിവസവും വിപ്രഭൊജനംവെണമെന്നുചിന്തിച്ചുകു
ന്തീ ശില്പമായന്നംകൊടുത്തീടിനാളെല്ലാവൎക്കും അന്നുഭൊജനത്തി
നായ്‌വന്നിതുനിഷാദിയും തന്നുടെതനയന്മാരഞ്ചുപെരൊടുംകൂടി മദ്യ
പാനവുംചെയ്തങ്ങവരുമുറങ്ങിനാർ ശക്തനാംഭീമൻവിലശൊധനം
ചെയ്താൻമുമ്പെ നിദ്രെക്കുപുരൊചനന്തന്നുടെയരികെച്ചെ ന്നെത്രയും
വിശ്വാസെനകിടന്നുവൃകൊദരൻ അമ്മയുംബാലന്മാരും‌മുമ്പിലെ
വിലംപുക്കാർ പിന്നാലെതീയും‌വെച്ചുഭീമനുമിറങ്ങിനാൻ അപ്പുരം
വെകുന്നെരംമുപ്പുരംവെകുംപൊലെ മുപ്പാരുംനിറെഞ്ഞിതൊരൊച്ച
യുംവെളിച്ചവും അമ്മയാംകുന്തിതാനുംധൎമ്മജനാദികളുംതന്മനമഴൽപൂ
ണ്ടുപാതാളത്തൂടെപൊംപൊൾ വാച്ചസംകടംചൊൽകിലീശ്വരൻന
ടുങ്ങീടു മീശ്വരവിലാസങ്ങളാൎക്കുപൊൽതടുക്കാവു നീടെഴുംവിലത്തു
ടെകാടകം‌പുക്കാരവർപാടെവെന്തെരിഞ്ഞിതുജാതുഷമായപുരം പെടി
യുമുറക്കവും ഖെദവുംകൂടിയവർ കാടകം‌പുക്കനെരം‌നടന്നുകൂടായ്കയാ
ൽ അമ്മയെവൃകൊദരൻചുമലിലെടുത്തുടൻ ധൎമ്മപുത്രരെയും‌പാൎത്ഥ
നെയുംകൈകൾകൊണ്ടും തമ്പിമാരെയുമവൻതട്ടിക്കൊണ്ടൊക്കുത
ന്മെൽ സംഭ്രമംകൂടാതെകണ്ടിരുട്ടിൽ വനത്തൂടെ ചുടുന്നചിത്തത്തൊടെ
കരഞ്ഞുമിടയിടെ നടന്നങ്ങൊരുദിക്കിലിരിക്കുന്നതുനെരം കുന്തിയുംത
നയരുംവെന്തീലയല്ലീയെന്നു ചിന്തിച്ചുപരമാൎത്ഥമറിവാൻവിദുരരും
ബന്ധുവായിരിപ്പൊരുദൂതനെയയച്ചപ്പൊൾ വെന്തീലെന്നറിഞ്ഞു
ള്ളിൽസന്തൊഷമുണ്ടായ്‌വന്നു സന്താപമുണ്ടെന്നതുപുറമെഭാവിക്കയും
സന്താപത്തൊടെയവർഗംഗയുംകടന്നിതു ബന്ധുക്കൾചെയ്തതെല്ലാം
ചിന്തിച്ചുവാഴുംകാലം കുന്തിയുംബാലന്മാരുംവെന്തതുകണ്ടുവന്നു ധൃത
രാഷ്ട്രരും‌നല്ലമക്കളുംദുഃഖംകൈക്കൊ ണ്ടുദകക്രിയാദികൾചെയ്തുവാണി [ 139 ] തുപുരെ സന്ദെഹമുണ്ടായിതില്ലാൎക്കുമെനിഷാദിയും നന്ദനന്മാരും
വെന്തുകിടക്കുംശവംകണ്ടു നിന്ദിച്ചുപറയുന്നുസജ്ജനംഗാന്ധാരിത
ൻനന്ദനന്മാരെയുംതാതനെയുമതുകാലം അന്ധനാംനൃപനറിഞ്ഞല്ലെ
ന്നുമറിഞ്ഞെന്നും സന്തതംവിവാദിച്ചീടുന്നിതുമഹാജനം പാണ്ഡവ
ന്മാരുംഗംഗാകടന്നുനടന്നുമാ ൎത്താണ്ഡനെപ്പൊലുംകാണ്മാനില്ലാതവ
നത്തൂടെപൈദാഹംകൊണ്ടുമമകൈകാലുംതളരുന്നു പൈതങ്ങളായ
മാദ്രിതന്നുടെസുതന്മാൎക്കും എന്നതുകുന്തിദെവീചൊന്നതുകെട്ടുഭിമൻ
വന്നവെദനയൊടുമമ്മയൊടുരചെയ്താൻ വലിയൊരരയാലുണ്ടിവി
ടെക്കാണാകുന്നു സലിലംതിരഞ്ഞുകണ്ടിങ്ങുകൊണ്ടരുവഞ്ഞാൻ ജ്യെ
ഷ്ഠനുമുണ്ണികളുമമ്മയുമിത്തണലിൽ വാട്ടമെന്നിയെഇരുന്നീടുകകുറെ
ഞ്ഞൊന്ന എന്നതുപറെഞ്ഞവൻ‌കൂവീടുവഴിപായി ച്ചെന്നതുനെ
രമൊരുതാമരപ്പൊയ്കകണ്ടാൻ കുളിച്ചുതണ്ണീരൊട്ടുകുടിച്ചുദാഹംതീൎത്തു
വിളിച്ചുവിളിച്ചവൻവന്നിതുവെഗത്തൊടെ താമരയിലയിലു മുത്ത
രീയത്തിലുംകൂ ടാമൊദംവരുമാറുതണ്ണീരുംകൊണ്ടുവന്നാൻ ഉറക്കമി
ളെക്കയുംവിശപ്പുപെരുക്കയു മുറക്കനടക്കയുംചെയ്കയാലവരപ്പൊൾ
തളൎന്നുകിടന്നുടനുറങ്ങുന്നതുകണ്ടു വളൎന്നദുഃഖത്തൊടെകരെഞ്ഞാൻ
താനെനിന്നു പരുത്തകാട്ടിൽവെറുനിലത്തുകിടക്കെന്നു വരുത്തിദൈ
വമതുംപൊറുക്കയെല്ലൊഉള്ളു ഉള്ളവുമഴൽ‌പൂണ്ടുദീൎഘശ്വാസവുമിട്ടു
വെള്ളവുമവർമെയ്യി ൽതളിച്ചുമെപുന്നെരം ഹിഡിംബനായനിശി
ചരന്റെനിയൊഗത്താൽ ഹിഡിംബീപ്പൊന്നുവന്നാൾകൊന്നു
കൊണ്ടങ്ങുചെൽവാൻ മാരുതസുതന്തന്നെക്കണ്ടിട്ടുനിശാചരീ മാരമാ
ൽപൂണ്ടുമൊഹിച്ചാതുരയാകമൂലം വൈകിയനെരംവന്നുഹിഡിംബ
ൻവെഗത്തൊടെ കൈകളുംതമ്മിലടിച്ചവളൊടടുത്തപ്പൊൾ ഭീമ
സെനനുംചെറുത്തവനെത്തച്ചുകൊന്നാൻ ഭീമനാദങ്ങൾകെട്ടിട്ടുണ
ന്നാരവർകളും തണ്ണീരുംകുടിച്ചവരെല്ലാരുമൊരുമിച്ചു സന്നാഹമൊടു
പൊയാരവളും‌കൂടപ്പൊയാൾവെദവ്യാസനെക്കണ്ടാരന്നവർവഴിയി
ന്നുവെദനപറെകയുംവീഴ്കയുംകരെകയും ആതുരന്മാരായൊരുപാണ്ഡു
പുത്രന്മാരെയും മാതാവുതന്നെയുംകണ്ടാകുലപ്പെട്ടുമുനി ഖെദിക്കിവെണ്ട
നിങ്ങൾനല്ലതുവരുമ്മെലിൽ ഖെദിപ്പിച്ചീടവെണ്ടാഹിഡിംബീത
ന്നെക്കൊണ്ടും ആപത്തുവരുംകാലംതാപത്തിൽമുഴുകായ്ക പാപ
ത്തെക്കളെ വാനായീശ്വരസെവചെയ്ക സംപത്തുവരുംകാലംസ
ന്തൊഷിക്കയുംവെണ്ടാ തമ്പുരാൻ‌തന്റെയൊരുലീലകളെത്രെയെല്ലൊ
പറെഞ്ഞീവണ്ണം‌മുനിമറഞ്ഞുഹിഡിംബിയും നിറഞ്ഞരാഗത്തൊടും
പുണൎന്നാൾഭീമന്തന്നെ പിറന്നുഘടൊൽക്കചനാകിയതനയനും നി [ 140 ] റഞ്ഞുസന്തൊഷവുമതിനാലെല്ലാൎക്കും ഇരുന്നുശാലിഹൊത്രന്തന്നു
ടെയാശ്രമത്തി ലൊരുനാളവിടെയുംവെദവ്യാസനെക്കണ്ടു ജടയുംവ
ല്ക്കലയുംധരിച്ചുപാണ്ഡവന്മാ രടവികളും‌പലനദിയുംഗിരികളും കട
ന്നുപൊന്നിങ്ങെചക്രയാംഗ്രാമം‌പുക്കാർനടന്നാരവിടെയുംഭീക്ഷയെ
റ്റൊട്ടുകാലം പുത്രനും‌പത്നിതാനുംപുത്രഭാൎയ്യയും‌കൂടി ട്ടെത്രയുംദുഃഖിക്കു
ന്നവിപ്രന്റെഗൃഹംതന്നിൽ കുന്തിയുംചെന്നുകെട്ടാളെന്തിനുശൊകി
ക്കുന്നു സന്താപത്തിന്റെമൂലം ബ്രാണനറിയിച്ചാൻ ബകനെ
ന്നൊരുനിശിചരനുണ്ടവൻ‌വന്നു സകലജനത്തെയുംഭക്ഷിപ്പാനൊ
രുംപെട്ടാൻ അതിനാൽഗ്രാമത്തിംകലുള്ളൊരുഞങ്ങളെല്ലാ മധികം
ദുഃഖംപൂണ്ടുസമയംചെയ്തുമുന്നം ഒരുനാൾതന്നെയൊക്കമുടിച്ചുകളയെ
ണ്ടാ പെരികനാളെക്കുള്ളപൊറുതിയുണ്ടാക്കീടാം ഒരൊരൊദിനംഞ
ങ്ങൾ നീവാഴും‌വനന്തന്നിൽ ഒരൊരൊപുരുഷന്മാരങ്ങു വന്നീടാമെ
ല്ലൊ എന്നതുകെട്ടുബകനന്നെരമുരചെയ്താനന്നവുംവെണമിനിക്കാ
യിരംനാഴിയരിവെച്ചൊരുനൂറുകുടംനൽകെണംരസാളയും പച്ചമാം
സവുംവെണമീരണ്ടുപൊത്തുനിത്യാ മൃഷ്ടമായുണ്മാനിതു കൊണ്ടുവ
ന്നൊരുപുമാൻ മുട്ടാതെതന്നീടുകിൽമതിയെന്നറിഞ്ഞാലും എംകില
ങ്ങിനെയാമെന്നവനൊടുരചെയ്തു സംകടത്തൊടുഞങ്ങളിങ്ങിനെ
ചെയ്തുഞായം ഇന്നലെയൊളമിത്ഥംചെന്നിതുമുട്ടാതെക ണ്ടിന്നിനി
യിവിടെനിന്നൊരുവൻപൊയീടെണം ഭക്തവുംരസാളയുംപൊത്തു
മുണ്ടായിതിനി പുത്രനെയയക്കെന്നതൊൎത്തെറ്റം ദുഃഖംതാനും ഞാൻ
പൊയാലിവൎക്കുമില്ലാശ്രയമെതുമ്മനക്കാംപിലുള്ളഴലെന്തുനചൊൽവ
തുദൈവമെല്ലൊ പൊകാത്തഞ്ഞാൽഞാന്മൂലമായ്ഗ്രാമവുംമുടിഞ്ഞീടും വെ
കുന്നുചിത്തമിവയൊൎത്തിനിക്കയ്യൊപാപം ഭൂദെവൻ‌പറഞ്ഞതുകെ
ട്ടുകുന്തിയുമപ്പൊളാതുരയായാളെല്ലൊകാരുണ്യമെറുകയാൽ പ്രാണി
കൾ വിഷയമായൊരനുകം‌പകൊണ്ടും കെണുകെണവരിരിക്കുന്ന
തുംകണ്ടുകുന്തീ ചെതസിവിചാരിച്ചുഭൂസുരനൊടുചൊന്നാൾ ഖെദി
ക്ക വെണ്ടഞാനിസ്സംകടംതീൎപ്പനെല്ലൊ പുത്രനായൊരുവനെയുള്ളിതു
ഭവാനിപ്പൊൾ പുത്രന്മാരഞ്ചുപെരുണ്ടിനിക്കെന്നറിഞ്ഞാലും ഇന്നു
ഞാനൊരുത്തനെനിങ്ങൾക്കുദുഃഖംതീൎപ്പാൻ തന്നീടുന്നതുമുണ്ടുനിൎണ്ണ
യംകരയെണ്ടാനന്നാകമെലിൽനിനക്കെന്നൊഴിഞ്ഞിനിക്കൊന്നുത
ന്നീടുവതിനില്ലെന്നുരചെയ്തിതുവിപ്രൻ ബകന്റെവൃത്താന്തങ്ങളറി
ഞ്ഞുകുന്തിദെവീ മകന്റെകയ്യാലതുതീൎപ്പാനായ്നിരൂപിച്ചാൾഭീമസെ
നനെവിളിച്ചുരചെയ്തിതുകുന്തീ ഭീമനാംനിശാചരന്തന്നെനീകൊൽ
കവെണം ഭൂമിപാലകകുലധൎമ്മമാകുന്നതെല്ലൊ ഭൂമിദെവന്മാരെപ്പാ [ 141 ] ലിക്കെണമെന്നതെല്ലാം ഗ്രാമത്തെക്കൂടപരിപാലിച്ചാൽനമുക്കിനി
കാമത്തെസാധിച്ചീടാമില്ലസംശയമെതും ഭീമനുമെംകിൽചൊറുംകറി
യുംതരികെന്നാൻ ആമൊത്തൊടുകൊടുത്തീടിനാൻഭൂദെവനുംകൌ
ന്തെയനതുംകൊണ്ടുകാന്താരമകം‌പുക്കു താന്തന്നെഭുജിക്കുന്നനെരത്തു
നിശാചരൻ ക്രുദ്ധനായണഞ്ഞതുകണ്ടുമാരുതിതാനും ബദ്ധകൊപ
ത്തെടൂണുംകഴിച്ചുപുറപ്പെട്ടു ഘൊരമായ്പൊരുതപെരെങ്ങിനെപുറയു
ന്നു മാരുതിബകന്തന്നെക്കൊന്നാനെന്നറിഞ്ഞാലും – അങ്ങിനെനാ
ലഞ്ചുനാളവിടെയിരിക്കുംപൊൾ എങ്ങാനുംപൊന്നുവന്നാൻനല്ലൊ
രുവഴിപൊക്കൻ ആരണനത്താഴമുണ്ടവിടെക്കിടന്നപൊ തൊരൊ
രൊവിശെഷങ്ങൾചൊദിച്ചുപാണ്ഡവന്മാർ എവിടെനിന്നുവന്നു
താനിനിപ്പൊകുന്നതു മെവിടെക്കെന്നുപറഞ്ഞീടെണമെന്നുംകെട്ടുപാ
ഞ്ചാലപുരത്തിംകലുണ്ടുപൊൽസ്വയംബരംവാഞ്ഛിതമായതെല്ലാംകി
ട്ടുംപൊൽനമുക്കെല്ലാം ആൎക്കുപെണ്ണു ിനെക്കൊടുക്കുന്നിതെന്നുണ്ടൊ
കെട്ടു ചൊൽകണ്ണാൾകണ്ടാലൊട്ടുനന്നൊകെളിയൊസഖെ എന്ന
തുകെട്ടുചൊന്നാനന്നെരംവഴിപൊക്ക നിന്നവൎക്കെന്നുദൈവമെ
ന്നിയെയറിഞ്ഞീലാ പാൎത്ഥനകൊടുപ്പാനായ്ക്കുല്പിച്ചുനൃപവര നാസ്ഥ
യാകൎമ്മംചെയ്തിട്ടുണ്ടായനാരിയെല്ലൊ ധാൎത്തരാഷ്ട്രന്മാരരക്കില്ലത്തി
ലിട്ടുചുട്ടു പാൎത്ഥന്മാർവെന്തുപൊയാരെന്നതൊകെട്ടുതെല്ലൊ ദ്രൊണ
രെക്കൊൽവാനായീട്ടുണ്ടായിധൃഷ്ടദ്യുമ്നൻ കാണാമെന്നതെവെണ്ടുകെ
വലമതുമിനി പ ഞ്വബാണവുംവില്ലുമുണ്ടുപൊലുണ്ടാക്കിട്ടു പഞ്ചവ
ൎണ്ണത്തിലൊരുകൃത്രിമക്കിളിയെയും തിരിഞ്ഞുതിരിഞ്ഞുനിന്നിടിനയന്ത്ര
ത്തിന്മെലിരുന്നിടിനകിളിതന്നുടെകണ്ഠത്തിംകൽ വില്ലതുകുലച്ചെയ്തു
മുറിക്കീലവന്തന്നെ വല്ലഭനാകുന്നതുകന്ന്യകക്കെന്നുകെട്ടു ഭൂമിയിലു
ള്ളമന്നൊരൊക്കവെപൊയിട്ടുണ്ടു ഭൂമിദെവെന്ദ്രന്മാരുമറ്റമില്ലാതെയു
ണ്ടു ആനതെർകുതിരകാലാളായപടയുമുണ്ടാനകപടഹാദിവാദ്യഘൊ
ഷവുമുണ്ടു സാനന്ദംബഹുരസഭൊജനമതുമുണ്ടു മാസത്തിംകൽനി
രൂപിച്ചവയൊക്കക്കിട്ടും മല്ലാക്ഷിതന്നെയുംകാണെണ്ടുകയുണ്ടുപൊ
ലെ ന്നെല്ലാരുംചൊല്ലുന്നിതുമെന്തിനുനമുക്കതു കല്യാണംകാണവെ
ണംപൊരുവിൻപക്ഷെനിങ്ങ ളില്ലൊരുകാഴ്ചയെങ്ങുമിങ്ങിനെയെ
ന്നുവരും ആരണരായ്മെവീടും‌പാണ്ഡവരതുകെട്ടു കാരണമറിഞ്ഞുസ
ന്തൊഷിച്ചുപുറപ്പെട്ടാർ വന്നിതുവെദവ്യാസനന്നെരമവിടെക്കു ന
ന്നിതുതൊന്നിയതുചെന്നാലുമ്മടിയാതെ നല്ലതെവന്നുകൂടുപാഞ്ചാലി
തന്നെനിങ്ങ ളെല്ലാരുംകൂടിവെട്ടുകൊള്ളുവിനെന്നെവെണ്ടു പണ്ടൊരു
തപൊധനന്തന്നുടെപുത്രീതനിക്കുണ്ടായീലൊരുഭൎത്താവന്നവൾമഹെ [ 142 ] ശനെ സെവിച്ചുമഹെശനുംപ്രത്യക്ഷനായിച്ചൊന്നാൻ താവകമ
ഭിമതമെന്തുചൊല്ലുകബാലെ എന്തൊരുവരംവെണ്ടതെന്നു കെട്ടവള
പ്പൊൾ സന്തൊഷംപൂണ്ടുചൊന്നാൾസംഭ്രമത്തൊടുമെവം ഭൎത്താരം
ദെഹിയെന്നതഞ്ചുരുച്ചൊന്നമൂലംഭൎത്താക്കന്മാരുംനിനക്കഞ്ചുപെരുണ്ടാ
കെന്നാൻ യജ്ഞസെനന്റെമകളായ്പിറന്നതുമവൾ വിജ്ഞാനജ്ഞാ
നവതിയാകയുമുണ്ടുപാരം ഇത്തരം‌പലപലകഥകളരുൾചെയ്തു ചി
ൎത്തതാപവുംതീൎന്നുപൊവാനായ്നിയൊഗിച്ചാൻ ആശീൎവ്വാദവുംചെ
യ്തുമറഞ്ഞുമുനിതാനു മാശുപാണ്ഡവന്മാരും‌മാതാവും നടകൊണ്ടാർ
ബ്രാഹ്മണരതുനെരംചൊദിച്ചാരവരൊടു ധാൎമ്മികന്മാരെനിങ്ങളെവി
ടെനിന്നുവന്നു എകചക്രയിൽനിന്നുവരുന്നുഞങ്ങളിപ്പൊൾ പൊകു
ന്നുപാഞ്ചാലമാംവിഷയംകാണ്മാനെല്ലൊ ഞങ്ങളൊസൊദൎയ്യന്മാർ
മാതൃചാരികൾതാനും ഞങ്ങളെക്കൂട്ടിക്കൊണ്ടുപൊകെണം പക്ഷെനി
ങ്ങൾ അങ്ങിനെതന്നെഞങ്ങൾപൊകുന്നിതവിടെക്കു ഞങ്ങൾക്കുനി
ക്കൾതുണനിങ്ങൾക്കുതുണഞങ്ങൾ ഇങ്ങിനെപറഞ്ഞുവർഭൂദെവന്മാ
രുമായി മംഗലചിത്തന്മാരാംധൎമ്മപുത്രാദികളാം ചന്ദ്രവംശൊത്ഭവ
ന്മാർഗംഗാതീരത്തുചെന്നാർചന്ദ്രനുമസ്തമിച്ചുരാത്രിയുംപാതിചെന്നു
അൎജ്ജുനന്മുമ്പിലൊരുകൊള്ളിയും‌മിന്നിമിന്നി നിൎജ്ജരനദികടന്നീടു
വാൻതുടങ്ങുംപൊൾ മജ്ജനംചെയ്യുന്നൊരുഗന്ധൎവ്വന്തന്നെക്കണ്ടുനി
ൎജ്ജരാധിപതനയാദികൾനിന്നനെരം അംഗനാജനവുമായംഗജവി
വശനായി ശൃംഗാരരസം‌പൂണ്ടുശൃംഗാരയൊനിസമൻ ഗംഗയിൽ
സൊമാശ്രവായണമാംതീൎത്ഥത്തിംകൽ അംഗാരവൎണ്ണനെന്നഗന്ധ
ൎവ്വൻക്രീഡിക്കുമ്പൊൾ കൊപവുംകലൎന്നവൻ‌ചാപവുംകുലയെറ്റി
ഭൂപതിവരന്മാരാംപാണ്ഡവരൊടുചൊന്നാൻ പൂൎവ്വരാത്രാദിയിംകൽ
ഘൊരമായുള്ളസന്ധ്യാ കാലത്തുമനുഷ്യൎക്കുസഞ്ചരിക്കരുതെല്ലൊ യ
ക്ഷരാക്ഷസഗന്ധൎവ്വാദികൾക്കുള്ളകാലം ധിക്കരിച്ചതീലൊഭംകൈ
കൈക്കൊണ്ടുനടക്കിലൊ ഭക്ഷിക്കും‌മനുഷ്യരെരക്ഷസാംപരിഷകൾ
രക്ഷിപ്പാൻപൊരുമെംകിലെതുമെമടിക്കെണ്ടാ അംഗാരവൎണ്ണനെ
ന്നഗന്ധൎവ്വപ്രവരൻഞാൻ അംഗാരവൎണ്ണമ്മമനാമത്താൽ‌വനമിതും
ഒൗഷീഷനാകുന്നതുധനദമസഖിഞാനും രൊഷവുമെന്നൊളമില്ലാൎക്കു
മെന്നറിഞ്ഞാലും കൌണപാദികൾപൊലുമിവിടെവരുവീലാപ്രാ
ണനെവെടിഞ്ഞുവന്നീടുവാനെന്തുനിങ്ങൾ എന്നതുകെട്ടനെരംചൊ
ല്ലിനാൻകിരീടിയും നന്നുനന്നെത്രയുംനീചൊന്നതുനന്നുപാരം ഹിമ
വൽഗിരിഗംഗാസമുദ്രമിവറ്റിംകൽ പകലുംരാവുംസന്ധ്യാനെരവും
നടന്നീടാം എല്ലാൎക്കും ഗമിച്ചീടാമെല്ലാനെരവുമതി ന്നില്ലൊരുതടവെ [ 143 ] തുംദുഷ്ടജന്തുക്കളാലെ ന്നെല്ലാമാമുനിവരനാകിയവെദവ്യാസൻ
ചൊല്ലിയതസത്യമല്ലെന്നുനീയറിഞ്ഞീലെ ക്ഷുദ്രന്മാരല്ല ഞങ്ങൾനി
ങ്ങളെപെടിപ്പതിന്നദ്രിസാഗരാദിയുംഭെദിപ്പൻദിവ്യാസ്ത്രത്താൽ ദു
ൎബ്ബലന്മാരായീതന്മാരായമനുഷ്യരെ കൎബ്ബുരാദികൾപെടിപ്പിച്ചീടുകെ
ന്നെവരുദുൎമ്മദംകലൎന്നൊരു ഗന്ധവ്വവീരനപ്പൊൾ നിൎമ്മലതരമാ
യശസ്ത്രൌഘംപ്രയൊഗിച്ചാൻ ഉന്മുകംകൊണ്ടുതടുത്തീടിനാൻകിരീ
ടിയുംപൊന്മയമായരഥംതന്നെയുംദഹിപ്പിച്ചാൻ അൎജ്ജുനൻപ്രയൊ
ഗിച്ചൊരാഗ്നെയാസ്ത്രത്താലപ്പൊൾസജ്വരനായ്മൊഹിച്ചുവീണിതു
ഗന്ധൎവ്വനും കൈശികംചുറ്റിപിടിച്ചപ്പൊഴെവധിപ്പാനാ യാശുഫ
ല്ഗുനൻതുനിഞ്ഞതുകണ്ടവൻഭാൎയ്യാ സുന്ദരികുംഭീനസീധൎമ്മനന്ദനൻ
കാക്കൽക്രന്ദനംചെയ്തുവീണുശരണംപ്രാപിച്ചപ്പൊൾ സ്ത്രീനാഥൻ
പരാജിതൻകീൎത്തിഹീനനുമായി മാനവുംവെടിഞ്ഞവൻ‌തന്നെനീ
കൊന്നീടൊല്ലാഅഭയംകൊടുക്കെധൎമ്മജൻചൊന്നനെരം അഭിമാ
നികൾമുമ്പനൎജ്ജുനൻചൊല്ലീടിനാൻ ധൎമ്മാത്മാധൎമ്മാത്മജനഭയംത
ന്നമൂലംനിൎമ്മലനായനിന്നെകൊല്ലുന്നീലിനിഞാനൊപൊയ്ക്കൊൾക
പെടിക്കെണ്ടനിയ്യിനിയെന്നനെരം കാക്കൽവീണുരചെയ്താൻഗ
ന്ധൎവ്വപ്രവരനുംഅംഗാരവൎണ്ണനെന്നപെരിനിക്കിനിവെണ്ട സംഗ
രത്തിങ്കൽനിന്നാൽജിതനായ്‌വന്നമൂലം മാനിയാംനിനക്കുഞാൻചക്ഷു
ഷിയെന്നവിദ്യദാനംചെയ്യുന്നതുണ്ടിപ്രാണനെരക്ഷിക്കയാൽ കാ
മദരഥാശ്വസൂതായുധാദികളുണ്ടാം സൊമവംശൊത്ഭൂതനാംനിനക്കു
ധനഞ്ജയാഉത്തമംപ്രീതിദത്തമതിലുംവിദ്യാദത്ത മെത്രയുംശുഭം‌പുന
രെങ്കിലുമിതുകെൾനി പ്രാണരക്ഷണത്തിനുകൂലിവാങ്ങുകയില്ല മാ
നികളായനൃപവീരന്മാരറികനി എങ്കിലാഗ്നെയമസ്ത്രമിനിക്കുപറി
ക്കെണമെങ്കൽനിന്നെന്റെവിദ്യവാങ്ങിക്കൊൾകയുംവെണംസഖ്യ
വുംനമ്മിലിനിവെറിടാതിരിക്കെണംവിഖ്യാതയായകീൎത്തിവൎദ്ധിപ്പി
ക്കയുംവെണംഗന്ധൎവൻചൊന്നവണ്ണമന്യൊന്യംപഠിച്ചുടൻകുന്തീ
നന്ദനൻപുനരവനൊടുരചെയ്താൻഎന്തൊരുമൂലംഭവാൻഞങ്ങളെ
വീരൊധിപ്പാൻ ബന്ധമില്ലൊന്നുകൊണ്ടുംസാധുക്കളെല്ലൊഞങ്ങൾ
എങ്കിലൊധനഞ്ജയകെട്ടാലുമതിന്മൂലം സംകടമിനിമെൽ നാളുണ്ടാ
കാതീരിപ്പാനായി ബ്രാഹ്മണപുരസ്കൃതന്മാരായിട്ടിരിക്കെണംധാൎമ്മി
കന്മാരാകിലുംമറ്റുള്ളജാതിയെല്ലാംയക്ഷരാക്ഷസഗന്ധൎവ്വൊരഗപി
ശാചാദിദുഃഖങ്ങൾനൽകുംപലരക്ഷയുണ്ടെന്നാകിലുംനിശ്ചയമബ്രഹ്മ
ണ്യമഭയങ്കരമല്ലസദ്വിജാൎച്ചനയുള്ളൊൎക്കില്ലൊരുഭയമെങ്ങുംനല്ലൊ
രുപുരൊഹിതൻവെണംഭൂപതിയാലല്ലൽകൂടാതവണ്ണമൈഹികപാ [ 144 ] രത്രികംഅല്ലായ്ക്കിൽ സാധിപ്പതിന്നാമല്ലെന്നറിയെണം താപത്യാ
ഗാൎത്ഥമൊരുതാപസൊത്തമൻതന്നെതാപത്യന്മാരെനി ങ്ങൾഗുരുവാ
യ്‌വരിക്കെണംതാപത്യന്മാരെന്നതുകെട്ടുചൊദിച്ചുജിഷ്ണുതാപത്യന്മാരെ
ന്നെന്തുചൊല്ലുവാൻമൂലംചൊൽനീചൊല്ലുവൻചുരുക്കിഞാൻകെൾ
ക്കനീധനഞ്ജയചൊല്ലെഴുമാദിത്യന്റെപുത്രിയായുണ്ടായ്‌വന്നു സാ
വിത്രിക്കവരജയായൊരുമനൊഹരി ദെവസ്ത്രീകളുമവൾക്കൊത്തവ
രാരുമില്ലതൽക്കാലമൃക്ഷപുത്രനാകിയസംവരണ നൎക്കനെവഴിപൊ
ലെസെവിച്ചാൻ പലകാലംതന്നുടെഭക്തനായചന്ദ്രവംശൊല്ഭൂതനാം
മന്നവർകുലവരനാകിയസംവരണൻഎന്നുടെമകൾക്കനുരൂപനെ
ന്നുള്ളിൽനണ്ണികന്യകക്കീരട്ടാണ്ടുവയസ്സുചെന്നകാലം അദ്രിതന്നുപ
വനസീമനീനായാട്ടിനായിയ്‌വിദ്രുതംനരപതിനടന്നാനൊരുദിനംക്ഷു
ല്പിപാസാദിപൂണ്ടുമരിച്ചുകുതിരയും വില്പാടുവനഭുവിനടന്നുനരെന്ദ്ര
നുംഅന്നെരംകാണായ്‌വന്നുകന്യകരത്നംതന്നെ മന്നവൻമറന്നിതുത
ന്നെയുമതുനെരംനാമധെയാദികളെചൊദിച്ചുനരപതിവാമലൊച
നപുനരുത്തരം‌പറയാതെമറഞ്ഞാളതുനെരംനൃപനുമനക്കാമ്പിൽനി
റഞ്ഞശൊകംപൂണ്ടുമന്മഥവിവശനായി മൊഹിച്ചുവീണുകിടന്നിടി
നൊരനന്തരംമൊഹനഗാത്രിയായതപതീപൊന്നുവന്നാൾ ശിതാം
ശുകുലൊത്ഭവനാകിയനൃപൊത്തമചെതസിവളൎന്നൊരുശൊകത്തെ
കളഞ്ഞാലുംഎതുമെവിഷാദമുണ്ടാകരുതെഴുനീല്ക്ക ഖെദിപ്പാൻപാത്ര
