89
മാലൽപ്പം കലരാത്തപോലെയെഴുനേറ്റദ്ദിക്കിലെസ്ത്രീകൾ,ത- ന്നാളിപ്പെൺകൊടിമാർമുക്ഖേനനികടേവന്നീടുമാറാക്കിനാൾ. ൧൫൪
വന്നപുരാംഗനകളൊടാസ്സുന്ദരിഗംഭീരമധുരമായേവം
അന്നരുളി:'സോദരികളേ!മന്ദം മമ വാക്കുകേൾപ്പിനെല്ലാവരും. ൧൫൫
വിരവിലറിവിനൊന്നിന്നെൻപ്രിയൻ തൻ പ്രയാണം.
ചരമമിതിനിനപ്പാനുണ്ടുവേണ്ടുന്നലക്ഷ്യം
പരമിതിനിയതിനാൽനാം നാകലോകത്തിലസ്മ-
ദ്വരരുടെയരികിൽചെന്നെത്തിടാനോർത്തിടേണം. ൧൫൬
എന്നാഥനെപ്പിരികയില്ലഭവദ്വരന്മാർ
ചെന്നാരശേഷമവരാത്രിദിവത്തിലിപ്പോൾ
ഇന്നാശുവഹ്നിയെവളർത്തിയതില്പതിച്ചി-
ട്ടിന്നാമവർക്കു പിറകേ തുണയായ് ഗമിക്കാം. ൧൫൭
ഞാനമ്പിൽ നിങ്ങടെകിടാങ്ങളെയൊക്കെരാജ-
സ്ഥാനത്തിലേക്കൊളിവിലിപ്പൊഴുതേനയിപ്പൻ
മാനത്തെവൈരികളണഞ്ഞുകളഞ്ഞിടുംമു-
മ്പീനമ്മളഗ്നിയുടെബന്ധുത തേടിടേണം. ൧൫൮
ആ നല്ല വിത്തുകളിൽനിന്നുകിളുർത്തുവീണ്ടു-
മീനമ്മൾതന്നഭിജനം വലുതായ്ത്തഴയ്ക്കും
നൂനം വിപച്ചപലതട്ടിടുവോർക്കുമന്നി-
ലാനന്ദമാത്മഹതിതാനതിനില്ലവാദം'
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |