സുജാതോദ്വാഹം ചംബു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സുജാതോദ്വാഹം (ചംബു)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1907)

[ 1 ]







                                          സുജാതോദ്വാഹം
                                               (ചംബു)
                                             -----------------[ 2 ] 
                                          സുജാതോദ്വാഹം
                                             ഭാഷാചംബു.
                                           ------------------------
                      ഉള്ളൂർ  എസ് .  പരമേശ്വരയ്യർ

എം. എ.,ബി.എൽ.,എം. ആർ. െ. എസ് . അവർകൾ

                                  ഉണ്ടാക്കിയതു' .
                                        -----------------


                                       തൃശ്ശിവപേരൂർ
                             കേരളകല്പദ്രുമം  അച്ചകൂട്ടം
                     വക  ചിലവിന്മേൽ  അച്ചടിയ്ക്കപ്പെടേടതു' .
                                            -----------------


                                                  1083.


------------------------------------------------------------------------------------------
                                        വില   12   അണ [ 3 ]                                സ  മ  ർ പ്പ ണം .
                                     -----------
          തീപ്പെട്ടുപോയ  'ഉഷാകല്യാണചംബു' കർത്താ

വായ എന്റെ ഗുരുനാഥൻ ചങ്ങനാശ്ശേരി ലക്ഷ്മി

പുരത്തു കൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പു

രാൻ തിരുമനസ്സിലെ സ്മാരകമായി ഈ ചംബുപ്ര

ബന്ധത്തെ സഹൃദയസമക്ഷം സമപ്പിച്ചുകൊള്ളുന്നു .

ഗ്രന്ഥകർത്താ. [ 4 ]

സുജാതോദ്വാഹം

ഭാ ഷാ ചം ബു.


പൂൎവഭാഗം


കൊണ്ടാടിക്കൊണ്ടനന്തോപരിനിഖിലജഗ-
ത്താപശാന്തിയ്ക്കുബദ്ധോൽ-
ക്കണ്ഠാഭോഗംവയറ്റിൽകമലമൊടുശയി-
യ്ക്കുന്നകാർമേഘവായ്‌പേ!
തണ്ടാർമാതിൻതടപ്പോർമുലകളുടെതപഃ-
പുഞ്ജമേ!കല്പവൃക്ഷം
തിണ്ടാടുംനിൻപദത്താർതൊഴുമിവനുദയാം-
ഭഃകണംചേർക്കണംനീ.        
നിന്നേറ്റിക്കുങ്കുമപ്പൊട്ട,ധിഗളമണിയും
ചാരുകസ്തൂരി, കേശം-
തന്നിൽചൂടുന്നമുല്ലപ്പുതുമലരിവയെ-
ന്മെയ്യിലായ്ത്തയ്യലാളേ!
കണ്ണിൽചെന്തീ,കഴുത്തിൽഗരള,മണികപ-
ർദ്ദത്തിലാറ്റിൻതിരക്കോ-
പ്പെന്നൊക്കെത്തോന്നിടുന്നെന്നുമയൊടുഹരനോ-
തുന്നതിന്നായ്‌ത്തൊഴുന്നേൻ.       

[ 5 ]

ശ്രീമത്താമാസ മാറൊത്തിരുവിധമുടയോ-

രമ്മയിൽപ്രേമമാൎന്നും

സാമൎത്ഥ്യാൽതാരകോൽപ്പന്നതകലരുകിലും

താരകാരാതിയായും

ഓമൽത്തൈവല്ലിചുറ്റിപ്പടരുമൊരമരാ-

നോകഹംശോകഹംമേ

കാമത്തെക്കൈവരുത്തിക്കരളിനുകുളിരും

സൌഖ്യമുണ്ടാക്കിടട്ടേ.        

മുൻകാലംഭാരതക്ഷ്മാതല,മതുലബലാ-

ഭോഗദാവാഗ്നിയെക്കൊ-

ണ്ടുങ്കാളുംശത്രുവംശപ്രകരമെരിപൊരി-

ച്ചാകവേലാഘവേന

തങ്കാലിൽതാണുവീഴ്‌വോൎക്കതിസുരഭികളാം

രാജപുത്രാഖ്യഭൂമി-

ക്കൊങ്കാലങ്കാരമുക്താമണികൾവളരെനാൾ

പാലനംചെയ്തുവാണാർ.        

അമ്മന്നോരിലരാതിലാജദഹനം

ചെയ്യുംപ്രതാപാനലൻ-

തന്മുന്നിൽജയലക്ഷ്മിയാംതരുണിയെ-

പ്പാണിഗ്രഹംചെയ്തവൻ

വിണ്മേൽമിന്നുമുഡുക്കൾതൻനടുവിലാ-

ച്ചന്ദ്രൻക്കണക്കുൎവിമേൽ

നിൎമ്മായംജയചന്ദ്രനെന്നൊരുധരാ-

പാലൻവിളങ്ങീടിനാൻ.        

[ 6 ] താണീടാതുള്ളകീർത്തിച്ഛടയൊടുധരണീ-

പാലനംകാന്യകബ്ജ-

ക്ഷോണീമാതിന്റെനെറ്റിത്തൊടുകറിജയച-

ന്ദ്രാഭിധൻചെയ്തതന്ദ്രം

വാണീടുമ്പോൾ ജനങ്ങൾക്കുയരുമൊരുമഹാ-

ഭാഗ്യസൌഖ്യാതിരേക-

ശ്രേണീവൈപുല്യമോതുന്നതിനണുവുമിവൻ-

നാവതിന്നാവതല്ല.        

ദാനംധാരാളമുണ്ടെങ്കിലുമതിൽമദമി-

ല്ലാതെയും, താൻകലാവാ

നാണെന്നാലും കളങ്കത്തിനുപഴുതുകൊടു-

ക്കാതെയും,പ്രീതിയോടേ

മാനത്തിൽപാൎത്തുലോകത്തിനുപകലിരവും

ഭേദമില്ലാതെബന്ധു-

സ്ഥാനംകൈക്കൊണ്ടുമുൎവീതലമവികലമ-

പ്പാർത്ഥിവൻകാത്തുവാണാൻ.        

അന്ന്യായത്തിനുജന്മശ്ശനി,യനഘപഥ-

ന്മാർക്കുശുക്രപ്രസാദം,

വിണ്ണോർനാഥന്നുബുദ്ധിക്ഷയ,മിതരനൃപ-

ക്കൊക്കെവിഖ്യാതിനാശം,

പുണ്യക്ഷോണിയ്ക്കുപുഷ്ടിപ്രസരമിവയൊടൊ-

ന്നിച്ചുസാമ്രാജ്യലക്ഷ്മി-

യ്ക്കുന്നാളന്യൂനരാഗംതടവിനപതിയായ്-

ത്തീർന്നുപോലന്നരേന്ദ്രൻ       

[ 7 ] ഗദ്ദ്യം:- ഇത്തരം ധരിത്രീഗോത്രാരി ജയചന്ദ്രൻ സ്വകീർത്തി സുരസ്ത്രീഗീതയാക്കിക്കരുത്താൽ പ്രജകളിൽ പെരുത്ത ശുഭം പരിത്തിദ്ദാദ്രദൈന്യം, വിരുദ്ധസൈന്യം രണ്ടിനുമൊരേതരത്തിലറുതി കരത്താൽ വരുത്തിജ്ജഗത്തെ നിത്യം പരിത്രാണനം ചെയ്തു കളത്രമിത്രസഹിതം ചരിത്രപ്രഥിതമാം നിജപുരത്തിൽ പാർത്തു.

കാലംകുറച്ചുനിജകാന്തയുമായ് ധരിത്രീ-
പാലൻകഴിച്ചുസുഖമേനിവസിച്ചിടുമ്പോൾ
താലാങ്കസോദരകൃപാവിഭവാലവർക്കു
ലോലാംഗിയാമൊരുകുമാരിസമുത്ഭവിച്ചു.        
അക്കാന്യകബ്ജഭവരാദിമുതൽക്കുനട്ടു
കാക്കുന്നതാംസുകൃതവല്ലരിപൂത്തപോലെ
തൽക്കന്യയെക്കരുതിയന്നുസുജാതയെന്നായ്
ശ്ലാഘ്യൻനൃപാലമണിനാമവുമിട്ടുകൊണ്ടാൻ.        ൧൦
അനുദിവസമനന്താഭ്യന്തരേബാലയാമ-
പ്പനിമതികലപൊങ്ങിപ്പുഷ്ടശോഭംവളർന്നൂ.
അനിശമതിലുദിക്കുംപുഞ്ചിരിപ്പുനിലാവാൽ
ജനനയനചകോരവ്രാതവുംപ്രീതമായി.        ൧൧
അദ്ധാതാവാത്മജയ്ക്കുള്ളറിവിനൊടനസൂ-
യയ്ക്കെഴുംസൽഗുണത്തെ-
പ്പൊൽത്താരമ്പന്റെകാന്തയ്ക്കുടയതനുവിനുകൾ
ച്ചേർത്തപോൽപുത്രിബാലം
തത്താദൃക്കായ്‌നയിയ്ക്കുന്നതുമിളിതരസം
നാൾക്കുനാൾ നോക്കിനോക്കി-

[ 8 ]

ച്ചിത്താനന്ദാർണ്ണവത്തിൽജനകജനനിമാ-
രങ്ങുമുങ്ങിക്കുളിച്ചാർ.        ൧൨
ഇത്ഥംജഗത്ത്രിതയനേത്രകുതൂഹലത്തെ
നിത്യംവളൎത്തിവിലസുംനൃപതീന്ദ്രപുത്രി
അബ്ദങ്ങളങ്ങിനെകുറച്ചുകഴിഞ്ഞുബാല്യ-
സ്വത്തെന്നതാംനിലയെവിട്ടുവിമുക്തയായാൾ.        ൧൩
വാടാതെതന്നെപാദംഗതിയിൽവിലസിപോൽ,
മാന്ദ്യമായാസമേതും
കൂടാതേതന്നെമദ്ധ്യംദിനമനുകൃശമായ്,
പുണ്യമൊന്നുംവ്രതത്താൽ
നേടാതേതന്നെമേന്മേലുദരമതിതരാം
ക്ഷാമമായ്,ശങ്കചെറ്റും
തേടാതേതന്നെനേത്രംതരളതരവുമായ്
തൽക്ഷണംപക്ഷ്മളാക്ഷ്യാഃ.        ൧൪
താരുണ്യാൎക്കൻധരിത്രീഹരിഹയതനയാ-
ഗാത്രപൂൎവാദ്രിതന്മേൽ
ചേരുന്നേരംതദാസ്യാംബുജമലർവികസി-
പ്പിച്ചുതന്നിച്ഛപോലേ
പാരംവക്ഷോജകോകദ്വയഘടനമുടൻ
ചെയ്കിലുംകേശമാകും
ഭൂരിദ്ധ്വാന്തംപടർത്തീപ്രതിഭടതയുമാ-
സ്‌നിഗ്ദ്ധഭാവത്തിൽമങ്ങും.        ൧൫
കൈത്തണ്ടിൽകൂടിതങ്കത്തരിവളതനുവിൻ
കാന്തിമന്ദംഗ്രഹിപ്പാൻ,

[ 9 ]

കാൽത്താരിൽചേൎന്നുമഞ്ജുസ്വനപഠനതൃഷാ
നൂപുരംലോഭനീയം,
മുത്തേറെപ്പൂണ്ടുമുക്താവലികുചഗിരിയിൽ
കേവലംസേവചെയ്തു
നൽത്തേൻചൊല്ലാളണിഞ്ഞീലൊരുപൊഴുതുമഹോ!
ഭൂഷണംഭൂഷണാൎത്ഥം.        ൧൬
ഒന്നായ്‌ലോകത്തിനാലോചനശിവ!ശിവനേ!
ചന്ദ്രനൊന്നല്ലരണ്ടായ്
മൂന്നായ്‌കല്യാണശൈലംമനസിജശരമോ
സാരമാറായിതാനും
പിന്നെപ്പത്തൻപതായ്ത്തീൎന്നിതുയുവഹൃദയം,
പൂർണ്ണതാരുണ്യധാതാ-
വന്നൊട്ടേറ്റംവിചിത്രപ്പണികളവനിയിൽ
ചെയ്തുസാമോദമേവം.        ൧൭
അംഘ്ര്യംഭോജാസവത്തെക്കളവൊടുകുചഭൃം-
ഗങ്ങൾഭംഗ്യാനുകർന്നൂ
കൊങ്കപ്പൊൽക്കുന്നിലെത്തുംനയനമനിമിഷാ-
ഭിഖ്യയെക്കയ്ക്കലാക്കീ
തങ്കച്ചേലംതനുശ്രീതടിനിയിൽ മുഴുകി-
ക്കൎദ്ദമംതീർത്തുമുറ്റൂം
മങ്കയ്ക്കിന്നീമനോജ്ഞപ്രഭമനസിജനോ
വിശ്വാസൃക്കോവരുത്തി?        ൧൮
ശംഖിന്നുള്ളോപികത്തിൻവസതി?പവിഴവും
മുത്തുമബ്ജത്തിലാമോ?

[ 10 ]

തിങ്കൾത്തെല്ലിന്നുമേലോമുകിൽനിര?യമൃതി-
ന്നാശ്രയംതൊണ്ടിതാനോ?
തങ്കക്കുന്നിൽപിറന്നൊയമുന?യതുതടാ-
കത്തിലോവീഴ്‌വതെന്തീ-
യംഗശ്രീതൻപ്രഭാവം?ഹര!ഹര!ചപലാ-
ലേഖഭൂലോകമാൎന്നോ?        ൧൯
അനിശംനവയൌവനത്തോടൊത്തോ-
രനവദ്യാംഗിനരാധിനാഥപുത്രി
തനുവാംലതകൊണ്ടുതന്നെഗാഢം
ജനഹൃത്തൊക്കെവരിഞ്ഞുകെട്ടിവാണാൾ.        ൧൦

ഗദ്യം:- ഇവണ്ണം വൎണ്ണനത്തിനനന്തനും, ദൎശനത്തിനിന്ദ്രനും ശക്തി പോരാത്ത ചാരുത്വമേറും നീരോത്ത നീരദത്തിൻമദത്തെയുതിൎത്ത പുരികുഴലെഴും കുയിൽമൊഴി സുഷമയാലാഴി ചൂഴുമൂഴിയിൽ വാഴും കേഴമാൻമിഴിമാൎക്കു വായ്ക്കും മുഷ്‌കു ബാക്കിവെയ്ക്കാതൊതുക്കി സ്വകുലത്തിനു വികലത്വമറ്റ കീൎത്തി പേർത്തും വരുത്തിക്കാണുന്നോരുടെ കണ്ണും കേൾപ്പവരുടെ കൎണ്ണവും ഹഠാദാകൎഷിച്ചനവദ്യമായ ലാവണ്യത്തിൻ നടനപ്പന്തലായി ലസിയ്ക്കുമ്പോൾ

ഔദ്ധത്യംമൂത്തധാത്രീപതികളെയഖിലം
സ്വൎഗ്ഗനാരീരതിയ്ക്കായ്
മൊത്തത്തിൽചേൎത്തുരാകാഹിമകരമഹിമാ-
വൊത്തസൽക്കീൎത്തിവസ്ത്രം
പൃത്ഥ്വിത്തേൻവാണിയാൾക്കായ്പ്രിയമൊടുസുമുഹൂ-
ൎത്തത്തിൽനൽകിസ്സുരേശ-

[ 11 ]

പ്രസ്ഥത്തിൽപാൎത്തിരുന്നാൻപൃഥുവിതിപൃഥുദോ-
വിക്രമൻചക്രവത്തി.        ൨൧
നേരെത്താതുള്ളനീതിത്തികവ,ഖിലകലാ-
ദാക്ഷ്യ,മന്യക്ഷമേശ-
ന്മാരെത്താഴ്ത്തുന്നകീൎത്തിച്ഛട,തനുസുഷമാ-
വൈഭവം,സൽസ്വഭാവം,
നീരിത്താൎപത്രനേത്രൻതിരുവടിയിലലം
ഭക്തിയെന്നിത്ഥമോൎത്താ-
ലാരിദ്ധാത്രീന്ദ്രമുക്താമണിയൊടുകിടയാ-
യുള്ളുപാരുള്ളിലിന്നും?        ൨൨
ചേലിൽതച്ചരിതംബാല്യ-
കാലത്തിൽത്തന്നെയൂഴിയിൽ
തൈലത്തിൻവിന്ദുതാനംഭോ-
ജാലത്തിൽപോൽപരന്നുതേ        ൨൩
ഓരോതരംപൃഥുനൃപാലഗുണങ്ങളാളി-
മാരോതിടുന്നതഖിലംനിരുപിച്ചുനിത്യം
കാറോടെതൃത്തകചമാൎക്കണിമൌലിമാല
വേരോടുതന്നഭിനിവേശമവങ്കൽവെച്ചാൾ.        ൨൪
കുന്നുവെന്നകുചമാർതൊഴുന്നൊര-
ത്തന്വിതന്നിൽനരനാഥചിത്തവും
മന്ദമന്നുപുരുപുണ്യവൈഭവാൽ
ചെന്നുചേൎന്നുകൃതകൃത്യമായിപോൽ.        ൨൫
ഇരുവരുമൊരുപോലിവണ്ണമന്ത-
ൎവരണമതന്നുപരസ്പരംകഴിയ്ക്കെ

[ 12 ]
                                        == 9 ==
                        അരികിൽമരിവിടുംസരോജബാണൻ
                       കരുതിയഥാവിധിധന്യനെന്നുതന്നേ.                              ൨൬
          ഗദ്യ:-- അക്കാലത്തിലഖിലവിപുലാപാലകുലകലാപമയ് ലസിയ്ക്കും കാന്ന്യകുബ്മാധാപതി ജയചന്ദ്രൻ നന്ദിനിയിലന്നിനിയ നവയൌവനയാമിനീനാഥോദയത്താൽ ദിനമനുവർദ്ധമാനമാകുമസമാനലാവണ്യജലനിധിപനീയപൂരത്തിൽ നയനദ്വയത്തെ നിമജ്ജന്നായ് വിശിഷഷ്ടകുലപ്രസൂതി വിപുലതരഖ്യാതിയിവയാലുമതുപോലമലശരീരാഭിഖ്യ യതൂകുലകലാവിചക്ഷണതയിവയാലുമിസ്സരില്പതിസമാവൃതമായ ധരിത്രീമണ്ഡലത്തിലവനീശവംശത്തിന്നലങ്കാരഭൂഷണങ്ങളായ്വിളങ്ങുമൊരു യുവാക്കളിലേവനൊരുവനസ്സുന്ദരിതൻ പാണിഗ്രഹണത്തിന്നർഹനെന്നമന്ദമന്തരാ വിചിന്തനംചെയ്തു സാരന്മാരായ ചാരന്മാരെയോരോ രാജധാനിതോറുമയച്ചു വിചാരണ ചെയ്യിച്ചുമസംതൃപ്തനാരുദിനമാസ്ഥാനമണ്ഡപത്തിൽ തന്നുടെ മുഖ്യാമാത്യന്മാരെയാഹ്വാനംചെയ്തവരോടീവിധം മധുരമായ് കഥിച്ചൂ:
                     ‘എന്നേത്രചന്ദ്രികവളർന്നുമനോവിഷാദ-
                       മെന്ന്യേവയസ്സിലധുനാപതിനാറുപോക്കി
                       ഇന്നേതുകൊണ്ടുമിതവൾക്കുവിവാഹകാലം
                       തന്നേനിനയ്ക്കിലൊരുതർക്കമശേഷമില്ലാ.                    ൨൭   
                       ശീലം,കുലം,സുഷമ,വിദ്യതുടങ്ങിയോരോ-
                       ന്നാലുംകുമാരിയോടുചേർച്ചയെഴുംയുവാവേ,
                       കാലംകഴിഞ്ഞതുകുഴിഞ്ഞുവരാംഗിയാൾക്കു
                       മേലെങ്കിലുംത്ധടിതിവല്ലഭനാക്കിടേണം.                     2* [ 13 ] 


വൻപൊത്തോരുർവ്വരാധീശ്വരർവിലസുവതാ-

  യിങ്ങദേശങ്ങളൊന്ന-

ല്ലൻപത്താറുണ്ടവയ്ക്കപ്പുമതിലധികം

  ദ്വീപവുംലോഭമെന്ന്യേ

അൻപൊത്തെന്നാലുമബ്ജാസനനതികഠിനൻ

  തന്വിമാർമുന്നിൽനില്പോ-

മെൻപുത്രിയ്ക്കൊത്തധാത്രീരമണനൊരുവനെ-

  ദ്ധൂർത്തിനാൽതീർത്തതില്ലാ.                            ൨൯

അനുരൂപനൊരുത്തനെൻമകൾക്കീ- മനുജാധീശകുലത്തിലേവനിപ്പോൾ? അനുതാപമിതോൎത്തുവായ്ക്കുമെന്നു- ള്ളിനുശൈത്യംവരുമാറുരച്ചുകൊൾവിൻ. ൩o വിമതശമനനാംനൃപാലനേവം സ്വമതമുരച്ചതുകേട്ടതൽസദസ്സിൽ പ്രമദമൊടുസുമന്ത്രകല്പനാകും സുമതികഥിച്ചിതുസൂക്ഷ്മബുദ്ധിയോടേ: ൩൧ 'ശകലമിവിടെനോക്കേണ്ടന്ധരായ്ഹന്ത!രാവും പകലുമിതുവരെയ്ക്കുംപാർത്തുനാമാൎത്തിനേടി; സകലസുഖവുമുണ്ടായ്ദുഃഖമെല്ലാർക്കുമൊന്നി- ച്ചകലുമരചനാംനീയീവിധംചെയ്‌വതാകിൽ. ൩൨ ഭ്രഭാഗത്തിങ്കലൊക്കെപ്പുതിയൊരുപുകഴാം

 പൂർണ്ണിമാചന്ദ്രമസ്സിൻ

ശോഭാഗർവ്വംനശിപ്പിച്ചൊരുശൂഭനടപാ-

വാടപാടെവിരിച്ച് [ 14 ]

താപാപോതംജയശ്രീവധുവൊടുപതിവായ
ജൈത്രയാത്രയ്ക്കൊരുങ്ങും
ക്ഷ്മാപാലോത്തംസമുത്താംപൃഥുനൃപതിയെനീ
കഷ്ടമേ!വിട്ടുമുന്നം. ൩൩
ശ്രീനിതാന്തമെഴുമിക്കുമാരിപോയ്
മാനമ്യാമവനിൽമാലചാർത്തണം
വാനിലാഭയൊടുപൊങ്ങുമിന്ദുതാൻ
പൂനിലാവിനനുരൂപവല്ലഭൻ.' ൩൪
രാട്ടീമട്ടുകൾകേട്ട-
ക്കട്ടത്തീയൊത്തുപെട്ടദൃഷ്ടികളെ
രുട്ടൊടുരുട്ടിക്കൈത്താർ
കൊട്ടിപ്പൊട്ടിച്ചിരിച്ചുരച്ചിതിഭംഃ ൩൫
മതിമതിചെവികൊണ്ടെന്തെന്തുഞാൻഹന്ത!കേൾക്കു-
ന്നതുകിതവനവന്മൽകന്യതങ്കാന്തനെന്നോ?
ചിതമിതുചിതമേറ്റംകേകികൾക്കീശിതാവിൻ-
സുതയുടെപതിയുണ്ടോകൊച്ചുനീർക്കോലിയാവൂ? ൩൬
നാകത്തിന്മതിൽകൂടെവെഞ്കളിയിടും
നൽക്കീർത്തിയെക്കാത്തൊരെ-
ന്നേകച്ഛത്രമതിൻനിഴൽക്കുതവു-
ണ്ടാക്കുംനൃപക്കനാരെ
പാകമ്നോക്കിമറിച്ചുഞാൻപടുകുഴി-
യ്ക്കുള്ളിൽപതിപ്പിച്ചിടാ-
താകണ്ഠമ്പ്രമദാബ്ധിതന്നല്ലവരൊ-
ത്തിച്ഛയ്ക്കുമജ്ജിയ്കയോ? ൩൭

[ 15 ]

ഇതെന്തുകഥഹന്ത!നീമതിമറന്നസംബന്ധമെൻ-
ഹൃദന്തമതുചുട്ടിടുംപടിസദസ്സിന്വെച്ചീവിധം
സ്വതന്ത്രതകവിഞ്ഞുരപ്പതിനുഹേതുവെന്തോർക്കിൽനിൻ-
മടംതകൃതിതന്നെയെന്നവനിജാനിചീർത്തോതിനാൽ ൩൮
പൊന്നാലല്ലോകറുക്കുന്നതുഭുവിഹൃദയം
പൂരൂഷർക്കേറെവിത്തം
മന്നാളേകത്രറർശിച്ചളവതുപൃഥുതൻ-
നാട്ടിലുക്ക്പ്പെട്ടതാവാം
എന്നാലോചിച്ചിളക്കിസ്സ്വപുരമതിലണ-
ച്ചീടവേപാടവാൽഭൂ-
വെന്നാളുംകാന്ന്യകുബ്ജക്സ്ഹിതിപനതുതനി-
യ്ക്കെന്നുതർക്കിച്ചെതിർത്താൻ. ൩൯
എന്നമോഹത്തിനുണ്ടാംകരകവിയൽ!പൃഥു-
ക്ഷ്മാധവൻജ്ഞാതിബാലൻ
മുന്നേതാനോമുറയ്പിപ്പൃഥിമുഴുവനും
വെനാധന്യാഗ്രനത്രേ
ഇന്നേറെച്ചൊല്വതെന്തിന്നിവമനസിമറ-
ന്നൊക്കെയുംശീഘ്രയുദ്ധം
തന്നേകർത്തവ്യമെന്നോർറ്റ്ഹ്തിതുബത!ജയച-
ന്ദ്രാഭിധൻഭൂപതീന്ദ്രൻ. ൪൦
ഒരുപോരുരുഘോരമായ്തുടർന്നാ-
രിരുപേരുംപുരർവ്വീയ്യരത്തരത്തിൽ
ധരപാരമഹോ!കുലങ്ങിവാനിൽ
കുരഭോരുക്കളെവേട്ടുശൂരരെല്ലാം. ൪൧

[ 16 ]

ആയുദ്ധത്തിലനൽപമായവിജയം
ന്യായത്തെമുന്നിൎത്തുവാ-
നായിത്തോന്നിയപൃഥ്വിളായുവനൃപ-
ന്നായത്തമായെത്രയും
ശ്രീയെത്തുംജയചന്ദ്രനശ്രുനടിയിൽ
കയത്തെമുക്കിപ്പരം
ഹ്രീയെത്തൻതലമേൽചുമന്നുനഗരേ
പോയൊത്തുപോയെത്തിപോൽ ൪൨
ലോകപ്രസിദ്ധമിതുമന്ത്രിയറിഞ്ഞുതന്നേ
നാകപ്രഭുപ്രതിമനാമ്നൃപനോടുവൈരം
പാകപ്പെടുമ്പടികഥിച്ചിത,മാത്യനെന്നു-
മേകപ്രമാണമിഹനല്ലതുചൊൽവതല്ലോ. ൪൩
നരവരനുത്തരമായി-
ത്തിരുവളമവ്വണ്ണമെങ്കിലാകട്ടെ
വരവതുവരുമതുനീക്കാ-
നൊരുവനുമില്ലെന്നുചൊല്ലിമന്ത്രീന്ദ്രൻ. ൪൪
'ഏതായാലുമമാത്യരേ!വിരവിൽനാം
ശ്രീരാജസൂയാദ്ധ്വരം
വീതായാസലവംകഴിപ്പതിനും
ച്ചീടുന്നു,നാടൊന്നിലും
നേതാവാമ്നരനിമ്മഖത്തിനണയാ-
താകൊല്ലലോകോല്ലസ-
ച്ഛീതാവുമ്മമകന്യകയ്ക്കുമതുകാ-
ലത്താകിലുദ്വാഹമാം.

