മലയാള പഞ്ചാംഗം 1875

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാള പഞ്ചാംഗം (1875)

[ 3 ] The
Malayalam Almanac

1875

മലയാള
പഞ്ചാംഗം

൧൮൭൫

MANGALORE.

BASEL MISSION BOOK & TRACT DEPOSITORY

വില ൩ അണ. [ 5 ] The
Malayalam Almanac

1875

മലയാള പഞ്ചാംഗം

൧൮൭൫

ശാലിവാഹനശകം ൧൭൯൬ — ൧൭൯൭.
വിക്രമാദിത്യശകം ൧൯൩൧ — ൧൯൩൨.
കൊല്ലവൎഷം ൧൦൫൦ — ൧൦൫൧.
മുഹമ്മദീയവൎഷം ൧൨൯൧ — ൧൨൯൨.
ഫസലിവൎഷം ൧൨൮൪ — ൧൨൮൫.
യഹൂദവൎഷം ൫൬൩൫ — ൫൬൩൬.

MANGALORE

PRINTED BY STOLZ & HIRNER, BASEL MISSION PRESS [ 6 ] ഒരു സങ്കീൎത്തനം.

കത്താവേ, നീ തലമുറ തലമുറയായിട്ടു ഞങ്ങൾക്കു ശരണമായി
രിക്കുന്നു. മലകൾ ജനിച്ചതിന്നും നീ ഭൂമിയെയും ഊഴിയെയും ഉൽ
പാദിപ്പിച്ചതിന്നും മുമ്പെ യുഗമ്മുതൽ യുഗപൎയ്യന്തം ദൈവം നീ
ഉണ്ടു. നീ മൎത്യനെ പൊടിപെടുവോളം തിരിക്കുന്നു; മനുഷ്യപു
ത്രന്മാരേ, മടങ്ങി വരുവിൻ എന്നും പറയുന്നു. ആയിരം വൎഷം
ആകട്ടെ നിന്റെ കണ്ണിൽ ഇന്നലെ കടന്ന ദിവസം പോലെയും,
രാത്രിയിലെ ഒരു യാമവും അത്രെ. നീ അവരെ ഒഴുക്കിക്കളയുന്നു;
അവർ ഉറക്കമത്രെ, രാവിലെ പുല്ലു പോലെ തേമ്പുന്നു. രാവിലെ
അവർ പൂത്തു തേമ്പുന്നു, വൈകുന്നേരത്തു അറുത്തിട്ടു ഉണങ്ങുന്നു.

കാരണം നിന്റെ കോപത്താൽ ഞങ്ങൾ തീൎന്നു, നിന്റെ ഊ
ഷ്മാവിനാൽ മെരിണ്ടു പോകുന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ
നിന്റെ നേരെയും, ഞങ്ങളുടെ ആന്തരത്തെ നിന്റെ മുഖപ്രകാ
ശത്തിന്നു മുമ്പിലും ആക്കിയിരിക്കുന്നു. നിന്റെ ചീറ്റത്താൽ ഞ
ങ്ങളുടെ ദിവസങ്ങൾ എല്ലാം കഴിഞ്ഞുപോകുന്നുവല്ലൊ, ഞങ്ങളുടെ
ആണ്ടുകളെ ഒരു നിരൂപണം പോലെ തികെക്കുന്നു. ഞങ്ങളുടെ
വാഴുന്നാളുകൾ എഴുപതു വൎഷം, വീൎയ്യങ്ങൾ ഹേതുവായി എണ്പതാ
കിലും, അതിന്റെ വമ്പു കഷ്ടവും മായയും അത്രെ; വേഗത്തിൽ
തെളിച്ചിട്ടു ഞങ്ങൾ പറന്നു പോകുന്നു.

തിരുകോപത്തിൻ ശക്തിയെയും ചീറ്റത്തെയും നിൻ ഭയ
ത്തിന്നു തക്കവണ്ണം അറിയുന്നവൻ ആർ. ജ്ഞാനഹൃദയം കൊ
ണ്ടു വരത്തക്കവണ്ണം ഞങ്ങളുടെ ദിവസങ്ങളെ എണു്ണുവാൻ ഗ്രഹി
പ്പിക്കേണമേ. കൎത്താവേ, മടങ്ങി വരേണമേ; എത്രോടം നിന്റെ
ദാസരിൽ അനുതപിക്കേണമേ. കാലത്തു തന്നെ നിൻ ദയയാലെ
തൃപ്തി വരുത്തി; ഞങ്ങൾ വാഴുന്നാൾ ഒക്കയും ആൎത്തു സന്തോഷി
പ്പാറാക്കുക. ഞങ്ങളെ പീഡിപ്പിച്ച നാളുകൾക്കും തിന്മ കണ്ട ആ
ണ്ടുകൾക്കും തക്കവാറു സന്തോഷിപ്പിച്ചാലും നിന്റെ പ്രവൃത്തി
അടിയങ്ങൾക്കും നിന്റെ പ്രാഭവം അവരുടെ മക്കൾക്കും കാണ്മാ
റാക. ഞങ്ങളുടെ ദൈവമായ കത്താവിന്റെ മാധുൎയ്യം ഞങ്ങളുടെ
മേൽ ഇരിപ്പൂതാക, ഞങ്ങളുടെ കൈവേലയെ ഞങ്ങളുടെ മേൽ സ്ഥി
രമാക്കുക; അതെ ഞങ്ങളുടെ കൈവേലയെ സ്ഥിരമാക്കേണമേ. [ 7 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ നക്ഷത്രങ്ങൾ.
SUN. SUNDAY. അ. അശ്വതി. ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചോ. ചോതി.
TU. TUESDAY. കാ. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രോ. രോഹിണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കേട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണർതം. പൂ. പൂരാടം.
ഞ. ഞായർ. പൂ. പൂയം ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം.
ബു. ബുധൻ. പൂ. പൂരം. ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരുട്ടാതി.
വെ. വെള്ളി. അ. അത്തം. ഉ. ഉത്തൃട്ടാതി.
ശ. ശനി. രേ. രേവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വിതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.
ഇതാ ഞാൻ വാതുക്കൽനിന്നു മുട്ടുന്നു; ആരും എന്റെ ശബ്ദം
കേട്ടു വാതിലെ തുറന്നാൽ അവന്റെ അടുക്കെ ഞാൻ പുക്കു അ
വനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്ന
വനു ഞാൻ അന്നോടു കൂടെ എന്റെ സിംഹാസനത്തിൽ ഇരി
പ്പാൻ നല്കും. വെളിപ്പാടു ൩, ൨൦. ൨൧. [ 8 ]
JANUARY. ജനുവരി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൭ാം തിയ്യതി. ധനു — മകരം ൨൧ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 F വെ ൧൮ ധനു. ൨൪ ദുല്ഹദു. ചി ൧൭꠲ ൧൭꠲
2 S ൧൯ ൨൫ ചോ ൨൩꠱ ൨൨꠲
3 SUN ൨൦ ൨൬ വി ൨൯꠰ ൨൭꠱
4 M തി ൨൧ ൨൭ ൩൪꠲ ദ്വാ ൩൨꠰
5 TU ചൊ ൨൨ ൨൮ തൃ ൪൦ ത്ര ൩൬꠰
6 W ബു ൨൩ ൨൯ മൂ ൪൪꠰ ൩൯꠲
7 TH വ്യ ൨൪ 🌚 ൩൦ പൂ ൪൭꠱ ൪൨
8 F വെ ൨൫ ൧൨൯൧



ദുല്ഹജി.
൫൦꠰ പ്ര ൪൩꠰
9 S ൨൬ തി ൫൧꠱ ദ്വി ൪൩
10 SUN ൧൦ ൨൭ ൫൧꠰ തൃ ൪൧꠱
11 M ൧൧ തി ൨൮ ൫൦꠲ ൩൯
12 TU ൧൨ ചൊ ൨൯ പു ൪൮꠱ ൩൫
13 W ൧൩ ബു ൧൦൫൦ ൪൫꠱ ൩൦꠰
14 TH ൧൪ വ്യ രേ ൪൧꠲ ൨൪꠱
15 F ൧൫ വെ ൩൮ ൧൮꠰
16 S ൧൬ ൩൩꠰ ൧൧꠲
17 SUN ൧൭ ൧൦ കാ ൨൯ ൫꠱
18 M ൧൮ തി ൧൧ രോ ൨൪꠲ ദ്വാ ൫൯꠰
19 TU ൧൯ ചൊ ൧൨ ൨൧꠰ ത്ര ൫൩꠲
20 W ൨൦ ബു ൧൩ തി ൧൮꠱ ൪൯꠰
21 TH ൨൧ വ്യ 🌝 ൧൪ പു ൧൫꠲ ൪൫꠱
22 F ൨൨ വെ ൧൦ മകരം. ൧൫ പൂ ൧൬ പ്ര ൪൩꠰
23 S ൨൩ ൧൧ ൧൬ ൧൬꠰ ദ്വി ൪൨
24 SUN ൨൪ ൧൨ ൧൭ ൧൭꠲ തൃ ൪൨꠰
25 M ൨൫ തി ൧൩ ൧൮ പൂ ൨൦꠱ ൪൩꠱
26 TU ൨൬ ചൊ ൧൪ ൧൯ ൨൪꠰ ൫൩
27 W ൨൭ ബു ൧൫ ൨൦ ൩൮꠲ ൪൯꠱
28 TH ൨൮ വ്യ ൧൬ ൨൧ ചി ൩൪ ൫൩꠲
29 F ൨൯ വെ ൧൭ ൨൨ ചോ ൩൯꠲ ൫൮꠱
30 S ൩൦ ൧൮ ൨൩ വി ൪൫꠱ ൩꠱
31 SUN ൩൧ ൧൯ ൨൪ ൫൧꠰ ൮꠰


[ 9 ] ജനുവരി.

കൎത്താവേ, ഇഷ്ടമുള്ള കാലത്ത എന്റെ പ്രാൎത്ഥന നിന്നോടു ആകുന്നു; ദൈവമേ,
നിന്റെ കരുണയുടെ ബഹുത്വത്താലും നിന്റെ രക്ഷയുടെ സത്യത്താലും എന്നെ ചെവി
ക്കൊള്ളേണമേ. സങ്കീ. ൬൯, ൧൩.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൯ ൪൧ ൩൬ ആണ്ടുപിറപ്പു.
൧൯ ൪൧ ൨൫ ൪൯
൧൮ ൪൨ ൧൫ ൩൯ ഏകാദശിവ്രതം. ആണ്ടുപിറപ്പു
൧൮ ൪൨ ൧൩ ൩൮ ക. ൧ാം ഞ.
൧൮ ൪൨ ൩൨ പ്രദോഷവ്രതം.
൧൮ ൪൨ ൫൬ ൧൬ പ്രകാശനദിനം.
൧൭ ൪൩ ൩൬ അമാവാസി.
൧൭ ൪൩ ൨൪ ൪൮
൧൭ ൪൩ ൧൩ ൩൮
൧൦ ൧൭ ൪൩ ൨൬ പ്രകാശനദിനം ക. ൧ാം ഞ.
൧൧ ൧൬ ൪൪ ൫൦ ൧൦ ൧൪
൧൨ ൧൬ ൪൪ ൧൦ ൧൧ ൧൦ ൩൪ ൨൬꠱ നാഴികക്കു സങ്ക്രമം.
൧൩ ൧൬ ൪൪ ൧൦ ൫൩ ൧൧ ൧൩ ഷഷ്ഠിവ്രതം.
൧൪ ൧൬ ൪൪ ൧൧ ൩൫ ൧൧ ൫൦
൧൫ ൧൫ ൪൫ ൧൧ ൫൯ രാ. ൨൩ പുഴാദി അമ്പലത്തിൽ ഉത്സവാ
രംഭം.
൧൬ ൧൫ ൪൫ ഉ.തി. ൪൭ ൧൧
൧൭ ൧൫ ൪൫ ൩൫ ൫൯ പ്രകാശനദിനം ക. ൧ാം ഞ.
൧൮ ൧൫ ൪൫ ൨൪ ൪൮ ഏകാദശിവ്രതം
൧൯ ൧൪ ൪൬ ൧൩ ൩൮ പ്രദോഷവ്രതം.
൨൦ ൧൪ ൪൬ ൨൨
൨൧ ൧൪ ൪൬ ൫൨ ൩൨ പൌൎണ്ണമാസി.
൨൨ ൧൪ ൪൬ ൫൯ ൨൩
൨൩ ൧൩ ൪൭ ൪൮ ൧൩
൨൪ ൧൩ ൪൭ ൩൮ സപ്തതിദിനം. ഞ
൨൫ ൧൩ ൪൭ ൨൭ ൫൩
൨൬ ൧൩ ൪൭ ൧൭ ൪൩
൨൭ ൧൨ ൪൮ ൧൦ ൧൦ ൩൫ ഷഷ്ഠിവ്രതം. കടലായി അമ്പ
ലത്തിൽ ഉത്സവാരംഭം.
൨൮ ൧൨ ൪൮ ൧൧ ൧൧ ൨൬
൨൯ ൧൨ ൪൮ ൧൧ ൫൪ ഉ.തി. ൧൮
൩൦ ൧൨ ൪൮ രാ. ൪൮ ൧൭
൩൧ ൧൧ ൪൯ ൪൭ ൧൩ ഷഷ്ഠിദിനം. ഞ.
[ 10 ]
FEBRUARY. ഫിബ്രുവരി.
28 DAYS. ൨൮ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൫ാം തിയ്യതി. മകരം — കുംഭം. ൧൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 M തി ൨൦ മകരം. ൨൫ ദുല്ഹജി. തൃ ൫൭꠱ ൧൩꠲
2 TU ചൊ ൨൧ ൨൬ തൃ ൧꠱ ൧൬꠲
3 W ബു ൨൨ ൨൭ മൂ ൫꠱ ദ്വാ ൧൯꠰
4 TH വ്യ ൨൩ ൨൮ പൂ ൮꠱ ത്ര ൨൧꠰
5 F വെ ൨൪ 🌚 ൨൯ ൧൦꠱ ൨൧꠲
6 S ൨൫ ൩൦ തി ൧൧꠰ ൨൧
7 SUN ൨൬ ൧൨൯൨


മുഹരം
൧൦꠲ പ്ര ൧൯
8 M തി ൨൭ ൯꠱ ദ്വി ൧൫꠲
9 TU ചൊ ൨൮ പൂ ൬꠲ തൃ ൧൧꠰
10 W ൧൦ ബു ൨൯ ൩꠱
11 TH ൧൧ വ്യ ൧൦൫൦ ൫൮꠲ ൫൯꠰
12 F ൧൨ വെ ൫൫꠰ ൫൩꠲
13 S ൧൩ കാ ൫൪ ൪൮꠰
14 SUN ൧൪ രോ ൪൬꠲ ൪൦꠲
15 M ൧൫ തി ൪൨꠲ ൩൫
16 TU ൧൬ ചൊ ൧൦ തി ൩൯꠱ ൨൯꠲
17 W ൧൭ ബു ൧൧ പു ൩൭꠱ ദ്വാ ൨൫꠱
18 TH ൧൮ വ്യ ൧൨ പൂ ൩൫꠱ ത്ര ൨൨꠰
19 F ൧൯ വെ 🌝 ൧൩ ൩൫꠱ ൨൦꠱
20 S ൨൦ ൧൦ കുംഭം. ൧൪ ൩൬꠱ ൧൯꠲
21 SUN ൨൧ ൧൧ ൧൫ പൂ ൩൮꠱ പ്ര ൨൦꠱
22 M ൨൨ തി ൧൨ ൧൬ ൪൧꠲ ദ്വി ൨൨꠱
23 TU ൨൩ ചൊ ൧൩ ൧൭ ൪൫꠲ തൃ ൨൫꠰
24 W ൨൪ ബു ൧൪ ൧൮ ചി ൫൦꠲ ൨൯꠰
25 TH ൨൫ വ്യ ൧൫ ൧൯ ചോ ൫൬ ൩൩꠲
26 F ൨൬ വെ ൧൬ ൨൦ ചോ ൩൮꠱
27 S ൨൭ ൧൭ ൨൧ വി ൭꠲ ൪൩꠰
28 SUN ൨൮ ൧൮ ൨൨ ൧൩꠱ ൪൮
[ 11 ] ഫിബ്രുവരി.

അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂൎയ്യൻ ഉള്ളേടത്തോളം
നിലനില്ക്കും; മനുഷ്യർ അവനിൽ അനുഗ്രഹിക്കപ്പെടും, സകല ജാതികളും അവനെ
വാഴ്ത്തും. സങ്കീ. ൭൨, ൧൭.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൧ ൪൯ ൨൭
൧൧ ൪൯ ൫൭ ൨൧ ഏകാദശിവ്രതം.
൧൦ ൫൦ ൪൬ ൧൦ പ്രദോഷവ്രതം. കണ്ണാടിപ്പറ
മ്പത്ത ഊട്ട.
൧൦ ൫൦ ൩൦ ൪൯
൧൦ ൫൦ ൫൯ ൧൮ അമാവാസി.
൧൦ ൫൦ ൩൮ തിരുവങ്ങാട്ടമ്പലത്തിൽ പട്ട
[ത്താനം.
൫൧ ൨൪ ൪൮ മുഹരം മുഹമ്മദീയ വൎഷത്തി
[ന്റെ ആരംഭം.*
൫൧ ൧൨ ൩൬ ഉച്ചാറ ആരംഭം.
൫൧ ൨൪
൧൦ ൫൧ ൪൮ ൧൦ ൧൨ ൫൪ നാഴികക്കു സങ്ക്രമം. ക്രി
[സ്ത്രീയ നോമ്പിന്റെ ആരംഭം.
൧൧ ൫൨ ൧൦ ൩൨ ൧൦ ൫൪ ഷഷ്ഠിവ്രതം. കല്ലാക്കോട്ടത്ത
ഊട്ടും. പയ്യാവൂരൂട്ടും ആരംഭം.
൧൨ ൫൨ ൧൧ ൧൭ ൧൧ ൩൭
൧൩ ൫൨ ഉ.തി. ൨ രാ. ൨൬ അണ്ടലൂർമുടി ആരംഭം.
൧൪ ൫൨ ൫൦ ൧൫ നോമ്പിൽ ൧ാം ഞ.
൧൫ ൫൩ ൩൯
൧൬ ൫൩ ൨൯ ൫൨ ഏകാദശിവ്രതം. ഏച്ചുരക്കൊ
[ട്ടത്തു ഉത്സവം.
൧൭ ൫൩ ൧൬ ൪൦ പ്രദോഷവ്രതം.
൧൮ ൫൩ ൩൪
൧൯ ൫൪ ൩൪ പൌൎണ്ണമാസി.
൨൦ ൫൪ ൩൪
൨൧ ൫൪ ൩൬ നോമ്പിൽ ൨ാം ഞ.
൨൨ ൫൪ ൨൬ ൫൦
൨൩ ൫൫ ൧൫ ൪൦ **പഞ്ചാദശദ്ദിനം. ഞ.
൨൪ ൫൫ ൩൧
൨൫ ൫൫ ൫൬ ൧൦ ൨൨
൨൬ ൫൫ ൧൦ ൪൬ ൧൧ ൧൦ ഷഷ്ഠിവ്രതം.
൨൭ ൫൬ ൧൧ ൩൦ ൧൧ ൫൪
൨൮ ൫൬ രാ. ൧൮ ഉ.തി. ൪൨ നോമ്പിൽ ൩ാം ഞ.
[ 12 ]
MARCH. മാൎച്ച.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൭ാം തിയ്യതി. കുംഭം — മീനം. ൨൧ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 M തി ൧൯ കുംഭം. ൨൩ മുഹരം. തൃ ൧൮꠱ ൫൨
2 TU ചൊ ൨൦ ൨൪ മൂ ൨൩ ൫൫꠰
3 W ബു ൨൧ ൨൫ പൂ ൨൬꠱ ൫൭꠲
4 TH വ്യ ൨൨ ൨൬ ൨൯꠰ ദ്വാ ൫൯
5 F വെ ൨൩ ൨൭ തി ൩൦꠲ ത്ര ൫൮꠲
6 S ൨൪ ൨൮ ൩൧ ൫൭꠱
7 SUN ൨൫ 🌚 ൨൯ ൩൦ ൫൪꠲
8 M തി ൨൬ ൧൨൯൨


സാഫർ.
പൂ ൨൮ പ്ര ൫൦꠱
9 TU ചൊ ൨൭ ൨൫꠰ ദ്വി ൪൬
10 W ൧൦ ബു ൨൮ രേ ൨൧꠱ തൃ ൪൦꠱
11 TH ൧൧ വ്യ ൨൯ ൧൭꠱ ൩൪꠰
12 F ൧൨ വെ ൩൦ ൧൩ ൨൭꠲
13 S ൧൩ ൧൦൫൦ കാ ൭꠲ ൨൧꠰
14 SUN ൧൪ രോ ൪꠲ ൧൫
15 M ൧൫ തി ൯꠱
16 TU ൧൬ ചൊ പു ൫൮꠰ ൪꠱
17 W ൧൭ ബു ൧൦ പൂ ൫൬꠰
18 TH ൧൮ വ്യ ൧൧ ൫൫꠰ ദ്വാ ൫൮
19 F ൧൯ വെ ൧൨ ൫൫꠱ ത്ര ൫൭
20 S ൨൦ ൧൩ പൂ ൫൭ ൫൬꠱
21 SUN ൨൧ 🌝 ൧൪ ൫൯꠱ ൫൭꠱
22 M ൨൨ തി ൧൦ മീനം. ൧൫ ൩꠰ പ്ര ൫൯꠲
23 TU ൨൩ ചൊ ൧൧ ൧൬ ൭꠲ പ്ര
24 W ൨൪ ബു ൧൨ ൧൭ ചി ൧൩ ദ്വി ൭꠰
25 TH ൨൫ വ്യ ൧൩ ൧൮ ചോ ൧൮꠱ തൃ ൧൧꠲
26 F ൨൬ വെ ൧൪ ൧൯ വി ൨൪꠱ ൧൬꠱
27 S ൨൭ ൧൫ ൨൦ ൩൦꠰ ൨൧꠰
28 SUN ൨൮ ൧൬ ൨൧ തൃ ൩൫꠱ ൨൫꠱
29 M ൨൯ തി ൧൭ ൨൨ മൂ ൪൦꠱ ൨൯꠰
30 TU ൩൦ ചൊ ൧൮ ൨൩ പൂ ൪൪꠲ ൩൨꠰
31 W ൩൧ ബു ൧൯ ൨൪ ൪൭꠲ ൩൪
[ 13 ] മാൎച്ച.

ഒരു മനുഷ്യൻ സൎവ്വലോകം നേടിയാലും, തന്റെ ദേഹി ചേതം വന്നാൽ അവനു
എന്ത പ്രയോജനം ഉള്ളൂ; അല്ല തന്റെ ദേഹിയെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു
മറുവില കൊടുക്കും. മത്താ. ൧൬, ൨൬.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ചതി
൫൬ ൧൨ ൪൦
൫൬ ൩൦
൫൭ ൫൪ ൧൮ തളിപ്പറമ്പത്ത ഉത്സവാരംഭം.
൫൭ ൪൨ ഏകാദശിവ്രതം തൃച്ചംമ്മരത്ത
[ഉത്സവാരംഭം
൫൭ ൩൦ ൫൫ പ്രദോഷവ്രതം.
൫൭ ൨൦ ൪൦ ശിവരാത്രി. അമാവാസി. നോമ്പിൽ
൪ാം ഞ.
൫൮ ൨൬
൫൮ ൫൦ ൧൪
൫൮ ൩൮
൧൦ ൫൮ ൨൮ ൫൬
൧൧ ൫൯ ൧൮ ൫൦
൧൨ ൫൯ ൧൦ ൧൦ ൨൮ ൪൨ നാഴികക്കു സങ്ക്രമം.
൧൩ ൫൯ ൧൦ ൫൨ ൧൧ ൧൬ ഷഷ്ഠിവ്രതം.
൧൪ ൫൯ ൧൧ ൪൦ ൧൧ ൫൬ നോമ്പിൽ ൫ാം ഞ.
൧൫ ൫൯ ഉ.തി. ൧൬ രാ. ൪൦
൧൬ ൫൯ ൨൮
൧൭ ൫൨ ൧൭
൧൮ ൪൧ ഏകാദശിവ്രതം.
൧൯ ൩൨ ൫൬ പ്രദോഷവ്രതം.
൨൦ ൨൦ ൫൮ പൂരം
൨൧ ൩൮ ൫൯ പൌൎണ്ണമാസി. നഗരപ്രവേ
ശനം.
൨൨ ൫൯ ൨൩ ൫൧
൨൩ ൫൯ ൧൬ ൪൦
൨൪ ൫൯ ൩൦
൨൫ ൫൯ ൫൬ ൨൧
൨൬ ൫൯ ൪൭ ൧൦ ൧൧ വള്ളൂരക്കാവിൽ ഉത്സവം. ക്രൂ
[ശാരോഹണം.
൨൭ ൫൮ ൧൦ ൩൫ ൧൦ ൫൯ മഹാ വിശ്രാമദിനം.
൨൮ ൫൮ ൧൧ ൨൩ ൧൧ ൪൭ ഷഷ്ഠിവ്രതം. പുനരുത്ഥാനം.
൨൯ ൫൮ ൧൧ ൩൭ ൧൧ ൫൫
൩൦ ൫൮ രാ. ൧൫ ഉ.തി. ൩൯
൩൧ ൫൮ ൨൭
[ 14 ]
APRIL. എപ്രിൽ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൫ാം തിയ്യതി. മീനം — മേടം. ൨൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TH വ്യ ൨൦ മീനം. ൨൫ സാഫർ. തി ൪൯꠲ ൩൪꠱
2 F വെ ൨൧ ൨൬ ൫൦꠲ ൩൩꠲
3 S ൨൨ ൨൭ ൫൦꠲ ദ്വാ ൩൨
4 SUN ൨൩ ൨൮ പൂ ൪൯꠰ ത്ര ൨൮꠱
5 M തി ൨൪ 🌚 ൨൯ ൪൬꠲ ൨൪꠰
6 TU ചൊ ൨൫ ൩൦ രേ ൪൩꠱ ൧൮꠲
7 W ബു ൨൬ ൧൨൯൨


റബ്ബയെല്ലവ്വൽ
൩൯꠲ പ്ര ൧൨꠲
8 TH വ്യ ൨൭ ൩൫꠱ ദ്വി ൬꠰
9 F വെ ൨൮ കാ ൩൧ ൿച ൫൯꠲
10 S ൧൦ ൨൯ രോ ൨൬ ൫൩
11 SUN ൧൧ ൩൦ ൨൨꠲ ൪൭
12 M ൧൨ തി ൩൧ തി ൧൯꠱ ൪൧꠲
13 TU ൧൩ ചൊ ൧൦൫൦ പു ൧൭ ൩൭
14 W ൧൪ ബു പൂ ൧൫꠱ ൩൩꠲
15 TH ൧൫ വ്യ ൧൫꠰ ൩൧꠱
16 F ൧൬ വെ ൧൦ ൧൬꠰ ൩൦꠱
17 S ൧൭ ൧൧ പൂ ൧൮ ദ്വാ ൩൧
18 SUN ൧൮ ൧൨ ൨൧ ത്ര ൩൨꠱
19 M ൧൯ തി ൧൩ ൨൫ ൩൫꠰
20 TU ൨൦ ചൊ 🌝 ൧൪ ചി ൨൯ ൩൮꠲
21 W ൨൧ ബു മേടം. ൧൫ ചോ ൩൫꠰ പ്ര ൪൩
22 TH ൨൨ വ്യ ൧൦ ൧൬ വി ൪൦꠲ ദ്വി ൪൭꠱
23 F ൨൩ വെ ൧൧ ൧൭ ൪൬꠱ തൃ ൫൨
24 S ൨൪ ൧൨ ൧൮ തൃ ൫൨꠰ ൫൬꠱
25 SUN ൨൫ ൧൩ ൧൯ മൂ ൫൭꠱
26 M ൨൬ തി ൧൪ ൨൦ മൂ ൨꠰
27 TU ൨൭ ചൊ ൧൫൬ ൨൧ പൂ ൬꠰
28 W ൨൮ ബു ൧൬ ൨൨ ൮꠲ ൭꠱
29 TH ൨൯ വ്യ ൧൭ ൨൩ തി ൧൦꠰ ൭꠱
30 F ൩൦ വെ ൧൮ ൨൪ ൧൦꠱
[ 15 ] എപ്രിൽ.

കൊയിത്തു വളരെ ഉണ്ടു സത്യം, പ്രവൃത്തിക്കാരോ ചുരുക്കം; ആകയാൽ കൊയി
ത്തിന്റെ യജമാനനോടു, തന്റെ കൊയിത്തിന്നായി പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു
യാചിപ്പിൻ. ലൂക്ക. ൧൦, ൨.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൮ ൫൧ ൧൫
൫൮ ൩൯ ഏകാദശിവ്രതം.
൫൭ ൨൭ ൫൫ പ്രദോഷവ്രതം.
൫൭ ൧൯ ൪൪ പെസഹയിൽ ൧ാം ഞ.
൫൭ ൧൮ അമാവാസി.
൫൭ ൪൮ ൧൮ സൂൎയ്യഗ്രഹണം.
൫൬ ൪൯ ൧൪
൫൬ ൪൨ ൧൦ കൊടുങ്ങല്ലൂർ ഭരണി.
൫൬ ൩൫
൧൦ ൫൬ ൨൬ ൫൧
൧൧ ൫൬ ൧൦ ൨൧ ൧൦ ൫൨ ഷഷ്ഠിവ്രതം. പെസഹയിൽ
[൨ാം ഞ.
൧൨ ൫൫ ൧൧ ൨൨ ൧൧ ൪൬ ൨꠲ നാഴികക്കു വിഷുസങ്ക്രമം
തിരുവങ്ങാട്ട വിഷുവിളക്ക കാ
പ്പാട്ടുംകാവിൽവെടി. ചെറു
കുന്നത്ത നൃത്തം.*
൧൩ ൫൫ ഉച്ച.തി. ൬ രാ. ൫൫
൧൪ ൫൫ ൨൫ ൫൩
൧൫ ൫൫ ൨൧ ൪൫
൧൬ ൫൪ ൩൭ ഏകാദശിവ്രതം.
൧൭ ൫൪ ൩൦
൧൮ ൫൪ ൫൫ ൧൦ പ്രദോഷവ്രതം. പെസഹ
യിൽ ൩ാം ഞ.
൧൯ ൫൪ ൩൦ ൪൮
൨൦ ൫൩ ൨൬ പൌൎണ്ണമാസി.
൨൧ ൫൩ ൫൦ ൧൦
൨൨ ൫൩ ൩൪ ൫൮
൨൩ ൫൩ ൨൦ ൪൪
൨൪ ൫൨ ൩൨
൨൫ ൫൨ ൫൬ ൧൦ ൨൦ പെസഹയിൽ ൪ാം ഞ.
൨൬ ൫൨ ൧൦ ൪൨ ൧൧
൨൭ ൫൨ ൧൧ ൨൨ ൧൧ ൪൦ ഷഷ്ഠിവ്രതം.
൨൮ ൫൧ ൧൧ ൫൯ ഉ.തി. ൧൮
൨൯ ൫൧ രാവി. ൪൦ *മാവിലക്കാവിലടി
൩൦ ൫൧ ൨൫ ൪൮
[ 16 ]
MAY. മെയി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൫ാം തിയ്യതി. മേടം — എടവം. ൧൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 S ൧൯ മേടം. ൨൫ റബ്ബയെല്ലവ്വൽ. ൯꠲ ൩꠰
2 SUN ൨൦ ൨൬ പൂ ദ്വാ ൫൯꠱
3 M തി ൨൧ ൨൭ ൬꠰ ത്ര ൫൪꠱
4 TU ചൊ ൨൨ ൨൮ രേ ൪൮꠲
5 W ബു ൨൩ 🌚 ൨൯ ൫൬꠲ ൪൧꠱
6 TH വ്യ ൨൪ ൧൨൯൨


റബയെൽആഹർ.
കാ ൫൩꠰ പ്ര ൩൫꠲
7 F വെ ൨൫ രോ ൪൮꠲ ദ്വി ൨൯
8 S ൨൬ ൪൪꠲ തൃ ൨൨꠱
9 SUN ൨൭ തി ൪൧ ൧൬꠱
10 M ൧൦ തി ൨൮ പു ൩൮꠰ ൧൧꠱
11 TU ൧൧ ചൊ ൨൯ പൂ ൩൬ ൭꠱
12 W ൧൨ ബു ൩൧ ൩൫ ൪꠱
13 TH ൧൩ വ്യ ൧൦൫൦ ൩൫꠰ ൨꠲
14 F ൧൪ വെ പൂ ൩൬꠱ ൨꠰
15 S ൧൫ ൧൦ ൩൯꠲ ൩꠰
16 SUN ൧൬ ൧൧ ൪൨꠱ ൫꠰
17 M ൧൭ തി ൧൨ ചി ൪൭ ദ്വാ ൮꠰
18 TU ൧൮ ചൊ ൧൩ ചോ ൫൨ ത്ര ൧൨
19 W ൧൯ ബു 🌝 ൧൪ വി ൫൭꠱ ൧൬꠰
20 TH ൨൦ വ്യ എടവം. ൧൫ വി ൩꠰ ൨൧
21 F ൨൧ വെ ൧൬ ൯꠰ പ്ര ൨൫꠱
22 S ൨൨ ൧൦ ൧൭ തൃ ൧൪꠲ ദ്വി ൨൯꠲
23 SUN ൨൩ ൧൧ ൧൮ മൂ ൧൯꠲ തൃ ൩൩꠰
24 M ൨൪ തി ൧൨ ൧൯ പൂ ൨൪ ൩൬꠰
25 T ൨൫ ചൊ ൧൩ ൨൦ ൨൭꠰ ൩൮
26 W ൨൬ ബു ൧൪ ൨൧ തി ൨൯꠱ ൩൮꠱
27 TH ൨൭ വ്യ ൧൫ ൨൨ ൩൦꠱ ൩൮
28 F ൨൮ ൧൬ ൨൩ ൩൦꠰ ൩൫꠲
29 S ൨൯ ൧൭ ൨൪ പൂ ൨൯ ൩൨꠱
30 SUN ൩൦ ൧൮ ൨൫ ൨൬꠲ ൨൮
31 M ൩൧ തി ൧൯ ൨൬ രേ ൨൩꠱ ൨൨꠱
[ 17 ] മെയി.

ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ പിന്തുടരുന്നവൻ ഇരുളിൽ നട
ക്കാതെ, ജീവവെളിച്ചമുള്ളവൻ ആകും. യോഹ. ൮, ൧൨.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൧ ൪൮ ൧൨
൫൧ ൩൪ ൫൮ ഏകാദശിവ്രതം. പെസഹ
യിൽ ൫ാം ഞ.
൫൧ ൨൨ ൪൬ പ്രദോഷവ്രതം. പൊറൂർപു
ലക്കോട്ടത്ത പുലയരുടെ ഉ
[ത്സവം.
൫൦ ൧൦ ൧൮ ൫൮
൫൦ ൧൦ ൩൨ ൫൯ അമാവാസി.
൫൦ ൧൦ ൨൨ ൪൬ വൈശാഖസ്നാനാരംഭം. സ്വ
ൎഗ്ഗാരോഹണം.
൫൦ ൧൦ ൧൦ ൪൦
൫൦ ൧൦ ൩൨
൪൯ ൧൧ ൫൬ ൨൦ സ്വർഗ്ഗാരോഹണം. കാ. ഞ.
൧൦ ൪൯ ൧൧ ൪൮ ൧൦ ൧൨
൧൧ ൪൯ ൧൧ ൧൦ ൩൬ ൧൧ ഷഷ്ഠിവ്രതം.
൧൨ ൪൯ ൧൧ ൧൧ ൨൪ ൧൧ ൩൭ ൫൮꠰ നാഴികക്കു സങ്ക്രമം.
൧൩ ൪൮ ൧൨ ൧൧ ൫൦ ൧൧ ൪൦
൧൪ ൪൮ ൧൨ ഉ.തി. ൧൫ രാ. ൩൯
൧൫ ൪൮ ൧൨ ൨൭
൧൬ ൪൮ ൧൨ ൫൨ ൧൫ ഏകാദശിവ്രതം. പെന്തകൊ
[സ്ത നാൾ.
൧൭ ൪൭ ൧൩ ൪൦ പ്രദോഷവ്രതം.
൧൮ ൪൭ ൧൩ ൨൭ ൫൧ ചോതിക്ക് കിഴക്കോട്ട ഉത്സ
[വാരംഭം.
൧൯ ൪൭ ൧൩ ൧൬ ൪൧ പൌൎണ്ണമാസി.
൨൦ ൪൭ ൧൩ ൨൮
൨൧ ൪൬ ൧൪ ൪൨ ൧൨
൨൨ ൪൬ ൧൪ ൩൭
൨൩ ൪൬ ൧൪ ൩൩ ത്രീത്വനാൾ.
൨൪ ൪൬ ൧൪ ൩൦ ൫൪ രാജ്ഞിയുടെ ജനനദിവസം.
൨൫ ൪൫ ൧൫ ൧൮ ൩൮
൨൬ ൪൫ ൧൫ ൧൦ ൧൦ ൨൩ ഷഷ്ഠിവ്രതം.
൨൭ ൪൫ ൧൫ ൧൦ ൪൭ ൧൧ ൧൧ കിഴക്കോട്ട അഷ്ടമിആരാധന
൨൮ ൪൫ ൧൫ ൧൧ ൩൭ ഉ.തി ൧൮
൨൯ ൪൪ ൧൬ രാ. ൪൨
൩൦ ൪൪ ൧൬ ൨൮ ൫൨ ത്രീത്വം ക. ൧ാം ഞ.
൩൧ ൪൪ ൧൬ ൧൬ ൪൧ ഏകാദശിവ്രതം.
[ 18 ]
JUNE. ജൂൻ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൩ാം തിയ്യതി. എടവം — മിഥുനം ൧൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TU ചൊ ൨൦ ൨൭ റബയെൽആഹർ. ൧൪꠲ ദ്വ ൧൬꠱
2 W ബു ൨൧ ൨൮ ൧൫꠱ ത്ര ൧൦
3 TH വ്യ ൨൨ 🌚 ൨൯ കാ ൧൧꠰ ൩꠰
4 F വെ ൨൩ എടവം.


൧൦൫൦
൩൦ രോ ൬꠲ പ്ര ൫൬꠱
5 S ൨൪ ൧൨൯൨


ജമാദീൻഅവ്വൽ.
൨꠲ ദ്വൊ ൫൦
6 SUN ൨൫ പു ൫൯꠱ തൃ ൪൪꠱
7 M തി ൨൬ പൂ ൫൭ ൩൯꠲
8 TU ചൊ ൨൭ ൫൫꠱ ൩൬
9 W ബു ൨൮ ൫൫ ൩൩꠱
10 TH ൧൦ വ്യ ൨൯ പൂ ൫൫꠰ ൩൨
11 F ൧൧ വെ ൩൦ ൫൬꠱ ൩൨꠱
12 S ൧൨ ൩൧ ൩൩꠲
13 SUN ൧൩ ൩൨ ൩൬꠰
14 M ൧൪ തി ൧൦ ചി ൮꠲ ൩൯꠱
15 TU ൧൫ ചൊ ൧൧ ചോ ൧൪꠱ ദ്വാ ൪൩꠲
16 W ൧൬ ബു ൧൨ വി ൨൦ ത്ര ൪൮
17 TH ൧൭ വ്യ ൧൩ ൨൫꠲ ൫൨꠲
18 F ൧൮ വെ 🌝 ൧൪ തൃ ൩൧꠲ ൫൭
19 S ൧൯ മിഥുനം. ൧൫ മൂ ൩൬꠲
20 SUN ബു ൧൬ പൂ ൪൧꠱ പ്ര ൪꠲
21 M ൨൧ തി ൧൭ ൪൫꠰ ദ്വി ൬꠱
22 TU ൨൨ ചൊ ൧൮ തി ൪൮ തൃ ൭꠲
23 W ൨൩ ബു ൧൦ ൧൯ ൪൯꠲ ൭꠲
24 TH ൨൪ വ്യ ൧൧ ൨൦ ൫൦꠰ ൬꠰
25 F ൨൫ വെ ൧൨ ൨൧ പൂ ൪൯꠲ ൩꠲
26 S ൨൬ ൧൩ ൨൨ ൪൮ ൫൯꠲
27 SUN ൨൭ ൧൪ ൨൩ രേ ൪൫꠰ ൫൫
28 M ൨൮ തി ൧൫ ൨൪ ൪൧꠲ ൪൯꠰
29 TU ൨൯ ചൊ ൧൬ ൨൫ ൩൭꠲ ൪൩
30 W ൩൦ ബു ൧൭ ൨൬ കാ ൩൩꠱ ദ്വാ ൩൬
[ 19 ] ജൂൻ.

ഞാൻ അവരോടു സമാധാനത്തിന്റെ ഉഭയ സമ്മതത്തെ ചെയ്യും; അതു അവൎക്കു
നിത്യമായുള്ള ഉഭയസമ്മതം ആകും. ഹെസ. ൩൭, ൨൬.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ചതി.
൪൪ ൧൬ ൩൭ ൫൨ പ്രദോഷവ്രതം.
൪൪ ൧൬ ൩൭ ൫൭
൪൩ ൧൭ ൨൫ ൫൦ അമാവാസി വൈശാഖസ്നാനാ
വസാനം.
൪൩ ൧൭ ൧൨ ൪൮
൪൩ ൧൭ ൧൭ ൪൮
൪൩ ൧൭ ൧൬ ൪൭ ത്രീത്വം ക. ൨ാം ഞ.
൪൨ ൧൮ ൧൧ ൩൫
൪൨ ൧൮ ൫൯ ൧൦ ൨൫
൪൨ ൧൮ ൧൦ ൪൯ ൧൧ ൧൩ ഷഷ്ഠിവ്രതം.
൧൦ ൪൨ ൧൮ ൧൧ ൩൭ ൧൧ ൫൭
൧൧ ൪൧ ൧൯ ഉ.തി. ൧൬ രാ. ൩൮
൧൨ ൪൧ ൧൯ ൨൬
൧൩ ൪൧ ൧൯ ൫൦ ൧൪ ൨൨꠱ നാഴികക്കു സങ്ക്രമം ത്രീ
[ത്വം ക. ൩ാം ഞ.
൧൪ ൪൧ ൧൯ ൩൯ ഏകാദശിവ്രതം.
൧൫ ൪൦ ൨൦ ൨൭ ൫൧
൧൬ ൪൦ ൨൦ ൧൬ ൪൧ പ്രദോഷവ്രതം.
൧൭ ൪൦ ൨൦ ൨൭
൧൮ ൪൦ ൨൦ ൫൧ ൧൫ പൌൎണ്ണമാസി.
൧൯ ൩൯ ൨൧ ൪൦
൨൦ ൩൯ ൨൧ ൨൬ ൪൮ ത്രീത്വം ക. ൪ാം ഞ.
൨൧ ൩൯ ൨൧ ൧൬ ൪൨
൨൨ ൩൯ ൨൧ ൩൨
൨൩ ൩൯ ൨൧ ൫൬ ൧൦ ൨൦
൨൪ ൩൯ ൨൧ ൧൦ ൨൬ ൧൧ ൧൦ ഷഷ്ഠിവ്രതം യോഹന്നാൻ സ്നാ
പകൻ
൨൫ ൪൦ ൨൦ ൧൧ ൪൦ ൧൧ ൫൮
൨൬ ൪൦ ൨൦ രാ. ൧൮ ഉ.തി. ൪൨
൨൭ ൪൦ ൨൦ ൩൦ ത്രീത്വം ക. ൫ാം ഞ.
൨൮ ൪൦ ൨൦ ൫൪ ൧൮
൨൯ ൪൧ ൧൯ ൪൬ ൧൧ ഏകാദശിവ്രതം.
൩൦ ൪൧ ൧൯ ൩൫ ൫൮ പ്രദോഷവ്രതം.
[ 20 ]
JULY. ജൂലായി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨ാം തിയ്യതി. മിഥുനം — കൎക്കിടകം. ൧൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TH വ്യ ൧൮ ൨൭ ജമാദിൻ അവ്വൽ. രോ ൨൯ ത്ര ൨൯꠰
2 F വെ ൧൯ 🌚 ൨൮ ൨൪꠲ ൨൨꠰
3 S ൨൦ മിഥുനം.


൧൦൫൦
൨൯ തി ൨൧ ൧൬꠱
4 SUN ൨൧ ജമാദിൻ ആഹർ. പു ൧൮ പ്ര ൧൧꠰
5 M തി ൧൫꠲ പൂ ൧൫ ദ്വി
6 TU ചൊ ൧൬ ൧൪꠱ തൃ ൩꠲
7 W ബു ൨൪ ൧൪꠲ ൧꠲
8 TH വ്യ ൨൫ പൂ ൧൫꠲
9 F വെ ൨൬ ൧൮
10 S ൧൦ ൨൭ ൨൧꠱ ൩꠱
11 SUN ൧൧ ൨൮ ചി ൨൫꠱
12 M ൧൨ തി ൨൯ ചോ ൩൦꠲ ൧൦
13 TU ൧൩ ചൊ ൩൦ ൧൦ വി ൩൬꠱ ൧൪꠰
14 W ൧൪ ബു ൩൧ ൧൧ ൪൨꠰ ൧൮꠲
15 TH ൧൫ വ്യ ൧൨ തൃ ൪൮ ദ്വ ൨൩꠰
16 F ൧൬ വെ ൧൩ മൂ ൫൩꠱ ത്ര ൨൭꠱
17 S ൧൭ ൧൪ പൂ ൫൮꠱ ൩൧꠰
18 SUN ൧൮ 🌝 ൧൫ പൂ ൨꠲ ൩൪
19 M ൧൯ തി കൎക്കിടകം. ൧൬ ൬꠰ പ്ര ൩൬
20 TU ൨൦ ചൊ ൧൭ തി ൮꠱ ദ്വി ൩൬꠱
21 W ൨൧ ബു ൧൮ ൯꠱ തൃ ൩൬
22 TH ൨൨ വ്യ ൧൯ ൯꠱ ൩൪
23 F ൨൩ വെ ൨൦ പൂ ൮꠱ ൩൦꠲
24 S ൨൪ ൧൦ ൨൧ ൬꠰ ൨൬꠱
25 SUN ൨൫ ൧൧ ൨൨ രേ ൩꠰ ൨൧꠰
26 M ൨൬ തി ൧൨ ൨൩ ൫൯꠱ ൧൬
27 TU ൨൭ ചൊ ൧൩ ൨൪ കാ ൫൫꠰ ൮꠱
28 W ൨൮ ബു ൧൪ ൨൫ രോ ൫൦꠲ ൧꠲
29 TH ൨൯ വ്യ ൧൫ ൨൬ ൪൬꠱ ദ്വ ൫൫
30 F ൩൦ വെ ൧൬ ൨൭ തി ൪൧꠱ ത്ര ൪൮꠱
31 S ൩൧ ൧൭ ൨൮ പു ൩൯ ൪൨꠲
[ 21 ] ജൂലായി.

എന്റെ ദൈവമായ കൎത്താവേ, നീ ചെയ്തിട്ടുള്ള നിന്റെ അത്ഭുതപ്രവൃത്തികളും,
ഞങ്ങളിലേക്കുള്ള നിന്റെ വിചാരങ്ങളും വളരെ ആകുന്നു. സങ്കീ. ൪൦, ൫.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൪൧ ൧൯ ൨൨ ൪൬
൪൧ ൧൯ ൧൦ ൨൪ അമാവാസി
൪൨ ൧൮ ൫൮ ൨൨
൪൨ ൧൮ ൪൬ ൧൦ ത്രീത്വം ക. ൬ാം ഞ.
൪൨ ൧൮ ൩൪ ൫൮
൪൨ ൧൮ ൨൩ ൪൭
൪൩ ൧൭ ൧൧ ൩൫
൪൩ ൧൭ ൫൯ ൧൦ ൨൩ ഷഷ്ഠിവ്രതം.
൪൩ ൧൭ ൧൦ ൪൭ ൧൧ ൧൧
൧൦ ൪൩ ൧൭ ൧൧ ൩൧ ൧൧ ൪൫
൧൧ ൪൪ ൧൬ ഉ.തി. ൧൫ രാ. ൩൯ ത്രീത്വം ക. ൭ാം ഞ.
൧൨ ൪൪ ൧൬ ൨൭
൧൩ ൪൪ ൧൬ ൫൧ ൧൫
൧൪ ൪൪ ൧൬ ൩൮ ൫൮꠲ നാഴികക്കു സങ്ക്രമം.
[ഏകാദശിവ്രതം
൧൫ ൪൫ ൧൫ ൨൬ ൫൦ പ്രദോഷവ്രതം.
൧൬ ൪൫ ൧൫ ൧൮ ൩൫
൧൭ ൪൫ ൧൫ ൩൩
൧൮ ൪൫ ൧൫ ൫൩ ൧൬ പൌൎണ്ണമാസി. ത്രീത്വം ക.
൮ാം ഞ.
൧൯ ൪൬ ൧൪ ൪൦
൨൦ ൪൬ ൧൪ ൨൮ ൫൨
൨൧ ൪൬ ൧൪ ൧൬ ൪൧
൨൨ ൪൬ ൧൪ ൩൦
൨൩ ൪൭ ൧൩ ൫൪ ൧൦ ൧൮
൨൪ ൪൭ ൧൩ ൧൦ ൫൨ ൧൦ ൫൯ ഷഷ്ഠിവ്രതം.
൨൫ ൪൭ ൧൩ ൧൧ ൧൮ ൧൧ ൩൯ ത്രീത്വം ക. ൯ാം ഞ.
൨൬ ൪൭ ൧൩ രാ. ൩ ഉ.തി. ൨൮
൨൭ ൪൮ ൧൨ ൫൨ ൧൬
൨൮ ൪൮ ൧൨ ൪൧
൨൯ ൪൮ ൧൨ ൩൧ ൫൫ ഏകാദശിവ്രതം.
൩൦ ൪൮ ൧൨ ൨൦ ൫൮ പ്രദോഷവ്രതം.
൩൧ ൪൯ ൧൧ ൪൧ ൫൩
[ 22 ]
AUGUST. അഗുസ്ത.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧ാം ൩൦ാം തിയ്യതി. കൎക്കിടകം — ചിങ്ങം. ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൦
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 SUN ൧൮ 🌚 ൨൯ പൂ ൩൬꠰ ൩൮
2 M തി ൧൯ കൎക്കിടകം.


൧൦൫൦
റജബു.


൧൨൯൨
൩൪꠱ പ്ര ൩൪꠰
3 TU ചൊ ൨൦ ൩൩꠲ ദ്വി ൩൧꠲
4 W ബു ൨൧ പൂ ൩൪꠱ തൃ ൩൦꠱
5 TH വ്യ ൨൨ ൩൬ ൩൦꠰
6 F വെ ൨൩ ൩൮꠲ ൩൧꠱
7 S ൨൪ ചി ൪൨꠱ ൩൫
8 SUN ൨൫ ചൊ ൪൭꠱ ൩൬꠲
9 M തി ൨൬ വി ൫൨꠱ ൪൧
10 TU ൧൦ ചൊ ൨൭ ൫൮꠰ ൪൫꠰
11 W ൧൧ ബു ൨൮ ൧൦ ൪൯꠲
12 TH ൧൨ വ്യ ൨൯ ൧൧ തൃ ൧൦ ൫൪꠰
13 F ൧൩ വെ ൩൦ ൧൨ മൂ ൧൫꠰ ദ്വാ ൫൮꠱
14 S ൧൪ ൩൧ ൧൩ പൂ ൨൦ ദ്വാ ൧꠲
15 SUN ൧൫ ൩൨ ൧൪ ൨൩꠲ ത്ര ൪꠰
16 M ൧൬ തി 🌝 ൧൫ തി ൨൬꠲ ൫꠱
17 TU ൧൭ ചൊ ചിങ്ങം. ൧൬ ൨൮꠱ ൫꠱
18 W ൧൮ ബു ൧൭ ൨൯ പ്ര ൪꠱
19 TH ൧൯ വ്യ ൧൮ പൂ ൨൮꠱ ദ്വി
20 F ൨൦ വെ ൧൯ ൨൬꠲ ൫൮꠰
21 S ൨൧ ൨൦ രേ ൨൪꠰ ൫൩꠱
22 SUN ൨൨ ൨൧ ൨൧ ൪൮
23 M ൨൩ തി ൨൨ ൧൭ ൪൧꠲
24 TU ൨൪ ചൊ ൨൩ കാ ൧൨꠱ ൩൫
25 W ൨൫ ബു ൧൦ ൨൪ രോ ൮꠰ ൨൮꠰
26 TH ൨൬ വ്യ ൧൧ ൨൫ ൨൧꠱
27 F ൨൭ വെ ൧൨ ൨൬ തി ൧൫꠱
28 S ൨൮ ൧൩ ൨൭ പൂ ൫൭ ദ്വാ ൧൦꠰
29 SUN ൨൯ ൧൪ ൨൮ ൫൪꠱ ത്ര ൫꠲
30 M ൩൦ തി ൧൫ 🌚 ൨൯ ൫൩꠰ ൨꠱
31 TU ൩൧ ചൊ ൧൬ ൩൦ പൂ ൫൩꠰
[ 23 ] അഗുസ്ത.

കൎത്താവു സകല ജാതികളുടെയും കണ്ണുകൾക്കു മുമ്പാകെ തന്റെ ശുദ്ധമുള്ള ഭുജത്തെ
നഗ്നമാക്കി; ഭൂമിയുടെ അതൃത്തികൾ ഒക്കയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണുക
യും ചെയ്യും. യശ. ൫൨, ൧൦.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൪൯ ൧൧ ൫൦ ൫൯ അമാവാസി, പിതൃകൎമ്മം. ത്രീ
ത്വം ക. ൧ാം ഞ.
൪൯ ൧൧ ൩൯ ൫൮
൪൯ ൧൧ ൨൭ ൫൦
൫൦ ൧൦ ൧൫ ൪൦
൫൦ ൧൦ ൩൦
൫൦ ൧൦ ൫൪ ൧൦ ൪൮
൫൦ ൧൦ ൧൦ ൪൧ ൧൧ ഷഷ്ഠിവ്രതം.
൫൧ ൧൧ ൨൫ ൧൧ ൪൧ ത്രീത്വം ക. ൧൧ാം ഞ.
൫൧ ഉ.തി. ൨ രാ. ൨൬
൧൦ ൫൧ ൩൪ ൫൮
൧൧ ൫൧ ൨൨ ൪൪
൧൨ ൫൨ ൩൩
൧൩ ൫൨ ൨൪ ഏകാദശിവ്രതം.
൧൪ ൫൨ ൪൮ ൧൨ പ്രദോഷവ്രതം.
൧൫ ൫൨ ൩൨ ൫൨ ൨൭ നാഴികക്കുസങ്ക്രമം. ത്രീത്വം
[ക. ൧൨ാം ഞ.
൧൬ ൫൨ ൧൪ ൩൮ പൌൎണ്ണമാസി.
൧൭ ൫൩ ൨൩
൧൮ ൫൩ ൪൭
൧൯ ൫൩ ൩൨ ൫൬
൨൦ ൫൩ ൨൧ ൪൩
൨൧ ൫൪ ൧൦ ൧൦ ൨൭
൨൨ ൫൪ ൧൦ ൫൧ ൧൧ ൧൫ ഷഷ്ഠിവ്രതം. ത്രീത്വം ക.
൧൩ാം ഞ.
൨൩ ൫൪ ൧൧ ൨൬ ൧൧ ൫൬
൨൪ ൫൪ രാ. ൧൬ ഉ.തി. ൪൧ അഷ്ടമിരോഹിണി.
൨൫ ൫൫ ൨൮
൨൬ ൫൫ ൫൨ ൧൬
൨൭ ൫൫ ൪൧ ഏകാദശിവ്രതം.
൨൮ ൫൫ ൨൮ ൫൨ പ്രദോഷവ്രതം.
൨൯ ൫൬ ൧൬ ൪൦ ത്രീത്വം ക. ൧൪ാം ഞ.
൩൦ ൫൬ ൨൨ ൪൫ അമാവാസി.
൩൧ ൫൬ ൨൯
[ 24 ]
SEPTEMBER. സെപ്തെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨൯ാം തിയ്യതി. ചിങ്ങം — കന്നി. ൧൫ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 W ബു ൧൭ ചിങ്ങം.


൧൦൫൦
ശബ്ബാൻ.


൧൨൯൨
൫൪꠰ ദ്വി ൫൯꠲
2 TH വ്യ ൧൮ ൫൬ ദ്വി
3 F വെ ൧൯ ചി ൫൯꠲ തൃ ൨꠰
4 S ൨൦ ചി
5 SUN ൨൧ ചൊ ൮꠲ ൮꠲
6 M തി ൨൨ വി ൧൪꠰ ൧൩
7 TU ചൊ ൨൩ ൨൦꠰ ൧൭꠲
8 W ബു ൨൪ തൃ ൨൬ ൨൨꠰
9 TH വ്യ ൨൫ മൂ ൩൧꠱ ൨൬꠱
10 F ൧൦ വെ ൨൬ ൧൦ പൂ ൩൬꠱ ൩൦꠱
11 S ൧൧ ൨൭ ൧൧ ൪൧ ൩൩꠱
12 SUN ൧൨ ൨൮ ൧൨ തി ൪൪꠱ ദ്വാ ൩൫꠱
13 M ൧൩ തി ൨൯ ൧൩ ൪൭ ത്ര ൩൬꠱
14 TU ൧൪ ചൊ ൩൦ ൧൪ ൪൮꠰ ൩൬
15 W ൧൫ ബു ൩൧ 🌝 ൧൫ പൂ ൪൮꠰ ൩൪꠱
16 TH ൧൬ വ്യ ൧൦൫൧


കന്നി.
൧൬ ൪൭꠰ പ്ര ൩൧꠱
17 F ൧൭ വെ ൧൭ രേ ൪൫ ദ്വി ൨൭꠰
18 S ൧൮ ൧൮ ൪൨ തൃ ൨൨꠰
19 SUN ൧൯ ൧൯ ൩൮꠰ ൧൬꠰
20 M ൨൦ തി ൨൦ കാ ൩൪꠰ ൧൦
21 TU ൨൧ ചൊ ൨൧ രോ ൨൯꠲ ൩꠰
22 W ൨൨ ബു ൨൨ ൨൫꠱ ൫൭
23 TH ൨൩ വ്യ ൨൩ തി ൨൧꠰ ൫൦꠰
24 F ൨൪ വെ ൨൪ പു ൧൭꠲ ൪൪꠱
25 S ൨൫ ൧൦ ൨൫ പൂ ൧൫ ൩൯꠲
26 SUN ൨൬ ൧൧ ൨൬ ൧൩꠰ ദ്വാ ൩൫꠲
27 M ൨൭ തി ൧൨ ൨൭ ൧൨꠰ ത്ര ൩൩
28 TU ൨൮ ചൊ ൧൩ ൨൮ പൂ ൧൨꠱ ൩൧꠰
29 W ൨൯ ബു ൧൪ 🌚 ൨൯ ൧൪꠰ ൩൧꠲
30 TH ൩൦ വ്യ ൧൫ ൧൬꠲ പ്ര ൩൩
[ 25 ] സെപ്തെംബർ.

സ്വൎഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ആരാനും ഈ അ
പ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. യോഹ. ൬, ൫൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൬ ൫൩ ൧൭
൫൭ ൪൧ അത്തം.
൫൭ ൨൯ ൫൪ ചതുൎത്ഥി.
൫൭ ൧൮ ൪൨
൫൭ ൧൦ ൧൦ ൩൦ ത്രീത്വം ക. ൧൫ാം ഞ.
൫൭ ൧൦ ൫൪ ൧൧ ൧൮ ഷഷ്ഠിവ്രതം.
൫൭ ൧൧ ൪൨ രാ. ൬
൫൮ ഉ.തി. ൩൦ ൫൪
൫൮ ൨൦ ൪൪
൧൦ ൫൮ ൧൦ ൩൪
൧൧ ൫൮ ൫൮ ൨൨ ഏകാദശിവ്രതം. ഉത്രാടം.
൧൨ ൫൮ ൪൬ ൧൦ തിരുവോണം. ത്രീത്വം ക.
[൧൬ാം ഞ.
൧൩ ൫൮ ൩൪ ൫൮ പ്രദോഷവ്രതം.
൧൪ ൫൯ ൨൨ ൪൬
൧൫ ൫൯ ൧൦ ൩൪ ൨൯ നാഴികക്കു സങ്ക്രമം. വ
[ത്സരാന്തം പൌൎണ്ണമാസി.
൧൬ ൫൯ ൫൮ ൨൨ പുതുവത്സരാരംഭം.
൧൭ ൫൯ ൪൬ ൧൦
൧൮ ൫൯ ൩൪ ൫൮
൧൯ ൫൯ ൨൨ ൪൬ ത്രീത്വം ക. ൧൭ാം ഞ.
൨൦ ൧൦ ൧൦ ൧൦ ൩൪ ഷഷ്ഠിവ്രതം.
൨൧ ൧൦ ൫൯ ൧൧ ൨൩
൨൨ ൧൧ ൪൭ ഉ.തി. ൧൫
൨൩ രാ. ൪൧
൨൪ ൫൯ ൩൧ ൫൫
൨൫ ൫൯ ൧൯ ൪൩ ഏകാദശിവ്രതം.
൨൬ ൫൯ ൩൧ ആയില്യം. ത്രീത്വം ക. ൧൮ാം
[ഞ.
൨൭ ൫൯ ൫൫ ൧൯ മകം, പ്രദോഷവ്രതം.
൨൮ ൫൮ ൪൩
൨൯ ൫൮ ൩൮ അമാവാസി. സൂൎയ്യഗ്രഹണം അദൃഷ്ടം.
൩൦ ൫൮ ൨൮ ൫൨
[ 26 ]
OCTOBER. ഒക്തൊബർ.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨൮ാം തിയ്യതി. കന്നി — തുലാം. ൧൪ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 F വെ ൧൬ കന്നി.


൧൦൫൧
റമുള്ളാൻ.

൧൨൯൨
ചി ൨൦꠱ ദ്വി ൩൫
2 S ൧൭ ചോ ൨൫꠰ തൃ ൩൮꠱
3 SUN ൧൮ വി ൩൦꠱ ൪൨꠲
4 M തി ൨൦ ൩൬ ൪൭꠰
5 TU ചൊ ൨൦ തൃ ൪൧꠲ ൫൨
6 W ബു ൨൧ മൂ ൪൭꠱ ൫൬꠲
7 TH വ്യ ൨൨ പൂ ൫൨꠲
8 F വെ ൨൩ ൫൮ ൪꠱
9 S ൨൪ ൧൦ ൧꠱
10 SUN ൧൦ ൨൫ ൧൧ തി ൪꠲ ൮꠲
11 M ൧൧ തി ൨൬ ൧൨ ൬꠱ ൯꠰
12 TU ൧൨ ചൊ ൨൭ ൧൩ ൭꠰ ദ്വാ ൮꠱
13 W ൧൩ ബു ൨൮ ൧൪ പൂ ത്ര ൬꠰
14 TH ൧൪ വ്യ ൨൯ 🌝 ൧൫ ൫꠱
15 F ൧൫ വെ ൩൦ ൧൬ രേ പ്ര ൫൮꠱
16 S ൧൬ തുലാം. ൧൭ ൫൯꠱ ദ്വി ൫൩
17 SUN ൧൭ ൧൮ കാ ൫൫꠱ തൃ ൪൭
18 M ൧൮ തി ൧൯ രോ ൫൧꠰ ൪൦꠱
19 TU ൧൯ ചൊ ൨൦ ൪൬꠲ ൩൪
20 W ൨൦ ബു ൨൧ തി ൪൨꠱ ൨൭꠱
21 TH ൨൧ വ്യ ൨൨ പു ൩൮꠲ ൨൧꠱
22 F ൨൨ വെ ൨൩ പൂ ൩൫꠱ ൧൬꠰
23 S ൨൩ ൨൪ ൩൩ ൧൨
24 SUN ൨൪ ൨൫ ൩൧꠲ ൮꠲
25 M ൨൫ തി ൧൦ ൨൬ പൂ ൩൧꠱ ൬꠲
26 TU ൨൬ ചൊ ൧൧ ൨൭ ൩൨꠰ ദ്വാ ൬꠰
27 W ൨൭ ബു ൧൨ ൨൮ ൩൪꠰ ത്ര ൬꠰
28 TH ൨൮ വ്യ ൧൩ 🌚 ൨൯ ചി ൩൭꠱ ൮꠱
29 F ൨൯ വെ ൧൪ ൩൦ ചോ ൪൧꠱ ൧൧꠰
30 S ൩൦ ൧൫ വി ൪൬꠱ പ്ര ൧൫꠰
31 SUN ൩൧ ൧൬ ൫൧꠲ ദ്വി ൧൯꠱
[ 27 ] ഒക്തൊബർ.

എന്റെ സന്തോഷം നിങ്ങളിൽ വസിപ്പാനും, നിങ്ങളുടെ സന്തോഷം നിറവാനും
ഞാൻ ഇവ നിങ്ങളോടു സംസാരിച്ചിട്ടുണ്ടു. യൊഹ. ൧൫, ൧൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൮ ൧൬ ൪൦
൫൭ ൨൮
൫൭ ൫൬ ൨൦ ത്രീത്വം ക. ൧൯ാം ഞ.
൫൭ ൪൫ ൧൦
൫൭ ൧൦ ൩൩ ൧൧ ൫൭ ഷഷ്ഠിവ്രതം.
൫൬ ൧൧ ൨൧ ൧൧ ൪൭
൫൬ ൧൧ ൫൯ രാ. ൨൩
൫൬ ഉ.തി. ൪൮ ൧൨ മഹാനവമി സരസ്വതിപൂജ.
൫൬ ൩൬
൧൦ ൫൫ ൨൪ ൪൯ വിജയദശമി വിദ്യാരംഭം. ത്രീ
[ത്വം ക. ൨൦ാം ഞ.
൧൧ ൫൫ ൧൩ ൪൧ ഏകാദശിവ്രതം.
൧൨ ൫൫ ൩൦ പ്രദോഷവ്രതം.
൧൩ ൫൫ ൫൦ ൧൮
൧൪ ൫൪ ൪൨ ൨൦ പൌൎണ്ണമാസി.
൧൫ ൫൪ ൩൬ ൫൭ നാഴികക്കു സങ്ക്രമം കാ
വേരി തീൎത്ഥം.
൧൬ ൫൪ ൨൪ ൪൯
൧൭ ൫൪ ൧൩ ൩൭ ത്രീത്വം ക. ൨൧ാം ഞ.
൧൮ ൫൩ ൨൬
൧൯ ൫൩ ൫൦ ൧൦ ൧൪
൨൦ ൫൩ ൧൦ ൩൮ ൧൧ ഷഷ്ഠിവ്രതം.
൨൧ ൫൩ ൧൧ ൨൬ ൧൧ ൫൦
൨൨ ൫൩ രാ. ൧൪ ഉ.തി. ൩൯
൨൩ ൫൨ ൨൬
൨൪ ൫൨ ൫൨ ൧൬ ത്രീത്വം ക. ൨൨ാം ഞ.
൨൫ ൫൨ ൪൧ ഏകാദശിവ്രതം.
൨൬ ൫൨ ൨൯ ൫൩ പ്രദോഷവ്രതം.
൨൭ ൫൧ ൧൭ ൪൧
൨൮ ൫൧ ൩൧ അമാവാസി.
൨൯ ൫൧ ൫൫ ൧൯
൩൦ ൫൧ ൪൩
൩൧ ൫൧ ൩൧ ൫൬ ചാലയാട്ട മതിലകത്ത ഉത്സവം.
[ത്രീത്വം ക. ൨൩ാം ഞ.
[ 28 ]
NOVEMBER. നവെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨൭ാം തിയ്യതി. തുലാം — വൃശ്ചികം. ൧൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 M തി ൧൭ തുലാം. ശബ്ബാൽ.


൧൨൯൨
തൃ ൫൭꠱ തൃ ൨൪꠰
2 TU ചൊ ൧൮ തൃ ൩꠱ ൨൯꠰
3 W ബു ൧൯ മൂ ൩൩꠲
4 TH വ്യ ൨൦ പൂ ൧൪꠰ ൩൭꠲
5 F വെ ൨൧ ൧൮꠲ ൪൧꠰
6 S ൨൨ തി ൨൨꠰ ൪൩꠲
7 SUN ൨൩ ൨൪꠲ ൪൪꠲
8 M തി ൨൪ ൧൦ ൨൬ ൪൪꠲
9 TU ചൊ ൨൫ ൧൧ പൂ ൨൬꠰ ൪൩꠰
10 W ൧൦ ബു ൨൬ ൧൨ ൨൫꠱ ദ്വാ ൪൦꠱
11 TH ൧൧ വ്യ ൨൭ ൧൩ രേ ൨൩꠱ ത്ര ൩൬꠲
12 F ൧൨ വെ ൨൮ ൧൪ ൨൦꠱ ൩൧꠲
13 S ൧൩ ൨൯ 🌝 ൧൫ ൧൭ ൨൬꠰
14 SUN ൧൪ ൩൦ ൧൬ കാ ൧൨꠲ പ്ര ൨൦
15 M ൧൫ തി ൧൦൫൧


വൃശ്ചികം.
൧൭ രോ ൮꠱ ദ്വി ൧൩꠲
16 TU ൧൬ ചൊ ൧൮ തൃ
17 W ൧൭ ബു ൧൯ പു ൫൯꠲
18 TH ൧൮ വ്യ ൨൦ പൂ ൫൬꠰ ൫൫꠰
19 F ൧൯ വെ ൨൧ ൫൩꠰ ൫൦꠰
20 S ൨൦ ൨൨ ൫൧꠰ ൪൬꠱
21 SUN ൨൧ ൨൩ പൂ ൫൦꠱ ൪൪
22 M ൨൨ തി ൨൪ ൫൦꠲ ൪൨꠱
23 TU ൨൩ ചൊ ൨൫ ൫൨ ൪൨꠱
24 W ൨൪ ബു ൧൦ ൨൬ ചി ൫൪꠲ ദ്വാ ൪൩꠲
25 TH ൨൫ വ്യ ൧൧ ൨൭ ചോ ൫൮꠰ ത്ര ൪൬꠰
26 F ൨൬ വെ ൧൨ ൨൮ ചോ ൨꠲ ൪൯꠲
27 S ൨൭ ൧൩ 🌚 ൨൯ വി ൮꠰ ൫൪꠰
28 SUN ൨൮ ൧൪ ൧൩꠰ പ്ര ൫൮꠰
29 M ൨൯ തി ൧൫ തൃ ൧൯꠰ പ്ര ൩꠰
30 TU ൩൦ ചൊ ൧൬ മൂ ൨൫ ദ്വി
[ 29 ] നവെംബർ.

കൎത്താവിന്റെ ധൎമ്മം നേരുള്ളതായി ഹൃദയത്തെ സന്തോഷിപ്പിക്കുന്നതാകുന്നു; ക
ൎത്താവിന്റെ കല്പന നിൎമ്മലമുള്ളതായി കണ്ണുകളെ പ്രകാശിപ്പിക്കുന്നതാകുന്നു. സങ്കീ. ൧൯, ൮.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൦ ൫൦ ൨൦ ൪൫
൧൦ ൫൦ ൩൧
൧൦ ൫൦ ൫൫ ൧൦ ൧൯
൧൧ ൪൯ ൧൦ ൪൩ ൧൧ ഷഷ്ഠിവൃതം.
൧൧ ൪൯ ൧൧ ൩൧ ൧൧ ൫൫
൧൧ ൪൯ ഉ. ൧൯ രാ. ൪൩
൧൧ ൪൯ ൩൧ ത്രീത്വം ക. ൨൪ാം ഞ.
൧൨ ൪൮ ൫൫ ൧൯
൧൨ ൪൮ ൪൩ ഏകാദശിവ്രതം.
൧൦ ൧൨ ൪൮ ൩൧ ൫൬
൧൧ ൧൨ ൪൮ ൨൦ ൪൪ പ്രദോഷവ്രതം.
൧൨ ൧൩ ൪൭ ൩൨
൧൩ ൧൩ ൪൭ ൫൭ ൨൧ പൌൎണ്ണമാസി.
൧൪ ൧൩ ൪൭ ൪൫ ൫൦꠱ നാഴികക്കു സങ്ക്രമം. ത്രീ
ത്വം ക. ൨൫ാം ഞ.
൧൫ ൧൩ ൪൭ ൩൩ ൫൭
൧൬ ൧൪ ൪൬ ൨൧ ൪൫
൧൭ ൧൪ ൪൬ ൧൯ ൫൩
൧൮ ൧൪ ൪൬ ൧൦ ൧൮ ൧൦ ൪൧ ഷഷ്ഠിവ്രതം. പെരളശ്ശേരി
ഷഷ്ഠി ആരാധന.
൧൯ ൧൪ ൪൬ ൧൧ ൧൧ ൩൦
൨൦ ൧൫ ൪൫ ൧൧ ൫൪ ഉ.തി. ൧൮
൨൧ ൧൫ ൪൫ രാ. ൪൨ ത്രീത്വം ക. ൨൬ാം ഞ.
൨൨ ൧൫ ൪൫ ൩൨ ൫൬
൨൩ ൧൫ ൪൫ ൨൦ ൫൦ ഏകാദശിവ്രതം.
൨൪ ൧൫ ൪൫ ൧൪ ൪൦
൨൫ ൧൬ ൪൪ ൨൮ പ്രദോഷവ്രതം.
൨൬ ൧൬ ൪൪ ൫൨ ൨൦
൨൭ ൧൬ ൪൪ ൪൮ ൧൨ അമാവാസി.
൨൮ ൧൬ ൪൪ ൩൬ ൧ാം ആഗമനനാൾ.
൨൯ ൧൭ ൪൩ ൨൪ ൪൯
൩൦ ൧൭ ൪൩ ൧൨ ൩൬ അന്ത്രയൻ.
[ 30 ]
DECEMBER. ദിസെംബർ.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨൭ാം തിയ്യതി. വൃശ്ചികം — ധനു. ൧൨ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൫൧
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 W ചൊ ൧൭ വൃശ്ചികം. ശബാൽ.


൧൨൯൨
പൂ ൩൦꠱ തൃ ൧൨꠱
2 TH ബു ൧൮ ൩൫꠰ ൧൬꠰
3 F വ്യ ൧൯ തി ൩൯꠱ ൧൯꠰
4 S വെ ൨൦ ൪൨꠱ ൨൧꠰
5 SUN ൨൧ ൪൪꠱ ൨൨
6 M ൨൨ പൂ ൪൫꠱ ൨൧꠰
7 TU തി ൨൩ ൧൦ ൪൫꠰ ൧൯꠰
8 W ചൊ ൨൪ ൧൧ രേ ൪൩꠲ ൧൬꠰
9 TH ബു ൨൫ ൧൨ ൪൧꠰ ൧൨
10 F ൧൦ വ്യ ൨൬ ൧൩ ൩൮ ദ്വാ ൬꠲
11 S ൧൧ വെ ൨൭ ൧൪ കാ ൩൪꠰ ത്ര
12 SUN ൧൨ ൨൮ 🌝 ൧൫ രോ ൨൯ ൫൪꠲
13 M ൧൩ ൨൯ ൧൬ ൨൫꠲ പ്ര ൪൮꠰
14 TU ൧൪ തി ൩൦ ൧൭ തി ൨൧꠰ ദ്വി ൪൧꠲
15 W ൧൫ ചൊ ൧൦൫൧


ധനു.
൧൮ പു ൧൭꠰ തൃ ൩൬
16 TH ൧൬ ബു ൧൯ പൂ ൧൪ ൩൦꠱
17 F ൧൭ വ്യ ൨൦ ൧൧꠱ ൨൬
18 S ൧൮ വെ ൨൧ ൧൦ ൨൨꠲
19 SUN ൧൯ ൨൨ പൂ ൯꠱ ൨൧
20 M ൨൦ ൨൩ ൧൦꠰ ൨൦꠰
21 TU ൨൧ തി ൨൪ ൧൨꠰ ൨൦꠲
22 W ൨൨ ചൊ ൨൫ ചി ൧൫꠰ ൨൨꠱
23 TH ൨൩ ബു ൨൬ ചൊ ൧൯꠰ ൨൫꠱
24 F ൨൪ വ്യ ൧൦ ൨൭ വി ൨൪ ദ്വാ ൨൯꠰
25 S ൨൫ വെ ൧൧ ൨൮ ൨൯꠱ ത്ര ൩൩꠲
26 SUN ൨൬ ൧൨ ൨൯ തൃ ൩൫ ൩൮꠱
27 M ൨൭ ൧൩ 🌚 ൩൦ മൂ ൪൦꠲ ൪൩
28 TU ൨൮ തി ൧൪ ദുല്ഹദു. പൂ ൪൬꠱ പ്ര ൪൮
29 W ൨൯ ചൊ ൧൫ ൫൧꠲ ദ്വി ൫൨꠰
30 TH ൩൦ ബു ൧൬ തി ൫൬꠱ തൃ ൫൫꠲
31 F ൩൧ വ്യ ൧൭ തി ൫൮꠱
[ 31 ] ദിസെംബർ.

നിനക്കുള്ളവരെ കാണ്മാൻ നിന്റെ വീട്ടിൽ ചെന്നു, കൎത്താവു നിന്നിൽ കനിഞ്ഞു
ചെയ്തിട്ടുള്ളതൊക്കെയും പ്രസ്താപിക്ക. മാൎക്ക. ൭, ൧൯.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൭ ൪൩ ൨൬
൧൭ ൪൩ ൫൦ ൧൦ ൧൪
൧൮ ൪൨ ൧൦ ൩൮ ൧൧
൧൮ ൪൨ ൧൧ ൧൧ ൪൮ ഷഷ്ഠിവ്രതം.
൧൮ ൪൨ ൧൧ ൫൮ രാ. ൨൦ ൨ാം ആഗമനനാൾ.
൧൮ ൪൨ ഉ. ൪൪
൧൮ ൪൨ ൩൨ ൫൬
൧൯ ൪൧ ൨൦ ൪൦
൧൯ ൪൧ ൨൪ ഗുരുവായൂര ഏകാദശിവ്രതം.
൧൦ ൧൯ ൪൧ ൫൨ ൧൬ പ്രദോഷവ്രതം.
൧൧ ൧൯ ൪൧ ൪൦ കാൎത്തിക.
൧൨ ൧൯ ൪൧ ൨൯ ൫൩ പൌൎണ്ണമാസി. ൩ാം ആഗ
മനനാൾ.
൧൩ ൨൦ ൪൦ ൧൮ ൪൨
൧൪ ൨൦ ൪൦ ൩൦ ൨൧ നാഴികക്കു സങ്ക്രമം.
൧൫ ൨൦ ൪൦ ൫൪ ൧൮ കീഴൂർ അമ്പലത്തിൽ ഉത്സവം.
൧൬ ൨൦ ൪൦ ൪൮ ൧൨
൧൭ ൨൦ ൪൦ ൩൬ ൧൦
൧൮ ൨൧ ൩൯ ൧൦ ൨൪ ൧൦ ൪൮ ഷഷ്ഠിവ്രതം.
൧൯ ൨൧ ൩൯ ൧൧ ൧൨ ൧൧ ൩൬ ൪ാം ആഗമനനാൾ.
൨൦ ൨൧ ൩൯ രാവിലെ ഉ.തി. ൨൪
൨൧ ൨൧ ൩൯ ൫൮ ൧൨
൨൨ ൨൧ ൩൯ ൩൬
൨൩ ൨൧ ൩൯ ൨൬ ൫൦ ഏകാദശിവ്രതം. മേലൂർ ഊട്ടു
൨൪ ൨൦ ൪൦ ൧൪ ൩൮
൨൫ ൨൦ ൪൦ ൨൬ പ്രദോഷവ്രതം. ക്രിസ്തുവി
[ന്റെ ജനനദിനം.
൨൬ ൨൦ ൪൦ ൫൧ ൧൫ സ്തേഫാൻ. ക്രി. ജ. ക. ഞ.
൨൭ ൨൦ ൪൦ ൩൯ അമാവാസി. യോഹന്നാൻ
സുവിശേഷകൻ.
൨൮ ൧൯ ൪൧ ൨൯ ൫൩
൨൯ ൧൯ ൪൧ ൧൭ ൪൧
൩൦ ൧൯ ൪൧ ൨൯
൩൧ ൧൯ ൪൧ ൫൩ ൧൭ സില്പസ്തർ.
[ 32 ] ഗ്രഹസ്ഥിതികൾ.

ദൃക്സിദ്ധം.

കൊല്ലം ൧൦൫൦ മകരം ൧ാം൹ മുതൽ ൧൦൫൧ ധനു ൧ാം൹ വരെ.

ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു
രാശി
തിയ്യതി ൨൦ ൨൦ ൧൯
ഇലി ൧൦ ൪൦ ൨൧ ൫൫ ൩൬
ഗതി ൩൪ ൧൦൮ ൩൧ ൩.വ

കുംഭം

രാശി ൧൦ ൧൧
തിയ്യതി ൧൬ ൧൩ ൨൩ ൨൮
ഇലി ൨൫ ൨൬ ൧൨ ൧൮ ൧൬ ൩൭
ഗതി ൩൨ ൬൭ ൫൮ ൩.വ

മീനം

രാശി ൧൦ ൧൧
തിയ്യതി ൨൧ ൧൩ ൧൪ ൨൬ ൨൭
ഇലി ൫൯ ൨൩ ൩൦ ൧൬ ൫൨
ഗതി ൨൯ ൨൬.വ ൪.വ ൬൭ ൩.വ


മേടം

രാശി ൧൧ ൧൦ ൧൧
തിയ്യതി ൧൦ ൧൯ ൨൯ ൨൫
ഇലി ൧൧ ൪൧ ൧൪ ൩൮ ൫൩ ൨൩
ഗതി ൧൯ ൧൦൩ ൮.വ ൬൯ ൩.വ


എടവം

രാശി ൧൧ ൧൦ ൧൧
തിയ്യതി ൧൨ ൨൫ ൨൩
ഇലി ൪൪ ൩൬ ൩൦ ൪൦ ൪൮
ഗതി ൧൧൦ ൬.വ ൭൩ ൩.വ

മിഥുനം

രാശി ൧൦ ൧൧
തിയ്യതി ൨൩ ൨൯ ൨൨
ഇലി ൪൫ ൪൧ ൪൨
ഗതി ൭.വ ൪൭ ൭൩ ൧.വ ൩.വ
[ 33 ] കൎക്കിടകം
ചൊവ്വ ബുധൻ വ്യാഴം ശുക്രൻ ശനി രാഹു
രാശി ൧൦ ൧൧
തിയ്യതി ൧൪ ൧൧ ൨൦
ഇലി ൨൩ ൫൪ ൪൭ ൧൦ ൩൭ ൨൭
ഗതി ൩. വ ൧൫ ൭൨ ൪. വ ൩. വ

ചിങ്ങം

രാശി ൧൧
തിയ്യതി ൨൪ ൨൦ ൨൮ ൧൮
ഇലി ൨൯ ൩൯ ൨൨ ൧൧ ൫൫ ൪൩
ഗതി ൧൭ ൧൦൪ ൭൪ ൬.വ ൩. വ


കന്നി

രാശി ൧൧
തിയ്യതി ൧൮ ൧൯ ൨൮ ൨൫ ൧൭
ഇലി ൧൮ ൨൩ ൩൬ ൩൩ ൩൩
ഗതി ൨൯ ൯൨ ൧൨ ൭൪ ൩.വ ൩. വ


തുലാം

രാശി ൧൧
തിയ്യതി ൧൯ ൧൫ ൨൪ ൧൫
ഇലി ൧൨ ൪൧ ൫൩ ൩൨ ൩൧
ഗതി ൩൫ ൪.വ ൧൪ ൭൫ ൩. വ

വൃശ്ചികം

രാശി ൧൧
തിയ്യതി ൨൪ ൧൧ ൨൨ ൧൩ ൨൫ ൧൩
ഇലി ൫൬ ൧൬ ൧൮ ൫൫
ഗതി ൩൯ ൫൦ ൧൪ ൭൫ ൩. വ

ധനു

രാശി ൧൦ ൧൧
തിയ്യതി ൧൪ ൨൪ ൨൮ ൨൦ ൨൭ ൧൨
ഇലി ൧൧ ൩൦ ൫൩ ൨൦
ഗതി ൪൧ ൧൦൬ ൧൨ ൭൫ ൩. വ
[ 34 ] ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ രണ്ട് സൂൎയ്യഗ്രഹണങ്ങൾ സംഭവിക്കുന്ന
തിൽ മലയാളത്തിൽ ഒന്ന പ്രത്യക്ഷമാകും.

൧. ഏപ്രിൽ ൬ാം ൹ (മീനം ൨൫ാം ൹) ചൊവ്വാഴ്ച പകൽ സൂ
ൎയ്യഗ്രഹണസംഭവം.

സ്പൎശകാലം മണി ൧൦ മിനുട്ട ൩൬
മദ്ധ്യകാലം " ൧൧ " ൪൪
മോചനകാലം " " ൧൮
ആദ്യന്തം " " ൪൨

ഈ ഗ്രഹണം മലയാളത്തിൽ എല്ലാടവും ആദ്യന്തം പ്രത്യക്ഷ
മാകും സൂൎയ്യബിംബത്തിന്റെ നിരൃതികോണിൽനിന്ന സ്പൎശനം
അഗ്നികോണിൽ മോചനം ഗ്രഹണമദ്ധ്യകാലം സൂൎയ്യബിംബം
അരെഅരക്കാൽ മണ്ഡലം ഗ്രസിച്ചിരിക്കും ആദ്യന്തം രേവതി ന
ക്ഷത്രത്തിൽ ഗ്രഹണാരംഭം പുണ്യസമയം.

൨. സെപ്തെംബർ ൨൯ാം ൹ (കന്നി ൧൪ാം ൹ ബുധനാഴ്ച
വൈകുന്നേരം സംഭവിക്കുന്ന സൂൎയ്യഗ്രഹണം അസ്തമാനത്തിന്ന
സ്പൎശമാകയാൽ ഈ ഗ്രഹണം മലയാളത്തിൽ പ്രത്യക്ഷമാകയില്ല. [ 35 ] അനാഥന്മാരായ കുട്ടികൾ.

വലിയ ഒരു നഗരത്തിൽ ഗേരിങ്ങ് എന്ന ധനവാൻ ഭാൎയ്യയു
മായി വളരെ കാലം ജീവിച്ചിരുന്നശേഷം ഇരുവരും ദീനം പിടിച്ചു
മരിച്ചപ്പൊൾ അവരുടെ രണ്ടു മക്കളായ ഒരു പുത്രനും ഒരു പുത്രി
യും അനാഥന്മാരായി ലോകത്തിൽ ശേഷിച്ചിരുന്നു. പുത്രൻ ക
ച്ചവടം പഠിച്ചു ബഹു പ്രാപ്തനായി, ഒരു വലിയ ഉദ്യോഗം കിട്ടി
യശേഷം, സുശീലമുള്ള ഒരു പെണ്ണിനെ വേട്ടു, സൌഖ്യത്തോടെ
പാൎക്കുന്ന കാലത്തിൽ, അവനു രണ്ടു പുത്രിമാരും ഒരു പുത്രനും ജ
നിച്ചു. ഇതിന്നിടയിൽ ലഘുമനസ്സുകാരനായ ഒരു ബാല്യക്കാരൻ
ഇവന്റെ പെങ്ങളെ വിവാഹത്തിന്നു ചോദിച്ചപ്പോൾ, അവൻ
എത്ര വിരോധം പറഞ്ഞാലും, അവൾ അതൊന്നും കൂട്ടാക്കാതെ,
ആ ആളിനാൽ വിവാഹം കഴിക്കപ്പെട്ടു അവനോടു കൂട വേറിട്ടു
പാൎത്തു. അതുനിമിത്തം അവൻ വളരെ കോപിച്ചു സഹോദരി
അറിയാതെ കണ്ടു തന്റെ പണി ഉപേക്ഷിച്ചു, നഗരത്തെ വിട്ടു
പരന്ത്രീസ്സുരാജ്യത്തേക്കു യാത്രയായി, പരിസിനഗരത്തിൽ ഒർ
ഉദ്യോഗം കിട്ടിയാറെ ഭാൎയ്യയെയും കുട്ടികളെയും അവിടേക്കു വരു
ത്തി, ഇനി ഒരു കാലത്ത എങ്കിലും പെങ്ങളുടെ മുഖത്തെ കാണ
രുതു എന്നു നിശ്ചയിച്ചു പാൎത്തു. പിന്നെ ആ പെങ്ങളുടെ ഭൎത്താ
വു ദുൎന്നടപ്പുകൊണ്ടു അവളുടെ മുതൽ എല്ലാം ചെലവഴിച്ചശേഷം
ഭാൎയ്യയെയും ഒന്നര വയസ്സുള്ള പെണ്കുട്ടിയെയും വിട്ടു, ഒർ അന്യ
രാജ്യത്തിലേക്കു പോയികളവാൻ വേണ്ടി ഒരു കപ്പലിൽ കയറി പു
റപ്പെട്ടു. കുറയ കാലം കഴിഞ്ഞാറെ ആ കപ്പൽ കൊടുങ്കാറ്റിനാൽ
തകൎന്നു, കയറിയിരുന്ന സകല പ്രാണികളോടും കൂടെ വെള്ള
ത്തിൽ മുങ്ങിപ്പോയി എന്ന വൎത്തമാനം എത്തുകയും ചെയ്തു.

ഈ പറഞ്ഞ സംഗതികൾ നിമിത്തം ആ പെണ്ണിന്നു വളരെ
വ്യസനവും ദീനവും വന്നതിനെ ആ നഗരത്തിൽ പാൎത്തിരുന്ന
ദൈവഭക്തിയുള്ള ഒരു വിധവ അറിഞ്ഞു, അവൾ ഉണ്ടായ വീട്ടിൽ
ചെന്നു വസ്തുത എല്ലാം കണ്ടു, കരഞ്ഞു ദുഃഖിക്കുന്നവളോടും കൂടെ
കരഞ്ഞു ദുഃഖിച്ചു: എന്റെ ഭൎത്താവും ചെറിയ പെണ്കുട്ടിയും മരി
ച്ചതിനാൽ ഞാനും ദുഃഖിത തന്നെ, എന്നാലും എന്നാൽ കഴിയുന്ന
തു ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യും; അദ്ധ്വാനിച്ചു നാൾ കഴി
യുന്നവൾ എങ്കിലും, സുഖമുള്ള ഒരു പുര ഉണ്ടു, അതിൽ നിങ്ങൾ [ 36 ] ക്കും, നിങ്ങളുടെ കുട്ടിക്കും സൌഖ്യത്തോടെ പാൎക്കാം, എന്റെ ആ
ഹാരം ദൈവാനുഗ്രഹത്താൽ മൂന്നു പേരായ നമുക്കു മതിയാകും എ
ന്നു പറഞ്ഞു അവളെയും കുട്ടിയെയും കൂട്ടിക്കൊണ്ടു തന്റെ പുര
യിൽ ആക്കിപ്പാൎപ്പിച്ചു. എന്നാറെയും ആ പെണ്ണിനു സൌഖ്യം
വരാതെ, ദീനം വൎദ്ധിച്ചു വൎദ്ധിച്ചു കൊണ്ടതിനാൽ, ആറു മാസ
ത്തിന്നകം മരിക്കയും ചെയ്തു. അന്നു തുടങ്ങി വിധവ അനാഥയാ
യ ആ കുട്ടിയെ സ്വന്തമകളെ പോലെ വിചാരിച്ചു, എല്ലാ നല്ല
പ്രവൃത്തികളെയും ദൈവഭയത്തെയും ശീലിപ്പിച്ചു, ഉത്തമ വഴി
യിൽ നടത്തിപോന്നു. ഇവൾ എന്റെ പെറ്റ അമ്മ അല്ല എ
ന്നു കുട്ടി അറിയാതെ, സൌഖ്യത്തോടെ ജീവിച്ചു വളൎന്നു.

പിന്നെ ആ കുട്ടിക്കു എകദേശം പതിനെട്ടു വയസ്സായപ്പോൾ
അമ്മ ദീനം പിടിച്ചു വലഞ്ഞതിനാൽ ദാരിദ്ര്യവും കഷ്ടവും നന്ന
വൎദ്ധിച്ചു വന്നു. ആ കഷ്ട കാലത്തിൽ കുട്ടി ദീനക്കാരത്തിയായ അ
മ്മയെ നല്ലവണ്ണം നോക്കിയതല്ലാതെ, ചെലവിന്നു വേണ്ടുന്ന
പണം കിട്ടേണ്ടതിന്നു രാപ്പകൽ അദ്ധ്വാനിച്ചു പണി എടുത്തു.
അതിനാൽ അമ്മെക്കു വളരെ വ്യസനം ഉണ്ടായി. ഒരു ദിവസം:
അല്ലയോ പ്രിയ കുട്ടിയേ! ഞാൻ ദീനത്തിൽ വലഞ്ഞതിനാൽ നീ
ഇത്ര അദ്ധ്വാനിക്കേണ്ടി വന്നതു നിമിത്തം എനിക്കു വളരെ സ
ങ്കടം ഉണ്ടു, എങ്കിലും ഞാൻ ഇനി അല്പനേരം മാത്രം നിന്നോടു കൂ
ടെ ഇരിക്കുന്നുള്ളൂ. ദൈവം എന്നെ വേഗത്തിൽ തന്റെ അടുക്കൽ
ചേൎത്തുകൊള്ളും. പിന്നെ ഞാൻ പോയശേഷം നിനക്കു ഒരൊറ്റ
ശരീരം മാത്രമെ രക്ഷിപ്പാൻ ആവശ്യമാകകൊണ്ടു, കുറയ ആശ്വാ
സം ഉണ്ടാകുമല്ലൊ എന്നു വളരെ ആദരഭാവത്തോടെ പറഞ്ഞ
പ്പോൾ, കുട്ടി പൊട്ടിക്കരഞ്ഞു: അയ്യോ പ്രിയ അമ്മേ, അങ്ങിനെ
പറയരുതേ ഞാൻ എത്ര അദ്ധ്വാനിക്കേണ്ടി വന്നാലും വേണ്ടതി
ല്ല, നിങ്ങൾ ജീവിച്ചാൽ മതി എന്നു കണ്ണീർ ഓലോല പറയുന്ന
സമയത്തു, അവർ പടിവാതില്ക്കൽനിന്നു ഒരു ശബ്ദം കേൾക്ക
യാൽ കുട്ടി ചെന്നു നോക്കി. നരപിടിച്ചൊരു അന്യരാജ്യക്കാരനെ
കണ്ടു തൊഴുതു, അഭിഷ്ടം ചോദിച്ചപ്പൊൾ: നിന്റെ അമ്മയെ
കാണ്മാൻ കഴിയുമോ എന്നു ചോദിച്ചു. അതിന്നു ആ കുട്ടി: അ
മ്മെക്കു കുറയ ദീനം ഉണ്ടാകകൊണ്ടു അവളെ കാണ്മാൻ പ്രയാ
സം എന്ന ഉത്തരം പറഞ്ഞാറെ, അന്യരാജ്യക്കാരൻ: എത്രയും തി
രക്കുള്ളൊരു കാൎയ്യം ഉണ്ടാകകൊണ്ടു, അമ്മയെ ഇപ്പൊൾ തന്നെ [ 37 ] കാണേണ്ടിയിരുന്നു എന്നു പറഞ്ഞു വളരെ മുട്ടിച്ചതുകൊണ്ടു, കുട്ടി
അവനെ അമ്മയുടെ അടുക്കൽ കൊണ്ടുപോയി.

പിന്നെ അമ്മ അന്യരാജ്യക്കാരനോടു കുശലം പറഞ്ഞു ഇരി
പ്പാൻ കൊടുപ്പിച ശേഷം, കുട്ടിയെ അസാരം പറഞ്ഞയക്കേണം
എന്നു അവൻ അപേക്ഷിച്ച പ്രകാരം കുട്ടി പുറത്തു പോയി. പി
ന്നെ അവൻ: ഈ കുട്ടി നിങ്ങളുടെ സ്വന്ത മകളോ എന്നു ചോദി
ച്ചാറെ അമ്മ: എന്റെ സ്വന്ത മകൾ അല്ല. അവൾ ഏകദേശം
രണ്ടു വയസ്സായപ്പോൾ പെറ്റ അമ്മ മരിച്ചു. പിന്നെ ഞാൻ അ
വളെ സ്വന്ത മകളെ പോലെ വിചാരിച്ചു ഇതുവരെയും രക്ഷിച്ച
ശേഷം, അവൾ ഇപ്പോൾ എന്നെ രക്ഷിക്കുന്നു എന്നു പറഞ്ഞു.
എന്നാറെ അന്യരാജ്യക്കാരൻ: നിങ്ങൾ എന്റെ പെങ്ങൾക്കും അ
വളുടെ കുട്ടിക്കും വേണ്ടി ചെയ്തതെല്ലാം എനിക്കു അറിഞ്ഞിരിക്കു
ന്നു; നിങ്ങൾ ഇല്ലെങ്കിൽ അമ്മയും മകളും വെറുതെ നശിക്കുമാ
യിരുന്നുവല്ലൊ. എന്നതു കേട്ട അമ്മ ഒന്നു ഞെട്ടി: എന്നാൽ നി
ങ്ങൾ മരിച്ചു പോയ എന്റെ സ്നേഹിതയുടെ ആങ്ങള തന്നെ
യോ എന്നു ചോദിച്ചു. ഞാൻ അവൻ തന്നെ. അവളുടെ വിവാ
ഹം നിമിത്തം ഞാൻ വളരെ കോപിച്ചു രാജ്യത്തെ വിട്ടു, ഇനി സ
ഹോദരിയുടെ മുഖത്തെ കാണരുതു എന്നു നിശ്ചയിച്ചു പരിസി ന
ഗരത്തിലേക്കു പോയി പാൎത്തു. കാലക്രമേണ ഞാൻ വളരെ ധ
നം ശേഖരിച്ചു ഭാൎയ്യാപുത്രന്മാരോട്ടം കൂട സുഖിച്ചുകൊണ്ടിരിക്കു
മ്പോൾ പകരുന്ന ഒരു വ്യാധി ഇളകി പലൎക്കും നാശം വന്ന ശേ
ഷം, അതു എന്റെ വീട്ടിലും എത്തിയതിനാൽ ഭാൎയ്യയും കുട്ടികൾ
മൂവരും മരിച്ചു ഞാനും ദീനം പിടിച്ചു വളരെ നേരം മരിപ്പാറായി കി
ടന്നു; ഗുണം വരികയില്ല എന്നു വൈദ്യന്മാർ നിശ്ചയിച്ചു എന്നെ
ഉപേക്ഷിച്ചു. ഈ സങ്കടകാലത്തിൽ ഞാൻ ദൈവത്തെ ഓൎത്തു
പൂൎണ്ണ മനസ്സുകൊണ്ടു അന്വേഷിക്കയാൽ അവൻ കൎത്താവായ
യേശുമൂലം എന്റെ എല്ലാ പാപങ്ങളെയും ക്ഷമിച്ചു, എന്റെ
ഹൃദയം സന്തോഷവും സമാധാനവും കൊണ്ടു നിറെച്ചു വെ
ച്ചു. ഇങ്ങിനെ ഞാൻ ദൈവത്തിന്റെ സ്നേഹത്തെയും ക്ഷമ
യെയും അനുഭവത്താൽ അറിഞ്ഞ ശേഷം, അതുവരെയും എ
ന്റെ പെങ്ങളുടെ നേരെ ഹൃദയത്തിൽ ഉറച്ചുനിന്ന കോപം നീ
ങ്ങി, കൎത്താവു എന്നോടു ക്ഷമിച്ചതു പോലെ അവളോടു ക്ഷമി
പ്പാൻ നിശ്ചയിച്ചു. അന്നു തുടങ്ങി എന്റെ ദീനം മാറി. പിന്നെ
എനിക്കു പൂൎണ്ണ സൌഖ്യമായാറെ, ഞാൻ പരിസിയിലുള്ള എ [ 38 ] ന്റെ വീടും മറ്റും വിറ്റു പണം എല്ലാം സ്വരൂപിച്ചും കൊണ്ടു
എന്റെ സഹോദരിയെ അന്വേഷിപ്പാൻ ഇവിടെ വന്നു. അവ
ൾ ഏകദേശം പതിനാറു സംവത്സരത്തിന്നു മുമ്പെ മരിക്കയും, മ
രണത്തോളം നിങ്ങൾ അവളെയും ഇന്നെയോളം അവളുടെ കുട്ടി
യെയും രക്ഷിക്കയും ചെയ്തു എന്നു ഞാൻ ഇവിടെ വന്ന ശേഷം
മാത്രം അറിഞ്ഞു എന്നു അവൻ പറഞ്ഞു. എന്നതിന്റെ ശേഷം
അവൻ മരുമകളെയും വിളിച്ചു വസ്തുത എല്ലാം അറിയിച്ചു: നീ
എന്റെ കൂട പോരുന്നു എങ്കിൽ എന്റെ എല്ലാ ധനവും നിന്റെ
അവകാശം തന്നെ, എന്നതു കേട്ട ആ കുട്ടി: കാരണവരോടു കൂട
പോരേണ്ടതിന്നു എനിക്കു സന്തോഷം തന്നെ, എങ്കിലും എന്റെ
അമ്മ ജീവിക്കുവോളം ഞാൻ അവളെ വിടുക ഇല്ല നിശ്ചയം എ
ന്നു കരഞ്ഞും കൊണ്ടു പറഞ്ഞപ്പോൾ, അവൻ വളരെ പ്രസാദി
ച്ചു: ഹാ പ്രിയ കുട്ടിയേ, അമ്മയെ നീ വിടേണ്ടാ ഞാൻ നിങ്ങ
ളെ ഇരുവരെയും രക്ഷിക്കും എന്നു ചൊല്ലി അവിടെ തന്നെ പാ
ൎപ്പാൻ നിശ്ചയിച്ചു. ആ ദിവസം തുടങ്ങി അമ്മയുടെ ദീനം സൌ
ഖ്യമായി പോയി, ആ മൂവരും വളരെ കാലമായി ഒരുമിച്ചു പാൎത്തു
ദൈവത്തെ സ്തുതിച്ചും കൊണ്ടു ജീവിച്ചിരുന്നു.

ഒരു പട.

തെക്കൻ സമുദ്രത്തിലെ രയപേയ എന്ന തുരുത്തിയിൽ
൧൮൪൬ ാമതിൽ അതിശയമായ ഒരു പട സംഭവിച്ചു. അക്കാല
ത്തിന്നു മുമ്പെ തഹിതി എന്ന ദ്വീപിൽ പാൎക്കുന്ന ജനങ്ങൾ ദൈ
വവചനം കേട്ട ക്രിസ്തുമതത്തെ കെക്കൊള്ളുന്ന സമയത്തു
രയപേയ എന്ന തുരുത്തിയിലെ രാജാവായ തമ്മത്തൊവ അവി
ടെ പാൎക്കയാൽ താനും ക്രിസ്തുവിൽ വിശ്വസിച്ചു.

പിന്നെ ആ രാജാവു തന്റെ രാജ്യത്തിലേക്കു മടങ്ങി ചെന്നു,
പ്രജകളെ എല്ലാവരെയും കൂട്ടി, താൻ തഹിതിയിൽനിന്നു കണ്ടും
കേട്ടുമുള്ളതൊക്കയും അവരോടു അറിയിക്കയും, അവരുടെ മനസ്സു
എന്തു എന്നു ചോദിക്കയും ചെയ്തപ്പോൾ, ഒരു കൂട്ടം ആളുകൾ രാ
ജാവിനോടു ചേൎന്നു ക്രിസ്തുമതത്തെ കൈക്കൊണ്ടു; ശേഷമുള്ള
വർ നീരസഭാവം കാട്ടി: ഞങ്ങൾ ഇന്നെയോളം സേവിച്ചിരുന്ന [ 39 ] ദേവരെ ഇനിയും സേവിക്കും എന്നു പറഞ്ഞു. എന്നാറെ രാജാ
വു: അങ്ങിനെ ആകട്ടെ, ഈ കാൎയ്യത്തിൽ ഒരു നിൎബ്ബന്ധവും ഇ
ല്ല, അവനവനു നന്നായി തോന്നുന്ന വഴിയിൽ നടക്കട്ടെ എന്നു
കല്പിച്ചു, അവരെ സമാധാനത്തോടെ പറഞ്ഞയച്ചു.

കുറയ കാലം കഴിഞ്ഞ ശേഷം ആ രാജാവിന്നു കഠിനമുള്ള ദീ
നം പിടിച്ചു. അതു നിമിത്തം ക്രിസ്ത്യാനികൾ വളരെ വ്യസനിച്ചു,
രാജാവിന്നു വേണ്ടി പ്രാൎത്ഥിക്കയും, വൈദ്യന്മാർ ഓരോന്നു ചികി
ത്സിക്കയും ചെയ്തതിനാൽ ഒരു ഫലവും കണ്ടില്ല. രാജാവു അന്ത
രിക്കും എന്നു എല്ലാവൎക്കും ഒരു ബോധം വന്നു. അങ്ങിനെ ഇരി
ക്കുമ്പോൾ ഒരു പ്രമാണി വിശ്വാസികളെ എല്ലാവരെയും കൂട്ടി
വിളിച്ചു തോഴരേ, ദൈവത്തിന്റെ ശാപം നമ്മിൽ തട്ടി എന്നു
എനിക്കു തോന്നുന്നു. ജീവനുള്ള ദൈവത്തെ ആരാധിച്ചു കൊൾ
വാൻ തുടങ്ങി എങ്കിലും, മുമ്പെ സേവിച്ചിരുന്ന ദേവനായ ഒ
റൊവിന്റെ വിഗ്രഹം ഇന്നെയോളം അവന്റെ അമ്പലത്തിൽ
തന്നെ ഇരിക്കുന്നു. ഈ കാൎയ്യം നിമിത്തം കത്താവു നമ്മെ ശി
ക്ഷിപ്പാൻ വേണ്ടി രാജാവിനെ നമ്മുടെ ഇടയിൽനിന്നു എടുപ്പാ
ൻ പോകുന്നു എന്നു പറഞ്ഞപ്പോൾ, എല്ലാവരും സമ്മതിച്ചു ആ
ലോചന കഴിച്ചു, ഒക്കത്തക്ക അമ്പലത്തിലേക്കു ചെന്നു അതിന്നു
തീ കൊടുത്തു ദേവനോടു കൂട ചുട്ടു കളഞ്ഞു.

ഇതിൻ നിമിത്തം ബിംബാരാധനക്കാർ കോപമത്തരായി, ദേ
വനോടു കൂടെ അമ്പലത്തെയും ചുട്ടവരെ മുടിച്ചു കളയേണം എ
ന്നു നിശ്ചയിച്ചു. അതുകൊണ്ടു ആയുധം പിടിപ്പാൻ പ്രാപ്തി
യുള്ള വീരന്മാർ കൂടിയതല്ലാതെ, അവർ തഹാ എന്ന തുരുത്തിയി
ൽ വാണിരുന്ന രാജാവായ ഫെനുവഫേഹൊവിനെയും സൈന്യ
ത്തോടെ സഹായത്തിന്നു വിളിപ്പിച്ചു. പടെക്കു കോപ്പു ഒരുക്കി
വെച്ചപ്പോൾ അവർ ഒരു വലിയ പന്തലിനെ കെട്ടി, ചുറ്റും
ബഹു വിറക കൂട്ടങ്ങൾ ഇട്ടു, പോരിൽനിന്നു പിടി കിട്ടുന്ന ക്രിസ്ത്യാ
നികളെ ഒക്കയും അതിൽ ആക്കി ചുടുവാൻ നിശ്ചയിച്ചു.

ക്രിസ്ത്യാനികൾ ഇതിനെ കേട്ടപ്പോൾ അവർ ഭയപ്പെട്ടു, കാ
ൎയ്യത്തെ ഒത്തു തീൎപ്പാൻ വേണ്ടി സ്ഥാനാപതികളെ ബിംബാരാധി
കളുടെ അടുക്കൽ അയച്ചു. ആയവരെ അവർ നിന്ദിച്ചു: ദേവനെ
ചുടുന്നവർ തീയുടെ രുചി അനുഭവിക്കുന്നതല്ലാതെ ഈ കാൎയ്യം
തീരുകയില്ല നിശ്ചയം എന്നു ചൊല്ലി, അവരെ വെറുതെ മടക്കി
അയച്ചു. എന്നാറെ ഇനി ദൈവം മാത്രമെ തുണ എന്നു ക്രിസ്ത്യാ [ 40 ] നികൾ കണ്ടു പ്രാൎത്ഥിച്ചുംകൊണ്ടു പോരിനായി ഒരുങ്ങി നിന്നു.

പടവെട്ടിയനാൾക്കു മുമ്പെയുള്ള രാത്രി മുഴുവനും ബിംബാരാ
ധികൾ ഭക്ഷിച്ചും കുടിച്ചും നമുക്കു പ്രയാസം കൂടാതെ ഒരു വലിയ
ജയം ഉണ്ടാകും എന്നു തങ്ങളുടെ പൂജാരികളുടെ വെളിച്ചപ്പാടുകൾ
കേട്ടു രസിച്ചും, കൈക്കൽ അകപ്പെടുന്ന ക്രിസ്ത്യാനികളെ ഹിംസി
പ്പാൻ പോകുന്ന വിധത്തെ ഓൎത്തു ഗൎവിച്ചുംകൊണ്ടു നേരം പോ
ക്കുന്ന സമയത്തിൽ, ക്രിസ്ത്യാനികൾ തങ്ങളുടെ പാളയത്തെ ഉറപ്പി
പ്പാൻ വേണ്ടി കല്ലുകളെ കൂട്ടി ഒരു മതിലിനെ കെട്ടി ദൈവത്തോ
ടു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു.

വെളുക്കുമ്പോൾ ബിംബാരാധികൾ കൊടിക്കൂറകൾ പാറിച്ചും
പെരിമ്പറ മുഴങ്ങിച്ചും ആൎപ്പു വിളിച്ചുംകൊണ്ടു തോണികളിൽ ക
യറി ക്രിസ്ത്യാനികളുടെ പാളയത്തിന്നു അണഞ്ഞു വരുന്നതു കണ്ടു
എങ്കിലും, ഒരു മണൽതിട്ട നിമിത്തം അവൎക്കു ഒരു നാഴിക ഇപ്പു
റം മാത്രം കര പിടിക്കേണ്ടതിന്നു സംഗതി വന്നു. അങ്ങിനെ ഇ
രിക്കുമ്പോൾ ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ ബഹു പ്രാപ്തനായ ഒരു
പടനായകൻ ഇതിന്നിടയിൽ സൌഖ്യപ്പെട്ട രാജാവിന്റെ തി
രുമുമ്പിൽ ചെന്നു: ശത്രുക്കൾ കരെക്കു ഇറങ്ങുന്നതിൽ തന്നെ അ
വരെ എതിരിടാം എന്നു പറഞ്ഞതിനെ കേട്ടു സമ്മതിച്ചു, സൈ
ന്യത്തെ എല്ലാം കൂട്ടി ചേൎത്തു അവരുമായി മുട്ടുകുത്തി: അല്ലയൊ
ജീവനുള്ള ദൈവമേ, ഈ ആപത്തിൽനിന്നു ഞങ്ങളെ രക്ഷിപ്പാൻ
നീയേ മതിയായുള്ളവൻ എന്നു ഏറിയോന്നു പ്രാൎത്ഥിച്ചശേഷം::
നിങ്ങൾ ദൈവനാമത്തിൽ ചെല്ലുക. കൎത്താവായ യേശു താൻ
നിങ്ങളോടു കൂട പോരുക എന്നു ചൊല്ലി അവരെ പറഞ്ഞയച്ചു.

പിന്നെ ക്രിസ്ത്യാനികളുടെ സേന പാളയത്തെ വിട്ടു വളഞ്ഞ
വഴിയിൽ കൂടി ബിബാരാധികൾ കരെക്കു ഇറങ്ങുന്ന ഇടത്തി
ന്റെ സമീപത്തുള്ള കുറ്റിക്കാടോളം നടന്നു, അതിൽ ഒളിച്ചു പാ
ൎത്തു. അവിടെ പടനായകൻ സേനയെ അണിയായി നിറുത്തി,
അനങ്ങാതെയും ശബ്ദിക്കാതെയും ഇരിക്കേണം എന്നു കല്പിച്ചു.
ഇതിനെ ശത്രുക്കൾ ഗ്രഹിക്കാതെ ക്രിസ്ത്യാനികൾ ഒരു നാഴിക ദൂര
ത്തുള്ള തങ്ങളുടെ അഴിനിലത്തിൽ വിറച്ചുംകൊണ്ടു എതിരാളികളെ
നോക്കിപ്പാൎക്കുന്നു എന്നു വിചാരിക്കയാൽ ഒരു സൂക്ഷ്മവും കൂടാതെ
ക്രമംവിട്ടു പടവുകളിൽനിന്നു കിഴിഞ്ഞു; വെള്ളത്തൂടെ ചെല്ലുന്നതി
നെ ക്രിസ്ത്യപടനായകൻ കണ്ടു, സേനയോടു കൂടെ മുല്പുക്കു അവ
രെ ചെറുപ്പാൻ തുടങ്ങിയനേരത്തു, അവർ ഭ്രമിച്ചു പടവുകളിലേ [ 41 ] ക്കു മടങ്ങി പോകുവാൻ കഴികയില്ല എന്നു കണ്ടു നാനാ ദിക്കുക
ളിലേക്കു മണ്ടിത്തുടങ്ങി. പിന്നെ ക്രിസ്ത്യാനികൾ പലരെയും പിടി
ച്ചു കെട്ടുന്നതിൻ ഇടയിൽ ശേഷമുള്ളവർ ആയുധങ്ങളെ ചാടി
ച്ചാടി ജീവരക്ഷെക്കായി പാഞ്ഞു, കുറ്റിക്കാട്ടിന്റെ ഇടയിലും മര
ക്കൊമ്പുകളുടെ നടുവിലും ഒളിച്ചു പാൎത്തു.

പിടിപ്പെട്ടവർ തങ്ങൾ ക്രിസ്ത്യാനികളെ ചുടുവാനായി കെട്ടി
യുണ്ടാക്കിയ പന്തലിനെ ഓൎത്തു, ക്ഷണംകൊണ്ടു വാളിനാലോ കു
ന്തത്താലോ കുത്തിത്തുളച്ചു കൊല്ലപ്പെടും എന്നു വിചാരിച്ചു, വളരെ
ഭയപ്പെട്ടിരുന്നു എങ്കിലും, കടുപ്പമുള്ള വാക്കുപോലും ആരും അവ
രോടു പറഞ്ഞിട്ടില്ല. എല്ലാവരും ദയഭാവം മാത്രമെ കാട്ടി.

ക്രിസ്ത്യാനികളുടെ കൈയിൽ അകപ്പെട്ട ചങ്ങാതികൾക്കു ഒരു
ഹാനിയും വരികയില്ല എന്ന കുറ്റിക്കാട്ടിൻ ഇടയിലും മരക്കൊമ്പു
കളുടെ നടുവിലും ഒളിച്ചിരുന്നവർ കണ്ടപ്പൊൾ: പക്ഷെ അവരെ
യേശുവിനായി അറുത്തു ബലി കഴിപ്പാനോ, ഒരു പന്തലിലാക്കി
ചുടുവാനോ സൂക്ഷിക്കുമായിരിക്കും എന്നു വിചാരിച്ചു ഒളിച്ചു
പാൎത്തു.

ഇതിന്നിടയിൽ രാജാവു മന്ത്രികളോടു കൂടെ പോൎക്കളത്തിൽ എ
ത്തി, തടവുകാരെ തിരുമുമ്പിൽ കൊണ്ടു വരേണം എന്നു കല്പി
ച്ചു. ആയവർ വിറച്ചും കൊണ്ടു രാജസന്നിധിയിൽ വന്നപ്പോ
ൾ രാജാവു: നിങ്ങൾ ഭയപ്പെടേണ്ടാ, ഒരുത്തന്റെയും തലയിൽ
നിന്നു ഒരു രോമം പോലും വീഴുകയില്ല എന്നു അരുളിയ ശേഷം,
കുററിക്കാട്ടിൻ ഇടയിലും മരക്കൊമ്പുകളുടെ നടുവിലും ഒളിച്ചിരുന്ന
വരും ധൈൎയ്യം പ്രാപിച്ചു, ക്രിസ്ത്യ പടയാളികൾക്കു തങ്ങളെ ത
ന്നെ ഏല്പിച്ചു, നിങ്ങളുടെ ദൈവമായ യേശു നിമിത്തം ഞങ്ങളെ
രക്ഷിക്കേണം എന്നു അപേക്ഷിച്ചു, പടയാളികൾ അവരെ രാജാ
വിൻ മുമ്പിലാക്കി കാണിച്ചപ്പോൾ, അരികത്തു നില്ക്കുന്ന ഒർ ഉ
ദ്യോഗസ്ഥൻ: നിങ്ങൾ ഭയപ്പെടേണ്ടാ! യേശുവും ഞങ്ങൾ വിശ്വ
സിച്ചിരിക്കുന്ന കൃപാകരമായ വേദവും നിമിത്തം നിങ്ങൾക്കു പൂ
ൎണ്ണ ക്ഷമ ഉണ്ടു എന്നു വിളിച്ചു പറഞ്ഞു.

എല്ലാവൎക്കും ക്ഷമ കിട്ടുന്നു എങ്കിൽ, എനിക്കു മാത്രം കിട്ടുകയി
ല്ല എന്നു തഹായിലെ രാജാവായ ഫെനുവഫേഹോ വിചാരിച്ചു
ബഹു ഭയത്തോടും വിറയലോടും കൂട രാജസന്നിധിയിൽ ചെന്നു,
തന്റെ നേരെ മരണവിധി പുറപ്പെടും എന്നു നിശ്ചയിച്ചു നി
ന്നു എങ്കിലും, രാജാവിൻ തിരുമുഖം സ്നേഹത്താൽ പ്രകാശിക്കുന്ന [ 42 ] തു കണ്ടപ്പോൾ അല്പം ധൈൎയ്യം പൂണ്ടു: ഞാൻ ചാവാനോ എന്നു
ചോദിച്ചപ്പോൾ രാജാവു: ഹാ സഹോദരാ, ഭയപ്പെടേണ്ടാ. യേ
ശുവിന്റെ നാമത്തെ ഇല്ലാതാക്കുവാൻ നീ എന്റെ രാജ്യത്തി
ലേക്കു വന്നവൻ തന്നെ എങ്കിലും, യേശു നിമിത്തം നിനക്കും
പൂൎണ്ണ ക്ഷമ ഉണ്ടു എന്നു പറഞ്ഞു.

സകല ശത്രുക്കളും തന്റെ കൈയിൽ ഇരിക്കുന്നു എന്നു രാജാ
വു കണ്ടപ്പോൾ അവൻ മന്ത്രികളെയും സേനാപതിമാരെയും
നോക്കി: അല്ലയോ സ്നേഹിതന്മാരേ, ദൈവം എല്ലാ വൈരികളെ
യും നമ്മുടെ കൈയിൽ തന്നുവല്ലോ. എന്നാൽ ഒരു പ്രതികാരം
കൂടാതെ അവരെ അയക്കുന്നതു ശരിയല്ല, എന്തു വേണ്ടു എന്നു
നോക്കി വിചാരിച്ചതിൽ: നിന്റെ ശത്രുവിന്നു വിശക്കിൽ അവ
നെ ഊട്ടുക, ദാഹിക്കിൽ കുടിപ്പിക്ക. ഇതു ചെയ്താൽ തീക്കനലുകൾ
അവന്റെ തലമേൽ കുന്നിക്കും എന്ന ദൈവവചനത്തെ ഞാൻ
ഓൎത്തു. നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു.

അപ്പോൾ എല്ലാവരും സന്തോഷിച്ചു, രാജാവിന്റെ തിരു മ
നസ്സു അറിഞ്ഞു ഒരു വലിയ തീൻ ഉണ്ടാക്കിച്ചു, തങ്ങളെ ഇത്ര
അതിശയമാംവണ്ണം രക്ഷിച്ച ദൈവത്തെ കീൎത്തിച്ചും ശത്രുക്ക
ളെ സല്കരിച്ചും കൊണ്ടു, തങ്ങൾ ദൈവത്തിന്റെ മക്കൾ ആകു
ന്നതു സ്പഷ്ടമായി കാണിച്ചു.

ഇതിനെ കണ്ട വൈരികളായിരുന്ന ബിംബാരാധനക്കാൎക്കു
ആശ്ചൎയ്യം തോന്നി. ഒടുവിൽ അവരിൽ ഒരു പ്രമാണി എഴുനീറ്റു,
തന്റെ പക്ഷക്കാരെ നോക്കി: തോഴരേ കേൾപ്പിൻ, ഇനി ഏവ
നും തനിക്കു ബോധിച്ച ദേവനെ സേവിക്കട്ടെ, എന്നാൽ ആപ
ത്തിൽനിന്നു നമ്മെ രക്ഷിപ്പാൻ കഴിയാത്ത ദേവരെ ഞാൻ ഇനി
ഒരിക്കലും സേവിക്കയില്ല. ക്രിസ്താനികളേക്കാൾ നാം നാലിരട്ടി
അധികം ആളുകൾ എങ്കിലും, അവർ നമ്മെ എളുപ്പത്തിൽ ജയി
ച്ചുവല്ലോ. അതെ കൎത്താവു തന്നെ ദൈവം, അവനെ കൂടാതെ ഒ
രു ദൈവവുമില്ല. നാം ജയിച്ചു എങ്കിൽ ക്രിസ്ത്യാനികൾ ഇപ്പോ
ൾ നാം കെട്ടി ഉണ്ടാക്കിയ പന്തലിൽ കത്തുകയേയുള്ളു. അവർ
ജയിച്ച ശേഷം നമ്മെ ഭാൎയ്യാപുത്രന്മാരോടു കൂട നശിപ്പിക്കേണ്ടതാ
യിരുന്നു. അതിനെ അവർ ചെയ്യാതെ, നമ്മെ സ്നേഹത്തോടെ
സല്കരിച്ചതേയുള്ളു. ആകയാൽ അവരുടെ വേദം കരുണയുടെ
വേദം തന്നെ. അതിന്റെ കൈക്കൊൾവാൻ ഞാൻ പോകുന്നു എ
ന്നു പറഞ്ഞു. മറ്റും പലരും ഈ വിധത്തിൽ തന്നെ സംസാരിക്ക [ 43 ] യാൽ എല്ലാവരും ജീവനുള്ള ദൈവത്തെ തന്നെ സേവിപ്പാൻ നി
ശ്ചയിച്ചു. രാവിലെ തമ്മത്തൊവ രാജാവു ശത്രുക്കളുടെ ശരീരങ്ങ
ളെ ജയിച്ചതു പോലെ അവൻ വൈകുന്നേരത്തു അവരുടെ ഹൃദ
യങ്ങളെ തന്റെ സ്നേഹത്താൽ ജയിക്കയും ചെയ്തു. കോപം ക്രോ
ധം കൈപ്പു എന്നും മറ്റും എല്ലാ ദുൎഗ്ഗുണങ്ങളും നീങ്ങി, സകല
വും സ്നേഹവും ദയയും കൃപയുമായി തീൎന്നു. പിന്നെ ഈ പട
യിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ചു ദൈവത്തിന്റെ വഴി
യിൽ നടപ്പാനായി പുറപ്പെടുകയും ചെയ്തു.

ഈച്ചയും വണ്ണാനും. (ചിലന്തി.)

ഈ വല്ലാത്ത പ്രാണികളായ ഈച്ചകളും വണ്ണാന്മാരും എന്തി
ന്നു. അവറ്റെ കൊണ്ടു ഒരു മനുഷ്യനും യാതൊരു ഉപകാരവുമി
ല്ല, അലമ്പലേയുള്ളു. ഇത്ര നിസ്സാരമുള്ള ജീവികളെ ദൈവം പ
ടച്ചതെന്തു എന്നു ഒരു രാജകുമാരൻ പലപ്പോഴും പറഞ്ഞു. പിന്നെ
ഒരു സമയത്തു ആ രാജപുത്രൻ പട്ടാളങ്ങളോടു കൂട ശത്രവിന്റെ
നേരെ ചെന്നു പടവെട്ടിയതിൽ അവന്റെ പക്ഷം തോറ്റു, താ
നും ജീവരക്ഷെക്കായി ഓടേണ്ടി വന്നു. അപ്പോൾ അവൻ ഒരു
വങ്കാട്ടിനെ കണ്ടു അതിൽ ഒളിച്ചിരിക്കാമല്ലൊ എന്നു നിശ്ചയിച്ചു,
അതിന്റെ ഉള്ളിൽ കടന്നു ദൂരം വഴി നടന്ന ശേഷം തളൎന്നു, ഒരു
മരത്തിന്റെ ചുവട്ടിൽ കിടന്നു ഉറങ്ങി. കറയ നേരം കഴിഞ്ഞാറെ
ശത്രു പക്ഷക്കാരനായ ഒരു പടയാളി ആ ദിക്കിൽ എത്തി, ഉറങ്ങു
ന്ന തമ്പുരാനെ കണ്ടു. അവനെ കുത്തി കൊല്ലുവാൻ അടുത്തു
ചെന്നപ്പോൾ, ഒർ ഈച്ച അവന്റെ മുഖത്തു കടിച്ചതിനാൽ
അവൻ ഉണൎന്നു, വൈരിയെ കണ്ടു മണ്ടി പോകയും ചെയ്തു.
പിന്നെ അവൻ അസ്തമിക്കുവോളം നടന്നു, ഒർ ഇടത്ത ഒരു ഗു
ഹയെ കണ്ടു, അതിന്റെ അകത്തു ചെന്നു രാത്രി മുഴുവനും സു
ഖേന ഉറങ്ങി. കാലത്തു അവൻ ഉണൎന്നപ്പോൾ വണ്ണാൻ ഗുഹാ
മുഖത്തു ഒരു വല കെട്ടി വെച്ചതു കണ്ടു. കുറയ നേരം പാൎത്ത
ശേഷം ശത്രുക്കളായ രണ്ടു പടയാളികൾ ആ സ്ഥലത്തു എത്തി ഗു
ഹയെ കണ്ടു: ഇതാ രാജപുത്രൻ ഇതിൽ ഒളിച്ചിരിക്കുന്നു എന്നു
ഒരുവൻ മറ്റേവനോടു പറഞ്ഞപ്പൊൾ, അവൻ: ഇല്ലെടോ കട [ 44 ] ന്നു എങ്കിൽ വണ്ണാന്റെ ഈ വല കീറാതിരിക്കയില്ല എന്നു പറ
ഞ്ഞാറെ, ഇരുവരും വെറുതെ കടന്നു പോയി. എന്നാറെ രാജപു
ത്രൻ തന്റെ കൈകളെ ഉയൎത്തി: അല്ലയോ കരുണയുള്ള ദൈവ
മേ, ഇന്നലെ നീ ഒർ ഈച്ചയെ കൊണ്ടും ഇന്നു ഒരു വണ്ണാനെ
കൊണ്ടും എന്റെ പ്രാണനെ രക്ഷിച്ചതു കൊണ്ടു ഞാൻ നി
ന്നെ സ്തുതിക്കുന്നു. അതെ നീ സൃഷ്ടിച്ച സകല വസ്തുക്കളും മ
ഹാ ഉപകാരമുള്ളവ ആകുന്നു എന്നു കരഞ്ഞും കൊണ്ടു പറകയും
ചെയ്തു.

ഒരു ബിംബം.

പൂൎവ്വ കാലത്തിൽ വടക്ക പടിഞ്ഞാറ ദിക്കിലെ ബാബെൽ എ
ന്ന രാജ്യത്തിൽ ബഹു കീൎത്തിതനായ നെബുഖദനേസർ എന്ന
രാജാവു വാണു, അനേക രാജാക്കന്മാരോടു യുദ്ധം തുടങ്ങി, ഓരോ
പടവെട്ടി അവരെ ജയിച്ചു, അവരുടെ മൂലസ്ഥാനങ്ങളെയും പാ
ളയങ്ങളെയും കവൎന്നു, അവരുടെ നാടുകളെ തന്റെ രാജ്യത്തോടു
ചേൎത്തു, അനവധി പൊന്നും വെള്ളിയും മറ്റും ശേഖരിച്ചു, ത
ന്റെ രാജധാനിയെ അതിശയമാംവണ്ണം അലങ്കരിക്കയും ഉറപ്പി
ക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ അവൻ തന്റെ കുലദേവനായ
ബേലിനു ശുദ്ധപൊന്നു കൊണ്ടു അറുപതു മുളം ഉയരവും, ആറു
മുളം വീതിയും ഉള്ള ഒരു പ്രതിമയെ ഉണ്ടാക്കിച്ചു, അതിന്നു വിശേ
ഷമുള്ള ഒരു തറയെ കെട്ടിച്ചു, അതിന്മേൽ നിൎത്തി വെച്ചു. പ്രതി
മയെ പ്രതിഷ്ഠിപ്പാൻ വേണ്ടി രാജാവു ഒരു മഹോത്സവം കഴിച്ചു,
തന്റെ രാജ്യത്തുള്ള പ്രഭുക്കന്മാർ രാജ്യാധിപതിമാർ സേനാപതി
മാർ ന്യായാധിപതിമാർ ഭണ്ഡാരക്കാർ എന്നും മറ്റും സകല മന്ത്രി
കളെയും പ്രധാനികളെയും വരുത്തുവാൻ കല്പിച്ചു. ഉത്സവ ദിവ
സത്തിൽ എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൻ പ്രകാരം രാജാ
വു നിൎത്തിയ പ്രതിമയുടെ മുമ്പാക നില്ക്കുമ്പോൾ, ഒരു സ്ഥാനാ
പതി പാളയത്തിൽ കൂടി ചെന്നു, ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ജ
നങ്ങളും ജാതിക്കാരും ഭാഷക്കാരും ആയുള്ളോരേ, മഹാരാജാവായ
നെബുഖദനേസരിന്റെ കല്പന കേട്ടുകൊൾവിൻ. കാഹളം നാ
ഗം വീണ കുഴൽ തംബുരു കിന്നരം എന്നീ വാദ്യങ്ങൾ മുഴങ്ങുന്ന [ 45 ] നിമിഷത്തിൽ നിങ്ങൾ വീണു, രാജാവു നിൎത്തിയ പ്രതിമയെ വ
ന്ദിച്ചുകൊള്ളേണം. വീണു വന്ദിക്കാത്തവൻ ആ നാഴികയിൽ ത
ന്നെ എരിയുന്ന ചൂളയിൽ തള്ളപ്പെടും. അതുകൊണ്ടു വാദ്യങ്ങൾ
മുഴങ്ങിയപ്പോൾ എല്ലാ ജനങ്ങളും ജാതിക്കാരും ഭാഷക്കാരും കവി
ണ്ണു വീണു രാജാവിന്റെ പ്രതിമയെ വന്ദിക്കയും ചെയ്തു. ഇസ്ര
യേൽ ജാതിക്കാരായ ശദ്രൿ മേശൿ അബെദ്നെഗോ എന്നീ മൂന്നു
രാജ്യാധിപതിമാർ മാത്രം കമ്പിടാതെ നിവിൎന്നു നിന്നു. അപ്പോൾ
ചില മന്ത്രികൾ രാജാവിൻ തിരുമുമ്പിൽ ചെന്നു തൊഴുതു: മഹാ
രാജാവേ, എന്നേക്കും ജീവിക്ക. കാഹളം നാഗം വീണ കുഴൽ തം
ബുരു കിന്നരം എന്നീ വാദ്യങ്ങൾ ധ്വനിക്കുന്ന നിമിഷത്തിൽ
എല്ലാവരും വീണു, നിന്തിരുവടി നിൎത്തി വെച്ച പ്രതിമയെ വ
ന്ദിക്കേണം. വന്ദിക്കാത്തവൻ ഏവന്നും തൽക്ഷണം എരിയുന്ന
ചൂളയിൽ ഇടപ്പെടും എന്ന ഒരു തീൎപ്പിനെ ഉണ്ടാക്കിയില്ലയോ.
എന്നാൽ ബാബേൽ രാജ്യത്തിന്റെ കാൎയ്യാദികളെ നടത്തിപ്പാൻ
നിന്തിരുവടി കല്പിച്ചാക്കിയ ശദ്രൿ മേശൿ അബെദ്നെഗോ എ
ന്നീ മൂന്നു ഇസ്രയേൽ മതക്കാർ മഹാരാജാവിന്റെ തിരുകല്പന
ബഹുമാനിക്കാതെ നില്ക്കുന്നു. എന്നതു കേട്ടു രാജാവു അതിക്രുദ്ധ
നായി, ആ മൂന്നു രജ്യാധിപതിമാരെ കൊണ്ടുവരേണ്ടതിന്നു ക
ല്പിച്ചു. അവർ രാജസന്നിധിയിൽ എത്തിയാറെ അവൻ അവരെ
നോക്കി: അല്ലയൊ മഹാന്മാരേ, നിങ്ങൾ നമ്മുടെ ദേവന്മാരെ
സേവിക്കയില്ല, നാം നിൎത്തി വെച്ച പ്രതിമയെ വന്ദിക്കുന്നതുമി
ല്ല എന്നു ഞാൻ കേട്ടതു സത്യം തന്നെയോ. എന്നാൽ വാദ്യങ്ങൾ
ധ്വനിക്കുമ്പോഴെക്കു ഞാൻ നിൎത്തി വെച്ച പ്രതിമയെ വന്ദിക്കേ
ണ്ടതിനു നിങ്ങൾ ഒരുങ്ങിയിരുന്നാൽ കൊള്ളാം, അല്ലായ്കിൽ ഒരു
ക്ഷണംകൊണ്ടു നിങ്ങൾ അഗ്നിച്ചൂളയിൽ ഇടപ്പെടും നിശ്ചയം.
പിന്നെ നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കുന്ന ദൈവം
ആരുപോൽ എന്നു കല്പിച്ചു. അപ്പൊൾ ആ മൂന്നു രാജ്യാധിപതി
മാർ വണക്കത്തോടെ തൊഴുതു: മഹാരാജാവേ വാഴുക, നിന്തിരുവ
ടി കല്പിച്ച കാൎയ്യത്തിന്നു ഉത്തരം പറവാൻ അടിയാന്മാൎക്കു കഴിക
യില്ല. എന്നാൽ നിന്തിരുവടി കല്പിച്ചതു നടക്കെണം എങ്കിൽ,
ഞങ്ങൾ സേവിച്ചു വരുന്ന ദൈവം ഞങ്ങളെ എരിയുന്ന അഗ്നി
ച്ചൂളയിൽനിന്നു വിടുവിപ്പാൻ പ്രാപ്തൻ ആകുന്നു. അതെ അവൻ
ഞങ്ങളെ നിന്തിരുവടിയുടെ കൈയിൽനിന്നു രക്ഷിക്കും. അല്ലാ
യ്കിലും മഹാരാജാവേ, നിന്തിരുവടിയുടെ ദേവരെ ഞങ്ങൾ സേ [ 46 ] വിക്കുന്നില്ല, അങ്ങു നിൎത്തി വെച്ച പ്രതിമയെ വന്ദിക്കുന്നതുമി
ല്ല നിശ്ചയം എന്നു പറഞ്ഞു. എന്നാറെ രാജാവു കോപം കൊണ്ടു
നിറഞ്ഞവനായി, ചൂള ഏഴിരട്ടി ചൂടു പിടിപ്പിക്കേണം എന്നു കല്പി
ച്ചു. പിന്നെ സൈന്യത്തിൽ ബലമേറിയ പടയാളികളെ വരുത്തി,
ആ മൂന്നു പേരെ കെട്ടി ചൂളയിൽ ഇടേണം എന്നു കല്പിച്ചാറെ,
അവർ അവരെ ഉടുത്ത വസ്ത്രങ്ങളോടു കൂട പിടിച്ചു കെട്ടി, എരിയു
ന്ന ചൂളയിൽ ഇട്ടു കളഞ്ഞു. ആയതു രാജാവിന്റെ കല്പനപ്രകാ
രം ബഹു ചൂടാകകൊണ്ടു ജ്വാലകൾ വിധി നടത്തിക്കുന്ന സേ
വകരെ കൊന്നു. അപ്പോൾ ശ്രദ്രൿ മെശൿ അബെദ്നെഗൊ എ
ന്നീ മൂന്നു രാജ്യാധിപതിമാർ കെട്ടപ്പെട്ടവരായി അഗ്നിച്ചൂളയുടെ
അടിയിൽ വീണു. എന്നാറെ രാജാവായ നെബുഖദനേസർ അ
ത്ഭുതപ്പെട്ട വേഗത്തിൽ രാജാസനത്തിൽനിന്നു എഴുനീറ്റ, മന്ത്രി
കളെ നോക്കി പറഞ്ഞു: നാം മൂന്നു പുരുഷന്മാരെ കെട്ടി തീയിൽ ചാ
ടിയില്ലയൊ എന്നു ചോദിച്ചതിന്നു അങ്ങിനെ തന്നെ മഹാരാജാവേ
എന്നു അവർ ഉത്തരം പറഞ്ഞു. എന്നാൽ നാലു പുരുഷന്മാർ കെട്ടഴി
ഞ്ഞു തീയുടെ നടുവിൽ കൂടി നടക്കുന്നതു ഞാൻ കാണുന്നു. അ
വൎക്കു യാതൊരു ഉപദ്രവവുമില്ല. നാലാമന്റെ രൂപം ദൈവപു
ത്രനോടു തുല്യം എന്നു ചൊല്ലി, ചൂളയുടെ വാതിലോളം ചെന്നു, ശ
ദ്രൿ മൈശൿ അബെദ്നെഗൊ എന്ന അത്യുന്നതനായ ദൈവത്തി
ന്റെ ഭൃത്യന്മാരായുള്ളോരേ, പുറപ്പെട്ടു ഇവിടെ വരുവിൻ എന്നു ഉ
റക്കെ വിളിച്ചു പറഞ്ഞാറെ, ആ മൂവരും തീയുടെ നടുവിൽനിന്നു
പുറത്തു വന്നു. പിന്നെ പ്രഭുക്കന്മാരും രാജ്യാധിപതിമാരും സേനാ
പതിമാരും മന്ത്രിമാർ ഒക്കയും ഒരുമിച്ചു കൂടി, ആ പുരുഷന്മാരുടെ
ശരീരങ്ങളിന്മേൽ തീക്കു ബലമില്ല, അവരുടെ തലയിലെ ഒരു രോ
മം പോലും കരിഞ്ഞു പോയില്ല, അവരുടെ ഉടുപ്പിന്മേൽ തീയുടെ
മണം തട്ടീട്ടുമില്ല എന്നു കണ്ടു. അപ്പോൾ നെബുഖദനേസർ എ
ന്ന രാജാവു ശാന്തനായി പറഞ്ഞു: ശദ്രൿ മെശൿ അബെദ്നെ
ഗൊ എന്നവരുടെ ദൈവം സ്തുതിക്കപ്പെട്ടവൻ; അവൻ തന്റെ
ദൂതനെ അയച്ചു, തന്നിൽ ആശ്രയിച്ചിട്ടുള്ള തന്റെ ഭൃത്യന്മാരെ
വിടുവിച്ചു. അവർ തങ്ങളുടെ ദൈവത്തെ ഒഴികെ വേറെ ഒരു
ദെവത്തെ വന്ദിച്ചു സേവിക്കാതിരിക്കേണ്ടതിന്നു രാജാവിന്റെ
കല്പന ബഹുമാനിക്കാതെ, തങ്ങളുടെ ശരീരങ്ങളെ ദഹിപ്പത്തിന്നു
ഏല്പിച്ചു കൊടുത്തു. അതു കൊണ്ടു ഇവരുടെ ദൈവമായ കൎത്താ
വിന്നു വിരോധമായി ദൂഷണം പറയുന്ന ഏവരും കഷണങ്ങളായി [ 47 ] നുറുക്കപ്പെടുകയും അവരുടെ ഭവനങ്ങൾ കുപ്പക്കുന്നുകളാക്കപ്പെടുക
യും ചെയ്യും എന്നു നാം ഒരു തീൎപ്പിനെ ഉണ്ടാക്കിയിരിക്കുന്നു. ഈ
വിധത്തിൽ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരു ദൈവവുമില്ല എന്നു
ശദ്രൿ, മെശൿ, അബെദ്നെഗൊ എന്നവരെ ബാബെൽ
രാജ്യത്തിൽ ഏറ്റവും വലുതാക്കി വാഴിക്കയും ചെയ്തു.

