താൾ:33A11414.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളപഴമ

1. പറങ്കികൾ മലയാളത്തിൽ വന്ന പ്രകാരം പറയുന്നു.

കൊല്ലം 673 ഇടവമാസം 9ാം തിയ്യതി [1498 മെയി 20ാം
൹] ഞായറാഴ്ചയിൽ തന്നെ കോഴിക്കോട്ടു നിന്നു തെക്കോട്ടു മീൻ
പിടിപ്പാൻ പോയ ചില മുക്കുവർ നാലു കപ്പൽ പടിഞ്ഞാറെ ദി
ക്കിൽ നിന്നു വന്നു നുങ്കൂരം ഇടുന്നത കണ്ടു, മീൻ വില്പാൻ അടുത്ത
പ്പോൾ, ഒരിക്കലും കാണാത്ത വേഷവും ഭാഷയും വിചാരിച്ചു വ
ളരെ അതിശയിച്ചു. കപ്പല്ക്ക് ഒരു മാലുമി ഉണ്ടു; അവൻ ഗുജരാത്തി
കണക്കൻ തന്നെ; മഴക്കാലം സമീപിച്ചല്ലൊ അറവിക്കപ്പൽ എ
ല്ലാം പോയി എന്തിനു ഇപ്പോൾ വരുന്നു, എവിടെ നിന്നു വരുന്നു
എന്നു ചോദിച്ചതിന്നു കാപ്പിരികൾ വസിക്കുന്ന മെലിന്ത ബന്ത
രിൽ ഞാൻ ഈ വെള്ളക്കാർ വരുന്നതു കണ്ടു ഹിന്തുരാജ്യത്തിൽ
പോകേണ്ടിയിരിക്കുന്നവർ എന്നും, വഴി അറിഞ്ഞു കൂടാ എന്നും,
പ്രത്യേകം ചൊല്ക്കൊണ്ട കോഴിക്കോട്ടിലേക്ക് ചെന്നു കച്ചവടം തു
ടങ്ങേണം എന്നും കേട്ടിട്ടു വഴി നടത്തിയിരിക്കുന്നു. ഇന്നു ചുരം കണ്ട
പ്പോൾ അവർ പടച്ചവനെ സ്തുതിച്ചു പാടി എനിക്കു നല്ല ഇനാം ത
ന്നിരിക്കുന്നു എന്നു പറഞ്ഞു, കോഴിക്കോടു എവിടെ എന്നു ചോദി
ച്ചറിഞ്ഞു. ഇരിമ്പെടുത്തു ഓടി ബന്തരിൽ വരികയും ചെയ്തു, അനന്ത
രം കപ്പിത്താൻ മാലുമിയേയും ഒരു പറങ്കിയേയും കരക്കയച്ചു; ഇരു
വരും പോയി ഏറിയ ആളുകളെ കടപ്പുറത്ത കണ്ടു എങ്കിലും, ഭാഷ
അറിയുന്നവൻ ആരും ഇല്ല. മാപ്പിളമാർ അവരെ അങ്ങാടികളിൽ
കടത്തി, പരദേശികൎത്താക്കന്മാരുടെ മാളികകളെയും പീടികകളെ
യും കാട്ടുമ്പോൾ, മുമ്പെ വിലാത്തിക്ക് പോയ ഒരു തുർക്കൻ എതി
രേറ്റു, വേഷം കണ്ടറിഞ്ഞു. പൊൎത്തുഗൽ ഭാഷയിൽ എന്തൊരു ശൈ
ത്താൻ നിങ്ങളെ ഇവിടെ കൊണ്ടുവന്നു എന്നു ചോദിച്ചപ്പോൾ, പറ
ങ്കി: ഞങ്ങളുടെ രാജാവ് മുളക മുതലായ മലയാള ചീന ചരക്കുകളെ
യും അന്വേഷിപ്പാൻ അയച്ചിരിക്കുന്നു; അതല്ലാതെ നസ്രാണികൾ
ഈ നാട്ടിലും ഉണ്ടു എന്നു കേട്ട ക്രിസ്തു മാർഗ്ഗം നിമിത്തം ചേർച്ച വേ
ണം എന്നു നിശ്ചയിച്ചു. അതിനായി വന്നിരിക്കുന്നതു എന്ന അറി
യിച്ചാറെ, തുർക്കൻ അപ്പവും തേനും കൊടുത്തു സല്ക്കരിച്ചു, കൂടി
ചെന്നു കപ്പലിൽ കയറി എല്ലാവർക്കും "ബൊയവന്തൂർ" എന്ന
വാക്കു വിളിച്ചു സലാം ചെയ്തപ്പോൾ, പറങ്കികൾ ഭാഷ അറിയുന്ന
ഒരാളെ കിട്ടി എന്ന് സന്തോഷിച്ചു കരഞ്ഞു. തുർക്കനും കപ്പിത്താ
നോടു സംസാരിച്ചു കാര്യം സാധിപ്പാൻ ദുബാശിയായി* സേവി
ക്കും എന്ന സത്യവും ചെയ്തു. താമൂതിരി സാധുവാകുന്നു പ്രാപ്തി മാത്രം


* ദ്വിഭാഷി.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/123&oldid=199346" എന്ന താളിൽനിന്ന് ശേഖരിച്ചത്