പരിശുദ്ധ ഖുർആൻ/റൂം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌-ലാം-മീം

2 റോമക്കാർ തോൽപിക്കപ്പെട്ടിരിക്കുന്നു.

3 അടുത്തനാട്ടിൽ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവർ വിജയം നേടുന്നതാണ്‌.

4 ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികൾ സന്തുഷ്ടരാകുന്നതാണ്‌.

5 അല്ലാഹുവിൻറെ സഹായം കൊണ്ട്‌. താൻ ഉദ്ദേശിക്കുന്നവരെ അവൻ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.

6 അല്ലാഹുവിൻറെ വാഗ്ദാനമത്രെ ഇത്‌. അല്ലാഹു അവൻറെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

7 ഐഹികജീവിതത്തിൽ നിന്ന്‌ പ്രത്യക്ഷമായത്‌ അവർ മനസ്സിലാക്കുന്നു. പരലോകത്തെപ്പറ്റിയാകട്ടെ അവർ അശ്രദ്ധയിൽ തന്നെയാകുന്നു.

8 അവരുടെ സ്വന്തത്തെപ്പറ്റി അവർ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ശരിയായ മുറപ്രകാരവും നിർണിതമായ അവധിയോട്‌ കൂടിയുമല്ലാതെ അല്ലാഹു സൃഷ്ടിച്ചിട്ടില്ല. തീർച്ചയായും മനുഷ്യരിൽ അധികപേരും തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതിൽ വിശ്വാസമില്ലാത്തവരത്രെ.

9 അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുന്നില്ലേ? അവർ ഇവരേക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും, ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. എന്നാൽ അല്ലാഹു അവരോട്‌ അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവർ തങ്ങളോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.

10 പിന്നീട്‌, ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീർന്നു. അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങൾ അവർ നിഷേധിച്ച്‌ തള്ളുകയും അവയെപ്പറ്റി അവർ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്തതിൻറെ ഫലമത്രെ അത്‌.

11 അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട്‌ അത്‌ ആവർത്തിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവങ്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.

12 അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ ആശയറ്റവരാകും.

13 അവർ പങ്കാളികളാക്കിയവരുടെ കൂട്ടത്തിൽ അവർക്ക്‌ ശുപാർശക്കാർ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവർ നിഷേധിക്കുന്നവരാവുകയും ചെയ്യും.

14 അന്ത്യസമയം നിലവിൽ വരുന്ന ദിവസം - അന്നാണ്‌ അവർ വേർപിരിയുന്നത്‌.

15 എന്നാൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ ഒരു പൂന്തോട്ടത്തിൽ ആനന്ദം അനുഭവിക്കുന്നവരായിരിക്കും.

16 എന്നാൽ അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചു കളയുകയും ചെയ്തവരാരോ അവർ ശിക്ഷയ്ക്കായി ഹാജരാക്കപ്പെടുന്നവരാകുന്നു.

17 ആകയാൽ നിങ്ങൾ സന്ധ്യാവേളയിലാകുമ്പോഴും പ്രഭാതവേളയിലാകുമ്പോഴും അല്ലാഹുവിൻറെ പരിശുദ്ധിയെ പ്രകീർത്തിക്കുക.

18 ആകാശങ്ങളിലും ഭൂമിയിലും അവനുതന്നെയാകുന്നു സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും ( അവനെ നിങ്ങൾ പ്രകീർത്തിക്കുക. )

19 നിർജീവമായതിൽ നിന്ന്‌ ജീവനുള്ളതിനെ അവൻ പുറത്ത്‌ കൊണ്ട്‌ വരുന്നു. ജീവനുള്ളതിൽ നിന്ന്‌ നിർജീവമായതിനെയും അവൻ പുറത്ത്‌ കൊണ്ട്‌ വരുന്നു. ഭൂമിയുടെ നിർജീവാവസ്ഥയ്ക്ക്‌ ശേഷം അതിന്നവൻ ജീവൻ നൽകുകയും ചെയ്യുന്നു. അതുപോലെത്തന്നെ നിങ്ങളും പുറത്ത്‌ കൊണ്ട്‌ വരപ്പെടും.