രാജപുത്രന്മാർ.

അഹ്മദനഗരം എന്ന പട്ടണത്തിൽ വാണിരുന്ന രാജാവായ
ശ്രീകണ്ഠനു രണ്ടു പുത്രന്മാർ ജനിച്ചതിൽ മൂത്തവൻ വിഢ്ഡിയും,
ഇളയവൻ ബുദ്ധിമാനും ആയിരുന്നു. ഇരുവരെയും വിദ്യകളെ
ശീലിപ്പിപ്പാൻ വേണ്ടി രാജാവു അവരെ വിദ്യാശാലയിൽ അയച്ചു.
മൂത്തവൻ ബഹു കാലം പഠിച്ചതെല്ലാം നിഷ്ഫലമായി, അവൻ
ബുദ്ധിഹീനനത്രെ. ഇളയൻ ചില ദിവസം മാത്രം അഭ്യാസം
കഴിച്ചാറെ, അവൻ മഹാ വിദ്വാനും സൎവ്വശാസ്ത്രജ്ഞനും തന്നെ എ
ന്നു ലോകസമ്മതം.

ഒരു ദിവസം രാജാവു ഇരുവരെയും പരീക്ഷിച്ചു, ഇളയവ
ന്റെ ബുദ്ധിമഹത്വം നിമിത്തം സന്തുഷ്ടനായി അവനോടു: അല്ല
യൊ എൻ മകനേ, വിദ്യാഭ്യാസം സംപൂൎണ്ണമായല്ലൊ. എന്നാൽ
നീ ഗുരുദക്ഷിണ ചെയ്തിട്ടു നാം ഇനിയും വാഴും നാൾ യാത്രയാ
യി, ഓരൊ അന്യരാജ്യങ്ങളിലേക്കു ചെന്നു, അവിടെത്ത ജനങ്ങ
ളെയും അവരുടെ മൎയ്യാദകളെയും ആചാരങ്ങളെയും കണ്ടറിഞ്ഞു
വരേണം എന്നു കല്പിച്ചു. എന്നതു കേട്ടു മകൻ സന്തോഷിച്ചു:
ജനകന്റെ കല്പന പ്രകാരം നിന്തിരുവടിയുടെ മകൻ അനുസരി
ച്ചു നടക്കുന്നുള്ളു എന്നു ചൊല്ലി തൊഴുതു; രാജാവു ഒരു വലിയ ക
പ്പൽ പണിതു, വേണ്ടുന്ന കോപ്പുകളെയും സാമാനങ്ങളെയും ക
യറ്റി വെക്കുവോളം യാത്രക്കു ഒരുങ്ങിയിരുന്നു.

ഈ വൎത്തമാനം രാജ്ഞി അറിഞ്ഞു രാജസന്നിധിയിൽ ചെ
ന്നു തൊഴുതു: അല്ലയൊ എൻ പ്രാണനാഥാ, ദൈവം എനിക്കു
നല്കിയ രണ്ടു പുത്രന്മാരിൽ ഇങ്ങിനെയുള്ള വ്യത്യാസം കാണിക്കു
ന്നതു എന്തിന്നു. ഈ ഒരു ശരീരത്തിന്റെ രണ്ടു കണ്ണുള്ളതിൽ ഒന്നി
നെ പശുവിൻ നെയികൊണ്ടും മറ്റേതിനെ ചുണ്ണാമ്പുകൊണ്ടും
നിറെച്ചാൽ കാൎയ്യമോ. നാം രണ്ടു മക്കളോടു ഒരു പോലെ ആചരി [ 48 ] ച്ചാൽ മഹാലോകർ സ്തുതിക്കും, അല്ലായ്കിൽ നമുക്കു ലോകാപവാ
ദം ഉണ്ടാകും നിശ്ചയം, എന്നു പറഞ്ഞു. അതിന്നു രാജാവു: ഹാ
ആത്മികയായീടുന്ന പത്നിയേ, ബുദ്ധിയും അറിവും പോരായ്ക
യാൽ നീ ഈ വിധത്തിൽ സംസാരിക്കുന്നു. നമ്മുടെ മൂത്തമകൻ
അസഭ്യനും വിഢ്ഡിയും ഒരു വസ്തുവും തിരിച്ചറിയാത്തവനും അ
ത്രെ; ഇളയവനോ, മഹാവിദ്വാനും സമൎത്ഥനും എല്ലാം എളുപ്പ
ത്തിൽ ബോധിപ്പാൻ പ്രാപ്തനും ആകുന്നു എന്നു പറഞ്ഞു. അ
ങ്ങിനെ ആകുന്നു എങ്കിൽ അവനു ഒരു കൂട്ടം മുതൽ കൊടുത്തു, അ
വനെ വിദ്യാഭ്യാസത്തിന്നായി അന്യരാജ്യത്തിലേക്കു അയക്കാമ
ല്ലൊ. എന്നാൽ നമുക്കു മാനം ഉണ്ടാകും, എങ്കിലും നിന്തിരുവടി
വിചാരിച്ചതു മാനത്തിന്നു പോരാ എന്നു രാജ്ഞി ഉണൎത്തിച്ചാറെ:
അങ്ങിനെ ആകട്ടെ പണത്തിന്നു ക്ഷാമമില്ലല്ലൊ എന്നു രാജാവു
പറഞ്ഞു.

പിന്നെ രാജാവു മൂത്ത മകനെ വിളിപ്പിച്ചു അവനോടു: എൻ
പുത്രാ കേൾക്ക, നിന്റെ അനുജൻ മഹാസമൎത്ഥൻ ആകകൊണ്ടു
അന്യരാജ്യത്തിലേക്കു ചെന്നു അവിടെത്ത ജനങ്ങളെയും മൎയ്യാദക
ളെയും ആചാരങ്ങളെയും കണ്ടറിഞ്ഞു വരേണ്ടതിന്നു കച്ചവടത്തി
ന്നായി കപ്പലിൽ കയറിപ്പോകുന്നു. എന്നാൽ നീയും വെറുതെ ഇ
രിക്കേണ്ടാ; ഇതാ ഇവിടെ ആയിരം വരാഹൻ കെട്ടാക്കിയിരിക്കു
ന്നു. ഇതിനെ നീ വാങ്ങി, വല്ല രാജ്യത്തിലേക്കു ചെന്നു, നല്ല
ഒരു ഗുരുവിനെ സേവിച്ചു വിദ്യാഭ്യാസം കഴിച്ചു കൊൾക എന്നു
പറഞ്ഞ ശേഷം: അങ്ങിനെ ആകട്ടെ എന്നു മകൻ ചൊല്ലി മുതൽ
വാങ്ങി യാത്രയായി.

അക്കാലത്തു ഇളയ മകനും കോവിലകം വിട്ടു സന്തോഷത്തോ
ടെ കപ്പലേറി പായും കയറ്റി നങ്കുരം എടുത്തു ഓട്ടം തുടങ്ങി, പല
പല രാജധാനികളെയും ചെന്നു കണ്ടു കച്ചവടം നടത്തി, ഊരും
നാടും കടന്നു അനേകം ജാതികളെയും മൎയ്യാദകളെയും കണ്ടറിഞ്ഞു,
അതാത രാജാക്കന്മാരോടും നാടുവാഴികളോടും മമത കെട്ടി പോന്നു.
പിന്നെ അവൻ കച്ചവടം കൊണ്ടു അനവധി ധനം ശേഖരിച്ചു.
പല രാജാക്കന്മാരുടെ സമ്മാനം ലഭിച്ചും കൊണ്ടു വീണ്ടും കപ്പൽ
ഏറി രാജ്യത്തിലേക്കു മടങ്ങി ചെല്ലുവാൻ പുറപ്പെട്ടു. മൂത്ത മക
നോ. പിതാവു കൊടുത്ത ആയിരം വരാഹനും ഒരു കെട്ടു വസ്ത്രവും
എടുത്തു യാത്രയായി ദൂരം വഴി നടന്നു വളരെ തളച്ചയൊടും കൂടെ ഒ
രു കുന്നിന്മേൽ എത്തി നിന്നു: എടോ നമ്മെ പഠിപ്പിപ്പാൻ കഴി [ 49 ] യുന്ന ഒരു ഗുരു ഈ ദിക്കുകളിൽ എങ്ങാനും ഉണ്ടോ എന്നു മൂന്നു കു
റി കൂക്കിയതിനെ കുന്നിന്റെ കിഴക്കഭാഗത്തു പാൎത്തിരുന്ന അംശം
അധികാരി കേട്ടു, അസാരം സ്തംഭിച്ചു എങ്കിലും, ഞാൻ ഇവിടെ
ഇതാ എന്നു വിളിച്ചു പറഞ്ഞു.

പിന്റെ രാജപുത്രൻ അധികാരിയുടെ അരികത്തു ചെന്നു, അ
വനോടു സംസാരിച്ചപ്പോൾ, ഇവനു ബുദ്ധി പോരാ എന്നു അ
ധികാരി കണ്ടു, എന്റെ വീട്ടിൽ വന്ന സംഗതി എന്തു എന്നു
ചോദിച്ചാറെ മറ്റെവൻ പറഞ്ഞു: എനിക്കു ആയിരം വരാഹൻ ഉ
ണ്ടു; അവറ്റെ നിങ്ങൾ എടുത്തു എന്നെ വിദ്യകളെ ശീലിപ്പിക്കേ
ണം. നല്ലതു നീ എന്റെ കൂട പാൎത്തു, ഞാൻ കല്പിക്കുന്നതിനെ അ
നുസരിച്ചാൽ, ഞാൻ ഒർ ആണ്ടിൽ എന്റെ എല്ലാ വിദ്യകളെയും
അഭ്യസിപ്പിച്ചു തരാം എന്നു അധികാരി പറഞ്ഞതു രാജപുത്രനു
സമ്മതമായി, ആയിരം വരാഹൻ കൊടുത്തു അവനോടു കൂടെ പാ
ൎക്കയും ചെയ്തു.

അനന്തരം അവൻ നാൾ തോറും രാവിലെ അഞ്ചു മണി തുടങ്ങി
വൈകുന്നേരത്തു ആറു മണിവരെ അധികാരി കല്പിച്ച എല്ലാ വേ
ലയും ചെയ്തു. അതായതു: ഉഴുക, പുല്ലു പറിക്ക, വിത്തു വാളുക, തോ
ടു കീറുക, ചാണകം തേക്കുക, മരക്കൊമ്പു വെട്ടുക, തൈ നടുക,
വെണ്ണീറു പറമ്പിൽ ഇടുക, കന്നുകാലികൾക്കു പുല്ലു കൊടുക്ക,
കുളിപ്പാൻ വേണ്ടി വെള്ളം കാച്ചുക, മുറി അടിച്ചു വാരുക, നാട്ടു
ക, നെല്ലു കുത്തുക, കറ്റകൾ കെട്ടുക എന്നും മറ്റുമുള്ള വേല എ
ല്ലാം ചെയ്തു. താൻ എത്രയും ബുദ്ധിഹീനൻ ആക കൊണ്ടു ഉടു
പ്പു എല്ലാം മുഷിഞ്ഞു കീറിയിരിക്കുന്നു എന്നു അറിഞ്ഞില്ല. ഭക്ഷ
ണത്തിന്നു അവനു കുളുത്ത ചോറു മാത്രം കിട്ടുക കൊണ്ടു അവൻ
എത്രയോ മെലിഞ്ഞു പോകയും ചെയ്തു.

അപവൻ പന്ത്രണ്ടു മാസം ഈ വിധത്തിൽ അദ്ധ്വാനിച്ചു കൂ
ലിപ്പണി എല്ലാം ശീലിച്ചതിന്റെ ശേഷം, അധികാരി അവനെ
വിളിച്ചു: ഹെ പൈതലെ, നീ ഒരു സംവത്സരത്തോളം എന്റെ കൂ
ട പാൎത്തു എന്റെ സകല വിദ്യകളെയും പഠിച്ചിരിക്കുന്നു. അധി
കം പഠിപ്പാൻ താല്പൎയ്യം ഉണ്ടെങ്കിൽ, നീ നാട്ടിലേക്കു പോയി, നി
നക്കു വേണ്ടി ഉടുപ്പും ഗുരുവിനു വേണ്ടി പണവും വാങ്ങി വരിക,
എന്നാൽ നിന്നെ പിന്നെയും പഠിപ്പിക്കയും ചെയ്യാം എന്നു പറ
ഞ്ഞു. പോകാം; മാതാപിതാക്കന്മാൎക്കു ഇഷ്ടം ഉണ്ടെങ്കിൽ മടങ്ങി വ
രികയുമാം എന്നു പറഞ്ഞു പോകയും ചെയ്തു. [ 50 ] ഇളയവൻ അന്യരാജ്യത്തിൽനിന്നു ശേഖരിച്ച വിശേഷ വ
സ്തുക്കളെയും അനവധി ധനങ്ങളെയും കെട്ടാക്കി കപ്പലുകളിൽ ക
യറ്റി കൊണ്ടു സ്വരാജ്യത്തിന്റെ തുറമുഖത്തു എത്തി, നങ്കൂരം
ഇട്ട ഉടനെ ഇളയരാജാവു വന്നു എന്ന വൎത്തമാനം രാജധാനി
യിൽ എങ്ങും ശ്രുതിപ്പെട്ടു കോവിലകത്തും അറിവായി വന്നു. അ
പ്പോൾ രാജാവു സന്തോഷിച്ചു, നഗരത്തെ തോരണങ്ങളും കൂടാ
രങ്ങളും കൃത്രിമ വാടകളും വാടികളും കൊണ്ടു അലങ്കരിച്ചു. മന്ത്രി
കൾ സേനാപതിമാർ ന്യായാധിപന്മാർ എന്നും മറ്റുമുള്ള മഹത്തു
കളും വ്യാപാരികളും കൊടിക്കൂറകളും കുടകളും ചാമരങ്ങളും കിണ്ണങ്ങ
ളും കണ്ണാടികളും മറ്റും പ്രസന്നതയുള്ള കോപ്പുകളെ എടുത്തു, ക
പ്പലിലേക്കു ചെന്നു രാജപുത്രനെ കൂട്ടി ആനപ്പുറത്തു കയറ്റി,
ബഹു ഘോഷത്തോടെ കോവിലകത്തേക്കു കൊണ്ടു പോയി. എ
ന്നാറെ കുമാരൻ പിതാവിനെ തൊഴുതു അനുഗ്രഹം വാങ്ങി ഇരു
ന്നു, യാത്രാവൎത്തമാനങ്ങളെ വിവരിച്ചു തുടങ്ങി.

കുറയ കാലം കഴിഞ്ഞാറെ മൂത്ത മകനും എത്തി, ഭിക്ഷക്കാര
നെ പോലെ തോട്ടത്തിന്റെ ചെറു വാതിലിൽ കൂടി അകത്തു ചെ
ന്നു, അമ്മയെ തൊഴുതുനിന്നു. അമ്മ അവനെ നോക്കി: ഇതു എ
ന്തു എന്നു ചോദിച്ചു വളരെ വ്യസനിച്ചപ്പോൾ, അവൻ പറഞ്ഞു:
അമ്മേ ദുഃഖിക്കല്ല, ബഹു വിദ്യാഭ്യാസത്താൽ ഞാൻ മഹാകൃശ
നായി തീൎന്നു. എന്നാറെ രാജ്ഞി രാജസന്നിധിയിൽ ചെന്നു: മൂ
ത്ത മകനും മടങ്ങിവന്നു, ബഹുവിദ്യാവാനായി തീരുകയും ചെയ്തു എ
ന്നു ഉണൎത്തിച്ചപ്പോൾ, രാജാവു സന്തോഷിച്ചു. പിന്റെ അവൻ
ഊൺ കഴിച്ചു പിതാവിനെ കണ്ടു തൊഴുതു നാളെത്തതിൽ പരീ
ക്ഷ കൊടുക്കെണം എന്നു കേൾക്കയും ചെയ്തു. രാത്രിയിൽ ഉറങ്ങു
വാൻ കിടന്നപ്പോൾ അവൻ തന്നിൽ തന്നെ ആലോചിച്ചു: അ
മ്മയപ്പന്മാർ എന്റെ സാമൎത്ഥ്യത്തെ കണ്ടു സന്തോഷിക്കുന്ന
തിന്നു ആവശ്യം തന്നെ എന്നു പറഞ്ഞു, രാത്രി മൂന്നു മണി നേര
ത്തു എഴുനീറ്റു, എല്ലാ മുറികളെയും അടിച്ചു വാരി, പശു ആല
യിൽനിന്നു ചാണകം എടുത്തു കൊണ്ടു പോയി, വെള്ളം കാച്ചി
പാത്രങ്ങളെ കഴുകി, അരി കുത്തി എന്നും മറ്റുമുള്ള വേലകളെ ഒരു
മനുഷ്യനും എഴുനീൽക്കും മുമ്പെ ചെയ്തു തീൎത്തു. വെളുക്കുമ്പോൾ പ
ണിക്കാർ എത്തി, ഉണ്ടായതു എല്ലാം കണ്ടു ആശ്ചൎയ്യപ്പെട്ടു, കാൎയ്യ
ത്തെ രാജ്ഞിയോടു അറിയിച്ചു. പിന്നെ അവൾ മകനെ വിളിച്ചു:
ഇതോ നിന്റെ വിദ്യ എന്നു കോപത്തോടെ പറഞ്ഞു. എന്നതി [ 51 ] ന്നു മകൻ: അമ്മേ കോപിക്കല്ലേ, വയലിലും പറമ്പിലും പലവി
ധ പണികളെ ചെയ്വാൻ പഠിച്ചിരിക്കുന്നു എന്നു പറഞ്ഞു. എ
ന്നാറെ രാജ്ഞി രാജാവിനെ ചെന്നു കണ്ടു: ഹാ കഷ്ടം, നമ്മുടെ
മൂത്തമകൻ മഹാ അസഭ്യമുള്ള കാൎയ്യങ്ങളെ മാത്രം പഠിച്ചു. എന്നതു
കേട്ടപ്പോൾ രാജാവു: നാം മുമ്പെ പറഞ്ഞില്ലയൊ, ബുദ്ധിഹീന
ന്മാർ തങ്ങളുടെ മൂഢത്വത്തിന്നു തക്കതേ മാത്രം പഠിക്കുന്നുള്ളു എ
ന്നരുളി മിണ്ടാതെ പാൎത്തു.

ഈ വൎത്തമാനം കേട്ടപ്പോൾ ഇളയകുമാരൻ ജ്യേഷ്ഠനെ ചെ
ന്നു കണ്ടു: അല്ലയൊ ജ്യേഷ്ഠാ, ഈ വിദ്യകളെ നിങ്ങളെ പഠിപ്പി
ച്ചതാർ, ഞാനും അവറ്റെ പഠിക്കേണ്ടതായിരുന്നു; ആ ഗുരുനാഥ
നെ എനിക്കു കാണിച്ചു തരേണം എന്നു പറഞ്ഞു. കാണിച്ചു ത
രാമല്ലൊ എന്നു ജ്യേഷ്യൻ പറഞ്ഞു. എന്നതിന്റെ ശേഷം അ
വൻ ആയിരം വരാഹനും ചെലവിനു വേണ്ടി വേറെ പണവും
ഉടുപ്പും കെട്ടാക്കി ജ്യേഷ്ഠനോടു കൂടെ പുറപ്പെട്ടു, നാടും നഗരവും കട
ന്നു, ഇവൻ മുമ്പെ നിന്ന കുന്നിനോളം എത്തിയാറെ: നീ ഇവി
ടെനിന്നു: എടൊ നമ്മെ പഠിപ്പിപ്പാൻ കഴിയുന്ന ഒരു ഗുരു ഈ ദി
ക്കിൽ എങ്ങാനും ഉണ്ടൊ എന്ന മൂന്നു കുറി വിളിച്ചാൽ, എന്റെ ഗു
രുനാഥൻ വരും എന്നു ജ്യേഷ്ഠൻ പറഞ്ഞതിന്നു: നല്ലതു ജ്യേഷ്ഠാ
ഞാൻ വിളിക്കാം; എന്നാൽ നിങ്ങൾ ഇപ്പോൾ കോവിലകത്തു മട
ങ്ങി ചെന്നു സുഖമായിരിക്ക, സലാം എന്നു അനുജൻ ചൊല്ലി
ജ്യേഷ്ഠനെ പറഞ്ഞയച്ചു.

ജ്യേഷ്ഠൻ പോയശേഷം രാജപുത്രൻ: എടൊ നമ്മെ പഠിപ്പി
പ്പാൻ കഴിയുന്ന ഒരു ഗുരു ഈ ദിക്കിൽ എങ്ങാനും ഉണ്ടൊ എന്നു
മൂന്നു കുറി കൂക്കിയ ഉടനെ: ഞാൻ ഇവിടെ ഇതാ, ഇങ്ങു വരിക
എന്നു അധികാരി വിളിച്ചും സന്തോഷിച്ചും കൊണ്ടുനിന്നു. എന്നാ
റെ കുമാരൻ അവന്റെ അരികത്തു ചെന്നു മൂഢന്റെ ചേൽ ന
ടിച്ചു: ഞാൻ ആയിരം വരാഹൻ കൊണ്ടു വന്നു. നിങ്ങൾ എന്നെ
പഠിപ്പിക്കേണം എന്നു പറഞ്ഞപ്പോൾ, അധികാരി പ്രസാദിച്ചു,
പഠിപ്പിക്കാമല്ലൊ എന്നു പറഞ്ഞു. എന്നാൽ കാൎയ്യത്തിന്റെ ഉറപ്പി
ന്നായി ഒർ ആധാരം എഴുതിക്കരുതൊ എന്നു രാജപുത്രൻ ചൊല്ലി
യാറെ എഴുതിക്കാമല്ലൊ എന്നു അധികാരി പറഞ്ഞു അംശം മേനവ
നെ വിളിപ്പിച്ചു. പിന്നെ കുമാരൻ അധികാരിക്കു എഴുതി കൊടു
ത്ത ആധാരമാവിതു: നിങ്ങൾ ഒരു സംവത്സരം മുഴുവൻ എന്നെ
പഠിപ്പിപ്പാൻ വേണ്ടി ഞാൻ ഇന്നു ആയിരം വരാഹൻ നിങ്ങളു [ 52 ] ടെ കൈയിൽ കൊടുത്തിരിക്കുന്നു. ഇതിന്നിടയിൽ നിങ്ങൾ കല്പി
ക്കുന്നതു ഒക്കയും തൊൻ വിശ്വാസത്തോടെ ചെയ്യും. നിങ്ങളുടെ
കല്പന ഒരിക്കൽ മാത്രം ലംഘിച്ചു പോയാൽ, എന്നെ ആട്ടിക്കള
യുന്നതിൽ സങ്കടമില്ല, എന്റെ മുതലും നിങ്ങളുടെ കൈയിൽ
ഇരുന്നുകൊള്ളും. ഇതിനെ അറിയും സാക്ഷി. . . അധികാരി കു
മാരനു എഴുതി കൊടുത്ത ആധാരമാവിതു: ഇന്നു നീ എന്റെ
കൈക്കൽ തന്ന ആയിരം വരാഹൻ ഞാൻ വാങ്ങി നിന്നെ ഒ
രു സംവത്സരം മുഴുവനും നല്ലവണ്ണം പഠിപ്പിച്ചു കൊള്ളാം. നീ
ഒരു വ്യത്യാസം വരുത്താതെ കണ്ടു എന്റെ കല്പന അനുസരിച്ചു
നടന്നാൽ: നീ തെറ്റു ചെയ്തു എന്നു തൊൻ ഒരിക്കലും പറഞ്ഞു
നിന്നെ വെറുതെ ശാസിക്കയില്ല, ചെയ്യുന്നു എങ്കിൽ ഞാൻ ഇന്നു
നിന്നോടു വാങ്ങിയ ആയിരം വരാഹനൊടു വേറെ ഒർ ആയിരം വ
രാഹൻ ചേൎത്തു, എന്റെ മൂക്കിനോടും ചുണ്ടുകളോടും കൂടെ നിന്റെ
കൈയിൽ തന്നു കൊള്ളാം. ഇതിന്നു അറിയും സാക്ഷി . . . എന്നാ
റെ രാജപുത്രൻ അധികാരിയുടെ വീട്ടിൽ പാൎക്കയും ചെയ്തു.

പിറ്റെ രാവിലെ ഗുരുനാഥൻ ശിഷ്യനെ വിളിച്ചു. കരിക്കു ചേ
ൎത്ത ഒരു ജോടു മൂരികളെ ഏല്പിച്ചു, മറ്റെ പണിക്കാർ ചെയ്യുന്നതു
പോലെ ഉഴുക എന്നു കല്പിച്ചു. എവിടെ ഉഴേണ്ടു എന്നു ശിഷ്യൻ
ചോദിച്ചപ്പോൾ അതാ കൊക്കു ഇരിക്കുന്ന സ്ഥലത്തു എന്നു ഗുരു
ഉപദേശിച്ചു, എന്നതു കേട്ടു ശിഷ്യൻ ഗുരുവിനെ വന്ദിച്ചു, മൂരിക
ളോടും കൂടെ കൊക്കു ഇരുന്ന സ്ഥലത്തേക്കു പോയി. ഈ തൊഴിലി
നെ കൊക്കു കണ്ടപ്പൊൾ ഒരു കുന്നിന്റെ മുകളിലേക്കു പറന്നു
പോയി. അവനും മൂരികളോടും കൂടെ അവിടെ ചെന്നു. പിന്നെ ആ
പക്ഷി പലപല ദിക്കുകളിലേക്കു പറന്നു പോകുമളവിൽ അവനും
ആ എല്ലാ ദിക്കുകളിലേക്കും മൂരികളെ നടത്തിച്ചു. ഒടുക്കം പക്ഷി
തളൎന്നു ഉയരമുള്ള ഒരു മരത്തിന്റെ മുകളിൽ ആശ്വാസം കൊള്ളു
ന്നതിനെ കണ്ടപ്പൊൾ അവൻ മൂരികളെ ആ മരത്തിന്റെ ചുവ
ട്ടിലാക്കി, കഴുത്തിൽ കയറു കെട്ടി മരത്തിൽ ഏറി വലിച്ചു കയറ്റി
തുടങ്ങി. എന്നാറെ ഒർ ഊരാളി ആ വഴിയായി നടന്നു വന്നു, ഇവ
ന്റെ പ്രവൃത്തിയെ കണ്ടു ഞെട്ടി: ഹാ മൂഢാ, മൂരികളെ കൊല്ലു
വാൻ പോകുന്നുവൊ എന്നു പറഞ്ഞാറെ: കൊക്കു ഇരിക്കുന്ന സ്ഥ
ലത്തു ഉഴുക എന്നു ഗുരുനാഥൻ എന്നോടു കല്പിച്ചു. എന്നാൽ അ
പ്പക്ഷി ഇപ്പൊൾ ഈ മരത്തിന്മേൽ ഇരിക്കുന്നതു കണ്ടില്ലെ, ഉ
പദേശിച്ച പ്രകാരം ശിഷ്യൻ ചെയ്യരുതൊ എന്നു പറഞ്ഞു വലി [ 53 ] ച്ചു കൊണ്ടിരുന്നു. എന്നാറെ ഊരാളി അധികാരിയുടെ അടുക്കൽ
ചെന്നു വസ്തുത അറിയിച്ചപ്പൊൾ അവൻ പാഞ്ഞു വന്നു; ഇതു
എന്തു? നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചു. ഗുരുനാഥൻ അവർ
കൾ കല്പിച്ചതു പോലെ തന്നെ ഞാൻ ചെയ്യുന്നു. പക്ഷിക്കു അ
തിൽ രസം തോന്നായ്കയാൽ ഓരൊ ദിക്കുകളിലേക്കു പറന്നുപോയി;
ഇപ്പോൾ ഈ മരത്തിന്മേൽ ഇരിക്കകൊണ്ടു, ഗുരുനാഥൻ അവർ
കളുടെ കല്പന ലംഘിപ്പാൻ കഴികയില്ല എന്നറിഞ്ഞു, മൂരികളെ മര
ത്തിന്മേൽ കയറ്റുവാൻ പോകുന്നു. അതു ശരി അല്ലയൊ എന്നു
ചോദിച്ചതിന്നു, തെറ്റു എന്നു പറവാൻ കഴിയായ്കകൊണ്ടു, വേ
ണ്ടതില്ല, എന്നാൽ ഇന്നേക്കു മതി, മൂരികളെ അഴിച്ചു കൊണ്ടുവ
രിക എന്നു പറഞ്ഞു പോകയും ചെയ്തു.

