കേരളപാണിനീയം/ധാത്വധികാരം/കാലപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

പ്രാരംഭം[തിരുത്തുക]

ധാതുവെന്നാൽ ക്രിയയെക്കുറിക്കുന്ന ശബ്ദം അല്ലെങ്കിൽ പ്രകൃതി എന്നു പ്രസ്താവിച്ചിട്ടുണ്ട്; ക്രിയയുടെ സ്വഭാവവും കാരകാധികാരത്തിൽ പ്രസംഗവശാൽ വിസ്തരിച്ചിട്ടുണ്ട്; ഇനി ധാതുവിന്നു വരുന്ന രൂപഭേദങ്ങളെയാണു് ഇവിടെ ആലോചിക്കേണ്ടതു്. ക്രിയയോടു സദാ ചേർന്നുനിൽക്കുന്ന ഓരോരോ ഉപാധികളെ കുറിക്കുന്നതിനുവേണ്ടി അതതിന്റെ വാചകമായ ധാതുവിൽ ഓരോരോ വികാരങ്ങളെ ചെയ്യുന്നു; ഈ വികാരങ്ങളാണു് ധാതുവിന്റെ രൂപങ്ങൾ. ഉപാധികളെ ആദ്യംപരിഗണനം ചെയ്തിട്ടു് ഒാരോന്നിന്റെയും സ്വഭാവം വിവരിക്കാം. ഉപാധികളാവിത്:

1. പ്രകൃതി, 2. സ്വഭാവം, 3. കാലം, 4. പ്രകാരം, 5. പ്രയോഗം, 6. പുരുഷൻ, 7. ലിംഗം, 8. വചനം.

പ്രകൃതി

""രാജാവു മന്ത്രിയെക്കൊണ്ടു രാജ്യം ഭരിപ്പിക്കുന്നു എന്നു പറയുന്നിടത്തു് വാസ്തവത്തിൽ രാജ്യഭാരം എന്നി ക്രിയ ചെയ്യുന്നതു് മന്ത്രിയാണെങ്കിലും അവനു് ഇൗ ക്രിയയിലുള്ള കർത്തൃത്വം, നാം ഉണ്ണുമ്പോൾ നമ്മുടെ കെയ്ക്കു ചോറുവാരി വായിലിടുക എന്ന ക്രിയയിൽ ഉള്ളതുപോലെ അപ്രധാനമാകുന്നു. രാജാവിന്റെ പ്രരണ ഇല്ലാതിരുന്നെങ്കിൽ മന്ത്രിക്കു് ഇൗ ക്രിയ ഒരിക്കലും നടത്താൻ കഴികയില്ലായിരുന്നു; അതിനാൽ പ്രാധാന്യം നോക്കുന്നപക്ഷം രാജാവു് ഇവിടെ കർത്താവാകുന്നു. ഇൗ ഉദാഹരണത്തിലെ രാജാവിനെപ്പോലെ കർത്താവിനെ ക്രിയയിൽ പ്രവർത്തിപ്പിക്കുന്നവനു് പ്രയോജകകർത്താവെന്നും, മന്ത്രിയെപ്പോലെ സാക്ഷാൽ ആ ക്രിയ ചെയ്യുന്നവനു് പ്രയോജ്യകർത്താവെന്നും സംജ്ഞകൾ ചെയ്യപ്പെട്ടിരിക്കുന്നു. തനിക്കുള്ള സ്വന്തമായ അർത്ഥം ഒഴിച്ചു് പ്രരണ മുതലായ പ്രയോജകവ്യാപാരം എന്നു് ഒരധികാംശത്തെക്കൂടി കാണിക്കുന്ന ധാതുക്കൾ പ്രയോജകപ്രകൃതിയിൽ എന്നും വ്യവസ്ഥ. ഇങ്ങനെ ധാതുക്കൾ പ്രകൃതിഭേദംകൊണ്ടു രണ്ടുവിധം. അതിനാൽ "ഭരിക്കുന്നു' എന്നതു കേവലപ്രകൃതിയും, "ഭരിപ്പിക്കുന്നു' എന്നതു പ്രയോജകപ്രകൃതിയും ആകുന്നു.

സ്വഭാവം

പ്രയോജകപ്രകൃതിയുടെ അർത്ഥം സ്ഫുടമായി കാമാനില്ലെങ്കിലും ചില കേവലധാതുക്കൾക്കു പ്രയോജകപ്രകൃതിയുടെ രൂപം കാണുമാറുണ്ടു്. ഇങ്ങനെയുള്ള ധാതുക്കൾക്കു് ഇൗ വ്യാകരണത്തിൽ "കാരിതം' എന്നു പേർ ചെയ്തിരിക്കുന്നു; അങ്ങനെ അല്ലാത്തവ "അകാരിതം' എന്നും വ്യവഹരിക്കപ്പെടുന്നു. അതിനാൽ കാരിതധാതുവെന്നാൽ സ്വാർത്ഥത്തിൽ പ്രയോജകരൂപം വരുന്ന ധാതുവെന്നു വന്നുകൂടുന്നു. പാണിനീയവ്യാകരണത്തിൽ സ്വാർത്ഥണിജന്തങ്ങൾ എന്നു പറയുന്ന ചുരാദിഗണത്തിലെ ധാതുക്കൾ ഇവയ്ക്കു സമമായിരിക്കും. കാരിതം എന്നു് ഇവയ്ക്കു ചെയ്തിരിക്കുന്ന പേരും സംസ്കൃതത്തിലെ പ്രാചീനവെയാകരണന്മാരുടെ പ്രയോജകപ്രകൃതിക്കുള്ള സംജ്ഞ ആകുന്നു. ഒരു ധാതു കാരിതമോ അകാരിതമോ എന്നുള്ളതു ധാതുപാഠത്തിൽനിന്നുതന്നെ അറിയേണ്ടതാകുന്നു. ഇൗ ഭേദം സ്വരത്തിലൊ, ചില്ലിലൊ അവസാനിക്കുന്ന ധാതുക്കൾക്കു മാത്രമേ ഉള്ളൂ എന്നൊരു നിയമമുണ്ടു്. നമ്മുടെ ജർമ്മനീയവെയാകരണൻ കാരിതാകാരിതങ്ങൾക്കു "ബലാബലക്രിയകൾ' എന്നു യഥാക്രമം പേർ കൊടുത്തിരിക്കുന്നു. ടൃേീിഴ ്ലൃയ മെിറ ണലമസ ്ലൃയ എെന്ന വിഭാഗം ഇംഗ്ലീഷു് (ഴൃമാാമൃശമി) ഗ്രമേറിയന്മാരാൽത്തന്നെ അനുചിതം എന്നു ഗണിക്കപ്പെട്ടിട്ടുള്ളതാകയാലും, വിഭാഗോപാധി രണ്ടു ഭാഷകളിലും ഭിന്നമാകയാലും, ഇംഗ്ലീഷു് തർജ്ജമയായ ഇൗ പേരുകൾ ഒട്ടും ഭംഗിയായിട്ടില്ല.

1. കാലപ്രകരണം[തിരുത്തുക]

കാലം ഒരു ക്രിയ നടക്കുന്ന സമയത്തെക്കുറിക്കുന്നു. കഴിഞ്ഞതു ഭൂതം; നടക്കുന്നതു വർത്തമാനം; വരാനുള്ളതു ഭാവി - ഇങ്ങനെ കാലം മൂന്നു്.

കാലത്തിന്നിയുമുന്നു (ഇ, ഉം, ഉന്നു)ക്കൾ ഭൂതഭാവി ഭവത്ക്രമാൽ.

ഭൂതം, ഭാവി, വർത്തമാനം എന്നു മൂന്നു കാലങ്ങളെ കുറിക്കുന്നതിൽ ഇ, ഉം, ഉന്നു എന്നു മൂന്നു പ്രത്യയങ്ങൾ മുറയ്ക്കു വരും. ഉദാ:

ധാതു ഭൂതം ഭാവി വർത്തമാനം

ഇളകു് = ചലിക്കുക ഇളകി ഇളകും ഇളകുന്നു മിന്നു് = പ്രകാശിക്കുക മിന്നി മിന്നും മിന്നുന്നു തട്ടു് = ഘട്ടനംചെയ്യുക തട്ടി തട്ടും തട്ടുന്നു ചിന്തു് = ചിതറുക ചിന്തി ചിന്തും ചിന്തുന്നു കമ്മു് = ഒന്നായിക്കടിച്ചുതിന്നുക കമ്മി കമ്മും കമ്മുന്നു ഏശു് = പറ്റുക, ഏൽക്കുകയും ഏശി ഏശും ഏശുന്നു വിലസു് = ശോഭിക്കുക വിലസി വിലസും വിലസുന്നു

ധാത്വന്തം സ്വരമോ ചില്ലോ വന്നാൽ ഭൂതം തുകാരമാം

സ്വരാന്തമായോ ചില്ലന്തമായോ ഉള്ള ധാതുവിനു ഭൂതത്തിൽ "ഇ' പ്രത്യയത്തിനു പകരം "തൂ' പ്രത്യയമാകുന്നു. ഉദാ:

തൊഴു-തൊഴുതു കൺ-കൺതു = കണ്ടു (സൂത്രം 20) ഉൺ-ഉൺതു = ഉണ്ടു (സൂത്രം 20) തിൻ-തിൻതു = തിന്നു (അതിപ്രസരം)

(സൂത്രം 24) തോല്-തോല്തു = തോറ്റു (വിനാമം)

(സൂത്രം 21) കേൾ-കേൾതു = കേട്ടു (വിനാമം)

(സൂത്രം 21) വേൾ-വേൾതു = വേട്ടു (വിനാമം)

(സൂത്രം 21)

പ്രത്യുദാഹരണം, വ്യഞ്ജനാന്തമായാൽ: ഇളക്-ഇളകി, പൂശു് - പൂശി.

(1) തു തകാരമിരട്ടിക്കും ധാതു കാരിതമാവുകിൽ (2)(മ) നകാരം ചേരുമല്ലെങ്കിൽ (യ) അവ്വിലെക്കാരിതത്തിലും; (3) ധാതു താലവ്യാന്തമായാൽ താലവ്യാദേശമോർണം. അനുനാസികമുള്ളേട- ത്തതിപ്രസരവും തഥാ. (4) തുകാരം ശുദ്ധമായ്ക്കാട്ടു മുകാരാന്തമകാരിതം.

കാരിതധാതുക്കളിൽ തു പ്രത്യയത്തിന്റെ തകാരമിരട്ടിച്ചു് "ത്തു' എന്നാക്കണം; ധാതു കാരിതമല്ല, അകാരിതമാണെങ്കിൽ "ന' കാരം ചേർത്തു് "ന്തു' എന്നാക്കണം. ഒാഷ്ഠ്യമായ അകാരത്തിൽ അവസാനിക്കുന്ന ധാതു കാരിതമായാലും കൂടെ "ന്തു' എന്നുതന്നെ പ്രത്യയം എന്നൊരു വിശേഷം. ധാതു ഒരു താലവ്യസ്വരത്തിൽ അവസാനിക്കുന്നെങ്കിൽ "ത്തു', "ന്തു' എന്നു രണ്ടുവിധമായ തു പ്രത്യയത്തിനും തവർഗ്ഗോപമർദ്ദംകൊണ്ടു മുറയ്ക്കു് "ച്ചു', "ഞ്ഞു' എന്ന രൂപം വരും. തവർഗ്ഗോപമർദ്ദം അല്ലെങ്കിൽ താലവ്യാദേശം എന്നും അനുനാസികാതിപ്രസരമെന്നും അവതാരികയിൽ പറഞ്ഞിട്ടുള്ള രണ്ടു നയങ്ങളും നോക്കുക. ഇങ്ങനെ ഇരട്ടിച്ചും നകാരം ചേർന്നും താലവ്യാദേശം വന്നും വ്യഞ്ജനാന്തധാതുക്കളിൽ അതാതു വ്യഞ്ജനത്തോടു നേരെയോ സവർണ്ണനംകൊണ്ടു് വിധം മാറിയോ ചേർന്നും "തു' പ്രത്യയത്തിനു പല മാതിരി വികാരം വരുമ്പോൾ, ഒരു വികാരവുംകൂടാതെ (ഒറ്റയായിട്ട്) ശുദ്ധമായ "തു' പ്രത്യയം ഉകാരാന്തങ്ങളായ അകാരിതങ്ങളിൽ മാത്രമേ കാണുകയുള്ളൂ. അകാരിതധാതുക്കൾക്കു പൊതുവേ വിധിച്ച നകാരയോഗം ഉകാരാന്തത്തിനു മാത്രമില്ല; യകാരാന്തങ്ങളിലും വികാരംകൂടാതെ കാണും. ഉദാ:

(1) കൊടു-കൊടുത്തു; ഉര-ഉരത്തു; മണ-മണത്തു; ഒാർ-ഒാർത്തു; കേൾ-കേൾത്തു=കേട്ടു(സവർണ്ണനം, സൂത്രം 20); ഏല്-ഏത്തു=ഏറ്റു(വിനാമക്രിയ, സൂത്രം 21.) (2) (മ) ചേര്=ചേര്ന്തു=ചേർന്നു; ഇയല്-ഇയല്ന്തു=ഇയന്നു; കരള്=കരള്ന്തു=കരണ്ടു. (യ) കട - കടന്തു=കടന്നു; നട-നടന്തു=നടന്നു; പര-പരന്തു=പരന്നു. (3) അലി - അലിഞ്ചു-അലിഞ്ഞു; കര-കരഞ്ചു=കരഞ്ഞു; തേ - തേഞ്ചു=തേഞ്ഞു; അടി - അടിച്ചു; കിട - കിടച്ചു; വെ - വെത്തു = (വെച്ചു, വച്ചു). (4) തൊഴു - തൊഴുതു; പിഴു - പിഴുതു; പൊരു - പൊരുതു "തു' പ്രത്യയത്തിനു വേറെയും ഒരു വിശേഷമുള്ളതെന്തെന്നാൽ,

ഏകമാത്രകമായുള്ള ക റ ടാന്തത്തിനും തുതാൻ; അന്ത്യവർണ്ണത്തിലൊട്ടീട്ടു കാട്ടും ദ്വിത്വഫലത്തെയും.

ഏകമാത്രകം, അതായതു് ഒറ്റ ഹ്രസ്വസ്വരം മാത്രമുള്ള ഒരു ധാതു കകാരത്തിലോ റകാരത്തിലോ ടകാരത്തിലോ അവസാനിക്കുന്നതായാൽ അതിനും "തു' പ്രത്യയംതന്നെ. ആ "തു' പ്രത്യയകാരം കകാരറകാരടകാരങ്ങളിൽ ലയിച്ചിട്ടു് അതുകൾ ഇരട്ടിച്ചതിന്റെ ഫലം ചെയ്യും എന്നുകൂടി വിശേഷം. ഉദാ:

പുക്+തു = പുക്കു പെറ്+തു = പെറ്റു ഇട്+തു = ഇട്ടു മിക്+തു = മിക്കു അറ്+തു = അറ്റു വിട്+തു = വിട്ടു തക്+തു = തക്കു തറ്+തു = തറ്റു ചുട്+തു = ചുട്ടു.

ഏകമാത്രകമല്ലെങ്കിൽ,

ഇളകു് - ഇളകി; തേക്-തേകി; തേറ്-തേറി; മാറ്-മാറി; ഒാട്-ഒാടി; തേട്-തേടി ഇത്യാദി, മുറയ്ക്കു് ഇ എന്ന പ്രത്യയം തന്നെ.

ഇൗ പ്രത്യുദാഹരണത്തിൽ റകാരം ചില്ലാകയാൽ അതിനു തുപ്രത്യയമല്ലയോ വേണ്ടതു് എന്നു ശങ്കിക്കേണ്ട. അതിനു സമാധാനം പറയുന്നു:

റാവു ചില്ലല്ല കാലത്തിൽ യാവു ചില്ലെന്നുമോർക്കണം; രാവും ളാവും ചിലേടത്തു ചില്ലല്ലാത്തതുപോലെയാം. പീഠികയിൽ ചില്ലുകളുടെ സ്വഭാവം വിവരിച്ചിട്ടുണ്ടല്ലോ, അവിടെ യകാരത്തെ ചില്ലായിട്ടു ഗണിക്കേണ്ടുന്ന ആവശ്യം കുറയുമെന്നു പറഞ്ഞിട്ടുണ്ട്: എന്നാൽ ഭൂത"തു'കാരത്തെ സംബന്ധിച്ചിടത്തോളം യകാരവും ചില്ലുതന്നെ. അതുപോലെ റകാരം പല ദിക്കിലും ചില്ലുകളുടെ കൂട്ടത്തിലാണെങ്കിലും കാലപ്രത്യയം ചെയ്യേണ്ടുമ്പോൾ അതിനെ ചില്ലായിട്ടു ഗണിക്കേണ്ട. ഇപ്പോൾ നാം റ എന്നു് എഴുതുകയുംവായിക്കുകയും ചെയ്യുന്ന വർണ്ണം പണ്ടു് മധ്യമങ്ങളിൽ പരുഷോച്ചാരണമുള്ള രേഫത്തിന്റെയും, സ്പർശങ്ങളിൽ വർത്സ്യഖരമായ കാരത്തിന്റെയും ഒന്നുപോലെ ചിഹ്നമായി തീർന്നിരിക്കുന്നുവെന്നു് പീഠികയിൽ സ്ഥാപിച്ചിട്ടുണ്ടു്. അതിൽ ഖരമായ റ അതായതു് ചില്ലാവുന്നതല്ല.; രേഫത്തിന്റെ പരുഷരൂപമായ സാക്ഷാൽ റ ചില്ലാണുതാനും. ഇതായിരിക്കാം റകാരത്തെ ചില്ലായിട്ടും അല്ലാതെയും ഗണിക്കേണ്ടിവരുന്നതിന്റെ യുക്തി. രേഫളകാരങ്ങളെയും, ഇതുപോലെ കാലപ്രത്യയങ്ങളുടെ ഗതി നോക്കുമ്പോൾ ചില്ലാണെന്നും അല്ലെന്നും പറയേണ്ടി വരുന്നു. ചില്ലിനു് "തു' പ്രത്യയവും വ്യഞ്ജനത്തിനു് "ഇ' പ്രത്യയവുമാണല്ലോ വേണ്ടതു്. രേഫളകാരാന്തങ്ങളിൽ രണ്ടുവിധം രൂപവും കാണുന്നു. വാരി, കോരി എന്നു് "ഇ'; ചേർന്നു, ചോർന്നു എന്നു് "തു'; അതുപോലെ, അരുളി എന്നു് "ഇ'; ഉരുണ്ടു എന്നു് "തു'; ഇതിനു റകാരത്തിനു പറഞ്ഞതുപോലെ മതിയായ യുക്തി കാണുന്നില്ലെങ്കിലും, സ്വരാംശം ഉണ്ടെങ്കിലേ ചില്ലു ചില്ലാവുകയുള്ളു എന്നു പ്രതിപാദിച്ചിട്ടുള്ളതുനോക്കുക. വേറെ യുക്തികളും ശബ്ദോൽപത്തിപ്രകരണത്തിൽ ഉപന്യസിക്കപ്പെടും. ഉദാ:

റു് - മാറു് - മാറി യു് - ചെയു് - ചെയ്തു കൂറു് - കൂറി പെയു് - പെയ്തു അമറു് - അമറി നെയു് - നെയ്തു ര്-ചില്ലു് ചേരു് - ചേർന്നു രു് - വ്യഞ്ജനം വാരു് - വാരി ,, നിവരു് - നിവർന്നു ,, കോരു് - കോരി ,, കവരു് - കവർന്നു ,, ഉൗരു് - ഉൗരി ളു് - ചില്ലു് ഉരുളു് - ഉരുണ്ടു ള്- വ്യഞ്ജനം മൂളു് - മൂളി ളു് - ചില്ലു് പുരളു് - പുരണ്ടു ള്- വ്യഞ്ജനം അരുളു് - അരുളി ളു് - ചില്ലു് വരളു് - വരണ്ടു ള്- വ്യഞ്ജനം കാളു് - കാളി

രേഫളകാരാന്തങ്ങളിലാണു് ഇൗ അവ്യവസ്ഥ അധികം കാണുന്നതു് എന്നുവെച്ചു് സൂത്രത്തിൽ ആ വർണ്ണങ്ങളെ എടുത്തുകാണിച്ചുവെന്നേ ഉള്ളൂ. ഇൗ മാതിരി ഗണനാഭേദത്താൽ ലകാരാന്തങ്ങളിൽ ചിലതിൽ ഒരു ധാതുവിനുതന്നെ രണ്ടുവിധരൂപവും ഉണ്ടു്. എങ്ങനെ-വെല്-വെന്നു-(വെല്ലി); ചൊല്-ചൊന്നു-(ചൊല്ലി). ഇതെല്ലാം വ്യത്യസ്തത്തിന്റെ കൂട്ടത്തിലാണെന്നു കൽപിക്കയും ആകാം എന്നു പറയുന്നു.

ആയിപോയു് ചത്തുവെന്നല്ലാം വ്യത്യസ്തം പലതുണ്ടിഹ

മേൽ മൂന്നുനാലുസൂത്രംകൊണ്ടു് തുപ്രത്യയം ചെയ്യേണ്ട ദിക്കുകളും അതിനു വരുന്ന വികാരങ്ങളും വിവരിച്ചതിൽ ഒന്നിലും ഉൾപ്പെടാതെ ചില വ്യത്യസ്ത രൂപങ്ങളും കാണും. എങ്ങനെ എന്നാൽ,

ആ - ആയി; പോ - പോയി; ചാ - ചത്തു.

എന്നു് ഏതാനും ലക്ഷ്യങ്ങൾ കാണിച്ചിരിക്കുന്നു. ഇതുപോലെ വേറെയും ഉൗഹിക്കുക.

ഇനി വിഭക്തിക്കു പറഞ്ഞതുപോലെ ആഖ്യാതത്തിനും ചില അംഗ സംസ്കാരമുള്ളതു് എടുത്തു കാണിക്കാം.

കാരിതത്തിൽ ക്കു ചേർന്നംഗം സ്വരാദിപ്രത്യയങ്ങളിൽ; നിത്യമാം വിധിമാർഗ്ഗത്തിൽ നിഷേധത്തിൽ വികൽപവും.

കാരിതധാതുക്കളിൽ ഏതു പ്രത്യയം ചേർക്കയാണെങ്കിലും അതു സ്വരാദിയായാൽ "ക്ക്' എന്നു് ഇടനില ചേർത്തു് അംഗത്തെ പരിഷ്ക്കരിക്കണം. ഇതു കാലപ്രത്യയത്തിനു മാത്രമുള്ളതല്ല; സാർവ്വത്രികമായ വിധിയാകുന്നു. ഉദാ:

ഇരി - ഇരിക്കുന്നു ഇരിക്കും ഇരിക്കിൻ ഇരിക്കാൻ ഇരിക്ക കേൾ - കേൾക്കുന്നു കേൾക്കും കേൾക്കിൻ കേൾക്കാൻ കേൾക്ക നട - നടക്കുന്നു നടക്കും നടക്കിൻ നടക്കാൻ നടക്ക ഏലു് - ഏല്ക്കുന്നു ഏല്ക്കും ഏല്ക്കിൻ ഏല്ക്കാൻ ഏല്ക്ക

വാക്യങ്ങളെല്ലാം പൊതുവേ രണ്ടുവിധം "ഉണ്ട്' എന്നു പറയുന്നതു് വിധി മാർഗ്ഗം; "ഇല്ല' എന്നു പറയുന്നതു് നിഷേധമാർഗ്ഗം. സംസ്കൃതം മുതലായ ആര്യഭാഷകളിൽ വിധിയും നിഷേധവും കാണിക്കുന്നതിനു് മാർഗ്ഗഭേദമില്ല. രണ്ടായാലും വാക്യത്തിന്റെ രചന ഒന്നുപോലെതന്നെ. വിധിവാക്യത്തിൽ "ന', "മാ' ഇത്യാദി നിഷേധാർത്ഥകങ്ങളായ നിപാതങ്ങൾ ചേർത്താൽ നിഷേധാർത്ഥമുണ്ടാകുന്നു. ""സത്യം വദതു എന്നു വിധി; ""അസത്യം മാ വദതു എന്നു് നിഷേധം; ""ശ്രയോ ഭവിഷ്യതി എന്നു വിധി; ""ശ്രയോ ന ഭവിഷ്യതി എന്നു നിഷേധം. മലയാളത്തിലാകട്ടെ - ""സത്യം പറയട്ടെ; ""അസത്യം പറയാതിരിക്കട്ടെ; ""ശ്രയസ്സുവരും; ""ശ്രയസ്സുവരാ; എന്നിങ്ങനെ ആഖ്യാതത്തിനുതന്നെ രൂപഭേദം വരുകയാണു്. അതുകൊണ്ടു് വിധിരൂപവും നിഷേധരൂപവും ആഖ്യാതത്തിനു വേറെയുണ്ടു്. അതു നിമിത്തം വാക്യത്തിനു തന്നെ വിധിമാർഗ്ഗം, നിഷേധമാർഗ്ഗം എന്നു മാർഗ്ഗഭേദം എന്നൊരു പുതിയ ഉപാധികൂടി സ്വീകരിക്കേണ്ടിയിരിക്കുന്നു. സംസാരിക്കുന്ന ഭാഷയിൽ ഇപ്പോൾ വരുന്നു, വരുന്നില്ല; വന്നു, വന്നില്ല; വരും, വരുവില്ല, വരില്ല, വരികയില്ല എന്ന മട്ടിൽ സംസ്കൃതതുല്യമായ സമ്പ്രദായം നടപ്പായിട്ടുണ്ടു്. ഇൗ വക പ്രയോഗങ്ങളിൽ "ഇല്ല' എന്നതു് സംസ്കൃതത്തിലെ ന എന്ന നിപാതത്തിന്റെ സ്ഥാനം വഹിക്കുന്നു. "വന്നു, വരാഞ്ഞു; വരും, വരാ; വന്നിട്ടു്, വരാതെ' എന്ന മട്ടിൽ ധാതുരൂപങ്ങൾക്കു മിക്ക ദിക്കിലും വിധിരൂപവും നിഷേധരൂപവും വേറെ വേറെയുണ്ടു്. ഇൗ സംഗതി നിഷേധപ്രകരണത്തിൽ വിസ്തരിക്കപ്പെടും. നിഷേധരൂപങ്ങളിൽ "ക്ക്' എന്ന അംഗപ്രത്യയം വികല്പമായിട്ടേ ഉള്ളു.

