ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീ

തുഞ്ചത്തെഴുത്തച്ശൻ ഉണ്ടാക്കിയ ചിന്താരത്നവും കൈവല്യനവനീതവും മുകുന്ദമാലയും ഇതിൽ അടങ്ങിയിരിക്കുന്നു

രചന:തുഞ്ചത്തെഴുത്തച്ഛൻ (1878)

[ 5 ] ശ്രീ

തുഞ്ചത്തെഴുത്തച്ശൻ ഉണ്ടാക്കിയ

ചിന്താരത്നവും.

കൈവല്യനവനീതവും – മുകുന്ദമാലയും

ഇതിൽ അടങ്ങിയിരിക്കുന്നു

ഇത

മഹാ – രാ – രാ

ച – അ – കാളഹസ്തിയപ്പമുതലിയാരവർകളുടെ

വിദ്യാവിലാസം

അച്ചുക്കൂടത്തിൽ – അച്ചടിച്ചത.

കൊഴിക്കൊട – ൧൮൭൮ – സത്തെമ്പ്രമാസം

വില ഉറുപ്പിക – ഒന്നര [ 7 ] ശ്രീ

ചിന്താരത്നവും – കൈവല്യനവനീതവും

മുകുന്ദമാലയും

ഇതിൽ‌അടങ്ങിയിരിക്കുന്നു

ഇത

മഹാ – രാ – രാ

ച – അ – കാളഹസ്തിയപ്പമുതലിയാരവർകളുടെ

വിദ്യാവിലാസം

അച്ചുക്കൂടത്തിൽ – അച്ചടിച്ചത.

കൊഴിക്കൊട – ൧൮൭൮ – സത്തെമ്പ്രമാസം

വില ഉറുപ്പിക – ൧ 2 KAAL ഒന്നര [ 9 ] പീഠികാ

മുമുക്ഷ്ഠക്കളായുള്ള ജനങ്ങൾ ഈപുസ്തകത്തിൽ അടങ്ങിയിരിക്കുന്ന
സൎവവെദാന്തസാരസംഗ്രഹങ്ങളായ പദാൎത്ഥങ്ങളെ എകാഗ്രഹൃ
ദയന്മാരായിശ്രദ്ധാലുക്കളായിനൊക്കുകയും പഠിക്കുകയും ചിന്തി
ക്കയും ചെയ്വാനുള്ളതാകുന്നു അതഎന്തന്നാൽ പലപ്രകാരത്തി
ലും‌എറിയജന്മങ്ങൾ കഴിഞ്ഞുഒരുജന്മത്തിൽ ൟശ്വരാനുഗ്രഹം
ഹെതുവായിട്ടു സുകൃതദുഷ്കൃതങ്ങൾസമമായിരിക്കും സമയത്തി
ൽമനുഷ്യജന്മം ലഭിക്കുന്നതും‌ആയതുഎറ്റവും ദുൎല്ലഭമായുംക്ഷ
ണഭംഗുരമായും ഇരിക്കുന്നതും ആകകൊണ്ട എഷണത്രയം താ
പത്രയം‌എന്നുതുടങ്ങിവിവിധങ്ങളായിരിക്കുന്ന ദുഃഖങ്ങളിൽഘ
ടിയന്ത്രം‌പൊലെ സംഭ്രമിച്ചുസത്സംഗതിയും സൽഗ്രന്ഥകാല
ക്ഷെപവും ഇല്ലാതെ പ്രജ്ഞാനസ്വരൂപമായി സ്വമായ രിക്കു
ന്ന‌ആത്മാവിന്റെ വിസ്മൃതിഭവിച്ചുഅതുനിമിത്തം വിശെഷ
മായിരിക്കുന്ന മനുഷ്യജന്മംവൃഥൈവകളയാതെയും അഗാധമാ
യിഅപാരമായി ഇരിക്കുന്നസംസാരസാഗരത്തിൽ സമ്മഗ്‌ന
ന്മാരായിത്തീരാതെയും മതിമാന്മാരായിധന്യന്മാരായി രിക്കുന്ന
ജനങ്ങൾ ൟപുസ്തകത്തിലുള്ള സാരങ്ങളെ സാവധാനചിത്ത
ന്മാരായി നൊക്കിപൊരുൾകളെ ഊഹിച്ച അറിഞ്ഞുവെങ്കിൽ
അവർ എത്രയും എളുപ്പത്തിൽരാഗദ്വെഷാഭിമാനാ ഹംകാരാദി
ദൊഷങ്ങളൊടു വെർപെട്ടുആത്മജ്ഞാനംസംഭവിച്ചു നിരുപമ
മായും നിരതിശയമായും പുനരാവൎത്തിരഹിതമായും ഇരിക്കുന്ന
ആനന്ദത്തെപ്രാപിക്കുന്നതാകുന്നു. [ 11 ] ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