മല്ലകെവലംഭവാനൊട്ടുംതപനൻതന്റെമകളാകിയതപതിഞാൻ ത
പസാതാതൻതന്നെസെവിക്കവിരിയെനീ ജനകൻഭവാനായിട്ടെ
ന്നെനൽകീടുന്നാകിലനുവൎത്തനംചെയ്‌വനെതുമെമടിയാതെഞാനനു
കൂലയല്ലെന്നൊൎത്തെതുംഖെദിക്കെണ്ടാ മാനവശിഖാമണെരാഗമെ
ല്ലാൎക്കുമൊക്കുംഎന്നുരചെയ്തുമറഞ്ഞീടിനാൾതപതിയും മന്നവന്താനും
പിന്നെമന്മഥവിവശനായ്ത്തപതിതപതിയെന്നധികം‌പരിതാപാൽ
നൃപതീവരൻഭുവിപതനംചെയ്തുമൊഹാൽ സചിവൻതിരഞ്ഞുവന്ന
വനീശനെകണ്ടുകുശലൊക്തികൾകൊണ്ടുംശീതൊപചാരംകൊണ്ടും
ഉണൎത്തിരാജാവീന്റെസങ്കടമെല്ലാംകണ്ടു ഗണിച്ചുബുദ്ധികൊണ്ടു
കല്പിച്ചുസചിവനുംരാജ്യത്തീന്നയച്ചിതുനിശ്ശെഷസൈന്യമെല്ലാംപൂ
ജ്യനാംവസിഷ്ഠനെസ്സെവീച്ചുനരെന്ദ്രനും ദ്വാദശദിനംകൊണ്ടുവ
ന്നിതുവസിഷ്ഠനുംസാദരംവീണുനമസ്കരിച്ചുനൃപതിയുംമെദിനീശ്വ
രൻമുനിതന്നൊടുമനൊരഥ മാധിതീൎത്തിടുവതിന്നായറിയിച്ചനെ
രം ചെതസിവീചാരിച്ചുഭൂപതിപരിതാപം ദ്വാദശാത്മാവിൻമകൾ
മൂലമെന്നറിഞ്ഞപ്പൊൾ അബ്ജസംഭവസുതനാകിയ വസിഷ്ഠനു [ 145 ] മബ്ജിബാന്ധവൻ‌തന്നെസ്തുതിച്ചാനതുനെരം ചിത്രഭാനവെനമഃസൂ
ൎയ്യായമാൎത്താണ്ഡായമിത്രായദിനെശായഭാസ്വതനമൊനമഃ വെ
ദരൂപായവെദവെദ്യായവെദാന്താൎത്ഥ ബൊധരൂപായജഗന്നാഥായ
നമൊനമഃ പ്രകൃതിയുടെഗുണങ്ങൾക്കനുരൂപമായ വികൃതിപൂണ്ടരൂ
പനാമവൎണ്ണങ്ങളൊടും പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹാരങ്ങളെച്ചെ
യ്‌വാൻ വിരിഞ്ചവിഷ്ണുരുദ്രന്മാരായെചമഞ്ഞീടും പരമാത്മനെപരബ്ര
ഹ്മണെനമൊനമഃ പരമാനന്ദാത്മനെരവയെനമൊനമഃ ഭാസ്കര
ൻ‌താനുമരുൾചെയ്തിതുവസിഷ്ഠനൊ ടാഗ്രഹന്തന്നെപറഞ്ഞീടുകമ
ടിയാതെ എംകിലൊചൊല്ലീടുവൻവന്നകാരണമൊരു സംകടമുണ്ടു
ദണ്ഡംപൊക്കുവാനില്ലതാനും തിംകൾതൻകുലത്തിംകലുള്ളസംവർ
ണനു പംകജശരതാപംപാരംത്വൽപുത്രിമൂലം അവനീശ്വരനായസം
വരണനുഭവാ നവളെക്കൊടുക്കെണമെന്നതുചൊൽവാൻവന്നെൻ
സന്ദെഹമെനൂഭവാൻകല്പിച്ചാലെംകിൽമമ നന്ദനെതപതിനീപൊ
കെണംവൈകീടാതെ മുന്നമെകല്പിച്ചിരിക്കുന്നിതുമകളെഞാൻ നി
ന്നെസ്സംവരണനുകൊടുക്കാമെന്നുതന്നെ വസിഷ്ഠനരുൾചെയ്യുംവ
ണ്ണംനീഭൂമിതന്നിൽ വസിക്കപലകാലംസുഖിച്ചുഭൎത്താവുമാ യ്ജനിക്ക
തനയനുംഭുവനപ്രസിദ്ധനാ യ്നിനക്കുഗുണങ്ങളുംവൎദ്ധിക്കദിനന്തൊ
റും ൟവണ്ണമനുഗ്രഹിച്ചയച്ചുജനകനും ലാവണ്യാംഗിയും വന്ദിച്ച
നുവാദത്തെച്ചെയ്താൾ തപതിയായദിവ്യകന്യകാമനൊഹരീ തപ
നാത്മജാമനൊരഥവുംവന്നുകൂടി കന്യകയൊടുംകൂടിയാത്രയുംചൊല്ലി
മുനി മന്നവൻ വസിച്ചീടും കാനനഭുവിവന്നു അബ്ജലൊചനയാ
യതപതിതന്നെക്കനി ഞ്ഞബ്ജനാശനകുലറനാഥനുനൽകീടിനാൻ അ
ബ്ജസായകരസംപൂണ്ടവനടവിയി ലബ്ജകാന്താബ്ദംവസിച്ചീടിനാ
നവളുമാ യ്പിന്നെവൈരികളെയുമൊക്കവെനിഗ്രഹിച്ചു തന്നുടെനാ
ടുംതനിക്കടങ്ങിയതുകാലം വസിഷ്ഠൻതന്നെപ്പുരൊഹിതനായ്‌വരിക്ക
യാൽ സുഖിച്ചുരാജ്യംവാണുപലനാൾസംവരണൻ വസിഷ്ഠമുനി
യുടെവരിഷ്ഠഗുണമെല്ലാം പ്രകൃഷ്ഠമെന്നതൊഴിഞ്ഞിനിക്കുപറയാമൊ
വാസവിചൊദിച്ചിതുഗന്ധൎവൻ‌തന്നൊടപ്പൊൾ വാസിഷ്ഠ
മുപാഖ്യാനംകെൾക്കെണമിനിക്കെംകിൽ വിശ്വസൃക്തനയനുംവി
ശ്വാമിത്രനംതമ്മിൽ വിശ്വാന്തകരണമാംവൈരമുണ്ടാവാൻ മൂലം നി
ശ്ശെഷംപറയണമെന്നുചൊന്നതുകെട്ടു വിശ്വൈകധനുൎദ്ധരൻ ത
ന്നൊടുചൊന്നാനവൻ എംകിലൊകന്യാകുബ്ജനാകിയനൃപശ്രെഷ്ഠ
ൻ മംഗലശീലൻഗാഥിയെന്നുപെരുടയവൻ തന്നുടെപുത്രനായമി
ന്നവൻവിശ്വാമിത്രനുന്നതനൊരുദിനം‌മൃഗയാവിവശനാ യ്ചെൎന്നി [ 146 ] തുപടയൊടുംവസിഷ്ഠാശ്രമത്തിംക ലന്നുസൽക്കാരംചെയ്തുനൃപനെ
മുനിശ്രെഷ്ഠൻ അമരാവതിപൊലെചമഞ്ഞിതടവിയു മമൃതൊപമ
മായാഭൊജ്യപെയാദികളും നന്ദിതനായനൃപൻവിശ്വാമിത്രനുമപ്പൊ
ൾ നന്ദിനിതന്നെമമനൽകെണമെന്നുചൊന്നാൻ രാജാവിനെത്രെ
വെണ്ടുരത്നഭൂതങ്ങളെല്ലാം പൂജാസാധനങ്ങളെതാപസന്മാൎക്കുവെണ്ടു
എന്തുസംശയമതുപറയെണമൊഭവാൻ ചിന്തിച്ചാലരുതെന്നുചൊ
ൽവാനില്ലാരുമിപ്പൊൾ നന്ദിനിതന്നെയുടൻബന്ധിച്ചുകൊണ്ടുപൊ
വാൻ മന്ദപ്രജ്ഞന്മാർനൃപഭൃത്യന്മാർതുടങ്ങും‌പൊൾ നന്ദിനിയുടെയ
വയവങ്ങൾതൊറുംനിന്നു നന്ദനന്മാരായ്പലവംശങ്ങളുണ്ടായ്‌വന്നു വല്ല
വന്മാരുംശബരന്മാരുംശകന്മാരും വല്ലഭമെറുംയവനന്മാരും‌കിരാത
ന്മാർ സിംഹളന്മാരുംഭൂമിളന്മാരും‌പുണ്ഡ്രന്മാരും സിംഹവിക്രമബലവാ
ന്മാരാംമ്ലെച്ശന്മാരും കബ്ബുരപ്രവരന്മാരൊടുതുല്യന്മാരായബബ്ബരന്മാ
രും‌നല്ലദൎദ്ദുരന്മാരുമെല്ലാം അവരും‌വിശ്വാമിത്രൻ‌തന്നുടെപടയുമാ യ
വനീനടുങ്ങുമാറുണ്ടായയുദ്ധത്തിംകൽ മൂന്നുയൊജനവഴിപാഞ്ഞിതു
നൃപസൈന്യം പൊന്നുനന്ദിനീമുനിതന്നുടെമുമ്പിൽ‌വന്നു പൃത്ഥീശ
ൻ‌വിശ്വാമിത്രൻ‌ചിത്തത്തിൽനിരൂപിച്ചാൻ കത്രിയബലമതി
ക്ഷുദ്രമെന്നതും‌നൂനം ബ്രാഹണതെജൊബലംബലമെന്നുറച്ചവൻ
താന്മല്ലെതപസ്സിനുകൊപ്പിട്ടാനതുകാലം മാൎത്താണ്ഡകുലജാതൻക
ന്മാഷപാദനെന്ന ധാത്രീശൻ‌നായാട്ടിനായ്പൊയിട്ടുവരുന്നെരം എ
തൃത്തുചെന്നുവസിഷ്ഠാത്മജൻശക്തിമുനി മദത്തൊടുൎവ്വീശനുംനെർവ
ഴിചെന്നാനെല്ലൊ നീങ്ങുകവഴിയിൽ‌നിന്നെന്നിതുനൃപകശ്രെഷ്ഠൻ
നീങ്ങുനീവഴിനമുക്കെന്നിതുമുനിശ്രെഷ്ഠൻ മാൎഗ്ഗം ബ്രാഹ്മണന്നുന
ൽകെണംഭൂപാലാദികൾ മാൎഗ്ഗമിങ്ങിനെസനാതനമെന്നതും കുതി
രച്ചമ്മട്ടികൊണ്ടടിച്ചാഹ്മുനിതന്നെ ക്ഷിതിപാലകൻ‌തന്നെശ്ശപിച്ചു
വസിഷ്ഠനും രാജധൎമ്മത്തെനിക്കിരാക്ഷസധൎമ്മം‌നിന്നാൽ ആചരി
ക്കപ്പെട്ടതുകാരണമിന്നെമുതൽ രാക്ഷസനായ്പൊകനീയെന്നതുകെട്ട
നെരം മൊക്ഷത്തെനൃപതിയും‌യാചിച്ചൊരനന്തരം വിശ്വാമിത്രൊ
പായത്താൽകിംകരനായരക്ഷ സ്സച്ചൊചെന്നകംപുക്കുഭൂപതിമനസ്സി
ങ്കൽ അങ്ങിനെവാഴുംകാലമൊരുനാളൊരുമുനിതിങ്ങീടുംപൈദാഹത്താ
ൽഭൂപതിയൊടുചൊന്നാൻ നല്ലമാംസവുംചൊറുംനൽകെണമിനി
ക്കെന്നു ചൊല്ലിനാൻ‌നൃപതിയുംരണ്ടുനാഴികപാൎപ്പാൻ ഭൂപാലനന്തഃ
പുരംപുക്കിരുന്നൊരുശെഷം താപസൻപറഞ്ഞെതുമറന്നുപൊയിബ
ലാൽ രാത്രിയിലൊൎത്തനെരംപാചകനൊടുചൊന്നാൻ പാൎത്തിരിക്കു
ന്നിതൊരുതാപസൻഭുജിപ്പാനാ യ്‌വ്യഞ്ജനമാംസാദിയാൽ മൃഷ്ടമായൂ [ 147 ] ട്ടെണന്നീ യഞ്ജസാബഹുമാനിച്ചാദരവൊടുമെന്നാൻ കറിയുംചൊ
റുമെല്ലാമുണ്ടാക്കീട്ടവൻചെന്നു നരപാലകനൊടുമാംസമില്ലെന്നുചൊ
ന്നാൻ മനുസഷ്യമാംസന്തന്നെക്കൊടുക്കെന്നുരചെയ്തു മനുഷ്യെന്ദ്രനുമ
പ്പൊൾ സൂദനമതുചെയ്താൻ അന്നെരമഭൊജ്യമായുള്ളൊരുനരമാം
സം നന്നായിവിളം‌പിയതെന്നുരചെയ്തുമുനി മാനവന്മാരെപ്പിടിച്ച
ൻ‌പൊടുഭക്ഷിച്ചുനീകാനനെചരിക്കൊരുരാക്ഷസനായിട്ടെന്നു മുന്ന
മെശക്തിമുനിതന്നുടെശാപന്തന്നെ നന്നായിപ്പൂരിപ്പിച്ചാനെന്ന
തെപറയെണ്ടു ശക്തിമുഖ്യന്മാരായനൂറുപെർവസിഷ്ഠൻ‌തൻ പുത്ര
ന്മാരവർകളെയൊക്കവെതിന്നാനവൻ പുത്രശൊകത്താൽമഹാമെരു
വിൻ മുകളെറി മൃത്യുവന്നിട്ടുവതിനുരുണ്ടുവസിഷ്ഠനും അഗ്നിയിൽ
ചാടി പ്പിന്നെസ്സമുദ്രന്തന്നിൽചാടി വിഘ്നംവന്നീലദെഹദെഹികൾ
ക്കൊന്നിനാലും പാശത്താൽകൈകാൽകെട്ടിപ്പുഴയിൽചാടിതപ്പൊ
ൾ പാശത്തെച്ശെദിക്കയാലായിതുവിപാശവും പിന്നെയുംഹൈമാ
വതിയാകിയനദിതന്നിൽ ചെന്നുചാടിനാനവൾനൂറുകൈവഴിയാ
യാൾ അതിനാൽശതദ്രുവെന്നവൾക്കുപെരുണ്ടായി മൃതിവന്നീലജ
ലംനീങ്ങിപ്പൊയതുമൂലം ഒരുജാതിയുംവരാമരണമെന്നുകണ്ടു സരസി
രുഹഭവനന്ദനൻ‌വസിഷ്ഠനും ആശ്രമത്തിംകൽചെന്നുപുക്കപ്പൊള
ദൃശ്യന്തീ ആശ്വസിപ്പിച്ചുഗഭപാത്രസ്ഥനായബാലൻ തന്നുടെവെദ
നാദംകെട്ടാശുവസിഷ്ഠനും എന്നുടെശക്തിതന്റെനാദമെന്നതുപൊ
ലെ കെട്ടതെന്തൊരുവെദദ്ധ്വനിയെന്നതുംനെരം വാട്ടമില്ലാതശക്തിപ
ത്നിയുമുരചെയ്താൾ ഗൎഭമുണ്ടിനിക്കെന്റെഭൎത്താവുമരിക്കുംപൊ ളൎഭ
കനവനുടെനാദമെന്നതെവരൂ എന്നുകെട്ടവളുമായ്പിന്നെയും‌പുറപ്പെ
ട്ടു ചെന്നപ്പൊൾവനഭുവികന്മാഷപാദൻ‌കണ്ടു ഭക്ഷിപ്പാനടുത്തൊ
രുരക്ഷസ്സിൻവെഗംകണ്ടു ദക്ഷനാംവിധിപുത്രൻ‌തളിച്ചുജലംകൊ
ണ്ടെ ശാപമൊക്ഷവും‌വന്നുരാജാവുംതളിഞ്ഞിതു താപവുമകന്നി
തുപുരവാസികൾക്കെല്ലാം കന്മാഷപാദൻതന്നെക്കൊണ്ടുപൊയ
യൊദ്ധ്യയിൽ കന്മഷമകന്നുവാഴിച്ചിതുവസിഷ്ഠനും ഭൂപതീപത്നി
യായിവാഴുന്നസുദെഷ്ണയിൽ ഭൂപരിത്രാണാൎത്ഥമായ്ഗൎഭവുമുല്പാദിച്ചാൻ
ദ്വാദശസംവത്സരംചെന്നിട്ടുംപെറായ്കയാൽ മാതാവുസുദെഷ്ണയുമു
ദരമശ്മത്തിനാൽ ഭെദിച്ചനെരമൊരുബാലകനുണ്ടായ്‌വന്നു മെദിനീപ
തിയവനശ്മകനായതെടൊ ശക്തിതൻപത്നിയായൊരദൃശ്യന്തിയും
പെറ്റാളുത്തമനായപരാശരനാംമുനിതന്നെ താതന്റെമരണ
ത്തിൻ ഹെതുക്കൾ കെട്ടിട്ടവൻ ക്രൊധത്താൽ സൎവ്വലൊകം ദഹി
പ്പാനൊരും‌പെട്ടാൻ അതുകണ്ടൊരുപിതാമഹനാം വസിഷ്ഠനും [ 148 ] മതിമാനായനിജപൌത്രനൊടരുൾചെയ്തു കെൾക്കനീ കൃതവീൎയ്യനാ
കിയമഹീപതി സാക്ഷാലിന്ദ്രനെപ്പൊലെചെയ്തിതുപലയാഗം അ
ന്നവനുപാദ്ധ്യായൻ ഭാൎഗ്ഗവനവൻതനി ക്കന്യൂനധനരാശിദക്ഷി
ണചെയ്തുനൃപൻ പിന്നെപ്പൊയിസുരലൊകംപ്രാപിച്ചനെരമവൻ
തന്നുടെകുലത്തിംകലുണ്ടായഭൂപാലന്മാർഅൎത്ഥലൊലുപന്മാരായ്ചമഞ്ഞാ
രതുമൂലം ചിത്തശാന്തിയുംവെച്ചുഭാൎഗ്ഗവന്മാരോടെല്ലാം തുടങ്ങിവിരൊ
ധമെന്നറിഞ്ഞുമറയവ രൊടുങ്ങാതൊരുധനംകുഴിച്ചുവെച്ചാരെല്ലൊ
അവരുംദ്വിജാലയംകുഴിച്ചുനിധിയെടുത്തവനീദെവന്മാരെവധിച്ചാ
ർമടിയാതെ സ്ത്രീബാലവൃദ്ധാവതിവധിച്ചാരതുകാലംഭൂപാലഭയംകൊ
ണ്ടുഭൂദെവസ്ത്രീകളെല്ലാം പൎവ്വതഗുഹകളിലൊളിച്ചാരതിലൊരു ദി
വ്യസ്ത്രീതനിക്കുണ്ടുഗൎഭമെന്നറികയാൽ നാരിയുമൂരുവിംകൽമറച്ചാൾ
തന്റെഗൎഭം നൂറുവത്സരംതികഞ്ഞീടിനകാലത്തിംകൽ ക്രൂരന്മാരായ
നൃപവീരന്മാർകൊൽവാൻചെന്നാർ ഉൗരുവുംപിളൎന്നുടൻപിറന്നു
കുമാരനും ആക്കുമാരന്റെതെജസ്സതുകണ്ടവൎക്കെല്ലാ മക്ഷികൾപൊ
ട്ടിത്തെറിച്ചന്ധന്മാരായാരെല്ലൊ ഞങ്ങൾചെയ്തപരാധമൊക്കവെ
പൊറുത്തിനീ ഞങ്ങൾക്കുകണ്ണുണ്ടാക്കിത്തരികെന്നവർകളും കാക്ക
ൽ‌വീണതുകണ്ടുനൽകിനാനനുഗ്രഹം ഭൊഷ്കല്ലകണ്ണുകളുമുണ്ടായിനൃ
പന്മാൎക്കും ഉഗ്രമാംതപിസ്സിനുകൊപ്പിട്ടാ‌നൌൎവ്വൻതാനും നിഗ്രഹി
ച്ചീടുംലൊകമെല്ലാമെന്നതുംതൊന്നി ഭാൎഗ്ഗവന്മാരാമൌൎവ്വൻതന്നുടെ
പിതൃക്കൾവ ന്നാഖ്യാനംചെയ്താരാത്മജ്ഞാനമായുള്ളതെല്ലാം കൎമ്മത്തി
ൻഫലംജീവാത്മാവനുഭവിച്ചീടും സമ്മൊഹമുണ്ടാംകാമക്രൊധങ്ങ
ൾകൊണ്ടുമെന്മെൽ ആരുമെകൊല്ലുകയല്ലാരെയുമൊൎക്കുന്നാകിൽ നെ
രൊടെനിരൂപിക്കിലെന്നൊഴിഞ്ഞില്ലാപരം ശാന്തിയെനല്ലതുള്ളുന
മുക്കുവിശെഷിച്ചും ഭ്രാന്തിയെക്കളഞ്ഞുനീശമത്തെപ്രാപിച്ചാലും‌ഔ
ൎവ്വനുമതുകെട്ടുപിതൃക്കളൊടുചൊന്നാൻ ദുൎവ്വാരമായുള്ളമൽക്രൊധത്തെ
യെന്തുചെയ്‌വൂ ലൊകൊപകാരാൎത്ഥമായബ്ധിയിലാക്കീടുക സാഗരംഭൂ
മണ്ഡലമാക്രമിയാതെകൊൾവാൻ . സമത്വം‌പിതൃക്കൾ ചൊന്നതുകെ
ട്ടൌവ്വൻ‌താനും സമുദ്രംതന്നിലാക്കീതന്നുടെകൊപാഗ്നിയെശമത്തെ
പ്രാപിച്ചുഗ്രതപസ്സുംകൃപയാലെസമൎപ്പിച്ചാത്മജ്ഞാനപരനായതുകാ
ലം സമസ്തലൊകങ്ങളുമാശ്വസിക്കയുംചെയ്തുരമിച്ചീടുകപരമാത്മനി
കുമാരാനീ താപസന്മാരാംനമുക്കൊക്കയും ക്ഷമിക്കെണം കൊപമാ
കുന്നതൊട്ടുമാകാതൊന്നറിഞ്ഞാലും – എന്നതുകെട്ടുപരാശരനാംകുമാര
നും പിന്നെരാക്ഷസസത്രംതുടങ്ങിയതിനാലെപെരികരക്ഷൊഗണം
മരിച്ചൊരനന്തരം നിതൃതിനിയൊഗത്താൽപുലസ്ത്യനെഴുനെള്ളിസാ [ 149 ] മഭെദൊക്തികൾകൊണ്ടുപദെശിച്ചീടിനാൻ താമസശീലമെല്ലൊ
വൈരാനുബന്ധംനൃണാൻ കാമക്രൊധാദികളെത്യജിച്ചീടുകവെണം
പ്രെമദ്വെഷാദികളുമാവൊളംവെണ്ടീലെല്ലൊ മൽക്കുലജാതന്മാരായു
ള്ളൊരുജാതിയെല്ലൊ രക്ഷസാംഗണമെന്നവാത്സല്യമില്ലെന്നില്ല ന
ല്ലതില്ലഹിംസെക്കുതുല്യമായൊന്നുമെന്നു ചൊല്ലുവാൻ‌വന്നെനിനി
സ്സമൎപ്പിക്കെണംസത്രം പുലസ്ത്യൊക്തികൾ കെട്ടുശക്തിപുത്രനുമിതുപ
ലൎക്കുംമതമെങ്കിലങ്ങിനെതന്നെയെന്നാൻഅഗ്നിയെഹിമവാന്റെതാ
ഴ്വരതംകലാക്കി അഗ്നിമാൻ‌പരാശരനതിനാൽ‌വാവുതൊറുംദഹിച്ചീ
ടുന്നുവനമിന്നുമെന്നറിഞ്ഞാലും സഹിച്ചീടെണംകൊപംതാപസന്മാ
രായ്‌വന്നാൽ എന്നെല്ലാംഗന്ധൎവ്വെശൻചൊന്നതു കെട്ടു പാൎത്ഥൻ പി
ന്നെയുമവ നൊടുചിരിച്ചുചൊദ്യംചെയ്തു നിൎമ്മലനായമുനിവസിഷ്ഠ
നെന്തുമൂലം കന്മഷാപാദപത്നിതന്നെപ്രാപിച്ചതെടൊ ചൊല്ലുവന
തുമെംകി ൽകെട്ടാലുംധനഞ്ജയ ചൊല്ലെഴുംസൂൎയ്യാന്വയജാതനാംനൃ
പവീരൻ കന്മഷപാദൻ ശാപഗ്രസ്തനായ്പൊകുന്നെരം തന്മനൊവല്ല
ഭയായുള്ളൊരുസുദെഷ്ണയും പിന്നാലെഖെദംപൂണ്ടുകാനനെന ടക്കു
മ്പൊൾ നന്നായിക്രീഡിക്കുന്നഭൂസുരമിഥുനത്തിൽപുരുഷൻ തന്നെ
ക്കൊന്നുതിന്നതുകണ്ടുപത്നീ പരിതാപത്താൽശപിച്ചീടിനാൾനരെ
ന്ദ്രനെ നീയും‌നിൻപത്നിതന്നെത്തൊടുകിൽമരിക്കെന്നാൾ തീയിൽ
പാഞ്ഞുടൻമരിച്ചീടിനാനവൾതാനും അപ്പൊഴെസൂൎയ്യവംശംമുടിയു
മെന്നുകണ്ടൊ രുല്പലൊത്ഭവാത്മജനുല്പാദിച്ചതുമെടൊ തന്നുടെപുത്ര
ന്മാരെക്കൊല്ലിച്ചവിശ്വാമിത്രൻ തന്നൊടുംകൊന്നുതിന്നകന്മാഷപാ
ദനൊടും ഉണ്ടായീലൊരുകൊപംവസിഷ്ഠനത്രയുമ ല്ലുണ്ടായീതവർ
കളിൽകാരുണ്യമറിഞ്ഞാലും എന്നമാമുനിതന്നെഗുരുവാക്കിയമൂലം‌വ
ന്നിതുസംവരണനഭ്യുദയങ്ങളെല്ലാം അൎജ്ജുനൻഗന്ധൎവ്വനൊടപ്പൊ
ഴെചൊദ്യംചെയ്താനിജ്ജനത്തിനുതക്കൊരുത്തമനുപാദ്ധ്യായൻ ആ
രാകനല്ലു ചൊല്ലീടെന്നതുകെട്ടു ചൊന്നാനാരായ്കവെണ്ടനിങ്ങൾപാര
മെന്നറിഞ്ഞാലും ഉൾക്കചകാഖ്യതീൎത്ഥത്തിംകലുണ്ടിരിക്കുന്നി തുൽ
ക്കടതപൊബലമുള്ളമാമുനിധൌമ്യൻ ദെവലസഹൊദരൻദെവാ
ചാൎയ്യനുസമൻ സെവിച്ചീടെണംനിങ്ങളവനെയെന്നാലവൻ സാ
ധിപ്പിച്ചിടുമെല്ലൊനിങ്ങൾക്കുവെണ്ടതെല്ലാം ഖെദിക്കവെണ്ടപൊ
കെന്നവനുമുരചെയ്താൻ അവിടെത്തമ്മിൽ‌പലകഥയും‌പറഞ്ഞുപൊ
യവിടെക്കണ്ടുകിട്ടിധൌമ്യനാംമുനിതന്നെ ശ്രീപാദങ്ങളിൽ‌വീണുന
മസ്കാരവുംചെയ്തുതാപസെന്ദ്രനെക്കൂപ്പിനിന്നുപാണ്ഡവന്മാരുംസ്വാ
ഗതമെന്നുചൊല്ലികുശലപ്രശ്‌നങ്ങളും വെഗെനചെയ്തുമുദാസൽക്കരി [ 150 ] ച്ചിതുനന്നാ യ്ചന്ദ്രവംശൊല്ഭൂനാംപാണ്ഡുഭൂപാലെന്ദ്രനുനന്ദനന്മാ
രായ്ഞങ്ങളെവരുമുണ്ടായ്‌വന്നുധാൎത്തരാഷ്ട്രന്മരുടെദുൎവ്യാപാരങ്ങൾകൊ
ണ്ടു ധാത്രിയിൽവെഷച്ശന്നന്മാരായ്സഞ്ചരിക്കുന്നു പാഞ്ചാലപുരം പു
ക്കുകല്യാണം കാണ്മാനുള്ളിൽവാഞ്ഛയുമുണ്ടുപാരം കാരുണ്യവാരാന്നി
ധെ നിന്തിരുവടിയുടെ ശിഷ്യകളെല്ലൊഞങ്ങൾ സന്തതം‌പരിപാലി
ച്ചീടെണംതപൊനിധെ മംഗലം‌വരുത്തുവാൻ‌നിന്തിരുവടി തന്നെ
ഞങ്ങൾക്കുപുരൊഹിതനായിരുന്നരുളെണം അന്നെരം‌മുനീന്ദ്രനുമു
ള്ളിലെക്കണ്ണുകൊണ്ടു നന്നായ്ക്കുണ്ടിതുമഹാഭാരതൊദന്തമെല്ലാം അ
ങ്ങിനെതന്നെയൊരുസംശയമതിനില്ല നിങ്ങൾക്കുപുരൊഹിതൻ‌ഞാ
ൻ‌തന്നെനടന്നാലുംധൌമ്യനെപ്പുരൊഹിതനായ്‌വരിച്ചവർകളും ബ്രാ
ഹ്മണരൊടുംചെൎന്നുതാപസവരനൊടും ദക്ഷിണപാഞ്ചാലമാം‌നഗര
മകം‌പുക്കു രക്ഷിപ്പാൻ‌മാതാവിനെക്കുംഭകാരാലയത്തിൽ ശിക്ഷിച്ചു
പറഞ്ഞാക്കിഗോപുരമകംപുക്കാ രക്ഷണം‌വന്നുവന്നുനിറഞ്ഞുരാജാ
ക്കന്മാർ വെണ്മാടംതൊറുമെറസ്സ മ്മാനിച്ചാശുധൃഷ്ട ദ്യുമ്നനുംനൃപന്മാ
രെയിരുത്തിയഥായൊഗ്യം പരുത്തവില്ലുമംപും‌ചമച്ചരംഗത്തിംകൽ
വരുത്തിവന്നനൃപന്മാരെല്ലാംകെൾക്കച്ചൊന്നാൻ വില്ലിതുകുലയെ
റ്റിബാണങ്ങളിവകൊണ്ടു ചൊല്ലിക്കൊണ്ടെയ്തുയന്ത്രംമുറിക്കുന്നവൻ
തന്റെ വല്ലഭയെല്ലൊനൂനമെന്നുടെഭഗിനിതാ നല്ലാതെബലംനി
ങ്ങൾകാട്ടുകിലപ്പൊൾത്തന്നെ വല്ലായ്മയെന്നുവരുത്തീടുവനല്ലായ്കി
ൽഞാ നില്ലാതെയാകവെണമെന്നുംടെയച്ശനാണാ പിന്നെത്തൻഭ
ഗിനിയൊടീവണ്ണമുരചെയ്തു നിന്നെക്കാമിച്ചുവന്നമന്നവന്മാരെക്കാ
ൺനീ കുതരാജാവായുള്ള ദുരിയൊധനൻ‌താനു മരികെമരുവിനനൂറ
നുജന്മാരൊടും ശകുനിതാനുംപുനരചലൻവൃഷകനും ഗാന്ധാരരാജാ
വുതന്മക്കളെന്നറികനീ അശ്വത്ഥാമാവുഭൊജൻബൃഹന്തൻ മണിമാ
നും ദണ്ഡ ധാരനുംസഹദെവനുംജയത്സെനൻ മാഗധൻ മെഘസ
ന്ധിവീരനാം‌വിരാടനും ശംഖനുമുത്തരനുമായതൻ‌പുത്രന്മാരും വസു
ധാധിപനാകുമഭിഭൂനൃപനെക്കാൺ സുമിത്രൻസുകുമാരൻവൃകനും
സത്യധൃതി രൊചമാനനുംസൂൎയ്യദ്ധ്വജനുംചിത്രായുധൻ ശ്രെണിമാ
നംശുമാനുംചെകിതാനനുംനീലൻ സമുദ്രസെനപുത്രനാകിയചന്ദ്ര
