താൾ:CiXIV280.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൭൭

സന്തതമായിരത്താണ്ടൊരുമിച്ചിരുന്നിട്ടും കണ്ടിട്ടില്ലെന്നഭാവംക
ണ്ടിതുനിനക്കിപ്പൊൾ ഇണ്ടലുണ്ടതുകൊണ്ടുപാരമെന്നുടെയുള്ളിൽ
ഇന്നിന്നുകഴിഞ്ഞീടും‌നിന്നുടെവ്രതമെന്നതെന്നുള്ളിൽ‌നിരൂപിച്ചുപാ
ൎത്തുഞാനിത്രനാളും ഇന്നിപ്പൊൾനീയൊപൊവാനായെല്ലൊപിറപ്പെ
ട്ടു എന്നൊടുയാത്രപൊലും‌ചൊല്ലുവാൻഭാവിച്ചീലാ നിന്നൊടുപിരി
ഞ്ഞുഞാനെങ്ങിനെപൊറുക്കുന്നൂ എന്നെനിപരിഗ്രഹിച്ചീടണംമടി
യാതെ ആഭിജാത്യവുംയൊരൂപലാവണ്യവിദ്യാ ശൊഭയുംനിരൂ
പിക്കനമ്മിലെരാഗങ്ങളും ഇത്തരംകെട്ടുകചനുത്തരമുരചെയ്താ നുത്ത
മകുലസ്ത്രീയാംദെവയാനിയൊടപ്പൊൾ നിൎമ്മലഗുണാകരെനീതിസ
മ്മതവരെ സമ്മൃദുകളെബരെസാരസ്യപാരാവരെകന്ന്യകാജനവരെ
കാമുകമനൊഹരെ ധന്ന്യെസൌജന്ന്യധാരെകൊരകസ്തനഭരെ ബ
ന്ധുരതപൊധരെബന്ധൂകസമാധരെ മന്ധരവിലൊചനെശീതാം
ശുബിംബാനനെ ഹന്തനീ ചിന്തിച്ചതിനന്തരം‌പെരികെയുണ്ടെന്ത
തന്നുരചെയ്യാം പന്തൊക്കും മുലയാളെ നിന്നെഞാൻപരിഗ്രഹിച്ചീടു
കയെന്നുള്ളതും നന്നല്ലാഗുരുപുത്രിയെല്ലൊനീമനൊഹരെ എതുമെ
ദൊഷമില്ലാചെയ്താലുമെന്നാളവളെതുപറയെണ്ടചെയ്കയില്ലെന്നു
കചൻ നിന്നെപ്പണ്ടസുരകൾരണ്ടുമൂന്നൊടെകൊന്നാർ അന്നുഞാനെ
ല്ലൊനിന്നെജീവിപ്പിച്ചതുമെടൊ അങ്ങിനെയുള്ളൊരെന്നെനിൎമ്മൂലം
വെടികിൽഞാ നെങ്ങിനെപൊറുക്കുന്നൂദുഷ്ടതകാട്ടീടൊല്ലാ ദുഷ്ടതയ
ല്ലാചൊൽവനൊടുമെകെട്ടാലും നീമട്ടൊലുംമൊഴിയാളെ ധൎമ്മത്തെനി
രൂപിക്കാ എന്നെനീയുണ്ടാക്കുവാൻ‌കാരണമെങ്കിലിപ്പൊ ളെന്നുടെ
മാതാവെന്നുംവന്നീടുമതുകൊണ്ടും പിന്നെഞാൻ നിന്റെതാതൻ‌ത
ന്നുടെജഠരത്തിൽ‌നിന്നെല്ലൊപിറന്നതുമെന്നതു നിരൂപിച്ചാൽ എന്നു
ടെഭഗിനിയായ്‌വന്നീടും മനൊരമ്യെ ഒന്നുകൊണ്ടുമെയരുതിന്നുനീപറ
ഞ്ഞതു നന്നായിട്ടനുഗ്രഹിച്ചീടുകെന്നാതെവെണ്ടു നിന്നെക്കാണ്മതി
ന്നുഞാൻവൈകാതെവന്നീടുവൻ നാമിരുവരുംകൂടിക്രീഡിച്ചു വസി
ച്ചതൊ നാമിരുവരുമുള്ള കാലത്തും‌മറക്കമൊ ഖെദവുമടക്കിനീയാത്ര
യുമയയ്ക്കണം മൊദെനപിതാവിനെശ്ശൂശ്രൂഷിച്ചിരിക്കെടൊ എന്നി
തുബൃഹസ്പതിനന്ദനൻപറഞ്ഞപ്പൊൾ കണ്ണുനീർതൂകിനിന്നുദെവയാ
നിയും‌ചൊന്നാൾ എറിയൊരനുരാഗത്തൊടുവന്നപെക്ഷിച്ച നാരി
തന്നഭിമതം‌നൽകാതപുരുഷന്മാർ ഘൊരമാം‌നരകത്തിൽ വീഴുവാരെ
ന്നുകെൾപ്പൂ സാരനാകിയനിന്നൊടെന്തിനുപറയുന്നു പാരാതെവെ
ടിഞ്ഞുനിദൂരവെപൊയീടുകിൽ പാരിതിലിരുന്നതുപൊരുമെന്നതെവെ
ണ്ട പാരമായുള്ളൊരനുരാഗവാത്സല്യാദികൾ പാരമാത്ഥ്യവുമറിഞ്ഞെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/83&oldid=185372" എന്ന താളിൽനിന്ന് ശേഖരിച്ചത്