പരമാനന്ദപദംകാണ്മതിന്നാശയൊടു।മരികെവന്നുവിനയാ
നതവക്ത്രത്തൊടു। മരുവുംസുമംഗലെനിന്നുടെമനൊരഥം। അ
റിഞ്ഞീടിനെനഹമെന്നതുമല്ലമെന്മെൽ।വളൎന്നീടുന്നഭക്തി വി
ശ്വാസംകണ്ടുമുള്ളിൽ।തെളിഞ്ഞുനന്നായിനിക്കെറ്റവുംധന്യശീ
ലെ। അറിഞ്ഞീടെണം‌പരതത്വമെന്നുള്ളനുന്നിൽ। നിറഞ്ഞ ഭ
ക്തിശ്രദ്ധയുണ്ടായ്വന്നതുമൊൎത്താൽ। കുറഞ്ഞുനിനക്കു പാപങ്ങ
ളെന്നറിഞ്ഞീടാം। ഉയൎന്നുവരുംപുണ്യജാലവുമിനിമെലിൽ। പു
ണ്യമുണ്ടായാൽ പുരുഷാൎത്ഥവുംസാധിച്ചീടാ। മൊന്നുചൊല്ലുന്നു
വിദ്വജ്ജനമെന്നറിഞ്ഞാലും। ധന്യാംഗികെൾക്കപരമാൎത്ഥജ്ഞാ
നമെന്നിമ। റ്റൊന്നിനാൽകണ്ടുകിട്ടാപരമാനന്ദപദം। പരമാ
ൎത്ഥജ്ഞാനമാകുന്നൊരുമനസ്സിങ്കൽ।പെരുകും‌രാഗാദി ദൊഷങ്ങ
ളെന്നറിഞ്ഞുടൻ।വിരവൊടവയെല്ലാമകലെ കളഞ്ഞാത്മ। സ്വ
രൂപജ്ഞാനമുണ്ടായീടണംവഴിപൊലെ। അന്നെരമാത്മാവിനെ
യറിയാം‌മനസ്സിനാൽ। നിൎണ്ണയമായൊരാത്മജ്ഞാനവു മതുത
ന്നെ। ആത്മാനുഭൂതികൊണ്ടജ്ഞാനാദിമലമറ്റി। ട്ടാത്മാനന്ദ
മാം‌പരമാനന്ദം‌പ്രാപിച്ചീടാം। ഭക്തിശ്രദ്ധകൾ നിനക്കുണ്ടാക
കൊണ്ടുനിന്നൊ। ടുക്തമായിടാമാത്മജ്ഞാനമുണ്ടായീടുവാൻ।രാ
ഗാദിദൊഷങ്ങളെമാനസംതന്നിൽ‌നിന്നു। വെഗെനവെറാക്കു
വാൻ‌വെലചെയ്താലും‌ബാലെ। ചിത്തത്തിലശുദ്ധത ചെയ്തീടും
രാഗാദിയാം।വൃത്തികൾപതിമ്മൂന്നുംത്യജിച്ചുവിവെകത്താൽ।ശു
ദ്ധമാക്കണം‌മനസ്സതിനുള്ളൊരുവെല। എത്രയും വളരെയുണ്ടായ
വബൊധിക്കെണം। സാധനചതുഷ്ടയമുണ്ടായീടണം‌പിന്നെ।
ബൊധവാനായുള്ളൊരാചാൎയ്യനെത്തിരയെണം। ഗുരുവിൻ കൃ [ 12 ] പാവശാൽത്രിഗുണഭെദത്തിനാൽ। വരുമീശ്വരജീവ ജഗത്ഭെദ
ങ്ങളെല്ലാം। ധരിക്കായ്വരുമാത്മസ്വരൂപത്തെയുമപ്പൊൾ।കരസ്ഥ
മാകും ധാത്രീഫലത്തെപ്പൊലെകാണാം। നിൎണ്ണയമായൊരാത്മ
സ്വരൂപംകണ്ടീടുവാൻ।പിന്നെമറ്റൊരുവഴിയില്ലെന്നു ധരി
ച്ചാലും।പൂൎവ്വജന്മങ്ങൾതൊറും‌പുണ്യങ്ങളാൎജ്ജിച്ചവ।പൂൎണ്ണമായി
ജ്ജന്മത്തിലീശ്വരകൃപാവശാൽ। വന്ദ്യനാംശിവാത്മകൻ‌താൻ
തന്നെ ഗുരുവായി। വന്നീടും മുന്നിലാത്മജ്ഞാനത്തെനൽകീടുവാ
ൻ।കൎമ്മപുണ്യത്താൽ‌ജ്ഞാനൊല്പത്തിവന്നിടകൂടാ।നിൎമ്മലയായ
ഭക്തി വിശ്വാസം‌മുമുക്ഷുത്വം।എന്നിവയെല്ലാമ്മുന്നമുള്ളജന്മങ്ങ
ൾതൊറും।ഒന്നിനൊന്നതിശയമായുണ്ടായ്വന്നാലൊരു। ജന്മത്തി
ൽഗുരുലാഭംവന്നീടുമതെന്നിമ ।റ്റൊന്നിനാലൊരുവനും കൈ
വല്യംവരുന്നീലാ।മാനുഷജന്മംവന്നാൽ മാനിയായിരിക്കാതെ
ജ്ഞാനമുണ്ടാവാൻപരമാനന്ദസ്വരൂപനാം। ൟശനെ ഭജിക്കെ
ണമാവൊളമപ്പൊൾകൎമ്മ। പാശനാശമാംജ്ഞാനൊല്പത്തിയു മു
ണ്ടായ്വരും।രാഗാദിദൊഷങ്ങളുമാകവെനശിച്ചീടും। യൊഗീന്ദ്ര
പ്രതാപവുംഭക്തിയുംവൎദ്ധിച്ചീടും।ഭക്തിവദ്ധിൎച്ചാൽ‌പിന്നെ മു
ക്തിയുംസിദ്ധിച്ചീടും।ഭക്തവത്സലനായൊരീശന്റെ കാരുണ്യ
ത്താൽ।മൎത്ത്യജന്മത്തെലഭിച്ചീടുവാൻ‌തന്നെപാൎത്താൽ।എത്രയും
ഭാഗ്യൊദയമുണ്ടായെകഴിവരു।തത്രകെളറിയാതെമായാമൊഹിക
ളായി।കുത്രചിൽഭ്രമിക്കുന്നുജന്മാദിദുഃഖങ്ങളിൽ। പരന്നലൊക
മീരെഴുള്ളതുമതിലുള്ള।ചരവുമചരവുംജന്മാദിദുഃഖങ്ങളും। മായാ
കല്പിതമെന്നുമാനസെനിനയാതെ।കായാഭിമാനികളാ യജ്ഞാന
വശന്മാരായി। കാൎയ്യകാരണഭെദഭാവങ്ങളറിയാതെ। കാൎയ്യങ്ങ
ളൊരൊതരംചെയ്തു മൊഹാന്ധന്മാരായി। കായത്തിന്നപായമു
ണ്ടെന്നുമിജ്ജന്മത്തിലു।ള്ളായുസ്സും‌പൂൎവ്വജന്മകൎമ്മവു മറിയാതെ।
ജനനജരാമരണാദിദുഃഖങ്ങളെല്ലാം। ഇനിയുമനുഭവമുണ്ടെന്നു
നിനയാതെ। കനകധനധാന്യാദികളിൽ മമതപൂണ്ടനുവാസരം
വൎത്തിച്ചീടുന്ന ജനങ്ങൾക്കു। നരകനിഷൂ ദനനാകിയഭഗവാ
ന്റെ।ചരണസരൊരുഹെഭക്തിയുണ്ടായീവരാ।പെരുകുംജനിമൃ
തിജലധിതന്നിലുള്ള। തിരമാലയിൽകിടന്നുഴലുകെന്യെയൊരു। [ 13 ] കരയുംകാണാതെവാണീടുവൊരവൎക്കെന്നും। അറിവാൻപണി
മുക്തിപദമെന്നറികെടൊ।ഭവസാഗരം കടക്കെണമെങ്കിലൊഭ
ക്ത്യാ।ഭവസെവയെചെയ്തുകൊള്ളണംവഴിപൊലെ। യുവതീമ
ണെനിനക്കജ്ഞാനമൊഹവശാൽ। വിവശഭാവമുള്ളിലുള്ളതുനീ
ങ്ങീടുവാൻ।പരമെശ്വരപദഭജനംചെയ്തീടുക। പരമാമൃതം‌നാമ
കീർത്തനംചൊല്ലീടുക।പരമെശ്വരനുടെ പദസെവയെക്കൊണ്ടു।
പരമാനന്ദമായപദത്തെലഭിച്ചീടാം। സല്ക്കഥകളുംഭഗവല്ക്കഥക
ളുംകെട്ടി। ട്ടുൾക്കുരുന്നിങ്കൽഭക്തിവൎദ്ധിച്ചുവന്നീടണം। സമ്‌പൃ
ത്തിയുണ്ടാകണംസാധുക്കളൊടുസംഗ।മെത്തണ മപ്പൊളുള്ളില
ജ്ഞാനം‌നീങ്ങുമെന്നു।വെദാന്തസാരജ്ഞന്മാർചൊല്ലീട്ടുണ്ടതുകൊ
ണ്ടു। വെദാന്തവാക്യസ്മൃതിഗീതയെന്നിവയൊരൊ। കഥകളതിലു
ള്ള സാരൊപദെശങ്ങളെ। പുതുതായ്പരിഭാഷയായിഹലൊകന്ത
ന്നിൽ।മൃദുമാനസന്മാരായ്മതവുംജനങ്ങൾക്കും മൃദുഭാഷിണിയാ
യനിനക്കുംവഴിപൊലെ। പരമാൎത്ഥജ്ഞാന മുണ്ടാവതിന്നെളുപ്പ
മാം। ചരിതാമൃതഞ്ചിന്താരത്നമാനന്ദൊദയം। പരമാചാൎയ്യനായി
പ്പരമഹംസനായി। പ്പരമാനന്ദപ്രദനായ്പരമാത്മാവായി। പരമ
ഭക്തന്മാൎക്കുഗുരുവായ്സുരാലയ। തരുവായ്ഗുണത്രയ യുക്തയാം ശ
ക്തിയൊടും। ഒരുമിച്ചഹൎന്നിശമാനന്ദസ്വരൂപനാ। യ്മരുവീടുന്ന
ശ്രീകൃഷ്ണാചാൎയ്യസ്വാമിയുടെ। ചരണസരൊരുഹ യുഗളാന്തൎഭാ
ഗത്തിൽ। പെരുകീടുന്നസുധാം‌പെരികെപ്പാനഞ്ചെയ്തു। മരുവീടു
കകൊണ്ടു പരമാനന്ദനായി। ട്ടുരചെയ്യുന്നെൻ നന്നായ്ത്തെളി
ഞ്ഞുകെൾക്കബാലെ। അജ്ഞത്വമായിട്ടവിവെകമായനാദിയാ।
യജ്ഞാനാംശമായുള്ള മിത്ഥ്യയുന്തൽക്കാൎയ്യവും। സത്യജ്ഞാനാത്മ
സ്വരൂപിണിയായിരിപ്പൊരു। വിദ്യയുന്തല്കാൎയ്യവും പ്രത്യെകമ
റിവാനായി। ചൊല്ലുവൻ ചുരുക്കിഞാനെകാഗ്രചിത്തത്തൊടും।
അല്ലൽതീൎന്നിരുന്നുകെട്ടീടുകശുഭപ്രിയെ। പരബ്രഹ്മവും മഹാ
മായയുമെന്നുരണ്ടാ। യിരിപ്പൊന്നനാദിയായുള്ളവ രണ്ടും പാ
ൎത്താൽ। ആദ്യന്തവിഹീനനാമാത്മാവെന്നിമറ്റില്ലെ। ന്നാദ്യ
നെയറിഞ്ഞവൎക്കറിയാംവഴിപൊലെ। ബ്രഹ്മമെന്നുള്ളവസ്തു ഒ
ന്നെയുള്ളതുതന്നെ। ചന്ദ്രമസ്സിനെപ്പൊലെതൊന്നിപ്പീച്ചീടുന്നി [ 14 ] തു। പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹാരകാൎയ്യത്തിന്നാ। യ്പരൻതാ
ൻതന്നെരണ്ടായ്ചമഞ്ഞിട്ടിരിപ്പതു। മായയെന്നതുപരബ്രഹ്മമാം
സ്വരൂപത്തിൻ। ജായയാകുന്നതെന്നുചൊല്ലുന്നി തജ്ഞാനിക
ൾ। പരനാകുന്നതൊരുപുരുഷനല്ലപിന്നെ। ത്തരുണിയെങ്കില
തുമല്ല ക്ലീബവുമല്ല। പരമാനന്ദമാകുന്നൊന്നിതെന്നതുകൊണ്ടു
പരമാനന്ദംതന്നെരണ്ടായിട്ടിരിപ്പതും। അളവില്ലാതപരമാനന്ദാ
മൃതമുള്ളൊ। ന്നൊളിവാമതിലനവധിബ്രഹ്മാണ്ഡങ്ങളും। അക
മെകിടക്കുന്നിതരയാൽക്കുരുതന്നിൽ। തരുവെങ്ങിനെ യിരിക്കു
ന്നുവെന്നതുപൊലെ। ഒരുനാൾസൃഷ്ട്യാദികൾചെയ്യണമെന്ന
ഭാവാൽ। പ്രകൃതിയുണ്ടായ്വരുമതുതൽപ്രകൃതിയാം। ജഡചെയ്ത
ന്യമായിട്ടിരിക്കും‌പ്രകൃതിയാൽ।ഉടനെസൃഷ്ടിക്കുന്നു സകലപ്ര
പഞ്ചവും। ബ്രഹ്മാണ്ഡകൊശമായിട്ടുള്ളൊരു വിരാൾപുമാൻ।
തന്നെലൊകങ്ങൾപതിന്നാലുമെന്നറിഞ്ഞാലും। വഹ്നിയിൽനി
ന്നു ധൂമമെങ്ങിനെപൊങ്ങീടുന്ന। തെന്നതുപൊലെപരൻ തൻക
ൽനിന്നുണ്ടായീടും। ത്രിഗുണാത്മികയായിട്ടിരിക്കും മഹാമായാ।
ജഡചെയ്തന്യമായഭാവവുംധരിച്ചീടും। ജീവനും മൂൎത്തിത്രയാദ്യ
വതാരങ്ങൾപൂണ്ട। ദൈവതങ്ങളുംവിദ്യാരൂപിണിയായ്മെവുന്നു।
ചെയ്തന്യമതുതന്നെവിജ്ഞാനമാകുന്നതും। കൈതവഹീനം വി
ദ്വത്തുക്കളായ്മെവീടുന്ന। ഭക്തന്മാരുടെ ഹൃദയാംബുജ ന്തന്നിൽ
പര। മ ൎത്ഥമായ്ക്കൈവല്യാൎത്ഥപ്രദയായിരിപ്പതും। പിന്നെമ
റ്റചെതനമാകുന്നതജ്ഞാനമാ। യ്നിന്നീടുമവിദ്യാരൂപിണിയെ
ന്നറിഞ്ഞാലും। രണ്ടുനാമരൂപങ്ങൾപൂണ്ടിരിക്കുന്നീതവ। കൊ
ണ്ടുബന്ധമൊക്ഷങ്ങൾരണ്ടിനുമധികാരം। ഉണ്ടെല്ലൊ മഹാമാ
യയ്ക്കാത്മാനാത്മഭെദന। രണ്ടായപ്രപഞ്ചവും തങ്കൽനിന്നുണ്ടാ
കുന്നു। കാൎയ്യവുംകാരണവും കൎമ്മവുംദെഹങ്ങളും। രാഗാദികളുമ
ഭിമാനവുംമറ്റുമൊരൊ। കായധൎമ്മങ്ങളെല്ലാം മായയാമചെത
നം। ജീവനായതുമായാകാൎയ്യാൎത്ഥചെയ്തന്യത്വം। ഒക്കയുംമഹാമാ
യാതൽക്കാൎയ്യമാകകൊണ്ടു। സത്യവുമസത്യവുന്നിത്യവു മനിത്യ
വും। ഉൾക്കുരുന്നിങ്കലറിവുറ്റുനിൎമ്മലനായി। നിത്യനായാന
ന്ദനായ്റ്റിരുപാധികനായി। വ്യക്തനായവ്യക്തനായവിലാൎത്ഥനു [ 15 ] മായി। സച്ചിദാനന്ദാത്മാവായ്സകലെശ്വരനായി। നില്ക്കുമാത്മാ
വുപരമാനന്ദമുള്ളൊന്നന്യ। മൊക്കയുംമായാകാൎയ്യ മസത്യമാഗ
ന്തുകും। ബുദ്ധിയുമുപാധിയും പൊലെമായയുംരണ്ടാ। യ്ശുദ്ധയും
മലിനയുമെന്നനാമവുംപൂണ്ടു। ബുദ്ധിയിലറിവിനു ചിത്സ്വരൂ
പിണിയായി। ശുദ്ധമാമഖണ്ഡാൎത്ഥ സിദ്ധിക്കുള്ളൊരു മാൎഗ്ഗം।
സിദ്ധിപ്പിപ്പതിനു ബൊധസ്വരൂപിണിയാകും। ശുദ്ധതാനെ
ല്ലൊവിദ്യാരൂപിണിയാകുന്നതും। അമ്നായാന്താൎത്ഥവെദ്യഭൂതയാ
മവൾതന്നെ। ആനന്ദപ്രാപ്തിഹെതു ഭൂതയായിരിപ്പതും। അ
ജ്ഞാനാന്ധകാരമാമവിദ്യാസ്വരൂപിണീ। വിജ്ഞാന വിനാശി
നിയായിരിപ്പതുംസദാ। ശുക്തിയെതാരമെന്നും രജ്ജുവെസൎപ്പ
മെന്നും। വസ്തുവെതിരിയാതെമിത്ഥ്യയായ്ജനിമൃതി। ദുഃഖങ്ങളു
ണ്ടാക്കുവാൻകാരണഭൂതയായി ।നിൽക്കുന്നു ജഡാത്മികയായിട്ടു
മലിനയും।ശുദ്ധയുംമലിനയുമിങ്ങിനെ ദുഃഖത്തിനും।മുക്തിക്കും
കൎത്തവ്യയായ്വൎത്തിച്ചീടുന്നുസദാ। രണ്ടുമൊന്നെന്നു മുള്ളൊന്ന
ല്ലെന്നും‌മതഭെദം।കൊണ്ടുചൊല്ലുന്നുചില ശാസ്ത്രികളെന്നാകി
ലും। നിൎമ്മലയായവിദ്യാരൂപിണിയുള്ളൊന്നെന്നും। നിൎണ്ണയി
ച്ചീടാംനിഗമാന്തവെദ്യയാകയാൽ। ഭക്തന്മാൎക്കണഞ്ഞീടു മത്ത
ൽതീൎത്താനന്ദമാംമുക്തിയെക്കൊടുപ്പാനായ്പരമെശ്വരൻതന്റെ।
ശക്തിയാകുന്നവിദ്യാരൂപമായ്വസിക്കയാൽ। നിത്യത്വമിതുകൊ
ണ്ടുവിദ്യക്കുണ്ടതുംചൊല്ലാം। സത്യവുമസത്യവുംനിത്യവുമനിത്യ
വും।ബുദ്ധ്യ പാധികളമാകാശാദിഭൂതങ്ങളും। വൃത്തിഭെദവു മതി
ൻ‌വൃദ്ധിസംകൊചങ്ങളും। ഇത്രിലൊകവുംചരാചരവും മറ്റുമു
ള്ളൊ।ന്നൊക്കയുമറിവാനു മജ്ഞാനംകളവാനും। സത്യമുള്ളൊ
ന്നെന്നുള്ളിലുറപ്പുവരുവാനും। സത്യജ്ഞാനാനന്ദമാമീശ്വരംപ്ര
തിചിത്തെ। ഭക്തിവൎദ്ധിച്ചുവരുവാനുമെത്രയുംവെഗാൽ।നിത്യാ
നിത്യവസ്തുജ്ഞാനാദിസാധനങ്ങളും। വൃത്തിജ്ഞാനവുമാത്മജ്ഞാ
നവുംവരുവാനും। എത്രയുമെളുപ്പമായുള്ളൊരുവഴിയായി। ചി
ത്സ്വരൂപിണീവിദ്യാവൎത്തിക്കുമതുനെരം। ഭക്തവത്സലയാകും
വിദ്യാതന്നനുഗ്രഹ। ശക്തികൊണ്ടാത്മാനന്ദ പ്രാപ്തിയുംവരുമ
പ്പൊൾ। സകലപ്രപഞ്ചവുമാത്മാവുതങ്കൽചെരും। സകലെശ്വ [ 16 ] രനഹമെന്നായിവരുമപ്പൊൾ। സകലാത്മികയായ വിദ്യയുംല
ഭിച്ചീടും। സകലവിഹീനയായെന്നുബൊധിക്കബാലെ। ആദ്യ
ന്തവിഹീനനാമാത്മാവുനിത്യനെന്നും। വെദ്യമായ്ബൊധിച്ചാത്മ
തത്വാൎത്ഥമറികെടൊ। ആത്മാവെയറിയുന്ന വാറതെങ്ങിനെയെ
ന്നു। ള്ളാമയംവെണ്ടാപറഞ്ഞീടാംകെൾക്കെടൊബാലെ। ആത്മാ
നാത്മഭെദങ്ങളറിവാകിയവിദ്യാ। നുഗ്രഹശക്തികൊണ്ടാത്മാന
ന്ദപ്രാപ്തിയുണ്ടാം। സകലപ്രപഞ്ചവുമാത്മാവാന്തങ്കൽചെൎന്നു
സകലെശ്വരനഹമെന്നുവന്നീടുമപ്പൊൾ। സകലാത്മികയായ
വിദ്യയുംനശിച്ചീടും। സകലവിഹീനയായെന്നുബൊധിച്ചീടെ
ടൊ। മായയുംമായാകാൎയ്യമായതുമറിയാതെ। മായയില്ലെന്നുത
ന്നെനിനച്ചുമുമുക്ഷ്മത്വം। ഭാവിച്ചാൽവരുന്നവാറെങ്ങിനെ ദെ
ഹതത്വം। എവവുംമിത്ഥ്യാഭൂതമാകയാലതുകൊണ്ടു। ദെഹമുള്ള
പ്പൊൾമഹാമായയുമുള്ളൊന്നതു। ദെഹമില്ലെന്നുവന്നാൽമായ
യുമില്ലാതയാം। ദെഹീനയാംമുക്തിസായൂജ്യംലഭിപ്പാനും। ഐ
ഹികസൌഖ്യങ്ങളെഭുജിച്ചുവസിപ്പാനും। ദെഹമാനസം രണ്ടു
മെങ്ങിനെയതുപൊലെ। മൊഹവിജ്ഞാനജഡാജഡമായിരിക്കു
ന്നു। വിദ്യയുമവിദ്യയുംമുക്തിയുംസംസാരവും। പ്രത്യെകംകൊടു
ക്കുന്നുഭക്തന്മാൎക്കാനാരതം। ശുദ്ധമായിരിപ്പൊരു വിദ്യയെഭ
ജിക്കുമ്പൊൾ। ബുദ്ധിയിലറിവുണ്ടായജ്ഞാനമകന്നുപൊം। മി
ത്ഥ്യയാമവിദ്യാതൻവശന്മാരജ്ഞാനികൾ। നിത്യവും സംസാരി
കളായിട്ടുഭവിച്ചീടും। വൃത്തിഭെദെനരണ്ടായ്വൎത്തിച്ചീടുന്നു സദാ।
നിത്യാനന്ദാനുഭൂതി പ്രദയാംമഹാമായാ। ചിത്സ്വരൂപിണിയായ
മായാതൻ പ്രഭാവത്തെ। തത്വാൎത്ഥമറിയുമ്പൊളറിയാംവഴിപൊ
ലെ। പരതത്വത്തെയറിഞ്ഞീടുമ്പൊൾമഹാമായാ। പരമെശ്വര
ൻതന്നെയെന്നുബൊധിക്കായ്വരും। പെരുകുംപരിമളം പുഷ്പത്തി
ലുണ്ടാംവണ്ണം। പരമാത്മാവിങ്കൽനിന്നു ണ്ടാമെന്നറികെടൊ।
ആദ്യന്തംബ്രഹ്മത്തിനും മായക്കുമില്ലനൂനം। ആദ്യൻതാൻത
ന്നെമായാരൂപമായിരിക്കയാൽ। തങ്കൽനിന്നുണ്ടാകുന്നു ലയി
ക്കുന്നതുംതങ്കൽ। പങ്കമെങ്ങിനെജലന്തങ്കലെന്നതുപൊലെ। തൊ
യത്തിൽനിന്നുഫെനമുണ്ടാകുന്നിതുപിന്നെ। തൊയത്തിൽ ത [ 17 ] ന്നെലയിച്ചീടുന്നിതതുപൊലെ। പരമെശ്വരൻ തങ്കൽ നിന്നു
ണ്ടാംമഹാമായാ।പരമാത്മനിതന്നെലയിക്കുമറിഞ്ഞാലും।പരമാ
ത്മാവെജീവാത്മാവിനാലറിയുമ്പൊൾ। പരയാകുന്ന മായാകാ
ൎയ്യവുമഠിഞ്ഞീടാം।പരജീവയൊരൈക്യമുണ്ടായ്വന്നീടുന്നെരം।പര
മെശ്വരനൊഴിഞ്ഞന്യമില്ലൊന്നുമെന്നു| വരുമന്നെരം‌മഹാമായ
യുന്തല്കാൎയ്യവും।പരമാത്മനിലയിച്ചാനന്ദംശെഷിച്ചീടും। അഗ
ണ്യമാകുംബ്രഹ്മാനന്ദമാംവസ്തുതന്നെ।അറിഞ്ഞീടുവാ ന്മഹാമാ
യതൻപ്രഭാവവും।പരന്നകാൎയ്യങ്ങളുന്നിറഞ്ഞഗുണങ്ങളും। വ
ളൎന്നൊരജ്ഞാനവുമറിവാലറിഞ്ഞുടൻ।പിണഞ്ഞ ഗുണങ്ങളെ
ഗണിച്ചുമനസ്സിനാൽ। ഗുണിച്ചുകണ്ടുതള്ളി നീക്കീടുന്നെരത്തി
ങ്കൽ।അവസ്തുഭൂതമായതൊക്കയും‌നശിച്ചീടും।അവശ്യംബ്രഹ്മാന
ന്ദവസ്തുശെഷിക്കുംബാലെ। വസ്തുവൊന്നവസ്തുവൊ ന്നിങ്ങി
നെരണ്ടുഭാവം। കയ്ക്കൊണ്ടീടുന്നുജഗന്നായകൻപ്രപഞ്ചത്തെ।
ശിക്ഷിച്ചുരക്ഷിച്ചുസംഹരിച്ചീടുവാനതിൽ।ശിഷ്ടന്മാരായി പു
ഷ്ടമാനസ ന്മാരായുള്ള। ഭക്തന്മാൎക്കറിവായ്നി ന്നജ്ഞാനന്നീക്കി
സ്സദാ। നിത്യാനന്ദമാന്നിജപദവുംകൊടുക്കുന്നു। ജ്ഞാനഹീന
ന്മാൎക്കവിദ്യാസ്വരൂപമായ്നിന്നു।മാനസെസംസാരമുണ്ടാക്കീടുന്ന
തുംസദാ।നൂനമൊക്കയുമാനന്ദാത്മക നെന്നുനിജ।മാനസന്ത
ന്നിലറിഞ്ഞീടുമാറുരചെയ്താൽ।പരനുംപരയായശക്തിയു മെവ
മെന്നു। ള്ളറിവായെല്ലൊനിനക്കിതിനാൽമനൊഹരെ। പരമാ
ത്മാവെജീവാത്മാവിനാലറിവാനും। പരിചൊടനാദിബന്ധങ്ങ
ൾജീവാത്മാതനി। ക്കൊരുനെരവുമില്ലെന്നറിഞ്ഞിട്ടാത്മാതാനെ।
ന്നറിവുണ്ടാവാനുരചെയ്തീടാംകെൾബാലെ। ആത്മാവുമനാ
ത്മാവുമെ ങ്ങിനെയെന്നുചിന്തി।ച്ചാത്മാവെ ത്തിരിച്ചറിഞ്ഞീടു
ന്നതാത്മജ്ഞാനം। എന്നതുനിനക്കുബൊധിപ്പാനായ്ജീവാത്മാവു।
തന്നുടെതത്വങ്ങളെത്തന്നെചൊല്ലീടാമെല്ലൊ। ഭൂജലാഗ്നിയും വാ
യു വാകാശ മിവയഞ്ചും। ഭൂതികളെന്നു ധരിച്ചീടുക മനൊഹ
രെ।ഇന്ദ്രിയദശകവുമതിന്റെ വിഷയവും। പിന്നെപ്രാണാദി
യഞ്ചുമുപപ്രാണന്മാരഞ്ചും। ഇന്ദ്രിയദശകമെന്നാലതു ജ്ഞാനെ
ന്ദ്രിയം। പിന്നെതുകൎമ്മെന്ദ്രിയമിങ്ങിനെപത്താകുന്നു। ശ്രൊത്രത്വ [ 18 ] ക്ചക്ഷു ജിഹ്വാഘ്രാണമെന്നിവയഞ്ചും। ഓൎത്തുകണ്ടാലുംജ്ഞാനെ
ന്ദ്രിയങ്ങളനന്തരം।വിഷയമഞ്ചുണ്ട തുചൊല്ലീടാംശബ്ദസ്പൎശ
രസഗന്ധരൂപങ്ങളാകുന്നിതതുപൊലെ।വാക്പാണിപാദപായുരു
പസ്ഥമിവയഞ്ചും।പാൎത്തുകണ്ടാലുംകൎമ്മെന്ദ്രിയങ്ങ ളവറ്റിനും।
വചനദാനയാനവിസൎഗ്ഗാനന്ദങ്ങളാം।വിഷയമഞ്ചും കൂടി ട്ടിന്ദ്രി
യമിരുപതാം।പ്രാണാദിപത്തുണ്ടെന്നുചൊല്ലുന്നിതതിൻ ക്രമം।
പ്രാണാദിയഞ്ചു മുപപ്രാണന്മാരഞ്ചുമെവം।പ്രാണനു മപാന
നുംവ്യാനനുമുദാനനും। എണലൊചനെസമാനനു മിങ്ങിനെക്ര
മാൽ।നാഗനുംകൂൎമ്മൻതദാദെവദത്തനുംപിന്നെ।വെഗവാനായ
ധനഞ്ജയനുംകൃകലനും।ഇങ്ങിനെപ്രാണാദികൾപത്തെന്നു ധ
രിച്ചാലും।ഇന്നിമെലാധാരമാറുണ്ടതുംകെട്ടുകൊൾക। മൂലാധാ
രവുംസ്വാധിഷ്ഠാനവുംമണിപുരം। നാലാമതനാഹൃദയം വിശു
ദ്ധിയും‌പിന്നെ। ആറാമതാജ്ഞാചക്ര മിങ്ങിനെഷഡാധാരം ।
നെരെകെൾ രാഗാദിദൊഷങ്ങളുമെട്ടുണ്ടെല്ലൊ। രാഗവുംദ്വെ
ഷംകാമംക്രൊധവുംമാത്സൎയ്യവും। മൊഹവുംലൊഭംമദമിങ്ങിനെ
യഥാക്രമം। അഷ്ടരാഗങ്ങളിവകരണമെട്ടുണ്ടതും। പുഷ്ടമൊദെ
നകെട്ടു കൊണ്ടാലുംചൊല്ലീടുവൻ। മനസ്സുംബുദ്ധിചിത്ത മഹ
ങ്കാരവും‌പിന്നെ। മനസ്സിത്സങ്കല്പവുന്നി ശ്ചയംബുദ്ധിയിലും।അ
ഹങ്കാരത്തിലഭിമാനവു മതുപൊലെ। അവധാരണഞ്ചിത്തം
തന്നിലുമുണ്ടാകുന്നു।എട്ടായകരണങ്ങളെവമെന്നറിഞ്ഞാലും। തു
ഷ്ടിയൊടിനിയുംകെൾധാതുക്കളെഴുണ്ടതും।ത്വഗാസ്രമാംസമെദ
സ്സസ്ഥിമജ്ജയുംശുക്ലം। ഇവറ്റെധാതുക്കളെന്നറിക സമദ്ധ്യ
മെ।നാഡികൾ മൂന്നുണ്ടിഡാപിംഗലാസുഷുമ്നയെ। ന്നെഷമ
ണ്ഡലത്രയമുണ്ടതുംകെട്ടുകൊൾക। അഗ്നിമണ്ഡല മൎക്കമണ്ഡലം
ഗ്ലൌമണ്ഡല।മഗ്‌ന്യാദിത്രയമിദംമണ്ഡലമെവിടയും।എഷണമ്മൂ
ന്നുണ്ടൎത്ഥെഷണവുന്ദാരെഷണം। ശെഷംകെൾപുത്രെഷണം
പിന്നെദൂഷണംകെൾക്ക। വാതവും പിത്തം ശ്ലെഷ്മ മെന്നിവമൂ
ന്നാകുന്നു। സാധുഭാഷിണിഗുണത്രയവുംകെട്ടുകൊൾക। രാജ
സഗുണംസത്വഗുണവുംതമൊഗുണം। രാജീവനെത്രെധരിച്ചീടു
കവഴിപൊലെ।ജാഗരംസ്വപ്നംസുഷുപ്തിയുമിങ്ങിനെക്രമാൽ।ജാ [ 19 ] ഗരാദിയാമവസ്ഥാത്രയംധരിക്കെടൊ। അദ്ധ്യാത്മികവുമാധി
ദൈവികംഭൌതികവും। അത്യൎത്ഥമായതാപത്രയ മെന്നറിഞ്ഞാ
ലും।കൊശങ്ങള ഞ്ചുണ്ടന്നമയവും‌പ്രാണമയ। കൊശവുംമനൊ
മയംവിജ്ഞാനമയം‌പിന്നെ। ആനന്ദമയകൊശമിങ്ങിനെയഞ്ചു
ണ്ടത്ര। ദെഹവും‌മൂന്നുണ്ടതുഞ്ചൊല്ലുവൻ‌കെട്ടുകൊൾക। സ്ഥൂല
വുംസൂക്ഷ്മംപിന്നെക്കാരണമെന്നീവണ്ണം। മൂലമാംപ്രകൃതിക്കു
ള്ളൊരുപാധികളെല്ലൊ। വിശ്വൻതൈജസൻ പ്രാജ്ഞനെന്ന
നാഥന്മാരൊടും। നിശ്ശെഷംതൊണ്ണൂറ്റാറുതത്വങ്ങളറിഞ്ഞാലും।
ചൊല്ലുവനിനിയുങ്കെൾതത്വങ്ങൾതൊണ്ണൂറ്റാറാ। യുള്ളവറ്റി
ന്റെസംഖ്യാപ്രത്യെകമറിവാനായി। ഇന്ദ്രിയമിരുപതുംഭൂതങ്ങ
ളഞ്ചുംപിന്നെ। മണ്ഡലം മൂന്നും ഗുണമ്മൂന്നുമീശന്മാർമൂന്നും। ദൂ
ഷണം മൂന്നും താപം മൂന്നും ദെഹങ്ങൾ മൂന്നും എഷണം മൂ
ന്നും നാഡിമൂന്നും ജാഗ്രാദി മൂന്നും। പ്രണാദിയഞ്ചും രാ
ഗാദികളൊരെട്ടുമുപ। പ്രാണന്മാരഞ്ചും കരണങ്ങളൊരെട്ടും ത
ഥാ। ആധാരമാറുംകൊശമഞ്ചുംധാതുക്കളെഴും। ബൊധിച്ചീടുക
തൊണ്ണൂറ്റാറിവയെല്ലാംകൂടെ। എവമിത്തൊണ്ണൂറ്റാറു തത്വവുമ
റിയുമ്പൊൾ। ജീവാത്മാവിനെത്തിരിച്ചറിയാം വഴിപൊലെ।
ജീവാത്മാവെന്നുമാത്മാവെന്നുമുള്ളൊരുഭെദ।ഭാവവുമകന്നുള്ളി
ൽജ്ഞാനവുമുണ്ടായ്വരും।നിത്യനായ്ക്കൎത്താവായിസാക്ഷിയായ്ഗുണ
ത്രയ। യുക്തനായ്സ്വതന്ത്രനാമാത്മാവിനൊന്നിനൊടും। കൎത്തൃത്വ
മില്ലാചെറ്റുമുണ്ടെന്നുതൊന്നുന്നതു। ചിത്തത്തിലവിവെകമു
ണ്ടാകകൊണ്ടുതന്നെ। ഖഡ്ഗത്തൊടില്ലബന്ധമുറക്കെന്നതു പൊ
ലെ।തത്വങ്ങളൊടുബന്ധമില്ലജീവാത്മാവിനും।ആത്മാജീവാത്മാ
പരമാത്മാവെന്നെവം പല।തായ്പറയുന്നിതതു പൎയ്യായനാമമെ
ല്ലൊ। ഒരുവൻ‌ദെവദത്തനവനുപുത്രനായി। ട്ടൊരുവനവനുടെ
പുത്രനായൊരുവനും। രണ്ടുസന്തതിദെവദത്തങ്കൽ നിന്നുണ്ടാ
ക।കൊണ്ടുദെവദത്തനുംരണ്ടുനാമങ്ങൾചൊല്ലാം। പുത്രനുംജന
കനും പൌത്രനുംപിതാമഹൻ। പുത്രപൌത്രന്മാരുണ്ടായ്വന്നാലി
ങ്ങിനെചൊല്ലാം। അച്ഛനും‌മൂത്തച്ഛനുമിങ്ങിനെചൊല്ലീടുന്നു।നി
ശ്ചയമെങ്കിലൊൎത്താലൊന്നെല്ല്ലൊദെവദത്തൻ। എന്നതുപൊ [ 20 ] ലെപരമാത്മാവൊന്നാത്മാവെന്നും। പിന്നെജീവാത്മാവെന്നും
മൂന്നായിചൊല്ലീടുന്നു।ദെവദത്തനെപ്പൊലെയാത്മാവൊന്നറി
ഞ്ഞാലും। ജീവനെന്നാക്കി ദുഃഖമുണ്ടാക്കീടുന്നുകെചിൽ। ഹെയ
മായിരിപ്പൊരുദെഹതത്വങ്ങളെല്ലാം। ദെഹിയാമാത്മാവിനെസ്പ
ൎശിക്കുന്നില്ലെങ്കിലും। നിൎഗ്ഗുണനായിട്ടവറ്റാൽ മറച്ചിരിക്കയാ
ൽ।അഗ്ഗുണങ്ങളെജീവൻതനിക്കുള്ളൊന്നെന്നാക്കി। ദെഹംഞാ
നെന്നുചിന്തിച്ചൊരൊരൊകൎമ്മങ്ങളെ।മൊഹിയാച്ചെയ്കകൊണ്ടു
ബന്ധനാകുന്നുജീവൻ। നിൎമ്മലനെന്നാകിലുംകൎമ്മ ബന്ധനം
കൊണ്ടുജന്മാദി ദുഃഖങ്ങളുംവന്നനുഭവിക്കുന്നു। മുന്നംഞാനുര
ചെയ്തതത്വങ്ങൾതൊണ്ണൂറ്റാറിൽ। ഒന്നിനുമാത്മാവിനുസംബ
ന്ധമില്ലായെല്ലൊ। പിന്നെയെങ്ങിനെദുഃഖമാത്മാവി നുണ്ടാകു
ന്നു। എന്നതുകെൾക്കദുഃഖമാത്മാവിനാഗനൂകം। എന്നതുവഴി
പൊലെ നിനക്കുബൊധിപ്പാനായി। ന്നുഞാൻചൊല്ലീടുവൻ
തെളിഞ്ഞുകെട്ടാലുംനീ।മായാകാൎയ്യമായ്ക്കൎമ്മജന്യമായ്തത്വങ്ങളാൽ।
ജാതമായുള്ളതനുമൂന്നുംജീവാത്മാവിനു। ഗെഹമായിരിക്കയാൽ
ദെഹധൎമ്മങ്ങളായി। മൊഹജാലങ്ങൾകയ്ക്കൊണ്ടിട്ടുടൻ ചെയ്തീ
ടുന്ന। കൎമ്മങ്ങളാത്മധൎമ്മമെന്നുഭാവിക്കകൊണ്ടു। കൎമ്മബന്ധവു
മുണ്ടായ്ദുഃഖവുംഭവിക്കുന്നു। കൎമ്മംകൊണ്ടുണ്ടായ്വന്നീടുന്നിതുദെ
ഹങ്ങളും। കൎമ്മവുംകരണങ്ങൾകൊണ്ടുടനുണ്ടാകുന്നു। മായയാ
മജ്ഞാനെനകരണങ്ങളുമുണ്ടാം। മായാകാൎയ്യമാകയാൽ ജഡമാ
കുന്നിതെല്ലാം। ചിത്സാന്നിദ്ധ്യെനജഡതത്വവുംചെഷ്ടിക്കുന്നു।
ചിത്താകു മാത്മാവൊന്നുംചെയ്കയില്ലൊരിക്കലും। തന്മായാഗു
ണങ്ങൾക്കു താനൊരുസാക്ഷിയായ്നി। ന്നെങ്ങുമെജഡങ്ങളെ
ശൊഭിപ്പിച്ചവയൊരൊ। കൎമ്മങ്ങൾചെയ്യുന്നതുതാനെന്നു തൊ
ന്നിച്ചീടും। കൎമ്മികളാകുമജ്ഞാനികൾക്കുനിരന്തരം। ജന്മാദിദുഃ
ഖങ്ങളുണ്ടാക്കുവാൻജീവനെന്നു। സമ്മതംപൂണ്ടുദെഹന്തന്നിൽ
വാഴുന്നു പരൻ। അങ്ങിനെയുള്ളപരൻതന്നുടെതത്വങ്ങളെ। യെ
ന്നറിയുന്നതകക്കാമ്പുകൊണ്ടത്രനാളും। കൎമ്മവുംവളൎന്നീടുംജന്മ
വുമുണ്ടാമാത്മാ। നിൎമ്മലനെന്നാകിലുംബന്ധനാ യ്ഭവിക്കുന്നു।
പരതത്വത്തെ പ്പരമാൎത്ഥെനബൊധിക്കുമ്പൊൾ। പൎയ്യായശ [ 21 ] ബ്ദങ്ങളായുള്ള നാമങ്ങൾരണ്ടും। പരിചൊടില്ലെന്നുബൊധിക്കു
മന്നെരന്താനാ। യ്വരുമാനന്ദമായപരമാനന്ദാമൃതം।കൎമ്മജന്യമാം
ശരീരങ്ങൾഞാനെന്നുമായ।ധൎമ്മമാമജ്ഞാനെനചിന്തിച്ചു വല
യാതെ। ബ്രഹ്മതല്പരയായിട്ടാത്മതത്വത്തെപ്പാൎത്തു। നിൎമ്മലെനീ
യുംപരമാനന്ദമായീടെടൊ।ജന്മങ്ങൾപലതിലുമുണ്ടാമെന്നതിൽ
മൎത്ത്യ।ജന്മമൊന്നതെഫലപ്രദമായീടുന്നതു।തരുജാലങ്ങളായുംകൃ
മികീടങ്ങളായും।മൃഗജാതികളായുംജലജാതികളായും।പലതായ്ജനി
ക്കുന്നകാലത്തിലൊന്നുകൊണ്ടും। ഭഗവല്പദംകാണ്മാൻ കഴിവ
ന്നീടുന്നീലാ।അശനനീഹാരമൈഥുനനിദ്രയെന്നിവ। വശമായ
തുകൊണ്ടുകാലവുംകഴിഞ്ഞീടും।ഭഗവൽസ്മരണക്കു പാത്രവുമാകു
ന്നീല।ഭഗവാനുണ്ടെന്നുള്ളിൽബൊധജ്ഞാനവുംവരാ।കഥകൾ
പുരാണങ്ങളെന്നിവ കെട്ടിട്ടൊരു।സ്മൃതിയുണ്ടാവാനവകാശവുമി
ല്ലപിന്നെ।തീൎത്ഥങ്ങളാടിപ്പുണ്യമുണ്ടായിട്ടറിവാനും। ക്ഷെത്രങ്ങ
ൾതന്നിൽചെന്നുതൊഴുതുസെവിപ്പാനും। ജന്തുക്കളായിട്ടുള്ളജാ
തികൾക്കൊരുത്തൎക്കും।അന്ധത്വംകൊണ്ടുകഴിവരുന്നീലറിഞ്ഞാ
ലും।ക്ഷൊണിയിൽമൎത്ത്യജന്മംകിട്ടിയാൽജ്ഞാനൊല്പത്തി। വെ
ണമെന്നാകിലവൎക്കുണ്ടാക്കാംമനൊഹരെ।മാനുഷ ജന്മത്തില
ല്ലാതൊരുജന്മത്തിലും।ജ്ഞാനഹീനമാമവിവെകം വെർപെടുന്നീ
ല।ജ്ഞാനമാകുന്നവസ്തുവെന്തെന്നുമതിനാലെ।ആനന്ദപ്രാപ്തി
യുണ്ടാമെന്നുംഭൂമിയിൽവന്നു। മാനുഷജന്മംലഭിച്ചീടുമ്പൊളതി
ന്നൊരു।ദീനമെന്നിയെസാധിച്ചീടാമെന്നതും മഹാ।മായാവൈ
ഭവംകൊണ്ടിക്കാണായവസ്തുവെല്ലാം।ഛായാരൂപങ്ങൾപൊലെ
കാണുന്നിതെന്നുമുള്ളിൽ। ബൊധിച്ചീടെണമതിനായ്നിനക്കു പ
ദെശം। സാധിപ്പിച്ചീടുന്നെൻഞാൻകെട്ടുകൊണ്ടാലുംഭദ്രെ। തത്വ
ങ്ങളെല്ലാംജഡമാകയാലവയൊന്നും। ചിത്താകുമാത്മാവിനൊടി
ല്ലസംബന്ധമെന്നും। ചിത്തത്തിലറിഞ്ഞാത്മസ്വരൂപം കണ്ടീ
ടുവാൻ।ഉക്തമായെല്ലൊമുന്നമിനിയുംചൊല്ലീടുവൻ।പരനുംപ
രയായമായയുമൊന്നെന്നുഞാൻ।ഉരചെയ്തെല്ലൊ നിന്നൊടെ
ങ്കിലുമതിൻഭെദം।പറയാംമായാകാൎയ്യ മൊൎക്കുമ്പൊളശെഷവും।
നെറിയല്ലസത്യ മാത്മജ്ഞാന മെന്നായ്വരും। അറിവാകുന്നൊ [ 22 ] രാത്മസ്വരൂപമറിയുമ്പൊൾ। അറിയാംമഹാമായാതൽ കാൎയ്യം തെ
ളിവൊടെ।അറിവുനിനക്കുള്ളിലുണ്ടാവാന്മായാകാൎയ്യം।അറിഞ്ഞീ
ടുമാറുരചെയ്തീടാംകെൾക്കബാലെ।പരമാത്മാവുതന്റെപ്രകൃതി
യാകുന്നതു।പരയായിരിക്കുന്നശക്തിതാനെന്നാകിലും।പ്രപഞ്ച
സൃഷ്ടിസ്ഥിതിസംഹാരകൎമ്മങ്ങളാൽ।ഭ്രമംചെയ്തീടും സൎവ്വജീവാ
ത്മാക്കൾക്കുമവൾ। നിത്യാനിത്യാനന്ദദുഃഖാനൃതസത്യവസ്തു ഒ
ക്കെക്കുംവിപരീതഭ്രാന്തികളുണ്ടാക്കീടും। രജ്ജുവെ സൎപ്പമെന്നും
സ്ഥാണുവെപുമാനെന്നും। ശുക്തിയെത്താരമെന്നും വസ്തുവെ
ത്തിരിയാതെ। അവസ്തുവസ്തുവെന്നുമസത്യംസത്യമെന്നും। പ്ര
വൃത്തിയുക്തയായിതൊന്നിക്കുംമഹാമായാ। ത്രിഗുണാത്മികയായ
ട്ടിരിപ്പൊന്നനന്തരം।ത്രിഗുണൈസ്സൎവ്വപ്രപഞ്ചത്തെയുംസൃഷ്ടി
ക്കുന്നു।വിദ്യയുമവിദ്യയുംവിക്ഷെപാവരണവും। ചിത്താഹങ്കാ
രമഹത്തത്വസംസാരങ്ങളും। തത്വങ്ങൾശിവാദി മെദിനിപൎയ്യ
ന്തമുള്ള।തൊക്കയും‌മഹാമായാതങ്കൽനിന്നുണ്ടാകുന്നു। മായാതൻ
ഗുണങ്ങളെയെവമെന്നറിയാതെ।മായാമൊഹിതന്മാരാം പ്രാകൃ
തജനങ്ങൾക്കു।കായാഭിമാനാലവിവെകമുണ്ടായിട്ടഹം। ഭാവിക
ളായിസ്സംസാരാമയമുണ്ടാകുന്നു।അവിദ്യാവശന്മാരായ്നിത്യസം
സാരികളാ।യ്നിവൃത്തി നിരതന്മാരായീടുന്നതുമവർ। ലൊകമതാ
വാംമായാതൽകാൎയ്യമെല്ലാമവ।ലൊകനഞ്ചെയ്തുവിവെകികളായ
നാരതം।വിദ്യയെയറിഞ്ഞുപാസിപ്പവർവിദ്വത്തുകൾ। നിത്യമു
ക്തന്മാരവരവൎക്കുകൈവല്യവും।എത്രയുംവെഗാൽ സിദ്ധിച്ചീടു
മെന്നറിഞ്ഞാലും।ഇപ്രകാരെണരണ്ടുവിധമായ്വൎത്തിക്കയൽ।നി
ത്യാനന്ദമാംപരമാത്മാവുതങ്കൽനിന്നു।വ്യക്തയായിരിക്കുന്ന ശ
ക്തിക്കു നിത്യത്വവും। സത്യനിൎമ്മലത്വവു മില്ലതുകൊണ്ടു മാ
യാ। മിത്ഥ്യയെന്നെല്ലൊ ചൊല്ലീടുന്നിതു വിദ്വത്തുകൾ। മി
ത്ഥ്യയെങ്ങിനെസത്യവൃത്തിയെതൊന്നിപ്പതെ। ന്നുൾത്താരിൽ
വിഷാദമുണ്ടാകെണ്ടചൊല്ലാമതും।വിദ്യയുമവിദ്യയു മിങ്ങിനെ
രണ്ടു ഭാവം। കയ്ക്കൊണ്ടജ്ഞാനമായ മിത്ഥ്യയെ ക്കളഞ്ഞീടും।
വിജ്ഞാനാത്മികയാകും വിദ്യയെന്നറിഞ്ഞാലു। മുത്തമെ
ചൊല്ലീടുവനിനിയും കെട്ടുകൊൾക। ശുദ്ധയും മലിനയുമാ [ 23 ] യിട്ടുഭവിക്കയാൽ। ശുദ്ധതാന്മലിനയെ നശിപ്പിക്കുന്നു ക്ഷ
ണാൽ। ശുദ്ധനായിരിപ്പൊരു വിപ്രനുസ്വപ്നത്തിങ്കൽ। മി
ത്ഥ്യാജ്ഞാനെന ചണ്ഡാലൊഹ മെന്നുളവായി । വനസ്ഥ
നായചണ്ഡാലെശ്വരൻ‌മുമ്പിലൊരു। കനത്തമൃഗെന്ദ്രനുംമി
ത്ഥ്യാഭൂതനായുണ്ടായി। സിംഹത്തെക്കണ്ടു ഭയം പൂണ്ടപ്പൊ
ൾചണ്ഡാലത്വം। സന്ത്യജിച്ചുണൎന്നപ്പൊൾ വിപ്രനായതു
പൊലെ। മിത്ഥ്യാഭൂതമായുള്ള സംസാരം കളഞ്ഞാത്മ। ബൊധ
ത്തെനൽകുംവിദ്യാദെവിയെന്നറിഞ്ഞാലും। ശുദ്ധമായിരിപ്പൊ
രുമനസ്സിലവിവെകം।വൎദ്ധിച്ചുവരുന്നെരമജ്ഞാനമുണ്ടായ്വരും।
അജ്ഞാനംവളൎന്നപ്പൊൾചണ്ഡാലൊഹമെന്നായി। പ്രജ്ഞാ
സംസാരത്തെയുമുണ്ടാക്കിച്ചമക്കുന്നു। മിത്ഥ്യയാമജ്ഞാനത്താലു
ണ്ടാകും ചണ്ഡാലത്വം। വിദ്യയായിരിപ്പൊരു കെസരികളയു
മ്പൊൾ। ചിത്തവുംപവിത്രമായാത്മാവെ ത്തിരിച്ചുക।ണ്ടെത്തു
മെത്രയുംവെഗാൽവിദ്യാനുഗ്രഹവശാൽ। വിദ്യയെഭജിച്ചാൽ
മറ്റൊക്കയുന്നശിശിച്ചീടും। വിജ്ഞാനമുണ്ടായ്വരു മെന്നുബൊ
ധിക്കബാലെ। വിഗ്രഹംരഥംമനസ്സശ്വംസാരഥികൎമ്മ। ന്നിഷ്ക്രി
യനായജീവൻകൎത്താവായിരിപ്പതും। ഇപ്രകാരങ്ങ ളറിഞ്ഞീടു
മ്പൊൾമനസ്സിനു।സ്വപ്രകാശത്വംഭവിച്ചീടുമെന്നറിഞ്ഞാലും।
കൎമ്മമാംസൂതൻതെളിച്ചീടുന്നവഴിയെകൂ।ടൊന്നിച്ചു ഗമിച്ചീടും
മാനസാശ്വവുംതദാ। വിഗ്രഹരഥവുംജീവനുമശ്വത്തിൻ പിൻ
പെ। നിൎഗ്ഗമിച്ചീടുംകൂടെക്കൎത്താവായിരിക്കയാൽ। കൎത്താവാകു
ന്നുജീവനെന്നുള്ളസംബന്ധത്താൽ। ദുഃഖംജീവനുമനസ്സുണ്ടാ
ക്കീട്ടുണ്ടാകുന്നു। ചിത്തവുംകൎമ്മത്തിന്റെ വാസനാബലംപൊ
ലെ। വൎത്തിക്കുംകൎമ്മംനശിപ്പൊളവുംമടിയാതെ।പൂൎവജന്മനി ചെ
യ്ത കൎമ്മത്തിന്നുടെഫലം।സൎവ്വവുമിജ്ജന്മനിചെയ്തനുഭവിപ്പൊ
ളം। നിന്നീടുംവിധെയനായ്വിന്നയുമിനിമെലിൽ। വന്നീടും‌ജ
ന്മത്തിലുമിങ്ങിനെതന്നെവരും। ദെഹംഞാൻമനസ്സെന്റെ ജീ
വനെന്നുടെയെന്നും। മൊഹികളായിട്ടജ്ഞാനികളാ യ്ജീവാത്മാ
വും।ദെഹവുമാണെന്നുറച്ചാത്മാവെയറിയാതെ।ദെഹാന്തം വ
രുന്നെരംജീവനുംനശിച്ചീടും। ഇങ്ങിനെനിനയ്ക്കയാൽ ജന്മാദി [ 24 ] ദുഃഖങ്ങളെ। നിമ്മലനായജീവനുണ്ടാക്കുന്നിതുചിത്തം। ചിത്ത
ത്തിലവിദ്യയാമജ്ഞാനമുണ്ടാകയാൽ।ചിത്താകുമാത്മാവിനെയ
റിയുന്നിലചിത്തം। സ്വച്ശതകലൎന്നതിശുദ്ധമായിരിപ്പൊന്നി।
ച്ചിത്തമാകുന്നതതിലജ്ഞാനകലുഷങ്ങൾ। പറ്റിയാലതിൻനി
റമായീടുന്നവയെല്ലാം। തെറ്റെന്നുനീക്കീടിനാൽ സ്വപ്രകാശ
വുംവരും। ദൎപ്പണംതന്നിൽസൎവവസ്തുവുംകാണാമെല്ലൊ। അ
പ്രകാരമെകാണായ്വന്നീടുംമനസ്സിലും। ചിത്സ്വരൂപിണിയായ
വിദ്യാതൻപ്രഭാവത്വ।ഞ്ചിത്തത്തിൽ‌പ്രകാശിച്ചാല ജ്ഞാനംന
ശിച്ചീടും। അജ്ഞാനംനശിക്കുമ്പൊളദ്വൈതമാൎഗ്ഗം‌ലഭി।ച്ചാത്മാ
നന്ദമാമനുഭൂതിയുമുണ്ടായ്വരും। ചിത്തിന്റെസ്വഭാവമായിരി
ക്കും‌പ്രകാശത്വം। ചിത്സ്വരൂപിണിയായ വിദ്യയായിരിപ്പതു।
വ്യൊമവിഗ്രഹയായിട്ടിരിക്കുമവൾസംസാ।രാമയ വിനാശകാ
രിണിയെന്നറിഞ്ഞാലും। ആവരണയായുള്ളശക്തിതാന്മഹാസു
ഷു। പ്ത്യാമയീസംസാരകാരണിയായിരിപ്പതും। ഉള്ളതൊന്നാ
ത്മാസത്യ മിതിനെമറെപ്പാൻത।ന്നുള്ളിൽ‌വെച്ചതിനുറപൊല
താനിരുന്നുടൻ। ഉള്ളത്തിൽകലൎന്നുതാനുള്ളതുമറവാക്കി। ക്കൊ
ള്ളുമ്പൊളാത്മാവിനുബന്ധവുമുണ്ടായ്വരും। മാനസത്തിനാലറി
യപ്പെട്ടുചെയ്തീടുന്ന।നാനാകൎമ്മവുമാത്മാവിങ്ക ലാരൊപിക്കയാ
ൽ। നൂനമാത്മാവുഗുണവാനല്ലെങ്കിലുംകൂടെ। താനുംബന്ധനാ
യ്സംസാരാമയെവലയുന്നു।മായാതൻഗുണങ്ങൾക്കു സാക്ഷിയാ
യ്നിൽക്കകൊണ്ടു।മായാമൊഹിതന്മാൎക്കു ബന്ധനാകുന്നുജീവൻ।
കൎമ്മമാംപാശംകൊണ്ടുബന്ധിപ്പിച്ചീടുംമായാ। നിൎമ്മലന്മാരെ
ബന്ധിച്ചീടുകയില്ലതാനും। ബുദ്ധിയുമുപാധിയു മൊന്നായിട്ട
ഹമെന്ന।ചിത്തമാത്മാവുതങ്കൽകലൎന്നുരാഗാദിയാം। വൃത്തിക
ൾകയ്ക്കൊണ്ടുകൎമ്മങ്ങളാൽബന്ധനാക്കി। ദുഃഖിപ്പിക്കുന്നു ജീവ
ൻതന്നെത്താനറിയാതെ। തന്നെത്താനറിയുന്നതാത്മാവു താനാ
കുന്ന।തെന്നുള്ളിലറിവുണ്ടായ്വന്നീടുന്നതുതന്നെ। തന്നുള്ളിലറി
വുണ്ടായ്വന്നീടുവതിനാത്മാ। തന്നുടെസ്വഭാവമുള്ളിൽ പ്രകാശി
ച്ചീടണം। ആത്മാവിൻസ്വഭാവികംവിദ്യയാമറിവിന്നു। താല്പ
ൎയ്യത്തൊടുമുമ്പെ പറഞ്ഞുബൊധിച്ചെല്ലൊ। അവിദ്യാകാൎയ്യമെ [ 25 ] ല്ലാമനിത്യംജനിമൃതി।ഭവിപ്പിപ്പതിനുള്ള കാരിയമെന്നുമുള്ളിൽ।
ധരിച്ചുമനൊശുദ്ധി വരുത്തീട്ടാത്മാവിനെ। ത്തിരിച്ചുകണ്ടീടു
മ്പൊളാനന്ദപ്രാപ്തിയുണ്ടാം ।ആത്മാനന്ദമാം‌മുക്തിലഭിച്ചീടണ
മെന്നാ।ലാത്മാവെയാത്മാവിനാലറിഞ്ഞീടണംബാലെ। വിദ്യാ
മാൎഗ്ഗെണഗമിച്ചീടുവൊൎക്കറിഞ്ഞീടാ।ന്നിത്യനാമാത്മാവിനെ യ
ന്ന്യന്മാൎക്കവിരതം। വിദ്യയെയറിയാതെവിദ്വാൻ‌ഞാനെന്നുഭാ
വി।ച്ചുദ്യൊഗിച്ചൊരൊകാവ്യനാടകശാസ്ത്രങ്ങളും। അഭ്യസിച്ച
നുദിനംശീലിക്കുന്നവർകൾക്കും। സിദ്ധിക്കുന്നീലമൊക്ഷം ക
ൎമ്മവാസനാബലാൽ। അക്ഷരമറിഞ്ഞതുകൊണ്ടുസംസാര മായ
വൃക്ഷമാമജ്ഞാനത്തിനില്ലൊരുനാശമെന്നും। ലക്ഷം കാവ്യങ്ങ
ൾഗ്രഹിച്ചാലുമക്ഷരത്തിന്റെ।ലക്ഷണംധരിച്ചാലുംഭക്ഷണം
നന്നായ്ക്കിട്ടും। കുക്ഷിരക്ഷണത്തിനുള്ളൊരുവെലകളതു। മൊ
ക്ഷപ്രാപ്തിക്കുള്ളൊരുവെലയെല്ലറിഞ്ഞാലും। നിത്യവുമനിത്യവു
മെവമെന്നറിഞ്ഞാത്മ।സത്തായിട്ടിരിപ്പവൻ വിദ്വാനെന്നറി
ഞ്ഞാലും। നിൎമ്മലനായവിദ്വാനവനങ്ങനാദിയാം। കൎമ്മബന്ധ
വുന്നശിച്ചാനന്ദപ്രാപ്തിയുണ്ടാം। ജ്ഞാനമില്ലെന്നാകിലുമക്ഷര
മറിഞ്ഞവ।നാനന്ദപ്രദനാകുമീശ്വരചരിത്രങ്ങൾ। പലതുംകെ
ട്ടുമുള്ളിൽ ചിന്തിച്ചുമനുദിനം।പലനാൾപലകാലം പലജന്മങ്ങ
ളെവം। കഴിഞ്ഞാലൊരുജന്മന്തന്നിലീശാനുഗ്രഹാൽ। കഴിവ
ന്നീടുമാത്മസ്വരൂപംകണ്ടീടുവാൻ। വൎണ്ണമൊന്നറിയാതെ മെ
വുന്നൊർപലരുമു।ണ്ടണ്ഡജമൃഗതരുജാലങ്ങളെന്നപൊലെ। മ
ണ്ണതിൽ‌പിറന്നാൽ‌പിന്നഞ്ചുവത്സരത്തൊള। മുണ്ണിയായ്പൊകും
പുനരഞ്ചുവത്സരത്തൊളം।കൌമാരമവിടുന്നുമഞ്ചുവത്സരത്തൊ
ളം।കൈശൊരമിതിന്നകം ക്രീഡയായ്ക്കഴിഞ്ഞീടും। യൌവ്വനന്തു
ടങ്ങീടുംഷൊഡശവയസ്സിങ്കൽ।പൎവണശശിമുഖിമാരെ ത്തെ
ടീടുമപ്പൊൾ। മത്തെഭനുടെനടയൊത്തൊരു തരുണയി। ലുൾ
പ്രെമംകൈക്കൊണ്ടനംഗാധിയെക്കെടുപ്പാനായി। ചിത്തജനു
ടെചൊല്ലാൽമുഗ്ദ്ധയാമവൾതനി।ക്കൊത്തപ്പൊലിരുന്നൊരു നാ
ല്പതുവയസ്സൊളം। ചിത്തജതാപമൊട്ടുകുറഞ്ഞു ഗൃഹാദിസം।പ
ത്തുകൾക്കുള്ളപൂൎത്തിവരുത്തീടണമെന്നു।ചിത്തത്തിലറിവുറ്റി [ 26 ] ട്ടുദ്യൊഗംകലൎന്നുടൻ। വിത്തങ്ങൾനെടിവെച്ചു തുടങ്ങിയതുകാ
ലം। പുത്തനായൊരുഗൃഹംതീൎപ്പിച്ചീടണമെന്നു।ള്ളാസ്ഥ പൂണ്ട
തിനുള്ള കൊപ്പുകളൊക്കെക്കൂട്ടി।പത്തുവത്സരംകൊണ്ടുഗൃഹവും പ
ണിതീൎത്തു।സ്വസ്ഥമാനസനായി പുത്രദാരാദിയൊടും। നിത്യ
വുംസുഖെനവാണിരുന്നൊരിപതു।വത്സരംധനധാന്യ വൃദ്ധി
യൊടനുദിനം। ഭൂത്യരുമമാത്യരുംപുത്രരുംകളത്രവും। പുത്രന്മാരുടെ
പുത്രന്മാരുംബാന്ധവന്മാരും। വിത്തവുംഗൃഹങ്ങളു മുല്പത്തി വ
സ്തുക്കളും। തൽക്കുലജാതന്മാരായ്മെവീടുമവർകളും। ഒക്കയുമിനി
ക്കുള്ളതെന്നുടെയെന്നും ഞാനി।ന്നിക്കണ്ടധനധാന്യ വസ്തുക്കളു
ണ്ടാക്കിയൊൻ। ഇനിഞാൻ‌നിരൂപിച്ചാലൊന്നുമെ സാധിക്ക
യി। ല്ലെന്നുടെമനസ്സന്യെനടപ്പാൻശക്തിപൊരാ। ദൃഷ്ടിക്കുമു
ന്നെപ്പൊലെകാഴ്ചയില്ലൊന്നുംകണ്ടാൽ। സ്പഷ്ടമെകാണുന്നീലാ
ശ്രൊത്രവുമതുപൊലെ। വ്യക്തമായ്ക്കെൾക്കുന്നീല മുക്തമായ്തൊമ
ങ്ങളും।വ്യക്തമായ്വരുന്നീലവക്തവ്യവചനവും। ദന്തവുംവിഹീ
നമായ്ചന്തവും‌നശിച്ചുപൊ।യ്ബന്ധുവായിതുദണ്ഡും ഗണ്ഡവും
ഗളിതമായി।തുണ്ഡവുന്നീണ്ടുജരാവൎണ്ണവുന്നശിപ്പിച്ചു। വൎണ്ണ
വുംകുറഞ്ഞുശൊഷിച്ചിതുശരീരവും।ദണ്ഡങ്ങളൊരൊന്നു വന്ന
ണഞ്ഞിട്ടാത്മാവിനെ।ദണ്ഡിപ്പിച്ചീടുമെന്നുതൊന്നുന്നു നിരൂ
പിച്ചാൽ। എണ്ണുകിൽവയസ്സൊരുഎഴുപത്തഞ്ചാമിപ്പൊ।ളിന്നി
മെലെത്രയിരിപ്പുണ്ടെന്നുമറിഞ്ഞീല। എന്നുടെകാലം കഴിഞ്ഞാ
ലിവരെന്നെപ്പൊലെ। തന്നെയിപ്പരാധീനം രക്ഷിച്ചുപൊറുക്കു
മൊ। തങ്ങളിൽ‌വാശിപിടിച്ചന്ന്യായസ്ഥലത്തെത്തി। ഇന്നു
ഞാൻനെടിവെച്ചദ്രവ്യങ്ങൾകളയുമൊ। എങ്ങിനെവരുമെന്നത
റിഞ്ഞീലെന്നാകിലും। ഇന്നുഞാൻചെയ്യെണ്ടതുചെയ്യെണമെ
ന്നാലിപ്പൊൾ।എന്നുടെഗൃഹങ്ങളിൽഞാൻ പുലൎത്തെണ്ടുന്നവ।
രൊന്നൊഴിയാതെപാൎത്താലെണ്പതുപെരുണ്ടെല്ലൊ। എന്നതിൽ
വിശെഷമുണ്ടെന്മകനിളയവ।നെന്നൊടുകൂടിഭുജിച്ചല്ലാതെ തൃ
പ്തിവരാ। നന്ദനന്മാൎക്കുവെണ്ടുന്നാഭരണങ്ങളെല്ലാം।നന്നായി
ത്തീൎപ്പിച്ചുനൽകീടിനെനിനിയതിൽ। മൂത്തവൻതന്റെ മകൻ
തനിക്കായൊരുവള। തീൎപ്പിച്ചുനൽകീടണ മതിനുണ്ടുപായവും। [ 27 ] സൊദരൻമഹാശുദ്ധാത്മവതികൊപശീല। നൊദനംഭുജിപ്പാ
നുംകൂടെസ്സാമൎത്ഥ്യമില്ലാ। മുന്നൂറുപറവിത്തിനുള്ളൊരു വിളനി
ലം।ഒന്നായിട്ടിരിപ്പതുകൊണ്ടുഞാനുണ്ടാക്കിയെൻ। തൊണ്ണൂറുപ
റയ്ക്കൊരിടത്തുകൊണ്ടിട്ടുള്ളതിൽ।ഒന്നാകപ്പത്തുപറ കൂടവെചെ
ത്തീടണം। നാലുനൂറാകും‌പത്തുകൂടെച്ചെൎക്കുമ്പൊളതു। കാലത്തി
ൽവാണാലുണ്ടായ്വന്നീടുംധാന്യംകൊണ്ടു। നാലഞ്ചുഗൃഹത്തിലാ
യ്വസിക്കുന്നവൎക്കെല്ലാം। ആലസ്യമെന്യെഭുജി ച്ചാനന്ദിച്ചിരു
ന്നീടാം। വിത്തൊരുപത്തുപറവിതെപ്പാനുള്ളനിലം। സത്വരം
കൊണ്ടീടണമതിനുണ്ടുപായവും। ഇത്തരംവിചാരിച്ചങ്ങിരിക്കു
ന്ദശാന്തരെ।ചത്തുപൊകുന്നുകൎമ്മവാസനപൊലെതദാ। സ്വൎഗ്ഗ
ദുൎഗ്ഗതികളെ ഭുജിച്ചാലുടൻതന്നെ।പൃത്ഥ്വീമണ്ഡലെവന്നു ജാത
ന്മാരായീടുന്നു। ഇങ്ങിനെജനിമൃതിതെടുന്നുകൎമ്മങ്ങളാൽ। എന്ന
വൎക്കെത്തുംമൊക്ഷമെന്നറിയുന്നീലഹൊ। സമസ്തസംഹാര കാ
ലത്തിങ്കൽദെഹശൂന്യം। ഭവിക്കുമെന്നുംമായാ തൻകൽപൊയ്‌ല
യിക്കുന്നു। പൊന്മണിപലമാറ്റായുള്ളുതൊക്കയും കൂടി।കഞ്ജവ
ൎണ്ണമാമൊരുസഞ്ചിതന്നുള്ളിലാക്കി। ചെഞ്ചെമ്മെ സൂക്ഷിച്ചുവ
ച്ചിരിക്കുന്നതുപൊലെ। ചഞ്ചലയായമായാതങ്കൽചെൎന്നീടുന്നു
പൊൽ। പിന്നെയാതൊരുകാലംസൃഷ്ടിയെച്ചെയ്തീടുന്നി। ത
ന്നുമായയിൽനിന്നുപൂൎവവാസനപൊലെ। ജനിച്ചീടുന്നു ജീവ
ന്മാർപലതരംഭൂമൌ।തനുക്കൾപൂണ്ടുജന്മംതെടുന്നുകൎമ്മങ്ങളാൽ।
എവമജ്ഞാനികളായ്ചക്രവത്സദാതദാ। മെവീടും ജീവാത്മാക്കൾ
ക്കെതൊരുകാലത്തിലും। രണ്ടെന്നഭാവംപൊയിട്ടദ്വൈതം സി
ദ്ധിക്കയി।ല്ലന്ധന്മാരാകകൊണ്ടെന്നറിക മനൊഹരെ। കൎമ്മം
കൊണ്ടുളവായീടുന്നുസംസാരാമയം। കൎമ്മവുംപഞ്ചഭൂതസഞ്ചയ
ങ്ങളാലുണ്ടാം।സഞ്ചിതംദെശകാലസഹിതമായിട്ടുള്ള। പഞ്ചഭൂത
ങ്ങൾസാധാരണകാരണമതും।ശുക്ലശ്രൊണിതങ്ങളായ്മൃത്താകു
മതിനൊടു। യുക്തകാരണമസാധാരണകാരണമാം। കുംഭകാര
വ്യാപാരമാകുന്നപൂൎവ്വകൎമ്മം। സംഭവിച്ചീടുംശരീരങ്ങളുമതിനാ
ലെ। മൃത്സയുംകുലാലവ്യാപാരവുംകൂടിഘട।മുത്ഭവിക്കുന്നു യഥാ
ദെഹവുമുണ്ടാകുന്നു। കാരണന്നിമിത്തവുംപാൎക്കുമ്പൊൾ ക്കൎമ്മം [ 28 ] തന്നെ। കാരണംകുലാലവ്യപാരമെന്നതുപൊലെ। മൃത്താകുമു
പാദാനമീശ്വരസൃഷ്ടമായി। വൎത്തിക്കുംപഞ്ചഭൂത സഞ്ചയമെ
ന്നാകിലും। കൎത്തവ്യമില്ലാ സംസാരാമയമുണ്ടാക്കുവാൻ। കൎത്ത
വ്യംകൎമ്മത്തിനെന്നറികവരാനനെ। കൎമ്മാണിനശിപ്പിച്ചാൽജ
ന്മാദി ദുഃഖങ്ങളും। നിൎമ്മൂലംനശിച്ചാനന്ദാപ്തിയുമുണ്ടായ്വരും। ക
ൎമ്മമെങ്ങിനെനശിപ്പിപ്പതെന്നതുംകെൾക്ക।കൎമ്മങ്ങളനാദി ഭൊ
ഗപ്രദമെന്നാകിലും। പുണ്യപാപവുംമിശ്രമിങ്ങിനെ മൂന്നായു
ള്ളു। പിന്നെയൊരൊന്നുമുമ്മൂന്നായിട്ടവരുംക്രമാൽ। പുണ്യൊല്ക
ൎഷവുംപുണ്യസാമാന്യംമദ്ധ്യമവും।പുണ്യകൎമ്മങ്ങളെവം‌മിശ്രക
ൎമ്മവുംതഥാ। മിശ്രൊല്കൎഷവുംമിശ്രസാമാന്യംമദ്ധ്യമവും।മിശ്ര
കൎമ്മങ്ങളെവംപാപകൎമ്മവുന്തഥാ। പാപൊല്കൎഷവുംപാപ മദ്ധ്യ
മംസാമാന്യവും। എവംകൎമ്മങ്ങൾനവവിധമായുള്ളൊന്നെല്ലൊ।
എന്നതിൽ‌പുണ്യപാപമിശ്രമാകുന്നുമൎത്ത്യ।ജന്മമെന്നതിലു മുൽ
ക്കൎഷമായുള്ളജന്മം। സിദ്ധിച്ചാൽകൎമ്മക്ഷയംവരുത്താം ജ്ഞാനാ
ഗ്നിനാ। മുക്തിയുംസിദ്ധിച്ചീടുമില്ല സംശയംബാലെ। നിഷ്കാ
മാനുഷ്ഠാനവുഞ്ചിത്തശുദ്ധിയും‌മുഖ്യ।വൃത്തിസാധന ചതുഷ്ടയ
വുംവന്നാലുടൻ। സൽഗുരുലാഭംവസ്തുശ്രവണമനനാദി।യൊ
ക്കവെവന്നിട്ടാത്മജ്ഞാനവുമുദിച്ചുടൻ। മുക്തിജീവനുവരുമാറു
ചിതമായുള്ളൊ।രുത്തമജന്മമതുൽക്കൎഷമായുള്ളജന്മം। മാനസവ
ചനദെഹങ്ങളാംകരണങ്ങൾ। മൂന്നിനാലുണ്ടാംപുണ്യപാപ മി
ശ്രകൎമ്മങ്ങൾ। മാനസന്തന്നിൽവിചാരിച്ചറിഞ്ഞവാന്തര। മാ
യിരിക്കുന്ന ഫലന്ത്യജിച്ചുമുഖ്യഫലം। ബൊധിച്ചു കരണങ്ങൾ
കൊണ്ടുപജീവിക്കുന്ന।ബൊധവാനവൻ കൃതകൃത്യനായ്ഭവിക്കു
ന്നു.। ത്രിവിധകരണവുംവെവ്വെറെ മുമ്മൂന്നായി। നവഭാഗമാ
യ്പൃഥൿചെയ്യുന്നുകൎമ്മങ്ങളെ। പുണ്യതീൎത്ഥത്തിൽസ്നാന ഞ്ചെയ്ക
യുംസത്തുകളൊ। ടൊന്നിച്ചുവസിക്കയുംദൎശിച്ചുസുഖിക്കയും। മ
ന്നിടന്തന്നിലുള്ളക്ഷെത്രങ്ങൾതൊറുഞ്ചെന്നു।വന്ദിച്ചു പ്രദക്ഷി
ണംവെക്കയുംപൂജിക്കയും 2 kaal നന്ദിച്ചുഗുരുപദംവന്ദിച്ചു ഭജിക്കയും।
മന്നിടന്തന്നിലെല്ലാംസഞ്ചരിക്കയുംചെമ്മെ। വന്ദ്യന്മാരായുള്ള
വർതമ്മെക്കാണുന്നനെരം। വന്ദിച്ചുനമസ്കരിച്ചൊന്നിച്ചു വ [ 29 ] സിക്കയും। ഇങ്ങി നെകായത്തിനാൽചെയ്യുന്ന പുണ്യകൎമ്മ।മെ
ന്നറിഞ്ഞാലുമിനിക്കെട്ടാലുംവാക്പുണ്യവും। ശാസ്ത്രങ്ങൾഗീതാ ഭ
ഗവച്ചരിതവുന്നാമ।കീൎത്തനം സഹസ്രനാമങ്ങളെന്നിവ യെ
ല്ലാം। കീൎത്തിച്ചുപഠിക്കയും‌നാമങ്ങൾജപിക്കയും। വാൎത്തകൾ പ
രൊപകാരാൎത്ഥമായ്വദിക്കയും। ചഞ്ചലവിഹീനമായുള്ളൊരു സ
ത്യവാക്കും। ചെഞ്ചെമ്മെമൃദുലമായുള്ളൊരുവചനവും। മന്ത്രങ്ങ
ൾ പഞ്ചാക്ഷരാദികളെ ജപിക്കയും। സന്തതംസാധുക്കളുമായി
സംവാദിക്കയും। ഇങ്ങിനെവാണീപുണ്യമെന്നുബൊധിക്കബാ
ലെ। ഇനിമെൽമനൊപുണ്യമുണ്ടതുംകെട്ടീടുക। നാവിനാലുരക്കു
ന്നതെതൊന്നായതിനുടെ | ഭാവബന്ധാൎത്ഥങ്ങളെയാവൊളം മ
നസ്സിനാൽ। ചിന്തിച്ചുചിന്തിച്ചറിഞ്ഞനാദിമയങ്ങളാ।മന്ധത്വ
മശെഷവുംകളഞ്ഞുവിവെകിയായി। സന്തതം പരൊപകാരാൎത്ഥ
മായിരിപ്പൊരു। ചിന്തയും‌പരലൊകചിന്തയുംഭക്തിജ്ഞാന। ചി
ന്തയും‌ബന്ധങ്ങളറ്റീടുവാൻവൈരാഗ്യാദി।ചിന്തയും മനസ്സി
നാൽചെയ്യുന്നപുണ്യകൎമ്മം। അന്ന്യകൎമ്മങ്ങളെല്ലാം‌നിന്ദ്യമദ്ധ്യമ
മതു। നന്നല്ലജന്മപ്രദമായിട്ടു ഭവിച്ചീടും। എന്നതുകൊണ്ടു പു
ണ്യകൎമ്മങ്ങളായുള്ളവ।തന്നെക്കായവാങ്മനസ്സാകുന്ന കരണങ്ങ
ൾ। തന്നാലെ ചെയ്യപ്പെട്ടീടെണമാവൊളമെന്നാൽ। തന്നെവ
ന്നീടുംകൎമ്മനാശമായിരിപ്പൊരു।വൃത്തിജ്ഞാനവുമാത്മജ്ഞാനവു
മനന്തരം।മുക്തിയുംസിദ്ധിച്ചീടുമില്ലസംശയംബാലെ। മൎത്ത്യജ
ന്മത്തിലത്ത്യുത്തമമാംജന്മംവന്നാൽ। സത്വരംകൎമ്മക്ഷയംവന്നു
മുക്തനായിടും। മുക്തിജീവനുവരുമാറുചിതമാംജന്മം। ഉത്തമമെ
ന്നുപറഞ്ഞല്ലൊനിന്നൊടുപുരാ। ഉക്തമായീടാമിനിയു ന്നിന
ക്കാത്മജ്ഞാന।|മുൾക്കാമ്പിലുദിപ്പാനായ്ക്കെട്ടാലുംവരാനനെ। ത്രി
വിധകരണങ്ങളാലെ ചെയ്യപ്പെട്ടീടും। സകലകൎമ്മങ്ങളു മീശ്വ
രാൎപ്പണമായി। കാമ്യമെന്നിയെചെയ്തീടെണമായതു നിഷ്കാ।
മാനുഷ്ഠാനമെന്നറിഞ്ഞീടുനീവരാനനെ। ചിത്തത്തിൽ രാഗാദി
ദൊഷങ്ങളെത്യജിച്ചുടൻ। വൎത്തിക്കുന്നെരഞ്ചിത്ത ശുദ്ധിയുമു
ണ്ടായ്വരും। സാധനചതുഷ്ടയമെന്നുചൊല്ലീടുന്നതും। ബൊധി
ച്ചീടുകനാലുന്തിരിച്ചുചൊല്ലീടുവൻ। നിത്യവുമനിത്യവു മിന്ന [ 30 ] തെന്നറിയുന്ന। വസ്തുവൊന്നപരമായുള്ള തൈഹികന്തന്നിൽ।
ഐഹികന്തന്നിലുള്ള ഭൊഗങ്ങളഖിലവും।ഔവ്വണ്ണം പരന്തന്നി
ലുള്ളൊരുഭൊഗങ്ങളും। കൎമ്മജന്യമാകയാലൊക്കയു മനിത്യങ്ങ।
ളെന്നുള്ളിലറിഞ്ഞുകുത്സിതമാമതുപൊലെ। സൎവ്വവു മുപെക്ഷി
ച്ചെകാഗ്രമായ്മനൊരഥം। നിൎവാണച്ഛായാവസിക്കുന്ന സാധ
നമിഹ। പുത്രാൎത്ഥഫലഭൊഗവിരാഗമെന്നുള്ളതെ। ന്നൊൎത്തുക
ണ്ടാലുംരണ്ടുസാധനമായതിപ്പൊൾ। മൂന്നാമതാകുംശമാദികളാ
മതിനുടെ।നാമങ്ങൾശമദമൊപരതിസമാധാനം। ശ്രദ്ധയുന്തി
തീക്ഷയുമിങ്ങിനെചൊല്ലീടുന്നി।തുത്തമെശമാദികളാറുമെന്നറി
ഞ്ഞാലും। മാനസത്തിനെശ്രവണാദിയിൽനിൎത്തുന്നതു। മാനി
നിശമംജ്ഞാനെന്ദ്രിയനിഗ്രഹംദമം।കാമ്യഹീനമാംകൎമ്മ മെങ്കി
ലുംവ്യവഹാര।ലൊപവുംസന്ന്യാസമെങ്കിലുമാമുപരതി। പ്രാര
ബ്ധവശമായിട്ടെന്തൊന്നുവരുന്നതു। വാരാതെപൊകയില്ലെന്ന
റിഞ്ഞുദുഃഖങ്ങളെ। വന്നീടുന്നതുസഹിക്കുന്നതുതിതീക്ഷയും।പി
ന്നെമാനസംശ്രവണാല്യനുഗുണങ്ങളാം। വിഷയങ്ങളി ലാധി
ക്യംകലൎന്നിരിപ്പതു।മുഴുതിംകൾനെർമുഖികെളിതു സമാധാനം।
ശ്രദ്ധയായതുഗുരുവെദാന്തവാക്യങ്ങളിൽ। ഭക്തിയുംവിശ്വാസ
വുമുണ്ടായിട്ടിരിപ്പതു। മൊക്ഷംവെണമെന്നിച്ഛ യുണ്ടാകുന്നതു
