ദെവിമാഹാത്മ്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാഹാത്മ്യം കിളിപ്പാട്ട് (1877)

[ 3 ] ദെവിമാഹാത്മ്യം

ഇത
മഹാ-രാ-രാ
ച-അരുണാചലമുതലിയാവർക
ളുടെമകൻ കാളഹസ്തിയപ്പമുത
ലിയാരവർകളുടെ
വിദ്യാവിലാസ
അച്ചുക്കൂടത്തിൽ അച്ചടിച്ചത

൨–ാംപതിപ്പ

കൊഴിക്കൊട ൧൮൭൭ ജൂലായിമാസം

വില‌അണ—൬ [ 5 ] ദെവിമാഹാത്മ്യം

പ്രഥമൊദ്ധ്യായഃ

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ലൊകമാതാവെനാഥെശരണ്യെ നാരായ
ണി ഭൊഗമൊക്ഷദെവസൎവമംഗലെ വിഷ്ണുമാ
യെ പാൎവ്വതി ഭഗവതിഭാരതിലക്ഷ്മീദെവി ദെ
വവാഹിനിഗംഗെഭുവനെശ്വരിഭദ്രെ നിന്തി
രുവടിമമനാവിന്മെൽവസിക്കെണംസന്തതം
വന്ദിക്കുന്നെൻകരുണാലയെതായെ കുംഭീന്ദ്ര
വദനനാംതമ്പുരാൻലംബൊദരൻ സമ്പ്രതി
വിഘ്നംതീൎത്തുതുണച്ചീടുകവെണം‌കുഭീന്ദ്രാസു
രപരിപന്ഥിയാമ്മഹെശനുംകുംഭീന്ദ്രൻതന്നെ
പ്പരിപാലിച്ച മുകുന്ദനും അംഭൊജൊത്ഭവൻ [ 6 ] താനും‌നാരദമുനീന്ദ്രനും ജംഭാരിമുൻപായുള്ള
നിലിമ്പികദംബവും വെദവ്യാസനുമാദികവി
യാംവാത്മീകിയും വെദവെദാംഗജ്ഞന്മാരായ
ഭൂദെവന്മാരും രാമനാമാചാൎയ്യനു മാവൊളന്തു
ണക്കെണം മാമുനിശ്രെഷ്ഠന്മാൎക്കണ്ഡെയനും
തുണക്കെണം ദെവിതന്മാഹാത്മ്യം ചൊല്ലീടുവാ
ൻകിളിമകളാവൊളംവന്ദ്യന്മാരെവന്ദിച്ചുചൊ
ല്ലീടിനാൾ സാവൎണ്ണിയാകുമെട്ടാമ്മനുതന്മാഹാ
ത്മ്യവും പൂൎവ്വജന്മാദികളുംകെട്ടുകൊള്ളുവി നെ
ങ്കിൽ ആദിത്യതനയനായ്ദെവിതൻ ഭക്തന്മാ
രി ലാധിക്യംകലൎന്നീടുമഷ്ടമൻ മനുശ്രെഷ്ഠൻ
മുന്നമസ്സ്വാരൊചിഷമാകിയമന്വന്തരമെന്ന
വൻ ചൈത്രവംശംതന്നിലുത്ഭവനായാൻ നാ
മവും സുരഥനെന്നെത്രയുംകീൎത്തിയൊടെ ഭൂമി
യെയടക്കിവാണീടിനാൻ‌ ചിരകാലം ഔരസ
ന്മാരാം പുത്രന്മാരെയെന്നതുപൊലെ പാരിലെ
പ്രജകളെരക്ഷിച്ചാൻവഴിപൊലെ അക്കാലം
കൊലവിദ്ധ്വംസികളാംശത്രുക്കളൊ ടുൾക്കരു
ത്തൊടുയുദ്ധംചെയ്തു തൊറ്റതു നെരം പൃത്ഥ്വീമ [ 7 ] ണ്ഡലമെല്ലാംശത്രുക്കളടാക്കിയാരെത്രയുംവിഷ
ണ്ണനായ്ചമഞ്ഞുസുരഥനും നിജദെശാധിപനാ
യ്ചമഞ്ഞാനതുകാലംസ്വജങ്ങൾക്കുംബഹുമാ
നമില്ലാതെവന്നു ദുഷ്ടന്മാരെററംബലവാന്മാ
രാമമാത്യന്മാ രൊട്ടൊഴിയാതെകൊശ മടക്കി
ക്കൊണ്ടാരെല്ലൊ അക്കാലംഹൃതസ്വാമ്യനാകി
യസുരഥനും ദുഃഖിച്ചുപുരത്തിങ്കലിരിക്കും കാ
ലത്തിങ്കൽഎകാകിയായനൃപൻകുതിരപ്പുറമെ
റി ശൊകെനവനംപുക്കുമൃഗയാ വ്യാജത്തൊ
ടെ തത്രൈവകാണായിതൊരാശ്രമ മ്മനൊഹ
ര മുത്തമൻസുമെധസ്സാംതാപസൻ വാഴുംദെ
ശംഭൂപതിതപൊധനപാദങ്ങൾവണങ്ങിനാൻ
താപസപ്രവരനാൽ സൽകൃതനായ നൃപൻഅ
ങ്ങിനെചിലദിമമവിടെവാണീടിനാനനൊങ്ങൊ
ടിങ്ങൊടു പെരുമാറിനാൻവനാശ്രമെ അക്കാ
ലംമനസ്സിങ്കൽമമത്വംവൎദ്ധിക്കയാ ലുൾക്കാ
മ്പിലൊരൊവിഷയങ്ങളെനിരൂപിച്ചു യെന്നു
ടെരാജ്യമ്മുന്നംകഴിഞ്ഞരാജാക്കന്മാർ നന്നായി
പരിപാലിച്ചീടിനാർധൎമ്മത്തൊടെ ഞാനുമവ്വ [ 8 ] ണ്ണന്തന്നെരക്ഷിച്ചെൻപലകാലം ദാനധൎമ്മാ
ദികളുംവഴിയെചെയ്തെനെല്ലൊ ഇക്കാലമസ
ദ്വൃത്തന്മാരയൊരമാത്യന്മാർ ദുഃഖിപ്പിച്ചീടുക
യൊമൽപ്രജകളെയെല്ലാംസൽക്കാരപൂൎവംവ
ഴിയെപരിപാലിക്കയൊ നിഷ്കൃപന്മാരെത്രയു
മെന്തറിയാവതയ്യൊ ശൂരനാംകരിവരനെന്തു
ചെയ്യുന്നൊനിപ്പൊൾവൈരികളുടെവശത്താ
യ്വന്നുവിധിവശാൽ ആരുള്ളതെന്നെപ്പൊലെ
ലാളിപ്പാനവനുമ റ്റാരാനുംകൊടുത്താലുംഭുജി
ക്കയില്ലമുന്നം എന്നെസ്സെവിച്ചു പൊറുത്തീടി
നജനങ്ങൾക്കങ്ങന ഭൂപാലന്മാരെസ്സെവിച്ചാ
ൽപൊറുതിയൊപുത്രനും പത്നിതാനുമെന്തുചെ
യ്യുന്നൊരിപ്പൊൾ വൃത്തിയെരക്ഷിക്കയൊദുൎവൃ
ത്തികൈകൊൾകയൊ സ്വൎഗ്ഗതുല്യങ്ങളായഭ
വനനികരവും സ്വൎഗ്ഗസ്ത്രീകൾക്കു തുല്യമാരാ
യനാരിമാരും എന്തുചെയ്വതുപാൎത്താലെതു മൊ
ന്നറിഞ്ഞീലെസന്തതമസദ്വയംചെയ്കയൊധ
നമെല്ലാംഇത്തരംമറ്റുപലവസ്തുക്കൾചിന്തി
ച്ചുള്ളി ലെത്രയുംപീഡയൊടുംവൎത്തിക്കുന്ദശാ [ 9 ] ന്തരെ കാണായിതൊരുവൈശ്യൻ തന്നെയു
മൊരുദിനം ക്ഷൊണീപാലനുമവ ന്തന്നൊടു
ചൊദ്യംചെയ്താൻ ആരെടൊഭവാനിഹകാന
നെവന്നീടുവാൻ കാരണമെന്തുമുഖംവാടുവാ
നെന്തുമൂലം എതാനുമൊരുദുഃഖമുണ്ടെന്നു തൊ
ന്നുംകണ്ടാത്സാദരംപരമാൎത്ഥം ചൊല്ലുകെന്നൊ
ടുസഖെ ഇത്ഥംഭൂപതിവാക്യംകെട്ടൊരു വൈ
ശ്യൻതാനു മെത്രയുംവിനീതനായുത്ത രമുരചെ
യ്താൻ എങ്കിലൊസമാധിയാംവൈശ്യൻഞാ
നറിഞ്ഞാലും സംഖ്യയില്ലാതധനമുണ്ടു മൽഗൃ
ഹത്തിങ്കൽ അൎത്ഥലൊഭികളായപുത്രദാരാദി
കളാ ലത്യൎത്ഥംനിരസ്തനായ്ദുഃഖിച്ചുപുറപ്പെട്ടെ
ൻ അവൎക്കുകുശലമൊകുശലമല്ലെന്നൊതാൻ
പ്രവൃത്തിയെന്തെന്നെല്ലാമതുമൊന്നറിഞ്ഞി
ല്ലെ അൎത്ഥവുമസദ്വയംചെയ്ക യൊ രക്ഷിക്ക
യൊ ഭൃത്യവൎഗ്ഗവുമെന്തുചെയ്താരെ ന്ന റിഞ്ഞി
ല്ലെ സദ്വൃത്തന്മാരൊമറ്റുദുൎവൃത്തന്മാരൊ മമ
പുത്രന്മാരെന്നുമറിഞ്ഞീലഞാനി വയെല്ലാംചി
ത്തത്തിൽ നിരൂപിച്ചു ദുഃഖമെന്നതുകെട്ടു പൃ [ 10 ] ത്ഥ്വീപാലനുംവൈശ്യൻതന്നൊടുചൊദ്യംചെ
യ്താൻ ലുബ്ധന്മാരായതവപുത്രദാരാദി കളാൽ
ത്യക്തനാകിയഭവാനവരെക്കുറിച്ചുള്ളിൽ പി
ന്നെയുംസ്നെഹംവൎദ്ധിച്ചീടുവാനെന്തുമൂലം ന
ന്നുനന്നതുപാൎത്താലെത്രയുംചിത്രംചിത്രം എ
ന്നതുകെട്ടുവൈശ്യൻ ഭൂപതിയൊടു ചൊന്നാ
നെന്നുടെമനസ്സിലുമുണ്ടതുസത്യന്തന്നെ എന്തു
ചെയ്വതുമമമാനസത്തിങ്കലൊടും ചിന്തിച്ചാ
ലുറപ്പുണ്ടാകുന്നില്ലാകഷ്ടംകഷ്ടം സ്നെഹമില്ലാ
തപുത്രദാരാദിബന്ധുക്കളിൽസ്നെഹംവെർവെ
ടുന്നീല മാനസത്തിങ്കലൊട്ടും ഗുണമില്ലാത
വിഷയങ്ങളിലനുദിനം പ്രണയംഭവിപ്പതി
നെന്തുകാരണമൊൎത്താൽ ഇങ്ങിനെപറഞ്ഞൊ
രുവൈശ്യനുംഭൂപാലനു ന്തങ്ങളിലൊരുമിച്ചു
താപസൻതന്നെച്ചെന്നു വന്ദിച്ചുനിന്നനെ
രന്താപസപ്രവരനും നന്ദിച്ചുസൽക്കാരം ചെ
യ്തിരിത്തിയഥായോഗ്യം സൽകഥകളും പറ
ഞ്ഞിത്തിരിയിരുന്നപ്പൊൾ മുഖ്യനാംനൃപശ്രെ
ഷ്ഠൻവന്ദിച്ചു ചോദ്യംചെയ്താൻ ഭഗവൻത [ 11 ] പൊനിധെനിന്തിരുവടിയൊടു സുഖമെധരി
പ്പാനായൊന്നുണ്ടുചോദിക്കുന്നു പുത്രഭൃത്യാദി
ജനരാജ്യഭണ്ഡാരാദികൾ സത്വരമടക്കിക്കൊ
ണ്ടെന്നെയു മുപെക്ഷിച്ചാർ എന്നാലുമവർക
ളിൽസ്നെഹവുമ്മമത്വവുംപിന്നെയുംവളരുവാ
നെന്തുകാരണംമുനെ വൈശ്യനാമിവനു മെ
ന്നെപ്പൊലെപുത്രന്മാരാൽദ്വെഷ്യനായ്നിരസ്ത
നായ്ചമഞ്ഞാനിതുകാലം നന്ദനന്മാരി ലെറെ
സ്നെഹവുംവാത്സല്യവു മ്മന്ദിരധനാദിയിലു
ള്ളൊരുമമത്വവുംവൎദ്ധിച്ചുദുഃഖംപെരുതാകുന്നീ
തിവന്നുമെൻ ചിത്തകാമ്പിലുന്ദുഃഖ മെത്രയും
പെരുകുന്നു ജ്ഞാനമുണ്ടെന്നാകിലു മീദൃശമിരു
വൎക്കു മ്മാനസെമൂഢത്വമുണ്ടാവതിനെന്തുമൂലം
സന്താപംവൎദ്ധിപ്പിക്കുമജ്ഞാനമകലുവാൻനി
ന്തിരുവടിയരുൾചെയ്യെണംതത്വജ്ഞാനം ഇ
ത്ഥംഭൂപതിയുടെചൊദ്യംകെട്ടതുനെരം തത്വജ്ഞ
നായമുനിശ്രെഷ്ഠനുമരുൾചെയ്തു സൎവ്വജന്തു
ക്കൾക്കുമു ണ്ടൊൎക്കുമ്പൊൾജ്ഞാനംപുന രവ്വ
ണ്ണമുള്ളിൽ ജ്ഞാനമ്മാനുഷൎക്കില്ലനൂനം വെ [ 12 ] വ്വെറെജന്തുക്കൾക്കുവിഷയങ്ങളുമുണ്ടു ദുൎവ്വാ
രമതുമഹൽജ്ഞാനികളാലുമൊൎത്താൽ കെചിൽ
പ്രാണികൾദിനാന്ധങ്ങളായുള്ളഭുവി കെചി
ൽപ്രാണികളെല്ലാംരാത്രിയിലന്ധങ്ങളാംതുല്യ
ദൃഷ്ടികൾദിനരാത്രികൾതൊറുംകെചിൽതുല്യ
ദൃഷ്ടികൾമനുജന്മാരെന്നെല്ലൊചൊല്ലു സത്യ
മല്ലതുനിരൂപിച്ചാൽകെവലജ്ഞാനം ചിത്ത
ത്തിൽപശുപക്ഷിമൃഗജാതികൾക്കത്രെപക്ഷി
കൾമുട്ടയിട്ടു പട്ടിണിയിട്ടുകിട ന്നൊക്കവെ
കൊത്തിപ്പിരിച്ചരികെചെൎത്തുകൊണ്ടു പക്ഷ
ങ്ങൾതൊറുംവെച്ചുവളൎത്തുദിനംതൊറും ഭക്ഷി
പ്പാൻകൊക്കിൽക്കൊത്തിക്കൊണ്ടന്നു കൊടു
ത്തുടൻ നാൾതോറും പറക്കയുംപഠിച്ചുവളൎത്തി
യാലെതുമെമമത്വ മില്ലവറ്റിലൊട്ടുംപിന്നെ
മൎത്ത്യന്മാർപുത്രന്മാരിൽ പ്രത്യുപകാരംചിന്തി
ച്ചെത്രയുംമൊഹിക്കുന്നൊരജ്ഞാനന്നിമിത്തിമാ
യി സൃഷ്ടിപാലനമൂലമായതൻ പ്രഭാവത്താ
ൽ പുഷ്ടമൊഹെനനൃണാ മജ്ഞാനംഭവിക്കു
ന്നൂ ദെവെശനുടെയാഗനിദ്രയായീടു മ്മായാ [ 13 ] ദെവിതൻപ്രഭാവമത്യത്ഭുതമെല്ലൊ പാൎത്താൽ
മാധവനുടെ മഹാമായതൻപ്രഭാവത്താൽ ചെ
തനാരൂപംജഗത്തൊക്കവെമൊഹിക്കുന്നു വി
ദ്യാരൂപിണിയായവിഷ്ണുതന്മഹാമായ ഭക്ത
ന്മാൎക്കെല്ലാമ്മുക്തി കൊടുക്കുന്നതുനൂനം സൎഗ്ഗ
പാലനസംഹാരങ്ങൾചെയ്തീടുന്നതും സ്വൎഗ്ഗാ
പവൎഗ്ഗങ്ങളെദാനംചെയ്തീടുന്നതും ഭുക്തിമുക്തി
കൾ നൽകീടുന്നതുന്നാരായണ ശക്തിയാമ്മ
ഹാമായദെവിയെന്നറിഞ്ഞാലും അതുകെട്ടൊ
രുനൃപൻപിന്നെയുഞ്ചൊദ്യഞ്ചെയ്താൻ മുദിതാ
ത്മാവാംമുനിശ്രെഷ്ഠനൊടതുനെരംമാധവനുടെ
യൊഗനിദ്രയാമ്മഹാമായ ബൊധരൂപിണി
യായദെവിയെങ്ങിനെയുള്ളു യാതൊരെത്തുനി
ന്നുണ്ടായിതുമായാദെവീ യാതൊരുജാതിരൂപം
യാതൊരുജാതിനാമം യാതൊരുജാതിശീലംയാ
തൊരുജാതികൎമ്മം എന്നിവയെല്ലാ മിനിക്കറി
വാൻതക്കവണ്ണ മൊന്നൊഴിയാതെയരുൾചെ
യ്യണംദയാനിധെ ഭൂപതിയുടെചൊദ്യംകെട്ടു
സന്തൊഷംപൂണ്ടു താപസപ്രവരനു മരുളി [ 14 ] ച്ചെയ്തീടിനാൻ വിഷ്ണുമായാദെവിതന്നുത്ഭവാ
ദികളെല്ലാം വിഷ്ണുമുഖ്യന്മാരാലു മറിഞ്ഞുകൂടാ
യെല്ലൊ പാരബ്രഹ്മവുമ്മഹാമായയു മതുപൊ
ലെ അറിഞ്ഞുകൂടാതവസ്തുക്കളെന്നറിഞ്ഞാലും
ആദ്യന്തം ബ്രഹ്മത്തിനു മ്മായക്കുമില്ലാരാലും
വെദ്യവുമല്ലനിത്യമായുള്ളവസ്തുവെത്രെ ചന്ദ്ര
നുഞ്ചന്ദ്രികയുമെന്നതുപൊലെപുന രൊന്നെ
ത്രെവിചാരിച്ചുകാണ്കിലെന്നറിഞ്ഞാലും രൂപ
നാമങ്ങളംഗീകരിച്ചുകാൎയ്യാൎത്ഥമായി ഭൂപതെകെ
ട്ടുകൊൾകതൽപ്രകാരങ്ങളെല്ലാം കല്പാന്തെലൊ
കമെകാൎണ്ണവമായ്ചമഞ്ഞനാൾസൎപ്പെന്ദ്രതല്പെ
വിഷ്ണുയൊഗനിദ്രയുംപൂണ്ടു തൽക്കാലെവിഷ്ണു
കൎണ്ണമലസംഭൂതന്മാരാ യ്വിഖ്യാതന്മാരാംമധു
കൈടഭന്മാരെന്നുപെർ രണ്ടസുരന്മാരുണ്ടായ്വ
ന്നവരിരുവരും കണ്ടിതുനാഭികമലത്തിങ്കലിരു
ന്നീടുംബ്രഹ്മാവുതന്നെയപ്പൊൾ കൊല്ലുവാന
ടുത്തിതുസമ്മൊഹംപൂണ്ടുഭയങ്കൊണ്ടു‌പത്മാസ
നനും ലൊകനായകുനുണരാഞ്ഞുടൻവിരിഞ്ച
നുയൊഗനിദ്രയെസ്തുതിച്ചീടിനാൻഭക്തയൊ [ 15 ] ടെ നിന്തിരുവടിയെല്ലൊലൊകത്തെസൃഷ്ടിച്ചു
ടൻ സന്തതംരക്ഷിച്ചുസംഹരിച്ചീടുന്ന തൊ
ൎത്താൽ നിന്തിരുവടിജഗത്തൊക്കവെധരിപ്പ
തും ചിന്തിച്ചാലറിഞ്ഞുകൂടാതൊരു മഹാമായെ
സന്ധ്യയുംസാവിത്രിയും വെദമാതാവുന്നീയെ
ബന്ധമൊക്ഷങ്ങൾ നൽകീടുന്നതും നീതാനെ
ല്ലൊ ത്രിഗുണാത്മികയാകും പ്രകൃതിയാകുന്ന
തും സകലെശ്വരീമഹാ വിദ്യയായീടുന്നതും
ശ്രുതിയായതുംമഹാമെധയായീടുന്നതും സ്മൃതി
യായീടുന്നതുംനിന്തിരുവടിയെല്ലൊകാളരാത്രി
യുമ്മഹാരാത്രിയുമ്മൊഹരാത്രികാളിയും ശ്രീദെ
വിയുന്നിന്തിരുവടിയെല്ലൊ ബുദ്ധിയായതും
നീയെ ലജ്ജയായതുന്നീയെ ശക്തിയായതും
നീയെ ക്ഷാന്തിയായതുന്നീയെ പുഷ്ടിയായതു
ന്നീയെ തുഷ്ടിയായതുന്നീയെ ഭുക്തിയായതും
നീയെ മുക്തിയായതുന്നീയെ ഖഡ്ഗിനിയാകു
ന്നതും ശൂലിനിയാകുന്നതുഞ്ചക്രിണിയാകു
ന്നതുംശംഖിനിയാകുന്നതും ഗദിനിയാകുന്ന
തുഞ്ചാപിനിയാകുന്നതും മുസൃണ്ഠിബാണ പ [ 16 ] രിഘായുധയാകുന്നതും സൌമ്യയായീടുന്നതും
ഘൊരയായീടുന്നതുംകാമ്യാംഗിയായദെവിനി
ന്തിരുവടിയെല്ലൊ ശൌരിയുമീശാനനും ഞാ
നുംനിന്തിരുവടി കാരുണ്യംകൊണ്ടുണ്ടായ മൂ
ൎത്തിഭെദങ്ങളെല്ലൊ നിന്തിരുവടിയുടെ ഗുണ
ങ്ങളാധാരമായി സന്തതംസൃഷ്ടിസ്ഥിതി സം
ഹാരം ചെയ്വാനായെ അങ്ങിനെമരുവുന്ന നി
ന്തിരുവടിതന്നെ എങ്ങിനെസ്തുതിക്കുന്നുശക്തി
യില്ലതിനാൎക്കും മൊഹിപ്പിക്കെണംമധുകൈട
ഭന്മാരെയിപ്പൊൾ മൊഹത്തെനീക്കി ജഗ
ത്സ്വാമിയെയുണൎത്തെണം ഭാവത്തെക്കൊടു
ക്കെണ മിവരെവധഞ്ചെയ്വാൻ ദെവിക്കുന
മസ്കാരമ്മറ്റൊരാധാരമില്ലെ ഇത്ഥന്ധാതാവു
തന്നാൽസ്തുതിക്കപ്പെട്ടെദെവീ ചിത്തകാരുണ്യം
പൂണ്ടുസന്തുഷ്ടയായെനെരം നെത്രാസ്യനാസാ
ബാഹു ഹൃദയവക്ഷൊദെശാൽ സത്വരം വെ
ൎവ്വിട്ടുനിന്നരുളീടിനനെരം വെധാവുമ്മായ
ദെവിതന്നെക്കണ്ടാനന്നിച്ചാൻനാഥനുമുണ
ൎന്നെഴുനീറ്റിരുന്നാരുളിനാൻ ധാതാവുതന്നെ [ 17 ] ക്കൊൽവാന്മധുകൈടഭന്മാരും ക്രൊധംപൂണ്ട
ടുക്കുമ്പോൾക്കാണായിമുകുന്ദനും വീൎയ്യമത്ത
ന്മാരായൊരസുരന്മാരൊടതി ഘൊരമാംവണ്ണം
യുദ്ധന്തുടങ്ങിഭഗവാനും വെഗമൊടയ്യായിരം
ദിവ്യവത്സരംകാലം ലാഘവംവന്നീടാതെ യു
ദ്ധംചെയ്തൊരുശെഷം മായാമൊഹിതന്മാരാ
മ്മധുകൈടഭന്മാരും നീയിനിഞങ്ങളൊടു വരം
വാങ്ങിക്കൊൾകെന്നാർ എന്നതുകെട്ടുനാഥന
വരൊടപെക്ഷിച്ചാനെന്നാലെ വദ്ധ്യന്മാരാ
യ്വന്നിടവെണന്നിങ്ങൾ മറ്റൊരുവരം വെ
ണ്ടാനിങ്ങളൊടെന്നുകെട്ടു മുറ്റുംവഞ്ചിതന്മാ
രായൊരസുരന്മാരപ്പൊൾ എന്തൊരു കഴിവു
കൊള്ളാവതെന്നകതാരിൽ ചിന്തിച്ചു ഭഗവാ
നൊടവരുമുരചെയ്താർ യുദ്ധവൈദഗ്ദ്ധ്യം ക
ണ്ടുസന്തുഷ്ടന്മാരായ്ഞങ്ങൾ മൃത്യുവന്നീടുന്നതു
മെത്രയുംശ്ലാഘ്യനിന്നാൽവെള്ളത്തിൽനിന്നു
കൊന്നീടരുതുഭവാനെന്നാ ലുള്ളിലില്ലൊരു ഭ
യംഞങ്ങൾക്കെന്നറിഞ്ഞാലും എന്നതുകെട്ടു
നാഥനങ്ങിനെതന്നെയെന്നു തന്നുടെതുടതന്മെ [ 18 ] ൽവെച്ചവരുടെതല ചക്രത്താൽച്ശെദിച്ചതുക
ണ്ടൊരുവിരിഞ്ചനുമുൾക്കുരുന്നിങ്കൽഭയ ന്തീ
ൎന്നുസന്തുഷ്ടനായാൻ മധുകൈടഭന്മാർതമ്മുടെ
മെദസ്സുകൊണ്ടു പൃഥീവീതലത്തെയു ന്നിൎമ്മി
ച്ചാൻ ജഗന്നാഥൻ മെദിനീയെന്നുനാമമതി
ന്നാലുണ്ടായിതു ഭൂതധാത്രിക്കുമെന്നുധരിക്കനൃ
പൊത്തമ എവംബ്രഹ്മണാസ്തുക്കപ്പെട്ട മ
ഹാമായ ദെവിയുംസമുല്പന്ന യായിതെന്നറി
ഞ്ഞാലും ദെവിതൻപ്രഭാവത്തെ ചൊല്ലുവ
നിനിയും ഞാൻസാവധാനാത്മക്കാളായ്ക്കെട്ടു
കൊള്ളുവിൻനിങ്ങൾ താപസപ്രവരനുമീവ
ണ്ണമരുൾചെയ്തു ഭൂപതിസുരഥനുംവൈശ്യനും
പ്രീതിപൂണ്ടാർ ദെവിമഹാത്മ്യം പ്രഥമാദ്ധ്യാ
യംകഴിഞ്ഞിതു പാവനബുദ്ധ്യാ പറഞ്ഞീടുവ
ൻ കെട്ടുകൊൾവിൻ

ദ്വിതീയൊദ്ധ്യായഃ

ഘൊരമായ്ദെവാസുരയുദ്ധമുണ്ടായി മുന്നം
നൂറുവത്സരം കാലമന്നസുരന്മാൎക്കെല്ലാം രാജാ [ 19 ] പുമഹിഷന്ദെവകൾക്കുപുരന്ദരൻ ആജിയി
ൽതൊററാരന്നു ദെവകളറിഞ്ഞാലും ഇന്ദ്രനാ
യ്വാണാന്മഹിഷാസുരനതുകാലംവൃന്ദാരകന്മാ
ർചെന്നുവന്ദിച്ചുവിരിഞ്ചനെ ധാതാവുതന്നെ
മുന്നിട്ടാദിതെയന്മാർചെന്നു ഭൂതെശനാരായ
ണന്മാരെയും വണങ്ങിനാർ ഒന്നൊഴിയാതെ
മഹിഷാസുരവിചെഷ്ടിതം വന്നൊരു ദുഃഖ
ത്തൊടുമെപ്പെരുമുണൎത്തിച്ചാർ ഇന്ദ്രാഗ്നിയമ
വരുണാനിലസൂൎയ്യാദിനാമ്മന്ദിരങ്ങളുമധികാ
രവുമടക്കിയാൻ സ്വൎഗ്ഗവുമുപെക്ഷിച്ചുമൎത്യരാ
യവനിയിൽ ദുഃഖിച്ചുനടക്കുന്നു ഞങ്ങളെന്താ
വരുതയ്യൊ ഇല്ലൊരുശരണംമറ്റവനെ വൈ
കിടാതെ കൊല്ലുവാനുപായമെന്തതിനെ ച്ചി
ന്തിക്കെണം ഇത്തരംത്രിദശന്മാർ വാക്കുകൾ
കെട്ടനെരം ക്രുദ്ധന്മാരായർമഹാദെവനും മു
കുന്ദനും അന്നെരമവരുടെ വക്ത്രപത്മത്തിങ്ക
ൽ നിന്നൊന്നിച്ചുപുറപ്പെട്ടു ഘൊരമാന്തെജ
സ്സപ്പൊൾ അംഭൊജൊത്ഭവനുടെ വക്ത്രങ്ങ
ൾതൊറുന്നിന്നു സംഭവിച്ചിതുമഹാ തെജൊ [ 20 ] രാശിയുമപ്പൊൾ മറ്റുള്ളവിബുധന്മാർ തമ്മു
ടെകോപം‌കൊണ്ടു തെറ്റെന്നുപുറപ്പെട്ടുദീപി
ച്ചതെജൊമയം സൎവ്വദെവതാ ശരീരങ്ങളിൽ
നിന്നുണ്ടായ ദുൎവ്വാരമായതെജസ്സൊന്നിച്ചു കൂ
ടിയപ്പൊൾ ഉൎവ്വിയുമാകാശവുന്നിറഞ്ഞു പര
ന്നൊരുപൎവ്വതമെന്നപൊലെതെജസാം കൂട്ടമ
പ്പൊൾ ഔൎവ്വാഗ്നിതന്നെക്കാളും ഘൊരമാ
യ്ജ്വലിച്ചിതു സൎവ്വശാ വ്യാപ്തമായ കല്പാന്ത
വഹ്നിപൊലെ സൎവ്വദെവന്മാരുടെ തെജസ്സു
മൊന്നായ്ചെൎന്നുസൎവ്വലൊകവ്യാപ്തമായ്ക്കാണാ
യിദെവന്മാൎക്കും ഔൎവ്വാഗ്നിജ്വാലാമാലയൊടു
മുജ്വലിച്ചൊരു പൎവ്വതാകാരം‌പൂണ്ട നിൽക്കു
ന്നപൊലെകണ്ടാർ നാരീവെഷവും‌പൂണ്ടു നി
ൽക്കുന്നദിവ്യരൂപം പാരെല്ലാന്നറിഞ്ഞതെജ
സ്സൊടും‌കാണായെല്ലൊ ശങ്കരതെജസ്സിനാലു
ണ്ടായിമുഖാംബുജം പങ്കജെക്ഷണനുടെ തെ
ജസാബാഹുക്കളും ബ്രാഹ്മമാന്തെജസ്സിനാ ലു
ണ്ടാ‍ായിപാദങ്ങളും കാമ്യമാന്നിതംബവും ഭൂമി
തൻതെജസ്സിനാൽ സൌമ്യതെജസാ പുനരു [ 21 ] ണ്ടായിമുലകളും യാമ്യതെജസാ കെശഭാരവു
മുണ്ടായ്വന്നു ചാരുമദ്ധ്യവും‌പുനരൈന്ദ്രമാം‌തെ
ജസ്സിനാൽ വരുണതെജസ്സിനാൽ ജംഘകളു
രുക്കളും കൈവരലുകളെല്ലാമാദിത്യ തെജസ്സി
നാൽ കാൽവിരലുകളെല്ലാം വസുക്കൾ തെജ
സ്സിനാൽ കൌബെരതെജസ്സിനാൽ നാസിക
യുണ്ടായ്വന്നു പാവകതെജസ്സിനാലുണ്ടായിനെ
ത്രത്രയം ദന്തങ്ങളെല്ലാം പ്രാജാപത്യമന്തെജ
സ്സിനാൽ സന്ധ്യകൾതെജസ്സിനാൽ ഭ്രുക്കളു
മുണ്ടായ്വന്നു മാരുതതെജസ്സിനാൽ ശ്രവണങ്ങ
ളുമുണ്ടായ്ചാരുതചെൎന്നരൂപം പൂൎണ്ണമായ്കാണാ
യ്വന്നു ദെവകളെല്ലാന്തങ്ങൾതങ്ങൾ ക്കുള്ളായു
ധങ്ങൾ ദെവിക്കുകൊടുത്തിതു യുദ്ധത്തിന്നതു
കാലം ശങ്കരൻശൂലം‌നൽകി പങ്കജെക്ഷണ
ൻ‌ചക്രം ശംഖത്തെവരുണനും ശക്തിയെ ദ
ഹനനും മാരുതൻചാപബാണപൂൎണ്ണമാമിഷു
ധിയും ഘൊരമാം‌വജ്രമിന്ദ്രൻ കാലദണ്ഡ
ത്തെയമൻ ആരാവഞ്ചെരുമ്മണി നൽകിനാ
നൈരാവതം വാരിധിപാശത്തെയും നൽകി [ 22 ] നാനാതുകാലം അക്ഷമാലയെക്കൊടുത്തീടിനാ
ൻപ്രജാപതി പുഷ്ക്കരാസനൻ കമണ്ഡലുവു
ന്നൽകീടിനാൻ രൊമകൂപെഷുസൂൎയ്യൻ രശ്മി
കൾനൽകീടിനാൻ ഭീമനാം‌കാലൽഖഡ്ഗ ച
ൎമ്മങ്ങൾനൽകീടീനാൻ ക്ഷീരവാരിധിവസ്ത്ര
മുത്തരീയവുന്നൽകി ഹാരവും വിശെഷിച്ചു
കൊടുത്തുമനൊഹരം ചൂഡാരത്നവുമൎദ്ധ ചന്ദ്ര
കുണ്ഡലങ്ങളും ഹാടകകടകകെയൂര നൂപരങ്ങ
ളും അംഗദഗ്രൈവെയകവലയ രത്നാഞ്ചിത
മംഗുലീയകങ്ങളുന്നൽകിനാൻ വിശ്വകൎമ്മാ
ശത്രുസംഹാരക്ഷമപരശുനൽകീടിനാ നസ്ത്ര
ങ്ങളുഭെദ്യമാംസ്യന്ദനമിവയെല്ലാം അമ്ലാനം
ബുജമാല്യമംബുജകുസുമവുമംബുധി നൽകീ
ടിനാനംബികക്കതുനെരം ഹിമവാൻനൽകി
ടിനാൻവാഹനത്തിനുനുസിംഹം വിമലരത്ന
ങ്ങളുമമിതന്നൽകീടിനാൻ മദ്യസം‌പൂൎണ്ണ മാ
യപാനപാത്രവുന്നൽകി വിത്തെശൻവിശെ
ഷിച്ചുസം‌പൂൎണ്ണനിധികളും ശെഷനാം‌നാഗെ
ശ്വരൻനിൎമ്മലമണിഗണ ഭൂഷിതമായുള്ളൊ [ 23 ] രുനാഗഹാരവുന്നൽകി അന്യദെവന്മാരാലും
ഭൂഷണായുധങ്ങളാലന്യൂനാദരം ബഹുമാനിത
യായദെവീ സത്വരംമുച്ചൈസ്തര മട്ടഹാസവു
ഞ്ചെയ്തുവിദ്രുതന്നഭസ്തലം പൊട്ടുമാറതുനെരം
സപ്തവാരിധികളുംസം‌പ്തപൎവ്വതങ്ങളും സപ്ത
ദ്വീപുകളൊടുമിളകീഭൂമണ്ഡലം നിൎജ്ജരന്മാ
രുംദെവീഗൎജ്ജനം‌കെട്ടനെരം വിജ്വരന്മാരാ
യിസ്തുതിച്ചീടിനാർമുനികളുംഘൊരനാദത്താൽ
വിശ്വമിളകിക്കണ്ടനെരംശൂരന്മാരാക മമരാ
രികളെല്ലാവരുംസന്നദ്ധന്മാരായിപരമായുധ
ങ്ങളുമെടുത്തൌന്നത്യമെറും സൈന്യത്തൊടു
മുത്ഥാനഞ്ചെയ്താർ എന്തൊരുഘൊഷംകെട്ടതെ
ന്നൊൎത്തുമഹിഷനും ബന്ധുക്കളൊടും ക്രൊധ
ത്തൊടുംചെന്നതുനെരം ത്രൈലൊക്യ ന്നിറ
ഞ്ഞൊരുതെജസദെവീരൂപ മാലൊക്യ നിജ
ഹൃദിവിസ്മയന്തെടീടിനാർ പാദപാതെന താ
ണീടുന്നഭൂചക്രത്തൊടു മെദുരകിരീടഞ്ചെൎന്നു
രുമ്മുമഭ്രത്തൊടും പ്രക്ഷൊഭംകലൎന്നൊരു പാ
താളലൊകത്തൊടും ദിക്കുകൾതൊറും വ്യാപി [ 24 ] ച്ചൊരുബാഹുക്കളൊടു ചാപജ്യാനാദം കൊ
ണ്ടുമുഴുങ്ങുംവിശ്വത്തൊടും ശൊഭിച്ചു കാണാ
യ്വന്നു ദെവിയെയതുനെരം കൊപിച്ചുയുദ്ധം
തുടങ്ങീടിനാരസുരരും ശസ്ത്രാസ്ത്രവൃഷ്ടി കൊ
ണ്ടുദീപിച്ചുദിഗന്തരം വിത്രസ്തന്മാരായ്വന്നു
ലോകവാസികളെല്ലാം മഹിഷാസുരസെനാ
പതിചിക്ഷൂരനപ്പൊൾ സഹസാ ചെന്നീടി
നാൻ ചാമരനൊടും‌കൂടി സംഖ്യയില്ലാതചതു
രംഗവാഹിനിയൊടും ഹുങ്കാരത്തൊടു ഞ്ചെ
ന്നു സമരം തുടങ്ങിനാൻ മദത്തൊടറുവതി
നായി രന്തെരൊടുഞ്ചെ ന്നുദഗ്രനായ
ദെത്യനടുത്തു യുദ്ധത്തിനായി മഹദ്വെഷി
കൾവരനാകിയ മഹാഹനു സഹസ്രായുതര
ഥത്തൊടുഞ്ചെന്നെതിരിട്ടാൻ അൻപതുനിയു
തമായീടിന രഥത്തൊടും വൻപനാമസി
ലൊമാവടുത്താനതുനെരം അറുരൂറയുതന്തെ
രൊടും ബാഷ്കളവീരൻ തുരഗശത സഹസ്ര
ങ്ങളൊടതുനെരം ഉഗ്രദൎശനൻതാനു മടുത്തുയു
ദ്ധഞ്ചെയ്താ നുഗ്രനാം‌വിലാളനും തെരൊരു [ 25 ] കൊടിയൊടും അഞ്ചുനൂറായിര ന്തെരൊടുഞ്ചെ
ന്നെതിരിട്ടാ നഞ്ചാതെമഹാദെവിതന്നൊ ടുഭ
യഹീനം ഹയനാഗെന്ദ്രരഥ പങ്‌ക്തികളുണ്ടുപു
ന രയുതംകൊടികൊടി സഹസ്ര സഹസ്രങ്ങ
ൾ മഹിഷാസുരവീര നമിതബലത്തൊടു മ്മ
ഹിഷാന്തകിയൊടു സമരന്തുടങ്ങിനാൻ ഖഡ്ഗ
പട്ടസബാണപരശുശക്തികളു മ്മുൽഗരഭി
ണ്ഡിപാലതൊമര പാശങ്ങളും പരിഘമുസല
ങ്ങളുംകുശകുന്തങ്ങളും ശരങ്ങൾകൊണ്ടുംതൂകി
ത്തുടങ്ങിമഹാരണെ ദെവിയും ശസ്ത്രാസ്ത്രങ്ങ
ൾവൎഷിച്ചങ്ങുടനുടൻ‌ ദെവവൈരികൾദെഹം
ച്ശെദിച്ചുതുടങ്ങിനാൾ ദെവതാപസാ ഗന്ധ
ൎവ്വാദികളതുനെര ന്ദെവിയെസ്തുതിച്ചുസന്തൊ
ഷിച്ചുമരുവിനാർ ദെവിതൻവാഹനമാം കെ
സരീവീരനപ്പൊൾ ദെവാരിസൈന്യമദ്ധ്യെ
പുക്കുസഞ്ചരിക്കുന്നൂ കാനനമദ്ധ്യെവഹ്നിസ
ഞ്ചരിച്ചീടുംവണ്ണം സെനയെദഹിപ്പിച്ചു തുട
ങ്ങിരൊഷത്തൊടെ യുദ്ധംചെയ്യുമ്പൊൾ ദെ
വീനിശ്വാസങ്ങളിൽനിന്നുസദ്യസ്സംഭവിച്ചി [ 26 ] തുഗണങ്ങളസംഖ്യമായി പരശുഭിണ്ഡിപാ
ലപട്ടസാദികളാലെ സുരവൈരികൾ തമ്മെ
യവരുമൊടുക്കിനാർ മൃദംഗപടഹശംഖാദിവാ
ദ്യങ്ങളെല്ലാ മ്മദം‌പൂണ്ടെറ്റം പ്രയൊഗിച്ചി
തുയുദ്ധൊത്സവെ ശൂലഖഡ്ഗാസ്ത്രശസ്ത്രവൃഷ്ടി
യാൽമഹാദെവി കാലനൂൎക്കയയ്ക്കുന്നൂ ദെവാ
രികളെയെല്ലാം ഘൊരമാംഘണ്ടാനാദം കെട്ടു
മൊഹിച്ചുദൈത്യവീർന്മാർതെരുതെരെപാരിൽ
വീണുഴലുന്നു പാശത്താൽബന്ധിച്ചുടൻ‌ചി
ലരെയിഴയ്ക്കുന്നു രൊഷത്താൽഖഡ്ഗംകൊണ്ടു
ചിലരെഖണ്ഡിക്കുന്നു മുസലമെറ്റുരക്തം‌ച്ശ
ൎദ്ദീച്ചീടുന്നു‌ചിലർ ഗദയെറ്റുടൻചിലർപൊ
ടിഞ്ഞുവീണീടുന്നു വക്ഷസിശൂലമെറ്റു ഭെ
ദിച്ചീടുന്നുചിലർ തൽക്ഷണെബാണമെറ്റു
വീഴുന്നുചിലരെല്ലാം ബാഹുക്കളറ്റും കഴുത്ത
റ്റും ജംഘകളറ്റും ദെഹത്തിൻനടുവറ്റു മു
ത്തമാംഗങ്ങറ്റും എകബാഹ്വക്ഷി ചരണ
ന്മാരായ്വീണുചില രാകുലപ്പെട്ടുവീണു ഭൂതല
മ്മറയുന്നുകബന്ധങ്ങളും‌പുനരുത്ഥാനംചെയ്തു [ 27 ] ശീഘ്രം‌നിബന്ധമടുക്കുന്നു നൃത്തംവെക്കുന്നു
ചിലർ നില്ലുനില്ലെന്നുപറഞ്ഞടുത്തു മഹാദെ
വി കൊല്ലുന്നുമഹാസുര ഗജവാജികളെയും
കുണപങ്ങളെക്കൊണ്ടു മറഞ്ഞുചമഞ്ഞിതു ര
ണഭൂമിയുന്തത്ര രുധിരനദികളും ഓരൊരൊവ
ഴിയെപൊയ്വെഗത്തി ലൊഴുകുന്നൂ നാരദൻ
കൌതൂഹലം പൂണ്ടുടൻകൊണ്ടാടുന്നു ഘൊരദാ
വാഗ്നിവനന്ദഹി ച്ചീടുന്നപൊലെ വീരന്മാ
രായമഹാദൈത്യർന്മാർ ദഹിക്കുന്നു ദെവിതൻ
ഗണങ്ങളുംവെഗെനയുദ്ധംചെയ്തു ദെവെവൈ
രികളെക്കൊന്നാവൊളമൊടുക്കുന്നൂ ദെവകൾ
പുഷ്പവൃഷ്ടിചെയ്തൊക്കസ്തുതിക്കുന്നൂദെവിയും
പ്രസാദിച്ചു ഭക്തരെനൊക്കീടുന്നു രണ്ടദ്ധ്യാ
യത്തിലുള്ള കഥകളെവഞ്ചൊന്നെൻ കുണ്ഠത
കൂടാതെഞാൻ ചൊല്ലുവനിനിശ്ശെഷം.

ത്രതീയൊദ്ധ്യായഃ

ശക്രവൈരികളായൊ രസുരപ്പടയെല്ലാമ്മി
ക്കതുമൊടുങ്ങിയനെരത്തുകൊപത്തൊടെ ചി [ 28 ] ക്ഷുരനായസെനാനായകനടുത്തിതു തൽക്ഷ
ണമ്മഹാദെവിതന്നൊടുയുദ്ധംചെയ്വാൻ മെ
രുമൂൎദ്ധനിഘനം‌പാനീയം‌ചെയ്യുമ്പൊലെ ഘൊ
രബാണങ്ങൾവരിഷിച്ചിതുലഘുതരംശീതാം
ശൂദയെസിന്ധുതരംഗങ്ങളെയെല്ലാം‌മെദുരമാ
യമിട്ടാൽതടുത്തുനിൎത്തുംവണ്ണം ദെവിയുമവ
യെല്ലാം മുറിച്ചുകളഞ്ഞുട നാവൊളം വെഗ
ത്തോടെതുരഗങ്ങളെക്കൊന്നു സാരഥിയെയും
കൊന്നുചാപവുമ്മുറിച്ചിതു സാരമാം ദ്ധ്വജ
ത്തെയും ച്ശെദിച്ചുകളഞ്ഞപ്പോൾ ഖഡ്ഗചൎമ്മ
ങ്ങൾ ധരിച്ചടുത്താനതുനെരം വിക്രമത്തൊ
ടുസിംഹമൂൎദ്ധനി വെട്ടിവെഗാൽ അംബത
ന്നിടത്തെക്കൈതന്മെൽവെട്ടിയനെരം നിൎമ്മ
ലമായഖഡ്ഗമ്മുറിഞ്ഞുതെറിച്ചിതു ശൂലത്തെ
പ്രയൊഗിച്ചാൻഭദ്രകാളിയുന്നിജ ശൂലത്താ
ൽനൂറു നുറുക്കീടിനാളതിനെയും പിന്നെയും
ശൂലമെറ്റുഭിന്നഗാത്രനുമായിമന്നിടന്തന്നി
ല്വീണുമരിച്ചുചിക്ഷൂരനും അന്നെരമാനക്ക
ഴുത്തെറിച്ചാമരൻവന്നാൻ തന്നുടെശക്തിത [ 29 ] ന്നെ മൊചിച്ചാൻദെവിമെയ്മെൽ ഹുങ്കാരം
കൊണ്ടുശക്തിഭൂമിയിൽപതിപ്പിച്ചു സങ്കട
ത്തൊടുംശൂലംകൊണ്ടുചാടിനാനപ്പോൾ ബാ
ണങ്ങളാലെയതുംച്ശെദിച്ചുമഹാദെവി കാണാ
യിതപ്പോൾ ഗജപുംഗവകുംഭാന്തരെ വീണി
തുചാടിവെഗത്തൊടുമമ്മൃഗാധിപൻ പാണി
യുദ്ധെനപൊർചെയ്തീടിനാർപരസ്പരം ചാമ
രൻതാനുമ്മഹാസിംഹവുംകൂടിത്തമ്മിൽ ഭൂമി
യിൽ ചാടിപ്പിണങ്ങീടിനാരെല്ലൊ പിന്നെ
ബാഹുപ്രഹരെണ കെസരിവീരനുമപ്പൊളാ
ഹവെചാമരനെക്കൊന്നു വീഴ്ത്തിനാനെല്ലൊ
തൽക്ഷണെയൊദ്ധുമടുത്താനുദഗ്രനും വെ
ഗാൽ വൃക്ഷശൈലാദികൾകൊണ്ടവൻതന്ന
യുംകൊന്നു നിന്നിതുദെവിയുടെഗണങ്ങൾക
രാളനും വന്നകൊപത്തൊടടുത്താ നവനെയു
മവർ കൊന്നിതുമുഷ്ടിദന്തനഖങ്ങളാലെ ഗ
ണം ക്രുദ്ധയാംദെവിഗദകൊണ്ടതുനെരം വ
ന്നൊരുദ്ധതൻതന്നെയുംനിഗ്രഹിച്ചീടിനാൾ
ശീഘ്രം ബാഷ്ക്കലനെയുംഭിണ്ഡിപാലംകൊണ്ട [ 30 ] തുനെരം പൊൎക്കളന്തന്നിൽകൊന്നു വീഴ്ത്തിനാ
ൾമഹാദെവീ ബാണങ്ങൾകൊണ്ടുതാമ്രൻ ത
ന്നെസത്വരംകൊന്നു ക്ഷൊണിയിൽ വീഴ്ത്തീ
ടിനാളന്ധകനെയുംവെഗാൽ ഉഗ്രാസ്യനെയു
മ്മഹാഹനുതന്നെയുമുട നുഗ്രവീൎയ്യൻ തന്നെ
യും കൊന്നിതുശരങ്ങളാൽ പിന്നെയത്രിനെ
ത്രന്മാരെത്രിശൂലംകൊണ്ടുടൻ സന്നമാക്കീടി
നാളെലൊദെവിയുംക്ഷണംകൊണ്ടു വാളാലെ
വിലാളൻതന്നുത്തമാംഗംച്ശെദിച്ചു മെളമൊ
ടൂഴിയിലിട്ടുരുട്ടീടിനാളെല്ലൊ ദുൎദ്ധരൻതന്നെ
യും ദുൎമ്മുഖൻതന്നെയും രണെസത്വരംബാണ
ഗണംപൊഴിച്ചുകൊന്നീടിനാൾ എവംവൻ
പടയുംതൻപടനായകന്മാരുംദെവിയാൽനഷ്ട
മായനെരത്തുമഹിഷനും മാഹിഷവെഷംധരി
ച്ചടുത്തീടിനാൽദ്രുത മാഹവത്തിനുവന്നു കൊ
പെനമഹാസുരൻ തുണ്ഡപ്രഹാരം കൊണ്ടു
ദെവിതൻഗണങ്ങളെഖണ്ഡിച്ചുകളകയും ഖു
രക്ഷെപണങ്ങളാൽ ചിലരെലാംഗൂല പാത
ങ്ങളാൽമൎദ്ദിക്കയുംചിലരെനിശിതശൃംഗങ്ങളാ [ 31 ] ൽഭെദിക്കയും ചിലരെ മഹാനിനാദങ്ങളാൽ
മൊഹിപ്പിച്ചും ചിലരെഭ്രമണവെഗംകൊണ്ടു
ധൂളിപ്പിച്ചും ചിലരെനിശ്വാസ പാതങ്ങളാൽ
പതിപ്പിച്ചും പെടിപ്പിച്ചിതുദെവി ഗണത്തെ
യെല്ലാമവൻ ഓടിയെത്തിനാൻ മൃഗെന്ദ്രൻത
ന്നെത്താടിപ്പാനായി ശൃംഗങ്ങൾകൊണ്ടു മ
ഹാചലശൃംഗങ്ങളെല്ലാം ഭംഗമാക്കിയുംപാരമ
ലറിച്ചുരമാന്തി ക്രൂരമായുള്ള ഖുരക്ഷെപണം
കൊണ്ടുതന്നെ പാരിടമെല്ലാമൊക്കപ്പിളൎന്നുച
മകയും ചണ്ഡശൃംഗാഗ്രവിഭിന്നങ്ങളാംഘന
ങ്ങളെ ഖണ്ഡിച്ചുഖണ്ഡിച്ചുടൻ ഭൂമിയിൽപ
തിക്കയും ഇങ്ങിനെകൊപിച്ച സുരെശ്വരനടു
ത്തപ്പൊൾ മംഗലയായിട്ടുള്ളാ ചണ്ഡികാ ദെ
വിതാനും പാശക്ഷെപണംകൊണ്ടു ബന്ധി
ച്ചാളവനെയും ആശു സിംഹാകൃതിയായ്ക്കഴി
ച്ചാൻപാശത്തെയും തൽക്കഴുത്തറുത്തപ്പൊൾ
കാണായി പുരുഷനായി ഖഡ്ഗവുന്ധരിച്ച
പ്പൊൾ പുരുഷൻതന്നെദെവി ബാണങ്ങൾ
കൊണ്ടു മൂടി ഖഡ്ഗചൎമ്മങ്ങളൊടും കാണായിത [ 32 ] പ്പൊളൊരുഗജമായ്മഹിഷനെ തൽക്ഷണ
പിടിച്ചിഴച്ചീടിനാൻമൃഗന്ദ്രെനെ തൽക്കരംഖ
ഡ്ഗംകൊണ്ടു ച്ശെധിച്ചുമഹെശ്വരീ തൽക്കാലെമ
ഹിഷനായ്ചമഞ്ഞാനസുരെന്ദ്ര നൊക്കയൊ
ന്നിളകീതു ലൊകങ്ങൾമൂന്നുമപ്പൊൾ ക്രുദ്ധ
യാംജഗന്മാതാവായചണ്ഡികാദെവീ ഉത്തമ
മായമധുപാനവുന്തുടങ്ങിനാൾ ചണ്ഡികാദെ
വീപൊട്ടിച്ചിരിച്ചുംപാനഞ്ചെയ്തുമ്മണ്ഡലാകാ
രംപൂണ്ടുചുവന്നുനയനങ്ങൾ അന്നെരം ബ
ലവീൎയ്യമദഗൎവ്വിതനായെ നിന്നെറ്റ മലറി
യുമ്മഹിഷൻവിഷാണങ്ങൾ കൊണ്ടു ദെവി
യെപ്രക്ഷെപിച്ചുനില്പതുദെവീ കണ്ടുസായക
ങ്ങളാൽചൂൎണ്ണമാക്കിനാൾകായംഅട്ടഹാസവു
മിടിവെട്ടീടുംവണ്ണമപ്പൊൾനിഷ്ഠുരതരംദെവി
ദുഷ്ടനൊടരുൾചെയ്തു ഗൎജ്ജനഞ്ചെയ്തു കൊൾ
ക മൂഢനീകിഞ്ചിൽകാല മിജ്ജനമ്മധുപാന
ഞ്ചെയ്വൊളംദുരാത്മാവെ നിൎജ്ജരാദികളെല്ലാം
ഗൎജ്ജനഞ്ചെയ്തീടുവൊരു ദുൎജ്ജശ്രെഷ്ഠഭവ
നെന്നാലെഹതനായാൽ ഇത്തരമരുളിച്ചെയ്തു [ 33 ] ല്പതിച്ചവന്മെയ്മെൽ സത്വരംകരയെറി കഴു
ത്തില്പാദാബ്ജംകൊ ണ്ടാക്രമിച്ചിട്ടു ശൂലം
കൊണ്ടുകുത്തിയനെരം‌നിഷ്ക്രമിച്ചിതു ഖഡ്ഗച
ൎമ്മങ്ങൾധരിച്ചവൻ തൃക്കാൽകൊണ്ടപ്പൊളമു
ഴ്ത്തീടിനാൾജഗന്മാതാ വൎദ്ധനിഷ്ക്രാന്ത നായെ
യുദ്ധഞ്ചെയ്വതിനവൻ ഉത്ഥാനം ചെയ്തീടുവാ
നാരംഭിച്ചതുനെരം ഖഡ്ഗത്താൽ വെട്ടിയറു
ത്തീടിനാൾതലയപ്പൊൾ വിഗ്രഹത്തൊടു
വെൎവ്വിട്ടവനുംവീണീടിനാൻ ത്രൈലോക്യനി
വാസികൾ നഷ്ടനാമസുരെന്ദ്രമാലൊക്യജയ
ജയെത്യുച്ചത്തിൽസ്തുതിചെയ്താർ ആഹവെമ
ഹാസുരന്മഹിഷന്മരിച്ചപ്പൊളാഹാകാരെണ
മരിച്ചീടിനാരസുരരും ദെവവൃന്ദവും മുനിവൃ
ന്ദവുംഭക്തിയൊടെ ദെവിയെസ്തുതിക്കയും നൃ
ത്തംചെയ്തീടുകയും പാടുന്നുഗന്ധൎവന്മാ രാടു
ന്നുദിവ്യസ്ത്രീകൾ തെടുന്നുസന്തൊഷവുംവി
ബുധാദികളെല്ലാം അദ്ധ്യായംമൂന്നുമെവം ക
ഴിഞ്ഞുനിങ്ങൾക്കിതിലത്യാശയുണ്ടെന്നാകി
ലിനിയുംചൊല്ലാമല്ലൊ. [ 34 ] ചതുൎത്ഥൊദ്ധ്യായഃ

അഞ്ചുനിറമുള്ളകൊഞ്ചുമ്മൊഴിയാളെ നെ
ഞ്ചെന്തെളിഞ്ഞുനീ ചൊല്ലീടുശെഷവും എങ്കി
ലൊകെൾപ്പിന്മഹിഷനെക്കൊന്നാശു സങ്കട
ന്തീൎത്തൊരുദെവിയെസ്സാദരം ഇന്ദ്രാദിദെവ
കളുമ്മുനിവൎഗ്ഗവും വന്ദിച്ചുകൂപ്പിസ്തുതിച്ചു തുട
ങ്ങിനാർ നിശ്ശെഷദെവാംശ മൂൎത്തിയാംദെവി
യാൽ വിശ്വമെല്ലാംനിറയപ്പെട്ടിരിക്കുന്നുനി
ശ്ശെഷദെവമുനിഗണപൂജ്യയാം വിശ്വെശ്വ
രിക്കു നമസ്കാരമെപ്പൊഴും മംഗലയാകിയ
ലൊകമാതാമുദാമംഗലംനൽകുക ഞങ്ങൾക്കു
സന്തതം യാതൊരുലൊകമാതാവിൻ പ്രഭാവ
ങ്ങൾധാതാവിനും‌പുരാരിക്കുമനന്തനും വാഴ്ത്തു
വാനാവതല്ല ങ്ങിനെയുള്ളൊരു കാൎത്യായനീ
ദെവി കാത്തുകൊള്ളണമെ ലൊകരക്ഷക്കുമ
ശുഭനാശത്തിനും ലൊകനാഥെദെവികല്പിക്ക
വെണമെ യാതൊരുദെവീസുകൃതികൾ മന്ദി
രെ ശ്രീദെവിയായതുംപാപികൾമന്ദിരെനി [ 35 ] ത്യമലക്ഷ്മിയാകുന്നതുംകെവലം പണ്ഡിതന്മാ
രുള്ളിൽ ബുദ്ധിയാകുന്നതും പുണ്യാത്മനാമു
ള്ളിൽശ്രദ്ധയാകുന്നതും സൽക്കുലജന്മിനാം
ലജ്ജയാകുന്നതും ദുഃഖനാശെ നിന്തിരുവടി
താനെല്ലൊ അങ്ങിനെയുള്ളദെവിക്കു നമസ്കാ
രമിങ്ങിനെവിശ്വത്തെ രക്ഷിക്ക വെണമെ
എന്തുവൎണ്ണിപ്പതു ചിന്ത്യന്തവരൂപമെന്തു വ
ൎണ്ണിപ്പതുവീൎയ്യമ്മഹാത്ഭുതം എന്തു വൎണ്ണിപ്പതു
യുദ്ധവൈദഗ്ദ്ധ്യങ്ങൾ സന്തതന്തെ നമസ്കാ
രംജഗന്മയെ സൎവ്വപ്രപഞ്ചത്തിനുംഹെതുഭൂ
തയാംസൎവ്വാശ്രയെ ത്രിഗുണാത്മികെ ശാശ്വ
തെ നാഥെഹരിഹരബ്രഹ്മാദികളാലു മെതുമറി
ഞ്ഞുകൂടാതെജഗന്മയെ സൎവ്വന്തവൈവാംസഭൂ
തംജഗദിദമവ്യാകൃതയാം പ്രകൃതിയാകുന്നതും
സ്വാഹെത്യുദിൎയ്യമഖെഷുസുരഗണം ദാഹമക
ന്നുടൻ തൃപ്തിയെപ്രാപിപ്പൂ പിന്നെസ്വധാ
ശബ്ദമുച്ചാൎയ്യകൎമ്മണി നന്നായ്പിതൃക്കളും തൃ
പ്തിയെപ്രാപിച്ചു സൎവ്വെന്ദ്രിയങ്ങളെയും മട
ക്കിസ്സദാസൎവ്വദാമൊക്ഷാൎത്ഥികളാ മ്മുനികളാ [ 36 ] ൽ അഭ്യസിക്കപ്പെട്ടിരിക്കുന്നവിദ്യയാം ചി
ല്പുരുഷപ്രിയെദെവിനമസ്കാരം ഉല്ഗീതപാഠ
ങ്ങളായസാമങ്ങൾക്കു മൃഗജൂഷാം‌മൂലമായശ
ബ്ദാതിക സൎഗ്ഗസ്ഥിതിലയഹെതു ത്രയീമ
യെ ദുൎഗ്ഗഭവാൎണ്ണവത്തിന്നുതരണിയാം ദുൎഗ്ഗെ
മഹാശാസ്ത്രബോധമെധെശിവെ സ്വൎഗ്ഗാപ
വൎഗ്ഗദെനിത്യന്നമൊസ്തുതെ വൈകുണ്ഠവക്ഷ
സ്ഥലാലയെമംഗലെ ശ്രീകണ്ടവല്ലഭെഗൌ
രീനമൊസ്തുതെ ദെവീപ്രസാദെനനല്ലതും വ
ന്നീടുംദെവിതൻകൊപെനനാശവുംവന്നീടും.
യാതൊരുപൂരഷന്മാരെക്കുറിച്ചുള്ളിൽ പ്രീതി
ഭവിക്കുന്നിതംബയ്ക്കവരെല്ലൊ സമ്മതന്മാര
വൎക്കെല്ല്ലൊധനങ്ങളുന്നിൎമ്മലമായയശസ്സു മ
വൎക്കെല്ലൊ ബന്ധുവൎഗ്ഗത്തിനുന്ദുഃഖ മകപ്പെ
ടാസന്തതിഭൃത്യകളത്രസൌഖ്യങ്ങളാൽ ധന്യ
ന്മാരാകുന്നതുമവരെപ്പൊഴും‌പുണ്യകൎമ്മങ്ങളെ
ച്ചെയ്യുന്നതുമവർ സ്വൎഗ്ഗാനുഭൂതിയുമുണ്ടായ്വരു
മൊരു ദുഃഖമൊരുനാ ളുമുണ്ടാകയില്ലെല്ലൊ
ഭീതന്മാർചിന്തിച്ചുസെവിച്ചു കൊള്ളകിൽ ഭീ [ 37 ] തിയെല്ലാമകന്നീടു ന്ദ്രുതതരം സ്വസ്ഥന്മാരായു
ള്ളൊർസെ വിച്ചുകൊള്ളുകിൽ ചിത്തവുംശു
ദ്ധമായ്വന്നുകൂടുംദൃഢം ദാരിദ്ര്യദുഃഖ ഭയങ്ങളെ
നീക്കുവാ നാരിത്രിഭുവനത്തിൽ നീയെന്നി
യെതുല്യമില്ലെല്ലൊപരാക്രമത്തിന്നുതെ കല്യാ
ണരൂപം ഭയഹരമെത്രയും ചിത്തെകൃപയുണ്ടു
ദീനജനംപ്രതി യുദ്ധെകഠൊരത്വവും പാരമു
ണ്ടാല്ലൊ ലൊകത്രയം‌ത്വയാ പാലിതമായിതു
ശൊകമ‌കന്നിതുഞങ്ങൾക്കുമൊക്കവെ ശൂലെ
നപാലിച്ചുകൊള്ളുകഞങ്ങളെ പാലിച്ചുകൊള്ളു
ക ഖഡ്ഗനെചണ്ഡികെ പാലിക്കഘണ്ഠാനിനാ
ദെനഞങ്ങളെ പാലിക്കചാപ ജ്യാനദെനസ
ന്തതം നാലുദിക്കിങ്കലും പാലിച്ചുകൊള്ളുക പാ
ലിക്കസൌമ്യങ്ങളായ രൂപങ്ങൾതെ പാലിക്ക
ഘൊരമായുള്ള രൂപങ്ങളും‌പാലിച്ചു കൊള്ളുക
ദെവിശസ്ത്രെണതെ സ്വൎഗ്ഗവും ഭൂമണ്ഡല
ത്തെയുംരക്ഷിക്ക ദുൎഗ്ഗെഭഗവതിനിത്യന്നമൊ
സ്തുതെ ഇന്ദ്രാദിദെവകളിത്ഥം സ്തുതിചെയ്തു ന
ന്ദനൊൽഭൂതപ്രസൂനങ്ങളെയൎച്ചിച്ചുദിവ്യമാം [ 38 ] ഗന്ധാനുലെപനാദ്യംകൊണ്ടുഗവ്യഹവ്യാദിക
ൾകൊണ്ടുപൂജിച്ചുടൻതൃപ്തിവരുത്തിനമസ്കരി
ച്ചീടിനാരപ്സരസ്ത്രീകളും‌പാടി നാട്യഞ്ചെയ്താർ
ദെവകളൊടരുളിച്ചെയ്തിതന്നെരം ദെവിയുമെ
റ്റം പ്രസാദിച്ചുസാദരം സന്തുഷ്ടയായിതുഞാ
നിനിനിങ്ങൾക്കുചിന്തിതംചൊല്ലീടുവിൻ വ
രം‌നൽകുവൻ എങ്കിലൊമാനുഷരിസ്തുതിചൊ
ല്ലുകിൽ സങ്കടന്തീൎത്തുസമ്പത്തുനൽകെണമെ
അങ്ങിനെതന്നെയൊരന്തരമില്ലിനി നിങ്ങൾ
സുഖിച്ചു വസിച്ചാലുമെവരും എന്നരുൾചെ
യ്തുമറഞ്ഞിതുദെവിയും വിണ്ണവരുംചെന്നു പു
ക്കാർനിജാലയെ കെൾക്കനൃപെന്ദ്രവൈശ്യൊ
ത്തമനിങ്ങളെന്നാക്കമെറും‌മുനിശ്രെഷ്ഠനരുൾ
ചെയ്തു പില്പാടുഗൌരികളെബരത്തിങ്കൽ നി
ന്നുല്പന്നയായിതുമായാഭഗവതി സുംഭനിസും
ഭന്മാരെക്കൊല്ലുവാനതും സം‌പ്രീതിയൊടു കെ
ൾപ്പിൻപറഞ്ഞീടുവൻ ഇത്ഥമരുൾചെയ്തു താ
പസശ്രെഷ്ഠനു മദ്ധ്യായവുന്നാലിവിടെ ക്ക
ഴിഞ്ഞിതു [ 39 ] പഞ്ചമൊദ്ധ്യായഃ

പണ്ടുസുരെശ്വരന്മാരായിരുവരുമുണ്ടായ്ചമ
ഞ്ഞിതുസുംഭനിസുംഭന്മാർ എത്രയുംബാല്യകാ
ലെചെന്നിരുവരുഞ്ചിത്തമുറച്ചുതപസ്സുതുടങ്ങി
നാർ പുണ്യപ്രദെശമാം‌പുഷ്കരം‌പ്രാപിച്ചു നി
ന്നുപതിനായിരംദിവ്യവത്സരം പ്രത്യക്ഷനാ
യിവിരിഞ്ചനാൽകാംക്ഷിതന്ദത്തമായ്വന്നു വര
വുമവൎക്കെല്ലാം ഇദ്രാധികാരവും‌സൂൎയ്യാധികാ
രവും ചന്ദ്രാധികാരവുമെല്ലാമടക്കിനാർ കൌ
ബെരകൎമ്മവും‌യാമ്യവുംവാരുണം പാവനമാ
ഗ്നെയമായുള്ളകൎമ്മവും ലൊകങ്ങളും‌യജ്ഞഭാ
ഗങ്ങളുമവരൊക്കെയടക്കിനാരല്പകാലാന്തരാൽ
ദെവകൾക്കുള്ളനിലയങ്ങളിലവർ സെവകന്മാ
രെയുമൊക്കെനിയൊഗിച്ചാർ ദെവെന്ദ്രനും ഭ്ര
ഷ്ടരാജ്യനായിതന്നുടെ ദെവിയാം പൌലൊ
മിയൊടും‌പുറപ്പെട്ടു ദെവകൾദെവിമാരൊടുമ്മ
നുഷ്യരായ്ഭാവിച്ചു ഭിക്ഷയുമെറ്റുനടന്നിതു ദെ [ 40 ] ഹവുമെറ്റമ്മെലിഞ്ഞുവശംകെട്ടു ദാഹവും‌പൂ
ണ്ടുനടക്കുമാറായിതു ചെന്നുചതുൎയ്യുഗം‌നാല്പതു
മിങ്ങിനെ പിന്നെവിരിഞ്ചനെച്ചെന്നു വണ
ങ്ങിനാർ ദുഃഖശാന്തിക്കു വിരിഞ്ചനൊടും‌കൂടി
ദുൎഗ്ഗാഭവതിയെസ്മരിച്ചീടിനാർ മുന്നന്നമു
ക്കുവരമരുളിച്ചെതിതെന്നെവഴിയെ നിരൂപി
ച്ചുകൊള്ളുവിൻ എന്നാലകറ്റുവെ നാപത്തുക
ളെല്ലാ മെന്നരുൾചെയ്തതുചിന്തിച്ചുദെവകൾ
ചെന്നുഹിമവാൻകലാമ്മാറുനിന്നവർ നന്നാ
യിസ്തുതിച്ചാർമഹാദെവിയെത്തദാഃ ദെവിശി
വെമഹാദെവിനമോനമഃ ദെവിപ്രകൃതിഭദ്രെ
തെനമൊനമഃ രൌദ്രെനമോനമൊ ഗൌരീന
മൊനമഃധാത്രിനമൊനമൊജ്യൊത്സ്നെനമൊന
മഃ ചന്ദ്രസ്വരൂപിണിദെവി നമൊനമഃക
ല്യാണിതെപ്രണതാൎത്തിഹരെ‌നമൊ ത്രൈവി
ക്രമനമൊദെവിനമൊനമഃ നൈതൃതിഭൂഭൃതാം
ലക്ഷ്മിനമൊനമഃ ശൎവ്വാണിതെനമൊദുൎഗ്ഗെന
മൊനമഃ ദുൎഗ്ഗപാരെദെവിസാരെ നമൊനമഃ
സൎവകാരിനമഃഖ്യാതീനമൊനമഃകൃഷ്ണെനമൊ [ 41 ] നമൊ ധൂമ്രെനമൊനമഃ സൌമ്യെ പുനരതി
സൌമ്യെനമൊനമഃ നിത്യം‌ജഗൽപ്രതിഷ്ടെ
തെനമൊനമഃഭൂതിപ്രദെനമൊഭൂതിനമൊനമഃ
യാതൊരുദെവിസകല ഭൂതങ്ങളിൽവിഷ്ണുമാ
യെതിചൊല്ലപ്പെടുന്നുസദാ‌അങ്ങിനെയുള്ളദെ
വിക്കുനമസ്കാര മ്മംഗലന്നൽകുവന്ദെവിന
മൊനമഃയാതൊരുദെവിസകലഭൂതങ്ങളിൽശാ
ക്തിസ്വരൂപിണിയായ്വസിക്കുന്നതും യാതൊ
രൊദെവിസകലഭൂതങ്ങളിൽചെതനാരൂപിണി
യായ്വസിക്കുന്നതും യാതൊരുദെവി സകലഭൂ
തങ്ങളിൽബുദ്ധിസ്വരൂപിണി യായ്വസിക്കു
ന്നതും യാതൊരുദെവിസകലഭൂതങ്ങളിൽ സൃ
ഷ്ടിസ്വരൂപിണിയായ്വസിക്കുന്നതും യാതൊ
രുദെവിസകലഭൂതങ്ങളിൽനിത്യംസ്ഥിതരൂപി
ണിയായ്വസിപ്പതും യാതിരുദെവി സകലഭൂ
തങ്ങളിൽ സംഹൃതിരൂപിണിയാ യ്വസിക്കുന്ന
തും യാതൊരുദെവിസകലഭൂതങ്ങളിൽ നിത്യ
സ്വരൂപിണിയായ്വസിക്കുന്നതും യാതൊരുദെ
വിസകലഭൂതങ്ങളിൽ നിത്യന്ദയാ രൂപിണി [ 42 ] യായ്വസിപ്പതും യാതൊരുദെവി സകലഭൂതങ്ങ
ളിൽ കീൎത്തിസ്വരൂപിണിയായ്വസിക്കുന്നതും
യാതൊരുദെവിസകലഭൂതങ്ങളിൽ വിദ്യാസ്വ
രൂപിണിയായ്വസിക്കുന്നതും യാതൊരു ദെവി
സകലഭൂതങ്ങളിൽ ശ്രദ്ധാസ്വരൂപിണിയായ്വ
സിക്കുന്നതും‌യാതൊരുദെവി സകലഭൂതങ്ങളി
ൽ ലജ്ജാസ്വരൂപിണിയായ്വസിക്കുന്നതും യാ
തൊരുദെവിസകലഭൂതങ്ങളിൽ മെധാസ്വരൂ
പിണിയായ്വസിക്കുന്നതും യാതൊരുദെവിസ
കലഭൂതങ്ങളിൽ സ്വാഹാസ്വരൂപിണിയായ്വ
സിക്കുന്നതും യാതൊരുദെവി സകലഭൂതങ്ങളി
ൽ പിന്നെസ്വധാരൂപിണിയാ യ്വസിപ്പതും
യാതൊരുദെവി സകലഭൂതങ്ങളിൽ നിത്യംക്ഷു
ധാരൂപിണിയായ്വസിക്കുന്നതും‌യാതൊരു ദെവി
സകലഭൂതങ്ങളിൽ നിദ്രാസ്വരൂപിണിയാ യ്വ
സിക്കുന്നതും യാതൊരുദെവിസകലഭൂതങ്ങളി
ൽ നിത്യം‌പ്രഭാരൂപിണിയായ്വസിപ്പതും യാ
തൊരുദെവിസകലഭൂതങ്ങളിൽ ഭക്തിസ്വരൂ
പിണിയായ്വസിക്കുന്നതും യാതൊരുദെവിസ [ 43 ] കലഭൂതങ്ങളിൽ ക്ഷാന്തിസ്വരൂപിണി യായ്വ
സിക്കുന്നതും യാതൊരുദെവി സകലഭൂതങ്ങളി
ൽ നീതിസ്വരൂപിണിയായ്വസിക്കുന്നതും യാ
തൊരുദെവി സകലഭൂതങ്ങളിൽ നിത്യമ്മതി രൂ
പിണിയായ്വസിപ്പതും യാതൊരുദെവി സകല
ഭൂതങ്ങളിൽ നിത്യം‌രതിരൂപിണിയായ്വസിപ്പ
തും യാതൊരുദെവി സകലഭൂതങ്ങളിൽ നിത്യം‌
സ്മൃതിരൂപിണിയായ്വസിപ്പതും യാതൊരുദെവി
സകലഭൂതങ്ങളിൽ തൃപ്തിസ്വരൂപിണി യായ്വ
സിപ്പതും യാതൊരുദെവി സകലഭൂതങ്ങളി
ൽപുഷ്ടിസ്വരൂപിണിയായ്വസിക്കുന്നതും യാ
തൊരുദെവി സകലഭൂതങ്ങളിൽ തുഷ്ടിസ്വരൂ
പിണിയായ്വസിക്കുന്നതും യാതൊരുദെവി സ
കലഭൂതങ്ങളിൽ ശാന്തിസ്വരൂപിണി യായ്വ
സിക്കുന്നതും യാതൊരുദെവി സകലഭൂതങ്ങളി
ൽ ലക്ഷ്മീസ്വരൂപിണി യായ്വസിക്കുന്നതും
യാതൊരുദെവി സകലഭൂതങ്ങളിൽ തൃഷ്ണാസ്വ
രൂപിണിയായ്വസിക്കുന്നതും യാതൊരു ദെവി
സകലഭൂതങ്ങളിൽ ഹിംസാസ്വരൂപിണിയാ [ 44 ] യ്വസിക്കുന്നതും യാതൊരുദെവിസകലഭൂതങ്ങ
ളിൽ സിദ്ധിസ്വരൂപിണി യായ്വസിക്കുന്ന
തും യാതൊരുദെവിസകലഭൂതങ്ങളിൽ വ്യാ
പ്തിസ്വരൂപിണിയായ്വസിക്കുന്നതും അങ്ങി
നെയുള്ളദെവിക്കു നമസ്കാര മ്മംഗലം‌നൽകു
വാന്ദെവിനമൊനമഃ ചെതനാരൂപെണസ
ൎവ്വലൊകങ്ങളും വ്യാപിച്ചുവാഴുന്ന ദെവിന
മൊനമഃഅ ഇന്ദ്രിയങ്ങൾക്കധിഷ്ടാത്രിയായ്സന്ത
തംജന്തുക്കളുള്ളിൽവാഴുന്നമായെശിവെ ഭദ്രങ്ങ
ളായശുഭങ്ങൾനൽകീടുക ഭദ്രെഭഗവതീനിത്യ
ന്നമൊസ്തുതെ" ഭക്തിപരവശന്മാരായ ദെവക
ളിത്തരംചൊല്ലിസ്തുതിച്ചൊരനന്തരം പാവന
യാകിയദെവതടിനിയിൽ പാൎവ്വതിദെവി കു
ളിപ്പാൻപുറപ്പെട്ടു ദെവകളൊടരുളി ച്ചെയ്തു
ദെവിയും ദെവകളെനിങ്ങളാൽസ്തുതിക്കപ്പെട്ട
ദെവിഗിരിജാശരീരകൊശത്തിൽനി ന്നാവി
ൎഭവിക്കുമെന്നാലസുരന്മാരെനിഗ്രഹിച്ചമ്പൊ
ടനുഗ്രഹിക്കുംദ്രുതം വ്യഗ്രം‌കളഞ്ഞാലുംദെവക
ളെനിങ്ങൾ കൌശികിയെന്നൊരുനാമമുണ്ടാ [ 45 ] യ്വരുമൊ ശുഹിമാചലപുത്രിയുമന്നെരംകൃഷ്ണയാ
യ്വന്നീടുമപ്പൊൾഭവാനിക്കു കാളിയെന്നുമൊ
രുനാമമുണ്ടായ്വരും എന്നരുൾചെയ്തുമനൊഹ
രമായൊരു സുന്ദരരൂപന്ധരിച്ചുകാണായ്വന്നു
മന്ദമന്ദന്തുഹിനാദ്രിശൃംഗത്തിന്മെൽ സുന്ദരി
യായൊരുകന്ന്യകാവെഷമായി‌സംപൂൎണ്ണയൌ
വനത്തൊടുടൻഷൊഡശ സംവത്സരം‌വയ
സ്സുന്ധരിച്ചങ്ങിനെപൊന്നുഴിഞ്ഞാലുമാടിപ്പാ
ടിനല്ലൊരു തന്വിയായ്വന്നുചിരകാലമംബയും
ഭൂമൌയദൃച്ശയാസഞ്ചരിച്ചീടിനാർ കാമരൂപ
ന്മാരാംചണ്ഡനും‌മുണ്ഡനും സുംഭനിസുംഭഭൃ
ത്യന്മാരിരുവരു മംബികയെക്കണ്ടാരക്കാലമെ
കദാ സുസ്മിതാസ്യം‌പൂണ്ടകന്യകയെക്കണ്ടുവി
സ്മയം‌കൈക്കൊണ്ടുചെന്നുപുരിപുക്കാർ സുംഭ
നെക്കണ്ടറിയിച്ചാരവരുമൊരംഭൊരുഹാക്ഷി
യെഞങ്ങൾകണ്ടുബലാൽ പ്രാലെയശൈല
ശിഖിരദെശെപുന രാലൊലമായൊരുപൊന്നൂ
ഞ്ഞാലുമാടി നല്ലരൂപമവളെപ്പൊലെ കാണ്മ
തി നില്ലലൊകങ്ങളിലെങ്ങു മന്വെഷിച്ചാൽ [ 46 ] സ്ത്രീരത്നമായൊരുഅവളെവഹിക്കുന്നപൂരുഷനെ
ല്ലൊജഗത്രയനായകൻ ചെന്നവളെക്കാൺക
വെണംഭവാനിനി മന്നവകാലംകളയരുതെ
തുമെ ദെവിയുമല്ലഗന്ധൎവ്വിയുമല്ലവൾ കെവ
ലം‌യക്ഷിയും‌പന്നഗിയുമല്ല താതനുമില്ലബ
ന്ധുക്കളുമില്ലൊരു ഭ്രാതാക്കളുമില്ലരക്ഷിപ്പാനാ
രുമെ എകാകിനിയായിരിക്കുന്നു‌നിൎജ്ജനെ രാ
കാശശിമുഖിസം‌പൂൎണ്ണയൌവനായൊഗ്യയാ
കുന്നതവൾനിനക്കെത്രെയും ഭാഗ്യവതാംവര
വീരശിഖാമണെ രത്നഭൂതങ്ങളായുള്ളപദാൎത്ഥ
ങ്ങൾ കൃത്സ്നമാൎജ്ജിച്ചു പുരിയിലാക്കീലയൊ
നമ്മുടെരാജധാനിക്കലങ്കാരമാ ന്നിൎമ്മലസ്ത്രീ
രത്നമായായുവതിയാൽ" ചണ്ഡമുണ്ഡാക്തിക
ളിങ്ങിനെകെൾക്കയാൽ ഖണ്ഡിതധൈൎയ്യനാ
യ്വന്നിതുംസുംഭനും അഗ്രെവിളിച്ചുവരുത്തിന
യജ്ഞനാം സുഗ്രീവനൊടുപറഞ്ഞാ ന്മധുരമാ
യി ,, എതുമെവൈകാതെനീചെന്നനുസരി ച്ചാ
ദരവൊടവളെക്കൊണ്ടുപൊരിക പാരുഷ്യവാ
ക്കുകൾചൊല്ലരുതെതുമെ നാരിമാരൊടതുഞാ [ 47 ] ൻപറയണമൊ നീതിമാന്മാരിൽവെച്ചഗ്രെ
സരനായ മെധാവിയെല്ലൊഭവാനതുകൊണ്ടു
ഞാൻ നിന്നെയയക്കുന്നുപൊയാലു മെങ്കില
ക്കന്യകയെകൂട്ടിക്കൊണ്ടിങ്ങുപൊരിക‌"ഇത്ഥന്നി
യുക്തനായൊരു സുഗ്രീവനു മുത്ഥാനവുഞ്ചെ
യ്തിതല്പസൈന്യത്തൊടുംവെഗെനപൊയ്തുഷാ
രാദ്രിദെശെചെന്നു ,, ലൊകമാതാവിനെക്കണ്ടു
ചൊല്ലീടിനാൽ വിശ്വൈകനാഥനാംസുംഭാ
സുരെന്ദ്രനു വിശ്വാസമുള്ള ഭൃതൻഞാന്മനൊ
ഹരെ ഞാനവൻതൻനിയൊഗെന വന്നീടി
നെൻ മാനിനിമാർകുലമൌലികെബാലികെ
വീരനാംസുംഭാസുരാജ്ഞയെലംഘിപ്പാ നാരു
മില്ലീരെഴുലൊകങ്ങളിലെടൊ അങ്ങിനെയുള്ള
വന്തന്നുടെവാക്കുകൾമംഗലശീലെപറയുന്ന
തുണ്ടുഞാൻ വിശ്വമെല്ലാമാധീനമ്മമ്മ സന്തത
ന്നിശ്ശെഷദെവകളുംവശന്മാരെല്ലൊ യജ്ഞ
ഭാഗങ്ങൾഭുജിക്കുന്നതുമഹം രത്നഭൂതങ്ങളെല്ലാ
മിനിക്കാകുന്നു ദെവെന്ദ്രവാഹനമാകുമൈരാ
വത ന്ദെവിഗജരത്നവുമിനിക്കാകുന്നു ക്ഷി [ 48 ] രൊദജാതമാ മശ്വരത്നമ്മമ പാരിജാതവൃക്ഷ
രത്നമതുമ്മമ പിന്നെയുന്ദെവഗന്ധൎവ്വാദികൾ
ക്കുള്ള ധന്യരത്നങ്ങളെല്ലാമിനിക്കാകുന്നു സ്ത്രീ
രത്നഭൂതയാകുന്നതുനീയെന്നു നാരീതിലകമെ
മന്യെമനൊഹരെ ഞങ്ങളെല്ലൊരത്നഭൊക്താ
ക്കളാകയാ ലിങ്ങുപൊന്നീടുകമാനെനീരത്നമെ
എന്നെ യെന്നാകിലും മെന്നുടെസൊദരൻ ത
ന്നെയെന്നാകിലുമാശുഭജിക്കനീ നീമല്പരിഗ്ര
ഹമായ്മരുവീടുകിൽ ശ്രീമദെശ്വൎയ്യംഭുജിക്കാം
ന്നിനക്കെടൊ ഇത്ഥംവിചാരിച്ചുബുദ്ധ്യാ വി
നിശ്ചിത്യ ഭദ്രെഭജിക്കമാംത്രൈലൊക്യമൊഹ
നെ" സുംഭവാക്യന്തദാസുഗ്രീവനിങ്ങനെസം
ഭാഷണംചെയ്ത നെരത്തുദെവിയും ഗംഭീരമ
ന്ദസ്മിതഞ്ചെയ്തുദൂതനൊ ടംഭൊജലൊചനതാ
നുമരുൾചെയ്തു "സത്യമെത്രെനീപറഞ്ഞതു നി
ൎണ്ണയം മിത്ഥ്യയല്ലെതുമിനിയിതു കെൾക്കനീ
സുംഭനെത്രെലൊകനാഥനാകുന്നതും വൻപ
ൻനിസുംഭനു ന്താദൃശന്നിൎണ്ണയം കല്പിതമെ
ന്നാല്പുരൈവപ്രതിജ്ഞയൊ ന്നിപ്പൊളതെ [ 49 ] ങ്ങിനെമിത്ഥ്യയാക്കീടുന്നു എത്രയുംപാൎത്താല
സാരമായുള്ളൊരു സത്യപ്രതിജ്ഞയാതാകുന്ന
തുംദൃഢം എന്നെയുദ്ധെജയിക്കുന്ന പൂരുഷനാ
രെന്നുടെദൎപ്പമടക്കുന്നതാരെടൊ ഭൎത്താവിനി
ക്കവനാകുന്നതെന്നൊരു സത്യമിനിക്കുണ്ടതു
ധരിച്ചീടുനീ സുംഭനെച്ചെന്നിതുകെൾപ്പിക്ക
വൈകാതെവൻപൊടവനെന്നെക്കൊണ്ടുപൊ
യ്ക്കൊണ്ടാലും എന്നതുകെട്ടുസുഗ്രീവനു ഞ്ചൊ
ല്ലിനാൽ " നന്നുനന്നിപ്രബന്ധ ന്നിരൂപി
ച്ചൊളം സുംഭനിസുംഭന്മാരൊടിന്നവരുടെ മു
ൻപിൽനിൽക്കുന്നതാരായൊധനത്തിനു നി
യ്യൊരുകന്യകയെല്ലൊവിശെഷിച്ചും പെയായ
വാക്കുകൾചൊല്ലുന്നതെന്തു നീ നിന്നെത്തല
മുടിചുട്ടിപ്പിടിച്ചിഴ ച്ചിന്നുഞാൻകൊണ്ടു
പൊയാലെന്തുവെണ്ടതും"എങ്കിലൊനന്നെല്ലൊ
നീതന്നെവല്ലഭൻ സങ്കടമെതുമിനിക്കില്ലതി
നെടൊ ഇത്ഥംപലതുംപറയുന്നതെന്തിനു സ
ത്വരംസുംഭനൊടെവംപറകനീ യുക്തമായുള്ള
തുചെയ്തുകൊള്ളുമവൻ സത്യവുംപാലിച്ചുകൊ [ 50 ] ള്ളാംവഴിപൊലെ അദ്ധ്യായമഞ്ചുമിവിടെക്ക
ഴിഞ്ഞിതു ഭക്ത്യാചെവിതന്നുകെൾപ്പിൻ കഥാ
മൃതം.

ഷഷ്ഠൊദ്ധ്യായഃ

ദെവിതൻവാക്കുകൾകെട്ടുദൂതൻ‌ ചെന്നു ദെ
വാരിയാകിയസുംഭനെക്കെൾപ്പിച്ചാൻ കൊ
പം മുഴുത്തൊരു‌സുംഭനുഞ്ചൊല്ലിനാൻ നീപൊ
കസെനയൊടുംധൂമ്രലൊചന ചെന്നുതലമുടി
ചുട്ടിപ്പിടിച്ചിഴ ച്ചെന്നുടെസന്നിധൌകൊ
ണ്ടുവന്നീടുനീ രക്ഷിപ്പതിനുണ്ടൊരുത്തനവ
ൾക്കെങ്കിൽ തൽക്ഷണെകൊന്നു കളഞ്ഞാലു
മാശുനീ രക്ഷൊവരനാകിലു ന്ദെവനാകിലും
യക്ഷനെന്നാകിലുംഗന്ധൎവ്വനാകിലും ഹന്തവ്യ
നില്ലൊരുസംശയമെതുമെ ചിന്തിക്കവെണ്ട
വിരിയെവരികനീ മാനെനപൊയാനറുപതി
നായിരം ദാനവന്മാരുമായിധൂമ്രവിലൊചന
ൻ പ്രാലെയശൈലം‌പ്രവെശിച്ചുചൊല്ലിനാ [ 51 ] ൻ നീലാരവിന്ദാക്ഷിയൊടുകൊപാന്ധനായി
പൊരികെന്നൊടുകൂടെസുഭദൈതെയവീരസ
മീപെമടിക്കരുതെതുമെ അല്ലായ്കിലൊഞാൻ
പിടിച്ചിഴച്ചെത്രയുമല്ലൽപ്പെടുത്തങ്ങുകൊണ്ടു
പൊന്നിൎണ്ണയം സുഭനാം‌ത്രൈലൊക്യനാഥന്മ
ഹാബലൻ "നുമ്പർകുലാരിനിയൊഗെനവന്നു
നീ വൻപടയൊടും‌പിടിച്ചിഴച്ചെന്നെയും വ
ൻപൊടുകൊണ്ടുപൊകുന്നതിനെന്തുഞാൻ ഒ
ൎത്താലരുതെന്നു ചൊല്ലുവാനാരുമെ പാൎത്തല
ത്തിങ്കലില്ലെന്നതുനിൎണ്ണയം" എന്നതുകെട്ടവ
ൻകൊപിച്ചുദെവിയെ ചെന്നുപിടിപ്പാൻ തു
ടങ്ങുന്ദശാന്തരെ ഹുങ്കാരശബ്ദെനഭസ്മമാക്കീ
ടിനാൾ ശങ്കാവിഹീനമസുരരുന്തൽക്ഷണെ
ശസ്ത്രാസ്ത്രശക്തിപരശുശൂലാദികൾ എത്രയു
മെറ്റം‌പ്രയൊഗിച്ചടുക്കുമ്പൊൾ വാഹനമാ
കിയസിംഹപ്രവരനുമാഹവത്തിന്നായടുത്താ
നതിദ്രുതം ബാഹുപാദാസ്യനഖാദികളെ ക്കൊ
ണ്ടു സാഹസത്തൊടുകൊന്നൊക്ക യൊടുക്കി
നാൻ ധൂമ്രാക്ഷനും‌പടയുന്നഷ്ടമാകയാൽ താ [ 52 ] മ്രാക്ഷനായിതുകൊപെനസുംഭനും ചണ്ഡമു
ണ്ഡന്മാരൊടാശുചൊല്ലീടിനാൻ ചണ്ഡിയാ
ന്ദെവിയെക്കൊണ്ടിങ്ങുപൊരുവിൻ എന്നുപ
റഞ്ഞങ്ങയച്ചാനവരെയു നന്നായ്തൊഴുതവരും
നടന്നീടിനാർഅദ്ധ്യായമാറുമിവിടെക്കഴിഞ്ഞി
തുബുദ്ധിതെളിഞ്ഞിയും‌കെട്ടുകൊള്ളുവിൻ✱

സപ്തമൊദ്ധ്യായഃ

ചണ്ഡമുണ്ഡന്മാർ പെരുമ്പടയൊടു മച്ച
ണ്ഡികാ ദെവിയെച്ചെന്നുകണ്ടീടിനാർ ശൈ
ലെന്ദ്രശൃംഗെമഹാസിംഹകസ്ഥരെനീലൊല്പലാ
ക്ഷിയെക്കണ്ടാരസുരരും മുൻപിൽഞാൻമുൻ
പിൽഞാനെന്നുപറഞ്ഞുടൻ വൻപൊടടുക്കു
ന്നവൻപടകണ്ടപ്പൊൾകൊപമ്മുഴുത്തു മുഖവു
ങ്കറുത്തപ്പൊൾശൊഭയാം‌നെറ്റിത്തടത്തിങ്ക
ൽനിന്നുടൻഉത്ഭവിച്ചീടിനാൾ കാളിയുമെത്ര
യുന്ദുഷ്പ്രേക്ഷ്യമായകരാളമുഖത്തൊടും പാശവു
ഖഡ്ഗവും‌ഖട്വാംഗവുന്ധരി ച്ചാശകളൊക്കെ നി [ 53 ] റഞ്ഞനാദത്തൊടും വൃത്തവിസ്താരമാം വക്ത്ര
വുമെത്രയും രക്തനെത്രങ്ങളു ഞ്ചഞ്ചലജിഹ്വയും
മുണ്ഡമാലാഭരണ ന്ദ്വീപിചൎമ്മവും കുണ്ഡല
വും കുംഭികൊണ്ടണിഞ്ഞങ്ങിനെ ഘൊരാസുര
പ്പടതൻനടുവിൽപുക്കു വാരിവിഴുങ്ങിവിഴുങ്ങി
ത്തുടങ്ങിനാൾ തെരാളികളെയുന്തെരു മൊരുമി
ച്ചു വാരിപ്പിടിച്ചുകടിച്ചു തകൎക്കയും ഹസ്തുവൃന്ദ
ത്തെയുമശ്വഗണത്തെയും ഹസ്തങ്ങൾകൊണ്ടു
പിടിച്ചുവിഴുങ്ങിയും ഖഡ്ഗഖട്വാംഗ ദന്താഗ്രങ്ങ
ളെക്കൊണ്ടു മുല്ഗരബാണ നഖരങ്ങളെക്കൊ
ണ്ടും ഖണ്ഡിച്ചൊടുക്കിനാൾ വൻപടയെല്ലാ
മെ ചണ്ഡനും കൊപിച്ചടുത്താ നതുനെര മ്മ
ണ്ഡലാകാരന്ദനുസ്സുമാ യ്സന്നിധൌ കാളി
യെ ബാണങ്ങൾകൊണ്ടു മൂടീടിനാൻ കാളമെ
ഘമ്മഴപെയ്യുന്നതുപൊലെ മുണ്ഡനും ചക്രങ്ങ
ളെപ്രയൊഗിച്ചിതു കണ്ടുകൊപിച്ച ടുത്തീടി
നാൾകാളിയും ചണ്ഡനുടെശിരസ്സാശു ഖഡ്ഗ
ത്തിനാൽ ഖണ്ഡിച്ചിതുകാളി കൊപെനതൽ
ക്ഷണെ മുണ്ഡനഖട്വാംഗ പാതെനകൊന്നു [ 54 ] ഭൂ മണ്ഡലന്തന്നിലിട്ടാ ൎത്താൾഭയം‌കരം ച
ണ്ഡമുണ്ഡന്മാരുടെ തലരണ്ടു ച്ചണ്ഡികാദെ
വിതൻ മുമ്പിൽവെച്ചീടിനാൾ സന്തുഷ്ടയാ
യൊരുദെവിയതുകണ്ടു ചിന്തിച്ചു കാളിതന്നൊ
ടരുളിച്ചെയ്തു ചണ്ഡമുണ്ഡന്മാരെനീ നിഗ്രഹി
ക്കയാൽ ദണ്ഡംകുറഞ്ഞിതിനിക്കതു കാരണം
ചാമുണ്ഡിഎന്നുചൊല്ലി സ്തുതിച്ചീടുവൊർ ഭൂ
മണ്ഡലത്തിങ്കലുള്ളജനമെല്ലാം അദ്ധ്യായമെ
ഴുസംക്ഷെപിച്ചു ചൊല്ലിനെൻ ഭക്ത്യാകുതൂഹ
ലം‌പൂണ്ടുകെട്ടീടുവിൻ.

