താൾ:33A11414.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കേണം
എന്നു കല്പിച്ചു അവിന്റെ ശേഷം ആരും അനുസരിച്ചില്ല. പിന്നെ
പരദേശത്തുനിന്നു പല വകയിലുള്ള ശൂദ്രരെ വരുത്തി, അവരെക്കൊ
ണ്ടു മാതൃപാരമ്പര്യം വഴിപോലെ അനുസരിപ്പിച്ചു, അവർ 64 ഗ്രാമ
ത്തിന്നും അകമ്പടി നടക്കേണം . എന്നും അവൎക്ക് രക്ഷ ബ്രാഹ്മ
ണർ തന്നെ എന്നും കല്പിച്ചു.

ഇങ്ങിനെ ശ്രീ പരശുരാമൻ കൎമ്മഭൂമി മലയാളം ഉണ്ടാക്കി,
64 ഗ്രാമത്തിൽ ബ്രാഹ്മണൎക്ക് ഉദകദാനം ചെയ്തു. മുമ്പിൽ 64 ഗ്രാമ
ത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാൻ ജന്മം
എന്നു പറയുന്നു. ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാര
ൎക്ക് ഒരുമിച്ച കൊടുത്തെ ഏകോദകം പിന്നെ ആറു പത്തു ഗ്രാമത്തിൽ
14 ഗോത്രത്തിൽ 36000 ബ്രാഹ്മണൎക്കു വാളിന്മേൽ നീർ പകർന്നു
കൊടുത്തതു രാജാശം അവൎക്ക് എന്റെ ജന്മം എന്നു ചൊല്ലി വിരൽ
മുക്കാം ; മറ്റെവൎക്കും "എന്റെ ജന്മം" എന്നു വിരൽ മുക്കരുത് ; അവ
ൎക്ക് അനുഭവത്തിന്നെ മുക്കുള്ളു അവരന്യോന്യം മുക്കുമ്പോൾ "എനി
ക്കനുഭവം" എന്നുചൊല്ലി വിരൽ മുക്കേണം ഇതറിയാതെ ജന്മത്തി
ന്നു വിരൽ മുക്കിയാൽ വിരൽ നേരെ വരികയില്ല; മുപ്പത്താറായിര
ത്തിലുള്ളവൎക്ക് കൊടുത്തതു ഏകോദകമല്ല; ഭൂമിയെ രക്ഷിപ്പാൻ
അവരെ ആയുധപാണികളാക്കി കല്പിച്ചു.

ഇക്കേരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികളോട് ഒക്കും
ദേവലോകത്തിന്നു തുല്യമായ്‌വരേണം എന്നും സ്വർഗ്ഗാനുഭൂതി അനു
ഭവിക്കേണം എന്നു വെച്ചു ശ്രീ പരശുരാമൻ ദേവെന്ദ്രനെ ഭരം ഏല്പി
ച്ചു. തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു. ആറു മാസം വർഷം
വേണം രാജ്യത്തിങ്കൽ അനേകം അനേകം സസ്യാദികൾ ഉണ്ടാകെ
ണം , അന്നവും പൂവും നീരും പുല്ലും വഴിപോലെ വേണം ; ദാനധൎമ്മം
വൎദ്ധിച്ചു, ഐശ്വര്യം ഉണ്ടായിരിക്കണം , ഐശ്വര്യം ഉണ്ടായിട്ട ഈ
ശ്വരസേവ വഴിപോലെ കഴിക്കേണം , ദേവപൂജയും പിതൃപൂജയും
കഴിക്കേണം , അതിന്നു പശുക്കൾ വളരെ ഉണ്ടാകേണം അവറ്റിന്നു
പുല്ലും തണ്ണീരും വഴിക്കെ ഉണ്ടായ്‌വരേണം , എന്നിട്ടു ദേവെന്ദ്രനെ
ഭരം ഏല്‌പിച്ചിരിക്കുന്നു. അതുകൊണ്ടു വേനിൽ കാലത്ത് ആറു
മാസംവർഷം ആകുന്നതു. ദേവാലയങ്ങളും ദൈവത്തിൻ കാവുകളും
ഐയപ്പൻ കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും
പല ഈശ്വരന്മാരെ കുടിവെച്ച കാവല്പാടുകളിലും സ്ഥാനങ്ങളി
ലും , ഊട്ടും പാട്ടും കഴിപ്പാനും ഉത്സവം , വേല, വിളക്ക , തീയാട്ടം ,
ഭരണിവേല , ആറാട്ട, കളിയാട്ടം , പൂരവേല, ദൈവാട്ടം , തെയ്യാ
ട്ടു, ദൈവമാറ്റു, തണ്ണീരമൃതം , താലപ്പൊലി, പൈയാവിശാഖം ,
മാഹാമഖ, മാമാങ്ങവേല എന്നിങ്ങിനെ ഉള്ള വേലകൾ കഴിപ്പാനാ
യ്ക്കൊണ്ടു, ആറു മാസം വേനിൽ വെളിച്ചവും കല്‌പിച്ചിരിക്കുന്നു.

ഇങ്ങിനെ ശ്രീ പരശുരാമൻ പടെക്കപെട്ടൊരു കൎമ്മഭൂമിയി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/231&oldid=199454" എന്ന താളിൽനിന്ന് ശേഖരിച്ചത്