കേരളോല്‌പത്തിയും മറ്റും/കേരളോല്പത്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
കേരളോല്പത്തി


[ 225 ] Keralolpatti

(The Origin of Malabar)

കേരളോല്പത്തി

1868 [ 227 ] കേരളോല്പത്തി

1 പരശുരാമന്റെ കാലം

കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്ക
ലും അനേകം രാജാക്കന്മാർ ഭൂമി വഴിപോലെ വാണു രക്ഷിച്ചതിന്റെ
ശേഷം, ക്ഷത്രിയ കുലത്തിങ്കൽ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു
കളവാനായിക്കൊണ്ടു ശ്രീപരശുരാമൻ അവതരിച്ചു. എങ്കിലൊ
പണ്ടു ശ്രീപരശുരാമൻ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊ
ന്ന ശേഷം വീരഹത്യാ ദോഷം പോക്കെണം എന്നു കല്പിച്ചു , ക
ൎമ്മം ചെയ്വാന്തക്കവണ്ണം ഗോകർണ്ണം പുക്കു , കന്മലയിൽ ഇരുന്നു,
വരുണനെ സേവിച്ചു തപസ്സു ചെയ്തു, വാരാന്നിധിയെ നീക്കം ചെ
യ്തു , ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി,
മലയാളഭൂമിക്ക് രക്ഷവേണം എന്നു കല്പിച്ചു, 108 ഈശ്വരപ്ര
തിഷ്ഠ ചെയ്തു. എന്നിട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ടശേ
ഷം ശ്രീപരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പല
ദിക്കിൽനിന്നും കൊണ്ടുവന്നു കേരളത്തിൽ വെച്ചു, അവർ ആരും ഉ
റച്ചിരുന്നില്ല; അവർ ഒക്ക താന്താന്റെ ദിക്കിൽ പോയ്ക്കളഞ്ഞു. അ
തിന്റെ ഹേതു കേരളത്തിൽ സൎപ്പങ്ങൾ വന്നു നീങ്ങാതെ ആയി
പോയി; അവരുടെ പീഡകൊണ്ടു ആൎക്കും ഉറച്ചു നില്പാൻ വശമ
ല്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാർ കുറയ കാലം കേരളം രക്ഷി
ച്ചു, എന്റെ പ്രയത്നം നിഷ്പലം എന്ന് വരരുത് എന്നു കല്പിച്ചു,
ശ്രീ പരശുരാമൻ ഉത്തര ഭൂമിയിങ്കൽ ചെന്നു, ആര്യപുരത്തിൽനിന്നു,
ആര്യബ്രാഹ്മണരെ കൊണ്ടുപോന്നു. ആര്യബ്രാഹ്മണർ നടെ അ
ഹിഛത്രം ആകുന്നദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷേ
ത്രത്തിൽ ഇരുന്നു, ആ ക്ഷേത്രത്തിന്നു കുരുക്ഷേത്രം എന്ന പേരുണ്ടു;
അവിടെ നിന്നു പരശുരാമൻ 64 ഗ്രാമത്തെയും പുറപ്പെടീച്ചു കൊണ്ടു
വന്നു നിരൂപിച്ചു, പരദേശത്ത് ഓരോരൊ അഗ്രഹാരങ്ങൾ ഗ്രാമം
എന്നു ചൊല്ലിയ ഞായം അതു വേണ്ട എന്നു കല്പിച്ചു; 64 ഗ്രാമം
ആക്കി കല്പിച്ചു 64ലിന്നും പേരുമിട്ടു.

അതാകുന്നത്: ഗോകർണ്ണം, ഗൊമകുടം , കാരവള്ളി, മല്ലൂർ,
എപ്പനൂർ, ചെപ്പനൂർ, കാടല്ലൂർ, കല്ലന്നൂർ, കാര്യച്ചിറ, പൈയൻ
ചിറ , ഇങ്ങിനെ ഗ്രാമം പത്തും തൃക്കണി, തൃക്കട്ട, തൃക്കൺപാല, തൃ
ച്ചൊല, കൊല്ലൂർ, കൊമലം , വെള്ളാര, വെങ്ങാടു, വെൺകടം , ചെ
ങ്ങൊടു, ഇങ്ങിനെ ഗ്രാമം പത്തും; കൊടീശ്വരം , മഞ്ചീശ്വരം , ഉടു
പ്പു, ശങ്കരനാരായണം, കൊട്ടം , ശിവവെള്ളി, മൊറ, പഞ്ച, വി
ട്ടൽ കുമാരമംഗലം , അനന്തപുരം, കണ്ണപുരം ഇങ്ങിനെ 12 ഗ്രാമം ഇ
ങ്ങിനെ 32 ഗ്രാമം എന്നു കല്പിച്ചു. പൈയനൂർ, പെരിഞ്ചെല്ലൂർ [ 228 ] കരിക്കാടു, ഈശാനമംഗലം , ആലത്തൂർ, കരിന്തൊളം, തൃശ്ശിവ പേ
രൂർ, പന്നിയൂർ, ചൊവരം , ശിവപുരം ഇങ്ങിനെ പത്തും; പറപ്പൂർ,
ഐരാണിക്കുളം, മൂഷികക്കുളം , ഇരിങ്ങാടിക്കോടു, അടപ്പുർ, ചെങ്ങ
നോടു, ഉളിയനൂർ, കഴുതനാടു, കഴച്ചൂർ, ഇളിഭ്യം , ചമുണ്ഡ, ആവ
ടിപുത്തൂർ ഇങ്ങിനെ പന്ത്രണ്ടും; കാടുകറുക, കിടങ്ങൂർ, കാരനല്ലൂർ,
കവിയൂർ, എറ്റുളനിയൂർ, നില്മണ്ണ, ആണ്മണി , ആണ്മളം , തിരുവ
ല്ലായി, ചെങ്ങനിയൂർ ഇങ്ങിനെ 64 ഗ്രാമം എന്നു കല്പിച്ചു.

അവരെ ഗോകർണ്ണത്തിൽ വെച്ചു, തലമുടി ചിരച്ചു മുമ്പിൽ
കുടുമ വെപ്പിച്ചു "പൂൎവ്വശിഖ പരദേശത്തു നിഷിദ്ധം എന്നു ചൊ
ല്ലി, മുമ്പിൽ കുടുമ വെച്ചാൽ പിന്നെ അങ്ങു ചെന്നാൽ സ്വജാതി
കൾ അംഗീകരിക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമ വെച്ചത, അ
തിന്റെ ശേഷം ആറുപതുനാലിന്നും പൂവും നീരും കൂട "ബ്രഹ്മ
ക്ഷത്രമായി നിങ്ങൾ അനുഭവിച്ചു കൊൾക" എന്നു പറഞ്ഞു കൊടു
ക്കയും ചെയ്തു. ആ കൊടുത്തതു ഏകോദകം.

അതിന്റെ ശേഷം ഭൂമി രക്ഷിക്കണം എന്ന് കല്പിച്ചു "നി
ങ്ങൾക്ക് ആയുധപ്രയോഗം വേണമെല്ലൊ അതിന്നു എന്നോട് ആ
യുധം വാങ്ങി കൊൾക" എന്ന 64ലിലുള്ളവരോട് ശ്രീ പരശുരാ
മൻ അരുളി ചെയ്താറെ, എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു, "ആ
യുധം വാങ്ങിയാൽ രാജാംശമായ്‌വരും തപസ്സിൻ കൂറില്ലാതെ പൊം;
വേദോച്ചാരണത്തിന്നു യോഗ്യമില്ല, ബ്രാഹ്മണരാകയും അനേകം
കർമ്മങ്ങൾക്കൊക്കയും വൈകല്യവുമുണ്ടു എന്നു കല്പിച്ചു, 64ലിൽ
പെരിഞ്ചെല്ലൂർ 3000, പൈയനൂർ 2000, പന്നിയൂർ 4000, പറപ്പൂർ
5000, ചെങ്ങന്നിയൂർ 5000, ആലത്തുർ 1000, ഉളിയനൂർ 5000,
ചെങ്ങനോടു 5000, ഐരാണിക്കുളം 4000, മൂഷികക്കുളം 1000, ക
ഴുതനാടു 1000, ഇങ്ങിനെ പത്തര ഗ്രാമത്തിൽ 14 ഗോത്രത്തിൽ ചി
ലരെ അവരോധിച്ചു 36000 ബ്രാഹ്മണരെ കല്പിച്ചു; 36000 ബ്രാ
ഹ്മണരും കൂടെ ചെന്നു , 64 ഗ്രാമത്തിന്റെ കുറവു തീത്തു, അവരുടെ
സംവാദത്താൽ ശ്രീപരശുരാമനോട് ആയുധം വാങ്ങി, അവൻ ആ
യുധ പ്രയോഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു. കന്യാകുമാരി ഗോകർ
ണ്ണപര്യന്തം കേരളം 160 കാതം ഭൂമി വാണു രക്ഷിച്ചു കൊൾക" എ
ന്നു പറഞ്ഞു, വാളിന്മേൽ നീർ പകൎന്നു കൊടുക്കയും ചെയ്തു. അവർ
3 വട്ടം കൈനീട്ടി നീർ വാങ്ങുകയും ചെയ്തു. ഭരദ്വാജഗോത്രത്തിലു
ള്ളവർ ശ്രീ പരശുരാമനോടു "ശസ്ത്രഭിക്ഷയെ ദാനം ചെയ്ക"
എന്ന ആയുധം വാങ്ങി എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാ
ങ്ങിയ്തു , ശ്രീ പരശുരാമന്റെ അരുളപ്പാടാൽ വാളം ഭൂമിയും വാങ്ങുക
ഹേതുവായിട്ട വാഴുവർ എന്നവരെ പേരും ഇട്ടു; അവർ ഒരുത്തരെ
കൊല്ലുവാനും ഒരുത്തരെ സമ്മതിപ്പിക്കേണ്ട .

(മുമ്പിനാൽ ആയുധം വാങ്ങിയതു: 1 ഇടപ്പള്ളി നമ്പിയാതി
രി, പിന്നെ 2. വെങ്ങനാട്ട നമ്പിയാതിരി , 3 കനിത്തലപ്പണ്ടാല,
4. പുതുമനക്കാട്ടു നമ്പിയാതിരി, 5. ഇളമ്പയിലിണ്ടാല, 6. പുന്ന [ 229 ] ത്തൂർ നമ്പിടി, 7. തലയൂർ മുസ്സതു, 8. പിലാന്തോളി മൂസ്സതു, 9
ചൊഴത്തെ ഇളയതു, 10. കുഴിമണ്ണ മൂസ്സതു, 11. കല്ലുക്കാട്ട, ഇളയതു,
12. പൊന്നിനിലത്തു മുമ്പിൽ ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി ക
ല്പിച്ച)"തങ്ങൾ" എന്നു പറവാൻ കാരണം തപശ്ശക്തി എന്നു ചിലർ
നിരൂപിച്ചിരിക്കുന്നു. അതങ്ങിനെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ
ഗോത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയ കാരണം വാൾ തങ്ങ
ളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ
36000 ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു.

അനന്തരം 64 ഗ്രാമത്തെയും കൂടെ വരുത്തി "നടെ നടെ പീ
ഡിപ്പിച്ച സർപ്പങ്ങൾക്ക് എല്ലാടവും ഓരൊ ഓഹരി ബ്രഹ്മസ്വ
ത്താൽ കൊടുത്തു. നിങ്ങൾക്ക് അവർ സ്ഥാന ദൈവവും പരദേവത
യുമായിരുന്നു രക്ഷിക്കേണം എന്നു കല്പിച്ചു, അവർക്ക് ബ്രഹ്മ
സ്വത്താൽ ഓരൊ ഓഹരി കൊടുത്തു, പ്രസാദത്തെയും വരുത്തി, അ
വൎക്ക് ബലിപൂജാകർമ്മങ്ങളെ ചെയ്തു പരിപാലിച്ചു കൊൾക എന്ന
രുളി ചെയ്തു. അവരെ സ്ഥാന ദൈവമാക്കി വെച്ചു, കേരളത്തിൽ
സർപ്പപീഡയും പോയി. അതിന്റെ ശേഷം ആയുധപാണികൾക്ക്
കേരളത്തിൽ 1008 നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി, അനേകം
കളരിപ്പരദേവതമാരെയും സങ്കല്പിച്ചു, അവിടെ വിളക്കും പൂജയും
കഴിപ്പിച്ചു, സമുദ്രതീരത്തു ദുൎഗ്ഗാദേവിയേയും പ്രതിഷ്ഠിച്ചു, മലയരി
കെ ശാസ്താവിനെ പ്രതിഷ്ഠിച്ചു, നാഗവും ഭൂതവും പ്രതിഷ്ഠിച്ചു, ഭൂമി
യിൽ കനകചൂൎണ്ണം വിതറി, അമൎത്തു കനകനീർ സ്ഥാപിച്ചു, രാശി
പ്പണം അടിപ്പിച്ചു നിധിയും വെച്ചു , അങ്ങിനെ ഭൂമിക്കുള്ള ഇളക്കം
തീൎത്തു മാറ്റി ഇരിക്കുന്നു.

അതിന്റെ ശേഷം "ആര്യബ്രാഹ്മണർ മലയാളത്തിൽ ഉറ
ച്ചിരുന്നു പോൽ" എന്നു കേട്ടു മുമ്പിൽ സർപ്പഭീതി ഉണ്ടായിട്ടു
പോയ പരിഷയും പൊന്നു വന്നു, അവർ ഒക്കെയും പഴന്തുളുവർ ആയി
പ്പോയി. അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്നു പറയുന്നു ; അവർ
64ലിൽ കൂടിയവരല്ല.

അതിന്റെ ശേഷം ശ്രീ പരശുരാമൻ 64 ഗ്രാമത്തെയും വരു
ത്തി, വെള്ളപ്പനാട്ടിൽ കൊണ്ടുവന്നു വെച്ചു. 64 ഗ്രാമത്തിന്നും 64 മഠ
വും തീൎത്തു , 64 ദേശവും തിരിച്ചു കല്പിച്ചു. ഓരൊരൊ ഗ്രാമത്തിന്നു
അനുഭവിപ്പാൻ വെവ്വെറെ ദേശവും വസ്തുവും തിരിച്ചുകൊടുത്തു. ഒരു
ഗ്രാമത്തിന്നും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല.
അവിടെ എല്ലാവർക്കും സ്ഥലവുമുണ്ടു , 64 ഗ്രാമത്തിന്നും വെള്ളപ്പ
നാട പ്രധാനം എന്നു കല്പിച്ചു.

പെരുമനഗ്രാമത്തിന്നു ചിലർക്കു പുരാണവൃത്തി കൽപ്പിച്ചു
കൊടുത്തു; രണ്ടാമത വന്ന പരിഷയിൽ ചിലൎക്ക് തന്ത്രപ്രവൃത്തി
കൊടുത്തു, 64 ഗ്രാമത്തിന്നും തന്ത്രപ്രവൃത്തി കൽപ്പിച്ചിട്ടില്ല; 64 ഗ്രാ
മത്തിലുള്ള ഇരിങ്ങാടികൂടു, തരണനല്ലർ, കൈവട്ടക എടുത്തു തുടങ്ങി
വട്ടകം വൃത്തി നാലു ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു. പയ്യന്നൂർ [ 230 ] ഗ്രാമത്തിന്നു നമ്പികൂറു എല്ലാടവും കൽപ്പിച്ചു കൊടുത്തു. അനന്തരം
64 ലിലുള്ളവരോടരുളിചെയ്തു "ഇനി കേരളത്തിങ്കൽ ദേവതകൾ
പോന്നുവന്നു. മനുഷ്യരെ പീഡിപ്പിച്ചു ദേവതഉപദ്രവം വർദ്ധിച്ചാൽ
അപമൃത്യ അനുഭവിക്കും ; അതു വരരുത" എന്നു കല്പിച്ചിട്ട് 64 ലിൽ
ആറു ഗ്രാമത്തിൽ 12 ആളും കൽപ്പിച്ചു, 12 ആൾക്ക് മന്ത്രോപദേശ
വും ചെയ്തു. അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ ഗ്രാമത്തിൽ
"അടികച്ചെരി" "കാളകാട്ടു" അങ്ങിനെ രണ്ടാൾ കൽപ്പിച്ചു, മല
യിൽനിന്നു വരുന്ന ദുൎദ്ദേവതകളെ തടുപ്പാൻ ദുർമ്മന്ത്രം സേവിച്ചു തട
ത്തുനിർത്തുക എന്നും ആപല്കാലത്തിങ്കൽ ഭദ്രനെ സേവിച്ചു ആപ
ത്തുകളെ നീക്കുക എന്നും അരുളിചെയ്തു. ബ്രാഹ്മണരുടെ കർമ്മ
ങ്ങൾക്ക് വൈകല്യമുണ്ടെന്നുകണ്ടു രണ്ടാമത കാളക്കാട്ടിന്നു കൽപ്പി
ച്ചിതു: സമുദ്രതീരത്തിങ്കന്നു വരും ജലദേവതകളെ തടുത്തു നിർത്തു
വാൻ സന്മന്ത്രങ്ങളെ സേവിച്ചു സൽകർമ്മമൂൎത്തിയെ പ്രസാദിപ്പി
ച്ചു ആപല്കാലത്തിങ്കൽ ദുർഗ്ഗയെ സേവിച്ചാൽ ആപത്തു നീങ്ങും എ
ന്നുമരുളിചെയ്തു. പിന്നെ കരികാട്ടു ഗ്രാമത്തിൽ "കാണിയൊട
കാട്ടുമാടം ഇങ്ങിനെ രണ്ടാൾക്കും ദുർമ്മന്ത്രവും സന്മന്ത്രവും" കൽ
പ്പിച്ചു കൊടുത്തു. പിന്നെ ആലത്തൂർ ഗ്രാമത്തിൽ "കക്കാടു, കുഴിമന"
ഇങ്ങിനെ രണ്ടാളോടും ദുർമ്മന്ത്രം കൊണ്ടും സന്മന്ത്രം കൊണ്ടും ജയി
ച്ചോളുക എന്നു കൽപ്പിച്ചു. പിന്നെ ചൊവരത്തിൽ പുതുക്കൊടു, പു
തുമന എന്നവരെയും പെരുമന ഗ്രാമത്തിൽ "കല്ലകാടു, കക്കാട്ടുകൊ
ളം" എന്നിരുവരെയും ഇരിങ്ങാടിക്കുടെ ഗ്രാമത്തിങ്കൽ" ചുണ്ടക്കാടു,
മൂത്തെമന" ഇങ്ങിനെ രണ്ടാളെയും കൽപ്പിച്ചു. മലയിൽനിന്നു വരു
ന്ന ദുൎദ്ദേവതകളെ തടുത്തു നിവർത്തുാൻ ആറാളെ ദുർമ്മന്ത്രമൂൎത്തിയെ
സേവിപ്പാനും സമുദ്രത്തിങ്കന്നു വരുന്ന ദേവതകളെ തടുത്തുനിൎത്തുവാൻ
ആറാളെ സന്മന്ത്രമൂർത്തിയെ സേവിപ്പാനും ആക്കി ഇങ്ങിനെ ഉത്തമ
ത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കേരളത്തിൽ സമ്പ്രദായികൾ
എന്നു കൽപ്പിച്ചു. അതിന്റെശേഷം ശ്രീ പരശുരാമൻ അരുളിചെയ്തു .
"എന്റെ വീരഹത്യാദോഷം ആർ കൈ ഏല്ക്കുന്നു" എന്നതു കേട്ടു,
ഭരദ്വാജഗോത്രത്തിൽ ചിലർ വീരഹത്യാദോഷം കൈ ഏല്പൂതു
ഞ്ചെയ്തു. അവർ രാവണനാട്ടുകരെ ഗ്രാമത്തിലുള്ളവർ ഈരിലെ പരി
ഷ എന്നു പേരുമിട്ടു "നിങ്ങൾക്ക് ഒരീശ്വരൻ പ്രധാനമായ്‌വരെ
ണമല്ലൊ അതിന്നു സുബ്രഹ്മണ്യനെ സേവിച്ചു കൊൾക എന്നാൽ
നിങ്ങൾക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി , ഐശ്വര്യവും
വംശവും വളരെ വർദ്ധിച്ചിരിക്കും. വാളിന്നു നമ്പിയായവരെ വിശേ
ഷിച്ചും സേവിച്ചു കൊൾക" എന്നരുളി ചെയ്തു വളരെ വസ്തുവും കൊ
ടുത്തു . ഇക്കേരളത്തിൽ എല്ലാവരും മാതൃപാരമ്പര്യം അനുസരിക്കേ
ണം എനിക്കും മാതൃപ്രീതി ഉള്ളു എന്ന് 64 ലിലുള്ളവരോട് കല്പി
ച്ചപ്പോൾ, എല്ലാവൎക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈ
യനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു , പരശുരാമൻ അരുളിച്ചെയ്ത
പോലെ അനുസരിക്കേണം എന്നു നിശ്ചയിച്ചു, മാതൃപാരമ്പര്യം [ 231 ] അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കേണം
എന്നു കല്പിച്ചു അവിന്റെ ശേഷം ആരും അനുസരിച്ചില്ല. പിന്നെ
പരദേശത്തുനിന്നു പല വകയിലുള്ള ശൂദ്രരെ വരുത്തി, അവരെക്കൊ
ണ്ടു മാതൃപാരമ്പര്യം വഴിപോലെ അനുസരിപ്പിച്ചു, അവർ 64 ഗ്രാമ
ത്തിന്നും അകമ്പടി നടക്കേണം . എന്നും അവൎക്ക് രക്ഷ ബ്രാഹ്മ
ണർ തന്നെ എന്നും കല്പിച്ചു.

ഇങ്ങിനെ ശ്രീ പരശുരാമൻ കൎമ്മഭൂമി മലയാളം ഉണ്ടാക്കി,
64 ഗ്രാമത്തിൽ ബ്രാഹ്മണൎക്ക് ഉദകദാനം ചെയ്തു. മുമ്പിൽ 64 ഗ്രാമ
ത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം
എന്നു പറയുന്നു. ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാര
ൎക്ക് ഒരുമിച്ച കൊടുത്തെ ഏകോദകം പിന്നെ ആറു പത്തു ഗ്രാമത്തിൽ
14 ഗോത്രത്തിൽ 36000 ബ്രാഹ്മണൎക്കു വാളിന്മേൽ നീർ പകർന്നു
കൊടുത്തതു രാജാശം അവൎക്ക് എന്റെ ജന്മം എന്നു ചൊല്ലി വിരൽ
മുക്കാം ; മറ്റെവൎക്കും "എന്റെ ജന്മം" എന്നു വിരൽ മുക്കരുത് ; അവ
ൎക്ക് അനുഭവത്തിന്നെ മുക്കുള്ളു അവരന്യോന്യം മുക്കുമ്പോൾ "എനി
ക്കനുഭവം" എന്നുചൊല്ലി വിരൽ മുക്കേണം ഇതറിയാതെ ജന്മത്തി
ന്നു വിരൽ മുക്കിയാൽ വിരൽ നേരെ വരികയില്ല; മുപ്പത്താറായിര
ത്തിലുള്ളവൎക്ക് കൊടുത്തതു ഏകോദകമല്ല; ഭൂമിയെ രക്ഷിപ്പാൻ
അവരെ ആയുധപാണികളാക്കി കല്പിച്ചു.

ഇക്കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികളോട് ഒക്കും
ദേവലോകത്തിന്നു തുല്യമായ്‌വരേണം എന്നും സ്വർഗ്ഗാനുഭൂതി അനു
ഭവിക്കേണം എന്നു വെച്ചു ശ്രീ പരശുരാമൻ ദേവെന്ദ്രനെ ഭരം ഏല്പി
ച്ചു. തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു. ആറു മാസം വർഷം
വേണം രാജ്യത്തിങ്കൽ അനേകം അനേകം സസ്യാദികൾ ഉണ്ടാകെ
ണം , അന്നവും പൂവും നീരും പുല്ലും വഴിപോലെ വേണം ; ദാനധൎമ്മം
വൎദ്ധിച്ചു, ഐശ്വര്യം ഉണ്ടായിരിക്കണം , ഐശ്വര്യം ഉണ്ടായിട്ട ഈ
ശ്വരസേവ വഴിപോലെ കഴിക്കേണം , ദേവപൂജയും പിതൃപൂജയും
കഴിക്കേണം , അതിന്നു പശുക്കൾ വളരെ ഉണ്ടാകേണം അവറ്റിന്നു
പുല്ലും തണ്ണീരും വഴിക്കെ ഉണ്ടായ്‌വരേണം , എന്നിട്ടു ദേവെന്ദ്രനെ
ഭരം ഏല്‌പിച്ചിരിക്കുന്നു. അതുകൊണ്ടു വേനിൽ കാലത്ത് ആറു
മാസംവർഷം ആകുന്നതു. ദേവാലയങ്ങളും ദൈവത്തിൻ കാവുകളും
ഐയപ്പൻ കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും
പല ഈശ്വരന്മാരെ കുടിവെച്ച കാവല്പാടുകളിലും സ്ഥാനങ്ങളി
ലും , ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം , വേല, വിളക്ക , തീയാട്ടം ,
ഭരണിവേല , ആറാട്ട, കളിയാട്ടം , പൂരവേല, ദൈവാട്ടം , തെയ്യാ
ട്ടു, ദൈവമാറ്റു, തണ്ണീരമൃതം , താലപ്പൊലി, പൈയാവിശാഖം ,
മാഹാമഖ, മാമാങ്ങവേല എന്നിങ്ങിനെ ഉള്ള വേലകൾ കഴിപ്പാനാ
യ്ക്കൊണ്ടു, ആറു മാസം വേനിൽ വെളിച്ചവും കല്‌പിച്ചിരിക്കുന്നു.

ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപെട്ടൊരു കൎമ്മഭൂമിയി [ 232 ] ങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു നന്നായിരുന്നു കൊണ്ടു
തങ്ങൾക്കുള്ള നിയമാദി ക്രിയകൾ ഒക്കയും കഴിച്ചു മറ്റും മഹാ ലോ
കൎക്കും വരുന്ന അല്ലലും മാഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യേണ്ടും
ഈശ്വരസേവകൾ. ഹോമവും ധ്യാനവും ഭഗവതി സേവ, പുഷ്പാ
ഞ്ജലി, അന്ത്യനമസ്കാരം , ത്രികാലപൂജ, ഗണപതിഹോമം , മൃത്യു
ജ്ഞയം , മൂന്നു ലക്ഷം സഹസ്രനാമം , ധാന്വന്തരം , ഗ്രഹശാന്തി, സ
ഹസ്രഭോജനം എന്നിങ്ങിനെ അനേകം ഈശ്വരസേവകൾ കഴി
ച്ചു സുകൃതം വൎദ്ധിപ്പിക്ക എന്നു ശ്രീപരശുരാമൻ വേദബ്രാഹ്മണ
രോട അരുളിച്ചെയ്തും "ഈവണ്ണം" എന്നു വേദബ്രാഹ്മണരും കൈ
ഏല്ക്കുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ വാ
ഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികൾക്ക തുല്യം പോൽ എന്നു കേട്ടു, പല
ദിക്കിൽനിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ
പോന്നു വന്നതിന്റെ ശേഷം , ശ്രീ പരശുരാമൻ അവരെ പല ദി
ക്കിലും കല്പിച്ചിരുത്തി, പല ദേശത്തും പല സ്ഥാനങ്ങളും
കല് പിച്ചു കൊടുത്തു. വേദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെ
കൊണ്ടു ഭൂമിദാനം വാങ്ങി, അവരുടെ പേൎക്ക് ഓരോ ദേശമാക്കി
ദേശത്തിൽ ഓരോരു ക്ഷേത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബിംബ
ത്തിങ്കൽ പൂജയും ശിവവേലിയും കഴിച്ചു, നിറമാലയും ചാൎത്തി, ത
ങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാനദൈവത്തേയും സ്ഥലപരദേവതമാരെ
യും കുടിവെച്ചു, ഊർപ്പള്ളിദൈവത്തെ കുടിവെച്ചു. അവിടവിടെ
ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു,
പല ദിക്കിൽനിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവൎക്ക് പല മ
ര്യാദയും കല് പിച്ചു കൊടുത്തു; ദേശത്ത അടിമയും കുടിമയും ഉ
ണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേത
വും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അവരെ കൊണ്ട
ഓരൊ കണ്ണും കൈയും കല്പനയും കല്പിച്ചു, അവകാശത്തിന്നു
താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാൎക്ക് കീഴായ്ക്കൂ
റും തങ്ങൾക്ക് മേലായ്ക്കൂറും മേലാഴിയും കുടിയാൎക്ക് കാണവും ത
ങ്ങൾക്ക് ജന്മവും കല്പിച്ചു, കാണജന്മമര്യാദയും നടത്തി, ബ്രാ
ഹ്മണാചാരവും ശൂദ്രമര്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളിലു
ള്ള ബ്രാഹ്മണരുടെ ഇല്ലവും തീർപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും
പിതൃപൂജയും കല്പിച്ചു, നേരും ന്യായവും നടത്തി, 64 ഗ്രാമത്തി
ലുള്ള വേദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധൎമ്മങ്ങളും ചെയ്തു,
അങ്ങിനെ ഇരിപ്പു മുപ്പത്താറായിരത്തിലുള്ളവർ അൎദ്ധബ്രാഹ്മണർ
ഭൂമിദാനം വാങ്ങുകകൊണ്ടും വീരഹത്യാദോഷത്തെ പരിഗ്രഹിക്ക
കൊണ്ടും പാതി ബ്രാഹ്മണത്വം കുറഞ്ഞുപോയിരിക്കുന്നു. അൎദ്ധ
ബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പട കൂടുകയും
അകമ്പടി നടക്കുകയും ചെയ്യും; അതുകൊണ്ടു വാൾ നമ്പിയായതു.
പട്ടിണി നമ്പിക്ക് ശംഖും കുടയും അല്ലാതെ, മറ്റൊരായുധമില്ല;
അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞനം [ 233 ] കാട്ടിയാലും കൊന്നാലും ശംഖും വിളിച്ചു പട്ടിണി വെച്ചു പാൎക്കു
കെ ഉള്ളു; വാൾനമ്പിയെ കൂടെ സമീപത്തിൽ നിറുത്തുകയും ചെയ്യും .

ഇനി മേലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യോന്യം ഓരോ
രൊ കൂറു ചൊല്ലിയും സ്ഥാനം ചൊല്ലിയും വിവാദിച്ചു, കൎമ്മവൈ
കല്യം വരുത്തി, കൎമ്മഭൂമി ക്ഷയിച്ചു പോകരുത എന്നു കല്പിച്ചു.
64ലിനെയും പെരിഞ്ചെല്ലൂരിൽനിന്നുള്ള മുവ്വായിരം തൊട്ടു 36000
ത്തിലുള്ളവരെയും പല ദിക്കിൽനിന്നും പല പരിഷയിൽ പോന്നു
വന്ന ബ്രാഹ്മണരെയും ഒരു നിലയിൽ കൂട്ടി, അവരോടരുളിച്ചെ
യ്തു. "ഇനി സ്വല്പകാലം ചെല്ലുമ്പോൾ , അന്വ്യോന്യം പിണ
ങ്ങും അതു വരരുത" എന്നു കല്പിച്ചു, 64 ഗ്രാമത്തിന്റെ കുറവും
തീൎത്തു നടപ്പാൻ നാലു കഴകത്തെ കല്പിച്ചു. അതാകുന്നതു: മുമ്പി
നാൽ പെരിഞ്ചെല്ലൂർ, പിന്നെ പൈയനൂർ പിന്നെ പറപ്പൂർ, പി
ന്നെ ചെങ്ങനിയൂർ, മുപ്പത്താറായിരത്തിലുള്ളവർ വളരെ കാലം രാ
ജ്യം രക്ഷിച്ചതിന്റെ ശേഷം ഓരോരോ കൂറു ചൊല്ലിയും ദേശം ചൊ
ല്ലിയും തങ്ങളിൽ വിവാദിച്ചു, നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാൺ
ക ഹേതുവായിട്ട, ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു ക
ല്പിച്ചു, നാലു കഴകത്ത് ഓരൊരുത്തർ രക്ഷാപുരുഷരായിട്ട മൂവ്വാ
ണ്ടേക്ക് മൂവ്വാണ്ടേക്ക് അവരോധിപ്പാൻ ഈ നാലു കഴകവും കൂടി
യാൽ മതി എന്ന വ്യവസ്ത വരുത്തി, നാലു കഴകവും അകലത്താ
കകൊണ്ടു കാര്യത്തിന്നു കാലവിളംബനമുണ്ടെന്നറിക; നാലു കഴക
ത്തിന്റെ കുറവു തീൎത്തു നടപ്പാൻ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ 4 ദേശ
ത്ത നാലാൾ തന്നെ കല്പിച്ചു. ഈ നാലിൽ ചെങ്ങനിയൂർ 64
ഗ്രാമത്തിൽ കൂടാ എന്നു ചിലർ പറയുന്നു. ആ പറയുന്ന ജനം വഴി
പോലെ അറിഞ്ഞതുമില്ല. ഇതു പറവാൻ കാരണം : ചെങ്ങനിയൂർ ക
ഴകത്തിലുള്ളവർ ഒക്കത്തക്ക ഒരു കല്പന ഉണ്ടായാൽ 64 ലിന്നും കൂട
ക്ഷേത്രസംബന്ധം കൊടുത്തു. അവിടെ ചില തമിഴർ വന്നു നിറഞ്ഞു .
ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും തമ്മിൽ ഒരു ശവം
ദഹിപ്പിക്കകൊണ്ടു തങ്ങളിൽ ഇടഞ്ഞു , തമിഴൎക്ക് സംസ്കരിക്കായതു
മില്ല. അതിൻറ ശേഷം തമിഴർ ഒക്കത്തക്ക നിരൂപിച്ചു അവിടെ
ഉള്ള ജനത്തേയും അറുപതുനാലിൽ ക്ഷേത്രസംബന്ധം കൊടുത്തിട്ടുള്ള
വരെയും കൂട്ടികൊണ്ടുപോയി, ശവം പുഴയിൽ വലിച്ചിട്ടു കളകയും
ചെയ്തു. അതുകൊണ്ടു ചെങ്ങനിയൂർ കഴകത്തിലുള്ളവരെ 64 കൂട്ടുക
ഇല്ല എന്നു ചിലർ പറയുന്നു; തമിഴരായതു എങ്ങിനെ എന്നും അവ
ൎക്ക് ബ്രഹ്മഹത്യാ ഉണ്ടായ്ത എങ്ങിനെ എന്നും ഈശ്വരന്നു അറി
ഞ്ഞു കൂടും.

വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരു
ത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരുഷനായിട്ട് രക്ഷിപ്പാനാ
കുമ്പോൾ രക്ഷാപുരുഷന്നും അവനോട കൂട നടക്കുന്നവർക്കും അനുഭവ
ത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മേൽ ഷൾഭാഗത്തെ ഉ
ണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങിനെ വളര കാലം കഴിഞ്ഞ [ 234 ] ശേഷം അന്നന്നു അവരോധിച്ചു നടക്കുന്നവർ അവരോധനമ്പി എന്നു
ചൊല്ലന്നു. അവരോധനമ്പിയാകുന്നതു: കാഞ്ഞൂർ കിണാങ്ങാടു കരി
ങ്ങംവള്ളി എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരിഷ പലരുമു
ണ്ടു . അതല്ലാതെ തെക്കും വടക്കും തങ്ങളുടെ സ്വന്തങ്ങൾ കൊണ്ടുണ്ടാ
ക്കീട്ടുമുണ്ടു.

ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ "തനിക്ക്
തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളു; അതിന്നിടെക്ക് വസ്തു ഉണ്ടാക്കുക
അത്രെ വേണ്ടുവത" എന്ന് കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്ര
വിച്ചു തുടങ്ങി, കോഴ കൊണ്ടു അൎത്ഥം തടിപ്പിക്കയും നിധി സൂക്ഷി
ക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പോൾ "ഈ അ
വരോധിച്ച പരിഷെക്കായ്പോകും തെക്കുവടക്കുള്ള വസ്തു ഒക്കെയും
അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു, നാം ഓരൊരൊ
രാജാവിനെ ഉണ്ടാക്കുമാറു എന്നു കല്പിച്ചു. ഈ അവരോധിച്ച ന
മ്പികൾക്ക് ജന്മത്തിന്നു ജന്മം ചൊല്ലി, വിരൽ മുക്കേണം എന്നു വ
രികിൽ അവൎക്ക് ജന്മത്തിന്നു കഴിവില്ല; മറ്റെയവൎക്ക് മുക്കിയാൽ
അതു കണ്ടു നടക്കെ ഉള്ളു.

[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയാ
യി നിരൂപിച്ചു, ഇനിമേലിൽ പത്തര ഗ്രാമത്തിൽ ഓരോരുത്തർ
പന്തീരാണ്ടു പന്തീരാണ്ടു നാടു പരിപാലിക്ക എന്നു നിശ്ചയിച്ചു, തൃ
ക്കാരിയൂർ തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി വാൾ എടുപ്പാൻ അ
വരോധിച്ചു കല്പിച്ചപ്പോൾ, ഞാൻ എന്നും ഞാൻ എന്നും തമ്മിൽ
വിവാദിച്ചതിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനിമേൽ
ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാക
യില്ല. ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വേണം എന്നു നി
ശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ 64 ഗ്രാമത്തിന്റെ കുറവു തീ
ൎത്തു; പന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ ഈ നാലു
കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, 4 കഴകവും ഒരു
സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു, പരദേശത്തു ചെന്നു, കെയാ
പുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളം
എന്ന പ്രദേശത്തുവെച്ചു വാഴിച്ചു.]

2 പെരുമാക്കൻമാരുടെ കാലം

1. ആദ്യ പെരുമാക്കന്മാർ

അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ ഒക്കത്തക്ക പര
ദേശത്തു ചെന്നു, ഒരു ക്ഷത്രിയനേയും ക്ഷത്രിയസ്ത്രീയെയും കൂട്ടിക്കൊ
ണ്ടു പോന്നു. ക്ഷത്രിയസ്ത്രീയെ ബ്രാഹ്മണർ വിവാഹം ചെയ്തിരി
പ്പു. അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയരത്രെ ആകുന്നത എന്നൊരു
മിച്ച സമയം ചെയ്തു. ആ പരപ്പ കുറഞ്ഞൊന്നു പറവാനുണ്ടു : അതു [ 235 ] വേണ്ടാ വിശേഷിച്ചു അന്നു കൊണ്ടുവന്ന ക്ഷത്രിയന്നു ചേരമാൻ-കേ
രളൻ പെരുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലെ രാജാവ്.
ചോഴമണ്ഡലത്തിലെ രാജാവു ചോഴപ്പെരുമാൾ, പാണ്ടിമണ്ഡലത്തി
ലെ രാജാവ് പാണ്ടിപ്പെരുമാൾ എന്നും കുലശേഖരപ്പെരുമാൾ എന്നും
ചൊല്ലുന്നു ഇങ്ങിനെ പെരുമാക്കന്മാരാകുന്നതു മലനാടു കൊണ്ടു 4
ഖണ്ഡം , ഗോകൎണ്ണത്തിൽനിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാ
ജ്യം . പെരുമ്പുഴെക്കൽ നിന്നു പുതുപട്ടണത്തോളം കൂവരാജ്യം . *പുതു
പട്ടണത്തിൽനിന്നു കന്നെറ്റിയോളം കേരളരാജ്യം . കന്നെറ്റിയിൽ
നിന്നു കന്യാകുമാരിയോളം മൂഷികരാജ്യം ഇങ്ങിനെ 4 ഖണ്ഡത്തി
ന്റെയും പേർ. കേരളത്തിൽ 11 അനാചാരം , പരദേശത്തു 22 അ
നാചാരം .

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പോൾ , ബ്രാഹ്മ
ണർ കൈ പിടിച്ചു സമയം ചെയ്തു ഇപ്രകാരം "ഞങ്ങളാൽ സാദ്ധ്യമ
ല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ. ഞങ്ങൾ അന്യായപ്പെ
ട്ടാലൊ ആപത്തുകൾ ഉണ്ടായാലൊ അന്നു ഞങ്ങൾ രാജ്യകാര്യങ്ങൾ
തന്നെ വ്യാപരിക്കും പൊൾ, അത് എന്ത് നിങ്ങൾ എന്നെ കല്പി
ച്ചതിന്റെ ശേഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു എന്നു രാജാ പറക
മാത്രം ഉണ്ടു. ബ്രാഹ്മണരോട് ചോദ്യം വേണ്ട" എന്നിട്ട് ഇന്നും
ഓരൊ അപരാധങ്ങൾ ഉണ്ടായാൽ "നിങ്ങൾ തങ്ങൾ തന്നെ വ്യവഹ
രിക്കുന്നു എന്തു നിങ്ങൾ നമ്മോട് അന്യായപ്പെടാഞ്ഞു" എന്നു പറക
മാത്രം ഉണ്ടു . അതു നടയത്തെ സമയകാരണം മറ്റുള്ള രാജ്യത്തിങ്കൽ
രാജാവെ അന്വേഷിച്ചു പോകേണ്ടു; കേരളത്തിൽ ഇതൊക്കയും ഉദ്ധരി
ച്ചിട്ട് എല്ലാവരും രാജാവിന്നു അനുഭവിപ്പാൻ വസ്ത കൊടുക്ക ചെയ്ത
തു. അഹിഛത്രത്തിലിരുന്നു 14 ഗോത്രത്തിങ്കലെ ബ്രാഹ്മണർ കൂടി
നെൽവീഴ്ത്തി (നീർ വീഴ്ത്തി നല്ല വൃത്തികൊടുത്തു ; അത് ഇന്നും
വിരുത്തി വൃത്തി എന്നു ചൊല്ലുന്നു. രാജഭോഗം ചില ദിക്കിൽ കൊ
ടുത്തതു ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്ക് തന്നെ എന്നു കല്പി
ച്ചു, ചില ദിക്കിൽ ക്ഷേത്രം പ്രധാനമായി രാജാവിന്നു അനുഭവം .
രാജാവിന്നു അരയിരിക്കസ്ഥാനവും കൊടുത്തു; അല്ലർ കൊടുങ്ങല്ലൂർ
പെരുങ്കോവിലകം എന്നു കല്പിച്ചു.

കേയപേരുമാളും ബ്രാഹ്മണരുമായി അന്യോന്യം കൈ പി
ടിച്ചു പല സമയവും സത്യവും ചെയ്തിട്ടന്റെ മലനാടു വാഴുവാൻ കൽ
പ്പിച്ചതു. പിന്നെ മലനാട്ടിൽ അപ്പെരുമാൾക്ക് രാജഭോഗം വിരു
ത്തിയും കൽപ്പിച്ചു കൊടുത്തു. പെരുമാൾക്ക് എഴുന്നെള്ളി ഇരിപ്പാൻ
തളിപ്പറമ്പിന്നു വടക്ക് തലയൂർ എന്ന പ്രദേശത്ത് ഒരു കോവിലകം
തീൎത്തു, പരശുരാമൻ ഭൂമി കേരളം വഴിപോലെ പരിപാലിക്കേണം
എന്നു കൽപ്പിച്ചു. പന്തീരാണ്ടു വാഴുവാൻ കേയപ്പേരുമാളെ കൈപി [ 236 ] ടിച്ചിരുത്തി, ഭൂമൌ ഭൂപോയം പ്രാപ്യ എന്ന കലി. *4941 കലി,
216 ക്രിസ്താബ്ദം . ആ പെരുമാൾ 8 സംവത്സരം 4 മാസവും നാടു പ
രിപാലിച്ചശേഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹണം പന്തീരാണ്ടു
കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം
കല്പിച്ചു. ഇങ്ങിനെ കേയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു; സ്വൎഗ്ഗ
ത്തിന്നു എഴുന്നെള്ളിയ ശേഷം ചൊഴമണ്ഡലത്തിങ്കൽ നിന്നു ചൊഴ
പ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു , കേരളത്തിങ്കൽ 12 ആണ്ടു വാണു
പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു, പെരുമാൾ എഴുന്നെള്ളി
ഇരിപ്പാൻ ചൊഴക്കര എന്നൊരു കോവിലകവും തീർത്തു) 10 സംവ
ത്സരവും 2 മാസവും വാണതിന്റെ ശേഷം ചോഴമണ്ഡലത്തിങ്കലെ
ക്ക് എഴുന്നെള്ളുകയും ചെയ്തു, അതിന്റെ ശേഷം പാണ്ടിമണ്ഡലത്തി
ങ്കന്നു പാണ്ടിപ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു പാണ്ടിവമ്പന എന്ന
പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു. ആ പെരുമാൾ
ആകട്ടെ അവിടെ ഒരു കോട്ടപ്പടിയും തീർത്തു. 9 സംവത്സരം നാടു
വാണശേഷം , പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല" എന്നു കല്പിച്ചു
പാണ്ഡിമണ്ഡലത്തിൽ നിന്നു ആൾ പോന്നു വന്നതിന്റെ ശേഷം
ആ പെരുമാൾ പാണ്ടിമണ്ഡലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു .

മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കേരളം വാ
ണിരുന്നു , അയ്യാളുടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ
ഉണ്ടായിരുന്നു ; ഈ പെരുമാൾ രാജ്യഭാരം ചെയ്ത പോരുന്ന കാലത്ത്
ബ്രാഹ്മണർക്ക് ഇദ്ദേഹത്തോടു വൈരം വർദ്ധിച്ചു വശമായി, ഇദ്ദേ
ഹത്തെ ഏതുപ്രകാരം എങ്കിലും കുല ചെയ്യേണം എന്നു വിചാരിച്ചു,
അവർ ആഭിചാരം ചെയ്തു നോക്കിയതിൽ , ഈ ഭൂതങ്ങളുടെ സഹാ
യം ഉണ്ടായിരിക്കുമ്പോൾ ആ പെരുമാളെ കൊന്നുകൊൾവാൻ പ്രയാ
സം തന്നെ എന്നു കണ്ടു , ആ ഭൂതങ്ങളെ അകറ്റേണ്ടതിന്നു ഒരു ചതി
പ്രയോഗം ചെയ്യേണം എന്നു നിശ്ചയിച്ചു. ഒരു ഭട്ടത്തിരി ഞാൻ
ചെന്നു ഭൂതങ്ങളെ അകറ്റി കൊന്നേച്ചു വരാം എന്നു ശപഥം ചെയ്തു
പുറപ്പെട്ടു, പെരുമാളുടെ അടുക്കെ ചെന്നു , ചതുരംഗം വെച്ചു, പെരുമാ
ളെ തോല്പിച്ചു, ഓരൊരുവാതു വെച്ച ജയിച്ചു തുടങ്ങി. അങ്ങിനെ
ഒരു വരെക്ക് ഈ ഭൂതങ്ങൾ രണ്ടും ഇദ്ദേഹത്തിൻറ ദാസ്യ പ്രവൃത്തി
ചെയ്യത്തക്കവണ്ണം അടിമയായി എടുത്തു, ആ ഭൂതങ്ങളോടു "നി
ങ്ങൾ ചെന്നു സമുദ്രത്തിൽ എത്ര തിര വരുന്നുണ്ടു എന്നു നോക്കി
കണക്കു കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും ചെയ്തു. ഭൂതങ്ങൾ
സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം കാണാതെ അവിടെ
തന്നെ നിന്നുപോയി, പിന്നോക്കി വന്നതുമില്ല. അന്നു വൈകുന്നേ
രം പെരുമാളെ കുല ചെയ്യേണം എന്നു ശേഷം ബ്രാഹ്മണരെ അറി
യിച്ചാറെ, ബ്രാഹ്മണർ 10 ഗ്രാമക്കാരും തികഞ്ഞ ആയുധപാണി
കളായി കോവിലകത്ത് ചെന്നതിന്റെ ശേഷം ഈ ഭട്ടത്തിരി വധി [ 237 ] ക്കയും ചെയ്തു. പിന്നെ "ഹിംസചെയ്ത ദോഷം ഉണ്ടല്ലൊ" എന്നു
വിചാരിച്ചു നാം പടിമേലിരുന്നു കൊള്ളാം എന്നു പറഞ്ഞു വേറെ
ഒരു പടിമേൽ കുത്തിയിരുന്നു; അന്നു തുടങ്ങി നമ്പിടി എന്ന പേരാ
കയും ചെയ്തു. ആയതത്രെ കക്കാട്ടുകാരണപ്പാടു എന്ന നമ്പിടി ആകു
ന്നത്).

ഭൂതരായർ എന്ന പേർ വരുവാൻ സംഗതി കേരളമാഹാത്മ്യം
അദ്ധ്യ. 90 പറഞ്ഞിരിക്കുന്നു. പാണ്ഡ്യ ഭൂപസ്സമാഗത്യ സെനാഭിർ
ഭൂതസങ്കുലെ ഇത്യാദി. ആ പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങ
ളോട് വന്നാക്രമിച്ച് ഭൂതനാഥൻ എന്ന അമ്പലത്തെയും അങ്ങാടി
യേയും നിർമ്മിച്ചുണ്ടാക്കുമ്പോൾ, പരശുരാമൻ അവനോടു, യുഷ്മാ
കഞ്ചതു മൽഭൂമാവേവം ആഗമനം വൃഥാ എന്നും ആദിത്യായമയാ
ദത്താ. ഞാൻ അദിത്യവർമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തി
രിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേഷം യുദ്ധം ഉണ്ടായിട്ടു ഭൂത
ങ്ങൾ തോററു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്യമാകയും
ചെയ്തു .

കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർ വന്നതിക്രമി
ക്കയാൽ , 64 ഗ്രാമത്തിലുള്ളവർ ഓരൊരൊ രാജാവിനെ കല്പിക്കേ
ണം എന്നു ശ്രീ പരശുരാമനോട് ഉണൎത്തിച്ചാറെ, ശ്രീ നാവാക്ഷേ
ത്രത്തിങ്കൽ തിരുനാവായി ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു ഗംഗാ
ദേവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു. ഭൂമിക്ക് ഷൾഭാഗവും
കൂടാതെ നിങ്ങൾക്ക് തെളിഞ്ഞ ആളെ രാജാവാക്കി, പെരാറ്റിലെ
വെള്ളം കൊണ്ടഭിഷേകവും ചെയ്തുകൊള്ളുക എന്നരുളിച്ചെയ്തു. ശേ
ഷം ശത്രുസംഹാരത്തിന്നും ക്ഷേത്രരക്ഷയ്ക്കും പരശുരാമൻ ഭദ്രകാളി
യുടെ വാൾ വാങ്ങി, ബ്രാഹ്മണരുടെ പക്കൽ കൊടുപ്പൂതും ചെയ്തു.
അവർ എല്ലാവരും കൂടി ചോഴമണ്ഡലമാകുന്ന രാജ്യത്തിങ്കൽ
ചെന്നു കേരളൻ എന്ന പേരായിരിക്കുന്ന തുളുനാട്ടിൽ പറയുന്ന
വൃത്താന്തം ഭൂതാളപാണ്ടി എന്നൊരു ധനവാൻ ഭൂതസഹായം കൊണ്ടു
തുളുനാട്ടിൽ കപ്പൽ വഴിയായി പോയി വന്നു , പെറക്കൂരിൽ രാജാ
വായ ശേഷം . ജൈനരിൽ 12 കന്യകമാരെ പരിഗ്രഹിച്ചു, അവ
രുടെ മക്കൾക്ക് തുളുരാജ്യം വിഭാഗിച്ചു കൊടുത്തു; മരുമക്കത്തായം
എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു.

രാജാവിനെ കൂട്ടിക്കൊണ്ടു വന്നു കൎക്കടകവ്യാഴം മാഘമാകുന്ന
കുംഭമാസത്തിൽ പൂയത്തുനാൾ പേരാറ്റിൽ സ്നാനം ചെയ്തു, അഗസ്ത്യ
മഹർഷിയുടെ ഹോമകുണ്ഡത്തിൽനിന്നു തീൎത്ഥം ഒഴുകി, സമുദ്ര
ത്തിൽ കൂടിയിരിപ്പൊരു പുണ്യ നദിയാകുന്ന പേരാറ്റിങ്കര നാവാ
ക്ഷേത്രത്തിൽ ഇരുന്നു. പാകയൂർ ആസ്ഥാനമണ്ഡപത്തിന്മേൽ ഇരു
ത്തി, ശ്രീ പരശുരാമൻ ദാനം ചെയ്ത ഭൂമിക്ക് രാജാവാക്കി അഭി
ഷേകവും ചെയ്തു. അങ്കവും , ചുങ്കവും , വഴിപിഴയും , അമ്പവാരിയും ,
ഐമ്മുലമുമ്മുല, ചെങ്കൊമ്പുകടകൻ, പുള്ളിനരിവാൽ, കിണറ്റിൽ [ 238 ] പന്നി, ആറ്റുതിരുത്തുക, കടൽവാങ്ങിയ നിലം , തലപ്പുംകടൽ
ചുങ്കവും ഇക്കേരളത്തിൽ ഉണ്ടാകുന്നതിൽ ശിലവും മുളവും ഈ വകകൾ
എപ്പേർപ്പെട്ടതും പരശുരാമൻ ക്ഷേത്രത്തിങ്കൽ സാക്ഷിപ്പെട്ടരുളിയ
ഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു. തങ്ങളുടെ ദാസ
ന്മാരെ കൊണ്ടു ചെകവും ചെകിപ്പിച്ചു. തൃക്കടമതിലകത്തെ രാജധാ
നി ഉണ്ടാക്കി. അവിടെ ഇരുന്നു കേരളവും വഴിപോലെ 12 ആണ്ടു
രക്ഷിച്ചു, തന്റെ രാജ്യത്തിലേക്കു പോകയും ചെയ്തു. ആ രാജാ
വിന്റെ ഗുണാധിക്യം കൊണ്ടു കേരളം എന്നു പേരുണ്ടായി. പിന്നെ
ബ്രാഹ്മണർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെ
ങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊണ്ടുവന്നു , മുമ്പിലത്തെ പോലെ
അഭിഷേകവും ചെയ്തു. ആ രാജാവ് 12 ആണ്ടു രക്ഷിച്ചുകഴിഞ്ഞതി
ന്റെ ശേഷം , കണക്കുപറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാ
ണ്ടിരാജ്യത്തിങ്കൽ കൊണ്ടാക്കി. ചോഴമണ്ഡലത്തിൽ ചെന്നു ചൊഴി
യൻ എന്ന പേരാകും രാജാവിനെ കൂട്ടിക്കൊണ്ടു വന്നു , ആ രാജാവ്
12 ആണ്ടു കാലം കേരളം രക്ഷിച്ചു. പിന്നെ പാണ്ഡ്യരാജ്യത്തിങ്കൽ
കുലശേഖരനെന്നു പേരുണ്ടായ പെരുമാൾ.

ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം രാജാവു
സ്വല്പകാലം ചെല്ലുമ്പോൾ ആക്രമിച്ചു പോകും അതു വരാതെ ഇ
രിപ്പാൻ കേരളത്തിൽ 160 കാതം നോക്കി കണ്ടു . 160 കാതംകൊണ്ടു
17 നാടാക്കി, അതുകൊണ്ടു രാജകാര്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളു.
താൻ തന്നെ വ്യാപരിക്കരുത് എന്നു കല്പിച്ചു, നിത്യകാര്യങ്ങൾ
രാജാവോട് കൂടി പ്രവൃത്തിച്ചു, കോവിലകത്തിൻ സമീപത്തുതന്നെ,
4 കഴകത്തിന്നു കല്പിച്ച പരിഷെക്കു ഇരിപ്പാൻ 4 തളിയും തീർ
ത്തു. മേത്തളി, കീഴ്ത്തളി, നെടിയത്തളി, ചിങ്ങപുരത്തളി ഇത്ത
ളിയിൽ ഇരുന്നു രക്ഷിക്കുന്നത് തളിയാതിരിമാർ എന്നു പേരുള്ള
വർ ; കീഴ്ത്തളി, ഐരാണിക്കുടത്തിന്നു , ചിങ്ങപുരം , ഇടിങ്ങാടി
ക്കുടത്തിന്നു നെടിയത്തളി, പറവൂർ, മേല്ത്ത ളി, മൂഷികക്കുളം ഇ
ങ്ങിനെ 4 തളി ആകുന്നു. പന്നിയൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ.
ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ , പറവൂരുടെ സമീപത്തുള്ള
ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊ
ട് കൂടി 4 കഴകം എന്നു പേരുണ്ടായി. ഇത് നാലും പെരുമാക്കന്മാർ
രക്ഷിക്കും കാലത്തു കല്പിച്ചതു മറ്റെ കഴകം പരശുരാമന്റെ കാല
ത്തുണ്ടായ്തു. തളിയാതിരിമാർ കാലത്ത് തീട്ട് എഴുതേണ്ടുംപൊൾ തളി
യാതിരിത്തീട്ട് എന്നു എപ്പോഴും എഴുതേണ്ടു. തളിയാതിരി അവ
രോധവുംപുക്കു തോന്നിപ്പോയതു: കരിങ്ങമ്പുള്ളിസ്വരൂപവും കാര്യമു
ക്കിൽ സ്വരൂപവും കാരിമുക്ക ഇളമ്പര കോട്ടസ്വരൂപവും . ഇച്ചൊ
ലിയ സ്വരൂപങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ
കാരണം : രാജാവിന്നു മലനാട്ടിൽ ഷൾഭാഗം കൊടുത്തിട്ടില്ല, വൃത്തി
യെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മേലും ഷൾഭാഗം രക്ഷാ
പുരുഷന്മാർ അനുഭവിച്ചു; രണ്ടാമത് തളിയാതിരിമാർ അനുഭവിച്ചു. [ 239 ] പിന്നെ ചാത്തിരൎക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിര
ൎക്ക്* ആയതുണ്ടു .

ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വൽ
പ്പകാലം കഴിഞ്ഞ ശേഷം , പയസ്വിനി പെരുമ്പുഴെക്ക് വടക്ക് 32
ഗ്രാമവും, അതിന്റെ തെക്ക് 32 ഗ്രാമവും തങ്ങളിൽ കൊള്ളക്കൊടു
ക്കയും മുറിച്ചു. തെക്ക് 32 ആകുന്നത് : കരുമാൻ പുഴയ്ക്ക വടക്ക ഗ്രാമം
10. അതിന്നു വിവരം 1. പയ്യനൂർ, 2. പെരിഞ്ചെല്ലൂർ, 3. കരി
ക്കാട്ടു, 4. ഈശാനിമംഗലം , 5. ആലത്തൂർ, 6. കരിന്തൊളം , **
7. തൃശ്ശിവപേരൂർ, തൃച്ചമ്പേരൂർ, 8. പെരുമാനം , 9. പന്നിയൂർ ,
10. ചൊവ്വരം , കരുമാൻ പുഴക്ക് തെക്ക് പുണ്യാറ്റിന്നു വടക്ക്ഗ്രാമം
12. അതാകുന്നത് : 1. പറവൂർ, 2. ഐരാണിക്കുളം , 3. മൂഷികക്കു
ളം , 4. ഇരിങ്ങാണിക്കുടം , 5. അടവൂർ, 6. ചെങ്ങനാടു, 7. ഉളിയ
ന്നൂർ, 8. കഴുതുനാടും , 9. കുഴയൂർ 10. ഇളിഭ്യം , 11. ചാമുണ്ട, 12
ആവട്ടിപ്പുത്തൂർ ഇങ്ങിനെ ഗ്രാമം 12. പുണ്യാറ്റിന്നു തെക്ക് കന്യാ
കുമാരിക്ക് വടക്ക് ഗ്രാമം 10: 1. കിടങ്ങൂർ, 2. കാടുകറുക, 3. കാ
രനെല്ലൂർ 4. കവിയൂർ, 5. എറ്റുമാനൂർ, 6. നിൎമ്മണ്ണു, 7. ആണ്മണി,
8. ആണ്മലം , അമ്മളം , മംഗലം , 9. ചെങ്ങനിയൂർ, 10. തിരുവി
ല്വായി ഇങ്ങിനെ ഗ്രാമം 10. ആകെ 32. ശേഷിച്ച 32 ഗ്രാമം പഞ്ച
ദ്രാവിഡന്മാരിൽ പോയിക്കളഞ്ഞ് വന്ന പഴന്തുളുവർ എന്നും തുളു ന
മ്പികൾ എന്നും പേരുള്ളവർ അവരും അതിൽ കൂടി ചേൎന്നവരും പ
ണി ചെയ്തു "ഞാൻ മുപ്പത്തു രണ്ടിൽ കൂടും" എന്നിട്ടു പരദേശത്താ
ചാരങ്ങളെ നടത്തി, അവരുമായി കൊള്ളക്കൊടുക്കയും തുടങ്ങി, പ
രദേശത്തെ രാജാക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോ
യി, ഓരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പല പല ഗ്രാമങ്ങളിൽ
നിന്നു വന്ന ഓരൊ പേരുമിട്ടു. ഇങ്ങിനെ ഗ്രാമം എന്നു വേണ്ട;
ബഹു വിധമായുണ്ടു സത്യം ഇങ്ങിനെ ആകുന്നതു.

2. ബൌദ്ധനായ പെരുമാൾ

അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം ബ്രാഹ്മണർ
പരദേശത്തു ചെന്നു, ബാണപുരത്തിൽനിന്നു ബാണപ്പെരുമാളെ കൂട്ടി
കൊണ്ടു പോന്നു. അല്ലൂർ പെരുങ്കൊയിലകത്തു കൈ പിടിച്ചിരുത്തി .
ആ പെരുമാൾ വാഴുന്ന (കാലത്തു) ബൌദ്ധന്മാർ വന്നു പെരുമാളെ
കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാണ്യം ആക കേൾപ്പിച്ചതിന്റെ
ശേഷം "ഇതത്രെ നേരാകുന്നത്" എന്ന് പെരുമാൾക്ക് ബോധിച്ചു,
അന്നേത്തെ പെരുമാൾ ബൌദ്ധമാൎഗ്ഗം ചേരുകയും ചെയ്തു. ആ പെ
രുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരോട് ചോദ്യം തുടങ്ങി,
ഈ മലനാട്ടിലേക്ക് എല്ലാവരും ഈ മാർഗ്ഗം അനുഷ്ഠിക്കേണം എന്നു [ 240 ] കല്പിച്ച ശേഷം , എല്ലാവരും ബുദ്ധികെട്ട* തൃക്കാരിയൂൎക്ക് വാങ്ങു
കയും ചെയ്തു. ഒരുമിച്ചു തൃക്കാരിയൂർ ഇരുന്ന ഗ്രാമങ്ങളിൽ വലിയ പ
രിഷകൾ എല്ലാവരെയും ഭരിപ്പിക്കും കാലം പലരെയും സേവിച്ചിട്ട്
നിത്യവൃത്തി കഴിക്കുമ്പോൾ ശുദ്ധാശുദ്ധി വർജ്ജിച്ചുകൊൾവാനും
വശമല്ലാഞ്ഞു, മനഃപീഡ പാരം ഉണ്ടായതിന്റെ ശേഷം ഈശ്വരാ
നുഗ്രഹം കൊണ്ട് ഒരു മഹൎഷി അവിടേക്കെഴുന്നെള്ളി, ജംഗമൻ
എന്ന പേരാകുന്നതു. ആ മഹർഷിയോട് അവിടെയുള്ള ബ്രാഹ്മ
ണർ എല്ലാവരും കൂടി ഒക്കത്തക്ക ചെന്നു, സങ്കടം ഉണൎത്തിച്ചതിന്റെ
ശേഷം , മഹർഷി അരുളിച്ചെയ്തു "ഈ വെച്ചൂട്ടുന്നെടത്തുണ്ടാകുന്ന അ
ശുദ്ധിദോഷം പോവാൻ ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക്
ഗ്രഹിപ്പിച്ചു തരാം ; അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെച്ചു
ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾവു" ദീപപ്രദക്ഷണം
ചെയ്വാൻ മഹർഷി ഒരു ഗാനവും ഉപദേശിച്ചു കൊടുത്തു : ബ്ര
ഹ്മസ്തുതിയാകുന്നതിഗ്ഗാനം "ഇതിന്നു നിങ്ങൾക്ക് ഒരു ദേവൻ പ്ര
ധാനമായി ഗാനം ചെയ്തു കൊൾവാൻ തൃക്കാരിയൂരപ്പൻ തന്നെ പര
ദേവത" എന്നുമരുളിച്ചെയ്തു. നിത്യം ഇതു ഗാനം ചെയ്തുകൊണ്ടാൽ
നിങ്ങളുടെ സങ്കടങ്ങൾ ഒക്കവെപോവാൻ കഴിവു വരും എന്നിങ്ങി
നെ അരുളിച്ചെയ്തു മഹർഷി എഴുന്നെള്ളുയും ചെയ്തു. അന
ന്തരം ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു, ദീപപ്രദ
ക്ഷിണം ചെയ്തു തുടങ്ങുമ്പോൾ, പരദേശത്തു നിന്ന് ആറു ശാസ്ത്രികൾ
വന്നു , ഒന്നു ഭാട്ടാചാര്യൻ ഒന്നു ഭാട്ടബാണൻ, ഒന്നു ഭാട്ടവിജയൻ ,
ഒന്നു ഭാട്ടമയൂരൻ , ഒന്നു ഭാട്ടഗോപാലൻ , ഒന്നു ഭാട്ടനാരായണൻ . ഇ
ങ്ങിനെ 6 ശാസ്ത്രികൾ വന്നപ്പോൾ, അവിടെ ഉള്ള ബ്രാഹ്മണരോട
പറഞ്ഞു, "നിങ്ങൾക്ക് ബൌദ്ധന്മാരെ കൊണ്ടുള്ള സങ്കടങ്ങൾ ഞ
ങ്ങൾ പോക്കുന്നുണ്ടു, നിങ്ങൾ ഏതും ക്ലേശിക്കേണ്ട" എന്ന് പറഞ്ഞ
പ്പോൾ, ബ്രാഹ്മണർ പ്രസാദിച്ചു, ശാസ്ത്രികളുമായി ഒക്കത്തെക്ക
ചെന്നു, മാർഗ്ഗം പുക്ക പെരുമാളെ കണ്ടു ശാസ്ത്രികൾ പറഞ്ഞു "അല്ല
യൊ പെരുമാൾ എന്തീയബദ്ധം കാട്ടിയതു" എന്നു പറഞ്ഞു , പല വ
ഴിയും പെരുമാളോട കല്പിച്ചതിന്റെ ശേഷം"ഇതത്രെ നേരാകുന്നത"
എന്നു പറഞ്ഞാറെ, ശാസ്ത്രികൾ കലിച്ചു "എന്നാൽ ബൌദ്ധന്മാർ
ഞാങ്ങളും കൂടി ഈ ശാസ്ത്രം കൊണ്ടു വിവാദിച്ചാൽ , ഞാങ്ങൾ തോ
റ്റുവെന്നു വരികിൽ ഞാങ്ങളെ നാവു മുറിച്ചു നാട്ടിൽനിന്നു കളവൂ.
എന്നിയെ ബൌദ്ധന്മാർ തോറ്റുവെന്നു വരികിൽ, അവരുടെ നാവു
മുറിച്ചു അവരെ നാട്ടുന്നു ആട്ടിക്കളവൂ" എന്നു കേട്ടാറെ "അങ്ങിനെ
തന്നെ" എന്നു പെരുമാൾ സമ്മതിച്ചു. ശാസ്ത്രികളും ബൌദ്ധന്മാരു
മായി വാദം ചെയ്തു, ബൌദ്ധന്മാരുടെ ഉക്തി വീണു , അവർ തോല്ക്കു
കയും ചെയ്തു. പെരുമാൾ അവരുടെ നാവു മുറിച്ചു ശേഷമുള്ളവരെ നാ
ട്ടിൽനിന്നു കളവൂതും ചെയ്തു "ഇനിമേലിൽ ബൌദ്ധന്മാർ വന്നു [ 241 ] വിവാദിക്കുമ്പോൾ, വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു ,
പിന്നെ വേദാന്തിയോട് അവരെ ശിക്ഷിച്ചു കളയാവു എന്നെ" പി
ന്നെ വാണ പെരുമാളെക്കൊണ്ടു സമയം ചെയ്യിപ്പിച്ചു , മാൎഗ്ഗം പുക്ക
പെരുമാൾക്ക് വസ്തുവും തിരിച്ചു കൊടുത്തു, വേറെ ആക്കുകയും ചെ
യ്തു."ബൌദ്ധശാസ്ത്രം ഞാൻ അനുസരിക്കകൊണ്ടു എനിക്ക് മറ്റൊ
ന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പിച്ചു, അപ്പെരുമാൾ ആസ്ഥാ
നത്തെ മറ്റൊരുത്തരെ വാഴിച്ചു, ഇങ്ങിനെ നാലു സംവത്സരം നാടു
പരിപാലിച്ചു, മക്കത്തിന്നു തന്നെ പോകയും ചെയ്തു. ബൌദ്ധന്മാർ
ചേരമാൻ പെരുമാള മക്കത്തിന്നത്രെ പോയി , സ്വർഗ്ഗത്തിന്നല്ല എ
ന്നു പറയുന്നു. അതു ചേരമാൻ പെരുമാളല്ല: പള്ളിബാണപെരുമാള
ത്രെ; കേരളരാജാവു ചേരമാൻ പെരുമാൾ സ്വൎഗ്ഗത്തിന്നത്രെ പോയ
തു. ശേഷം നാലു പെരുമാക്കൾ വാഴ്ച കഴിഞ്ഞ് അഞ്ചാമത് വാണ
പെരുമാൾ ചേരമാൻ പെരുമാൾ.

3. കുലശേഖരനോളം വാണ പെരുമാക്കന്മാർ

ബ്രാഹ്മണർ പരദേശത്തു ചെന്നു ഉത്തരഭൂമിയിങ്കൽനിന്നു തു
ളഭൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, ആ പെരുമാൾ ഗോകർണ്ണ
ത്തിൽനിന്നു തുടങ്ങി പെരുമ്പുഴയോളമുള്ള നാടു കണ്ടപ്പോൾ , ഈ രാ
ജ്യം തന്നെ നല്ലു എന്നു വിചാരിച്ചു. കൊടീശ്വരം എന്ന പ്രദേശത്തു
എഴുന്നെള്ളി, ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരോടിരിക്കയും ചെയ്തു .
അവിടെ വാഴുക കൊണ്ടു തുളുനാടു എന്നു പറയാൻ കാരണം , 6 സംവ
ത്സരം പരിപാലിച്ചതിന്റെ ശേഷം , ആ പെരുമാളടെ സ്വൎഗ്ഗാരോ
ഹണം . പിന്നെ ഇന്ദ്രപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴി
ച്ചു, അല്ലൂർ പെരിങ്കോവിലകം എന്നു കല്പിച്ചു, അവിടെ സമീ
പത്തു 4 കഴകത്തിന്നും നാലു തളിയും തീൎത്തു, ആ പരപ്പുമുമ്പെ 1 എ
ഴുതിയതു: തളിയാതിരിമാർ പെരുമാളുമായികൂടി പല തളിയിലും
അടിയന്തരമായിരുന്നു, പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശേ
ഷം ഇന്ദ്രൻ ആസ്ഥാനത്തു മറ്റൊരുത്തരെ വാഴിപ്പാൻ കല്പിച്ചു,
പരദേശത്ത് എഴുന്നെള്ളുകയും ചെയ്തു. പിന്നെ ആര്യപുരത്തിങ്കൽ
നിന്നു ആര്യപ്പെരുമാളെ കൂട്ടിക്കൊണ്ടു വന്നു വാഴ്ച കഴിച്ചു, ആര്യപ്പെ
രുമാൾ കേരളരാജ്യം 160 കാതം നാടു നടന്നു നോക്കി കണ്ടെടുത്തു.
ഗോകൎണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴയോളം തുളുരാജ്യം എന്നു
കല്പിച്ചു. പെരുമ്പുഴയിൽനിന്നു തുടങ്ങി പുതുപട്ടണത്തഴിയോളം
കേരളരാജ്യം എന്നു കല്പിച്ചു, പുതുപട്ടണം തുടങ്ങി കന്നെറ്റിയോ
ളം മൂഷികരാജ്യം എന്നു കല്പിച്ചു. കന്നെററി തുടങ്ങി കന്യാകുമാ
രിയോളം കൂവളരാജ്യം എന്നു കല്പിച്ചു, ഇങ്ങിനെ ആ നാടു കൊ
ണ്ടു 4 ഖണ്ഡം ആക്കി, അതു കൊണ്ടു 17 നാടാക്കി, 17 നാടുകൊണ്ടു
18 കണ്ടം ആക്കി, ഓരൊരൊ ദേശത്തിന്ന് ഒരൊ പേരുമിട്ട്, ഓ
രോരൊ ദേശത്ത് ദാനവും ധൎമ്മവും കല്പിച്ചു, ബ്രാഹ്മണരെ
ആനന്ദിപ്പിച്ചു, നാലു കഴകത്തു 4 തളി തീൎത്തു , 4 തളിയാതിരിമാ [ 242 ] രുമായി അടിയന്തരം ഇരുന്നു; നാടു പരിപാലിച്ചശേഷം , 5 ആണ്ടു
ചെല്ലുമ്പോൾ, സ്വർഗ്ഗത്തിങ്കൽനിന്നു ദേവകൾ വിമാനം താഴ്ത്തി ,
പെരുമാൾ സ്വൎഗ്ഗത്തിങ്കൽ എഴുന്നെള്ളുയും ചെയ്തു. ബ്രാഹ്മണൎക്കു
മനഃപീഡ വളരെ ഉണ്ടായതിന്റെ ശേഷം , ബ്രാഹ്മണർ പരദേശ
ത്തു ചെന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപോന്നു വാഴ്ചകഴിച്ചു.
അപ്പെരുമാൾ കന്നെറ്റി സമീപത്തിങ്കൽ വന്ദിവാകക്കൊവിലകം
തീർത്തു. 4 ആണ്ടു വാണശേഷം പരദേശത്തു തന്നെ എഴുന്നെള്ളുയും
ചെയ്തു. പിന്നെ കൊട്ടി പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച
കഴിച്ചു, ആ പ്രദേശം കൊട്ടിക്കൊല്ലം എന്ന പേരുണ്ടായി , ഒരു സം
വത്സരം നാടു പരിപാലിച്ചു സ്വൎഗ്ഗാരോഹണമായതിന്റെ ശേഷം .

മാട പെരുമാളെ കൂട്ടി കൊണ്ടു പോന്നതിന്റെ ശേഷം 11 സം
വത്സരം വാഴുമ്പോൾ, അവിടെ ഒരു കോട്ടപ്പടി തീർക്കേണം എന്നു
കല്പിച്ചു. തന്റെ അനുജൻ എഴിപ്പെരുമാളെ വരുത്തി പരദേശ
ത്ത് എഴുന്നെള്ളിയ ശേഷം , എഴിപ്പെരുമാൾ അവിടെ ഒരു കോട്ടപ്പ
ടി തീർത്തു മാടയെഴികോട്ട എന്നും പേരിട്ടു. 12 ആണ്ടു വാണ ശേ
ഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹണം പരദേശത്തു തന്നെ എഴുന്നെ
ള്ളുകയും ചെയ്തു .

കൊമ്പൻ പെരുമാളെ കൂട്ടി കൊണ്ടു പോന്നു വാഴ്ച കഴിച്ചു,
ആ പെരുമാൾ നെയൂര എന്ന പുഴയുടെ കരക്കൽ 3 സംവത്സരവും
6 മാസവും കൂടാരം കെട്ടി വാണു. പിന്നെ വിജയൻ പെരുമാൾ വി
ജയൻ കൊല്ലത്തു കോട്ടയെ തീർത്തു, പാണ്ഡവന്മാരിൽ അർജുനൻ
വളരെ കാലം ആ പ്രദേശത്തു ഇരുന്നിരിക്ക കൊണ്ടു അതു സത്യഭൂമി
എന്നു കല്പിച്ചു. 12 സംവത്സരം വാണശേഷം മറ്റൊരുത്തരെ വാ
ഴിപ്പാൻ കല്പിച്ചു, വിജയൻ പരദേശത്തെഴുന്നെള്ളുകയും ചെയ്തു.

ബ്രാഹ്മണർ പരദേശത്ത് ചെന്നു വളഭൻപെരുമാളെ കേരളാ
ധിപതിയാക്കി വാഴ്ച കഴിച്ചു. ആ പെരുമാൾ നെയൂര എന്ന പുഴയു
ടെ കരമേൽ ശിവശൃംഗൻ എന്ന പേരുടയ മഹർഷി പ്രതിഷ്ഠിച്ച ശി
വപ്രതിഷ്ഠയും കണ്ടു , മറ്റും പല ഈശ്വരത്വവും കണ്ടു, ക്ഷേത്രവും പ
ണി തീൎത്തു, മറ്റും ചില പരദേവതമാരെയും സങ്കല്പിച്ചു, അവി
ടെ ഒരു കോട്ടപ്പടിയും തീൎത്തു സിംഹമുഖം എന്ന പേരുമിട്ട്, ക്ഷേത്ര
ത്തിന്നു ശിവേശ്വരം എന്ന പേരുമിട്ട്. വളഭൻപെരുമാൾ കല്പി
ച്ചു തീൎത്ത കോട്ട വളഭട്ടത്തുകോട്ട എന്ന പേരുണ്ടായി. ഇനിമേൽ കേര
ളത്തിങ്കൽ വാഴുന്നവൎക്ക് കുലരാജധാനി ഇതെന്നു കല്പിച്ചു, അവി
ടെ പല അടുക്കും ആചാരവും കല്പിക്കേണം എന്ന് നിശ്ചയിച്ചു,
11 സംവത്സരം വാണ ശേഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹണം .

അതിന്റെ ശേഷം കൊണ്ടു വന്ന ഹരിശ്ചന്ദ്രൻപെരുമാൾ പുര
ളിമലയുടെ മുകളിൽ ഹരിശ്ചന്ദ്രകോട്ടയെ തീൎത്തപ്പോൾ വനദേവത
മാരുടെ സഞ്ചാരം ആ കോട്ടയ്ക്കകത്തു വളര കാൺകകൊണ്ടു ശേഷം
മനുഷ്യൎക്ക് ആ കോട്ടയിൽ ചെന്നു പെരുമാളെ കണ്ടു ഗുണദോഷം
വിചാരിച്ചു പോരുവാനും വശമല്ലാതെ, ആയതിന്റെ ശേഷം ഇതിൽ [ 243 ] മനുഷ്യസഞ്ചാരമില്ല എന്നു കണ്ടു , ഒക്കയും ഈശ്വരമയം എന്നു തിരു
മനസ്സിൽ നിശ്ചയിച്ചു. കുറയകാലം വാണതിന്റെ ശേഷം പെരുമാ
ളെ ആരും കണ്ടതുമില്ല. കാണാഞ്ഞതിന്റെ ശേഷം ബ്രാഹ്മണർ
മല്ലൻ പെരുമാളെ കൂട്ടികൊണ്ടു പോന്നപ്പോൾ, ആ പെരുമാൾ മൂഷി
കരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കോട്ട എന്ന കോട്ടപ്പടി തീർത്തു, 12
ആണ്ടു വാണു പരദേശത്തെഴുന്നെള്ളുകയും ചെയ്തു .

അനന്തരം വാണപെരുമാൾ പാണ്ഡ്യരാജ്യത്തിങ്കൽ കുലശേഖര
പ്പെരുമാൾ. അവനെ കൂട്ടി കൊണ്ടു പോരുമ്പോൾ മഹാ ഭാരതഭട്ടത്തി
രിയും വാസുദേവഭട്ടത്തിരിയും പെരുമാളെ കണ്ടു ബഹുമാനിച്ചു പെ
രുമാൾക്ക് അനുഗ്രഹവും കൊടുത്തു; ആ പെരുമാൾ മൂഷികരാജ്യത്തി
ങ്കൽ ചിത്രകൂടം തീൎത്തു, അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു.
ആ പെരുമാൾ വ്യാപരിച്ച അവസ്ഥകൾ: നല്ല ക്ഷത്രിയർ വേണം
എന്നു വെച്ചു, പല ദിക്കിൽനിന്നും ക്ഷത്രിയരെയും സാമന്തരെയും
വരുത്തി, അവൎക്ക് ഐങ്കാതം ഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു
കൊടുത്തു, അതു 5 വഴി ക്ഷത്രിയരും 8 വഴി സാമന്തന്മാരും ആകു
ന്നതു അതിനു കാരണം : ഇനി ഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ
വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു എന്നു വരികിൽ
ബ്രാഹ്മണർ പരദേശത്തു പൊകേണ്ടിവരും . അത് വരരുത് എന്നു
കല്പിച്ചു എല്ലാവൎക്കും ഐങ്കാതം വെച്ചു തിരിച്ചുകൊടുത്തു ; ഒരുത്ത
ന്നു നേരുകേടുണ്ടെങ്കിൽ അയൽവക്കത്ത് തന്നെ മറ്റൊരിടത്തു വാ
ങ്ങി ഇരിക്കുമാറാക്കെണം . ഈ കർമ്മഭൂമി ക്ഷയിച്ചു പോകും പുറ
പ്പെട്ടു പോകാതിരിക്കേണം എന്നു കാരണം . ശേഷം കുലശേഖരപ്പെ
രുമാൾ വ്യാപരിച്ച അവസ്ഥ : വന്ന ശാസ്ത്രികളിൽ ഭട്ടാചാര്യരെ
യും ഭട്ടബാണനെയും അഴിവിന്നു കൊടുത്തിരുത്തി, മലയാളത്തി
ലുള്ള ബ്രാഹ്മണൎക്ക് ശാസ്ത്രം അഭ്യസിപ്പാൻ , മുമ്പിനാൽ ശാസ്ത്രാഭ്യാ
സമില്ലായ്കകൊണ്ടു , അന്നു പരദേശത്തുനിന്നു ഒരു ആചാര്യൻ ഭട്ടാചാ
ര്യനോട് കൂട വന്നു വായിച്ചു. അതു പ്രഭാകരഗുരുക്കൾ, പ്രഭാകരശാ
സ്ത്രംഉണ്ടാക്കിയതു. മറ്റുള്ള ആചാര്യന്മാർ പഠിച്ചു പോയ ശേഷം ഈ
ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക് പ്രയോജനം വേണം എന്നിട്ടു
കുലശേഖരപ്പെരുമാൾ ഒരു സ്ഥലം തീൎത്തു, ഈ വന്ന ശാസ്ത്രികൾക്കു
കൊടുത്തു. അവിടെ അവരെ നിറുത്തി, മലയാളത്തിലുള്ള ബ്രാഹ്മ
ണരും ശാസ്ത്രം അഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ സ്ഥലമാക
കൊണ്ടു ഭാട്ടം എന്നു ചൊല്ലുന്നു. 64 ഗ്രാമത്തിലുള്ള ബ്രാഹ്മണരിൽ
ശ്രേഷ്ഠന്നു ഈ സ്ഥലം എന്ന വ്യവസ്ഥയും ഉണ്ടു . ഭട്ടാചാര്യരുടെ ശി
ഷ്യനായ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസി
ദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട് 7000 കലം വസ്തുവും
ഉദയതുംഗൻ എന്ന ചെട്ടിയോടു 5000 കലം വസ്തുവും പൂവും നീരും
വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാചാര്യരല്ല; പ്രഭാകരഗുരു
ക്കൾ അതിനെ വാങ്ങുക കൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കി
ഴിഉള്ളു. ശാസ്ത്രികൾ ബ്രഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്ര [ 244 ] ത്തിന്നു പകുപ്പില്ല എന്നു കല്പിച്ചു) 12000 കലത്തിന്നു ഓഹരി
വേദാന്തികൾക്ക് ഇല്ല. പ്രഭാകരഗുരുക്കൾ വേദാന്തികൾക്ക് കൊടു
ത്തില്ലായ്മ കൊണ്ടു , തൃക്കണ്ണാപുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തി
ന്നു കിഴിഉള്ളു. വേദാന്തികൾ വേദാന്തം വായിച്ചാലും ഭാട്ടപ്രഭാക
രവ്യാകരണം മൂന്നാലൊന്നിൽ വേണം . തൃക്കണ്ണാപുരത്ത് കിഴിയിട
യിൽ രണ്ടാമത് പലരും ഉണ്ടാക്കീട്ടും ഉണ്ടു . ശാസ്ത്രത്തിന്നു , അതിൽ
വേദാന്തിക്ക് കൂട ഉണ്ടു താനും . പ്രഭാകരഗുരുക്കൾ വാങ്ങിയതു ബ്ര
ഹ്മസ്വത്തിൽ ഇല്ല. കുലശേഖരപ്പെരുമാൾ 18 സംവത്സരം വാണ
ത്തിന്റെ ശേഷം ഉടലോടു സ്വർഗ്ഗം പുക്കു. അന്നേത്തെ കലി പുരുധി
സമാശ്രയം എന്ന പേർ. തിരുവഞ്ചിക്കുളം മുക്കാൽ വട്ടം ഉണ്ടായതും
കലിമേലെഴുതിയതു തന്നെ ആകലി 333 ക്രിസ്താബ്ദം .

4. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം

ശേഷം പെരുമാൾ സ്വർഗ്ഗത്തിന്നു പോയപ്പോൾ "രക്ഷിച്ചു
കൊൾവാൻ ദണ്ണമത്രെ, ബ്രാഹ്മണർക്ക് ബ്രാഹ്മണർ തങ്ങളുടെ
കൈയിൽ ഉറപ്പുണ്ടായെ മതിയാവു" എന്നു കല്പിച്ചു രക്ഷയ്ക്കായ്ക്കൊ
ണ്ടു 64 ഗ്രാമത്തിൽ ഉള്ള ബ്രാഹ്മണരും ഐകമത്യപ്പെട്ട 10 || ഗ്രാ
മത്തെ അവരോധിപ്പിച്ചു. വാൾ എടുപ്പാൻ ആ 10 || ഗ്രാമം പെ
രുമനം , ഇരിങ്ങാടിക്കൊട, ചൊവര, ആലത്തൂർ, കരിക്കാട്ടു, പ
യ്യന്നൂർ, തിരുവില്വായി, ത്രിശ്ശിവപേരൂർ, ഐരാണിക്കുളം ,
മൂഷികക്കുളം , കഴുതനാടു പാതിയും . ഇങ്ങിനെ തൃക്കാരിയൂർ തൃക്കൊ
ട്ടിലിങ്കൽനിന്നു 64 ഗ്രാമവും ഒരു നിഴലായി കൂടി യോഗം തികഞ്ഞു
അവരോധനം കഴിച്ചശേഷം അവർ രക്ഷാപുരുഷന്മാരായി ശാസ്ത്രി
കൾ എന്ന പേർ.

വാൾ തൊടുവാൻ ആകെ 4 മണ്ഡലത്തിലകമെ കുറിച്ചു. ഒരു
മണ്ഡലത്തിൽ അങ്ങിക്കൽ എത്തി, ആയുധം എടുക്കയും ചെയ്തു.
8 || ഗ്രാമം ഒരുമിച്ചു എടുത്തതെ ഉള്ളു. ആവട്ടിപുത്തൂരും എറ്റുമാനൂരും
അവരോധത്തിന്നു കൂടി മദിച്ചു. രണ്ടാമത് മേടിച്ച എല്ലാവരും എടു
ത്താറെ, തങ്ങളും എടുത്തുകൊണ്ടു , വിശേഷിച്ചു 64 ഗ്രാമവും സമയം
ചെയ്യുന്നപ്പോൾ "ഈ ആയുധം തൊട്ടവർ കർമ്മത്തെ ചെയ്യിപ്പിച്ചു
ധർമ്മത്തെ രക്ഷിച്ചിരിപ്പു. ആയുധം എടുക്കകൊണ്ടു ഒഴിച്ചു കൊൾ
വാൻ കൂടി ഊണും പുണ്യാഹവും ജാതി കാര്യവും ചെയ്തിരിപ്പു" എ
ന്ന സമയം ഈ 10 || ഗ്രാമത്തിലുള്ളവരെ ഒക്കയും ആയുധപാണിക
ളാക്കി, അവരോധിച്ചു കിടക്കുന്നു. ഈ പത്തു ഗ്രാമത്തെ ചാത്തിരർ
എന്നു ചൊല്ലുന്നു. ശാസ്ത്രത്തിൽ ചൊല്ലിയ കർമ്മത്തെ ദാനം ചെയ്ക
കൊണ്ടു ശാസ്ത്രൻ. രക്ഷിപ്പാൻ വാൾ കൈയിലുണ്ടു , ഇതിൽ ആ ഗ്രാ
മങ്ങൾ ഒഴിഞ്ഞു, 3 ഗ്രാമങ്ങളിൽ ആയുധക്കാർ എന്നു നടക്കുന്നവർ ഒ
ക്കയും നിരായുധവർ കൂടി ശാസ്ത്രത്തിൽ പണ്ടെന്നതു ഗ്രാമത്തിൽ ഉ
ള്ളവരിൽ ആയുധക്കാരെ നിരായുധവർ ഒന്നിച്ചുകൂടി സംഗസംഘം [ 245 ] ഈ അവരോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ കോവി
ലകത്ത് സാക്ഷ ചാത്രരായത് എട്ടു ഗ്രാമവും ഈ ആയുധം എടുപ്പാൻ
അവരോധിച്ചതിൽ ആയുധം എടുത്തവരും അവരോധിക്കപ്പെട്ടിരി
ക്കുന്നു. ആയുധം എടാതെ ശൌര്യം *പൊഴിത്തിക്കും പുറപ്പെടാതെ
ഇരിക്കുന്ന പരിഷ നിരായുധവരുടെ സ്ഥാനത്തിരിക്കുന്നു , ഏതാനും
ചിലർ പുറപ്പെടാതെ ഇരിക്കുന്നു , യാഗാദി കർമ്മങ്ങളെ ഉപേക്ഷി
യാതെ ഇരിപ്പാൻ എടുത്തവർ ചെയ്യിപ്പിപ്പാൻ ചെയ്തഫലം അവൎക്കു
ണ്ടു താനും . ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാഹകലം പിടിക്കയും
വേണം ഒഴിഞ്ഞുള്ള ഗ്രാമങ്ങളും 10 ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈ
പിടിച്ചു കിടക്കുന്നു. ആയുധം എടുത്തവർ കർമ്മം ഇടവിടും , ശൌ
ചം ഇടവിടും ; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്കയും രക്ഷിതാവു മേൽ
കോയ്മയായിജ്ജനം തന്നെ. അതിങ്കൽ രക്ഷിച്ച കൂടാ എന്ന് വരു
മ്പോൾ പ്രാണത്യാഗം ചെയ്യുമാറു ബുദ്ധിപൂൎവ്വമായി മരിച്ചു, എന്നിട്ടു
രക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്കരുതു; ചെയ്യേ
ണം ; നിരായുധാക്കൾ ഇപ്രകാരം അരുതു. തൃക്കണ്ണാകഴകത്തിങ്കൽ 72
ആഢ്യന്മാർ മരിച്ചു. ഇരിങ്ങാണികൂടെ കഴകത്തിങ്കൽ പുഷ്കരപ്പാടു,
മാത്തെടത്ത വനത്തിന്നു വെള്ളികുട മരിച്ചതിൽ കൂടും . ചിങ്ങമാസ
ത്തിൽ പുണർതത്തിന്നാൾ മരിച്ചു, അന്നു ഗ്രാമത്തോടെ ശ്രാദ്ധം ഉ
ണ്ടു. അന്നു അവരെ മന്ത്രസംസ്കാരം ചെയ്തു. പത്തരയിൽ ചിലർ
മരിക്ക ഹേതു അത് ഇന്നും തൃക്കണ്ണാപുരത്ത 72 ഒഴിഞ്ഞു എന്നും പ
റയുന്നതു, ഈ ആയുധം എടുത്ത് ഗ്രാമത്തിൽ അംശം പൊക്കിക്കും
പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ, ഇനി നാമും പടുമാറു
എന്നു കല്പിച്ച് എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറ
പ്പെടുംപോൾ ഈവണ്ണം യോഗം വന്നു ഇന്നെടത്തു പുറപ്പെടേണ്ടു എന്നു
ണ്ടു . അവർ നടാനടെ പുറപ്പെടുമ്പോൾ ഒത്തവണ്ണമരുത് ; അതായുധം
എടുത്തു നടക്കുന്നതു; മറ്റുള്ള നിരായുധക്കാരിൽ ഒന്നു എന്നെ ഉള്ളു. ശേ
ഷം സൎവ്വം നടക്കയാൽ ഒന്നെ ഉള്ളു. അശസ്ത്രങ്ങളുടെ കൈക്കാരെ തറവാ
ട്ടുപേർ ശാസ്ത്രർക്കും പേരായി. ശാസ്ത്രികൾക്ക് അനുഭവം പ്രഭാകരഗു
രുക്കൾ വാങ്ങിയതു. ചാത്തിരൎക്ക് നടെ കേരളരക്ഷയ്ക്ക് രക്ഷാപുരു
ഷന്മാർ അനുഭവിപ്പാൻ 64 ഗ്രാമവും കൂടി കൊടുത്ത ഷൾഭാഗം തന്നെ
അനുഭവം . അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ : പനച്ചി
ക്കാട്ടും കാരമംഗലവും , പുതുവായും , മനയും മങ്ങാട്ടകൂററിൽ ഭട്ടന്മാർ :
ഔവനിക്കട, വെണ്മണിയച്ചി, യാമനം , വ്യാകരണം , പുതുവാ, നെ
ടുന്തിരുത്തി ,പാലെക്കെട്ടു, വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ : വെ
ണ്മമണി, വെടിയൂർ, അതിലെ ഭാട്ടം : പുതുവാ, പാലെക്കാട്ടു, കാ
രമംഗലം അതിലെ വെളുള്ളൂർ, കാരമംഗലത്ത് കരഭാഗത്തു,
ഭാട്ടവ്യാകരണം അടിയ, മനച്ചൊക്കാട്ടു. താഴപ്പള്ളി ഇതിലെ വടക്ക
ന്മങ്ങാട്ടു കൂറ്റിലെ പ്രഭാകരൻ വാരവക്കത്ത ഭാട്ടം : നെന്മണി, നിതാ [ 246 ] മരം ചൊവ്വരം , പുല്ലു കണ്ട പുളിവ്യാകരണം മറ്റും വളരെ പറ
വാനുണ്ടു .

രക്ഷാപുരുഷന്മാൎക്കു 4 വസ്തു പ്രധാനം : കണം , കളിക്കൂട്ടം , സം
ഘലക്ഷണം , അതു 3 മുമ്പെ ഉണ്ടു. തിരുനാവായ കൊടിനാട്ടുക
നാലാമതുണ്ടായി, കളിക്കൂട്ടം നാലു വർണ്ണവും കൂടി വേണ്ടു , കളിക്കൂ
ട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പോൾ, ഒരു ബ്രാഹ്മണൻ ചേർ
മങ്ങലം പിടിച്ചു പ്രദക്ഷിണം ചെയ്യേണ്ടു, തളിയാതിരിമാർ 3 വ
ർണ്ണത്തോടും സമയം ചെയ്യുംപോൾ, അവർ ചെയ്യുംകർമ്മം കൂടി ചെ
യ്യുമാറു എന്നു സമയം ചെയ്തു. ശേഷം രക്ഷാപുരുഷന്മാർ സമയം ചെ
യ്തപ്പോൾ ബ്രാഹ്മണർ ചെയ്യുന്ന കർമ്മത്തിങ്കൽ മറ്റ 3 വർണ്ണവും
ചെയ്യാം , എന്നു 2 വട്ടം ഉണ്ടെന്നും 3 വർണ്ണത്തോടും സമയം ചെയ്തു;
2 കൂടിയെ തികയും . പറവു വൈശ്യകഴകം അവിടെ വൈശ്യനോടും
ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും , യാഗത്തി
ന്നുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോടും ശൂദ്രകഴകമാകുന്ന
ഐരാണിക്കുളത്ത് ശുദ്രനോടും , സമയം ചെയ്യും . അതിന്നാധാരമാ
കുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം .
എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി , വിളിച്ചു.
ചൊല്ലിയപ്രകാരം , തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു
പാടി, തട്ടിന്മേൽ നിന്നു വൈലാൽ ശുദ്ധമായ പ്രകാരം വിളിച്ചു
ചൊല്ലി കൊടിക്കൽ പാട്ടാകുന്നതു, "സഭ്യാഃശ്രാവത പണ്ഡിതാഃ
കവികളെ, മാന്യാഃമഹാലോകരെ, വിപ്രാ:സജ്ജനസംഘരെ, ശ
പതയാഃ പ്രൌഢാശ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെ തൂരുപൂരടെ
തെന്ന എന്നിങ്ങിനെ എല്ലാവരും ചെവി തന്നു കേൾക്കനിതരാം ,
എല്ലാർക്കും എഷൊഞ്ജലിഃ" ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എ
ന്ന രാഗത്തിൽ പാടേണ്ടു , രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോൾ, പൂണു
നൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ, ശേഷം കണം ഇരിക്കും
പ്രകാരം പറയുന്നു. കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി
സ്വൎത്ഥമുള്ള ക്ഷേത്രത്തിന്നരുതു. 6 സംഘത്തിൽ ഒന്നു കണമിരുന്നു
എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല; കണമി
രിപ്പാൻ തുടങ്ങുംപോൾ രക്ഷാപുരുഷന്മാരോട് കൂടി അരങ്ങും അടുക്ക
ളയും സംശയമുള്ളവർ കൂടെ ഇരിക്കുമാറില്ല. കണമിരിപ്പാൻ പുറ
പ്പെടുമ്പോൾ തന്റെ തന്റെ കണപ്പുറത്ത കണത്തിന്ന് അധികാരിക
ളായവരെ ഓരെടത്തു യോഗം വരുത്തി, തന്റെ യജമാനന്മാരെയും
കൂറ്റുകാരെയും പ്രഭുക്കളെയും അറിയിച്ചു, അവരുടെ സമ്മതത്താൽ
കണപ്പുറത്തുള്ളവർ ഒക്ക വേണം . അരങ്ങടുക്കള സംശയമുള്ള ആളുകളെ
ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം ഇന്ന ക്ഷേത്രത്തിൽ കണമിരി
ക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ രാവു
വന്നു സംഘമുടയ യജമാനൻ വിളക്കു വെച്ചു ഓരോരുത്തനെ വേറെ
ഇരുത്തി വരിച്ചു കൈപിടിച്ചു ഒക്കത്തക്ക കുളിച്ചുണ്ടു ചന്ദനവും തേ
ച്ചു കച്ചയും തലയിൽ കെട്ടും കെട്ടി, വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു [ 247 ] പിടിപ്പിച്ചു, കണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം . പോകുന്ന
വഴിയിൽ പിടിച്ചകളി പടക്കളി ഇത്യാദികളും വേണം . ക്ഷേത്ര
ത്തിന്നു 3 പ്രദക്ഷിണം പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വെച്ചു,
ദേവനെ തൊഴുതു ദിവസം രാവെ അമ്പലത്തിന്നു എഴുനീററു കുളിച്ചു
ത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി മുമ്പെ ഇല്ല
എന്നു വരികിൽ , അന്നാളിൽ വേണം . ശ്രീഭൂതവെലി കൂടി വേണം
എന്നാകുന്നു; പൂജകൾ ഇവ്വണ്ണം കഴിച്ചെ ഇരിക്കാവു. ചാത്തിരം തല
നാളെ തുടങ്ങി ദേഹശുദ്ധിയോടു കൂടി ഇരിക്കയും വേണം . വെറ്റില
തിന്നാം ചന്ദനം തേക്കാം ഇരുന്ന കണം കഴിവോളം ക്ഷൌരമരുത;
സ്ത്രീ സംഗവുമരുത; തറ്റുടുക്കെണം , നിർമ്മാല്യം പകലത്തേത്
എന്നിവ വൎജ്ജിക്കേണം . പൂജകഴിഞ്ഞിട്ട, അമ്പലത്തിൽ ഒരു നില
വിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപറയും വെച്ചു, വി
ളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു , അന്നേരം രക്ഷാശിക്ഷാ എന്നും
ധ്യാനിച്ചു രക്ഷിപ്പാനുള്ള ഐകമത്യവും വിശേഷങ്ങളും ഒരിടത്തിരു
ന്നു ചോദിച്ചറികയും , രണ്ടാമത് പൊക്കിയപ്രകാരവും ബ്രാഹ്മണ
രുടെ കർമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിട
ത്ത് ഒരു ദോഷം ഉണ്ടെന്നു വരികിൽ ആ ശങ്ക ഉണ്ടായതു പരിഹസി
ക്കയും ഇത് എല്ലാം ഐകമത്യം ഒരിടത്തിരുന്നു ചിന്തിക്ക, ചൊല്
ക, അതിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം കെട്ടു
പോകരുത; സംബന്ധമുള്ള ജനം തപ്പും ചേർമങ്ങലവും കൂടി വിളക്ക
ത്ത് വെച്ചിരിക്കാവു, താനും അവിടെനിന്നു ഒക്കത്തക്ക അനുവാദം
മൂളി എഴനീറ്റു നില്പു എന്നു കച്ചയും തലയിൽ കെട്ടും കെട്ടി ചന്ദ
നവും തേച്ചു, ഊത്ത് കൈയിലും പിടിച്ചു, ദ്വാരത്തിങ്കൽ ചോരെ
ക്ക് നന്നായിരിക്ക എന്നിവ നില്പോളം നില്ക്കയും വേണം . ദീക്ഷ
ധരിക്കരുത; അമ്പലവാസിസ്പർശനം അരുത; ഉണ്മാൻ ഇരിക്കു
മ്പോൾ, ക്ഷത്രിയന്ന് ഒരു വിളക്കു വേറെ വെച്ചു ഇലവാട്ടി വെച്ചു
സമ്മാനിച്ചു വിളമ്പുകെയുള്ളു. വേറെ വെച്ചു കൊള്ളുകയും വേണം .
വിളമ്പുമ്പോൾ, പന്തിയിൽ ഒരില വെപ്പാൻ ഒഴിച്ചു അമ്പലത്തിന്നു
പുറത്ത് ഒരു ശാല കെട്ടിക്ക. സദ്യക്ക അതു സ്ഥലം പോര എന്നു
വരികിൽ പുറത്ത് ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ, ആയു
ധം എടുത്തു പിടിക്കയും യോഗ്യ സംഗീതം കളിക്കൊട്ടിവ അഭ്യസി
ക്കാം പ്രബന്ധം നോക്കാം . ദേവിക്കൊട്ടും വേശിയാട്ടും അരുത; മഹാ
രായർ പൂണുനൂൽ ഇറക്കാതെ ചെയ്യാം . പൂണുനൂൽ ഇറക്കി ഒന്നും വ്യാ
പരിക്കരുത; ദീപപ്രദക്ഷിണം സൎവ്വപ്രായശ്ചിത്തം . സന്യാസിയുടെ
ചാതുർമ്മാസ്യം തന്നെ ദിവസത്തിന്റെ സംഖ്യ. ചാതുർമ്മാസ്യം തു
ടങ്ങുന്ന ദിവസം തുടങ്ങേണ്ടു ; ബുദ്ധി പൂൎവ്വമായി ശൂദ്രനെ സ്പൎശിക്കരു
ത; അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശൂദ്രർ ക്ഷേത്രത്തി
ങ്കൽ കടക്കരുത: ബ്രാഹ്മണക്ഷേത്രത്തിൽ കണമുള്ളു, പുലയിൽ ക
ണമരുത; കണത്തിന്നു തെക്കും , വടക്കും , വിശേഷമില്ല; സമയം
ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും . [ 248 ] അതിന്റെ ശേഷം ഗ്രാമങ്ങളുടെ വകഭേദങ്ങളെ തിരിച്ചു കല്പി
ച്ചു, മലയാളക്ഷേത്രങ്ങളിൽ ഗോകൎണ്ണം , തൃശ്ശിവപേരൂർ, തിരുനാ
വായി, തൃക്കാരിയൂർ, തൃക്കണ്ണാപുരത്തു, തിരുവഞ്ചിക്കുളത്തു, ഇരി
ങ്ങാണികൂട, ഐരാണിക്കുളത്ത, വെള്ളപ്പനാട്ടിൽ, മണ്ഡലത്തിൽ ,
അങ്ങിക്കൽ ഇങ്ങിനെ 10 സ്ഥാനത്തിന്നകത്തു, സമയം സോമാഹു
തി 11 ഗ്രാമത്തിന്നുണ്ടു ചോവരം , പെരുമാനം , ഇരിങ്ങാണികൂട,
ആലത്തൂർ , മൂഷികക്കുളം , ഉളിയന്നൂർ, ചെങ്ങനോടു , പെരിഞ്ചെല്ലൂർ,
കരിക്കാട്ടു, പൈയനൂർ : ഇവൎക്ക് സോമാഹുതി ഉള്ളു. ഇതിൽ സോ
മാഹുതിക്ക് മുമ്പു : പെരിഞ്ചെ, കരിക്ക, ആല, പെരുമ, ചൊവ, ഇ
രിങ്ങ, ഇത് ആറും ഒരുപോലെ സമ്മതം . മറ്റെ വക ഭേദങ്ങളിൽ
ഊരിലെ പരിഷക്ക് മുഖ്യത, ദേശത്തിലുള്ളവൎക്ക് യജനം അദ്ധ്യാ
പനവും ഓത്തും , ഭിക്ഷയും , ദാനവും , പ്രതിഗ്രഹവും എന്ന ഷൾകർ
മ്മങ്ങളെ കല്പിച്ചു. ഇതുള്ള ആളുകൾക്ക് 6 ആചാര്യസ്ഥാനമുണ്ടു. അ
വൎക്ക് അമ്പല സംബന്ധവും കേരളത്തിൽ പിതൃകർമ്മത്തിന്നു മുമ്പും
ദേശികൾ എന്നു പേരും കല്പിച്ചു കൊടുത്തു. പിന്നെ സഭയിലു
ള്ളവൎക്ക് കന്യാകുമാരി ഗോകൎണ്ണത്തിന്റെ ഇടയിൽ പ്രധാന ക്ഷേത്ര
ങ്ങളിൽ പാട്ടവും , സമുദായവും , * ശാന്തിയും , അരങ്ങും , അടുക്കളയും ,
അമ്പലപ്പടി, ഊരായ്മയും ഇത് ആറു പ്രാധാന്യം (പെരിയ നമ്പി
സ്ഥാനവും കല്പിച്ചു കൊടുത്തു). അറുപത്തുനാലിന്റെ വിധികൎത്തൃ
ത്വത്തിന്നു 2 ആളെ കല്പിച്ചു. പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളി
യംപടപ്പുഗൃഹത്തിങ്കൽ ഒരാളെ 64ലിന്നും പ്രഭുവെന്നും നായക എന്നും
പേരും ഇട്ടു, 64ലിലും അടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു.
പിന്നെ 64ലിന്നും കല്പിച്ച നിലെക്കും നിഷ്ഠക്കും തങ്ങളിൽ വി
വാദം ഉണ്ടായാൽ വിവാദം തീൎത്തു നടത്തുവാൻ ആലത്തൂർ ഗ്രാമത്തി
ങ്കൽ ഒരാളെ കല്പിച്ചു, ആഴുവാഞ്ചെരി സാമ്രാജ്യം കല്പിച്ചു,
സാമ്പ്രാക്കൾ എന്ന പേരുമിട്ടു, ബ്രാഹ്മണൎക്കു വിധികൎത്താവെന്നും
കല്പിച്ചു. ഇവർ ഇരുവരും കേരളത്തിങ്കൽ ബ്രാഹ്മണശ്രേഷ്ഠ
ന്മാർ. ശേഷം അവരവർ അവിടവിടെ വിശേഷിച്ചു പറയുന്നു , ഒന്നു
പോലെ നടപ്പില്ല. മഹാക്ഷേത്രങ്ങളിൽ കുറുമ്പനാട്ട 6 ഗ്രാമത്തിലും
ഏറകാണുന്നു 6 ദേശത്തുള്ളവൎക്ക് ഏറ ആകുന്നതു, കുറുമ്പനാട്ടു 6 ഗ്രാ
മവും 4 ദേശവും കൂടി ഒന്നായി, കുളമ്പടിയും , രാമനല്ലൂർ, കാരുശ്ശേ
രി, ചാത്തമങ്ങലം , ഇത് ഒന്നായി, ഒഴിയടി, ഉഴുതമണ്ണൂർ, തലപ്പെ
രുമൺ , ഇത് ഒന്നു, കൂഴക്കോടു, നെല്ലിക്കാടു, ചാലപ്പുരം, ചാത്തനെ
ല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെറുമാം , മണപ്പുറം , ഇത് ഒന്നായി.

5. കൃഷ്ണരായരുടെയും ചേരമാൻ പെരുമാളുടെയും കഥ

ഇങ്ങിനെ 64 ഗ്രാമത്തിൽ ബ്രാഹ്മണരും പെരുമാക്കളും കൂടി
സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശേഷം 64 ഗ്രാമവും കൂടി [ 249 ] യോഗം തികഞ്ഞു, തൃക്കാരിയൂർ ക്ഷേത്രത്തിൽ തിരുനാവായി മണ
പ്പുറത്തകൂടി തല തികഞ്ഞു അടിയന്തരസഭയിങ്കന്നു നിരൂപിച്ചു "ഈ
വണ്ണം കല്പിച്ചാൽ മതി അല്ല;നാട്ടിൽ ശിക്ഷാ രക്ഷ ഇല്ലാതെ പോം .
ബ്രാഹ്മണർ നാടു പുറപ്പെട്ടു പോകേണ്ടിവരും ; ഒരു രാജാവു വേണം"
എന്നു കല്പിച്ചു ഐകമത്യപ്പെട്ടു പരദേശത്തു ചെന്നു (ആനകുണ്ടി
കൃഷ്ണരായരുമായി കണ്ടു, പന്തീരാണ്ടു 12 ആണ്ടു കേരളം പരിപാലി
പ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി പറഞ്ഞു, പല സമയ
വും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ ആദി രാജാ പെരു
മാളെയും ; പിന്നെ പാണ്ടിപ്പെരുമാളെയും കല്പിച്ച അയക്കയും ചെയ്തു.
അവരുടെ വാഴ്ച കഴിഞ്ഞ ശേഷം ക്ഷത്രിയനായ ചേരമാൻ പെരുമാ
ളെ കല്പിച്ചു നിശ്ചയിച്ചു. അങ്ങിനെ ചേരമാൻ പെരുമാളെ കൂട്ടി
കൊണ്ടുപോരുമ്പോൾ, വാസുദേവമഹാഭട്ടതിരിയെ ശകുനം കണ്ടു ,
നടകൂടി കൊണ്ടു പോന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ് അടിയന്ത
രം ഇരുന്നു. 64 ഗ്രാമത്തിൽ ബ്രാഹ്മണർ കേരളരാജ്യം 160 കാതം
അടക്കി, വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു, ഏകഛത്രാധി
പതിയായി അവരോധിച്ചു കൊൾവാന്തക്കവണ്ണം പൂവും നീരും കൊ
ടുത്തു, ചേരമാൻ പെരുമാൾ കേരളരാജ്യം 160 കാതം നീർ വാങ്ങുക
യും ചെയ്തു. അന്നു കലി, സ്വൎഗ്ഗസന്ദേഹപ്രാപ്യം . ക്രിസ്താബ്ദം 428.

അതിന്റെ ശേഷം ചേരമാൻ പെരുമാൾ ആകട്ടെ 160 കാതം
നാടു നടന്നു നോക്കി കണ്ടെടുത്തു തൃക്കാരിയൂരും തിരുനാവായി മണ
പ്പുറവും വളർഭട്ടത്തു കോട്ടയും ഈ മൂന്നു ദേശവും സത്യഭൂമി എന്നു കല്പി
ച്ചു, വളർഭട്ടത്തു കോട്ടയുടെ വലത്തു ഭാഗത്തു ചേരമാൻ കോട്ടയും തീ
ൎത്തു, പിന്നെ 18 അഴിമുഖവും നോക്കി കണ്ടെടുത്ത് തിരുവഞ്ചാഴി
മുഖം പ്രധാനം എന്നു കണ്ടു , തിരുവഞ്ചിക്കുളം എന്ന ക്ഷേത്രവും തീർ
ത്തു, പല പെരുമാക്കന്മാരും അടിയന്തരമായിരുന്ന മഹാ ക്ഷേത്രങ്ങ
ളിൽ ചേരമാൻ പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം ഇരു
ന്നു. ഇങ്ങിനെ 12 ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരു
മാളുടെ ഗുണാധിക്യം വളര കാൺക കൊണ്ടു, 12 ആണ്ടു വാഴുവാന്ത
ക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചേരമാൻ പെരുമാളെ
കല്പിച്ചതു പ്രമാണം അല്ല" എന്നു ബ്രാഹ്മണർ കല്പിച്ചു, പി
ന്നെയും 12 ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ പെരുമാളെ
തന്നെ കല്പിക്കയും ചെയ്തു. ചേരമാൻ കോട്ടയിൽ രാജലക്ഷ്മിയും
വീര്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു എന്നു കണ്ടു , അവിടെ തന്നെ എ
ഴുന്നെള്ളി, ഒരു കട്ടിലയും നാട്ടി, ചേരമാൻ കട്ടിലെക്കകത്തു പല
അടുക്കും ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോന്ന
രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു, അതിലു
ണ്ടാകുന്ന സന്തതി ക്ഷത്രിയൻ എന്നും കല്പിച്ചു. ഈ കേരളത്തിൽ
നല്ല സൂര്യക്ഷത്രിയരെ വേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തു
തിരിച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷി
കരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാണ ചിത്രകൂടത്തിന്റെ [ 250 ] സമീപത്ത് ഒരു കോയിലകം തീത്തു , അവിടെ തന്നെ ഇരുത്തി,
അതിൽ 2 പുരുഷന്മാരുണ്ടായി, ജ്യേഷ്ഠനെ ചിത്രകൂടത്തിങ്കലും അനു
ജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻപെരുമാൾ ചേരമാൻ
കോട്ടയിൽ വാഴുന്ന കാലത്തു ഉത്തര ഭൂമിയിങ്കൽ മാലിനി എന്ന ഒരു
നദീതീരത്തിൽ ഇരുവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും കൂടി
നീരാട്ടത്തിന്നു വന്നതിന്റെ ശേഷം , പുഷ്പത്തിൻ സുഗന്ധം കേട്ടു,
പുഷ്പം പറിപ്പാൻ മൂവരും തോണിയിൽ കയറീട്ടു, തോണിയുടെ
തല തെറ്റി, സമുദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്ക
യും ചെയ്തു. അവർ മൂവരും തോണിയിൽ നിന്നിറങ്ങി, മലയുടെ മുക
ളിൽ കരയേറി നില്ക്കയും ചെയ്തു. ആ വൎത്തമാനം ചേരമാൻ പെരു
മാൾ അറിഞ്ഞപ്പോൾ, അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളിച്ചെയ്തു ,
പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വെച്ചു, പൊന്നിന്ത
ളികയിൽ അരിയുമിട്ടു നില്ക്കുംപോൾ, മൂവരും ചേരമാൻ കോട്ടയുടെ
അകത്തു കടന്നു , അതിൽ ഒരു സ്ത്രീ ആസ്ഥാന മണ്ഡപത്തിന്നു നേരിട്ടു
ചെന്നു , ഒരു കാൽ എടുത്തു വെപ്പാൻ ഭാവിച്ചു, പരവതാനിക്കൊട്ടിൽ
കരേറാതെ, തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നി
ല്ക്കയും ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നേർ
പെടാതെ ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു. മൂന്നാമതു
രാജസ്ത്രീ തമ്പുരാന്റെ നേരെ വന്നു , ആസ്ഥാനമണ്ഡപത്തിൽ കരേ
റി, വഴിപോലെ വന്ദിച്ചിരിക്കയും ചെയ്തു. അതു കണ്ടു പെരുമാൾ
പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃക്കൈ കൊണ്ടു ചാൎത്തി
ഇവളിലുണ്ടാകുന്ന സന്തതി ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവൎക്കീ
രാജ്യത്തിന്നവകാശം എന്നും കല്പിച്ചു, തമ്പുരാട്ടിക്ക് എഴുന്നെള്ളി
ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത കോയിലകവും പണി തീ
ൎത്തു. നേരിട്ടു വന്നതു നെർപ്പട്ടസ്സ്വരൂപം ചുഴന്നതു ചുഴലിസ്സ്വരൂപം
പിന്നെ മലയാളത്തിൽ 18 അഴിമുഖത്തുനിന്നും കച്ചോടം ചെയ്യണം
എന്നു കല്പിച്ചു, പല വൎത്തകന്മാരേയും ചോനകരെയും വരുത്തി ഇരു
ത്തി പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആര്യപുരത്തെ വേളാപുരം എന്ന
നഗരത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയെയും വരുത്തി,
ആര്യപ്പടിക്കൽ ഇരുത്തി, ഇവരെ ഇരുത്തേണ്ടും നല്ല പ്രദേശം നാട്ടി
ന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂർ എന്നും വേളാപുരം എന്നും പേരു
മിട്ടു. ചോനകനെ അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പി
ച്ചു. അരിയും ഇട്ടിരുത്തുകയും ചെയ്തു. ശേഷം പെരുമാളുടെ ഗുണാധി
ക്യം ഏറ കാൺകകൊണ്ട ബ്രാഹ്മണൎക്ക് ചേരമാൻ പെരുമാളെ
പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.

അങ്ങിനെ ചേരമാൻ എന്ന രാജാവു 36 കാലം വാണതിന്റെ
ശേഷം ബ്രാഹ്മണർ പരദേശത്തു ചെന്നതുമില്ല. ചേരമാൻ പെരുമാ
ളെ കണ്ടതുമില്ല എന്നു കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കു
വാൻ തക്കവണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു.

ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെന്നു , [ 251 ] ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടു വന്നു പട്ടാഭിഷേകം ചെ
യ്തു, 12 ആണ്ടു നാടു രക്ഷിച്ച ശേഷം . കലിയുഗത്തിന്റെ ആരംഭം വർ
ദ്ധിക്ക കൊണ്ടു ബ്രാഹ്മണരും അവിടെ പെട്ട പ്രജകളം രണ്ടു പ
ക്ഷമായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ കൊണ്ടു
ശ്രീ പരശുരാമൻ അരുളിചെയ്ത മര്യാദയെ ഉപേക്ഷിച്ചു, പിന്നെ
യും ചേരമാൻ പെരുമാൾ തന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അ
നുവദിക്കയും ചെയ്തു. പരശുരാമമര്യാദയെ ഉപേക്ഷിക്ക കൊണ്ട്
64 ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു. അങ്ങിനെ ചേര
മാൻ പെരുമാൾ രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ
ഒപ്പം രക്ഷിക്കേണ്ടുന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക
എന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും കല്പിച്ചു.
ആനമല കയറി കാനത്തിൽ കിഴിഞ്ഞു , കോട്ട ഇട്ടുറപ്പിക്കയും ചെയ്തു .
അപ്രകാരം ചേരമാൻ പെരുമാൾ കേട്ട ശേഷം കേരളത്തിലുള്ള തന്റെ
ചേകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പടനായക
ന്മാരെയും തൃക്കടമതിലകത്ത് വരുത്തി യോഗം തികച്ച തരവൂർ
നാട്ടിൽ എഴുന്നെള്ളി, രായരുടെ കോട്ട കളയേണം എന്നു കല്പിച്ചു,
പല പ്രകാരം പ്രയത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗ
തി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും ചെയ്തു.

അനന്തരം ബ്രാഹ്മണരും പെരുമാളം തൃക്കാരിയൂർ പൊന്മാ
ടത്തിങ്കീഴിൽ ശ്രീനാവാക്ഷേത്രത്തിൽ അടിയന്തരസഭയിന്ന് നി
രൂപിച്ച് 14 നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു, പടയിൽ ജ
യിപ്പാന്തക്കവണ്ണമുള്ള ഈശ്വരസേവകളും ചെയ്യിപ്പിച്ചു കൊണ്ടു ദി
ഗ്വിജയം ഉണ്ടായിട്ടാരുള്ള എന്നു അന്വേഷിച്ച ശേഷം , ക്ഷത്രിയ
സ്ത്രീയുടെ മകനായ കരിപ്പത്തു കോവിലകത്ത് ഉദയവർമ്മൻ എന്ന
തമ്പുരാന്നു ദിഗ്ജയും ഉണ്ടെന്നു കണ്ടു പൂന്തുറയിൽ മാനിച്ചൻ എന്നും
*വിക്കിരൻ എന്നും **ഇരിവർ എറാടിമാർ അവരെ കൂട്ടി കൊണ്ടു
പോന്നാൽ പട ജയിക്കും എന്നു കണ്ടു , കൂട്ടി കൊണ്ടു പോരുവാൻ
ആര്യ ബ്രാഹ്മണരുടെ കൈയിൽ അടയാളം എഴുതി അയക്കയും
ചെയ്തു. അവർ പൂന്തുറയിൽ ചെന്നു അന്വേഷിച്ചാറെ, എഴുത്തു പ
ള്ളിയിൽ എന്നു കേട്ടു. അവിടെ ചെന്നു കണ്ടു , ഇരിവർ എറാടി
മാരെയും എഴുതിക്കും എഴുത്തച്ഛൻ തൊടുവക്കളത്ത ഉണ്ണിക്കുമാരനമ്പി
യാരെയും കണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്ഥയും
പറഞ്ഞു. അത് എല്ലാവരും കൂടി പോരുമ്പോൾ വെഞ്ചാലപ്പറമ്പത്ത്
പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കുടയും മലൎത്തി
വെച്ചു, കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചേരി തമ്പ്രാ
ക്കളും അവിടത്തെ ദിഗ്വാര നമ്പൂതിരിയും കണ്ടു നമസ്കരിച്ചാറെ, അ
വരോട് ചോതിച്ചു, തമ്പ്രാക്കൾ : "നിങ്ങൾ എവിടെ പോകുന്നു" [ 252 ] എന്നു കേട്ടവാറെ, എഴുത്തച്ഛൻ : "അടിയങ്ങൾ തൃക്കാരിയൂർ അടി
യന്തരസഭയിന്നു അയച്ച ആര്യബ്രാഹ്മണരോടു കൂടി അവിടെക്ക്
വിട കൊള്ളന്നു" എന്നതു കേട്ടു തമ്പ്രാക്കളും "ഞങ്ങളും അവിടെ
ക്ക് തന്നെ പുറപ്പെട്ടു" എന്നു പറഞ്ഞു ദണ്ഡനമസ്കാരം ചെയ്തപ്പോൾ
പ്രസാദിച്ചു "നിങ്ങൾക്ക് മേലാൽ നന്മ വരുവൂതാക! നിങ്ങൾ
പോകുന്ന കാര്യം സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു.
അവിടെ നിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് 7 പശുക്കൾ ചത്തു കി
ടക്കുന്നു അതിൽ ഒരു പശുവിൻറ അണയത്തു 14 കഴുക്കൾ ഇരു
ന്നിരുന്നു. മറ്റൊന്നിനെയും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു ക
ണ്ടാറെ "ഹെ കഴുകളെ! 7 പശു ചത്തുകിടക്കുന്നതിൽ ആറിനെയും
നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു" എന്നു
ചോദിച്ചാറെ, ഒരു മുടകാലൻ പൂവൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ്
ഒരു തൂവൽ കൊത്തി എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു
ഈ പശുക്കളെ നോക്കിയാറെ , അവറ്റിൽ ഒന്നിനെ മാത്രമെ പശുജ
ന്മം പിറന്നിട്ടുള്ളു ; മറ്റെല്ലാം ഓരൊ മൃഗങ്ങളെ ജന്മമായി കണ്ടു ,
ഇരിവർ എറാടിമാരെയും നമ്പിയാരെയും മനുഷ്യജന്മമായ്ക്കണ്ടു. ആ
തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. അതിന്റെ ഉപദേ
ശവും തിരിച്ചു കൊടുത്തു. എറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ
കാക്കൽ നമസ്കരിച്ചു, അനുഗ്രഹവും വാങ്ങി. അതു ഹേതുവായിട്ട് ഇ
ന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതിരി രാജാ
വു തൃക്കൈ കൂപ്പെണം . അവിടനിന്നു പുറപ്പെട്ടു, തൃക്കാരിയൂർ അടി
യന്തരസഭയിൽ ചെന്നു വന്ദിച്ചു. "ഞങ്ങളെ ചൊല്ലിവിട്ടകാര്യം എ
ന്ത് എന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോദിച്ചാറെ"
ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തോടും കൂടി
പടെക്ക് വന്നിരിക്കുന്നു. അതിന്നു 17 നാട്ടിലുള്ള പുരുഷാരത്തേയും
എത്തിച്ചു പാൎപ്പിച്ചിരിക്കുന്നു; അവരുമായി ഒക്കത്തക്ക ചെന്നു പട
ജയിച്ചു പോരേണം എന്നരുളിച്ചെയ്തപ്പോൾ , അങ്ങിനെ തന്നെ എന്നു
സമ്മതിച്ചു സഭയും വന്ദിച്ചു പോന്നു. ചേരമാൻ പെരുമാൾ ഭഗവാനെ
സേവിച്ചിരിക്കും കാലം അൎക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂ
ന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും കൂടി രാമേശ്വര
ത്ത് ചെന്നു സേതുസ്നാനവും ചെയ്തു, കാശിക്ക് പോകുന്ന വഴിയിൽ
ശ്രീ നാവാക്ഷേത്രത്തിങ്കൽ ചെന്നു. അവിടെ ഇരിക്കുമ്പോൾ തോലൻ
എന്ന് പ്രസിദ്ധനായി പെരുമാളുടെ ഇഷ്ടമന്ത്രിയായിരിക്കുന്നബ്രാഹ്മ
ണർ വഴിപോക്കരായി വന്ന സാമന്തരോടു ഓരൊ വിശേഷങ്ങൾ പറ
ഞ്ഞിരിക്കുന്നതിന്റെ ഇടയിൽ . രായർ മലയാളം അടക്കുവാൻ കോ
ട്ടയിട്ട പ്രകാരവും ചേരമാൻ പെരുമാൾ യുദ്ധത്തിൽ മടങ്ങിയ പ്ര
കാരവും പറഞ്ഞപ്പോൾ, മാനവിക്രമന്റെ സത്യം കൊണ്ടും ശീല
ത്വം കൊണ്ടും വളരെ പ്രസാദിച്ചു. പിന്നെ ബ്രാഹ്മണരും പെരു
മാളും വെള്ളത്തിൽ ഏറിയതിന്റെ ശേഷം രായരോട് ജയിപ്പാൻ
പോകുന്ന പ്രകാരം കല്പിക്കകൊണ്ട് അവരോടു പറഞ്ഞാറെ, സാമ [ 253 ] ന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം
ചെയ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട് പറക
യും ചെയ്തു . അപ്രകാരം പെരുമാളെയും ഉണൎത്തിച്ചതിന്റെ ശേഷം
ഇരിവരെയും കൂട്ടിക്കൊണ്ടു വന്നു ബഹുമാനിച്ചിരുത്തി, പല
ദിവസവും അന്യോന്യവിശ്വാസത്തിന്നായ് ക്കൊണ്ടും ബുദ്ധി
ശക്തികളും പരാക്രമങ്ങളും പരീക്ഷിച്ചെടത്ത് സാമന്തർ യുദ്ധകൌ
ശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമസം കൂടാതെ പു
രുഷാരത്തെ വരുത്തി യോഗം തികച്ചു കൂട്ടി , പെരുമാളും തന്റെ പട
നായകന്മാർ 122 പേരും അവരോട് കൂടി ഒമ്പതു നൂറായിരം ചെക
വരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു,
സാമന്തരോടും കൂടി കണക്ക് എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണി
ക്കുമാരമേനോനെയും പരക്കൽ ഉറവിങ്കൽ പാറചങ്കരനമ്പിയെയും ക
ല്പിച്ചയക്കയും ചെയ്തു . പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ
പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു, പുരുഷാരം 3 പ്രദ
ക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ കൈയിൽ വെച്ചു മനുഷ്യജന്മം
പിറന്നിട്ടുള്ളവൎക്കും വെള്ളികൊണ്ടു ഓരൊ അടയാളമിട്ടു നോക്കിയാ
റെ, 10000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു. 30000 ദേ
വജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു.
10000 നായൎക്ക് മോതിരം ഇടുവിച്ചു പോരികയും ചെയ്തു . ഉറക്ക
ത്ത് ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾകൊണ്ടറിഞ്ഞ് അവരു
ടെ ആയുധങ്ങളിൽ ഗോപി കൊണ്ടും ചന്ദനം കൊണ്ടും അടയാളം
ഇട്ടു, ആരും ഗ്രഹിയാതെ കണ്ടു യഥാസ്ഥാനമായിരിപ്പൂതും ചെയ്തു.
ഈ 10000 നായരും നമ്പിയാരും കൂടി വലത്തെ കോണിൽ പട ഏ
റ്റു, പെരുമാളുടെ കാര്യക്കാരിൽ പടമലനായർ ഒഴികെ ഉള്ള കാര്യ
ക്കാരന്മാർ 11 പേരും കൂടി ഇടത്ത് കോണിൽ പട ഏറ്റു, എടത്ത
കോൺ പട ഒഴിച്ചു പോന്നു , വലത്തെ കോണിന്നു പട നടന്നു മല
യാളം വിട്ടു, പരദേശത്തു ചെന്നു പോർക്കളം ഉറപ്പിച്ചു, മാറ്റാനെ
മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു. സാമന്തർ വില്ലും ശര
ങ്ങളം കൈക്കൊണ്ടിരിക്കുന്ന 30000 നായരെ മുമ്പിൽ നടത്തി, അ
വരുടെ പിന്നിൽ 18 ആയുധങ്ങളിലും അഭ്യസിച്ച മേൽ കിരിയ
ത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും ഏറി ഇരിക്കുന്ന 10000
നായരെയും നടത്തിച്ചു, 32 പടനായകന്മാരോടും കൂടി ചെന്നു രായരു
ടെ കോട്ടെക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കട
ന്നു , അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു , വളര ആനകൾക്കും കുതി
രകൾക്കും കാലാൾക്കും തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു
കോട്ടയുടെ ഉള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും വിക്ര
മനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാതില്ക്കൽ 10000 നാ
യരെ പാതിയാക്കി നിൎത്തി, ശേഷമുള്ളവരെ 4 ഭാഗത്തുംനിൎത്തി ഉ
റപ്പിച്ചു, 3 ദിവസം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു,
കോട്ട പിടിക്കയും ചെയ്തു. അന്നു പെരുമാൾ എല്ലാവർക്കും വേണ്ടുന്ന [ 254 ] സമ്മാനങ്ങളെ കൊടുത്തു, പുരുഷാരത്തെയും പിരിച്ചു , സാമന്ത
രിൽ ജ്യേഷ്ഠനെ തിരുമടിയിൽ ഇരുത്തി , വീരശൃംഖല വലത്തെ
കൈക്കും വലത്തെ കാലും ഇടീപ്പുതും ചെയ്തു. 10000 നായൎക്ക് കേ
രളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്
പിച്ചു, പൊലനാട്ടിൽ ഇരിക്കേണം എന്ന് മന്ത്രികൾ പറഞ്ഞിട്ട്
അവിടെ ഉള്ള പ്രജകളെ അവിടുന്നു വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങ
ളെ ഒഴിപ്പിച്ചു അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്കഴി നാട്ടു
തറയിൽ ഇരുത്തി, അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കോട്ടും തെ
രിഞ്ഞ നായരിൽ പ്രധാനന്മാരെ കോഴിക്കോട്ടു ദേശത്തും ആക്കി ഇ
രുത്തിയപ്രകാരവും മന്ത്രികൾ പെരുമാളെ ഉണൎത്തിക്കയും ചെയ്തു. മാ
നവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി, നിങ്ങൾ ഇരിവരെയും അന
ന്തരവരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തണം എന്നു കല്പിച്ചി
രിക്കുന്നു എന്നരുളിച്ചെയ്താറെ ഞങ്ങൾ കാശിക്ക് പോയി ഗംഗാസ്നാ
നവും ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇരിവരും ഇങ്ങു
വന്നാൽ ചെയ്യും വണ്ണം ചെയ്തു കൊള്ളുന്നതുമുണ്ടു . ഇതുവണ്ണം ഉണൎത്തി
ച്ചു കാശിക്ക് പോവൂതും ചെയ്തു .

6. ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം .

പടജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ* പുത്രനായി എ
ത്രയും പ്രസിദ്ധനായിട്ടു ഒരു ദിവ്യനുണ്ടായി, അതാർ പിന്നെ ശങ്കരാ
ചാര്യർ ആയതു. അതുണ്ടായതു ഏതുപ്രകാരം എന്നു കേട്ടുകൊൾക
ഒരു ബ്രാഹ്മണസ്ത്രീക്ക് വൈധവ്യം ഭവിച്ചശേഷം അടുക്കളദോഷം
ശങ്കിച്ചു നില്ക്കും കാലം അവളെ പുറന്നീക്കിവെച്ചു ശ്രീ മഹാദേവൻ
വന്നുല്പാദിക്കയും ചെയ്തു. ഭഗവാൻ കാരുണ്യത്താൽ അവൾക്ക് പു
ത്രനായി വന്നവതരിച്ചു. ശൃംഗെരി ശങ്കരാചാര്യർ അവൻ വിദ്യ കുറ
ഞ്ഞൊന്നു പഠിച്ചകാലം തന്റെ അമ്മ മരിച്ചവാറെ, ആ ഊഴത്തിൽ
ക്രിയകൾക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹത്തിങ്കൽ
ഹോമകുണ്ഡം ചമച്ച മേലേരി കൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം
ഛേദിച്ചു ഹോമിച്ചു ദഹിപ്പിച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും
ക്രിയകൾ ശൂദ്രനെ കൊണ്ടു ബ്രാഹ്മണൎക്കടുത്തവനെകൊണ്ടു ചെയ്യി
പ്പിച്ചു. അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ
ശൂദ്രനും ഒരു ക്രിയയില്ല, ശൂദ്രൻ കൂടാതെ ബ്രാഹ്മണനും ഒരു ക്രിയ
യില്ല എന്നു കല്പിച്ചു, ശങ്കരാചാര്യൎക്കു വിദ്യ അനേകം ഉണ്ടായവാ
റെ അവന്നു ശരി മറ്റാരുമില്ല, ബ്രാഹ്മണരും നില്ക്കാതെ ആയി. സ
കല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി സൎവ്വജ്ഞ പീഠം ഏറി ഇ
രിക്കുംകാലം ഗോവിന്ദസന്യാസിയുടെ നിയോഗത്താൽ കേരളഭൂമി
യിങ്കലെ അവസ്ഥാ 24000 ഗ്രന്ഥമാക്കി ചമച്ചു. 64 ഗ്രാമത്തെയും
വരുത്തി അടുക്കും ആചാരവും നീതിയും നിലയും കുലഭേദങ്ങളും [ 255 ] മര്യാദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കഴി
വരഞ്ഞ് നീർ കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവരവ
ൎക്കു ഓരോരൊ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും അതാത് കുല
ത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു. നാലു വൎണ്ണംകൊണ്ടു 18
കുലം ആക്കി അതുകൊണ്ടു 68 കുലവൎണ്ണം എന്നും 72 കുലം എന്നും
കല്പിച്ചു.

അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടു കൊൾക; ബ്രാഹ്മ
ണാദി നാലു വൎണ്ണമുള്ളത തന്നെ അനേകം പേരുണ്ടു ബ്രാഹ്മണരിൽ
തന്നെ അനേകംപേരുണ്ടു. ഓത്തന്മാർ, മന്ത്രവാദികൾ, സ്മാൎത്തന്മാർ
ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ ഗ്രന്ഥികൾ, ജ്യോതിഷക്കാർ, ഷാ
രികൾ, വ്യാകരണക്കാർ , ശാന്തിക്കാൻ ശാസ്ത്രികൾ, വേദാന്തികൾ,
വൈദികന്മാർ, ഗൃഹസ്ഥന്മാർ , സന്ന്യാസികൾ. ബ്രാഹ്മണ സ്ത്രീ
കൾ അകത്തു നിന്നു പുറപ്പെടാതെ ഇരിക്കുന്നവരാകകൊണ്ടു അന്തൎജ്ജ
നങ്ങൾ എന്നും അകത്തമ്മമാർ എന്നും പേരായി. ബ്രാഹ്മണരുടെ
ബാലന്മാർ ഉണ്ണി എന്നും ബാലമാർ തങ്ങപ്പിള്ളമാർ എന്നും പറയു
ന്നു , ആര്യാവൎത്തത്തിങ്കൽ നിന്നു വന്ന ബ്രാഹ്മണർ നമ്പൂതിരിമാർ
നമ്പൂരിപ്പാടു എമ്പ്രാന്മാർ എമ്പ്രാന്തിരി എന്നും അവരിൽ പ്രമാണി
കളെ * തിരുമുൽപാടന്മാർ എന്നും ഭട്ടത്തിരിപ്പാടെന്നും വന്ദനാൎത്ഥം
പറയുന്നു. ഓരൊ യാഗാദികർമ്മങ്ങളെ ചെയ്കകൊണ്ടു , സോമാ
തിരിമാർ അഗ്നിഹോത്രികൾ എന്നിങ്ങിനെ ചൊല്ലുന്നു. പരദേശ
ബ്രാഹ്മണർ ഭട്ടന്മാർ പട്ടർ തന്നെ. ഇവർ വൈദികന്മാർ നമ്പിടി
ക്ക ഓത്തില്ലായ്കകൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണി
കക്കാട്ട് കാരണപ്പാടു എന്ന നമ്പിടി ആയുധം എടുത്ത അകമ്പടി
ചെയ്ക പിതൃ പൂജെക്ക് ദർഭയും സ്രുവവും ചമതക്കോലും . വരു
ത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണ സഭയിൽ ഒന്നിച്ച ആവ
ണപ്പലക ഇട്ടിരിക്കുന്ന പ്രഭു, ഇതിൽ താണതു കറുകനമ്പിടി നമ്പി
ടിക്ക് മരുമക്കത്തായം ഉണ്ടു . പിന്നെ അന്തരാളത്തിൽ ഉള്ളവർ ,
അമ്പലവാസികൾ ശൂദ്രങ്കൽനിന്നു കരേറിയവർ ബ്രാഹ്മണങ്കൽ
നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ രണ്ടു വകക്കാർ: അക
പ്പൊതുവാൾ ശിവബലിക്ക് തിടമ്പു എഴുന്നെള്ളിക്ക , ദേവസ്വം ക്ഷേ
ത്രം ദേവനേയും പരിപാലിച്ചു സൂക്ഷിക്ക . സോമാനം കഴുക പുറപ്പൊ
തുവാൾ വഴിപാടു വാങ്ങി കൊടുക്ക , ഇല വിറകു പാൽ തേൻ നെയ്യി
ത്യാദി ഒരുക്കുക. ഭഗവതി സേവയിൽ ശക്തിപൂജ ചെയ്യുന്നവൎക്കു പി
ടാരന്മാർ പിഷാരകന്മാർ എന്നും അടിയാന്മാര അടികൾ എന്നും ഓ
രൊ പേരുണ്ടു . പുഷ്പകൻ നമ്പിയച്ചനും ദേവന്നു പൂകൊടുക്ക , മാല
കെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു കൊള്ളുക, അവന്റെറ ഭാര്യക്ക് ബ്രാ
ഹ്മിണി എന്നു പേർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും
അവനെ പൂനമ്പി എന്നും ചൊല്ലുന്നു. ബ്രാഹ്മിണിക്ക് വെളിച്ചടങ്ങു [ 256 ] പാടുക തന്നെ ജീവിതം . പിഷാരോടിക്ക് സന്യാസിയുടെ
ആചാരവും ക്ഷേത്രത്തിങ്കൽ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു,
കൈലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു , അവന്റെ
പക്കലാക്കിയ സ്ത്രീക്കു അടിച്ചു തളി പ്രധാനമാക്കി വാരിയത്തി
എന്നു പേരും വാരിജാതിക്ക ക്ഷത്രിയരുടെ പുലയും പുണ്യാഹവും
പുഷ്പകന്റെ പ്രവൃത്തിയും കല്പിച്ചു. ഇതിൽ പെറ്റും പിറന്നും
ഉണ്ടായവർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെത് എന്നു പറയുന്നു .
ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും
പേർ. ഈശ്വരകഥകളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാ
ണങ്ങളും വായിക്ക , കൂത്താടുക കൂത്തു പറയിക്ക , അവൎക്ക് പല കർ
മ്മങ്ങൾക്കായിട്ടും ചാൎന്നവർ എന്ന ഒരു കൂട്ടത്തെ കല്പിച്ചു; അവർ
നമ്പിയാർ, അതിൽ ഇളയതൂ ശൂദ്രൎക്ക് ശ്രാദ്ധത്തിന്നു ചോറു വെപ്പിച്ചു
വാങ്ങുക. മൂസ്സതു ഊരിലെ പരിഷതങ്ങന്മാർ പരശുരാമദോഷം ഏല്ക്കു
കകൊണ്ടു ബ്രാഹ്മണകൎമ്മം ഒന്നും ഇല്ല. ഇവരോടു കൂടുന്ന ചെല
മ്പാണ്ടികൾ തിരുവന്തപുരത്ത് ഭഗവാന്റെ അടിയാർ , ശാസ്താവി
ങ്കൽ കൂത്താടുവാൻ തീയാടിനമ്പി എന്നൊരുപരിഷയും കല്പിച്ചു,
തൈയമ്പാടി എന്നൊരു ചാൎന്ന പരിഷയും ഉണ്ടു . അവർ കളം എ
ഴുതി ദൈവം പാടുന്നവർ; ഭദ്രകാളി അടിയാന്മാരുടെ പൂജ ഉള്ളേട
ത്ത് കഴകപ്പൊഴുതിക്കായിട്ടു ചാൎന്നവർ എന്ന മാനാരി പുത്തില്ലം
അങ്ങിനെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും അ
മ്പലവാസികളിൽ കൂടിയവർ, മാരയാർ അമ്പലവാസികളിൽ കൂ
ടുക ഇല്ല; അവർ വാദ്യപ്രയോഗക്കാർ കൊട്ടുമാരയാർ അസ്ഥികുറ
ച്ചി, അസ്ഥിവാരി, ശവസംസ്കാരത്തിൽ പരിചാരം ചെയ്ക
കൊണ്ടു പരിയരത്തവരിൽ ആകുന്നു . ഇവർ ഒക്ക നാലു വൎണ്ണത്തിൻ
ഇടയിൽ പെട്ട അന്തരജാതികൾ.

ക്ഷത്രിയരിൽ സൂര്യവംശവും സോമവംശവും രണ്ടു വകയിൽ
മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും സാമന്തരും ഉണ്ടു. എറാടിയും
നെടുങ്ങാടിയും വള്ളൊടിയും അവരിൽ താണ പരിഷ എന്നും അ
ടിയോടികൾ എന്നും പറയുന്നു . മയൂരവർമ്മൻ മലയാളം തൌളവം
വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ നാമധേയാന്ത്യത്തി
ങ്കൽ ഒക്കയും വർമ്മൻ ശൎമ്മൻ എന്നുള്ള പേർ കൂടുന്നു.

വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല എന്നും പറയുന്നു ;
വയനാട്ടിലുണ്ടു .

ബ്രാഹ്മണൎക്ക് വേദശാസ്ത്രങ്ങളും യാഗാദികൎമ്മങ്ങളും ജപഹോ
മാദിശാന്തികളും . ക്ഷത്രിയൎക്ക് രാജത്വം രക്ഷാശിക്ഷ പ്രജാപരിപാ
ലനവും . വൈശ്യന്നു കൃഷി ഗോരക്ഷ വാണിഭവും . ശൂദ്രന്നു പട
നായാട്ടു മൂന്നാഴിപ്പാടു കാവൽ ചങ്ങാതം അതിൽ കിഴിഞ്ഞവൎക്ക് താ
ളിപിഴിഞ്ഞു കുളിപ്പിക്ക , തണ്ടെടുക്ക , ചുമടുകെട്ടുക, എള്ളിടുക, പൂ
ഞ്ചേല മുക്കുക, മറ്റും കൂലി ചേകവും ഉണ്ടു .

ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു. അതിൽ വെള്ളാള [ 257 ] സ്സ്വരൂപത്തിൽ പേരുകൾ തങ്ങൾ എന്നും കമ്മൾ എന്നും കുറുപ്പെന്നും
പണിക്കർ എന്നും നായകൻ നായർ എന്നും അടിയോടി നമ്പിയാർ
ചെല്ലട്ടന്മാർ തലച്ചെണ്ണൊർ തലപ്പെണ്ണൊർ മേനോക്കി മേനൊൻ
അപ്പൻ എന്നും അമ്മൊന്മാർ അമ്മാവൻ എന്നും ഓരൊ സ്വരൂപത്തി
ങ്കൽ ഒരൊ പേർ പറയുന്നു. ഈ തറവാട്ടുകാർ ഒക്കയും 11* കിരിയ
ത്തിൽ ഉളവായുള്ളവരാകുന്നു 1. മുതുക്കിരിയം , 2. ഇളങ്കിരിയം ,
3. അടുങ്കുടിക്കിരിയം , 4. അമയങ്ങലത്തുകിരിയം , 5. എടത്തു കുടി
കി, 6. നെല്ലുളികി, 7. നീലഞ്ചെരികി, 8. ഇടിമകി, 9. മമ്പാടു
കി, 10. തിരുമങ്ങലത്തുകി, 11. പുത്തൂർകി ഇതിൽ കിഴിഞ്ഞു
പോയ പരിഷകൾ ചാൎന്നു പരിഷകൾ നാലുവൎണ്ണത്തിൽ ചാന്നവർ
ഉണ്ടു : സാമന്തൎക്കും ചാൎന്നവരുണ്ടു എന്നു പറകകൊണ്ടു 5 എന്നും നാ
ലെന്നും പറയുന്നു. അകത്തു ചാൎന്നവർ, പുറത്തുചാൎന്നവർ , പരപ്പൂവർ ,
പ്രഭുസേവകർ പള്ളിച്ചേകവർ, പള്ളിച്ചാന്മാർ, മടവർ എന്നിങ്ങി
നെ ഉള്ളവർ ക്ഷേത്രത്തിലും എടത്തിലും മടത്തിലും മാടത്തിലും കൊ
യിലകത്തും നിന്നു വേല ചെയ്യേണ്ടും പരിഷകൾ അവർ ഉള്ളാളർ,
ഉള്ളാട്ടിൽനായർ, ഉള്ളകത്തു നായന്മാർ എറന്നട്ടിലും മറ്റും കൂലിച്ചേ
കവർ, പള്ളിച്ചാന്മാർ പണ്ട് തളിയാതിരിമാരുടെ പള്ളി തണ്ടു എ
ടുത്തവർ.

അതിൽ കീഴപെട്ടുള്ള പെട്ടുള്ള ജാതികൾ വെളുത്തേടൻ , ഈരങ്കൊല്ലി,
വണ്ണത്താൻ അലക്കി പിഴിഞ്ഞു കൊടുക്ക തിരുപുടാടഞെറിക വി
ളക്കത്തറവൻ വളിഞ്ചിയൻ, ക്ഷൌരം കഴിക്ക , പിതൃകർമ്മം , കുശ
വൻ കുലാലൻ, കൊയപ്പൻ , ആന്ത്യൂൻ . മൺകലം നിർമ്മിക്ക . ഊരാ
ളി കല്ലെരിനായർ മനയാളികൾ ഏരുമാൻ മതിൽ മാടുക, മച്ചു പടു
ക്ക , കുന്നിടിക്ക , കുഴിതൂൎക്കുക, കുളങ്കിണറു കുഴിക്ക, കൂലിക്കു കുത്തുക.
വട്ടക്കാട്ടവൻ (വാണിയൻ പതിയാരും ചക്കാല വാണിയന്നും എൾ
ആട്ടി പിഴിക) എന്നിങ്ങിനെ 5 ജാതിയും . പിന്നെ കുടുമ്പർ കടു
പ്പട്ടർ ചുമടു കെട്ടുക ഉപ്പും മീനും വില്ക്ക. കച്ചേരിനായർ പീടിക കെ
ട്ടി വാണിഭം അവനും വട്ടക്കാട്ടവനും ഒന്നു തന്നെ നായിക്കന്മാർ കൊ
ട്ടി കൂടും കുറിക്ക കൂട്ടാൻനായർ, കണ്ടത്തിൽ നായർ ക്ഷേത്രത്തിൽ
അരികുത്തുക, പാത്രം തേക്ക, ഗോപുരം കാക്കുക ഇവർ ചാൎന്നപരി
ഷയിൽ നിന്നു കിഴിഞ്ഞവർ. അകത്തൂട്ടുപരിഷ കച്ചേരിചെട്ടിയാൻ
ഒഴികെ 3 കച്ചോടക്കാർ:രാവാരി യാവാരി വ്യാപാരി കപ്പലോട്ടം പാ
ണ്ടിശാല കെട്ടിവാണിഭം , ചരക്കുകൾ ഓട്ടക്കാർക്ക് കൊടുത്തുംകൊ
ണ്ടും കച്ചോടം ചെട്ടി പൊൻവാണിഭം , കമ്മട്ടത്തിൽ പണം അടി
പ്പിച്ചാൽ പൊൻ മാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെപ്പിക്ക ,
ഓട്ടവൊഴുക്കവും കച്ചോടം കണക്കെഴുത്തും ചോനകർ ബൌദ്ധന്മാർ
അസുര വംശത്തിങ്കലുണ്ടായവർ. കച്ചോടം കപ്പലോട്ടം പിന്നെ ചീ
നർ, കുഞ്ചാരത്തിക്കാർ , പൌരവർ ഇവർ ഓരൊരു ദ്വീപിങ്കൽനിന്നു [ 258 ] കപ്പലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പുണ്ടു. ഇതിൽ കൊ
ങ്ങിനിയർ, ചെരിപ്പുകുത്തി, നസ്രാണി, ഒത്താന്മാർ, പൌരൻ ഇ
ത്യാദി 18 വംശം ഉണ്ടു. പറുങ്കി, ലാന്താ, പരിന്തിരീസ്സ്, ഇങ്കിരി
സ്സ് എന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ അതാത് ദ്വീപുകളിൽ
കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുടങ്ങി ഇരിക്കുന്നു. ചാ
ലിയാർ പരദേശത്തു നിന്നു വന്നു, തെരു കെട്ടി നെയ്തു തുടങ്ങിയ
വർ ചെട്ടിയാർ, ചെടർ, ഈഴവരും * തീയ്യരു * * ഈഴം എന്ന ദ്വീപി
ങ്കന്നു വന്നവർ മരം കയറ്റും ഈർച്ച മൂർച്ചയും കാച്ചും വാണിഭവും അ
വരിൽ തണ്ടായ്മസ്ഥാനമുണ്ടു. കാവുതിയൻ ക്ഷുരകൻ അവരോട്
കൂട മുകവർ മുകയർ പുഴയിൽ മീൻ പിടിക്ക. മുക്കുവരും കടവർ വ
ലകെട്ടി മീൻ പിടിക്ക, തോണി കടത്തുക, കെട്ടെടുക്ക ഈഴെത്ത
നിന്നു വന്നവർ എന്നു പറയുന്നു. കമ്മാളർ കർമ്മാളർ ഐവർ ഐ
ങ്കൂടി എന്നും നാല്വർ എന്നും പറയുന്നു. അതിൽ ബ്രാഹ്മണൻ ആ
ചാരി ആശാരി മരം വെട്ടി കുറെക്ക . ക്ഷത്രിയൻ തട്ടാൻ പെരുന്തട്ടാൻ
ആഭരണവും വിഗ്രഹവും ഉണ്ടാക്കുക. ചൊഴിതട്ടാൻ കമ്മട്ടം പുക്കു പ
ണമടിക്ക , പൊൻവാണി ചക്രകുത്തിയാർക്കു കുത്തുപണി. വൈശ്യൻ
മൂചാരി മൂശാരി ഓട്ടു പണി, പൂജാപാത്രങ്ങൾ മറ്റും വാൎത്തുണ്ടാക്കുക .
ശൂദ്രൻ കൊല്ലൻ പെരുങ്കൊല്ലൻ ഇരിമ്പുപണി. ചെമ്പുകൊട്ടി ചെ
മ്പൊട്ടി ചെമ്പുപണി. കമ്മാളരിൽനിന്നു പിരിഞ്ഞു കഴിഞ്ഞു പൊ
യവർ നാലു കൊല്ലർ , അതിൽ തീകൊല്ലൻ, കരുവാൻ, അമ്പുകെ
ട്ടിക്കൊല്ലൻ പടക്കുറുപ്പു, വില്ലുഴിക , അമ്പുകെട്ടുക, പയറ്റിക്ക . പ
ലിശക്കൊല്ലൻ കിടാരൻ പലിശ എടുത്തു കൊടുക്ക , തോല്പണി.
വാൾകൊല്ലൻ (കടച്ചകൊല്ലൻ) ആയുധം വെളുപ്പിക്ക , എടുത്തുകൊടു
ക്ക . കൂലിച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു : വടികുറുപ്പു കുന്തവടി
തീൎക്ക. പരകുറുപ്പു കുമ്മായം ഉണ്ടാക്കുക. പരവൻ കാട്ടക്കുറുപ്പു, വേല
ക്കുറുപ്പു. വേലൻ, പേറ്റി, ചികിത്സ, ഈറ്റെടുക്ക, ശസ്ത്രപ്രയോഗ
വും സൂതികാകർമ്മവും , പാണർ മുന്നൂറ്റൻ , അഞ്ഞൂറ്റൻ , വേലൻ,
പരവൻ , മരം ഏറുക, കളം മനിയുക, കെട്ടിയാട്ടം , കൂളി അടക്കുക,
ഒടിതീൎക്ക , മന്ത്രവാദം . കമ്മാളൎക്ക് അടിമയായി നിൽക്കുന്നു അതിൽ
4 വക മൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി ഇവർ ഒന്നു
തന്നെ. വണ്ണാൻ മണ്ണാൻ, പെരുവണ്ണാൻ . ഏറ്റും മാറ്റും കെട്ടിയാട്ടം
ചാഴിയും പുഴുവും വിലക്കുക, മന്ത്രവാദം കുത്തുപണി. പിന്നെ കണി
ശൻ കണിയാൻ ജ്യോതിശ്ശാസ്ത്രം , മന്ത്രവാദം . നാല്പത്തീരടിസ്ഥാന
ത്തിൽ ആയുധം എടുത്തു കൊടുക്ക, കളരിയിൽ ആചാര്യസ്ഥാനം ,
കൂട്ടും ബാധതിരിക്ക, വേട്ടുവൎക്ക് ഉപ്പു വിളെക്കുക , മൺപണി. പുള്ളു
വന്നും (ഔഷധക്കാരൻ) വള്ളുവന്നും കൂലിപ്പണി. പിന്നെ കുന്നുവാ
ഴികൾ 16 വംശം എന്നു പറയുന്നു. പുളിയർ (ഇവൎക്ക് കുറുമ്പിയാതി
രി കുന്നിൻകൂർ വാഴ്ച വെട്ടിയടക്കം , കെട്ടിപാച്ചൽ നായാട്ടു, പട, [ 259 ] കൂലിച്ചേകം , ഈ അവകാശങ്ങൾ കൊടുത്തു . മലയിൽ പണിയ
ന്മാർ (പയറ്റുക) പണിയർ, കാടർ, കാട്ടുവർ, കുറിച്ചിയപണി
ക്കർ, മാവിലവർ, കരിമ്പാലർ, തുളുവർ, കുളുവർ കാട്ടുവാഴ്ച, , നായാ
ട്ടു, വലിപ്പൊഴുത്തി. ഇറയവൻ , എറവാളൻ , തേൻ കുറുമ്പർ, മലയർ,
കള്ളാടിമാർ (എറവക്കളി കെട്ടിയാട്ടം കൂളിയടക്കം) ആളർ പെരാ
ളർ , ഉള്ളാളർ, ഉള്ളവർ മലയാളർ, കുറുമ്പർ, പല വിത്തുകളും എടു
ക്ക. മൂത്തൊരൻ (നായാട്ടു വലകെട്ടുക ഉറിമിടക) കുറവൻ വിഷംകി
ഴിക്ക , പാമ്പാട്ടം . ചപ്പിടിക്കളി, കൈനോക്കുക, കാക്കമാംസം ഭ
ക്ഷിക്ക, പുല്പായിടുക. പറയൻ (പറയിപെറ്റ പന്തീരുകുലം വായി
ല്ലാകുന്നിലപ്പൻ പരദേവത, കുടയും മുറവുംകെട്ടുക , ഒടിക്ക , മാട്ടുക ,
പശുമാംസം ഭക്ഷിക്ക. ചെറുമരിൽ കയറിയവർ ഇരുളർ, എരളൻ ,
കണക്കരും , ഒടുക്കം പുലയരും പായുണ്ടാക്കുക നായാടികളും നായടി
ച്ചു തിന്നുക.

ഇങ്ങിനെ 72 കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുകുളി
തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അടുക്കും , ആചാരം , നീതിയും , നി
ലയും , തളിയും , കുളിയും , പുലയും , പുണ്യാഹവും , ഏറ്റും , മാറ്റും ,
ദിനവും , മാസവും എന്നിങ്ങിനെ ഉള്ളത് എല്ലാം ശങ്കരാചാര്യർ 64
ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും സ്വരൂപവുംനാനാവർ
ണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കൎക്കടവ്യാഴം പുക്കു വരുന്ന
കുംഭമാസത്തിൽ വന്ന മഹാ മഖത്തിൽ പിറ്റെ നാൾ തിരുന്നവാ
യെ പേരാറ്റിൽ മണല്പുറത്തനിന്നു മഹാരാജാവായി മലയാള
ത്തിൽ 17 നാടു മടക്കി വാഴും പെരുമാളെയും നമ്പിമാടമ്പിസ്മാൎത്തൻ
മറ്റും പല പ്രഭുക്കന്മാരെയും വരുത്തി ബോധിപ്പിച്ചു, സൎവ്വജ്ഞരാ
യിരിപ്പോരു ശങ്കരാചാര്യർ എന്നറിക. ഈശ്വരന്നു ആരിലും ഒരു
കുലഭേദവുമില്ല. പരദേശികൾ ഒരു ജാതിക്കും തീണ്ടിക്കുളിയുമില്ല;
ഏകവൎണ്ണിച്ചിരിക്കുമത്രെ; അതു പോര ഈ കൎമ്മഭൂമിയിൽ ഭൂമിക്ക്
കർമ്മം കൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാജ്യ
ങ്ങളിൽ ഒന്നിച്ചു നടക്കാം . കർമ്മഭൂമിയിങ്കൽ കർമ്മം കൊണ്ടു ഗതി
വരുത്തി കൂടും അതു കൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു. അ
തിന്നു വിഘ്നം വരുത്തുന്നവർക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ല
ലും മനോദുഃഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട് അതീന്നു
നീക്കം വരുത്തിക്കൂടാ എന്നു 64 ഗ്രാമവും ശങ്കരാചാര്യരും രാജാക്ക
ന്മാരും പല ദിവ്യജനങ്ങളും മഹാലോകരും കൂടിയ സഭയിങ്കൽനിന്നു
കല്പിച്ചു.

7. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു

ചേരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി വാഴും കാല
ത്ത് തിരുമനസ്സകൊണ്ടു നിരൂപിച്ചു കല്പിച്ചു. ഈ ഭൂമിയെ ബ്രാ
ഹ്മണർക്കല്ലൊ പരശുരാമൻ ഉദകദാനം ചെയ്തതു, വളരെ കാലം [ 260 ] ഞാൻ അനുഭവിച്ചതിന്റെ ശേഷം പരിഹാരത്തിന്ന് എന്തു കഴിവു
ള്ളു എന്നു നിരൂപിച്ചതിന്റെ ശേഷം , പല ശാസ്ത്രികളും ആറു ശാ
സ്ത്രത്തിങ്കലും 3 വേദത്തിങ്കലും ഒരു *പ്രായശ്ചിത്തം കാണ്മാനില്ല ;
നാലാം വേദത്തിങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു എന്നുണൎത്തി
ച്ചു. അക്കാലം ചേരമാൻ പെരുമാൾ അകമ്പടിക്കാര്യക്കാരനായ പ
ടമലനായരെ പിടിച്ച ശിക്ഷിക്കെ ഉള്ളു "എന്ന പെൺചൊൽ"
കേട്ടു നിശ്ചയിച്ചു. അതിന്റെ കാരണം പെരുമാളുടെ ഭാര്യ ആ മ
ന്ത്രിയെ മോഹിച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സമ്മതിപ്പിച്ചതുമി
ല്ല. അതുകൊണ്ടു കോപിച്ചു നിന്നെ തപ്തതൈലത്തിൽ പാകം ചെ
യ്കെ ഉള്ളു എന്നാണയിട്ടു കൌശലത്താൽ പെരുമാളെ വശമാക്കുകയും
ചെയ്തു. അഴിയാറ എന്ന പുഴയിൽ കൊണ്ടു നിറുത്തി ശിക്ഷിപ്പാന്തു
ടങ്ങുമ്പോൾ എന്റെ ജീവിതം തന്നെ എന്നെ കൊല്ലാവു , എന്നു പ
ടമലനായർ പറഞ്ഞു, അവൻ ജീവിതം അടക്കി കൊടുക്ക എന്ന്
ചേരമാൻ പെരുമാൾ അരുളിച്ചെയ്തു . പടമലനായരുടെ മുണ്ടിന്മൂടരി
ഞ്ഞു പുഴയിൽ കാട്ടി, മടിപിടിച്ചു നാളും കോളും തീൎത്തു ജീവിതം
അടക്കി കൊടുത്തു. അരിയളവും കഴിച്ചു, അന്നഴിയാറെന്ന പുഴെക്ക
അരിയാറെന്ന പേരുണ്ടായി. ശിക്ഷിപ്പാന്തുടങ്ങുമ്പോൾ, സ്വർഗ്ഗലോ
കത്തിൽനിന്നു വിമാനം താഴ്ത്തി "വിമാനത്തിന്മേൽ കയറി
കൊൾക" എന്നു ദേവകൾ പറഞ്ഞു "എന്റെ അകമ്പടിസ്ഥാനം
നടത്തികൊൾക" എന്നു പടമലനായർ പതിനായിരത്തോടും പറ
ഞ്ഞു വിമാനത്തിന്മേൽ കരേറി പോകുമ്പോൾ "എനിക്ക് എന്തു
ഗതി" എന്നു പെരുമാൾ അപേക്ഷിച്ചതിന്റെ ശേഷം "അശുവി
ങ്കൽ ഹജ്ജ് ചതുരപുറത്തു വേദ ആഴിയാർ എന്ന ഒരു ചോനകൻ
ഉണ്ടു , അവനെ ചെന്നു കണ്ടാൽ നാലാം വേദമുറപ്പിച്ചു അടയാളം
കാട്ടി തരും . അതിന്നീവേദക്കാരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരു
വഞ്ചാഴിമുഖത്ത് കരക്കെത്തിച്ചു മാൎഗ്ഗം വിശ്വസിച്ചു അവരുമായി
അശുവിന്നു പോയികൊണ്ടാൽ പാതി മോക്ഷം കിട്ടും എന്നു പറഞ്ഞു,
പടമലനായർ സ്വൎഗ്ഗംപുക്കു. അതിന്റെ ശേഷം ബ്രാഹ്മണരും പെ
രുമാളും കൂടി മഹാ മഖത്തിന്നാളത്തെ മഹാ തീൎത്ഥമാടും കാലം വേ
ദിയരാൽ വേദം കൊണ്ടിടഞ്ഞു , ബൌദ്ധന്മാരുമായി അശുവിന്നു
പോകെണം എന്നുറച്ചു ചേരമാൻ പെരുമാൾ എന്ന തമ്പുരാൻ വാർദ്ധ
ക്യമായതിന്റെ ശേഷം തന്റെ രാജ്യം തനിക്ക് വേണ്ടപ്പെട്ട ജന
ങ്ങൾക്ക് പകുത്തു കൊടുക്കെണം എന്നു കല്പിച്ചു. കന്യാകുമാരി
ഗോകൎണ്ണത്തിന്റെ ഇടയിൽ കന്നെറ്റി പുതുപട്ടണത്തിന്റെ നടുവിൽ
തെക്കെ ചങ്ങല പുരത്തഴിയും വടക്കു പുതുപട്ടണത്തെഴിയും കിഴക്ക
18 ചുരത്തിൻ കണ്ടിവാതിലും പടിഞ്ഞാറെ , കടല്ക്ക 18 അഴിമുഖ
വും , വടക്ക പടിഞ്ഞാറ് മൂല അഗ്നികോണ്, വടക്കകിഴക്ക മൂല ഈ
ശാനകോണ്, തെക്കകിഴക്ക , മൂല വടപുറായി മൂല, തെക്കപടി [ 261 ] ഞ്ഞാറെ, മൂല ചെമ്പുറായി മൂല, ഇതിന്നിടയിൽ ചേരമാൻ നാടു,
പരശുരാമഭൂമി, 160 കാതം വഴിനാടും 4448 ദേവപ്രതിഷ്ഠയും , 108
ദുൎഗ്ഗാലയവും , 360 ഭൂതപ്രതിഷ്ഠയും , 1008 നാല്പത്തീരടിയും , 64
ഗ്രാമവും , 96 നഗരവും . 18 കോട്ടപ്പടിയും , 17 നാടും , തുളുനാടു, കോ
ലത്തുനാടു, പൊലനാടു, കുറുമ്പനാടു, പുറവഴിനാടു, എറനാടു, പറപ്പു
നാടു, വള്ളുവന, രാവണനാടു, വെട്ടത്തുനാടു, തിരുമാനശ്ശേരിന, പെ
രിപടപ്പുന, നെടുങ്ങനാടു, വെങ്ങന, മുറിങ്ങന, ഓണന, വേണനാ
ടു, അണഞ്ഞ 5 നാടു: പാണ്ടി, കൊങ്ങു , തുളു, വയനാടു, പുന്നാടും
എന്നു പറയുന്നു. കേരളവും , കൊങ്കണവും , കൊടകും കൂടാതെ 56 രാ
ജ്യമുണ്ടെന്നു കേൾപുണ്ടു .

ഇങ്ങിനെ ഉള്ള ചേരമാന്നാട്ടിൽ ഉദയവർമ്മൻ കോലത്തിരി
വടക്കമ്പെരുമാൾ കിരീടപതിയും , കേരളാധിപതിയും , എന്നു കല്പി
ച്ചു. തൊള്ളായിരത്തനാല്പത്തുനാല ഇല്ലത്തിൽ 350000 നായർ വളർ
ഭട്ടത്ത് കോട്ടയുടെ വലത്തു ഭാഗത്ത മുതുകുനിവിൎന്നു ചുരികകെട്ടി,
ചെകിച്ചു സേവിച്ചു കാണ്മാന്തക്കവണ്ണം കല്പിച്ചു, പെരുമാളുടെ
കട്ടാരവും കൊടുത്തു, വെന്തൃക്കോവിലപ്പന്റെ അംശം മേല്പെടു
ക്കേണം എന്ന് കല്പിച്ചു, പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ് ഗൃഹ
ത്തിൽ നായകനമ്പൂതിരിപ്പാട്ടിലെ വരുത്തി. ദേവൻറ അംശം നട
ത്തുവാനാക്കി, ദേവൻ അരിയും ചാൎത്തി രാജ്യാഭിഷേകം കഴിപ്പി
ച്ചു. കോലസ്വരൂപത്തിന്റെ മാടമ്പികളായ ചുഴന്നകമ്മൾ ചുഴലി
എന്നും നേർവെട്ടകമ്മൾ എന്നും രണ്ടു നമ്പിയാർക്ക് 12 കാതം വഴി
നാട്ടിൽ ഇടവാഴ്ചസ്ഥാനവും ആയിരത്തിരുനൂറീത് നായരെയും കൊ
ടുത്തു. ഉദയവർമ്മനെ അനുഗ്രഹിച്ചു "വരുവിൽ ഇളങ്കൂറു വരായ്കിൽ
ചേരമാൻ പട്ടം മേൽകോയ്മ സ്ഥാനവും" എന്നരുളിച്ചെയ്തു "ഇങ്ങി
നെ മേല്പെട്ടു 100 കൊല്ലം വാഴ്ച വണോളുക പിന്നെ വമ്പന്നു വാ
ഴുവാനവകാശം" എന്നും കല്പിച്ചു. തെക്കു കുലശേഖരന്റെ സ്വരൂ
പമായ വെണ്ണാടടികൾക്ക് 350000 നായരെ കല്ക്കളത്തകോട്ടയുടെ വ
ലത്തുഭാഗത്തു ഓമന പുതിയകോവിലകത്ത് ചുരിക കെട്ടി, ചെകി
പ്പാന്തക്കവണ്ണം നാടുകോയ്മസ്ഥാനവും ഒണനാടും വെണനാടോട്
ചേൎത്തും കല്പിച്ചുകൊടുത്തു. കോലസ്വരൂപത്തിൽ നീതുണയായി
നിന്നു അൎത്ഥം ചിലവിട്ടുകൊൾക എന്നരുളിച്ചെയ്തു കൂവളരാജ്യ
ത്തിങ്കൽ വാഴുവാൻ കല്പിക്കയും ചെയ്തു. രണ്ടു സ്വരൂപത്തിന്നും ഇന്നും
തമ്മിൽ പുലസംബന്ധമുണ്ടു . വളരെ വസ്തുവും കൊടുത്തു ചിത്രകൂടം
രക്ഷിപ്പാനും കല്പിച്ചു. പിന്നെ സൂര്യക്ഷത്രിയന്നു 52 കാതം നാടും
വളരെ പുരുഷാരവും 18 മാടമ്പികളും 42 കാര്യക്കാരെയും കല്പി
ച്ചുകൊടുത്തു, പെരിമ്പടപ്പ എന്ന പേരും വിളിച്ചു. കാര്യക്കാരിൽ
ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ യുദ്ധത്തിന്ന് ഒട്ടും കുറക
ഇല്ല.

അവന്റെ അനുജനായ കവിസിംഹമരെറ തമ്പുരാനെ തുളുനാടു
രക്ഷിപ്പാൻ കല്പിച്ചു, പെരിമ്പുഴെക്ക് വടക്ക് മേല്ക്കോയ്മസ്ഥാ [ 262 ] നവും കൊടുത്തു. പരമ്പർ നന്ദവാരിലെ ബംഗർ , അജലർ, സവി
ട്ടർ , മൂഡുബിദ്രിയിലെ ചൌടർ, സാമന്തരെറു മുളക്കിയിലെ സാമ
ന്തർ എന്നിങ്ങിനെ 4 പ്രഭുക്കന്മാരും കവിസിംഹമരെറക്കു തുണ
എന്നും കല്പിച്ചു. മികച്ച നാടാകുന്ന പൊലനാടും മനുഷ്യജന്മം
പിറന്നനായർ 10000വും അതിൽ 3 കൂട്ടവും 72 തറയും അഞ്ചകമ്പ
ടിയും എന്നിങ്ങിനെ മുക്കാതം നാടു പൊറളാതിരിരാജാവിന്നു കൊ
ടുത്തു. മല്ലൂർകോയിലകത്ത് എഴുന്നെള്ളി 18 ആചാരവും നടത്തു
വാൻ കല്പിച്ചു . അതാകുന്നതു: തോലും , കാലും , കണയും , കരിമ്പ
ടവും , അങ്കവും , വിരുത്തിയും , ചുങ്കവും , എഴയും , കൊഴയും , ആ
നയും , വാളും , വീരചങ്ങലയും , വിരുതും , വാദ്യം , നിയമവെടി,
നെറ്റിപ്പട്ടം പടപീഠം , പടവീടു, പറക്കും , കൂത്തു, മുന്നിൽ തളി,
ചിരുതവിളി എന്നിങ്ങിനെ 18 പൊലനാട്ടാചാരം . ശേഷം കുറു
മ്പറാതിരി രാജാവിന്നു 36 കാതം നാടും ദേവജന്മം പിറന്ന നായർ
30000വും അവൎക്ക് 1200 തറയും കൊടുത്തു. പിന്നെ കൊല്ലം മു
ക്കാതം നാടുവാഴുവാൻ കൊല്ലത്തു രാജാവിന്നും , വെണനാടും ഒണ
നാടും കൂടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം രാജാവിന്നും
കൊടുത്തു. പറപ്പൂസ്വരൂപം , വെട്ടത്തസ്വരൂപം കായങ്കുളത്തെ ചെ
റായി സ്വരൂപവും മറ്റും കല്പിച്ചു. ഒടുക്കം മഹാമഖവേല ആചരി
ച്ചു നടത്തുവാൻ വള്ളുവകൊനാതിരി രാജാവിന്നു തിരുനാവായി മ
ണൽ പുറവും നാടും 10000 നായരും കല്പിച്ച് കൊടുത്തു. ആറങ്ങാ
ട്ടു ആർങ്ങൊട്ടൂർ സ്വരൂപം എന്നരുളിച്ചെയ്തു , സ്വരൂപം രക്ഷിപ്പാൻ
ചൊവ്വരക്കൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദേവ
തയാക്കി കല്പിക്കയും ചെയ്തു. ഇങ്ങിനെ 17 നാടും 18 രാജാക്ക
ൎന്മാക്ക് കൊടുത്തു , 18 ആചാരവും കല്പിച്ചു. പന്നിയൂരും ചോ
വരവും 2 കൂറും പരവുകൂറും ഇങ്ങിനെ മൂന്നു ഭാട്ട പ്രഭാകര വ്യാകരണം
ഈ മൂന്നു കൂറ്റിൽ ആറാറു 18 സംഘവും അവൎക്ക് കല്പിച്ചു, അ
തിന്റെ പേരുകൾ ഭാട്ടകൂറ്റിൽ, നെന്മിനി, ചോവരം , ആട്ടിചുണ്ട,
നാട്ടി ഇങ്ങിനെ ആറും പ്രഭാകരകൂറ്റിൽ പാലവാക്ക, വിതി, വെ
ള്ളം , തിട്ടുചാഴി ഇതാറും വ്യാകരണകൂറ്റിൽ തത്തവെഴുവും , വല്ലു
കണ്ട, ഇതാറും ഇങ്ങിനെ 18 സംഘം ഓരൊരുത്തനെ ഓരോരു നാ
ട്ടിൽ വാഴ്ച ചെയ്തു ചേരമാൻ പെരുമാൾ എന്ന രാജാവ് .