മുമു।ക്ഷുത്വമിങ്ങിനെശമാദികളെന്നറിഞ്ഞാലും। സാധന ചതു
ഷ്ടയമാകുന്നിതിവനാലും। ബൊധവാനായാല്പിന്നെ സൽഗുരു
ലാഭംവെണം। സത്തുചിത്താനന്ദമായിരുന്നീടുന്നഗുരു। സൽ
ഗുരുവരൻ‌തസ്യകരുണകടാക്ഷത്താൽ। വസ്തുവെന്തെന്നുകെട്ടു
ചിന്തിച്ചുബൊധിക്കുമ്പൊൾ। ഉൾത്തളിരിങ്കലാത്മജ്ഞാനവുമു
ണ്ടായ്വരും। മൎത്ത്യജന്മത്തിലത്യുത്തമമാംജന്മംവന്നാൽ। ചിത്ത
താരിങ്കൽവിവെകംവെണമാവൊളവും।ചിത്തശുദ്ധിയും ഭക്തി
ശ്രദ്ധയുമുണ്ടാമപ്പൊൾ।തത്വബൊധവുമുണ്ടാംജ്ഞാനിയായ്ഭവി
ച്ചീടും। കൎമ്മങ്ങൾചെയ്തീടുന്നതൊക്കയുമപ്പൊൾദെഹ। ധൎമ്മമെ
ന്നറിയുമ്പൊളൊക്കയുംജ്ഞാനാഗ്നിനാ। ദെഹിച്ചീടുന്നുദെഹ ശൂ
ന്യമാംകൈവല്യവും।ഭവിച്ചീടുന്നുപിന്നെ ജന്മമില്ലാതവണ്ണം।
കൎമ്മത്തിന്നുടെശൂന്യംവരുത്തീടുമ്പൊൾജീവൻ।നിൎമ്മലനായി [ 31 ] പ്പരമാനന്ദനായീടുന്നു। കൎമ്മമുള്ള ളവൊക്കെ ബന്ധനെന്നുള്ള
ഭാവാൽ।ജന്മാദിദുഃഖങ്ങളുംകൈക്കൊണ്ടീടുന്നുജീവൻ।താനൊ
രുഗുണവാനല്ലായ്കയാൽബന്ധങ്ങളും।ആനന്ദരൂപനാകുമാത്മാ
വിനില്ലെന്നാലും। ബന്ധമൊക്ഷങ്ങൾരണ്ടും സംഭവിപ്പിപ്പാ
നൊരു। ബന്ധുവാകുന്നുമഹാമായയെന്നറിഞ്ഞാലും। അജ്ഞാന
സ്വരൂപിണിയെന്നെല്ലൊച്ചൊല്ലീടുന്നു। വിജ്ഞാനംപിന്നെമാ
യാതങ്കൽനിന്നുണ്ടാകുമൊ। എന്നുസംശയമുള്ളി ലുണ്ടെങ്കിൽ
ചൊല്ലാമതും। വന്നീടുമൊന്നുതന്നെരണ്ടായിട്ടിരിക്കയാൽ। വി
ദ്യയുമവിദ്യയുമിങ്ങിനെരണ്ടായതിൽ। വിദ്യയാകുന്നുസദാ വി
ജ്ഞാനസ്വരൂപിണി। വിദ്യയെയറിഞ്ഞുതുപാസിപ്പവർ വിദ്വ
ത്തുകൾ। വിജ്ഞാനജ്ഞാനങ്ങളുമുള്ളവരവരെല്ലൊ। അവിദ്യാ
വശന്മാരായ്ഭവിക്കുന്നവരെല്ലാം। അവശ്യം സംസാരികളെന്നു
മെന്നറിഞ്ഞാലും। രണ്ടുനാമങ്ങൾപൂണ്ടു രണ്ടായിട്ടിരിക്കയാൽ।
രണ്ടുന്താൻതന്നെയനുഭവിപ്പിച്ചീടുന്നതും। രണ്ടു മുള്ളൊന്നല്ലെ
ന്നതാകിലുംമഹാമായ। ബന്ധമൊക്ഷങ്ങൾക്കധികാരിണിയാ
കമൂല। മുള്ളതുതൊന്നിപ്പൊളമുള്ളതായ്ത്തൊന്നിപ്പിക്കും। ഉള്ള
ത്തിലവിവെക മുള്ളവൎക്കെല്ലായ്പൊഴും। സത്യവും നിത്യത്വവും
ബൊധിപ്പിച്ചിയങ്ങുന്ന। ശക്തിതാനവദ്യയാകുന്നതു നിരന്ത
രം। വിദ്യയാ യ്വിവെകികൾക്കാത്മജ്ഞാനത്തെനൽകി। മുക്ത്യ
ൎത്ഥയായിട്ടിരുന്നീടുന്നി തതുകൊണ്ടു। ശക്തിയാം മഹാ മായാ
കല്പിതമെല്ലൊപാൎത്താൽ। ഇത്രിലൊകവുമതിലുള്ളൊരു പദാൎത്ഥ
വും।ഒക്കെയുംമായാകാൎയ്യമെന്നുചൊല്ലുകകൊണ്ടു। ഉക്തമായീടാം
മായാകാരിയംതന്നെകെൾക്ക। സത്വാദിഗുണത്രയയുക്ത യാം
പ്രകൃതിക്കു। പില്പാടുനാമംമഹാസുഷുപ്തിയെന്നുഞ്ചൊല്ലും। അ
മ്മഹാസുഷുപ്തിയിലഖിലജീവന്മാരും। പൊന്മാറ്റുമെഴുകുണ്ടത
ന്നിലെന്നതുപൊലെ। വാസനപൊലെലയിച്ചിരിക്കും കാല
ത്തിങ്കൽ।ശാസനച്ചെയ്യുംജഗന്നായകൻസൃഷ്ടിക്കായിഅന്നെ
രം മഹാമായാതന്നുടെഗുണങ്ങളെ। ഒന്നായിട്ടിരിപ്പതുമൂന്നാ
യിത്തിരിച്ചുടൻ। മുന്നെതുസത്വഗുണംപിന്നെതുരജൊഗുണം।
പിന്നെതുതമൊഗുണമിങ്ങിനെമൂന്നായതിൽ। സത്വാംശമായ [ 32 ] വിദ്യാരൂപിണിയാകുന്നതും। മിത്ഥ്യയാമവിദ്യക്കുതാമസമായ
ഗുണം।നിശ്ചലയായവിദ്യാചെയ്തന്യംപ്രതിബിംബി।ച്ചീശ്വ
രനവ്യാകൃതനന്തൎയ്യാമിയുമെവം। മൂന്നുനാമങ്ങൾചൊല്ലീടുന്നി
തു മൂവർകളാൽ।മൂന്നുലൊകവുംസൃഷ്ടിയുണ്ടായെന്നറിഞ്ഞാലും।
ൟശ്വരചെയ്തന്യം കൊണ്ടുണ്ടായിജഗത്തെങ്കിൽ। താല്പൎയ്യമെ
ന്തുമായാകല്പിതമെന്നുചൊൽവാൻ। താല്പൎയ്യമതിനുണ്ടായ്വന്നീടു
മതിനുടെ। യുത്ഭുവംവിചാരിച്ചുകാണുമ്പൊളറിഞ്ഞീടാം। സ
ത്വാംശഗുണമായമായയിൽനിന്നീശ്വര। തത്രൈവരജൊഗുണ
യുക്തയമവിദ്യയും। പലതായ്പിരിഞ്ഞതിലീശ്വരചെയ്തന്യവും।
കലൎന്നുജീവാത്മാക്കളായുണ്ടായ്ചമഞ്ഞിതു। ആത്മാവുപരമാത്മാ
ജീവാത്മാവെന്നിങ്ങിനെ।ആത്മാവെകനെങ്കിലും‌മൂന്നായിച്ചൊ
ല്ലീടുന്നു। നിൎണ്ണയംപരമാത്മാതന്നുടെജഠരത്തി। ലെണ്ണമില്ലാ
തൊളംബ്രഹ്മാണ്ഡങ്ങൾകിടക്കുന്നു। അങ്ങിനെയുള്ളപരമാത്മാ
വുതൻകൽനിന്നു। പൊങ്ങിനജഗത്തെല്ലാമൊരിക്കലുണ്ടായ്വരും।
അഖിലത്തിനുമാത്മാതാനായിട്ടിരിക്കിലും। സകലമാതാവായമാ
യതൻ ഗുണങ്ങളെ। പുറമെപ്രകാശിച്ചിട്ടകമെയവ്യക്തനാ।യ്മ
രുവീടുന്നുജീവാത്മാക്കളിൽജീവാത്മാവാ। യകവുംപുറവുമെല്ലാ
ടവുംനിറഞ്ഞൊരു। പരമാത്മാവുതന്നെജീവാത്മാവാകുന്നതും।
ൟശ്വരനാകുന്നതു മന്തൎയ്യാമിയുംപിന്നെ। ശാശ്വതനായൊര
വ്യാകൃതനുമാത്മാവെല്ലൊ। മായയാമജ്ഞാനെനമറച്ച ങ്ങിരിക്ക
യാൽ। മായാമൊഹിതന്മാൎക്കുതൊന്നീടുംപലതരം। മായയാമവി
ദ്യയിലീശ്വരചെയ്തന്യെന। കായവും മൂന്നുണ്ടായിജീവാത്മാക്ക
ൾക്കുബാലെ। കാരണംസൂക്ഷ്മംസ്ഥൂലംപെരുകളവറ്റിനു। കാ
രണംവിചാരിച്ചാൽമായൊപാധികളത്രെ। മായയാമവിദ്യയാ
കുന്നുകാരണദെഹ। മായതിൽസുഷുപ്തിയാമവസ്ഥയതുമുണ്ടാ
യി। സ്ഥായിയൊടവസ്ഥയിലാനന്ദമയകൊശ। മായതുമുണ്ടാ
മജ്ഞാനാന്ധകാരമിതെല്ലാം।കാരണദെഹമുണ്ടായ്വന്നതിങ്ങിനെ
യതു। കാരണംപിന്നെസൂക്ഷ്മദെഹവുമുണ്ടായ്വന്നു। ൟശ്വരനു
ടെയൊരുയീക്ഷണന്തന്നാലതി। രൂക്ഷമാന്തമൊഗുണംരണ്ടാ
യിത്തിരിഞ്ഞുത।വിക്ഷെപാവരണശക്തികളായതിൽ‌പിൻപു। [ 33 ] വിക്ഷെപ ശക്തിസൂക്ഷ്മകാരിണിയാകുന്നതും। വിക്ഷെപശ
ക്തിയിൽ നിന്നുണ്ടായിതാകാശവും। തൽക്ഷണമതിൽനിന്നു
വായുവുമുണ്ടായ്വന്നു। അഗ്നിയുമതിൽനിന്നുണ്ടായി തഗ്നിയിൽ
നിന്നി। ട്ടപ്പുമുണ്ടായിതതിൽനിന്നുണ്ടായ്പൃഥിവിയും। പഞ്ചഭൂത
ങ്ങളുണ്ടാ യിങ്ങിനെയിതിന്നുപെർ। പഞ്ചതന്മാത്രയെന്നുമപ
ഞ്ചികൃതമെന്നും। സൂക്ഷ്മഭൂതമെന്നതുംകാരണഭൂതമെന്നും। സൂ
ക്ഷ്മമായുണ്ടാകയാൽചൊല്ലുന്നുപലതരം। ഇങ്ങിനെയുള്ളപഞ്ച
ഭൂതങ്ങളുടെഗുണ। സഞ്ചയംകൊണ്ടുസൂക്ഷ്മദെഹവും മുണ്ടായ്വ
ന്നു। പ്രാണാദിവൎഗ്ഗംജ്ഞാനെന്ദ്രിയവുംകൎമ്മെന്ദ്രിയം। മാനസം
ബുദ്ധിപതിനെഴിവയെല്ലാംകൂടി। ഭൊഗസാധനമായസൂക്ഷ്മ
ദെഹവുമുണ്ടാ। യ്ക്കൊശങ്ങൾമൂന്നുംസ്വപ്നാവസ്ഥയു മുണ്ടായ്വ
ന്നു। താമസഗുണമായൊരപഞ്ചീകൃതഭൂത। മാകവെപഞ്ചികര
ണഞ്ചെയ്തിട്ടവകൊണ്ടു। സ്ഥൂലദെഹവുംഭുവനങ്ങളുഞ്ചതുവിധ।
സ്ഥൂലങ്ങളുണ്ടായതിൽജാഗ്രമാമവസ്ഥയും। കൊശവുമന്നമയ
മിങ്ങിനെയുണ്ടായ്വന്നി। താശകൾജഗത്തുകളെല്ലാമെന്നറിഞ്ഞാ
ലും। ഇങ്ങിനെദെഹത്രയമുണ്ടായീശരീരിണാ। മിന്നിമെൽജീ
വെശ്വരഭെദത്തെകെട്ടുകൊൾക। ഗാത്രങ്ങൾമനുഷ്യൎക്കുമീശനു
മൊരുപൊലെ। പാൎക്കുമ്പൊൾഭെദംവ്യഷ്ടിസമുഷ്ടി യെന്നായ്വ
രും।സകലാത്മകനാകുമീശ്വരനതുമൂലം।സമഷ്ടിയെന്നുചൊല്ലും
വ്യഷ്ടിജീവനുഞ്ചൊല്ലും। സമസ്തംസമഷ്ടിയുമെകംവ്യഷ്ടിയുമെ
വം। സമഷ്ടിവ്യഷ്ട്യൊപാധിഭെദങ്ങളറിഞ്ഞാലും। ൟശ്വരൻ
ഹിരണ്യഗൎഭനുതഥാവൈശ്വാനര। നീശ്വരചെയ്തന്യമിമ്മൂന്നു
മെന്നതിൽതന്നെ। കാരണസമഷ്ടിയുംസൂക്ഷ്മമാംസമഷ്ടിയും।
നെരെകെൾ സ്ഥൂലസമഷ്ടിയുമിങ്ങിനെക്രമം। കാരണവ്യഷ്ടി
സൂക്ഷ്മവ്യഷ്ടിയും സ്ഥൂലവ്യഷ്ടി। ചെരുമിങ്ങിനെക്രമാൽ വി
ശ്വാദിനാഥന്മാരും।ഇങ്ങിനെജീവെശ്വരഭെദമെന്നറിഞ്ഞാലും।
പിന്നെയു മുണ്ടുഭെദംജീവനെന്നതുകെൾക്ക। ഇന്നിനിക്കിതുഭ
വിക്കെണമെന്നപെക്ഷയാ।തന്നുടെഗെഹങ്ങളാകുന്നജാഗരാദി
കൾ।സൎഗ്ഗസ്ഥാപനസംഹാരങ്ങളാംവൃത്തിയൊടും വിശ്വന്തൈ
ജസൻപ്രാജ്ഞനെന്നനാഥന്മാരൊടും । യുക്തമാമവസ്ഥയിൽ [ 34 ] കൎത്തൃരൂപനായ്ക്കൎമ്മ।കൎത്താവായ്ഭൊക്താവായിസഞ്ചരിക്കുന്നുസ
ദാ।സ്ഥൂലദെഹെനചെയ്യുംകൎമ്മങ്ങളശെഷവും। സൂക്ഷ്മദെഹത്തി
ലിരുന്നമ്പൊടുഭുജിക്കയും। ഇന്ദ്രിയംപതിന്നാലുള്ള വറ്റിനുടെ
വിഷ।യങ്ങളെഭുജിക്കുന്നുജാഗരകാലത്തിലും।ഇങ്ങിനെകൎമ്മഫ
ലാപെക്ഷയാശരീരിണാം। കൎമ്മകൎത്താവായ്ഭൊക്താവായ്ഭവിച്ചി
യങ്ങുന്ന।കാരണംജീവനെന്നു ചൊല്ലുന്നുമൂഢചിത്ത। ന്മാരാ
യുള്ളവൎക്കെന്നും ജീവനെന്നറികെടൊ। പ്രാണങ്കൽസുഷുപ്തി
യിൽബുദ്ധിയിൽചക്ഷുസ്സിങ്കൽ। കായത്തിൽഗൃഹക്ഷെത്രവ
സ്തുവെന്നവറ്റിങ്കൽ। ഭാവങ്ങൾഭവിക്കുന്നുഞാനെന്നുജീവന
പ്പൊൾ।ഭാവസംബന്ധങ്ങളാംസംസാരംഭവിക്കുന്നു। ദെഹവു
മെന്റെപുനരിന്ദ്രിയങ്ങളുമെന്റെ।ദെഹംഞാനെന്നുതന്നെനി
നച്ചുചെയ്തീടുന്ന।കൎമ്മങ്ങൾകൊണ്ടുംഭാവംകൊണ്ടുംജീവനുപൂൎവ
കൎമ്മവാസനയാലെ ബന്ധനായ്നിരന്തരം। ജന്മവും മരണവുംവ
ന്നനുഭവിക്കുന്നു।തന്മായാഗുണമനുസരിച്ചുവസിക്കയാൽ।നി
ത്യനാകുന്നൊരാത്മാതനിക്കുജനിമൃതി। ദുഃഖമുണ്ടാമൊകൎമ്മ ബ
ന്ധനായ്വന്നീടുമൊ। നിഷ്ക്രിയൻ നിഷ്കാരണൻ നിൎഗ്ഗുണൻ നി
രാമയ। നിപ്രകാരെണനാമഞ്ചൊല്ലുവാനെന്തുമൂലം। എവംച
ന്തയിലറിയാതെ ചക്രത്തെപ്പൊലെ। മെവീടും സംസാരികൾ
ക്കെതൊരുകാലത്തിലും। ജീവനെന്നുള്ളബന്ധഭാവവും പൊക
യില്ല। സൎവകാലവുംകൎമ്മബന്ധനായ്വന്നു കൂടും। തന്നെത്താനറി
യെണമെന്നുചൊല്ലീടുന്നതു തന്നെസത്യമെന്നൊൎത്തു കണ്ടാലു
മ്പരമാൎത്ഥം। തന്നെത്താനറിയുന്നതാരുവാനവനീശൻ। പിന്നെ
യില്ലവനൊരുജന്മവുംദുഃഖങ്ങളും। ഇക്കാണാകുന്നശരീരങ്ങളും
പ്രപഞ്ചവും।ദുഃഖവുംസുഖങ്ങളും സകലെന്ദ്രിയങ്ങളും। മിത്രവുമ
മിത്രവും‌പുത്രരുംധനങ്ങളും। ഭൃത്യരുംസ്ഥാനങ്ങളും മറ്റുമൊരൊ
ന്നിങ്ങിനെ। ഉൾത്തളിരിങ്കൽതൊന്നീടുന്നതൊക്കയും‌മായാ। ക
ല്പിതമതുനിത്യമല്ല സത്യവുമല്ല। സത്യമാകുന്നതാത്മാവാനന്ദാത്മ
കൻപരൻ।നിത്യനവ്യയൻ‌നിഖിലാധാരൻനിരാധാരൻ। നി
ഷ്കളൻനിരഞ്ജനൻ നിൎഗ്ഗുണൻനിരാമയൻ। മുക്തനാം മുക്തി
പ്രദൻപരമൻപരമാത്മാ। ഉള്ളതൊന്നിതെന്നറിഞ്ഞീടുകമനൊ [ 35 ] ഹരെ। തള്ളുകമറ്റുള്ളവമിത്ഥ്യയെന്നറിഞ്ഞാലും। മിത്ഥ്യാഭൂത
മായുള്ളകാരിയ മിനിയുംകെ। ളുത്തമെനിനക്കാത്മ തത്വത്തെ
ബൊധിപ്പാനാ।യ്‌സത്വാദിഗുണത്രയംവ്യക്തമായ്ത്തെജൊ ഗുണ।
യുക്തമായിബ്രഹ്മാ വിരാട്ടിങ്കലു മുണ്ടായ്വന്നു। വിഷ്ണുവും ഹിര
ണ്യഗൎഭാംശമായ്സത്വഗുണൊ।ല്കൃഷ്ടനായുണ്ടായ്‌രുദ്രൻ‌താനുമീശ്വ
രാംശത്താൽ। ഉത്ഭവിച്ചിതുതമൊഗുണമാശ്രയിച്ചെവ। മുത്ഭ
വസ്ഥിതി സംഹാരങ്ങളെച്ചെയ്വാനായെ। ഇങ്ങിനെപ്രപഞ്ച മു
ണ്ടാകുന്നതറിഞ്ഞാലും। പിന്നെമറ്റാവരണശക്തികാരിയംകെ
ൾക്ക। ൟശ്വരനെയുമാത്മജ്ഞാനമുള്ളവരെയും। ചെറ്റുംബൊ
ധിച്ചീടാതെമറ്റുജീവന്മാരെയും। ആത്മദെഹാദിപഞ്ച കൊശ
ങ്ങളിവറ്റെയും। ആത്മീകപദാൎത്ഥങ്ങളായ്മറ്റുള്ളവറ്റെയും। രൂ
പാഭിധാനപ്രപഞ്ചത്തെയും ബ്രഹ്മത്തെയും। എതുമെ തിരിയാ
തെകാളരാത്രിയെപ്പൊലെ। ഒക്കവെമറച്ചീടുംശക്തിയും‌രണ്ടായ
സ।ത്വാവരണവുമഭാനാവരണവുമെവം। ആവരണയായുള്ള
ശക്തികാരിയംസംസാ।രാമയദുഃഖഹെതുബന്ധ മെന്നതുമല്ല।
പ്രപഞ്ചവൃക്ഷത്തിന്റെബീജമായതുമവൾ। ഭ്രമംതീരുവാനി
ന്നുംകെട്ടാലുന്തെളിഞ്ഞുനീ। അസത്വാവരണവുമഭാനാവരണ
വു। മസത്താകുന്നിതതുരണ്ടും പിന്നയും‌രണ്ടായി। വസ്തുനാസ്തി
യുംവസ്തുനഭാതിയെന്നുമുള്ള। വസ്തുവെമറച്ചിരുന്നീടുന്നകാൎയ്യം
രണ്ടും। നാസ്തിയുന്നഭാതിയുമായുള്ള രൂപം‌രണ്ടും।തത്വജ്ഞാനെന
നശിച്ചീടുമെന്നറിഞ്ഞാലും। തത്വജ്ഞാനവും‌രണ്ടായുണ്ടതിൽ പ
രൊക്ഷജ്ഞാ। നത്തിനാൽനശിച്ചീടുമസത്വാവരണവും।നാസ്തി
യെന്നതുനശിച്ചീടുമന്നെരംവസ്തു। അസ്തിയെന്നനുഭവ സി
ദ്ധിയുമുണ്ടായ്വരും।അസത്വാവരണവുന്നശിക്കും‌നഭാതിയാ। മ
സത്തുണ്ടതുമപരൊക്ഷജ്ഞാനത്തിനാലെ। ക്ഷയിക്കുമപ്പൊള ഭാ
നാവരണവും‌നാശം। നയിക്കും ബ്രഹ്മമസ്തി ഭാതിയെന്നെപ്പൊ
ൾവരും। നാസ്തിയുന്നഭാതിയുന്നശിച്ചാലാവരണ। ശക്തിയും
നശിച്ചീടുമാനന്ദാപ്തിയുമുണ്ടാം। തത്വജ്ഞാനവും രണ്ടുണ്ടെന്നു
ചൊന്നതിൽ മുൻപു। വസ്തുവെഗുരുമുഖമായ്ത്തിരിച്ചറിവതു। നാ
സ്തിയെന്നനശിപ്പിക്കും‌പരൊക്ഷജ്ഞാനമിതെ।ന്നൊൎത്തു കാണിതു [ 36 ] തന്നെശ്രവണമാകുന്നതു । ശ്രവണത്തിനാലാത്മാവിന്നവണ്ണ
മെന്നനു ഭവമായ്വരുവതിനുചിതമുണ്ടായീടും । ശ്രവണത്തിനാ
ലറിയപ്പെട്ടൊരാത്മാവിനെ। മനനത്തിനാൽ വിചാരിച്ചാൽ
സംശയംതീരും । ശ്രവണമനനംകൊണ്ടാത്മാവു ഞാന്താനെ
ന്നൊ ।രറിവുണ്ടാകുമപരൊക്ഷജ്ഞാനവുമതാം । ആത്മാവെയറി
യുമ്പൊളനൎത്ഥനിവൎത്തിയും । ആനന്ദാപ്തിയുംസിദ്ധിച്ചീടുമെന്ന
റിഞ്ഞാലും । അജ്ഞാനമാവരണംവിക്ഷെപം പിന്നെപരൊ ।ക്ഷ
ജ്ഞാനമപരൊക്ഷജ്ഞാനവുമനന്തരം । അനൎത്ഥനിവൎത്തിയു മാ
നന്ദാപ്തിയുമെവ । മവസ്ഥയെഴുണ്ടെല്ലൊ ജീവനു സുമംഗലെ ।
അദ്ധ്യാരൊപവുമപവാദവുംമായതന്റെ । മിത്ഥ്യയായുള്ള കാൎയ്യ
ഹെതുവുന്നിവൎത്തിയും । കാരണംസത്യംകാൎയ്യമസത്യം ബ്രഹ്മം
സത്യം । കാരിയാമായാകാൎയ്യമസത്യമാഗനൂകം । മായക്കു പൎയ്യായ
ശബ്ദങ്ങളായ്വലതുണ്ടു । കാൎയ്യങ്ങളതും നാമരൂപങ്ങൾ പൊലെവ
രും । വിദ്യയുമവിദ്യയും മിത്ഥ്യയുംതമസ്സുമ ।വ്യക്തവും പ്രധാനവു
മിങ്ങിനെചൊല്ലീടുന്നു । ഇത്തരം പലതായിട്ടെങ്കിലും മഹാമാ
യാ ।ശുദ്ധയും മലിനയുമായിട്ടുഭവിക്കുന്നു । ശുദ്ധയായുള്ള ദയാ
സംസാരാമയംതീൎത്തു । മുക്ത്യൎത്ഥയാകും പിന്നെമിത്ഥ്യയാം മലിന
യും ।തന്നുടെ ഗുണങ്ങളാലൊന്നുമെ തിരിക്കാതെ । നിൎണ്ണയമവ
സ്തുത്വംവസ്തുത്വമെന്നാക്കുന്നു । നിൎഗ്ഗുണെസഗുണവും കെവ
ലെദൈതീഭാവ ।നിശ്ചയത്വവുമുണ്ടാക്കുന്നു ഭ്രാന്തിയെപ്പൊലെ
രജ്ജുവെസ്സൎപ്പമെന്നുംശുക്തിയെത്താരമെന്നും । വസ്തുവെത്തിരി
യാതെതൊന്നിക്കുന്നതുപൊലെ । അവസ്തുഭൂതമായ ലൊകങ്ങൾ
പതിന്നാലു ।മവറ്റിലുള്ള ചരാചരങ്ങളഖിലവും । അവശ്യന്നി
ത്യമെന്നൊൎത്തനൎത്ഥഹെതുവായൊ । രവിദ്യൊപാധികളിൽ മമ
ത്വമുണ്ടാകയാൽ । സമൃദ്ധിവെണമിനിക്കെന്നുമെന്നുറ്റെ പുത്രി
കളത്രഭൃത്യാദികൾക്കാശ്രയം ഞാനെന്ന്യെമ । റ്റൊരുത്തനില്ലാധ
നധാന്യാദിവസ്തുക്കളെ । ഭരിച്ചീടുവാനെന്നുമെന്നുടെദെഹം ന
ന്നാ । യ്ഭരിച്ചീടുവാനെന്നുമെന്നുടെദെഹം നന്നാ । യ്ഭരിച്ചീടണ മ
പായങ്ങളെ സൂക്ഷിച്ചിട്ടു । വസിച്ചീടണം മരിപ്പൊളവും മനൊ
ജ്ഞമാ ।യ്‌രമിച്ചീടണമിഹലൊകസൌഖ്യങ്ങളെല്ലാം । ഭുജിച്ചീടണ [ 37 ] മൊരൊസല്കൎമ്മങ്ങളെച്ചെയ്തു । രമിച്ചീടണംസ്വൎഗ്ഗ മിങ്ങിനെമാ
യാബലാ ।ലവസ്തുവസ്തുവാക്കിക്കല്പിച്ചുഭ്രമിപ്പിക്കും । മിത്ഥ്യയാം
മലിനയായുള്ളൊരുമായാകാൎയ്യം ।സത്യമെന്നൊൎത്തു വസിച്ചീടു
വൊൎക്കൊരുനാളും । നിത്യനാമാത്മസ്വരൂപത്തെയും കണ്ടുകിട്ടാ ।
മുക്തിസ്വപ്നത്തിൽപ്പൊലും‌സംഭവിക്കയുമില്ലാ । ഭക്തിയുംസുഷു
പ്തിയുംമൈഥുനവിഹാരവും । വൃത്തികളിവചെയ്തു കാലങ്ങൾകഴി
ക്കയും । സത്വരംജനിക്കയുംവൃത്തികൾ കഴിക്കയും ।ചത്തുപൊകയു
ന്തഥാപിന്നെയുമുതുപൊലെ । പൂൎവജന്മനികൎമ്മമെങ്ങിനെയെന്നാ
ലതു । സൎവവുമനന്തരംജന്മത്തിലനുഭവം । മുജ്ജന്മകൎമ്മഫലമി
ജ്ജന്മന്തന്നിൽഭുജി ।ച്ചിജ്ജന്മകൎമ്മഫലമിന്നിമെൽജന്മത്തിലും
ജന്മങ്ങൾതൊറുമ്ഫലാപെക്ഷപൂണ്ടജ്ഞാനമാ । യ്ക്കൎമ്മങ്ങൾചെ
യ്തുസംസാരാംബുധൌനിമഗ്നരായി । എങ്ങുമെമറുകരകാണാതെ
വലയുന്നൊ ।രിങ്ങിനെമലിനതന്വശന്മാരറികെടൊ । ശുദ്ധയും
മലിനയുമിങ്ങിനെഭവിക്കുന്നു । മുക്തിക്കുംജന്മാദി ദുഃഖത്തിനും
കൎത്തവ്യമായി ।ചിത്താകുമാത്മസ്വരൂപന്തന്നെജഡമായ ।തത്വ
ങ്ങളായുംമായാനാമമായിരിപ്പതും । എന്തിന്നെന്നതുംമുന്നെപറ
ഞ്ഞിട്ടുണ്ടുബാലെ । ലൊകസൃഷ്ടാദിക്രമേഹെതുനാപലപല ।രൂ
പനാമങ്ങളംഗീകരിച്ചുശിവവിഷ്ണു । രൂപികളായുംഗ്രഹക്കെത്ര
ങ്ങൾതൊറുമൊരൊ । മൂൎത്തിഭെദങ്ങൾകൈക്കൊണ്ടീശ്വരന്മാരാ
യ്മറ്റു । മൃച്ശിലാദാരുക്കളാംപ്രതിമാദികളിലും । വ്യാപ്തമായ്പ്രകൃ
തികാൎയ്യാൎത്ഥമായ്ക്കാണുന്നിതെ । ന്നൊൎത്തുകാണെടൊജീവെശ്വ
രന്മാരുടെഭെദം । ജീവനീശ്വരനാത്മാവിങ്ങിനെ ചൊല്ലീടുന്ന ।
തൊക്കയും മഹാമായാകാൎയ്യമായിരിപ്പൊന്ന । കാരണനായപര
മാത്മാവെന്നിയെമായ । കാരിയമെല്ലാംപൊയ്യാകുന്നിതെന്നറി
ഞ്ഞാലു മാത്മാവൊന്നചെതനമായിട്ടും പലതായു । മാത്മചൈത
ന്യമൊന്നുപലജീവന്മാരായും । വന്നീടുന്നതു നിരൂപിച്ചുകാണു
മ്പൊൾഭെദ । മിന്നവണ്ണമെന്നറിയായ്പരുമതുംകെൾക്ക । ആത്മാ
വുമനാത്മാവുന്തമ്മിലുള്ളൊരുഭെദ । മാകാശംപൃഥിവിയുമെന്നതു
പൊലെവരും । ആത്മാവാകാശതുല്യമനാത്മാവനീസമം । ആത്മാ
നാത്മഭെദങ്ങളെവമെന്നറിയണം । ആകാശത്തിനുഗുണമുണ്ടാ [ 38 ] കകൊണ്ടിട്ടാത്മാ।വാകാശംപൊലെങ്കിലുംഗുണവാനല്ലതാനു।നി
ൎഗ്ഗുണൻനിരഞ്ജൻ നിഷ്കളൻനിരാമയൻ। മുഗ്ഗുണഹീനന്മാ
യാരഹിതൻപരബ്രഹ്മം। സച്ചിമാനന്ദസ്വരൂപൻ സനാതന
ൻപര।നച്യുതനഖണ്ഡനവ്യക്തനാദ്യന്തഹീനൻ।സത്യജ്ഞാനാ
ത്മാപരമാത്മാസൎവാത്മാവാത്മാ I നിത്യനദ്വയനെന്നുബൊധി
ക്കവഴിപൊലെ। അവനീസമമാകുമനാത്മാവജ്ഞാനമാ। യനൃത
ജഡ ദുഃഖമൊഹാന്ധകാരങ്ങളായി । ഗൊഷ്ടംഗൊപുരങ്ങളുംമ
ണ്ഡപംഗൃഹങ്ങളും। ക്ഷെത്രങ്ങൾഘടശരവാദി ഭാണ്ഡങ്ങളെ
ന്നും। ധാത്രീമണ്ഡലമൊന്നാകുന്നുയെങ്കിലുമതിൽ । പെൎത്തുനാ
മങ്ങൾപലതിങ്ങിനെചൊല്ലുംപൊലെ। ആത്മാവല്ലാതെയുള്ളകാ
ൎയ്യമാമനാത്മാവു।മാത്മതുല്യമായ്പലതായിട്ടുഭവിക്കുന്നു ! ആകാശ
മൊന്നുഘടാകാശം കുഡ്യാകാശവും ഗൊപുരാകാശംമഹാകാശം
മെഘാകാശവും। ആകാശത്തിനുപലനാമരൂപങ്ങളുള । വായ്വരു
മുപാധിഭെദങ്ങളാലതുപെലെ । ആത്മാവുമനാത്മാവിൻകാൎയ്യമാ
മുപാധിക। ളിൽപ്പലതായിവ്യവഹരിക്കപ്പെടുന്നിതു।തൊയമൊ
ന്നതും,പലനാമമായ്ചൊല്ലിടുന്നു । സൂൎയ്യമണ്ഡലമൊന്നുപലതാ
യ്ക്കാണാകുന്നു । ആയതുപൊലെയാത്മാപലതായചെതന। കാൎയ്യ
മായിട്ടുമുപാധികളിൽപ്രകാശിച്ചു ।തന്നുടെചൈതന്യത്താൽജഡ
തത്വങ്ങളായും ।നന്നായ്ശൊഭിപ്പിച്ചുതാനൊന്നിലുംകൂടീടാതെ । നി
ന്നീടുമവ്യാകൃതനായ്ഗുണഹീനനായി । ട്ടെന്നതുധരിച്ചാലുമിനി
യുംകെട്ടീടുക । ആത്മാവിനൊന്നിനൊടു മൈക്യതയില്ലചെറ്റു ।
മാത്മാവുതന്നെപരമാത്മാവെന്നറിഞ്ഞാലും।പരമാത്മാവുതന്നെ
ജീവാത്മാവാകുന്നതും ।വാരിയുംഘടൊദരപൂരവാരിയുമ്പൊലെ।
സത്യവുമനിത്യവുമിങ്ങിനെരണ്ടില്ലെക । വസ്തുവുള്ളതുനിത്യമാ
യുള്ളസത്യമെന്നും । ചിത്തത്തിലറിയുമ്പൊളജ്ഞാന മയമായ ।
മിത്ഥ്യാകാരിയമില്ലെന്നായ്വരുമതുനെരം । തത്വാൎത്ഥവിജ്ഞാനവു
മുണ്ടായ്വന്നീടുമപ്പൊൾ ചിത്തവുമെകാഗ്രമായാനന്ദസ്വരൂപ
നായി । നിത്യനാകുന്നജീവൻ ജീവൊഹമഹംബ്രഹ്മ । മസ്തി
ബ്രഹ്മാഹമെന്നുള്ളൊരനുഭവംവന്നു । സിദ്ധിച്ചീടുമ്പൊൾജീ
വമുക്തിയുംസായൂജ്യമാം। മുക്തിയുംവരുംപിന്നെജന്മവുമുണ്ടായ്വ [ 39 ] രാ। ഉത്തമെനീയുമനിത്യാൎത്ഥമായുള്ളമായാ।തത്വാൎത്ഥമറിഞ്ഞെക
മാനസയായിസ്സദാ। ഭക്തിശ്രദ്ധകൾ രണ്ടുമല്ലാതെ മറ്റുള്ളൊ
രു। വൃത്തികൾനിനക്കാതെശുദ്ധയായഖണ്ഡാൎത്ഥ। സിദ്ധിയെ
പ്രാപിപ്പാനായുദ്യൊഗന്തുടൎന്നാലും। ശ്രദ്ധയൊടിനിയുംനീകെട്ടു
കൊണ്ടാലുംബാലെ। ദുഃഖവുംജന്മംകൎമ്മംരാഗവുമഭിമാനം। ചൊ
ല്പൊങ്ങു മവിവെകമജ്ഞാനമെന്നീവണ്ണം। എഴുണ്ടന്യൊന്യഹെ
തുഭൂതമായ്ജീവൻതനി। ക്കെഴുംഞാൻചൊല്ലിടുവൻകെട്ടാലും മ
നൊഹരെ। ഐക്യമൊന്നിലുമില്ലാതിരിക്കുമാത്മാവിനു। ദുഃഖമു
ണ്ടെന്നുതൊന്നീടുന്നതജ്ഞാനംതന്നെ। മായൊപാധികളായദെ
ഹത്തിലിരിക്കയാൽ। കായസംബന്ധങ്ങളാംകൎമ്മവ്യാപാരങ്ങ
ളാൽ। ദെഹദെഹികൾരണ്ടുമൊന്നെന്നുസംകല്പിച്ചു। ദെഹിയാ
മാത്മാവിനുസംബന്ധമുണ്ടാക്കുന്നു। ആത്മാവുനിരഞ്ജനനാക
യാലൊന്നിങ്കലും। ആസ്തിക്യമില്ലപരമാനന്ദമത്രെനിത്യം।ജീവ
നുദുഃഖംസ്വാഭാവികമായുള്ളുവെന്നാൽ। പൊകയില്ലെല്ലൊശീല
മെങ്ങിനെകളയുന്നു। കായമുള്ളളവുതൻശീലവുമിരുന്നീടും। കാ
യത്തിനുടെരസഗന്ധങ്ങളതുപൊലെ। കായമാംസ്വരൂപവുംശീ
ലമാംസ്വഭാവവു।മെകമായിരിക്കയാൽ പൊകയില്ലൊന്നുകൊ
ണ്ടുംപൊകുന്നുതാകിൽസ്വരൂപംനശിച്ചെന്യെമറ്റു। പൊകുന്ന
തില്ലസ്വഭാവന്തന്നെയൊന്നുകൊണ്ടും। വെല്ലമാംസ്വരൂപത്തി
ൽമധുരസ്വഭാവത്തെ। തള്ളണമെങ്കിൽവെല്ലമെപ്പെരും പൊ
യീടണം। നിംബപത്രത്തിൻസ്വഭാവികമായുള്ളകൈപ്പു। നന്നാ
യ്പൊകണമെങ്കിലിലകൾപൊയീടണം। എന്നതുപൊലെജീവാ
ത്മാവിനുസ്വഭാവിക। മെന്നുകല്പിച്ചാലതു പൊകയില്ലൊരുനാ
ളും। പൊകണമെങ്കിൽ സ്വരൂപംനശിക്കണമപ്പൊ। ളായതുകൊ
ണ്ടുശ്രുതിഭെദവുമുണ്ടായ്വരും। ആത്മാവുനിത്യനെന്നുമനന്തനെ
ന്നുമുള്ള। താല്പൎയ്യാൎത്ഥവുംവിപരീതമായ്വരുമെല്ലൊ। ദുഃഖങ്ങളെ
ല്ലാമന്തഃകരണധൎമ്മമെന്നു। വൃത്തിജ്ഞാനെനവിചാരിച്ചുകണ്ട
റിയുമ്പൊൾ। ആത്മാവിനില്ലദുഃഖമുണ്ടെന്നുതൊന്നുന്നതും। ആ
ത്മാവെമനസ്സറിഞ്ഞീടുന്നീലതുമൂലം। ഉള്ളതുപൊകയില്ലെന്നു
ള്ളതുബൊധിപ്പാനാ। യുള്ളുഞാൻപറഞ്ഞീടാമിനിയുംകെട്ടുകൊ [ 40 ] ൾക। അഗ്നിക്കു സ്വഭാവികമായുള്ളൊരുഷ്ണപ്രഭാ। മഗ്നമാക്കുവാ
ൻമണിമന്ത്രാദിപ്രതിബന്ധ। സൽക്രിയകളെച്ചെയ്തു ശൈത്യ
ത്തെവരുത്തിയാൽ। തല്ക്കാലംപാൎക്കുംകൎമ്മശക്തിപൊവൊളംപി
ന്നെ। ശൂക്ഷണിതാനുമതി തീക്ഷ്ണമായ്ജ്വലിച്ചുടൻ। തൽക്ഷണമു
ഷ്ണത്വവുംവന്നീടുമതുപൊലെ। ആത്മാവുതനിക്കുദുഃഖം സ്വഭാ
വികമെന്നൊ। ൎത്തുല്കൃഷ്ടകൎമ്മങ്ങളെകൊണ്ടതുനശിപ്പിച്ചാൽ। മു
ക്തിയായുള്ള സുഖസിദ്ധിയുമുണ്ടാംകൎമ്മ। ശക്തിപൊമതുനെരം
മുക്തിയുംനശിച്ചീടും। പിന്നെയുംപൂൎവ്വകൎമ്മവാസനപൊലെ ദുഃ
ഖം। വന്നനുഭവിച്ചീടുംജീവനുസുമംഗലെ। ദെഹധൎമ്മങ്ങളെല്ലാ
മാത്മധൎമ്മമെന്നുമി। ദ്ദെഹംഞാനെന്നുംനിനച്ചൊരൊരൊ കൎമ്മം
മായാ। മൊഹിന്മാരാച്ചെയ്കകൊണ്ടുജന്മാദിദുഃഖം। ദെഹിയാമാ
ത്മാ വിനുണ്ടാകുന്നിതജ്ഞാനത്താൽ। രാഹുഗ്രസ്തെന്ദുസൂൎയ്യമ
ണ്ഡലങ്ങളെപ്പൊലെ। ദെഹിയുംദെഹങ്ങളിൽവാഴുന്നുനിസ്സംഗ
നായി।നിത്യനായ്നിരാമയനാകുമാത്മാവിനൊരു। ദുഃഖമില്ലൊന്നു
കൊണ്ടു മൊരുകാലത്തിങ്കലും। കൎമ്മങ്ങൾചെയ്തിട്ടതുകൊണ്ടുദെ
ഹവുമുണ്ടാം। കൎമ്മവുംദെഹവുംകൈക്കൊണ്ടിരുന്നെ ചെയ്തീടാ
വു। ദെഹമുണ്ടെങ്കിൽദുഃഖമുണ്ടതുദെഹത്തിനു। ദെഹിയാകുന്ന
ജീവൻതനിക്കില്ലതുനൂനം। നിഷ്കളനെന്നാകയാൽകൎമ്മംചെയ്യു
ന്നൊനല്ല। നിത്യനാകയാൽജന്മമൃത്യുദുഃഖവുമില്ല। നിൎഗ്ഗുണനെന്നാ
കയാലൊന്നിനുംകൂടുന്നൊ।നല്ലദ്വയനെന്നാകയാൽനിസ്സഹായ
നുമായാൽ। നിൎമ്മലനെന്നാകയാലനാദിയായമായാ।തന്മലവിര
ഹിതനായിമെവീടുന്നവൻ।ആദ്യനവ്യയനജ നഖിലാധാരൻ
പരൻ।വെദ്യനല്ലാതപരമാനന്ദൻവെദാത്മകൻ । നിശ്ചലൻ
നിരാമയൻ നിഗമാന്താൎത്ഥവെദ്യൻ। സച്ചിൽ ബ്രഹ്മാത്മാ
സകലാധാരൻനിരാധാരൻ। യൊഗെശനീശനമൃതാത്മകൻനി
യമിനാം।യൊഗിനാംഹൃദിസ്ഥിതിചെയ്തീടുംപരിപൂൎണ്ണൻ। ആ
ത്മജ്ഞാനികൾക്കാത്മബൊധത്തെനൽകുന്നവൻ। ആത്മാവെ
ങ്ങിനെയിരിപ്പൊനെന്നു ധരിക്കെടൊ। ജീവനു മാത്മാവെന്നു
ഞ്ചൊല്ലുന്നൊനൊന്നുതന്നെ।ജീവാത്മാതന്നെ പരമാത്മാവായീ
ടുന്നതും। മായൊപാധികൾപലതാകയാൽ പലജീവ।ന്മാരെന്നു [ 41 ] ചൊല്ലുന്നതുനെരല്ലെന്നറിയണം। ഉൾത്തളിർകൊണ്ടു വിചാ
രിച്ചുകണ്ടാലുന്നീയു।മുത്തമെനിനക്കാത്മ ബൊധമുണ്ടായീടുവാ
ൻ। നിൎവികാരിയായ്സൎവ്വസാക്ഷിയായ്കൂടസ്ഥനാ। യ്സൎവാത്മാവാ
യൊരാത്മാവദ്വയൻനിരാമയൻ। എന്നതുബൊധിയാതെ ത
ന്നെത്താൻവഞ്ചിപ്പതു।നന്നല്ലാമായാഭ്രാന്തിവൎദ്ധിക്കു മതുമൂലം।
പരിപൂൎണ്ണനായുള്ളപരമാനന്ദൻനിജ।ഹൃദയാംബുജത്തിങ്ക ലി
രുന്നീടുന്നുസദാ। നെറിയൊടതുള്ളതെന്നറിയുന്നില്ലി ന്നാരും।
പരയാകുന്നമായാ മൊഹാന്ധന്മാരാകയാൽ। ഗണനായകനെ
ന്നുംവാണിമാതെന്നുംവിഷ്ണു ഭഗവാനെന്നുംരമാദുൎഗ്ഗാ പാൎവ്വതി
യെന്നും। പലമൂൎത്തിഭെദമായ്തൊന്നീടുന്നതുംമറ്റു।ശിലാദാരുക്ക
ളായപ്രതിമാദികളിലും। വ്യാപിച്ചുമൂൎത്തിഭെദാൽ കണ്ടീടുന്നതും
സൎവ്വ।വ്യാപ്തനാംപരമാത്മാ തന്നകക്കാമ്പിൽസദാ। ഇരുന്നീടു
ന്നജഗന്നാഥനെന്നറിയാതെ।തിരഞ്ഞീടുന്നിതവിടവിടെ മൂഢ
ന്മാരായി। ധാത്രിമണ്ഡലന്തന്നിലുള്ളൊരുപ്രതിമാദി। ക്ഷെത്ര
ങ്ങളെല്ലാമറിഞ്ഞീടുന്നുവഴിപൊലെ। ക്ഷെത്രത്തിനുള്ളിലു ണ്ടെ
ന്നൊൎക്കുന്നീതന്നെരത്തും। ഗാത്രത്തിലിരിപ്പുള്ളതറിയുന്നില്ലതാ
നും। ഗാത്രശുദ്ധിക്കുജലന്തന്നിൽസ്നാനവുംചെയ്തു। ക്ഷെത്രത്തി
ൽപുക്കുവലംവച്ചീടുന്നിതുസദാ। മൂൎത്തിയെതെവിടെ യെന്നാല
തൊൎത്തറിയുന്നു। ശാസ്ത്രങ്ങൾകണ്ടിട്ടൊരൊതരാമായ്ഭ്രമിക്കുന്നു।
അപ്പൊഴുമഭിമാനമുൾപ്പൂവിലുണ്ടാകയാൽ। ചിത്സ്വരൂപനെ യ
റിയുന്നിലസുമംഗലെ। രാഗാദിദൊഷങ്ങളാലശുദ്ധിഭവിച്ചൊ
രു।മാനസവചനദെഹങ്ങൾക്കുശുദ്ധ്യൎത്ഥമായി। തൊയത്തിൽമു
ഴുകുന്നമാനുഷന്മാരെപ്പൊലെ। മായാമൊഹിതന്മാരില്ലാരുമെന്ന
റികെടൊ। മാനസംപവിത്രമാക്കീടണമെങ്കിലഭി। മാനമെന്നു
ള്ളതില്ലാതാകണംമനസ്സിങ്കൽ। രാഗാദിദൊഷങ്ങളെ യുണ്ടാക്കു
മഭിമാനം।വെറായീടുമ്പൊൾ മനസ്സുംവിശുദ്ധമായീടും। മാന
സംപവിത്രമായീടുമ്പൊൾദെഹശുദ്ധി। താനെവന്നീടുംസ്നാനം
ചെയ്യെണമെന്നില്ലെടൊ। കായത്തിൽപറ്റീടുന്ന പങ്കങ്ങള
ശെഷവും। തൊയത്തിൽസ്നാനഞ്ചെയ്താൽ പൊയീടു മതെന്നി
യെ। ഉള്ളകത്തുളവാകുംദൊഷങ്ങൾപൊകുന്നീല। ഉള്ളംനന്നാ [ 42 ] വാൻരാഗദ്വെഷാദിപൊയീടണം। രാഗാദിദ്വെഷമെല്ലാംപൊ
കണമിനിക്കെന്നു। നാവിനാലുരപ്പതുകൊണ്ടു പൊകയില്ലെതും
വാക്കന്യംമനസ്സന്യംകായകൎമ്മങ്ങളന്യ। മാക്കിക്കൊണ്ടുള്ളവാക്യം
ഭൊഷ്കിനുസമമത്രെ। മാനസവചനദെഹങ്ങളെ യൊന്നാക്കി
ത്ത।ന്മാനസത്തിനാൽവിചാരിക്കണമിനിക്കിനി। രാഗാദിദൊ
ഷങ്ങളെനീക്കുവാനെന്തുനല്ലെ। ന്നാകാംക്ഷയൊടുപറഞ്ഞീടണ
മനന്തരം। കായധൎമ്മങ്ങളാത്മധൎമ്മ।മായിട്ടു നിനയാ
തെഭഗവൽകഥകളെ। ആവൊളംകെട്ടുവിചാരിച്ചുമുൾപ്രെമാ
ന്വിതം। നാവിനാലുരചെയ്തുമിങ്ങിനെചിലദിനം। കഴിഞ്ഞീടു
മ്പൊൾനിത്യാനിത്യവസ്തുക്കൾതാനെ। തിരിഞ്ഞുവരുമപ്പൊളഭി
മാനവുംനീങ്ങും। അഭിമാനംപൊയ്വിട്ടാലവിവെകവുന്നാശ। മഭ
വദ്രാഗാദിദൊഷങ്ങളുംനശിച്ചീടും। ചിത്തവുമതുനെരംശുദ്ധമാ
യീടുംപിന്നെ। ചിത്തിന്റെസാന്നിദ്ധ്യവു ന്തത്വബൊധവുമു
ണ്ടാം। മാനസംവിശുദ്ധമായീടുമ്പൊൾദെഹത്തിനു। താനെവ
ന്നീടുംമെദ്ധ്യസ്നാനംചെയ്തില്ലെങ്കിലും। മാനിനീമണെ നീയും
രാഗാദിദൊഷങ്ങളെ। മാനസംതന്നിൽനിന്നുനീക്കുവാൻ വെ
ലചെയ്ക। മാനസവചനദെഹങ്ങളാലായവണ്ണം। ജ്ഞാനമുണ്ടാ
വാൻവെലചെയ്താലുമതുനെരം। രാഗാദിദൊഷങ്ങളു മാകവെ
നശിച്ചീടും। വെഗെനവിജ്ഞാനവുമുണ്ടാമെന്നറികെടൊ। വി
ജ്ഞാനമുണ്ടായ്വന്നാ ലജ്ഞാനമകന്നീടും। അജ്ഞാനം നശിക്കു
മ്പൊൾജ്ഞാനവും പ്രകാശിക്കും। ജ്ഞാനമെന്നതു പരമാനന്ദ
സ്വരൂപനെ। മാനസത്തിനാലറിയപ്പെടുന്നതു തന്നെ। താന്ത
ന്റെമനസ്സുങ്കലാത്മാവെയറിയുമ്പൊൾ। സ്വാന്തവു മെകാഗ്ര
മായാനന്ദസ്വരൂപനാം ।ൟശ്വരനഹമെന്നു നിശ്ചയം വരു
മെന്നു। നിശ്ചയിച്ചാലുംവെദവാക്യങ്ങളിവയെല്ലാം। സത്യമെ
ന്നുറച്ചകക്കാമ്പിങ്കൽ ഭക്തിയൊടും।തത്വജ്ഞാനാൎത്ഥിയായി ജീ
വിക്കശുഭപ്രിയെ। ജ്ഞാനമില്ലാതമൂഢന്മാരാകു മജ്ഞാനിനാം।
മാനസെരാഗാദികൾവൎദ്ധിക്കനിമിത്തമായി। മായാമൊഹിത
ന്മാരായ്ക്കായധൎമ്മങ്ങളായ। കാൎയ്യങ്ങളാത്മധൎമ്മ മെന്നാക്കിക്കൊ
ണ്ടുനിജ। കായത്തിലിരുന്നീടുമീശ്വരനവിരതം।പായുന്നു ദിശി [ 43 ] ദിശിതെടുന്നുകൎമ്മങ്ങളെ। പുണ്യക്ഷെത്രങ്ങളെതെ ന്നന്വെഷി
ച്ചറിയുന്നു। പുണ്യംവൎദ്ധിക്കുംകൎമ്മമറിഞ്ഞുചെയ്തീടുന്നു। ഭജി
ച്ചീടുന്നുചിലർസെവിച്ചീടുന്നുപൂജാ। കഴിച്ചീടുന്നുചിലർപൂജി
പ്പിക്കുന്നുചിലർ। ഭുജിച്ചീടുന്നുചിലർ ഭുജിപ്പിക്കുന്നു ചിലർ।
ദ്വിജത്വമുള്ളൊൎക്കൊക്കെ ദാനംചെയ്യുന്നുചിലർ। വിപ്രന്മാരെ
ല്ലാരെയുംവരുത്തീട്ടവരെക്കൊ।ണ്ടുൽക്കൎഷമായകൎമ്മഞ്ചെയ്യിപ്പി
ക്കുന്നുകെചിൽ। ഭുക്തിയുംപ്രതിഗൃഹംവസ്ത്രവുംധനങ്ങളും।പ്ര
ത്യെകമവൎക്കഭിലാഷമെന്തന്നാലവ। തൃപ്തിവന്നീടുമാറു കൊടു
ത്തീടുന്നുപുണ്യം। വൎദ്ധിച്ചുമുക്തിലഭിക്കെണ മെന്നിച്ശയൊ
ടെ। മുക്തിദാനൈകമൂൎത്തിപരനാംഭഗവാൻതൻ। ഉൾത്തളിരി
ങ്കലിരുന്നീടുന്നതറിയാതെ। പൃഥ്വീദെവന്മാരാലെ ചെയ്യപ്പെ
ട്ടൊരുകൎമ്മ।ശക്തികൊണ്ടിനിക്കുസായൂജ്യമായിരിപ്പൊരു। മുക്തി
യെലഭിക്കെണമെന്നുചിന്തിക്കുംമൂഢ।ചിത്തന്മാരജ്ഞാനികൾ
ക്കധികാരികളെല്ലൊ।ഉള്ളകത്തിരിക്കുന്നൊരീശനെക്കണ്ടീടുവാ
ൻ। ഉള്ളിലെള്ളൊളമറിവില്ലാത്തമൂഢന്മാരായി। വെള്ളിമാമ
ലതന്നിൽവാഴുന്നുപരമെശൻ। വെള്ളെരുതെന്നുള്ളൊരു വാഹ
നമതുമുണ്ട। അദ്രിനന്ദനക്കനുരൂപനായനുദിനം।പുത്രന്മാരൊടും
കൂടിസുഖിച്ചുവസിക്കുന്നു। പാലാഴിതന്നിൽ ഫണിമെത്തമെ
ൽശയിക്കുന്ന। നീലവൎണ്ണനാംവിഷ്ണുഭഗവാൻനാരായണൻ।
ശ്രീമഹാലക്ഷ്മിയൊടും ഭൂദെവിയൊടുംകൂടി। സാമൊദംയൊഗ
നിദ്രാചെയ്യുന്നുജഗന്ദാഥൻ। ഇപ്രകാരങ്ങളറിഞ്ഞീടുമപ്പൊഴുമു
ള്ളിൽ।സ്വപ്രകാശത്വംഭവിക്കുന്നീലമായാബലാൽ। ൟശന്മാ
ർപലരുണ്ടെന്നുള്ളൊരുമതംപൂണ്ടു।പെശുന്നുകലഹവും കൂടുന്നു
മതഭെദാൽ। അന്യമുള്ളവതാര മൂൎത്തികളെയുംപിന്നെ। മന്നിട
ത്തിങ്കലുള്ളക്ഷെത്രങ്ങൾതൊറുമൊരൊ। പ്രതിമാദികളതും പല
തായ്ക്കാണാമപ്പൊൾ।അതുപൊലീശന്മാരുംപലതെന്നറിയുന്നു।
പ്രതിമാരൂപംപൊലെഭഗവൽസ്വരൂപവും। മതിയിലൊത്തു ക
ണ്ടുപലതായ്സെവിക്കുന്നു। തൃഷിതനായുള്ളവൻ ശീതളമായതൊ
യം। പഴുതെന്നുപെക്ഷിച്ചുദാഹശാന്തിക്കുപിന്നെ। മൃഗതൃഷ്ണാം
ഭസ്സുകൊണ്ടെന്നതിനെയുംപരി। ഭ്രമമാനസന്മാരാ യ്നടന്നീടുന്ന [ 44 ] പൊലെ। ഹൃദയനിലയനനാകുമീശ്വരംത്യക്ത്വാ। പ്രതിമാദിക
ളിലുണ്ടെന്നൊൎത്തുസെവിക്കുന്നു। ഹൃദയംതന്നിലുണ്ടെന്നു ള്ളതു
ബൊധിച്ചുള്ളിൽ। സ്മൃതിയുണ്ടാവാനൊരുകാരണംകെൾക്കബാ
ലെ। അരിമങ്ങളെന്നിവപൊടിച്ചങ്ങതിനാലെ।ഒരുമണ്ഡലമി
ങ്ങതിലീശ്വരനെയും। ധ്യാനിച്ചുപൂജിക്കുന്നു മാനസംതന്നിൽ
നിന്ന।താനന്ദപ്രദനാകു മാത്മാവെത്തന്നെപ്പിന്നെ। പൂജിച്ചു
സമൎപ്പിച്ചാലുദ്വസിപ്പിക്കുന്നതും। ബൊധിച്ചീടുകനിജഹൃദയെ
മുന്നെപ്പൊലെ। കുംഭകധ്യാനംപിന്നെരെചകാൽ പ്രതിഷ്ഠയും।
സംപ്രതിഉദ്വാസനംപൂരകംകൊണ്ടുഞ്ചെയ്യും। യാതൊരു സ്വരൂ
പത്തെധ്യാനിച്ചീടുന്നുനിജ।ചെതസ്സിലുണ്ടാമപ്പൊ ളായതുസൃ
ഷ്ടിയെല്ലൊ। പിന്നെമണ്ഡലന്തന്നിൽ പ്രതിഷ്ഠിക്കുമ്പൊൾ
സ്ഥിതി। പിന്നെ ഉദ്വസിപ്പതുസംഹാരമാകുന്നതു। ഉത്ഭവസ്ഥി
തിസംഹാരങ്ങളെച്ചെയ്തീടുവാൻ।ചില്പുമാനല്ലാതെമറ്റാൎക്കാനു
മെളുതാമൊ। അനൃതജഡദുഃഖാത്മകമായിരിപ്പൊരു। തനുതന്നാ
ലെചെയ്യുന്നീലൊരുകാൎയ്യങ്ങളും। നിശ്ചെഷ്ടകാഷ്ഠമൊന്നും കാ
യ്ക്കുന്നീലതുപൊലെ। നിശ്ശെഷദെഹങ്ങളും ചെഷ്ടിക്കുന്നീലാത
ന്നെ। തന്നുള്ളിലിരിക്കയാൽ താന്തന്നെസൃഷ്ട്യാദികൾ। മൂന്നു
ഞ്ചെയ്യുന്നുദെഹംഞാനല്ലശിവനഹം। ഇങ്ങിനെവിചാരിച്ചു ക
ണ്ടാലുമാത്മാവിനെ।അന്യമെന്നുള്ളഭാവ മകലെക്കളഞ്ഞാലും।
സൃഷ്ടിസ്ഥിത്യന്തങ്ങളെച്ചെയ്വാനായ്മെവീടുന്ന। സൃഷ്ടാവും മുകു
ന്ദനുംപരമെശനുമഹം।ലൊകവുംചരാചരസ്ഥാവരജംഗമവും।
ആകെവെതാനായ്നിരൂപവുമഹംതന്നെ। സൎവ്വസാക്ഷിയാ യ്സക
ലാഗമസ്വരൂപനായി।നിൎവികാരിയാംപരമാനന്ദൻസദൈവ
ഞാൻ। ഞാൻതന്നെസമസ്തവുമെന്നുബൊധിക്കമായാ। ഭ്രാന്തി
കളെല്ലാംദൂരെകളകമനൊഹരെ। താന്തന്നെജഗത്തുക്കളായ തെ
ന്നറിഞ്ഞാലും। താന്തന്നെജഗന്നാഥനായിരിപ്പതുംസദാ। താന്ത
ന്നെസദാശിവബ്രഹ്മാനന്ദമായതും। ഭ്രാന്തികൊണ്ടങ്ങുമിങ്ങു മ
ന്വെഷിക്കെണ്ടബാലെ। ക്ഷെത്രത്തിനുള്ളിലുണ്ടെന്നൊൎത്തുകൊ
ണ്ടനുദിനം।ക്ഷെത്രങ്ങൾതൊറും വലംവെക്കുന്നെന്തിനു വൃഥാ।
ഗാത്രത്തിലിരിക്കുന്നതറിയപ്പൊകായ്കയാൽ। ക്ഷെത്രത്തെവലം [ 45 ] വെച്ചാൽകാണുന്ന വാറെങ്ങിനെ। ക്ഷെത്രത്തിലും മഠന്തന്നി
ലുംഗൃഹത്തിലും।ഗാത്രന്തന്നിലുംമഹാകാശവദ്വ്യാപിക്കുന്നു।സ
ൎവവ്യാപിനംസൎവസാക്ഷിണം സൎവാധാരം। സൎവത്രപരിപൂ
ൎണ്ണമണ്ഡലജ്യൊതിൎമ്മയം। സൎവദെവതാമയംസച്ചിദാനന്ദംപ
രം। നിൎവികാരണംപരമാനന്ദംനിത്യാനന്ദം। ഇങ്ങിനെയുള്ളപ
രമാത്മാവെനിജഹൃദ।യാംബുജംതന്നിലുണ്ടെന്നുള്ളതു ബൊധി
യാതെ। മന്നിടത്തിംകലുള്ള ക്ഷെത്രങ്ങൾതൊറുംനട।ന്നന്വെ
ഷിച്ചെന്നാൽകണ്ടുകിട്ടുകയില്ലബാലെ। മരവുംകല്ലുംചെമ്പു മി
രിമ്പുമിവകൊണ്ടു। പരിചൊടുണ്ടാക്കുന്നു ക്ഷെത്രങ്ങളതിനുള്ളി
ൽ। പ്രതിമാദികളുണ്ടാക്കീട്ടുവിപ്രന്മാരാൽ। കൃതമായൊരു പ്ര
തിഷ്ഠാകലശവുമാടി।പരമെശ്വരനിതെന്നുള്ളിൽ ധ്യാനിക്കകൊ
ണ്ടു। പരമാത്മാവുപ്രതിമകളിൽവ്യാപിക്കുന്നു। യാതൊരു സ്വ
രൂപമായ്ചിന്തിച്ചീടുന്നതെന്നാ। ലായതുപൊലെ പരചൈതന്യം
ശൊഭിക്കുന്നു। സാക്ഷാലുള്ളൊരുപരചൈതന്യ മൊന്നായതു।
ക്ഷെത്രങ്ങൾപലതിലുംപലതായ്ശൊഭിക്കുന്നു। കാശിയുംരാമെശ്വ
രംശ്രീരംഗംകുംഭകൊണം।കാമാക്ഷിഗയാപുരുഷൊത്തമം ഗൊ
കൎണ്ണവും। കാളഹസ്തിയുംകമലാലയഞ്ചിദംബരം। വ്യാളെന്ദ്ര പു
രംശിവപെരൂർതൃക്കാശിയൂരും। ഇങ്ങിനെമഹാപുണ്യക്ഷെത്രങ്ങ
ളായിട്ടുണ്ട। പിന്നയുംമഹാക്ഷെത്രമുണ്ടല്ലൊപലതരം। ഓരൊ
രൊക്ഷെത്രങ്ങളിലൊരൊരൊപ്രതിമാസു।ഓരൊരൊ മൂൎത്തികളാ
യ്ശൊഭിച്ചീടുന്നുപരൻ। ശ്രീവിശ്വനാഥനെന്നുംശ്രീമഹാ ദെവ
നെന്നും।ശ്രീകാന്തനെന്നുംശിവവിഷ്ണുസംയുക്തനെന്നും।ശ്രീപ
ത്മനാഭനെന്നും മധുസൂദനനെന്നും। ശ്രീപാഞ്ചജന്യംധരിച്ചൊരു
ശ്രീകൃഷ്ണനെന്നും।അവതാരങ്ങൾപൂണ്ടമൂൎത്തിഭെദവുമൊരൊ। ത
രമിങ്ങിനെപ്രതിമകളിൽസംകല്പിച്ചു। ദ്ധ്യാനിച്ചുസെവിക്കയാ
ൽധ്യാനിച്ചപൊലെപര। മാനന്ദസ്വരൂപനും വ്യാപിച്ചീടുന്നു
സദാ। പ്രതിമാപലനാമരൂപമായിട്ടെങ്കിലും। പരചൈതന്യമാ
യസാന്നിദ്ധ്യമൊന്നെയുള്ളു। യാതൊരുപ്രകാരെണചിന്തിച്ചീ
ടുന്നതെന്നാ। ലായതുപൊലെകാണാമീശ്വരചൈതന്യവും। സ
കലജനങ്ങൾക്കുള്ളഭീഷ്ട ദാനംചെയ്വാൻ। സകലാത്മകൻ പ്ര [ 46 ] തിമാദിയി ലനെകനായി। പരിശൊഭിതനായീടുന്നു തെങ്കിലു
മതിൽ। കൃതകൃത്യന്മാരുള്ളവണ്ണം കണ്ടറിയുന്നു। മറ്റുള്ള ജ
നങ്ങൾക്കു കൎമ്മബന്ധനംകൊണ്ടു। ചെറ്റു മുള്ളതു ബൊധീ
ക്കുന്നീല മായാബലാൽ। മായാമൊഹിതന്മാരാ മവൎക്കുണ്ടൊ
രിക്കലും।മായാ ഭ്രാന്തികൊണ്ടാത്മസ്വരൂപംകണ്ടുകൂടാ। പ്രകൃതി
വശന്മാൎക്കു സുകൃതമുണ്ടാക്കുവാൻ। പ്രതിമാസ്വരൂപംകണ്ടതു
പൊലവരുടെ। ഹൃദയാംബുജത്തിലുംധ്യാനിച്ചുഭക്തിയൊടെ।ഭ
ജിച്ചുനാമങ്ങളെജപിച്ചുകൎമ്മങ്ങളെ।ത്യജിച്ചുഫലാപെക്ഷ യൊ
ഴിച്ചുസ്തവങ്ങളാൽ।സ്തുതിച്ചുദാസഭാവന്നടിച്ചുമുമുൎക്ഷുത്വം।കൊ
തിച്ചുദിനംപ്രതിവസിക്കുന്നവൎക്കെല്ലാം। കൊതിച്ചതനുഭവിച്ചീ
ടുവാനൊരുകൃപാ। തെരിക്കക്കൊടുത്തരുളീടുന്നു ഭക്ത പ്രിയൻ।
ഭക്തവത്സലൻതന്റെ കാരുണ്യമുണ്ടാകുമ്പൊൾ। ശക്തിയാം
മഹാമായാവെറായിഭവിച്ചീടും।മാനസവിശുദ്ധിയുണ്ടാമന്നെ
രംവൃത്തി। ജ്ഞാനവുമുണ്ടാത്മജ്ഞാനവുമുണ്ടാംപിന്നെ। ഹൃദി
സ്ഥംജഗന്നാഥമവെദ്യന്മാരായുള്ള। പ്രകൃത്യന്മാൎക്കുപ്രതിമാസു
ഭക്ത്യാതിശയാൽ। ഭവിച്ചീടണമെന്നാലീശ്വരകൃപകൊണ്ടു।ന
ശിക്കുമജ്ഞാനവുമാത്മജ്ഞാനവുമുണ്ടാം। സൎവത്രപരിപൂൎണ്ണനാ
കിയൊരാത്മാവിനെ। സൎവ്വദാകാണാമെല്ലൊജ്ഞാനികൾക്കതി
നാലെ। പ്രതിമകളിൽഭജിക്കെണമെന്നില്ലനിജ। ഹൃദയെവ
സിപ്പവൻപ്രതിമാദികളിലും। വ്യാപ്തനാകുന്നിതെന്നല്ലൊൎത്തു
കാണടൊബാലെ। ക്ഷെത്രവുംശരിരവും തമ്മിലുള്ളൊരുഭെദം।
ക്ഷെത്രങ്ങളൊന്നുംഭഗവാന്റെസാന്നിദ്ധ്യംകൊണ്ടു। ചെഷ്ടി
ക്കുന്നില്ലാചെഷ്ടിച്ചീടുന്നുഗാത്രക്ഷെത്രം। തരുക്കൾ ശിലകളും
താമ്രമെന്നിവകൊണ്ടു। തരത്തിൽപണിചെയ്തിട്ടുണ്ടാക്കുന്നിതു
ക്ഷെത്രം। ധാത്ര്യാദി പഞ്ചഭൂത സഞ്ചയം കൊണ്ടുതന്നെ। തീ
ൎത്തതെങ്കിലും ബഹു ഭെദമുണ്ടവറ്റിനു। ചെഷ്ടയില്ലൊരിക്ക
ലും കാരണമില്ലായ്കയാൽ। ചെഷ്ടിച്ചീടുന്നു പ്രതിമാരൂപങ്ങ
ളെയെല്ലാം। പഞ്ചഭൂതാത്മകമാ യ്ത്വങ്മാംസാസ്ഥികൾ കൊ
ണ്ടു। സഞ്ചിതമായിട്ടിരിപ്പൊന്നിദ്ദെഹക്ഷെത്രങ്ങൾ। എഴുണ്ടു
മതിലതിലൊൻപതുകവാടവും। താഴികക്കുടത്തിനു കീഴാറു നി [ 47 ] ലകളും। ആറാറു നിലക്കുമെലീരാറാന്നിലയതി। ലാറാറിൽ പ
രൻ പരമെശ്വര നിരിപ്പതും। ഉള്ളകം സ്വയംപ്രഭയാൽ പ്ര
കാശിക്കുന്നിതു। മുള്ളിലെ പ്പണികളും കരണ വ്യാപാരവും।
ഒക്കയുംപാൎത്തു കണ്ടാലൊക്കുന്നീലതു നിന। ക്കുൾക്കാമ്പിലു
ണ്ടാവാനായ്ചൊല്ലുവൻ കെൾക്കബാലെ। തങ്ങൾതങ്ങൾ ക്കു
ള്ളൊരു വിരൽകൊണ്ടൊരുതെല്ലും। നീങ്ങാതെയളന്നു സൂക്ഷി
ച്ചുനൊക്കിക്കാണുമ്പൊൾ। അംഗുലംതൊണ്ണൂറ്റാറുകൂടിയാലുള്ള
യാമ। മെങ്ങുമെകുറയാതെകണ്ടീടാംശരീരിണാം। തന്മദ്ധ്യെസു
ഷുമ്നാഖ്യനാഡിയാകുന്നീതതു। മൊന്നായിട്ടൊരുവെണുകാണ്ഡ
മെന്നതുപൊലെ। മുളച്ചുമൂലാധാരംതന്നിൽനിന്നതു പിന്നെ।
വളൎന്നുകപാലപത്മത്തൊളമൊന്നായിട്ടു। സുഷുമ്നയുടെവലഭാഗ
മെമൂട്ടിൽമുള।ച്ചെഴുന്നു സുഷുമ്നമെൽചുഴന്നുപടൎന്നുടൻ।വളൎന്നു
കപാലപത്മത്തൊളം ശെഷിച്ചങ്ങൊ।ടിങ്ങു നാലുവിരൽ നീള
ത്തിൽ തൂങ്ങിയതു। പിംഗലയെന്നുള്ളൊരു നാഡി യാകുന്നിത
തു। തന്നെനാസികാവലത്തെതായിട്ടിരിപ്പതും। പിംഗലായഥാ
തഥാഇഡയുംവാമപാൎശ്വെ। നിന്നുണ്ടായതുവാമനാസിക യാ
കുന്നതും।പിംഗലാസുഷുമ്നാവാദ്വൌചപൃഷ്ഠപാൎശ്വഗാ। പിംഗ
ലയപ്പൊൾ വളൎന്നൊടിഞ്ഞുതൂങ്ങിയതു। വലത്തെനെത്രമ്മുഴ
യെന്നുപെരന്നാഡിക്കു। ധരിക്ക പുനരലംബുഷയുമതുപൊലെ।
വാമലൊചനം പിന്നെഅസ്ഥിജിഹ്വയാന്നാഡി। വാമകൎണ്ണ
മാംവലത്തെച്ചെവിഗാന്ധാരിയും। മൂട്ടിൽനിന്നുണ്ടായൊരുനാ
ഡികളെഴിങ്ങിനെ।കെട്ടാലുമിതിന്നുമെൽമണിപൂരകന്തന്നിൽ।
കുക്കുടാണ്ഡം പൊലൊരുകന്ദമുണ്ടതിന്മെൽനി। ന്നൊക്കവെയു
ണ്ടായ്വന്നുമറ്റുള്ളഞരമ്പുകൾ। മുന്നഞ്ചൊന്നവയെഴുനാഡിയു
മതിനുള്ളിൽ। തന്നെയന്ന്യമായുള്ളതൊക്കെയുംബഹിൎഭാഗെ। അ
ക്കിഴങ്ങിന്മെൽനിന്നുനാലുനാഡികളുണ്ടാ।യൊക്കെക്കുംമൂലമൊ
ന്നുമുഖങ്ങൾവെവ്വെറെയാം। സുഷുമ്നയുടെമുമ്പിൽപൊക്കിൾക്കു
വാമഭാഗാ।ലെഴുന്നുശുദ്ധിചക്രത്തിന്നധൊഭാഗത്തൊളം। സു
ഷുമ്നയുടെ സുഷിരത്തിൽതന്മുഖംകൊടു।ത്തിരുന്നുമൂൎദ്ധാവിങ്കൽ
പീയൂഷമുണ്ടാകുന്നു ശംഖിനിയെന്നനാഡിയാകുന്നതതിനുടെ। [ 48 ] മുമ്പിലുണ്ടൊരുനാഡി തന്നാമംപയസ്വിനീ। തൻമുമ്പിൽ വി
ശ്വൊദര യാകുന്നീ തവറ്റിനു।ഒന്നായിടുന്നു കൊഷ്ഠന്തന്മാഗ്ഗാ
നനന്ദ്വിധാ।ഭൊജനനാഡിയായീടുന്നിതുവിശ്വൊദര। ജീവന
നാഡീപയസ്വിനിയുമറിഞ്ഞാലും। എവമിമ്മൂന്നുനാഡിക്കും പു
രൊഭാഗത്തിങ്കൽ।മെവീടുന്നിതുസരസ്വതിയാകുന്ന നാഡീ।ര
സനയാകുന്നതെന്നറികാപിന്നെവിശ്വൊ।ദരത ന്മൂലംരണ്ടുമുറി
യായിരിപ്പതിൽകീഴ്മുറിപക്ക്വാശയപാത്രമായതുപൊലെ।മെൽമു
റിയാമാശയപാത്രവുമറികെടൊ।പിന്നയുംനാഡീ കന്ദത്തിന്ന
ധൊഭാഗത്തിങ്കൽ।നിന്നു നാഡികൾകീഴ്പൊട്ടെക്കു പൊയവ മൂ
ന്നും।എന്നതിൽബലിശകൃത്ത്യാഗകാരിണിതദാ। തന്നുടെ മുഖ
മായീടുന്നതുഗുദദ്വാരം।രാകയെന്നൊരുനാഡിബാലിത ന്മുമ്പി
ൽ മൂത്ര। ദ്വാരമാകുന്നിതുതുബാലിയെപ്പൊലെതന്നെ। രാകാബാ
ലിയെന്നിവരണ്ടിനുംപുരൊഭാഗെ।രാകക്കുന്തനിക്കു മന്തൎദ്ദ്വാരം
രണ്ടായിട്ടു।ബാഹ്യഭാഗത്തുമുഖമൊന്നായിശുംകുസിനി।നാഡി
യാകുന്നിതതുതന്നെശുക്ലവാഹിനി।ഇങ്ങിനെപതിന്നാലുനാഡി
കൾദെഹന്തന്നിൽ।തിങ്ങീടുംബലംപൂണ്ടി ട്ടുള്ളതെന്നറിഞ്ഞാലും
പിന്നെയുംനാഡികന്ദാൽതിൎയ്യഗൂൎദ്ധ്വധൊഭാഗാൽ।പൊങ്ങിവ
ന്നുളവായൊരെഴുപത്തീരായിരം।എണ്ണുകിൽകുറവില്ലാനാഡിക
ൾദെഹന്തന്നിൽ। എങ്ങുമെപടൎന്നിതുദെഹരക്ഷാൎത്ഥംതദാ। സു
ഷുമ്നയുടെപിന്നിൽതണ്ടെല്ലാമതുബലം।കലൎന്നുദെഹക്ഷെത്രത്തി
ന്നുതൂണെന്നപൊലെ। വളൎന്നുശിരസ്സാകു ന്താഴികക്കുടത്തിനു
ബലങ്ങൾകൊടുത്തിരിക്കുന്നിതെന്നറിഞ്ഞാലും। പഞ്ചഭൂതങ്ങളു
ടെഗുണങ്കൊണ്ടുളവായി।സഞ്ചിതംത്വഗാദിധാതുക്കളാൽ ഗാത്ര
ക്ഷെത്രം। തൊലിചൊരമാംസമെദാസ്ഥിമജ്ജയെന്നിവ। പല
സാധനങ്ങളാൽപണിതീൎത്തിരിക്കുന്ന। ഗാത്രക്ഷെത്രത്തിനൊടു
തുല്യമായ്വന്നീടുമൊ। ക്ഷെത്രങ്ങൾമരംകല്ലെന്നിവ കൊണ്ടുണ്ടാ
യത। ൟശ്വരനിരിക്കുന്നക്ഷെത്രവുംപ്രതിമയും। ഗാത്രമൊന്നതു
തന്നെപാത്രമായ്വൎത്തിക്കയാൽ।ഗാത്രക്ഷെത്രത്തിനൊളം മഹത്വം
മറ്റന്യഥാ।ക്ഷെത്രങ്ങൾക്കില്ലെന്നറിഞ്ഞീടുകവരാനനെ।ഇങ്ങ।
നെയുള്ള ഗാത്രക്ഷെത്രത്തിന്മദ്ധ്യഭാഗെ। നിന്നീടും സുഷുമ്നയാ [ 49 ] ന്നാഡിതന്നന്തൎഭാഗെ।ശ്രീകൊവിലാറുണ്ടതി ലൊരൊരൊപീഠ
ങ്ങളും।ശ്രീകരമായുള്ളതിന്മെൽസ്ഥിതിചെയ്തീടുന്നു।ശിവശക്തി
കൾകലയൊടുനിഷ്കളമായു।മവിടെത്തന്നെചരാചരവും വസി
ക്കുന്നു। പ്രത്യെകമൊരൊശിവശക്തിക്ഷെത്രത്തിൽപുക്കു।നിത്യ
വുംപൂജാക്രമാൽചെയ്തീടാംമനസ്സിനു।മാനസദ്ധ്വജനെല്ലൊ ജീ
വനെന്നതിനാലെ।മാനസസഹിതനായ്ജീവനുംഗമിച്ചീടും।മൂലാ
ധാരാദ്യാധാരമാറിലുംപൂജിക്കുമ്പൊൾ।മെലെനിന്നീടും നിരഞ്ജ
നനാംജീവൻതദാ।തന്നന്തൎഭാഗത്തിങ്കലുള്ളക്ഷെത്രങ്ങൾതൊറും
നന്നായി സ്ഥിതിചെയ്യുമീശ്വരസ്വരൂപത്തെ। തന്ത്രിയെപ്പൊ
ലെപൂജിച്ചീടാംപൂജാദ്രവ്യങ്ങ।ളെന്തെന്നാലതുനിവെദിക്കാം ദാ
സവൽസദാ।സെവിക്കാംവലംവെക്കാംസ്തുതിക്കാം നമിച്ചീടാം
ഭാവങ്ങൾതനിക്കെന്തെന്നാലതുസാധിച്ചീടാം। പിന്നെയെന്തി
നുവൃഥാസെവിക്കുന്നന്യക്ഷെത്ര।ന്തന്നിൽചെന്നീശൻ പ്രതിമ
കളിലുണ്ടെന്നോൎത്തു।ദീപന്തന്നുടെകയ്യിലിരിക്കുംനെരത്തിങ്കൽ
തീയന്വെഷിച്ചു നടക്കെണമെന്നില്ലായെല്ലൊ।വല്ലജാതിയും ഭ
ഗവത്സ്വരൂപത്തെകാണ്ക।യല്ലാതെയൊരുശ്രദ്ധയില്ലെല്ലൊമന
സ്സിനു। എന്നാൽനിന്മനസ്സിനാൽനന്നായീവിചാരിച്ചു। തന്നു
ള്ളിലിരുന്നിടു മീശ്വരംനിരാധാരം। തന്നുടെക്ഷെത്രന്തന്നി ലു
ണ്ടെന്നുബൊദ്ധ്യമായാ।ലന്യക്ഷെത്രങ്ങളിലും സെവിച്ചാൽ ഫ
ലമുണ്ടാം। കണ്ണില്ലാതവൻമൊഹാൽപശുവെന്നുറച്ചൊരു। ക
ന്നിനെക്കൊണ്ടപൊലെ വന്നീടുമറിയാഞ്ഞാൽ। ഗാത്രമൊൎക്കു
മ്പൊൾ ശിവക്ഷെത്രമാകുന്നതതി। ലാസ്ഥയായ്ശിവൻപരമാ
ൎത്ഥകൈവല്യപ്രദൻ। നിത്യനദ്വയൻപരമാനന്ദൻപരമാത്മാ।
സത്യസംകല്പനാത്മാവാഴുന്നുനിരാമയൻ। ഗാത്രമായിരിക്കുന്ന
ക്ഷെത്രവുമന്യമുള്ള। ക്ഷെത്രവുംതമ്മിലുള്ളഭെദങ്ങൾ നിരൂപി
ച്ചാൽ। തീൎത്തുചൊല്ലീടാംസമമല്ലെന്നുമഹിമക। ളെറ്റമുണ്ടെ
ല്ലൊഗാത്രക്ഷെത്രത്തിന്നതുമൂലം। ഗാത്രങ്ങൾകൊണ്ടുചെഷ്ടിച്ചു
ണ്ടാക്കീടുന്നൊരന്യ। ക്ഷെത്രങ്ങൾധരാതലംതന്നിലു ള്ളവയെ
ല്ലാം।ഗാത്രമാംക്ഷെത്രംകൎമ്മസഹിതംധാതാവിനാൽ। കല്പിതംപ
ഞ്ചഭൂതസഞ്ചിതംതത്വാവൃതം। ത്വങ്മാംസാസ്ഥികൾകൊണ്ടു രമ്യ [ 50 ] മാംശരീരത്തിൽ।നിൎമ്മലമായാമനൊരഥമുണ്ടതിന്മീതെ।നിന്നീടു