20 നിങ്ങളെ അവൻ മണ്ണിൽ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ നിങ്ങളതാ ( ലോകമാകെ ) വ്യാപിക്കുന്ന മനുഷ്യവർഗമായിരിക്കുന്നു. ഇത്‌ അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.

21 നിങ്ങൾക്ക്‌ സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന്‌ തന്നെ നിങ്ങൾക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

22 ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

23 രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും, അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടുന്നതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

24 ഭയവും ആശയും ഉളവാക്കിക്കൊണ്ട്‌ നിങ്ങൾക്ക്‌ മിന്നൽ കാണിച്ചുതരുന്നതും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും അത്‌ മൂലം ഭൂമിക്ക്‌ അതിൻറെ നിർജീവാവസ്ഥയ്ക്ക്‌ ശേഷം ജീവൻ നൽകുകയും ചെയ്യുന്നതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.

25 അവൻറെ കൽപനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന്‌ വരുന്നതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. പിന്നെ, ഭൂമിയിൽ നിന്ന്‌ നിങ്ങളെ അവൻ ഒരു വിളി വിളിച്ചാൽ നിങ്ങളതാ പുറത്ത്‌ വരുന്നു.

26 ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവൻറെ അധീനത്തിലത്രെ. എല്ലാവരും അവന്ന്‌ കീഴടങ്ങുന്നവരാകുന്നു.

27 അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത്‌ ആവർത്തിക്കുന്നു. അത്‌ അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത്‌ അവന്നാകുന്നു. അവൻ പ്രതാപിയും യുക്തിമാനുമത്രെ.

28 നിങ്ങളുടെ കാര്യത്തിൽ നിന്നു തന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക്‌ നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട്‌ നിങ്ങൾ അന്യോന്യം ഭയപ്പെടുന്നത്‌ പോലെ അവരെ ( അടിമകളെ ) യും നിങ്ങൾ ഭയപ്പെടുമാറ്‌ നിങ്ങളിരുകൂട്ടരും അതിൽ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു.

29 പക്ഷെ, അക്രമം പ്രവർത്തിച്ചവർ യാതൊരു അറിവുമില്ലാതെ തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റിയിരിക്കുകയാണ്‌. അപ്പോൾ അല്ലാഹു വഴിതെറ്റിച്ചവരെ ആരാണ്‌ സൻമാർഗത്തിലാക്കുക? അവർക്ക്‌ സഹായികളായി ആരുമില്ല.

30 ആകയാൽ ( സത്യത്തിൽ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിൻറെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിൻറെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരിൽ അധിക പേരും മനസ്സിലാക്കുന്നില്ല.

31 ( നിങ്ങൾ ) അവങ്കലേക്ക്‌ തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. നിങ്ങൾ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്‌.

32 അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ.

33 ജനങ്ങൾക്ക്‌ വല്ല ദുരിതവും ബാധിച്ചാൽ തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിഞ്ഞും കൊണ്ട്‌ അവനോട്‌ അവർ പ്രാർത്ഥിക്കുന്നതാണ്‌. പിന്നെ തൻറെ പക്കൽ നിന്നുള്ള കാരുണ്യം അവർക്കവൻ അനുഭവിപ്പിച്ചാൽ അവരിൽ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കുചേർക്കുന്നു.

34 അങ്ങനെ നാം അവർക്ക്‌ നൽകിയതിനു നന്ദികേട്‌ കാണിക്കുകയത്രെ അവർ ചെയ്യുന്നത്‌. ആകയാൽ നിങ്ങൾ സുഖം അനുഭവിച്ച്‌ കൊള്ളുക. വഴിയെ നിങ്ങൾ മനസ്സിലാക്കികൊള്ളും.

35 അതല്ല, അവർ ( അല്ലാഹുവോട്‌ ) പങ്കുചേർത്തിരുന്നതിനനൂകൂലമായി അവരോട്‌ സംസാരിക്കുന്ന വല്ല പ്രമാണവും നാം അവർക്ക്‌ ഇറക്കികൊടുത്തിട്ടുണ്ടോ?