പിറ്റെ രാവിലെ എഴുനീറ്റാറെ ശിഷ്യൻ ഗുരുവിനെ വന്ദിച്ചു:
ഇന്നു എന്തു പഠിപ്പു എന്നു ചോദിച്ചപ്പോൾ: എനിക്കു ഇന്നു നേ
രമില്ല. വീടു തണ്ണീർ കൊണ്ടു നിറെച്ചു വെക്കുക എന്നു പറഞ്ഞു
കച്ചേരിയിലേക്കു പോയി. എന്നാറെ ശിഷ്യൻ ഗുരുനാഥന്റെ ഭാ
ൎയ്യയെയും അമ്മയെയും വീട്ടിൽനിന്നു പുറത്താക്കി, എല്ലാ വാതിലു
കളെയും പൂട്ടി, എല്ലാ പോട്ടിനെയും കളിമണ്ണും ചാണകവും കൊ
ണ്ടു അടച്ചു വെച്ചു, ഒർ ഏണി കൊണ്ടു വന്നു വീട്ടിൻ മേൽ കയ
റി ഒരു ദ്വാരം ഉണ്ടാക്കി, വെള്ളം കോരി കൊണ്ടു വന്നു, വീടു നിറെ
ച്ചു തുടങ്ങി. ഉച്ചസമയത്തു വെപ്പുകാരനും ശേഷം പണിക്കാരും
വന്നു തീൻ ഉണ്ടാക്കുവാൻ പാടില്ലല്ലൊ എന്നു വ്യസനിച്ചു പറ
ഞ്ഞതിനെ അവൻ കൂട്ടാക്കാതെ വെള്ളം കോരി, ഏണിയിൽ കയറി
ഒഴിച്ചു കളഞ്ഞു. വിശപ്പു വന്നപ്പോൾ അവൻ ബദ്ധപ്പെട്ടു അങ്ങു
ഒരു പുരയിൽ ചെന്നു, പൈശെക്കു അല്പം ചോറു വാങ്ങി തിന്നു,
വെള്ളത്തിന്റെ പണി എടുത്തുകൊണ്ടിരുന്നു. പിന്നെ അധികാരി
കച്ചേരിയെ വിട്ടു വന്നപ്പോൾ അമ്മയും ഭാൎയ്യയും പുറത്തു ഇരുന്നു
കരയുന്നതും വാതിൽ ഒക്കയും പൂട്ടിയിരിക്കുന്നതും കണ്ടു: ഇതു എ
ന്തു എന്നു ചോദിച്ചു. അപ്പോൾ പാത്രം കൈയിൽ പിടിച്ചും കൊ
ണ്ടു ഭവനത്തിന്റെ മുകളിൽ ഇരിക്കുന്ന ശിഷ്യൻ താഴെ നോക്കി:
ഗുരുനാഥൻ അവർകളുടെ ഉപദേശപ്രകാരം വീടു തണ്ണീർ കൊണ്ടു
നിറെച്ചു വെക്കുന്നുണ്ടു എന്നു വിളിച്ചു പറഞ്ഞു. എന്നാറെ അധി
കാരി പേടിച്ചു വാതില്ക്കൽ ചെന്നു അതിന്റെനെ മുട്ടിച്ചു തുറന്നപ്പോൾ,
വെള്ളം ഒരു പാച്ചൽകൊണ്ടു പുറത്തു ചാടി, അവന്റെ ഉന്തി നില
ത്തു തള്ളി അവന്റെ മീതെ ഒഴുകിപ്പോയി. വെള്ളം എല്ലാം വാൎന്ന [ 54 ] ശേഷം അവൻ എഴുനീറ്റു: അയ്യൊ നീ എന്തു ചെയ്തു; വീടു തണ്ണീർ
കൊണ്ടു നിറെക്കേണം എന്നതിന്റെ അൎത്ഥം: വീട്ടിലുള്ള പാത്രങ്ങ
ളെല്ലാം തണ്ണീർകൊണ്ടു നിറെക്കണം എന്നതെയുള്ളൂ എന്ന നി
നക്കു അറിഞ്ഞുകൂടെ. നീ വീടു മുഴുവനും തണ്ണീർ കൊണ്ടു നിറെ
ച്ചു വെച്ചാൽ ചോറു ഉണ്ടാക്കുക ഉണ്ണുക പാൎക്കുക എന്നതു എങ്ങി
നെ കഴിയും എന്നു പറഞ്ഞാറെ, ഗുരുനാഥൻ അവർകളുടെ കല്പന
പ്രകാരം ഞാൻ ചെയ്തതു തെറ്റായി വരുമൊ എന്നു ശിഷ്യൻ ചോ
ദിച്ചപ്പോൾ, അധികാരി ആധാരം ഓൎത്തു: തെറ്റായി വരികയില്ല
എന്നു ചൊല്ലി ഒരു മരത്തിന്റെ തണലിൽ ചോറു ഉണ്ടാക്കിച്ചു രാ
ത്രിവരെ അവിടെ തന്നെ പാൎത്തു.

പിറ്റെ രാവിലെ ശിഷ്യൻ ഇന്നേത്ത പഠിപ്പു എന്തു എന്നു
അനേഷിച്ചാറെ ഗുരുഭൂതൻ: മുറ്റത്തു നിലം കൊത്തി വെള്ളം
കോരി കളിമണ്ണു ഉണ്ടാക്കി മുള്ളുകൾ കൊണ്ടു വന്നു ആരും അക
ത്തു വരുവാൻ കഴിയാതിരിക്കേണ്ടതിന്നു ഉറപ്പുള്ളൊരു വേലികെട്ടുക,
എന്നു ചൊല്ലി കച്ചേരിക്കു പോയി. ഈ ഉപദേശിച്ചതു പോലെ
ശിഷ്യൻ കൈക്കോട്ടു എടുത്തു മുറ്റം എല്ലാം കൊത്തി കിളച്ചു, വെ
ള്ളം കോരി കളിമണ്ണു ഉണ്ടാക്കി, വലിയ മുൾചെടികളെ കൊണ്ടു വ
ന്നു കളിമണ്ണിൽ നാട്ടി, എത്രയും ഉറപ്പുള്ളൊരു വേലിയെ ചുററും
കെട്ടിയ ശേഷം കോലയിൽ വെറുതെ കുത്തിയിരുന്നു. അധികാ
രി കച്ചേരിയെ വിട്ടു മടങ്ങി വന്നപ്പൊൾ വേലിയെ കണ്ടു പ്രസാ
ദിച്ചു, ചുററും നടന്നു വാതിലിനെ അന്വേഷിച്ചു. അവൻ വാ
തിലിനെ കാണായ്കകൊണ്ടു കോലായിൽ ഇരുന്നവനോടു: ഇതു
എന്തു, അകത്തു ചെല്ലേണ്ടതിനു വഴിയില്ലല്ലൊ എന്നു പറഞ്ഞ
പ്പൊൾ അവൻ: ഗുരുനാഥൻ അവർകൾ കല്പിച്ചതു പോലെ
ഞാൻ ചെയ്തതു തെറ്റായിവരുമോ എന്നു ചോദിച്ചാറെ തെറ്റു എ
ന്നു പറവാൻ കഴിയായ്കകൊണ്ടു വേണ്ടതില്ല, എന്നാൽ ഞാൻ
അകത്തു വരുവാനായി ഒരു വഴിയെ തുറന്നു തരിക എന്നു അധി
കാരി പറകയാൽ, ശിഷ്യൻ അകത്തുനിന്നു ചില മുൾചെടികളെ
നീക്കി, ഒരു വഴി വെച്ചു കൊടുത്തു. ആയതിൽ കൂടി അധികാരി ക
ടന്നപ്പൊൾ അവന്റെ ഉടുപ്പിൽ മുള്ളു തറച്ചു പിടിച്ചതിനാൽ അ
വൻ കാൽ ഊരി ചേറ്റിൽ വീണു, മുള്ളും തറച്ചു കുത്തുകയും വള
രെ വേദന ഉണ്ടാകയും ചെയ്തു. എന്നിട്ടും ശിഷ്യനെ ശാസിപ്പാൻ
ശങ്കിച്ചു, നല്ല കാൎയ്യം എങ്കിലും, നല്ല വേലിയെ കെട്ടുന്ന ഏവനും
പുറത്തു പോകുവാനും അകത്തു വരുവാനും വേണ്ടി ഒരു വാതിലി [ 55 ] നെ വെക്കാതിരിക്കയില്ല എന്നു ചൊല്ലി മുറിയിൽ ചെന്നു ഒരു മ
രുന്നു സേവിച്ചു മുറിവുകളെ കെട്ടി പാൎത്തു.

പിറ്റെ നാൾ രാവിലെ കുമാരൻ: ഇന്നു എന്തു വേണം എന്നു
ചോദിച്ചതിന്നു കുളിപ്പരയിൽ തീയിടുക എന്നു അധികാരി പറഞ്ഞു
പോയ ശേഷം, അവൻ കുളിപ്പുരയിൽ ചെന്നു തീയിട്ടു അതിനെ
ഭസ്മമാക്കി കളഞ്ഞു. പിന്നെ അധികാരി കച്ചേരിയെ വിട്ടു വീട്ടിൽ
മടങ്ങി വന്നപ്പൊൾ കുളിപ്പുര ചുട്ടിരിക്കുന്നു എന്നു കണ്ടു അഴിനില
പൂണ്ടു: ഈ ദുഷ്ടനോടു ഞാൻ ഇനി എന്തു വേണ്ടു. എന്തു തന്നെ
അവനോടു കല്പിച്ചാലും അവൻ അതിനെ കൊണ്ടു വല്ല ആപ
ത്തും വരുത്താതിരിക്കയില്ല. ഒരു വഴിയേയുള്ളൂ, അവനു ഒരു മാസ
ത്തിന്റെ സ്വസ്ഥതയെ കല്പിക്കേണം എന്നു നിശ്ചയിച്ചു, അവ
നെ വരുത്തി: ഹേ ശിഷ്യ, ഇപ്പൊൾ ഒരു മാസത്തിന്റെ വിടുതൽ
ഉണ്ടു. ആയതിൽ പഠിപ്പുമില്ല വേറെ യാതോരു വേലയും ഇല്ല
അതു കൊണ്ടു നീ സ്വസ്ഥനായി ഇരു എന്നു കേട്ടപ്പൊൾ അ
വൻ കൈകൂപ്പി ഗുരുനാഥനെ വന്ദിച്ചു ഒരു മാസം സ്വസ്ഥനാ
യിരുന്നു.

വിടുതൽ തീൎന്നശേഷം പിറ്റെ മാസത്തിന്റെ ഒന്നാം തിയ്യതി
രാവിലെ കുമാരൻ അധികാരിയോടു: ഇന്നു എന്തു വേല എന്നു
ചോദിച്ചാറെ നീ വാഴ കൊത്തുക എന്നു കല്പിച്ചു കച്ചേരിയിലേക്കു
പോയി. എന്നാറെ രാജപുത്രൻ കൈക്കൊട്ടു എടുത്തു പറമ്പിൽ ക
ണ്ട സകല വാഴകളെയും കൊത്തിത്തറിച്ചു കളഞ്ഞു. അവൻ ഈ
പണിയിൽ ഇരിക്കുമ്പൊൾ അധികാരിയുടെ ഭാൎയ്യക്കു അതിസാരം
പിടിച്ചു രണ്ടു മുന്നു പ്രാവശ്യം വയറ്റിന്നു പോകുന്നതിനെ അമ്മ
കണ്ടു പേടിച്ചു, ഭവനത്തിൽ വേറെ ആൾ ഇല്ലായ്കകൊണ്ടു അ
വനെ വിളിച്ചു: ഹേ നീ വേഗം കച്ചേരിയിലേക്കു പോയി, ഈ
കാൎയ്യം എന്റെ മകനോടു പറ എന്നു കല്പിച്ച ഉടനെ അവൻ കൈ
ക്കോട്ടു ചുമലിൽ ഇട്ടു, താൻ ആകുംപ്രകാരം കച്ചേരിയുടെ മുറ്റ
ത്ത ചെന്നു: അല്ലയൊ ഗുരുനാഥാ, നിങ്ങളുടെ ഭാൎയ്യ അതിസാരം
പിടിച്ചു രണ്ടു മൂന്നു വട്ടം വയറ്റിന്നു പോയതു കൊണ്ടു വേഗം
വീട്ടിൽ വരേണം എന്നു അമ്മ പറഞ്ഞിരിക്കുന്നു എന്നു ഉറക്കെ വി
ളിച്ചപ്പൊൾ കച്ചേരിക്കാർ എല്ലാവരും ചിരിച്ചു അധികാരിയെ കളി
ആക്കുകയും ചെയ്തു. പിന്നെ അധികാരി ക്രുദ്ധനായി വീട്ടിൽ വ
ന്നു ശിഷ്യനെ വിളിച്ചു: നിനക്കു ബുദ്ധി അശേഷം ഇല്ല. കച്ചേ
രിയിൽ വല്ല വൎത്തമാനം എന്നോടു അറിയിപ്പാൻ ഉണ്ടെങ്കിൽ, നീ [ 56 ] വെടിപ്പുള്ള ഉടുപ്പു ഉടുത്തും തലപ്പാവു കെട്ടിയും കൊണ്ടു വരേണം
പിന്നെ പറയേണ്ടുന്നതിനെ എല്ലാവരും കേൾക്കേ പറയരുതു,
തഞ്ചം നോക്കി സ്വകാൎയ്യമായിട്ടു പറയേണം, അല്ലായ്കിൽ എനിക്കു
അപമാനം ഉണ്ടാകും. എന്നു പറഞ്ഞു. ഞാൻ ഇനി അപ്രകാരം
തന്നെ അനുസരിച്ചു നടക്കാം ഗുരുക്കളേ എന്നു ശിഷ്യൻ പറഞ്ഞു.

പിന്നെ ഒരു ദിവസം അധികാരി വീട്ടിൽനിന്നു കിഴിഞ്ഞ സമ
യത്തു കുമാരൻ അവന്റെ വഴിയെ നടന്നു: അയ്യൊ ഗുരുക്കളേ,
നോക്കുക എന്റെ താടിമീശ പെരുത്തു നീളമായി പോയല്ലൊ; എ
ന്നാൽ ക്ഷുരകൻ അതിനെ വെറുതെ കളയുന്നില്ലല്ലൊ. എനിക്കു
എന്തെങ്കിലും തരേണം എന്നു വളരെ താഴ്മയോടു അപേക്ഷിച്ചതു
കൊണ്ടു അധികാരി അവനു ഒരു പൈശ കൊടുത്തു. അതിനെ
അവൻ വാങ്ങി നോക്കിയപ്പൊൾ ഗുരുക്കളെ, എനിക്കു ഒരു പൈ
ശ തന്നുവല്ലൊ, എങ്കിലും താടിമീശ കളയുന്നതിന്നു ഇദ്ദിക്കിൽ അ
ര പൈശ മതി എന്നു കേൾക്കുന്നു. എന്നാൽ ഞാൻ എന്തു വേ
ണം എന്നു ചോദിച്ചതിന്നു: അരപ്പൈശ ഇങ്ങോട്ടു മേടിക്കേണം
എന്നു അധികാരി പറഞ്ഞാറെ, ക്ഷുരകനു അരപ്പൈശ ഇല്ലെങ്കി
ലോ എന്നു കുമാരൻ പറഞ്ഞശേഷം: അങ്ങിനെ ആകുന്നു എങ്കിൽ
ഭവനത്തിൽ ആൎക്കാനും നീളമുള്ള മുടി ഉണ്ടൊ എന്നു നോക്കീട്ടു
ക്ഷൌരം ചെയ്യിക്കേണം എന്നു അധികാരി പറഞ്ഞു അങ്ങു നടന്നു.
അനന്തരം കുമാരൻ ഒരു ക്ഷുരകനെ വിളിച്ചു, താടിമീശയെ ക്ഷൌ
രം ചെയ്യിച്ചശേഷം പൈശ അവന്റെ കൈയിൽ വെച്ചു. അര
പൈശ ഇങ്ങു തരിക എന്നു പറഞ്ഞപ്പൊൾ ഈ പ്രദേശത്തിൽ
വണ്ണാന്മാർ ആശാരികൾ ക്ഷൌരക്കാർ എന്നിവരുടെ കൂലിയെ
പൈശകൊണ്ടല്ല നെല്ലുകൊണ്ടു തീൎക്കുന്നതു നടപ്പാകകൊണ്ടു,
അരപ്പൈശ എന്നിൽ ഇല്ല എന്നു ക്ഷൌരക്കാരൻ ഉത്തരം പറ
ഞ്ഞാറെ, കുമാരൻ വീട്ടിൽ ചെന്നു അവിടെ അധികാരിയുടെ അ
മ്മയും ഭാൎയ്യയും മാത്രം ഉണ്ടു എന്നു കണ്ടു, അവരെ പുറത്തു വിളി
ച്ചു. അവർ വന്ന ഉടനെ അവൻ അക്കിഴവിയെ നോക്കി, അവ
രുടെ മുടി ഒരു മാസത്തിന്നു മുമ്പെ കളകയാൽ അതിനു കാൽവി
രൽ നീളമേയുള്ളൂ, അതു ക്ഷൌരം ചെയ്വതിനു പോരാ. എങ്കിലും
മകൾ ഒരിക്കലും ക്ഷൌരം ചെയ്യായ്കയാൽ മുടി ബഹു നീളം ഉള്ളത
എന്നു ചൊല്ലി അവളുടെ കരച്ചലും കോപവും കൂട്ടാക്കാതെ അവ
ളെ പിടിച്ചു അവളുടെ തലയെ ബഹു വെടിപ്പോടെ കൌരം ചെ
യ്യിച്ചു. പിന്നെ ആ പെണ്ണുങ്ങൾ ഇരുവരും കരഞ്ഞും വായ്പറഞ്ഞും [ 57 ] കൊണ്ടു വീട്ടിൽ ചെന്നു, ചോറു ഉണ്ടാക്കുകയോ യാതൊരു വേല
എടുക്കയൊ ചെയ്യാതെ നിലത്തു കിടന്നു. അധികാരി വീട്ടിൽ വന്നു
ഉണ്ടായതു അറിഞ്ഞശേഷം കരഞ്ഞു: നീ എനിക്കു എന്തെല്ലാം
നാശങ്ങൾ വരുത്തുന്നു എന്നു ദുഃഖിച്ചു പറഞ്ഞതിന്നു: ഗുരുനാഥൻ
അവർകളുടെ കല്പനപ്രകാരം ഞാൻ ചെയ്തതു തപ്പായിവരുമോ
എന്നു കുമാരൻ ചോദിച്ചപ്പോൾ അധികാരി ആധാരത്തെ ഓൎത്തു
മിണ്ടാതെ ഇരുന്നു.

ചില ദിവസം കഴിഞ്ഞ ശേഷം അധികാരി കച്ചേരിയിൽ ഇ
രിക്കുമ്പോൾ തന്നെ ഭവനം തീ പിടിച്ചു. അന്നേരം അമ്മ കുമാര
നോടു: നീ വേഗം ചെന്നു എന്റെ മകനെ വിളിക്ക എന്നു പറ
ഞ്ഞപ്പോൾ, അവൻ അയ്യൊ അമ്മേ, എന്റെ ഉടുപ്പു വെടിപ്പു പോ
രാ, തലപ്പാവുമില്ല, ഇങ്ങിനെ കച്ചേരിയിൽ ചെല്ലരുതു എന്നു
ഗുരുനാഥൻ അവർകളുടെ കല്പന എന്നു പറകയാൽ, അവൾ ബ
ദ്ധപ്പെട്ടു മകന്റെ ചില വസ്ത്രങ്ങളെയും ഒരു തലപ്പാവെയും കൊടു
ത്തു. പിന്നെ അവൻ ഉടുത്തു മാനഭാവം പൂണ്ടു കച്ചേരിയിലേക്കു
ചെന്നു, ഒരു മൂലയിൽ ഇരുന്നു. അധികാരി അവനെ കണ്ടു ആ
ശ്ചൎയ്യപ്പെട്ടു, ഇന്നെങ്കിലും അവൻ നല്ല മൎയ്യാദ ആചരിച്ചു വന്നു
വല്ലൊ എന്നു വിചാരിച്ചു വന്ന സംഗതി എന്തു എന്നു ചോദിച്ചാ
റെ അവൻ വിലെക്കി, പെരുത്ത ജനങ്ങൾ ഉണ്ടാകനിമിത്തം ഇ
പ്പോൾ പറഞ്ഞു കൂടാ, അലമ്പൽ തീരട്ടെ അപ്പോൾ അറിയിക്കാം
എന്നു ചൊല്ലി വീടു മുഴുവൻ ചുടുവോളം പാൎത്തശേഷം, മെല്ലവെ
അധികാരിയുടെ അരികത്തു ചെന്നു, ഗുരുനാഥൻ അവർകളുടെ ഭ
വനം വെന്തുപോയി എന്നു അവന്റെ ചെവിയിൽ മന്ത്രിച്ചു. അ
പ്പോൾ അധികാരി ഞെട്ടി: ഹാ കഷ്ടം കഷ്ടം നീ ഇതിനെ ഉടനെ
പറയാഞ്ഞതു എന്തു എന്നു ദുഃഖിച്ചു ചോദിച്ചതിന്നു കച്ചേരിയിൽ
വല്ലതും പറവാൻ ഉണ്ടെങ്കിൽ, തഞ്ചം നോക്കി പറയേണം എന്നു
ഗുരുക്കളുടെ ഉപദേശം ഞാൻ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു
എന്നു ശിഷ്യൻ ഉത്തരം കൊടുത്താറെ അധികാരി ഒന്നും പറയാതെ
തന്റെ ഭവനത്തിനാമാറു നടന്നു. അവിടെ എത്തിയപ്പോൾ വീടു
ചാരം അത്രെ എന്നു കണ്ടു വ്യസനിച്ചു ഞാൻ ഭിക്ഷക്കാരനായി
തീരരുതു എന്നു വിചാരിച്ചാൽ ഇനി ഈ മനുഷ്യനിൽ ഒരു കാൎയ്യ
വും ഏല്പിക്കരുതു എന്നു ചൊല്ലി, കുറയ ദിവസം ഒരു മരത്തിന്റെ
തണലിൽ പാൎത്തു.

പിന്നെ അംശക്കാരുടെ സഹായത്താൽ ഒരു പുതിയ വീടു തീ [ 58 ] ൎന്നശേഷം അധികാരി കുമാരനോടു: ഇനിനല്ലവണ്ണം സൂക്ഷിക്ക
വേണ്ടു, എവിടെ എങ്കിലും പുക കയറുന്നതു കണ്ടാൽ മരത്തിന്റെ
പച്ച ചില്ലികൾ പറിച്ചു, അതിനെ അടിക്ക വേറെ ഒരു പണി
നിനക്കില്ല വൎത്തമാനം അറിയിപ്പാനായിട്ടു കച്ചേരിയിലും വരേ
ണ്ടാ എന്നു കല്പിച്ചു. കുറയ കാലം കഴിഞ്ഞശേഷം അധികാരിയു
ടെ അമ്മെക്കു വയറ്റിൽ നൊമ്പലം പിടിച്ചിട്ടു വെള്ളം കാച്ചി കു
ളിച്ചപ്പൊൾ അവളുടെ ശരീരം എല്ലാം പുകഞ്ഞു. അതിനെ അ
വൻ കണ്ടപ്പൊൾ പുളിമരത്തിന്റെ ചില ഇളയ കൊമ്പുകളെ
പറിച്ചു തീക്കെടുത്തു തീക്കെടുത്തു എന്നു ചൊല്ലികൊണ്ടു അമ്മയെ
അടിച്ചു തുടങ്ങി. അടി നിമിത്തം അമ്മ വൈരം കൊടുത്തു വീട്ടി
ലേക്കു പാഞ്ഞു കരഞ്ഞുംകൊണ്ടു നിലത്തു കിടന്നു. അധികാരി
കച്ചേരിയെ വിട്ടു മടങ്ങി വരുമ്പൊൾ, കുമാരൻ അവനെ എതി
രേറ്റു: ഇന്നു നിങ്ങളുടെ അമ്മ വെന്തുപോകേണ്ടതായിരുന്നു, ദൈ
വഗത്യാ ഞാൻ പുകകണ്ടു തീ കെടുത്തുകളഞ്ഞു എന്നു പറഞ്ഞാറെ,
അവൻ കാൎയ്യത്തിന്റെ വിവരം ചോദിച്ചറിഞ്ഞു: ഈ പരമദു
ഷ്ടൻ എന്റെ അമ്മയെ കൊന്നു എന്നു വിചാരിച്ചു പേടിച്ചു, വീ
ട്ടിലേക്കു പാഞ്ഞു ചെന്നു നോക്കിയപ്പൊൾ, അമ്മ ബഹു വേദന
കൊണ്ടു വലഞ്ഞു കിടക്കുന്നതു കണ്ടു. പിന്നെ അവൻ അവനെ
വിളിച്ചു: നീ ഒരു സംഗതി കൂടാതെ എന്റെ അമ്മയെ അടിച്ചതു
എന്തു, മനുഷ്യന്റെ ശരീരം പുകയുന്നു എങ്കിലും വെന്തുപോകയില്ല
എന്നു നിനക്കു അറിഞ്ഞു കൂടേ എന്നു പറഞ്ഞതിന്നു കുമാരൻ:
ഗുരുനാഥൻ അവർകളുടെ കല്പന ഞാൻ അനുസരിച്ചതെയുള്ളു;
അതു ശരിയല്ലയൊ എന്നു പറഞ്ഞപ്പൊൾ അധികാരി വരാഹനും
മൂക്കും ചുണ്ടും ഓൎത്തിട്ടു അങ്ങിനെ ആകട്ടെ എന്നു ചൊല്ലി കരയു
ന്ന അമ്മയുടെ അരികത്തു മടങ്ങി ചെന്നു.

അനന്തരം അധികാരി: ഈ ദുഷ്ടാത്മാവിനെ ഒഴിപ്പിപ്പതിനാ
യി ഒർ ഉപായം ഇല്ലയൊ എന്നു ചിന്തിച്ചു, രണ്ടു നാൾ തന്നിൽ
തന്നെ ആലോചിച്ചാറെ ശിഷ്യനെ തന്റെ മുറിയുടെ അകത്തു
വിളിപ്പിച്ചു: വിറപ്പനി പിടിച്ചു വളരെ ശീതിക്കുന്നു, ഈ തുണിക്ക
ണ്ടം എടുത്തു മൂൎദ്ധാവിൽനിന്നു കാലിന്റെ അടിയോളവും എന്നെ
മൂടുക എന്നു കല്പിച്ചു. ആയവൻ തുണി എടുത്തപ്പോൾ ഗുരുനാ
ഥന്റെ മേനിക്കു അഞ്ചു മുളം നീളം ഇരിക്കെ തുണിയുടെ നീളം മൂ
ന്നു മുളമേയുള്ളൂ എന്നു കണ്ടു, തല മൂടിയാൽ കാൽ അങ്ങു നീങ്ങും,
കാൽ മൂടിയാൽ തല ഇങ്ങു പൊങ്ങി നില്ക്കും എന്നറിഞ്ഞു, അടുക്കെ [ 59 ] കണ്ട ഒരു മരക്കുറ്റി എടുത്തു അധികാരിയുടെ മടമ്പിനെ കുത്തിയതു
നിമിത്തം അവൻ വേദന സഹിയാഞ്ഞുകാൽ മടക്കി മീത്തലോട്ടു
വലിച്ചതിനാൽ, തല കാലോടും കൂടെ മൂടുവാൻ സംഗതി വന്നു.

ഈ ഉപായം നിഷ്ഫലം എന്നു അധികാരികണ്ടു രണ്ടു മൂന്നു ദി
വസം ദീനക്കാരന്റെ ചേൽ നടിച്ച ശേഷം, കുമാരനെ വിളിപ്പി
ച്ചു: ഞാൻ എന്റെ ദീനത്താൽ വളരെ കുഴങ്ങി പോയി. എത്ര
ചികിത്സിച്ചാലും ഒന്നും ഫലിക്കുന്നില്ല. ഇന്നു ഒരു പുതിയ വൈദ്യ
നെ വിളിച്ചു, അവൻ എനിക്ക വിശേഷമുള്ളൊരു മരുന്നു എഴുതി
തന്നു; അതിനെ നീ പോയി അന്വേഷിച്ചു കൊണ്ടു വരേണം
എന്നു കല്പിച്ചു. നല്ലതു മരുന്നിന്റെ പേരും വിലയും കിട്ടിയാൽ
ഞാൻ അതിനെ കൊണ്ടു വരാതിരിക്കയില്ല എന്നു കുമാരൻ പറ
ഞ്ഞാറെ: മരുന്നിന്റെ പേർ അപ്പപ്പാ അത്തത്താ; അതിന്റെ
വില ഞാൻ അറിയുന്നില്ല. ഇവിടെ പത്തു ഉറുപ്പിക ഇതാ, ശേ
ഷിപ്പു ഉണ്ടായാൽ അതിനെ മടങ്ങി കൊണ്ടു വരിക എന്നു ചൊ
ല്ലി അവനെ അയച്ചു. ലോകത്തിലും കിട്ടാത്ത വസ്തു കൊണ്ടുവ
രേണ്ടതിന്നു ഇവൻ എന്നെ അയച്ചിരിക്കുന്നു എന്നു കുമാരൻ
ചൊല്ലി, ചിന്തിച്ചും കൊണ്ടു ദൂരമുള്ളൊരു അങ്ങാടിയിൽ ചെന്നു,
പലനിറമുള്ള പട്ടിന്റെ കണ്ടങ്ങൾ വാങ്ങി ഓരോന്നു ഒരോന്നിൽ
ചെല്ലുവാൻ തക്ക അഞ്ചു സഞ്ചികളെ ഉണ്ടാക്കി, കാട്ടിൽ ചെന്നു
ചെറിയ ഒരു തേനീച്ചകൂടു കണ്ടു, ചെറിയ സഞ്ചിയിൽ ഇട്ടു മുറുക്കി
കെട്ടിയശേഷം ഓരൊ സഞ്ചിയിൽ ഇട്ടു എല്ലാം നല്ലവണ്ണം ഉറപ്പി
ച്ചു: മുദ്രയും വെച്ചു, ദീനക്കാരൻ ഇതിനെ വാങ്ങിയ ഉടനെ വാതിൽ
എല്ലാം പൂട്ടിമരുന്നിന്റെ സൌരഭ്യം പോയ്പോകാതിരിപ്പാൻ വേണ്ടി
നല്ല സൂക്ഷ്മത്തോടെ തുറന്നു സേവിക്ക വേണം, എന്ന ഒരു എഴു
ത്തിനെ അതിന്മേൽ പതിപ്പിച്ചു വീട്ടിലേക്കു ചെന്നു അധികാരിക്കു
ഏല്പിച്ചു. ആയവൻ കെട്ടു വാങ്ങി നോക്കി വിസ്മയിച്ചു: ഞാൻ
പറഞ്ഞ വസ്തു ഇവനു കിട്ടിയൊ എന്നു വിചാരിച്ചു എഴുത്തിൽ
കണ്ടപ്രകാരം വാതിലുകളെ പൂട്ടി നല്ല സൂക്ഷ്മത്തോടെ പുറമെ
യുള്ള സഞ്ചിയെ തുറന്നു രണ്ടാം സഞ്ചിയെ കണ്ടു അതിന്റെ
വിശേഷമുള്ള പട്ടുകൊണ്ടു ആശ്ചൎയ്യപ്പെട്ടു. ഇങ്ങിനെ ക്രമേണ
അകത്തുള്ള സഞ്ചിയോളം എത്തി, അതിനെയും തുറക്കുമ്പോൾ
തേനീച്ചകൾ പുറത്തു പറന്നു, അധികാരിയെ ചുററി അവന്റെ
മേൽ വീണു ഭയങ്കരമായി കുത്തിയപ്പൊൾ അവൻ: അപ്പപ്പാ അ
ത്തത്താ എന്നു നിലവിളിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റെവൻ ഗുരു [ 60 ] ക്കളേ: അപ്പപ്പാ അത്തത്താ എന്നതു കിട്ടിയോ എന്നു ചോദിച്ച
പ്പോൾ: നീ വേഗത്തിൽ വാതിലിനെ തുറക്കുക എന്നു പറഞ്ഞു.
അവൻ വാതിൽ തുറന്നാറെ അധികാരി സൎവ്വാംഗം തേനീച്ച
യാൽ മൂടിട്ടു പുറത്തു ചാടി അവറ്റെ തട്ടിക്കളവാൻ ഭ്രാന്തനെ പോ
ലെ ഇളകി പാഞ്ഞു. ഈച്ചകളുടെ കുത്തു നിമിത്തം അവൻ ചില
ദിവസം പനിച്ചു കിടന്നു.

കുമാരൻ മറ്റും ചില ദൂഷ്യങ്ങളെ പ്രവൃത്തിച്ച ശേഷം അധി
കാരി അവനെ ഒരു ദിവസം വിളിച്ചു: നീ എന്റെ വീട്ടിൽ വന്ന
ശേഷം എനിക്കു നിന്നെ കൊണ്ടു നഷ്ടവും പരിഹാസവും മാത്ര
മേ വന്നു, നീ ഇപ്പൊൾ തന്നെ പൊയ്ക്കൊ എന്നു അവൻ അവ
നോടു ക്രുദ്ധിച്ചു പറഞ്ഞപ്പൊൾ അവൻ: പോയ്കൊള്ളാം എങ്കിലും
ഈരായിരം വരാഹനും നിങ്ങളുടെ മൂക്കും ചുണ്ടുകളും ശരിയായി
കിട്ടേണം എന്നു പറഞ്ഞു. പിന്നെ അധികാരി വീടും നിലം പറ
മ്പുകളും പണയം വെച്ചു ഈരായിരം വരാഹൻ കടം വാങ്ങി ഭാൎയ്യ
യോടും ആലോചിച്ചു: ഈ പരമദുഷ്ടൻ നമ്മുടെ വീട്ടിൽനിന്നു
പോകാഞ്ഞാൽ നമുക്കു കഷ്ടമേയുള്ളൂ. അവനെ ഒഴിപ്പിക്കേണ്ടതി
ന്നു ഞാൻ ഈരായിരം വരാഹൻ കടം മേടിച്ചു, എന്നാൽ ആധാ
രത്തിൽ കാണുന്ന പ്രകാരം ഞാൻ അവനു മൂക്കും ചുണ്ടും കൂടെ
കൊടുക്കേണം. മൂക്കും ചുണ്ടുമില്ലാത്തവനായി കച്ചേരിയിലേക്കു
ചെല്ലുവാൻ പ്രയാസം; നീ പെണ്ണാകകൊണ്ടു എപ്പൊഴും വീട്ടിൽ
ഇരിക്കാമല്ലൊ. അതുകൊണ്ടു നീ മൂക്കും ചുണ്ടും തന്നാലൊ, എ
ന്നതിനെ ആ സ്ത്രീ കേട്ടു ഭൎത്താവിന്നു നാസാധരഛേദം വരുന്ന
തിനേക്കാൾ എന്റെ മൂക്കും ചുണ്ടും പോകുന്നതു യോഗ്യം തന്നെ
എന്നു വിചാരിച്ചു സമ്മതിച്ചു. പിന്നെ അധികാരി ഈരായിരം
വരാഹന്നും ഭാൎയ്യയുടെ മൂക്കും ചുണ്ടുകളും എടുത്തു കുമാരന്റെ അടു
ക്കൽ ചെല്ലുമ്പോൾ ഭാൎയ്യയുടെ മൂക്കും അധരങ്ങളും കൊണ്ടു ആധാ
രത്തിൽ ഏതും കാണുന്നില്ല എന്നു ചൊല്ലി അവന്റെ സ്വന്ത
മൂക്കും ചുണ്ടുകളും അറപ്പിച്ചു യാത്രയായി.