മാത്മാസച്ചിന്മയനവ്യയൻസദാ। ജന്മാദിഹീനൻജഗൽക്കാര
ണൻപരബ്രഹ്മം।സൎവ്വസാക്ഷിയായ്സനാതനനായ്സൎവാത്മാവാ।
യ്നിൎവ്വികാരിയായുള്ളപരമാത്മാവുതന്നെ। ജീവനായതുമാത്മാവാ
യതുംമഹാമായാ। ദെവിയായതുമ്മായാകാൎയ്യങ്ങളായുള്ളതും। സ
ത്യമായതുംമിത്ഥ്യയായതുംജഗത്രയ। കൎത്താവായതുമന്യമല്ലെന്നു
ബൊധിച്ചാലും। ജീവാത്മാവെന്നുമാത്മാവെന്നു ഞ്ചൊല്ലീടുന്ന
തു।കെവലമല്ലാമായാകാൎയ്യഹെതുക്കളെല്ലൊ। മായൊപാധികളി
ൽമെവീടുമ്പൊൾചൊല്ലുംജീവ। നായൊന്നാത്മാവൊന്നന്യം
പരമാത്മാവൊന്നെവം।എരിയുംകൂപംഘടമിങ്ങിനെമൂന്നായിട്ടു।
പെരുചൊല്ലുന്നുജലംമൂന്നിലുമൊന്നുതന്നെ। കുംഭജീവനംകൂപ
ജീവനമെരിക്ഷീരം। സാമ്പ്രതമുപാധിഭെദങ്ങൾ കൊണ്ടെവ
ഞ്ചൊല്ലും। കുംഭത്തിലുള്ളജലംകൂപത്തിൽചെൎന്നീടുമ്പൊൾ। കും
ഭശബരമെന്നനാമവുമില്ലാതയാം। കൂപജീവനമുണ്ടെന്നെരമാ
യതുമെരി। ക്ഷീരത്തിൽചെൎക്കുമപ്പൊൾ കൂപതൊയവുന്നഹി।
എരിയിൽനിന്നു വെറായ്തൊന്നിയനീരുംക്രമാ। ലെരിയി ൽത
ന്നെചെരുമന്നെരമതുപൊലെ।ജീവചൈതന്യംപരമാൎത്ഥികനാ
യിടുമ്പൊൾ। ജീവനെന്നുള്ളനാമംപൊയ്പരമാൎത്ഥികനാം। പര
മാൎത്ഥിക നായൊരാത്മാവുകൂടസ്ഥനാ। യ്വരെണംപരമാനന്ദാമൃത
മായിടുന്ന।പരമാത്മാവിനൊടന്നെരമാത്മാവുതന്നെ। പരമാത്മാ
വുമെന്നുബൊധിക്കാംവഴിപൊലെ। മാനസൊപരിവാഴുമാത്മാ
വെത്തിരിയാതെ। മാനിയായ്വസിക്കുന്നുമാനസമതുമൂലം। ജ്ഞാ
നമാകുന്ന വസ്തുവെന്തെന്നുമറിയാതെ। മാനുഷരജ്ഞാനികളാ
യിട്ടുഭവിക്കുന്നു। ദെഹാദിമാനങ്ങളാലുള്ളൊരുകൎമ്മബന്ധം। ദെ
ഹിയാമാത്മാവിനുമുണ്ടാക്കിച്ചമെക്കുന്നു।കൎമ്മബന്ധനെന്നാക്കി
ദുഃഖവുമുണ്ടാക്കുന്നു। കൎമ്മികളായൊ രവിവെകികളറികെടൊ।
മംഗലശീലെനീയുംനിന്നുടെമനസ്സിനാൽ।കൎമ്മങ്ങളെല്ലാന്ദെഹ
ധൎമ്മമെന്നറിഞ്ഞാലും। ദെഹധൎമ്മങ്ങളൊന്നു മാത്മധൎമ്മമല്ലെ
ന്നും ।ദെഹിയാമാത്മാനിരുപാധികൻനിത്യൻപരൻ। നിൎമ്മമ
ൻനിരുപമൻ സ്വതന്ത്രൻപരിപൂൎണ്ണൻ। ജന്മാദിഹീനൻസ [ 51 ] ദൈവാനന്ദൻമായാപരൻ നിത്യനദ്വയനഖിലാധാരൻനിരാ
ധാരൻ।സത്യമാകുന്നവസ്തുവെന്നറിഞ്ഞാലുംബാലെ।അവസ്തു
ഭൂതമായഭ്രാന്തികളെല്ലാമെവ। മവശ്യമസത്യമെന്നറിഞ്ഞുത്യജി
ച്ചാലും। ജന്മാദിദുഃഖങ്ങളാത്മാവിനുണ്ടാമെന്നൊരു। കന്മഷംമ
നതാരിലുണ്ടായീടരുതെടൊ। എന്നതുകൊണ്ടുപറഞ്ഞെ നവയെ
ല്ലാമിന്നും। സന്ദെഹംതീൎന്നീടുമാറിനിയുംകെട്ടുകൊൾക। ഐ
ഹികമെന്നും പാരത്രികമെന്നെവംരണ്ടും। ദെഹിയാമാത്മാവി
നില്ലായ്കയാൽസുഖദുഃഖം। വന്നനുഭവിക്കുന്നവാറതെങ്ങിനെ
പര। മാനന്ദസ്വരൂപനെല്ലൊസദാകാലത്തിലും। ചിത്തത്തി
ൽവിചാരമില്ലായ്കയാലാത്മാവിനു। ദുഃഖമുണ്ടെന്നുംസ്വഭാവി
കമാകുന്നിതെന്നും।ഉൽകൃഷ്ടകൎമ്മങ്ങളാൽ ദുഃഖങ്ങളൊഴിച്ചുടൻ।
മുക്തിപ്രാപിച്ചുസുഖിച്ചിരിക്കാമെന്നുമൊരൊ।ദുശ്ചിന്തഭവിക്ക
യാൽദുഃഖങ്ങളുണ്ടാകുന്നു। നിത്യനായുള്ളജീവാത്മാവിനെന്നറി
കെടോ। ദുഃഖങ്ങളാത്മധൎമ്മമാകുന്നതെന്നാലതു। മുൽകൃഷ്ടകൎമ്മ
ങ്ങളാൽപൊകയില്ലെന്നുവരും। കൎമ്മങ്ങൾകൊണ്ടുമുക്തിസൌ
ഖ്യത്തെവരുത്തിയാൽ। കൎമ്മപുണ്യങ്ങൾനശിക്കുമ്പൊൾമുക്തി
യുംകെടുംകൎമ്മംകൊണ്ടുണ്ടാകുന്നമുക്തിക്കുനിത്യത്വവും।ജന്മനാശ
വുമില്ലജന്മവുമൊടുങ്ങിടാദെഹംകയ്ക്കൊണ്ടിട്ടുള്ള മുക്തികൾമൂന്നു
ണ്ടെല്ലൊ।ദെഹികൾക്കതുജീവമുക്തിയെന്നറിഞ്ഞാലും। ദെഹമു
ക്തിയും ജീവമുക്തിയുമെന്നുണ്ടതിൽ। ദെഹമുക്തിക്കുപുനൎജ്ജന്മ
മില്ലറിഞ്ഞാലും। കൎമ്മബന്ധനംബന്ധംബന്ധമൊചനംമുക്തി।
കൎമ്മനാശംവന്നെന്നാൽ ജന്മനാശവുംവരും। കൎമ്മത്തിനുടെ
ബീജമായതജ്ഞാനമതു। നിൎമ്മൂലന്നശിപ്പിക്കാൻജ്ഞാനാഗ്നിയു
ണ്ടാകെണം। നിൎമ്മലമായൊരാത്മജ്ഞാനംകൊണ്ടനാദിയാം ।
കൎമ്മബീജമാ മജ്ഞാനന്നശിച്ചീടുന്നെരം। ബ്രഹ്മതല്പരത്വവും
ജ്ഞാനവുമുണ്ടാംപിന്നെ। കൎമ്മബന്ധനമവക്കെന്നുമെ യുണ്ടാ
യ്വരാ। ഉൽകൃഷ്ടകൎമ്മങ്ങളാ ലുളവാംമുക്തിസുഖം । നിത്യമല്ലെ
ന്ന തറിഞ്ഞീടുവാനിനിയുംകെൾ। ഉഷ്ണംകൊണ്ടുറക്ക മില്ലാതെ
സംഭ്രമിച്ചെറ്റ । മുഷ്ണംപൂണ്ടുഴലുമ്പൊൾ ശീതത്തെ വരുത്തു
വാൻ। ശില്പമാംവ്യജനത്താൽ വീശിടുന്നെരമതി । ലുല്പന്നനാ [ 52 ] യവായുതന്നുടെശൈത്യത്തിനാൽ। ഉഷ്ണശാന്തിയുംസുഖനിദ്രയും
വരുമുട। നുഷ്ണവുംവരുംശൈത്യവായുവെറീടുന്നെരം। നിദ്രയുമ
കന്നുപൊംവ്യഗ്രവുംവളൎന്നീടു। മുഗ്രകൎമ്മങ്ങൾകൊണ്ടു ണ്ടായാ
ലിങ്ങിനെവരും। ആമമെല്ലാന്തീൎന്നുയാമിനിതന്നിലതി। മൊ
ദമൊടുറങ്ങിഞാനുണൎന്നെനെന്നപൊലെ।പുണ്യകൎമ്മങ്ങളാലെ
വന്നണയുന്നമുക്തി। നിൎണ്ണയംനിദ്രാസുഖത്തിന്നു പമാനന്ത
ന്നെ। കൎമ്മംകൊണ്ടുണ്ടാകുന്നു ജന്മസംസാരാമയം। കൎമ്മമുള്ള
പ്പൊൾദെഹമുണ്ടെന്നതറിഞ്ഞാലും। ദെഹമുള്ളവരാരുംമുക്തന്മാ
രാകുന്നീല।ദെഹൊഹമെന്നഭാവംകൊണ്ടുബന്ധന്മാരത്രെ। ബ
ന്ധമൊചനന്തന്നെമുക്തിയെന്നറിഞ്ഞാലും।ബന്ധമറ്റീടുന്നെ
രംദെഹവുന്നശിച്ചുപൊം। ദെഹസംബന്ധംദെഹിക്കു ണ്ടെന്നു
നിനപ്പതു। ദെഹിയാമാത്മാവിനുസംബന്ധമാകുന്നതും। ദുഃഖ
വുമതുമൂലമാത്മാവിനുണ്ടാകുന്നി। തൊക്കയുമവിവെക കാരണ
മൊന്നുതന്നെ।ആത്മാവിനൊരിക്കലുംദുഃഖമില്ലെന്നുനൂനം।ആ
ത്മാവുസുഖസ്വരൂപൻസദാകാലത്തിലും। കൎമ്മജന്യമായുള്ള ദെ
ഹംഞാനെന്നുചിന്തി। ച്ചന്യൊന്യാദ്ധ്യാസമാത്മാവിങ്കലുമുണ്ടാ
കുന്നു।ചിന്തിച്ചുപരമാൎത്ഥമറിവാൻവശമല്ലാ।അന്ധന്മാരാത്മാ
വിനുബന്ധവുമുണ്ടാക്കുന്നു।മാനസംകൊണ്ടുനന്നായ്മനനഞ്ചെ
യ്യുന്നെരംജ്ഞാനമാകുന്നദൃഷ്ടിനന്നായിത്തെളിഞ്ഞീടും। ആനന്ദ
സ്വരൂപനാമാത്മാവിനെയുംസദാദീനമെന്നിയെകാണായ്വന്നീ
ടുമതുനെരം। ഞാനെന്നു മിനിക്കെന്നു മെന്നുടെയെന്നുമഭി ।മാ
നങ്ങളുള്ളാതെല്ലാന്നശിച്ചുവിവെകിയായി। ജീവനുമാത്മാവുമൊ
ന്നീശനുമതുതന്നെ।നാശവുമൊരുനാളുമില്ലദുഃഖവുമില്ല। നിത്യ
നാമാത്മാവിനുസംസാരാമയദുഃഖ।മെത്തുകയില്ലചെറ്റുമെന്നു
ബൊധവുമുണ്ടാം। ഉള്ളതുവിചാരിച്ചുബൊധിപ്പാനാളായ്വന്നാ
ൽതള്ളിപ്പൊമാത്മാവിനുദുഃഖമുണ്ടെന്നഭാവം। മായകൊണ്ടവി
വെകമാനസന്മാൎക്കുസദാ। കാലവുമാത്മാമനസ്സമത്വം ഭവിക്ക
യാൽ। കൎമ്മമാംപാശംകൊണ്ടുമനസ്സുബന്ധിക്കയാൽ। നിൎമ്മല
നായജീവൻ ദുഃഖിതനായീടുന്നു। ദെഹദെഹികൾരണ്ടുമൊന്നെ
ന്നുനിനക്കുന്ന। മൊഹികളെല്ലാമവിവെകികളറിഞ്ഞാലും। ദെ [ 53 ] ഹത്തെത്യജിപ്പാനുമാത്മാവെത്തിരവാനും।ദെഹംഞാനെന്നപാ
ശബന്ധത്തെഛെദിപ്പാനും। ദെഹിയൊടുള്ള വ്യതിരിക്തത്വം ഭ
വിപ്പാനുംദെഹികൾക്കുണ്ടായ്വന്നീടെണ്ടതുവിവെകവും।ഐഹി
കസുഖങ്ങളിലുള്ളൊരുവൈരാഗ്യവും। വിദ്യയുമവിദ്യയുമെന്നതു
പൊലെമനൊ।വൃത്തിയിൽതൊന്നുമവിവെകവുംവിവെകവും।
മാനസമൊന്നാകിലുംവൃത്തിഭെദംകൊണ്ടതി। ശൊഭനമായുംവ
രുംമലിനമായുംവരുംപാത്രമെന്നതുംശുഭമശുഭമെന്നാകുന്നു।ഗാ
ത്രമൊന്നതിനിന്ദ്യം മൃദുലമൊന്നായ്വരും। പാൎത്തുകാണുമ്പൊൾ
വൃത്തിഭെദമെന്നറിഞ്ഞീടാ। മൊൎത്തുകാണതുപൊലെ മനസ്സും
ഭവിക്കുന്നു ശുദ്ധമായിരിക്കുന്നമനസ്സിന്നശുദ്ധത।വൎദ്ധിച്ചുവ
രുംരാഗദ്വെഷാദിദൊഷങ്ങളാൽ। രാഗാദിദൊഷങ്ങൾകൊണ്ട
വിവെകമായുള്ള।രൊഗവുംവളൎന്നീടുംമനസ്സിനതുനെരം।രൊഗ
മാമവിവെകംകൊണ്ടുദെഹാത്മബന്ധാൽ।ഭാവപീഡയുംവന്നു
ദുഃഖിയാകുന്നുജീവൻ।ദെഹൊഹമെന്നുകൎമ്മവശനായ്തനുത്രയ।
ഗെഹത്തിലിരിക്കുന്നമുജ്ജന്മ കൎമ്മങ്ങളെ। ത്യജിച്ചങ്ങൊടു ങ്ങു
മ്പൊൾഗെഹമായുള്ള ദെഹംത്യജിച്ചിട്ടുടൻനിജചൈതന്യമശെ
ഷവും।ഭജിച്ചുബന്ധിച്ചുള്ളൊരൈഹികകൎമ്മങ്ങളിൽ।സ്ഫുരിച്ചുത
നുത്രയഗെഹവുമുണ്ടാകുന്നു। ഇങ്ങിനെയവിവെകമായുള്ള രൊ
ഗംകൊണ്ടു।തിങ്ങീടുന്ദുഃഖമനുഭവിച്ചീടുന്നുജീവൻ।ദൊഷങ്ങൾ
കൊണ്ടുണ്ടാകും രൊഗങ്ങൾ ശമിപ്പാനാ। യ്ഭെഷജന്നല്ലവിവെ
കാമൃതമുണ്ടാക്കണം। സാധനചതുഷ്ടയപത്ഥ്യത്തൊടിരുന്നതി।
ശൊഭനമായവിവെകാമൃതംസെവിക്കുമ്പൊൾ। രാഗദ്വെഷാദി
ദൊഷകൊപംകൊണ്ടവിവെക।രൊഗങ്ങൾമനസ്സിനുണ്ടായതും
ശമിച്ചീടുംദെഹാത്മബന്ധഭാവപീഡയുന്നശിച്ചീടു।ന്ദെഹിയാ
മാത്മാവിനുദുഃഖവുമില്ലാതയാം।നിത്യനാമാത്മാവിനുദുഃഖമുണ്ടെ
ന്നുമൂഢ। ചിത്തന്മാരവിവെകംകൈക്കൊണ്ടുചൊല്ലീടുന്നു। നി
ൎമ്മലചിത്തന്മാരാകുംവിവെകികൾക്കുള്ളിൽ।നിൎമ്മലനാത്മാവെ
ന്നുനിൎണ്ണയമുണ്ടാകുന്നു।ചൊല്ലുവൻവിവെകിയുമവിവെകിയു
ന്തമ്മി।ലുള്ളൊരുഭെദമതുംകെട്ടുകൊണ്ടാലുംബാലെ।നിത്യമല്ലാത
ജഡമായചെതനമായി। ദുഃഖമാംസ്വരൂപമായുള്ള ദെഹാദിക [ 54 ] ളിൽ। നിത്യമല്ലെന്നുള്ളൊരുനിശ്ചയത്വവുംവന്നു। ദുഃഖങ്ങളെ
ല്ലാമന്തഃകരണധൎമ്മമെന്നും। നിത്യനായ്സൎവാത്മാവായാദ്യന്തവി
ഹീനനാം। സച്ചിദാനന്ദസ്വരൂപൻതന്നെജീവനെന്നും। കാ
യാദിധൎമ്മങ്ങളിലാത്മാവിനൊരുബന്ധം। കാലങ്ങൾമൂന്നിങ്ക
ലുമില്ലെന്നുമനസ്സിനാൽ। ആവൊളംവിചാരിച്ചുദൃഢ നിശ്ചയ
ത്തൊടെ। മെവുന്നുവിവെകിയാകുന്നവനവൻവിദ്വാൻ। ആ
ത്മാവല്ലാതെയുള്ള ദെഹധൎമ്മങ്ങളല്ലാ।മാത്മധൎമ്മമായ്കല്പിച്ചന്യൊ
ന്യാദ്ധ്യാസഞ്ചൈതു। തന്നുടെസ്വരൂപവുമിന്നവണ്ണ മെന്ന
തു।മൊന്നറിയാതെദെഹംഞാനെന്നുമിനിക്കെന്നും। ഞാനതി കു
ലശ്രെഷ്ഠൻഞാനതിരൂപശ്രെഷ്ഠൻ। മാമകംധനംഗൃഹമെന്നും
ശൂന്യൊസ്മിയെന്നും। മൊദവാനഹംസുഖി ദുഃഖിഞാൻ ദരിദ്ര്യ
വാൻ। ഭാവമിങ്ങിനെഞാൻഞാനെന്നുമായാന്ധകാരാൽ। അസ
ത്യംസത്യമാക്കിസത്യത്തെജഡമാക്കിഅസത്യം സത്യമെതന്നെ
തുമെതിരിയാതെ। പ്രജ്ഞയെന്നൊരുനാമന്തനിക്കുള്ളതുംവെടി।
ഞ്ഞജ്ഞാനമാൎഗ്ഗെണസഞ്ചരിക്കുംമനസ്സിന്റെ। ദുൎവ്വിചാരത്താ
ലവിവെകവും ഭവിക്കുന്നി। തുൎവിയിലവരവിവെകികളാകുന്ന
തും। സൎവ്വജ്ഞന്മാരായുള്ളൊർചൊല്ലുന്നീതവർകളെ।സൎവ്വദാസം
സാരികളെന്നുമംഗലശീലെ। പാൎത്തുകാണുമ്പൊൾ മനസ്സാകു
ന്നിതെല്ലാറ്റിനും।കൎത്തവ്യമെന്നുവന്നീടുന്നതെന്നതുമൂലം। അ
ജ്ഞാനവശന്മാരായ്ക്കൎമ്മികളായിട്ടുള്ള ।അജ്ഞന്മാൎക്കുള്ളൊരവിവെ
കത്തെകളഞ്ഞുടൻ।വിജ്ഞാനമായവിവെകംമനതളിരിങ്ക। ലുല്പ
ന്നമായീടുന്നവാറതെങ്ങിനെയെന്നാൽ। ചൊല്ലുവനതു മെങ്കി
ൽകെട്ടാലുന്തെളിഞ്ഞുനീ। നല്ലതുവന്നുകൂടുമില്ലസംശയമെതും।
മാനസമൊന്നാകുന്നു ജീവാത്മാക്കൾക്കെന്നാലും। മാനമില്ലാ
തൊരവിവെകികൾക്കുണ്ടുഭെദം। മാനസംബുദ്ധിചിത്ത മഹം
കാരവുമെന്നു। നാലായിപ്പിരിഞ്ഞുമായാബല വശത്തിനാൽ।
ബുദ്ധിയുമുപാധിയുമൊന്നായിട്ടിഹമെന്നു। ചിത്തമാത്മാവുതങ്ക
ൽകലൎന്നുരാഗാദിയാം। വൃത്തികൾ പതിമ്മൂന്നുംകൈക്കൊണ്ടുക
ൎമ്മങ്ങൾക്കു। കൎത്താവായ്ഭൊക്താവായിദുൎവിചാരജ്ഞനായി। ക
ൎമ്മവാസനബലാൽ തന്നത്താനറിയാതെ। ജന്മസംസാരദുഃഖ [ 55 ] മാത്മാവിനുണ്ടാകുന്നു। പൊങ്ങീടുംമായാബലംകൊണ്ടു മാനസ
ത്തിനു। തിങ്ങീടുമവിവെകമുണ്ടായിട്ടതുമൂലം। നിൎമ്മലനായീടു
ന്നജീവനുദെഹാദികൾ। തന്നൊടുസംബന്ധവും ദുഃഖവുമുണ്ടാ
കുന്നു। എങ്ങിനെയവിവെകം മനസ്സിലുണ്ടാമെന്നാൽ। തുംഗ
മാമജ്ഞാനത്താലുണ്ടാകുമവിവെകം। ദുൎദ്ധരമായൊരവിവെകം
കൊണ്ടഭിമാനം । ബുദ്ധിയിലുണ്ടാമതിൽനിന്നു । രാഗാദിക
ളും। വൎദ്ധിച്ചിട്ടവകൊണ്ടുകൎമ്മവുമുണ്ടാകുന്നു। സിദ്ധിച്ചീടുന്നു
കൎമ്മംകൊണ്ടുദെഹാദികളും। കൎമ്മജന്യമാംശരീരത്തിൽ സൂക്ഷ്മ
മാന്തനു।തന്നിലുള്ളൊരുമനസ്സിന്റെദുൎവിചാരത്താൽ। ദെഹ
ദെഹികൾതമ്മിലന്യൊന്യബന്ധമുണ്ടെ।ന്നെവംതൊന്നിടുമവി
വെകമാനസത്തിനാൽ। അന്യൊന്യബന്ധമുണ്ടെന്നുള്ളതു മ
ദ്ധ്യാരൊപ।മെന്നറിയുംപൊളവിവെകവുന്നശിച്ചീടും। ചിത്താ
കുമാത്മാവിന്റെസ്വപ്രകാശത്തെക്കൊണ്ടു।തത്വങ്ങളെല്ലാംപ്ര
കാശിച്ചുചെഷ്ടിച്ചീടുന്നു। തന്നുടെപ്രഭാകൊണ്ടുതന്നെയും പ്ര
കാശിപ്പി।ച്ചന്ന്യമായുള്ള പ്രപഞ്ചദ്വയപദാൎത്ഥവും। ഒക്കയുംപ്ര
കാശിപ്പിച്ചഗ്നിയെപ്പൊലെജഡ।തത്വമായുള്ളൊ രജ്ഞാനത്തി
നാലറിയാതെ। മെവുന്നുജീവാത്മാവായ്സൎവദെഹങ്ങളിലും।ദീപ
ങ്ങൾ ഗൃഹങ്ങളിൽ ദീപിക്കുന്നതുപൊലെ। ആത്മചൈതന്യം
കൊണ്ടുസകലപദാൎത്ഥവും। താല്പൎയ്യമെന്ന്യെപ്രകാശിച്ചു ചെ
ഷ്ടിച്ചീടുന്നു। ആത്മാവിനൊന്നിനൊടുംബന്ധമില്ലതുപൊലെ।
ആത്മാവിനൊടുബന്ധമില്ല ബുദ്ധ്യാദികൾക്കും। അയസ്താന്ത
ത്തിനുള്ളചൈതന്യംകൊണ്ടുമെന്മെ।ലയസ്സുപ്രവൃത്തിച്ചീടുന്നി
തെന്നതുപൊലെ।ചെതനനായൊരാത്മാവിന്നുടെചൈതന്യത്താ
ൽ। ചെതസ്സുംപ്രകാശിച്ചുസ്മൃതിയെച്ചെയ്തീടുന്നു। മാനസമചെ
തനമെങ്കിലുമാത്മാവിന്റെ। സാന്നിദ്ധ്യംകൊണ്ടു മചെതനനെ
ന്നുള്ളഭാവം। മായയാമജ്ഞാനംകൊണ്ടുണ്ടായി ച്ചമെകയാൽ।
കായസംബന്ധദുഃഖമാത്മാവിനുണ്ടാകുന്നു। മാനസ സമീപ
സ്ഥനാകയാലാത്മാവിനെ।മാനസദ്ധ്വജനെന്നു ചൊല്ലുന്നിത
തുമൂലം। മാനസെപറ്റീടുന്നദൊഷങ്ങളുടെഭാവ। മാരൊപിച്ചീ
ടുംമനസ്സാത്മാവിലതുനെരം। അദ്ധ്യാസമായിട്ടാഗന്തുകമായുള്ള [ 56 ] ദൊഷം। സിദ്ധിക്കുമാത്മാവിനുനിൎമ്മലനെന്നാകിലും। ധവള
മായിട്ടതിശുദ്ധമാംസ്ഫടികത്തിൽ। ശബളാസിതരക്ത വൎണ്ണങ്ങ
ൾകാണാകുന്നു। പരമാൎത്ഥെന വിചാരിച്ചു കാണുമ്പൊ ളതി।
ലൊരുസംബന്ധമില്ലെന്നറിയാമതുപൊലെ। മാനസാദികൾ
ബന്ധിച്ചീടുകയില്ലനൂന।മാനന്ദസ്വരൂപനാമാത്മാവെയൊരി
ക്കലും। മായാന്ധകാരംമനസ്സിങ്കലുണ്ടാകമൂലം। ഛായകൊണ്ടുള്ള
ബന്ധമുണ്ടാക്കിച്ചമക്കുന്നു। മായതൻഗുണങ്ങളെ താനനുസ
രിക്കയാൽ। മായാമൊഹിതന്മാൎക്കുബന്ധനാകുന്നുജീവൻ। മാ
യകൊണ്ടുള്ളൊരജ്ഞാനാന്ധകാരത്തെയെല്ലാം। മാനസംതന്നി
ൽനിന്നുനീക്കണംവഴിപൊലെ। മായനീങ്ങുംപൊളവിവെകവു
ന്നശിച്ചീടു।മ്മാനസവിശുദ്ധിയും ജ്ഞാനവുമുണ്ടായ്വരും। കൎമ്മ
ങ്ങൾകൊണ്ടുംവ്രതംകൊണ്ടുംദാനങ്ങൾകൊണ്ടും।ധൎമ്മങ്ങൾകൊ
ണ്ടുംമഹാതീൎത്ഥസ്നാനങ്ങൾകൊണ്ടും।പുണ്യങ്ങൾകൊണ്ടും പുരു
ഷാൎത്ഥധൎമ്മങ്ങൾകൊണ്ടും। നിൎണ്ണയംമായാബന്ധമൊഴിഞ്ഞീടു
കയില്ലാ। മായയാമജ്ഞാനാന്ധകാരംപൊകണമെങ്കിൽ। മാന
സന്തന്നിൽജ്ഞാനദീപമുണ്ടായീടണം। ഉഗ്രമാമിരിട്ടിനെപ്പൊ
ക്കണമെങ്കിൽദീപ।മുജ്വലിച്ചുണ്ടായിരിക്കെണമെപ്പൊഴുതിലും।
സ്വപ്രകാശനാമഗ്നിതന്നാലെദീപമായി। വൎത്തിക്കയില്ലാതൈ
ലവൎത്തികൾകൂടവെണം। സ്ഥാലിയിൽതൈലംവീഴ്ത്തിതിരിയുമി
ട്ടുവഹ്നി।ജ്വാലയാൽപ്രദീപ്തമാംദീപമെന്നതുപൊലെ। കായ
മാംവിളക്കതിൽകൎമ്മമാന്തൈലമൊഴി।ച്ചായതിൽ മനസ്സായീടു
ന്നവൎത്തിയുമിട്ടു। ആത്മാവാകുന്നൊരഗ്നികലൎന്ന ദീപപ്രഭാ।
അജ്ഞാനാന്ധകാരത്തെക്കളയുമറിഞ്ഞാലും। ചിത്തമാംവൎത്തിയു
ടെപുഷ്ടിയെത്രയുണ്ടെന്നാ। ലത്രയുംവെഗാൽകൎമ്മതൈലങ്ങളൊ
ടുങ്ങീടും। മാനസവൎത്തീതന്മെലുജ്വലിച്ചിയങ്ങുന്ന। ജ്ഞാനദീ
പൊഷ്ണദീപ്തികൊണ്ടുകൎമ്മമാംതൈലം।വെഗെനനശിച്ചീടു മായ
തുനെരമ്മന।സ്സാകുന്നവൎത്തിതന്നെദീപിച്ചുവൎദ്ധിച്ചുടൻ। മായ
കൊണ്ടതിരമ്യമായിട്ടുപണിചെയ്ത।കായമാംവിളക്കുസന്തപ്തമാ
യ്നശിച്ചീടും। ജ്ഞാനദീപവുന്നശിച്ചീടുമന്നെരംപര। മാനന്ദനാ
യീടുന്നിതാത്മാവെന്നറിഞ്ഞാലും। മാനസന്തന്നി ലറിവില്ലെ [ 57 ] ന്നുവന്നീടുമ്പൊൾ। ജ്ഞാനഹീനമാമവിവെകവുമതുതന്നെ। ആ
യതു നീങ്ങീടുവാനായുള്ളൊരുപായമി। ന്നായതവിലൊചനെ
ചൊല്ലുവനിനിയുംകെൾ। മുൻപിനാലുണ്ടാകണന്നാലു സാധ
നമതിൽ । സന്തതംസാധുക്കളൊടുള്ളസംഗമമൊന്ന। സൽക്കഥ
കളുംഭഗവൽകഥകളുംകെൾപ്പാ । നുൾക്കാമ്പിലതിശ്രദ്ധ യു
ണ്ടാകുന്നതുമൊന്ന। കൎമ്മങ്ങൾചെയ്തീടുന്നതൊക്കയും ബ്രഹ്മാ
ൎപ്പണ।മെന്നുചിന്തിച്ചുചെയ്തീടണ മെന്നതുമൊന്ന । മൃച്ശിലാ
ദാരുപ്രതിമാദിദൈവതങ്ങളി।ലീശ്വരനെന്നുള്ളൊരു ഭക്തിയും
വിശ്വാസവും। നാമങ്ങൾപലവിധമുള്ളവജപിക്കയും। രാമദെ
വനെഹൃദിധ്യാനിച്ചുരമിക്കയും । ഇങ്ങിനെചിലദിനംകഴിഞ്ഞീടു
ന്നനെരം। നിൎമ്മലമായ്വന്നീടുംമനസ്സുമതിനാലെ। പൊയീടുമ
വിവെകമെന്നുള്ളൊരജ്ഞത്വവും। സ്ഥായിയൊടപ്പൊൾവൃത്തി
ജ്ഞാനവുമുണ്ടായ്വരും। വൃത്തിയെന്നതു മനൊവൃത്തി യെന്നറി
ഞ്ഞാലും। വൃത്തിയിൽജ്ഞാനംപ്രകാശിപ്പതുവൃത്തിജ്ഞാനം। ജ്ഞാ
നമാകുന്നതാത്മസ്വഭാവ മറിഞ്ഞാലു।മായതു മനസ്സിലുണ്ടാകു
മ്പൊൾജ്ഞാനമുണ്ടാം। ജ്ഞാനവുംരണ്ടുവിധമുണ്ടതുപൊലെവൃ
ത്തി। ജ്ഞാനവും സ്വരൂപ ജ്ഞാനവു മിങ്ങിനെ ചൊല്ലും
അജ്ഞാനപ്രകാശവുംജ്ഞാനവുംസ്വരൂപജ്ഞാ। നത്തിനുണ്ടതു
സുഷുപ്തിയിലുംവൃത്തിയിലും।അജ്ഞാനത്തിനുംസ്വരൂപജ്ഞാന
ത്തിനുംതമ്മിൽ। വിദ്വെഷമില്ലവൃത്തിജ്ഞാനത്തിനുണ്ടു താനും
അങ്ങിനെയുള്ള സ്വരൂജ്ഞാനംവൃത്തിതന്നി । ലെങ്ങുമെ പ്രകാ
ശിച്ചുവൃത്തിജ്ഞാനവുമുണ്ടാം।ജ്ഞാനവുമജ്ഞാനവുമുള്ളൊരുസ്വ
രൂപമ।ജ്ഞാനമെങ്ങിനെകളയുന്നവാറതുംകെൾക്ക। അൎക്കരശ്മി
യാലഖിലാൎത്ഥവുംപ്രകാശിക്കും ।ശഷ്പങ്ങൾപൊലുംദഹിക്കുന്നി
തുമില്ലെന്നാലും।ഉഷ്ണരശ്മികൾസൂൎയ്യകാന്തത്തിൽ പ്രകാശിച്ചാൽ
തൽക്ഷണംതൃണകാഷ്ഠങ്ങളെയുംദഹിക്കുന്നു । അക്കണക്കിനെ
മനൊവൃത്തിയിൽപ്രവെശിച്ചിട്ടജ്ഞാനത്തെയുംദഹിപ്പിക്കുന്നു
വൃത്തിജ്ഞാനം।വൃത്തിജ്ഞാനംകൊണ്ടാത്മതത്വജ്ഞാനവു മുണ്ടാം
തത്വജ്ഞാനമുണ്ടായാൽസിദ്ധിക്കുംകൈവല്യവും। ഇങ്ങിനെവി
വെകവുമവിവെകവുമുണ്ടാ।യ്വന്നീടുംപ്രകാരവുമവിവെകത്തെ [ 58 ] നീക്കി। നല്ലൊരുവിവെകിയായിജ്ഞാനിയായാത്മതത്വ। മുള്ളം
കൊണ്ടറിഞ്ഞുകൈവല്യത്തെലഭിപ്പാനും।മായയാമജ്ഞാനവുംജ
ഡമായചെതന।മായിരിപ്പൊരുദെഹധൎമ്മവുംദുഃഖങ്ങളും। ഒക്ക
വെസത്യമെന്നുള്ളതുബൊധിപ്പാനും। ദുഃഖമാത്മാവിനുണ്ടന്നു
ള്ളതുകളവാനും।വിസ്തരിച്ചുരചെയ്തുകെൾപ്പിച്ചെ നിനിയുകെ।
ളുക്തമായെല്ലൊമുൻപെമുക്തികൾനാലുണ്ടെന്നു। ആയതിനുടെ
ക്രമഭെദങ്ങൾതന്നെച്ചൊല്ലാ।മായതവിലൊചനെ തെളിഞ്ഞുകെ
ട്ടാലുംനീ।സാലൊകംസാമീപവുംസാരൂപ്യംസായൂജ്യവും। നാലു
ക്തികളെ വമഞ്ചെന്നുചൊല്ലുന്നിതു।സാലൊക്യാദികൾ മൂന്നുമു
ക്തിയുംജീവന്മുക്തി।നാലാന്നിൎവ്വാണംവിദെഹാനന്ദം നിത്യാന
ന്ദം। ജീവന്മുക്തികൾ മൂന്നുംനിത്യമാ യ്വരുന്നീല। ദെഹംകയ്ക്കൊ
ണ്ടിട്ടുള്ളമുക്തികളതാകയാൽ। ഹെയമായിരിപ്പൊന്നി ദ്ദെഹമെ
ന്നതുകൊണ്ടു।ദെഹയുക്തനുബന്ധമൊചനംവരുന്നീല।മൎത്ത്യരു
മമൎത്ത്യരുമെന്നതുപൊലെജീവൻ। മുക്തന്മാർപലകാലംമുക്തരാ
യിരുന്നീടും।അല്പകാലവുംബഹുകാലവുമതുപൊലെ। ഉല്പന്നസു
ഖദുഃഖങ്ങളുമുണ്ടായീടുന്നു। ദെഹാഭിമാനജമായ്മാനുഷൎക്കുള്ള ദുഃ
ഖം।ദെവകൾക്കുള്ള ദുഃഖംദെവവൈരികളാലും।പുണ്യകൎമ്മൌഘ
ഫലക്ഷയത്തിനാലുംവാനൊർ।വിണ്ണിൽനിന്നധഃപതനംവരു
മതിനാലും।ദുഃഖങ്ങളുണ്ടാകുന്നിതക്കണക്കിനെജീവ। ന്മുക്തന്മാ
ർ സുരന്മാരെപ്പൊലെയന്നറിഞ്ഞാലും ബന്ധമൊചനംവന്നാ
ലന്നെരന്താനെമുക്തി സംഭവിച്ചീടുംപുനൎജ്ജന്മവു മുണ്ടായ്വരാ
എങ്ങിനെകൎമ്മബന്ധമൊചനംവരുത്തുവ।തെങ്ങിനെ സായൂജ്യ
മാംമുക്തിയെ ലഭിപ്പതും। ആയതുചൊല്ലീടുവൻ കെട്ടാലുംസാ
ലൊക്യാദി।നാലുമുക്തിയുംനാലുസാധനത്തിനാലുണ്ടാം। ചരിത
ക്രിയയൊഗംജ്ഞാനമെന്നിവനാലാം।ചരിതഭഗവാന്റെ ചരി
തംകെൾക്കതന്നെ ക്രിയയായതപൂജാവിധിയെ ന്നറിഞ്ഞാലും।
പ്രിയവാദുബിയൊഗമായതഷ്ടാംഗയൊഗം।മുൻപിനാൽശമദ
മമാസനംപ്രാണായാമം। സംപ്രതിപ്രത്യാഹാരം ധാരണധ്യാ
നംപിന്നെ। ഹൃഷ്ടചിത്തെനസമാധിയുമിങ്ങിനെക്രമാ।ലഷ്ടാം
ഗയൊഗങ്ങളെന്നറിഞ്ഞുകൊൾകബാലെ।ജ്ഞാനമായതുജീവപ [ 59 ] രയൊരൈക്യമിദം। നാലുസാധനങ്ങളാൽനാലുമുക്തിയുംമുണ്ടാം
സാലൊക്യാദികൾമൂന്നുമുക്തിയുംപ്രാപിക്കുന്നു । കായംകയ്ക്കൊ
ണ്ടിട്ടതുകാരണമവമൂന്നും।കൎമ്മബന്ധത്തിൽനിന്നു വെർപെടു
ന്നീലാപുന। ൎജ്ജന്മവുമുണ്ടാകുന്നുകൎമ്മവാസനപൊലെ।പുണ്യ
ങ്ങൾവളൎന്നുണ്ടായ്വന്നീടുംമുക്തികൾക്കു। പുണ്യങ്ങൾനശിക്കും
പൊൾനാശവുംഭവിച്ചീടും। പുണ്യപാപങ്ങളവരണ്ടിനു മൊരു
പൊലെ। കൎമ്മബന്ധനംഭവിച്ചീടുന്നു ശുഭാത്മികെ। ബന്ധന
ത്തിനുഭെദമുണ്ടെന്നുചൊല്ലാമതു। മന്ധന്മാരാകു മജ്ഞാനികൾ
ക്കുതൊന്നീടുന്നു। ലൊഹചങ്ങലകൊണ്ടു ബന്ധിച്ചിട്ടിരിപ്പൊ
രു।ദെഹമാകുന്നുപാപകൎമ്മകനാകുന്നവൻ। ഹെമചങ്ങല കൊ
ണ്ടുമുക്തനായ്ബന്ധനെന്ന।നാമവുംപൂണ്ടീടുന്നു സുകൃതിയാകുന്ന
വൻ। സ്വർണ്ണവുമിരിമ്പുമെന്നുള്ളൊരുഭെദമുണ്ട। പുണ്യകൎമ്മ
വുംപാപകൎമ്മവുംനിരൂപിച്ചാൽ। ചങ്ങലാരണ്ടുകൊണ്ടുംബന്ധി
ച്ചീടുന്നുജീവൻ। തന്നെയെന്നതിലൊരുഭെദമുണ്ടതുംകെൾക്ക।
കാരിരിമ്പതിനിന്ദ്യംകനകമതിരമ്യം॥നെരറിയാതെയുള്ള മൊ
ഹികൾക്കെവന്തൊന്നും। ബ്രഹ്മവിദ്വരിഷ്ഠനു രണ്ടിനുംഭെദമി
ല്ല। പിന്നെമറ്റുള്ളൊൎക്കൊക്കെ ഭെദമുണ്ടെന്നുതൊന്നും। മൎത്ത്യ
നായ്ജനിച്ചിഹലൊകത്തിലിരുന്നൊരൊ।സല്കൎമ്മങ്ങളെച്ചെയ്താ
ൽസ്വൎഗ്ഗത്തെപ്രാപിച്ചീടാം। മൎത്ത്യവെഷവുംപൃഥ്വീ മണ്ഡലെ
വെടിഞ്ഞുടൻ॥നിൎജ്ജരന്മാരെപ്പൊലെരൂപവുംധരിച്ചീടാം। പു
ണ്യങ്ങളൊടുങ്ങുവൊളം വസിച്ചീടാംഭൂമൌ। പിന്നയും ജനിക്ക
ണംപുണ്യങ്ങൾനെടീടുവാൻ।കൈക്കലുള്ളൊരുധനമെത്തുവൊ
ളവുംനന്നാ।യ്നിത്യവുംവിറ്റുണ്ടനാലസ്യനായിരുന്നീടാം। നെ
ടിയധനമെല്ലാമൊടുങ്ങീടുന്നനെരം।മൊടിയുന്നശിച്ചു പട്ടിണി
യുമകപ്പെടും। ആടൽതീൎപ്പതിനാരുമില്ലവിടുന്നുവെഗാ। ലൊടി
ച്ചീടുന്നുനിജ കൎമ്മവാസനപൊലെ। പിന്നയുംപൂൎവാശ്രമ ന്ത
ന്നിൽനിന്നുടൻധനം। നന്നായ്നെടിയാൽസുഖിച്ചിരിക്കാമവി
ടയും। സല്കൎമ്മങ്ങളെച്ചെയ്തുലഭിച്ചീടുന്നജീവൻ। മുക്തിസൌ
ഖ്യവുമിതുപൊലെവന്നീടുംനൂനം। ഷന്യനായ്വന്നാല്പിന്നെ ജ
ന്മമുണ്ടാമൊഎന്നു। സന്ദെഹംവെണ്ടാകൎമ്മബന്ധനാകയാൽവ [ 60 ] രും। രംഭതൻബീജമെകംനട്ടതുമുളയ്ക്കുംപൊ।ളൻപൊടുവളങ്ങളു
മിട്ടുപാലനംചെയ്താൽ। ആക്കംപൂണ്ടൊരുകുലയുണ്ടാകുമതെന്നി
യെ। മെൽക്കുമെൽ കുലയുണ്ടായ്വരുന്നീലതുപൊലെ। പിന്നയുമ
തിനുടെബീജത്തെവളൎത്തിയാൽ। വന്നീടുമൊരുകുലയതിനുംമു
ന്നെപ്പൊലെ। ആക്കമുള്ളൊരുകുലമൂത്തതുപഴുക്കുമ്പൊൾ। മുഖ്യ
മാമൊരുഫലമെന്നുചൊല്ലീടാമത। ഇലയുന്തണ്ടുംപൂവും മുതലാ
യവാന്തര।ഫലമിങ്ങിനെരണ്ടുവിധമായുണ്ടാംകൎമ്മം। കൃതകൃത്യ
ന്മാരെന്നീമറ്റുള്ളജനങ്ങൾക്കു। കൃതമായുള്ള കൎമ്മഫലങ്ങ ളനുഭൂ
തം। പുണ്യമിശ്രമപാപമിങ്ങിനെമൂന്നായിട്ടു ।നിന്നീടുംഫല മ
നുഭവ്യമാമവിടെയും। പുണ്യമുണ്ടായീടണമെന്നുറച്ചൊരുകൎമ്മം।
നന്നായിപ്പിഴിയാതെചെയ്യണമെന്നൊൎത്തുള്ളിൽ । കൃത്യാകൃത്യവു
മദൃഷ്ടങ്ങളു।മൊക്കയുമറിഞ്ഞിരിക്കുന്നവ നെന്നാകി
ലും। നിത്യവുമൊരുപൊലെതന്നെവൎത്തിക്കയില്ല।മൎത്ത്യജന്മത്തി
ൽമിത്ഥ്യാമയനായിരിക്കയാൽ। കൎമ്മവിഭ്രമംവരുമന്നെരം പാപ
ങ്ങളും। നന്മയാലുള്ള പുണ്യത്തൊടുചെന്നിടകൂടും। ദൊഷമെത്ര
യുണ്ടെന്നാലത്രയും പുണ്യംനീക്കി। ശെഷിച്ചപുണ്യമനുഭവി
ക്കാംസ്വൎഗ്ഗത്തിലും। ശെഷിച്ചപുണ്യമൊടുങ്ങീടുമ്പൊൾകൈവ
ല്യവും। വെറിട്ടുപുണ്യപാപമിശ്രമാംബന്ധത്തിനാൽ। പിന്നെ
യുംഭൂമണ്ഡലെവന്നുടൻജനിച്ചീടും।പുണ്യകൎമ്മംകൊണ്ടെവംവ
ന്നീടുമറിഞ്ഞാലും। നല്ലതെന്മാവിൻബീജന്നട്ടതുമുളച്ചുണ്ടാ।യ
ല്ലലെന്നിയെകൊമ്പുംശിഖയുംപടൎച്ചയും। ഒക്കയു മൊരുപൊലെ
ചുറ്റിവൎദ്ധിച്ചിട്ടിതു। പൂത്തുമാങ്ങയുമുണ്ടായ്പഴുത്തൊരനന്തരം। ദ
ക്ഷിണാദിക്കിലുള്ളകൊമ്പത്തുള്ളൊരുഫലം। ഭക്ഷിപ്പാനാകാപ
ഴുത്തിട്ടുമെത്രയുംകഷ്ടം। ചുനയുംപാരമെരിഞ്ഞിട്ടുള്ള പുളിപ്പുമു।
ണ്ടരിഞ്ഞുപചിച്ചാലുമശിച്ചുകൂടാതെല്ലും। അന്യശാഖികൾതൊറു
മുള്ളൊരുഫലമെല്ലാം।നന്നുനന്നമൃതിനുതുല്യമായുള്ളരസം। വൃ
ക്ഷമൊന്നതിൽഭെദമിങ്ങിനെകാണുന്നീലെ। പക്ഷംചന്ദ്രനുംര
ണ്ടുമൊന്നുപൊലല്ലായെല്ലൊ। ഇങ്ങിനെപലതരമുണ്ടെല്ലൊനി
രൂപിച്ചാ।ലെന്നതുപൊലെപുണ്യന്തന്നിൽപാപവുമുണ്ടാം। ക
ൎമ്മമെത്രയുംപുണ്യൊല്ക്കൎഷമായ്ചെയ്തെങ്കിലും। ചെമ്മെയങ്ങതിൽ [ 61 ] കൂടെപ്പാപവുമുണ്ടായ്വരും । പാപകൎമ്മത്തിൽകൂടെപുണ്യവുമുണ്ടാ
യ്വരും।തൊയത്തിൽശീതൊഷ്ണാദിഭെദങ്ങൾകാണുമ്പൊലെ। ദ്വ
ന്ദ്വങ്ങളായിട്ടുള്ളകൎമ്മങ്ങളുടെഫലം। ജന്മസംസാരാമയ കാരണ
മാകയാലെ। കൎമ്മങ്ങൾകൊണ്ടുപുനൎജ്ജന്മമില്ലാതെയുള്ള।കൈവ
ല്യംവരുന്നീലന്നറികശുഭപ്രിയെ। കൎമ്മമൊക്കയുംജന്മപ്രദമെ
ങ്കിലുംപുണ്യ।കൎമ്മമാനന്ദപ്രദംനിത്യമാനന്ദൊദയം। വിദ്യയെ
ഭജിപ്പതിനായുള്ളമാൎഗ്ഗമതു।നിത്യവുംപിഴയാതെനിശ്ചല ഹൃദയ
നായി।ഭക്തിയൊടുപാസിച്ചുകൎമ്മഞ്ചെയ്തതിൻഫല। മൊക്കയും
ബ്രഹ്മാൎപ്പണമായിട്ടുസമൎപ്പിച്ചാൽ। ഭക്തവത്സലൻതന്റെകാ
രുണ്യമുണ്ടായ്വന്നു। മുക്തിയുംഭവിച്ചീടുമില്ലസംശയം ബാലെ।
മറ്റുള്ളകൎമ്മങ്ങളാൽമുക്തിവന്നീടുന്നതി।ല്ലറ്റീടുന്നില്ലകൎമ്മ ബ
ന്ധനമതുമൂലം। സത്യമായുള്ള മുക്തിസായുജ്യമെന്നുബൊധി।ച്ചു
ൾത്തളിരിങ്കൽഭക്തിശ്രദ്ധപൂണ്ടാലുംബാലെ। കൎമ്മവും ശരീര
വുംജന്മാദിദുഃഖങ്ങളു।മൊന്നുമില്ലെന്നുവന്നു।ശൂന്യമായ്ഭവിച്ചെ
ന്നാൽ। ശൂന്യമെന്നല്ലൊവന്നതെന്നാലെന്തൊരുസുഖ। മെ
ന്നുതൊന്നീടുമകക്കാമ്പിലെങ്കിലൊകെൾക്ക। സായൂജ്യമുക്തിപു
നൎജ്ജന്മഹീനമാംമുക്തി। കാലവുമില്ലജീവനാശവുംവരുന്നീല
ആനന്ദ സ്വരൂപനാ മാത്മാവുതന്നെ പര। മാനന്ദമായ പ
രബ്രഹ്മമായീടുന്നതു। മാത്മാവെ യറിയുംപൊ ഴറിയാ മതി
നുടെ। താല്പൎയ്യം പരമാൎത്ഥ ബൊധജ്ഞാനത്തിനാലെ। ആത്മാ
വെ മനസ്സിനാ ലറിഞ്ഞീടണമതി। നാത്മാവിൻ പ്രകാശ
ത്വം മനസ്സി ലുണ്ടാകണ । ആത്മ ചൈതന്യമതു മനസ്സിലു
ണ്ടാകുംപൊ।ളാത്മാവെ മനസ്സുകൊണ്ടറിയാം വഴിപൊലെ
ആത്മാവെ യാത്മാവറിഞ്ഞീടണമെന്നുതന്നെ। താല്പൎയ്യംമന
സ്സെന്നുരണ്ടായിപ്പറഞ്ഞീടാം। പ്രതിമാകളിൽ പ്രകാശിക്കു മീ
ശ്വരനെപ്പൊൽ। പ്രതിബിംബമാംമനസ്സിങ്കലുംജ്വലിക്കണം।
അന്നെര മാത്മാവിനെയറിയാംമനസ്സിനു। മന്യഥാജഡംമന
സ്സെത്രയുമന്ധകാരം।ഉഭയപ്രപഞ്ചങ്ങൾകണ്ടറിഞ്ഞീടുവാനാ।
യുഭയാശ്രയനയനങ്ങളായിരിക്കുന്ന। ചിത്തവുംനയനവുംതത്വ
ങ്ങളെന്നാകിലും। പ്രത്യെകംവൎത്തിക്കുന്നുചിത്തിന്റെപ്രാകാ [ 62 ] ശത്താൽ। സ്ഥൂലമായുള്ളുനെത്രംസൂക്ഷ്മമാകുന്നുചിത്തം। ശീല
ങ്ങളവറ്റിനാലൊകനഞ്ചൈകതന്നെ। ശീതൊഷ്ണഭയരതികാമ
രാഗാദികളും। മൊദവൈമുഖ്യദിനരാത്രികളിവയെല്ലാം। ഭെദ
മെന്നിയെ യറിഞ്ഞീടുന്നനെത്രമിതു। ചെതസ്സിൻപ്രഭാവചാ
തുൎയ്യങ്ങൾകൊണ്ടുതന്നെ। ചിത്തവിഭ്രമംവന്നാൽനെത്രവുംഭ്രമി
ച്ചീടും। പ്രത്യെകമായിട്ടൊന്നുന്തിരിച്ചുകാണുന്നീലാ। ദൃഷ്ടിയി
ൽകണ്ടീടണ മിപ്രപഞ്ചങ്ങളെല്ലാം। ദൃഷ്ടിക്കുള്ള റിവുമാനസ
വുമതുപൊലെ। ചിത്തിന്റെപ്രകാശത്താൽമനസ്സു പ്രകാശി
ച്ചു। നിത്യനാമാത്മാവിനെയറിയുംവഴിപൊലെ। സച്ചിദാന
ന്ദത്വവുംനിത്യനിൎമ്മലത്വവും। വ്യക്തവുമവ്യക്തവുംസൎവ്വസമ്പൂ
ൎണ്ണത്വവും। അൎക്കതൊയാഗ്നിയെപ്പൊൽസുപ്രഭാ ശിതൊഷ്ണ
വും।നിത്യനാമാത്മസ്വഭാവങ്ങളെങ്കിലുന്തദാ। സ്വച്ശതകലൎന്നു
നിൎമ്മലമായീടുഞ്ചിത്ത। ദൎപ്പണപ്രതിബിംബത്തിൽപ്രകാശി
ക്കുമ്പൊലെ। മറ്റുള്ളവറ്റിൽ സന്ദീ പ്തനതായ്ശൊഭിപ്പീലാ।
നിത്യനാമാത്മാവെന്നുബൊധിക്കവരാനനെ।ചിത്താകുമാത്മാ
വിന്റെസ്വപ്രകാശവുംമനൊ।വൃത്തി യുമെകീഭവിച്ചീടുമ്പൊ
ളാത്മജ്ഞാനം। സിദ്ധിക്കുമപ്പൊൾവിദെഹാ നന്ദമായീടുന്ന।
മുക്ത്യാനന്ദവുമനുഭവിക്കാംമനൊഹരെ। ആനന്ദംപലപ്രകാര
ത്തിലുമുണ്ടാംപര। മാനന്ദമതിൽപരമില്ലമറ്റൊരാനന്ദം। നി
രുപാധികമായിസൎവദാനിത്യമായി। നിരതിശയമായിട്ടിരിക്കും
മുക്ത്യാനന്ദം। സശരീരമായനിത്യാൎത്ഥമായ്സൎവെന്ദ്രിയ। വശമാ
യതിശയയുക്തമായിരിപ്പൊരു। സുഖമായജ്ഞാനമാ യിരിക്കു
മന്യമുള്ള। നിഖിലാനന്ദങ്ങളുമെന്നുബൊധിക്കബാലെ। ബ്ര
ഹ്മനന്ദത്തി ന്നുപമാനമായൊന്നുമില്ല। നിൎണ്ണയമാനന്ദംമ
റ്റെങ്കിലുംവിചാരിച്ചാൽ। സുഷുപ്ത്യാനന്ദംപൊലെമുക്ത്യാന
ന്ദവുമെന്നു।കഴിക്കാമനുഭവസിദ്ധിപാൎത്തീടുന്നെരം। മുക്തിയും
സുഷുപ്തിയുമൊന്നുപൊലിരിക്കിലും। മുക്തിക്കുനിത്യത്വവുംസു
ഷുപ്തിക്കനിത്യത്വവും। വ്യക്തമായ്കാണ്കകൊണ്ടുതുല്യമെല്ലെന്നാ
കിലും। മുക്തന്മാൎക്കൊക്കസുഷുപ്ത്യാനന്ദം മുക്ത്യാനന്ദം। സുഷു
പ്ത്യാനന്ദന്തന്നെമുക്ത്യാനന്ദവുമെന്നാൽ। സുഷുപ്ത്യാവസ്ഥയ [ 63 ] വിദ്യൊപാധിഎന്നുമുമ്പിൽ। പറഞ്ഞതെന്തന്നുള്ളിൽസംശയ
മുണ്ടാകെണ്ടാ। പറഞ്ഞീടുവനതുകെട്ടുകൊണ്ടാലുംബാലെ। ജാ
ഗരാദ്യവസ്ഥകൾമൂന്നിനുംസാക്ഷിഭൂത।നായിരിക്കുന്നിതാത്മാ
നിൎവികാരിയായ്സസാ।ആയതെങ്ങിനെയെന്നുചൊല്ലീടാംജാഗ്രാ
ദികൾ। മായാകാൎയ്യൊപാധികാൎയ്യ ങ്ങളെങ്കിലുംകെൾക്ക। ബാ
ഹ്യാൎത്ഥമറിഞ്ഞു സൎവെന്ദ്രിയങ്ങളിനാലും। താല്പൎയ്യത്തൊടുവ്യാ
പാരങ്ങളെച്ചെയ്യുന്നതു।യാതൊരിക്കലങ്ങതുജാഗ്രമെന്നറിഞ്ഞാ
ലും। ചെതസ്സുപിന്നെബാഹ്യാൎത്ഥങ്ങളെയറിയാതെ। മാനസാ
ധിഷ്ഠാനമാമന്തരിന്ദ്രിയമൊന്നു। താനെയുള്ളതുകൊണ്ടുജാഗ്രാ
വസ്ഥയിലുള്ള। വാസനാവിഷയങ്ങളാകവെഭുജിപ്പാനാ।യ്താ
നൊരുഭൊക്താവുമായ്കൎമ്മകൎത്താവുമായി। കൎമ്മവുംകരണവുംജാ
തിവൎണ്ണാശ്രമവു। മെന്നിവസംകല്പമായുള്ളരൂപംപൂണ്ടുടൻ ।
മാനസന്തന്നെഭ്രമിക്കുന്നവസ്ഥയെതതു। മാനിനീമണെസ്വ
പ്നാവസ്ഥയെന്നറിഞ്ഞാലും। ജാഗ്രസ്വപ്നാവസ്ഥകളൊന്നുമെ
തൊന്നീടാതെ। വാക്കുമന്ധകാരംപൊലൊന്നുമെതിരിയാതെ ।
കാരണമാകുമജ്ഞാനത്തിനാൽ ലീനമായി। മെവീടുമവസ്ഥയാ
കുന്നതുസുഷുപ്തിയും। അവസ്ഥാത്രയമിവ മൂന്നിനുംസാക്ഷിയാ
യി। പ്രവൃത്തിയുക്ത നായിനില്ക്കുന്നിതാത്മാവുതാൻ। സാക്ഷി
യായ്നില്പതെവമെന്നുബൊധിച്ചീടുവാൻ। സാക്ഷിലക്ഷണം
കെട്ടുബൊധിക്കവരാനനെ। ലൊകത്തിലെകനന്യന്മാരുടെഅ
വസ്ഥയും। വ്യാപാരങ്ങളുമീശന്മാരയുമൊരുപൊലെ। കണ്ടിരി
ക്കയാൽ സാക്ഷിയെന്നുചൊല്ലുന്നിതതി। നുണ്ടിനിയുങ്കെളൊ
രുസാദൃശ്യംചൊല്ലിടുവൻ। സന്യാസിവരനൊരുവനൊരു മഠ
ന്തന്നിൽ। മൌനഭൂതനായിരിക്കുന്നവനരികത്തു। ചെന്നിരു
ന്നിതുരണ്ടുപെർഗൃഹസ്ഥന്മാരവർ। മൌനഭാവംപൂണ്ടൊരുമു
ഹൂൎത്തമിരുന്നിതു। പിന്നെയന്യൊന്യംമൃദ്വാദികളായൊരൊവാ
ൎത്താ। നന്നായിപ്പറഞ്ഞിരുന്നൊരൊരുമുഹൂൎത്തവും। പിന്നെയ
ന്യൊന്യമൊരുമുഹൂൎത്തംകലഹിച്ചു। ഒന്നിനൊന്നടികൂടീട്ടന്യായ
മറിവാനായി।രാജദ്വാരത്തിൽചെന്നനെരത്തുമന്ത്രികളും। വ്യാ
ജത്തെത്തിരിപ്പാനായ്സാക്ഷിയാരെന്നനെരം। സാക്ഷിസന്യാ [ 64 ] സിയെന്നുചൊല്ലിനാരതുപൊലെ। സാക്ഷിത്വമാത്മാവിനുകൂടു
മെന്നറിഞ്ഞാലും। മൌനിയായിരുന്നതുസുഷുപ്ത്യാവസ്ഥാ പി
ന്നെ । മൌനമെന്നിയെവാൎത്ത ചൊന്നതുസ്വപ്നാവസ്ഥാ ।
വാഗ്വാദപ്രഹരണം കൂടിയൊരവസരം । ജാഗ്രമാ മവസ്ഥ
യെന്നറിക മനൊഹരെ । സ്വപ്നജാഗരങ്ങളിൽ ത്രിവിധകര
ണവ്യാ। പാരമുണ്ടതി ലൊന്നുമില്ലല്ലൊസുഷുപ്തിയിൽ। മദ്ധ്യ
സ്ഥനായീടുന്ന ഭിക്ഷുവെപ്പൊലെ യാത്മാ । മദ്ധ്യസ്ഥനായി
ട്ടുനിന്നീടുന്നു ജീവൻതന്റെ । അവസ്ഥാത്രയവ്യാപാരത്തെ
യുംകണ്ടുകൊണ്ട । ങ്ങവറ്റിൽകൂടാത കൂടിയുമവ്യാപ്ത നായെ।
നിന്നീടുമാത്മാസാക്ഷിഭൂതനെന്നറിഞ്ഞാലു।മിന്നിയുംകെൾക്ക
സാക്ഷിലക്ഷ്യംമംഗലശീലെ। ത്രിവിധകരണവ്യാപാരയുക്ത
നായ്തദാ।ജീവാത്മാവിശ്വനെന്നനാമവുംകയ്ക്കൊണ്ടുടൻ।സ്ഥൂല
വിഗ്രഹന്തന്നിലഭിമാനിയായ്ജാഗ്ര। കാലമെവുന്നു പിന്നെ
സ്വപ്നമാമവസ്ഥയിൽ। തൈജസനെന്നനാമം കൈക്കൊണ്ടു
സൂക്ഷ്മതനു।തന്നിൽപുക്കഭിമാനിയായിരുന്നനന്തരം। കാരണ
ശരീരാഭിമാനിയായ്പ്രജ്ഞനായി। കാരണാനന്ദപ്രാപ്തി ലഭിച്ചു
വസിച്ചീടും।ജീവാത്മാവെകംമൂന്നുനാമംപൂണ്ടവസ്ഥയിൽ। മെ
വുന്നനെരംസാക്ഷിഭൂതനായ്മദ്ധ്യസ്ഥനായി। ചൈതന്യസ്വരൂ
പനായീടുമാത്മാവുസദാ।സൎവ്വസാക്ഷിയെന്നറിഞ്ഞാലുന്നീ വ
രാനനെ। കെട്ടാലുമനുഭവം കൊണ്ടറിഞ്ഞീടുമാറു। ദൃഷ്ടാന്തം
ചൊല്ലീടുവൻബൊധിച്ചുകൊൾകബാലെ। സൎവ്വവാസരംപ്ര
തിയുണ്ടാകുമവസ്ഥകൾ। സൎവവുംസ്മരണാനുഭവമായ്വരികയാ
ൽ।ജീവനെയുമങ്ങനുഭവിക്കുമതിൽകൂടി । മെവുമാത്മാവുനിസ്സം
ഗൻനിരാമയൻപരാ।യുക്തനായ്നിയുക്തനായ്മെവുന്നെ ന്നുരച്ച
തിൻ। യുക്തിതന്നൎത്ഥംപറഞ്ഞീടുവൻകെട്ടുകൊൾക।പൂൎവ്വവാസ
രന്തൊറുംകണ്ടീടുമവസ്ഥകൾ।സൎവവുന്നശിച്ചിട്ടും താൻനശി
ക്കുന്നില്ലെന്നും।പക്ഷമാസാബ്ദയുഗകല്പകാലങ്ങൾതൊറു। മുത്ഭ
വസ്ഥിതിലയകാൎയ്യങ്ങൾചെയ്യുന്നവ। ഒക്കയുംപാൎത്തുകൊണ്ടുതാ
ൻനശിക്കാതെകനാ।യ്നിത്യനാമാത്മാപ്രാജ്ഞനായ്സ്വരൂപനായി
ട്ടു।നമ്മാലെപ്രതിദിനമുണ്ടാകുമവസ്ഥകൾ। തമ്മുടെഭാവങ്ങളെ [ 65 ] യെല്ലാമെകണ്ടുകൊണ്ടു। സാക്ഷിയായിരിക്കയാ ലവസ്ഥാത്രയ
ത്തിന്നു। സാക്ഷിത്വംകൂടുമെന്നുബൊധിക്കസുമംഗലെ । ജീവ
നുമാത്മാവുമൊന്നെന്നുചൊല്ലുകയാലെ । ജീവൻ താൻതന്നെ
സാക്ഷി ഭൂതനായ്വരുമെല്ലൊ। പിന്നെയെങ്ങിനെ യാത്മാജീവ
നുസാക്ഷിയായി । നിന്നീടുന്നതെന്നുള്ളിൽ സംശയ മുണ്ടാകെ
ണ്ടാ । ജീവാത്മാമിത്ഥ്യാഭൂതനായ്സവികാരിയായി।മെവുകകൊണ്ടു
സാക്ഷി ഭൂതനല്ലെടൊബാലെ । രാഗദ്വെഷാദികളൊടൊരുമി
ച്ചഹമെന്ന ।ഭാവവുംപൂണ്ടു സവികാരിയായ്വസിക്കയാൽ ।അ
വസ്ഥാത്രയത്തി ലജ്ഞാനമാംസുഷുപ്തിയി । ലവസ്ഥാവാനാ
യ്ലയിച്ചീടു മെന്നതുകൊണ്ടു । സാക്ഷിത്വം ജീവനില്ലെന്നറി
ഞ്ഞീടുകബാലെ।സാക്ഷി യാരെന്നാൽ നിൎവ്വികാരിയായ്കൂടസ്ഥ
നായി।സൎവവ്യാപിയായ്സൎവ്വാത്മസ്വരൂപനായ്സദാനിൎവ്വികാരിയ
യ്സൎവ്വാന്തഃകരണങ്ങൾതൊറും । ജ്ഞാനത്തെപ്രകാശിപ്പാൻസ
ച്ചിദാനന്ദാത്മാവാ।യ്മാനഹീനനായീടുമാത്മാവുസാക്ഷിഭൂതൻ।
ജീവനുള്ളവസ്ഥകളവയുംകണ്ടുകൊണ്ടു।നിൎവ്വികാരിയ്സാക്ഷിയാ
യീടുമാത്മാവിനെ। ആത്മനാകണ്ടീടണമല്ലാതെമറ്റൊന്നിനാ
ലാത്മാവെയറിയുന്നീലെന്നറിഞ്ഞാലുമെടൊ।ആത്മാവെയാത്മാ
വറിയുന്ന വാറെവമെന്നാ। ലാത്മാവെമനസ്സുകൊണ്ടറിഞ്ഞീട
ണമെല്ലൊ।താല്പൎയ്യമതിന്നുചൊല്ലീടുവന്നിജമുഖ।സൌന്ദൎയ്യാദി
കളെവമെന്നുകണ്ടറിവാനായി।ദൎപ്പണന്തന്നിൽ പ്രകാശിപ്പി
ച്ചുനിജമുഖ।സ്വപ്രകാശത്വമറിഞ്ഞീടുന്നതതുപൊലെ।ദൎപ്പണ
മ്മനസ്സെന്നു കണ്ടാലുമതിൽകാണും। ദൎപ്പണപ്രതിബിംബംമന
സ്സാകുന്നുജീവൻ।ചിത്തിന്റെപ്രകാശവുമായതുതന്നെയെന്നു
ചിത്തത്തിലറിഞ്ഞാത്മസ്വരൂപംകണ്ടീടെടൊ। തത്വമാംപദദ്വ
യവാക്യാൎത്ഥങ്ങളെയോൎത്തു। ചിത്തസന്ദെഹമെല്ലാംദൂരെസന്ത്യ
ച്ചുടൻ।നിത്യമുക്തയായീടുംസുഷുപ്ത്യാനന്ദമായ।മുക്തിയെ പ്രാ
പിപ്പതിനായിനിയുംകെൾക്കെടൊ।മുക്തിയുംസുഷുപ്തിയുമൊന്നു
പൊലെന്നുചൊന്ന।തുത്തമെനിനക്കറിഞ്ഞീടുവാൻചൊല്ലീടുവ
ൻ।സുഷുപ്തിസുഖംസകലൎക്കുമുണ്ടെല്ലൊപാൎത്താൽ। മുഴുത്തൊര
ജ്ഞാനാന്ധകാരമായിരിപ്പതും।ജാഗ്രൽസ്വപ്നാവസ്ഥാ വ്യാപാ [ 66 ] രവുമറിയാതെ। വിഗ്രഹെന്ദ്രിയാദികളുംവിരഹിതമായി। ദുഃഖ
ഹിനമായിടുംസുഷുപ്ത്യാനന്ദത്തിനു।നിത്യത്വമില്ലാപുനരുസ്ഥാ
നമുണ്ടാകയാൽ। അജ്ഞാനമായീടുമാവരണശക്തിതന്നിൽ। വൃ
ത്തിജ്ഞാനമെന്നിയെലയിച്ചീടുകയാലെസുഷുപ്ത്യാനന്ദത്തിന്ന
ജ്ഞാനത്വവുമനിത്യവും । ഭവിക്കുമതുകൊണ്ടുമുക്തിയില്ലെല്ലാവ
ൎക്കും।ദെഹംമൂന്നവറ്റൊടുംപഞ്ചകൊശങ്ങളൊടും। വെറൊന്നാ
യവസ്ഥകൾമൂന്നിനുംസാക്ഷിയായി।സച്ചിദാനന്ദമായി ട്ടിരി
ക്കുമാത്മാവിനെ। തത്വമസ്യാദിവാക്യാൎത്ഥങ്ങളാലറിഞ്ഞുടൻ।ഉ
ൾത്തളിരിങ്കലുള്ളസംശയങ്ങളുംപൊക്കി। നിത്യനാമാത്മാവഖ
ണ്ഡാൎത്ഥമെന്നറിവൊടെ।നിത്യനാമാത്മാവുഞാൻഞാനില്ലി ദ്ദെ
ഹെന്ദ്രിയ।ചിത്തബുദ്ധ്യാഹങ്കാരാദ്യഖിലതത്വങ്ങളും। ദുഃഖാദി
സപ്തക്രമബന്ധവുമിനിക്കില്ല।സത്യജ്ഞാനാനന്ദമായിരിക്കുമാ
ത്മാവുഞാൻ। ഇങ്ങിനെവിചാരിച്ചുബൊധിക്കവരാനനെ। ഇ
ന്നിയും ചൊല്ലീടുവൻകെട്ടുകൊണ്ടാലുംബാലെ। നിഷ്പ്രഭയാകുമ
ജ്ഞാനത്തെയും പ്രകാശമാ। യ്മുഖ്യമാംസുഖത്തെയു മാത്മാവിൽ
പ്രകാശിക്കും।ആത്മനാരണ്ടുംപ്രകാശിക്കുമെങ്കിലുംപര। മാൎത്ഥ
മായാനന്ദമായീടുമാത്മാവുതാനെ। നിൽക്കുനാനിരജ്ഞനനായി
ട്ടെന്നറിഞ്ഞാലു।മുത്തമെചൊല്ലീടുവനിനിയുംകെട്ടുകൊൾക।ആ
ത്മാവെആത്മാവുകൊണ്ടറിഞ്ഞുവഴിപൊലെ। ആത്മാതാനായി
സുഷുപ്ത്യാനന്ദംതന്നിലുള്ള। അജ്ഞാനംകളഞ്ഞഖണ്ഡാൎത്ഥമായ
ദ്ദ്വൈതമായി। നിത്യാനന്ദമായുള്ള മുക്തിയെപ്രാപിക്കുമ്പൊൾ
നിത്യമുക്തന്മാരാകുമവരെന്നറിഞ്ഞാലു।മുത്തമെബൊധിച്ചാലും
സുഷുപ്ത്യാനന്ദഭെദം। ആത്മാവെയറിഞ്ഞജ്ഞാനത്തെ നീക്കിടു
ന്നവ।ൎക്കാഗമിച്ചീടുംസുഷുപ്ത്യാനന്ദംമുക്ത്യാനന്ദം। അന്യന്മാരാ
യുള്ളവൎക്കൊക്കയുമജ്ഞാനമാ। യ്വന്നീടുംസുഷുപ്തിയിലുണ്ടാമാന
ന്ദംബാലെ।സുഷുപ്തിയെന്നാലൊക്കെമുക്തിയായ്വരുന്നീല। സു
ഷുപ്തിക്കുണ്ടഭെദമായതുംകെട്ടുകൊൾക। ഒന്നുമെതിരിയാതെ വ
ന്നിടുംസുഷുപ്തിക്കു। നിൎണ്ണയമജ്ഞാനമായിരിക്കുമതിനാലെ ।
ആയതിലുളവാകുമാനന്ദമെവമെന്നു।മാൎക്കുമെതിരിയുന്നീലന്ധ
ത്വംഭവിക്കയാൽ। നെത്രഹിനനാമവ നൊന്നുപൊലിരുന്നീടും। [ 67 ] രാത്രിയുംപകലു മവൎണ്ണമജ്ഞാനികൾക്കും। വസ്തുവെ തിരിയാ
തെനിന്നീടുമജ്ഞാനത്താ।ലുത്ഭവിക്കുന്നുസുഷുപ്ത്യാനന്ദ മെല്ലാ
വൎക്കും। ബുദ്ധ്യുപാധികളൊടുകൂടിയല്ലന്നാകിലും। തത്വാൎത്ഥപ്ര
ബൊധമില്ലാതവൎക്കെല്ലാനാളും ഭുക്തിയും സുഷുപ്തിയുംമൈഥു
നവിഹാരവും। വൃത്തികളൊന്നുപൊലെതൊന്നീടുമജ്ഞാനത്താ
ൽ। വൃത്തികളിവനാലുംസകലജീവാക്കൾക്കും। നിത്യവൃത്തിക
ളായിവിധിച്ചിട്ടുള്ളൊന്നെല്ലൊ। മനുഷ്യാനന്ദംമുതൽപതിനൊ
ന്നാനന്ദമു। ണ്ടനിത്യമതൊക്കയുംമായാബന്ധനമെല്ലൊ। സം
സാരമുണ്ടാകുവാനുള്ളൊന്നാകയാലതിൽ। കിംസുഖമെന്നു നി
നയാതവൎക്കെല്ലാനാളും സുഷുപ്ത്യാനന്ദമനിത്യാനന്ദംമായാതൻ
ങ്കൽ ।ലയിക്കുമതുകൊണ്ടജ്ഞാനവുമനുഭവും। ചിത്താകുമാത്മാ
വിന്റെസ്വപ്രകാശവുംമനൊ ।വൃത്തിയുമെകീഭവിച്ചീടുംപൊ
ളാത്മജ്ഞാനം। സിദ്ധിക്കുമപ്പൊൾവിദെഹാനന്ദമായീടുന്ന। മു
ക്ത്യാനന്ദവുമനുഭവിക്കാമനാരതം। ആനന്ദംപലപ്രകാരത്തിലു
മുണ്ടാംപര।മാനന്ദമതിൽപരമില്ലമറ്റൊരാനന്ദം। യാതൊന്നു
ലഭിച്ചാൽമറ്റൊന്നുമെലഭിക്കെണ്ട ।യാതൊരുസുഖംവന്നാൽ
മറ്റൊരുസുഖംവെണ്ടാ। യാതൊന്നുദൎശിച്ചാൽ മറ്റൊന്നുമെ
ദൎശിക്കെണ്ടാ।യാതൊന്നുഭവ്യമായാൽമറ്റൊന്നുഭവിക്കെണ്ടാ।
യാതൊന്നായ്ത്തീൎന്നാൽപിന്നെജന്മാദിദുഃഖമില്ലാ। തായതൊക്ക
യുംമ്പ്രഹ്മാനന്ദമെന്നറിഞ്ഞാലും। ഹ്രസ്വദീൎഘസ്ഥൂലാണുപ്രാ
യമെന്നതുമില്ല।വസ്തുരൂപാലംകാരവൎണ്ണവിഗ്രഹങ്ങളും। മൃത്യു
വുംജനനവുംദുഖഃവുംവിഷയവു। മിത്തരമില്ലാത തൊന്നായതു
ബ്രഹ്മാനന്ദം। അഗ്ന്യാൎക്കാദികൾപ്രകാശിക്കുന്നുസമസ്തവു। മ
ഗ്ന്യാൎക്കാദികളായ തൊന്നിനാൽ ശൊഭിക്കുന്നു। ആയതുപരബ്ര
ഹമെന്നുനിശ്ചയിച്ചാലു മായതദ്യാവൃത്തിരൂപെണകണ്ടറഞ്ഞീ
ടാം। വെദാന്തവെദ്യമഖണ്ഡാനന്ദമെകംപരം।വ്യൊമവിഗ്രഹ
സ്ഥിതംനിഷ്കളന്നിരാധാരം। സൎവ്വവ്യാപിനം സൎവ്വസാക്ഷി
ണംസൎവ്വാധാരം। നിൎവികാരിത്വംനിത്യാനന്ദംനിൎവാണാനന്ദം
ജ്ഞാനചക്ഷുഷാകണ്ടുഭ്രമരകീടംപൊലെ। മാനസെപൂൎവൊപാ
ധിഗുണത്തെയുപെക്ഷിച്ചു। സച്ചിദാനന്ദമായി ഭവിച്ചീടണ [ 68 ] മെന്നാൽ। നിശ്ചലമായപരമാനന്ദംപ്രാപിച്ചീടാം।ആത്മാവാ
കുന്നതുള്ളൊന്നന്യമില്ലൊന്നുംകെചി। ദാത്മാവുതന്നെ പരമാ
ത്മാവായീടുന്നതും। ആത്മാവുനിരാമയൻസൎവസംപൂൎണ്ണൻനി
ത്യ। നാല്ക്കരുതന്നിൽവൃക്ഷമിരിക്കുന്നതുപൊലെ। ആത്മതത്വ
ത്തിലഖിലാണ്ഡവുംകിടക്കുന്നു। താല്പൎയ്യമതുകൊണ്ടു താനത്രെ
സമസ്തവും। ദൃശ്യവുമദൃശ്യവുംബുദ്ധിയുമുപാധിയുംനിശ്ശെഷച
രാചരജാതിയുംലൊകങ്ങളും। ഒക്കയുമുണ്ടന്നുമില്ലന്നും തൊന്നീ
ടുവതി।നുത്തമെകൎത്താവാരെന്നൊൎത്തുകണ്ടീടുന്നെരം। ചിത്തി
ന്റെസാന്നിദ്ധ്യെനചിത്തനെത്രങ്ങളായ।തത്വങ്ങളാലെകാണ
പ്പെടുന്നിതതുകൊണ്ടു। ബുദ്ധ്യപാധ്യാദികളാം തത്വങ്ങളെല്ലാ
യ്പൊഴു । ന്നിസ്തെജസ്സൊടുംജഡമായിട്ടുള്ളൊന്നാകയാൽ। ചി
ത്താകുമാത്മസ്വരൂപന്തന്നെജഡമായ। തത്വങ്ങളായുമറിവായി
ട്ടുമിരിക്കുന്നു। രണ്ടുഭാവത്തെത്തെടീടുന്നിതുപ്രപഞ്ചത്തെ। യു
ണ്ടാക്കിസ്ഥിതിലയ കാൎയ്യങ്ങൾ സാധിപ്പാനായി। ബ്രഹ്മവി
ഷ്ണ്വീശന്മാരായ്ചമഞ്ഞിട്ടിരിപ്പതും। തന്മഹാമായാദെവി യായിട്ടു
ചമഞ്ഞതും। തത്വങ്ങൾശിവാദിമെദിനിപൎയ്യന്തമുള്ള। തൊക്ക
യുംമായാകാൎയ്യമസത്യന്നിസ്തെജസം। സംസാരമായ പരിപൂ
ൎണ്ണമാമതിലൊരു। കിംസാരമില്ലെന്നൊൎത്തു കണ്ടാലുംമനൊഹ
രെ। അന്നന്നുജനിക്കയുമന്നന്നുമരിക്കയു। മിങ്ങിനെപലജന്മം
കഴിഞ്ഞുനമുക്കെടൊ। അന്നുള്ളശരീരവുമിന്നുള്ളശരീരവു।മൊ
ന്നുപൊലിരിക്കയില്ലെന്നതുമല്ലപാൎത്താൽ। അന്നുള്ള സുഖദുഃ
ഖമിന്നവണ്ണമെന്നൊരു।സന്ദെഹംപൊലുമനുഭൂതമെന്നറിയാ
മൊ। കൎമ്മങ്ങൾപൊലെയനുഭവിച്ചെന്നല്ലാതൊരു। നിൎണ്ണയം
വിചാരിച്ചാൽതൊന്നുന്നില്ലല്ലൊചെറ്റും। ഇന്നിമെൽ ജന്മമു
ണ്ടൊഇല്ലയൊയെന്നുംപുന|രെങ്ങിനെജനിക്കുന്നുവെന്നും കാ
ണുന്നില്ലാരും। എന്നാലും ഗുരുകൃപാകൊണ്ടിഹ നമുക്കിപ്പൊൾ।
വന്നിതു ജനിമൃതിനാശമായിരിപ്പൊരു। ബ്രഹ്മാനന്ദ പ്രാപ്തി
ക്കുനെൎവ്വഴികാട്ടീടുന്ന। നിൎമ്മലമായൊരാത്മജ്ഞാന മെന്നതുമൂ
ലം। രാഗദ്വൊഷാദിദെഹാദ്യവസ്ഥാത്രയങ്ങളും। മൊഹ സാധ
നങ്ങളാം ഗെഹവിത്താദികളും। ലൊകവുംചരാചര ജാതിയും [ 69 ] ലൌകികവും। ശൊകസന്തൊഷസുഖദുഃഖഭോഗാദികളും। ഒ
ക്കയുംമിത്ഥ്യാഭൂതംസംസാരൊത്ഭവമെന്നു। ചിത്തത്തി ലുറച്ചു
സത്യസ്വരൂപനായീടു। മാത്മാവെയറിഞ്ഞു താനാത്മാവായിരു
ന്നാലു। മാത്മാവാകുന്നിതഖിലാണ്ഡവുമെന്നുനന്നായി। ബു
ദ്ധിയിലുറച്ചുകണ്ടറിഞ്ഞുസുഷുപ്തൌചാ। പ്യുത്ഥായശിവതുൎയ്യം
പ്രാപിച്ചുശിവനായി। പരജാഗ്രത്തിൽപുക്കുപരമാൎത്ഥത്തെക്ക
ണ്ടു। പരമാനന്ദമായിട്ടിരിക്കശുഭാത്മികെ। മംഗല ശീലെബാ
ലെനിനക്കുബൊധിപ്പാനാ। യിങ്ങിനെചൊന്നെൻ പരിഭാഷ
യായാത്മതത്വം। എന്നുടെഗുരുവരൻതന്നുടെ കാരുണ്യത്താൽ ।
നന്നെന്നുസമസ്തരുംബൊധിച്ചുവഴിപൊലെ। സമ്മതിക്കണ
മതിന്നായഹംഗുരുവരം। പിന്നയുമ്മുഹുൎമ്മുഹുരഞ്ജലി ചെയ്തീടു
ന്നെൻ। ഭാഷയെന്നൊൎത്തുനിന്ദാഭാവത്തെത്തെടീടൊലാ। കാ
വ്യനാടകാദികൾ ധരിച്ചമഹാജനം। യൊഷമാക്കറിവാ നാ
യ്ക്കൊണ്ടുഞാൻചുരുക്കമാ।യ്ടാഷയായുരചെയ്തെൻ ക്ഷമിക്കസ
മസ്തരും। ചിന്തിക്കുന്തൊറുംസാരമുണ്ടിതിലതുമൂലം। ചിന്താര
ത്നമെന്നുപെരിടുന്നുഭക്തിയൊടും। സന്തതം പഠിച്ചീടുന്നവൎക്കു
ബന്ധമറ്റു। സന്തതാനന്ദമായസായുജ്യമനുഭവം.

