താപാപോതംജയശ്രീവധുവൊടുപതിവായ
ജൈത്രയാത്രയ്ക്കൊരുങ്ങും
ക്ഷ്മാപാലോത്തംസമുത്താംപൃഥുനൃപതിയെനീ
കഷ്ടമേ!വിട്ടുമുന്നം. ൩൩
ശ്രീനിതാന്തമെഴുമിക്കുമാരിപോയ്
മാനമ്യാമവനിൽമാലചാർത്തണം
വാനിലാഭയൊടുപൊങ്ങുമിന്ദുതാൻ
പൂനിലാവിനനുരൂപവല്ലഭൻ.' ൩൪
രാട്ടീമട്ടുകൾകേട്ട-
ക്കട്ടത്തീയൊത്തുപെട്ടദൃഷ്ടികളെ
രുട്ടൊടുരുട്ടിക്കൈത്താർ
കൊട്ടിപ്പൊട്ടിച്ചിരിച്ചുരച്ചിതിഭംഃ ൩൫
മതിമതിചെവികൊണ്ടെന്തെന്തുഞാൻഹന്ത!കേൾക്കു-
ന്നതുകിതവനവന്മൽകന്യതങ്കാന്തനെന്നോ?
ചിതമിതുചിതമേറ്റംകേകികൾക്കീശിതാവിൻ-
സുതയുടെപതിയുണ്ടോകൊച്ചുനീർക്കോലിയാവൂ? ൩൬
നാകത്തിന്മതിൽകൂടെവെഞ്കളിയിടും
നൽക്കീർത്തിയെക്കാത്തൊരെ-
ന്നേകച്ഛത്രമതിൻനിഴൽക്കുതവു-
ണ്ടാക്കുംനൃപക്കനാരെ
പാകമ്നോക്കിമറിച്ചുഞാൻപടുകുഴി-
യ്ക്കുള്ളിൽപതിപ്പിച്ചിടാ-
താകണ്ഠമ്പ്രമദാബ്ധിതന്നല്ലവരൊ-
ത്തിച്ഛയ്ക്കുമജ്ജിയ്കയോ? ൩൭
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |