പരിശുദ്ധ ഖുർആൻ/ദുഖാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഹാമീം,

2 സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

3 തീർച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും നാം മുന്നറിയിപ്പ്‌ നൽകുന്നവനാകുന്നു.

4 ആ രാത്രിയിൽ യുക്തിപൂർണ്ണമായ ഓരോ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്നു.

5 അതെ, നമ്മുടെ പക്കൽ നിന്നുള്ള കൽപന. തീർച്ചയായും നാം ( ദൂതൻമാരെ ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

6 നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീർച്ചയായും അവൻ തന്നെയാകുന്നു എല്ലാം കേൾക്കുന്നനും അറിയുന്നവനും.

7 ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവ്‌. നിങ്ങൾ ദൃഢവിശ്വാസമുള്ളവരാണെങ്കിൽ.

8 അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവൻ.

9 എങ്കിലും അവർ സംശയത്തിൽ കളിക്കുകയാകുന്നു.

10 അതിനാൽ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട്‌ വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

11 മനുഷ്യരെ അത്‌ പൊതിയുന്നതാണ്‌. ഇത്‌ വേദനയേറിയ ഒരു ശിക്ഷയായിരിക്കും.

12 ( അവർ പറയും: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന്‌ നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീർച്ചയായും ഞങ്ങൾ വിശ്വസിച്ചു കൊള്ളാം.

13 എങ്ങനെയാണ്‌ അവർക്ക്‌ ഉൽബോധനം ഫലപ്പെടുക? ( കാര്യം ) വ്യക്തമാക്കുന്ന ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്നിട്ടുണ്ട്‌.

14 എന്നിട്ട്‌ അദ്ദേഹത്തെ വിട്ട്‌ അവൻ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവൻ, ഭ്രാന്തൻ എന്നൊക്കെ അവർ പറയുകയും ചെയ്തു.

15 തീർച്ചയായും നാം ശിക്ഷ അൽപം ഒഴിവാക്കിത്തരാം. എന്നാൽ നിങ്ങൾ ( പഴയ അവസ്ഥയിലേക്ക്‌ ) മടങ്ങുക തന്നെ ചെയ്യുമല്ലോ.

16 ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീർച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.

17 ഇവർക്ക്‌ മുമ്പ്‌ ഫിർഔൻറെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതൻ അവരുടെ അടുത്ത്‌ ചെന്നു.

18 അല്ലാഹുവിൻറെ ദാസൻമാരെ നിങ്ങൾ എനിക്ക്‌ ഏൽപിച്ചു തരണം. തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. ( എന്ന്‌ അദ്ദേഹം പറഞ്ഞു. )

19 അല്ലാഹുവിനെതിരിൽ നിങ്ങൾ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീർച്ചയായും ഞാൻ സ്പഷ്ടമായ തെളിവും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വരാം.

20 നിങ്ങളെന്നെ കല്ലെറിയാതിരിക്കാൻ എൻറെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട്‌ തീർച്ചയായും ഞാൻ ശരണം തേടിയിരിക്കുന്നു.

21 നിങ്ങൾക്കെന്നെ വിശ്വാസമായില്ലെങ്കിൽ എന്നിൽ നിന്ന്‌ നിങ്ങൾ വിട്ടുമാറുക.

22 ഇക്കൂട്ടർ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാൽ അദ്ദേഹം തൻറെ രക്ഷിതാവിനെ വിളിച്ച്‌ ( സഹായത്തിനായി ) പ്രാർത്ഥിച്ചു.

23 ( അപ്പോൾ അല്ലാഹു നിർദേശിച്ചു: ) എൻറെ ദാസൻമാരെയും കൊണ്ട്‌ നീ രാത്രിയിൽ പ്രയാണം ചെയ്തുകൊള്ളുക. തീർച്ചയായും നിങ്ങൾ ( ശത്രുക്കളാൽ ) പിന്തുടരപ്പെടുന്നതാണ്‌.

24 സമുദ്രത്തെ ശാന്തമായ നിലയിൽ നീ വിട്ടേക്കുകയും ചെയ്യുക തീർച്ചയായും അവർ മുക്കിനശിപ്പിക്കപ്പെടാൻ പോകുന്ന ഒരു സൈന്യമാകുന്നു.

25 എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവർ വിട്ടേച്ചു പോയത്‌.!

26 ( എത്രയെത്ര ) കൃഷികളും മാന്യമായ പാർപ്പിടങ്ങളും!

27 അവർ ആഹ്ലാദപൂർവ്വം അനുഭവിച്ചിരുന്ന ( എത്രയെത്ര ) സൗഭാഗ്യങ്ങൾ!

