പരിശുദ്ധ ഖുർആൻ/മആരിജ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകർത്താവ്‌ അതാ ആവശ്യപ്പെട്ടിരിക്കുന്നു.

2 സത്യനിഷേധികൾക്ക്‌ അത്‌ തടുക്കുവാൻ ആരുമില്ല.

3 കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കൽ നിന്ന്‌ വരുന്ന (ശിക്ഷയെ).

4 അമ്പതിനായിരം കൊല്ലത്തിൻറെ അളവുള്ളതായ ഒരു ദിവസത്തിൽ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു.

5 എന്നാൽ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.

6 തീർച്ചയായും അവർ അതിനെ വിദൂരമായി കാണുന്നു.

7 നാം അതിനെ അടുത്തതായും കാണുന്നു.

8 ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

9 പർവ്വതങ്ങൾ കടഞ്ഞരോമം പോലെയും.

10 ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട്‌ (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.

11 അവർക്ക്‌ അന്യോന്യം കാണിക്കപ്പെടും. തൻറെ മക്കളെ പ്രായശ്ചിത്തമായി നൽകി കൊണ്ട്‌ ആ ദിവസത്തെ ശിക്ഷയിൽ നിന്ന്‌ മോചനം നേടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ കുറ്റവാളി ആഗ്രഹിക്കും.

12 തൻറെ ഭാര്യയെയും സഹോദരനെയും

13 തനിക്ക്‌ അഭയം നൽകിയിരുന്ന തൻറെ ബന്ധുക്കളെയും

14 ഭൂമിയിലുള്ള മുഴുവൻ ആളുകളെയും. എന്നിട്ട്‌ അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ എന്ന്‌

15 സംശയം വേണ്ട, തീർച്ചയായും അത്‌ ആളിക്കത്തുന്ന നരകമാകുന്നു.

16 തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.

17 പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത്‌ ക്ഷണിക്കും.

18 ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.

19 തീർച്ചയായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.

20 അതായത്‌ തിൻമ ബാധിച്ചാൽ പൊറുതികേട്‌ കാണിക്കുന്നവനായി കൊണ്ടും,

21 നൻമ കൈവന്നാൽ തടഞ്ഞു വെക്കുന്നവനായികൊണ്ടും.

22 നമസ്കരിക്കുന്നവരൊഴികെ -

23 അതായത്‌ തങ്ങളുടെ നമസ്കാരത്തിൽ സ്ഥിരമായി നിഷ്ഠയുള്ളവർ

24 തങ്ങളുടെ സ്വത്തുക്കളിൽ നിർണിതമായ അവകാശം നൽകുന്നവരും,

25 ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും

26 പ്രതിഫലദിനത്തിൽ വിശ്വസിക്കുന്നവരും,

27 തങ്ങളുടെ രക്ഷിതാവിൻറെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.

28 തീർച്ചയായും അവരുടെ രക്ഷിതാവിൻറെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാൻ പറ്റാത്തതാകുന്നു.

29 തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)

30 തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകൾ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീർച്ചയായും അവർ ആക്ഷേപമുക്തരാകുന്നു.

31 എന്നാൽ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാർ തന്നെയാകുന്നു അതിരുകവിയുന്നവർ.

32 തങ്ങളെ വിശ്വസിച്ചേൽപിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,

33 തങ്ങളുടെ സാക്ഷ്യങ്ങൾ മുറപ്രകാരം നിർവഹിക്കുന്നവരും,

34 തങ്ങളുടെ നമസ്കാരങ്ങൾ നിഷ്ഠയോടെ നിർവഹിക്കുന്നവരും (ഒഴികെ).

35 അത്തരക്കാർ സ്വർഗത്തോപ്പുകളിൽ ആദരിക്കപ്പെടുന്നവരാകുന്നു.

36 അപ്പോൾ സത്യനിഷേധികൾക്കെന്തു പറ്റി! അവർ നിൻറെ നേരെ കഴുത്തു നീട്ടി വന്നിട്ട്‌

37 വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.

38 സുഖാനുഭൂതിയുടെ സ്വർഗത്തിൽ താൻ പ്രവേശിപ്പിക്കപ്പെടണമെന്ന്‌ അവരിൽ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?

39 അതു വേണ്ട. തീർച്ചയായും അവർക്കറിയാവുന്നതിൽ നിന്നാണ്‌ അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌

40 എന്നാൽ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിൻറെ പേരിൽ ഞാൻ സത്യം ചെയ്തു പറയുന്നു: തീർച്ചയായും നാം കഴിവുള്ളനാണെന്ന്‌.

41 അവരെക്കാൾ നല്ലവരെ പകരം കൊണ്ടു വരാൻ. നാം തോൽപിക്കപ്പെടുന്നവനല്ല താനും.

42 ആകയാൽ അവർക്ക്‌ താക്കീത്‌ നൽകപ്പെടുന്ന അവരുടെ ആ ദിവസത്തെ അവർ കണ്ടുമുട്ടുന്നത്‌ വരെ അവർ തോന്നിവാസത്തിൽ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാൻ നീ അവരെ വിട്ടേക്കുക.

43 അതായത്‌ അവർ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോകുന്നത്‌ പോലെ ഖബ്‌റുകളിൽ നിന്ന്‌ പുറപ്പെട്ടു പോകുന്ന ദിവസം.

44 അവരുടെ കണ്ണുകൾ കീഴ്പോട്ട്‌ താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ്‌ അവർക്ക്‌ താക്കീത്‌ നൽകപ്പെട്ടിരുന്ന ദിവസം.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/മആരിജ്&oldid=14156" എന്ന താളിൽനിന്ന് ശേഖരിച്ചത്