താൾ:CiXIV265.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഞ്ചമൊദ്ധ്യായഃ ൪൧

യ്വരുമൊ ശുഹിമാചലപുത്രിയുമന്നെരംകൃഷ്ണയാ
യ്വന്നീടുമപ്പൊൾഭവാനിക്കു കാളിയെന്നുമൊ
രുനാമമുണ്ടായ്വരും എന്നരുൾചെയ്തുമനൊഹ
രമായൊരു സുന്ദരരൂപന്ധരിച്ചുകാണായ്വന്നു
മന്ദമന്ദന്തുഹിനാദ്രിശൃംഗത്തിന്മെൽ സുന്ദരി
യായൊരുകന്ന്യകാവെഷമായി‌സംപൂൎണ്ണയൌ
വനത്തൊടുടൻഷൊഡശ സംവത്സരം‌വയ
സ്സുന്ധരിച്ചങ്ങിനെപൊന്നുഴിഞ്ഞാലുമാടിപ്പാ
ടിനല്ലൊരു തന്വിയായ്വന്നുചിരകാലമംബയും
ഭൂമൌയദൃച്ശയാസഞ്ചരിച്ചീടിനാർ കാമരൂപ
ന്മാരാംചണ്ഡനും‌മുണ്ഡനും സുംഭനിസുംഭഭൃ
ത്യന്മാരിരുവരു മംബികയെക്കണ്ടാരക്കാലമെ
കദാ സുസ്മിതാസ്യം‌പൂണ്ടകന്യകയെക്കണ്ടുവി
സ്മയം‌കൈക്കൊണ്ടുചെന്നുപുരിപുക്കാർ സുംഭ
നെക്കണ്ടറിയിച്ചാരവരുമൊരംഭൊരുഹാക്ഷി
യെഞങ്ങൾകണ്ടുബലാൽ പ്രാലെയശൈല
ശിഖിരദെശെപുന രാലൊലമായൊരുപൊന്നൂ
ഞ്ഞാലുമാടി നല്ലരൂപമവളെപ്പൊലെ കാണ്മ
തി നില്ലലൊകങ്ങളിലെങ്ങു മന്വെഷിച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265.pdf/45&oldid=187528" എന്ന താളിൽനിന്ന് ശേഖരിച്ചത്