സെനൻ സമൎത്ഥൻജരാസന്ധൻ‌താനുംതൻ‌പുത്രന്മാരും ദണ്ഡനുംസു
ദണ്ഡനുംപൌണ്ഡ്രകവാസുദെവൻ താമലിപ്തനുംഭഗദത്തനുംകലിം
ഗനും പത്തനാധിപൻ‌താനും‌മാദ്രരാജാവായ്മെവും ശല്യരുമരികെകാ
ണവന്റെപുത്രന്മാരും രൌരവ്യൻ‌താനുംരുഗ്മാംഗദനാംതനയനും
അവൻ‌തന്നനുജനുമരികെരുഗ്മരഥൻ ഭൂരിയുംഭൂരിശ്രവാശലനുമെന്നു [ 151 ] മൂന്നു പുത്രന്മാരൊടുംകൂടെക്കണ്ടതുസൊമദത്തൻ കാംബൊജൻ സുദ
ക്ഷിണൻദൃഢധന്വാവുതാനും കൌരവൻബൃഹല്ബലൻശിബിയും
സുഷെണനും ശൂരനാമൌശീനരൻസൈന്ധവൻജയദ്രൻ ബൃ
ഹൽക്ഷെത്രനുംബൃഹദ്രഥനുംബാല്ഹീകനും കിതവൻഭഗീരഥൻവീൎയ്യ
വാനുലൂകനും കൊസലാധിപൻമത്സ്യരാജനുംശ്രുതായുസ്സും‌അരികെ
ചിത്രാംഗദനങ്ങെതുശുഭാംഗദൻ അംഗരാജാവുകൎണ്ണൻ‌തന്മകൻ പൃ
ഷസെനൻ ബൃഹൽകീൎത്തിയും‌ബൃഹൽബലനുംദുൎജ്ജയനും ബല
വാൻചെദിരാജാവാകിയശിശുപാലൻ ദമഘൊഷാത്മജനില്ലവ
നൊടൊത്തൊരാരും അഗ്നികൾ‌മൂന്നുപൊലെദക്ഷിണാശാധീശന്മാർ
പാണ്ഡ്യനുംകെരളനുംചൊളനുമടുത്തുകാൺ വൃഷ്ണികളായനരവീരരെ
ക്കണ്ടായൊനീ കൃഷ്ണനാലനുദിനംപാലിതരവരെല്ലാംശുക്ലവൎണ്ണവും
നീലവസ്ത്രവുംധരിച്ചതി ശക്തിമാനനന്തതെജൊമയൻ കാമപാല
ൻ മദ്യപാനവും ചെയ്തുമത്തനായ്മധുഗിരാ ചിത്തവുമെതൃപ്പവർതമ്മെ
യും‌പൊടിപ്പവൻ വല്ലവീവല്ലഭനാംമല്ലാരികല്യാണാത്മാ തുല്യമി
ല്ലാതപരൻ‌പുരുഷൻ‌വാസുദെവൻ സാംബനുംചാരുദെഷ്ണൻസാ
രണൻഗദൻ‌താനും അക്രൂരൻസത്യകനും സാത്യകിയുയുധാനൻ പൃഥു
വുംവിപൃഥുവും‌ഹാൎദ്ദിക്യൻ കൃതവൎമ്മാ കഹ്വനുംസമീകനുംസാരിമെജ
യൻതാനും ഝില്ലിയുംദാനപതിപിംഗരകനും‌പിന്നെ കീൎത്തിമാനു
ശീനരൻ‌പാൎത്ഥിവൻവിഡൂരഥൻ മറ്റുംകാൺപലനൃപന്മാരിരിക്കും
ന്നതിവർ മുറ്റുംനിൻഗുണംകെട്ടു വന്നാരെന്നറിഞ്ഞാലും ഇവരിലെ
കനിന്നുയന്ത്രത്തെമുറിക്കുന്ന തവനെമാലയിട്ടുകൊള്ളുകനീയുംബാ
ലെ ധൃഷ്ടദ്യുമ്നനുമെവംപറഞ്ഞുബൊധിപ്പിച്ചു പെട്ടന്നുമൂടുപടമെടു
ത്തുപിൻവാങ്ങിനാൻ അന്നെരംകാണായ്‌വന്നകന്ന്യകാനിമിത്തമാ
യ്മന്നവർകാട്ടിയൊരുഗൊഷ്ഠികൾപറയുംപൊൾ ഇന്നവയെന്നു കാ
മദെവനെയറിയാ വൂവന്നിതങ്ങവൾതന്നാൽവെണ്ടുന്നതവൎക്കെല്ലാം
മകുടമണിമയകുണ്ഡലാംഗദഹാര കടകകടിസൂത്രവലയാദികളാകു മ
ഖിലവിഭൂഷണലെപനാംബരങ്ങളാൽപരിശൊഭിതന്മാരായ്സ്വായുധ
പാണികളാ യ്ഛത്രചാമരവ്യജനാദികൾകൊണ്ടുശൊഭി ച്ചെത്രയും‌മ
നൊഹരമായവെഷവും‌പൂണ്ടു തങ്ങൾതങ്ങൾക്കുള്ളൊരുവിരുതും‌വാ
ദ്യങ്ങളും മങ്ങീടാതൊരുചതുരംഗവാഹിനിയൊടും പാൎത്ഥിവെന്ദ്രന്മ
രെല്ലാമാസ്ഥയാകൊപ്പിട്ടുള്ളിൽ പ്രീത്യാവന്നകം‌പുക്കുകല്യാണംസാ
ധിപ്പാനായി സ്പൎദ്ധയും‌പരസ്പരം വൎദ്ധിച്ചിതെല്ലാവൎക്കും ശ്രദ്ധയു
മൊരുപൊലെവൎദ്ധിച്ചുമനക്കാമ്പിൽ ക്രുദ്ധിച്ചുനൊക്കീടിനാരന്യൊ
ന്യംപണ്ടെയുള്ളിൽ സ്നിഗ്ദ്ധന്മാരായുള്ളവർതങ്ങളുമതുകാലം വിദ്യാ [ 152 ] ഭിജാത്യവിത്തസൌന്ദൎയ്യൌദാൎയ്യസാര സ്യാദ്യങ്ങൾഗുണങ്ങൾവെ
വ്വെറെചിന്തിക്കുന്നെരം ഇന്നവളിനിക്കനുരൂപയെന്നതുതന്നെ വ
ന്നുകൂടീടുമെത്രെനിൎണ്ണയമെല്ലാംകൊണ്ടും കുലവും‌മഹിമയുംവിദ്യയും പ
രാക്രമ ബലശീലാൎത്ഥരാജ്യസമൃദ്ധിഭണ്ഡാരവും‌രൂപയൌവനഗൃഹ
സെനയുംപടവീടും ശൊഭയുംഗുണജാലമൊരൊന്നെകാണുംതൊറും
പാഞ്ചാലീനമുക്കനുരൂപയെന്നതിന്നൊരു ചാഞ്ചല്യമുണ്ടായ്‌വരാശത്രു
ക്കളായുള്ളൊൎക്കും അന്യൊന്യംസുഹൃത്ഭാവം‌മുന്നമെയുള്ളവൎക്കും കന്യ
കാനിമിത്തമായുള്ളിൽ‌വാച്ചിതുവൈരം സൎവവുമുപെക്ഷിച്ചുപാഞ്ചാ
ലപുത്രിയായ ദിവ്യകന്യകതന്നെക്കൊണ്ടുപൊയ്ക്കൊൾവാനിപ്പൊ
ൾ എന്തൊരുകഴിവെന്നാതൊഴിഞ്ഞുനൃപന്മാൎക്കു ചിന്തയില്ലെതും‌മറ്റു
സന്തതംമനക്കാം‌പിൽ–ദെവകൾവിമാനങ്ങൾതൊറുമാകാശമാൎഗ്ഗെ
ദെവികളൊടും‌വന്നുനിറഞ്ഞുമുനികളും ഹരിയുംഹലയും വൃഷ്ണ്യന്ധക
ഭൊജന്മാരു മരികെയദുകുലനൃപതിയൊടുതത്ര ഭൂതിതന്നുള്ളിൽമെവും
കനൽക്കട്ടകൾപൊലെ ഭൂദെവന്മാരായ്മെവുംപാണ്ഡുനന്ദനന്മാരെമാ
ധവനറിഞ്ഞുതന്നഗ്രജൻ‌തന്നെക്കാട്ടിചെതസിസന്തഷമുണ്ടായി
തുമുസലിക്കും വാദ്യനാദങ്ങൾകൊണ്ടുലൊകവുംമുഴങ്ങുന്നു പാൎത്ഥിവ
ന്മാരുംമദനാൎത്തന്മാരായാരെല്ലൊ വില്ലെടുത്താൎക്കുംകുലക്കായീലനൃപ
ന്മാൎക്കു വല്ലാതെതമ്മിൽതമ്മിൽനൊക്കിയങ്ങടങ്ങിനാർ ചെദീശനാ
യദമഘൊഷജൻശിശുപാലൻ മെദിനീപതിവീരൻവെഗമാടെഴു
നീറ്റു വില്ലെടുത്താശുകുലച്ചീടുവാനൊരുംപെട്ടു മെല്ലവെമാഷമാത്ര
മടുത്തൊരനന്തരം കുലച്ചുകൂടാഞ്ഞംഗംവിയൎത്തുവശംകെട്ടു നിലത്തു
വെച്ചുവാങ്ങി പ്പൊയവനടങ്ങിനാൻ വംപനാംജരാസന്ധൻ കൊ
പ്പിട്ടുചെന്നുനെരെഗംഭീരഭാവത്തൊടുംവില്ലതുകുലെപ്പാനായി എടു
ത്തുവളച്ചൊരുകടുകിന്മണിമാത്ര മടുത്തനെരംദൂരെമറിഞ്ഞുവീണീടി
നാൻ എല്ലെല്ലാംനുറുങ്ങിത്തൻമുഴങ്ങാലതുംപൊട്ടി പല്ലെല്ലാമിളകി
വന്നൊരുചൊരയുംതുപ്പി വില്ലുംവെച്ചതുനെരംനാണിച്ചു വാങ്ങി
പ്പൊന്നാ നല്ലൽപൂണ്ടപ്പൊൾത്തന്നെപൊയവൻ പുരിപുക്കാൻ
ശല്യരുംചെന്നുകുലച്ചീടുവാൻമുല്ഗമാത്രം മെല്ലവെയടുത്തപ്പൊൾ
സാദ്ധ്യമല്ലെന്നുകണ്ടു വില്ലുംവെച്ചടങ്ങിനാനന്നെരംവൈകൎത്തനൻ
എടുത്തുരൊമമാത്രമടുത്തുഗുണമപ്പൊൾ പടുത്വംകുറഞ്ഞവന്മറിഞ്ഞുവീ
ണീടിനാൻ ഇത്തരംവില്ലാളികളാകിയനൃപെന്ദ്രന്മാ രത്തൽപൂണ്ടെ
ല്ലാവരും‌പിന്നെയങ്ങടങ്ങിനാർ ഭൂസുരജനംപൃത്ഥ്വീനായകന്മാരെപ്പ
രിഹാസമൊടൊരൊതരംഭത്സിച്ചുതുടങ്ങിനാർ കൂടിയനൃവന്മാരിൽകെ
പ്ധലമൊരുവനും പാടവമെറുമെന്നുവന്നീലചിത്രംചിത്രം വില്ലിതുകു [ 153 ] ലക്കായീലാൎക്കുമെനൃപെന്ദ്രന്മാരെല്ലാരുമൊരുപൊലെവന്നതുംനന്നുന
ന്നുതുല്യന്മാരെത്രെയിവരെല്ലാരും‌നല്ലരെല്ലൊ വല്ലഭത്തിനുകുഠവില്ലൊ
രുവൎക്കുമെടൊ കല്ലുകൾകനകവുമെന്തിനുചുമക്കുന്നി തല്ലൽ‌പൂണ്ടെ
ല്ലനുറുങ്ങീടുവാൻസുയൊധനൻ പൊയിതുജരാസന്ധൻ നാണവും
കെട്ടുദന്തം പൊയതുമഹാജനമാരുമെയറിയായ്‌വാൻ ഇത്തരംബഹു
വിധംബ്രാഹ്മണരൊരൊദിശി പൃത്ഥ്വീശന്മാരെപ്രംശസിച്ചാക്ഷെ
പിക്കുംനെരം ഉത്തമനായനപാൎത്ഥനുത്ഥാനംചെയ്തുചൊന്നാൻ പൃത്ഥ്വീ
ദെവന്മാരെല്ലാംകെൾക്കെണമെന്റെവാക്യം ക്ഷത്രിയവീരന്മാൎക്കീവി
ല്ലതുകുലയ്റ്റി ശസ്ത്രങ്ങൾകൊണ്ടുയന്ത്രംഛെദിപ്പാനരുതെംകിൽ ക
ന്യകതന്നെവിവാഹംചെയ്കെന്നതുമില്ലനിൎണ്ണയമെന്നുവന്നാൽനന്ന
ല്ലീതൊന്നുംകൊണ്ടും മന്നവന്മാരാൽസാദ്ധ്യമല്ലെന്നുവരികിൽനാ മൊ
ന്നുണ്ടുവെണ്ടുപുനരെതുമെമടിയാതെ നമ്മളാരെടുത്തുവിൽകുലച്ചുയ
ന്ത്രംഭെദി ച്ചിമ്മധുമൊഴിവിവാഹംകഴിക്കയുംവെണം നിജ്ജരപ
തി സുതനൎജ്ജുനനതുനെരം വിജ്വരമനസാബാണാസനംസജ്യംക
ത്തുംസജ്ജനസഭവന്ദിച്ചുത്ഥാനംചെയ്തീടിനാൻ‌ഉജ്വലിച്ചഗ്നിജ്വാലാ
സത്വരംപൊങ്ങുംപൊലെ വിപ്രന്മാരതുനെരംമെല്പുടവയും‌വീശിവി
ഭൂമംദ്വിജകുമാരന്നെന്തുണ്ടാവാനെന്നാർഅകൃത്യമിദമിദംകൃത്യമെന്നു
ള്ളതൊന്നും പ്രകൃത്യാബലഹീനനാമിവനറിവില്ല ബാലകനനാഗത
ശ്മശ്രുവാംവടുവിനു കാലദെശാവസ്ഥാദിഭെദബുദ്ധിയുമില്ല ശല്യക
ൎണ്ണാദികളാൽസാദ്ധ്യമല്ലാതെയുള്ള വില്ലിതുകുലചെയ്തുയന്ത്രത്തെമുറി
പ്പാനാ യ്‌വില്ലൊരുനാളുംതൊട്ടിട്ടില്ലാതഭൂമിദെവൻ നില്ലൎജ്ജൻ‌തുനി
ഞ്ഞതുമെത്രയുമന്ധകാരം ആസ്ത്രജ്ഞന്മാരാംധനുൎവ്വെദ പാരകന്മാ
രി ക്ഷത്രിയവീരന്മാൎക്കു പരിഹാസത്തിനുള്ളു നമ്മളാരൊക്കപ്പരി
ഹാസ്യന്മാരായ്‌വന്നീടും ദുൎമ്മദമെറുംദ്വിജബാലകഭ്രാന്തിമൂലം ബ്രഹ്മ
ചാപല്യംവലുതെന്നതുകൊണ്ടു നാമ ബ്രഹ്മവാദിയെപ്പറഞ്ഞടക്കീടുക
വെണം സാധിക്കുമിവന്തനിക്കെങ്കിലുംഭൂപാലന്മാർ ബാധിക്കും
നമ്മെപ്പുനരെന്തിനുവെണ്ടിയതും പെണ്ണിനെയിവന്നുകിട്ടീടുകയില്ല
യെല്ലൊ നിൎണ്ണയംയന്ത്രമെയ്തുമുറിച്ചാനെന്നാകിലുംദൊഷമെയെല്ലാ
ങ്കൊണ്ടുംശെഷമുള്ള തുനമ്മെദ്വെഷവുമുണ്ടായ്‌വരുംഭൂപതിവീരൎക്കെല്ലാം
ഇത്തരംചിലർ പറഞീടിനനെരംപുന രുത്തരമതിൽചിലർ സത്വ
രം ചൊല്ലീടിനാർ വെദങ്ങൾകൊണ്ടു സാദ്ധ്യമല്ലാതെ യെന്തൊന്നു
ള്ളു വെദജഞൻമാൎക്കുകിഞ്ചിൽ ക്കാൎയ്യമില്ലസാദ്ധ്യമായി എത്രയും
ശ്രീമാനിവൻനാകെന്ദ്രസമനെല്ലൊ സുസ്ഥിരൻ പീനസ്കന്ധനാ
ജാനുബാഹുയുഗൻ വിസ്തൃതവക്ഷസ്ഥലൻ വൃത്തൊരുദ്വന്ദ്വധരൻ [ 154 ] ശക്തിമാൻ ബ്രഹ്മക്ഷത്രതെജസ്വീയുവാവെറ്റം ശക്തിയില്ലായ്കി
ലിതുഭാവിക്കയില്ലയെന്നും സിദ്ധമല്ലായ്കതന്നെയല്ലെന്നുധരിച്ചാലും
ബ്രാഹ്മണൎക്കസാദ്ധ്യമായില്ലൊരുകൎമ്മങ്ങളും സാമ്യമില്ലവരുടെമാ
ഹാത്മ്യത്തിനുമെതുംജലമാരുതഫലമൂലാഹാരന്മാരിവർബലഹീനന്മാ
രതുകൊണ്ടെന്നുനീനക്കെണ്ടാബലമാകുന്നതെല്ലാംബ്രഹ്മതെജസ്സിൻ
ബലംഫലമില്ല ബ്രഹ്മതെജസ്വിനാംബലംകൊണ്ടും ബ്രാഹ്മണ
നൊന്നുകൊണ്ടുമവമന്തവ്യനല്ലാ കാൎമ്മുകവെദൊപദെശങ്ങളുമവ
ൎക്കെത്രെൟവണ്ണംബഹുവിധംബ്രാഹ്മണർപറയുമ്പൊൾ കാൎവണ്ണ
ൻമുഖാംബുജംപാൎത്തുദെവെന്ദാത്മജൻ അഗ്രജന്മാരൊടനുവാദവും
കൊണ്ടുമാദ്രെ യാഗ്രജൻകനിഷ്ഠന്മാർതന്മെയുംകടാക്ഷിച്ചാൻ രംഗ
ത്തെപ്രവെശിച്ചുചെയ്തുടൻ പ്രദക്ഷിണ മംഗജാരാതിശിഷ്യശിഷ്യ
നാംദ്രൊണാചാൎയ്യൻ‌തൻ‌കഴലിണഭക്ത്യാ വന്ദിച്ചുനമസ്കരിച്ചംഗ
ജൻകരിമ്പുവില്ലെടുത്തുകുലയെറ്റി ബാണങ്ങളഞ്ചുംതൊടുത്തെയ്തതു
പൊലെപാൎത്ഥൻ‌കാണികൾചിത്രം ചിത്രമെന്നുചൊല്ലീടുന്നെരം‌എടു
ത്തുചാപം‌പൊടിതുടച്ചുകുലച്ചുടൻ‌തൊടുത്തുബാണമഞ്ചും‌വലിച്ചുയന്ത്ര
മെയ്തുമുറിച്ചുജിതശ്രമം‌നിന്നീടുന്നതുനെരം കറുത്തുഭാവം‌നാനാധരി
ത്രീശന്മാൎക്കെല്ലാം‌പുഷ്പവൃഷ്ടിയുംചെയ്താർശിരസിദെവഗണ മപ്പൊ
ഴെപാഞ്ചാലിയുംമാലയുമിട്ടീടിനാൾ ചില്പുരുഷാനുഗ്രാൽസല്പുരുഷെ
ന്ദ്രൻപാൎത്ഥൻക്ഷിപ്രംദ്രൌപദിയൊടും ബ്രാഹ്മണരൊടുംകൂടി നിൎഗ്ഗ
മിച്ചിതുരംഗത്തിങ്കൽ‌നിന്നുടൻ നൃപവൎഗ്ഗവും ക്രുദ്ധിച്ചിതുവെറുതെ
വെറുപ്പൊടെപാഞ്ചാലൻ‌പടയൊടുംപാൎത്ഥനുസഹായമാ യ്‌വാഞ്ഛയാ
കൂടക്കനിഞ്ഞരികെമരുവിനാൻ കല്യാണത്തിനുനമ്മെവരുത്തിക്കാല
ത്തൊരുപുല്ലൊളംബഹുമാനിയാതെപാഞ്ചാലനൃപൻ വിപ്രനുകന്യാ
രത്നംകൊടുത്തീടുന്നതാകിൽ വിപ്രനെവധിക്കെണമെന്നതുമരുതെ
ല്ലൊസൽക്കാരംപൂൎവംനമ്മെവരുത്തിസ്വയംബരെ ധിക്കാരംകാട്ടിയൊ
രുപാഞ്ചാലൻ‌തന്നെക്കൊൽവുധൃഷ്ടനാംധൃഷ്ടദ്യുമ്നൻ‌തന്നെയും‌വധി
ക്കെണംകഷ്ടമെത്രയുമവൻ‌കാട്ടിയദുരാചാരം ചെറുപ്പംകൊണ്ടുമൊ
ഹാൽ‌ബ്രാഹ്മണൻ‌കാട്ടിയതു പൊറുക്കെയുള്ളുനമു ക്കവരൊടെല്ലാം
കൊണ്ടും‌നമ്മുടെരാജ്യധനസന്തതിശൌൎയ്യാദിയുംബ്രഹ്മരക്ഷാൎത്ഥമെ
ത്രെനിൎണ്ണയമറിഞ്ഞാലും‌എന്നുകല്പിച്ചുനിന്നമന്നവരെല്ലാവരുമന്യൊ
ന്യമൊരുമിച്ചുയുദ്ധത്തിന്നൊരുമ്പെട്ടാർ സന്നദ്ധന്മാരായതുകണ്ടു.
പാഞ്ചാലനൃപൻചെന്നുഭൂദെവന്മാരെശ്ശരണം‌പ്രാപിച്ചപ്പൊൾ വി
പ്രവെഷത്തെപൂണ്ടുതത്സഭാമദ്ധ്യെമെവുമത്ഭുതവിക്രമന്മാരായഭീമാൎജ്ജു
നന്മാർകെൽപൊടുപുറപ്പെട്ടുയുദ്ധത്തിന്നൊരുമിച്ചു വിഭ്രാന്തന്മാരായടു [ 155 ] ത്തിടിനാരതുനെരം‌ഉന്നതമായവൃക്ഷംകണ്ടുഭിമനുമതു ചെന്നുടൻ പ
റിച്ചിലയൂരിയായുധമാക്കിനിന്നതുകണ്ടകൃഷ്ണൻരാമനൊടരുൾചെയ്തുനി
ൎണ്ണയമിതുഭീമനതിമാനുഷകൎമ്മാപിന്നാലെനിൽക്കുതുഫല്ഗുനൻതന്നെ
നൂനംമുക്തന്മാരായാർപാണ്ഡുപുത്രന്മാർമാതാവൊടുംവ്യക്തംജാതുഷ
ഗെഹത്തിങ്കൽനിന്നറിഞ്ഞാലും ദൈവാനുഗ്രഹമെങ്കിൽനമ്മുടെപി
തൃഷ്വസാജീവിച്ചിതാത്മജന്മാരൊടുമെന്നാകിലിപ്പൊൾ എത്രയുംസു
ഖം‌വന്നുചിത്തത്തിലെങ്കിലിനി യുദ്ധകൌശലംകണ്ടുകൊൾകനാ
മെന്നെവെണ്ടുരാമകൃഷ്ണന്മാരിത്ഥംപറഞ്ഞുനിൽക്കുന്നെരം ഭൂമിപാലെ
ന്ദ്രന്മാരുംപൊരിനായൊരുമിച്ചു നാമെതുംകുറയരുതിതിനെന്നതുനെ
രം ഭൂമിദെവെന്ദ്രന്മാരും‌പൊരിനായൊരുമ്പെട്ടാർ ഛത്രത്തിൻദണ്ഡ
ങ്ങളും‌പാദുകങ്ങളും‌പുനരുതരീയങ്ങൾകരകങ്ങളെന്നിവയുമായി ഹ
സ്തവുമുയൎത്തിനിന്നുദ്യൊഗംകണ്ടനെരം മുഗ്ദ്ധഹാസവുംപൂണ്ടുഫല്ഗുന
നുരചെയ്താൻ കുണ്ഠഭാവവുംനീക്കിരണ്ടുഭാഗവുംനിന്നു കണ്ടുകൊ
ള്ളുവൻനീങ്ങളെല്ലാാരുംദ്വിജന്മാരെ കണ്ഠങ്ങൾകരങ്ങൾകാലെന്നിവ
ബാണങ്ങളെകൊണ്ടുഞാൻതെരുതെരെ ഖണ്ണിച്ചുനൃപന്മാരെ ദണ്ഡ
ഹസ്തന്റെപുരത്തിങ്കലാക്കീടുന്നുണ്ടുദണ്ഡമില്ലിനിക്കതിനറിവിൻ
നിങ്ങളെല്ലാം‌ഇത്ഥമൎജ്ജുനൻ‌പറഞ്ഞീടിനൊരനന്തരം യുദ്ധത്തിന്നടു
ത്തിതുമിത്രനന്ദനൻ‌കൎണ്ണൻ തുടങ്ങിശരങ്ങളാൽ‌വരിഷം‌വിജയനും
നടുങ്ങിഭുവനവുംചെറുഞാണൊലികളാൽ രുദ്രനൊടന്തകന്താനടുത്ത
പൊലെനെരെമാദ്രാധിപതിശല്യർഭീമനൊടടുത്തിതു മറ്റുള്ള വിപ്ര
ന്മാരുംധാൎത്താരാഷ്ട്രന്മാരുമായെറ്റിയുമെറിഞ്ഞുമൊ ട്ടൈതുംനിന്നിതുത
മ്മിൽ‌വിസ്തരിച്ചെന്തിനെറെപറഞ്ഞീടുന്നുപാൎത്ഥൻ മിത്രപുത്രനെജ
യിച്ചീടിനാനതുരെംശല്യരെമുഷ്ടിയുദ്ധംചെയ്തുമാരുതപുത്രൻ കൊല്ലാ
തെകൊന്നാനതുകണ്ടുമറ്റുള്ളനൃപ രെല്ലാരുംഭയപെട്ടുവാങ്ങിനാർമറ
യവൎക്കെല്ലാലൊ കവുംജയിക്കാമവർ വലുതെല്ലൊതൊറ്റിതുവി
ശ്വാമിത്രൻ വസിഷ്ഠനൊടുമുന്നം തൊറ്റിതുരാജാക്കന്മാർഭാൎഗ്ഗവരാ
മനൊടും തൊറ്റതുകുറ്റമല്ലഭൂസുരന്മാരൊടുനാ മെറ്റതൊരവിവെക
മെന്നൊൎത്തുവാങ്ങീടിനാർ മന്ദഭാവവുംപൂണ്ടുഭൂപാലർനിജ നിജമ
ന്ദിരമകംപുക്കുവസിച്ചുയഥാപൂൎവ്വം - വിജയത്തൊടും ദ്രുപാദാത്മജ
യൊടുംകൂടിവിജയവൃകൊദരവീരൻമാർനടകൊണ്ടാർകുന്തിയുംഭൈ
ക്ഷകാലെകാണാഞ്ഞുസുതന്മാരെ ചിന്തിച്ചുതുടങ്ങിനാളന്തരായങ്ങ
ളെല്ലാം ധാൎത്തരാഷ്ട്രന്മാർബലാലറിഞ്ഞുവധിച്ചാരൊ രാത്രിചാ
രികൾ മായകൊണ്ടുനിഗ്രഹീച്ചാരൊ പാൎത്ഥിവെന്ദ്രന്മാർപരാഭൂ
തന്മാരാകയാലെ ചീൎത്തമത്സരംകൊണ്ടുപാൎത്തുനിഗ്രഹിച്ചാരൊ നി [ 156 ] ത്യവുംഭൈക്ഷമെറ്റുവരുന്നകാലമിന്നൊരിത്തിരിനെരമുണ്ടുകഴിഞ്ഞു
കണ്ടീലിന്നും ശക്തിജപുത്രവാക്യംവ്യൎത്ഥമായ്‌വന്നീടുമൊ സത്യവാദി
കളിൽവെച്ചുത്തമൊത്തമനെല്ലൊ തത്വജ്ഞൻസത്യവതിപുത്രനെന്ന
തുനൂനം ഇത്ഥമൊരൊന്നെകുന്തീചിത്തത്തിലൊൎക്കുന്നെരം ഗത്വാഭാ
ഗ്ഗവകൎമ്മശാലാംതാംപാൎത്ഥൌനപൃഥാം നത്വാതാംയാജ്ഞസെനീമൎജ്ജുന
വൃകൊദരൌ ലബ്ദെയമദ്യഭിക്ഷെത്യുക്ത്വാഥാവെദയതാം തത്രൈവ
കുടിംഗതാസാത്വനവെക്ഷ്യകുന്തീ പുത്രാൻഭുങ്ധ്വമിതിപ്രൊവാചസ
പ്രമൊദം പശ്ചാൽസാകുന്തീപ്രസമീക്ഷ്യകന്യകാംകൃഷ്ണാ മച്ശാംഗീം
കഷ്ടംമയാഭാഷിതമിത്യുവാച സ്വച്ശവാദിനീകുന്തിതദനചിന്തയന്തീ
സാധൎമ്മഭീതാചാഭിവിലജ്ജമാനാകുന്തീ സാദരംപാണൌഗൃഹീത്വൊ
പൂജഗാമകന്യാം നന്ദനംയുധിഷ്ഠിരംവചനമുവാചെദം സുന്ദരീദ്രു
പദരാജാത്മജാകന്യകെയംത്വൽ കനിഷ്ഠാഭ്യാമ്മയിനിസൃഷ്ടായഥൊ
ചിതം തൽക്കഥാംനിശമ്യഭുങ്ധ്വമിത്യുക്തം‌മയാ നാനൃതമുക്തംമയാപ്യ
ദ്യൈവംകഥാഭവെൽ മാനവശ്രെഷ്ഠബ്ര വീഹിദ്രുപദജാമിമാം അ
ധൎമ്മൊനചൊപവൎത്തെതനഭൂതപൂൎവ്വ സ്സധൎമ്മാത്മജൊവിതചിന്ത്യാ
ശു മുഹൂൎത്തമാത്രം മാതരംസമാശ്വാസ്യഭ്രാതരംധനഞ്ജയം സാദരം
ബഭാഷെവാക്യം‌പരമിദംതദാ ഭവതാജിതാപാൎത്ഥദ്രുപദാത്മജാചെ
യം ഭവതാതൊഷിഷ്യതിപാവകഃപ്രജ്വാല്യതാം ഹൂയതാമസ്യാഃപാ
ണിംവിധിവൽഗൃഹാണത്വം ഭാൎയ്യെയംതവൈവെതിശ്രുത്വാപൂൎവജ
വാക്യം ജിഷ്ണുരഗ്രജംപ്രൊവാചൊക്തമയുക്തംവാക്യം കൃഷ്ണെയംമ
യാജിതാചാപിവാശൃണുഭവാൻ മാമാമാമധൎമ്മഭാജംകൃഥാഹ്യധ
മ്മൊയം ഭൂമിപാലെന്ദ്രഭവാൻ‌പ്രഥമം‌പ്രണിവെശ്യ സ്തദനുവൃകൊ
ദരഃപൂൎവ്വജഃപുനരഹം തദനുമാദ്രീസുതൌനകുലസ്സഹദെവഃ മദിരെ
ക്ഷണാചെയംഭവതസ്സൎവ്വെയം യൽക്കരണീയമത്രൈവംഗതെഭ
വാനിഹ തൽകുരുധൎമ്മ്യംയശസ്യംവിചാൎയ്യാത്മഹിതം യൽപ്രിയംഭ
വെദ്രുപദസ്യരാജെന്ദ്രസ്യവാതൽബ്രഹിസൎവ്വെസ്ഥിതാസ്ത ദ്വശെ
യുധിഷ്ഠിരദ്രൌപദിംദൃഷ്ട്വാപാതത്രതിഷ്ഠന്തീംശുചിസ്മിതാം ഭൂപതിപ്രവ
നാണാംപഞ്ചാനാം‌പാണ്ഡവാനാം മന്മഥഃപ്രാദുരാസിന്മാനസെ
ധൈൎയ്യാത്മനാം സമ്മത്ഥ്യെന്ദ്രിയഗ്രാമംവിഹിതംസ്വയംഭൂവാ തെ
ഷാമിംഗിതാകാരഭാവജ്ഞൊയുധിഷ്ഠിരൊ ദൊഷജ്ഞൊവെദവ്യാ
സവചനമനുസ്മരൻ അമ്പ്രവീത്സമെതാൻഭ്രാതൃന്മിഥൊഭെദഭയാൽ
സുപ്രിയംസൎവ്വെഷാന്നൊഭാൎയ്യെയംഭവിഷ്യതി ശൊഭിതകളെബരാ
പാഞ്ചാലനൃപാത്മജാ ദ്രൌപദീമനൊഹരീസുന്ദരീകൃഷ്ണാസതീ പൂൎവ്വ
ജൻ‌പറഞ്ഞതുകെട്ടുസൊദരന്മാരു മെവമെന്നനുവദിച്ചവിടെവാഴു [ 157 ] ന്നെരം ദെവകീസുതൻജഗീശ്വരൻ‌വാസുദെവൻ രെവതീരമ
ണനുമായുടനെഴുനെള്ളി ഭാൎഗ്ഗവകൎമ്മശാലതന്നിൽവാണീടുന്നൊരു
ഭാഗ്യപൂരുഷന്മാരാംപാണ്ഡവന്മാരെക്കണ്ടു എങ്ങിനെയറിഞ്ഞവാറെ
ന്നിതുയുധിഷ്ഠിര നങ്ങിനെയറിവൻഞാനെന്നിതുമുകുന്ദനും തങ്ങളി
ൽജതുഗൃഹമൊചനവൃത്താന്തവുംതിങ്ങിനസന്തൊഷത്തൊടന്യൊന്യം
പറഞ്ഞുടൻ കല്യാണം‌മെലിൽ‌വരെണ്ടും‌പ്രകാരവും‌പുന രെല്ലാരും കൂ
ടക്കണ്ടുപറഞ്ഞുയാത്രചൊല്ലി വെഗെനമുകുന്ദനുംരാമനുമെഴുനെള്ളി
ലൊകപാലന്മാരൊടുതുല്യരാം‌പാണ്ഡവരും ഭാൎഗ്ഗവനികെതനെവസി
ച്ചാരവിടെയും മാൎഗ്ഗമായിക്ഷയെറ്റുകഴിച്ചുദിവസവും ഭാൎഗ്ഗവകൎമ്മ
ശാലാസന്നിധൌചെന്നുനിന്നു ഭാഗ്യവാൻധൃഷ്ടദ്യുമ്നൻരാത്രിയില
വരുടെ വാക്കുകെട്ടറിഞ്ഞിതുപാണ്ഡവന്മാരെന്നുള്ളിൽ വായ്ക്കുമാന
ന്ദം‌പൂണ്ടുതാതനൊടെല്ലാംചൊന്നാൻ പാഞ്ചാലനൃപെന്ദ്രനുംതന്നുള്ളി
ലുണ്ടായൊരു ചാഞ്ചല്യമാകന്നാനന്ദാകുലനായാനെല്ലൊ അന്നെരമു
പാദ്ധ്യായൻതന്നെയങ്ങയച്ചിതു മന്നവൻദ്രുപദനുമറിവാൻ‌പരമാ
ൎത്ഥം ചെന്നുപാണ്ഡവന്മാരെക്കണ്ടൊരുവിപ്രെന്ദ്രനെ നന്നായ്പൂജി
ച്ചുഭീമൻധൎമ്മജനിയൊഗത്താൽ ദ്രുപദപുരൊഹിതനാകിയഭൂദെവ
നം നൃപതികുലവരനാമജാതരാതിയും അന്യൊന്യംവൃത്താന്തങ്ങൾപ
റഞ്ഞുവസിക്കുംപൊ ളന്യനായിരിപ്പൊരുപുരുഷൻ വന്നാനെല്ലൊ
പിന്നെയും‌പാഞ്ചാലഭൂപാലകനിയൊഗത്താൽ കന്യാൎത്ഥംദ്രുപദനാലു
പസംസ്കൃതമായൊ രന്നവുംവിവാഹഹെതൊരപിവഹിച്ചവൻ ചൊ
ല്ലിനാൻ നിങ്ങളിനിവൈകാതെപൊരെണംപൊ ലെല്ലാരുംകൂടിരാജ
ധാനിക്കുമടി യാതെ നല്ലതെരിതുവസുധാധിപയൊഗ്യമിനീ കല്യാ
ണംകഴിക്കെണമെന്നവൻചൊന്നനെരം പാരാതെപുരൊഹിതൻ ത
ന്നെയുമയച്ചിട്ടു വിരന്മാരായപാണ്ഡുരാജനന്ദനന്മാരും തെരതിൽക
രയെറിവെഗത്തിൽനടകൊണ്ടു കാരുണ്യംപൂണ്ടുകുന്തിതന്നൊടും കൃഷ്ണ
യൊടും ധൎമ്മജമതമെല്ലാമന്നെരംപുരൊഹിതൻ സമ്മൊദംകലൎന്നവ
നീശ്വരനൊടുചൊന്നാൻ നിൎവ്വ്യാജംജിജ്ഞാസയാപാഞ്ചാലൻ ബഹു
വിധം ദ്രവ്യവുംദാനംചെയ്താൻ‌പാണ്ഡവന്മാൎക്കായ്ക്കൊണ്ടു മത്തഹ
സ്തികൾമനൊവെഗമുള്ളശ്വങ്ങളും ചിത്രമാംരഥംകാലാൾദാസികൾ
ദാസന്മാരും ആസനശയനയാനങ്ങളും വൎമ്മങ്ങൾബാണാസനങ്ങ
ളുംചൎമ്മനികരംഖഡ്ഗങ്ങളുംഅസ്ത്രശസ്ത്രങ്ങൾഫലമൂലങ്ങൾമാല്യങ്ങളും
വസ്ത്രങ്ങൾനല്ലനല്ലപട്ടുകൾപാദുകങ്ങൾ വെണ്കൊറ്റക്കുടതഴവെ
ഞ്ചമരികൾനല്ലകുംകുമമലയജകസ്തൂരികളഭവും കൊടികൾനല്ലകൊ
ടിക്കൂറകൾവാദ്യങ്ങളും കുടകളാലവട്ടംദൎപ്പണംചൊട്ടകളും മുത്തുമാല [ 158 ] കൾമുത്തുക്കൊടികൾമുത്തുക്കുട മുഗ്ദ്ധങ്ങളായമെലാപ്പുകളുംതിരകളും
ആഭരണങ്ങൾകിരീടാദികൾപലതര മാപാദചൂഡമണിഞ്ഞീടുവാനുള്ള
വയും ആഭതെടീടുംകുപ്പായങ്ങളുംതൊപ്പികളു മാഭൊഗമാൎന്നപൊ
ന്നിൻ‌പാത്രങ്ങൾപശുക്കളുംധനധാന്യങ്ങളെല്ലാമവധിയില്ലാതൊ
ളും മനസികനിവൊടുകൊടുത്തുപാഞ്ചാലനും‌എല്ലാമെപരിഗ്രഹിച്ചാ
നന്ദമിയന്നുട നുല്ലാസമൊടുകുന്തീദെവിയുമതുനെരം പുഷ്കരദലവി
ലൊലാക്ഷിയാംകൃഷ്ണയൊടും പുക്കിതങ്ങന്തഃപുരത്തിംകലാമ്മാറുമൊ
ദാൽ സൎവ്വലക്ഷണയുക്തന്മാരായപാണ്ഡവരെ ദിവ്യവെഷത്തൊടു
കണ്ടീടിനജനമെല്ലാം അത്ഭുതംപൂണ്ടുനിന്നാർനിശ്ചലന്മാരായ്തത്ര ക
ല്പിതസഭാസ്ഥപീഠാസനെയഥാപുരം ഇരുന്നാർപിന്നെസ്നാനംകഴി
ച്ചുവഴിപൊലെ വിരുന്നുംപരിഗ്രഹിച്ചശനംകഴിഞ്ഞപ്പൊൾ ദൃക്പര
മാനന്ദരൂപന്മാരാമിവരൊരൊ ദിക്പാലകന്മാരൊഗന്ധൎവന്മാർസിദ്ധ
ന്മാരൊ നിൎമ്മലന്മാരാംദിവ്യന്മാരെക്കാണായ്‌വന്നതും നമ്മുടെഭാഗ്യമെ
ന്നുചൊല്ലിനാരെല്ലാവരും ദ്രൌപദിതന്നെപ്പൊലെനാ ലുപുത്രികളി
ന്നും ഭൂപാലനുണ്ടായ്‌വരുന്നാകിലെന്തൊഭാഗ്യം ദ്രൌപദിക്കനുരൂപ
ന്മാരിവരഞ്ചുപെരും രൂപലാവണ്യാദികൊണ്ടിതിന്നുവൃഥാഭവംചൊ
ദിച്ചുപാഞ്ചാലനും‌നിങ്ങളാരെന്നുനെരെ ബൊധിപ്പിച്ചീടവെണം
ഞങ്ങളെയിനിയിപ്പൊൾ എംകിലൊകെട്ടുകൊൾകചൊല്ലീടാംപരമാ
ൎത്ഥം ശംകയെകളഞ്ഞാലുമെന്നുധൎമ്മജൻചൊന്നാൻ ചന്ദ്രവംശത്തി
ൽവന്നുപൌരന്മാരായ്പാണ്ഡു നന്ദനന്മാരായ്ഞങ്ങളെവരുമുണ്ടായ്‌വ
ന്നു അഗ്രജനായതുഞാൻഭീമസെനനും‌പിന്നെ ഫല്ഗുനനായപാക
ശാസനപുത്രനിവൻ നകുലന്താനുംസഹദെവനുംമാദ്രിപുത്ര രഖില
ഗുണനിധെസത്യമെന്നറിഞ്ഞാലും ധൎമ്മജവാക്കുകെട്ടുസന്തൊഷ
ത്തൊടുകൂടെ നിമ്മലൻപാഞ്ചാലനുംചൊല്ലിനാനതിൻശെഷം യ
ന്ത്രവും മുറിച്ചുഭൂപന്മാരെജ്ജയിച്ചൊരു കുന്തീനന്ദനനായഫല്ഗുനനിനി
യിപ്പൊൾ എന്മകളുടെപാണിഗ്രഹണംകഴിക്കെണം മന്മനൊരഥം
പരപൂൎണ്ണമായ്‌വന്നിതെന്നാൽ അക്കഥകെട്ടധൎമ്മനന്ദനനുരചെയ്താ
നഗ്രജന്മാരായ്ഞങ്ങളിരുവരിരിക്കവെ ഫല്ഗുനൻവിവാഹംചെയ്കെ
ന്നതുമരുതല്ലൊ സൽഗുണനിധെമുൻപിൽഞാൻവെക്കെന്നതെ
വരൂ ചിന്തിച്ചുപാഞ്ചാലനുമന്നെരമുരചെയ്തു സന്തൊഷമിതിൽ‌പ്പര
മില്ലെംകിലിനിക്കെടൊ മന്ദഹാസവുംചെയ്തുധൎമ്മജൻചൊന്നാ ന
പ്പൊൾ സുന്ദരിയായതവകന്യകതന്നെഞങ്ങൾ ഐെവരുംകൂടിവി
വാഹംചെയ്കെന്നതെവരുദൈവകല്പിതരാൎക്കുംതടുക്കാവെന്നുമല്ലാ ക
ഷ്ടമാഹന്തകഷ്ടംഞാനതുകെട്ടിട്ടില്ല ദൃഷ്ടമായിട്ടുമില്ലെന്നാലതുധൎമ്മമ [ 159 ] ല്ല നിശ്ചയംവെദലൊകവിരുദ്ധമിതുപാൎത്താൽ ദുശ്ചരിത്രങ്ങൾ നി
ങ്ങൾക്കല്ലിവതൊന്നീടെണ്ടു ഒരുത്തന്നനെകംഭാൎയ്യാക്കളെയുണ്ടാക്കീ
ടാ മൊരുത്തിക്കനെകംഭൎത്താക്കന്മാരരുതെല്ലൊ വെദത്തിൽവിധിച്ച
തുതന്നെയല്ലെന്നാകിലും ലൊകൎക്കുകെട്ടാൽമതമായിരിക്കെണമെ
ല്ലൊ വെദത്തി ൽവിധിയല്ലലൊകൎക്കുംമതമല്ല പാതിത്യംവരുമെന്നാ
ൽ‌നരകമതുമുണ്ടാം ധന്യനാംധൎമ്മാത്മജനന്നെരമുരചെയ്താൻ മന്ന
വവെദലൊകവിരുദ്ധമെന്നാകിലും സൂക്ഷ്മധൎമ്മത്തെപ്പാൎത്തുഞാനി
വപറഞ്ഞതു ഭൊഷ്കുല്ലധൎമ്മെതരബുദ്ധിയുമിനിക്കില്ല മാതാവിന്മതമി
തുദൈവസംകല്പംതാനുംചെതസിമമഹിതമാകയുമുണ്ടിതെന്നാൽധൎമ്മ
മല്ലെന്നുവരാനിൎണ്ണയമെന്നുതന്നെ ധൎമ്മജൻചൊന്നനെരംദ്രുപദൻ
താനുംചൊന്നാൻ കുന്തിയുംനീയുംമമധൃഷ്ടദ്യുമ്നനുംകൂടി ചിന്തിച്ചിട്ടി
നിനാളെക്കല്പിക്കാമെന്നെവെണ്ടു പിറ്റന്നാളെല്ലാവരുമൊന്നിച്ചു
വിചാരിപ്പാ നുറ്റബന്ധുക്കളുമായ്‌വസിച്ചീടിനനെരം വെദവ്യാസ
നുമെഴുനെള്ളിനാനെദൃച്ശയാ സാദരംമുനിതന്നെപ്പൂജിച്ചാരവർകളും
കാഞ്ചനാസനെമരുവീടിനമുനിയൊടു പാഞ്ചാലനൃപതിയുംതൊഴുതു
ചൊല്ലീടിനാൻ ഒരുനാരിയെപ്പലർകൂടിവെൾക്കുന്നുള്ളതി ല്ലൊരു
കാലത്തുമൊരുദിക്കിലുമൊരുവൎക്കും ഇന്നിപ്പൊൾപാണ്ഡവന്മാരൈ
വരുംകൂടിമമകന്യകതന്നെവെൾപ്പാൻഭാവിക്കുന്നതുമാമൊ നിന്തിരു
വടിയരുൾചെയ്യെണംവിചാരിച്ചുസന്താപമതുകൊണ്ടുപാരമുണ്ടെന്നു
നൃപൻ ചൊന്നതുകെട്ടനെരംമുനിയുമരുൾചെയ്തു നിന്നുടെകുറ്റമല്ല
ധൎമ്മമല്ലെന്നുതൊന്നും ഭൂപതിയുടെകയ്യുംപിടിച്ചുമുനിവരൻശൊഭതെ
ടീടും‌മണിയറയിലകം‌പുക്കു രഹസ്യമായുള്ളൊരുധൎമ്മംഞാൻചൊല്ലു
ന്നുണ്ടു മഹത്വമെറുംഭവാൻകെട്ടുകൊള്ളുകവെണം നിന്നുടെമകളിവ
ൾതന്നുടെപൂൎവ്വജന്മം നിന്നൊടുചൊല്ലാം‌മഹീവല്ലഭതിലകമെ ഭൊഷ്ക
ല്ലനാളായണിയെന്നുപെരിവൾക്കന്നു മൌല്ഗല്യനെന്നുനാമംഭൎത്താ
വിന്നറിഞ്ഞാലും എത്രയുംവൃദ്ധൻകൊപശീലനാകയുമുണ്ടു ഭൎത്തവ്യന
ല്ലതൊലുംഞാന്നുകൊണ്ടെല്ലുംപൊങ്ങി കുഷ്ഠംകൊണ്ടൊക്ക മുരടിക്കിട
ക്കുന്നുദെഹം നിഷ്ഠുരമായവാക്കുമറ്റമില്ലാതെയുണ്ടു ജരയുംനരയുമില്ലീ
വണ്ണമാൎക്കും‌മറ്റു കുരയും‌പാരമുണ്ടുകൃമിപീഡയുമുണ്ടു ദുൎഗ്ഗന്ധമെറുക
യാലടുത്തുചെന്നുകൂടാ നിൎഗ്ഗണരൂപശീലയുക്തനാംവിപ്രൻസദാവ
ൎത്തിക്കുംകാലമൊരുദിവസമുണ്ണുന്നെരം ഭക്തത്തി ലംഗുഷ്ഠവുംമുറിഞ്ഞു
വീണുബലാൽ കുഷ്ഠിതാനുണ്ടശെഷംചൊറതിൽക്കിടന്നൊ രംഗു
ഷ്ഠവും കളഞ്ഞുപജീവിച്ചാൾപത്നിശെഷം ശംകകൂടാതെയതുമുണ്ടവ
ളെഴുനീറ്റുതൻ‌കഴൽതലൊടുവാൻ ചെന്നുനിൽക്കുന്നനെരംഭാൎയ്യയൊ [ 160 ] ടുരചെയ്തുമൌല്ഗല്യൻ‌പതിവ്രത മാരായനാരിമാരിൽ‌നിന്നൊളം‌നന്ന
ല്ലാരും എന്തൊരുവരംനിനക്കിച്ശയെന്നുരചെയ്താ ലന്തരമെതുമില്ലത
രുവനിപ്പൊൾതന്നെ വൃദ്ധനുംകടുകനുമീഷ്യനുംലൊലുപനും ക്രുദ്ധ
നുംദുൎഗ്ഗന്ധിയുമല്ലഞാനെടൊബാലെ എങ്ങിനെരമിക്കെണ്ടുനിനക്കെ
ന്നതുചൊന്നാ ലങ്ങിനെരമിപ്പിപ്പനില്ലസംശയമെതുംകല്യാണശീലെ
മനൊവല്ലഭെനാളായണി ഫുല്ലപംകജമുഖിചൊല്ലു നിൻമനൊഗതം
ഭൎത്തൃവാക്യങ്ങൾമുഹുരിത്തരംകെട്ടനെര മുത്തമശീലതാനുമുത്തരമുരചെ
യ്താൾപഞ്ചധാവിഭക്താത്മാരമയത്വമമാംഭവാൻ‌പഞ്ചസായകസമരൂ
പലാവണ്യസിന്ധൊ മൌല്ഗല്യനതുകെട്ടുകാമരൂപവും‌പൂണ്ടുഭാൎഗ്ഗവി
തനിക്കുനെരാകിയപത്നിയൊടും ആശ്രമങ്ങളിൽതപൊധരനായനുഭ
വി ച്ചാശ്ചൎയ്യമവൾക്കുചെൎത്താനന്ദിപ്പിച്ചുനന്നായിത്രിദശാലയംപ്രാ
പിച്ചമൃതാഹാരംചെയ്തു മദനരസംപൂണ്ടുസുഖിച്ചുമരുവിനാൻ പൌ
ലൊമിയാലുംപൂജ്യമാനനായ്ത്തത്രചിരകാലംസഞ്ചരിക്കുന്നാളിന്ദ്രസെ
നയാസാകം ആദിതെയെന്ദ്രഗൃഹംപ്രാപിച്ചുരമിപ്പീച്ചാ നാദിത്യര
ഥം‌പരമാരുഹ്യദിവ്യം‌പിന്നെ മൊദത്തൊടിരുന്നിതുമെരുവിംകലു മ
ന്നാൾ ആകാശഗംഗാദ്രുതമാപ്ലുത്യതയാസഹ സ്വാകാംക്ഷസമം‌പര
മാനന്ദിപ്പിച്ചുനന്നായി ചന്ദ്രരശ്മികൾമദ്ധ്യെവസിച്ചുപുനരഥ മ
ന്ദമാ രുതവെഷംകൈക്കൊണ്ടുചിരകാലം അദ്രിയായ്ചമഞ്ഞിതുമൌല്ഗ
ല്യൻ‌നാളായണി തത്രനിമ്നഗയായിരമിച്ചുചിരകാലം പുഷ്പിതസാല
രൂപം‌പൂണ്ടിതുമൌല്ഗല്യനു മപ്പൊഴെലതാരൂപം‌പൂണ്ടുവെഷ്ടിച്ചാളവ
ൾ യാതൊരുരൂപംകൈക്കൊള്ളുന്നിതുമൌല്ഗല്യനും താദൃശീ യായ്‌വന്നീ
ടുമന്നുനാളായണീയുംഇന്നിപ്പൊൾനിന്റെമകളായതുമവൾതന്നെ
നിൎണ്ണയമെന്നു കൃഷ്ണനരുൾചെയ്തതുനെരം എന്നുടെമകളായ്‌വന്നീടുവാ
നെന്തുമൂല മെന്നതുമിനിയരുൾചെയ്യെണമെന്നീ വണ്ണംചൊദിച്ചപാ
ഞ്ചാലനൊടന്നെരംവെദവ്യാസൻ കൌതുകംപൂണ്ടുകെട്ടുകൊള്ളുകെ
അരുൾചെയ്തു ചൊല്ലെറുമിന്ദ്രസെനയാകിയനാളായണീ വല്ലഭനാ
യമൌല്ഗല്യൻ‌തന്നെശുശ്രൂഷിച്ചു പലനാൾകഴിഞ്ഞിതുദിവ്യഭൊ
ഗങ്ങളൊടു മലസാപാംഗിതന്നെരമിപ്പിച്ചനാരതം വിരക്തിവന്നു
കാമഭൊഗസൌഖ്യങ്ങളെയും പരിത്യാഗവുംചെയ്തുകൊപ്പിട്ടുതപസ്സി
നായി അന്നെരംനാളായണീമൌല്ഗല്യനൊടുചൊന്നാ ളെന്നെനീ
വെടിയാതെഭൎത്താവെയിനിക്കുള്ളിൽ തൃപ്തിവന്നീലാകാമഭൊഗത്തി
ലതിനാൽസ ന്തപ്തയായ്ചമഞ്ഞിതുഞാനെന്നുകെട്ടനരം മൌല്ഗല്യന
രുൾ ചെയ്തുശംകകൂടാതെയെന്നൊടാഗ്രഹംകൊണ്ടുചൊന്നതെന്തിപ്പൊ
ളവക്തവ്യം മത്തപൊവിഘ്നംചെയ്‌വാൻ‌കാമസായകമെറ്റു മത്തയാ [ 161 ] യ്ചമഞ്ഞനീഭൂമിയിൽപിറക്കപൊയി പാൎത്ഥിവന്ദനയായ്ക്കാമഭൊ
ഗങ്ങളെല്ലാമാസ്ഥതീൎന്നീടുവൊളംഭുജിക്കയഥാസുഖം ദ്രുപദനൃപതി
തന്മകളായ്തത്രതവ നൃപതിവീരന്മാരായഞ്ചുഭൎത്താക്കന്മാരും ഉണ്ടാകെ
ന്നരുൾചെയ്തുമൌല്ഗല്യമഹാമുനി വണ്ടാർപൂകുഴലാളുംതപസെവനം
പുക്കാൾ തണ്ടുലർബാണവൈരീ ചന്ദ്രശെഖരൻനീല കണ്ഠനും പ്ര
ത്യക്ഷനായരുളിച്ചെയ്തീടിനാൻ ഭൂമിയിലൊരുനൃപശ്രെഷ്ഠനുമകളാ
യി കൊമളരൂപിണിയായ്പിറക്കനീയുംബാലെ ഭൎത്തക്കാന്മാരുംനിന
ക്കഞ്ചുപെരുണ്ടായ്‌വരി കുത്തമന്മാരായെറ്റമുത്തമഗുണശീലെ ദെവങ്കാ
ൎയ്യവുംസാധി പ്പിക്കനീയെന്നീവണ്ണം ദെവദെവെശനരുൾചെയ്തതു
കെട്ടനെരം പഞ്ചഭൎത്താക്കളൊരുനാരിക്കുണ്ടാമൊനാഥ പഞ്ചബാ
ണാരെയതുധൎമ്മമല്ലെന്നുകെൾപ്പു വാമദെവനുംചിരിച്ചരുളിച്ചെയ്തീ
ടിനാൻ വാമലൊചനെകെൾക്കകരാണമതിന്നുനിഭൎത്താരംദെഹീതി
ഭൂയൊഭൂയൊഭൂയൊമുദാ സത്വരമത്യാഗ്രഹാലഞ്ചുരുപ്രാൎത്ഥിക്കയാൽ
ഭൎത്താക്കന്മാരഞ്ചുപെരുണ്ടാവാനവകാശം ഭദ്രെവന്നീടുമതിന്നെതുമെ
ദൊഷമില്ല ചൊല്ലിനാൾനാളായണീശംകരൻതന്നൊടപ്പൊ ളി
ല്ലെല്ലൊവിധിയതു വെദത്തിലെന്നുകെൾപ്പു ഒരുത്തിക്കൊരുഭൎത്താ
വൊഴിഞ്ഞുവിധിച്ചതി ല്ലൊരുത്തന്നനെകംനാരികളെക്കൊള്ളാംതാ
നുംവാമലൊചനമാൎക്കുകെവലമൊരുവരൻ കൌമാരമായിട്ടുള്ളലൌ
കികമെന്നാകുന്നു പുത്രാൎത്ഥംഭൎത്തൃനിയൊഗത്താലാപദികൊള്ളാമെ
ത്രെമറ്റൊരുത്തനെക്ക വലമുല്പാദിപ്പാൻ മൂന്നാമതൊരുവനെപ്രാ
പിച്ചാൽപ്രായശ്ചിത്തം മാന്യന്മാർവിധിച്ചവണ്ണംചെയ്തെമതിയാ
വു നാലാമതൊരുവനെപ്രാപിച്ചാൽപതിതയാം നീലവെണികളെ
ന്നുനിൎണ്ണയമറിഞ്ഞാലും വന്ധകിയായ്‌വന്നീടുമഞ്ചാമതൊരുവനെ
ചിന്തിക്കിലെന്നെല്ലാമുണ്ടെന്നുകെട്ടീരിപ്പുഞാൻ ആകയാലനെകംഭ
ൎത്താക്കൻമാരുണ്ടാകെണ്ടു ലൌകികമല്ലനൂനംവൈദികമതുമല്ല സം
കരദൊഷമിനിക്കുണ്ടാകുമെന്നതുകെട്ടുശംകരൻനാളായണിയൊടരുൾ
ചെയ്തീടിനാൻ‌പണ്ടുനാരികളനാവൃതമാരെത്രനിന ക്കുണ്ടാകയില്ല
ദൊഷമതിനാലൊന്നുകൊണ്ടും‌എംകിലുമിനിക്കഞ്ചുഭൎത്താക്കംന്മാരുണ്ടാ
യാൽസംഗമപുനരപികൌമാരംഭവിക്കെണംഭൎത്തൃശുശ്രൂഷകൊണ്ടു
സിദ്ധിയെ പ്രാപിച്ചെൻഞാനെത്തണമിനിക്കിനിസിദ്ധിയുമതി
നാലെ സിദ്ധിയുംരതിയുംകെളന്യൊന്യംഭവിക്കയി ല്ലുത്തമെസി
ദ്ധിലഭിച്ചീടാദുൎഭഗയാകിൽസിദ്ധിക്കുംരതിഗുണംസുഭഗക്കെന്നുനൂനം
സിദ്ധിക്കും വിരൊധമില്ലെതുമെനിനക്കെടൊകൌമാരമഞ്ചുഭൎത്താക്ക
ന്മാരെക്കൊണ്ടുംപ്രാപ്പിച്ചാമൊദംപൂണ്ടുമഹാഭാഗയായ്ഭവിക്കനീച്ചെ [ 162 ] ന്നുനീഗംഗാജലംതന്നിൽനിൽക്കെന്നാൽകാണായ്‌വന്നീടുമൊരുപുമാ
ൻ‌തന്നെയെന്നറിഞ്ഞാലും വിണ്ണവർനാഥനവനാകുന്നതവനെനി
എന്നുടെമുൻപിൽക്കൊണ്ടുവന്നീടുമടിയാതെ അന്നെരംപ്രദക്ഷിണം
ചെയ്തുവന്ദിച്ചുപൊയ കന്യകതാനുംഗംഗതന്നെപ്രാപിച്ചാളെല്ലൊ
മുന്നം‌ദെവകളെല്ലാംനൈമിശാരണ്യത്തിംകൽ നിന്നൊരുസത്രമാരം
ഭിച്ചിതുനരപതെ നല്ലൊരുപത്നിയെയുമുണ്ടാക്കിവൈവസ്വതൻ ക
ല്യാണംവന്നീടുവാൻതാപസെന്ദ്രന്മാരൊടും യാഗവുംദീക്ഷിച്ചിരു
ന്നീടിനാനതുകാലം രൊഗാദിമരണവുംമനുഷ്യൎക്കില്ലാതെയാ യ്‌മ
ൎത്യന്മാൎക്കവനിയിൽമരണമില്ലായ്കയാൽ വൎദ്ധിച്ചുചമഞ്ഞിതുദെവക
ളതുകൊണ്ടു സുത്രാമാദികൾപൊയി ബ്രഹ്മനെച്ചെന്നു കണ്ടാ രെത്ര
യുംഭയമായിച്ചമഞ്ഞുഞങ്ങൾക്കിപ്പൊൾ മൎത്യരുമമൎത്യരുംഭെദമില്ലെ
ന്നായ്‌വന്നു സത്രവുംപിതൃദെവാദികൾക്കില്ലെന്നായ്‌വരും സന്താപമതു
കൊണ്ടുചിത്തത്തിലുണ്ടാകുന്നു നിന്തിരുവടിയെന്നീശരണംഞങ്ങ
ൾക്കില്ല ശക്രാദിദെവഗണമിത്ഥംചൊന്നതുകെട്ടു പുഷ്കരഭവനും
പുഞ്ചിരിപൂണ്ടുചൊന്നാൻ അമരന്മാരാംനിങ്ങളെന്തിനുപെടിക്കുന്നു
ശമനവശന്മാരാംമാനുഷജനങ്ങളെ അന്തകനിങ്ങുയാഗംദീക്ഷിച്ചു
വസിക്കയാ ലന്തംമാനുഷജനങ്ങൾക്കിപ്പൊളില്ലാത്തതും നിങ്ങളും
നിങ്ങളുടെവീൎയ്യംകൊണ്ടവനുടെ അംഗമായ്ഭവിച്ചിട്ടുകൊല്ലുവിൻ‌മ
നുഷ്യരെ ധാതാവിന്നരുള പ്പാടിങ്ങിനെകെട്ടശെഷ മാദിതെയന്മാരെ
ല്ലാംപൊയിതുയാഗത്തിംകൽ ചെന്നവർമന്ദാകിനിതംകൽവാണീടു
ന്നെരം സ്വൎണ്ണവൎണ്ണത്തൊടൊരുപുണ്ഡരീകത്തെക്കണ്ടാർ ചിത്രമെ
ത്രയുമിതെന്നൊൎത്തവരെല്ലാരിലു മെത്രയുംശൂരനായസുത്രാമാവതുനെ
രം തത്രചെന്നീടുന്നെരംകാണായിതൊരുത്തിയെ ചിത്രഭാനുവിനുനെ
രാകിയതെജസ്സൊടും അന്നെരംജലാൎത്ഥിനിയായെറ്റംകരയുന്ന ത
ന്വിതൻ‌കണ്ണുനീരുംവീണിതുജലംതന്നിൽ അവിടെയുണ്ടായൊരു
കാഞ്ചനപത്മംകണ്ടി ട്ടവളൊടമരെന്ദ്രൻചൊദിച്ചുമധുരമായി ആ
രെടൊനീയെന്നെന്നൊടാദരാൽ‌പറയെണം നെരൊടെകരയുന്നതെ
ന്തിനെന്നതുംചൊൽനീ എന്നതുകെട്ടനെരമവളുംചൊല്ലീടിനാ ളെ
ന്നെനീയറിയുന്നതില്ലയൊദെവപതെ നിൎഭാഗ്യവതിയായാരെന്നു
ടെദുഃഖമൂല മിപ്പൊൾഞാനറിയിക്കാമെന്നൊടുകൂടെപ്പൊന്നാൽ ഉം
പരിൽവൻ‌പുംമുൻപുമുള്ളനീപൊന്നീടുകമുൻപിൽ ഞാൻ‌നടന്നിടാ
മെതുമെമടിക്കെണ്ടാ എൻപരിതാപത്തിന്റെമൂലവുമറിഞ്ഞീടാം നി
ൻപ്രിയമതുംവരുമെന്നവൾചൊല്ലീടിനാൾ അന്നെരമവളുടെപി
ന്നാലെചെന്നനെരം വിണ്ണവർനായകനുകാണായ്‌വന്നിതുനെരെ ദി [ 163 ] വ്യനായിരിപ്പൊരുപുരുഷൻ‌തന്നെപൂൎണ്ണയൌവനത്തൊടുമൊരുയു
വതീരത്നത്തൊടും പൎവ്വതശിരസിസിംഹാസനത്തിന്മെലതി ഗൎവെ
ണചൂതുംപൊരുതിരുന്നീടുന്നതപ്പൊൾ അഭ്യുത്ഥാനാദിസൽക്കാരങ്ങ
ൾചെയ്യായ്കമൂല മദ്രവാഹനൻ‌കൊപിച്ചളവുവിശ്വനാഥൻ മന്ദഹാ
സവുംചെയ്തുതൃക്കണ്പാൎത്തതുനെര മിന്ദ്രനുമിളകാതെനിന്നിതുകുറഞ്ഞൊ
ന്നു ദെവനമക്ഷക്രീഡകഴിഞ്ഞൊരനന്തരം ദെവിയൊടരുൾചെയ്തു.