അഷ്ടമൊദ്ധ്യായഃ

ചണ്ഡമുണ്ഡന്മാർപെരുമ്പടയൊടു മദ്ദണ്ഡ
ധരാലയം പുക്കൊരനന്തരം സുംഭനുംകൊപി
ച്ചുസെനാനികളൊടു വൻപടയൊക്ക വരുവാ
ൻ‌നിയൊഗിച്ചു കംബുക്കളെണ്പത്താറുണ്ടുദൈ
തെയന്മാർ കൂട്ടമൊരെണ്പത്തുനാലുകം‌ബുക്കളും
കൊട്ടവിയന്മാരൊരു നൂറുധൂമ്രന്മാർ ശൌൎയ്യ [ 55 ] മെറീടുന്നകാലകന്മാരൊടും മൌൎയ്യന്മാർ ദൌ
ഹൃദന്മാർ കാലകെയന്മാർ സംഖ്യയില്ലാതെ പെ
രുമ്പടകണ്ടപ്പൊൾ ശങ്കരദിക്കുകളൊക്ക മറയു
ന്നു കല്പാന്തമെഘങ്ങൾ ശൊണിതകൎദ്ദമമപ്പൊ
വരിഷിച്ചിതസ്ഥിഗണത്തൊടുംക്രവ്യാദജാ
തികളൊടുശിവകളു മവ്യാജതുഷ്ട്യാകരഞ്ഞുതുട
ങ്ങിനാർ ദുൎന്നിമിത്തങ്ങളു മാദരിച്ചീടാതെചെ
ന്നുഹിമാചലൊപാന്തെനിറഞ്ഞിതു ഭീഷണ
മായൊരസുരപ്പടയെല്ലാം രൊഷെണവന്നുനി
റഞ്ഞതു കണ്ടപ്പൊൾ ഒന്നുചെറുഞ്ഞാ ണൊലി
ചെയ്തതുനെരെന്നന്നായ്വിറച്ചിതു ലൊകത്രയാ
ന്തരം കാളീനിനാദവും ഘണ്ഠാനിനാദവും വ്യാ
ളീനിനാദവുംശഖനിനാദവും കെട്ടു ലൊകങ്ങ
ളുമൊക്കവിറക്കുന്നു പാട്ടുന്തുടങ്ങിനാൻ നാര
ദവീണയും യുദ്ധകൊലാഹലമിങ്ങിനെ കണ്ട
തിചിത്രം‌വിചിത്രമെന്നൊക്കെ വാഴ്ത്തുംവിധൌ
ദെവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദെവാ
രികൾക്കു വിനാശത്തിനായ്ക്കൊണ്ടും ബ്രഹ്മ
നുംവിഷ്ണുവുമീശനുംശക്രനും‌നിൎമ്മിച്ചിതു നര [ 56 ] സിംഹവരാഹവും താരകാരാതിയു‌മെഴു മാതൃക്ക
ളെ പൊരിലസുരകുലത്തെയൊടുക്കുവാൻആ
യുധവാഹനഭൂഷണാദ്യങ്ങളു മായൊധനത്തി
നുനൽകിനാരെവരും അക്ഷസൂത്രെണ കമ
ണ്ഡലുസ്ഥഞ്ജലം‌കൈകൊണ്ടുഹംസ സംയു
ക്തയാനൊപരി ബ്രഹ്മാവുതന്നെടെ ശക്തിയാ
യ്വാഴുമാബ്രാഹ്മണിവന്നെതിരിട്ടിതുപൊരിനാ
യി മാഹെശ്വരിയും‌വൃഷഭമെറിക്കൊണ്ടു ബാ
ഹുക്കളിൽ ശൂലപാശാദികൈക്കൊണ്ടു ചന്ദ്ര
ക്കലയുമണിഞ്ഞു യുദ്ധത്തിനു മന്ദെതരം വ
ന്നെതിരിട്ടതുനെരം കൌമാരിയുമ്മയി ലെറി
വെലുംധരിച്ചാമൊദമൊടെതിരിട്ടിതു പൊരി
നായി ചക്രശംഘഗദാശാൎങ്ഗപത്മങ്ങളും കൈ
ക്കൊണ്ടുവൈഷ്ണവിയുംവന്നെതിരിട്ടാൾ വാ
രാഹിയുന്നാരസിംഹിയുംവെഗെന ഘൊരനാ
ദത്തൊടുവന്നെതിരിട്ടിതു ഇന്ദ്രാണിയും വജ്ര
മൊങ്ങിഗജൊപരിവന്നെതിരിട്ടിതുയുദ്ധ രം
ഗാങ്കണെ ൟശാനനുംദെവ ശക്തികൾത
മ്മൊടുമാശുദൈത്യന്മാരെക്കൊന്നൊടുക്കീടിനാ [ 57 ] ൾ ചണ്ഡികാദെവിദെഹത്തിങ്കൽനിന്നുടനു
ണ്ടായിതുശിവയാകിയശക്തിയും ചൊല്ലിനാ
ളീശാനനൊടവൾവൈകാതെ ചെല്ലുകസുംഭ
നിസുംഭപാൎശ്വെഭവാൻ ചൊല്ലുക സുംഭനി
സുംഭന്മാരൊടിനി സ്വൎല്ലോകമിന്ദ്ര നൊഴിച്ചു
കൊടുക്കണം യജ്ഞഹവിൎഭാഗവു മവൎക്കാക്ക
ണം നിങ്ങൾപാതാളലൊകത്തിനു പൊകണ
മിങ്ങതുകൂടാതെവന്നെതൃത്തീടുകിൽ നിങ്ങളുടെ
പിശിതംകൊണ്ടുതൃപ്തിയും വന്നുകൂടും‌മൽ ഗ
ണങ്ങൾക്കുനിൎണ്ണയം എന്നിവചെന്ന റിയി
ക്കലഘുതരം ദൂതനായ്ദെവിശിവനെ നിയൊ
ഗിച്ച ഹെതുനാദെവിശിവദൂതിയായിതു ദെ
വിനിയൊഗങ്ങൾചെന്നുശിവൻതദാ ദെവാ
രികളൊടറിയിച്ചതുനെരം കൊപം‌മുഴുത്തസു
രന്മാരുമാൎത്തടുത്തെതുംകുറയാതെപൊർതുടങ്ങീ
ടിനാർ ശക്തിപരശുശസ്ത്രാസ്ത്രശൂലാദികൾ
ശക്തിയൊടെവരിഷിച്ചിച്ചാരസുരരും ദെവിയും
ശസ്ത്രെണച്ശെദിച്ചവറ്റെയും ദെവാരികളെ
യൊടുക്കിത്തുടങ്ങിനാൾ സുംഭാസുരെന്ദ്ര സെ [ 58 ] നാപതിവീരന്മാർ മുൻപിൽഞാന്മുമ്പിൽ ഞാ
നെന്നുചൊല്ലിത്തദാ വൻപൊടടുത്തു പൊരു
തുതുടങ്ങിനാർ വൻപടയൊടുമതുകണ്ടു കാളി
യും കുംഭികുലത്തെയുമശ്വ ഗണത്തെയും
തെരാളികളെയും മൊക്കപ്പിടിച്ചുടൻ ഘൊര
നാദത്തൊടു വായിലടക്കിനാൾ ചൊരകുടി
ച്ചു കുടിച്ചുമദിച്ചുടൻ പൊരിലരികളു ടെപി
ശിതങ്ങളാൽ പാരിടമെല്ലാമ്മറഞ്ഞുചമഞ്ഞിതു
ചൊരപ്പുഴകളൊലിക്കുന്നുപിന്നെയും ഖഡ്ഗഖ
ട്വാംഗശൂലെഷുപാതങ്ങളാൽ കാളിയുംദാനവ
ന്മാരെയൊടുക്കിനാൾ ബ്രാഹ്മാണിയും‌മന്ത്ര പൂ
തജലംകൊണ്ടു നിൎമ്മഥന ചെയ്തൊടുക്കി ത്തുട
ങ്ങിനാൾ മാഹെശ്വരിയുന്ത്രിശൂലെന കൊ
ന്നുകൊന്നാഹവെ ദാനവന്മാരെ യൊടുക്കി
നാൾ ചക്രെണവൈഷ്ണവിയും ദനുജന്മാരെ
വിക്രമത്തൊടുകൊന്നൊക്ക യൊടുക്കിനാൾ
കൌമാരിയൂന്നിജശക്തിപാതംകൊണ്ടു ഭൂമൌ
തെരുതെരെക്കൊന്നുവീഴ്ത്തീടിനാൾ ഐന്ദ്രിയും
വജ്രെണകൊന്നാളസുരരെ തുണ്ഡപ്രഹാ [ 59 ] രെണവാരാഹിയുന്തദാ‍ ക്രൂരനഖരങ്ങളാൽനാ
രസിംഹിയും പൊരിലസുരകുലത്തെ യൊടു
ക്കിനാൾ ചണ്ഡാട്ടഹാസങ്ങളാൽ ശിവദൂതി
യുഞ്ചണ്ഡാസുരന്മാരെ നിഗ്രഹിച്ചീടിനാൾ
മാതൃഗണങ്ങളെപെടിച്ചുമണ്ടുന്ന ദൈതെയ
സെനയെക്കണ്ടനെരന്തദാ ക്രൊധവിവശ
നാം‌രക്തബീജാസുരൻ ക്രൊധവതീ സുതൻ
ദെവകുലാന്തകൻ സുംഭനിസുംഭന്മാർ ഭാഗി
നെയൻദ്രുതം വൻപടയൊടു മടുത്താനതു
നെരം രക്തബീജന്റെ ശരീരത്തിൽ നി
ന്നൊരു രക്തവിന്ദുക്ഷിതിയിൽ പതിച്ചീടുകി
ൽ രക്തബീജന്നുസമാനമായ്ത്തൽക്ഷണെ ത
ത്രകാണാമൊരാസുരപ്രവരനെ പിന്നെയവ
ൻകൽനിന്നും‌പുനരങ്ങിനെ പിന്നെയും പി
ന്നെയുമുണ്ടായ്വരുമെല്ലൊ ഇത്ഥംവരബലമുള്ള
മഹാസുരൻ രക്തബീജൻപൊരിനാൎത്തടുത്തി
ടിനാൻ ഇന്ദ്രാണിവജ്രം‌പ്രയൊഗിച്ചതെറ്റു
ടനിന്ദ്രാരിമെൽനിന്നു വീണുരുധിരവും പൃ
ത്ഥ്വിയിലപ്പൊ ളവിടെനിന്നുണ്ടായി രക്ത
[ 60 ] ബീജന്മാരസംഖ്യമൊരുപൊലെ മാതൃഗണമ
വരൊടുപൊർചെയ്തപ്പൊൾ ഭൂതലെരക്തബീ
ജന്മാർനിറഞ്ഞുതെ ദീപ്തികലൎന്നൊരു രക്ത
ബീജന്മാരാൽ വ്യാപ്തമായ്വന്നുജഗത്രയംതൽ
ക്ഷണെ ഭീതികലൎന്നൊരു ദെവകളെത്രയും മാ
തുരന്മാരായ്പരസ്പരംചൊല്ലിനാർ ഇങ്ങിനെ യു
ള്ളൊരസുരകുലാധിപ നെങ്ങുമുണ്ടായില്ല പ
ണ്ടൊരുകാലവും ൟവണ്ണമുണ്ടായ്വരികയും മി
ല്ലിനി പൂൎവ്വദെവന്മാരിതെന്തൊരു വിസ്മയം
എതമുപായവുംകണ്ടില്ല കൊല്ലുവാന്മാതാവൊ
രുകഴിവുണ്ടാക്കുമെന്നുമെ എവമൊരൊന്നെ
പറഞ്ഞുവിഷണ്ഡരായ്ദെവെകൾ നിൽക്കുന്ന
തുകണ്ടുദെവിയും വാത്സല്യമുൾക്കൊണ്ടുകാളി
യൊടന്നെരമൗത്സൂക്യമൊടരുളിച്ചെയ്തി താദ
രാൽ നീയൊന്നുംചെയ്കചാമുണ്ഡെ വിരവൊ
ടു വായിമ്പിളൎന്നുനിന്നീടുകഭൂതലെ ഞാൻപ്ര
യൊഗിക്കുന്നസ്ത്രങ്ങളെറ്റുടൻ സാമ്പ്രതം
വീഴുന്നരക്തബിന്ധുക്കളെ കൂടെക്കുടിച്ചു കളക
നീയപ്പൊഴെ കൂടെയുണ്ടാകയില്ലെന്നാലസുര [ 61 ] ന്മാർ വീഴുന്നവീഴുന്നശൊണിത മൊക്കവെ
കാളി കടിച്ചു കുടിച്ചുതുടങ്ങിനാൾ ചക്രശൂലാ
സിബാണാദിശസ്ത്രങ്ങളാൽ വിക്രമത്തൊടു
പ്രയൊഗിച്ചിതംബയും ശക്തനാം രക്തബീ
ജൻദെവിതന്നുടെ ശസ്ത്രങ്ങളെറ്റുമരിച്ചു വീ
ണീടിനാൻ ദെവകളും‌പ്രസാദിച്ചുവെദംകൊ
ണ്ടു ദെവിയെവാഴ്ത്തിസ്തുതിച്ചു നിന്നീടിനാർ
മാതൃഗണവും‌പ്രസാദിച്ചുതൽക്ഷണെ മാതാ
വിനെച്ചെന്നുകൂപ്പിനിന്നീടിനാർ അദ്ധ്യായ
മെട്ടുകഴിഞ്ഞുസംക്ഷെപിച്ചു ഭക്തിയൊടെ കെ
ട്ടുകൊള്ളുവിനിന്നിയും.