ഉദാ: കേൾ - കേളാഞ്ഞു, കേൾക്കാഞ്ഞു, കേളാതെ, കേൾക്കാതെ നട - നടവാഞ്ഞു, നടക്കാഞ്ഞു, നടവാതെ, നടക്കാതെ

"ക്ക്' എന്ന ഇടനിലയുടെ സംഗതിയിൽ വേറെ ഒരുവക വികല്പം-

ഭാവ്യർത്ഥസ്പർശയോഗത്താ- ലുവാനിാദിയിൽപ്പുവും; അകാരിതത്തിലിസ്ഥാന- ത്തതുപോലെ വകാരവും അനുനാസികയോഗത്തിൽ മുമാൻമിന്നെന്നു വന്നിടും.

ഭാവികാലത്തിനു് "ഉ' എന്നു മാത്രമായിട്ടും, രൂപമുണ്ടെന്നു് ഇനി പറയും; അതും ആൻ എന്ന പിൻവിനയെച്ചവും ഇൻ എന്ന മദ്ധ്യമബഹുവചനവും മുതലായ ചില രൂപങ്ങളിൽ "ക്ക്' എന്നതിനുപകരം "പ്പ്' എന്നും ഇടനിലയാകാം. ഇതു ഭാവികാലത്തിന്റെ സ്പർശമുള്ളിടത്തേ ഉള്ളു; എന്തുകൊണ്ടെന്നാൽ വാസ്തവത്തിൽ "പ്പ്' അംഗപ്രത്യയമല്ല, ഭാവികാലത്തെ ക്കുറിക്കുന്നതാണു്. കാരിതത്തിനു് "പ്പ്' പറഞ്ഞതുപോലെ അകാരിതത്തിനു് വകാരം ഇടനിലയാകാം. അപ്പോൾ ധാതു അനുനാസികത്തിൽ അവസാനിക്കുന്ന പക്ഷം വു, വാൻ, വിൻ എന്നു വകാരമല്ല മു, മാൻ, മിൻ എന്നു മകാരമാണു് എന്നൊരു വിശേഷംകൂടിയുണ്ടു്. മകാരം ഇടനില തമിഴിൽ കാണാത്തതിനാൽ തമിഴിലെ വകാരത്തിനു (വണ്ണാൻ=മണ്ണാൻ) മലയാളത്തിൽ മകാരാദേശം വന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. പ, വ, രണ്ടും ഭാവികാലത്തെക്കാണിക്കുന്ന ഇടനിലയായിട്ടു തമിഴു് വെയാകരണന്മാർ വിധിച്ചിട്ടുണ്ടു്. നടവായു്, നടപ്പായു് എന്നെല്ലാം തമിഴിൽ ഇതുകൾക്കുപയോഗവും ധാരാളമാണു്. മലയാളത്തിൽ ഗ്രന്ഥഭാഷയിൽ മാത്രമേ പ്പു്, വു് എന്ന ഇടനിലകൾ നടപ്പുള്ളു. അതിനാൽ സൗകര്യം നോക്കീട്ടു് ഇൗ ആഗമങ്ങളെ അംഗപ്രത്യയങ്ങളുടെ കൂട്ടത്തിൽ ചേർത്തതാകുന്നു. ശരിയായ ഉ എന്ന ഭാവിയിൽ ഇതിനു് ഉപയോഗം നേരേ ഇല്ലെങ്കിലും പുരുഷപ്രത്യയം ചേർക്കുമ്പോൾ വരുവേൻ; വരുവാൻ, -ൾ, -ർ; നടപ്പേൻ; നടപ്പൻ, -ൾ, -ർ എന്നു പ്രയോഗം വരുന്നു.

ഉദാ:

ആൻ

ഇൻ നട-നടപ്പു, നടക്കു;

നടപ്പാൻ, നടക്കാൻ

നടപ്പിൻ, നടക്കിൻ ചെയ്-ചെയ്വൂ, ചെയ്യൂ;

ചെയ്വാൻ, ചെയ്യാൻ

ചെയ്വിൻ, ചെയ്യിൻ കാൺ-കാൺമൂ, കാണൂ;

കാൺമാൻ, കാണാൻ

കാൺമിൻ, കാണിൻ ഇരി-ഇരിപ്പൂ, ഇരിക്കൂ;

ഇരിപ്പാൻ, ഇരിക്കാൻ

ഇരിപ്പിൻ, ഇരിക്കിൻ പറ-പറവൂ, പറയൂ;

പറവാൻ, പറയാൻ

പറവിൻ, പറയിൻ തിൻ-തിന്മു, തിന്നു;

തിന്മാൻ, തിന്നാൻ

തിന്മിൻ, തിന്നിൻ

കാണുവാൻ, കാണുവിൻ, തിന്നുവാൻ, തിന്നുവാൻ എന്നും രൂപമുള്ളതു് കാണും + ആൻ = കാണുവാൻ; കാണും + ഇൻ = കാണുവിൻ എന്നു ഭാവിരൂപത്തിൽ നിന്നു വിനയെച്ച പ്രത്യയവും, മധ്യമബഹുവചനപ്രത്യയവും വന്നിട്ടുള്ളതാണു്. ഇവിടെ അനുസ്വാരത്തിനു വകാരദേശം സന്ധിയിൽ പറഞ്ഞിട്ടുണ്ടു്.

