കേരളോല്‌പത്തിയും മറ്റും/കേരള പഴമ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
കേരള പഴമ


[ 121 ] Kerala-Parama
OR
History of Malabar

FROM

A.D. 1498 1631

കേരളപഴമ (1868) [ 123 ] കേരളപഴമ

1. പറങ്കികൾ മലയാളത്തിൽ വന്ന പ്രകാരം പറയുന്നു.

കൊല്ലം 673 ഇടവമാസം 9ാം തിയ്യതി [1498 മെയി 20ാം
൹] ഞായറാഴ്ചയിൽ തന്നെ കോഴിക്കോട്ടു നിന്നു തെക്കോട്ടു മീൻ
പിടിപ്പാൻ പോയ ചില മുക്കുവർ നാലു കപ്പൽ പടിഞ്ഞാറെ ദി
ക്കിൽ നിന്നു വന്നു നുങ്കൂരം ഇടുന്നത കണ്ടു, മീൻ വില്പാൻ അടുത്ത
പ്പോൾ, ഒരിക്കലും കാണാത്ത വേഷവും ഭാഷയും വിചാരിച്ചു വ
ളരെ അതിശയിച്ചു. കപ്പല്ക്ക് ഒരു മാലുമി ഉണ്ടു; അവൻ ഗുജരാത്തി
കണക്കൻ തന്നെ; മഴക്കാലം സമീപിച്ചല്ലൊ അറവിക്കപ്പൽ എ
ല്ലാം പോയി എന്തിനു ഇപ്പോൾ വരുന്നു, എവിടെ നിന്നു വരുന്നു
എന്നു ചോദിച്ചതിന്നു കാപ്പിരികൾ വസിക്കുന്ന മെലിന്ത ബന്ത
രിൽ ഞാൻ ഈ വെള്ളക്കാർ വരുന്നതു കണ്ടു ഹിന്തുരാജ്യത്തിൽ
പോകേണ്ടിയിരിക്കുന്നവർ എന്നും, വഴി അറിഞ്ഞു കൂടാ എന്നും,
പ്രത്യേകം ചൊല്ക്കൊണ്ട കോഴിക്കോട്ടിലേക്ക് ചെന്നു കച്ചവടം തു
ടങ്ങേണം എന്നും കേട്ടിട്ടു വഴി നടത്തിയിരിക്കുന്നു. ഇന്നു ചുരം കണ്ട
പ്പോൾ അവർ പടച്ചവനെ സ്തുതിച്ചു പാടി എനിക്കു നല്ല ഇനാം ത
ന്നിരിക്കുന്നു എന്നു പറഞ്ഞു, കോഴിക്കോടു എവിടെ എന്നു ചോദി
ച്ചറിഞ്ഞു. ഇരിമ്പെടുത്തു ഓടി ബന്തരിൽ വരികയും ചെയ്തു, അനന്ത
രം കപ്പിത്താൻ മാലുമിയേയും ഒരു പറങ്കിയേയും കരക്കയച്ചു; ഇരു
വരും പോയി ഏറിയ ആളുകളെ കടപ്പുറത്ത കണ്ടു എങ്കിലും, ഭാഷ
അറിയുന്നവൻ ആരും ഇല്ല. മാപ്പിളമാർ അവരെ അങ്ങാടികളിൽ
കടത്തി, പരദേശികൎത്താക്കന്മാരുടെ മാളികകളെയും പീടികകളെ
യും കാട്ടുമ്പോൾ, മുമ്പെ വിലാത്തിക്ക് പോയ ഒരു തുർക്കൻ എതി
രേറ്റു, വേഷം കണ്ടറിഞ്ഞു. പൊൎത്തുഗൽ ഭാഷയിൽ എന്തൊരു ശൈ
ത്താൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നു എന്നു ചോദിച്ചപ്പോൾ, പറ
ങ്കി: ഞങ്ങളുടെ രാജാവ് മുളക മുതലായ മലയാള ചീന ചരക്കുകളെ
യും അന്വേഷിപ്പാൻ അയച്ചിരിക്കുന്നു; അതല്ലാതെ നസ്രാണികൾ
ഈ നാട്ടിലും ഉണ്ടു എന്നു കേട്ട ക്രിസ്തു മാർഗ്ഗം നിമിത്തം ചേർച്ച വേ
ണം എന്നു നിശ്ചയിച്ചു. അതിനായി വന്നിരിക്കുന്നതു എന്ന അറി
യിച്ചാറെ, തുർക്കൻ അപ്പവും തേനും കൊടുത്തു സല്ക്കരിച്ചു, കൂടി
ചെന്നു കപ്പലിൽ കയറി എല്ലാവർക്കും "ബൊയവന്തൂർ" എന്ന
വാക്കു വിളിച്ചു സലാം ചെയ്തപ്പോൾ, പറങ്കികൾ ഭാഷ അറിയുന്ന
ഒരാളെ കിട്ടി എന്ന് സന്തോഷിച്ചു കരഞ്ഞു. തുർക്കനും കപ്പിത്താ
നോടു സംസാരിച്ചു കാര്യം സാധിപ്പാൻ ദുബാശിയായി* സേവി
ക്കും എന്ന സത്യവും ചെയ്തു. താമൂതിരി സാധുവാകുന്നു പ്രാപ്തി മാത്രം [ 124 ] പോരാ; കോവിലകത്തു ബ്രാഹ്മണർക്കു പ്രാധാന്യം; പട്ടണത്തി
ലും ബന്തരിലും മുസൽമാനരാകുന്ന മാപ്പിളമാർക്കും; അറവി, പാർ
സി, തുർക്കർ മുതലായ പരദേശികൾക്കും ആധിക്യം ഉണ്ടു. ചീന
ത്തോടും മക്കത്തോടും അളവില്ലാത്ത കച്ചവടം നടക്കുന്നു. മഴക്കാലം
തീരുമ്പോൾ ദിവസേന പത്ത നൂറ കപ്പലും പടകും എത്തും. ചുങ്കം
തന്നെ രാജാവിന്റെ വരവിൽ പ്രധാനം; അതുകൊണ്ടു നിങ്ങൾ വ
ന്നു വ്യാപാരം ചെയ്യുന്നതിൽ താമൂതിരിക്ക് രസം തോന്നും. മാപ്പിള
മാർക്കു അസൂയ ഉണ്ടായാലൊ രാജാവും നിങ്ങളെ വിരോധിക്കും.
അവനിപ്പോൾ പൊന്നാനിയിൽ ഇരിക്കുന്നു; വേഗം ആളെ അയക്കേ
ണ്ടിയിരിക്കുന്നു. ഇങ്ങിനെ എല്ലാം കേട്ടാറെ, കപ്പിത്താൻ രണ്ടു പറ
ങ്കികളെ അയച്ചു, മാനുവെൻ എന്ന പൊർത്തുഗൽ രാജാവ് നിങ്ങളു
ടെ കീൎത്തി കേട്ടു തിരുമുമ്പിൽ എത്തുവാൻ കല്പിച്ചു. കത്തുകളെ
യും എഴുതി തന്നു; എപ്പൊൾ വന്നു കാണാം? എന്നു അന്വേഷിച്ചാറെ,
താമൂതിരി വൎത്തമാനം അറിഞ്ഞു. മഴക്കാലത്തിന്നു മുമ്പിൽ കപ്പൽ
പന്തലായിനി കൊല്ലത്ത് ആക്കെണം എന്നും, കോഴിക്കോട്ടു വ
ന്നാൽ കാണാം എന്നും, ഉത്തരം അയച്ചു. അപ്രകാരം തന്നെ ഗാമ ക
പ്പിത്താൻ അനുസരിച്ചു പന്തലായിനി മുഖത്തു നങ്കൂരം ഇടുകയും
ചെയ്തു.

2. താമൂതിരിയെക്കണ്ട പ്രകാരം.

ഇടവം 17ാം നു തിങ്കളാഴ്ച കൊത്തുവാളും 200 നായന്മാരും പ
ന്തലായിനിക്ക് വന്നപ്പോൾ, ഗാമ കപ്പിത്താൻ പറങ്കി മൂപ്പന്മാരുമാ
യി വിചാരിച്ചു. "ഞാൻ "പോയി രാജാവെ കാണും; ആപത്തു
ണ്ടായാൽ നിങ്ങൾ ഒട്ടും പാൎക്കരുത്; ഉടനെ നങ്കൂരം എടുത്തു പൊ
ൎത്തുഗലിൽ ഓടി മലയാളത്തിലെ വഴി അന്വേഷിച്ചു കണ്ട പ്രകാ
രം എല്ലാം അറിയിക്കെണം" എന്നു കല്പിച്ചു വസ്ത്രാലങ്കാരങ്ങളെ
ധരിച്ചു വെടി വെച്ചു കൊടി പറപ്പിച്ചു 12 പറങ്കികളൊടും കരക്ക
ഇറങ്ങി. അനന്തരം നായന്മാർ എതിരേറ്റു വണങ്ങി തണ്ടിൽ കരേ
റ്റി എല്ലാവരും ഘോഷിച്ചു നടയായി പുറപ്പെട്ടു, കാപ്പുകാട്ട് എ
ത്തി, സല്ക്കാരം വാങ്ങി അനുഭവിച്ചതിന്റെ ശേഷം, ചങ്ങാടത്തിൽ
കയറി പുഴവഴിയായി ചെല്ലുമ്പൊൾ, രണ്ടു പുറവും അനെകം വലി
യ പടവുകൾ കരക്ക് വലിച്ചു ഓല മേഞ്ഞ നില്ക്കുന്നത കണ്ടു കിഴി
ഞ്ഞു മറ്റു തണ്ടുകളിൽ കയറി മഹാപുരുഷാരമദ്ധ്യത്തുടെ ചെന്നു ഒരു
മതിലകത്ത് എത്തുകയും ചെയ്തു. അതിൽ വലുതായിട്ടുള്ള ഒരു ചെ
മ്പതൂണും അതിന്മീതെ ചെമ്പു കൊഴിയും പ്രവേശത്തിൽ 7 മണിക
ളും തൂങ്ങുന്നതും കണ്ടു. ബ്രാഹ്മണർ എതിരേറ്റു കപ്പിത്താൻ മുതലാ
യവരുടെ മെൽ വെള്ളം തളിച്ചു തീർത്ഥവും പ്രസാദവും കൊടുത്തു. ക
പ്പിത്താൻ ഇതു പള്ളിമര്യാദ എന്നു വിചാരിച്ചു, നെറ്റിമേൽ തൊട്ടു;
പിന്നെ കൈമെൽ തേപ്പാൻ വസ്ത്രം നിമിത്തം സമ്മതിച്ചതും ഇല്ല. [ 125 ] ക്ഷേത്രത്തിൽ പോയി കൊത്തുവാൾ സാഷ്ടാംഗം വീണപ്പോൾ, അ
വരും മുട്ടുകുത്തി നമസ്കരിച്ചു. നാലു കൈകളും ദീർഘപല്ലും മറ്റും
ബീഭത്സരൂപങ്ങളായ ബിംബങ്ങളെ കണ്ടാറെ, ഒരു പറങ്കി "ഇതു
ദൈവം അല്ല പിശാച രൂപമായിരിക്കും എന്റെ നമസ്കാരം സ
ത്യദൈവത്തിന്നായിട്ടത്രെ" എന്ന സ്വഭാഷയിൽ പറഞ്ഞത് കേ
ട്ടു, കപ്പിത്താൻ ചിരിച്ചു എഴുനീറ്റു. അവിടെ നിന്ന് പുറപ്പെട്ടു, രാ
ജധാനിയിൽ എത്തിയപ്പോൾ, മറ്റൊരു അമ്പലത്തിൽ പ്രവേശിച്ചു
ഭഗവതിയെ കന്യാമറിയ എന്നു വിചാരിച്ചു വന്ദിച്ചു. കാഹളം നട
വെടി മുതലായ ഘോഷത്തോടും കൂടെ മതിലകത്തു ചെന്നു; അതി
ന്നു നന്നാലു കന്മതിലുകളും ഓരൊ ഗോപുരങ്ങളിൽ പതുപ്പത്തു കാ
വൽക്കാരും ഉണ്ടു. കമ്മന്മാർ, പണിക്കന്മാർ, മേനൊക്കി മുതലായ
സ്ഥാനികൾ അനവധി നില്ക്കും; കാവൽക്കാർ പുരുഷാരത്തെ നീക്കു
മ്പോൾ, തിക്കും തിരക്കും കൊണ്ടു ചിലർ മരിച്ചു. നാലാം പടിവാ
തില്ക്കൽ ഭട്ടത്തിരിപ്പാട എതിരേറ്റു കപ്പിത്താനെ ആശ്ലേഷിച്ചു, വ
ലങ്കൈ പിടിച്ചു ആസ്ഥാനമണ്ഡപത്തിൽ തിരക്കകത്തു പ്രവേശി
പ്പിച്ചു. അതിൽ പച്ചപ്പടം വിരിച്ചതും പല ദിവ്യാംബരങ്ങൾ വിതാ
നിച്ചതും ചുറ്റുമുള്ള ഇരുത്തിപ്പലകമേൽ മന്ത്രികൾ ഇരിക്കുന്നതും ന
ടുവിൽ കട്ടിലിന്മേൽ കുന്നലക്കോനാതിരി രാജാവ് കിടക്കുന്നതും
കണ്ടു. അവൻ വൃദ്ധൻ വലങ്കെയിൽ 14 രത്നമയ വീരചങ്ങല ഇട്ടതി
നാൽ ഒരാൾ തൃക്കൈ താങ്ങെണ്ടതായിരുന്നു. കേശബന്ധത്തിന്മീതെ
മുടി അണിഞ്ഞതും കാതു സ്വർണ്ണാലങ്കാരം കൊണ്ടു ചുമലോളം തു
ങ്ങുന്നതും അരയിൽ സൂര്യദീപ്തികലൎന്ന ഉടഞ്ഞാൺ ധരിച്ചതും കണ്ടു.
രണ്ടു ഭാഗത്തും വെറ്റിലത്തളികയും പൊൻകോളാമ്പിയും പൊൻ
കിണ്ടിയും വെച്ചിരുന്നു. മന്ത്രികൾ എഴുനീറ്റു വായി പൊത്തിനില്ക്കു
മ്പോൾ, കപ്പിത്താൻ തിരുമുമ്പിൽ ചെന്നു മൂന്നു വട്ടം തൊഴുതു രാജാ
വ് ആയാസം നിമിത്തം അവരെ ഇരുത്തി ചില സൌജന്യവാക്കു
കൾ കല്പിച്ചശേഷം, പനസവും വരുത്തി കൊടുത്താറെ, അവര ഭ
ക്ഷിക്കുന്നത കണ്ടപ്പൊൾ, ചിരിച്ചു അവർ അണ്ണാൎന്നു വെള്ളം കുടിച്ചാ
റെ, വെള്ളം തരുമൂക്കിൽ പോയതിനാൽ, രാജാവ് അധികം ചിരി
ച്ചു. അനന്തരം വൎത്തമാനം അന്വേഷിച്ചപ്പോൾ പൊൎത്തുഗൽ രാജ്യം
ഇവിടെനിന്നു പടിഞ്ഞാറവടക്കായി യുരൊപ രാജ്യങ്ങളുടെ ഒടുവിൽ
തന്നെ ഇരിക്കുന്നു. മുസല്മാനർ മിസ്രവഴിയായികൊണ്ടുപോകുന്ന
മുളകും ചീനച്ചരക്കുകളും ഞങ്ങൾ വളരെ വിലക്ക വാങ്ങി വരുന്ന
താകകൊണ്ടു ഞങ്ങളുടെ രാജാവ് അപ്രീകഖണ്ഡത്തിന്റെ ചുറ്റിലും
ഓടി മലയാളത്തിൽ പോയി കച്ചവടം ചെയ്ത വരാമൊ എന്നു ഭാ
വിച്ചു, പലപ്പോഴും കപ്പല്ക്കാരെ നിയോഗിച്ചിരിക്കുന്നു. ഒടുക്കം 10
മാസത്തിന്ന് മുമ്പെ എന്നെ അയച്ചപ്പോൾ, ദൈവകടാക്ഷത്താൽ
ഈ വിഷമയാത്ര സാധിച്ചിരിക്കുന്നു. രാജാവ് തങ്ങൾക്ക് അറവി
ഭാഷയിൽ എഴുതിയ കത്ത് ഇതാ എന്ന് പറഞ്ഞു കൊടുത്താറെ,
രാജാവ് വാങ്ങിയില്ല "ഇപ്പോൾ സമയമില്ല വന്നത് സന്തോഷം [ 126 ] തന്നെ, മുസൽമാനരുടെ വീട്ടിൽ പാർക്ക" എന്നു കല്പിച്ചാറെ,
"വേദം നിമിത്തം ഇടച്ചലിന്നു സംഗതി ആകകൊണ്ടും വാക്ക്
അറിഞ്ഞുകൂടായ്കകൊണ്ടും, ഒരുമിച്ചു പാർക്കുന്നത് നന്നല്ല, വേറെ
പാർക്കാമല്ലൊ" എന്നറിയിച്ചപ്പൊൾ, താമൂതിരി സമ്മതിച്ചു; അ
വർ രാത്രിയിൽ പെരുമാരിയിൽ തന്നെ പട്ടണത്തിൽ എത്തി,
നല്ലൊരു വീട്ടിൽ കരേറി പാർക്കയും ചെയ്തു, അനന്തരം തുർക്കൻ:
"ഇവിടെ സമ്മാനം സകലത്തിലും പ്രധാനമല്ലൊ എന്തു വെക്കാതി
രുന്നു" എന്നു ചോദിച്ചാറെ, കപ്പിത്താൻ തിരുമുല്ക്കാഴ്ചക്കായി ചില
ചരക്കുകളെ അയച്ചു "സ്വരാജ്യം വിട്ടുപോകുമ്പോൾ, ഇവിടെ എ
ത്തും എന്ന് അറിഞ്ഞില്ലയായിരുന്നു. അതുകൊണ്ടു യോഗ്യമായ കാ
ഴ്ചക്ക സംഗതി വന്നില്ല" എന്നു എഴുതിച്ചു മന്ത്രികൾക്കും ചിലതു
അയച്ചു കൊടുപ്പിക്കയും ചെയ്തു.

3. മാപ്പിളമാരുടെ വിരോധവും
വർഷകാലത്തിലെ താമസവും.

ഈ ഉണ്ടായതെല്ലാം മുസല്മാന്നർ കരുതിക്കൊണ്ടു "പറങ്കികൾ
വന്നതു നമ്മുടെ കച്ചോടത്തിന്നു നാശം തന്നെ; നല്ലവണ്ണം നോക്കെ
ണം" എന്നു വിചാരിച്ചു കൊത്തുവാൾ മുതലായവർക്കും വളരെ
കൈക്കൂലികൊടുത്തു വശീകരിച്ചു "പറങ്കികൾ വ്യാപാരികൾ അല്ല
കടല്പിടിക്കാരത്രെ; അവരുടെ രാജാവ് ഇവിടെ അയച്ചിരിക്കു
ന്നു എങ്കിൽ, ഇത്ര നിസ്സാര സാധനങ്ങളെ തിരുമുല്ക്കാഴ്ച വെക്ക
യില്ലയായിരുന്നു. വഴിയിൽവെച്ചു ചില ദിക്കിൽനിന്നു മുസല്മാ
നരുമായി കലഹിച്ചു നാശം ചെയ്തിരിക്കുന്നു എന്നു മാലുമി അറി
യിച്ചിരിക്കുന്നു. ഇസ്ലാമുറ അവരുമായിട്ടു എപ്പോഴും ഘോര
യുദ്ധം ഉണ്ടായിട്ടുണ്ടല്ലൊ. നമ്മുടെ മുതലിയാരും പറങ്കികൾ വന്നു
സകലവും നശിപ്പിക്കുമെന്നും കഴിഞ്ഞ കൊല്ലത്തിൽ തന്നെ ശ
കുനം പറഞ്ഞിരിക്കുന്നു. അതുകൊണ്ടു പുതുസ്നേഹം രാജാവവർ
കൾക്ക് വേണം എങ്കിൽ പഴയ കെട്ടു അറ്റു പോകും ഇവരെ
ചേൎത്തു കൊണ്ടാൽ ഞങ്ങൾ ഒരുമിച്ച തന്നെ വിട്ടു പോകും. എ
ന്നാൽ ഈ രാജ്യമഹാത്മ്യം എല്ലാം ക്ഷയിക്കും; ഇനി തിരുമനസ്സിൽ
തോന്നുന്ന പ്രകാരം ചെയ്യെട്ടെ എന്നുണൎത്തിച്ചു." ഇത കേട്ടിട്ടു താ
മൂതിരി 19ാന്തിയ്യതി കപ്പിത്താനെ വരുത്തി: "നിങ്ങൾ ആരാകു
ന്നു? നേർ പറഞ്ഞാൽ ഞാൻ ശിക്ഷിക്കയില്ല. എന്തിന്നു വന്നു?
ഈ നാട്ടുകാർ മനുഷ്യരല്ല കല്ലെന്നു വിചാരിച്ചിട്ടൊ ഈ വക കാഴ്ച
വെച്ചതു?" എന്നിങ്ങനെ ഓരോന്നു കല്പിച്ചപ്പോൾ, കപ്പിത്താൻ
പറഞ്ഞു: "ഞങ്ങളുടെ കാര്യം നിങ്ങൾക്ക് ഇപ്പോൾ ബോധിക്ക
യില്ല. ക്രമത്താലെ ബോധിക്കും ഞങ്ങളുടെ രാജാവ് ലോകരക്ഷി
താവായ യേശുക്രിസ്തനെ സൎവ്വരാജ്യങ്ങളിലും അറിയിച്ചു വാഴി
ക്കേണം എന്നു വെച്ചു എവിടെയും കപ്പലുകളെ അയച്ചു ജാതി [ 127 ] കളിൽ ഐക്യം വരുത്തുന്നുണ്ടു. നിങ്ങളുടെ അമ്പലങ്ങളിലും ബിം
ബങ്ങളിലും ത്രിമൂൎത്തി തമ്പ്രാട്ടി മുതലായ ഭാവനകളിലും ഞങ്ങ
ളുടെ മതത്തോടു ഒരു സംബന്ധം കാണുന്നുണ്ടു. അന്യജാതികളെ
പോലെ നിങ്ങളും ഈ പുതിയ വർത്തമാനത്തെ അംഗീകരി
ച്ചാൽ ഈ രാജ്യമാഹാത്മ്യം ഇടവിടാതെ വൎദ്ധിച്ചു വരും. ഞങ്ങൾ
ക്ക് സകല ജാതികളോടും സ്നേഹം ഉണ്ടു; ഇസ്ലാം വകക്കാരൊടു
മാത്രം ഇല്ല. അവർ നിത്യം ഞങ്ങളെ ചതിപ്പാൻ നോക്കുന്നു. നി
ങ്ങളെയും ചതിക്കുന്നു, ആകയാൽ ഞങ്ങളുടെ രാജാവ് അപ്രിക്ക
യിൽ വെച്ചു അവരെ ജയിച്ചു ശിക്ഷിച്ചു വരുന്നു; "ഞാനും വഴി
യിൽ വെച്ചു അവരുടെ ദ്രോഹത്തിൽ അകപ്പെട്ടു. ദൈവകടാക്ഷ
ത്താൽ, പണിപ്പെട്ടു വിട്ട ഉടനെ ഭീരങ്കിയുണ്ടകളാൽ∗ അവൎക്കു അ
ല്പം ബുദ്ധി, വരുത്തി ഇരിക്കുന്നു. സത്യം എങ്കിലും ഈ മാപ്പി
ള്ളമാർ നിങ്ങളോടു പറയുന്നതെല്ലാം വിശ്വസിക്കരുതെ; അവരു
ടെ പക നിമിത്തം നീരസം തോന്നാതെ ഞങ്ങളെ രക്ഷിച്ചു കൊ
ള്ളേണം; അവരെ അനുസരിച്ചിട്ടു ഞങ്ങളെ കൊന്നാലും ഞങ്ങളെ
രാജാവ് വിടാതെ അന്വെഷിച്ചു, കാര്യം അറിഞ്ഞു നിങ്ങളിൽ
പ്രതിക്രിയ ചെയ്യും. പൊർത്തുഗൽ ജയം കൊള്ളാതെ കണ്ടു ഈ രാ
ജ്യം വിട്ടു പോകയും ഇല്ല." എന്ന് താമൂതിരി കേട്ടാറെ, കപ്പി
ത്താന്റെ മാറിൽ തൂങ്ങിയിരിക്കുന്ന കന്യാമറിയുടെ ചിത്രം കണ്ടു
"ആയത് എങ്കിലും അഴിച്ചു തരേണം" എന്നു കല്പിച്ചാറെ, "ഇ
തു പൊന്നല്ല, പൊൻ പൂശിയ മരമത്രെ; പൊന്നായാലും തരികയി
ല്ല; കടലിൽ വെച്ചു രക്ഷിച്ചതു സാക്ഷാൽ ഇവൾ തന്നെ ആകുന്നു"
എന്നു തിണ്ണംപറഞ്ഞു തന്റെ രാജാവ് അയച്ച അറവിക്കത്തും കൊ
ടുത്തു. ആയത് താമൂതിരി വായിപ്പിച്ചു ചരക്കുകളുടെ വിവരം ചോ
ദിച്ചു. "നല്ലതു നിങ്ങൾ അങ്ങാടിയിൽ വസിച്ചാൽ കലശൽ ഉണ്ടാ
കും, കപ്പലിലേക്ക് പോയി അവിടെ പാൎത്തു കച്ചോടം ചെയ്ക;
പിന്നെ കല്പന അയക്കാം" എന്നരുളി അയക്കുകയും ചെയ്തു.

അനന്തരം ഗാമ കൊത്തുവാളോടുകൂടെ പുറപ്പെട്ടു കാപ്പുകാട്ടിൽ
എത്തിയപ്പോൾ മാപ്പിള്ളമാരുടെ വിരോധത്താൽ തോണി ഒന്നും കി
ട്ടാതെ രാത്രിയിൽ കരമേൽ തന്നെ പാൎത്തപ്പോൾ അധികാരികളും
വന്നു കൂടി മുട്ടിച്ചു: "നിങ്ങൾ കപ്പൽ കരക്ക് അടുപ്പിച്ച് ചരക്കും
പായും ചുക്കാനും എടുത്തു ജാമ്യമാക്കി വെച്ചു സുഖേന ഇരിക്കാമല്ലൊ,
അതിന്നായി കപ്പലിലേക്ക് കല്പന അയക്കേണം" എന്നും മറ്റും
കൌശലം പറഞ്ഞാറെയും കപ്പിത്താൻ പുറമെ ഭയം കാട്ടാതെ അല്പം
ചില ചരക്കുകളെ മാത്രം വരുത്തി ചിലരെ കരക്ക് പാർപ്പിച്ചു
താൻ കപ്പൽ കരേറി: "ഇനി ഞാൻ വിചാരിച്ചു കൊള്ളും" എന്നറി
യിക്കയും ചെയ്തു. മാപ്പിള്ളമാർ അത്യന്തം കോപിച്ചു എങ്കിലും വി
രോധം ഒന്നും ചെയ്വാൻ സംഗതി വരാതെ, പൊൎത്തുഗൽ ചരക്കുക [ 128 ] ളെ കാണുന്തോറും ദുഷിച്ചു ചീത്തയാക്കും; ഒരു ക്രിസ്ത്യാനനെ കാണു
മ്പോൾ "ചീ" "പറങ്കി" എന്നു ചൊല്ലി തുപ്പും. താമൂതിരി അന്നു
ചുങ്കം ചോദിച്ചില്ല: കാവലിന്നു ഒരു നായരെ കല്പിച്ചയച്ചു ചരക്കുക
ളെ പതുക്കെ വില്പിച്ചു; ഗാമ മാത്രം കരക്കിറങ്ങാതെ ദിവസേന
ഓരോരുത്തരെ ഇറക്കി അങ്ങാടി കാണിച്ചും കണ്ടസാധനങ്ങളെ മാ
തിരി കാട്ടുവാൻ വാങ്ങിച്ചും മീനും പഴവും വില്പാൻ കൊണ്ടുവരുന്ന
നാട്ടുകാരെ സല്കരിച്ചും മമത വരുത്തി വർഷകാലം കഴിക്കയും ചെ
യ്തു.

4. ഗാമ യുരോപ്പയിൽ മടങ്ങി ചെന്നത്.

പറങ്കികൾ ചിങ്ങമാസത്തോളം പാർത്തശേഷം, മക്കത്തുനി
ന്ന് വലിയ കപ്പലുകൾ വരുവാൻ കാലം അടുത്തിരിക്കുന്നു എന്നും
കടല്പട ഉണ്ടാവാൻ സംഗതി ഉണ്ടു എന്നും കേട്ടാറെ, കപ്പിത്താൻ താമൂ
തിരിക്ക് കാഴ്ച അയച്ചു: "ചരക്കുകൾ വില്ക്കേണ്ടതിന്നു ഒരാൾ കോ
ഴിക്കോട്ട പാൎക്കട്ടെ, ചരക്കുകളുടെ വിലയോളം മുളക മുതലായത് ത
രേണം" എന്നും മറ്റും അപേക്ഷിച്ചപ്പൊൾ, രാജാവ് വളരെ നീരസം
കാട്ടി നാലു ദിവസം താമസിപ്പിച്ചു "ചുങ്കത്തിന്നും, ബന്തരിന്നും, ഇ
വിടെക്ക് ക്ഷണത്തിൽ 600വരാഹൻ തരേണം" എന്നു കല്പിച്ചു ദൂത
നെ തടവിൽ പാൎപ്പിച്ചു മക്കക്കപ്പൽ വന്നാൽ ഉടനെ മാപ്പിള്ളമാരു
ടെ കൌശലപ്രകാരം പറങ്കികളെ ഒടുക്കേണം എന്നു നിശ്ചയിക്കയും
ചെയ്തു. ഗാമ ഭയം എല്ലാം മറെച്ചു കപ്പൽ കാണ്മാൻ വരുന്ന നാട്ടുകാ
രെ നന്നായി ബഹുമാനിച്ചു പാർക്കുമ്പോൾ, ഒരു ദിവസം നല്ല വേ
ഷക്കാരായി പ്രാപ്തിയുള്ള ചിലർ വന്നാറെ "ഇവർ ജാമ്യത്തിന്നു
മതി" എന്നു വെച്ചു നകൂരം എടുത്തു പായി കൊളുത്തി ഓടുവാൻ തുട
ങ്ങി. കോഴിക്കോട്ടുകാർ അതു കണ്ടപ്പോൾ, തോണിക്കാരെ അയച്ചു:
"രാജാവ് കരക്കുള്ള രണ്ടു പറങ്കികളെ ക്ഷണത്തിൽ വിട്ടയക്കും" എ
ന്ന് ബോധിപ്പിച്ചാറെ; "അവരെ കൂടാതെ ഇനി ഒരു തോണിയും വ
രരുത്; വന്നാൽ വെടി ഉണ്ടാകും" എന്നു പേടിപ്പിച്ചപ്പോൾ, ഞായ
റാഴ്ച 26 ആഗസ്ത (ചിങ്ങം 12) ഏഴു വള്ളം വന്നു താമൂതിരിയുടെ എഴു
ത്തോടും കൂടെ രണ്ടു പറങ്കികളെയും കൊണ്ടുവന്നു കയറ്റി, കരക്കുള്ള
ചരക്കുകൾ കയറ്റി അയക്കായ്കകൊണ്ട അവറ്റെ വെറുതെ അയ
ച്ചു, പിറ്റെ ദിവസം പൊൎത്തുഗൽ ഭാഷ അറികയാൽ ഒറ്റുകാരൻ
എന്ന ശ്രുതിപ്പെട്ട ആ മുസല്മാനും വന്നു: "എന്റെ ദ്രവ്യം എല്ലാം
രാജാവ് എടുത്തു മാപ്പിള്ളമാർ പാരുഷ്യവാക്കും പറഞ്ഞിരിക്കുന്നു.
അതുകൊണ്ട ജീവരക്ഷക്ക് വേണ്ടി ഞാൻ യൂരോപയിൽ പോകട്ടെ"
എന്നു ഗാമയോടു പറഞ്ഞു പാർത്തപ്പോൾ, ചില തോണിക്കാർ വ
ന്നു ചരക്കുകൾ ഇതാ കൊണ്ടു വന്നിരിക്കുന്നു എന്നു കാണിച്ചിട്ടും ഗാ
മ "നിങ്ങൾ വ്യാപ്തിക്കാർ ഇനി നിങ്ങളോടു ഒരു വാക്കും ഇല്ല" എ
ന്നു ചൊല്ലി വെടിവെച്ചു പേടിപ്പിച്ചു 14 കോഴിക്കോടരോടും കൂടെ [ 129 ] വടക്കോട്ടു ഓടി "നിങ്ങളുടെ പ്രജകളെ ഞാൻ മാനത്തോടും കൂടെ
തിരിച്ചു അയക്കും കച്ചോടം ചെയ്വാൻ വേറെ പൊൎത്തു ഗൽ
കപ്പൽ വേഗം വരുമല്ലൊ" എന്നു രാജാവിന്നു എഴുതി അവരിൽ ഒ
രാളെ ഏഴിമല സമീപത്തുനിന്നു വിട്ടയച്ചു താൻ ഗോകർണ്ണത്തിന്ന
ടുത്ത അഞ്ചു ദ്വീപിൽ പോയി കപ്പൽ നന്നാക്കിച്ചു ഗോവയിൽനി
ന്നുള്ള കടൽ പിടിക്കാരെ വെടിവെച്ചകറ്റി, അവരിൽ ഒരു ഒറ്റു
കാരനായ യഹൂദനെ പല ഭാഷാപരിചയം നിമിത്തം പാർപ്പിച്ചു.
തുലാവം പടിഞ്ഞാറോട്ടു ഓടുകയും ചെയ്തു. യാത്രയിൽ വളരെ ക്ലേ
ശിച്ചു 148 ജനങ്ങളിൽ ശേഷിച്ച അമ്പത്തഞ്ച പേരൊടു കൂടെ 674
കൎക്കിടകം പൊൎത്തുഗൽ രാജ്യത്തിൽ എത്തുകയും ചെയ്തു.

5. കബ്രാൽ കപ്പിത്താൻ കോഴിക്കോട്ടു എത്തിയത.

പൊൎത്തുഗൽ രാജാവായ മാനുവെൽ ഗാമ മുതലായവർക്കു വള
രെ സ്ഥാനമാനങ്ങളെ കല്പിച്ചു: "നീ സൌഖ്യമായിരിക്ക; വേ
ഗം മറ്റൊരുവനെ അയക്കും" എന്നു പറഞ്ഞതും അല്ലാതെ അനേകം
പറങ്കികൾ ഈ പുതിയ ലോകം കാണേണം എന്നു കിനാവിലും
വിചാരിച്ചു ഹിന്തുകച്ചവടത്തിന്നു വട്ടം കൂട്ടുകയും ചെയ്തു. അവ
രൊടൊന്നിച്ചു രാജാവും ഉത്സാഹിച്ചു 12 കപ്പലുകളിൽ ചരക്കുകളെ
കയറ്റി കബ്രാൽ കപ്പിത്താന്നു മൂപ്പു കല്പിച്ചു: "നീ ആയിരത്ത
ഞ്ഞൂറു (1500) ആളുകളൊടും എട്ടു (8)പാതിരിമാരൊടും പോയി
കോഴിക്കൊട്ട് ഇറങ്ങി കച്ചവടം തുടങ്ങി ക്രിസ്തവേദവും പര
ത്തണം എന്നും താമൂതിരി ചതിച്ചാൽ പട വെട്ടെണം, വിശേഷാൽ
മക്കക്കാരെ ശിക്ഷിക്കേണം" എന്നും നിയോഗിച്ചു രോമസഭയുടെ
അനുഗ്രഹത്തോടും കൂടെ 1500 മാർച്ച 8 [കൊല്ലം 675] അയക്കുക
യും ചെയ്തു. അവൻ തെക്കോട്ടു ഓടുമ്പൊഴെക്ക കിഴക്കൻ കാറ്റി
ന്റെ ഊക്കു കൊണ്ടു ബ്രസിൽ ദെശത്തിന്റെ കരയോളം വന്നു പു
തിയ നാട്ടിന്റെ വർത്തമാനം അറിയിപ്പാൻ ഒരു കപ്പൽ പൊൎത്തു
ഗലിൽ തിരികെ അയച്ചു. ആ ബ്രസിൽ നാട്ടിൽനിന്നു തന്നെ
പൊൎത്തുകിമാങ്ങ, കൈതച്ചക്ക, ആത്തച്ചക്ക, പെരക്ക, കപ്പമുളക
മുതലായ സസ്യാദികൾ പിന്നത്തേതിൽ മലയാളത്തിൽ വിളവാൻ
സംഗതി ഉണ്ടായത. കെപ്പിന്റെ തൂക്കിൽ വെച്ചു പെരിങ്കാറ്റുണ്ടായി
നാലു കപ്പൽ തകർന്ന ശേഷം കബ്രാൽ 675 ചിങ്ങമാസം മുമ്പെ അ
ഞ്ചു ദ്വീപിലും പിന്നെ കോഴിക്കോട്ടും ആറു കപ്പലുമായി എത്തുകയും
ചെയ്തു. ഉടനെ ഗാമ കൂട്ടിക്കൊണ്ടുപോയ മലയാളികൾ പറങ്കി വേ
ഷവും ആയുധങ്ങളും ധരിച്ചു കരക്കിറങ്ങി ജാതിക്കാരെ കണ്ടു ഞങ്ങ
ളെ വളരെ മാനിച്ചിരിക്കുന്നു എന്നറിയിച്ചു വിലാത്തി വൎത്തമാന
ങ്ങളെ പറഞ്ഞു നാട്ടുകാൎക്ക വളരെ സന്തോഷം ഉണ്ടാക്കുകയും ചെ
യ്തു. അവർ തീണ്ടിക്കുളിക്കാരകകൊണ്ടു തിരുമുമ്പിൽ ചെന്നു കാ
ണ്മാൻ സംഗതി വന്നതും ഇല്ല. കബ്രാൽ ആ ഗോവക്കാരനായ [ 130 ] യഹൂദനെ അയച്ചു താമൂതിരിയോട കണ്ടപറയെണം:"ചതി വിചാ
രിക്കരുത, ജാമ്യത്തിന്നു കൊത്തുവാൾ അരച മേനോക്കി മുതലായ
സ്ഥാനികളെ കപ്പലിൽ അയച്ചിരുത്തെണം" എന്നുണൎത്തിച്ച
പ്പൊൾ രാജാവ് ഒഴിവ പറഞ്ഞു എങ്കിലും ഭയം വർദ്ധിച്ചാറെ, ആറു
ബ്രാഹ്മണരെ ജാമ്യം ആക്കി കരേറ്റി, കപ്പിത്താനും വളരെ ഘോ
ഷത്തോടും കൂടെ രാജാവെ കടപ്പുറത്തു സ്രാമ്പിയിൽ ചെന്നു കണ്ടു
നല്ല സമ്മാനങ്ങളെ വെച്ചു, താമൂതിരി പ്രസാദിച്ചു: "നിങ്ങൾഇവിടെ
പാർത്തു വ്യാപാരം ചെയ്തു കൊള്ളാം; ജാമ്യത്തിന്ന അയച്ചവർ കപ്പ
ലിൽ വെച്ച ഉണ്മാൻ വഹിയായ്കകൊണ്ടു ദിവസെന ആളുകളെ മാ
റ്റി അയക്കേണ്ടു" എന്നു പറഞ്ഞു വിട വഴങ്ങി. ജാമ്യക്കാർ കപ്പ
ലിൽ പാർപ്പാൻ വളരെ പേടിച്ചതും അല്ലാതെ, ചിലർ കടലിൽ
ചാടി കരക്കു നീന്തുവാൻ ഭാവിച്ചാറെ, കപ്പൽക്കാർ അവരെ പിടി
ച്ചു മുറിയിൽ അടച്ചു. ഒരു കിഴവൻ 3 ദിവസം പട്ടിണി ഇട്ടപ്പൊൾ
അയ്യൊ! പാപം! എന്ന തൊന്നി ജാമ്യക്കാരെ കരക്ക ഇറക്കുകയും
ചെയ്തു.

അനന്തരം രാജകല്പനപ്രകാരം കച്ചവടം തുടങ്ങി; മുസല്മാന
രുടെ ചതി നിമിത്തം ഫലം ഒന്നും ഉണ്ടായില്ല. അന്നു കോഴിക്കോട്ടു
മുസല്മാനർ രണ്ടു കൂട്ടം ഉണ്ടു. ഒന്നു മക്കക്കാർ, മിസ്രക്കാർ മുതലായ
പരദേശികൾ, അവൎക്കു കടൽ കച്ചവടം പ്രധാനം. അവർക്കു തലവ
നായ കൊജ ശംസദ്ദീൻ എന്നൊരു ഡംഭി പറങ്കികൾക്ക് എത്രയും
പ്രതികൂലൻ. നാട്ടിലെ മാപ്പിള്ളമാർക്ക അന്നു ഗൌരവം ചുരുക്കമ
ത്രെ. കരക്കച്ചവടമെ ഉള്ളു. അവർക്ക് കൊയപക്കി പ്രമാണി ആകു
ന്നു. ആക്കോയപക്കി മറ്റെവനിൽ അസൂയ ഭാവിച്ചു, പറങ്കികൾക്ക്
മമത കാണിച്ചു കടപ്പുറത്തുള്ള പാണ്ടികശാലയെ പൊർത്തുഗൽ രാ
ജാവിന്നു വിറ്റു, വെള്ളിയോലയിൽ എഴുതി കൊടുത്തു. അവിടെ
പറങ്കികൾ വസിച്ചു പൊർത്തുഗൽ കൊടി പാറിപ്പിച്ചു ചരക്കുകളെ
വിറ്റും മേടിച്ചും കൊണ്ടിരുന്നു. പാതിരിമാരും മലയായ്മ അല്പം
വശമാക്കി തുടങ്ങി.

6. താമൂതിരി പറങ്കികളുടെ വീര്യം പരീക്ഷിച്ചതു.

ഒരു ദിവസം കൊച്ചിയിൽനിന്നു ഗുജരാത്തിക്ക് ഓടുന്ന ഒരു
വലിയ കപ്പൽ കോഴിക്കോട്ടു തൂക്കിൽ വന്നപ്പോൾ, ശംസദ്ദീൻകോയ
വസ്തുത അറിഞ്ഞു താമൂതിരിയോടു ബോധിപ്പിച്ചു കൌശലം പറ
ഞ്ഞാറെ, രാജാവ് അവനെ കബ്രാൽ അടുക്കെ അയച്ചു: "ഇതുമക്ക
ക്കാർക്കുള്ള കപ്പൽ; അതി‍ൽ ചില ആനകളോടും കൂടെ ഒന്നാന്തര
മായ ഒരു പടയാനയും ഉണ്ടു. അതു വാങ്ങുവാൻ ഞാൻ വളരെ വില
പറഞ്ഞിട്ടും മാപ്പിള്ള തരുന്നില്ല. ആയത എന്റെ മാനത്തിന്ന
പോരായ്ക കൊണ്ടു നിങ്ങൾ ഈ കപ്പൽ എനിക്കായി പിടിച്ചു ത
രേണം" എന്നു അപേക്ഷിച്ചു. കബ്രാൽ അല്പം വിരോധിച്ചിട്ടും [ 131 ] രാജാവ്: "ഇതിന്റെഅനുഭം എല്ലാം എന്തലമേൽ വരട്ടെ" എന്നു മുട്ടി
ച്ചു അതിലുള്ള കറുപ്പ മുതലായ ചരക്കുകൾ പറങ്കികൾക്ക് കൂലി പറ
ഞ്ഞകൊടുത്തപ്പോൾ കബ്രാൽ ഒരു ചെറിയ കപ്പലിൽ പശകു തുടങ്ങി
യുള്ള 60 വീരന്മാരെ കരയേറ്റി നിയൊഗിച്ചു, അവരും രാത്രി മുഴു
വൻ ഓടി രാവിലെ കണ്ടു "ഇങ്ങു അടങ്ങി വരേണം" എന്നു കല്പി
ച്ചപ്പൊൾ അതിലുള്ള 300 ചില്വാനം മാപ്പിള്ളമാർ ശരപ്രയോഗം
തുടങ്ങി, പശകു വെടി വെച്ചു കൊണ്ടു കണ്ണന്നൂർ തുറമുഖത്തോളം ഓ
ടിയപ്പൊൾ ആ വലിയ കപ്പൽ ശേഷം കപ്പലുകളുടെ നടുവിൽ ഒളി
ച്ചു. പശകു അവറ്റിലും ഉണ്ട പൊഴിച്ചു കണ്ണന്നൂൎക്കാരെ അത്യന്തം
പേടിപ്പിച്ചു. പിറ്റെ ദിവസവും പട കൂടി കപ്പൽ പിടിക്കയും ചെ
യ്തു. അതിൽ 7 ആനയുണ്ടു, ഒന്നു വെടി കൊണ്ടു മരിച്ചതു പറങ്കി
കൾ വേറെ ഇറച്ചി കിട്ടായ്കയാൽ സന്തോഷത്തോടെ തിന്നു, ശേഷം
താമൂതിരിക്കു കൊടുത്തപ്പൊൾ, അവൻ വളരെ സമ്മാനം കൊടുത്തു
ഉപചാരവാക്കും പറഞ്ഞു. യുദ്ധവിവരം കേട്ടാറെ, അവന്റെ അന്തർ
ഗ്ഗതം വേറെ ഇപ്രകാരമുള്ള അതിഥികൾ വരേണ്ടതല്ലയായിരുന്നു;
അവരെ വല്ലപ്പോഴും വിട്ടയക്കേണ്ടി വന്നാൽ നീക്കുവാൻ പ്രയാസം
നന്നെ ഉണ്ടാകും എന്നത്രെ. കബ്രാൽ കപ്പലിൽ കറുപ്പ മുതലായതു
കാണാഞ്ഞു കപ്പലിന്റെ ഉടയവൻ മമ്മാലിമരക്കാൻ തന്നെ എന്ന
റിഞ്ഞ ഉടനെ അവനെ വിളിച്ചു വസ്തുത എല്ലാം ഗ്രഹിച്ചപ്പൊൾ
"ഇതു ശംസദ്ദീന്റെ ഒരു കൌശലമത്രെ അവൻ ചതിച്ചിരിക്കുന്നു,
നിങ്ങൾ എന്നോടു ക്ഷമിക്കേണം" എന്ന പറഞ്ഞു കപ്പൽ വിട്ടയക്ക
യും ചെയ്തു.

7. പറങ്കികൾ കോഴിക്കോട്ടുവെച്ചു പടകൂടിയതു.

അനന്തരം മാപ്പിള്ളമാർ താമൂതിരിയെ ചെന്നു കണ്ടു: "ഞ
ങ്ങൾക്ക നെഞ്ഞിന്നുറപ്പില്ല എന്നു വെച്ചൊ തമ്പുരാൻ പറങ്കികളെ
ക്കൊണ്ടു ആ കപ്പൽ പിടിപ്പിച്ചത്, അവരെ വിശ്വസിക്കുന്നത്
അനുഭവത്തിന്നു മതിയാകുമൊ? അവർ എത്ര ചെലവിടുന്നു, കച്ചവ
ടത്തിന്റെ ലാഭത്താൽ അത ഒരുനാളും വരികയില്ലല്ലൊ എന്തിന്നു
വെറുതെ കാത്തിരിക്കുന്നു. അവർ രാജ്യം സ്വാധീനമാക്കുവാൻ നോ
ക്കും, അസൂയകൊണ്ടല്ല ഞങ്ങൾ ഇതു പറയുന്നത്. ദിവസവൃത്തി
ക്കായി ഞങ്ങൾ മറ്റു വല്ല പട്ടണത്തിൽ പോയി വ്യാപാരം ചെ
യ്യാം എങ്കിലും തമ്പുരാന്റെ രാജ്യത്തിനു ഛേദം വരും എന്നു ശങ്കി
ച്ചത്രെ ഞങ്ങൾ ഇപ്രകാരം ബോധിപ്പിക്കുന്നത് " എന്നും മറ്റും പറ
ഞ്ഞത് കേട്ടാറെ, രാജാവ് "ഈ കപ്പലിന്റെ കാര്യം ഒരു പരീ
ക്ഷയത്രെ: നിങ്ങൾ സുഖേന ഇരിപ്പിൻ! പണ്ടു പണ്ടെ നിങ്ങളി
ലുള്ള മമതക്കു ഭേദം വരികയില്ല" എന്നു കല്പിച്ചു മനസ്സിന്നു സന്തോ
ഷം വരുത്തി. അവർ മുളക എല്ലാം വാങ്ങിക്കളകകൊണ്ടു കപ്പിത്താ
ന്നു രണ്ടു കപ്പൽ മാത്രം ചരക്കു കരേറ്റുവാൻ 3 മാസം വേണ്ടി വന്നു. [ 132 ] പൊൎത്തുഗൽ ചരക്കു ആരും മേടിച്ചതും ഇല്ല. അപ്പോൾ കപ്പിത്താൻ
രാജാവോടു: "ഞങ്ങൾ 20 ദിവസിത്തന്നകം ചരക്കു വാങ്ങി പോ
കേണ്ടതിന്നു തിരുകല്പന ആയെല്ലൊ? ഇപ്പോൾ രണ്ടു കപ്പലിലേക്ക്
മുളക കിട്ടിയുള്ളു; മാപ്പിളളമാർ എല്ലാടവും വിഘ്നം വരുത്തി" എന്നു
ബോധിപ്പിച്ചപ്പോൾ, താമൂതിരി പറഞ്ഞു." "യാതൊരു കപ്പ
ല്ക്കാർ എങ്കിലും മുളകു കേറ്റുന്നു എങ്കിൽ നിങ്ങൾ ആ കപ്പൽ ശോ
ധന ചെയ്തു ചരക്കു അങ്ങാടിവിലെക്ക് എടുത്തുകൊൾവിൻ" എ
ന്നാറെ ശംസദ്ദീൻ ഒരു ദിവസം പാണ്ടിശാലയിൽ വന്നു ഒരു കപ്പൽ
കാണിച്ചു "ഇതിൽ രാത്രിക്കാലത്തു തന്നെ മുളകു കേറ്റിവരുന്നു;
നാളെ മക്കത്തെക്കു പോകും" എന്ന സ്വകാര്യം അറിയിച്ചപ്പോൾ,
പാണ്ടിശാലക്കാരൻ കപ്പിത്താന്നു എഴുതി ആ കപ്പൽ ശോധന കഴി
ക്കേണം എന്ന് ചോദിച്ചു; കബ്രാൽ അന്നു പനി പിടിച്ച സംഗതി
യാൽ നന്നെ വിചാരിയാതെ വിശ്വസിച്ചു [5 ശ. 16] "ആ കപ്പ
ലിൽ കയറി അന്വേഷണം കഴിക്കെണം" എന്നു കല്പിച്ചു. അങ്ങി
നെ ചെയ്യുമ്പോൾ, മാപ്പിള്ളമാർ തോണികളിൽ ചാടി കരക്ക് എ
ത്തി നിലവിളിച്ചും കൊണ്ടു സങ്കടം ബോധിപ്പിച്ചു. മുസല്മാനരും
ആൎത്തു ആയുധങ്ങളെ ധരിച്ചു തെരുവിൽ കണ്ട പറങ്കികളെ കൊല്ലു
വാൻ തുടങ്ങി. ചിലർ പാണ്ടിശാലക്ക് ഓടി കൊടികളെ കാണി
ച്ചു പ്രാണസങ്കടം ഉണ്ടെന്നു കപ്പിത്താനെ അറിയിച്ചു മതില്മെൽ നി
ന്നുകൊണ്ടു പല മാപ്പിള്ളമാരെയും കൊന്നു. പിന്നെ നായന്മാർ സഹാ
യിക്കകൊണ്ടു പലരും മരിച്ചു. ഊരാളരും വന്നു മതിൽ ഇടിച്ചതി
നാൽ നാട്ടുകാർ പാണ്ടിശാലയിൽ പുക്കു 40 ആളുകളെ കൊന്നു, ചി
ലരെ ജീവനോടെ പിടിച്ചു കൊണ്ടു പോയി കണ്ടതെല്ലാം കവൎന്നു
എടുക്കയും ചെയ്തു. അനന്തരം തക്കം കിട്ടിയപ്പോൾ 5 പാതിരിമാരും
20 പറങ്കികളും മുറിഏറ്റു എങ്കിലും കടല്പുറത്തോളം പാഞ്ഞു ക
പ്പൽക്കാർ അയച്ച തോണികളിൽ കയറി കപ്പലിലേക്ക് പോകയും
ചെയ്തു. കപ്പിത്താൻ ഒരു ദിവസം ക്ഷമിച്ചു വെറുതെ പാൎത്തു. പി
ന്നെയും 10 മക്കക്കപ്പൽ പിടിച്ചു. ചരക്കുകളെ എടുത്തും 3 ആനകളെ
കൊന്നു ഉപ്പിട്ടു ഉരുക്കളെ ചുടുകയും ചെയ്തു. പുലരുമ്പോൾ കപ്പൽ
എല്ലാം പട്ടണത്തിന്നു നേരെ അണഞ്ഞു വൈകുന്നേരത്തോളം വെടി
വെച്ചു വളരെ നാശങ്ങളെ ചെയ്തുകൊണ്ടിരുന്നു. പിറ്റെ ദിവസം
കബ്രാൽ അല്പം ആശ്വസിച്ചു എല്ലാ കപ്പലുകളോടും കൂടെ പായി
വിരിച്ചു കൊച്ചിക്ക് ഓടുകയും ചെയ്തു.

8. കബ്രാൽ കൊച്ചിക്ക് വന്നപ്രകാരം.

കോഴിക്കോടു വിട്ടുപോയശേഷം, 1500 ദിശമ്പ്ര 24ാം ൹ പ
റങ്കികൾ കൊച്ചിയിൽ എത്തിനങ്കൂരം ഇട്ടു. കപ്പിത്താൻ മുമ്പെ ഒരു
കൊച്ചിക്കപ്പൽ വെടിവെച്ചു പിടിച്ചതു കൊണ്ടു വെള്ളക്കാരെ ഇറ
ക്കുവാൻ കുറയ ശങ്കിച്ചു മിഖയെൽ എന്ന യൊഗിയെ വിളിച്ചു; ആ [ 133 ] യവൻ കോഴിക്കോട്ടു തന്നെ തീൎത്ഥയാത്രയിൽ എത്തിയപ്പോൾ, പാ
തിരികളെ കണ്ടു പൊൎത്തുഗാലെ കാണേണം എന്നപേക്ഷിച്ചപ്പോൾ,
സ്നാനം ചെയ്യാതെകണ്ടു പൊൎത്തുഗലിൽ പോയിക്കൂടാ എന്നു കേട്ടു
സ്നാനം ഏറ്റു തൊപ്പി ഇട്ടു കപ്പലിൽ പാൎത്തിരുന്നു. കപ്പിത്താൻ നി
യോഗിച്ചപ്രകാരം മിഖയെൽ കരക്കിറങ്ങി ഉണ്ണിരാമകോയിൽ
തിരുമുല്പാടു എന്ന കൊച്ചി രാജാവെ ചെന്നു കണ്ടു കോഴിക്കോട്ടി
ലെ വൎത്തമാനം അറിയിച്ചു "ഇവിടെ 4 കപ്പൽ ചരക്കു കയറ്റുവാൻ
സമ്മതിക്കുമൊ" എന്ന ചോദിച്ചു. ആയതിന്നു രാജാവ് സന്തോഷ
ത്തോടെ അനുവാദം കൊടുത്തു. "ഈ വന്നവരുടെ വീര്യം എല്ലാം
ഞങ്ങളും കേട്ടിരിക്കുന്നു. അവരുടെ ഉണ്ടകൾ ഒന്നു താമൂതിരിയുടെ
കോയിലകത്തു തട്ടി ഒരു നായരെ കൊന്നു. രാജാവിൻ കാല്ക്കൽ വീ
ണതിനാൽ രാജാവ് താൻ ബദ്ധപ്പെട്ടു അരമനയെ വിട്ടു കുറെയ ദൂരെ
പോയിരിക്കുന്നു" എന്നും മറ്റും ചൊല്ലി പറങ്കികളുടെ ശൂരതയെ സ്തു
തിച്ചു. അതിന്റെ കാരണം: അന്നു പെരിമ്പടപ്പസ്വരൂപം താമൂതി
രിയുടെ മേൽക്കോയ്മക്ക അടങ്ങി പാൎത്തു. അതുകൊണ്ടു കൊച്ചിയിൽ
കച്ചവടം ഒടുങ്ങിപ്പോയി. മുളകു മുതലായത് വില്പാൻ കോഴിക്കോ
ട്ടു അയക്കേണം എന്ന കല്പന ഉണ്ടു, കപ്പലോട്ടം ഇനി നസ്രാണി
കൾക്കല്ല ചോനകമാപ്പിള്ളമാർക്കെ ചെയ്തു നടക്കാവു; കൊച്ചീ
ത്തമ്പുരാൻ വൃദ്ധനാകയാൽ മുനിവൃത്തി ആശ്രയിച്ചു മതിലകത്തു
പാൎത്തു മരിക്കേണം. പുതിയവന്റെ അഭിഷേകത്തിന്നു താമൂതി
രിയുടെ കല്പന ആവശ്യം. താമൂതിരി നാടു വലം വെക്കുമ്പോൾ,
കൊച്ചിയിൽ ചെന്നു പെരിമ്പടപ്പിലെ നായന്മാരെ കണ്ടു നിരൂ
പിച്ചു പടക്കു കൂട്ടിക്കൊണ്ടു പോകും. തിരുമനസ്സിൽ തോന്നിയാൽ
തമ്പുരാനെ മാറ്റുകയും ചെയ്യും. ഈ വകക്കു നീക്കം വരുത്തുവാൻ ഇ
തു തന്നെ സമയം എന്നു വെച്ചു പെരിമ്പടപ്പു പറങ്കികളോടും മമത
പറയിച്ചു അവരെ ആസ്ഥാനമണ്ഡപത്തിൽ വരുത്തി ദ്രവ്യം ഒട്ടും
ഇല്ലായ്കയാൽ അവർ കാഴ്ചവെച്ചു; പവിഴം വെള്ളി സാധനങ്ങൾ മു
തലായത് വളരെ സ്തുതിച്ചു സന്തോഷിച്ചു വാങ്ങി "നിങ്ങൾക്കു
ഹിതമായാൽ കൊച്ചിയിൽ നിത്യം പാൎത്തു കച്ചവടം ചെയ്ത പോ
രാം" എന്നു പറഞ്ഞു ചരക്കുകളെ വരുത്തി വളരെ ഉത്സാഹിക്കയാൽ
അവിടെയും കൊടുങ്ങലൂരിലും 20 ദിവസത്തിനകം കപ്പലുകൾ പി
ടിപ്പതു കയറ്റി തീൎത്തിരിക്കുന്നു.

9. 2 നസ്രാണികളോടു കൂട കബ്രാൽ
പൊർത്തുഗലിൽ പോയത്.

കൊടുങ്ങലൂരിൽതന്നെ പാർക്കുമ്പോൾ, യോസേഫ, മത്ഥാ
യി ഇങ്ങിനെ 2 നസ്രാണികൾ വന്നു കപ്പിത്താനെ കണ്ടു: "ഞ
ങ്ങൾ തന്നെ ക്രിസ്തവിശ്വാസികൾ, നിങ്ങളുടെ കപ്പലിൽ കയറി
യുരോപ, രോമ മുതലായ ദേശങ്ങളെ കണ്ടു ഒർശ്ലെമിൽ (യരുശലേ [ 134 ] മിൽ) യാത്രയാവാൻ മനസ്സുണ്ടെ"ന്നു പറഞ്ഞു. കപ്പിത്താൻ വിവ
രം ചോദിച്ചപ്പോൾ അവർ തങ്ങളുടെ പഴമ എല്ലാം പറഞ്ഞു:
"തോമാശ്ലീഹാ ഈ രാജ്യത്തിൽ വന്നു പള്ളികളെ ഉണ്ടാക്കി എന്നു
കേട്ടിരിക്കുന്നു പള്ളിയിൽ ഞങ്ങൾക്ക് ബിംബം ഇല്ല; ക്രൂശെ
ഉള്ളു, ഇപ്പോൾ നമുക്കു മെത്രാന്മാരെ അയക്കുന്നത് സുറിയയിൽ ക
ഥൊലിക്കോസ്സ് തന്നെ. പട്ടക്കാർക്ക് കുടുമ തന്നെ പട്ടം ആകുന്നു.
കുട്ടികളെ സ്നാനം ചെയ്യുന്നതിന്ന് 40ാം നാൾ വേണം, മരിച്ചാൽ
8ാം ദിവസത്തിൽ പുല നീക്കും; നോമ്പു വളരെ ഉണ്ടു. ഒന്നാം
ജൂലായിൽ തോമാവിൻ ഉത്സവം പ്രധാനം. വേദ പുസ്തകങ്ങളും
വ്യാഖ്യാനങ്ങളും വളരെ ഉണ്ടു; ഞങ്ങളുടെ വിദ്വാന്മാർ അതു നോ
ക്കി കുട്ടികളെയും പഠിപ്പിക്കുന്നു; ഈ കൊടുങ്ങല്ലൂരിൽ തന്നെ ഞ
ങ്ങൾ പണ്ടു കുടിയേറി ഇരിക്കുന്നു. യഹൂദരും, മിസ്ര, പാർസി
അറവി മുതലായ കച്ചവടക്കാരും ഉണ്ടു. ഞങ്ങൾക്കും കച്ചവടം തന്നെ
വൃത്തി ആകുന്നതു: അതിന്നു കൊടുങ്ങല്ലൂരിൽ രാജാവിന്നു കപ്പം
കൊടുക്കുന്നു" എന്നിങ്ങിനെ ഉള്ള പുതുമകൾ എല്ലാം കേട്ടാറെ, ക
ബ്രാൽ സന്തോഷിച്ചു, അവരെ കൂട്ടി കൊണ്ടു പോവാൻ നിശ്ചയി
ക്കയും ചെയ്തു.

10. നോവ കപ്പിത്താൻ കോഴിക്കോട്ടും
കൊച്ചിയിലും വ്യാപരിച്ചതു.

കബ്രാൽ * കണ്ണൂരിൽ ചരക്കു കരേറ്റി പൊർത്തുഗലിൽ എ
ത്തി, 2 മാസം കഴിഞ്ഞാറെ, നൊവക്കപ്പിത്താൻ 4 കപ്പലോടു
കൂടെ കണ്ണനൂരിൽ എത്തിയപ്പോൾ കോയപക്കി ഒളിപ്പിച്ച ഒരു
പറങ്കി കോഴിക്കോട്ടനിന്ന വന്നു വസ്തുത പറഞ്ഞാറെ, നൊവ ഉട
നെ തെക്കോട്ടു ഓടി കോഴിക്കോട്ടിൽ കണ്ട കപ്പൽ വെടി വെച്ചു
തകർത്തു പെരിമ്പടപ്പെ കാണുകയും ചെയ്തു. "കബ്രാൽ എന്റെ
നായന്മാരെ കല്പന കൂടാതെ കൂട്ടികൊണ്ടുപോയതു നന്നല്ല" എന്നു
തമ്പുരാൻ ശാസിച്ചു പറഞ്ഞിട്ടും പൊർത്തുഗലിൽ വാടാത്ത സ്നേഹം
കാണിച്ചു. മാപ്പിള്ളമാർ ആ 7 പറങ്കികൾ പാൎക്കുന്ന വീട്ടിന്നു [ 135 ] തീക്കൊടുത്തപ്പൊൾ രാജാവ്: "ഇവർ കോവിലകത്ത കിടന്നുറങ്ങെ
ണം പകല്ക്കാലത്തു നായന്മാർ ചങ്ങാതം നടക്കേണം" എന്നു കല്പി
ച്ചു അതിഥിസല്ക്കാരം നന്നെ ചെയ്തു. നൊവക്ക് പണം പോരായ്ക
കൊണ്ടും വിലാത്തിച്ചരക്കുകൾ മാപ്പിള്ളമാർ ആരും മേടിക്കായ്ക
കൊണ്ടും കോലത്തിരി മുളകിന്ന് കൈയ്യേറ്റു കപ്പൽ നിറച്ചു 3 പറ
ങ്കികളെ കണ്ണനൂർ കച്ചവടത്തിന്നായി പാർപ്പിക്കയും ചെയ്തു. ഈ
സഹായത്താൽ നൊവ പണി എല്ലാം വേഗം തീൎത്തു; കോഴിക്കോട്ടു ക
പ്പലുമായി അല്പം പട വെട്ടി പൊർത്തുഗലിലെക്ക് മടങ്ങി പോക
യും ചെയ്തു. വഴിയിൽ വെച്ചു അവർ ഹെലെന ദ്വീപു കണ്ടു വെള്ളം ക
യറ്റിശേഷം ഹിന്തുകപ്പല്ക്കാരും അന്നുമുതൽ യാത്രയിൽ ആശ്വസിക്കേ
ണ്ടതിന്നു ആ ദ്വീപിൽ തന്നെ ഇറങ്ങിക്കൊള്ളുന്ന മര്യാദ ഉണ്ടായി.

11. ഗാമ രണ്ടാമത് മലയാളത്തിൽ വന്നപ്രകാരം.

ഈ വൎത്തമാനങ്ങളെ എല്ലാം മാനുവെൽ രാജാവും മന്ത്രികളും
വിചാരിച്ചു, കോഴിക്കോട്ട രാജാവെ ശിക്ഷിക്കേണം; കപ്പൽ ചില
തിന്നു യാത്രയാൽ ചേതം വന്നു എങ്കിലും ഇസ്ലാമിന്നു കടൽ വാഴ്ച
ഇരിക്കരുത്, സത്യവേദം നടത്തേണം, മുളകു എല്ലാം ഇവിടെനിന്നു
വിറ്റാൽ ലാഭം അത്യന്തം വർദ്ധിക്കും എന്നുവെച്ചു ഗാമ കപ്പിത്താ
ന്നു 20 കപ്പലും "ഹിന്തുസമുദ്രപതി" എന്ന സ്ഥാനവും കൊടുത്തു.
1502 ൽ മലയാളത്തിലേക്ക് നിയോഗിച്ചു വിടുകയും ചെയ്തു. അ
വൻ ഏഴിമലക്ക സമീപിച്ചാറെ, കപ്പൽ എല്ലാം തമ്മിൽ കാണുന്നേ
ടത്തോളം അകലെ ഓടിച്ചു വലകൊണ്ട എന്ന പോലെ കണ്ണനൂർ പ
ടകുകളെ വിട്ടു, കോഴിക്കോട്ടിൽ നിന്നുള്ളവ പിടിപ്പാൻ കല്പിച്ചു.
അല്പം കുറയ ഓടിയാറെ, മക്കത്തനിന്ന് വരുന്ന വലിയ കപ്പൽ കണ്ടു.
അതിൽ 300 ചില്വാനം ഹജ്ജികൾ ഉണ്ടു. ആയവർ ആവതില്ല എ
ന്നു കണ്ടപ്പോൾ, ജീവരക്ഷക്ക് വേണ്ടി പൊന്നും കപ്പലും മറ്റും പറ
ഞ്ഞു കൊടുത്തു, എന്നതു കേട്ടാറെയും ഗാമ പോരാ എന്ന കല്പിച്ച
പ്പോൾ എല്ലാ മാപ്പിള്ളമാരിലും ധനം ഏറിയ ജൊവാർ പക്കി:
"ഞാൻ മിസ്രസുൽത്താൻ കോഴിക്കോട്ടയച്ച ദൂതനാകുന്നു. ഇപ്പൊൾ
ക്ഷമിച്ചാൽ ഞാൻ 20 ദിവസത്തിനകം 20 കപ്പൽ കൊള്ളുന്ന ചര
ക്ക എല്ലാം വരുത്തി കുറവു കൂടാതെ കയറ്റിക്കൊടുക്കാം; താമൂതി
രിയോട് ഇണക്കവും വരുത്താം" എന്നു ചൊന്നതും വ്യൎത്ഥമായി.
ഗാമ കപ്പലിലുള്ള പൊന്നും ആയുധങ്ങളും ചുക്കാനും എടുത്തു പിന്നെ
നേർച്ച പ്രകാരം 20 മാപ്പിള്ളകുട്ടികളെ ലിസ്ബൊൻ പള്ളിയിൽ
സന്യാസികളാക്കി വളൎത്തേണ്ടതിന്നു തെരിഞ്ഞെടുത്തു; ഹജ്ജികളെ
കപ്പലിന്റെ ഉള്ളിൽ അടച്ചു തീക്കൊടുക്കയും ചെയ്തു. പ്രാണഭയത്താൽ
അവർ പിന്നെയും കയറി വന്നു കപ്പലിന്റെ അടിയിലുള്ള കല്ലുക
ളെ എറിഞ്ഞു തടുത്തുംകൊണ്ടു തീക്കൊടുത്തപ്പോൾ,സ്ത്രീകൾ കരഞ്ഞു
നിലവിളിച്ചു പൊന്നും രത്നങ്ങളും കുഞ്ഞികുട്ടികളെയും പൊന്തി [ 136 ] ച്ചു കാട്ടി ക്ഷമ അപേക്ഷിച്ചതു ക്രൂര സമുദ്രപതി ചെവിക്കൊണ്ടില്ല.
ഇരുട്ടായാറെ, പൊൎത്തുഗൽ കപ്പലുകൾ 20 ആ ഹജ്ജികപ്പലെ വള
ഞ്ഞുകൊണ്ടു രാത്രിമുഴുവനും അള്ള മുഹമ്മത എന്ന വിളി കേട്ടുകൊണ്ടു
കപ്പല്ക്കാർ പലരും കരുണ കാട്ടേണം എന്ന് വിചാരിച്ചും കൊണ്ടി
രുന്നു വെളുക്കുമ്പോൾ 1502 അക്ത. 3. തിങ്ക. പട തുടങ്ങി 3 രാവും
പകലും വിടാതെ നടന്നു. ഒടുവിൽ തീക്കൊളുത്തിയാറെ, ശേഷിച്ചു
ള്ളവർ ചാടി നീന്തി തോണികളെ ആക്രമിച്ചു ഒരുത്തനും തെറ്റാ
തെ പൊരുതു മരിക്കയും ചെയ്തു.