നവമൊദ്ധ്യായഃ

രക്തബീജാസുര നിഗ്രഹംകെട്ടൊരു ഭക്ത
നാംഭൂപതിവീരൻസുരഥനും എത്രയുഞ്ചിത്രമാ
വ്യാനമിദമ്മമരക്തബീജന്തൻ വധമരുൾചെ
യ്തതും ദെവിമാഹാത്മ്യ ചരിതമിന്നുംപുന രാ
വൊളവുംകെൾപ്പാനാഗ്രമുണ്ടുമെ രക്തബീജ [ 62 ] ജൻ മരിച്ചൊരുശെഷന്തത്ര ശക്തനാം സുംഭ
നെന്തൊന്നാശു ചെയ്തതും ഇത്ഥന്നരപതി
ചൊദിച്ചതുനെരമുത്തരമായരുൾചെയ്തു മു
നീന്ദ്രനും രക്തബീജന്മരിച്ചാനെന്നു കെട്ടതി
ക്രുദ്ധനായൊരു നിസുംഭനുംസുംഭനും യുദ്ധ
ത്തിനായ്പുറപ്പെട്ടാർ പെരുമ്പടപത്തുലക്ഷത്തി
ലുമെറ്റമുണ്ടന്നെരം ശംഖമൃദംഗ പടഹാദി
വാദ്യവും സംഖ്യയില്ലാതൊതു മുള്ളദൈത്യന്മാ
രുംസെനാപതിവരന്മാരും ചതുരംഗസെനയു
മായ്വന്നുപൊർതുടങ്ങീടിനാർ സുംഭനിസുംഭ
ന്മാരംബികാതന്നൊടു വൻപൊടുനൂറുസംവ
ത്സരംപൊർചെയ്താർ സുംഭനിസുംഭന്മാ രെ
യ്തീടുമമ്പുക ളമ്പുകാളെമുറിച്ചീടു മംബയും
ദുൎഗ്ഗാഭഗവതിയൊടു നിസുംഭനും ഖഡ്ഗചൎമ്മ
ങ്ങൾകൈക്കൊണ്ടടുത്തീടിനാൻ ദുഷ്ടൻ നി
സുംഭന്മൃഗാധിപമൂൎദ്ധനി വെട്ടിനാനപ്പൊ
ൾക്ഷുരപ്രെണദെവിയും വെട്ടിയഖഡ്ഗവുംച
ൎമ്മവുംവെഗെന വെട്ടിമുറിച്ചാളുടനെ നിസും
ഭനും ശക്തിയെടുത്തുചാടിച്ചാനതിനെയും ച [ 63 ] ക്രെണരണ്ടായ്മുറിച്ചുവീഴ്ത്തീടിനാൾ പെട്ടെന്നു
ശൂലവുമായടുത്താനവൻ മുഷ്ടിപാതെനനുറു
ക്കിനാൾശൂലവുംക്ഷിപ്രംഗദകൊണ്ടുതാഡി
ച്ചതംബയുമപ്പൊൾത്രിശൂലെന ഭസ്മമാക്കീ
ടിനാൾ കൊപാൽപരശു കൈക്കൊണ്ടടുത്താ
നവൻ ചാപബാണങ്ങളുംകൈക്കൊണ്ടു ദെ
വിയും ശസ്ത്രജാലംവരിഷിച്ചാളതു കൊണ്ടു
സത്വരംഭൂമിയിൽ വീണുനിസുംഭനും തമ്പി
പതിച്ചതുകൊണ്ടൊരുസുംഭനും വൻപൊടു തെര
തിലെറിവന്നീടുനാൻ എട്ടുകരങ്ങളി ലായുധ
ജാലവും രുഷ്ടനായ്ക്കൈക്കൊണ്ടുടുക്കുന്നതു നെ
രം ശംഖമെടുത്തുവിളിച്ചിതുദെവിയും ശംകാ
രഹിതഞ്ചെറുഞാണൊലികളും ഘണ്ടാനിനാ
ദെനസിംഹനാദങ്ങളെക്കൊണ്ടുമുഴങ്ങുന്നു ദി
ക്കുകളൊക്കവെ ഭീതിയാംകാളി നിനാദങ്ങളും
ശിവദൂതിയുടെസിംഹനാദങ്ങളെക്കൊണ്ടു ദാ
നവസെനയും വീണുമരിക്കുന്നു മാനിയാം
സുംഭനുംകൊപംമുഴക്കുന്നു ദുഷ്ടസുംഭാസുര
ൻതൽക്ഷണസന്നിധൌ തിഷ്ടതിഷ്ടെതി [ 64 ] പാഞ്ഞടുത്തീടുന്നു ദെവിയുമപ്പൊളമര സമൂ
ഹവുംദെവിയെവാഴ്ത്തിസ്തുതിച്ചു നിന്നീടുന്നു
ശക്തിയെടുത്തുചാട്ടീടിനാൻസുംഭനു മൂക്കൊടു
ദെവിയതിനെനീറാക്കിനാൾ സുംഭനുടെസിം
ഹനാദെനലൊകങ്ങൾ കമ്പമായ്വന്നുഭയപ്പെ
ട്ടിതെവരും സുംഭൻപ്രയൊഗിച്ച ബാണങ്ങ
ളെദെവി വൻപൊടുഭൂമൌമുറിച്ചുവീഴ്ത്തീടി
നാൾ സുംഭനുംദെവീവിമുക്തശരങ്ങളെ വ
ൻപൊടുഭൂമൗമുറിച്ചുവീഴ്ത്തീടിനാൻ ചണ്ഡി
കാശൂലം‌പ്രയൊഗീച്ചതെറ്റു ഭൂമണ്ഡലെമൊ
ഹിച്ചുവീണിതുസുംഭനും അപ്പൊൾ നിസുംഭ
നുമ്മൊഹമകന്നുടനുല്പന്നരൊഷെണ ചാപ
ബാണങ്ങളും കൈക്കൊണ്ടടുത്തുശരങ്ങൾ തൂ
ക്കീടിനാൻ ദിക്കുകളൊക്കനിറഞ്ഞു ശരങ്ങളാ
ൽ ദെവിതന്മെലുംതഥാകാളിതന്മെലു മെവംമൃ
ഗാധിപന്മെലുമൊരുപൊലെ പിന്നെപ്പതിനാ
യിരംകരംനിൎമ്മിച്ചു നിന്നീടിനാൻ ചക്രജാലം
ധരിച്ചവൻ ചക്രംപതിനായിരവുംപ്രയിഗി
ച്ചുതൽ ക്ഷണംമൂടിനാൻ ദെവിയെത്തന്നെ [ 65 ] യും ചക്രങ്ങളെദെവിബാണങ്ങളാലുട നൊക്ക
നുറുക്കി യിട്ടീടിനാൾ ഭൂതലെ ഭൂയൊഗദയു
മെടുത്താനവന്മായാഭഗവതിതാനു മതുനെരം
തൽഗദതന്നെയുംവെട്ടിമുറിച്ചിതു ഖഡ്ഗെനദെ
വീ നിസുംഭനുന്തൽക്ഷണെ ശൂലവുംകൈ
ക്കൊണ്ടടുത്താനതുകണ്ടു ശൂലെനവക്ഷസികു
ത്തിനാളംബയും ഭിന്നമായൊരുഹൃദയൊദരാ
ന്തരെ നിന്നുജനിച്ചാനൊരുപുരുഷൻതദാനി
ല്ലുനില്ലെന്നു പറഞ്ഞടുത്താനവൻ കല്യാണ
ശീലയാന്ദെവിയുമന്നെരം ഖഡ്ഗെനവെട്ടിയ
റുത്താളവൻതല ദുൎഗ്രഹന്തത്രപതിച്ചിതു ഭൂത
ലെ വാഹനമാകിയസിംഹമതുനെരം വാഹി
നിതന്നെയുംകൊന്നൊടുക്കീടിനാൻ വൻപട
കാളിയും തിന്നൊടുക്കീടിനാൾ സംപൂൎണ്ണ ശ
ക്ത്യാശിവദൂതിയുന്തഥാ ബ്രഹ്മാണിയുമ്മന്ത്ര
പൂതജലംകൊണ്ടു ദുൎമ്മതിമത്തുക്കൾതമ്മെയൊ
ടുക്കിനാൾ കൌമാരിയുന്നിജശക്തിപാതംകൊ
ണ്ടു ഭൂമൌതെരുതെരെക്കൊന്നു വീഴ്ത്തീടിനാൾ
മാഹെശ്വരിയുംത്രിശൂലെനദാനവ വാഹിനി [ 66 ] പാളിയെക്കൊന്നൊടുക്കീടിനാൾ വാരാഹിയും
തുണ്ഡഖാതെനദൈത്യരെ പാരിൽതെരുതെരെ
ക്കൊന്നുവീഴ്ത്തീടിനാൾ തൽക്ഷണെവൈഷ്ണ
വിദെവിയുംദുഷ്ടരെ ചക്രെണഖണ്ഡിച്ചു ഖ
ണ്ഡിച്ചൊടുക്കിനാൾ ഘൊരനാരസിംഹിയും
നഖരങ്ങളാൽ ഘൊരാസുരന്മാരെക്കൊന്നൊടു
ക്കീടിനാൾ ഇന്ദ്രാണിയുന്നിജ വജ്രണെകൊ
ന്നുകൊന്നിന്ദ്രാരികളെയൊടുക്കിനാളൊക്കവെ
കാളിയുംവാഹനകെസരീവീരനും കെളികല
ൎന്നശിവദൂതിതാനുമായി ദാനവസൈന്യമൊ
ടുക്കിനാർമിക്കതു മാനന്ദമൊടുകെട്ടീടുവി നി
ന്നിയും ഒൻപതാദ്ധ്യായമിവിടെ ക്കഴിഞ്ഞിതു
സംപ്രീതിയൊടുചൊല്ലാമിനിശ്ശെഷവും.

ദശമൊദ്ധ്യായഃ

തമ്പിനിസുംഭന്മരിച്ചതുന്തന്നുടെ വൻപ
ടയൊക്കമുടിച്ചതുംകണ്ടപ്പൊൾ സുംഭനുംകൊ
പിച്ചുചൊല്ലിനാനെന്തൊരു വൻപുനിനക്കി [ 67 ] തുകൊണ്ടുലഭിച്ചതും മറ്റുകണ്ടൊരുടെശക്തി
കൊണ്ടല്ലയൊ മുറ്റുമെന്നൊടുഗൎവ്വിക്കുന്നതി
ങ്ങിനെ എന്നതുകെട്ടരുൾചെയ്തിതുദെവിയുമെ
ന്നുടെശക്തിനീ യെന്തറിഞ്ഞുഖല ഞാനൊഴി
ഞ്ഞാരുള്ളതിത്രിലൊകത്തിങ്ക ലൂനമൊഴിഞ്ഞി
ല്ലരണ്ടാമതാരുമെ എങ്കിലൊകണ്ടുകൊണാലുമി
പ്പൊൾഭവാ നെങ്കൽപ്രവെശിക്കു മെന്റെ
വിഭൂതികൾ ബ്രഹ്മാണിയാദിയാന്ദെവിമാര
ന്നെര മംബതൻവക്ഷൊജമദ്ധ്യെലയിച്ചിതു
കെവലായാകിയദെവിയുമന്നെര ന്ദെവകുലാ
രിതന്നൊടരുളിച്ചെയ്തു ഇപ്പൊളൊരുത്തിഞാ
നെയുള്ളുനൊക്കുനീ കെല്പൊടുപൊരിനുനില്ലു
നില്ലാകിലൊഎന്നരുൾചെയ്തൊരുദെവിയൊ
ടന്നെര ന്നന്നായണഞ്ഞുപൊർചെയ്തിതുസും
ഭനും ദെവാസുരാദികൾകാണവെതങ്ങളി ലാ
വൊളവുംബാണവൎഷന്തുടങ്ങിനാർ സുംഭൻ
പ്രയൊഗിച്ചബാണങ്ങളൊക്കെയും മംബികാ
ബാണങ്ങൾകൊണ്ടുമുറിക്കയും അംബികാതാ
ൻപ്രയൊഗിക്കുന്നബാണങ്ങൾ സുംഭനുമവ്വ [ 68 ] ണ്ണമെമുറിച്ചിടിനാൻ ദാരുണമായ്സൎവ്വലൊക
ഭയങ്കരം ഘൊരമായിനിന്നുപൊരുതാർപരസ്പരം
ദിവ്യാസ്ത്രസഞ്ചയമന്യൊന്യമൊൎത്തൊൎത്തു ദി
വ്യാസ്ത്രസഞ്ചയംകൊണ്ടുതടുക്കയും ആയൊധ
നന്തമ്മിലൊപ്പമായെചെയ്തുചെയ്തായിരംദിവ്യ
സംവത്സരഞ്ചെന്നിതുദിവ്യവിമാനങ്ങൾതൊ
റുമ്മരുവിന ദിവ്യമുനികളുന്ദെവകളു മെല്ലാം
തങ്ങളിൽതങ്ങളിലിത്ഥം പറയുന്നു സംഗരമി
ങ്ങിനെപണ്ടുകണ്ടിട്ടില്ലാ മെലിലീവണ്ണമുണ്ടാ
കയുമില്ലിനി പൂൎവ്വദെവന്മാരിതെന്തൊരു വി
സ്മയം എവമന്യൊന്യമ്പറഞ്ഞു നിൽക്കുന്നെര
ന്ദെവിയെബാണങ്ങൾ കൊണ്ടുമുടീടിനാൻ
ചാപമ്മുറിച്ചുശരങ്ങളാൽദെവിയും താപെന
ശക്തിയെടുത്താനസുരനും ചക്രെണശക്തി
യെച്ശദിച്ചിതംബയും ഖഡ്ഗവുംചൎമ്മവുംകൈ
ക്കൊണ്ടതുനെരം ചണ്ഡികയൊടടുത്താനതു മ
മ്പിനാൽ ഖണ്ഡിച്ചിതുദെവി ഖ്ഡ്ഗചൎമ്മങ്ങളും
തെരുമശ്വങ്ങളും സൂതനുംചാപവും വെറായ
നെരത്തുകൊപിച്ചസുംഭനും മുല്ഗുരംകൈക്കൊ [ 69 ] ണ്ടടുത്താനതുമംബാ തൽക്ഷണെച്ഛെദിച്ചിതാ
ശുശരങ്ങളാൽ ദൈത്യാധിപൻ നിജമഷ്ടികൊ
ണ്ടന്നെരം കാൎത്ത്യായനിഹൃദയത്തിൽ പ്രയൊ
ഗിച്ചാൻ സുംഭനെദെവിശ്രലെനവക്ഷസ്ഥ
ലെ വൻപൊടുതാഡിച്ചതെററവനും വീണാ
ൻ ക്ഷിപ്രമുത്ഥായദൈത്യെന്ദ്രനും ദെവിയെ
കെല്പൊടെടുത്തുയൎന്നീടിനാനംബരെ സുംഭനും
ദെവിയുമന്തരിക്ഷെനിന്നു വൻപൊടു ചെ
യ്തിതു യുദ്ധംചിരകാലം ആകുലമെന്നിയെ
സുംഭനെകൈക്കൊണ്ടു കൊപാൽചുഴററിയെ
റിഞ്ഞാൾധരാതലെ പെട്ടെന്നെഴുനീററുകൊ
പിച്ചുസുംഭനും മുഷ്ടിയുമൊങ്ങിയടുത്താ നതു
നെരം സത്വരംശൂലെനവക്ഷസിഭെദിച്ചുപൃ
ത്ഥ്വിയിലാശുപതിപ്പിച്ചിതംബയും അദ്രിദ്വീ
പാബ്ധികളൊടുംജ്വലിപ്പിച്ചിതു പൃത്ഥ്വിയിൽ സും
ഭൻ പതിച്ചതുകാരണം ജീവനുംവെൎവ്വിട്ടു സും
ഭൻപതിക്കയാൽ ദെവകളും‌പ്ര സാദിച്ചുമുനി
കളും ദിക്കുകളൊക്കപ്രസന്നമായ്പന്നിതു പുഷ്ക
രമാൎഗ്ഗെ തെളിഞ്ഞിതാദിത്യനും പാടിത്തുടങ്ങി [ 70 ] നാർഗന്ധൎവ്വസംഘവും ആടിത്തുടങ്ങിനാരപ്സ
രസ്ത്രീകളും ലൊകത്രയത്തിങ്കലുള്ളവ രൊക്ക
വെ ശൊകമകന്നുതെളിഞ്ഞുവിളങ്ങിനാർ പ
ത്തുകഴിഞ്ഞിതദ്ധ്യായവുമിങ്ങിനെ ഭക്തിയൊ
ടെകെട്ടുകൊള്ളുവിനിന്നിയും.

എകാദശൊദ്ധ്യായ:
ദെവിയാൽസുംഭൻ മൃതനായതുകണ്ടു ദെവ
കളും മുനിമാരും‌പ്രസാദിച്ചു ദെവിയെ വാഴ്ത്തി
സ്തുതിച്ച പ്രകാരങ്ങളാവതെല്ലതു മിനിക്കു
ചൊല്ലീടുവാൻ എന്നാലുമംബതന്മാഹാത്മ്യ
മൊൎത്തൊൎത്തു വന്ദിച്ചുവാഴ്ത്തുവാനാശ മുഴുക്കു
ന്നു ദെവിപ്രസീദ പ്രപന്നാൎത്തി നാശനെ
ദെവിപ്രസീദലൊകത്രയമാതാവെ ദെവിച
രാചരങ്ങൾക്കെല്ലാമീശ്വരീ ദെവിചരണസ
രൊജം നമൊസ്തുതെ സൎവ്വലൊകാധാര ഭൂത
യായ്മെവീടു മുൎവ്വിയാകുന്നതുമീശ്വരീ നീയെ
ല്ലൊ സന്തതമം‌ഭസ്സ്വരൂപിണിയായി്നിന്നു ജ [ 71 ] ന്തുക്കൾജീവനമായതുന്നീയല്ലൊ നിത്യമന
ന്തവീൎയ്യെഭുവനത്തിനു വിത്തായവിഷ്ണു മാ
യാദെവിനീയല്ലൊ സൎവ്വജനങ്ങളെ മൊഹി
പ്പിക്കുന്നതും കൈവല്യമെകുന്നതും ദെവിനീ
യല്ലൊ വിദ്വജ്ജനഹൃദിവിജ്ഞാനമെകുന്ന
വിദ്യാസ്വരൂപിണിയായതും നിയെല്ലൊ സ
ൎവ്വപുരുഷസ്വരൂപിണിയായതുംസൎവ്വവനി
താസ്വരൂപിണിയായതും സൎവ്വലൊകവ്യാ
പ്തയായതുന്നീയെല്ലൊ നിത്യം സമസ്ത ജനഹൃ
ദയത്തിലും ബുദ്ധിരൂപെണവാഴുന്നതും നീയ
ല്ലൊ സ്വൎഗ്ഗാപവൎഗ്ഗങ്ങളെക്കൊടുത്തിടുന്ന ദു
ൎഗ്ഗെഭഗവതി നിത്യം നമൊസ്തുതെ ദാക്ഷായ
ണികലാകാഷ്ഠാദിരൂപെണസാക്ഷിയായിബ്ര
ഹ്മപ്രളയാന്തമായുള്ള സാലസ്വരൂപിണി യാ
യ്വിളങ്ങീടുന്ന മൂലപ്രകൃതിയാകുന്നതും നീയെ
ല്ലൊ സൎവ്വെശ്വരിസൎവ്വമംഗലെമംഗല്യെ ഗൗ
രെശരണ്യെപരെത്ര്യം‌ബിദെദെവി നാരായ
ണിമഹാമായെനമൊസ്തുതെ സൃഷ്ടിസ്ഥിതി [ 72 ] വിനാശങ്ങൾക്കുകെവലം കൎത്തൃഭൂതെ സക
ലെശെസനാതനെ ഗൌരിഗുണാശ്രയെദെ
വിഗുണമഹെനാരായണിമഹാമായെനമൊ
സ്തുതെ ഭക്ത്യാശരണാഗതപരിപാലനശീലെ
സമസ്താൎത്തിഹാരിണിമംഗലെ കാരുണ്യവാ
രാന്നിധെകമലാലയെ നാരായണി മഹാമാ
യെനമൊസ്തുതെ ഹംസസംയുക്ത വിമാന
സ്ഥിതെപരെ ചാരുകമണ്ഡലുധാരിണി ശാ
ശ്വതെ ബ്രഹ്മാണീരൂപധരെവരദായിനിനാ
രായണിമഹാമായെനമൊസ്തുതെ ശാതത്രിശൂ
ലചന്ദ്രാഹിധരെപരെ ശ്വെതവൃഷഭസ്ഥിതെ
ശുഭ്രവിഗ്രഹെ മഹെശ്വരീസ്വരൂപെണവാ
ണീടുന്ന നാരയണിമഹാമായെ നമൊസ്തുതെ
ശക്തിഹസ്തെമയൂരസ്ഥിതെകൌമാരി നാരാ
യണിമഹാമായെനമൊസ്തുതെ ശംഖാരി ശാ
ൎങ്ഗഗദാപരമായുധെ വൈഷ്ണവീരൂപധരെ വ
രദായിനി വൈനതെയസ്ഥിതെ ശ്യാമളവി
ഗ്രഹെ നാരായണിമഹാമായെ നമൊസ്തുതെ
ദംഷ്ട്രാദ്ധ്യതസ്ഥിരെ വാരാഹരൂപിണി നാരാ [ 73 ] യണിമഹാമായെ നമൊസ്തുതെഘൊരനരസിം
ഹരൂപെനഖായുധെ നാരായണി മഹാമായെ
നമൊസ്തുതെ ഐന്ദ്രികിരീടിനീവജ്രായുധ ധ
രെ നാരായണി മഹാമായെനമൊസ്തുതെ മു
ണ്ഡമാലാധരെചണ്ഡമുണ്ഡാൎദ്ദിനി നാരായ
ണിമഹാമായെ നമൊസ്തുതെ ഘൊരരൂപെമ
ഹാരാവെശിവദൂതി നാരായണി മഹാമയെ
നമൊസ്തുതെ ലക്ഷ്മിലജ്ജെമഹാവിദ്യെ സ്വ
ധെധ്രുവെ ശ്രദ്ധെമഹാരാത്രി പുഷ്ടെ സര
സ്വതി മെധെശിവെഭൂതിദായിനി താമസി
നാരായണിമഹാമായെനമൊസ്തുതെ സൎവ്വത്ര
പാണിപാദാക്ഷിശിരൊമുഖെ സൎവ്വതൊ ഘ്രാ
ണശ്രവണസ്വരൂപിണി സൎവ്വരൂപെസൎവ്വ
ശക്തിസമന്വിതെ നാരായണിമഹാമായെന
മൊസ്തുതെ സൌമ്യമ്മുഖന്തവ നെത്രത്രയാ
ഞ്ചിതം സൎവ്വഭയങ്ങളുംതീൎത്തുരക്ഷിക്കമാം കാ
ൽത്താരിണതവകുമ്പിട്ടുകൂപ്പൊന്നെൻ കാൎത്ത്യാ
യിനിദെവിനിത്യന്നമൊസ്തുതെ ജ്വാലാകരാ
ളമത്യുഗ്രത്രിശൂലവും ഘൊരാസുരകുല സൂദ [ 74 ] നംസൎവ്വദാ ഭീതികളഞ്ഞുരക്ഷിക്കെണമംബി
കെ ശ്രീഭദ്രകാളീസതതന്നമൊസ്തുതെ ഉണ്ടാ
യപാപങ്ങൾനീക്കിനിരന്തരം ഘണ്ടാഭയംതീ
ൎത്തുരക്ഷിക്കവെണമെ ഖഡ്ഗമ്മഹാസുര രക്ത
പങ്കൊജ്വലദുഃഖംകളഞ്ഞുമാം രക്ഷിക്കവെണ
മെ നഷ്ടമാംദെവി പ്രസാദെനരൊഗങ്ങളിഷ്ട
കാമങ്ങളെ സിദ്ധിക്കയുംചെയ്യും ആശ്രിതന്മാ
ൎക്കകന്നീടുമാപത്തുകളാശ്രയമംബയൊഴിഞ്ഞി
ല്ലൊരിക്കലും നാനാവിധങ്ങളായുള്ള രൂപങ്ങ
ളാൽ ദാനവന്മാരെയൊടുക്കിലൊകത്രയെ ധ
ൎമ്മത്തെരക്ഷിച്ചുകൊള്ളുവാനാരുമറ്റംബയൊ
ഴിഞ്ഞുകാരുണ്യമൊടിങ്ങിനെ മൊഹാന്ധകാ
രെമമത്വഗൎത്തെവീണു മൊഹിപ്പിക്കുന്നതുമ്മ
റ്റാരുമല്ലെല്ലൊ രാക്ഷസനാശാരിദസ്യുദാവാ
നലാൽ പുഷ്കരത്തിങ്കൽനിന്നാശു രക്ഷിപ്പ
തും വിശ്വെശ്വരിദെവിവിശ്വരക്ഷാകരെ വി
ശ്വാത്മികെനിന്തിരുവടിതാനെല്ലൊ ശത്രുഭയ
ന്തീൎത്തുരക്ഷിച്ചുകൊള്ളുക ഭദ്രെഭഗവതിഞങ്ങ
ളെസന്തതം സൎവ്വലൊകൎക്കുംവരത്തെ ക്കൊടു [ 75 ] ത്തുനീ സൎവ്വദാരക്ഷിച്ചുകൊൾക ജഗക്ത്രയും"
ദെവകളിങ്ങിനെ ചൊല്ലിസ്തുതിച്ച പ്പൊൾ
ദെവകളൊടരുളിച്ചെയ്തുദെവിയും "എന്തൊന്ന
ഭീഷ്ടമെന്നാലതുനൽകുവൻ ചിന്തിതംചൊ
ല്ലുകലൊകൊപകാരം "എങ്കിലൊഞങ്ങൾക്കി
നിയുമെവംബലാൽ സങ്കടമുണ്ടാകിലാശുതീ
ൎക്കെണമെ" എന്നതുകെട്ടരുൾചെയ്തിതു ദെവി
യും ഇന്നിവൈവസ്വതമായമന്ന്വന്തരെ ഉ
ണ്ടാമിരുപത്തെട്ടാംയുഗത്തിങ്കലും കണ്ടകന്മാ
രായസുംഭനിസുംഭന്മാർഅന്നുഞാൻനന്ദഗൊ
പാലയെജാതയാ യ്വന്നീ ടുമെല്ലൊയശൊദാ ത
നൂജയായി ഹന്തവ്യന്മാരമവരുമെന്നാലന്നു
വിന്ധ്യാചലെവസിച്ചീടുവൻപിന്നെഞാൻ
എത്രയുംരൌദ്രമായുള്ളരൂപംപൂണ്ടു പൃത്ഥ്വീതല
ത്തിങ്കൽവന്നുടൻജാതയാം വൈപ്രചിത്ത
ന്മാരാന്ദാനവന്മാരെയും താല്പൎയ്യമുൾക്കൊണ്ടുദ
ക്ഷിച്ചൊടുക്കുവൻ രക്തങ്ങളായ്വരുമന്നുദന്ത
ങ്ങൾമെ ഭക്തന്മാരുംരക്തദന്തികയെന്നെല്ലാം
ചൊല്ലിസ്തുതിച്ചുസെവിച്ചിടുവൊരെന്നെ അ [ 76 ] ല്ലലുണ്ടായ്വരുംപിന്നെയുംഭൂതലെ നൂറുസംവ
ത്സരംപെയ്കയില്ലമഴ വാരിയുമില്ലാഞ്ഞുസങ്ക
ടമായ്വരും താപസന്മാരുമെന്നെസ്മരിച്ചീടുവൊ
ർ താപംകളവാനയൊനിജയായ്മുദാ നെത്രശ
തങ്കൊണ്ടുനൊക്കിമുനികളെ തീൎത്തീടുവൻപരി
താപമശെഷവും കീൎത്തിക്കുമെന്നെശ്ശതാക്ഷി
യെന്നുംചൊല്ലി സ്തൊത്രെണതാപസന്മാരുമ
നുദിനം ശൊകമൊഴിപ്പതി ന്നാത്മദെഹൊത്ഭ
വ ശാകങ്ങളെക്കൊണ്ടുജീവനംരക്ഷിച്ചു ലൊ
കംഭരിച്ചുകൊണ്ടീടുവനാകയാൽ ശാകംഭരീതി
മെനാമമുണ്ടായ്വരും ദുൎഗ്ഗമനാകുമസുരനെക്കൊ
ൽകയാൽ ദുൎഗ്ഗെതിനാമവുമുണ്ടായ്വരുമെല്ലൊ
പിന്നെയുംഭീമമായൊരുരൂപംപൂണ്ടു വന്നിഹി
മാചലെ ജാതയായന്നുഞാൻ രക്ഷൊഗണ
ത്തെയുംഭക്ഷിച്ചുതാപസ രക്ഷയുംചെയ്തുകൊ
ണ്ടീടുവനന്നവർഭക്തിയൊടെഭീമാദെവിയെ
ന്നുംചൊല്ലി ചിത്തന്തെളിഞ്ഞുനിത്യംപുകഴ്ത്തീ
ടുവൊർ പിന്നെയുമുണ്ടാമരുണന്മഹാസുര ന
ന്നവനെക്കൊൽവതിന്നുഞാനുന്തദാ ഭ്രാമരമാ [ 77 ] യൊരുരൂപന്ധരിച്ചിട്ടു പൊർമദമുള്ളൊരസു
രനെക്കൊല്ലുവൻ ഭ്രാമരീദെവിയെ ന്നുള്ളനാ
മഞ്ചൊല്ലി കാമലാഭെനനന്നായി സ്തുതിച്ചീടു
വൊർ എന്നുലൊകെഭവിക്കുന്നിതാപത്തുക ള
ന്നുഞാനുംഭവിച്ചീടുവൻഭൂതലെ ദുഷ്ടരെനി
ഗ്രഹിച്ചമ്പൊടുഭൂതലെശിഷ്ടരെരക്ഷിച്ചുകൊ
ള്ളുവനെന്നുമെ അദ്ധ്യായവുംപതിനൊന്നുക
ഴിഞ്ഞിതു ബുദ്ധിതെളിഞ്ഞുകെൾപ്പിൻ പറ
ഞ്ഞീടുവൻ.

