പശ്ചിമൊദയം (1848)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പശ്ചിമൊദയം (1848)

[ 3 ] പശ്ചിമൊദയം

നമ്പ്രഒന്നിനു ൨ പൈസ്സ വില

൪ാം നമ്പ്ര തലശ്ശെരി ൧൮൪൮. ജനുവരി


ജ്യൊതിഷവിദ്യ

സൂൎയ്യസംസ്ഥിതിയാകുന്നവശമണ്ഡലം

സൂൎയ്യൻ എല്ലാനക്ഷത്രങ്ങളിലും ചെറുത് എങ്കിലുംഭൂമിമുതലായഗ്രഹങ്ങളെക്കാൾ എറ്റ
വുംവലിയതു— സൂൎയ്യന്നുള്ളആകൎഷണശക്തിനിമിത്തംഅതിന്റെഅരികിൽഉള്ള
ഗൊളങ്ങൾ എല്ലാം പലവിധെനസഞ്ചരിക്കുന്നുഎങ്കിലും അതിനൊടുമുഴുവനും അക
ന്നുപൊകാതെപിന്നെയും പിന്നെയും ആദിത്യനെചുറ്റെണം എന്നഒരുദിവ്യവ്യവ
സ്ഥ ഉണ്ടു— ഇങ്ങിനെസൂൎയ്യന്റെവശത്തിൽ ആകുന്നഗൊളങ്ങൾ ഒക്കെക്കുംസൂൎയ്യസം
സ്ഥിതിഎന്നപെരുണ്ടു— അതിൽചിലതുഎകദെശം ചക്രാകാരെവ്വസൂൎയ്യന്റെനടു
വൊട് ഒരുനിരയായിഅതിനെചുറ്റികൊണ്ടും ചുറ്റുമ്പൊഴെക്ക്തങ്ങളും തങ്ങളെചു
റ്റികൊണ്ടുംസഞ്ചരിക്കുന്നു— അവറ്റിന്നുഗ്രഹങ്ങൾ എന്നപെരുണ്ടു— ആഗ്രഹങ്ങളിൽചി
ലതിന്നുതങ്ങളെചുറ്റാതെസ്വഗ്രഹത്തെമാത്രംചുറ്റിഗ്രഹത്തൊടുഒന്നിച്ചുസൂ
ൎയ്യനെയും ചുറ്റിസഞ്ചരിക്കുന്ന പരിചാരകഗൊളങ്ങൾ ഉണ്ടു— ഇവറ്റിന്നു ഉപഗ്രഹങ്ങൾ
എന്നുപറയുന്നു— പിന്നെധൂമകെതുക്കൾ എന്നപെരുള്ളമൂന്നാമത് ഒരുകൂട്ടം ഗൊളങ്ങൾ
ഉണ്ടു— ആയവഗ്രഹങ്ങളുടെക്രമത്തിൽ അല്ലകൂടക്കൂടെഅതിക്രമമായിസഞ്ചരിച്ചുസൂ
ൎയ്യന്റെനടുവൊടു നിരയായല്ലസൂൎയ്യന്റെമെലുംകീഴും ഒടിഅതിനെചുറ്റിപിന്നെസൂൎയ്യ
ന്റെആകൎഷണത്താലെ വെളിച്ചമായവാൽ കുറഞ്ഞുപിരിഞ്ഞുഗ്രഹങ്ങളെപിന്നിട്ടു
സൂൎയ്യസംസ്ഥിതിയുടെഅറ്റത്തിന്നുഅണഞ്ഞുപൊയിആരും വിചാരിയാത്തകാലത്തി
ൽമടങ്ങിവന്നുസൂൎയ്യനെഅന്വെഷിച്ചുനടക്കുന്നു—

ഇപ്പൊൾ അറിഞ്ഞുവന്നഗ്രഹങ്ങൾ ആവിതു ബുധൻ വെള്ളി ഭൂമി ചൊവ്വ ഇങ്ങിനെസൂൎയ്യ
സമീപസ്ഥഗ്രഹങ്ങൾ— ൪. ബാലഗ്രഹങ്ങൾ ൭ — ശെഷം വ്യാഴം ശനി ഊരാൻ നെപ്തുൻ എന്ന
ദൂരഗ്രഹങ്ങൾ — ൪. ആകഗ്രഹങ്ങൾ ൧൫. ഉപഗ്രഹങ്ങൾ ഭൂമിക്കു ൧. (ചന്ദ്രൻ തന്നെ) വ്യാഴത്തി
ന്നു. ൪. ശനിക്ക .൭. ഊരാന്നു. ൬. അക ൧൮— ഉപഗ്രഹങ്ങൾ കണ്ടുകിട്ടി ഇരിക്കുന്നു— ധൂമകെ [ 4 ] തുക്കളുടെകണക്കുനിശ്ചയമില്ലവളരെഉണ്ടു നല്ലകുഴൽകൊണ്ടുനൊക്കിയാൽ മാസംതൊറും
കാണുമാറാകും— ഗ്രഹങ്ങൾക്കഎന്നപൊലെ ധൂമകെതുക്കൾ്ക്കും ഉറച്ചതടിഇല്ലഎന്നുതൊന്നു
ന്നുമെഘമയമായവെളിച്ചം പൊലെകാണുന്നു— ചിലതുഅടുക്കെവന്നാൽ എത്രയും നീള
മുള്ളവെളിച്ചവാലിനെകാട്ടും— ഗ്രഹങ്ങൾ എല്ലാം പടിഞ്ഞാറുതുടങ്ങികിഴക്കൊട്ടുസഞ്ചരി
ക്കുന്നുധൂമകെതുക്കൾ ചിലതുപടിഞ്ഞാറൊട്ടും ഒടുന്നു— ഇത്രൊളം കണ്ടധൂമകെതുക്കൾ
൫൦൦ റ്റിൽ അധികം ആകുന്നു— അതിൽ എകദെശം നൂറ്റിന്റെസഞ്ചാരത്തെജ്യൊതി
ഷക്കാർ അല്പംഎണ്ണിഇരിക്കുന്നു— ഇന്നത് ഇന്നുമടങ്ങിവരെണം എന്നുമുൻ കണക്ക ആ
ശ്രയിച്ചുനൊക്കി ഇരിക്കുന്നസമയംകണ്ടതും ഇല്ല— അതിന്റെകാരണംഘനംകുറഞ്ഞ
വ ആകകൊണ്ടുവല്ലഗ്രഹത്തിന്റെഅരികിൽ എത്തിയാൽധൂമകെതുവിന്നുതാമസവും
സഞ്ചാരഭ്രമവുംസംഭവിക്കുന്നു ആകയാൽ ഇവറ്റിന്റെ കണക്കിന്നുനല്ലസൂക്ഷ്മം പറ്റു
ന്നില്ല— ധൂമകെതുക്കളുടെഘനത്തെയുംതിരിച്ചറിവാൻ വിഷമംതന്നെ— ഗ്രഹൊപഗ്രഹ
ങ്ങളുടെഘനം അറിയാം— ൧൫ ഗ്രഹങ്ങളെയും ൧൮ ഉപഗ്രഹങ്ങളെയും ഒന്നിച്ചുകൂട്ടിയാൽ
സൂൎയ്യനിൽ എഴുനൂറാൽ ഒരുഅംശത്തൊടുമാത്രം ഒക്കും— ഇങ്ങിനെ ൩. വിധംഗൊളങ്ങ
ളുള്ളസൂൎയ്യമണ്ഡലംശെഷം നക്ഷത്രങ്ങളുടെനടുവിൽ നിന്നുകിടക്കുന്നതായി തൊന്നുന്നു—

ഭൂമിശാസ്ത്രം (തുടൎച്ച)

അൎമ്മിന്യഗിരിസഞ്ചയവും അതിന്റെശാഖകളും—

ഈപറഞ്ഞവലമലയുടെവടക്കപടിഞ്ഞാറെഅറ്റം വാൻ ഉരുമിയസരസ്സുകളുടെനടു
വിൽ ഫ്രാത്ത് തിഗ്രി മുതലായപുഴകളുടെഉല്പത്തിസ്ഥാനമായ അൎമ്മിന്യമലപ്രദെശത്തെ
പ്രാപിച്ചുനില്ക്കുന്നു— ൟഅൎമ്മീന്യദെശത്തിലെമുഖ്യമായശിഖരം അറരാത്തതന്നെഅ
തിന്റെ ഉയരം. ൧൬൨൫൦ കാലടി ഫ്രാത്ത് നദിയുടെ ഉറവുദെശത്തനിന്നുഒരുശാഖാ
മലവടക്കായിട്ടു കൂറ് നദിയുടെഉറവയൊളവും കൌകസുമലപൎയ്യന്തവും നീണ്ടുനില്ക്കുന്നുകൌ
കസുമല കസ്പ്യസരസ്സിന്റെപടിഞ്ഞാറെതീരത്തനിന്നു ൫൦ യൊജനവിസ്താരവും ൧൧൨
യൊജനനീളവുമായികരിങ്കടലുടെകിഴക്കെഅതിരൊളംചെന്നെത്തിനില്ക്കുന്നുഅതി
ലെകസ്ബെക്ശിഖരം ൧൮൦൦൦ വും എല്ബ്രുകൊടുമുടി ൧൬൦൦൦ വും കാലടി ഉയരമുള്ളത് അ
രക്ഷൻ നദിയുടെഉറവുദെശത്തിൽനിന്നും വാൻസരസ്സിന്റെവടക്കെഅതിരിൽനിന്നും
തൌരൻ അന്തിതൌരൻ എന്നുരണ്ടുശാഖാമലകൾ പടിഞ്ഞാറൊട്ടുചിറ്റാസ്യദെശത്തൂ [ 5 ] ടെവ്യാപിച്ചുകിടക്കുന്നു അൎഗ്ഗയ്യൻശിഖരത്തിന്റെഉയരം ൧൨൦൦൦ കാലടി— തൌരൻ
മലയുടെശാഖയായലിബനൊൻ മദ്ധ്യതറന്യസമുദ്രത്തിന്റെകിഴക്കെതീരത്തിങ്ക
ൽതെക്കൊട്ടുസുറിയദെശത്തൂടെ കനാൽ നാടൊളം ചെന്നുനില്ക്കുന്നു ഉയരം ൧൦൦൦൦
കാലടി അതിന്റെതെക്കെഅതിരിൽനിന്നുയൎദ്ദൻ പുഴവക്കത്തശവക്കടലൊളം
കനാൻ മലനാടുവ്യാപിച്ചുസൈർമലകളുടെ തെക്കെഅതിരിൽനിന്നുസുവെജ് അ
ക്കാബ് ഇടക്കടലുകളുടെ നടുവിലെ അൎദ്ധദ്വീപിൽ സിനായിഹൊറബ് മലനാടുനാലു
ദിക്കിലും പരന്നു കിടക്കുന്നു ഹൊറബ് മലയുടെ ഉയരം ൯൦൦൦ കാലടി—

൩. താണനാടുകളും മരുഭൂമികളും

വടക്കെ ആസ്യയിൽസിബൎയ്യഎന്നതാണനാടുകിഴക്കയബ്ലനൊയി— സ്തനവൊയിമ
ലകൾ— തെക്ക ദവൂൎയ്യ. സയംസ്ക്ക. അൽതായി മലകൾ. പടിഞ്ഞാറു ഊരാൽ പൎവ്വതം. വട
ക്ക. ഹിമസമുദ്രം. ഈനാലതിൎക്കകത്തകപ്പെട്ടു ൭൫൦ യൊജനനീളവും ൨൫൦ യൊജന
അകലവുമായിവ്യാപിച്ചുകിടക്കുന്നു അതിന്റെ വിസ്താരം ൨. ലക്ഷത്തിൽപരം ൩൨൮൭൫
ചതുരശ്രയൊജന— ഒബി. യനിസൈ— ലെന— ഇന്തിഗിൎക്ക— കൊലിമമുതലായനദി
കൾ അതിൽകൂടി ഒഴുകിഹിമസമുദ്രത്തിൽചെരുന്നു— മിക്കവാറുംശൈത്യഭൂമിയാ
കകൊണ്ടു ജനപുഷ്ടിയും വിശെഷപട്ടണങ്ങളും അതിൽ കാണ്മാനില്ലവടക്കെഭാഗത്ത്
ഹിമമെയുള്ളു—

കിഴക്ക— ബെലുർമല— തെക്ക— ഹിന്തുകുഷപറപമീസമലകൾ— പടിഞ്ഞാറു— കസ്പ്യസ
രസ്സും ഉരാൽ നദിയും— വടക്ക— ഉരാൽ മലയുംസിബൎയ്യനാടും ഈനാലതിൎക്കകത്ത തൂ
രാൻ താണപ്രദെശം ൬൭൧൦൦ ചതുരശ്രയൊജനവിസ്താരമായികിടക്കുന്നു— നിഗൂ
ൻ— സിഹൂൻ നദികൾ കിഴക്കെമലകളിൽനിന്നുവന്നു ആദെശത്തൂടെ ഒഴുകിആരാ
ൽസരസ്സിൽകൂടുന്നു അത് മിക്കതും മരുഭൂമിതന്നെ—

ഈപറഞ്ഞ കുഴിനാടുകളല്ലാതെ പടിഞ്ഞാറെആസ്യയിൽ ഫ്രാത്ത് തിഗ്രിനദിക
ളും തെക്കെആസ്യയിൽ സിന്ധുഗംഗാ മുതലായവയും കിഴക്കെ ആസ്യയിൽ ഹവ്വം
ഘൊയഞ്ചെക്യാങ്ങ് പുഴകളും ഒഴുകുന്നവിശെഷമായതാണഭൂമികളുടെവിസ്താ
രം ൪൮൦൦൦ ചതുരശ്രയൊജന—

ആസ്യാഖണ്ഡത്തിലെ മരുഭൂമികൾ അഫ്രികഖണ്ഡത്തിന്റെപടിഞ്ഞാറെഅതി [ 6 ] രിൽനിന്നുകിഴക്കെഅറ്റത്തൊളംനീണ്ടുകിടക്കുന്നമഹാസഫറഎന്നവനപ്രദെശ
ത്തിന്റെതുടൎച്ചയത്രെആകുന്നത്അറവിനാടുതുടങ്ങിഈമരുഭൂമികൾതന്നെപ
ലപെരുകളായിവടക്കകിഴക്കൊട്ടുഗൊബിയുടെകിഴക്കെഅതിരൊളംചെന്നെത്തി
കിടക്കുന്നുആസ്യാഅപ്രികഖണ്ഡങ്ങളിലെവനപ്രദെശങ്ങളുടെവിസ്താരംഏക
ദെശം.൨ലക്ഷംചതുരശ്രയൊജന—

അംശവിവരം

വിസ്താരബഹുത്വവും ഋതുഭെദവും ആകൃതിവ്യത്യാസവും നിമിത്തം ഒരൊന്നിന്റെ
സൂക്ഷ്മംഅല്പംഅറിയെണ്ടതിന്നുആസ്യാഖണ്ഡംചിലഅംശങ്ങളാക്കിവിഭാഗിപ്പാൻ
ആവശ്യമാകുന്നു—

തെക്കപടിഞ്ഞാറെആസ്യയിലെഅറവിസുറിയനാടുകളിൽചെങ്കടൽഅവറ്റെ
വെർതിരിക്കുന്നുവെങ്കിലുംസുവെജ്‌വഴിയുടെചെൎച്ചകൊണ്ടുഅപ്രികഖണ്ഡത്തി
ന്റെഭാവംപ്രധാനമായികാണുന്നു—

തൂറാൻതാണനാടുഈരാൻഅൎമ്മിന്യമലപ്രദെശങ്ങൾഫ്രാത്ത്തിഗ്രിനദികൾഒഴു
കുന്നകുഴിനാടുചിറ്റാസ്യകൌകസുനാടുകൾഇവഒക്കയുംപടിഞ്ഞറെആസ്യായിൽ
അടങ്ങിയുരൊപഖണ്ഡത്തൊടുഒരൊസമഭാവം കാട്ടുന്നു—

ഭാരതഖണ്ഡംബൎമ്മഅൎദ്ധദ്വീപുഹിന്തുസമുദ്രത്തിലെതുരുത്തികളൊടുംകൂടതെ
ക്കെആസ്യയിൽഉൾപ്പെട്ടുകിടക്കുന്നു—

കിഴക്കെആസ്യായിൽമഹാചീനമഞ്ചൂൎയ്യദെശങ്ങളുംകൊറയഅൎദ്ധദ്വീപുംയാപാ
ന്യരാജ്യമാകുന്നതുരുത്തികളുംഅടങ്ങിഇരിക്കുന്നു—

ഗൊബിഎന്നമരുഭൂമിയെചുറ്റിനില്ക്കുന്നമലകളുടെഅകത്തുള്ളമുഫിളതീ
ബെത്ത്എന്നചീനകൈസരിന്നുഅധീനമായനാടുകൾക്കആസ്യാഎന്നുപറയുന്നു–
സിബൎയ്യതാണനാടിന്നുംകംശ്ചക്കചുക്ഷഅൎദ്ധദ്വീപുകൾക്കുംവടക്കെആസ്യഎന്ന
പെർവന്നു—

കെരളപഴമ

൫ാം. കബ്രാൽകപ്പിത്താൻകൊഴിക്കൊട്ടുവന്നപ്രകാരം–

പൊൎത്തുഗൽരാജാവായമാനുവെൽഗാമമുതലായവൎക്കുവളരെസ്ഥാനമാനങ്ങ [ 7 ] ങ്ങളെകല്പിച്ചുനീസൌഖ്യമായിരിക്കവെഗംമറ്റൊരുവനെഅയക്കുംഎന്നുപറഞ്ഞതും
അല്ലാതെഅനെകംപറങ്കികൾഈപുതിയലൊകംകാണെണംഎന്നുകിനാവിലും
വിചാരിച്ചുഹിന്തുകച്ചവടത്തിന്നുവട്ടംകൂട്ടുകയുംചെയ്തു–അവരൊടുഒന്നിച്ചുരാജാവ്
ഉത്സാഹിച്ചു ൧൨കപ്പലുകളിൽചരക്കുകളെകയറ്റികബ്രാൽകപ്പിത്താന്നുമൂപ്പുകല്പി
ച്ചുനീ൧൫൦൦ആളുകളൊടും൮പാതിരിമാരൊടും‌പൊയികൊഴിക്കൊട്ട്ഇറങ്ങിക
ച്ചവടംതുടങ്ങിക്രിസ്തവെദവുംപരത്തെണംഎന്നുംതാമൂതിരിചതിച്ചാൽപടവെട്ടെ
ണംവിശെഷാൽമക്കക്കാരെശിക്ഷിക്കെണംഎന്നുംനിയൊഗിച്ചുരൊമസഭയുടെ
അനുഗ്രഹത്തൊടുംകൂട(൧൫൦൦മാൎച്ച൮–കൊല്ലം.൬൭൫)അയക്കുകയുംചെയ്തു–
അവൻതെക്കൊട്ടുഓടുമ്പൊഴെക്ക്കിഴക്കൻകാറ്റിന്റെഊക്കുകൊണ്ടുബ്രസിൽദെ
ശത്തിന്റെകരയൊളംവന്നുപുതിയനാട്ടിന്റെവൎത്തമാനംഅറിയിപ്പാൻഒരുക
പ്പൽപൊൎത്തുഗാലിൽതിരികെഅയച്ചു–ആബ്രസിൽനാട്ടിൽനിന്നുതന്നെപൊൎത്തു
കിമാങ്ങകൈതച്ചക്കആത്തച്ചക്കപെരക്കകപ്പമുളകമുതലായസസ്യാദികൾപി
ന്നത്തെതിൽ മലയാളത്തിൽവിളവാൻസംഗതിഉണ്ടായത്–കെപ്പിന്റെതൂക്കിൽ
വെച്ചുപെരിങ്കാറ്റുണ്ടായി൪. കപ്പൽതകൎന്നശെഷംകബ്രാൽ(൬൭൫. ചിങ്ങമാസം)മു
മ്പെഅഞ്ചുദ്വീപിലുംപിന്നെകൊഴിക്കൊട്ടും ൬കപ്പലുമായിഎത്തുകയുംചെയ്തു–ഉട
നെഗാമകൂട്ടിക്കൊണ്ടുപൊ യമലയാളികൾപറങ്കിവെഷവുംആയുധങ്ങളുംധരിച്ചുക
രക്കിറങ്ങിജാതിക്കാരെകണ്ടുഞങ്ങളെവളരെമാനിച്ചിരിക്കുന്നുഎന്നറിയിച്ചുവി
ലാത്തിവൎത്തമാനങ്ങളെപറഞ്ഞുനാട്ടുകാൎക്കവളരെസന്തൊഷംഉണ്ടാക്കുകയുംചെ
യ്തു–അവർതീണ്ടിക്കുളിക്കാരകകൊണ്ടുതിരുമുമ്പിൽചെന്നുകാണ്മാൻസംഗതി
വന്നതുംഇല്ല–കബ്രാൽആഗൊവക്കാരനായയഹൂദനെഅയച്ചുതാമൂതിരിയൊടുക
ണ്ടുപറയെണംചതിവിചാരിക്കരുത്ജാമ്യത്തിന്നുകൊത്തുവാൾഅരചമെനൊക്കി
മുതലായസ്ഥാനികളെകപ്പലിൽഅയച്ചിരുത്തെണംഎന്നുണൎത്തിച്ചപ്പൊൾരാ
ജാവ്ഒഴിവപറഞ്ഞുഎങ്കിലുംഭയംവൎദ്ധിച്ചാറെ.൬.ബ്രാഹ്മണരെജാമ്യംആക്കിക
രെറ്റികപ്പിത്താനുംവളരെഘൊഷത്തൊടുംകൂടരാജാവെകടപ്പുറത്തുസ്രാമ്പി
യിൽചെന്നുകണ്ടുനല്ലസമ്മാനങ്ങളെവെച്ചുതാമൂതിരിപ്രസാദിച്ചുനിങ്ങൾഇവിടെപാൎത്തു
വ്യാപാരംചെയ്തുകൊള്ളാംജാമ്യത്തിന്നഅയച്ചവർകപ്പലിൽവെച്ചഉണ്മാൻവഹി [ 8 ] യായ്കകൊണ്ടുദിവസെനആളുകളെമാറ്റിഅയക്കെണ്ടുഎന്നുപറഞ്ഞുവിടവഴങ്ങി–
ജാമ്യക്കാർകപ്പലിൽപാൎപ്പാൻവളരെപെടിച്ചതുംഅല്ലാതെചിലർകടലിൽചാടിക
രെക്കുനീന്തുവാൻഭാവിച്ചാറെകപ്പല്ക്കാർഅവരെപിടിച്ചുമുറിയിൽഅടച്ചു–ഒരുകി
ഴവൻ.൩.ദിവസംപട്ടിണിഇട്ടപ്പൊൾഅയ്യൊപാപംതൊന്നിജാമ്യക്കാരെകരക്ക
ഇറക്കുകയുംചെയ്തു–

അനന്തരംരാജകല്പനപ്രകാരം കച്ചവടംതുടങ്ങിമുസല്മാനരുടെചതിനിമിത്തംഫ
ലംഒന്നുംഉണ്ടായില്ല–അന്നുകൊഴിക്കൊട്ടുമുസല്മാനർ൨.കൂട്ടംഉണ്ടു–ഒന്നുമക്കക്കാർമി
സ്രക്കാർമുതലായപരദെശികൾഅവൎക്കുകടൽകച്ചവടംപ്രധാനംഅവൎക്കുതലവൻ
ആയകൊജശംസദ്ദീൻഎന്നൊരുഡംഭിപറങ്കികൾക്കഎത്രയുംപ്രതികൂലൻ–നാട്ടി
ലെമാപ്പിള്ളമാൎക്കഅന്നുഗൌരവംചുരുക്കമത്രെകരക്കച്ചവടമെഉള്ളുഅവൎക്കുകൊയ
പക്കിപ്രമാണിആകുന്നു–ആകൊയപക്കിമറ്റെവാനിൽഅസൂയഭാവിച്ചുപറങ്കിക
ൾക്കമമതകാണിച്ചുകടല്പുറത്തുള്ളപാണ്ടിശാലയെപൊൎത്തുഗാൽരാജാവിന്നുവിറ്റുവെള്ളി
യൊലയിൽഎഴുതികൊടുത്തു–അവിടെപറങ്കികൾവസിച്ചുപൊൎത്തുഗാൽകൊടിപറ
പ്പിച്ചുചരക്കുകളെവിറ്റും‌മെടിച്ചുംകൊണ്ടിരുന്നുപാതിരിമാരുംമലയായ്മഅല്പംവ
ശമാക്കിതുടങ്ങി–

൬ാം താമൂതിരിപറങ്കികളുടെവീൎയ്യംപരീക്ഷിച്ചതു–

ഒരുദിവസംകൊച്ചിയിൽനിന്നുഗുജരാത്തിക്കുഒടുന്നഒരുവലിയകപ്പൽകൊഴിക്കൊ
ട്ടുതൂക്കിൽവന്നപ്പൊൾശംസദ്ദീൻ കൊയവസ്തുതഅറിഞ്ഞുതാമൂതിരിയൊടുബൊധി
പ്പിച്ചുകൌശലംപറഞ്ഞാറെരാജാവ്അവനെകബ്രാൽഅടുക്കെഅയച്ചു–ഇതു
മക്കക്കാൎക്കുള്ളകപ്പൽ അതി‍ൽചിലആനകളൊടുംകൂടഒന്നാംതരമായഒരു പടയാ
നയുംഉണ്ടു–അതുവാങ്ങുവാൻഞാൻവളരെവിലപറഞ്ഞിട്ടുംമാപ്പിള്ളതരുന്നില്ലആ
യത്എന്റെമാനത്തിന്നുപൊരായ്കകൊണ്ടുനിങ്ങൾഈകപ്പൽഎനിക്കായിപിടിച്ചു
തരെണംഎന്നുഅപേക്ഷിച്ചു–കബ്രാൽഅല്പംവിരൊധിച്ചിട്ടുംരാജാവ്ഇതിന്റെ
അനുഭവംഎല്ലാംഎന്തലമെൽവരട്ടെഎന്നുമുട്ടിച്ചുഅതിലുള്ളകറുപ്പമുതലായച
രക്കുകൾപറങ്കികൾക്കകൂലിപറഞ്ഞുകൊടുത്തപ്പൊൾ–കബ്രാൽഒരുചെറിയകപ്പലി
ൽപശെകുതുടങ്ങിയുള്ള൬൦വീരന്മാരെകരെറ്റിനിയൊഗിച്ചുഅവരുംരാത്രിമുഴുവൻഓടി [ 9 ] രാവിലെകണ്ടുഇങ്ങുഅടങ്ങിവരെണംഎന്നുകല്പിച്ചപ്പൊൾഅതിലുള്ള൩൦൦ചില്വാനം
മാപ്പിള്ളമാർശരപ്രയൊഗംതുടങ്ങിപശെകുവെടിവെച്ചുകൊണ്ടുകണ്ണനൂർതുറമുഖ
ത്തൊളംഒടിയപ്പൊൾആവലിയകപ്പൽശെഷംകപ്പലുകളുടെനടുവിൽഒളിച്ചുപശെ
കുഅവറ്റിലുംഉണ്ടപൊഴിച്ചുകണ്ണനൂൎക്കാരെഅത്യന്തം‌പെടിപ്പിച്ചു–പിറ്റെ
ദിവസവുംപടകൂടികപ്പൽപിടിക്കയും ചെയ്തു–അതിൽ.൭.ആനഉണ്ടുഒന്നു
വെടികൊണ്ടുമരിച്ചതുപറങ്കികൾവെറെഇറച്ചികിട്ടായ്കയാൽസന്തൊഷത്തൊടെ
തിന്നു–ശെഷംതാമൂതിരിക്കുകൊടുത്തപ്പൊൾഅവൻവളരെസമ്മാനംകൊടുത്തു
ഉപചാരവാക്കുംപറഞ്ഞു–യുദ്ധവിവരംകെട്ടാറെഅവന്റെഅന്തൎഗ്ഗതംവെറെ–
ഇപ്രകാരമുള്ളഅതിഥികൾവരെണ്ടതല്ലആയിരുന്നുഅവരെവല്ലപ്പൊഴുംവി
ട്ടയക്കെണ്ടിവന്നാൽനീക്കുവാൻപ്രയാസംനന്നെഉണ്ടാകുംഎന്നത്രെ–കബ്രാ
ൽകപ്പലിൽ കറുപ്പമുതലായതുകാണാഞ്ഞുകപ്പലിന്റെഉടയവൻമമ്മാലിമ
രക്കാൻതന്നെഎന്നറിഞ്ഞഉടനെഅവനെവിളിച്ചുവസ്തുതഎല്ലാം‌ഗ്രഹിച്ച
പ്പൊൾഇതുശംസദ്ദീന്റെഒരുകൌശലമത്രെഅവൻചതിച്ചിരിക്കുന്നു,നിങ്ങൾഎ
ന്നൊടുക്ഷമിക്കെണംഎന്നപറഞ്ഞുകപ്പൽവിട്ടയക്കയുംചെയ്തു–

൭. പറങ്കികൾ കൊഴിക്കൊട്ടുവെച്ചുപടകൂടിയതു–

അനന്തരം മാപ്പിള്ളമാർതാമൂതിരിയെചെന്നുകണ്ടു–ഞങ്ങൾക്കനെഞ്ഞിന്നുറപ്പില്ല
എന്നുവെച്ചൊതമ്പുരാൻപറങ്കികളെകൊണ്ടുആകപ്പൽപിടിപ്പിച്ചത്അവരെവിശ്വ
സിക്കുന്നത്അനുഭവത്തിന്നുമതിയാകുമൊ–അവർഎത്രചെലവിടുന്നുകച്ചവടത്തി
ന്റെ ലാഭത്താൽഅത്ഒരുനാളുംവരികയില്ലല്ലൊഎന്തിന്നുവെറുതെകാത്തിരി
ക്കുന്നു–അവർ രാജ്യംസ്വാധീനമാക്കുവാൻനൊക്കും–അസൂയകൊണ്ടല്ലഞങ്ങൾഇ
തുപറയുന്നത്ദിവസവൃത്തിക്കായിഞങ്ങൾമറ്റുവല്ലപട്ടണത്തിൽപൊയിവ്യാപാരം
ചെയ്യാംഎങ്കിലുംതമ്പുരാന്റെരാജ്യത്തിന്നുഛെദംവരുംഎന്നുശങ്കിച്ചത്രെഞങ്ങൾ
ഇപ്രകാരംബൊധിപ്പിക്കുന്നത്–എന്നുംമറ്റുംപറഞ്ഞത്കെട്ടാറെരാജാവ്–ഈക
പ്പലിന്റെ കാൎയ്യം ഒരുപരീക്ഷയത്രെനിങ്ങൾസുഖെനഇരിപ്പിൻപണ്ടുപണ്ടെനിങ്ങ
ളിലുള്ളമമതെക്കുഭെദംവരികയില്ല–എന്നുകല്പിച്ചുമനസ്സിന്നുസന്തൊഷംവരുത്തി–അ
വർമുളകഎല്ലാംവാങ്ങിക്കളകകൊണ്ടുകപ്പിത്താന്നു൨കപ്പൽമാത്രംചരക്കുകരെറ്റു [ 10 ] വാൻ൩മാസംവേണ്ടിവന്നു–പൊൎത്തുഗൽചരക്കുആരുംമെടിച്ചതുംഇല്ല.
അപ്പൊൾകപ്പിത്താൻരാജാവൊടു ഞങ്ങൾ ൨൦ ദിവസിത്തന്നകം ചരക്കുവാങ്ങിപൊ
കെണ്ടതിന്നുതിരുകല്പനആയല്ലൊ–ഇപ്പൊൾരണ്ടുകപ്പലിലെക്കമുളകുകിട്ടിയുള്ളു–
മാപ്പിളളമാർഎല്ലാടവുംവിഘ്നം വരുത്തിഎന്നുബൊധിപ്പിച്ചപ്പൊൾ താമൂതിരി
പറഞ്ഞു–യാതൊരുകപ്പല്ക്കാർഎങ്കിലുംമുളകുകെറ്റുന്നുഎങ്കിൽനിങ്ങൾ ആ കപ്പൽശൊ
ധനചെയ്തുചരക്കുഅങ്ങാടിവിലെക്ക് എടുത്തുകൊൾവിൻഎന്നാറെശംസദ്ദീൻഒരുദി
വസംപാണ്ടിശാലയിൽ വന്നുഒരുകപ്പൽ കാണിച്ചുഇതിൽ രാത്രിക്കാലത്തുതന്നെമുള
കുകെറ്റിവരുന്നു നാളെമക്കത്തെക്കുപൊകും എന്നസ്വകാൎയ്യം അറിയിച്ചപ്പൊൾപാ
ണ്ടിശാലക്കാരൻ കപ്പിത്താന്നുഎഴുതിആകപ്പൽശൊധനകഴിക്കെണം എന്നു ചൊദി
ച്ചു–കബ്രാൽഅന്നുപനിപിടിച്ചസംഗതിയാൽനന്നെവിചാരിയാതെവിശ്വസിച്ചു
(൫ശ. ൧൬) ആകപ്പലിൽ കയറിഅന്വെഷണംകഴിക്കെണം എന്നുകല്പിച്ചു–
അങ്ങിനെചെയ്യുമ്പൊൾ മാപ്പിള്ളമാർതൊണികളിൽ ചാടികരെക്കഎത്തിനിലവി
ളിച്ചുംകൊണ്ടുസങ്കടംബൊധിപ്പിച്ചു മുസല്മാനരും ആൎത്തുആയുധങ്ങളെധരിച്ചു തെരുവിൽക
ണ്ടപറങ്കികളെകൊല്ലുവാൻതുടങ്ങി–ചിലർപാണ്ടിശാലക്ക ഒടികൊടികളെ കാണി
ച്ചു പ്രാണസങ്കടംഉണ്ടെന്നു കപ്പിത്താനെ അറിയിച്ചു മതില്മെൽ നിന്നുകൊണ്ടു പലമാപ്പിള്ളമാ
രെയുംകൊന്നു–പിന്നെനായന്മാർ സഹായിക്കകൊണ്ടു പലരുംമരിച്ചു ഊരാളരുംവന്നു
മതിൽഇടിച്ചതിനാൽ നാട്ടുകാർ പാണ്ടിശാലയിൽപുക്കു–൪൦. ആളുകളെകൊന്നു ചില
രെജീവനൊടെ പിടിച്ചുകൊണ്ടുപൊയി–കണ്ടത്എല്ലാം കവൎന്നെടുക്കയുംചെയ്തു–അ
പ്പൊൾ അവസരംകിട്ടിയപ്പൊൾ ൫പാതിരിമാരും ൨൦പറങ്കികളുംമുറിഏറ്റു എങ്കി
ലുംകടല്പുറത്തൊളം പാഞ്ഞു കപ്പല്ക്കാർഅയ ച്ചതൊണികളിൽ കയറികപ്പലിലെക്ക
പൊകയുംചെയ്തു–കപ്പിത്താൻഒരുദിവസംക്ഷമിച്ചുവെറുതെപാൎത്തുപിന്നെയും
൧൦മക്കകപ്പൽപിടിച്ചുചരക്കുകളെഎടുത്തും‌മൂന്നആനകളെകൊന്നുഉപ്പിട്ടു
ഉരുക്കളെചുടുകയുംചെയ്തു–പുലരുമ്പൊൾകപ്പൽഎല്ലാംപട്ടണത്തിന്നുനെരെഅണ
ഞ്ഞുവൈകുന്നെരത്തൊളംവെടിവെച്ചുവളരെനാശങ്ങളെചെയ്തുകൊണ്ടിരുന്നു–പിറ്റെ
ദിവസംകബ്രാൽ അല്പംആശ്വസിച്ചു എല്ലാകപ്പലുകളൊടുംകൂട പായിവിരിച്ചുകൊച്ചിക്കഒ
ടുകയുംചെയ്തു–

F Muller Editor. [ 11 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൫ാം നമ്പ്ര തലശ്ശെരി ൧൮൪൮ വിപ്രവരി

ഭൂമിശാസ്ത്രം (തുടൎച്ച)

തെക്കെ ആസ്യ

൧. ഭാരത ഖണ്ഡം [ 12 ] ൧. വിസ്താരവും അതിരുകളും.

ഭാരതഖണ്ഡം കിഴക്ക അസ്സാം അറകാൻ ദെശങ്ങളും ബങ്കാളസമുദ്രവും തെക്കഹിന്തു
സമുദ്രം പടിഞ്ഞാറു അറവിസമുദ്രവും ഹിന്തുപാൎസ്യമലകളും വടക്കഹിമാലയപൎവ്വതം
ഈനാലതിൎക്കകത്തകപ്പെട്ടുകന്യാകുമാരിമുതൽ ഹിമാലയപൎയ്യന്തം ൪൦൦ യൊജന
വീതിയും സിന്ദുനദി അഴിമുഖത്തനിന്നുമഹാഗംഗബങ്കാളസമുദ്രത്തിൽകൂടുന്നഭൂമി
യൊളം ൩൩൦ യൊജനനീളവും ൮൧൨൦൦ ചതുരശ്ര യൊജനവിസ്താരമുള്ളൊരു അ
ൎദ്ധദ്വീപാകുന്നു—

൨. രൂപവും ഋതുഭെദങ്ങളും

ഭാരതഖണ്ഡത്തിലെ പൎവ്വതങ്ങളും പുഴകളും താണനാടുകളും മുമ്പെചുരുക്കമായിപറ
ഞ്ഞുവല്ലൊ അതിന്റെഅംശങ്ങളെവിവരിക്കുമ്പൊൾ ഒരൊന്നിന്റെസൂക്ഷ്മതവന്നു
കൂടും ദക്ഷിണഖണ്ഡം മിക്കവാറും ഉയൎന്നഭൂമിവിന്ധ്യമലയുടെവടക്കൊട്ടുഗംഗാസിന്ധുമു
തലായനദികൾ ഒഴുകുന്നകുഴിനാടുകൾ പ്രധാനം അതിന്നുവടക്കൊട്ടുഹിമാലയപൎവ്വത
ത്തിങ്കലെഉന്നതദെശങ്ങൾവ്യാപിച്ചുകിടക്കുന്നു ൟമൂന്നുവിശെഷങ്ങളെകൊണ്ടുഭാ
രതഖണ്ഡത്തിലെ ഋതുക്കൾ അത്യന്തംഭെദിച്ചുപൊകുന്നുഹിമാലയത്തിൽ ഉയരവും
മദ്ധ്യരെഖയിൽനിന്നുള്ളദൂരതയും നിമിത്തം മഞ്ഞുംശൈത്യവും പ്രധാനം കുഴിനാടു
കളിൽ താഴ്ചയുംവിസ്താരവും നിമിത്തം എറിയത് ഉഷ്ണംതന്നെ ദക്ഷിണഖണ്ഡം ഇരുസ
മുദ്രങ്ങളുടെനടുവിലാകകൊണ്ടുമഴപെരുകിയദെശം ആകുന്നു—

൩. ഉല്പത്തികൾ.

ഭാരത ഖണ്ഡത്തിലെകാടുകളിൽ പലവിധമായവലിയമരങ്ങൾമുളെച്ചുവരുന്നു അ
തിൽമുഖ്യമായത് ചന്ദനം— ജാതി. വീട്ടി. കരിമരം. ഇരുവിൾ ആയിനി തന്നെ. ഫല
വൃക്ഷങ്ങളിൽ തെങ്ങ്. കഴുങ്ങ. കരിമ്പന മുതലായ തൃണദ്രുമങ്ങളും. പിലാവുമാവുജാ
മ്പുനാരകാദികളും പ്രധാനം ധാന്യങ്ങളിൽ മുഖ്യമായത് നെല്ലുതന്നെ. കാട്ടുമൃഗങ്ങൾ
ആന. വാൾ പുലി, കരടി, പുള്ളിപുലി, കയിതപുലി, ചെറുപുലി, ചെന്നായി, കാട്ടുപൂ
ച്ച, പൊത്തു, കാട്ടി, പന്നി, മാൻ, കുരങ്ങ, കുറുനരി, മുതലായത്, നാട്ടുമൃഗങ്ങൾ ഒട്ടകം, കുതി
ര, കഴുത, കാള, ആടു മുതലായത്. പക്ഷികളിൽ മയിൽ, പരുന്തു, പ്രാവു, കാക്ക, തത്ത
തുടങ്ങിയുള്ളതു, ഇഴജാതികളിൽ പെരിമ്പാമ്പു, നാഗം ചീങ്കണ്ണി പ്രധാനം, വജ്രം വൈഡൂ [ 13 ] ൎയ്യം മുതലായരത്നങ്ങളും പൊന്നുചെമ്പിരിമ്പു ൟയം എന്നലൊഹങ്ങളും പലദിക്കിൽനി
ന്നുവിളഞ്ഞുവരുന്നു—

൪. നിവാസികൾ

ഭാരതഖണ്ഡത്തിലെനിവാസികൾ രണ്ടുവിധം ഹിന്തുക്കളും മുസല്മാന്മാരും തന്നെഅവ
രുടെഎണ്ണംഎകദെശം. ൧൪ കൊടി അവർമിക്കതും ഇങ്ക്ലിഷസൎക്കാരിന്നുഅധീനമാ
യിരിക്കുന്നു ൟ നിവാസികൾ മിക്കവാറും ബഹുകാലം മുമ്പെപുറനാട്ടിൽനിന്നുവന്നുപൂൎവ്വ
വാസികളെപുറത്താക്കിയും നിഗ്രഹിച്ചുംകൊണ്ടതിനാൽ അവരിൽ അല്പം ഒരുശെഷി
പ്പുമാത്രമെവനപ്രദെശങ്ങളിൽ ചിതറിവസിക്കുന്നുള്ളുരാജ്യവാഴ്ചക്കായിട്ടും കച്ചവടം
മുതലായതൊഴിലുകൾ്ക്കായിട്ടും ആസ്യയുരൊപഅമെരിക്കഖണ്ഡങ്ങളിൽനിന്നുപാൎസി
കൾ അൎമ്മിന്യർമുതലായവരും പലവെള്ളക്കാരും ഇവിടെവന്നുകുടിയെറിപാൎക്കുന്നു
മലയാളനാട്ടിൽ യഹൂദന്മാരും കൂട ഉണ്ടു—

൫. മതങ്ങളുംഭാഷകളും

ഗംഗാനദിഒഴുകുന്നമദ്ധ്യദെശംതുടങ്ങിദക്ഷിണപഥത്തൊളം പാൎക്കുന്നവരെല്ലാവരും
വെവ്വെറെജാതികളായിപിരിഞ്ഞിരിക്കുന്നു ഉത്തരഖണ്ഡത്തിൽ ഉണ്ടായമനുസംഹി
താപ്രകാരം ആചാൎയ്യരായ ബ്രാഹ്മണർ പരിപാലിക്കുന്നക്ഷത്രിയർ വ്യാപാരികളായ
വൈശ്യർ ഈമൂന്നുവകക്കാരെസെവിക്കുന്നശൂദ്രർ ഇങ്ങിനെ. ൪. വൎണ്ണമുണ്ടു അതിൽബ്രാ
ഹ്മണർയഫെത്യർഎന്നസംസ്കൃതഭാഷാവിശെഷണത്താൽ തിരിച്ചറിയാം വിന്ധ്യപൎവ്വ
തത്തിന്നുതെക്കെദ്രാവിഡഭാഷകൾഹാമ്യൎക്കുള്ളത്എന്നുതൊന്നുശെഷം പ്രാകൃതഭാ
ഷകൾ ഉത്തരഖണ്ഡത്തിലെഒരൊരൊരാജ്യത്തിൽസംസ്കൃതം കലങ്ങിപൊയതിനാൽ
പലവിധമായിജനിച്ചു— സംസ്കൃതത്തിൽ ഉണ്ടാക്കീട്ടുള്ള പ്രബന്ധങ്ങൾ പലതുമുണ്ടു അതി
ൽ പുരാണമായത് ചതുൎവ്വെദം അതിൽ അഗ്നിആദിത്യൻ വായു അശ്വിനികൾ മുതലാ
യദെവന്മാരും പലകീൎത്തനങ്ങളും പൂജാചാരങ്ങളും അടങ്ങിയിരിക്കുന്നു. പിന്നെലങ്ക
യൊടുള്ളയുദ്ധം വൎണ്ണിക്കുന്ന രാമായണവും പാണ്ഡവന്മാർ കുരുക്ഷെത്രത്തിൽ പടകൂടി
യത് വിവരിച്ചുപറയുന്ന മഹാഭാരതവും എന്നിങ്ങിനെരണ്ടു ഇതിഹാസങ്ങളുംഎങ്ങും ശ്രു
തിപ്പെട്ടു ഭാഗവതം മുതലായപുരാണങ്ങൾ കുറയകാലത്തിന്നു മുമ്പെ ഉണ്ടായി— ഈദെശക്കാ
രുടെദൈവജ്ഞാനം മുമ്പെപലവിധംതെക്കർ പലഭൂതങ്ങളെസെവിക്കുംവടക്കർ സ്ര [ 14 ] ഷ്ടാവും സൃഷ്ടിയും ഒന്നെന്നുകല്പിച്ചുഎല്ലാം ഒന്നെന്നും ഒന്നായിട്ടുള്ളദൈവം പലവിധ
മൂൎത്തികളായിവിളങ്ങിയതെന്നുനിശ്ചയിച്ചുസൃഷ്ടിക്കബ്രഹ്മാവിനെയും രക്ഷെക്ക
വിഷ്ണുവിനെയുംസംഹാരത്തിന്നുശിവനെയും ഒന്നാക്കിസങ്കല്പിച്ചുവെച്ചുഒരൊ കല്പാ
വസാനത്തിൽ ബഹുത്വംഎല്ലാംഇല്ലാതെപൊയിട്ടുസൃഷ്ടിലീല പുതുതായിതുടങ്ങും എ
ന്നിങ്ങിനെനാനാവിധമായിപ്രമാണിച്ചുകൊണ്ടിരുന്നു—

അഞ്ഞൂറ്റിചില്വാനംവൎഷം ക്രിസ്തുവിന്റെമുമ്പെഗൌതമൻ— ബുദ്ധൻ— ശാക്യമുനി
എന്നപെരുള്ളൊരുരാജപുത്രൻ മാഗധദെശത്തിങ്കൽ ഉദിച്ചുജാതിഭെദം ഇല്ലാ
താക്കിഅഹിംസമുതലായ ആജ്ഞകളെ എല്ലാവൎക്കും സന്മാൎഗ്ഗമാക്കി കല്പിച്ചുആമാൎഗ്ഗം
ഭാരതഖണ്ഡത്തിൽ ജയിച്ചുനടന്നുഗൌതമൻ വിഷ്ണുവിന്റെ അവതാരത്തിൽ ഒ
ന്നു എന്നുകീൎത്തിപ്പെടുകയുംചെയ്തു— ഇങ്ങിനെ എകദെശം ആയിരം സംവത്സരം നടന്നു
കഴിഞ്ഞാറെ ചുരുങ്ങിയദെശത്തിൽ മുമ്പെപാൎത്തിട്ടുള്ള ബ്രാഹ്മണർപ്രബലപ്പെട്ടു
കിഴക്കൊട്ടും തെക്കൊട്ടും പുറപ്പെട്ടുബൌദ്ധന്മാരെ ചിലദിക്കിൽനിന്നുമുടിച്ചുകളഞ്ഞു
ശെഷം മിക്കവാറും പുറത്താക്കിഅന്നുതൊട്ടുഭൂദെവന്മാരെന്നുനടിച്ചുവരുന്നബ്രാഹ്മണ
ർ ശത്രുകൂടാതെ ഈഖണ്ഡത്തെ അടക്കിരാജാക്കന്മാരെയും മറ്റും വശത്തിലാക്കി
എല്ലാജാതികളെയുംഭെദംവരാതെതങ്ങളുടെസെവക്കാക്കികൊണ്ടിക്കുന്നു—

ഭാരതഖണ്ഡത്തിലെമുസല്മാന്മാർ മുഹമ്മദ് നബി ഉണ്ടാക്കിയമതം അനുസരിച്ചുനടക്കു
ന്നു ആ മുഹമ്മദ് ൫൬൯. ക്രി. അറവിദെശത്തിലെമക്കപട്ടണത്തിൽ ജനിച്ചുവളൎന്നുവ
ൎത്തകനായിവളരെപ്രയാണംകഴിച്ചു യഹൂദന്മാരെയും ക്രിസ്ത്യാനരെയും അറിഞ്ഞു അ
വരുടെ മതങ്ങളിൽനിന്നുതനിക്ക കൊള്ളാവുന്നത് എടുത്തു അറവി ആചാരങ്ങളെയും
ചെൎത്തുപുതിയമാൎഗ്ഗം കല്പിക്കെണമെന്നുനിശ്ചയിച്ചു ഉപദെശിപ്പാൻ തുടങ്ങുമ്പൊൾ ൬൨
ക്രി. ശത്രുവൈരത്താൽ മക്കത്തനിന്നു മദീനപട്ടണത്തെക്കൊടി പൊകെണ്ടിവന്നു ചി
ലസംവത്സരം കഴിഞ്ഞശെഷം മുഹമ്മദ് ശിഷ്യന്മാരെചെൎത്തുവൎദ്ധിപ്പിച്ചുപലയുദ്ധം
കഴിച്ചു പുതിയമതംബലാല്ക്കാരെണ പ്രസിദ്ധമാക്കിനടത്തി ൬൩൨ ക്രി. അന്തരിക്കയും
ചെയ്തു—

സകലത്തെയുംസൃഷ്ടിച്ചും രക്ഷിച്ചും ഭൂമിയിൽചെയ്യുന്നപ്രകാരം എല്ലാമനുഷ്യരി
ലും ന്യായം വിധിക്കുന്ന എകദൈവമുണ്ടുമനുഷ്യവംശം എല്ലാം ഈ ദൈവത്തെ [ 15 ] സെവിക്കണം തൻ പ്രവാചകനായ മുഹമ്മദിനെ അനുസരിക്കയും വെണം സ്വൎഗ്ഗത്തിൽമ
നൊഹരമായവസ്തുക്കളെപ്രാപിപ്പാൻ ഇന്നിന്നകുളിനൊമ്പുജപധൎമ്മങ്ങളെയും കഴിക്കെ
ണമെന്നും മനുഷ്യന്നുസംഭവിപ്പതൊക്കെയും തലയിലെ എഴുത്തുപ്രകാരമാകകൊണ്ടു
ദുഃഖസന്തൊഷങ്ങളും ആശാഭീതികളും നിമിത്തം മനസ്സിൽ ചഞ്ചലം വെണ്ടാ മതപ്ര
സിദ്ധിക്കായി വെണ്ടുന്നയുദ്ധങ്ങളിൽ എല്ലാവരും ധൈൎയ്യത്തൊടെ അള്ളാവിന്നും മുഹമ്മ
ദിന്നും വെണ്ടിപൊരുതുമരിക്കെണമെന്നും മറ്റും ആമാൎഗ്ഗത്തിന്റെ മുഖ്യൊപദെശങ്ങ
ളാകുന്നു—

ജ്യൊതിഷവിദ്യ
സൂൎയ്യസമീപഗ്രഹങ്ങൾനാലും

ആദിത്യനെചുറ്റുന്നഗ്രഹങ്ങൾ മൂന്നുജാതിയാകുന്നു— സൂൎയ്യസമീപമുള്ളവ— ൪— പി
ന്നെധൂമഗ്രഹങ്ങൾ— ൭— ഒടുക്കംദൂരസ്ഥഗ്രഹങ്ങൾ— ൪— ആക ൧൫ സമീപസ്ഥഗ്രഹങ്ങൾ
നാലും മലയാളികൾക്കും അറിയാം— അവ ബുധൻ, വെള്ളി, ഭൂമി, ചൊവ്വ, ഇവതന്നെ—
ഈനാലുഗൊളങ്ങൾക്കും വണ്ണം വെഗത സ്ഥൂലത മെഘപ്പുതെപ്പുമുതലായതിൽ ത
ങ്ങളിൽ അധികമായിട്ടുള്ളവ്യത്യാസങ്ങൾ കാണുന്നില്ല—