ഈ അസുരകർമ്മം കേട്ടാറെ, മലയാളികൾ പറങ്കിനാമവും
ക്രിസ്തവേദത്തെയും ഒരുപോലെ നിരസിച്ചു പകപ്പാൻ തുടങ്ങി.
എങ്കിലും ഭയം ഏറെ വർദ്ധിച്ചു. കോലത്തിരി ഗാമയൊടു സംഭാഷ
ണം ചെയ്വാൻ 400 നായന്മാരൊടു കൂടെ കടപ്പുറത്ത വന്നു. ഗാമ:
"ഞാൻ "കോഴിക്കോട്ടു പക വീളും മുമ്പെ കരക്കിറങ്ങുകയില്ല" എന്നു
പറഞ്ഞാറെ, രാജാവ് ഒരു പാലം ഉണ്ടാക്കി വിതാനിപ്പിച്ചു സമുദ്ര
പതിക്ക കൈകൊടുത്തു. (19ാം അക്തമ്പ്ര.) അവൻ ലിസ്ബൊനിൽ
നിന്നു മടങ്ങിവന്ന കണ്ണനൂർ ദൂതനെ വിളിച്ചു രാജാവിന്നു മടക്കി
കൊടുത്തു കച്ചവടകാര്യവും വിലയും എല്ലാം ക്ഷണത്തിൽ തീർത്തു
പറയേണം എന്നു ചോദിച്ചു. കോലത്തിരി താമസം വിചാരിച്ചാ
റെ, ഗാമ ക്രുദ്ധിച്ചു വായിഷ്ഠാനം തുടങ്ങി. "ഇവിടുത്തെ മാപ്പിള്ള
മാർ ചതിച്ചാൽ ഞാൻ നിങ്ങളോടു ചോദിക്കും" എന്നും മറ്റും പറ
ഞ്ഞു വിട്ടു പിരിഞ്ഞു. രാജാവ് വളരെ വിഷാദിച്ചാറെ, കണ്ണനൂരി
ലുള്ള പറങ്കികൾ ആശ്വാസം പറഞ്ഞു "എന്തു സങ്കടം വന്നാലും
പൊൎത്തുഗൽ രാജാവിന്നു എഴുതി അറിയിക്കും" എന്ന ഒരു ലേഖന
ത്തിൽ ഗാമയെ ഉണൎത്തിപ്പാൻ ബുദ്ധി പറഞ്ഞു, അപ്രകാരം ചെയ്താ
റെ, ഗാമ കോപത്തെ അല്പം കുറച്ചു തെക്കോട്ടു ഓടുകയും ചെയ്തു.

12. ഗാമ കോഴിക്കോട്ട തൂക്കിൽ പക വീളിയതു

ചോമ്പാലിലും പന്തലായിനിയിലും 2 തോണിക്കാരും താമൂ
തിരി എഴുതിച്ച 2 കത്തുകളെയും കൊണ്ടുവന്നു ഗാമയുടെ കയ്യിൽ
കൊടുത്തശേഷം അവൻ മാപ്പിള്ളമാർ ഇരുവരെയും തൂക്കിക്കൊല്ലി
ച്ചു; ഓടി കോഴിക്കോട്ട തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു. (അക്ത
29.) അനന്തരം ഒരു തോണി കരയിൽ നിന്നു വന്നു അതിൽ ഒരു
പാതിരി ഉണ്ടെന്നു തോന്നി അടുത്തപ്പൊൾ മാപ്പിള്ള എന്നു കണ്ടു.
അവൻ ഭയം ഹേതുവായിട്ടു മുമ്പെ കലഹത്തിൽ പട്ടുപോയ പാതി
രിയുടെ വേഷം ധരിച്ചിട്ടു അടുത്തുവരുവാൻ കല്പന ചോദിച്ചാറെ,
"താമൂതിരിക്ക് മമത തന്നെ വെണം. അന്നു കൊന്നുപോയ പറങ്കി
കൾക്ക വെണ്ടുവൊളം പകരം ചെയ്തുവന്നുവല്ലൊ, ഇനി കച്ചവടത്തി
ന്നു യാതൊരു തടത്തവും വരികയില്ല, പണ്ടു കഴിഞ്ഞതും പടയിൽ
പട്ടതും എണ്ണെണ്ടാ' എന്നും മറ്റും പറഞ്ഞാറെ, ഗാമ: "മമതെക്ക് [ 137 ] ഒരു വഴിയെ ഉള്ളു, മുസല്മാനരെ കോഴിക്കോട്ട് നിന്നു ആട്ടിക്കള
യണം എന്നത്രെ", ആയത് കേട്ടാറെ, താമൂതിരി "നമ്മുടെ പൂ
ൎവ്വന്മാർ വളരെ മാനിച്ചു പോന്നവരും നമ്മുടെ പടകൾക്ക് നിത്യം
പണം കൊടുത്തു വരുന്നവരും ആകയാൽ 5000 കുടികച്ചവടക്കാ
രെ വെറുതെ ആട്ടിയാൽ വലിയ അപമാനമെല്ലൊ, ഇതല്ലാതെ
ഞാൻ എന്തെങ്കിലും ചെയ്യാം" എന്നുത്തരം പറയിച്ചു. ഗാമയുടെ
കോപത്തെ ശമിപ്പിപ്പാൻ പ്രയത്നം കഴിക്കയും ചെയ്തു. അപ്രകാരം
3 ദിവസം കൊണ്ടു ഓല വന്നു പോവാറായ ശേഷം ഗാമ ക്രോ
ധപരവശനായി 50ചില്വാനം മീൻ പിടിക്കാരെ തൊണിക
ളൊടു കൂടെ പിടിപ്പിച്ചു വരുത്തി അടപ്പിച്ചു; ആ ദൂതനെ ഒരു മണൽ
കുപ്പിയെ കാണിച്ചു "നാളെനട്ടുച്ച ആകുമ്പൊൾ ഈ കഥ തീരും
അതിന്നു മുമ്പെ താമൂതിരി കവൎന്നപോയതിന്നു മതിയായ പൊ
ന്നയച്ചാൽ ക്ഷമിക്കാം, വേഗം പൊ" എന്നു കല്പിച്ചു. കപ്പൽ എ
ല്ലാം രാത്രിയിൽ കരക്കടുപ്പിക്കയും ചെയ്തു. നാട്ടുകാർ രാത്രി മുഴുവ
നും പണിപ്പെട്ടു കിളച്ചു രണ്ടു മൂന്നു ഇരിമ്പുതോക്കുകളെ വരുത്തുകയും
ചെയ്തു. ഉച്ചയായാറെ, ഗാമ ഒരു വെടിവെച്ചു ആ മീമ്പിടിക്കാരെ
കപ്പലുകളിൽ തൂക്കിച്ചു കരയിലുള്ളവർ ഓടി വന്നു മുറവിളി തുടങ്ങി
യപ്പൊൾ, ആ ശവങ്ങളുടെ കയ്യും കാലും അറുത്തു ഒരു കത്തിൽ ഇതു
ഗാമ താമൂതിരിക്കു വെക്കുന്ന തിരുമുൽക്കാഴ്ച ചതികൊണ്ടു ഉപകാ
രം ഉണ്ടാകയില്ല; ഒന്നിന്നു നൂറു ചോദിക്കുന്നത് പൊൎത്തുഗൽ ധ
ൎമ്മം തന്നെ; ഇനി ഞങ്ങൾ ചെലവാക്കെണ്ടുന്ന മരുന്നിന്റെ വി
ലയും കവൎന്ന പൊന്നും തീരെ തന്നു ബൊധിച്ചാലെ നല്ല മമത ഉ
ണ്ടാകും" എന്നു എഴുതിച്ചു എല്ലാം ഒരു തോണിയിൽ ആക്കി ഏറ്റം
കൊണ്ടു കരക്കയച്ചു വിട്ട ശെഷം, ശവങ്ങളെ കടലിൽ ചാടിക്കള
കയും ചെയ്തു. പിന്നെ കടല്പുറത്തുള്ള ചെറ്റപ്പുരകളെയും കച്ചവ
ടക്കാരുടെ അങ്ങാടി പാണ്ടിശാലകൾ മുതലായതിനെയും വെടി
വെച്ചീടിപ്പിച്ചും കൊണ്ടിരുന്നു. (2ാം നവമ്പ്ര) നാട്ടുകാരുടെ തോ
ക്കിലെ ഒന്നു രണ്ടുണ്ട മാത്രം കപ്പലിൽ കൊണ്ടു ഉടനെ തൊക്കു നി
റക്കെണ്ടുന്ന മാപ്പിള്ളമാർ ചിലർ ഉണ്ടമഴയാൽ പട്ടുപോയി, ചിലർ
ഭ്രമിച്ചു ഓടിപോകയും ചെയ്തു. പറങ്കി ഉണ്ട എത്തുന്നെടത്തോളം ഒരു
വീടും നില്ക്കാതെ പോയപ്പൊൾ ഗാമ (3 നവമ്പ്ര) 6 കപ്പലുകളെ
പാൎപ്പിച്ചു, "നഗരത്തിൽ ചരക്കു ഒന്നും വരുവാനും പോവാനും സ
മ്മതിക്കരുത് എന്നാൽ അരിക്കു മുട്ടുണ്ടായിട്ടു മലയാളിബുദ്ധി നേ
രെ ആകും" എന്നു സൊദ്രയൊടു കല്പിച്ചു. ആയവൻ മീൻ പി
ടിപ്പാൻ പൊകുന്ന തോണികളെയും കൂട മുടക്കി താമൂതിരിരാജ്യ
ത്തിൽ മഹാക്ഷാമം വരുത്തി, ഗാമ ശേഷം കപ്പലൊടും കൂട കൊ
ച്ചിക്ക് ഓടി 8ാം നവമ്പ്ര മാസത്ത എത്തുകയും ചെയ്തു. [ 138 ] 13. ഗാമ കൊച്ചിയിൽ വെച്ചു ചെയ്തത്.

ഗാമ കൊച്ചിയി‍‍‍‍‍‍‍‍ൽ പാ‌‌‌‌ൎത്തു വരുന്ന പറങ്കികളെ ചെന്നു കണ്ടാ
റെ, "പെരിമ്പടപ്പ ഞങ്ങളെ നല്ലവണ്ണം പോറ്റി മാപ്പിള്ളമാരുടെ
കയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു" എന്നകേട്ടപ്പൊൾ രാജാവെയും
കണ്ടു പാണ്ടിശാലയും മുളകുവിലയും മറ്റും ചോദിച്ചാറെ, "അതു
വിചാരിച്ചു പറയാം" എന്നു രാജാവ കല്പിച്ചു. ഉടനെ ഗാമ ചൊ
ടിച്ചു "താമസം എന്തിന്നു" എന്നു ചൊല്ലി പുറപ്പെട്ടു കപ്പലിൽ മ
ടങ്ങി ചെല്ലെണ്ടതിന്നു ഓടത്തിൽ കരേറി രാജാവും വഴിയെ ചെന്നു
മറ്റൊരു തോണിയിൽ കയറി തണ്ടു വലിപ്പിച്ചു. ഗാമയോടു എ
ത്തി അവന്റെ ഓടത്തിൽ കയറി "നിങ്ങൾക്ക വേഗതയും ഞ
ങ്ങൾക്ക് മന്ദതയും ഉണ്ടു സംശയം വേണ്ട താനും; ഞങ്ങൾ ഇപ്പോൾ
തങ്ങടെ വശമായല്ലൊ" എന്ന പറഞ്ഞാറെ, ഗാമ ശാന്തനായി തനി
ക്ക് വേണ്ടുന്നത ഒർ ഓലയിൽ എഴുതിച്ചു വാങ്ങി രാജാവിന്നു
പൊൎത്തുഗലിൽനിന്ന കൊണ്ടു വന്ന പൊന്മുടി മുതലായ സമ്മാന
ങ്ങളെയും കൊടുത്തു. പെരിമ്പടപ്പും ഗാമക്ക് തോൾവള വീരച
ങ്ങല ദിവ്യൌഷധങ്ങളും കൊടുത്തു, വളരെ മാനിച്ചു, കപ്പലുകൾ
ക്ക് പിടിക്കും ചരക്കുകളെ വേഗം എത്തിക്കയും ചെയ്തു. കോല
ത്തിരിയും "നാം കൊച്ചിവിലെക്ക് ചരക്കുകളെ തരാം പൊൎത്തുഗൽ
സ്നേഹം സൎവ്വപ്രമാണം, വിക്രയത്തിൽ ഛേദം വന്നാലും ഛേദം ഇല്ല"
എന്നെഴുതി. മാപ്പിള്ളമാർ പശുമാംസം വില്പാൻ വന്നത് രാജാവ്
അറിഞ്ഞു "അവരെ ഏല്പിക്കേണം" എന്ന ചോദിച്ച ഉടനെ ഗാമ:
"ഗോമാംസം ഒന്നും കപ്പലുകളിൽ വാങ്ങരുത" എന്നും കല്പി
ച്ചു പരസ്യമാക്കി. മൂന്നു മാപ്പിള്ളമാർ പിന്നെയും ഒരു പശുവിനെ
കൊണ്ടുവന്നപ്പോൾ ഗാമ അവരെ കെട്ടിച്ചു കോവില്ക്കൽ ഏല്പി
ച്ചു. പെരിമ്പടപ്പു: "അവരെ തൽക്ഷണം കഴുമ്മേൽ ഏറ്റെണം"
എന്ന വിധിക്കയും ചെയ്തു. നസ്രാണികൾ കൊടുങ്ങല്ലൂരിൽനിന്നും
കോഴികളും പഴങ്ങളും കൊണ്ടുവന്നു സമ്മാനം വെച്ചു. "ഞങ്ങൾ
എല്ലാവരും നിങ്ങളുടെ വരവുകൊണ്ടു വളരെ സന്തോഷിച്ചിരിക്കു
ന്നു. പണ്ടു ഈ രാജ്യത്ത ഞങ്ങളുടെ വംശത്തിൽ ഒരു തമ്പുരാൻ ഉ
ണ്ടായിരുന്നു, അവന്നു പുരാണ പെരുമാക്കന്മാർ കൊടുത്ത ചെങ്കോ
ലും രാജ്യപത്രികയും ഇതാ! നിങ്ങൾക്ക തരുന്നു, 30000 പേരോളം
ഞങ്ങൾ എല്ലാവരും ഒത്തിരിക്കുന്നു. ഇനി പൊൎത്തുഗൽരാജാവിന്നു
ഞങ്ങളിൽ മേല്ക്കൊയ്മ ഉണ്ടായിരിക്ക, അവന്റെ നാമം ചൊല്ലി
അല്ലാതെ ഇനി യാതൊരു കുറ്റക്കാരനെയും ഞങ്ങൾ വിധിക്കയില്ല"
എന്നു പറഞ്ഞു ആധാരവും ആ ദണ്ഡും കൊടുത്തു. അത ചുവന്നും
2 വെള്ളിവളകളും ഒരു വളയിൽ 3 വെള്ളിമണികളും ഉള്ളതും ആകു
ന്നു. തോമശ്മശാനം സിംഹളദ്വീപ മുതലായ യാത്രാസ്ഥലങ്ങളെ കുറി
ച്ചു അവർ വളരെ വിശേഷങ്ങളെ അറിയിച്ചു. "ഞങ്ങളുടെ അരി
കിൽ ഒരു കോട്ടയെ എടുപ്പിച്ചാൽ, ഹിന്തു രാജ്യം മുഴുവനും കരസ്ഥ [ 139 ] മാക്കുവാൻ സംഗതിവരും" എന്നു പറഞ്ഞു, ഗാമയും വളരെ പ്രസാ
ദിച്ചു, "നിങ്ങളെ സകല ശത്രുക്കളുടെ കയ്യിൽനിന്നും വിശേഷാൽ
മുസല്മാന്മാരുടെ കയ്യിൽനിന്നും അതിക്രമത്തിൽ നിന്നും ഉദ്ധരിക്കേ
ണ്ടതിന്നു ദൈവം മേലാൽ സംഗതി വരുത്തും; നിങ്ങൾ അല്പവും
ഭയപ്പെടരുത" എന്നരുളി സമ്മാനങ്ങളെ കൊടുത്തു വിട്ടയക്കയും
ചെയ്തു.

14. ഗാമ കോഴിക്കോട്ടു വഴിയായി മടങ്ങിപോയതു.

അനന്തരം ഒരു ബ്രാഹ്മണൻ രണ്ടു ഉണ്ണികളുമായി വന്നു നല്ല
വിശ്വാസം കാട്ടി "നിങ്ങൾക്ക് വിദ്യയും പ്രാപ്തിയും ശുദ്ധിയും
എത്രയും അധികമായി കാണുന്നു, ഈ എന്റെ മകനെയും മരുമകനെ
യും പൊൎത്തുഗലിൽ ആക്കി വളൎത്തിയാൽ എന്റെ ജന്മം സഫലമാ
കും" എന്ന മുഖസ്തുതി പറഞ്ഞു. പിന്നെ മൂവായിരം വരാഹൻ വില
യുള്ള രത്നങ്ങളെ കാണിച്ചു: "ഇതു വഴിച്ചെലവിന്നു മതിയൊ സമ്മ
തമായാൽ ഞാനും കൂടെ പോരാം, പക്ഷെ ഇതുകൊണ്ടു കറുപ്പത്തൊൽ
വാങ്ങി വിലാത്തിയിൽ വിറ്റാൽ ലാഭം ആകും" എന്നിങ്ങിനെ
എല്ലാം പറഞ്ഞാറെ, ഗാമ സമ്മതിച്ചു ചരക്കു വാങ്ങിക്കയറ്റെണ്ട
തിന്നു അനുവാദം കൊടുത്തു. പിന്നെ ബ്രാഹ്മണൻ നെഞ്ഞു തുറന്നു
പറഞ്ഞു "ഞാൻ താമൂതിരിയുടെ ഗുരുവാകുന്നു നിങ്ങൾ ചോദിക്കുന്ന
ത എല്ലാം പാതി പണം കൊണ്ടും പാതി ചരക്കു കൊണ്ടും തീർത്തു
തരാം എന്നത്രെ രാജാവിന്റെ മനസ്സു; ഘോഷം കൂടാതെ വന്നു
കണ്ടാൽ കാൎയ്യം ഒക്കെയും വേഗം തീരും" എന്നു കേട്ടാറെ, ഗാമ
ഒരു ചെറിയ കപ്പലിൽ കൂടി കോഴിക്കോട്ട തൂക്കിലെക്ക് ഓടി അവ
നെ കരക്ക ഇറക്കി രാജാവെക്കണ്ടു ആലൊചന ചെയ്യുമാറാക്കി.
അന്നു രാത്രിയിൽ തന്നെ 34 പടവുകൾ കപ്പലിന്റെ ചുറ്റും വന്നു വള
ഞ്ഞു വെടി വെച്ചു തീയ്യും കൊടുത്തു പറങ്കികൾ നങ്കൂരചങ്ങല ഉടനെ
അഴിച്ചു ദു‌ഃഖെന തെറ്റിപോകയും ചെയ്തു. അനന്തരം ഉണ്ണികളെ
കണ്ടില്ല. ബ്രാഹ്മണനെ തൂക്കി ശവത്തെ താമൂതിരിക്കയച്ചു സൊദ്ര
യുടെ കപ്പലുകൾ തുണക്ക വന്നപ്പൊൾ വളരെ നാശങ്ങളെയും ചെയ്തു.

ഗാമ കപ്പലുകളൊടു കൂടെ വിലാത്തിക്ക പുറപ്പെടുമാറായ
പ്പൊൾ പെരിമ്പടപ്പിനൊടു 30 പറങ്കികളെ പാർപ്പിച്ചു വിടവാങ്ങി
യപ്പൊൾ രാജാവ് "നിങ്ങൾ എന്നെക്കുറിച്ചു സംശയിച്ചതാകകൊ
ണ്ടു ഞാൻ ഉണ്ടായിട്ടുള്ളത ഒക്കെയും പറഞ്ഞില്ല, ഇപ്പൊൾ പറയെ
ണ്ടി വന്നു; താമൂതിരി ഓരൊരൊ ബ്രാഹ്മണരെ അയച്ചു പറങ്കികൾ
ചതിയന്മാരാകകൊണ്ടു അവരെ നിഗ്രഹിക്കെണം എന്നുപദേശം പറ
യിച്ചു ഞാൻ വഴങ്ങായ്കയാൽ താമൂതിരി സ്നേഹമൊ പൊർത്തുഗൽ
സ്നേഹമൊ എന്തു വേണ്ടു എന്ന ചോദിച്ചതിന്നു നയം കൊണ്ടു ചെയ്യാ
ത്തതു ഞാൻ ഭയം കൊണ്ടു ചെയ്കയില്ല എന്ന് ഉത്തരം അയച്ചിരി
ക്കുന്നു. അതുകൊണ്ടു നിങ്ങൾ യാത്രയായതിന്റെ ശേഷം താമൂതിരി [ 140 ] പടയോടും കൂടെ വന്നതിക്രമിക്കും ഞങ്ങളെ. നായർ മാപ്പിളളമാരൊടു
കൈക്കൂലി വാങ്ങി അങ്ങെ പക്ഷം നില്ക്കും എന്ന തോന്നുന്നു. ഭയം
കൊണ്ടല്ല ഞാൻ ഇതിനെ പറയുന്നു; നിങ്ങളുടെ ആളുകളെ രക്ഷിക്കേ
ണ്ടതിന്നു എന്നാൽ ആവതെല്ലാം ചെയ്യാം; രാജ്യഭ്രംശത്താലും എനി
ക്ക് വേദന ഇല്ല" എന്ന പറഞ്ഞപ്പൊൾ, ഗാമ "സങ്കടപ്പെടരുതെ;
ഞാൻ സൊദ്രയെ 6 കപ്പലോടു കൂട ഇവിടെ പാർപ്പിക്കും, കോഴിക്കോ
ട്ടിന്നു വേഗം താഴ്ചവരും" എന്നു ചൊല്ലി പുറപ്പെട്ടു, ഓടി പന്തലായി
നിത്തൂക്കിൽ കോഴിക്കോട്ടു കപ്പലുകളെ തകർത്തു അതിമൂല്യമായ ഒരു
സ്വർണ്ണബിംബത്തെ കൈക്കലാക്കി കണ്ണനൂർ പാണ്ടിശാലയിൽ
20 പറങ്കികളെ പാർപ്പിച്ചു കോലത്തിരിയും പെരിമ്പടപ്പും ഒത്തിരി
ക്കെണ്ടതിന്നു സത്യം ചെയ്യിച്ചു (1502) യൂരോപ്പിലേക്ക് ഓടുകയും
ചെയ്തു.

15. താമൂതിരിയും പെരിമ്പടപ്പുമായി പടകൂടിയത.

ഗാമ പോയ ഉടനെ താമൂതിരി പൊന്നാനി അരികിൽ
50,000൦ നായന്മാരെ ചേൎത്തു "പറങ്കികളെ ഏല്പിച്ചില്ല എങ്കിൽ
കഠോരയുദ്ധമുണ്ടാകും" എന്നു കൊച്ചിയിൽ അറിയിച്ചപ്പോൾ,
കൊച്ചിക്കാർ മിക്കവാറും "ഇതു നമുക്ക് ധർമ്മമല്ലൊ പറങ്കികൾ അ
ന്യന്മാരും ഡംഭികളും ആകുന്നു; അവരെ കെട്ടി താമൂതിരി കൈ
ക്കൽ ഏല്പിക്കെണം" എന്ന പറഞ്ഞത രാജാവ് സമ്മതിച്ചില്ല എ
ങ്കിലും കൊച്ചിയിൽ ഉള്ള പറങ്കികൾ പേടിച്ചു സൊദ്രയൊടു "നീ
കപ്പലോടും കൂട ഞങ്ങൾക്ക് തുണപ്പാൻ നില്ക്കേണമെ" എന്നു അപേ
ക്ഷിച്ചിട്ടു അവൻ മക്കക്കപ്പലുകളെ പിടിക്കേണം എന്നുവെച്ചു പുറ
പ്പെട്ടു, ചെങ്കടലിൽ ഓടി വളരെ കൊള്ളയിട്ടു, അറവി കരക്ക എ
ത്തിയപ്പൊൾ കൊടുങ്കാറ്റിനാൽ താനും കപ്പലും ആളും ഒട്ടൊഴിയാതെ
നശിച്ചുപോകയും ചെയ്തു. അതുകൊണ്ടു പറങ്കികൾക്ക പെരിമ്പടപ്പി
ന്റെ ഗുണമനസ്സല്ലാതെ ഒരു തുണയും ശേഷിക്കാതെ ഇരിക്കുമ്പൊൾ,
കൊച്ചിയിലെ കൈമ്മന്മാരും മാപ്പിള്ളദ്രവ്യം വാങ്ങി രാജാവെ ദ്രോ
ഹിച്ചു, താമൂതിരിയുടെ പക്ഷംതിരിഞ്ഞു. ആയവൻ തന്റെ നായ
ന്മാരോടു "മാപ്പിള്ളമാർ വന്നു കുടിയേറി വ്യപാരം ചെയ്തതി
നാൽ കോഴിക്കോട്ട ഭാരതഖണ്ഡത്തിലെ മികച്ച നഗരമായി വ
ർദ്ധിച്ചിരിക്കുന്നുവെല്ലൊ. ഈ പറങ്കികൾ ഞങ്ങളെ ഒടുക്കുവാൻ വ
ന്ന നാൾ മുതൽ പെരിമ്പടപ്പു നമ്മുടെ മേല്ക്കോയ്മയെ വെറുത്തു;
അവരോടു മമത ചെയ്തു ചേൎന്നിരിക്കുന്നു; അവനെ ശിക്ഷിപ്പാൻ
പുറപ്പെടുന്നു" എന്നു കല്പിച്ചത് എല്ലാവൎക്കും സമ്മതമായി അവന്റെ
മരുമകനായ നമ്പിയാതിരി മാത്രം"നമുക്കു മാപ്പിള്ളമാരെ വിശ്വ
സിപ്പാൻ പാടില്ല; അവർ പട വേണം എന്നു മുട്ടിച്ചു വിളിക്കു
ന്നു; പടയുണ്ടായാലൊ മണ്ടിപ്പോകുന്നു. പെരിമ്പടപ്പു മാത്രമല്ല കോ
ലത്തിരിയും വേണാടടികളും ആ പറങ്കികളെ ചേൎത്തുകൊണ്ടിരി [ 141 ] ക്കുന്നു; ഇപ്പൊൾ കൊച്ചിയുടെ നേരെ പുറപ്പെട്ടാൽ കോലത്തിരിയൊ
ളം അതിന്നു ശേഷിപോരാഞ്ഞിട്ടാകുന്നു എന്നു ലോകാപവാദം വ
രും നിശ്ചയം. പെരിമ്പടപ്പു ആണ്ടു തോറും കപ്പം അയച്ചു പോരു
ന്നുവല്ലൊ, എന്തിന്നു അവരെ ഉപദ്രവിക്കുന്നു. അവിടെ ഉള്ള പ
ത്തിൽ ചില്വാനം പറങ്കികളെ കൊന്നാലും കടല്ക്കപ്പുറം ഉള്ളവരെ
കൊല്ലുവാൻ കഴിയുമോ? അതുകൊണ്ടു പട വേണ്ടാ എന്ന എന്റെ
പക്ഷം" എന്ന് പറഞ്ഞു. മറ്റുള്ളവർ പറഞ്ഞു: "അമ്പതിനായിരം
ആളെ ചേൎത്തശേഷം, വെറുതെ മടങ്ങിചെന്നാൽ വലിയ അപമാന
മല്ലൊ?" എന്നതുകൊണ്ടു അവർ പുറപ്പെട്ടു ഇടപ്പള്ളിയിൽ വന്നു
ചെറുവെപ്പി, കമ്പളം, ഇടപ്പള്ളി മുതലായ കൈമ്മന്മാർ ഉടനെ താമൂ
തിരിയെ ചേൎന്നു, കൊച്ചിനായന്മാരും ദിവസേന ചിലർ അങ്ങെ
പക്ഷം തിരികയും ചെയ്തു. അനന്തരം പെരിമ്പടപ്പു വിഷാദിച്ച
പ്പൊൾ പൊൎത്തുഗീസർ "ഞങ്ങളെ കണ്ണനൂരിലേക്ക് അയച്ചാൽ
കൊള്ളാം, ഞങ്ങൾ നിമിത്തം തോറ്റു പോകരുതെ"! എന്നു അപേ
ക്ഷിച്ചാറെയും "വിശ്വാസഭംഗത്തെക്കാളും രാജ്യഛേദം നല്ലൂ. നി
ങ്ങൾക്ക മാത്രം അപായം വരരുതു" എന്നു കല്പിച്ചു നായന്മാരെ കാ
വൽ വെച്ചു 5,500 പടയാളികളൊടും കൂടെ തന്റെ മരുമകനായ നാ
രായണനെ മറുതലയെക്കൊള്ളെ നിയോഗിക്കയും ചെയ്തു.

16. പെരിമ്പടപ്പു തോറ്റതു.

പെരിമ്പടപ്പു വഴിപ്പെടാഞ്ഞു ചേറ്റുവാക്കടവിനെ രക്ഷിപ്പാൻ
നാരായണൻ എന്ന പ്രസിദ്ധവീരനെ ആക്കിയതു കൊണ്ടു താമൂതിരി
ദ്വെഷ്യപ്പെട്ടു (1503. എപ്രെൽ 2) കടവു കടപ്പാനായിക്കൊണ്ടു പൊർ
തുടങ്ങി, പലരും മരിച്ചാറെ, ആവതില്ല എന്നു കണ്ടു മറ്റെ ദിക്കിൽ
നാശങ്ങളെ ചെയ്യിച്ചു നാരായണനെ ഇളക്കിയതുമില്ല. അപ്പൊൾ
ഒരു ബ്രാഹ്മണൻ കൊച്ചിക്ക് വന്നു പെരിമ്പടപ്പിന്റെ ചെകവർക്ക
ചെലവു കൊടുക്കുന്നൊരു മേനവനെ കണ്ടു കൈക്കൂലി കൊടുത്തു, അ
വനും ദീനമുണ്ടു എന്ന വ്യാജം പറഞ്ഞു നെല്ലും യാവനയും അയക്കായ്ക
കൊണ്ടു നായന്മാർ വിശപ്പു സഹിയാഞ്ഞു, പാതി അംശം നാരായ
ണനെ ചെന്നു കണ്ടു "ഞങ്ങൾക്ക് തെക്കു പോയി മേനവനോടു വൃ
ത്തി ചോദിക്കേണ്ടതിന്നു ഒരു രാത്രി കല്പന തരേണം" എന്നു യാ
ചിച്ചു പുറപ്പെട്ടു. മേനവൻ കൌശലം കൊണ്ടു അവരെ നട്ടുച്ചയൊളം
താമസിപ്പിക്കയും ചെയ്തു. അന്ന താമൂതിരി കരവഴിയായും കടൽവ
ഴിയായും എതിരിട്ടു കടവു കടന്നു. നാരായണൻ രണ്ട് മരുമക്കളോടും
കൂടെ അമ്പുമാരിയാൽ പട്ടുപോകയും ചെയ്തു.

ആയതു പെരിമ്പടപ്പു കേട്ടപ്പോൾ, മോഹാലസ്യമായി വീണു;
ബോധം വന്ന ഉടനെ "ഇതു കർമ്മഫലമത്രെ. ഇന്നു ഇനിക്കും പി
ന്നെ താമൂതിരിക്കും പറ്റും. പൊൎത്തുഗീസരെ ഒരു ചേതം വരാതെ
വൈപ്പിൽ തന്നെ പാൎപ്പിക്കേണം എന്നു കല്പിച്ചു. ആ വൈപ്പിൽ [ 142 ] കോട്ടയും സങ്കേതവും ഉണ്ടു, അതിലെ കൈമ്മൾ സകല ഇടപ്രഭുക്ക
ന്മാരിലും പെരിമ്പടപ്പിന്നു വിശ്വാസം ഉള്ളവൻ തന്നെ. പെരിമ്പട
പ്പസ്വരൂപക്കാർ മുതലായവർ പൊൎത്തുഗീസരുമായി അവിടെ വാ
ങ്ങി പാൎത്തപ്പോൾ, താമൂതിരിരാജ്യം പാഴാക്കി കൊണ്ടു കൊച്ചിയെ
കൊള്ളെ ചെന്നു. നാട്ടുകാർ പലരും സ്വാമിദ്രോഹികളായി പട്ടണ
ത്തുനിന്ന പാഞ്ഞു പോയപ്പോൾ, ഇതല്യർ ഇരുവരും താമൂതിരിക്ക്
ആളയച്ചു "ഞങ്ങൾ പറങ്കികളുടെ കപ്പലാൽ വന്നവർ എങ്കിലും പൊ
ൎത്തുഗീസ വംശക്കാരല്ല; ഞങ്ങൾക്ക വൃത്തിക്ക് കൊടുത്താൽ നിങ്ങളു
ടെ നിഴൽ ആശ്രയിച്ചു തോക്കു വാൎത്തുണ്ടാക്കുന്ന പണിയെ പഠിപ്പി
ച്ചു തരാം, എങ്കിലെ വെള്ളക്കാരോട എതൃത്തു നില്ക്കാവു" എന്ന് ഉണ
ൎത്തിച്ചു താമൂതിരിയുടെ അഭയവാക്കുവാങ്ങി രാത്രികാലത്തുവിട്ടോടി
കോഴിക്കോട്ടു വന്നു. മാറ്റാന്മാർ കൊച്ചിമതിലിന്നു സമീപിച്ചു എ
ത്തിയപ്പോൾ, പിന്നെയും പടയുണ്ടായി, താമൂതിരി ജയിച്ചു പട്ടണ
ത്തിൽ കയറി തീകൊടുക്കയും ചെയ്തു. പെരിമ്പടപ്പു താൻ മുറിയേറ്റു
പണിപ്പെട്ടൊഴിഞ്ഞു വൈപ്പിൽ വന്നു ധൈര്യത്തോടെ എതിർ പൊ
രുതു തുരുത്തിയെ രക്ഷിക്കയും ചെയ്തു.

17. പൊർത്തുഗീസർ പ്രതിക്രിയ ചെയ്തത്.

അപ്പോൾ, ഇടവമാസത്തിലെ മഴ വന്നു താമൂതിരിയും കൊ
ച്ചിക്കോട്ടയിൽ നായന്മാരെ പാർപ്പിച്ചു ഓണം കഴിഞ്ഞാൽ പിന്നെ
യും വരാം എന്നു കല്പിച്ചു കൊടുങ്ങല്ലൂരെക്കു വാങ്ങി പോകയും
ചെയ്തു. മാപ്പിള്ളമാരും ബ്രാഹ്മണരും ജയസന്തോഷത്താൽ ആ
വർഷകാലത്ത എത്ര നേർച്ചകളും തിറകളും ഘോഷിച്ചു സദ്യകളും
നടത്തി എന്നു പറഞ്ഞു കൂടാ; മറിയ അന്തോണി എന്ന ആ ഇതല്യർ
ഇരുവരും തൊപ്പി ഇട്ടു മാപ്പിള്ളച്ചികളെ കെട്ടി വസിച്ചു; അനേകം
തോക്കുകളെ വാർത്തുണ്ടാക്കി വെടിവെക്കുന്നതിൽ അഭ്യാസം കഴി
പ്പിക്കയും ചെയ്തു. ഇനി കേരളം മുഴുവനും അണഞ്ഞനാടുകളും താമൂ
തിരിക്ക് അധീനമാകും എന്നു ജ്യോതിഷക്കാർ ലക്ഷണം പറകയും
ചെയ്തു.

1503 ചിങ്ങമാസത്തിൽ തന്നെ അൾബുകെൎക്ക് എന്ന വീരൻ
6 കപ്പലുകളോടും കൂടെ കണ്ണനൂരിൽ എത്തി, സോദ്രയും കപ്പലും മുടി
ഞ്ഞതും പെരിമ്പടപ്പ തോറ്റതും എല്ലാം കോലത്തിരി മുഖേന കേട്ടു
കാലം വൈകാതെ കൊച്ചിക്ക് ഓടി (സെപ്ത. 2.) ശനിയാഴ്ച രാത്രി
യിൽ എത്തിയപ്പോൾ, വൈപ്പിൽ ഉള്ളവർ എല്ലാവരും രാത്രി മുഴു
വൻ വാദ്യഘോഷം പ്രയോഗിച്ചു സന്തോഷിക്കുന്നതിന്നിടയിൽ താ
മൂതിരിയുടെ ആയുധക്കാർ ഭയപ്പെട്ടു കൊച്ചിക്കോട്ടയെ വിട്ടു ഓടുക
യും ചെയ്തു. ഞായറാഴ്ച രാവിലെ കപ്പൽ ആറും പുഴക്കകത്തു കൊണ്ടു
വെച്ചു, തിങ്കളാഴ്ച കപ്പിത്താൻ കരക്കിറങ്ങി പുഴവക്കത്തു വെച്ചു
പെരിമ്പടപ്പുമായി കണ്ടു സംഭാഷണം കഴിക്കയും ചെയ്തു. പൊൎത്തു [ 143 ] ഗൽ പൊൎത്തുഗാൽ എന്നും കൊച്ചി കൊച്ചി എന്നും ആരവാ
രങ്ങൾ ഉണ്ടായതിന്നിടയിൽ രാജാവ് അജ്ഞാനാചാരമെല്ലാം വെ
ടിഞ്ഞു, കണ്ണീർ വാൎത്തു കപ്പിത്താനെ ആശ്ലേഷിച്ചു. ഇനി കൊച്ചി
ക്കാർ "ഞങ്ങൾ വെറുതെ അല്ല ദു‌ഃഖിച്ചത എന്നു കാണ്മാൻ സംഗ
തി വന്നു" എന്നു പറഞ്ഞു സന്തോഷിച്ചു. കപ്പിത്താൻ രാജാവിന്റെ
ദാരിദ്ര്യം വിചാരിച്ചു ഉടനെ 10000 വരാഹൻ കൊടുക്കയും ചെയ്തു.
രാജാവും അൾബുകെൎക്കും കൊച്ചിയിൽ പ്രവേശിച്ച ഉടനെ പറങ്കി
കൾ സ്വാമിദ്രോഹികളായ ഇടവകക്കാരെ ശിക്ഷിപ്പാൻ ഓടങ്ങ
ളിൽ പുറപ്പെട്ടു ചെറുവൈപ്പിലെ നായന്മാർ അമ്പും ചവളവും വളരെ
പ്രയോഗിച്ചിട്ടും കരക്കിറങ്ങി പൊരുതു ജയിച്ചു കമ്മളുടെ മാടത്തെ
വളഞ്ഞു അവനെയും വെട്ടിക്കൊന്നു മാടം ഭസ്മമാക്കുകയും ചെയ്തു.
ഇടപ്പള്ളിയിൽ വെച്ചു തകൎത്ത പോർ ഉണ്ടായി 500 വില്ലാളികളും
കടവിൽ കാത്തുനിന്നു എങ്കിലും അവിടെയും പൊൎത്തുഗീസർ പ്രവേ
ശിച്ചു ഊർ പിടിച്ചു കൊച്ചിനായന്മാർ അതിനെ കൊള്ളയിടുകയും
ചെയ്തു.

18. അൾബുകെർക്ക കൊച്ചിയിൽ കോട്ടകെട്ടിച്ചതു.

അനന്തരം പെരിമ്പടപ്പു "നിങ്ങൾ എന്നെ രക്ഷിച്ചു പ്രതിക്രി
യ ചെയ്തും ഇരിക്കുന്നു; ഞാൻ പ്രത്യുപകാരം എന്തു ചെയ്യെണ്ടു?"
എന്നു ചോദിച്ചാറെ, "പാണ്ടിശാലയുടെ രക്ഷക്കായി ഒരു കോട്ട എടു
പ്പിപ്പാൻ സ്ഥലം തരേണം" എന്നുണൎത്തിച്ചാറെ, രാജാവ് പുഴവാ
യിൽ തന്നെ ഒരു കുന്നും പണിക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അൾ
ബുകെൎക്ക ഉടനെ സകല പൊൎത്തുഗീസരെ കൊണ്ടു പണി എടുപ്പിച്ചു,
തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ ചേർത്തു ചുവരാക്കി നടു
വിൽ കല്ലും മണ്ണും ഇട്ടു നികത്തി കോട്ടയാക്കി ക്ഷണത്തിൽ തീൎക്ക
യും ചെയ്തു. (കന്നി 1503ാം) ആ വേല കാണ്മാൻ രാജാവു താൻ ചി
ലപ്പോൾ വന്നു "ഇവർ അന്യന്മാർ എങ്കിലും മഴയും വെയിലും സ
ഹിച്ചു അദ്ധ്വാനിക്കുന്നു കഷ്ടം! എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യി
ക്കാതു?" എന്നു ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ
കോട്ടയെ തീർത്തപ്പൊൾ "മാനുവെൽ കോട്ട എന്നു പേരും ഇട്ടു" വ
ലിയ ക്രൂശെ പെരിങ്കുടക്കീഴിൽ എഴുന്നെള്ളിച്ചു പ്രദക്ഷിണം കഴിച്ചു,
കോട്ടയുടെ നടുവിൽ ഉള്ള ബർത്തൊല്മായ എന്ന മരപ്പള്ളിയിൽ
പ്രവേശിച്ചപ്പൊൾ, ഗാസ്തൊൻ എന്ന പ്രഞ്ചിസ്കാനപാതിരി "ഇന്ന
ല്ലൊ നമ്മുടെ ദൈവത്തിന്നു ഹിന്തുരാജ്യത്തിൽ വരുവാൻ ഒരു വാ
തിൽ തുറന്നു; അതിന്നു നിത്യം സ്തുതിച്ചു അറിവില്ലാത്ത ജാതിക
ളോടു യേശുവെ അറിയിക്കെണം; ഇത്രോളം തുണ നിന്ന് പെരി
മ്പടപ്പിന്റെ ഗുണവൃദ്ധിക്കായിട്ടും ഇവിടെ വെച്ചു നിത്യം പ്രാർ
ത്ഥിക്കെണം" എന്നു പ്രസംഗിച്ചു. ആയത് എല്ലാം പെരിമ്പടപ്പു
കണ്ടും കേട്ടും അൎത്ഥം ചോദിച്ചറിഞ്ഞും സന്തോഷിച്ചു; "ഇത ഒക്ക
യും നല്ലതു തന്നെ" എന്ന കല്പിക്കയും ചെയ്തു. [ 144 ] അതിന്റെ ശേഷം മത്സരിച്ച നായന്മാരുമായി ഓരൊ ചെറുയു
ദ്ധങ്ങൾ ഉണ്ടായപ്പൊൾ, താമൂതിരി ഈ പറങ്കികൾക്ക് ഒരുവട്ടം മാ
ത്രം മുളകുചരക്കു കൊടുക്കാതെ വിട്ടയച്ചാൽ, പിന്നെ ഇങ്ങോട്ടു വരി
കയില്ല എന്നു വെച്ചു കൊച്ചിക്ക് ചുറ്റുമുള്ള എല്ലാ ദേശങ്ങളിൽനി
ന്നും മുളകു താൻ വാങ്ങിയും മറ്റവൎക്ക വില്ക്കാതെ ആക്കിയും പോന്ന
തും അല്ലാതെ, കൊച്ചിക്കച്ചവടക്കാരെയും വശത്താക്കി അവരും പറ
ങ്കികളൊടു "അയ്യൊ! നിങ്ങളുടെ തീരാത യുദ്ധം നിമിത്തം മുളകു
ഒട്ടും വരുന്നില്ല, ഞങ്ങൾ എന്തു ചെയ്യെണ്ടു" എന്നു വ്യാജമായി ദു‌ഃഖി
ച്ചു പറഞ്ഞാറെ, സേനാപതി പശെക എന്ന വീരനെ തൊണിക
ളൊടു കൂടെ പുഴവഴിയായയച്ചു. ആയവൻ പല ദിക്കിലും ശൂരത കാ
ട്ടി കമ്പളം എന്ന ദേശത്തിൽ ഇറങ്ങിയാറെ, നായന്മാർ കൂവിട്ടു കൊ
ണ്ടു എവിടെനിന്നും വന്നു കൂടി ചെറുത്തു നിന്നിട്ടും ശത്രു മദ്ധ്യത്തൂടെ
കടന്നു നാടു പാഴാക്കി ഓരോരൊ ചരക്കുകളെ കൈക്കലാക്കി എങ്കി
ലും ഒരു കപ്പൽ നിറപ്പാൻ മാത്രം ഉണ്ടായിവന്നില്ല. അതുകൊണ്ട
അൾബുകെൎക്ക കൊല്ലനഗരത്തിലേക്ക് ഓടി ഇറങ്ങി ചരക്ക അന്വേ
ഷിപ്പാൻ സംഗതി വന്നു.

കണ്ണനൂർ, കൊച്ചി ഈ രണ്ടു സ്ഥലങ്ങളെക്കാളും കൊല്ലത്തു
കച്ചവടം അധികം ശുഭമായി വന്നു; ചോഴമണ്ഡലം, സിംഹളം,
വങ്കാളം, മലാക്ക മുതലായ തീരങ്ങളിൽനിന്നു കപ്പലും പടകും നി
ത്യം വരുമാറുണ്ടു; അന്നു ഗോവൎദ്ധന രാജാവ് വേണാടു വാണു കൊ
ണ്ടിരുന്നു. പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം അവന്റെ സ്വാ
ധീനത്തിൽ ആയി. അവിടെ കായൽ എന്ന പട്ടണത്തിൽ തമ്പുരാ
ന്റെ വാസം ഉണ്ടു; രാജാവിന്റെ കീഴിൽ വില്ലു പ്രയോഗിക്കുന്ന
300 സ്ത്രീകൾ ചേകം ചെയ്തിരിക്കുന്നു എന്നും കേൾക്കുന്നു.

19. അൾബുകെർക്ക കൊല്ലത്തിൽ വ്യാപരിച്ചത.

അന്നു കൊല്ലനഗരത്തിൽ വേണാടടികളുടെ കാര്യക്കാരനായ
നമ്പിയാതിരി പറങ്കിക്കപ്പൽ വന്നു എന്നു കേട്ട ഉടനെ ചെന്നു എതി
രേറ്റു മാനത്തോടെ കൈക്കൊണ്ടു രാജാവെ ഉണൎത്തിപ്പാൻ ആൾ അ
യക്കയും ചെയ്തു. കൊല്ലംമുതൽ കന്യാകുമാരിപര്യന്തം 24 കാതം
വേണാടും പാണ്ടിക്കര 30 കാതത്തിൽ അധികവും അവന്റെ കൈ
വശമാകകൊണ്ടും ഈഴത്തുനിന്നും കപ്പം കിട്ടുകകൊണ്ടും ആനഗുണ്ടി
നരസിംഹരായരൊടു പട കൂടുവാൻ ഒട്ടും മടുക്കാത്തവൻ ആകകൊ
ണ്ടും അൾബുകെൎക്ക വിനയത്തോടെ കാര്യാദികളെ ബോധിപ്പിച്ചു
പ്രസാദം വരുത്തി. രാജാവും താമൂതിരിയുടെ മന്ത്രണത്തിന്നു ചെവി
കൊടുക്കാതെ വിചാരിച്ചു, പറങ്കികൾ വന്നു പാണ്ടിശാല എടുപ്പി
ച്ചു പാൎത്തു കച്ചവടം ചെയ്യുന്നതിന്നു വിരോധം ഏതും ഇല്ല എന്നുത്ത
രം കല്പിക്കയും ചെയ്തു. തല്ക്കാലത്തിൽ ആവശ്യമായ മുളകിനെ
മന്ത്രികൾ താമസം കൂടാതെ കൊടുപ്പാൻ നിശ്ചയിച്ചതുമല്ലാതെ, [ 145 ] നസ്രാണിവ്യാപാരികൾ അതിന്നായി നന്നെ ഉത്സാഹിച്ചു, വേണ്ടുന്ന
ത ഒക്കെയും എത്തിക്കയും ചെയ്തു. അതുകൊണ്ടു അൾബുക്കെൎക്ക് വേ
ണാടു മന്ത്രികളോട സമയവും സത്യവും ചെയ്തു. ദസാ എന്ന മേധാ
വിയെ കൊണ്ടു കൊല്ലത്തു പാണ്ടിശാലയെ എടുപ്പിച്ചു, ഇവിടെ
അറവികൾ ഇല്ല; ചില ചോനകന്മാരല്ലാതെ മുസല്മാനരും ഒട്ടും
ഇല്ലല്ലൊ, ക്രിസ്ത്യാനർ 6000 കുടി ഉണ്ടെന്നു കേൾക്കുന്നു, അതു നമു
ക്ക എത്രയും അനുകൂലം, ഇവരുമായി കലശൽ ഒന്നും സംഭവിക്കാതെ
കണ്ടു, എെക്യപ്പെട്ടു കാര്യം എല്ലാം അവരൊടു ഒന്നിച്ചു വിചാരിച്ചു
നടത്തെണം എന്നും ഉപദേശം പറഞ്ഞു. നസ്രാണികൾക്കു ദിവസേന
വിശ്വാസം വർദ്ധിച്ചപ്പൊൾ, നായന്മാരാൽ തങ്ങൾക്കു സംഭവിച്ച
ന്യായക്കേടു പലവിധം അവർ ബോധിപ്പിച്ചു; അൾബുകെൎക്ക് അ
വൎക്കുവേണ്ടി അപേക്ഷിച്ചതിനാൽ, അവർക്കു മുമ്പെത്ത ക്രമപ്രകാരം
സ്വജാതിക്കാർ മാത്രം ന്യായം വിസ്തരിക്കേണ്ടിയവർ എന്നു വ്യവ
സ്ഥ വരുത്തി മറ്റു ചില സങ്കടങ്ങളെ ശമിപ്പിക്കയും ചെയ്തു. ആക
യാൽ നസ്രാണികൾ സന്തോഷിച്ചു പറങ്കികൾക്ക് പള്ളിയെ കാ
ട്ടി ഇത് തോമാശ്ലീഹാ കെട്ടിയത തന്നെ എന്നും പുണ്യവാളർ ഇരു
വരും ഇവിടെ മണ്മറഞ്ഞു കിടക്കയാൽ എത്രെയും പുണ്യമായ സ്ഥാ
നം എന്നും ചൊല്ലി ഏല്പിച്ചു കൊടുക്കയും ചെയ്തു. അൾബുക്കെർ
ക്ക് ദസാ എന്ന മൂപ്പനൊടു കൂടെ 20 ആളുകളെ പാണ്ടിശാലയിൽ
പാൎപ്പിച്ചതിൽ ഒരു ദോമിനിക്ക് സന്യാസിയും ഉണ്ടു; അവന്നു റൊ
ദ്രീഗ് എന്ന പേർ ഉണ്ടു; ആയവൻ ആ പള്ളിയെ പുതുതാക്കി പ്രാ
ൎത്ഥിച്ചും പ്രസംഗിച്ചും ഓരൊരൊ നാട്ടുകാരെ സ്നാനത്താൽ സഭയോടു
ചേൎക്കയും ചെയ്തു. മുപ്പതും നാല്പതും വയസ്സുള്ളവർ അനേകർ അ
തിനെ കേട്ടാറെ, റൊദ്രീഗിനെ ചെന്നു കണ്ടു "ഞങ്ങൾ നസ്രാണി
കൾതന്നെ; ചെറുപ്പത്തിൽ സ്നാനം ഉണ്ടായൊ എന്നറിയുന്നില്ല;
വളരെ കാലം ഇവിടെ മൂപ്പന്മാർ ഇല്ലാഞ്ഞു ഞങ്ങൾ നാട്ടുകാരെ
പോലെ ആയിപോയി കഷ്ടം! നിങ്ങളുടെ വരവിനാൽ രാജോപദ്ര
വവും അജ്ഞാനവും മറഞ്ഞുപോയി, ദൈവത്തിന്നു സ്തോത്രം" എന്നു
സന്തോഷിച്ചു പറഞ്ഞു. സ്നാനമേറ്റു പറങ്കികളുടെ ഘോഷമുള്ള പ്രാ
ൎത്ഥനകളിൽ കൂടുകയും ചെയ്തു. ഇങ്ങിനെ പൊൎത്തുഗസെൎക്കു കൊല്ല
ത്തും നല്ല പ്രവേശനം വന്നതിന്റെശേഷം അൾബുകെർക്ക (1504
ജന. 12) ചരക്കു നിറഞ്ഞ കപ്പലോടും കൂടെ പുറപ്പെട്ടു കൊച്ചിയിൽ
എത്തുകയും ചെയ്തു.

20. പൊർത്തുഗലും താമൂതിരിയും
അല്പം സന്ധിച്ചതു

കണ്ണനൂർ, കൊച്ചി, കൊല്ലം ഇങ്ങിനെ മൂന്നു സ്ഥലത്തും പറ
ങ്കികൾക്കു കച്ചവടം നടക്കുന്നു എന്നും കോഴിക്കോട്ട മാത്രം നിത്യക
ലഹവും അനവധിനാശവും ദുർഭിക്ഷവും വന്നു പറ്റി ഇരിക്കുന്നു [ 146 ] എന്നു വിചാരിച്ചു താമൂതിരി അനുജനെ അനുസരിച്ചു അൾബുകെൎക്കി
ന്നു ആളയച്ചു "നമുക്കു സ്നേഹം വേണം, ഇനി ഒരുനാളും വിരോധം
അരുത്, അതിന്ന എന്തു വേണ്ടിയത?" എന്നു ചോദിച്ചപ്പോൾ "1)
കവർന്നു പോയതിന്ന പകരമായി താമൂതിരി 900 കണ്ടി മുളക ഇ
ങ്ങോട്ടു തന്നെക്കണം 2.) കോഴിക്കോട്ടുള്ള ചോനകന്മാർക്ക മക്കമി
സ്രകളോടുള്ള കച്ചവടം ഇനി അരുത. 3.) പെരിമ്പടപ്പും താമൂതി
രിയും നിത്യം ഇണങ്ങിക്കൊണ്ടിരിക്കെണം. 4.) കൊച്ചിയിൽ നി
ന്നു അങ്ങോട്ടു ഓടി ആശ്രയിച്ചു പോയ രണ്ടു വെള്ളക്കാരെ ഇങ്ങു ഏ
ല്പിച്ചു തരെണം" എന്നിങ്ങിനെ അൾബുകെർക്ക കല്പിച്ച സന്ധി
വിവരം "ആശ്രിതന്മാരെ ഒരു നാളും കൈവിട്ടു കളവാൻ കഴികയി
ല്ല; ശേഷം എല്ലാം ചെയ്യാം, ഇതു മാത്രം എനിക്ക എത്രയും മാനക്കു
റവാകുന്നു" എന്ന താമൂതിരി ഉത്തരം പറഞ്ഞതിൽ പിന്നെ അൾബു
ക്കെർക്ക് "വേണ്ടതില്ല, വെള്ളക്കാർ ഇരുവരും കോഴിക്കോട്ട് സു
ഖിച്ചു പാർക്കട്ടെ" എന്നു സമ്മതിച്ചാറെ, ഇരുപക്ഷക്കാരും നിരപ്പാ
കയും ചെയ്തു. അതിനാൽ മുസല്മാനർക്കുണ്ടായ ദ്വേഷ്യം ആർക്കും
പറഞ്ഞു കൂടുമൊ? ചിലർ ഉടനെ കുഞ്ഞിക്കുട്ടികളെ ചേൎത്തുകൊണ്ടു
കോഴിക്കോട്ട നിന്ന പുറപ്പെട്ടു പോയി. നമ്പിയാതിരി താമസം
കൂടാതെ, കൊടുങ്ങല്ലൂരിൽവന്നു അവിടെയുള്ള ചേകവരെ നാട്ടിലെ
ക്ക് വിട്ടയച്ചു, താൻ വാഗ്ദത്തപ്രകാരം മുളകു വെച്ചു കൊടുപ്പാൻ
തുടങ്ങുകയും ചെയ്തു.

അപ്പൊൾ കച്ചവടത്തിന്നും ക്രിസ്തമാൎഗ്ഗത്തെ അറിയിക്കുന്നതി
ന്നും നല്ല പാങ്ങുണ്ടായതു നിമിത്തം പൊർത്തുഗീസർ പലരും സ
ന്തോഷിക്കുമ്പൊൾ തന്നെ എല്ലാം അബദ്ധമായി പോയി. ഒരു രാ
ത്രിയിൽ മുളകു കയറ്റിയ ഒരു തൊണി പൊർത്തുഗൽ പടകിനോടു
സമീപിച്ചപ്പൊൾ, ഇങ്ങു വരുവിൻ മുളകു എല്ലാം ഇങ്ങു വേണം
എന്നു വിളിച്ചതിന്ന് മലയാളികൾ അങ്ങിനെയല്ല ഇതു കൊടുങ്ങ
ല്ലൂരിലെക്ക് എത്തിക്കേണ്ടുന്ന ചരക്കാകുന്നു എന്നുത്തരം
പറഞ്ഞു തണ്ടുവലിച്ചോടിയാറെ, പൊർത്തുഗീസർ ഇതു കളവു എന്ന നിരൂ
പിച്ചു കലശൽ തുടൎന്നു തോണി പിടിച്ചു ഒരാളെ കൊല്ലുകയും ചെയ്തു.

പലർക്കും മുറി ഏറ്റിരിക്കുന്നു എന്നും ആറാൾ മരിച്ചു എന്നും
ചില പറങ്കി ഗ്രന്ധങ്ങളിൽ കാണുന്നു. അതിന്നു താമൂതിരി ഉത്തരം
ചോദിച്ചപ്പൊൾ പറങ്കികൾ നാണത്തെ മറച്ചു അഹങ്കരിച്ചു; നമ്പി
യാതിരി സ്നേഹരക്ഷക്കായി എത്ര ഉത്സാഹിച്ചിട്ടും താമൂതിരി "ഈ
പറങ്കികളെ വിശ്വസിച്ചു കൂടാ" എന്ന് വെച്ചു പടക്ക് പിന്നെയും
വട്ടം കൂട്ടുകയും ചെയ്തു. [ 147 ] 21. പശെകു പെരിമ്പടപ്പിന്റെ രാജ്യം രക്ഷിച്ചു
തുടങ്ങിയത.

അൾബുകെൎക്ക മലയാളത്തിൽനിന്നു വിട്ടുപോകും മുമ്പെ പൊ
ൎത്തുഗലിൽ ചങ്ങാതിയായ കോയപക്കി കോഴിക്കോട്ടുനിന്നു വൎത്ത
മാനം അറിയിപ്പാൻ ചൊല്ലി വിട്ടതിപ്രകാരം: "ആപത്തു വരുമാ
റായി ഈയാണ്ടെ മഴക്കാലം പെരുമാരിയായി തീരും. നമ്പിയാ
തിരി സമാധാനരക്ഷക്കായി അദ്ധ്വാനിക്കുന്നു എങ്കിലും താമൂതിരി
യും മാപ്പിള്ളമാരും ശേഷം മഹാലോകരും വെള്ളക്കാരെ ഒടുക്കിക്കള
വാൻ നിശ്ചയിച്ചിരിക്കുന്നു. കോലത്തിരിയും വേണാടടികളും ത
ക്കം നോക്കി സഹായിക്കും; സൂക്ഷിച്ചു നോക്കുവിൻ!" എന്നതു കേ
ട്ടാറെ, അൾബുകെൎക്ക പൊർത്തുഗീസ സ്ഥാനികളോടു മന്ത്രിച്ചാറെ,
കരയിൽ പാർപ്പാൻ ആൎക്കും മനസ്സായില്ല; വിലാത്തിക്ക് പോകേ
ണം എന്നു എല്ലാവർക്കും അത്യാഗ്രഹം ജനിച്ചു. പശെകു മാത്രം കൊ
ച്ചിക്കോട്ടയെ രക്ഷിപ്പാൻ സന്തോഷത്തോടെ ഭരം ഏറ്റപ്പോൾ,
അൾബുകെൎക്ക രോഗികളും മറ്റും ആകെ 150 വെള്ളക്കാരെ കോട്ടയി
ലും രണ്ടു പടവിലും പാർപ്പിച്ചു കപ്പലുകളിൽ ചരക്കു മുഴുവൻ ആകാ
ഞ്ഞതകൊണ്ടു. (1504. ജനവരി 31) കൊച്ചിയിൽ നിന്ന് ഓടി
കണ്ണനൂരിൽനിന്നു അല്പം ഇഞ്ചിവാങ്ങി കരേറ്റി "അയ്യൊ ദൈ
വമേ! പശെകിലും കൂട്ടരിലും കനിഞ്ഞു കടാക്ഷിക്കേണമെ" എന്നു
പലരും പ്രാൎത്ഥിച്ചുകൊണ്ടിരിക്കെ, വിഷാദത്തോടും കൂടെ യുരൊപ
ക്കായി മടങ്ങി ഓടുകയും ചെയ്തു. പശെകു കണ്ണനൂരിൽനിന്നു അരി
യും മറ്റും വാങ്ങി കൊച്ചിക്ക് വന്നു എത്തിയപ്പോൾ, പെരിമ്പടപ്പു
നൈരാശ്യം പൂണ്ടു വലയുന്നുഎന്നു കേട്ടു വളരെ ഘോഷത്തോടെ കൂടി
ക്കാഴ്ചെക്കു ചെന്നാറെ, എന്തു പറഞ്ഞിട്ടും രാജാവിന്നു പ്രസാദം വരു
ത്തുവാൻ വഹിയാതെ ആയി, ഒടുവിൽ രാജാവ് പറഞ്ഞു: "പട
യുണ്ടായാൽ, നിങ്ങൾക്ക കൊല്ലത്തൊ കണ്ണനൂരിലൊ എവിടെ വാ
ങ്ങി പാർപ്പാൻ മനസ്സാകുന്നു? എന്നെചതിക്കരുതെ സത്യമെ പറ
യാവു" എന്നു കണ്ണീർ ഓലൊല വാർത്തു പറഞ്ഞത് കേട്ടപ്പൊൾ,
പശെകു ക്രോധം നടിച്ചു "ഇത് ഒക്കെ മാപ്പിള്ളമാരുടെ ചതിവാക്കു
സംശയം എന്തിന്നു? താമൂതിരി വരട്ടെ 150 പൊർത്തുഗീസരും ഏ
കനായ ക്രിസ്തനും ഒരു ഭാഗത്തു തന്നെ നിന്നാൽ ഏതു മാറ്റാനയും
തടുപ്പാൻ മതിയാകും" എന്നു പറഞ്ഞു കൊച്ചിയെ രക്ഷിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു. അന്നു താമൂതിരി പക്ഷത്തിൽ നില്ക്കുന്ന ഒരു വലി
യ കച്ചവടക്കാരൻ ഉണ്ടു ഇസ്മാലിമരക്കാർ എന്നു പേർ; അവൻ അ
രി വരുത്തിനെ മുടക്കി ഓരൊരൊ ഭയവൎത്തമാനം പറഞ്ഞു നടത്തി
പട്ടണക്കാൎക്ക് ഓടിപോവാൻ സംഗതി വരുത്തിയപ്പോൾ, പശെ
കു കച്ചവടക്കാർ എല്ലാവരെയും വിളിപ്പിച്ചു "താമൂതിരി കടവ
കടക്കാതെ ഇരിക്കേണ്ടതിന്നു ഞാൻ തന്നെ നേരിടും, അതുകൊണ്ടു
നിങ്ങൾ സ്വസ്ഥരായിരിക്കേണം, പോവാൻ വിചാരിക്കുന്നവനെ [ 148 ] ഞാൻ "തൂക്കും; എന്നിങ്ങിനെ കണ്ണു ചുവപ്പിച്ചു കല്പിച്ചാറെ,
എല്ലാവരും ശങ്കിച്ചടങ്ങി. പശെകു രാപ്പകൽ പട്ടണത്തിൽ ചുറ്റി
കാത്തുകൊണ്ടു ഇടപ്പള്ളി മുതലായ ദേശങ്ങളിലും പോയി തീക്കൊ
ടുത്തു പശുക്കളയും തോണികളെയും കൈക്കൽ ആക്കി പോരു
മ്പോൾ, മാപ്പിള്ളമാർ ഇവൻ ഒരു മാതിരി പിശാചാകുന്നു എന്നു
നിരൂപിച്ചു വെറുതെ പാർക്കയും ചെയ്തു.

22. താമൂതിരിയുടെ വമ്പട.

1504 മാർച്ചു 16ാം ൹ താമൂതിരി സന്നാഹങ്ങളോടു കൂട ഇടപ്പ
ള്ളിയിൽ എത്തി എന്നു കേട്ടപ്പോൾ പശെകു 60 ചില്വാനം പറങ്കി
കളെ കോട്ടയിൽ പാർപ്പിച്ചു ശേഷമുള്ളവരോടു കൂട താൻ പള്ളി
യിൽ ചെന്നു ആരാധന കഴിഞ്ഞ ഉടനെ തോണികളിൽ കരേറി
കോയിലകം മുമ്പാകെ എത്തുകയും ചെയ്തു. അന്നു പെരുമ്പടപ്പിന്നു
5000 നായന്മാരുള്ളതിൽ 500 പേരെ തെരിഞ്ഞെടുത്തു പശെകിന്റെ
വശത്ത് ഏല്പിച്ചു. ഇവരെ നടത്തേണ്ടുന്നവർ കണ്ടകോരു എന്നും
പെരിങ്കോരു എന്നും ഉള്ള കോയിലധികാരികളും പള്ളുതുരിത്തി
കൈമളും അടവിൽ പണിക്കരും അത്രെ. രാജാവു കരഞ്ഞു അവരെ
യുദ്ധത്തിന്ന വിട്ടയച്ചപ്പോൾ പശെകിനോടു "നിങ്ങളുടെ ജീവരക്ഷ
ക്കായിട്ടു നോക്കുവിൻ" എന്നു പറഞ്ഞാറെ, ആയവൻ ചിരിച്ചു
"നിങ്ങൾ എണ്ണം വിചാരിച്ചു ഭയപ്പെടുന്നു, ഞങ്ങളുടെ ദൈവം
കല്ലല്ലല്ലൊ" എന്നു പറഞ്ഞു പുറപ്പെട്ടു ശനിയാഴ്ച രാവിലെ ക
മ്പലം കടവിൽ എത്തി. താമൂതിരിയുടെ ആൾ ചുരുക്കമാകകൊണ്ടു
വേഗം കയറി അനേകം പശുക്കളെ അറുപ്പാനായി കൊണ്ടുപോകയും
ചെയ്തു. അതിനാൽ കൊച്ചിനായന്മാർ വളരെ ദുഃഖിച്ചു പോരു
മ്പോൾ, പടനാൾ കുറിക്കേണ്ടതിന്നായി ഒരു പട്ടർ വന്നു താമൂതിരി
യുടെ കല്പനയാൽ "നാളെ പടയുണ്ടാകുമെന്നും നിന്നെ കൊല്ലും"
എന്നും അറിയിച്ചു; അതിന്നു പശെകു "നിങ്ങളുടെ ജ്യോതിഷാ
രികൾക്ക് കണക്കു തെറ്റിപ്പോയി നാളയല്ലൊ ഞങ്ങളുടെ മഹൊ
ത്സവത്തിലെ ഒന്നാം ഞായറാഴ്ച" എന്നു പറഞ്ഞു ആയുധക്കാരെ അറി
യിച്ചു, അവരും രാത്രി മുഴുവനും അഹങ്കരിച്ചും കളിച്ചും രാവിലെ
സ്വൎഗ്ഗരാജ്ഞിയെ വിളിച്ചും പ്രാൎത്ഥിച്ചും പടക്കായി ഒരുമ്പെടുകയും
ചെയ്തു.

അപ്പോൾ താമൂതിരിയുടെ മഹാസൈന്യം കടവിങ്കൽ എത്തു
ന്നതു കണ്ടു മുമ്പെ ഓടിപ്പോയ ഇതല്യക്കാർ താമൂതിരിയുടെ കല്പന
പ്രകാരം വാർത്തുണ്ടാക്കിയ 5 വലിയ തോക്കു വലിച്ചു കൊണ്ടുവരു
ന്നത ആദിയിൽ കണ്ടു, പിന്നെ നാലു രാജാക്കന്മാർ 10 ഇടപ്രഭുക്ക
ന്മാരും നായന്മാരുമായി വരുന്നതും കണ്ടു: അത ആർ എന്നാൽ 1, താ
ന്നൂരരാജാവായ വെട്ടത്തുമന്നൻ 4000 നായന്മാർ; 2, ചുരത്തോളം
രക്ഷിച്ചു പോരുന്ന കക്കാട്ടനമ്പിടി 12000 നായന്മാർ; അവന്റെ പേർ [ 149 ] കണ്ടന്നമ്പിടി എന്നും കുക്കുടരാജാവെന്നും പൊർത്തുഗീസ്സ പുസ്തകങ്ങ
ളിൽ എഴുതി കാണുന്നുണ്ടു. ആർ എന്നു നിശ്ചയം ഇല്ല. 3, കോട്ടയക
ത്തു രാജാവ് 18000 നായർ (പുറനാട്ടുകരതമ്പുരാൻ) 4, പൊന്നാനി
ക്കും കൊടുങ്ങല്ലൂരിന്നും നടുവിലെ നാടുവാഴുന്ന കുറിവക്കോയിൽ 3000
നായർ ഈ പേരിന്നും നിശ്ചയം പോരാ; കുടിവ ഗുരുവായി എന്നും
മറ്റും ശബ്ദങ്ങൾ കൊള്ളുമായിരിക്കും ഇങ്ങിനെ നാലു രാജാക്കന്മാർ
നാലു കൊടികളിൻ കീഴിൽ 37,000 ആയുധ പാണികളായ
നായന്മാരെ ചേർത്തുകൊണ്ടു നേരിട്ടു വന്നു ശേഷം 10 ഇടപ്രഭുക്ക
ന്മാരുടെ പേർ കാണുന്നതിപ്രകാരം:

കൊടുങ്ങല്ലൂർ വാഴുന്ന പടിഞ്ഞാറെ എടത്തു കോയിൽ.
ഇടപ്പള്ളി ഇളങ്കോയിൽ നമ്പിയാതിരി.
ചാലിയത്ത വാഴുന്ന പാപ്പുകോയിൽ.
വെങ്ങനാടു നമ്പിയാതിരി.
വന്നലച്ചേരി നമ്പിടി.
വേപ്പൂര വാഴുന്ന പാറപ്പുകോയിൽ.
പരപ്പനങ്ങാടി പാപ്പുകോയിൽ.
മങ്ങാട്ടു നാട്ടുകൈമൾ.

ഇങ്ങിനെ ഉള്ള 20000 ചില്വാനം നായരും മാപ്പിള്ളമാരും
അറവികളും കോഴിക്കോട്ട നമ്പിയാതിരിയുടെ കുടക്കീഴിൽ യുദ്ധ
ത്തിന്നായടുത്തു വന്നു. അതു കൂടാതെ 160 പടകും ഉണ്ടു. അതിൽ ക
രേറിവരുന്നവർ 12000 ആളോളം ആകുന്നു ഇതല്യക്കാർ ഓരോന്നി
ന്നും ഈ രണ്ടു തോക്കുണ്ടാക്കി പടവിൽ വെച്ചുറപ്പിച്ചു രക്ഷക്കായി പ
രുത്തി നിറച്ച ചാക്കുകളെ ചുറ്റും കെട്ടിച്ചു 20 പടകുകളെ ചങ്ങല
കൊണ്ടു തങ്ങളിൽ ചേൎത്തു പൊൎത്തുഗൽ പടകു അതിക്രമിപ്പാൻ വട്ടം
കൂട്ടുകയും ചെയ്തു അന്നു പടകുകളിൽനിന്നും വെടിവെപ്പാൻ തുടങ്ങു
മ്പോൾ തന്നെ കൊച്ചിനായന്മാർ മടങ്ങിപ്പോയി; കണ്ടകോരും
പെരിങ്കോരും മാത്രം അഭിമാന്യം വിചാരിച്ചു പശെകിന്റെ അരി
കിൽ നിന്ന് കൊണ്ടാറെ, അവരെ തന്റെ പടവിൽനിന്ന് യുദ്ധം
എല്ലാം കാണിക്കയും ചെയ്തു. അങ്ങെ പക്ഷക്കാർ ക്രമം കൂടാതെ നേ
രിട്ടപ്പോൾ എണ്ണം നിമിത്തം പൊൎത്തുഗൽ ഉണ്ടകളെ കൊണ്ടു ആയി
രം ചില്വാനം നായന്മാർ മരിച്ചു, പൊർത്തുഗീസർ ആരും മുറിവുക
ളാൽ മരിച്ചതും ഇല്ല. അസ്തമിച്ചാറെ, കോഴിക്കോട്ടുകാർ ആവതില്ല
എന്നു കണ്ടു മടങ്ങി പോയി പൊർത്തഗീസൎക്ക് ആശ്വസിപ്പാൻ സം
ഗതി വരികയും ചെയ്തു. കണ്ടകോരു രാത്രിയിൽ തന്നെ കൊച്ചിക്ക
പോയി രാജാവെ അറിയിച്ചു വിസ്മയം ജനിപ്പിക്കയും ചെയ്തു.
അനന്തരം പെരിമ്പടപ്പു താൻ കമ്പലത്തിൽ കടവിൽ വന്നു പശെകി
നെ അത്യന്തം മാനിക്കയും ചെയ്തു.

താമൂതിരി ബ്രാഹ്മണരോടു ചൊടിച്ചു തോല്വിയുടെ കാര
ണം ചോദിച്ചപ്പോൾ ഭഗവതിക്ക അസാരം "പ്രസാദക്കേടായിരുന്നു [ 150 ] ഞങ്ങൾ ചെയ്ത കൎമ്മങ്ങളാൽ അത എല്ലാം മാറി ഞായറാഴ്ച ജയത്തി
ന്ന ശുഭദിവസം ആകുന്നു നിശ്ചയം" എന്നു അവർ ബോധിപ്പിച്ചു.
ഇതു പെസഹാപെരുനാളാകകൊണ്ടു പൊർത്തുഗീസരും നല്ലനാൾ
എന്നു വിചാരിച്ചു പാൎത്തു. ആ ഞായറാഴ്ചയിൽ തന്നെ (മാൎച്ച 25)
തകൎത്ത പട ഉണ്ടായി പുഴ എല്ലാം രക്തമായി തീൎന്നു കടവു കടപ്പാൻ
കഴിവു വന്നതും ഇല്ല. പാതി പടകുകൾ കൊച്ചിക്കോട്ടയെ പിടി
ക്കേണ്ടതിന്ന രാത്രികാലത്തെ തേക്കോട്ട തിരിഞ്ഞ ഓടിയാറെ, പശെ
കു ഉപായമറിഞ്ഞു ഉടനെ വഴിയെ ചെന്നു കൊച്ചിക്കോട്ട അരികിൽ
അവരോട എത്തി വെടിവെച്ചു ഛിന്നഭിന്നമാക്കുകയും ചെയ്തു.

ചൊവ്വാഴ്ചയിൽ മൂന്നാമതും വലിയ പോർ ഉണ്ടായാറെ, ഇത
ല്യക്കാർ ഇരുവരും ഓരൊരൊ കൌശലം പ്രയോഗിച്ചിട്ടും ജയം
വന്നില്ല. ഉച്ചതിരിഞ്ഞിട്ടു 2 നാഴികയായാറെ, താമൂതിരി ആവതി
ല്ല എന്നു കണ്ടു "നായന്മാർ മടങ്ങിവരേണം എന്നു കല്പിച്ചു"
ആയവർ "ബ്രാഹ്മണരുടെ കൎമ്മവും ജ്യോതിഷവും എല്ലാം മായ"
എന്നു ദുഷിച്ചും ശപിച്ചും പറഞ്ഞു പിൻവാങ്ങി നില്ക്കയും ചെയ്തു.
കൊച്ചിക്കാർ മൂന്നു ജയങ്ങൾ നിമിത്തം വളരെ പ്രസാദിച്ചു രാജാവും
ഓരൊരൊ ഉത്സവം ഘോഷിപ്പിക്കയാൽ മാപ്പിള്ളമാർ ഏറ്റവും
ക്രുദ്ധിച്ചു കൊല്ലത്തും കണ്ണനൂരിലും ഉള്ളവൎക്ക എഴുത്തയച്ചു "പൊ
ർത്തുഗീസർ അശേഷം തൊറ്റും പട്ടും പോയി; താമൂതിരി വരുവാറാ
യി" എന്നു അറിയിച്ചു. അതുകൊണ്ടു ആ രണ്ടു സ്ഥലങ്ങളിലും ചോ
നകർ മത്സരിച്ച, കാണുന്ന വെള്ളക്കാരെ കൊല്ലുവാൻ തുടങ്ങിയാറെ,
ചെട്ടികൾക്ക് വന്ന എഴുത്തിനാൽ താമൂതിരി തോറ്റു എന്ന എല്ലാട
വും പ്രസിദ്ധമായി മാപ്പിളളമാർ നാണിച്ചു ഒതുങ്ങി പാർത്തു. പൊ
ൎത്തുഗീസരിൽ ഒരുവന്നു മാത്രം കൊല്ലത്തങ്ങാടിയിൽ തന്നെ അപാ
യം വന്നതെ ഉള്ളു. പെരിമ്പടപ്പിന്റെ അയൽവക്കത്തുള്ള ഇടവകക്കാ
രും കമ്മന്മാരും ഈ അവസ്ഥ ഒക്കെയും വിചാരിച്ചാറെ താമൂതിരി
പ്രമാണം അല്ല എന്നു തോന്നി. അവരിൽ മങ്ങാട്ടുമൂത്തകൈമ്മൾ
ഉണ്ടു. അവൻ വൈപ്പിൽ വെച്ചു ഉദാസീനനായി പാൎത്തവൻ തന്നെ.
അവൻ ഉടനെ രാജാവെ ചെന്നു കണ്ടു "അല്പം ക്ഷാമം വന്നപ്രകാ
രവും കേട്ടിരിക്കുന്നു എന്നാൽ കഴിയുന്നെടത്തോളം ഞാൻ കൊണ്ടുവ
ന്നിരിക്കുന്നു" എന്നു പറഞ്ഞു നെല്ലും മറ്റും പല സാധനങ്ങളെയും
തിരുമുമ്പിൽ കൊണ്ട വെക്കുകയും ചെയ്തു. നമ്പിയാതിരി "ഇ
പ്പൊൾ സന്ധിച്ചു മഴക്കാലത്തിന്മുമ്പെ മടങ്ങി പൊകെണം" എന്ന
താമൂതിരിയൊടു മന്ത്രിച്ചു മറ്റും പല സ്നേഹിതന്മാരും "യുദ്ധം സമർ
പ്പിക്കേണം" എന്നു നയം പറഞ്ഞു ഇടപ്പള്ളി പ്രഭുവൊ വിരോധി
ച്ചു മാപ്പിള്ളമാരും "ഇനി ചിലത് പരീക്ഷിക്കേണം" എന്നു ചൊ
ല്ലി സമ്മതം വരുത്തി [ 151 ] 23. പള്ളുതുരുത്തി കടവത്തെപട.

കമ്പളത്തിൽ കടവിൽ വെച്ചു ഒരാവതും ഇല്ല എന്നു കണ്ടു താ
മൂതിരി വെള്ളം കുറഞ്ഞ വളഞ്ഞാറക്കടവു നല്ലത എന്നു വെച്ചു എത്ര
യും വേഗത്തിൽ ചിലരെ അതിലെ കടത്തി അവരും അടവിൽ ദേ
ശത്ത കരേറി സന്തോഷിച്ചു മരങ്ങളെ വെട്ടുവാൻ തുടങ്ങി. അന്ന മു
തൽ പശെകു പടകുകളുമായി വള്ളുരുത്തി, വളഞ്ഞാറു ഇങ്ങിനെ രണ്ടു
കടവുകളെ രക്ഷിപ്പാൻ വളരെ കഷ്ടിച്ചു വേലിയേറുന്തോറും വള്ളുരു
ത്തിയിൽ ഓടി പാൎത്തു. ഇറക്കമാകുമ്പൊൾ തോണികളിൽ കരേറി
വളഞ്ഞാറിൽ തടുത്തു നിന്നു കൊള്ളും. പല യുദ്ധങ്ങളുണ്ടായിട്ടും പ
ശെകിനെ തോല്പിപ്പാൻ സംഗതി വന്നില്ല. ചില ദിവസം മഴ
പെയ്ത നിമിത്തം കോഴിക്കോട്ടു നായന്മാരിൽ നടപ്പുദീനം ഉണ്ടായ
പ്പൊൾ പൊൎത്തുഗീസൎക്ക പടകിൻ കേടു തീർപ്പാനും കടവിന്റെ ച
ളിയിൽ കുന്തക്കുറ്റി മുതലായത തറപ്പാനും അവസരം ലഭിച്ചു. പി
ന്നെ ബ്രാഹ്മണർ അനേകം കർമ്മങ്ങളെ കഴിച്ചു. മയ്യി 7ാം ൹ വ്യാ
ഴാഴ്ചയെ കുറിച്ചപ്പൊൾ, പശെകു ബദ്ധപ്പെട്ടു പെരിമ്പടപ്പിൽ അറി
യിപ്പാൻ ആളയച്ചു എങ്കിലും ദൂതൻ ചതിച്ചു ഒളിച്ചു മങ്ങാട്ടക്കമ്മൾ
മുതലായ കൊച്ചിനായന്മാർ ദ്രൊഹിച്ച് ഓടി പോയി പൊൎത്തഗീ
സൎക്ക ഒരു തുണയും ഇല്ലാതാകയും ചെയ്തു. അന്നു പശെകു നന്നെ ക്ലേ
ശിച്ചു ഏറ്റം വരുവാനായി വളരെ പ്രാൎത്ഥിച്ചശേഷം വേലി ഉണ്ടാ
യി വന്നു പടകിനെ വളഞ്ഞു പൊരുത് കോഴിക്കൊട്ടുകാർ പിൻ
വാങ്ങി പോകയും ചെയ്തു. രാജാവ് സഹായത്തിന്നായി വരായ്ക
കൊണ്ടു പശെകു കോപിച്ചു അധിക്ഷേപിച്ചപ്പൊൾ പെരിമ്പടപ്പ
കരഞ്ഞു: "എനിക്ക് ഒരു വൎത്തമാനം വന്നിട്ടില്ല" എന്നു ദൈവ
ത്തെ ആണയിട്ടു പറഞ്ഞു പശെകിനെ ആശ്ലേഷിച്ചു സ്തുതിക്കയും
ചെയ്തു. പിന്നെ താമൂതിരി പൊൎത്തുഗീസരുടെ വെള്ളത്തിൽ വി
ഷം കലക്കുവാനും പടകിൽ പാമ്പുകളെ കടത്തുവാനും ഇറക്കത്തിങ്കൽ
ആനകളെ കൊണ്ടു പടകിനെ മറിപ്പാനും മറ്റും പരീക്ഷിച്ചത ഒന്നും
ഫലിച്ചില്ല.

നായന്മാർ ഒരു ദിക്കിൽ കൂടി കടവു കടന്ന ശേഷം അവിടെ
കൃഷിനടത്തുന്ന ഹീനജാതികൾ എതിരിട്ടു കൈക്കൊട്ടുകളെ കൊ
ണ്ടടിച്ചു ചിലരെ കൊന്നു. തീണ്ടൽ ഭയത്താൽ മറ്റെവരെ ഓടിച്ച
പ്പൊൾ പശെകു അവരെ വരുത്തി മാനിച്ചു കണ്ടകോരുമന്ത്രി നാണി
ച്ചു നില്ക്കുമ്പൊൾ തന്നെ "ഇവർ ഇപ്പൊൾ നായന്മാരായി പൊയി"
എന്നു പറഞ്ഞു. "അതിന്നു മന്ത്രി അതാകയില്ല നായന്മാരാക്കുവാൻ
രാജാവിന്നും കഴികയില്ല" എന്നു ചൊന്നാറെ പശെകു ക്രുദ്ധിച്ചു
"നായന്മാരെല്ലാവരും കള്ളന്മാരായി ഓടി പോകുന്ന ദിക്കിൽ
ചെറുമരെ തന്നെ നായന്മാരാക്കിയാൽ കൊള്ളായിരുന്നു. ഹെ വീ
രന്മാരെ വരുവിൻ! നിങ്ങളുടെ പേർ പറവിൻ" എന്നു വിളിച്ചു
ചൊദിച്ചു പേരുകളെ എഴുതി വെക്കയും ചെയ്തു. മന്ത്രിയൊടല്ലാതെ [ 152 ] രാജാവോടും തൎക്കം ഉണ്ടായപ്പൊൾ "മറ്റ ഏതു ഹിന്തു രാജാവ
എങ്കിലും ഹീനന്മാൎക്ക ആഭിജാത്യം വരുത്തിയാൽ ഞാനും അപ്ര
കാരം ചെയ്യാം; ഞാൻ തനിയെ "ചെയ്താലൊ നായന്മാർ എന്നെ
കൊല്ലും" എന്നു കേട്ടശേഷം പശെകു "ഇതെന്തൊരു നിസ്സാരമര്യാ
ദ? "എങ്ങിനെ ആയാലും അവരെ സമ്മാനിക്കേണം" എന്നു മുട്ടി
ച്ചു ചോദിച്ചപ്പൊൾ പെരിമ്പടപ്പു ആ വകക്കാൎക്കു ആയുധങ്ങളെ എ
ടുപ്പാനും തലപ്പണം കൊടുക്കാതിരിപ്പാനും നായന്മാർ സഞ്ചരിക്കു
ന്ന വഴികളിൽ കൂടി നടപ്പാനും കല്പന കൊടുത്തു.

24. പശെകിന്റെ യുദ്ധസമർപ്പണം.

"ബലത്താൽ കഴിയാഞ്ഞത കൌശലത്താൽ വരുത്തെണം"
എന്നു മാപ്പിള്ളമാർ വിചാരിച്ചു നോക്കുമ്പൊൾ കൊച്ചിയിൽ ഇ
സ്മാലിമരക്കാർ പൊൎത്തുഗീസനെ കൊല്ലുവാൻ ഒരു വഴി നിരൂപി
ച്ചു കൊണ്ടിരുന്നു. പശെകു അതറിഞ്ഞു ഉപായത്താലെ അവനെ പ
ടകിൽ വരുത്തി മുഖരോമങ്ങൾ എല്ലാം പറിച്ചപ്പൊൾ മാപ്പിള്ള
മാർ ഭയപ്പെട്ടടങ്ങി. അപ്പൊൾ ഇടപ്പള്ളിയിൽ കൊജആലി എന്ന
ബുദ്ധിമാൻ ഉണ്ടു. ആയവൻ കണ്ണനൂർ, ധൎമ്മപട്ടണം മുതലായ ദി
ക്കുകളിൽനിന്നും പല വില്ലാളികളും പടക്കു വന്നത വിചാരിച്ചു ച
ങ്ങാടമദ്ധ്യത്തിൽ ഓരൊരൊ മാളികകളെ കെട്ടി മുറുക്കി പടകുകളെ
വളഞ്ഞു വില്ലാളികളുടെ അമ്പുമാരി കൊണ്ടു പൊൎത്തുഗീസരെ ഒടു
ക്കേണ്ടതിന്നു വഴി കാണിച്ചു. അതിനെ തടുപ്പാൻ പശെകു പാമര
ങ്ങളെ ഇരിമ്പു പട്ടയിട്ടു ചേൎത്തു പടകുകളെ ഉറപ്പിച്ചിരുന്നു എങ്കിലും
ആ ദിവസത്തിൽ സങ്കടം നന്നെ വൎദ്ധിച്ചു പശെകു "അയ്യൊ കൎത്താ
വെ ഇന്നു മാത്രം എന്റെ പാപങ്ങളെ ഓൎക്കരുതെ" എന്നു വിളി
ച്ചു പൊരുതു വലിയ തോക്കുകളെ കൊണ്ടു മാളികകളെ തകർക്കയും
ചെയ്തു.

അപ്പൊൾ മഴക്കാലം ആകകൊണ്ടു താമൂതിരിയുടെ ആൾ വളരെ
മരിക്കയാൽ രാജാവ നാണിച്ചു മടങ്ങിപൊയി. ഇതു നേർച്ച മുത
ലായ സല്ക്കൎമ്മങ്ങളുടെ "കുറവു നിമിത്തം" എന്നു ബ്രാഹ്മണർ പറ
കയാൽ താമൂതിരി ദു‌ഃഖിച്ചു ദെവകോപം തീരുവോളം രാജത്വം ത
നിക്കരുത" എന്നു വെച്ചു ഒരു ക്ഷേത്രത്തിൽ പോയി ഭജിച്ചു പാൎത്തു.
പിന്നെ അമ്മ ചെന്നു കണ്ടു "ഇതു ഭക്തിയല്ല നിന്റെ ഭീരുത്വംതന്നെ
എന്നും ചെങ്കൊൽ നടത്തുക നിന്റെ ധൎമ്മം" എന്നും നിർബന്ധിക്ക
യാൽ അവൻ അമ്പലത്തെ വിട്ടു സിംഹാസനത്തിൽ ഇരിക്കയും
ചെയ്തു. ഇടവകക്കാരൊ അവന്റെ കല്പന അനുസരിയാതെ "യു
ദ്ധം അരുത" എന്നു വെച്ചു അടങ്ങി പാൎത്തു.

പെരിമ്പടപ്പോടു ദ്രോഹിച്ച ഇടപ്രഭുക്കൾ ശരണം പ്രാപിച്ചു
നിരപ്പു വരുത്തി പശെകു താൻ (1504 ജൂല. 3൹)3!! മാസത്തിലെ
പണികളെ തീർത്തു ജയഘോഷത്തോടും കൂട കൊച്ചിക്ക് മടങ്ങി [ 153 ] ചെന്നു. കൊല്ലത്തിലെ വൎത്തമാനം കേട്ടാറെ, കടലിന്റെ മോത വി
ചാരിയാതെ കൎക്കടകമാസത്തിൽ തന്നെ കൊല്ലത്തേക്ക് ഓടി മാപ്പി
ള്ളമാരുടെ മത്സരങ്ങളെ അടക്കി, പൊർത്തുഗലിൽനിന്ന വരേണ്ടുന്ന
കപ്പലിന്നായി ചരക്കുകളെ സമ്പാദിച്ചു, ചില കോഴിക്കോട്ട പടകു
കളെ പിടച്ചു കടപ്പുറത്ത് ഒക്കെയും തന്റെ കല്പന നടത്തുകയും ചെയ്തു.
കൊല്ലത്തെ കലഹത്തിൽ ഒരു പറങ്കി മരിച്ചതല്ലാതെ കൊച്ചിയി
ലെ വമ്പടയിൽ എത്ര മുറി ഏറ്റിട്ടും പറങ്കികൾ ആരും മരിക്കാതെ
ഇരുന്നത് വിചാരിച്ച എല്ലാവർക്കും വലിയ ആശ്ചര്യം ഉണ്ടായി.
പശെകു "മഹാ ക്ഷുദ്രക്കാരൻ" എന്നും "അവനോടു മാനുഷന്മാൎക്കു
ഒരുപാടില്ല" എന്നും ഉള്ള ശ്രുതി എങ്ങും പരക്കയും ചെയ്തു.

25. സുവറസ് കപ്പിത്താന്റെ വരവു.

1504 മഴക്കാലം തീൎന്നപ്പോൾ, സുവറസ് കപ്പിത്താൻ 12 കപ്പ
ലോടും കൂട പൊർത്തുഗലിൽനിന്നു വന്നു (സപ്തമ്പർ 1 ൹) കണ്ണനൂർ
കരക്ക ഇറങ്ങുകയും ചെയ്തു. ഉടനെ കോലത്തിരി 3 ആനയോടും 5000
നായന്മാരോടും കൂട സ്രാമ്പിലെക്ക് എഴുന്നെള്ളി കപ്പിത്താനെ കണ്ടു
സമ്മാനങ്ങളെ വാങ്ങികൊടുക്കയും ചെയ്തു. അതല്ലാതെ, കോഴിക്കോ
ട്ടിലുള്ള പൊർത്തുഗീസർ ഒരു കത്തെഴുതി ഒരു ബാല്യക്കാരന്റെ കൈ
ക്കൽ കൊടുത്തയച്ചതു വന്നെത്തി "താമൂതിരിക്ക് ഞങ്ങളെ വിടുവി
ച്ചു കൊടുപ്പാൻ മനസ്സായിരിക്കുന്നു, നിങ്ങൾ പടസമർപ്പിച്ചു സന്ധി
ചെയ്താൽ ഞങ്ങളെ ഉടനെ വിട്ടയക്കും" എന്നത വായിച്ചപ്പോൾ സു
വറസ് കപ്പലേറി (7ാം ൹) ശനിയാഴ്ച കോഴിക്കോട്ട തൂക്കിൽ ചെ
ന്നെത്തി. അധികാരികൾ ഭയപ്പെട്ടു പഴം മുതലായ കാഴ്ചകൾ അ
യച്ചതു വാങ്ങാതെ, വെള്ളക്കാരെ എല്ലാം തനിക്ക് അയച്ചു തരേ
ണം എന്നു ചോദിച്ചു. അനന്തരം കോയപ്പക്കി രണ്ടു പറങ്കികളോടു
കൂട കപ്പലിൽ വന്നു കപ്പിത്താനെ കണ്ടു താമൂതിരിക്ക ഇണക്കം ചെ
യ്വാൻ നല്ല മനസ്സുള്ള പ്രകാരം നിശ്ചയം വരുത്തി; അപ്പോൾ സു
വറസ് ഗർവ്വിച്ചു "പറങ്കികളെ ഏല്പിച്ചാൽ പോരാ ദ്രോഹികളായ
രണ്ട ഇതല്യക്കാരെയും കൂടെ ഏല്പിക്കെണം" എന്നു ചോദിച്ചു. താ
മൂതിരി അതു മാനക്കുറവല്ലി എന്ന് വെച്ചു സമ്മതിക്കാതെ പറ
ങ്കികൾ ആരും ഓടി പൊകരുത എന്നു കല്പിച്ചു എല്ലാവരെയും തട
വിൽ ആക്കിച്ചു. സുവറസ് അവരുടെ സൌഖ്യം വിചാരിയാതെ
പിന്നെയും ഒന്നു രണ്ടു ദിവസം പട്ടണത്തിന്നു നേര വെടിവെച്ചു നാ
ശങ്ങളെ ചെയ്തു പുറപ്പെട്ടു ഓടി (14 സപ്ത.) കൊച്ചിയിൽ ഇറങ്ങുകയും
ചെയ്തു. ആയതു കേട്ടാറെ, പെരിമ്പടപ്പു താമസം കൂടാതെ എഴുന്നെ
ള്ളി കപ്പിത്താനെ കണ്ടു ആശ്ലേഷിച്ചു പശെകു ചെയ്ത സുകൃതങ്ങൾ
എല്ലാം അറിയിച്ചു പൊർത്തുഗൽ രാജാവിന്റെ സമ്മാനങ്ങളെ വാ
ങ്ങി കണ്ണീർവാർത്തു സ്തുതിക്കയും ചെയ്തു.

അക്തൊബർ മാസത്തിൽ പശെകു കൊല്ലത്തു നിന്ന മടങ്ങി [ 154 ] വന്നു രാജാവും പറങ്കികളും ഒരുമിച്ചു കൊടുങ്ങല്ലൂർ എന്ന മഹാ ദേ
വർപട്ടണത്തെ ആക്രമിപ്പാൻ നിശ്ചയിച്ചു. അവിടെ പടിഞ്ഞാറ്റെ
ടം എന്ന ക്ഷത്രിയസ്വരൂപം വാഴുന്നു, അന്നുള്ളവർ താമൂതിരിയുടെ
മെൽകോയ്മ അനുസരിച്ചു പാൎത്തവർ ആയിരുന്നു. നഗരം മുമ്പെ
പെരുമാളുടെ രാജധാനിയാകകൊണ്ട എത്രയും വലുതും ദ്രവ്യസമ്പൂർ
ണ്ണവും പ്രസിദ്ധി ഏറിയതുമായിരുന്നു. പണ്ടുതന്നെ യഹൂദന്മാർ അ
വിടെ വന്നു കുടിയേറി യോസെഫ റപ്പാൻ എന്ന അവരുടെ തലവന്നു
അഞ്ചുവണ്ണം എന്ന ദേശവും ജന്മിഭോഗവും ചുങ്കം വിട്ടുള്ള വ്യാപാര
വും പെരുമാൾ കല്പനയാൽ കിട്ടുകയും ചെയ്തു. അപ്രകാരം തന്നെ
നസ്രാണികളാകുന്ന സുറിയാണികളും പാർസിക്രിസ്ത്യാനവകക്കാരാ
യ മണിഗ്രാമക്കാരും മുസല്മാനരും മറ്റും നിറഞ്ഞു വന്നപ്പൊൾ,
വിലാത്തിയിലെ കച്ചവടസ്ഥലങ്ങളിൽ നടക്കുന്നതു പോലെ കൊ
ടുങ്ങല്ലൂരിലും സ്വതന്ത്രവ്യവസ്ഥ ഉണ്ടായിവന്നു. അത എങ്ങിനെ
എന്നാൽ; വെവ്വെറു വകക്കാർ താന്താങ്ങൾക്കു ബോധിച്ച പ്രകാരം
അവരോധികളെ തെരിഞ്ഞെടുത്തു ആയവർ കൂടി വിചാരിച്ചു ചെ
ട്ടികൾ, യെഹൂദർ, ക്രിസ്ത്യാനർ, മുസല്മാനർ ഇങ്ങിനെ കുടി ചേ
ൎന്ന ചെരികൾ നാലിൽനിന്നും 4 അധികാരികളെ കണ്ടു നിശ്ചയി
ച്ചു കാര്യാദികളെ നടത്തിക്കയും ചെയ്യും; കോഴിക്കോട്ടു ചോനകരു
ടെ സഹായത്താൽ, കച്ചവടത്തിനു മികച്ച സ്ഥാനമായി വന്നശേ
ഷം കൊടുങ്ങല്ലൂരിന്റെ മഹത്വം മാഞ്ഞുപോയി; തിരുവഞ്ചിക്കുള
ത്ത് അഴിമുഖം ക്രമത്താലെ നേണു ആഴം കുറകയും ചെയ്തു.

അന്നു താമൂതിരിയുടെ കപ്പൽപ്രമാണിയായ മയിമാനി 80
പടകുകളോടുകൂട കൊടുങ്ങല്ലൂർ പുഴയിൽ പാൎത്തു നമ്പിയാതിരിസൈ
ന്യങ്ങളോടു കൂടെ പള്ളിപ്പുറത്തു കടവു കടപ്പാൻ ഒരുങ്ങി ഇരുന്നു. അ
തുകൊണ്ടു സുവറസും പശെകും പറങ്കികളെ അനേകം പടകുകളിൽ
ആക്കി രാത്രികാലത്തു പതുക്കെ ഓടി പള്ളിപ്പുറം വഴിയായി കൊ
ടുങ്ങല്ലൂരിലേക്ക് ചെന്നു ആരും വിചാരിയാതെ നേരത്തു പട തുട
ങ്ങുകയും ചെയ്തു. കപ്പൽ പ്രമാണി ശൂരന്മാരായ രണ്ടു പുത്രന്മാരോടു
കൂടെ പൊരുതു മരിച്ചു, പടകുകൾ ചിതറിപോകാത്തത ഒക്കയും
ചുട്ടു പോയി. നായന്മാർ വീടുകളിൽ കയറി വേലും അമ്പും പ്രയോ
ഗിച്ചു ചെറുത്തു നില്ക്കകൊണ്ടു പൊൎത്തുഗീസർ അങ്ങാടിക്കും തീ കൊ
ടുത്തു. അന്നു രാത്രിയിൽ ഉണ്ടായ സങ്കടം പറഞ്ഞുകൂടാ. നസ്രാണികൾ
വീടുകളിൽനിന്ന് ഓടിവന്നു "ഈശൊ മശീഹ നാമത്തെ വിളിച്ചു
പ്രാണങ്ങളെയും കുഞ്ഞികുട്ടികളെയും പള്ളികളെയും രക്ഷിക്കേണ
മെ! കബ്രാലും ഗാമയും ഞങ്ങൾക്ക് അഭയം തന്നുവല്ലൊ" എന്നി
ങ്ങിനെ വളരെ മുറയിട്ടപ്പോൾ പറങ്കികൾ നായന്മാരെ പട്ടണത്തിൽ
നിന്ന ഓടിച്ച ഉടനെ സുറിയാണികളുടെ അങ്ങാടിയെയും പള്ളിക
ളെയും തീകെടുത്തു രക്ഷിപ്പാൻ നോക്കി മാപ്പിള്ളമാൎക്കും യഹൂദന്മാർ
ക്കുമുള്ള വസ്തുക്കളെ ഒക്കയും കുത്തി കവർന്നു എടുത്തു മഹാഘോഷ
ത്തോടും കൂടെ കൊച്ചിയിൽ മടങ്ങിപോകയും ചെയ്തു. അന്നുമുതൽ [ 155 ] യഹൂദന്മാർ തങ്ങളുടെ ജന്മഭൂമിയെ വിട്ടു അടുക്കെയുള്ള ഊരുകളിൽ
പോയി പാർത്തു യരുശലേം നഗരനാശം പോലെ ഈ കലാപം
എന്ന് മുറയിട്ടു വല്ലവർ കൊടുങ്ങല്ലൂരിൽ വന്നു കൂലിപ്പണി ചെയ്താ
ലും അവിടെനിന്ന ഊൺ കഴിക്കാതെ പുഴയുടെ അക്കര പോയി
തന്നെ ഉണ്ണും; മരിച്ചാൽ അഞ്ചുവണ്ണം എന്ന ജന്മഭൂമിയിൽനിന്ന ഒരു
പിടി മണ്ണ എങ്കിലും കുഴിയിൽ ഇട്ടു വേണം മൂടുവാൻ എന്നു കേട്ടി
രിക്കുന്നു.

താമൂതിരിയുടെ കപ്പലിന്നും പടക്കും അപജയം വന്നതു കേട്ട
ഉടനെ താന്നൂരിലെ വെട്ടത്തകോയിൽ തക്കം വിചാരിച്ചു "നാടും
ആളും കച്ചവടവും ഒക്കെയും കോഴിക്കോട്ട താമൂതിരിയുടെ കൈവശ
ത്തിൽ ആയിപ്പോയി, കഷ്ടം, ഇപ്പൊൾ പൊന്നാനി അഴിമുഖത്തെയും
സ്വാധീനത്തിൽ ആക്കി എന്നെ പിഴുക്കുവാൻ നോക്കുന്നു എന്നു നി
നച്ചു സങ്കടപ്പെട്ടു കൊടുങ്ങല്ലൂരിൽനിന്ന് ഒഴിച്ചു പോകുന്ന നായന്മാ
രെ വിരോധിച്ചു പട വെട്ടി ജയിച്ചു പറങ്കികളൊടു തുണയാകുവാൻ
അപേക്ഷിക്കയും ചെയ്തു. അതിന്നായി റഫയെൽ എന്ന കപ്പിത്താൻ
40 ആളോടും കൂട അവനെ സഹായിപ്പാൻ താനൂരിൽ വന്നു. രാജാവി
ന്നു സഹായം കിട്ടിയ ദിവസത്ത് എത്തുകയാൽ "വന്നതു നല്ലതു
തന്നെ എങ്കിലും ഇപ്പൊൾ പോക, താമൂതിരിയെ ജയിപ്പാൻ ഞാൻ
തന്നെ മതി" എന്നു ഗൎവ്വിച്ചു വിട്ടയക്കുകയും ചെയ്തു. പിന്നെ യുദ്ധ
ഭയം അധികമായപ്പൊൾ അവൻ പറങ്കികൾക്ക കാഴ്ചയും കപ്പവും
അയച്ചു ക്ഷമ ചോദിക്കയും ചെയ്തു.

26. സുവറസും പശെകും
മടങ്ങി പോയതു.

പറങ്കികൾ പശെകു ചേൎത്ത ചരക്കുകളെ ഒക്കയും കയറ്റിയ
തിന്റെ ശേഷം പട്ടണരക്ഷക്കു മതിയായ ബലത്തെ പാർപ്പിച്ചു
പിന്നെ യാത്രക്ക് ഒരുമ്പെട്ടു; പശെകു പെരിമ്പടപ്പെ ചെന്നു കണ്ട
പ്പോൾ, രാജാവിന്റെ ഭാവം പകൎന്നു "നിങ്ങൾക്ക ഞാൻ എന്തു
തരെണം, എന്റെ ദാരിദ്ര്യം അറിയുന്നുവല്ലോ ഞാൻ പൊർത്തുഗലി
ന്റെ ചോറു തന്നെ ഉണ്ണുന്നു, മനസ്സിൽ ഒർ ആഗ്രഹമെ ഉള്ളു. നിങ്ങൾ
ഇവിടെ പാൎക്കെണം എന്നുതന്നെ; എങ്കിലും കപ്പിത്താന്റെ ഗാം
ഭീര്യം നിമിത്തം ചോദിപ്പാൻ മടിക്കുന്നു" എന്നു കേട്ടാറെ, പശെകു
മന്ദഹാസം പൂണ്ടു വിചാരം അരുതെ നിങ്ങളുടെ സ്നേഹം എനിക്കു
മതി, ഞാൻ മടങ്ങി വരും അപ്പൊൾ നിങ്ങൾക്ക ഐശ്വര്യം വർദ്ധി
ച്ച പ്രകാരം കാണുമല്ലൊ" എന്നു ചൊല്ലി ആശ്വാസവും ബുദ്ധിയും
ഏകി പോവാറായപ്പൊൾ തമ്പുരാൻ പൊർത്തുഗൽ രാജാവിന്ന പ
ശെകിന്റെ വൃത്തികളെല്ലാം വിസ്തരിച്ചെഴുതിയ കത്തും കൊടുത്തു;
അതു കൂടാതെ, ഒരു ചെമ്പലിശയും എഴുത്തും നല്കി. അതിന്റെ വി
വരം ആവിത: കേരള ഉണ്ണിരാമൻ "കോയിൽ തിരുമുമ്പാടു കൊച്ചി [ 156 ] രാജാവ വൈപ്പിൽ അടവിൽ ചെറുവൈപ്പിൽ നടുങ്ങനാടും വാഴു
ന്നോർ അരുളിച്ചെയ്കയാൽ 679 ാം ആണ്ടു മീനമാസത്തിൽ കുന്നല
കോനാതിരി രാജാവു പട തുടങ്ങിയപ്പോൾ പശെകു നിത്യം ചെറുത്തു
ജയം കൊണ്ടു നമ്മുടെ രാജ്യം രക്ഷിച്ചിരിക്കുന്നു. അതിനാൽ അ
വനും സന്തതിക്കും ഈ ചെമ്പലിശയും പലിശ മേൽ അവൻ തോല്പി
ച്ച അഞ്ചു രാജാക്കന്മാരുടെ 5 പൊന്മുടികളും താമൂതിരിയോടുണ്ടായ
ഏഴു യുദ്ധങ്ങളുടെ കുറിയുള്ള ആയുധചിത്രങ്ങളും എഴുതി കൊടുത്തി
രിക്കുന്നു എന്നു ചിറികണ്ടന്റെ എഴുത്തു." (1504 ക്രിസ്താബ്ദം) അ
തിന്റെ ശേഷം സുവറസ കപ്പിത്താൻ കോഴിക്കോട്ടു പട്ടന്മാർ ചി
ലർ അറിയിച്ച ഒറ്റു വിചാരിക്കുമ്പോൾ പന്തലാനി കൊല്ലത്തു അ
നേകം അറവി, തുൎക്ക മിസ്രക്കാരും കൂടി വ്യാപാരനാശം നിമിത്തം
കേരളം വിട്ടു മക്കം മുതലായ രാജ്യങ്ങളിലേക്കു മടങ്ങി പോവാൻ വ
ട്ടം കൂട്ടുന്നുണ്ടു എന്നതു കേട്ടു സുവറസ കൊച്ചിയെ വിട്ടു പന്തലാനി
യിൽ കണ്ട കപ്പലുകളെ ചുട്ടു (ദശ. 31 ൹) പൊൎത്തുഗലിൽ ഓടി എ
ത്തി രാജാവെ ജയവൎത്തമാനത്താൽ സന്തോഷിപ്പിക്കയും ചെയ്തു.

27. മാനുവേൽ രാജാവ
അൾമൈദ എന്ന ഒന്നാം രാജ്യാധികാരിയെ
കേരളത്തിലേക്ക് നിയോഗിച്ചതു

പശെകു സുവറസ മുതലായവർ മടങ്ങി വന്നു കേരളവൎത്തമാ
നം അറിയിച്ചു കാര്യബോധം വരുത്തിയപ്പോൾ, മാനുവെൽ രാജാ
വ് വിചാരിച്ചു കോഴിക്കോടു മൂലസ്ഥാനമായിട്ടു നടക്കുന്ന വങ്കച്ച
വടത്തിന്നു മൂന്ന ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടു മൂന്നിനെയും
പിടിച്ചടക്കി മുസല്മാൻ കപ്പലോട്ടം ഹിന്തുക്കടലിൽ മുടക്കേണം
എന്നു നിശ്ചയിച്ചു ആ മൂന്നു ഏതെന്നാൽ: കോഴിക്കോട്ടനിന്ന പടി
ഞ്ഞാറോട്ടു പോകുന്ന ചരക്കുകൾക്ക രണ്ട തുറമുഖം, ഒന്ന അറവി
തെക്കെ മുനയിലുള്ള അദൻ പാറ മറ്റെതു പാർസികടൽവായിലുള്ള
ഹൊൎമ്മൂജ് തുരുത്തി. യുരോപയിൽ വരുന്ന സകല ഹിന്തു ചീന
ചരക്കുകളും ആ രണ്ടു വഴിയായിട്ടു തന്നെ. ചിലതു അദനെ വിട്ടു ചെ
ങ്കടലൂടെ അലക്ഷന്ത്ര്യ നഗരത്തോളവും ചിലത ഹൊ‌‌‌‌ർമ്മുജ ബറസ
യിലും കൂടി ബെരുത്തോളവും മുസല്മാനർ കൊണ്ടുപോന്നു വെച്ചു,
ആ രണ്ടു സ്ഥലങ്ങളിൽ വന്നുകൂടുന്ന വെനെത്യ മുതലായ ഇതല്യകപ്പ
ല്ക്കാൎക്കു തന്നെ വിറ്റുകൊടുക്കും; ശേഷം കച്ചവടവഴി കോഴിക്കോടി
നെ വിട്ടു ഈഴത്തിൽ വഴിയായി മലാക്കിൽ ചെല്ലുക; മലാക്കിൽ
വരുന്ന ചീനക്കാരോടു ചരക്കുകളെ വാങ്ങി ചോഴമണ്ഡലം, സിംഹ
ളം, കേരളം, മുതലായ ദേശങ്ങൾക്കും കൊണ്ടുപോക. അതു കൊണ്ടു
കോഴിക്കോട്ടിന്നു പടിഞ്ഞാറെ അദൻ പട്ടണവും വടക്ക ഹൊർമ്മുജും
കിഴക്ക മലാക്കയും താമസം കൂടാതെ, കൈക്കലാക്കിയാൽ മുസല്മാ
നരുടെ വങ്കച്ചവടത്തിന്നു കലാപം വന്നു കൂടും എന്നു രാജസഭയിൽ [ 157 ] തന്നെ തോന്നി. തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പോകം എന്നു
കണ്ടാറെ, അറവികൾ മിസ്രയിൽ വാഴുന്ന സുല്ത്താൻ ഖാൻഹസ്സ
നെ ചെന്നു കണ്ടു "താമൂതിരി നിങ്ങൾക്കു പണം വേണ്ടുവോളം അയ
ച്ചേക്കും നിങ്ങൾ തോക്കും പടജനവും അയച്ചു തന്നുമക്കത്തിന്നുള്ള ക
ച്ചവടം രക്ഷിച്ചു പറങ്കികളെ നീക്കേണമെ! നിങ്ങൾ അല്ലൊ കാബ
ത്തെ കാക്കുന്നവർ" എന്നു യാചിച്ചപ്പൊൾ, സുല്ത്താൽ യുദ്ധത്തി
ന്നായൊരുമ്പെട്ടു പറങ്കികൾ "മക്കയാത്രക്കു മുടക്കം വരുത്തുന്നുവല്ലൊ
നാമൊ യരുശലേം യാത്രക്ക മുടക്കം വരുത്താം, പറങ്കികൾ വിരോധം
തീരുന്നില്ല എങ്കിൽ നാം യരുശലെമിലുള്ള ക്രൂശപള്ളിയെ നില
ത്തോടു സമമാക്കി ഈ നാടുകളിലെ സകല നസ്രാണികളെയും
"നിൎബന്ധിച്ചു ഇസ്ലാമിൽ ചേൎക്കും" എന്നു ഭയപ്പെടുത്തി പാപ്പാ
സന്നിധാനത്തിൽ അറിയിച്ചു. അതുകൊണ്ടു പാപ്പാ മാനുവെൽ രാ
ജാവിനോടു ചോദിച്ചതല്ലാതെ വെനെത്യക്കാർ തങ്ങളുടെ വ്യാപാര
ത്തിന്നുള്ള ചേതം വിചാരിച്ചു മാപ്പിള്ളമാൎക്കു ഗൂഢമായി സഹായം
അയച്ചു. ശേഷം വെള്ളക്കാരും പൊർത്തുഗീസരുടെ ശ്രീത്വം നിമി
ത്തം അസൂയ്യ ഭാവിക്കയും ചെയ്തു.

അതു കൊണ്ടു മാനുവെൽ രാജാവ് മുസല്മാനരൊടു പോർ
തുടരെണ്ടതിന്നു രണ്ടു കൂട്ടം കപ്പലുകളിൽ ഒന്നു ചെങ്കടലിലേക്കും ഒന്നു
കേരളത്തെക്കും ആകെ 22 കപ്പലുകളെ അയച്ചു. ഇവരെ നടത്തുവാൻ
ഒരു കപ്പിത്താനും പോരാ എന്നു കണ്ടു, കേരളത്തിലെ പറങ്കികൾക്കു
ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീസ് അൾമൈദ എന്ന വീരനെ
നിയോഗിച്ചു (1505 മാർച്ച 25) "ഓരൊരൊ തുറമുഖങ്ങളെ കൈക്ക
ലാക്കി കോട്ടകളെ എടുപ്പിച്ചു പറങ്കിനാമത്തിന്റെ കീൎത്തിയും ക്രി
സ്തസത്യവും പരത്തെണം" എന്നു കല്പിച്ചു വിട്ടയക്കയും ചെയ്തു.

അൾമൈദ (സപ്ത 13 ാം ൹)അഞ്ചുദ്വീപിൽ എത്തിയ ഉടനെ
രാജകല്പനപ്രകാരം കോട്ട കെട്ടുവാൻ തുടങ്ങി കണ്ണനൂർ, കൊച്ചി,
കൊല്ലം ഇങ്ങിനെ അഞ്ചുദ്വീപോടു കൂടെ 4 കോട്ടകളെ കെട്ടിയ
തിന്റെ ശേഷം അത്രെ പിസൊരയി (രാജസ്ഥാനത്തുള്ളവൻ)
എന്ന പേർ ധരിപ്പാൻ അനുവാദം ഉണ്ടായിരുന്നു; അഞ്ചുദ്വീ
പിൽ മണ്ണ കിളക്കുമ്പൊൾ, ക്രൂശടയാളമുള്ള കല്ലുകൾ കണ്ടു കിട്ടിയ
തിനാൽ, പണ്ടു ഇവിടെയും ക്രിസ്തവിശ്വാസികൾ ഉണ്ടായിരുന്നു
എന്നു പറങ്കികൾക്ക തൊന്നി. പിന്നെ അൾമൈദ കൊങ്കണതീര
ത്തുള്ള മുസല്മാൻ കപ്പലുകളെ ഓടിച്ചും പിടിച്ചും കൊണ്ടിരിക്കു
മ്പൊൾ, അടുക്കെ ഉള്ള രാജാക്കന്മാർ ഭയപ്പെട്ടു, വളരെ സ്നേഹവും ബഹു
മാനവും കാട്ടികൊണ്ടിരുന്നു. അഞ്ചുദ്വീപിന്റെ എതിരെ ഹള്ളിഗം
ഗയുടെ അഴിമുഖം ഉണ്ടു. ആ നദി തന്നെ മുസല്മാനരുടെ ദക്ഷിണ
രാജ്യത്തിന്നും ആനഗുന്തിരായരുടെ ഭൂമിക്കും അതിരായിരുന്നു. അഴി
മുഖത്തു തന്നെ ചിന്താക്കോല (ചിന്താക്കൊട, ചിന്താപൂർ) കുന്നും
കോട്ടയും ഉണ്ടു. ആയതിനെ ഗോവയിൽ വാഴുന്ന സബായി വളരെ
ഉറപ്പിച്ചപ്പോൾ, നരസിംഹരായരുടെ ഇടവാഴ്ചക്കാരനായ മേൽരാവും [ 158 ] കടല്പിടിക്കാർ പ്രമാണിയായ തിമ്മോയ്യയും അതിനെ പിടി
പ്പാൻ ഭാവിച്ചു മുസല്മാനരോടു ആവതില്ല എന്നു കണ്ടു ഉടനെ അൾ<lb/ൾമൈദയെ അഭയം പ്രാപിച്ചു "കാലത്താലെ 4000 ബ്രാഹൻ കപ്പം
തരാം, നിങ്ങൾ അത്രെ ഇങ്ങെ അതിരിനെ രക്ഷിക്കേണം എന്ന
അപേക്ഷിച്ചു. അതുകൊണ്ടു അൾമൈദ ഹൊന്നാവര വാഴിയായ
മേൽരാവിന്നായി ചാതിക്കാരം പിടിച്ചു സമാധാനം വരുത്തുകയും
ചെയ്തു.

28. അൾമൈദ കണ്ണനൂർ കോട്ടയെ പണിയിച്ചതു

അൾമൈദ അഞ്ചു ദ്വീപിനെ വിട്ടു തെക്കോട്ടു ഓടുവാൻ ഒരു
മ്പെടുമ്പൊൾ അവന്റെ ചില വീരന്മാർ പാർസിയിൽനിന്നു വ
രുന്ന ഒരു കപ്പൽ പൊരുതു പിടിച്ചു, അതിലുള്ള കുതിരകളെ കര
ക്കിറക്കി പാർപ്പിച്ചു. പിറ്റെ ദിവസം നോക്കുമ്പൊൾ കുതിരക
ളെ കണ്ടില്ല. മേൽരാവു ചതിച്ചു അവറ്റെ മോഷ്ടിപ്പിച്ചു എന്നു
കേൾക്കയും ചെയ്തു. അതുകൊണ്ട അൾമൈദ അവനെ ശിക്ഷിപ്പാൻ
ഹൊന്നാവര നഗരത്തെക്ക ഓടി തിമ്മൊയ്യ രാവൊജി മുതലായ
കടൽ പിടിക്കാരുടെ പടകുകളെ ചുട്ടു അങ്ങാടിക്കും തീക്കൊടുത്തു
ഭയം നീളെ പരത്തുകയും ചെയ്തു. (അക്ത. 16) പിറ്റെ ദിവസം
മെൽരാവു തിമ്മൊയ്യയെ അയച്ചു അൾമൈദയോട ക്ഷമ ചോദിച്ചു.
ഒഴിച്ചൽ പറഞ്ഞു പൊൎത്തുഗൽ കൊടിയെ തന്റെ കൊടിമരത്തി
ന്മേൽ ഇട്ടു പറപ്പിപ്പാൻ സമ്മതം വാങ്ങുകയും ചെയ്തു.

അനന്തരം അൾമൈദ താൻ കണ്ണുനൂരിലെക്ക ഓടുമ്പൊൾ
ഹൊമൻ കപ്പിത്താനെ കൊച്ചിയിലും കൊല്ലത്തും ചെന്നു വൎത്തമാ
നം അറിയിച്ചു ചരക്കുകളെ വാങ്ങി തൂക്കി ഇടുവിക്കേണ്ടതിന്നു മു
മ്പിൽ അയച്ചു. ആയവൻ കൊല്ലത്തുള്ള പറങ്കിമൂപ്പനായ ദസാവെ
കണ്ടാറെ "ചരക്കു കിട്ടുമൊ എന്നു നിശ്ചയം ഇല്ല" നമുക്കു മുമ്പെ
മുളക കൊടുപ്പാൻ രാജാവുമായി കരാർ ചെയ്തിട്ടുണ്ടല്ലൊ. ഇപ്പോഴൊ
34 അറവി പടകുണ്ടു കൈക്കൂലി കൊടുത്തു ചരക്കുകളെ വൈകാതെ
കരേറ്റുവാൻ സംഗതിവരും" എന്നു കേട്ട ഉടനെ ഹൊമൻ ചില ശൂര
ന്മാരെ അയച്ചു എല്ലാ അറവി പടകുകളിൽ നിന്നും പായും ചുക്കാ
നും വാങ്ങിച്ചു പൊൎത്തഗീസ പാണ്ടിശാലയിൽ വെപ്പിക്കയും ചെ
യ്തു. പിന്നെ താൻ സന്തോഷിച്ചു മടങ്ങി പോരുമ്പൊൾ, രണ്ട അ
റവിക്കപ്പൽ രഹദാരി കൂടാതെ വരുന്നതു കണ്ടാറെ, അവറ്റെ പി
ടിച്ചു ആളുകളെ കീഴിൽ ആക്കി അടെച്ചു ഓരൊന്നിൽ ചില പറ
ങ്കികളെ കരേറ്റി കണ്ണനൂർ തൂക്കിൽ എത്തിയാറെ, ഒരു കപ്പലി
ലെ ആളുകൾ കലഹിച്ചു പറങ്കികളെ കൊന്നു കടലിൽ ചാടി അൾ
മൈദയും, ഹൊമനും കാൺകെ, പായികൊടുത്ത് ഓടി പോക
യും ചെയ്തു. അതു പിടിക്കാൻ കൂടാതെ ആയപ്പോൾ, അൾമൈദ
ഹൊമനൊടു കോപിച്ചു സ്ഥാനത്തിൽ നിന്ന താഴ്ത്തിവെക്കയും
ചെയ്തു. [ 159 ] അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയ (അക്ത. ബ്ര. 22.) ബു
ധനാഴ്ച തന്നെ പാണ്ടികശാലക്കാരനായ ബർബൊസ വന്നു വർ
ത്തമാനം അറിയിച്ചു മാപ്പിള്ളമാരുടെ ധനപ്രാപ്തിനിമിത്തം കോ
ലത്തിരിക്കു ഒരാവതും ഇല്ല. അവർ ഞങ്ങളെ കൊല്ലുവാൻ പല
പ്പൊഴും പറഞ്ഞു. അതിന്നായി അവർ ഒരുമ്പെട്ടാൽ, തമ്പുരാൻ ര
ക്ഷിക്കയുമില്ല. അതുകൊണ്ടു നമ്മുടെ സൌഖ്യത്തിന്നായും ഇഞ്ചിക്ക
ച്ചവടത്തിന്നായും ഇവിടെ ഒരു കോട്ട വേണം, അതിന്നായി ഞാൻ
ദേശത്തിന്റെ മൂലയായിരിക്കുന്ന ഈ മുക്കാൽ തുരുത്തിയെ നല്ലത
എന്നു കണ്ടു രാജകല്പന വാങ്ങി ഒരു വലിയ പാണ്ടികശാലക്ക്
അടിസ്ഥാനക്കല്ലിടുവാൻ തുടങ്ങിയിരിക്കുന്നു. ആയത ഇനി കോട്ട
യാക്കി വളൎത്തിയാൽ കുറവില്ല" എന്നു കേട്ടാറെ, "താമസം കൂടാ
തെ ഈ പണി തുടങ്ങും" എന്ന അൾമൈദ കല്പിച്ചു.

കരക്കിറങ്ങും മുമ്പെ അൾമൈദ നരസിംഹരായരുടെ മന്ത്രിയെ
ക്കണ്ടു പിന്നെ കോലത്തിരിയെ കടപ്പുറത്തുള്ള പാലത്തിന്മീതെ വെ
ള്ളയും പട്ടും വിരിച്ച വഴിക്കൽ തന്നെ കണ്ടു കാഴ്ചവെച്ചു കോട്ട കെട്ടു
വാൻ സമ്മതം ചോദിച്ചു മാപ്പിള്ളമാരെ അടക്കുവാൻ ഇതുതന്നെ
വഴി എന്നു ബോധം വരുത്തി അന്നു തന്നെ (അക്ത. 23.) പണി
തുടങ്ങുകയും ചെയ്തു. അതിന്നു രാജാവ് പണിക്കാരെ കൊടുത്തു, അ
ൾമൈദയും ഒരു വീരനെയും വിടാതെ എല്ലാവരെ കൊണ്ടും പണി എ
ടുപ്പിച്ചും എടുത്തും 5 ദിവസത്തിന്നകം ശത്രുവെ തടുക്കേണ്ടതിന്നു പാ
ൎപ്പാൻ മാത്രം തക്ക കോട്ടയെ ഏകദേശം തീൎത്തു "സന്ത് അഞ്ചലൊ"
എന്ന പേരും വിളിച്ചു. ലൊരഞ്ചു ബ്രീതൊ എന്ന വീരനെ 150 പറ
ങ്കികളോടും യുദ്ധസാധനങ്ങളോടും കൂടെ അവിടെ പാൎപ്പിക്കയും ചെ
യ്തു. അൾമൈദ (27 അക്തബ്ര) അവിടെ നിന്ന ഓടി (31) കൊച്ചി
ക്ക എത്തുകയും ചെയ്തു.

29. നരസിംഹരായരുടെ മന്ത്രി.

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയന്നെ നരസിംഹരായ
രുടെ മന്ത്രിയും അവനെ കപ്പലിൽ കയറി വന്നു കണ്ടു എന്നു പറഞ്ഞി
ട്ടുണ്ടല്ലൊ; ആയ്ത എങ്ങിനെ എന്നാൽ: പറങ്കികളുടെ ജയമാഹാത്മ്യം
കേട്ടറിഞ്ഞപ്പൊൾ, രായർ മന്ത്രിയെ ആനഗുന്തിയിൽ നിന്നു കണ്ണനൂ
രിൽ അയച്ചു. മാനുവെൽ രാജാവോടു സഖ്യത ചെയ്വാൻ രായൎക്ക
മനസ്സുണ്ടെന്നും, രാജപുത്രന്നു തന്റെ മകളെ ഭാര്യയാക്കി കൊടുക്ക
യുമാം എന്നും ഈ കൊണ്ടുവന്ന രത്നമാലകളെ വാങ്ങുവാൻ നീര
സം തോന്നരുതെ എന്നും ബോധിപ്പിക്കയും ചെയ്തു. അതുകൊണ്ടും
രായരുടെ രാജ്യശ്രീത്വം കേൾക്കകൊണ്ടും പറങ്കികൾക്ക് വളരെ സ
ന്തോഷം ഉണ്ടായി; കാരണം രായര മുസല്മാനരോടു കുടിപ്പക ഭാവി
ച്ചു, അവരെ അകറ്റി, നിത്യം തടുത്തുകൊണ്ടിരുന്നു. മുമ്പെ എത്ര
ആൾ ചെറുത്തു മരിച്ചിട്ടും പട്ടാണികളോടു വിടാതെ തോറ്റപ്പൊൾ, [ 160 ] ഇങ്ങും കുതിരപ്പട വേണം എന്നു കണ്ടു രായർ തുളുനാടു പിടിച്ചടക്കി,
ഹൊന്നാവര, ഭട്ടക്കള, ബാക്കനൂർ, മംഗലപുരം മുതലായ അഴിമുഖ
ങ്ങളിൽ ആവശ്യപ്രകാരം കുതിരകളെ വരുത്തി പാൎപ്പിച്ചു കൊണ്ടി
രുന്നു. കുതിരക്കാർ എവിടെ നിന്നും വന്നു സേവിച്ചാൽ വളരെ മാ
സപ്പടി ഉണ്ടു, ഏതു മതം എന്നു ചോദ്യവും ഇല്ല. കോഴിക്കോട്ടിലെ
അവസ്ഥ വിചാരിച്ചപ്പൊൾ മുസല്മാനരോടു പൊരുവാൻ പറങ്കിമതം
നല്ലത എന്നു രായർ പക്ഷമായി കേൾക്കുന്ന വാക്കു, നല്ലവണ്ണം പോ
രാടുന്നവൎക്കു രായർ താൻ കന്യകമാരെയും മറ്റും കൊടുക്കും, വീരന്മാ
രിൽ അല്പം ഒരു കലശൽ ഉണ്ടായാൽ, വാൾ എടുത്തു രാജമുഖേന
പൊരുതു തീൎച്ചവരുത്തും, തട്ടാന്മാരും മറ്റും വല്ല സംഗതിക്കായി
വാശി പിടിച്ചാൽ ആയതിന്നും അങ്കം കുറച്ചു തീൎക്കുകയത്രെ ന്യായം.
അതുകൊണ്ടു യുദ്ധഭാവം എല്ലാവരിലും ഉറച്ചു. മരണഭയത്തിൽ വളരെ
അപമാനം സ്ത്രീകളും വല്ല അഭിമാനവും വിചാരിച്ചു, വിഷം കുടിച്ചു
മരിക്കും. രാജാവ് മരിച്ചാൽ എഴുനൂറോളം ഭാര്യമാരും കന്യകമാരും
ഉടന്തടി ഏറി മരിക്കും; പുരുഷന്മാരും അപ്രകാരം വെട്ടിമരിച്ചു സ്വാ
മിയെ അനുഗമിക്കും. അതുകൊണ്ടു എല്ലാവർക്കും യുദ്ധാഭ്യാസത്തി
ന്ന് വളരെ ഉത്സാഹമുണ്ടു മുസല്മാനരോടുള്ള പടക്കു ചിലപ്പൊൾ
നാലും അഞ്ചും ലക്ഷം പുരുഷാരം ചേരും.

രാജ്യം അഞ്ചുനാടായിട്ടുള്ളതു: പടിഞ്ഞാറു തുളുനാടു, പിന്നെ
സഹ്യപൎവ്വതത്തിന്നു കിഴക്ക് ദക്ഷിണവും കർണ്ണാടകവും പൂർവ്വസമു
ദ്രതീരത്തു തെലുങ്കം ചോഴമണ്ഡലവും എന്നിവയത്രെ. രാജധാനി
യായ വിജയനഗരം തുംഗഭദ്രാതീരത്തു തന്നെ; മറുകരയിൽ ആനഗുന്തി
യുണ്ടു. വിരൂപാക്ഷീശ്വരം മല്ലികാൎജ്ജുനം മുതലായ മഹാ ക്ഷേത്രങ്ങ
ളും കിഷ്കിന്ധാദി അഞ്ചു കുന്നുകളും രാജഗൃഹങ്ങളും ശോഭനമായി കാ
ണുന്നു. നഗരത്തിലെ ചുങ്കം നാൾ തോറും 12,000 വരാഹൻ പിരി
വു, 400 ആനക്ക് നില്പാൻ കരിങ്കൽ പന്തിയുണ്ടു. കുതിരകൾ
അന്നു ഏകദേശം 40,000, അതിൽ ഓരോന്നിന്നു 400 റും 800റും
വരാഹൻ വിലയും ഉണ്ടു. പട്ടണത്തിന്റെ ഉല്പത്തി ഏകദേശം കൊ
ല്ലം 500 (ക്രി. 1324.) ഒന്നാം രാജാവ് കുറുമ്പ ജാതിക്കാരനായ
ബൊക്ക, (ബുഖ) രായർ അവന്റെ പുത്രൻ ഹരിഹരരായർ; പിന്നെ
ദൈവരായർ കേരളാദി രാജാക്കന്മാരെ ജയിച്ചു കപ്പം വാങ്ങി. പി
ന്നെ ധളവായ്നാമങ്ങളെ അധികം കേൾക്കുന്നു; രായരുടെ അധികാ
രത്തിന്നു താഴ്ച പറ്റി; ശേഷം മല്ലികാൎജ്ജുനരായർ, വിരൂപാക്ഷിരാ
യർ, സദാശിവമഹാരായർ, ഇമ്മദിതിമ്മരായർ. പിന്നെ തുളുജാ
തിയിലുത്ഭവിച്ച നരസിംഹവീരൻ സിംഹാസനം ഏറി പല ദി
ക്കിലും ജയിച്ചു, രാജപരമേശ്വരരായമഹാരായർ എന്ന പേർ കൊ
ണ്ടു കീൎത്തിതനായി. അവന്റെ പുത്രന്മാരിൽ ഒന്നാമൻ വീരനര
സിംഹരായർ തന്നെ. അവൻ (1487, 1508. ക്രി.) രാജ്യം രക്ഷിച്ചു
പറങ്കികളോടു മമത ചെയ്വാൻ തുടങ്ങി. പിന്നെ അനുജനായ കൃ
ഷ്ണരായർ അപ്നജി മന്ത്രിയുടെ കൌശലത്താൽ ജ്യേഷ്ഠനെ പിഴുക്കി [ 161 ] (1508, 1531) വാണു. പല രാജാക്കന്മാരെയും താഴ്ത്തി മുസ
ല്മാൻ പട്ടാളങ്ങളെ എവിടെനിന്നും നീക്കി, മഹാ ക്ഷേത്രങ്ങളിൽ
ഷോഡശ ദാനങ്ങളെ ശിലാശാസനങ്ങളോടു കൂട കൊടുത്തു; ക്രിസ്ത്യാ
നരിലും പ്രസാദം കാട്ടി വാഴുകയും ചെയ്തു.

30. കൊല്ലത്ത ദസാമുതലായവരുടെ
ആപത്തിന്നു പക വീളിയതു.

അൾമൈദ കൊല്ലത്തേക്ക് നിയോഗിച്ച ഹൊമൻ കപ്പി
ത്താൻ അറവി പടകുകളുടെ പായും ചുക്കാനും എല്ലാം വാങ്ങിച്ചു
പാണ്ടിശാലയിൽ വെച്ച് ഓടി പോയപ്രകാരം പറഞ്ഞുവല്ലൊ. ആ
അപമാനം മാപ്പിള്ളമാർ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയി
ലും ജനങ്ങളെ ഇളക്കിച്ചപ്പോൾ, രാജാവിന്റെ മന്ത്രികളെ ചെന്നു
കണ്ടു, "ഇതു ഞങ്ങൾക്കല്ല കുറവാകുന്നതു വേണാട്ടടികൾക്ക്
പരദേശികളെ രക്ഷിപ്പാൻ മനസ്സും പ്രാപ്തിയുമില്ലാതെ വന്നു പോയ
പ്രകാരം ലോകർ പറയുമല്ലൊ. എന്നാൽ ഇനി ഇവിടെ കച്ചവടം ചെ
യ്വാൻ ആർ തുനിയും" എന്നും മറ്റും മുറയിട്ടു സങ്കടം ബോധിപ്പി
ച്ചു. അതുകൊണ്ട് ഒരു മന്ത്രി പാണ്ടിശാലയിൽ ചെന്നു ദസാവെ
കണ്ടു "കപ്പിത്താൻ എടുപ്പിച്ചത് ഉടനെ ഏല്പിക്കേണം" എന്ന്
രാജാവിൻ കല്പന അറിയിച്ചു. ദസാ മുമ്പെ വിനയമുള്ളവൻ എങ്കി
ലും അൾമൈദയുടെ വരവ് വിചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാണം
തുടങ്ങി മന്ത്രിയോടു പിണങ്ങി അടിയും കൂടിയപ്പൊൾ, ചോനകരും
നായന്മാരും വാൾ ഊരി വെട്ടുവാൻ ഒരുമ്പെട്ടു; ഉടനെ ദസാ 12 പറ
ങ്കികളോടും കൂട ആയുധങ്ങളെ എടുത്തു ഭഗവതിക്ഷേത്രത്തിലേക്ക്
മണ്ടി കയറി കുറയ നേരം തടുത്തു നിന്ന ശേഷം കൊല്ലക്കാർ വിറകു
ചുറ്റും കുന്നിച്ചു തീ കൊളുത്തുകയാൽ, 14 പൊർത്തുഗീസരും ദഹിച്ചു
മരിക്കയും ചെയ്തു. അന്നു തുറമുഖത്ത ഒരു ചെറിയ പറങ്കിക്കപ്പൽ
ഉണ്ടു. അതിലുള്ള കപ്പിത്താൻ വൎത്തമാനം അറിഞ്ഞപ്പോൾ, ചില
പടകുകളെ തീ ക്കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക് ഓടുക
യും ചെയ്തു. (1505. അക്ത. 31) ആ തൂക്കിൽ എത്തിയ നേരം തന്നെ
കണ്ണനൂരിൽനിന്ന് അൾമൈദയും കപ്പൽ ബലത്തോടും കൂട വന്നു ചേ
ൎന്നു. ആയവൻ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ
പുത്രനായ ലൊരഞ്ചെ നിയോഗിച്ചയച്ചു. അവൻ കൊല്ലത്തിന്റെ
നേരെ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവെച്ചു ഭസ്മമാ
ക്കി മുഴുകിക്കയും ചെയ്തു. അതിന്റെ ശേഷം, ലോരഞ്ച അൾമൈദമാ
ലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ പിടിപ്പാൻ നോക്കു
മ്പോൾ വെള്ളത്തിന്റെ വേഗതയാൽ, സിംഹളദ്വീപിന്ന് അണ
ഞ്ഞു. അതിനെ മലയാളികൾ (സീഹള ഈഴനാട്) എന്ന് പറയുന്നു.
നല്ല കറുപ്പ് പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പറങ്കികൾ വന്ന കാ
ലം 6 രാജാക്കന്മാരും, രാജധാനികളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ [ 162 ] രാജാവെ കണ്ടപ്പോൾ, അവൻ സന്തോഷിച്ചു. "ചോനകരുടെ കപ്പ
ലോട്ടത്തിന്നു ഭംഗം വരുത്തിയാൽ കൊള്ളാം" എന്നു പറഞ്ഞു പൊർ
ത്തുഗലെ തനിക്ക് നിഴലാക്കുവാൻ ആഗ്രഹിച്ചു "ആണ്ടു തോറും
5000 കണ്ടി കറുപ്പ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു. അന
ന്തരം ലൊരഞ്ച ആ ശീതകാലം മുഴുവനും റൊന്തയായി കടൽ സഞ്ച
രിച്ചു കൊല്ലത്തിലെ കലഹത്തിൽ കൂടിയ ചോനകർ പിരിഞ്ച
ത്തിൽ ഉണ്ടെന്നു കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതൽ
കണ്ണനൂർ വരെ മലയാളത്തിലെ മാപ്പിള്ളമാൎക്കു കടൽകച്ചവടത്തെ
മുടക്കി കൊണ്ടിരുന്നു.

31. അൾമൈദ പെരിമ്പടപ്പ
സ്വരൂപത്തിൽ അനന്ത്ര സമ്പ്രദായത്തെ
മാറ്റി വെച്ചതു.

അൾമൈദ കൊച്ചിക്കു വന്നപ്പോൾ, (1505 നവെമ്പ്ര 1) പെ
രിമ്പടപ്പ സ്വരൂപത്തിൽ ഒരു കഠിന വാദം ഉണ്ടായ പ്രകാരം കേട്ടു.
അതിന്റെ കാരണം കബ്രാൽ വരുന്ന സമയം വാണു പോരുന്ന ഉ
ണ്ണിക്കോതവർമ്മർ വാർദ്ധക്യം നിമിത്തം പ്രപഞ്ചം വെറുത്തു ക്ഷേ
ത്രവാസം ചെയ്തു. നേരെ അനന്ത്രവന്മാർ രണ്ടാളുണ്ടു മടത്തിൽ പടി
കോയില്മാർ തന്നെ. ആയവർ 3 വർഷത്തിന്മുമ്പെ ഉണ്ടായ യുദ്ധ
ത്തിൽ പറങ്കിപക്ഷത്തെ തള്ളി താമൂതിരിയെ ആശ്രയിച്ചു, പോ
യിരുന്നു. അതുകൊണ്ടു മൂത്തരാജാവ് അവരെ ദ്രോഹികൾ എന്ന്
നിരസിച്ചു മൂന്നാമനായ ഇളയിടത്തിൽ പടിമഠത്തിങ്കൽ കോയിലെ
വാഴിക്കയും ചെയ്തു. തള്ളിയ മരുമക്കൾ അവകാശത്തെ വിടാതെ
ചോദിച്ചതും അല്ലാതെ അവർ ആശ്രയിച്ചു പാൎക്കുന്ന മൊരിങ്ങൂർ
(മൊടിക്കൂറു മൊറിങ്ങൂടു) ഇടപ്രഭുവിന്റെ സഹായത്താലും ബ്രാഹ്മ
ണപ്രസാദത്താലും പെരിമ്പടപ്പിന്നു വളരെ ശങ്ക ജനിപ്പിക്കയും ചെ
യ്തു. അതുകൊണ്ടു രാജാവ് അൾമൈദയോടു സങ്കടപ്പെട്ടപ്പോൾ ആ
യവൻ "പൊൎത്തുഗലിൽ മമതയും നിഴലും എന്നേക്കും നിങ്ങൾക്ക
തന്നെ ഇരിക്ക. പുരാണസമ്പ്രദായമല്ല പൊൎത്തുഗൽ രാജാവിന്റെ
കടാക്ഷമത്രെ പ്രമാണം" എന്നു കല്പിച്ചു പട്ടാഭിഷേകം വളരെ
ഘോഷത്തോടെ കഴിപ്പിച്ചു, ഉണ്ണിരാമക്കോയിൽ എന്ന നാമധേയം
ധരിപ്പിച്ചു മുമ്പെ പെരിമ്പടപ്പിന്നു ധർമ്മമല്ലാത്ത പൊങ്കമ്മട്ടം മുത
ലായവറ്റെ കല്പിപ്പൂതും ചെയ്തു, അന്നു പെരിമ്പടപ്പു "ഞാൻ
എന്നേക്കും പൊർത്തുഗലിന്റെ കുടക്കീഴിൽ വസിക്കാം" എന്നു
സത്യം ചെയ്തു. അൾമൈദ വളരെ സമ്മാനങ്ങൾ കൊടുത്തതും ഒഴികെ
പണ്ടു പറങ്കിയുദ്ധത്തിൽ പൊരുതു മരിച്ച മരുമക്കളുടെ ഓ‌‌‌ർമ്മക്കാ
യിട്ടും കോട്ട എടുപ്പിച്ച സ്ഥലത്തിന്റെ ജന്മഭോഗമായിട്ടും പൊ‌ർത്തു
ഗൽ ആണ്ടുതോറും ഒരു വെള്ളക്കാരന്റെ നാണിഭമുള്ള സ്വൎണ്ണം മുതലാ
യ കാഴ്ചകളെ സിംഹാസനത്തിങ്കൽ വെക്കേണം എന്ന വ്യവസ്ഥ [ 163 ] വരുത്തി. ആ ഓടിപോയ അനന്ത്രവന്മാരോടു പട തുടരുകയും ചെയ്തു.
അതിനാൽ ലോകൎക്ക് സന്തോഷം വളരെ തോന്നി മരം കൊണ്ടുള്ള
കോട്ട നന്നല്ല അഴിമുഖത്തു തന്നെ ശോഭയുള്ള കോട്ട കെട്ടേണം; ദേശം
തരാം എന്ന് സൎവ്വസമ്മതമാകയും ചെയ്തു.

1506. ഫെബ്രുവരി അൾമൈദ 12 കപ്പലിൽ ചരക്കു കയറ്റി
സ്വരാജ്യത്തേക്ക അയച്ചപ്പോൾ, രാജാവിന്നും കാഴ്ചയായി ഒർ ആന
യെ യുരൊപയിലേക്ക് അയച്ചു. അതവിടെ കപ്പൽ വഴിയായി
എത്തിയ ആനകളിൽ ഒന്നാമത തന്നെ.

32. ബോലൊഞ്ഞക്കാരനായ ലുദ്വിഗ്
താമൂതിരിയുടെ ഒറ്ററിഞ്ഞു ബോധിപ്പിച്ചതു.

താമൂതിരി മിസ്രസുല്ത്താന്റെ സഹായത്തിന്നായി വളരെ
കാലം നോക്കികൊണ്ടിരുന്ന ശേഷം, കപ്പലുകൾ വരാഞ്ഞപ്പോൾ
മാപ്പിള്ളമാരും അറവികളും ധാരാളമായി കൊടുക്കുന്ന ദ്രവ്യം വാങ്ങി
എല്ലാതുറമുഖങ്ങളിലും വലിയ പടകുകളെ ചമപ്പാൻ കല്പിച്ചു.
പറങ്കികളിൽനിന്നു ഓടിപ്പോയ ചില ആശാരികളെയും പണിക്കാ
ക്കി യുദ്ധക്കപ്പലുകളുടെ മാതിരിയെ ഗ്രഹിപ്പിച്ചും രണ്ട ഇതല്യരെ
ക്കൊണ്ടും വലിയ തോക്കു വാർപ്പിച്ചുണ്ടാക്കിച്ചു; ലാക്കിന്നു വെടി
വെക്കുന്ന വിദ്യയെ വശമാക്കി കൊടുപ്പിച്ചും കൊണ്ട് അൾമൈദ
ഈ വസ്തുത അറിയാതെ, ഇരിക്കേണ്ടതിന്നു കടൽക്കരെ എങ്ങും കാവ
ല്ക്കാരെ നിറുത്തി, സന്നാഹങ്ങൾക്ക എത്രയും രഹസ്യമായിട്ട തന്നെ
തികവ് വരുത്തുകയും ചെയ്തു.

ആ കാലത്തു മിസ്ര, അറവി, ഹിന്തു, മലാക്ക മുതലായ രാജ്യ
ങ്ങളിൽ വളരെക്കാലം പ്രയാണം ചെയ്തു, വിശേഷങ്ങളെ അറിഞ്ഞു
കൊണ്ട് ഒരു ധൂൎത്തൻ കൊല്ലത്തനിന്ന് കോഴിക്കോട്ടേക്ക വന്നു.
അതു ലുദ്വിഗ് സായ്പ തന്നെ. അവിടെ അവൻ ആ രണ്ടു ഇത
ല്യരെയും യദൃഛ്ശയാ കണ്ടു സ്വദേശക്കാരാകകൊണ്ടു സന്തോ
ഷിച്ചു കരഞ്ഞും ചുമ്മിച്ചും കൊണ്ടു അവരുടെ വീട്ടിൽ കൂടിചെ
ന്നു രാത്രി പാൎത്തു. ആയവർ കൊച്ചിയിൽനിന്നു ഓടിയ പിന്നെ
കോഴിക്കോട്ടവന്നു സുഖിച്ചപ്രകാരവും രാജപ്രസാദത്തോടും കൂട ചെ
യ്യുന്ന പണികളും അറിയിച്ചാറെ, ഇതല്യെക്കു പോവാൻ മനസ്സില്ല
യൊ എന്നു ലുദ്വിഗ് ചോദിച്ചു "ഞാൻ അൾമൈദ സായ്പവി
നോടു നിങ്ങൾക്കു വേണ്ടി ക്ഷമ അപേക്ഷിക്കാം" എന്നും മറ്റും പറ
ഞ്ഞപ്പോൾ പേതർ അന്തോണി വളരെ കരഞ്ഞു. "ഞങ്ങൾ 400ൽ പ
രം തോക്കു ക്രിസ്തുമതക്കാരെ നിഗ്രഹിപ്പാൻ ഉണ്ടാക്കിയതു കഷ്ടമത്രെ,
ഇതല്യയിൽ വെച്ചു ഭിക്ഷക്കാരനായി പാൎത്താലും കൊള്ളായിരു
ന്നു." എന്നു കണ്ണുനീരോടും പറഞ്ഞു. ജുവാൻ മറിയ എന്ന മറ്റെവൻ
[ 164 ] "ഇവിടയൊ രോമയിലൊ എവിടെയൊ മരിച്ചാലും വേണ്ടതില്ല;
പക്ഷെ ഇവിടെ നിന്ന കഴിഞ്ഞു പോവാൻ എനിക്ക് വിധിയത്രെ"
എന്നു വെറുതെ പറഞ്ഞു.

പുലരുമ്പൊൾ ലുദ്വിഗ് തന്റെ കൂട്ടു യാത്രക്കാരെ കാണ്മാൻ
പോയി "നിങ്ങൾ എവിടെ പാൎത്തു" എന്നു ചോദിച്ചതിന്നു "ഞാൻ
ഒരു പള്ളിയിൽ പാർത്തു, അള്ളാവിന്നും വെദാമ്പരിന്നും സ്തോത്രം
ചൊല്ലി" എന്നു പറഞ്ഞതല്ലാതെ, പകീറാവാനുള്ള ഭാവം നടിച്ചു,
പകൽ കാലത്ത ഇറച്ചിയും മറ്റും തിന്നാതെ, പള്ളിയിൽ പാൎത്തു
രാത്രികാലത്തു ഗൂഢമായി ഇതല്യരെ ചെന്നുകണ്ടു 4 കോഴിയെയും
തിന്നു സുഖിച്ചിരുന്നു. "പറങ്കിക്കപ്പല്ക്കാർ കണ്ണനൂരിൽ എത്തി കോ
ട്ട എടുപ്പിക്കുന്നു" എന്ന് പറഞ്ഞു കേട്ടാറെ, അവൻ തുപ്പി "അള്ളാ
ആ കാഫീറെ വേഗത്തിൽ സുന്നത്ത് കഴിപ്പാൻ സംഗതി വരുത്തേ
ണമെ" എന്നു ചൊല്ലി എത്രയും അള്ളാഭക്തൻ എന്ന ശ്രുതിയെ പര
ത്തി അള്ളാവെ തുണയാക്കി ചികിത്സയും കൂടെ ചെയ്വാൻ തുനി
ഞ്ഞു എല്ലാ അറവി തുർക്ക പാർസിമാരിലും പ്രസാദം വരുത്തി കൊ
ണ്ടിരുന്നു.

അനന്തരം താമൂതിരിയുടെ കപ്പലും പടയും തോക്കും ഈ വക
എല്ലാം സൂക്ഷ്മമായറിഞ്ഞു കൊണ്ടശേഷം (1056 ഫെബ്ര.) ലുദ്വിഗ്
ചില പാർസിക്കച്ചവടക്കാർ കള്ള ചരക്കു കയറ്റിയ തോണിയിൽ
ഒളിച്ചു കയറി കാവൽക്കാരിൽനിന്നു തെറ്റി ഓടി പറങ്കികളെ ചെ
ന്നു കണ്ടു ലോരഞ്ച അൾമൈദയോടു കോഴിക്കോട്ട വൃത്താന്തം എല്ലാം
ബോധിപ്പിക്കയും ചെയ്തു. വെളുത്ത പക്കീറെ പറങ്കികൾ പിടിച്ചു
കൊണ്ടു പോയി എന്നു കേട്ടാറെ, കണ്ണനൂരിൽ മാപ്പിള്ളമാർ ആയുധം
പിടിച്ചു കയൎത്തു എങ്കിലും കോട്ടയിലുള്ളവർ തോക്കു നിറക്കുന്നത
കണ്ടപ്പൊൾ, അടങ്ങി പാൎത്തു; ലൊരഞ്ച പ്രസാദിച്ചു ലുദ്വിഗെ പ
റങ്കിവേഷം ധരിപ്പിച്ചു കൊച്ചിയിലയച്ചപ്പൊൾ അവൻ മഹാകപ്പി
ത്താനൊടും വസ്തുത ബോധിപ്പിച്ചു 2 ഇതല്യർക്ക്‌ വേണ്ടി ക്ഷമ അ
പേക്ഷിച്ചു.

ആയതു സാധിച്ച ഉടനെ ലുദ്വിഗ് ഒരു നായരെക്കൊണ്ടു ആ
രണ്ടു ദ്രോഹികൾക്ക് കത്തയപ്പിച്ചു "നിങ്ങൾ കെട്ടിയ ഉമ്മാരെ
പോലും അറിയിക്കാതെ പുറപ്പെട്ടു പോയി സ്വർണ്ണ രത്നങ്ങളെ അ
ല്ലാതെ ഒന്നും എടുത്തുകൊണ്ടു വരികയും അരുത്" എന്ന് എഴുതിയ
ത് അവർ വിചാരിയാതെ കുഞ്ഞികുട്ടികളെയും കൂട്ടിക്കൊണ്ടു പോ
വാൻ ഭാവിച്ചപ്പൊൾ, അവരുടെ പണിക്കാരൻ യാത്രാവട്ടങ്ങളെ
അറിഞ്ഞു കോയിലകത്തു ബോധിപ്പിച്ചു. ആയത് രാജാവ് പ്ര
മാണിക്കാതെ ചില നായന്മാരെ കാൎയ്യം ഗ്രഹിപ്പാൻ നിയോഗിച്ച
പ്പൊൾ, രാജാവ് ക്ഷമിക്കും എന്നു കണ്ടു ഭൃത്യൻ കാദിയാരെ ചെ
ന്നു അറിയിച്ചു ലുദ്വിഗ് ആ ഭവനത്തിൽ പാർത്തതും ഒറ്ററിഞ്ഞ
തും വെളിച്ചത്താക്കി. കാദിയാർ ഉടനെ കച്ചവടക്കാരെ വരുത്തി [ 165 ] സമ്മതിപ്പിച്ചു 100 വരാഹൻ തിരുമുല്ക്കാഴ്ച വെപ്പിച്ചു, യോഗിയായ
രാജാവോടു വെള്ളക്കാരെ കൊല്ലുവാൻ കല്പന വാങ്ങിക്കയും ചെ
യ്തു. എന്നാറെ, ഇരുനൂറാൾ ശംഖ് വിളിച്ചു വെള്ളക്കാരുടെ ഭവന
ത്തെ വളഞ്ഞപ്പൊൾ, ഇരുവരും "ഇതു ഭിക്ഷയാചിപ്പാനല്ല" എന്നും
കാരണവും ഊഹിച്ചു വെടിവെപ്പാൻ തുടങ്ങി, ആറു ആളെ കൊന്നു
40 മുറികളേല്പിച്ചതിന്റെ ശേഷം ചില വിദഗ്ദ്ധന്മാർ കൂൎത്തച
ക്രം എറിഞ്ഞു ജുവാന്റെ അരയും അന്തൊണിയുടെ കാലും മുറിച്ചു
വീഴിച്ചു ചങ്കറുത്തു ചോര കുടിച്ചു ഭവനത്തെ നാനാവിധമാക്കുകയും
ചെയ്തു. ജുവാന്റെ കെട്ടിയവൾ മകനോടും കൂടെ കണ്ണനൂരിൽ ഓടി
കുട്ടിയെ 8 ബ്രാഹന്നായി ലുദ്വിഗിന്നു വിറ്റു ആയവൻ സ്നാനം
കഴിപ്പിച്ചു ലൊരഞ്ച എന്ന നാമം കൊടുത്തശേഷം കുട്ടി ഉഷ്ണപ്പുണ്ണി
നാൽ മരിച്ചു. ആയതു 17 വർഷം മാത്രം ഉണ്ടായിട്ടുള്ള ദീനം എന്ന്
അന്നു പ്രസിദ്ധം. അതുകൊണ്ടു പറങ്കികൾ വരുത്തിയിരിക്കുന്നു എ
ന്ന് ഊഹിച്ചു നാട്ടുകാർ പറങ്കിപ്പുണ്ണെന്ന പേർ വിളിച്ചിരിക്കുന്നു.
എങ്കിലും വിലാത്തിയിൽ 1494 വർഷത്തിൽ മാത്രം ആ പുണ്ണിന്റെ
ഉത്ഭവം കണ്ടിരിക്കുന്നു; അതിനെ മലയാളത്തിൽ വരുത്തിയതു മി
സ്ര തുൎക്കരും ആകുന്നു എന്ന് തോന്നുന്നു.

33. കണ്ണൂരിലെ കടല്പടയിൽ
ലൊരഞ്ച അൾമൈദ ജയിച്ചതു.

1506 മാർച്ച 15 ാം ൹ ആ രണ്ടു ഇതല്യരുടെ മരണ വൎത്തമാ
നം കണ്ണനൂരിൽ എത്തിയപ്പൊൾ, ലോരഞ്ച അഞ്ചുദ്വീപു മുതലായ
ദിക്കുകളിൽനിന്നു വിളിപ്പിച്ച കപ്പലുകളും തക്കത്തിൽ എത്തി താ
മൂതിരിയുടെ പടകു 210 പൊന്നാനി കോഴിക്കോട്ട കാപ്പുകാട്
പന്തലായിനി ധൎമ്മപട്ടണം ഈ തുറമുഖങ്ങളിൽനിന്നു അന്നു പുറപ്പെട്ടു
ഒന്നിച്ചു കൂടി പായ്മരങ്ങളുള്ളൊരു കാടായി കണ്ണുനൂൎക്ക നേരെ വന്നു
ലൊരഞ്ച 11 കപ്പലുകളിൽ 800 പറങ്കികളോടും കൂടെ അവരെ കാ
ത്തിരുന്നു. "നിങ്ങൾ ക്രൂശിൽ തറച്ചു മരിച്ച രക്ഷിതാവിനെയോൎത്തു
അവന്റെ ഈ വൈരികളൊടു ഭയം കൂടാതെ ഏല്ക്കെണം, ദൈവത്തി
ന്നായി പോരാടിയാൽ പാപമോചനം നിശ്ചയമല്ലൊ, അവന്റെ
തുണയാലെ ഈ ദുഷ്ടന്മാരെ വേഗത്തിൽ നിഗ്രഹിക്കാം" എന്നു പറ
ഞ്ഞതല്ലാതെ ഒരു പാതിരി അമരത്ത് നിന്ന ക്രൂശൂയൎത്തി "അനുതാ
പമുള്ള എല്ലാവൎക്കും പാപക്ഷമ വരും" എന്നു വിളിച്ചുത്സാഹിപ്പിച്ച
പ്പൊൾ, എല്ലാവരും പ്രമാണിച്ചു കരഞ്ഞു ക്രിസ്തനുവേണ്ടി മരിപ്പാ
നാഗ്രഹിച്ചു. 16 ാം ൹ ശത്രുക്കൾ അടുത്തപ്പൊൾ ലൊരഞ്ച മറിയക്ക്
ഒരു പള്ളി എടുപ്പിപ്പാൻ നേൎന്നു ചുവന്ന തുണിയുടുത്ത തുൎക്കചേകവർ
നിറഞ്ഞ 2 വലിയ കപ്പൽ കണ്ടു താനായിട്ടു അവറ്റിന്റെ നടുവിൽ
ഓടി അവരുടെ ഉണ്ടകളുടെ വീര്യം അറിഞ്ഞു താനും വെടിവെച്ചു
പല നാശങ്ങളെയും വരുത്തിയപ്പൊൾ, അവർ കാറ്റില്ലായ്കകൊ
ണ്ടു ധൎമ്മപട്ടണത്തോളം മടങ്ങിപ്പോയി 18 ാം ൹ അവർ പിന്നെയും [ 166 ] അടുത്തു "യുദ്ധം വേണ്ട വടക്കോട്ടു ഓടുവാൻ സമ്മതിക്കെണം" എന്ന
ചോദിച്ചപ്പൊൾ ലൊരഞ്ച സമ്മതിക്കാതെ ഇരുന്നു "നിങ്ങൾ മുമ്പെ
കൊന്നവർക്കല്ലാതെ ആ ഇരുവരുടെ മരണത്തിന്നും കൂടെ പക വീളേ
ണം" എന്നു പറഞ്ഞാറെ,"എന്നാൽ അള്ളയും വെദാമ്പരും തുണ"
എന്നു മാപ്പിള്ളമാർ ചൊല്ലി യുദ്ധത്തിന്നു ആരംഭിച്ചു. അവർ ദൂരെ
ആകകൊണ്ടു ലൊരഞ്ച മുമ്പെ പടയാളികളോടു ഉച്ചക്കതീൻ തീർ
പ്പാൻ കല്പിച്ചു; കോലത്തിരിയെയും യുദ്ധം കാണ്മാനായി വിളി
ച്ചു. അടുക്കെ നിൎത്തി കാഹളം മുഴപ്പിക്കയും ചെയ്തു. ഉടനെ മാപ്പിള്ള
മാരും എല്ലാ കപ്പലുകളിൽ നിന്നും വാദ്യങ്ങളെ ഘോഷിപ്പിച്ചും
ആൎത്തും കൊണ്ടിരുന്നപ്പൊൾ, ലൊരഞ്ച മുൽപുക്കു അവരുടെ തലക്ക
പ്പലൊടു ഇരുമ്പ ചേൎത്തു കയറി അറനൂറോളും (600) മാപ്പിള്ളമാരെ
അറുത്തും കടലിൽ ചാടിച്ചുംകൊണ്ടു പട തുടങ്ങി, ഇരുട്ടു വരുവോളം
യുദ്ധം കഴിച്ചു സമർപ്പിച്ചില്ല താനും. തുൎക്കരുടെ ശൂരതയും പഞ്ഞി
നിറച്ച വസ്ത്രങ്ങളുടെ കേമവും മാപ്പിള്ളമാരുടെ നീന്തവിശേഷവും
കണ്ടു പറങ്കികൾക്ക് അതിശയം തോന്നി പൊൎത്തുഗീസർ ഇപ്രകാരം
വീര്യം പ്രവൃത്തിച്ചു, 6 ആൾ മാത്രം നശിച്ചു ജയം കൊണ്ടത് കോല
ത്തിരിക്ക് ഏറ്റവും അതിശയമായി ഭവിച്ചു. മുസല്മാനർ 3000
ത്തോളം അവിടെ പട്ടുപോയി എന്ന് കേൾക്കുന്നു. ശേഷിച്ച പടകു
എല്ലാം ഓടി ചിതറി പുഴകളിൽ പോയി ഒളിച്ചുപാൎത്തു അതുകൊണ്ട
ലൊരഞ്ച തന്റെ അഛ്ശന്റെ ഭയം തീൎർപ്പാനായി താൻ തന്നെ കൊ
ച്ചിക്ക് ഓടി ജയവൎത്തമാനം അറിയിച്ചു അച്ഛന്നും പെരിമ്പടപ്പി
ന്നും വളരെ സന്തോഷം ജനിപ്പിക്കയും ചെയ്തു.

അച്ഛൻ അപ്പൊൾ തന്നെ കൊച്ചിയിൽവെച്ചു വലിയ കോട്ട
എടുപ്പിച്ചു, താനും പൊർത്തുഗൽ പ്രഭുക്കന്മാർ മുതൽ പണിക്കാർ
വരേയുള്ള എല്ലാവരും ഒരു തുള്ളി മദ്യം സേവിക്കാതെ, ചോറും
കഞ്ഞിയും മാത്രം ഭുജിച്ചുകൊണ്ടു അദ്ധ്വാനപ്പെട്ടു ആ കോട്ടയെ പണി
യിച്ചുതീർത്തു. അരിക്കും കൂടെ ക്ഷാമം പറ്റി കൊച്ചി ദേശത്തുനി
ന്നു വരവ എത്രയും ചുരുക്കം. അക്കാലം ഒരു നായർ വന്നു താമൂതി
രിയുടെ നേരെ അന്യായപ്പെട്ടു ബ്രാഹ്മണ്യം നിരസിച്ചു, സ്നാനം ഏ
റ്റു ഒരു മാൎഗ്ഗക്കാരത്തിയെ കെട്ടിയപ്പൊൾ, സംശയം ജനിച്ചിട്ടു അ
ൾമൈദ അവനെ വരുത്തി ഭയപ്പെടുത്തി "സകലവും ഏറ്റു പറ
ഞ്ഞാൽ പ്രാണഛേദം ഇല്ല" എന്നു കല്പിച്ചു "നിങ്ങളെ കൊല്ലു
വാനും കപ്പലുകളെ ഭസ്മമാക്കുവാനും ഞാൻ കയ്യേറ്റു വന്നു" എന്നു
പറഞ്ഞാറെ, അൾമൈദ അവന്റെ കണ്ണുകളെ ചൂന്നെടുപ്പിച്ചു താമൂതി
രിക്ക് മടക്കി അയച്ചു, അപമാനവാക്കു പറയിക്കയും ചെയ്തു.

34. കോലനാട്ടിലെ പുതുരാജാവ് പറ
ങ്കികൾക്ക ശത്രുവായി ചമഞ്ഞത.

1506 മാൎച്ച മാസത്തിൽ ഉണ്ടായ കപ്പൽജയം മുതൽക്കൊണ്ടു
പൊർത്തുഗൽ കപ്പലിന്നു ഹിന്തുസമുദ്രത്തിൽ എതിരില്ല എന്നു വന്നു. [ 167 ] [മിസ്രക്കപ്പലുകൾ 1508ാമതിൽ വന്നു 1509 തോറ്റപ്രകാരം പിന്നെ
പറയാം] എങ്കിലും അൾമൈദ അഞ്ചു ദ്വീപിൽ നിന്ന സഹായം വ
രുത്തിയപ്പൊൾ, ഗോവയിൽ വാഴുന്ന സബായിതുരുത്തിയെ കാ
പ്പാൻ ആൾ പോരാ എന്ന് നിരൂപിച്ചു കോട്ട പിടിപ്പാൻ തുൎക്കരെ
അയച്ചു; അവരിൽ പ്രമാണി ഒരു പറങ്കി ആശാരി തന്നെ. അവൻ
മുമ്പെ ചങ്ങലക്കാരനായി പിന്നെ പൊർത്തുഗല്ക്കപ്പലിൽ നിന്ന
ഓടി ഒളിച്ചു അബ്ദുള്ള എന്ന നാമവും തൊപ്പിയും ധരിച്ചവൻ തന്നെ;
അവൻ കൌശലത്തോടെ തുടങ്ങിയ സഹായത്തിന്നു സാദ്ധ്യം വന്നി
ല്ല താനും. പൊൎത്തുഗീസർ ചുരുക്കം എങ്കിലും തടുത്തു പാൎത്തു മഴ
തീൎന്നതിൽ പിന്നെ ലോരഞ്ച അഞ്ചു ദീപിലേക്ക് ഓടി ഈ
പടിഞ്ഞാറെ കടപ്പുറം മുഴുവനും ഭയപ്പെടുത്തി, അമൎക്കയും ചെയ്തു.
എങ്കിലും ബലങ്ങളെ അധികം ചിതറിച്ചു പാൎർപ്പിച്ചാൽ വർഷ
കാലം നിമിത്തം നന്നല്ല; കൊച്ചിയിലും കണ്ണനൂരിലും ഉള്ള കോ
ട്ടകൾ വ്യാപാരരക്ഷക്ക് ആശ്രയസ്ഥാനമായി മതി എന്നും തോ
ന്നുകയാൽ, അഞ്ചുദ്വീപിൽ എടുപ്പിച്ച കോട്ടയെ താൻ ഇടിപ്പിച്ചു
കളഞ്ഞു (1506 സപ്ത.)

എന്നാറെ, ആ 683ാം കൊല്ലത്തിൽ ആദിയിൽ എത്രയും
വിശേഷമായ സൂര്യഗ്രഹണം ഉണ്ടായിട്ടു പകൽ കാലത്തും വാന
മീനുകൾ നന്നായി കാണായി വന്നത കോഴിക്കോട്ട് ജ്യോതിഷ
ക്കാർ വിചാരിച്ചു ഈ കൊല്ലത്തിൽ തന്നെ പൊൎത്തുഗലിന്നു ഗ്രാസം
പിടിക്കും എന്നു ലക്ഷണം പറഞ്ഞു മലയാളത്തിൽ എങ്ങും ശ്രുതി
പ്പെടുത്തുകയും ചെയ്തു. അതുകൂടാതെ മാനുവെൽ രാജാവുമായി
സഖ്യത കഴിച്ച കോലത്തിരി തീപ്പെട്ടപ്പൊൾ, അനന്ത്രവന്മാരിൽ
ഉണ്ടായ വാദത്തെ താമൂതിരി ബ്രാഹ്മണരെ നിയോഗിച്ചും ദ്രവ്യം
കൊടുത്തുംകൊണ്ടു തീൎത്തു തനിക്ക് ബോധിച്ചവനെ വാഴിക്ക
യും ചെയ്തു. ആകയാൽ കോലത്തിരി കുന്നലകോനാതിരിയുടെ
പക്ഷം അത്രെ എന്നു ലോകമുഖേന കേട്ടപ്പൊൾ "സമുദ്രതീരത്തെ
വേണ്ടുംവണ്ണം കാക്കേണം കോലനാട്ടിലും അധികം വിശ്വസിക്കേ
ണ്ടാ; രാപ്പകൽ സൂക്ഷിക്കേണം" എന്നു പൊൎത്തുഗൽ കപ്പല്ക്ക ഒക്കെ
ക്കും കല്പനയായി. എങ്കിലും കോലത്തിരിയല്ല പറങ്കികൾ തന്നെ
അതിക്രമിച്ചു സമാധാനത്തെ തള്ളിക്കളഞ്ഞ പ്രകാരമാവിതു: മുമ്പെ
ത്ത കോലത്തിരിയുടെ മന്ത്രിയായ ചേണിച്ചേരികുറുപ്പു മാനുവെൽ
രാജാവോട് അറവിഭാഷയിൽ ഹൎജ്ജി എഴുതി അപേക്ഷിച്ചത്
(ഹജൂത്ത 909 മുഹറം 6 ൹ ) "നിങ്ങളുടെ കപ്പിത്താന്മാർ നമ്മുടെ
ചെറിയ ദ്വീപുകളുടെ നേരെ ഉപദ്രവം ചെയ്യരുതെ പിന്നെ കാലത്താ
ലെ നാട്ടുപടക്കു 10 എങ്കിലും കണ്ണനൂരിൽനിന്ന ഹൊർമ്മുജിലെ
കുതിരകളെ വാങ്ങുവാനായി ആ ദ്വീപിലൊ ഗുജരാത്തിലെക്കൊ
ചെല്ലേണ്ടതിന്നു കല്പനയാകെണം എന്നത്രെ" ആയ്തിന്നു രാജാവ്
അനുജ്ഞ കൊടുത്താറെയും കപ്പിത്താന്മാർ പല വിധേന നാട്ടുകാരു
ടെ കപ്പലോട്ടത്തെ മുടക്കിക്കൊണ്ടു കോലത്തിരിക്കും ചുങ്കം കുറച്ചു [ 168 ] വെച്ചിരുന്നു. അതിന്നു ഓരൊരൊ സംഗതികൾ ഉണ്ടായി. കോഴി
ക്കോട്ടകാർ പലരും കണ്ണനൂരിൽ വന്നു കോലത്തിരിയുടെ ആൾ എന്നു
നടിച്ചു, പറങ്കികളെ ചതിച്ചു വ്യാപാരം നടത്തുകയാൽ, മാപ്പിള്ളമാ
രെ കാണുന്തോറും ഇവർ താമൂതിരിയുടെ പ്രജകൾ അത്രെ എന്നൊരു
സിദ്ധാന്തം പറങ്കികളിൽ ഉണ്ടായി. അതുകൊണ്ടു കണ്ണനൂരിൽ മേല്ക്ക
പ്പിത്താനായ ബ്രീതൊവൊട ചീട്ടു വാങ്ങിയല്ലാതെ, ഒരു പടകും
പുറപ്പെടുവാൻ തുനിഞ്ഞില്ല. കോഴിക്കോട്ടുകാരുടെ വ്യാജം തടുപ്പാനാ
യി അൾമൈദ മേല്പറഞ്ഞ ലുദ്വിഗെ മലയായ്മ അറികയാൽ
വ്യാപാരത്തിന്ന് പ്രമാണി ആക്കി കണ്ണുനൂരിൽ പാർപ്പിച്ചു. അവ
നും ബ്രീതൊവും നന്ന ആലോചിച്ചിട്ടത്രെ പടകുകാൎക്ക ചീട്ടെഴുതി
കൊടുക്കും.

പറങ്കികൾ സമുദ്രം എങ്ങും പരന്നു മുസല്മാൻ കപ്പലെ തടുക്കു
ന്നേരം ഗോവസ് കപ്പിത്താൻ കണ്ണനൂർ സമീപത്തു ഒരു പടകിനെ
എതിരിട്ടു നിറുത്തി ബ്രീതൊവിന്റെ ചീട്ട കണ്ടാറെയും, "ഈ ഒപ്പു
കൃത്രിമം" എന്നു നിരൂപിച്ചു ചൊടിച്ചു പട തുടങ്ങി ജയം കൊണ്ടു
പടകിൽ കണ്ടവരെ പായിൽ പൊതിഞ്ഞു കെട്ടി കടലിൽ ചാടി.
പായി പൊട്ടി ശവങ്ങൾ കരക്ക വന്നടിഞ്ഞു പറങ്കിയുടെ ആസുര
ക്രിയ പ്രസിദ്ധമാകയും ചെയ്തു. പിണങ്ങളിൽ ഒന്നു മമ്മാലി മരക്കാ
രുടെ മരുമകൻ എന്നു കണ്ടപ്പൊൾ കച്ചവടക്കാരിൽ പ്രധാനനായ
അവന്റെ കാക്ക കോട്ടയിൽ വന്നു "ബ്രീതൊ ചതിച്ചുവല്ലൊ" എന്നു
ക്രുദ്ധിച്ചു പറഞ്ഞു. ബ്രീതൊവിന്റെ ആണയും മറ്റും അനുസരിയാ
തെ കുഞ്ഞികുട്ടികളോടും കൂടെ വളർഭട്ടത്തെ കൊയിലകത്തെക്ക് ഓ
ടി അഭയം വീണും കരഞ്ഞും തൊഴിച്ചും കൊണ്ടു സങ്കടം ബോധി
പ്പിക്കയും ചെയ്തു. നാട്ടുകാർ എല്ലാവരും കോപം സഹിയാതെ പൊർ
ത്തുഗൽ നാമത്തെക്കുറിച്ചു പ്രാവി ദുഷിച്ചു, ആയുധം എടുപ്പാൻ കല്പ
ന അപേക്ഷിച്ചാറെ, രാജാവ് അനുവാദം മൂളി അനേകം ആയുധ
പാണികൾ അന്നു തന്നെ കോട്ടക്ക് പുറമെ ഉള്ള കിണറ്റിൻ കരെ
ക്ക് പാഞ്ഞു ചെന്നു വെള്ളം എടുക്കുന്നവരൊടു വക്കാണം തുടങ്ങി പറ
ങ്കികൾ ബദ്ധപ്പെട്ടു കോട്ടയിൽ മടങ്ങി പായേണ്ടി വരികയും ചെ
യ്തു. [1507 എപ്രിൽ 27 ൹] അന്നു മുതൽ നേരെ 4 മാസം വരെ കോട്ട
യിലുള്ളവൎക്ക വിഷമമുള്ള പട നടന്നു.

35. കണ്ണനൂർ കോട്ടയുടെ നിരോധം.

ബ്രീതൊ ഉടനെ ഒരു പടക കൊച്ചിക്കയച്ചു അൾമൈദയെ
അറിയിച്ചപ്പൊൾ അവൻ ചില ചെകവരെയും പദാൎത്ഥങ്ങളെയും
സഹായത്തിന്നു കല്പിച്ചയച്ചു, ദുഷ്ടനായ ഗൊവസെ സ്ഥാനത്തിൽ
നിന്നു പിഴുക്കുകയും ചെയ്തു. ആകയാൽ ബ്രീതൊ ഇണക്കത്തിന്നാ
യി ശ്രമിച്ചാറെ, കോലത്തിരിയും യുദ്ധത്തിന്നു കുറയ താമസം
വരുത്തി മന്ത്രികളെ അയച്ചു പറങ്കികളെ മയക്കുവാൻ നോക്കുന്ന [ 169 ] തിന്നിടയിൽ മമ്മാലിയെ കൊണ്ടു താമൂതിരിയെ അറിയിച്ചു 24
വലിയ തോക്കു കോഴിക്കോട്ടുനിന്ന വരുത്തുകയും ചെയ്തു. അതല്ലാ
തെ അവൻ കോട്ടയും നഗരവും വേർ പിരിക്കേണ്ടതിന്നു ഒരു വാടി
യെ കിളപ്പിച്ചു നായന്മാരെ 40,000 ത്തോളം ചേൎക്കയും ചെയ്തു.
അവന്റെ മരുമകൻ സ്വകാര്യമായി പൊൎത്തുഗലെ ആശ്രയിച്ചു
കൊണ്ടു ബ്രീതൊവെ ബൊധിപ്പിക്കയാൽ അവൻ രാജാവിന്റെ
അന്തൎഗ്ഗതമെല്ലാം അറിഞ്ഞു രാപ്പകൽ വിടാതെ കോട്ടയെ ഉറപ്പിക്ക
യും ചെയ്തു. അപ്പോൾ ഒരു ദിവസം രാവിലെ നായന്മാർ വാദ്യ
ഘോഷത്തൊടും ബാണം പൂവെടി മുതലായതു മുന്നിട്ടു 12 നിരയാ
യും നിരതോറും 2000 ആളായും നടന്നുകൊണ്ടു പട വെട്ടി തുടങ്ങി.
ചാട്ടത്തിന്നും മറിച്ചലിന്നും ഒട്ടും കുറവില്ല, മതിലിന്മേൽ കയറു
വാൻ സംഗതി വന്നില്ല താനും. പറങ്കിവെടി കൊണ്ടു പലരും
മരിച്ചു; മലയാളതോക്കുകാൎക്ക ശീലവും അനുഭവവും കണ്ടതും ഇല്ല.
കോട്ടയിലുള്ളവർ 200 ആൾ. മഴക്കാലത്തേക്ക അരിയും തേങ്ങയും
ചക്കരയും ഉണ്ടു; വെള്ളത്തിന്നായിട്ടു ആഴ്ചവട്ടം തോറും രണ്ടുകുറി
പുറപ്പെട്ടു ഒരു അമ്പേറു ദൂരത്തു ചെന്നു കിണറ്റിൽനിന്ന വെള്ളം
കോരെണ്ടി വന്നു. ആ ദിവസങ്ങളിൽ വാൾ കൊണ്ടത്രെ വഴിയെ
സാദ്ധ്യമാക്കും; പലരും മുറി ഏറ്റാറെ ഫെൎന്നന്ത എന്ന ശില്പി
കോട്ടയിൽനിന്ന കുഴിച്ചു തുരന്ന ഓകു പടച്ചു കിണറ്റിന്റെ വെ
ള്ളത്തെ കോട്ടയുടെ അകത്തു വരുത്തി. ശത്രുക്കൾ അതു കാണാതെ
ഇരിപ്പാൻ പറങ്കികൾ പൊരുതു ചെന്നു കിണറ്റിനെ മണ്ണിട്ടു തൂൎക്ക
യും ചെയ്തു. പിന്നെ താമൂതിരി 20,000 നായന്മാരെ തുണക്കയച്ച
പ്പൊൾ കോട്ടയിൽ നിന്ന പുറപ്പെടുവാൻ നന്നെ പരാധീനമായി.
അതിന്റെ സൂക്ഷ്മം അറിയേണ്ടതിന്ന പറങ്കികൾ താമൂതിരിയുടെ
ഒരു പണിക്കാരെ കണിവെച്ചു പിടിച്ചു വസ്തുതഗ്രഹിക്കയും ചെയ്തു.
പിന്നെ ഉണ്ട കൊള്ളരുതെന്നു വെച്ചു മാപ്പിള്ളമാർ വലിയ പരു
ത്തിക്കെട്ടു കൊണ്ടുവന്നു മറയാക്കി പോരാടുമ്പോൾ നടപ്പുള്ള തോ
ക്കിന്നു ഫലം പോരാതെ വന്നു. അതുകൊണ്ടു എത്രയും വലിയത
ഒന്നു വരുത്തി മതിലിന്മെൽ നിറുത്തി വെടി വെച്ചപ്പൊൾ പരു
ത്തി എല്ലാം പാറി 22 മാപ്പിള്ളമാർ ഒർ ഉണ്ട കൊണ്ടു മരിക്കയും
ചെയ്തു.

അനന്തരം മലയാളികൾ പട കൂടാതെ കോട്ടയെ വളഞ്ഞു
പോരുമ്പോൾ ക്ഷാമം നന്നെ വൎദ്ധിച്ചു പാണ്ടിശാലക്ക് തീ പിടി
ച്ചതിനാൽ ശേഷിപ്പുള്ള അരിയും ഭസ്മമായി. അപ്പോൾ എലി,
പല്ലി, പൂച്ച മുതലായത് തിന്നേണ്ടിവന്നു. വ്യാധികളും ഉണ്ടായി;
ആയതു നാട്ടുകാരറിഞ്ഞു ഒരിക്കൽ 2 പശുക്കളെ കോട്ടവാതിലോളം
തെളിച്ചു പറങ്കികൾ പുറപ്പെട്ടപ്പോൾ രണ്ടിനെയും ആട്ടി അവരെ
ഒരു പതിയിരിപ്പിൽ അകപ്പെടുത്തുവാൻ നോക്കി, വിശപ്പിനാൽ
വീര്യം ഏറിവന്നിട്ടു പറങ്കികൾ പശുക്കളെ പിടിച്ചു താനും ഇപ്ര
കാരം ദുഃഖേന കഴിക്കുമ്പോൾ അവർ നാൾതോറും കന്യാമറിയയോടു [ 170 ] സഹായത്തിന്നായി പ്രാൎത്ഥിച്ചു, അൾമൈദ നേർച്ചയെ ഒപ്പിച്ചു
അവൾക്കു പണിയിച്ചിട്ടുള്ള പള്ളിയിൽ കർമ്മം ചെയ്തു നടന്നു. എ
ന്നാറെ, കന്യകപെരുന്നാളായ ആഗുസ്ത 15 ാം ൹ കടലിൽനിന്ന ഞ
ണ്ടും കൊഞ്ചനും മറ്റും ഒരിക്കലും കാണാതവണ്ണം കടപ്പുറത്തു അടി
ഞ്ഞു വന്നതിനാൽ തിന്മാൻ വളരെ ഉണ്ടായി, ദീനക്കാരും "ഇതു
"സ്വൎഗ്ഗരാജ്ഞിയുടെ കാഴ്ചയല്ലൊ" എന്നു വെച്ചു ഭക്ഷിച്ചപ്പോൾ പ
ലർക്കും വിശ്വാസം നിമിത്തം ഭേദം വന്നു എന്നു പൊർത്തുഗീസ
കവിയടക്കം. പിന്നെ താമൂതിരി ഉപദേശിക്കയാൽ ഓണത്തിന്ന മു
മ്പെ 50,000 നായന്മാരും കൂടി പോരാടുവാൻ ഭാവിച്ചപ്പോൾ, കോല
ത്തിരിയുടെ മരുമകൻ ബ്രീതൊവിന്നു ഭോജ്യങ്ങളെ അയച്ചു "നാ
ളെ കരയും കടലും പട കാണും സൂക്ഷിക്കേണം" എന്നറിയിച്ച
പ്പോൾ മുറിഞ്ഞവരും ദീനക്കാരും പടക്ക ഒരുമ്പെട്ടു പുലർച്ചക്ക കോ
ട്ടയുടെ നേരെ വരുന്ന മാപ്പിള്ളമാരുടെ മഞ്ചു ചങ്ങാടം മുതലായതി
നെ തകർത്തു ചിതറിച്ചു, കരപ്പുറത്തു നായന്മാരോട തടുത്തു നില്ക്കയും
ചെയ്തു. ആ ഭാഗത്തു വളരെ ഞരിക്കം ഉണ്ടായി; ചിലനായന്മാർ മ
തിലിൻ മുകളിൽ എത്തി മരിച്ചു; പറങ്കികൾ മിക്കവാറും മുറിയേ
റ്റപ്പോൾ ബ്രീതൊ തളർച്ചയെ മറക്കെണ്ടതിന്നു ചക്കുതോക്കു കൊ
ണ്ടു കണ്ണനൂരെ കൊള്ളെ വെടിവെച്ചു. വെള്ളിയാഴ്ച നിമിത്തം ആൾ
അധികം കൂടി നില്ക്കുന്ന മുസല്മാൻ പള്ളിയെ ഉണ്ടകളാലിടിക്ക
യും ചെയ്തു. പറങ്കികളാരും മരിക്കാത്തതു "ക്ഷുദ്രകർമ്മങ്ങളുടെ വൈ
ഭവം ഹേതുവായിട്ടത്രെ" എന്നു വെച്ചു പലനാട്ടുകാരും മടുത്തപ്പോൾ
(ആഗുസ്ത. 27) അകൂഞ്ഞ കപ്പിത്താൻ 11 കപ്പലോടും കൂട വിലാത്തി
യിൽനിന്നു വന്നു നിരോധത്തെ തീർക്കയും ചെയ്തു.

36. താമൂതിരിക്ക പൊന്നാനിയിൽ
വെച്ചുണ്ടായ തോൽവി.

അകൂഞ്ഞ കണ്ണനൂരിൽ നങ്കൂരം ഇട്ടു 30൦ വീരന്മാരെ ഇറക്കി
കണ്ണനൂർ അങ്ങാടിക്ക് തീക്കൊടുത്തപ്പോൾ ബ്രീതൊ താൻ കോ
ലത്തിരിയെ ഭയപ്പെടുത്തിയതു മതി എന്നു വെച്ചു സാമവാക്കു ചൊ
ല്ലി തീകെടുത്താറെ, മാഫ് ചോദിക്കുന്ന മമ്മാലിമരക്കാരെ കൊ
ച്ചിക്ക അയക്കയും ചെയ്തു. അവിടെ അവൻ അൾമൈദയുമായി വി
ചാരിച്ച നാൾ ഈ ഇടച്ചിൽ എല്ലാം മറക്കേണം എന്നു തോന്നി
പൊൎത്തുഗലും കോലനാടും തമ്മിൽ നിരന്നു വരികയും ചെയ്തു.

ആകയാൽ കണ്ണനൂരിലും കൊച്ചിയിലും ചരക്കു വേണ്ടുവോളം
വാങ്ങി കപ്പലുകളിൽ നിറച്ചപ്പോൾ അകൂഞ്ഞ പോകുന്നതിൻ
മുമ്പെ "താമൂതിരിയെ ഇനിയും ഒന്നു ശിക്ഷിക്കേണം" എന്നു നിശ്ച
യിച്ചു. അന്നു കപ്പലാളിയായ കുട്ടിയാലി എന്ന വീരൻ 7000 പട
ച്ചെകവരോടും കൂടെ പൊന്നാനിയിലുള്ള പടകുകളെ രക്ഷിച്ചു കൊ
ണ്ടിരുന്നു. ആ അഴിമുഖത്തിലെ വെള്ളത്തിന്നു ആഴം ഇല്ല, മാറ്റാനെ [ 171 ] തടുപ്പാൻ തെക്കും വടക്കും 2 കോട്ടയും ഉണ്ടു. അൾമൈദ സകല
പറങ്കികളേയും കൂട്ടി കൊണ്ടു (1507 നവമ്പ്ര 23ാം) കപ്പലുകളിൽ
കരേറ്റി പൊന്നാനിവരെ ഓടി നങ്കൂരം ഇട്ടപ്പോൾ രാത്രിയിൽ
പലമാപ്പിള്ളമാരും സെഹൂദായി മരിപ്പാൻ നേൎന്നു പള്ളിയിൽ കൂടി
വന്നു തലചിരച്ചും ഉറക്കം ഇളച്ചും പാൎക്കയും ചെയ്തു. പറങ്കികൾ
600 ആളെ ഉള്ളു; കൊച്ചിനായന്മാർ ചിലരും കൂടി പോന്നു, അവ
രോട അൾമൈദ (നവമ്പ്ര 24ാം൹) പുലരുമ്പോൾ പറഞ്ഞു " ഇതെ
ല്ലൊ മാപ്പിള്ളമാരുടെ മുഖ്യദേശം ഇവിടെ തന്നെ ശിക്ഷ കഴിക്കേ
ണം എല്ലാവരും ഒരുങ്ങിയൊ" എന്നതല്ലാതെ "വിശ്വാസശത്രുക്കളോ
ടും പൊരുതു മരിക്കുന്നതിനേക്കാൾ പാപമോചനത്തിന്നും സ്വൎഗ്ഗപ്രാ
പ്തിക്കും എളുപ്പമുള്ള മറ്റൊരു വഴിയും ഇല്ല" എന്ന രോമപ്പാതിരി
യും വിളിച്ചു പറഞ്ഞു; അപ്പോൾ പറങ്കികൾ ഒക്കയും കണ്ണീർ
വാൎത്തു ബദ്ധപ്പെട്ടു ഇറങ്ങി തോണികളിൽ കയറി ഉണ്ടമാരിയിൽ
കൂടി തണ്ടു വലിച്ചു കടന്നു കരക്കണഞ്ഞു. അന്നുണ്ടായ യുദ്ധം പറ
ഞ്ഞു കൂടാ; ലൊരഞ്ച എല്ലാവരിലും പരാക്രമം അധികം കാട്ടി,
മുറിഏറ്റിട്ടും 6 മാപ്പിള്ളമാരെ താൻ വെട്ടിക്കൊന്നു. നായന്മാർ മണ്ടി
പ്പോവാൻ തുടങ്ങിയ ശേഷവും അറവികൾ വാങ്ങാതെ നിന്നു പൊ
രുതു ഓരൊരൊ വിധേന പട്ടുപോയി. പറങ്കികൾ കോട്ടയിൽ ക
യറി തീകൊടുത്തു 40 തോക്കും പിടിച്ചു തോണികളിൽ കരേറ്റി
യപ്പോൾ, പുഴയിൽ അറ്റെറക്കം വെച്ചതല്ലാതെ അങ്ങാടിയിൽ
കൊള്ളയിട്ടാൽ തോറ്റുപോവാൻ സംഗതി ഉണ്ടാകും എന്നു വിചാ
രിച്ചു പാണ്ടിശാലകളെയും മറ്റും ഭസ്മമാക്കിയ ഉടനെ എല്ലാവ
രും കടപ്പുറത്തു കൂടി വരേണം എന്ന കാഹളം ഊതി അറിയിച്ചു.
അനന്തരം അൾമൈദ ദൈവത്തേയും വീരന്മാരെയും വാഴ്ത്തി അകൂ
ഞ്ഞയുടെ മകനും ലുദ്വിഗും മറ്റും ചിലർ പടയിൽ കാട്ടിയ വൈഭ
വം നിമിത്തം പല വിരുതും നായ്മസ്ഥാനവും കല്പിച്ചു കൊടുത്തു;
18 പറങ്കികൾ പട്ടുപോയവരെ കുഴിച്ചിട്ടു കപ്പലുകളിൽ കയറി കണ്ണ
നൂരിലേക്ക് ഓടുകയും ചെയ്തു. അവിടെ നിന്നു (ദി ശമ്പ്ര. 6ാം ൹) അ
കൂഞ്ഞ ചരക്കിന്റെ ശിഷ്ടവും കയറ്റി ലുദ്വിഗേയും കൂട്ടി കൊണ്ടു
പൊർത്തുഗലിലേക്ക് മടങ്ങി ഓടുകയും ചെയ്തു.

37. ലൊരഞ്ച അൾമൈദ മിസ്ര
കപ്പലുമായി പൊരുതു മരിച്ചതു.

പറങ്കികളുടെ കടൽ വാഴ്ചയാൽ ഖാൻഹസ്സൻ എന്ന മിസ്ര
വാഴിക്ക് അനവധി ചേതം വന്നപ്പോൾ കോഴിക്കോടു ഗുജരത്ത്
വെനെത്യ മുതലായ രാജ്യങ്ങളിൽനിന്നും മന്ത്രിദൂതും സഹായവും
വാങ്ങി മുസല്മാനരുടെ വങ്കച്ചവടത്തെ രക്ഷിപ്പാൻ നിശ്ചയിച്ച
പ്രകാരം 25ാം അദ്ധ്യായത്തിൽ പറഞ്ഞുവല്ലൊ, മിസ്രക്കാർ വല്ല
സഹായവും തുടങ്ങിയാൽ മുടക്കേണ്ടതിന്നും അദൻ ഹൊർമ്മുജ എന്ന
തുറമുഖങ്ങളെ അടക്കേണ്ടതിന്നും മാനുവെൽ രാജാവ് അകൂഞ്ഞ [ 172 ] അൾബുകെൎക്ക് ഈ രണ്ടു കപ്പിത്താന്മാരെ ചെങ്കടലിലേക്ക് നിയോ
ഗിച്ചയച്ചിരുന്നു. അവിടെനിന്ന് യുദ്ധവിശേഷങ്ങൾ പലതും ഉണ്ടു;
കാര്യസാദ്ധ്യം ഉടനെ ഉണ്ടായതും ഇല്ല. മലയാളത്തിൽനിന്ന മരവും
പടകും എത്തായ്കയാൽ ഖാൻഹസ്സൻ ലിബനോനിൽനിന്നും മറ്റും
മരം വെട്ടിച്ചിറക്കി നീല നദിയോളം തിരപ്പം കെട്ടി കൊണ്ടുവന്നു.
പിന്നെ ഒട്ടകപ്പുറത്തു കയറ്റി ഒരു മരവും പച്ചപ്പുല്ലും ഇല്ലാത്ത സുവെ
സിലേക്ക് കടത്തി വെക്കയും ചെയ്തു. സുവെസ്സ ആകട്ടെ, ചെങ്കട
ലിന്റെ വടക്കെ അറ്റം തന്നെ. അവിടെ തന്നെ വെനെത്യയിൽ നി
ന്നുള്ള ആശാരിമേസ്ത്രിമാർ ചെന്നു 11 വലിയ കപ്പൽ തീൎത്തപ്പോൾ,
മീർഹുസെൻ എന്ന പാർസി പ്രമാണി 1500 മമലൂക്കന്മാരെ അതിൽ
കരേറ്റി. മമലൂക്കർ ആർ എന്നാൽ: സകല ക്രിസ്തീയരാജ്യങ്ങളിൽ
നിന്നും കട്ടുകൊണ്ടുപോയി, ചേലാവിൽ കൂട്ടി ആയുധാഭ്യാസതികവു
വന്ന ചേകവർ തന്നെ. അവരോട കൂട താമൂതിരിയുടെ ദൂതനായ
മയിമാമ മരക്കാരും വന്നു കപ്പലേറി ഹിന്തുരാജ്യത്തേക്ക് മടങ്ങി
പ്പോവാൻ നിശ്ചയിച്ചു, അവൻ എല്ലാ മുസല്മാന്മാരിലും അധികം
പറങ്കികൾക്കു വിരോധിയും കാഫീർ നാശത്തിന്നായി നിത്യം കൊ
ത്തുവ ഓതി ദുവ ഇരക്കുന്നവനും സകല രാജാക്കന്മാരെയും പറങ്കിക
ളെ കൊള്ളെ ഇളക്കിക്കുന്നവനുമായി പ്രസിദ്ധി വന്നവൻ. ഒരി
ക്കൽ കൊച്ചിപ്പടകു ചിലതു ദാബൂലിൽ കണ്ടപ്പോൾ, അവൻ ഊൎക്കാ
രെ സമ്മതിപ്പിച്ചു വെറുതെ ഭസ്മമാക്കുവാൻ സംഗതി വരുത്തിയി
രുന്നു. ഇങ്ങിനെ 12 കപ്പൽ മിസ്രയിൽനിന്നു ഗുജരാത്തിലെ ദ്വീ
പിൽ വന്നു ആ തുരുത്തിയിൽ കടൽപിടിക്കാരായി വാഴുന്ന രൂമി
കളെ ചേൎത്തുകൊണ്ടു ഒക്കത്തക്ക കൊങ്കണതീരത്തിന്നായി ഓടി
ചവുൽ തുറമുഖത്തു പൊൎത്തുഗൽ കപ്പലുകളോടു എത്തുകയും ചെയ്തു.

ആയത എങ്ങിനെ എന്നാൽ: ലൊരഞ്ച അൾമൈദ (1508)
സിംഹളത്തിൽനിന്നു മലയാളത്തിലും കൊങ്കണത്തിലും ഓടി ചവു
ലിൽ വ്യാപാരം ചെയ്യുന്ന കൊച്ചിപ്പടകുകളെ രക്ഷിക്കുമ്പോൾ "മി
സ്രക്കപ്പൽ ബലം വരുവാറുണ്ടു സൂക്ഷിക്കേണം" എന്നു തിമ്മൊയ്യ
ഗ്രഹിപ്പിക്കയാൽ വിസ്മയിച്ചു, അല്പം വിചാരിച്ചു ഇതു ഒരു
നാളും വരാത്ത കാര്യം സുവെസിൽ ഒരു കപ്പലിന്നും പോരുന്ന മര
വും ഇല്ലല്ലൊ, പക്ഷെ മക്കത്തുനിന്നു ചില ഉരുക്കളായിരിക്കും എന്നു
ചൊല്ലി കരക്കിറങ്ങി ആയുധാഭ്യാസവിനോദത്താൽ നേരം പോക്കി
കൊള്ളുമ്പൊൾ, പായ്മരമുകളിൽ ഉള്ളവർ ദൂരരത്തുനിന്നു 12 കപ്പൽ
വരുന്നത് കണ്ടു അറിയിച്ചു, അൾബുകെൎക്ക് തന്നെ ആകും എന്നു
തൊന്നിയശേഷം കപ്പൽ അടുത്തു വന്നു ചുവപ്പും വെളുപ്പും കലൎന്ന
കൊടികളിൽ കറുത്ത അൎദ്ധചന്ദ്രനെ കാണായി വരികയും ചെയ്തു.
പൊൎത്തുഗീസർ ഭ്രമിച്ചു ബദ്ധപ്പെട്ടു കരയിൽനിന്നു പാഞ്ഞു തണ്ടു
വലിച്ചു താന്താങ്ങടെ കപ്പലുകളിൽ കയറി യുദ്ധത്തിന്നു ഒരുമ്പെട്ട
പ്പൊൾ, മീർഹുസെൻ രണ്ടു മൂന്നു വെടിവെച്ചു കടന്നു പുഴയുടെ അക
ത്തു നങ്കൂരം ഇടുകയും ചെയ്തു. [ 173 ] പിറ്റെന്നാളുണ്ടായ പടയിൽ മയിമാമ പാമരത്തട്ടിൽനിന്നു
നമസ്കാരം ചെയ്യുന്നേരം ഒർ ഉണ്ടകൊണ്ടു മരിച്ചു; അവന്നു പിന്നെ
ത്തെതിൽ കവറും നിത്യവിളക്കും സ്ഥാപിച്ചിരിക്കുന്നു. വൈകുന്നേ
രത്തു ദ്വീപിൽനിന്നുള്ള രൂമിക്കപ്പലും മിസ്രക്കാരുടെ തുണക്കായി വ
ന്നു കൂടി. അപ്പൊൾ, അൾമൈദയും കൂട "ഇവരുടെ നേരെ നില്പാൻ
കഴികയില്ല" എന്നു കണ്ടു രാത്രിയിൽ പുറപ്പെട്ടു പോയനേരം കപ്പൽ
മീൻപിടിക്കാർ പുഴയിൽ തറച്ച കുറ്റികളിൽ തടഞ്ഞു കുറയകാലം
ചെന്നപ്പോൾ മണലിൽ ഉറച്ചുപോയി. അവനു കവൂൽ ചെയ്വാ
നൊ തോണിയിൽ കയറി മണ്ടിപ്പോവാനൊ മനസ്സില്ലായ്കയാൽ,
രൂമികളുടെ ഉണ്ടമാരി കൊണ്ടു കപ്പല്ക്കാരോടു കൂട അന്തരിച്ചു. ശേഷം
പറങ്കിക്കപ്പൽ ഇറക്കം നിമിത്തം സഹായിപ്പാൻ പ്രാപ്തിയില്ലാതെ
അഴിമുഖത്തുനിന്നു സങ്കട വർത്തമാനത്തെ കണ്ടശേഷം കൊച്ചിക്ക
ഓടി അച്ഛനെ അറിയിക്കയും ചെയ്തു. ഇനി പൊർത്തുഗലെ ഹിന്തു
ക്കടലിൽനിന്നു നീക്കുവാൻ സമയം ആയി എന്നുള്ള ശ്രുതി സകല
തീരങ്ങളിലും പരന്നു മയിമാമ, മീർഹുസെൻ രൂമിമലക്കയാജ് എ
ന്ന 3 പേർക്കും കവിപ്രസിദ്ധി വരികയും ചെയ്തു.

38. അൾ്മൈദ പക വീളുവാൻ
വട്ടം കൂട്ടിയതു

1508 നവമ്പ്ര. അൾമൈദ കൊച്ചിക്ക് വന്നു വേണാട്ടു മന്ത്രി
കളെ കണ്ടു "കൊല്ലത്തിലെ പാണ്ടിശാലക്ക് നാശം വന്നതു
വേണാട്ടടികൾക്ക് സങ്കടം തന്നെ. ഇനി പടവേണ്ടാ; ഞങ്ങൾ 300
ബഹാർ മുളകു തന്നെച്ചാൽ, നിരന്നു വരികയില്ലയൊ എന്നവർ
ബോധിപ്പിച്ചത് കേട്ടാറെ, പോരാ പൊന്തമ്പുരാന 2 ചൊ
ല്ക്കൊണ്ട മാണിക്യം ഉണ്ടല്ലൊ, അവ ഞാൻ മടങ്ങിപ്പോയാൽ മാനു
വെൽ രാജാവിന്നു തിരുമുല്ക്കാഴ്ച വെക്കട്ടെ" എന്നു പറഞ്ഞപ്പൊൾ,
അവർ "കല്പനയില്ല" എന്നു ചൊല്ലി പുറപ്പെട്ടുപോയി ഉടനെ
മകന്റെ മരണവൃത്താന്തം അറിയിക്കുന്ന ദൂതനും വന്നു. അൾമൈദ
അതു കേട്ടാറെ, മുറിയെ പൂട്ടി 3 ദിവസം ആരെയും കാണാതെ
ദുഃഖിച്ചു പാൎത്തു പിന്നെ ചങ്ങാതിയുടെ ചൊൽ കേട്ടു തന്റെ അതി
ഖേദത്തെ മറച്ചു പരിഭവം വീളുവാൻ ശ്രമിക്കയും ചെയ്തു. പിന്നെ
പെരിമ്പടപ്പും വന്നു അവനെ കണ്ടു "പുത്രൻ പോയതിനെ കൊണ്ടു
ദുഃഖിക്കേണ്ട, നാം എല്ലാവരും അവന്നൊത്തവണ്ണംമാനം രക്ഷിച്ചു
കൊൾകെ വേണ്ടു" എന്ന ആശ്വാസവാക്കു പറഞ്ഞു നായന്മാരിൽ
ഉത്തമന്മാർ 400 പേരെ തെരിഞ്ഞു കടൽ യുദ്ധത്തിന്നായി അൾമൈ
ദെക്ക് ഏല്പിച്ചു കൊടുക്കയും ചെയ്തു. അവരെ കൂടാതെ 1300 വെള്ള
ക്കാരെ ചേൎത്തു പടകുകളിൽ കരേറ്റി (നവെമ്പ്ര 25ാം൹) കണ്ണനൂ
രിൽ ഓടി ബ്രീതൊവോടു കാര്യവിചാരം തുടങ്ങുകയും ചെയ്തു. പി
ന്നെ ദിശമ്പ്ര. 5 ൹ "അതാരൂമി വരുന്നു" എന്ന കേൾവി പരന്ന [ 174 ] പ്പൊൾ
അൾമൈദ പടക്ക് ഒരുങ്ങി പായി വിരിച്ചു ഏഴു മലയോളം
ചില കപ്പലൊടു എത്തി ഒരു വെടി വെച്ചശേഷം ഇതു പൊൎത്തുഗൽ
കപ്പൽ അല്ലൊ അൾബുകെൎക്ക് എന്ന മഹാ കപ്പിത്താനത്രെ എന്നു
കേട്ടു അവരോട് ഒക്കത്തക്ക കണ്ണനൂരിൽ ഓടി കരക്ക ഇറങ്ങുകയും
ചെയ്തു. ഘോഷം ഒന്നും ഇല്ലായ്കയാൽ അൾബുകെൎക്ക വിഷാദിച്ചു
"നിങ്ങൾ രാജ്യാധികാരിയെ ഇവ്വണ്ണം തന്നെ കൈക്കൊള്ളുന്നുവൊ"
എന്നു ചോദിച്ചാറെ, "വെണ്ടതില്ല, ഇപ്പൊൾ ഭക്ഷണത്തിന്നിരിക്കാ
വു" എന്നു അൾമൈദ പറഞ്ഞു രാജ്യാധികാരികൾ ഇരുവരും ബ്രീ
തൊവിന്റെ വീട്ടിൽ ചെന്നു അത്താഴം കഴിക്കയും ചെയ്തു. രാജകല്പന
പ്രകാരം നിങ്ങൾക്ക സൎവ്വാധികാരത്തെ എന്നിൽ സമൎപ്പിപ്പൻ നല്ല
ദിവസം ഏതു എന്നു ചോദിച്ചതിന്നു അൾമൈദ നീരസപ്പെട്ടു "ഇന്ന
ദിവസം എന്നു പറവാനില്ല, ഈ വൎഷം തന്നെ നല്ലതു താമൂതിരി
യുടെ തുണക്കായി മിസ്രീരൂമികളും വരുവാറുണ്ടു ഇപ്പൊൾ രാജ്യര
ക്ഷക്ക ശീലമുള്ള വീരനെ കൊണ്ടു തന്നെ ആവശ്യം" എന്നു കേട്ടാറെ,
"എങ്കിലൊ രാജകല്പനകൊണ്ടു എന്തു" എന്നു അൾബുകെൎക്കും
"ആയ്ത ഇപ്പൊൾ പറ്റുന്നില്ല എന്ന അൾമൈദയും ചൊല്ലി" വാദി
ച്ചു. അതിന്റെ കാരണം പറയാം: അൾബുകെൎക്കിൽ അസൂയ ഭവിച്ചു
ദ്രോഹം വിചാരിച്ച പല കപ്പിത്താന്മാരും ഉണ്ടു; അവർ വാക്കിനാ
ലും കത്തിനാലും ഏഷണിയറിയിച്ചു "അവൻ ഭ്രാന്തൻ അവനെ
വിശ്വസിക്കരുത വകതിരിയാതെ എന്തെങ്കിലും ചെയ്വാൻ തുനി
യും" എന്നുള്ള ദുഷ്കീൎത്തിയെ പരത്തി അൾമൈദയെയും ബ്രീതൊവെ
യും വിശേഷാൽ വശീകരിച്ചുകൊണ്ടിരുന്നു. അനന്തരം അൾബുകെ
ൎക്ക് "ഞാൻ എങ്ങിനെ എങ്കിലും കൂടി ചെന്നു പടയുടെ ഒരു ഭാഗ
ത്തെ നടത്തട്ടെ" എന്നു പറഞ്ഞാറെ, "വേണ്ടാ നിങ്ങൾ വളരെ
പ്രയത്നം കഴിച്ചു കഷ്ടിച്ചുവല്ലൊ, ഇപ്പൊൾ തളൎച്ചമാറുവാൻ കൊച്ചി
യിൽ സ്വസ്ഥനായി പാൎക്ക" എന്ന അൾമൈദ കല്പിച്ചു അൾബുകെ
ൎക്കിന്റെ കപ്പലുകളെയും സ്വന്തത്തോടു ചേൎത്തുകൊണ്ടു മറ്റൊന്നും
കൂട്ടാക്കാതെ, ശത്രുക്കളെ അന്വെഷിപ്പാൻ കണ്ണനൂരിൽനിന്നു ഓടുക
യും ചെയ്തു. (1508 ദിശമ്പ്ര. 12ാം ൹).

39. അൾമൈദ ദ്വീപിൻ തൂക്കിൽ
നിന്ന മിസ്രരൂമിബലങ്ങളെ നിഗ്രഹിച്ചത

"ഹൊന്നാവരിലെ തിമ്മൊയ ഭട്ടക്കള രാജാവുമായി പട കൂട്ടു
ന്നു" എന്നു കേട്ടിട്ടു അൾമൈദ മുമ്പിൽ ഭട്ടക്കളയെ അടക്കുവാൻ വി
ചാരിച്ചു പിന്നെ ഇരുവരും നിരന്നപ്രകാരം കേട്ടു ഹൊന്നാവരിൽ
ഓടി അതിൽ കണ്ട കോഴിക്കോട്ടുപടവുകളെ ചുട്ടു അഞ്ചു ദ്വീപിൽ
നിന്നും നല്ല വെള്ളം കരേറ്റി ഗോവയിൽ വാഴുന്ന സബായെ മുമ്പെ
ശിക്ഷിപ്പാൻ നിശ്ചയിച്ചു. ദാബൂൽ ഊർ സബായുടെ സ്വാധീന
ത്തിൽ ആകകൊണ്ടു "ഗോവയുടെ നേരെ തന്നെ അല്ല, ദാബൂലെ
കൊള്ളെ പോകെണം" എന്നു വെച്ചു ഓടി 6000 ചെകവരുള്ള കോട്ട [ 175 ] യിൽ പൊരുതു കയറി, പെണ്ണുങ്ങളെയും ശിശുക്കളെയും രക്ഷിക്കാ
തെ, കണ്ടവരെ കൊല്ലിച്ചു പട്ടണത്തെ ഭസ്മമാക്കുകയും ചെയ്തു.
"ദാബൂലിന്നു തട്ടിയ പ്രകാരം പറങ്കി ദ്വെഷ്യം നിന്റെ മേൽ" എന്നു
ള്ള ശാപവാക്കു അന്നു മുതൽ പഴഞ്ചൊല്ലായി നടന്നു.

1509ാം ഫെബ്രു. 3ാം ൹ അൾമൈദ ദ്വീപിൽ എത്തി മാ
റ്റാന്റെ കപ്പലും താമൂതിരി അയച്ച 80 പടകും കരയിൽ എടുപ്പിച്ച
വലിയ തോക്കിൻ നിരകളെയും കണ്ടു സന്തോഷിച്ചു. സ്ഥലവിശേ
ഷം അറിഞ്ഞ ഉടനെ തുറമുഖത്തിലെക്ക ഓടി ശത്രു ബലത്തോട ഏല്ക്ക
യും ചെയ്തു. "പറങ്കി വാൾ പ്രമാണം" എന്നു കേട്ടാറെ, ഹുസ്സൈൻ ഭയ
പ്പെട്ടു കരക്ക ഓടി ദ്വീപുവാഴിയെയും വിശ്വസിക്കാതെ, കുതിരപ്പുറ
ത്തേറി രാപ്പകൽ പാഞ്ഞു ഗുജരാത്തി രാജാവെ ചെന്നുകണ്ടു അഭയം
ചോദിക്കയും ചെയ്തു. കോഴിക്കോട്ടുകാർ വളരെ ചേതപ്പെട്ടപ്പൊൾ
കല്ലുകളൂടെ ഒരു വഴിയെകണ്ടു മിക്കവാറും തണ്ടു വലിച്ചു തെറ്റി പോ
യി. മമ്മൂക്കാർ ഏകദേശം എല്ലാം പട്ടുപോയി; പല മിസ്രക്കാരെ
യും ജീവനോടെ പിടിച്ചു കവർച്ചയും വളരെ ഉണ്ടായി. അതിൽ വി
ശേഷാൽ ഇതല്യ, സ്ലാവ, പ്രാഞ്ചി, സ്പാന്യ, ഗൎമ്മന്യ മുതലായ
ഭാഷകളിലും, എഴുതിയ പുസ്തകങ്ങൾ കണ്ടതിശയിച്ചു. ശത്രുക്കൾ
3000വും പറങ്കികൾ 32ം മരിച്ചു എന്നു കേൾക്കുന്നു. മുറിയേറ്റവർ
300ൽ അധികം അവൎക്ക മുറി കെട്ടുവാൻ അൾമൈദ തനിക്കു ശേഷി
പ്പുള്ള ഒരു കമീസും കൊടുത്തു കൊള്ള
യിട്ടത് ഒന്നും തൊടാതെ ചേ
കവൎക്ക് നൽകി, താൻ ക്ഷൌരം ചെയ്തു കുളിച്ചു പകവീണ്ടതിനാൽ
ആശ്വസിക്കയും ചെയ്തു.

അന്നു മുതൽ മിസ്രരാജ്യത്തിന്നു ശ്രീത്വം കെട്ടുപോയി. 1517
രൂമിസുല്ത്താൻ വന്നു അതിനെ പിടിച്ചടക്കുകയും ചെയ്തു. ദ്വീപു
വാഴിയായ മല്ക്കയാജ ക്ഷമ അപേക്ഷിച്ചു, കപ്പവും കൊടുത്തു; അപ്ര
കാരം ചവൂലിൽ വാഴുന്ന നിജാംശാം മാനുവെൽ രാജാവിന്നു സമ്മാ
നം അയച്ചു. ഹൊന്നാവരിലേക്ക് വന്നപ്പോൾ അൾമൈദ തിമ്മൊ
യയെ കണ്ടില്ല. "അവൻ രായരെ പേടിച്ചു മണ്ടിപ്പോയി എന്നും
രായർ ഗോകൎണ്ണത്തിൽ വന്നു തുലാഭാരകൎമ്മം കഴിച്ചു തന്റെ മെയ്ക്കു തുല്യമായി പൊന്നു ബ്രാഹ്മണൎക്ക് കൊടുത്തു" എന്നും കേട്ടു പുറ
പ്പെട്ടു ഭട്ടക്കളയിൽ വന്നാറെ, രാജാവ് കടപ്പുറത്തേക്ക വന്നു ജയം നി
മിത്തം വാഴ്ത്തി കാഴ്ച വെക്കയും ചെയ്തു. പിന്നെ കണ്ണനൂർ തൂക്കിൽ
എത്തിയപ്പോൾ അൾമൈദ "മാപ്പിള്ളമാരുടെ വമ്പു താഴ്ത്തുവാൻ
എന്തു നല്ലൂ" എന്ന വിചാരിച്ചു സുല്ത്താന്റെ ആളുകളെ ചങ്ങല
ഇട്ടു പാർപ്പിച്ചവരെ പായ്മരങ്ങളിൽ തൂക്കി വിട്ടും തോക്കിന്റെ
മുഖത്ത് കെട്ടി വെടിവെച്ചും അസ്ഥികളെ അറക്കല്ക്കു നേരെ പാറ്റി
ച്ചും കൊണ്ടു തന്റെ ജയത്തെയും മനസ്സിന്റെ മ്ലേച്ഛതയെയും പ്രസിദ്ധ
മാക്കി സന്തുഷ്ടിയോടെ കൊച്ചിയിൽ എത്തുകയും ചെയ്തു. ( മാൎച്ച
8ാം ൹. ) [ 176 ] 40. അൾബുകെർക്ക പറങ്കികളുടെ
തലവനായി വന്നത

അൾമൈദ ജയഘോഷത്തോടും കൂടെ കൊച്ചിക്ക (1509 മാൎച്ച
8.) മടങ്ങി വന്നപ്പൊൾ, അൾബുകെൎക്ക് "സൎവ്വാധികാരത്തെ രാ
ജാജ്ഞയാലെ എന്നിൽ ഏല്പിക്കേണ്ടതെല്ലൊ" എന്നു പിന്നയും
പിന്നയും ചോദിക്കയാൽ, വളരെ വൈരം ഉണ്ടായി. അതിന്റെ
കാരണം മഹാന്മാരെ ഇരുവരെയും ഭേദിപ്പിക്കേണ്ടതിന്നു വെവ്വെറെ
ആളുകൾ ശ്രമിക്കയാൽ, അൾമൈദ നിശ്ചയിച്ചത് എന്തെന്നാൽ:
"ഈ മറ്റെവന്നു കാര്യവിചാരണ സാധിച്ചു വന്നാൽ പൊൎത്തുഗ
ലിന്നു അപമാനമെ വരും; അവൻ കൊടുങ്ങല്ലൂരിലെ യഹൂദന്മാ
രൊടു സ്നേഹിച്ചിരിക്കുന്നു; നിത്യം കത്തഎഴുതി അയക്കയും വാങ്ങു
കയും ചെയ്യുന്നു ഇതു എന്തു രഹസ്യം പക്ഷെ അവൻ രാജദ്രോഹമൊ
മതദ്രൊഹമൊ എന്തു വിചാരിക്കുന്നു" എന്നിങ്ങിനെ ഓരൊന്നു നി
നച്ചു കൊള്ളുമ്പൊൾ പെരിമ്പടപ്പിന്റെ നിയൊഗത്താൽ അഞ്ചി
ങ്കല്ല നായർ വന്നു ബോധിപ്പിച്ചതു "നമ്മുടെ തമ്പുരാൻ മാനുവെൽ
രാജാവിൽ ആശ്രയിക്ക കൊണ്ടു നിങ്ങൾക്കല്ല അൾബുകെൎക്കിന്റെ
കയ്യിൽ അത്രെ മുളകു മുതലായ ചരക്കുകളെ ഭരമേല്പിക്കും; അവൻ
സാക്ഷാൽ പിസൊരായി സ്ഥാനത്തിൽ ആകുന്നു, മാനുവെൽ രാജാ
വിന്റെ കൈയ്യെഴുത്തിലും അപ്രകാരം കാണുന്നു; താമസം എന്തി
ന്ന്, രാജാവിന്റെ കല്പന പ്രമാണമല്ലാതെ പോയിട്ടുണ്ടൊ" എന്നി
ങ്ങനെ കേട്ട നേരത്തു അൾമൈദ കയൎത്തു അൾബുകെൎക്ക "ഭവ
നത്തിൽ തന്നെ തടവുകാരനായി പാൎക്ക" എന്നു കല്പിച്ചു. "ഇനി
കൊച്ചിരാജാവിന്റെ വല്ല നായന്മാരുമായി ന്യായം പറയുന്ന പ്രകാ
രം കണ്ടുവെങ്കിൽ ശിക്ഷിക്കാതിരിക്കയും ഇല്ല." എന്നു ഖണ്ഡിച്ചു
പറഞ്ഞു.

അങ്ങിനെ ഇരിക്കും കാലം മാനുവെൽ രാജാവ് മിസ്രയുദ്ധ
പട്ടത്തിന്റെ ശ്രുതി കേട്ടിട്ടു ഫെൎന്നന്തകുതിഞ്ഞൊ എന്ന ധളവായി
യെ 15 കപ്പലുകളോടും 1600ൽ പരം ചേകവരോടും കൂടെ പൊൎത്തു
ഗലിൽ നിന്ന നിയോഗിച്ചയച്ചു. (1509 മാൎച്ച 12.)"താനും അൾ
ബുകെൎക്കും ഒന്നിച്ചു പടയെ നടത്തി കോഴിക്കോട സംഹരിച്ചു വൻ
കച്ചവടത്തെ കുറവു കൂടാതെ വൎദ്ധിപ്പിച്ചു നടത്തേണം" എന്നും മറ്റും
കല്പിക്കയും ചെയ്തു. അവൻ ഈ രാജ്യത്തിൽ എത്തും മുമ്പെ അ
ൾമൈദ അധികം കോപിച്ചു. "അൾബുകെൎക്ക അടങ്ങുന്നില്ലല്ലൊ;
അവൻ കൊച്ചിയിൽ പാൎത്താൽ നാശം വരും. ആകയാൽ, തെറ്റെ
ന്നു അവനെ കപ്പലിൽ കരേറ്റി കണ്ണനൂരിൽ ഓടി പാൎക്കേണം"
എന്നു കല്പിച്ചു ബ്രീതൊവെ അറിയിക്കയും ചെയ്തു; അതുകൊണ്ടു
അൾബുകെൎക്ക് വേവുന്ന മനസ്സോടെ കണ്ണനൂരിൽ ഇറങ്ങി വന്നാ
റെ, ബ്രീതൊ അവനെ ഒരു പൊട്ടനെയൊ കള്ളനെയൊ എന്ന
പോലെ ഭാവിച്ചു അപമാനിച്ചു പാർപ്പിച്ചു. (അഗുസ്ത.) ആ മാസ [ 177 ] ത്തിൽ തന്നെ മറ്റൊരു കപ്പിത്താനെ കപ്പലോടെ അച്ചി, മലാക്ക
രാജ്യങ്ങളിലെക്കയച്ചു കിഴക്കെദ്വീപുകളിലും പൊൎത്തുഗൽ നാമത്തെ
പരത്തുകയും ചെയ്തു.

ഇങ്ങിനെ അൾമൈദ തന്റെടക്കാരനായി നടക്കുമ്പൊൾ
(1509 അക്തമ്പ്ര 16 ൹) കുതിഞ്ഞൊ കണ്ണനൂരിൽ തന്നെ എത്തി
നങ്കൂരം ഇട്ട ഉടനെ ബ്രീതൊ വസ്തുത അറിഞ്ഞു, ആരോടും ഒന്നും ക
ല്പിക്കാതെ ഒരു മഞ്ചിയിൽ കയറി കൊച്ചിക്ക ഓടുകയും ചെയ്തു.
കുതിഞ്ഞൊ കോട്ടയിൽ വന്നപ്പോൾ തന്നെ അൾബുകെൎക്ക എന്ന
ബന്ധുവെ വരുത്തി രാജാവിൻ ചൊല്ലാൻ സഹനായകൻ എന്ന മാ
നിക്കയും ഒന്നൊത്തു കാര്യവിചാരം തുടങ്ങുകയുംചെയ്തു. പിന്നെ ഇരു
വരും ഘോഷത്തോടെ പുറപ്പെട്ടു കൊച്ചിയിൽ എത്തിയാറെ, (അ
ക്ത. 29.) അൾമൈദ കാര്യാദികളെ എല്ലാം ഭരമേല്പിച്ചു താനും ഉറ്റ
ചങ്ങാതികളുമായി കേരളത്തെ വിട്ടു വിലാത്തിയിലേക്ക് ഓടി
പോകയും ചെയ്തു. (ദിശമ്പ്ര) അവന്ന നല്ല യാത്ര സാധിച്ചില്ലതാ
നും. കെപ്പിൽ എത്തിയപ്പൊൾ കപ്പലിൽ വെള്ളം കയറ്റുവാൻ ക
രക്കിറങ്ങി പീപ്പകളെ നിറക്കുമ്പൊൾ തന്നെ കാപ്പിരികൾ പാഞ്ഞു
വന്നു വിലക്കി കുന്തം ചാടി തുടങ്ങി, അന്നു മുറി ഏറ്റിട്ടു അവനും
സഖിയായ ബ്രീതൊവും മയങ്ങി നിസ്സാരമായ കാട്ടാള ശണ്ഠയാൽ
പട്ടുപോകയും ചെയ്തു. (1510 മാർച്ച 1൹) 4 വർഷം പറങ്കികൾക്ക്
ജയശ്രീത്വമുള്ള മൂപ്പനായി പാൎത്ത അൾമൈദയുടെ അവസാനം ഇവ്വ
ണ്ണമത്രെ സംഭവിച്ചതു. അവൻ കഠിനഹൃദയമുള്ളവൻ എങ്കിലും കാ
മലൊഭങ്ങളെ വെറുക്കയാൽ, മിതമായുള്ള കീൎത്തിയെ ശേഷിപ്പി
ച്ചിരിക്കുന്നു.

41. കുതിഞ്ഞൊവും അൾബുകെർക്കും
കോഴിക്കോടു ജയിപ്പാൻ പുറപ്പട്ടതു

മാനുവെൽ രാജാവ് കോഴിക്കോടിനെ സംഹരിക്കെണം എന്നു
കല്പിച്ചതു കോലത്തിരിയും പെരിമ്പടപ്പും മന്ത്രിച്ച പ്രകാരം ഉണ്ടാ
യി. ആ തമ്പ്രാക്കന്മാർ ഇരുവരും പൊൎത്തുഗലും താമൂതിരിയുമായി
നിത്യയുദ്ധം ഉണ്ടെങ്കിൽ ഇങ്ങെ തുറമുഖങ്ങളിൽ കച്ചവടലാഭം അധി
കം ഉണ്ടാകും എന്നു അസൂയ്യഹേതുവായിട്ടു നിശ്ചയിച്ചു, അതല്ലാതെ
പട നിമിത്തം കോഴിക്കോടു ക്ഷാമം ഉണ്ടാകുന്തോറും കരവഴിയായി
ധാന്യങ്ങളെ അയച്ചു സഹായിക്കയാൽ അനവധി ധനം കൈക്ക
ലാകും.

അനന്തരം പറങ്കികൾ കൊച്ചിയിൽനിന്നു ചില പട്ടന്മാരെ
അയച്ചു താമൂതിരിയുടെ ഒറ്റ് അറിഞ്ഞു ചങ്ങാതിയായ കോയപ്പ
ക്കിയെ കോഴിക്കോട്ടനിന്ന വരുത്തിയശേഷം, നായന്മാർ മിക്കവാ
റും താമൂതിരിതാനും ചേറ്റുവായരികിലും ചുരത്തിനടിയിലും പട
ക്കു പോയി എന്നു കേട്ടാറെ, കുതിഞ്ഞൊ 30 കപ്പലുകളിൽ 2000 പ
റങ്കികളെയും 600 നായന്മാരെയും കരേറ്റി കണ്ണനൂർ കോട്ടയുടെ [ 178 ] മൂപ്പനായ റബെല്ലവെയും പുറക്കാട്ടടികളെയും തുണെപ്പാൻ വിളിച്ചു.
ഇങ്ങിനെ എണ്ണം ഏറിയ ബലങ്ങളോടും കൂട പുറപ്പെട്ട ഓടി കോഴി
ക്കോട്ടിൻ തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു. (1510 ജന. 4 ൹) കു
തിഞ്ഞൊ കരക്കിറങ്ങി പട തുടങ്ങിയപ്പോൾ അൾബുകെർക്ക ഇട
ത്തെ അണിയിൽ പോരാടി, സ്ഥലവിശേഷങ്ങളെ അറിഞ്ഞവനാ
കയാൽ അതിവേഗത്തിൽ തുറമുഖക്കോട്ടയെ വളഞ്ഞു കോണിയിട്ടു
മതിലിന്മേൽ കയറുകയും ചെയ്തു. ആയത കുതിഞ്ഞൊ കണ്ടു അഭി
മാനം ഭാവിച്ചു "എനിക്കല്ലൊ യുദ്ധത്തിലെ മുമ്പു സമർപ്പിച്ചു തന്ന
ത്; നിങ്ങൾ മുല്പുക്കു ജയിച്ചത് എന്തുകൊണ്ടു" എന്ന ഉഷ്ണിച്ചു പ
റയിച്ചു ശത്രുക്കൾ ഓടി പോയതു കണ്ടു താനും വലിയത ഒന്നു സാ
ധിപ്പിക്കേണം എന്നു വെച്ചു ദ്വിഭാഷിയായ ഗസ്പരെ വരുത്തി
"താമൂതിരിയുടെ കോവിലകം എവിടെ, വഴിയെ കാണിച്ചു തരേ
ണം" എന്നു ചൊല്ലി. ചൂടുനിമിത്തം ശിരൊരക്ഷയും ചൂടാതെ 800
പറങ്കികളുമായി ഒന്നര നാഴിക ദൂരത്തോളം നാട്ടകത്തു ചെല്ലുവാൻ തു
ടങ്ങി ഇതു തിങ്ങിയ മരങ്ങളാലും തിണ്ടുകളുടെ ഉയരം നിമിത്തവും
ഭയമുള്ള കാര്യം തന്നെ. എന്നു അൾബുകെർക്ക് പറയിച്ചതു അ
വൻ കരുതാതെ വിരഞ്ഞു ചെന്നപ്പോൾ അൾബുകെർക്ക് പട്ടണ
ത്തെയും പെണ്ടികളും പിള്ളരും നിറഞ്ഞ സ്രാമ്പിയെയും ഭസ്മമാക്കി
കളഞ്ഞു. 600 ചേകവരെ കൂട്ടിക്കൊണ്ടു വയസ്സേറിയ ബന്ധുവിന്റെ
പിന്നാലെ പതുക്കെ ചെല്ലുകയും ചെയ്തു.

ഉച്ചക്കു മുമ്പെ തന്നെ കുതിഞ്ഞൊ കോവിലകത്തെത്തി അ
തിൽ കണ്ട 3 കയ്മന്മാരെ പൊരുതു നീക്കി അകം പുക്ക ഉടനെ പ
റങ്കികൾ മുറിതോറും പാഞ്ഞു കയറി പുരാണനിധികളേയും രത്നമയ
മായ ബിംബങ്ങളെയും രാജചിഹ്നങ്ങളെയും കവൎന്നു നാനാവിധമാ
ക്കി കളയുമ്പോൾ, താൻ തളർച്ച നിമിത്തം വലിയ ശാലയിൽ കി
ടക്ക വിരിച്ചു 5 നാഴികവരെ ആശ്വസിച്ചു കിടക്കുകയും ചെയ്തു. നാ
യന്മാരുടെ കൂക്കൽ അതിക്രമിച്ചു കേട്ട നേരം അവൻ എഴുനീറ്റു പുറ
ത്തു ആൾ അധികം വരുന്നുണ്ടെന്നു കണ്ടു ചേകവരെ വിളിച്ചു നിര
യാക്കുവാൻ തുടങ്ങി, നായന്മാർ അതിന്നു ഇട കൊടാതെ നാലു പുറ
ത്തുനിന്നും ചാടി അമ്പുകളെ പൊഴിച്ചു സ്ഥലപരിചമില്ലാത്ത പ
റങ്കികളെ ചിതറിനിന്നു കണ്ടെടുത്ത ഒടുക്കുകയും ചെയ്തു. അതിന്റെ
ഒച്ച കേട്ടു അൾബുകെർക്ക് ബദ്ധപ്പെട്ടു എത്തിയപ്പോൾ, കുതി
ഞ്ഞൊ മുതലായ 80 പറങ്കികൾ പട്ടുപോയ പ്രകാരം അറിഞ്ഞു കോ
വിലകം തീക്കിരയായും കണ്ടു. ശത്രുകൈവശമായി പോയ 2 തോ
ക്കുകളെ പിടിപ്പാൻ ഉത്സാഹിച്ചിട്ടും ആവതില്ല എന്ന കണ്ടു സൂ
ക്ഷ്മത്തോടെ മടങ്ങി പോവാൻ തുടങ്ങി, തിണ്ടുകളൂടെ ചെല്ലുമ്പോൾ
മിക്കവാറും മുറിഏറ്റു അൾബുകെർക്ക താനും ഒരുണ്ടകൊണ്ടിടറി ദേ
വമാതാവിന്നു ഒന്നു നേൎന്നു മയങ്ങാതെ നടന്നു; പിന്നെ കല്ലേറുകൊ
ണ്ടു മോഹിച്ചു വീണു പോയാറെ, ചങ്ങാതികൾ അവനെ പലിശ
മേൽ കിടത്തി കൊണ്ടുപോയി. കടപ്പുറത്ത എത്തിയപ്പോൾ റബല്ലൂ [ 179 ] കപ്പിത്താൻ വലിയ വെടികളെ പ്രയോഗിച്ചു നായന്മാരെ അക
റ്റി, പറങ്കികൾ 100 കുറയ ശേഷിച്ചവർ എല്ലാവരും കപ്പലേറി,
കൊച്ചിക്ക ഓടി പോകയും ചെയ്തു. നാലാം നാൾ താമൂതിരി ചുര
ത്തിന്റെ ചുവട്ടിൽ നിന്നു മടങ്ങി വന്നപ്പോൾ, നാശങ്ങൾ എല്ലാം
കണ്ടു കൊത്തുവാളും കമ്മന്മാർ ഇരുവരും മരിച്ച പ്രകാരം കേട്ടു ക
ണ്ണീർ വാൎത്തു മാപ്പിള്ളമാർ പോരിൽ പരാക്രമം ഒന്നും കാട്ടായ്ക
യാൽ വളരെ കോപിച്ചു പേ പറഞ്ഞു കുതിഞ്ഞൊവെ തോല്പിച്ച
നായന്മാൎക്ക് സ്ഥാനമാനങ്ങളെ കല്പിക്കയും ചെയ്തു.

42. അൾബുകെർക്ക ഗോവാ
നഗരത്തെ അടക്കിയതു

കുതിഞ്ഞൊ മരിച്ചതിനാൽ അൾബുകെൎക്ക ഏകാധിപതി
യായി ശേഷിച്ചിരിക്കെ "പൊൎത്തുഗലിൽ ഉള്ള പകയർ എന്തെ
ല്ലാം പറയും" എന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ, കത്ത എ
ഴുതി അവൎക്ക് നാണം വരുത്തിയാൽ പോരാ; ക്രിയകളുടെ വൈ
ഭവം തന്നെസാരം ആവൂ എന്നു വെച്ചു മുറികൾക്കു ഭേദം വന്നപ്പൊൾ
ഹൊർമ്മുജിലെ പരിഭവം വീളി, മുസല്മാനരുടെ ബന്തരെ അടക്കെ
ണം എന്നു കണ്ടു 21 കപ്പലുകളെ ചേർത്തു മതിയാവോളം പടജ്ജ
നങ്ങളെയും കരേറ്റി ഓരൊരൊ രാജാക്കന്മാർ നിയോഗിച്ചു വന്ന
മന്ത്രികളെ കണ്ടു കുശലവാക്കുകളെ കേട്ടു മാനിച്ചു പറഞ്ഞയച്ചശേ
ഷം കൊച്ചിയിൽനിന്നു പുറപ്പെട്ടു വടക്കോട്ടു ഓടുകയും ചെയ്തു. (ജനു,
1510) പിന്നെ കന്നടി നാട്ടിലെ മെജ്ജു തുറമുഖത്തെത്തിയപ്പൊൾ,
ഹൊനാവരിൽനിന്നു തിമ്മൊയ പ്രഭു വന്നു കണ്ടു "കച്ചവടവും ക
പ്പലോട്ടവും ഇവിടെ നല്ലവണ്ണം നടക്കുന്നുവൊ" എന്നു ചോദ്യം ചെ
യ്താറെ "ഗോവയിലെ മുസല്മാനരുടെ നിത്യവിരോധം ഹേതുവായി
ട്ടു ഇവിടെ സൌഖ്യമുള്ള സ്ഥലം ഒന്നും എനിക്ക് ഇല്ല, നിങ്ങൾ
ക്കൊ മംഗലം" എന്നു ചൊല്ലിയതിന്നു അൾബുകെൎക്ക പറഞ്ഞു "നാം
ഹൊർമ്മുജിന്റെ നേരെ തന്നെ ചെല്ലുന്നു" എന്നു ചൊന്നപ്പോൾ,
തിമ്മൊയ മന്ദഹാസത്തോടെ പറഞ്ഞു. "അരികത്തു തന്നെ കിട്ടുവാ
നുള്ളതു ദൂരമെ തിരഞ്ഞാൽ സാരമൊ, ഞാൻ ചൊല്ലുന്നതു കേട്ടാലും:
ഹൊർമ്മുജ നല്ല ദ്വീപു തന്നെ; ഗോവാ ദ്വീപൊ അവിടെ ദേശവി
ശേഷം അധികം ഉണ്ടു, ദാബൂലെ നിങ്ങൾ ഭസ്മമാക്കിയതിന്നു സ
ബായി ഏറ്റവും ചീറി കപ്പലും പടയും ഒരുക്കുവാൻ ഉത്സാഹിച്ചതി
ന്നിടയിൽ പനി പിടിച്ചു മരിച്ചിരിക്കുന്നു. അവൻ വരുത്തിയ തുൎക്ക
വെള്ളക്കാർ പലരും ഉണ്ടു, അധികം വരേണ്ടതും ആകുന്നു. അവന്റെ
മകനായതു അദിൽഖാൻ എന്നവൻ, ഇവന്റെ വാഴ്ചക്ക ഇന്നേവരെ
നല്ല ഉറപ്പുവന്നിട്ടില്ല; ലിംഗവന്തരുള്ള നാട്ടിൽ മത്സരങ്ങൾ ജനിച്ചു
തങ്ങളിലും ഓരൊ ഛിദ്രങ്ങൾ ഉണ്ടു എന്നു കേൾക്കുന്നു. അതുകൊണ്ടു
വൈകാതെ ചെന്നു നേരിട്ടാൽ ജയിക്കാം എന്നു തോന്നുന്നു." [ 180 ] ഈ വക പലതും കേട്ടാറെ, അൾബുകെൎക്ക് സംശയമെല്ലാം
വിട്ടു "ഇതു തന്നെ വേണ്ടതാകുന്നു" എന്നു ചൊല്ലി കാര്യത്തെ നിശ്ച
യിച്ചപ്പോൾ, തിമ്മൊയ അവനോടു കൂടെ പുറപ്പെട്ടു അടുക്കെ ചി
ന്താക്കോടി എന്ന അതിർക്കോട്ടയെ വളഞ്ഞു പൊരുതു പിടിച്ചു, ഉട
നെ ഗോവയുടെ തൂക്കിലും എത്തിയാറെ, അദിൽഖാൻ അന്നു ബി
ൾഗാമിൽ ചെന്നിരിക്കയാൽ, തലവനില്ലാത്ത നഗരക്കാർ അല്പ
മാത്രം എതൃത്തു നിന്നു കുറയ ജനം പട്ടുപോയ ശേഷം, അഭയം വീ
ണു വശരായി വരികയും ചെയ്തു. അൾബുകെൎക്ക് കരക്കിറങ്ങി പറ
ങ്കികളെ നിരനിരയായി നിറുത്തി ഒരു വലിയ ക്രൂശിനെ പ്രദക്ഷിണ
സംപ്രദായ പ്രകാരം മുന്നിട്ടു നടത്തി, നഗരപ്രവേശം കഴിക്കയും
ചെയ്തു. [1510 ഫെബ്രുവരി 25.]

ആ തുരുത്തിക്കു മുമ്പെ തീസ്വാദി (മുപ്പതു പറമ്പ) എന്നു പേരു
ണ്ടായിരുന്നു; നരസിംഹരായരുടെ വാഴ്ചകാലം ഹൊനാവരിൽ ഉള്ള
മാപ്പിള്ളമാർ ഒരിക്കൽ മത്സരിച്ചിട്ടു അവിടെയുള്ളവരെ ഒട്ടൊഴിയാ
തെ കൊല്ലേണം എന്നു കല്പനയായി. (1479) പലരും മരിച്ച ശേ
ഷം ഒരു കൂട്ടം തെറ്റിപ്പോയി, ആ ഗോവത്തുരുത്തിയിൽ തന്നെ വാ
ങ്ങി പാൎത്തു, കോട്ട എടുപ്പിച്ചു സബായി മുതലായ വെള്ള മുസ
ല്മാനരെയും നാനാജാതികളിലെ വീരരേയും ധൂൎത്തരെയും ചേൎത്തു കൊ
ണ്ടു, കടൽപിടി നടത്തി വേണ്ടുവോളം വൎദ്ധിച്ചിരുന്നു. തുറമുഖം
വലിയ കപ്പലുകൾക്ക് മഴക്കാലത്തും എത്രയും വിശേഷം. ബൊംബാ
യല്ലാതെ അത്ര ആഴമുള്ള അഴിമുഖം ഈ പടിഞ്ഞാറെ കടപ്പുറത്തു
എങ്ങും കാണ്മാനില്ല. അതുകൊണ്ടു അൾബുകെൎക്ക് പ്രവേശിച്ചസമ
യം കൊള്ള പെരികെ ഉണ്ടായി. രായൎക്കും മറ്റും വില്ക്കേണ്ടുന്ന കുതി
രകളെ അധികം കണ്ടു; ഇനി പറങ്കികൾക്ക് ഇതു തന്നെ മൂലസ്ഥാന
മാകേണം എന്നു അൾബുകെൎക്ക് നിശ്ചയിച്ചു ഉറപ്പിപ്പാൻ വട്ടം കൂട്ടു
കയും ചെയ്തു.

43. കൃഷ്ണരായർക്ക് ദൂതയച്ചു
ഗോവയിൽ നിന്നു വാങ്ങിപ്പോയതു

ആനഗുന്തിയിൽ അക്കാലം വാഴുന്നവൻ നരസിംഹരായരുടെ
അനുജനായ വീരകൃഷ്ണദേവരായർ തന്നെ. മറ്റ എല്ലാ രായരിലും ശ്രീ
ത്വം ഏറിയവൻ തന്നെ; ഇവനോടു മമതയാകിൽ ഇസ്ലാമിന്നു ദക്ഷി
ണ ഖണ്ഡത്തിൽ വാഴ്ചയില്ലാതാക്കുവാൻ വിഷമമില്ല എന്ന അൾബു
കെൎക്ക് കണ്ടു. ലുയിസ്സ് പാതിരിയെ തന്റെ ദൂതനാക്കി തുംഗഭദ്രാ
തീരത്തുള്ള നഗരത്തിലേക്ക് അയച്ചു; അവനോടു കൂടെ ദ്വിഭാഷി
യായ ഗസ്പാരെയും കാഴ്ചക്ക വേഗതയുള്ള കുതിരകളെയും അയച്ചു
ഉണ്ടായ വൎത്തമാനങ്ങളെ എല്ലാം രായരെ അറിയിച്ചു ക്രിസ്തുവേദ
ത്തിന്റെ സാരാംശവും അറിയിച്ചു, "രായരെ ഇങ്ങെ പക്ഷത്തിന്നു
അനുകൂലനാക്കി ചമക്കേണം, മലയാളത്തിങ്കന്നു മാപ്പിള്ളമാരെ [ 181 ] നീക്കേണ്ടതിന്നു പട ചെന്നു നോക്കുകയില്ലയോ? നിങ്ങൾ ചുരത്തിൻ
വഴിയായി ഇറങ്ങി വന്നു ആക്രമിച്ചാൽ നാം കടൽ വഴിയായി
ചെന്നു പീഡിപ്പിക്കാം. എന്നാൽ കുതിരക്കച്ചവടത്തിന്നു വൈക
ല്യം ഒന്നും വരികയില്ല. വിശേഷിച്ചു മംഗലപുരം താൻ ഭട്ടക്കള
താൻ നമുക്കു നല്ല സ്ഥാനമായി വരുന്ന പ്രകാരം തോന്നുന്നു. അവി
ടെ കോട്ട എടുപ്പിപ്പാൻ അനുവാദം തരുന്നു എങ്കിൽ നിങ്ങൾക്കല്ലാ
തെ, മറ്റ ഒരുത്തൎക്കും കുതിരകൾ വരാതിരിക്കേണ്ടതിന്നു ഞങ്ങൾ
കടലിനെ അടച്ചു വെക്കാം" എന്നിങ്ങിനെ പല പ്രകാരം കാര്യവി
ചാരം തുടങ്ങുവാൻ പാതിരിയെ നിയോഗിച്ചു വിടുകയും ചെയ്തു.

എങ്കിലും ഗോവയിൽ 3 മാസം അല്ല; സൌഖ്യത്തോടെ, നി
ന്നു പാൎത്തത, അദിൽഖാൻ ചുരത്തിന്മേൽനിന്നു ഇറങ്ങി വന്നപ്പോൾ
കൊറ്റു നഗരത്തിന്നകത്ത ഒട്ടും വരാതിരിക്കുമാറാക്കി; വഴികളെയും
അടച്ചു വെച്ചു. [മെയി 11] പിന്നെ നഗരക്കാരും കലഹിച്ചു തുടങ്ങി
യപ്പോൾ അൾബുകെൎക്ക് നഗരത്തെ വിട്ടു റാബന്തരിൽ വാങ്ങി
പാർക്കേണ്ടി വന്നു; അവിടെ ക്ലേശിച്ചു വസിച്ചു. ശത്രുക്കളോടും വി
ശപ്പൊടും പൊരുതു കൊണ്ടു മഴക്കാലം കഴിച്ചു; പല പറങ്കികളും ദീ
നപ്പെട്ടു മരിച്ചു. മറ്റേവർ വയറു നിറപ്പാൻ മറുപക്ഷം തിരിഞ്ഞു
തൊപ്പിയിട്ടശേഷം അൾബുകെർക്ക് മഴയില്ലാത്ത ദിവസം വന്ന
പ്പോൾ ശേഷിച്ചവരോടു കൂടെ കപ്പലേറി അഞ്ചുദ്വീപിൽ ചെന്നിറ
ങ്ങി തല്ക്കാലം ആശ്വസിച്ചു കൊൾകയും ചെയ്തു. (1510 ആഗസ്ത.)

44. അൾബുകെൎക്ക് ഉണ്ണിരാമകൊയില്ക്കു
വാഴ്ച ഉറപ്പിച്ചതു

അഞ്ചു ദ്വീപിലും ഹൊന്നാവരിലും എത്തിയപ്പോൾ "പി
ന്നെയും ഗോവയെ കൊള്ളെ ചെല്ലേണ്ടി വരുമെല്ലോ" എന്നു വെച്ചു
അൾബുകെർക്ക് പടക്ക പല പ്രകാരത്തിലും കോപ്പിട്ടു മലയാള
ത്തിൽ നിന്നും സഹായം പ്രാപിക്കേണ്ടതിന്നു തെക്കോട്ടു ഓടുകയും
ചെയ്തു. (1510 സപ്ത. 15) കണ്ണനൂരിൽ അണഞ്ഞു കോലത്തിരി
യോടു കൂടികാഴ്ചക്കായി കോട്ടയുടെ മുമ്പിൽ ഒരു കൂടാരത്തിൽ ചെന്നു
കണ്ടു. അവിടെ രാജാവും മമ്മാലിമരക്കാരും കണ്ണനൂർ ദശീരായ
ചേണിച്ചേരി കുറുപ്പു മുതലായ മഹാലോകരുമായി കണ്ട് അന്യോ
ന്യം കുശലവാക്കുകൾ പറകയും ചെയ്തു.

അവിടുന്നു കൊച്ചിമൂപ്പന്റെ കത്തുകളെ വായിച്ചു മടിയാതെ
പുറപ്പെട്ടു കൊച്ചിയിൽ എത്തിയാറെ, മൂത്തരാജാവ് മരിച്ചതിനാൽ
കോയിലകത്തു കലശൽ പല വിധേന വർദ്ധിച്ചപ്രകാരം കേട്ടു.
അതിന്റെ ഹേതു (31ാമദ്ധ്യായം) മീത്തൽ ഉദ്ദേശിച്ചു പറഞ്ഞുവ
ല്ലോ. മുമ്പേത്തെ സമ്പ്രദായം എന്തെന്നാൽ: മൂത്തരാജാവ് സന്യാ
സം ദീക്ഷിച്ചു ക്ഷേത്രവാസിയായി തീപ്പെട്ടാൽ വാഴുന്ന രാജാവ്
രാജ്യഭാരം നേരെ അനന്ത്രവങ്കൽ ഏല്പിച്ചു മൂത്തവനെ അനുഗമിച്ചു [ 182 ] സന്യാസം തുടങ്ങേണം എന്നത്രെ. അതു കൊണ്ട ഉണ്ണികൊത
വർമ്മർ തീപ്പെട്ട പ്രകാരം കേട്ടാറെ, മുമ്പെ ദ്രോഹിച്ചു പോയ അന
ന്ത്രവൻ താമൂതിരിയുടെ പടജ്ജനങ്ങളുമായി വൈപ്പിയോളം വന്നു
ഉണ്ണിരാമക്കൊയില്ക്ക ചൊല്ലി വിട്ടതിപ്രകാരം: "നിങ്ങൾ പറങ്കി
യുടെ ചൊൽ കേട്ടു എന്റെ അവകാശം തള്ളി നാലു ചില്വാനം
വർഷം വാണുകൊണ്ടതിനാൽ എനിക്ക് വേദന ഇല്ല. ഇപ്പോൾ
നിങ്ങൾ ബോധം ഉണ്ടായിട്ടു രാജ്യം എങ്കൽ ഏല്പിച്ചു ക്ഷേത്രവാ
സം തുടങ്ങിയാൽ എല്ലാം പൊറുക്കാം, പൂൎവ്വമര്യാദ അറിയാമല്ലൊ
മറന്നു എങ്കിൽ ബ്രാഹ്മണരോടു ചോദിച്ചറികയും ചെയ്യാം" എന്നി
ങ്ങനെ എല്ലാം കേട്ടാറെ, പെരിമ്പടപ്പു പറങ്കിമൂപ്പരുമായി നിരൂ
പിച്ചു “രാജ്യം വിട്ടു കൊടുക്കയില്ല" എന്നു നിശ്ചയിച്ചു. പിന്നെ
താമൂതിരിയുടെ പട വൎദ്ധിച്ചതിക്രമിച്ചപ്പോൾ ബ്രാഹ്മണരും വന്നു
പല പ്രകാരം മുട്ടിച്ചു മുറയിട്ടു പെണ്ണുങ്ങളും മന്ത്രിച്ചു തുടങ്ങിയ ശേ
ഷം രാജാവ് തന്നെ ക്ലേശിച്ചു "എനിക്ക് ന്യായം ഇല്ലല്ലൊ" എന്നു
മനസ്സിൽ കുത്തുണ്ടായിട്ടു മൂത്തരാജാവിൻ കോവിലകം വിട്ടു വേ
റെ പാർക്കയും ചെയ്തു. ആയതു പറങ്കികൾ കേട്ടാറെ, കോട്ടയിൽ
മൂപ്പനായ നൂനകസ്തൽ ബ്രകു ഉടനെ ചെന്നു രാജാവെ കണ്ടു കാരണം
ചോദിച്ചറിഞ്ഞാറെ, സമ്പ്രദായ നിഷ്ഠ നിമിത്തം ഹിന്തു രാജാക്ക
ന്മാരും അകപ്പെട്ട ദാസ്യത്തെ കുറിച്ചു വളരെ വിസ്മയിച്ചു ചിരിപ്പാൻ
തുടങ്ങുകയും ചെയ്തു, പിന്നെ രാജാവിന്റെ കണ്ണുനീർ കണ്ടു ക്ഷമ
ചോദിച്ചു മനം തെളിയിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു, അന്നു മുളന്തു
രുത്തി രാജാവ് കൊച്ചിയിൽ വന്നു പറങ്കികളുടെ ഭാവം ഗ്രഹിച്ചു
പെരിമ്പടപ്പോടും കോട്ടമൂപ്പനോടും മുഖസ്തുതി പറവാൻ തുടങ്ങി:
"ഞാൻ ഇന്നു തൊട്ടു ചന്ദ്രാദിത്യർ ഉള്ളളവും നിന്തിരുവടി കുടക്കീഴെ
ഇടവാഴ്ച നടത്തുകയുമാം" എന്നു കയ്യേറ്റു അപ്രകാരം പ്രമാണം എഴു
തിച്ചു ഒപ്പിടുകയും ചെയ്തു. അതിനാൽ രാജാവിൻ മനം കുറയ തെ
ളിഞ്ഞതല്ലാതെ, ശേഷം ചില മാടമ്പികളും ഇടപ്രഭുക്കന്മാരും ബ്രാ
ഹ്മണർ വിധിച്ചത് വഴിപ്പെടേണമൊ എന്നു ശങ്കിച്ചു. നൂനൊ
മൂപ്പൻ താമസം കൂടാതെ വടക്കെ അതിരിൽ ഓടി പുഴക്കടവുകളെയും
കാത്തു പാർക്കയും ചെയ്തു.

44. അൾബുകെർക്ക ഉണ്ണിരാമകൊയില്ക്കു
വാഴ്ച ഉറപ്പിച്ചതു (തീർച്ച)

ചില ദിവസം കഴിഞ്ഞാറെ ദൂരത്ത ഒരു തോണിയിൽ പെ
രിങ്കുട കണ്ടു ഇതു പക്ഷെ അനന്ത്രവൻ എന്നു വിചാരിച്ചു പടവുകളെ
നിയോഗിച്ചു പിൻതുടൎന്നു എത്തി പിടികൂടിയപ്പൊൾ, അനന്ത്ര
വൻ അല്ല പള്ളിപുറത്ത പ്രഭു എന്നു കണ്ടു അവനോട് ചോദിച്ചാ
റെ, പെരിമ്പടപ്പ അനന്ത്രവൻ മങ്ങാട്ടു കമ്മളും പറവൂർ നമ്പിയാ
രുമായി ഇപ്പൊൾ വൈപ്പിക്ഷേത്രത്തിൽ തന്നെ ഉണ്ടെന്നും ആ ന
മ്പിയാർ ഉണ്ണിരാമകോയിലെ കണ്ടു പറവാൻ വളരെ ആഗ്രഹിക്കുന്നു [ 183 ] എന്നും കേട്ടു മൂപ്പൻ തടുത്തു "നിങ്ങൾ ആരും കൊച്ചിക്ക പോക
രുത ബ്രാഹ്മണരുടെ കൌശലം വേണ്ടുവോളം അറിയാം" എന്നു
കടുകട ചൊല്ലി, പുഴകളിൽ ആരെയും കടത്താതെ ഇരിപ്പാൻ പട
യാളികളോടു വളരെ കല്പിക്കയും ചെയ്തു. നമ്പിയാർ കാണ്മാൻ വരു
ന്നപ്രകാരം പെരിമ്പടപ്പു കേട്ടപ്പൊൾ വളരെ വലഞ്ഞു കണ്ടക്കോരു
മന്ത്രിയെ മൂപ്പന്നരികിലേക്ക് അയച്ചു നമ്പിയാരിൽ ഞങ്ങൾക്ക വ
ളരെ മമതയുണ്ടു താമസം വിനാ കടത്തി അയക്കേണ്ടതിന്നു വളരെ
അപേക്ഷിക്കുന്നു എന്നു ചൊല്ലിവിട്ടു. അതു കേട്ടു (നൂനോ) പറഞ്ഞു
"നിങ്ങളുടെ ഇഷ്ടംപോലെ ആകട്ടെ എങ്കിലും രാജ്യത്യാഗം ചെ
യ്‌വാൻ പെരിമ്പടപ്പിന്നു കൂടെ തോന്നിയാലും നമ്മുടെ രാജ്യാധി
കാരിയെ അറിയിക്കും മുമ്പെ ചെയ്യരുത, അവരെ നിർബന്ധിച്ചു
രാജ്യഭാരം ചെയ്യിപ്പാൻ തന്നെ ഇദ്ദേഹവും മതി" എന്നു കേട്ടാറെ
യും നമ്പിയാരെ കൊച്ചിക്ക അയക്കേണം എന്ന കണ്ടക്കോരു പി
ന്നെയും മുട്ടിച്ചുപോന്നു. അതുകൊണ്ടു നൂനൊ അവനെ ജാമ്യമാക്കി
പാർപ്പിച്ചു നമ്പിയാരെ ഘോഷത്തോടല്ല അല്പം കുറയ ചങ്ങാത
ത്തോടും കൂട നഗരത്തിലേക്കയച്ചു അൾബുകെർക്കെ വരുത്തുവാൻ
കണ്ണനൂരിലേക്ക് എഴുതി പുഴയുദ്ധം തുടൎന്നു അതിർ രക്ഷിക്കയും
ചെയ്തു, മാറ്റാനോടു കരമെൽ ഏല്പാൻ അന്നു പറങ്കിക്ക് ആൾ പോ
രാഞ്ഞതെ ഉള്ളൂ.

അൾബുകെൎക്ക കൊച്ചിയിൽ എത്തിയപ്പൊൾ, പെരിമ്പടപ്പു
വന്നു അഭയം ചോദിച്ചു. അൾബുകെൎക്ക മന്ദഹാസത്തോടെ അവനൊ
ടു ആശ്വാസം പറഞ്ഞു മനസ്സുറപ്പിച്ചു പിന്നെ [സപ്ത. 22] വൈപ്പി
ലെക്ക് ഓടി താമൂതിരിയുടെ പടയെ ജയിച്ചു നീക്കി മടങ്ങി വന്ന
നാൾ പെരിമ്പടപ്പു കരഞ്ഞു, "ബ്രാഹ്മണർ ഒക്കത്തക്ക വന്നു എനി
ക്ക ജയം ലഭിച്ചാലും അവകാശന്യായം ഒട്ടും ഇല്ല എന്നുണൎത്തിക്ക
യാൽ വിഷാദം മുഴുത്തു വന്നു എന്നു കേൾപ്പിച്ചു, ഈ ഭാരതത്തിൽ
ബ്രാഹ്മണ മൊഴിക്കല്ല അന്യരുടെ കയ്യൂക്കിന്ന തന്നെ ഇനി വാഴു
വാൻ അവകാശം; പൊൎത്തുഗൽ രാജാവിൻ തിരുമനസ്സിൽ ആശ്ര
യിച്ചു കൊൾക അവർ കൈ വിടുകയില്ല" എന്നു ചൊല്ലി മനഃപ്ര
സാദം വരുത്തുകയും ചെയ്തു.

45. അൾബുകെർക്ക വീണ്ടും
ഗോവായുദ്ധത്തെ ഒരുക്കിയതു

1510 സപ്തമ്പ്ര മാസം പറങ്കിമൂപ്പന്മാർ എല്ലാവരും കൊച്ചി
യിൽ കൂടി നിരൂപിക്കുമ്പൊൾ അൾബുകെർക്ക "ഇനി ഗോവയെ
പിടിക്കേണം" എന്നു പറഞ്ഞത് എല്ലാവൎക്കും നീരസമായി തോ
ന്നി. മലയാളത്തിൽ കൊച്ചി തന്നെ പ്രധാനനഗരം ആയിരിക്കട്ടെ
"വടക്കെ മുസല്മാനരെ തടുക്കേണ്ടതിന്നു ഗോവയോളം നല്ലൊരു
ദേശം കാണ്മാനില്ല. അവിടെ അദിൽഖാൻ ഗുജരാത്തിനിജാം [ 184 ] ഇവർ ഒഴികെ മിസ്രീസുല്ത്താനോടും എതൃക്കേണ്ടതിന്നു വേണ്ടുന്ന
കോപ്പുകളും തുറമുഖവും കോട്ടയും ഉണ്ടു" എന്നു പലപ്രകാരം കാണി
ച്ചിട്ടും അവർക്കു ബോധിച്ചില്ല. എങ്കിലും രാജ്യാധികാരി വളരെ
നിഷ്കർഷയോടെ ചോദിച്ചു പോരുകയാൽ, അവർ മിണ്ടാതെ
ഇരുന്നു; അൾബുകെർക്ക അപ്പൊളുള്ള 24 കപ്പലോടു പൊൎത്തുഗലിൽ
നിന്നു പുതുതായി വന്ന 10 കപ്പലും ചേൎത്തു 1500 വെള്ളക്കാരാകുന്ന
പട്ടാളം കരേറ്റി കണ്ണന്നൂരിൽ ഓടി എത്തുകയും ചെയ്തു. അവിടെ
കുറയക്കാലം പാൎത്താറെ,"ഗോവയിൽ തുറക്കർ 9000 ത്തോളം ചേ
ൎന്നു വന്നു" എന്നുള്ള വാൎത്ത കേട്ടാറെ, പറങ്കികൾ ചിലർ മത്സരിച്ചു
മറ്റവരെയും കലഹിപ്പിച്ചു "ഞങ്ങൾ കൊങ്കണത്തിൽ പോകയി
ല്ല" എന്ന ആണ ഇടുവിക്കയും ചെയ്തു. ആയത താമൂതിരിയും അറി
ഞ്ഞു പെരിമ്പടപ്പിൽ അവകാശിയായവനെ പടയോടും കൂടെ
അയച്ചു കോലത്തിരിയെയും വശീകരിപ്പാൻ നോക്കി. എങ്കിലും
അൾബുകെൎക്ക പ്രത്യുല്പന്ന മനസ്സു വേണ്ടുവോളം കാട്ടി നയംകൊ
ണ്ടും ഭയംകൊണ്ടും പറങ്കികളെ അമൎത്തു വീര്യപ്രഭാവത്താൽ മഹാ
ലോകരെയും വശീകരിച്ചു, കോലത്തിരിയുടെ മന്ത്രിയായ ചേണി
ച്ചേരികുറുപ്പോടു സ്നേഹം ഉറപ്പിച്ചു അവനും 300 നായരുമായി കൊങ്ക
ണത്തിൽ ഓടുവാൻ ഒരുങ്ങി പറങ്കികൾക്കു ധൈര്യം വരുത്തുകയും
ചെയ്തു.

കൊച്ചിയിൽ നൂനോ മൂപ്പൻ രാപ്പകൽ അതിർ കാത്തു കൊ
ണ്ടിരിക്കുമ്പോൾ മൂത്ത അവകാശി ഒരിക്കൽ തോണിയിൽ കയറി
കൊച്ചിക്ക് പതുക്കെ ചെല്ലുവാൻ മനസ്സായപ്രകാരം ഗ്രഹിച്ചു സൂക്ഷി
ച്ചുപാൎത്തു. ഒരു നാൾ രാത്രിയിൽ 4 ഓടം എത്രയും വേഗത്തിൽ തണ്ടു
വലിച്ചു വിരഞ്ഞു ചെല്ലുന്നത ഒറ്റുകാർ അറിയിച്ചാറെ, നൂനൊ
താൻ പിന്തുടൎന്നു എത്തി, പൊരുതു ഓടങ്ങളെ പിടിച്ചു കയറുകയും
ചെയ്തു. അകത്തു നോക്കിയപ്പൊ, അവകാശി ഇല്ല, അവൻ ഒരു ചെറു
തോണിയിൽ കയറി കയ്യാൽ തുഴന്നു തെറ്റി പോയിരുന്നു. വെങ്കൊ
റ്റക്കുട ആനക്കൊമ്പാൽ കാഹളം പെരിമ്പറ പൊൻപുടവ മുതലായ
രാജവിരുതുകൾ പലതും ഓടങ്ങളിൽ കിട്ടിയതു നൂനൊ പെരിമ്പട
പ്പിന്നയച്ചു, കാഴ്ച വെപ്പിച്ചപ്പൊൾ അവൻ വളരെ പ്രസാദിച്ചു ഇനി
ശങ്കയൊന്നും ഇല്ല എന്നുറച്ചു സുഖിച്ചു വാണു. കേരളത്തിൽ തമ്പ്രാക്ക
ന്മാർ വയസ്സു ചെന്നാൽ ക്ഷേത്രം പുക്കു സന്യാസം ദീക്ഷിക്കുന്ന മര്യാദ
അന്നു മുതൽ ക്രമത്താലെ ക്ഷയിച്ചുപോയി എന്നു തോന്നുന്നു. അവ
കാശിയൊ ആശാഭഗ്നനായി മടങ്ങി താമൂതിരിയെ കണ്ടു വിധി
ബലം ഉണൎത്തിച്ചു മരണ പര്യന്തം ഏറനാട്ടിൽ ചെകം എടുത്തു പാ
ൎക്കയും ചെയ്തു. "ഈ ഭാഗത്ത് ഇനി പടയില്ല എന്നു കണ്ടാറെ,
നൂനോ താനും മറ്റും പല വീരന്മാരും ബദ്ധപ്പെട്ടു കണ്ണനൂരിലേക്ക്
യാത്രയായി കൊങ്കണയുദ്ധത്തിന്നായി അൾബുകെൎക്ക അനുസരിച്ചു
പുറപ്പെടുകയും ചെയ്തു. (ഒക്തൊമ്പ്ര.) [ 185 ] 46. ഗോവാ നഗരത്തെ
പിന്നെയും പിടിച്ചതു

അനന്തരം അൾബുകെൎക്ക ബലങ്ങളോടു കൂട പുറപ്പെട്ടു ഹൊന്നാ
വരിൽ എത്തിയാറെ, തിമ്മൊയ അന്നു തന്നെ ഗെർസ്സോപ്പ രാജ്ഞി
യുടെ പുത്രിയെ വേൾക്കുന്നത് കണ്ടു "ഗോവയുടെ നേരെ വരുമൊ"
എന്നു ചോദിച്ചു "കല്യാണം കഴിഞ്ഞ ഉടനെ വരാം" എന്നു പ്രഭു
പറഞ്ഞു, 3 കപ്പലും മാധവരാവ് എന്ന വീരനെയും കൂട അയച്ചു;
താൻ പിൻ ചെൽവാൻ കയ്യേറ്റു; "അദിൽഖാൻ ഗോവയിൽ തന്നെ
യൊ" എന്നു ചോദിച്ചതിന്നു അല്ല കൃഷ്ണരായർ തരക്കോലെ കൊള്ളെ
പട കൂടിയത് തടുപ്പാനായി അദിൽഖാൻ പുറപ്പെട്ടിരിക്കുന്നു എന്നു
കേട്ടാറെ, അൾബുകെൎക്ക സന്തോഷിച്ചു അവൻ മടങ്ങിവരും മുമ്പെ
ഗോവയെ പിടിക്കേണം എന്നു കണ്ടു താമസം കൂടാതെ അതിന്റെ
നേരെ ഓടി 1510 25 നവമ്പ്ര 6 മണിനേരം യുദ്ധം ചെയ്തു കയറി
ജയിച്ചു, പുതിയ കോട്ടയെ അടക്കുകയും ചെയ്തു. ഇതു പുണ്യവതീ
കഥരീനയുടെ ദിവസം പറങ്കികൾക്ക അന്നു മുതൽ എത്രയും ശ്രീത്വ
മുള്ള നാൾ, യുദ്ധം സമർപ്പിച്ചതിന്റെ ശേഷമത്രെ തിമൊയ്യ എ
ത്തിയതു: അൾബുകെൎക്കിന്ന സന്തോഷമായി തോന്നി, ക്രിസ്ത്യാന
രുടെ വീര്യത്താലെ ജയം വന്നെതെ ഉള്ളൂ എന്നു തെളിഞ്ഞു വരിക
യും ചെയ്തു. പട്ടണം പിടിച്ചശേഷം കൃഷ്ണരായരുടെ മന്ത്രികൾ വന്നു
ബ്രാഹ്മണരെ രക്ഷിച്ചു വെക്കേണ്ടതിന്നു വളരെ പറഞ്ഞപ്പോൾ,
അൾബുകെർക്ക രായരെ മാനിച്ചു ബ്രാഹ്മണർ മുതലായ ചതുൎവ്വ
ൎണ്ണക്കാരെ ഭേദം കൂടാതെ പരിപാലിച്ചു മാപ്പിള്ളമാരെ മാത്രം പ
ട്ടണത്തിൽനിന്നു നീക്കുവാൻ നിശ്ചയിച്ചു. അവരും വേഗത്തിൽ
ഓടി പോയാറെ, അൾബുകെർക്ക പടയാളികളെ വഴിയെ അയ
ച്ചു "മാപ്പിള്ളമാരുടെ കന്യകമാരെ പിടിച്ചു കൊണ്ടുവരേണ്ടതിന്നു"
നിയോഗിച്ചു. അവർ 150തോളം പെങ്കുട്ടികളെ ചേൎത്തു കൊണ്ടു
വന്നപ്പൊൾ, അൾബുകെർക്ക അവരെ തന്റെ പുത്രിമാരെന്നു വിളിച്ചു
സ്നാനം ഏല്പിച്ചു വീരന്മാരെ കൊണ്ടു വേൾപ്പിച്ചു; അവൎക്ക ജന്മങ്ങ
ളെ വിഭാഗിച്ചു കൊടുത്തു. "നികുതി കൊടുക്കെണ്ടതു ഹിന്തുക്കൾ മാ
ത്രം ആജന്മികളായ പറങ്കികൾ പടച്ചെകത്തിന്നു ഒരുങ്ങിയിരിക്കേ
ണം". ശേഷം മാപ്പിള്ളമാരുടെ ധനം എല്ലാം ജപ്തിചെയ്കയാൽ കോട്ട
ഉറപ്പിപ്പാനും പള്ളികളെ കെട്ടി പട്ടണത്തെ അലങ്കരിച്ചു വൎദ്ധിപ്പി
പ്പാനും കോപ്പു വേണ്ടുവോളം കിട്ടി, മതിലിന്നായി കുഴിക്കുമ്പോൾ
ചെമ്പാലുള്ള ഒരു ക്രൂശ കാണായി വന്നു എന്നു കേൾക്കുന്നു. ആയത്
ഈ ദേശത്തും പണ്ടു ക്രിസ്തുമാൎഗ്ഗം പരന്നിരുന്നു എന്നുള്ളതിന്നു ദൃഷ്ടാ
ന്തമാകയാൽ, പറങ്കികൾക്ക് വളരെ സന്തോമുണ്ടായി. അവർ അ
തിനെ പുതിയ പള്ളിയിൽ സ്ഥാപിച്ചതിന്റെ ശേഷം പൊൎത്തു
ഗൽ രാജാവിന്നും അവൻ ലെയൊ പാപ്പാവിന്നും കാഴ്ചയായി അ
യക്കയും ചെയ്തു. അന്നു മുതൽ പറങ്കികൾക്ക് മലയാളത്തിൽ അല്ല [ 186 ] ഗോവയിൽ തന്നെ പ്രധാന സ്ഥാനമായതു. അതു കേരളത്തിനു വ
ടക്കെ ദേശം ആകയാൽ അതിന്റെ വിവരം ചുരുക്കി പറഞ്ഞതെ
ഉള്ളൂ. മേലാൽ വർത്തമാനത്തിൽനിന്നും കേരളത്തെ തൊട്ടുള്ള അം
ശങ്ങളെ മാത്രം എടുത്തു പറയും. ഇങ്ങിനെ പറങ്കികൾ കേരള
ത്തിൽ വന്നു വ്യാപരിച്ചിട്ടു 12ാം ആണ്ടിൽ അവൎക്കു സ്ഥിരമുള്ള
വാസം കിട്ടിയതു അൾബുകെൎക്കിന്റെ ബുദ്ധിവിശേഷത്താൽ സം
ഭവിച്ചിരിക്കുന്നു. അൾമൈദ മുതലായവർ മുളകു തുടങ്ങിയ കച്ചോ
ടങ്ങളിലെ ലാഭങ്ങളെ കരുതിക്കൊണ്ടിരിക്കെ അൾബുകെൎക്ക കണ്ടു
നിശ്ചയിച്ചതു "ഇവിടെ പറങ്കികൾ കുടിയേറി പാൎക്കെണം ക
പ്പൽ ബലം കൊണ്ടു സമുദ്രം വാഴുന്നതു പോരാ; യുദ്ധങ്ങളുണ്ടായാൽ
മതിയാകുന്ന പട്ടാളം ഇക്കരയിൽ തന്നെ ചേർപ്പാൻ സംഗതി വ
രെണം, അതിന്നായി പടജ്ജനങ്ങൾ നാട്ടുകാരത്തികളെ വിവാഹം
ചെയ്തു. പുത്രസമ്പത്തുണ്ടാക്കി ക്രിസ്ത്യാന സമൂഹത്തെ വൎദ്ധിപ്പിച്ചു
പോരേണ്ടതാകുന്നു" എന്നിങ്ങനെ ആലോചിച്ചതു പലരും വി
രോധിച്ചിട്ടും അവൻ ബുദ്ധിയോടും സ്ഥിരതയോടും നടത്തുക
യാൽ, ഈ ഖണ്ഡത്തിലുള്ള പൊർത്തുഗൽ അധികാരത്തിന്നു കാര
ണഭൂതനായി ചമഞ്ഞു. അങ്ങിനെ എല്ലാം ഉത്സാഹിച്ചു പോരു
മ്പോൾ, കൊച്ചി രാജാവ് മുതൽ കേരളത്തിൽ ചങ്ങാതികളായി
പാൎക്കുന്നവരിൽ ഗോവനിമിത്തം വളരെ അസൂയ തോന്നി; "കൊ
ച്ചി തന്നെ മൂലസ്ഥാനമാകേണം, കപ്പൽ എല്ലാം അവിടെ എത്തെ
ണം" എന്നു പെരിമ്പടപ്പിന്റെ ചിന്തയല്ലൊ ആയതു. തൊപ്പിക്കാർ
പലരും ഈ പരിചയിച്ചത എല്ലാം മാറി പോകെണ്ടതല്ലൊ എന്നു
വെച്ച വിഷാദിച്ചു. മത്സരക്കാർ പലരും തങ്ങളുടെ ദോഷങ്ങളെ കു
റക്കേണ്ടതിന്നു അൾബുകെൎക്കിന്റെ മാഹാത്മ്യം മറച്ചു വെച്ചു, ഇവൻ
രാജ്യത്തെ നശിപ്പിക്കുന്നു എന്നുള്ള ശ്രുതിയെ പൊങ്ങുമാറാക്കയും
ചെയ്തു.

47. ഗോവാനഗരം പിടിച്ചതിന്റെ ഫലം

ഗോവ പിടിച്ചു പോയി എന്നു രാജാക്കന്മാർ കേട്ടാറെ, ഇനി
പറങ്കികൾ വിട്ടുപോകയല്ലല്ലൊ എന്നു നിനച്ചു ഇണക്കത്തിന്നു പ്ര
യത്നം കഴിച്ചു. പെരിമ്പടപ്പു അതു കേട്ടാറെ, വളരെ വന്ദിച്ചു മലയാള
വ്യാപാരികളിൽ മികച്ചവരായ മമ്മാലിമരക്കാരും ചീറിനമരക്കാരും
ആ വൎത്തമാനം പട്ടാങ്ങു തന്നെയൊ എന്നു ചോദിച്ചതിന്നു സംശയം
ഇല്ല എന്നു കേട്ടപ്പോൾ വിരൽ മൂക്കിന്മേൽവെച്ചു. അയ്യൊ ഇപ്പോൾ
ഹിന്തുസ്ഥാന്റെ താക്കോൽ പൊൎത്തുഗലിൻ കൈവശമായി എന്നു
വിസ്മയത്തോടെ പറഞ്ഞു. താമൂതിരിയും ഉടനെ 2 മന്ത്രികളെ ഗോ
വക്ക നിയോഗിച്ചു, "തമ്മിൽ സഖ്യത വേണം ചാലിയത്ത ഒരു
കോട്ട എടുപ്പാൻ തോന്നുന്നു എങ്കിൽ ദേശം തരാം, ഇനി നമ്മുടെ ക
പ്പലോട്ടത്തെ മുടക്കരുതെ" എന്നും പറയിച്ചു. ആയത പിസൊറെയ്ക്ക
പോരാതെ വന്നപ്പോൾ "കോഴിക്കോട്ടിൽ മാത്രം ഒരു പറങ്കിക്കോട്ട [ 187 ] എടുപ്പാൻ അനുവദിക്ക ഇല്ല" എന്നു താമൂതിരി ഖണ്ഡിച്ചു പറകയാൽ,
അൾബുകെൎക്ക കോഴിക്കോട്ടു കച്ചവടത്തെ ഇല്ലാതാക്കുവാൻ അധികം
ശ്രമിച്ചശേഷം അറവി, തുൎക്കരും ആ നഗരം വിട്ടു പോകയുംചെയ്തു.
അക്കാലം കോഴിക്കോട്ട നൂറ പണത്തിന്നു മുളകു വാങ്ങിയാൽ (മിസ്ര)
ജിദ്ദയിൽ തന്നെ 12,000ത്തിന്ന വില്ക്കും; കോഴിക്കോട്ടുള്ള കൊയപ്പ
ക്കിയെ അൾബുകെൎക്ക ഗോവയിലേക്ക് വിളിച്ചു ചുങ്കത്തിരുത്തി
മാനിച്ചു. അവൻ ഒരു വൎഷം അവിടെ പാൎത്തു; പട്ടണത്തോടു പടക്കാ
യി വരുന്നവരെ തടുത്തു പൊരുതു ഒരുനാൾ പുരദ്വാരത്തിങ്കൽ പട്ടു
പോകയും ചെയ്തു. കൃഷ്ണരായർ സമ്മാനം അയച്ചതല്ലാതെ ഭട്ടക്കളയി
ലെ രാജാവ് ഏറിയകാലം മറന്നിട്ടുള്ള കപ്പം അയപ്പാൻ ഓൎത്തു
ക്ഷമ അപേക്ഷിച്ചു ഹൊന്നാവര, വെംഗപുര, ചാവൂൽദീപു ഈ ന
ഗരങ്ങളിൽ സ്വാമികളായവരും ഒക്കെയും വെവ്വെറെ മന്ത്രികളെ അയ
ച്ചു കാഴ്ചകളെ വെപ്പിക്കയും ചെയ്തു. ഇങ്ങിനെ വരുന്നവരോട എല്ലാം
അൾബുകെൎക്ക താൻ കാര്യം പറഞ്ഞു താൻ എടുപ്പിക്കുന്ന മതിൽ,
കൊത്തളം, കൊതിക്കാല, പള്ളികൾ മുതലായതും കാണിച്ചു കീൎത്തി
അത്യന്തം പരത്തുകയും ചെയ്തു. ഒരവകാശസംഗതിക്കായി ഇടച്ചിൽ
ഉണ്ടായിട്ടു മേലരാവ് ഗോവയിൽ വന്നു അഭയം വീണാറെ, അൾ
ബുകെർക്ക അവനെ കൊണ്ടു പുരാണ ജന്മികളെ വിളിപ്പിച്ചു മാപ്പി
ള്ളമാർ അതിക്രമിച്ചു നടന്ന ഭൂമികളെ ഒഴിപ്പിച്ചു ജന്മികൾക്ക് മട
ക്കി കൊടുത്തു. ഇങ്ങിനെ ഗോവാനാട്ടിന്റെ ചുറ്റും അടക്കിയ സ
കല ദേശത്തിന്നും മേലരാവെ നാടുവാഴിയാക്കി വെക്കയും ചെയ്തു.
ഇങ്ങിനെ അൾബുകെർക്ക ഗോവാപട്ടണത്തെ ഉറപ്പിച്ചു. പൊൎത്തു
ഗൽ നാണ്യം അടിപ്പിച്ചു രാജദ്രവ്യം വർദ്ധിപ്പിച്ചു കള്ളരെ പക്ഷ
ഭേദം കൂടാതെ, ശിക്ഷിച്ചും കൊണ്ടു പ്രധാന പറങ്കികളിലും അനേ
കരെ തന്റെ സത്യത്താൽ ശത്രുക്കളാക്കിയ ശേഷം പുതിയത ഒന്നു
വിചാരിച്ചു. കൊച്ചിയിൽ വന്നു ഇനി ഞാൻ മലാക്കയെ കാണെ
ണം എന്നു പെരിമ്പടപ്പോടു ഉണർത്തിക്കയും ചെയ്തു, "അയ്യൊ അവി
ടെ വൈഷമ്യം നന്നെ ഉണ്ടാകും. ഗോവയും കൂടെ കൈക്ക നന്നായ
ടങ്ങി വന്നിട്ടില്ലല്ലൊ, താമൂതിരിയും പുതിയ ദ്രോഹം വിചാരി
ക്കും "എന്നു പറഞ്ഞു വിരോധിച്ചതു ആ മരക്കാരുടെ ഉപദേശത്താൽ
തന്നെ ആയതു. അൾബുകെൎക്കൊ "ഞാൻ ദൈവത്തിൽ ആശ്രയിക്കു
ന്നു" എന്നു ചൊല്ലി മാപ്പിള്ളമാരുടെ കച്ചവടം അധികം ഊന്നിയി
രുന്ന സ്ഥലത്തെ കൈക്കലാക്കുവാൻ തക്കം എന്നു കണ്ടു വലിയ ക
പ്പൽ ബലത്തോടുകൂട കിഴക്കോട്ടേക്ക് പുറപ്പെടുകയും ചെയ്തു.

48. മലാക്കാദി യുദ്ധസമർപ്പണം

ഈഴത്തെ കടന്നാൽ അച്ചി, യവ തുടങ്ങിയുള്ള ദ്വീപുകൾ കാ
ണും; ജാതിക്കാ, കറാമ്പു, സകുഅരി മുതലായ കായ്കനികളും അ
വിടെ നിന്നുണ്ടാകുന്നു. അതിന്നും ചീനക്കച്ചവടത്തിന്നും അന്നു മൂല
സ്ഥാനമായതു മലാക്ക തന്നെ. മാപ്പിള്ളമാരും ചെട്ടികളും വളരെ [ 188 ] ഉണ്ടു. ചെമ്പും വെള്ളീയവും അവിടെ കിട്ടുന്ന വിലക്ക മറ്റൊരിട
ത്തും കിട്ടുകയില്ല; അതുകൊണ്ടു കോട്ടയിൽ 3000 വലിയ തോക്കു
തന്നെ വെച്ചിട്ടുണ്ടായിരുന്നു; യുദ്ധവിവരം എന്തിന്നു പറയുന്നു. അൾ
ബുകെർക്ക കോട്ടയെ പിടിച്ചാറെ, മലായികളെ അനുസരിപ്പിച്ചു
ശേഷമുള്ള മാപ്പിള്ള കപ്പലോട്ടത്തെയും വാണിഭശ്രീത്വത്തെയും വേ
രറുക്കയും ചെയ്തു. (1511 ജൂലായി) മറ്റ ഓരൊരൊ ദ്വീപുകൾ അന്നു
മുതൽ പൊൎത്തുഗൽ കോയ്മക്കടങ്ങി കൊണ്ടിരിക്കുന്നു.

"(1512)" കേരളത്തിൽ പിന്നെയും കലക്കം ഉണ്ടെന്നും ഗോ
വയുടെ ചുറ്റും പട കലശലായി എന്നും കേട്ടപ്പൊൾ, അൾബുകെൎക്ക
മടങ്ങി പൊരുതുവാൻ നിശ്ചയിച്ചു പുറപ്പെട്ട ശേഷം കപ്പൽ ചേത
പ്പെടുകയാൽ താൻ നീന്തി ജീവനോടെ തെറ്റി. വസ്തുവകകൾ എ
ല്ലാം ആണ്ടു പോയി; അതിനെ ചൊല്ലി ദുഃഖിച്ചില്ല എങ്കിലും ഒരു
തോൾവളയും അതിൽ പതിച്ച രത്നവും ഉണ്ടു; ആയത് മുറിവാ
യൊട അണച്ചാൽ ചോരയുടെ ഒലിപ്പ ഉടനെ നിന്നു പൊകും. ഈ
ഒന്നു കാണാതെ പോയതിനാൽ സങ്കടം തോന്നി എന്നു കേൾക്കുന്നു.
1512 ഫെബ്രു. കൊച്ചിയിൽ എത്തിയാറെ, വളരെ സന്തോഷം
ഉണ്ടായി "നിങ്ങൾ മരിച്ചപ്രകാരം വർത്തമാനം എത്തി എന്നു
മരക്കാർ എല്ലാവരും ശ്രുതി പൊങ്ങിച്ചിരുന്നു. താമൂതിരി പുതിയ
പടവുകളെ ഉണ്ടാക്കിച്ചു പല ദിക്കിലും ആളെ അയച്ചു കലക്കത്തി
ന്നു വട്ടം കൂട്ടിയിരുന്നു" എന്നു കേട്ടത ഒഴികെ പറങ്കികൾ മാപ്പിള്ള
മാരും നാട്ടുകാരുമായികൂടി പാൎക്കയാൽ കളവു വ്യഭിചാരാദിദോഷ
ങ്ങൾ അതിക്രമിച്ചതു കണ്ടു ദുഃഖിച്ചു കോട്ടക്കും നഗരത്തിന്നും അതിർ
ഇട്ടു "ക്രിസ്ത്യാനർ അല്ലാത്തവർ ആരും അതിർ കടന്നാൽ മരിക്കേ
ണം" എന്നു വ്യവസ്ഥ വരുത്തി അതുകൊണ്ടു 400റ്റിൽ പരം കൊ
ച്ചിക്കാരും ചില നായന്മാരും രണ്ടു മൂന്നു പണിക്കന്മാരും സ്നാനം
ഏറ്റു കോട്ടയുടെ അകത്തു പാൎപ്പാൻ അനുവാദം വാങ്ങുകയും ചെയ്തു.
[മഴക്കാലത്തു കൊച്ചിയിൽ പല ബാല്യക്കാരും ക്രിസ്തീയ മാർഗ്ഗ
ത്തെ അവലംബിക്കകൊണ്ടു അൾബുകെർക്ക് ഓരൊ എഴുത്തുപള്ളി
ഉണ്ടാക്കി വായനയും സഭാപ്രമാണം മുതലായതും അഭ്യസിപ്പിക്കയും
ചെയ്തു.]

പിന്നെ മാലിലെ രാജാവയച്ച ദൂതൻ കൊച്ചിയിൽ വന്നു
അൾബുകെർക്കെ് കണ്ടു "ഞങ്ങളും മാനുവെൽ രാജാവെ ആശ്രയി
ക്കെ ഉള്ളൂ; കാലത്താലെ കയറ മുതലായ കാഴ്ച വെക്കാം; നമ്മുടെ
സങ്കടത്തെ മാറ്റേണം, മമ്മാലി മരക്കാർ നമ്മുടെ ദ്വീപുകളിൽവന്നു
അതിക്രമിച്ചു പത്തിൽ ചില്വാനം എടുത്തിരിക്കുന്നു; ആയവ
ഇങ്ങോട്ട കൊടുപ്പിക്കയും വേണം" എന്നു യാചിച്ചപ്പൊൾ, അൾബു
കെർക്ക് വിസ്തരിച്ച വാസ്തവം കണ്ടു നല്ല ഉത്തരം പറഞ്ഞു വിടകൊ
ടുക്കയും ചെയ്തു. പിന്നെ കണ്ണന്നൂരിൽ വന്നാറെ, മമ്മാലി വളരെ
സങ്കടപ്പെട്ടു "ദ്വീപുകൾ നമ്മുടെത" എന്ന വാദിച്ചിട്ടും അൾബു
കെർക്ക വിധിച്ചതിന്നു ഇളക്കം വന്നില്ല. ആയവൻ അത ഒഴിപ്പിച്ച [ 189 ] പ്പൊൾ പറങ്കികൾ ചിലർ മരക്കാരോട കൈക്കൂലി വാങ്ങി എന്നും,
മറ്റു ചിലർ വ്യാപാരത്തിൽ മാപ്പിള്ളമാരെ തോല്പിച്ചു എന്നും കേട്ട
പ്പൊൾ വളരെ കയൎത്തു ക്രിസ്ത്യാനർ നിമിത്തം ക്രിസ്തു നാമത്തിന്നു
വരുന്ന ദൂഷണം ചൊല്ലി ദുഃഖിച്ചു, അവരവർ അന്യായമായി എടു
ത്തതെല്ലാം ഉടയവർക്ക മടക്കി കൊടുപ്പിച്ചു; ഇതിനാൽ തന്റെ സ്ഥാ
നികളിൽ അധികം പേരെ ശത്രുക്കളാക്കുകയും ചെയ്തു.

49. പറങ്കി യുദ്ധസമൎപ്പണം.

അൾബുകെൎക്ക മലയാളം വിട്ടു (1512 സപ്ത.) ഗോവയിൽ
എത്തിയാറെ, അതിലുള്ള യുദ്ധശേഷവും സമർപ്പിച്ചു, മേലരാവജ്യേ
ഷ്ഠന്റെ അപായത്താൽ മെൎജ്ജുവിൽ ഇടപ്രഭുവായതു കേട്ടു സന്തോ
ഷിച്ചു അവനെ പൊൎത്തുഗൽ കോയ്മയിൽ ആശ്രയിപ്പിച്ചു. പി
ന്നെ അദിൽഖാനും സന്ധി യാചിക്കയാൽ അവനോടും നിരന്നു.
ഹബെശിൽനിന്നു ദൂതന്മാർ വന്നു "ഞങ്ങളുടെ വകക്കാർ എല്ലാം ക്രി
സ്ത്യാനർ തന്നെ; "നിങ്ങൾ വന്നു സഹായിച്ചു ഞങ്ങളിലും മേല്ക്കോയ്മ
നടത്തേണം" എന്നുണൎത്തിക്കയും ചെയ്തു. ശേഷം എല്ലാവരും അനുസ
രിച്ചിരിക്കെ കൃഷ്ണരായർ മാത്രം കാഴ്ചകളും സാന്ത്വനവാക്കും അയച്ച
തല്ലാതെ ഭട്ടക്കളയിൽ കോട്ട എടുപ്പിപ്പാൻ ചോദിച്ചതിന്നു അനുവ
ദിച്ചില്ല. താമൂതിരിയൊടു ഇണങ്ങി വരേണം എന്നു അൾബുകെ
ൎക്കിന്റെ ആന്തരം തന്നെ. കോലത്തിരിയും പെരിമ്പടപ്പും ആയത്
സമ്മതിച്ചില്ല കോഴിക്കോട്ടു നഗരത്തെനശിപ്പിച്ചല്ലാതെ രാജ്യങ്ങൾ
ക്ക് "സ്വസ്ഥത വരികയില്ല" എന്നവർ മന്ത്രിച്ചു പോന്നു. പിന്നെ
നെരൊഞ്ഞ കപ്പിത്താൻ തെക്കോട്ടു ഓടുന്ന സമയം കോഴിക്കോട്ടു
തൂക്കിൽ എത്തിയാറെ, ഇളയ രാജാവായ നമ്പിയാതിരി ദൂതയച്ചു
സന്ധിക്ക അപേക്ഷിച്ചു. "ഉണ്ടായത എല്ലാം അബദ്ധമത്രെ; നി
ങ്ങൾ ഇപ്പൊൾ വന്നു കോട്ട എടുപ്പിച്ചു സ്നേഹത്തോടെ പാൎത്താൽ
ചുങ്കത്തിന്റെ പാതി പൊർത്തുഗൽ ഭണ്ഡാരത്തിൽ ഏല്പിക്കാം"
എന്നു ബോധിപ്പിക്കയും ചെയ്തു, ആയതു ചൊല്ലി ഇരുവരും കൊടു
ങ്ങല്ലൂരിൽ ചെന്നു തമ്മിൽ കണ്ടു കാര്യം പറഞ്ഞ ശേഷം ഇന്ന സ്ഥല
ത്തു കോട്ട വേണം എന്നു തെളിഞ്ഞില്ല എങ്കിലും അൾബുകെ
ൎക്കോടു സകലവും അറിയിച്ച ശേഷം അവൻ (1513) നൊഗൈര
എന്നവനെ കോഴിക്കോട്ടിലയച്ചു "ഇനി നിങ്ങളുടെ കച്ചവടത്തി
ന്നും കപ്പലോട്ടത്തിനും തടവ് ഒന്നും ഉണ്ടാകയില്ല കോട്ട എടുപ്പി
പ്പാനോ ഒരു സ്ഥലമെ നല്ലു ഞാൻ മുമ്പിൽ ഭസ്മമാക്കിയ കോ
യിലകത്തിന്റെ നിലം എല്ലാം അതിന്നു വേണം” എന്നു പറയി
ച്ചാറെ, മാപ്പിള്ളമാർ വളരെ സന്തോഷിച്ചു മുളകു കയറ്റിയ കപ്പ
ലുകളെ ചെങ്കടലിലെക്കയച്ചു. താമൂതിരിയൊ പലതും ചൊല്ലി
കോട്ടപ്പണിക്ക താമസം വരുത്തി പോന്നു.

അതിന്റെ കാരണം അൾബുകെൎക്ക അദൻകോട്ടയെ പിടി
പ്പാൻ പുറപ്പെടുകയാൽ, (1513 ഫെബ്രു.) തമ്പുരാനെ പേടിപ്പി [ 190 ] പ്പാൻ കപ്പൽ പോരാത്തെപ്പൊൾ "പറങ്കികൾക്ക് ദേശം കൊടുക്കു
ന്നതിനാൽ മാനഹാനി വരും" എന്നു തോന്നി. അതുകൂടാതെ, കണ്ണ
നൂരിൽ ഉള്ള പറങ്കികൾ ഈ മേലധികാരി പൊയതു സന്തോഷം
തന്നെ "ഇനി ഒരു വർഷം ചെന്നാൽ അവനെ പണിയിൽനിന്നു
നീക്കും, രാജാവ മറ്റൊരുവനെ അയക്കയും ചെയ്യും" എന്നൊരു ശ്രു
തിയെ പരത്തി. ആയതു കേട്ടാറെ, മമ്മാലി ഞെളിഞ്ഞു തുടങ്ങി
മാലിദീപുകളുടെ രാജാവ് എന്ന പേർ എടുത്തു പൊകയും ചെയ്തു.
പിന്നെ കണ്ണനൂർ കോട്ടയിൽ ഭണ്ഡാര വിചാരക്കാരൻ കച്ചവട
ക്കാരെ ഞെരുക്കി തനിക്ക് വരവു വൎദ്ധിപ്പിച്ചു പോരുമ്പോൾ ഒരു
നാൾ പൊക്കരഹസ്സൻ എന്ന വ്യാപാരിയെ ഒരു കടം നിമിത്തം
പിടിച്ചു തടവിലാക്കുവാൻ ഭാവിച്ചു. മാപ്പിള്ളമാർ അതു കണ്ടു ആ
യുധം എടുത്തു കലഹിക്കയാൽ പറങ്കികൾ ചില ദിവസം തന്നെ
ക്ലേശിച്ചു കോട്ടയുടെ അകത്ത അടങ്ങി പാർത്തു. അതിനാൽ പറ
ങ്കിനാമത്തിന്നു ഗൌരവം ചുരുങ്ങി പോയി, സന്ധിക്ക് ഉത്സാഹി
പ്പാൻ താമൂതിരിക്ക് സംഗതി വന്നതും ഇല്ല. അതു കൂടാതെ പെ
രിമ്പടപ്പു സ്വരൂപത്തിൽ ഓരോരോ പറങ്കികൾ ഓരോന്നുണൎത്തി
ക്കയാൽ രാജാവ് ഒരു നാളും ഇണക്കം വരികയില്ല. എന്നു വിചാ
രിച്ചു താമൂതിരിയുടെ ഇടവകക്കാരിൽ ഒരുത്തന്ന സഹായിച്ചു മ
ത്സരം ചെയ്യിപ്പിച്ചു കോഴിക്കോട്ടിന്റെ നേരെ പട അയച്ചു പറങ്കി
കളൊടു “നിങ്ങൾ മുമ്പെത്തെ കരാറിൽ എഴുതികിടക്കുന്ന പ്രകാരം
കോഴിക്കോടുമായുള്ള സ്ഥലയുദ്ധങ്ങളിലും ഇങ്ങു തുണ നിൽക്കേണ്ട
തെല്ലൊ" എന്നു നിൎബ്ബന്ധിച്ചു തുണ ചോദിക്കയും ചെയ്തു.

ഈ വിവരം ഒന്നും അൾബുകെൎക്ക് അറിയാതെ "അറവിതീ
രത്തു യുദ്ധം ചെയ്യുമ്പോൾ താമൂതിരി പിന്നെയും ചതിച്ചു കോട്ടക്ക്
സ്ഥലം തരുന്നില്ല എന്ന വർത്തമാനം കേട്ടു ചെങ്കടലിൽ പ്രവേശി
പ്പാനുള്ള കോഴിക്കോട്ട പടവുകളെ എല്ലാം പിടിച്ചു ചരക്കു കൈക്ക
ലാക്കി പാൎത്തു. പിന്നെ അദൻ തുറമുഖത്തെ അടക്കുവാൻ ആവതുണ്ടാ
യില്ല. അതുകൊണ്ടു മഴക്കാലം തീരുവാറാകുമ്പോൾ, അൾബുകെൎക്ക്
വിഷാദിച്ചു ഗോവക്ക് മടങ്ങിവന്നു (1513 ആഗുസ്ത) അവിടെ സൂ
ക്ഷ്മവർത്തമാനം എത്തിയ ഉടനെ അവൻ പിന്നെയും ദൂതരെ കോഴി
ക്കോട്ടിൽ അയച്ചു. അവരും താമൂതിരി കഴിഞ്ഞു നമ്പിയാതിരിക്ക്
ഇപ്പോൾ വാഴുവാൻ അവകാശം എന്നു കണ്ടു സന്ധികാര്യത്തെ വേ
ഗത്തിൽ ഭാഷയാക്കി തീർക്കയും ചെയ്തു.

50. കോഴിക്കോട്ടിൽ പറങ്കി കോട്ട
എടുപ്പിച്ചത്.

നൊരൊഞ്ഞ കൊച്ചിയിൽ എത്തിയാറെ, പെരിമ്പടപ്പിന്നു
കോഴിക്കോട്ടിണക്കം വളരെ അനിഷ്ടം എന്നു തന്നെ അല്ല, ഞങ്ങളും
കോലത്തിരിയും നിങ്ങൾക്ക് പണം അയച്ചു പറങ്കിപ്പടയെ [ 191 ] വിടാതെ നടത്തേണ്ടതിന്നു ഗൂഢമായി സഹായിക്കും എന്നീവണ്ണം
താമൂതിരിക്ക് ദൂതയച്ച പ്രകാരം എല്ലാം അറിഞ്ഞു ക്ലേശിച്ചു പോരു
മ്പോൾ ജുവാൻഫെൎന്നന്തസ് എന്ന വലിയ പാതിരി മുതലായ പറ
ങ്കി മൂപ്പന്മാരും കൈക്കൂലിവാങ്ങി രാജഭണ്ഡാരത്തിൽനിന്നു പല വി
ധത്തിലും വൎഗ്ഗിച്ചു വരുന്നതിന്നു മാറ്റം വരുമെന്നും പേടിച്ചു ഒന്നിച്ചു
കൂടി പെരിമ്പടപ്പെ ബോദ്ധ്യം വരുത്തി, ഒക്കത്തക്ക മാനുവേൽ രാ
ജാവെ ഉണൎത്തിച്ചതിപ്രകാരം: "അൾബുകെർക്ക് ചെയ്യുന്നത്
എല്ലാം അബദ്ധമത്രെ; ഗോവയിൽ വെള്ളക്കാർക്ക് പാർപ്പാൻ നല്ല
സൌഖ്യമില്ല, കൊച്ചിത്തുറമുഖത്തിന്നു അതിനാൽ താഴ്ചയും നാശവും
വരും. ആകയാൽ മേധാവികൾ എല്ലാവരും കൂടി ഗോവയെ ഉപേ
ക്ഷിക്കേണ്ടയൊ എന്നുള്ളതു വിചാരിച്ചു നിരൂപിച്ചു കൊൾവാനാ
യിട്ടു രാജാവവർകൾ കല്പിപ്പാൻ തിരുവുള്ളത്തിലേറാവു. അങ്ങിനെ
ചെയ്തു എങ്കിൽ കാര്യങ്ങൾ ക്രമത്താലെ തെളിഞ്ഞു വരും" എന്നി
പ്രകാരം എല്ലാം എഴുതി അൾബുകെർക്കിന്നു വേണ്ടുവോളം മാനഹാ
നി വരുത്തുകയും ചെയ്തു.

ആയത് നൊരൊഞ്ഞ അറിഞ്ഞു ഗോവയിൽ ബോധിപ്പിച്ച
ഉടനെ അൾബുകെർക്ക് മലയാളത്തിൽ വന്നു കണ്ണന്നൂരിലെ കലക്ക
ത്തെ ശമിപ്പിച്ചു. കോലത്തിരിയുടെ മന്ത്രിയെ മാറ്റി പിന്നെ കൊ
ച്ചിയിൽ എല്ലാവരെയും വരുത്തി വിചാരിച്ചു സങ്കടങ്ങളെ തീൎത്തു
ദ്രോഹികളെ പേടിപ്പിച്ചു സർപ്പശീലമുള്ള പാതിരിയെ പൊർത്തുഗ
ലിലേക്ക് അയച്ചു ഗോവ തന്നെ രാജ്യത്തിന്നു മൂലസ്ഥാനമായി വേ
ണം എന്നും അതിന്നു കാരണങ്ങൾ ഇന്നവ എന്നും എഴുതിച്ചു സക
ല കപ്പിത്താന്മാരെ കൊണ്ടും ഒപ്പിടുവിച്ചതും മാനുവേൽ രാജാവിന്നു
അയക്കയും ചെയ്തു.

പിന്നെ പൊക്കരഹസ്സൻ താമൂതിരിയോടു സന്ധികാര്യം വി
ചാരിക്കുമ്പോൾ ഇടർച്ചകളെല്ലാം ക്രമത്താലെ നീക്കുവാൻ സംഗതി
വന്നു. താമൂതിരി അൾബുകെൎക്കിന്റെ വാക്കു ബഹുമാനിച്ചു തന്റെ
അമ്മയേയും പെങ്ങളെയും കോഴിക്കോട്ട കോയയേയും നഗരത്തിൽ
നിന്നു ദൂരത്താക്കി യുദ്ധം മന്ത്രിക്കുന്ന വിശ്വസ്തരെയും മിണ്ടാതാക്കിയ
ശേഷം, അൾബുകെൎക്ക് താൻ കോഴിക്കോട്ടിൽ വന്നിറങ്ങി രാജാ
വെ കണ്ടു സഖ്യവും സമയവും ചെയ്തതിപ്രകാരം: "പൊൎത്തുഗീസർ
ബോധിച്ച സ്ഥലത്തു കോട്ട എടുപ്പിച്ചു അവിടുന്നു കച്ചവടം ചെയ്തു
പോരുക. മുളകിന്നു ശേഷമുള്ളവർ പണം മാത്രം കൊടുക്കേ പറങ്കി
കൾ ചരക്കുകളെ കൊടുത്തു മേടിച്ചാൽമതി. കൊല്ലംതോറും 15000
ഭാരം മുളകു കൊച്ചിയിൽ, നടക്കുന്ന വിലക്കുതന്നെ ബന്തരിൽ വെക്കു
ക. ആണ്ടിലെ ചുങ്കത്താൽ പാതി മാനുവേൽ രാജാവിന്നു കപ്പമായി
ഏല്പിക്ക. കബ്രാലിന്റെ സമയത്ത് പാണ്ടിശാലക്കും മറ്റും ചേതം
വന്നതെല്ലാം താമൂതിരി ഭണ്ഡാരത്തിൽനിന്ന ഒപ്പിക്ക" എന്നിപ്ര
കാരം സന്ധിച്ച നാൾ മുതൽ ഇടപ്പള്ളിത്തമ്പുരാൻ മുതലായവൎക്ക്
പടക്കായി കൊടുക്കുന്ന സഹായം മുടങ്ങിപ്പോയി. പറങ്കികൾക്ക് [ 192 ] ചെലവ കുറഞ്ഞു വരവു വൎദ്ധിക്കയും ചെയ്തു. അന്നു കോലത്തിരിയും
വിചാരിച്ചു എങ്ങിനെ എങ്കിലും ഇനി മാപ്പിള്ളമാരെ പേടിപ്പാൻ
സംഗതിയില്ല; മുസല്മാനരുടെ അതിക്രമത്തിന്നു തടവു വന്നുപോയി
എന്നു വിചാരിച്ചു സന്തോഷിച്ചു പെരുമ്പടപ്പിന്നു ബോധം വരുത്തു
വാൻ എഴുതുകയും ചെയ്തു.

അനന്തരം കോഴിക്കോട്ടിൽ തെക്കെ അറ്റത്തു പുഴവക്കത്തു
തന്നെ കോട്ട എടുപ്പിപ്പാൻ തുടങ്ങി. കണ്ണനൂർ മുതലായ കോട്ടപ്പണി
ചെയ്തു തീൎത്ത തൊമാ ഫെൎന്നന്തസ് തന്നെ. ആ കോട്ടയേയും നിൎമ്മി
ച്ചു നൊഗെര കപ്പിത്താൻ പട്ടാളത്തെ നടത്തുകയും ചെയ്തു. കോട്ട ചതു
രശ്രത്തിൽ തന്നെ തീൎത്തതു കടല്ക്ക നേരെ രണ്ടു ഗോപുരവും അതി
ന്റെ ഇടയിൽ വെള്ളത്തിൻ നടുവിൽ നീണ്ട കേമമുള്ള നടയും ഉണ്ടു.
കല്ലും കുമ്മായവും പണിക്കാരും വേണ്ടുവോളം കിട്ടേണ്ടതിന്നു താമൂതി
രി താൻ നിത്യം പ്രയത്നം കഴിച്ചുപോന്നു. പാർസി, സുല്ത്താൻ,
ശൈഖ്, ഇസ്മാലി ആ വർഷത്തിൽ തന്നെ ഒരു മന്ത്രിയെ അയച്ച
പ്പോൾ, അൾബുകെൎക്ക് അവനെ കോട്ടപ്പണി എല്ലാം കാണിച്ചു വി
സ്മയം വരുത്തുകയും ചെയ്തു. പിന്നെ താമൂതിരി മാനുവേൽ രാജാവി
ന്നു താൻ ഒരു കത്തെഴുതി "എന്നേക്കും മിത്രത വേണം എന്നും കോ
ഴിക്കോട്ടേക്ക് തന്നെ കപ്പലും ചരക്കും നിയോഗിക്കേണം എന്നും
മിസ്ര സുല്ത്താനും മക്കത്ത് കച്ചവടക്കാരും ആയി ഞങ്ങൾ ഇ
പ്പോൾ ഇടഞ്ഞുപോയല്ലൊ അതുകൊണ്ടു ഈ നഗരത്തിന്നു മുമ്പത്തേlb/> ശ്രീത്വം വരേണ്ടതിന്നു നിങ്ങളുടെ കടാക്ഷം തന്നെ പ്രമാണം എന്നും
എന്റെ പുഴവക്കത്തു കപ്പൽ ഉണ്ടാക്കേണ്ടതിന്നു തോന്നിയാൽ ജാതി
മരം മുതലായ സംഭാരങ്ങൾ എല്ലാം ആവോളം എത്തിക്കാം എന്നും
ചൊല്ലി അൾബുകെൎക്കെയും നന്ന സ്തുതിച്ചു തന്റെ പ്രധാനന്മാരെ
കൊണ്ടു ഒപ്പിടുവിച്ചു താനും പൊന്മുദ്രയിട്ടു നവരത്നം തുടങ്ങിയുള്ള സ
മ്മാനങ്ങളോടുകൂടെ ആയക്കയും ചെയ്തു." അന്നു നിയോഗിച്ച 2 മന്ത്രി
കളിൽ ഒരുവൻ പൊൎത്തുഗലിൽ എത്തിയപ്പോൾ സ്നാനം ഏറ്റു ക്രൂശ്
എന്ന നാമം ധരിച്ചു പിന്നത്തേതിൽ മലയാളത്തിൽ വന്നു വ്യാ
പാരം ചെയ്തു ക്രിസ്തൃനാമ വ്യാപനത്തിന്നായി പ്രയത്നം കഴിക്കയും
ചെയ്തു. ആ താമൂതിരിയുടെ ജീവപര്യന്തം പറങ്കികളോടു മമത ഉണ്ടാ
യതെ ഉള്ളൂ. ആ കോട്ടയൊ 12 വർഷം കഴിഞ്ഞ ഉടനെ പറങ്കികൾ
തങ്ങൾ തന്നെ ഇടിച്ചു കളയേണ്ടി വന്നിരിക്കുന്നു.

51. അൾബുകെർക്കിന്റെ മഹത്വവും
ശത്രുക്കളുടെ അതിക്രമവും.

കോഴിക്കോട്ടു അടങ്ങിയ നാൾ മുതൽ അൾബുകെർക്കിന്റെ
കീൎത്തി ആസ്യയിലും യുരോപയിലും എങ്ങും പരന്നു: അവനും പറ
ങ്കികളുടെ വാഴ്ചക്ക് ഉറപ്പു വരുത്തുവാൻ ആവോളം പ്രയത്നം കഴിച്ചു
ദിവസേന വൎദ്ധിക്കുന്ന വരവു മിക്കതും ഈ ദേശത്തിലെ കോട്ടകൾ [ 193 ] ക്കായി തന്നെ മുറ്റും ചെലവഴിച്ചു. യുരോപയിൽ വിശേഷമായ കാ
ഴ്ചകളെ അയച്ചു വിട്ടു താനും, മുമ്പെ പറങ്കികൾ കാണാത്ത ഗണ്ഡകം
എന്ന വാൾ പുലിയേയും പല ആനകളെയും ലിസ്ബൊനിൽ അയ
ച്ചാറെ, രാജാവ് ജനവിനോദത്തിന്നായി ആനയെ വാൾ പുലിയോടു
പോർ ചെയ്യിച്ചു ആന പട്ടു പോകയും ചെയ്തു. പിന്നെ പത്താം ലെ
യൊ പാപ്പ വാഴുവാൻ തുടങ്ങിയാറെ, (1513) മാനുവേൽ രാജാവ്
അവനു സമ്മാനം അയച്ചിതു: ചില സ്വൎണ്ണ പ്രതിമകളും, ഒരു വാൾ
പുലിയും ഒരു പാർസിക്കുതിരപ്പുറത്തിരിക്കും ചെറിയ നായാട്ടുപുലി
യും മറ്റും പാവാനോടു കൂട ഒരു വലിയ ആന രോമനഗരത്തിൽ
പ്രവേശിച്ച നാൾ പാപ്പാവിന്മുമ്പിൽ എത്തിയ ഉടനെ (1514 മാർ
ച്ച് 12.) ആ ആന മൂന്ന് വട്ടം ദണ്ഡനമസ്കാരം ചെയ്തു. പാപ്പാ
വളരെ അതിശയിക്കയും ചെയ്തു, "ഇനി വേഗത്തിൽ ആസിയേയും
അമെരിക്കയും പാപ്പാവിൻ കൈവശമാകും" എന്ന് അപ്പോൾ രോമ
യിൽ ജനശ്രുതി ഉണ്ടായി. യുരോപയിൽ അടുക്കെ തന്നെ ലുഥർ മൂല
മായി വരേണ്ടുന്ന സഭാഛിദ്രം അന്നു രോമയിൽ ഊഹിച്ചതും ഇല്ല.

ഇവ്വണ്ണം ഒക്കെയും അൾബുകെൎക്ക നാമം ചൊൽക്കൊണ്ടു പോ
രുകയാൽ ശത്രക്കളുടെ അസൂയയും വൎദ്ധിച്ചു. ഇവൻ ഏകദേശം രാജാ
വോളം വൎദ്ധിച്ചുവല്ലൊ എന്നു പലരും മാനുവേൽ രാജാവെ ഉണ
ൎത്തിച്ചു ശങ്ക ജനിപ്പിച്ചു ഭേദപ്രയോഗം തുടങ്ങുകയും ചെയ്തു. ആ 1513
ആണ്ടു അൾബുകെർക്ക കണ്ണനൂരിൽ തന്നെ പാർക്കുമ്പൊൾ, ലീമ,
റെയാൽ മുതലായ കപ്പിത്താന്മാർ ഗൂഢമായി കൂടി നിരൂപിച്ചു.
അക്ഷരം അറിയായ്കയാൽ പെറെര എന്നവനെ കൊണ്ടു മാനുവെൽ
രാജാവിന്നു കത്തുകൾ എഴുതിച്ചതും എഴുതിക്കുന്നതും കേട്ടപ്പൊൾ
പെറെരയെ വിളിച്ചു മാഫ് കൊടുത്തു കത്തുകളുടെ പകർപ്പ വാങ്ങു
കയും ചെയ്തു. അതിന്റെ വിവരം: "വിസൊറെയി ഭാഗ്യം ഏറെ
യുള്ള ചതിയനത്രെ അവൻ മലയാളരാജാക്കന്മാരെ വഞ്ചിച്ചു പറങ്കി
കൾക്കുള്ള കൊള്ളയെ താൻ എടുത്തുകൊണ്ടും മാപ്പിള്ളമാരോടു ഒരു
പെട്ടി നിറയ പൊന്നു വാങ്ങി കടൽ പിടിക്കാരനായി ഓരൊന്നു
മോഷ്ടിച്ചുംകൊണ്ടു ദ്രവ്യം അത്യന്തം വൎദ്ധിപ്പിക്കുന്നു. പിന്നെ തനിക്ക
വേണ്ടപ്പെട്ടവർക്ക് സമ്പത്ത് വളരെ കൊടുത്തു രാജാവിന്റെ ആളു
കളെ തന്റെ സ്വാധീനത്തിലാക്കുവാൻ നോക്കുന്നു. ചില യഹുദ
ന്മാരെ അവൻ സ്നാനം ഏല്പിച്ചു തന്റെ ദ്വിഭാഷികളാക്കി രാജ്യകാ
ര്യം എല്ലാം അവരിൽ സമൎർപ്പിച്ചിരിക്കുന്നു. അവന്റെ വഴിയെ
വാഴുവാൻ ഇവർക്കൊ അവകാശം എന്നറിയുന്നില്ല; അവന്റെ ശൌ
ര്യം പറവാനും ഇല്ല. നഗ്നരായ കറുത്ത ജനങ്ങളെ ലക്ഷം കൊല്ലുക
യിൽ എന്തൊരു വിശേഷം? താൻ ഇരിമ്പങ്കി ഉടുത്തു വഴിയെ നി
ല്ക്കെയുള്ളു പട തീൎന്നാൽ ഉടനെ ആവശ്യമില്ലാത്ത സ്ഥലത്തും കോ
ട്ടകളെ എടുപ്പിക്കുന്നു. കച്ചവടത്തിന്നു ഒട്ടും വിചാരമില്ല; യുദ്ധ
ത്താൽ കവൎച്ചയിലും അഭിമാനത്തിലും അത്രെ കാംക്ഷ, ചരക്ക അ
ധികം കിട്ടുന്ന കൊച്ചിക്ക അവൻ നാശം വരുത്തുവാൻ തുടങ്ങി, [ 194 ] കപ്പൽ വന്നു പോകുമാറുണ്ടു സത്യം; അതിൽ ചരക്കു മിക്കതും അവന്റെ
പെൺകുട്ടികൾ തന്നെ, അത അവൻ തനിക്കായി വാങ്ങിയ ദാസി
കളത്രെ. അവരെ പിന്നെ ഇഷ്ടന്മാർക്കുംകൊടുക്കും, ചിലൎക്ക് പണ
ത്തിന്നു വിൽക്കും, അതിന്നു വിവാഹം എന്നു പേർ വിളിച്ചു പോരുന്നു.
അവന്നുള്ളതിൽ അധികം മുഹമ്മദിന്നും സ്ത്രീകൾ ഉണ്ടായിട്ടും ഇല്ല.
പള്ളിക്കാര്യം ഒട്ടും നോക്കുമാറില്ല; അജ്ഞാനികളോടും യഹൂദന്മാരോ
ടും സ്നേഹം ഒരു പോലെ തന്നെ. നമ്മുടെ മികച്ച പാതിരിയെ അവൻ
അപമാനം വരുത്തി പൊർത്തുഗലിൽ അയച്ചുവല്ലൊ അതു വേശ്യാ
ദോഷം മുതലായത ആരോപിച്ചു ചെയ്തപ്രകാരം ചൊല്ലിയതു മുഴുവ
നും വ്യാജം അത്രെ; അദ്ദേഹം ഏറ്റവും നല്ലവനായിരുന്നു, ഇപ്പൊൾ
അവൻ ഒരു മദ്യപായിയെ പ്രധാന പാതിരിയാക്കിയിരിക്കുന്നു. ആ
യവൻ കുമ്പസാരത്തിൽ കേൾക്കായി വരുന്ന വിശേഷങ്ങൾ ഒക്കെ
യും തന്നോട് അറിയിക്കേണം എന്നു നിർണ്ണയം, അതുകൊണ്ടു അ
ജ്ഞാനികൾ ആരും ഇപ്പൊൾ വന്നു ചേരുന്നതുമില്ല. മാപ്പിള്ളമാരുടെ
കൂട്ടത്തിൽ ചേരുകെ ഉള്ളൂ. ഇത് എല്ലാം ആരാഞ്ഞു നോക്കെണം
വിസൊരയി കൊല്ലം തോറും കണക്ക് ഒപ്പിക്കുമാറ ഒരു വ്യവസ്ഥ
വരുത്തേണം. ഈ എഴുതിയത് ഒക്കെയും ശുദ്ധപട്ടാങ്ങല്ല എന്നു വ
രികിൽ എഴുത്തുകാരനോട് ചോദിക്കട്ടെ, കളവു എന്നു കണ്ടാൽ
തലയറുക്കാവു"

ആയത് ഒക്കെയും അൾബുകെൎക്ക എത്രയും ശാന്തമനസ്സോടെ
വായിച്ചു കേട്ടു കപ്പിത്താന്മാരെയും കേൾപ്പിച്ചു. "ഞാൻ രാജാവെ
സേവിപ്പാൻ കാട്ടുന്ന ഉത്സാഹത്തിന്റെ ഫലം ഇതത്രെ" എന്നു
ചൊല്ലി അതിശയിച്ചിരുന്നു. പിന്നെ താൻ വ്യാഖ്യാനം ഒന്നും ചേ
ൎക്കാതെ, കത്തുകളെ ഒരു മാറാപ്പാക്കി രാജസന്നിധിയിങ്കലേക്ക്
അയച്ചു. സ്ഥാനികൾ മിക്കവാറും അതു കണ്ടാവെ, "ഇതു പോരാ"
എന്നു ചൊല്ലി കൂടി വിചാരിച്ചു. ആൾബുകെർക്കിന്റെ സ്തുതിക്കാ
യി ഒരു കത്ത് എഴുതി കൂടെ ആയപ്പാൻ നിൎബന്ധിച്ചു. അതിനു
അവൻ പറഞ്ഞു "ഇതരുത; ഞാൻ നിങ്ങളെക്കൊണ്ടു എന്റെ ഗു
ണത്തിനായി എഴുതിച്ച പ്രകാരം തോന്നും അല്ലൊ? ഇനി ദൈവ
ത്തിൻ ഇഷ്ടം പോലെ ആകട്ടെ".

എന്നതിന്റെ ശേഷം അവൻ കൊച്ചിക്ക് പോയി പെരി
മ്പടപ്പെ കണ്ടു താമൂതിരിയോട് ഇണങ്ങിയതിന്റെ ഹേതുക്കളെ
വിസ്തരിച്ചു പറഞ്ഞു "കുടിപ്പക നമുക്കു മുസല്മാനരോടെ ഉള്ളൂ. കൊല്ല
ത്തെ രാജാവ് നിരപ്പിന്നു യാചിച്ചാൽ അവനോടും സന്ധിക്കേ
വേണ്ടു, ദൈവം നിങ്ങളുടെ അജ്ഞാനം മാറ്റേണമെ എന്റെ മരണ
ത്തിന്നു മുമ്പെ മക്കത്തുപോയി ആ കള്ള നെബിയുടെ അസ്ഥികളെ
കുഴിയിൽനിന്നു എടുത്തു കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു" ഇവ്വണ്ണം
പലതും ചൊല്ലി രാജാവിന്നു സമ്മതം വരുത്തി കേരളത്തിലെ അവ
സ്ഥകൾ ഒക്കെയും യഥാസ്ഥാനത്തിലാക്കി കണ്ടശേഷം പടകേറി [ 195 ] അന്ത്യയുദ്ധപ്രയാണത്തിന്നായിക്കൊണ്ടു ഗോവെക്കു മടങ്ങി പോക
യും ചെയ്തു.

52.. അൾബുകെർക്കിന്റെ മരണം.

1515 ഫെബ്രുവരിമാസം അൾബുകെൎക്ക് കപ്പലുകളെ ഒക്കെ
യും ചേൎത്തു 1500 പറങ്കികളെയും 600 മലയാളികളെയും കരേറ്റി
പാർസികച്ചവടത്തിന്റെ മൂലസ്ഥാനമാകുന്ന ഹൊർമ്മുജെ പിടി
പ്പാൻ രണ്ടാമത പുറപ്പെട്ടു. അവിടുത്തെ രാജാവ് പറങ്കികളുടെ മിത്ര
മെങ്കിലും കാര്യക്കാർ രാജാധികാരത്തെ ചുരുക്കി പൊൎത്തുഗീസരിൽ
ശങ്ക കാണിച്ചു തന്നിഷ്ടം പ്രവൃത്തിച്ചുപോന്നു. പട കൂടാതെ കൌശ
ലംകൊണ്ടു പട്ടണപ്രവേശം ചെയ്തപ്പൊൾ, അൾബുകെൎക്ക കാര്യക്കാ
രനെ കൊല്ലിച്ചു, രാജാവ് മാനുവേലിന്റെ മേൽകൊയ്മയെ ആശ്ര
യിപ്പിച്ചു കോട്ടയിൽ പറങ്കികളെ പാർപ്പിച്ചു. പാർസി, ശാഹായ,
ഇസ്മാലി, അതു കേട്ടാറെ, അൾബുകെർക്കിന്റെ ശ്രീത്വം നിമിത്തം
അതിശയിച്ചു, സമ്മാനങ്ങളെ അയച്ചു മമത ഉറപ്പിക്കുകയും ചെയ്തു.

അതിന്നിടയിൽ മാനുവേൽ രാജാവ് ആ മേൽപറഞ്ഞ വൈ
രികളുടെ കത്ത് എല്ലാം കണ്ടും അസൂയക്കാരുടെ മന്ത്രണം കേട്ടും
കൊണ്ടു വിചാരിച്ചു ലോപൊ സുവാരസ് എന്ന കപ്പിത്താനെ പി
സൊരെയാക്കി മലയാളത്തിലേക്ക് 10 കപ്പലുമായി നിയോഗിച്ച
യച്ചു, (1515 എപ്രീൽ) ആയവൻ സപ്തമ്പ്ര. 2ാം ൹ ഗോവയിൽ എ
ത്തിയാറെ, "അൾബുകെർക്കിന്റെ അധികാരം തീൎന്നു എന്നറിയി
ച്ചു" സാധാരണമായ ദുഃഖം ഉണ്ടാക്കി ഉടനെ അൾബുകെർക്കിന്റെ
വിശ്വസ്തരെ മാറ്റി, പിന്നെ കണ്ണന്നൂരിൽ ഓടി കോലത്തിരിയെ
കണ്ടു, മാനുവേലിന്റെ കാഴ്ചയായി ചിലതു സമ്മാനിച്ചു കൊച്ചി
ക്ക് പോയി ആണ്ടത്തെ ചരക്കു കരയേറ്റി അയപ്പിക്കയും ചെയ്തു.
അപ്പോൾ പെരിമ്പടപ്പും അവനെ കണ്ടു "ഹൊ ഇവൻ ഒട്ടും പരിപാ
കം ഇല്ലാത്തവൻ അല്ലൊ അൾബുകെർക്കിൽ നാമും കുറ്റം ആരോ
പിച്ചത് കഷ്ടം കഷ്ടംതന്നെ" എന്നു പറഞ്ഞു. പിന്നെ പൊൎത്തുഗീ
സരിൽ ഉത്തമന്മാർ "അൾമൈദ അൾബുകെർക്ക എന്നവരുടെ ശുഭ
കാലം കഴിഞ്ഞുവല്ലൊ" എന്നുവെച്ചു രാജസേവ, വെറുത്തു, കപ്പലേറി
വിലാത്തിക്ക മടങ്ങിപ്പോകയും ചെയ്തു.

ഹൊർമ്മുജിൽനിന്ന ഓടി വരുമ്പോൾ, തന്നെ അൾബുകെർ
ക്കിന്നു ഒരു പടക എതിരേല്പാൻ ചെന്നു വൎത്തമാനം എല്ലാം അറിയി
ച്ച ഉടനെ, അവൻ ദുഃഖിച്ചു "വിശുദ്ധ യേശുവെ! ഇതിൽനിന്നു തെ
റ്റുവാൻ ഒരു വഴിയും കാണാ; രാജസേവ നിമിത്തം ആളുകൾ വി
രോധം ആളുകളുടെ സേവ നിമിത്തം രാജാവ് വിരോധം, അതു മ
തി. പോവാൻ കാലമായി കിഴവനെ ഉപേക്ഷിക്കൊല്ലാ!' എന്നു അ
ണ്ണാൎന്നു നോക്കി പറഞ്ഞു" പിന്നെ അതിസാരം പിടിച്ചപ്പൊൾ മര
ണം അടുത്തു എന്നു കണ്ടു "രാജാവ് എനിക്ക് അനന്ത്രവനെ അയച്ച [ 196 ] ത് തക്കത്തിൽ ആയല്ലൊ. ഇങ്ങിനെ ദൈവഹിതം എല്ലാം ശുഭമ
ത്രെ" എന്നു ചൊല്ലി രാജാവിന്നു ഒരു കത്ത എഴുതി "രാജ്യകാര്യം
തൊട്ടു എന്തിന്നു ചൊല്ലുന്നു കാലം ചെന്നാൽ അതിന്റെ അവസ്ഥ
താനെ അറിയും എനിക്ക് ഒരു മകനെ ഉള്ളു അവനെ നോക്കുവാൻ
രാജാവിന്നു ഇഷ്ടം തോന്നാവു ധനം ചേർപ്പാൻ സംഗതി വന്നില്ല
ല്ലൊ" എന്നു എഴുതി തീർത്തതിൽ പിന്നെ യോഹനാൻ സുവിശേ
ഷത്തിൽനിന്നു യേശുവിന്റെ നിര്യാണ വിവരം എല്ലാം വായിപ്പി
ച്ചു കേട്ടു "ക്രൂശിലല്ലൊ എനിക്ക് ശരണമെ ഉള്ളു" എന്നു ചൊല്ലുകയും
ചെയ്തു. ദിശമ്പ്ര 15 ൽ ഗോവയിൽ എത്തിയാറെ, അവൻ തോണി
അയച്ചു ഒരു പാതിരിയെ കപ്പലിലേക്ക് വരുത്തി പാപങ്ങളുടെ ക്ഷ
മക്കായി വളരെ പ്രാൎത്ഥിച്ചു കൊണ്ടു രാത്രി കഴിച്ചപ്പൊൾ, 17ാം ൹
ആത്മാവെ ദൈവത്തിൽ ഭരമേല്പിക്കയും ചെയ്തു. അവന്നു അ
പ്പൊൾ 63 വയസ്സ അതിൽ 10 വർഷം വിസൊരയി സ്ഥാനം ഉ
ണ്ടായിരുന്നു; ശവത്തെ കരക്കിറക്കി സുഗന്ധ ദ്രവ്യങ്ങളെ ഇട്ടു ചില
ദിവസം വരുന്നുവർക്കു കാട്ടി കൊടുത്ത ശേഷം ഘോഷത്തോടെ സം
സ്കരിക്കുമ്പൊൾ, നാട്ടുകാരുടെ കരച്ചൽ നിമിത്തം പാതിരികളു
ടെ പാട്ടു ഒന്നും കേൾപാറായില്ല.

അവൻ നേരും ന്യായവും സൂക്ഷിച്ചു നോക്കിയവൻ തന്നെ.
വ്യാജം കേട്ടാൽ ഉടനെ കോപിക്കും; പിന്നെ ഓരൊ നർമ്മങ്ങളെ
ചൊല്ലി തന്നെ താൻ ശാസിക്കും; തന്നെ അപമാനിക്കുന്നവരോടു
വേഗം ക്ഷമിക്കും; യേശു നാമത്തിൽ വളരെ ശങ്കയും താല്പര്യവു
മുണ്ടു, വേദത്തിൽ കൂട കൂട വായിക്കും ദൈവഭക്തി നിമിത്തം ഒരു
നാളും ആണയിടുമാറില്ല; ദരിദ്ര്യന്മാൎക്കു വളരെ കൊടുക്കും, ഒരിക്കൽ
തനിക്കും പൈസ്സ ഇല്ലാത്തപ്പോൾ ഒരു കിലാസി വന്നു 3 വരാ
ഹൻ വായിപ്പയായി ചോദിച്ചു ഇപ്പോൾ ഏതും ഇല്ല എങ്കിലും
ഈ മൂന്നു രോമം പണയം വെച്ചു വല്ല പീടികക്കാരനോടു ചോദി
ക്ക; അവൻ തരും നിശ്ചയം" എന്നു ചൊല്ലി താടിമേൽനിന്നു 3
രോമങ്ങളെ പറിച്ചു കൊടുത്തയക്കയും ചെയ്തു. ഒടുക്കം അവനെ പോ
ലെ പിന്നെത്തേതിൽ പൊൎത്തുഗീസരിൽ വീരന്മാർ ആരും ഉണ്ടാ
യില്ല. അവന്റെ ശവം സ്ഥാപിച്ച മറിയപ്പള്ളിയിൽ പിന്നെ തറ
കെട്ടിയപ്പോൾ നാട്ടുകാരും മുസല്മാനരും മഹത്തുക്കളാൽ സങ്കടം അ
കപ്പെടുന്തോറും തറക്കുവന്നു കാഴ്ചകളെ വെച്ചു വിളക്കു കത്തിച്ചും കൊ
ണ്ടു നീതിക്കായി യാചിച്ചു പോരും. ഗോവ, മലക്ക, ഹൊർമ്മുജ
ഈ മൂന്നിന്റെ ജയം നിമിത്തം ദൂരസ്ഥന്മാരും എല്ലാവരും അവനെ
മാനിക്കും; പൊർത്തുഗീസൎക്ക് തൽക്ഷണം കാര്യമുടക്കവും താഴ്ചയും
വരാത്തത് അൾബുകെർക്ക് എന്ന നാമത്തിന്റെ ഓർമ്മയാൽ അ
ത്രെ സംഭവിച്ചു എന്ന് ഊഹിപ്പാൻ അവകാശം ഉണ്ടു. [ 197 ] 53. സുവാരസ വാഴ്ചയുടെ ആരംഭം.

സുവാരസ് 11 വർഷത്തിന്മുമ്പിൽ പന്തലായിനി തൂക്കിൽ
വെച്ചു ജയം കൊണ്ടതല്ലാതെ [26 ആമത നോക്കുക] അപ്രസിദ്ധന
ത്രെ. അതുകൊണ്ടു പല ദിക്കിൽ നിന്നും നീരസ ഭാവങ്ങളെ കണ്ടാറെ
താൻ പ്രാപ്തിയുള്ളവൻ എന്നു കാണിക്കേണ്ടതിന്നു മുമ്പെ കൊല്ല
ത്തോടു വൈരം സമൎപ്പിച്ച് ഇണക്കം വരുത്തട്ടെ എന്നു വെച്ചു കൊ
ച്ചിയിൽനിന്ന് സമൎത്ഥ ദൂതരെ അയച്ചു യുദ്ധനിവൃത്തി വരുത്തുകയും
ചെയ്തു. അന്നു കൊല്ലത്തെ രാജാവ് ബാലനത്രെ, അവന്റെ ജ്യേഷ്ഠ
ത്തിയായ ആഴിപണ്ടാരി രാജ്ഞി എന്ന പേരുള്ളവൾ ആറ്റിങ്കൽ
തമ്പുരാട്ടിയായിരിക്കും. ആയവൾ അവനുവേണ്ടി രാജ്യകാര്യം നോ
ക്കുമ്പോൾ, പൊർത്തുഗീസരിൽ മമത ഭാവിച്ചു അവർ ഉപദേശിച്ച
വഴിയിൽ ഇണങ്ങിവരികയും ചെയ്തു. അന്നെത്തെ നിയമപ്രകാരം
ആവിതു: "10 വർഷത്തിന്മുമ്പിൽ [30] ദസാ മുതലായ പറങ്കികളെ
കൊന്നു വസ്തുക്കൾ നാനാവിധമാക്കിയതിന്നു രാജ്ഞി 500 ഭാരം മുളകു
വെക്കേണ്ടതു അന്നു ചുട്ടുപോയ തൊമാപ്പള്ളിയെ രാജ്ഞി താൻ പുതു
തായി കെട്ടുക. പള്ളിവക ഒക്കയും യഥാസ്ഥാനമാക്കുകയും ചെയ്ക.
(19) ഇനി മുളകു വിറ്റാൽ പൊർത്തുഗലിന്നു മുമ്പെകാട്ടി കൊച്ചി
വിലക്കു കൊടുക്കുക, മാപ്പിള്ളമാരുടെ വമ്പു താഴ്ത്തി രക്ഷിച്ചു
കൊൾക." എന്നിങ്ങിനെ മന്ത്രിമാരായ പിള്ളമാർ ഒപ്പിട്ടു മേൽ പ
റഞ്ഞ മുളകു ഏല്പിച്ചു തുടങ്ങുകയും ചെയ്തു. ഇവ്വണ്ണം കാര്യസിദ്ധി ഉ
ണ്ടാകയാൽ സുവാരസ് ഗൎവ്വിച്ചു കോഴിക്കോട്ടിൽ എത്തിയാറെ,
താമൂതിരി അൾബുകെൎക്കിന്റെ മരണത്താൽ ഖേദിച്ച പ്രകാരം കേട്ടു
ഇഷ്ടക്കേടു ഭാവിച്ചു "കൂടിക്കാഴ്ചക്കു രാജാവ് കോട്ടയിൽ വരുമല്ലൊ"
എന്നു ചോദിപ്പിച്ചു "ഇതു മാനക്കുറവായി തോന്നും, കോട്ടയുടെ പു
റത്തു ഏതുസ്ഥലമെങ്കിലും മതി" എന്ന് ഉത്തരം കേട്ടാറെ സുവാരസ്
ക്രുദ്ധിച്ചു വെറും വാദത്താൽ 12 ദിവസം കഴിച്ചു പടക്കു കോപ്പിട്ടു
പോയശേഷം, കപ്പിത്താന്മാർ ഒക്കത്തക്ക സന്നിധാനത്തിങ്കൽചെന്നു
"നിങ്ങൾ കല്പിച്ചാലും ഞങ്ങൾ ഇങ്ങിനെ നിസ്സാര കാര്യം ചൊല്ലി
വാൾ ഊരുകയില്ല സത്യം.” എന്നുണൎത്തിച്ചതു കേട്ടപ്പോൾ കുറയ
അടങ്ങി കോട്ടയുടെ വാതുക്കൽ വെച്ചു താമൂതിരിയെ കണ്ടു സംഭാഷി
ക്കയും ചെയ്തു. അന്നു വാഴുന്ന രാജാവ് എത്രയും സന്ധിപ്രിയൻ ആക
കൊണ്ടത്രെ പടകൂടുവാൻ സംഗതി വരാഞ്ഞതു. പിന്നെ അൾബു
കെർക്കിന്റെ മരണം കേട്ടാറെ, ഭട്ടക്കളയിലെ മാപ്പിള്ളമാർ കലഹി
ച്ചു പറങ്കികൾ വിചാരിയാത്ത സമയം ആയുധം എടുത്തു, 24 വെള്ള
ക്കാരെ കൊല്ലുകയും ചെയ്തു. അതുകൊണ്ടു സുവാരസ് ഭട്ടക്കളയിൽ
ഓടി വിസ്താരം കഴിക്കുമ്പോൾ, മാപ്പിള്ളമാർ മുഖസ്തുതി പറഞ്ഞു
കൊണ്ടു വശീകരിച്ചു കുറ്റക്കാർക്ക് ആൎക്കും ദണ്ഡം വിധിച്ചതും ഇല്ല.
അതിനാൽ കൎണ്ണാടകത്തിൽ ചോനകർ ഞെളിഞ്ഞു ഭയം എന്നിയെ
കടല്പിടിക്കു പിന്നെയും തുനികയും ചെയ്തു. [ 198 ] അനന്തരം ഗോവയിൽ എത്തിയാറെ, അൾബുകെർക്കിന്റെ
പണി എല്ലാം വളരെ അതിശയമായി തോന്നുകകൊണ്ടു "ഈ ഗോ
വയിൽ തന്നെ നമ്മുടെ കോട്ടയുള്ളതു നല്ലതൊ അല്ലയൊ താമൂതിരി
യോടും പടയില്ല. മലയാളത്തിൽ സുഖേന പാൎത്തു വ്യാപാരം ചെ
യ്യാമല്ലൊ" എന്നു കപ്പിത്താന്മാരോടു നിരൂപിച്ചു തുടങ്ങി. നാട്ടുകാ
രത്തികളെ വിവാഹം ചെയ്തു കുടിയിരുന്നവർ അതു കേട്ടാറെ, വള
രെ വ്യസനപ്പെട്ടു: "എങ്ങിനെ എങ്കിലും കോട്ടയെ പൊളിക്കുരു
തെ, ഞങ്ങളെ ഇവിടെ പാർപ്പിച്ചാൽ ഞങ്ങൾ പൊൎത്തുഗൽ സ
ഹായം കൂടാതെ പൊരുതു കുഞ്ഞികുട്ടികളെ രക്ഷിച്ചു കൊള്ളാം"
എന്നു ബോധിപ്പിച്ചതല്ലാതെ, കപ്പിത്താന്മാർ മിക്കവാറും സഭയി
ങ്കൽനിന്നു ആ പക്ഷം തന്നെ എടുത്തു ചൊല്ലുകയാൽ "ഗോവ പി
ന്നെയും മൂലസ്ഥാനമായിരിക്ക" എന്ന കല്പനയായി സുവാരസ് മഴ
ക്കാലം കഴിപ്പാൻ കൊച്ചിക്ക് മടങ്ങിപ്പോകയും ചെയ്തു. (1516)
അവിടെനിന്നു ചില പറങ്കികൾ നായാടുവാൻ കാട്ടിൽ പോയപ്പോൾ
ചില മയിലുകളെ കണ്ടു വെടിവെച്ചു തുടങ്ങിയാറെ, പലനായ
ന്മാരും ഒരു കയ്മളും വന്നു "ഇതു ദേവരുടെ മയിലത്രെ" എന്നു
വിരോധിച്ചു. ആയത് അവർ കൂട്ടാക്കാതെ പരിഹസിച്ചു വെടിവെ
ച്ചാറെ, കലശൽ ഉണ്ടായതിൽ നാലു വെള്ളക്കാർ കഴിഞ്ഞു. "ഇനി
ഇപ്രകാരം ചെയ്യരുതെന്നു" കൊച്ചിയിൽ കല്പനയാകയും ചെയ്തു.

മുമ്പെ 1508 ആമതിൽ മിസ്ര സുല്ത്താൻ ഖാൻ ഹസ്സൻ പറ
ങ്കികളെ നീക്കുവാൻ കപ്പൽ അയച്ചപ്പോൾ, അൾമൈദ തോല്പിച്ച
പ്രകാരം പറഞ്ഞുവല്ലൊ. അവിടുന്നു പിന്നെയും വളരെ കപ്പൽ
ഗോവയുടെ നേരെ പോകും എന്നു കേട്ടു മാനുവേൽ രാജാവ് ക്ലേശി
ച്ചു മലയാളത്തിൽ കല്പന അയച്ചതിപ്രകാരം: "മിസ്രികളും അറ
വികളും വരുന്നത് പാൎത്തിരിക്കരുത്; ചെങ്കടലിലേക്ക് എതിരെ
ഓടെണം അതിന്നു സുവാരസല്ല അടുക്കെയാകുന്നു എങ്കിൽ അൾബു
കെൎക്ക് തന്നെ സേനാധിപതിയും രാജക്കയ്യുമായിരുന്നു. കാര്യം നട
ത്തേണം എന്നു തന്നെ." അൾബുകെൎക്ക് മരിച്ചു ഒരാണ്ടു കഴിഞ്ഞി
ട്ടു ഈ കല്പന എത്തിയാറെ, സുവാരസ് കപ്പലുകളെ ഒരുക്കി 3000
പറങ്കികളെയും 500 കൊച്ചിനായകന്മാരെയും കരയേറ്റി ജിദ്ദയുടെ
നേരെ ഓടി പടയാലും കാറ്റിനാലും വളരെ നാശം അനുഭവിക്കയും
ചെയ്തു. എങ്കിലും രൂമി സുല്ത്താനായ സെലിം ആ വർഷം തന്നെ
മിസ്രയെ സ്വാധീനമാക്കികൊണ്ടു മുസല്മാൻ കപ്പൽ ചെങ്കടൽ വി
ട്ടു മലയാളത്തിൽ വരുവാൻ സംഗതി വന്നില്ല.

