പരിശുദ്ധ ഖുർആൻ/ജാഥിയ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഹാമീം.

2 ഈ വേദഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു.

3 തീർച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികൾക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

4 നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവൻ വിന്യസിക്കുന്നതിലുമുണ്ട്‌ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ പല ദൃഷ്ടാന്തങ്ങളും.

5 രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന്‌ ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക്‌ അതിൻറെ നിർജീവാവസ്ഥയ്ക്ക്‌ ശേഷം ജീവൻ നൽകിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകൾക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

6 അല്ലാഹുവിൻറെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക്‌ അവ ഓതികേൾപിക്കുന്നു. അല്ലാഹുവിനും അവൻറെ തെളിവുകൾക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ്‌ അവർ വിശ്വസിക്കുന്നത്‌?

7 വ്യാജവാദിയും അധർമകാരിയുമായ ഏതൊരാൾക്കും നാശം.

8 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങൾ തനിക്ക്‌ ഓതികേൾപിക്കപ്പെടുന്നത്‌ അവൻ കേൾക്കുകയും എന്നിട്ട്‌ അത്‌ കേട്ടിട്ടില്ലാത്തത്‌ പോലെ അഹങ്കാരിയായിക്കൊണ്ട്‌ ശഠിച്ചു നിൽക്കുകയും ചെയ്യുന്നു. ആകയാൽ അവന്ന്‌ വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാർത്ത അറിയിച്ചു കൊള്ളുക.

9 നമ്മുടെ തെളിവുകളിൽ നിന്ന്‌ വല്ലതും അവൻ അറിഞ്ഞാലോ അവനത്‌ ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാർക്കാകുന്നു അപമാനകരമായ ശിക്ഷ.

10 അവരുടെ പുറകെ നരകമുണ്ട്‌. അവർ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവർ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവർക്ക്‌ ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവർക്കാണ്‌ കനത്ത ശിക്ഷയുള്ളത്‌.

11 ഇത്‌ ഒരു മാർഗദർശനമാകുന്നു. തങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളിൽ അവിശ്വസിച്ചവരാരോ അവർക്ക്‌ കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌.

12 അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങൾക്ക്‌ അധീനമാക്കി തന്നവൻ. അവൻറെ കൽപന പ്രകാരം അതിലൂടെ കപ്പലുകൾ സഞ്ചരിക്കുവാനും, അവൻറെ അനുഗ്രഹത്തിൽനിന്ന്‌ നിങ്ങൾ തേടുവാനും, നിങ്ങൾ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.

13 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തൻറെ വകയായി അവൻ നിങ്ങൾക്ക്‌ അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങൾക്ക്‌ തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

14 ( നബിയേ, ) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിൻറെ (ശിക്ഷയുടെ) നാളുകൾ പ്രതീക്ഷിക്കാത്ത സത്യനിഷേധികൾക്ക്‌ അവർ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവർ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിൻറെ ഫലം അല്ലാഹു നൽകുവാൻ വേണ്ടിയത്രെ അത്‌.

15 വല്ലവനും നല്ലത്‌ പ്രവർത്തിച്ചാൽ അത്‌ അവൻറെ ഗുണത്തിന്‌ തന്നെയാകുന്നു. വല്ലവനും തിൻമ പ്രവർത്തിച്ചാൽ അതിൻറെ ദോഷവും അവന്‌ തന്നെ. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നതാണ്‌.

16 ഇസ്രായീൽ സന്തതികൾക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നാം നൽകുകയുണ്ടായി. വിശിഷ്ട വസ്തുക്കളിൽ നിന്ന്‌ അവർക്ക്‌ ആഹാരം നൽകുകയും ലോകരെക്കാൾ അവർക്ക്‌ നാം ശ്രേഷ്ഠത നൽകുകയും ചെയ്തു.

17 അവർക്ക്‌ നാം ( മത ) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകൾ നൽകുകയും ചെയ്തു. എന്നാൽ അവർ ഭിന്നിച്ചത്‌ അവർക്കു അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവർ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തിൽ അവർ ഭിന്നിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിൽ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്കിടയിൽ നിൻറെ രക്ഷിതാവ്‌ വിധികൽപിക്കുക തന്നെ ചെയ്യും.

18 ( നബിയേ, ) പിന്നീട്‌ നിന്നെ നാം ( മത ) കാര്യത്തിൽ ഒരു തെളിഞ്ഞ മാർഗത്തിലാക്കിയിരിക്കുന്നു. ആകയാൽ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്‌.