പിന്നെ രാജപുത്രൻ കോവിലകത്തു എത്തി, താൻ ചെയ്തതൊ
ക്കയും രാജാവിനോടു അറിയിച്ചപ്പൊൾ അവൻ സന്തോഷിച്ചു:
ചതിയനു ഇരട്ടിച്ച നഷ്ടം ഉണ്ടാകും എന്ന ഒരു പരസ്യം ഉണ്ടാക്കി,
രാജ്യത്തിൽ എങ്ങും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. [ 61 ] ദരിദ്രന്റെ സ്വപ്നം.

ബഹു ദരിദ്രനായ ഒരു മഴുക്കാരൻ വങ്കാട്ടിൽ ഇരുന്നു ഒരു തടി
മരത്തെ കൊത്തി മുറിച്ചു കളവാൻ അദ്ധ്വാനിച്ച സമയത്തു: അ
യ്യൊ ഈ അഗതിയായ ഞാൻ എത്ര പ്രയാസപ്പെട്ടു നാൾ കഴി
ക്കേണം. ഞാൻ ധനവാനായി പിറന്നു എങ്കിൽ, വിടാതെ സുഖി
ച്ചു, ഉല്ലാസത്തോടെ നേരം പോക്കുമായിരുന്നു എന്നു ഹൃദയത്തിൽ
ചിന്തിച്ചു പിറുപിറുക്കുമ്പോൾ, പൊൻ മുടിയും ചെങ്കോലും ധരി
ച്ചിരുന്ന ഒരു യുവാവു അവന്റെ അരികത്തു നിന്നു: അല്ലയൊ
നിൎവ്വാഹമല്ലാത്ത അഗതിയേ, നിന്റെ അഭീഷ്ടം എന്തു; വേണ്ടു
ന്നതു ഞാൻ ഒരു ക്ഷണംകൊണ്ടു നിനക്കു നല്കുമല്ലൊ. എന്നാ
റെ മഴുക്കാരൻ അല്പം ഭ്രമിച്ചു എങ്കിലും ആ വിണ്ണവന്റെ മു
ഖപ്രസാദം കണ്ടു ധൈൎയ്യം പൂണ്ടു: ദിവ്യപുരുഷാ, തങ്ങൾ കല്പി
ക്കയാൽ ഞാൻ എന്റെ ഇഷ്ടം പറയാം. ഇനിമേൽ എന്റെ കൈ
തൊടുന്ന എല്ലാ വസ്തുവും പൊന്നായി തീരേണം എന്നുള്ള വരം
നല്കുക എന്നു പറഞ്ഞതു വിണ്ണവൻ കേട്ടപ്പൊൾ അവൻ മന്ദസ്മി
തം ചെയ്തു: നീ ഇതിൽ നല്ലതൊന്നു ചോദിച്ചു എങ്കിൽ കൊള്ളായി
രുന്നു; എന്നാലും നിന്റെ യാചന നിനക്കു ഉണ്ടാക എന്നു ചൊ
ല്ലി മറകയും ചെയ്തു.

അപ്പോൾ ദരിദ്രൻ ഒന്നു തുള്ളി എനിക്കു ഇന്നു കിട്ടിയ വര
ത്തെ ഉടനെ പരീക്ഷിക്കേണം എന്നു ചൊല്ലി അരികത്തു നില്ക്കു
ന്ന ഒരു മരത്തിന്റെ തടിമേൽ കൈ വെച്ചപ്പോൾ അമ്മരം ഇല
ഫലാദികളോടു കൂടെ ശുദ്ധപൊന്നായി വിളങ്ങി നിന്നു. എന്നതിനെ
കണ്ടു ആ മഴുക്കാരൻ വളരെ സന്തോഷിച്ചു. ഹാ ഇന്നു ഞാൻ ധ
നവാൻ ആയല്ലൊ, ഇനി ആരെങ്കിലും മരം കൊത്തി മുറിക്കട്ടെ.
ഞാൻ വിട്ടിൽ ചെന്നു ദിവസേന മൃഷ്ടാന്നവും വിശിഷ്ടഭോജ്യ
ങ്ങളും മധുരപാനീയങ്ങളും അനുഭവിച്ചു സുഖത്തോടെ വാണു കൊ
ണ്ടിരിക്കും എന്നു ചൊല്ലി അന്നേത്തെ ദാഹം തീൎപ്പതിനായി കുപ്പി
യിൽ കൊണ്ടുവന്ന തണ്ണീർ എടുത്തു കുടിപ്പാൻ നോക്കുമ്പോൾ,
കപ്പിയും നീരും സ്വൎണ്ണമായി ഇതാ പ്രകാശിക്കുന്നു. കുളുൎത്ത ചോ
റും എടുത്തു ഉണ്മാൻ നോക്കുമ്പോൾ അതുവും പൊൻ അത്രെ.
എന്നതിനെ ദരിദ്രൻ കണ്ടു വിറച്ചു: എനിക്കു ജീവൻ ആകേണ്ടിയ
വരം എനിക്കു മരണമെയുള്ളു എന്നു ചൊല്ലി മുറയിട്ടപ്പോൾ അ [ 62 ] വൻ ഉണൎന്നു, കണ്ടതു ഒരു സ്വപ്നമത്രെ എന്നറിഞ്ഞു: അല്ലയൊ
എൻ ദൈവമേ, എന്റെ അന്നപാനാദികൾ പൊന്നല്ല വെറും
ചോറും തണ്ണീരും ആകകൊണ്ടു ഞാൻ നിന്നെ വാഴ്ത്തി സ്തുതിക്കു
ന്നു എന്നു ചൊല്ലി, തിരിഞ്ഞു വെളുക്കുവോളം സൌഖ്യത്തോടെ ഉ
റങ്ങി. ഈ കഥ പഞ്ചാംഗക്കാരൻ വായിച്ചപ്പോൾ: അലംഭാവ
ത്തോടു കൂടിയ ഭക്തി വലുതായ അഹോവൃത്തി ആകുന്നു താനും.
ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ലല്ലോ, ഏതാനും
കൊണ്ടുപോകുവാനും കഴികയില്ല സ്പഷ്ടം; ഉണ്മാനും ഉടുപ്പാനും സാ
ധിച്ചാൽ മതി എന്നു നാം വിചാരിപ്പൂ എന്ന ദൈവവചനം ഓൎക്കു
കയും ചെയ്തു.

അഥ നവാബ്ദജ്ഞാനോപദേശം ലിഖ്യതെ.

നവമബ്ദം മഹാമൎത്ത്യാഃ പശ്യദ്ധ്വം പാവനം ശുഭം ।
സോപാനഭൂതം മോക്ഷസ്യ കൎത്തവ്യം പുണ്യസഞ്ചയം || ൧ ||
അതീതേക്ഷുച വൎഷേഷു കൃപയൈവ പരേശിതുഃ ।
ജീവിതാ മാനവാസ്സൎവെ ഭജദ്ധ്വം തം കൃപാകരം || ൨ ||
സൎവേ വയം പാപവന്തഃ പാപയോനിസമുദ്ഭവാഃ ।
അസാരെ ഘോരസംസാരെ തിഷ്ഠാമൊ നിൎഭയാഃ കഥം || ൩ ||
ബാലയൌവനവൃദ്ധാംശ്ച തഥാ ഗൎഭഗതാനപി ।
മൃത്യുരാവിശതെ സൎവാനേവംഭൂതമിദം ജഗൽ || ൪ ||
കാലൊ ഗച്ഛതി സൎവെഷാം പശ്യതാം മൎത്ത്യജന്മിനാം ।
ഗതഃ കാലൊ ന ചായാതി കൎത്തവ്യം കിം വിചിന്ത്യതാം || ൫ ||
മൃത്യുബാധാനിവൃത്യൎത്ഥം ഭജനീയൊ മഹാപ്രഭുഃ ।
അനന്തസ്സച്ചിദാനന്ദസ്സജ്ജനാനാം ഹൃദി സ്ഥിതഃ || ൬ ||
ബഹൂനാം മതഭേദന്തു സംശോദ്ധ്യ ച മുഹുൎമ്മുഹുഃ ।
മഹാപ്രഭൊഃ പ്രീതികരം മാൎഗ്ഗം വക്തുമുപക്രമെ || ൭ ||
അസ്തി ദേവോ മഹാശാന്തഃ ക്രിസ്തനാമ മഹാമതിഃ ।
പതിശ്ച സൎവഭൂതാനാം പ്രജാരക്ഷണതത്പരഃ || ൮ ||
സൎവസാക്ഷീ സൎവകൎത്താ സൎവ്വമംഗലദായകഃ ।
ക്ഷമയാ ക്ഷ്മാസമാനശ്ച ത്രിദിവാദവതാരിതഃ || ൯ ||
ശൈശവേപിച യൊ ദവൊ ജ്ഞാനിനാം ജ്ഞാനദായകഃ ।
സന്മാൎഗ്ഗചാരീ നിയതം സഞ്ചചാര ദിവാനിശം || ൧൦ ||
തേനോക്തമാൎഗ്ഗം പരമം മോക്ഷെഛൂണാം സുനിൎമ്മലം ।
യസ്യ വിജ്ഞാനമാത്രെണ പാപീ പാപാദ്വിമുച്യതെ || ൧൧ ||
തദ്ഭക്തസ്സഞ്ചരന്ത്യസ്മിൻ ലോകെ സൎവ്വത്ര ജ്ഞാനദാഃ।
സേവിതവ്യാ മഹദ്ഭക്താഃ ദ്രഷ്ടവ്യാസ്സവൎദാ ബുധൈഃ || ൧൨ ||
ക്രിസ്തമാൎഗ്ഗരതാ യേ യേ ഇഹലോകേഷു മാനവാഃ। [ 63 ] ത്യക്ത്വാ ദേഹം പരം ലോകം പ്രായാന്ത്യത്രന സംശയഃ || ൧൩ ||
തസ്മാത്സൎവ്വപ്രയത്നേന ഭജദ്ധ്വം പാപനാശനം ।
മുക്തിദാതാ പരംജ്യോതിൎല്ലോകം രക്ഷതി സേവിതം || ൧൪ ||
ക്രിസ്തമാൎഗ്ഗം പരോക്ഷാൎത്ഥം പ്രത്യക്ഷേത്വന്യമാൎഗ്ഗകം ।
തസ്മാൽ പരോക്ഷം ജ്ഞാതവ്യം പ്രത്യക്ഷം സന്ത്യജേദ്ബുധഃ || ൧൫ ||
ക്രിസ്തമാൎഗ്ഗാൽ പരം മാൎഗ്ഗം നാസ്തി രക്ഷാൎത്ഥമാത്മനഃ ।
കൎമ്മണാ മനസാ വാചാ ഭജദ്ധ്വം പദവീം ശുഭാം || ൧൬ ||
സമാസാദിത്ഥമുക്തം ഹി മോക്ഷമാൎഗ്ഗം മഹത്സുഖം ।
ജ്ഞാനിനാം ജ്ഞാനദംപുണ്യം ലോകാനാം ഹിതകാമ്യയാ || ൧൭ ||

അഥ യേശുക്രിസ്താഷ്ടകപ്രാരംഭഃ.

അനന്തഗുണസംപൂൎണ്ണ ഭജതാം മോക്ഷദായക ।
ഭക്താൎത്തിഭഞ്ജന ശ്രീമൻ യേശുക്രിസ്ത നമോസ്തു തെ || ൧ ||
ആദിദേവ മഹാദേവ ജഗദ്ധിത ജഗന്നുത ।
പരാത്പര മഹദ്വന്ദ്യ യേശുക്രിസ്ത നമോസ്തു തെ || ൨ ||
ഇസ്രേല്യപ ദയാസിന്ധൊ മൎയ്യപുത്ര മഹാമതെ ।
യഹൂദ്യനാഥ ഭഗവൻ യേശുക്രിസ്ത നമോസ്തു തെ || ൩ ||
ഈക്ഷണാനാം സുഖകര ഭക്തനാമന്ധചക്ഷുഷാം ।
പാപനാശന ലോകെശ യേശുക്രിസ്ത നമൊസ്തു തെ || ൪ ||
ഉക്തിഭിസ്സ്വൈൎമ്മഹദ്വന്ദൈൎജ്ജനരഞ്ജനകാരക ।
പരേശപുത്ര ദേവേശ യേശുക്രിസ്ത നമോസ്തു തെ || ൫ ||
ഊരീകൃതമഹാദണ്ഡ മൎത്ത്യപാപനിവൃത്തയെ ।
മുക്തിപ്രദ മുദാവാസ യേശുക്രിസ്ത നമോസ്തു തെ || ൬ ||
ഋജുമാൎഗ്ഗ മുമുക്ഷൂണാം ത്രയൈക ത്രിദിവാധിപ ।
നിൎമ്മത്സര നിരാദ്യന്ത, യേശുക്രിസ്ത നമോസ്തു തെ || ൭ ||
ൠകാരെ നിഖിലാനന്ദേ പിത്രാസാഹനിവാസക ।
നിഖിലാധാര നിൎദ്വന്ദ്വ യേശുക്രിസ്ത നമോസ്തു തെ || ൮ ||
യേശുക്രിസ്താഷ്ടകമിദം ദൃഢഭക്തിസമന്വിതഃ ।
യഃ സ്മരെത്സതതം ലോകെ സ യാതി പരമാം ഗതിം || ൯ ||

അഥ ക്രിസ്താഷ്ടകം ലിഖ്യതെ.

നമഃ കല്ല്യാണരൂപായ സിയോനിഗിരിവാസിനെ ।
യജ്ഞാന്തകാരിണെ തുഭ്യം ക്രിസ്തായ പരമാത്മനെ || ൧ ||
നമസ്സുധൎമ്മവാസായ ലോകസന്താപഹാരിണെ ।
അനേകാമയനാശായ ക്രിസ്തായ പരമാത്മനെ || ൨ ||
നമശ്ശാന്തായ ദേവായ സത്പുത്രായ പരേശിതുഃ ।
ജഗതാം പാപനാശായ ക്രിസ്തായ പരമാത്മനെ || ൩ || [ 64 ] നമസ്സ്വൎഗ്ഗാധിനാഥായ മര്യകന്യാസുതായ ച ।
മുക്തിപ്രദായ നാഥായ ക്രിസ്തായ പരമാത്മനെ || ൪ ||
നമസ്ത്രിയൈകദേവായ ഗുരവേനുത്തമായ ച।
യഹൂദ്യവംശജാതായ ക്രിസ്തായ പരമാത്മനെ || ൫ ||
നമസ്സ്വൎഗ്ഗാവതീൎണ്ണായ ലോകാനാമഘശാന്തയെ।
മുക്തിമാൎഗ്ഗൈക ചിത്തായ ക്രിസ്തായ പരമാത്മനെ || ൬ ||
നമൊ വിബുധവന്ദ്യായ ലോചനാനന്ദദായിനെ।
ഭക്തമൃത്യുവിനാശായ ക്രിസ്തായ പരമാത്മനെ || ൭ ||
നമസ്തുഭ്യം മഹെശായ ലൊകാനാം ഹിതകാരിണെ।
ഇസ്രെല്യജനനാഥായ ക്രിസ്തായ പരമാത്മനെ || ൮ ||
ക്രിസ്താഷ്ടകമിദം പുണ്യം ഭക്തിതൊ യഃ സ്മരെന്നരഃ।
വിമുക്തസ്സൎവപാപെഭ്യൊ സ്വൎഗ്ഗലോകം സഗച്ശതി || ൯ ||

ഗണിതഗതികൾ.

നാണ്യങ്ങൾ.
മലയാളം. ഇങ്ക്ലിഷ.
൧൨ പൈ = ൧ അണ ൪ ഫാൎത്ഥിങ്ങ = ൧ പെനി
൧൬ അണ = ൧ ഉറുപ്പിക ൧൨ പെൻസ = ൧ ശിലിങ്ങ
൨ റേസ്സ = ൧ കാശ ൨൦ ശിലിങ്ങ = ൧ പൌണ്ട
൪ കാശ = ൧ പൈസ്സ ൫ ശിലിങ്ങ = ൧ ക്രൊൻ
൧൦ പൈസ്സ = ൧ പണം ൨൦ ശിലിങ്ങ = ൧ സൊവ്രെൻ
൫ പണം = ൧ ഉറുപ്പിക ൨൧ ശിലിങ്ങ = ൧ ഗിനി
൧൬ കാശ = ൧ ചക്രം ൧ ശിലിങ്ങ = ൮ അണ
൨൮ ചക്രം = ൧ ഉറുപ്പിക ൧ പൌണ്ട = ൧൦ ഉറുപ്പിക
൧ ക്രൌൻ = ൨꠱ ഉറുപ്പിക
തൂക്കങ്ങൾ.
മലയാളം. ഇങ്ക്ലിഷ.
൩ കഴഞ്ച = ൧ കൎഷം ൧൬ ഔൻസ = ൧ റാത്തൽ
൪ കൎഷം = ൧ പലം ൧൪ റാത്തൽ = ൧ കല്ലു
൧൦൦ പലം = ൧ തുലാം ൨ കല്ലു = ൧ കാലംശം
൨൦ തുലാം = ൧ ഭാരം ൪ കാലംശം = ൧ ശതതൂക്കം
൩൨ റാത്തൽ = ൧ തുലാം ൨൦ ശതതൂക്കം = ൧ തൊൻ.
[ 65 ]
ദൈൎഘ്യളവു.
മലയാളം. ഇങ്ക്ലിഷ.
൮ എണ്മണി = ൧ തോര ൧൨ ഇഞ്ചി = ൧ ഫൂട്ട
൮ തോര = ൧ വിരൽ ൩ ഫൂട്ട = ൧ വാര
൨൪ വിരൽ = ൧ മുഴക്കോൽ ൬ വാര = ൧ ഫാഥോം
൨൦൦൦ മുഴക്കോൽ = ൧ നാഴിക ൫꠱ വാര = ൧ ദണ്ഡു
൪ നാഴിക = ൧ കാതം ൧൭൬൦ വാര = ൧ മൈൽ
തിരുവിതാംകോട്ട.
൮ കടുകെട = ൧ എള്ളെട ൨ ചാൺ = ൧ മുഴം
൮ എള്ളെട = ൧ നെല്ലെട ൨ മുഴം = ൧ കോൽ
൮ നെല്ലെട = ൧ അംഗുലം ൪ കോൽ = ൧ ദണ്ഡു
൬ അംഗുലം = ൧ ചാൺ ൮൦൦ ദണ്ഡു = ൧ നാഴിക
ധാന്യളവു.
മലയാളം. തിരുവിതാംകൊട്ട
൩൦൦ നെന്മണി = ൧ ചുവടു ൧൦൦൦ നെന്മണി = ൧ നാഴി
൫ ചുവടു = ൧ ആഴക്കു ൪ നാഴി = ൧ ഇടങ്ങഴി
൮ ആഴക്കു = ൧ ചെറുനാഴി ൪ ഇടങ്ങഴി = ൧ ആഢകം
൪ ചെറുനാഴി = ൧ ഇടങ്ങഴി ൧൦ ഇടങ്ങഴി = ൧ പറ
൧൦ ഇടങ്ങഴി = ൧ പറ ൧൬ ഇടങ്ങഴി = ൧ ദ്രോണം
൨꠱ പറ = ൨൫ ഇടങ്ങഴി = ൧ മൂട ൨൫൬ ഇടങ്ങഴി = ൧ ഖാരി
ദ്രവാദ്യളവു.
മലയാളം. ഇങ്ക്ലിഷ.
൪ ആഴക്കു = ൧ ഉരി ൬൦ തുള്ളി = ൧ ദ്രാം
൨ ഉരി = ൧ നാഴി ൮ ദ്രാം = ൧ ഔൻസ
൪ നാഴി = ൧ കുറ്റി ൨൦ ഔൻസ = ൧ പയിണ്ട
൧൬ കുറ്റി = ൧ പാടം ൮ പയിണ്ട = ൧ ഗലോൻ
തിരുവിതാംകോട്ട.
൪ തുടം = ൧ നാഴി ൧൦ ഇടങ്ങഴി = ൧ പറ
൧ നാഴി = ൧ ഇടങ്ങഴി ൧൨ ഇടങ്ങഴി = ൧ ചോതന
൫ ചോതന = ൧ ടകം.
[ 66 ] കാലവിവരം.
മലയാളം.
൬ വീൎപ്പു = ൧ വിനാഴിക ൮ യാമം (൬൦. നാ) = ൧ രാപ്പകൽ
൬൦ വിനാഴിക = ൧ നാഴിക ൭ രാപ്പകൽ = ൧ ആഴ്ചവട്ടം
൨꠱ നാഴിക = ൧ മണിക്കൂറ ൧൫ രാപ്പകൽ = ൧ പക്ഷം
൩꠱ നാഴിക = ൧ മുഹൂൎത്തം ൨ പക്ഷം = ൧ മാസം
൭꠱ നാഴിക = ൧ യാമം ൬ മാസം = ൧ അയനം
൨ അയനം = ൧ ആണ്ടു.
ഇങ്ക്ലിഷ.
൬൦ സെക്കണ്ട = ൧ മിനുട്ട ൭ രാപ്പകൽ = ൧ ആഴ്ചവട്ടം
൬൦ മിനുട്ട = ൧ മണിക്കൂർ ൪ ആഴ്ചവട്ടം = ൧ ചാന്ദ്രമാസം
൨൪ മണിക്കൂർ = ൧ രാപ്പകൽ ൧൨ മാസം = ൧ ആണ്ടു

ചതുരശ്രളവു.

മലയാളം.
൬൪ പെരുക്കം എണ്മണി = ൧ പെരുക്കം തോര
൬൪ പെരുക്കം തോര = ൧ പെരുക്കം വിരൽ
൫൭൬ പെരുക്കം വിരൽ = ൧ പെരുക്കം കോൽ
൪൦൦൦൦൦൦ പെരുക്കം കോൽ = ൧ പെരുക്കം നാഴിക
൧൬ പെരുക്കം നാഴിക = ൧ പെരുക്കം യോജന
൫൭൬൦൦ പെരുക്കം അടി = ൧ കാണി
ഇങ്ക്ലിഷ.
൧൪൪ ചതുരശ്രഇഞ്ചി = ൧ ചതുരശ്രപൂട്ട (അടി)
൯ ചതുരശ്രഅടി = ൧ ചതുരശ്രവാര
൩൦ ചതുരശ്രവാര = ൧ ചതുരശ്രവാരി
൪൦ ചതുരശ്രവാരി = ൧ ചതുരശ്രദണ്ഡു
൪൮൨൦ ചതുരശ്രവാര = ൧ ഏക്കർ
൬൪൦ ഏക്കർ = ൧ ചതുരശ്രമൈൽ
[ 67 ] കണ്ടി അളവു.

മലയാളം.

൧൩൮൦൪ കണ്ടിവിരൽ = ൧ കണ്ടികോൽ
൬൪ കണ്ടികോൽ = ൧ കണ്ടിദണ്ഡു

ഇങ്ക്ലിഷ.

൧൭൨൮ കണ്ടിഇഞ്ചി = ൧ കണ്ടിപൂട്ട (അടി)
൨൭ കണ്ടിപൂട്ട = ൧ കണ്ടിവാര

NUMERATION TABLE.
സ്ഥാനാനുക്രമം.
ഏകം 1 Units
ദശം 2 Tens
ശതം 3 Hundreds
സഹസ്രം 4 Thousands
അയുതം 5 Tens of Thousands
ലക്ഷം 6 Hundreds of Thousands
പ്രയുതം 7 Millions
കോടി 8 Tens of Millions
അൎബ്ബുദം 9 Hundreds of Millions
അബ്ജം 9 Thousands of Millions (Milliardes)
ഖൎവ്വം 8 Tens of Thousands of Millions
നിഖൎവ്വം 7 Hundreds of Thousands of Millions
മഹാപദ്മം 6 Billions
ശംഖം 5 Tens of Billions
ജലധി 4 Hundreds of Billions
അന്ത്യം 3 Trillions
മദ്ധ്യം 2 Tens of Trillions
പരാൎദ്ധം 1 Hundreds of Trillions
[ 68 ] ടപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽകൂലിവിവരം.

൧. കത്തു.
തൂക്കം. മുദ്രവില.
꠱ ഉറുപ്പികത്തുക്കം ഏറാത്തതിന്നു പൈ ൬.
൧ ഉറു. " " അണ. ൧.
൨ ഉറു. " " " ൨.
൩ ഉറു. " " " ൩.
4 ഉറു. " " " ൪.

ഇങ്ങിനെ ഓരൊ അര ഉറുപ്പികയുടെയും അതിന്റെ വല്ല അം
ശത്തിന്റെയും തൂക്കം കയറുന്നതിനു ഓരോ അണയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ
കത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടി വരും. മുദ്ര ഇല്ലാ
ത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ൧൨ ഉറുപ്പിക തൂക്കത്തി
ന്നു ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളൂ. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സു മുതലായ എഴുത്തുകളും മറ്റും
ചെറുവക സാമാനങ്ങളും ടപ്പാൽ വഴിയായി അയപ്പാൻ വിചാരി
ച്ചാൽ, അവറ്റെ രണ്ടു പുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി, "പുസ്തകട്ടപ്പാൽ" എന്ന വാക്കിനെ തലക്കൽ എഴുതേണം.
എന്നാൽ ൧൦ ഉറുപ്പിക (꠰ റാത്തൽ) തൂക്കം ഏറാത്തതിനു ഒർ അണ
യുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാത്തതിനു രണ്ട് അണയുടെയും
മുദ്രയെ പതിക്കേണം. പിന്നെ പതുപ്പത്തു ഉറുപ്പികയൊ പത്തു ഉറു
പ്പികയുടെ വല്ല അംശമോ കയറുന്ന തൂക്കത്തിന്നു ഓരോ അണ ട
പ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തുക്കമുള്ള പുസ്ത [ 69 ] കത്തിന്റെ കൂലി ൧ അണ എങ്കിലും പത്തു ഉറുപ്പികത്തുക്കത്തിൽ
ഒരു രോമംപോലും ഏറുന്നതിന്നു രണ്ട് അണ). ൨൦൦ ഉറുപ്പിക തൂ
ക്കത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല. മുദ്ര വെക്കാ
തെ ഈ ടപ്പാൽ വഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ
ഇങ്ക്ലിഷ് സൎക്കാൎക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു
സ്ഥലത്തിലേക്കും മേല്പറഞ്ഞ തുക്കമുള്ള കത്തിന്നും പുസ്തകത്തി
ന്നും മേല്പറഞ്ഞ കൂലിയും മതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒ
ക്കുന്ന തുക്കത്തിന്നും ഒക്കുന്ന കൂലിയും വേണം.

൩. ഭാണ്ഡം

ഉറുപ്പിക തൂക്കം.
ൟ തൂക്ക
ത്തിൽ ഏറാ
ത്തതിന്നു
൧൦ ൨൦ ൩൦ ൪൦ ൫൦ ൬൦ ൭൦ ൮൦ ൯൦ ൧൦൦
ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
൧൨ ൧൫ ൧൧ ൧൪

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ ഒരു കത്തിനെ മാത്രം വെ
ക്കാം; അധികം കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാ
കും. എന്നാൽ കെട്ടിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു.
അരക്ക്കൊണ്ടു മുദ്രയിട്ടും "ഇതിൽ റെഗ്യുലേഷനു വിപരീതമായി
ഏതുമില" എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേരും
ഒപ്പും വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ, മുദ്ര
യായിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അയ
ച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി. [ 70 ] ഇന്ത്യാഗവൎമെണ്ട് ആക്ടുകൾ

1869ൽ 18-ാം നമ്പ്ര ആക്ടു.

ജനറൽ മുദ്രക്കടലാസ്സുകൾ

൧,൦൦,൦൦൦ ഉറുപ്പികയിൽ ഏറാത്ത യാതൊരു വസ്തുവിന്റെ
ആധാരമാകട്ടെ ഈ ഷെഡ്യൂലിന്ന് അനുസരിച്ച് കൊടുക്കെണ്ടു
ന്ന മുദ്രവിലയുടെ ക്രമം ഇതിന്ന താഴെ കാണിച്ചിരിക്കുന്നു.
തക്കതായ വില
ഉറുപ്പിക.
തക്കതായ വില
ഉറുപ്പിക.
അങ്ങിനെയുള്ള
വസ്തുക്കളിൽ
ഏറി.
ഏറാതിരു
ന്നാൽ.
അങ്ങിനെയുള്ള
വസ്തുക്കളിൽ
ഏറി.
ഏറാതിരു
ന്നാൽ.
ഉ. ഉ. ഉ. അ. ഉ. ഉ. ഉ. അ.
0 ൨൫ ൨,൦൦൦ ൨,൫൦൦ ൧൨
൨൫ ൫൦ ൨,൫൦൦ ൩,൦൦൦ ൧൫
൫൦ ൧൦൦ ൩,൦൦൦ ൩,൫൦൦ ൧൭
൧൦൦ ൨൦൦ ൩,൫൦൦ ൪,൦൦൦ ൨൦
൨൦൦ ൩൦൦ ൪,൦൦൦ ൪,൫൦൦ ൨൨
൩൦൦ ൪൦൦ ൪,൫൦൦ ൫,൦൦൦ ൨൫
൪൦൦ ൫൦൦ ൫,൦൦൦ ൫,൫൦൦ ൨൭
൫൦൦ ൬൦൦ ൫,൫൦൦ ൬,൦൦൦ ൩൦
൬൦൦ ൭൦൦ ൬,൦൦൦ ൬,൫൦൦ ൩൨
൭൦൦ ൮൦൦ ൬,൫൦൦ ൭,൦൦൦ ൩൫
൮൦൦ ൯൦൦ ൭,൦൦൦ ൭,൫൦൦ ൩൭
൯൦൦ ൧,൦൦൦ ൭,൫൦൦ ൮,൦൦൦ ൪൦
൧,൦൦൦ ൧,൫൦൦ ൮,൦൦൦ ൮,൫൦൦ ൪൨
൧,൫൦൦ ൨,൦൦൦ ൧൦ ൮,൫൦൦ ൯,൦൦൦ ൪൫
[ 71 ] പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൮
പ്രകാശനദിനം " " ൨൩
സപ്തതിദിനം " ൨൪ മകരം ൧൨
നോമ്പിന്റെ ആരംഭം ഫിബ്രുവരി ൧൦ " ൨൯
നഗരപ്രവേശനം മാൎച്ച ൨൧ മീനം
ക്രൂശാരോഹണം " ൨൬ " ൧൪
പുനരുത്ഥാനം " ൨൮ " ൧൬
സ്വൎഗ്ഗാരോഹണം മെയി മേടം ൨൪
പെന്തകൊസ്തനാൾ " ൧൬ എടവം
ത്രീത്വനാൾ " ൨൩ " ൧൧
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
യോഹന്നാൻ സ്നാപകൻ ജൂൻ ൨൪ മിഥുനം ൧൧
ഒന്നാം ആഗമനനാൾ നവെംബർ ൨൮ വൃശ്ചികം ൧൪
അന്തൂയൻ " ൩൦ " ൧൬
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൧
സ്തെഫാൻ " ൨൬ " ൧൨
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൩

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

ശിവരാത്രി കുംഭം ൨൪ മാൎച്ച
പൂരം മീനം " ൨൦
പിതൃകൎമ്മം കൎക്കിടകം ൧൮ അഗുസ്ത
തിരുവോണം ചിങ്ങം ൨൮ സെപ്തംബർ ൧൨
പുതുവത്സരാരംഭം കന്നി " ൧൬
ആയില്യം, മകം " ൧൨, ൧൩. " ൨൬, ൨൭.
[ 72 ] ൧ാം പട്ടിക. പുകവണ്ടി.

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു പടിഞ്ഞാറ്റൻ

മൈല്സ
വേപ്പൂരി
ൽ നിന്നു.
പുകവണ്ടി
സ്ഥാനങ്ങൾ
നാൾ
തോറും.
ഞായറാഴ്ച
ഒഴിച്ചു
നാൾ
തോറും.
— എന്നതു
വണ്ടി നിൎത്തുന്നി
ല്ല.

— എന്ന കു
റി വണ്ടി താമസി
ക്കുന്നു.

വ. എന്നതു വണ്ടി
വരവു.

പു. എന്നതു വണ്ടി
പുറപ്പാടു.

ഉ. മു. എന്നതു ഉ
ച്ചെക്കു മുമ്പേ.

ഉ. തി. എന്നതു ഉ
ച്ച തിരിഞ്ഞിട്ടു.

* ഉ. തി.

൧, ൨, ൩
തരം
൧, ൨
തരം
൩. തരം. ൧, ൨, ൩
തരം.
ഉ. മു. ഉ. മു.
വേപ്പൂർ പു. . . 10 15 7 15
പരപ്പനങ്ങാടി . 10 36 7 45
13¾ താനിയൂർ . . 8 3
18¾ തിരൂർ . . . 11 0 8 32
28 കുറ്റിപ്പുറം . . 8 59
39½ പട്ടാമ്പി . . 11 53 9 39
46¾ ചെറുവണ്ണൂർ . 12* 13 10 10
54¾ ഒറ്റപ്പാലം . 12 36 10 50
59¼ ലക്കടി . . 12 49 11 12
68½ പറളി . . . 11 44
74¼ പാലക്കാടു വ. . 1 31 12 0
പു. . 1 40 12* 20
82¾ കഞ്ചിക്കോടു . . 2 10 12 55
89¾ വാളയാറു . . 1 28
98¼ മടിക്കരൈ . . 2 6
104½ പോത്തനൂർ വ . 3 25 2 30
പോത്തനൂർ ഉ. മു.
ഏപ്പൂ പു . . 8 10
കോയമ്പത്തൂർ . 8 20
മേട്ടുപാളയം വ. 9 30
പു . 2* 0 ഉ. മു.
കോയമ്പത്തൂർ . 3 20 പു 7 30
പോത്തനൂർ
ഏപ്പു വ.
3 30 7 45
പോത്തനൂർ
ഏപ്പു . പു . .
3 50 7 50
220¼ സോമനൂർ . . 4 25 8 45
131¼ അവനാശി . . 4 50 9 35
[ 73 ] ഇരിമ്പുപാതയിൽ കൂടിയ പുകവണ്ടിവലികൾ കിഴക്കോട്ടു പോയാൽ
മൈല്സ
വെപ്പുരി
ൽ നിന്നു
പുകവണ്ടി സ്ഥാനങ്ങൾ നാൾ
തോറും.
ഞായറാഴ്ച
ഒഴിച്ചു.
നാൾ
തോറും.
൧, ൨, ൩
തരം.
തപ്പാൽ
൧. ൨, ൩
തരം
൧, ൨, ൩
തരം.
തപ്പാൽ
139¾ ഊത്തുകുളി . . 5 10 10 5
154 പെറന്തുറി . . 5 43 10 50
163¼ ൟരൊടു . വ . 6 5 11 20
ൟരൊടു . പു . 6† 30
തിരുച്ചിറാപ്പള്ളി 10 35
നാഗപട്ടണം 2* 45
ൟരൊടു . പു . 6 20 11 50 * ഉ. തി.
199½ ചേലം വ. 8 0 2* 12
പു. 8 35 2 47
274¼ ചോലാൎപ്പേട്ട
ഏപ്പു . . വ .
12* 10 8 † ഉ. മു.
ചോലാൎപ്പേട്ട പു. . . 12† 50
359 വെങ്കളൂർ . വ. 5* 30
ചോലാൎപ്പേട്ട
ഏപ്പു . പു .
12 30
വേലൂർ . വ . 2 37
325¾ പു . 2 43
363¼ അറകോണം
ഏപ്പു . വ.
4 10 * ഉ. തി.
അറകോണം പു . 8* 15
625¾ ബല്ലാരി. വ. 6† 5
670¾ രായിച്ചൂർ. വ . 11 30
അറകൊണം
ഏപ്പു . . പു .
4 15
406¼ ചെന്നപട്ടണം . 6 0
[ 74 ] ൨ാം പട്ടിക

പോത്തനൂരിൽനിന്നു വേപ്പൂ
രോളം പടിഞ്ഞാറോട്ടുള്ള പുകവണ്ടിവലികൾ.

