താൾ:33A11414.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

ശേഷം അന്നന്നു അവരോധിച്ചു നടക്കുന്നവർ അവരോധനമ്പി എന്നു
ചൊല്ലന്നു. അവരോധനമ്പിയാകുന്നതു: കാഞ്ഞൂർ കിണാങ്ങാടു കരി
ങ്ങംവള്ളി എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരിഷ പലരുമു
ണ്ടു . അതല്ലാതെ തെക്കും വടക്കും തങ്ങളുടെ സ്വന്തങ്ങൾ കൊണ്ടുണ്ടാ
ക്കീട്ടുമുണ്ടു.

ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ "തനിക്ക്
തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളു; അതിന്നിടെക്ക് വസ്തു ഉണ്ടാക്കുക
അത്രെ വേണ്ടുവത" എന്ന് കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്ര
വിച്ചു തുടങ്ങി, കോഴ കൊണ്ടു അൎത്ഥം തടിപ്പിക്കയും നിധി സൂക്ഷി
ക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പോൾ "ഈ അ
വരോധിച്ച പരിഷെക്കായ്പോകും തെക്കുവടക്കുള്ള വസ്തു ഒക്കെയും
അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു, നാം ഓരൊരൊ
രാജാവിനെ ഉണ്ടാക്കുമാറു എന്നു കല്പിച്ചു. ഈ അവരോധിച്ച ന
മ്പികൾക്ക് ജന്മത്തിന്നു ജന്മം ചൊല്ലി, വിരൽ മുക്കേണം എന്നു വ
രികിൽ അവൎക്ക് ജന്മത്തിന്നു കഴിവില്ല; മറ്റെയവൎക്ക് മുക്കിയാൽ
അതു കണ്ടു നടക്കെ ഉള്ളു.

[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയാ
യി നിരൂപിച്ചു, ഇനിമേലിൽ പത്തര ഗ്രാമത്തിൽ ഓരോരുത്തർ
പന്തീരാണ്ടു പന്തീരാണ്ടു നാടു പരിപാലിക്ക എന്നു നിശ്ചയിച്ചു, തൃ
ക്കാരിയൂർ തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി വാൾ എടുപ്പാൻ അ
വരോധിച്ചു കല്പിച്ചപ്പോൾ, ഞാൻ എന്നും ഞാൻ എന്നും തമ്മിൽ
വിവാദിച്ചതിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനിമേൽ
ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാക
യില്ല. ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വേണം എന്നു നി
ശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ 64 ഗ്രാമത്തിന്റെ കുറവു തീ
ൎത്തു; പന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ ഈ നാലു
കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ വരുത്തി, 4 കഴകവും ഒരു
സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു, പരദേശത്തു ചെന്നു, കെയാ
പുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു, കേരളം
എന്ന പ്രദേശത്തുവെച്ചു വാഴിച്ചു.]

2 പെരുമാക്കൻമാരുടെ കാലം

1. ആദ്യ പെരുമാക്കന്മാർ

അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ ഒക്കത്തക്ക പര
ദേശത്തു ചെന്നു, ഒരു ക്ഷത്രിയനേയും ക്ഷത്രിയസ്ത്രീയെയും കൂട്ടിക്കൊ
ണ്ടു പോന്നു. ക്ഷത്രിയസ്ത്രീയെ ബ്രാഹ്മണർ വിവാഹം ചെയ്തിരി
പ്പു. അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയരത്രെ ആകുന്നത എന്നൊരു
മിച്ച സമയം ചെയ്തു. ആ പരപ്പ കുറഞ്ഞൊന്നു പറവാനുണ്ടു : അതു

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/234&oldid=199457" എന്ന താളിൽനിന്ന് ശേഖരിച്ചത്