[ 17 ]


                                               14
         നാനാദേശങ്ങൾ കാക്കുംനരപതികൾനവീ-
                നച്ഛവിയ്ക്കൊച്ചവായ്ക്കും
          സേനാവൃന്ദത്തൊടൊന്നിച്ചിഹസദസിലസി
                  ച്ചിടുവാൻവന്നുചേർന്നാൽ
           മാനാതീതപ്രതാപം,മഹിതകല,യശ-
                 സ്സേ,കമാംസൌകുനാര്യം
           ഭ്രനാഥർക്കുള്ളമററുള്ളൊരുഗുണഗണവും
                      കന്യകയ്ക്കന്നുകാണാം.                              ൪൬
            നവനീരദനീലവേണിയന്നാ-
             ളവനീനാഥരിലാരെവേട്ടിടുന്നൂ
             അവനീമമനാടടക്കിമേല-
             ന്നവനീതാംഗിയൊടൊത്തുവാണിട്ടെ-                   ൪൭
             പാണ്ഡുക്ഷമാപാലഭാഗ്യോൽക്കരപരിണതിയായ്-
                        പ്പണ്ടുഭ്രഖണ്ഡമൊട്ടു-
             ക്കാണ്ടുള്ളോപ്പെരേതാധിപസുതനെവെടി-
                        ഞ്ഞന്യനിന്നാൾവരെയ്ക്കും
              വേണ്ടുംവണ്ണംനട്ടത്താത്തൊരുവിവിധഗുണം
                         ചേരുമീരാജസൂയം-
               കൊണ്ടുവ്വീശർക്കുകൂടുമപുതിയൊരുപുകഴും
                          പുണ്യവുംഗണ്യമല്ലാ.                                ൪൮
                 മിടുക്കെഴുന്നവനിപരിമ്മഖത്തിനാ-
                  യടുക്കളപ്പണിമുതലേതുവേലയും
                   എടുക്കണംവിമതരെവെന്നുനാമതി-
                  ന്നൊടുക്കിവെയ്ക്കണ'മിതിഭ്രപനോതിനാൻ.           ൪൯ [ 18 ] 
ഗദ്യം:-തദനന്തരമനന്താഭോഗവതിയെങ്കിലുമനാശ്രിതഭൂജംഗയും,

വസുമതിയെങ്കിലുംവസുമതീതിലകവും,യതികൾ
പോലെ പുണ്യശ്ലോകാവാസവും നിഗമവിരാജിതയും, ഭൂഭൃൽക്കടകങ്ങൾ പോലെ
സാലവതിയും മണിപൂർണ്ണയും, ഗണികൌഘം പോൽ ക്ഷൌമാലംകൃതയും സാമസേവിതഹാസയും, വമകളെങ്കിലും ദക്ഷിണകളും നവസുധാഭാരതികളെങ്കിലും വസുധാഭാരതികളുമായ സർവ്വാംഗസുന്ദരികളാൽ സർവ്വദാ ശോഭായമാനയുമാ]യൊരു നഗരി വാരം വാരം മഹാദ്വരസംഭവങ്ങളാലൊരു നവീനയായ സുഷമയെ ധരിച്ചു.

ഗദ്യം:-അസ്സപ്തതന്തുവോടുകൂടിത്തന്നെ കന്യാകുബ്ജകലതന്തുവായി ബലിയായി ദാനവീര്യവിജിതബലിയായി സകലഭൂപാലദത്തബലിയായി സുകവിവാക്കുപോൽപ്രാസങ്ങളാലും വർഷകാലാഗമാനംപോൽ ഘനങ്ങളാലും ശരൽ പൌർണ്ണമാസിപോൽ ചന്ദ്രഹാസങ്ങളാലും സന്ധ്യംബരംപോൽ വിവിധപത്രികളാലും സവിശേഷം സമുല്ലസിയ്ക്കും പുന്നാഗപൂർണ്ണകളായ വഹിനികളോടുകൂടി രത്നാകരമായി വിളങ്ങുന്ന ജയചന്ദ്രൻ തന്നുടെ സുജാതാഭിധയായ കന്യകയ്ക്കു സ്വയംവരോത്സവത്തേയും നടത്തുവാനുദ്യോഗിച്ചു.

അന്നാസ്വയംവരവുമധ്വരവുംകഴിപ്പാൻ മന്നൻതുടർന്നളവിലർജ്ജൂനവാസവന്മാർ ഒന്നിച്ചുചേർന്നൊരുവപുസ്സുലഭിച്ചിടാതെ നിന്ദിച്ചുതങ്ങളെവെറുപ്പോടു കാമുകന്മാർ. ഓരോതരത്തിലളവറ്റമണീഗൃഹങ്ങൾ

നേരോടുതൽപ്പുരിയിലസ്സമയത്തുയർന്നു [ 19 ]

നേരിട്ടൊരേപൊഴുതമർത്ത്യരെവേറെവേറെ
കേറിക്ഷണിപ്പതിനുപോംനൃചദൂതർപോലേ.        ൫൧
നാലാശതോറുമമരുംനരപാലകന്മാർ
ബാലാവിവാഹകഥകേട്ടധികംതെളിഞ്ഞു
ചോലാർന്നതച്ശ്രുതിൾജന്മശതേഷുചെയ്ത
വേലാവിലംഘിസുകൃതംഫലമാണ്ടിതപ്പോൾ.        ൫൨
സന്ദേശഹാരികൾതദാനഗരങ്ങൾതോറും
ചെന്നേറെവേഗമവനീശ്വരരെക്ഷണിച്ചു
മുന്േകടന്നുവരണോത്സവവാർത്തചൊല്ലും
കുന്ദേഷുവിന്നുടനകമ്പടിപോയപോലെ.        ൫൩
ആമോദ,മഞ്ഞൽപനിനീരിവയെച്ചൊരിഞ്ഞു
ഭൂമൌപുരന്ധ്രികൾവളർത്തിപരംതദാനീം
പ്രാമാണികത്വമെഴുമപ്പുരിയെക്ഷണത്തിൽ
പൂമാതുതൻപുതിയനാടകശാലയാക്കീ.        ൫൪
മന്ദേതരംധരണിപാലകർമത്തരായി-
ച്ചെന്നെത്തുവാൻനടതുടർന്നുമഹാമഖത്തിൽ
മുന്നേകടന്നവിടെയോടിയമാനസത്തെ-
ത്തന്നോടുപിന്നെയുമണപ്പതിനെന്നപോലെ.        ൫൫
തള്ളിപ്പറുപ്പെടുമൊരാനൃപപങ്‌ക്തിതന്റെ
വെള്ളിപ്പതാകകളെയും ഹൃദയങ്ങളേയും
പള്ളിശ്ശരാസമസമേഷുകുലച്ചനേരം
തുള്ളിച്ചിതാശുഗമൊരേസമയത്തുതന്നേ.        ൫൬
അത്തന്ന്വിയെപ്പരരെവെന്നുപരിഗ്രഹിപ്പാ-
നെത്തുന്നഭൂപർചതുരംഗബലംനടത്തി

[ 20 ]
17

<poem> വിദ്യാധരാദിയിലുമീഷ്യമുഴക്കകൊണ്ടോ മെത്തും,പൊടിത്തുകിലിനാൽഗഗനംമറച്ചൂ? ൫൭ ഭൂപവ്രജംഗതിതുടർന്നളവെത്തിടുംമേൽ സാപത്ന്യമിപ്പുരുഷർവഞ്ചകരൊക്കെയെന്നോ കോപിച്ചുതൽപ്പുരികളായവർപോംവഴിയ്ക്കു പാപം! പ്രജാവലിയെയൊക്കെയടിച്ചുതള്ളി? ൫൮ ശിഷ്ടംപുരങ്ങസുഖമായ്‍വിലസുന്നു,മർത്ത്യ- ക്കൂട്ടംചുമപ്പതിനുഞാനൊരുദിക്കുമാത്രം പെട്ടന്നിതോർത്തുജയചന്ദ്രപുരംകരഞ്ഞോ ചട്ടറ്റവീഥികൾജലാർദ്രതതത്രപൂണ്ടു? ൫൯ വർണ്ണിപ്പാനെൻപുറത്തോവലരിപുസഹജൻ

     വാസുദേവന്നുരക്കം?

മുന്നില്ലാതുള്ളമോടിപ്പുതുമമുഴവനും

     ചേർന്നൊരക്കാന്യകബ്ജം

വിണ്ണിന്നുംവിസ്തൃതശ്രീവിലസുമൊരളകാ-

     പത്തനത്തിന്നുമപ്പോൾ

കുന്നിച്ചോരാഭിജാത്യക്കുറവുപറവതെൻ-

    നാവതിന്നാവതല്ലാ.                 ൬൦
ഗദ്യം:__ അവ്വണ്ണം ജയചന്ദ്രചക്രവർത്തിയുടെ രാജധാിയിൽ ഗാന്ധാരം, കാംബോജ, സൗെവീര, മാഗധ, പുണ്ഡ്ര, കലിംഗ, മാളവ, കുന്തള, കൊങ്കണ, മഹാരാഷ്ട്ര, ചോള, കേരള, ചേര, ബല്ലാല, ഭോജാന്ധ്ര ശ്മ, കാരട്ടാ, വന്ത്യാ, നർത്ത, വംഗാം, ഗ, കാമരൂപപ്രമുഖങ്ങളായ ജനപദങ്ങളിലെ മഹാരാജാക്കന്മാർ സപരിവാരം ചെന്നുചേർന്നപ്പോൾ * [ 21 ]
18

അവരവരെയവർക്കുള്ളാഭിജാത്യത്തിനൊപ്പം നൃവരനുവചരിച്ചാൻചെന്നുതാൻ തന്നെശ്രീഖം ഭുവനമതിലൊരാലെത്താൻക്ഷണിച്ചാൽമനീഷി യ്ക്കുവനതുവെടിവോളുംഭൂമിയിൽസ്വാമിയത്രേ ൬൧ മനസാചിലരുംമനസ്സുകേടിൻ- മുനതേഞ്ഞറ്റതുകൊണ്ടുമറ്റുപേരും ജനനാഥഗൃഹത്തിലെത്തിമേന്മേൽ വിനയാനന്ദഭയാന്വിതംവിളങ്ങീ ൬൨ തർക്കിച്ചീടാതെദാസ്യാധാരണിപതികൾചെ- ന്നീവിധാചെയ്തതെല്ലാം നോക്കിഗ്ഗുദ്ധ്രംപിചണ്ഡത്തെയും,മജുതനായൻ വൈണികൻകണ്ണിനേയും, സ്വർഗ്ഗസ്തീകൊങ്കയെയും,പ്രമഥസമുദാം ജിഹയേയും നൃപാല- ന്നൊക്കുംസൈന്യംപ്രവേശഷ്ടത്തെയുമൊരുപൊഴുതേ ഹന്ത!നിന്ദിച്ചുനിന്നൂ. ൬൩ സർവ്വക്ഷമാപതികളുംപരിന്ഥിചക്ര-‍ ദുർവ്വീക്ഷ്യനായജയചന്ദ്രനുദാസരായി ഗർവ്വക്ഷയത്തൊടുവസിപ്പതു കണ്ടുരണ്ടാം പർവ്വക്ഷപേശനവനാർ‌ന്നിത്തിപ്രസാദം. ൬൪ തന്നെക്കൈകൂപ്പിമേവുംധരണിപതികളോ- ടെത്തുമദ്ധ്യേസമാജം മന്നന്മാർമൊലൗകമാലമഹിതമണിമനോ-

ജ്ഞാസനാവാസനായി [ 22 ] 19
പൂർണ്ണാനന്ദംവിളങ്ങുന്നളവുതുരഗവേ-
ഗത്തിനാൽഗന്ധവാഹൻ-
തന്നെക്കാൽകീഴമർക്കുന്നൊരുതരുണപുമാൻ
സന്നിധൗവന്നുചേർന്നു.
ആരിതെത്തിടുവതെന്നശങ്കയ-
ബ്ദാരതത്രിദശനാഥർകൊള്ളവെ
വാരിദസ്തനിതഗർവ്വടക്കിടും
ഗീരിതിത്തരമുരച്ചുദൂതനുംഃ
‘കർപ്പൂരദേവീസോമേശർക്കുൽഭൂതനനഘൻപൃഥു
ഉൾപ്പൂവിൽഭൂപ്!കരുതിത്വൽഭൂതിയിതുചൊല്ലിനാൻ.
പണ്ടാരുംതന്നെനേടാത്തൊരുപരമയശോ-
ലക്ഷ്മിയിൽകാംക്ഷയെത്തി-
ക്കൊണ്ടാലെല്ലാംകഴിഞ്ഞെന്നയിവിപുലമനോ-
രാജ്യസച്ചക്രവർത്തിൻ!
ഉണ്ടാകൊല്ലേതുമുള്ളിൽ,ശിശുശശികലയെ-
പ്പാമവാനോമലാളെ-
ച്ചണ്ഡാലൻദിവ്യസാവിത്രിയെയുമിളയിൽനീ
പൂണ്ടതായ് കണ്ടതുണ്ടൊ?
ഞാനേകനല്ലതുവിലക്കുവതിന്നുരാജ-
സ്ഥാനേശനാംസമരസിംഹനുമുണ്ടതോർത്താൽ
മാനേഹതെല്ലിനിയുമങ്ങുഭവിയ്ക്കുകിൽപോർ
താനേതുകൊണ്ടുമയിവേണ്ടതുനമ്മൾതമ്മിൽ.
അതിനുമുമ്പെങ്ങിനെസാർവ്വഭൗമ-
പദംനിനക്കായതുകൊണ്ടിദാനീം [ 23 ]

ത്വദുന്നതിയ്ക്കുത്തമമാർഗ്ഗമോർത്തു
രഥംനടത്തിയ്ക്കരണാങ്കണത്തിൽ?        ൭൦
കാളുന്നതീയുടയകണ്ണൊടുകൽക്കിതന്നെ-
ക്കാളുന്നിറഞ്ഞകടുരുട്ടകതാരിലേറി
ആളൊന്നുമാറിയധരംമുറുകെക്കടിച്ചു
ചീളെന്നുദൂതനൊടുഭൂപനുമിത്ഥമോതി:        ൭൧
'ഹാ!ധിൿകാലംമറഞ്ഞാലതിനുമൊരതിരി-
  ല്ലെന്നതോ?മന്നിൽനേത്ര-
വ്യാധിയ്ക്കാവാസമിപ്പോൾക്ഷിതിപകിതവരോ?
  വൃദ്ധനാംശ്രാദ്ധദേവൻ
ആധിയ്ക്കാകാതെമർത്ത്യർക്കവിടെവലകയോ?
  ചെന്നുചെന്നെല്ലുകേറി-
ബ്ബാധിയ്ക്കാറായിതല്ലോമുസലമതിനെയും
  ഭൂമിയീമട്ടുമായോ?        ൭൨
പണ്ടയ്യോ!ബാലനെന്നോർത്തയിഹൃദയ!വോ-
  നാർദ്രനായ്ത്തീർന്നമൂലം
വെന്തല്ലോരുട്ടിലിപ്പോൾസുദൃഢമൊരുകുഴി-
  യ്ക്കൊന്നുപോൽകുന്നുഭൂമൌ
ദണ്ഡംവേണ്ടാട്ടെദേവേന്ദ്രനൊടിവർവരികിൽ
  തക്കസൽക്കാരമേകാൻ
വേണ്ടുംവണ്ണാനിയോഗിച്ചിടുകചിറകസു-
  ക്കൾക്കുമൽഖഡ്ഗമേകും.        ൭൩
വേഗംപൊയ്ക്കൊൾകദൂതാധമ!യമനയനം
  കാട്ടിനീനിൽക്കിലാമു-

[ 24 ]

ക്തൌഘംപത്രാംഗമോമൽക്കളഭമിവപെടും
  ധാത്രിയാലാത്തരംഗം
മൈകൊണ്ടാശ്ലിഷ്ടനായ്ക്കണ്ണിണയുമടയവേ
  സംസ്ഥിതൻസ്വാമിതൻസ്ത്രീ-
ലോകത്തിൻബാഷ്പഖേയത്തിനുമറുകരണീ
  ചെൽകിലുംകാണകയില്ലാ.'        ൭൪
ദൂതൻഗമിച്ചളവുഭൂപവചസ്സിനാൽതൻ-
മാതംഗവാജിരഥയോധകുലംനടത്താൻ
ആതങ്കമറ്റരികിൽവാഴുമനീകിനീശ-
വ്രാതംകടന്നുകറളിൽകവിയുന്നകോപാൽ.        ൭൫
ഇത്ഥമഭിക്രമമതിനുസ-
മുദ്യമമിയലുന്നഭൂപസൈന്യത്തെ
പാർത്തുമനസ്സിൽഭീതിയൊ-
ടുത്തമനാംതൽപുരോഹിതൻചൊന്നാൻ:        ൭൬
'നാലേനാളുള്ളുയാഗത്തിനുനരവരരോ
  നാഥ!നിൻനാടുംതേടി-
ച്ചാലേവന്നെത്തി,കന്യാപരിണയവുമിനി-
  ക്കാൽക്ഷണംനിൽക്കയില്ലാ
മാലേകംയുദ്ധമാർക്കും,മഖമതിനിതുപോൽ
  മംഗളത്തിങ്ങളൊന്നി-
ക്കാലേമറ്റില്ലതാനും,സപദിസമിതിയോ
  കാര്യമെന്നാര്യബുദ്ധേ!        ൭൭
മറ്റിപ്പോളൊരുകാര്യമെന്തു?ദുരിതം
  പേർത്തുംമുഹൂർത്തംകുറെ-

[ 25 ]

ത്തെറ്റിപ്പോകിൽവരാം,രിപുപ്രതിമവെ-
ച്ചീരാജസൂയാധ്വരം
മുറ്റിപ്പിച്ചുമുറയ്ക്കുപിന്നെമുഴുതി-
ങ്കൾക്കൊത്തസല്ക്കീർത്തിയിൽ
പറ്റിപ്പാർത്തകറുപ്പുരക്തനദിയിൽ
ക്ഷാളിയ്ക്കലീലയ്ക്കുനീ.'        ൭൮

അതുസമുചിതമെന്നാമാത്യരൂംഭൂ-
പതികളുമോതുവതോർത്തു ചക്രവർത്തി
മതിയിലതുലമാംവിഷാദമുൾക്കൊ-
ണ്ടതിനൊരുമട്ടിലനുജ്ഞനൽകിവാണാൻൽ        ൭൯

ഗദ്യം:- അനന്തരമഭിമന്യുബലനാകുമദ്ധരിത്രീശതമന്യു ഗതമന്യുവായാ മഹിതമന്യു സമാരംഭിയ്ക്കുന്നതിനന്യൂ നവാഞ്ഛ തഞ്ചിത്തത്തിൽ തഞ്ചുകയാൽ പരിസരപ്രാപ്തരായ നൃപരെ വിരവിലോരോ പരിചാരകപ്രവൃത്തിയ്ക്കു യഥോചിതം നിയോഗിച്ചൊടുവിൽ പടുവില്ലാളിയും തടവില്ലാത്ത യശഃപ്രവാഹശോഭിതനുമായ ഭൂഭൃൽകലാഗ്രണി പൃഥു വിപക്ഷനെന്നു കരുതിയതുച്ഛദീപ്തിയാമവനുടെ ഭർമ്മപ്രതിഛദത്തെ സർവകർമ്മങ്ങളിലും ക്ഷത്രിയരാൽ നിന്ദ്യതമമായി പരിഗണിയ്ക്കപ്പെടുന്ന സഭാദ്വാരപാലകതസ്ഥാനത്തിങ്കൽ വിനിവേശിപ്പിച്ചു.

