അന്നതൊന്നുമറിയാതെകാന്തയാം
സന്നതാംഗിയൊടുമൊത്തുസൌഖ്യമായ്
മന്നവൻപൃഥുവസിച്ചുമാനുഷ-
ർക്കിന്നതെപ്പോൾവരുമെന്നുകണ്ടതാർ? ൧൧൬
തഞ്ചാപങ്‌ക്തിയ്ക്കചരത,
വഞ്ചനയാലരിയയച്ചുകനകാസ്ത്രം
സഞ്ചിതകതുകമണച്ചതു-
മഞ്ചിതസുമബാണനവനറിഞ്ഞില്ലാ. ൧൧൭
ഒരുദിനമിരുപേരുംപുത്തനാംഹൃദ്വിനോദം
തരുമൊരുചതുരംഗംവെച്ചുമോദിച്ചിടുമ്പോൾ
പുരുമദമൊരുദൂതൻപൂത്തപത്മാകരത്തിൽ
ചെരിയകരികണക്കാപ്പത്തനത്തിൽകടന്നാൻ ൧൧൮
കുറിഞ്ഞികാണുംപുലിപോലെചീറ്റി-
ക്കറഞ്ഞകാരുണ്യമൊടപ്പൊഴേവം
പറഞ്ഞുഭൂവൻ'പലഹാരമാവാൻ
വിരഞ്ഞതാർകാലനു?ചൊൽകവേഗം. ൧൧൯
കടുവായുടെവായിലാരുകയ്യി-
ട്ടിടുവാനോർക്കുവതെ?'ന്നുരാട്ടുരയ്ക്കെ
വിടവായനവൻകടന്നുടൻവ-
മ്പൊടുവാക്കേവമുരച്ചുഭീതിയെന്ന്യേ: ൧൨൦
'നിങ്കാലനാകിയമഹമ്മദനെത്തി,വേണ്ട
ഹുങ്കാലകാലമൃതി,ജീവനിലാശയെന്നാൽ
ശങ്കാലവംഹൃദിവെടിഞ്ഞുമുറയ്ക്കുകപ്പം
തങ്കാലണഞ്ഞുതരസൈവകൊടുത്തുകൊൾക.' ൧൨൧
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |