താൾ:33A11414.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

പ്പൊൾ പറങ്കികൾ ചിലർ മരക്കാരോട കൈക്കൂലി വാങ്ങി എന്നും,
മറ്റു ചിലർ വ്യാപാരത്തിൽ മാപ്പിള്ളമാരെ തോല്പിച്ചു എന്നും കേട്ട
പ്പൊൾ വളരെ കയൎത്തു ക്രിസ്ത്യാനർ നിമിത്തം ക്രിസ്തു നാമത്തിന്നു
വരുന്ന ദൂഷണം ചൊല്ലി ദുഃഖിച്ചു, അവരവർ അന്യായമായി എടു
ത്തതെല്ലാം ഉടയവർക്ക മടക്കി കൊടുപ്പിച്ചു; ഇതിനാൽ തന്റെ സ്ഥാ
നികളിൽ അധികം പേരെ ശത്രുക്കളാക്കുകയും ചെയ്തു.

49. പറങ്കി യുദ്ധസമൎപ്പണം.

അൾബുകെൎക്ക മലയാളം വിട്ടു (1512 സപ്ത.) ഗോവയിൽ
എത്തിയാറെ, അതിലുള്ള യുദ്ധശേഷവും സമർപ്പിച്ചു, മേലരാവജ്യേ
ഷ്ഠന്റെ അപായത്താൽ മെൎജ്ജുവിൽ ഇടപ്രഭുവായതു കേട്ടു സന്തോ
ഷിച്ചു അവനെ പൊൎത്തുഗൽ കോയ്മയിൽ ആശ്രയിപ്പിച്ചു. പി
ന്നെ അദിൽഖാനും സന്ധി യാചിക്കയാൽ അവനോടും നിരന്നു.
ഹബെശിൽനിന്നു ദൂതന്മാർ വന്നു "ഞങ്ങളുടെ വകക്കാർ എല്ലാം ക്രി
സ്ത്യാനർ തന്നെ; "നിങ്ങൾ വന്നു സഹായിച്ചു ഞങ്ങളിലും മേല്ക്കോയ്മ
നടത്തേണം" എന്നുണൎത്തിക്കയും ചെയ്തു. ശേഷം എല്ലാവരും അനുസ
രിച്ചിരിക്കെ കൃഷ്ണരായർ മാത്രം കാഴ്ചകളും സാന്ത്വനവാക്കും അയച്ച
തല്ലാതെ ഭട്ടക്കളയിൽ കോട്ട എടുപ്പിപ്പാൻ ചോദിച്ചതിന്നു അനുവ
ദിച്ചില്ല. താമൂതിരിയൊടു ഇണങ്ങി വരേണം എന്നു അൾബുകെ
ൎക്കിന്റെ ആന്തരം തന്നെ. കോലത്തിരിയും പെരിമ്പടപ്പും ആയത്
സമ്മതിച്ചില്ല കോഴിക്കോട്ടു നഗരത്തെനശിപ്പിച്ചല്ലാതെ രാജ്യങ്ങൾ
ക്ക് "സ്വസ്ഥത വരികയില്ല" എന്നവർ മന്ത്രിച്ചു പോന്നു. പിന്നെ
നെരൊഞ്ഞ കപ്പിത്താൻ തെക്കോട്ടു ഓടുന്ന സമയം കോഴിക്കോട്ടു
തൂക്കിൽ എത്തിയാറെ, ഇളയ രാജാവായ നമ്പിയാതിരി ദൂതയച്ചു
സന്ധിക്ക അപേക്ഷിച്ചു. "ഉണ്ടായത എല്ലാം അബദ്ധമത്രെ; നി
ങ്ങൾ ഇപ്പൊൾ വന്നു കോട്ട എടുപ്പിച്ചു സ്നേഹത്തോടെ പാൎത്താൽ
ചുങ്കത്തിന്റെ പാതി പൊർത്തുഗൽ ഭണ്ഡാരത്തിൽ ഏല്പിക്കാം"
എന്നു ബോധിപ്പിക്കയും ചെയ്തു, ആയതു ചൊല്ലി ഇരുവരും കൊടു
ങ്ങല്ലൂരിൽ ചെന്നു തമ്മിൽ കണ്ടു കാര്യം പറഞ്ഞ ശേഷം ഇന്ന സ്ഥല
ത്തു കോട്ട വേണം എന്നു തെളിഞ്ഞില്ല എങ്കിലും അൾബുകെ
ൎക്കോടു സകലവും അറിയിച്ച ശേഷം അവൻ (1513) നൊഗൈര
എന്നവനെ കോഴിക്കോട്ടിലയച്ചു "ഇനി നിങ്ങളുടെ കച്ചവടത്തി
ന്നും കപ്പലോട്ടത്തിനും തടവ് ഒന്നും ഉണ്ടാകയില്ല കോട്ട എടുപ്പി
പ്പാനോ ഒരു സ്ഥലമെ നല്ലു ഞാൻ മുമ്പിൽ ഭസ്മമാക്കിയ കോ
യിലകത്തിന്റെ നിലം എല്ലാം അതിന്നു വേണം” എന്നു പറയി
ച്ചാറെ, മാപ്പിള്ളമാർ വളരെ സന്തോഷിച്ചു മുളകു കയറ്റിയ കപ്പ
ലുകളെ ചെങ്കടലിലെക്കയച്ചു. താമൂതിരിയൊ പലതും ചൊല്ലി
കോട്ടപ്പണിക്ക താമസം വരുത്തി പോന്നു.

അതിന്റെ കാരണം അൾബുകെൎക്ക അദൻകോട്ടയെ പിടി
പ്പാൻ പുറപ്പെടുകയാൽ, (1513 ഫെബ്രു.) തമ്പുരാനെ പേടിപ്പി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/189&oldid=199412" എന്ന താളിൽനിന്ന് ശേഖരിച്ചത്