ഒന്നാമത് ബുധൻ തന്നെ— ആദിത്യൻ ഉദിക്കുന്നതിന്നു കുറയമുമ്പിൽ കിഴക്കും അസ്ത
മിച്ചശെഷം പടിഞ്ഞാറും സൂൎയ്യനിൽനിന്നുഅല്പംദൂരമായി— സൂക്ഷിച്ചുനൊക്കിയാ
ൽ കാണും— ബുധൻ ചെറിയഗ്രഹമായാലും അവന്നു വജ്രക്കല്ലിനുള്ളപൊലെ പ്രകാ
ശം ഉണ്ടു സൂൎയ്യനൊടു വളരെഅടുക്കുകകൊണ്ടുപലൎക്കും കണ്ടുകൂടാ— എന്നിട്ടും സ്ഥൂലത
വളരെ ഉണ്ടു— കുഴൽകൊണ്ടുനൊക്കിയാൽ ആചെറുഗൊളം ചന്ദ്രന്നുഎന്നപൊലെക
റുത്തവെളുത്തപക്ഷങ്ങളുള്ളത് എന്നുകാണും— ബുധൻ സൂൎയ്യനെ എത്രയും വെഗത്തി
ൽ ചുറ്റുന്നവൎഷം ൮൭꠲— ദിവസത്തിന്നകം തികയുംഅതുകൊണ്ടുസൂൎയ്യന്റെഅപ്പുറം
നില്ക്കുമ്പൊൾ ശുക്ലപക്ഷം. ൪൩꠲ ദിവസം കഴിഞ്ഞിട്ടു ഇപ്പുറം നില്ക്കുമ്പൊൾ കൃഷ്ണപക്ഷം
തന്നെ. ചന്ദ്രന്നു ഗ്രഹണം ഉണ്ടാകുന്നത് പൊലെ ബുധന്റെ കറുത്താവാവിലും ചിലപ്പൊ
ൾ ഉണ്ടാകും— അതെങ്ങിനെ എന്നാൽ കുഴൽകൊണ്ടുനൊക്കിയാൽ ഒരുചെറിയകറ
സൂൎയ്യനിൽ പ്രവെശിച്ചുകടന്നുവിട്ടുപൊകുന്നപ്രകാരം കാണും— ൧൮൪൫ മെയി. ൮.
(൧൦൨൦— മെടം ൨൮) രാത്രിയിൽ ഒരുബുധഗ്രഹണം ഉണ്ടായി— ഈവൎഷം ൧൮൪൮. ന [ 16 ] വമ്പ്ര. ൯. ഉച്ചതിരിഞ്ഞുനാലുമണിക്കുബുധൻസൂൎയ്യബിംബത്തിലെവടക്കെഭാഗത്തിൽ
പ്രവെശിച്ചു— ൯. മണിക്കു പുറപ്പെട്ടുവരും— ഇങ്ങിനെ ഉള്ള ബുധഗ്രഹണങ്ങൾ മെയിനവമ്പ്ര
ൟരണ്ടുമാസങ്ങളിൽ അത്രെകാണും— ഈഗ്രഹണത്തിൽസ്ഥൂലതയും മലകളുടെഉയൎച്ചയും
വിശെഷം— ഭൂമിയിൽ ഹിമവാൻ മലയിൽ ഉയൎന്നത് ൨൬൦൦൦ അടി ഉയരം. ബുധമലക
ൾ ചിലതൊ ൫൭൦൦൦ ഒളം ഉയരും— ബുധന്റെവിട്ടം— ൭൪൨. കാതം— സൂൎയ്യനിൽനിന്നുദൂ
രം. ൯൮ ലക്ഷം കാതം ആകുന്നു—

വെള്ളി എന്നും ശുക്രൻ എന്നും പറയുന്ന ഗ്രഹം ൨൨൪ ദിവസത്തിന്നകം സൂൎയ്യനെ ചുറ്റിത
ന്റെസംവത്സരം തികെക്കുന്നു— അതിന്റെവിട്ടം. ൨൦൩൪. കാതം— സൂൎയ്യനിൽനിന്നു ൧൮൪
ലക്ഷം കാതം ദൂരമാകുന്നു— അതുബുധനെപൊലെകറുത്ത വെളുത്തപക്ഷങ്ങളായിനടക്കു
ന്നതുകാണുന്നു ഭൂമിക്കുള്ളതിനെക്കാൾ സ്ഥൂലത അധികം ഉണ്ടു മലകൾ്ക്കും ഉയരം എറി
കാണുന്നു— ശുക്രന്നു കറുത്തവാവുള്ളസമയം ചിലപ്പൊൾ ഗ്രഹണംസംഭവിക്കുന്നു— അ
പ്രകാരം ൧൭൬൧ ക്രിസ്താബ്ദത്തിൽ ൬ ജൂൻ മാസത്തിൽതന്നെഉണ്ടായി— വിലാ
ത്തിയിലും മറ്റും അനെകജ്യൊതിഷക്കാർ അതുനൊക്കിഅളന്നുഭൂമിക്കും വെള്ളി
ക്കുംസൂൎയ്യന്നും തങ്ങളിൽ ഉള്ളദൂരങ്ങളെ നിശ്ചയിച്ചിരിക്കുന്നു— അപ്പൊൾ വെള്ളിസൂ
ൎയ്യബിംബത്തിൽകൂടികടക്കുന്നതിന്നു അഞ്ചൊആറൊമണിനെരം വെണം— ഈ
ശുക്രഗ്രഹണങ്ങൾ ജൂൻ. ദശമ്പ്ര ഈരണ്ടുമാസങ്ങളിൽ മാത്രംസംഭവിക്കുന്നു ൧൮൭൪
ദശമ്പ്ര. ൯. ഒന്നു കാണെണ്ടി ഇരിക്കുന്നു— അപ്പൊൾജീവനൊടുഇരിക്കുന്നവർനൊക്കി
കൊള്ളട്ടെ—

ഭൂമിഎന്നമൂന്നാമത് ഗ്രഹം ൩൬൫꠰. ദിവസത്തിന്നകംസൂൎയ്യനെചുറ്റിനടക്കുന്നുഅ
തിന്റെവിട്ടം ൨൧൧൨ കാതം— സൂൎയ്യനിൽനിന്നുദൂരം ൨൫൩ ലക്ഷം കാതം— ഭൂമിമറ്റു
ള്ളസമീപഗ്രഹങ്ങളിൽപ്രധാനം ആകുന്നു— വണ്ണംകൊണ്ടുമാത്രമല്ല അതിന്നുചന്ദ്രൻ
എന്നൊരുപഗ്രഹം ഉണ്ടു ൟവകപണിക്കാരൻ ബുധൻ വെള്ളി ചൊവ്വ എന്നിങ്ങി
നെഉള്ള അയല്ക്കാൎക്കില്ല— മറ്റുള്ളഭൂമിവിശെഷങ്ങളെ എങ്ങിനെ പറയുന്നു— അ
തിൽ മനുഷ്യൻ എന്നഭൂമിനിവാസിഎത്രയും പ്രസിദ്ധനായല്ലൊ— ശെഷം ഗ്രഹങ്ങളി
ലും അവ്വണ്ണം നിവാസികളുണ്ടൊ ഞങ്ങളെപൊലെദുൎബ്ബുദ്ധികളും സ്രഷ്ടാവെവിചാരി
ക്കാത്തതന്നിഷ്ടക്കാരുമാകുന്നുവൊഎന്നു ആൎക്ക അറിയാം— [ 17 ] ചൊവ്വെക്ക്സൂൎയ്യനിൽനിന്നു ൩൮൭ലക്ഷം കാതംദൂരമാകയാൽ ശീതംവൎജ്ജിക്കെണ്ട
തിന്നൊമെഘപ്പുതെപ്പുവളരെകിട്ടിഇരിക്കുന്നു–അതുകൊണ്ടു ചുവന്നമുഖംകാട്ടുന്നു–
അംഗാരകൻ എന്നപെരുംലഭിച്ചിരിക്കുന്നു സൂൎയ്യനെചുറ്റിസഞ്ചരിക്കെണ്ടതിന്നു
ചൊവ്വെക്കു ൬൮൬ദിവസംവെണം–അതിന്റെ വിസ്താരം ഭൂമിയിലും വൈള്ളിയി
ലുംകുറഞ്ഞതുബുധനിൽകയറിയതു–അതിന്റെവിട്ടം ൧൨൨൫. കാതംആകുന്നു–ഇങ്ങി
നെസൂൎയ്യസമീപസ്ഥഗ്രഹങ്ങൾനാലിന്റെ അവസ്ഥആകുന്നു—

കെരളപഴമ

൮. കബ്രാൽകൊച്ചിക്കവന്നപ്രകാരം

കൊഴിക്കൊടുവിട്ടുപൊയശെഷം. ൧൫൦൦ ദശമ്പ്ര.൨൪. പറങ്കികൾ കൊച്ചിയിൽഎ
ത്തിനങ്കൂരംഇട്ടു–കപ്പിത്താൻ മുമ്പെഒരുകൊച്ചിക്കപ്പൽ വെടിവെച്ചുപിടിച്ചതുകൊ
ണ്ടുവെള്ളക്കാരെ ഇറക്കവാൻ കുറയശങ്കിച്ചുമിഖയെൽഎന്നയൊഗിയെവിളിച്ചു–
ആയവൻ കൊഴിക്കൊട്ടു തന്നെതീൎത്ഥയാത്രയിൽഎത്തിയപ്പൊൾപാതിരികളെ
കണ്ടുപൊൎത്തുഗാലെകാണെണംഎന്നപെക്ഷിച്ചപ്പൊൾ സ്നാനംചെയ്യാതെകണ്ടുപൊ
ൎത്തുഗാലിൽ പൊയികൂടാഎന്നുകെട്ടുസ്നാനം എറ്റുതൊപ്പിഇട്ടുകപ്പലിൽ പാൎത്തിരുന്നു–
കപ്പിത്താൻ നിയൊഗിച്ച പ്രകാരം മികയെൽ കരെക്കിറങ്ങി ഉണ്ണിരാമകൊയിൽതി
രുമുല്പാടു എന്നകൊച്ചിരാജാവെചെന്നുകണ്ടുകൊഴിക്കൊട്ടിലെവൎത്തമാനം അറിയി
ച്ചു ഇവിടെ.൪.കപ്പൽചരക്കുകയറ്റുവാൻസമ്മതിക്കുമൊ എന്നു ചൊദിച്ചു–ആയതിന്നു
രാജാവ് സന്തൊഷത്തൊടെ അനുവാദംകൊടുത്തു. ഈവന്നവരുടെ വീൎയ്യം എല്ലാംഞ
ങ്ങളുംകെട്ടിരിക്കുന്നു– അവരുടെഉണ്ടകൾഒന്നുതാമൂതിരിയുടെകൊയിലകത്തുതട്ടി ഒരു
നായരെകൊന്നുരാജാവിൻകാല്ക്കൽവീണതിനാൽ രാജാവ്താൻബദ്ധപ്പെട്ടു അര
മനയെവിട്ട .കുറെയദൂരെ പൊയിരിക്കുന്നു എന്നുംമറ്റും ചൊല്ലിപറങ്കികളുടെശൂരത
യെസ്തുതിച്ചു– അതിന്റെ കാരണം അന്നു പെരിമ്പടപ്പുസ്വരൂപംതാമൂതിരിയുടെമെൽ
ക്കൊയ്മക്കടങ്ങിപാൎത്തുഅതുകൊണ്ടുകൊച്ചിയിൽ കച്ചവടംഒടുങ്ങിപൊയിമുളകുമുത
ലായത്‌വില്പാൻ കൊഴിക്കൊട്ടയക്കെണംഎന്നകല്പന ഉണ്ടു കപ്പലൊട്ടം ഇനിനസ്രാ
ണികൾക്കല്ലചൊനകമാപ്പിള്ളമാൎക്കെചെയ്തുനടക്കാവുകൊച്ചിത്തമ്പുരാൻ വൃദ്ധനാകയാൽ
മുനിവൃത്തിആശ്രയിച്ചുമതിലകത്തുപാൎത്തുമരിക്കെണം പുതിയവന്റെഅഭിഷെകത്തിന്നു [ 18 ] താമൂതിരിയുടെ കല്പനആവശ്യംതാമൂതിരിനാടുവലംവെക്കുമ്പൊൾകൊച്ചിയിൽ ചെന്നു
പെരിമ്പടപ്പിലെനായന്മാരെകണ്ടുനിരൂപിച്ചു പടെക്കുകൂട്ടികൊണ്ടുപൊകുംതിരുമന
സ്സിൽതൊന്നിയാൽതമ്പുരാനെമാറ്റുകയുംചെയ്യും–ഈവകെക്കനീക്കംവരുത്തുവാൻ ഇ
തുതന്നെ സമയം എന്നു വെച്ചുപെരിമ്പടപ്പുപറങ്കികളൊടുമമതപറയിച്ചു അവരെആ
സ്ഥാന മണ്ഡപത്തിൽവരുത്തി ദ്രവ്യം ഒട്ടും ഇല്ലായ്കയാൽ അവർകാഴ്ചവെച്ചുപവിഴം
വെള്ളിസാധനങ്ങൾ മുതലായത്‌ വളരെസ്തുതിച്ചുസന്തൊഷിച്ചുവാങ്ങിനിങ്ങൾക്കുഹിതമായാ
ൽ കൊച്ചിയിൽനിത്യംപാൎത്തുകച്ചവടംചെയ്തുപൊരാംഎന്നുപറഞ്ഞുചരക്കുകളെവ
രുത്തിവളരെഉത്സാഹിക്കയാൽ അവിടെയും കൊടുങ്ങലൂരിലും ൨൦.ദിവസത്തിന്നകം
കപ്പലുകൾപിടിപ്പതുകയറ്റികീൎത്തിരിക്കുന്നു—

൯. ൨ നസ്രാണികളൊടുകൂടകപൊൎത്തുഗലിൽ പൊയപ്രകാരം

കൊടുങ്ങലൂരിൽതന്നെ പാൎക്കുമ്പൊൾ യൊസെഫമത്ഥായിഇങ്ങിനെ. ൨നസ്രാണികൾവ
ന്നു കപ്പിത്താനെ കണ്ടു ഞങ്ങൾ തന്നെക്രീസ്തവിശ്വാസികൾനിങ്ങളുടെ കപ്പലിൽകയ
റിയുരൊപരൊ മമുതലായദെശങ്ങളെകണ്ടുഒൎശ്ലെമിൽ (യരുശലെമിൽ) യാത്രയാവാ
ൻമനസ്സുണ്ടെന്നുപറഞ്ഞു– കപ്പിത്താൻവിവരംചൊദിച്ചപ്പൊൾഅവർതങ്ങളുടെ
പഴമഎല്ലാംപറഞ്ഞുതൊമാശ്ലീഹാഈരാജ്യത്തിൽ വന്നുപള്ളികളെഉണ്ടാക്കിഇരിക്കു
ന്നുഎന്നുകെട്ടിരിക്കുന്നു–പള്ളിയിൽ ഞങ്ങൾക്കബിംബംഇല്ലക്രൂശെഉള്ളു–ഇപ്പൊൾ
നമുക്കുമെത്രാന്മാരെഅയക്കുന്നത്‌സുറിയയിൽ കഥൊലിക്കൊസ്സതന്നെ–പട്ടക്കാൎക്കുകു
ടുമതന്നെപട്ടംആകുന്നു–കുട്ടികളെസ്നാനംചെയ്യുന്നതിന്നു–൪൦ ആംനാൾവെണംമരിച്ചാ
ൽഎട്ടാംദിവസത്തിൽപുലനീക്കുംനൊമ്പുവളരെഉണ്ടു–ഒന്നാം ജൂലായിൽതൊമാവി
ൻ ഉത്സവംപ്രധാനം–വെദപുസ്തകങ്ങളുംവ്യാഖ്യാനങ്ങളുംവളരെഉണ്ടു–ഞങ്ങളുടെവിദ്വാ
ന്മാർഅതുനൊക്കി കുട്ടികളെയുംപഠിപ്പിക്കുന്നു–ഈകൊടുങ്ങലൂരിൽതന്നെഞങ്ങൾപ
ണ്ടുകുടിയെറിഇരിക്കുന്നു–യഹൂദരും മിസ്രപാൎസിഅറവിമുതലായകച്ചവടക്കാരും ഉണ്ടു
ഞങ്ങൾക്കും കച്ചവടം തന്നെ വൃത്തിആകുന്നതുഅതിന്നു കൊടുങ്ങലൂർ‌രാജാവി
ന്നുകപ്പംകൊടുക്കുന്നു–എന്നിങ്ങിനെഉള്ളപുതുമകൾഎല്ലാംകെട്ടാറെകബ്രാൽസന്തൊ
ഷിച്ചുഅവരെ കൂട്ടികൊണ്ടു പൊവാൻനിശ്ചയിക്കയും ചെയ്തു—

F. Müller* Editor* [ 19 ] പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൬ാം നമ്പ്ര തലശ്ശെരി ൧൮൪൮ മാൎച്ച

ഭൂമിശാസ്ത്രം (തുടൎച്ച)

ഭാരതഖണ്ഡം

൬. ചരിത്രസംക്ഷെപം

ഹിന്തുശാസ്ത്രങ്ങളിൽ രാജ്യചരിത്രം ഒന്നും ശുദ്ധമായികാണായ്കകൊണ്ടുഭാരതഖ
ണ്ഡത്തിലെപൂൎവ്വരാജ്യവ്യവസ്ഥയെനിശ്ചയമായിഅറിവാൻപാടില്ല ചതുൎവ്വെദത്തി
ലും മനുസ്മൃതിയിലും രാമായണം മുതലായശാസ്ത്രങ്ങളിലും പുരാണങ്ങളിലും പണ്ടുഭാര
തഖണ്ഡത്തിൽ പലരാജ്യങ്ങളുണ്ടായപ്രകാരവും രാജാക്കന്മാർ നിത്യം തമ്മിൽ കലഹി
ച്ചുയുദ്ധംചെയ്തപ്രകാരവുമെകാണുന്നുള്ളു—

യവനരാജാവായ അലക്ഷന്തർ സൈന്യങ്ങളൊടും കൂടയുരൊപയിൽനിന്നുപുറ
പ്പെട്ടുപടിഞ്ഞാറെആസ്യയിലെപാൎസ്യരാജ്യം പിടിച്ചടക്കി ൩൨൭–ക്രി–മു. സിന്ധുനദി
യെകടന്നുഭാരതഖണ്ഡത്തിലും ചിലരാജ്യങ്ങളെസ്വാധീനമാക്കി ഒരൊരൊപുതുവ്യ
വസ്ഥകളെയും കല്പിച്ചുപല പട്ടണങ്ങളെയും പണിയിച്ചുസൈന്യങ്ങളുടെമത്സരം നിമി
ത്തം പടിഞ്ഞാറൊട്ടുമടങ്ങിപ്പൊകയുംചെയ്തു— ചിലവൎഷം കഴിഞ്ഞു അലക്ഷന്തർ മരി
ച്ചശെഷം താനുണ്ടാക്കിയരാജ്യം നാല അംശങ്ങളായിഖണ്ഡിച്ചുപൊയികിഴക്കെ
അംശത്തിൽ വാഴുന്നസലൈക്കസ്വരൂപത്തിൽ ഒരുവൻ ഭാരതഖണ്ഡത്തൊളംവ
ന്നുസിന്ധുശതദ്രുനദികളെകടന്നുചന്ദ്രഗുപ്തരാജാവൊടുപൊരുതുസന്ധിച്ചുബാന്ധ
വംകെട്ടിമടങ്ങിപൊകയുംചെയ്തു അനന്തരം പാൎത്ഥരാജാക്കന്മാർ ഭാരതഖണ്ഡത്തി
ലെ യവനാധികാരം മുടിച്ചുകളഞ്ഞു ൧൩൬ ക്രി. മു. വടക്കെആസ്യയിൽനിന്നുവന്ന
ശകന്മാർ അതിക്രമിക്കുവൊളംവാണുകൊണ്ടിരുന്നുആശകന്മാരുടെഅവസ്ഥഇതു
വരെയുംതെളിഞ്ഞുവന്നില്ല അവർ എകദെശം ൫൦ സംവത്സരം പഞ്ചനദത്തിൽ
ബഹുക്രൂരന്മാരായിവാണതിന്റെശെഷംവിക്രമാദിത്യരാജാവുഅവരെജയിച്ചുരാ
ജ്യത്തിൽനിന്നുപുറത്താക്കികളഞ്ഞുഅവന്റെമരണം മുതൽഎകദെശം ൧൦൦൦ ക്രി.
അബ്ദത്തൊളം ഭാരതഖണ്ഡത്തിന്റെചരിത്രം സൂക്ഷ്മമായിഅറിവാൻപാടില്ല ൬൬൪ ക്രി. [ 20 ] അബ്ദം മുസല്മാന്മാർ പടിഞ്ഞാറനിന്നുവന്നുസിന്ധുവെകടന്നുമല്ലസ്ഥാൻദെശം പിടി
ച്ചടക്കിഎന്നും ൭൫൦ ക്രി. അ. ഹിന്തുജാതികൾ മത്സരിച്ചുഅവരെനാട്ടിൽനിന്നുആ
ട്ടികളഞ്ഞു ൧൦൦൦ ക്രി. അബ്ദത്തൊളം ഹിന്തുരാജാക്കന്മാരെഅനുസരിച്ചുപാൎത്തുഎ
ന്നുമെഅറിയുന്നുള്ളു—

എകദെശം ൧൦൦൧ ക്രി. അ. ചൊല്കൊണ്ട ഘജിനിസുല്താനായമഹ്മുദ് ഭാരതഖണ്ഡം
പിടിച്ചടക്കുവാൻ നിശ്ചയിച്ചുസന്നാഹങ്ങളൊടുംകൂടപുറപ്പെട്ടു ൧൨വട്ടം സിന്ധുന
ദിയെകടന്നുപടിഞ്ഞാറെ രാജ്യങ്ങളെഅതിക്രമിച്ചുകൈക്കലാക്കിനാടുകളെയും
ക്ഷെത്രങ്ങളെയും കൊള്ളയിട്ടുബിംബങ്ങളെതകൎത്തുഡില്ലിനഗരവും പിടിച്ചുഅസം
ഖ്യംദ്ര്യവ്യരത്നങ്ങളെയും എടുത്തുഘജിനിയിലെക്ക കൊണ്ടുപൊകയും ചെയ്തുഅന്നു
മുതൽ മുസല്മാൻ രാജാക്കന്മാർ ഒരൊരൊസമയം ഹിന്തുദെശത്തിൽ വന്നുപലയുദ്ധം
കഴിച്ചുഅവരിൽ കപ്പുദ്ദീൻ എന്നൊരുവൻ ൧൧൯൩ ക്രി. അ. ഡില്ലിനഗരം പിടിച്ചു
ഭാരതഖണ്ഡത്തിലെ വടക്കപടിഞ്ഞാറെദെശങ്ങളെവശത്താക്കിമഹാപട്ടാണി
രാജ്യംസ്ഥാപിക്കയും ചെയ്തു— അനന്തരം പട്ടാണിരാജാക്കന്മാർവാഴും കാലം ൧൨൨൧
ക്രി. അ. ജങ്കസ് ഖാനും ൧൩൯൮ ക്രി. അ. തിമുൎല്ലെങ്ങും എന്നമുഹിള രാജാക്കന്മാർ
ഇരുവരും തത്തൎയ്യദെശത്തിൽ നിന്നിറങ്ങിഒരൊരൊക്രൂരയുദ്ധങ്ങളെനടത്തിപട്ടാ
ണികളെയും ഹിന്തുക്കളെയും അത്യന്തം പീഡിപ്പിച്ചു ൧൫൨൫ ക്രി. അ. തിമുറിന്റെ
പൌത്രനായ ബാബർ ഇബ്രഹിം ലൊദി എന്നപട്ടാണിരാജാവെജയിച്ചുഒരൊരൊ
ദെശങ്ങളെപിടിച്ചടക്കി ഒന്നാം മുഹിളരാജാവായിവാഴുകയുംചെയ്തു— അപ്പൊൾരാ
ജ്യം എങ്ങും വൎദ്ധിച്ചുബാബരിന്റെഅനന്തരവന്മാർ മദ്ധ്യഖണ്ഡത്തിലെദെശങ്ങൾ
മിക്കതുംവശത്താക്കിയശെഷം അഗ്ബർ പാദിശാഃ മഹാരാജ്യത്തെ ലാഹൊർ—
മല്ലസ്ഥാൻ— അജിമീഡം— ഡില്ലി— ആഗരാ— അള്ളഹാബാദ്— ബെഹാർ— അയൊ
ദ്ധ്യ— ബങ്കാളം— മാളവം— ഗൂൎജ്ജരം എന്ന ൧൧ അംശങ്ങളാക്കിഖണ്ഡിച്ചുഒരൊരൊ
നവാബെനിശ്ചയിച്ചുവാണു സിന്ധുനദിയുടെപറിഞ്ഞാറെവക്കത്തുള്ളനാടുകളെ
യും ഖണ്ഡെശ്— വിരാടം— അഹ്മെദ് നഗരം എന്നദക്ഷിണഖണ്ഡത്തിലെദെശങ്ങ
ളെയും സ്വാധീനമാക്കിമഹാരാജ്യത്തൊടുചെൎത്തതുമല്ലാതെമുസല്മാനന്മാർ ദക്ഷിണ
ഖണ്ഡത്തിൽ ഒരൊരൊചെറുരാജ്യങ്ങളെയും ഉണ്ടാക്കിമിക്കവാറും ഡില്ലിപാദിശാഹെ [ 21 ] അനുസരിച്ചുനടക്കയുംചെയ്തു അഗ്ബരിന്റെ പ്രപൌത്രനായ ആരങ്ങ്ജെബ് വാഴും
കാലം ൧൬൫൮ – ൧൭൦൭ ക്രി. അ. മുഹിളരാജ്യവിസ്താരവും മഹത്വവും അഗ്രത്തിൽ
എത്തി ആകൈസരിന്റെഅനന്തരവന്മാർ നിസ്സാരന്മാരാകകൊണ്ടുപാൎസിരാജാവാ
യനദീർശാഃ ൧൭൩൮. ക്രി. അ. രാജ്യം അതിക്രമിച്ചതുമല്ലാതെഒരൊഅംശത്തിലെ
നവാബുകളും മത്സരിച്ചുതങ്ങൾ്ക്കായിട്ടുവാഴ്ചകളെസ്വരൂപിച്ചതിനാൽ മഹാരാജ്യം ക്ര
മത്താലെ ക്ഷയിച്ചു ഡില്ലിപട്ടണവും അതിന്റെ ചുറ്റുമുള്ളചെറിയദെശവും മാത്ര
മെതിമുർവംശ്യന്മാൎക്കശെഷിച്ചുള്ളു—

ഭാരതഖണ്ഡം ആക്രമിച്ചുപലവാഴ്ചകളെസമ്പാദിച്ചവെള്ളക്കാരിൽ ഒന്നാമത്തവർ
പൊൎത്തുഗീസർതന്നെ ൧൪൯൭ ക്രി. അ. ഗാമ കപ്പിത്താൻ കെപ് വഴിയയികപ്പ
ലൊടിച്ചുഹിന്തുദെശം കണ്ടുകൊഴികൊട്ട എത്തിയസമയം മുതൽ വൎഷം തൊറും ആവ
ഴിയായി കപ്പലുകളെഅയച്ചുമുളകമുതലായചരക്കുകളെവളരെവാങ്ങിമുസല്മാ
ന്മാരുടെകപ്പലൊട്ടത്തെമുടിച്ചുകളഞ്ഞുമലയാള തമ്പ്രാക്കന്മാരുടെ കാലത്തിൽഅ
ല്മൈത— അല്ബുക്കൎക്ക മുതലായശൂരന്മാരെ അയച്ചുഗൊവ— കൊച്ചി മുതലായ കൊട്ട
കളെയും ദെശങ്ങളെയും പിടിച്ചടക്കിസൂരട്ടിപട്ടണം മുതൽബങ്കാളദെശത്തൊളം
എപ്പെൎപ്പെട്ടകരയിലും പട്ടണങ്ങളിലും തുറമുഖങ്ങളിലും പാണ്ടിശാലകളിലും വന്നുകച്ചവട
ത്തിന്റെ ആധിക്യവും അനന്തലാഭങ്ങളും അനുഭവിച്ചുവാഴുകയും ചെയ്തു അന
ന്തരം ഹൊല്ലന്തകാർ പുതിയകപ്പൽ വഴിയായി ഹിന്തുദെശത്തിൽ എത്തിയുദ്ധം
കഴിച്ചുപൊൎത്തുഗീസരെ ജയിച്ചുഒരൊനാട്ടിൽനിന്നും കൊട്ടയിൽനിന്നും പുറത്താ
ക്കി കച്ചൊടം നടത്തിയതകൊണ്ടുപൊൎത്തുഗീസൎക്ക ഗൊവപട്ടണവും നാടും ഒഴി
കെ മുമ്പെത്തവാഴ്ചകൾ എല്ലാം നഷ്ടമായിപ്പൊയിഎങ്കിലുംഹൊല്ലന്ത കാൎക്കും ഹിന്തു
ദെശത്തിൽ ഒരുസ്ഥിരവാഴ്ച ഉണ്ടായില്ല ഇങ്ക്ലിഷ്കാരും ഫ്രഞ്ചിക്കാരുംവന്നുഅവ
രുടെമാഹാത്മ്യം ഞെരുക്കികളഞ്ഞുഅനന്തരം ആരണ്ടുവകക്കാൎക്ക ഭാരതഖണ്ഡ
ത്തിന്റെലബ്ധിക്കായിട്ടുഅനെകയുദ്ധങ്ങൾ ഉണ്ടായപ്പൊൾ ഇങ്ക്ലിഷ്ക്കാർ ബങ്കാള
ത്തെജയിച്ചടക്കി— ൧൭൪൫ാമതിൽ— ഹൈദരാലിഠിപ്പുസുല്താൻ എന്നമയിസുരരാ
ജാക്കന്മാർ ഇരുവരും പ്രഞ്ചിക്കാരുടെതുണ പ്രാപിച്ചുഇഷ്ക്കാരെപുറത്താക്കുവാൻഅ
ത്യന്തംശൂരതകാട്ടി അദ്ധ്വാനം കഴിച്ചുഎങ്കിലും തൊറ്റുതങ്ങളുടെരാജ്യവുംശ്രീരം [ 22 ] ഗപട്ടണം എന്ന രാജാധാനിയും ഇങ്ക്ലിഷ്ക്കാരുടെ കൈക്കലായിവരികയും ചെയ്തു൧൮൦൦ാ
മതിൽ–അന്നു മുതൽ യുരൊപരാജാക്കന്മാർ ആരുംഈഖണ്ഡത്തിലെ ഇങ്ക്ലീഷ്ക്കാരു
ടെ ആധിക്യം കുറെച്ചുവെപ്പാൻ തുനിഞ്ഞില്ലഹിന്തുരാജാക്കന്മാർ പല ദിക്കിൽ നിന്നു മ
ത്സരിച്ചുസൈന്യങ്ങളെകൂട്ടി യുദ്ധംചെയ്തെങ്കിലും ക്രമത്താലെഎല്ലാവരും അധീനന്മാ
രായി അനുസരിക്കെണ്ടിവന്നു മയ്യഴിപുതുശ്ശെരി ഗൊവ മുതലായദെശങ്ങളിലെ പ്ര
ഞ്ചി പൊൎത്തുഗീസവാഴ്ചകൾഅല്ലാതെഹിന്തുദെശം മുഴുവനുംഇങ്ക്ലീഷ്കാരുടെശാസന
യെ അനുസരിച്ചുകുമ്പഞ്ഞിസൎക്കാരുടെ അധികാരത്തിൽ ഉൾപെട്ടുനടന്നു വരുന്നു—

൭ാ. ഭാരതഖണ്ഡവിഭാഗം–

ഭാരതഖണ്ഡം ഉയരവുംആഴവുംകൊണ്ടു ഉത്തര മദ്ധ്യദക്ഷിണദെശസ്വരൂപെണ
൩ വലിയഖണ്ഡങ്ങളായി ഭെദിച്ചുകിടക്കുന്നുഎന്നു മുമ്പെപറഞ്ഞുവല്ലൊഉത്തരഖ
ഖണ്ഡമാകുന്ന ഹിമാലയപ്രദെശത്തിന്റെവിസ്താരം൧൫൦൦൦ ചതുരശ്രയൊജനസിന്ധു
നദിഒഴുകുന്ന താണനാടുംസൈന്ധവമരുഭൂമിയും കഛ്ശിഎന്നചളിനാടുംഗംഗാ ബ്രഹ്മ
പുത്രാനദികൾ ഒഴുകുന്ന കുഴിനാടും മറ്റും മദ്ധ്യഖണ്ഡത്തിലടങ്ങിഇരിക്കുന്നു അതി
ന്റെവിസ്താരം൩൩൭൫൦ ചതുരശ്രയൊജനചൎമ്മവതിനൎമ്മദാമുതലായനദികളുടെ ഉറവു
ഭൂമികളിൽനിന്നുകന്യാകുമാരിയൊളംപരന്നുകിടക്കുന്ന ദക്ഷിണഖണ്ഡത്തിന്റെ
യും അതിന്നു സമീപിച്ചുള്ളലങ്കാദ്വീപിന്റെയും വിസ്താരം ൩൨൫൦൦ ചതുരശ്രയൊജ
നൟമൂന്നു ഖണ്ഡങ്ങളുടെ അവസ്ഥ അറിവാന്തക്കവണ്ണം ഒരൊന്നുവെവ്വെറെവി
വരിച്ചുപറയുന്നത് അത്യാവശ്യം തന്നെ

കെരളപഴമ

൧൦, നൊവകപ്പിത്താൻ കൊഴിക്കൊട്ടുംകൊച്ചിയിലുംവ്യാപരിച്ചതു–
കബ്രാൽ* കണ്ണനൂരിൽ ചരക്കു കരെറ്റി പൊൎത്തുഗലിൽഎത്തി ൨ മാസം കഴി [ 23 ] ഞ്ഞാറെനൊവ കപ്പിത്താൻ ൪ കപ്പലൊടും കൂട കണ്ണനൂരിൽഎത്തിയപ്പൊൾകൊയ
പ്പക്കിഒളിപ്പിച്ച ഒരുപറങ്കികൊഴിക്കൊട്ടുനിന്നുവന്നുവസ്തുതപറഞ്ഞാറെ– നൊവഉട
നെതെക്കൊട്ടു ഒടികൊഴിക്കൊട്ടിൽ കണ്ടകപ്പൽവെടിവെച്ചുതകൎത്തുപെരിമ്പട
പ്പെകാണുകയും ചെയ്തു– കബ്രാൽ എന്റെ നായന്മാരെ കല്പനകൂടാതെകൂട്ടികൊ
ണ്ടു പൊയതുനന്നല്ലഎന്നുതമ്പുരാൻ ശാസിച്ചുപറഞ്ഞിട്ടും പൊൎത്തുഗാലിൽവാടാത്ത
സ്നെഹം കാണിച്ചു– മാപ്പിള്ളമാർആ൭പറങ്കികൾപാൎക്കുന്നവീട്ടിൽ തീ കൊടുത്തപ്പൊൾരാ
ജാവ ഇവർ കൊയിലകത്തകിടന്നു ഉറങ്ങെണംപകൽ കാലത്തുനായന്മാർചങ്ങാ
തംനടക്കെണംഎന്നുകല്പിച്ചുഅതിഥിസല്ക്കാരംനന്നെചെയ്തു– നൊവെക്കപണം
പൊരായ്കകൊണ്ടും വിലാത്തിചരക്കുകൾമാപ്പിള്ളമാർആരുംമെടിക്കായ്കകൊണ്ടും
കൊലത്തിരിമുളകിന്നു കൈയെറ്റുകപ്പൽനിറെച്ചു ൩പറങ്കികളെകണ്ണനൂർകച്ച
വടത്തിന്നായി പാൎപ്പിക്കയുംചെയ്തു–ഈസഹായത്താൽനൊവപണിഎല്ലാംവെ
ഗംതീൎത്തുകൊഴിക്കൊട്ടു കപ്പലുമായിഅല്പംപടവെട്ടിപൊൎത്തുഗാലിലെക്ക്മടങ്ങി
പൊകയുംചെയ്തു–വഴിയിൽവെച്ചുഅവർഹെലെനദ്വീപുകണ്ടുവെള്ളം കയറ്റി
ശെഷം ഹിന്തുകപ്പല്ക്കാരുംഅന്നുമുതൽ യാത്രയിൽ ആശ്വസിക്കെണ്ടതിന്നുആദ്വീ
പിൽ തന്നെഇറങ്ങികൊള്ളുന്നമൎയ്യാദയുണ്ടായി–

൧൧. ഗാമരണ്ടാമത്‌ മലയാളത്തിൽ വന്ന പ്രകാരം

ഈവൎത്തമാനങ്ങളെഎല്ലാംമാനുവെൽ രാജാവും മന്ത്രികളും വിചാരിച്ചുകൊഴിക്കൊ
ട്ടുരാജാവെശിക്ഷിക്കെണം കപ്പൽ ചിലതിന്നും യാത്രയാൽ ചെതം വന്നെങ്കിലും
ഇസ്ലാമിന്നു കടൽവാഴ്ചഇരിക്കരുത്‌സത്യവെദംനടത്തെണംമുളകുഎല്ലാംഇവി
ടെനിന്നു വിറ്റാൽലാഭംഅത്യന്തംവൎദ്ധിക്കും എന്നുവെച്ചുഗാമകപ്പിത്താന്നു ൨൦ കപ്പ
ലും ഹിന്തുസമുദ്രപതി എന്നസ്ഥാനവും കൊടുത്തു (൧൫൦൨) മലയാളത്തിലെക്കനി [ 24 ] യൊഗിച്ചു വിടുകയും ചെയ്തു– അവൻ എഴിമലക്ക സമീപിച്ചാറെ കപ്പൽ എല്ലാംത
മ്മിൽകാണുന്നെടത്തൊളം അകലെ ഓടിച്ചുവലകൊണ്ടെന്ന പൊലെ കണ്ണനൂർ പടകു
കളെവിട്ടു കൊഴിക്കൊട്ടിൽ നിന്നുള്ളവപിടിപ്പാൻ കല്പിച്ചു– അല്പം കുറയ ഓടിയാറെ
മക്കത്തുനിന്നുവരുന്ന വലിയ കപ്പൽ കണ്ടു– അതിൽ ൩൦൦ ചില്വാനംഹജ്ജികൾ ഉണ്ടു.
ആയവർ ആവതില്ല എന്നുകണ്ടപ്പൊൾ ജീവരക്ഷെക്കുവെണ്ടി പൊന്നുംകപ്പലും മറ്റും
പറഞ്ഞു കൊടുത്തു– എന്തുതുകെട്ടാറെയുംഗാമപൊരാ എന്നു കല്പിച്ചപ്പൊൾ എല്ലാമാ
പ്പിള്ളമാരിലും ധനം എറിയ ജൊവാർപക്കി ഞാൻമിസ്രസുൽത്താൻ കൊഴിക്കൊട്ടുഅ
യച്ചദൂതനാകുന്നു. ഇപ്പൊൾ ക്ഷമിച്ചാൽ ഞാൻ ൨൦ ദിവസത്തിന്നകം ൨൦ കപ്പൽ കൊള്ളു
ന്ന ചരക്കഎല്ലാംവരുത്തി കുറവുകൂടാതെ കയറ്റിക്കൊടുക്കാം താമൂതിരിയൊടു ഇണ
ക്കവും വരുത്താം എന്നുചൊന്നതുംവ്യൎത്ഥമായി– ഗാമ കപ്പലിലുള്ളപൊന്നുംആയുധ
ങ്ങളും ചുക്കാനും എടുത്തു പിന്നെനെൎച്ച പ്രകാരം ൨൦ മാപ്പിള്ളകുട്ടികളെലിസ്ബൊൻപ
ള്ളിയിൽ സന്യാസികളാക്കി വളൎത്തെണ്ടതിന്നു തെരിഞ്ഞെടുത്തുഹജ്ജികളെകപ്പ
ലിന്റെ ഉള്ളിൽഅടെച്ചുതീക്കൊടുക്കയുംചെയ്തു– പ്രാണഭയത്താൽ അവർപി
ന്നെയും കയറിവന്നു കപ്പലിന്റെഅടിയിലുള്ളകല്ലുകളെ എറിഞ്ഞു തടുത്തും കൊ
ണ്ടു തീ കെടുത്തപ്പൊൾ സ്ത്രീകൾ കരഞ്ഞു നിലവിളിച്ചുപൊന്നുംരത്നങ്ങളും കുഞ്ഞിക്കു
ട്ടികളെയും പൊന്തിച്ചു കാട്ടി ക്ഷമഅപെക്ഷിച്ചതു ക്രൂര സമുദ്രപതിചെവിക്കൊണ്ടി
ല്ല– ഇരുട്ടായാറെപൊൎത്തുഗൽ കപ്പലുകൾ ൨൦ ഉം ആഹജ്ജിക്കപ്പലെവളഞ്ഞുകൊ
ണ്ടു രാത്രിമുഴുവനും അള്ള മുഹമ്മതഎന്ന വിളികെട്ടുകൊണ്ടു കപ്പല്ക്കാർപലരും കരുണ
കാട്ടെണം എന്നു വിചാരിച്ചും കൊണ്ടിരുന്നു– വെളുക്കുമ്പൊൾ (൧൫൦൨ അക്ത. ൩തിങ്ക)
പട തുടങ്ങി ൩ രാവും പകലും വിടാതെനടന്നു– ഒടുവിൽ തീ കൊളുത്തിയാറെശെഷിച്ചു
ള്ളവർ ചാടി നീന്തി തൊണികളെ ആക്രമിച്ചുഒരുത്തനുംതെറ്റാതെ പൊരുതുമ
രിക്കയും ചെയ്തു–

ഈ അസുരകൎമ്മം കെട്ടാറെ മലയാളികൾപറങ്കിനാമവും ക്രിസ്തവെദത്തെയും ഒരു
പൊലെനിരസിച്ചു പകെപ്പാൻ തുടങ്ങി– എങ്കിലും ഭയം ഏറെ വൎദ്ധിച്ചു– കൊലത്തിരി
ഗാമയൊടു സംഭാഷണംചെയ്വാൻ ൪൦൦ നായന്മാരൊടുകൂട കടപ്പുറത്തുവന്നുഗാമ ഞാൻ
കൊഴിക്കൊട്ടുപകവീളുമുമ്പെ കരക്കിറങ്ങുകയില്ല എന്നുപറഞ്ഞാറെ രാജാവ ഒ [ 25 ] രു പാലം ഉണ്ടാക്കി വിതാനിപ്പിച്ചു സമുദ്രപതിക്ക കൈ കൊടുത്തു (൧൯ അക്ത.) അ
വൻ ലിസ്ബൊനിൽനിന്നു മടങ്ങിവന്ന കണ്ണനൂർ ദൂതനെ വിളിച്ചു രാജാവിന്നുമടക്കി
കൊടുത്തുകച്ചവടകാൎയ്യവും വിലയും എല്ലാം ക്ഷണത്തിൽ തീൎത്തു പറയെണം എ
ന്നു ചൊദിച്ചു– കൊലത്തിരിതാമസംവിചാരിച്ചാറെഗാമ ക്രുദ്ധിച്ചുവായിഷ്ഠാനംതുട
ങ്ങി ഇവിടത്തെ മാപ്പിള്ളമാർ ചതിച്ചാൽ ഞാൻ നിങ്ങളൊടു ചൊദിക്കും എന്നും മറ്റും
പറഞ്ഞുവിട്ടു പിരിഞ്ഞു– രാജാവ്‌ വളരെവിഷാദിച്ചാറെ കണ്ണനൂരിലുള്ള പറങ്കിക
ൾ ആശ്വാസംപറഞ്ഞു എന്തുസങ്കടം വന്നാലും ഞാൻ പൊൎത്തുഗാൽ രാജാവിന്നു എഴു
തിഅറിയിക്കും എന്നും ഒരു ലെഖനത്തിൽഗാമയെഉണൎത്തിപ്പാൻ ബുദ്ധിപറഞ്ഞു
അപ്രകാരം ചെയ്താറെ ഗാമകൊപത്തെഅല്പം മറെച്ചുതെക്കൊട്ടുഓടുകയുംചെ
യ്തു–

൧൨. ഗാമകൊഴിക്കൊട്ടുതൂക്കിൽ പക വീട്ടിയതു–

ചൊമ്പാലിലും പന്തലായിനിയിലും ൨തൊണിക്കാരും താമൂതിരി എഴുതിച്ച ൨ കത്തു
കളെയും കൊണ്ടുവന്നുഗാമയുടെ കയ്യിൽ കൊടുത്തശെഷംഅവൻ മാപ്പിള്ളമാർഇ
രുവരെയും തൂക്കികൊല്ലിച്ചു ഓടി കൊഴിക്കൊട്ടു തൂക്കിൽ നങ്കൂരം ഇടുകയും ചെയ്തു(അ
ക്ത. ൨൯). അനന്തരം ഒരു തൊണി കരയിൽ നിന്നുവന്നു– അതിൽഒരു പാതിരിഉ
ണ്ടെന്നുതൊന്നി– അടുത്തപ്പൊൾമാപ്പിള്ളഎന്നു കണ്ടു– അവൻഭയം ഹെതുവായിട്ടു
മുമ്പെകലഹത്തിൽ പട്ടുപൊയപാതിരിയുടെവെഷംധരിച്ചിട്ടു അടുത്തുവരുവാൻ
കല്പന ചൊദിച്ചാറെ– താമൂതിരിക്ക മമതതന്നെവെണംഅന്നുകൊന്നുപൊയപറ
ങ്കികൾക്കവെണ്ടുവൊളം പകരം ചെയ്തുവന്നുവല്ലൊ ഇനികച്ചവടത്തിന്നു യാതൊരു
തടുത്തവുംവരികയില്ലപണ്ടുകഴിഞ്ഞതും പടയിൽപട്ടതുംഎണ്ണെണ്ടാഎന്നും മറ്റും
പറഞ്ഞാറെ– ഗാമ മമതെക്ക ഒരു വഴിയെ ഉള്ളു മുസല്മാനരെ കൊഴിക്കൊട്ടു നിന്നുആ
ട്ടിക്കളയെണം എന്നത്രെ– ആയതുകെട്ടാറെതാമൂതിരിനമ്മുടെപൂൎവ്വന്മാർവളരെമാ
നിച്ചുപൊന്നവരും നമ്മുടെ പടകൾക്കനിത്യം പണം കൊടുത്തുവരുന്നവരുമാകയാൽ
൫൦൦൦കുടി കച്ചവടക്കാരെവെറുതെആട്ടിയാൽ വലിയ അപമാനമെല്ലൊ ഇതല്ലാതെ
ഞാൻഎന്തെങ്കിലുംചെയ്യാംഎന്നുത്തരംപറയിച്ചുഗാമയുടെകൊപത്തെശമിപ്പിപ്പാൻ
പ്രയത്നം കഴിക്കയും ചെയ്തു– അപ്രകാരം മൂന്നു ദിവസംകൊണ്ടു ഒല വന്നുപൊവാറായ [ 26 ] ശെഷം ഗാമക്രൊധപരവശനായി ൫൦ ചില്വാനംമീൻപിടിക്കാരെ തൊണികളൊടു കൂട പി
ടിപ്പിച്ചുവരുത്തിഅടപ്പിച്ചുആദൂതനെഒരുമണൽ കുപ്പിയെകാണിച്ചു നാളനട്ടുച്ചആകു
മ്പൊൾഈ കഥ തീൎന്നു അതിന്നു മുമ്പെ താമൂതിരി കവൎന്നു പൊയതിന്നുമതിയായ
പൊന്നയച്ചാൽ ക്ഷമിക്കാം വെഗംപൊഎന്നു കല്പിച്ചു കപ്പൽ എല്ലാം രാത്രിയിൽ ക
രക്ക അടുപ്പിക്കയും ചെയ്തു– നാട്ടുകാർ രാത്രിമുഴുവനും പണിപ്പെട്ടുകിളച്ചു രണ്ടു മൂന്നു
ഇരിമ്പുതൊക്കുകളെവരുത്തുകയും ചെയ്തു– ഉച്ചയായാറെഗാമഒരുവെടിവെച്ചുആമീൻ
പിടിക്കാരെ കപ്പലുകളിൽ തൂക്കിച്ചു– കരയിലുള്ളവർ ഓടി വന്നുമുറവിളിതുടങ്ങിയപ്പൊ
ൾഗാമ ആശവങ്ങളുടെ കയ്യും കാലും അറുത്തു ഒരു കത്തിൽ ഇതുഗാമതാമൂതിരിക്കുവെക്കു
ന്നതിരുമുങ്കാഴ്ച ചതികൊണ്ടു ഉപകാരം ഉണ്ടാകയില്ലഒന്നിന്നു നൂറു ചൊദിക്കുന്നത്പൊ
ൎത്തുഗാൽ ധൎമ്മം തന്നെ ഇനി ഞങ്ങൾ ചെലവാക്കെണ്ടുന്നമരുന്നിന്റെ വിലയും കവൎന്ന
പൊന്നും തീരെ തന്നു ബൊധിച്ചാലെനല്ല മമത ഉണ്ടാകും എന്നു എഴുതിച്ചുഎല്ലാം ഒ
രുതൊണിയിൽ ആക്കി എറ്റംകൊണ്ടു കരക്കയച്ചുവിടുകയും ചെയ്തു– ശെഷം ശ
വങ്ങളെകടലിൽചാടി മുമ്പെ കടല്പുറത്തുള്ളചെറ്റപ്പുരകളെയും പിന്നെ കച്ചവടക്കാ
രുടെ അങ്ങാടിപാണ്ടിശാലകൾ മുതലായത വെടി വെച്ചിടിപ്പിച്ചു കൊണ്ടിരുന്നു– (൨
നവമ്പ്ര) നാട്ടുകാരുടെതൊക്കിൽ ഒന്നു രണ്ടു ഉണ്ട മാത്രം കപ്പലിൽ കൊണ്ട ഉട
നെ തൊക്കു നിറെക്കെണ്ടുന്ന മാപ്പിള്ളമാർ ചിലർ ഉണ്ടമഴയാൽപട്ടുപൊയിചി
ലർഭ്രമിച്ചു ഒടിപ്പൊകയും ചെയ്തു– പറങ്കിഉണ്ട എത്തുന്നെടത്തൊളംഒരു വീടും
നില്ക്കാതെ പൊയപ്പൊൾ ഗാമ (൩ നവമ്പ്ര) ൬ കപ്പലുകളെ പാൎപ്പിച്ചുനഗരത്തിൽ ച
രക്കൊന്നും വരുവാനും പൊവാനുംസമ്മതിക്കരുത് എന്നാൽ അരിക്കു മുട്ടുണ്ടാ
യിട്ടു മലയാളിബുദ്ധിനെരെആകും എന്നു സൊദ്രയൊടു കല്പിച്ചുആയവൻ
മീൻ പിടിപ്പാൻ പൊകുന്ന തൊണികളെയുംകൂട മുടക്കി താമൂതിരിരാജ്യത്തിൽ
മഹാക്ഷാമംവരുത്തി— ഗാമശെഷം കപ്പലൊടും കൂട കൊച്ചിക്കുഒടി(൮ നവമ്പ്ര
എത്തുകയും ചെയ്തു–

F. Müller. Editor* [ 27 ] ഭൂമിശാസ്ത്രം (തുടൎച്ച)
ഭാരതഖണ്ഡം

൮. ദക്ഷിണ ഖണ്ഡവും ലങ്കാ ദ്വീപും

ദക്ഷിണഖണ്ഡത്തിന്റെ ഉയൎന്നഭൂമി ത്രികൊണസ്വരൂപമായിരിക്കുന്നു ൩ അറ്റ
ങ്ങളിൽതുടൎമ്മലകൾ അതിനെ ചുറ്റികിടക്കുന്നു മലപ്രദെശത്തെക്കകയറിപൊകുവാ
ൻ പലകണ്ടിവാതിലുകളും നദികൾ ഇറങ്ങി താണഭൂമിയിൽ കൂടിസമുദ്രത്തിൽ ഒഴുകി
ചെരുവാൻ പലതാഴ്വരകളും ഉണ്ടു— പടിഞ്ഞാറെഅറ്റത്തിന്നുസഹ്യമലഎന്നും
കിഴക്കെഅതിരിന്നുപവിഴമലയും അമരഖണ്ഡവും വടെക്കെപുറത്തിന്നു വിന്ധ്യമ
ലഎന്നും പെരുകൾ നടപ്പായ്വന്നത് ൟമൂന്നു അതിരുകൾക്കകത്തപലപെരുള്ള ഉ
യൎന്നഭൂമികൾ വിസ്താരെണ കിടക്കുന്ന അതിരുകൾ്ക്കപുറത്തുപലതാണനാടുകളും കടപ്പു
റങ്ങളും വ്യാപിച്ചു കൃഷിക്കും കടൽ വ്യാപാരത്തിന്നും യൊഗ്യതയും ലാഭവും വരുത്തുന്നു—
൧., പടിഞ്ഞാറെ അതിരാകുന്ന സഹ്യാദ്രി തപതി നൎമ്മദാ നദികൾ ഒഴുകുന്ന ഖണ്ഡശ്
നാടു മുതൽ ചങ്ങലാകാരെണ കിഴക്ക തെക്കായി നീലഗിരിയൊളം പരന്നു അതിന്നു
തെക്കെ പെരാറു ഒഴുകുന്ന താണഭൂമിയുടെ തെക്കനിന്നുപിന്നെയും ഉയൎന്നുകന്ന്യാകു
മാരി പൎയ്യന്തം ചെന്നെത്തിനില്ക്കുന്നു ഈ തുടൎമ്മലയിൽനിന്നുചിലദിക്കിൽ ചെറിയശാ
ഖകൾ പടിഞ്ഞാറെ സമുദ്രത്തൊളം വ്യാപിച്ചും കടപ്പുറത്തുള്ളതാണനാടുകൾ്ക്ക അതിരുക
ളായുമിരിക്കുന്നു മലകൾ ചിലദിക്കിൽ സമുദ്രത്തിൽ നിന്നുരണ്ടുമൂന്നുദിവസത്തെവ
ഴി നീങ്ങിയും ചിലദിക്കിൽ കടല്ക്കടുത്തു കിടക്കുന്നതിനാൽ കടപ്പുറം ചിലെടത്തും വിസ്താ
രം കുറഞ്ഞും എറിയും ഇരിക്കുന്നു— വടക്കെ അതിർതുടങ്ങി കന്ന്യാകുമാരിയൊളം ദെശ
ഭാഷാവസ്ഥകളുടെ നിമിത്തം സഹ്യാദ്രിയെയും അതിന്നുചെൎന്ന താണഭൂമികളെയും
മൂന്നംശമായിവിവരിക്കെണ്ടത്—

വടക്കെഅംശം ഖണ്ഡെശ് ആരങ്ങാബാദ് വിജയപുരം സുരാഷ്ട്രം കൊങ്കണം എന്നീ
നാടുകളായി കന്നടദെശത്തൊളം ചെൎന്നുകിടക്കുന്നു അതിന്തെക്കെ അതിരിൽ മലകൾ [ 28 ] കടൽ സമീപിച്ചു നിന്നുവടക്കൊട്ടുനീങ്ങി നീങ്ങി പരന്നു സുരാഷ്ട്രത്തിൽ കിഴക്കൊട്ടുചാ
ഞ്ഞുതപതിനദിക്ക നെരെ വ്യാപിച്ചുമിരിക്കുന്നു കിഴക്കൊട്ടു നീങ്ങുന്ന ദിക്കിൽ നിന്നു ത്ര്യം
ബക നാസിക ജന്തൂർ ജാലനാ മുതലായപാറ കൊട്ടകൾ ഉണ്ടു പണ്ടു മാരദജാതികൾ
ആപാറദെശത്തിൽനിന്നു കപ്പക്കള്ളന്മാരായി പുറപ്പെട്ടു അതിക്രമിച്ചു പലനാശവും നട
ത്തി അവരുടെആധിക്യം മുടിഞ്ഞശെഷം നാട്ടുകവൎച്ചക്കാരായി നടന്നു കൂടക്കൂട തൊ
റ്റുനീങ്ങിപൊയസമയം മുതൽ ഭില്ലർ എന്നൊരു മ്ലെഛ്ശജാതി ഇത് വരെയും ആകാ
ട്ടുപ്രദെശത്തിൽ പാൎത്തുകവൎച്ചയും കുലയും കൊണ്ടുനാട്ടുകാരെ ഹിംസിച്ചു പൊരുന്നു ആ
രങ്ങാബാദിൽ നിന്നു ഖണ്ഡെശ് ദെശത്തെക്ക് ഇറങ്ങിപൊവാൻ അല്പം ചില കണ്ടിവാ
തിലുകളെയുള്ളൂ ഈപറഞ്ഞ മലനാട്ടിന്റെ വടക്കപടിഞ്ഞാറെ കൊണിൽ ത്ര്യംബ
ക ജന്തൂൂർ കൊട്ടകളുടെ നടുവിൽ തന്നെ കിഴക്ക തെക്കൊട്ടു ഒഴുകി ബങ്കാളകടലി
ൽ ചെരുന്നഗൊദാവരി നദിയുടെ ഉറവുകളുണ്ടു അതിന്നുതെക്കൊട്ടു ആരങ്ങാബാദ് ദെ
ശത്തിന്റെ അതിരിൽ കൃഷ്ണാനദിയിൽ കൂടുന്ന ഭീമപ്പുഴയുടെയും സത്താരപട്ടണ
സമീപത്തു കൃഷണാനദിയുടെയും ഉറവുവെള്ളം മലകളിൽ നിന്നിറങ്ങി കിഴക്കെ തെ
ക്കൊട്ടു ഒഴുകുന്നു തപതിനദിമുതൽ കൃഷ്ണാനദിയൊളമുള്ളമലകളുടെ ഉയരം ൨൦൦൦ –
൩൦൦൦ കാലടി തുംഗപ്പുഴയുടെ ഉറവുദെശത്തിൽ ൬൦൦൦ കാലടി ഉയരമുള്ളശിഖരങ്ങ
ളും ഉണ്ടു—

മലപ്രദെശത്തിന്റെ പടിഞ്ഞാറെ അതിരിലുള്ള സുരഷ്ട്രം കൊങ്കണം
എന്നതാണനാടുകളിൽ കൂടി ഒരൊചെറിയപുഴകൾ ഒഴുകി പടിഞ്ഞാറെസമുദ്രത്തി
ൽ ചെരുന്നു ബൊമ്പായി സൂരട്ടി പട്ടണങ്ങളുടെ നടുവിൽ ഉള്ള സുരാഷ്ട്രം മിക്കതും താ
ണഭൂമിആകകൊണ്ടുധാന്യം പെരുകിയദെശം തന്നെ കടല്പുറത്തുള്ള നഗരങ്ങളിൽനി
ന്നുപലകപ്പലുകളും വ്യാപാരത്തിന്നായിഒരൊരാജ്യങ്ങളിൽ പൊയിവരുന്നു മുഖ്യ
പട്ടണങ്ങൾ സൂരട്ടി ദാമാവണി— ബസ്സയ്യനി— കല്യാണിഎന്നിവതന്നെ ബൊമ്പായി
ൽനിന്നുതെക്കൊട്ടുള്ള കൊങ്കണ ദെശത്തിലും കൃഷിതന്നെപ്രധാനം ബ്രാഹ്മണരു
ടെ മാഹാത്മ്യംശൊഭിച്ചസമയം ജനങ്ങൾ അടുത്ത മലകളിൽ വിഗ്രഹപൂജക്കായിട്ടു പ
ല അമ്പലങ്ങളെ പാറകളിൽ കൊത്തി ഉണ്ടാക്കി ഇപ്പൊൾ അതിന്റെശെഷിപ്പുകളെമാ
ത്രം കാണ്മാനുണ്ടു താണദെശത്തിൽ ക്ഷെത്രങ്ങൾ വളരെഉണ്ടുതാനും തെക്കെ അംശത്തി [ 29 ] ൽ പൊൎത്തുഗീസർവാഴുന്ന ഗൊവപട്ടണവും നാടും അതിന്നല്പം തെക്കൊട്ടുഗൊകൎണ്ണ
ക്ഷെത്രബും ഉണ്ടു ഗൊവറ്റിൽ നിന്നു വടക്കൊട്ടുസാമന്തവാടി— രത്നഗിരിമുതലായ
നഗരങ്ങൾ പ്രധാനം—

മലകളിൽ നിന്നു കിഴക്കൊട്ടുള്ളഭൂമിക്കഎകദെശംസഹ്യമലയുടെഉയരം ഉണ്ടുതുടൎമ്മ
ലയിൽനിന്നുപലശാഖാഗിരികൾ കിഴക്കൊട്ടും വടക്കൊട്ടും നീണ്ടുമലവാഴികൾ്ക്കകൊ
ട്ടകളെപണിയിച്ചു ക്രുദ്ധന്മാരായിനടക്കെണ്ടതിന്നുസങ്കെതസ്ഥലങ്ങളും കുടിയാന്മാൎക്ക
കൃഷിമുതലായവൃത്തികളെനടത്തെണ്ടതിന്നു താഴ്വരകളുമായിരിക്കുന്നു അധികം
കിഴക്കൊട്ടു പൊയാൽ നിഷധരാജ്യസമീപത്തിന്നു മലകൾ ക്രമത്താലെതാണുതാണു
ചെറുകുന്നുകളായും സമഭൂമിയായും തീൎന്നുകിടക്കുന്നു ഈപറഞ്ഞദെശത്തിന്റെവട
ക്കെഅംശത്തിലും തപതിനദി ഒഴുകുന്നഖണ്ഡെശ് എന്നതാണനാട്ടിലും കാട്ടുമൃഗങ്ങളും
ഭില്ലർ എന്നമ്ലെഛ്ശന്മാരും പെരുകിവസിക്കുന്നു ഖണ്ഡശ് നാട്ടിന്റെവടക്കെഅതി
ർതപതിനൎമ്മദാനദികളുടെനടുവിലുള്ളസൽപുരമലകൾതന്നെ കിഴക്കൊട്ടുവിരാ
ടം നിഷധരാജ്യങ്ങൾ അതിനെചുറ്റികിടക്കുന്നു കുടിയാന്മാർ ചിലദിക്കുകളിൽ കൃഷി
ചെയ്യുന്നുഎങ്കിലും നാടുമിക്കവാറും കാടായും മുമ്പെത്ത പട്ടണങ്ങളും ഗ്രാമങ്ങളും നി
വാസികളില്ലാതെ ഇടിഞ്ഞുവീണ കല്ക്കുന്നുകളായും കിടക്കുന്നു—

ഖണ്ഡെശ് ദെശത്തിൽനിന്നു പടിഞ്ഞാറൊട്ടുള്ളമലവാസികൾ ഭില്ലന്മാൎക്കസമന്മാരായ
കൂലിയവർതന്നെ ഭില്ലന്മാരുടെപാൎപ്പുവിന്ധ്യാമലയിലെമാളവനാടുതുടങ്ങിതെക്കൊ
ട്ടുപൂണപുരത്തൊളവും കിഴക്കൊട്ടുവരദാനദിയൊളവും ഉള്ളമലനാടുകളിൽതന്നെ
ആകുന്നു—

പൂണപുരത്തിൽ നിന്നുതെക്കൊട്ടുകൊലപുരത്തൊളം മലപ്രദെശത്തിൽ രാമൊചി
കൾ എന്നവെറൊരു കള്ളജാതി വസിക്കുന്നു—

ഖണ്ഡെശ് നാട്ടിന്റെ കിഴക്കതെക്കെഅതിരിൽനിന്നുസത്താരദെശത്തിലെവൎണ്ണാ
കൃഷ്ണാനദികളൊളമുള്ള മലനാട്ടിന്നുഗംഗാധരിഎന്നപെർ അതിന്റെപടിഞ്ഞാറെ
അംശത്തിൽ മലകൾ പ്രധാനം എങ്കിലും ശുഭതാഴ്വരകളിൽ ജനപുഷ്ടിയും പലവിധമുള്ള
കൃഷികളും നന്നയുണ്ടു കിഴക്കെഅംശം മരുഭൂമിയുടെഭാഷധരിച്ചിരിക്കകൊണ്ടുജനവും
ധാന്യവും കുറഞ്ഞദെശമാകുന്നു തെക്കെഅംശത്തിലെകവൎച്ചക്കാരുടെമുഖ്യസമ്പത്തു കുതിര [ 30 ] കൂട്ടങ്ങൾതന്നെ പൂണപുരത്തിൽ പണ്ടു ഒരുലക്ഷത്തിൽപരം ൧൦൦൦൦ നിവാസികൾ ഉണ്ടാ
യിരുന്നുഎങ്കിലും മഹാരാഷ്ട്രം ക്ഷയിച്ചുപൊയനാൾ മുതൽ ജനപുഷ്ടിഅന്നുകുറഞ്ഞു
പൊയി— ഗൊദാവരിനദിസമീപത്തുള്ള നാസികാ പട്ടണത്തിൽ ൨൭൦൦൦ നിവാസികൾ
ഉണ്ടു അഹ്മെദനഗരത്തിൽ ൨൦൦൦൦ കുടികൾ പൊരും ശെഷിച്ച പട്ടണങ്ങളും ഗ്രാമങ്ങളും
ജനം കുറഞ്ഞവതന്നെ—

കൃഷ്ണാനദിമുതൽ തെക്കൊട്ടു തുംഗഭദ്രാപുഴയൊളം സഹ്യമലയുടെകിഴക്കെഅ
തിരിൽ വ്യാപിച്ചുകിടക്കുന്നദെശം കൃഷിക്കും മറ്റും നന്നെങ്കിലും മിക്കതും കാടായികി
ടക്കുന്നു വിശെഷനഗരങ്ങളിൽ ഹുബളി ൧൫൦൦൦— ബൽഗാം ൧൪൦൦൦— ചാപുരം ൧൪൦൦൦
നിവാസികൾ പാൎക്കുന്നുണ്ടു മാരതജാതികൾ പണ്ടെ ആദെശത്തിൽ ആക്രമിച്ചുകുടി
യെറി എങ്കിലും ഇപ്പൊൾ വളരെകുറഞ്ഞു പൊയി നിവാസികൾ മിക്കവാറും കന്നടക്കാ
ർതന്നെ സഹ്യമലയിൽ മാത്രമെ കൂലിയർ വാഴുന്നുള്ളു—

ജ്യൊതിഷവിദ്യ
ധൂമഗ്രഹങ്ങൾഎഴും

കണ്ണാടിക്കുഴൽ കൂടാതെനൊക്കിവിചാരിച്ചാൽ ബുധൻ വെള്ളി ഭൂമി ചൊവ്വ
ഈനാലുസമീപഗ്രഹങ്ങളും വ്യാഴം ശനി ഈരണ്ടു ദൂരഗ്രഹങ്ങളും സൂൎയ്യനെ അതാ
ത ദൂരത്തിൽ ചുറ്റുന്നപ്രകാരം അറിഞ്ഞുകൊള്ളാം— ആദൂരങ്ങളെആരാഞ്ഞു
പാൎത്താൽ എത്രയും വിശെഷമായ ഒരുക്രമം കാണുന്നു— അതിന്റെവിവരം
എന്തെന്നാൽ— ബുധനും സൂൎയ്യനും ഉള്ളദൂരം ൯൮ ലക്ഷം കാതം അല്ലൊ— ആ ൯൮
ട്ടിന്നുനാല് എന്നപെർ വിളിച്ചാൽ ശെഷമുള്ളഗ്രഹദൂരങ്ങൾ്ക്കഇങ്ങിനെ നാമം പറയാം

൧. ബുധ = ദൂരം — ൪ — — — — — — = ൪
൨. വെള്ളിദൂരം = ൪ ലിൽപരം ഒരു മൂന്നു = ൭
൩. ഭൂമിദൂരം = ൪ ലിൽപരം ഇരു മൂന്നു = ൧൦
൪. ചൊവ്വാദൂരം = ൪ ലിൽപരം നാന്മൂന്നു = ൧൬
— — — —
൬. വ്യാഴം = ൪ ലിൽപരം ൧൬ മൂന്നു = ൫൨
൭. ശനി = ൪ ലിൽപരം ൩൨ മൂന്നു = ൧൦൦ [ 31 ] ഇങ്ങിനെകെപ്ലർ എന്ന മഹാവിദ്വാൻ ൨൦൦ വൎഷത്തിന്നുമുമ്പെ കണ്ട പരമവ്യവസ്ഥ
ആകുന്നു— പലഹെതുക്കൾ നിമിത്തം താരതമ്യങ്ങൾ ഒരൊന്നുണ്ടുതാനും— ഈക്രമംഎ
ല്ലാം കെപ്ലർ നന്നവിചാരിച്ചപ്പൊൾ ചൊവ്വെക്കും വ്യാഴത്തിന്നും നടുവിൽ ഒർ ഒഴി
വ് ഉണ്ടു അതിൽ ഒർ അഞ്ചാംഗ്രഹം കാണെണ്ടിവരും പക്ഷെനന്നെചെറുതാകുന്നു— എന്നുനിശ്ചയിക്കകൊണ്ടുപലവിദ്വാന്മാരും കുഴൽ കൊണ്ടുനൊക്കി അന്വെഷിച്ചു
പൊരുമ്പൊൾ ഒർ അതിശയം കണ്ടിരിക്കുന്നു— ഹെൎഷൽ എന്നവൻ ൬൭ വൎഷത്തി
ന്നുമുമ്പെ എത്രയും വലുതായ കുഴൽ ഉണ്ടാക്കിനൊക്കിയാറെ ഒരുപുതിയഗ്രഹം
കണ്ടു അതിന്റെഗമനം അളന്നശെഷം ഇതുശനിക്ക അപ്പുറം അതിദൂരഗ്രഹം എ
ന്നും—

൮. ഊരാൻ = ൪ ലിൽപരം ൬൪ മൂന്നു = ൧൯൬

ഇങ്ങിനെ സൂൎയ്യ ദൂരത്തിന്റെ ക്രമം ആകുന്നു എന്നും കണ്ടിരിക്കുന്നു— ആകയാൽ കെപ്ല
ർ കണ്ട വ്യവസ്ഥെക്ക ഇനിസംശയം എതും ഇല്ല അധികം സൂക്ഷിച്ചുനൊക്കെണം
എന്നുവെച്ചുതിരഞ്ഞു പൊന്നു— ആ ഒഴിവിൽ ഉള്ളകാണാത്ത ഗ്രഹത്തിന്നു—

൫. ആമതു = ൪ ലിൽപരം എണ്മൂന്നു = ൨൮

എന്നുള്ള ദൂരം കാണെണ്ടതായിരുന്നുവല്ലൊ— അപ്രകാരം സൂക്ഷ്മമായിട്ടു ഒന്നും കാ
ണ്ക ഉണ്ടായിട്ടില്ല— എങ്കിലും ൪൭ വൎഷത്തിന്നു മുമ്പെ ഒരുത്തൻ ആ ഒഴിവിൽ തന്നെ ച
ന്ദ്രനെപൊലെ ഉപഗ്രഹമായി തൊന്നുന്നത ഒന്നു കണ്ടു ശ്രീ എന്ന പെർ വിളിക്കയും ചെ
യ്തു— മറ്റവർ ക്രമത്താലെ വെസ്ത— യൂനൊ— വല്ലാ ഇങ്ങിനെ മൂന്നു കണ്ടതിന്റെശെ
ഷം കുറയവൎഷത്തിന്നുമുമ്പെ അസ്ത്രയ— ഈരി— ഹെബ എന്നുമൂന്നും കണ്ടളന്നും ഇരി
ക്കുന്നു—

ആകയാൽ ഒരുഗ്രഹം നടക്കെണ്ടുന്നദിക്കിൽ ൭ കണ്ടത് എത്രയും അത്ഭുതമായി
തൊന്നിയപ്പൊൾഇവഎല്ലാം ഗ്രഹഖണ്ഡങ്ങളെപൊലെ ആകുന്നു— പക്ഷെ വല്ല കാല
ത്തും അഞ്ചാംഗ്രഹം ദെവവശാൽ പൊട്ടി എഴിച്ചില്ലാനം ഗൊളങ്ങളായി ചിതറിപ്പൊയി
രിക്കുന്നുഎന്നു ഊഹിച്ചിരിക്കുന്നു— ആ എഴിന്നുംധൂമകെതുക്കൾക്ക എന്നപൊലെആ
കാശപുതപ്പുനന്നെതടിച്ചും ഒട്ടംദീൎഘചക്രമായും കാണുകകൊണ്ടുധൂമഗ്രഹങ്ങൾ എന്ന
പെർ ഉണ്ടു— അവറ്റിന്റെ ഒട്ടങ്ങൾ പടിഞ്ഞാറും കിഴക്കും മാത്രമല്ല കീഴും മെലും ചാഞ്ഞ [ 32 ] താകുന്നു– വല്ലപ്പൊഴും പിന്നെയും ഒന്നിച്ചുചെരും എന്നു വിചാരിപ്പാൻ നല്ലസംഗതിഉ
ണ്ടു– വീട്ടംവെസ്തെക്ക ൭൦ കാതം അത്രെ– യൂനൊവിന്നു ൩൭൦ പല്ലാപിന്നു ൫൦൦ കാതം
പൊരും— എഴിനെയും കൂട്ടിയാലും വെള്ളിയൊളം ആകട്ടെ ഭൂമിയൊളംആകട്ടെ വി
സ്താരം പൊരാ എന്നു തൊന്നുന്നു– വെറുങ്കണ്ണാൽ‌ഈഎഴിനെകണ്ടുകൂടാ– സൂൎയ്യനെചു
റ്റുന്ന ആണ്ടുകൾ വെവ്വെറെ വെസ്തെക്ക ൪൪ മാസംയൂനൊവിന്നു൫൦മാസംശ്രീക്ക ൫൬
മാസവും ആകുന്നു– മറ്റതുംഎകദെശം ആ കണക്കിൽ തന്നെ–

സൂൎയ്യനിൽനിന്നുള്ളദൂരം വിവരിച്ചു അറിയിപ്പാൻ ആവശ്യംതൊന്നുന്നില്ല–എഴും
ദീൎഘചക്രാകാരെണ ചുറ്റുകകൊണ്ടുയൂനൊചിലപ്പൊൾ ൫൦൩ ലക്ഷം കാതത്തൊ
ളംഅടുത്തുവരും ചിലപ്പൊൾ ൮൫൦ ലക്ഷം കാതത്തൊളംസൂൎയ്യനൊടുഅകുനുപൊ
കും– ശ്രീക്കും പല്ലാവിന്നും എറ്റക്കുറവ ഒഴിച്ചാൽഎകദെശം ൬൦൦ കാതം സൂൎയ്യദൂരം
പൊരും– ഇങ്ങിനെ ധൂമഗ്രഹങ്ങളുടെ അവസ്ഥ

കെരളപഴമ

൧൩., ഗാമ കൊച്ചിയിൽ വെച്ചു ചെയ്തത്.

ഗാമകൊച്ചിയി‍‍‍‍‍‍‍‍ൽ പാ‌‌‌‌ൎത്തുവരുന്നപറങ്കികളെ ചെന്നു കണ്ടാറെപെരിമ്പടപ്പൂ ഞങ്ങ
ളെനല്ലവണ്ണം പൊറ്റിമാപ്പിള്ളമാരുടെ കയ്യിൽനിന്നുരക്ഷിച്ചിരിക്കുന്നുഎന്നുകെട്ട
പ്പൊൾ രാജാവെയും കണ്ടുപാണ്ടിശാലയും മുളകുവിലയുംമറ്റും ചൊദിച്ചാറെഅതുവി
ചാരിച്ചുപറയാംഎന്നുരാജാവ് കല്പിച്ചു– ഉടനെഗാമചൊടിച്ചുതാമസംഎന്തിന്നുഎ
ന്നു ചൊല്ലിപുറപ്പെട്ടു കപ്പലിൽ മടങ്ങിചെല്ലെണ്ടതിന്നു ഓടത്തിൽ കരെറി രാജാവുംവ
ഴിയെചെന്നു മറ്റൊരുതൊണിയിൽ കയറിതണ്ടുവലിപ്പിച്ചുഗാമയൊടുഎത്തിഅ
വന്റെഒടത്തിൽ കയറി നിങ്ങൾക്കവെഗതയും ഞങ്ങൾക്കമന്ദതയുംഉണ്ടുസംശയം
വെണ്ടാതാനും ഞങ്ങൾ ഇപ്പൊൾ തങ്ങടെ വശമായല്ലൊ എന്നുപറഞ്ഞാറെ– ഗാമശാ
ന്തനായി തനിക്കു വെണ്ടുന്നത് ഒരൊലയിൽ എഴുതിച്ചുവാങ്ങി രാജാവിന്നു പൊൎത്തു
ഗാലിൽനിന്നുകൊണ്ടുവന്ന പൊന്മുടി മുതലായസമ്മാനങ്ങളെയും കൊടുത്തു– പെരി
മ്പടപ്പുംഗാമെക്കതൊൾവളവീരചങ്ങലദിവ്യൌഷധങ്ങളും കൊടുത്തുവളരെമാനി
ച്ചു കപ്പലുകൾക്ക പിടിക്കും ചരക്കുകളെവെഗംഎത്തിക്കയുംചെയ്തു– കൊലത്തിരിയും നാം
കൊച്ചി വിലെക്ക ചരക്കുകളെതരാംപൊൎത്തുഗാൽസ്നെഹം സൎവ്വപ്രമാണം വിക്രയത്തി [ 33 ] ൽ ഛെദം വന്നാലും ഛെദം ഇല്ലഎന്നഎഴുതി– മാപ്പിള്ളമാർ പശുമാംസം വില്പാൻ
വന്നത് രാജാവ്അറിഞ്ഞു അവരെഎല്പിക്കെണം എന്നു ചൊദിച്ചഉടനെഗാമഗൊമാംസം
ഒന്നും കപ്പലുകളിൽ വാങ്ങരുതഎന്നു കല്പിച്ചുപരസ്യമാക്കി– മൂന്നു മാപ്പിള്ളമാർ
പിന്നെയും ഒരു പശുവിനെകൊണ്ടുവന്നപ്പൊൾഗാമഅവരെ കെട്ടിച്ചു കൊവില്ക്കൽ
എല്പിച്ചു പെരിമ്പടപ്പു അവരെ തല്ക്ഷണം കഴുമെൽ എറ്റെണം‌എന്നുവിധിക്കയും
ചെയ്തു– നസ്രാണികൾ കൊടുങ്ങലൂരിൽനിന്നു കൊഴികളുംപഴങ്ങളും കൊണ്ടുവന്നു
സമ്മാനംവെച്ചുഞങ്ങൾഎല്ലാവരും നിങ്ങളുടെവരവുകൊണ്ടുവളരെസന്തൊഷി
ച്ചിരിക്കുന്നുപണ്ടഈരാജ്യത്ത് ഞങ്ങളുടെവംശത്തിൽ ഒരു തമ്പുരാൻ ഉണ്ടായിരു
ന്നുഅവന്നുപുരാണപെരുമാക്കന്മാർ കൊടുത്ത ചെങ്കൊലുംരാജ്യപത്രികയുംഇതാനി
ങ്ങൾക്കതരുന്നു ൩൦൦൦൦ പെരൊളംഞങ്ങൾ‌എല്ലാവരുംഒത്തിരിക്കുന്നു ഇനി പൊൎത്തുഗാ
ൽ രാജാവിന്നു ഞങ്ങളിൽമെല്കൊയ്മഉണ്ടായിരിക്കഅവന്റെനാമംചൊല്ലി അല്ലാ
തെഇനി യാതൊരു കുറ്റക്കാരനെയും ഞങ്ങൾവിധിക്കഇല്ലഎന്നുപറഞ്ഞുആധാ
രവും ആ ദണ്ഡും കൊടുത്തുഅതുചുവന്നും ൨ വെള്ളിവളകളും ഒരുവളയിൽ ൩വെള്ളി
മണികളുംഉള്ളതുംആകുന്നു– തൊമശ്മശാനംസിംഹളദ്വീപുമുതലായ യാത്ര സ്ഥലങ്ങ
ളെകുറിച്ചുഅവർ വളരെ വിശെഷങ്ങളെഅറിയിച്ചു ഞങ്ങളുടെ അരികിൽ ഒരു കൊ
ട്ടയെഎടുപ്പിച്ചാൽ ഹിന്തുരാജ്യം മുഴുവനും കരസ്ഥമാക്കുവാൻസംഗതിവരും എന്നു
പറഞ്ഞുഗാമയുംവളരെ പ്രസാദിച്ചുനിങ്ങളെസകലശത്രുക്കളുടെ കയ്യിൽനിന്നുംവിശെ
ഷാൽ മുസല്മാന്മാരുടെ അതി ക്രമത്തിൽ നിന്നുംഉദ്ധരിക്കെണ്ടതിന്നു ദൈവം
മെലാൽ സംഗതി വരുത്തുംനിങ്ങൾ അല്പം ഭയപ്പെടരുതെ എന്നുഅരുളിചെയ്തു
സമ്മാനങ്ങളെകൊടുത്തുവിട്ടയക്കയുംചെയ്തു—

൧൪., ഗാമ കൊഴിക്കൊട്ടു വഴിയായിമടങ്ങിപൊയ്തു

അനന്തരം ഒരു ബ്രാഹ്മണൻ രണ്ടുഉണ്ണികളുമായിവന്നുനല്ലവിശ്വാസം കാട്ടിനി
ങ്ങൾക്കവിദ്യയും പ്രാപ്തിയുംശുദ്ധിയുംഎത്രയും അധികമായികാണുന്നുഈഎന്റെ
മകനെയും മരുമകനെയുംപൊൎത്തുഗാലിൽ ആക്കിവളൎത്തിയാൽഎന്റെജന്മം
സഫലമാകുംഎന്നുമുഖസ്തുതിപറഞ്ഞു– പിന്നെമൂവായിരംവരാഹൻവിലയുള്ള ര
ത്നങ്ങളെകാണിച്ചു ഇതുവഴിച്ചെലവിന്നു മതിയൊസമ്മതമായാൽ ഞാനുംകൂടെപൊ [ 34 ] രാം പക്ഷെഇതുകൊണ്ടു കറുപ്പത്തൊൽവാങ്ങിവിലാത്തിയിൽ വിറ്റാൽലാഭംആ
കുംഎന്നിങ്ങിനെഎല്ലാംപറഞ്ഞാറെഗാമസമ്മതിച്ചുചരക്കുവാങ്ങിക്കയറ്റെണ്ടതിന്നു
അനുവാദംകൊടുത്തു— പിന്നെബ്രാഹ്മണൻ നെഞ്ഞുതുറന്നുപറഞ്ഞു ഞാൻ താമൂ
തിരിയുടെഗുരുവാകുന്നു— നിങ്ങൾചൊദിക്കുന്നത് എല്ലാംപാതിപണംകൊണ്ടുപാതിച
രക്കുകൊണ്ടുതീൎത്തുതരാംഎന്നത്രെരാജാവിന്റെമനസ്സു— ഘൊഷംകൂടാതെവന്നു
കണ്ടാൽകാൎയ്യം ഒക്കെയുംവെഗം തീരുംഎന്നു കെട്ടാറെഗാമഒരുചെറിയകപ്പലിൽ
കൂടി കൊഴിക്കൊട്ടുതൂക്കിലെക്ക ഒടിഅവനെ കരെക്കഇറക്കി രാജാവെകണ്ടു
ആലൊചന ചെയ്യുമാറാക്കി അന്നുരാത്രിയിൽ തന്നെ ൩൪പടവുകൾകപ്പലിന്റെ
ചുറ്റുംവന്നുവളഞ്ഞുവെടിവെച്ചുതീയും കൊടുത്തുപറങ്കികൾനങ്കൂരചങ്ങലഉടനെ
അഴിച്ചു ദു‌ഃഖെനതെറ്റിപൊകയും ചെയ്തു— അനന്തരം ഉണ്ണികളെകണ്ടില്ലബ്രാ
ഹ്മണനെതൂക്കിശവത്തെതാമൂതിരിക്ക അയച്ചുസൊദ്രയുടെ കപ്പലുകൾ തുണക്ക
വന്നപ്പൊൾവളരെ നാശങ്ങളെയും ചെയ്തു—

ഗാമകപ്പലുകളൊടുകൂടവിലാത്തിക്കപുറപ്പെടുമാറായപ്പൊൾ പെരിമ്പടപ്പിനൊടു൩൦
പറങ്കികളെപാൎപ്പിച്ചുവിടവാങ്ങി—അപ്പൊൾ രാജാവനിങ്ങൾഎന്നെകുറിച്ചുസംശയിച്ച
താകകൊണ്ടുഞാൻഉണ്ടായിട്ടുള്ളതഒക്കെയുംപറഞ്ഞില്ലഇപ്പൊൾപറയെണ്ടിവന്നുതാമൂ
തിരിഓരൊരൊ ബ്രാഹ്മണരെഅയച്ചുപറങ്കികൾചതിയന്മാരാകകൊണ്ടുഅവരെനി
ഗ്രഹിക്കെണംഎന്നുപദെശംപറയിച്ചുഞാൻവഴങ്ങായ്കയാൽ താമൂതിരിസ്നെഹമൊപൊ
ൎത്തുഗാൽസ്നെഹമൊഎന്തുവെണ്ടുഎന്നു ചൊദിച്ചതിന്നുനയംകൊണ്ടുചെയ്യാത്തതുഞാ
ൻഭയം കൊണ്ടു ചെയ്കയില്ല എന്നുത്തരംഅയച്ചിരിക്കുന്നു— അതുകൊണ്ടുനിങ്ങൾയാത്ര
യായതിന്റെ ശെഷം താമൂതിരിപടയൊടും കൂടവന്നതിക്രമിക്കുംഞങ്ങടെനായർമാ
പ്പിളളമാരൊടുകൈക്കൂലിവാങ്ങിഅങ്ങെപക്ഷംനില്ക്കുംഎന്നുതൊന്നുന്നു— ഭയംകൊണ്ട
ല്ല ഞാൻഇതിനെപറയുന്നു നിങ്ങടെആളുകളെരക്ഷിക്കെണ്ടതിന്നുഎന്നാൽആവതെഎ
ല്ലാംചെയ്യാംരാജ്യഭ്രംശത്താലും എനിക്കവെദനഇല്ലഎന്നുപറഞ്ഞപ്പൊൾഗാമസങ്കടപ്പെ
ടരുതെ ഞാൻസൊദ്രയെ൬കപ്പലൊടും കൂടഇവിടെപാൎപ്പിക്കുംകൊഴിക്കൊട്ടിന്നുവെഗംതാ
ഴ്ചവരും എന്നു ചൊല്ലിപുറപ്പെട്ടുഒടി— പന്തലായി നിതൂക്കിൽകൊഴിക്കൊട്ടുകപ്പലുകളെതകൎത്തു
അതിമൂല്യമായ ഒരുസ്വൎണ്ണബിംബത്തെകൈക്കലാക്കി കണ്ണനൂർപാണ്ടിശാലയിൽ ൨൦പറങ്കിക
ളെ പാൎപ്പിച്ചു കൊലത്തിരിയും പെരിമ്പടപ്പുംഒത്തിരിക്കെണ്ടതിന്നുസത്യം ചെയ്യിച്ചു (൧൫൦൨)
യുരൊപ്പിലെക്കഒടുകയും ചെയ്തു—

F. Müller. Editor. [ 35 ] ഭൂമിശാസ്ത്രം
ഭാരതഖണ്ഡം

൮, ദക്ഷിണ ഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

സഹ്യാദ്രിയുടെ മദ്ധ്യാംശം വടക്ക കൃഷ്ണാനദിമുതൽ തെക്കതുംഗഭദ്രാപുഴയുടെ ഉറവു
ദെശ പൎയ്യന്തം പരന്നുകിടക്കുന്നു അതിൽ വടക്കെ ഭാഗത്തുസത്താരരാജ്യവുംഗൊ
വ എന്ന പൊൎത്തുഗീസനാടും അടങ്ങി ഇരിക്കുന്നു തെക്കെ അംശം മയിസൂർ രാജ്യത്തൊ
ടു ചെൎന്നിട്ടുള്ളതുധാരവാടി എന്നനടുഅംശം കുമ്പിഞി സൎക്കാരുടെകൈവശംത
ന്നെ ആകുന്നു വടക്കെഅംശത്തിലെഗൊവദെശം വിവരിച്ചുപറവാൻ പാടില്ലഹള്ളി
ഗംഗാപുഴവക്കത്തുള്ളസദാശിവഘടയിൽ നിന്നു കന്നടദെശത്തൂടെ എഴ് മലയൊള
മുള്ള കടപ്പുറവും മലനാടും വിവരിപ്പാൻ കഴിവുണ്ടുതാനും സഹ്യാദ്രിയുടെ ഈ അംശം
പണ്ടുകൎണ്ണാടകം എന്നപെരുള്ളൊരുവലിയരാജ്യം ആയിരുന്നു എകദെശം ൮൦൦
ക്രിസ്താബ്ദം തുടങ്ങിമയിസൂരിലെവള്ളാളരാജാക്കന്മാർ അതിനെ അതിക്രമിച്ചു
സ്വാധീനമാക്കിയശെഷം തെക്കെഅംശത്തിന്നുമയിസൂർ എന്നും വടക്കെഅംശത്തി
ന്നുവിജയപുരംഎന്നും പെരുകൾ നടപ്പായിവന്നു— കൊങ്കണദെശം മുതൽതെക്കൊ
ട്ടുകുന്താപുരനദിയൊളമുള്ള കടപ്പുറത്തിന്നുഹൈഗനാടെന്നുപെരുണ്ടായിരുന്നുകുന്താ
പുരത്തിൽനിന്നുമംഗലപുരത്തിൽ കൂടിതെക്കൊട്ടുചന്ദ്രഗിരിപുഴയൊളമുള്ളദെശംതുളു
നാടുതന്നെ ആകുന്നു—

ഈ മദ്ധ്യാംശത്തിലെവടക്കെഭാഗം ഗംഗാധരവാടിനാടുതന്നെആയത് കൃഷ്ണാതുംഗഭദ്രാനദി
കളുടെനടുവിൽ മുക്കൊണസ്വരൂപെണവിശാലമായികിടക്കുന്നു അതിന്റെപടി
ഞ്ഞാറെഅതിർ കൊലാപുരംതുടങ്ങിഎകദെശം മംഗലപുരത്തൊളം തെക്കൊട്ടുനീ
ണ്ടസഹ്യാദ്രിആകുന്നു കടല്ക്കരമലനാടുഅതിന്നുകിഴക്ക ഉയൎന്നദെശം ഇങ്ങിനെമൂന്നുവി
ധം ഭൂമികൾ അതിൽ അടങ്ങി ഇരിക്കുന്നു ഗൊവനാട്ടിൽസഹ്യമലയുടെഉയരം ൨൫൦൦
കാലടി അതിന്നു കിഴക്കുള്ളദെശം ൧൫൦൦ – ൨൦൦൦ കാലടി ഉയൎന്നുനില്ക്കുന്നു മംഗലപുരത്ത [ 36 ] നിന്നു തെക്കൊട്ടു എഴ്‌മലയൊളം ചെന്നുകിടക്കുന്ന മലകൾ്ക്ക ൩൦൦൦ – ൬൦൦൦ കാലടി ഉയ
രം പൊരും പടിഞ്ഞാറ് നിന്നു മലനാട്ടിലെക്ക കയറിപൊകുവാൻ കണ്ടിവാതിലുകളിൽ കൂടി
മാത്രമെകഴിയും ഉയരം അല്പം ആയാലും പടിഞ്ഞാറ് നിന്നുനൊക്കിയാൽ മലകളുടെ അ
റ്റം മിക്കതും തൂക്കമായി ഉയരുകകൊണ്ടുപലദിക്കുകളിൽ കീറിയും വെൎവ്വിട്ടും നില്ക്കുന്ന പ്ര
കാരം കാണുന്നു കാട്ടിലും ഗുഹകളിലും ചെറുതാഴ്വരകളിലും ആനപുലിമാൻ കുരങ്ങമു
തലായകാട്ടുമൃഗങ്ങൾ പെരുകിവസിക്കുന്ന ഒരൊനദങ്ങളും അരുവിയാറുകളുമായിമുകളി
ൽ നിന്നുവീണുവീണുപടിഞ്ഞാറെസമുദ്രത്തിലെക്ക് ഒടിചെല്ലുന്നു അതിൽ മുഖ്യമായത
ഹൊന്നാപുരസമീപത്തുള്ള ഗൎസിപ്പാതന്നെ ആയത് ൬൦ അടി വിസ്താരമായിഭയങ്കരശ
ബ്ദത്തൊടും കൂട പാറമെൽനിന്നും എകദെശം ൧൦൦൦ കാലടിആഴത്തിൽ വീണു ഒഴു
കുന്നു—

കുന്താപുരത്ത നിന്നുവടക്കൊട്ടുള്ളദെശം പലവിധം കൃഷികളെകൊണ്ടുശൊഭിക്കുന്നു ഠി
പ്പുസുല്താൻ നാടും നഗരങ്ങളും ഹൊന്നാപുരതുറമുഖവും ക്രൂരതയൊടെ നശിപ്പിച്ചത്കൊണ്ടു
കച്ചവടം മിക്കതും ക്ഷയിച്ചുപൊയി ഹൊന്നാപുരത്തനിന്നുവടക്കൊട്ടുസദാശിവഘടയൊ
ളമുള്ളതാണനാട്ടിൽ മലകൾ ചിലദിക്കിൽ കടല്ക്കരയൊളം നീണ്ടുനില്ക്കുകകൊണ്ടുനെല്വി
ളച്ചൽ ചുരുക്കമെഉള്ളുവള്ളി— തെങ്ങ്— വെറ്റിലകൊടി— കഴുങ്ങ്— കരിമ്പ്— മുതലായ
വതന്നെഅവിടെപ്രധാനം കടപ്പുറത്തുള്ളനഗരങ്ങളിൽ കുന്താപുരം— ഹൊന്നാപുരം—
കുമ്മട്ട്— മിൎജ്ജം— അങ്കൊള— കറവാട്— ഗൊകൎണ്ണം— എന്നിവതന്നെ മികച്ചത്— കരസമീപ
ത്തുഉള്ളതുരുത്തികളിൽ പൊൎത്തുഗീസക്രിസ്ത്യാനർ കുടിയെറിവസിക്കുന്നു—

കറവാട്ടിൽനിന്നുമലമുകളിൽ ഇരിക്കുന്ന യല്ലാപുരം— സുണ്ട എന്ന നഗരത്തിൽ കയറി
പൊവാൻ കട്ടാക്കി കണ്ടിവാതിൽ ഉണ്ടു എങ്കിലും ആകാട്ടുപ്രദെശത്തെ ദുഷ്ടമൃഗങ്ങളും
കള്ളന്മാരും നിറഞ്ഞിരിക്കകൊണ്ടുവഴിപൊക്കൎക്കസഞ്ചാരത്തിന്നുഎറസൌഖ്യമി
ല്ല ദെശമെല്ലാം ദെവസ്വമാകകൊണ്ടുദെവകൊപം പറ്റാതിരിപ്പാൻ വെണ്ടിഗൌഡ
ന്മാരുടെസമ്മതം കൂടാതെ ഒരു മരവും വെട്ടികൊണ്ടുപൊകരുത് എന്നവെപ്പൂ.മലമുക
ളിലെനഗരങ്ങൾ മിക്കതും അല്പം നിവാസികളുള്ളവയല്ലാ പുരത്ത നൂറും വനവാസിയിൽ
൫൦൦ റും വീടുകൾ പൊരും സുണ്ടയിലും എറികാണുന്നില്ലവനവാസിയിൽനിന്നുതെക്കൊ
ട്ടുചന്ദ്രഗുപ്തി— ഇക്കെറി മുതലായസ്ഥലങ്ങളിൽ ശഠന്മാരായമലരാജാക്കന്മാർ വാഴുന്നുഅ [ 37 ] തിന്നു തെക്ക ബിദനൂരു നഗരത്തിൽ പണ്ടു ൨൦൦൦൦ വീടുകൾ ഉണ്ടായിരുന്നുഎങ്കി
ലും ഹൈദരാലി ൧൭൬൩ ാമതിൽ പട്ടണം പിടിച്ചുകവൎന്നുനശിപ്പിച്ചു എകദെശം
൧൦൦ ക്രിസ്തീയകുട്ടികളെനാടുകടത്തിയതകൊണ്ടുമംഗലപുരത്തെക്കുള്ളകച്ചവടം മി
ക്കതും മുടിഞ്ഞുപൊയിമംഗലപുരത്തെക്ക ഇറങ്ങെണ്ടതിന്നുള്ളകണ്ടിവാതിലിന്റെ
പെർപുതിയങ്ങാടി എന്നാകുന്നു—

കൃഷ്ണാതുംഗഭദ്രാനദികളുടെനടുവിലും സഹ്യമലയുടെ കിഴക്കുമുള്ളധാരവാടിദെശ
ത്തിന്റെഉയരം സഹ്യമലയിൽ അല്പമത്രെകുറയും വൎഷകാലത്തനാടുഎങ്ങുംപലവി
ധമായകൃഷികളെകൊണ്ടുനിറഞ്ഞിരിക്കുന്നു വെനല്കാലത്തപുഴകളുംനദങ്ങളും മിക്കതും
വറ്റി ഉഷ്ണബാഹുല്യംകൊണ്ടുദെശത്തിലെപച്ചയായുള്ളതൊക്കയുംവരണ്ടുഉണങ്ങിനാ
ടെല്ലാം മരുഭൂമിയുടെഭാഷഎടുക്കുംകിഴക്കെഅതിരിലെമലകൾമണക്കല്ലാകകൊ
ണ്ടുപുല്ലുംചെടിയും മരവും കൂടാതെ കെവലം നഗ്നപ്രായം പൂണ്ടുകിടക്കുന്നു ഉയൎന്നദെശ
ത്തിന്റെനടുവിലും കടാക്ക് നഗരം മുതൽ തുംഗഭദ്രാനദി ഒഴുകുന്നതാണഭൂമിയൊളം
ചെന്നുനില്ക്കുന്നപൎവ്വതങ്ങളുടെയും അവസ്ഥ അങ്ങിനെതന്നെ മെൽപറഞ്ഞപുഴ
കൾ നാട്ടിൽ ഒഴുകുന്ന ഹെതുവാൽ വെനല്കാലത്തിലും ചിലദിക്കിൽ കൃഷിക്കഅല്പംഒരു
പുഷ്ടികാണ്മാനുണ്ടു കൃഷികളിൽ പ്രധാനമായതപരുത്തിതന്നെ— കുടിപ്പാനും മറ്റും
വെണ്ടുന്നവെള്ളത്തിന്നുചിറ കുളം മുതലായ്തു ഉഷ്ണം സഹിപ്പാൻ കുടികൾ്ക്കവെണ്ടുന്നതണ
ലിന്നുഒരൊഗ്രാമസമീപത്തു ഛായാവൃക്ഷങ്ങളുമുണ്ടുദെശത്തിന്റെ ആകൃതിനിമി
ത്തം ഋതുക്കളും വൃക്ഷസസ്യാദികളും അത്യന്തം ഭെദിച്ചിരിക്കുന്ന കടല്ക്കരയിലും മല
നാടുകളിലും കൊല്ലംതൊറും മഴവെണ്ടുംവണ്ണംപെയ്കകൊണ്ടും പടിഞ്ഞാറെകാറ്റു
വെനൽകാലത്തിലും ക്രമപ്രകാരം വീശുകകൊണ്ടും ഉഷ്ണം കുറഞ്ഞുവൃക്ഷങ്ങൾ്ക്കും കൃഷി
ക്കും പുഷ്ടിഎറിവരുന്നു മലകയറികിഴക്കൊട്ടുപൊകുമളവിൽ മഴയും ശൈത്യവും കുറ
ഞ്ഞു ഉഷ്ണംതന്നെഅതിക്രമിച്ചുവൎദ്ധിക്കുന്നുധാരവാടിമുതലായസഹ്യമലസമീപത്തു
ള്ളപട്ടണങ്ങളിൽ മഴപെയ്യുമ്പൊൾ തന്നെ അതിന്നു ൩ – ൪ കാതം കിഴക്കൊട്ടുള്ള ഗ്രാമങ്ങ
ളിൽ മനുഷ്യരും മൃഗങ്ങളും ഉഷ്ണം കൊണ്ടു വലെഞ്ഞു സസ്യാദികളും വാടിപ്പൊകുന്നു ധാര
വാടിഒഴികെദെശത്തിൽ മുഖ്യമായനഗരങ്ങളുടെഅവസ്ഥ അറിവാൻ കൃഷ്ണാനദി
ഒഴുകുന്നഭൂമിയെവിവരിക്കുംസമയം സംഗതിവരും— [ 38 ] ജ്യൊതിഷവിദ്യ
ദൂരസ്ഥ ഗ്രഹങ്ങൾ നാലും

സൂൎയ്യനെ അധികം ദൂരത്തുചുറ്റുന്നഗ്രഹങ്ങൾ്ക്കവിസ്താരം എറിവന്നതും അല്ലാതെഅവ
റ്റിന്നു ഉപഗ്രഹങ്ങൾ അധികം ഉണ്ടുമലകളും ഉറെച്ചനിലവും ഇല്ല വെള്ളം നന്നെകലൎന്ന
വയും അഴഞ്ഞവയും ആയി തൊന്നുന്നു—

അവറ്റിൽ ഒന്നാമത് ഗുരു എന്നും ബൃഹസ്പതി എന്നും ചൊല്ലുന്ന വ്യാഴം തന്നെ— മഞ്ഞ
ൾനിറം നിമിത്തം പീതകൻ എന്നപെരും ഉണ്ടു— അതിന്റെ വിട്ടം ൨൪൮൬൪ കാതം ആ
കകൊണ്ടു അതുസൎവ്വഗ്രഹങ്ങളിലും വലിയത് തന്നെ— സൂൎയ്യനിൽനിന്നുദൂരം ൧൩꠱ കൊടി
കാതം ആകുന്നു— ആ ഗ്രഹം സൂൎയ്യനെചുറ്റുന്ന ആണ്ടുവ്യാഴവട്ടം പന്തീരാണ്ട എന്നു ഇവി
ടെപറയുന്നുവല്ലൊ— സൂക്ഷ്മപ്രകാരം എണ്ണിയാൽ ൧൧ വൎഷവും ൩൧൪ ദിവസവുംതന്നെ
പൊരും— തന്നെത്താൻ ചുറ്റെണ്ടതിന്നു ൧൦ മണിനെരവും വെണ്ടാ അതുകൊണ്ടുവ്യാഴ
ത്തിലുള്ളവൎക്കസൂൎയ്യൻ ഉദിച്ചിട്ടു ൧൨꠱ നാഴികചെല്ലുമ്പൊൾ അസ്തമാനം ഉണ്ടു അസ്തമി
ച്ചിട്ടു ൧൨꠱ നാഴികെ ക്കുപിന്നെയും ഉദയം ഉണ്ടു— ഇതുസുഖെന ഉള്ള ഉറക്കത്തിന്നുപൊ
രാ എന്നുൟദെശക്കാൎക്കതൊന്നുമല്ലൊ— രാത്രികാലത്തുനമുക്കുഒരുചന്ദ്രനെഉള്ളുവ്യാ
ഴക്കാൎക്ക ൪ ഉപഗ്രഹങ്ങൾ കാണ്മാൻ ഉണ്ടു അവറ്റിന്റെ നിത്യഗതിയും ഗ്രഹണവും നൊക്കി
യാൽ നല്ല നെരമ്പൊക്ക എന്നുപറയാം— കുഴൽകൊണ്ടുനൊക്കുന്നവർ വ്യാഴഗൊളത്തി
ന്നുകിഴക്കുപടിഞ്ഞാറായി അനെകം പട്ടകളെപൊലെ കാണുന്നു— അവമെഘവൃന്ദങ്ങ
ളൊടുഒത്തവ ആകുന്നു— ആ കാറൊത്തപട്ടകൾ ചിലതുനിത്യം മാറുന്നു വ്യാഴനടുക്കുള്ള
പട്ടയൊ കഴിഞ്ഞ ൧൦൦ വൎഷത്തിന്നകം ഇളകാതെ പാൎത്തുകൊണ്ടിരിക്കുന്നു— പക്ഷെ
അതിന്റെ കീഴിൽ ഉള്ളനാടുകൾ്ക്ക വെനൽ ഇല്ലാതെനിത്യമഴക്കാലംതന്നെഉണ്ടു—

ശനിക്ക ഒരു ആണ്ടിന്നു നമ്മുടെവൎഷങ്ങൾ ൨൯ ദിവസം ൧൬൬ റും വെണ്ടിവരികകൊ
ണ്ടു അതിന്നുമന്ദൻ എന്നും പംഗു എന്നും പെരുകൾ ഉണ്ടു— എങ്കിലും വിചാരിച്ചാൽ— മന്ദ്യം എന്നുപറവാൻ സംഗതി എതും ഇല്ല— അതുസൂൎയ്യനെചുറ്റുന്നദൂരം ൨൪꠲ കൊടി
കാതം ആകുന്നു— ഭൂമിയിൽ നിന്നുനൊക്കിയാൽമാത്രം അതിന്നു നടപ്പാൻ ശക്തി ഇ
ല്ല എന്നുതൊന്നുന്നു— അതിന്റെവിട്ടം വ്യാഴത്തിന്നുള്ളതിൽ അല്പം മാത്രം കുറഞ്ഞു ൨൦൨൭൮— കാതം നീളം ആകുന്നു— നാട്ടുകാർ അതിന്നു നീലൻ എന്നു പറവാൻ ഒരുകാരണം ഉണ്ടു ശ [ 39 ] നി വെള്ളത്തെക്കാളുംഅഴഞ്ഞത് എന്നുതൊന്നുന്നു മെഘപുതപ്പുഎത്രയുംഉയരമു
ള്ളത്‌വ്യാഴത്തിന്റെ ചുറ്റും ഉറെച്ചഒരുപട്ട കാണ്മാൻ ഉണ്ടു എന്നുപറഞ്ഞുവല്ലൊ–
ശനിക്ക അധികം അത്ഭുതമായത് ഒന്നുണ്ടു– അതിന്റെനടുവിൽനിന്നുചിലഎ
ഴായിരം കാതം ദൂരത്തിൽതന്നെഒരുവലിയവളഉണ്ടുഅതഅകത്തൊട്ടുള്ള
വളതന്നെ– അതിന്നും‌പുറത്തെവളെക്കുംഇടയിൽപിന്നെയും ഒർ ഒഴിവും ഉണ്ടു–
ഇതിന്റെ രൂപവിവരംഎല്ലാംപറവാൻ കഴികയില്ല– വളയുടെ ഘനമൊഭൂമി
ക്ക ഒത്തഗൊളങ്ങൾ൨൪ കൊണ്ടത്രെസാധിക്കും– ആ ഇരട്ടി വളയല്ലാതെ൭ഉപഗ്ര
ഹങ്ങളുംഉണ്ടു— ശനിയുടെസ്വരൂപവുംഅതിന്നുംഭൂമി മുതലായവറ്റിന്നുംഉള്ളവി
സ്താരഭെദവുംഇവിടെഅല്പംവരെച്ചു കാട്ടാം—


ശനിക്ക അപ്പുറം ഊരാൻ എന്നഗ്രഹം ൬൧ വൎഷത്തിന്നുമുമ്പെകണ്ണാടിക്കുഴൽകൊ
ണ്ടു കണ്ടുകിട്ടിഇരിക്കുന്നു— അതിനെ കണ്ട ഹെൎഷൽ അതിന്നു൬ഉപഗ്രഹങ്ങളെയും ക
ണ്ടിരിക്കുന്നു— അതിന്റെവിട്ടം ൯൩൦൭–കാതം അത്രെ— സൂൎയ്യദൂരമൊ൪൯꠲ കൊടികാ
തം തന്നെ— അതുഭൂഗൊളത്തിലും ൭൫മടങ്ങായി വലിയത് എങ്കിലും ൟ ദൂരംനിമി
ത്തംനിരായുധദൃഷ്ടിക്കുകണ്ടുകൂടാതെ– അതുതന്നെഉണ്ടൊഎന്നു മലയാളികൾസംശയി
ച്ചുപൊകുന്നത് കൊണ്ടു ശെഷംവിവരങ്ങളെഎന്തിന്നു പറയുന്നു–അതുസൂൎയ്യനെചു
റ്റെണ്ടതിന്നു൮൪ഭൂവൎഷം തന്നെ പൊരും— ഒന്നാം രാശിയിൽ അതിനെകണ്ടതി
ന്റെ ശെഷംആറാമതിൽ കാണ്മാൻ ൪൨വൎഷംവെണ്ടതാകുന്നു—

ദൂരസ്ഥഗ്രഹങ്ങളിൽ ഒടുക്കമുള്ളതു നെപൂൻ‌തന്നെ– അതുകണ്ടുകിട്ടിയ്ത ൩വൎഷത്തി
ന്നു മുമ്പെ ആകുന്നു— എങ്ങിനെഎന്നാൽപരിന്ത്രിസ്സായലവെറിയർ ഊരാന്റെഗ
തിഭെദങ്ങളെനന്നആരാഞ്ഞുനൊക്കി താരതമ്യതകളെ കണ്ടു ഗണിച്ചു കൊള്ളുമ്പൊ
ൾ ഊരാന്റെ അപ്പുറത്തുള്ളഒരുഗൊളംഉണ്ടാക്കിയിരിക്കും അതിന്റെ ആകൎഷണശക്തി
യാൽശെഷംഗ്രഹങ്ങൾ്ക്കു തങ്ങളിൽസംഭവിക്കുന്നതപൊലെഇതിന്നുംഒരൊരൊമാന്ദ്യംവ [ 40 ] രുന്നു എന്നുനിശ്ചയിച്ചു ആ കാണാത്ത ഗൊളം ഇപ്പൊൾ ഇന്നദിക്കിൽ നില്ക്കും എന്നുഗണി
തത്താൽ വരുത്തിയപ്പൊൾ– മറ്റൊരു വിദ്വാൻഅതുനല്ല കുഴയാൽ അന്വെഷിച്ചു ക
ണ്ടു കിട്ടുകയും ചെയ്തു— അതിന്റെവിവരംപറവാൻസൂക്ഷ്മനിശ്ചയംഎനിക്കില്ല—അ
ത് ഒരുവട്ടം ആദിത്യനെചുറ്റെണ്ടതിന്നു ൨൪൦ വൎഷത്തിൽ അധികംവെണംഎന്നുഊ
ഹിപ്പാൻ ഇടഉണ്ടു— സൂൎയ്യദൂരമൊ—

൯– നെപൂൺ= ൪ ലിൽപരം ൧൨൮ മൂന്നു= ൩൮൮

എന്നിങ്ങിനെ മുമ്പിൽപറഞ്ഞ വ്യവസ്ഥാപ്രകാരം എണ്ണിയാൽ എകദെശം ൯൫
കൊടി കാതംആയിരിക്കും– ഉപഗ്രഹങ്ങൾ ഉണ്ടൊ എന്നു ഇന്നയൊളം ആൎക്കുംതുമ്പുണ്ടാ
യില്ല—

നെപൂന്റെ അപ്പുറത്തും ഗ്രഹങ്ങൾ ഉണ്ടൊ എന്നും വല്ലപ്പൊഴും കാണുമാറാകുമൊ
എന്നും ആൎക്ക അറിയാം— സൂൎയ്യമണ്ഡലത്തിന്റെവിസ്താരംഎത്രവിചാരിച്ചാലുംനമ്മു
ടെ അല്പബുദ്ധിക്ക അടങ്ങുന്നില്ല– ഈസൎവ്വതുംസൃഷ്ടിച്ചുഭരിക്കുന്നവനെ നാം താഴ്മയൊ
ടെ വണങ്ങുമാറാക

കെരളപഴമ

൧൫., താമൂതിരിയുംപെരിമ്പടപ്പുമായിപടകൂടിയത്

ഗാമപൊയ ഉടനെതാമൂതിരി പൊന്നാനിയരികിൽ൫൦൦൦൦ നായന്മാരെചെൎത്തുപറങ്കി
കളെഎല്പിച്ചില്ല എങ്കിൽ കഠൊരയുദ്ധംഉണ്ടാകും എന്നു കൊച്ചിയിൽഅറിയിച്ച
പ്പൊൾ– കൊച്ചിക്കാർ മിക്കവാറും ഇതുനമുക്കധൎമ്മമല്ലൊപറങ്കികൾ അന്യന്മാരും ഡംഭി
കളും‌ആകുന്നു അവരെ കെട്ടി താമൂതിരി കൈക്കൽഎല്പിക്കെണം‌എന്നുപറഞ്ഞത്
രാജാവ്സമ്മതിച്ചില്ലഎങ്കിലും– കൊച്ചിയിൽ ഉള്ളപറങ്കികൾ പെടിച്ചു സൊദ്രയൊ
ടു നീകപ്പലൊടും കൂടെ ഞങ്ങൾക്കതുണെപ്പാൻപാൎക്കെണമെഎന്നുഅപെക്ഷിച്ചിട്ടും
അവൻമക്കക്കപ്പലുകളെപിടിക്കെണംഎന്നുവെച്ചുപുറപ്പെട്ടുചെങ്കടലിൽ ഒടിവ
ളരെകൊള്ളയിട്ടു അറവികരെക്ക എത്തിയപ്പൊൾകൊടുങ്കാറ്റിനാൽതാനും കപ്പ
ലും ആളും ഒട്ടൊഴിയാതെ നശിച്ചുപൊകയും ചെയ്തു— അതുകൊണ്ടുപറങ്കികൾക്ക പെ
രിമ്പടപ്പിന്റെഗുണമനസ്സല്ലാതെ ഒരു തുണയുംശെഷിക്കാതെ ഇരിക്കുമ്പൊൾകൊച്ചി
യിലെ കൈമ്മന്മാരും മാപ്പിള്ളദ്രവ്യം വാങ്ങി രാജാവെ ദ്രൊഹിച്ചുതാമൂതിരിയുടെപ [ 41 ] ക്ഷം തിരിഞ്ഞു— ആയവൻ തന്റെ നായന്മാരൊടുമാപ്പിള്ളമാർവന്നു കുടിയെ
റിവ്യപാരംചെയ്തതിനാൽ കൊഴിക്കൊടുഭാരതഖണ്ഡത്തിലെമികെച്ചനഗരമായി
വൎദ്ധിച്ചിരിക്കുന്നുവെല്ലൊ ഈപറങ്കികൾ ഞങ്ങളെ ഒടുക്കുവാൻ വന്നനാൾ മുതൽപെരി
മ്പടപ്പു നമ്മുടെ മെല്കൊയ്മയെവെറുത്തു അവരൊടു മമതചെയ്തുചെൎന്നിരിക്കുന്നു അവനെ
ശിക്ഷിപ്പാൻപുറപ്പെടുന്നു എന്നു കല്പിച്ചത്‌എല്ലാവൎക്കുംസമ്മതംആയി—അവന്റെമ
രുമകനായനമ്പിയാതിരിമാത്രംനമുക്കുമാപ്പിള്ളമാരെവിശ്വസിപ്പാൻപാടില്ലഅവ
ർ പട വെണംഎന്നു മുട്ടിച്ചുവിളിക്കുന്നുപട ഉണ്ടായാലൊ മണ്ടിപൊകുന്നു— പെരിമ്പടപ്പു
മാത്രമല്ല കൊലത്തിരിയും വെണാടടികളുംആപറങ്കികളെ ചെൎത്തുകൊണ്ടിരിക്കുന്നു—
ഇപ്പൊൾകൊച്ചിയുടെ നെരെപുറപ്പെട്ടാൽ കൊലത്തിരിയൊളംഅതിന്നുശെഷിപൊ
രാഞ്ഞിട്ടു ആകുന്നു എന്നുലൊകാപവാദംവരും നിശ്ചയം പെരിമ്പടപ്പുആണ്ടുതൊറും
കപ്പംഅയച്ചു പൊരുന്നുവല്ലൊഎന്തിന്നുഅവരെ ഉപദ്രവിക്കുന്നു—അവിടെഉള്ളപ
ത്തു ചില്വാനംപറങ്കികളെ കൊന്നാലും കടല്ക്കപ്പുറത്തുള്ളവരെകൊല്ലുവാൻ കഴിയുമൊ
അതുകൊണ്ടുപടവെണ്ടാഎന്നുഎന്റെപക്ഷംഎന്നുപറഞ്ഞു— മറ്റുള്ളവർപറഞ്ഞു
൫൦൦൦൦ ആളെ ചെൎത്തശെഷംവെറുതെമടങ്ങി ചെന്നാൽ‌വലിയഅപമാനംഅല്ലൊ—
എന്നതുകൊണ്ടു അവർ പുറപ്പെട്ടു ഇടപ്പള്ളിയിൽവന്നുചെറുവെപ്പികമ്പളംഇടപ്പള്ളി
മുതലായ കൈമ്മന്മാർ ഉടനെ താമൂതിരിയെചെൎന്നു കൊച്ചിനായന്മാരും‌ദിവസെനചി
ലർ അങ്ങെപക്ഷം തിരികയും ചെയ്തു—അനന്തരം പെരിമ്പടപ്പുവിഷാദിച്ചപ്പൊൾ
പൊൎത്തുഗീസർ ഞങ്ങളെകണ്ണനൂരിലെക്കഅയച്ചാൽകൊള്ളാംഞങ്ങൾ നിമിത്തംതൊറ്റു
പൊകരുതെഎന്ന അപെക്ഷിച്ചാറെയുംവിശ്വാസഭംഗത്തെക്കാളും രാജ്യഛെദംനല്ലൂ—
നിങ്ങൾക്ക മാത്രം അപായംവരരുത് എന്നു കല്പിച്ചു നായന്മാരെ കാവൽവെച്ചു ൫൫൦൦പട
യാളികളൊടും കൂടെ തന്റെമരുമകനായനാരായണനെ മറുതലയെകൊള്ളെനി
യൊഗിച്ചയക്കയും ചെയ്തു—

൧൬., പെരിമ്പടപ്പുതൊറ്റതു

പെരിമ്പടപ്പു വഴിപ്പെടാഞ്ഞു ചെറ്റുവാക്കടവിനെ രക്ഷിപ്പാൻനാരായണൻ‌എന്ന
പ്രസിദ്ധവീരനെആക്കിയത്‌കൊണ്ടുതാമൂതിരിദ്വെഷ്യപ്പെട്ടു (൧൫൦൩ എപ്രെൽ.൨)
കടവു കടപ്പാനായികൊണ്ടു പൊർ തുടങ്ങിപലരുംമരിച്ചാറെആവതില്ലഎന്നു കണ്ടു [ 42 ] മറ്റദിക്കിൽ നാശങ്ങളെ ചെയ്യിച്ചുനാരായണനെ ഇളക്കിയതുംഇല്ല— അപ്പൊ
ൾഒരു ബ്രാഹ്മണൻ കൊച്ചിക്കു വന്നുപെരിമ്പടപ്പിന്റെ ചെകവൎക്ക ചെലവുകൊ
ടുക്കുന്നൊരു മെനവനെകണ്ടുകൈക്കൂലികൊടുത്തുഅവനും ദീനംഉണ്ടെന്നുവ്യാജംപ
റഞ്ഞുനെല്ലുംയാവനയും അയക്കായ്കകൊണ്ടു നായന്മാർ വിശപ്പുസഹിയാഞ്ഞുപാതി
അംശം നാരായണനെചെന്നുകണ്ടുഞങ്ങൾ്ക്ക തെക്കുപൊയി മെനവനൊടു വൃത്തി
ചൊദിക്കെണ്ടതിന്നുഒരുരാത്രികല്പനതരെണംഎന്നുയാചിച്ചു പുറപ്പെട്ടുമെനവ
ൻ കൌശലംകൊണ്ടുഅവരെനട്ടുച്ചയൊളം താമസിപ്പിക്കയും ചെയ്തു— അന്നുതാമൂ
തിരി കരവഴിയായും കടൽവഴിയായുംഎതിരിട്ടു കടവു കടന്നു നാരായണൻ ൨
മരുമക്കളൊടും കൂടെ അമ്പുമാരിയാൽപട്ടുപൊകയും ചെയ്തു—

ആയത് പെരിമ്പടപ്പുകെട്ടപ്പൊൾമൊഹാലസ്യമായി വീണുബൊധംവന്നഉടനെ
ഇതു കൎമ്മഫലംഅത്രെഇന്നുഎനിക്കും പിന്നെ താമൂതിരിക്കുംപറ്റുംപൊൎത്തുഗീ
സരെ ഒരു ചെതം വരാതെ വൈപ്പിൽ തന്നെപാൎപ്പിക്കെണം എന്നു കല്പിച്ചു—
ആ വൈപ്പിൽകൊട്ടയുംസങ്കെതവുംഉണ്ടു അതിലെ കൈമ്മൾസകലഇടപ്രഭുക്ക
ന്മാരിലും പെരിമ്പടപ്പിന്നുവിശ്വാസമുള്ളവൻ തന്നെ— പെരിമ്പടപ്പുസ്വരൂപക്കാർ
മുതലായവർ പൊൎത്തുഗീസരുമായിഅവിടെവാങ്ങിപാൎത്തപ്പൊൾതാമൂതിരിരാ
ജ്യംപാഴാക്കികൊണ്ടുകൊച്ചിയെകൊള്ളെചെന്നു— നാട്ടുകാർ പലരും സ്വാമി
ദ്രൊഹികളായിപട്ടണത്തുനിന്നു പാഞ്ഞു പൊയപ്പൊൾ— ഇതലർഇരുവരുംതാ
മൂതിരിക്ക ആളയച്ചുഞങ്ങൾപറങ്കികളുടെ കപ്പലാൽ വന്നവർഎങ്കിലും പൊ
ൎത്തുഗീസവംശക്കാർ‌ അല്ല— ഞങ്ങൾക്ക വൃത്തിക്കകൊടുത്താൽനിങ്ങളുടെനി
ഴൽ ആശ്രയിച്ചുതൊക്കു വാൎത്തുണ്ടാക്കുന്ന പണിയെപഠിപ്പിച്ചുതരാംഎങ്കി
ലെ വെള്ളക്കാരൊടു എതിൎത്തുനില്ക്കാവു— എന്നു ഉണൎത്തിച്ചു താമൂതിരിയുടെഅ
ഭയവാക്ക് വാങ്ങി രാത്രികാലത്തുവിട്ടൊടികൊഴിക്കൊട്ടുവന്നു മാറ്റാന്മാർകൊച്ചി
മതിലിന്നുസമീപിച്ചുഎത്തിയപ്പൊൾപിന്നെയും പട ഉണ്ടായി താമൂതിരി ജയിച്ചുപ
ട്ടണത്തിൽ കയറിതീകൊടുക്കയും ചെയ്തു— പെരിമ്പടപ്പുതാൻ മുറിയെറ്റുപണിപ്പെ
ട്ടൊഴിഞ്ഞു വൈപ്പിൽവന്നു ധൈൎയ്യത്തൊടെഎതിർപൊരുതുതുരുത്തിയെരക്ഷി
ക്കയും ചെയ്തു— [ 43 ] ഭൂമിശാസ്ത്രം
ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

സഹ്യമലയുടെ നടുഅംശത്തിന്റെ തെക്കെഖണ്ഡം കന്നട മയിസൂർ മലയാളം എന്ന നാ
ടുകളുടെനടുവിലുള്ള കുടകദെശം തന്നെ ആകുന്നു ആയത് ഒരു വലിയകൊട്ട എന്ന
പൊലെശിഖരങ്ങളൊടും താഴ്വരകളൊടും കൂട ഉയൎന്നുനില്ക്കുന്നു എങ്കിലും കിഴക്കെ അം
ശത്തിൽ കൃഷിക്കും മെയിച്ചലിന്നും പടിഞ്ഞാറെ അംശത്തിൽ എലം ചന്ദനം മുതലായ
തിന്നും എത്രയും വിശെഷഭൂമി ആകുന്നു പടിഞ്ഞാറുനിന്നു കയറുവാൻ ൪ കണ്ടിവാതി
ലുകൾ ഉണ്ടു മലകളുടെ ഉയരം ൫൦൦൦ – ൬൦൦൦ കാലടി തന്നെ മംഗലപുരസമീപമുള്ളനെ
ത്രവതിമുതലായപുഴകൾ അതിൽ നിന്നു ഇറങ്ങിഒഴുകിസമുദ്രത്തിൽ ചെരുന്നു മലകളി
ൽ നിന്നു കിഴക്കൊട്ടുയൎന്നഭൂമിയിൽ ശുഭതാഴ്വരകളും കൊട്ടകളും ക്ഷെത്രങ്ങളും ഗ്രാ
മങ്ങളും നിറഞ്ഞിരിക്കുന്നു നിവാസികൾ മിക്കവാറും ശൂദ്രരാകുന്നു നായാട്ടിന്നുശീലം എ
ല്ലാവൎക്കും നന്നയുണ്ടുയുദ്ധകാലത്തിൽ കുടകരാജാവിന്നും ൧൦൦൦൦ പടയാളികളെവിളി
ച്ചുകൂട്ടുവാൻ പ്രയാസമില്ലയായിരുന്നു വെണ്ടും ആയുധങ്ങളെ അല്ലാം അവർ തന്നെ തീ
ൎക്കും എലം ചന്ദനം നെല്ലു മുളക തെൻ മുതലായ ചരക്കുകളെ അവർ പലദിക്കിലും കൊ
ണ്ടുപൊയിവിറ്റു ഉപ്പും നെരിയവസ്ത്രങ്ങളും മാത്രമെ പുറത്തുനിന്നും മെടിക്കെണ്ടിവരുന്നു
മടക്കെരിയിൽ നിന്നുഇളനീർ ചുരത്തിൽകൂടി മംഗലപുരത്തെക്കപട്ടാളങ്ങൾക്കും പട
കൊപ്പുകൾ്ക്കും പൊവാൻ ഇംഗ്ലിഷ്ക്കാർ ഒരുനിരത്തുവഴി ഉണ്ടാക്കി കുത്മകല്ലചക്കക്കാടു മുത
ലായഗ്രാമങ്ങളിൽ നിന്നിറങ്ങിനെത്രവതിഒഴുകുന്നതാണഭൂമിയിൽ എത്തെണ്ടതിന്നു
൩— ദിവസം വെണ്ടിവരും അവിടന്നുപലവയലുകളിലും വണ്ടുവാളം മുതലായഗ്രാമങ്ങ
ളിലും കൂടി മംഗലപുരത്തെക്ക ൨ – ൩ ദിവസത്തെവഴിയായിരിക്കും—

തെക്കെകന്നടദെശത്തിൽ മുഖ്യപട്ടണം മംഗലപുരം തന്നെ പണ്ടു അതഒരുവലിയ
കച്ചവടനഗരം ആയിരുന്നു— എങ്കിലും ഹൈദരാലി ഠിപ്പുസുല്താൻ എന്ന മയിസൂർ [ 44 ] രാജാക്കന്മാർഅതിനെപിടിച്ചടക്കി മിക്കതുംനശിപ്പിച്ചത്കൊണ്ടുനിവാസികളുംകച്ചവ
ടവുംക്ഷയിച്ചുപൊയിരുന്നു.൧൭൯൯.ക്രീ.അ.ഠിപ്പുതൊറ്റുമരിച്ചാറെമംഗലപുരംഇങ്ക്ലി
ഷ്ക്കാരുടെകൈക്കലായിവന്നുഅന്നുതൊട്ടുഗൂൎജ്ജരത്തിൽനിന്നുംബൊംബായിൽനി
ന്നുംപലവാസികളുംപട്ടാണികളുംഗൊവകൊങ്കണദെശങ്ങളിൽനിന്നുപലരൊമക്രീ
സ്ത്യാനരുംകച്ചവടത്തിന്നായിട്ടുംമറ്റുംവന്നു കുടിയെറിപാൎക്കകൊണ്ടുധനപുഷ്ടിയും
ജനവൃദ്ധിയുംഅത്യന്തംപെരുകിപൊന്നുനിവാസികളുടെസംഖ്യഇപ്പൊൾഎകദെശം
൪൦൦൦൦അവർമിക്കതുംപുറനാട്ടുകാരാകകൊണ്ടുഅറവിപാസിഹിന്തുസ്ഥാനിതുളുകന്ന
ടമലയാളംഎന്നുഅഞ്ചാറുഭാഷകൾനഗരത്തിൽനടപ്പാറായിവന്നിരിക്കുന്നു—
മംഗലപുരത്തിന്നുതെക്കെഎഴമലയൊളമുള്ളതാണദെശവുംമുമ്പെവിവരിച്ചവട
ക്കെകന്നടനാടുമായിവളരെഭെദമില്ലതാഴ്വരകളിലുംപുഴകൾഒഴുകുന്നഭൂമികളിലുംപ
ലവിധമായകൃഷികൾനടക്കുന്നുകുന്നുകൾമിക്കവാറുംപാഴായികിടക്കുന്നുവൎഷകാല
ത്തിൽപലതിന്നുംഉപകാരമായനൈപ്പുല്ലിനെപുറപ്പെടീക്കുന്നുകാഞ്ഞിരകൊട്ട
ബെക്കൽപുതുകൊട്ടനീലെശ്വരമുതലായപട്ടണങ്ങളുംഗ്രാമങ്ങളുംമിക്കതുംകടല്ക്കരയി
ൽതന്നെഇരിക്കുന്നുനാട്ടിലെനിവാസികൾവെവ്വെറെപറമ്പുകളിൽഭവനംകെട്ടി
പാൎത്തുപലപ്രകാരം പ്രയത്നംചെയ്തുഉപജീവനം കഴിച്ചുവരുന്നു—

മയിസൂരിൽ നിന്നുവടക്കപടിഞ്ഞാറെതുളുകന്നടദെശങ്ങളിൽപണ്ടുജൈനർ
എന്നൊരുവകബൌദ്ധന്മാർനിറഞ്ഞുപാൎത്തുകൊണ്ടിരുന്നു ബ്രാഹ്മണൎക്കഎങ്ങുംആ
ധിക്യംവന്നശെഷംവളരെകുറഞ്ഞുപൊയിരിക്കുന്നു ചിലക്ഷെത്രങ്ങളിലുംവിശെഷശി
ല്പപണികളുടെശെഷിപ്പുകളിലുംഅവരുടെമുമ്പെമാഹാത്മ്യത്തിന്റെഒരുഛാ
യമാത്രംകാണ്മാനുണ്ടുഅവരുടെമാൎഗ്ഗാവസ്ഥയെമുമ്പെചുരുക്കമായിപറഞ്ഞിട്ടു
ണ്ടല്ലൊ—

സഹ്യാദ്രിയുടെ തെക്കെഅംശംഎഴമലമുതൽകന്യാകുമാരിപൎയ്യന്തംനീണ്ടുകിട
ക്കുന്നമലയാളഭൂമിതന്നെആകുന്നുഅതിന്റെകിഴക്കെഅതിരിലെസഹ്യമല
ചിലദിക്കിൽ൩൦൦൦—൯൦൦൦കാലടിഉയൎന്നുനില്കുന്നുമുന്നൂറ്റിചില്വാനംവൎഷംമുമ്പെ
വിലാത്തിക്കാർൟനാട്ടിൽഎത്തിപാൎത്തിട്ടും ‌നീലഗിരിഒഴികെയുള്ളമലപ്രദെശത്തി
ന്റെവിവരംഇതുവരെയുംനല്ലവണ്ണംഅറിവാറായിവന്നില്ലഅല്പംചിലകണ്ടിവാ [ 45 ] തിലുകളുടെഅവസ്ഥമാത്രമെപറഞ്ഞുകൂടുംൟകണ്ടിവാതിലുകളിൽവടക്കുള്ളതുതല
ശ്ശെരിയിൽനിന്നുകിഴക്കൊട്ടുകതിരൂർകൂത്തുപറമ്പുകണ്ണൊത്തനിടുമ്പരഞ്ചാൽ
എന്നീസ്ഥലങ്ങലിൽകൂടിപൊകുന്നപെരിയചുരംതന്നെഅതിന്റെഉയരം൩൦൦൦
കാലടിമലമുകളിൽഇരിക്കുന്നപെരിയയിൽനിന്നുഎകദെശം൪കാതംകിഴക്കൊ
ട്ടു൨൯൦൦കാലടിഉയൎന്ന ഭൂമിയിൽവയനാട്ടിലെമുഖ്യസ്ഥലമായമാനന്തുപട്ടിമലയാ
ളഭാഷെക്കുംനാട്ടിന്നുംഅതിരായികിടക്കുന്നുകച്ചവടത്തിന്നുംകാപ്പിമുതലായചര
ക്കുകളെഉണ്ടാക്കുന്നതിന്നുംനല്ലഭൂമിയാകകൊണ്ടുആപട്ടണംഇനിയുംവൎദ്ധിച്ചുവരി
കെയുള്ളുപെരിയചുരത്തിൽനിന്നുതെക്കൊട്ടുബാണാസുരൻകൊടുമുടി൬൦൦൦കാല
ടിയൊളംഉയൎന്നുനില്ക്കുന്നുഅതിന്നുതെക്കൊട്ടുകുറ്റിയടിചുരംകൊഴിക്കൊട്ടുംമറ്റും
പൊകെണ്ടതിന്നുവഴിയായുംഎകദെശംപെരിയകണ്ടിവാതിലിന്നുഒത്തുഉയരമാ
യുംകിടക്കുന്നുകൊഴിക്കൊട്ടിൽനിന്നുവയനാട്ടിലും‌നീലഗിരിയിലും കയറിപൊകെ
ണ്ടതിന്നു കരക്കൊട്ടുചുരം കുണ്ടാകണ്ടിവാതിൽഎന്നിങ്ങിനെരണ്ടുവഴികളുണ്ടുആയ
തിന്റെഅവസ്ഥമെലാൽപറയും—

വയനാട്ടിന്റെയും മയിസൂരിന്റെയുംതെക്കെഅതിരിൽസഹ്യാദ്രിയുംപവി
ഴമലയുംതമ്മിൽചെൎന്നുവന്നഭൂമിയിൽതന്നെനീലഗിരി൮൦൦൦കാലടിഉയരമായും
ചതുഷ്കൊണായുംപലകുന്നുതാഴ്വരകളൊടുംനദീ കണ്ടിവാതിലുകളൊടുംകൂടഎക
ദെശം൭൦ചതുരശ്രയൊജനവിസ്താരമായുംശൊഭിച്ചുനില്ക്കുന്നുകിഴക്കുംതെക്കുംപ
ടിഞ്ഞാറുംമൈയാറു ഭവാനി പെരാറു മുതലായപുഴകൾഒഴുകുന്നതാണനാടുക
ൾഅതിനെചുറ്റി കിടക്കുന്നുഈഗിരിസഞ്ചയത്തിന്റെമുകൾ്പരപ്പിലുള്ളനാടുക
ളാവിതു—

൧.,കിഴക്കെഅംശമായിരിക്കുന്നപുരംഗനാടുംഅതിൽമുഖ്യശിഖരങ്ങൾതീ
തുൎപ്പു–ഇട്ടതകെതുഎന്നിവതന്നെഅതിലെനിവാസികൾമിക്കവാറുംവടക്കർത
ന്നെഅവർഒരൊപറമ്പുകളിൽഅല്ലതിഹ്മട്ടി–കുന്നൂർ–കൊതകെരി–ജഗതാളു
മുതലായ ഗ്രാമങ്ങളിൽവസിച്ചുപലകൃഷികളെയുംചെയ്തുകൊതകെരിയിൽകൂട
ക്കൂടസൌഖ്യത്തിന്നായിവന്നുവസിക്കുന്നസായ്പമ്മാൎക്കഒരൊകൂലിപണികളെയുംഎ
ടുത്തുവരുന്നുപെരുംഭാഷയുംവിചാരിച്ചാൽഅവർപൂൎവ്വകാലത്തിൽവടക്കുനിന്നു [ 46 ] വന്നുമലകയറി കുടിയെറിപാൎത്തുകൊണ്ടിരിക്കുന്നുഎന്നുതൊന്നുന്നുഅവർഅല്ലാ
തെപുരംഗനാട്ടിൽകൊതർഎന്നവെറൊരുതാണജാതികുന്നുകളിൽവസിച്ചു
ഒരൊകൈതൊഴിലുകളെകൊണ്ടുദിവസംകഴിച്ചും നൃത്തഗീതവാദ്യങ്ങൾമുതലാ
യവകൊണ്ടുശെഷമുള്ളവരെരസിപ്പിച്ചുംഅവീൻമുതലായലഹരിസാധനങ്ങ
ളെസെവിച്ചുംഗൊക്കളെഹനിച്ചുതിന്നുംചക്കിലികൊല്ലആശാരിപണികളെ
എടുത്തുംലഘുബുദ്ധികളായിനടക്കുന്നു—

൨.,പുരംഗനാട്ടിന്റെപടിഞ്ഞാറെഅതിർതുടങ്ങിനീലഗിരിയുടെവടക്കും
പടിഞ്ഞാറുമുള്ളഅതിരുകളൊളംപരന്നുകിടക്കുന്നമെയിച്ചൽദെശത്തിന്നു
തൊദനാടുഎന്നപെർ.൪.നാടുകളിൽ അത്‌തന്നെവിസ്താരംഎറിയത്അതി
ലുള്ള മലകളിൽ പ്രധാനമായ്തനെടിപ്പെട്ട–തൊട്ടപെട്ടതന്നെഅതിന്റെഉ
യരംഎകദെശം൮൮൦൦കാലടിആമലയുടെഅരികിൽഎകദെശം൭൦൦൦കാല
ടിഉയരമുള്ളദെശത്തഒത്തകമുണ്ട്പട്ടണംസൌഖ്യത്തിന്നുവെണ്ടിപാൎപ്പാൻവരു
ന്നവിലാത്തിക്കാൎക്കമുഖ്യവാസസ്ഥലമായിസംവത്സരംതൊറുംവൎദ്ധിച്ചുപൊരുന്നു
നിവാസികളുടെസംഖ്യഎകദെശം൬൬൦൦–തൊദവർഎന്നുപെരുള്ളനാട്ടുകാരു
ടെപ്രവൃത്തിഗൊരക്ഷതന്നെസംഖ്യഎകദെശം൧൦൦൦ആയിരിക്കും
അവർകുന്നു പ്രദെശത്തെഅഞ്ചാറുപുരയുള്ളഗ്രാമങ്ങളിൽചിതറിവസിക്കുന്നുമു
ഖ്യഊരുകളുടെപെരുകൾ കൂദലൂർ–ശീഗൂരുമുതലായവ.അവർഏതുകാലത്തൊ
എവിടെനിന്നൊവന്നുഎന്നുഅറിഞ്ഞു കൂടാ എന്തുജാതിക്കാരാകുന്നുഎന്നുനി
ശ്ചയിപ്പാൻപാടില്ലഹിന്തുശാസ്ത്രാചരങ്ങളും ജാതിഭെദവുംഇല്ലായ്കകൊണ്ടുംശരീ
രാകൃതിയിലുംദെവസെവയിലുംഹിന്തുജാതികളിൽവളരെഭെദിച്ചു കാണ്കകൊണ്ടുംഭാ
രതഖണ്ഡത്തിലെഭാഷകളൊടു സംബന്ധമില്ലാത്തവാക്കപറകകൊണ്ടുംഅവ
ർഹിന്തുക്കൾഅല്ലഎന്നുഅറിഞ്ഞുകൊള്ളാം—

൩., തൊദവനാട്ടിന്റെതെക്ക പടിഞ്ഞാറെഅതിരിലുള്ളദെശത്തിന്നുമെ
ക്കനാടെന്നപെർനാലുനാടുകളിൽചെറിത്ഇതുതന്നെകൃഷിക്കുംജനപുഷ്ടിക്കും
അതിൽ കുറവില്ലതാനുംവടക്കർവസിക്കുന്നഊരുകളിൽമുഖ്യമായത്കാദെരു–കെ
തി–അതികൎഹട്ടി–മലകളിൽവിശെഷമായത്ദൈവജൊളശിഖരം തന്നെ– [ 47 ] ൪.,നീലഗിരിയുടെതെക്കപടിഞ്ഞാറെതുടൎച്ചയാകുന്നകുണ്ടാനാടുവടക്കരുടെഅ
ങ്ങാടിപുരം മറ്റും ചിലഗ്രാമങ്ങളും കൃഷിനിലങ്ങളും ഒഴികെകാടുംമെയിച്ചൽദെശവും
തന്നെആകുന്നുസംവത്സരംതൊറും൯.മാസത്തൊളംമഞ്ഞുംമഴയുംവിടാതെഉണ്ടാകനി
മിത്തംമലശിഖരങ്ങളെകാണായ്കകൊണ്ടുതൊദവർആനാട്ടിന്നുമഴമലഎന്നപെർപ
റയുന്നു–കൂലികല്ലഎന്നമലമുകളിൽനിന്നുമഴയില്ലാത്തസമയത്തപടിഞ്ഞാറെസമു
ദ്രത്തെകാണാംഅതിന്നുംമൂകുൎത്തി–മൂക്കുമലമുതലായശിഖരങ്ങൾക്കുംഎകദെശംതൊ
ട്ടപെട്ടമലയുടെ ഉയരമുണ്ടുഎന്നുതൊന്നുന്നുവൎഷാധിക്യം നിമിത്തംനിവാസികൾചുരു
ക്കമെയുള്ളുമഴവിട്ടാൽതൊദവർകാലികളെകൊണ്ടുപൊയിഅവിടെമെയിക്കുന്നു–
ഈപറഞ്ഞനാടുകളിൽതൊദവർവടക്കർ കൊതർഎന്നമൂന്നുവകക്കാരല്ലാതെകുറു
മ്പർഇരുളർമുതലായപലകാട്ടാളരുംഒരൊതാഴ്വരകളിലുംകാടുകളിലുംവസിച്ചുപലവി
ധെനഉപജീവനംകഴിച്ചുവരുന്നു–നീലഗിരിയിൽകയറിപൊകെണ്ടതിന്നുകിഴക്ക
തെക്കായിചെറുമുഖം–കുന്നൂർ–കൊതകെരി–ദനായ്കങ്കൊട്ടഎന്നീനാലുംവടക്കശീഗൂ
രു–നെടിപ്പെട്ടഎന്നീരണ്ടും പടിഞ്ഞാറുചിചിപാരകീയൂർഎന്നീരണ്ടുംഇങ്ങിനെ൮ക
ണ്ടിവാതിലുകൾവഴിയാകുന്നത്—

ജ്യൊതിഷവിദ്യ

ഉപഗ്രഹങ്ങൾ൧൮൫൦

സൂൎയ്യസമീപസ്ഥഗ്രഹങ്ങളിൽഒന്നിന്നുമാത്രംഉപഗ്രഹംഉണ്ടു–അതുഭൂമിക്കുള്ളചന്ദ്ര
ൻതന്നെ–വ്യാഴംശനിഊരാൻഇങ്ങിനെദൂരസ്ഥഗ്രഹങ്ങൾക്കഒന്നിന്നു൪മറ്റതിന്നും.൭
ഒടുക്കത്തെതിന്നു.൬.ഉപഗ്രഹങ്ങളെകണ്ടിരിക്കുന്നു–കണ്ണുകാണാതെഊരാന്നുംനെപ്തു
ന്നുംമറ്റുംചിലതുഉണ്ടായിരിക്കും–നമ്മുടെഭൂമിക്കുംഒന്നുണ്ടാകകൊണ്ടുതന്നെശെഷം
എല്ലാജ്യൊതിസ്സുകളെക്കാളുംഉപഗ്രഹങ്ങളെതന്നെസ്പഷ്ടമായിഅറിവാൻസംഗതിവ
ന്നത്‌ഭൂമിക്കുംചന്ദ്രനുംഉള്ളദൂരംഭൂമിവിട്ടംമുപ്പതത്രെഅത്൬൯ആയിരംകാതംതന്നെ–
ഒരുപക്ഷിആറൊഎഴൊ മാസംകൊണ്ടുനെരെപറന്നുഎങ്കിൽ എത്തുമാറാകും–
അതുകൊണ്ടുചന്ദ്രന്റെസ്വരൂപവുംമലകളുടെഉയരവുംമറ്റുംകുഴൽകൊണ്ടുഅതിസൂ
ക്ഷ്മമായിഎണ്ണിനിശ്ചയിക്കാംചെറിയകുന്നുകളുംകാണാംവിദ്വാന്മാരുംഅത്എല്ലാം
നിഴൽകൊണ്ടുഅളന്നുചന്ദ്രന്റെചിത്രപടങ്ങളെഉണ്ടാക്കിഒരൊരൊഉയൎച്ചെക്കുംതാ [ 48 ] ഴ്ചെക്കുംഒരൊരൊപെർവിളിച്ചുംഇരിക്കുന്നു–ചീനത്തിലെമലകളുടെനീളവുംഉയര
വുംചെൎച്ചയുംഅറിയുന്നതിനെക്കാൾചന്ദ്രന്നുള്ളവഅധികംപ്രസിദ്ധമായ്‌വന്നിരിക്കു
ന്നു—അതിൽഒരാശ്ചൎയ്യംതൊന്നിഇരിക്കുന്നു൧൮൦൦൦അടിആഴവുംഎട്ടുപത്തുകാ
തംനീളവുംഉള്ളകുഴികൾഉണ്ടെങ്കിലുംസമുദ്രവുംപൊയ്കയുംഒട്ടുംഇല്ല–മലകളെ൩൦൦൦൦
അടിഉയരത്തിലുംഅളന്നിരിക്കുന്നുഎങ്കിലുംഅവമിക്കവാറുംവട്ടത്തിൽനീണ്ടുംനടുവി
ൽകുഴിഞ്ഞുംഇരിക്കുന്നുവെള്ളമൊപുഴയൊകണ്ടതുംഇല്ല.പിന്നെവെള്ളമുള്ളനാട്ടി
ൽമെഘവുംകാറ്റഅടിച്ചുവരുന്നകാറും കാണ്‌മാറുണ്ടല്ലൊ—അതുംചന്ദ്രനിൽകാണാ
തീയുംവെളിച്ചവുംആയിജ്വാലാമുഖികളെപൊലെകൂടക്കൂടെഎത്രയുംനീളത്തിൽ
കണ്ടിരിക്കുന്നു—ആയത്എല്ലാംവിചാരിച്ചാൽചന്ദ്രന്നുഭൂമിയിൽഎന്നപൊലെസ
സ്യാദികളുംജീവികളുംഇല്ലഎന്നുതൊന്നുന്നു—

ചന്ദ്രൻഭൂമിയെചുറ്റിക്കൊണ്ടുഅതിനൊടുഒന്നിച്ചുആദിത്യനെചുറ്റുന്നതു
മല്ലാതെതന്നെത്താൻചുറ്റുന്നില്ല–ഭൂമിയിൽനിന്നുനിത്യംഒരുപാതിയെതന്നെകാ
ണുന്നുള്ളുഎങ്കിലുംഭൂമിസൂൎയ്യൻൟരണ്ടുംഅതിനെസഞ്ചാരകാലത്തിൽവെവ്വെ
റെആകൎഷിക്കയാൽഒരുവകചാഞ്ചാട്ടംഉണ്ടാകകൊണ്ടുചന്ദ്രഗൊളത്തിന്റെപിൻഭാ
ഗത്തിലെചിലഅംശങ്ങൾകൂടക്കൂടെകാണുമാറുണ്ടു൬൨൦കാതംവിട്ടമെഉള്ളു–കറുത്തവാ
വുള്ളസമയത്തചന്ദ്രന്റെപിൻഭാഗത്തുമാത്രംവെയിൽപറ്റുന്നുപൌൎണ്ണമികാലത്തു
പിൻഭാഗത്തിങ്കൽരാത്രീആകുന്നു—ആകയാൽ ചന്ദ്രക്കാൎക്കുള്ളരാപ്പകൽ൨൮ദിവസം
കൊണ്ടത്രെതികയുന്നു–൧൨ചാന്ദ്രമാസങ്ങളാൽ൩൫൪ദിവസമുള്ളഒരുചാന്ദ്രവൎഷം
തികഞ്ഞുവരുന്നു–അതുയഹൂദൎക്കുംഅറപികൾ്ക്കുംനടപ്പായവൎഷക്കണക്കുതന്നെ–ച
ന്ദ്രന്റെഗതിയെധലെസഎന്നയവനവിദ്വാൻ൨൪൬വൎഷത്തിന്നുമുമ്പെതന്നെ
ആരാഞ്ഞുഗ്രഹണംഇന്നകാലത്തുണ്ടാകുംഎന്നുനിശ്ചയിപ്പാൻ തുടങ്ങിഇരിക്കുന്നു–
ഗ്രഹണങ്ങളെഗണിക്കുന്നവിവരംകുറയപ്രയാസംഎങ്കിലുംഅതിൽസംശയംഎ
തുംശെഷിച്ചില്ല–വെളുത്തവാവിൽഭൂമിയുടെനിഴൽതന്നെചിലപ്പൊൾചന്ദ്ര
നെമറെക്കുന്നെഉള്ളുരാഹുവുംകെതുവുംവിഴുങ്ങുകയൊകുടിക്കയൊചെയ്തുപൊ
കുന്നില്ല–കറുത്തവാവിൽസൂൎയ്യഗ്രഹണങ്ങൾഉണ്ടാകുമാറുണ്ടുഅപ്പൊൾസൂൎയ്യനെമറെക്കു
ന്നത്അതിന്നുംഭൂമിക്കുംനടുവിൽനില്ക്കുന്നചന്ദ്രൻതന്നെ–പക്ഷെമെലാൽഈഗ്രഹ [ 49 ] ണങ്ങളുടെ വിവരം അധികം വിവരിച്ചു പറയാം—

വ്യാഴത്തിന്നുള്ള ഉപഗ്രഹങ്ങൾ നാലും കുഴൽ ഉണ്ടാക്കിയതുമുതൽകൊണ്ടുകണ്ട
റിഞ്ഞിരിക്കുന്നു— അതിപ്പൊൾ ൨൩൮വൎഷം തന്നെ അതിൽ ൩ നമ്മുടെ ചന്ദ്രനെക്കാളും
വലിയവ—ഗ്രഹത്തെചുറ്റുമ്പൊൾഅവനാലും നിത്യംഒരു മുഖത്തെതന്നെ കാട്ടുന്നു—ച
ന്ദ്രനെപൊലെചുറ്റെണ്ടുന്നതിന്നു ഒരു മാസം വെണ്ടുന്നതല്ല താനും— വ്യാഴം തന്റെ
വലിപ്പത്താൽ അതിവെഗത്തിൽ ആകൎഷിക്ക കൊണ്ടു ഒന്നാമത് ൧꠲ദിവസത്തി
ന്നകം വ്യാഴത്തെചുറ്റുന്നു നാലാമതിന്നും ൧൬꠲ദിവസം മാത്രം വെണ്ടിവരുന്നു—വ്യാ
ഴത്തിൽ നിന്നുള്ള ദൂരത ഒന്നാമതിന്നു൩വ്യഴവിട്ടമത്രെരണ്ടാമതിന്നു ൪꠱ മൂന്നാമ
തിന്നു ൭꠱ നാലാമതിന്നു൧൨꠰വ്യാഴവിട്ടവും തന്നെ– ഈ വ്യാഴചന്ദ്രന്മാർനാലിലും
മെഘങ്ങൾ വളരെ കാണുന്നു–തമ്മിൽ തമ്മിൽ ഗ്രഹണങ്ങളും ഗ്രാസങ്ങളുംഎകദെശംദി
നമ്പ്രതി ഉണ്ടാകുന്നു—

ശനി ഉപഗ്രഹങ്ങൾഎഴിൽ ആറാമത് തന്നെവലിയതാകുന്നു— ഒന്നാമതു ൧꠱
ശനിവിട്ടം ദൂരമത്രെ ശനിയെചുറ്റിതന്റെ മാസംതികെപ്പാൻ ൨൨꠱മണിനെരം മാത്രം
വെണം— ആകയാൽ ശനിക്കാർ നൊക്കിയാൽ അതിന്നുരാവിലെകറുത്തവാവുംഅ
ന്നുവൈയ്യുന്നെരത്തുപൌൎണ്ണമിയും കാണാം– ൭ ആമതിന്നു൩൦ശനിവിട്ടംദൂരമുണ്ടു
തന്റെ മാസംതികെപ്പാൻ ൭൯ദിവസം പൊരും— ശനിക്കാൎക്ക പഞ്ചാംഗ മൎയ്യാദ
ഉണ്ടെങ്കിൽ എഴുവിധമുള്ളമാസക്കണക്കും നിത്യഗ്രഹണങ്ങളും മെൽപറഞ്ഞതുഇര
ട്ടിച്ചവളയുടെ വെവ്വെറെ അവസ്ഥയും ഉണ്ടാകകൊണ്ടു കാലത്താലെവലിയ ഗ്ര
ന്ഥംചമെപ്പാൻസംഗതിഉണ്ടാകും—

ഊരാന്റെ ൬ഉപഗ്രഹങ്ങളെ വിവരിച്ചു ചൊല്ലുവാൻ ആവശ്യം തൊന്നു
ന്നില്ല—

കെരളപഴമ

൧൭., പൊൎത്തുഗീസർ പ്രതിക്രിയ ചെയ്തത്.

അപ്പൊൾ ഇടവമാസത്തിലെമഴവന്നുതാമൂതിരിയും കൊച്ചികൊട്ടയിൽ നായ
ന്മാരെ പാൎപ്പിച്ചു ഓന്നു^ണം കഴിഞ്ഞാൽപിന്നെയും വരാംഎന്നു കല്പിച്ചുകൊടുങ്ങലൂരെക്കുവാ
ങ്ങിപൊകയും ചെയ്തു— മാപ്പിള്ളമാരും ബ്രാഹ്മണരും ജയസന്തൊഷത്താൽ ആവൎഷകാ [ 50 ] ലത്തഎത്ര നെൎച്ചകളും തിറകളും ഘൊഷിച്ചു സദ്യകളും നടത്തിഎന്നുപറഞ്ഞു കൂടാ
മറിയ അന്തൊണിഎന്ന ആ ഇതലർ ഇരുവരും തൊപ്പിഇട്ടുമാപ്പിള്ളച്ചികളെകെട്ടി
വസിച്ചു അനെകം തൊക്കുകളെവാൎത്തുണ്ടാക്കി വെടിവെക്കുന്നതിൽ അഭ്യാസംകഴി
പ്പിക്കയുംചെയ്തു— ഇനികെരളം മുഴുവനും അണഞ്ഞനാടുകളും താമൂതിരിക്കഅധീ
നമാകുംഎന്നുജ്യൊതിഷക്കാർ ലക്ഷണംപറകയും ചെയ്തു—

൧൫൦൩, ചിങ്ങമാസത്തിൽ തന്നെ അൾബുകെൎക്കഎന്ന വീരൻ൬ കപ്പലൊടും
കൂട കണ്ണനൂരിൽ എത്തി സൊദ്രയും കപ്പലും മുടിഞ്ഞതുംപെരിമ്പടപ്പുതൊറ്റതുംഎ
ല്ലാം കൊലത്തിരി മുഖെനകെട്ടുകാലം വൈകാതെ കൊച്ചിക്ക്‌ഓടി— (സെപ്ത.൨.) ശനി
യാഴ്ച രാത്രിയിൽ എത്തിയപ്പൊൾവൈപ്പിൽ ഉള്ളവർഎല്ലാവരും രാത്രിമുഴുവൻവാ
ദ്യഘൊഷം പ്രയൊഗിച്ചു സന്തൊഷിക്കുന്നതിന്നിടയിൽതാമൂതിരിയുടെ ആയുധക്കാ
ർ ഭയപ്പെട്ടു കൊച്ചിക്കൊട്ടയെവിട്ടു ഒടുകയുംചെയ്തു— ഞായറാഴ്ചരാവിലെകപ്പ
ൽ ആറുംപുഴെക്കകത്തുകൊണ്ടുവെച്ചുതിങ്കളാഴ്ച കപ്പിത്താൻ കരെക്കിറങ്ങി പുഴ
വക്കത്തുവെച്ചുപെരിമ്പടപ്പുമായി കണ്ടുസംഭാഷണം കഴിക്കയും ചെയ്തു— പൊ
ൎത്തുഗാൽ പൊൎത്തുഗാൽഎന്നും കൊച്ചി കൊച്ചി എന്നും ആരവാരങ്ങൾ ഉണ്ടായ
തിന്നിടയിൽരാജാവ് അജ്ഞാനാചാരംഎല്ലാംവെടിഞ്ഞു കണ്ണീർ വാൎത്തു കപ്പി
ത്താനെ ആശ്ലെഷിച്ചു ഇനി കൊച്ചിക്കാർ ഞങ്ങൾ വെറുതെ അല്ല ദു‌ഃഖിച്ചത് എ
ന്നു കാണ്മാൻസംഗതിവന്നു എന്നു പറഞ്ഞുസന്തൊഷിച്ചു കപ്പിത്താൻരാജാവി
ന്റെ ദാരിദ്ര്യം വിചാരിച്ചുഉടനെ ൧൦൦൦൦ വരാഹൻ കൊടുക്കയും ചെയ്തു— രാജാവും
അൾബുകെൎക്കും കൊച്ചിയിൽ പ്രവെശിച്ച ഉടനെ പറങ്കികൾസ്വാമിദ്രൊഹികളാ
യ ഇടവകക്കാരെശിക്ഷിപ്പാൻഒടങ്ങളിൽപുറപ്പെട്ടു ചെറു വൈപ്പിലെനായന്മാ
ർ അമ്പും ചവളവും വളരെ പ്രയൊഗിച്ചിട്ടും കരെക്കിറങ്ങി പൊരുതു ജയിച്ചു
കൈമ്മളുടെ മാടത്തെ വളഞ്ഞു അവനെയും വെട്ടിക്കൊന്നു മാടം ഭസ്മമാക്കുകയും ചെയ്തു—
ഇടപ്പള്ളിയിൽവെച്ചുതകൎത്ത പൊർ ഉണ്ടായി ൫൦൦ വില്ലാളികളും കടവിൽ കാ
ത്തു നിന്നുഎങ്കിലുംഅവിടെയും പൊൎത്തുഗീസർ പ്രവെശിച്ചുഊർപിടിച്ചു കൊ
ച്ചിനായന്മാർ അതിനെ കൊള്ളയിടുകയുംചെയ്തു—

F+ Müller+ Editor+ [ 51 ] പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസ്സവില

൧൦.,നമ്പ്ര തലശ്ശെരി ൧൮൪൮ജൂലായി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮.,ദക്ഷിണഖണ്ഡവുംലങ്കാദ്വീപും(തുടൎച്ച)

വയനാട്ടിന്നുംനീലഗിരിക്കുംപടിഞ്ഞാറുഎഴുമലമുതൽകൊച്ചിരാജ്യപൎയ്യന്തമുള്ള
താണഭൂമിസഹ്യാദ്രീസമീപത്തഉയരംകുറഞ്ഞ കുന്നു പ്രദെശമായും കടപ്പുറത്തുപൂഴി
യുംമണ്ണുമുള്ളപലകൃഷിനിലങ്ങളായുമിരിക്കുന്നുമലകളിൽനിന്നുത്ഭവിച്ചുനാട്ടിൽ കൂ
ടിപടിഞ്ഞാറൊട്ടുഒഴുകിസമുദ്രത്തിൽ ചെരുന്ന പുഴകളിൽ മുഖ്യമായത്പെരാറു
എന്നപൊന്നാനിപുഴതന്നെഅതിന്റെഉറവുസഹ്യമലയിൽനിന്നല്ലകൊയിമ്പുത്തൂ
രിൽനിന്നുഅല്പംകിഴക്കതെക്കൊട്ടുള്ള താണഭൂമിയിൽനിന്നുതന്നെ ആകുന്നുനീല
ഗിരിയിൽ നിന്നും കൊച്ചിരാജ്യത്തിലെമലകളിൽനിന്നും പലപുഴകൾ തെക്കൊട്ടുംവ
ടക്കൊട്ടും ഒഴുകി അതിൽ ചെരുകകൊണ്ടുഅത്‌വൎദ്ധിച്ചുവൎദ്ധിച്ചുപൊന്നാനിസമീപത്ത
പത്തമാരിയുംചെറുകപ്പലുകളും പ്രവെശിപ്പാൻ തക്ക ആഴവും വിസ്താരവുമുള്ളനദിയാ
യി സമുദ്രത്തിൽ കൂടുന്നു—

ഈ നദി ഒഴുകുന്നതാണ ഭൂമിയുടെ കിഴക്കെഅംശംമിക്കതുംആന.പുലി.കുരങ്ങമു
തലായമൃഗങ്ങൾനിറഞ്ഞ കാട്ടു പ്രദെശമാകുന്നു അതിൽപട്ടണങ്ങലും ഗ്രാമങ്ങളുംചുരുക്കം
തന്നെ കൊയിമ്പുത്തൂർപാലക്കാടുഎന്നീരണ്ടുസ്ഥലങ്ങളുടെനടുവിൽഎകദെശം൪൦൦പു
രയുള്ള ആനമലകൊട്ടയും അതിന്നുപടിഞ്ഞാറുകാട്ടുപ്രദെശമദ്ധ്യത്തിൽതന്നെമീങ്കര
ഗ്രാമവുംഅതിന്നുപടിഞ്ഞാറുവണ്ണാനാറുഒഴുകുന്നതാഴ്വരയിൽഏകദെശം൪൦൦൦വീടുക
ളുള്ള കുളങ്കൊടുമലയാളദെശഭാഷകളുടെഅതിരുകളായിരിക്കുന്നുആനമലചുറ്റിലും
എകദെശം൧൦ദിവസത്തെവഴിക്കപാറയുംകാടുമാകുന്നു–ആനാട്ടിലെനിവാസികൾ്ക്കവൈ
ശവർഎന്നുംപുലിക്കർഎന്നുംപെർപറയുന്നു അവർ തമിഴർ മലയാളികൾ തെലിങ്കർഎ
ന്നമൂന്നുവകക്കാർ ഇട കലൎന്ന ഒരു ജാതിയായി ചെറുഗ്രാമങ്ങളിൽ വസിച്ചുംഅല്പംകൃഷിചെ
യ്തുംമലയാപതിഎന്നരാജാവെഅനുസരിച്ചും കുമ്പിണിസൎക്കാരിന്നുനികിതിയും ക [ 52 ] പ്പവുംകൊടുത്തുംവരുന്നുകൊടുങ്കാളിയമ്മഎന്നദെവി പുലി ആനമുതലായദുഷ്ടജന്തുക്ക
ളെഅകത്തിവ്യാധികളെശമിപ്പിച്ചുംനാടുംഗ്രാമവുംകാത്തുംരക്ഷിക്കുന്നുഎന്നുവെച്ചുഅവർ
സംവത്സരംതൊറുംഒരാടിനെബലി കഴിച്ചുംനിവെദ്യം ഒഴിപ്പിച്ചുംപുഷ്പാഞ്ജലിചെയ്തുകൊ
ണ്ടുമിരിക്കുന്നു കുളങ്കൊട്ടിന്നു കിഴക്കൊട്ടുതമിഴഭാഷയുംപടിഞ്ഞാറൊട്ടുമലയാളവാക്കുംനട
പ്പായിരിക്കുന്നു–മെൽപറഞ്ഞദെശത്തനിന്നുപടിഞ്ഞാറൊട്ടുപെരാറുപുഴയുടെതെ
ക്കെഅതിരിൽ തന്നെഹൈദരാലിമലയാളംപിടിച്ചടക്കിയശെഷംപാലക്കാടുഎന്നകൊ
ട്ടയെപണിയിച്ചുആകുന്നു പ്രദെശത്തിൽമുഖ്യസ്ഥലംഅത്‌തന്നെതാണദെശംഅവി
ടെഅധികംവിസ്താരമുള്ളതാകകൊണ്ടുപലകൃഷികൾ്ക്കുംഉചിതമായിരിക്കുന്നുചുറ്റുമുള്ള
കാട്ടുപ്രദെശത്തിൽ മലാസികൾഎന്നുപെരുള്ളജാതിവസിച്ചുതെനുംമെഴുകുംഎടുത്തു
വിറ്റുംഒരൊകാട്ടുകിഴങ്ങുകളെതിന്നുംഅല്പംപൊനകൃഷികളെചെയ്തുംമുളവെട്ടുകമരം
മുറിക്കുകമുതലായപണികളെഎടുത്തുഉപജീവനംകഴിച്ചുവരുന്നുകൊട്ടയുടെചുറ്റിലുംപ
ട്ടന്മാർഗ്രാമങ്ങളിലുംമാപ്പിളമാർഅങ്ങാടികളിലുംപാൎത്തുപലകച്ചൊടം ചെയ്തുംമലയാളബ്രാ
ഹ്മണരുംനായന്മാരുംവെവ്വെറെപറമ്പുകളിൽഇല്ലങ്ങളുംഭവനങ്ങളുംകെട്ടിവസിച്ചുംചാ
ലിയർതെരുക്കളിൽഇരുന്നുനെയിത്തപണികഴിച്ചുംകൊണ്ടിരിക്കുന്നുപാലക്കാടുപട്ടണ
ത്തിലുംദെശത്തിലുംവസിക്കുന്നവരുടെസംഖ്യഎകദെശം൧൨൦൦൦൦–പെരാറുപാലക്കാടു
ദെശത്തിന്നുപടിഞ്ഞാറൊട്ടുപലപാറകലിൽകൂടിഒഴുകിസമുദ്രത്തിൽ കൂടുന്നദെശത്തത
ന്നെമാപ്പിളമാരുടെമുഖ്യവാസമായപൊന്നാനിപട്ടണംഎകദെശം൪൦പള്ളികലും൫൦൦
മാടങ്ങളുംമുക്കുവർമുതലായതാണജാതികൾ വസിക്കുന്ന൧൦൦൦പുരകളുമായി നില്ക്കുന്നുപ
ണ്ടുഅവിടെനടന്നകച്ചൊടം ഠിപ്പുസുല്താന്റെ ക്രൂരതയാൽവളരെതാണുപൊയിഇപ്പൊ
ൾകൊച്ചി–അഞ്ചുതെങ്ങ–കൊഴിക്കൊടു–തലശ്ശെരിമുതലായസ്ഥലങ്ങളിലെഅല്പം
ചിലപത്തമാരികളെപൊകുന്നുള്ളുമാപ്പിളളമാരുടെഒന്നാംഒസ്സാദായമഹതുതങ്ങൾഅ
വിടെവസിക്കകൊണ്ടുംകൃഷിയുംകച്ചൊടവുംമിക്കതുംഅവരുടെകൈവശമാകകൊ
ണ്ടുംഅവർഡംഭുംപരാക്രമവുംഎറിയവർതന്നെസ്വമതംഅറിയാതെഅവർമൂഢന്മാ
രുംനികൃഷ്ടന്മാരുമായിഹിന്തുക്കളെയുംഅന്യന്മാരെയുംനിരസിച്ചുഹിംസിപ്പാൻഅറിയു
ന്നുതാനുംപൊന്നാനിപട്ടണസമീപത്തപുഴയുടെഇരുകരയിലുംകൃഷിനിലങ്ങളുംപറമ്പു
കളുംനിറഞ്ഞിരിക്കുന്നു–പൊന്നാനിയിൽനിന്നുതെക്കൊട്ടുകൊച്ചിരാജ്യസമീപത്തത [ 53 ] ന്നെചാവക്കാടു-ചെറ്റുവായിഎന്നീരണ്ടുസ്ഥലങ്ങൾകടപ്പുറത്തചുറ്റുമുള്ളപറമ്പുകളൊടും
കൂടശൊഭിച്ചുകിടക്കുന്നുനസ്രാണികൾവസിക്കുന്നചിലനഗരങ്ങളുംഅടുത്തനാട്ടിൽഉണ്ടു​െ
പാന്നാനിപുഴവക്കത്തുള്ളതിരുനാവായിക്ഷെത്രത്തെയുംസമീപംവസിക്കുന്നആഴ്വാ​െ
ഞ്ചരിതമ്പുരാക്കളെയും മറക്കൊല്ലാ-പൊന്നാനിയിൽ നിന്നുകൊഴിക്കൊട്ടൊളംവി​െ
ശെഷപട്ടണങ്ങളില്ലചെറുപുളിച്ചെരി-അരിയക്കൊടു- വണ്ടൂർ നിലമ്പൂർമുതലായഅങ്ങാ
ടികൾമലസമീപത്തുംതാനൂർ- പറപ്പനങ്ങാടി- വെയ്പൂർഎന്നനഗരങ്ങൾകടപ്പുറത്തും
തന്നെ ആകുന്നു— കൊടക്കല്ലിലെ നായാടികൾ മുതലായവർ കുടിയിരിക്കുന്നപുതുഗ്രാമം
ചുറ്റുമുള്ളദെശത്തിൽസത്യവെദവ്യാപനത്തിന്നുആരംഭവും അല്പം ഒരുവെളിച്ചവുമാ
യസംഗതിയാൽ മെൽപറഞ്ഞവറ്റിൽ വെച്ചുവിശെഷമായത്‌തന്നെ.അതിൻ്റെ
പെർധൎമ്മപുരം—

പുരാണകെരളാക്ഷരങ്ങൾ

ഈരാജ്യത്തിലെപൂൎവ്വചരിത്രംഅറിവാൻവളരെവിഷമംഉണ്ടു—അതിൻ്റെകാരണം
പണ്ടുബ്രാഹ്മണർകെരളത്തെഅടക്കിയശെഷംരാജാക്കന്മാരെയുംമറ്റുംതങ്ങളുടെഇ
ഷ്ടപ്രകാരം നടത്തിഅന്യമതക്കാരായബൌദ്ധന്മാർജൈനർമുതലായവരുടെഗ്രന്ഥ
ങ്ങളെനശിപ്പിച്ചുപരശുരാമൻ്റെഭൂദാനംമുതലായകഥകളെവൎണ്ണിച്ചുനാടെങ്ങുംനട
പ്പാക്കിപ്രമാണിപ്പിക്കയും ചെയ്തു—അതുകൊണ്ടുഇപ്പൊഴത്തെമലയാളികൾപണ്ടുകഴി
ഞ്ഞ പെരുമാക്കന്മാരുടെപെരും ക്രമവുംഅറിയുന്നില്ല- കെരളംമുഴുവനുംദെവസ്വവും
ബ്രഹ്മസ്വവുംഎന്നറിയുന്നെഉള്ളുപാണ്ഡ്യനും ചൊഴനും രായരുംചിലകാലത്ത്ഇവി​െ
ട വാണുഎന്നും ഒരുശ്രുതിഉണ്ടു-കൊഴിക്കൊടുണ്ടായശെഷംചൊനകർചെരമാൻ​െ
പരുമാൾമക്കത്തുപൊയിമാൎഗ്ഗംപുക്കു എന്നഒരുവ്യാജംചമെച്ചുഅറിയായ്മനിമിത്തം
ബ്രാഹ്മണരെയുംമറ്റുംഗ്രഹിപ്പിച്ചു–പിറ്റെകാലത്തുണ്ടായകെരളൊല്പത്തിശാസ്ത്രം
രണ്ടുവിധമാകുന്നു–ഒന്നുസംസ്കൃതഭാഷയിൽഉള്ളപരശുരാമായണംതന്നെ–അതുകൊ
ലത്തിരിവെണാടടികൾസ്വരൂപങ്ങളുടെകീൎത്തിക്കായിഉണ്ടാക്കിയതുപുരാണ കാൎയ്യ
ങ്ങളെപറയുന്നതിൽഒട്ടുംതുമ്പില്ലാത്തത്– മറ്റതുകൊഴിക്കൊട്ടുനിന്നുതന്നെമലയായ്മയാ
യിചമെച്ചതു– അതിൽതമ്പ്രാക്കന്മാരുടെഅവസ്ഥചിലതുസത്യമായിപറഞ്ഞു കാണുന്നു
എങ്കിലുംപെരുമാക്കന്മാരുടെ കാലം നിശ്ചയംകൂടാതെ ജനകെൾ്വിക്കുതക്കവണ്ണംഅ [ 54 ] ത്രെചൊല്ലിഇരിക്കുന്നു-ആയത്എല്ലാംനിശ്ചയത്തിന്നുപൊരാ-പരദെശത്തുനിന്നുവന്ന
യവനർഅറവികൾഇതലർപൊൎത്തുഗീസർതുടങ്ങിയുള്ളയുരൊപക്കാർഒരൊരൊസമ
യത്തകണ്ടതുംകെട്ടതുംഎഴുതിഇരിക്കയാൽകെരളപ്പഴമചിലതുനിശ്ചയിപ്പാൻഹെ
തുഉണ്ടായി-ആയതല്ലാതെപുരാണകാലങ്ങളുടെപരമാൎത്ഥത്തെഅറിയെണ്ടതിന്നു
കല്ലെഴുത്തുംചെമ്പെടുംതന്നെപ്രമാണമായിഉള്ളു—ൟവകഎല്ലാംകാലദൊഷത്താ
ൽനശിക്കാതെശെഷിച്ചത്കൂടെ പരസ്യമായ്വന്നാൽപഴമഒരൊന്നഅറിവാൻസം
ഗതിഉണ്ടു-തെക്കുസുറിയാണികളുംയൂദരുംഅപ്രകാരമുള്ളചെമ്പെടുകളെസംഗ്രഹിച്ചു
വെച്ചത്ഒഴികെആവശ്യമുള്ളവൎക്കകാണിക്കയുംചെയ്യുന്നു-അതിനാൽഭാസ്കരര
വിവൎമ്മർതുടങ്ങിയുള്ളപെരുമാക്കന്മാരുടെവിവരംചിലതുഅറിവാറായ്വന്നു-ബ്രാഹ്മ
ണാദിജനങ്ങൾമിക്കവാറുംആവകഅറിഞ്ഞാലുംകാട്ടാതെഇരിക്കുന്നു-കാട്ടിയാൽതങ്ങ
ൾക്കവല്ലചെതംവരുംഎന്നഒരഅജ്ഞാതഭയംഹെതുവായിട്ടത്രെ- അത്തരംഭയം
പൂൎവ്വന്മാൎക്കഇല്ലയായിരുന്നു- അവർഅദ്ധ്വാനിച്ചുകല്ലെന്മെൽഎഴുതിയത്തങ്ങളുടെ
സന്തതികൾക്കവായിപ്പാനായിട്ടല്ലൊആകുന്നു-ചിലൎക്കവായിപ്പാൻമനസ്സുണ്ടായാലും
അക്ഷരംഅറിഞ്ഞുകൂടാഎന്നുകെൾ്ക്കുന്നു-ഇവൎക്കഉപകാരമായിട്ടഇവിടെപുരാണാ
ക്ഷരങ്ങളെഎഴുതുന്നു-

അതിൽഒരുവിധംഇപ്പൊഴത്തെഅക്ഷരങ്ങളൊടുഒക്കും

അ ആ ഇ x ഉ എ എൈ അഃ

ക കാ കി കു x (ക്കു) x (കൃ) കൊ x (ക്ക) ക്ര

ഖ ഗ ഘ ഞ്ച ട ടി ടു ണ ണി x (ണ്ട)

ത x (ത്ത) x (ത്തൊ) x (ദ്യ) x (ന) പീ പ്ര

x മ x (മ്മ) x (ഭൂ) യ ര രി രീ ല x (ൽ) ശ

x (ശൊ) ഷ x x (സാ) x (സ്സ) സ്തു (സ്തു)

ഹ ള x x (x)

xx (സ്വസ്തി) ശ്രീ (ശ്രീ) വിശെഷാx കസ്തുരി(കസ്തൂരി)

ഇരവികൊൎത്തനുx കുടുത്തൊമ(ഇരവികൊൎത്തനുക്കു കുടു
ത്തൊം)അല്ലെങ്കിൽ നാംകൊടുത്തു — [ 55 ] അധികം നടപ്പായുള്ളതുതമിഴ്ക്കൊത്തവട്ടെഴുത്താവിത്—


കല്ലെഴുത്തിൽനടക്കുന്നഭാഷഇപ്പൊൾനടക്കുന്നതിനൊടുമുഴുവനുംഒക്കുന്നില്ല—വാക്കുംവാ
ക്കുകളുടെഅനുഭവവുംഅധികംപഴതായുംതമിഴൊടുആശ്രയിച്ചുംകാണുന്നു—ഇപ്പൊ
ൾഒന്നുവന്നുഎന്നുള്ളതു xxxxxx.ഒൻറുവന്തുഎന്നാകുന്നു.ഇല്ല.xxx
ഇല്ലൈഎന്നുംനിറ xxനിറൈഎന്നുംകാണുംശെഷംഅഞ്ചുഐന്തു-ചമ്പകം-ചെ
ൺപകം-പടിഞ്ഞാറു. xxxxxx പടിഞ്ഞായറു—പന്തലാനി xxxxx [ 56 ] xപന്തലായിനി-ഇപ്പരിശുഇപ്പരിഇപ്പരിതുഇപ്പരിചുകൊയ്മകൊന്മൈ-കാരായ്മകാ
രാണ്മൈ-വൎമ്മർവൻമർഎന്നുംമറ്റുംഭെദങ്ങൾഉണ്ടു-

സന്ധിക്രമംഇപ്പൊൾനടക്കുന്നതിനെക്കാൾഅധികംസൂക്ഷ്മമായിവിചാരിച്ചിരിക്കുന്നു.ആ
കഎന്നുംഉംഎന്നുംചെൎത്താൽആകയുംഎന്നല്ല xxxx ആകവുംഎന്നുകാണും-ഗ്രാമ
വും xxxxx കിരാമമും ഉലകുംചന്ദ്രനും xxxxxxxxxxഉലകുഞ്ചന്തി
രനും-ഉൾ്പട xxxxഉട്പട- xxxxxxxxxx അയ്യനടികടിരുവടി
എന്നതിൽ കൾതിഎന്നതു കടിഎന്നായിവന്നു xxxxxxxxx ഉണ്ടാകിറ്റ
ങ്കൾഎന്നാൽഉണ്ടാകിൽതങ്ങൾഎന്നത്രെ- xxxxxx വൻറലൈചെരിവൻത
ലചെരിമറ്റുംപലതുംഇവ്വണ്ണംതന്നെ-

നാമരൂപത്തിൽ വിശെഷഭെദങ്ങളാവിത്- ദ്വിതീയ്യയിൽഎകാരമല്ലാഐതന്നെനി
ല്ക്കും xxxx മക്കളെഇപ്രകാരം xxxxx ആണ്ടൈക്കു- ചതുൎത്ഥിയിൽകു
എവിടയുംകൊള്ളും xxxxx അവനുക്കു xxxxxxx നഗരത്തുക്കുഎങ്കി
ലുംഷഷ്ഠിയൊടുആശ്രയിച്ചു xxxxxx അതിനടുത്തഎന്നുപറയാം-ഷഷ്ഠിയി
ൽ xxx ഉടൈയഎന്നതപ്രമാണംഅവൻ്റെമക്കൾഎന്നദിക്കിൽ xxxxx
xxഅവൻമക്കൾഎന്നതുംകൊള്ളാം-സപ്തമിയിൽഇൽകാൽഎന്നവയല്ലാതെ കാലത്തി
ന്നുഉൾഎന്നതുംപറ്റും-ഉദാഹരണം xxxx xxxxxx ആണ്ടുൾ മകരത്തുൾ

ക്രിയാപദത്തിൻ്റെക്രമത്തെസംക്ഷെപിച്ചുപറയുന്നു-വൎത്തമാനകാലത്തിന്നു൨
രൂപംഉണ്ടു-ഒന്നുതമിഴ്‌പാട്ടിൽനടക്കുന്നുശാസനങ്ങളുടെഒന്നാംവാചകത്തിലുംകാണുന്നു-
xxxxxxx നടത്താനിൻറ(നടത്താതെനിന്ന= അൎത്ഥാൽനടത്തുന്ന) xxx
xxആളാനിൻറ=(ആളുന്നവാഴുന്ന)അതിൽചിലപ്പൊൾഒരുയികാരംവെറുതെചെ
ൎന്നുവന്നിരിക്കുന്നു. xxxxxxxചെല്ലായിനിൻറ= ചെല്ലുന്ന-

മറ്റെവൎത്തമാനകാലംഇപ്പൊൾകെൾ്ക്കുന്നത്പൊലെതന്നെ-എങ്കിലുംഉന്നുഎന്നല്ല
ഇൻറുഎന്നത്പ്രമാണം-xxxxxx എടുക്കിൻറ-എടുക്കുന്ന- xxxxx എണ്ണി
ൻറ xxxxx ചെയ്യിൻറ xxxx വാഴിൻറ.ഇവയല്ലാതെ xxxxx
വാഴ്കിൻറഎന്നുംകാണും--ഭുതകാലത്തിൽ xxxxx ചെയ്വിത്തു xxxxx
ചെയ്വിച്ചു xxx xxx വൈത്തു വച്ചു xxxx xxxx അമൈച്ചുഅമച്ചു [ 57 ] xxxxx xxxx ആരായ്ന്തു ആരാഞ്ഞു ഇങ്ങിനെരണ്ടും കാണും-വാണുഎന്നല്ല
xxxxവാഴന്തുഎന്നുമാത്രംഎഴുതിയത്-- മുക്കാലങ്ങൾക്കുംപുരുഷക്കുറികൾഉണ്ടുഇ
പ്രകാരം xxxxx കുടുത്തെൻ.ഞാൻകൊടുത്തു xxxxxx കുടുത്തൊം
xxxx വിട്ടൊം. നാംവിട്ടു xxxxx കുടുത്താൻ xxxxx കുടുത്താർ
അവൻഅവർ കൊടുത്തു xxxx അറിവെൻ xxxx xxxx അറി
വാൻ അവൻഅറിയും xxxx xxxx അറിവാർ അറിവർ. അവർഅറിയും
xxxx xxxx പെറുവാർ.പെറുവർ.അവർലഭിക്കും xxxപെറാർ.അ
വർലഭിക്കയില്ല-—പിന്നെഎതിർമറച്ചൊല്ലിൽക്കനില്ക്കയില്ല xxx കൊടാ​ൈ
മ.കൊടായ്ക.കൊടുക്കായ്ക xxxx അടവാമൈ. അടക്കായ്കഎന്നത്രെ—

ഇപ്രകാരംപഴയമലയാളാക്ഷരങ്ങളുടെവിവരംപറഞ്ഞിരിക്കുന്നുമനസ്സുംഅവസരവും
ഉള്ളവർചെപ്പെടും കല്ലെഴുത്തും കാണുന്നെടത്തനൊക്കിവിചാരിച്ചുവായിച്ചറിവാനും
അറിയിപ്പാനുംഉത്സാഹിച്ചാൽനിഷ്പ്രയൊജനംആകയില്ല—


കെരളപഴമ.

൧൮. അൾബുകെൎക്ക കൊച്ചിയിൽ കോട്ടകെട്ടിച്ചതു.

അനന്തരം പെരിമ്പടപ്പു "നിങ്ങൾ എന്നെ ര"ക്ഷിച്ചു പ്രതിക്രിയ ചെയ്തും ഇരിക്കുന്നു; ഞാൻ "പ്രത്യുപകാരം എന്തു ചെയ്യെണ്ടു?" എന്നു ചോദിച്ചാറെ, "പാണ്ടിശാലയുടെ രക്ഷക്കായി ഒരു കോട്ട എടുപ്പിപ്പാൻ സ്ഥലം തരേണം" എന്നുണൎത്തിച്ചാറെ, രാജാവ് പുഴവായിൽ തന്നെ ഒരു കുന്നും പണിക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അൾബുകെൎക്ക ഉടനെ സകല പൊൎത്തുഗീസരെ കൊണ്ടു പണി എടുപ്പിച്ചു, തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ ചേൎത്തു ചുവരാക്കി നടുവിൽ കല്ലും മണ്ണും ഇട്ടു നികത്തി കോട്ടയാക്കി ക്ഷണത്തിൽ തീൎക്കയും ചെയ്തു. (കന്നി ൧൫൦൩ാം) ആ വേല കാണ്മാൻ രാജാവു താൻ ചിലപ്പോൾ വന്നു "ഇവർ അന്യന്മാർ എങ്കിലും മ"ഴയും വെയിലും സഹിച്ചു അദ്ധ്വാനിക്കുന്നു കഷ്ടം! "എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യിക്കാതു ?" എന്നു ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ കോട്ടയെ തീൎത്തപ്പൊൾ "മാനുവെൽ കോട്ട എന്നു പേരും ഇട്ടു" വലിയ ക്രൂശെ പെരിങ്കുടക്കീഴിൽ എഴുന്നെള്ളിച്ചു പ്രദക്ഷിണം കഴിച്ചു, കോട്ടയുടെ നടുവിൽ ഉള്ള ബൎത്തൊല്മായ എന്ന മരപ്പള്ളിയിൽ പ്രവേശിച്ചപ്പൊൾ, ഗാസ്തൊൻ എന്ന പ്ര [ 58 ] ഞ്ചിസ്കാനപാതിരി ഇന്നല്ലൊനമ്മുടെ ദൈവത്തിന്നുഹിന്തുരാജ്യത്തിൽ വരുവാൻ ഒരുവാ
തിൽതുറന്നു അതിന്നു നിത്യംസ്തുതിച്ചു അറിവില്ലാത്തജാതികളൊടുയെശുവെഅറിയി
ക്കെണംഇത്രൊളംതുണനിന്ന പെരിമ്പടപ്പിന്റെഗുണവൃദ്ധിക്കായിട്ടും ഇവിടെ വെച്ചു
നിത്യം പ്രാൎത്ഥിക്കെണം എന്നു പ്രസംഗിച്ചു—ആയത് എല്ലാം പെരിമ്പടപ്പുകണ്ടും കെട്ടും അ
ൎത്ഥം ചൊദിച്ചറിഞ്ഞുംസന്തൊഷിച്ചു ഇത് ഒക്കയും നല്ലതുതന്നെ എന്നു കല്പിക്കയും
ചെയ്തു—

അതിന്റെശെഷം മത്സരിച്ചനായന്മാരുമായി ഓരൊചെറുയുദ്ധങ്ങൾ ഉണ്ടായപ്പൊ
ൾ–താമൂതിരിൟപറങ്കികൾക്ക ഒരുവട്ടം മാത്രം മുളകു ചരക്കു കൊടുക്കാതെ വിട്ടയച്ചാ
ൽപിന്നെഇങ്ങൊട്ടു വരികയില്ല എന്നു വെച്ചു കൊച്ചിക്കു ചുറ്റുമുള്ള എല്ലാദെശങ്ങ
ളിൽ നിന്നും മുളകു താൻ വാങ്ങിയും മറ്റവൎക്ക വില്ക്കാതെ ആക്കിയും പൊന്നതും അ
ല്ലാതെ കൊച്ചി കച്ചവടക്കാരെയും വശത്താക്കി അവരുംപരങ്കികളൊടുഅയ്യൊ
നിങ്ങളുടെ തീരാത യുദ്ധംനിമിത്തം മുളകഒട്ടുംവരുന്നില്ല ഞങ്ങൾ എന്തു ചെയ്യെ
ണ്ടു എന്നുവ്യാജമായി ദു‌ഃഖിച്ചുപറഞ്ഞാറെ– സെനാപതി പശെക് എന്നവീര
നെ തൊണികളൊടു കൂട പുഴവഴിയായി അയച്ചു– ആയവൻപലദിക്കിലുംശൂരതകാ
ട്ടി കമ്പളം എന്ന ദെശത്തിൽ ഇറങ്ങിയാറെ നായന്മാർ കൂവിട്ടു കൊണ്ടുഎവിടെ
നിന്നും വന്നു കൂടി ചെറുത്തുനിന്നിട്ടും ശത്രുമദ്ധ്യത്തൂടെ കടന്നു നാടു പാഴാക്കിഓ
രൊരൊചരക്കുകളെകൈക്കൽ ആക്കി എങ്കിലും ഒരു കപ്പൽ നിറെപ്പാൻ മാത്രം
ഉണ്ടായിവന്നില്ല—അതുകൊണ്ടു അൾബുകെൎക്ക കൊല്ലനഗരത്തിലെക്കഓടിഇറങ്ങി
ചരക്ക അന്വെഷിപ്പാൻസംഗതിവന്നു—

കണ്ണനൂർ കൊച്ചി ഈരണ്ടുസ്ഥലങ്ങളെക്കാളും കൊല്ലത്തുകച്ചവടം അന്നുഅധി
കം ശുഭമായിനടന്നു– ചൊഴമണ്ഡലം സിംഹളം വങ്കാളം മലാക്ക മുതലായതീര
ങ്ങളിൽനിന്നുകപ്പലുംപടകും നിത്യംവരുവാറുണ്ടു– അന്നു ഗൊവൎദ്ധനരാജാവ്
വെണാടുവാണുകൊണ്ടിരുന്നു– പാണ്ടിരാജ്യത്തിന്റെ തെക്കെ അംശം അവന്റെസ്വാ
ധീനത്തിൽ ആയി അവിടെ കായൽ എന്ന പട്ടണത്തിൽ തമ്പുരാന്റെ വാസം ഉണ്ടു—
രാജാവിന്റെ കീഴിൽ വില്ലു പ്രയൊഗിക്കുന്ന ൩൦൦ സ്ത്രീകളുംചെകം ചെയ്തിരിക്കുന്നുഎ
ന്നുംകെൾക്കുന്നു—

F.Müller*Editor* [ 59 ] പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസ്സവില

൧൧., നമ്പ്ര തലശ്ശെരി ൧൮൪൮ആഗുസ്ത

ഭൂമിശാസ്ത്രം–

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും(തുടൎച്ച)

പെയ്പൂർപുഴതുടങ്ങിഎഴുമലപൎയ്യന്തമുള്ളഭൂമിക്കുംമെൽപറഞ്ഞദെശത്തിന്നുംഭെദമി
ല്ലസമുദ്രത്തിൽനിന്നുസഹ്യാദ്രീയൊളംഎറദൂരമില്ലായ്കകൊണ്ടുനടുവിൽഉള്ളനാട്ടിൽചെ
റു കുന്നുകൾനിറഞ്ഞിരിക്കുന്നു ആകൃതിനിമിത്തംദെശംപണ്ടുപലചെറിയരാജ്യങ്ങളാ
യിവെൎവ്വിട്ടുകിടന്നിരുന്നു മുഖ്യമായ്തതെക്കകൊഴിക്കൊട്ടതാമൂതിരിരാജ്യവുംവടക്ക
ചെരക്കൽകൊലത്തിരിവാഴ്ചയും തന്നെക്രമത്താലെഇതെല്ലാംകുമ്പിഞിസൎക്കാരുടെ
കൈവശമായിപൊയിരാജാക്കന്മാൎക്കമാലിഖാനല്ലാതെമുമ്പെത്തഅനുഭവങ്ങളിൽഅ
ല്പമായൊരുജന്മിഭൊഗമത്രെശെഷിപ്പുള്ളുദെശംമിക്കതുംകൃഷിക്കഅനുകൂലമാക
കൊണ്ടുകുന്നുകളുംകുഴിനാടുകളുംനെല്വിളച്ചൽകൊണ്ടുംപലഫലവൃക്ഷങ്ങൾകൊണ്ടും
ശൊഭിച്ചിരിക്കുന്നുമലസമീപത്തുപട്ടണങ്ങളുണ്ടെന്നുപറഞ്ഞുകൂടാദെശാചാരപ്രകാരം
നാട്ടുകാർഒരുമിച്ചല്ലവെവ്വെറെപറമ്പുകളിൽപുരകെട്ടിപാൎത്തുവരുന്നുമാപ്പിള്ളമാർവ
സിക്കുന്നദിക്കുകളിലെഅങ്ങാടികളുള്ളുതളിപറമ്പത്തുംത്രിച്ചെറുകുന്നത്തുംകീഴൂർഅമ്പല
ത്തിലും മറ്റുംകഴിക്കുന്നഉത്സവങ്ങളിൽഅത്രെജനങ്ങൾഒരുമിച്ചുകൂടുംമലയാളബ്രാഹ്മ
ണർഈനാട്ടിൽചുരുക്കംതന്നെഉള്ളവർമിക്കവാറുംപൊട്ടന്മാരാകകൊണ്ടുഅവരെമാ
നിക്കുന്നത്‌മൌഢ്യമത്രെപലപട്ടന്മാരുംപരദെശത്തുനിന്നുകച്ചവടത്തിന്നായിട്ടുംമറ്റും
നാട്ടിൽവന്നുസഞ്ചരിക്കുന്നുകച്ചവടംമിക്കവാറുംമാപ്പിളമാരുടെകൈവശമായിരിക്കു
ന്നുനായന്മാർജന്മികളുംഡംഭികളുമായിസുഖിച്ചുപാൎക്കുന്നുതീയർമുതലായതാണജാതി
കൾകുടിയാന്മാരായികൃഷിചെയ്തുഒരൊകൈതൊഴിലുകളെനടത്തികൂലിക്കാരായിസെ
വിച്ചുകൊണ്ടിരിക്കുന്നു–നാട്ടകത്തുതാമ്രശ്ശെരി–കുറ്റിപുരം തളിപറമ്പുമുതലായസ്ഥലങ്ങ
ൾപ്രധാനംകടപ്പുറത്തുള്ളപട്ടണങ്ങളിൽമികെച്ചതകൊഴിക്കൊടുതന്നെപറങ്കികൾൟ
നാട്ടിൽവന്നസമയംമുതൽതാമൂതിരിയുടെമാഹാത്മ്യംക്ഷയിച്ചുപൊയവണ്ണംആനഗര [ 60 ] വുംവളരതാണതിന്റെശെഷംഠിപ്പുസുല്താൻസകലആപത്തുകൾ്ക്കുംകിരീടംധരിപ്പിച്ചു
൧൭൯൯ാമതിൽഇങ്ക്ലിഷ്കാർഅതിനെകൈക്കലാക്കിയപ്പൊൾമിക്കതുംഇടിഞ്ഞുവീണപ്രകാ
രമായിരുന്നുഎങ്കിലുംആസമയംമുതൽഇതുവരെയുംഅവിടത്തെകച്ചവടവുംധനമാഹാത്മ്യ
വുംജനപുഷ്ടിയുംവൎദ്ധിച്ചുപൊരുന്നു–കൊഴിക്കൊടുതലശ്ശെരിൟരണ്ടുപട്ടണ
ങ്ങളുടെനടുവിലുള്ളകരപ്രദെശത്തിൽപലവിധകൃഷികളുംതെങ്ങുമുതലായവൃക്ഷങ്ങളും
നിറഞ്ഞിരിക്കുന്നുകൊവില്കണ്ടിവടകരഎന്നചെറുപട്ടണങ്ങളിൽവെച്ചുമാപ്പിള്ളമാർ
അല്പാല്പംകച്ചൊടംചെയ്തുവരുന്നുതലശ്ശെരിയിൽനിന്നു൫നാഴികതെക്കൊട്ടുമയ്യഴിപട്ട
ണത്തിൽതന്നെപ്രാഞ്ചിക്കാരുടെവാഴ്ചനടാക്കുന്നു൧൬൮൩ക്രീ.അ.ഇങ്ക്ലിഷ്കാർതലശ്ശെരിയി
ൽവന്നുഒരുപാണ്ടിശാലഉണ്ടാക്കിപൊൎത്തുഗീസരുംഹൊല്ലന്തക്കാരുംതൊറ്റുനീങ്ങിഹൈ
ദരാലിഠിപ്പുസുല്താൻഎന്നമയിസൂർരാജാക്കന്മാർപട്ടുപൊയശെഷംമലയാളഭൂമിഎ
ല്ലാംഅവരുടെകൈവശമായിവന്നനാൾമുതൽഈപട്ടണംതന്നെഅവൎക്കുപ്രധാനമായി
രുന്നത്൧൭൯൯ാമതിൽകണ്ണനൂരുംകൈക്കൽവന്നപ്പൊൾഅവർക്രമത്താലെപട്ടാ
ളങ്ങളെയുംമറ്റുംതലശ്ശെരിയിൽനിന്നുഅവിടെക്കയച്ചുപാൎപ്പിച്ചത്കൊണ്ടുപട്ടണംവള
രെതാണുപൊയിഎങ്കിലുംമാപ്പിളളമാരുടെധനമാഹാത്മ്യവുംഉത്സാഹവുംകൊണ്ടുഇതുവ
രെയുംകച്ചൊടത്തിന്നുമുടക്കംവന്നുകാണുന്നില്ല.൧൫൦൫ാമതിൽപൊൎത്തുഗീസർകണ്ണനൂ
രിൽവന്നുപാണ്ടിശാലയുണ്ടാക്കിവളരെകാലംകച്ചവടംനടത്തിവരുമ്പൊൾഹൊല്ലന്തർഅ
വിടെനിന്നുംഅവരെപുറത്താക്കിവാണതിന്റെശെഷംമാപ്പിളളമാർനഗരവുംചുറ്റുമു
ള്ളനാടുംഅവരൊടുവിലെക്കവാങ്ങിഭരിച്ചുഅനന്തരംഹൈദരാലിയൊടുഇണങ്ങിഅധീ
നന്മാരായിഠിപ്പുസുല്താൻമരിച്ചശെഷംബീവിദെശമെല്ലാംഇങ്ക്ലിഷ്കാരുടെകൈക്കൽഎ
ല്പിക്കെണ്ടിവന്നുമാലിഖാൻമാത്രംഅവൾ്ക്കശെഷിച്ചിരിക്കുന്നു–പൊന്നാനിയിൽനിന്നു
വടക്കൊട്ടുള്ളതുറമുഖങ്ങളിൽവിശെഷമായതുകണ്ണനൂർതുറമുഖംതന്നെ–ഈപറ
ഞ്ഞമലയാളത്തിൽനടക്കുന്നആചാരങ്ങളുംജാതിഭെദങ്ങളുംകെരളൊല്പത്തിയിൽ
പറഞ്ഞിട്ടുണ്ടല്ലൊകണ്ണനൂർതലശ്ശെരികൊഴികൊടുഎന്നമൂന്നുപട്ടണങ്ങളിൽസത്യ
വെദവ്യാപനത്തിന്നായിതുടങ്ങിയതുഅജ്ഞാനാന്ധകാരംമുടിയെണ്ടതിന്നുവൎദ്ധി
ച്ചുവരുവൂതാക–

കിഴക്കസഹ്യാദ്രീ–തെക്കതിരുവിതാങ്കൊട്ടസംസ്ഥാനം–പടിഞ്ഞാറഹിന്തുസമുദ്രം [ 61 ] വടക്കപൊന്നാനിപ്പുഴൟനാലതിക്കകത്തകപ്പെട്ടകൊച്ചിരാജ്യംദ്വീപാകാരെണ
ഏകദെശം൩൦൦ചതുരശ്രയൊജനവിസ്താരമായിവ്യാപിച്ചുകിടക്കുന്നു–൧൭൯൯ാമതി
ൽഠിപ്പുസുല്ത്താൻതൊറ്റുമരിച്ചാറെഎങ്ക്ലിഷ്കാർകൊച്ചിപട്ടണവുംഅതിന്നുവടക്കൊട്ടുള്ള
കറ്റപ്പുറവുംസ്വീകരിച്ചുനാടുപെരിമ്പടപ്പുരാജാവിന്നുംഎല്പിച്ചുവിട്ടുആരാജ്യത്തിന്റെവ
ടക്കെഅംശംമിക്കതുംചളിപ്രദെശമാകകൊണ്ടുനെല്വിളച്ചലിന്നുഎറ്റവുംഉചിതമായിരി
ക്കുന്നുസമുദ്രത്തിന്റെഒരൊചെറുകൈകളുംനാട്ടിൽപ്രവെശിച്ചുഒഴുകുകകൊണ്ടുനാട്ടുകാ
ർമിക്കവാറുംചിതറികിടക്കുന്നകുന്നുകളിൽതെങ്ങ–മാവു–പിലാവുമുതലായഫലവൃക്ഷ
ങ്ങൾനിറഞ്ഞപറമ്പുകളിൽപുരകെട്ടിവസിക്കുന്നുകിഴക്കൊട്ടുള്ളസഹ്യമലയുടെഅവസ്ഥ
പറവാൻവിഷമംശീതകാലത്തിങ്കൽമാത്രംഅതിൽകയറിപൊകുവാൻപാടുള്ളുആന‌പു
ലിമുതലായകാട്ടുമൃഗങ്ങൾഅവിടെയുംപെരുകിവസിക്കുന്നുതാണഭൂമിമിക്കതുംദീന
ഭൂമിയാകകൊണ്ടുകൊച്ചിരാജ്യത്തിൽപ്രത്യെകംപനിപെരിക്കാൽമുതലായവ്യാധിക
ൾഅതിക്രമിച്ചുനടക്കുന്നു–൧൫൦൩ാമതിൽഅല്ബുകെൎക്കഎന്നപറങ്കിപ്പടനായകൻകൊ
ച്ചിയിൽകപ്പലൊടിച്ചുഎത്തികൊട്ടപണിയിച്ചുചെറുപട്ടാളംപാൎപ്പിച്ചനാൾമുതൽകൂടക്കൂട
പറങ്കികൾവൎദ്ധിച്ചുപള്ളികളെയുംമറ്റുംകെട്ടികച്ചൊടവുംകപ്പലൊട്ടവുംനടത്തിവാണതി
ന്റെശെഷം൧൬൬൩ാമതിൽഹൊല്ലന്തകാർപട്ടണംവളഞ്ഞുപിടിച്ചുപറങ്കികളുടെ
കച്ചവടമാഹാത്മ്യംതാഴ്ത്തിരൊമമതദ്വെഷികളാകകൊണ്ടുപള്ളികളെയുംപാണ്ടിശാലകളാ
ക്കിമാറ്റിധനവുംരാജ്യാധികാരവുംവൎദ്ധിപ്പിച്ചുവാഴുകയുംചെയ്തു–അനന്തരംഇങ്ക്ലീഷ്കാരും
ഹൊല്ലന്തരുമായിലങ്കാദ്വീപിലുംമലയാളകടപ്പുറങ്ങളിലുംമറ്റുംകച്ചവടശ്രദ്ധനിമിത്തം
യുദ്ധമുണ്ടായപ്പൊൾഹൊല്ലന്തർകൂടക്കൂടതൊറ്റുകൊച്ചിമുതലായപട്ടണങ്ങളിൽനിന്നുനീ
ങ്ങിപൊകെണ്ടിവന്നുഹൈദരാലിഠിപ്പുസുല്താൻഎന്നിരുവരുംമലയാളത്തിൽഎങ്ങുംവരു
ത്തിയയുദ്ധക്ലെശംകൊച്ചിരാജ്യത്തിന്നും പട്ടണത്തിന്നുംപറ്റിയതകൊണ്ടുംഇങ്ക്ലിഷ്കാർപ
ട്ടണംപിടിച്ചപ്പൊൾവെടിവെച്ചുകൊട്ടതകൎത്തതുകൊണ്ടുംഅനെകഭവനങ്ങളുംഇടിഞ്ഞു
നശിച്ചുമുമ്പെത്തശൊഭകെട്ടുധനവുംമാനവുംഎറിയവരിൽപലരുംപട്ടണംവിട്ടുപൊയതി
നാൽഇപ്പൊഴത്തെനിവാസികൾമിക്കവാറുംദരിദ്രന്മാരായിചമഞ്ഞുഅവരിൽവിലാത്തി
ക്കാരുടെസന്തതികൾഅല്പാല്പംകച്ചൊടംചെയ്തുംഅടുത്തമലനാട്ടിൽജാതിമുതലായമ
രങ്ങളെവെട്ടിച്ചുവരുത്തികപ്പലുകളെനിൎമ്മിച്ചുംകൊണ്ടുഉപജീവനംകഴിച്ചുവരുന്നു— [ 62 ] കൊച്ചിപട്ടണസമീപമുള്ളമട്ടാഞ്ചെരിയിൽഎകദെശം൨൦൦കുടികൾവെളുത്തയഹൂ
ദന്മാർവസിച്ചുമൊശശാസ്ത്രംആചരിച്ചുംകച്ചൊടംചെയ്തുകൊണ്ടുമിരിക്കുന്നുഅവർഎതുകാ
ലത്തിൽഈരാജ്യത്തെക്കുവന്നുഎന്നുനിശ്ചയിപ്പാൻപ്രയാസംപൂൎവ്വകാലത്തരൊമരുംയ
വനരുംമിസ്രരാജ്യത്തിൽനിന്നുകപ്പൽകയറിനിത്യംൟരാജ്യത്തിൽവന്നവാറുംകച്ചവടം
നടത്തിപാൎത്തവാറുംപലഇടത്തുംഅറിയിച്ചിട്ടുണ്ടു—മഹാരൊമചക്രവൎത്തിയുടെപ്രജകൾഎ
ന്നുപ്രസിദ്ധമാകകൊണ്ടുംകച്ചവടത്താൽവൎദ്ധിച്ചുണ്ടാകുന്നദ്രവ്യാഗ്രഹംകൊണ്ടുംഅന്നു
ബ്രാഹ്മണൎക്കല്ലശ്രമണർഎന്നബൌദ്ധന്മാരുടെമതഭെദത്തിന്നുഈകെരളത്തിൽആ
ധിക്യംഉണ്ടാകകൊണ്ടുംഇപ്പൊഴത്തെആചാരവുംഅനാചാരവുംഅന്നുഇല്ലായ്കകൊണ്ടും
കൊയ്മയുംനാടുവാഴികളുടെഈവന്നുപൊകുന്നവൎക്കവിരൊധംകാട്ടാതവണ്ണംശങ്കിച്ചുംസമ്മ
തിച്ചുംകൊണ്ടതിനാൽയഹൂദന്മാരുംവ്യാപാരംചെയ്തു‌ലങ്കാദ്വിപിൽകൂടിയിരുന്നുകൊടു
ങ്ങലൂരിൽകൂടവന്നുചിലകാലംപാൎത്തശെഷംഭാസ്കരരവിവൎമ്മാവുഎന്നപെരുമാൾവള
രെപ്രസാദിച്ചുഅവരിൽശ്രെഷ്ഠനായയുസ്സുഫ്ഇറവാനുക്കുംഅവൻസന്തതിക്കുംഅഞ്ചു
വണ്ണംഎന്നദെശവുംനാടുവാഴിസ്ഥാനവുംകൊടുത്തുവെണാടു—വെണാവലിനാടു—എറനാ
ടു—വള്ളുവനാടു—നെടുമ്പുറയൂർനാടു—ഇവറ്റിൽകൎത്താക്കന്മാരായതമ്പ്രാക്കന്മാരെയുമ്മ
റ്റുംസാക്ഷികളാക്കിമുയിറികൊട്ടുഇരുന്നരുളിചെപ്പുപാത്രംഎഴുതിക്കയുംചെയ്തു—൨00–൩൦൦
ക്രിസ്താബ്ദംഅവൎക്കുഇപ്രകാരംപെരുമാക്കന്മാരുടെകാലത്തമാനവുംസമ്പത്തുംഎറിവൎദ്ധിച്ച
ത്കൊണ്ടുകൂടക്കൂടപുതിയആളുകൾവന്നിട്ടുഅവരുടെസംഖ്യയുംപെരുകികച്ചവടത്തിൽ
വളരെകാലംഅത്യന്തലാഭവുംഅതിനാൽഒരൊസുഖഭൊഗങ്ങളുംഅനുഭവമായിവന്നു—
അനന്തരംനസ്രാണികളുടെക്ഷയംഅവൎക്കുംപറ്റിഅതിന്റെവിവരംതാഴെസുറിയാണി
കളുടെചരിത്രത്തിൽഎഴുതിഇരിക്കകൊണ്ടുഇവിടെപറയെണ്ടതല്ല—കൊച്ചിപട്ടണത്തിന്ന
ടുത്തനാട്ടിൽവസിക്കുന്നകറുത്തയഹൂദന്മാരുടെഅവസ്ഥവിവരിച്ചുപറവാൻനല്ല‌നിശ്ചയ
മില്ലപടിഞ്ഞാറെരാജ്യങ്ങളുടെപൂൎവ്വസുഖദുഃഖങ്ങളെഅവർഅറിയായ്കകൊണ്ടുംഹി
ന്തുക്കളിൽഅവരുടെദെഹരൂപത്തിലുംമറ്റുംഭെദമില്ലായ്കകൊണ്ടുംവെള്ളയഹൂദർഅ
വരെതങ്ങളിൽതാണജാതിഎന്നുനിരൂപിക്കകൊണ്ടുംയഹൂദമാൎഗ്ഗത്തിലുംഅവൎക്കന
ന്നസാമൎത്ഥ്യംഇല്ലായ്കകൊണ്ടുംഅവർപൂൎവ്വകാലത്തിൽഅടിമകളായി‌വെള്ളയഹൂദന്മാ
രെസെവിച്ചുംവ്യാപാരലാഭങ്ങളെകാംക്ഷിച്ചുമറ്റുപലഹെത്വന്തരെണഅവരുടെമാ [ 63 ] ൎഗ്ഗംഅംഗീകരിച്ചുമിരിക്കുന്നുഎന്നുതൊന്നുന്നു—

ദുൎലഭമായൊരുപുനൎദ്ദൎശനം

സ്വെദരാജ്യത്തുഫലൂൻഎന്നൊരുപട്ടണംഇരിമ്പിന്റെഉല്പത്തിസ്ഥാനംഎന്നുകീൎത്തി
പ്പെട്ടിരിക്കുന്നു—അവിടെപലരുംജീവപൎയ്യന്തംപൎവ്വതൊദരത്തിൽവെലഎടുത്തുദിവ
സംകഴിച്ചുവരുന്നു—൧൦൦വൎഷത്തിന്മുമ്പെആപണിക്കാരിൽഒരുയുവാവ്‌വിവാഹം
നിശ്ചയിച്ചുഒരുഞായറാഴ്ചകന്യയൊടുഒന്നിച്ചുപള്ളിക്കുപൊയിഅതിൽപ്രാൎത്ഥനതീ
ൎന്നശെഷംപാതിരിദെശാചാരപ്രകാരംപരസ്യമാക്കിയതാവിത്ഇന്നവൻഇന്നവളെ
ഭാൎയ്യയായിചെയ്തുകൊൾവാൻനിശ്ചയിച്ചിരിക്കുന്നുഅവരുടെവിവാഹത്തിന്നുവല്ലതും
മുടക്കംഉണ്ടുഎന്നുഅറിയുന്നവൻഅതുഇപ്പൊൾബൊധിപ്പിക്കെണം—എന്നതുകെട്ടാറെ
ആരുംഒന്നുംബൊധിപ്പിച്ചില്ലഎല്ലാവൎക്കുംസമ്മതമായിയുവാവ്സന്തൊഷിച്ചുകന്യ
യെനൊക്കിഇനിദിവസംപാൎത്താൽനാംദെവകടാക്ഷത്താൽഒന്നിച്ചുവസിക്കാംഎ
ന്നുന്ധകാൎയ്യമായിപറഞ്ഞു—പിറ്റെദിവസംരാവിലെഅവളെകണ്ടുസലാംചൊല്ലി
കടന്നുമലയെറിഇരിമ്പുകുഴിയിൽഇറങ്ങുകയുംചെയ്തു—കന്യആദിവസംതനിക്കക
ല്യാണവസ്ത്രംതുന്നിതുന്നികൊണ്ടുഎത്രയുംഅദ്ധ്വാനിച്ചതിൽപിന്നഹൊഅസ്തമി
പ്പാറായിഇപ്പൊൾഅവൻവരുംഎന്നുവിചാരിച്ചുവാതുക്കൽനിന്നുനൊക്കികൊണ്ടി
രുന്നു—രാത്രിആയാറെഅവനെകാണായ്കയാൽഅവൾകണ്ണീർവാൎത്തുകിടന്നു—ചൊവ്വാ
ഴ്ചയിലുംകൂട്ടരിൽനിന്നിട്ടുംഅവന്റെവൎത്തമാനംഒന്നുംസൂക്ഷ്മമായിഅറിവാറായിവന്നി
ല്ലഞായറാഴ്ചയിൽഅവൻകല്യാണത്തിന്നുവന്നതുംഇല്ല—കന്യതാൻഉണ്ടാക്കിയകല്യാണ
വസ്ത്രത്തെഒരുപെട്ടിയിൽഅടെച്ചുവെച്ചുആപ്രിയനെമറക്കാതെപാൎത്തു—അനെകപുരു
ഷന്മാർഅവളൊടുചൊദിച്ചുഎങ്കിലുംഅവനെഞാൻകാത്തിരിക്കുന്നുവല്ലൊഎന്നുചൊല്ലി
വൃദ്ധയാവൊളംവിധവയായിപാൎത്തു—

പിന്നെ൫൦വൎഷംകഴിഞശെഷം(൧൮൦൯)ആകുഴിയിൽഅധികംപൊന്തിവരു
ന്നവെള്ളത്തെനീക്കെണ്ടതിന്നുപണിക്കാർമറുകുഴികുഴിച്ചുമലയടിയിൽനിന്നുആവെ
ള്ളംപുറത്തുഒഴുക്കുകയുംചെയ്തു—അത്എല്ലാംവളരെകാലംതുത്ഥത്തൊടുചെൎന്നതാകകൊ
ണ്ടുനന്നഇരുളിച്ചവെൎവ്വെള്ളംതന്നെ—വെള്ളംഒഴിഞ്ഞശെഷംചരലുംമണ്ണുംനീക്കുമ്പൊൾ
ഒരുയുവാവിന്റെശവംകണ്ടുനൊക്കിയപ്പൊൾതല്ക്കാലംമരിച്ചപ്രകാരവുംകുഴിക്കാരുടെ [ 64 ] തൊൽവെഷം ഉള്ളവനാകുന്നതും കണ്ടിട്ടും ഇന്നവൻഎന്നുഅറിവാൻ ഒരു കുറ്റിയുംഉണ്ടാ
യില്ല– പണ്ടുതന്നെപാറയുടെഒരു പിളപ്പിൽ വിണിട്ടുണ്ടായിരിക്കും കെടു വൎജ്ജിപ്പാൻ തുത്ഥ
ജലത്തിന്നുവീൎയ്യംപൊരുമല്ലൊഎത്രയുംസുന്ദരൻ എന്നു ചിലർപറഞ്ഞപ്പൊൾഒരുകി
ഴവി വടികുത്തിഅടുത്തുവന്നുകുനിഞ്ഞു നൊക്കി അവന്റെ മെൽവീണുചുംബിച്ചും വളരെ
വിറെച്ചും സ്തുതിച്ചും കൊണ്ടശെഷം ചുറ്റും അതിശയിച്ചുനില്ക്കുന്നവരൊടുഇത് എന്റെഭ
ൎത്താവ് തന്നെ. ൮ദിവസംതാമസംവിചാരിച്ചത്൫൦ വൎഷം ആയി പൊയി വെണ്ടതില്ലഎ
ന്റെ മരണത്തിന്റെ മുമ്പെ ഞാൻ അവനെ കണ്ടതുമതിഎന്നുപറഞ്ഞുശൊഭയുള്ളശരീ
രത്തെതന്റെവീട്ടിൽവരുത്തിബന്ധുക്കൾആരുംഇല്ലായ്കയാൽ മറെപ്പാൻതാൻവട്ടംകൂട്ടി
ചെലവുകഴിച്ചുഒരുപെട്ടിതുറന്നു കല്യാണവസ്ത്രവും ഉറുമാലുംധരിച്ചുശവത്തെഎടുത്തുകൊ
ണ്ടുപൊകുമ്പൊൾപിന്നാലെശ്മശാനസ്ഥാനത്തൊളംവിവാഹത്തിന്നുഎന്നപൊലെനടന്നു
പൊയി– മറെച്ചപ്പൊൾഅവൾ കുഴിമെൽഇരുന്നു പറഞ്ഞു–നല്ലതു പത്തൊഇരിപതൊ
ദിവസംനീസുഖെനപാൎക്കഎനിക്കും സമയം അടുത്തുഞാൻവെഗംവരാം ഭൂമി ഒരുവട്ടം
വിഴുങ്ങി തിരികെകൊടുത്തതു രണ്ടാം പ്രാവശ്യം എന്നെക്കുംന്നു പിടിച്ചു കൊൾകയില്ലപൊൽ
എന്നുചൊല്ലിപുനരുത്ഥാനത്തിന്റെആശയാലെസന്തൊഷിച്ചുമടങ്ങി വീട്ടിൽ‌വന്നുപാൎക്ക
യും ചെയ്തു–

കെരളപഴമ

൧൯., അൾ്ബുകെൎക്കകൊല്ലത്തിൽ‌വ്യാപരിച്ചത്.

അന്നു കൊല്ലനഗരത്തിൽ വെണാടടികളുടെ കാൎയ്യക്കാരനായനമ്പിയാതിരി പറങ്കി
കപ്പൽ വന്നുഎന്നുകെട്ട ഉടനെഎതിരെറ്റു ചെന്നുമാനത്തൊടെകൈക്കൊണ്ടുരാജാ
വെ ഉണൎത്തിപ്പാൻ ആൾ അയക്കയുംചെയ്തു– കൊല്ലം മുതൽ കന്യാകുമാരിപൎയ്യന്തം൨൪കാ
തം വെണാടും പാണ്ടിക്കര൩൦ കാതത്തിൽ അധികവും അവന്റെ കൈവശമാകകൊണ്ടും
ൟഴത്തുനിന്നും കപ്പംകെട്ടുകകൊണ്ടുംആനഗുണ്ടിനരസിംഹരായരൊടുപടകൂടുവാൻഒ
ട്ടുംമടുക്കാത്തവൻ ആകകൊണ്ടും അൾ്ബുകെൎക്കവിനയത്തൊടെ കാൎയ്യാദികളെബൊധി
പ്പിച്ചുപ്രസാദംവരുത്തിരാജാവും താമൂതിരിയുടെമന്ത്രണത്തിന്നുചെവികൊടുക്കാതെ വി
ചാരിച്ചുപറങ്കികൾവന്നുപാണ്ടിശാലഎടുപ്പിച്ചുപാൎത്തുകച്ചവടംചെയ്യുന്നതിന്നുവിരൊധം
ഏതും‌ഇല്ലഎന്നുത്തരം കല്പിക്കയും ചെയ്തു— തല്ക്കാലത്തിൽ ആവശ്യമായമുളകിനെമന്ത്രികൾ
[ 65 ] താമസം കൂടാതെ കൊടുപ്പാൻ നിശ്ചയിച്ചതുംഅല്ലാതെനസ്രാണിവ്യാപാരികൾഅതിന്നാ
യി നന്ന ഉത്സാഹിച്ചു വെണ്ടുന്നതഒക്കെയും എത്തിക്കയും ചെയ്തു— അതുകൊണ്ടു അൾബുകെൎക്ക
വെണാടു മന്ത്രികളൊടുസമയവുംസത്യവും ചെയ്തു— ദസാ എന്ന മെധാവിയെ കൊണ്ടു കൊല്ലത്തു
പാണ്ടിശാലയെഎടുപ്പിച്ചു ഇവിടെ അറവികൾഇല്ല ചിലചൊനകന്മാരല്ലാതെമുസ
ല്മാനരും ഒട്ടുംഇല്ലല്ലൊ ക്രിസ്ത്യാനർ൬൦൦൦ കുടിഉണ്ടെന്നുകെൾക്കുന്നുഅതുനമുക്ക എത്രയുംഅ
നുകൂലം– ഇവരുമായി കലശൽ‌ഒന്നും സംഭവിക്കാതെ കണ്ടുഎെക്യപ്പെട്ടു കാൎയ്യം‌എല്ലാംഅ
വരൊടു ഒന്നിച്ചുവിചാരിച്ചുനടത്തെണം എന്നും ഉപദെശം പറഞ്ഞു— നസ്രാണികൾ്ക്ക ദിവസെന
വിശ്വാസംവൎദ്ധിച്ചപ്പൊൾ നായന്മാരാൽ തങ്ങൾ്ക്കസംഭവിച്ച ന്യായകെടുപലവിധംഅവർ
ബൊധിപ്പിച്ചു അൾ്ബുകെൎക്കഅവൎക്കവെണ്ടി അപെക്ഷിച്ചതിനാൽഅവൎക്കുമുമ്പെത്തക്രമ
പ്രകാരംസ്വജാതിക്കാർ മാത്രം ന്യായം‌വിസ്തരിക്കെണ്ടിയവർഎന്ന വ്യവസ്ഥവരുത്തിമറ്റു
ചിലസങ്കടങ്ങളെശമിപ്പിക്കയുംചെയ്തു— ആകയാൽ നസ്രാണികൾസന്തൊഷിച്ചു പറങ്കികൾ്ക്ക
പള്ളിയെകാട്ടിഇതു തൊമാശ്ലീഹാകെട്ടിയതതന്നെ എന്നും പുണ്യവാളർഇരുവരുംഇവിടെ
മണ്മറഞ്ഞു കിടക്കയാൽ എത്രയും പുണ്യമായസ്ഥാനംഎന്നുംചൊല്ലിഏല്പിച്ചുകൊടുക്ക
യുംചെയ്തു— അൾ്ബുകെൎക്ക ദസാഎന്ന മൂപ്പനൊടു കൂട ൨൦ ആളുകളെപാണ്ടിശാലയിൽപാൎപ്പി
ച്ചതിനാൽഒരുദൊമിനിക്കസന്യാസിയുംഉണ്ടു— അവന്നുറൊദ്രീഗ്എന്നപെർഉണ്ടു–ആയവ
ൻആ പള്ളിയെപുതുതാക്കി പ്രാൎത്ഥിച്ചും പ്രസംഗിച്ചും ഓരൊരൊനാട്ടുകാരെസ്നാനത്താൽസഭ
യൊടുചെൎക്കയുംചെയ്തു— ൩൦–തും–൪൦–തുംവയസ്സുള്ളവർ അനെകർ അതിനെകെട്ടാറെറൊ
ദ്രീഗിനെചെന്നുകണ്ടുഞങ്ങൾ നസ്രാണികൾതന്നെചെറുപ്പത്തിൽസ്നാനംഉണ്ടായൊഎന്നറി
യുന്നില്ലവളരെ കാലംഇവിടെ മൂപ്പന്മാർഇല്ലാഞ്ഞുഞങ്ങൾനാട്ടുകാരെപൊലെആയിപൊയി
കഷ്ടംനിങ്ങളുടെവരവിനാൽരാജൊപദ്രവവും അജ്ഞാനവും മറഞ്ഞുപൊയിദൈവത്തി
ന്നുസ്തൊത്രം എന്നു സന്തൊഷിച്ചുപറഞ്ഞുസ്നാനം എറ്റുപറങ്കികളുടെ ഘൊഷമുള്ളപ്രാൎത്ഥ
നകളിൽ കൂടുകയും ചെയ്തു— ഇങ്ങിനെപൊൎത്തുഗാലിന്നുകൊല്ലത്തുംനല്ലപ്രവെശനംവന്നതി
ന്റെശെഷം അൾ്ബുകെൎക്ക(൧൫൦൪.ജനു.൧൨) ചരക്കുനിറഞ്ഞ കപ്പലൊടും കൂട പുറപ്പെട്ടു
കൊച്ചിയിൽ എത്തുകയും ചെയ്തു—

൨൦., പൊൎത്തുഗാലും താമൂതിരിയും അല്പംസന്ധിച്ചതു—

കണ്ണനൂർ കൊച്ചി കൊല്ലം ഇങ്ങിനെ൩ സ്ഥലത്തും പറങ്കികൾ്ക്ക കച്ചവടംനടക്കുന്നു എന്നുംകൊ [ 66 ] ഴിക്കൊട്ടു മാത്രംനിത്യ കലഹവും അനവധി നാശവും ദുൎഭിക്ഷയുംവന്നുപറ്റിഇരിക്കുന്നുഎ
ന്നുംവിചാരിച്ചുതാമൂതിരി അനുജനെഅനുസരിച്ചുഅൾ്ബുകെൎക്കിന്നുആളയച്ചുനമുക്കുസ്നെ
ഹംവെണം ഇനി ഒരുനാളുംവിരൊധം അരുത് അതിന്നുഎന്തുവെണ്ടിയത്എന്നുചൊദിച്ച
പ്പൊൾ–൧., കവൎന്നുപൊയതിന്നുപകരമായിതാമൂതിരി ൯൦൦ കണ്ടി മുളകുഇങ്ങൊട്ടു തന്നെ
ക്കെണം.൨., കൊഴിക്കൊട്ടുള്ളചൊനകന്മാൎക്ക മക്ക മിസ്രകളൊടുള്ളകച്ചവടംഇനിഅരുത്
൩., പെരിമ്പടപ്പും താമൂതിരിയുംനിത്യംഇണങ്ങിക്കൊണ്ടിരിക്കെണം ൪., കൊച്ചിയിൽനിന്നു
അങ്ങൊട്ടുഓടി ആശ്രയിച്ചുപൊയ൨വെള്ളക്കാരെ ഇങ്ങ്എല്പിച്ചു തരെണംഎന്നിങ്ങിനെ
അൾ്ബുകെൎക്ക കല്പിച്ചസന്ധി വിവരം— ആശ്രിതന്മാരെഒരുനാളുംകൈവിട്ടുകളവാൻ കഴി
കയില്ല ശെഷം എല്ലാംചെയ്യാം ഇതുമാത്രം എനിക്ക എത്രയും മാനക്കുറവാകുന്നുഎന്നുതാ
മൂതിരിഉത്തരം പറഞ്ഞതിൽപിന്നെ–അൾബുകെൎക്ക്വെണ്ടതില്ലവെള്ളക്കാർ ഇരുവരും
കൊഴിക്കൊട്ടു സുഖിച്ചുപാൎക്കട്ടെഎന്നുസമ്മതിച്ചാറെ– ഇരുപക്ഷക്കാരുംനിരപ്പാകയും
ചെയ്തു— അതിനാൽ മുസല്മാനൎക്കുണ്ടായദ്വെഷ്യം ആൎക്കുംപറഞ്ഞു കൂടുമൊ– ചിലർ ഉടനെ
കുഞ്ഞിക്കുട്ടികളെചെൎത്തുകൊണ്ടുകൊഴിക്കൊട്ടുനിന്നു പുറപ്പെട്ടു പൊയി. നമ്പിയാതി
രിതാമസം കൂടാതെ കൊടുങ്ങല്ലൂരിൽ വന്നു അവിടെ ഉള്ള ചെകവരെനാട്ടിലെക്ക് വിട്ടയ
ച്ചുതാൻവാഗ്ദത്തപ്രകാരം മുളകുവെച്ചുകൊടുപ്പാൻ തുടങ്ങുകയും ചെയ്തു—

അപ്പൊൾ കച്ചവടത്തിന്നും ക്രിസ്തമാൎഗ്ഗത്തെ അറിയിക്കുന്നതിന്നും നല്ല പാങ്ങുണ്ടായതുനിമി
ത്തം പൊൎത്തുഗീസർ പലരും സന്തൊഷിക്കുമ്പൊൾതന്നെഎല്ലാംഅബദ്ധമായിപൊയിഒ
രുരാത്രിയിൽ മുളകു കയറ്റിയ ഒരു തൊണിപൊൎത്തുഗാൽ പടകിനൊടുസമീപിച്ചപ്പൊ
ൾഇങ്ങുവരുവിൻമുളകു എല്ലാം ഇങ്ങൊട്ടുവെണംഎന്നു വിളിച്ചതിന്നു മലയാളികൾഅങ്ങി
നെഅല്ലഇതു കൊടുങ്ങലൂരിലെക്ക എത്തിക്കെണ്ടുന്നചരക്കാകുന്നുഎന്നുത്തരംപറഞ്ഞു
തണ്ടു വലിച്ചൊടിയാറെ. പൊൎത്തുഗീസർഇതു കളവുഎന്നുനിരൂപിച്ചു കലശൽ തുടൎന്നു
തൊണിപിടിച്ചുഒരാളെകൊല്ലുകയുംചെയ്തു—

പലൎക്കും മുറി എറ്റിരിക്കുന്നുഎന്നും ൬ ആൾ മരിച്ചു എന്നും ചിലപറങ്കി ഗ്രന്ഥങ്ങ
ളിൽ കാണുന്നു— അതിന്നു താമൂതിരിഉത്തരം ചൊദിച്ചപ്പൊൾപറങ്കികൾനാണത്തെമറെ
ച്ചുഅഹങ്കരിച്ചുനമ്പിയാതിരിസ്നെഹരക്ഷെക്കായി എത്രഉത്സാഹിച്ചിട്ടും താമൂതിരിഈപ
റങ്കികളെവിശ്വസിച്ചുകൂടാഎന്നുവെച്ചുപടെക്കപിന്നെയുംവട്ടം കൂട്ടുകയും ചെയ്തു—

F. Müller. Editor. [ 67 ] പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨ പൈസ്സവില

൧൨., നമ്പ്ര തലശ്ശെരി ൧൮൪൮ സപ്തമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

പറങ്കികൾ മലയാളത്തിൽ വന്ന നാൾ മുതൽ രൊമ മതം എങ്ങും പ്രസിദ്ധമാക്കി നടത്തു
വാൻ ഉത്സാഹിച്ചു പയമഠസന്യാസികളെയും കൂട്ടികൊണ്ടുവന്നുനയം കൊണ്ടും ഭയം
കൊണ്ടും മലയാളനിവാസികളെരൊമക്രിസ്ത്യാനികളാക്കിയതിനാൽ കൊച്ചി തുരുവിതാ
ങ്കൊടുമുതലായ രാജ്യങ്ങളിൽ ഇന്നുവരെയും‌ആ മതക്കാർ പെരുകി വസിക്കുന്നു കൊച്ചി
യിൽ നിന്നു അല്പം കൊഴക്കൊട്ടുള്ള പരാപുഴയിൽ‌പാൎക്കുന്ന അദ്ധ്യക്ഷൻ നാട്ടിൽ‌ചി
തറി ഇരിക്കുന്നരൊമസഭകളെ ഭരിച്ചുപാതിരികളെ വളൎത്തി ഒരൊസ്ഥലങ്ങളിലെക്കയ
ച്ചുരൊമമതാചാരങ്ങളെനടത്തിച്ചുകൊണ്ടുമിരിക്കുന്നു– നസ്രാണികൾ പലരും‌പുരാണവി
ശ്വാസംഉപെക്ഷിച്ചു കച്ചവടലാഭം വിചാരിച്ചും പറങ്കികൾ സ്ഥാപിച്ച അന്വെഷണസം
ഘങ്ങളെ ഭയപ്പെട്ടും‌കൊണ്ടുരൊമമതക്കാരായി തീൎന്നിരിക്കുന്നു–

ഈ നസ്രാണികൾ കെരളത്തിൽ‌വന്ന പ്രകാരം‌പറയുന്നു അപ്പൊസ്തലനായ തൊമാഹി
ന്തുരാജ്യത്തൊളം വന്നു കൊടുങ്ങലൂരിലും എത്തി സുവിശെഷം അറിയിച്ചുഎറിയആളു
കളെ വിശ്വസിപ്പിച്ചു ബ്രാഹ്മണരുടെ ൟൎഷ്യകൊണ്ടു രക്തസാക്ഷിയായി കഴിഞ്ഞു
എന്ന പാരമ്പൎയ്യവൎത്തമാനത്തിലും നസ്രാണികൾനമസ്കാരങ്ങളിൽ സ്തുതിച്ചു വരുന്ന കഥ
കളിലും മറ്റും‌എത്രസത്യമുണ്ടെന്നു ദൈവത്തിന്നറിയാം– ക്രിസ്തുവിന്റെ സുവിശെഷം
പുരാണ കാലത്തിൽ ൟരാജ്യത്തൊളം പരന്നുവന്നുഎന്നതിന്നുസംശയം ഇല്ല മിസ്രയി
ലെശാസ്ത്രിയായ പന്തൈനൻ ൧നും ക്രി. അ. പുറപ്പെട്ടു കിഴക്കെ രാജ്യങ്ങളിൽ സുവിശെ
ഷമറിയിച്ചു ൟ ഖണ്ഡത്തൊളം വന്നപ്പൊൾ എബ്രയസുവിശെഷവും ക്രിസ്തുമാൎഗ്ഗത്തി
ന്റെ അടയാളങ്ങൾചിലതുംഇവിടെകണ്ടിരിക്കുന്നു–

അക്കാലംൟനാട്ടുകാർ കപ്പൽ വഴിയായി പൊയി അന്യരാജ്യങ്ങളെകണ്ടു വിശെഷങ്ങ
ളെഅറിഞ്ഞു മടങ്ങി വരുവാറായിരുന്നു– എഴിമയിൽ തന്നെ അന്യമതക്കാർ വന്നുകി [ 68 ] ഴിഞ്ഞുകൊലത്തിരിയെമാൎഗ്ഗത്തിൽകൂട്ടിയപ്പൊൾഅവൻമാടായിനഗരത്തിലുംമറ്റും
പള്ളികളെഎടുപ്പിച്ചുമതക്കാൎക്കഅങ്ങാടികളെയുംതീൎത്തുപരശുരാമന്റെദ്വെഷ്യംജ്വ
ലിച്ചിട്ടുസ്ഥാനഭ്രഷ്ടനായികുറയതെക്കൊട്ടുപൊയിവളൎഭട്ടത്തെപള്ളിയെയുംപട്ടണത്തെ
യുംതീൎത്തുപാൎക്കയുംചെയ്തു—എന്നുകെരളമഹാത്മ്യത്തിൽപറഞ്ഞുകെൾ്ക്കുന്നു—ഈവന്നവ
ർസത്യക്രിസ്ത്യാനികളൊവല്ലവെദങ്കള്ളരൊഎന്നുനിശ്ചയിപ്പാൻപാടില്ല—പാൎസിക്കാരനാ
യമണിസ്വദെശത്തിൽനടപ്പായിക്കണ്ടദ്വന്ദ്വജ്ഞാനത്തെവിടാതെക്രിസ്തവചനത്തൊടുക
ലൎത്തിസത്യത്തിന്റെഛായയുംകരെറ്റിയാറെഇക്കരെക്കുംമറ്റുംശിഷ്യന്മാരെചെൎത്തു
കൊള്ളുന്നദൂതരെഅയച്ചു.൨൭൦ക്രി.അ.ആയവർമലയാളത്തിൽവൎദ്ധിച്ചുമണിഗ്രാമംഊ
രിനെഉണ്ടാക്കിഎന്നുചിലരുടെപക്ഷം—

അതിന്റെശെഷംഅരീയൻഎന്നൊരുമിസ്രക്കാരൻദൈവപുത്രൻസ്രഷ്ടാവല്ലസൃ
ഷ്ടികളിൽആദിസൃഷ്ടിഅത്രെപറഞ്ഞുസഭയിൽഎങ്ങുംഛിദ്രമുണ്ടാക്കി൩൨൦ക്രി.
അ.വിവാദംതീൎത്തുഐക്യമത്യംവരുത്തുവാൻകൊൻസ്തന്തിൻചക്രവൎത്തിയുടെകല്പ
നയാലെമെത്രാന്മാർനാലുദിക്കിൽനിന്നുവന്നുനിരൂപിച്ചകൂട്ടത്തിൽപാൎസിഹിന്തൂൂര
ണ്ടുഖണ്ഡത്തിന്നുംമെത്രാനായയൊഹനാൻഎന്നൊരുത്തൻചെരുകയുംചെയ്തു—ദൈ
വപ്രിയൻഎന്നൊരുദ്വീപുക്കാരൻസ്വരാജാവിൻകല്പനയാലെ൩൩൦.ക്രി.അ.രൊമ
മണ്ഡലത്തിൽപൊയിപാൎത്തുഅവിടെനടക്കുന്നഅറിവുപൊരുൾഒക്കെഗ്രഹിച്ചുഅരീയപു
ളിപ്പുചിലതുവെദത്തൊടുകലൎന്നുഹിന്തുഖണ്ഡത്തിലെക്കമടങ്ങിയാറെക്രിസ്തീയകച്ചവട
ക്കാരൊടുംനാട്ടുകാരൊടുംസുവിശെഷംതന്റെഅറിവിൻപ്രകാരംഉപദെശിച്ചുകൊണ്ടു
വന്നു൩൫൦.ക്രി.അ.മറ്റുംപലപ്രകാരത്തിൽസത്യസൂൎയ്യന്റെരശ്മികൾചിലതുൟനാ
ട്ടിൽപറ്റീട്ടുണ്ടായിരിക്കും—

അനന്തരംയെശുവിന്റെഅമ്മദെവമാതാവല്ലമനുഷ്യപുത്രന്നുമാതാവത്രെഎന്നു
സുറിയാണിനസ്തൊൎയ്യൻവെദപ്രകാരംഉപദെശിക്കുമ്പൊൾ൪൨൦.ക്രി.അ.സഭകൾ്ക്കപിന്നെ
യുംവാഗ്വാദംഉണ്ടായതിനാൽസുറിയാണികൾമിക്കവാറുംനിരൂപിച്ചാറെയെശുവെക്കാളും
അമ്മയെഎറ്റവുംബഹുമാനിക്കുന്നയവനസഭയെവിട്ടുപിരിഞ്ഞുനസ്തൊൎയ്യന്റെഉപ
ദെശംകൈക്കൊണ്ടുപാൎസിസഭക്കാരുംഅവരുടെപക്ഷംനിന്നുമലയുംകടലുംകടന്നുഅറി
വില്ലാത്തജാതികൾ്ക്കദൈവബൊധംവരുത്തുവാൻതുടങ്ങി—ഇപ്രകാരംനസ്തൊൎയ്യർകിഴക്കെ [ 69 ] ദിക്കുകളിൽപരന്നുവൎദ്ധിക്കുംകാലംഅവരിൽകൂടിയകൊസ്മാഎന്നസന്യാസികപ്പൽവ
ഴിയായിസിംഹളദ്വീപിലുംമുളകുണ്ടാകുന്നഈമലനാട്ടിലുംവന്നുഅനെകപള്ളികളെയും
മൂപ്പരെയുംകണ്ടുപുറപ്പെട്ടുതുളുനാട്ടിലെകല്യാണപുരിയിൽഎത്തുമ്പൊൾപാൎസിയിൽനിന്നു
അയച്ചഒരുമെത്രാൻഅവിടെഉണ്ടുഎന്നറിഞ്ഞപ്രകാരംസ്വദെശക്കാൎക്കഎഴുതിബൊ
ധിപ്പിക്കയുംചെയ്തു—ൟകച്ചവടക്കാർസുറിയനാട്ടിൽനിന്നുണ്ടാകകൊണ്ടുസുറിയാണി
കൾഎന്നപെർനടപ്പായിവന്നു—നസ്രത്തൂരിൽനിന്നുപുറപ്പെട്ടുപൊന്നയെശുവിനെസെ
വിക്കയാൽനസ്രാണികൾഎന്നപെർപറവാൻകാരണം—ഈനസ്തൊൎയ്യർഅല്ലാതെ
അവൎക്കശത്രുക്കളായവകക്കാരുംമലയാളത്തിൽവന്നു—അവർക്രിസ്തുവിന്നുമനുഷത്വ
വുംദെവത്വവുംഉണ്ടെന്നല്ലദൈവംമനുഷ്യനായവതരിച്ചനാൾമുതൽഅവൻശരീര
വുംആത്മാവുംസകലവുംദൈവമയംഎന്നുവെച്ചുഎകസ്വരൂപക്കാർഎന്നപെർഎടു
ത്തുവൎദ്ധിച്ചശെഷംയാകൊബഎന്നസന്യാസി൫൫൦.ക്രി.അ.അവരുടെപള്ളികളെ
നൊക്കിവിചാരിച്ചുഅന്ത്യൊക്യയിൽഒരുപത്രീയൎക്കാവിനെസ്ഥാപിച്ചതിനാൽആമത
ഭെദത്തിന്നുയാകൊബ്യർഎന്നനാമംവരികയുംചെയ്തു—അവരുംമലയാളത്തിൽവന്നുപാ
ൎത്തുഅന്ത്യൊക്യയിൽനിന്നുംമിസ്രയിൽനിന്നുംഉപദെഷ്ടക്കാന്മാർകൂടക്കൂടവന്നുഅവ
രുടെസഭകളെനടത്തും—

ഇപ്രകാരംനസ്രാണികളുംമറ്റുംഎകദെശം൧൦൦—൬൦൦ക്രി.അ.കൂടക്കൂടൟമലയാ
ളത്തിൽവന്നുഎന്നുതൊന്നുന്നു—അവർവടക്കെപാൎസിമുതൽതെക്കെഈഴത്തൊളംകച്ചവടം
നടത്തികാലക്രമത്തിൽസമ്പത്തുഎറവൎദ്ധിച്ചുവിശ്വാസികളുടെഎണ്ണംവളരുകയുംചെയ്തു—
അവരുടെചരിത്രംമുഴുവനുംഈഭൂമിശാസ്ത്രത്തിൽപറഞ്ഞുകൂടാലൊകമാനവുംധനമാ
ഹാത്മ്യവുംകാക്ഷിച്ചുഅവർവിശ്വാസസ്നെഹങ്ങളിൽക്രമത്താലെകുളിൎന്നുക്രിസ്തവ
ചനംമറന്നുഅവരുടെതലവനായരവികൊൎത്തന്നുഎകദെശം൭൮൦.ക്രി.അ.മണി
ഗ്രാമത്തിലെരാജത്വവുംദെശാനുഭവവുംപരദെശവ്യാപാരികളിൽശ്രെഷ്ഠതയുംചെ
രമാൻലൊകപ്പെരുഞ്ചെട്ടിയാൻഎന്നപെരുംവന്നതിനാൽഅജ്ഞാനത്തെഉറപ്പിക്കുന്ന
രാജാക്കന്മാരെയുംകപടംകൊണ്ടുജീവനംകഴിക്കുന്നബ്രാഹ്മണരെയുംരസിപ്പിക്കെ
ണ്ടിവന്നുസുറിയാണിവാക്കശ്രെഷ്ഠംഎന്നുവെച്ചുഇതത്രെപള്ളികൾക്കകൊള്ളാംഎന്നു
നസ്രാണികൾനിശ്ചയിച്ചുമലയായ്മയിൽക്രിസ്തരഹസ്യങ്ങളെപറവാനുംകെൾ്പാനുംഇടവ [ 70 ] ന്നില്ല– കൎത്തനാർ ആകുന്നു മൂപ്പന്മാൎക്ക വെദവും ശെഷിച്ചവൎക്ക രാമായണം മുതലായ
കാവ്യങ്ങളും വശമായാൽ മതിഎന്ന ഞായം ഉണ്ടായി നായന്മാൎക്ക ഒത്തഅഭിമാനം കൂ
ട വൎദ്ധിച്ചതിനാൽ ജാതിഭെദവും സംഭവിച്ചു ക്രിസ്തങ്കലെ വിശ്വാസം വളരാതെജാ
തിമൎയ്യാദകളെയും വിട്ടു ലക്ഷണം, ശകുനം, ഒടി, ആഭിചാരം, മുതലായ വിദ്യകളെയും
അഭ്യസിച്ചു അജ്ഞാനികൾ എന്ന പൊലെ ശ്രാദ്ധം ഊട്ടുകനെയ്യിൽ വിരൽ മുക്കുക
മുതലപ്പുഴ നീന്തികടക്ക മഴുചുട്ടെടുക്ക ഓണദിവസം പടക്കളിക്കഅങ്കം കുറെച്ചു മരി
ക്ക ഇങ്ങിനെയുള്ള ആചാരങ്ങളെയും ആശ്രയിച്ചുനാട്ടുകാരൊടിണങ്ങി വന്നു– ഇപ്രകാ
രം‌അവർആത്മരക്ഷയെവിചാരിയാതെലൌകികഭൊഗികളും ദുൎന്നടപ്പുകാരുമായി
പൊയതിനാൽ ദൈവം തല്കാലത്ത അവൎക്കശിക്ഷയും താഴ്ചയും വരുത്തിഇരിക്കുന്നു—

കെരളപഴമ

൨൧– പശെകു പെരിമ്പടപ്പിന്റെ രാജ്യം രക്ഷിച്ചുതുടങ്ങിയത്–

അൾ്ബുകെൎക്ക മലയാളത്തിൽനിന്നു വിട്ടുപൊകുമ്മുമ്പെ പൊൎത്തുഗാലിൽ ചങ്ങാതിയായ
കൊയപക്കികൊഴിക്കൊട്ടുനിന്നുവൎത്തമാനം അറിയിപ്പാൻ ചൊല്ലിവിട്ടതിപ്രകാരം–
ആപത്തുവരുമാറുണ്ടുൟയാണ്ടെ മഴക്കാലം പെരുമാരിയായ്തീരും നമ്പിയാതിരി സ
മാധാനരക്ഷെക്കായി അദ്ധ്വാനിക്കുന്നുഎങ്കിലുംതാമൂതിരിയും മാപ്പിള്ളമാരുംശെ
ഷം മഹാലൊകരുംവെള്ളക്കാരെ ഒടുക്കിക്കളവാൻനിശ്ചയിച്ചിരിക്കുന്നുകൊലത്തി
രിയും വെണാടടികളും തക്കംനൊക്കിസഹായിക്കുംസൂക്ഷിച്ചു നൊക്കുവിൻ– എന്നതു
കെട്ടാറെഅൾ്ബുകെൎക്ക പൊൎത്തുഗീസസ്ഥാനികളൊടുമന്ത്രിച്ചാറെ കരയിൽ പാൎപ്പാൻ‌ആ
ൎക്കും മനസ്സായില്ലവിലാത്തിക്കപൊകെണംഎന്നുഎല്ലാവൎക്കുംഅത്യാഗ്രഹംജനിച്ചു–
പശെകു മാത്രം കൊച്ചിക്കൊട്ടയെ രക്ഷിപ്പാൻസന്തൊഷത്തോടെ ഭരം ഏറ്റപ്പൊ
ൾ അൾബുകെൎക്കരൊഗികളും മറ്റും ആകെ ൧൫൦ വെള്ളക്കാരെകൊട്ടയിലും രണ്ടു
പടവിലും പാൎപ്പിച്ചു കപ്പലുകളിൽ ചരക്കു മുഴുവനാകാഞ്ഞതകൊണ്ടു (൧൫൦൪– ജനവ
രി.൩൧) കൊച്ചിയിൽനിന്നുഒടി കണ്ണനൂരിൽനിന്നു അല്പം ഇഞ്ചിവാങ്ങി കരെറ്റി അ
യ്യൊ ദൈവമെ പശെകിലും കൂട്ടരിലും കനിഞ്ഞു കടാക്ഷിക്കെണമെ എന്നുപലരുംപ്രാ
ൎത്ഥിച്ചുകൊണ്ടിരിക്കെവിഷാദത്തൊടും കൂടയുരൊപക്കായി മടങ്ങി ഓടുകയും ചെയ്തു–

പശെകു കണ്ണനൂരിൽനിന്നു അരിയും മറ്റും വാങ്ങി കൊച്ചിക്കു വന്ന് എത്തിയപ്പൊൾ [ 71 ] പെരിമ്പടപ്പ് നൈരാശ്യം പൂണ്ടു വലയുന്നു എന്നു കെട്ടു വളരെഘൊഷത്തൊടെ കൂടിക്കാ
ഴ്ചെക്കു ചെന്നാറെ എന്തു പറഞ്ഞിട്ടും രാജാവിന്നു പ്രസാദം വരുത്തുവാൻ വഹിയാതെആ
യി ഒടുവിൽ രാജാവ് പറഞ്ഞു പട ഉണ്ടായാൽ നിങ്ങൾ കൊല്ലത്തൊ കണ്ണനൂരിലൊ എവിട
വാങ്ങി പാൎപ്പാൻ മനസ്സാകുന്നു എന്നെചതിക്കരുതെ. സത്യമെ പറയാവുഎന്നുകണ്ണീർ ഒ
ലൊല വാൎത്തുപറഞ്ഞത് കെട്ടപ്പൊൾ–പശെകു ക്രൊധം നടിച്ചു ഇത് ഒക്ക മാപ്പിള്ളമാരു
ടെ ചതിവാക്കു സംശയം എന്തിന്നു താമൂതിരിവരട്ടെ ൧൫൦ പൊൎത്തുഗീസരും എകനായ
ക്രിസ്തവും ഒരു ഭാഗത്തുതന്നെനിന്നാൽ എതു മാറ്റാനെയും തടുപ്പാൻ മതിയാകും എന്നു പറ
ഞ്ഞു കൊച്ചിയെ രക്ഷിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു– അന്നു താമൂതിരിപക്ഷത്തിൽനില്ക്കുന്ന
ഒരു വലിയ കച്ചവടക്കാരൻ ഉണ്ടു ഇസ്മാലിമറക്കാർ എന്നുപെർ അവൻ അരിവരുത്തി
നെ മുടക്കി ഓരൊരൊ ഭയവൎത്തമാനം പറഞ്ഞു നടത്തിപട്ടണക്കാൎക്ക ഓടിപൊവാൻ സംഗതി
വരുത്തിയപ്പൊൾ പശെകുകച്ചവടക്കാർഎല്ലാവരെയും വരുത്തി താമൂതിരി കടവ് കട
ക്കാതെഇരിക്കെണ്ടതിന്നു ഞാൻതന്നെ നെരിടും അതുകൊണ്ടു നിങ്ങൾ സ്വസ്ഥരായി
രിക്കെണം പൊവാൻ വിചാരിക്കുന്നവനെ ഞാൻ തൂക്കും എന്നിങ്ങിനെ കണ്ണു ചുകപ്പിച്ചു
കല്പിച്ചാറെ എല്ലാവരും ശങ്കിച്ചടങ്ങി പശെകുരാപ്പകൽ പട്ടണത്തിൽ ചുറ്റി കാത്തു
കൊണ്ടു ഇടപ്പള്ളി മുതലായ ദെശങ്ങളിലും പൊയി തീക്കൊടുത്തു പശുക്കളയും തൊണി
കളെയും കൈക്കൽ ആക്കി പൊരുമ്പൊൾ മാപ്പിള്ളമാർ ഇവൻ ഒരു മാതിരി പിശാച
ആകുന്നു എന്നു നിരൂപിച്ചു വെറുതെ പാൎക്കയും ചെയ്തു–

൨൨– താമൂതിരിയുടെ വമ്പട–

൧൫൦൪ മാൎച്ച ൧൬ാം. താമൂതിരി സന്നാഹങ്ങളൊടു കൂട ഇടപ്പള്ളിയിൽ എത്തി എന്നു കെട്ട
പ്പൊൾ പശെകു ൬൦ ചില്വാനം പറങ്കികളെ കൊട്ടയിൽ പാൎപ്പിച്ചു ശെഷമുള്ളവരൊ
ടു കൂട താൻ പള്ളിയിൽ ചെന്നു ആരാധന കഴിഞ്ഞ ഉടനെ തൊണികളിൽ കരെറി
കൊയിലകം മുമ്പാകെ എത്തുകയും ചെയ്തു– അന്നു പെരുമ്പടപ്പിന്നു ൫൦൦൦ നായന്മാർഉള്ള
രിൽ ൫൦൦ പെരെ തെരിഞ്ഞെടുത്തു പശെകിന്റെ വശത്ത എല്പിച്ചു ഇവരെ നടത്തെണ്ടു
ന്നവർ കണ്ടകൊരു എന്നും പെരിങ്കൊരു എന്നും ഉള്ള കൊയിലധികാരികളും പള്ളുതു
രുത്തി കൈമളും അടവിൽ പണിക്കരും അത്രെ– രാജാവ് കരഞ്ഞു അവരെ യുദ്ധത്തിന്നു
വിട്ടയച്ചപ്പൊൾ പശെകിനൊടു നിങ്ങളുടെ ജീവരക്ഷെക്കായിട്ടു നൊക്കുവിൻ എന്നു [ 72 ] പറഞ്ഞാറെ ആയവൻ ചിരിച്ചു നിങ്ങൾ എണ്ണം വിചാരിച്ചു ഭയപ്പെടുന്നു ഞങ്ങളുടെ ദൈ
വം കല്ലല്ലഅല്ലൊ എന്നു പറഞ്ഞു പുറപ്പെട്ടു ശനിയാഴ്ച രാവിലെ കമ്പലം കടവിൽ
എത്തി താമൂതിരിയുടെ ആൾ ചുരുക്കമാകകൊണ്ടു വെഗം കയറി അനെകം പശുക്ക
ളെ അറുപ്പാനായി കൊണ്ടുപൊകയും ചെയ്തു– അതിനാൽ കൊച്ചിനായന്മാർ വളരെ
ദുഃഖിച്ചുപൊരുമ്പൊൾപടനാൾ കുറിക്കെണ്ടതിന്നായി ഒരു പട്ടർ വന്നു താമൂതിരിയുടെ ക
ല്പനയാൽ നാളെ പടഉണ്ടാകുംഎന്നും നിന്നെ കൊല്ലും എന്നും അറിയിച്ചു അതിന്നു
പശെകു നിങ്ങടെ ജ്യൊതിഷാരികൾ്ക്ക കണക്കു തെറ്റിപൊയി നാളയല്ലൊഞങ്ങളുടെ
മഹൊത്സവത്തിലെ ഒന്നാം ഞായറാഴ്ച എന്നു പറഞ്ഞു ആയുധക്കാരെ അറിയിച്ചു
അവരും രാത്രി മുഴുവനും അഹങ്കരിച്ചും കളിച്ചും രാവിലെ സ്വൎഗ്ഗരാജ്ഞിയെ വിളിച്ചു
പ്രാൎത്ഥിച്ചുപടെക്കായി ഒരുമ്പെടുകയും ചെയ്തു–

അപ്പൊൾ താമൂതിരിയുടെ മഹാസൈന്യം കടവിങ്കൽ എത്തുന്നതു കണ്ടു– മുമ്പെതന്നെ
ഒടിപ്പൊയ ഇതല്യക്കാർ താമൂതിരിയുടെ കല്പനപ്രകാരം വാൎത്തുണ്ടാക്കിയ ൫ വലിയ
തൊക്കുവലിച്ചുകൊണ്ടുവരുന്നത് ആദിയിൽ കണ്ടു പിന്നെ നാലു രാജാക്കന്മാർ൧൦
ഇടപ്രഭുക്കന്മാരൊടും കൂട നായന്മാർ വരുന്നതും കണ്ടു– അത ആർ‌എന്നാൽ
൧., താന്നൂർ‌രാജാവായ വെട്ടത്തുമന്നൻ ൪൦൦൦ നായന്മാർ

൨., ചുരത്തൊളം രക്ഷിച്ചു പൊരുന്ന കക്കാട്ട നമ്പിടി ൧൨൦൦൦ നായന്മാർ (അവന്റെ
പെർ കണ്ടന്നമ്പിടി എന്നും കുക്കുടരാജാവെന്നും പൊൎത്തുഗീസപുസ്തകങ്ങളിൽ എഴുതി
കാണുന്നുണ്ടു– ആർ എന്നു നിശ്ചയം ഇല്ല)–

൩., കൊട്ടയകത്തു് രാജാവ് ൧൮൦൦൦ നായർ (പുറനാട്ടുകര തമ്പുരാൻ)
൪., പൊന്നാനിക്കും കൊടുങ്ങലൂരിന്നും നടുവിലെ നാടുവാഴുന്ന കുറിവക്കൊയിൽ
൩൦൦൦ നായർ–

(ഈ പെരിന്നും നിശ്ചയം പൊരാ– കുടിവ– ഗുരുവായി എന്നും മറ്റും ശബ്ദങ്ങൾകൊള്ളു
മായിരിക്കും)

ഇങ്ങിനെ ൪ രാജാക്കന്മാർ നാലു കൊടികളിൻ കീഴിൽ ൩൭൦൦൦ ആയുധപാണിക
ളായ നായന്മാരെ ചെൎത്തുകൊണ്ടു നെരിട്ടു വന്നു– ശെഷം ൧൦ ഇടപ്രഭുക്കന്മാരുടെപെ
ർ കാണുന്നതിപ്രകാരം–കൊടുങ്ങലൂർ വാഴുന്ന പടിഞ്ഞാറെ എടത്തു കൊയിൽ [ 73 ] ഇടപ്പള്ളി ഇളങ്കൊയിൽ നമ്പിയാതിരി–
ചാലിയത്തു വാഴുന്ന പാപ്പു കൊയിൽ–
വെങ്ങനാടു നമ്പിയാതിരി–
വന്നലച്ചെരി നമ്പിടി–
വെപ്പൂർ വാഴുന്ന പാപ്പുകൊയിൽ–
പരപ്പനങ്ങാടി പാപ്പു കൊയിൽ–
മങ്ങാട്ടു നാട്ടു കൈമൾ–

ഇങ്ങിനെ ഉള്ള ൨൦൦൦൦ ചില്വാനംനായരും മാപ്പിള്ളമാരും അറവികളും കൊഴിക്കൊ
ട്ടു നമ്പിയാതിരിയുടെ കുടക്കീഴിൽ യുദ്ധത്തിന്നായി അടുത്തുവന്നു– അതു കൂടാതെ൧൬൦
പടകും ഉണ്ടു അതിൽ കരെറി വരുന്നവർ ൧൨൦൦൦ ആളൊളം ആകുന്നു ഇതല്യക്കാർ
ഓരൊന്നിന്നു ൟരണ്ടു തൊക്കുണ്ടാക്കിപടവിൽവെച്ചുഉറപ്പിച്ചു ദെഹരക്ഷെക്കായിപ
രുത്തി നിറെച്ച ചാക്കുകളെചുറ്റുംകെട്ടിച്ചു ൨൦ പടകുകളെചങ്ങലകൊണ്ടു തങ്ങളി
ൽ ചെൎത്തു പൊൎത്തുഗാൽപടകുഅതിക്രമിപ്പാൻ‌വട്ടം കൂട്ടുകയും ചെയ്തു–

അന്നു പടകുകളിൽനിന്നു വെടി വെപ്പാൻ തുടങ്ങുമ്പൊൾ തന്നെ കൊച്ചിനായന്മാർ മ
ണ്ടിപ്പൊയികണ്ടകൊരും പെരിങ്ങൊരും മാത്രം അഭിമാന്യം വിചാരിച്ചു പശെകിന്റെ
അരികിൽ നിന്നു കൊണ്ടാറെ അവരെ തന്റെ പടവിൽനിന്നുറുത്തി യുദ്ധം എല്ലാം കാണിച്ചു
ക്കയുംചെയ്തു– അങ്ങെപക്ഷക്കാർ ക്രമം കൂടാതെനെരിട്ടപ്പൊൾ എണ്ണംനിമിത്തം
പൊൎത്തുഗാൽ ഉണ്ടകളെ കൊണ്ടു ആയിരം ചില്വാനംനായന്മാർ മരിച്ചു പൊൎത്തുഗീസർ
ആരും മുറിവുകളാൽ മരിച്ചതും ഇല്ല– അസ്തമിച്ചാറെകൊഴിക്കൊട്ടുകാർആവതില്ലഎ
ന്നുകണ്ടു മടങ്ങിപ്പൊയി പൊൎത്തുഗീസൎക്ക‌ആശ്വസിപ്പാൻ സംഗതിവരികയും ചെയ്തു– കണ്ട
കൊരു രാത്രിയിൽതന്നെകൊച്ചിക്കു പൊയിരാജാവെഅറിയിച്ചുവിസ്മയം ജനി
പ്പിക്കയുംചെയ്തു– അനന്തരം പെരിമ്പടപ്പു താൻ കമ്പലത്തിൽ കടവിൽ വന്നു പശെ
കിനെഅത്യന്തം മാനിക്കയും ചെയ്തു–

താമൂതിരി ബ്രാഹ്മണരൊടുചൊടിച്ചുതൊല്വിയുടെ കാരണംചൊദിച്ചപ്പൊൾഭഗവ
തിക്ക അസാരം പ്രസാദക്കെടായിരുന്നു ഞങ്ങൾ‌ചെയ്ത കൎമ്മങ്ങളാൽ‌അത‌എല്ലാം‌മാറിഞാ
യറാഴ്ച ജയത്തിന്നു ശുഭദിവസംആകുന്നുനിശ്ചയം എന്നുഅവർ ബൊധിപ്പിച്ചു– ഇതു [ 74 ] പെസഹ പെരുനാൾ ആകകൊണ്ടു പൊൎത്തുഗീസരും നല്ലനാൾ‌എന്നു വിചാരിച്ചു പാൎത്തു–
ആ ഞായറാഴ്ചയിൽ തന്നെ(മാൎച്ച. ൨൫)തകൎത്തപട ഉണ്ടായിപുഴഎല്ലാംരക്തമയമായി
തീൎന്നുകടവുകടപ്പാൻ‌കഴിവുവന്നതുമില്ലപാതിപടകുകൾകൊച്ചികൊട്ട പിടിക്കെണ്ട
തിന്നരാത്രികാലത്തു തെക്കൊട്ട തിരിഞ്ഞ്ഒടിയാറെ പശെകു ഉപായംഅറിഞ്ഞു ഉടനെ
വഴിയെചെന്നു കൊച്ചിക്കൊട്ടയരികിൽ‌അവരൊടു്‌എത്തി വെടിവെച്ചു ഛിന്നഭിന്ന
മാക്കുകയും ചെയ്തു–

ചൊവ്വാഴ്ചയിൽ മൂന്നാമതും‌വലിയപൊർ ഉണ്ടായാറെ ഇതല്യക്കാർ‌ഇരുവരുംഓരൊ
രൊകൌശലം പ്രയൊഗിച്ചിട്ടും ജയം വന്നില്ല– ഉച്ചതിരിഞ്ഞിട്ടു ൨നാഴികയായാറെതാ
മൂതിരി‌ആവതില്ലഎന്നുകണ്ടു നായന്മാർ മടങ്ങി വരെണം‌എന്നു കല്പിച്ചു– ആയവർബ്രാ
ഹ്മണരുടെ കൎമ്മവും‌ജ്യൊതിഷവും എല്ലാംമായംഎന്നു ദുഷിച്ചുംശപിച്ചും പറഞ്ഞുപിൻ
വാങ്ങിനില്ക്കയുംചെയ്തു– കൊച്ചിക്കാർ മൂന്നുജയങ്ങൾനിമിത്തംവളരെപ്രസാദിച്ചുരാ
ജാവും ഓരൊരൊ ഉത്സവം ഘൊഷിപ്പിക്കയാൽ മാപ്പിള്ളമാർ ഏറ്റവും ക്രുദ്ധിച്ചുകൊ
ല്ലത്തും കണ്ണനൂരിലും ഉള്ളവൎക്കഎഴുത്തയച്ചു പൊൎത്തുഗീസർ അശെഷം തൊറ്റും പട്ടും
പൊയി താമൂതിരി വരുവാറുണ്ടു എന്നു് അറിയിച്ചു– അതുകൊണ്ടു ആ രണ്ടു സ്ഥലങ്ങളിലും
ചൊനകർ മത്സരിച്ചു കാണുന്നവെള്ളക്കാരെ കൊല്ലുവാൻ തുടങ്ങിയാറെചെട്ടികൾക്ക
വന്നഎഴുത്തിനാൽ താമൂതിരി തൊറ്റു എന്നു്എല്ലാടവും പ്രസിദ്ധമായിമാപ്പിളളമാർ
നാണിച്ചു് ഒതുങ്ങിപാൎത്തുപൊൎത്തുഗീസരിൽ ഒരുവന്നു മാത്രംകൊല്ലത്തങ്ങാടിയിൽതന്നെ
അപായം വന്നതെഉള്ളു– പെരിമ്പടപ്പിന്റെ അയൽവക്കത്തുള്ളഇടവകക്കാരും കമ്മ
ന്മാരും ഈ അവസ്ഥ ഒക്കയും വിചാരിച്ചാറെ താമൂതിരി പ്രമാണംഅല്ലഎന്നുതൊന്നി– അ
വരിൽ മങ്ങാട്ടു മൂത്തകൈമൾ ഉണ്ടുഅവൻ വൈപ്പിൽ വെച്ചുഉദാസീനായിപാൎത്തവൻ
തന്നെ– അവൻ ഉടനെ രാജാവെചെന്നു കണ്ടു അല്പം ക്ഷാമം വന്നപ്രകാരവും കെട്ടിരി
ക്കുന്നു എന്നാൽ കഴിയുന്നെടത്തൊളംഞാൻകൊണ്ടുവന്നിരിക്കുന്നുഎന്നുപറഞ്ഞുനെ
ല്ലും മറ്റും പല സാധനങ്ങളെയും തിരുമുമ്പിൽ കൊണ്ടു വെക്കുകയും ചെയ്തു–

നമ്പിയാതിരി ഇപ്പൊൾസന്ധിച്ചുമഴക്കാലത്തിന്മുമ്പെമടങ്ങിപൊകെണംഎന്നുതാമൂതി
രിയൊടു മന്ത്രിച്ചുമറ്റും പലസ്നെഹിതന്മാരും യുദ്ധംസമൎപ്പിക്കെണംഎന്നുബുദ്ധിനയംപറഞ്ഞുഇട
പ്പള്ളി പ്രഭുവൊവിരൊധിച്ചു മാപ്പിള്ളമാരുംഇനിചിലത്‌പരീക്ഷിക്കെണമെന്നുചൊല്ലിസമ്മതം
വരുത്തി പുതിയ യുദ്ധത്തിന്നു കൊപ്പിടുകയും ചെയ്തു

F„ Müller„ Editor„ [ 75 ] ഭൂമിശാസ്ത്രം

ഭാരതഖണ്ഡം.

