താൾ:33A11414.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 195 —

പറഞ്ഞയച്ചാറെ, അവർ ഇരുവരും കൂടി ചെന്നു പ്രധാനന്മാരുമായി
കണ്ടു പറഞ്ഞു, ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെരിമ്പിലാ
ക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു. ഉച്ചതിരിഞ്ഞിട്ട മാനവി
ക്രമന്മാരും ബ്രാഹ്മണരും വേരൻ പിലാക്കലേക്ക് ചെന്നപ്പോൾ ,
അകമ്പടി ജനത്തിൽ പ്രധാനമായിരിക്കുന്നവരെ കണ്ടു സന്തോഷി
ച്ചു, അന്യോന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പേർപെട്ടതും
പറഞ്ഞു , പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന്
ഞങ്ങൾ വിപരീതമായ് വരിക ഇല്ല എന്നും പറഞ്ഞാറെ, നമ്മുടെ
സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പോലെ ആക്കി വെച്ചേക്കുന്നുണ്ടു
എന്നു സമയം ചെയ്തു. പിന്നെ പൊറളാതിരിക്ക് ഇഷ്ടനായി കാര്യ
ക്കാരനായിരിക്കുന്ന മേനോക്കിയെ കൂട്ടിക്കൊണ്ടു വിചാരിച്ചു യുദ്ധം
ചെയ്യാതെ, പൊറളാതിരിയെ പിഴുക്കി അന്നാടു കടത്തിയാക്കി,
പൊലനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക് ഈ രാജ്യം ഉള്ളെ
ന്നും ഏറക്കുറവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം
ചെയ്താൽ ഒഴിപ്പിക്കേണ്ടുന്ന പ്രകാരവും പറഞ്ഞാറെ , മേനോക്കിയോ
ടു ഇളമയാക്കിയേക്കുന്നുണ്ടു് 2 കൂറായെറ നാട വാഴ്ചയായി, പാതി
കോയ്മസ്ഥാനവും നാടും ലോകരെയും തന്നേക്കുന്നുണ്ടു എന്നു സമ
യം ചെയ്തു. നാലർ കാര്യക്കാർ (1 അച്ചനും 2 ഇളയതും 3 പണിക്ക
രും 4 പാറനമ്പിയും) കൂടി നിരൂപിച്ചു, (നായികിയായിരിക്കുന്ന
ചാലപ്പുറത്തമ്മ) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി നിന്നു
കൊണ്ടു) കോട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി , (ഒരു ഉപ
ദേശം) തരെണം എന്നാൽ 4 ആനയും 40000 പണവും തന്നേക്കുന്നു
ണ്ടു ; അതു തന്നെയല്ല, കോട്ടവാതിൽ തുറന്നു തന്നു എന്നുവരികിൽ
4 വീട്ടിൽ അമ്മസ്ഥാനവും തന്നു , നാലാം കൂറാക്കി വാഴിച്ചേക്കുന്ന
തുമുണ്ടു എന്നു സമയം ചെയ്തു. സമ്മതിച്ച ചെന്നതിന്റെ ശേഷം ,
പൊറളാതിരി ജ്യേഷ്ഠനെ കാണ്മാൻ അനന്തവരായിട്ടുള്ള തമ്പരാക്ക
ന്മാരെയും തമ്പുരാട്ടിമാരെയും കോലത്തുനാട്ടിലേക്ക് എഴുന്നെള്ളിച്ചു,
താൻ പോലൂരെ കോട്ടയിൽ ഇരിപ്പൂതും ചെയ്തു. അപ്രകാരം കോഴി
ക്കോട്ടെക്ക് എഴുതി അയച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവ
രും ശ്രമിച്ചു പുലർകാലെ പൊറളാതിരി ഉലപ്പെണ്ണചാൎത്തി, മറക്കുള
ങ്ങരെക്ക് എഴുന്നെള്ളിയ നേരം കോട്ട വാതിൽ തുറന്നു കൊടുത്തു ,
നെടിയിരിപ്പു കോട്ടെക്കകത്തു കടന്നിരുന്നു മൂന്നു കുററി വെടിയും
വെപ്പിച്ചു. വെടി കേട്ടാറെ, ചതിച്ചിതൊ എന്നൊന്നു പൊറളാതി
രി രാജാവരുളിച്ചെയ്തു, നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി കോ
ലോടി കോവിലേക്ക് എഴുന്നെള്ളകയും ചെയ്തു. അവിടുന്നു നീരാട്ടു
കുളി കഴിഞ്ഞു കായക്കഞ്ഞി അമറേത്തും അമൃതം കഴിഞ്ഞു് കീഴലൂ
രും കുരുമ്പട്ടൂരും ഉള്ള ലോകരെ വരുത്തി അരുളിച്ചെയ്തു . "പോലൂരും
ചെറുപറ്റയും ആൺ പെറാതെ (പിറക്കാതെ) ഇരിക്കട്ടെ ആൺ പി
റന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ. നമ്മുടെ നാട്ടിൽ
പുരമേല്പുരയും പിരിയൻ വളയും വീരാളിപട്ടുടുക്കയും പോത്തു കൂട്ടി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/267&oldid=199490" എന്ന താളിൽനിന്ന് ശേഖരിച്ചത്