താൾ:33A11414.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 160 —

ങ്കൽ ഭൂദേവന്മാർ പുലർകാലെ കുളിച്ചു നന്നായിരുന്നു കൊണ്ടു
തങ്ങൾക്കുള്ള നിയമാദി ക്രിയകൾ ഒക്കയും കഴിച്ചു മറ്റും മഹാ ലോ
കൎക്കും വരുന്ന അല്ലലും മാഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യേണ്ടും
ഈശ്വരസേവകൾ. ഹോമവും ധ്യാനവും ഭഗവതി സേവ, പുഷ്പാ
ഞ്ജലി, അന്ത്യനമസ്കാരം , ത്രികാലപൂജ, ഗണപതിഹോമം , മൃത്യു
ജ്ഞയം , മൂന്നു ലക്ഷം സഹസ്രനാമം , ധാന്വന്തരം , ഗ്രഹശാന്തി, സ
ഹസ്രഭോജനം എന്നിങ്ങിനെ അനേകം ഈശ്വരസേവകൾ കഴി
ച്ചു സുകൃതം വൎദ്ധിപ്പിക്ക എന്നു ശ്രീപരശുരാമൻ വേദബ്രാഹ്മണ
രോട അരുളിച്ചെയ്തും "ഈവണ്ണം" എന്നു വേദബ്രാഹ്മണരും കൈ
ഏല്ക്കുകയും ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ, കേരളത്തിങ്കൽ വാ
ഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികൾക്ക തുല്യം പോൽ എന്നു കേട്ടു, പല
ദിക്കിൽനിന്നും പല പരിഷയിലുള്ള ബ്രാഹ്മണരും കേരളത്തിൽ
പോന്നു വന്നതിന്റെ ശേഷം , ശ്രീ പരശുരാമൻ അവരെ പല ദി
ക്കിലും കല്പിച്ചിരുത്തി, പല ദേശത്തും പല സ്ഥാനങ്ങളും
കല് പിച്ചു കൊടുത്തു. വേദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെ
കൊണ്ടു ഭൂമിദാനം വാങ്ങി, അവരുടെ പേൎക്ക് ഓരോ ദേശമാക്കി
ദേശത്തിൽ ഓരോരു ക്ഷേത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബിംബ
ത്തിങ്കൽ പൂജയും ശിവവേലിയും കഴിച്ചു, നിറമാലയും ചാൎത്തി, ത
ങ്ങൾക്ക് ഗ്രാമത്തിൽ സ്ഥാനദൈവത്തേയും സ്ഥലപരദേവതമാരെ
യും കുടിവെച്ചു, ഊർപ്പള്ളിദൈവത്തെ കുടിവെച്ചു. അവിടവിടെ
ചെയ്യിപ്പിക്കേണ്ടും വേലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു,
പല ദിക്കിൽനിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവൎക്ക് പല മ
ര്യാദയും കല് പിച്ചു കൊടുത്തു; ദേശത്ത അടിമയും കുടിമയും ഉ
ണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കേത
വും ഉറപ്പിച്ചു, തറയകത്ത് നായന്മാരെ കല്പിച്ചു, അവരെ കൊണ്ട
ഓരൊ കണ്ണും കൈയും കല്പനയും കല്പിച്ചു, അവകാശത്തിന്നു
താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാൎക്ക് കീഴായ്ക്കൂ
റും തങ്ങൾക്ക് മേലായ്ക്കൂറും മേലാഴിയും കുടിയാൎക്ക് കാണവും ത
ങ്ങൾക്ക് ജന്മവും കല്പിച്ചു, കാണജന്മമര്യാദയും നടത്തി, ബ്രാ
ഹ്മണാചാരവും ശൂദ്രമര്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളിലു
ള്ള ബ്രാഹ്മണരുടെ ഇല്ലവും തീർപ്പിച്ചു, തങ്ങൾക്കുള്ള ദേവപൂജയും
പിതൃപൂജയും കല്പിച്ചു, നേരും ന്യായവും നടത്തി, 64 ഗ്രാമത്തി
ലുള്ള വേദബ്രാഹ്മണരെ ആനന്ദിപ്പിച്ചു, ദാനധൎമ്മങ്ങളും ചെയ്തു,
അങ്ങിനെ ഇരിപ്പു മുപ്പത്താറായിരത്തിലുള്ളവർ അൎദ്ധബ്രാഹ്മണർ
ഭൂമിദാനം വാങ്ങുകകൊണ്ടും വീരഹത്യാദോഷത്തെ പരിഗ്രഹിക്ക
കൊണ്ടും പാതി ബ്രാഹ്മണത്വം കുറഞ്ഞുപോയിരിക്കുന്നു. അൎദ്ധ
ബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പട കൂടുകയും
അകമ്പടി നടക്കുകയും ചെയ്യും; അതുകൊണ്ടു വാൾ നമ്പിയായതു.
പട്ടിണി നമ്പിക്ക് ശംഖും കുടയും അല്ലാതെ, മറ്റൊരായുധമില്ല;
അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു കൊഞ്ഞനം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/232&oldid=199455" എന്ന താളിൽനിന്ന് ശേഖരിച്ചത്