൮., ദക്ഷിണഖണ്ഡവുംലങ്കാദ്വീപും(തുടൎച്ച)

എകദെശം൧൦൦൦ക്രി.അ.മുതൽപെരുമാക്കന്മാാരുടെവാഴ്ചക്ഷയിച്ചുഒടുങ്ങിഈതെക്കെരാജ്യങ്ങ
ൾക്കഒക്കയുംവളരെകാലംഇളക്കവുംകലക്കവുംപറ്റുകയുംചെയ്തു—ആകയാൽഒരൊനാടുവാഴി
കൾകൊയ്മഎന്നചൊല്ലിപലപ്രകാരംതങ്ങളിൽഇടഞ്ഞുതുടങ്ങിവടക്കകൊലത്തിരിയുംഎറനാട്ടു
താമൂതിരിയുംതെക്കപെരുമാളുടെഅവകാശിയായപെരിമ്പടപ്പുംതിരുവിതാങ്കൊട്ടുവെണാടുംഇ
ങ്ങിനെ൪സ്വരൂപങ്ങൾഉയൎന്നുഒരൊരൊപ്രഭുക്കന്മാരെയുംചെൎത്തുംമുടിച്ചുംവൎദ്ധിച്ചുകൊണ്ടിരുന്നു.
ആയത്‌കൊണ്ടുഅഞ്ചുവണ്ണംമണിഗ്രാമംഎന്നരണ്ടുവാഴ്ചയുംഒടുങ്ങിഒരൊനാട്ടിലുള്ളയഹൂദന്മാ
രുംനസ്രാണികളുംപെരിമ്പടപ്പുഉദയമ്പെരൂർവെണാടുപുറക്കാടുമുതലായതമ്പ്രാക്കന്മാരെആ
ശ്രയിച്ചുനടക്കെണ്ടിവന്നുഅന്യരാജ്യത്തിൽപാൎക്കുന്നസ്വജാതിക്കാരെനടത്തുവാനുംന്യായംവി
സ്തരിപ്പാനുംഅധികാരം‌അവസാനിച്ചുപൊയി—അറവിക്കാർവന്നുകൂടിഇരുന്നതിനാലുംരണ്ടുവ
കക്കാരുടെകച്ചവടത്തിന്നുഎറ്റവുംതാഴ്ചവന്നുതാമൂതിരിപൊലനാടടക്കിയപ്പൊൾകെരള
ത്തിലെകച്ചവടലാഭങ്ങൾകൊടുങ്ങല്ലൂരിൽഅല്ലതനിക്കവൎദ്ധിക്കെണമെന്നുവെച്ചുഅനെകം
ചൊനകരെവരുത്തിപലസ്ഥാനമാനങ്ങളെയുംകൊടുത്തുപാൎപ്പിച്ചുകൊഴിക്കൊട്ടുപട്ടണംഉണ്ടാക്കി
ച്ചുഎകദെശം൧൩൦൦ക്രി.അ.വ്യാപാരംചെയ്യിച്ചുദ്രവ്യംവളരെഉണ്ടായപ്പൊൾകപ്പൽവഴിയായി
പൊയിയുദ്ധംചെയ്തുവള്ളുവനാടുംപിടിച്ചുപൊന്നാനിനഗരംതീൎത്തുമാപ്പിള്ളമാരിൽഎല്പിച്ചു
പെരിമ്പടപ്പതിരൊളംആക്രമിച്ചതിന്റെശെഷംരണ്ടുസ്വരൂപക്കാരിലുംഅടങ്ങാത്തവൈരം
ഉണ്ടായ്വന്നു—പിന്നെഒരുമഴക്കാലത്തിൽകൊടുങ്ങല്ലൂർഅഴിമുഖംപൂഴിവന്നുമൂടിപ്രവെശത്തിന്നു
പാടില്ലാതെവരികകൊണ്ടുചീനംതുടങ്ങിഅപ്രിക്കയൊളംനടക്കുന്നകച്ചവടത്തിന്നുഒക്കക്കും
കൊഴിക്കൊടുനഗരംതന്നെപ്രധാനമായ്വന്നു—നഗരത്തിൽകൂടിഇരിപ്പാൻതാമൂതിരിനസ്രാണിക
ളൊടുസമ്മതിച്ചതുമില്ല—അന്നുമുതൽനസ്രാണികളുടെകപ്പലൊട്ടംഇല്ലാതെവന്നുകച്ചവടവുംക്ഷ
യിച്ചത്കൊണ്ടുഅവർമിക്കവാറുംകൃഷിമുതലായതൊഴിലുകൾഎടുത്തുതുടങ്ങിപണ്ടുള്ളമഹത്വവും [ 76 ] അറിവുംഅഞ്ചുവണ്ണംമണിഗ്രാമംഎന്നുള്ളപെരുംമറന്നുഅതാതപ്രഭുക്കന്മാരെഅനുസരിച്ചു
ദിവസംകഴിച്ചു—പറുങ്കികൾമുതലായവിലാത്തിക്കാർവന്നനാൾമുതൽദൈവംഅവരിൽമ
റ്റുംപലശിക്ഷകളെവിധിച്ചുനടത്തിഎങ്കിലുംഅവർ-അനുതപിയാതെഎകദെശംഅജ്ഞാ
നികൾക്കഒത്തവണ്ണംനടക്കകൊണ്ടുനസ്രാണിമാപ്പിളമാർഎന്നതിരുനാമംപ്രാപിക്കയും
ചെയ്തു—

അവർഇപ്പൊൾവസിക്കുന്നപട്ടണങ്ങളുംഊരുകളുംഎല്ലാംപറവാൻആവശ്യമില്ലപണ്ടുശ്രുതി
പ്പെട്ടനഗരങ്ങളിലുംപള്ളികളിലുംവിശിഷ്ടമായത്‌കൊടുങ്ങല്ലൂർതന്നെകെരളത്തിലെ൧൮അഴി
മുഖങ്ങളിൽപ്രധാനമായത്‌തിരുവഞ്ചികുളത്തഅഴിമുഖംവ്യാപാരത്തിന്നുംകപ്പലൊട്ടത്തി
ന്നുംമറ്റുംഅനുകൂലമായതിനാൽധനസമൃദ്ധിയുംജനപുഷ്ടിയുംഅവിടെവളരെഉണ്ടായി
രുന്നുഅഴിമുഖംപൂഴിവന്നുമൂടിപൊയനാൾമുതൽസകലവുംക്ഷയിച്ചുനസ്രാണികൾ്ക്കല്ലഅ
ജ്ഞാനികൾ്ക്കതന്നെആധിക്യംവന്നിരിക്കുന്നു—കൊടുങ്ങലൂരിൽനിന്നകിഴക്കൊട്ടുസഹ്യമല
യുടെസമീപംഅങ്കമാലികൊട്ടനസ്രാണികളുടെശുഭകാലത്തിൽപലപള്ളികളെകൊണ്ടുഅല
ങ്കരിച്ചുശൊഭിച്ചപട്ടണംആയിരുന്നുഹൈദരലിയുടെകാലത്തഅതിന്നുശെഷിച്ചഅലങ്കാ
രംഅവസാനിച്ചുപൊയി—ഉദയമ്പെരൂർ—ഇരിങ്ങാടിക്കുടെ—ഊരകം—മലയാറ്റൂർ—ആല്വായി—
പാരൂർ—ചെന്നമംഗലം—കുന്നങ്കുളങ്ങര മുതലായഊരുകളുടെഅവസ്ഥഎന്തിന്നുപറയെണ്ടു
മുമ്പത്തെവിശെഷങ്ങൾപലതുംനശിച്ചെന്നറിയാവു—

കൊച്ചിരാജാവിന്റെരാജധാനികൊച്ചിപട്ടണമല്ലഅതിന്നുഅല്പംകിഴക്കൊട്ടുള്ളതിരു
പൂന്തുരയിൽതന്നെആകുന്നു—ബ്രാഹ്മണർപ്രത്യെകംസുഖിച്ചുവസിക്കുന്നസ്ഥലംതൃശ്ശിവപെരൂർത
ന്നെഅവർ-അവിടെബ്രഹ്മവിഷ്ണുമഹെശ്വരന്മാരെസെവിക്കുന്നപ്രകാരവുംഒത്തുപള്ളിമറസ
ത്രാദികളിൽവിഹരിച്ചുദിവസംകഴിക്കുന്നപ്രകാരവുംഇവിടെപറയെണ്ടതല്ലല്ലൊ—

തിരുവിതാങ്കൊടുരാജ്യത്തിന്റെഅതിരുകൾ—കിഴക്കെസഹ്യമലെതെക്കുംപടിഞ്ഞാറുംഹിന്തുസ
മുദ്രം—വടക്കകൊച്ചിരാജ്യംതന്നെആകുന്നുകൊച്ചിരാജ്യത്തിന്റെതെക്കെഅതിർമുതൽ
കന്യാകുമാരിപൎയ്യന്തം-അതിന്റെനീളംഎകദെശം൪൪യൊജനവീതിസമുദ്രംമുതൽസ
ഹ്യമലയൊളംഎകദെശം൧൨യൊജന—ദെശത്തിന്റെസ്വഭാവംമിമ്പെവിവരിച്ചമലയാ
ളഭൂമിയിൽവളരെഭെദിച്ചുകാണുന്നില്ലകിഴക്കെഅംശംമുഴുവനുംമലഭൂമിഅത്‌വടക്കമു
തൽതെക്കെഅതിരൊളംപലശിഖരങ്ങളൊടുംചെറുതാഴ്വരകണ്ടിവാതിലുകളൊടുംകൂടവ്യാ [ 77 ] പിച്ചുആന—പുലി—കുരങ്ങ—മുതലായകാട്ടുമൃഗങ്ങൾ്ക്കവാസസ്ഥലമായുംകപ്പൽപണിമുതലായ
തിന്നുജാതി—കരിമരം—ഇരുവിൾ—ആയിനിമുതലായമരങ്ങൾനിറഞ്ഞകാടായുംസകലവിധം
ചണ്ഡാലന്മാൎക്കഇരിപ്പടമായുമിരിക്കുന്നുഅതിന്നുപടിഞ്ഞാറെഭൂമിഎകദെശംസമുദ്രതീര
ത്തൊളംചെറുകുന്നുകൾനിറഞ്ഞുപലവിധംഫലവൃക്ഷങ്ങൾവയലുകൾഊരുകൾമറ്റുംകൊ
ണ്ടുശൊഭിക്കുന്നുകടപ്പുറത്തുള്ളഒരൊനഗരങ്ങളിലുംകച്ചവടവുംമറ്റുംനടക്കുന്നുവിശെഷനദി
കൾനാട്ടിൽകാണ്മാനില്ലസഹ്യാദ്രിയിൽനിന്നുഒഴുകിപടിഞ്ഞാറെസമുദ്രത്തിൽചെരുന്നചെ
റിയപുഴകൾവളരെഉണ്ടുതാനും—കൊച്ചിരാജ്യംമുതൽതിരുവനന്തപുരത്തൊളംപലകാ
യല്കളുംതൊടുകളുംപരന്നുഒരൊരൊതൊണിപ്രവൃത്തികൾ്ക്കുംവഴിപൊക്കൎക്കുംഉപകാരമായി
രിക്കുന്നു—ഇങ്ങിനെയുള്ളദെശാകൃതിനിമിത്തംതിരുവിതാങ്കൊടുരാജ്യംമിക്കതുംനെല്ലുമുതലാ
യധാന്യങ്ങൾ്ക്കഉചിതഭൂമിആകുന്നുഎലം—ചന്ദനം—ജാതിക്കായി—മുളകുമുതലായസുഗന്ധദ്ര
വ്യങ്ങൾ്ക്കുംകുറവില്ല—

കൊച്ചിതിരുവിതാങ്കൊടുരാജ്യങ്ങളിലെനിവാസികളൂടെസംഖ്യഎകദെശം൧൫ലക്ഷംഅ
തിൽഎകദെശം൧ലക്ഷംരൊമക്രിസ്ത്യാനികളും൧ലക്ഷത്തിൽപരം൨൦൦൦൦നസ്രാണികളും
൩൦൦—൪൦൦൦യഹൂദന്മാരുംഉണ്ടായിരിക്കുംപണ്ടുഭാരതഖണ്ഡത്തിലെമുസല്മാന്യവാഴ്ചആരാജ്യ
ത്തൊളംഎത്തായ്കകൊണ്ടുംഠിപ്പുസുല്ത്താൻഅതിനെഅതിക്രമിപ്പാൻചെന്നപ്പൊൾരാജാവുഇ
ങ്ക്ലിഷകാരെതുനെക്കായിവിളിച്ചുഅവനെജയിച്ചുപുറത്താക്കിയത്കൊണ്ടുംമാപ്പിളമാരെരാ
ജ്യത്തിൽഎറെകാണുന്നില്ല—ബ്രാഹ്മണാചാരങ്ങളുംഅനാചാരങ്ങളുംഒരുതടവുകൂടാതെരാ
ജ്യത്തിൽഎങ്ങുംനടക്കുന്നു൧൮൦൯ക്രി.അ.രാജാവിന്റെദിവാൻഇങ്ക്ലിഷകാരെപുറത്താക്കെ
ണ്ടതിന്നുഗൂഢമായിഒരുമത്സരംഉണ്ടാക്കിയാറെയുദ്ധമുണ്ടായപ്പൊൾഇങ്ക്ലിഷ്കാർരാജ്യംമുഴു
വനുംപിടിച്ചടക്കി൪സംവത്സരത്തൊളമ്പരിപാലിച്ചശെഷംരാജാവിന്നുപിന്നെയുംഎല്പിച്ചുകാ
ൎയ്യാദികളെനടത്തെണ്ടുന്നപ്രകാരംനിശ്ചയിച്ചുകല്പിച്ചുരാജധാനിയിൽഒരുമന്ത്രിപാൎപ്പിക്കയും
ചെയ്തുഇപ്പൊൾവാഴുന്നരാജാവിന്റെപെർമാൎത്താണ്ഡവൎമ്മൻഅവന്റെരാജധാനിതിരുവ
നന്തപുരംതന്നെ—

രാജ്യത്തിൽഎങ്ങുംകാൎയ്യാദികളെനടത്തുന്നപ്രകാരംപറയുന്നു—സൎവ്വാധികാൎയ്യക്കാർരാജ
സന്നിധിയിൽപാൎത്തുവങ്കാൎയ്യങ്ങളെവിചാരിച്ചുതീൎക്കുന്നതുമല്ലാതെതിരുവനന്തപുരത്തെതന്നെഒ
രുഅപ്പീൽകൊടുതിയുമുണ്ടുരാജ്യരക്ഷെക്കായിരാജാവിനുള്ളചിലപട്ടാളങ്ങളല്ലാതെഇങ്ക്ലി [ 78 ] ഷ്കാർകൊല്ലത്തുംമറ്റുംഒരുശിപ്പായിപട്ടാളംപാൎപ്പിച്ചുവരുന്നുനെരുംന്യായവുംനടത്തെണ്ടതി
ന്നുരാജ്യത്തിൽ൫.ജില്ലകളെയുംഅതിന്നുതാഴെപലമണ്ഡപത്തിൻവാതില്ക്കൽഅധികാരിപി
ള്ളമാരെയുംസ്ഥാപിച്ചിരിക്കുന്നു—തെക്കെജില്ലകന്യകുമാരിയിൽനിന്നുവടക്കുപടിഞ്ഞാറൊ
ട്ടു൫.കാതംദൂരമായപത്മനാഭപുരംതന്നെഅതിങ്കീഴിൽതൊവാള—അഗസ്ത്വീശ്വരം—ഇരണി
യൽ—കല്ക്കുളം—വിളവാങ്കൊടുഎന്നമണ്ഡപത്തിൻവാതിലുകൾഅല്ലാതെനാലുദിക്കിലുംനെയ്യൂ
ർ—നാഗരകൊവിൽ—തിരുവിതാങ്കൊടുഎന്നുമുമ്പത്തെരാജധാനി—കൊട്ടാരം—കന്യാകുമാരി—
ശുചീന്ദ്രംമുതലായക്ഷെത്രങ്ങളുംഊരുകളുംശൊഭിച്ചുകിടക്കുന്നു—നാഗരകൊവിൽ—മെയ്യൂർമു
തലായസ്ഥലങ്ങളിൽസുവിശെഷംഅറിയിക്കുന്നഇങ്ക്ലീഷപാതിരിമാർഎറകാലമൊവസിക്ക
കൊണ്ടുആജില്ലയിൽപലജനങ്ങൾ്ക്കുംസത്യബൊധംഉദിച്ചിരിക്കുന്നു—

പത്മനാഭപുരത്ത്‌നിന്നുവടക്കുള്ളജില്ലതിരുവനന്തപുരംതന്നെആപട്ടണംഇപ്പൊഴത്തെ
രാജധാനിയാകകൊണ്ടുംരാജാവ്‌യുരൊപവിദ്യകളെബഹുമാനിക്കകൊണ്ടുംനക്ഷത്രബ
ങ്കളാവുധൎമ്മപള്ളികുടംഅച്ചികൂടുമുതലായവിശെഷങ്ങളെകൊണ്ടുഅലങ്കരിച്ചിരിക്കുന്നുക്ഷെ
ത്രങ്ങൾ്ക്കുംകുറവില്ലസുവിശെഷംഅറിയിപ്പാനുംവിരൊധംഇല്ല—നെയ്യാറ്റിങ്കരനെടുമങ്ങാടു—
ചിറയങ്കീഴമുതലായമണ്ഡപത്തിൻവാതിലുകൾആജില്ലയൊടുചെൎന്നിരിക്കുന്നുചുറ്റുമുള്ളനാ
ട്ടിൽഉള്ളൂർ—കൾക്കൂടും—ചാണാങ്കെരി—മുതലപുഴമുതലായക്ഷെത്രങ്ങളുംഊരുകളുംപല
രൊമക്രിസ്ത്യാനൎക്കുംനസ്രാണികൾ്ക്കുംവാസസ്ഥലങ്ങളായിരിക്കുന്നു—തി
രുവനന്തപുരത്തനിന്നുഎകദെശം൫.കാതംവഴിവടക്കഒരുചെറിയഅൎദ്ധദ്വീപിന്മെലു
ള്ളഅഞ്ചിതെങ്ങുങ്കൊട്ടയിൽഒരുഅഴിമുഖംഉണ്ടാകകൊണ്ടും൧൬൮൪–൧൮൧൩ക്രി.അ.
ഇങ്ക്ലീഷ്കാർപാണ്ടികശാലകളെഉണ്ടാക്കിവസിച്ചതകൊണ്ടുംകച്ചവടംനന്നനടന്നവന്നിരു
ന്നുഇപ്പൊൾഇങ്ക്ലീഷ്കാർനീങ്ങിയതിനാൽവളരക്ഷയിച്ചിരിക്കുന്നുനിവാസികൾമിക്കവാറും
രൊമക്രിസ്ത്യാനർആകുന്നു—

മൂന്നാംജില്ലതിരുവനന്തപുരത്തനിന്നുവടക്കകൃഷ്ണപുരംതന്നെഅതിങ്കീഴുള്ളമണ്ഡപത്തിൽ
വാതിലുകൾകൊല്ലം—കൊട്ടാരക്കര—കുന്നത്തൂർ—പത്തനാപുരം—കരുനാഗപ്പള്ളി—കാൎത്തിക
പ്പള്ളി—മാവെലിക്കര—ചെങ്ങന്നൂർഎന്നിവയാകുന്നു—കൊല്ലംപണ്ടുസുറിയാനികൾ്ക്കഒ
രുവലിയകച്ചവടസ്ഥലമായിരുന്നുഇപ്പൊൾരൊമസഭകളെനടത്തുന്നഒരുഅദ്ധ്യക്ഷൻഅ
തിൽവസിക്കുന്നുസുവിശെഷമറിയിക്കുന്നഒരുഇങ്ക്ലീഷ്‌പാതിരിയുംഉണ്ടുഒരുഇങ്ക്ലീഷപട്ടാ [ 79 ] ളവും അവിടെ പാൎത്തു വരുന്നു രൊമക്കാർ നസ്രാണികൾ എന്നിരുവകപെർക്രിസ്യാനർ വളരെ
അവിടെകുടിഇരിക്കുന്നുസദ്വിശ്വാസികൾചുരുക്കംതാനും പണ്ടുനടന്ന കച്ചൊടത്തിന്റെഒരുഛാ
യമാത്രമെ ഇപ്പൊൾശെഷിപ്പുള്ളു– മാവെലിക്കരയിൽ ഒരിങ്ക്ലിഷ് പാതിരിവസിച്ചു സുവിശെഷ
സത്യത്തെ അംഗീകനിക്കെണ്ടതിന്നു നാട്ടുകാരെ ക്ഷണിച്ചുകൊണ്ടിരിക്കുന്നു—

അവിടെനിന്നുവടക്കൊട്ടു കടല്ക്കരയിലെആലപ്പുഴ നാലാം ജില്ലയാകുന്നു അതിന്റെ മണ്ഡപ
ത്തിൻ വാതിലുകൾ അമ്പലപ്പുഴ–ചെൎത്തല–വൈക്കം–എറ്റുമാനൂർ–മീനച്ചൽ–കൊട്ടയം–
ചങ്ങനശെരി–തിരുവല്ലാഎന്നീഊരുകൾതന്നെഅവറ്റിൽ നസ്രാണികളുടെ മുഖ്യസ്ഥലമാ
യ കൊട്ടയം തന്നെ പ്രധാനംഅവരെഇങ്ക്ലിഷ സഭയൊടു ചെൎപ്പാൻ പാതിരിമാർ എറകാലംവ
ളരെ അദ്ധ്വാനിച്ചു വിദ്യാലയം അച്ചുകുടം മുതലായവയുണ്ടാക്കി അഭ്യസിപ്പിച്ചു അവൎക്കവള
രെ ഉപകാരംചെയ്തിട്ടും അല്പമായി ഒരു ഫലമെ കാണുന്നുള്ളു മണ്ണാശ പൊന്നാശ മാനശ്രദ്ധ
മുതലായത ഉപെക്ഷിച്ചുസത്യം അംഗീകരിക്കെണ്ടതിന്നും താഴ്മയൊടെസഹൊദരന്മാരൊടു അ
റിയിക്കെണ്ടതിന്നും അവൎക്ക വളരെരസംതൊന്നുന്നില്ല– ആലപ്പുഴയിലും മറ്റും സുവിശെഷം
അറിയിക്കുന്ന പാതിരികൾപാൎത്തുവരുന്നു—

വടക്കെ അംശം ജില്ല പറവൂർ തന്നെ അതിന്റെ മണ്ഡപത്തിൻ വാതിലുകൾ മൂവ്വാറ്റുപ്പൂഴ–
കൊടുപ്പുഴ–കുന്നത്തുനാടു–ആലങ്ങാടു എന്ന ഊരുകൾ ആകുന്നു– ഈ പറഞ്ഞഅഞ്ചു ജില്ല
കളിലെഊരുകളുടെപെരുകൾനിവാസികളുടെ സംഖ്യ പ്രവൃത്തി ആചാരം മുതലായ അവസ്ഥ
കളുംവിവരിപ്പാൻപാടില്ല അധികം ആവശ്യവുമില്ലഹിന്തുദെവന്മാരെ സെവിക്കെണ്ടതിന്നു
അജ്ഞാനികൾ്ക്ക ഒരൊരൊ ദിക്കിൽ ക്ഷെത്രങ്ങള്ളതുപൊലെഎകദെശംഅവരൊടുസമ
രായനസ്രാണികൾ്ക്കും രൊമ ക്രിസ്ത്യാനൎക്കും സത്യദൈവത്തിന്റെ വചനമല്ല മിക്കവാറും മനുഷ്യസ
ങ്കല്പിതങ്ങളെ ആചരിച്ചു നാനാപൂജാകൎമ്മങ്ങളെ കഴിക്കെണ്ടതിന്നുപലപള്ളികളുമുണ്ടു അവരുടെ
സംഖ്യരാജ്യത്തിൽ പെരുകികാണുന്നുഎങ്കിലും സത്യവെളിച്ചംപരത്തുവാൻ അവൎക്കഉത്സാഹവും
പ്രാപ്തിയും ഇല്ലായ്കകൊണ്ടു ചിലസ്ഥലങ്ങളിൽ ഒഴികെതിരുവിതാങ്കൊടു രാജ്യത്തിൽഎങ്ങും
ഈസമയത്തൊളംഅജ്ഞാനാധകാരം വ്യാപിച്ചിരുന്നു ഇപ്പൊൾ കുറഞ്ഞൊരു പ്രകാശം
ഉദിച്ചു കാണുന്നു എന്നെ പറയാവു—

കെരളപഴമ

൨൩. പള്ളു തുരുത്തികടവത്തെപട [ 80 ] കമ്പളത്തിൽ കടവിൽ വെച്ച ഒരാവതുംഇല്ലഎന്നു കണ്ടു താമൂതിരിവെള്ളം കുറഞ്ഞ വളഞ്ഞാ
റകടവു നല്ലതു എന്ന് വെച്ചു എത്രയും വെഗത്തിൽ ചിലരെഅതിലെ കടത്തി അവരും അടവിൽ
ദെശത്ത കരെറിസന്തൊഷിച്ചു മരങ്ങളെ വെട്ടുവാൻ തുടങ്ങി– അന്നുമുതൽ പശെകു പടകുകളു
മായി പള്ളുരുത്തി പളഞ്ഞാറു ഇങ്ങിനെരണ്ടു കടവുകളെ രക്ഷിപ്പാൻ വളരെകഷ്ടിച്ചുവെലിയെ
റും‌തൊറും പള്ളുരുത്തിയിൽ ഓടിപാൎത്തുഇറക്കമാകുമ്പൊൾതൊണികളിൽ കരെറി പളഞ്ഞാ
റിൽ തടുത്തുനിന്നുകൊള്ളും– പല യുദ്ധങ്ങൾഉണ്ടായിട്ടും പശെകിനെതൊല്പിപ്പാൻ സംഗതി
വന്നില്ല– ചിലദിവസംമഴ പെയ്ത നിമിത്തം കൊഴിക്കൊട്ടുനായന്മാരിൽ നടപ്പുദീനംഉണ്ടായ
പ്പൊൾ പൊൎത്തുഗീസൎക്ക പടകിൻ കെടു തീൎപ്പാനും കടവിന്റെ ചളിയിൽ കുന്തക്കുറ്റിമുതലാ
യത തറെപ്പാനും അവസരം ലഭിച്ചു– പിന്നെ ബ്രാഹ്മണർ അനെകം കൎമ്മങ്ങളെകഴിച്ചു– മയ്യി
൭ആം൹ വ്യാഴാഴ്ചയെ കുറിച്ചപ്പൊൾ പശെകുബദ്ധപ്പെട്ടു പെരിമ്പടപ്പിൽ അറിയിപ്പാൻ
ആളയച്ചു എങ്കിലും ദൂതൻ ചതിച്ച് ഒളിച്ചു മങ്ങാട്ടക്കമ്മൾ മുതലായ കൊച്ചിനായന്മാർ ദ്രൊഹി
ച്ച് ഓടി പൊയിപൊൎത്തഗീസൎക്കഒരു തുണയും ഇല്ലാതാകയും ചെയ്തു– അന്നു പശെകു നന്നക്ലെ
ശിച്ചു ഏറ്റംവരുവാനായിവളരെ പ്രാൎത്ഥിച്ചശെഷം വെലി ഉണ്ടായ്വന്നുപടകിനെവളഞ്ഞു
പൊരുത കൊഴിക്കൊട്ടുകാർ പിൻ വാങ്ങിപൊകയും ചെയ്തു– രാജാവ്സഹായത്തിന്നായിവരായ്ക
കൊണ്ടുപശെകു കൊപിച്ചധിക്ഷെപിച്ചപ്പൊൾ പെരിമ്പടപ്പ കരഞ്ഞു തനിക്ക ഒരു വൎത്തമാനം
വന്നിട്ടുംഇല്ലഎന്നു ദൈവത്തെ ആണയിട്ടു പറഞ്ഞു പശെകിനെആശ്ലെഷിച്ചു സ്തുതിക്കയും
ചെയ്തു– പിന്നെതാമൂതിരി പൊൎത്തുഗീസരുടെ വെള്ളത്തിൽവിഷം കലക്കുവാനും പടകിൽപാ
മ്പുകളെകടത്തുവാനും ഇറക്കത്തിങ്കൽ ആനകളെകൊണ്ടു പടകിനെ മറിപ്പാനും മറ്റും പരീ
ക്ഷിച്ചത് ഒന്നും ഫലിച്ചില്ല–

നായന്മാർ ഒരു ദിക്കിൽ കൂടി കടവു കടന്ന ശെഷം അവിടെ കൃഷിനടത്തുന്ന ഹീനജാതിക
ൾ എതിരിട്ടുകൈക്കൊട്ടുകളെ കൊണ്ടടിച്ചു ചിലരെ കൊന്നു തീണ്ടൽ ഭയത്താൽ മറ്റെവരെ ഒ
ടിച്ചപ്പൊൾ– പശെകു അവരെ വരുത്തി മാനിച്ചു കണ്ടകൊരമന്ത്രി നാണിച്ചുനില്ക്കുമ്പൊൾ ത
ന്നെ ഇവർ ഇപ്പൊൾ നായന്മാരായി പൊയി എന്നു പറഞ്ഞു– അതിന്നു മന്ത്രി അതാകയില്ല നാ
യന്മാരാക്കുവാൻ രാജാവിന്നും കഴികയില്ല എന്നു ചൊന്നാറെ പശെകു ക്രുദ്ധിച്ചു നായന്മാരെ
ല്ലാവരും കള്ളന്മാരായി ഓടി പൊകുന്ന ദിക്കിൽ ചെറുമരെ തന്നെ നായന്മാരാക്കിയാൽ കൊ
ള്ളായിരുന്നു– ഹെവീരന്മാരെ വരുവിൻ നിങ്ങളുടെ പെർ പറവിൻ എന്നു വിളിച്ചു ചൊദിച്ചു [ 81 ] പെരുകളെ എഴുതി വെക്കയും ചെയ്തു– മന്ത്രിയൊടല്ലാതെ രാജാവൊടും തൎക്കം ഉണ്ടായ
പ്പൊൾ മറ്റെതുഹിന്തുരാജാവ് എങ്കിലും ഹീനന്മാൎക്ക ആഭിജാത്യംവരുത്തിയാൽ ഞാനും അപ്ര
കാരം ചെയ്യാം ഞാൻ തനിയെ ചെയ്താലൊ നായന്മാർ എന്നെ കൊല്ലും എന്ന് കെട്ടശെഷം
പശെകു ഇത് എന്തൊരു നിസ്സാര മൎയ്യാദ എങ്ങിനെ ആയാലും അവരെ സമ്മാനിക്കെണം
എന്നു മുട്ടിച്ചു ചൊദിച്ചപ്പൊൾ പെരിമ്പടപ്പു ആ വകക്കാൎക്ക ആയുധങ്ങളെ എടുപ്പാനും ത
ലപ്പണം കൊടുക്കാതെ ഇരിപ്പാനും നായന്മാർ സഞ്ചരിക്കുന്ന വഴികളിൽ കൂടി നടപ്പാനും
കല്പന കൊടുത്തു–

൨൪., പശെകിന്റെ യുദ്ധസമൎപ്പണം–

ബലത്താൽ കഴിയാത്തത് കൌശലത്താൽ വരുത്തെണം എന്നു മാപ്പിള്ളമാർ വിചാരിച്ചു
നൊക്കുമ്പൊൾ കൊച്ചിയിൽ ഇസ്മാലിമരക്കാർ പൊൎത്തുഗീസനെ കൊല്ലുവാൻ ഒരു വഴി നി
രൂപിച്ചു കൊണ്ടിരുന്നു– പശെകുഅത്അറിഞ്ഞു ഉപായത്താലെ അവനെ പടകിൽ വരുത്തി
മുഖരൊമങ്ങൾ എല്ലാം പറിപ്പിച്ചപ്പൊൾ മാപ്പിള്ളമാർ ഭയപ്പെട്ടടങ്ങി– അപ്പൊൾ ഇടപ്പള്ളി
യിൽ കൊജയാലിഎന്ന ബുദ്ധിമാൻ ഉണ്ടു ആയവൻ കണ്ണനൂർ ധൎമ്മപട്ടണം മുതലായദിക്കുക
ളിൽനിന്നും പല വില്ലാളികളും പടെക്കു വന്നത വിചാരിച്ചു ചങ്ങാടമദ്ധ്യത്തിൽ ഓരൊരൊ മാളിക
കളെ കെട്ടി മുറുക്കി പടകുകളെ വളഞ്ഞു വില്ലാളികളുടെ അമ്പുമാരി കൊണ്ടു പൊൎത്തുഗീസരെ
ഒടുക്കെണ്ടതിന്നു വഴി കാണിച്ചു– അതിനെ തടുപ്പാൻ പശെകു പാമരങ്ങളെ ഇരിമ്പു പട്ടയിട്ടു
ചെൎത്തു പടകുകളെ ഉറപ്പിച്ചിരുന്നു എങ്കിലും ആ ദിവസത്തിങ്കൽ സങ്കടം നന്ന വൎദ്ധിച്ചു പശെ
കു അയ്യൊ കൎത്താവെഇന്നു മാത്രം എന്റെ പാപങ്ങളെ ഒൎക്കരുതെ എന്നു വിളിച്ചുപൊരുതുവ
ലിയ തൊക്കുകളെകൊണ്ടു മാളികകളെ തകൎക്കയും ചെയ്തു–

അപ്പൊൾ മഴക്കാലം ആകകൊണ്ടു താമൂതിരിയുടെ ആൾ വളരെ മരിക്കയാൽ രാജാവ് നാണി
ച്ചു മടങ്ങിപൊയി– ഇതു നെൎച്ച മുതലായ സല്ക്കൎമ്മങ്ങളുടെ കുറവു നിമിത്തം എന്നു ബ്രാഹ്മണർ പ
റകയാൽ താമൂതിരി ദു‌ഃഖിച്ചു ദെവകൊപം തീരുവൊളം രാജത്വം തനിക്കരുത് എന്നു വെ
ച്ചു ഒരു ക്ഷെത്രത്തിൽ പൊയി ഭജിച്ചു പാൎത്തു– പിന്നെ അമ്മ ചെന്നു കണ്ടു ഇതു ഭക്തിയല്ല നി
ന്റെ ഭീരുത്വം തന്നെ എന്നും ചെങ്കൊൽ നടത്തുക നിന്റെ ധൎമ്മം എന്നും നിൎബന്ധിക്കയാൽ അ
വൻ അമ്പലത്തെവിട്ടു സിംഹാസനത്തിൽ ഇരിക്കയും ചെയ്തു– ഇടവകക്കാരൊ അവന്റെ ക
ല്പന അനുസരിയാതെ യുദ്ധം അരുത് എന്നു വെച്ചു അടങ്ങി പാൎക്കയും ചെയ്തു– [ 82 ] പെരിമ്പടപ്പൊടു ദ്രൊഹിച്ച ഇടപ്രഭുക്കൾശരണം പ്രാപിച്ചു നിരപ്പു വരുത്തി പശെകു താൻ
(൧൫൦൪ ജൂല.൩ ൹) ൩꠰ മാസത്തിലെ പണികളെതീൎത്തു ജയഘൊഷത്തൊടുംകൂടകൊച്ചി
ക്കു മടങ്ങിചെന്നു– കൊല്ലത്തിലെ വൎത്തമാനം കെട്ടാറെ കടലിന്റെ മൊതവിചാരിയാതെ
കൎക്കട മാസത്തിൽ തന്നെകൊല്ലത്തെക്ക് ഒടി മാപ്പിള്ളമാരുടെ മത്സരങ്ങളെഅടക്കിപൊ
ൎത്തുഗാലിൽനിന്നു വരെണ്ടുന്ന കപ്പലിന്നായി ചരക്കുകളെസമ്പാദിച്ചു ചില കൊഴിക്കൊട്ടു പ
ടകുകളെ പിടിച്ചു കടപ്പുറത്ത് ഒക്കയും തന്റെ കല്പന നടത്തുകയും ചെയ്തു– കൊല്ലത്തെ
കലഹത്തിൽ ഒരു പറങ്കിമരിച്ചതല്ലാതെ കൊച്ചിയിലെ വമ്പടയിൽ എത്രമുറി എറ്റിട്ടും പ
റങ്കികൾ ആരും മരിക്കാതെ ഇരുന്നത് വിചാരിച്ച് എല്ലാവൎക്കും വലിയ ആശ്ചൎയ്യം ഉണ്ടായി പ
ശെകു മഹാ ക്ഷുദ്രക്കാരൻഎന്നും അവനൊടുമാനുഷന്മാൎക്കു ഒരുപാടില്ല എന്നും ഉള്ള ശ്രുതി
എങ്ങും പരക്കയും ചെയ്തു–

പുതിയവൎത്തമാനങ്ങൾ

രണ്ടുമാസത്തിന്നു മുമ്പെസിംഹള ദ്വീപിൽ ഒരു കലഹംഉണ്ടായി– മുത്തുസ്വാമി എന്ന് ഒരുവ
ൻ ബൌദ്ധന്മാരായ പൂജാരികളുടെ ഉപദെശം കെട്ടു എങ്ക്ലിഷസൎക്കാരൊടു മത്സരിച്ചുൟ
ഴക്കാർ പലരും കൂട്ടം കൂടി കുത്തിക്കവൎച്ച തുടങ്ങുകയുംചെയ്തു– മലായികളായസിപ്പായ്കൾ
ആ തകറാരെവെഗം ശമിപ്പിച്ചു ഒരു പൂജാരി ചില മുതലിയാന്മാർ തുടങ്ങിയുള്ളവൎക്ക മര
ണവിധിവരികയും ചെയ്തു– ഇപ്പൊൾ കാട്ടിൽ വെച്ചു ഒളിക്കുമ്പൊൾ മുത്തുസ്വാമിതിരുവടി
യെയും പിടിച്ചു തടവിൽ ആക്കി ഇരിക്കുന്നു എന്ന് കെൾ്ക്കുന്നു–

രണ്ട വൎഷത്തിന്മുമ്പെ കുമ്പിഞ്ഞാർ ശിഖരുടെരാജ്യമായ പഞ്ചനദത്തെ ജയിച്ച
ടക്കിയല്ലൊ– ആയത്ഇന്നു വരെയുംനല്ലവണ്ണം കരസ്ഥമായ്വന്നില്ല– മൂലഠാണ എന്ന്ഒരു
വലിയ കൊട്ട അവിടെ ഉണ്ടു– അതിൽ മൂലരാജാഎന്ന ശിഖൻ മത്സരിച്ചു ൨ സായ്പന്മാരെ
കൊല്ലിച്ചത് കൊണ്ടുസൎക്കാരുടെ പട്ടാളം കൊട്ടയെ കൊള്ളെവന്നുവളഞ്ഞു തുടങ്ങി–വെടി
വെച്ചു മതിൽ തകൎപ്പാൻ തുടങ്ങുമ്പൊൾ തന്നെശീർസിംഹൻ എന്നശിഖരസെനാപതി൮൦൦൦
സിപ്പായ്കളൊടുംകൂട ഹ്വിഷജനരാളെ ചതിച്ചു കുമ്പിഞ്ഞാരുടെ ഉപ്പു ദ്രൊഹിച്ചു മൂലരാ
ജാവിന്റെ പക്ഷം ചെൎന്നിരിക്കുന്നു– ശീർസിംഹന്റെ‌യഛ്ശനായഛത്രസിംഹനും ചില ശിഖ
പട്ടാളങ്ങളെ ദ്രൊഹം ചെയ്യിച്ചിരിക്കുന്നു– അതുകൊണ്ടു പഞ്ചനദത്തെ അടക്കി ശിഖരുടെവ
മ്പിനെതാഴ്ത്തുവാൻ രണ്ടാമത് ഒരു വമ്പട വെട്ടെണ്ടി വരും എന്നുതൊന്നുന്നു

F. Müller. Editor. [ 83 ] ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവുംലങ്കാദ്വീപും(തുടൎച്ച)

പൊന്നാനിപ്പുഴഒഴുകുന്നദെശത്തിന്റെതെക്കെഅതിർമുതൽകന്യാകുമാരിപൎയ്യ
ന്തംപരന്നുനില്ക്കുന്നസഹ്യാദ്രിയുടെകിഴക്കെഅംശംമിക്കവാറുംസഞ്ചാരഭൂമിഅല്ലായ്ക
കൊണ്ടുഅല്പമത്രെവിവരിച്ചുപറവാൻപാടുള്ളുകൊല്ലത്തനിന്നുകുറ്റാളംതിരുനെ
ല്വെലിമുതലായകിഴക്കെദെശങ്ങളിൽപൊകെണ്ടതിനുള്ളകണ്ടിവാതിലെകൊണ്ടു
മലയാളികൾതമിഴർഎന്നീരണ്ടുജാതികൾ്ക്കവിശെഷസംബന്ധത്തിന്നുസംഗതിവന്നി
ല്ലപൂൎവ്വകാലത്തിൽആമലപ്രദെശവുംകിഴക്കവൈപ്പാറുവൈകയ്യാറുമുതലായനദിക
ൾഒഴുകുന്നതാണദെശവുംരാമനാഥയുംരാമെശ്വരദ്വീപുംപാണ്ടിഎന്നചൊല്ക്കൊ
ണ്ടരാജ്യത്തിൽഅടങ്ങിയിരുന്നപലരാജാക്കന്മാർഅതിൽവാണുപട്ടണങ്ങളെയും
ഊരുകളെയുംഉണ്ടാക്കിച്ചുകൃഷിക്കുംമറ്റുംവെണ്ടുന്നവെള്ളത്തിന്നുപലപൊയ്കക
ളെയുംകുഴിപ്പിച്ചുബ്രഹ്മവിഷ്ണുമഹെശ്വരന്മാരുടെസെവക്കായിഅനെക
ക്ഷെത്രങ്ങളെയുംപണിയിച്ചുപ്രജകൾ്ക്കഉപകാരികളായശെഷംമുമ്പെതങ്ങൾ്ക്കഅ
ധീനന്മാരായഇടപ്രഭുക്കൾകൂടക്കൂടമത്സരിച്ചുയൎന്നുരാജ്യത്തെക്ഷയിപ്പിച്ചുസ്വ
തന്ത്രവാഴ്ചകളുണ്ടാക്കിവാണുഇപ്പൊൾഇങ്ക്ലിഷ്കാരുടെഅധികാരത്തിൻകീഴി
ലായിവരികയുംചെയ്തു—

ഈപാണ്ടിരാജ്യത്തിൽതിണ്ടിക്കൽദെശംതന്നെവടക്കെഖണ്ഡംസഹ്യമലയുടെ
കിഴക്കെശാഖകൾ൬൦൦൦കാലടിഉയരത്തൊളംപൊങ്ങിനില്ക്കുകകൊണ്ടുതിണ്ടി
ക്കൽഎന്നപ്രധാനനഗരസമീപത്തകിഴക്കെഅംശത്തിലെഅസഹ്യഉഷ്ണംവള
രകുറഞ്ഞിരിക്കുന്നു—രാജ്യത്തിന്റെനെടുഅംശംസഹ്യമലയിൽനിന്നുത്ഭവിച്ചു
കിഴക്കതെക്കൊട്ടുഒഴുകുന്നവൈകയ്യാറുവൈപ്പാറുനദീപ്രദെശംതന്നെഅതിന്നും-പ്ര
ധാനപട്ടണത്തിന്നുംമധുരഎന്നപെർഅതിന്റെപടിഞ്ഞാരെഅതിരിലുള്ളമ [ 84 ] ലകൾ്ക്ക൪൦൦൦കാലടിഉയരംഉണ്ടുപാണ്ടിരാജാക്കന്മാരുടെശുഭകാലത്തിൽമധുരഎ
ന്നരാജധാനിയിൽ൪൦൦൦൦നിവാസികൾഉണ്ടായിരുന്നുഇപ്പൊൾഎകദെശം൨൦൦൦൦
അത്രെപൊരുംപ്രസിദ്ധിപൂണ്ടമധുരാക്ഷെത്രംഒഴികെമുമ്പെത്തശുഭപണി
കൾഎല്ലാംക്ഷയിച്ചുംഇടിഞ്ഞുംകിടക്കുന്നുകൃഷിപണിയിൽനാട്ടുകാർവെണ്ടുന്ന
ഉത്സാഹംചെയ്യായ്കയാൽവിളച്ചൽചുരുങ്ങിദാരിദ്ര്യംഎങ്ങുംപറ്റിയിരിക്കു
ന്നുവളരചളിപ്രദെശങ്ങൾഉണ്ടാകനിമിത്തംനാട്ടിൽഒരൊരൊസമയംപ
നിമുതലായവ്യാധികൾപിടിച്ചുനിവാസികളുടെസംഖ്യയെവളരകുറച്ചുവെച്ചി
രിക്കുന്നുഎന്നിട്ടുംമുമ്പെഅവിടെനടന്നദൈവാത്ഭുതങ്ങളുംവീരപരാക്രമങ്ങ
ളുംഒൎത്തുമധുരാദെശവുംപട്ടണവുംഇന്നെയൊളവുംഹിന്തുക്കൾ്ക്കമാഹാത്മ്യ
ഭൂമിയായിവിളങ്ങുന്നുദെശത്തിന്റെതെക്കെഅംശത്തിൽവൈകയ്യാറുപു
ഴവക്കത്തുപൂഴിപ്രെദെശത്തിൽതന്നെരാമനാഥപുരംകൊട്ടയൊടുംകൂടകിട
ക്കുന്നുപണ്ടുഅതിൽവസിച്ചതമ്പുരാക്കന്മാർകാടുകളിലുംകടപ്പുറങ്ങളിലുംപാ
ൎത്തുവഴിപൊക്കരൊടുംമറ്റുംനിത്യംപിടിച്ചുപറിമുതലായപരാക്രമങ്ങളെ
നടത്തിയെപെരിങ്കള്ളന്മാരെനിഗ്രഹിച്ചുരാമെശ്വരത്തപൊകുന്നവൎക്കവ
ഴിയിൽവെച്ചുഒരാപത്തുംവരാതിരിപ്പാൻവെണ്ടിഉത്സാഹിച്ചതിനാൽഅവ
ൎക്കമധുരാധിപന്റെകടാക്ഷവുംആതെക്കദെശവുംരാമെശ്വരദ്വീപുംലഭി
ച്ചുവാഴുവാാൻസംഗതിവന്നുഇപ്പൊൾഅവിടെയുള്ളരാണിയുടെമഹാത്മ്യംക്ഷ
യിച്ചുരാമെശ്വരക്ഷെത്രത്തിൽനിന്നുകൊല്ലംതൊറുംഎകദെശം൪൦൦൦ഉറുപ്പിക
തന്നെമുഖ്യവരവായിരിക്കുന്നു—രാമെശ്വരക്ഷെത്രംരാമനാഥപുരത്തനിന്നും
തെക്കകടല്ക്കരസമീപത്തുള്ളരാമെശ്വരദ്വീപിൽആകുന്നുഈഖണ്ഡത്തിലെസ
കലദിക്കുകളിൽനിന്നുതീൎത്ഥയാത്രക്കാർഅവിടെഎപ്പൊഴുംപൊകകൊണ്ടുആ
ഗ്രാമക്കാരായബ്രാഹ്മണൎക്കപലസുഖഭൊഗങ്ങളൊടുംകൂടദിവസംകഴിപ്പാൻ
സംഗതിവരുന്നുക്ഷെത്രംഒഴികെആദ്വീപിൽപമ്പാൻനഗരവുംഅഴിമുഖവും
പ്രധാനം—

പാണ്ടിരാജ്യത്തിന്റെതെക്കെഅംശംവൈപ്പാറുനദിമുതൽദക്ഷിണഖണ്ഡത്തി
ന്റെതെക്കെഅറ്റത്തൊളവുംസഹ്യമലതുടങ്ങികിഴക്കസമുദ്രപൎയ്യന്തവും [ 85 ] വ്യാപിച്ചു കിടക്കുന്ന തിരുനെല്വൊലി ദെശം തന്നെ അതു മിക്കവാറും താണഭൂമിയാ
കകൊണ്ടു പല കൃഷികൾ്ക്കും ഉചിതദെശമാകുന്നു ജനപുഷ്ടിയും നന്ന ഉണ്ടു (൧൮൧൦ ക്രി.
അ.) നിവാസികളുടെ സംഖ്യ ൭ ലക്ഷമായിരുന്നു ഇന്നെ വരെക്കും കുറഞ്ഞുപൊയി എ
ന്നു തൊന്നുന്നതുമില്ല നാട്ടിൽ ജനം നിറഞ്ഞിരിക്കുന്നു എങ്കിലും ഒരൊപണികൾ്ക്ക
ഉത്സാഹം ഉണ്ടാക കൊണ്ടു ദാരിദ്ര്യം അല്പമെയുള്ളു സകല ഊരുകളുടെ അവ
സ്ഥ പറഞ്ഞുകൂട താമ്രപൎണ്ണിപ്പുഴയുടെ തെക്കും വടക്കും ഉള്ള കരമെൽ ഇരിക്കുന്ന
തിരുനെല്വെലി പാളയങ്കൊട്ട എന്ന രണ്ടുപട്ടണങ്ങൾ പ്രധാനം തൂത്തുകുടി തൃച്ചെന്തു
ർമണപാടു മുതലായ ഊരുകളും അഴിമുഖങ്ങളും കിഴക്കെ കടപ്പുറത്തുതന്നെ ആകുന്നു
ഈ വിവരിച്ച മൂന്നംശങ്ങളിൽ ൧൦–൩൦ വൎഷത്തിന്നകം അനെകർ ക്രിസ്തുമാൎഗ്ഗം അം
ഗീകരിച്ചിരിക്കുന്നു തിരുനെല്വെലി ദെശത്തുള്ള ക്രിസ്ത്യാനർ മുറുകങ്കുറിച്ചി–സു
വിശെഷപുരം–കടാക്ഷപുരം–മൈജ്ഞാനപുരം–നല്ലൂർ–ദൊനാവൂർ മുതലായ സ്ഥല
ങ്ങളിൽ വസിച്ചു കൃഷികൈ തൊഴിലുകളെയും നടത്തി ഉപജീവനം കഴിച്ചുവരുന്നു–

ഭൂവനവിദ്യയുടെ വിശെഷങ്ങൾ ചിലതു

ആകാശനീന്തം

ഒരൊരൊദെഹത്തെ ഒഴുകുന്ന സാധനങ്ങളിൽ ആക്കി നീന്തിക്കുന്നതിന്ന വലു
തായിട്ടുള്ള വിദ്യവെണ്ടാ– വെള്ളത്തിൽ ആക്കിയാൽ കരുമരം മുതലായി ഘന
മുള്ളതു ചിലത് ഒഴികെ മരങ്ങൾ മിക്കവാറും ഒഴുകുന്നു– മരം വെണ്ടുവൊളം വലു
തായാൽ കല്ലും മറ്റും കയറ്റിയാലും മരംവെള്ളത്തിൽ ആണ്ടുപൊകയില്ല– അതു
കൊണ്ടു മനുഷ്യർ മരംകൊണ്ടു തൊണിയും കപ്പലും ഉണ്ടാക്കി ആളുംചരക്കും കയറ്റി
പുഴകളെയും വങ്കടലെയും കടന്നുപൊവാൻ ശീലിച്ചിരിക്കുന്നു– അതുകൂടാതെ ഇ
രിമ്പുകൊണ്ടു കപ്പൽ ഉണ്ടാക്കുകയും നടപ്പായ്വന്നു– ഇങ്ങനെഉള്ള കപ്പലിന്നു മരക്കപ്പ
ലിന്റെ ഘനത്തൊളം തൂക്കം ഉണ്ടാകയും ഇല്ല– ഇരിമ്പുതകടാക്കി തടി കുറഞ്ഞ
തായി വന്നാൽ ആ കപ്പലിന്ന ആകാശം വളരെ കൊള്ളുകകൊണ്ട് ആണ്ടുപൊ
കയില്ല–

പിന്നെ കനാനിൽ ഒർ ഉപ്പുപൊയ്ക ഉണ്ടു– അവിടത്തെ വെള്ളം വെയിലിൻറ ഊ
ഷ്മാവിനാൽ അതിവെഗത്തിൽ വറ്റിപൊകുന്നതു കൊണ്ട് ഉപ്പു വളരെ കലൎന്നിരിക്കു [ 86 ] ന്ന പൊയ്കയൂടെ മനുഷ്യന്നു മുങ്ങുവാൻ കഴികയില്ല നീന്തുവാൻ ഒട്ടും പഠിച്ചില്ല എങ്കിലും പാ
തി ശരീരം മെല്പെട്ട് ഉന്തി പൊങ്ങികൊണ്ടിരിക്കും– പിന്നെ ഇരിമ്പിനെ അടിച്ചുപ
രത്താതെകണ്ടു നീന്തിക്കാം– രസംഎന്ന ഒർ ഒഴുകുന്ന ലൊഹം ഉണ്ടല്ലൊ– രസത്തിൽ
ഒർ ഉണ്ടയൊ ആണിയൊ ചാടിയാൽ അതുമരം പൊലെ നീന്തും– അതിന്റെ കാരണം
രസത്തിന്ന ഇരിമ്പിനെക്കാളും ആ ഉപ്പുവെള്ളത്തിന്നു മനുഷ്യദെഹത്തെക്കാളും ഘ
നം അധികം ഉണ്ടു– ഇപ്രകാരം തന്നെ വെള്ളത്തിന്റെ മീതെ എണ്ണയും ചില മദ്യ
ങ്ങളും നീന്തും എന്നറിയാം– നാം കരമെൽ നില്ക്കുന്നവർ എങ്കിലും വലുതായിട്ടുള്ള
ഒരു സമുദ്രത്തിന്റെ അടിയിൽ തന്നെ വസിക്കുന്നു– ആ സമുദ്രം ആകാശം തന്നെ ആ
കുന്നു ആകാശത്തിന്നു ഘനവും തടിയും ഉണ്ടെന്നും ആകാശം ഒഴുകുന്ന സാധനം ആ
കുന്നു എന്നും ചിലർ മാത്രം കെട്ടിട്ടുണ്ടായിരിക്കും ആയ്തു പൂൎണ്ണ സത്യം തന്നെ– ഈ ആ
കാശത്തിൽ പക്ഷികൾ പറക്കുന്നതു കണ്ടാൽ അവരെപൊലെ കയറുവാൻ സംഗതി
വരുമൊ എന്നു മനുഷ്യർ കൂടക്കൂടെ വിചാരിച്ചു ഒരൊരൊ കൌശലം പരീക്ഷിച്ചിരി
ക്കുന്നു– അതിന്നു വൈഷമ്യം ഉണ്ടുതാനും– പക്ഷിക്കു ദെഹം ആകാശത്തെക്കാളും ഘന
മുള്ളത എങ്കിലും ഒരൊരൊ തൂവലിലും അസ്ഥികളിലും സഞ്ചികളെപ്പൊലെ ഉള്ള
നെഞ്ചിടങ്ങളിലും ആകാശം നന്നനിറഞ്ഞിരിക്കുന്നതു കൂടാതെ തണ്ടും തുഴയും എ
ന്നപൊലെ ചിറകും വാലും എത്രയും ചിത്രമായിട്ടു ശരീരത്തൊടുചെൎന്നു ലഭിച്ചിരി
ക്കുന്നു– പടച്ചവൻ പക്ഷി ജാതിക്ക ഉണ്ടാക്കിയ പ്രകാരം സൂക്ഷ്മമായി വിചാരിച്ചു ആ
ൾ പറക്കും യന്ത്രം ചമെപ്പാൻ എത്ര വിദ്വാന്മാർ പ്രയത്നം ചെയ്തിട്ടും അത് ഒരുനാളും
സാധിച്ചില്ല– മീനെ നൊക്കിട്ടു തൊണിക്കു തണ്ടും തുഴയും സങ്കല്പിച്ചിരിക്കുന്നു പ
ക്ഷിയെ നൊക്കുകയാൽ മാത്രം അനുഭവം ഇല്ല– വിലാത്തിയിൽ ഒരുത്തൻ ഒരുയ
ന്ത്രം ചമെച്ചുകെട്ടിക്കൊണ്ടു ഉയൎന്ന ഗൊപുരമുകളിൽ നിന്നു ചാടിയപ്പൊൾ പറക്കു
വാൻ കഴിഞ്ഞില്ല എങ്കിലും ചിറകുകളുടെ വായുബലത്താൽ പതുക്കെ ഇറങ്ങി ശരീ
രത്തിന്നു ഹാനി വന്നതും ഇല്ല– എങ്ക്ലാന്തിലെ മല്മസ്പുരി എന്നൊരു വിദ്വാൻ ആവകപ
രീക്ഷിക്കയാൽ അപമൃത്യു അകപ്പെട്ടുതാനും–നല്ലചിറകുണ്ടാക്കുവാൻ ഉപായം
തൊന്നായ്കയാൽ മറ്റൊന്നുവിചാരിപ്പാൻ സംഗതിവന്നു– ഒരു കുപ്പിയിലെ ആകാ
ശം മിക്കതും ഒഴിപ്പാൻ ൨൦൦ വൎഷത്തിൻ മുമ്പെ ഗെരിക്ക എന്നവിദ്വാൻ വളരെ പ്രയാസ [ 87 ] പ്പെട്ട് ഒരു വായുയന്ത്രം ചമെച്ചു– പക്ഷെ ആകാശം ഒട്ടും ഇല്ലാത്ത ഒരു പന്തൊ പാത്ര
മൊ ഉണ്ടാക്കുവാൻ കഴിഞ്ഞു എങ്കിൽ അതു പൊങ്ങി പരക്കും എന്നു വിചാരിച്ചു ചില
ർ ചെമ്പിന്റെ ലെശമായ തകിടു കൊണ്ട അങ്ങനെ ചമെച്ചിരിക്കുന്നു അകത്തെ ആ
കാശം പൊയ ഉടനെ പുറത്തെ ആകാശത്തിന്റെ അമൎപ്പു കൊണ്ട് ആ പന്തു പരന്നു വന്നു
വീഴുന്നു– അനന്തരം ചിലർ ആകാശത്തിൽ പൊങ്ങുന്നതു പുക തന്നെ അല്ലൊ ഒരു
പട്ടുപന്തു പശ തെച്ചു പുക നിറച്ചാൽ പക്ഷെ കയറുമൊ എന്നു പരീക്ഷിച്ചു അതുവും ന
ന്നായി വന്നില്ല—എന്നാറെ ലഘുവായിട്ടുള്ള ഒർ ആകശഭെദത്തെകവണിശ് വിദ്വാ
ൻ കണ്ടുകിട്ടിയ്താൽ കാൎയ്യസിദ്ധിവരുവാൻ തുടങ്ങി (തുടൎച്ച വരും)