നീയിനിയൊന്നുവെണം ഇപ്പൊഴെപുരന്ദരദൎപ്പത്തെക്കളയെണം
വില്പാടുനന്നായ്‌വരുമില്ലസംശയമെതും ദെവിയാൽസംപൃഷ്ടനായൊരു
നെരത്തുതന്നെ ദെവെന്ദ്രൻവിത്രസ്തങ്ങളാകുമംഗങ്ങളൊടും വീണി
തുഭൂമിതന്നിലന്നെരംപശുപതി വാനവർകൊനൊടിത്ഥമരുളിച്ചെ
യ്തിടിനാൻ പൎവ്വതൊത്തമൻ‌തന്നെപ്പൊയ്‌വിവൎത്തനംചെയ്ക ദുൎവ്വീൎയ്യ
മുള്ളഭവാനന്നെരംകാണാമെല്ലൊ നിന്നൊടുതുല്യന്മാരായ്നാലുപെരെ
യുമവർ വിണ്ണവർനായകന്മാരായതെന്നറികനീ എന്നതുകെട്ടുശക്ര
ൻപൎവ്വതൊത്തമൻ‌തന്നെ ചെന്നുടൻ വിവൎത്തനംചെയ്തപ്പൊൾകാ
ണായ്‌വന്നു തുല്യതെജസാനാലിന്ദ്രന്മാരെയൊരുപൊലെ സ്വൎല്ലൊക
നാഥൻ‌താനുംവെപഥുപൂണ്ടാനപ്പൊൾ ഞാനുമിന്നിവർകളെപ്പൊ
ലെയായ്ചമഞ്ഞീടും നൂനമെന്നൊൎത്തുഭയപ്പെട്ടിതുപുരന്ദരൻ വജ്രപാ
ണിയെനൊക്കിക്കൊപിച്ചുഗിരീശനു മുജ്വലിച്ചെറ്റംദിപ്തിപൂണ്ടുട
നരുൾചെയ്തു ധിക്കരിച്ചതുമൂലംശക്രന്മാരായനിങ്ങൾ നിഷ്കൃതിയാ
യ്മാനുഷയൊനിയിൽപിറക്കപൊ യ്ഭാൎയ്യയായ്‌വരുമിവൾനിങ്ങൾക്കൈ
വൎക്കുംകൂടി കാൎയ്യങ്ങൾപലതുണ്ടുനിങ്ങളാൽസാധിപ്പാനും ദിവ്യശ
സ്ത്രാസ്ത്രങ്ങളാൽദുഷ്ടരെയൊക്കവധി ച്ചുൎവ്വീഭാരവുംതീൎത്തുവരുവിൻ
നിങ്ങളെല്ലാം പൂൎവ്വെന്ദ്രന്മാരുമതുകെട്ടുചെയ്തീടിനാർ പാൎവ്വതിപതെ
മൊക്ഷംഞങ്ങൾക്കുതന്നീടെണം വീൎയ്യകൎത്താക്കന്മാരായ്‌വരികവെണം
ധൎമ്മ രാജനുമനിലനുമിന്ദ്രനുംദസ്രന്മാരും പിന്നെയുംവജ്രപാണി
ചൊല്ലിനാൻഭഗവാനൊ ടൊന്നനുഗ്രഹിക്കെണമിനിയുംദയാനി
ധെ കാൎയ്യകാരണാലിനിഞാനൊരുപുരുഷനെ വീൎയ്യംകൊണ്ടുണ്ടാക്കു
വനതിനുണ്ടൊന്നുവെണ്ടു പഞ്ചമംമൽപ്രസൂതമാക്കെണമിവരിൽ
വെ ച്ചഞ്ചിതതെജൊബലവീൎയ്യശ്രീകീൎത്തിയൊടെ അതുകെട്ടവനൊ
ടുംകൂടി വിഘ്നെശൻചെന്നു മധുസൂദനൻ‌തന്നെപ്രാൎത്ഥിച്ചുവൃത്താന്ത
വും അറിയിച്ചതുനെരംനരനാരായണന്മാർ പിറവികൂടെയുണ്ടാമെ
ന്നാലിന്ദ്രന്റെവിൎയ്യംനരൻതന്നുടെയംശമായ്ക്കൊള്ളാമത്രയല്ല നരക
വൈരികെശയുഗളാംശവുമിപ്പൊൾ ശുക്ലമാംവൎണ്ണമൊന്നുമറ്റെതുകൃ
ഷ്ണവൎണ്ണം തൽക്കെശയുഗളംതൽക്ഷെത്രങ്ങളാകുന്നതും അവയും‌യദു [ 164 ] കുലെനാരികളായ്‌വന്നീടു മവൎക്കു നാമധെയംരൊഹിണീദെവകീയും അ
വരിൽശുക്ലംബലദെവനായ്ഭവിച്ചീടു മവനീപതെപിന്നെകെശവ
ൻ കൃഷ്ണാംശവും ഇത്ഥമഞ്ചിന്ദ്രന്മാൎക്കുള്ളഭിമാനാംശം‌വന്നു പൃത്ഥ്വിയി
ൽപാണ്ഡവന്മാരായതുനരപതെ ലക്ഷ്മിതന്നാംശവ്യക്തിരൂപയാംകൃ
ഷ്ണതാനും ഇക്ഷിതിതന്നിൽതവപുത്രിയായ്പിറന്നതും വ്യക്തമായ്ക്കാ
ണ്മാൻദിവ്യലൊചനം‌നൽകീടുവ നൊക്കവെതീരുംതവസംശയമെ
ന്നാലിപ്പൊൾ ഉൾക്കാമ്പുതെളിയെണമെന്നരുൾചെയ്തുമുനി മുഖ്യ
നുന്ദിവ്യഞ്ചക്ഷുസ്സവനുനൽകീടിനാൻ പഞ്ചപൂവ്വെന്ദ്രന്മാർതന്നഭി
മാനാംശംപൊന്നു പഞ്ചപാണ്ഡവന്മാരായ്ക്കാണായിപാഞ്ചാലനും
ഒരുത്തൻ‌പലരായിട്ടിരിക്കുന്നതുമെന്നങ്ങുറച്ചുമനസിപാഞ്ചാലനുമതു
നെരം പാദപംകജങ്ങളിൽവണങ്ങിച്ചൊല്ലീടിനാൻ വെദവ്യാസനെ
നൊക്കിത്തെളിഞ്ഞുഭക്തിയൊടെ ജ്ഞാനമില്ലാതഞങ്ങളെന്തറിഞ്ഞി
രിക്കുന്നു ജ്ഞാനികളായനിങ്ങൾചൊന്നതുകെൾക്കയെന്നി എല്ലാം
നിന്തിരുവടിയരുളിച്ചെയ്യുംവണ്ണ മില്ലെല്ലൊഞങ്ങൾക്കുമറ്റാധാരംത
പൊനിധെ ബാദരായണമുനിപിന്നെയുമരുൾചെയ്തു സാദരംദ്രുപ
ദഭൂപാലനൊടതുനെരം കെൾക്കെണംപുരാവൃത്തംചൊല്ലുവൻനൃപാ
ധിപ ഭാഗ്യവാരിധെവിഷാദിക്കൊലാവെറുതെനീ പണ്ടൊരുരാജ
ര ഷിനിതന്തുവെന്നുപെരാ യുണ്ടായാനവനഞ്ചുപുത്രരുമുണ്ടായ്‌വന്നു
സാല്വെയൻ‌താനുംശൂരസെനനുംശ്രുതസെനൻ ബാലജഞാനിക
ൾതിന്ദുസാരനുമതിസാരൻ അശ്വമെധാദികളുംചെയ്തവരൈവരുമാ
യ്‌വിശ്വാസമന്യൊന്യംപൂണ്ടെകമാനസന്മാരാ യ്‌വിശ്രുതകീൎത്തിയൊ
ടുമൊരുമിച്ചനുദിനം വിശ്വപാലനംചെയ്തുമരുവീടിനകാലം ഭൌ
മാശ്വിയെന്നവളെ വെട്ടിതൈവരുംകൂടി കൌമാരംവയസ്സിംകൽസു
ഖിച്ചുഭാൎയ്യയൊടും പഞ്ചഭൂതങ്ങളൊപഞ്ചെന്ദ്രിയങ്ങളൊബത പഞ്ച
ഗൊചരങ്ങളൊപഞ്ചമാരുതന്മാരൊ പഞ്ചമൂൎത്തികളൊഭൂപാലകന്മാരാ
മിവർ കിഞ്ചനഭെദമില്ലതങ്ങളിലൊരുനെരം വിഖ്യാതഗുണംകണ്ടു
ലൊകരുംപ്രശംസിച്ചു ദുഃഖവുമകന്നവരൈവരുംകൂടിവാണാർ അ
ക്കാലമൈവൎക്കുമായഞ്ചനന്ദനന്മാരും വിഖ്യാതന്മാരായുണ്ടായ്‌വന്നിതു
ധരാപതെ ചൊല്ലുന്നുനൈതന്തവന്മാരെന്നുനാമമവ ൎക്കെല്ലാൎക്കുമൊ
രൊരാജ്യംവെവ്വെറെയുണ്ടായ്‌വന്നുഭൂമിയിൽനൈതന്തവന്മാരുടെപാര പ
ൎയ്യംഭൂമിപാലകാപഞ്ചമാത്സന്മ്യാരറിഞ്ഞാലുംനല്ലസാല്വെയന്മാരും ശൂര
സെനന്മാരെന്നും ചൊല്ലുന്നുശ്രുതസെനന്മാരെന്നുമിന്ദ്രസമ്മതസമാജ്ഞാകാരന്മാ
രായിന്നുമൊരൊരൊമൂലമിവവെവ്വെറെനിരൂപിച്ചാലാരാലുംതടുക്കാ [ 165 ] വൊന്നതല്ലീശ്വരമതം പന്നഗാഭരണനുമരുളിചെയ്താനിവൾതന്നു
ടെപൂൎവ്വജന്മത്തിങ്കൽസെവിച്ചമൂലം പിന്നെയും‌പിന്നെയും‌നീഭൎത്താ
രംദെഹിയെന്നതെന്നൊടഞ്ചുരുവരിച്ചീടകനിമീത്തമാ യ്പ ഞ്ചഭൎത്താ
ക്കന്മാരുണ്ടാകെന്നൊരനുഗ്രഹംപഞ്ചബാണാരിതാനും കൊടുത്താനെ
ല്ലൊമുന്നംമുനികന്യകയവൾനിന്നുടെമകളായ തനവദ്യാംഗികൃഷ്ണ
യെന്നതുമറിഞ്ഞാലും‌എന്നിവയെല്ലാമൊൎത്താൽ പാണ്ഡവരൈവ
രുമായ്നിന്മകൾതന്നെവെട്ടുകൊള്ളുകമടിയാതെ–വെദാവ്യാസനുംപാ
ഞ്ചാലനുമന്യൊന്യം‌പറ ഞ്ഞെതുമെദൊഷമില്ലെന്നുറച്ചുപുറപ്പെട്ടു കു
ന്തിയുംപുത്രന്മാരുംധൃഷ്ടദ്യുമ്നനുംവാഴും മന്ത്രശാലയി ൽ ചെന്നുപറ
വൈകിയാതെദൈവകല്പിതാമൊഴിക്കാവതല്ലൊരുവൎക്കു മൈവരുംകൂ
ടീവെട്ടുകൊണ്ടാലുമെന്നാരവർകാഞ്ചനാഭരണലെപനവസ്ത്രാദികളാൽ
പാഞ്ചാലിതന്നെയലംകരിപ്പിച്ചംഗനമാർമൊഹനമാകിയൊരുദെഹം
പൂണ്ടവൾ തന്നെരൊഹിണിയൊടുചെൎന്നുശിതാംശുമരുവുന്നാൾസ
വ്യസാചിയുംജ്യെഷ്ഠകനിഷ്ഠന്മാരുംകൂടിദിവ്യവെഷത്തെപൂണ്ടുദാനങ്ങ
ളെല്ലാംചെയ്തുധൌമ്യനാംപുരൊഹിതൻ‌തന്നുടെനിയൊഗത്താൽ കാ
മ്യാംഗിയുടെപാണിഗ്രഹണംക്രമത്താലെ വിധിച്ചവണ്ണംചെയ്തുവ
സിച്ചിടിനകാലംകൊതിച്ചവണ്ണംതന്നെയൊഗംവന്നതുമൂലംസ്ത്രീധ
നംകൊടുത്തിതുപാഞ്ചാലനനവധി ഗൊധനധാന്യരഥതുരഗഗജന
രസാധനാന്വിതദാസദാസിയാനാദികളും മൊദെനപരിഗ്രഹിച്ചീടി
നാൻധൎമ്മാത്മജൻസന്തൊഷംകൈക്കൊണ്ടാശിവചനങ്ങളുംചൊ
ല്ലികുന്തിയും ദ്രൌപദിക്കുചൊല്ലിനാളുപദെശം ഒരൊരൊപതിവ്രതാ
ധൎമ്മങ്ങൾപറഞ്ഞുള്ളിലാരൂഢാനന്ദംപൂണ്ടുസുഖീച്ചുവാഴുംകാലം ശ്രീ
വാസുദെവൻജഗന്നായകൻനാരായണൻ ദെവദെശൻഭക്തവ
ത്സലൻജനാൎദ്ദനൻ കാൎവണ്ണൻ‌കാരുണ്യാബ്ധിമാധവൻപ്രീതിപൂൎവ്വ
മാവൊളംധനരത്നമാശൂസൽകാരംചെയ്തുപടയുംഭണ്ഡാരവുമാഭരണാ
ദികളുംകുടയുംതഴകളുംതാലവൃന്താദികളും പടഹമുഖവാദ്യാദികളുംദിവ്യ
ങ്ങളാംകൊടികൾതൊരണങ്ങൾചാമരങ്ങളും‌മറ്റും പാൎത്ഥിവൊചിത
ങ്ങളായുള്ളവപലതര മാസ്ഥയാകൊടുത്തിതുവെൎത്തുമാനന്ദമൂൎത്തി–പാ
ൎത്ഥന്മാർഭക്തിയൊടെവാങ്ങിനാരവയെല്ലാംചീൎത്തകൌതുകത്തൊടെവ
സിച്ചുപാഞ്ചാലിയുംകുന്തീപുത്രന്മാരുടെപരമാൎത്ഥങ്ങൾപരി പന്ഥീക
ളറിഞ്ഞപ്പൊളന്തസ്ഥാപവും‌പൂണ്ടാർ വെന്തുപൊയവരെല്ലാമിങ്ങി
നെചമഞ്ഞവാറെന്തൊരുകഷ്ടമതുചിന്തിച്ചാൽചിത്രംചിത്രം നന്ദിത
ന്മാരായൊരുസജ്ജനങ്ങളാലതിനിന്ദിതന്മാരായ്‌വന്നുധാൎത്തരാഷ്ട്രന്മാരെ
ല്ലാംചിന്തിച്ചുകൎണ്ണഗാന്ധാരാദികളൊടുംചെൎന്നുമന്ത്രവും തുടങ്ങിനാർ [ 166 ] ദുരിയൊധനാദികൾ അന്നെരംശകുനിയും‌പറഞ്ഞാനിവരെനാ മി
ന്നിനിയൊടുക്കെണമെതുമെവൈകീയാതെ പാത്തൊളം‌പിഴയെത്രെ
നമുക്കെന്നറിഞ്ഞാലുംകീത്തിയുമുണ്ടായ്‌വന്നിതവൎക്കിന്നതുമൂലം അല്പ
വീൎയ്യവാനാകും‌പാഞ്ചാലനാശ്രയമായിപ്പൊഴപ്പാണ്ഡവൻമാരവി
ടെവസിക്കുന്നു പാഞ്ചാലപുരമെല്ലാംതകൎത്തുപാണ്ഡവരെ പാഞ്ചാല
നൊടുംകൂടെവധിക്കവെണമിപ്പൊൾ ഇത്തരം‌പലവാക്കുശകുനിപ
റഞ്ഞപ്പൊളുത്തരംസൊമദത്താപുത്രനുമുരചെയ്താൻ എത്രയും‌പണീയ
തുസാദ്ധ്യമല്ലിപ്പൊൾനമ്മാൽ ശക്തന്മാരെല്ലൊപാണ്ഡുപുത്രന്മാരെ
ല്ലാംകൊണ്ടും‌അൎത്ഥമിത്രാസ്ത്രസംപത്തികളുണ്ടവൎക്കെന്നാൽ ശത്രുസം
ഹാരംചെയ്‌വാനൎജ്ജുനൻ‌തന്നെപൊരും ബന്ധുക്കളായുള്ളനാമീവർത
ങ്ങളിലിന്നുസന്ധിയെചെയ്യിപ്പിച്ചു പൊകെണമതെനല്ലു എന്നുടെ
മതമിതെന്നിങ്ങിനെസൌമദത്തി ചൊന്നതുകെട്ടനെരംകൎണ്ണനുമുര
ചെയ്താൻ‌അപ്പുരംതകൎക്കുമ്പൊളറിയാംബലാബലംകെല്പൊടുപടക്കൊ
പ്പുകൂട്ടുകമടിയാതെകൎണ്ണനിങ്ങിനെപറഞ്ഞീടിനൊരനന്തരംപിന്നെ
യുംസൊമദത്തനന്ദനനുംചെയ്താൻ മൂൎക്ഖനായീടുന്നഞാൻചൊല്ലിടും
വചനങ്ങൾകെൾക്കെണംമഹത്തുക്കളായുള്ളനിങ്ങളെല്ലാം ധന്യന്മാ
രൊടുപാരംമത്സരമുണ്ടായ്‌വരും ദുൎന്നയമുള്ളിലെറുംദുൎഭഗന്മാൎക്കുനിത്യം
വിദ്യാഭിജാത്യവിത്തവൃത്തശീലൌദാൎയ്യസ്തമിത്രരൂപാദിഗുണകീൎത്തി
കൾകാണുംതൊറും മാനസഹിയാഞ്ഞസാധുക്കൾക്കുള്ളഗുണ
ഹാനിയെവരുത്തുവാനെന്താവതെന്നുതന്നെ സന്തതംചിന്തിച്ചൊ
ളംസാദ്ധ്യമല്ലെന്നുകണ്ടാൽ‌അന്തരംപാൎത്തുപാൎത്തുമരുവിടിനകാലംഛി
ദ്രമെതാനുംകാണായ്‌വന്നീടുമപ്പൊളെറ്റ മുദ്യൊഗംകയ്ക്കൊണ്ടതിസാ
ഹസചെതസ്സൊടുംതന്നെക്കാൾവലിയവൻ തന്നെയുംഭെദിപ്പിച്ചു
തന്നെത്താൻ പ്രശംസിച്ചു ള്ളന്യായകൎമ്മംചെയ്താൽ തന്നുടെമിത്ര
ത്തൊടുകൂടുവെതാനുംവീണു സന്നമായ്പൊകുമെല്ലാപിന്നെയെന്നതു
നെരംനന്നല്ലമഹദ്വൈരന്മാൎക്കുമെന്നറിയെണം വന്ദ്യന്മാരായവരെ
വന്ദിച്ചീടുകനല്ലനിന്ദ്യൻമാരായുള്ളെരെനിന്ദിച്ചീടെണ്ടതാനും നിന്ദ്യ
നായ്‌വരികയില്ലാരാലുമെന്നാലവൻ ഇത്തരംസൌമദത്തിചൊന്നതുതെ
ളിയാഞ്ഞിട്ടുത്തരമുരചെയ്തീലാരുമെന്നതുനെരം സിദ്ധമല്ലാതമമവാ
ക്കുകൾകൈക്കൊള്ളെണ്ടാ യുദ്ധത്തിന്നിനിയെതും പാൎക്കരുതെന്നി
ങ്ങിനെ മന്യുഭാവെനസൌമദത്തിചൊന്നതുനെരം സന്നാഹമൊ
ടുപടക്കൂട്ടവുമൊരുമിച്ചു കിടങ്ങുംതൂൎത്തുകൊട്ടയഴിപ്പാൻ‌കുരുസൈന്യം
തുടങ്ങുന്നെരമതുകണ്ടുപാഞ്ചാലനൃപൻ ധൃഷ്ടദ്യുമ്നാദികളാം‌തന്നുടെപു
ത്രന്മാരും പെട്ടന്നുപുറപ്പെട്ടുനാലംഗപ്പടയൊടും ഭൈരവതരതുമുലാ [ 167 ] രവകൊലാഹല ഭെരീനാദത്തൊടിട ചെൎന്നിതുപെരുംപട കൌരവ
പാഞ്ചാലഭൂപാലകബലംതമ്മിൽ ഘൊരമായീടുംവണ്ണമെറ്റതിന്നന
ന്തരം യുദ്ധസന്നദ്ധന്മാരായ്പുറപ്പെട്ടിതുപാണ്ഡു പുത്രന്മാരതുകണ്ടുവെ
പഥുപൂണ്ടീടിനാർ ധാൎത്തരാഷ്ട്രന്മാർമൊദംപൂണ്ടിതുപാഞ്ചാലന്മാർ ധൃ
ഷ്ടദ്യുമ്നനും‌പിന്നെശ്ശിഖണ്ഡീസുമിത്രനും പുഷ്ടവീൎയ്യവാനാകുംപ്രിയ
ദൎശനൻ‌താനും ചിത്രകെതുവുംസുകെതുദ്ധ്വജസെനന്മാരും പുത്രന്മാ
രെഴുപെരുംദുപദനൃപെന്ദ്രനും ക്രുദ്ധന്മാരായങ്ങടുത്തീടിനാരതുനെരം
കൎണ്ണനും‌ജയദ്രഥൻ‌താനുമായൊരുമിച്ചു കൊന്നിതുസുമിത്രനെപ്രിയ
ദൎശനനെയും വൃത്രാരിപുത്രനാപ്പൊൾകൊന്നിതുജയദ്രഥ പുത്രനെക
ൎണ്ണാത്മജനാംസുംഭാനുവിനെയും സിന്ധുഭൂപനുമംഗാധിപനുമതുക
ണ്ടു കുന്തീനന്ദനരഥംപൂട്ടീടുമശ്വങ്ങളെ മൂന്നിനെക്കൊന്നാരതുകണ്ടുഭീ
മനുമതു മൂന്നുംവെഗെനയൊജിപ്പിച്ചതുകണ്ടുപാൎത്ഥൻ വായുവെഗ
ത്തൊടടുത്തീടിനാനതുനെരം സായകാവലിസഹിയാഞ്ഞുകൌരവ
രെല്ലാം സായുധന്മാരായൊരൊദിക്കിലെപാഞ്ഞീടിനാർ വായുനുന്ന
ങ്ങളായ മെഘങ്ങളെന്നപൊലെ മന്നവനായദുരിയൊധനൻ ത
ന്നെക്കണ്ടി ട്ടുന്നതമായവൃക്ഷംപറിച്ചങ്ങിലയൂരി സന്നദ്ധനായങ്ങ
ടുത്തിടിനാൻവൃകൊദരൻ ഖിന്നനായൊടിമറഞ്ഞീടിനാൻ സുയൊ
ധനൻ മുൻപിലെകുരുസൈന്യംപാഞ്ചാലപുരമെല്ലാം വൻ‌പൊടുവ
ളഞ്ഞപ്പൊളയച്ചുപാണ്ഡവന്മാർ വൃഷ്ണികളൊടുംബലദെവാദി വീര
രൊടും കൃഷ്ണൻ‌തന്നൊടുംവൃത്താന്തങ്ങളെയറിയിപ്പാൻ രാമകൃഷ്ണന്മാ
രതുകെട്ടുടനൊടിവന്നാ രാമൊദംപൂണ്ടുചതുരംഗവാഹിനിയൊടും ധാ
ൎത്തരാഷ്ട്രന്മാരെല്ലാംസാദ്ധ്വസന്മാരായ്പര മാൎത്തിപൂണ്ടൊക്കത്തക്കഹ
സ്തിനപുരംപുക്കാർ പൊകുംപൊൾദുശ്ശാസനൻ‌തന്നൊടുസുയൊധ
ന നാകുലപ്പെട്ടുമന്ദമന്ദമൊരൊന്നെചൊന്നാൻ കുന്തിയുംപുത്രന്മാ
രുംജാതുഷഗെഹെമുന്നം വെന്തീലെന്നതുമിപ്പൊൾനിശ്ചയംവന്നു
തെല്ലൊ ബന്ധുക്കളവൎക്കിപ്പൊളുണ്ടായിപാഞ്ചാലനു മന്ധകവൃഷ്ണി
കളാംരാമകൃഷ്ണാദികളും എന്തൊന്നുപുരൊചനൻ ചെയ്തതുഭൊഷത്വം
കൊ ണ്ടെന്തെല്ലാംവരുമിനിമെലിലെന്നറിഞ്ഞീല നമ്മുടെപൌരുഷ
പുമെറ്റംധിക്കരിക്കെണം നിൎമ്മലഗാത്രിതന്നെക്കൊണ്ടവർപൊ
യാരെല്ലൊ ഇത്തരംപറഞ്ഞവർമന്ദംപൊയകംപുക്കു ഹസ്തിനപുര
ത്തിംകൽബന്ധുവൎഗ്ഗങ്ങളൊടും പാൎത്ഥന്മാർപാഞ്ചാലിയെവെട്ടതുംജ
യിച്ചതും ധാൎത്തരാഷ്ട്രന്മാർനാണംകെട്ടുപൊന്നതുമെല്ലാം കെട്ടുസ
ന്തൊഷംപൂണ്ടുവിദുരർചെന്നുധൃത രാഷ്ട്രഭൂപതിതന്നൊടിവണ്ണമറി
യിച്ചാൻ നാട്ടിലുള്ളവൎക്കെല്ലാംസന്തൊഷംവായ്ക്കുംവണ്ണം വെട്ടിതു [ 168 ] നരാധിപനിന്നുടെപുത്രന്മാരിൽ ജ്യെഷ്ഠനാമവൻ ദ്രുപദാത്മജാതന്നെ
യിപ്പൊൾ വാട്ടമെന്നിയെകുരുവംശവുംവൎദ്ധിച്ചീടും വിദുരവാക്യം
കെട്ടുധൃതരാഷ്ട്രരുമതി കുതുകംപൂണ്ടുദൈവാനുഗ്രഹമെന്നുചൊന്നാൻ
തനയന്മാരിൽജ്യെഷ്ഠനെന്നതുംകെട്ട സുയൊ ധനനെന്നൊൎത്തുപുന
രന്ധനുമുരചെയ്താൻ ആഭരണങ്ങളെല്ലാംകൊടുത്തൂടുകവെണം ദ്രൌ
പദിക്കലംകരിച്ചീടുവാൻവൈകിയാതെ വാഞ്ഛയാമത്സന്നിധൌദു
രിയൊധനനൊടും പാഞ്ച്വാലിതന്നെക്കൂട്ടിക്കൊണ്ടിങ്ങുപൊന്നിടെ
ണം ചൊല്ലിനാന്മന്ദസ്മിതം‌പൂണ്ടുടൻവിദുരരു മല്ലല്ലധൎമ്മാത്മജൻ വെ
ട്ടുതെന്നെല്ലൊകെട്ടു സ്വാകാരച്ശാദനാൎത്ഥംധൃതരാഷ്ട്രരുമെങ്കിൽ ഭാഗ
ധെയംപാണ്ഡവന്മാർജീവിച്ചതുമെന്നാൻ കുന്തിയുംപാണ്ഡവരുംപാ
ഞ്ചാലൻ‌തന്നുടെസം ബന്ധികളായ്‌വന്നിതുനന്നായീതെന്നുചൊന്നാ
ൻ കൎണ്ണനുംസുയൊധനൻ‌താനുമായ്‌വിദുരർപൊ യെന്നതുകണ്ടുചെ
ന്നുമന്നവനൊടുചൊന്നാർ ഞങ്ങൾക്കുതിരുമുൻപിൽവിദുരരുണ്ടാക
യാ ലിങ്ങുവന്നുണൎത്തിപ്പാനില്ലാഞ്ഞിതവസരം ശത്രുക്കൾവൎദ്ധിച്ച
തുംനാമെല്ലാംക്ഷയിച്ചതും ക്ഷത്താവിനുള്ളിൽമൊദമെന്നതുമറിഞ്ഞി
തൊ കുന്തീനന്ദനന്മാരെവൈകാതെയൊടുക്കുവാ നെന്തൊരുകഴിവെ
ന്നുപലരുമൊരുമിച്ചു ചിന്തിക്കവെണമെന്നെമനസിനമുക്കെല്ലാം
സന്തൊഷം‌വരൂപുനരല്ലായ്കിൽ തൊലിപാരം കൎണ്ണനുംശകുനിയുംദു
രിയൊധനനുമാ യ്ക്കൎണ്ണെഭൂപതിയൊടുമന്ത്രിച്ചാർപലതരം ദുൎന്നയം
നരപതിതന്നൊടുദുൎമ്മന്ത്രികൾ ചെന്നുപദെശിക്കുന്നതറിഞ്ഞഭീഷ്മാദി
കൾ പൂരുവംശത്തിംകലെക്കാപത്തുവരായ്‌വാനാ യ്ദൂരവീക്ഷണമുള്ള ശ
ന്തനുതനയനും ഭാരദ്വാജനുംകൃപാചാൎയ്യനും വിദുരരും സാരജ്ഞന്മാരാ
യ്മറ്റുമുള്ളസജ്ജനങ്ങളുംമെദിനീപതിയായധൃതരാഷ്ട്രൻ തന്നൊടുസാ
ദരംധമ്മാധൎമ്മങ്ങളുംനീതിയുമെല്ലാം കൎണ്ണഗാന്ധാരഗാന്ധാരീതനയ
ന്മാരെയും മുന്നിലാമ്മാറുവരുത്തിപ്പറഞ്ഞതുനെരം മന്നവൻ ധൃതരാ
ഷ്ട്രൻ‌തന്നുള്ളിൽനിരൂപിച്ചു നന്നല്ലമഹദ്വാക്യമാചരിയാഞ്ഞാലിപ്പൊ
ൾ എന്നുടെമതംവെളിച്ചത്തുകാട്ടുന്നീലഞാ നെന്നൊടുവെറുപ്പുണ്ടാം
പുത്രന്മാൎക്കെന്നാകിലും തങ്ങൾക്കുനാശംഭവിക്കുന്നതുമിവൎക്കുള്ളി ലൊ
ന്നുമെചെന്നീലെന്നാൽഞാനിപ്പൊഴെല്ലാംകൊണ്ടും നമ്മുടെകുല
ത്തിനുനല്ലതുചൊല്ലീടുന്ന ധൎമ്മിഷ്ഠന്മാർവാക്കുകകൾകൈക്കൊള്ളുന്ന
തെയുള്ളു ഇത്ഥാത്മനികല്പിച്ചവരൊടുരചെയ്തു സിദ്ധാന്തംനിങ്ങൾ
ക്കെല്ലാമെതെന്തെന്നുചൊല്ലീടുവിൻ ഭദ്രമാക്കുന്നതിപ്പൊഴിവിടെനമുക്കെ
ന്തു വിദ്വൽപ്രൌഢന്മാർനിങ്ങൾചിന്തിച്ചു കല്പിക്കുന്ന തുത്തമമതി
ന്നുമറ്റെപ്പുറമൊരുനാളുംവൎത്തിച്ചീടുകയില്ലഞാനെന്നുധരിച്ചാലും‌താ [ 169 ] പവും‌മറച്ചുള്ളി ൽപുറമെസന്തൊഷവും ഭൂപതിഭാവിച്ചവരൊടിതു
ചൊന്നനെരം ദ്രൊണരുംവിദുരരുംഭീഷ്മരുംകൃപരുമായി ക്ഷീണലൊ
ചനനായനൃപനൊടറിയിച്ചാർ വിരിയവരുത്തുകപാണ്ഡവന്മാരെ
യെന്നാൽ പെരികനാശമില്ലതല്ലായ്കിൽമുടിഞ്ഞുപൊം എംകിലൊവി
ദുരർപൊയ്‌വരുത്തീടുകയെന്നു സംകടംമറച്ചാശുധൃതരാഷ്ട്രരുംചൊന്നാ
ൻ വിദുരരതുകെട്ടുദ്രുപദപുരംപുക്കു പൃഥയുംപുത്രന്മാരുംപൊരികെന്നു
രചെയ്തു കൃഷ്ണനുംവിദുരരുംകുന്തിയുംദ്രുപദനും കൃഷ്ണയുംപാണ്ഡുസുതന്മാ
രുമായ്നിരൂപിച്ചാർ ഹസ്തിനപുരംപുക്കുകല്യാണഘൊഷത്തൊടു മെ
ത്രയുംതെളിഞ്ഞിതുനഗരവാസികൾക്കും പാണ്ഡവന്മാരുംനല്ലപത്നി
യുംജനനിയുംപാണ്ഡുപൂൎവ്വജനാദിയായബന്ധുക്കളെയും വണങ്ങി
യൊരുമിച്ചുപാണ്ഡുവിൻഗൃഹംതന്നിൽ ഗുണങ്ങളൊടുംസുഖിച്ചിരി
ക്കുംകാലത്തിംകൽ വരുത്തിയുധിഷ്ഠിരൻതന്നെയുംകൃഷ്ണനെയും നിർ
ത്തീടുവാനായിപ്പറഞ്ഞധൃതരാഷ്ട്രൻ എന്നുടെയനുജനാംപാണ്ഡുവാ
ണതുപൊലെ മന്നവനായെവാകുനീയുണ്ണിയുധിഷ്ഠിര എന്നുടെതന
യന്മാരെല്ലാരുംദുരാത്മാക്കൾ ഒന്നുമെകെൾകയില്ലഞാൻ പറഞ്ഞവയു
ണ്ണി പാണ്ഡവന്മാരെനിങ്ങൾതങ്ങളിൽപ്പിണങ്ങാതെ ഖാണ്ഡവ
പ്രസാത്തിംകൽനാടുവാണിരിക്കപൊ യ്പാതിനാട്ടിനുപുനരഭിഷെ
കവുംചെയ്ക മാധവൻ‌തനിക്കുള്ളിൽചെൎന്നിതൊചൊദിക്കെണം എ
ന്നതുകെട്ടുദാമൊദരനുമരുൾചെയ്തു മന്നവകണക്കിനിക്കെല്ലാമെന്ന
റിഞ്ഞാലും വാരണാവതത്തിംകൽപണ്ടിരുന്നതുപൊലെ പാരിതുപാ
തിപരിപാലിച്ചുവസിച്ചാലും എല്ലാമാനന്ദിനിക്കെള്ളൊളംഖെദമു
ള്ളി ലില്ലെല്ലൊമമത്വമില്ലൊന്നിനുമതുമൂലം മന്നവൻചൊന്നവണ്ണ
മഭിഷെകവുംചെയ്തു ചെന്നുടനിന്ദ്രപ്രസ്ഥംപുക്കിതുപാണ്ഡവരും
നാരദനതുകാലംധൎമ്മജൻ‌തന്നെക്കണ്ടു നാരിയെക്കൊണ്ടുതമ്മിൽ‌പി
ണക്കമുണ്ടാകായ്‌വാൻ ഒരൊരൊസംവത്സരമൊരൊരുത്തരൊടുകൂ ടാരെ
യുംഭെദമെന്നിയിരിപ്പാൻനിയൊഗിച്ചു മാറ്റൊരുത്തനുമായിവാഴു
ന്നകാലത്തിംകൽ മറ്റൊരുത്തനുംചെന്നാനവിടെയെന്നാകിലൊ അ
പ്പൊഴെതീൎത്ഥയാത്രചെയ്യെണമൊരാണ്ടവ നിപ്പൊലെയല്ലെന്നാ
കിൽനിശ്ചയംനാശമുണ്ടാം സുന്ദരിയായതിലൊത്തമകാരണംമുന്നഃ
സുന്ദരന്മാരായൊരുസുന്ദൊപസുന്ദന്മാരുംതങ്ങളിൽതാച്ചുമരിച്ചീടിനാർ
തുപൊലെനിങ്ങളിലിതുകാലമുണ്ടാകാതിരിക്കെണംനന്ദിച്ചുനൃപെന്ദ്രനും
നാരദനൊടുചൊന്നാൻ സുന്ദൊപസുന്ദെപാഖ്യാനാംമമകെൾപ്പി
ക്കെണം മന്ദഹാസവുംചെയ്തു നാരദൻപീതൃപതി നന്ദനകെട്ടു
കൊൾക സൊദരന്മാരൊടുംനീ ഹിരണ്യ കശിപുതൻ കുലത്തി [ 170 ] ൽവന്നുമുന്നം പിറന്നനികുംഭനാമസുരവരനുടെ നന്ദനന്മാരാ
യുണ്ടായ്‌വന്നിതുവീരന്മാരാ യ്സുന്ദൊപസുന്ദരന്മാരെന്നി രുവരതുകാ
ലം വൃന്ദാരകാരികളാ യ്മുന്നമുണ്ടായിവന്ന സുന്ദൊപ സുന്ദരന്മാ
