താൾ:33A11414.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 203 —

ഊരിന്നും ഗ്രാമത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി, തിരുവളയ
നാട്ടമ്മയെ എഴുന്നെള്ളിച്ചു, "ബ്രഹ്മൻ വിഷ്ണു മഹേശ്വരൻ" എന്നു
കല്പിച്ചു പൊൻവിളക്കും നിറപറയും വെച്ചു, നിലമണിച്ചു വിതാ
നിച്ച പള്ളിമാറടി എഴുന്നെള്ളിച്ചു, ചേരമാൻ വാളും പിടിച്ചു സിം
ഹാസനത്തിന്മേൽ വെള്ളയും കരിമ്പടവും വിരിച്ചു, വീരചങ്ങലയും
ധരിച്ചു തിരുമുടിവട്ടം കെട്ടി, അഴലൂർ (അയലൂർ) ശാൎക്കര രണ്ടു വഴി
യിൽ മൂവാറു 18 സംഘവുംകൂടി എത്തി,"ചേരമാന്നാടു 160 വഴി
നാട്ടിലും കോയസ്ഥാനം നടത്തി, പശുബ്രാഹ്മണരേയും ദേവന്മാ
രെയും രക്ഷിച്ചു, പെണ്ണംപിള്ളയും ആനന്ദിപ്പിച്ചു വഴിപിഴ തീൎത്തു;
മഹാ രാജാവായിരുന്നു വാഴുക" എന്നു കല്പിച്ചു, ബ്രാഹ്മണരും വെ
ട്ടത്തുകോവിലും തിനയഞ്ചേരി ഇളയതും ആഴുവാഞ്ചേരി തമ്പ്രാക്കളും
കൂടി തിരുമുടി പഴയരി ചാൎത്തി, ധൎമ്മഗുണത്തുപണിക്കർ ഉടവാൾ
അണച്ചു, പണ്ഡാരഭൂമുഖത്തിരുന്നരുളി, 5000 നായർ പ്രഭുകൎത്താവു
തൊഴുതു ചേകിച്ചു. പിന്നെ 10000ത്തിന്റെ ചെകവുകഴിഞ്ഞു, നല്ല
നേരം കൊണ്ടു കോഴിക്കോട്ടേക്ക് എഴുന്നെള്ളുമ്പോൾ 18 വാദ്യവും അ
ടിപ്പിച്ചു, മുത്തുകുടയും (വെങ്കൊറ്റക്കുട) രത്നത്തഴയും പിടിപ്പിച്ചു,
പള്ളിത്തണ്ടിന്മേൽ ഇരുന്നരുളി, വെള്ളിക്കാളാഞ്ചിയും പൊന്നിൻ
കാളാഞ്ചിയും പിടിപ്പിച്ചു പൊന്നും വെള്ളിയും കെട്ടിയ പലിശക്കാ
രെക്കൊണ്ടുഅകമ്പടിതട്ടുംതട്ടിച്ചുനടവെടിവെപ്പിച്ചു കൈത്തോക്കിൻ
പുരുഷാരത്തോടും കൂടി പന്നിയങ്കര എഴുന്നെള്ളി, ദുൎഗ്ഗാദേവി തൃക്കൺ
പാൎത്തു, 5000 പ്രഭുകൎത്താവും കോഴിക്കൊട്ട് തലാച്ചെണ്ണോരും കോശ
യും കാതിയാരും തണ്ടിന്മേൽ അകമ്പടി നടന്നു, 10000ത്തിൽ മുപ്പ
ത്തരണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, 10000 ലോകരും
കൂടി കല്ലായ്ക്കൽ ചെന്നു "മുമ്പിൽമാറ്റാൻ" എന്നു കല്പിച്ചു , മൂനാം ചു
വട്ടിൽ കളിച്ചു വഴക്കം ചെയ്തു അകമ്പടിനടന്നു പൂവാട വിരിച്ചു കാൽ
നട എഴുന്നെള്ളി ആയമ്പാടി കോവിലകംപുക്കു , അമ്മ വന്ദിച്ചു തിരു
മുടി പഴയരിചാൎത്തി , അനുഗ്രഹവുംകൊണ്ടു തളിയിൽ ഭഗവാനെ
തൃക്കൺപാൎത്തു തിരുവളയനാട്ടും പരക്കലും എഴുന്നെള്ളി, ഓശവെടി
യും വെപ്പിച്ചു വേരൻപിലാക്കീഴ് 10000ത്തിന്റെ കൂട്ടം വിരുന്നു
സ്ഥാനവും മാനവും മേനിയും പറഞ്ഞു പഴമയും പറഞ്ഞു, സ്വരൂപ
ത്തിലെ പട്ടോലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തിന്നും
മറിവും പിഴയും വരാതെ കണ്ടു, അനുവാദം കൊടുപ്പിച്ചു, ശിലവിന്നു
(നാളും കോളും അതിന്നും പണയം പിടിപ്പാൻ അറയും തുറയും) ക
ല്പിച്ചു. പുരുഷാരപ്പാടും മുമ്പിൽ കല്പിച്ച ഈശ്വരസേവകളും
കഴിപ്പിച്ചു, ഭട്ടത്തിരിമാൎക്ക് കിഴിവെച്ചു നമസ്കരിച്ചു അനുഗ്രഹ
വും വാങ്ങി നാടും നഗരവും തുറയും കച്ചോടവും തെളിയിപ്പിച്ചു വേ
ളാത്ത പെണ്ണിനെ വേൾവിച്ചു, ഉപനയിക്കാത്ത ഉണ്ണിയെ ഉപന
യിപ്പിച്ചു, ക്ഷേത്രങ്ങളും കാവുകളും ഓട്ടുപൊളിതീൎത്തു, കലശം കഴി
പ്പിച്ചു മുതലും വെച്ചുആളെയും കല്പിച്ചു, ബ്രാഹ്മണൎക്ക് കൎമ്മം കഴി
പ്പാൻ മുതലില്ലാത്തവൎക്ക് മുതലും ദാനംചെയ്തു. നാടുകളെ വഴിപോ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/275&oldid=199498" എന്ന താളിൽനിന്ന് ശേഖരിച്ചത്