താൾ:33A11414.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

അടുത്തു "യുദ്ധം വേണ്ട വടക്കോട്ടു ഓടുവാൻ സമ്മതിക്കെണം" എന്ന
ചോദിച്ചപ്പൊൾ ലൊരഞ്ച സമ്മതിക്കാതെ ഇരുന്നു "നിങ്ങൾ മുമ്പെ
കൊന്നവർക്കല്ലാതെ ആ ഇരുവരുടെ മരണത്തിന്നും കൂടെ പക വീളേ
ണം" എന്നു പറഞ്ഞാറെ,"എന്നാൽ അള്ളയും വെദാമ്പരും തുണ"
എന്നു മാപ്പിള്ളമാർ ചൊല്ലി യുദ്ധത്തിന്നു ആരംഭിച്ചു. അവർ ദൂരെ
ആകകൊണ്ടു ലൊരഞ്ച മുമ്പെ പടയാളികളോടു ഉച്ചക്കതീൻ തീർ
പ്പാൻ കല്പിച്ചു; കോലത്തിരിയെയും യുദ്ധം കാണ്മാനായി വിളി
ച്ചു. അടുക്കെ നിൎത്തി കാഹളം മുഴപ്പിക്കയും ചെയ്തു. ഉടനെ മാപ്പിള്ള
മാരും എല്ലാ കപ്പലുകളിൽ നിന്നും വാദ്യങ്ങളെ ഘോഷിപ്പിച്ചും
ആൎത്തും കൊണ്ടിരുന്നപ്പൊൾ, ലൊരഞ്ച മുൽപുക്കു അവരുടെ തലക്ക
പ്പലൊടു ഇരുമ്പ ചേൎത്തു കയറി അറനൂറോളും (600) മാപ്പിള്ളമാരെ
അറുത്തും കടലിൽ ചാടിച്ചുംകൊണ്ടു പട തുടങ്ങി, ഇരുട്ടു വരുവോളം
യുദ്ധം കഴിച്ചു സമർപ്പിച്ചില്ല താനും. തുൎക്കരുടെ ശൂരതയും പഞ്ഞി
നിറച്ച വസ്ത്രങ്ങളുടെ കേമവും മാപ്പിള്ളമാരുടെ നീന്തവിശേഷവും
കണ്ടു പറങ്കികൾക്ക് അതിശയം തോന്നി പൊൎത്തുഗീസർ ഇപ്രകാരം
വീര്യം പ്രവൃത്തിച്ചു, 6 ആൾ മാത്രം നശിച്ചു ജയം കൊണ്ടത് കോല
ത്തിരിക്ക് ഏറ്റവും അതിശയമായി ഭവിച്ചു. മുസല്മാനർ 3000
ത്തോളം അവിടെ പട്ടുപോയി എന്ന് കേൾക്കുന്നു. ശേഷിച്ച പടകു
എല്ലാം ഓടി ചിതറി പുഴകളിൽ പോയി ഒളിച്ചുപാൎത്തു അതുകൊണ്ട
ലൊരഞ്ച തന്റെ അഛ്ശന്റെ ഭയം തീൎർപ്പാനായി താൻ തന്നെ കൊ
ച്ചിക്ക് ഓടി ജയവൎത്തമാനം അറിയിച്ചു അച്ഛന്നും പെരിമ്പടപ്പി
ന്നും വളരെ സന്തോഷം ജനിപ്പിക്കയും ചെയ്തു.

അച്ഛൻ അപ്പൊൾ തന്നെ കൊച്ചിയിൽവെച്ചു വലിയ കോട്ട
എടുപ്പിച്ചു, താനും പൊർത്തുഗൽ പ്രഭുക്കന്മാർ മുതൽ പണിക്കാർ
വരേയുള്ള എല്ലാവരും ഒരു തുള്ളി മദ്യം സേവിക്കാതെ, ചോറും
കഞ്ഞിയും മാത്രം ഭുജിച്ചുകൊണ്ടു അദ്ധ്വാനപ്പെട്ടു ആ കോട്ടയെ പണി
യിച്ചുതീർത്തു. അരിക്കും കൂടെ ക്ഷാമം പറ്റി കൊച്ചി ദേശത്തുനി
ന്നു വരവ എത്രയും ചുരുക്കം. അക്കാലം ഒരു നായർ വന്നു താമൂതി
രിയുടെ നേരെ അന്യായപ്പെട്ടു ബ്രാഹ്മണ്യം നിരസിച്ചു, സ്നാനം ഏ
റ്റു ഒരു മാൎഗ്ഗക്കാരത്തിയെ കെട്ടിയപ്പൊൾ, സംശയം ജനിച്ചിട്ടു അ
ൾമൈദ അവനെ വരുത്തി ഭയപ്പെടുത്തി "സകലവും ഏറ്റു പറ
ഞ്ഞാൽ പ്രാണഛേദം ഇല്ല" എന്നു കല്പിച്ചു "നിങ്ങളെ കൊല്ലു
വാനും കപ്പലുകളെ ഭസ്മമാക്കുവാനും ഞാൻ കയ്യേറ്റു വന്നു" എന്നു
പറഞ്ഞാറെ, അൾമൈദ അവന്റെ കണ്ണുകളെ ചൂന്നെടുപ്പിച്ചു താമൂതി
രിക്ക് മടക്കി അയച്ചു, അപമാനവാക്കു പറയിക്കയും ചെയ്തു.

34. കോലനാട്ടിലെ പുതുരാജാവ് പറ
ങ്കികൾക്ക ശത്രുവായി ചമഞ്ഞത.

1506 മാൎച്ച മാസത്തിൽ ഉണ്ടായ കപ്പൽജയം മുതൽക്കൊണ്ടു
പൊർത്തുഗൽ കപ്പലിന്നു ഹിന്തുസമുദ്രത്തിൽ എതിരില്ല എന്നു വന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/166&oldid=199389" എന്ന താളിൽനിന്ന് ശേഖരിച്ചത്