തന്നോമൽപ്രാണനാഥൻസദസിവരികയി-
ല്ലന്യനായ്ത്തന്നെനൽകും
മന്നോർമുഖ്യൻതദീയപ്രതിയെനടക-
വൽക്കുശീഘ്രംനിറുത്തീ

[ 26 ]

എന്നോർത്തെത്തുംവിഷാദാൽപ്രിയനൊടണവതി-
  ന്നെന്നപോൽകണ്ണുനീരാൽ
കുന്നോടൊക്കുംകുചങ്ങൾക്കഭിനവമണിഹാ-
  രങ്ങൾതന്വംഗിചേർത്താൾ.        ൮൦
കാമൻതൻവില്ലുചില്ലിക്കൊടിയിലരിർശമാ-
  ണ്ടമ്പുടൻപെയ്തിതുൾ,ച്ചേ-
ർന്നാമന്നൻകാമനെന്നോർത്തകതളിരെരിവാൻ
  ശംഭുതീക്കൺമിഴിച്ചു
സോമൻനീർകജ്ജളേചേന്നതുമനസിനിന-
  ച്ചാർത്തിപോയ്പാർത്തു,പെണ്ണി-
ന്നോമൽപോർകൊങ്കയെപ്പോൽവിധിയുടെമനവും
  പൂർണ്ണകാഠിന്യമാർന്നു.        ൮൧
ഹാവിഷ്ടപേശ!ഭഗവൻ!ഹൃദയാർത്തിയാൽതെ-
ല്ലാവിഷ്ടയാകിലടിയന്നവലംബമില്ലേ
നീവിട്ടുനിൽക്കവഴിയൊന്നഗതിയ്ക്കിവണ്ണം
വാവിട്ടുതന്നെമുറയിട്ടുവരാംഗിയപ്പോൾ.        ൮൨
അതുകേട്ടൊരുതോഴിചൊല്ലിനാൾ:
'ഗതികെട്ടിങ്ങിനെഖേദിയായ്കനീ
മതികട്ടയുവക്ഷമേശനെ-
സ്സതി!കിട്ടുംതവകാന്തനായ്ക്ഷണം.'        ൮൩
'പേർത്തുംഞാൻചെയ്തപാപംപ്രിയസഖി!പെരുതി-
  ന്നേവമെൻജീവനാഥൻ
ധൂർത്തല്ലെന്നെത്യജിച്ചാൻദ്രുതമവനി,തര-
  ന്നച്ഛംനുംനിശ്ചയിച്ചു

[ 27 ]

യുദ്ധംപോൽരണ്ടുപേർക്കും,യുധിവളരുവതോ
  ദു:ഖമേവർക്കും,മെന്തി-
ന്നിത്ഥംഞാൻവാഴ്വതെ,ല്ലാമിവളുടെവഴിയാ-
  യെന്നതുംവന്നിതല്ലോ.        ൮൪
കാരോരോഗൂഢസഞ്ചാരികളുദിതരസം
  ധന്യയാംനിന്നെയല്ലോ
ധീരോദാത്തൻനിരൂപിപ്പതുകരുണതരി-
  മ്പില്ലയോചൊല്ലിയാലും
കൂറോടേവംകഥിയ്ക്കുന്നളവൊരുമൊഴിയും
  വ്രീളയാലാപ്പി!യോതോ-
ഞ്ഞരോമൽക്കാന്തനെന്നിൽപെരുതരിശമിയ-
  ന്നീവിധംചെയ്വതാമോ?        ൮൫
ഏതായാലുംതദന്തർഗ്ഗതമറിവതിനു-
  ണ്ടാശ,കാശാവദാത-
ശ്രീതാവുംകീർത്തിതിങ്ങു നൃപനവനിവളെ-
  ത്തുള്ളുവാനുള്ളുവന്നാൽ
മാതാവുംതാതനുംമൽസഖികളുമകലെ-
  പ്പോമൊരിപ്പമായ്ക്കോയ്
ധാതാവെച്ചീത്തചൊല്ലിദ്ധായിൽമുറയിടൊ-
  ല്ലൊക്കെമൽക്കർമ്മമല്ലോ.        ൮൬
എന്നിത്ഥമോതുമിളമാൻമിഴിയെത്തടുത്തു
പിന്നെത്തമാളിപലതുംപ്രിയവാക്കുചൊന്നാൾ
വന്നെത്തിയില്ലഫലമെന്നുമരിഞ്ഞിടുന്നു
രന്നാൾത്മത്തേലവമെസ്തതുതൈലസേകം.        ൮൭

[ 28 ]

അന്നേരമത്തരുണിതൻസവിധത്തിലെത്തി
മന്ദേതരംസുമതിയാംസചിവപ്രമാണി
മുന്നേനൃപന്നവളിൽവായ്ക്കുമൊരാശയെല്ലാം
ചൊന്നേറിടുന്നൊരഴലൊട്ടുകുറച്ചുകൊണ്ടാൻ.        ൮൮

ഗദ്യം:- തടനന്തരവും ദുരന്തചിന്താസന്തതിയാൽ നിരന്തരാക്രാന്തഹൃദന്തയായ സുന്ദരീവൃന്ദകുന്തളാലങ്കാര സുജാത ജാതവേദസ്സിൽ ജാതപാതമായ ജാതീലതാചോതം പോലെ വാടി പ്രാദുർഭൂതമാം പ്രഭൂതഖേദത്തെ നിയന്ത്രിതമാക്കുവാനസമർത്ഥയായി പ്രാണനാഥനു തന്നോടുള്ളനുരാഗത്തിലും സന്ദേഹംപൂണ്ടൊരു സന്ദേശപത്രമെഴുതിസ്സുദതിനാമധേയയായ തന്നുടെ സഖീമുഖ്യയുടെ കരതലത്തിൽ നിക്ഷേപിച്ചു.

സ്വാമിൻ!മൽപ്രാണ-വേണ്ടെന്തിനുമതിധരണീ-
  നാഥ!ചേതസ്സശേഷം
നീമൂന്നംകട്ടുഭീതിത്രപകളകലെയായ്-
  ക്കൊണ്ടദൂർദ്ദൈവഭൂമാ
കാമാത്വദ്വേഷണന്മാർക്കധിപതിജയ-
  ചന്ദ്രന്റെസന്താനമെന്നോ-
യീമുഗ്ദ്ധസ്്തരീയെനീയോർക്കുകസുകൃതികുലം-
  ചാർത്തുമുത്തംസമുത്തേ!        ൮൯
പണ്ടെഒന്നത്തന്നെവേൾക്കുന്നതുമനമതിൽമ-
  റ്റില്ലനല്ലാരിവണ്ണിം
ഖണ്ഡിച്ചോതി,ക്കഠോരക്രിയജനകനുറ-
  യ്ക്കുന്നൊരിന്നാളിൽമൌനം

[ 29 ]

പൂണ്ടെന്തയ്യോ!വസിയ്ക്കുന്നതുപുരുകരുണാ-
  പീഡമേ!പീഡമേന്മേൽ
ദണ്ഡിപ്പിയ്ക്കുന്നുദൈവാഹിതയഗതിയഹം
  ദൈന്യമെന്നോടുവേണ്ടേ?        ൯൦
ഹേരാജശേഖര!ഭവാൻബത!ഭൂതിഭൂഷൻ
സർവ്വജ്ഞനി,ങ്ങബലബാലികഭീരുവാംഞാൻ'
കന്ദർപ്പനോവിഷമബാണനിതൊക്കെയോർത്തു
കാലോചിതംകരുണയാകരണീയമെന്നിൽ.        ൯൧
എന്നേവമന്നേണചലാക്ഷിനൽകിടും
സന്ദേശമാംപ്രാഭൃതകംസഖീമണി
മന്ദേതരംമാനവനാഥസന്നിധൌ
ചെന്നേറെമോദത്തൊടുകാഴ്ചവെച്ചുതേ,        ൯൨
വാഴ്ത്താമോവാങ്ങിവായി്ചചളവതുവസുധാ-
  വല്ലഭന്നുള്ളിൽവാച്ചോ-
രത്യാനന്ദം?ഹതാശൻമദനനതിനിട-
  യ്ക്കുന്നൃപൻതൻവപുസ്സിൽ
പൊൽത്താരമ്പെയ്തിന്നില്ലറുതി,പൊറുതികേ-
  ടില്ലിനിത്തെല്ലിനിയ്ക്കെ-
ന്നോർത്താപ്പുണ്യാബ്ധിപിന്നീടുപചിതകുതുകം
  ദൂതിയോടോതിയേവം:        ൯൩
'ഭദ്രേ!ഭാവിപ്പതെന്തിപ്പരിഭവമവനിൽ?
  പണ്ടുനാംരണ്ടുപേരും
ചിത്തേചിന്തിച്ചതല്ലോചിരമിതു,ചിലനാൾ
  ക്കുള്ളിലീയല്ലലെല്ലാം

[ 30 ] 27

തീർത്തേകുദിവ്യസൗഖ്യംത്രിഭുവനപതിയെ ന്നോർത്തുനീഹൃത്തിൽനിത്യം മുത്തേലുംകൊങ്കമാർതന്മകുടതടമണേ! വാഴ്കമാഴ്കാതെ തന്നെ. ൯ ൪ മാനത്തെക്കാത്തുരക്ഷിയ്ക്കുമഹിയിൽ മനു- ഷ്യർക്കുമുഖ്യം, നരേന്ദ്ര- ശ്രേണിയ്ക്കോചൊല്വതിനല്ലതു;തവജനകൻ താനുമീഞാനുമായി വേണം)യുദ്ധംവിചാരിയ്ക്കുകില്വിധിവിപരീ- തത്തിലാണത്തളേതും നീനിന്നുൾത്തട്ടില്വയ്ക്കേണ്ടമരുകവിടെഞാൻ വന്നുചേരുന്നതോളം.' ൯ ൫ എന്നിത്ഥമോതിടുകനിൻസഖിയോടുചെന്നു മന്ദിച്ചിടാതെമറിമാൻമിഴി!ധൈര്യമല്ലോ ചൊന്നായവൾക്കുവിടനൽകിനരാധിനാഥൻ. ൯ ൬ നരനയകനോതിയഭരതിയും പരനാംജനകന്റെമനോഗതവും ആരുണാധരിയെപ്രമദവ്യസനാ- വരണദ്വയമദ്ധ്യഗയാക്കിയലം. ൯ ൭ തമ്മിൽകാണാതെപോലുംതരുണതരുമണിമാ- ർക്കിത്തരംചിത്തരംഗ- ത്തിന്മേൽകമംതഴപ്പിപ്പൊയകുസുമശര- ന്നല്ലയോതൊല്ലയെല്ലാം? [ 31 ] 28

തന്മൗർഖ്യത്താലതാകെ [ 32 ]

             29

മുറ്റുംമാരേഷുചാപത്തെയുംമഥജയച-

 ന്ദ്രാഭിധക്ഷ്മാപതീന്ദ്രൻ

കുറ്റംതീർന്നുള്ളപീഠത്തെയുമുടനധിരോ-

   ഹിച്ചുപോലിച്ഛപോലെ.

ഗദ്യം :- ആ ശ്രേഷ്ഠതമായ ഗോഷ്ടിയിൽ സാർവ്വഭൌമപ ദമഖർവ്വമദാന്വിതനായ് പ്രാപിച്ച ജയചന്ദ്രൻറെ പുരോഭാഗ ത്തിലിരുവരിയായ് നിരത്തിവെയ്ക്കപെട്ടിരുന്ന കട്ടിപ്പൊന്നാൽ നിൎമ്മിതങ്ങളും നവരത്നഖചിതങ്ങളാകയാലൈന്ദ്രചാപങ്ങളെ ലെന്നാ കൃതി കൊണ്ടു മാത്രമനുമേയങ്ങളും കാന്യകുബ്ജചക്രവത്തി യുടെ ഭുജപ്രതാപപ്രതിബിംബങ്ങളെന്നു തോന്നുമാറു ജ്വലിയ്ക്കുന്ന വയുമാം മഹാസിംഹാസനങ്ങളിൽലന്നുവരെ നടന്നയാഗത്തിലി ലവെച്ചവരുമെച്ചിലെടുത്തവരും കറിക്കു നുറുക്കിയവരും പാത്രം തേച്ചവരും പാചകന്മാരും മറ്റുമായ് കാലയാപനം ചെയ്ത രാജാന്യരെന്നു പറയേണ്ടുന്ന രാജാന്യർ ഞെളിഞ്ഞു കയറി ഞാൻ ഞാൻ സമ്രാട്ടിന്റെ സന്താനത്തിന്നനുരൂപവരനെന്നു ചിന്തിച്ചു ഹന്ത ! ചെന്താർശരന്നു വശംവദമായ ഹൃദയത്തോടും വസിയ്ക്കുമ്പോൾ

ഓരോ ഭൂഷാ വിശേഷത്തിന്നു മൊരു പൊഴുതേ

   ജന്മസാഫല്യമേകി -

ക്കൂറോടോമൽപ്പുതുത്തേനൊഴുകിനവരണ

   സ്രക്കിനെക്കയ്ക്കുലേന്തി
 

ക്ഷീരോദന്വൽ സുതയ്ക്കുംലംഘിമയകമതിൽ

ചേൎത്തുവിദ്യുത്തോടൊപ്പം [ 33 ]
30

താരോടുംകണ്ണി ചെന്നാൾസദസിസഖിയൊടൊ-
ത്തമ്മഹാസന്മുഹൂർത്തേ.       ൧൦൩
മാനംചേരുന്നമല്ലീശരമഹിതജയ-
സ്തംഭശുംഭൽപതാകാ-
സ്ഥാനം കൈക്കൊണ്ടു ദൃഷ്ടിയ്ക്കമൃതമഴപൊഴി-
യ്ക്കുന്നൊരത്തന്വിയാളെ
ആനന്ദാംഭോധിവീചികലവികളിലനേ-
കായിരംമജ്ജനം ചെ-
യ്താനംഗാസ്ത്രാർത്തരാകും നൃപർമിഴികുളിരെ-
ക്കണ്ടുകൊണ്ടാടിനിന്നാർ.       ൧൦൪
കാറിന്നുൾച്ചേർന്ന തൂമിന്നലു,മിരുളിനിട-
യ്ക്കുല്ലസിയ്ക്കും വിളക്കും
പാരിൽപര്യായമാംമട്ടവിശദവദനം
ചാരുചേരുംശരീരം
പേറിസ്സർവ്വംഗസൌന്ദര്യമൊടവിടെവരും
പെൺകുലത്തിൻകലാപം
പോരിന്നൊറ്റയ്ക്കുകാമന്നഖിലരൊടുമഹോ!
തദ്ദിനം ശക്തിനൽകീ.       ൧൦൫
മാനംമേ, ഭൂതലം മേ, വരതനുരുചിമേ,
കീർത്തിമേ,നൽസ്സുഖംമേ
ജ്ഞാനംമേ, വിക്രമംമേ, തരുണപദവിമേ,
സാഹിതീകൌശലം മേ,
ഗാനംമേ, സൽഗുണം മേ, ഭുജബലമതുമേ,
സൽക്കുലം മേ, ധനം മേ

[ 34 ]
31

നൂനം മേസർവ്വമിത്ഥംനൃപരജനിരപോ-
ലങ്ങു'മേമേ'കരഞ്ഞാർ.       ൧൦൬
ഇതുപടിനൃപരെല്ലാംവാഴവേതോഴിവേഗാ-
ലതുലമഹിമകോലുംസാർവഭൌമാജ്ഞമൂലം
പുതുമധുവൊടെതൃക്കുംവാണിയിൽപാണിനീട്ടി-
ച്ചതുരതരമുരച്ചാൾധന്യയാംകന്യയോടായ്:       ൧൦൭
'വാണീകാന്തന്റെ പാണിയ്ക്കൊരു പുതുവിരുതേ!
വാർമുടിത്തയ്യലാളേ!
താണീടാനെന്തുവക്ത്രാംബുജ,മതിൽനയനാം-
ഭസ്സിനുംബന്ധമെന്തേ?
കാണിക്ഷ്മാഭൃൽഗണത്തെ,ശ്ശരദൃതുവിൽ‌വരും
പൂർണ്ണിമാവാസരത്തിൽ
കാണിയ്ക്കുംകാറിനുണ്ടോപഴുതി,രുളിനിരി-
പ്പെന്നുമദ്ധ്യാഹ്നമായാൽ?       ൧൦൮
മുന്നാളെന്നോവിദർഭദ്രുപദനൃപതിമാർ
കന്യകൾക്കായ്‌നടത്തി-
പ്പിന്നാളാരുംനടത്താത്തൊരുപരിണയമി-
ബ്ഭൂമിതൻസ്വാമിതിണ്ണം
ഇന്നാരാൽ തൻ സുതയ്ക്കും വരുവതിനുനിന-
യ്ക്കുന്നു മുന്നൂറിനുംമേൽ
മന്നാളുന്നോരുമുണ്ടിസ്സഭയിലതിൽവരി-
ച്ചാലുമിപ്പോളൊരാളേ.       ൧൦൯
ശൃംഗാരശ്രീകളിയ്ക്കും കനകസദനമേ!
തിണ്ണമിപ്പുണ്യവാൻതാൻ

[ 35 ]
32



വംഗാധീശൻ, വരിഷ്ഠാകൃതിഹരിഹയദി-
ങണ്ഡലാഖണ്ഡലാഗ്ര്യൻ
ഗംഗാകാരുണ്യമേകുന്നൊരുഹരിതനിചോ-
ളത്തെനിത്യം ധരിയ്ക്കും
തുംഗാഭോഗംതദീയംവിഷയമവിഷയം
വാക്കിനെന്നോർക്കണംനീ.       ൧൧൦
അവനരികിൽവസിപ്പോനംഗഭൂപൻഗുണാഢ്യൻ
കവനകുശലനെന്നല്ലംഗമോർത്താലനംഗൻ
അവനിൽമമതയെങ്കിൽതൂർണ്ണമദ്ധന്യനെത്താ-
നവനിപതിതനൂജേ!മാലയിട്ടാലുമിപ്പോൾ.       ൧൧൧
പിന്നെക്കാണുകകാമരൂപനൊരുവൻ
നിന്നോടുചേർന്നീടുവോൻ
മന്നിൽകാമിനി!കാമരൂപപതിതാൻ
ചൊല്പൊങ്ങുമിപ്പുണ്യവാൻ
മന്ദിയ്ക്കാതിവനെഗ്രഹിയ്ക്കുകിൽനിന-
ക്കാബ്രഹ്മപുത്രയ്ക്കകം
കന്നൽക്കാറണിവേണി!വാരിവിഹൃതി-
യ്ക്കായ്ക്കൊണ്ടുപോയ്ക്കൊണ്ടിടാം.       ൧൧൨
അല്ലെന്നാൽകാൺകമദ്രാധിപനരികിലിരി-
യ്ക്കുന്നതിദ്ധന്ന്യനല്ലോ
വില്ലാളിശ്രേഷ്ഠവീരർക്കണിമണിയിവനായ്..
ച്ചേരുകിൽ ചാരുഗാത്രി!
ചൊല്ലാംനിൻകൊങ്കയാലുംതവകണവനെഴും
നിശ്ചലത്വത്തിനാലും

[ 36 ]
33

തുല്യം നാണിച്ച കുന്നിൻനിരയുടെകുഹരൌ-
ഘത്തിൽ നിത്യംരമിയ്ക്കാം.       ൧൧൩
പോരെങ്കിൽ കാണതിന്നപ്പുറമൊരുപുരുഷൻ
കാശിതന്നീശിതാവാ-
സ്സാരൻ കാമാരിയെച്ചേർത്തകമലരിൽ വിഭൂ-
തിയ്ക്കുനൽഗ്ഗേഹമായാൻ
നീരിങ്കിൽ ശൈത്യമെത്തുംപടിയിഹപരമീ-
രണ്ടിലും ഭൂരിസൌഖ്യം
ചേരും കല്യാണി! മേന്മേലവിടെമരുവിടു-
ന്നോരിൽ നേരാണിതെല്ലാം.       ൧൧൪
കിഴക്കാളുംഭൂപർക്കകതളിർപറിപ്പാൻ കരബലം
കുഴക്കാണെന്നാൽ കേൾ നരപതി കലിംഗാധിപനിവൻ
പുഴക്കാന്തൻ നൽകും പുരുവിഭവമൊത്തുള്ളപുരുഷൻ
മഴക്കാർ കൈകൂപ്പുംകുഴലി! മടിയോ മാലയിടുവാൻ?       ൧൧൫
ഏണീവിലോലമിഴി! തത്സവിധത്തിലാന്ധ്ര-
ക്ഷോണീശ്വരൻ മരുവിടുന്നു മഹാകുലീനൻ
വാണീരമാധരണിമാർക്കു സപത്നിയായ്‌നീ
വാണീടുമിപ്പുരുഷനെപ്പതിയായ്‌വരിച്ചാൽ.       ൧൧൬
അവന്നരികിൽ വാഴുവോനസിതചൂളി! ചോളക്ഷമാ-
ധവൻ‌ നഗതനൂജയെത്തൊഴുതു വാച്ചവിത്തത്തിനാൽ
കവർന്നു ധനദന്നെഴും പദവി,യക്ഷരാട്ടോർക്കുകിൽ
ശിവന്നടിമ,നാരിതാൻ നരനിലുംബലംവാച്ചവൾ.       ൧൧൭
കണ്ടാലും തത്സമീപത്തപരനെയവനാ-
പ്പാണ്ഡ്യഭൂമണ്ഡലേശൻ       5 *

[ 37 ]
34

കൊണ്ടാടിസ്സിന്ധുമീനാക്ഷികളിരുതരമാം
മുത്തുപേർത്തുംകൊടുപ്പോൻ
വണ്ടാർപൂവണി! നൂനംമധുരകൾപുരിയും
വാക്കുമിക്കുംഭിനീഭൃൽ
കണ്ഠാലങ്കാരരത്നത്തിനു, കരകമലം
ശ്രീകരം സ്വീകരിയ്ക്ക.       ൧൧൮
ആ വിപ്രക്ഷത്രിയൻ നൽത്രിദിവമൊരുദിനം
ബാഹുജബ്രാഹ്മണൻപോൽ
ഭൂവിന്നുംകേരളാഖ്യാന്വിതമരുളിയതിൻ
നാഥനിൽ പ്രീതിയെന്നാൽ
ഹേ! വിദ്യുൽഗാത്രി!കൈക്കൊള്ളുക ഗജനിരനിൻ-
യാനവുംകേശമാംപൂ-
ങ്കാവിൽതങ്ങുന്ന തെക്കൻ പവനനതിലെഴും
ഗന്ധവും പൂണ്ടിടട്ടേ.       ൧൧൯
നീ കാണപ്പുറമുല്ലസിപ്പതൊരുവൻ
വീരൻ മഹാരാഷ്ട്രഭൂ-
നാകാധീശനവൻ ധനുസ്സെയുമതിൻ
ബാണം പരന്മാരെയും
ഹേ! കാദംബിനിതോറ്റവേണി! യുഗപ-
ത്തായ്‌ത്താൻകുലച്ചെയ്യവേ
രാകാചന്ദ്രവളർക്ഷകീർത്തിവധുപോയ്
തൽക്കാന്തയായ്‌ക്കൊണ്ടുതേ.       ൧൧൦
ഇച്ഛാലേശം നിനക്കില്ലിതിലൊരുവനിലും
തിണ്ണമെന്നാൽകഥിപ്പൻ

[ 38 ]
35

പശ്ചാൽദിൿത്തട്ടുകാക്കും നൃപരുടെ ചരിതം
പാൽമൊഴിത്തയ്യലാളേ!
ഇച്ചാതുര്യം കളിച്ചീടിനമണിസദനം
ഗുർജ്ജരജ്യാമണാളൻ
ഹൃച്ചാഞ്ചല്യംവിശാഖപ്രമുഖരിലുമുയ-
ർത്തുന്നൊരൂക്കാർന്ന വീരൻ.       ൧൨൧
ധാരാധവൻ സഭയിൽ വാഴ്വതുകാൺക സർവ്വ-
ജ്ഞാരാധനത്തിനിരുമട്ടുമുതിർന്നിടുന്നോൻ
ധാരാധരംമഴകണക്കുധനത്തെയാർക്കും
ധാരാളമേകുമൊരുധാർമ്മികനിദ്ധരേശൻ       ൧൨൨
കെൽപ്പുൾക്കോണ്ടന്യനുണ്ടപ്പുറമമിതകൃപാ-
സിന്ധു സിന്ധുക്ഷിതീശൻ
ചൊൽപ്പൊങ്ങും വൻതുരുഷ്കപ്പടയെമുടിയുമാ-
റാക്കുമൂക്കെന്നുമാർന്നോൻ
ഇപ്പുണ്യക്ഷോണിമാതാംസതിയുടെ തിരുമം-
ഗല്യമോഹൌറിമാർ തൻ
നല്പൊൽപ്പോർകൊങ്കയോചെയ്തൊരുപുരുസുകൃതം
കൊണ്ടുപാരാണ്ടിരുന്നോൻ.       ൧൨൩
വടക്കൻദിൿത്തട്ടിൻ വലരിപുകുലത്തിൽ കമനി!നീ
കടക്കണ്ണിട്ടാലും നിഷധപതിയിക്കണ്ടപുരുഷൻ
നടക്കുന്നെന്നാലിപ്പരിണയമയേ! നിങ്ങൾ സുദൃഢം
മടക്കുംവൈദർഭീനളരെ വളരെത്തൂർണ്ണമിളയിൽ.       ൧൨൪
വൻപിയ്ക്കും വെണ്മതാപപ്രശമനമവനീ-
ഭൃൽകുലാഗ്ര്യത്വമിമ്മ-

[ 39 ]
36

ട്ടമ്പീടും സൽഗുണൌഘാൽതുഹിനശിഖരിയെ-
ത്തന്റെ കീഴ്‌ക്കാലമർത്തി
അമ്പിൽകാശ്മീരഭൂപൻവിലസുവതുനിരീ
ക്ഷിയ്ക്കമേനയ്ക്കുവായ്ക്കും
ഡംഭീമന്നിൽ തകർപ്പാൻഭവതിയുമബലാ-
ഹീരമേപോരുമല്ലോ.       ൧൨൫
ഉത്തരകുരുഭൂപതിയിവ-
നുത്തമഗുരുചാപമദനവിദ്യകളിൽ
മുത്തണിമുലമാർമണി!നിൻ-
ചിത്തംചെന്നിവരിലെങ്ങുചേരുന്നൂ?'       ൧൨൬

ഗദ്യം:- ഇത്ഥമത്യർത്ഥം ചിത്തഹർഷത്തിനു നിദാനമാകുമത്തോഴിതൻ നാവുവഴി പുതുമഴപോൽ പൊഴിയുമഴകെഴും മൊഴി കേഴമാൻമിഴി വഴിയേകേട്ടുമൊട്ടും ചുട്ടുപൊട്ടുന്ന ഹൃത്തട്ടിൽ പുഷ്ടമാം ദുഃഖത്തെയൊതുക്കുവാൻ ലാക്കുകാണാതെയിരുവരി നിരന്നിരിപ്പൊരു ധരണീഭരണപാരീണന്മാരെദൂരീകരിച്ചു സാരമാം പരിഷന്മന്ദിര ചാരുദ്വാരത്തിലെത്തിത്തത്ര വിന്യസ്തമാം പൃഥുപൃത്ഥ്വീഭർത്തൃപ്രതിമയെയതിമനോഹരമാംവണ്ണം തൂർണ്ണം സമീപിച്ചു നിശ്ചിതമതിയായി കരധൃതയായ കൽഹാരമാലയെസ്സോൽക്കണ്ഠാ തൽക്കണ്ഠത്തിൽ ചേർക്കേണ്ടതിന്നു പൊയ്ക്കൊണ്ടാൾ.

