താൾ:CiXIV285 1848.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

രുന്നു എന്നുനിശ്ചയിച്ചു ആ കാണാത്ത ഗൊളം ഇപ്പൊൾ ഇന്നദിക്കിൽ നില്ക്കും എന്നുഗണി
തത്താൽ വരുത്തിയപ്പൊൾ– മറ്റൊരു വിദ്വാൻഅതുനല്ല കുഴയാൽ അന്വെഷിച്ചു ക
ണ്ടു കിട്ടുകയും ചെയ്തു— അതിന്റെവിവരംപറവാൻസൂക്ഷ്മനിശ്ചയംഎനിക്കില്ല—അ
ത് ഒരുവട്ടം ആദിത്യനെചുറ്റെണ്ടതിന്നു ൨൪൦ വൎഷത്തിൽ അധികംവെണംഎന്നുഊ
ഹിപ്പാൻ ഇടഉണ്ടു— സൂൎയ്യദൂരമൊ—

൯– നെപൂൺ= ൪ ലിൽപരം ൧൨൮ മൂന്നു= ൩൮൮

എന്നിങ്ങിനെ മുമ്പിൽപറഞ്ഞ വ്യവസ്ഥാപ്രകാരം എണ്ണിയാൽ എകദെശം ൯൫
കൊടി കാതംആയിരിക്കും– ഉപഗ്രഹങ്ങൾ ഉണ്ടൊ എന്നു ഇന്നയൊളം ആൎക്കുംതുമ്പുണ്ടാ
യില്ല—

നെപൂന്റെ അപ്പുറത്തും ഗ്രഹങ്ങൾ ഉണ്ടൊ എന്നും വല്ലപ്പൊഴും കാണുമാറാകുമൊ
എന്നും ആൎക്ക അറിയാം— സൂൎയ്യമണ്ഡലത്തിന്റെവിസ്താരംഎത്രവിചാരിച്ചാലുംനമ്മു
ടെ അല്പബുദ്ധിക്ക അടങ്ങുന്നില്ല– ഈസൎവ്വതുംസൃഷ്ടിച്ചുഭരിക്കുന്നവനെ നാം താഴ്മയൊ
ടെ വണങ്ങുമാറാക

കെരളപഴമ

൧൫., താമൂതിരിയുംപെരിമ്പടപ്പുമായിപടകൂടിയത്

ഗാമപൊയ ഉടനെതാമൂതിരി പൊന്നാനിയരികിൽ൫൦൦൦൦ നായന്മാരെചെൎത്തുപറങ്കി
കളെഎല്പിച്ചില്ല എങ്കിൽ കഠൊരയുദ്ധംഉണ്ടാകും എന്നു കൊച്ചിയിൽഅറിയിച്ച
പ്പൊൾ– കൊച്ചിക്കാർ മിക്കവാറും ഇതുനമുക്കധൎമ്മമല്ലൊപറങ്കികൾ അന്യന്മാരും ഡംഭി
കളും‌ആകുന്നു അവരെ കെട്ടി താമൂതിരി കൈക്കൽഎല്പിക്കെണം‌എന്നുപറഞ്ഞത്
രാജാവ്സമ്മതിച്ചില്ലഎങ്കിലും– കൊച്ചിയിൽ ഉള്ളപറങ്കികൾ പെടിച്ചു സൊദ്രയൊ
ടു നീകപ്പലൊടും കൂടെ ഞങ്ങൾക്കതുണെപ്പാൻപാൎക്കെണമെഎന്നുഅപെക്ഷിച്ചിട്ടും
അവൻമക്കക്കപ്പലുകളെപിടിക്കെണംഎന്നുവെച്ചുപുറപ്പെട്ടുചെങ്കടലിൽ ഒടിവ
ളരെകൊള്ളയിട്ടു അറവികരെക്ക എത്തിയപ്പൊൾകൊടുങ്കാറ്റിനാൽതാനും കപ്പ
ലും ആളും ഒട്ടൊഴിയാതെ നശിച്ചുപൊകയും ചെയ്തു— അതുകൊണ്ടുപറങ്കികൾക്ക പെ
രിമ്പടപ്പിന്റെഗുണമനസ്സല്ലാതെ ഒരു തുണയുംശെഷിക്കാതെ ഇരിക്കുമ്പൊൾകൊച്ചി
യിലെ കൈമ്മന്മാരും മാപ്പിള്ളദ്രവ്യം വാങ്ങി രാജാവെ ദ്രൊഹിച്ചുതാമൂതിരിയുടെപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/40&oldid=188567" എന്ന താളിൽനിന്ന് ശേഖരിച്ചത്