താൾ:CiXIV276.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

രവുമറിയാതെ। വിഗ്രഹെന്ദ്രിയാദികളുംവിരഹിതമായി। ദുഃഖ
ഹിനമായിടുംസുഷുപ്ത്യാനന്ദത്തിനു।നിത്യത്വമില്ലാപുനരുസ്ഥാ
നമുണ്ടാകയാൽ। അജ്ഞാനമായീടുമാവരണശക്തിതന്നിൽ। വൃ
ത്തിജ്ഞാനമെന്നിയെലയിച്ചീടുകയാലെസുഷുപ്ത്യാനന്ദത്തിന്ന
ജ്ഞാനത്വവുമനിത്യവും । ഭവിക്കുമതുകൊണ്ടുമുക്തിയില്ലെല്ലാവ
ൎക്കും।ദെഹംമൂന്നവറ്റൊടുംപഞ്ചകൊശങ്ങളൊടും। വെറൊന്നാ
യവസ്ഥകൾമൂന്നിനുംസാക്ഷിയായി।സച്ചിദാനന്ദമായി ട്ടിരി
ക്കുമാത്മാവിനെ। തത്വമസ്യാദിവാക്യാൎത്ഥങ്ങളാലറിഞ്ഞുടൻ।ഉ
ൾത്തളിരിങ്കലുള്ളസംശയങ്ങളുംപൊക്കി। നിത്യനാമാത്മാവഖ
ണ്ഡാൎത്ഥമെന്നറിവൊടെ।നിത്യനാമാത്മാവുഞാൻഞാനില്ലി ദ്ദെ
ഹെന്ദ്രിയ।ചിത്തബുദ്ധ്യാഹങ്കാരാദ്യഖിലതത്വങ്ങളും। ദുഃഖാദി
സപ്തക്രമബന്ധവുമിനിക്കില്ല।സത്യജ്ഞാനാനന്ദമായിരിക്കുമാ
ത്മാവുഞാൻ। ഇങ്ങിനെവിചാരിച്ചുബൊധിക്കവരാനനെ। ഇ
ന്നിയും ചൊല്ലീടുവൻകെട്ടുകൊണ്ടാലുംബാലെ। നിഷ്പ്രഭയാകുമ
ജ്ഞാനത്തെയും പ്രകാശമാ। യ്മുഖ്യമാംസുഖത്തെയു മാത്മാവിൽ
പ്രകാശിക്കും।ആത്മനാരണ്ടുംപ്രകാശിക്കുമെങ്കിലുംപര। മാൎത്ഥ
മായാനന്ദമായീടുമാത്മാവുതാനെ। നിൽക്കുനാനിരജ്ഞനനായി
ട്ടെന്നറിഞ്ഞാലു।മുത്തമെചൊല്ലീടുവനിനിയുംകെട്ടുകൊൾക।ആ
ത്മാവെആത്മാവുകൊണ്ടറിഞ്ഞുവഴിപൊലെ। ആത്മാതാനായി
സുഷുപ്ത്യാനന്ദംതന്നിലുള്ള। അജ്ഞാനംകളഞ്ഞഖണ്ഡാൎത്ഥമായ
ദ്ദ്വൈതമായി। നിത്യാനന്ദമായുള്ള മുക്തിയെപ്രാപിക്കുമ്പൊൾ
നിത്യമുക്തന്മാരാകുമവരെന്നറിഞ്ഞാലു।മുത്തമെബൊധിച്ചാലും
സുഷുപ്ത്യാനന്ദഭെദം। ആത്മാവെയറിഞ്ഞജ്ഞാനത്തെ നീക്കിടു
ന്നവ।ൎക്കാഗമിച്ചീടുംസുഷുപ്ത്യാനന്ദംമുക്ത്യാനന്ദം। അന്യന്മാരാ
യുള്ളവൎക്കൊക്കയുമജ്ഞാനമാ। യ്വന്നീടുംസുഷുപ്തിയിലുണ്ടാമാന
ന്ദംബാലെ।സുഷുപ്തിയെന്നാലൊക്കെമുക്തിയായ്വരുന്നീല। സു
ഷുപ്തിക്കുണ്ടഭെദമായതുംകെട്ടുകൊൾക। ഒന്നുമെതിരിയാതെ വ
ന്നിടുംസുഷുപ്തിക്കു। നിൎണ്ണയമജ്ഞാനമായിരിക്കുമതിനാലെ ।
ആയതിലുളവാകുമാനന്ദമെവമെന്നു।മാൎക്കുമെതിരിയുന്നീലന്ധ
ത്വംഭവിക്കയാൽ। നെത്രഹിനനാമവ നൊന്നുപൊലിരുന്നീടും।

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/66&oldid=187750" എന്ന താളിൽനിന്ന് ശേഖരിച്ചത്