ഇതി ചിന്താരത്നം സമാപ്തം. [ 71 ] ബ്രഹ്മദ്ധ്യാനം

ബ്രഹ്മാനന്ദം പരമസുഖദംകെവലം ജ്ഞാനമൂൎത്തിം വിശ്വാ
തീതംഗഗനസദൃശം തത്വമസ്യാദിലക്ഷ്യം എകാനിത്യം വിമല
മചലം സൎവധീസാക്ഷിഭൂതംഭാവാതീതം ത്രിഗുണരഹിതം സ
ദ്ഗുരുന്തംനമാമി

ബ്രഹ്മാനന്ദ മഹാനിധി ൎബ്ബലവതഹങ്കാര ഘൊരാഹിനാ
സംവെഷ്ട്യാത്മനി രക്ഷ്യതെഗുണമയൈശ്വണ്ഡൈ സ്ത്രിഭിൎമ്മ
സ്തകൈഃ വിജ്ഞാനാഖ്യമഹാസിനാതിമഹതാ വിച്ശിദ്യാശീൎഷ
ത്രയാ നിൎമ്മൂല്യാഹിമിമം നിധിം സുഖകരംധീരൊ നുഭൊക്തും
ക്ഷമഃ

നൂതനശ്ലൊകങ്ങൾ

(൧) തമിഴ്വദെഭ്യഃ സാരെഭ്യഃ കെരളീഭാഷിതംകൃതം സംഗ്ര
ഹംഗ്രന്ഥരൂപെ ണഎതൎഹിൎബ്ബഹുശൊധിതം

(൨) സതാംമനഃപരാൎത്ഥെഷു നവനീതാധികംഭവെൽ പ്രാ
യെണമദുലംഹ്യെതത്തെഷാംസ്വാൎത്ഥെഷ്വനാദരഃ

(൩) ഇദംകൈവല്യാഖ്യം സകലജനസൌഖ്യം നവഘൃതം
ജഡാനാമപ്രാപ്യം സുകൃതിജനലഭ്യം ലഘുതരംഅഹന്താ ആ
ഹന്താ ജനജഡിമദന്താവളഹരിവ്വിഭിന്തംസന്താപം ഭവഭയമ
യംഘൊരകലുഷം

(൪) സന്തസ്സു ശൊഭനധിയസ്സുതരാംപ്രവീണാഃഷഡ്ഡു ൎമ്മി
ദൊഷരഹിതാ സ്സതതംക്ഷമദ്ധ്വം കൈവല്യസാരനവനീതന
വീനമസ്മിൻഗ്രന്ധെ മദീയമതിമാന്ദ്യസമസ്തദൊഷം. [ 73 ] കൈവല്യനവനീതം

തത്വബൊധപടലം

ഹരിഃ ശ്രീഗണപതയെനമഃ അവിഘ്നമസ്തു

ശ്രീഗുരുപാദാംബുജം മനസ്സിൽസദാകാലം । ശിരസ്സിലാദെ
ശവുംധരിച്ചുവാഴുമ്നമ്മെ । ഗുരുശ്രീകടാക്ഷമന്നുണ്മയാം ശ്രെയ
സ്സനു । സരിക്കുന്നതെവെണ്ടു ഗുരവെനമൊനമഃ । ഗുരുശ്രീക
രം ശ്രീമൽ ഗുരുകീൎത്തനംസമു । ച്ചരിച്ചുസുഖെനസഞ്ചരിക്കുംകി
ളിപ്പെണ്ണെ । കുറുക്കുംപാലുംപഞ്ചസാരയുംപക്വങ്ങളും । വെറുക്കെ
മധുവുമാസ്സ്വദിച്ചുയഥാരസം । ഉരത്തൊരജ്ഞാനത്തിൽ പെരു
ത്തനാരായവെ । രറുത്തുബൊധമ്നൽകുംകൈവല്യ നവനീതം ।
സ്ഫുരിച്ചതമിഴ്പൊരുളറിയാഞങ്ങൾക്കൎത്ഥം । തിരിച്ചു ചൊല്ലെണം
നീകെരളഭാഴയാലെ । ഉറെച്ചഭക്തിശ്രദ്ധാവിനയങ്ങളെകൊ
ണ്ടുനിറഞ്ഞ മനസ്സൊടുമിങ്ങിനെകെട്ടനെരം മറച്ചൊല്ലിന്റെ
പൊരുൾക്കാതലാം ഗുരുനാമ।മുരച്ചൊല്ലുന്നകിളിപൈതലു മുര
ചെയ്താൾ.

ഗുരുക്കന്മാരുമാദിഗുരുവാം ഗണെശനും । വരെത്തെത്തരും വാ
ഗിശ്വരിയുംശ്രീകൃഷ്ണനും । വരനാംവെദവ്യാസന്താനും ശ്രീ
വാന്മീകിയും।ധരിത്രിസുരന്മാരും ഉണെപ്പാന്വണങ്ങുന്നെൻ ।
ഉരസ്ഥാന്മൊദാൽ മമപുരസ്താലെഴുന്നെള്ളി । നിരസ്തംമഹാമൊ
ഹംകൃപയാലാത്മരൂപം । കരസ്ഥമായപൊലെഞങ്ങൾക്കു കാട്ടി
തന്ന । വരത്തെപരമനുസ്മരിച്ചീടുന്നെനെന്നും । അറിവെറീടും
ശ്രീനാരായണ ദെശികെന്ദ്ര।നറിവുമൂഢന്മാൎക്കുമറിവാൻ തമി
ഴാലെ।അരുളിചെയ്തത്ഭുതകൈവല്യനവനീതം അറിയപൊകാ
ത്ത ഞാനെങ്ങിനെ ചൊല്വതൊൎത്താൻ । സരസാമൃതമ്പൊലെ
വരുവാനിശ്ചിച്ചുള്ളിൽ।തരസാപചിക്കുന്നശ്രാണ ക്കൊക്കുമെ [ 74 ] ന്നിരിക്കിലും । അറിയുംമഹത്തുക്കൾചൊല്ലെണമെന്നു ചൊൽ
വ।തരുതുശങ്കിക്കയുമെന്നുള്ളിലുറക്കയാൽ । ഗുരുവന്ദനപൂൎവമാം
വണ്ണം പറകെന്നതെ । വരുംസജ്ജനമതമാക്കതിക്രമിക്കാവു.

വരഭ്രസുര ശ്രിനാരായണദെശികന്റെ।ചരണാംബുജംഭ
ക്ത്യാ വന്ദിച്ചുവിശെഷിച്ചും । അന്തമദ്ധ്യാദികളുമെന്നി യാകാ
ശമ്പൊലെ । സന്തതൊദിതംജ്ഞാനസൽഗുരുപാദംപൊറ്റി ।
ബന്ധമൊക്ഷങ്ങളകറ്റീടുവാനിദംശാസ്ത്രം । ചിന്തനചെയ്‌വത
തീതൊരുമന്ദന്മാരും ।

പെട്ടന്നുദെഹംഞാനെന്നുള്ളമൊഹത്തൊടുവെർപെട്ടുണൎന്നീടു
മാറുചൊല്ലുന്നഭവത്തത്വം । സൃഷ്ടിസ്ഥിത്യന്തകൃത്യഹെതുവായി
സന്മയനായി । പുഷ്ടരൂപെശ്വരനായാനന്ദസ്വരൂപനായിമുക്ത
നായാത്മാനന്ദലീനനായിവരിഷ്ഠനായ് । നിത്യമാം സുഖബൊ
ധരൂപത്തെവണങ്ങുന്നെൻ । സത്താത്മതന്നെയെങ്ങും പൂൎണ്ണ
മാംബ്രഹ്മംജഗദ്വ്യക്തമെന്നാലെയങ്കൽകല്പിതംദ്വന്ദ്വാത്മകം।
എന്നറിഞ്ഞുടൻ ചുവരിടെഗഗനമ്പൊലെ । സ്വരൂപസ്വഭാവ
മായുണ്മരൂപമാമ്മാറു കൃപയാലെ । എന്നെസംപൂൎണ്ണമനുഗ്രഹി
ച്ചൊരിശ്വരന്റെ।ധന്യശ്രിപാദാംബുജമനിശം വന്ദിക്കുന്നെ
ൻ।എന്നുടെ മനൊബുദ്ധീന്ദ്രിയദെഹങ്ങളെല്ലാം। എന്നുടെയറി
വാലെരവിമുൻഹിമമാക്കി । എന്നുടഞ്ഞാനുമ്നിയ്യു മെകമെന്ന
യ്ക്ക്യംചെയ്താ।രെന്നാചാൎയ്യകാരനാമീശനെവന്ദിക്കുന്നെൻ । പര
ന്നവെദാന്തമാംപാൽകടൽനിന്നുകൊരി । നിറച്ച ശാസ്ത്രങ്ങളാം
കുടങ്ങൾ നിറഞ്ഞെങ്ങും । പരിചില്പാനമ്പെയ്തുകൊള്ളുവാൻ
വച്ചുമുന്നം।പരമകൃപാലുക്കളാകിയഗുരുക്കന്മാർ। അതിനെ കാ
ച്ചികടഞ്ഞെടുത്തുതന്നിടുന്ന।മധുരതരമായകൈവല്യ നവനീതം ।
അതിഭാഗ്യത്താലിതുലഭിച്ചുപയ്യില്ലാത്തൊർ । അധമവിഷയമാ
ൎന്നതിനാലലഞ്ഞീടുവാൻമടികൂടാതെ । വെങ്കിടെശ്വരസ്വാമിപ
ദംമുടിമെല്വെച്ചുചമ।ച്ചീടുമിശ്ശാസ്ത്രത്തിങ്കൽപടൎന്ന പൂൎവ്വതത്വ
ബൊധകനിന്നുത്തരപടലമാകുന്നതു സന്ദെഹനിവൎത്തകം। എ
ങ്കിലൊനിത്യാനിത്യ വസ്തുവിൻവിവെകവും। പങ്കിലെഇഹമു
ത്രാൎത്ഥഫലഭൊഗത്തിൽവിരാഗവും।മംഗലശമാദിഷൾക്കംപി [ 75 ] ന്നെമൊക്ഷെച്ശിഇങ്ങിനെചൊല്ലുംനസാധനചതുഷ്ടയം। ശ
മവുംദമമുപരതിയുംതിതിക്ഷയും।ക്രമമെസമാധാനം ശ്രദ്ധയുമാ
റിതെല്ലൊ।ശമമാകുന്നതന്തഃകരണനിരൊധനം। ദമമാവതുബ
ഹിഷ്കരണനിയമനം।വ്യവഹാരങ്ങളുടെലൊപമാമുപരതി । അ
പമാനാദി സഹിക്കുന്നതു തിതിക്ഷയും। ശ്രവണാൎത്ഥത്തെ ത
ന്നെ ഓൎപ്പതുസമാധാനം । പ്രവരഗുരുശാസ്ത്രവിശ്വാസംശ്രദ്ധ
യല്ലൊ.

സാധനംകൊണ്ടെസാദ്ധ്യംസകലമാകയാലി । സ്സാധനമു
ണ്ടാമവക്കാത്മജ്ഞാനവുമുണ്ടാം। നൂതനവിവെകിക്കുള്ളുണരാ
വുണരുകിൽ । ഭൂതജന്മങ്ങൾകൊടിപൂതനാമ്പുമാനവൻ । അധി
കാരിയാമവ നിന്ദ്രിയഗ്രാമത്താലു । മാധിദൈവങ്ങളാലും ഭൂത
ഭൌതികത്താലും । അധികസന്തപ്തനായിവെയിലില്പുഴുപൊ
ലെ । വ്യഥതിരുന്നമാൎഗ്ഗംതിരഞ്ഞുപുറപ്പെട്ടാൻ । ദാരപുത്രാൎത്ഥെ
ഷണാാവെടൻ വലയില്പെ।ട്ടൊരാതെകൈതപ്പിഓടുന്ന മാ
ങ്കുട്ടിപൊലെ। സാരൊപദെശപൂൎവ്വംചൊന്നസൽഗുരുപാദം ।
സാരസാസസംഭ്രമംവന്ദിച്ചു സാഷ്ടാംഗമായി। എഴുന്നെറ്റന
ന്തരമെറിയൊരന്തസ്താപാൽ।ഒഴുകുംകണ്ണുനീരുമൊലൊല തിരു
മുമ്പിൽ । തൊഴുതുനിന്നുമായാമൊഹാന്ധകാരത്തിൽപെ। ട്ടുഴലു
മെന്നെരക്ഷിക്കെണമെഎന്നിങ്ങിനെ । യുണൎത്തിച്ചപ്പൊൾമാ
താതന്നുരക്ഷിക്കെണമെഎന്നിങ്ങിനെ । യുണൎത്തിച്ചപ്പൊൾമാ
താതന്നുടെശിശുക്കളെ । പൊലെആമമീനുംപക്ഷിയും ക്രമത്താ
ലെ । ക്ഷണത്തിൽഗുരുനാഥൻ ചിന്തിച്ചുനൊക്കികയ്യാ। ലണ
ച്ചുസ‌വിധത്തിലിരുത്തി യരുൾചെയ്താൻ । നിന്നുടെ ജനന
ത്തെമാറ്റുവാനുപായമു । ണ്ടെന്നതുചൊല്ലുവൻഞാങ്കെൾക്കു
ന്നീയെന്നാകിലൊ । പിന്നയുണ്ടാകയില്ലജനനമരണങ്ങൾ । എ
ന്നുമെഎന്നുള്ളതു നിൎണ്ണയിച്ചറിഞ്ഞാലും । ജനനമരണങ്ങ ളറു
മെന്നതുകെട്ടു । ജനിതാനന്ദഹ്രദംതന്നിൽമുങ്ങിയപൊലെ । തനു
വുംകുളുൎത്തുള്ളംകുളുൎന്നെറവെപുനഃ പുനരമ്പൊലുംവണ്ണമാനന്ദ
ബാഷ്പംതൂകി । അനന്താചാൎയ്യശ്രിപാദങ്ങൾവന്ദിച്ചു വീണ്ടും ।
വിനയസമന്ന്വിത മിങ്ങിനെയപ്പെക്ഷിച്ചാൻ। നിന്തിരുവടി
യരുൾ ചെയ്തതുകെൾപ്പാന്നാളില്ലനധനാമടിയനെന്നാകിലും കൃ [ 76 ] പയാലെ । സന്താപംതീൎന്നുജന്മമറുന്നവഴികാട്ടി സന്തൊഷപൂ
ൎവ്വമനുഗ്രഹിക്കെണമെപൊറ്റി । വൃത്തികളടങ്ങി വന്നിവനെ
ന്നറിഞ്ഞഥ । വൃത്തവാനായഗുരുനാഥനുംകൃപാലുവായി । മൃത്തി
നാൽ ചമച്ചകുടകത്തെപുഴുവിൽമു । ന്നുറ്റുതിതൽസ്വരൂപമാക്കി
ടുന്നവണ്ടുപൊലെ । തെറ്റന്നുതന്റെദെഹം തന്നെയായ്‌വരുവ
തി । നുറ്റുനിഷ്കൎഷയൊടുമെകാഗ്രഹൃദയനായി । മുറ്റുമമ്പിയ
ലുന്നദെഹാന്തദെഹിയൊടു । പറ്റുമാറെവമുപദെശിച്ചു തുടങ്ങി
നാൻ ।

വരികകെൾനീതന്നെമറന്നൊൻപിറന്നീടും । പിരിയെമ
രിച്ചീടുംചുഴലിക്കാറ്റില്പെട്ട । ചെറിയതൃണഖണ്ഡംകണക്കെ
ചുറ്റിചുറ്റി । പെരിയകാലചക്രഭൂമയിലുഴന്നീടും । മറകളാരാ
യുന്നതന്നെതാനെന്നുനെരെ । യറിവൊളവുമെന്നതറിഞ്ഞു കൊ
ണ്ടാലുമ്നീ । അറിഞ്ഞുതന്നെതനിക്കാധാരതലവനെ । അറികില
വൻതാനുംബ്രഹ്മവുംതാന്തന്നെയാം । അന്യമില്ലൊന്നുമെതാ
നെന്നിയെഎന്നുകാണാ । മന്നെരംജനിമൃതിഭ്രമവു മൊഴിഞ്ഞു
പൊം । നിന്നെനീകറിലൊനിനക്കൊല്ലൊരുഹാനി । എന്നൊടു
ചൊദിക്കയാലുമ്പദെശിച്ചെനിദം । ഇന്നെന്നെഭ്രാന്തനെന്നാക്കീ
ടുവാൻ ഭാവിക്കയൊ । തന്നെത്താനറിയാതൊരാരുള്ള ലൊകത്തി
ങ്കൽ । പിന്നെയെന്തവർ ജനിമരണാംബുധൌവീഴ്വാൻ । എ
ന്നൊടുസത്യമരുൾചെയ്യെണം ദയാനിധെ । ദെഹമിന്നതുദെ
ഹിയിന്നതെന്നറിയുന്ന । ദെഹികൾ തന്നെ താനെന്നറിഞ്ഞൊ
രറികനീ । ദെഹമെന്നിയെ ദെഹിയാരുവാനെന്നു ശൊഷ്യൻ ।
മൊഹമൊൎത്താചാൎയ്യൻ പീഡിച്ചുപുഞ്ചിരിപൂണ്ടാൻ । ദെഹമ
ല്ലാതെയുണ്ടൊദെഹിയെന്നൊതുന്നനിൻ । ദെഹമൊസ്വപ്നത്തി
ങ്കൽനീളെ സഞ്ചരിപ്പതും । മൊഹമാംസുഷുപ്തിയിൽ കണ്ടതും
ജാഗ്രത്തിങ്കൽ । ഊഹിച്ചൊരൊന്നെ അറിയുന്നതുമാരൊക്കനീ ।
ജാഗ്രത്തിലിക്കാണുന്നസകലവൃത്തങ്ങളും । ജാഗ്രംവെർവ്വിട്ടു
കാണും സ്വപ്നത്തിലവസ്ഥയും । ആഗ്രഹമൊന്നുമില്ലാ സുഷു
പ്തീകാണുന്നതും । വാകിലുണ്ടനുഭവം നിത്യമെന്നതുമ്നൂനം । അ
റിഞ്ഞുകൂടുന്നതുമില്ല് ചെറ്റുമെയുള്ളിൽ । കുറഞ്ഞൊന്നുദിച്ചുട [ 77 ] ൻമറന്നുപൊകുമ്പിന്നെ । ചൊരിഞ്ഞാകൃപാമൃതാദൃഷ്ടി യാലടി
യനെ । വിരിഞ്ഞുകടാക്ഷിച്ചതരുളിചെയ്യെണമെ । വൃക്ഷത്തെകാ
ട്ടിച്ചന്ദ്രക്കലയെക്കാട്ടുംപൊലെ । നക്ഷത്രംകാട്ടിയരുന്ധതിയെ കാ
ട്ടുംപൊലെ । ലക്ഷസമൂലത്തെമുമ്പൊൽ കാട്ടിപിമ്പതിസൂക്ഷ്മ ല
ക്ഷ്യത്തെക്കാട്ടുവാനായി ദെശികന്തുടങ്ങിനാൻ । അദ്ധ്യാരൊ
പത്തിനാലുമപവാദത്തിനാലും । മിത്ഥ്യാബന്ധവുംതഥാമൊക്ഷ
വുമുണ്ടാമതിൽ । അദ്ധ്യാരൊപത്തെ മുമ്പിലറിയിച്ചീടുന്നെൻ
ഞാൻ । ശ്രദ്ധയാസാവധാനാൽശ്രവിച്ചുധരിക്കനീ । അദ്ധ്യാ
സമാരൊപവുംകല്പിതമിവയെല്ലാം । ബുദ്ധ്യാമറ്റൊന്നിൽ മ
റ്റൊന്നെന്നകല്പനയെല്ലൊ। ശുക്തിയില്വെള്ളിയെന്നും ര
ജ്ജുവിൻസൎപ്പമെന്നും । ആകാശെനീലവൎണ്ണംസ്ഥാണുവിൽപു
നാനെന്നും । കല്പിക്കുന്നതുപൊലെനാമരൂപങ്ങളെന്നീ । യൊപ്പ
മായിരണ്ടില്ലൊന്നാ യറിവായ്റ്റിറഞ്ഞെഴും । സല്പര ബ്രഹ്മ
ത്തിങ്കൽതൊന്നുന്നൊരിപ്രപഞ്ചം। കല്പിതംകൊണ്ടുണ്ടായി വ
ന്നതെന്നറികനീ । ആയതെങ്ങിനെഒന്നായിടുകിലനാദിക। ളാ
യജീവന്മാരെല്ലാമവ്യക്തസ്വരൂപത്തിൽ । ഭൂയസ്വീയായ കൎമ്മ
വാസനസുഷ്ഠപ്തിയിൽ । പൊയിനില്ലീനയാകുമ്പൊലെ നിൎല്ലീ
നന്മാരാം। കാലതത്വാഖ്യെശ്വരനീക്ഷണത്താലെസൃഷ്ടി । കാല
ത്തവ്യക്തംവ്യക്തം । ത്രിഗുണംവിജൃംഭിക്കും പാലിന്റെ നിറം
സത്വം । ചുവപ്പാമ്രജൊഗുണമ്നീലമാംതമസ്സെവം । ത്രിഗുണ
മുണ്ടായ്‌വന്നു മറ്റൊരുവഴിയുംചൊല്ലീടുന്നു വിദ്വജ്ജനം । തെ
റ്റന്നുമഹത്തത്വംവ്യക്തമാവതുപിന്നെ । മുറ്റീടുമഹങ്കാരം കു
റ്റമെന്നിയെഗുണ । യ്റ്റ്രയമായ്വിജൃംഭിക്കും വിളക്കിന്നൊളിപൊ
ലെ। സാത്വീകംബഹുസൂക്ഷ്മമിളക്കംചെരും ജ്വാലാകണക്കെര
ജൊഗുണം। വിളക്കമറ്റതമസ്സത്തിരിക്കനല്പൊലെ । വളൎക്കു
ന്നെൎമ്മകൂൎമ്മവ്യാപകഭാവഭെദം । സാത്വീകത്തിങ്കലുണ്ടു രാജസ
താമസവും । സാത്വീകരാജസങ്ങളുംണ്ടുതാമസത്തിലും । സാത്വീ
കരാജസങ്ങൾതാമസത്തിങ്കലുണ്ടു । പെൎത്തിവപൃഥക്കായി ട്ടിരി
ക്കായില്ലെന്നുമെ। ഇച്ചൊന്നഗുണങ്ങളിലാകാശമ്പൊലെ യെ
ഴും । ചിച്ശായയുണ്ടാമതിൽസത്വമാംഗുണംമായാ।സ്വച്ശയാംമാ [ 78 ] യയിങ്കൽചിച്ശായഅന്തൎയ്യാമി । നിശ്ചലംനിമിത്തകാരണമാംമ
ഹെശ്വരൻൟശനുദെഹമിതുകാരണമാകുന്നതുകൊശമാനന്ദമ
യമവസ്ഥാസുഷുപ്തിയും। രാജസാഗുണംതന്നെയവിദ്യയായതതു
മീശനീക്ഷണംകൊണ്ടു ചിതറിയസംഖ്യമായി। അവിദ്യാരൂപ
ത്തിലെചിച്ശായയെല്ലൊജീവൻ। ഭവിക്കുമ്പ്രാജ്ഞനെന്നു നാ
മവുംജീവനപ്പൊൾ। അവസ്ഥാസുഷ്ഠപ്തിയാമാനന്ദ മയകൊ
ശം। വ്യവസ്ഥാകാരണൊദ്ധ്യാരൊപത്തിന്നെവംവിധം। ഭൂമാ
വാമീശ്വരന്റെൟക്ഷണംകൊണ്ടുപിന്നെ। ജീവന്മാൎക്കെല്ലാം
ഭൊഗസാധനമുണ്ടാവാനായിതാമസാഗുണമ്രണ്ടുശക്തിയായ്പി
രിഞ്ഞിട്ടു। മാവരണവുംപിന്നെവിക്ഷെപമെന്നുമ്പെരായി । വി
ക്ഷെപശക്തിതന്നെവിണ്ണായിവിണ്ണിൽവായു। വക്ഷിണവായു
വിങ്കലഗ്നിയഗ്നിയിലപ്പും। ഇക്ഷൊണിഅപ്പിൽനിന്നുണ്ടായീ
തിവയഞ്ചും। സൂക്ഷ്മഭൂതങ്ങൾതന്മാത്രകളെന്നതുംചൊല്ലാംസത്വാ
ദിഗുണംമൂന്നുംഭൂതങ്ങളഞ്ചിങ്കലുമൊത്തുനിന്നീടുമതിലാകാശാദി
കളുടെ। സത്വാംശംവെവ്വെറായൊശ്രൊത്രാദിജ്ഞാനെന്ദ്രിയാ സ
ത്വാംശംപിന്നെ യഞ്ചുമൊത്തന്തഃകരണവും। ഉണ്ടായിവൃത്തി
ഭെദംകൊണ്ടന്തഃകരണത്തി। നുണ്ടായിരണ്ടുനാമംമനസ്സുംബു
ദ്ധിയെന്നും। കൊണ്ടാടീടെണ്ടുംസത്വഗുണത്തിൽനിന്നിതെഴു।
മുണ്ടായനിമിത്തമായിജ്ഞാനസാധനങ്ങളായി । ആകാശാദിക
ളുടെരാജസാംശങ്ങൾവെറെ । വാഗ്വാദികൎമെന്ദ്രിയമഞ്ചായി
പിന്നെആയംശം । ആകവെകൂടിപ്രാണവായുവായിവൃത്തിഭെ
ദമാകയാലത്തുമഞ്ചാഉവന്നുകാരണമ്പൊലെ । അംഗങ്ങളിവപതി
നെഴുമാംസൂക്ഷ്മദെഹാ। ലിം‌ഗവിഗ്രഹംഭൊഗസാധനമാകുന്ന
തും । മംഗലസുരാസുരമാനുഷാതീൎയ്യഗ്യാദി । എങ്ങുമെനിറഞ്ഞെ
ഴുംജീവകൊടികൾക്കെല്ലാം। ഇക്കായമ്മെവുംജീവൻ തൈജസ
നാകുന്നതു । മിക്കായംമെവുമീശൻഹിരണ്യഗൎഭനെല്ലൊ। ഇക്കാ
യംജീവെശ്വരൻമാരായൊരിരിവൎക്കു। മുൾക്കൊശസമന്വിതം
സ്വപ്നമാമവസ്ഥയും। ഭാഗ്യശാലികളായജീവന്മാൎക്കെല്ലാവൎക്കും
യൊഗ്യവസ്തുക്കൾതത്തൽകൎമ്മാനുരൂപങ്ങളായി। യൊഗ്യമാം
സ്ഥൂലശരീരങ്ങ ളുണ്ടാവാൻപിന്നെ । ശ്ലാഘ്യനാമീശൻപഞ്ചീ [ 79 ] രണംചെയ്തീടിനാൻ। ഭൂതങ്ങളഞ്ചുമൊരൊന്നീരണ്ടായി പ
ത്താക്കിത്തൻ। പാതിയഞ്ചായുമ്പിന്നെവെവ്വെറെനന്നാലാക്കി।
പാതിതന്റെതും വിട്ടമറ്റെതിൽകൂട്ടിസ്ഥൂല। ഭൂതങ്ങളാക്കിപ
ഞ്ചീകരണംചെയ്തിങ്ങിനെ। ഇമ്മഹാഭൂതങ്ങളിൽനിന്നുണ്ടായി
തുബഹു। ബ്രഹ്മാണ്ഡങ്ങളുമതിലീരെഴും ലൊകങ്ങളും। കൎമ്മജാച
തുൎവ്വിധസ്ഥൂലവിഗ്രഹങ്ങളും। സമ്മതഭൊഗ്യങ്ങളുംമറ്റുവെണു
ന്നതെല്ലാം। ഒന്നത്രെഉപാധിയാകുന്നതുംജീവെശ്വര। ക്കെന്നാ
ലൊഭെദം തമ്മിലെങ്ങിനെയറിയെണ്ടു। എന്നാൽകെൾക്കന।
കാൎയ്യൊപാധിയാകുന്നജീവൻ। ധന്യകാരണൊപാധീൟശ്വര
നറിഞ്ഞാലും। സമഷ്ടിവൃഷ്ടിഭെദംകൊണ്ടെല്ലൊ ബഹുഭെദം।
സമഷ്ടിവൃഷ്ടിസ്വരൂപങ്ങളെങ്ങിനെയെന്നാൽ। സമഷ്ടിയത്രെ
വനം വൃഷ്ടിയായതുവൃക്ഷം। സമഷ്ടിയല്ലൊസഭാപുരുഷൻവ്യ
ഷ്ടി നൂനം। അദ്ധ്യാരൊപത്തിന്വരവിങ്ങിനെയറിഞ്ഞാലും। പ്ര
ത്യക്ഷമായിട്ടു കാണായീടുന്നവയൊന്നും। സത്യമല്ലല്ലീത്രികാല
ത്തിലുംസ്വപ്നമ്പൊലെ। മിത്ഥ്യയെന്നുറച്ചവനാത്മജ്ഞാനിയാം
ധ്രുവം। അത്യനുമെങ്ങുംമൂടിമറക്കുംവൎഷത്തിന്റെ। അത്യയത്തിങ്ക
ലെറ്റ ന്തെളിഞ്ഞാകാശമ്പൊലെ। മുക്തിചെരുന്നൊ രപവാദ
ത്തിന്മാൎഗ്ഗത്തെയും। യുക്തിസംയുക്തംകെട്ടുകൊൾകനീസാവധാ
നം। വ്യാളമില്ലതുരജ്ജുവെന്നറിയുന്നപൊലെ। ആളല്ലീതൊരു
കുറ്റിയെന്നറിയുമ്പൊലെയും। മാലറുമാറുഗുരുനാഥൊപദെശാ
ലവുവലം। ചിന്തിക്കുംശാസ്ത്രയുക്തിയുംതെളിവാലെ। ക്ഷണി
കദെഹമല്ലപഞ്ചഭൂതങ്ങളെല്ലാ। ഗുണങ്ങൾമൂന്നുമല്ല വ്യക്തവു
മല്ലെതുമെ। അണുവിലണുവായൊരറിവാംഭ്രജ്മ മൊന്നെ।
ന്നുണൎന്നുനിസ്സംശയം തെളിഞ്ഞീതപവാദം। പടവുംനൂലുംപൊ
ലെ പണിയുംപൊന്നുംപൊലെ। ഘടവുംമണ്ണുംപൊലെകാൎയ്യങ്ങ
ൾകാരണവും। ദൃഢമെന്നുണ്മകവിഞ്ഞൊന്നിലൊ ന്നുദിച്ചുള്ള
വടിവെയൊടുക്കുന്നതപവാദൊപായമാം। വിക്ഷെപശക്തികാ
ൎയ്യമരുളിച്ചെയ്തിവണ്ണ। മക്ഷപാവരണാഖ്യശക്തികാൎയ്യവുംനെ
രെ। ശിക്ഷിച്ചെന്നൊടരുളിചെയ്തുകൃപയാലെ। രക്ഷിക്കയെന്ന
പ്പൊരുൾചെയ്തിതുഗുരുനാഥൻ। ഈശ്വരനെയുമാത്മജ്ഞാനി [ 80 ] കള യുമൊഴി। ച്ചാശ്ചൎയ്യംമറ്റുസൎവ്വജീവന്മാരുടെയുള്ളിൽ। ശാശ്വ
തജ്ഞാനദൃഷ്ടിപൊന്മാറുമഴരാവിൽ। വാച്ചിരുൾകണ്ണിണക്കണ്ണു
മൂടുന്നപൊലെമൂടും। പൂൎണ്ണമാംബ്രഹ്മത്തിനും പ്രപഞ്ചത്തിനും
തെളിവാൎന്ന കൂടസ്ഥനന്തഃപ്രപഞ്ചത്തിനുംതമ്മിൽതൊന്നും। ഭെ
ദംതൊന്നാതതാൻ മൂടിമറച്ചീടും। തീൎന്നീടുംഭവവ്യാധി കാരണ
മിതുതന്നെ। ആധാരംമറഞ്ഞീടിലാരൊപം തൊന്നുന്നത। ങ്ങാ
ധാരംമറയായ്കൊലൊല്ലാരൊപവു മെന്നാൽ। ആധാരംസമംവി
ശെഷമെന്നെവംരണ്ടാ മാധാരസ്സമമെങ്ങുമാരൊപം വിശെഷ
മാം। ജഗത്തിലിതൊന്നും സമത്തെമാച്ചീടാത। തകൎത്താരജ്ജുസ
ൎപ്പംമറയും വിശെഷത്താൽ।