54. കൊല്ലത്തിൽ പാണ്ടിശാല
കെട്ടിയതു.

സുവാരസ് കൊല്ലത്തൊടു നിരന്ന പ്രകാരം പറഞ്ഞിട്ടുണ്ടല്ലൊ
(53) അവൻ ചെങ്കടലിൽ ഓടും മുമ്പെ കൊല്ലത്തിൽ നിയോഗിച്ച
കപ്പിത്താൻ ഹെയ്തൊർ രൊദ്രീഗസ് എന്നവൻ തന്നെ. ആയവൻ [ 199 ] 1517 ഫെബ്രു. 1 ൹ അവിടെ എത്തിയാറെ, റാണി, മന്ത്രികൾ
മുതലായവൎക്കു കാഴ്ച വെച്ചു മുളകിന്റെ ശിഷ്ടം ചോദിച്ചപ്പോൾ,
"തരാം" എന്നു പറഞ്ഞിട്ടും താമസം വളരെ ഉണ്ടായി. റാണി
അവനെ വേറെ വിളിച്ചു പറഞ്ഞിതു: "നമ്മുടെ അയല്വക്കത്തു തി
രുവിതാങ്കോട്ട രാജാവോടു പടയെല്ക്കേണ്ടതാകുന്നു; നാളെ നാം എഴു
ന്നെള്ളേണ്ടത; അതു കൊണ്ടു പണത്തിന്ന അല്പം ഞെരിക്കം ഉണ്ടു
വിശേഷാൽ, പള്ളിവക ഇപ്പോൾ ചോദിക്കരുത് പിള്ളമാരും നാ
യന്മാരും അത അടക്കി കൊണ്ടു വരായ്കയാൽ നാം ജയിച്ചു വരു
മ്പോൾ, എന്റെ സന്നിധാനത്തിങ്കൽനിന്നു തീർക്കേണ്ടുന്ന കാര്യം
ആകുന്നു. ആയതു കൊണ്ടു ഞാൻ ഇങ്ങു പോരുവോളം ആ വക ഒന്നും
മിണ്ടരുതെ" എന്നും മറ്റും യാചിച്ചതിനാൽ, കപ്പിത്താൻ അവളുടെ
ഗുണമനസ്സും മന്ത്രിസ്വാധീനതയും അറിഞ്ഞു "സ്വസ്ഥയായിരി
ക്കാം എങ്കിലും ഞങ്ങൾക്ക് രാത്രി പാർപ്പാൻ സ്ഥലം തരേണ്ടതു,
അതിന്നു ഭവനം ഇല്ലെങ്കിൽ ഒന്നു എടുപ്പിപ്പാൻ അനുവാദം ഉണ്ടാകേ
ണം" എന്നു അപേക്ഷിപ്പാൻ തുടങ്ങി. ഇതു കൌശലത്താലെ ചോ
ദിച്ചതാകുന്നു; സുവാരസ് മടങ്ങിവന്നാൽ പിന്നെ ഒരു കോട്ട എ
ടുപ്പിക്കേണം എന്നും അതിന്റെ മുമ്പെ ഒരു നല്ല സ്ഥലം തിരഞ്ഞു
കൊള്ളേണം എന്നും കല്പിച്ചിട്ടുണ്ടായിരുന്നു. റാണി കുറയ ക്ലേ
ശിച്ചു പോയി എങ്കിലും പിറ്റെന്നാൾ ഒരു സ്ഥലം കുറിച്ചു കൊടു
ത്തു യാത്രയാകയും ചെയ്തു.

ആയതു കേട്ടപ്പോൾ, ചോനകർ കോപിച്ചു "ഇതു പാണ്ടി
ശാലക്കല്ല കോട്ടക്കായി വിചാരിച്ചതത്രെ" എന്നു മുറയിട്ടു റാണി
യോടു ബോധിപ്പിച്ചതല്ലാതെ, കുമാരിരാജ്ഞിയാകുന്ന മറ്റെ തമ്പു
രാട്ടിയെ വശീകരിച്ചു പറങ്കിനിരൂപണം ഇല്ലാതാക്കുവാൻ പ്രയത്നം
കഴിച്ചു പോന്നു. എങ്കിലും കപ്പിത്താനും ശ്രമിച്ചു കൊണ്ടു മന്ത്രിക
ളെ വശത്താക്കി കരക്കടുക്കെ നല്ല വെള്ളത്തോടുള്ള ഒരു സ്ഥലം സ
മ്പാദിച്ച ഉടനെ പാണ്ടിശാലയെ എടുപ്പിച്ചു ഓല മേയുകയും ചെയ്തു.
മഴക്കാലം വന്നപ്പൊൾ മാപ്പിള്ളമാർ ഓരൊരൊ വൎത്തമാനങ്ങളെ പ
രത്തി പുരുഷാരത്തെ കലഹിപ്പിച്ചു നടന്നു. "രൂമികളോടു തോറ്റു
സുവാരസ് കഴിഞ്ഞു പോയെന്നു, അതിൽഖാൻ കൃഷ്ണരായരുമായി
നിരന്നു ഗോവയെ പിടിപ്പാൻ പുറപ്പെട്ടു എന്നും പലെടത്തും പറങ്കി
കൾ പട്ടു നശിച്ചു" എന്നും കേട്ടാറെ, കപ്പിത്താൻ വിശ്വസിക്കാത്ത
വൻ എങ്കിലും "പറങ്കികൾ ആരും പുറത്ത പോകരുത് കലശലി
ന്നു ഒട്ടും ഇടം കൊടുക്കരുത" എന്നു കല്പിച്ചു അകത്തുനിന്നുറപ്പു വരു
ത്തി രാജ്ഞി പടയിൽനിന്ന് മടങ്ങി വരുന്നതിനെ കാത്തുകൊണ്ടു
അധികാരികളെ അനുകൂലമാക്കി വസിച്ച ശേഷം, സുവാരസ്
ഹൊർമ്മുജിൽനിന്ന തിരികെ വന്നു എന്നും "ഗോവയോടും മുസല്മാ
നർ പടയേറ്റതു നിഷ്ഫലം" എന്നും അറിഞ്ഞു സന്തോഷിച്ചു ബുദ്ധി
വിശേഷത്താൽ ജനരഞ്ജന ഉണ്ടാക്കുകയും ചെയ്തു. രാജ്ഞിയും പ
റങ്കികളിൽ പ്രസാദിച്ചു, "ശത്രുക്കൾ എന്തു പറഞ്ഞാലും ഞാൻ അറി [ 200 ] ഞ്ഞിരിക്കുന്നത് മതിയാകുന്നു. കൊച്ചിയുടെ തഴെപ്പും കോഴിക്കോ
ട്ടിന്റെ താഴ്ചയും രണ്ടും ലോകപ്രസിദ്ധമല്ലൊ ആയതു നിങ്ങളുടെ
സ്നേഹമെ ഇങ്ങു തന്നെ വേണ്ടത" എന്നു കൂടക്കൂട പറകയും ചെയ്തു.

55. സുവാരസ് ദ്വീപുകളിൽ നടത്തിയത.

മാലിലെ സങ്കടങ്ങളെ അൾബുകെൎക്ക തീൎത്ത പ്രകാരം മീ
ത്തൽ പറഞ്ഞുവല്ലൊ (48) അവന്റെ മരണത്തിൽ പിന്നെ ഓരൊ
പറങ്കിക്കപ്പിത്താന്മാർ ബോധിച്ചപോലെ അതിക്രമങ്ങളെ ചെയ്ക
യാൽ, ബങ്കാളരാജാവും മാലിൽ തമ്പുരാനും പറങ്കികളെ ആട്ടേണ്ടി
വന്നു. അതു കൊണ്ടു ആ ദ്വീപുകളോടു കച്ചവടം അറ്റു ഒടുങ്ങിയ
പ്പോൾ സുവാരസ് വിചാരിച്ചു സില‌്വെർ കപ്പിത്താനെ നിയോഗി
ച്ചു, ആയവൻ 4 കപ്പലുമായി ഓടി (1518 ഫെബ്രു.) മാലിൽ
എത്തിയാറെ, രാജാവു കടപ്പുറത്തു എതിരെ വന്നു വളരെ മാനിച്ചു
ദ്വീപുകൾ എല്ലാം പറങ്കികളിൽ ഭരമേല്പിച്ചു "ഞങ്ങൾ മാനുവേ
ലിന്റെ നിഴലാശ്രയിച്ചത്രെ വാഴുകെയുള്ളു" എന്നു ചൊല്ലി സഖ്യം
കഴിക്കയും ചെയ്തു. "ഇനി അമ്പരും കയറു വില്പാനുള്ളതു എല്ലാം
പൊൎത്തുഗലിന്നു കൊടുപ്പാൻ തക്കവണ്ണം" നിശ്ചയിച്ചപ്പോൾ, അവി
ടെയും പാണ്ടിശാല എടുപ്പിച്ചു വ്യാപാരി മൂപ്പരെ പാർപ്പിക്കയും
ചെയ്തു. അക്കാലം ദ്വീപുകാർ മിക്കവാറും വിഗ്രഹാരാധനക്കാരത്രെ.
മാലിലും കന്തയൂസിലും മാത്രം ചോനകരെ അധികം കണ്ടിരിക്കു
ന്നു. പടക്ക ഒട്ടും ബലമില്ല ആയുധങ്ങളും ഇല്ല ഒടിയും മാരണവും
വളരെ നടപ്പാകുന്നു എന്നു കേട്ടിരിക്കുന്നു. അനന്തരം സില‌്വെർ ബങ്കാ
ളത്തും ഓടി അതിലെ രാജാവിൻ ഇണക്കം വരുത്തുവാൻ കഴിഞ്ഞില്ല
താനും.

പിന്നെ ഈഴത്തോടും ഇടപാട ഉണ്ടാക്കേണം എന്നു വെച്ചു
സുവാരസ് (1518 സെപ്ത.) താൻ കുളമ്പു തുറമുഖത്തിൽ ഓടി രാജാ
വെ ചെന്നു കണ്ടാറെ, രാജാവ് വളരെ മാനിച്ചു "നിങ്ങൾ കൊച്ചി
യിൽ ചെയ്ത പ്രകാരം എല്ലാം ഇവിടെയും ചെയ്തു എങ്കിൽ കൊള്ളാം"
എന്നു പറഞ്ഞു. എന്നാൽ "നിങ്ങളുടെ രക്ഷക്കായി ഇവിടെ കോട്ട
കെട്ടി വ്യാപാരം നടത്താം" എന്നു പറഞ്ഞപ്പോൾ, രാജാവ് സമ്മ
തിച്ചു അടിസ്ഥാനം ഇട്ടു തുടങ്ങിയാറെ, കോഴിക്കോട്ടു മാപ്പിള്ളമാർ
ചെന്നു "ഇതു തന്നെ നിങ്ങൾക്ക് നാശമായി തീരും" എന്നും മറ്റും
ഉണൎത്തിക്കയാൽ, രാജാവിന്റെ മനസ്സു ഭേദിച്ചു അവൻ ചോനക
രോടു വലിയ ഇരുമ്പു തോക്കുകളെ മേടിക്കയും ചെയ്തു. അതിനാൽ
പs ഉണ്ടായാറെ, പറങ്കി ജയിച്ചു രാജാവ് അഭയം ചോദിക്കയും
ചെയ്തു. "ഇനി കാലത്താലെ 6 ആനയും 300 ഭാരം കറുപ്പയും 12
രത്ന മോതിരവും കപ്പമായി വെക്കാവു" എന്നിണങ്ങിയ ശേഷം പറ
ങ്കികൾ ഒരു കോട്ട തീൎത്തു സില‌്വെർ കപ്പിത്താൻ അതിൽ കാര്യക്കാ
രനായി പാർക്കയും ചെയ്തു. ശേഷം സുവാരസിന്നു കല്പിച്ചിട്ടുള്ള [ 201 ] മൂവാണ്ടു കഴിഞ്ഞപ്പോൾ, ലൊപെസ്, സിക‌്വെര അവന്റെ അന
ന്ത്രവനായി ഗോവയിൽ എത്തി സുവാരസ് കൊച്ചിയിൽനിന്നു
പൊൎത്തുഗലിലേക്ക് യാത്രയാകയും ചെയ്തു. (1518 ദിശമ്പ്ര.)

56. സിക‌്വെര കാലത്തിൽ മാലിലെ വിപത്തു.

സിക‌്വെര 9 വൎഷത്തിന്മുമ്പെ മലാക്കയോളം കപ്പൽ നടത്തു
കയാൽ കീൎത്തി ലഭിച്ചവൻ തന്നെ. തന്റെ അധികാരത്തിന്നു കുറ
വുവരരുത് എന്നു വെച്ചു അവൻ ഭട്ടക്കള ചോനകരുടെ അഹമ്മതിയെ
താഴ്ത്തി (53) രാജാവെക്കൊണ്ടു കപ്പം വെപ്പിക്കയും ചെയ്തു. അ
വൻ കണ്ണനൂർ, കോഴിക്കോടു മുതലായ രാജാക്കന്മാരെ കണ്ടു സഖ്യം
ഉറപ്പിപ്പാൻ ശ്രമിക്കയും ചെയ്തു. (ജനു. 1519) മാലിലെ വൎത്തമാനം
എല്ലാം കേട്ടശേഷം (55) അവൻ ഗോമസ കപ്പിത്താനെ കണ്ടു അതി
ലേക്ക് നിയോഗിച്ചു. ആയവൻ ദ്വീപിൽ എത്തിയ ഉടനെ രാജാ
വോടു കല്പന വാങ്ങി കല്ലു കിട്ടായ്കയാൽ മരവും മണ്ണും കൊ
ണ്ടു ഒരു കോട്ട എടുപ്പിപ്പാൻ തുടങ്ങി. അനന്തരം അവൻ ഞെളി
ഞ്ഞു, രാജാവെ തുഛ്ശീകരിചു കണ്ടവരോടു തന്റേടം പ്രവൃത്തിച്ചു
പോയി. രാജാവ് അത എല്ലാം സഹിച്ചു മിണ്ടാതെ പാർത്തു. പ്രജ
കൾക്കും ആയുധപ്രയോഗം കിനാവിൽ പോലും ഇല്ലാഞ്ഞു. ഗുജരാ
ത്തിൽനിന്ന് കച്ചവടത്തിനു വന്ന മുസല്മാനരൊ വർത്തമാനം അ
റിഞ്ഞാറെ, "ഈ കപ്പിത്താനു 15 ആളെ ഉള്ളൂ" എന്നു കണ്ടു ഒക്കത്ത
ക്ക കലഹിച്ചു കോട്ടയെ വളഞ്ഞു പൊരുതു കയറി, 15 പറങ്കികളെയും
കൊന്നു, വസ്തു കവൎന്നു കോട്ടയെ ചുട്ടു കപ്പലേറി പോകയും ചെ
യ്തു. അതിന്നു സിക‌്വെര കണക്കു ചോദിച്ചപ്പോൾ, രാജാവ് വൃത്താ
ന്തം എല്ലാം അറിയിച്ചു മുസല്മാനർ ഇന്ന ദേശസ്ഥർ എന്നു നല്ല
തുമ്പു വരായ്കയാൽ, പ്രതിക്രിയക്ക് സംഗതി ഉണ്ടായില്ല താനും.
അന്നു മുതൽ ദ്വീപുകളിൽ പറങ്കികൾ പാൎർപ്പാറില്ല മുസല്മാനരു
ടെ കച്ചവടം അവിടെ വർദ്ധിച്ചു നടന്നു ദ്വീപുകാർ ക്രമത്താലെ ഇ
സ്‌ലാമിൽ ചേർന്നു പോകയും ചെയ്തു.

57. കൊല്ലത്ത പാണ്ടിശാലയെ കോട്ടയാക്കിയതു.

"കൊല്ലത്തിൽ പാണ്ടിശാല ഇരുന്നാൽ പോരാ കോട്ട തന്നെ
വേണം" എന്നു സുവാരസ് നിശ്ചയിച്ച ശേഷം സിക‌്വെര അ
തിനെ സാധിപ്പിപ്പാൻ "രാജ്ഞിക്കും അവളുടെ വിശ്വസ്ത മന്ത്രി
യായ ചാണൈപിള്ളക്കും 4000 കൊച്ചിപ്പണത്തൊളം സമ്മാനം
കൊടുക്കാം എന്നു റൊദ്രീഗസ്സിന്നു കല്പന അയച്ചു ആയത ഉണർ
ത്തിച്ചപ്പൊൾ, രാജ്ഞിയും മന്ത്രിയും സന്തോഷിച്ചു പണം പാതി
വാങ്ങിയ ശേഷം ഇനി സൂക്ഷിച്ചു നോക്കെണം കുമാരിരാജ്ഞിക്ക
ഈ പണി ഇഷ്ടമായി വരിക ഇല്ല. അതു കൊണ്ടു ഒർ ഉപായം പ
റയാം കുമാരിരാജ്ഞിയുടെ വീരന്മാരിൽ മൂന്നു പേർക്ക പ്രാധാന്യം [ 202 ] ഉണ്ടു. അത ആരെല്ലാം? ഉണ്ണെരിപിള്ള, ബാലപ്പിള്ള, കുറുപ്പു, കൊ
ല്ലക്കുറുപ്പു ഇവർക്ക ഓരൊരുത്തന്നു 600 നായന്മാർ ചെകവത്തിന്നിരി
ക്കുന്നു. ഇവരെ വശത്താക്കുവാൻ അല്പം പ്രയത്നം വേണം" എന്നി
ങ്ങിനെ അറിയിച്ചാറെ, രൊദ്രീഗസ്സ് പ്രധാനികൾ മൂവരെയും സാമ
ദാനങ്ങളെ പ്രയോഗിച്ചു വശീകരിച്ചപ്പൊൾ, "പാണ്ടിശാലയെ
കുറയ വിസ്താരം ആക്കേണം" എന്നു ശ്രുതി പരത്തി കോട്ടപ്പണി തുട
ങ്ങുകയും ചെയ്തു. അതിനാൽ മാപ്പിള്ളമാർ മാത്രമല്ല കുമാരരാജാവും
പെങ്ങളും കോപിച്ചു ആയുധം എടുത്തു തടുപ്പാൻ നോക്കിയപ്പോൾ
രാജ്ഞിയും ചാണൈപ്പിള്ളയും വന്നു ബുദ്ധി പറഞ്ഞു വിരോധത്തെ
അമർക്കയും ചെയ്തു. എന്നിട്ടും കുമാരി രാജ്ഞിക്ക് ഉൾപ്പക മാറിയി
ല്ല. രൊദ്രീഗസ്സ് 27 പറങ്കികളോടു കൂട അടിസ്ഥാനം വെക്കുന്ന ദി
വസത്തിൽ 2000 നായന്മാർ വന്നു കയൎത്തു വായിഷ്ഠാണം ചെയ്തു
എങ്കിലും ആയുധം പ്രയോഗിച്ചില്ല. അത ഒന്നും കൂട്ടാക്കരുത എന്നു
വെച്ചു രൊദ്രീഗസ്സ് പണിയെ നടത്തി ഒരു കൊത്തളം ഉറപ്പിച്ചു
തീൎത്തു "നാളെ പട ഉണ്ടാകും" എന്നും കേട്ടാറെ, രാത്രിയിൽ തന്നെ
വലിയ തോക്കുകളെ അതിൽ കരേറ്റി നിറപ്പിച്ചു പുലർച്ചക്ക് അതു
കണ്ടാറെ, നായന്മാർ വാങ്ങി പോയി. മാപ്പിള്ളമാരും ധൈര്യം കെട്ടു
അനങ്ങാതെ പാൎത്തു. മഴക്കാലത്തും ഇടവിടാതെ വേല ചെയ്തു പൊരു
കയാൽ ആ കോട്ട (1519 സെപ്ത.) മുഴുവന്നും തീൎന്നു വന്നു. രാജ്ഞിയും
പിള്ളമാരും അതു കണ്ടു പ്രജകളുടെ അപ്രിയം വിചാരിയാതെ, തൊ
മാപ്പള്ളിയെ കെട്ടുവാൻ കപ്പിത്താനെ ഉദ്യൊഗിപ്പിച്ചു തങ്ങളും വേ
ണ്ടുന്ന സഹായം എല്ലാം ചെയ്തു. അതുകൊണ്ടു “കാലത്താലെ തരെ
ണ്ടും മുളകിന്നു ചോദിക്കുന്നത ഇപ്പൊൾ തക്കമല്ല" എന്നു കപ്പിത്താൻ
നിനച്ചു മുളകിന്നു മുട്ടുണ്ടായപ്പൊൾ, ചുരം വഴിയായി 3000 കാളപ്പു
റത്തു അരി വരുത്തി കായംകുളത്തു നിന്നു മുളക കൊണ്ടു പോകുന്ന
കച്ചവടക്കാരുടെ വൃത്താന്തം കേട്ടാറെ, കപ്പിത്താൻ "മുളകു എല്ലാം
ഞങ്ങളിൽ ഏല്പിക്കേണ്ടതല്ലൊ" എന്നു രാജ്ഞിയെ ബോധിപ്പി
ച്ചു. "ഇതു നിറുത്തിക്കൂടാ; ആ മുളകു ബ്രഹ്മസ്വമാകുന്നു" എന്നും
മറ്റും ഉത്തരം കേട്ടാറെ, രൊദ്രീഗസ്സ് 500 നായന്മാർക്ക കൂലി കൊടു
പ്പിച്ചു "നിങ്ങൾ ആ കാളക്കാരൊടു കയ്യേറ്റം ചെയ്തു മുളകു കൊണ്ടു
വരേണം ഒരു തലയെ വെട്ടിക്കൊണ്ടു വെച്ചാൽ, 50 രൂപ്പിക തരാം"
എന്നു എല്ലാം പറയിച്ചപ്പൊൾ, നായന്മാർ കാളകളെ പിടിച്ചു
അഞ്ചാളെ കൊന്നു മുളകു കൊണ്ടവെക്കയും ചെയ്തു. അതുകൊണ്ടു കച്ച
വടക്കാർക്ക പേടി മുഴുത്തു ചുരത്തൂടെ മുളകു കൊണ്ടുപോകുന്ന വഴിയും
അടച്ചു പോയി.

58. കൊച്ചിക്കരികിൽ നായന്മാരുടെ പട.

ആ 1519 അതിൽ ഇടവം പാതി കഴിയും മുമ്പെ സിക‌്വെര
കൊച്ചിയിൽ എത്തി മഴക്കാലം അവിടെ കഴിപ്പാൻ നിശ്ചയിച്ചാ
റെ, 2 നാഴിക ദൂരത്തിൽ തന്നെ ഒരു പട വെട്ടുവാൻ ഉണ്ടു അതു [ 203 ] കണ്ടാൽ നല്ല നേരം പോക്കായി തീരും എന്നു കേട്ട 500റ്റിൽ അധി
കം പറങ്കികളൊടു കൂട തോണി വഴിയായി പുറപ്പെട്ടു, പട കാണേ
ണ്ടുന്ന സ്ഥലത്തു എത്തുകയും ചെയ്തു. ആ പട ആരുമായി എന്നാൽ
പെരിമ്പടപ്പു താമൂതിരി ഇവരെ ആശ്രയിച്ചുള്ള രണ്ടു കയ്മന്മാർ
തമ്മിൽ ഇടഞ്ഞു "ന്യായം തീർപ്പാൻ ഈ വഴിയെ ശേഷിപ്പു"
എന്നു കല്പിചു 4000 നായന്മാരൊളം ചേർത്തു കൊണ്ടു പോർ
തുടങ്ങുകയും ചെയ്തു. പട അല്പം ചെന്നാറെ, ഒരു വെള്ളക്കാരൻ
കൊച്ചിക്കമ്മളെ ഓടിക്കേണ്ടു "ഞാനും വാളുമായി ഇങ്ങെ പക്ഷം
ചേരട്ടെ" എന്നപേക്ഷിച്ചതു മറുതല കണ്ടു ഉടനെ അനേകം വില്ലാ
ളികളെ പറങ്കിക്കൂട്ടത്തിൽ എയ്‌വാൻ കൽപ്പിച്ചു. അതുകൊണ്ടു അ
ഞ്ചാൾ ഉടനെ മരിച്ചു. പലരും മുറിയേറ്റു സിക്വെര തുടങ്ങിയുള്ള
വർ നിരായുധക്കാരാകയാൽ, ബദ്ധപ്പെട്ടു തോണികളിൽ കരേറി
ഓടിപ്പോകയും ചെയ്തു.

മഴക്കാലം തീൎന്നാറെ, സിക്വെര കൊല്ലത്തിൽ നടക്കുന്ന കോ
ട്ടപ്പണി താനും ചെന്നു കണ്ടു ചില മാസം പാൎത്തു, പണി എല്ലാം
തികഞ്ഞപ്പൊൾ, "തോമാക്കോട്ട" എന്ന പേർ ഇടുകയും ചെയ്തു.
ആ കോട്ട തുറമുഖത്തിൻ പ്രവേശത്തിൽ തന്നെ 5 ഗോപുരങ്ങളോടും
ചതുരശ്രമായി എടുപ്പിച്ചത തന്നെ; അനന്തരം സിക്വെര അനേകം
പടയാളികളെയും കൂലിചെകവരെയും കൊച്ചിയിൽനിന്നു ചേൎത്തു
ജിദ്ദ പടക്കായി പുറപ്പെട്ടു, (2520 ജനുവരി) ഹബശിലെ ക്രിസ്ത്യാ
നരെയും കണ്ടു, മുസല്മാനരെ തടുപ്പാൻ മമത പറഞ്ഞും പാപ്പാവെ
അനുസരിപ്പാൻ ഉപദേശിച്ചും കൊണ്ടു സംസാരിച്ചു എങ്കിലും ഏ
റെ ഫലം കാണാതെ, ചെങ്കടലിൽ പാൎത്തു കാലം കഴിക്കയും ചെയ്തു.

59. കൊല്ലത്തിൽ പുതിയ പട തുടങ്ങിയതു.

കോട്ട തീരാത്ത കാലം കൊല്ലത്തു റാണിയൊടു മുളകുഭാരം എ
ല്ലാം ഒപ്പിപ്പാൻ രൊദ്രീഗസ് കപ്പിത്താൻ ചോദിപ്പാറില്ല. പണി
തീൎന്ന ഉടനെ “നമ്മുടെ കണക്കിൽ 280 ഭാരം വെപ്പാനുണ്ടു; റാണി
അവർകൾ ദയ വിചാരിച്ചു കാര്യത്തെ ഭാഷയിൽ ആക്കിയാൽ,
കൊള്ളാം" എന്ന ഉണൎത്തിച്ചാറെ, റാണി വിസ്മയിച്ചു "ഇത എ
ന്തിന്നു ചോദിക്കുന്നു? കോട്ടയെ കെട്ടുവാൻ അനുവാദം തന്നുവല്ലൊ
ഇനി മുളകു കപ്പം വെക്കേണ്ടി വരും എന്നു ഞങ്ങൾ ഒരു നാളും വി
ചാരിച്ചില്ലല്ലൊ" എന്നിങ്ങിനെ എല്ലാം പറഞ്ഞാറെയും, കപ്പി
ത്താൻ മുട്ടിച്ചു പോരുമ്പൊൾ, "പട വേണം" എന്നു കൊട്ടാരത്തു
നിന്നു നിനപ്പാൻ തുടങ്ങി. അവൾ കുമാരിരാജ്ഞിയെ ബോദ്ധ്യം
വരുത്തി കോട്ടക്ക പോകുന്ന കല്ക്കൊത്തികളെ മാപ്പിള്ളമാരെ
കൊണ്ടു പേടിപ്പിച്ചു ആട്ടിച്ചതല്ലാതെ, കുമാരിരാജ്ഞിയുടെ പുത്ര
രിൽ മാർത്താണ്ഡതിരുവടി എന്നവൻ ഓരൊരൊ വിരോധങ്ങൾ ചെ
യ്തു തുടങ്ങി, കപ്പിത്താൻ രണ്ടു റാണിമാരോടും സങ്കടം ബോധിപ്പി [ 204 ] ച്ചിട്ടും വ്യാജം എന്നിയെ ഉത്തരം ചൊല്ലി അയച്ചതും ഇല്ല. അതു
കൊണ്ടു മാപ്പിള്ളമാർ പടകിൽ ഗൂഢമായി മുളക കയറ്റുന്നു എന്നു
കപ്പിത്താൻ കേട്ടാറെ, ആളയച്ചു 7 തോണികളെ ചരക്കുമായി കൈ
ക്കലാക്കി; അതിന്നായി പിറ്റെ ദിവസം വിസ്താരം തുടങ്ങിയ
പ്പൊൾ, പറങ്കി മേനോനെ കൊല്ലുവാൻ ചിലർ ഭാവിച്ചു, അവനും
മണ്ടിക്കളഞ്ഞാറെ, കൊല്ലക്കാർ പലരും മാൎത്താണ്ഡനെ ഭയപ്പെട്ടു
കോട്ടയിൽ ഓടി ക്രിസ്തു നാമം ചൊല്ലി തങ്ങളെ ചേർത്തുകൊള്ളേ
ണം എന്നപേക്ഷിച്ചു. ആയത കപ്പിത്താൻ കൊച്ചിയിൽ അറിയി
പ്പാൻ അയച്ചു സഹായം ചോദിച്ചാറെയും പണം എങ്കിലും വലിയ
തോക്കുകാരെ എങ്കിലും തുണക്കയപ്പാൻ തോന്നീട്ടില്ല. "ശൌര്യത്താ
ലെ കോട്ടയെ പിടിപ്പാൻ കഴികയില്ല എന്നു റാണിമാർ നിശ്ച
യിക്കയാൽ, ആ കുറുപ്പന്മാർ മൂവരെ കൊണ്ടു ദ്രോഹം നടത്തുവാൻ വി
ചാരിച്ചതിപ്രകാരം: "അവർ കൂടക്കൂടെ രാത്രിയിൽ കോട്ടയുടെ വാ
തില്ക്കൽ ചെന്നു റാണിമാരും വിശേഷാൽ മാൎത്താണ്ഡന്റെ അനുജനാ
യ രാമന്തിരുവടിയും ഞങ്ങളിൽ അപ്രിയം ഭാവിച്ചു ഹിംസിപ്പാനും
തുടങ്ങുന്നു; ഉപജീവനത്തിന്നു മാത്രം കിട്ടിയാൽ ഞങ്ങളും നമ്മളുടെ
നായന്മാർ അറുനൂറ്റവരും പൊൎത്തുഗലിൻ കീഴ് ചേകം ചെയ്തു കൊ
ള്ളാം" എന്ന് ഓരൊ വിധേന പറഞ്ഞു പോരുമ്പൊൾ, രൊദ്രീഗസ്
വിശ്വസിച്ചു മൂവൎക്കും കൂലി നിശ്ചയിക്കയും ചെയ്തു. അനന്തരം ഇ
ന്ന ദിവസം തൊമാപ്പള്ളിയിൽ വെച്ചു 2 പക്ഷക്കാരും രാത്രിയിൽ
കൂടിക്കാഴ്ചയും സത്യവും ചെയ്യാവു എന്നു അവധി പറഞ്ഞു കൊല്വാ
ൻ വിചാരിച്ചപ്പൊൾ, രൊദ്രീഗസ് എന്നെ ഒരു കൊല്ലത്തിൽ
അധികം ഒരിക്കലും കോട്ടയുടെ പുറത്തു കണ്ടില്ലല്ലൊ ഞാൻ ഇപ്പൊ
ഴും വിടുകയില്ല എന്നു ഖണ്ഡിച്ചു ചൊന്നാറെ, വേറെ പ്രധാനികൾ
ചെല്ലേണം എന്നു തോന്നി അതിന്നു ഒരു രോഗസംഗതിയാൽ കഴി
വു വന്നില്ല. പിന്നെ ചെല്ലെണ്ടിയ ദിവസം നായന്മാർക്ക ശകുനം ന
ന്നായി വന്നില്ല. ഒടുക്കം 2 പക്ഷക്കാർക്കും സംശയം ജനിച്ചു കുറുപ്പ
ന്മാർ മൂവരും റാണിയെ ചെന്നു കണ്ടു "ചതിപ്പാൻ കഴികയില്ല, ഇ
നി ദണ്ഡപ്രയോഗം വേണം" എന്നുണർത്തിച്ചു. 15000 നായന്മാ
രൊടു കൂടെ കോട്ടയുടെ നേരെ പൊരുതു പോകയും ചെയ്തു.

60. കൊല്ലപ്പടയുടെ നടപ്പു.

കൊല്ലക്കോട്ടയെ പിടിപ്പാൻ മുമ്പിനാൽ ചെന്നതു ബാലപ്പി
ള്ളക്കുറുപ്പു തന്നെ; അവൻ കോട്ടയുടെ ചുറ്റും നില്ക്കുന്ന തെങ്ങുകളെ പ
റങ്കികൾ മുറിക്കുന്നത കണ്ടു കലശൽ തുടങ്ങിയ ഉടനെ 15000 നാ
യന്മാരും ഓടി അടുത്തു വന്നു പിന്നെ കോട്ടയുടെ പുറത്തു പാൎക്കുന്ന
നസ്രാണികൾ കുഞ്ഞികുട്ടികളുമായി കോട്ടയിൽ പാഞ്ഞു കയറു
മ്പോൾ പറങ്കികൾ വലിയ തോക്കുകളാൽ ഉണ്ടമാരിയെ തൂക്കി ശ
ത്രക്കളുടെ ഓട്ടത്തെ താമസിപ്പിച്ച ശേഷം ക്രിസ്ത്യാനർ എല്ലാം അക
ത്തു വന്നതിൽ പിന്നെ നായന്മാർ അവരുടെ പുരകളിൽ കവൎന്നു തീ [ 205 ] കൊടുത്തതല്ലാതെ, കണ്ട ക്രിസ്താനികളെയും കോട്ടപ്പണി മുമ്പെ എ
ടുത്തുപോന്ന ആശാരികൾ പരവന്മാർ മുതലായവരെയും നിഗ്രഹിക്ക
യും ചെയ്തു. അന്നു മുതൽ ഓരൊ തകർത്ത യുദ്ധം ഉണ്ടായി. മാ
പ്പിള്ളമാർ പടകുകളിൽ കൊണ്ടു വന്ന തോക്കുകളാൽ ചേതം
അധികം വന്നില്ല താനും. പിന്നെ ഒരിക്കൽ രാത്രികാലത്തു
കിണറ്റിൽ വിഷം ഇട്ടു പറങ്കികളെ ഒക്കെ കൊല്ലവാൻ വി
ചാരിച്ചാറെ, വെളുക്കുമ്പോൾ കിണറ്റിലെ മത്സ്യമെല്ലാം ച
ത്തു നീന്തുന്നതു കാണാ‌യ്‌വന്നതിനാൽ ആ വെള്ളം കുടിപ്പാൻ സം
ഗതി വന്നില്ല എങ്കിലും കോട്ടയിലുള്ള 30 വെള്ളക്കാരിൽ വ്യാ
ധികൾ അതികൃമിച്ചു അരിയല്ലാതെ തിന്മാനൊന്നും ഇല്ലായ്കയാൽ
ചിലപ്പോൾ എലികളെ പിടിച്ചു കഞ്ഞിക്കു മാംസരുചിയെ വ
രുത്തി ഇരിക്കുന്നു. അതു കൊണ്ടു ക്ലേശിച്ചു പോരുന്ന സമയത്തിൽ
ഒരു ചെട്ടി പറങ്കികളുടെ മമത വിചാരിച്ചു കൊച്ചിക്കുപോയി വ
ൎത്താമനം എല്ലാം അറിയിച്ചാറെ, അവിടെ നിന്നു ഗോവർന്നർ മഴ
ക്കാലത്തിലെങ്കിലും ഒരു പടകും അതിൽ കരേറ്റിയ 20 വീരരെയും
ഇറച്ചി, അപ്പം, മരുന്ന മുതലായതിനെയും മരുമകനെ ഏല്പിച്ചു
കൊല്ലത്തെക്ക അയച്ചു. ആയത സുഖേന എത്തിയപ്പോൾ, കോട്ട
യിൽ വളരെ സന്തോഷം ഉണ്ടായി; പടകും ഒർ ആളും മുറിപ്പെടാ
തെ മടങ്ങിപ്പോകയും ചെയ്തു. അന്നു മുതൽ പടക്ക ഞരുക്കം ഉണ്ടാ
യില്ല. മാൎത്താണ്ഡതിരുവടിക്ക, ഓരോ തോൽ്വി സംഭവിച്ചു കോട്ട
യിൽനിന്ന പുറപ്പെടും തോറും തെങ്ങുകളെ മുറിപ്പാനും സംഗതി വ
ന്നു. അത മലയാളികൾക്ക എത്രയും സങ്കടമുള്ള ശിക്ഷയായി ച
മഞ്ഞു. ആയതുകൊണ്ടു ആഗുസ്തമാസത്തിൽ റാണിമാർ ഇരുവരും
ദുഃഖത്തോടെ വിചാരിപ്പാൻ തുടങ്ങി. കൊല്ലത്ത റാണി കൊച്ചി
യിൽ വാഴുന്ന മെനസസ്സ സായ്പിന്ന് ഒരു പത്രിക എഴുതി ക്ഷമ
ചോദിച്ചപ്പോൾ, അവൻ ചെറിനമരക്കാരെയും പാത്തുമരക്കാരെയും
നിയോഗിച്ചു സന്ധി വരുത്തുവാൻ കല്പിച്ചു. ആഗുസ്ത എട്ടാന്തി
യ്യതി കുമാരിരാജ്ഞിയും കൊല്ലക്കോട്ടക്ക ഒരാളെ അയച്ചു അത ആർ
എന്നാൽ കൊച്ചിക്കാളി എന്ന പേരോടെ പ്രസിദ്ധിയുള്ളോരു ക്രി
സ്ത്യാനിച്ചി തന്നെ. ആയവൾ റാണിയുടെ കല്പനയാലെ രൊ
ദ്രീഗ്രസ്സിൻ കാൽ പിടിച്ചു അഭയം ചോദിച്ചു "കൊല്ലത്ത റാണി
ക്കെ ഇങ്ങിനെ നടത്തുവാൻ തോന്നിട്ടുള്ളു എനിക്ക് അത് സങ്കടം
തന്നെ ഇനി കൊറ്റു മുതലായത വേണം എങ്കിൽ ഞാൻ ഉടനെ ത
രാം; സകലവും നിങ്ങളുടെ ഇഷ്ടം പോലെ" എന്നുണൎത്തിച്ചപ്പോൾ
"ഞാൻ പിള്ളമാരിൽ ഒരു പ്രധാനിയെ കണ്ടല്ലാതെ പ്രമാണി
ക്കയില്ല" എന്നു കപ്പിത്താൻ ഉത്തരം പറഞ്ഞു, അതുകൊണ്ടു
പിറ്റെ ദിവസം രാത്രിയിൽ ചാണൈപ്പിള്ള കോട്ടയിൽ വന്നു വ
ളരെ കൊറ്റും കാഴ്ചയും കൊണ്ടക്കൊടുത്തു "ഞങ്ങൾക്ക നിങ്ങളെ
വാക്കു തന്നെ പ്രമാണം; കൊല്ലത്തു രാജ്ഞിയൊ നിങ്ങളെ ദ്വേഷി
ച്ചു നിരപ്പു വരുത്തുവാൻ കൊച്ചിക്ക എഴുതി അയച്ചിരിക്കുന്നു. [ 206 ] അവളെ വിചാരിക്കുന്നത എന്തിന്നു" എന്നിങ്ങിനെ വളരെ മുഖസ്തുതി
പറഞ്ഞാറെ, രൊദ്രീഗസ്സ് അവനുമായി സന്ധിച്ചു കുമാരിറാണി
യുടെ അടിമകളായ പടജ്ജനം എല്ലാം യാത്ര ആകയും ചെയ്തു. ശേ
ഷം റാണിയുടെ കല്പനയാലെ അവിടത്തെ മുക്കവർ പുലർച്ച
തോറും മീൻ പിടിച്ചു സമ്മാനമായി കോട്ടക്ക് കൊണ്ടുപോകയും
ചെയ്തു. ആയത എല്ലാം കണ്ടു വിചാരിച്ചു കൊല്ലത്തു റാണിയും പാ
ളയത്തെ പിൻവാങ്ങിച്ചു പടയെല്ലാം നിറുത്തുകയും ചെയ്തു.

61. പട തീർന്ന വിധം.

കൊച്ചിഗോവൎന്നരുടെ കല്പനയാലെ ചോനക മരക്കാർ ഇരു
വരും പെരെറ എന്ന മന്ത്രിയോടു കൂട വന്നപ്പോൾ രൊദ്രീഗസ് വള
രെ വിഷാദിച്ചു "ഈ ചോനകരോടു നമുക്കു കുടിപ്പകയുണ്ടെല്ലൊ,
അവരെ മന്ത്രികളെപ്പോലെ നിരപ്പു വരുത്തുവാൻ അയക്കാമൊ" എന്നു
സംശയം പറഞ്ഞു. പിന്നെ യുദ്ധ സമൎപ്പണത്തിന്നു ഈ ആറു എണ്ണം
തന്നെ വേണം എന്നു കല്പിച്ചു. "1. കൊല്ലം തോറും വെക്കേണ്ടുന്ന
മുളകല്ലാതെ തുക്കത്തിൽ കുറപടി കണ്ട 72 ഭാരം കൂടെ റാണിയവർ
കൾ ഇങ്ങോട്ടു തരേണം. 2. പറങ്കികളിൽനിന്നും നസ്രാണികളിൽനി
ന്നും കവൎന്നിട്ടുള്ളത എല്ലാം മടക്കി തന്നു കോട്ടയുടെ മതിൽ ഇടി തീ
ൎത്തു നന്നാക്കെണം. 3. തോമാപ്പള്ളിയുടെ വരവു എല്ലാം ചോനകരുടെ
മുതലിയാർ എടുത്തിരിക്കകൊണ്ടു മാപ്പിള്ളപ്പള്ളിയുടെ വകയും മുത
ലും എല്ലാം ചന്ദ്രാദിത്യർ ഉള്ളളവും തോമാപ്പള്ളിക്ക് എഴുതിക്കൊടു
ക്കെണം. കൊച്ചി കണ്ണുനൂർ മുതലായ ദിക്കുകളിൽ നിന്നു വന്നു പട
ക്കുത്സാഹിച്ച ചോനകരെ പിന്നെ എന്നും കൊല്ലത്തിൽ ചേൎത്തു കൊ
ള്ളരുത. 4. ബാലപ്പിള്ളക്കുറുപ്പും അവന്റെ ഉടപ്പിറന്നവരും ദ്രോഹം
വിചാരിച്ചതാകകൊണ്ടു കോട്ടയുടെ ഒരു കാതം അകലെ പാൎക്കേണ്ടി
വരും അവരൊ ശങ്കച്ചേരിക്കാരൊ കോട്ടയുടെ അരികിൽ കാണായി
വരികിൽ ആരെങ്കിലും കൊന്നാൽ ദോഷമായി വരികയില്ല. 5. ദ്രോ
ഹത്തിന്റെ പരിഹാരമായി റാണിമാർ ഇരുവരും 100 ഭാരം മുളക
വെക്കുന്നതല്ലാതെ, ആണ്ടു തോറും 2000 ഭാരം മുളകു കൊച്ചിവിലക്ക
തരേണം. 6. എന്നിവ സമ്മതിക്കാഞ്ഞാൽ കൊല്ലരാജ്യത്തിൽ കപ്പ
ലും പടകും എല്ലാം പിടിച്ചടക്കേണം" ഇവ്വണ്ണം എല്ലാം പെരെറ റാ
ണിയോടു സംഭാഷിച്ചു കൊണ്ടാറെ, മരക്കാർ ഇരുവരും വിഘ്നം വരു
ത്തി "സമ്മതിക്കരുത" എന്നു ബോധിപ്പിച്ചു. അതുകൊണ്ടു വളരെ
താമസം വന്നതല്ലാതെ മരക്കാരോടു കോപിച്ചു കൊച്ചിക്ക് പോ
വാൻ കല്പിച്ചു; ഒടുക്കം സന്ധിനിർണ്ണയത്തിന്നു ആരും ഒപ്പിടാതെ
കണ്ടു, രണ്ടു പക്ഷക്കാരും വാങ്ങി നിന്നു. സ്നേഹവും ദ്വേഷവും ഇല്ലാ
തെ സ്വസ്ഥരായി പാൎക്കയും ചെയ്തു. എങ്കിലും രണ്ടാമതിലും അഞ്ചാ
മതിലും നിർണ്ണയിച്ചത എല്ലാം റാണിമാർ ശിക്ഷിക്ക ഭയപ്പെട്ടു
തങ്ങളിൽ ആകുംവണ്ണം ഒപ്പിച്ച കൊടുത്തിരിക്കുന്നു. [ 207 ] 62. സിക്വെര നിങ്ങി പോയതു.

സിക്വെര ചെങ്കടലിലും മറ്റും പട കൂടിയതിനാൽ ഫലം
ഏറെ വന്നില്ല; (58) കൃഷ്ണരായർ ആ കാലത്തു ആദിൽഖാനോടു പൊ
രുതു രാച്ചൊൽ ബില്‌ഗാം മുതലായ പട്ടണങ്ങളെ പിടിച്ചപ്പോൾ,
കുതിരക്കച്ചവടത്തെ നന്നെ വൎദ്ധിപ്പിക്കേണ്ടതിന്നു ആ ദേശങ്ങളെ
ഗോവയിലുള്ള പറങ്കികൾക്ക് സമ്മാനം കൊടുത്തു. സിക്വെര താൻ
ഗുജരാത്തിൽ ദീപു കോട്ടയെ പിടിപ്പാൻ പുറപ്പെട്ടു ആവതൊന്നും
കണ്ടതും ഇല്ല. അവൻ കാര്യസിദ്ധി വരുത്തുവാൻ സാമൎത്ഥ്യം പോരാ
ത്തവൻ എങ്കിലും സാധുക്കളോടു കൂട അഹങ്കരിക്കയിൽ ഒരു കുറവു
ണ്ടായില്ല. അതിന്റെ ദൃഷ്ടാന്തം പറയാം; കോഴിക്കോട്ടു താമൂതിരി
യോടു സന്ധി ഉണ്ടെങ്കിലും പെരിമ്പടപ്പൂ അടങ്ങാതെ പുരാണപ
രിഭവം വീളുവാൻ ഭാവിച്ചു "നമ്മുടെ സ്വരൂപക്കാർ ഇരുവരും ക
ടവിൽ പൊരുതു മരിക്കയാൽ, നെടീരിപ്പു രാജപുത്രർ മരിച്ചെ മതി
യവൂ; കൊച്ചിനാശം പോലെ കോഴിക്കോട്ടിലും നടത്തി കുന്ന
ലക്കോനാതിരിയുടെ ചിറയിൽ കളിക്കയും വേണം" എന്നിങ്ങി
നെ രാജധർമ്മം അറിയിച്ചു 50,000 നായന്മാരുമായി പട തുടങ്ങി
യാറെ, താമൂതിരി 2 ലക്ഷത്തോടും കൂട ചെന്നു ജയിച്ചു. വെള്ളക്കാ
രുടെ സഹായം വേണം എന്നപേക്ഷിച്ചാറെ, സന്ധിനിർണ്ണയം
വിചാരിയാതെ ഗൊവൎന്നർ 36 തോക്കുകാരെ തുണപ്പാൻ നിയോഗി
ച്ചു അവരാൽ കൊച്ചി രാജാവിന്നു ഓരൊ ജയങ്ങൾ വരികയും
ചെയ്തു. പിന്നെ ബ്രാഹ്മണർ നീരസപ്പെട്ടു "ഈ പറങ്കികൾ ഉള്ളെടം
ദേവരുടെ കടാക്ഷം ഇല്ല" എന്നു പറഞ്ഞു നീക്കിച്ചാറെ, താമൂതിരി
പണിപ്പെടാതെ പെരിമ്പടപ്പിൻ ചേകവരെ വാങ്ങിച്ചു കൊച്ചി
യോളം തള്ളിക്കളകയും ചെയ്തു.

ഇങ്ങിനെ കരമേൽ അതിക്രമിച്ചതല്ലാതെ പറങ്കികൾ കടൽ
വഴിയായി കാണിച്ച സാഹസം എങ്ങിനെ പറവതു. പട തീൎന്ന
ശേഷം പറങ്കിക്കപ്പലുകളിൽ മാത്രം ആയുധം വെച്ചില്ല. ചോനകരു
ടെ പടവിൽ ഒരായുധം കണ്ടാൽ ഉടനെ പടകും ചരക്കും പിടിച്ചു പ
റിക്കെ ഉള്ളു. പൊൎത്തുഗൽ ചുങ്കസ്ഥാനങ്ങളിൽനിന്നു ഒപ്പിട്ട എഴുത്തു
എല്ലാ കപ്പക്കാൎക്കും വേണം. അതു കണ്ടാറെയും, ഇഷ്ടം പൊലെ ചു
ങ്കവും കപ്പവും സമ്മാനവും മേടിക്കും. മനസ്സോടെ കൊടുക്കാത്തത്
ഹേമിച്ച എടുക്കയും ചെയ്യും. അതിനാൽ കണ്ണനൂരിൽ പ്രത്യേകം
വളരെ അസഹ്യം തോന്നി കോലത്തിരി ഈ സംഗതിക്കായി മാ
നുവേൽ രാജാവിന്ന് എഴുതി അയച്ച അറവിക്കത്തുകൾ ഇപ്പോഴും
ഉണ്ടു. ചേണിച്ചേരി കുറുപ്പു വളരെ സങ്കടപ്പെട്ടാറെ, ഗർസീയ കപ്പി
ത്താൻ ശംസദ്ദീൻ എന്ന ഒരു പ്രമാണിയെ ഒശീരാക്കി മാനിക്കയും
ചെയ്തു. അതാർ എന്നാൽ മുമ്പെ കമ്പായ നവാവായ അസ്സദഖാൻ എ
ന്നവന്റെ പണ്ടാരക്കാരൻ തന്നെ. ആ ഖാൻ മരിച്ചാറെ, പറങ്കികൾ
കൌശലം പ്രയോഗിച്ചു പണ്ടാരത്തിൽ ചെല്വം എല്ലാം കൈക്കലാ [ 208 ] ക്കുവാൻ നോക്കിയാറെ, ശംസദ്ദീൻ ഒന്നും വെക്കാതെ, പറങ്കിക്ക
പ്പിത്താനിൽ ഏല്പിച്ചു, താൻ കണ്ണൂനൂരിൽ മണ്ടിപ്പോകയും ചെ
യ്തു. അവിടെ ഒശീർസ്ഥാനം വന്നപ്പോൾ അറവി, റൂമി, പാർസി
മുതലായ അഴിമുഖങ്ങളിൽനിന്നു കണ്ണുനൂൎക്കാൎക്ക് പൊൎത്തുഗൽ മമത
നിമിത്തം വളരെ വിരോധവും ഞെരിക്കവും ഉണ്ടായി. അതുകൊ
ണ്ടു ദൂരെ ഓടി പോകാതെ അടുക്കെ ദേശങ്ങളോളമെ പടകു അയ
ച്ചാറെ, പറങ്കിക്കപ്പൽ അതിൽ ചിലതു പിടിച്ചു ശംസദ്ദീന്റെ ഒപ്പും
എഴുത്തും കണ്ടാറെയും പരിഹസിച്ചു ഗോവക്ക് കൊണ്ടുപോയി.
അതുകൊണ്ടു അവൻ മാനുവേൽ രാജാവിന്നു എഴുതി: "ഈ നാടു
നിങ്ങളുടെ നാടു, നമ്മുടെ സൌഖ്യം നിങ്ങൾക്കും സൌഖ്യം തന്നെ
എങ്കിലും നമ്മുടെ ആളുകളെ പൊർത്തുഗൽ ജനങ്ങളുടെ അതിക്രമ
ങ്ങളിൽനിന്നു രക്ഷിപ്പാൻ കഴിവില്ല എന്നു തോന്നുന്നു; നമ്മുടെ ശത്രു
ക്കൾ എല്ലാം ചിരിച്ചു ഞെളിഞ്ഞു ഇത് മാനുവേൽ സ്നേഹ
ത്തിന്റെ ഫലം കണ്ടുവൊ? എന്നു നാണം കെടുത്തു പറയുന്നു. നി
ങ്ങളുടെ മറുവപ വരും വരെ ഞാൻ മിണ്ടാതെ ഇരിക്കും. നമ്മെ പ
രിപാലിക്കുന്നില്ല എങ്കിൽ സമാധാനത്തെ രക്ഷിച്ചു കൂടാ. കലഹ
ത്തിന്നു മുതിൎന്നു പോകുന്നവർ അനേകർ ഉണ്ടു" എന്നിങ്ങിനെ
എല്ലാം സങ്കടം ബോധിപ്പിച്ചപ്പോൾ, മാനുവേൽ രാജാവ് വളരെ
ക്രുദ്ധിച്ചു സിക്വേരയെ നിസ്സാരനാക്കി ദുയൎത്ത മെനെസസ്സ് എന്ന
ഒരു ശാന്തനെ വിസൊരെ എന്നു കല്പിച്ചു നിയോഗിക്കയും ചെയ്തു. (1521)

63. മാനുവേൽ രാജാവിന്റെ മരണം.

അനന്തരം മാനുവേൽ രാജാവ് 26 ആണ്ടു വാണു കൊണ്ട ശേ
ഷം മരിച്ചു ജുവാൻ എന്ന മകൻ രാജാവാകയും ചെയ്തു. ആയവൻ
അച്ഛനെ പോലെ പരാക്രമമുള്ളവനല്ല, "യുദ്ധങ്ങൾ വേണ്ടാ
ക്രിസ്തുമാൎഗ്ഗം തന്നെ നടത്തുവാൻ നോക്കേണം" എന്നും മറ്റും ഉള്ള
കല്പനകളെ കൊച്ചിക്കും ഗോവക്കും അയച്ചു പോന്നു. സിക്വേര
താൻ കാര്യാദികളെ മെനെസസ്സിൽ ഭരമേല്പിച്ചു, (1521 ദിശമ്പ്ര.)
വിലാത്തിക്ക് പോകയും ചെയ്തു.

ആ വർഷം ഉണ്ടായ ഒരു വിശേഷം ഇവിടെ പറയാം: അൾ
ബുകെൎക്കിന്റെ ചങ്ങാതികളിൽ മഗല്യാൻ എന്നൊരുത്തൻ പൊ
ൎത്തുഗൽ സേവ വിട്ടു സ്പാന്യ രാജാവോടു കപ്പൽ ചോദിച്ചു വാങ്ങി
1519 ആമതിൽ യുരോപയിൽനിന്നു പുറപ്പെട്ടു, പടിഞ്ഞാറോട്ടു
ഓടി ഓടി ചീനസമുദ്രത്തോളം ചെന്നു ഒരു ദ്വീപിൽ ഇറങ്ങി,
പൊരുതു മരിക്കയും ചെയ്തു. അവന്റെ ശേഷം കപ്പല്ക്കാർ പടിഞ്ഞാ
റെ ഓട്ടം തുടർന്നു കൊണ്ടു 1521 ആമതിൽ സ്പാന്യയിൽ തന്നെ എ
ത്തുകയും ചെയ്തു. "ഇവ്വണ്ണം ഭൂചക്രത്തെ ചുറ്റിപോകയാൽ ഭൂമി
യുടെ രൂപം നാരങ്ങ പോലെ വട്ടമുള്ളത" എന്നു സംശയം തീരുമാറു [ 209 ] സ്പഷ്ടമായി വന്നു. മാനുവേൽ രാജാവിന്റെ കാലത്തിൽ ഇങ്ങി
നെ കപ്പലോട്ടത്തിന്നും കച്ചവടത്തിന്നും വന്ന മാറ്റങ്ങളാലും ഭൂമി
ശാസ്ത്രം നാനാദേശജാതികളുടെ പരിചയം മുതലായതിൽ കണ്ട പു
തുമകളാലും ലോകർക്ക് എല്ലാവർക്കും വളരെ വിസ്മയം ഉണ്ടായി,
പൊൎത്തുഗൽ രാജാക്കന്മാരിൽ വെച്ചു മാനുവേൽ തന്നെ ചൊൽ പൊ
ങ്ങിയവൻ എന്നു സമ്മതമാകയും ചെയ്തു.

64. കോഴിക്കോട്ടിൽ പുതിയ യുദ്ധവട്ടങ്ങൾ.

1523 (ജനുവരി) മെനെസസ്സ് മലയാളത്തിൽ എത്തിയ
പ്പോൾ, എവിടത്തും പടക്കു കോപ്പിടുന്നതു കണ്ടും കടൽപിടിക്കാ
രുടെഅതിക്രമം കേട്ടും കൊണ്ടു അതിശയിച്ചു വിചാരിച്ചപ്പോൾ, പ
റങ്കികൾ കടൽ വഴിയായി ഏറിയ ഉപദ്രവങ്ങൾ ചെയ്കയാൽ, ചോ
നകർക്ക് പൊറുപ്പാൻ ആവതല്ലാഞ്ഞു യുദ്ധഭാവം മുഴുത്തുവന്നു എന്നറി
ഞ്ഞു, വിസൊറയി കോഴിക്കോട്ടിൽ ഇറങ്ങിയ നേരം താമൂതിരി
മരിച്ചിരിക്കുന്നു എന്നും അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്ര
ജകളുടെ സങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നും പ്ര
തിക്രിയ ചെയ്യും എന്നുള്ള പ്രകാരം കല്പിച്ചു എന്നും കേട്ടു വിഷാദി
ക്കയും ചെയ്തു. വിസൊറയുടെ മന്ത്രികളിൽ കസ്ത്രു എന്നവൻ ഒരു
നാൾ കോട്ടയെ വിട്ടു, കോഴിക്കോട്ടങ്ങാടിയെ കാണ്മാൻ പോയ
പ്പോൾ, ചില പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി, അവൻ
പിൻവാങ്ങി പോകുമ്പോൾ, കല്ലെറിഞ്ഞു ചില പണിക്കാരെ മുറി
ഏല്പിച്ചും പലിശക്ക് അടിച്ചും കുന്തങ്ങൾ ഏന്തികൊണ്ടും പിന്തു
ടർന്നു കോട്ടയോളം ചാടി വരികയും ചെയ്തു. എങ്ങിനെ എങ്കിലും
പട അരുതു എന്നു വിസൊറയി വിചാരിച്ചു. ഒന്നും കൂട്ടാക്കാതെ സ
കല കപ്പലോടും കൂട കൊച്ചിക്ക് ഓടി സുഖേന പാർക്കയും ചെയ്തു.
അപ്പോൾ മപ്പിള്ളമാർ ധൈര്യം മുഴുത്തു കൊച്ചിപ്പുഴയിൽ കൂട പ്ര
വേശിച്ചു പടകുകളെ ആട്ടിക്കവർന്നും കണ്ട പറങ്കികളെ കൊന്നും
കൊണ്ടു ഓടിക്കളകയും ചെയ്തു. അതിനെയും മെനെസസ്സ് കരുതാ
തെ മിക്കവാറും കപ്പലുകളെ കൂട്ടിക്കൊണ്ടും ഹൊർമ്മുജിൽ ഓടി മല
യാള തീരത്തിലെ വിചാരണയെ സഹോദരനിൽ ഏല്പിച്ചു വി
ടുകയും ചെയ്തു. അന്നു കോഴിക്കോട്ടകോട്ടയിൽ ജൂവാൻ ലീമ എന്നൊ
രു ശൂരൻ പ്രധാനിയാകുന്നു; ആയവൻ മാപ്പിള്ളമാർ പുഴതോറും പ
ടക്ക് വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാതെ, മക്കത്തേക്ക് എട്ടു പ
ടക മുളക കയറ്റി അയച്ചു പോകുന്നുണ്ടെന്നു കേട്ടു മെനെസസ്സെ ബോ
ധിപ്പിച്ചപ്പോൾ, ആയവൻ തടുത്തില്ല ലീമക്ക് തുണയയച്ചതുമില്ല
(1524) ചിങ്ങമാസത്തിൽ താണൂരിലെ കുട്ടിയാലി 200ഓളം പട
കുകളെ ഒരുക്കി തീൎത്തു, നാല്പത് ആ എട്ടിന്നു ചങ്ങാതമായിട്ട്
അറവിലേക്ക് അയച്ചു ശേഷം, 160 പടകോട് കൂടെ കോഴിക്കോട്ട്
കോട്ടയുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും ചെയ്തു. അവ
നെ ചേതപ്പെടുത്തി നീക്കിയപ്പൊൾ, ലീമ താമൂതിരിയോടു "ഇത് [ 210 ] എന്തൊരു നേർ ഈ വക ചതിപ്പട യോഗ്യമൊ" എന്നു ചോദി
ച്ചപ്പോൾ, നല്ല ഉത്തരം ഒന്നും ഉണ്ടായില്ല. ഒരു നായർ വന്നു ലീമ
യെ കുത്തി കൊല്ലുവാൻ ഭാവിച്ചതു വെറുതെയായപ്പോൾ, പരപ്പന
ങ്ങാടിയിൽ 12 പറങ്കികളെയും താമൂതിരിക്കയച്ച രണ്ടു ദൂതന്മാരെ
യും മാപ്പിള്ളമാർ ചതിച്ചു കൊന്നു. ആയതിനെയും വിഴുങ്ങുവാൻ ലീ
മക്ക് വിസൊറയിൻ കല്പന നിമിത്തം ഏകദേശം മനസ്സായനേരം
ചില ചോനകർ, ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു പോകുന്ന സം
ഗതിയാൽ അവരുടെ രക്ഷക്കായി പട്ടാളം അയക്കേണ്ടി വന്നു. അ
തിനാൽ പട്ടണം അശേഷം കലങ്ങി, ചോനകർ കലഹിച്ചു കോട്ട
അതിക്രമിച്ചു പോയപ്പോൾ, താമൂതിരി ചില ദിവസം താമസിച്ചാ
റെയും, അവന്റെ ഭാര്യയുടെ ആങ്ങളയായ പൂണച്ചൻ പട ഉണ്ടാകും
"എന്നു സ്വകാര്യം അറിയിച്ചു, ചുങ്കത്തിൽ സേവിച്ച നായന്മാർ
ലീമയെ കാണ്മാൻ വന്നു മുട്ടുകുത്തി ക്ഷമ ചോദിച്ചു, രാജാജ്ഞയാൽ
പറങ്കിച്ചേകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും ചെയ്തു. കോട്ടയുടെ നേ
രെ പടയന്നുണ്ടായില്ല താനും. ചോനകർ മുമ്പെ തന്നെ കൊടുങ്ങല്ലൂ
രിലെ നസ്രാണികളെ നിഗ്രഹിപ്പാൻ ഒരുപായം വിചാരിച്ചു കൊ
ണ്ടു യുദ്ധഭാവം മറച്ചു പാൎത്തു. ആയത് എന്തെന്നാൽ; മാപ്പിള്ളമാർ
മുമ്പെ മുളക വില്ക്കുമ്പോൾ, നല്ലവണ്ണം ഉണക്കാതെ കണ്ടും മണൽ
കൂട്ടി വെച്ചും കൊടുക്കയാൽ, ഗവൎന്നർ അവരെ നീക്കി കച്ചവടവി
ചാരണ ഒക്കെയും സുറിയാണികളിൽ ഏല്പിച്ചിരുന്നു, അതു
കൊണ്ടത്രെ അവരിൽ വൈരം ഭാവിച്ചത്.

65. ഗാമ മൂന്നാമതും മലയാളത്തിൽ വന്നത.

ഇങ്ങിനെയിരിക്കുമ്പോൾ, വൃദ്ധനായ ഗാമ തന്നെ വിസൊറ
യി സ്ഥാനം ഏറ്റു (1524) സെപ്തമ്പ്ര ഗോവെക്കു വന്നു കടൽ പിടി
ക്കാരെ എവിടുത്തും ഒടുക്കുവാനും കാര്യക്രമം വരുത്തുവാനും പര്യാപ്ത
ന്മാരെ (പ്രാപ്തന്മാരെ) നിയോഗിച്ചു കണ്ണുന്നൂൎക്ക ഓടി കോലത്തിരി
യെ കണ്ടു നിങ്ങൾ ബാലഹസ്സൻ എന്ന കള്ളനെ ഉടനെ ഏല്പിക്കേ
ണം എന്നു ചോദിച്ചു ഭയം വരുത്തി അനുസരിപ്പിച്ചു ആ കള്ളർമൂപ്പ
നെ കണ്ണനൂർ കോട്ടയിൽ അടച്ചു വെച്ചു പോയി (അക്തമ്പ്ര.) കൊ
ച്ചിയിൽ എത്തുകയും ചെയ്തു. പറങ്കി വീരരിൽ മുമ്പൻ തന്നെ വന്ന
പ്രകാരം കേട്ടാറെ നാടുതോറും അതിഭയം ഉണ്ടായി എങ്കിലും പറങ്കി
കൾക്കു കൂടെ ആ വൃദ്ധവീരനിൽ പ്രസാദം കുറഞ്ഞിരുന്നു. അവൻ ദയ
അറിയാത്ത കഠിനഭാവമുള്ളവൻ എന്നു പ്രസിദ്ധം തന്നെ. ഗോവ
യിൽ ഒരു ആസ്പത്രിയെ കെട്ടീട്ടുണ്ടായിരുന്നു "ഈ വക ഒന്നും
വേണ്ടാ ആസ്പത്രിയുണ്ടെങ്കിലെ ചേകവൎക്ക നിത്യം വ്യാധി ഉണ്ടാ
വു"' എന്നു ഗാമയുടെ പക്ഷം; അതുകൊണ്ടു പറങ്കികൾ പലരും ഇവി
ടെ രക്ഷയില്ല വയറു നിറപ്പാനും പണിയത്രെ എന്നു വെച്ചു കോട്ടക
ളിൽനിന്ന ഓടി ചോഴമണ്ഡലത്തും മറ്റും വാങ്ങി ചിലർ ചേലാ
വിൽ കൂടി പോകയും ചെയ്തു. ഗാമ എത്തുമ്പോൾ തന്നെ രോഗിയാ [ 211 ] യാറെയും കോഴിക്കോട്ടെക്ക് സൂസയെ 300 ആളുമായി തുണപ്പാൻ
അയച്ചു അവനെക്കൊണ്ടു കുട്ടിയാലിയെ ജയിപ്പിച്ചു. കാപ്പുകാട്ടു
നിന്നു സൂസ അവനോട് ഏറ്റു പന്തലാനി കൊല്ലത്തോളം നീക്കിയ
ശേഷം പിറ്റെ ദിവസം കണ്ണനൂർ വരെ ആട്ടിയപ്പൊൾ ചോനകർ
അവിടെ കരക്കണഞ്ഞു പടകു എല്ലാം വിട്ടു പോകയൂം ചെയ്തു. ആയ
തു കണ്ടാറെ, കണ്ണനൂർ മാപ്പിള്ളമാരും അടങ്ങി കോലത്തിരി യുദ്ധ
വിചാരം ഉപേക്ഷിച്ചു കോട്ടയിലുള്ള പറങ്കികൾക്ക് സമ്മാനവും കുശ
ലവാക്കും അയപ്പിച്ചു കൊടുത്തു ഗോവയുടെ തൂക്കിൽ ജൊൎജ്ജ് തെല്യു
എന്ന ഒരു യുവാവു ചിന്നകുട്ടിയാലിയോടു ഏറ്റു ജയിക്കയും ചെയ്തു.
അതുകൊണ്ടു കോഴിക്കോട്ട കോട്ടയരികിൽ പോർ ഒന്നും ഉണ്ടായില്ല.
മെനെസസ്സ് ഹൊർമ്മുജെ വിട്ടു ദിശമ്പ്രിൽ കൊച്ചിയിൽ എത്തി
യാറെ, ഗാമയുടെ രൊഗം കണ്ടു കാര്യവിചാരം അവനിൽ ഏല്പി
പ്പാൻ മനസ്സില്ലാഞ്ഞിട്ടും ഗാമ അവനെ നിർബ്ബന്ധിച്ചു അനുസരി
പ്പിച്ചു ഞാൻ "മരിച്ചാൽ രാജമുദ്രയുള്ള പത്രം അഴിച്ചു വായിച്ചു നട
ത്തെണം" എന്നു സമ്പായു കപ്പിത്താനോടു കല്പിച്ചു പള്ളി മര്യാദ്രപ്ര
കാരം അന്ത്യാഭിഷേകം വാങ്ങി (1524) ദിശമ്പ്ര. 24) മരിക്കയും
ചെയ്തു. കൊച്ചി വലിയ പള്ളിയിൽ അവന്റെ ശവം സ്ഥാപിച്ച
ശേഷം മകനും മെനെനസ്സും തമ്മിൽ വൈരം ഭാവിച്ചു പറങ്കികളിൽ
2 കൂറുണ്ടാക്കി അങ്കം കുറപ്പാൻ ഭാവിച്ചപ്പൊൾ, സമ്പായു രാപ്പകൽ
പ്രയത്നം ചെയ്തു. രണ്ടു വകക്കാരെ വേറെ പാർപ്പിച്ചു സമാധാനം
രക്ഷിച്ചു രാജപത്രം തുറന്നു നോക്കിയാറെ, "ഗാമക്ക അപായം വ
രികിൽ മെനെസസ്സ കുഡുംബത്തിൽ ഹെന്ദ്രി എന്നവൻ തന്നെ വി
സൊറയി ആക എന്നു കണ്ടപ്പൊൾ, എദ്വൎത്തമെനെസസ്സ് (1525
ജനുവരി 20) പൊൎത്തുഗലിന്നാമ്മാറു പുറപ്പെട്ടു പോയി കൊച്ചിയി
ലുള്ള പറങ്കികൾക്ക് അന്തഃഛിദ്രം ഇളക്കയും ചെയ്തു."