ഇച്ചന്ദ്രാസ്യാശമത്ത്യപ്രതിമയിൽ മതിവി-
ട്ടീവിധം പോവതിന്നുൾ-
പ്പിച്ചല്ലാതെന്തുവാൻകാരണമിനിയുടനി-
ഗ്ഗോഷ്ഠിയുംഗോഷ്ഠിയാകും'

[ 40 ]
37

ആശ്ചര്യം ലജ്ജയുൾച്ചൂടരിശമിതുകളാൽ
ബദ്ധമാംചിത്തമോട-
ന്നുച്ചത്തിൽ ഭൂപരിമ്മട്ടതുമിതുമവിടെ-
ച്ചൊല്ലിവല്ലാതെ വാണാർ.       ൧൨൭
ആരുണ്യംപൂണ്ടനേത്രം, ഭൂകുടികൾ കുടികൊ-
ള്ളുന്നഫാലം, നിതാന്തം
കാരുണ്യംവിട്ടചിത്തം,രുധിരമൊഴുകിടും
ദന്തവസ്ത്രാന്തമേവം
ചേരുംകോലത്തൊടപ്പോളസിയെയുറയിൽനി-
ന്നൂരിനേരിട്ടടുത്താ-
ത്താരും വിദ്യുത്തുമൊക്കുംതനുവൊടുജയച-
ന്ദ്രാഖ്യനീവാക്യമോതി:       ൧൨൮
'മൂർഖേ! മുന്നൂറിനും മേൽമുടിയതിൽമകുടം
ചൂടിവോർപാടുനോക്കി-
പ്പാർക്കെപ്പാപിഷ്ഠനീയിപ്രതിമയെവരണം
ചെയ്തുവോ?ജാതിയായി!
ചേർക്കെന്നായ്‌വന്നുവല്ലോ ശിവ!ശിവ!രിപുവിൽ-
പ്രീതിനീമേദിനീശ-
ർക്കാർക്കെന്നെപ്പോൽകളങ്കാങ്കുരമുയരുമിനി-
ത്തങ്കുലത്തിങ്കലേവം?       ൧൨൯
വല്ലാമക്കളിൽനല്ലതാർക്കുമനപ-
ത്യത്വം, സുതത്വങ്ങളി-
ന്നെല്ലാവറ്റിലുമഗ്ര്യമാമിതറിയും-
നീയെന്തിനായന്ധനായ്

[ 41 ]
38

മല്ലാരേ!കുലധൂമകേതുവെയെനി-
യ്ക്കായ്‌ത്തന്നു?രുഗ്മാംഗദ-
ന്നില്ലാതാക്കിയനിന്ദ്യകർമ്മമിവനിൽ-
ചേർക്കുന്നതിന്നോർക്കയോ!       ൧൩൦
ആകട്ടെകീർത്തിയകളങ്ക,തനൂജയേക-
യാകട്ടെമറ്റൊരുവളെന്തിനു?പോവതെല്ലാം
പോകട്ടെപുല്ലഭിജനാങ്കമറുപ്പനെ‘ന്നു
ഹാ!കഷ്ടമോങ്ങിയവൾനേർക്കസിയാനൃശംസൻ       ൧൩൧
അക്കാഴ്ചകണ്ടരികിലെത്തിയമാത്ത്യരോതി-
യിക്കാര്യമീശ!ഹിതമല്ലിവൾ ബന്ധനത്തിൽ
പാർക്കാംകുറെദ്ദിവസമപ്പൊളിതൊക്കെമാറി
ത്വൽക്കാംക്ഷപോലൊരുവനെപ്പതിയാക്കുമല്ലോ.       ൧൩൨
കംസനൊടാനകദുന്ദുഭി
ശംസനമെമ്മട്ടുചെയ്തുപണ്ട,തുപോൽ
സംസദിമന്ത്രികൾപുത്രീ-
ധ്വംസനമിച്ഛിയ്ക്കുമവനോടോതിനയം.       ൧൩൩
അതുകേട്ടതുപോലെ ചെയ്‌വിനെന്നാൻ
പുതുകീർത്തിയ്ക്കധിവാസമാംനൃപാലൻ
അതുലാത്തിയൊടംബുജാക്ഷിയുംപോ
യിതുകാരാഗൃഹവാസമാചരിപ്പാൻ       ൧൩൪
ആരാജന്യരശേഷമബ്ജമുഖിയിൽ
കാരുണ്യവും,താതനിൽ
തീരാതുള്ളൊരുനിന്ദയുംപൃഥുമഹീ-
ശന്മേൽപരംമാനവും,

[ 42 ]

ആരാൽതങ്ങളിൽനാണവും,വിധിയില-
ന്നുൾക്രോധവുംപൂണ്ടുടൻ
പരാതപ്പുരിവിട്ടുവന്നവഴിയേ
പൊയ്ക്കൊണ്ടുദുഃഖാന്ധരായ്.        ‌൧൩൫

പാപപ്രവൃത്തിയതുചെയ്തതിൽവാച്ചപശ്ചാ-
ത്താപത്തിനുൾത്തളിർവശംവദമാക്കിടാതെ
ഭൂപപ്രമാണിജയചന്ദ്രനുമാവസിച്ചാൻ
കോപത്തിലുൾപ്രണയമേവനുപോവതില്ല?        ൧൩൬
ശിവനേ!ശിവരാമ!രാമ!കാരാ-
ഭവനേകാമിനിവാണകഷ്ടവൃത്തം
ഭുവനേവഴിപോൽകഥിപ്പതിന്നോ-ർപ്പവനേവൻകഠിനാന്തരംഗനല്ലാ?        ൧൩൭
നിരയങ്ങിനെചുറ്റുമാർന്നിരുട്ടിൻ-
നിരയല്ലുംപകലുംനിറഞ്ഞുതുല്യം
നിരയംനിഴലാകുമസ്ഥലത്തി-
ന്നിരയെന്നായിളമാഞ്ചലാക്ഷിവാണാൾ.        ൧൩൮
ഒരുതോഴിയടുക്കലില്ലമാരൻ
പൊരുതോമൽത്തനുപാതിയാക്കിടുന്നു
വിരുതോർക്കുകിലേതുമില്ലവെൽവാ-
നരുതോതുന്നതിനാവധൂവിഷാദം.        ൧൩൯
പൂമെത്തപ്പുറമാളിമാരൊടൊരുമി-
ച്ചോരോവിനോദങ്ങൾപൂ-
ണ്ടോമൽത്തേൻമൊഴിയൗവനംവരെവസി-
ച്ചെന്നാലുമന്നാളതിൽ

[ 43 ]

ധാമത്തിന്നുതനിച്ചുതെല്ലൊരുസുഖം-
ചേരാത്തകാരാഗൃഹം
ഹാ!മെത്തുംദുരദൃഷ്ടശക്തിയതിനാൽ-
കയ്ക്കൊണ്ടിരിയ്ക്കേണ്ടതായ്.        ൧൪൦
പോരാത്തതിന്നുഗതികെട്ടവിയോഗികൾക്കു
തീരാത്തദുഃഖമരുളുന്നപുരോനഭസ്വാൻ
നീരാൽതണുക്കുമിളസത്വരമന്നുഘോഷി-
ച്ചാരാൽതദാനടതുടർന്നിതുനാലുപാടും.        ൧൪൧
അന്നാവാനത്തിൽനിന്നുംശിഖരിവഴിജലം
വീഴ്ത്തിയെത്രയ്ക്കുശൈത്യം
നന്നായ്പ്രാവൃട്ടുഭൂമിയ്ക്കരുളി?വദനമാം
പുഷ്കരത്തിങ്കൽനിന്നും
സ്വർണ്ണഭോരോജശൈലംവഴിനയനജലം
വീഴ്ത്തിയത്രയ്ക്കുതാപം,
ചൊന്നാലുണ്ടോകടുംകൈയ്ക്കറുതി?വസുമതീ-
ഭർത്തൃപുത്രിയ്ക്കുമേകീ.        ൧൪൨

ഗദ്യം:- അയ്യോ! കഥിപ്പതിനു പൊയ്യോതുകല്ലിവനു വയ്യോമലാളൊടതുകാലം വിധിയനനുകൂലം വിരവിലതുമൂലം വിരഹതുയിരലകടലിനുടെ നടുവിലിരവു പകൽ വിമലതനുവുഴറിയതിവേലം ചുരുളുന്ന കൂന്തലൊടു കരളിൽ കറുമ്പിയലുമിരുളാം നിശാടസഖിയാകും ചിത്തമലർ വേകും മുഗ്ദ്ധമൊഴി തൂകും നേത്രജലമാർത്തിയുപലത്തിനൊടുമൊത്തു സമവാർത്തിദഹനാദ്യരിലുമേകം മാപാപിമാരനുടെ രോപാവലിയ്ക്കെതിർ ചലാപാംഗി ഭൂപസുത തീർന്നും മനതളിർ തകർന്നും മതികദനമാർന്നും മരണ [ 44 ] മൊരു ഞൊടിയിടയിൽ വരുവതിനു വിഷകൃമിയൊടെതൃനിലയിലിനജനൊടു നേർന്നും ശമിതാരിയാകുമൊരു കമിതാ വരാ തരികിലമിതാധി ഘസ്രമനു നീളും ഹൃത്തഹഹ!കാളും മുഗ്ദ്ധയെയൊരാളും പാർത്തിടരുതത്തരമമർത്ത്യവനിതാർത്തിദസുമൂർത്തിലത പാർത്തു പലനാളും.

തന്നായികയ്ക്കുപറ്റീടുമന്യായതമമാംവിധി
ധന്യാഗ്ര്യൻപൃഥുഭൂപാലനന്നാളാഹന്ത!കേട്ടുതേ.        ൧൪൩
ഇടിവീണമരംപോലേഝടിതിപ്രജ്ഞയെന്നിയേ
മുടിമന്നൻധാത്രിതന്റെമടിമേൽവീണുമൂർഛയാ.        ൧൪൪
പറഞ്ഞുപലതുംപാരംകരഞ്ഞുകരുണാരസം
നിറഞ്ഞിടുമൊരുൾത്താരോടരംജനപുരന്ദരൻ.        ൧൪൫
ഒരുനൂറരിമാനംവേരറുമാറരമുൾബ്ബലം
വരുമാബ്ഭടരൊത്തെത്തിമറുനാൾശത്രുമന്ദിരേ.        ൧൪൬
താരുണ്യമേറുമവനപ്പുരിതന്നിൽവന്ന-
താരുംനരർക്കിടയിലൊട്ടുമറിഞ്ഞതില്ലാ
ഊരുംനൃപൻകുലവുമാടയുമെന്നുവേണ്ട
പേരുംനിതാന്തമൊരുമിച്ചുമറച്ചമൂലം.        ൧൪൮
ഒരിടമിരുപേർകൂടീലമ്മട്ടുസൈനികരുംകട-
ന്നരിപുരമതിൽചെന്നാർതന്നായകാജ്ഞനടത്തുവാൻ
ത്വരിതമവനീഭൃത്തുംമുത്തുള്ളിലേതുമെഴാതെത-
ന്നരിവയർവസിപ്പോരാക്കാരാഗൃഹാന്തികമെത്തിനാൻ. ()
അമ്പഞ്ചൊടംഗജനകമ്പടിമുമ്പുപോയാൽ
കമ്പംജഗത്തിലൊരുഭീരുവിനുംഭവിയ്ക്കാ

[ 45 ]

വൻപൻജനേശനരിഭൂമിയിൽവെച്ചുചെറ്റുൾ-
ക്കാമ്പഞ്ചിയില്ലതിലൊരത്ഭുതമല്പമുണ്ടോ?        ൧൪൯

ഗദ്യം:- ഇപ്രകാരം ദുരാശപോൽ ദീർഗ്ഘമായും ദുഷ്ടഹൃദയംപോൽ തമസ്സമാവൃതമായും മൃതശരീരംപോൽ നിർവ്യാപാരമായും രാക്ഷസർക്കു പോലും ഭയപ്രദമായും വിളങ്ങുമാ രാജമാർഗ്ഗം ലഘുതരം ലംഘിച്ചു മദ്ധ്യരാത്രി ധരിത്രീപുരന്ദരനാരാൽകാരാഗൃഹദ്വാരം ചേരും നേരത്തിൽ

'സ്ത്രനായുധാഭ!സുമതേ!സുരഗീതവൃത്ത!
ഹാ!നാഥ!ഹാ!ഹൃദയവല്ലഭ!ഹാ!ദയാബ്ധേ!
ദീനാവനോദ്യത!പൃഃഥോ!തവഭാവ,മെന്നും
ഞാനാധിവാരിധിയിലാണ്ടുഴലേണമെന്നോ?        ൧൪൦

എന്നാലതിന്നൊരുമരുന്നമരുന്നുകയ്യി-
ലെന്നാലവശ്യമതുതാനുപയോജ്യമിപ്പോൾ
മന്നാലലഭ്യമൊരുവൾക്കൊരുവസ്തുവെന്നു
വന്നാലൊടുക്കമതുവാനവനാടുനൽകും.'        ൧൫൧

എന്നൊച്ചയൊന്നുകുയിൽകൂപ്പിടുമാറകത്തു
നിന്നുച്ചലിപ്പതു,മതങ്ങിനെകേട്ടൊരുത്തൻ
എന്നെച്ചതിച്ചിടരുതിങ്ങിനെതമ്പുരാട്ടി!
എന്നുച്ചരിപ്പതുമിളേശനുകേൾക്കുമാറായ്.        ൧൫൨

മറന്നാൻതന്നുള്ളംമനുജവൃഷഭൻചാടിയരരം
തുറന്നാൻതൽക്കാരാഭവനപതിതൻനല്ലുയിരുടൻ
കറന്നാൻകൈവാളാൽശുഭശകുനമാംതാർക്ഷ്യനനുസമം
പറന്നാൻപക്ഷംപൂണ്ടബലയുടെമുന്നോട്ടതിനുമേൽ. ()

[ 46 ] <poem>

ഗദ്യം:- തദവസരത്തിൽ കരോദവസിതാന്തർഭാഗത്തിലൊരു ഭാഗത്തിൽ <poem> ചീകിക്കെട്ടാതകറ്റപ്പുരികുഴൽ,തിലകം

വിട്ടൊരാനെറ്റി,ബാഷ്പം

തൂകിക്കാലംകഴിയ്ക്കുംമിഴി,മലിനപടം

ചാരത്തുമാമദ്ധ്യമേവം

ആകെക്കണ്ടാൽകരിങ്കല്ലിനുമകമുരുകും

മട്ടുപെട്ടുള്ളകാർശ്യ-

ശ്രീകൈക്കൊണ്ടേറെനാലായണിനിരമുഴുവൻ

വിട്ടിരിയ്ന്നതായും,       ‌൧൫൪

കന്ദർപ്പൻതൻകണയ്ക്കുംദ്രുഹിണനുടെകടും

കൈയ്ക്കുമൊറ്റയ്ക്കുലാക്കായ്

വെന്തപ്പാടേദഹിപ്പോരകമോടുശിവനെ!

ഹന്ത!തപാന്ധമായി

ഇന്നപ്പോൾതീരുമെന്നില്ലതുപടിദൂരദൃ-

ഷ്ടാഭിധോല്പാതവാതം-

തന്നിൽപെട്ടോരുകരാഭവനകനകദീ-

പത്തൊടൊത്തുള്ളതായും,       ‌൧൫൫

കപ്പയ്ക്കുള്ളാർന്നരത്നത്തൊടുമടവിയതിൽ

പൂത്തനൽത്താരൊടുംചേ-

ർത്തൊപ്പിയ്ക്കത്തക്കവണ്ണംജനകനുടെകഠോ-

രാജ്ഞകല്പിച്ചതായും,

കെല്പൊക്കെപ്പോയുമേറ്റംവിലസുമൊരലാസാ-

പാംഗിതന്നംഗമപ്പോ[ 47 ] ളാപ്രഖ്യാതാവനീശാഗ്രണിസുകൃതബലം
കൊണ്ടുകൺകൊണ്ടുകണ്ടാൻ.       ‌൧൫൬

കോപംകന്യാപിതാവിൽ,പ്രണയമനഘയ-

ത്തന്വിയിൽ,ഭൂരിപശ്ചാ-

ത്താപംതന്നിൽ,തിമിർക്കുംബഹുമതിവിധിതൻ

കയ്പണിക്കൌശലതിൽ,

ലോപംകൈവിട്ടിതെല്ലാമരമൊരുപൊഴുതേ

ചേർന്നുമിന്നുന്നതാമ-

ബൂപൻതന്നക്ഷിനോക്കുംരതിപതിചരിതാ-

ർത്ഥത്വമതൃർത്ഥമണ്ടാൻ.       ‌൧൫൭

അരചൻനിജകാന്തനിന്നുയോഷി-

ത്തൊരുചെറ്റോർത്തുധരിച്ചടുത്തുനിൽക്കെ-

പരിചിൽതനുപുൽകിമോദമുൾക്കോ-

ണ്ടുരചെയ്താനവലോടുഭൂപനേവഃ       ‌൧൩൮

'വീരശ്രീകന്യാബ്ജാന്വയജലധിസമുൽ-

ഭൂതശീതാംശുലേഖേ!

ധീരർക്കുംവൻകരുത്താംപെരുമലയുരുകും

തുംഗശൃംഗാരധാേരേ!

മാരൻതൻദിഗ്ജയാങ്കദ്ധ്വജമതിലെഴുമെ-

ന്നത്ഭുതപ്പൊൽപ്പതാകേ!

ചരത്താരോമലേ!ചെറ്റധമരണിയുമി-

ദ്ദുഷ്ടനിലദൃഷ്ടിനൽകൂ.       ‌൧൩൯

കണ്ടാലുംലേശമുള്ളിൽകരുണയൊടിവനെ-

ക്കണ്ണുകൊണ്ടൊന്നുമുന്നിൽ [ 48 ] ചണ്ഡാലൻപാപിധൂർത്തൻമദനിധിപൃഥഞാൻ
നിസ്ത്രപക്ഷത്രബന്ധു

കണ്ടാലാരുംകൊതിയ്ക്കുംകളമൊഴികളണി-

ഞ്ഞീടുമീടാർന്നൊരോമൽ-

കണ്ഠാലങ്കാമേ!നീമമപിഴകൾപൊറു-

ത്താലുമിക്കാലമെല്ലാം.       ‌൧൬൦

കാർത്തസ്വരംകഴൽതൊഴുംതനുവാർന്നതന്വി-

യ്ക്കാർത്തസ്വരംവരുവതിന്നതിപാപിയാംഞാൻ-

ധൂർത്തല്ലചേർത്തുവഴിയെൻപിഴയല്ലതോർത്താൽ-

മൂർത്തംമദീയദുരിതംവിജയിച്ചതത്രേ.       ‌൧൬൧

നിൻതാതൻതൻമദത്തിറുതിചെറുതുചേ-

ർത്തുൾത്തടംകത്തിടുംത്വൽ-

സന്താപംതീർത്ത്‌ഭൂഭൃൽസഭയിലഭയമീ

ഞാനഹോ!മാനഹീനൻ

ഹന്താരാൽവന്നുനൽകീലതിനുടെഫലമാ-

യല്ലയോമല്ലയോനീ

യ്ക്കെന്താവതുള്ളതേവംശിവ!ശിവ!പരമെൻ-

തന്വിയാൾബന്ദിയായീ.       ‌൧൬൨


ഞാനനർഹനനവദ്യയാംനിന-
ക്കാനനാധരിതദിവ്യസാരസേ!
നൂനമെങ്കിലുമിവൻപിഴച്ചതും
ദീനദൈന്യമൊടുനീപൊറുക്കെടോ!'       ‌൧൬൩

എന്നുംമറ്റുംനൃപലോതമനനുശയമാ-

ർന്നോതവേജാതവേദ[ 49 ] 46

സ്സിന്നുള്ളില്പെട്ടുഹൃത്താർന്നമരുബലമാർമൗലിസവ്രീളയായി മുന്നുൾക്കൊള്ളാതമോദാമൃതമതിൽമുഴുകിബ്ബാഷ്പമല്പേതരംവാ- ർത്തന്നുവീശന്നുമുന്നിൽത്തളിരൊളിവദനംതാഴ്ത്തിനിന്നാൾതദാനീം.൧൬൪

പടത്തിലെപ്പാവകണക്കുനിൽക്കുമ- ത്തടിത്തുതേൽക്കാതനുവാർന്ന തന്വിയെ പടുത്വമേറുന്നൊരുകൈകളാൽമുറ- യ്ക്കെടുത്തണച്ചാനുടലോടുമന്നവൻ. ൧൬൫

പിന്നീടുണ്ടായതെന്നാൽപറകപണിപരംതമ്മിൽനിർമ്മായരാഗം ചേർന്നീടുംസ്ത്രീപുമാന്മാരിരുവർ,വിജനമാം വാസ്തു,വർഷാനിശീഥം എന്നീവസ്തുക്കളൊന്നിയ്ക്കുകിലവിടെയെഴും ദേവതാസേവതാനാ- ത്തന്വീഭ്ഭൂപാലർചെയ്താർസപദിമനമഴിഞ്ഞാദ്യമായദ്ദിനത്തിൽ.൧൬൬

ഹന്തകാരാഗൃഹോദ്വാഹപ്പന്തലിൽസ്മരസാക്ഷിയായ് ഗാന്ധർവവിധിയാൽകാന്താകാന്തരായിരുകൂട്ടരും. ൧൬൭

യാമം മൂന്നുകഴിഞ്ഞളവാമന്നവനുള്ള പതുയോധന്മാർ ആമന്ദമൊരുരഥത്തൊടുകാമംവന്നെത്തി വാതിലിന്നരികിൽ. ൧൬൮ [ 50 ]


                                           47


                                  47
                   
                   അതിൽകരേറീട്ടവരപ്പുരത്തിൻ-
                   മതിൽക്കകംവിട്ടുതിരിച്ചനേരം
                  ഗതിയ്ക്കുപില്നംവരുമാറഫസ്സിൻ
                  പതിയ്ക്കുടയ്ക്കേണ്ടൊരുദിക്കടുത്തു.                  ൧൬൯
       മിത്രൻപൂർവാശയിങ്കൽകരനതരമണ-
                  ച്ചപ്പൊൾനല്പാർന്നനിദ്രാ-
      മിത്രത്വംവിട്ടെഴുന്നേറ്റെഴുമൊരുജയ ച-
                 ന്ദ്രാവനീജീവനാഥൻ
     ചിത്രംപത്രീചരിത്രംചിലപഴാപെടും
              ദൂതരോതിക്കളംബം
     ശ്രോത്രംതന്നിൽതറയ്ക്കുംപടിശിവ!ശിവ!കേ-
            ട്ടാത്തനായ് വീർത്തുനിന്നാൻ.                              ൧൭ഠ

കുറപ്പെട്ടീടുംതൻപുകഴിനെവെളുപ്പിയ്ക്കുവതിനായ്- പ്പുറപ്പെട്ടാൻപോരിന്നുടനടിടേന്മാരൊടരചൻ പരപ്പൊട്ടെന്തിന്നാപ്പടയിലുമരിയ്ക്കീർത്തിയരുളാൻ തരപ്പെട്ടില്ലല്ലോസപടിജയ ചന്ദ്രന്നുചോറുതും. ൧൭൧

               എന്നല്ലപൃഥ്വനുചരാവലിയമ്പുവർഷി-
              ച്ചൊന്നല്ലപാതിജയ ചന്ദ്രടോളിതന്നെ
             കൊന്നല്ലലേകി,രുജവായ്പതുകൂട്ടുകൂടീ-
             ട്ടെന്നല്ലയോബധർകഥിപ്പതുമന്നിടത്തിൽ !        ൧൭൨
              പിന്നത്തെക്കഥചൊല്ലിടേണ്ടശിവനേ!
                           യോദ്ധാക്കളുംമാനവും
              തന്നെത്താൻപണയത്തിൽവെച്ചുകരൾനൊ-
ന്താക്കാന്യകബ്ജേശനും; [ 51 ]
48

<poem> കന്നൽത്താർമിഴി!നിൻസപത്നിവിജയ-  ശ്രീയെന്നുപായുന്നതേർ- തന്നിൽതെല്ലുചിരിച്ചുപൃഥുവും  പോർവിട്ടുവേർപെട്ടതേ.   ൧൭൩ പരപദംവിട്ടപയോധികാഞ്ചീ- പുരന്ദരൻപൂരിതസർവകാമൻ മരന്ദരമ്യോക്തിയൊടൊത്തൊക്കും പുരന്ദരപ്രസ്ഥപുരത്തിലെത്തീ  ൧൭൪ ഏറെത്താമസിയാതെതന്നവിധിപോ-   ലപ്പൂരിൽനല്പേറിടും നീരിത്താർമിഴിതൻനിതാന്തരുചിരം   കല്യാണഘോഷോത്സവം പാരിൽതാദൃശമന്യമില്ലതുകണ-   ക്കുണ്ടായിരണ്ടായിരം നേരെത്താതൊരുനാവെഴുംഫണിയതെ-   ത്താൻനോക്കിവർണ്ണിയ്ക്കണം ൧൭൫ കുറവൊരുശകുലംവരാതെരണ്ടാം സുരവരനുംശചിയുംകണക്കുതന്നെ ഹരിപുരമതിലേറെമോദമുൾക്കൊ- ണ്ടിരുവരുമൊത്തുവസിച്ചുസൗെഖ്യമോടേ. ൧൯൬

പൂർവ്വഭാഗം.
[ 52 ]
സുജാതോദ്വാഹം
ഭാഷാചബു

ഉത്തരഭാഗം


<poem> കുന്നിന്മേൽനിന്നിളങ്കൈത്തളിർ,പുരികുഴൽവ-  ണ്ടോ,മനക്കൊങ്കയാംകൊ- ത്തെന്നിക്കോലത്തൊടുണ്ടായ്ബ്ബഹുഫലമരുളാൻ  ത്രാണിയാസ്ഥാണുവിന്നും നന്ദിച്ചേകിപ്രശസ്തപ്രഭയൊടിടതുഭാ-  ഗത്തുപറ്റിത്തഴയ്ക്കും പൊന്നിൻപൂമെയ്യപർണ്ണാലതയുടെചുവടു-  ണ്ടാശ്രയംതീർച്ചയായ്മേ.  

