താൾ:33A11414.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

ല്ലൊ" എന്നു പടനായകനോടു കല്പിച്ചാറെ, സ്പഷ്ടമായ ഉത്തരം
വന്നില്ല. ആകയാൽ പറങ്കികൾ വെള്ളം കോരുവാനായി ഇറങ്ങു
വാൻ തുനിഞ്ഞു മാപ്പിള്ളമാർ ചെറുക്കയും ചെയ്തു. കോട്ടക്ക പുതു
തായി ഉറപ്പു വരുത്തിയതകൊണ്ടു ഇന്നു നേരം പോരാ എന്നു കണ്ടു
പിസൊറെയി അന്നടങ്ങി പിറ്റെന്നാൾ (ഫെബ്രു, 26൹ രാവി
ലെ) ഇറങ്ങി പൊന്നാനിയിൽ വെച്ചു പൊരുതു കയറിയ തെക്കെ
നായന്മാരെ കൊണ്ടു കവർച്ച കഴിപ്പിച്ചു, തീക്കൊടുക്കയും ചെയ്തു.
അന്നു ചിന്നക്കുട്ടിയാലിയുടെ 38 പടകും വെന്തുപോയി. ചോനക
രുടെ പക്ഷംനിന്നു തോക്കു വെപ്പിച്ചു പട നടത്തിയ ഒരു പറങ്കിച
തിയനും മുറിഞ്ഞു ചത്തു.

അനന്തരം കോഴിക്കോട്ടിന്റെ എതിരെ വന്നു, ചില നാശ
ങ്ങളെ ചെയ്ത ശേഷം "പന്തലാനികൊല്ലത്തെയും ഭസ്മമാക്കേണം"
എന്നു നിശ്ചയിച്ചു. അതു പൊന്നാനിയോടു താമൂതിരിയുടെ മുഖ്യതു
റമുഖവും അക്കാലത്തു മക്കക്കച്ചവടത്തിന്നു മൂലസ്ഥാനവും തന്നെ. ഊ
രുടെ രക്ഷക്ക കടുന്തൂക്കമുള്ള കുന്നിന്മുകളിൽ 3 കൊത്തളവും വളരെ
തോക്കും ഉണ്ടു; സമുദ്രത്തിൽനിന്നു പുഴയോളം ഒരു തോടു കുഴിച്ചു
അതിൽ ചരക്കിടുന്ന പടകുകൾ സുഖേന അണഞ്ഞും ഇരിക്കുന്നു. നാ
യന്മാരും ചോനകരും 20000 ആളോളം തടുപ്പാൻ വട്ടം കൂട്ടുന്നു എന്ന
ഇങ്ങിനെ ഒറ്റുകാർ അറിയിച്ചു; അതിന്റെ തൂക്കിൽ എത്തിയ
പ്പൊൾ അസ്തമിപ്പാറായി. അന്നു രണ്ടു പുറവും രാത്രിയിൽ ഉറക്കം
ഉണ്ടായില്ല. വാദ്യഘോഷങ്ങളും ആർപ്പും കളിവാക്കും അത്രെ ഉള്ളൂ.
രാവിലെ മൂന്നണിയായി പട തുടങ്ങിയറെ, പറങ്കികൾ വേഗം ക
രക്കിറങ്ങി മറുതലയൊട ഏല്ക്കുമ്പോൾ, പുറക്കാട്ടടികൾ യുദ്ധത്തിൽ
ചേരാതെ കവർച്ചക്ക തക്കം പാൎത്തു കൈത്താളം പൂട്ടികൊണ്ടു ത
ന്റെ പടകിൽ ഇരിക്കുന്നത പിസൊരെയി കണ്ടു ചൊടിച്ചു. "ആ
മടിയനെ ലാക്കാക്കെണം" എന്നു തോക്കകാരനോടു കല്പിച്ചു അ
വൻ വെടി വെച്ചതിനാൽ അടികളുടെ കാൽ പറിഞ്ഞു പാറിപ്പോ
യി. ശേഷം പറങ്കികളും കൊച്ചിക്കാരും നല്ല ജയം കൊണ്ടു 250 വ
ലിയ തോക്കും ഉണ്ട മരുന്നുമായി കൈക്കലാക്കി ചരക്കിട്ട പടകും
ഊരും അങ്ങാടിയും ഭസ്മീകരിച്ചു 40 പടകു കൂട്ടി കൊണ്ടു പോകയും
ചെയ്തു. ഇങ്ങിനെ പരാക്രമം കാട്ടിയതു നിമിത്തം പറങ്കി നാമത്തി
ന്നു മുമ്പെപ്പോലെ ബഹുമാനം യശസ്സം സംഭവിച്ചു. പുറക്കാട്ടടിക
ളൊ തല്ക്കാലത്തു അരിശം വിഴുങ്ങി എങ്കിലും പറങ്കികളിൽ ഉൾ
വൈരം ഭാവിച്ചു പ്രതിക്രിയക്ക അവസരം പാൎത്തു കൊണ്ടിരുന്നു;
മെനെസസ്സ് അവിടെ നിന്നു ഓടി കണ്ണനൂരിൽ ഇറങ്ങുകയും ചെയ്തു.
(1525 മാൎച്ച 11 ൹.)

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/213&oldid=199436" എന്ന താളിൽനിന്ന് ശേഖരിച്ചത്