താൾ:CiXIV280.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൬൯

തിന്നായി ച്ചെന്നിതുമണലൂരപുരിയിന്ദ്രപുത്രൻ വിഭ്രമംകലൎന്നവ
ളൊടുചെൎന്നിരിക്കുംനാൾ ബഭ്രുവാഹനനെന്നൊരൎഭകനുണ്ടായ്‌വന്നു
പശ്ചിമസമുദ്രതീരത്തുകൂടവൻപിന്നെ സ്വച്ശമാംപ്രഭാസതീൎത്ഥത്തിം
കൽചെന്നുപുക്കാൻ യാദവനായഗദൻപറഞ്ഞുകെട്ടാനന്നു മാധവ
ഭഗിനിയാംസുഭദ്രാഗുണമെല്ലാം പണ്ഡിതനായപാണ്ഡുനന്ദനനവ
ൾമൂലം മുണ്ഡിതനായിക്കുണ്ഡിയായ്ത്രിദണ്ഡിയുമായാൻ അക്ഷമാ
ല്യാംഗുലീയയൊഗഭാരവും വഹിച്ചക്ഷികളികാതെമുഖ്യമാംധ്യാന
ത്തൊടും വൃക്ഷെശനായവടകൊടരച്ശായതംകൽ പുക്കിതുലക്ഷ്മീപതി
യാകിയവാസുദെവൻ പുഷ്കരനെത്രൻ‌തന്നെച്ചിന്തിച്ചുചിലദിനം
പുഷ്കരവിശിഖനുംപുക്കിതുസന്നദ്ധനായി അവ്യയൻ‌നാരായണ
നവ്യക്തനതുകാലം ദിവ്യജ്ഞാനെനകണ്ടുസവ്യസാചിയെയപ്പൊൾ
സത്യഭാമയുമായിതത്രചെൎന്നീടുന്നെരം സുപ്തനായ്ക്കിടക്കുന്നഭക്തനെ
ക്കണ്ടുകൃഷ്ണൻ ആനന്ദവിവശനായെറ്റവുംചിരിച്ചപ്പൊൾ മാനി
നീ സത്യഭാമാചൊദിച്ചാളതിന്മൂലം അത്യൎത്ഥംചിരിച്ചതിന്നെതുകാര
ണംനാഥ സത്യമെന്നൊടുപറഞ്ഞീടെണമെന്നീവണ്ണം സത്യഭാമൊ
ക്തികെട്ടുഭഗവാൻപത്മെക്ഷണൻ സത്യപുരുഷൻസകലെശ്വരൻ
സനാതനൻ സത്യമായുള്ളവൃത്തമവളൊടരുൾചെയ്തു സത്യഭാമക്കു
മെറ്റമാനന്ദംവന്നിതപ്പൊൾ പുണ്യവാനെയുമുണൎത്തീടിനാൻ ജഗ
ന്നാഥ നന്യൊന്യംകണ്ടുഗാഢാശ്ലെഷവുംചെയ്തുപിന്നെ രൈവത
കാവ്യാചലംപുക്കിതുവസിപ്പാനാ സ്ദൈവതസഹായനായ്ചമഞ്ഞുവി
ജയനും പിന്നെപ്പൊയ്ദ്വാരവതീക്കിതുഭഗവാനും വന്നീടും‌മനൊര
ഥമെന്നായീകിരീടിക്കും അക്കാലംരൈവതകമായപൎവ്വതത്തിംകൽ
ചൊൽക്കൊണ്ടമഹൊത്സവംകല്പിച്ചുവാസുദേവൻ ഭൊജവൃഷ്ണ്യന്ധ
കന്മാരൊക്കച്ചെന്നൊരുമിച്ചു ഭൊജനാദികൾമഹാദാനങ്ങളാപൂരിച്ചു
വാദിത്രാദികൾനാദമെറ്റവുമാഘൊഷിച്ചു മൊദ ത്തൊടൊരൊദിവ്യ
മെളങ്ങൾമെളിപ്പിച്ചു വൃക്ഷാഗ്രംതൊറുംദീപംവെച്ചൊക്കജ്വലിപ്പി
ച്ചു പുഷ്കരാക്ഷികൾകൊപ്പിട്ടെറ്റവുംഫലിപ്പിച്ചു രെവതിയൊടുംകൂ:
ടക്ഷീബനാംബലഭദ്രൻ സെവകന്മാരുമായിച്ചമഞ്ഞുവന്നീടിനാ
ൻ ഉഗ്രസെനനുംനാരീസഹസ്രസഹിതനാ യഗ്രെവന്നിതുചതുരം
ഗവാഹിനിയൊടും പ്രദ്യുമ്നൻസാംബൻപുനരക്രുരൻസാരണനും
സത്യകൻസഹാവരൻസാത്യകിഭംഗകരൻ ചാരുദെഷ്ണനുംപൃഥവി
പൃഥകൃതവൎമ്മാ വീരനാംവിഡൂരഥൻ നിശഠൻഭാനുഗദൻ മറ്റുമി
ങ്ങിന്നെയുള്ള വീരന്മാരൊക്കത്തക്ക പുക്കിതുപുഷ്കരാക്ഷനുത്സവം‌പാലി
പ്പാനായ്സന്യാസവെഷംപൂണ്ടധന്യനാം‌പാൎത്ഥനൊടും നാനായുത്സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/175&oldid=185465" എന്ന താളിൽനിന്ന് ശേഖരിച്ചത്