ഒന്നേകൊമ്പുള്ളുകുത്താൻ,കുടവയർവപ-  ത്രംകണക്കാകുമോടി- പ്പോന്നേയ്ക്കാൻപെൺനടക്കാർക്കരുതുഭയദമാ-  ണാജിയിൽസിംഹനാദം എന്നേവംഹുങ്കൊടോതുംഗുഹനൊടനുജ!ഞാ-  നാശ്രയംദാനവാരി. യ്ക്കെന്നേറെപ്പുഞ്ചിരിക്കൊണ്ടരുളിനഗണനാ-  ഥന്റെപാദംതൊഴുന്നേൻ.   7* [ 53 ]

                                                50
             പുന്തേനുംമുന്തിരിങ്ങാപ്പഴവുംമമൃതവും
                      വെല്ലവുംനല്ലപാലും
              ചാന്തേലുംകൊങ്കമാർതന്നധംവുമടിമ-
                     പ്പെട്ടുപോംമട്ടുമന്നിൽ
               ഞാന്തേടുംവാക്കുതീന്നീടണമതിനുസരോ-
                       ജാസനൻദാസനാകം
               കാന്തേ!കാൽത്താർ തൊഴുന്നേൻകടുകളവുകനി-
                      ഞ്ഞീടുനീമൂഢനെന്നിൽ.                            ൩
                ഊഢഃപ്രമംപൃഥൂക്ഷ്മാധവനുമവനെഴും
                      ജായയാംഛായയേറും
                 കോടക്കാർ കൂന്തലാളുംവിബുധേപരിവൃഢ-
                       പ്രസ്ഥമാംപത്തിൽ
                 കേടറ്റൂടുംയശസ്സാർന്നമരുമൊരമലോ-
                       ദന്തമന്ഃപ്രമോദ-
                  ത്തോടല്ലാതന്നസൂയാഭംമിയലുമഠി-
                       ക്കൂട്ടവുംകേട്ടതില്ലാ.                             ൪
                   നോട്ടംതൻ നാഭിവിട്ടാദ്ദയിതനുടെമുഖ-
                      ത്തിങ്കലായ്വങ്കലുക്കാ
                  വാട്ടംവിട്ടറ്റുകൊങ്കയ്ക്കിളകിനപുളകം
                     മെയശ്യമെന്മേൽ കുറഞ്ഞു
                  തിട്ടാംദീപത്തിലുണ്ടാംഭയവുമകലെയായ്
                     ജിഹ്വമൌനംത്യജിച്ചൂ
                   പെട്ടന്നഞ്ചാറുനാളിൽ ത്രപനൃപസുതതൻ-        ൫
                    മേന്ദിതാനേവെടിഞ്ഞു. [ 54 ] 


                          61
          തടുട്ടിടാൻനീട്ടിയകൈകൾരണ്ടു-
          മടുത്തുഭർത്താവെയെടുത്തണപ്പാൻ
          പടുത്വമേറുംസഖിമാർക്കുപോവാൻ
          കൊടുത്തുതാൻതന്നെയനുജ്ഞരാജ്ഞി-                      ൬
          
          ഉപധാനമൊടുള്ളചേർച്ചവിട്ടു
          ലപനംസുന്ദരമന്ദഹാസരമ്യം
         നൃപകാമിനികാമശാസ്രമാകെ
         ക്ഷപനാലഞ്ചിനകംഹൃദിസ്ഥമാക്കീ.                           ൭

         നാന്ദീപദ്ദ്യംതുടങ്ങിബഭംതമൊഴിവരെ-
                ത്തന്വിയുാപുണ്യപൂരം
          ചേർന്നീടും ഭ്രവൃഷാവുംരസമതിനസമ-
                സ്ഫൂർത്തിപേർത്തുംവരുത്തി
          മിന്നീടും ചന്ദ്രമസ്സുംമൃദുലതളിമവും
                ശിക്ഷയിൽ സാക്ഷിയാംമ-
            ട്ടന്നീവിശ്വംജയിയ്ക്കുംമദനനുടെമഹാ-
                   നാടകംകൂടിയാടീ                                        ല്ല
          അവനവളൊടു ചേർന്നു ചെയ്തമേദി-
          ന്യവനമവർണ്യമനന്തനാലുമേറ്റം
          ഭുവനമതിലൊരേടമേവനേവം
          നവനവമാംസുഖമാർക്കുഃമകിനാട്ടിൽ?                    ൯
    മ്യം:- അതിശയമതിശയമതിസുരപതിയാം
          പൃഥുനൃചകുലമണിതന്നുടെഭരണം
          പറവതിനൊരുവനുമരുതരുതുസുഖം.
           പെറുവതിനിത്ഥനൊരിയ്ക്ക ലുമവനി[ 55 ] 
                        52
          യ്ക്കിടയായില്ലാഗ്ഗുണനിധിയൊടു
          കിടയായില്ലൊരുനൃപതിയുമമരാ-
          വതിതാനിന്ദ്രപ്രസ്ഥമിതെന്നൊരു
          
          മതിമതിയെഴുവോർക്കലമുളവായും
          ഹര!ഹം!ശിവ!നരനിരമേന്മേൽ
         പുകുതരകതുകംതെരുതെരെയാണ്ടു
          കാമംസൽക്രിയ ചെയ്വതിലാർന്നും
          ക്രോധംദുശ്ചരിതത്തിലിയന്നും
          ലോഭം, സാധനമൊക്കയിൽ വെച്ചും.
          ലോകത്തിനു താൻധരയിലുദിച്ചും
          മോഹംത്രിദശർക്കിതു ഭ്രവല്ലെ-
          ന്നാഹന്ത! ഹൃദന്തത്തിൽ വളർന്നും
          മദമുള്ളത്തിൽ ചുവടേമാറി-
          ദ്ദമമായിട്ടുനരർക്കുഭവിച്ചും
         മാത്സർയ്യം വൈകുണുത്തൊടുനൃപ-
        വാത്സല്യമെഴുംപുരികയ്ക്കൊണ്ടും
        അരിധാന്യത്തിനകത്തുവസിച്ചും
        വൈരംമണികളിലൊന്നായ്ത്തീർന്നും
        മുത്തോനെഞ്ചിനകത്തും പുറവും
        മൂഗ്ദ്ധേക്ഷണമാരവിരതമാണ്ടും
        
       ഇടമേകാതൊരുപോരർബലകൾ തൻ
       തടമുലയിണതാൻ തമമ്മിൽ ചെയ്തും
       ഇടിയുടെ കഥ ചിന്തിച്ചാലത്ഭുത-
       മൂടനമ്മിന്നലിനപ്പുറമായും. [ 56 ]                      
                         53

വെട്ടുകുരംഗപ്പിടമിഴിമാർതൻ-

പിട്ടുപെരുകുംകണ്മുനചെയ്തും

കാത്തുനിതാന്തം മലയരുവികൾതൻ

ശക്തി പെരുത്തോരോഴുക്കിനുചേർന്നും

വക്രതപുരികക്കൊടികയൊക്കണ്ടുമ -

കക്കുട്ടിപരംകുളുർമൂലപൂണ്ടും

തക്കവുമിതുപോൽശിക്ഷയുമിമുരുരുചി

വായ്ക്കാ ശാസ്ത്ര ദ്വയമായ്ത്തീന്നും

പിഴവിധിമന്ത്രികൾക്ഷണികളിലുമൊരു

പൊഴുതുംചെറുതുംകാണാതായി

നിലയില്ലായ്കപയോധിലഭിച്ചും

കുലയെന്നുള്ളത്‌വാഴയിൽവാച്ചും

തൂക്കുതുലയ്ക്കകമല്ലാതെങ്ങുമി

ളയ്ക്കുകമൊരിടമിരിയ്ക്കാതായും

തടവുയുവാക്കൾക്കബലകൾ തൻക -

യ്യിടയിൽക്ഷണദയിൽവന്നുഭവിച്ചും

ചാക്കുജനത്തിനു സാമാനങ്ങളെ

വെയ്ക്കുന്നതിനൊരുഭാജനമായും

വഞ്ചനനരരൊടുവനിതാപാംഗം

കിഞ്ചനകുറവില്ലാതെതുടർന്നും

പാന്ഥന്മാരുടെധൈര്യധനത്തെ-

സ്സന്തതമേണേക്ഷണമാർകട്ടും

രാജദ്രോഹംകാമിനിമാർതൻ

ഭ്രാജത്തരമാംവദനംചെയ്തും [ 57 ] 54


തീവെപ്പെന്നതുവേദിയിലുംപി-

ന്നാവിമ്മോമടുപ്പിലുമായും

പാടിനുപാത്താലൊരിടവുമിളയിൽ

പാടിയലാതെസദൈവഭവിച്ചും

മുട്ടുകരിമ്പിനിടയ്ക്കുകടന്നും

തട്ടുനിതാന്തംപന്തിനുചേർന്നും

ദേവനസേവവരാതിരുതരവും

ഭൂവിനകംപുരുഷാവലിവാണും

കുടിയെന്നതിനുദവസിതാർഥംതാൻ

സ്റ്റുടമിപൃഥിവിലെങ്ങുമിയന്നും

പൊട്ടുചെവിയ്ക്കല്ലളികിത്തനുതാൻ

തിട്ടമെവക്കുമതങ്ങിനെതീന്നും

മൂകതപരദോഷപ്രകടനമതി

ലാകുംപടിരസനയ്ക്കുഭവിച്ചും

അർഥത്തിന്നുവിശേഷിച്ചഥമൊ-

രുത്തനുമിളമേൽകരുതാതായും

ദശക്ഷണദയ്ക്കല്ലാതെതമ ഃ

സ്പർശംനരഹൃദിപിണയാതെയും

നീരുകുളങ്ങളിൽനിറവായ്‌നിന്നും

പാരംപനിഹിമവാനിൽവളൎന്നും

ക്ഷയവുംവൃദ്ധിയുമൊക്കെച്ചന്ദ്രനിൽ

നിയതംചെന്നുമുറയ്ക്കുലസിച്ചും

ചിത്രംവിസ്മയമതിശയമത്ഭുത-

മദ്ധരണീന്ദ്രധരാവനവിഭവം !! [ 58 ]

                                      55
        ഏകന്നുമാത്രമകമേപരിതോഷമേതു
        മേകന്നതിന്നു പൃഥുവിന്നു കഴിഞ്ഞതില്ലാ
        ലോകംനിനയ്ക്കിൽമറ, മാറിനുചാഞ്ഞുവെട്ടാൻ
        പോകുന്നപോത്തിനൊടുരയ്ക്കിലാതെത്രപറ്റും?                   ൧0
        ആരും മേന്മേൽപുക ഴ്ത്തും ബലനിധിജയച-
                    ന്ദ്രക്ഷമാരക്ഷിവാനും
       പാരുംകാൽ കൊണ്ടുതേയ്ക്കും പെരിയൊരപജയ-
                    ദ്ധ്വാന്തനാമംധരിപ്പാൻ  
       ചോരും ക്രോധംവിഷാദം കുസൃതിഭയമസു-
                    യാഭരംജ്ജയോന്നീ-
        യാറുംചേരുന്നഹൃത്താർന്നനിശമവശതാ-
                    ഗാരമായ്ചാരമയ്യോ!                                      ൧൧
         മാലൊത്തു ചൂണ്ടുവിരൽ കഷ്ടമുറക്കെമൂക്കിൻ-
        പാലത്തിലൂന്നിയതിയായ് നെടുവീർപ്പുവിട്ടും
        മേലത്രയുംനയനനീരൊഴിയാതൊഴിച്ചും
        കാലത്തെയന്നൊരുവിധത്തിലവൻ കഴിച്ചു.                ൧൨
        ഊണുറക്കമിവവിട്ടു ചിന്തയുടെഭാര,
                മേറ്റുതലയേറ്റവും
        താണു, രാജ്യകഥചോട്ടെബന്ധുനികരത്തി-
               ലും കുതുകമെന്നിയേ
        തുണുപോലഹഹ !ചേഷ്ടയൊക്കെയ കലെത്യ-
               ജിച്ചുനരനായകൻ
        വാണു വൈരതരുഹൃത്തടേവലിയകൊമ്പു
              കായ്കളൊടുവായ്ക്കു വേ.                                     ൧൩ [ 59 ] 
                                   56
           തരളത്വമതീവപൂണ്ടുവാടും
          കരളൊത്താനൃവരൻതനിയ്ക്കു സാമ്യം 
          ഗരളത്തിലെഴുംപുഴുക്കളൊടൊ-
          ട്ടരുളിത്തന്നെവസിച്ചിവണ്ണമോത്താൻ :         ൧൪
          'പാതിവൃത്യത്തൊടെന്നെപ്പരിചിലുചരി-
                 ച്ചിത്രനാൾ പാർത്തനവ്യ-
         ഖ്യാതിസ്ത്രീയെത്തന്തുജാസഹിതമഹിതനാം
                 ധൂർത്തെഴുംപൃഥ്വിളേശൻ
          ഹാ!തിട്ടം കട്ടുകഷ്ടേ!ഹരഹര!വിധിയ-
                ന്ത്രത്തിരിപ്പെന്തൊരേർപ്പാ-
          ടാധിപ്പെണ്ണെന്നെവേൾപ്പാനശുഭതരമുഹു-
                ർത്തത്തിലാ ചാർയ്യനായാൻ.                         ൧൫
         പോയല്ലോകാന്യ കുബ്ജാന്വയമഹിമകിഴു-
               പ്പോട്ടു, മദ്ദിഷ്ടമിമ്മ-
       ട്ടായല്ലോ, ദോർബ്ബലംകൊണ്ടി വനൊരുമടമു-
             ണ്ടെന്നതും തീർന്നിതല്ലോ, 
     തീയർല്ലോകത്തിനീറുന്നതു കരളിനകം,
           ദൈവമേ!ചെയവതെന്തെൻ-
   ശ്രീയല്ലോപോയതാർക്കും നരകമിതിനുമേൽ
                    ഹന്തിമറ്റെന്തുമന്നിൽ ?                                ൧൬ 
     ഒരിയ്ക്കൽ തോറ്റാലുണ്ടൊരു കുറിജയിപ്പാൻ വഴിയത-
    ങ്ങിരിയ്ക്കട്ടേവേണ്ടില്ലതു വെറു മുണക്കച്ചെറുതൃണം
   പിറയൊക്കക്കും ഫാലംപെറു മൊരുതന്തജയ്ക്ക ബത!മാം
മറക്കാൻ വന്നല്ലോമനമതുമലയൊക്കാത്തദുരിതം. ൧൭ [ 60 ]

അല്ലെന്നാലേതെനിയ്ക്കാത്മജ?യിളയിലിനി-
  ശ്ശത്രുവിൽശാത്രവൌഘം
മെല്ലെന്നുണ്ടാമവർക്കുള്ളൊരുജനനിയെയോ
  പുത്രിയെന്നോർത്തിടേണ്ടു?
തെല്ലിന്നെന്തിന്നുഹൃത്തിൽദയ?പൃഥുംപൃഥിവീ-
  ഭർത്തൃഗോത്രംസമംഞാൻ
വില്ലൊന്നാർന്നാൽപതിയ്ക്കുംകരികരധുതമാം
  താമരത്തണ്ടുപോലെ.'        ൧൮

  തന്നെത്താൻവീരവാദംചെ-
  യ്തന്നത്തെദ്ദിനമീവിധം
  നിർന്നിദ്രനാംനൃപൻപാരം
  ഖിന്നത്വത്തൊടുപോക്കിനാൻ.        ൧൯

ഗദ്യം:- അപരമാം ദിനാരംഭത്തിൽ ചൂഡാരിക്തമാമുത്തമാംഗത്തിലൊരു ചെറുതൊപ്പിയുമതിനുമേലുറുമാൽകെട്ടിമിരുകവിളിലുമിരുളിൻ നിറമാർന്ന മോടിയെഴും താടിയും തടിച്ച ദേഹവുമടച്ച കഞ്ചുകവുമായൊരു പുരുഷൻ മഹാരാജസന്നിധിയെ പ്രാപിച്ചു.

ആർക്കുംഹൃത്തിൽഭയംചേർത്തമിതബലമൊടും
  ഗോറതാംപൂരതിങ്കൽ
പാർക്കുംഷാഫബ്ബുദീൻതൻപ്രഥമ സചിവനാ-
  യുള്ളകുട്ടബ്ബുതന്നെ
വീർക്കുംകൌതുഫലംപൂണ്ടവനിപതിനിരീ-
  ക്ഷിച്ചുതന്നക്ഷിരണ്ടും

[ 61 ]

വാർക്കുംഹർഷാശ്രുവെക്കൊണ്ടരമവനഭിഷേ-
  കത്തെയാദ്യംനടത്തീ.        ൨൦
വീര്യാഗാരംതുരുഷ്കക്ഷിതിപനജഗരം
  മൂഷികപ്പൈതലെപ്പോ
ലാര്യാവത്തംഗ്രസിപ്പാൻതുടരുവതറിയാ-
  തമ്മഹീവന്മഹേന്ദ്രൻ
കാര്യാകാര്യങ്ങൾനോക്കാതുടനടിദൃഢമാം
  സന്ധിയമ്മന്ത്രിയോടായ്
ഭൂര്യാമോദേനചെയ്താൻ,പരനൊടുപകതാ-
  നാന്ധമാഹന്ത!മന്നിൽ.        ൨൧
'പക്ഷംരണ്ടിനകംപൃഥുക്ഷിതിപനെ
  സ്വർഗ്ഗത്തിലാക്കിത്തരാൻ
പക്ഷംരണ്ടിനിയില്ലമോദമിയലും
  മത്സ്വാമനിസ്സീമമായ്
അക്ഷന്തവ്യമഭൂതപൂർവ്വമവരാ-
  ധത്തിൻപ്രതീകാരവും
നൽക്ഷത്രാന്വയരത്നമാകിയഭവാൻ
  ചെയ്യാതെപൊ്യയോതുമോ?'        ൨൨
മുറയ്ക്കിവണ്ണംപലതുംകഥീച്ചാ-
ത്തുഷ്കേമന്ത്രിപ്രവരൻതദാനീം
കരൾക്കുസൌഖ്യംനൃപനോറമേകി-
പ്പെരുക്കുമുൾക്കൌതുകമോടുപോയാൻ.        ൨൩
പാലിയ്ക്കേണ്ടതുപുണ്യഭൂമി,പൃഥവും
  താനുധരിത്രീശർതൻ-

[ 62 ]

മൌലിയ്ക്കാഭരണങ്ങൾ,കാലഗതിയോ
  വല്ലാത്തതെല്ലാറ്റിലും,
മാലേൽക്കാൻവഴിതന്റെപുത്രിയണയൊ-
  ല്ലെന്നൊന്നുമന്നാനൃപൻ
ബാലർക്കൊപ്പമറിഞ്ഞില്ലശിവനേ!
  ഫാഫന്ത'മോഹാന്ധനായ്.        ൨൪
കത്തിതന്നൊടുകഴുത്തുവെട്ടുവാൻ
മൈത്രികക്ഷിതുടരുംവിധംപരം
അദ്ദിനംബതിതുരുഷ്കസഖ്യമ-
പ്പൃത്ഥ്വിതൻപതികഴിച്ചുതൃപ്തനായ്.        ൨൫
'കൊള്ളാമിപ്പാളയത്തിൽപട,രേതമഹീ-
  പാലർദുഷ്കാലവഹ്നി-
യ്ക്കുള്ളായ്ത്താനേദഹിപ്പോരവസരമിതിലെ-
  ക്കാറ്റുതൂറ്റാൻവിശേഷം
എല്ലാരുംപോരിനായിട്ടുടനടിനടകൊ-
  ണ്ടീടുവിൻവീടുകാക്കാ-
നള്ളാവിങ്ങുണ്ടുകൈക്കൊള്ളുകഝടിതിജയ-
  ശ്രീയെയോ,ഹൌറിയേയോ.        ൨൬
ഒരുവിനാഴികമാത്രമനന്തമേൽ
മരുവിടാൻവിധിയെങ്കിലതിന്നകം
പുരുയശസ്സുലഭിപ്പവനാരവൻ
പുരുഷനന്യനഗണ്യവിഷപ്പുഴു.        ൨൭
ചൂഡാലേശംവഹിയ്ക്കാതലകളരിയുവിൻ,
  ഗോക്കളെക്കൊന്നുതിന്മിൻ,

[ 63 ] പേടാമാമ്നായമെല്ലാംദഹനനിലെറിവിൻ,

  ക്ഷേത്രസാർത്ഥംതകർപ്പിൻ, നാടാകെത്തീകൊളുത്തിൻ,നലമുടയശിലാ-   ലോഹരൂപങ്ങൾകണ്ടാ- ലൂഢാടോപംപൊടിപ്പിൻ,ത്രിപഥഗയിലമേ-   ദ്ധ്യത്തെനിത്യംകലക്കിൻ.        ൨൮

ചാരംപൂശുന്നദേഹംഝടിതികഷണമായ്   വെട്ടിയജ്ഞോപവീതം പാരംഭഞ്ജിച്ചുകൈവർത്തനുവലയിടുവാൻ   നൽകുവിൻനിവ്വിശങ്കം സാരസ്യംചേർന്നൊരി്ലാംമതമിളയിൽമുറ-   യ്ക്കുല്ലസിയ്ക്കുന്നതിന്നും വേരറ്റീഹിന്തുരാജ്യംമുടിയുവതിനുമായ്   വേലചേലോടുവെയ്വിൻ.        ൨൯

കയ്യിൽകറാൻകാഫർധരിച്ചിടാഞ്ഞാൽ മെയ്യിൽകൃപാണംപിടിയോളമേറ്റി തിയ്യിൽതൃണംപോലെവാക്കുനാശം ചെയ്യിയ്ക്കനമ്മൾക്കിതുനല്ലകാലം.'        ൩൦

ഇത്തരംബതിമതഭ്രമത്തൊടുരചെയ്ത   മുൾവികൾകലർന്നുടൻ യുദ്ധഭൂമിയെയണഞ്ഞിടുന്നൊരുമഹമ്മ   ദാധിപതിവാഹിനി ഒത്തകാറ്റിനൊടുപാനിവിർത്തലമൊഴുക്കി-

  ലേറ്റവുമിറക്കുമാ [ 64 ]