സുഖസ്വാത്മാനം സമമജ്ഞാനംമറച്ചീടാ। പകൎച്ചാപുണും
വിശെഷം ജീവൻമറഞ്ഞുപൊം। കെവലനിലതൊന്നാതായതു
പഞ്ചകൊശം। ജീവനായിജഗത്തായിവിക്ഷെപത്താലെ യെ
ല്ലൊ। ആവരണത്തിനെറ്റംദൊഷംകല്പിച്ചതെന്തെ। ന്നെവം
പൃച്ശിച്ച പുത്രകെട്ടാലുംതെളിഞ്ഞുനീ। വിക്ഷെപശക്തിതന്നെ
സംസാരമെന്നാകിലു। മക്ഷുദ്രാമുമുക്ഷുക്കൾക്ക തളാമനുകൂല്യം।
അക്ഷികൾകാണുംപകലാലെയുള്ളുപകാര। മക്ഷപകൊണ്ടുണ്ടാ
വാന്മറെപ്പതതിദൊഷം। പ്രളയത്തിലുംസുഷ്ഠപ്തിയിലും ജഗ
ത്തെല്ലാം। വിലയവന്നുമുക്തിവന്നവനെകനുണ്ടൊ। വളരും
വിക്ഷെപത്താൽമുക്തിക്കില്ലൊരുതട। വിളകാരൊപംമുക്തിക്കാ
വരണമെദൃഢം

ശുക്തിവെള്ളിയെപൊലെയുണ്ടായവിക്ഷെപാഖ്യാ। ശക്തി
പൊയ്യാകിലതുസാധനമായുണ്ടായ। മുക്തിയുമ്പൊയ്യാമെന്നാൽ
മൊഹനിദ്രയിൽകാല। നിദ്രപൊംവണ്ണംസ്വയംനിലയൊസത്യ
മെല്ലൊ। ശരത്തെശ്ശരത്താലുംനഞ്ചിനെനഞ്ചിനാലും‌। കരുത്തുള്ളി
രിമ്പിനെഇരിമ്പുകൊണ്ടുംപൊലെ। ഉരത്തമായതന്നെമായയാ
നീക്കുംചിതയെരിച്ചുശവത്തെത്താൻപൊംവണ്ണംമായയുംപൊം
കനത്തമായയാലെഴവസ്ഥാജീവനുള്ള। തിനെക്കെളജ്ഞാനമാ
വരണംവിക്ഷെപവും। അനസ്തപരൊക്ഷജ്ഞാനാ പരൊക്ഷ
ജ്ഞാനങ്ങ। ളനൎത്ഥനിവൎത്തിയുമാനന്ദപ്രാപ്തിതാനും। ബ്രഹ്മമാംത [ 81 ] ന്നെമറന്നുളവാമറിയായ്മ। ജന്മമൃത്യെകബീജമജ്ഞാന മാകുന്ന
തും। ഇണ്മയാപരനില്ലാകണ്ടില്ലെന്നുള്ളമൊഹം। കന്മഷാപൂരതരാ
രൊപണമറിഞ്ഞാലും।

ജീവൻഞാനെന്നുണ്ടായഭാവമാംവിക്ഷെപവും। ശ്രിമദാചാ
ൎയ്യവാക്യാമൃതത്താൽതന്റെരൂപ മെവമെന്നറിയുന്നതാംപരൊ
ക്ഷജ്ഞാനവും। ക്ഷെമദംതത്വംനിരന്തരമായ്വിചാരിച്ചു। സന്ദെ
ഹമാകവെപൊയി ജ്ഞാനാനുന്ദൈകാത്മാവാ। കുന്നതുമപരൊ
ക്ഷജ്ഞാനമെന്നരിയെണം। വന്നജീവത്യംപൊവതനൎത്ഥനിവ
ൎത്തിയാം। പൂൎണ്ണമാംകൃതാൎത്ഥത്വമാനന്ദപ്രാപ്തിയെല്ലൊ।

കുതുകമാമ്മാറുദൃഷ്ടാന്തവും ചൊല്വങ്കെൾനീ। ഇതിന്നു പ
ത്തുപുരുഷന്മാരൊ രാറുനീന്തി। ഉദകതീരംകരയെട്ടി നിന്നൊരു
ശെഷം। അതിലെകന്മറ്റെല്ലാരയുമെണ്ണികണ്ടാൻ। ഉമ്പതെ
ന്നെണ്ണിദശമൻതാനെന്നറിയാതെ। അമ്പരന്നവനില്ലാകണ്ടീ
ലെന്നതിവെളം। തുമ്പിത്താങ്കരഞ്ഞുവീണുരുണ്ടുതൊഴിച്ചതി
സംഭ്രമംപൂണുന്നതു കണ്ടാഗന്തുകഞ്ചൊന്നാൻ। പത്താമനു
ണ്ടെന്നപ്പൊഴുണ്ടെന്നുകണ്ടാൻപിന്നെ। ചിത്തവിഭ്രമംപൊവാ
നായ്ക്കൊണ്ടുചൊല്ലീടിനാൻ। പത്ഥ്യ്വമാംവാക്യമൊമ്പതെണ്ണിയ
ഭവാൻതന്നെ। പത്താമനെന്നുകെട്ടുതന്നെയുംനൊക്കിക്കണ്ടാൻ
ക്രന്ദനംചെയ്യുന്നതുംവെറിട്ടാശ്വസിച്ചവൻ। സന്ദെഹംതീൎന്നു
ള്ളവുംതെളിഞ്ഞാനന്ദംപൂണ്ടാൻ

ചൊന്നദൃഷ്ടാന്തദാഷ്ടാന്തികങ്ങൾചെൎത്തുകാട്ടിതന്നീടാമതുംധരി
ച്ചെകാഗ്രബുദ്ധ്യാപത്താമന്തന്നെയറിയാഞ്ഞതജ്ഞാനമെല്ലൊ
പത്താമനില്ലകണ്ടീലെന്നതാവരണവും। ഉൾത്താപംപൂണ്ടുണ്ടാ
യരൊദനവിക്ഷെപവും। ഉത്തമൻപത്താമനുണ്ടെന്നതിചൊന്ന
വാക്യംഉൾക്കൊള്ളുന്നതുപരൊക്ഷജ്ഞാനമനന്തരം। ചൊൽക്കൊ
ള്ളും പുണ്യാധിനൊമ്പതുപെരെഎണ്ണി। ദൃക്കിനാൽകണ്ടനിയ്യെ പ
ത്താമനെന്നനെരം। ചിക്കനെത്തന്നെകാണ്കയപരൊക്ഷജ്ഞാന
വുംഅനൎത്ഥിനവൎത്തിയാംരൊദനംമാറുന്നതുംമനസ്സിൽസന്ദെഹ
ങ്ങളൊക്കെപൊയിതെളിവെറ്റംജനിച്ചീടുകതന്നെനൂനമാനന്ദ
പ്രാപ്തി। നിനക്കുനെരാംവണ്ണമറിവാനറിയിച്ചെൻ। വിശദാകൃ [ 82 ] പാമൃതാരാശെദെശികമൂൎത്ത। ദശമപുരുഷൻതാന്തന്നെ കണ്ട
തുപൊലെ। നിജമാമെന്റെരുപംഞാൻകാണുമാറുകാട്ടി। ദൃശമ
ന്ദനാമെന്നെപാലനംചെയ്യെണമെ। തല്പലക്ഷ്യാൎത്ഥവും ത്വ
ല്പദലക്ഷ്യാൎത്ഥവുമല്പവുംഭെദമില്ലാ। രണ്ടുമൊന്നെന്നുതന്നെചൊ
ല്ലെറുമസിപദ മൈക്യത്തെക്കാട്ടുംബൊധ। തല്പരബുദ്ധെപു
ത്രാതെളിഞ്ഞൂകെട്ടാലുംനീ। വിണ്ണൊന്നുതന്നെമഹാവിണ്ണെന്നും
പിന്നെമെഘ। ത്തണ്ണീരിൽനിഴലിച്ചാവിണ്ണെന്നും കുടത്തിലെ
പിണ്ണെന്നുംകുടനീരിൽനിഴല്വിണ്ണെന്നുംനാലാ। യെണ്ണും കല്പ
നയാലെഎകമാംചെയ്തന്യവും। ബ്രഹ്മമീശ്വരനെന്നും കൂടസ്ഥൻ
ജീവനെന്നും। ഉന്മദംകൊണ്ടുവൃഥാനാലായിതൊന്നുന്നതും। കന്മ
ഷമറ്റു തെളിഞ്ഞവൎക്കാകാശംപൊലെ। ചിന്മയചെയ്തന്ന്യവു
മെകുമെന്നറിഞ്ഞീടാം। പൂജ്യനാമീശൻജീവൻപുകഴുംപദംരണ്ടി
ൽ। വാച്യാൎത്ഥലക്ഷ്യാൎത്ഥമാംബ്രഹ്മവുംകൂടസ്ഥനും। പ്രാജ്യക്ഷി
രത്തിലെങ്ങുംകലൎന്നൊന്നിച്ചീടിലു। മാജ്യത്തെക്കടഞ്ഞു വെറി
ട്ടെടുക്കുന്നപൊലെ। നിന്നെനീതന്നെവെറെയറിഞ്ഞു വെറിട്ടു
കൊൾ। കെന്നതെങ്ങിനെയെന്നാലതിന്നുമുപായംകെൾ। എന്നെ
ന്നാകിലുംചത്തുശവമാകുന്നദെഹം। തന്നെതാനെന്ദബൊധ മക
റ്റിടെണംമുപിൽ

സഞ്ചിതം ശുക്ലമൊദൊമാംസരക്താദിയാലെ। പഞ്ചഭൂതൈക
പരികല്പിതമെല്ലൊദെഹം। കിഞ്ചനരസമിളച്ചീടാതെസദാകാലം
ചഞ്ചലമായൂതുന്നതൊൽതുരുത്തിയെപ്പൊലെ। മൂക്കൂടെയൂതുംപ്രാ
ണനാത്മാവൊ മനക്കാമ്പിൽ। ഓൎക്കനിരജൊഗുണ വികൃതിത
നെനൂനം। ദീൎഘസങ്കല്പ വികല്പാത്മകംമനൊമയം। മാൎഗ്ഗമെനി
ശ്ചയിക്കുംവിജ്ഞാനമയമെന്നും। രണ്ടായിമെവുമന്തഃകരണ മാ
ത്മാവൊവാൻ। കൊണ്ടാടുംസത്വഗുണവികൃതിയതുംധൂവം। ക
ണ്ടാനിസ്സുഷുപ്തിയിലാനന്ദമയകൊശം। കുണ്ഠത്വമാത്മാവതജ്ഞാ
നവൃത്തിഭെദം। സച്ചിദാനന്ദസമംസാക്ഷികൂടസ്ഥമെകം। നി
ശ്ചലംവ്യാപ്തമാത്മാനിയതമറിഞ്ഞുനീ। അച്ചൊപൊയിയ്ജഡദുഃ
ഖമയമാംപഞ്ചകൊശം। മച്ചകംവിട്ടുവെഗാൽവെളിയി ലായ്വ
ന്നാലും। കൊശപഞ്ചകംവിട്ടുനൊക്കുമ്പൊൾപാഴന്നിയെ। ദെശ [ 83 ] കമൂൎത്തെപിന്നെമറ്റൊന്നുംകണ്ടീലഞാൻ।നീജമാം പാഴൊഞാ
നെന്നുണൎത്തിച്ചൊരുശിഷ്യൻ। ആശയംതെളിയുമാറരുളിഗുരു
നാഥൻ। മുൻപുചൊല്ലിയപത്താംപുരുഷൻ ബുദ്ധിമൊഹാൽ
ഒമ്പതുപെരെയെണ്ണി ക്കണ്ടുതന്നെക്കാണാതെ। തുമ്പമായിക്ക
ണ്ടൊരുപാഴിവഴിവനൊചിന്തിച്ചാലും। അമ്പെറുംപുത്രാ കാണ്മതഖി
ലംകാണുംനിയ്യെ।സ്ഥൂലസൂക്ഷ്മജ്ഞാനാവസ്ഥാത്രയംതഥാ। കാ
ലങ്ങൾമൂന്നും ജന്മക്കടലിൽകല്ലൊലങ്ങൾ। പൊലെവന്നുടൻ
പൊയതളവില്ലതിനെല്ലാം। മെലായിസാക്ഷിയാംനീ ൟശ്വരൻ
തന്നാണകെൾ।എല്ലാംകണ്ടറിയുന്നൊരെന്നെഞാനെന്തുകൊണ്ടു
കല്യാണമൂൎത്തെഗുരൊകണ്ടറിയെണ്ടതെന്നാൽ। ചൊല്ലാംപത്താ
മൻതന്നെക്കണ്ടതുംതന്നെക്കൊണ്ടെ।അല്ലാതെഎകാദശാവങ്ക
ലെകനുണ്ടൊ.

അറിവെയറിയുന്നൊരറിവെവെറൊന്നെന്നു। മറിയാക്കുത
ൎക്കമൂഢന്മാൎക്കുചക്രാശ്രയം। പെരുതാമനവസ്ഥാശ്രയവു മാത്മാ
ശ്രയം। വരുമന്യൊന്യാശ്രയദൊഷവുംദൂരത്യയം। അറിയപ്പെടും
വസ്തുവല്ലനീമറ്റൊന്നിനാൽ। അറിഞ്ഞുകൂടാതൊരു വസ്തുവുമ
ല്ലെടൊനീ। അറിവെവടിവായനിന്നെനിയ്യനുഭവി। ച്ചാറികനി
രൂപിച്ചുനിശ്ചലംനിരൎഗ്ഗളം। മധുരാഗുളംമാവാല്വാൎത്തുണ്ടാ മ
പ്പമെല്ലാം। മധുരമാകുന്നതുഗുളത്തിൻശീലമെല്ലൊ। അതിതെ
ന്നുന്നുന്നതുജഢബൊധകമായ। റിപൊകുമതിതു മറ്റൊരഹം
പാരുളാമറിവുനീചൊല്ലെഴും। ത്വമ്പദത്തിൽ। ലക്ഷ്യാൎത്ഥമാകു
ന്നനികല്യരാവ്പദത്തിന്റെ। ലക്ഷ്യാൎത്ഥബ്രഹ്മമെല്ലൊ എല്ലാ
ജീവനുമീശൻ। വാച്യാൎത്ഥങ്ങളാംതമ്മിലില്ലൈക്യം ചെറ്റുംബ
ഹുഭെദമുണ്ടാകായാലെ നാമത്തെക്കൊണ്ടുമിടംകൊണ്ടുപാധിയെ
ക്കൊണ്ടും। ധാമത്തെക്കൊണ്ടുമുള്ളിലുണൎച്ചകെട്ടുകൊണ്ടും। തമ്മി
ൽവ്യൊമത്തിന്നവനിക്കുമുള്ളൊരന്തരംപൊലെ। കെമിച്ചഭെദ
ത്തിനാലൈക്യമില്ലൊരുനാളും।.

ശാസ്ത്രവിത്തുകൾവാച്യം വാക്യാൎത്ഥാവിരുദ്ധത്വ। മൊൎത്തു
ചൊല്ലുന്നൊരൎത്ഥംലക്ഷണവൃത്തിയാലെ। പെൎത്തുംമൃന്നാംജ
ഹദജഹത്തന്നുംപര। മാൎത്ഥബൊധകംജഹദജഹത്തെ ന്നുള്ള [ 84 ] തും। ഇങ്ങനെചൊന്നമൂന്നുലക്ഷണങ്ങൾക്കുമൎത്ഥ। ഭംഗിയൊ
ടൊതുമുദാഹരണവാക്യങ്ങളും। ഗംഗായാംഘോഷതി പ്രതിവ
സതിഎന്നും പുനരിങ്ങുശൊണസ്തിഷ്ഠതിശ്ചെതൊ ദാവതിയെ
ന്നും। ചൊല്ലുവൻസൊയംദെവദത്തന്താൎത്തിയുമെവം। ചൊല്ലെ
ഴും ത്രിവിധൊദാഹരണവാക്യങ്ങളാൽ। അല്ലലാലുഴന്നീടും ശാ
സ്ത്രാൎത്ഥവൈരുദ്ധ്യമ്പൊ।ലുല്ലാസസ്വാൎത്ഥംനെരെ യുണ്മയിൽ
തെളിഞ്ഞീടും।.

അന്യദെശവുമന്ന്യകാലവുമിവനവെ। നെന്നതുംസൊയംപ
ദവാച്യാൎത്ഥമാകുമെവം। ചൊന്നവൈരുദ്ധ്യംവിട്ടു ലക്ഷ്യാൎത്ഥം
വിടാവണ്ണ। മുന്നതദെവദത്തന്തന്നെമാത്രമെക്കാട്ടും। തൽപദം
താനുമ്പിന്നെത്വമ്പദമതുംതഥാ। ചൊല്ലെറുംമ്പ്രഹ്മമെന്നും കൂട
സ്ഥനെന്നുംചൊല്ലും। സൽപരചിദാനന്ദവസ്തുവെ വിട്ടീടാതെ ।
ഇല്പന്നമഹാഭെദ വാച്യാൎത്ഥംവിട്ടുനിത്യം। അതുനിയ്യാകുമെന്നും
നീയതുതാനാമെന്നും।ഉദിതമായൊരൎത്ഥമഖണ്ഡമാകയാലെ।സ
തതമസിപദമൈക്യത്തെക്കാട്ടുമെന്നും। മുദിതമതെസൂതാനിയതമ
റികനീ।ഘടനീരിലുംമെഘനീരിലുംകണ്ടവാൻപൊയി।ക്കടവാന്മ
ഹാവാനുംവെറല്ലെപ്പൊഴുമെകും। സ്ഫുടസാക്ഷിയുംബ്രഹ്മം രണ്ടു
മൊന്നെന്നുഭാവം। ദൃഢമാം ശിവൊഹമെന്നിരുന്നു കൊണ്ടാ
ലുംനീ

ആചാൎയ്യനരുൾചെയ്ക വഴിതെറ്റാതെപഞ്ച। കൊശവുംകട
ന്നുടൻപാഴയുംതള്ളിശ്ശിഷ്യൻ। നീചമാംനിലവിട്ടുകുടസ്ഥബ്ര
ഹ്മമെന്നൊ। രാശയമതുമൊഴിഞ്ഞഖണ്ഡാനന്ദംകണ്ടാൻ। അനു
ഭൂത്യാനന്ദപൂൎണ്ണാംബുരാശിയിലാണു। തനുവിന്ദ്രിയാദിയുംമറ
ന്നുചിദെകമായി।മനവുംപൂരിച്ചുടൻമരമായിഗുരുമുമ്പിൽ। അ
നഘമതി ശിഷ്യനാത്മീകവടിവായാൻ। പുത്രനീവണ്ണംബഹു
നെരംചെന്നൊരുശെഷം।തത്രബാഹ്യത്തിൽചിത്തം നിവൎത്തി
ച്ചിതുമെല്ലെ.

ഉൾത്തളിരഴിഞ്ഞല മരികെമെവുംഗുരു।സത്തമമുഖാംബു
ജംസരസാനൊക്കിക്കണ്ടാൻ।ഒഴുകുമാനന്ദബാഷ്പത്തൊടു മെഴു
ന്നെറ്റു।തൊഴുതുവീണു നമസ്കരിച്ചുപാദാംബുജം। പൊഴിയുമ [ 85 ] ശ്രുക്കളാലഭിഷെകവുംചെയ്തു।ചുഴലെപ്രദക്ഷിണംചെയ്തുകുമ്പി
ട്ടുകൂപ്പി।ചൊല്ലിനാനെന്നുള്ളിൽനിന്നതന്തജന്മമാൎന്നു।ചൊല്ലെ
ഴുമുപദെശംചെയ്വാനായിബഹിൎഭാഗെ।കല്യാണമാമ്മാറെഴുന്നെ
ള്ളി യഗുരുമൂൎത്തെ।കല്യകൈവല്യം തന്നൊരുപകാരത്തിനൊൎത്താ
ൽ।പ്രത്യുപകാരംചെയ്വാനെതുമെകണ്ടിലഞാൻ। നിത്യംനിന്തിരു
വടിമലരടികൾവണങ്ങുന്നെൻ। ഇത്തരമുണൎത്തിച്ചുപണിയും
ശിഷ്യനെക്ക। ണ്ടെത്രയുംപ്രസാദിച്ചു നൊക്കിനാൻ ഗുരുവ
രൻ। തന്നണയത്തുപിടിച്ചിരുത്തി കൃപയാലെ। ധന്ന്യധന്യാ
വതം സമരുളിചെയ്തീടിനാൻ। നിന്നുള്ളിൽതടവെന്നീ യാത്മ
ജ്ഞാനൈകനിഷ്ഠാ। നിന്നീടിലതുതന്നെ നീ ചെയ്യുമുപകാരം। നീ
യെന്നും ഞാനെന്നും രണ്ടില്ലാതെന്നിറഞ്ഞെങ്ങും ജ്ഞെയമാംഞാ
നെകമായി കണ്ടുണൎന്നൊരുബൊധം। മായുമൊചെറ്റുംമമശ്രീ
ഗുരുമൂൎത്തയെന്നാ। ലായതുമുള്ളവണ്ണമറിവാൻ ചൊല്ലീടുവിൻ.

സൽഗുരുപ്രസാദെനാശാസ്ത്രാൎത്ഥവിചാരത്താ।ലുൾക്കുരുന്നി
ങ്കൽജ്ഞാനമുണ്ടാമെന്നിരിക്കിലും। മുഷ്കരപ്രസംബന്ധത്രയത്തി
ലൊന്നുണ്ടാകിൽ। പുഷ്കലമനുഭവമുറക്കയില്ലെന്നുമെ। അസംഭാ
വനാവിന്നെസംശയഭാവനയും। നൃസംശവിപരീതഭാവനായി
വമൂന്നും। അസംഖ്യംജന്മങ്ങളിലഭ്യാസമാകയാലെ। വിശങ്കമുട
നുടൻവന്നീടുമതുവന്നാൽ। കെട്ടുപെട്ടഗ്നിയൊന്നുംദെഹിയാത്ത
തുപൊലെ। കഷ്ടമിജ്ഞാനാഗ്നിയുമജ്ഞാനാകാൎയ്യങ്ങളെഒട്ടുമെദഹി
ക്കായില്ലിപ്രതിബന്ധങ്ങളെ। പെട്ടെന്നുപൊക്കീടെണമതിന്നുണ്ടു
പായവും। ശ്രവണംമനനവും നിദിദ്ധ്യാസനത്താലും। ധ്രുവ
മപ്രതിബന്ധംമൂന്നെയുംകളകനീ। ഭുവനെതുഷാരത്തെ മദ്ധ്യാ
ഹ്നകാലത്തിലെ। സവിതാവിന്റെ കിരണങ്ങളെന്നതുപൊലെ
ഭ്രഹ്മ ഭാവനനീക്കിയതിതന്നൊരൊഭെദം। ചെമ്മെതൊന്നിപ്പ
തസംഭാവനയാകുന്നതും।ഉണ്മയിൽഗുരുനാഥനരുളിചെയ്യും വാ
ക്യം।ഉണ്മയെന്നു റയാതെയുഴലുംമനൊഭാവം। മൊഹത്തെ വള
ൎക്കുംസംശയഭാവനാപിന്നെ। ദെഹംഞാൻസത്യംജഗത്തെന്നു
ള്ളിൽതൊന്നുന്നതാം। ആഹന്തവിപരീതഭാവനയിവമൂന്നും। ദെ
ഹികൾക്കെല്ലാംപ്രതിബന്ധങ്ങളറികെടൊ। തത്വാനുസന്ധാനം [ 86 ] ചെയ്കെന്നതാംശ്രവണവും। യുക്തിസംയുക്തമൎത്ഥചിന്തനംമന
നവും।ചിത്തൈകാഗ്രെണസ്വാത്മദൎശനംതന്നെയാത്മ വിത്തുക
ൾ ചൊല്ലുന്നിതുനിദിദ്ധ്യാസനമെന്നും

എത്രനാൾജ്ഞാതൃജ്ഞാനജ്ഞെയഭെദംതൊന്നുന്നീ। തത്രനാ
ളെക്കുമിവയഭ്യസിച്ചിരിക്കെണം। ചിത്തായിജ്ഞെയമാത്രനാകി
ലൊപിന്നെജീവ। മുക്തനായ്വിദെഹകൈവല്യാനന്ദവുംവരും ।
ബ്രഹ്മവിത്തെന്നുംപിന്നെന്രഹ്മവിദ്വരിയനും। ബ്രഹ്മവിദ്വ
രീയനുംബ്രഹ്മവിദ്വരിഷ്ഠനും।നിൎമ്മലാജീവന്മുക്തന്മാരും നാൽ
വിധമതിൽ। ബ്രഹ്മവിത്തിന്റെ നിലചൊല്ലുവൻമിമ്പിൽകെൾ
നീ। ബ്രഹ്മവിത്തായിതാനുണരുന്നതിൻമുമ്പെ। പെയ്യുംകൎമ്മങ്ങ
ൾവൎണ്ണാശ്രമവിഹിതംയഥായൊഗ്യം। ദൎമ്മെണചെയ്യുംനിത്യം
ലൊകൊപകാരാൎത്ഥമായി।ഉണ്മയാംതന്റെ നില വിടുകൈല്ലതാ
നും। കാമാദിയുദിക്കിലുമപ്പൊഴെനശിച്ചുപൊം। താമസമില്ലാരു
ള്ളിൽപറ്റീടാചെറ്റുപൊലും.

താമരയിലെയിലെതണ്ഡീരെന്നതുപൊലെ। പാമരപ്രവഞ്ച
ത്തൊടൊന്നിച്ചുവസിച്ചീടും। കൎമ്മവൈചിത്ര്യത്തിനാൽ പ്രാര
ബ്ധംപലവിധ।മെണ്മതിന്നനുരൂപമായ്വരുംവ്യവഹാരം കന്മഷ
ഹീനംതപസ്സുറ്റുചെയ്കിലുംചെയ്യും। വെണ്മയിലെങ്ങും നടന്നയ്യ
മെൽക്കിലുമെങ്ക്കും।ധൎമ്മെണരാജ്യമ്പരിപാലനംചെയ്കിൽചെ
യ്യും।ഷണ്മലുംപൊക്കിക്കാൎയ്യസിദ്ധിചെയ്കിലുംചെയ്യും। ശൎമ്മണാ
കൃഷിഗൊരക്ഷാദിചെയ്കിലുംചെയ്യും।നിൎമ്മലപൂണ്യതീൎത്ഥയാത്ര
ചെയ്കിലുംചെയ്യും।ചിത്തത്തിലൊക്കയില്ലാഭൂതവ്യ്ം ഭവിഷ്യത്തും
വൎത്തമാനത്തെയനുഭവിക്കുംസ്വപ്നമ്പൊലെ।മിത്രാംശുതണുക്കി
ലുംചന്ദ്രാംശുചുടുകിലുംചത്തുപൊയൊരുശവം സുഖമെവാണീ
ടിലും। അഭ്രത്തിന്നൂഴിയിറങ്ങീടിലുംപണ്ടില്ലാത്തൊ രത്ഭുതപ്പെട്ടു
കാണ്കയില്ലൊരുനാളുമൊന്നും। സ്വല്പവുംനിന്നിക്കയില്ല ദുൎജ്ജന
ങ്ങളെ। അപ്പൊലെപുകഴ്ത്തുമാറില്ലസൽഗുണത്തെയും। മറ്റുമൂവ
രില്പിന്നെ വരനും വരിയനും। മുറ്റീടുംസമാധിയൊഗത്തെ
യുറ്റിരുന്നീടും। കുറ്റമെന്നിയെദെഹരക്ഷയുന്നുവൊൻവരൻ.

ചെറ്റതുമറ്റുള്ളൊരാലൊൎപ്പവന്വരിയെന്നും। ചുറ്റുംനിന്ന [ 87 ] നെകധാപലരുംപറെകിലും। പറ്റാതെതാനുമിളകീടാതെനിവീ
കല്പം। പറ്റാതാത്മാനന്ദാബ്ധൌമുഴുകിബാഹ്യസ്മൃതിയറ്റു। വാഴു
ന്നധന്യൻവരിഷ്ഠനാകുന്നതും। കൈവല്യമിവക്കൊക്കും നാൽ
വൎക്കുമെങ്കിലെറ്റം। വൈമല്യംസമാധിയൊഗത്തി നല്ലയൊ
എന്നാൽ। വൈകല്യം ബ്രഹ്മവിത്തിന്നുണ്ടാകും തുഷ്ടദുഃഖെ।
വൈമല്യാൻ മറ്റുള്ളവർസുഖമെവാണീടുവൊർ। ജീവന്മുക്ത
ന്മാരുംകൎമ്മനിഷ്ഠരെപ്പൊലെ വസിച്ചാംവണ്ഡം। ജനിയാതവ
ഴിയെതന്നാ കിലൊദ്യൊവിൽപറ്റീടാപാൎക്കിൽ। മറ്റുഭൂതങ്ങ
ൾ നാലുംദ്യൊവുംനാലൊടുകൂടുമപ്പൊലെയറിഞ്ഞാലും.

ജീവന്മുക്തന്മാരെ സെവിപ്പവരിൽശിവാദികൾ। മൂവരുംപൂ
ൎണ്ണം പ്രസാദിച്ചീടുമവർജന്മം। പാവനമെന്നുവെദംഘൊഷി
ക്കുംപലവുരു। കൈവരുംവിദെഹകൈവല്യവുമിനികെൾനീ ।
അളവില്ലാത്ത ജന്മങ്ങൾതൊറുമാൎജ്ജിച്ചുമെന്മെൽ। വളരുംസ
ഞ്ചിതത്തെജ്ഞാനാഗ്നി ദഹിച്ചീടും। ഉളവാമാഗാമികമണയാത
കന്നുപൊം। ബലവൻപ്രാരബ്ധമൊഭുജിച്ചുമൊടുങ്ങീടും। പ്രാര
ബ്ധമനു ഭവിച്ചീടുന്നാളവൻചെയ്യും। പാരിച്ച കൎമ്മമവൻതാന
നുഭവിയാതെദൂരത്തുപൊകും। മാൎഗ്ഗമെങ്ങിനെയെന്നാലതുംസാ
റജ്ഞാനാകുന്നനീ।സരസാഗ്രഹിച്ചാലുംപാപിഷ്ഠന്മാരാമവർ।നി
ന്നിച്ചിട്ടവൻ ചെയ്യുംപാപത്തെനിശ്ശെഷവും। പറിച്ചുഭുജിച്ചീ
ടുംപ്രാപിച്ചു സന്തന്നിധൌപൂജിച്ചുബുധജനം। ശൊഭിച്ചപു
ണ്യപുഞ്ഞങ്ങളെയുമതുപൊലെ। അവിദ്യാശരീരത്തെ ജ്ഞാനാ
ഗ്നിദഹിച്ചീടും। പ്രവൃദ്ധസ്ഥൂലംവീണുശവമാംകാലാന്തരെ।പ്ര
വൃത്തിനിവൎത്തികാരണമാംസൂക്ഷ്മദെഹം। ജവത്തിൽതുരിയമാ
മാത്മനിലയിച്ചുപൊം। ഘടമാമുപാധിനാശത്തിങ്കൽവിണ്ണൊ
ന്നാം। പൊലുടലാമുപാധിനാശത്തിങ്കൽജീവന്മുക്തൻ। അടി
യുംമുടിനടുവകവുംപുറമില്ലാ। വടിവാംവിദെഹകൈവല്യം പ്രാ
പിച്ചുവാഴും ചൂഴവിണ്ണിരിക്കവെകൂപത്തെക്കുഴിച്ചപി। ന്നാഴി
ക്കളുണ്ടായ വിണ്ണേന്നുതോന്നുന്നപൊലെ। ആഴിചിന്തിച്ച
ശാസ്ത്രത്താല്വന്നപൊലെ തൊന്നും। വാഴുന്നീതന്നുമൊന്നായി
നാമന്നു വാങ്ങീടും നീഗന്ധൎവ്വപുരിശുക്തി। രജതംരജജൂസൎപ്പമ [ 88 ] ന്തരീക്ഷത്തില്വൎണ്ണമൃഗതൃഷ്ണാംബുതാരും।അന്തരംസ്വപ്നദൃഷ്ട
വസ്തുവുംശശശൃംഗം। വന്ധ്യാപുത്രനുംസ്ഥാണുപുരുഷന്റെപ്ര
വഞ്ചവും। പൊയ്യല്ലൊസമസ്തവുമൊന്നുമില്ലാത്തതെല്ലൊ। മെ
യ്യൊന്നെ നിത്യജ്ഞാനംവിമലംസത്താമാത്രം। ജ്ഞെയമാംനി
ന്നെമറന്നീടായ്കനന്മാണകെൾ। നിയ്യനാരതംവാഴ്കസച്ചിദാന
ന്ദാത്മനാ

സദ്ഗുരുശ്രീമൽപാദസരസീരുഹതീൎത്ഥം। സൽകരിച്ചുത്തമാം
ഗെചെൎക്കിലിത്രിലൊകത്തിൽ। മുഖ്യഗംഗാദിതീൎത്ഥമറുപത്താ
റുകൊടി। യൊക്കയാടിയഫലംലഭിക്കുന്നതുപൊലെ। നന്നിലം
മരുവിനനാരായണാചാൎയ്യെന്ദ്രൻ। തന്നെ പണ്ടൊതിയൊരുകൈ
വല്യനവനീതം। അന്വഹമ്പഠിപ്പവനഖിലജ്ഞാനശാസ്ത്രം। അ
ന്വയിച്ചറിഞ്ഞാത്മജ്ഞാനിയായിവാഴുംധ്രുവം। നത്വാസജ്ജന
വാക്യമവലംഘ്യയെന്നെഷഞാൻ। നത്വാശ്രീഗുരുപാദംകായെ
നവാചാഫൃദാ। തത്വാൎത്ഥംതെളിയിക്കുംകൈവല്യനവനീതൽത്വ
ബൊധകംപൂൎവപടലമെവംചൊന്നെൻ। യുക്തിചാതുൎയ്യംചെറു
തില്ല യെന്നിരിക്കിലും। ഉത്തമൊത്തമന്മാരാംസജ്ജനം ക്ഷമി
ക്കെണം। മുക്തംസന്തഃപാദമെതൽപ്രീതിമൽഭൂഷണം.

തത്വവിളക്ക പടലം സമാപ്തം

സന്ദെഹ നിവൎത്തകം

ഹരിഃ നന്ദിച്ചിട്ടെന്നെയനുഗ്രഹിച്ചഗുരുപാദം। വന്ദിച്ചു
ത്തരപടലത്തെയുംചൊല്ലീടുന്നെൻ। മന്നിൽചെഞ്ചമ്മെ കുഴി
ച്ചിട്ടൊരുനടുംകമ്പം। തന്നെ പിൻകുത്തികുത്തി യുറപ്പിക്കുന്ന
പൊലെ। ഒന്നിച്ചാത്മനീപതിഞ്ഞീടിനമനൊവൃത്തി। മന്ദിച്ചീ
ടാതെദൃഢമായുറപ്പതിന്നായെ। സദെഹനിവൎത്തകം നാരായ
ണാംഘ്രിപാംസു। സന്ദൊഹംമുടിമീതിൽ ധരിച്ചു മൊഴിയുന്നെ
ൻ। കരയിൽ ഗുണംപൊരാസംഗീതത്തിന്നെങ്കിലെ। വിരളെ [ 89 ] ന്നുണ്ടുരണ്ടാംപക്ഷമെന്നതുപൊലെ। സരസാതമിഴറിയാതെ
കെരളീയന്മാ।ൎക്കൊരുജാതിയിലിദമറിഞ്ഞൂകൊൾവാൻ തന്നെ
നൽക്കരുത്തൊടു മാത്മജ്ഞാനവാനായശിഷ്യൻ। സൎഗ്ഗെണമ
ഹാഭൂതവികൃതിമുതലായ। നിൎഗ്ഗുണവിദെഹകൈവല്യ പൎയ്യന്തം
ചൊന്ന। സൽഗുരുവിനെയനുസരിച്ചാനിളകാതെ। പുരുഷൻ
തന്നെച്ശായാപൊലവെപിരിയാതെ। യരികെയനാരതമാനന്ദാ
ബ്ധിയിൽമുങ്ങി। മരുവുമന്തെവാസിവദനംപാൎത്തുകണ്ടു ഗുരുവും
പ്രസന്നനാ।യരുളിചെയ്തീടിനാൻ സത്താമാത്രമായി മുറ്റും ।
സാക്ഷിയായ്വന്നിതൊബുദ്ധിയിൽസന്ദെഹങ്ങളൊക്കെ പൊ
യിമറന്നിതൊ। ചിത്തെകാലഷ്യമിന്നമുണ്ടൊവാനനുഭവതത്വ
മെങ്ങിനെയെന്നു ചൊൽകെന്നുകെട്ടനെരം। ഗുരുപാദാംബുജം
തൊഴുതുണൎത്തിച്ചിതു। ജനിമരണാരണ്യത്തിങ്കൽ മൊഹമാ മ
ന്ധകാരെ। പെരുകും ഭെദപ്പെക്കൽ നിന്തിരുവടിയുടെ। അരുളാമുദ
യാദ്രിമെലുപദെശകൻ ദൂൎയ്യൻ। ഉദയംപ്രാപിച്ചുൾക്കണ്കാണുമാ
റാത്മജ്ഞാന।മൃദുലവെയിലെങ്ങുംപരന്നാലുണ്ടാകുമൊ। ഇദമി
ങ്ങിനെതന്നെനിൎണ്ണയ മെന്നാകിലുംദന്തം തൃച്ചെവിക്കൊണ്ടീ
ടെണം ദയാനിധെ।മന്ത്രമൂൎത്തിയാലുടൻമാറ്റിപ്പെയൊചിയാകി
ലു മന്ത്രത്തെക്കെട്ടിയിനിവന്നീടാതാക്കുമ്പൊലെ। നിന്തിരുവ
ടിയുടെ ഉപദെശത്താൽമൊഹം। വെന്തുപൊകിലുംബുദ്ധി യുറ
പ്പാനരുളെണം। ആഗമൊക്തിയാലറിഞ്ഞീടണംവാക്കി। നെ
ത്താതെകമാംബ്രഹ്മമെന്നുള്ളത്താലുണരെന്നും। നൊഗമ്യം മാ
നസത്തിന്നെന്നുംകെൾക്കയാലുളവാകിയശങ്കരണ്ടും। തീൎത്ത
നുഗ്രഹിക്കെണം। പ്രത്യക്ഷമനുമാനമുപമാനത്തിനാലും। വ
സ്തുനിൎണ്ണയംപരമുൾപ്രമാണത്തെക്കൊണ്ടും। അദ്ധ്യക്ഷ മധി
ഭൂതമദ്വയമെന്നാകിലും। യുക്തിക്കെത്തീടാഗുണമൊന്നുമില്ലായ്ക
യാലെ। വാക്യത്തിനെത്താവസ്തുവെന്നുരചെയ്തുവെദ। വാക്യ
വൃത്തിയാൽതന്നെവസ്തുവിൽക്കാട്ടിനൂനം। വാക്യത്തിൽ പ്രമാ
ണമെതപ്രമ്മാണമെതെന്നാൽ വാക്യങ്ങൾരണ്ടും। മെയ്യെവെ
ദമ്പൊയ്യൊതാദൃഢം.

തൻപതിയല്ലാത്തവൻ തന്മെയ്യല്ലല്ലന്നവൾ। തൻപതി ത [ 90 ] ന്നെക്കാട്ടിതൊഴിചൊതിച്ചനെരം। കുമ്പിട്ടുതലനാണിച്ചൊന്നും
മിണ്ടിലെന്നാലു।മമ്പെറുംപതിയിവനെന്നറിയിച്ചപൊലെ।ഇ
തുമല്ലിതുമല്ലെന്നൊരൊന്നെയുക്തിയുക്തം। പ്രതിഷെധിച്ചു ദെ
ഹാദ്യങ്ങളെ സമസ്തവും। അതിനുമെലായെഴും പരബ്രഹ്മത്തെ
പിന്നെ। ശ്രുതിയുംചൊല്ലാതെചൊല്ലുന്നതെന്നറികനീ। മുമ്പി
ൽചൊല്ലിയശങ്കക്കിങ്ങിനെ പരിഹാരം। പിമ്പുരചെയ്ത ശങ്കാ
നിവൃത്തിയിനികെൾനീ। തമ്പുരാനിന്ദ്രിയങ്ങൾക്കുള്ള മാമതും
രണ്ടായി। അമ്പൊടുബാഹ്യാന്തരപ്രപഞ്ചെവിലസീടും। നിൻ
മുഖം)പൊലെ കണ്ണാടിക്കുള്ളീൽ കാണുംവണ്ണം। ചിന്മയച്ശായ
യുണ്ടാംബുദ്ധിയിൽചിത്തുപൊലെ। നിൎമ്മലച്ശായദൃക്കായി വ
ൎത്തിച്ചുവിലസീടും। വെണ്മയിൽജ്ഞാനമെന്നുംചൊല്ലുന്ന തിതു
തന്നെ

ഉരുകുംതാമ്രം നാനാരൂപങ്ങളാകുംവണ്ണം। പെരുകുംമൃത്തിഘ
ടംമുതലാംവിഷയങ്ങൈൽ। തരസാപരിണമിച്ചീടുമാഭാസനെടൊ
ഇരുളിൽപ്രദിപവും കണ്ണുംകൂടാതെയൊരു। പൊരുളുംകണ്ടീടുമാ
റില്ലെല്ലൊലൊകത്തിങ്കൽ। അരുണൻതന്നെക്കാണ്മാൻ നയ
നംതന്നെപൊരും। എരിയുംദിപാപെക്ഷൈല്ലതിന്നെന്നപൊലെ ।
ബഹുല പ്രവഞ്ചവസ്തുക്കളെക്കാണെണ്ടുകിൽ। ബഹരിന്ദ്രിയ
ങ്ങളുംവൃത്തിയുംവെണംനൂനം।മഹനിയമാംവൃത്തിയൊന്നു മാ
ത്രമെപൊരും। മഹാതാംമുമുക്ഷണാമെൻപൊരുൾ കാണ്മാനെ
ടൊ। വൃത്തിന്ദ്രിയങ്ങളൊടൊത്തതുമാനസ്സെല്ലൊ। വൃത്തിവെ
കയാലെ മനസ്സിന്നെത്തുമെന്നും। വൃത്തിയക്ഷയത്തൊടെ മന
സ്സിന്നെത്താദൃഢം। അൎത്തമിങ്ങിനെയൊൎത്തുസന്ദെഹ മകറ്റു
നീ। പരമാൎത്ഥത്തെതെളിഞ്ഞരുളുംഗുരമൂൎത്തെ। പരമിന്നിയൊമൊ
ന്നുണ്ടുണൎത്തിച്ചീടുന്നുഞാൻ। തരളഭാവംചെറുതില്ലാതെയുറച്ചു
ള്ള। പരിപൂൎണ്ണമായിചിദാകാരമായിരണ്ടെന്നിയെ। മരുവുംസ
മാധിതാനല്ലയൊനിൎവ്വീകല്പം। ഒരുമാത്രയില്പല യുലകായുദി
ച്ചെങ്ങും। ഉറയാമനംനിവാതപ്രദീപത്തെപൊലെ। പരമാത്മ
നിനിലനിൽപിതെങ്ങിനെവിദൊ ।.