28 അങ്ങനെയാണത്‌ ( കലാശിച്ചത്‌. ) അതെല്ലാം മറ്റൊരു ജനതയ്ക്ക്‌ നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

29 അപ്പോൾ അവരുടെ പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല. അവർക്ക്‌ ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.

30 ഇസ്രായീൽ സന്തതികളെ അപമാനകരമായ ശിക്ഷയിൽ നിന്ന്‌ നാം രക്ഷിക്കുക തന്നെ ചെയ്തു.

31 ഫിർഔനിൽ നിന്ന്‌. തീർച്ചയായും അവൻ അഹങ്കാരിയായിരുന്നു. അതിക്രമകാരികളിൽ പെട്ടവനുമായിരുന്നു.

32 അറിഞ്ഞു കൊണ്ട്‌ തന്നെ തീർച്ചയായും അവരെ നാം ലോകരെക്കാൾ ഉൽകൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.

33 വ്യക്തമായ പരീക്ഷണം ഉൾകൊള്ളുന്ന ചില ദൃഷ്ടാന്തങ്ങൾ നാം അവർക്ക്‌ നൽകുകയുമുണ്ടായി.

34 എന്നാൽ ഇക്കൂട്ടരിതാ പറയുന്നു;

35 നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരുമല്ല.

36 അതിനാൽ നിങ്ങൾ സത്യവാൻമാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ നിങ്ങൾ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക എന്ന്‌.

37 ഇവരാണോ കൂടുതൽ മെച്ചപ്പെട്ടവർ, അതല്ല തുബ്ബഇൻറെ ജനതയും അവർക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവർ കുറ്റവാളികളായിരുന്നത്‌ തന്നെ.

38 ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.

39 ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല.

40 തീർച്ചയായും ആ നിർണായക തീരുമാനത്തിൻറെ ദിവസമാകുന്നു അവർക്കെല്ലാമുള്ള നിശ്ചിത സമയം.

41 അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന്‌ യാതൊരു പ്രയോജനവും ചെയ്യാത്ത, അവർക്ക്‌ ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം.

42 അല്ലാഹു ആരോട്‌ കരുണ കാണിച്ചുവോ അവർക്കൊഴികെ. തീർച്ചയായും അവൻ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

43 തീർച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.

44 ( നരകത്തിൽ ) പാപിയുടെ ആഹാരം.

45 ഉരുകിയ ലോഹം പോലിരിക്കും ( അതിൻറെ കനി. ) അത്‌ വയറുകളിൽ തിളയ്ക്കും.

46 ചുടുവെള്ളം തിളയ്ക്കുന്നത്‌ പോലെ

47 നിങ്ങൾ അവനെ പിടിക്കൂ. എന്നിട്ട്‌ നരകത്തിൻറെ മദ്ധ്യത്തിലേക്ക്‌ വലിച്ചിഴക്കൂ.

48 അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവൻറെ തലയ്ക്കുമീതെ നിങ്ങൾ ചൊരിഞ്ഞേക്കൂ. ( എന്ന്‌ നിർദേശിക്കപ്പെടും. )

49 ഇത്‌ ആസ്വദിച്ചോളൂ. തീർച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.

50 നിങ്ങൾ ഏതൊരു കാര്യത്തിൽ സംശയാലുക്കളായിരുന്നുവോ ആ കാര്യമത്രെ ഇത്‌.

51 സൂക്ഷ്മത പാലിച്ചവർ തീർച്ചയായും നിർഭയമായ വാസസ്ഥലത്താകുന്നു.

52 തോട്ടങ്ങൾക്കും അരുവികൾക്കുമിടയിൽ

53 നേർത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവർ ധരിക്കും. അവർ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌.

54 അങ്ങനെയാകുന്നു ( അവരുടെ അവസ്ഥ. ) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക്‌ ഇണകളായി നൽകുകയും ചെയ്യും.

55 സുരക്ഷിതത്വ ബോധത്തോട്‌ കൂടി എല്ലാവിധ പഴങ്ങളും അവർ അവിടെ വെച്ച്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കും.

56 ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവർക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയിൽ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു.

57 നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള ഔദാര്യമത്രെ അത്‌. അത്‌ തന്നെയാണ്‌ മഹത്തായ ഭാഗ്യം.

58 നിനക്ക്‌ നിൻറെ ഭാഷയിൽ ഇതിനെ ( ഖുർആനിനെ ) നാം ലളിതമാക്കിത്തന്നിട്ടുള്ളത്‌ അവർ ആലോചിച്ചു മനസ്സിലാക്കാൻ വേണ്ടി മാത്രമാകുന്നു.

59 ആകയാൽ നീ കാത്തിരിക്കുക. അവരും കാത്തിരിക്കുന്നവർ തന്നെയാകുന്നു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ദുഖാൻ&oldid=52310" എന്ന താളിൽനിന്ന് ശേഖരിച്ചത്