രും വയസ്യന്മാരെപ്പൊലെ അന്യൊനംഭ്രാതാക്കന്മാരാമവരിവരു
മൊന്നിച്ചുതമ്മിൽപിരി യാതെവാഴുന്നകാലം ത്രൈലൊക്യംജയിക്കെ
ണംനമുക്കെന്നുറച്ചവർ ശൈലാഢ്യനായവിന്ധ്യൻതന്നുടെമുകളിൽ
പ്പൊ യ്സംതതപിതാമഹൻ തന്നുടെപാദാംബുജം ചിന്തിച്ചുഘൊര
മായതപസ്സുതുടങ്ങിനാർവായുഭക്ഷണംചെയ്തുപാദാംഗുഷ്ഠവൂമൂന്നികാ
യവുംമലംപൂണ്ടുജടയുംവല്ക്കലയും ധരിച്ചുകൂപ്പിത്തൊഴുതക്ഷികളിളകാ
തെ നിരസ്താശയാനിത്യംവ്രതത്തൊടൊരുപൊലെ ചെന്നിതുകാലമ
പ്പൊൾപൊങ്ങിയധൂമംകൊണ്ടു നന്നായിവിറച്ചിതുവിന്ധ്യനാംമല
യെല്ലാം ഉഗ്രമാംതപസ്സുകൊണ്ടക്കാലംദെവകളും വ്യഗ്രിച്ചുഭയപ്പെ
ട്ടു ചിന്തിച്ചാർപലതരം എന്തൊന്നുകൊണ്ടുതപൊവിഘ്നത്തെവരുത്താ
വു പന്തൊക്കും‌മുലമാരാലെതുമില്ലൊരുഫലം ശൂലവുമൊങ്ങിയൊരു
രാക്ഷസനടുത്തിതു കാലനെപ്പൊലെദെവ ന്മാരുടെമായയാലെ സു
ന്ദൊപസുന്ദന്മാരാമസുരെന്ദ്രന്മാരുടെ സുന്ദരിമാരാംഭാൎയ്യഭഗിനിജന
നിമാർ പെടിച്ചുപരിപാലിച്ചീടെണമെന്നുചൊല്ലി യൊടിച്ചെന്നതു
കണ്ടുമിളകീലവരെതും ഒന്നുകൊണ്ടുമെതപൊഭംഗത്തെച്ചെയ്തുകൂടാഞ്ഞി
ന്ദ്രാദിദെവഗണമാകുലപ്പെട്ടശേഷം മുൻപിലാമ്മാറങ്ങെഴുനെള്ളി
നാൻപിതാമഹ നൻ‌പൊടുവെണ്ടുംവരംതരുവനെന്നു ചൊന്നാൻ
വന്ദിച്ചുസുന്ദൊപസുന്ദരന്മാരുമരവിന്ദ നന്ദനൻ‌തന്നൊടത്യാനന്ദമാ
യുരചെയ്താർ നിന്തിരുവടിക്കുകാരുണ്യമുണ്ടാകിൽഞങ്ങൾ ക്കന്തരം
വരാതൊരുദെവത്വംതന്നീടെണം അന്നെരംവിധാതാവുമവരൊടരു
ൾചെയ്തു തന്നുകൂടുമൊമമദെവത്വംനിങ്ങൾക്കിപ്പൊൾ മറ്റുവെണ്ടു
ന്നതെല്ലാംനൽകുവനുരപെയ്‌വിൻ കുറ്റമുണ്ടമരത്വംനിങ്ങൾക്കുതന്നീ
ടിനാൽ എന്നതുകെട്ടനെരംസുന്ദൊപസുന്മന്മാരും നന്നായിക്കൂപ്പി
ത്തൊഴുതജനൊടപെക്ഷിച്ചാർ സ്ഥാവരജംഗമങ്ങളായുള്ളഭൂതങ്ങളാ
ലാവയൊരൊരുനാളും മരണമരുതെല്ലൊ ലൊകങ്ങൾമൂന്നിംകലുമു
ള്ളൊരുജന്തുക്കളാ ലെകദാമൃത്യുഭവിച്ചീടരുതൊരുനാളും അന്യൊന്യ
മൊഴിഞ്ഞുമറ്റാരാലുമൊരുനാശം വന്നകൂടാതവണ്ണം‌നൽകെണമ
നുഗ്രഹം ധാതാവും‌നാശം‌നിങ്ങൾതങ്ങൾതങ്ങളിലൊഴിഞ്ഞൊരുഭൂത
ങ്ങളാലുംവന്നുകൂടായ്കെന്നുരചെയ്താൻ ആസ്ഥയാമഠഞ്ഞരുളീടിനാൻ
വിരിഞ്ചനും ദൈത്യന്മാർതപസ്സുമന്നെരത്തുസമൎപ്പിച്ചാർ സൎവ്വജന്തു
ക്കളാലുമവദ്ധ്യന്മാരായതി ഗൎവ്വിതന്മാരയ്നിജമന്ദിരംപുക്കാരവർസ [ 171 ] ന്തൊഷമുണ്ടായ്‌വന്നുബന്ധുക്കൾക്കെല്ലാമുള്ളിൽ ചിന്തിച്ചവണ്ണംവരം
കിട്ടുകനിമിത്തമാ യ്താപസവെഷം‌പരിത്യജിച്ചുദിവ്യങ്ങളാ മാഭര
ണാദികളുംധരിച്ചുദീപിച്ചെറ്റം സൽക്കാരംചെയ്തീടിനാരത്യൎത്ഥം സു
ഹൃജ്ജനം തൽക്കാൎയ്യമവൎക്കെല്ലാംസാധിപ്പിച്ചനുദിനം ഭക്ഷ്യതാംപു
നരപിഭുജ്യതാംയഥാസുഖം വക്ഷ്യതാംബഹുവിധംരമ്യതാമിഹൈവ
മെ പീയതാംയഥാകാമംഗീയതാമുച്ചൈസ്തരം നീയതാമിതിഗെഹെ
ഗെഹെകെൾക്കായിവാക്കും തത്രതതൈവപാനമത്തചിത്തന്മാരവ
രെത്രയുംവിഹരിച്ചുകഴിഞ്ഞുപലകാലം ഹിരണ്യകശിപുതൻകുലത്തിൽ
വന്നുമുന്നം പിറന്നനികുംഭൻ‌തൻപുത്രന്മാരായുണ്ടായ സുന്ദൊപസു
ന്ദന്മാരുംദൈത്യവാഹിനിയുമാ യ്‌വിണ്ഡവർപുരംപുക്കുദെവെന്ദ്രാദി
കളെയും വെന്നുടനാട്ടിക്കളഞ്ഞീടിനാർവർകളും ചെന്നുപുക്കിതുവി
ധാതാവുതന്നുടെലൊകംദന്ദശൂകന്മാരെയുംജയിച്ചുപാതാളവുംചെന്ന
വർജയിച്ചിതുസമുദ്രദ്വീപങ്ങളും മ്ലെച്ശജാതികളെയുംജയിച്ചുവശത്താ
ക്കി വാച്ചശൌൎയ്യെണഭൂമിജയിപ്പാനൊരും‌പെട്ടാർ യാഗാദികൎമ്മങ്ങ
ളുമൊക്കവെമുടക്കിയാർ ശൊകം‌പൂണ്ടിതുമുനിവഗ്ഗവുംദ്വിജന്മാരും കൃ
ഷിഗൊരക്ഷാദിയും‌മുടക്കികൃപാഹീന മൃഷികൾതമ്മെവധിച്ചീടിനാ
ർമടിയാതെ പിതൃകൎമ്മവുംദെവപൂജയുമില്ലാതെയായ്ദി തിജപ്രവര
ന്മാരടക്കിഭൂചക്രപും ലൊകവാസികളെയുമൊക്കവെയാട്ടിക്കള ഞ്ഞെ
കമാനസന്മാരായവർകിളിരുവരുംപൎവ്വതവനഗ്രാമനഗരദ്വീപാന്തരെ
സൎവ്വദാദിവ്യാംഗനമാരുമായ്ക്രീഡിക്കയുംരത്നഭൂതങ്ങളെല്ലാമടക്കിക്കൊ
ണ്ടുദെവ പത്നികളെയുമാട്ടിപ്പിടിച്ചുകൊണ്ടാണല്ലൊ താപസപ്രവ
രതമംബരചാരികളും താപമുൾക്കൊണ്ടുപുരുഹൂതാദിദെവകളുംസത്യ
ലൊകത്തെപ്രാപിച്ചെത്രയുംഖിന്നന്മാരാ യ്ചിത്തതാപംപൂണ്ടെറ്റമ
ത്തലായാപത്തുകൾ‌അംബുജസംഭവനൊടറിയിച്ചതുനെരമംബരചാ
രികളൊടരുളിച്ചെയ്തുദെവൻ വിശ്വസിച്ചാലും‌ മമവചനംവൈകാ
തെഞാൻ നിശ്ശെഷപരിതാപം നിങ്ങൾക്കുതീൎത്തീടുവൻ വിശ്വക
ൎത്താവുതാനുമുൾക്കാമ്പിൽനിരൂപിച്ചു വിശ്വക ൎമ്മാവുതന്നെവിളിച്ചു
നിയൊഗിച്ചു നിൎമ്മലമായരൂപലാവണ്യത്തൊടുമിപ്പൊൾ നിൎമ്മിക്ക
വെണമൊരുതരുണിരത്നത്തെനീ വിശ്വകൎമ്മാവുംനമസ്കരിച്ചുധാതാ
വിനെവിശ്വമൊഹനമായനാരീരൂപവുംതീൎത്തു ചാരുതകലൎന്നുള്ള മൊ
ഹനവസ്തുക്കളിലൊരൊരൊതിലത്തൊളമെടുത്തുസരാംശത്തെ ചെൎത്തു
കൊണ്ടുരുക്കൂട്ടിത്തീൎത്തൊരുദിവ്യരൂപം പാൎത്തൊളംജഗന്മനൊമൊ
ഹനതരമെല്ലൊ അത്ഭുതമായപദാൎത്ഥങ്ങൾസംപാദിച്ചതി ലുല്പന്നമാ
യസാരാംശംകടഞ്ഞെടുത്തിതു ശില്പമായൊരുതിലമാത്രമങ്ങതുകൊണ്ടു [ 172 ] കല്പിതമായരൂപംപൂൎണ്ണമായതുനെരംഉല്പലൊത്ഭവൻ തിലൊത്തമയെ
ന്നിട്ടുപെരു മല്പഭാഷിണികൾമറ്റുള്ളവർനാണംപൂണ്ടാർഉല്പലൊത്ഭ
വയായലക്ഷമിയുംരുദ്രാണിയും കൎപ്പൂരശൂഭ്രഗാത്രിയാകിയഭാരതിയും ദ
ൎപ്പകപ്രാണനാഥയാകിയരതിതാനും ദൎപ്പമുൾക്കാമ്പിലെറുപ്സരസ്ത്രീ
വൎഗ്ഗവും സൎപ്പഭൂഷണപ്രിയയാകിയഗംഗതാനും സുപ്രഭാംഗിയ
ക്കണ്ടുമൊഹിച്ചാരസൂയയാ വിശ്വകൎമ്മാവുതാനുംവിസ്മയപ്പെട്ടാനെ
റ്റം വിശ്വകൎത്താവുംതലകുലുക്കിതൃക്കണ്പാൎത്തുകണ്ടൊരുപുരുഷന്മാൎക്കു
ണ്ടായപരവശം തണ്ടലർബാണൻതാനും‌മുഴവനറിഞ്ഞീല കുണ്ഠനാ
യിതുനീലകണ്ഠനുമതുനെരം കൊണ്ടൽനെർവൎണ്ണൻ‌താനുംകൊണ്ടാടി
സ്തുതിചെയ്താൻ ധാതാവുതിലൊത്തമയൊടരുൾചെയ്തീടിനാൻ എതു
മെമടിയാതെനീയൊരുകാൎയ്യംവെണം സുന്ദരരൂപെപൊയീടെണം
വൈകാതെചെൽക സുന്ദൊസുന്ദാ സുരെന്ദ്രന്മാരുള്ളവിടെനീ നി
ന്നുടെരൂപശൊഭാലാവണ്യംകൊണ്ടുതയൊ രന്യൊന്യവിരൊധവുമു
ണ്ടാക്കിച്ചമക്കെണം നിന്നാലെസാദ്ധ്യമിനിദെവകളുടെകാൎയ്യം പി
ന്നെനിവൈകാതെകണ്ടിങ്ങുപൊരികബാലെ – ലൊകെശനിയൊഗ
വുംകൈക്കൊണ്ടുതിലൊത്തമാ നാകെശകുലത്തെയും ചെയ്തുടൻ‌പ്ര
ദക്ഷിണം ആകാശമാൎഗ്ഗെമന്ദമന്ദംപൊയ്ചെല്ലുന്നെരം പാകശാ
സനവൈരിമാരെയുംകാണായ്‌വ ന്നുഗന്ധമാല്യാലംകൃതമാരായ്നൎത്തകീ
ജന മന്തികെപാടിക്കൂത്താടുന്നതുംകണ്ടുകണ്ടു ഭക്ഷ്യഭൊജ്യങ്ങളൊ
ടുംസെവകജനത്തൊടും പുഷ്കലമായഭൊഗത്തൊടുമന്യൊന്യംചെ
ൎന്നു ഹൃദ്യമായീടുന്നൊരുമദ്യപാനവുംചെയ്ത ങ്ങുദ്യാനദെശവിന്ധ്യസാ
നുനിശിലാതലെ സ്നിഗ്ദ്ധമായീടുന്നഭദ്രാസനെവഴുന്നെരം മുഗ്ദ്ധയാ
യൊരുതിലൊത്തമയും‌മന്ദംമന്ദം രക്തവസ്ത്രവും‌പൂണ്ടുമുക്താഹാ രാദി
കളും രക്തമാല്യാനുലെപനാദിയുമലംകരി ച്ചെത്രയുംമനൊഹരമായൊ
രുവെഷത്തൊടും ചിത്രമായിരിപ്പൊരുമന്ദസഞ്ചാരത്തൊടും കൎണ്ണി
കാരവുമറുൎത്തുന്നതസ്തനങ്ങളും തന്വംഗിമദ്ധ്യെമദ്ധ്യെചെറുതുകാട്ടി
ക്കാട്ടി നിന്നുമങ്ങൊട്ടുപൊന്നുംമെല്ലവെകടാക്ഷിച്ചുംപിന്നെയുമിട
യിടെപ്പിന്നൊക്കിവാങ്ങിപ്പൊന്നും വാഹീനിതീരെ വിളയാടു
ന്നനാരീമണീ മൊഹനരൂപംകണ്ടുസുന്ദൊപസുന്ദൻമാരും കാ
ഞ്ചനചഷകവുംവെടിഞ്ഞുസസംഭ്രമം വാഞ്ഛയാമതിമറന്നസുര
പ്രവരന്മാർചാഞ്ചാടിച്ചെന്നാരവൾതന്നുടെമുൻപിലൊരുചാഞ്ചല്യം
കലൎന്നതിൽസുന്ദനാംജ്യെഷ്ഠനപ്പൊൾ ദക്ഷിണകരം‌പിടിച്ചാടിനാനു
പസുന്ദൻദക്ഷിണെതരകമപ്പൊഴെപിടിപ്പെട്ടാൻ മത്തചിത്തന്മാ
രായദൈത്യന്മാരവളുടെ ഹസ്തപങ്കജംരണ്ടുംപിടിച്ചുനിൽക്കുന്നെരം [ 173 ] സുന്ദനുമുപസുന്ദൻ‌തന്നൊടുചൊല്ലീടിനാൻ സുന്ദരിയാകുമിവളെ
ന്നുടെഭാൎയ്യയെല്ലൊനിന്നുടെഗുരുഭൂതയാകുന്നതൊൎത്തീടിവൾ തന്നു
ടെ കരാംബുജമയച്ചുദൂരെപ്പൊനീ എന്നതുകെട്ടനെരമുപസുന്ദനും
ചൊന്നാൻ‌എന്നുടെഭാൎയ്യയീവൾകൈത്തളീരയച്ചാലും ചിന്തിച്ചീടു
കിൽവധൂവായ്‌വരുംഭവാനിവ ളെന്തറിയാതെകാട്ടീടുന്നതന്ധതയാലെ
എന്നുടെഭാൎയ്യയിവൾമറ്റുള്ളതെല്ലാംഭവാ നന്യായംകാട്ടീടാതെകയ്യയ
ച്ചീടുകെന്നാൻമൂന്നുലൊകത്തുംജ്യെഷ്ഠനുടയതെല്ലൊധനധാന്യരത്നാ
ദികളുമിനിക്കുവെണ്ടായെല്ലൊ ദൈവാനുഗ്രഹംകൊണ്ടിന്നിനിക്കു
കിട്ടിയൊരുപാൎവ്വണാശശിമുഖിതന്നെയിങ്ങയക്കെണംഎങ്ങിനെകി
ട്ടിനിനക്കെന്നതുപറയെണം തിങ്ങിനമദംകൊണ്ടുപെപറയായ്കവെ
ണംഅങ്ങുള്ളമദത്തെക്കാളെറെയീല്ലിനിക്കെതുംഅംഗനരത്നത്തെഞാ
നയക്കയില്ലയെന്നുംനിയ്യയച്ചീടെണമൊമൽപ്രണയിനിതന്നെപെ
യായവാക്കുപറയാതെകയ്യയക്കനീ പെയല്ലപറയുന്നതെതുംഞാനെ
ന്റെ ജീവനായികയുടെകരംപിടിപ്പാനെന്തുമൂലം ജീവനായികയു
ണ്ടൊനിനക്കെന്നാശുസുന്ദ നാവൊളംവെഗാൽഗദയെടുത്താനൊ
രുകയ്യാൽ സൊദരൻ‌താനും ഗദയെടുത്താനൊരുകയാൽ ക്രൊധംപൂ
ണ്ടിരിവരുമന്യൊന്യംപ്രഹരിച്ചാർ തല്ലുകൊണ്ടവനിയിൽ‌വന്മല
പൊലെവീണാരെല്ലൊസുന്ദരനുമുപസുന്ദനുമതുനെരം അന്തകപുരിപു
ക്കാരപ്പൊഴെദെവാരികൾ സന്തൊഷം‌വന്നുജഗദ്വാസികൾക്കതുമൂ
ലംസന്താപത്തൊടെപരിചാരകന്മാരുംപൊയാർ സന്ധിപ്പിച്ചിതുതി
ലൊത്തമയുംദെവകാൎയ്യം പാതാളംപുക്കീ ടനാർമറ്റുള്ളദൈത്യന്മാരും
പാഥൊജഭവനനുമിന്ദ്രാദിദെവകളും പ്രീതിപൂണ്ടനുഗ്രഹംകൊടുത്തു
തിലൊത്തമെക്കാദരാൽ സൂൎയ്യപഥം പ്രാപിച്ചാളവൾതാനും‌ഇന്ദ്രനുമ
ടക്കിവാണീടിനാൻത്രിഭുവനം നന്ദിച്ചുസത്യലൊകംപുക്കിതുവിരിഞ്ച
നുംസുന്ദരിതിലൊത്തമകാരണംമരിച്ചിതു സുന്ദൊപസുന്ദന്മാരുമന്യൊ
ന്യംപ്രഹരത്താൽനിങ്ങളുമതുപൊലെപാഞ്ചാലിനിമിത്തമാ യ്ത്തങ്ങ
ളിൽകലഹമുണ്ടാകാതെയിരിക്കെണംഅന്യൊന്യംസുഹൃത്ഭാവമുള്ളവ
രെന്നാകിലുംപെണ്ണങ്ങൾമൂലംവൈരംവൎദ്ധിച്ചുവരുമെത്രെനിങ്ങളെ കുറി
ച്ചുള്ളിൽസ്നെഹമെറുകയാൽഞാനിങ്ങിനെവന്നുചൊന്നെൻ നിങ്ങ
ളൊടറിഞ്ഞാലുംഇത്തരമരുൾചെയ്തുനാരദനെഴുന്നെള്ളി പൃത്ഥ്വിപാല
കന്മാരുമപ്പൊലെവാഴുംകാലം കുരുരാജ്യത്തിലൊരുധരണിദെവെന്ദ്ര
നുപെരികപശുക്കളെകള്ളന്മാർകൊണ്ടുപൊയാർ അതുചെന്നിന്ദ്രപ്ര
സ്ഥഗൊപുരദ്വാരത്തിങ്ക ലതിവെദനയൊടുപറഞ്ഞുഭൂദെവനും അ
പ്പൊഴെധനഞ്ജയ നാശ്വസിപ്പിച്ചാൻ‌പിന്നെ കെല്പെറുമായുധങ്ങ [ 174 ] ളെടുപ്പാൻചെന്നനെരംആയതമീഴിയാളുംധൎമ്മപുത്രരും പഞ്ചസായക
രസം‌പൂണ്ടുമരുവുന്നതുകണ്ടാൻ ആയുധശാലതന്നിലൎജ്ജുനധൻ‌താനും
പൊയാനന്നെരംതന്നെഭൂസുരൊത്തമനൊടും തസ്കരന്മാരെയൊക്ക
നിഗ്രഹിക്കയുംചെയ്തുസല്ക്കരിക്കയുംചെയ്താൻവിപ്രനുപശുക്കളെപി
ന്നെത്തൻഗുരുഭൂതന്മാരെയുംവണങ്ങീട്ടു തന്നുടെസമയത്തിനന്തരം
വരായ്‌വാനുംസന്നാഹമൊടുതീൎത്ഥയാത്രയുംതുടങ്ങിനാൻ പിന്നാലെകൂട
പൊയാർവിപ്രാദിസാധുക്കളും സാഗരസരിൽസരൊവനശൈല
ങ്ങൾകണ്ടുവെഗെനഗംഗാദ്വാരചെന്നിരുന്നിതുപാൎത്ഥൻ ഗംഗ
യിൽമുഴുകിനാൻമംഗലമനസ്കനായംഗജതാപംപൂണ്ടപന്നഗത്തരു
ണിയുംവെള്ളത്തിൽതാഴ്ത്തിക്കൊണ്ടാ ളുള്ളഴി
ഞ്ഞുലൂപിയുമായൊരുനിശിവാണാൻ‌ഉണ്ടായിതിരാവാനെന്നാത്മജ
നവൾപെറ്റുതണ്ടലർബാണ സമനായപാണ്ഡവൻ‌പിന്നെഹി
മവൽപാൎശ്വംപുക്കാനഗസ്തവടംകണ്ടാൻഹിമവൻമൂൎദ്ധ്നവിന്ദുസര
സ്സുംകണ്ടുപാൎത്ഥൻഭൃഗുതുന്ദവുംകണ്ടാൻ‌പലദാനങ്ങൾചെയ്താൻ ഭ
ഗവത്ഭക്തനായഫല്ഗുനൻപാണ്ഡുപുത്രൻ ഹരിദ്വാരവുംകണ്ടുവിസ്മ
യപ്പെട്ടുകൂപ്പി ഹിരണ്യവിന്ദുവീന്റെതീൎത്ഥങ്ങളെല്ലാമാടിപൎവ്വതങ്ങളും
കണ്ടാൻപുണ്യക്ഷെത്രങ്ങൾകണ്ടാൻ ദിവ്യങ്ങളായതീത്ഥങ്ങളിലും മുഴു
കിനാൻ‌അവിടെനിന്നുനെരെകിഴക്കൊട്ടിറങ്ങീട്ടു ഭുവനപ്രസിദ്ധ
യാമുല്പലിനിയെകണ്ടാൻനൈമിശാരണ്യകണ്ടാൻ പ്രതിനന്ദയുങ്ക
ണ്ടാൻവൈമല്യംകലൎന്നീടുമപരനന്ദകണ്ടാൻ നല്ലകൌശികീഗയാ
ഗംഗയുമാടിപ്പിന്നെചൊല്ലെഴുമംഗരാജ്യാവംഗവുംകലിംഗവുംകണ്ടി
തുമഹാൎണ്ണവമവിടെസ്നാനംചെയ്തു കണ്ടിതുമഹെന്ദ്രമാം‌പൎവ്വതംധന
ഞ്ജയൻചൊല്ലെഴുംഗൊദാവരിയാടിനാൻകാവെരിയും കല്യാണാലയ
മായരംഗവുംവണങ്ങിനാൻ‌സത്വരം‌മണലൂരമാകിയപുരിപുക്കുചി
ത്രവാഹനനായരാജാവുതന്നെകണ്ടാൻ അവനുചിത്രാംഗദയെന്നൊ
രുമകളുമുണ്ടവളെവെട്ടുകൊണ്ടാ നവിടെയിരുന്നനാൾ അപ്പുരിത
ന്നിൽനിന്നുകെൽപ്പൊടെപുറപ്പെട്ടാനപ്പൊഴെപഞ്ചതിൎത്ഥമാടിയാൻ
പെടിനിക്കി അത്ഭുതാംഗികളായനാലുദാസികളൊടു മപ്സരസ്ത്രീയാ
യൊരുവന്ദയുമൊരുശാപാൽ നക്രരൂപിണികളായഞ്ചുതീൎത്ഥങ്ങളിലും
പുക്കുവാഴ്കയാലാരുംതീൎത്ഥങ്ങളാടുമാറി ല്ലുഗ്രവെഗെനഭക്ഷിച്ചീടുമെ
ന്നുളളഭയാൽഎന്നതുകെട്ടുപാൎത്ഥൻലൊകൊപകാരാൎത്ഥമാ യ്പഞ്ചതീൎത്ഥ
ങ്ങളിലുംകുളിച്ചുതൎപ്പിച്ചിതു പഞ്ചനക്രങ്ങളെയുംപഞ്ചത്വംചെത്താനെ
ല്ലൊ വന്ദെക്കുംസഖിമാൎക്കുംശാപമൊക്ഷവുംവന്നു വന്ദിച്ചുപാണ്ഡ
വനെസ്തുതിച്ചുപൊയാരെല്ലൊ പിന്നെയുംചിത്രാംഗംദതന്നെക്കാണ്മ [ 175 ] തിന്നായി ച്ചെന്നിതുമണലൂരപുരിയിന്ദ്രപുത്രൻ വിഭ്രമംകലൎന്നവ
ളൊടുചെൎന്നിരിക്കുംനാൾ ബഭ്രുവാഹനനെന്നൊരൎഭകനുണ്ടായ്‌വന്നു
പശ്ചിമസമുദ്രതീരത്തുകൂടവൻപിന്നെ സ്വച്ശമാംപ്രഭാസതീൎത്ഥത്തിം
കൽചെന്നുപുക്കാൻ യാദവനായഗദൻപറഞ്ഞുകെട്ടാനന്നു മാധവ
ഭഗിനിയാംസുഭദ്രാഗുണമെല്ലാം പണ്ഡിതനായപാണ്ഡുനന്ദനനവ
ൾമൂലം മുണ്ഡിതനായിക്കുണ്ഡിയായ്ത്രിദണ്ഡിയുമായാൻ അക്ഷമാ
ല്യാംഗുലീയയൊഗഭാരവും വഹിച്ചക്ഷികളികാതെമുഖ്യമാംധ്യാന
ത്തൊടും വൃക്ഷെശനായവടകൊടരച്ശായതംകൽ പുക്കിതുലക്ഷ്മീപതി
യാകിയവാസുദെവൻ പുഷ്കരനെത്രൻ‌തന്നെച്ചിന്തിച്ചുചിലദിനം
പുഷ്കരവിശിഖനുംപുക്കിതുസന്നദ്ധനായി അവ്യയൻ‌നാരായണ
നവ്യക്തനതുകാലം ദിവ്യജ്ഞാനെനകണ്ടുസവ്യസാചിയെയപ്പൊൾ
സത്യഭാമയുമായിതത്രചെൎന്നീടുന്നെരം സുപ്തനായ്ക്കിടക്കുന്നഭക്തനെ
ക്കണ്ടുകൃഷ്ണൻ ആനന്ദവിവശനായെറ്റവുംചിരിച്ചപ്പൊൾ മാനി
നീ സത്യഭാമാചൊദിച്ചാളതിന്മൂലം അത്യൎത്ഥംചിരിച്ചതിന്നെതുകാര
ണംനാഥ സത്യമെന്നൊടുപറഞ്ഞീടെണമെന്നീവണ്ണം സത്യഭാമൊ
ക്തികെട്ടുഭഗവാൻപത്മെക്ഷണൻ സത്യപുരുഷൻസകലെശ്വരൻ
സനാതനൻ സത്യമായുള്ളവൃത്തമവളൊടരുൾചെയ്തു സത്യഭാമക്കു
മെറ്റമാനന്ദംവന്നിതപ്പൊൾ പുണ്യവാനെയുമുണൎത്തീടിനാൻ ജഗ
ന്നാഥ നന്യൊന്യംകണ്ടുഗാഢാശ്ലെഷവുംചെയ്തുപിന്നെ രൈവത
കാവ്യാചലംപുക്കിതുവസിപ്പാനാ സ്ദൈവതസഹായനായ്ചമഞ്ഞുവി
ജയനും പിന്നെപ്പൊയ്ദ്വാരവതീക്കിതുഭഗവാനും വന്നീടും‌മനൊര
ഥമെന്നായീകിരീടിക്കും അക്കാലംരൈവതകമായപൎവ്വതത്തിംകൽ
ചൊൽക്കൊണ്ടമഹൊത്സവംകല്പിച്ചുവാസുദേവൻ ഭൊജവൃഷ്ണ്യന്ധ
കന്മാരൊക്കച്ചെന്നൊരുമിച്ചു ഭൊജനാദികൾമഹാദാനങ്ങളാപൂരിച്ചു
വാദിത്രാദികൾനാദമെറ്റവുമാഘൊഷിച്ചു മൊദ ത്തൊടൊരൊദിവ്യ
മെളങ്ങൾമെളിപ്പിച്ചു വൃക്ഷാഗ്രംതൊറുംദീപംവെച്ചൊക്കജ്വലിപ്പി
ച്ചു പുഷ്കരാക്ഷികൾകൊപ്പിട്ടെറ്റവുംഫലിപ്പിച്ചു രെവതിയൊടുംകൂ:
ടക്ഷീബനാംബലഭദ്രൻ സെവകന്മാരുമായിച്ചമഞ്ഞുവന്നീടിനാ
ൻ ഉഗ്രസെനനുംനാരീസഹസ്രസഹിതനാ യഗ്രെവന്നിതുചതുരം
ഗവാഹിനിയൊടും പ്രദ്യുമ്നൻസാംബൻപുനരക്രുരൻസാരണനും
സത്യകൻസഹാവരൻസാത്യകിഭംഗകരൻ ചാരുദെഷ്ണനുംപൃഥവി
പൃഥകൃതവൎമ്മാ വീരനാംവിഡൂരഥൻ നിശഠൻഭാനുഗദൻ മറ്റുമി
ങ്ങിന്നെയുള്ള വീരന്മാരൊക്കത്തക്ക പുക്കിതുപുഷ്കരാക്ഷനുത്സവം‌പാലി
പ്പാനായ്സന്യാസവെഷംപൂണ്ടധന്യനാം‌പാൎത്ഥനൊടും നാനായുത്സ [ 176 ] വംകണ്ടുനടന്നീടിനനെരം കന്യകാസുഭദ്രയുംതന്നുടെസഖീമദ്ധ്യെ
മിന്നലെന്നതുപൊലെകാണായിസന്യാസിക്കും തന്നെത്താൻമറന്നി
തുസന്യാസികന്യകയാൽപിന്നെയുണ്ടായകുഴപ്പങ്ങൾഞാനെന്തുപൊ
ല്ലു വാസുദെവനുമുപദെശിച്ചാനുപായങ്ങൾ വാസവതനയനുമവ്വ
ണ്ണമാരംഭിച്ചാൻ ഉത്സവം കഴിഞ്ഞപ്പൊൾവൃഷ്ണികളെല്ലാവരും സ
ത്സഭാവന്ദനാചെയ്തൊക്കവെപുറപ്പെട്ടാർ സുഭദ്രതാനുംപിന്നെരൈ
വതകാദ്രീന്ദ്രനെ സുഭക്ത്യാവലത്തുവെച്ചൎച്ചിച്ചുവന്ദിച്ചുടൻ ദൈവ
തഭൂദെവെന്ദ്രന്മാരെയുംവണങ്ങീട്ടു കൈവരെണമെമമകാംക്ഷിതമെ
ന്നുനുണ്ണി ശ്രീമദ്വാരകാപുരിപൂവാനായ്പുറപ്പെട്ടാൾ ഭീമസെനാനു
ജനുംപുക്കിതുമദ്ധ്യെമാൎഗ്ഗം ഭദ്രയാംസുഭദ്രയെച്ചിന്തിച്ചുചിന്തിച്ചവൻ
നിദ്രയുംവെടിഞ്ഞുപൊയദ്രിപുംഗവതടെ രമ്യകാനനദെശെനിൎമ്മല
ശിലാതലെ മന്മഥവിവശനായ്ധൎമ്മജാനുജൻ‌പുക്കാൻ അൎജ്ജുനസാ
ലതാലബകുളതമാലങ്ങ ളശ്വകൎണ്ണങ്ങൾചെംപകാശൊകപുന്നാഗ
ങ്ങൾ കെതകപാടലങ്ങൾ കൎണ്ണികാരങ്ങൾനല്ല ചൂതങ്ങളുംകൊലങ്ങ
ളതിമുക്തകങ്ങളും ഇത്യാദിവൃക്ഷങ്ങൾകൊണ്ടെത്രയുംമനൊജ്ഞമാം സ
സ്ഥലെവസിക്കുന്നസന്യാസിതന്നെക്കണ്ടു പൊകുന്നവൃഷ്ണി വീര
ന്മാരൊടുപറഞ്ഞിതു സാകംനമ്മൊടുമത്രനിങ്ങൾചെറ്റിരിക്കെണം
രെവതീരമണനുംസാംബനുംപ്രദ്യുമ്നനും സാരണൻകൃതവൎമ്മാചാരു
ദെഷ്ണനുംഗദൻ ഭാനുവുംവിഡൂരഥൻനിശഠൻ വിപൃഥവും പൃഥവുമി
ത്യാദികളാകിയവൃഷ്ണികളും യദുവീരന്മാരുമായ്സന്യാസിതന്നെക്കണ്ടു കു
തുകംപൂണ്ടുനമസ്കരിച്ചുഭക്തിയൊടെ മൃദുപല്ലവങ്ങളിലിരുന്നാരെല്ലാ
വരും കുശലപ്രശ്നങ്ങളുംചെയ്തിതുസന്യാസിയും കുശലമെത്രയെ
ന്നുപറഞ്ഞുമുസലിയും എങ്ങളെക്കുറിച്ചെറ്റംകാരുണ്യമുണ്ടാകെണ മെ
ങ്ങുനിന്നെഴുനെള്ളത്തെന്നതുംകെട്ടീടെണം നിന്തിരുവടികണ്ടപുണ്യ
ദെശങ്ങളെല്ലാ മന്തരംകൂടാതെകണ്ടരുളിച്ചെയ്തീടെണം ക്ഷെത്രങ്ങ
ൾപൎവ്വതങ്ങൾവനങ്ങൾനദികളും തീൎത്ഥങ്ങൾദിഗ്‌വൃത്താന്തഭെദങ്ങളൊ
ക്കച്ചൊന്നാൻ മൊക്ഷധൎമ്മങ്ങളെല്ലാമാഖ്യാനംചെയ്താനിവൻ സാ
ക്ഷാൽജ്ഞാനാൎത്ഥീഭിക്ഷുമുമുക്ഷുശ്രെഷ്ഠനെന്നാർ സന്യാസിക്കുപ
ദ്രവംകൂടാതെവസിപ്പതി ന്നിന്നുനാമൊരുനിലംകല്പിച്ചീടുകവെണം
എന്നുവൃഷ്ണികൾബലനൊടുചൊല്ലിയനെരം വന്നിതുവസുദെവന
ന്ദനൻനാരായണൻ പെരികസ്സന്തൊഷിച്ചുബലഭദ്രരുംചൊന്നാൻ
വരികകൃഷ്ണവരികൊന്നുചൊല്ലെണമിപ്പൊൾ ദിവ്യനായിരിപ്പൊ
രുസന്യാസിവരനിവൻ നിൎവ്യാജംസെവിക്കെണമിവനെനാമെ
ല്ലാരും ഇവിടെചാതുൎമ്മാസ്യമിരിപ്പാനൊരുനില മെവിടംനല്ലതെ [ 177 ] ന്നുചിന്തിച്ചുചൊല്ലെണംനീ നിന്തിരുവടിക്കുള്ളിൽതെളിഞ്ഞദെശം
തന്നെ സന്തൊഷം‌മറ്റെല്ലാൎക്കുമെന്തതുവിചാരിപ്പാൻ അന്തമ്മൊദെ
നപുണൎന്നനുജൻ‌തന്നെനൊക്കി ച്ചിന്തിച്ചുകാമപാലൻ കൃഷ്ണനൊ
ടരുൾചെയ്തു ആരാമത്തിംകലതികൊമളലതാഗൃഹെ ധിരനാംസന്യാ