മത്തരത്തിലിളകുന്നവഞ്ചിയൊടുതുല്യ-
  മാംഗതിവഹിച്ചതേ.        ൩൧
പോരിൽതന്നൊടുതൃപ്പതിന്നുപടയൊ-
  ത്തെത്തുന്നവൃത്തംനൃച-
ന്മാരിൽസത്തമനാംപൃഥുക്ഷിതിവരൻ
  പെട്ടന്നുകേട്ടീടവേ
കാറിൻവൻനിനദംശ്രവിച്ചമയിലോ-
  ടൊത്തുള്ളമുത്തുള്ളതിൽ
പേറിപ്പാർത്തു,കുരുത്തെഴുംപുരുഷർതൻ
  ചട്ടറ്റമട്ടിത്ഥമാം.        ൩൨
'അപ്പാതകോദവസിതംനാനായകാന്വ-
യോൽപ്പാതഃകതുജയചന്ദ്രനെനിയ്ക്കുനാശം
തപ്പാതെവന്നണവതിന്നുതുരുഷ്കരോടൊ-
ത്തപ്പാ!തുടർന്നിതൊരുനൂതനമൈത്രിപോലും.        ൩൩
എന്നാലെന്തു?വരട്ടെവന്നിടുവതെ,ൻ-
  ധർമ്മംപരന്മാരെവെ-
ന്നിന്നാട്ടിന്നുശുഭത്തെനൽകിടുവതാ-
  ണീശൻപ്രസാദിയ്ക്കകിൽ.
എന്നാൽകാൽനിമിഷത്തിൽവദ്ധ്യർനിയതം
  ശത്രുക്കൾ,യുദ്ധക്ഷമ-
യ്ക്കിന്നാരാൽനടകൊണ്ടിടട്ടെഭടരാ-
  യുള്ളോരിതല്ലോതരം.'        ൩൪
എന്നുഷസ്സിലുരചെയ്തുപോരിനാ-
യന്നുടൻപൃഥുപുറപ്പെടുംവിധൌ

[ 65 ]

ഇന്ദുവക്ത്രനിജകാന്തയന്തികേ
ചെന്നുനിന്നുചെറുതിത്ഥമോതിനാൾ:        ൩൫
'എന്തിബ്ഭീരുചിലപ്പതിത്ഥമറിവി-
  ല്ലാതെന്നുയാതൊന്നുമേ
ചിന്തിപ്പാൻകണവൻതുടങ്ങരുതടൽ
  ക്കിന്നോളമെന്നാളിലും
വെൺതിങ്കൾക്കെതിർകീർത്തിനേടുമവിടെ-
  യ്ക്കുത്സാഫമിസ്സാഫസം
പന്തിയ്ക്കപ്പൊഴുരച്ചിടുംരസനതാൻ
  വൈകാതെനൽകീതുലോം.        ൩൬
അത്തരമുള്ളൊരുഞാനെ-
ന്നിത്തരമിന്നോതിടുന്നതെന്നാകിൽ
ഉത്തരമുരചെയ്തിടുവൻ
സത്വരമെൻനാഥ!കേട്ടുകൊണ്ടാലും. ഫലകം:ശ്ലോ൩൭
എന്നിൽകനിഞ്ഞിരവിലിന്നലെയുദ്ധവാർത്ത
ചൊന്നില്ലയോ,ദയിതനായതിനപ്പുറംഞാൻ
വന്നിദ്രതൻനടുവിൽവെച്ചുമനസ്സുണ്ടായ്
ഭിന്നിയ്ക്കമാറൊരുകടുത്തകിനാവുകണ്ടേൻ.        ൩൮

ഗദ്യം:- ആ സ്വപ്നത്തിനു മൂന്നു പിരിവുകളുണ്ടെന്നു പറയണമെന്നമതായൊരു ഭൂതമെൻപുരോഭാഗത്തിൽ വന്നു സുജാതേ!നോക്കുക നിന്റെ ഭർത്താവിന്റെ ജീവൻ മുസൽമാന്റെ ഖഡ്ഗത്തിന്മേൽ തുടങ്ങുന്നതു കാണരുതേയെന്നു പറകയും കുറെ കഴിഞ്ഞു ഞാൻ നാഥ! ഭവാൻ രിപുനൃപാസൃക്കിനാൽ മലീമസമായ കഞ്ചുകത്തോടു കൂടി വരുന്നതു കാൺകയും ചെ [ 66 ] യ്തിരിയ്ക്കെ രണ്ടാമതുമാ സ്വരൂപമാവിർഭവിച്ചതാ രാജ്ഞി!നിൻദയിതൻ വിജയിയായ് വരുന്നതു കാണ്മതില്ലേ? വേഗമാലിംഗനം ചെയ്താലുമെന്നുരയ്ക്കയും വീണ്ടും കുറെക്കഴിഞ്ഞു നോക്കുമളവില ഹോ! മഹാകഷ്ടം! പരമസങ്കടമതെങ്ങിനെ ഞാൻ കഥിപ്പതെൻപ്രാണനായക!ഭവാൻ ശത്രുരാജധാനിയിലൊരു മഹാന്ധകാരപരിപൂർണ്ണമാം കാരാഗൃഹത്തിലസംഖ്യക്ഷതങ്ങളിൽനിന്നനർഗ്ഗളമായ് പ്രവഹിയ്ക്കുന്ന ശോണിതനടികൾക്കും നിശ്ചേഷ്ടനായ് ശ്ശയിയ്ക്കുന്നതെൻമഹാപാപം ചെയ്തൊരീ മിഴിയിണയ്ക്കു ലക്ഷീഭവിയ്ക്കയുമുടൻ മൂന്നാമതുമാ മൂർത്തി മുന്നിലെത്ിത നോക്കിയാലും നിന്റെ വല്ലഭനവസാനം സമാസന്നമെന്നു നിഷ്കരുണമായ് വചിച്ചന്തർദ്ധാനംചെയ്കയുംചെയ്തു.

ഇതിന്നുമേലെങ്ങിനെവല്ലഭൻപോ-
വതിന്നുഞാൻസമ്മതമേകിടുന്നൂ?
ചതിയ്ക്കുമയ്യോ!രിപുവിന്നെയെന്തി-
സ്സതിയ്ക്കൊരാലംബമിളാതലത്തിൽ?'        ൩൯
എന്നോതിക്കണ്ണുനീർവാർത്തരികിലവശയായ്
  നില്പൊരസ്സുഭ്രുവെപ്പാ-
ർത്തെ'ന്നോമൽപ്രാണനാഥേ!മതിമതിഭവതി-
  യ്ക്കെന്തുസംഭ്രാന്തിയേവം?
ഇന്നോർത്താൽവീര്യവാന്മാർക്കണിമണിപൃഥുഭൂ-
  ജാനിപോരിന്നുപോകേ-
ണ്ടെന്നോനിൻമുഗ്ദ്ധമാംവാക്കബലകൾബലമെ-
  ന്നുള്ളിതില്ലാത്തപേർതാൻ.        ൪൦
ഓരോതരംഭയമിതെന്തിനു?ശത്രുവംശം
വേരോടുവെട്ടിയെരിതീയ്ക്കിരയാക്കിലാക്കിൽ

[ 67 ]

നേരോടുനിന്നരികിൽഞാൻനിയതംവരുന്നേൻ
താരോടിടഞ്ഞമിഴി!താമസിയാതെതന്നെ.'        ൪൧
എന്നിത്തരംമൊഴിയുരച്ചുവളർന്നബാഷ്പം
തന്നുത്തരീയമതുകൊണ്ടുതുടച്ചുനീക്കി
അന്നത്തിനൊത്തനടയാമവളെക്ഷമേശ-
നന്നെത്രയുംപ്രണയമാർന്നുപുണർന്നുകൊണ്ടാൻ        ൪൨
നീലത്തഴക്കുഴലിയാളെവെടിഞ്ഞുരാട്ട-
ക്കാലത്തുഃപാരിനുതുടർന്നളവപ്പുരത്തിൽ
ചേലൊത്തസൈനികരസംഖ്യർനിരന്നുനിന്നാർ
താലദ്രുപങ്‌ക്തികൾകടൽക്കരയിൽക്കണക്കേ.        ൪൩
പീനത്വമാർന്നതനുവൊത്തുകടത്തിൽനിന്നു
ദാനംപൊഴിപ്പൊരുമദോൽക്കടവാരണങ്ങൾ
നൂനംസ്വശാത്രവചമൂജയവാരണങ്ങൾ
വാനത്തിൽമേഘനിരപോലെനിരന്നുനിന്നൂ.        ൪൪
ഊഴിയ്ക്കധീശനരുളാലനിലന്റെവേഗം
പാഴിൽപ്പെടുത്തിയജവംപെടുമശ്വവൃന്ദം
കേഴിയ്ക്കുവാൻപരരെവന്നുനിറഞ്ഞുതുർണ്ണ-
മാഴിയക്കകത്തിളകിടുംതിരമാലപോലെ.        ൪൫
പാരാതെസാരഥികളുത്തമമാംശതാംഗം
ധാരാമപ്പൊഴവിടെയ്ക്കുസമാനയിച്ചൂ
ഓരോന്നുമേപടനിലത്തയുതാംഗഭംഗം
നേരോടുചെയ്വതിനുശക്തിയെഴുന്നതല്ലോ.        ൪൬
മെത്തുംരസത്തിനൊടുസൈന്ധവയോഗമാർന്നൊ-
രത്തുംതവാഹിനികൾതാമസിയാതെതന്നെ

[ 68 ]

വേർത്തുംകലുക്കമിയലാത്തവിപക്ഷഭൂഭൃ
ത്തെത്തുന്നതാംവഴിമുറയ്ക്കഗമിയ്ക്കുമാറായ്.        ൪൭
നാകത്തിൽനിന്നുമതുപോലിളയിങ്കൽനി്നനും
വേഗത്തിലാശകൾനിറഞ്ഞുനഭസ്ഥലത്തിൽ
ഏകത്രധൂളികൾനിരന്തരമൊത്തുകൂടി
ലോകത്തിനത്ഭുതമണച്ചുനിതാന്തമപ്പോൾ.        ൪൮
അന്യത്രബൃാഹിതമതിന്നനുകൂലമായി-
ട്ടന്യത്രകർണ്ണകഠിനംപൃഥുസിംഹനാദം
അന്യത്രഘോരതയെഴുംഹയപങ്‌ക്തിഹേഷ-
യന്യത്രഭൂതഭയദംഗുണഘോഷപൂരം.        ൪൯
കയ്യുംജനുസ്സുമൊരുപോൽസഫലീകരിച്ചു
മെയ്യുംമനസ്സുമൊരുമിച്ചമരിന്നുനൽകി
ശ്രീയുറ്റയോധർകണിശത്തിലരിവ്രജത്തെ-
ക്കൊയ്യുന്നതിന്നസിയെടുത്തുനടന്നുതൂർണ്ണം.        ൫൦
വേണുന്നപോൽഗരളമാർന്നലിവറ്റുലക്ഷ-
പ്രാണങ്ങൾപോക്കുവതിനുറ്റപടുത്വമോടേ
കാണുന്നവർക്കുകരളിൽ തരളത്വമേകി-
ത്തൂണങ്ങളിൽപരമജിഹ്മഗപങ്‌ക്തിവാണു.        ൫൧
ഇത്ഥംക്ഷണേനസമിതിയ്ക്കുമഹാമഹേന്ദ്ര
പ്രസ്ഥത്തിലുള്ളരിയധീരരണഞ്ഞനേരം
മുത്താർന്നുനാരദമുനീന്ദ്രനവർക്കുവായ്ക്കും
ശാസ്ത്രത്തിലെപ്പടുതകാണ്മതിനോടിയെത്തീ.        ൫൨
പാരംപൃഥാതനയകൌരവർവാസരംപ-
ണ്ടീരൊൻപതേറ്റുപടവെട്ടിയപുണ്യഭൂമി

[ 69 ]

ഘോരംഭയപ്രദമടൽക്കളമാക്കിവാണൂ
വീരൻപൃഥുക്ഷിതിപനപ്പൊഴുതൊന്നുകൂടി.        ൫൩
പാരാവാരോരുഘോഷം,പ്രളയഘനരവം,
  പാർവ്വതീശാട്ടഹാസം,
ഘോരാകാരംനൃസിംഹാരവ,മജിതനെഴും
  ചണ്ഡകോദണ്ഡനാദം,
കാരാഗാരസ്ഥലങ്കാപതിരുദിതമിവ-
  യ്ക്കൊത്തിടുംശബ്ദമോടും
ധീരാരാതിക്ഷമാനായകബലവുമടു-
  ത്തെത്തിയുദ്ധത്തിനപ്പോൾ.        ൫൪
അർദ്ധപന്ദ്രാങ്കിതശിരസ്സൊത്തതദ്വൈജയന്തികൾ
യുദ്ധക്കളത്തിൽശോഭിച്ചൂരുദ്രരെപ്പോലെനിർഭരം.        ൫൫
ഗോക്കളെബക്ഷണംചെയ്വൊർചകോരങ്ങൾക്കുതുല്യമായ്
ബ്രഹ്മചാരികളെപ്പോലെസമിത്തിൽകൊതിയുള്ളവർ        ൫൬
ഗ്രാവംപോൽപോർക്കളത്തിങ്കൽദ്രവംതെല്ലറിയാത്തവർ
മാറിനെന്നതുപോൽവീതികേറാനുംവേണ്ടതുള്ളവർ        ൫൭
ദൈത്യാരിഭഗവാനെപ്പോൽനിത്യംസംക്രന്ദനപ്രിയർ
ശിതികണ്ഠസ്വാമിയെപ്പോൾക്രതുദ്ധ്വംസംനടത്തുവോർ        ൫൮
തുരുഷ്കഭൂമിപാലൻതൻകരുത്തുള്ളൊരുസൈനികൾ
ഉരുക്കാൽതീർത്തമെയ്യുള്ളോരൊരുത്തന്നോർക്കിൽവർണ്ണ്യരോ?        ൫൯
കാലാൾസംസ്കൃതപദമൊടു
മലയാളംചേർന്നൊരൊറ്റവാക്കവരിൽ
പാരംസാദികൾനിർജ്ജര-
വാരപ്രമദാമനഃപ്രസാദികൾപോൽ.        ൬൦

[ 70 ] 67

ഗദ്ദ്യം:‌-- അമ്മാന്യവുമസാമാന്യവുമാം സൈന്യമോടു
ദൈന്യഫീനനും ശൂന്യബുദ്ധിയുമാം ജയചന്ദ്രനും തന്റെ സാന്ദ്ര
മാം ബലത്തെ സത്വരം യോജിപ്പിച്ചു.
ദ്യുതിനിതരാംചേർന്നവനവധി
കുതിരകളോടൊത്തരണ്ടസേനകളെ
എതിരിൽ കണ്ടുജളത്വം
മതിയില്പൂണ്ടസ്തമിച്ചു സപ്താശ്വൻ.
അദ്ധ്വാന്തമെത്തുകിലിനന്നുവിയത്തിലപ്പോ-
ളദ്ധ്വാന്തമെത്തുമതിനെത്തടയേണ്ടതിന്നായ്
ശുദ്ധാന്തമൊത്തവിടെയെത്തിലസിച്ചുപാരം.
മാരാരാതിശിരസ്സുംവൈഷ്ണപദം
താരയ്കൊഴും ചിത്തവും
പാരാതേറ്റമലങ്കരിപ്പൊരുകാലാ-
നാഥൻപ്രകാശിക്കവേ
ആരാൽപോയിടണംമനോജ്ഞതമുറ-
യ്കെന്നാൽമറിച്ചന്നഹോ
ധാരാളത്തിലതെത്തിമുന്നിലധികം
ലോകത്തിനാകെദ്ദൃഢം.
പോരിന്നൊരുങ്ങുമരികൾക്കെഴുമുള്ളുവിട്ടു
വേറിട്ടുവായ്പൊരുതമസ്സഖിലമ്നിശെശൻ
ഹാരിത്വമേറ്റമിയലുന്നൊരുതങ്കരത്താൽ
പാരിങ്കൽനിന്നുപരിചോടുപറിച്ചെടുത്തു.
ആയാമിനിയ്ക്കുപിറകുള്ളൊരിനോദയത്തി-
ലായാമ‌മുള്ളൊരുസുഷുപ്തിയെയോർക്കകൊണ്ടോ
[ 71 ] 68

ശ്രീയാളുമാബ്ഭടരശേഷമുറങ്ങിയില്ല്?
മേയാന്വിടുമ്പശുവിനെന്തിനുപുല്ലുകൊമ്പിൽ? 65
എന്നോമനക്കുലമലംകൃതമാക്കിടുന്ന
മന്നോരുമുണ്ടിതിലവർക്കവസാനകാലം
വന്നോരുനാളെതിരിലെന്തിനുഞാനിരിപ്പ-
തെന്നോനിനച്ചിശശിയന്നുനഭസ്സുവിട്ടു? 66
വെക്കംകിഴക്കഥവെളുത്തുദയാദ്രിതന്മേ-
എക്കർമ്മസാക്ഷിഭഗവാനെഴുനള്ളിയപ്പോൾ
ഉൾക്കട്ടിക്കൂടുമരിസംഫതിപോരിനായി-
ത്തക്കത്തിലേറ്റുപൃഥുഭൂപനൊടാത്തരോഷം. 67
ആർത്തത്രാണപരായണത്വമനിശം
കൈക്കൊണ്ടുചൊൽക്കൊണ്ടൊര-
പ്പാർത്ഥന്തന്നുടെതേർതെളിച്ചഭഗവാൻ
തൻപത്തുവൻപെത്തുവാൻ
ഓർത്തല്പംഭയമെന്നിയേപൃഥുനൃപാ-
ലോത്തംസമത്തുംസുഹൃൽ-
സാർത്ഥൻതന്നുടെതേർതെളിച്ചഭഗവാൻ
സൈന്യത്തോടായ്നേർത്തുതേ. 68
ആനയ്ക്കാന,രഥംരഥത്തിനു,പരം
കാലാൾക്കുകാലാൾ,ധനു-
ർബ്ബാണത്തിന്നുശരം,ഫയത്തിനുഫയം,
സാദിക്കുഫോസാദിയും,
നൂനംവേലിനുവേൽ,മുറയ്ക്കുതുണ
ക്കസ്ത്രത്തിനസ്ത്രം, മഹാ-
[ 72 ]

                                       69
            മാനംപൂണ്ടെതിരാളിമാരുയിർമറ-
              ന്നിമ്മട്ടുപോരാടിനാർ.                           ൬൯
            കല്ലൊക്കുംകരളുംവൃഷത്തൊടെതിരാം
               തോളുംഭയംകണ്ടിടാ-
            തുള്ളോരുള്ളുമിരുമ്പുലക്കതൊഴുവോ-
                രുദ്ദണ്ഡദോർദ്ദണ്ഡവും
            ചൊല്ലാക്കുന്നകരുമ്പനയ്ക്കുസമമാം
                മെയ്യുംവെറുംതുച്ഛമാം
            പുല്ലൊത്തുള്ളശരീരബന്ധവുമിയ-
                ന്നീടുന്നൊരീടാർന്നവർ                            ൭൦
            തങ്കയ്യുംരിപുവിന്റെവായുമൊരുപോൽ
                മണ്ണേന്തിയെല്യേദൃഢം
            മുൻകാൽവെച്ചതെടുത്തിടാതടലിൽനി-
                ന്നൂർദ്ദ്വൻവലിയ്ക്കുംവരെ
            തിങ്കൾപ്പൂമുഖികീർത്തിയോഷയുടെയോ-
                വീൺതയ്യലാൾതന്റെയോ
            കൊങ്കക്കുന്നിണരണ്ടിലൊന്നിൽവിഹരി-
                ച്ചല്ലാതെനില്ലാതവർ                              ൭൧   
             ശൂലംവാൾഗദകുന്തമീട്ടിമുസലം
                ചാപംതുടങ്ങിദ്വിഷൾ-
             ജാലത്തെക്കുലചെയ്‌വതിന്നുതകിടും
                 ശസ്ത്രങ്ങളൊത്തങ്ങിനെ
             സാലംതോറ്റകരത്തിലാഝിധരമോ-
                 ലഭ്രത്തിൽമേഘംമഴ[ 73 ] 
                                       70
                ക്കാലത്തെന്നകണക്കുവന്നുകയറും
                       കെല്പിന്നിരിപ്പാർന്നവർ                           ൭൨
                തന്നാട്ടിന്നുമതൻമതത്തിനുമതിൻ
                      രാജാവിനുംമേൽക്കുമേൽ
                നന്നായ്‌വന്നിടുവാൻമരിയ്ക്കിൽനരർതൻ
                      ജന്മംപരംമാന്യമാം
                എന്നാരാൽനിരൂപിച്ചതിന്നുതരമൊ-
                      ന്നേകുന്നതിന്നീശനോ-
                ടന്നാളുംമനതാരിൽവാഞ്ഛയൊടപേ-
                      ക്ഷിപ്പോരുസൽപ്പൂരുഷർ.                         ൭൩
               യുദ്ധക്ഷോണികളിൽകബന്ധനിരതൻ-
                       താളത്തിനൊത്തുള്ളതാം
              നൃത്തംവെച്ചുരസിയ്ക്കുവോർതലമുതൽ
                       ക്കാലോളമെല്ലാടവും
               പ്രത്യംഗംഭയമേകിടുംവ്രണകിണം
                       പൂണ്ടോരുകണ്ഠീരവ-
               പ്രാർത്ഥ്യസ്ഥൈര്യനികേതരചെയ്തുനിതരാ-
                      മായോധരായോധനം.                            ൭൪
               ചാകുന്നൂയോധരോരോഞൊടിയിലുമൊരുപാ
                     ടാ,യതോർത്തായതാത്ത്യാ
              വേകന്നൂസൈന്യനാഥർക്കകതളിര,തുക-
                     ണ്ടാർത്തുതപ്ശത്രുവൃന്ദം
              തൂകുന്നുഹർഷബാഷ്പം,കരബലമെഴുവോ-
                    രാജിഭൂദേവതയ്ക്കാ[ 74 ] 