66. മെനെസസ്സ കണ്ണനൂരിൽ വ്യാപരിച്ചത.

ഹെന്ദ്രീ മെനെസസ്സ് ഗോവയിൽനിന്ന പുറപ്പെട്ടു ഭട്ടക്കളത്തൂ
ക്കിൽ കോഴിക്കോട്ടകാരുടെ പടകു ചിലതു മുക്കി കണ്ണനൂരിൽ ഇറ
ങ്ങിയാറെ, കേട്ട വൎത്തമാനം ആവിതു: "കപ്പൽ പിടിക്കാരുടെ
പ്രമാണിയായ ബാലഹസ്സൻ കോലത്തിരി ഗാമാവിന്നു ഏല്പി
ച്ചനാൾ മുതൽ ഈ കോട്ടയുടെ തുറുങ്കിൽ തന്നെ ഉണ്ടു മമ്മാലി വക
ക്കാരോടു സംബന്ധം ഉണ്ടാകയാൽ ശിക്ഷിച്ചു കൂടാ മാപ്പിള്ളമാർ അ
വനെ വീണ്ടെടുപ്പാൻ അറ്റമില്ലാത്ത ദ്രവ്യം കൊടുപ്പാൻ പറഞ്ഞത
കൊണ്ട കോലത്തിരി അവനെ താൻ ശിക്ഷിക്കേണം എന്നു കല്പി
ച്ചു അങ്ങോട്ടു ഏല്പിക്കേണ്ടതിന്നു വളരെ മുട്ടിച്ചുപോരുന്നു. അതു
കൊണ്ടു എന്തു വേണം എന്നറിയുന്നില്ല" ആയതു കേട്ടപ്പൊൾ താമ
സിയാതെ അവനെ തൂക്കിച്ചു. ഭക്ഷണത്തിന്നിരുന്നപ്പോൾ രാജദൂ
തൻ വന്നു “നാളെ കോലത്തിരികൂടിക്കാഴ്ചക്ക് വരും" എന്നറിയി
ച്ചു എങ്കിലും മരണവാൎത്തയെ ഉണൎത്തിച്ചാറെ, ചോനകഭയം ഉണ്ടാ [ 212 ] യിട്ടു രാജാവ് കോട്ടയിൽ ചെല്ലാതെ പാൎത്തു. അതുകൊണ്ടു മെനെ
സസ്സ് അല്പം ശാസിച്ചു "ഈ അപേക്ഷയെ സാധിപ്പിപ്പാൻ ക
ഴിയാതെ പോയതല്ല, പിന്നെ ഒന്നു ചോദിച്ചാൽ ഞാൻ തരാതെ
ഇരിക്കയില്ല" എന്നു കല്പിച്ചശേഷം രാജാവ് ഉള്ളു കൊണ്ടു മാ
നിച്ചു "ഇനി കൈക്കൂലികൊണ്ടു യാതൊരു സാദ്ധ്യവും ഇല്ല എന്നു
മാപ്പിള്ളമാർ മലനാട എങ്ങും അറിയിച്ചു വിസ്മയം വരുത്തുകയും
ചെയ്തു. ബാലഹസ്സന്റെ ശേഷക്കാർ ഒക്കത്തക്ക ധൎമ്മടത്തിൽ പോയി
വേറെ കടൽ പിടിക്കാരുമായി നിരൂപിച്ചു ഇനി പറങ്കിയോടു
പൊരുതു പരിഭവം വീളെണം" എന്നു കല്പിക്ക ഒഴികെ "കോല
ത്തിരിയുടെ നിഴൽ നമുക്ക ഇല്ലായ്കയാൽ, അവരുടെ കൊയ്മയും വേ
ണ്ടാ" എന്നു നിശ്ചയിച്ചു. അതുകൊണ്ടു രാജാവ് മെനെസസ്സെ പരീ
ക്ഷിച്ചു "ഇങ്ങിനെ ഒരു അപേക്ഷ ഉണ്ടു നമ്മുടെ തെക്കെ അതിരിൽ
വെച്ചു ചോനകർ മത്സരഭാവം കാണിച്ചിരിക്കുന്നു; അവരെ കപ്പൽ
അയച്ചു ശിക്ഷിക്കുമൊ" എന്നു ചോദിച്ചപ്പൊൾ വിസൊറയി ഉടനെ
സില‌്വെര കപ്പിത്താനെ നിയോഗിച്ചു അവനും ധൎമ്മപട്ടണത്തേക്ക്
ഓടി ഉണ്ടകൾ പൊഴിയുന്നതിന്നിടയിൽ കരക്കിറങ്ങി ജയിച്ചു ഊ
രിന്നും പടകിന്നും (മയ്യഴി അങ്ങാടിക്കും) തീക്കൊടുത്തു ശിക്ഷക
ഴിക്കയും ചെയ്തു. (ജനുവരി 1525.)

67. കോഴിക്കോട്ടിൽ പട തുടങ്ങിയതു.

മെനെസസ്സ് കോഴിക്കോട്ടിൽ എത്തുമ്പൊൾ, താമൂതിരി
ചില നാൾ പുലരും തോറും കുറമ്പിയാതിരിയെയും തിനയഞ്ചെ
രി ഇളയതിനെയും നിയോഗിച്ചു 15000 നായന്മാരെക്കൊണ്ടു
പോർ കഴിപ്പിച്ചപ്രകാരവും ആവതൊന്നും കാണായ്കയാൽ, രാജാവി
ന്നു പശ്ചാത്തപം വെച്ചു തുടങ്ങി, പൂണച്ചണയും മറ്റും അയച്ചു ലീമ
കപ്പിത്താനോടു സന്ധിപ്പാൻ പറയിച്ച പ്രകാരവും "കൊച്ചീക്കാര
നും മഹാ ദ്രോഹിയുമായ പാത്തുമരക്കാരെ ഏല്പിച്ചു വെക്കയല്ലാ
തെ, സന്ധിക്കയില്ല" എന്നു ലീമ മറുപടി അയച്ച പ്രകാരവും
കേട്ടു എല്ലാം സമ്മതിച്ചു "പടച്ചെലവ് ഒക്കെയും താമൂതിരിഭണ്ണാ
രത്തിൽനിന്നു തന്നാൽ നിരന്നുകൊള്ളാം" എന്നു കല്പിച്ചു രാ
ത്രിയും പാൎക്കാതെ ഓടി (1525 ഫെബ്രു.) കൊച്ചിയിൽ ഇറങ്ങു
കയും ചെയ്തു. അവിടെനിന്നു അവൻ ഉടനെ പൊൎത്തുഗൽ മാനത്തെ
രക്ഷിപ്പാൻ ഉത്സാഹിച്ചു കോപ്പിട്ടു പോരുമ്പോൾ താമൂതിരി ദൂതയ
ച്ചു "നിങ്ങളോടു ഇണങ്ങുവാനെ മനസ്സുള്ളു; പൊന്നാനിയിൽ ഉള്ള
പടക എല്ലാം ഏല്പിക്കാം" എന്നും മറ്റും ബോധിപ്പിച്ചത കേ
ട്ടാറെ, "ഇതു മഴക്കാലത്തോളം ഞങ്ങളെ വൈകിപ്പാൻ വിചാരി
ക്കുന്ന ഉപായം അത്രെ" എന്നു കണ്ടു പെരിമ്പടപ്പൊടു തുണ ചോ
ദിച്ചു പുറക്കാട്ടികളെ 19 പടകുമായി ചേൎത്തു കൊണ്ടു 50 പായോ
ടും കൂട പൊന്നാനിയുടെ നേരെ ഓടി "ഇവിടെ താമൂതിരിയുടെ
പടകുള്ളതു എല്ലാം ഏല്പിക്കേണം അവരുടെ ഓല കാണ്മാൻ ഉണ്ട [ 213 ] ല്ലൊ" എന്നു പടനായകനോടു കല്പിച്ചാറെ, സ്പഷ്ടമായ ഉത്തരം
വന്നില്ല. ആകയാൽ പറങ്കികൾ വെള്ളം കോരുവാനായി ഇറങ്ങു
വാൻ തുനിഞ്ഞു മാപ്പിള്ളമാർ ചെറുക്കയും ചെയ്തു. കോട്ടക്ക പുതു
തായി ഉറപ്പു വരുത്തിയതകൊണ്ടു ഇന്നു നേരം പോരാ എന്നു കണ്ടു
പിസൊറെയി അന്നടങ്ങി പിറ്റെന്നാൾ (ഫെബ്രു, 26൹ രാവി
ലെ) ഇറങ്ങി പൊന്നാനിയിൽ വെച്ചു പൊരുതു കയറിയ തെക്കെ
നായന്മാരെ കൊണ്ടു കവർച്ച കഴിപ്പിച്ചു, തീക്കൊടുക്കയും ചെയ്തു.
അന്നു ചിന്നക്കുട്ടിയാലിയുടെ 38 പടകും വെന്തുപോയി. ചോനക
രുടെ പക്ഷംനിന്നു തോക്കു വെപ്പിച്ചു പട നടത്തിയ ഒരു പറങ്കിച
തിയനും മുറിഞ്ഞു ചത്തു.

അനന്തരം കോഴിക്കോട്ടിന്റെ എതിരെ വന്നു, ചില നാശ
ങ്ങളെ ചെയ്ത ശേഷം "പന്തലാനികൊല്ലത്തെയും ഭസ്മമാക്കേണം"
എന്നു നിശ്ചയിച്ചു. അതു പൊന്നാനിയോടു താമൂതിരിയുടെ മുഖ്യതു
റമുഖവും അക്കാലത്തു മക്കക്കച്ചവടത്തിന്നു മൂലസ്ഥാനവും തന്നെ. ഊ
രുടെ രക്ഷക്ക കടുന്തൂക്കമുള്ള കുന്നിന്മുകളിൽ 3 കൊത്തളവും വളരെ
തോക്കും ഉണ്ടു; സമുദ്രത്തിൽനിന്നു പുഴയോളം ഒരു തോടു കുഴിച്ചു
അതിൽ ചരക്കിടുന്ന പടകുകൾ സുഖേന അണഞ്ഞും ഇരിക്കുന്നു. നാ
യന്മാരും ചോനകരും 20000 ആളോളം തടുപ്പാൻ വട്ടം കൂട്ടുന്നു എന്ന
ഇങ്ങിനെ ഒറ്റുകാർ അറിയിച്ചു; അതിന്റെ തൂക്കിൽ എത്തിയ
പ്പൊൾ അസ്തമിപ്പാറായി. അന്നു രണ്ടു പുറവും രാത്രിയിൽ ഉറക്കം
ഉണ്ടായില്ല. വാദ്യഘോഷങ്ങളും ആർപ്പും കളിവാക്കും അത്രെ ഉള്ളൂ.
രാവിലെ മൂന്നണിയായി പട തുടങ്ങിയറെ, പറങ്കികൾ വേഗം ക
രക്കിറങ്ങി മറുതലയൊട ഏല്ക്കുമ്പോൾ, പുറക്കാട്ടടികൾ യുദ്ധത്തിൽ
ചേരാതെ കവർച്ചക്ക തക്കം പാൎത്തു കൈത്താളം പൂട്ടികൊണ്ടു ത
ന്റെ പടകിൽ ഇരിക്കുന്നത പിസൊരെയി കണ്ടു ചൊടിച്ചു. "ആ
മടിയനെ ലാക്കാക്കെണം" എന്നു തോക്കകാരനോടു കല്പിച്ചു അ
വൻ വെടി വെച്ചതിനാൽ അടികളുടെ കാൽ പറിഞ്ഞു പാറിപ്പോ
യി. ശേഷം പറങ്കികളും കൊച്ചിക്കാരും നല്ല ജയം കൊണ്ടു 250 വ
ലിയ തോക്കും ഉണ്ട മരുന്നുമായി കൈക്കലാക്കി ചരക്കിട്ട പടകും
ഊരും അങ്ങാടിയും ഭസ്മീകരിച്ചു 40 പടകു കൂട്ടി കൊണ്ടു പോകയും
ചെയ്തു. ഇങ്ങിനെ പരാക്രമം കാട്ടിയതു നിമിത്തം പറങ്കി നാമത്തി
ന്നു മുമ്പെപ്പോലെ ബഹുമാനം യശസ്സം സംഭവിച്ചു. പുറക്കാട്ടടിക
ളൊ തല്ക്കാലത്തു അരിശം വിഴുങ്ങി എങ്കിലും പറങ്കികളിൽ ഉൾ
വൈരം ഭാവിച്ചു പ്രതിക്രിയക്ക അവസരം പാൎത്തു കൊണ്ടിരുന്നു;
മെനെസസ്സ് അവിടെ നിന്നു ഓടി കണ്ണനൂരിൽ ഇറങ്ങുകയും ചെയ്തു.
(1525 മാൎച്ച 11 ൹.) [ 214 ] 68. മെനെസസ്സ് കണ്ണനൂരിൽ വെച്ചു
ദ്വീപുകളെ ചൊല്ലി വ്യാപരിച്ചതു.

കൊല്ലത്തു ജയം കൊണ്ട ശേഷം പിശൊറെയി (1525 മാർച്ച)
കണ്ണനൂരിൽ എത്തിമാപ്പിളമാരുടെ വിനയവും വിറയലും കണ്ടു
സന്തോഷിച്ചതല്ലാതെ രാജാവെയും കാണ്മാനാഗ്രഹിച്ചാറെ, കോ
ലത്തിരി ഉടനെ കോട്ടയിലെക്ക എഴുനെള്ളി വളരെ കുശലം പറഞ്ഞു
സമ്മാനങ്ങളെയും കൊടുത്തു "വെണ്ടാ" എന്നു ചൊല്ലിയതിനാൽ
വിസ്മയിച്ചു മുട്ടിച്ചാറെ, പിസൊറെയി വാങ്ങി ഉടനെ കണ്ണനൂരി
ലുള്ള രോഗിശാലക്ക കൊടുക്കയും ചെയ്തു. പിന്നെ "നമ്മുടെ പടകും
തോക്കും എല്ലാം നിങ്ങൾക്ക തരാം" എന്നു പറഞ്ഞപ്പൊൾ പിസൊ
റെയി പൊൎത്തുഗൽ രാജസേവക്കായിട്ടു വാങ്ങി ഉപചാരം പറഞ്ഞ
ശേഷം പൊൎത്തുഗലിൽ നിന്ന വന്ന പത്രികയെ കാട്ടി, അതിൽ
ചൊല്ലിയതു എന്തെന്നാൽ: "ആണ്ടു തോറും ഇങ്ങു വേണ്ടുന്ന കയറ
എല്ലാം കോലത്തിരി സഹായ വിലക്ക എത്തിപ്പാൻ കയ്യെറ്റാൽ
18 ദ്വീപുകളെ അവരിൽ കല്പിച്ചു കൊടുത്തിരിക്കുന്നു". എന്ന
തിൽ പിന്നെ കാലത്താലെ 1000 ഭാരം കയറു വേണ്ടി വരും എന്നു
കേട്ടപ്പൊൾ "അങ്ങിനെ ആയാൽ ദ്വീപുകൾ എനിക്ക വേണ്ട" എ
ന്നു കോലത്തിരി തീൎത്തു പറഞ്ഞു പിസൊറെയി ഉള്ളു കൊണ്ടു സ
ന്തോഷിച്ചു ദ്വീപുകളിൽ അരി ചുങ്കം കല്പിച്ചു 40 പോരാളികളേ
യും പാർപ്പിച്ചു ചുങ്കപ്പിരിവു തന്നെ സകല ചെലവിന്നും 1000 ഭാരം
കയറു മേടിക്കുന്നതിന്നും മതി എന്നു കാണുകയും ചെയ്തു. കണ്ണനൂ
രിൽ വസിക്കുമ്പൊൾ ഹൊർമ്മുജിൽനിന്നു ഒരു ദൂതൻ വന്നു അവിടെ
യുള്ള പറങ്കി പ്രമാണി അതിക്രമം ചെയ്ത പ്രകാരം സങ്കടം ബോധി
പ്പിച്ചാറെ, മെനെസസ്സ് സത്യപ്രകാരം വിസ്തരിച്ചു പറങ്കിക്കു ശിക്ഷ
കല്പിച്ചതിനാൽ പക്ഷപാതം ഇല്ലാത്തവൻ എന്നുള്ള ശ്രുതി പര
ത്തി. അനന്തരം കോഴിക്കോട്ടിൽ ക്ഷാമം വരുത്തുവാൻ കടല്ക്കര എ
ങ്ങും കാവൽ വെച്ചു കപ്പലോട്ടം വിലക്കുന്നതിൽ 4 കപ്പൽ മങ്ങലൂർ
തൂക്കിൽ പാൎത്തു അകത്തുള്ള പടകുകളെ സൂക്ഷിച്ചു പോരും കാലം
പോർ പടകുകൾ 70 തെക്കിൽ നിന്ന വന്നു ഏല്ക്കയാൽ ആ പറങ്കി
കപ്പല്ക്കു നില്പാൻ പാടില്ലാതെ വന്നു അരി കരേറ്റിയ പടകും
അഴിമുഖം വിട്ടു തെറ്റി ഓടുകയും ചെയ്തു. അന്നു പിസൊറെയി കൊ
ച്ചിക്ക ഓടി ബന്ധുവായ സീമൊനെ കോട്ടകളിലെക്ക് വേണ്ടുന്ന
കൊറ്റു ഭട്ടക്കളയിൽ നിന്നു വരുത്തുവാൻ നിയൊഗിച്ചിരുന്നു. അവൻ
ഏഴിമലക്കരികിൽ ആ എഴുപതിനൊടു എത്തി പട തുടങ്ങി ചില
തിനെ ഒടുക്കി മറ്റവറ്റെ ചിതറിച്ച ശേഷം പലവും മാടായി പുഴ
യിൽ ഓടി ഒളിച്ചു പോയി സീമൊൻ തൊണികളിൽ ആളെ കരേ
റ്റി പോർ തുടൎന്നു കൊണ്ടിരുന്നു അന്ന 6 പറങ്കികൾ ഉള്ള തോണി
മണലിൽ ഉറച്ചു പോയാറെ, ഊൎക്കാർ അവരെ പിടിച്ചു കൊന്നു.
ആയത കോലത്തിരി അറിഞ്ഞു ഉടനെ അവരുടെ ശവങ്ങളെ തിര [ 215 ] യിച്ചു കൊട്ടയിലുള്ളവൎക്ക സംസ്കരിപ്പാൻ അയച്ചതല്ലാതെ നല്ലവ
ണ്ണം വിസ്തരിച്ചു ചില നായന്മാരെയും ചൊനകരെയും കൊല്ലിക്ക
യും ചെയ്തു.

69. കോഴിക്കോട്ട് കോട്ടയുടെ നിരോധം തുടങ്ങിയതു.

കോഴിക്കോട്ടിൽ അരിക്ക് ഞെരിക്കം ഏറി വരികയാൽ ദുഃ
ഖവും കോപവും വൎദ്ധിച്ചുണ്ടായി. കോട്ടയിലുള്ളവൎക്ക സീമൊൻ
കൊറ്റു കൊണ്ടു വന്നാറെ, ഈ മഴക്കാലത്തു ഇവിടെ പട അല്ലാതെ
ശേഷം സൗഖ്യം എല്ലാം കുറഞ്ഞിരിക്കും എന്നു പറകയാൽ കപ്പല്ക്കാ
ൎക്കും നായന്മാൎക്കും കോട്ടയിൽ പാർപ്പാൻ മനസ്സായില്ല. സീമൊൻ
നിർബന്ധിച്ചിട്ടത്രെ 120 ജനങ്ങൾ കോട്ടയിലുള്ള ബലത്തോടു ചേ
ൎന്നു വസിക്കയും ചെയ്തു. ശേഷമുള്ളവർ കൊച്ചിക്ക് പോയി വെറു
തേ ഇരുന്നു. അവിടെ പിസൊറെയെ കണ്ടു സന്ധി കാര്യം പറവാൻ
താമൂതിരിയുടെ ദൂതനായ ഒരു ധൂൎത്തൻ വന്നു (മെയി മാസം) മുഖസ്തുതി
പറകയാൽ പടവിചാരം എല്ലാം അകറ്റിയാറെ, പിസൊറെയി
കല്പിച്ചിതുഃ “പോർ പടക എല്ലാം താമൂതിരി എല്പിക്ക,
കൊടുങ്ങല്ലൂരിൽ തൊമാപ്പള്ളിയെ ചുട്ടു ചില പറങ്കികളെ വധിച്ചുള്ള
ചോനകരെയും സമർപ്പിച്ചു കൊടുക്ക; പള്ളിപ്പണിക്ക മതിയായ
ദ്രവ്യം വെക്ക; പെരിമ്പടപ്പിൽ തുണയായ കല്ലുരുത്തികണാരനോടു
വൈരം വെടിഞ്ഞു നിരന്നു വരിക എന്നിങ്ങിനെ സമ്മതിക്കിലെ
സന്ധിയാവൂ.” എന്നു കേട്ടു ദൂതൻ പുറപ്പെട്ടു താമൂതിരിയുടെ അടുക്കെ
എത്തി പിസൊറെയ്ക്ക ഉത്തരം ഒന്നും വന്നതുമില്ല. ഇപ്രകാരം കാത്തി
രിക്കുമ്പോൾ പെട്ടെന്നു മഴ പെയ്തു തുടങ്ങി. ചുരക്കൎത്താവായ കുറുമ്പി
യാതിരിയും, തിനയഞ്ചേരി ഇളയതും ഉടനെ 12000 നായന്മാരുമാ
യി വന്നു കോട്ടയെ വളഞ്ഞു പാർത്തു. അതിൽ അന്നു 300 പടജ്ജന
ങ്ങൊളൊട കൂട ലീമ കപ്പിത്താൻ എന്ന ഒരു ശൂരൻ ഉണ്ടു, മാപ്പിള്ളമാ
ൎക്ക തലവനായതു സിക്കില്യയിൽ ജനിച്ചു 1522 ആമതിൽ രൊദ
യുദ്ധതിൽ കുടുങ്ങി റൂമിപക്ഷം ചേൎന്നു ചേലാവിൽ കുടുങ്ങിയ ഒരു
യന്ത്രക്കാരൻ തന്നെ. അവൻ കോട്ടയുടെ തെക്കെ ഭാഗത്ത വണ്ണത്താൻ
പറമ്പിലും ചീനക്കൊട്ടയുടെ തെരുവത്തും കിടങ്ങു കിളച്ചുറപ്പിച്ചു
തോക്കു സ്ഥാപിക്കുമ്പൊൾ, രാവും പകലും യുദ്ധം ഉണ്ടായി പറങ്കി
കൾ പാണ്ടിശാലകളിൽ നിന്നു ചരക്കും ഉണ്ടയും കിഴിച്ചു കോട്ടയിൽ
ആക്കി പുറത്തുള്ള തങ്ങളുടെ ഭവനങ്ങൾ എല്ലാം ഭസ്മമാക്കി കോട്ട
യെ അടക്കയും ചെയ്തു. രാജാവു താൻ നഗരത്തിൽ വന്നു മാപ്പിള്ളമാർ
ഒഴികെ 90,000 നായന്മാർ കൂടി വന്നു ആയുധം വഴങ്ങുന്നത കണ്ട
ശേഷം കോട്ടയെ വലം വെച്ചു “ഇത്ര ചെറിയ കോട്ടയെ പി
ടിപ്പാൻ ചില നാൾ മതി” എന്ന പറഞ്ഞാറെ, “ഒർ ആണ്ടു കൊണ്ടു
കടപ്പാൻ വിഷമമത്രെ”എന്നു ഇളയതു ഉണൎത്തിച്ച ശേഷം “രൊദ
യിൽ ചെയ്ത പ്രകാരം എല്ലാം പ്രയോഗിക്കെണം” എന്നു യന്ത്രക്കാര
നൊടു കല്പിച്ചു ഏറിയ സമ്മാനം പറഞ്ഞു കൊടുക്കയും ചെയ്തു. [ 216 ] ലീമ ഒരാണ്ടേക്ക് വെള്ളവും അരിയും ഒരു മാസത്തേക്ക കറിയും എ
ണ്ണയും ഉണ്ടെന്ന കണ്ടു വിഷഭയം നിമിത്തം താക്കൊൽ കൈവിടാ
തെ പിടിച്ചു കൊണ്ടു ഓരൊരൊ വാക്കുകളെ പറഞ്ഞു പറങ്കികൾക്ക
ധൈര്യം കൊളുത്തി മാറ്റാനോടു എതൃർത്തു നില്ക്കയും ചെയ്തു.

70. കോഴിക്കോട്ട കോട്ടക്ക തുണ അയച്ചത

1525 ജൂൻ 13൹ താമൂതിരി കോട്ടയെ കൊള്ളെ പടയെ വരു
ത്തി കൊടിയ യുദ്ധം നടത്തുമ്പോൾ തന്നെ ലീമക്കപ്പിത്താൻ ഒരു
ദൂതനെ തോണി കയറി കൊച്ചിക്ക് ഓടുവാൻ നിയോഗിച്ചു; ആയ
വൻ മഴക്കാലത്തിൽ എങ്കിലും ധൈര്യത്തോടെ പുറപ്പെട്ടു കാറ്റിനാ
ലും ഓളത്താലും വളരെ പണിപ്പെട്ടു (ജൂലായി 10) ദുഃഖേന കൊച്ചി
യിൽ എത്തിയ ശേഷം ഹെന്ദ്രീ "മനസ്സുള്ളവരെ കോഴിക്കോട്ടിൽ തു
ണപ്പാനയക്കാം" എന്നു പരസ്യമാക്കി. 140 ആൾ കൂടി വന്നു ജൂസ
ൎത്തയെ ആശ്രയിച്ചു, 2 പടകിൽ കയറി പുറപ്പെട്ട 25 ദിവസം കട
ലിൽ ആടി പോയതിൽ പിന്നെ കോഴിക്കോട്ടു തൂക്കിൽ എത്തി ഇ
പ്പോൾ കരക്ക ഇറങ്ങുവാൻ നല്ലതക്കമില്ല എന്ന ലീമ അടയാളങ്ങളെ
കൊണ്ടും അറിയിച്ചാറെയും ജൂസൎത്ത 35 പടയാളികളുമായി ഒരു പട
കിൽ നിന്നു കിഴിഞ്ഞു കരയിൽ എത്തി ലീമ സഹായിച്ചതിനാൽ
മാറ്റാന്മാരിൽ കൂടി തെറ്റി കോട്ടയിൽ എത്തുകയും ചെയ്തു. അന്നു നാ
ലാൾ പട്ടുപോയി അനേകർ മുറിയേറ്റു കിടന്നു. അതു കൊണ്ടു അഞ്ഞൂ
റു പടയാളികളിൽ കുറയുന്നു എങ്കിൽ കരക്കണയെണ്ടതല്ല; വിശേ
ഷാൽ കൊറ്റും മരുന്നും അയക്കെണ്ടതിന്നു അപേക്ഷിക്കുന്നു" എന്നെ
ഴുതി പത്രികയെ അമ്പോടു കെട്ടി എയ്തു മറ്റെ പടകിൽ എത്തിക്ക
യും ചെയ്തു. അതുകൊണ്ട രണ്ടാമത പടകു തിരികെ കൊച്ചിക്ക് ഓ
ടി താമൂതിരിയും "വേറെ പിന്തുണ വരും മുമ്പെ കോട്ടയെ പിടിക്കെ
ണം” എന്നു വെച്ചു അത്യന്തം ഉത്സാഹിച്ചു. മരുന്നുള്ള ഗോപുരം ചു
വർ പിളൎന്നു വീഴുവാനടുത്തപ്പോൾ വെടിമരുന്നെല്ലാം വേറെ സ്ഥല
ത്തിൽ കൊണ്ടുപോകേണ്ടി വന്നു. സിക്യല്യക്കാരൻ തുരന്നു കന്നം
വെച്ചു ഒരു വഴിയെ പരീക്ഷിച്ചാറെ, മാപ്പിള്ളയായിപോയ ഒരു പ
റങ്കി കോട്ടക്കരികെ ചെന്നു ഒരു പാട്ടു പാടും പോലെ വൎത്തമാനത്തെ
സ്വനാട്ടുകാരോടു അറിയിച്ചു അവരും കന്നം വെക്കുന്ന ദിക്കിന്നു നേ
രെ തുരന്നു മലയാളികളെ നീക്കുകയും ചെയ്തു. പുതിയ യന്ത്രങ്ങളാലും
ആവതു ഒന്നും കണ്ടിട്ടും ഇല്ല എന്നിട്ടു പറങ്കികൾ ഉറക്ക ഇളച്ചു തടു
ത്തു നില്ക്കും കാലം ഉപ്പില്ലാത്ത ചോറും കഞ്ഞിയും വെയിച്ചു കൊ
ണ്ടു ദിവസം കഴിച്ചു. മഹാരോഗം ഒഴിച്ചിരിപ്പാൻ കോട്ടയുടെ ചുറ്റും
പട്ടുപോകുന്നവരെ കൊണ്ടു പോകുന്നതു ഒരു നാളും വിരോധിക്കുമാറി
ല്ല. ഔഗുസ്ത മാസത്തിന്റെ ഒടുവിൽ കാറ്റു അധികം കോപിച്ചൊരു
രാത്രിയിൽ ചില പടകും അടുത്തു വന്നു കോട്ടയിലുള്ളവൎക്ക് മരുന്നും
അപ്പം ഉപ്പിറച്ചി മുതലായ കൊറ്റും കൊണ്ടു കൊടുക്കയും ചെയ്തു പു
ലരുമ്പോൾ, ലീമ മതിലിൽ നിന്നു ചില കെട്ടു പച്ച വെറ്റിലയും [ 217 ] മറ്റും ശത്രുക്കൾക്ക് ചാടി എല്ലാവരും കാൺകെ അപ്പവും ഇറച്ചിയും
തിന്നുകയും ചെയ്തു. എന്നിട്ടും താമൂതിരി പോരിനെ ഒഴിപ്പിച്ചില്ല.
അക്തൊമ്പ്ര. 15 ൹ ഹെന്ദ്രീ താൻ 20 കപ്പലോടും കോഴിക്കോട്ടി
ന്റെ നേരെ വന്നു കോട്ടയിലുളളവൎക്ക് തുണയയച്ച ശേഷം (31 ൹)
എല്ലാപടയുമായി വാദ്യഘോഷത്തോടുംകൂടെ കരക്കണഞ്ഞു പട
തുടങ്ങിയാറെ, മലയാളികൾ വേഗം ഓടി തുടങ്ങി സികില്യക്കാര
നൊടും 2000ത്തിലധികം ചത്തുപോകയും ചെയ്തു. ജയം തികഞ്ഞു
വന്നതു കണ്ടാറെ, “പട്ടണത്തിൽ കടക്കരുതു”എന്നു ഹെന്ദ്രീ ക
ല്പിച്ചു, കോട്ടയ്ക്കരികിൽ പാളയം ഇറങ്ങുകയും ചെയ്തു.

71. പറങ്കികൾ കോഴിക്കോടിനെ
തീരെ ഒഴിച്ചു വിട്ടത

അനന്തരം താമൂതിരി ഭയപ്പെട്ടു, കൊയപ്പക്കിയെവിളിച്ചു പ
ടയെ നിറുത്തേണ്ടതിന്നു പറങ്കികളെ ചെന്നു അപേക്ഷിപ്പാൻ കല്പി
ച്ചാറെ, ആയവൻ വയസ്സു നിമിത്തം കഴിവില്ല എന്ന പറഞ്ഞാറെ,
അവന്റെ പുത്രനെ നിയോഗിച്ചു “4 ദിവസം വരെ പടയില്ല” എ
ന്ന ഉത്തരം വാങ്ങി അവനെ മന്ത്രിയും കോഴിക്കോട്ട ബന്തരുട പ്ര
മാണിയുമാക്കി "ഇണങ്ങിയാൽ, എന്റെ പടകും, തോക്കും യുദ്ധ
ച്ചെലവും ഞാൻ വെച്ചു തരാം” എന്നു രാജാവ് ബോധിപ്പിച്ചാ
റെ ഹെന്ദ്രീ കോട്ടയെ ഒഴിപ്പാൻ, ഒരു വഴിയെ വിചാരിക്കയാൽ,
സമ്മതിയാതെ, ഇണക്കത്തിന്നു തടവു വരുത്തി അതിന്റെ കാരണം
തുൎക്കൂർ മിസ്രയെ അടക്കിയ ശേഷം പിറ്റെ ആണ്ടിൽ ഹിന്തുസമുദ്ര
ത്തിലെക്ക് അനേകം പടക്കപ്പൽ അയക്കും എന്നു കേൾക്കയാൽ,
ഇവരോടു ചെറുപ്പാൻ തക്കവണ്ണം പറങ്കികൾ ചിതറിയില്ല ഒന്നിച്ചു കൂ
ടി നില്ക്കേണ്ടതാകും; അതു കൊണ്ടു കോഴിക്കോട്ടിനെ തീരെ വിടുകെ
യാവു എന്നു മനസ്സിൽ നിരൂപിച്ചു “പുറക്കാട്ടടികളെ നമ്മുടെ ക
യ്യിൽ ഏല്പിക്കെണം” എന്നു ചോദിച്ചു ആയവൻ പടക്കും കൊല്ല
ത്തെപ്പടയിൽ പറങ്കിവെടിയാൽ കാൽ അറ്റതിനെ മറക്കാതെ (67
അദ്ധ്യ.) താമൂതിരിയുടെ പക്ഷം ചേർന്നുപോയ കാരണത്താൽ പറ
ങ്കികൾക്ക ദ്രോഹിയും തൂക്കുവാൻ യൊഗ്യനും എന്നു തോന്നി. താമൂ
തിരിയൊ അതു കേട്ട ഉടനെ “മിത്ര ദ്രോഹത്തിന്നു എന്നാൽ കഴി
കയില്ല” എന്നു ഉത്തരം അയച്ചു അതുകൊണ്ടു ഹെന്ദ്രീ കപ്പിത്താന്മാ
രെ കൂട്ടികൊണ്ടു നിരൂപിച്ചു. ജൂവാൻ രാജാവിന്നു ഗാമാവിന്നും ഇ
ങ്ങിനെ തോന്നിയിരിക്കുന്നു എന്നു പറഞ്ഞു കോട്ടയെ ഇടിക്കേണ്ട
തിന്നു ബുദ്ധി ഉപദേശിച്ചു. ചിലരും വിശേഷാൽ ലീമയും അഭിമാ
നം നിമിത്തം വളരെ വിരോധിച്ചു ലീമ “ഞാനും കുഡുംബവും ഈ
കോട്ടയെ രക്ഷിപ്പാൻ മതി; ഞങ്ങളിൽ ഏല്പിക്കുമൊ” എന്നു
ചോദിച്ചതും പഴുതെയായി മിക്കപേരും സമ്മതിക്കയാൽ, ഹെന്ദ്രീ
വസ്തുക്കൾ ഒക്കയും കപ്പലിലാക്കുവാൻ കല്പിച്ചു. പിന്നെ പട്ടാ [ 218 ] ളങ്ങളെയും കരേറ്റി കോട്ടയുടെ കീഴിൽ തുരക് വെച്ചു മരുന്നും മൂടി
വിട്ടും ഒടുക്കത്തെവരെ കൊണ്ടു കത്തിക്കയും ചെയ്തു. നായന്മാർ പ
ലരും ബദ്ധപ്പെട്ടു കയറി കോട്ടയിൽ നിറയുമ്പോൾ തന്നെ, മതി
ലും അതിന്മേലുള്ളവരും എല്ലാം പെട്ടന്നു പൊട്ടി പാറി പോയതി
നാൽ വളരെ നാശം ഉണ്ടായി. എങ്കിലും വലിയ ഗോപുരം വീണി
ട്ടില്ല. താമൂതിരി കോപിച്ചു കോയപ്പക്കിയെ അടികളുടെ വാൎത്ത
യെ പ്രകാശിപ്പിച്ചനിമിത്തം ശിക്ഷിച്ചു അവന്റെ മക്കളും പ്രാണ
ഭയത്താൽ മണ്ടി കണ്ണനൂരിൽ വാങ്ങി പറങ്കികളെ ആശ്രയിച്ചു പാ
ൎക്കയും ചെയ്തു. അടികൾ പുറക്കാട്ടിൽ പോയി കടൽപിടിക്കാരിൽ
മൂപ്പനായി ചമഞ്ഞു. താമൂതിരി കോട്ടയെ ഇടി തീൎത്തു കെട്ടുവാൻ
കല്പിച്ചു. അൾബുകെൎക്ക 12 വൎഷത്തിന്ന മുമ്പെ തുടങ്ങിയതി
ന്നു ഇങ്ങിനെ അറുതി വന്നുവല്ലൊ (5ാ അദ്ധ്യായം) എന്നു ഡംഭി
ച്ചു പോയി അദിൽശഃ മുതലായ രാജാക്കന്മാർക്ക് ദൂത അയച്ചു നി
ങ്ങളും നിങ്ങളും “പറങ്കികളെ പേടിപ്പിച്ചു നീക്കുവാൻ സംഗതി വരേണമെ”
എന്നറിയിക്കയും ചെയ്തു.

എന്നതുകൊണ്ടു മുസല്മാനർ ഈ കഥ പറയുന്ന വിധം വേറെ
അവരുടെ വാക്കാവിതു: “പറങ്കികൾ കോഴിക്കോട്ടിൽ കോട്ട വെ
ട്ടിയ ശേഷം നബിയുടെ ആളുകളെ വളരെ ഹിംസിച്ചു പോയി വി
ശേഷാൽ കാലത്താൽ 4 പടകു മുളകും ഇഞ്ചിയും മക്കത്തേക്കയപ്പാൻ
കല്പന ആയെങ്കിലും മാപ്പിള്ളകച്ചവടത്തെ അവർ എല്ലാവിധ
ത്തിലും വിരോധിച്ചു നടന്നു കൊടുങ്ങല്ലൂരിലെ യഹൂദന്മാരും താമൂ
തിരിക്ക് ബലം ഇല്ല എന്നു കണ്ടു വളരെ മാപ്പിള്ളമാരെ കലഹിച്ചു
കൊന്നു. അതുകൊണ്ടു താമൂതിരി നാണിച്ചു പട കൂടി കൊടുങ്ങല്ലൂ
രെ കൊള്ളെ പുറപ്പെട്ടു ജയിച്ചു യഹൂദരെ അശേഷം രാജ്യത്തിൽ
നിന്നു നീക്കി മുടക്കയും ചെയ്തു. അനന്തരം നമ്മുടെ സ്വരൂപമ
ല്ലൊ ചോനകർക്ക ആശ്രയം എന്നു ചൊല്ലി എവിടെനിന്നും മുസ
ല്മാനരെ വിളിച്ചു ചേൎത്തു പറങ്കികളോടു പട കൂടി അവരുടെ കോ
ട്ടയെ പിടിച്ചടക്കയും ചെയ്തു. അന്നു മുതൽ കാലത്താലെ നാലു പ
ടകും മക്കക്കച്ചവടത്തിന്നായി ഓടിച്ചു പോന്നു ഇരിക്കുന്നു” എ
ന്നിങ്ങനെ ഫെരിഷ്ട എഴുതി വെച്ച വൎത്തമാനം കൊടുങ്ങല്ലൂരിൽ
അന്നുണ്ടായതിന്റെ വിവരം നിശ്ചയിപ്പാൻ പാടില്ല. 69, അദ്ധ്യാ
യത്തിൽ ചിലതു സൂചിപ്പിച്ചിരിക്കുന്നു. യരുശലേമിൻ നാശം പോ
ലെ അവർ അക്കാലം അനുഭവിച്ചു എന്നും കച്ചവടത്തിന്റെ ആധി
ക്യം ഉള്ള അഞ്ചുവണ്ണം എന്ന ഗൃഹം മുറിഞ്ഞു പോയി എന്നും ചില
യെഹൂദന്മാർ പറയുന്നു.


72. ഹെന്രീ മെനെസസിന്റെ ശേഷം
വസ്സദ സമ്പായു വാണു കൊണ്ടതു

കോഴിക്കോട്ട കോട്ടയെ ഒഴിച്ചു കൊടുത്തതിൽ പിന്നെ ഹെന്ദ്രീ
കൊച്ചിക്ക് ഓടി ചിലനാൾ പാൎത്തപ്പോൾ, ജോൎജ്ജ് അൾബുകെൎക്ക് [ 219 ] മലാക്കയിൽ നിന്നുമടങ്ങി വന്നു പുറക്കാട്ടിന്റെ തൂക്കിൽ ഉണ്ടായ
പടയെ അറിയിച്ചു. അവിടെ പുറക്കാടടികൾ 25 മഞ്ചുകളുമായി
അവന്റെ കപ്പലെ ചുറ്റിക്കൊണ്ടു കാറ്റില്ലാത്ത സമയം പട തുടങ്ങി
വളരെ ഞെരിക്കം വരുത്തിയ ശേഷം കാറ്റു വീശിയതിനാൽ മാത്രം
തെറ്റുവാൻ സംഗതി വന്നു. താമൂതിരിയും തന്റെ പടകുകളെ പാത്തു
മരക്കാരിൽ എല്പിച്ചു കടല്പിടിക്കായി നിയോഗിച്ച പ്രകാരം
ശ്രുതി വന്നു. അവരെ ശിക്ഷിപ്പാൻ ഹെന്ദ്രീ ഗോവ മുതൽ പോന്നാ
നിവരയും ശത്രുക്കളെ തിരഞ്ഞു പോന്നു. നാട്ടുകാർ പറങ്കിക്കപ്പലെ
കാണുന്നേരം വലിയ തീക്കത്തിച്ചു വൎത്തമാനത്തെ മുമ്പിൽ കൂട്ടി ദൂര
ത്തോളം അറിയിക്കയാൽ പടകുകൾ ഒക്കയും പുഴകളിൽ ഓടി ഒളിച്ചു
പാർപ്പാൻ കഴിവു സംഭവിച്ചു. ചാലിയത്തു മാത്രം കരപ്പുറത്തു ചില
പടകും വീടും ഭസ്മമാക്കി അന്നു ഹെന്ദ്രീ താൻ കാല്മേൽ മുറി ഏറ്റു.
പിന്നെ മയ്യഴിക്ക് എതിരെ ചില ശത്രുപടകും കണ്ടു അടങ്ങിനി
ല്പാൻ കഴിയാതെ പോർ തുടങ്ങി നന്നെ ഉത്സാഹിച്ചപ്പോൾ, ജ്വ
രം വർദ്ധിച്ചു ചങ്ങാതികൾ ഭയപ്പെട്ടു അവനെ കണ്ണനൂരിൽ ഇറങ്ങി
വസിപ്പാൻ നിൎബ്ബന്ധിച്ചു (1527 ജനുവരി) അവിടെ ചികിത്സ
ചെയ്യുമ്പോൾ വടക്കുനിന്നു ഒരു വൎത്തമാനം വന്നു. തുളുനാട്ടിലെ പാ
ക്കനൂർ പുഴയിൽ 150 കോഴിക്കോട്ടപടകു മുളകും കയറ്റി തക്കം പാർ
ത്തിരിക്കുന്നതു തേല്യു കപ്പിത്താൻ അറിഞ്ഞു പട തുടങ്ങി വളരെ
ചേതം വരുത്തിയാറെ, ക്രിഷ്ണരായരുടെ പടജ്ജനം 5000 കാലാൾ
വന്നു കരക്കരികിൽ നിങ്ങൾക്ക് പോരാടുവാൻ സമ്മതമില്ല എന്നു
കല്പിച്ചു പടനിറുത്തി തേല്യു വാങ്ങികൊണ്ടു ആഴിക്കൽ തന്നെ
വസിച്ചു നില്ക്കയും ചെയ്തു. ആയതു കേട്ടിട്ടു ഹെന്ദ്രീ ഓരൊന്നു ആദേ
ശിക്കുമ്പോൾ, പനി കലശലായി അവൻ (1526 ഫെബ്രു. 2 ൹)
മരിക്കയും ചെയ്തു. കണ്ണനൂർ പള്ളിയിൽ അവന്റെ ശവം കുഴിച്ചി
ട്ടിരിക്കുന്നു. ദ്രവ്യം ഒട്ടും അവന്റെ പക്കൽ വെച്ചുകാണാത്തതു എത്ര
യും വലിയ അതിശയമായി തോന്നി.

ഉപരാജാവു മരിച്ചാൽ മുദ്രയിട്ട രാജപത്രത്തെ തുറന്നു വായിച്ചു
അതിൽ കുറിച്ച ആളെ വാഴിക്കെണം എന്നുള്ളത് പൊൎത്തുഗലിൽ
ഒരു സമ്പ്രദായം. അപ്രകാരം തന്നെ കപ്പിത്താന്മാരും മറ്റും (ഫെബ്രു.
3 ൹) കണ്ണനൂർ പള്ളിയിൽ കൂടി രാജപത്രത്തെ തുറന്നാറെ “വി
സൊറെയ്ക്ക് അപായം വന്നാൽ മസ്കരഞ്ഞാ വാഴുക” എന്നുള്ള ആജ്ഞ
യെ കണ്ടു. ഇവൻ മലാക്ക യിൽ ഉള്ളവനാകയാൽ തുൎക്കയുദ്ധം നി
മിത്തം അടുക്കെ ഉള്ളവനെ തന്നെ വേണ്ടു എന്നു നിശ്ചയിച്ചു മഹാ
ജനങ്ങൾ രണ്ടാമതു രാജപത്രത്തെ തുറന്നു “മസ്കരഞ്ഞാ മരിച്ചു എങ്കിൽ
ലൊപുവസ്സ് ദസമ്പായു വാഴുക" എന്നു വായിച്ചു അവനെ അറി
യിപ്പാൻ കൊച്ചിക്ക് വൎത്തമാനം അയക്കയും ചെയ്തു. വസ്സ് ഉടനെ
കൊച്ചിയെ വിട്ടു കണ്ണനൂരിൽനിന്ന് കണ്ടവരെ കൂട്ടിക്കൊണ്ടു പാ
ക്കനൂർ തൂക്കിൽ എത്തിയാറെ, “കുട്ടിയാലിമരക്കാർ 70 പടകുമാ
യി പുഴയിൽ സുഖേന പാൎക്കുന്നു, ആരും ആക്രമിക്കാതെ ഇരിപ്പാൻ [ 220 ] അവർ തെങ്ങുകളെ തറപ്പിച്ചും അലാസ്സു കെട്ടിക്കൊണ്ടും പുഴയെ അ
ടച്ചിരിക്കുന്നു” എന്നു കേട്ടാറെ, രാത്രിയിൽ തന്നെ തോണികളെ
അയച്ചു ആലാസ്സു മുറിപ്പിച്ചു പിന്നെ പുലരുമ്പോൾ പട തുടങ്ങി
യ ഉടനെ രായരുടെ പടജ്ജനം ചെറുത്തു എങ്കിലും കപ്പിത്താന്മാർ
ചിലർ ഇതു ബന്ധുരാജ്യമാകയാൽ ആക്രമിച്ചു കൂടാത്തത് "എന്നു
സംശയിച്ചു നിന്നു എങ്കിലും വസ്സ് പോർ തുടൎന്നു ജയിച്ചു ഊരും
നാടും ചേതം വരുത്താതെ എഴുപത് പടകും എരിച്ചു വളരെ തോക്കും
പിടിച്ചടക്കുകയും ചെയ്തു. പിന്നെ വസ്സ് ഗോവയിൽ ഓടി കടൽ
പിടിക്കാരെ അമർത്തു കൊള്ളുമ്പോൾ മക്കത്തുനിന്ന് വരുന്ന പട
കിനെ പിടിച്ചു സമാചാരം ചോദിച്ചാറെ,” തുൎക്കർ മിസ്രയിൽനി
ന്നു നിയോഗിച്ച കപ്പൽബലം ഇപ്പോൾ വരുമാറുണ്ടു “എന്നു കേട്ടു
കണ്ണനൂർ കോട്ടയെ അധികം ഉറപ്പിച്ചു പുറത്തുള്ള കിണറുവരെയും മ
തിലെ നീട്ടി കേമമാക്കി കൊച്ചിയിൽ പോയി യുദ്ധസന്നാഹ
ങ്ങളെ കൂട്ടി പടിഞ്ഞാറെ, ഭാഗത്തും കൊത്തളങ്ങളെ പണികയും
ചെയ്തു. ഇങ്ങിനെ പ്രയത്നം കഴിക്കുമ്പോൾ മസ്കരഞ്ഞാ വേഗം വരു
മെന്നു കേട്ടു പൊർത്തുഗലിൽനിന്നു മസ്കരഞ്ഞാവെ നീക്കിയ പ്രകാ
രം ഒരു ശ്രുതിയും കേട്ടു വിചാരിക്കുമ്പോൾ, കൊച്ചിയിൽ പറങ്കി
കൾ എല്ലാവരും തങ്ങളിൽ ഇടഞ്ഞു ഹാരൊ എന്ന ദോമിനിക്യ പാ
തിരി (1527 ജനു. 1) പള്ളിപ്രാൎത്ഥനയിൽ തന്നെ ”വസ്സ് അത്രെ
പ്രമാണം എന്ന് പരസ്യമാക്കി മസ്കരഞ്ഞാവിൻ പക്ഷം എടുക്കുന്ന
വർ മഹാപാപികളും നരകയോഗ്യരും” എന്നും അറിയിച്ചാറെ,
വസ്സ് മനസ്സ് ഉറപ്പിച്ചു അന്യപക്ഷക്കാരെ നാട്ടിൽ നിന്ന് കളവൂതും
ചെയ്തു. അതുകൊണ്ടു ഇടച്ചൽ മുഴുത്തു വന്നാറെ, തുൎക്കരുടെ നേരെ ഓടു
വൻ കപ്പല്ക്ക് ആൾ പോരാതെ വന്നു എങ്കിലും പറങ്കികൾക്ക് സംഭ
വിച്ച പോലെ തുൎക്കൎക്കും കൂടെ തങ്ങളിൽ അസൂയാ മത്സരങ്ങൾ അക
പ്പെട്ടതിനാൽ അവൎക്ക് അദൻകോട്ടയെ പിടിപ്പാൻ കഴിയാതെ യു
ദ്ധം എല്ലാം അബദ്ധമായി പോകയും ചെയ്തു. അതുകൊണ്ടു പറങ്കി
കൾ സന്തോഷിച്ചു രാജാവെ അറിയിപ്പാൻ വേഗതവേണമെന്നു നി
ശ്ചയിച്ചു ഒരുത്തൻ ഹൊൎമ്മൂജിൽ നിന്നു യാത്രയായി റൂമിരാജ്യത്തിൽ
കൂടി കടന്നു, 3 മാസത്തിലധികം പൊർത്തുഗലിൽ എത്തി വർത്തമാ
നം ബോധിപ്പിക്കയും ചെയ്തു. ആ യാത്ര അന്നു വലിയ അതിശയമാ
യി തോന്നി. ഇപ്പോൾ തീക്കപ്പൽവഴിയായി പോകുവാൻ ഒരുമാസ
മെ പോരും.

73. വസ്സ് മസ്കരഞ്ഞാവെ പിഴുക്കിയതു

അനന്തരം മസ്കരഞ്ഞാ കിഴക്കെ ദ്വീപുകളിൽ ജയങ്ങളെ സമർ
പ്പിച്ചു പുറപ്പെട്ടു മുമ്പെ കൊല്ലത്തിൽ എത്തിയപ്പോൾ പറങ്കികൾ
അവനെ ഉപരാജാവ് “എന്ന് കൈക്കൊണ്ടു പിന്നെ കൊച്ചിത്തൂ
ക്കിൽ എത്തിയാറെ, (1527 ഫെബ്രു. 28) ഭണ്ഡാരപ്രമാണിയായ
മെശിയ പടജ്ജനത്തെ അയച്ചു കടപ്പുറത്തിരുത്തി.” ഞാൻ ആരാധി
[ 221 ] പ്പാൻ മാത്രം പള്ളി പ്രവേശിക്കട്ടെ എന്ന മസ്കരഞ്ഞാ അപേക്ഷിച്ചു
നിരായുധനായി തോണിയിൽ വന്നണഞ്ഞാറെ, മെശിയ അവനെ
ഒന്നു വെട്ടിച്ചു അവനും മുറിപ്പെട്ടു കപ്പൽ ഏറി ഗോവയിലേക്ക്
ഓടി. അവിടെ നിന്ന് വസ്സ് അവനെ കാണാതെ, കണ്ണനൂൎക്ക് ഓ
ടുവാൻ കല്പിച്ചു. അവൻ വിരോധം പറഞ്ഞാറെ, ചങ്ങല ഇടുവി
ച്ചു കപ്പലേറ്റി കണ്ണനൂർ തുറുങ്കിൽ ആക്കി വെപ്പിക്കയും ചെയ്തു. അ
വിടെ ഇടച്ചൽ പരന്നു മുഴുത്തപ്പോൾ പ്രാഞ്ചിസ്കാനരുടെ മൂപ്പൻ പ
ള്ളിയിൽനിന്നു തന്നെ വസ്സിന്റെ പക്ഷത്തെ ഉറപ്പിച്ചു മറുപക്ഷത്തെ
ശപിക്കയും ചെയ്തു. എന്നാറെ, പലൎക്കും ഇത അസഹ്യം എന്നു തോ
ന്നി. വസ്സ് നടക്കുന്നത് എല്ലാം സാഹസം അത്രെ എന്നു വെച്ചു
മുമ്പെ കണ്ണനൂർ തലവന്മാർ എല്ലാം മസ്കരഞ്ഞാവെ തടവിൽനി
ന്നു വരുത്തി ഉപരാജാവെന്നു മാനിച്ചു പള്ളിയിലും കൂടി അവനോടു
സത്യവും സമയവും ചെയ്തു. കോലത്തിരി കൂടിക്കാഴ്ചക്കായി വരിക
യും ചെയ്തു. (ജൂലായി) ഒടുക്കം കലശലും ദൂഷണവും നാടെങ്ങും മാന
ഹാനിയും അധികം പെരുകി വന്നാറെ, മഹാജനങ്ങൾ ഇരുവരും 13
മദ്ധ്യസ്ഥരെ കൊണ്ടു നടു പറയിക്കേണം എന്നുവെച്ചു കൊച്ചിയിൽ
കൂടി ഇരുപുറവും പലർ പടക്കു കോപ്പിട്ടും തോക്കുകളെ നിറച്ചും
പോർവിളി കേൾപ്പിച്ചും പോരുന്ന കാലം മദ്ധ്യസ്ഥർ പള്ളിയിൽ
കൂടി മിക്കവരും കൊച്ചിക്കാരെ ഭയപ്പെട്ടു “വസ്സിന്നു തന്നെ വാഴു
വാൻ അവകാശം” എന്നു വിധിക്കയും ചെയ്തു. ഇവ്വണ്ണം തീർച്ചയാ
കുമെന്നു മസ്ക്കരഞ്ഞാ മുമ്പിൽകൂട്ടി ഊഹിച്ചു തന്റെ സാമാനം എ
ല്ലാം ഒരു കപ്പലിൽ അടക്കി പാൎത്തു വിധിയെ കേട്ട ഉടനെ പൊൎത്തു
ഗലിന്നാമ്മാറു യാത്രയാകയും ചെയ്തു. (ദിശ. 21 ൹.)

ഇങ്ങിനെ ഉണ്ടായതെല്ലാം താമൂതിരി അറിഞ്ഞു പറങ്കികൾ
അന്യോന്യം കൊന്നു അറുതി വരുത്തും എന്നു വിചാരിച്ചു വേണാട്ടി
ലും കോലനാട്ടിലും പട്ടരെ നിയോഗിച്ചു കൊല്ലവും കണ്ണനൂരും പി
ടിച്ചടക്കുവാൻ ഇത സമയം എന്നു ബൊദ്ധ്യം വരുത്തുവാൻ ശ്രമിച്ചു
കണ്ണനൂരിലെ ചോനകരും മടിയാതെ, താമൂതിരിക്കു തുണയാവാൻ
നോക്കി. അതുകൊണ്ടു ദസാകപ്പിത്താൻ മംഗലൂരൊളം ഓടി അവി
ടെ ചില നാശങ്ങളെ ചെയ്തു. കോഴിക്കോട്ടെ പടകുകളെ കണ്ടെടത്തു
ചുടുകയും ചെയ്തു. ചിന്നക്കുട്ടിയാലി 60 പടകുമായി എതിൎത്താറെ,
ദസാ താൻ അവന്റെ ഉരുവിൽ ഏറി അവനെ മുറി ഏല്പിച്ചു അ
വനും കടലിൽ ചാടിയാറെ വലിച്ചെടുപ്പിച്ചു ശേഷം പടകുകളെ മി
ക്കതും പിടിച്ചടക്കി (1528 മാർച്ച) കുട്ടിയാലിയെ വിടുവിപ്പാൻ
500 പൊൻപത്താക്കും മറ്റും കണ്ണനൂർ മാപ്പിള്ളമാർ കൊടുക്കെണ്ടി
വന്നു. അവനും കുറാനെതൊട്ടു “ ഇനി പറങ്കികളോടു പട വെട്ടുകയി
ല്ല” എന്ന സത്യം ചെയ്തു. ചോനകർ അരിശം ഏറി ധൎമ്മപട്ടണ
ക്കാരനായ ഹജ്ജിക്കുട്ടിയാലിയെ ആശ്രയിച്ചു മഴക്കാലം കൊണ്ടു
130 പടകോളം ചേൎത്തുകൊൾകയാൽ വസ്സ്തന്നെ പുറപ്പെട്ടു (അ
ക്ത. 28 ൹)ഏഴിമലക്ക നേരെ മാറ്റാനെ കണ്ടു കാറ്റു ശമിച്ച [ 222 ] ഉടനെ ആ പടകും തണ്ടു വലിച്ചു കപ്പലുകളെ ചുറ്റിക്കൊണ്ടു കൊടി
യ പട വെട്ടി വസ്സ് കപ്പിത്താന്മാരുടെ ഉപേക്ഷയാൽ, ചിലപ്പൊൾ
പണിപ്പെട്ടു ശത്രുവെ മടക്കി ഒടുക്കം 22 പടകിനെ പിടിച്ചു ചിലതി
നെ മുക്കി ശേഷിച്ചവറ്റെ ഓടിച്ചു. അന്നു കണ്ണനൂർ ചോനകരിലും
ചിലർ പട്ടുപോയതിനാൽ വടക്കെ മലയാളത്തിൽ യുദ്ധഭാവങ്ങൾ
ശമിച്ചു പോയി.

74. പുറക്കാട്ടടികളെ ശിക്ഷിച്ചതു

ഏഴിമലയരികിൽ ജയിച്ച ശേഷം വസ്സ് തെക്കോട്ടു ഓടി
ചേറ്റുവായിൽ കുറെ മുമ്പെ ഉണ്ടായ അതിക്രമത്തിന്നുത്തരം ചെയ്തു
കൊണ്ടു അവിടെ ചില കപ്പിത്താന്മാർ അഴിമുഖത്തെ സൂക്ഷിച്ചു
താമൂതിരിയുടെ പടകുകാരെ പേടിപ്പിച്ചു പോരുമ്പൊൾ, (1528
സെപ്ത.) അസംഗതിയായിട്ടു കിഴക്കൻ കാറ്റു കേമമായടിച്ചു ചില
പടകും മുറിഞ്ഞു മുങ്ങി ചില ലത കരക്കണഞ്ഞു പോയാറെ, അ
തിൽ കണ്ട പറങ്കികളെ ഒക്കയും നാട്ടുകാർ കൊന്നു കളഞ്ഞു; അതു
കൊണ്ടു വസ്സ് ചേറ്റുവായിൽ കരക്കിറങ്ങി ഊരെ ഭസ്മമാക്കി.
പിന്നെ പെരിമ്പടപ്പു കൊടുങ്ങല്ലൂരെ അടക്കുവാൻ പ്രയാസപ്പെടുന്ന
തിനോടു താമൂതിരി ചെറുത്തു വലിയ പടയെ ചേൎക്കയാൽ, വസ്സും
കൂടെ അവിടെ ഓടി ശത്രുക്കളെ തടുപ്പാൻ ഓരോന്നിനെ ഉപദേശി
ച്ചു താൻ പുറക്കാട്ടിലേക്ക് യാത്രയാകയും ചെയ്തു. അവിടെ വാഴു
ന്ന അടികൾ പറങ്കികൾക്കു വൈരിയായി ചമഞ്ഞപ്രകാരം മീത്തൽ
പറഞ്ഞുവല്ലൊ. (66, 71) ദ്രോഹിയെ ശിക്ഷിപ്പാൻ നല്ല തഞ്ചം വ
ന്നത വസ്സ് അറിഞ്ഞു അടികളും നായന്മാരും ഒരു പടക്കായി കിഴ
ക്കോട്ടു പുറപ്പെട്ട ശേഷം പട്ടാളത്തെ കരക്കിറക്കി നഗരത്തിന്നു വെ
ള്ളവും ചളിയും നല്ല ഉറപ്പും വരുത്തി എങ്കിലും പറങ്കികൾ കടന്നു
കയറി കൊട്ടാരത്തെ വളഞ്ഞു ആ കടൽപിടിക്കാർ കവൎന്നു ചര
തിച്ച പൊന്നും വെള്ളിയും തോക്കും മറ്റും ഭണ്ഡാരങ്ങളെ ഒക്കെയും
കൈക്കലാക്കി അടികളുടെ ദാരങ്ങളെയും പെങ്ങളെയും പിടിച്ചു
കൊണ്ടുപോകയും ചെയ്തു. (1528 അക്ത. 15) അന്നു പോരാടിയ
1000 വെള്ളക്കാരിൽ ഓരോരുവന്നു 800 പൊൻപത്താക്കു കൊള്ള
യുടെ അംശമായി കിട്ടി മൂപ്പന്നു ഒരു ലക്ഷത്തോളം സാധിച്ചു എന്നു
കേൾക്കുന്നു. നഗരത്തിന്നു തീക്കൊടുത്തു തെങ്ങും മുറിച്ചതിൽ പിന്നെ
പറങ്കികൾ കപ്പലേറി കണ്ണനൂൎക്ക ഓടുകയ്യും ചെയ്തു. അവിടെ നിന്നു
വസ്സ് തന്റെ മരുമകനായ മെല്യു എന്നവനെ നിയോഗിച്ചു മാടാ
യിയേഴിയിൽ 12 പടകു താമൂതിരിക്കുള്ളതിനെ അടക്കിച്ചു ഏഴി
ക്കരികിലും പടകുകളെ നായാടിച്ചു ആളുകളെ നിഗ്രഹിച്ചു മാടായി
എന്ന ഊരെ ദഹിപ്പിക്കുകയും ചെയ്തു. ഇങ്ങിനെ മലയാളതീരത്തെ
പോരാടുമ്പൊൾ വസ്സ് കച്ചവടത്തെ മറക്കാതെ വിശേഷാൽ കുതി
രകളെ ഗോവയിൽ കടത്തിച്ചു അവിടുന്നു മുസല്മാൻ രാജാക്കന്മാ
ർക്കും രായൎക്കും വിറ്റു വളരെ ദ്രവ്യം സമ്പാദിച്ചു കോട്ടകളെയും മറ്റും [ 223 ] കേമമായുറപ്പിച്ചു പോരുമ്പൊൾ, (1529) നൂഞ്ഞുദാകുഞ്ഞാ പൊൎത്തു
ഗലിൽ നിന്നു കണ്ണനൂരിൽ എത്തി (നവമ്പ്ര. 18 ൹ )കോട്ടയിൽ
വരാതെ മൂപ്പസ്ഥാനം തനിക്കുള്ളപ്രകാരം വസ്സിനെഅറിയിച്ചാറെ,
അവൻ ഉടനെ തോണിയിൽ കയറി കുശലം ചോദിപ്പാൻ കപ്പലിൽ
ചെന്നു; കുഞ്ഞാ 22 വർഷത്തിന്നു മുമ്പെ തന്റെ അച്ഛനൊടു കൂടെ
കണ്ണനൂരിലും പൊന്നാനിയിലും ഉണ്ടായ പടകളിൽ ചേൎന്നു യശസ്സു
ണ്ടാക്കിയവൻ തന്നെ; ആയവൻ വസ്സിന്റെ ചില കുറവുകളെ അറി
ഞ്ഞു രാജകല്പനപ്രകാരം വിസ്തരിച്ചു ഒടുക്കം അവനെ തടവിലാക്കുക
യും ചെയ്തു. മസ്കരഞ്ഞാവെ പിഴുക്കി തുറുങ്കിലാക്കിയതിന്നു ഈ
വണ്ണം ശിക്ഷ സംഭവിച്ചു (1530 ജനുവരി) അവനെ പൊൎത്തുഗലി
ലേക്കയച്ചു. അവിടെയും വിസ്താരം കഴിച്ച ശേഷം മൂന്നു വർഷത്തെക്ക
മൂപ്പന്നുള്ള മാസപ്പടി ഒക്കെയും മസ്കരഞ്ഞാവിന്നു കൊടുക്കേണ
മെന്നു വിധിയുണ്ടായി. അന്നു മൂപ്പന്റെ ശമ്പളം ഒരാണ്ടെക്ക 10000
വരാഹൻ അത്രെ പുറക്കാട്ടിൽനിന്നു സാധിച്ച കൊള്ളയാൽ ആ
പണം കൊടുക്കുന്നതിന്നൊട്ടും വിഷമം ഉണ്ടായില്ലതാനും. അനന്തരം
പുറക്കാട്ടടികൾ കുഞ്ഞാവോടു ക്ഷമയപേക്ഷിച്ചു വളരെ ദ്രവ്യം കൊ
ടുത്തു ദാരങ്ങളെയും പെങ്ങളെയും വീണ്ടുകൊണ്ടു അന്നു മുതൽ ഭേദം
വരാതെ പൊൎത്തുഗലിന്നു മിത്രമായി പാൎത്തു. 1302 വൎഷത്തിൽ
പിന്നെ ഹൊല്ലന്തർ കൊച്ചിയെ പിടിച്ചു (1663 ജനുവരി 6ാം ൹)
മലയാളത്തിൽ പൊൎത്തുഗൽ വാഴ്ചയെ മുടിക്കും കാലത്തിലും പുറക്കാ
ട്ടുകാർ പറങ്കികൾക്കു പിന്തുണയായി പോരാടിയ പ്രകാരം ഓരോ
വൃത്താന്തങ്ങൾ ഉണ്ടു.