കെരള പഴമ

൨൫., സുവറസ കപ്പിത്താന്റെ വരവു

൧൫൦൪. മഴക്കാലം തീൎന്നപ്പോൾ സുവറസ് കപ്പിത്താൻ ൧൨ കപ്പലൊടും കൂട പൊ
ൎത്തുഗാലിൽ നിന്നു വന്നു (സപ്തമ്പർ ൧ ൹) കണ്ണനൂർ കരെക്ക് ഇറങ്ങുകയും ചെയ്തു–
ഉടനെ കൊലത്തിരി ൩ ആനയൊടും ൫൦൦൦ നായന്മാരൊടും കൂട സ്രാമ്പിലെക്ക് എഴു
ന്നെള്ളി കപ്പിത്താനെ കണ്ടു സമ്മാനങ്ങളെ വാങ്ങി കൊടുക്കയും ചെയ്തു– അതല്ലാതെ
കൊഴിക്കൊട്ടിലുള്ള പൊൎത്തുഗീസർ ഒരു കത്ത് എഴുതി ഒരു ബാല്യക്കാരന്റെ
കൈക്കൽ കൊടുത്തയച്ചതു വന്നെത്തി താമൂതിരിക്കു ഞങ്ങളെ വിടുവിച്ചു കൊടുപ്പാ
ൻ മനസ്സായിരിക്കുന്നു നിങ്ങൾ പടസമൎപ്പിച്ചു സന്ധി ചെയ്താൽ ഞങ്ങളെ ഉടനെ വി
ട്ടയക്കും– എന്നു വായിച്ചപ്പൊൾ– സുവറസ് കപ്പലെറി (൭ആം ൹) ശനിയാഴ്ച കൊ
ഴിക്കൊട്ടു തൂക്കിൽ ചെന്നെത്തി– അധികാരികൾ ഭയപ്പെട്ടു പഴം മുതലായ കാഴ്ചക
ൾ അയച്ചതു വാങ്ങാതെ വെള്ളക്കാരെ എല്ലാം തനിക്കു അയച്ചു തരെണം എന്നു ചൊ
ദിച്ചു– അനന്തരം കൊയപക്കി രണ്ടു പറങ്കികളൊടും കൂട കപ്പലിൽ വന്നു കപ്പിത്താ
നെ കണ്ടു താമൂതിരിക്ക ഇണക്കം ചെയ്വാൻ നല്ല മനസ്സുള്ള പ്രകാരം നിശ്ചയം വരുത്തി–
അപ്പൊൾ സുവറസ് ഗൎവ്വിച്ചു പറങ്കികളെ എല്പിച്ചാൽ പൊരാ ദ്രൊഹികളായ രണ്ട ഇ
തല്യക്കാരെയും കൂട എല്പിക്കണംഎന്നു ചൊദിച്ചു– താമൂതിരി അതു മാനക്കുറവല്ലീ എന്നു
വെച്ചു സമ്മതിയാതെ പറങ്കികൾ ആരും ഒടി പൊകരുത എന്ന കല്പിച്ചു എല്ലാവരെയും
തടവിൽ ആക്കിച്ചു– സുവറസ് അവരുടെ സൌഖ്യം വിചാരിയാതെ പിന്നെയും ഒന്നു [ 88 ] രണ്ടു ദിവസം പട്ടണത്തിന്നു നെരെ വെടിവെച്ചു നാശങ്ങളെ ചെയ്തു പുറപ്പെട്ടു ഒടി (൧൪ സപ്ത)
കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു– ആയതു കെട്ടാറെ പെരിമ്പടപ്പു താമസം കൂടാതെ എ
ഴുന്നെള്ളി കപ്പിത്താനെ കണ്ട ആശ്ലെഷിച്ചു പശെകു ചെയ്ത സുകൃതങ്ങളെ എല്ലാം അറിയി
ച്ചു പൊൎത്തുഗാൽ രാജാവിന്റെ സമ്മാനങ്ങളെ വാങ്ങി കണ്ണീർ വാൎത്തു സ്തുതിക്കയും ചെയ്തു–

അക്തൊബർ മാസത്തിൽ പശെക്കു കൊല്ലത്തു നിന്ന മടങ്ങി വന്നു– രാജാവും
പറങ്കികളും ഒരുമിച്ചു കൊടുങ്ങലൂർ എന്ന മഹാദെവർപട്ടണത്തെ ആക്രമിപ്പാൻ നി
ശ്ചയിച്ചു– അവിടെ പടിഞ്ഞാറ്റെടം എന്ന ക്ഷത്രിയസ്വരൂപം വാഴുന്നു– അന്നുള്ള
വർ താമൂതിരിയുടെ മെല്കൊയ്മ അനുസരിച്ചു പാൎത്തവർ ആയിരുന്നു– നഗരം മുമ്പെ
പെരുമാളുടെ രാജധാനിയായ്തുകൊണ്ട എത്രയും വലുതും ദ്രവ്യസമ്പൂൎണ്ണവും പ്രസിദ്ധി
എറിയതും ആയിരുന്നു– പണ്ടു തന്നെ യഹൂദന്മാർ അവിടെ വന്നു കുടിയെറി യൊ
സെഫ റവ്വാൻ എന്ന അവരുടെ തലവന്നു അഞ്ചുവണ്ണം എന്ന ദെശവും ജന്മിഭൊഗവും
ചുങ്കം വിട്ടുള്ള വ്യാപാരവും പെരുമാൾ കല്പനയാൽ കിട്ടുകയും ചെയ്തു– അപ്രകാരം
തന്നെ നസ്രാണികൾ ആകുന്ന സുറിയാണികളും പാൎസി ക്രിസ്ത്യാനവകക്കാരായ മണി
ഗ്രാമക്കാരും മുസല്മാനരും മറ്റും നിറഞ്ഞു വന്നപ്പൊൾ– വിലാത്തിയിലെ കച്ചവടസ്ഥല
ങ്ങളിൽ നടക്കുന്നതു പൊലെ കൊടുങ്ങലൂരിലും സ്വതന്ത്ര വ്യവസ്ഥ ഉണ്ടായി വന്നു– അ
ത എങ്ങനെ എന്നാൽ വെവ്വെറു വകക്കാർ താന്താങ്ങൾ്ക്കു ബൊധിച്ച പ്രകാരം അവരൊ
ധികളെ തെരിഞ്ഞെടുത്തു ആയവർ കൂടി വിചാരിച്ചു ചെട്ടികൾ യെഹൂദർ ക്രിസ്ത്യാനർ
മുസല്മാനർ ഇങ്ങിനെ കുടി ചെൎന്ന ചെരികൾ നാലിൽനിന്നും ൪ അധികാരികളെ കണ്ടു
നിശ്ചയിച്ചു കാൎയ്യാദികളെ നടത്തിക്കയും ചെയ്യും– കൊഴിക്കൊട്ടു ചൊനകരുടെ സ
ഹായത്താൽ കച്ചവടത്തിന്നു മികെച്ച സ്ഥാനമായി വന്ന ശെഷം കൊടുങ്ങലൂരിന്റെ മ
ഹത്വം മാഞ്ഞു പൊയി തിരുവഞ്ചിക്കുളത്ത അഴിമുഖം ക്രമത്താലെ നെണു ആഴം കുറക
യും ചെയ്തു–

അന്നു താമൂതിരിയുടെ കപ്പൽ പ്രമാണി ആയ മയി മാനി ൮൦ പടകുകളൊടും കൂട കൊ
ടുങ്ങലൂർ പുഴയിൽ പാൎത്തു നമ്പിയാതിരി സൈന്യങ്ങളൊടു കൂട പള്ളിപ്പുറത്തു കടവു
കടപ്പാൻ ഒരുങ്ങി ഇരുന്നു– അതുകൊണ്ടു സുവറസും പശെകും പറങ്കികളെ അനെകം പട
കുകളിൽ ആക്കി രാത്രികാലത്തു പതുക്കെ ഓടി പള്ളിപ്പുറം വഴിയായി കൊടുങ്ങലൂരി [ 89 ] ലെക്കു ചെന്നു ആരും വിചാരിയാതെ നെരത്തു പടതുടങ്ങുകയും ചെയ്തു– കപ്പൽ പ്രമാ
ണിശൂരന്മാരായ രണ്ടു പുത്രന്മാരൊടു കൂട പൊരുതു മരിച്ചു പടകുകൾ ചിതറിപൊകാ
ത്തത് ഒക്കയും ചുട്ടു പൊയി നായന്മാർ വീടുകളിൽ കയറി വെലും അമ്പും പ്രയൊഗിച്ചു
ചെറുത്തു നില്ക്കകൊണ്ടു പൊൎത്തുഗീസർ അങ്ങാടിക്കും തീ കൊടുത്തു അന്നു രാത്രിയി
ൽ ഉണ്ടായ സങ്കടം പറഞ്ഞു കൂടാ– നസ്രാണികൾ വീടുകളിൽനിന്ന ഓടി വന്നു ഈ
ശൊമശീഹ നാമത്തെ വിളിച്ചു പ്രാണങ്ങളെയും കുഞ്ഞികുട്ടികളെയും പള്ളിക
ളെയും രക്ഷിക്കെണമെ കബ്രാലും ഗാമയും ഞങ്ങൾ്ക്കു അഭയം തന്നുവല്ലൊ എന്നിങ്ങി
നെ വളരെ മുറയിട്ടപ്പൊൾ പറങ്കികൾ നായന്മാരെ പട്ടണത്തിൽനിന്ന ഒടിച്ച ഉടനെ സു
റിയാണികളുടെ അങ്ങാടിയെയും പള്ളികളെയും തീ കെടുത്തു രക്ഷിപ്പാൻ നൊക്കി
മാപ്പിള്ളമാൎക്കും യഹൂദന്മാൎക്കും ഉള്ള വസ്തുക്കൾ ഒക്കയും കുത്തി കവൎന്നു എടുത്തു മഹാ
ഘൊഷത്തൊടും കൂട കൊച്ചിയിൽ മടങ്ങി പൊകയും ചെയ്തു– അന്നുമുതൽ യഹൂദന്മാർ
തങ്ങളുടെ ജന്മഭൂമിയെ വിട്ടു അടുക്കയുള്ള ഊരുകളിൽ പൊയി പാൎത്തു– യരുശലെം
നഗരനാശം പൊലെ ഈ കലാപം എന്ന മുറയിട്ടു വല്ലവർ കൊടുങ്ങലൂരിൽ വന്നു കൂലി
പ്പണി ചെയ്താലും അവിടെനിന്ന ഊൺ കഴിക്കാതെ പുഴയുടെ അക്കരപൊയി ത
ന്നെ ഉണ്ണും– മരിച്ചാൽ അഞ്ചുവണ്ണം എന്ന ജന്മഭൂമിയിൽനിന്ന ഒരു പിടി മണ്ണ് എ
ങ്കിലും കുഴിയിൽ ഇട്ടു വെണം മൂടെണ്ടതിന്നു എന്നു കെട്ടിരിക്കുന്നു–

താമൂതിരിയുടെ പടെക്കും കപ്പലിന്നും അപജയം വന്നതു കെട്ട ഉടനെ താനൂരിലെ വെ
ട്ടത്തകൊയിൽതക്കം വിചാരിച്ചു നാടും ആളും കച്ചവടവും ഒക്കെയും കൊഴിക്കൊട്ടു
താമൂതിരിയുടെ കൈവശത്തിൽ ആയിപൊയി കഷ്ടം ഇപ്പൊൾ പൊന്നാനി അഴിമു
ഖത്തെയും സ്വാധീനത്തിൽ ആക്കി എന്നെ പിഴുക്കുവാൻ നൊക്കുന്നു എന്നു നിനച്ചു
സങ്കടപ്പെട്ടു കൊടുങ്ങലൂരിൽനിന്നു ഒഴിച്ചു പൊകുന്ന നായന്മാരെ വിരൊധിച്ചു പ
ട വെട്ടി ജയിച്ചു പറങ്കികളൊടു തുണയാകുവാൻ അപെക്ഷിക്കയും ചെയ്തു– അതി
ന്നായി റഫയെൽ എന്ന കപ്പിത്താൻ ൪൦ ആളൊടും കൂട അവനെ സഹായിപ്പാൻ
താനൂരിൽ വന്നു രാജാവിന്നു ജയം കിട്ടിയ ദിവസത്ത് എത്തുകയാൽ വന്നതു ന
ല്ലതു തന്നെ എങ്കിലും ഇപ്പൊൾ പൊക താമൂതിരിയെ ജയിപ്പാൻ ഞാൻ തന്നെ മതി
എന്നു ഗൎവ്വിച്ചു വിട്ടയക്കുകയും ചെയ്തു– പിന്നെ യുദ്ധഭയം അധികമായപ്പൊൾ അവൻ പ [ 90 ] റങ്കികൾക്കു കാഴ്ചയും കപ്പവും അയച്ചു ക്ഷമ ചൊദിക്കയും ചെയ്തു—

൨൬., സുവറസും പശെക്കും മടങ്ങി പൊയതു—

പറങ്കികൾ പശെകു ചെൎത്ത ചരക്കുകളെ ഒക്കയുംകയറ്റിയതിന്റെശെഷംപട്ടണര
ക്ഷെക്കു മതിയായ ബലത്തെ പാൎപ്പിച്ചു പിന്നെയാത്രക്ക ഒരുമ്പെട്ടു– പശെകുപെരി
മ്പടപ്പെചെന്നുകണ്ടപ്പൊൾ രാജാവിന്റെ ഭാവം പകൎന്നു നിങ്ങൾക്ക ഞാൻ എന്തുതരെ
ണം എന്റെ ദാരിദ്ര്യം അറിയുന്നുവല്ലൊ ഞാൻ പൊൎത്തുഗാലിന്റെ ചൊറുതന്നെ
ഉണ്ണുന്നു— മനസ്സിൽ ഒരു ആഗ്രഹമെ ഉള്ളു നിങ്ങൾ ഇവിടെ പാൎക്കെണം എന്നു ത
ന്നെ എങ്കിലും കപ്പിത്താന്റെ ഗാംഭീൎയ്യം നിമിത്തം ചൊദിപ്പാൻ മടിക്കുന്നു എന്നു
കെട്ടാറെപശെകുമന്ദഹാസം പൂണ്ടു വിചാരം അരുതെ നിങ്ങളുടെ സ്നെഹം എനി
ക്കു മതിഞാൻമടങ്ങി വരും അപ്പൊൾ നിങ്ങൾക്കഐശ്വൎയ്യം വൎദ്ധിച്ച പ്രകാരം കാണു
ം പൊൽ എന്നു ചൊല്ലി ആശ്വാസവും ബുദ്ധിയും ഏകി പൊവാറായപ്പൊൾ തമ്പു
രാൻ പൊൎത്തുഗാൽ രാജാവിന്ന പശെകിന്റെ വൃത്തികൾ എല്ലാ വിസ്തരി
ച്ചെഴുതിയ കത്തും കൊടുത്തു അതുകൂടാതെ ഒരു ചെമ്പലിശയും എഴുത്തും നല്കി—
അതിന്റെവിവരം കെരളഉണ്ണി രാമൻകൊയിൽ തിരുമുമ്പാടു കൊച്ചി രാ
ജാവ വൈപ്പിൽ അടവിൽ ചെറുവൈപ്പിൽ നടുങ്ങനാടും വാഴുന്നൊർ അരു
ളിച്ചെയ്കയാൽ ൬൭൯ ആം ആണ്ടു മീനമാസത്തിൽ കുന്നലക്കൊനാതിരി
രാജാവു പട തുടങ്ങിയപ്പൊൾ പശെകു നിത്യം ചെറുത്തു ജയം കൊണ്ടു നമ്മുടെ രാ
ജ്യം രക്ഷിച്ചിരിക്കുന്നു അതിനാൽ അവനും സന്തതിക്കും ഈ ചെമ്പലിശയും
പലിശമെൽ അവൻ തൊല്പിച്ച അഞ്ചുരാജാക്കന്മാരുടെ ൫ പൊന്മുടികളും താ
മൂതിരിയൊടുണ്ടായ എഴുയുദ്ധങ്ങളുടെ കുറിയുള്ള ആയുധചിത്രങ്ങളും എഴു
തി കൊടുത്തിരിക്കുന്നു എന്നു ചിറികണ്ടന്റെഎഴുത്തു— ൧൫൦൪ ക്രിസ്താബ്ദം=
അതിന്റെശെഷം സുവറസ് കപ്പിത്താൻ കൊഴിക്കൊട്ടു പട്ടന്മാർ ചിലർ അറിയി
ച്ചഒറ്റുവിചാരിക്കുമ്പൊൾ പന്തലാനികൊല്ലത്തുഅനെകം അറവിതുൎക്കമി
സ്രക്കാരും കൂടി വ്യാപാരനാശം നിമിത്തംകെരളംവിട്ടുമക്കമുതലായ രാജ്യങ്ങളി
ലെക്കു മടങ്ങിപൊവാൻ വട്ടം കൂട്ടുന്നുണ്ട് എന്നതുകെട്ടു സുവറസ കൊച്ചിയെ വിട്ടു
പന്തലാനിയിൽ കണ്ട കപ്പലുകളെ ചുട്ടു (ദശ.൩൧) പൊൎത്തുഗാലിൽ ഒടി എത്തി രാജാ
വെ ജയ വൎത്തമാനത്താൽ സന്തൊഷിപ്പിക്കയും ചെയ്തു—

Fr. Müller. Editor. [ 91 ] നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പൈസ്സ വില

൧൫ നമ്പ്ര തലശ്ശെരി ൧൮൪൮ ദിസമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണ ഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

൨ ലങ്കാദ്വീപുഭാരതഖണ്ഡത്തിന്റെ തെക്കെതു തുടൎച്ചയത്രെ ആകുന്നു രാമനാഥ
പുരത്ത നിന്നു കിഴക്ക രാമെശ്വരം മുതലായ തുരുത്തികൾ ആ ദ്വീപിനെ ദക്ഷിണഖ
ണ്ഡത്തൊടു ഒരു പാലം പൊലെ ചെൎത്തിരിക്കുന്നു എകദെശം ൮ കാതം വിസ്താര
മുള്ള മണ്ണാറു ഈ പറഞ്ഞ ചെറുതുരുത്തികളുടെയും ലങ്കാദ്വീപിന്റെയും നടുവി
ലെ രണ്ടു ഭൂമികളെ വെർതിരിച്ചുള്ള ഇടക്കടലാകുന്നു കന്യാകുമാരിയിൽ നിന്നൊ
ലങ്കാദ്വീപൊളം ൩൮ കാതം ദൂരം ഉണ്ടു ഇങ്ങിനെ ഈ ദ്വീപു ബങ്കാളസമുദ്രത്തി
ന്റെ തെക്കെ പ്രവെശനത്തിൽ ഒരു കൊഴിമുട്ടയുടെ ആകൃതി പൂണ്ടു ഏകദെശം ൭൮
കാതം നീളവും ൩൬ കാതം വീതിയും ൨൦൦ കാതം ചുറ്റളവും ൧൫൬0 ചതുരശ്ര
യൊജന വിസ്താരവുമായി ൧൦ ലക്ഷം നിവാസികളൊടും കൂട ഹിന്തു സമുദ്രത്തിൽ
നിന്നു പൊങ്ങി നില്ക്കുന്നു—

ദ്വീപിന്റെ കടപ്പുറങ്ങൾ പലവിധമാകുന്നു തെക്ക കിഴക്കും തെക്ക പടിഞ്ഞാറും
മലകളും പാറകളും കടല്കരയൊളം നീണ്ടു നില്ക്കുക കൊണ്ടു തെക്കെ അംശത്തിൽ
വിശെഷമായതുറമുഖങ്ങൾ ചുരുക്കമെയുള്ളു വടക്കെ അംശത്തിലുള്ള കടപ്പുറങ്ങ
ളുടെ അവസ്ഥ വെറെ– ദെശം മിക്കതും താണഭൂമിയാകകൊണ്ടു പലദിക്കിലും കട
ല്കൈകൾ നാട്ടകം പുക്കു വലിയ കപ്പലുകൾ്ക്ക പ്രവെശത്തിന്നു ഉചിത തുറമുഖങ്ങളായിരി
ക്കുന്നു– മഹാവല്ലി ഗംഗ മുതലായ നദികൾ സമുദ്രത്തിൽ ചെരുന്ന അഴിമുഖങ്ങളിലും
കപ്പലുകൾ അണഞ്ഞു നില്ക്കെണ്ടതിന്നു ചിലസ്ഥലങ്ങൾ ഉണ്ടു അവറ്റിൽ ത്രിക്കൊണ
മലതുറമുഖം വിശെഷമായത– ദ്വീപിന്റെ വടക്ക കരസമീപത്തുള്ള ചെറുതുരുത്തി
കളിൽ കല്പന്തി–മണ്ണാറു–യാഴ്പാണം എന്നീ മൂന്നു പ്രധാനം–

ദ്വീപിന്റെ തെക്കെ അംശത്തിൽ എകദെശം ൧൮ കാതം നീളവും ൧൫ കാതം [ 92 ] വീതിയുമായ മലനാടു പലശിഖരങ്ങളൊടും ശാഖകളൊടും കൂട നാലുദിക്കിലും വ്യാ
പിച്ചിരിക്കുന്നു അതിന്റെ ചുറ്റിലും ൪–൫ കാതം വീതിയുള്ള കുന്നു പ്രദെശം പല
ശുഭ താഴ്വരകളൊടും കൂട അതിന്റെ അടിയായി നിന്നു ഒരൊപുഴകളെ കട
പ്പുറത്തെക്ക അയച്ചു വിടുന്നു അതിൻ പുറമെയുള്ള ദെശം താണും ഭിന്നമായും പ
ലവിധെന കടലൊളം എത്തി കിടക്കുന്നു–മലപ്രദെശത്തിലെ മുഖ്യമായ ശിഖര
ങ്ങൾ ൫൫൦൦ കാലടി ഉയരമുള്ള നാമനകൂലി കണ്ടിയും അതിന്റെ സമീപത്തി
ങ്കൽ ൬൫൦൦ കാലടി ഉയൎന്നു നില്ക്കുന്ന സമനെല്ലയും തന്നെ സമനെല്ലെക്ക ശ്രീ പാ
ദം എന്ന പെരും നടപ്പായി വന്നിരിക്കുന്നു അതിന്റെ കാരണം പണ്ടു ലങ്കാദ്വീപി
ൽ അനെക ദുൎഭൂതങ്ങളും ക്രൂരസൎപ്പങ്ങളും നിറഞ്ഞു വാണു കൊണ്ടിരുന്നപ്പൊൾ
വിഷ്ണു ഈ വകെക്കു നീക്കം വരുത്തുവാൻ നിശ്ചയിച്ചു ബുദ്ധനായി അവതരിച്ചു
ഭയങ്കരമായ ഭൂകമ്പത്തൊടും ഇടികളൊടും കൂട ലങ്കയിൽ ഇറങ്ങി ദുൎഭൂതങ്ങ
ളെ ജയിച്ചു രാജ്യഭ്രംശം വരുത്തി ബൌദ്ധമതം ജനങ്ങളൊടു ഘൊഷിച്ചു നട
ത്തി രാജാവിന്റെ പ്രാൎത്ഥനയാലെ സമനെല്ല മലകയറി പാറമെൽ ചവിട്ടി
സ്വമതക്കാൎക്ക തിരുകാലിന്റെ രൂപം ആശ്രയസ്ഥാനമാക്കി കൊടുക്കയും ചെ
യ്തു– ഈ പഴമ അനുസരിച്ചു അനെകബൌദ്ധന്മാർ സംവത്സരം തൊറും ആ മല
കയറി കാഴ്ച വെച്ചു ഉത്സവം കൊണ്ടാടി ലങ്കദ്വീപിൽ വിശുദ്ധ ഭൂമിസമനെ
ല്ല മലതന്നെ എന്നു പ്രമാണിച്ചു കൊണ്ടിരിക്കുന്നു– ആ മല പ്രദെശത്തിൽ നി
ന്നു ഉത്ഭവിച്ചു നാലുദിക്കിലെക്കും ഒഴുകി ചെല്ലുന്ന നദികളിൽ ത്രിക്കൊണമല
സമീപത്തു സമുദ്രത്തിൽ കൂടുന്ന മഹാവെല്ലഗംഗയും കുളമ്പു പട്ടണത്തിൻ അരി
കിൽ വെച്ചു കടലൊടു ചെരുന്ന കലാണി ഗംഗയും കല്തുറനഗര സമീപത്തിങ്ക
ൽ ആഴിയെ പ്രാപിക്കുന്ന കാർ ഗംഗയും പ്രധാനം—

ദ്വീപിലെ ഉല്പത്തികൾ പലവിധമാകുന്നു– മലകളിൽ നിന്നും പുഴമണ്ണിൽ നി
ന്നും പൊൻവെള്ളി ഇരിമ്പു മുതലായ ലൊഹങ്ങളെ വിളഞ്ഞെടുക്കുന്നതുമല്ലാ
തെ പലദിക്കിൽ നിന്നും ഒരൊവിധം രത്നങ്ങളെയും കണ്ടു കിട്ടിവരുന്നു ജിലാ
പു തുടങ്ങി വടക്കൊട്ടു മണ്ണാറുയാഴ്പാണം എന്ന ദ്വീപുകളൊളമുള്ള കടൽ കൈ
കളിൽ നിന്നു സൎവ്വദ്വീപുകാൎക്ക വെണ്ടുന്ന ഉപ്പും വിളയിച്ചെടുക്കുന്നു–രാജാക്ക [ 93 ] ന്മാൎക്കും മഹാലൊകൎക്കും മുഖ്യ ആഭരണങ്ങളായി ശൊഭിക്കുന്ന മുത്തുകളും ലങ്കാദ്വീ
പിന്റെ വടക്ക പടിഞ്ഞാറെ കടലിൽ നിന്നു എടുത്തുവരുന്നു– ഫലവൃക്ഷങ്ങളി
ൽ തെങ്ങ്–കഴുങ്ങ് പിലാവു മറ്റും പ്രധാനം വിശെഷ ധാന്യം നെല്ലു തന്നെ പല
വിധം കിഴങ്ങുകൾ്ക്കും കുറവില്ല ഈ വക അല്ലാതെ വിലാത്തിക്കാർ ദ്വീപിൽ വന്ന
സമയം മുതൽ കപ്പി–കറുപ്പ–പുകയില–നാരങ്ങ–ജാതിക്കായി–മുളകു മുതലാ
യ ഫലങ്ങളും പല സുഗന്ധ ദ്രവ്യങ്ങളും അത്യന്തം വൎദ്ധിച്ചു വന്നിരിക്കുന്നു–പട്ടു
നൂൽ–പരുത്തി–വക്കു എന്ന വസ്ത്രസാധനങ്ങളെ കൊണ്ടു കച്ചൊടം വളര അവി
ടെ നടക്കുന്നു–കാട്ടുമൃഗങ്ങളിൽ ആന–പൊത്തു–കാട്ടുപന്നി മുതലായതും നാട്ടി
ൽ ആടു പശ്വാദികളും പ്രധാനം പുഴകളിൽ ചീങ്കണ്ണിയും നാട്ടിൽ സൎപ്പജാ
തികളും പെരുകി വസിക്കുന്നതുമല്ലാതെ ഒരു വക അട്ട എങ്ങും പരന്നു പ്രത്യെകം
വഴി പൊക്കരെ അത്യന്തം ഉപദ്രവിക്കുന്നു–

ലങ്കാദ്വീപിലെ വിശിഷ്ടനഗരങ്ങളും ഊരുകളും മിക്കവാറും ചുറ്റുമുള്ള കട
പ്പുറങ്ങളിൽ തന്നെ ആകുന്നു–

മണ്ണാറു– കുതിര മല എന്ന ചെറുതുരുത്തികളിൽ നിന്നു അല്പം വടക്കൊട്ടു എകദെ
ശം ൧൫ കാതം നീളമുള്ള കല്പന്തി എന്ന അൎദ്ധദ്വീപു ചിലതുറമുഖങ്ങളൊടും കൂ
ട വടക്കൊട്ടു തന്നെ നീണ്ടു കിടക്കുന്നു നിവാസികളുടെ മുഖ്യ പ്രവൃത്തി കൃഷിയും
മീൻപിടിയും തന്നെ ചിലർ തെങ്ങ ഉണക്കമീൻ മുതലായ ചരക്കുകളെ കുളമ്പു
പട്ടണത്തിലെക്കും മറ്റും തൊണി വഴിയായി കൊണ്ടുപൊയി കച്ചൊടം നടത്തുന്നു–
പുട്ടലം എന്ന കൊട്ടയിലും അങ്ങാടിയിലും ഉള്ള ജനങ്ങൾ മിക്കതും മലയാളികളും
തമിഴരും തന്നെ അവർ കാപ്പി മുളകു അടക്കയും മറ്റും തൊണികളിൽ കയ
റ്റി തിരുനെല്വെലി മുതലായ ദെശങ്ങളിൽ കൊണ്ടു പൊയി വിറ്റും അവി
ടെ നിന്നു പലചരക്കുകളെ വാങ്ങി കൊണ്ടു വന്നും കച്ചവടം ചെയ്തു ഉപജീവനം ക
ഴിക്കുന്നു—

അവിടെ നിന്നു അല്പം തെക്ക ചളി സ്ഥലങ്ങളുടെ നടുവിലുള്ള താണ അൎദ്ധദ്വീ
പിന്മെൽ ജിലാവു എന്ന ചെറിയ നഗരം മലയാളികൾ പാൎക്കുന്ന ദെശത്തിന്റെ
തെക്കെ അതിരായി കിടക്കുന്നു– നിവാസികൾ മിക്കവാറും ദരിദ്രന്മാരാകുന്നു [ 94 ] ബ്രാഹ്മണരൊ കൊട്ടയരികിലുള്ള പുരാണക്ഷെത്രങ്ങളിൽ വസിച്ചു ഭിക്ഷ എടുത്തു ഉപ
ജീവനംകഴിച്ചുകൊണ്ടിരിക്കുന്നു– കായമെല്ല നദിയുടെ തെക്കെകരമെൽ നാഗം ഭൂ
കൊട്ട തെങ്ങകഴുങ്ങ മുളകു കാപ്പി കറുപ്പ ഇത്യാദികൾ പെരുകി നതൊട്ടങ്ങളുടെ നടു
വിൽ വിളങ്ങി നില്ക്കുന്നു നിവാസികൾ മിക്കവാറും ഹൊല്ലന്തരുടെ സന്തതികൾ അവരു
ടെ പ്രവൃത്തി ക്രയ വിക്രയങ്ങൾ തന്നെ–

മലപ്രദെശത്തിൽ നിന്നു പടിഞ്ഞാറൊട്ടു ഒഴുകുന്ന കലാണി ഗംഗയുടെ അഴിമുഖത്ത
തന്നെ ശുഭതൊട്ടത്തിന്നു സമമായ ഭൂമിയിൽ കുളമ്പു എന്ന പ്രധാനപട്ടണം ഇങ്ക്ലി
ഷ ഗൊവൎണ്ണർ അദ്ധ്യക്ഷൻ മുതലായ സ്ഥാനികളുടെ വാസമായും വിലാത്തിന
ഗരത്തിന്നു സദൃശ്യമായും നില്ക്കുന്നു അവിടെ വസിക്കുന്ന ഹൊല്ലന്തർ പൊൎത്തു
ഗീസർ ഇങ്ക്ലിഷ്കാർ എന്നീ വകക്കാരെയും പട്ടാളങ്ങളെയും മറ്റും എല്ലാം കൂട്ടിയാ
ൽ നിവാസികളുടെ സംഖ്യ എകദെശം ൬൦൦൦൦ ആയിരിക്കും വിസ്താരമുള്ളതു
റമുഖത്തിൽ സംവത്സരം തൊറും ൬൦൦–൭൦൦ കപ്പലുകളും പത്തമാരികളും അണ
ഞ്ഞു വന്നു ചരക്കുകളെ ഇറക്കി കയറ്റി ഒടുകയും ചെയ്യുന്നത കൊണ്ടു അവിടെ ന
ടക്കുന്ന കച്ചവടം അല്പം അല്ല എന്നറിയാം സിംഹളർ പാൎക്കുന്ന പട്ടണാംശത്തി
ന്നും അങ്ങാടികൾ്ക്കും പെട്ട എന്നപെർ–

കുളമ്പിൽ നിന്നു എകദെശം ൧൫ കാതം വഴി തെക്കൊട്ടു പുന്തൊഗാലകൊട്ട
ദ്വീപിന്റെ തെക്കെ കടപ്പുറത്ത തന്നെ നില്ക്കുന്നു എത്രയും തുറമുഖം അവി
ടെ ഉണ്ടാകകൊണ്ടു ആ കൊട്ടെക്ക വളരകീൎത്തിവന്നതു അവിടെ പാൎക്കുന്ന ചില
ഹൊല്ലന്തർ അല്ലാതെ നിവാസികൾ എല്ലാവരും സിംഹളർ തന്നെ–

പുന്തൊഗാലയിൽ നിന്നു ദ്വീപിന്റെ തെക്കെ മുനയൊളവും കിഴക്കെ കടപ്പുറ
ത്ത ത്രികൊണ മലപൎയ്യന്തവുമുള്ള ഭൂമി പലവിധ ഫലവൃക്ഷങ്ങൾ ആന മുതലാ
യ മൃഗങ്ങൾ നിറഞ്ഞ കാടുകൾ പല ബൌദ്ധക്ഷെത്രങ്ങൾ ഊരുകൾ കൊട്ടക
ൾ തുറമുഖങ്ങൾ എന്നിവറ്റെ കൊണ്ടു ശൊഭിക്കുന്ന വിശിഷ്ട നഗരങ്ങൾ മധു
രയും ദെവനൂരും തങ്കനയും പറ്റി ഗാലൊവും തന്നെ

ആകാശനീന്തം (തുടൎച്ച)

ജലവായു എന്ന് ഒർ ആകാശം ഉണ്ടു- അതു തൂക്കുവാന്തക്ക സകല സാധനങ്ങ [ 95 ] ളിലും ഘനം കുറഞ്ഞതു– സാധരണാകാശത്തിന്റെ ഘനം എന്തെനു ചൊദിച്ചാൽ
ഒരു കുപ്പി നിറയ വെള്ളം ൮൨൦ കുപ്പിയിലെ ആകാശത്തൊട് ഒക്കുന്നു പിന്നെ ആകാ
ശം നിറഞ്ഞ ഒരു കുപ്പി ൧൪ കുപ്പി ജലവായുവൊടു സമമായി നില്ക്കും – ഇങ്ങനെഉള്ള
ജലവായു൮൦ വൎഷത്തിന്നു മുമ്പെ രസവാദികൾക്കുകണ്ടു കിട്ടിയതിന്റെശെഷം കുട്ടിക
ൾ കടലാവണക്കിന്റെ ചാറുകൊണ്ടു പൊക്കുളഊതിഉണ്ടാക്കുന്നതുപൊലെഒരുത്ത
ൻ ജലവായുംവെഊതി പൊക്കുളയിൽ നിറെച്ചാൽ അതിവെഗത്തിൽ ആകാശത്തി
ൽകയറിപൊകും എന്നും കണ്ടിരിക്കുന്നു— അതിന്റെ ശെഷം പരിന്ത്രീസ്സായ മൊം
ഗൊൽഫ്യതുണികൊണ്ട ൧൦൦മുളം ചുറ്റളവുള്ളപന്തുണ്ടാക്കി കടലാസ്സുകൊണ്ടുപൊ
തിഞ്ഞ പുൽതീയുടെ പുകയും നിറച്ചടച്ചപ്പൊൾ പന്തുകെട്ടിയ കയറ് അറുത്ത ഉടനെ
അത് ആറായിരം അടി ഉയരത്തൊളം കരെറി എങ്കിലും തുണിയുടെ പഴുതുകൾ
സൂക്ഷ്മമായി അടഞ്ഞിട്ടില്ലായ്കകൊണ്ടുപുറമെഉള്ള ആകാശം ഉള്ളിൽ കടന്നുനിറ
ഞ്ഞപ്പൊൾഅതു ക്രമത്താലെ ഘനം കൂടി വീണുപൊയി—

ആയത എല്ലാ രാജ്യക്കാരും അറിയെണ്ടതിന്നുവൎത്തമാനക്കടലാസ്സുകളിൽ വിവര
മായി വൎണ്ണിച്ചെഴുതിയതിന്റെ ഷം ശാലൎസ എന്നപരീസിലെ ശാസ്ത്രി പട്ടുകൊ
ണ്ട ഒരു ചെറിയപന്ത്‌ഉണ്ടാക്കി അരക്കുകഷായത്തിൽ ഗൊന്തുചെൎത്തരച്ചുപുറമെ
തെച്ചുഉള്ളിൽജലവായുവെനിറെച്ചുപരീസിൽനിന്നുപറപ്പിച്ചു (൧൭൮൩ ക്രിസ്താബ്ദം)
ആയ്തുൾവിനാഴികയകം൩൦൦൦ അടി ഉയരംഉള്ളമെഘങ്ങളിൽകരെറി മറഞ്ഞുചി
ലനാഴികകഴിഞ്ഞശെഷം ൪ കാതം ദൂരത്തുചെന്നുവീണു— അതിനാൽ ശാസ്ത്രികൾക്ക
അല്പം സന്തൊഷം വന്നപ്പൊൾ പഴുതുകൾ എല്ലാംഎത്രയുംസൂക്ഷിച്ചടയുന്ന ഒരു തെപ്പു
അന്വെഷിച്ച അപ്രകാരം ഒരുത്തൻഉണ്ടാക്കി ഒരുചെറിയപന്തിന്മെൽതെച്ചു ജലവാ
യു വെനിറെച്ചെടെച്ചപ്പൊൾ പന്തു വീട്ടിന്റെ അകത്തുനിന്നുയൎന്നുമച്ചൊടുചെന്നുമു
ട്ടി ൩ മാസംവീഴാതെപാൎത്തു— എന്നാറെപരീക്ഷയ്ക്കായിപന്തിനെപുറത്തുകൊണ്ടുവ
ന്നപ്പൊൾഅതിനെകെട്ടിയകയറ് അറ്റപ്പൊൾപന്തുമെല്പെട്ടയ്ക്കുപറന്നുപൊയിമടങ്ങി
വീണു കണ്ടതും ഇല്ല—

അതിന്നു മുമ്പിൽ ഒരു ജീവിയും പന്തൊടു കൂട ആകാശത്തിൽ കരെറി പൊയില്ല– അ
പ്പൊൾമൊംഗൊൽഫ്യ ഫ്രാഞ്ചിരാജാവിൻ‌സന്തൊഷത്തിന്നായി ഒരു ദിവസം [ 96 ] ഒരാടു കൊഴി പത്ത് ഈ മൂന്നിനെയും ഒരു കൊട്ടയിൽ ആക്കി പന്തൊടു ചെൎത്തു കെട്ടി പ
രപ്പിച്ചു അവമൂന്നും പരീസപട്ടണത്തിന്നഒരുകാതംദൂരെവീണു ഹാനിഒന്നുംകൂടാതെ
വരികയുംചെയ്തു—വഴിയിൽ വെച്ചു കണ്ടതും ഗ്രഹിച്ചതുംമാത്രം ഒന്നുംഅറിവാറായില്ല
–അതുകൊണ്ടു രൊശ്യർ എന്നവിദ്വാൻ ഘനം ചുരുങ്ങിയ ഒരു പാത്തിയെപന്തൊടുചെൎത്തു
കെട്ടി താൻഅതിൽ ഇരുന്നു മെല്പെട്ടു കയറുവാൻതുനിഞ്ഞു–എങ്കിലും൧൦൦അടി ഉയര
ത്തിൽ അധികം കയറളിക്കരുത എന്നുകല്പിക്കയാൽകുരഞ്ഞൊരു നെരം പാൎത്തുകയറു
വലിപ്പിച്ചതിനാൽ ഇറങ്ങി വരികയും ചെയ്തു–ഇതുവും പൊരാ എന്നു വെച്ചു രൊശ്യരും
ധൈൎയ്യമുള്ളൊരു പ്രഭുവും കൂടി പിന്നെയും പാത്തിയിൽ കയറി ഇരുന്നു പന്തിനെ
നിലത്തൊടു ചെൎത്തു കെട്ടാതെമെല്പെട്ടു പറപ്പിച്ചപ്പൊൾ–അവർ ഒരു നാഴികെ
ക്കുള്ളിൽ ശീതംഅധികമുള്ളമാൎഗ്ഗത്തൊളം കരെറി കാറ്റിനാൽ കിഴക്കൊട്ടു ൩കാ
തംവഴിദൂരം ഒടിസുഖെന ഇറങ്ങി വരികയും ചെയ്തു— ഇതുസാധിച്ചതു. ൧൭൮൩
ആമത് നവമ്പ്ര ൨൧ തിയ്യതിയിൽതന്നെ—

കെരള പഴമ

൨൭. മാനുവെൽ രാജാവഅൾമെദഎന്ന ഒന്നാം
രാജ്യാധികാരിയെകെരളത്തിലെക്കു നിയൊഗിച്ചതു—

പശെകുസുവറസ് മുതലായവർ മടങ്ങിവന്നു കെരളവൎത്തമാനംഅറിയിച്ചുകാൎയ്യബൊ
ധംവരുത്തിയപ്പൊൾ–മാനുവെൽരാജാവ് വിചാരിച്ചു കൊഴിക്കൊടു മൂലസ്ഥാനമാ
യിട്ടു നടക്കുന്ന പങ്കച്ചവടത്തിന്നു മൂന്നു ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടുമൂന്നിനെ
യുംപിടിച്ചടക്കി മുസല്മാൻ കപ്പലൊട്ടം ഹിന്തുക്കടലിൽ മുടക്കെണം എന്നു നിശ്ചയി
ച്ചു–ആ മൂന്ന് എന്തെന്നാൽ കൊഴിക്കൊട്ടു നിന്നു പടിഞ്ഞാറൊട്ടു പൊകുന്ന ചരക്കു
കൾക്കു രണ്ടു തുറമുഖം ഒന്ന അറവിതെക്കുമുനയിലുള്ള അദൻപാറ –മറ്റെതുപാ
ൎസികടൽവായിലുള്ള ഹൊൎമ്മുജ് തുരുത്തി— യുരൊപയിൽ വരുന്നസകല ഹിന്തുചീ
നചരക്കുകളും ആ രണ്ടുവഴിയായിട്ടു തന്നെ ചിലതുഅദനെവിട്ടു ചെങ്കടലൂടെഅ
ലക്ഷന്ത്ര്യനഗരത്തൊളവും ചിലതുഹൊ‌‌‌‌ൎമ്മുജ് ബസറയിലും കൂടി ബെരുത്തൊളവും
മുസല്മാനർ കൊണ്ടു പൊന്നു വെച്ചുആ രണ്ടു സ്ഥലങ്ങളിൽ വന്നു കൂടുന്ന വെനെത്യ
മുതലായ ഇതല്യ കപ്പല്ക്കാൎക്കു തന്നെവിറ്റു കൊടുക്കും—ശെഷം കച്ചവടവഴി കൊ [ 97 ] ഴിക്കൊടിനെവിട്ടുൟഴത്തിൽവഴിയായി മലാക്കയിൽ ചെല്ലുക മലാക്കയിൽ വരുന്ന
ചീനക്കാരൊടുചരക്കുകളെവാങ്ങിചൊഴമണ്ഡലസിംഹളകെരളമുതലായദെശങ്ങ
ൾക്കുംകൊണ്ടുപൊക—അതുകൊണ്ടുകൊഴിക്കൊട്ടിന്നുപടിഞ്ഞാറ് അദൻ പട്ടണവും വ
ടക്ക് ഹൊൎമ്മുജും കിഴക്കു മലാക്കയുംതാമസംകൂടാതെകൈക്കൽആക്കിയാൽ മുസല്മാനരു
ടെവങ്കച്ചവടത്തിന്നുകലാപംവന്നുകൂടും എന്നു രാജസഭയിങ്കൽ തന്നെ തൊന്നി—

തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പൊകും എന്നുകണ്ടാറെ അറവികൾ മിസ്രയിൽ വാഴു
ന്നസുല്ത്താൻ ഖാൻ ഹസ്സനെചെന്നുകണ്ടുതാമൂതിരിനിങ്ങൾക്കു പണം വെണ്ടുവൊളംഅ
യച്ചെക്കും നിങ്ങൾ തൊക്കും പടജ്ജനവും അയച്ചുതന്നു മക്കത്തിന്നുള്ളകച്ചവടം രക്ഷി
ച്ചു പറങ്കികളെ നീക്കെണമെനീങ്ങൾ അല്ലൊകാബത്തെകാക്കുന്നവർ എന്നുയാചി
ച്ചപ്പൊൾ— സുല്ത്താൻ യുദ്ധത്തിന്നായി ഒരുമ്പെട്ടുപറങ്കികൾ മക്കയാത്രക്കു മുടക്കംവ
രുത്തുന്നുവല്ലൊ നാമൊയരുശലെം യാത്രക്കമുടക്കം വരുത്താം പറങ്കികൾ വിരൊധം
തീരുന്നില്ല എങ്കിൽ നാംയരുശലെമിലുള്ളക്രൂശപള്ളിയെനിലത്തൊടുസമമാക്കി
ഈനാടുകളിലെസകലനസ്രാണികളെയും നിൎബന്ധിച്ച ഇസ്ലാമിൽ ചെൎക്കും എന്നു
ഭയപ്പെടുത്തി പാപ്പാ സന്നിധാനത്തിൽ അറിയിച്ചു–അതുകൊണ്ടുപാപ്പാമാനുവെ
ൽ രാജാവൊടുചൊദിച്ചതല്ലാതെവെനെത്യക്കാർ തങ്ങളുടെ വ്യാപാരത്തിന്നു [ 98 ] ള്ളചെതം വിചാരിച്ചുമാപ്പിള്ളമാൎക്കു ഗൂഢമായി സഹായം അയച്ചു ശെഷം വെള്ളക്കാ
രുംപൊൎത്തുഗീസരുടെ ശ്രീത്വം നിമിത്തംഅസൂയഭാവിക്കയുംചെയ്തു—

അതുകൊണ്ടുമാനുവെൽ രാജാവ് മുസല്മാനരൊടുപൊർ തുടരെണ്ടതിന്നു ൨ കൂട്ടം ക
പ്പൽഒന്നുചെങ്കടലിലെക്കും ഒന്നുകെരളത്തെക്കും ആകെ ൨൨– കപ്പലുകളെഅയച്ചു
ഇവരെനടത്തുവാൻഒ രുകപ്പിത്താനുംപൊരാഎന്നുകണ്ടു കേരളത്തിലെ പറങ്കിക
ൾക്കു ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീസ്അൾമൈദഎന്നവീരനെനിയൊ
ഗിച്ചു (൧൫൦൫ മാൎച്ച ൨൫ ) ഓരൊരൊതുറമുഖങ്ങളെകൈക്കലാക്കികൊട്ടകളെഎ
ടുപ്പിച്ചു പറങ്കിനാമത്തിന്റെകീൎത്തിയും ക്രിസ്തസത്യവും പരത്തെണം എന്നു കല്പി
ച്ചുവിട്ടയക്കയുംചെയ്തു—

അൾമൈദ (സപ്ത–൧൩) അഞ്ചുദ്വീപിൽ എത്തിയഉടനെ രാജകല്പനപ്രകാരംകൊ
ട്ടകെട്ടുവാൻതുടങ്ങി– കണ്ണനൂർ കൊച്ചി കൊല്ലം ഇങ്ങനെ അഞ്ചുദ്വീപൊടുകൂട ൪
കൊട്ടകളെകെട്ടിയതിന്റെശെഷം അത്രെ വിസൊരെയി (രാജസ്ഥാനത്തുള്ള
വൻ) എന്നപെർധരിപ്പാൻ അനുവാദംഉണ്ടായിരുന്നു— അഞ്ചുദ്വീപിൽമണ്ണകിളെ
ക്കുമ്പൊൾ ക്രൂശടയാളമുള്ളകല്ലുകൾ കണ്ടുകിട്ടിയതിനാൽ പണ്ടുഇവിടെയുംക്രി
സ്തവിശ്വാസികൾ ഉണ്ടായിരുന്നു എന്നുപറങ്കികൾക്കുതൊന്നി— പിന്നെ അൾമൈദ
കൊങ്കണതീരത്തുള്ളമുസല്മാൻ കപ്പലുകളെഓടിച്ചുംപിടിച്ചുംകൊണ്ടിരിക്കുമ്പൊൾ
അടുക്കെഉള്ളരാജാക്കന്മാർ ഭയപ്പെട്ടുവളരെസ്നെഹവും ബഹുമാനവുംകാട്ടി കൊണ്ടി
രുന്നു— അഞ്ചുദ്വീപിന്റെ എതിരെ ഹള്ളിഗംഗയുടെ അഴിമുഖംഉണ്ടു— ആനദിത
ന്നെമുസല്മാനരുടെ ദക്ഷിണ രാജ്യത്തിന്നുംആനഗുന്തിരായരുടെ ഭൂമിക്കും അതി
രായിരുന്നു–അഴിമുഖത്തുതന്നെചിന്താക്കൊല (ചിന്താക്കൊട–ചിന്താപൂർ)കുന്നും
കൊട്ടയുംഉണ്ടു–ആയതിനെ ഗൊവയിൽ വാഴുന്നസബായി വളരെ ഉറപ്പിച്ചപ്പൊൾ
നരസിംഹരായരുടെഇടവാഴ്ചക്കാരനായ മെൽരാവും കടല്പിടിക്കാർ പ്രമാണിയാ
യതി മ്മൊയ്യയുംഅതിനെപിടിപ്പാൻഭാവിച്ചു മുസല്മാനരൊടുആവതില്ലഎന്നുകണ്ട
ഉടനെഅൾമൈദയെഅഭയംപ്രാപിച്ചുകാലത്താലെ ൪൦൦൦ വ്രാഹൻ കപ്പംതരാംനിങ്ങൾഅ
ത്രെഇങ്ങെഅതിരിനെ രക്ഷിക്കെണംഎന്നഅപെക്ഷിച്ചുഅതുകൊണ്ടുഅൾമൈദ ഹൊന്നാവ
രവാഴിയായമെൽ രാവിന്നായിചാതിക്കാരം പിടിച്ചുസമാധാനം വരുത്തുകയും ചെയ്തു—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=പശ്ചിമൊദയം_(1848)&oldid=210930" എന്ന താളിൽനിന്ന് ശേഖരിച്ചത്