ദ്വാദശൊദ്ധ്യായഃ

ദെവികനിഞ്ഞരുളിച്ചെയ്തുപിന്നെയു മെവ
മെന്നെസ്തുതിച്ചിടുന്നവന്നുഞാൻ സൎവ്വനാശ
ങ്ങളുന്തീൎത്തുടൻപാലിച്ചു ദിവ്യഭൊഗങ്ങ ളെ
ല്ലാംകൊടുത്തീടുവൻ ഭക്ത്യാമധുകൈടഭന്മാരു
ടെവധ ന്ദൈത്യാധിപനാമ്മഹിഷാസുരവധം
സുംഭനിസുംഭാസുരന്മാരുടെവധ മമ്പൊടുകീ
ൎത്തിപ്പവൎക്കുവിശെഷിച്ചുംഅഷ്ടമിനാളുന്നവ [ 78 ] മിനാളുന്തഥാ പുഷ്ടഭക്ത്യാമാം ചതുൎദ്ദശീനാളു
മെ ന്മാഹാത്മ്യമുച്ചരിക്കുന്നജനങ്ങൾക്കു മൊ
ഹവും ദുഷ്കൃതവുംകളഞ്ഞീടുവൻദുഷ്കൃതൊൽഭൂത
ങ്ങളാകുമാപത്തുക ളൊക്കക്കളഞ്ഞു രക്ഷിച്ചീടു
വനെല്ലാ ദാരദ്ര്യവുംപുനരിഷ്ടവിയൊഗവും
വൈരിഭയന്ദസ്യുപീഡാനൃപഭയം ശസ്ത്രാന
ലതൊയഭീതിയുംനീക്കുവൻ നിത്യംപഠിതവ്യ
മസ്മൽചരിത്രങ്ങൾ കെൾക്കുമവൎക്കുമകലുമാ
പത്തുകൾ പൊക്കുമ്മഹാമാരിയാലുമുണ്ടാകുന്ന
ഘൊരങ്ങളാമുപസൎഗ്ഗങ്ങളുംനൃണാംതീരുമാധി
ത്രയൊൽഭൂതഭയങ്ങളുംപൂൎണ്ണഭക്ത്യാമൽഗൃഹെ
പഠിച്ചീടുകിൽ സാന്നിദ്ധ്യവുന്തത്ര സുസ്ഥി
രമായ്വരുംപൂജാബലിപ്രദാനെമദീയൊത്സവെ
ഭൊജനെഭൂസുരാണാമ്മൽചരിത്രങ്ങൾ ചൊ
ല്ലുകിലുമ്മുദാകെട്ടുകൊണ്ടീടിലും മെല്ലാംവഴിയെ
പരിഗ്രഹിച്ചീടുവൻ ഉല്പത്തിഭെദവുമ്മാഹാ
ത്മ്യവുമ്മമശില്പമായ്ചൊൽകയുംകെൾക്കയുംചെ
യ്യുന്നസല്പുരുഷന്മാൎക്കുമഭ്യുദയംവരുമല്പകാലെ
നലഭിക്കുമഭീഷ്ടവും ദുസ്വപ്നദൎശനംസുസ്വ [ 79 ] പ്നമായ്വരും സത്സഭായാം ബഹു പൂജ്യനായും
വരുംബാലഗ്രഹപീഡതീൎന്നുതെളിഞ്ഞീടുംബാ
ലകന്മാരുമ്മമപ്രസാദത്തിനാൽ മൎത്ത്യജനങ്ങ
ൾക്കുസംഘാതഭെദെഷു മൈത്രീകരണമായ്വ
ന്നുകൂടുംദൃഢം ഭൂതപിശാച രക്ഷൊജാതികൾ
ക്കെല്ലാം ഭീതികരംചരിതശ്രവണംപരംയുദ്ധെ
മദീയംപരാക്രമംകെൾക്കിലൊ ശത്രുകൃതഭയ
മുണ്ടാകയില്ലെല്ലൊ കാട്ടിലകപ്പെട്ടുഴന്നുചമ
കിലും കാട്ടുതീചുറ്റുംചുഴന്നുവരികിലും കാട്ടാ
നപാഞ്ഞങ്ങടുക്കുന്നിതാകിലും കൊട്ടയിലാക്കി
ബന്ധിച്ചു കിടക്കിലും രാജാവുകൊല്ലുവാനാ
യ്നിയൊഗിക്കിലുമാജിയിൽശത്രുക്കൾ ചുറ്റും
വളകിലുംപാതെനചൂൎണ്ണിതനാ യ്വലഞ്ഞീടിലും
പൊതെ മഹാൎണ്ണവെ ഭീതനായീടിലും ശത്രു
പ്രയുക്തമാംശസ്ത്രമെറ്റീടിലും നിത്യവും വ്യാ
ധിയാൽ പീഡിതനാകിലും സൎപ്പസിംഹ
വ്യാഘ്ര ദസ്യുശത്രുക്കളുംമൽപ്രസാദാലകലെ
പ്പൊയൊളിച്ചീടും എന്നുവെണ്ടാ സൎവങ്ക
ടത്തിങ്കലും നന്നായ്പരിപാലന ഞ്ചെയ്തു കൊള്ളു [ 80 ] വൻ ദെവവൃന്ദത്തൊടീവണ്ണ മരുൾചെയ്തു
ദെവകൾകണ്ടിരിക്കെമറഞ്ഞീടിനാൾ വൃന്ദാര
കന്മാർ തെളിഞ്ഞുനിജനിജ മന്ദിരംപുക്കു സു
ഖിച്ചു മരുവിനാർ സുംഭനിസുംഭാ സുരന്മാ
രെവിഗ്രഹെ വൻപൊടുദെവീ വധിച്ചൊ
രനന്തരം ശെഷിച്ചസുരകൾ ദെവിയെപെടി
ച്ചു ശെഷലൊകംപ്രവെശിച്ചി രുന്നീടിനാർ
എവമ്മഹാവിഷ്ണു മായാഭഗവതി ദെവീജഗല്പ
രിപാലനം ചെയ്വതുംവിശ്വമെല്ലാം പ്രസവി
ക്കുന്നതുമവൾവിശ്വത്തെ മൊഹിപ്പിച്ചീടുന്ന
തുമവൾ വിശ്വമാതാവായദെവിയി ത്സന്തതം
വിശ്വമെല്ലാന്നിറയപ്പെട്ടിരിപ്പതും അങ്ങി
നെയുള്ളൊരുദെവിയെസെവിക്കിൽ മംഗല
ന്നൽകീടു മെവനുനിൎണ്ണയം ദ്വാദശൊ ദ്ധ്യാ
യ മിവിടെക്കഴിഞ്ഞിതു മൊദെന കെട്ടുകൊ
ണ്ടാലുംനൃപൊത്തമാ.

ത്രയൊദശൊദ്ധ്യായഃ

നിന്നയുംവൈശ്യ കുലൊത്തമൻ തന്നെയു [ 81 ] മന്യെവിവെകമില്ലാത്ത ജനത്തെയും മൊഹി
പ്പിക്കുന്നതുംവിഷ്ണുമായാദെവി മൊഹത്തെനീ
ക്കുന്നതും പരമെശ്വരീ സെവിപ്പവൎക്കുഭൊഗ
സ്വൎഗ്ഗമൊക്ഷങ്ങൾ ദെവിയത്രെകൊടുക്കുന്ന
തുനിൎണ്ണയം ഇത്ഥംമുനിവചനം കെട്ടുഭൂപനും
ഭക്ത്യാമുനിയെ നമസ്കരിച്ചീടിനാൻ വൈശ്യ
നുന്താപസ ശ്രെഷ്ഠനെ ക്കൂപ്പിനാൻ ആശ്ച
ൎയ്യമുൾക്കൊണ്ടി രുവരുമായുടൻ പൊയാർതപ
സ്സിനുസഹ്യാ ചലാന്തികെ മായാഭഗവതിയെ
ക്കണ്ടുകൊള്ളുവാൻ പുണ്യനദീപുളിനെ ചെ
ന്നിരുന്നവർ നന്നായ്ത്തപസ്സുചെയ്തീടിനാർ
സന്തതം മൃത്തുകൊണ്ടംബികാദെവിയെനിൎമ്മി
ച്ചു നിത്യവുംപൂജിച്ചുഭക്ത്യാനിരന്തരം ആഹാര
വും വെടിഞ്ഞെക ബുദ്ധ്യാനിജ ദെഹൊത്ഥര
ക്തെന കൃത്വാനിവെദ്യവും എവമാരാധിച്ചുമൂ
ന്നുംസംവത്സര ന്ദെവിയെച്ചിന്തി ച്ചിരുന്നൊ
രനന്തരം പ്രത്യക്ഷയായരുൾ ചെയ്തിതവരൊ
ടു ചിത്തമഹിതംചൊൽവി നാശുനൽകീടുവൻ
എന്നതുകെട്ട പെക്ഷിച്ചുസുരഥനു മെന്നുടെരാ [ 82 ] ജ്യ മിനിക്കുലഭിക്കെണം അന്യജന്മത്തിങ്കലു
ന്നാശമെന്നിയെവന്നുകൂടെണമിനക്കുരാജ്യം
ധ്രുവം ഉത്തമനാകിയ വൈശ്യനുന്ദെവിയെ
ഭക്ത്യാവണങ്ങിവരംവരിച്ചീടിനാൻ ഞാനെ
ന്നുമൻപൊടിനിക്കെന്നുമുള്ളൊരു മാനമെന്മാ
നസെയുണ്ടാകരുതെല്ലൊജ്ഞാനമവ്വണ്ണമനുഗ്ര
ഹിച്ചീടെണന്നാഥെദയാനിധെലൊകൈകമാ
താവെ ഇത്ഥമപെക്ഷിച്ചനെരത്തുദെവിയുംസ
ത്വരം ഭൂപാലനൊ ടരുളിച്ചെയ്തു ശത്രുക്കളെ
യുംഹനിച്ചുരാജ്യന്തവ സിദ്ധിക്കരാജ്യ മക
ണ്ടകമാംവണ്ണം പിന്നെമരിച്ച വിവസ്വാനു
പുത്രനായി തന്നെപിറക്കസാവൎണ്ണയാം പ
ത്നിയിൽ അന്നുസാവൎണ്ണകനെന്ന നാമ
ത്തൊടും വന്നീടുമെട്ടാമ്മനുവായി ഭവാനെ
ടൊ വൈശ്യകുലൊത്തമ നീയപെക്ഷിച്ചതു
മാശ്ചൎയ്യമെത്രയും‌നല്ലനെല്ലൊഭവാൻ സംഗ
വിഹീനമാംജ്ഞാനവുംനിത്യമാ യെങ്കലിളക്ക
മില്ലാതൊരുഭക്തിയും തന്നെൻനിനക്കൊടുക്ക
ത്തുകൈവല്യവും വന്നീടുമെന്ന രുളിചെയ്തു [ 83 ] ദെവിയും ഇത്ഥമവൎക്കുവരവുംകൊടുത്തിതു ഭ
ക്തിയൊടെറെസ്തുതിച്ചാരവർകളും ഉണ്ടായ
സന്തൊഷമൊടവരങ്ങിനെ കണ്ടിരിക്കെ മറ
ഞ്ഞീടിനാൾദെവിയും ദെവിനിയൊഗാൽ സു
രഥനാംഭൂപതി ദെവൊത്തമനായസൂൎയ്യനു പു
ത്രനായി സാവൎണ്ണനാകുമെട്ടാമ്മനു വായ്വരും
ദെവികാൎത്തായിനി നിത്യം‌നമൊസ്തുതെ ഇ
ത്ഥം ത്രയൊദശൊദ്ധ്യായംകഴിഞ്ഞിതു ചിത്ത
മൊദെന സെവിച്ചുകൊൾകെവരും ഇന്നുമ
ഞ്ചദ്ധ്യായമുണ്ടുചൊല്ലീടുവാൻ ഇന്നല്ല എന്നു
ചൊന്നാൾകിളിപ്പൈതലും.

മാതാൎമ്മെമധുകൈടഭഘ്നിമിഹിഷ പ്രാ
ണാപഹാരൊദ്യമെ ഹെലാനിൎമ്മിതധൂമ്രലൊ
ചനവധെഹെചണ്ഡമുണ്ഡാൎദ്ദിനി നിശ്ശെഷീ
കൃതരക്തബീജദനുജെ നിത്യെനിസുംഭാപഹെ
സുംഭദ്ധ്വംസിനിസംഹാരാശു ദുരിതം ദുൎഗ്ഗെ
നമസ്തെംബികെ.

ഇതി ത്രയൊദശൊദ്ധ്യായ സ്സമാപ്തഃ

"https://ml.wikisource.org/w/index.php?title=ദെവിമാഹാത്മ്യം&oldid=211620" എന്ന താളിൽനിന്ന് ശേഖരിച്ചത്