താൾ:CiXIV285 1848.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ള്ളചെതം വിചാരിച്ചുമാപ്പിള്ളമാൎക്കു ഗൂഢമായി സഹായം അയച്ചു ശെഷം വെള്ളക്കാ
രുംപൊൎത്തുഗീസരുടെ ശ്രീത്വം നിമിത്തംഅസൂയഭാവിക്കയുംചെയ്തു—

അതുകൊണ്ടുമാനുവെൽ രാജാവ് മുസല്മാനരൊടുപൊർ തുടരെണ്ടതിന്നു ൨ കൂട്ടം ക
പ്പൽഒന്നുചെങ്കടലിലെക്കും ഒന്നുകെരളത്തെക്കും ആകെ ൨൨– കപ്പലുകളെഅയച്ചു
ഇവരെനടത്തുവാൻഒ രുകപ്പിത്താനുംപൊരാഎന്നുകണ്ടു കേരളത്തിലെ പറങ്കിക
ൾക്കു ഒന്നാം രാജ്യാധികാരിയായി പ്രാഞ്ചീസ്അൾമൈദഎന്നവീരനെനിയൊ
ഗിച്ചു (൧൫൦൫ മാൎച്ച ൨൫ ) ഓരൊരൊതുറമുഖങ്ങളെകൈക്കലാക്കികൊട്ടകളെഎ
ടുപ്പിച്ചു പറങ്കിനാമത്തിന്റെകീൎത്തിയും ക്രിസ്തസത്യവും പരത്തെണം എന്നു കല്പി
ച്ചുവിട്ടയക്കയുംചെയ്തു—

അൾമൈദ (സപ്ത–൧൩) അഞ്ചുദ്വീപിൽ എത്തിയഉടനെ രാജകല്പനപ്രകാരംകൊ
ട്ടകെട്ടുവാൻതുടങ്ങി– കണ്ണനൂർ കൊച്ചി കൊല്ലം ഇങ്ങനെ അഞ്ചുദ്വീപൊടുകൂട ൪
കൊട്ടകളെകെട്ടിയതിന്റെശെഷം അത്രെ വിസൊരെയി (രാജസ്ഥാനത്തുള്ള
വൻ) എന്നപെർധരിപ്പാൻ അനുവാദംഉണ്ടായിരുന്നു— അഞ്ചുദ്വീപിൽമണ്ണകിളെ
ക്കുമ്പൊൾ ക്രൂശടയാളമുള്ളകല്ലുകൾ കണ്ടുകിട്ടിയതിനാൽ പണ്ടുഇവിടെയുംക്രി
സ്തവിശ്വാസികൾ ഉണ്ടായിരുന്നു എന്നുപറങ്കികൾക്കുതൊന്നി— പിന്നെ അൾമൈദ
കൊങ്കണതീരത്തുള്ളമുസല്മാൻ കപ്പലുകളെഓടിച്ചുംപിടിച്ചുംകൊണ്ടിരിക്കുമ്പൊൾ
അടുക്കെഉള്ളരാജാക്കന്മാർ ഭയപ്പെട്ടുവളരെസ്നെഹവും ബഹുമാനവുംകാട്ടി കൊണ്ടി
രുന്നു— അഞ്ചുദ്വീപിന്റെ എതിരെ ഹള്ളിഗംഗയുടെ അഴിമുഖംഉണ്ടു— ആനദിത
ന്നെമുസല്മാനരുടെ ദക്ഷിണ രാജ്യത്തിന്നുംആനഗുന്തിരായരുടെ ഭൂമിക്കും അതി
രായിരുന്നു–അഴിമുഖത്തുതന്നെചിന്താക്കൊല (ചിന്താക്കൊട–ചിന്താപൂർ)കുന്നും
കൊട്ടയുംഉണ്ടു–ആയതിനെ ഗൊവയിൽ വാഴുന്നസബായി വളരെ ഉറപ്പിച്ചപ്പൊൾ
നരസിംഹരായരുടെഇടവാഴ്ചക്കാരനായ മെൽരാവും കടല്പിടിക്കാർ പ്രമാണിയാ
യതി മ്മൊയ്യയുംഅതിനെപിടിപ്പാൻഭാവിച്ചു മുസല്മാനരൊടുആവതില്ലഎന്നുകണ്ട
ഉടനെഅൾമൈദയെഅഭയംപ്രാപിച്ചുകാലത്താലെ ൪൦൦൦ വ്രാഹൻ കപ്പംതരാംനിങ്ങൾഅ
ത്രെഇങ്ങെഅതിരിനെ രക്ഷിക്കെണംഎന്നഅപെക്ഷിച്ചുഅതുകൊണ്ടുഅൾമൈദ ഹൊന്നാവ
രവാഴിയായമെൽ രാവിന്നായിചാതിക്കാരം പിടിച്ചുസമാധാനം വരുത്തുകയും ചെയ്തു—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/98&oldid=188820" എന്ന താളിൽനിന്ന് ശേഖരിച്ചത്