താൾ:33A11414.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

മിൽ) യാത്രയാവാൻ മനസ്സുണ്ടെ"ന്നു പറഞ്ഞു. കപ്പിത്താൻ വിവ
രം ചോദിച്ചപ്പോൾ അവർ തങ്ങളുടെ പഴമ എല്ലാം പറഞ്ഞു:
"തോമാശ്ലീഹാ ഈ രാജ്യത്തിൽ വന്നു പള്ളികളെ ഉണ്ടാക്കി എന്നു
കേട്ടിരിക്കുന്നു പള്ളിയിൽ ഞങ്ങൾക്ക് ബിംബം ഇല്ല; ക്രൂശെ
ഉള്ളു, ഇപ്പോൾ നമുക്കു മെത്രാന്മാരെ അയക്കുന്നത് സുറിയയിൽ ക
ഥൊലിക്കോസ്സ് തന്നെ. പട്ടക്കാർക്ക് കുടുമ തന്നെ പട്ടം ആകുന്നു.
കുട്ടികളെ സ്നാനം ചെയ്യുന്നതിന്ന് 40ാം നാൾ വേണം, മരിച്ചാൽ
8ാം ദിവസത്തിൽ പുല നീക്കും; നോമ്പു വളരെ ഉണ്ടു. ഒന്നാം
ജൂലായിൽ തോമാവിൻ ഉത്സവം പ്രധാനം. വേദ പുസ്തകങ്ങളും
വ്യാഖ്യാനങ്ങളും വളരെ ഉണ്ടു; ഞങ്ങളുടെ വിദ്വാന്മാർ അതു നോ
ക്കി കുട്ടികളെയും പഠിപ്പിക്കുന്നു; ഈ കൊടുങ്ങല്ലൂരിൽ തന്നെ ഞ
ങ്ങൾ പണ്ടു കുടിയേറി ഇരിക്കുന്നു. യഹൂദരും, മിസ്ര, പാർസി
അറവി മുതലായ കച്ചവടക്കാരും ഉണ്ടു. ഞങ്ങൾക്കും കച്ചവടം തന്നെ
വൃത്തി ആകുന്നതു: അതിന്നു കൊടുങ്ങല്ലൂരിൽ രാജാവിന്നു കപ്പം
കൊടുക്കുന്നു" എന്നിങ്ങിനെ ഉള്ള പുതുമകൾ എല്ലാം കേട്ടാറെ, ക
ബ്രാൽ സന്തോഷിച്ചു, അവരെ കൂട്ടി കൊണ്ടു പോവാൻ നിശ്ചയി
ക്കയും ചെയ്തു.

10. നോവ കപ്പിത്താൻ കോഴിക്കോട്ടും
കൊച്ചിയിലും വ്യാപരിച്ചതു.

കബ്രാൽ * കണ്ണൂരിൽ ചരക്കു കരേറ്റി പൊർത്തുഗലിൽ എ
ത്തി, 2 മാസം കഴിഞ്ഞാറെ, നൊവക്കപ്പിത്താൻ 4 കപ്പലോടു
കൂടെ കണ്ണനൂരിൽ എത്തിയപ്പോൾ കോയപക്കി ഒളിപ്പിച്ച ഒരു
പറങ്കി കോഴിക്കോട്ടനിന്ന വന്നു വസ്തുത പറഞ്ഞാറെ, നൊവ ഉട
നെ തെക്കോട്ടു ഓടി കോഴിക്കോട്ടിൽ കണ്ട കപ്പൽ വെടി വെച്ചു
തകർത്തു പെരിമ്പടപ്പെ കാണുകയും ചെയ്തു. "കബ്രാൽ എന്റെ
നായന്മാരെ കല്പന കൂടാതെ കൂട്ടികൊണ്ടുപോയതു നന്നല്ല" എന്നു
തമ്പുരാൻ ശാസിച്ചു പറഞ്ഞിട്ടും പൊർത്തുഗലിൽ വാടാത്ത സ്നേഹം
കാണിച്ചു. മാപ്പിള്ളമാർ ആ 7 പറങ്കികൾ പാൎക്കുന്ന വീട്ടിന്നു


*അവൻ കൂട്ടികൊണ്ടു പോയ നസ്രാണികളിൽ ഒരുവൻ ലിസ്ബൊൻ
നഗരത്തിൽ വെച്ചു മരിച്ചു. മറ്റെവൻ യൂരോപയിൽ പാൎത്തു, പല ദിക്കിലും
സഞ്ചരിച്ചു രോമപുരിയെയും കണ്ടു, ഹിന്തു വർത്തമാനങ്ങളെ അറിയിപ്പാൻ
ഒരു ചെറിയ പുസ്തകം തീൎത്തു. അതിൽ പറഞ്ഞ വിശേഷങ്ങളിൽ ഒന്നിതു:
പണ്ടു മഹാ ചീനത്തിൽനിന്നു കപ്പൽ മലയാളത്തിൽ നിത്യം വരാറുണ്ടു, അ
പ്പോൾ ചീനത്തിൽ ഉള്ള തരീസാ സഭക്കാർ പട്ടു, തുത്ഥനാകം, ഈയം, കസ്തൂ
രി മുതലായത കൊണ്ടുവന്നു ഇവിടെ ഇറക്കി വ്യാപാരം ചെയ്യും; എങ്കിലും
താമൂതിരി ചോനകമാപ്പിള്ളമാരെ ആശ്രയിച്ചു അവർക്ക് അപ്രിയം കാട്ടിയ
പ്പോൾ, അവർ നങ്കൂരം എടുത്തുപോയി, കുറയക്കാലം കഴിഞ്ഞാറെ, പിന്നെ
യും സന്നാഹങ്ങളോടു കൂടെ വന്നു കോഴിക്കോട്ടിൽ വളരെ നാശം ചെയ്തു; അ
ന്നു മുതൽ അവർ ഇങ്ങോട്ടു മടങ്ങി വന്നില്ല; ചോഴമണ്ഡലത്തു മൈലാപ്പുരി
യൊളമെ ചീനകപ്പൽ ഓടുകയുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/134&oldid=199357" എന്ന താളിൽനിന്ന് ശേഖരിച്ചത്