ഗുണങ്ങൾ മൂന്നുമുണ്ടുമനസ്സിലതിലൊന്നു। ഘനമാംമറ്റുര [ 91 ] ണ്ടുംകലൎന്നുനിൽക്കുംതാനുംഗുണമെറുന്നസത്വംമെലാകിൽദെവ
ത്വംപൂ।ണ്ടണിമാദ്യഷ്ടൈശ്വൎയ്യസിദ്ധിക്കുംസല്പാത്രമാം। ലൊ
കവാസനാ ശാസ്ത്രവാസനാദിയുംരജ। സ്സാകുമ്പൊഴുണ്ടാംപി
ന്നെത്താമസമുണരുമ്പൊൾ।ആകാത്തദൈത്യ സമ്പത്താമതി
വൈചിത്ര്യത്താൽ। ആകുന്നുശീലഭെദംസകലജീവന്മാൎക്കും ।
സ്വാത്വീകരൂപം തന്നെമനസ്സെന്നറിഞ്ഞാലും। പെൎത്തുമറ്റവര
ണ്ടുംവന്നുചെൎന്നവയെല്ലൊ। ഓൎത്തുതന്മാനസത്തി ലുറക്കീല
തുരണ്ടും। നെൎത്തുപൊയിശമിച്ചീടുമന്നെരംനിന്റെയുള്ളം। ച
ലനംനിശ്ശെഷവുമകന്നുതെളിഞ്ഞിടും। മലമറ്റന്തരീക്ഷംപൊ
ലെയാത്മാവൊടൊന്നായി। ഉലയാനിൎവ്വികല്പമെന്നുതസമാധി
യിൽ । നിലയിൽതന്നെനിൽക്കുംനിൎണ്ണയമറിഞ്ഞാലും। തെളി
ഞ്ഞകണ്ണാടിയിലങ്ങിനെ പിന്നെയൊരു। തെളിഞ്ഞകണ്ണാടിയെ
നെരെകാട്ടുന്നെരം। വിളങ്ങിയഭെദമായി തന്മയമായെ യണു ।
വളവും വികല്പമില്ലാതെകാണുന്നപൊലെ। അളവില്ലാതെനി
ത്യാനന്ദമായിസത്തായി। ചിത്തായിതളരാബ്രഹ്മത്തൊടൊന്നി
ച്ചൈക്യമായി } തെളിഞ്ഞുവിളങ്ങിനൊരുള്ളത്തിലുലകമെ। ങ്ങു
ലവെങ്ങന്നു ശങ്കയൊഴിച്ചുതെറിടുനീ। മനസ്സുനശിച്ചീടിൽജീ
വന്മുക്തന്മാരെല്ലൊ। അനൎത്ഥപ്രാരാബ്ധത്തെഭുജിക്കുമാറെങ്ങിനെ ।

കുറക്കുംഭൊഗങ്ങളെഭുജിച്ചെയൊടുങ്ങീട്ടു മനസ്സുനശിച്ചീല
ഭൊഗത്തെ ഭുജിക്കിലൊ। മനക്കാമ്പറ്റാൽ ഭൊഗമുണ്ടാകമനസ്സി
നു।ണ്ടനക്കമെന്നാൽമുക്തനെന്നുനാമവുംവരാ

ജനിച്ചൊരിശ്ശങ്കവെരറുത്തീടെണംഗുരൊ। നിനക്കിൽതെളി
വുറ്റതെല്ലൊകൈവല്യപദം। ചൊല്ലെഴുംമനൊനാശമുണ്ടല്ലൊര
ണ്ടുവിധം।ചൊല്ലുന്നുസാരൂപവുംരണ്ടാമതരൂപവും। കലുഅന്മാരാ
യജീവന്മുക്തരിലൊന്നുവാഴും।നല്ലരാംവിദെഹമുക്തന്മാരി ലപ
രവും।തെല്ലുമെരജസ്തമൊ ഗുണങ്ങളെന്നീയുള്ള। മുല്ലസത്തത്വ
മൊന്നുമാത്രമായിശെഷിപ്പിതും। നല്ലൊരുസ്വരൂപനാശംദെഹാ
ന്തത്തീലതു। നില്ലാതെപൊവതരൂപാഖ്യമാംമനൊനാശം। ശുദ്ധ
ത്ത്വമെപരമാൎത്ഥമെന്നറിഞ്ഞാലും। നിത്യമൊരജസ്സാകിൽപൊ
മെല്ലൊമനൊനാമം। വൎത്തമാനത്തെസ്വസ്ഥാനായനുസരിച്ചിട്ടു। [ 92 ] മുറ്റുമത്തലുംചെറുതില്ലഅവ്യയങ്ങളാൽ। കൎത്താവുഞാനെന്നുള്ള
ഭാവംവികൎത്താവായി। ചിത്തവൃത്ത്യവസ്ഥകൾക്കൊക്കവെ।സാ
ക്ഷിയായെ। മുക്തനായിരുന്നീടാംഭൊഗവുംഭുജിച്ചീടാം। ഇത്ഥ
മൊൎത്തുള്ളിലുള്ള ശങ്കയെമൊചിക്കനീ। വ്യവഹാരത്തിൻനെര
ത്തൊക്കവെസമാധിയിൽ।പ്രണവമാമൊചിത്തം വികല്പംവ
രുന്നെരം। അവധാനവുംശ്ലഥമായ്വരുമെല്ലൊ എന്നാൽ। ധ്രുവദൃ
ഷ്ടാന്തമൊന്നുചൊല്ലുവെനിതിന്നുഞാൻ। പരപൂരുഷൻ തന്നെ
പലനാളാഗ്രഹിച്ചി।ട്ടൊരുനാളംഗീകരണംചെയ്ത നാരീനെഞ്ചം
വിരിയഗൃഹകൃത്യംചെയ്കയിലുംപൂണ്ടസുഖം। ഒരുനെരവുംമറന്നീടു
കയില്ലെതുമെ। കായത്തെ ദദ്ധപടംപൊലെകണ്ടകൎത്താവായി। മാ
യത്തെനീക്കിയാത്മജ്ഞാനിയാംജീവന്മുക്തൻആയ ത്തഭൊഗമു
ണ്കിൽകൎത്തൃത്വംവരുമെല്ലൊ। ഞായത്തിന്നകൎത്താവി നുണ്ടൊ
വാൻഭൊഗമെന്നാൽ। ജീവന്മുക്തന്മാരനെകവിധമെന്നാകിലും
മൂവകയാകുമതിലൊരുവൻ കഹാകൎത്താ। കെവലം മഹാഭൊഗിമ
റ്റെവൻമഹാത്യാഗീ। എവമാമവരനുഭവമിത്രയുംകെൾനീ। ചെ
യ്കയുംചെയ്യിക്കയുംചെയ്യാതകാന്താദ്രിമുഞ്ചെയ്യുംചെഷ്ടിതമയഖ
ണ്ഡങ്ങളെന്നപൊലെ ചെയ്കയും ചെയ്യിക്കയുംചെയ്യാതെമത്സന്നി
ധൗ।ചെയ്യുന്നജഡംമായാജഗത്തുംചെഷ്ടിതങ്ങൾ। ഇന്ദ്രിയഗ്രാ
മവികാരാത്മകവ്യവഹാരം। വൃന്ദവൃത്തിക്കുമന്ത്രവൃത്തിയാന്നി
ൎവ്വികാരം। എന്നുമെസമാധിക്കും സാക്ഷിഞാന്വെയ്യിൽ പൊ
ലെ।എന്നുറച്ചവൻമഹാകാൎത്താവെന്നറികനീ।മധുരാദികാരസ
മാറിന്റെഗുണാഗണം। വിധിവാക്യങ്ങളൊതുംശുദ്ധിയു മശു
ദ്ധിയും।സുധിയാംപത്ഥ്യഭാവവുമൊരാതെതാൻ। ക്ഷധ
യെശമിപ്പിപ്പാൻകിട്ടിയതെന്തന്നാമും। കാട്ടുതീപൊലെ ഭുജിക്കു
ന്നവൻമഹാഭൊഗീ। കെട്ടാലുംനന്മതിന്മതന്റെ തന്ന്യന്റെതെ
ന്നും। വാട്ടമറ്റന്തസ്ഫടികംപൊലെനിസ്സംഗരായി। മറ്റെവൻ
മഹാത്യാഗീഎന്നറികനീ। പ്രാരാബ്ധഗതികളെ കണ്ടുകണ്ടിരിക്ക
യും। ചാരത്തുല്ലൊരെ പ്പൊലെകൎമ്മംചെയ്കയുമായാൽ। നെരുറ്റുകൃ
തകൃത്യനെന്നു ചൊല്ലീടാമൊവാൻ। പാരിച്ച ദുഃഖം നീക്കിപാലി
ച്ചഗുരുമൂൎത്തെ। അവിദ്യാവശത്തിങ്കൽവൎത്തിക്കുംജീവൻ ചെയ്യും [ 93 ] പ്രവൎത്തിമൂന്നു വിധമെഷണംമമതയും। പ്രവൃദ്ധമഹങ്കാര മെ
ന്നിവ മൂന്നിനാലും നിവൎത്തന്മാൎക്കില്ലിഹമൂത്രാൎത്ഥ വ്യവഹാമം।
മുക്തിയിച്ശിപ്പവക്കെവെദ്യാപാഠാദികളും മുക്തന്മാൎക്കുണ്ടൊശാ
സ്ത്രപാഠത്താലൊരുഫലം। ആചാൎയ്യശിക്യാമണെ തൃച്ചെവിക്കൊ
ണ്ടീടെണ।മാശയത്തിങ്കലിഹമുത്രാൎത്ഥഭൊഗങ്ങളിൽ। ആശയ
റ്റവരെല്ലൊജ്ഞാനാഭ്യാസംചെയ്വതും।ആശയ മവൎക്കുപിന്നെ
യതിലുണ്ടായീടുമൊ ।

ചിത്തത്തെയുറപ്പിപ്പാൻശ്രവണമനനാദിനിത്യവുംനിരന്ത
രംശീലിക്കെണ്ടയൊ എന്നാൽ।തത്വത്തെയറിയായ്കിൽ ശ്രവ
ണംചെയ്തീടെണം। ഹൃത്തിൽ സന്ദെഹമായാൽമനനംകാൎയ്യമെ
ല്ലൊവിപരീതഭ്രാന്തിക്കുനിദിദ്ധ്യാസനംയൊഗ്യംഉപരിഭൂതജ്ഞാ
നമയമായ്നിറഞ്ഞെങ്ങുംഅപരമില്ലാത്തതാനൊന്നായികണ്ടവൎക്കു
മറ്റൊരാപെക്ഷയില്ലെന്നറികാതനയാനീ। തത്വജ്ഞാനികളുമ
ജ്ഞാനികളെപൊലെ। കൃത്യത്തെച്ചെയ്തുനുണ്ടെൻകണ്ടെൻഞാ
നെന്നൊതാമൊമിത്ഥ്യാഭ്രാന്തികളവക്കില്ലന്നല്ലയൊമതം।നിത്യാ
ത്മാവിനൊവികാരങ്ങളില്ലല്ലൊതാനും।കഴിഞ്ഞനിദ്രവൃത്തം ജീവ
ന്മുക്തനുംചൊല്ലും। കഴിഞ്ഞാഭാസനാകയില്ലെന്നാകിലും ദെഹം
അഴിവൊളവുംദെഹംനരനെന്നാഖ്യാതനാം। ഒഴിയാ വൃവഹാര
മാഭാസൻപൊൎവൊളവും।ദെശികെശ്വര കാണ്മതസത്യമെന്നാ
കിലും। മാലെശൂംവ്യവഹാരംനശിപ്പാൻസമാധിയെ। ആശൂ
ശീലിക്കെണ്ടയൊശീലിച്ചുവരുന്നാകിൽ। പെശലമകൃതത്വമെ
ങ്ങിനെസിദ്ധിപ്പതും।തെളിവെവളൎത്തുന്നപുത്രാ കെളെങ്കിലുള്ളി
ൽ। വിളയുംപ്പ്കൎമ്മമെല്ലൊ ധ്യാനാദിവ്യവഹാരം। തെളിവാനവ
ൎക്കൊരുതൊഴിലുമില്ലാതൊഴിൽ। തൊഴിൽകളിവയുണ്ടെന്നാകില
വനാരൂഢനല്ലതാനും

ആരൂഢന്മാരുംചിലരാശയമടങ്ങുവാൻ। ആരൂഢസമാധി
കളാവതെന്തന്നാലതും।നെരൊടെമുന്നെചൊന്ന പ്രാരാബ്ധഭൊ
ഗത്തിനാൽ ആരൂഡന്മാരും പലവിധമാമെന്നിങ്ങിനെ। ലൊകാ
നുഗ്രഹകരംജ്ഞാനിനാംവ്യ്യവഹാര। മാകായ്മയും നന്മയുമില്ലതി
നാലവൎക്കെതും। എകനാമീശനുണ്ടൊസൃഷ്ട്യാദികൃത്ത്യങ്ങളാ। ലെ [ 94 ] കദാപൊലുംപുണ്യപാപങ്ങളുണ്ടാകുന്നു। ൟശനായറിവുരുവാകി
യഗുരുമൂൎത്തെ। ൟശനും തത്വജ്ഞനുമെങ്ങിനെയൊക്കു മെന്നാൽ
ലെശവു മമതാഹങ്കാരമില്ലായ്കയാ। ലീശനുംജീവന്മാരുമുലകു മി
വനാമെ। സകലജീവന്മാരുമിവനാമെന്നാകിലെ। സകലാത്മകാ
മുക്തിയിവനുവരുന്നെരം। സകലജീവന്മാരുംമുക്തരാകായ്വാ നെ
ന്തെ। സകലാകലാനിധെസൽഗുരുശിഖാമണെ।അഹമാത്മാവു
പരിപൂൎണ്ണവവ്യയനെകൻ। അഹംഭാവാദിഹീനമാനന്ദബൊധ
രൂപൻ। അഹന്താധികന്മാരായജീവന്മാരസംഖ്യക। മഹങ്കാരാ
ന്തഃകരണൊപാധിബാഹുല്യത്താൻ

വിഷ്ടപത്തിങ്കൽസുഖകരനാം ചന്ദ്രനെക।നൊട്ടല്ലാ പലവു
ണ്ടുജല ചന്ദ്രന്മാരെടൊ। പുഷ്ടമാംകുളംനദീകഴിയുംതൊടുംകൂപം ।
ചട്ടിയുംകുടംശരാപാദിയുംപലപല। കുംഭമൊന്നുടഞ്ഞീടി ലതി
ലെജലചന്ദ്രൻ। മുമ്പിലെചന്ദ്രനൊടുചെരുംമറ്റവചെരാ। ക
മ്പിതൊപാധി ജീവനാത്മാവിൽചെരുംതുമ്പം। പൂണ്ടുപാധി
പൊകാത്തവകൈക്യംവരാ। മുമ്മൂൎത്തിസ്വരൂപനാ മീശനൊടു
ണ്ടുസാമ്യമെന്നതെങ്ങിനെയാത്മ ജ്ഞാനിക്കുഗുരുമൂൎത്തെ। വെ
ണ്മയിൽസൃഷ്ടിസ്ഥിതിസംഹാരകൃത്യങ്ങളു। മുണ്മയിൽത്രികാല
ജ്ഞാനാദിയുമിവനുണ്ടൊ। കുളനീർനിലാത്തിരിയനല പ്രകാ
ശവും।വളരൂമുപാധിയാൽഗ്രാമത്തെപാലിച്ചീടും। കൂപവും കൂട
നീരുംവീളക്കിൻതിരിയഗ്നിയൊളിയു മൊരുഗ്രഹംമാത്രം രക്ഷി
ക്കുംപൊലെ। ജ്ഞാനിക്കുംകൃത്യത്രയകൎത്താവാമീശ്വരനും। മാനി
ക്കുമറിവാനില്ലെല്ലൊഭെദംചെറ്റും। വാനൊൎക്കും മായൊപാധി
യാലീശന്മെലാമെന്നും തൊന്നിക്കുംതൊന്നീക്കുംജീവൻ। കീഴെ
ന്നുവിദ്യൊപാധിയാലും മനുജന്മാരിൽസിദ്ധം। മന്നവനെന്ന
പൊലെവനജസമുത്ഭുവ।പ്രമുഖദെവന്മാരും ഘനവൈഭവമാ
യൊ। വൎത്തിക്കയാലണിമാദ്യഷ്ടൈശ്വൎയ്യ സിദ്ധിയുണ്ടാകകൊ
ണ്ടെ। മഹത്വമെറുംദെവന്മാൎക്കെന്നുവന്നുപുന। രിഹത്തി ലുള്ള
വൎക്കുകുറയുമെന്നുംതഥാ। ബഹിഷ്ഠവൃത്തിഭെദംവെടിഞ്ഞൂ പര
ബ്രഹ്മഹൽഭാവനയൊൎക്കിൽ। ഭെദമില്ലിരിവൎക്കും മുക്തന്മാ
രായപലമുനികൾക്കണിമാദി। സിദ്ധിഭൂതലത്തിൽ കണ്ടിരി [ 95 ] ക്കെൟശ്വരനെ। എത്തുമെന്നരുൾചെയ്തതെന്തന്നാലീശ്വരങ്ക
ലെ। ഭക്ത്യാപിതപൊയൊഗാൽഫലിച്ചതറികനി। സിദ്ധിമു
ക്തികണുണ്ടാംതപസ്സുകൊണ്ടെന്നാകിൽ। സിദ്ധമാമെല്ലൊതപ
സ്സിവക്കില്ലെന്നുള്ളതും। സിദ്ധിയുംജ്ഞാനത്തെയും പ്രാപിച്ചാ
രവർപണ്ടു। സിദ്ധിയിന്നിവൎക്കില്ലായ്വന്നതെന്തെന്റെ ഗുരൊ ।
വിവിധകാമ്യങ്ങളെ കുറിച്ചുചെയ്യുന്നതും വ്യവധാഹീനമൊ
ന്നാതെ ചെയ്യുന്നതും। ദ്വിവിധ മെല്ലൊതപസ്സാകുന്ന തവ
യൊരൊ। ന്നവധിയില്ലാ സിദ്ധി। ബൊധവും ദാനംചെ
യ്യും അവറ്റി ലൊന്നുചെയ്കി। ലൊന്നിനെ പ്രാപിച്ചീടുഇ
വരൊപിന്നെ രണ്ടുംചെയ്കിലൊരണ്ടുമുണ്ടാം। ത്രിവൎഗ്ഗംസാ
ധിപ്പാനും। പവിത്രന്മാരാമവരനുഷ്ഠിച്ചിതുരണ്ടും ജനകൻമ
ഹാബലിമുതലാംമഹത്തുക്കൾ। അനഘജ്ഞാനമെന്നാലല്ലയൊ
തെളിഞ്ഞതും। അനിശംവിനൊദമെസിദ്ധിയാലുള്ള ഫലം। മന
സിധരിക്കനീമുക്തിയില്ലതിനാലെ। യൊഗജ്ഞാനമെ നൽകും
കൈവല്യമെങ്കിൽചില। യൊഗജ്ഞന്മാരും സിദ്ധിക്കായ്കൊണ്ടു
പണിപ്പെട്ടു। ലൊകത്തിലുഴലുന്നതെന്തെന്നാം പ്രാരാബ്ധത്തി
ൽ। ഭൊഗത്തെഭുജിക്കുന്നഭെദമെന്നറികനീ। ലക്ഷംസഹസ്ര
ശ്രുതികൊണ്ടുംയുക്തികൾകൊണ്ടും। ശിക്ഷിച്ചെന്മനമുറപ്പിക്കു
ന്ദെശികമൂൎത്തെ।.

അക്ഷയമനൊഭ്രമംതീൎന്നുഞാൻ തെളിവുറ്റെ। നക്ഷുബ്ധകൃ
പകലശാംബുധെനമൊസ്തുതെ। വിളങ്ങുംകണ്ണാടിയെ പിന്നയു
മുടനുടൻവിളങ്ങെവിളക്കിയാൽ നന്നെല്ലൊമൽകൎണ്ണങ്ങൾക്കും ।
കളിരെയരുളുംവാഗ്വാമൃതധാര യിങ്കലുളവായ്വരാതൃപ്തി। യൊരു
നാളുമെപൊറ്റി। കൈതവംചൊല്ലുമൊവാൻശാസ്ത്രങ്ങളെന്നാ
കിലും। ചെയ്കകൎമ്മങ്ങൾ ഭുജിച്ചെന്നിയെവിടാഎന്നും। ബൊധാ
ഗ്നിസഞ്ചിതൌഘംദഹിക്കുമെന്നുംചൊന്നാലെതുവാക്യത്തെ യു
റ്റു വിശ്വസിക്കെണ്ടുവെന്നാൽ। ജീവഭെദവും കൎമ്മഭെദവും
ബഹുവിധം കെവലമവരവരധികാരങ്ങൾനൊക്കി। പൂവിരി
ഞ്ഞതില്പിമ്പു ഫലത്തെക്കാട്ടുംപൊലെ। പൂൎവ്വവും സിദ്ധാ
ന്തവുംകാണ്ണങ്ങൾമൂന്നിനാലുംശ്രുതിയുംചൊല്ലുമതു കെൾക്കനീ [ 96 ] പപികൾക്കു। ഗതിനാരകംതന്നെആവശ്യമെന്നാകിലും। വ്രത
ഹൊമാൎച്ചജപദാനാദ്യങ്ങളാലഘം ഹതമായ്പൊമെന്നുള്ള വിധി
യുംപൊയ്യാകുമൊ।.

ജന്മജന്മങ്ങൾതൊറു മാൎജ്ജിച്ചുപീരുകിന। കൎമ്മസഞ്ചിതങ്ങ
ൾക്കില്ലളവെന്നിരിക്കിലും। ഉണ്മയാംജ്ഞാനാഗ്നിതാനൊക്കവെ
ദഹിച്ചീടുമെന്നിതുവിശ്വസിക്കിൽവന്നീടുംകൈവല്യവും। ജ
ന്മസഞ്ചിതെമല്ലാമുൻമൂലനാശംചെയ്തു। മന്മനൊദെവാലയ
സന്തതംവാഴുംഗുരൊ।തന്മയമാക്കുംജ്ഞാനമൊരാതെ വിദ്വാന്മാ
രും। കൎമ്മഗൎത്തത്തിൽവീഴ്വാനെന്തുകാരണമൊൎത്താൽ। അഴിയാ
തല്പദത്തെപ്രാപിക്കുമന്തൎമ്മുഖൻ। വഴിപൊമവൻകണ്ണുണ്ടെ
ങ്കിലുംപിൻനൊക്കുകിൽ। കുഴിയില്വീഴുംവണ്ണംകാമിയാം ബ
ഹിൎമ്മുഖൻ മുഴുകിജനിമൃതികടലിലുഴന്നീടും നന്മയുമാകാണ്മയു
മീശൻചെയ്യിപ്പതെല്ലൊ। ജന്മികൾക്കെന്തുകുറ്റം ചൊല്ലുവനെ
ന്നാകിലൊ। ഉണ്മയല്ലതുവെദശാസ്ത്രൊക്തങ്ങളാം ധൎമ്മങ്ങളറി
യാതെ। മൂഢന്മാർചൊൽവതെല്ലാം ൟശസൃഷ്ടിയും വെവ്വെറെ
യാം। ൟശസൃഷ്ടികൾചരാചരങ്ങളെങ്ങുംസമം ക്ലെശമെകീടും
കൊപമഹങ്കാരവുംദ്വൊഷ।മാശാദിസൎവ്വം ജീവസൃഷ്ടിയെന്ന
റികെടൊ। ൟശ്വരസൃഷ്ടിമുക്തികാരണമെല്ലാവൎക്കും। ആശ്ച
ൎയ്യം ജീവസൃഷ്ടിനിജസംസാരബീജം। വാച്ചെഴും സ്ഥാവരാദി
നശിക്കിൽ ബ്ജവമൃതി। തീൎച്ചവന്നീടുംജന്മംകൊപാദി നശിക്കിലൊ
പ്രളയത്തിങ്ക ലീശസൃഷ്ടികളഴിഞ്ഞിടും। വിലയംവന്നിലെ
ല്ലൊസംസാരമൊരുവൎക്കും। വിളയുംജീവസൃഷ്ടിനശിക്കിൽജീ
വന്മുക്തി।നിലയുംവരുംദെശകാലാദിയിരിക്കിലും അശ്വസ്ഥമര
മൊന്നി ലിരിക്കുംപക്ഷിദ്വയം। മെച്ചത്തിൽനന്നുന്നന്നിന്മര
ത്തിന്റെഫലം। അച്ചൊനഞ്ചെന്നാകിലുംതിന്നീടു മൊരുപ
ക്ഷി। സ്വച്ശമായൊരുപക്ഷിഭക്ഷിക്കയില്ലതാനും। ഇങ്ങിനെജീ
വെശ്വരന്മാരുടെഭെദംചൊല്ലും। വാക്യാൎത്ഥംകൊണ്ടുഭെദമെന്നു
ള്ളിൽബൊധിക്കനീ। ഇങ്ങുജീവനാലുളവായ്വരും ഷഡ്ഭാവങ്ങൾ
മംഗലെശ്വരനാലെന്നൊതുന്നമൂഢന്മാൎക്കു। വന്നീടുംനൂനമധഃ
പതനംപീന്നെജീവൻ। തന്നാലുളവായ്പിന്നുള്ള ഷഡ്ഭാവങ്ങൾ [ 97 ] എങ്ങുമെയീശ നല്ലന്നൊതുന്നജനം। നന്നുമെല്ലവെകൈവല്യ
ത്തെയുംപ്രാപിച്ചീടും। സമസ്തജനങ്ങൾക്കുമീശ്വരൻസമനെ
ങ്കിൽ। സമൎത്ഥന്മാരെന്നാക്കിച്ചിലരെവാഴിപ്പാനും। അമൎത്തുപ
ലവഴിചിലരെതാഴ്ത്തുവാനും। നിമിത്തമെന്തന്നരുൾചെയ്യെണം
ശ്രീമൽഗുരൊ

അച്ശൻതൻപുത്രന്മാരെപൊലെ ദുഷ്ടരെശിക്ഷി। ച്ചച്ശശീല
ന്മാരെരക്ഷിക്കുമിശ്വരൻതാനും। ദുശ്ചരിത്രങ്ങൾപൊക്കി സന്മാ
ൎഗ്ഗംവരുത്തുവാൻ। നിശ്ചയംദണ്ഡിപ്പതുമനുകമ്പാതി രെകാൽ ।
കല്പവൃക്ഷവുമഗ്നിജലവുംസെവിപ്പവ। ൎക്കപ്പഴെദ്ധ്യാശീതം ദാ
ഹവുമകറ്റീടും। ചില്പുരുഷനുമൊൎക്കുന്നൊൎക്കനീസൽപുത്ര
കെളെന്നിതു। പുരുഷൻവിചാരത്താൽഉൾപ്പൂവിലുറച്ചീശൻ ।
നിൽക്കുന്നുശുഭാപ്തിക്കായികൽപ്പിച്ചശാസ്ത്രമാൎഗ്ഗം। നടന്നുപി
ഴയാതെഅല്പവുംദുൎവ്വാസനാ। യെന്നിയെസുശീലനായിഗുൎവ്വനു
ഗ്രഹംകൊണ്ടു। കെവലംവിവെകിയായി ദുൎവ്വാരമായനീക്കി। ആ
ത്മജ്ഞാ നൊദയത്താൽനിൎവികല്പവുംപൂണ്ടു। തെളിഞ്ഞുവാഴുന്ന
വൻനിൎവ്വാണംപ്രാപിച്ചീടും। നിശ്ചയമിതുതന്നെജ്ഞാന മെ
ങ്ങിനെയുണ്ടാ। മെന്നാകിലതുംചൊല്ലാംഞാനിടംവിടാവിചാര
ത്തിനാൽതന്നെദൃഢം। മഹനീയമാംവിചാരംതാതെങ്ങിനെയെ
ന്നാൽ। ഞാനെന്നപൊരുളെതുദെഹെന്ദ്രിയാദ്യങ്ങളാൽ। ചിത്തെ
തുജഡമെതിമൊക്ഷമെതെന്നിങ്ങിനെ। ചിത്തതിൽചെറ്റുംയു
ക്തിതെറ്റാതെയാരായുന്നതുത്തമാവിചാരമാമെന്നതുധരിക്കനീ

കഴിഞ്ഞജന്മങ്ങളി ലൊരൊന്നിൽ ചെയ്തു ചെയ്തു। തഴഞ്ഞപു
ണ്യം പരിപാകഞാനമാമെല്ലൊ। മുഷിഞ്ഞുവിചാരിപ്പതെന്തി
നെന്നാകിലതും। ച്ചുഴിഞ്ഞുനന്ദായികെട്ടുകൊണ്ടാലും ചൊല്ലീടു
വൻ। സുകൃതങ്ങളെ യെല്ലാമീശ്വരൎപ്പണംചെയ്താൽ। വികൃതി
നീങ്ങിയന്തഃകരണവിശുദ്ധിയാൽ। പ്രകൃതിപൂണ്ടുവിചാരത്തി
നുപാത്രമാകും। പ്രകൃതവിചാരത്താൽജ്ഞാനവുമുദിച്ചീടും। ഭ
ക്തിയും വൈരാഗ്യവുമണിമാദ്യഷ്ടൈശ്വൎയ്യ। സിദ്ധിയുംപര
ലൊക പ്രാപ്തിയുംപലപല। യുക്തിയുംതപൊനിഷ്ഠ യൊഗവും [ 98 ] സ്വരൂപാഖ്യ। മുക്തിയുമവരവൎക്കളവെവരുത്തുവാൻ। ശക്തമാം
വിചിത്രകൎമ്മംപരമസാര। സംയുക്തമാത്രമാമജ്ഞാനത്തെനീ ങ്ങു
വാ। നുള്ളബുദ്ധിയെത്തരുവതുചിത്രമൊ നിരൂപിക്കിൽ

ബുദ്ധിമദ്മതം സമാനിത്വമൊഗുരുമൂൎത്തെ। എന്തിനുവിചാര
മെന്നാകിലൊസദൃഷ്ടാന്തം। ഹന്തചൊല്ലുവൻ വെഷംമാറിയജ
നങ്ങളെ അന്തരാഅറികെൻടിൽഗുഢമാം സ്വഭാവത്തിന്നന്ത
രം। ശീലംചിഹ്നമാരാഞ്ഞങ്ങറിയാതെ। ഒടിയുംകരണങ്ങൾമറി
ഞ്ഞുംഇടയിടെ। ചാടിയുംമീന്തുള്ളീയു മുയൎണ്ണകമ്പത്തിന്മെൽ।
പെടികൂടാതെ യെറിആടിയുംചക്രംതിരി। ഞ്ഞീടെഴുംകൎമ്മത്തിനാ
ലവരെഅറിയാമൊ। എന്നതുപൊലെവിചാരട്ഠാലൊന്നിനാ
ലെന്നി। അന്നദാനാദിജപംതപസ്സുയാഗാദിയും। ധന്യശാസ്ത്രാ
മ്നായ പാഠാദികൎമ്മങ്ങളൊന്നാൽ। തന്നെത്താനറികെന്നതെന്നു
മെവന്നുകൂടാ। ദൎപ്പണകളങ്കത്തെകൈക്കൊണ്ടുക്കളകെന്നീ। യു
ൾപ്പൂവുകൊണ്ടുകളയുന്നവരുണ്ടൊലൊകെ। അപ്പൊലെയജ്ഞാ
നത്തെകൎമ്മത്താൽകളയാതെ। ഹൃല്പത്മജ്ഞാനത്തിനാലെ ങ്ങി
നെനിങ്ങുമെന്നാൽ। കളങ്കംകണ്ണാടിയിൽകണ്ടതുള്ളതു തന്നെ
വിളങ്ങും പളുങ്കിലെനീലമാമാരൊപിതം। കളങ്കംകണ്ണാടിക്കുക
ളവാൻകൎമ്മംവെണം। പളുങ്കിൽകറുപ്പില്ലെന്നറിവാൻ മനം
പൊരും। സച്ചിദാനന്ദാത്മാവിലനൃതജഡദുഃഖം। നിശ്ചയംമാ
യയാലെകല്പിതമിവമൂന്നും। കച്ചരജ്ഞാനത്തെനീക്കിടാം വെഴ്ച
യിൽ। കൎമ്മം സ്വച്ശജ്ഞാനാഗ്നികൎമ്മൊഹക്കാടെരിച്ചീടും। ഇല്ല
ത്തിന്നുള്ളിൽവെച്ചവസ്തുവെമറന്നവ। നല്ലലായിനൂറുവൎഷംക
രഞ്ഞാൽലഭിച്ചീടാ। ഉല്ലസസ്വാന്തത്തിങ്കൽതാൻ നിനച്ചുണ
ൎന്നീടിൽ। ഇല്ലയെന്നാലുംകിട്ടു മെന്നതുപൊലെയാത്മാ। തന്ന
ത്താൽമറന്നറിയായ്മയാമജ്ഞാനത്തെ। ചിഹ്നമാക്കീടുന്നതെന്ന
റിവാൻകാണ്കനിയ്യെ। മന്നിലായിരംയുഗംകൎമ്മങ്ങ ളനുഷ്ടിച്ചുത
ന്നെത്താനറിഞ്ഞീടാനിൎണ്ണയമറികെടൊ। ധൎമ്മജ്ഞന്മാരിലഗ്ര
ഗണ്യനാംഗുരുമൂൎത്തെ। പരബ്രഹ്മജ്ഞാനമെയാനന്ദം തരുവൊ
ന്ന। വെദംധൎമ്മദുഷ്കൃതമിശ്രകൎമ്മത്താൽവാനൊരായും। ചെമ്മെ
തിൎയ്യസ്ഥാവര ജാതിയായുംമനുക്കളായും। ജന്മമാംജാതിധൎമ്മം [ 99 ] ചെയ്കിലാനന്ദമെന്നും। കൎമ്മകാണ്ഡത്താൽവിധിച്ചീടുവാ നെ
ന്തുമൂലം

മണ്ണുതിന്നുന്നൊരുണ്ണിക്കുണ്ടാമാമയമെന്നു। നണ്ണിവാത്സ
ല്യത്താലെസ്വാദുഭക്ഷ്യത്തെമുമ്പിൽ। കണ്ണിൽകാന്നവെകാട്ടി
യൌഷധംകണ്ണിൽ കാണാവണ്ണമെ ഒളിച്ചമ്മവിളിക്കുന്ന തു
പൊലെ। വൎണ്ണധൎമ്മങ്ങളിൽ ശ്ലാഘ്യയജ്ഞാദികൾമറ്റും। പുണ്യ
കൎമ്മങ്ങൾ ചെയ്കിൽ നന്നെന്നുചൊല്ലുംവെദം। എണ്ണും സിദ്ധാ
ന്തംവെറെസ്വൎഗ്ഗകാമികളതി। നിർണ്ണയമറിഞ്ഞീടാ ഭൊഗാശാ
പശാവശാൽ। ഭൊഗത്തെജീവൻഭുജിക്കുന്നതും കൎമ്മംതന്നെ
ആഗമസ്വഭാവത്തെ യങ്ങിനെവിധിക്കുമൊ। കാകത്തെക്കറു
ക്കെന്നുംവെപ്പിനെകയ്കുമെന്നും। ലൊകത്തിലാരെന്നാലും വി
ധിക്കെണമൊവൃഥാ। മധുമാംസങ്ങളിച്ശിച്ചീടിലൊ മഖങ്ങളെ
വിധിപൂൎവ്വകം ചെയ്കാകാമത്തിൽകാംക്ഷയെങ്കിൽ। രതിയുംസ്വ
സ്ത്രീയിങ്കൽചെയ്കനീ എന്നാൽമറ്റു। മിതരങ്ങളെയിവൻ തൊ
ടുകയില്ലെന്നതും। കരുതിചൊല്ലുംവെദസിദ്ധാന്തംകൎമ്മമൊന്നും
അരുതെന്നതുതന്നെ നിശ്ചയമെന്നാകിലും। ഉരചെയ്തൊരു വി
ധിയെന്തന്നാൽപൂൎവ്വവിധി। ഒരുശാസ്ത്രത്തിങ്കലും നിയതമല്ല
യെല്ലൊ। മധുമാംസാസ്വാദനംചെയ്കെന്നുവെദംപിന്നെ മതി
യാൎമ്മുക്തിയെന്നുമൊന്നുചൊല്ലുന്നീലയൊ.

മിഥുനധൎമ്മംപുത്രൊൽപത്തിക്കെചെയ്യാവിതു। വിധിയാലെ
ന്നുപിമ്പെവിധിച്ചീടുന്നീലയൊ। ഇഷ്ടിവഹ്നിയുമുപെക്ഷിച്ചു
കൂടാതെയുള്ള। തൊട്ടൊഴിയാതെവെടിയണംസന്ന്യാസിയെന്നും
ശിഷ്ടാധികാരക്രമംകൊണ്ടു ചൊല്ലുന്നതൊൎത്തു। വീട്ടുകൎമ്മാശ
യെല്ലാവാനന്ദംപ്രാപിക്കനീ। പലവായെവംപരിണമിച്ചൊ ര
ജ്ഞാനവും। ഫലദായകകൎമ്മമെന്നിവരണ്ടുംതമ്മിൽ। വലിയവെ
ഴ്ചയന്നരുളിച്ചെയ്തതൊക്കും। ബലമുള്ളജ്ഞാനവും ജ്ഞാനമീത
ണ്ടുംതമ്മിൽ। വിരുദ്ധമെന്നാകിലൊചന്ദ്രമണ്ഡലത്തിങ്കൽ। മ
റുത്തൊന്നിയപൊലെ ജ്ഞാനത്തൊടജ്ഞാനവും। പൊറുത്തൊ
ന്നിച്ചുനിന്നിപ്രപഞ്ചംസൃഷ്ടിച്ചവം। വരുന്നാവാറെങ്ങിനെ
യാചാൎയ്യാശിഖാമണെ। ജ്ഞാനവുംദ്വിവിധമതാംസ്വരൂപജ്ഞാ [ 100 ] നംവൃത്തി। ജ്ഞാനം ആത്മസ്വരൂപജ്ഞാനംതന്നെ വൃത്തിയിങ്ക
ൽ താനെതൊന്നീടും। വെറില്ലെതുമെസ്വരൂപാഖ്യജ്ഞാനത്തിന്ന
ജ്ഞാനത്തൊടില്ലെല്ലൊവിരൊധവും। കൂടമാമജ്ഞാനത്തെ ദ്ദഹി
യാതതിനൊടു। കൂടവെസുഷ്ഠപ്തിയിലൊന്നിച്ചു നിന്നിങ്ങിനെ ।
ൟടെഴും സ്വരൂപജ്ഞാനംതന്നെവൃത്തിയിങ്ക। ലൂടെനിന്നജ്ഞാ
നത്തെദ്ദഹിക്കുമെന്നുന്തനം। വിഷ്ടപം പ്രകാശിപ്പിച്ചിയലും
വെയിൽതന്നെ। ഒട്ടെറതെളിവുറ്റുസൂൎയ്യകാന്തത്തില്പറ്റി ചു
റ്റീട്ടുമ്പൊലെ ബൊധംവൃത്തിയില്പ്രവെശിച്ചിട്ടൊട്ടൊഴിയാ
തെഅജ്ഞാനത്തെയുംദഹിപ്പിക്കും। അരുളിചെയ്യെണ മൊന്നി
ന്നുമെന്തമ്പുരാനെ। കരണത്രയം കാൎയ്യമൊക്കുവെ കൎമ്മമെ
ല്ലൊ। കരളിൽകൊള്ളും വൃത്തിജ്ഞാനത്തിനെന്തുപിന്നെ। പ
രിചിൽജ്ഞാനമെന്നുപെരികെപെരിട്ടതും। കൎമ്മത്താലജ്ഞാനം
പൊമെന്നാലെന്തൊരുദൊഷം। ധൎമ്മം മാനസത്തിന്റെ തല്ല
യൊവൃത്തിയെന്നാൽ। ദുൎമ്മിത്ഥ്യാഭ്രമത്തിനാലനിശം വൎദ്ധി
ച്ചെഴു। മുന്മുക്തഭാവത്തെപൊക്കീടുന്നവൃത്തിജ്ഞാനം। ബുദ്ധിവൃ
ത്തികൾ പലവിധമുള്ളതിലൊരു। വൃത്തിയാകിലും ബലമിയലുമ
ജ്ഞാനത്തെ। വിദ്ധ്വാസ്തമാകുമൊക്കിലൊരുത്തിമക്കൾ തമ്മിൽ ।
സ്പൎദ്ധിച്ചുമൂലനാശംവരുത്തുന്നതുപൊലെ। ചെയ്വാനും ചെയ്യി
പ്പാനുമുടനെമറ്റൊന്നാക്കി। ചെയ്വാനുമ്പൊരുംകൎമ്മം പുരുഷത
ന്ത്രത്വത്താൽ। മൈവരുംവസ്തുതന്ത്ര ജ്ഞാനത്താ ലവയൊന്നും ।
കൈവരാനിത്യശുദ്ധബുദ്ധിമുക്തത്വത്തിനാൽ। ധ്യാനവുംവി
വെകത്താൽസിദ്ധിക്കുന്നൊരുനിത്യജ്ഞാനവുംവെറെ യതിന്നു
ണ്മയും ഗ്രഹിക്കനീ। ജ്ഞാനംകൊണ്ടറിവതുവാസ്തവംജഗത്തി
ങ്കൽ। ധ്യാനിച്ചൊന്നിനെശീലിപ്പതുകല്പിതയൊഗം। കണ്ടറി
ഞ്ഞതുബൊധംകെട്ടുള്ളരൂപങ്ങളെ। കൊണ്ടാടിധ്യാനിപ്പതു യൊ
ഗമാകുന്നതെടൊ। കണ്ടതുമറന്നീടാനിൎണ്ണയമൊരുവക്കം। കണ്ട
വർ പറഞ്ഞുകെട്ടുള്ളതൊമറന്നുപൊം। കണ്ടുള്ളവസ്തുസത്യം നി
ശ്ചയമ്മനസ്സിലുകൾ। കാണാതെഭാവിക്കുന്ന വസ്തുക്കള സത്യവും
കണ്ടമാത്രയിൽജ്ഞാനം കളയുമജ്ഞാനത്തെ। കണ്ടാലും കൎമ്മമ
ജ്ഞാനത്തെപൊക്കീടാദൃഢം। ഓരോരൊസ്വരൂപമുക്തികളെന [ 101 ] ൽകുംധ്യാനം।നെരല്ലാപൊയ്യെന്നാലാമുക്തിയും പൊയ്യെന്നുനീ।
ഓരായ്കകെട്ടരൂപംധ്യാനിക്കുമ്പൊതുപൊയ്യാം। ആരൂപംകണ്ണിൽ
കാണുമ്പൊൾമെയ്യാമെല്ലൊ। ജഡദ്ധ്യാനജസ്വരൂപാഖ്യമുക്തി
ക്കെങ്ങിനെ ദൃഢത്വംനന്നതെന്നാൽധ്യാനിക്കുംരൂപമാകും.

അടുത്തജന്മംപിന്നെ ആത്മമരൂപംധ്യാനിക്കിൽ। തടസ്ഥമാത്മ
രൂപമായ്വരുംസത്യമെടൊ। ബ്രഹ്മത്തെധ്യാനിപ്പൊരും ബ്രഹ്മ
മാമെന്നാകിലൊ। സമ്മതവിചാരവുംജ്ഞാനവു മെന്തിനെന്നാ
ൽ ബ്രഹ്മഭാവനപരൊക്ഷംപിന്നെവിചാരത്താൽ। വിഹിത
മപരൊക്ഷജ്ഞാനമുക്തിയുംവരും। വൃത്തിജ്ഞാനത്താലജ്ഞാനം
പൊകിൽസ്വരൂപവും। വൃത്തിജ്ഞാനവും ശെഷിച്ചീടിലങ്ങ
ദ്വൈതത്തിൽ। സിദ്ധിയുമഖണ്ഡാനുഭൂതിയുംവരുന്നവാ। റി
ത്ഥമൊന്നരുളെണംദെശികശിഖാമണെ। കലക്കുംകൊലുംനീരി
ൽകലക്കുംതെറ്റാമ്പൊടി। കലക്കംപൊക്കിത്താനും കൂടെപൊകു
ന്നപൊലെ। വലക്കുമജ്ഞാനത്തെഒടുക്കിവൃത്തിജ്ഞാനം। നില
ക്കയില്ലാകൂടെനശിക്കുമറികനീ। ഏവം നിശ്ചയിച്ചനുഭവിച്ചുമ
രുവുന്ന। ജീവന്മുക്തന്മാൎക്കടയാളമെന്തെന്നാകിലൊ। ഭൂവിങ്ക
ൽ സാൎവ്വഭൗമൻശിശുവുമെന്നപൊലെ। മെവുംചിന്തകളക
ന്നുപൊം। കിന്തുമറ്റെവനുണ്ടെന്നൊതുകിൽചിരിച്ചീടും। അ
ന്തരീക്ഷത്തെയൊരു മശകമുണ്ടുമിഴുങ്ങുന്നി തന്തരമെന്നിയെ
ന്നാൽചിരിക്കയില്ലയൊവാൻ। വന്ധ്യാപുത്രനുംസ്ഥാണു പുരു
ഷന്താനുംമൊദാൽ।ഗന്ധൎവ്വനഗരത്തിലാകാശപുഷ്പം ചൂടി। സ
ന്ധിച്ചുതമ്മിൽ ശൂക്തി രജതാവിലചൊല്ലു। മന്തരെ രജ്ജസ
ൎപ്പം കടിച്ചുമരിച്ചുടൻ। ഭ്രാന്തുരയാളും പിശാചന്മാരു മെന്ന
വൃത്തമന്ധന്മാരറികയില്ലെങ്കിലുംബുധജനം।ഹന്തസംശയിക്കു
മാറില്ലെല്ലൊചെറ്റുപൊലും।ചിന്താചാഞ്ചല്യമെല്ലാംവെടിഞ്ഞു
തെളിഞ്ഞുടൻ। മായപൊയ്യന്നാലതുപെറ്റവമെയ്യാകുമൊ। തായും
മക്കളുംജാതിരണ്ടെന്നുവന്നീടുമൊ। ഹെയമാംസ്വൎഗ്ഗനരകാദി
യൊരാതെനിത്യം। ജ്ഞെയമായിസച്ചിദാനന്ദാത്മാവായിവാണീ
ടുനീ। പങ്കജഭവാദിദൈവന്മാരുംസാധുക്കളും। ഗംഗാതീൎത്ഥംകാല [ 102 ] ദെശവുംനാമങ്ങളും।അംഗംഗളാറുംമന്ത്രതപസ്സുംപൊയ്യാമെന്നാ
ൽ।മംഗലാത്മാവെഗുരൊകുറ്റമില്ലയൊപൊറ്റി

സ്വപ്നദൃഷ്ടംപൊയ്യെന്നുചൊൽ്വതുപിഴയാകിൽ। ഇപ്രപ
ഞ്ചങ്ങളൊക്കെപൊയ്യെന്നാൽ പിഴയുണ്ടാം।സ്വപ്നത്തിൽ ക്കണ്ട
തൊക്കെപൊയ്യെന്നുചൊല്ലാമെങ്കിൽ।ഇപ്രപഞ്ചമായികണ്ടതൊ
ക്കെപൊയ്യെന്നുചൊല്ലാ । പൊയ്യെമെയ്യെന്നുമൂഢർ പാണ്യശാ
ലികളെന്നു। മയ്യയ്യൊപുരാണങ്ങളത്യുച്ചംഘൊഷിക്കിലും। മെയ്യെ
മെയ്യെന്നുചൊല്ലുംജ്ഞാനിക്കുകുറ്റമുര।ചെയ്യുംശാസ്ത്രങ്ങളുണ്ടൊ
സൽപുത്രാചിന്തിക്കനീ। അസത്യമാകുന്നത്തെന്നാലൊ നാമരൂ
പം।പ്രസിദ്ധികൊലുംഭൂതഭൌകങ്ങളാമായാ। പ്രശസ്തം സ
ത്യമായതെന്നാകിലൊപൂൎണ്ണൻ। വിശുദ്ധൻ സച്ചിദാനന്ദാത്മാ
വദ-യനെകൻ।മായയെതുടയവരായതിങ്ങിനെവന്ന । തായതു
വരുവതിനെന്തുകാരണംഗുരൊ। മായയുമാത്മാവുംവെറെന്നാൽ
വസ്തുവുംരണ്ടാം। മായതൊന്നുന്നാകിലൊവസ്തുവും പൊയ്യാമെ
ല്ലൊ। അതിനെയിന്നതെന്നുചൊല്ലരൂതവാച്യയാ। മിതുമാമകം
ദെഹംഞാനെന്നൊരുടയവർ। അതുവന്നതുകണ്ടൊരില്ലയിങ്ങി
നെയെമ്മാ।മതിയിലാവിചാരകാരണംവന്നീടുവാൻ। ഐന്ദ്രജാ
ലികനുടെവിദ്യകളരൂപങ്ങ। ളെന്നുകണ്ടറിവതിനാവതല്ലാൎക്കും ദൃ
ഢം।ഒരൊന്നെയവൻകാട്ടുംനെരത്തുചുഴലവും। നിന്നു കാണിക
ൾക്കൊക്കക്കാണാമെന്നതുപൊലെ। ബ്രഹ്മശക്തികളളവില്ലക
ണ്ടറിഞ്ഞീടാ। മെന്നതുമല്ലങ്കിലുംഭൂതഭൌതികങ്ങളെ। നിൎമ്മാണം
ചെയ്തിങ്ങിനെകണ്ടനുമാനത്തിനാ। ലന്മഹാശക്തിയുണ്ടെന്നവ
ൎക്കുമറിഞ്ഞീടാം। ശക്ത്യാധാരവുംശക്തികാൎയ്യജാലവുംകാണാം। ശ
ക്തിയാംമായയാൎക്കുംകാണരൂതൊരുനാളും

പ്രത്യക്ഷമായിക്കാണാമൈന്ദ്രജാലികനെയും। മിത്ഥ്യാസെന
കളെയും തത്രകാണ്മവൎക്കെല്ലാം। ബഹുലവീൎയ്യംചെരുംവിദ്യാ ശ
ക്തിയെയാൎക്കുംബഹുയത്നങ്ങൾചെയ്തും। കാണരൂതാതപൊലെ
മഹതാംമഹാരൂപബ്രഹ്മശക്തികളുണ്ടു। മഹനീയകൾ ജഗദ്വൈ
ചിത്ര്യസാവിത്രികൾ।ശക്തിയുംശക്തൻതന്നെയൊഴിച്ചു വെറ
ല്ലെല്ലൊ। വ്യക്തമായികാട്ടുമിന്ദ്രജാലംപൊയ്യിമെയ്യാമവൻ। ബു [ 103 ] ദ്ധിമാനായനീയു മിച്ചൊന്നദൃഷ്ടാന്തത്താൽ। വസ്തുനിൎണ്ണയം
നെരെയറിഞ്ഞുതെളിഞ്ഞാലും। ഇല്ലാത്തശക്തിയുണ്ടെന്നെങ്ങിനെ
ചൊൽ്വതെന്നാൽ। പുല്ലാദിയചെതനംപൂത്തു കായ്ക്കുന്നീലയൊ
വല്ലാതെവരുംശക്തിയതാതിൽനടത്താഞ്ഞാൽ। എല്ലാൎക്കുംസ്വഭാ
വവുംകാൺ്കവെവ്വെറെയെല്ലൊ।മുട്ടകളെകവൎണ്ണംപക്ഷിക്കുമുട്ട
ക്കുള്ളിൽ। കുട്ടികൾപലനിറമാംചിത്രംകണ്ടാലുംനീ।നിഷ്ഠയെറു
ന്നശക്തി നിയമമില്ലെന്നാകിൽ। കഷ്ടം മന്നവനില്ലാനഗരം
പൊലെവരും.

അനലൻപാനീയമാംകയ്പതുമധുരമാ। മനിശംനീചൻ മറയ
ദ്ധ്യയനംചെയ്തീടും। ഘനങ്ങളാകാശമെശുംശൈലങ്ങളെവംഘ
ന। വൈകൃത്യംപൂണുംഭുവനമെന്നുനൂനം। ആൎക്കുമെകാണ്മാനറി
വാനുമാമല്ലയെന്നു। മൊൎക്കിലൊനാമരൂപപ്രപഞ്ച ബീജമെ
ന്നും। മാൎഗ്ഗമെചൊല്വാൻവാച്യയല്ലന്നുസംസാരത്തെ। ചെ
ൎക്കുന്നമായയെന്നുംചൊല്ലുന്നു വിശക്തിയെ। വെർപെടുത്തീടു
ന്നവാറെങ്ങിനെവസ്തുവൊടു। വെർവെടുക്കാവല്ലെങ്കിലാത്മഭാ
വനയെന്നായി। നെർവെട്ടുമുക്തനാവതെങ്ങിനെ ശങ്കാവൃക്ഷ
വെർപറിച്ചെറിഞ്ഞീടും ശ്രീഗുരോൎമ്മാണിക്യമെ। ഫലിക്കുംമ
ണിമന്ത്രൌഷധങ്ങളൊരൊന്നിനാൽ। വലക്കുമത്യത്ഭുതം തൊ
ന്നുമാറൊരൊജനം। ജലസ്തംഭനമഗ്നിസ്തംഭനംചെയ്യുന്നരബ
ലത്തൊടതിൽചെൎന്നശക്തികളെവിടുത്തുനീയചഞ്ചലംസച്ചിദാ
നന്ദംനിത്യംപൂൎണ്ണം। സ്വീയഭാവനമറ്റൊന്നൊരാതെമെപുമാ
കിൽ। മായാശക്തിയുംസദ്യൊനിശ്ശെഷംനശിച്ചുപൊം। മായമ
റ്റാമ്നായമന്ത്രാദിയാലൊരുനാളും।മണ്ണൊന്നാകിലും വ്യവഹാരാ
ൎത്ഥംപണിചെയ്ത മണ്ണിനെക്കുടമെന്നുചൊല്ലുന്നു നാവിനാലെ
തിണ്ണമക്കുടംനശിക്കുന്നതുംനാവുകൊണ്ടെ। നിൎണ്ണയംമണ്ണിനി
ല്ലാഭെദംമുക്കാലത്തിലും। പെരും രൂപവുമെല്ലാം മറന്നുമണ്ണൊ
ന്നെന്നാം। നെരെകാൺമതുപരമാൎത്ഥമെന്നതുപൊലെ। ഒരൊരൊ
ജീവഭെദകല്പിതങ്ങളെമറ।ന്നാരൂഢാനന്ദംസച്ചിന്മയമായ്പിന്നാ
ടുനീ.

സച്ചിദാനന്ദത്തിങ്കൽകാലംമൂന്നിലുമില്ല। ദൃശ്യാത്മാപൊയ്യും [ 104 ] ജഡദുഃഖവുമെ ന്നാകിലും।ദൃശ്യദൃഗ്വിപരീതഭാവെനതൊന്നതും
നിശ്ശെഷംക്ഷിപ്രമകറ്റീടുവാനെന്തുപായം। അംഭസ്സിന്നന്തൎഭാ
ഗെയാണുതൻപ്രതിബിംബം। കമ്പിച്ചുതലകിഴായികാൺ്കിലുംക
രമതിൽ। അമ്പുന്നതന്നെനൊക്കികാൺ്കിലാനിഴൽപൊലെ। ഇ
മ്പമാമ്മാറു തെളിഞ്ഞീടുമെനിസ്സംശയം। ജ്ഞാനകാരണംബൊ
ധംതന്നെയെന്നറിഞ്ഞാലും। നാനാരൂപെണതൊന്നുംനാനാരൂപ
വെൎവ്വഗം। താനെയുണ്ടായതഴിഞ്ഞതുമെങ്ങിനെയെന്നു। താനാരാ
യുന്നതത്രെജ്ഞാനമാകുന്നതതും। സൽപുത്രാദീൎഗ്ഘസ്വപ്ന പ്രവ
ഞ്ചമുണ്ടായതു। മെപ്പെരുമവ്വണ്ണമെയഴിഞ്ഞുപൊകുന്നതും। അല്പ
വുമൊരുപൊതുമൊരാതെനിരന്തരം। ചിൽപരിപൂൎണ്ണമാത്രബൊ
ധനായിരിക്കനീ। എത്രയുണ്ടായീതവവൈമുഖ്യമസത്തിങ്ക। ലത്ര
യുംതെളിവുണ്ടാ മാത്മാനുഭവത്തിനും। നിത്യാഭ്യാസത്താലെവം
ചിന്മാത്രനായിവന്നാൽ। സത്യമാനന്ദാമൃതസംപൂൎണ്ണസമുദ്രമാം
എല്ല്ലാജീവന്മാരിലുംതാനെന്നിമറ്റൊന്നുമെ। ഇല്ലാതെ സച്ചിദാ
നന്ദാത്മാവൊനാമെന്നതും। തെല്ലുമെചെരുന്നീലപിന്നെ ജീവ
ന്മാൎക്കെല്ലാം ഉല്ലസിച്ചറിവുസാധാരണമാകയാലെ। നല്ല ചിദ്രൂ
പന്മാരാമെന്നതു ചെരുംതാനും । അല്ലലെപൊക്കീടുന്നൊരാന
ന്ദമതുപൊലെ । കല്യാണംവരുംവണ്ണമുറച്ചീടാതതെന്ത ൻ ।
കല്യാണദയാ ദഗ്രെസരനാം ശ്രിമൽഗുരൊ । ഒരു ഭൂമിയിൽ
ഗന്ധരസവും ദീപംമൂന്നു । മൊരുമിച്ചിരിക്കു മെന്നാകിലും
പ്രാ ണാദിയാ । ലൊരൊന്നുതൊന്നീടുന്ന പരിചുപൊലെ ।
എന്നിവ വരികയില്ലെതുമെസത്വരജസ്തമൊ । ഗുണങ്ങൾമൂ
ന്നാലുണ്ടായ്വൎദ്ധിച്ചു । ശാന്തഘൊരമൂഢയുമെന്നുപെരായി। വ
ൎത്തിക്കും വൃത്തിമുന്നിൽഭെദത്താൽതൊന്നുംഭെദം। ബുദ്ധിയി
ൽ സച്ചിദാനന്ദാത്മാവൊന്നെന്നാകിലും। മൂഢവൃത്തികൾമരം
മണ്ണ കല്ലെന്നിവറ്റിൽ। ബാഢംസത്വമെതൊന്നും തൊന്നീടാ
മറ്റു രണ്ടും। പ്രൌഢകാമാദിഘൊരവൃത്തിയിൽ തൊന്നാ പ
രം। ഗൂഢമാനന്ദഭാവംതൊന്നീടുമന്യദ്വയം। വൈരാഗ്യം മുതലാ
യശാന്തവൃത്തിയിലെന്നാൽ। നെരൊടെകാണാംസച്ചിദാനന്ദ
ഭാവംമൂന്നും। ഘൊരമൂഢകൾനീക്കിഉള്ളത്തിൽശാന്ത വൃത്തി। [ 105 ] ചെരുകിൽപ്രകാശിക്കുമാനന്ദംപരിപൂൎണ്ണം।സത്തിനുംചിത്തി
നുംമറ്റാനന്ദത്തിനുംപുന। രൊത്തുലക്ഷണമരുൾചെയ്തു കെ
ൾക്കെണമെന്നാൽ । നിത്യമായിത്രികാലവും നശിയാ തെതു
സത്താം । വസ്തുഭെദത്തെഅറിയുന്നതുചിത്തമെടാ। കാമാനു
സരണത്തി। ലുൾക്കാമ്പുമകിഴുമാറാ മനുഭവസുഖമാനന്ദമാ
കുന്നതും। നാമെവംതത്വംനിനക്കറിവാൻചൊന്നതെല്ലാം। താമ
സാരജൊഹീനസൽബുദ്ധെധരിക്കനീ.

അനൃതജഡ ദുഃഖാത്മകമാംദെഹത്തൊടു। മനിശംമരുവുന്ന
ദെഹിയൊടാചാൎയ്യൻനീ । അനഘബ്രഹ്മമെന്നുചൊല്ലുന്നു മ
ഹാവാക്യ। മനുഭാവെനനിയ്യെസച്ചിദാനന്ദമെന്നും। അരുളീടി
ലുംമഹാസച്ചിദാനന്ദമെന്ന। തറിയുംമനനവുമനുഭൂതിയുംനെരെ
യരുളിചെയ്തീടെണംതെളിയുമാറുകൊശസ്ഫര। ഭഞ്ജനമദകഞ്ജ
രാഗുരുമൂൎത്തെ। മുമ്പിലെജന്മത്തിങ്കൽചെയ്തകൎമ്മത്തിനാലെസം
ഭൂതംദെഹമെന്നാൽമുമ്പിലൊതാനുണ്ടെല്ലൊ। സംപ്രതിചെയ്യും
പുണ്യ പാപകൎമ്മത്തിൻഫല। മിമ്പുതുമ്പവും സ്വൎഗ്ഗനരകങ്ങ
ളിലെങ്കിൽ। വരുന്നജന്മത്തിങ്ക ലുണ്ടെല്ലൊതാനെന്നതിൽപ
രിചെപിമ്പും മുമ്പുമൂഹിക്കീലന്തംകാണാം। പരിതാപൈകഹെ
തുയാതനാശരീരവും। സുരദെഹവുംനരവപുസ്സെന്നിവയെല്ലാം।
ഉടനെ മാറിമാറിഅഴിയുംപലവുരു। ഉടലിങ്ങിനെപൊയ്യുംതാൻ
നശിച്ചീടായ്കയാൽ।ഘടിതമായി സത്തെന്നുള്ളതിനൎത്ഥംപിന്നെ
പടുധി യാകുന്നനീകെട്ടാലുംപരമാൎത്ഥം। ഇരുളായിമൂടും സുഷു
പ്തിയിലുംനിശിയിലും । പൊരുളമിരുളെയും കാൺ്കയാൽ ചി
ത്തായ്വരും। പരമസുഖാസുഖത്തിലുണ്ടാംപ്രിയം തങ്കൽതന്നെ।
പെരികെ നിമിത്തമായാനന്ദമെന്നുംധ്രുവം। അന്നപാനാദിസു
ഖസാധനമാകയാലെ। മന്നിലുള്ളവൎക്കെല്ലാംപ്രിയമാമെന്നവ
ണ്ണം। ഒന്നാമാത്മാവുംപലസുഖസാധനങ്ങളി। ലൊന്നല്ലായെ
ല്ലൊ മതമവറ്റിലൊന്നെന്നാകിൽ। ഉന്നതാനന്ദംവെറെയനു
ഭവിപ്പതാരെന്നതുചൊല്ലീടുനീ। രണ്ടാമാത്മാവുമുണ്ടൊവിഷയ
സുഖങ്ങളിൽ। പ്രിയംമാത്രമെയുള്ള തഴയുമതിപ്രിയമാത്മാ വി
ലെല്ലാവൎക്കും। വിഷയസുഖങ്ങൾക്കുണ്ടുദയാസ്തമനങ്ങൾ।ഒഴി [ 106 ] യാതങ്ക ലതിപ്രിയമാൎക്കുമെഎന്നും। കയ്ക്കൊള്ളാമുപെക്ഷിക്കാ
വിഷയാസുഖനുന്നെ കയ്ക്കൊള്ളുന്നതുമുപെക്ഷിപ്പതുമാരൊൎക്കെ
ടൊ। ചൊൽക്കൊള്ളുംവിഷയഭൊഗം ത്യജിക്കുന്നതുതന്നെ। മു
ക്കാലത്തിലും തന്നാൽത്യജിച്ചുകൂടാദൃഢം। ഉരത്തകൊപത്തിനാ
ൽതനിക്കുമൃതിതാനെ। വരുത്തിച്ചിലജനംമരിക്കുന്നീലെയന്നാ
ൽ। വെറുത്തുകളയുന്നദെഹമല്ലാത്മാവെടൊ। വെറുപ്പവരാതങ്ക
ലൊന്നിനാലൊരുനാളും। അൎത്ഥത്തെക്കാളുംപ്രിയനാത്മജൻ പു
രുഷനു। പുത്രനെക്കാളുംപ്രിയംകായമാംദെഹത്തെക്കാ। ളെത്രയും പ്രിയമായതിന്ദ്രിയമതിനെക്കാ। ളെത്രയുംപ്രിയൻപ്രാണൻ
പ്രാണനെക്കാളെന്നുമെ। നിത്യാത്മാവതിപ്രിയതമമാമീവണ്ണ
മെ। യുക്ത്യാ ചിന്തിച്ചുഗണമിത്ഥ്യാ കൎത്താത്മാക്കളിൽ। ഉത്ത
രൊത്തരമെറും പ്രിയത്വമെന്നുത്ത്വ। മുത്തമൊത്തമാ പുത്രാമ
നസിധരിക്കനീ.

