താൾ:33A11414.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

രാജാവോടും തൎക്കം ഉണ്ടായപ്പൊൾ "മറ്റ ഏതു ഹിന്തു രാജാവ
എങ്കിലും ഹീനന്മാൎക്ക ആഭിജാത്യം വരുത്തിയാൽ ഞാനും അപ്ര
കാരം ചെയ്യാം; ഞാൻ തനിയെ "ചെയ്താലൊ നായന്മാർ എന്നെ
കൊല്ലും" എന്നു കേട്ടശേഷം പശെകു "ഇതെന്തൊരു നിസ്സാരമര്യാ
ദ? "എങ്ങിനെ ആയാലും അവരെ സമ്മാനിക്കേണം" എന്നു മുട്ടി
ച്ചു ചോദിച്ചപ്പൊൾ പെരിമ്പടപ്പു ആ വകക്കാൎക്കു ആയുധങ്ങളെ എ
ടുപ്പാനും തലപ്പണം കൊടുക്കാതിരിപ്പാനും നായന്മാർ സഞ്ചരിക്കു
ന്ന വഴികളിൽ കൂടി നടപ്പാനും കല്പന കൊടുത്തു.

24. പശെകിന്റെ യുദ്ധസമർപ്പണം.

"ബലത്താൽ കഴിയാഞ്ഞത കൌശലത്താൽ വരുത്തെണം"
എന്നു മാപ്പിള്ളമാർ വിചാരിച്ചു നോക്കുമ്പൊൾ കൊച്ചിയിൽ ഇ
സ്മാലിമരക്കാർ പൊൎത്തുഗീസനെ കൊല്ലുവാൻ ഒരു വഴി നിരൂപി
ച്ചു കൊണ്ടിരുന്നു. പശെകു അതറിഞ്ഞു ഉപായത്താലെ അവനെ പ
ടകിൽ വരുത്തി മുഖരോമങ്ങൾ എല്ലാം പറിച്ചപ്പൊൾ മാപ്പിള്ള
മാർ ഭയപ്പെട്ടടങ്ങി. അപ്പൊൾ ഇടപ്പള്ളിയിൽ കൊജആലി എന്ന
ബുദ്ധിമാൻ ഉണ്ടു. ആയവൻ കണ്ണനൂർ, ധൎമ്മപട്ടണം മുതലായ ദി
ക്കുകളിൽനിന്നും പല വില്ലാളികളും പടക്കു വന്നത വിചാരിച്ചു ച
ങ്ങാടമദ്ധ്യത്തിൽ ഓരൊരൊ മാളികകളെ കെട്ടി മുറുക്കി പടകുകളെ
വളഞ്ഞു വില്ലാളികളുടെ അമ്പുമാരി കൊണ്ടു പൊൎത്തുഗീസരെ ഒടു
ക്കേണ്ടതിന്നു വഴി കാണിച്ചു. അതിനെ തടുപ്പാൻ പശെകു പാമര
ങ്ങളെ ഇരിമ്പു പട്ടയിട്ടു ചേൎത്തു പടകുകളെ ഉറപ്പിച്ചിരുന്നു എങ്കിലും
ആ ദിവസത്തിൽ സങ്കടം നന്നെ വൎദ്ധിച്ചു പശെകു "അയ്യൊ കൎത്താ
വെ ഇന്നു മാത്രം എന്റെ പാപങ്ങളെ ഓൎക്കരുതെ" എന്നു വിളി
ച്ചു പൊരുതു വലിയ തോക്കുകളെ കൊണ്ടു മാളികകളെ തകർക്കയും
ചെയ്തു.

അപ്പൊൾ മഴക്കാലം ആകകൊണ്ടു താമൂതിരിയുടെ ആൾ വളരെ
മരിക്കയാൽ രാജാവ നാണിച്ചു മടങ്ങിപൊയി. ഇതു നേർച്ച മുത
ലായ സല്ക്കൎമ്മങ്ങളുടെ "കുറവു നിമിത്തം" എന്നു ബ്രാഹ്മണർ പറ
കയാൽ താമൂതിരി ദു‌ഃഖിച്ചു ദെവകോപം തീരുവോളം രാജത്വം ത
നിക്കരുത" എന്നു വെച്ചു ഒരു ക്ഷേത്രത്തിൽ പോയി ഭജിച്ചു പാൎത്തു.
പിന്നെ അമ്മ ചെന്നു കണ്ടു "ഇതു ഭക്തിയല്ല നിന്റെ ഭീരുത്വംതന്നെ
എന്നും ചെങ്കൊൽ നടത്തുക നിന്റെ ധൎമ്മം" എന്നും നിർബന്ധിക്ക
യാൽ അവൻ അമ്പലത്തെ വിട്ടു സിംഹാസനത്തിൽ ഇരിക്കയും
ചെയ്തു. ഇടവകക്കാരൊ അവന്റെ കല്പന അനുസരിയാതെ "യു
ദ്ധം അരുത" എന്നു വെച്ചു അടങ്ങി പാൎത്തു.

പെരിമ്പടപ്പോടു ദ്രോഹിച്ച ഇടപ്രഭുക്കൾ ശരണം പ്രാപിച്ചു
നിരപ്പു വരുത്തി പശെകു താൻ (1504 ജൂല. 3൹)3!! മാസത്തിലെ
പണികളെ തീർത്തു ജയഘോഷത്തോടും കൂട കൊച്ചിക്ക് മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/152&oldid=199375" എന്ന താളിൽനിന്ന് ശേഖരിച്ചത്