                                      71
         യേകുന്നൂതൃപ്തിയാം മട്ടഖിലവിഭവമോ-
                 ടൊത്തതാംസദ്ദ്യതുർണ്ണെ.                                 ൭൫
         എയ്യുന്നൂലക്ഷ്യം മൊപ്പിച്ചരിഭടർവിശിഖം,
                ചെന്നതൊന്നിച്ചുകേറി-
          ക്കൊയ്യുന്നൂസംഖ്യവിട്ടോരുയിരുപയറുപോൽ
               കർഷകൻ, ഹർഷപൂർവ്വം 
          പെയ്യുന്നൂ പുഷ്പവർഷംഗഗന ചരർ, മദി-
               ച്ചാർത്തുവാനത്തുനൃത്തം
          ചെയ്യുന്നൂവൂണയേന്തും മുനി, യൊരുവനെഴും
               ദുഃഖമന്യന്നുസൌഖ്യം                                   ൭൬
         കൂടുന്നൂ വാശിയോധർക്കുകമതില, തിനാൽ
               മൂക്കുമൂക്കോടുമുറ്റും
        മൂടുന്നൂ സായകത്താൽ ഗഗനവുമിളയും,
               ഭ്രതവേതാള സാതർത്ഥം
       ആടുന്നൂ തൃപ്തികൈക്കൊണ്ടമർനിലമതിൽനി-
               ന്ന, ന്തമില്ലാത്തൊരാറാ-
      യോടുന്നൂഹസ്തികുംഭാദികപുളിനഗണ-
              ത്തോടുമീടാർന്നരക്തം.                              ൭൭
     ചേരുന്നൂ നാകലോകം തരുണർ, ഗണികമാർ
             തമ്മിൽ നന്മണ്ടതല്ലി-
    ക്കീറുന്നൂ മുൻപുമുൻ പെന്നവരൊടണവതി-
             ന്നു, ർവ്വരയ്ക്കള്ള ഭാരം
    തീരുന്നൂ, ചിത്രഗുപ്തൻ മുറിയിലൊരുവിധം
            മിക്കറിക്കാർട്ടുമെത്തി[ 75 ] 
                                       72
         ക്കേറുന്നൂകാറ്റു, പിൻപുംപടയുടെകെടുതി-
               യേക്കുതുമേഭേദമില്ലാ.                                      ൭൮
          പിഴയ്ക്കുന്നൂതാളംപരവശതയാൽ കിന്നരത്തി- 
          യൊഴിയ്ക്കുന്നൂചെല്ലും മൃതരെമടവാർനിസ്റ്റഫകളായ്
          പഴിയ്ക്കുന്നൂതന്നെസ്സുമരഹിതമാംനന്ദനവനം
          കഴയ്ക്കുന്നൂ കൈത്താരമരപുരശില്പിയ്ക്കുമധികം.             ൭൯
          വെള്ളിക്കുന്നൊന്നുപൊൻകുന്നചരമിവയൊഴി-
                ഞ്ഞിങ്ങുരത്നങ്ങലെക്കൊ-
          ണ്ടില്ലിന്നോളം ചമച്ചുള്ളൊരുഗിരിയധുനാ
                പത്മരാഗാദിയേകം
          കില്ലില്ലെത്തുന്നു പക്ഷേപുരരിനിയുമുദി-
                  ച്ചാലയംതീർപ്പതാവാ-
          മല്ലിത്താർ ബാണവൈരിയ്ക്കടർ നിലമൊരു സ-
                   ന്ദേഹമന്നേവമേകീ.                                ൮റ
          സുതനുകമലതൻ ചൊടിയ്ക്കു ചേരും
          ദ്യുതിപടരുംവിധമാപ്പയഃപയോധി
           അതുപൊഴുതു വിടർന്ന ചെമ്പരുത്തി-
          പ്പൂതുമലർ തന്നുടെകാന്തിയേന്തിനിന്നൂ.                ൮൧
          ഓമൽച്ചാമരമായിടും ചികുരവും
                     വില്ലാകുമാച്ചില്ലിയും
          വാർമെത്തും കരികുംഭമായകുചവും
                    തദ്ധസ്തമാമൂരുവും
           ശ്രീമത്താമൊരുശം ഖമായഗളവും
                     കൈക്കൊണ്ടുരക്താംബരം [ 76 ] 
                               78
        കാമംപൂണ്ടരണാവനിയ്ക്കുവശരായ്
                   പേരാർന്നപോരാളിമാർ.                               ൧൨
       എത്തുന്നവൈരികളെവാഴകണക്കുവെട്ടി.
       വീഴ്ത്തുന്നൊരസ്സമരസിംഹനെനേർക്കുവെട്ടി.
       പേർത്തുംനൃപാലനിവനാദിയിലിട്ടനാമ-
       മൊത്തെന്നുകാണികൾ ചെരുത്തുപകഴ്ത്തിനിന്നാർ,        ൮൩
       പടുംപൃഥുവുമനേക മൂഷികങ്ങൾ-
       ക്കിടയിലണഞ്ഞൊരു പൂർവ്വയെന്നപോലെ
       ഇടിപൊടിതവിടാക്കിവൈരിവൃന്ദം
       സ്ഫുടതരമേറെമുഴുക്കിശംഖനാദം.                               ൮൪
       അദ്ധന്ന്യഷാംഖരവമൻ പൊടുകേട്ടുശക്ര-
       പ്രസ്ഥത്തിലെപ്പട തെളിഞ്ഞു വിളങ്ങിചാരം
       പ്രത്യർത്ഥിയോധരുടെ ഭൈരവമായ ദീൻദീൻ-
       ശബ്ദത്തിനും കുറവുതാമസിയാതെവന്നൂ.                  ൮൫
       കണ്ണിൽ കണ്ടറിവുക്കൾ തൻ ഗളതലം
                ചീളെന്നു വാളൊന്നിനാൽ
        മുൻനിൽക്കും പൃഥു, വെള്ളരിയ്ക്ക പതിനം-
               റന്മാർനുറുക്കും വിധം
       എണ്ണിക്കൊണ്ടരിയുമ്പൊഴേകനരിനീ
             പോക്കിന്നു നേർക്കെന്നൊടെ-
         ന്നുന്നിദ്രപ്രതിഘത്തൊടോതിയരികിൽ
              ചെന്നെത്തിസന്നദ്ധനായ്.                           ൮൬
          അൻപുവിട്ടരിതൻ നേർക്കൊരമ്പുവിട്ടുള വിൽ പൃഥു
                                                                           10 ൫ [ 77 ] 
                                    74
       മാനമുള്ള തശേഷം പോയ് മാനമെത്തിയ വന്നാഹേം!     ൮൭
         സാരഥിതേർ വില്ലിവയൊടു
         ചാരുതുചേരുന്നമകടവുംവേറായ്
         പാരതിലരിവീണിടവേ
        ഘോരതരംവാളെ ടുത്തുപൃഥൂവെട്ടാൻ.                           ൮൮
        കണ്ടാൻ കൺകൊണ്ടു മൂന്നിൽ പൃഥുചതുപൊഴുതാ,-
               കന്ന്യ കുബ്ജാഭിധജ്യാ-
         കണ്ഠാലങ്കാരമായുംഭരതധരണിരുൻ
                 കണ്ഠകോടാലിയായും
          തണ്ടാരമ്പന്റെ തങ്കക്കൊടിനിജവധുവിൻ
                താതനായും വിളങ്ങും
           കണടാലാരുംവിറയ്ക്കുംബനിധിജയച-
                 ന്ദ്രോർവ്വരാജാനിതന്നെ.                                ൮൯
            പെരികെമദമൊഴിഞ്ഞുമിന്നൽ തട്ടി--
            ച്ചിറകകൊഴിഞ്ഞപതത്രിപോലരാതി
            അരികിലവശനായ്ക്കിടപ്പതീക്ഷി-
            ച്ചു തകൃപയാപൃഥു വാക്യമേവമോതിഃ                   ൯0
            'നമിച്ചേൻത്വദംഘ്രിയ്ക്കു സർവ്വാപരാധം
             ക്ഷമിച്ചെന്നിലാശിസ്സ ചേർക്കേണമേമേൽ
             രമിച്ചെന്നിയേനമ്മൾ വാഴൊല്ലവൈരം
             ശരിച്ചെന്നുചൊന്നെങ്കിൽ ഞാൻ ധന്യനായി.'       ൯൧
              ഒരക്ഷരം മറുപടിയോതിടാത്തി-
              ന്നരക്ഷണംകനൽ ചിതറുന്നകണ്ണിനാൽ
              തരക്ഷുപോൽ പൃഥുവിനെനോക്കീവേഗമ--
              പ്പരക്ഷമാപതിരണഭ്രമിവിട്ടുതേ.                     ൯ [ 78 ] 
                                 79


ഗദ്ദ്യം:------   തനേന്തരമസമസമരസൂമരസൂമരസാസ്വാനോലംലസ ഹൃദയമധുകരരാമനു പലരോടും ജീതിത്രപേർഷ്യാമർഷങ്ങളഹമഹമി കയാ കടന്നു തങ്ങൾക്ക്.... മനസ്സോടും താമസഗുണം പെരുക്കും തുരുഷ്ക്കപതി താമസം വിട്ടു മണധരണിവിട്ടു പുലായന  പരാജണനായ് ഭുവിച്ചും.
       
     അക്കാന്ദിശീകപസുവിണനുധാവനത്തി
     ലുൾക്കാമ്പിലാം കലരാത്തപൃഥുക്ഷമേശൻ
     പ്രഖ്യാതിതേടുമൊര.......ടെ പൂരിലെത്തി-
     ത്തൽക്കാമിനീമണിയൊടൊത്തു സുഖിച്ചിരുന്നാൻ.        ൯൩
     രാജയക്ഷ്മാവുകുടാതെശോഷം വാച്ചബലത്തൊടും
     ഷാഹബ്ബുദീൻ ഗോറിലെത്തിഹതാശക്ക ഗ്രണ്യനായ്.      ൯൪
    ചാട്ടംപിഴച്ചൊരു കാരണങ്ങളെന്നപോലെ
    കൂട്ടംപിരിഞ്ഞു ഗതികെടുമുഖപ്രസാദം
   വാട്ടത്തിലായുരുകമുള്ളൊടുനിന്നിടും തൻ- 
   ശിഷ്ടം ജനത്തൊടു തുരുഷ്കൃനിവണ്ണമോതീ:                     ൯൫
   'രാജിയ്ക്കുംപുപളെഴുമന്യഭൂമിപന്മാർ
   പൂജിയ്ക്കുംപുരുഷനിവന്നുനിങ്ങൾ മൂലം
  ആജിയ്ക്കുള്ളവശതവന്നുമാനമെല്ലാം
 ഹാജിയ്ക്കായ് തിരിയെവരാതെപോയിരതല്ലോ.                ൯൬   
  മാനംകൈവിട്ടുമണ്ണുംമരവുരുകിടും
                  ലോഹവുംകല്ലുമീശ-
   സ്ഥാനത്തിൽ ചേർന്നപേരിൽഭയമധികമെഴും
               ശുഷ്കഹിന്ദുക്കൾ പോലും
           ' [ 79 ] 


                                          76
          ഈനമ്മെപ്പോർനിലത്തിൽത്രപയുടെ കണികാ-
                     ണാത്തൊരൂനിങ്ങൾ മൂലം
          ന്നൂനംകാറ്റിൽ പറക്കും കരിയിലകൾ ചിറി
                     യേക്കണ്ടഘട്ടത്തിലാക്കീ.                          ൯൭
          ഇഗ്ഗോറിനുംനിബിമതത്തിനുമെന്റെ കൈയ്ക്കും 
          മേൽക്കേറിടുന്നപയശസ്സൊഴിയാതിരിപ്പാൻ
           രുക്കോരുകർമ്മമിതുമട്ടുമനസ്സിൽ മുറ്റും
           ധിക്കാരമാർന്നുബത! നിങ്ങൾ കഴിച്ചുവല്ലോ:          ൯൮:
           എന്തിന്നുനടുധനമെന്തിനു സൈന്യമെന്തി-
           ന്നെന്തിന്നു വീടുബലനെന്തിനു ജീവനാലും
           എന്തിന്നിമേൽഫലമടൽക്കുപിഴയ്ക്കിലെല്ലാം-
           മന്ധർന്നുകിട്ടിയൊരുപ്പേണമാണുന്നൂനം.            ൯൯
            കഴുതകളിൽ കേറീട്ടി-
           പ്പൊഴുതിവർതൻ പൂഷ്ഠത്തേദൃഷ്ഠികളായ്
           തെരുവുകൾ മുഴുവൻചുറ്റി-
           പ്പുംവനിതാഹാസയോഗ്യരാകട്ടേ.                      ൧0൨
           ഇവണ്ണമുല്ള പജയഘോഷയാത്രയാ-
           ലവർണ്യമാത്രപനൃപയോധരുള്ളതിൽ
           ധ്രുവന്ധഠിച്ചഥമരണാ, ജയം,ജവാ-
           ലിവര്റിലൊന്നണവതിനാശതേടിനാർ.              ൧0൧
           അവരെവിരവിൽ നന്നായ്പോർക്കളത്തിൽ കളിപ്പൻ
           നൃവരനതിവിഗ്ദ്ധേൻകച്ചുകെട്ടിച്ചു വീണ്ടും
           അവരുമതിജവത്തിൽ ചാണയിൽ തോച്ചകല്ലിൻ
           നവസുഷമവഹിച്ചാരാവോത്സാഹവന്മോർ.         ൧0൨ [ 80 ] ആരെത്താൻപടയിൽ വധിയ്ക്കുവാൻ കൊതിച്ചോ

നേരെത്താത്തൊരു കൃപയപ്പുഥുക്ഷമേശൻ പേറിത്തൻമരണമണച്ചതില്ലതോർത്തെ ന്നേരത്തുംഹൃദിജയചന്ദ്രനാർത്തിപൊങ്ങീ. "ഏതിജ്ജീവൻ? പരൻതന്നതു, മൃതിയിതിലും നല്ലതല്ലേ? തരിന്പും വാദിപ്പാനില്ല, പിന്നെജ്ജല, മസി, വിഷമീ- മൂന്നിലൊന്നില്ലയോമേ? ചോദിയ്ക്കേമ്ടൊക്കെയുണ്ടിന്നരികിലവയിലൊ ന്നാട്ടെനീട്ടേണ്ടകാര്യം ഖ്യാതിയ്ക്കാമോനിനച്ചാൽ സ്വമരണ? മിനിയും ഖ്യാതിയേതി, ല്ലാതെല്ലും ആനാസാദൂര്യശസ്സാംകടലിനുടെനടു- ക്കാണ്ടഞാൻഫന്ത!രാജ- സ്ഥാനാർഹൻതീരെയല്ലെൻമൃതിമദഭിശനാ- ങ്കാങഅകുരംവേരറുക്കും മാനാപേതംമനസ്സേ!മഹിയിൽമരുവിടാ- നിച്ഛവെച്ചാലനർത്ഥം താനാണെന്നോർത്തുനൽകീടണമനുമതിയി- ബ്ബന്ധമെന്തിന്നുമേലിൽ? ദൈവത്താൽ ഹതനായ ഞാൻ ധരണിയിൽ ജീവച്ഛവംവപോലെമേൽ ഹാവത്തിപ്പതുകാണികൾക്കരുളിടും കന്നിച്ചമന്ദസ്മിതം [ 81 ] ഇവ്യദ്ധന്നതില്ലിതിനില്ലമോഹമതിനാല്‌ നിയെന്റെകയ്യേ!കട ന്നാവിഭ്യൂത്തൊടുതുല്യമാമസിയെടു- അല്കംതുണയ്ക്കേണമേ!! ൧൦൬ ഒന്നല്ലാപ്പുഥുവോടമൂന്നുരുകുട- ന്നുക്കൊത്തുപോരിട്ടുഞാ- നെന്നല്ലന്യമതസ്ഥസാഹ്യമതിനായ് കയ്ക്കൊണ്ടുവെന്നാകിലും എന്നല്ലൽകൊരുശാന്തിയില്ലചെറുതും പോരെങ്കിലയ്യോ!മുറി- ഞ്ഞെൻനല്ലർജ്ജുകീർത്തിശാഖിഹുതമായ് ദുർദ്ദിഷ്ടവിഭ്യാത്തിനാൽ, ൧൦൭ അല്ലേഖണ്ഡ!ഭവാനെനിയ്ക്കുപിരിവി- ല്ലാതുള്ളകൂട്ടാളിയാ യല്ലേവാണതിതേവരെയ്ക്കുകാരതാ- രിങ്കിൽപരംകെല്പൊടും ഇല്ലേതല്ലെല്ലലിവന്ത്യകാലമതിലെ- ബന്ധുക്കൾബന്ധുക്കളെ- ന്നില്ലെപേർത്തുമൊരാപ്തവാക്കിരികിൽവ- ന്നിപ്പോൾസഹായിയ്ക്കെടോ!' ൧൦൮ ഉരുകുന്നഹൃദയത്തോടിതുപോൽപലതും നിരൂപിച്ചുഭൂപനമകുന്നളവിൽ ഉയമുത്തുതേടിനതുരുഷ്ടനായ- ച്ചൊരുത്തവന്നുകരലബ്ധമതായ്. ൧൦൯ [ 82 ]


                                   79
ഉടൻപടയ്ക്കെത്തണമെന്നുചെയ്തോ --
തടമ്പടിച്ചൊൽപ്പടിയന്യനോടായ്
കടംപൊടാൻവയ്യിവനെന്നവാക്യം
സ്ഫുടംപടുക്ഷ്മാപനതിൽകുറിച്ചു.                              ൧൧o
അതാത്മഹത്യയ്ക്കുതുടങ്ങുമാബു-
ശതാദ്ധ്വരൻകട്ടൊരുപോകൂടി
ധൃതാദരംചെയ്യണമെന്നു ചിന്തി--
ച്ചിതാർക്കുമാശയ്ക്കുളവില്ലയല്ലോ                             ൧൧൧
അന്നാട്ടിലെബ്ദടരെയൊക്കെവിളിച്ചുകൂട്ടി--
യന്നാട്ടിലെയ്ക്കിടയനെന്നകണക്കഭൂപൻ
ഒന്നാട്ടെപോരിനിയുമെന്നുമുതിർന്നുമുൻപോൽ
താൻനാട്ടിടാൻതറയിൽവീണജയദ്ധ്വജത്തെ.        ൧൧൨

തുശിയ്ക്കകുംകളരിയാക്കി, യിടംകൃപയ്ക്ക
തുശിയ്ക്കുംപോലുമരുളാതവർവീരവാദം
പേശിക്കുതിച്ചുനിജനിമ്നതയാകെയംഭോ--
രാശിയ്ക്കുപോംപൊടിയുയർത്തിനടന്നുതുർണ്ണം.         ൧൧൩
വങ്കടലൊടുകല്പാന്ത--
ത്തിങ്കലെഴുംവാരിദങ്ങൾചേരുംപോൽ
ഹുങ്കകമാർന്നിടുമവർഗ--
ശങ്കമണഞ്ഞാർതുരുഷ്തസേനയൊടായ്.          ൧൧൯
 പിഴവനിയിലല്ലയോധനിൽതാൻ
നിഴൽപടിചേരുവതെന്നുകാട്ടുവാനായ്
പഴയപടനിലത്തിലെത്തിയാത്താർ
മഴയുടെമുന്നിടിപോലെസൈനികന്മാർ. ൧൧൫ [ 83 ]

അന്നതൊന്നുമറിയാതെകാന്തയാം
സന്നതാംഗിയൊടുമൊത്തുസൌഖ്യമായ്
മന്നവൻപൃഥുവസിച്ചുമാനുഷ-
ർക്കിന്നതെപ്പോൾവരുമെന്നുകണ്ടതാർ?        ൧൧൬
തഞ്ചാപങ്‌ക്തിയ്ക്കചരത,
വഞ്ചനയാലരിയയച്ചുകനകാസ്ത്രം
സഞ്ചിതകതുകമണച്ചതു-
മഞ്ചിതസുമബാണനവനറിഞ്ഞില്ലാ.        ൧൧൭
ഒരുദിനമിരുപേരുംപുത്തനാംഹൃദ്വിനോദം
തരുമൊരുചതുരംഗംവെച്ചുമോദിച്ചിടുമ്പോൾ
പുരുമദമൊരുദൂതൻപൂത്തപത്മാകരത്തിൽ
ചെരിയകരികണക്കാപ്പത്തനത്തിൽകടന്നാൻ        ൧൧൮
കുറിഞ്ഞികാണുംപുലിപോലെചീറ്റി-
ക്കറഞ്ഞകാരുണ്യമൊടപ്പൊഴേവം
പറഞ്ഞുഭൂവൻ'പലഹാരമാവാൻ
വിരഞ്ഞതാർകാലനു?ചൊൽകവേഗം.        ൧൧൯
കടുവായുടെവായിലാരുകയ്യി-
ട്ടിടുവാനോർക്കുവതെ?'ന്നുരാട്ടുരയ്ക്കെ
വിടവായനവൻകടന്നുടൻവ-
മ്പൊടുവാക്കേവമുരച്ചുഭീതിയെന്ന്യേ:        ൧൨൦
'നിങ്കാലനാകിയമഹമ്മദനെത്തി,വേണ്ട
ഹുങ്കാലകാലമൃതി,ജീവനിലാശയെന്നാൽ
ശങ്കാലവംഹൃദിവെടിഞ്ഞുമുറയ്ക്കുകപ്പം
തങ്കാലണഞ്ഞുതരസൈവകൊടുത്തുകൊൾക.'        ൧൨൧

[ 84 ] അരിശമനപടുത്വമേറുമാ -
ഹരിശമനൻപടികണ്ണുരുട്ടിയപ്പോൾ
അരിശമധകമാൎന്നുരച്ചുഃ'വാളും
പരിശയുമേന്തിനകൈകൾകണ്ടുവോനീ?
ഹുങ്കൊത്തീടുംതുരുഷ്കക്ഷിതിപനുടെവധൂ
ഭൂഷശേഷപ്പുവെയ്ക്കാ-
തെൻകൈത്താരാൽപറിച്ചിന്നവനുകകരമണ-
ച്ചിന്ദ്രസിംഹാസനത്തിൽ
പങ്കെത്തിച്ചെന്റെനാമംസപദിപൃഥുവതെ-
ന്നാകിലോനാകുലോക-
ത്തങ്കത്തൈക്കൊങ്കയാൾതൻതടമുലതടവി
ച്ചീ ടുവൻപേടിവേണ്ടാ.'
ഗദ്യംഃ−ഇത്തരംചിത്തരംഗത്തിനത്യൎത്ഥം സാദ്ധ്വസംനൽകും വചസ്സു സന്ദേശഹരവൃന്ദേശനാമന്നരനന്നരംശ്രവിച്ചുപൗരുഷത്തിനു വിളനിലമാമിളാതലവലകാലന്റെ ചേലേന്തും പരിഷത്തു നിമിഷത്തിൽ വെടിഞ്ഞു പടിഞ്ഞാറുനോക്കിഗ്ഗമിയ്ക്കുമവസരത്തിൽ പൃഥുലബലനാം പൃഥുവതുലനിശ്ചലതയൊടു പൊടുന്നനവേ തനുശ്രീതിങ്ങും സേനയെയാനയിച്ചു തെരിയ്ക്കെന്നു ഭയം പെരുക്കുമിക്കുംഭിനിയെത്തുരുഷ്കരഹിതമാക്കുവാൻ പുറപ്പെടുവിനെന്നരുളിത്തന്നരികിലുരുകിന മനമോടമരുമമരകരീശ്വരഗമനയാം രമണിയൊടിവണ്ണമൎണ്യപ്രണയമസൃണമാംവണ്ണം ഭണനം ചെയ്തുഃ
{{ }}'തണ്ണീരിത്താരിതൾക്കൊത്തൊരുമിഴികളിൽനി‌-
ന്നോമനപ്പൂമുഖത്തിൽ 11* [ 85 ] ഫലകം:82
കണ്ണീരിറ്റിറ്റുവീഴുന്നതുകമനികലോ-
ത്താസമാംഹംസയാനേ!
വെണ്ണീറാക്കുന്നുകേളെന്നകമലരരുതി
വ്യൎത്ഥമാംചിത്തഖേദം
മണ്ണീരാജന്യർപാലിപ്പതിനുപടയൊഴി-
ഞ്ഞാകിലാകില്ലയല്ലോ.ഫലകം:വ/11
സാപത്ന്യംപൂണ്ടകൂട്ടൎക്കറുതിവരുവതിൽ
കാന്തമാരേന്തുമത്രേ
ലോപംകൂടാത്തമോദംഹൃദി,ഭവതിമറി-
ച്ചാവതെന്തീവിധത്തിൽ?
ചാപംതോൽക്കുന്നതാംനിൻപുരികമൊഴികെമ-
റ്റൊന്നിനുംതന്നെയീഞാൻ
രോപംസന്ധിച്ചനാൾതൊട്ടിതുവരെയടിമ-
പ്പെട്ടതായ്ക്കേട്ടതുണ്ടോ?
നിന്നാരോമൽക്കടക്കണ്ണനുമതിയരുളി-
ക്കൊൾകിൽമാഴ്കാതെപോരി-
ന്നിന്നാരോടുംകടന്നേറ്റവരെയവശരാ-
ക്കുന്നൊരെന്നുഗ്രഖൾഗം
ന്നോലോചിച്ചുമിപ്പോളുറയിൽമരുവിടാ-
നില്ലനിൎല്ലജ്ജമോടി-
സ്സന്നാഹംപൂണ്ടുവീണ്ടുംവരുമരിഭടർത-
ന്നൂണുചേണാൎന്നതത്രേ.'
എന്നോതിപ്പുണരുവതിന്നുകൈകൾനീട്ടും
തന്നോമൽക്കണവനെവിട്ടുദൂരെമാറി [ 86 ]

കന്നോടുംകുളുർകുചമാർക്കുമൌലിചൊന്നാ-
ളെ ന്നോടെന്തനുകനുദദ്ദയത്വമേവം?        ൧൨൭
  ഞാനൊരുദുസ്വപ്നംക-
  ണ്ടനൊരുനാൾപണ്ടതപ്പൊഴേചൊന്നേൻ
  ഹാ!നരരന്ധതമൂലം
  താനറിവില്ലാതെകുഴിയിൽവീഴുന്നൂ.        ൧൨൮
  താരപറഞ്ഞതുകേൾക്കാ-
  താരഘുവീരനൊടണഞ്ഞകവിപോലേ
  താരമ്പനൊത്തകാന്തനി-
  താരംഭിപ്പതുമദീയദുരിതഫലം.        ൧൨൯
  അരികളുടെശിരസ്സിൽമൂർദ്ധജംപോൽ
  ഹരിഹരഭൂഷണമെൻഗളത്തിലാവാൻ
  ത്വരിതമൊരുതരംഭവിയ്ക്കിലുവീ-
  ഹരിഹയ!ശേഷമുരയ്ക്കവേണമോഞാൻ?'        ൧൩൦
എന്നുംമറ്റമകൈതവപ്രണയമാ-
  ന്നോർരോന്നുപേരാർന്നൊര-
പ്പൊന്നുംപൂമൃദുമേനിയാൾകരളഴി-
  ഞ്ഞോതിത്തടുത്തീടിലും
ചിന്നുംയുധംതൂഫലംഹൃദിപെടും
  ഭൂവൻവഴിപ്പെടതി-
ല്ലെന്നുംകാലവശർക്കുപഥ്യവചനം
  ചെറ്റൊന്നുപറ്റുന്നതോ?        ൧൩൧
'നിന്നണുനിൻകുളിരിളംകചമാണുവോരി
നിന്നാണെളുപ്പമതുനീതടയയ്ക്കേഭദ്രേ!