കായത്തെസുഖത്തൊടെ ഭരിച്ചുവാഴുന്നാളിൽ। കായമാംമി
ഥ്യാത്മാവെമുഖ്യമാമറിഞ്ഞാലും। കായനാശത്തിങ്കൽതൻ ധന
ധാന്യാദിയെല്ലാം। നായകനായപുത്രൻ ഗൌണാത്മാ മുഖ്യന
ല്ലൊ। നാഗാദിലൊകംഗമിക്കെണമെന്നിരിക്കിലൊ। ഭൊഗലൊ
ലുവാംജിവനായകൎത്തത്മാമുഖ്യം। ഭാഗധെയാതിരെകാൽ മുക്തി
സിദ്ധിക്കുമ്പൊഴു। തെകനാൽജ്ഞാനാത്മാവാംതാൻതന്നെമഹാ
മുഖ്യം। പുലിയുമനുകൂലമെങ്കിലെത്രയുമിഷ്ടം। കലഹിച്ചീടിൽപു
ത്രൻതന്നെയുംവെറുത്തുപൊം। ഉലകിലിവരണ്ടുമില്ലാത്തപുല്ലാ
ദികൾ। പലതുള്ളതിലുദാസീനമാത്രമെയുള്ളു। ഇങ്ങിനെപലവ
ഴിഊഹിച്ചുനൊക്കുമ്പൊഴു। തങ്കലില്ലൊരുവെറുപ്പത്മാവിന്നൊ
രിക്കലും। എങ്ങുംപൂരിച്ചബൊധാനന്ദമാംനിന്റെരൂപം। മംഗ
ലമതെ നന്നായാരാഞ്ഞുകണ്ടീടുംനീ। ആനന്ദദാനെകചിന്താമ
ണെഗുരുമൂൎത്തെ। ആനന്ദമെത്രവിധമെന്നരുളെണമെന്നാൽ।
ആനന്ദംമൂന്നുവിധംമ്പ്രഹ്മാനന്ദവും। വാസനാനന്ദംവിഷയാ
നന്ദമെവം। എട്ടുണ്ടാനന്ദങ്ങളെന്നൊതുന്നുചിലരവ। എട്ടുംമുൻ
ചൊന്നമൂന്നിലടക്കമെന്നാകിലും। സ്പഷ്ടമായറിയുമാറുരചെയ്തീ
ടാമതും। പുഷ്ടവാരിധെപുത്രാവെവെറെധരിച്ചാലും। പ്രസക്ത [ 107 ] ഭൊഗാനന്ദംവിഷയാനന്ദമെല്ലൊ। സുഷുപ്തി യവസ്ഥായി
ലാനന്ദ ബ്രഹ്മാനന്ദം। നിഷിദ്ധമൊഹഭൂമാനന്ദംവാസനാന
ന്ദം। മുഴുത്തമഹാപ്രിയമാനന്ദമാത്മാനന്ദം। യൊഗത്തിൽസം
ജാതമാമാനന്ദംമുഖ്യാനന്ദം। ലൊകത്തിലൌദാസീന്ന്യജാനന്ദം
നിജാനന്ദം। എകത്തെനൊക്കീടുമാനന്ദമദ്വൈതാനന്ദം। പ്രാ
ഗുപ്തവാക്യജന്യമാനന്ദംജ്ഞാനാനന്ദം। ചൊല്ലിയൊരാനന്ദങ്ങ
ളെട്ടിന്റെസ്വരൂപവും। ചൊല്ലുള്ളനിണക്കറിഞ്ഞീടുവാൻതക്ക
വണ്ണം। ചൊല്ലുവാൻജാഗ്രത്തിങ്കലുഴലുംഭ്രമംപൊവാൻ। മെ
ല്ലവെമൃദുശയനത്തിൽശയിക്കുമ്പൊൾ। ചൊവ്വൊടെഅന്തൎമ്മു
ഖമാമന്തഃകരണവും। നിൎവ്യഥമതിൽനിഴലിച്ചീടുംചിദാനന്ദം
അവ്വളവകമലർമകിഴുമനുഭവം। നല്വിഷയാനന്ദമാംതനയാ
കെട്ടാലുംനീ। വിഷയാനന്ദത്തിങ്കൽ ത്രിപുടിയുണ്ടാകയാൽ। മു
ഷിയുംമനസ്സിനുവവന്നീടാലയംപിന്നെ। ചുഴലെപറക്കുന്ന പ
ക്ഷിതൻകൂട്ടിലുൾപ്പു। ക്കുഴലെന്നിയെസുഖംമരുവുന്നതുപൊലെ
ഒഴിയാനന്ദങ്ങളുറക്കത്തിൽചുഴിഞ്ഞുജീവൻ। പരരൂപത്തൊ
ടൊരുമിച്ചുപഴുതെന്നിയെ। നിറഞ്ഞാനന്ദാമയ താനായിത ഴയു
മാനന്ദംബ്രഹ്മാനന്ദമറികനീ। ശ്രുതിയുക്തിക ളനുഭവവു മെ
ങ്ങിനെവാ। നതിനെന്നാകിൽ സുഷുപ്ത്യാനന്ദം ബ്രഹ്മാനന്ദം।
ഇതിചൊല്ലുന്നവാക്യംശ്രുതിയാംമലരിണ। മുതലായവ സമ്പാ
ദിപ്പതുതന്നെയുക്തി। അകവുംപുറവുംഗുണദൊഷവും കീഴുംമെ
ലും। രാപ്പകലുംതൊന്നാത്തമാവാസ്യന്ധകാരംപൊലെ। സകല
ഭാവങ്ങളുമടങ്ങിയാനന്ദമൊന്നകലത്തനുഭവമാകയൊമ്പ്രഹ്മാ
നന്ദം। എകന്റെയനുഭവമുലകുമൂന്നിങ്കൽമ। റ്റെകന്റെ യു
ള്ളിൽ ഉദിച്ചീടുമൊഗുരുസ്സ്വാമിൻ। ശൊകഭാജനധീയ റ്റാന
ന്ദമയനെല്ലൊ। എകാനന്ദാനുഭവ മിയലുന്നതുപൊറ്റി വി
ജ്ഞാനമയനുടെചിന്തയീലതെങ്ങിനെ। വിജ്ഞെയ മായീടുന്നി
തെന്നാകിൽകെട്ടീടുനീ। വിജ്ഞാനമയനുമറ്റാനന്ദമയൻതാനും
സുജ്ഞാനംകൊണ്ടുവെറല്ലൊന്നെവെണ്ണയുംനെയ്യും। ഉറച്ചബു
ദ്ധിയിങ്കലുറയുമറിവിനു।മറിഞ്ഞുമനംപൊകുംഅളവില്ലറിവി
നും। പറഞ്ഞീടുന്നുനാമംവിജ്ഞാനമയമെന്നു।മറിഞ്ഞുകൊണ്ടാ [ 108 ] ലുംനീയാനന്ദമയമെന്നും। വാരിവാഹങ്ങൾമാരി ചൊരിയു
ന്നൊരുജല। ധാരയുംകൊടുംപുഴകളുമെന്നിവറ്റിലെ। വാരിയു
മെന്നപൊലെ വെറില്ലാപരമാൎത്ഥ। മാരായുന്നവൎക്കിവ യൊ
ന്നെയെന്നുറക്കെടാ। എകമാംബ്രഹ്മാനന്ദമൊഴിഞ്ഞു പിന്നെ
പുറത്താഗമിപ്പതിനെന്തുകാരണംജീവനെന്നാൽ। സഞ്ചിതംപൂ
ൎവ്വജന്മകൃതമാംകൎമ്മംബഹി। ൎഭാഗത്തുവരുമാറു വിശ്രുത മാകൎഷി
ക്കും। ആനന്ദമയകൊശ സുഷുപ്തിവിടുവൊന്നു। നാനാബാ
ഹ്യാൎത്ഥങ്ങളിൽപ്രവൃത്തിപ്പതുംമുമ്പെ। സ്വാനുഭൂതാനന്ദത്തെമ
റന്നിടാതെകിഞ്ചിൽ। താനുറങ്ങുന്നാനന്ദം വാസനാനന്ദ മെ
ല്ലൊ। അക്ഷണംദെഹംഞാനെന്നിടരിൽചുഴന്നുയൎന്നക്ഷയപൂ
ൎണ്ണാനന്ദംനിശ്ശെഷംമറന്നുപൊം.

അക്ഷഭൂപൂൎവ്വജന്മകൎമ്മങ്ങൾസുഖദുഃഖ। ലക്ഷണഭെദംതാര
താമ്യെനഭുജിപ്പിക്കും। കെവലജ്ഞാനമെന്നാലെന്നിയെ മറ്റൊ
ന്നിനാൽ। ആവതായ്വരാഅരുളൊന്നിനെക്കുറിച്ചൊതും। മറ
വാക്യങ്ങൾപലവാകിലുമൎത്ഥമൊന്നെന്നറിഞ്ഞുദൃഢ മഖണ്ഡാ
നന്ദാത്മാവാകനീ। ഗുണങ്ങളൊരുനാളുമില്ലാത്തവസ്തുവിന്റെ
ഗുണങ്ങൾമറമൊഴി പലവിങ്ങിനെചൊന്നാൽ। ഇണങ്ങീടു
മൊമാതാവന്ധ്യയെന്നൊതുംവണ്ണം। വണങ്ങുമെന്നൊടരുൾ
ചെയ്യെണംഗുരുമൂൎത്തെ। വസ്തുവിൻനിലയുരചെയ്യാതെ യറിവ
തി। നിത്രിലൊകത്തിങ്കലെകനാരുള്ളുസമൎത്ഥനായി। മുക്തിസി
ദ്ധിപ്പാനാത്മബൊധമുണ്ടാവതിന്നായി। ഉത്തമവെദംചൊല്ലും
വിവിധവാക്യാൎത്ഥങ്ങൾ। ബ്രഹ്മത്തിൻഗുണങ്ങളാലൊക്കവെ
സിദ്ധാന്തത്തിൽ। ബ്രഹ്മരൂപത്തെതന്നെകെവലംകാട്ടുന്നതും
നിന്മതിയിങ്കലൊൎത്തുയുക്ത്യാനുഭവങ്ങളാ। ലുണ്മയാംവണ്ണ മാ
നന്ദാമ്മനീലനിയക്കനീ। മൊഹാന്ധകാരകൊടി സൂൎയ്യവൎയ്യെന്ദ്ര
പ്രഭൊ। മൊഹമറ്റാഗമാൎത്ഥമരുളിച്ചെയ്തവണ്ണം। സൊഹമാ
മഖണ്ഡാൎത്ഥമായറിഞ്ഞിതുപുനരൂഹവുമൊക്കുമാറാ യരുളിച്ചെ
യ്തീടുകിൽ.

പച്ചവൃക്ഷത്തിലാണിതറയുംകണക്കിനെ। സച്ചിദാനന്ദ മ
ഖണ്ഡാൎത്ഥമെന്നെന്റയുള്ളം। നിശ്ചയിച്ചുറച്ചീടുമെന്നൊന [ 109 ] ൻപക്ഷമെന്നാൽ। നിശ്ചലബുദ്ധെപുത്രായുക്തിയും ശ്രവിക്ക
നീ। സത്തെചിത്തന്യമാകിൽഅസത്താമസത്താകിൽ। നിത്യ
നാംസാക്ഷിയെന്നുസത്തെചിത്തന്ന്യമാകിൽ। നിസ്തെജസ്സാം
ജഡത്തിന്നില്ലെല്ലൊനിലയെന്നും। മുത്തുള്ളസത്തുംചിത്തു മാ
നന്ദമാമല്ലെന്നാൽ। അനൃതമാകുംജഡ മെന്നാകി ലാനന്ദത്തി
ന്നനുഭൂതിയുമില്ലന്നായ്വരുമെന്നിങ്ങിനെ। അനുരൂപയായുക്ത്യാ
പാൎക്കിൽ സച്ചിദാനന്ദമനിശമൊന്നുതന്നെ। വെറെന്നാലയു
ക്തിയാം। വസ്തുതാനു ന്നെവിളങ്ങുകയൊവെറെയങ്ങവസ്തുവാ
ൽ പ്രകാശിച്ചീടുകയൊയെന്നൂഹിച്ചാൽ। സത്തു മറ്റൊന്നാ
ൽ വിളങ്ങീടുകയെന്നാകിലൊ। വസ്തുവുംസത്തൊ പുനരസ
ത്തൊചൊല്ലീടുനീ। അസത്തെന്നാകിൽമിത്ഥ്യാരൂപനാംവന്ധ്യാ
പുത്രൻ। പ്രസിദ്ധിവരുമാറുകൎമ്മങ്ങൾചെയ്തീടുമൊ। അസ
ത്തല്ലതുമൊരുസത്തെന്നാലതുംതാനെ। അസത്തൊമറ്റൊന്നി
നാൽവിളങ്ങീടുകയൊവാൻ। എന്നുമുമ്പിലെപൊലെഊഹിച്ചു
കാണുന്നാകിൽ। ഒന്നുമല്ലല്ലൊമൌനംനൽകുവാനൊരു നാളും
ഭാവനയൊന്നുമെന്നിമെവുന്നൊരുദാസീനഭാവാനന്ദമെനിജാ
നന്ദമാകുന്നതെടൊ। മുഖ്യാനന്ദവുംചൊല്ലാംപിന്നെമുൻ നിജാ
നന്ദം। മുഖ്യാനന്ദങ്ങൾതമ്മിലുള്ളഭെദത്തെക്കെൾനീ। മൃഘടജ
ലമന്തഃശീതവുംപൊലെഭെദം। മിക്കതുമഹങ്കാര നാശ ഭംഗങ്ങ
ളാലെ। ദിക്കുംകാലവുംസ്ത്രീപുരുഷത–ാദിയുംഒക്കവെമറ। ന്നുറ
ങ്ങീടാതെശരീരവും। ഉൾക്കാമ്പുമിളകാതെസമമായ്തീൎത്തുനില്ക്കും
പുഷ്കലാനന്ദംമുഖ്യാനന്ദമാമറിഞ്ഞാലും। മനുജൻതൻ ഗായക
ൻഗന്ധൎവ്വൻപിതൃക്കളും। ദനുജൻസുരൻസുരെന്ദ്രൻജീവൻ
പ്രജാപതി। അനഘവിരാഡ ഹിരണ്യഗൎഭനിവ। രനിശ മ
നുഭവ മിയലു മാനന്ദങ്ങൾ। ഉത്തരൊത്തര മതിശയിച്ചു വ
രികയാൽ। സത്തുക്കളതിശയാനങ്ങ ളെന്നുചൊല്ലും। ഉക്തൈ
ക ദെശാനന്ദം നുരയാം കല്പാന്തത്തി। ലബ്ധിയെപ്പൊലെ പ
രിപൂൎണ്ണമാം ബ്രഹ്മാനന്ദം; ആരെന്നാകിലു മെഴാംഭൂമിയിൽ
തുരീയാതീ। താരൂഢന കിൽ ശുകൻ നാരദൻ വിരിഞ്ചനും।
നാരായണെശന്മാരു മുറിയുമനുദത്ത। സാരഭൂതാനു ഭൂതിയവ [ 110 ] നുമവിശെഷം। അതുല വ്യവഹാരത്തിങ്കലു മനുഭവ। മതു വെറിടാമുൻ‌ചൊന്നഭിസാരികപൊലെ। സതതമവൻമലരടി
യിൽനിന്നുകീഴ്പെ।ട്ടുതിതംപൊടികളെന്മുടിമെലെന്നൊൎക്കനീ । അ
ഞ്ചാനന്നങ്ങളെവമധുനാചൊല്ലീടിനേൻ। അഞ്ചിതംവിദ്യാന
ന്ദംമെലിനിചൊല്ലീടുവൻ। ചഞ്ചലതരംസച്ചിദാനന്ദംചൊല്ലു
ന്നെരം। മുൻചൊന്നെനാത്മാനന്ദദ്വൈതാനന്ദത്തെയും। സ
ത്തുചിത്താനന്ദവുംപെരിയപദങ്ങള। ല്ലൎത്ഥംവെവ്വെറെയെല്ലൊ
ദെശിക ശിഖാമണെ। ഒത്തഖണ്ഡമായിമധു തെനുമൊന്നിച്ച
പൊലെ।ഉൾത്തളീരുണരുമാറായറിയിച്ചീടേണം। ഉദകംശീതം
ദ്രവംമധുരമെന്നുചൊല്ലും।പദഭെദത്താൽജലംമൂന്നെന്നുവന്നീ
ടുമൊ।ഹുതഭുക്കുഷ്ണംതീവ്രംലൊഹിതമെന്നുചൊല്ലു।മതിനാലഗ്നി
മൂന്നായ്വരുമൊചിന്തിച്ചാലും। ആകാശാദികംജഗത്തനൃതജഡ
ദുഃഖ।മാകുന്നതെന്നുവെറിട്ടെളുതായറിവാനായി। ആഗമംചൊ
ന്നസച്ചിദാനന്ദപദാൎത്ഥവു।മെകമാംപരബ്രഹ്മംതന്നെയെന്നുറ
ക്കനി।നിത്യസംപൂൎണ്ണമെകംകൂടസ്ഥംപരമാൎത്ഥം।സത്യംദൃക്സാക്ഷി
ബൊധംപരമംപരബ്രഹ്മം।ശുധസ്ഥൂകാരണംസൂക്ഷ്മംകെവലം ।
സനാതനം।ബുദ്ധമെന്നവമൊതുംവിധിവാക്യങ്ങളാലും।അച
ലംനിരഞ്ജനമമൃതമപ്രമെയ। മജഡമനാമയമസ്ഥൂലംനിരഞ്ജ
നം।അജമവ്യയമനാഭ്യന്തമവ്യക്തമെകം। പ്രചുരനിഷെധവാ
ക്യങ്ങളെക്കൊണ്ടുംവെദം। അറിയിക്കുന്നപൊരുളൊന്ന ന്നീര
ണ്ടില്ലെതും।അറിയേണ്ടുന്നപൊരുളെകെന്നുധരിക്കനീ।ജന്മങ്ങ
ൾപലകഴിഞ്ഞീടുന്നീതതിലൊരൊ।ജന്മനീമെലെമെലെനിലയി
ൽവന്നുവന്നു।കന്മഷംചെറ്റുമില്ലാനാലാംഭൂമിയിൽചെരും മു
ൻമുതൽഭൂമിലഭിച്ചിടുവാൻപണിയത്രെ। മുതൽഭൂമിയിൽവന്നു
ചെൎന്നവൻപിന്നെയധഃ। പതിച്ചീടുകയില്ലാതൽഭൂമിലഭിക്കി
ലൊ।കൊതിച്ചകൈവല്യവുംലഭിച്ചീതെന്നുചൊല്ലാം।ഉദിച്ചീതീ
ശ്വരാനുഗ്രഹവുമതിനാലെ।ഇഹലോകത്തിൽജ്ഞാനഭൂമികളൊ
ന്നുരണ്ടിൽ।മഹിമാധിക്യത്തിനാൽപ്രാപിച്ചുവാഴുന്നൊരു।മഹ
നീയന്മാൎക്കെല്ലാംമുക്തിവന്നീടുംഗുണ। രഹിതംമ്ലെഛ്ശനീചജാതി
കളെന്നാകിലും।നിശ്ചയംഗുരുപാദത്താണമെദൈവവാക്യം।നി [ 111 ] ശ്ചയമല്ലന്നുചൊല്ലുന്നവൻനശിച്ചീടും। നിശ്ചലബുദ്ധ്യാദൃഢ
മുറച്ചുശങ്കനീക്കി। സച്ചിദാനന്ദൻഞാനെന്നിരുന്നു തെളിഞ്ഞാ
ലും। നെല്ലെന്നപൊലെമുധാമുളച്ചിടുന്നൊരെന്നെ। നല്ലരിപൊ
ലെയാക്കി ചമച്ചഗുരുമൂൎത്തെ

ഒല്ലദുർമ്ലെഛ്ശന്മാരുംജീവന്മുക്തന്മാരാമെ। ന്നെല്ലൊനിന്തിരു
വടിയരുളിചെയ്തതിപ്പൊൾ।ഇല്ലവുംധനധാന്ന്യഭാൎയ്യാപുത്രാദി
കളു।മെല്ലാമെവെടിഞ്ഞുസന്ന്യസിച്ചെകാകിയായി। അല്ലതെമു
ക്തിവന്നീടുകയില്ലെന്നുചിലർ। ചൊല്ലുന്നതെന്തന്നരുൾ ചെ
യ്യെണംദയാനിധെ। ശിഷ്ടന്മാർപുകഴുന്നപുത്രാനീ ശങ്കിച്ചിതു।
മൊട്ടെറനന്നുനന്നു ചൊല്ലീടാമെന്നാലതും। പുഷ്ടമാംവൈരാ
ഗ്യംകൊണ്ടല്ലാതെവെഷംകൊണ്ടു। കഷ്ടബന്ധത്തിനുണ്ടൊമൊ
ചനംവന്നുകൂടു। സന്ന്യാസിജനംനാലുവിധമാമവർകളിൽ। മു
ന്നെവൻകുടീചകൻ പിന്നെവൻബഹൂമകൻ। ധന്ന്യനാംഹം
സൻപിന്നെപരമഹംസൻതാനു। മൂന്നുന്നവൈരാഗ്യവുംകെൾ
ക്കനീമൂന്നുവിധം।മന്ദംതീവ്രവുംതീവ്രതരവുമിതിൽദുഃഖം।വന്നീ
ടിൽകുഡുംബത്തിൽവരുന്നവെറുപ്പെല്ലൊ।മന്ദമെവൈരാഗ്യ
വുംപുനമിദ്ദെഹമുള്ള।നാളിൽമന്ദിരധനാദികൾ വെണ്ടുന്നീലെ
ന്നുള്ളൊരു। വൈരാഗ്യംതീവ്രംകൎമ്മശാസ്ത്രങ്ങൾമിത്ഥ്യ। യെന്നു
വൈരസ്യംതീവ്രതരംവൈരാഗ്യമാകുന്നതും। സന്ന്യാസം മന്ദ
വൈരാഗ്യൈഇല്ലഫലിക്കാരൂ। ഢതിവ്രംവൈരാഗ്യന്മാരാ മിവ
രിവരിൽ।നടന്നീടുവാനാളല്ലാതവൻകുടീചകൻ।നടന്നെങ്ങുമെ
ഉഴലുന്നവൻ ബഹൂദകൻ।കടന്നതിവ്രതരംവൈരാഗ്യമകതാരി
ൽ।പടൎന്നൊരെല്ലൊഹംസൻപരമഹംസൻതാനും। സത്യലൊ
കംപ്രാപിക്കയല്ലാതെവന്നുകൂടാ।സത്യകൈവല്യഹംസനെന്നെ
ല്ലൊചൊല്ലീടുന്നു। സത്തുക്കൾപരമഹംസന്മാരിൽ ജിജ്ഞാസു
വും।സത്താമാത്രനാംജ്ഞാനവാനെന്നുംരണ്ടുണ്ടെല്ലൊ.

ജിജ്ഞാസുവാദിഭൂമിമൂന്നിങ്കൽനടന്നീടും।പ്രജ്ഞാശാലിയാം
ജ്ഞാനാഭ്യാസിയെന്നറിയെണം। അജ്ഞാനമകന്നെഴും മ്പ്രഹ്മ
വിത്തെല്ലൊമറ്റു । സുജ്ഞാനവാനെന്നവൻനിയതംജീവന്മുക്ത
ൻ। വിവിധന്മാരുംജിജ്ഞാസുക്കളെനാലുമതിൽ। ദ്വിവിധംസ [ 112 ] ന്ന്യാസത്തെയാലംബിച്ചിട്ടുചിലർ।സ്വവധൂസഹധനമിതിപു
ത്രന്മാരുടെ।സവിധെവിപ്രക്ഷത്ര്യവൈശ്യശൂദ്രാഖ്യയൊടും। ഇ
രവുംപകലനവരതംഗൃഹത്തിങ്കൽ। മരുവിജ്ഞാനസിദ്ധി വരു
ത്തുംചിലരെവം।ഗുരുവൎയ്യൊക്തശാസ്ത്രെലൊകെപികണ്ടാനന്ദാ
ലൊരുവണ്ണമെമുക്തിയൊടുക്കത്തെല്ലാവൎക്കും। വിളങ്ങീടാതനിത്യ
പ്രതിബന്ധങ്ങളൊന്നും.

തെളിഞ്ഞുനന്നായിശ്രുതിയുക്ത്യാനുഭവങ്ങളാൽ। അളന്നുകൂ
ടാതെങ്ങുംനിറഞ്ഞവൎണ്ണത്തൊടെ। വളൎന്നസച്ചിദാനന്ദാത്മനാ
വാഴ്കെന്നുനീ। പിറന്നാലെല്ലൊപിന്നെമരണമുണ്ടായ്വരും। പി
റന്നെനല്ലയെന്നും । ബ്രഹ്മരൂപനാം ഞാനൊ । പിറന്നതഹ
മാകിൽ ബ്രഹ്മമല്ലെന്നാംഭാവമൊരുന്നാളുമെ।ബ്രഹ്മാത്മൈവാ
ഹംധ്രുവംഞാനെന്നു മാത്മാവെന്നും। ഞാനറിഞ്ഞീലയെന്നാ
ൽഞാനെന്നതെതുപിന്നെ । നമ്മുടെബുദ്ധിയിങ്കൽതാനെമൂൎഛ്ശ
യിതെന്നെമരിക്കുംമരിയായ്കിൽഞാനെന്നുനിറഞ്ഞെഴും । ജ്ഞാ
നമാം ഞാനെയഹംനിറഞ്ഞ തെങ്ങിനെയ । ന്നാകിലൊസു
ഷുപ്തിയിൽ അറിഞ്ഞതാകുന്നി താനന്ദവുമതുതന്നെ । കുറഞ്ഞു
ള്ളവറ്റി നില്ലാനന്ദം ജഗത്തിങ്കൽ। നിറഞ്ഞൊന്നെ ന്നുനൂ
നമറിവാ മാത്മാത്മാവയം। മനസ്സങ്കല്പം കൊണ്ടെവന്നതിജ്ജ
ഗത്തെല്ലാം । നിനക്കിൽജഗൽസ്ഥിതിയറിവിൽ തന്നെ യെ
ല്ലൊ। അനൎത്ഥപ്രപഞ്ചാന്തത്തിങ്കലുമറിവൊൎത്താൽ । അനുസ്യൂ
താനന്ദപൂൎണ്ണാത്മാഞാൻ തന്നെദൃഢം । അങ്ങിനെയുള്ളൊരാന
ന്ദാനുഭൂതിയുമിനി। ക്കെങ്ങിനെയിനിനിന്നുകൊണ്ടാലുണ്ടാമെ
ന്നാകിലൊ। ഇങ്ങുമൂന്നവസ്ഥയിൽവൃത്തിയെനീക്കിവാഴ്കിൽ।
തിങ്ങിനാ രാനന്ദാനുഭവവുംതാനെവരും। വാസനാവശാലു
ണ്ടാം വൃത്തികളടങ്ങുവാൻ। ഭാസുരൊപായമെന്ത ന്നാകിലൊ
ബൊധമാകും। ശംസിതംരാജതനായിബുദ്ധിന്ദ്രി യാദ്യങ്ങളെ।
ദാസന്മാരാക്കിവെക്കിൽസകലമടങ്ങീടും।വൃത്തികളടങ്ങുവാനി
ന്നുമുണ്ടോരുമാൎഗ്ഗ।മ്മുത്തമയൊഗപ്രാണരൊധത്താലടക്കീടാം।
ശക്തിയി ല്ലതിനെങ്കിൽകാരണശരീരമെ। ന്നുക്തയാമവിദ്യ
യെകളകീലടങ്ങിപ്പൊം। കാരണദെഹംകളയുന്നതെങ്ങിനെയെ [ 113 ] ന്നാൽ। ആരണാൎത്ഥത്തെസത്യമെന്നുവിശ്വസിച്ചുള്ളിൽ। കാ
രണമായികാൎയ്യപ്രപഞ്ചംമിഥ്യയെന്നു। ധാരണയുറക്കീലെങ്ങ
വിദ്യക്കവകാശം।നന്ദല്ലാകുതൎക്കമെന്നൊൎത്തുസച്ചിദാനന്ദമൊ।
ന്നാ യതാനെതാനായിതെളിഞ്ഞുവാണീടുന്ന। ശ്രുതിയുക്തിക
ളൊത്ത വണ്ണമെയനുഭവഗതിയുംകെട്ടീടെടൊ। സുഷുപ്തിമഹാ
നന്ദാമൃത രൂപെണതൊന്നിടുകയാലതു। തന്നെസതതൊദിതം
ജ്ഞാനമിവിടെമറ്റൊന്നില്ല। പ്രളയത്തിലുംസുഷുപ്തിയിലുമി
രുളെക്കണ്ടിളകീടാതെ। സാക്ഷിമാത്രനായിരിക്കനീ। തെളിവാ
നകക്കാൺ്പിലൊൎത്തുഞാൻതന്നെ। സ്വയമൊളിവാം പൂൎണ്ണസ
ദാനന്ദമെന്നിരിക്കെടൊ। കലകൾപലവടിഞ്ഞീടിന ഗുരുവര
ൻകലിതാ ദരമുപദെശിച്ചവണ്ണമവൻ। പലരുംനിരന്തരംനി
ബിഡസ്വാനുഭവസ്ഖലനമൊരെടത്തുംചെറുതുവന്നീടാതെ। പ
ലപുഷ്പത്തിൻമധുപൊലെ। സച്ചിദാനന്ദംപലവെന്നിയെ ഒ
ന്നാംപരമാൎത്ഥത്തിൽതന്നെ। പലനെരംകണ്ണടച്ചിരുന്നാൽസ
മാധിയു മലരെമിഴിയിണതുറന്നുനൊക്കുമ്പഴും। ചിത്രരൂപങ്ങ
ളായനിഖിലചരാചര। ചിത്രങ്ങൾക്കെല്ലാമൊരുവസ്ത്രമായ്വന്നാ
നെല്ലൊ। ചിത്രമെത്രയുംചിത്രംഗുൎവനുഗ്രഹമതി। ചിത്രമത്ഭുതം
മഹാശ്ചൎയ്യമെന്നതെവെണ്ടു। ഉൾക്കുരുന്നമ്പിനാലെയലിഞ്ഞു
മകിഴുന്നവൻ।സൽഗുരുവരനൊടുപിന്നയുമുണൎത്തിച്ചാൻ.

സൽഗുണരക്തൈകരത്നാകരദയാനിധെ। നിൎഗ്ഗുണാനന്ദമൂ
ൎത്തെമൽഗുരൊനമൊനമഃ। ഹൃദയമൊത്തുതെളിഞ്ഞൊന്നായിക
ണ്ടനമുക്കിതിനെ യൊഴിച്ചിനിവെറുണ്ടൊവിനൊദവും। അതി
നെയൊൎത്തുമുരചെയ്തുംവാഴുകയല്ലൊ। സതതംജ്ഞാനികൾക്കുനീ
തിയെന്നാകയാലെ। മുമ്പിനാലെഴുഭൂമിതുരിയാതിതമെന്നു। മു
മ്പിനാ ലരുൾചെയ്തറിവാൻതക്കവണ്ണം। സമ്പ്രതിവിസ്താ
രെണഅരുളിച്ചെയ്തീടെണം। മുമ്പരമ്പരാവുകന്നീടുമെൻതമ്പു
രാനെ। അജ്ഞാനമകന്നാത്മജ്ഞാനികളൊതീടുന്നഅജ്ഞാനഭൂമി
യെഴും। പ്രജ്ഞശാലിയാംനിന്നൊടറിയിച്ചീടാമതിൽ। അജ്ഞാ
നഭൂമിക്രമം കെട്ടാലുംമുമ്പിലെന്നാൽ। പ്രഥമംബീജജാഗ്രംജാ
ഗ്രവുംമഹാജാഗ്ര। മഥജാഗ്രാൽസ്വപ്നവുംസ്വപ്നജാഗ്രം। പ്ര [ 114 ] പിതാ സുഷുപ്തിയൊടജ്ഞാനഭൂമിയെഴു। മതിന്റെസ്വരൂപല
ക്ഷണവുംചൊല്ലീടുവൻ। അഖണ്ഡാത്മാവിലെഴുമറിവുമാത്രാ
നിലയകന്നു। ബീജജാഗ്രമതിങ്കൽപണ്ടില്ലാതൊ। രഹന്തൊദ
യം ജാഗ്രജന്മങ്ങൾതൊറുംവളൎന്നഹം। മാമകമെന്നൊരറിവുമ
ഹാജാഗ്രംജാഗ്രത്തിൽമനൊരാജ്യം। വിവിധംചെയ്യുന്നതുജാഗ്ര
ത്സ്വപ്നമാംസ്ഥാണു। പുരുഷാദിയുംമനംജാഗ്രദ്വാസനയാലെ।
വ്യാപരിപ്പതുംസ്വപ്നം। സാഗ്രഹസ്വപ്നത്തിങ്കൽപണ്ടു കണ്ട
വസ്ഥയെ। പെൎത്തുമപ്പൊതുസ്വപ്നജാഗ്രമുള്ളഴിഞ്ഞൊന്നു। മൊ
ൎത്തിടാതിരുൾമൂടിടുന്നതുസുഷുപതിയും। കീൎത്തിക്കുമജ്ഞാനഭൂമിക
ളിവയിനി।ആഞിതിൎത്തീടുംജ്ഞാനഭൂമികളെയുംകെൾനീ। ഒന്നു
നിൻ ശുഭെഛ്ശരണ്ടാമതുവിചാരണം। മൂന്നാമതല്ലൊതനുമാന
സിപിന്നെക്രമാൽ। ചെൎന്നെഴുംസത്ത്വാപത്തിയസം സക്തി
യും।തെളിവാൎന്നെഴുംപദാൎത്ഥഭാവനീയവും। ദുസ്സംഗഗളെവെറി
ട്ടാത്മജ്ഞാനത്തിങ്കലെ। ഉൽസുകഭാവംവന്നീടുന്നതു ശുഭെഛ്ശ
യാം। സൽസംഗാൽജ്ഞാനശാസ്ത്രം പരിശീലനംചെയ്തു। തൽ
സാരാൎത്ഥത്തെ വിചാരിപ്പതുവിചാരണം। ഏഷണംമൂന്നുംമുത
ലായുള്ളമനൊവൃത്തി। ദൊഷാപൊമതുതനുമാനസിമുമുക്ഷൂണാം
ഭൂഷണമാമീമൂന്നുകൊണ്ടുംസത്സംഗംകൊണ്ടും। ഭൂഷണവിഹീ
നജ്ഞാനൊദയം। സത്വാപത്തിജ്ഞാനത്തിൽതന്നെയുറച്ചെവം
മനസ്സിങ്കൽ। മിഥ്യാരൂപങ്ങൾമറന്നീടുന്നതുംസംസക്തി। അ
ദ്വൈതജ്ഞാനൊദയാൽത്രിപുടിനശിപ്പതു। ഹൃദയാംപദാൎത്ഥഭാ
വിനിയെന്നറിയെണം। വസ്തുവിൽസ്വയംനിലയിരുന്ന വ
സ്തുവിൽ സ്വയംനിലയിരുന്നവണ്ണമിരുന്നൊന്നു। മൌനസ്വ
ഭാവമായതുതുരിയവും। ഇത്തുൎയ്യംതുൎയ്യാതിതമെന്നുമുൻ ചൊന്ന
തിന്റെ। തത്വവുമിനിക്കെട്ടുകൊണ്ടാലുംചൊല്ലീടുവൻ

ആദ്യഭൂമികൾമൂന്നിൽ പ്രപഞ്ചംപ്രത്യക്ഷമായി। വെദ്യമാ
കയാൽജാഗ്രംസ്വപ്നമാംനാലാംഭൂമി।ബൊദ്ധ്യംപഞ്ചമഭൂമിസു
ഷുപ്തിയെന്നുംപുന। രാദ്യന്തഹീനംഷഷ്ഠഭൂമിയാംതുരിയവും ।
തൽപരമെഴാം ഭൂമിയാകുമിങ്ങിനെയെന്നുതുല്യ। മില്ലാതതുൎയ്യാ
തീതമെന്നിങ്ങിനെ।ചൊല്ഫൊങ്ങുമാമ്നായൾമൌനമായി। കാട്ടുമെ [ 115 ] ന്നുംസൽ പുത്രാമഹാമതെധരിച്ചുകൊണ്ടാലും നീ। തുൎയ്യമാംപദ
ത്തിനുകല്പിപ്പതെങ്ങിനെവാൻ। തുൎയ്യാതീതമെന്നിട്ടാഗമവെദി
കളിൽ। വൎയ്യന്മാർവിദെഹകൈവല്യമെന്നൊതീടുന്നു.

തുൎയ്യാതിതത്വംഗാഢസുഷുപ്തിഷഷ്ഠിയെന്നും।ജ്ഞാനാഭ്യാസി
കളാദിഭൂമികൾമൂന്നിങ്കലും। മാനിച്ചുനടപ്പവരതിനുമെലെ നാ
ലിൽ।ജ്ഞാനിയാംബ്രഹ്മവിത്തുംവരനുംവരിയനും। ആനന്ദൈ
കാത്മാവരിഷ്ഠനുമാംക്രമത്താലെ। മുമ്മൂന്നുഭൂമികളിൽനടക്കുന്ന
വർചിത്തം। സവ്യഥമുഴന്നലഞ്ഞീടുന്നതല്ലൊയെന്നാൽ। നി
ൎവാണാ ത്മാവാമെന്നെയൊഴിച്ചല്ലിന്നുജഗൽ। സൎവവും സ്വ
പ്നംപൊലെകാണ്കിലുംചിദെവാഹം। ചിത്തുഞാൻപൂൎണ്ണനെന്നു
ദൃഢമായുറച്ചാകിലെത്ര। ചിന്തിച്ചീടിലുമെന്തുചെയ്താലുമെന്തെ।
നിദ്രപൊയുണൎന്നവൻതൊന്നുമസ്വപ്നംപൊലെ। എത്രയുംപൊ
യ്യെനൂനമാനന്ദാത്മകനഹം। ദെഹംഞാനെന്നുംഹീനന്മാർ മഹ
ത്തുക്കളെന്നും।മൊഹത്തെപൂണ്ടെനഹമനന്തജന്മങ്ങളിൽ।ദെഹം
ഞാനല്ല ന്നറിഞ്ഞിന്നുഗുൎവ്വനുഗ്രഹാൽ। സൊഹമെന്നന്നെ
തന്നെ ഞാനെന്നുകണ്ടാനന്ദിച്ചു। എന്നിലുണ്ടായപുണ്യഭാഗ്യ
മെന്തെന്നുതൊന്നു। ന്നിലുമെവംനാരായണഗുൎവനുഗ്രഹാൽ ।
ധന്യനായ്വന്ദെ നഹമുത്തരീയംപീയുന്നെൻ। ധന്യധന്യൻഞാ
നഹൊതാണ്ഡവംചെയ്തീടുന്നെൻ। തത്വജ്ഞാനൊദയാനന്ദാനു
ഭൂതിയാലിവൻ। നൎത്തനംചെയ്യുമെന്നറിഞ്ഞുമുമ്പെതന്നെ। സ
ത്യമാകയാലെല്ലൊതാണ്ഡവംനമാമി। ട്ടൊരുത്തമപിതാക്കന്മാ
ർമാഹാത്മ്യമത്യത്ഭുതം.

വന്നൊരാനന്ദമകന്നാരൊടുചൊൽവതുള്ളിൽ।നിന്നെഴുന്നു
ലുകെങ്ങുംനിറഞ്ഞുകവിഞ്ഞത്രെ। എന്നുമില്ലന്തമെന്നായങ്ങിനെ
യനുഗ്രഹം। തന്നസൽഗുരുശ്രീപാദാംബുജംവണങ്ങുന്നെൻ।
വിദ്യാനന്ദവുമെവംചൊല്ല്ലിനെനിശ്ശാസ്ത്രത്തെ। ശ്രദ്ധയാപഠി
ച്ചനുഭക്തിയാമഹത്തുക്കൾ। നിത്യം ഭ്രൂമദ്ധ്യയൊഗജ്ഞാനനിഷ്ഠ
യാജീവ। ന്മുക്തന്മാരാംമുനീശ്വരന്മാരായിവന്നീടുംധ്രുവം। വി
ദ്വന്മാണിക്യം ശ്രീനാരായണാചാൎയ്യവൎയ്യ। നദ്വൈത സൎവ
സ്വമാം കൈവല്യനവനീതം। വിദ്യാനന്ദത്താളവു മരുളിവി [ 116 ] ദെഹാഖ്യ മുക്തിയുംപ്രാപിച്ചൊരു। ശെഷംതൻ ശിഷ്യനൊ
ടു നിദ്രയിലെഴുന്നള്ളീ। യരുളിച്ചെയ്കയാലെ വിദ്രുത മുദ്യുക്ത
നായി ശ്രീമാൎത്താണ്ഡാചാൎയ്യൻഹൃദിവിദ്യാനന്ദവും। ചമച്ചു
പൂരിച്ചൊരുവിദ്യൊതമാനാൎത്ഥമാം। കൈവല്യനവനീതംസജ്ജ
നൊപദെശംകൊണ്ടെ। കെവലമെവംചൊന്നൊരിജ്ജനത്തി
നുചുറ്റും। പാണ്ഡിത്വമില്ലെങ്കിലുംസജ്ജനംക്ഷെമിച്ചനു।ഗ്ര
ഹിച്ചതുമതുതന്നെയിജ്ജനത്തിനുമുഖ്യ താല്പൎയ്യമെന്നുനൂനം। ദു
ൎജ്ജനംദുഷിക്കിലുംപരിഹാസഞ്ചെയ്തെറെ। ഗൎജ്ജനംചെയ്തീടി
ലുംനമുക്കെന്തൊരുചെതം। സജ്ജനനിന്ദകൊണ്ടും പരിഹാസ
ങ്ങൾകൊണ്ടും। തൎജ്ജനംകൊണ്ടുമല്ലൊദുൎജ്ജനം രസിച്ചീടും।
ശ്രീഗുരുപാദപങ്കെരുഹപുണ്യതീൎത്ഥ। ശ്രീകരശക്ത്യാ ചൊന്ന
കൈവല്യനവനീതം।മൂകരെന്നിയെയുള്ളൊർപഠിക്കിലാത്മാന
ന്ദ। സാഗരെനിമഗ്നരായിവാണീമനാരതംഹീന। സംസാര ദുഃ
ഖംപിന്നെയുണ്ടാകയില്ലനൂന।മാരെന്നാകിലുമൊരുനാളുമെ യെ
ന്നു। സാനന്ദമറിയിച്ചുനിശ്ചലഗുരുപാദധ്യാനെന മെവീടി
നാൾ। പൈങ്കിളിപ്പൈതലന്നെശ്രീഗുരവെനമഃ। അച്യതൊ
ഹമനന്തൊഹം ഗൊവിന്ദൊഹമഹം ഹരി:। ആനന്ദൊഹ മരൂ
പൊഹംപരിപൂൎണ്ണൊസ്മ്യഹംസദാ। സാനന്ദരൂപം സകലപ്ര
ബൊധം ആനന്ദദാനാമൃതപാരിജാതം മാനുഷ്യപത്മെഷുവി
സ്വരൂപംപ്രണമ്മ്യതുഞ്ചത്തെഴുമാൎയ്യപദം- സച്ചിദാനന്ദ രൂ
പംസൎവ്വലൊകമയംവിഭും സദാനന്ദംദെവദെവെശ്വരം വിഭും
വെദാന്തവെദ്യമവ്യക്തം വന്ദെസൎവമയംശിവംഗൊപാലംപ
രമാനന്ദംഗൊകുലാധിപമീശ്വരം ഗായത്രീവിഗ്രഹംനിത്യംശ്രീ
ഗുരുസതതംഭജെ. ഇതി കെരളഭാഷാകൈവല്യ നവനീതം

സമാപ്തം

ശുഭമസ്തു. [ 117 ] മുകുന്ദമാല

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു.

൧. മുകുന്ദമൂൎധ്നാപ്രണിപത്യയാചെ ഭവന്തമെകാന്ത മിയന്ത
മൎത്ഥം അവിസ്മൃതിസ്ത്വച്ചരണാരവിന്ദെ ഭവെഭവെമെസ്തുഭവ
ൽപ്രസാദാൽ.

൨. നാഹംവന്ദെതവചരണയൊൎദ്ദ്വന്ദ്വമദ്ദ്വന്ദ്വഹെതൊഃ കും
ഭീപാകംഗുരുമപിഹരെ നാരകന്നാപനെതും രമ്യാരാമാ മൃദുതനു
ലതാനന്ദനെനാഭിരന്തും ഭാവെഭാവെഹൃദയഭവനെ ഭാവയെ
യംഭവന്തം.

൩. സ്ഥാധൎമ്മെനവസുനിചയെനൈവകാമൊപഭൊഗെ
യദ്യദവ്യംഭവതുഭഗവാൻപൂൎവ്വകൎമ്മാനുരൂപം ഏതൽ പ്രാൎത്ഥ്യം
മമബഹുമതംജന്മജന്മാന്തരെപി ത്വത്പാദാംഭൊരുഹ യുഗഗതാ
നിശ്ചലാഭക്തിരസ്തു.

൪. ദിവിവാഭുവിവാമമാസ്തുവാസൊ നരകെവാനരകാന്തക
പ്രകാമം അവധീരിതശാരദാരവിന്ദൌ ചരണൌതെ മരണെ
പിചിന്തയാമി.

൫. ചിരപരിചയയൊഗാച്ചിത്തവക്ഷ്യാമികിഞ്ചീ ത്തവവി
ഷയസുഖാനിപ്രൌഝ്യസാരെതരാണി നളിനസദൃശ നെത്ര
ന്ദാഗഭൊഗാസനസ്ഥം നരകമഥനമന്തസ്സന്തതംസന്ദിധെഹി.

൬. കരചരണസരൊജെകാന്തിമന്ദെത്രമീനെ ശ്രമമുഷിഭുജ
വീചിവ്യാകുലെഗാധമാൎഗ്ഗെ ഹരിസരസിവിഗാഹ്യാ പീയതെ
ജൊജലൌഘം ഭവമരുപരിഖിന്ദഃഖെദമദ്യത്യജാമി.

൭. സരസിജനയനെസശംഖചക്രെ മുരഭിദിമാവിരമസ്വ
ചിത്തരന്തും സുഖതരമപരന്നജാതുജാനെഹരിചരണസ്മരണാ
മൃതെനതുല്യം.

൮. മാഭൈൎമ്മന്ദമനൊവിചിന്ത്യബഹുധായാമീശ്ചിരം യാത [ 118 ] ന്നാനാമീനഃപ്രഭവന്തിപാപരിപവസ്സ്വാമിനനുശ്രീധരഃ ആല
സ്യംവ്യപനീയുഭക്തിസുലഭംധ്യായസ്വനാരായണം ലൊകസ
വ്യസനാപനൊദനകരൊദാസസ്യഖിന്ദക്ഷമഃ

൯. ഭജധിമഗാധ ന്ദുസ്തരന്ദിസ്തരെയം കഥമഹമിഹ
ചെതൊമാസ്മഗാഃകാതരഹ്വം സരസിജദൃശിദെവെതാവകീ ഭ
ക്തിരെഷാ നരകഭിദിനിഷണ്ഡാതാരയിഷ്യത്ത്യവശ്യം

൧0. ഭവജലധിഗതാനാദ്വന്ദ്വവാതാഹതാനാം സുതദുഹി
തൃകളത്രത്രാണ ഭാരാൎദ്ദിതാനാം വിഷമവിഷയതൊയെ മജ്യതാ
മപ്ലവാനാംഭവതുശരണമെകാ വിഷ്ണുവൊതൊനരാണാം.

൧൧. തൃഷ്ണാതൊയെമദനപവനൊദ്ധുതമൊഹൊൎമ്മിമാലെ ദാ
രാവൎത്തെതനയസഹജഗ്രാഹസവാകുലെച സംസാരാഖ്യെ
മഹതിജലധൌ മജ്യതാന്നസ്ത്രിധാമൻ പാദാംഭൊജെ വരദഭ
വതൊഭക്തിനാവംപ്രസീദ.

൧൨. ഹെലൊകാശ്രുണുതപ്രസൂതിമരണവ്യ ഥെചികിത്സാ
മിമാം ലൊകഞ്ജാസമുദാഹരന്തിമുനയൊ। യാംയാജ്ഞവല്കാദ
യ അന്തജ്ജ്യൊതിരമെയമെകമമൃതം കൃഷ്ണാഖ്യമാവിയതാം തൽ
പീതംപരമൌഷധംവിദനുതെ നിൎവ്വാണമാത്ത്യന്തികം.

൧൩.. ഹെമൎത്യാഃപരമംഹിതംശ്രുണുതപൊ വാക്ഷ്യാമിസം
ക്ഷെപതസ്സംസാരാൎണ്ണവമാവദൂൎമ്മിബഹുലംസമ്യകപ്രവിശ്യ
സ്ഥിതാഃ നാനാജ്ഞാനമപാസ്യചെതസിനമൊ നാരായണാ
യെത്യമുമ്മന്ത്രം സപ്രണവം പ്രണാമസഹിതം പ്രാവൎത്തയ
ദ്ധ്വംമുഹുഃ

൧൪. നാരായണായനമഇത്യയമെവ ദ്യസ്സംസാരഘൊര വി
ഷസംഹരണായമന്ത്രഃ ശ്രുണ്വന്തുഭവ്യമതയൊയ തയൊസ്ത
രാഗാഉച്ചൈസ്തരാഉപദിശാമ്യഹമൂൎദ്ധ്വബാഹുഃ

൧൫. ആൎത്താവിഷണ്ണാശ്ശിഥിലാശ്ചഭീതാഃ ഘൊരെഷുച
വ്യാധിഷ്ഠവൎത്ത്യമാനാഃസങ്കീൎത്ത്യനാരായണ ശബ്ദമാത്രംവിമു
ക്തദുഃഖാസ്സുഖിനൊഭവന്തി.

൧൬. ശ്രീമന്നാമപ്രാച്യ നാരായണാഖ്യം കെനപ്രാപ്താഃ
വാഞ്ഛിതാൻപാപിനൊപി ഹാനഃപൂൎവംവാക്പ്രവൃത്താനതസ്മി [ 119 ] ൻ യെനപ്രാപ്തംഗൎഭവാസാദിദുഃഖം.

൧൭. നമാമിനാരായണപാദപങ്കജം കരോമിനാരായണപൂ
ജനംസദാ വദാമിനാരായണനാമനിൎമ്മലം സ്മരാമിനാരായ
ണതത്വമവ്യയം.

൧൮. തത്വം ബ്രുവാണാനിപരമ്പരസ്താ ന്മധുക്ഷരനുീവ മു
ദാംപദാനി പ്രാവൎത്തയപ്രാഞ്ജലിരസ്തുജിഹ്വെ നാമാനിനാ
രായണഗൊചരാണി.

൧൯. ആമ്നായാഭ്യസനാന്യ രണ്യരുദിതം വെദവ്രദാ നന്വ
ഹം മെദഛ്ശെദഫലാനി പൂൎത്തവിധയസ്സൎവെഹുതംഭസ്മാനി തീ
ൎത്ഥാനാമവഗാഹനാനിചഗജസ്നാനം വിനായൽപദ ദ്വന്ദ്വാം
ഭൊരുഹസസ്മതിംവിജയതെദെവസ്സനാരായണഃ.

൨൦. പൃൎത്ഥീരെണുരണുഃപയാംസികണികാഫൽഗു സ്ഥലിം
ഗൊഗണസ്തെജൊനിശ്വസനംമരുത്തനുത്തനുതരംരന്ധ്രം സു
സൂക്ഷ്മമംന്നഭഃക്ഷ്ഠദ്രാരുദ്രപിതാമഹപ്രഭൃതയഃകീടാസ്സമസ്താ സ്സു
രാദൃഷ്ടെയത്രസതാപകൊവിജയതെ ഭൂമാവ ധൂതാവധിഃ

൨൧. മാദ്രാക്ഷാൻക്ഷിണപുണ്യാൻ ക്ഷണമപിഭവതൊ ഭ
ക്തിഹീനാൻ പദാബ്ജ മാശ്ര്വെഷംശ്രാവ്യബന്ധം തവചരിത
മവാസ്യാന്ന്യദാഖ്യാനജാതം മാസ്പ്രാക്ഷമ്മാധവത്വാമപി ഭുവന
പതെ ചെതസാവവനുവാനാം മാഭൂവന്ത്വത്സപൎയ്യാ വ്യതികരര
ഹിതൊജന്മജന്മാനുരെപി.

൨൨.. പ്രണാമമീശസ്യശിരഃഫലംവിദുസ്തദൎച്ചനം വാണീ
ഫലംദിവൌകസഃമനഃഫലംതൽഗുണത്വചിന്തനം വചസ്തു
ഗൊവിന്ദഗുണസ്തപഃഫലം.

൨൩.. ബദ്ധൊനാഞ്ജലിനാതെനശിരസാ ഗാത്രൈസ്സരൊ
മൊൽഗമൈഃ കണ്ഠെനസ്വരഗൽഗദെനനയനെ നൊൽകി
ൎണ്ണബാഷ്പാംചെുനാ നിത്യംത്വച്ചരണാരവിന്ദയുഗള ദ്ധ്യാനാമൃ
തസ്വാദിനാ മസ്താകംസരസിരുഹാക്ഷ സതതം സമ്പാദ്യതാ
ഞ്ജീവിതം.

൨൪. ജിഹ്വെകിൎത്തയകെശവംമുരരിപുഞ്ചെതൊഭജശ്രീധരം
പാണിദ്വന്ദ്വസമൎച്ചയാച്യുതകഥാം ശ്രൊത്രദ്വയത്വംശൃണുകൃ [ 120 ] ഷ്ണംലൊകയലൊചനദ്വയഹരെ ൎഗ്ഗച്ശാംഘ്രിയുഗ്മാലയം ജിഘ്ര
ഘ്രാണമുകുന്ദപാദതുളസീമൂൎദ്ധന്നമാധൊക്ഷജം.

൨൫. ഗൊവിന്ദകെശവജനാൎദ്ദനവാസുദെവ വിശ്വെശവി
ശ്വമധുസൂദനവിശ്വരൂപശ്രീപത്മനാഭപുരരുഷൊത്തമപുഷ്കരാ
ക്ഷനാരായണാച്യുതനൃസിംഹനമൊനമസ്തെ.

൨൬. ഹെമാനവാവിഗതരാഗ പരാപരഞ്ജാഃ നാരായണം
സുരഗുരുംസതതംസ്മരന്തി തെധൌതപാണ്ഡമച്ശദാ ഇവരാജ
ഹംസാസ്സംസാരസാഗരജലസ്യതരന്തിവാരം.

൨൭. ലക്ഷ്മ്യാനിത്യനിഷെവിതായദധതെ ശംഖംരഥാംഗം ഗ
ദാം ചാപാസിചസമുല്ലസന്മതരതകസ്തംഭൊപമൈ ൎബ്ബാഹുഭിഃ
കെയൂരൊദരബന്ധഹാരമകുടശ്രീവത്സപീതാംബര സ്രക്കാഞ്ചി
കടകാഭിരാമവപുഷെ പുംസെപരസ്മൈനമഃ

൨൮. പ്രാതസ്മരാമി ഭവപാപമഹാൎത്തി ശാന്ത്യൈ നാരായ
ണംഗരുഡവാഹനമഞ്ജനാഭം ഗ്രാഹാഭിഭൂതവരവാരണ മു
ക്തിഹെതും ചക്രായുധംതരുണവാരിജവിത്രനെത്രം.

൨൯. പ്രാതൎഭജാമിഭജതാമഭയംകരന്തംപ്രാൎഗ്ഗജന്മകൊടി ദുരി
തൌഘഭയാപഹത്യൈ യൊഗ്രാഹവക്ത്രപതിതാംഘ്രി ഗജെന്ദ്ര
ഘൊരശൊകപ്രണാശകരണൊദ്യതചക്രപാണിഃ,>

൩൦. പ്രാതൎന്നമാമിമനസാവചസാചമൂൎദ്ധാപാദാരവിന്ദയു
ഗളംപരമസ്യപുംസഃനാരായണസ്യനരകാൎണ്ണവതാരകസ്യപാ
രായണപ്രവണവിപ്രപരായണസ്യ.

൩൧. മജ്ജന്മനഃഫലമിദംമധുകൈടഭാരെ മൽപ്രാൎത്ഥനീയ
മദനുഗ്രഹഎഷഎവത്വൽഭക്തഭൃത്യ പരിചാരക ഭൃത്യഭൃത്യഭൃത്യ
സ്യഭൃത്യഇതിമാംസ്മരലൊകനാഥ.

൩൨. യസ്യപ്രിയൌശ്രുതിധരൌൎരവിലൊകവീരൌ മിത്രെ
ദ്വിജന്മപരപാരശപാപഭൂതാം തെനാംബുജാക്ഷചരണാംബുജ
ഷങ്ങൾപദെനരാജ്ഞാകൃതാകൃതിരിയംകുലശെഖെരെണ.

൩൩. മുകുന്ദമാലാഞ്ജപതാംനരാണാമശെഷസൌഖ്യം ഭവ
തീതികിന്തൽസമസ്തകൎമ്മക്ഷയമെത്യദെഹിപ്രയാതിശുദ്ധഃ പര
മംപദന്തൽ. ഇതി മുകുന്ദമാലാ സമാപ്തം