സിക്കുവസിപ്പാൻസുഖമുള്ള ഭൊജനത്തിനുകന്യാഗൃഹമുണ്ടടുത്തെ
ന്നാൽ ഭൊജന്മാൎക്കനുവാദംനീകൂടക്കല്പിക്കുംപൊൾബലദെവൊക്തി
കെട്ടുപറഞ്ഞുമാധവനും ബലവാനിവനതിസുന്ദരൻ വാഗ്മീയുവാ ക
ന്യകാപുരസമീപത്തിംകലാക്കീടുവാ നിന്നിവൻയൊഗ്യനല്ലെന്നെ
ന്നുടെമതം‌പിന്നെ ശാസ്ത്രജ്ഞൻ ഗുരുധയ്യജ്ഞൊത്തമൻനെതാവായ
ശാസ്താനിന്തിരുവടിഞങ്ങൾക്കിന്നെല്ലാവക്കും ഭവതാസമുക്തമായ
തിനെവിരൊധിപ്പാ നിവിടെമറ്റാരുമില്ലിത്രപൊന്നിട്ടുപിന്നെ ചി
ന്തിച്ചാൽശുഭാശുഭമറിവാനൊരുത്തരം നിന്തിരുവടിക്കുനെരില്ലെന്നു
ധരിക്കെണം ഇത്തരം കൃഷ്ണവാക്യംകെട്ടുരാമനുംചൊന്നാൻ സത്യവാ
ൻ ജിഞന്ദ്രിയൻധൃതിമാൻവിനയവാൻ ഉത്തമനായഭിക്ഷ വിദ്വാ
നെത്രയുമിവൻ ഭക്ത്യാനീകൂട്ടിക്കൊണ്ടുപൊകണംകന്യാഗൃഹെ ഭദ്ര
യാംസുഭദ്രയൊടിങ്ങിനെപറയെണം ഭദ്രനായിരിപ്പൊരുസന്യാസി
പ്രവരനു ഭക്ഷ്യങ്ങൾഭൊജ്യങ്ങളുംപെയങ്ങളിവയെല്ലാം നിത്യവും
ശിക്ഷയൊടെഭിക്ഷയിട്ടീടവെണമത്യുദാരതയൊടുഞാൻചൊന്നതെ
ന്നുചൊൽക കൊമളനായ കൃഷ്ണനങ്ങിനെതന്നെയെന്നു കാമപാലാ
നുജ്ഞയുംകൈക്കൊണ്ടുവഴിപൊലെ സന്യാസിയായപാൎത്ഥൻ തന്നു
ടെകയ്യുംപിടി ച്ചന്യുനകൌതൂഹലം‌പൂണ്ടുതൻഗൃഹംപുക്കാൻ രുഗ്മി
ണിയൊടുംസത്യഭാമയാംകാന്തയൊടുംപത്മലൊചനൻ പരമാൎത്ഥവുമ
റിയിച്ചാൻ പാൎത്ഥനാഗതനായവാൎത്തകെട്ടവർകളും പൂൎത്തിയാംമനൊ
രഥമെന്നസന്തൊഷംപൂണ്ടാർ സന്യാസിയൊടുംകൂടികന്യകാഗൃഹം
പുക്കു ധന്യയാഭഗിനിയൊടീവണ്ണമരുൾചെയ്തു ഭദ്രയാംസുഭദ്രെകെ
ളാൎയ്യന്റെയൊഗംനീ ഭദ്രനായിരിപ്പൊരുസന്യാസിവരനിവൻ
ഭക്ഷ്യഭൊജ്യാദികളാംഭിക്ഷനൽകീടവെണം ഭിക്ഷുവിന്നനുഗ്രഹം
സിദ്ധിപ്പാൻനമുക്കെല്ലാം നിത്യവും ഭിക്ഷുവശവൎത്തിനിയാകവെ
ണം സിദ്ധിക്കുമഭിമതമെന്നാൽ നിശ്ചയംബാലെ മുന്നംവന്നിതുചി
ലസന്യാസിവരരവ രിന്നിപ്പൊൾദാശാഹൻതൻപുത്രികളായുണ്ടാ
യ കന്യകാഗൃഹങ്ങളിലിരുന്നീടുന്നുബാലെ നന്നായി ശുശ്രൂഷി
ച്ചീടുന്നിതുഭക്ത്യാനിത്യം എന്നെല്ലാംബൊധിപ്പിച്ചുമാധവനെഴുനെ
ള്ളി സന്യാസികന്യാഗൃഹംതന്നിലുംപുക്കാനെല്ലൊ രമ്യഗാത്രിയെ
ക്കണ്ടുമന്മഥവിവശനാ യ്ധൎമ്മജസഹൊദരനെത്രയുംതാപംപൂണ്ടാൻ [ 178 ] നിദ്രയുമില്ലപുനരൂണുമില്ലെന്നുവന്നു നിത്യവുംധ്യാനത്തിനുനി
ഷ്ഠയുമുണ്ടായ്‌വന്നു മറ്റൊരുചിന്തയുമില്ലുറ്റവരിലുംകൂട മുറ്റുമ
സ്സുഭദ്രയി ലെന്നിയെനക്തന്ദിവം ആളികളൊടുംകൂടി കെളികൾ
കൊലുംപൊഴും വ്രീളാദിമനൊഹരഭാവങ്ങൾകാണുംപൊഴും പ
ന്താടുന്നതുകണ്ടുംപംപരക്കളികണ്ടും ചിന്തുകൾപാടുന്നതുംചന്തമായാ
ടുന്നതും ചാതുൎയ്യംകണ്ടുംവെണുവീണാദികളിൽശീല മാധുൎയ്യം ക
ണ്ടും ഭാവഗാംഭീൎയ്യംകണ്ടുംനെത്ര കാതൎയ്യംകണ്ടുംചെതൊവൈധുൎയ്യം
കണ്ടും‌മാരവൈകാൎയ്യംകണ്ടുംവാഞ്ഛാസൌന്ദൎയ്യംകണ്ടുംവെസൌ
കുമാൎയ്യംകണ്ടുതല്ലാവണ്യംകണ്ടുംവൃത്തി ദാക്ഷിണ്യംകണ്ടുമുള്ളിൽകാരു
ണ്യംകണ്ടുനല്ല താരുണ്യംകണ്ടുംസ്മിതഭാഷിതംകെട്ടുഭാവവൈവൎണ്യം
കലൎന്നിതുസവ്യസാചിക്കുമെന്മെൽമാധവഭഗിനിക്കുംശൈശവത്തി
ങ്കൽതന്നെ മാധവസഖിയായഫല്ഗുനഗുണങ്ങൾകെ ട്ടാദരവൊടു
മന്മഥാതുരയായാളെല്ലൊ കണ്ടവർപറഞ്ഞുകെട്ടൎജ്ജുനരൂപഗുണം ക
ണ്ടതുപൊലെതന്നെയുണ്ടെല്ലൊസുഭദ്രെക്കും രണ്ടുകൈകൾക്കുമുണ്ടുഞാ
ൺതഴംപതുകണ്ടു മുണ്ടായിസന്യാസിയിൽകൌതുകം ദിനംതൊറുംചീ
ന്തിച്ചുചിന്തിച്ചുള്ളിൽസംശയംമുഴുക്കയാൽ പന്തൊക്കുംമുലയാളം
മാധവിയൊരുദിനം മൃഷ്ടഭൊജനംകഴിഞ്ഞിഷ്ടമൊടിരിക്കുംപൊൾപു
ഷ്ടകൌതുകത്തൊടുംമട്ടൊലുംമൊഴിയാളും തുഷ്ടനായിരിപ്പൊരുശിഷ്ട
നാംയതിയൊടു കഷ്ടമെന്നിരിക്കിലുംമട്ടലർബാണൻ ചൊല്ലാൽ വ
ട്ടൊത്തമുലകളുംദൃഷ്ടിയുംകവാടംകൊ ണ്ടൊട്ടൊട്ടുമറച്ചിട്ടുനിന്നവൾ
വിചാരിച്ചാൾ ചെറുതുപറയുംപൊളറിയാമെല്ലൊപക്ഷെ വെറു
തെചിലചൊദ്യംചെയ്തതെന്നതെവരൂ ഭഗവൻപ്രസീദമെഭഗവൻ
പ്രസീദമെ സുകൃതമെല്ലൊമമഭവത്സംഗമമിപ്പൊൾ ശൈശവം
കൊണ്ടുചിലകൌതുകമുണ്ടാകയാൽ വൈശിഷ്ട്യമെറുംഭവാനൊടുഞാ
ൻ ചൊദിക്കുന്നു ദെശങ്ങൾ സരിത്തുകൾശൈലങ്ങൾ സരസ്സുകൾ
ഗ്രാമങ്ങൾനാനാജനപദങ്ങൾനഗരങ്ങൾരാജ്യങ്ങളരണ്യങ്ങളെന്നി
വയെല്ലാമൊക്ക പൂജ്യനാംഭവാൻതാനൊനടന്നുകണ്ടുവെല്ലൊ ഭൊ
ജ്യങ്ങളിന്നദിക്കിലിന്നവയെന്നും‌പിന്നെ ത്യാജ്യങ്ങളിന്നദിക്കിലിന്ന
വയെന്നുമെല്ലാം അരുളിച്ചൈയ്തീടെണമറിവാൻ‌തക്കവണ്ണമരുണാ
ധരീമന്ദമീവണ്ണുംചൊദിച്ചപ്പൊൾ അരുണെതരകുലജാതനാകിയ
പാൎത്ഥൻ കരുണാരസപരവശമാനസനായെ സന്തൊഷബഹുമാ
നസ്നെഹകൌതുകരാഗ മന്ദാക്ഷവാത്സല്യാനന്ദാകുലദയാരസ പ്ര
ണയാസുഖപരമാസ്തിക്യമൊടുചൊന്നാൻ ഗുണശാലിനിയൊടുസ
കലവൃത്താന്തവുംഅന്യൊന്യസല്ലാപവുംചെയ്തുമെവിടുന്നെര മന്യൊ [ 179 ] ന്യ കൌതൂഹലംപൂണ്ടുപുഞ്ചിരികൊണ്ടു സന്യാസിതന്നെനൊക്കിപി
ന്നെയുംസുഭദ്രയാം കന്യകസഗൽഗദം‌മെല്ലവെചൊല്ലീടിനാൾ അ
ന്യായമല്ലെരഹസ്സല്ലാപം‌നമ്മിൽഭവാൻ ധന്യനാകയാലതുംയൊഗ്യ
മെന്നതെവരു അന്യമായിരിപ്പൊരുവൃത്താന്തംചൊദിക്കുന്നു ണ്ടെ
ന്നൊടുപരമാൎത്ഥമരുളിച്ചെയ്തീടെണം ഖാണ്ഡവപ്രസ്ഥത്തിംകലെഴു
നെള്ളിയൊമ്മ പാണ്ഡവമാതാവായകുന്തിയെയുണ്ടൊകണ്ടു എ
ന്നുടെപിതൃഷ്വസാവാകുന്നതറിഞ്ഞിതൊ മന്നവൻയുധിഷ്ഠിരൻ ത
ന്നെയുമുണ്ടൊകണ്ടു സൊദരന്മാരുമായിസ്വൈരമായ്‌വാഴുന്നൊനൊ
വാതനന്ദനനായഭീമനുസുഖമല്ലി ഫൽഗുനനപരാധംപൊക്കുവാൻ
തീൎത്ഥത്തിനു നിൎഗ്ഗമിച്ചിരിക്കുന്നിതെന്നതൊകെട്ടുതെല്ലൊ ഇക്കാല
മെതുദിക്കിൽസഞ്ചരിക്കുന്നിതവൻ ദുഃഖിപ്പാൻപാത്രമല്ലഭാഗ്യവാ
നെല്ലൊപാൎത്ഥൻ അവനെയുണ്ടൊകണ്ടുകെട്ടിതൊവിശെഷങ്ങൾ
വിവശഭാവത്തൊടുമീവണ്ണംചൊദിച്ചപ്പൊൾ അവളൊടുരചെയ്തുമ
ന്ദാഹാസവുംപൂണ്ടു പവനാത്മജസഹൊദരനാംവിജയനും ആൎയ്യയാം
കുന്തീകുരുക്ഷെത്രത്തിംകലും‌തത്ര സ്വൈരക്കെടില്ലവിശെഷിച്ചുതു
മെന്നുകെട്ടു ധൎമ്മജന്മാവുമനുജന്മാരുമിന്ദ്രപ്രസ്ഥം ധൎമ്മെണപരി
പാലിച്ചിരിക്കുന്നിതുബാലെ ഭ്രാതാക്കന്മാരുംകുന്തിയാകിയ ജനനിയു
മെതുമെധരിച്ചതില്ലൎജ്ജുനവിശെഷങ്ങൾ ബാലികെഞാനിന്നൊ
രുകിംവദന്തിയുംകെട്ടെൻ കാലംവൈകാതെപരമാൎത്ഥവുമറിഞ്ഞീടാം
രഹസ്യംചൊല്ലീടരുതംഗനാമാരൊടെന്നു മഹൽസംവാദമെന്നാകീ
ലുംഞാൻചൊല്ലീടുവൻ ദ്വാരകാപുരിതന്നിൽസന്യാസവെഷംപൂ
ണ്ടു മാരമാൽകലൎന്നിരിക്കുന്നിതുധനഞ്ജയൻ കൃഷ്ണസൊദരിയായ
സുഭദ്രതന്നീലതി തൃഷ്ണപൂണ്ടിരിക്കുന്നൊനൎജ്ജുനെന്നുകെട്ടുമന്ദാക്ഷ
ഭാവംകൊണ്ടുംപ്രെമാനുരാഗംകൊണ്ടും സുന്ദരീസുഭദ്രയുംകുംപിട്ടാള
പ്പൊൾതന്നെ കാൽവിരൽകൊണ്ടുഭുവിവരച്ചുവരച്ചുടൻ കൊൾമയി
ക്കൊണ്ടുചെറ്റുവിറച്ചുവിറച്ചെവം നിൽക്കുന്നസുഭദ്രയി ൽചൊല്ലുന്ന
ചിത്തംതന്നെ നിൽക്കെന്നുവിലക്കീട്ടുപിന്നെയുംചൊന്നാൻ‌പാൎത്ഥ
ൻ ഞാൻതന്നെധനഞ്ജയനാകുന്നതറികനീ താൻ‌തന്നെ‌വരിക്കെ
ണമെന്നെയെന്നറിഞ്ഞാലും പിന്നെപ്പൊയിലതാഗൃഹംപുക്കിതുധ
നഞ്ജയൻ കന്യകാസുഭദ്രയുംമന്മഥാതുരയായാൾ ശില്പമായിരിപ്പൊ
രുപുഷ്പതല്പത്തിന്മെൽചെ ന്നത്ഭുതാംഗിയുംവീണമൊഹിച്ചാളതുനെ
രം കന്യകാഗൃഹത്തിംകലുണ്ടായവൃത്താന്തങ്ങളൎണ്ണൊജനെത്രൻ‌ദിവ്യം
ചക്ഷുസ്സുകൊണ്ടുകണ്ടാൻ പത്മസംഭവയാകുംവിദൎഭപുത്രിയായ രു
ഗ്മിണീതന്നെനിയൊഗിച്ചിതുഭഗവാനും ഭിക്ഷുവിൻഭിക്ഷാൎത്ഥമാ [ 180 ] യന്നുതൊട്ടൎജ്ജുനനും ഭക്ഷ്യജ്യാദികളിൽവൈരാഗ്യമു ണ്ടായ്‌വന്നു
സ്വസ്ഥയല്ലാതെവന്നുഭദ്രയാംസുഭദ്രയു മെത്രയുംകൃശാംഗിയായ്‌വിവ
ൎണ്ണവദനയാ യ്ശൊകചിന്താധികൊണ്ടുനിശ്വാസമുണ്ടാകയും ഭൊഗ
സാധനങ്ങളിൽവൈമുഖ്യമെറുകയും രാപ്പകൽകിടക്കുന്നുബാഷവും
വാൎത്തുവാൎത്തു കൊപ്പുകൾകണ്ടുമകളൊടുദെവകിചൊന്നാൾ ദുഃഖി
ക്കവെണ്ടബാലെകൈക്കൊൾകധൈൎയ്യമിപ്പൊൾ ഉൾക്കാംപിൽനി
നച്ചവയൊക്കവെസാധിപ്പിപ്പൻ രാമകൃഷ്ണന്മാരൊടുംഞാൻ‌പറ
ഞ്ഞനിനിന്റെ കാമത്തെവരുത്തുവനില്ലസംശയമെതും ഇത്തരംപ
റഞ്ഞവൾദുഃഖവുമൊട്ടുപൊക്കിസത്വരംവസുദെവരൊടുദെവകിചൊ
ന്നാൾ വസുദെവനും‌പുനരാഹുകനക്രൂരനും വസുദെവാത്മജനാം
കൃഷ്ണനുമൊരുമിച്ചു ഉഗ്രസെനനുംശിനിഗദനുമൊരുമിച്ചു രുഗ്മിണീ
സത്യഭാമരൊഹിണീദെവകിയും ഒന്നിച്ചുപുരൊഹിതൻതന്നെയും
കൂട്ടിക്കൊണ്ടു നന്നായിനിരൂപിച്ചുകല്പിച്ചുവിവാഹവും ഉദ്ധവർതാ
നുംബലഭദ്രരുമറിയാതെ സത്വരംകഴിക്കെണമതിനുണ്ടുപായവും അ
ന്തകാന്തകൻ‌തനിക്കുത്സവമുണ്ടാക്കെണമന്തൎദ്ദ്വീപത്തിം‌കൽ‌നാം നാ
ലാന്നാൾപൊകവെണം പുത്രമിത്രാദികളത്രങ്ങളൊടൊരുമിച്ചുമിത്ര
മായ്ചാതുൎവ്വൎണ്ണ്യത്തൊടെപൊകയുംവെണം പുഷ്പബാണാരിതനിക്കു
ത്ഭുതമഹൊത്സവം മുപ്പത്തുനാലുദിവസത്തിനുവെണംതാനും കൃഷ്ണ
രാമാക്രൂരപ്രദ്യുമ്നസത്യകമുഖ്യ വൃഷ്ണികളൊക്കത്തക്കവിക്രമത്തൊടുംകൂടി
തൊണികൾചങ്ങാടങ്ങൾവഞ്ചികൾപടവുക ളാണുപൊകാതവളർ
കപ്പലുംപലതരം ആയതമിഴിമാരുമായുധജാലങ്ങളു മാവൊളമുപകര
ണങ്ങളും ദ്വിജന്മാരും പൊവാനായൊരുമിച്ചനെരത്തുസുഭദ്രയും ദെവ
കീസുതനൊടുമെല്ലവെചൊല്ലീടിനാൾ ദ്വാദശദിനംചൊന്നുസന്യാ
സിവന്നിട്ടിപ്പൊൾ ഭ്രാതാവെവെണ്ടതുഞാനെന്തരുൾചെയ്തീടെണം
പ്രീതിയും‌വിനയവുംഭക്തിയുംവിശ്വാസവും ഭീതിയുംകുതുകവുംലജ്ജ
യും‌പൂണ്ടുനിൽക്കും സൊദരിതന്നെനൊക്കിമന്ദഹാസവും ചെയ്തു സാ
ദരമരുൾച്ചെയ്തുമാധവൻതിരുവടി എന്തൊന്നുസന്യാസിതൻ ചിന്തി
തമെന്നാലതി ന്നന്തരംവരാതെനീവശയായ്‌വൎത്തിക്കെണം ഇനിക്കും
സന്യാസിക്കുമിക്കണ്ടബന്ധുക്കൾക്കും നിനക്കുംകല്യാണമായ്‌വരുമെ
ന്നറികനീ സന്യാസിവരനിവനെന്നറിഞ്ഞീലെനീയും ചൊന്നിനി
ശുശ്രൂഷിച്ചീടെന്നയച്ചിതുകൃഷ്ണൻ ചിത്രമാല്യാനുലെപനാംബരാഭ
രണങ്ങ ളെത്രയുംവളരസ്സംഭരിച്ചുയദുക്കളും വിളിച്ചുപാഞ്ചജന്യംഭഗ
വാനതുനെരം കളിച്ചുവിളിച്ചൊക്കപ്പുളച്ചുപുറപ്പെട്ടാർഒളിച്ചുകൊണ്ടു
പൊവാനുറച്ചുകിരീടിയും മുളച്ചമനൊരഥംഫലിച്ചുസുഭദ്രെക്കുംവിപ്ല [ 181 ] ഥുതന്നെവെറെവിളിച്ചുകൊണ്ടുമധു രിപുതന്നന്തൎഗ്ഗത മഖിലമരുൾ
ചെയ്തുപരിപാലിച്ചുകൊൾകരാജ്യംനീവഴി പൊലെ വരുവൻവൈ
കാതെഞാനെങ്കിലങ്ങിനെയെന്നാൻ കൃഷ്ണനെപ്പുരസ്കരിച്ചൊക്ക
വെപുറപ്പെട്ടാർവൃഷ്ണികൾമഹൊത്സവംപാലിപ്പാനതുകാലം സുഭദ്ര
തന്നെമെല്ലെവിളിച്ചുചൊന്നാൻ‌പാൎത്ഥൻ സുഭദ്രംഭവിക്കെണംനമു
ക്കുമിനിബാലെ ജനകൻഭ്രാതാമാതാമാതുലൻ‌പിതൃഭ്രാതാഗുരുവെ
ന്നെവംകന്യാദാനകൎത്തൃകക്രമം നിന്നുടെപിത്രാദികൾപുത്രമിത്രാദി
യൊടുമവൎണ്ണമദ്ധ്യെമെവുമന്തദ്ദ്വീപവും‌പുക്കാർ എന്നുടെബന്ധുക്ക
ളുമിവിടെയടുത്തില്ലനിന്നൊടൊന്നുണ്ടുപറയുന്നുഞാനതുമൂലം ഗാന്ധ
ൎവ‌വിവാഹമഞ്ചാമതെത്രയും‌മുഖ്യം കാന്തലൊചനെപുനരെതുമെമടി
ക്കെണ്ടാമന്ത്രതന്ത്രങ്ങളെല്ലാമന്യൊനരാഗംകൊണ്ടെ സന്ധിക്കുംസ
ന്തതിയുമെന്നല്ലൊചൊല്ലിമനുപക്ഷവും‌മാസംതിഥികരണമയനവു
മൃക്ഷവുംശുലഗ്നമെന്നിവവെണംതാനുംഉത്തരായണമിപ്പൊൾവൈ
ശാഖമെല്ലൊമാസംഅത്തമാം‌നക്ഷത്രവുംശുക്ലപകവും‌വന്നു തിഥി
യുംതൃതീയകെൾവാരണക്കരണവും മധുരാധരീകുലമൌലിമാലികെ
ബാലെമകരമെല്ലൊലഗ്നംപെരികശ്ശൂഭമതും മകരവിലൊചനെമക
നുമുണ്ടായ്‌വരുംഅസ്തമിച്ചിതുസൂൎയ്യനടുത്തുമുഹൂൎത്തവു മുത്തരംപറയെ
ണമുത്തമെസുഭദ്രെനീമൌനാനുവാദമൊടെനിന്നിതുസുഭദ്രയും മാന
സെജനകനെദ്ധ്യാനിച്ചുകിരീടിയും വന്നിതുശചീദെവിതന്നൊടും
വിണ്ണൊർനാഥൻ‌പിന്നെയുമുള്ളദെവസ്ത്രീകളുമൊക്കവന്നാർ വസി
ഷ്ഠനരുന്ധതീതന്നൊടുംകൂടിവന്നു വസിച്ചു ദെവമുനിനാരദൻതാനും
വന്നുഭഗിനിമനൊരഥമറിഞ്ഞിട്ടെഴുന്നള്ളി ഭഗവാൻ ബലഭദ്രരു
റക്കം‌പുക്കശെഷംദെവകീവസുദെവസത്യകാദികളൊടുംദെവദെവ
ശനെഴുനെള്ളിയൊരനന്തരം കാശ്യപമഹാമുനിഹൊതാവായതുപി
ന്നെകാശ്യപിദെവപ്രൌഢന്മാർപരികൎമ്മംചെയ്താർ സദസ്യാദിക
ളെല്ലാംനാരദാദികളെല്ലൊതദത്യത്ഭുതതരംസുഭദ്രാസ്വയംവരം മംഗല്യ
സ്ത്രീകൾവെണ്ടുംകൎമ്മങ്ങളരുന്ധതി മംഗലദെവതയുംപൌലൊമിദെ
വകീയുംദെവകളൊടുംലൊകപാലന്മാരൊടുംകൂടിദെവെന്ദ്രനഭിഷെകം
ചെയ്തിതുതനയനും ദെവനാരികൾപാട്ടുമാട്ടവുംതുടങ്ങിനാർ ദെവദു
ന്ദുഭികളുംഘൊഷിച്ചുനാദം‌പൂണ്ടു മകുടാംഗദഹാര കുണ്ഡലകടകാദിമ
കനുശതമഖനണിഞ്ഞാനനവധി ൟവണ്ണംസ്വയംബരമുണ്ടായി
ട്ടില്ലയെന്നുദെവകൾപൊലുമൊക്കസ്തുതിച്ചാരതുനെരം ദെവദെവ
ശനായകൃഷ്ണ ന്റെനിയൊഗത്താൽ ദെവെന്ദ്രാദികൾചെന്നു നാക
ലൊകവുംപുക്കാർഅജനവ്യയൻ‌പരമാനന്ദമൂൎത്തികൃഷ്ണൻ വിജയ [ 182 ] നൊടുമെല്ലെരഹസിചൊല്ലീടിനാൻ ഇരിക്കാമിരുപത്തുരണ്ടുനാളെക്കു
പിന്നെവരുത്തിത്തരുവൻ ഞാനെന്നുടെരഥംതന്നെ സത്വരമന്നുത
ന്നെഗമിച്ചീടെന്നാൽനിന്നൊ ടെത്തുകയില്ലതടുത്തീടുവാനൊരുത്ത
രുംപിന്നെഞാൻബന്ധുക്കളുമായടുത്തൊരുദിന മിന്ദ്രപ്രസ്ഥത്തിങ്ക
ലെക്കാമ്മാറുവന്നീടുവൻ‌കുന്തീനന്ദനൻതന്നൊടീവണ്ണമരുളിച്ചെയ്ത
ന്തദീപത്തിന്നെഴുനെള്ളിനാൻഭഗവാനും ശ്രീരാമൻ‌തിരുവടിസീത
യൊടെന്നപൊലെ പൌരവൻ സുഭദ്രയൊടൊന്നിച്ചുമരുവിനാൻ
വിംശതിപരന്ദിനദ്വിതയംചെയ്യുന്നുതിനി സ്സംശയമില്ലപുറപ്പെടുകവ
യ്കിയാതെവിപ്രഭോജനംവെണം‌മൃഷ്ടമായെന്നുപാൎത്ഥൻ ഉല്പലനെ
ത്രയായസുഭദ്രയൊടുചൊന്നാൻ വിപ്രഭൊജനം‌നൽകിസുഭ്രുവാംസു
ഭദ്രയും വിഭ്രമത്തൊടെകൊപ്പിട്ടപ്പൊഴെപുറപ്പെട്ടാൾ ഉഗ്രമാംവ്രതസ
മാപ്തിക്കുപൊകെണമതി ന്നുഗ്രസെനന്റെരഥംവെണമെന്നപെ
ക്ഷിച്ചാൾരക്ഷികളതുകെട്ടുരഥവുംയൊജിപ്പിച്ചുതൽക്ഷണെനൽകീ
ടീനാർകന്യകതാനുമപ്പൊൾ ഭൎത്താവുതന്റെമുൻപിൽനിൎത്തിനാൾമ
ഹാരഥംവസ്ത്രധാന്യൌഘധനദാനവുംചെയ്തുനന്നാ യ്ത്തെളിച്ചീടെ
ണംതെരിന്നിനിക്കുസുഭദ്രെഞാ നൊളിച്ചുകൊണ്ടുപൊയിതെന്നതുമ
രുതെല്ലൊ വിളിച്ചുപറയെണംവിപൃഥുതന്നൊടുഞാൻ കളിച്ചുയുദ്ധം
ചെയ്യുന്നതുനീകണ്ടുകൊൾക മാധവീമന്ദസ്മിതംചെയ്തുകും‌പിട്ടുനിന്നു
മാധുൎയ്യതരവാചാവാസിയൊടുചൊന്നാൾചെയ്താലുമാകുംവണ്ണം
ജന്യം ഞാൻപാത്രമെത്രെ ചൈതന്യമെതുമിനിക്കില്ലെന്നൊനിരൂപി
ച്ചുബാഹുവംശംതന്നിലല്ലയൊപിറന്നുഞാൻ ബാഹുവീൎയ്യംപാരമു
ണ്ടെല്ലൊമൽഭ്രാതാക്കൾക്കും ബാഹുലെയൊപമനാംഭൎത്താവെധരാധ
രവാഹനസൂനൊപാണ്ഡുനന്ദനകുന്തീസുത ഭാഗത്തിൽ‌സമരസം
യൊഗത്തിനൊത്തവണ്ണംവെഗത്തിൽകൂട്ടീടുവൻകാട്ടിക്കൊണ്ടാലും
ശൌൎയ്യംഎതുമെകുറയുന്നീലിനിക്കുപഠിച്ചതെൻ ഭ്രാതാവാകിയകൃഷ്ണ
ൻമാധവനറിഞ്ഞാലുംമെഘനിൎഘൊഷംപൊലെതെരുരുൾനാദം കെ
ട്ടുവെഗത്തിലടുത്തിതുപുരപാലന്മാരപ്പൊൾ മിടുക്കുകാട്ടുന്നവനെവ
നെന്നറിയെണം അടുക്കാവൈകാതെനാമൊരുമിച്ചൊക്കത്തക്ക തടു
ക്കാമുമ്പിൽപുക്കുതിരിച്ചുനടക്കിലൊ പിടിച്ചുകെട്ടികൊൾകപടക്കു
ഭാവിക്കിലൊകൊടുക്കവെട്ടുംകുത്തുംകടുക്കെന്നിനിയെന്നുനടിച്ചുചെ
ന്നുശരംപൊഴിച്ചാരതുനെരം തടുത്തുശരങ്ങളാൽമുറിച്ചുകളഞ്ഞവൻ
പടുത്വമൊടുശരംപൊഴിച്ചുതുടങ്ങിനാൻ പ്രാസാദദ്ധ്വജസ്തംഭഹ
ൎമ്മ്യഗെഹങ്ങൾതൊറു മാസാരംതുടങ്ങിനാൻ ബാണങ്ങൾകാണ്ടു
പാൎത്ഥൻ, ഒക്കയൊന്നിളക്കിനാൻതൽപുരമതുനെരം പക്ഷിനാ [ 183 ] യകൻതാക്ഷ്യ നംബുധിയെന്നപൊലെ രൈവതകാദ്രിദ്വാരം
പ്രാപിച്ചുധനഞ്ജയൻ ദൈവതാജ്ഞയാകൂടെ ദെവനായകസു
തൻ വിപൃഥുപൃഥാസുതൻപിറകെചെന്നുവൃഥാ നിഭൃതംവീപാഠങ്ങ
ളവനുംപ്രയൊഗിച്ചാൻ അസ്ത്രങ്ങൾവരൂഥങ്ങളീഷകൾയുഗങ്ങളും
കൃന്തനംചെയ്താൻദൃഢബന്ധനസൂത്രങ്ങളും ആഭരണാദികളുമായുധ
ജാലങ്ങളും കൊപെനകളഞ്ഞിതുസവ്യസാചിയുമപ്പൊൾ വിധനു
ഷന്മാരായിവിരഥന്മാരുമായാർ വിധിയാലാശുവീതകവചന്മാരുമാ
യാർ വാങ്ങിച്ചുപടയെല്ലാംവിപൃഥുപിന്നെച്ചെന്നു പാങ്ങായ്നിന്നുര
ചെയ്താൻമാധവനിയൊഗങ്ങൾ തെരിതുഭഗവാന്റെതാകുന്നതറി
ഞ്ഞാലും പാരാതെഭവാനുനൽകീടുവാനരുൾചെയ്തു വാസവതനയ
നുംവന്ദിച്ചുവാങ്ങിക്കൊണ്ടു വാസുദേവന്റെതെരിലാമ്മാറുകരെറി
നാൻ പാൎത്ഥവിക്രമംചെന്നുതൊറ്റവരറിയിച്ചാർ പാൎത്തൊരുസഭാ
പാലൻഭെരിയുമടിപ്പിച്ചാൻ വൻപിച്ചപെരും‌പറനാദത്തെകെട്ട
നെരം വൻപരാംവൃഷ്ണ്യന്ധകഭൊജന്മാരൊടിവന്നാർ മാധവനവ
രെയുംപറഞ്ഞുപതുപ്പിച്ചാൻമാധവിയൊടുംകൂടിവാസവിതാനുംപൊ
യാൻ രൈവതകവുംപുരൊദ്യാനവുംകടന്നഥ ദിവ്യനാംസവ്യസാ
ചികടന്നാൻ ഗിരിവ്രജം ഉജ്ജയിനിയുമുപവനങ്ങൾവനങ്ങളും നി
ജ്ജരാലയംതൊൽക്കുമാനൎത്തവിഷയവും സജ്ജനബഹുലമാംദിക്കുക
ൾപലവുംക ണ്ടൎജ്ജുനൻധെനുമതിയാകിയതീത്ഥംകണ്ടു മജ്ജനംചെ
യ്തുതത്രപിന്നെയുംനടകൊണ്ടാൻ ദുൎജ്ജനകുലകാലൻദുഷ്കൃതമൊക്കനീ
ക്കി നിൎജ്ജരവരസുതൻവിജ്വരചെതസ്സൊടും സജ്യമാംധനുസ്സൊടും
സത്വരംപൊകുന്നെരം കണ്ടിതങ്ങശ്വരൊധസരസ്സുംധനഞ്ജയൻ
വിണ്ടലർകുലവൈരിപുണ്ഡരീകാക്ഷപ്രിയൻ അബ്ബുദമദ്രികൾകണ്ട
ത്ഭുതംപൂണ്ടുപാൎത്ഥൻ ചൊൽപ്പൊങ്ങുംകരവതിനദിയുംകടന്നുപൊയ്രാ
ലൊയരാഷ്ട്രങ്ങളുംനിഷധവിഷയവുംപാല്യമാംദെവപഥപുരവുംക
ടന്നുപൊയെന്നിതുദെവാരണ്യംതംകലെന്നറിഞ്ഞാലും വന്നുസൽ
ക്കാരംചെയ്താർമാമുനിജനങ്ങ ളും കൌരവ വിഷയംപ്രാപിച്ചിതുധ
നഞ്ജയൻ പൌരന്മാരറിഞ്ഞതില്ലദ്ദിനമൊരുവരും പുരത്തിൽക്രൊ
ശമാത്രമടുത്തുണ്ടൊരുഗൊഷ്ഠം സുരശ്രെഷ്ഠാത്മജനുമവിടെവിശ്രമി
ച്ചാൻ ബാലികാകുലമൌലിമാലികെസുഭദ്രെഗൊ പാലികാവെഷം
പൂണ്ടുനീയിനിരാജ്യം‌പുക്കു വന്ദിക്ക കുന്തിയെയുംപാഞ്ചാലപുത്രിയെ
യും സുന്ദരഗാത്രീപരീക്ഷാൎത്ഥമാമൊദപൂവ്വം ഗൊപാലനാരിയുടെവെ
ഷം‌പൂണ്ടവളപ്പൊൾ ഗൊപാലനാരിമാരുമായകംപുക്കനെരം കു
ന്തിയെച്ചെന്നുകണ്ടുവന്ദിച്ചാളവളെറ്റം സന്തൊഷംപൂണ്ടുപൂണ്ടുഗാ [ 184 ] ഢാശ്ലെഷവുംചെയ്താൾ കൃഷ്ണനിൽഭക്തിപൂണ്ടകൃഷ്ണയുമതുപൊലെ
കൃഷ്ണസൊദരിതന്നിലെത്രയുപ്രെമംപൂണ്ടാൾ പാൎത്ഥിവൻധൎമ്മപു
ത്രരദിയാം മഹാജനം പാൎത്ഥവൃത്താന്തപരമാൎത്ഥങ്ങളറിഞ്ഞപ്പൊൾ
ആൎത്തുനാലംഗപടയൊടുംചെന്നെതിരെറ്റു ചീൎത്തകല്യാണഘൊഷ
ത്തൊടകംകൊണ്ടശെഷം ആൎത്തിതീൎന്നാനന്ദിച്ചാരഗ്രജാനുജാദികൾ
തീത്ഥയാത്രയുംകഴിഞ്ഞാസ്ഥയാധനഞ്ജയൻ പെൎത്തുതൻഗുരുഭൂതന്മാ
രെയുംവണങ്ങിനാൻ മാദ്രീനന്മാരുംപാൎത്ഥനെവണങ്ങിനാർ ആ
ൎദ്രമാനസത്തൊടുംപുൽകിനാൻകിരിടിയുംപ്രെമമാനസയായപാഞ്ചാ
ലിതനിക്കുള്ളി ലാമയമതുംതീൎത്തുബന്ധുവൎഗ്ഗങ്ങളൊടും നെത്രമൊഹ
നതരഗാത്രിയാംസുഭദ്രയെ പെൎത്തുമാശ്ലെഷംചെയ്തുസുഖിച്ചുമരുവി