സാർവ്വകാലികമായിട്ടും ഭാവിതാൻ ദ്രാവിഡങ്ങളിൽ അവധാരകയോഗത്തി- ലുപദേശാദിയിങ്കലും ബിന്ദുകൂടാതുകാരംതാൻ; അപ്പോൾ ദീർഘവുമൊത്തപോൽ

ഭൂതം, ഭാവി, വർത്തമാനം എന്ന വിഭാഗംകൂടാതെ എല്ലാക്കാലത്തിലും പൊതുവായുള്ള ചില സംഗതികളും പറയേണ്ടിവരും. ഇങ്ങനെ സാർവ്വകാലികമായ സംഗതി കാണിക്കുന്നതിനു് ആര്യഭാഷകൾ വർത്തമാനകാലം ഉപയോഗിക്കുന്നു; ദ്രാവിഡങ്ങളാകട്ടെ ഇൗ സ്ഥലത്തു ഭാവിയാണു് ഉപയോഗിക്കുന്നതു്. അതിൽ ഭാവിക്കു ശീലം (പതിവ്) മുതലായ അർത്ഥത്തിലും പ്രയോഗം വരും. അതിനാൽ ഒന്നുരണ്ടർത്ഥങ്ങളിൽ മാത്രം രൂപഭേദവുമുണ്ടു്. അതായതു് "ഉം' എന്നതിലെ ബിന്ദു (അനുസ്വാരം) കളക. അങ്ങനെ ചെയ്യുമ്പോൾ പ്രായേണ അനുസാരലോപത്തിനു പ്രതിവിധിയായിട്ടു് സ്വരം ഉൗ എന്നു നീട്ടാറുമുണ്ടു്. ഉൗ എന്ന രൂപം വരുന്നതു് പ്രാധാനേ്യന അവധാരണമർത്ഥമായ ഏ എന്ന നിപാതത്തിന്റെ യോഗത്തിലും ഉപദേശം അർത്ഥം വിവക്ഷിക്കുമ്പോഴും ആകുന്നു.

ഉദാ:

രാമനേ രാവണനെക്കൊല്ലൂ ധർമ്മപുത്രർ സത്യമേ പറയൂ സർപ്പം വളഞ്ഞേ നടക്കൂ ദുഷ്ടൻ പരനെ ദ്രാഹിക്കയേ ചെയ്യൂ ""ബ്രാഹ്മണർ പ്രദക്ഷിണം ചെയ്തുകൊൾവൂ(കേ.ഉ.) ""കൂട്ടേണം കളവൂ പിന്നെ ശേഷം വാങ്ങു ഭവേൽ സുഖാൽ. (പരല്പേറ്)

ശീലാദ്യർത്ഥങ്ങൾക്ക്:

ഇടവപ്പാതിക്കു മഴ തുടങ്ങും. പാപം ചെയ്യുന്നവർ ദുഃഖിക്കും. വെള്ളത്തേക്കാൾ എണ്ണയ്ക്കു കനം കുറയും.

ആര്യഭാഷകളെ അനുകരിച്ചു് ഇൗയിടെ സാർവ്വകാലികത്തിനു വർത്തമാനകാലവും ഉപയോഗിക്കാറുണ്ട്:

പത്തുമണിക്കു തപാൽ വരുന്നു.

മീനം 15-ാം തീയതിക്കു പള്ളിക്കൂടം അടയ്ക്കുന്നു. ("അടയ്ക്കപ്പെടുന്നു' എന്നായാൽ ഒന്നുകൂടി പരിഷ്കാരമാവും.)

ശീലമർത്ഥത്തിൽ പ്രയോഗമധികം ഉം എന്ന രൂപത്തിനാകയാൽ അതിനു "ശീലഭാവി' എന്നും മറ്റതിനു് "അവധാരകഭാവി' എന്നും സംജ്ഞകൾ ചെയ്യാം.

കാലാദികളെ സംബന്ധിച്ച പൊതുനിയമങ്ങൾ

കാലപ്രത്യയങ്ങളെ വിധിക്കയും അതുകൾക്കുള്ള രൂപഭേദങ്ങളെയും പ്രധാനങ്ങളായ അർത്ഥഭേദങ്ങളെയും വിവരിക്കയും ചെയ്തല്ലോ. ഇനി കാലം, പുരുഷൻ, ലിംഗവചനങ്ങൾ തുടങ്ങിയുള്ള ഉപാധികളെപ്പറ്റിയുള്ള സിദ്ധാന്തങ്ങളെ വിമർശിക്കാം:

കാലവാചിപ്രത്യയാന്തം തനിയേ വിനയെച്ചമാം; പുരുഷപ്രത്യയം മീതേ ചേർത്താലാഖ്യാതമായ്വരും. ഇതത്ര രൂപനിഷ്പത്തി നയം ദ്രാവിഡഭാഷയിൽ

