താൾ:CiXIV130 1875.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ നീതിമാനു മരണത്തിലും ആശ ഉണ്ടു. സുഭാ. ൧൪, ൩൨.

ടപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽകൂലിവിവരം.

൧. കത്തു.
തൂക്കം. മുദ്രവില.
꠱ ഉറുപ്പികത്തുക്കം ഏറാത്തതിന്നു പൈ ൬.
൧ ഉറു. " " അണ. ൧.
൨ ഉറു. " " " ൨.
൩ ഉറു. " " " ൩.
4 ഉറു. " " " ൪.

ഇങ്ങിനെ ഓരൊ അര ഉറുപ്പികയുടെയും അതിന്റെ വല്ല അം
ശത്തിന്റെയും തൂക്കം കയറുന്നതിനു ഓരോ അണയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ
കത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടി വരും. മുദ്ര ഇല്ലാ
ത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ൧൨ ഉറുപ്പിക തൂക്കത്തി
ന്നു ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളൂ. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സു മുതലായ എഴുത്തുകളും മറ്റും
ചെറുവക സാമാനങ്ങളും ടപ്പാൽ വഴിയായി അയപ്പാൻ വിചാരി
ച്ചാൽ, അവറ്റെ രണ്ടു പുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി, "പുസ്തകട്ടപ്പാൽ" എന്ന വാക്കിനെ തലക്കൽ എഴുതേണം.
എന്നാൽ ൧൦ ഉറുപ്പിക (꠰ റാത്തൽ) തൂക്കം ഏറാത്തതിനു ഒർ അണ
യുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാത്തതിനു രണ്ട് അണയുടെയും
മുദ്രയെ പതിക്കേണം. പിന്നെ പതുപ്പത്തു ഉറുപ്പികയൊ പത്തു ഉറു
പ്പികയുടെ വല്ല അംശമോ കയറുന്ന തൂക്കത്തിന്നു ഓരോ അണ ട
പ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തുക്കമുള്ള പുസ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/68&oldid=186196" എന്ന താളിൽനിന്ന് ശേഖരിച്ചത്