36 മനുഷ്യർക്ക്‌ നാം കാരുണ്യം അനുഭവിപ്പിക്കുന്ന പക്ഷം അവർ അതിൽ ആഹ്ലാദം കൊള്ളുന്നു. തങ്ങളുടെ കൈകൾ മുൻകൂട്ടിചെയ്തതിൻറെ ഫലമായി അവർക്ക്‌ വല്ല ദോഷവും ബാധിക്കുകയാണെങ്കിലോ അവരതാ ആശയറ്റവരാകുന്നു.

37 താൻ ഉദ്ദേശിക്കുന്നവർക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കുകയും ( താൻ ഉദ്ദേശിക്കുന്നവർക്ക്‌ ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന്‌ അവർ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌; തീർച്ച.

38 ആകയാൽ കുടുംബബന്ധമുള്ളവന്‌ നീ അവൻറെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും ( അവരുടെ അവകാശവും നൽകുക ). അല്ലാഹുവിൻറെ പ്രീതി ലക്ഷ്യമാക്കുന്നവർക്ക്‌ അതാണുത്തമം. അവർ തന്നെയാണ്‌ വിജയികളും.

39 ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളർച്ച നേടുവാനായി നിങ്ങൾ വല്ലതും പലിശയ്ക്ക്‌ കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കൽ അത്‌ വളരുകയില്ല. അല്ലാഹുവിൻറെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട്‌ നിങ്ങൾ വല്ലതും സകാത്തായി നൽകുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവർ.

40 അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. എന്നിട്ടവൻ നിങ്ങൾക്ക്‌ ഉപജീവനം നൽകി. പിന്നെ നിങ്ങളെ അവൻ മരിപ്പിക്കുന്നു. പിന്നീട്‌ അവൻ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതിൽ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ? അവൻ എത്രയോ പരിശുദ്ധൻ. അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു.

41 മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിൻറെ ഫലം അവർക്ക്‌ ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്‌. അവർ ഒരു വേള മടങ്ങിയേക്കാം.

42 ( നബിയേ, ) പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക. അവരിൽ അധികപേരും ബഹുദൈവാരാധകരായിരുന്നു.

43 ആകയാൽ അല്ലാഹുവിൽ നിന്ന്‌ ആർക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന്‌ മുമ്പായി നീ നിൻറെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക്‌ തിരിച്ച്‌ നിർത്തുക. അന്നേദിവസം ജനങ്ങൾ ( രണ്ടുവിഭാഗമായി ) പിരിയുന്നതാണ്‌.

44 വല്ലവനും നന്ദികേട്‌ കാണിച്ചാൽ അവൻറെ നന്ദികേടിൻറെ ദോഷം അവന്നുതന്നെയായിരിക്കും. വല്ലവനും സൽകർമ്മം ചെയ്യുന്ന പക്ഷം തങ്ങൾക്ക്‌ വേണ്ടി തന്നെ സൗകര്യമൊരുക്കുകയാണ്‌ അവർ ചെയ്യുന്നത്‌.

45 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ തൻറെ അനുഗ്രഹത്താൽ അല്ലാഹു പ്രതിഫലം നൽകുന്നതിന്‌ വേണ്ടിയത്രെ അത്‌. സത്യനിഷേധികളെ അവൻ ഇഷ്ടപ്പെടുകയില്ല; തീർച്ച.

46 ( മഴയെപ്പറ്റി ) സന്തോഷസൂചകമായിക്കൊണ്ടും, തൻറെ കാരുണ്യത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ അനുഭവിപ്പിക്കാൻ വേണ്ടിയും, തൻറെ കൽപനപ്രകാരം കപ്പൽ സഞ്ചരിക്കുവാൻ വേണ്ടിയും, തൻറെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടുവാൻ വേണ്ടിയും, നിങ്ങൾ നന്ദികാണിക്കുവാൻ വേണ്ടിയും അവൻ കാറ്റുകളെ അയക്കുന്നത്‌ അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.