നാൻ – അക്കാലംബലഭദ്രരാദിയാംയദുക്കളും പുഷ്കരവിലൊചനനാ
കിയ ഭഗവാനും സ്ത്രീധനംകൊടുപ്പാനായ്പാണ്ഡവന്മാൎക്കുദിവ്യ സ്ത്രീ
ധനാദികളൊടുംവന്നിതുസന്തൊഷത്താൽ വെറിട്ടുപൊയജീവൻപി
ന്നെയും‌വന്നപൊലെ പാരിച്ചമൊദംപൂണ്ടുവെഗത്തൊടെതിരെറ്റാ
ർ അന്തികെകാണായ്‌വന്നൊരന്തരാത്മാനംനിത്യം ബന്ധുവാംകൃഷ്ണൻ
തന്നെച്ചിന്തിച്ചവണ്ണംതന്നെ സന്താപമകന്നുള്ളിൽസന്തൊഷംവാ
യ്ക്കുംവണ്ണംസന്തതാനന്ദംപൂണ്ടുകുന്തീനന്ദന്മാരും സഹസ്രംരഥങ്ങ
ളും‌സഹസ്രംഗജങ്ങളും സഹസ്രംശിബികകൾ സഹസ്രാദാസികളും
പ്രീത്യാനൽകിയശെഷംപിന്നെയുംകൊടുത്തിതു ജാത്യശ്വരഥികളും
നൂറ്റിരുപത്തഞ്ചെല്ലൊ നിയുതംശീലഗുണമെറിയപശുക്കളും പ്രയു
തംനരന്മാരാൽ ചുമന്നിട്ടുള്ള പൊന്നുംഉത്തമതരമായഭൂഷണംനൂറുപാ
രം മുത്തുമാലകളനഗ്ഘങ്ങളായവനൂറും പവിഴമാലകളമായിരമതു
പൊലെ സുവൎണ്ണപാദപീഠങ്ങളുമാസ്തരണങ്ങൾ ദിവ്യങ്ങളായിട്ടു
ള്ള വസ്ത്രകംബളങ്ങളും സൎവവിസ്മയകരംകാഞ്ചനപാത്രങ്ങളും രാമകൃ
ഷ്ണന്മാർമഹാധരരത്നൌഘങ്ങളും സൊമവംശൊത്ഭൂതനാംഭൂമിപാല
നുനൽകി ചൊല്ലെഴുമജാതശത്രുക്ഷിതിപതിവീര നെല്ലാമെപരിഗ്ര
ഹിച്ചവരെസ്സമ്മാനിച്ചാൻ പാനഭൊജനകളഭാദിഭൊഗങ്ങൾകൊ
ണ്ടു മാനന്ദിച്ചെഴുദിനംകല്യാണഘൊഷത്തൊടും കഴിഞ്ഞൊരന്തരംരാ
മാദിയദുക്കളു മഴിഞ്ഞുപറഞ്ഞുടൻപൊവാനായ്പുറപ്പെട്ടാർ പരിരംഭ
ണംചെയ്തുഭഗിനീതന്നൊരാമൻ ഭരിച്ചുകൊൾനീയെന്നുപാഞ്ചാലി
യൊടുചൊല്ലി തെളിഞ്ഞുപിതൃഷ്വസാവിനെയുംവണങ്ങിപ്പൊയ്‌വി
ളങ്ങുംദ്വാരാവതിപുക്കിതുപടയൊടെ – ഉല്പലവിലൊചനൻചില്പുമാ
ൻ നാരായണൻ മുപ്പത്തുനാലുദിനംഫല്ഗുനനൊടുംകൂടി ശക്രപ്ര
സ്ഥത്തിംകൽവാണരുളിസ്സുഖത്തൊടെ ശക്രനന്ദനൻ‌താനുമതിനാലാ [ 185 ] നന്മിച്ചാൻ – അഭിമന്യുവിനെയുംപെറ്റിതുസുഭദ്രയും ദ്രുപദപുത്രിതാനു
മഞ്ചുമക്കളെപ്പെറ്റാൾധൎമ്മജാത്മജൻപ്രതിവിന്ധ്യനെന്നറിഞ്ഞാലും
ധൎമ്മാത്മാഭീമാത്മജനായതുസുതസൊമൻ മഘവൽപുത്രാത്മജൻകൃ
തകൎമ്മാവുതാനും നകുലതനയനാകുന്നതുശതാനീകൻ സഹദെവന്റെ
പുത്രൻശ്രുതസെനനുമെല്ലൊ – എകവത്സരംവയസ്സന്തരമുണ്ടുതമ്മിൽ
എകിനാനഭീഷ്ടദാനങ്ങളുംയുധിഷ്ഠിൻ സുഭദ്രാവിവാഹവുംകഴിഞ്ഞു
ധനഞ്ജയൻ നിബദ്ധാനന്ദംസുഖിച്ചിരുന്നീടിനകാലം ഉൾക്കമല
ത്തിൽവാഴുംമാധവനൊടുംകൂടിനിൎഗ്ഗമിച്ചിതുവനക്രീഡെക്കുവനന്തൊ
റും ആളികളൊടുചെൎന്നഭാൎയ്യമാരൊടുംകൂടി കാളിന്ദീതീരത്തിംകൽ കെ
ളിപൂണ്ടിരിക്കുന്നാൾ കൃഷ്ണവസ്ത്രവുംധരിച്ചെത്രയുംതെജസ്സൊടുംകൃഷ്ണ
ന്മാരൊടുപറഞ്ഞീടിനാനൊരുവിപ്രൻ : ബ്രാഹ്മണശ്രെഷ്ഠൻബഹു
ഭൊക്താവെന്നറികെന്നെ ധാൎമ്മികന്മാരെനിങ്ങളൊന്നുണ്ടുവെണ്ടതി
പ്പൊൾ ഒരുനാളുമെതൃപ്തിവരുമാറില്ലമമ തരുവീൻതൃപ്തിവരുവൊള
വുമന്നംനിങ്ങൾഎത്രചൊറുണ്ണാമെന്നാലത്രചൊറുണ്ടാക്കീടാമെത്രയു
ണ്ടപെക്ഷയെന്നവരുംചൊദ്യംചെയ്താർ എംകിൽഞാനഗ്നിയെല്ലൊ
ഖാണ്ഡവംവനമൊക്ക ത്തിംകയിലപെക്ഷയുണ്ടെന്നതുമറിയെണം
തക്ഷകനിരിക്കുന്നകാനനമാകകൊണ്ടു രക്ഷിച്ചീടുന്നുശക്രൻസഖ്യമ
ന്യൊന്യംതമ്മിൽ ദഹിപ്പാൻതുടങ്ങുംപൊൾപരിഷിച്ചീടുമിന്ദ്രൻ മഹ
ത്വമുള്ളനിങ്ങളതിനെത്തടുക്കെണം ഹവ്യവാഹനനാകുമിനിക്കില്ലാ
വതെതുംദിവ്യാസ്രജ്ഞന്മാർ നിങ്ങളെന്നുഞാൻകെൾപ്പുപണ്ടെസവ്യ
സാചിയുമതുകെട്ടവനൊടുചൊന്നാൻ ദിവ്യാസ്ത്രങ്ങളിൽചിലതറി
ഞ്ഞിട്ടില്ലെന്നില്ല ഇല്ലെല്ലൊതെരും വില്ലുമാവനാഴികയതും നല്ലവാജി
കളുമില്ലെങ്ങിനെതടുപ്പുഞാൻ എന്നെല്ലാംധനഞ്ജയൻചൊന്നതുകെ
ട്ടനെരം നിന്നൊരുധനഞ്ജയൻധ്യാനിച്ചുവരുണനെ വന്നിതുവരു
ണനുമവനൊടഗ്നിചൊന്നാൻ ഇന്നൊരുകാൎയ്യംചിന്തിച്ചൊൎത്തിതുഭ
വാനെഞാൻ കപിലക്ഷണദ്ധ്വജരഥവുംമനൊവായു ജവങ്ങളായ
സിതതുരഗവരങ്ങളും ശരങ്ങളൊടുങ്ങാതൊരാവനാഴികയതും പരന്മാ
രൊടുങ്ങീടുമായുധജാലങ്ങളും ഗാണ്ഡീവമായധനൂരത്നവുംകൊടുക്കെ
ണം പാണ്ഡവനായധനഞ്ജയനുമടിയാതെ എംകിലൊനൽകാമെ
ന്നുചൊല്ലിനാൻവരുണനുംപംകജനെത്രാജ്ഞയാവാങ്ങിനാൻകിരീടി
യുംരഥത്തെപ്രദക്ഷിണംചെയ്തുകുംപിട്ടുകൂപ്പിസ്തുതിച്ചുഗുരുവിനെസ്മരിച്ചു
വഴിപൊലെ ദെവതമാരെയൊക്ക വെവ്വെറെവണങ്ങീട്ടു ദെവരാജാ
ത്മജനുംതെരതിൽകരെറിനാൻബദ്ധഗൊധാംഗുലിത്രയുക്തനായ്‌വഡ്ഗി
യായ്സന്നദ്ധനാ യ്ക്കവചിയായ്ബ്രഹ്മനിൎമ്മിതമായഗാണ്ഡീവംധനുസ്സുമാ [ 186 ] യ്ശൊഭിച്ചാനതുനെരം പാണ്ഡുനന്ദനനായകൌന്തെയനിന്ദ്രപുത്ര
ൻ എംകിലൊദഹിച്ചാലുംഖാണ്ഡവാരണ്യമെന്നാൻ പംകജനെത്ര
നൊടുംകൂടവെകിരീടിയും പിടിച്ചുദഹനനുംദഹിച്ചുതുടങ്ങിനാൻ പിട
ച്ചിൽതുടങ്ങിനാർദുഷ്ടജന്തുക്കളെല്ലാം പാണ്ഡ വകരഗതഗാണ്ഡീവ
വിലാസവും ഖാണ്ഡവാരണ്യഗതപാവകവിലാസവും പന്നഗപ
ക്ഷിമൃഗജാലങ്ങൾദഹിച്ചൊക്ക സ്സന്നങ്ങളാകുന്നെരമുണ്ടായവിലാ
പവും പക്ഷികൾപറന്നന്തരീക്ഷെപൊങ്ങീടുന്നെരം പക്ഷങ്ങൾക
രിഞ്ഞുവെന്തഗ്നിയിൽപതിക്കയും വൃക്ഷങ്ങൾവെന്തുപൊട്ടിയലറിവീ
ഴുന്നതു മൃക്ഷങ്ങൾചാടിച്ചാടിപ്പിടഞ്ഞുകെഴുന്നതും ഒട്ടൊഴിയാതെകെ
ട്ടുരുഷ്ടാനായ്ശതക്രതു പുഷ്ടമെഘങ്ങളൊടുംനിഷ്ഠുരനാദത്തൊടും ദൃഷ്ടിക
ൾചുവപ്പീച്ചുദെവവാഹിനിയൊടും നഷ്ടമാൎക്കുവനഗ്നിതന്നെഞാ
ൻകണ്ടുകൊൾവിൻ നന്ദനനെന്നാകിലുംസൊദരനെന്നാകിലും നി
നിന്ദിച്ചാലൊടുക്കുവനില്ലസംശയമെതും ഇത്തരംപറഞ്ഞുതൻമത്തെഭ
ൻ കഴുത്തെറ്റ സത്വരംവജ്രമൊങ്ങിക്രുദ്ധനാംവൃത്രാരാതി കെല്പൊടുപു
റപ്പെട്ടുസെനാനായകനൊടും കല്പാന്തവരിഷവുംതുടങ്ങിയതുനെരം
നിഷ്ഠുരതരമിടിവെട്ടിയുംത്രിഭുവനം ഞെട്ടിയുംമരംവെന്തുപൊട്ടിയുംതെ
രുതെരെ ദൃഷ്ടികൾമിന്നൽകൊണ്ടുനഷ്ടമായ്ചമെകയും ഘൊരമാരുത
വെഗാലൊരൊരൊദിക്കുകളും വാരിധിപൂരങ്ങളുമിളകിമറിയുന്നു അ
ദ്രസഞ്ചയംപരന്നഭ്രവും‌മറയുന്നു വിഭ്രമംപൂണ്ടുജഗദ്വാസികൾമറുകു
ന്നു ശ്വഭ്രകീലകളെറ്റുസൎപ്പങ്ങളുരുകുന്നു ശ്വഭ്രങ്ങൾതൊറുമുഷ്ണമുൾപ്പു
ക്കുപിടയുന്നു ഗന്ധവാഹനനഗ്നിതനിക്കുംദെവെന്ദ്രനും ബന്ധുവാ
യ്നിന്നാൻവിദഗ്ദ്ധന്മാരങ്ങിനെയുള്ളു പൈതൊരുമഴകണ്ടനെരത്തുശര
കൂടം ചെയ്തൊരുജിഷ്ണൂതന്റെചൈതന്യമെന്തെചൊല്ലു കൈതവമൂൎത്തി
കൃഷ്ണൻ‌തന്നുടെവൈഭവത്താൽകൈതളൎന്നിതുകാളമെഘങ്ങൾക്കെല്ലാ
മപ്പൊൾ പ്രഥനംപൃഥാത്മജനൊടുചെയ്തമരെന്ദ്രൻ പൃതനാതൊറ്റു
വൃഥാഫലമായ്ചമഞ്ഞപ്പൊൾ കഷ്ണുസാരഥിയായജിഷ്ണുദിവ്യാസ്ത്രങ്ങ
ളാൽ ജിഷ്ണുതന്മദമടക്കീടിനാനതുനെരം ജിഷ്ണുതാനനുവദിച്ചീടിനാ
ൻ ധനഞ്ജയൻ ജിഷ്ണുവെന്നഗ്നിഭവാദികൾതൊറ്റതുമൂലം അന്നെര
മശരീരിവാണിയുമുണ്ടായ്‌വന്നുവിണ്ണവർകൊനെനീപായടങ്ങിക്കൊ
ൾകനല്ലു തക്ഷകൻകുരുക്ഷെത്രംപുക്കിതെന്നെറികനീ സഖ്യത്തിന്നെ
തുമൊരുവിഘ്നവുംവന്നീലെല്ലൊ കൃഷ്ണപാണ്ഡവന്മാരെജ്ജയിപ്പാന
രുതാൎക്കും കൃഷ്ണപാദാബ്ജങ്ങളിൽ വന്ദിച്ചുകൊൾകനല്ലു നരനാരായ
ണന്മാരൊടഭിമാനിപ്പാനെ ന്തൊരുകാരണമതുമൈശ്വൎയ്യമദമെല്ലൊ
എന്നതുകെട്ടുവാങ്ങിപ്പൊന്നിതുമഹെന്ദ്രനും വഹ്നിയുംപിന്നെനന്നാ [ 187 ] യ്ദഹിച്ചുതുടങ്ങിനാൻ വാരണവ്യാഘ്രഹരിസ്ദകരസൎപ്പാദിയാ മാര
ണ്യജന്തുവൎഗ്ഗമാരണകാരണമാം ദാരുണവഹ്നിജ്വാലാമാലകൾക
ത്തിപ്പൊങ്ങി ശൊഭിച്ചുഭുവനവുംഫല്ഗുനകൃഷ്ണന്മാരും ക്ഷൊഭിച്ചുസ
മുദ്രദ്വീപാദ്രിവൃന്ദവുമെല്ലാം തക്ഷകാലയത്തിംകലിരുന്നമയാസുരൻ
തൽക്ഷണെപുറപ്പെട്ടുമണ്ടിനാൻഭയത്തൊടെ ഭക്ഷണമിനിക്കിതി
ന്നയെക്കുന്നില്ലന്നാശു ശുക്ഷണിതാനുമാശുചെന്നിതുബുഭുക്ഷയാ
കൃഷ്ണവത്മാവുശീഘ്രംപിന്നാലെചെല്ലുന്നെരം കൃഷ്ണൻതൃച്ചക്രപൂമാ
യടുത്തിതതുപാരം രക്ഷണത്തിന്നാരെയും കാണാഞ്ഞുമയാസുരൻ അ
ക്ഷീണഭയംപൂണ്ടുശരണം‌പുക്കീടിനാൻ ഹാഹാപാണ്ഡവപാൎത്ഥ ഹാ
ഹാഫല്ഗുനജിഷ്ണൊ പാഹിമാംഭവാനഹൊപാഹിമാംഭവാനഹൊ
പാൎത്ഥനുമാൎത്തനാദംകെട്ടപൊതുരചെയ്താ നാസാരയൊപെടിക്കെണ്ടു
നീയെന്നതുനുടൻ നമുചിദ്രാതാവാകുംമയനാന്ദനുജെന്ദ്ര ന്നമര
പ്രൌഢാത്മജനഭയം നൽകീടിനാൻ വഹ്നിയുംദഹിപ്പതിനിച്ശി
ച്ചീലതുനെരംപിന്നെയുമഞ്ചുജനമുണ്ടെല്ലൊദഹിയാതെ അശ്വസെ
നനുംപിന്നെനാലുശാജകങ്ങളും നിശ്ശെഷംദഹിച്ചിതുഖാണ്ഡവം
മറ്റെല്ലാമെ മുനിനായകനായവൈശംപായനനൊടു ജനമെജയനൃ
പനന്നെരംചൊദ്യംചെയ്താൻ ശാങ്ഗപക്ഷികൾനാലുംകാനനംദഹി
ച്ചപ്പൊൾ വാങ്ങിപ്പൊയതിനെന്തുകാരണംദഹിയാതെ എന്നതുകെ
ട്ടുമുനിവൈശംപായനൻചൊന്നാൻ മന്നവശാങ്ഗങ്ങൾവെകാഞ്ഞ
തിൻ‌മൂലംചൊല്ലാം ധമ്മജ്ഞന്മാരിൽമുഖ്യനാകിയതപൊനിധി നി
ൎമ്മലന്മന്ദപാലനാകിയമഹാമുനി ബ്രഹ്മചൎയ്യവുംദീക്ഷ ച്ചിരുന്നുചി
രകാലം ബ്രഹ്മജ്ഞാനവുംപൂണ്ടുപിതൃലൊകവുംപുക്കാൻ അകാലം
സുഖലെശംസിദ്ധിയാഞ്ഞതുകണ്ടു ദുഃഖിച്ചുമന്ദപാലൻദെവകളൊ
ടുചൊന്നാൻ അന്തരംതപസ്സിനുഞാനെതുംവരുത്തീതി ല്ലെന്തൊരു
കൎമ്മമിനിക്കിങ്ങിനെവന്നതൊൎത്താൽ ദെവകൾവിചാരിച്ചുചൊല്ലി
നാരതുകെട്ടു താവകമായദുഃഖകാരണംകെട്ടാലുംനീ മൂന്നൃണത്തൊടുകൂ
ടിമാനവൻജനിക്കുന്നു മൂന്നുംവീട്ടീടുന്നവനൂദ്ധ്വലൊകങ്ങളുണ്ടാം
ബ്രഹ്മചൎയ്യത്തെക്കൊണ്ടുംനിത്യയജ്ഞത്തെക്കൊണ്ടും നിൎമ്മലപ്രജകൊ
ണ്ടുംവീട്ടെണമവമൂന്നും എന്നതിൽപുത്രൊല്പത്തിചെയ്തീലഭവാന്മുന്ന
മെന്നതുവിരൊധമാകുന്നതുഗതിക്കിപ്പൊൾ എംകിൽഞാൻഭൂമിത
ന്നിൽചെന്നിനിപ്രജകളെ സംകടം തീൎത്തീടുവാനുല്പാദിക്കുന്നെൻ ദ്രു
തം കുറഞ്ഞകാലംകൊണ്ടുവളരെപ്രജകളെ പെറുന്നജന്തുക്കളെതെന്ന
തുനിനച്ചവൻ പക്ഷിവൎഗ്ഗത്തിൽശാൎങ്ഗമായ്ജനിച്ചാത്മജ്ഞാന മുൾ
ക്കാംപിലുറപ്പിച്ചുപിതൃക്കൾകടംതീൎപ്പാൻ ജരിതയെന്നുപെരാംപത്നി [ 188 ] തന്നൊടുകൂടി പെരികസ്സുഖംപൂണ്ടുഖാണ്ഡവംതന്നിൽവാണാൻ നാ
ലു പുത്രന്മാരെയും ജനിപ്പിച്ചതുകാലം ബാലന്മാരെയുമവൾതന്നെയുമു
പെക്ഷിച്ചാൻ ലപിതയൊടുംകൂടിവസിച്ചുമന്ദപാലൻ – വിപിനെ
ബാലന്മാരെഭരിച്ചുജരിതയും പാവകനതുകാലംഖാണ്ഡവന്ദഹിപ്പാ
നാ യ്പൊവതുകണ്ടുമന്ദപാലനുമരുൾചെയ്തു ദെവകൾക്കെല്ലാം‌മുഖമാ
കുന്നഭഗവാനെ പാവകദെവഭവാനൊന്നുചെയ്യെണമിപ്പൊൾ എ
ന്നുടെസുതന്മാരെദ്ദഹിയാതിരിക്കെണം നിന്നുടെകാരുണ്യത്താലെ
ന്നതുകെട്ടനെരം അങ്ങിനെതന്നെയെന്നുപാവകനരുൾചെയ്തു മങ്ങാ
തകാന്തിയൊടെനടന്നുദഹനനും അരണ്യംതന്നിൽപിടിപെട്ടിതുവ
ഹ്നിദെവൻ കുരഞ്ഞുതുടങ്ങിനാൾജരിതതാനുമപ്പൊൾ നിൎഘൃണനാ
യപിതാവിവറ്റെയുപെക്ഷിച്ചാൻ ദുഃഖിക്കുമാറായ ഞാൻപൈത
ങ്ങളിവരൊടും പറക്കപ്പൊകാതെയുംവന്നിതുബാലന്മാൎക്കു നിരക്കപ്പി
ടിപെട്ടുവനത്തിലഗ്നിതാനും ഞാനിനിയിവറ്റെയെന്തൊൎത്തതെൻ
തംപുരാനെ കാനനത്തിംകലഗ്നിപിടിച്ചുനാലുപാടും ഇങ്ങിനെകര
യുംപൊൾപൈതങ്ങളുരചെയ്താർ എങ്ങാനുംപൊയ്ക്കൊൾകമ്മെനീ
കൂടമരിക്കെണ്ട ഞങ്ങൾചാകിലൊപിന്നെപെറ്റുസന്തതിയുണ്ടാ മെ
ങ്ങിനെയുണ്ടാകുന്നുനീകൂടമരിക്കിലൊ ഞങ്ങളെസ്നെഹിച്ചുനീസന്താ
നം‌മുടിക്കെണ്ട മംഗലംവന്നുകൂടും‌പിന്നെയുമെന്നെവരു അല്ലായ്കിൽ
താതൻചെയ്തതൊക്കനി ഷ്ഫലമെല്ലൊ നല്ലലൊകങ്ങൾകിട്ടാതാതനെ
ന്നതുംവരുംഎന്നതുകെട്ടുപറഞ്ഞീടിനാൾജരിതയു മെന്നുടെപൈതങ്ങ
ളെനിങ്ങളുമൊന്നുവെണം ഇക്കണ്ടമരത്തിൻ‌കീഴുണ്ടെലിമടയതിൽ
പുക്കുകൊള്ളുവിൻനിങ്ങളെന്നാൽഞാനൊന്നുചെയ്‌വൻ പൂഴികൊണ്ട
തിൻമുഖംമൂടിവെക്കയുംചെയ്യാ മൂഴിതൻ‌താഴെതീയുംതട്ടുകയില്ലയെല്ലൊ
കീഴെപൊയ്ക്കിടന്നുകൊണ്ടീടുവിൻതീയാറിയാൽ പൂഴിയുംനീക്കിക്കൊ
ണ്ടുപൊന്നുകൊള്ളുവനെല്ലൊ പൈതങ്ങളതുകെട്ടുമാതാവൊടുരചെയ്താ
ർപൈദാഹത്തൊടുമെവുമെലിയുണ്ടതിലമ്മെ പറപ്പാൻ ചിറകില്ലന
ടപ്പാനില്ലകാലു മിറച്ചികണ്ടാലെലിപിടിച്ചുതിന്നുമെല്ലൊ ജന്തുക്കൾ
ഭക്ഷിച്ചിട്ടുമരിക്കുന്നതിനെക്കാൾ വെന്തുചാകുന്നതെത്രെഗതിയെന്ന
റിഞ്ഞാലും ഭൎത്താവുതന്നെപ്രാപിച്ചുത്തമന്മാരായുള്ള പുത്രന്മാരെയും
ലഭിച്ചീടുകമാതവെനീ എന്നതുകെട്ടനെരംവന്നൊരുശൊകത്തൊ
ടെ തന്നുടെപൈതങ്ങളെനൊക്കിയുംകരഞ്ഞിട്ടും പിന്നെഞാൻ‌പറ
ക്കയുംമറിഞ്ഞുനൊക്കുകയു മെന്നുടെകൎമ്മമെന്നുകല്പിച്ചുപൊയാളവൾ
അഗ്നിയുംകത്തിക്കത്തിച്ചെന്നടുത്തിതുതാപ മഗ്നന്മാരായപക്ഷിപൊ
തങ്ങൾചൊന്നാരപ്പൊൾ അഗ്രജൻ ജരിതാരിശാരിസുക്വനുംപിന്നെ [ 189 ] ചൊല്ക്കൊള്ളുംസ്തംബമിത്രൻദ്രൊണനുമൊരുമിച്ചു നാലുദിക്കിലും
കൂടികത്തി പ്പൊങ്ങീടുമഗ്നിജ്വാലമാലകൾകണ്ടിട്ടാകുലപ്പെട്ടനെരംഹി
രണ്യരെതസ്സിനെസ്തുതിച്ചുതുടങ്ങിനാർ ജരിതാരിയുംതൊഴുതധികംഭ
ക്തിയൊടെ ലൊകങ്ങൾക്കെല്ലാംപ്രാണനാകിയവായുതനി ക്കെകാ
ത്മാവായചൈതന്യാത്മകൻഭവാനെല്ലൊജീവനമായൊരമൃതത്തിനു
യൊനിയായപാവകനാകുന്നതുനിന്തിരുവടിയെല്ലൊ ദെവകളുടെമുഖ
മായതുഭവാനെല്ലൊസ്ഥാവരജംഗമങ്ങളുള്ളിൽവാണീടുന്നതും കെവ
ലഭൂതനായനിന്തിരുവടിയെല്ലൊ താവകമഹിമാനമാൎക്കറിയാവുന്ന
ഥപക്ഷിപൊതങ്ങളായഞങ്ങളെദ്ദഹിയാതെ രക്ഷിച്ചീടുകവെണം
കാരുണ്യമൂൎത്തെപൊറ്റി ൟവണ്ണംജരതാരി ദെവനെസ്തുതിചെയ്താ
ൻ ആവൊളംഭക്തിപൂണ്ടുതത്സഹൊദരനാകും ശാരിസൃക്വനുംവഹ്നി
ദെവനെസ്തുതിചെയ്താൻ ഭാരിച്ചഭയംതിൎത്തുപാലിച്ചുകൊൾവാനാ
യെഹവ്യവാഹനനായനിന്തിരുവടിയെല്ലൊ ഹവ്യമായീടുന്നതുംക
വ്യമായിടുന്നതുംഗവ്യാദിബഹുവിധദ്രവ്യങ്ങളാകുന്നതും ദിവ്യന്മാരു
ള്ളിലുള്ളൊരന്ധകാരങ്ങൾനീക്കിനിവ്യാജമാത്മജ്ഞാനാത്മകനായ്ശൊ
ഭിച്ചിടു മവ്യയാനന്ദനായൊരവ്യക്തനാകുന്നതും സുവ്യക്തംസകല
ലൊകവ്യാപ്തനാകുന്നതും രവ്യാകാരത്തെപൂണ്ടനിന്തിരുവടിയെല്ലൊ
ആധാരംമറ്റുഞങ്ങൾക്കാരുമില്ലയ്യൊ ഭുവനാധാരമൂൎത്തെപരീപാലയ
കാരുണ്യബ്ധെസ്തംബമിത്രനുംപ്പ്പുനരന്നെരംസ്തുതിചെയ്താ നമ്മയാ
യീടുന്നതുംതാതനായിടുന്നതും പ്രകൃതിയാകുന്നതുംപുരുഷനാകുന്നതും
സകലാത്മാവായീടുംനിന്തിരുവടിയെല്ലൊ വെദമായീടുന്നതുംവെദാ
ൎത്ഥമാകുന്നതും‌ആദിതെയാസ്യകൃതെനിന്തിരുവടി യെല്ലൊ പാലയകൃ
പാലയപാവകപരമാത്മൻ ബാലകനാസ്മാനനാലംബനാൻനമൊ
സ്തുതെദ്രൊണനുംവൈശ്വാനരദെവനെസ്തുതിചെയ്താൻ‌പ്രാണസം
കടത്തൊടുമത്യൎത്ഥംഭക്തിയൊടെ കൎമ്മാണാമാധാരഭൂതായശൊചിഷ്കെ
ശായകൎമ്മസാക്ഷിണെകരണായതെനമൊനമഃ കത്രെലൊകൈകഭ
ത്രെസംഹത്രെനമൊനമഃകസ്തവവെത്തിപരമാൎത്ഥമാദ്യായ നമഃമൎത്യ
ന്മാർപിതൃദെവാദികളെസ്സംകല്പിച്ചു നിത്യവുംനൽകീടുമാഹുതിയെപ
രിഗ്രഹിച്ചത്തൽതീൎത്തെല്ലാവൎക്കുംതൃപ്തിയെ വരുത്തീടുംനിത്യായജഗൽ
പ്രദീപായതെജസെനമഃ സത്യസാക്ഷിണെ പവിത്രായഭാസ്വതെ
നമഃതത്വമൂൎത്തയെപരമാത്മനെനമൊനമഃകുംപിട്ടുജരിതാരിശാരിസൃ
ക്വനുംപിന്നെസ്തംബമിത്രനുംദ്രൊണൻതാനുമായൊരുമിച്ചു പ ക്ഷി
കളായാമന്ദപാലപുത്രന്മാരാശു ശുക്ഷണിതന്നെസ്തുതിച്ചൊരുനെര
ത്തുദെവൻസന്തുഷ്ടനായെനഹംനീങ്ങളെക്കുറിച്ചൊരുസന്താപമിനി [ 190 ] നിങ്ങൾക്കുണ്ടാകയില്ലനൂനം സന്തൊഷംപൂണ്ടുജനനീജനകന്മാരൊ
ടുംസന്തതംവസിച്ചാലുമിവിടെതന്നെനിങ്ങൾ അന്തരാത്മനിപരമാ
നന്ദത്തൊടുമെന്നെ ചിന്തിച്ചുവസിച്ചുകൊൾകെപ്പൊഴുമെന്നാൽനി
ങ്ങൾവെന്തുപൊമെന്നൊൎത്തൊരുഭീതിയുമുണ്ടാകെബന്ധുഞാനുണ്ടു
നിങ്ങക്കതിനുകില്ലീല്ലെതുംഎതുമെദുഃഖിക്കെണ്ടതാപമുണ്ടാകയില്ലജാത
വെതസ്സുമിത്ഥം‌നൽകിനാനനുഗ്രഹം – കാനനംദഹിക്കുമ്പൊൾമന്ദ
പാലനുമെറമാനസതാപംപൂണ്ടാൻപുത്രനെനിനക്കയാൽ ജരിതതാ
നുമെന്റെ ചെറിയപൈതങ്ങളു മെരിഞ്ഞുപൊയിതെന്നു ദുഃഖിച്ചു
ചൊന്നനെരം പറഞ്ഞുലപിതയായ്മെവുന്നസപത്നിയും പറഞ്ഞീല
യൊദഹിക്കുന്നതില്ലെന്നുവഹ്നിമക്കളുംദിവ്യന്മാരെന്നല്ലയൊചൊല്ലീ
ഭവാൻ ദുഃഖിപ്പാനവകാശമെന്തിനിയതുമൂലം സാപത്ന്യംതൊന്നി
ച്ചൊരുലപിതതന്നിലപ്പൊൾതാപസശ്രെഷ്ഠനുള്ളിൽ വൈരാഗ്യമു
ണ്ടായ്‌വന്നുജരിതതാനുംവന്നുപൈതങ്ങൾതമ്മെകണ്ടു പെരികസന്തൊ
ഷിച്ചുമന്ദപാലനുംവന്നുപിതൃക്കൾക്കുള്ളകടംതീൎത്തവനതുകാലം മുതൃ
ത്താൻ‌പിന്നെശുഭലൊകത്തെഗമിപ്പാനാ യ്പതുക്കെപ്പതുക്കെപ്പൊയ
ടങ്ങിദഹനനുമെതൃത്തമഹെന്ദ്രനുംപടയുംമെഘങ്ങളുംതളൎന്നുചമഞ്ഞീ
തുപാൎത്ഥനുമശ്വങ്ങളും തളന്നീലെതുമതുകണ്ടുദെവന്ദ്രനപ്പൊൾ ഭഗ
വല്പാദംകൂപ്പിസ്തുതിച്ചാൻപലതരം ഭഗവൽപ്രസാദത്തെലഭിപ്പാൻ
പ്രീതിയൊടെഭഗവൻപ്രസീദമെഭഗവപ്രസീദമെ ഭഗവൻജയജ
യഭഗവൻജയജയവൈകുണ്ഠജയജയഗൊവിന്ദജയ ജയശ്രീക ണ്ഠ
സെവ്യജയശ്രീപതെജയജയ ശ്രീവത്സചിഹ്നജയശ്രീ രാമകൃഷ്ണജ
യശ്രീവാസുദെവജയമുകുന്ദജയജയ നിന്മായാമൊഹഗ്രസ്തംനിഖി
ലംത്രിഭുവനംദുൎമ്മദമതുമൂലമിനിക്കമുണ്ടായ്‌വന്നുനിന്മായതന്നെജയിച്ചീ
ടുവാനരുതെല്ലൊനിൎമ്മലന്മാരായുള്ളതാപസവരന്മാക്കുംബ്രഹ്മാദിസ്തം
ബാന്തമായുള്ളൊരുജന്തുക്കൾക്കും മന്മഥവൈരിതാനുമാമ്നായങ്ങളുമെ
ല്ലാംനിന്ത രുവടിയുടെതത്വമാരാഞ്ഞനിത്യ ചിന്തിച്ചുചിന്തിച്ചറിയാ
തെമുഴലുന്നുതെല്ലൊ നന്ദനംവനത്തിങ്കൽസുന്ദരീജനത്തൊടുംമന്ദമാ
രുതമെറ്റുകന്ദൎപ്പവശന്മാരാം മന്ദന്മാരായഞങ്ങളെങ്ങിനെയറിയുന്നു
നന്ദനന്ദനനാഥനിന്മഹിമാനമൊൎത്താൽനിന്മായാമൊഹാംബുധൌ
വീണുഴന്നഴൽപൂണ്ടുജന്മവുംമരണവുംസുഖദുഃഖാദികളുംകൈ ക്കൊണ്ടു
വലയുന്നതൊക്കവെമാറ്റിത്തവതൃക്കുഴലൊടുചെൎത്തുകൊള്ളെണംദയാ
നിധെദെവെന്ദ്രൻത്രിഭുവനാഥനെന്നഭിമാനി ച്ചീവണ്ണമുള്ളജാ
ള്യമിനിയുമുണ്ടാകാതെദെവദെവെശതവപാദാരവിന്ദങ്ങളെ സെവി
പ്പാനെത്തീടുവാൻനൽകെണമനുഗ്രഹംശക്രുനീവണ്ണകൂപ്പിസ്തുതിച്ചു [ 191 ] നമസ്കാരംതൃക്കാക്കൽവീണുചെയ്തുതൊഴുതൊരാനന്തരംമഘവാൻ‌മക
നെയുമാശ്ലെഷംചെയ്തുമൊദാൽ സകലാസ്ത്രങ്ങളെയുംകൊടുത്തുവരം
നൽകിഇരുപത്തൊന്നുദിനംകൊണ്ടുഖാണ്ഡവവനമെരിഞ്ഞുതെ
ളിഞ്ഞനുഗ്രഹിച്ചുവഹ്നിദെവൻ തൊഴുതുധനഞ്ജയനാശീൎവ്വാദവും
ചൊല്ലിത്തൊഴുതുഭഗവാനെമറഞ്ഞുധനഞ്ജയൻ ഇന്ദ്രാദിദെവഗണം
വാനുലൊകവുംപുക്കാരിന്ദ്രസൊദരനാകുമിന്ദിരാവരനൊടും‌ഇന്ദ്രാതി
ശില്പിശ്രെഷ്ഠനാകിയമയനൊടു മിന്ദ്രനന്ദനനായപാണ്ഡവൻ‌വി
ജയനും‌കാളിന്ദിയുടെതീരം‌പുക്കാരെന്നറിഞ്ഞാലും‌കെളെന്നുനൃപനൊ
ടുമാമുനിയരുൾചെയ്തു നാളെയാമിനിശ്ശെഷംചൊല്ലുവാൻ‌പക്ഷെ
യെന്നാൾ‌മെളമെറീടുന്നൊരുപൈംകിളിമകളപ്പൊൾ ഇതിശ്രീമഹാ
ഭാരതെശതസഹസ്രികായാം സംഹിതായാം പരിഭാഷാരൂപംസം
ഭവം സമാപ്തം