19 അല്ലാഹുവിങ്കൽ നിന്നുള്ള യാതൊരു കാര്യത്തിനും അവർ നിനക്ക്‌ ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീർച്ചയായും അക്രമകാരികളിൽ ചിലർ ചിലർക്ക്‌ രക്ഷാകർത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകർത്താവാകുന്നു.

20 ഇത്‌ മനുഷ്യരുടെ കണ്ണ്‌ തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ മാർഗദർശനവും കാരുണ്യവുമാകുന്നു.

21 അതല്ല, തിൻമകൾ പ്രവർത്തിച്ചവർ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത്‌ അവരുടെ ( രണ്ട്‌ കൂട്ടരുടെയും ) ജീവിതവും മരണവും തുല്യമായ നിലയിൽ ആക്കുമെന്ന്‌? അവർ വിധികൽപിക്കുന്നത്‌ വളരെ മോശം തന്നെ.

22 ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആൾക്കും താൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടാൻ വേണ്ടിയുമാണ്‌ അത്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.

23 എന്നാൽ തൻറെ ദൈവത്തെ തൻറെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ്‌ കൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവൻറെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവൻറെ കണ്ണിന്‌ മേൽ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേർവഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?

24 അവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. ( വാസ്തവത്തിൽ ) അവർക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവർ ഊഹിക്കുക മാത്രമാകുന്നു.

25 നമ്മുടെ ദൃഷ്ടാന്തങ്ങൾ വ്യക്തമായി അവർക്ക്‌ വായിച്ചുകേൾപിക്കപ്പെടുകയാണെങ്കിൽ അവരുടെ ന്യായവാദം നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക. എന്ന അവരുടെ വാക്ക്‌ മാത്രമായിരിക്കും.

26 പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട്‌ അവൻ നിങ്ങളെ മരിപ്പിക്കുകയും പിന്നീട്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിലേക്ക്‌ നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരിൽ അധികപേരും അറിയുന്നില്ല.

27 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികൾക്കു നഷ്ടം നേരിടുന്ന ദിവസം.

28 ( അന്ന്‌ ) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയിൽ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിൻറെ രേഖയിലേക്ക്‌ വിളിക്കപ്പെടും. നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന്‌ ഇന്ന്‌ നിങ്ങൾക്ക്‌ പ്രതിഫലം നൽകപ്പെടുന്നതാണ്‌. ( എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. )

29 ഇതാ നമ്മുടെ രേഖ. നിങ്ങൾക്കെതിരായി അത്‌ സത്യം തുറന്നുപറയുന്നതാണ്‌. തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.

30 എന്നാൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ്‌ തൻറെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്‌. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.

31 എന്നാൽ അവിശ്വസിച്ചവരാരോ ( അവരോട്‌ പറയപ്പെടും: ) എൻറെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക്‌ ഓതികേൾപിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട്‌ നിങ്ങൾ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.

32 തീർച്ചയായും അല്ലാഹുവിൻറെ വാഗ്ദാനം സത്യമാണ്‌. ആ അന്ത്യസമയമാകട്ടെ അതിൻറെ കാര്യത്തിൽ യാതൊരു സംശയവുമില്ല എന്ന്‌ പറയപ്പെട്ടാൽ നിങ്ങൾ പറയും: എന്താണ്‌ അന്ത്യസമയമെന്ന്‌ ഞങ്ങൾക്കറിഞ്ഞ്‌ കൂടാ. ഞങ്ങൾക്ക്‌ ഒരു തരം ഊഹം മാത്രമാണുള്ളത്‌. ഞങ്ങൾക്ക്‌ ഒരു ഉറപ്പുമില്ല.

33 തങ്ങൾ പ്രവർത്തിച്ചതിൻറെ ദൂഷ്യങ്ങൾ അവർക്കു വെളിപ്പെടുന്നതാണ്‌. അവർ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത്‌ അത്‌ അവരെ വലയം ചെയ്യുന്നതുമാണ്‌.

34 ( അവരോട്‌ ) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത്‌ നിങ്ങൾ മറന്നത്‌ പോലെ ഇന്ന്‌ നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങൾക്ക്‌ സഹായികളാരും ഇല്ലതാനും.

35 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിങ്ങൾ പരിഹാസ്യമാക്കിത്തീർക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌. ആകയാൽ ഇന്ന്‌ അവർ അവിടെ നിന്ന്‌ പുറത്തയക്കപ്പെടുന്നതല്ല. അവരോട്‌ പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല.

36 അപ്പോൾ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ്‌ സ്തുതി.

37 ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവൻ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ജാഥിയ&oldid=14121" എന്ന താളിൽനിന്ന് ശേഖരിച്ചത്