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്ക
ത്ത് അശുവിന്നു പുറപ്പാടായെന്നും കേട്ടു പൂന്തുറക്കാനും (ഇരിവർ
ഏറാടിമാരും) മാനിച്ചൻ കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു
കേട്ടിരിക്കുന്നു . മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്രകൂട
ത്തിൽ) ചെന്നു പെരുമാളെ കാണും പോഴെക്ക്, രാജ്യം വേണ്ടപ്പെട്ട
ജനങ്ങൾക്ക് പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു
എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും
ഉണ്ടു , അതു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വന്നി
ല്ലല്ലൊ) എന്നു പെരുമാൾ അരുളിച്ചെയ്താറെ, അതു മതി എന്നു [ 263 ] നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ പെരുമാൾ വള്ളുവ കോനാതി
രിയെ കൂട നിൎത്തി പൊൻ ശംഖിൽ വെള്ളം പകൎന്നു ശേഷിപ്പുണ്ടായി
രുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ വഴിയും
(കാതിയാർ മുതലായ ജോനകരേയും മക്കത്തെ കപ്പൽ ഓടിപ്പാനും
മാമാങ്ങവേല പാലിപ്പാനും വാളും വാളിൻ (മുന) മേൽ നീരും പകൎന്നു
കൊടുത്തു "നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക" എന്നാജ്ഞ
യും "ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മേൽകോയ്മ സ്ഥാനം
നടത്തി കൊൾക" എന്നനുജ്ഞയും കൊടുത്തശേഷം , കൈനിറയ വാ
ങ്ങി പൂന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു
കൊണ്ടാൻ. തൊടുവിക്കളത്ത് ഉണ്ണിക്കുമാരനമ്പിയാർ, അന്നേരം
പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻമേനോൻ എന്നും കുന്നല
കോനാതിരിക്ക ഇളങ്കുറുനമ്പിയാതിരി തിരുമുല്പാടെന്നും അരുളി
ച്ചെയ്തു. അന്നു പരമധാനിയും പതാനി പള്ളിമാറടിയും വെങ്കൊററ
കുടപിടിപ്പിക്ക, വെള്ളിക്കാളം വിളിപ്പിക്ക, ആലവട്ടം വെഞ്ചാമ
രം വീശിക്ക , കള്ളരേയും ദുഷ്ടരേയും ശിക്ഷിക്ക, പശുക്കളേയും ബ്രാ
ഹ്മണരേയും ആനന്ദിപ്പിക്ക , പെണ്ണംപിള്ളയും രക്ഷിക്ക, നാട്ടടക്ക
വും 18 ആചാരവും കുത്തുവിളക്കു, പന്തക്കിഴയും , മുത്തുക്കുടയും , പ
ച്ചത്തഴയും , അനുപമക്കൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗ
ങ്ങളും കൊടുത്തു "അറയും തുറയും തളയും ആമവും കഴുവും തീൎത്തു ത
ളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാരത്തോടും കൂടി ഏകഛത്രാ
ധിപതിയായി ആഴി ചൂഴും ഊഴിയിങ്കൽ കുമാരി ഗോകൎണ്ണം പര്യന്തം
അടക്കി വാണുകൊൾക" എന്നരുളിച്ചെയ്തു. നരപതിയംശത്തോടു
കൂടി ആറെട്ടു വട്ടം കെട്ടി വാഴുവാന്തക്കവണ്ണം മാനിച്ചന്നു വാളും വി
ക്രമന്നു നീരും കൊടുത്തു. അതു കണ്ടപ്പോൾ വള്ളുവകോനാതിരി ചേ
രമാൻ പെരുമാളോടുണൎത്തിച്ചു "വെട്ടി ജയിച്ചുകൊൾക എന്നിട്ട
ല്ലൊ വാൾ കൊടുത്തതു. ഇനി എനിക്കൊരു രക്ഷ കല്പിക്കേണം"
എന്നാറെ, പെരുമാൾ ആകട്ടെ "തടുത്തുനിന്നുകൊൾക" എന്നു കൽ
പ്പിച്ചു. വള്ളുവകോനാതിരിക്ക് പലിശയും കൊടുത്തു. പലിശയ്ക്ക
മൂന്നു വെട്ടും കൊടുത്തു, ജയിപ്പാനായിട്ട് വാളും തടത്തു രക്ഷിപ്പാനാ
യി പലിശയും കൊടുത്തു പോകകൊണ്ടു ഇന്നും വള്ളുവകോനാതിരി
യോട് പടകൂടിക്കൂടാ. വേണാടടികളും കോലത്തിരിയും ഇവർ ഒഴി
കെ ഉള്ള രാജാക്കന്മാരോട് ഏശുപെട്ടു കൊൾക എന്നും അരുളിച്ചെ
യ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്ക
യും ചെയ്തു. ഇങ്ങിനെ എറനാട്ടിലും 18 രാജാക്കന്മാരെ കല്പിച്ചി
രിക്കുന്നു. എറപ്പള്ളിനമ്പടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങി
നെ ഉള്ളവൎക്ക് ഓരൊ ദേശം കൊടുത്തു. അവർ ഓരോ സ്വരൂപത്തി
ങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാളൎക്കും പല നാട്ടിലും
ഇടവാഴ്ചസ്ഥാനവും വാഴും വാഴുന്നൊർ കർത്താ, കമ്പമ്മികികൾ,
നായർ, മേനോൻ, പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുക
ളും കല്പിച്ചു. 17 നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും [ 264 ] വാട്ടം വരാതെ നടത്തേണം എന്നും മര്യാദയും ആചാരവും പട്ടോലപ്പെ
ടുക്കേണം എന്നും 4 ആളോടു കല്പിച്ചു. 1 വെണനാട്ടു തൃപ്പാസ്വരൂ
പത്തിങ്കൽ കല്ക്കുളത്ത് ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള,
2 പെരിമ്പടപ്പിൽ വാലിയത്തു മേനോൻ . 3 ഏറനാട്ടു, നെടിവിരി
പ്പിൽ മങ്ങാട്ടരയരച്ചമേനോൻ , 4 കോലത്തിരി സ്വരൂപത്തിൽ പു
തിശ്ശേരി നമ്പിയാർ, നാട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു
പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശേഷം 3 ആളും മേനോന്നു വഴക്കം
ചെയ്യേണം . കർക്കട വ്യാഴം മകരമാസത്തിൽ വരുന്ന സൽപൂയത്തി
ന്നാൾ തിരുനാവായി മണല്പുറത്ത് ഈ നാലു പട്ടൊലക്കാരരും
ഒരു നിലയിൽ കൂടി ഇരുന്നു. 4 പട്ടോലയും നിവിൎന്നു കന്യാകുമാരി
ഗോകർണ്ണത്തിന്നകത്ത് അഴിയുന്ന മര്യാദയും അടുക്കും ആചാരവും
മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളേയും പ്രജകളേയും പ്ര
ഭുക്കന്മാരെയും ബോധിപ്പിച്ചും വള്ളുവകോനിൽ തൃക്കൈകുടെക്കു വേ
ലയായി 17 നാട്ടിലെ പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു
മഹാ മഖ വേല നടത്തേണം എന്നു കല്പിച്ചു. പതിനേഴു നാട്ടി
ലുള്ള മാടമ്പികളും നാടടക്കി , വളർഭട്ടത്തകോട്ടയിൽ പുരുഷാന്തര
ത്തിങ്കൽ രാജ്യാഭിഷേകത്തിന്നു കെട്ടും കിഴിയും ഒപ്പിച്ചേപ്പൂ എന്നും
കോലത്തിരി വടക്കമ്പെരുമാളുടെ തൃക്കാലു കണ്ടു വഴക്കം ചെയ്വു
എന്നും അരുളിച്ചെയ്തു.

ഇങ്ങിനെ എല്ലാം കല്പിച്ചു തിരുനാവായി മണല്പുറത്തു
നിന്നു തിരുപഞ്ചക്കളത്തിന്നു വേദക്കാരരെ കപ്പലിൽനിന്നു കരെ
ക്കെത്തിച്ചു , അശുവിന്നു എഴുന്നെള്ളുവാൻ കൊടുങ്ങല്ലൂർ കോയിൽ
എഴുന്നെള്ളുകയും ചെയ്തു . വേദക്കാരുമായി ഒക്കത്തക്ക കപ്പലിൽ കരേ
റി ചേരമാൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു.
ചേരമാൻ ദേശപ്രാപ്യഃ എന്ന കലി ക്രിസ്താബ്ദം 355.

മാപ്പിള്ളമാർ പറയുന്ന പഴമ കേട്ടാലും : ചേരമാൻ പെരുമാൾ
കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു കപ്പലിൽ ഗുഢമായി കയറി കൊയി
ലാണ്ടി കൊല്ലത്തിന്റെ തൂക്കിൽ ഒരു ദിവസം പാർത്തു, പിറ്റെ
ദിവസം ധർമ്മപട്ടണത്ത് എത്തി 3 ദിവസം പാൎത്തു, ധർമ്മപട്ടണ
ത്തു കോവിലകം രക്ഷിപ്പാൻ താമൂതിരിയെ ഏല്പിച്ചു, കപ്പലിൽ
കയറി പോയതിന്റെ ശേഷം , കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മറ്റും
പോയി പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടാ
യി പിടികൂടാതെ സെഹർമുക്കല്ഹ എന്ന വന്തരിൽ ചെന്നിറങ്ങു
കയും ചെയ്തു. അപ്പോൾ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടിൽ
പാർത്തുവരുന്നു ; അവിടെ ചെന്നു തങ്ങളിൽ കണ്ടു മാർഗ്ഗം വിശ്വ
സിച്ചു, താജുദ്ദീൻ എന്ന പേരുമായി. മാലിക്ക ഹബിബദീനാറെ
ന്ന അറവിൽ രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി,
5 വർഷം പാൎത്തതിന്റെ ശേഷം , മേൽ പറഞ്ഞ രാജാവും മക്കൾ
പതിനഞ്ചും പെരുമാളും കൂടി സെഹർ മുക്കല്ഹ എന്ന നാട്ടിൽ വന്നു
വിശാലമായ വീടും പള്ളിയും ഉണ്ടാക്കി , സുഖേന പാൎത്തുവരുമ്പോൾ [ 265 ] മലയാളത്തിൽ വന്നു ദീൻ നടത്തേണ്ടതിന്നു യാത്ര ഭാവിച്ചു ഒരുങ്ങി
ഇരിക്കുമ്പോൾ, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം,
മലയാളത്തിലെ രാജാക്കന്മാൎക്ക് കത്തുകളോടും കൂടി പറഞ്ഞ രാജാ
വെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം , താജുദ്ദീൻ കഴിഞ്ഞു
താനുണ്ടാക്കിയ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു. ആ രാ
ജാവു പെരുമാളുടെ മുദ്രയും എഴുത്തുകളും എടുത്തു , ഭാര്യാപുത്രാദികളോ
ടും കൂടി 2 കപ്പലിലായി കയറി ഓടിയപ്പോൾ, ഒരു കപ്പൽ മധുര
യുടെ തൂക്കിലെത്തി, നാലാംമകനായ തകയുദ്ദീനും മറ്റും ഇറങ്ങി
പള്ളിയും മറ്റും എടുത്തു പാൎക്കയും ചെയ്തു. മറ്റെ കപ്പൽ കൊടുങ്ങല്ലൂ
രിൽ എത്തി, രാജസമ്മതത്താലെ അവിടെ ഒരു പള്ളി ഉണ്ടാക്കിച്ചു,
മുഹമ്മത കാദിയായ് പാൎത്തു. 3 ആമത കൊയിലാണ്ടിക്ക് സമീപം
കൊല്ലത്തു പള്ളി അസൻകാദി, 4 മാടായി പള്ളി അബിദുരഹമാൻ
കാദി , 5 വാക്കന്നൂർപള്ളി , ഇബ്രാഹീം കാദി, 6 മൈക്കളത്ത പള്ളി
മൂസ്സക്കാദി, 7 കാഞ്ഞരോട്ട മാലിക്കകാദി, 8 ശിറവുപട്ടണത്തു പ
ള്ളി ശിഹാബുദ്ദീൻകാദി, 9 ധർമ്മപട്ടണത്തുപള്ളി ഉസൈൻകാദി,
10 പന്തലാനിയിൽപള്ളി സൈദുദ്ദീൻകാദി, 11 ചാലിയത്തു സൈ
നുദ്ദീൻകാദി ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന കരിങ്കല്ല് ഓ
രൊന്നിട്ട് 11 പള്ളികളെ എടുത്തു രാജാവും മറ്റും വന്നു മലയാള
ത്തിൽ എല്ലാടവും ദീൻനടത്തിച്ചു സുഖമായിരിക്കുമ്പോൾ, ദീനം
പിടിച്ചു കഴിഞ്ഞു. കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്ക
യും ചെയ്തു . പെരുമാളുമായി കാണുമ്പോൾ നെവിക്ക് 57 വയസ്സാ
കുന്നു.

3. തമ്പുരാക്കന്മാരുടെ കാലം

1. താമൂതിരി പൊലനാടടക്കിയതു

മലയാളഭൂപതിമാരിൽ വിശേഷം പ്രതി കുന്നല കോനാതിരി
രാജാവ് കുന്നിന്നും ആലുക്കും അധിപതി എന്നു മല വഴിയും കടൽ
വഴിയും വരുന്ന ശത്രുക്കളെ നിൎത്തുകകൊണ്ടത്ര പറയുന്നതു. കുന്നല
കോനാതിരി പൊലനാട്ട് ലോകരെയും തനിക്കാക്കി കൊൾവാൻ
എന്ത് ഒരുപായം എന്നു നിരൂപിച്ചു, പന്നിയങ്കര വാതിൽ മാട
ത്തിൽ ഇരുന്നു, ചരവക്കൂററിലും പുതുക്കോട്ട കൂറ്റിലും ഉള്ള ഇടപ്രഭ
ക്കന്മാരെ എഴുതി അയച്ചു വരുത്തി, നിങ്ങൾ ഞങ്ങൾക്ക് ബന്ധുവാ
യിരിക്കേണം (തുണയായി നില്ക്കയും വേണം.) എന്നാൽ അങ്ങിനെ
തന്നെ എന്നു കൈ പിടിച്ച സമയം ചെയ്തു , ചരവക്കൂറ്റിൽ മുല്പട്ട
വെട്ട മുടയ കോവിൽ പാട്ടിന്നു (500ാ നായൎക്ക് പ്രഭു) പയ്യനാട്ട
നമ്പിടിക്ക് 5000 നായർ, മങ്ങാട്ട് നമ്പിടിക്ക് 12 നായർ, മുക്കുട
ക്കാട്ട് 3 താവഴിയിലും കൂടി 500 നായർ (5000), പെരിയാണ്ട
മുക്കിൽ കിഴക്കെ നമ്പിടിക്ക് 1000 നായർ ഇത് ഒക്കയും കൂട്ടക്കട
വിന്നു പടിഞ്ഞാറെ ചറവക്കൂറായിട്ടുള്ളത്. ഇനി പുതുക്കോട്ട കൂറ്റിൽ [ 266 ] കാരണപ്പെട്ട തിരുമലശ്ശേരി നമ്പൂതിരി പാട്ടിന്നു 3000 നായർ, മാ
ണിയൂർനമ്പിടിക്ക് 100, കൊഴിക്കൊല്ലി നായൎക്ക് 300, പെരി
യാണ്ടമുക്കിൽ പടിഞ്ഞാറെ നമ്പിടിക്ക് 500, കൊട്ടുംമ്മൽ പട
നായകൻ 300, ഇരിക്കാലിക്കൽ അധികാരൻ 300, ഇതൊക്കയും
കൂട്ടക്കടവിന്നു പടിഞ്ഞാറെ പുതുക്കോട്ടക്കൂറ്റിലുള്ളതു. നെടുങ്ങനാടു
മീത്തൽ തെക്കും കൂറ്റിൽ കൎത്താവു 100 നായർ, കാരക്കാട്ടു മൂത്തനാ
യർ 1000, വീട്ടിയക്കാട്ടു പടനായർ 300, വീട്ടിക്കാട്ട തെക്കനായർ
100, ഇതു തെക്കും കൂറു കൂട്ടക്കടവിന്നു കിഴക്കെ നെടുങ്ങനാട്ടിന്നു മീ
ത്തൽ വടക്കൻ കൂറ്റിൽ കൎത്താവു 100, കരിമ്പുഴ ഇളമ്പിലാശ്ശേരി
നായർ 300, കണ്ണന്നൂർ പടനായർ 500, നെടുങ്ങനാടു പടനായർ
300, തെക്കുങ്കൂറ്റിൽ വടക്കന്നായർ 300, മുരിയലാട്ട നായർ 300,
ചെരങ്ങാട്ടു കുളപ്പള്ളിനായർ 300, മുളഞ്ഞ പടനായർ 300, മങ്കര
500. വെണ്മണ്ണൂർ വെള്ളൊട്ടു അനികാരൻ 100, കുഴൽകുന്നത്തു പു
ളിയക്കോട്ടു മൂത്തനായർ 500, കൊങ്ങശ്ശേരി നായർ 100, ആലിപ്പ
റമ്പിൽ മേനൊൻ 100, മേലെതലപാർക്കും കെളനല്ലൂർ തലപാൎക്കും
കൂടി 500, അതുവും കൂടി കുതിരപട്ടത്തനായർ 5000, വെങ്ങനാട്ട
നമ്പിടി 1000, മാച്ചുറ്റിരാമൻ ഉള്ളാടർ 1000, വടകരെ കൂറ്റിൽ
പിലാശ്ശേരിനായർ 50 ഇങ്ങിനെ ഉള്ള ഇടപ്രഭുക്കന്മാരും മാടമ്പിക
ളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ താമൂതിരി തൃക്കൈ
ക്കുടക്കീഴ്, വേലയാക്കി, പുതുക്കോട്ടക്കൂറ്റിൽ ഉള്ളവർ (എറനാട്ടു)
ഇളങ്കുറുനമ്പിയാതിരി തിരുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ് വേലയാ
ക്കി , പുരുഷാരവും അടുപ്പിപ്പൂതും ചെയ്തു . പന്നിയങ്കര ഇരുന്നരുളി
നാലു പന്തീരാണ്ടു കാലം പൊരളാതിരി രാജാവോട് കുന്നലകോ
നാതിരി പട കൂടുകയല്ലൊ ചെയ്തതു. പൊലനാടു മുക്കാതം വഴി
നാടു 72 തറയും 10000 നായരും അതിൽ 3 കൂട്ടവും 32 തറവാട്ടുകാ
രും 5 അകമ്പടിജനവും (ഒരമ്മ പെറ്റ മക്കൾ , ഒരു കൂലിച്ചേകം , ഒരു
ചെമ്പിലെ ചോറ്, ഒരു കുടക്കീഴിൽ വേല) ഇങ്ങിനെ അത്രെ
പൊരളാതിരി രാജാവിന്നാകുന്നതു.

അവരോട് കുന്നലകോനാതിരി പട വെട്ടി ആവതില്ലാഞ്ഞ്
ഒഴിച്ചുപോയതിന്റെ ശേഷം , ശ്രീപോർക്കൊല്ലിക്ക് എഴുന്നെള്ളി,
6 മാസം ഭഗവതിയെ സേവിച്ചു പ്രത്യക്ഷമായാറെ, ഞാൻ ചെല്ലു
ന്ന ദിക്ക് ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ
രാജ്യത്തേക്ക് എഴുന്നെള്ളുകയും വേണം എന്നുണൎത്തിച്ചാറെ, അപ്ര
കാരം തന്നെ എന്ന വരവും കൊടുത്തു, വാതിലിന്മേൽ മറഞ്ഞി
രുന്നതു കണ്ടിട്ട് ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിന്മേൽ
തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു, വാതിൽ കൂടെ കൊണ്ടു പോരുവൂ
തും ചെയ്തു. ഇങ്ങു വന്നു മാനവിക്രമന്മാരും വെട്ടമുടയ കോവിലും
കൂട വിചാരിച്ചിട്ട്, അകമ്പടിജനം പതിനായിരത്തേയും സ്വാധീ
നമാക്കെണം എന്നു കല്പിച്ചു, ഉണ്ണിക്കുമാരമേനവനേയും പാറചങ്ക
രനമ്പിയെയും അകമ്പടി ജനവുമായി കണ്ടു പറവാന്തക്കണ്ണം [ 267 ] പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെന്നു പ്രധാനന്മാരുമായി
കണ്ടു പറഞ്ഞു, ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാ
ക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ട മാനവി
ക്രമന്മാരും ബ്രാഹ്മണരും വേരൻ പിലാക്കലേക്ക് ചെന്നപ്പോൾ ,
അകമ്പടി ജനത്തിൽ പ്രധാനമായിരിക്കുന്നവരെ കണ്ടു സന്തോഷി
ച്ചു, അന്യോന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേർപെട്ടതും
പറഞ്ഞു , പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന്
ഞങ്ങൾ വിപരീതമായ് വരിക ഇല്ല എന്നും പറഞ്ഞാറെ, നമ്മുടെ
സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പോലെ ആക്കി വെച്ചേക്കുന്നുണ്ടു
എന്നു സമയം ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാര്യ
ക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടിക്കൊണ്ടു വിചാരിച്ചു യുദ്ധം
ചെയ്യാതെ, പൊറളാതിരിയെ പിഴുക്കി അന്നാടു കടത്തിയാക്കി,
പൊലനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെ
ന്നും ഏറക്കുറവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം
ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറഞ്ഞാറെ , മേനോക്കിയോ
ടു ഇളമയാക്കിയേക്കുന്നുണ്ടു് 2 കൂറായെറ നാട വാഴ്ചയായി, പാതി
കോയ്മസ്ഥാനവും നാടും ലോകരെയും തന്നേക്കുന്നുണ്ടു എന്നു സമ
യം ചെയ്തു. നാലർ കാര്യക്കാർ (1 അച്ചനും 2 ഇളയതും 3 പണിക്ക
രും 4 പാറനമ്പിയും) കൂടി നിരൂപിച്ചു, (നായികിയായിരിക്കുന്ന
ചാലപ്പുറത്തമ്മ) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി നിന്നു
കൊണ്ടു) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി , (ഒരു ഉപ
ദേശം) തരെണം എന്നാൽ 4 ആനയും 40000 പണവും തന്നേക്കുന്നു
ണ്ടു ; അതു തന്നെയല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നുവരികിൽ
4 വീട്ടിൽ അമ്മസ്ഥാനവും തന്നു , നാലാം കൂറാക്കി വാഴിച്ചേക്കുന്ന
തുമുണ്ടു എന്നു സമയം ചെയ്തു. സമ്മതിച്ച ചെന്നതിന്റെ ശേഷം ,
പൊറളാതിരി ജ്യേഷ്ഠനെ കാണ്മാൻ അനന്തവരായിട്ടുള്ള തമ്പരാക്ക
ന്മാരെയും തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെള്ളിച്ചു,
താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു. അപ്രകാരം കോഴി
ക്കോട്ടെക്ക് എഴുതി അയച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവ
രും ശ്രമിച്ചു പുലർകാലെ പൊറളാതിരി ഉലപ്പെണ്ണചാൎത്തി, മറക്കുള
ങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തുറന്നു കൊടുത്തു ,
നെടിയിരിപ്പു കോട്ടെക്കകത്തു കടന്നിരുന്നു മൂന്നു കുററി വെടിയും
വെപ്പിച്ചു. വെടി കേട്ടാറെ, ചതിച്ചിതൊ എന്നൊന്നു പൊറളാതി
രി രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി കോ
ലോടി കോവിലേക്ക് എഴുന്നെള്ളകയും ചെയ്തു. അവിടുന്നു നീരാട്ടു
കുളി കഴിഞ്ഞു കായക്കഞ്ഞി അമറേത്തും അമൃതം കഴിഞ്ഞു് കീഴലൂ
രും കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു . "പോലൂരും
ചെറുപറ്റയും ആൺ പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പി
റന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ നാട്ടിൽ
പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടുക്കയും പോത്തു കൂട്ടി [ 268 ] ഉഴുകയും കറക്കയും അരുത്. നിങ്ങൾ എനിക്ക് തുണയായി നില്ക്ക
യും വേണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക ചൈത
ന്യത്തിന്നു ഏറക്കുറവു കൂടാതെ (വന്നു പോകാതെ) ഇരിക്ക എന്നാൽ
നിങ്ങൾക്ക് ഒരു താഴ്ചയും വീഴ്ചയും വരാതെ കണ്ണിന്നും കൈക്കും
മുമ്പു മുൻ കൈസ്ഥാനവും അവകാശം നാട്ടിൽ നിങ്ങൾക്കായി ഇരി
ക്കട്ടെ" എന്നു പൊറളാതിരി രാജാവ് അനുഗ്രഹിച്ചരുളിച്ചെയ്തു.
അങ്ങിനെ തന്നെ ഉണർത്തിപ്പൂതും ചെയ്തു. അകമ്പടി നടന്നു തുറശ്ശേ
രി കടത്തി വിട്ടു വണങ്ങി പോന്നു കീഴലൂർ നായന്മാർ എന്നു
കേട്ടിരിക്കുന്നു. തുറശ്ശേരി കടന്നെഴുന്നെള്ളുകയും ചെയ്തു. നീരാട്ടുകുളി
ക്ക് എഴുന്നെള്ളുംപോൾ, ആയിരം നായർ കോട്ട വളഞ്ഞ പ്രകാരം
അറിഞ്ഞിട്ട് വേഗേന കോട്ടക്കുള്ളിൽ എഴുന്നെള്ളി, മേനോക്കിയെ
യും ചാലപ്പുറത്ത് നായകിയെയും , തിരുമുമ്പിൽ വരുത്തി, നിങ്ങൾ
ഇരുവരും മുമ്പിനാൽ പറഞ്ഞത സത്യം തന്നെ എന്നു നമുക്ക് വഴി
പോലെ ബോധിക്കയും ചെയ്തു. മരിക്കയൊ രാജ്യം ഒഴിഞ്ഞു പോക
യൊ വേണ്ടു എന്നു നിങ്ങൾ വിചാരിച്ചു പറയെണം എന്നരുളിച്ചെയ്താ
റെ, യുദ്ധം ചെയ്തു രാജാവ് മരിക്കുമ്പോൾ , ഞങ്ങൾ കൂട മരിക്കേണ്ടി
വരും എന്നു കല്പിച്ചു, മാനവിക്രമന്മാരോട് യുദ്ധം ചെയ്തു ജയി
പ്പാൻ പണിയാകുന്നു; അതുകൊണ്ടു രാജ്യം ഒഴിഞ്ഞു പോകുന്നത് ന
ല്ലതാകുന്നു എന്നുണൎത്തിച്ചാറെ, നമ്മുടെ ലോകരെ കൂട്ടിവരുത്തി,
യുദ്ധം ചെയ്യിച്ചു നില്ക്കുകയും വേണം . അപ്പോൾ ഞാൻ വേഷം മാറി
പൊയ്ക്കൊള്ളുന്നതുമുണ്ടു . അപ്രകാരം ചെയ്തു. പൊറളാതിരി കോട്ട
ഒഴിഞ്ഞു പോകയും ചെയ്തു.

പൊറളാതിരി രാജ്യഭ്രഷ്ടനായി യുദ്ധത്തിൽ തോറ്റു പുറപ്പെട്ടു
ചെന്നു, ആ സ്വരൂപത്തിങ്കൽ വിശ്വസിച്ചിട്ടുള്ള കോലത്തിരിയെ
കണ്ടാറെ, മുഖ്യസ്ഥാനത്തിന്നു മുക്കാതം നാടും 3000 നായരെയും
കൊടുത്തു, നാട്ടടി എന്ന (അടിയൊടി) പേർ കൊടുത്തിരുത്തുകയും
ചെയ്തു. ആ വംശമത്രെ കടുത്തനാട്ട തമ്പുരാനാകുന്നതു. കുറുമ്പിയാതി
രി രാജാവുടെ സംവാദത്താൽ കോലത്തിരി കൊടുത്തിരിക്കുന്നു ;
പൊറളാതിരി രാജാവിന്നു കടുത്തനാടു മുക്കാതം വഴിനാടും പുതിയ
കോയിലകത്തു വാഴുന്നോലും ഇളങ്കുളം കുറുപ്പും തോട്ടത്തിൽ നമ്പി
യാരും , നാരങ്ങോളി നമ്പിയാരും , പോൎക്കാട്ടുശ്ശേരി നമ്പിയാരും ,
ചെമ്പറ്റകുറുപ്പും 3000 നായരും , കാവിൽ ഭഗവതിയും , ഇങ്ങിനെ
കവിയടക്കം .

അങ്ങിനെ അടക്കം ചെയ്തതിന്റെ ശേഷം താമൂതിരിപ്പാട്ടിലെ
വലിയ തമ്പുരാൻ മേനോക്കി എറനാട്ട വാഴ്ചയാക്കി പാതി കോയ്മ
യും 5000 നായരേയും കല്പിച്ചു, "പൊറളാതിരിയുടെ കോയ്മ നട
ത്തി കൊൾക വേണ്ടും" എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാറെ
(കീഴുന്നീർ മേനോക്കിയെ?) കൈ പിടിച്ചു "ഒള്ളൂർ, പൊലൂർ,
തലകൊല്ലത്തൂർ, ചേളന്നൂർ എന്നിങ്ങിനെ 4 മുക്കാല്വട്ടം ക്ഷേത്ര
ത്തിങ്കൽ ദേവനേയും ദേവസ്വവും രക്ഷിച്ചു കിഴിന്നിയാൎക്ക് സംബ [ 269 ] ന്ധമുള്ള ഇല്ലങ്ങളും , ഭവനങ്ങളും പരിപാലിച്ചു , ശേഷം ഒന്നിന്നു
പാതിഓളം ഇടവാഴ്ചക്കൂറായി നടത്തി കൊള്ളൂ, "എന്നു കല്പിച്ചു
"എറനാട്ടു മേനോനെന്നു" തിരുനാവൊഴിഞ്ഞുമിരിക്കുന്നു. കുന്നല
കോനാതിരി രാജാവു, നായികയാൎക്ക് വാഴ്ചസ്ഥാനങ്ങളും "കോ
ഴിക്കോട്ട് തലച്ചെണ്ണൊർ" എന്നു പേരും കല്പിച്ചു, വാളും പുടവ
യും കൊടുക്കയും ചെയ്തു. ശേഷം വടക്കും പുറത്ത് ലോകർ ഇണക്കം
ചെയ്യാതെ പോർ തിരിഞ്ഞുനിന്നു , നാട്ടിൽ ഈ കോയ്മ നടത്തി
എങ്കിൽ നമ്മുടെ പെണ്ണംപിള്ളക്കും അടുക്കും ആചാരവും നീതിയിൻ
നിലയും ഏറക്കുറവു വന്നുവൊ" എന്നു ചൊല്ലിയ നേരം "നാ
ട്ടിൽ വഴിപിഴവന്നു പോകാതെ കോയ്മ നടത്തുവാൻ തളിയിൽ
ദേവൻ എന്നു കല്പിച്ചു, ദേവനെ സമക്ഷത്തിറക്കി കോവിൽ ഇരു
ത്തൂ" തലച്ചെണ്ണോർ എന്ന് കല്പിച്ചു "നാട്ടിൽ വഴിപിഴെക്ക്
വരും മുതൽ തളിയിൽദേവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു"
എന്നു കല്പിച്ചു; ലോകരേയും ബോധിപ്പിച്ചു, കാരണരെ കല്പി
ക്കയും ചെയ്തു. ശേഷം 10000 വും രാജാവും തമ്മിൽ വഴക്കം ചെയ്തു.
അവൎക്ക് ഓരോരു സ്ഥാനവും മേനിയും അവകാശവും കല്പിച്ചു.
തന്റെ ചേകവരാക്കി ചേകവും കല്പിച്ചു, അച്ചന്നും ഇളയതിന്റെ
യും കുടക്കീഴ് വേലയാക്കി വേരൻ പിലാക്കീഴ് യോഗം ഒരുമിച്ചു
കൂട്ടം ഇരുത്തി, അച്ചനും ഇളയതും നിഴൽ തലക്കൽ ചെന്നു നിഴൽ ഭ
ണ്ഡാരവും വെച്ചു, തിരുവളയനാട്ടു ഭഗവതിയെ നിഴൽ പരദേവതയാ
ക്കി രാജാവിന്റെയും ലോകരുടെയും സ്ഥാനവും മേനിയും പറഞ്ഞു ,
കോട്ടനായന്മാരെ വരുത്തി, കൂട്ടവും കൊട്ടി കുറിച്ചു പാറനമ്പിയെ
കൊണ്ടു പള്ളിപ്പലക വെപ്പിച്ചു ലോകൎക്കു ശിലവിന്നും നാളും കോലും
കൊടുപ്പാന്തക്കവണ്ണം കല്പിച്ചു. മേല്മര്യാദയും കീഴ്മര്യാദയും അ
റിവാൻ മങ്ങാട്ടച്ചൻ പട്ടോലയാക്കി എഴുതിവെച്ചു, ലോകൎക്ക് പഴ
യിട പറവാനും എഴുതി വെച്ചു. അങ്ങിനെ ലോകരും വാഴ്ചയും കൂടി
ചേൎന്നു 10000വും 3000വും 30000വും അകത്തൂട്ടു പരിഷയും പൈയ്യ
നാട്ടിങ്കര ലോകരും കൂടി നാടു പരിപാലിച്ചിരിക്കും കാലം ഇടവാ
ഴ്ചയും നാടുവാഴ്ചയും തമ്മിൽ ഇടഞ്ഞു. ഇടവാഴ്ചക്കൂറ്റിൽ പക്ഷം തി
രിഞ്ഞ വടക്കം പുറത്തെ ലോകരും നാട്ടുവാഴ്ചക്കൂറ്റിലെ പക്ഷം തിരി
ഞ്ഞ കിഴക്ക് പുറത്തെ ലോകരും തമ്മിൽ വെട്ടിക്കൊല്ലിപ്പാന്തക്കവ
ണ്ണം കച്ചിലയും കെട്ടി, ചന്ദനവും തേച്ചു, ആയുധം ധരിച്ചു, വടക്ക
മ്പുറത്ത് ലോകർ താമൂരികോയിലകത്ത് കടന്നു മരിപ്പാൻ വരു
മ്പോൾ, കിഴക്കമ്പുറത്ത് ലോകരും ആയുധം ധരിച്ചു, കോയിലക
ത്തിൻ പടിക്കലും പാൎത്തു. അതുകണ്ടു. മങ്ങാട്ടച്ചൻ "ഇവർ തമ്മിൽ
വെട്ടിമരിച്ചു, സ്വരൂപവും മുടിക്കും" എന്നു കണ്ടു അവരുടെ മുമ്പിൽ
ചെന്നു, കാര്യബോധം വരുത്തി, ഇടൎച്ചയും തെളിയിച്ചു, ലോകർ ത
മ്മിൽ കൈ പിടിപ്പിച്ചു "തൊഴുതു വാങ്ങിപ്പോയി കൊൾവിൻ എ
ന്നാൽ നിങ്ങൾക്ക് എന്നേക്കും കൂലിച്ചേകമര്യാദയായി നില്ക്കും" എ
ന്നു മങ്ങാട്ടച്ചൻ പറഞ്ഞു , രാജാവിൻതിരുമുമ്പിൽനിന്നു ലോകരെ [ 270 ] ക്കൊണ്ടു അവ്വണ്ണം വേലയും ചെയ്യിപ്പിച്ചു. പിന്നെ ലോകരുമായിട്ട്
പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തു
ടങ്ങി. ശേഷം ആയമ്പാടി കോവിലകത്ത് തമ്പുരാട്ടിയായിരിക്കു
ന്ന അമ്മയെ വാഴ്ച കഴിച്ചു, 5 കൂറു വാഴ്ചയും 5 കോയിലകവും ചമച്ചു.
പരദേവതമാരെയും കുടിവെച്ചു. അവ്വണ്ണം തന്നെ ഇടവാഴ്ചക്കൂറ്റിലേ
ക്ക് "5 കൂറു വാഴ്ചയായി നടത്തിക്കൊള്ളു" എന്നു വാളും പുടവയും
കൊടുത്തു : "തണ്ടും പള്ളിച്ചാനെയും പെണ്ടികളേയും മുന്നിത്തളിയും
ചിരുത വിളിയും അകമ്പടി സ്ഥാനവും ചെയ്തു കൊള്ളൂ" എന്നു കൽ
പ്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കോനാതിരി.

2. കോഴിക്കോട്ട് നഗരം കെട്ടിയതു

അതിന്റെ ശേഷം കോഴിക്കോട്ട് വേളാപുറത്തുകോട്ടയും പണി
തീൎത്തു , അറയും തുറയും അടക്കി, ആലവട്ടവും വെഞ്ചാമരവും വീശി
പ്പൂതുംചെയ്തു. കിഴക്കെ സമുദ്രതീരത്തിങ്കൽ ഇരുന്നൊരു ചെട്ടി, കപ്പൽ
കയറി മക്കത്തേക്ക് ഓടി, കച്ചവടം ചെയ്തു, വളരെ പൊന്നുകൊണ്ടു്
കപ്പൽ പിടിപ്പതല്ലാതെ കയറ്റുക കൊണ്ടു കപ്പൽ മുങ്ങുമാറായി,
കോഴിക്കോട് തുറക്ക് നേരെ വന്നതിന്റെ ശേഷം കരെക്കണച്ചു,
ഒരു പെട്ടിയിൽ പൊന്നെടുത്തു കൊണ്ടു താമൂതിരി തിരുമുമ്പിൽ
തിരുമുല്ക്കാഴ്ച വെച്ചു, വൃത്താന്തം ഉണർത്തിപ്പുതുഞ്ചെയ്തു. അതു കേട്ട
രാജാവ് നീ തന്നെ പൊന്നു ഇവിടെ സൂക്ഷിച്ചു കൊൾവൂ എന്നരുളി
ച്ചെയ്തവാറെ, ആ ചെട്ടി താമൂതിരി കോവിലകത്തു ഒരു കരിങ്കല്ല്
പണിചെയ്തവാറെ, സമ്മാനങ്ങൾ വളരെ കൊടുത്തു, അറയും കൈ
യേറ്റു, കപ്പൽ പിടിപ്പതുകണ്ടു നിർത്തി, ശേഷം പൊന്നുകൾ ഒക്ക
യും കൊണ്ടുവന്നു തിരുമുമ്പിൽ വെച്ച സംഖ്യയും ബോധിപ്പിച്ച്
നല്ലൊരു പൊഴുതിൽ ആ ധനം കല്ലറയിൽ വെച്ചടച്ചു യാത്ര ഉണർ
ത്തിച്ചു, കപ്പൽ കയറി പോകയും ചെയ്തു . അങ്ങിനെ കാലം സ്വ
ല്പം ചെന്നവാറെ , അവൻ സൂക്ഷിച്ച ദ്രവ്യംകൊണ്ടു പോവാന്ത
ക്കവണ്ണം വന്നു തിരുമുൽകാഴ്ച വെച്ച് അവസ്ഥ ഉണർത്തിച്ചശേഷം.
കല്ലറ തുറന്നു വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ കാൺകെ സംഖ്യ
ബോധിപ്പിച്ചു രണ്ടാക്കി പകുത്തു ഒരേടം രാജാവിന്നും ഒരേടം തനി
ക്കും എന്നു പറഞ്ഞപ്പോൾ, "നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടു
പോയി കൊൾക" എന്നരുളിച്ചെയ്തതു കേട്ടാറെ,"ഇത്രനേരുള്ള രാ
ജാവും സ്വരൂപവും ഉണ്ടായീല" എന്നവന്നു ബോധിച്ചു, "ഈ തുറ
യിൽനിന്നു കച്ചോടം ചെയ്വാന്തക്കവണ്ണം എനിക്ക് ഏകി തരിക
യും വേണം എന്നു മങ്ങാട്ടച്ചനോട് കേൾപിച്ചപ്പോൾ അപ്രകാരം
ഉണൎത്തിച്ചു തിരുമനസ്സിൽ ബോധിച്ച് , അങ്ങിനെ തന്നെ എന്നു
രാജാവും അരുളിച്ചെയ്തു. പിന്നെ തക്ഷന്മാരെ വരുത്തി, കടപ്പുറത്തു
നഗരം കെട്ടുവാൻ കോവിലകത്തു നിന്നു മറി തീൎത്തു, നൂൽ പിടി
ച്ചു അളന്നു സ്ഥാനം നോക്കി കുറ്റി തറച്ചു, നല്ലൊരു പൊഴുതിൽ ക
ല്ലിട്ട് കെട്ടി , തൂൺനാട്ടി തെരു കെട്ടുകയും ചെയ്തു. ചെട്ടി അവിടെ [ 271 ] ഇരുന്നു ദാനധർമ്മങ്ങളെ ചെയ്തു , ഓട്ടവൊഴുക്കവും കച്ചോടങ്ങളും തുട
ങ്ങി, അംബരേശൻ എന്നവന്നു പേർ. അവൻ കൊയിലകത്തു പ
ണിചെയ്തതു അംബരേശൻ കെട്ട് എന്ന് ഇന്നും പറയുന്നു. നഗരം
കെട്ടി തുടങ്ങിയ ഇടം ചെട്ടിത്തെരു. പലരും തെരുകെട്ടി വാണിഭം
തുടങ്ങി, തുറമറക്കാരും മക്കത്തു കപ്പൽ വെപ്പിക്കയും ഓട്ടവൊഴുക്ക
വും കണക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചോടലാഭ
ങ്ങളും ഇതുപോലെ മറ്റൊരു നാടും നഗരവും കോയ്മയും ലോകത്തി
ല്ല എന്നു പലരും പറയുന്നു. നഗരപ്പണിക്ക് ഊരാളികൾ പ്രധാനം .
മുമ്പെ തൃച്ചമ്മരത്തു ഭഗവാനു കാലി കെട്ടിക്കറന്നു പാലും നെയ്യും
കൊടുത്തു , ഗോപാലന്മാർ എന്ന ഞായം . കോലത്തിരി രാജാവ്
അവരെ ദ്വേഷിക്കകൊണ്ട് അവിടെ ഇരിക്കരുതാഞ്ഞു നാട്ടിൽനി
ന്നു വാങ്ങിപ്പോന്നു, പറപ്പു കോയിൽ അകത്തു വന്നു രാജാവെ കണ്ടി
രുന്നു ദിവസവൃത്തികഴിപ്പാൻ ഓരൊ പ്രവൃത്തികൾ തുടങ്ങി ഇരി
ക്കും കാലത്തു , കോഴിക്കോട്ടു നഗരപ്പണി തുടങ്ങി, അന്നു കടപ്പുറ
ത്ത് ചുള്ളിക്കാടു വെട്ടി കോരുവാൻ ഇവരെ വരുത്തി, ഇങ്ങിനെ
നീളെ നടന്നു പണി എടുക്കും കാലത്തു കുന്നലകോനാതിരിയുടെ
നിയോഗത്താൽ മങ്ങാട്ടച്ചൻ അവരെകൊണ്ടു , തളിയിൽ ഊരാളരാ
യിരുന്ന 60 നമ്പിമാരെ വെട്ടിക്കൊല്ലിച്ചു വലിച്ചു നീക്കിക്കളയി
ച്ചു. അതിന്നു അവരുടെ ജന്മവും തറവാടും തളിയിൽ ഊരായ്മയും അ
വർക്കു കൊടുക്കയും ചെയ്തു. രാജാവ് പതിനായിരത്തിൽ കൂലിച്ചെ
കവും നടത്തി ഇരിക്കുന്നു.

3. വള്ളുവകോനാതിരിയെ ജയിച്ചതു

കൊല്ക്കുൎന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശിവമയൻ) എ
ന്ന സന്യാസിയുടെ അരുളപ്പാടാൽ തളിയിൽ കർമ്മദാനങ്ങൾ ചെയ്തു,
ബ്രാഹ്മണരുടെ അനുഗ്രഹത്തോടും കൂടി, തളിയും സങ്കേതവും ര
ക്ഷിച്ചു, മക്കത്ത് കപ്പൽ വെപ്പിച്ചു, തിരുനാവായി മണല്പുറ
ത്ത് നിന്ന് മഹാ മകവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറ
ങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയിരിപ്പിൽ സ്വരൂപം
അടക്കി നടത്തി) വള്ളുവകോനാതിരി രാജാവിനെ നീക്കം ചെയ്തു,
നേരും ന്യായവും നടത്തി, 17 നാടും അടക്കി, 18 കോട്ടപ്പടിയും അ
ടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വരൂപം.

മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി,
ഒരു ബാപ്പെയ്ക്ക് പിറന്നവൻ ഇടഞ്ഞപ്പോഴെ അവരുടെ ബാപ്പാ മൂത്ത
വനോട് പറഞ്ഞു "നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നി
ന്നെ വധിക്കും ; എന്റെ ശേഷത്തിങ്കൽ അതുകൊണ്ട് നിങ്ങൾ ഇരു
വരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീപാന്തരത്തിങ്കൽ പോയി,
നിന്റേടം കഴിക്ക് അത്ര നിണക്ക് നല്ലതു. അതിന്നു നിണക്ക്
പൊറുപ്പാൻ മാത്രം പൊന്നു തരുന്നുണ്ടു എന്നു പറഞ്ഞു, ഒരു കപ്പലിൽ [ 272 ] പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു. അവൻ അനേകം രാ
ജ്യങ്ങളിൽ ചെന്നു. അവിടവിടെ വാഴും രാജാക്കന്മാരെ കണ്ടു , തിരു
മുല്ക്കാഴ്ച വെച്ചാൻ . അതൊ, എന്തെല്ലാം കാഴ്ചവെച്ചു, അച്ചാറു പൂശി
പെട്ടിയിൽ പൊന്നും വെച്ചടച്ചു , അച്ചാറെന്നു പറഞ്ഞ് വെക്കും . അ
ങ്ങിനെ വെപ്പാൻ കാരണം : അവരവരുടെ നേരും നേരുകേടും തി
രിച്ചറിഞ്ഞ് വിശ്വസിപ്പാനായിട്ട് (നേരുള്ളിടത്തു തനിക്കിരി
പ്പാൻ) അവരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു.
രാജാക്കൾ ആരും അതിന്റെ നേർ പറഞ്ഞില്ല. പിന്നെ പൂന്തുറക്കോ
നെ കണ്ടു വെച്ചവാറെ, പറഞ്ഞു, ഇതാ ഇതു നിന്നോട് പകൎന്നു പോ
യി ഇതച്ചാറല്ല, സ്വർണ്ണം (ആകുന്നു) എന്നു പറഞ്ഞവാറെ, വിശ്വ
സിപ്പാൻ നന്നു" എന്നു വന്നു ബോധിക്കയും ചെയ്തു. ഇങ്ങിനെ കോ
ഴിക്കോട്ട കോയ (കൊശ) വന്ന പ്രകാരം . ഒരു നാൾ വില്വമംഗല
ത്തു ശിവാങ്ങൾ (ശിവമയന്മാർ) വടക്ക് നിന്നു രാമേശ്വരത്തിന്നാ
മാറ് എഴുന്നെള്ളുമ്പോൾ, കോഴിക്കോട്ട് തളിയിൽ പൂന്തുറക്കൊൻ
തന്റെ വൎത്തമാനം കേൾപിച്ച നേരം ശിവാങ്ങൾ അരുളിച്ചെയ്തു.
"ഈ സ്ഥലത്തിന്നും ഈ സ്വരൂപത്തിന്നും വരുന്നോരനൎത്ഥം പോ
വാനായ്ക്കൊണ്ട് ദാനധർമ്മാദികളം ഈശ്വരസേവകളും ചെയ്യിപ്പിക്ക
യും വേണം" എന്നാറെ,"അതൊ എങ്ങിനെ" എന്നും "എന്തെ
ല്ലാം വേണ്ടുവത്" എന്നും ഉണർത്തിച്ചവാറെ, ശിവാങ്ങൾ അരു
ളിച്ചെയ്തു: "ദാനമാകുന്നതു ഈ ക്ഷേത്രത്തിങ്കൽ ആണ്ടൊന്നിനു തുലാ
മാസത്തിൽ രേവതി തുടങ്ങി 7 ദിവസം എത്തിയ ജനത്തിന്നു
(സദ്യ) ഭക്ഷണവും കൊടുത്തു, നൂറ്റൊന്നു സ്മാൎത്തന്മാൎക്ക് 101
പണം കെട്ടി ദാനം ചെയ്തു, തുലാഭാരം , ഹിരണ്യഗർഭം , മഹാ മൃത്യു
ഞ്ജയം , പറക്കും കൂത്തു, കൂടിയാട്ടം , ഭാരതം വായിപ്പിക്ക എന്നിങ്ങി
നെ രാജാക്കന്മാൎക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപതി ഹോമ
വും ഭഗവതി സേവയും ഇവ ഒക്കയും കഴിപ്പിച്ചു. താന്താൻ പരിപാ
ലിക്കേണ്ടുന്നതും ഇങ്ങും അടക്കിയതും കുതം ഇല്ലാഞ്ഞ കൂടം വീഴുന്ന
തും അടക്കി രക്ഷിച്ചു. അവിടവിടെ പൂജാനിവേദ്യാദികളും വഴി
പോലെ കഴിപ്പിച്ചു കൊണ്ടാൽ, ഈ സ്വരൂപം വൎദ്ധിക്കും" എന്നരു
ളിച്ചെയ്തു. അപ്പോൾ, അങ്ങോട്ടുണൎത്തിച്ചു, അതിന്നു ദ്രവ്യം ഇല്ല"
എന്ന് കേട്ടവാറെ, അതിന്നേതും വേണ്ടതില്ല, കടം വാങ്ങിച്ചെയ്തു
കൊള്ളുമ്പോൾ നിനയാത്ത (നേരം) മുതൽ തനിക്കുണ്ടായ് വരും ; പി
ന്നെ കണക്ക് എഴുതി ചിലവിട്ടു കൊൾക. നിത്യദാനവും വയറു
വഴികയും സ്വർണ്ണലേപനവും ചെയ്തിരിക്ക എന്നാൽ ശ്രീ നില്ക്കും .
ശ്രീ മദം ഏറിവരികിൽ ശ്രീ വിളിപ്പിക്കാം "മുന്നിൽ തളിപ്പിക്കാം
എച്ചിൽ പാത്രത്തിൽ" എന്നിങ്ങിനെ സ്വരൂപമര്യാദകളും കല്പിച്ചു,
അനുഗ്രഹിച്ചു മഹാസന്യാസി. അക്കാലം വിശ്വാസത്തോട് അങ്ങി
നെ ചെയ്തു തുടങ്ങി. അന്നീവന്നവൻ ( ചോനകൻ) വളരെ പൊന്നും
കൊടുത്തു ഈ സ്വരൂപത്തിങ്കൽ വിശ്വാസത്തോട് വീടെടുത്തു.
അവിടെ ഇരിക്കും കാലം , കൎക്കടകവ്യാഴം കുംഭമാസത്തിൽ ഉണ്ടല്ലൊ [ 273 ] മഹാമകം ; അന്നാൾ തിരുനാവായി പെരാറ്റിൽ തീൎത്ഥം ;
അവിടെ ഈ കേരളത്തിങ്കൽ ചൊവരക്കൂറ്റിലുള്ള രാജാക്കന്മാൎക്ക്
നിലപാടും സ്ഥാനമാനങ്ങളുമുണ്ടല്ലൊ. അതിനെ കാണ്മാൻ കോയ പുറ
പ്പെട്ടു, രാജാവിനെ കേൾപിച്ചു , മഹാ മകവും കണ്ടു വരികയും ചെ
യ്തു. "എങ്ങിനെ" എന്നവാറെ, "ഈ മഹാ മകത്തിന്നു ദിവ്യതീ
ൎത്ഥം ഒഴുകുക എന്നിയെ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു" എന്നരുളി
ച്ചെയ്തവാറെ , "അവിടെ ഉള്ള അലങ്കാരാദികൾ ഒക്കവെ അറിയിച്ചു
എന്നല്ല; ഈ സ്ഥലങ്ങൾ ഒക്കെ നമ്മുടെ സ്വരൂപത്തിങ്കൽ അത്രെ
വിധി ആകുന്നത്" എന്നുണൎത്തിച്ചവാറെ അരുളിച്ചെയ്തു മഹാ രാജാ
വ്."അതിന്നു നമ്മാൽ കൎത്തവ്യമില്ല" എന്നു കേട്ടവാറെ, പറഞ്ഞു;
ഈ സ്ഥാനം ഇങ്ങു വേണം എന്നു വരികിൽ അടിയെൻ പിടിച്ചട
ക്കി തരുന്നുണ്ടു എന്നു കേട്ടവാറെ, പൂന്തുറക്കൊൻ ."എങ്കിൽ നിന്നെ
വലത്തു ഭാഗത്തു നിൎത്തിടുന്നുണ്ടു എന്നു കേട്ടപ്പോൾ, അവൻ കടലൂടെ
യും മറ്റുള്ളവർ കരയൂടെയും തെക്കോട്ടെക്ക് പട കൂടി ജയിച്ചു ഓരൊ
രൊ നാടും നഗരങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും അടക്കിക്കൊണ്ടു വ്യാ
ഴവട്ടം തികയും പോഴെക്ക് തിരുനാവായിൽ എത്തി ഇരിക്കുന്നു
(ആ സ്ഥാനങ്ങളും അടക്കി,) അവനന്നു മികവിനാലെ കമ്പവെടി
യും കല്പലയും (കപ്പലോട്ടവും ? തീൎത്തു, പണ്ടാരും കണ്ടിട്ടില്ലാത്ത
വിശേഷം എന്നെക്കും കുറവു വരാതെ ഇരിപ്പാൻ മുതലും വെച്ചു,
"അങ്ങു കോഴിക്കോട്ട് കോയ" എന്നു പേരും വിളിച്ചു, അനേകം
സ്ഥാനങ്ങളും കൊടുത്തു, വലഭാഗത്തു നിർത്തുകയും ചെയ്തു . അതുപോ
ലെ പ്രതിയോഗി ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്സ്വാ
മിയെ അരികെ നിൎത്തിക്കുന്നു. അന്നു ചോവരക്കൂറ്റിൽ ഉള്ള
സ്ഥാനം പന്നിയൂർ കൂറ്റിലെ അടങ്ങി ഇരിക്കുന്നു. ആ പരിഭവ
ത്തിന്നു അന്ന് തുടങ്ങി, തിരുമാനംകുന്നത്ത് ഭഗവതിയുടെ ആജ്ഞ
യാലെ ഇന്നും (അങ്കപ്പോരുണ്ടായി) മരിക്കുന്നു ആർങ്ങൊട്ടൂർ (ആ
റങ്ങൊട്ടു) സ്വരൂപത്തിലുള്ള ചേകവർ എന്നറിക. അന്നു പത്തു കു
റയ 400 തണ്ടും , 1200 (നെടിയ) കുടയും കൊടുത്തിട്ടുണ്ടു ആർങ്ങൊട്ടൂർ
സ്വരൂപത്തിലെ മേല്ക്കോയ്മ വിട്ടു, നേടിയിരിപ്പു സ്വരൂപത്തിലെ
ക്കടങ്ങി ഇരിക്കുന്നു. അന്നു തുടങ്ങി അവൎക്ക് രാത്തെണ്ടലും മറ്റെയ
വൎക്ക് പകൽ തെണ്ടലും ആയ് വന്നു. ഓരൊരൊ നാടും നഗരവും
പിടിച്ചടക്കിത്തുടങ്ങി. അന്നീ സ്വരൂപത്തിങ്കൽ ഏല്ക്കും മാറ്റാനി
ല്ലാതെ ആയി.

വെള്ളപ്പനാട്ടുകരെ പ്രവൃത്തിക്കായ്ക്കൊണ്ട് തറക്കൽ ഇട്ടുണ്ണിരാ
മവാരി ചുന്നക്കാടു തലചെണ്ണൊരായി വാളും പുടവയും കൊടുത്തു.
1000 നായൎക്ക് യജമാനനായിട്ടു, പിന്നെ ചുള്ളിയിൽ ശങ്കരനമ്പി
യെന്നൊരു തിരുവുള കാര്യക്കാരൻ വള്ളുവകോനാതിരിപ്പാട്ടിലെ
നാടുമലപ്പുറം മുക്കാതം പിടിച്ചടക്കി, അതുകൊണ്ടു ആ സ്ഥാനത്തെ
ക്ക് അവനായ്ക്കൊണ്ടു കണ്ണും മുകവും തിരിയും കൊടുത്തിരിക്കുന്നു.
അതുകൊണ്ടു മലപ്പുറത്ത് പാറനമ്പി എന്നു പറയാൻ കാരണം . [ 274 ] 4. കോഴിക്കോട്ടു മഹത്വം

മലയാളത്തിൽ കുന്നലകോനാതിരി രാജാവ് മഹാരാജാവ്
എന്നു സിദ്ധാന്തം , അന്നു തുടങ്ങി തെക്ക് വേണാടടികളും വടക്ക്
കോലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്ന
ന്നു ചെന്നു ഏല്ക്കും ; എടവ പാതി കഴിവോളം "എടവ പാതി കഴി
ഞ്ഞാൽ വേരൻ പിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു, ലോകൎക്ക്
ശിലവിന്നും കൊടുത്തു , അച്ചനും ഇളയതും മുന്നടന്നു , പടകൂടുംപോൾ,
ചോവരക്കൂറ്റിൽ എഴുതിയയച്ചെ ഏല്ക്കും .'മങ്ങാട്ടച്ചനു ചതിപ്പട
യില്ല" എന്നതിന്റെ കാരണം കൂടിനിന്നുപോകിലും താഴ്ച ആകി
ലും കാണാം എന്നറിയിക്കും. "നേരുകൊണ്ടു ജയിച്ചു വൎദ്ധിച്ചിരി
ക്കുന്നു" നെടിയിരിപ്പുസ്വരൂപം എന്നറിക.

പരദേശങ്ങളിലുള്ള രാജാക്കന്മാർ പുന്നാടൻ, മയിസൂരാൻ ,
മയിലൊമ്പൻ, ചടക്കരൻ, മുകിളൻ , മുക്കുപറിയൻ, ഇക്കെറിയാൻ,
മുളുക്കി, അമ്മാശി, കൊങ്ങൻ , പാണ്ടിയൻ, പാലെറിയാൻ, സേ
തുപതി. കാശിരാജാവു, പാർശാവു, ചോഴരാജാവു, പലിച്ചെയൻ ,
പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ, ദ്വീപാഴി, പുതുക്കരാ
ജാവാദിയായുള്ളവരും പടയും പണ്ടു കടലൂടെയും കരയൂടെയും വന്ന്
എതിൎക്കും . ഈ ഭൂമി അടക്കുവാൻ അവരെയും മടക്കി, മാറ്റാർ ഒരു
ത്തരും നേരെ നില്ലാതെയായി. ഈ ഭൂമിയിങ്കൽ 18 വൈഷ്ണവങ്ങളും
96 നഗരങ്ങളും തികവായുണ്ടല്ലൊ. അതിൽ കേളി മികച്ചതു കോ
ഴിക്കോടു ഒരു കാലം താഴ്ചയും ഇല്ല, ഒരു കാലം അനൎത്ഥവുമില്ല.
"അതിന്റെ കാരണം : ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങാട്ട അവയൻ)
എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേവിച്ചു, അവനുമായി
തമ്മിൽ സമയം ചെയ്തു, പിറ്റെ നാൾ രാവിലെ കാന്തപറമ്പിൽ
ആകട്ടെ എന്നു പറഞ്ഞു അവിടെ കണ്ടില്ലയാകിൽ, ഉച്ച തിരി
ഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു , പിന്നെ അവിടെ ക
ണ്ടില്ല എന്നുവരികിൽ, മൂവന്തിനേരം മുക്കാടിയിലാകട്ടെ എന്നുപറ
ഞ്ഞു, അവിടെ കണ്ടില്ലാഎന്നുവരികിൽ, എന്നെ കാണ്മോളം ഈ
മൂന്നു സ്ഥാനത്തും പാർപ്പൂ എന്നു പറഞ്ഞു സമയം ചെയ്തു. അവനന്നു
മരിച്ചു കളകയും ചെയ്തു . അതുകൊണ്ടു ഭഗവതിക്ക് അവിടെ നിന്നു
ഒരു കാലം വാങ്ങിപ്പോയി കൂടുകഇല്ല." (അന്നു തുടങ്ങി വീരാടപുരം
പോലെ വേണ്ടും പദാൎത്ഥങ്ങൾ ഈ പുരത്തിങ്കൽ ഉണ്ടായവന്നു, അ
നേകം വസ്തുക്കൾ വന്നു നിറഞ്ഞുതുടങ്ങി , പുരുഷാരവും നിറഞ്ഞുതുട
ങ്ങി "എത്രയും തേജസ്സോടും കൂടിയ ഭഗവതിയെ ചോനകൻ കാണ്മാ
നുള്ള സംഗതി: "ബൌദ്ധന്മാൎക്കത്രെ നെഞ്ഞിന്നുറപ്പുള്ളു" എന്നിട്ട്
ഈശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു.

ശേഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി കഴിവോളം
ആ സ്ഥാനത്തേക്ക് മങ്ങാട്ടച്ചൻ ഉടയതായി തിരുവന്തളികഴി
ഞ്ഞാൽ വഴിമൂപ്പിൽ രാജാക്കന്മാരെ പട്ടം കെട്ടിപ്പാൻ തക്കവണ്ണം [ 275 ] ഊരിന്നും ഗ്രാമത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി, തിരുവളയ
നാട്ടമ്മയെ എഴുന്നെള്ളിച്ചു, "ബ്രഹ്മൻ വിഷ്ണു മഹേശ്വരൻ" എന്നു
കല്പിച്ചു പൊൻവിളക്കും നിറപറയും വെച്ചു, നിലമണിച്ചു വിതാ
നിച്ച പള്ളിമാറടി എഴുന്നെള്ളിച്ചു, ചേരമാൻ വാളും പിടിച്ചു സിം
ഹാസനത്തിന്മേൽ വെള്ളയും കരിമ്പടവും വിരിച്ചു, വീരചങ്ങലയും
ധരിച്ചു തിരുമുടിവട്ടം കെട്ടി, അഴലൂർ (അയലൂർ) ശാൎക്കര രണ്ടു വഴി
യിൽ മൂവാറു 18 സംഘവുംകൂടി എത്തി,"ചേരമാന്നാടു 160 വഴി
നാട്ടിലും കോയസ്ഥാനം നടത്തി, പശുബ്രാഹ്മണരേയും ദേവന്മാ
രെയും രക്ഷിച്ചു, പെണ്ണംപിള്ളയും ആനന്ദിപ്പിച്ചു വഴിപിഴ തീൎത്തു;
മഹാ രാജാവായിരുന്നു വാഴുക" എന്നു കല്പിച്ചു, ബ്രാഹ്മണരും വെ
ട്ടത്തുകോവിലും തിനയഞ്ചേരി ഇളയതും ആഴുവാഞ്ചേരി തമ്പ്രാക്കളും
കൂടി തിരുമുടി പഴയരി ചാൎത്തി, ധൎമ്മഗുണത്തുപണിക്കർ ഉടവാൾ
അണച്ചു, പണ്ഡാരഭൂമുഖത്തിരുന്നരുളി, 5000 നായർ പ്രഭുകൎത്താവു
തൊഴുതു ചേകിച്ചു. പിന്നെ 10000ത്തിന്റെ ചെകവുകഴിഞ്ഞു, നല്ല
നേരം കൊണ്ടു കോഴിക്കോട്ടേക്ക് എഴുന്നെള്ളുമ്പോൾ 18 വാദ്യവും അ
ടിപ്പിച്ചു, മുത്തുകുടയും (വെങ്കൊറ്റക്കുട) രത്നത്തഴയും പിടിപ്പിച്ചു,
പള്ളിത്തണ്ടിന്മേൽ ഇരുന്നരുളി, വെള്ളിക്കാളാഞ്ചിയും പൊന്നിൻ
കാളാഞ്ചിയും പിടിപ്പിച്ചു പൊന്നും വെള്ളിയും കെട്ടിയ പലിശക്കാ
രെക്കൊണ്ടുഅകമ്പടിതട്ടുംതട്ടിച്ചുനടവെടിവെപ്പിച്ചു കൈത്തോക്കിൻ
പുരുഷാരത്തോടും കൂടി പന്നിയങ്കര എഴുന്നെള്ളി, ദുൎഗ്ഗാദേവി തൃക്കൺ
പാൎത്തു, 5000 പ്രഭുകൎത്താവും കോഴിക്കൊട്ട് തലാച്ചെണ്ണോരും കോശ
യും കാതിയാരും തണ്ടിന്മേൽ അകമ്പടി നടന്നു, 10000ത്തിൽ മുപ്പ
ത്തരണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, 10000 ലോകരും
കൂടി കല്ലായ്ക്കൽ ചെന്നു "മുമ്പിൽമാറ്റാൻ" എന്നു കല്പിച്ചു , മൂനാം ചു
വട്ടിൽ കളിച്ചു വഴക്കം ചെയ്തു അകമ്പടിനടന്നു പൂവാട വിരിച്ചു കാൽ
നട എഴുന്നെള്ളി ആയമ്പാടി കോവിലകംപുക്കു , അമ്മ വന്ദിച്ചു തിരു
മുടി പഴയരിചാൎത്തി , അനുഗ്രഹവുംകൊണ്ടു തളിയിൽ ഭഗവാനെ
തൃക്കൺപാൎത്തു തിരുവളയനാട്ടും പരക്കലും എഴുന്നെള്ളി, ഓശവെടി
യും വെപ്പിച്ചു വേരൻപിലാക്കീഴ് 10000ത്തിന്റെ കൂട്ടം വിരുന്നു
സ്ഥാനവും മാനവും മേനിയും പറഞ്ഞു പഴമയും പറഞ്ഞു, സ്വരൂപ
ത്തിലെ പട്ടോലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തിന്നും
മറിവും പിഴയും വരാതെ കണ്ടു, അനുവാദം കൊടുപ്പിച്ചു, ശിലവിന്നു
(നാളും കോളും അതിന്നും പണയം പിടിപ്പാൻ അറയും തുറയും) ക
ല്പിച്ചു. പുരുഷാരപ്പാടും മുമ്പിൽ കല്പിച്ച ഈശ്വരസേവകളും
കഴിപ്പിച്ചു, ഭട്ടത്തിരിമാൎക്ക് കിഴിവെച്ചു നമസ്കരിച്ചു അനുഗ്രഹ
വും വാങ്ങി നാടും നഗരവും തുറയും കച്ചോടവും തെളിയിപ്പിച്ചു വേ
ളാത്ത പെണ്ണിനെ വേൾവിച്ചു, ഉപനയിക്കാത്ത ഉണ്ണിയെ ഉപന
യിപ്പിച്ചു, ക്ഷേത്രങ്ങളും കാവുകളും ഓട്ടുപൊളിതീൎത്തു, കലശം കഴി
പ്പിച്ചു മുതലും വെച്ചുആളെയും കല്പിച്ചു, ബ്രാഹ്മണൎക്ക് കൎമ്മം കഴി
പ്പാൻ മുതലില്ലാത്തവൎക്ക് മുതലും ദാനംചെയ്തു. നാടുകളെ വഴിപോ [ 276 ] ലെ രക്ഷിപ്പാൻ അവിടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു.
മങ്ങാട്ടച്ചൻ ഇളയതു പണിക്കരും തിരുവുള്ള കാര്യക്കാരും കൂടി സ്വരൂ
പകാര്യം വിചാരിച്ചിരിക്കുംകാലം മഹാമകം വന്നണഞ്ഞു, മഹാ
മകവേല കഴിപ്പാനായിക്കൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കു
ന്നു. മഹാ രാജാവായിരിക്കുന്ന കുന്നലകോനാതിരി. പിന്നെ 4 കാ
ര്യക്കാർ എന്നു പറയുന്നതിൽ മുമ്പിൽ എഴുത്തച്ചനായ മങ്ങാട്ടച്ചൻ ,
പിന്നെ നാടുവാഴിയെ വാഴിപ്പാൻ ദേശവാഴിയാക്കി കല്പിച്ചിട്ടുള്ള
തിനയഞ്ചെരി ഇളയതു, ധൎമ്മഗുണത്തുപണിക്കർ ഉടവാൾ അണച്ചു,
തിരുമേനി വിയർപ്പിച്ചുഴിവാനായ്ക്കൊണ്ട് രാജായ്മസ്ഥാനവും സമ്പ്ര
ദായവും കല്പിച്ചു, സ്വരൂപകാര്യക്കാരനായി, ശേഷം പാറനമ്പി
യെ പള്ളിയറപ്രവൃത്തിക്കകൊണ്ടു വെച്ചു അറപലകയും കിഴിയും
കൊടുത്തിരിക്കുന്നു .

