താൾ:33A11414.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

ന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം
ചെയ്തു രായരുടെ കോട്ട ഇളക്കാം എന്ന് ബ്രാഹ്മണരോട് പറക
യും ചെയ്തു . അപ്രകാരം പെരുമാളെയും ഉണൎത്തിച്ചതിന്റെ ശേഷം
ഇരിവരെയും കൂട്ടിക്കൊണ്ടു വന്നു ബഹുമാനിച്ചിരുത്തി, പല
ദിവസവും അന്യോന്യവിശ്വാസത്തിന്നായ് ക്കൊണ്ടും ബുദ്ധി
ശക്തികളും പരാക്രമങ്ങളും പരീക്ഷിച്ചെടത്ത് സാമന്തർ യുദ്ധകൌ
ശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ടു കാലതാമസം കൂടാതെ പു
രുഷാരത്തെ വരുത്തി യോഗം തികച്ചു കൂട്ടി , പെരുമാളും തന്റെ പട
നായകന്മാർ 122 പേരും അവരോട് കൂടി ഒമ്പതു നൂറായിരം ചെക
വരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു,
സാമന്തരോടും കൂടി കണക്ക് എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണി
ക്കുമാരമേനോനെയും പരക്കൽ ഉറവിങ്കൽ പാറചങ്കരനമ്പിയെയും ക
ല്പിച്ചയക്കയും ചെയ്തു . പടെക്ക് പോകുന്ന വഴിക്കൽ രാത്രിയിൽ
പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു, പുരുഷാരം 3 പ്രദ
ക്ഷിണം വെച്ചു, കഴുവിന്റെ തൂവൽ കൈയിൽ വെച്ചു മനുഷ്യജന്മം
പിറന്നിട്ടുള്ളവൎക്കും വെള്ളികൊണ്ടു ഓരൊ അടയാളമിട്ടു നോക്കിയാ
റെ, 10000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു. 30000 ദേ
വജന്മം പിറന്നിട്ടും ശേഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു.
10000 നായൎക്ക് മോതിരം ഇടുവിച്ചു പോരികയും ചെയ്തു . ഉറക്ക
ത്ത് ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾകൊണ്ടറിഞ്ഞ് അവരു
ടെ ആയുധങ്ങളിൽ ഗോപി കൊണ്ടും ചന്ദനം കൊണ്ടും അടയാളം
ഇട്ടു, ആരും ഗ്രഹിയാതെ കണ്ടു യഥാസ്ഥാനമായിരിപ്പൂതും ചെയ്തു.
ഈ 10000 നായരും നമ്പിയാരും കൂടി വലത്തെ കോണിൽ പട ഏ
റ്റു, പെരുമാളുടെ കാര്യക്കാരിൽ പടമലനായർ ഒഴികെ ഉള്ള കാര്യ
ക്കാരന്മാർ 11 പേരും കൂടി ഇടത്ത് കോണിൽ പട ഏറ്റു, എടത്ത
കോൺ പട ഒഴിച്ചു പോന്നു , വലത്തെ കോണിന്നു പട നടന്നു മല
യാളം വിട്ടു, പരദേശത്തു ചെന്നു പോർക്കളം ഉറപ്പിച്ചു, മാറ്റാനെ
മടക്കി പൊരുതു ജയിച്ചു പോന്നിരിക്കുന്നു. സാമന്തർ വില്ലും ശര
ങ്ങളം കൈക്കൊണ്ടിരിക്കുന്ന 30000 നായരെ മുമ്പിൽ നടത്തി, അ
വരുടെ പിന്നിൽ 18 ആയുധങ്ങളിലും അഭ്യസിച്ച മേൽ കിരിയ
ത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും ഏറി ഇരിക്കുന്ന 10000
നായരെയും നടത്തിച്ചു, 32 പടനായകന്മാരോടും കൂടി ചെന്നു രായരു
ടെ കോട്ടെക്ക് പുറത്ത് ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കട
ന്നു , അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു , വളര ആനകൾക്കും കുതി
രകൾക്കും കാലാൾക്കും തട്ടുകേടും വരുത്തി, പാളയം ഒഴിപ്പിച്ചു
കോട്ടയുടെ ഉള്ളിൽ ആക്കുകയും ചെയ്തു. രാത്രിയിൽ മാനച്ചനും വിക്ര
മനും കൂടി വിചാരിച്ചു, കോട്ടയുടെ വടക്കെ വാതില്ക്കൽ 10000 നാ
യരെ പാതിയാക്കി നിൎത്തി, ശേഷമുള്ളവരെ 4 ഭാഗത്തുംനിൎത്തി ഉ
റപ്പിച്ചു, 3 ദിവസം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു,
കോട്ട പിടിക്കയും ചെയ്തു. അന്നു പെരുമാൾ എല്ലാവർക്കും വേണ്ടുന്ന

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/253&oldid=199476" എന്ന താളിൽനിന്ന് ശേഖരിച്ചത്