താൾ:33A11414.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

കളിൽ ഐക്യം വരുത്തുന്നുണ്ടു. നിങ്ങളുടെ അമ്പലങ്ങളിലും ബിം
ബങ്ങളിലും ത്രിമൂൎത്തി തമ്പ്രാട്ടി മുതലായ ഭാവനകളിലും ഞങ്ങ
ളുടെ മതത്തോടു ഒരു സംബന്ധം കാണുന്നുണ്ടു. അന്യജാതികളെ
പോലെ നിങ്ങളും ഈ പുതിയ വർത്തമാനത്തെ അംഗീകരി
ച്ചാൽ ഈ രാജ്യമാഹാത്മ്യം ഇടവിടാതെ വൎദ്ധിച്ചു വരും. ഞങ്ങൾ
ക്ക് സകല ജാതികളോടും സ്നേഹം ഉണ്ടു; ഇസ്ലാം വകക്കാരൊടു
മാത്രം ഇല്ല. അവർ നിത്യം ഞങ്ങളെ ചതിപ്പാൻ നോക്കുന്നു. നി
ങ്ങളെയും ചതിക്കുന്നു, ആകയാൽ ഞങ്ങളുടെ രാജാവ് അപ്രിക്ക
യിൽ വെച്ചു അവരെ ജയിച്ചു ശിക്ഷിച്ചു വരുന്നു; "ഞാനും വഴി
യിൽ വെച്ചു അവരുടെ ദ്രോഹത്തിൽ അകപ്പെട്ടു. ദൈവകടാക്ഷ
ത്താൽ, പണിപ്പെട്ടു വിട്ട ഉടനെ ഭീരങ്കിയുണ്ടകളാൽ∗ അവൎക്കു അ
ല്പം ബുദ്ധി, വരുത്തി ഇരിക്കുന്നു. സത്യം എങ്കിലും ഈ മാപ്പി
ള്ളമാർ നിങ്ങളോടു പറയുന്നതെല്ലാം വിശ്വസിക്കരുതെ; അവരു
ടെ പക നിമിത്തം നീരസം തോന്നാതെ ഞങ്ങളെ രക്ഷിച്ചു കൊ
ള്ളേണം; അവരെ അനുസരിച്ചിട്ടു ഞങ്ങളെ കൊന്നാലും ഞങ്ങളെ
രാജാവ് വിടാതെ അന്വെഷിച്ചു, കാര്യം അറിഞ്ഞു നിങ്ങളിൽ
പ്രതിക്രിയ ചെയ്യും. പൊർത്തുഗൽ ജയം കൊള്ളാതെ കണ്ടു ഈ രാ
ജ്യം വിട്ടു പോകയും ഇല്ല." എന്ന് താമൂതിരി കേട്ടാറെ, കപ്പി
ത്താന്റെ മാറിൽ തൂങ്ങിയിരിക്കുന്ന കന്യാമറിയുടെ ചിത്രം കണ്ടു
"ആയത് എങ്കിലും അഴിച്ചു തരേണം" എന്നു കല്പിച്ചാറെ, "ഇ
തു പൊന്നല്ല, പൊൻ പൂശിയ മരമത്രെ; പൊന്നായാലും തരികയി
ല്ല; കടലിൽ വെച്ചു രക്ഷിച്ചതു സാക്ഷാൽ ഇവൾ തന്നെ ആകുന്നു"
എന്നു തിണ്ണംപറഞ്ഞു തന്റെ രാജാവ് അയച്ച അറവിക്കത്തും കൊ
ടുത്തു. ആയത് താമൂതിരി വായിപ്പിച്ചു ചരക്കുകളുടെ വിവരം ചോ
ദിച്ചു. "നല്ലതു നിങ്ങൾ അങ്ങാടിയിൽ വസിച്ചാൽ കലശൽ ഉണ്ടാ
കും, കപ്പലിലേക്ക് പോയി അവിടെ പാൎത്തു കച്ചോടം ചെയ്ക;
പിന്നെ കല്പന അയക്കാം" എന്നരുളി അയക്കുകയും ചെയ്തു.

അനന്തരം ഗാമ കൊത്തുവാളോടുകൂടെ പുറപ്പെട്ടു കാപ്പുകാട്ടിൽ
എത്തിയപ്പോൾ മാപ്പിള്ളമാരുടെ വിരോധത്താൽ തോണി ഒന്നും കി
ട്ടാതെ രാത്രിയിൽ കരമേൽ തന്നെ പാൎത്തപ്പോൾ അധികാരികളും
വന്നു കൂടി മുട്ടിച്ചു: "നിങ്ങൾ കപ്പൽ കരക്ക് അടുപ്പിച്ച് ചരക്കും
പായും ചുക്കാനും എടുത്തു ജാമ്യമാക്കി വെച്ചു സുഖേന ഇരിക്കാമല്ലൊ,
അതിന്നായി കപ്പലിലേക്ക് കല്പന അയക്കേണം" എന്നും മറ്റും
കൌശലം പറഞ്ഞാറെയും കപ്പിത്താൻ പുറമെ ഭയം കാട്ടാതെ അല്പം
ചില ചരക്കുകളെ മാത്രം വരുത്തി ചിലരെ കരക്ക് പാർപ്പിച്ചു
താൻ കപ്പൽ കരേറി: "ഇനി ഞാൻ വിചാരിച്ചു കൊള്ളും" എന്നറി
യിക്കയും ചെയ്തു. മാപ്പിള്ളമാർ അത്യന്തം കോപിച്ചു എങ്കിലും വി
രോധം ഒന്നും ചെയ്വാൻ സംഗതി വരാതെ, പൊൎത്തുഗൽ ചരക്കുക


∗ പീരങ്കി.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/127&oldid=199350" എന്ന താളിൽനിന്ന് ശേഖരിച്ചത്