"ക്രിയാവാചകമായ ശബ്ദം' എന്നർത്ഥത്തിൽ "കൃതി' എന്നു നാം ഇവിടെ പേരിട്ടിരിക്കുന്ന ശബ്ദവിഭാഗത്തിനു് "വിന' എന്നാണു് തമിഴിലെ പേർ. വിനയ്ക്കു(കൃതിക്കു) രൂപനിഷ്പത്തിക്രമം രണ്ടുതരമായി പിരിയുന്നു. (1) മുറ്റുവിന (2) പറ്റുവിന. മുറ്റിയ (പരിപൂർണ്ണമായ=പ്രധാനമായി-വിശേഷ്യമായി നില്ക്കുന്ന) വിന-മുറ്റുവിന; നേരേമറിച്ചു് പറ്റുന്ന (അർത്ഥപൂർത്തിക്കു മറ്റൊന്നിനെ ആശ്രയിക്കയാൽ അപൂർണ്ണമായ=അപ്രധാന മായി-വിശേഷണമായി നില്ക്കുന്ന)വിന-പറ്റുവിന. തമിഴിലെ പേരുകൾക്കു പകരം സംസ്കൃതസംജ്ഞകൾ വേണമെന്നു വിചാരിക്കുന്നപക്ഷം മുറ്റുവിനയ്ക്കു് അംഗിക്രിയ (അല്ലെങ്കിൽ പൂർണ്ണക്രിയ) എന്നും പറ്റുവിനയ്ക്കു് അംഗക്രിയ (അല്ലെങ്കിൽ അപൂർണ്ണക്രിയ) എന്നും നാമകരണം ചെയ്യാം. പറ്റുവിന പറ്റുന്നതു് അല്ലെങ്കിൽ അംഗമായി അന്വയിക്കുന്നതു് ഒരു നാമത്തിൽ (പേരിൽ) അല്ലെങ്കിൽ കൃതിയിൽ (വിനയിൽ) ആയിരിക്കും; അതു കൊണ്ടു പറ്റുവിനയ്ക്കു് (അംഗക്രിയയ്ക്ക്) "പേരെച്ചം' അല്ലെങ്കിൽ "നാമാംഗം' എന്നും, "വിനയെച്ചം' അല്ലെങ്കിൽ "ക്രിയാംഗം' എന്നു രണ്ടു പിരിവുകൾ. ""അവൻ പറഞ്ഞ വാക്കുകേട്ടു് എല്ലാവരും വിസ്മയിച്ചു എന്ന വാക്യത്തിൽ "വിസ്മയിച്ചു' മുറ്റുവിന, അംഗിക്രിയ അല്ലെങ്കിൽ ആഖ്യാതം. "കേട്ട്' പറ്റുവിന - അതിൽ വിനയെച്ചം അല്ലെങ്കിൽ ക്രിയാംഗം. "പറഞ്ഞ' പറ്റുവിനയിലെ പേരെച്ചം അല്ലെങ്കിൽ നാമാംഗം. ഒാരോ പേരുകൾക്കും പര്യായം പലതും ഉള്ളതിനാൽ അതെല്ലാം താഴെ പട്ടികയിൽ ചേർത്തു കാണിച്ചിരിക്കുന്നു: മുറ്റുവിന - എശിശശേലേ ഢലൃയ, ആഖ്യാതം, അംഗിക്രിയ, പൂർണ്ണക്രിയ, കരോതി

പറ്റുവിന - ജമൃശേരശുഹല, ആഖ്യാതകം, അംഗക്രിയ, അപൂർണ്ണക്രിയ, കുർവത്തു്.

വിനയെച്ചം - ഢലൃയമഹ ീൃ അറ്ലൃയശമഹ ജമൃശേരശുഹല, ക്രിയാംഗം.

പേരെച്ചം - ഞലഹമശേ്ല ീൃ അറഷലരശേ്മഹ ജമൃശേരശുഹല, നാമാംഗം.

ഇവയിൽ ശരിയായ തമിഴ്പേരുകൾക്കു പുറമേ ആഖ്യാതം, അംഗിക്രിയ, അംഗക്രിയ, ക്രിയാംഗം, നാമാംഗം എന്ന സംജ്ഞകളെയും ഇൗ ഗ്രന്ഥത്തിൽ ഉപയോഗിച്ചുകാണും.

കാരിതാകാരിതഭേദപ്രകാരം അംഗപ്രത്യയം ചേർത്തോ ചേർക്കാതെയോ ശരിപ്പെടുത്തീട്ടുള്ള ധാതുവിൽ കാലപ്രത്യയം യോജിപ്പിച്ചാൽ ഉണ്ടാകുന്ന രൂപം വിനയെച്ചമായിരിക്കും. അതു കാലപരിച്ഛേദത്തോടുകൂടിയ ക്രിയയെ കുറിക്കുന്നു. ഇതോടുകൂടി വാക്യത്തിനു് അന്വയപൂർത്തി വരുന്നു എന്നു കല്പിക്കുന്നപക്ഷം ഇതിനു് ആഖ്യാതമായി നില്ക്കുന്നതിനു സ്വരൂപയോഗ്യത വേണ്ടുവോളം ഉണ്ട്; പൂർണ്ണതയ്ക്കു പ്രതേ്യകം ചിഹ്നമൊന്നും ചെയ്തിട്ടില്ലെന്നേ ഉള്ളു. പുരുഷപ്രത്യയമാണു് അന്വയ പൂർത്തിക്കുള്ള പ്രതേ്യകചിഹ്നം; അതിനാൽ കാലപ്രത്യയാന്തത്തിൽ അതുകൂടിചേർത്താൽ "ആഖ്യാതം' എന്നു പറയുന്ന പൂർണ്ണക്രിയ ഉളവാകും. ആഖ്യാതത്തിലെ പുരുഷപ്രത്യയം കർത്താവായ പുരുഷൻതന്നെ ആകയാൽ പൊരുത്തം കൊണ്ടുരണ്ടും ഒന്നുതന്നെ എന്നുള്ള എെക്യബോധംവഴിയായി വാക്യത്തിനു് അന്വയപൂർത്തി വരുമെന്നാണു് യുക്തി. ഞാൻ ചെന്നേൻ; അവൻ ചെന്നാൻ; അവർ ചെന്നാർ, ഇത്യാദി ലക്ഷ്യങ്ങളിൽ ഞാൻ - ഏൻ; ആൻ - അവൻ; ആർ - അവർ എന്നു് ആഖ്യയും ആഖ്യാതവും തമ്മിൽ ചേർന്നന്വയിച്ചു വാക്യം പുർണ്ണമാകുന്നു. "ചെന്നു' എന്നു മാത്രമായാൽ കർത്താവിനെപ്പറ്റി ഒരറിവും അതിൽ നിന്നുണ്ടാകാത്തതിനാൽ ആകാംക്ഷ എങ്ങനെ നിലയ്ക്കും? "ഞാൻ ചെന്നു കാര്യം സാധിച്ചേൻ' എന്നും മറ്റും വേറൊരു ക്രിയയിൽ അന്വയിക്കാൻ മാത്രമേ അതിനു ശക്തിയുള്ളു. അതുകൊണ്ടു് "ചെന്നു' എന്ന രൂപം വിനയെച്ചവും "ചെന്നേൻ' ഇത്യാദികൾ മുറ്റുവിനയായ ആഖ്യാതവും ആകുന്നു. ഇതാണു് പുരുഷപ്രത്യയം ഉപയോഗിക്കുന്നതിൽ ദ്രാവിഡ ഭാഷകൾക്കുള്ള നയം.

മലയാളത്തിലാകട്ടെ പുരുഷാപേക്ഷയെന്നിയേ വിനയെച്ചമുറപ്പിച്ചാ- ലാഖ്യാതമതുതന്നെയാം.