47 നിനക്ക്‌ മുമ്പ്‌ പല ദൂതൻമാരെയും അവരുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചിട്ടുണ്ട്‌. എന്നിട്ട്‌ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവർ ( ദൂതൻമാർ ) അവരുടെയടുത്ത്‌ ചെന്നു. അപ്പോൾ കുറ്റകരമായ നിലപാട്‌ സ്വീകരിച്ചവരുടെ കാര്യത്തിൽ നാം ശിക്ഷാനടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത്‌ നമ്മുടെ ബാധ്യതയായിരിക്കുന്നു.

48 അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട്‌ അവ ( കാറ്റുകൾ ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട്‌ അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത്‌ പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ അതിന്നിടയിൽ നിന്ന്‌ മഴപുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ ആ മഴ എത്തിച്ചുകൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു.

49 ഇതിന്‌ മുമ്പ്‌ -ആ മഴ അവരുടെ മേൽ വർഷിപ്പിക്കപ്പെടുന്നതിന്‌ മുമ്പ്‌ -തീർച്ചയായും അവർ ആശയറ്റവർ തന്നെയായിരുന്നു.

50 അപ്പോൾ അല്ലാഹുവിൻറെ കാരുണ്യത്തിൻറെ ഫലങ്ങൾ നോക്കൂ. ഭൂമി നിർജീവമായിരുന്നതിന്‌ ശേഷം എങ്ങനെയാണ്‌ അവൻ അതിന്‌ ജീവൻ നൽകുന്നത്‌? തീർച്ചയായും അത്‌ ചെയ്യുന്നവൻ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

51 ഇനി നാം മറ്റൊരു കാറ്റ്‌ അയച്ചിട്ട്‌ അത്‌ ( കൃഷി ) മഞ്ഞനിറം ബാധിച്ചതായി അവർ കണ്ടാൽ അതിന്‌ ശേഷവും അവർ നന്ദികേട്‌ കാണിക്കുന്നവരായിക്കൊണേ്ടയിരിക്കുന്നതാണ്‌.

52 എന്നാൽ മരിച്ചവരെ നിനക്ക്‌ കേൾപിക്കാനാവില്ല; തീർച്ച. ബധിരൻമാർ പിന്നോക്കം തിരിഞ്ഞ്‌ പോയാൽ അവരെ വിളികേൾപിക്കാനും നിനക്കാവില്ല.

53 അന്ധത ബാധിച്ചവരെ അവരുടെ വഴികേടിൽ നിന്ന്‌ നേർവഴിയിലേക്ക്‌ നയിക്കാനും നിനക്കാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരും, എന്നിട്ട്‌ കീഴ്പെട്ട്‌ ജീവിക്കുന്നവരുമായിട്ടുള്ളവരെയല്ലാതെ നിനക്ക്‌ കേൾപിക്കാനാവില്ല.

54 നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്ക്‌ ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവനത്രെ സർവ്വജ്ഞനും സർവ്വശക്തനും.

55 അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത്‌ പറയും; തങ്ങൾ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു അവർ ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌.

56 വിജ്ഞാനവും വിശ്വാസവും നൽകപ്പെട്ടവർ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിൻറെ രേഖയിലുള്ള പ്രകാരം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാൽ ഇതാ ഉയിർത്തെഴുന്നേൽപിൻറെ നാൾ. പക്ഷെ നിങ്ങൾ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല.

57 എന്നാൽ അക്രമം പ്രവർത്തിച്ചവർക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടുകയില്ല. അവർ പശ്ചാത്തപിക്കാൻ അനുശാസിക്കുപ്പെടുന്നതുമല്ല.

58 മനുഷ്യർക്ക്‌ വേണ്ടി ഈ ഖുർആനിൽ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നാൽ അവിശ്വാസികൾ പറയും: നിങ്ങൾ അസത്യവാദികൾ മാത്രമാണെന്ന്‌ .

59 ( കാര്യം ) മനസ്സിലാക്കാത്തവരുടെ ഹൃദയങ്ങളിൽ അപ്രകാരം അല്ലാഹു മുദ്രവെക്കുന്നു.

60 ആകയാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകൾ നിനക്ക്‌ ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/റൂം&oldid=52330" എന്ന താളിൽനിന്ന് ശേഖരിച്ചത്