[ 87 ] തന്നാണയംവലുതുമന്നവനെ'ന്നുരച്ചു

ചെന്നാനവൻഝടിതിസേനയൊടാജിഭൂവിൽ മറുദിനമടലിന്നുഃകാപ്പുകുട്ടീ വിരുതിയലുന്നതുരുഷ്കസൈനികന്മാർ പുരുധൃതികലരുംപൃഥുക്ഷമാഭൃ- ത്തൊരുലവമുള്ളകലുംങ്ങഇടാതെനിന്നു അത്താഴത്തിനുമേൽപരപ്പുപെരുതാ- മോരോമനോരാജ്യമാ ണ്ടദ്ധആത്രീശതമന്യുമൌലിജയച- ന്ദ്രാഖ്യൻവസിയ്ക്കും വിധൌ കാൽത്താർകന്പിടുവാൻകൊതിച്ചൊരുപുമാൻ വാതിൽക്കൽനിൽക്കുന്നുവെ ന്നാത്താമോടമടുത്തു ചെ്നൊരുഹരി- ക്കാരൻകഥിച്ചീടിനാൽ അതാരകത്തേയ്ക്കുവരട്ടെയെന്നായ് ക്കുതാദരംഭൂപതിചൊന്നനേരം ശതാമ്രബാണർക്കുസമാനനേകൻ ധൃതായുധൻതത്സവിധത്തിലെത്തി, കവചോഷ്ണീഷാദികൾപൂ- ണ്ടവചനഗോചരശരീരശോഭയൊടും ഇവനാരെത്തുവതിങ്ങെ ന്നവനിപനോർത്തന്പരുന്നുനിന്നുതടാ 'ഉന്ന'ദ്രശ്രീയിവണ്ണാപുരുഷനൊരുവനും

കണ്ടതില്ലെൻസമീപേ [ 88 ]

വന്നിട്ടല്ലെന്നുതോന്നുന്നിതുസുമുഖ!ഭവാൻ
  രാജസൂയത്തിൽവെച്ചും
ഇന്നിപ്പോളെന്തുകാര്യംവരവിതെവിടെനി-
  ന്നൊക്കയുംബാക്കിയെന്ന്യേ
മന്ദിയ്ക്കാതോതിടേണംപുലരുവതുരണാ-
  ഹസ്സുതാൻവത്സ!തിണ്ണം?        ൧൩൭
വിനാശമൂക്കോടരികൾക്കുചേർക്കും
ജനാധിപൻതൻമൊഴികേട്ടനേരം
അനാഗതശ്മശ്രുയുവാവുമേവം
ഘനാദരംപൂണ്ടൊരുവാക്യമോതീ.        ൧൩൮
'താത!ത്വദംഘ്രികളിൽവീണുവണങ്ങിടുന്നേൻ
ചേതസ്സലിഞ്ഞിടണമിപ്പൊഴുതല്പമെന്നിൽ
ഭൂതന്നിൽഞാനഗതിയെൻപിഴസാരമാക്കാ-
താതങ്കമറ്റിടുമനുഗ്രഹമേകിടേണം.        ൧൩൯
ആരാജസൂയമഖവേലകഴിഞ്ഞുഘോര-
കാരാഗൃഹത്തിൽനിപതിച്ചു,പൃഥുക്ഷമേശൻ
ആരാലണഞ്ഞുവരനായസുജാതയെന്നു
പേരാർന്നതാവകതനൂജതൊഴുന്നുവീണ്ടും.        ൧൪൦
എന്നായക!ശ്വശും!വമ്പടനിങ്ങൾതമ്മിൽ
നന്നാകയില്ലരികൾഭാരതഭൂമിയേവം
വെന്നാൽവരുന്നകഥഞാനറിവിച്ചിടേണ്ട
മന്നാളുവോർക്കൊരുമഹാമണിയല്ലയോനീ?        ൧൪൧
വരനുടെവശമെത്തിമൂർഖരാമി-
പ്പരരെരണാവനിമേൽമൃഗേന്ദ്രയുഗ്മം

[ 89 ] 86
ദ്വിരദനിരയെയെന്നപോൽതകർപ്പാൻ
സരഭസമോർക്കശുഭവരട്ടെനാട്ടിൽ.‘
വാർകൊണ്ടൽവേണികുഴൽതാണുവണങ്ങിയേവം
കൂർകൊണ്ടുരച്ചമൊഴികേട്ടനുകമ്പയെന്ന്യേ
കാർകണ്ടുകേറിമറിയുംപ്രളയാബ്ധിപോലേ
പേർകൊണ്ടഭൂപനിളകിപ്രതിവാക്യമോതീഃ
‘വെട്ടൊന്നിൽനിന്നെയിവിടെക്കഥതീർപ്പതിന്നെൻ-
രുട്ടിന്നുവാളൊടരുളുന്നുവരട്ടെപക്ഷേ
പെട്ടെന്നുഞാനിതുകഴിയ്ക്കിൽവരൻമരിച്ച
കഷ്ടാനിനക്കനുഭവിപ്പതിനാവതല്ലാ.
രേ പുംശ്ച നിൻപ്രിയന്റെഗളനാ-
ളാസൃക്കുമിഷൽഭയം
നേരേവിട്ടൊരുനിന്റെകണ്ണിണപൊഴി-
ച്ചീടുന്നബാഷ്പാംബുവും
ചാരേചേർന്നുമുദബ്ധിയായ്പ്പരിണമി-
ച്ചുൾക്കാമ്പുമൂക്കുമ്പൊഴീ
വീരേശൻമമകുത്തിനീറുമരിശ-
ത്തീക്കട്ടതെല്ലാറിടും.
ഇത്തേജസ്സാർന്നവാള പ്പുഥുരുധിരസരി-
ത്തിങ്കൽമുക്കിസ്സുരേശ-
പ്രസ്ഥേഞാൻവന്നുകണ്ണിൽപുതുരജതമയം
കങ്കണംപൂണ്ടനിന്നെ
ക്ഷുത്തേറിടുംവൃകത്തിൻഗുഹയൊടുസമമാം
വായിൽമേഷയ്ക്കുതുല്യം [ 90 ] 87

ധൂർത്തേ!കാമാർത്തി ഹൃത്തില്പെരുകുമൊരുതുരു- ഷ്കന്റെകയ്യിൽകൊടുപ്പൻ. ൧൪൬

പോപോമരുത്തുവിഷമാക്കരുതെ'ന്നുവീണ്ടും പാപോക്തികേട്ടുചെവിപൊത്തി മനസ്സുനീറി കോപാഗ്രനാമവനെവിട്ടുസുബുദ്ധിപോലെ ഭൂപോത്തമപ്രിയതിരിച്ചുഗൃഹത്തിലെത്തി. ൧൪൭

ഉദയാചലയവനികമേൽ സദയമ്രവിനടനണഞ്ഞുതലകാട്ടി മദമൊടുടൻഭടരിഷുവസി- ഗദയെന്നിവപൂണ്ടുപോരിനായ്നേർത്താർ. ൧൪൮

ഗദ്യം-അദ്ദരുണമാം രണത്തിൽകൃതനിശ്ചരായ തുരുഷ്കഭടർ പടക്കു മിടുക്കു പെടും കാന്യകുബ്ജയോധരുടെ ഗണ്യമാം തുണയാൽ സപത്നസൈന്യത്തിനവർണ്ണ്യമാം ദൈന്യത്തെവരുത്തിത്തന്നായകനായ കാശ്യപീശതമന്യു പൃഥുവിനെ ബന്ധിച്ചവനരികിലിരിക്കിൽ വീണ്ടും ഭരതഭൂഖണ്ഡം ത്വരിതമിളകുമെന്നു കരുതും ഷാഹബ്ബുദീന്റെ കൽപ്പനയാൽ ഗോറിലുള്ള ഘോരമാം കാരാഗൃഹത്തിലോ നൃപനെത്തൽക്ഷണം നിക്ഷേപിക്കുവാനേർപ്പടു ചെയ്തു തൽബന്ധു സിന്ധുഗംഭീരനും കൈരവബന്ധുകരഗൗരകീർത്തിയും സിംഹസാഹനനുമാം സമരസിംഹനെപ്പിടിച്ചു വധിച്ചു സിംഹനാദം ചെയ്താർ.

രാട്ടും ദരിദ്രനുമഹോ!വിധിചുറ്റിടുന്ന രാട്ടിന്റെതൊട്ടിലുകൾതാൻ,മലർമാതുമന്നിൽ കാട്ടുന്നഗോഷ്ടികൾവിചിത്രകൾപൂരുഷർക്കു കിട്ടുന്നഭാഗ്യമിരുളിൽചപലാവിലാസം ൧൪൯ [ 91 ] 88

അക്കാലംവരെയും പരാജയമറിഞ്ഞീടാതെവർത്തിച്ചുതൻ- തൃക്കാലന്യ മഹീശർകൂപ്പിനപൃഥുക്ഷോണീവലാരാതിയും ദുഷ്കാലാബ്ധിയിൽമുങ്ങിമങ്ങുമളവിൽകൈകാൽകുഴഞ്ഞേറ്റവും മുഷ്കാളുന്നതുരുഷ്കഭൂമിപതിമിയ്ക്കാഹാരമായ്തീർന്നുതേ ൧൫൦

കരദ്വയംവൈരികൾ,പക്ഷമുർവ്വീധരത്തിനിന്ദ്രൻപടിവെട്ടിവീഴ്ത്തി തരത്തിലബ്ഭൂപനെയാശുഗോറാമ്പുരത്തിലേയ്ക്കായ്പകപൂണ്ടയച്ചാർ.൧൫൧

സ്ഫുടമഥജയമാർന്നശത്രുഭൂപൻ കുടതഴചാമരമാലവട്ടമോടും പടഹമുരജശംഖനാദമോടും പടയൊടുമപ്പൃഥുപൂരിലേയ്ക്കുപോയാൻ.൧൫൨

അതിന്നുമുമ്പനുകനുതോലിവന്നതാക്ഷിതിപ്രിയൻദയിതസുജാതകേൾക്കവേ ചതിച്ചുമാംനൃപതിഫലിച്ചുരാക്കിനാവിതിക്ഷണംമനസിനിനച്ചുമാഴ്കിനാൾ.

                                                         ൧൫൩

ബാലപ്പോർമുലയാളനന്തരമുടൻതൻകൺകരിങ്കൂവള- ത്താളില്പറ്റിയ ബാഷ്പമുത്തിരുകരംകൊണ്ടുംതുടച്ചദ്ദിനം [ 92 ] 89

മാലൽപ്പം കലരാത്തപോലെയെഴുനേറ്റദ്ദിക്കിലെസ്ത്രീകൾ,ത- ന്നാളിപ്പെൺകൊടിമാർമുക്ഖേനനികടേവന്നീടുമാറാക്കിനാൾ. ൧൫൪

വന്നപുരാംഗനകളൊടാസ്സുന്ദരിഗംഭീരമധുരമായേവം അന്നരുളി:'സോദരികളേ!മന്ദം മമ വാക്കുകേൾപ്പിനെല്ലാവരും. ൧൫൫ വിരവിലറിവിനൊന്നിന്നെൻപ്രിയൻ തൻ പ്രയാണം. ചരമമിതിനിനപ്പാനുണ്ടുവേണ്ടുന്നലക്ഷ്യം പരമിതിനിയതിനാൽനാം നാകലോകത്തിലസ്മ- ദ്വരരുടെയരികിൽചെന്നെത്തിടാനോർത്തിടേണം. ൧൫൬ എന്നാഥനെപ്പിരികയില്ലഭവദ്വരന്മാർ ചെന്നാരശേഷമവരാത്രിദിവത്തിലിപ്പോൾ ഇന്നാശുവഹ്നിയെവളർത്തിയതില്പതിച്ചി- ട്ടിന്നാമവർക്കു പിറകേ തുണയായ് ഗമിക്കാം. ൧൫൭ ഞാനമ്പിൽ നിങ്ങടെകിടാങ്ങളെയൊക്കെരാജ- സ്ഥാനത്തിലേക്കൊളിവിലിപ്പൊഴുതേനയിപ്പൻ മാനത്തെവൈരികളണഞ്ഞുകളഞ്ഞിടുംമു- മ്പീനമ്മളഗ്നിയുടെബന്ധുത തേടിടേണം. ൧൫൮ ആ നല്ല വിത്തുകളിൽനിന്നുകിളുർത്തുവീണ്ടു- മീനമ്മൾതന്നഭിജനം വലുതായ്ത്തഴയ്ക്കും നൂനം വിപച്ചപലതട്ടിടുവോർക്കുമന്നി- ലാനന്ദമാത്മഹതിതാനതിനില്ലവാദം' [ 93 ] 90

അല്ലും മുകിൽ ക്കോളുമെടുത്തഗർവ്വം വെല്ലുംകചം പൂണ്ടവരാംഗിയേവം ചൊല്ലുംവചസ്സിങ്കൽമുഖത്തിലാർക്കും തെല്ലുംഭവിച്ചീലൊരുഭാവഭേദം.

അതിനവരുരചെയ്താർവിസ്മയമ്പൂണ്ടു:'നീതാൻ സതി,തവമൊഴിഞങ്ങൾക്കെപ്പൊഴുംസൽപ്രമാണം പതികളെ നിഴൽ പോൽനാം പിന്തുടർന്നേന്തിടേണം ക്ഷിതിയിലസുലഭത്വം ചേർന്ന വമ്പാർന്ന പുണ്യം"

ഇവണ്ണമവർചൊല്ലവെ സുമതിയെന്നമന്ത്രീശ്വരൻ വിവർണ്ണമുഖനായ്ക്കടന്നരികിലെത്തിനേത്രാംബുവാൽ സുവർണ്ണധരണീധരസ്തനികൾതൻ മദംസർവ്വവും കവർന്നഘനകേശിയോടനുകവൃത്തമോതീടിനാൻ.

പിന്നെസ്സഗൽഗദമവൻപൃഥുവെപ്പടയ്ക്കു സന്നദ്ധരാമരികൾവന്നുപിടിച്ചുകെട്ടി അന്നദ്ധരേശനുടെയോധരെയുംവധിച്ച- തന്നപ്പിടയ്ക്കെതൃനടപ്പുടയാളൊടോതീ:

വരുന്നുജയഘോഷമോടരിതുരുഷ്കനും ക്രോധമുൾ- ക്കുരുന്നിലിയലുംഭവജ്ജനകനായമത്സ്വാമിയും വിരുന്നിനവരെത്തിടും വിരവിൽനാളെയയ്യോ!തനി- ച്ചിരുന്നിടരുതോമനേ!ഭവതിയപ്പൊഴിപ്പത്തനേ.

ദുരിതാവനിപുണ്യഭൂമിയല്ലീ- യരിതാഡിച്ചിടുമസ്മദീയദേസം ഹരിതാങതിമേൽനമുക്കിവണ്ണം പരിതാപത്തൊടമാത്യനോതിനിന്നൂ. [ 94 ] 91


മതിമതി സുമതേ!വിലാപമിന്നീ- മതിമതികൾക്കുമനാഥയാമെനിയ്ക്കും ക്ഷിതിയിതിൽമരുവാനശേഷമില്ലുൾ- ക്കൊതിയതിനാലൊരുവാകു ഞാനുരപ്പൻ. ൧൬൬

മാനത്തിലിക്കുട്ടികൾതന്നെരാജ- സ്ഥാനത്തിലാക്കീടുകപിന്നെഞങ്ങൾ ഊനത്തിനാർക്കുംകഴിയാത്തതാമാ- വാനത്തിലെത്തിസ്സുഖമായ് വസിക്കാം. ൧൬൭

ശരൽജ്യോത്സ്നിയിങ്കൽ തടാകം കണക്കാ- സ്ഫുരച്ചന്ദ്രതുല്യാസ്യ ചാഞ്ചല്യമെന്യേ ഉരച്ചോരുവാക്കിത്തരംകേട്ടമാത്യൻ തിരിച്ചാനപത്യവ്രജത്തോടുമൊപ്പം. ൧൬൮

അനന്തരംകപ്പമശുഭ്രവർഷാ- ഘനം തരുംകേശിസുജാതവേഗാൽ അനന്തരമ്യാകൃതിതൻപുരത്തെ- യനന്തരായംജ്വലനന്നുനൽകീ. ൧൬൯

ഹാ! ഹാ!പിന്നെക്കുണ്ഡമൊന്നിങ്കൽമുറ്റും സ്വാഹാകാന്തന്തന്നെ നന്നായ് വളർത്തി മോഹാപേതം സാദ്ധ്വിമാരത്രപേരും ദേഹാപായത്തിന്നുസന്നദ്ധമാരായ്. ൧൭൦

ആരഥ്യതന്നിലൊരുവൻ കുഴിയിൽ തദാനീ- മേറെത്തെളിഞ്ഞുവിളയാടികൃപീഡയോനി കൂറൊത്തടുക്കുമൊരുസദ്യനിനച്ചിടുമ്പോൾ

മാറത്തുമുത്തുയുരുമേതുബുഭുക്ഷുവിന്നും. ൧൭൧ [ 95 ]
92

വൈരം പെരുത്ത ശശിയോടുമുഖം നിമിത്തം
പാരം സമത്വമിയലും തരളാക്ഷിമാരെ
ചാരത്തണച്ചെരിപൊരിപ്പതിനായ്‌ത്തുടങ്ങും
നേരത്തിലാശ്ശിഖിതെളിഞ്ഞതിലെന്തുചിത്രം?       ൧൭൨
അന്നൻപെഴുന്ന ഹരിബന്ധുധനഞ്ജയന്റെ
മന്ദസ്മിതം നൃപതികാന്തസുജാതനോക്കി
ഉന്നമ്രമോദമകതാരിലിയന്നുവാണാൾ
മുന്നം പ്രലംബരിപുസോദരിഭദ്രപോലെ.       ൧൭൩
നില്ലാത്തതാം ത്വരയൊടന്നഥ നാലുപാടും
വല്ലാത്ത ചൂടു നിതരാം വലുതായ്‌വളർന്നൂ.
ഫുല്ലാബ്ജനേത്രയുടെ വാർത്തകൾ കേട്ടുമാരൻ
വില്ലാലടിച്ചൊരുതുരുഷ്കനിലെന്നപോലെ.       ൧൭൪
സത്വങ്ങൾസത്വരമവനരികത്തുനിന്നു-
മുത്തുംഗഭീതിയൊടു ദൂരെയൊളിച്ചുമാറി
സത്യം കഥിച്ചിടുകിലെങ്ങിനെയാശ്രയാശ-
ഹൃത്തിങ്കൽവന്നുയരുമാശ്രിതവത്സലത്വം?       ൧൭൫

ഗദ്യം:- തദനന്തരമതനുതനുകാന്തിസന്തതിവസതിയാം സുജാത വിജ്ഞാതനാഥമൃതിയായ് ജാതവേതസ്സിനെജ്ജാതകൌതൂഹലമഖിലപുരവധൂസമാവൃതയായ് സമീപിച്ചനസൂയയെ മനസാ നിനച്ചു കൃശാനുരേതസ്സിനെ ധ്യാനിച്ചു കൃശാനുവിൽ പതിയ്ക്കവേ പരമരുന്ധതീയശോനിരുന്ധതികളാം പുരന്ധ്രികളുമിനിയും തൽസ്വാമിയെ വൈമനസ്യം വിട്ടനുകരിച്ചു മരിച്ച കണവരെയണഞ്ഞുകൊണ്ടാർ.

കൊണ്ടാടിക്കൊണ്ടുവൈശ്വാനരനമരവര-
പ്രസ്ഥമാം പത്തനത്തെ-

[ 96 ]


                                           98
         പ്പണ്ടാലങ്കാപുരപോൽപടുതയൊടുവിരു-
                      ന്നുണ്ടുവേണ്ടുംവിധത്തിൽ
        വണ്ടാർപൂവേണിമാർക്കുംശരണമരുളിയെ-
                   ന്നുള്ളവാർത്താഗ്നിമുററും
         ശണ്ഠാലോലൻതുരുഷ്കപ്രളവിനുടെമന-
             ക്കാമ്പലംചാമ്പലാക്കീ.                               ൧൭൬
      'കയെക്കത്തിയോരുസുധദുർവ്വിധിയാലെനിയ്ക്കു
       വായ്ക്കെത്തിയില്ലതുനിനച്ചുവിഷാദഭാരം
        ഊക്കൊത്തഞാൻഹൃദിവഹിപ്പതുഭംഗിയല്ലാ
       ലാക്കൊത്തൊരാൾക്കുസകലത്തിനുമെത്തുകില്ല.    ൧൭൭
 ഹരിപ്രസ്ഥംകാണ്മാൻകൊതിയിനിയശേഷംഹൃദിനമു-
 ക്കിരിപ്പില്ലെൻകുട്ടബ്ബവിടെവിരവിൽചെന്നരിപുരം
 ഭരിപ്പാൻനോക്കട്ടെടേരൊടുസമംത്വജ്ജനവദം
ഹരിപ്പാൻഞാനിപ്പോൾഝടിതിനടകൊള്ളുന്നിതുസഖേ!    ൧൭൮
         തന്നാടന്ന്യനുചേർന്നുതൻതൻതനയയും
                       തൽകാന്തനുനഷ്ടരാ-
           യെന്നാലുപ്രമദംവഹിയ്ക്കുമൊരുനീ
                    കല്ലൊത്തൊരുള്ളൊത്തവൻ
          എൻനാശത്തിനുനീയിരിയ്ക്കിൽമതിയാം
                    നിന്നെത്തുലച്ചെന്നിയേ
           ചെന്നാലുണ്ടുപെരുത്തനർത്ഥമിതിഞാ-
                   നോർക്കുന്നുഹൃൽക്കുന്ദരേ.                        ൧൭൯
           ഇക്കാക്കോടകനെപ്പിടിച്ചുതടവിൽ-
                            നാപ്പാർപ്പി'ന്നൊക്ഖല[ 97 ] 


                        94

ന്മർക്കാശാന്റെറവ ചസ്സിടിയ്ക്കുസമമായ്

        ക്കേട്ടൊന്നുഞെട്ടിപ്പരം

മുഷ്കാളുന്നതുരുഷ്കഭ്രപനൊടുഞാൻ

    പാവംതുണയ്ക്കേണമെ-

നാക്കാലംജയ ചന്ദ്രനോതിമൃതിയിൽ

        ഭീയാർന്നു നായെന്നപോൽ.                                ൧വ്വം
          'ഭരതഭ്രമ്നമുക്കുലഭിയ്ക്കണം
         ത്വരിതമിപ്പൊഴതിന്നുഭവദ്വധം
        പെരുതെനിയ്ക്കുതുണച്ചിടു' മെന്നവൻ
      വിരവിലായതിനുത്തരമോതിനാൻ.                         ൧വ്വ൧

ചുരുക്കിച്ചൊല്ലുന്നേനുനൃപതിജയ ചന്ദ്രന്റെനിധനം ശരിയ്ക്കപ്പോൾചെയ്ക്കന്നബിമതമണിപ്പൂൺപുയമനായ് തെരിയ്ക്കെന്നോടുംതൽഭടരെയരുളിത്തൽപ്പുരിയെയും മുറയ്ക്കയ്യോ!വെന്നാൻമദിതമതിഭാഗ്യപ്പൊലിമയാൽ. ൧വ്വവ

               ആരാന്റെവായിലൊരുമൺപൊടിനുള്ളിയിട്ടാ-
               ലാരാൽതനിയ്ക്കുമതുതൊണ്ണയിൽനിൽക്കുമെന്നായ്.
               പാരാതെവൃദ്ധർപറയുംമൊഴിസത്യമണെ-
               ന്നോരാതിരിയ്ക്കരുതുമാമകചിത്തമേ!നീ.            ൧വ്വന്മ

ധരിത്രിയിതുകൂർത്തതല്ല,വിടെനാം കുലംകുത്തുവാ- നൊരിത്രതുടരൊല്ലതിൻഫലമൊടുക്കുമീവണ്ണമാം പെരുത്തറിവിരിയ്ക്കാലുംഭ്രമമകററിനന്നാക്കുമി- ക്കരുത്തുതിരിയാത്തവൻകഥയിതൊന്നുവായിയ്ക്കണം ൧വ്വ൪

                                       ശുഭം.
                                  _________ [ 98 ] 



                                        TRICHUR
                                          ---------
"https://ml.wikisource.org/w/index.php?title=സുജാതോദ്വാഹം_ചംബു&oldid=140526" എന്ന താളിൽനിന്ന് ശേഖരിച്ചത്