5. പറങ്കി വന്നിട്ട് കുറുമ്പിയാതിരി ബന്ധുവായതു

അങ്ങിനെ ഇരിക്കുമ്പോൾ, പറങ്കി വന്നിണങ്ങി കോഴിക്കോ
ട്ട കോട്ടയിട്ടുറപ്പിച്ചു കച്ചോടംചെയ്തിരിക്കും കാലം , (പാണ്ടിപരദേ
ശിയായ ഒരു വട്ടത്തൊപ്പിക്കാരൻ അറയിൽ കുറിയൻ എന്നൊരു ക
പ്പിത്താൻ അവനോട് യുദ്ധം ചെയ്തു) കോഴിക്കോട്ട് പിടിച്ചടക്കി,
കരപറ്റിൽ ചില നാശങ്ങളും തുടങ്ങി, അന്നു തിനയഞ്ചെരി ഇളയ
തു ഒഴികെ ഉള്ളവർ തെക്കോട്ടേക്ക് പടെക്ക പോയിരുന്നു, ആ അവ
സരത്തിങ്കൽ അടക്കിക്കൊണ്ടു , അവൻ അന്നു കുറുമ്പിയാതിരി സ്വരൂ
പത്തിങ്കലേക്ക് എഴുതിഅയച്ചു, അവരെ വരുത്തി (വേട്ടക്കരുമകൻ
നിയോഗത്താൽ) അവനെ വെട്ടി ഒഴിപ്പിച്ചു. (നീക്കി) കോട്ടപിടിച്ചു
കൊടുത്തിരിക്കുന്നു. അന്നു വളരെ മുതലും , പണ്ടവും , ചരക്കും , കാള
ന്തോക്കും , കിട്ടി എന്നു കേട്ടിരിക്കുന്നു. കിട്ടിയമുതല്ക്കും ചരക്കിന്നും ,
അറ്റമില്ല എന്നു പറയുന്നു. വേട്ടക്കരുമകന്റെ വിലാസം കാൺക
കൊണ്ടു അന്നുതുടങ്ങി ഈ സ്വരൂപത്തിങ്കൽ പരദേവതയാക്കി കുടി
വെച്ചു, കോഴിക്കാവിലും വിലാത്തിക്കുളങ്ങറയും കോവിലകത്തും
തളിയിലും തിരുവളയനാടും മറ്റും അനേകം കാവൽപാടുകളിലും
കുടിയിരുന്നു , തിരുവളയാട്ടമ്മ എന്നും വേട്ടക്കരുമകൻ എന്നും , 2 പര
ദേവതമാർ , അക്കാലം കുറുതില്ല എന്നു കല്പിച്ചു തളിപ്പറമ്പത്തുചെ
ന്നു, ഭഗവാനെ ഭജിച്ചിരുന്നു. ഒന്നു കുറുമ്പിയാതിരിക്ക് ഭഗവാന്റെ
ദർശനമുണ്ടായി "രാജാവ് ഇനി ഒട്ടും വൈകാതെ പോകവേണ്ടും ,
നിടിയിരിപ്പോട് തടുത്തുനില്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ
വരികയം ചെയ്യും . ആളെ മുന്നിൎത്തിനടത്തിക്കൊണ്ടാൽ മാറ്റാനെ
നൃത്തി, നാടും സ്വരൂപവും കാത്തുരക്ഷിച്ചുകൊള്ളും" എന്ന ദർശനം
കാട്ടി അയക്കയും ചെയ്തു, ഇങ്ങു വന്നു തിരുമൂപ്പു കിട്ടി വാഴ്ച കഴി
ഞ്ഞു (വലം വെച്ചു) അരി അളപ്പാന്തുടങ്ങുമ്പോൾ, ചേകവനായി
ചെന്നു മടിപിടിച്ചു, അരിവാങ്ങി കാരാകൊറെനായരെ കൈ പി
ടിച്ചു മുമ്മൊഴി ചൊല്ലിച്ചു പാലച്ചേരിക്കോട്ടയിൽ കുടിയിരിക്കുന്ന [ 277 ] നാടും സ്വരൂപവും കാത്തുരക്ഷിച്ചു, മഹാലോകർക്ക് വരുന്ന അല്ല
ലും മഹാവ്യാധിയും ഒഴിച്ചു, സംഘത്തെ പരിപാലിച്ചു വഴിപോ
ക്കർക്ക് അന്നദാനവും ചെയ്തിരിക്കുന്ന ഒരു വേട്ടക്കരുമകൻ എന്ന
റിക.

പുഴവായിടവക മുക്കാതം വഴിനാടും 3000 നായരും മതി
ലാഞ്ചേരി സ്വരൂപത്തിൽ 10 അമ്മൊന്മാരും , 42 ഇല്ലത്തിൽ മൂ
ത്തൊൽ എഴുവരും ചാത്തിമംഗലത്തപ്പനും മുവ്വന്തിക്കാളിയും അറ
യിൽ ഭഗവതിയും ഇരഞ്ഞൊൻ, വെള്ളുവശ്ശേരി, 2 ഇല്ലം വാഴുങ്ക
ൎത്താക്കന്മാരും തെക്കിടം വടക്കിടം 2 താവഴിയിൽ കൎത്താക്കന്മാരും
(പൂന്തുറയിൽ അമ്മവാഴ്വയും അടിപരത്തി ഇടവും) ഇങ്ങിനെ ഉള്ള
പുഴവായിൽനിന്നു ചാലയിൽ ഭഗവതിക്ക് വിളക്കിന്നും ചിലവി
ന്നും മുതൽ വരേണ്ടുന്നതു വരായ്കകൊണ്ടു "വിളക്കും ചിലവും മുട്ടി
പാൎത്തിരിക്കുന്നു" എന്നു കല്പിച്ചു, കോയ്മയിൽനിന്നു ആളെ അ
യച്ചു. പുഴവായിടവകയിൽ മേൽകോയ്മ ചൊല്ലി (ഇടഞ്ഞപ്പോൾ)
വിലക്കി നാശം ചെയ്തവാറെ, ചെന്നു മുടക്കി അവരെ വെട്ടിക്കൊ
ന്നു അന്നു എരുമത്തടത്തിൽ ഉണിത്തിരിയും ഏതാനും ചേകവരും
"നാടടക്കി യോഗ്യം വേണം" എന്നിട്ടു അവർ മദിച്ചു കൂടി. അന്നു
18 എടപ്പാട്ടിലും യോഗ്യായോഗ്യം കഴിച്ചു. അനന്തരം വടക്കും തല
ക്കാർ എത്തി പുരപ്പുല്ലിട്ടു (കാണ) കേൾക്കാകുന്നെടത്തോളം ചുട്ടു,
അതു ഹേതുവായിട്ടുണ്ടായിരിക്കുന്നു ; കണ്ടൻ പാലത്തുകണ്ടിയിൽ
പട അന്നു ഇടവകയിൽ ലോകരും , കൎത്താക്കന്മാരും ഒരുമിച്ചു നിരൂ
പിച്ചു 10000ത്തെ കണ്ടു ചേർന്നിരിക്കുന്നു. അന്നു വേരൻപിലാക്കന്നു
കൈപിടിച്ചു കൂട ഇരുത്തി, അതുകൊണ്ടു 10000ത്തിൽ മൂവ്വായിര
മാകുന്നു. ആ 3000 വടക്കമ്പുറത്തെ ലോകരും തങ്ങൾക്ക് വിധേയ
മാക്കി കിഴക്കമ്പുറത്ത് ലോകരും മുവ്വായിരത്തിൻറ പക്ഷം തിരി
ഞ്ഞു പോർനിലത്തേക്കു ബന്ധുവായിരിക്കുന്നു. അതുകൊണ്ടു കണ്ട
മ്പാലത്തു കണ്ടിയിൽ പടെക്ക് 2 പക്ഷവും നിന്നു വേല ചെയ്യുന്നു.
10000ത്തിലുള്ള ലോകർ എന്നറിക; (അങ്ങിനെ തന്നെ ഓരോരു
നാടു പിടിച്ചവാറെ, ഇങ്ങമർന്നു , അതുകൊണ്ടു 30000 ഉണ്ടായി.


താമരച്ചേരിരാജാവു എന്ന് പറയാൻ കാരണം , പുഴവായിട
വകയും കുറുമ്പിയാതിരിയും കൂടി ഇടഞ്ഞു പല നാശങ്ങളും വന്ന
തിന്റെ ശേഷം പുഴവായി കമ്മന്മാരും 3000 നായരും മൂത്തൊൽ
എഴുവരും മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത് ഇല്ലത്തെ കണ്ടു, കോ
ട്ടയകത്ത് രാജാവായ പുറവഴിയാകോവിലെ കൂട്ടികൊണ്ടുവന്നു താ
മരശ്ശേരി ഇടമരം എന്ന രണ്ടില്ലത്ത് നമ്പൂതിരിമാർ തങ്ങടെ ദേശം
കൊടുത്തു , രാജാവിന്നു താമരശ്ശേരി രാജാവായി അരി ഇട്ടു വാഴ്ച, ക
ഴിച്ചു 500 നായൎക്ക് അരിയളന്നു ചേകവരായി കോട്ടയിൽ ഭഗവ
തിയും കണ്ണിക്കരുമകനും ഇവരെ നാട്ടു പരദേവതമാരായി കുടിവെ
ച്ചു, പുഴവായ്ക്ക് രക്ഷയായി ഇങ്ങോട്ടും താമരച്ചേരിക്കു രക്ഷയായി
അങ്ങോട്ടും തമ്മിൽ ഏകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു. 10000 [ 278 ] ത്തിൽ ചിലർക്കും ഐയ്യായിരം പ്രഭുകർത്താവിന്നും ചങ്ങാതവും
കല്പിച്ചു രക്ഷയായിട്ടിരിക്കുന്നു .

പിന്നെ പയ്യനാടു 6 കാതം നാടും , 4 കൂട്ടം , (വെള്ളിയിന്നൂർ കൂ
ട്ടം , തച്ചോളി കൂട്ടം , വീയ്യൂർ കൂട്ടം , മൂട്ടാടി കൂട്ടം) ഇങ്ങിനെ 4 കൂട്ടാ
യ്മക്കാർ. 3 കുറുമ്പടി, (അകമ്പടിയും) 8000 (30000) നായരും കു
റുമ്പർ നാടാകുന്നതു. ഇപ്പോൾ പൂന്തുറക്കൊൻ കുടക്കൽ വേലയുള്ളവർ
അവരും വേരമ്പിലാക്കീഴവരി ഒപ്പിച്ചു നിഴലിൽ പലിശകമിഴ്
ത്തി ഇരിക്കുന്നു . കോരപ്പുഴ കടന്നു തുറശ്ശേരിക്ക് ഇപ്പുറത്തെ നാട്ടുകോ
യ്മസ്ഥാനവും ലോകരും കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന നെ
ടിയിരിപ്പിൽ സ്വരൂപത്തിങ്കലേക്ക് പെൺവാഴയിൽ (പെൺവഴി
യിൽ) കൊടുത്തു കിട്ടി അടങ്ങിയ നാടും ലോകരും എന്നു പറയുന്നു.

6. മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ

1. പിന്നെ ഏറനാടും പെരിമ്പടപ്പും തമ്മിൽ പണ്ടു പടയുണ്ട
ല്ലൊ എന്നാൽ പെരിമ്പടപ്പു സ്വരൂപത്തിൽ ചേകവരായിട്ടു വളരെ
ആൾ ഉണ്ടു. 52 കാതം 18 മാടമ്പികൾ, 42 കാര്യക്കാരും അതിൽ
ബാല്യത്തച്ചൻ മുമ്പൻ .

പറവൂർ എന്ന കോവിലും മാടത്തിങ്കൽ കോവിലും കൊച്ചി
യിൽ മൂത്ത കോവിലും കൊച്ചിയിൽ ഇളയ കോവിലും അങ്ങിനെ
ഇരിക്കും കാലത്ത് കൊച്ചിയിൽ നടുമുറ്റത്ത് ഒരു ചെറു നാരകം ഉ
ണ്ടു , നാരങ്ങകാച്ച് മൂത്താൽ ഇളയതാവഴിയും ആളുകളും കൂടി വന്ന
പറിച്ചുകൊണ്ട് പോയ്ക്കളയും . അക്കാലം രേവതി പട്ടദാനം കഴിഞ്ഞ
ഒരു പട്ടത്തിരി അവിടേക്കു എഴുന്നെള്ളി, രേവതി പട്ടദാനത്തിന്റെ
ഊട്ടും സംഭാരവും ചോദിച്ചു, മൂത്ത താവഴിയിന്നു ഊട്ടും സംഭാരങ്ങളും
പറഞ്ഞ നാരങ്ങക്കറിയുടെ യോഗങ്ങളം കേൾപിച്ചു "ഈ ചെറുനാ
രങ്ങ മൂപ്പിച്ചു എനിക്കു തരേണം" എന്നരുളിച്ചെയ്തു ഭട്ടത്തിരി, നാര
ങ്ങ മൂത്താൽ ഇളയതാവഴിയും ആളുകളും കൂട വന്നു പറിച്ചു പോയി
ക്കളയും അതിന്നൊരുപദേശം ഉണ്ടെന്നരുളിച്ചെയ്തു ഭട്ടത്തിരി,"താമൂ
തിരിയുടെ ആളെ പാർപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നാൽ ഒരാ
ളെ കൂട പാർപ്പിച്ചു പോകേണം" എന്നരുളിച്ചെയ്തു മൂത്തതാവഴിയി
ന്നു എന്നാറെ തൻറ വാല്യക്കാരനെ കൂടി നൃത്തി "വെട്ടിക്കൊന്നു
പോയാൽ ചോദ്യം എന്ത്" എന്നു അവൻ ചോദിച്ചു ,"വെട്ടിക്കൊ
ന്നുപോയാൽ താമൂതിരിയെകൊണ്ടു കൊച്ചിക്കോട്ടയുടെ ഓടു ചവി
ട്ടിച്ചേക്കുന്നുണ്ടു എന്നു ഭട്ടത്തിരി അരുളിച്ചെയ്തു അവനെ പാർപ്പിച്ചു
എഴുന്നെള്ളി. എന്നാറെ നാരങ്ങ മൂക്കുകയും ചെയ്തു. ഇളയ താവഴിയും
ആളുകളും വന്നു നാരങ്ങ പറിപ്പാന്തുടങ്ങിയപ്പോൾ,"നാരങ്ങ പറി
ക്കരുത്" എന്നവൻ പറഞ്ഞു. അതു കേളാതെ നാരങ്ങ പറിച്ചു തു
ടങ്ങി, എന്നാറെ നൊമ്പടെ തമ്പുരാന്റെ തൃക്കാലാണ ഇട്ടു ആണ
കേളാതെ നാരങ്ങ പറിച്ചു; എന്നാറെ, പറിച്ചവന്റെ കൈയും വെട്ടി [ 279 ] അവനെയും കൊന്നു. അതുകേട്ടു ഭട്ടത്തിരി കൊച്ചിയിൽ എഴുന്നെ
ള്ളി 3 ഓട് എടുത്തു തന്നുടെ ഇല്ലത്ത വന്നു വീരാളിപ്പട്ടിൽ പൊതി
ഞ്ഞു താമൂതിരികോവിലകത്ത് എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ
തിരുമുൽകാഴ്ചവെച്ചു "ഇത് എന്ത്" എന്നു അരുളിച്ചെയ്തു തമ്പുരാൻ
"ബ്രാഹ്മണൎക്ക് സത്യം പറകയാവു അസത്യം പറയരുത് താമൂ
തിരിയുടെ ആളെ കൊച്ചിക്കോട്ടയിന്നു കൊച്ചിയിൽ ഇളയതാവഴി
യും ആളുകളും കൂടി വെട്ടിക്കൊന്നു അതിന്നു കൊച്ചിക്കോട്ടയുടെ
ഓടാകുന്നിതു: തൃക്കാലടി എടുത്തു ചവിട്ടിക്കളകേ വേണ്ടു" എന്നു ഭട്ട
ത്തിരി ഉണൎത്തിച്ചു നൊമ്പടെ തമ്പുരാൻ തൃക്കൺ ചുവന്നു തിരുമേ
നി വിയൎത്തു തിരുവിൽചിറക്കലേക്കു എഴുന്നെള്ളി, 30000ത്തിന്നും
10000ത്തിന്നും പയ്യനാട്ടുലോകൎക്കും തിരുവെഴുത്ത് എഴുതി വരുത്തി,
ലോകൎക്കു ചിലവിന്നും വെച്ചു, അച്ചനും ഇളയതും ഉണ്ടയും മരുന്നും
കെട്ടിച്ചു, കൊച്ചിക്കോട്ടെക്കു നേരെ കൂട്ടി കോട്ടയും തച്ചുതകൎത്തു
പോന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നു.

2. തേക്ക് വേണാട്ടടികളോടു കൂടി ജയിച്ചു കപ്പം വാങ്ങി
ചേൎത്തിരിക്കും കാലം എന്നെക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ച
യായി മഹാ മകത്തിന്നു ഒരു കൊടിയും കൊടുത്തു വിട്ടു, ആ കൊടി
വേണാറ്റിൻ കൊടി എന്നു പറയുന്ന ഞായം . പിന്നെ ചെങ്ങന്നി
യൂർ മതിലകത്തുള്ളിൽ കോയ്മയും കൊടുത്തു, ആ സ്ഥാനത്തേക്ക്
തിരുമനച്ചേരി നമ്പൂതിരിപ്പാട്ടിന്നു മാനുഷ്യമായി ഇന്നും നടക്കുന്നു .

വേണാടടികളുടെ കൂലിച്ചേകക്കാരിൽ ഒരുത്തൻ കന്നെറ്റി
ക്കടവിൽ നിന്നു ഒരു ബ്രാഹ്മണനെ കുളിയും ഊക്കയും മുടക്കി
(മുട്ടിച്ചു) തടുത്തു പാർപ്പിച്ചിരിക്കുന്നു. അന്നു മൂന്നാം കൂറായ (പാടായ)
തമ്പുരാൻ യഥായോഗം അവിടെക്കെഴുന്നെള്ളി, അവനെയും വെട്ടി
ക്കൊന്നു ബ്രാഹ്മണൻറ കുളിയും ഊക്കയും കഴിപ്പിച്ചു എഴുന്നെ
ള്ളി ഇരിക്കുന്നു . അതിന്നു വേണാട്ടികൾ പരിഭവിച്ചു പുരുഷാര
ത്തെ കല്പിച്ചു "ചേറ്റുവായിൽ തെക്കോട്ട് നൊമ്പടെ തമ്പുരാന്റെ
മേൽകോയ്മ സ്ഥാനം നടക്കരുത്" എന്നു കല്പിച്ചു അക്കാലം
നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യോഗം തികച്ചു ചേ
റ്റുവായി കടന്നു കാഞ്ഞൂർ പുഴ കടന്നു വെപ്പിയൂടെ കൊച്ചി അഴി
കടന്നു കൊച്ചിയിൽ കൂട പുറപ്പെട്ടു, ചിരങ്ങനാട്ടു കരപ്പുറത്തു കൂടി
പയറ്റുക്കാട്ടു പാലം കടന്നു ആലപ്പുഴെക്ക് പുറപ്പെട്ടു തൃക്കുന്നത്തു പു
ഴെക്ക് കൂടി കാൎത്തികപ്പള്ളി കടന്നു ഉടയനാട്ടു കരക്ക് എഴുന്നെള്ളു
മ്പോൾ , വേണാടടികളും വന്നു നൊമ്പടെത് തൃക്കാല്ക്കൽ അഭയം
ചൊല്ലി , നൊമ്പടെത അഴിഞ്ഞ അൎത്ഥവും വടക്കോട്ട് തിരിച്ചു
വെച്ചു, കാളം തോക്കും പിഴ പോക്കുവാനായിട്ട് ആനയും ഇരുത്തി.
അന്നു ദിഗ്ജയം കൊണ്ടു വീരമദ്ദളം അടിപ്പിച്ച് ആനക്കഴുത്തിൽ
ഏറി, വടക്കോട്ട് എഴുന്നെള്ളി തിരുവനന്തപുരത്തു ഭഗവാനു വായി
ത്തരം (വൈചിന്ത്ര്യം , ഉത്തരം) കെട്ടിയ ദേശങ്ങളും കല്പിച്ചു, മ
ഹാരാജാവു കുന്ദല കൊനാതിരി എന്നു കേട്ടിരിക്കുന്നു. കൊല്ലം 802 [ 280 ] കുംഭഞ്ഞായറു 30 തിയ്യതി ബുധനാഴ്ച, തൃക്കാവിൽ കോവിലകത്ത്
നിന്നു തിരുമുടിപ്പട്ടം കെട്ടി തിരുനാടു വാണു 4000 പ്രഭുക്കന്മാരും
ചെകിച്ചു.

3. ശേഷം കോലത്തിരിയോട് കൂടി ജയിപ്പാൻ പടകൂടിയ
പ്പോൾ, നൊമ്പടെ തമ്പുരാന്റെ തിരുനെറ്റിക്ക് നേരെ 352000 പ്രഭു
കോലത്തിരിയും കല്പിച്ചിട്ടില്ല; അക്കാലം പെരിഞ്ചെല്ലൂർ ഗ്രാമ
ക്കാരെ മുന്നിൎത്തി തളിറപ്പമ്പത്ത് മതിലകത്തു കോലത്തിരികോ
യ്മയും കല്പിച്ചു കൊടുത്തു, മഹാ രാജാവു, അവിടെ ഇന്നും പന്നി
യൂർ കൂറായി നടക്കുന്നു. തളിപ്പറമ്പത്തപ്പൻ എന്നു വെരുന്തൃക്കോല
പ്പന്നു വഴക്കം ചെയ്തു, അവന്റെ അംശം നടത്തി സ്ഥാനങ്ങളും കല്
പിച്ചു കുന്നല കോനാതിരി .

കോലത്തിരി തമ്പുരാൻ വളർഭട്ടത്തു കോട്ടയിൽ മുപ്പത്തൈവർ
പരദേവതമാരെ പരിപാലിച്ചു, 350000 നായരെയും തല തികച്ചു
ഒരു കോല്ക്കടക്കി, അവരെ കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു ,
അകത്തു ചാൎന്നവൎക്കും പുറത്തു ചാൎന്നവൎക്കും അടുക്കും ആചാരവും ഒരു
പോലെ കല്പിച്ചു, തെക്കുംകൂറ്റിൽ മുരിക്കഞ്ചേരിക്കാരിഷത്തിന്നു
മുമ്പെന്നല്ലൊ കല്പിച്ചതു, മുണ്ടയോടൻ കാരിഷത്തിന്നു പിന്വെ
ന്നും കല്പിച്ചു, 4 ഇല്ലത്തിലും ചെങ്ങുനി മുരിക്കഞ്ചേരി അകത്തു
അതിൽ ചെങ്ങുനിക്ക് പിമ്പു, ചോമടവൻ മുണ്ടയോടൻ പുറത്ത്
അതിൽ ചോമടവന്നു പിമ്പു, ഇന്നാൽ ഇല്ലത്തിന്നും കൂടി ഒരാചാരം
തെക്കംകൂറ്റിൽ കാരിഷവും എന്നും അതിൽ ചെങ്ങുനിക്കും മുരിക്ക
ഞ്ചേരിക്കും മുമ്പും കൈയും എന്നും ചൊമടവന്നു പിമ്പും കല്പനയും
എന്നും കല്പിച്ചു. മാടായിക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ
വടക്കും കൂറ്റിൽ കാരിഷവും അതിന്നു ചേണിച്ചേരിക്ക് വായും കൈ
യും മുമ്പും കല്പനയും അവകാശവും മാവില ഇല്ലത്തിന്നും കൂട ഒരാ
ചാരവും കല്പിച്ചു കൊടുത്തു. തെക്കുന്നു വരുന്ന മാറ്റാനെ തടുപ്പാനാ
യിട്ടു കുന്നിവാകക്കോയിലകത്തു ഇരയ വർമ്മനെ തെക്കിളങ്കൂറു തമ്പു
രാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടുത്തു. കാഞ്ഞിരോട്ടഴി
സമീപത്തു വിജയങ്കൊല്ലത്തു കോട്ടയിൽ കേളവർമ്മനെ വടക്കിള
ങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു, കുടയനാടും ഐയർ പരദേവതമാ
രെയും കൊടുത്തു, ഇരുവരും രണ്ട് എതിൎത്തലയും രക്ഷിച്ചു വന്ന
തിന്റെ ശേഷം , കരുവള്ളൂർ കോവിലകത്തു രാമവർമ്മനെ നാലാം
കൂൎത്തമ്പുരാൻ എന്നു കല്പിച്ചു സമീപത്തിരുത്തുകയും ചെയ്തു. ഏഴി
മലയുടെ മുകളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴൊത്ത കോ
യിലകത്തിരുത്തി വസ്ത്രവും വേറെ തിരിച്ചു കൊടുത്തു താൻ കരി
പ്പത്തു കോയിലകത്ത് എഴുന്നെള്ളുകയും ചെയ്തു. അനന്തരം 18 ദ്വീപും
അടക്കുവാന്തക്കവണ്ണം ഒരു ചോനകനെ കല്പിച്ചു, ദ്വീപിങ്കൽ ഒരു
പട്ടവും കെട്ടി, ദ്വീപുരാജാവെന്നു കല്പിച്ചു, 18 ദ്വീപടക്കി 18000
പണം കാലത്താൽ വളർഭട്ടത്ത് കോട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം [ 281 ] കല്പിച്ചയക്കയും ചെയ്തു ഉദയവർമ്മൻ എന്ന കോലത്തിരി തമ്പു
രാൻ.

നെടിയിരിപ്പു സ്വരൂപത്തിങ്കൽനിന്നു ഒരു രാജ സ്ത്രീയെ കണ്ടു
മോഹിച്ചു, ആരും ഗ്രഹിയാതെ രാത്രിയിൽ കൊണ്ടുപോയി കോല
ത്തിരി തമ്പുരാൻ ഭാര്യയായി വെച്ചു കൊണ്ടിരുന്നു. 'ആ സ്ത്രീയെ
അങ്ങൊട്ട് തന്നെ അയച്ചകളയാം എന്നുവെച്ചാൽ നേടിയിരിപ്പു ത
മ്പുരാക്കന്മാർ സമ്മതിക്കുകയില്ല" എന്നു വെച്ചു മക്കസ്ഥാനത്തിന്നു
നീലേശ്വരം മുക്കാതം നാടും 3000 നായരേയും കല്പിച്ചു കൊടുത്തു.
ആയതത്രെ നീലേശ്വര രാജവംശം ആകുന്നതു. ഇന്നും നീലേശ്വരത്തു
രാജാക്കന്മാരും നെടിയിരിപ്പു രാജാക്കന്മാരും തമ്മിൽ ചത്താലും
പെറ്റാലും പുല ഉണ്ടു .

7. ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു

ചേരമാന്നാട്ടിൽ 17 നാടും 18 രാജാക്കന്മാരും ഉണ്ടു . കോല
ത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാടു ഇങ്ങിനെ നാലു സ്വരൂ
പം ബൌദ്ധന്മാർ വന്നു ബലവീര്യം നടത്തി , കർമ്മഭൂമി ക്ഷയിച്ചു
പോകാതെ ഇരിപ്പാൻ, വേണാട്ടക്കരെ തൃപ്പാസ്വരൂപത്തിങ്കൽ ഐ
ശ്വര്യവും , പെരിമ്പടപ്പിൽ യാഗാദികർമ്മവും , നെടിയിരിപ്പിൽ
വാൾ പൂജയും , കോലസ്വരൂപത്തിങ്കൽ കീഴിൽ വാണ പെരുമാക്ക
ന്മാരുടെ സേവയും കല്പിച്ചപ്രകാരം ചെയ്താൽ ഗുണം കാണാം . ചേര
മാന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ കയറി
അരിഇട്ടു വാണിരിക്കുന്നു ; അതിൽ ഗജപതി വേണാട്ടടികൾ 350000
നായർ, അശ്വപതികോലത്തിരി 350000 നായർ , നരപതി നൊമ്പ
ടെ തമ്പുരാൻ മഹാ രാജാവു, അകമ്പടി ജനം 10000 ചുരിക കെട്ടി
ചേകം എന്നു കേട്ടിരിക്കുന്നു. അതിൽ കോലസ്വരൂപത്തിന്നു മുമ്പും
കല്പനയും എന്നും ശേഷം നാടു ഒക്കെയും കോലത്തിന്നു അവയവങ്ങൾ
എന്നും ചേരമാൻ പെരുമാളുടെ അരുളപ്പാടു. രാജാക്കന്മാരിൽ എണ്മർ
സാമന്തർ, അഞ്ചവകയിൽ കോവിൽ രാജാക്കന്മാർ 5 വഴി "ക്ഷത്രി
യർ അയലൂർ, ശാൎക്കര, പറപ്പൂർ, പടിഞ്ഞാറ്റേടം , മാടത്തിങ്കീഴ് .
നാലു (ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാന്നൂറ് പ്രഭുക്ക
ന്മാരും ഉണ്ടു . അവരുടെ രാജധാനികൾ എടം , മടം , കോവിലകം ,
കോട്ട, കോട്ടാരം എന്നിങ്ങിനെ അതത് പേരുമുണ്ടു .

മികച്ചനാടു, പൊലനാടു, പൊലനാട്ടഴിഞ്ഞമര്യാദ ഇടനാട്ടിൽ
നടത്തുന്നു ; മുന്നാഴിപ്പാടു എല്ലാടവും നടപ്പാകുന്നു ; അതിന്നു 18 ആചാ
രം ഉണ്ടു , നടുവർ കൂടുന്നേടം പലപ്രകാരം പറയുന്നു ; പടക്കൂട്ടം , നടു
ക്കൂട്ടം , നായാട്ടുകൂട്ടം , നിഴൽകൂട്ടം , (യോഗ്യക്കൂട്ടം) ഇങ്ങിനെ 4 കൂട്ടമു
ണ്ടു. കൊള്ളക്കൊടുക്ക മര്യാദയും കാണജന്മമര്യാദയും 4 പാടും 4 തോ
ലും ആറു നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉള്ളവ
വളരെ പറവാൻ ഉണ്ടു . [ 282 ] ഗോകൎണ്ണം കന്യാകുമാരിക്കിടയിൽ 3 ക്ഷേത്രങ്ങൾ കാലും ത
ലയും വയറും ഉണ്ടല്ലൊ ; അതിൽ കാൽ പെരിഞ്ചെല്ലൂർ , തല ത്രിശ്ശി
വപേരൂർ, വയറു തൃക്കളയൂർ. പിന്നെ തിരുനാവായി, തൃപ്രങ്ങോട്ടു,
തിരുവനന്തപുരം . തൃച്ചമ്രം , തിരുവില്വാമല, ഗുരുവായൂർ, തിരുപ
ഞ്ചക്കുളം , ആലത്തൂർ, മണ്ണൂർ, പോലൂർ, പേരൂർ, പന്നിയൂർ, പറ
വൂർ, പെരുമനം , തളിയിലും , തളിപ്പറമ്പു, കുഴിയൂർ, നെല്ലർ, ഐ
രാണിക്കര, തിരു, മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ, പന്നിയങ്കര,
മരുതൂർ, മണ്ണിയൂർ, കല്ലൂർ, തലക്കുളത്തൂർ , ചെളങ്ങൂർ, തൃക്കട, തൃക്കാ
രിയൂർ, കാഞ്ഞിരങ്ങാട്ടു, കരിങ്കട, കൊടീശ്വരം , ഉടുപ്പു, ശങ്കരനാ
രായണം , ഗോകർണ്ണം . പിന്നെ ഭദ്രകാളിവട്ടങ്ങൾ കുന്നത്തും , കോ
ട്ടിക്കുന്നത്തും , പരക്കൽ, മഞ്ചെരി, വെട്ടത്തും , കോട്ടയകത്തും , കൊ
ടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇന്തിയനൂർ, പോർകോട്ടച്ചെരി, മാടായി,
ചിറക്കൽ , നീലമ്പറ, നീലേശ്വരം , മടപ്പള്ളി, പുതുപട്ടണം , പു
ത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരുവളയാട്ട എന്നി
ങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരളത്തിൽ വന്നു ഉലങ്കിഴിഞ്ഞൊരു
ഭഗവതിയും തമ്പുരാട്ടിമാരും ദേവന്മാരും വാണരുളും കാലം കേരള
ത്തിൽ വസിക്കും മാനുഷർക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴി
ച്ചു രക്ഷിച്ചുവരുന്നു. ഓരൊ ബന്ധേന ശ്രീ മഹാദേവങ്കൽനിന്നുണ്ടാ
യ മൂൎത്തികൾ: അയ്യപ്പൻ, ഉച്ചമഹാകാളൻ, മാളൻ, അന്തിമഹാകാ
ളൻ, മുണ്ടിയൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ , ഭ്രാ
ന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുകണ്ടൻ, മലയുടവൻ, ദണ്ഡൻ,
കയറൻ , ഗുളികൻ , കുട്ടിച്ചാത്തൻ, (ശാസ്താവ്) ക്ഷേത്രപാലൻ, ചാ
മുണ്ഡി ഇങ്ങിനെ ഉള്ള പരദേവതമാരും വനദേവതമാരും ഗണപന്മാ
രും ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്ന പരശുരാമക്ഷേത്രത്തിങ്കൽ വ
സിക്കുകയും ചെയ്യുന്നു.

ഇങ്ങിനെ മഹാരാജാവാകുന്ന കുന്നലകോനാതിരി 10000, വ
ള്ളുവകോനാതിരി 10000, പൊറളാതിരിരാജാവ്, കോലത്തിരി
രാജാവ് 350000, കോട്ടയകത്തു പുറവഴി രാജാവു 72000 വെട്ടത്തുമ
ന്നൻ 5000, തിരുമലശ്ശേരി 3000, പെരിമ്പടപ്പും , അയലൂർ, ശാർ
ക്കര, ചെറുക്കര പറപ്പൂർരാജാവു 3000, പടിഞ്ഞാറ്റിടം , മാടത്തി
ങ്കീഴ്, പേരോത്ത, നെടുങ്ങനാടു, തെക്കുങ്കൂറും , വടക്കുങ്കൂറും ക
ക്കാടും , പുന്നത്തൂരും , ആയിനിക്കൂറും , മണക്കുളത്തും , വെങ്ങനാ
ടും , ഒണനാടും , അമ്പലപ്പുഴ, ചെമ്പകച്ചെരി, പെരളൊത്തു, മുറി
ങ്ങനാടും , പൈയനാടും കോട്ടൂർ, ഇരിക്കാലിക്കൽ , കുതിരവട്ടത്തുനാ
യരും , ഏറനാട്ടുമേനോൻ 5000, പുഴവായിമുതുക്കുറു മാണകമ്മൾ,
പൂക്കളയൂർനമ്പിയാർ, നാലാങ്കൂറുടയനായർ. മൂന്നാം കൂറുടയനായർ ,
അത്തിമണ്ണിലം പറിച്ചത്തും പൊറ്റയും , പറച്ചാമ്പെറ്റ. കുറിച്ചി
യാത്തും , പണ്ഡലനായർ, കോഴിക്കോട്ടുകമ്മളും , ചെരങ്ങാടു തല
ച്ചെണ്ണനായർ, ഏറനാട്ടുനായർ, ആലിപ്പറമ്പിൽ മേനോൻ തിട്ട
ത്തിങ്കൽ അടിയോടി, മുരിക്കഞ്ചേരിനായർ, പെനായ്ക്കോട്ട തല [ 283 ] ച്ചെണ്ണനായർ, എറനാട്ടുക്കര എഴുമൂന്നും പതിനൊന്നു താവഴിയിൽ
തിരുമുല്പാടന്മാരും , മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇളയതു, തലയൂ
രിൽ മൂസ്സതു, കോഴിക്കോട്ടു കോശയും , അഴിരാജാവാകുന്ന മമ്മാ
ലിക്കടാവും ഇങ്ങിനെ കോലംതുടങ്ങി വേണാട്ടോടിടയിലുള്ള രാ
ജാക്കന്മാരും ഇടപ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധർമ്മാദികൾ
രക്ഷിച്ചുപോന്നിരിക്കുന്നു. മറ്റും പലപല പരപ്പും പരമാൎത്ഥവും പറ
വാൻ എത്രയും പണിയുണ്ടു ,

ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കു
ന്ന മാനുഷൎക്കു് വഴിപോലെ ഗ്രഹിപ്പാന്തക്കവണ്ണം തുഞ്ചത്തു രാമാ
നുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാര
ന്മാർ അറിഞ്ഞു കൊൾകയും ചെയ്ക.