ചെന്നപ്പട്ടണ
ത്തിൽ നിന്നുള്ള
ദൂരം
പുകവണ്ടിസ്ഥാനങ്ങൾ നാൾതോറും
൧, ൨, ൩
തരവും
തപ്പാലും
ഞായറാഴ്ച
ഒഴിച്ചു
൧, ൨, ൩,
തരം
ഉ. മു. ഉ. മു.
301¾ പോത്തനൂർ. . . . . പു . . . 8 25 9 15
308 മടിക്കരൈ . . . . . . . . . 10 7
316½ വാളയാറു . . . . . . . . . 10 41
323½ കഞ്ചിക്കോടു . . . . . . . . . 9 39 11 14
332 പാലക്കാടു . . . . . വ. . . 9 59 11 38
പു. . . 10 5 12 0
337¾ പറളി . . . . . . . . . . 12* 19
347 ലക്കടി . . . . . . . . . . 12 52
351½ ഒറ്റപ്പാലം . . . . . . . . . . 10 50 1 15
359½ ചെറുവണ്ണൂർ . . . . . . . . . 11 20 1 46
366¾ പട്ടാമ്പി . . . . . . . . . . 11 53 2 13
378¼ കുറ്റിപ്പുറം . . . . . . . . . . 2 54
387½ തിരൂർ . . . . . . . . . . 12* 43 3 45
392½ താനിയൂർ . . . . . . . . . 4 5
397½ പരപ്പനങ്ങാടി . . . . . . 4 25
406¼ വേപ്പൂർ . . . . . . . . . . 1 30 4 50

* ഉ. തി. [ 75 ] ൩ാം പട്ടിക

വെങ്കളൂർ ചിനപ്പാത
വേപ്പൂരിൽനിന്നും മറ്റും പുറപ്പെട്ടാൽ.

വേപ്പുരിൽ
നിന്നുള്ള ദൂരം
പുകവണ്ടി സ്ഥാനങ്ങൾ: ചോലാൎപ്പേ
ട്ട, കുപ്പം, കൊലാർറോടു, മാലൂർ, കാടു
കോടി, വെങ്കളൂർ.
ആഴ്ചതോറും.
൧, ൨, ൩
തരം
274 1/5 ചോലാൎപ്പേട്ട . . വ . . . . 12† 10
358¾ വെങ്കളൂർ . . . . . . . . . 5 30

൪ാം പട്ടിക

വെങ്കളൂർ ചിനപ്പാത
വേപ്പൂരിൽനിന്നും മറ്റും പുറപ്പെട്ടാൽ.

വേപ്പുരിൽ
നിന്നുള്ള
ദൂരം
പുകവണ്ടി സ്ഥാനങ്ങൾ: അറകോണം
തിരുത്തണി, നകരി, പട്ടൂർ, പൂടി, തി
രുപ്പതി, കൂടൂർ, രെട്ടിപ്പള്ളി, രാജപ്പേട്ട,
ഞാണലൂർ, ഒൻറി‌മെത്ത, കടപ്പ, കമള
പൂർ, ഏറങ്കുന്നല, മൂത്തനൂർ മുതലായവ.
ആഴ്ചതോറും
ഞായറാഴ്ചയിലും
൧, ൨, ൩
തരം
തപ്പാൽ
ഉ. തി.
363¾ അറകോണം . . . പു . . . 8 15
405 തിരുപ്പതി . . . പു . . . 10 13
482¾ കടപ്പ . . . . പു . . . 2† 18
ഉ. മു.
625¾ ബല്ലാരി . . . . . വ . . . 9 45
670¾ രായിച്ചൂർ . . . . . വ . . . 11 30

(ബൊംബായി ഇരിമ്പുപാതയോടു ചേൎത്തിരിക്കുന്നു.)

† ഉ. മു. [ 76 ] ൫ാം പട്ടിക

നേരെ തെക്കുനിന്നുള്ള
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടിവലികൾ.

ൟരോട്ടിൽ
നിന്നുള്ള ദൂരം
പുകവണ്ടിസ്ഥാനങ്ങൾ: കാരൂർ, തി
രുച്ചിറാപ്പള്ളി, തിരുവാമ്പൂർ, പൂതലൂർ,
തഞ്ചാവൂർ, സാലിയമംഗലം, അമ്മാ
പ്പോട്ടൈ, നീടാമംഗലം, കൊരടാച്ചേ
രി, കളിക്കരൈ, തിരുവാളൂർ, കിവളൂർ
ചിക്കൽ, നാഗപട്ടണം.
ആഴ്ചതോറും
(ഞായറാഴ്ചയില്ലാ)
ഞായറാഴ്ചയും
ആഴ്ചതോറും
ഉ. തി. ഉ. മു.
ൟരോടു . . . പു . . . 1 45 6 30
41 കാരൂർ . . . . . . . 4 30 8 30
86 തിരുച്ചിറാപ്പള്ളി . . വ . . . 7 15 10 32
പു . . . 12* 35 10 45
119 തഞ്ചാവൂർ . . വ. . . 2 50 12* 19
168 നാഗപട്ടണം . . . . . . 7 0 2 45

* ഉ. തി.

൬ാം പട്ടിക

അറകോണത്തിൽനിന്നു
കാഞ്ചിപുരത്തേക്കുള്ള ചിനപ്പാത.

ആഴ്ചതോറും.
൧, ൨, ൩
തരവും ചരക്കും
ഉ. തി.
അറകൊണം . . . . . . പു . . . 5 15
18¾ കാഞ്ചിപുരം . . . . . . വ . . . 6 45
[ 77 ] മലയാളം ജില്ലാ.

കോഴിക്കോടു.

കല്ക്കട്ടർ എ. മാക്കഗ്രീഗർ സായ്പ (A.MacGregor Esq.)
അസിഷ്ടാണ്ട കല്ക്കട്ടർ സി. എൽ. ബി. കമ്മിങ്ങ്. (C. L. B. Cumming Esq.)
ഡിപ്യൂട്ടി കല്ക്കട്ടർ മെസ്തർ. പി. എ. കോൾ. (A. Cole Esq.)
" ആക്ടിങ്ങ് അഡിഷ്യനാൽ എ. ച. സുബ്ബരായ അയ്യൻ.
ശിരസ്ഥദാർ പി. കൃഷ്ണപട്ടർ.
ഹെഡ്ക്ലാൎക്ക സി. രാജരത്നപ്പിള്ള.
ട്രാൻസ്ലെട്ടർ കുന്നുമ്പ്രത്ത മന്ദൻ.
ഹെഡ് മുൻഷി കണ്ടപ്പമേനോൻ.
പോലീസ് മുൻഷി കണ്ണൻനമ്പ്യാർ.
ഹെഡ് അക്കൌണ്ടാണ്ട് ജെ. വി. കബ്രാൾ.
" വെൎണ്ണാക്കുലർ " കരുണാകരമേനോൻ.
അച്ചുക്കൂടം സുപ്രഡെണ്ട പി. കാലബ് നായഡു.
ഖജാന സറാപ്പ ടി. ബൎബൊസ്സ.

തലശ്ശേരി.

സബ് കല്ക്കട്ടരും ജോയിൻറ്റ്
മജിസ്ത്രേട്ടും
ഡബ്ലിയു. ലോഗൻ സായ്പ. (W. Logan Esq.)
" ആക്ടിങ്ങ് ആർ. റൈസ് സായ്പ. (R. Rice Esq.)
ശിരസ്ഥദാർ എൻ. ശങ്കരമാരാര.

പാലക്കാടു.

ഹെഡ് അസിഷ്ടാണ്ട്കല്ക്കട്ടർ ഡബ്ലിയു. എ. ആസ്ടിൻ സായ്പ. (W. A. Austin Esq.)
" ആക്ടിങ്ങ് എച്ച. ടി. നൊക്സ സായ്പ. (H. T. Knox Esq.)
ഹെഡ് ക്ലാൎക്ക അണ്ണാസ്വാമി അയ്യൻ.

പൊന്നാനി.

ഡിപ്യൂട്ടി കല്ക്കട്ടർ ഉപ്പോട്ട കണ്ണൻ.
ഹെഡ് ക്ലാൎക്ക പുലിക്കോട്ട കൃഷ്ണമേനോൻ.

വയനാടു.

ഡിപ്യൂട്ടി കല്ക്കട്ടർ മെസ്തർ. ഡബ്ലിയു. ഇ. അണ്ടർവൂഡ്.
ഹെഡ് ക്ലാൎക്ക സുബ്രാവു.

തഹശ്ശീൽദാർമാർ.

കോഴിക്കോട്ട താലൂക്ക രാമുണ്ണിപ്പണിക്കർ.
പാലക്കാടു പന്നിക്കോട്ട കരുണാകരമേനോൻ.
കൊച്ചി എം. എ. പ്ലെടൽ.
ചിറക്കൽ പൈതൽകുറുപ്പു.
പൊന്നാനി രാമക്കിണി.
കുറുമ്പ്രനാട മാടാവിൽ കുഞ്ഞിരാമൻവൈദ്യര.
ഏറനാട പി.മൂസ്സ.
വള്ളുവനാട കീഴെപ്പാട ശങ്കരമേനോൻ.
വയനാട വെങ്കടപതിനായഡു.
കോട്ടയം ഓയിറ്റിരാമൻ.
[ 78 ] സബ്‌മജിസ്ത്രേറ്റമാർ.
കണ്ണൂര അപ്പാവുപിള്ള.
തളിപ്പറമ്പ ശുപ്പുപട്ടർ.
കൂത്തുപറമ്പ രാമൻ മേനോൻ.
കൊയിലാണ്ടി കാരിയൻ രാമുണ്ണി.
കോഴിക്കോടു ബി. എം. ഡിക്രൂസ്,
തിരൂരങ്ങാടി മേലെടത്ത കൃഷ്ണപ്പണിക്കർ
വെട്ടത്തനാട കുഞ്ഞൂസ.
ചാവക്കാട രാമുണ്ണി.
ചെൎപ്പിളശ്ശേരി അപ്പാത്തുരപട്ടർ.
ആലത്തൂർ കെ. കുഞ്ഞമ്പു നമ്പ്യാർ.
വൈത്തിരി ശെഷയ്യങ്കാർ.
ഗൂഡല്ലൂര സുബ്ബരായർ.
അഞ്ചതെങ്ങ് സ്വാമിനാഥയ്യൻ.
തങ്കശ്ശേരി ജി ലപ്പൊൎട്ട.

ചുങ്കം സുപ്രഡെണ്ടമാർ

കോഴിക്കോടു രാമയ്യൻ
കൊച്ചി ബി. ഫ്രാങ്ക്.
കണ്ണൂര ജെ.എൽ. ഡിറുസാരിയോ.
തലശ്ശേരി കല്ലായി അമാനത്ത.
വടകര ഇ. ദുഡ്രിഗസ്.
പൊന്നാനി ടി. ബൎബൊസ്സ.
ബേപ്പൂര ആർ. എഫ്. ഫ്രീറ്റ.

ഉപ്പുകൂടുസുപ്രഡെണ്ടമാർ.

കണ്ണൂര അടിയേരി രാമൻ.
തലശ്ശേരി രാമൻ.
കോഴിക്കോടു ജെ. ബൊയർ.
ബേപ്പൂര വെള്ളിമലപ്പിള്ള.
പൊന്നാനി ഡി. അ. രുജ.
ചാവക്കാട കാരായി രാമൻ.
മതിലകം ശങ്കരമേനോൻ.

തെക്കേമലയാളം ജില്ലാ.

(കോഴിക്കോടു.)

ഡിസ്ത്രിക്ട കോടതി.

ഡിസ്ത്രിക്ട ആൻഡ് സെഷൻ ജഡ്ജി ജി. ആർ. ഷാൎപ്പ സായ്പ. (G. R. Sharpe Esq.)
ശിരസ്ഥദാർ ജെ. എം. ഡി. അറൂജോ. [സീപ്പ).
ഹെഡ് റൈട്ടർ ഒയ്യാടത്ത ചന്തുമേനോൻ. (ആക്ടിങ്ക് പട്ടാമ്പി മുൻ
ആക്ടിങ്ങ് റൈട്ടർ ഡബ്ലിയു. ആർ. ഡിസിൽവ.
നാജര
ട്രാൻസ്ലെട്ടർ
പക്കീർ മഹമ്മത.
" ആക്ടിങ്ങ് സി. ഗോപാല മേനോൻ.
സൎക്കാര വക്കീൽ പി. ഗോപാല മേനോൻ.
[ 79 ] സബൊൎഡിനെറ്റ ജഡ്ജിമാർ.

കോഴിക്കോടു.

സബൊൎഡിനെറ്റ ജഡ്ജി ഇല്ലത്തവീട്ടിൽ കുഞ്ഞിരാമൻനായർ.
ശിരസ്ഥദാർ പി. ജോൻ.
ഹെഡ് റൈട്ടർ ജെ. എ. ഡി. റുസാരിയോ.
നാജർ തെക്കുമ്പാടു നാരായണമേനോൻ.

കൊച്ചി.

സബൊൎഡിനെറ്റ ജഡ്ജി മെസ്തർ. ജെ. ഡി. സിൽവ.
ശിരസ്ഥദാർ തോട്ടെക്കാട്ട ഗോവിന്ദമേനോൻ.
ഹെഡ് റൈട്ടർ ഡി. ആർ. വീഗസ്.
നാജർ ഇടക്കുന്നി ഇക്കണ്ടവാരിയർ.
സൎക്കാര വക്കീൽ കണ്ണൻനായര.

മുൻസീപ്പമാർ.

പാലക്കാട എം. പാൎത്ഥസാരഥിപ്പിള്ള.
കോഴിക്കോട വി. പി. ഡി. റുസാറിയൊ.
കുറ്റനാട ചിങ്ങച്ചൻ വീട്ടിൽ ശങ്കരൻനായർ.
ചാവക്കാട ചെമ്പിൽ കൃഷ്ണമേനോൻ.
ഏറനാട മാണിതത്ത ശേഖരമേനോൻ.
ചേറനാട ടി. കുഞ്ഞിരാമൻ നായർ.
നെടുങ്ങനാട കെ. പി. ബാപ്പു.
വെട്ടത്തനാട കനകത്ത ശാമുമേനോൻ.
പട്ടാമ്പി സെയിദപള്ളി മഹമ്മദ സാഹേബ്.
" ആക്ടിങ്ങ് ഒ. ചന്തുമേനോൻ.
തെന്മലപ്പുറം സുബ്രഹ്മണ്യയ്യൻ.
അഞ്ചതെങ്ങ് സ്വാമിനാഥയ്യൻ.
ഗൂഡല്ലൂർ സുബ്ബരായർ.
വൈത്തിരി ശെഷയ്യങ്കാർ.
മാനന്തവടി മെസ്തർ. ഡബ്ലിയു. ഇ. അണ്ടൎവ്വൂഡ്.

വടക്കേമലയാളം ജില്ലാ.

(തലശ്ശേരി.)

ഡിസ്ത്രിക്ട കോടതി.

ഡിസ്ത്രിക്ട ആൻഡ്‌സെഷൻ ജഡ്ജി ജെ. ഡബ്ലിയു. റീഡ് സായ്വ. (J. W. Reid Esq.)
ശിരസ്ഥദാർ മെസ്തർ. ജെ. എം. ഡി'സിൽവ.
ഹെഡ് റൈട്ടർ ഒ. കോമപ്പൻ നായര.
നാജര മെസ്തർ. എൻ എൽ. ഡിക്രൂസ്.
ട്രാൻസ്ലെറ്റർ എം. സുബ്രഹ്മണ്യയ്യൻ.
സൎക്കാര വക്കീൽ എലപ്പള്ളിരാമയ്യൻ.

സബൊൎഡിനെറ്റജഡ്ജിയുടെ കോടതി.

സബ് ജഡ്ജി കൊന്നനാത്ത കുഞ്ഞൻ മേനോൻ.
ശിരസ്ഥദാർ മാണിക്കത്ത വൈത്തിമേനോൻ.
ഹെഡ് റൈട്ടർ പാറക്കൽ കുഞ്ഞുണ്ണിമേനോൻ.
നാജർ പി. കോമൻമേനോൻ.
[ 80 ] ഡിസ്ത്രിക മുൻസീപ്പമാർ.
വടകര മെസ്തർ. ഡി. ഡിക്രൂസ്.
ചാവശ്ശേരി ചിങ്ങച്ചം വീട്ടിൽ ഗോപാലൻനായർ.
കവ്വായി ആയില്യത്ത ചാത്തുനമ്പ്യാർ.
പയ്യനാട മെസ്തർ. ബ്രാസ്. ഡി. റുസാറിയോ.
തലശ്ശേരി ഇ. കെ. കൃഷ്ണൻ. (ബി. എൽ.).

കണ്ണൂർ കണ്ട്രമെണ്ട സ്മാൾകാസ്‌കോടതി.

ജഡ്ജി മേജർ. ജി. ബ്രിഗ്സ. (Major. G. Briggs)
ആ. ജഡ്ജി കെപ്ടൻ എഫ്. ഹോൾ. (Captain F. Hole)
ഹെഡ് റൈട്ടർ എം. ഡി. പീറസ്.

പാഠകശാല പകുപ്പ്.

൬-ാം ഡിവിഷൻ ഇൻസ്പെക്ടർ മെസ്തർ. എൽ. ഗാൎത്തവേയിറ്റ്.
ഡിപ്യൂട്ടി ഇൻസ്പെക്ടർമാർ.
(1) തെക്കേ ഖണ്ഡം. പി. ഒ. പോത്തൻ.
(2) വടക്കേ ഖണ്ഡം എൻ. സുബ്ബരായര, (ബി.എ).

റജിസ്ത്രേഷൻ പകുപ്പ്.

കോഴിക്കോടു ജില്ലാ റജിസ്ത്രാർ മെസ്തർ പി. എ. കോൾ.
തലശ്ശേരി ജില്ലാ റജിസ്ത്രാർ രാമസ്വാമി അയ്യൻ, (ബി. എ.).

സബ്റജിസ്ത്രാർമാർ.

കോഴിക്കോടു ജില്ലാ.

കോഴിക്കോടു എടക്കണ്ടിയിൽ കൃഷ്ണൻനായർ.
പാലക്കാടു പേരുമ്പിലാവിൽ ഗോവിന്ദമേനോൻ.
പൊന്നാനി മല്ലിശ്ശേരി ഉണ്ണിഏറാടി, (ബി. എ.).
തിരുവങ്ങാടി ഇ. അമ്പുനായർ.
എടവണ്ണ കാരായി കൃഷ്ണൻ.
തിരുവാലി വെള്ളോലിദാമോദരപ്പണിക്കർ.
വെട്ടത്ത പുതിയങ്ങാടി വെട്ടിശ്ശേരി ഗോവിന്ദപ്പണിക്കർ.
ചെപ്പിളശ്ശേരി കുട്ടൂസ്സ.
ചാലിപ്പുഴ വള്ളിക്കാട നാരായണമേനോൻ.
മഞ്ചേരി (ആക്ടിങ്ങ്) എ. ജി. തോമസ്സ്.

തലശ്ശേരി ജില്ലാ.

തലശ്ശേരി രാമസ്വാമി അയ്യൻ, (ബി. എ.).
കൂത്തുപറമ്പ നെടിയം വീട്ടിൽ രാമൻ മേനോൻ
കുറ്റിയാടി പി. സുന്ദരത്നമയ്യൻ, (ബി. എ.).
കണ്ണൂര (ഉദയം കന്നു) ടി. സി. രൈരുകുറുപ്പ.
വടകര പള്ളൂര കുഞ്ഞിരാമൻനായർ.
കൊയിലാണ്ടി കാരിയൻരാമുണ്ണി.
[ 81 ] LIST OF
MALAYALAM BOOKS.

മലയാള
പുസ്തകങ്ങളുടെ പട്ടിക.

ഉ. അ. പൈ
The Malayalam Almanac മലയാള പഞ്ചാംഗം 0 3 0
Arithmetic സംഖ്യാവിദ്യ 0 3 0
Malayalam & English School-Dictionary മലയാള ഇങ്ക്ലിഷ അകാരാദി 2 0 0
English & Malayalam School-Dictionary ഇങ്ക്ലിഷ് മലയാള " 2 0 0
Clift's Geography ഭൂമിശാസ്ത്രം 0 6 0
Elements of English Grammar ഇങ്ക്ലിഷ് വ്യാകരണം 0 3 6
Dr. Gundert's Grammar of the Malayalam Language മലയാള ഭാഷാ
വ്യാകരണം
1 8 0
Malayalam & English Dictionary, by Rev. Dr. H. Gundert, in half
leather binding മലയാളഭാഷാനിഘണ്ടു കെട്ടിയതു
15 0 0
Kérala Palama, or the History of Malabar, from A. D. 1498 – 1631
കേരളപഴമ
0 6 0
The History of the Church of Christ ക്രിസ്തസഭാചരിത്രം 1 0 0
Geometry ക്ഷേത്രഗണിതം (out of print) 0 6 0
Kéralólpatti, or the Origin of Malabar കേരളോല്പത്തി 0 4 0
The Malayalam Country, its Geography, &c. മലയാളരാജ്യം ചരിത്ര
ത്തോടു കൂടിയ ഭൂമിശാസ്ത്രം
0 4 0
School-Panchatantram പഞ്ചതന്ത്രം 0 10 0
Malayalam Primer ബോധചന്ദ്രിക 0 1 0
One Thousand Proverbs ഒരായിരം പഴഞ്ചൊൽ 0 2 0
Spelling & Reading Book വലിയ പാഠാരംഭം 0 2 0
Malayalam-English Translator മലയാള ഇംഗ്ലിഷ് ഭാഷാന്തരകാരി 0 6 0
A Chronological Digest of the History of India ഇന്ത്യാ ചരിത്രത്തിന്റെ
സാരാംശം
0 3 0
A Short Account of the Madras Presidency മദ്രാസസംസ്ഥാനം 0 3 0
Africaner അഫ്രിക്കാനന്റെ കഥ 0 0 6
The Art of dying happy സന്മരണവിദ്യ 0 0 4
On Bribery കയ്ക്കൂലികാൎയ്യം 0 0 3
First Catechism ലുഥരിന്റെ ചെറിയ ചോദ്യോത്തരങ്ങളുടെ പുസ്തകം 0 0 6
Second Catechism for Confirmation സ്ഥിരീകരണത്തിന്നുള്ള ഉപദേശം 0 0 6
The Incarnation of Christ, Prose ക്രിസ്തന്റെ അവതാരം 0 0 2
[ 82 ]
ഉ. അ. പൈ
The incarnation of Christ, Native Metre ക്രിസ്താവതാരപാട്ട് 0 0 3
Rules for the Congregations സഭാക്രമം 0 1 0
The True Cross മെയ്യാൎന്നക്രൂശ് 0 0 6
J. B. Dasalu യോഹാൻ ബപ്തിസ്ത് ദസലു എന്ന ഒരു കാഫ്രിയുടെ ജീവിതം 0 0 8
The Diamond Needle വജ്രസൂചി 0 0 6
Instruction in Divine Truth സത്യോപദേശം 0 0 2
Doctrines of the Christian Religion, by Kurz ക്രിസ്തുമാൎഗ്ഗത്തിന്റെ ഉപ
ദേശസംഗ്രഹം
0 1 0
On Hindu Gods ദേവവിചാരണ 0 1 0
Gospel Songs, Part I. മൈമാൎഗ്ഗപാന ഒന്നാം അംശം 0 0 6
" " " II. " രണ്ടാം അംശം 0 0 6
General Havelock പടനായകനായ ഹവലൊൿ സായ്പിന്റെ ജീവചരിത്രം 0 0 8
The Heart Book മാനുഷഹൃദയം 0 1 0
Little Henry and his Bearer ഹെന്രി ബൂസി എന്നവരുടെ കഥ 0 0 6
Hinduism and Christianity വിഗ്രഹാരാധനയും ക്രിസ്തീയധൎമ്മവും 0 4 0
Sacred History, by Kurz പവിത്രചരിത്രം 0 8 0
Bible History 1 – 5 സത്യവേദ ഇതിഹാസം ൫ാം ഭാഗം 0 3 0
Bible History സത്യവേദചരിത്രസാരം ഒന്നാം അംശം 0 0 3
Hymn-Book ക്രിസ്തീയ ഗീതങ്ങൾ 0 8 0
On the Lord's Prayer ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം 0 0 2
History of Mahomed മുഹമ്മദ് ചരിത്രം 0 0 3
Mahomed and Jesus compared മുഹമ്മദോ ഈസാനബിയോ ആരു
വലിയവൻ
0 0 3
Truth and Error in Nala's History നളചരിതസാരശോധന 0 1 0
The Pilgrim's Progress സഞ്ചാരിയുടെ പ്രയാണം 0 4 0
The Pilgrim's Progress, abridged സഞ്ചാരിയുടെ പ്രയാണചരിത്രച്ചു
രുക്കം
0 0 4
History of Polycarp പൊലുകൎപ്പിൻ ചരിത്രം 0 0 4
Prayers ഈരേഴു പ്രാൎത്ഥനകളും നൂറു വേദധ്യാനങ്ങളുമായ നിധിനിധാനം 0 2 0
The Psalms സങ്കീൎത്തനം 0 1 0
The Reformation in Germany ഗൎമ്മന്ന്യരാജ്യത്തിലേ ക്രിസ്തുസഭാനവീ
കരണം
0 1 6
On Religion മതവിചാരണ 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
The Way of Salvation രക്ഷാമാൎഗ്ഗം 0 0 4
The Sinner's Friend പാപികളുടെ സ്നേഹിതൻ 0 0 6
The Fruits of Sin പാപഫലപ്രകാശനം 0 0 4
The Good Shepherd, Prose നല്ല ഇടയന്റെ അന്വേഷണചരിത്രം 0 0 3
Do. do. Native Metre ഇടയചരിത്രഗീതം 0 0 2
[ 83 ]
ഉ. അ. പൈ
Bible Songs പൂൎവ്വമൈമാൎഗ്ഗപാന 0 0 3
Short Bible Stories സംക്ഷേപിച്ച സത്യവേദകഥകൾ 0 1 0
Bible Stories, I. Part, Old Testament സത്യവേദകഥകൾ ഒന്നാം ഖണ്ഡം 0 2 6
Bible Stories, II. Part, New Testament സത്യവേദകഥകൾ രണ്ടാം ഖണ്ഡം 0 2 6
The New Testament പുതിയ നിയമം 0 8 0
The Sure Way മാൎഗ്ഗനിശ്ചയം 0 0 3
Life of the Rev. S. Hebich ശമുവേൽ ഹെബിൿ സായ്പിന്റെ ജീവചരി
ത്രസംക്ഷേപം
0 0 4
What is Truth? സത്യം എന്ത് 0 0 3
The Birth of Christ ക്രിസ്തന്റെ ജനനം 0 0 1
The Lost Sheep, the Piece of Silver, and the Prodigal Son നഷ്ടമായ
ആടും, കാണാതേപോയ വെള്ളിയും, മുടിയനായ പുത്രനും
0 0 1
On Fate വിധിവിചാരണ 0 0 4
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
Do. do. Native Metre ശ്രീഖൃഷ്ടകഷ്ടാനുഭവചരിതം 0 0 6
The Good Teacher സൽഗുരു 0 0 3
The Sermon on the Mount പൎവ്വതപ്രസംഗം 0 0 2
The Best Choice ഉത്തമതിരിവു 0 0 4
The True Light സുപ്രകാശം 0 0 4
Twelve Psalms in Sanscrit ദായൂദരാജേന കൃതാനി ഗീതാനി 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
Scripture Sentences വേദൊക്തങ്ങൾ 0 0 6
The Rich Man's Feast ധനവാന്റെ വിരുന്നു 0 0 1
Stealing the Mangoes മാങ്ങ കക്കുന്നതു 0 0 1
A Catechisation by Rev. S. Hevich ഹേബിൿസായ്പിന്റെ ബാലോപദേശം 0 0 1
Hymns മലയാളത്തിലെ പാഠശാലകളുടെ ഉപയോഗത്തിനായിട്ടുള്ള പാട്ടുകൾ 0 4 0
The Runaways പോയിക്കളഞ്ഞവർ 0 0 1
Fear God ദൈവത്തെ ഭയപ്പെടുക 0 0 1
A Call ഒരു വിളി 0 0 1
The Fruit of bad Company ദുൎജ്ജനസംസൎഗ്ഗത്താൽ വരുന്ന കഷ്ടം 0 0 1
Kapiolany കപിയൊളാനി 0 0 1
Thou shalt not steal നീ മോഷ്ടിക്കരുതു 0 0 1

ധൎമ്മസംബന്ധമായ ചിലവുകൊണ്ടു സ്വാതന്ത്ര്യം വരുമാറാകേണ്ടുന്ന ഉപായം gratis

To be had at the Mission Book and Tract
Depository at Mangalore and at all the Stations of
the Basel German Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലാപുരത്തിലേ മിശ്ശൻ പുസ്തകശാല
യിലും, മലയാളദേശത്തിലുള്ള ബാസൽ ജൎമ്മൻമിശ്ശന്നു ചേൎന്ന
എല്ലാ സ്ഥലങ്ങളിലും കിട്ടും. [ 84 ] 28, 29, 30, 31 ദിവസങ്ങൾ ഉള്ള പ്രതി മാസത്തിന്ന 1 ഉറുപ്പിക
മുതൽ ൫൦൦ ഉറുപ്പികവരെ ശമ്പളം ഉള്ളവൎക്ക പ്രതി ഓരൊ ദിവസത്തിന്ന എത്ര
ഉറുപ്പിക എത്ര അണ എത്ര പൈ വീഴും എന്നു കാണിക്കുന്ന പട്ടിക.

മാസത്തിന്റെ
ശമ്പളം
28 ദിവസങ്ങൾ
ഉള്ള മാസം
29 ദിവസങ്ങൾ
ഉള്ള മാസം
30 ദിവസങ്ങൾ
ഉള്ള മാസം
31 ദിവസങ്ങൾ
ഉള്ള മാസം
ഉറുപ്പിക ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
1 0 0 7 0 0 7 0 0 6 0 0 6
2 0 1 2 0 1 1 0 1 1 0 1 0
3 0 1 9 0 1 8 0 1 7 0 1 7
4 0 2 3 0 2 2 0 2 2 0 2 1
5 0 2 10 0 2 9 0 2 8 0 2 7
6 0 3 5 0 3 4 0 3 2 0 3 1
7 0 4 0 0 3 10 0 3 9 0 3 7
8 0 4 7 0 4 5 0 4 3 0 4 2
9 0 5 2 0 5 0 0 4 10 0 4 8
10 0 5 9 0 5 6 0 5 4 0 5 2
11 0 6 3 0 6 1 0 5 10 0 5 8
12 0 6 10 0 6 7 0 6 5 0 6 2
13 0 7 5 0 7 2 0 6 11 0 6 9
14 0 8 0 0 7 9 0 7 6 0 7 3
15 0 8 7 0 8 3 0 8 0 0 7 9
16 0 9 2 0 8 10 0 8 6 0 8 3
17 0 9 9 0 9 5 0 9 1 0 8 9
18 0 10 3 0 9 11 0 9 7 0 9 3
19 0 10 10 0 10 6 0 10 2 0 9 10
20 0 11 5 0 11 0 0 11 2 0 10 10
21 0 12 0 0 11 7 0 11 2 0 10 10
22 0 12 7 0 12 2 0 11 9 0 11 4
23 0 13 2 0 12 8 0 12 3 0 11 10
24 0 13 9 0 13 3 0 12 10 0 12 5
25 0 14 3 0 13 10 0 13 4 0 12 11
26 0 14 10 0 14 4 0 13 10 0 13 5
27 0 15 5 0 14 11 0 14 5 0 13 11
28 1 0 0 0 15 5 0 14 11 0 14 5
29 1 0 7 1 0 0 0 15 6 0 15 0
30 1 1 2 1 0 7 1 0 0 0 15 6
35 1 4 0 1 3 4 1 2 8 1 2 1
40 1 6 10 1 6 1 1 5 4 1 4 7
45 1 9 9 1 8 10 1 8 0 1 7 8
50 1 12 7 1 11 7 1 10 8 1 9 10
100 3 9 2 3 7 2 3 5 4 3 3 7
200 7 2 3 6 14 4 6 10 8 6 7 3
300 10 11 5 10 5 6 10 0 0 9 10 10
400 14 4 7 13 12 8 13 5 4 12 14 5
500 17 13 9 17 3 10 16 10 3 16 2 1
"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1875&oldid=210377" എന്ന താളിൽനിന്ന് ശേഖരിച്ചത്