താൾ:33A11414.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

ടിച്ചിരുത്തി, ഭൂമൌ ഭൂപോയം പ്രാപ്യ എന്ന കലി. *4941 കലി,
216 ക്രിസ്താബ്ദം . ആ പെരുമാൾ 8 സംവത്സരം 4 മാസവും നാടു പ
രിപാലിച്ചശേഷം ആ പെരുമാളുടെ സ്വൎഗ്ഗാരോഹണം പന്തീരാണ്ടു
കഴിഞ്ഞശേഷം അപ്പെരുമാളും ബ്രാഹ്മണരുമായി അടിയന്തരം
കല്പിച്ചു. ഇങ്ങിനെ കേയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു; സ്വൎഗ്ഗ
ത്തിന്നു എഴുന്നെള്ളിയ ശേഷം ചൊഴമണ്ഡലത്തിങ്കൽ നിന്നു ചൊഴ
പ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു , കേരളത്തിങ്കൽ 12 ആണ്ടു വാണു
പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു, പെരുമാൾ എഴുന്നെള്ളി
ഇരിപ്പാൻ ചൊഴക്കര എന്നൊരു കോവിലകവും തീർത്തു) 10 സംവ
ത്സരവും 2 മാസവും വാണതിന്റെ ശേഷം ചോഴമണ്ഡലത്തിങ്കലെ
ക്ക് എഴുന്നെള്ളുകയും ചെയ്തു, അതിന്റെ ശേഷം പാണ്ടിമണ്ഡലത്തി
ങ്കന്നു പാണ്ടിപ്പെരുമാളെ കൂട്ടി കൊണ്ടു പോന്നു പാണ്ടിവമ്പന എന്ന
പ്രദേശത്ത് കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു. ആ പെരുമാൾ
ആകട്ടെ അവിടെ ഒരു കോട്ടപ്പടിയും തീർത്തു. 9 സംവത്സരം നാടു
വാണശേഷം , പാണ്ടിമണ്ഡലം രക്ഷിപ്പാനാളില്ല" എന്നു കല്പിച്ചു
പാണ്ഡിമണ്ഡലത്തിൽ നിന്നു ആൾ പോന്നു വന്നതിന്റെ ശേഷം
ആ പെരുമാൾ പാണ്ടിമണ്ഡലത്തിന്ന് എഴുന്നെള്ളുകയും ചെയ്തു .

മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കേരളം വാ
ണിരുന്നു , അയ്യാളുടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ
ഉണ്ടായിരുന്നു ; ഈ പെരുമാൾ രാജ്യഭാരം ചെയ്ത പോരുന്ന കാലത്ത്
ബ്രാഹ്മണർക്ക് ഇദ്ദേഹത്തോടു വൈരം വർദ്ധിച്ചു വശമായി, ഇദ്ദേ
ഹത്തെ ഏതുപ്രകാരം എങ്കിലും കുല ചെയ്യേണം എന്നു വിചാരിച്ചു,
അവർ ആഭിചാരം ചെയ്തു നോക്കിയതിൽ , ഈ ഭൂതങ്ങളുടെ സഹാ
യം ഉണ്ടായിരിക്കുമ്പോൾ ആ പെരുമാളെ കൊന്നുകൊൾവാൻ പ്രയാ
സം തന്നെ എന്നു കണ്ടു , ആ ഭൂതങ്ങളെ അകറ്റേണ്ടതിന്നു ഒരു ചതി
പ്രയോഗം ചെയ്യേണം എന്നു നിശ്ചയിച്ചു. ഒരു ഭട്ടത്തിരി ഞാൻ
ചെന്നു ഭൂതങ്ങളെ അകറ്റി കൊന്നേച്ചു വരാം എന്നു ശപഥം ചെയ്തു
പുറപ്പെട്ടു, പെരുമാളുടെ അടുക്കെ ചെന്നു , ചതുരംഗം വെച്ചു, പെരുമാ
ളെ തോല്പിച്ചു, ഓരൊരുവാതു വെച്ച ജയിച്ചു തുടങ്ങി. അങ്ങിനെ
ഒരു വരെക്ക് ഈ ഭൂതങ്ങൾ രണ്ടും ഇദ്ദേഹത്തിൻറ ദാസ്യ പ്രവൃത്തി
ചെയ്യത്തക്കവണ്ണം അടിമയായി എടുത്തു, ആ ഭൂതങ്ങളോടു "നി
ങ്ങൾ ചെന്നു സമുദ്രത്തിൽ എത്ര തിര വരുന്നുണ്ടു എന്നു നോക്കി
കണക്കു കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും ചെയ്തു. ഭൂതങ്ങൾ
സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം കാണാതെ അവിടെ
തന്നെ നിന്നുപോയി, പിന്നോക്കി വന്നതുമില്ല. അന്നു വൈകുന്നേ
രം പെരുമാളെ കുല ചെയ്യേണം എന്നു ശേഷം ബ്രാഹ്മണരെ അറി
യിച്ചാറെ, ബ്രാഹ്മണർ 10 ഗ്രാമക്കാരും തികഞ്ഞ ആയുധപാണി
കളായി കോവിലകത്ത് ചെന്നതിന്റെ ശേഷം ഈ ഭട്ടത്തിരി വധി


  • 1111454.
"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/236&oldid=199459" എന്ന താളിൽനിന്ന് ശേഖരിച്ചത്