മലയാളമാകട്ടെ, പുരുഷപ്രത്യയങ്ങളുടെ സഹായംകൂടാതെതന്നെ ആഖ്യാതങ്ങളെ ഉണ്ടാക്കുന്നു. അതിനു യുക്തിയാവിത്: വിനയെച്ചരൂപത്തിനുതന്നെ കാലപരിച്ഛേദമുള്ളതിനാൽ പൂർണ്ണക്രിയയായിട്ടു നില്ക്കാമല്ലോ; അതു മറ്റൊന്നിനു് അംഗമാണെന്നു കല്പിക്കുന്നതെന്തിന്? അപ്പുറത്തു മറ്റൊരു ക്രിയയും ചേർക്കാതെ വിനയെച്ചംകൊണ്ടുതന്നെ വാക്യം അവസാനിപ്പിച്ചാൽ അതുതന്നെ ആഖ്യാതം. കർത്താവിലും ക്രിയാപദത്തിലും ഒരേ പുരുഷനെ കാണിച്ചു് പൊരുത്തം മൂലമായിട്ടേ ആകാംക്ഷാപൂർത്തി വരാവൂ എന്നില്ലല്ലോ. ഇങ്ങനെ ചെയ്യുമ്പോൾ വിനയെച്ചം വിശേഷണവും മുറ്റുവിന വിശേഷ്യവും എന്നുള്ള അംഗാഗിഭാവം എങ്ങനെ സാധിക്കും എന്നൊരു ദോഷം വരും. അതിന്റെ പരിഹാരത്തിനു വിനയെച്ചരൂപം ഉറപ്പിച്ചാൽ ആഖ്യാതം, ഉറപ്പിക്കാഞ്ഞാൽ കേവലം വിനയെച്ചം തന്നെ, എന്നൊരേർപ്പാടുചെയ്താൽ മതി. ഉറപ്പിക്കുമ്പോൾ പ്രാധാന്യത്താൽ അന്വയം അവസാനിച്ചു് ക്രിയയ്ക്കു് പൂർത്തി വന്നുകൊള്ളും. ദുർബ്ബലമായിത്തന്നെ വിട്ടേച്ചാൽ പ്രാധാന്യമില്ലായ്കയാൽ അപ്പുറം വരുന്ന മറ്റൊരു ക്രിയയിൽ അന്വയിച്ചു് അതിന്റെ അംഗമായി നിന്നു സാക്ഷാൽ വിനയെച്ചമായിട്ടു് കലാശിച്ചുകൊള്ളും. ഉറപ്പിക്കാനുള്ള ഉപായം എന്ത്?

വിവൃതം ദീർഘയോഗൃത്വം പ്രാധാന്യത്തിനു ലക്ഷണം; സംവൃതം ദ്വിത്വഹേതുത്വ- മപ്രധാനത്വബോധകം.

സ്വരത്തെ വിവൃതമായിട്ടുച്ചരിക്കയും, അർത്ഥത്തിന്റെ ദാർഢ്യത്തിനും ബലത്തിനും മറ്റുംവേണ്ടി ഉചിതംപോലെ നീട്ടാവുന്ന നിലയിൽവെയ്ക്കയും ചെയ്താൽ പ്രാധാന്യത്തിനു പ്രതീതിയുണ്ടാകും. ഇതിനു വിപരീതമായിട്ടു സ്വരത്തെ സംവൃതമായിട്ടുച്ചരിക്കയും, വാക്യത്തിൽ അടുത്തു പരമായി വരുന്ന ദൃഢാക്ഷരത്തെ ഇരട്ടിക്കുന്നതിനു പ്രകൃതസ്വരം നിമിത്തമായി വരികയുംചെയ്താൽ അപ്രാധാന്യത്തിനു പ്രതീതിയുണ്ടാകും. ഉദാഹരണത്തിനു് ഭൂതകാലപ്രത്യയങ്ങളെ എടുത്തുനോക്കാം. "തു' എന്നും "ഇ' എന്നും ആണല്ലോ ആ പ്രത്യയങ്ങൾ. അതിൽ തുകാരത്തിൽ ഉള്ളതുകൊണ്ടു് അതിനെ വിവൃതമായുച്ചരിച്ചാൽ കാലപ്രത്യയാന്തം ആഖ്യാതം; സംവൃതമാക്കിയാൽ വിനയെച്ചം. ഇ എന്നതിനെ അവസാനത്തിലായാൽ നീട്ടാം. വാക്യമദ്ധ്യത്തിലായാൽ അപ്പുറം വരുന്ന ദൃഢത്തിനു ദ്വിത്വംചെയ്യാം.

ഉദാ: 1) അവൻ ഇവിടെ വന്നു പത്തുനാൾ താമസിച്ചു. 2) അവൻ അവിടെ പോയിക്കാര്യം നടത്തി

1-ൽ വന്നു് എന്നു സംവൃതം കാണുന്നതു വിനയെച്ചം; താമസിച്ചു എന്നവസാനിക്കുന്നതു് ആഖ്യാതം; 2-ൽ "കാര്യം' എന്നതിലെ കകാര ദ്വിത്വത്തിനാൽ പോയി വിനയെച്ചമെന്നും, നടത്തി അവസാനത്തിലാകയാൽ ആഖ്യാതമെന്നും സ്പഷ്ടമാകുന്നു.

""വന്നു ശരത്സമയമംബുദമൊന്നകന്നൂ. ""പനിമതി മറവായീ ശംഖനാദം മുഴങ്ങീ.

ഇത്യാദികൾ ദീർഘയോഗ്യതയ്ക്കുദാഹരണം. "മറവായിശ്ശംഖനാദം' എന്നു പരദ്വിത്വം കണ്ടാൽ വിനയെച്ചമെന്നും ദീർഘം കണ്ടാൽ ആഖ്യാതമെന്നും എളുപ്പത്തിൽ ഗ്രഹിക്കാം.

പ്രകൃതനയം മുറ്റുവിനയെയും വിനയെച്ചത്തെയും മാത്രമല്ല, പൊതുവേ പറ്റുന്ന ഒരു സിദ്ധാന്തമാകുന്നു. സന്ധിയിൽ വിധിച്ചിട്ടുള്ള ദ്വിത്വത്തിനൊക്കെയും ഇൗ നയംതന്നെയാണു് അടിസ്ഥാനം. ഒാരോ ലക്ഷണത്തിലും ഇൗ നയം പ്രചരിപ്പിച്ചുനോക്കുക. വിശേഷണമായ ശബ്ദമേ പരമായ ദൃഢത്തിന്റെ ദ്വിത്വത്തിനു നിമിത്തമായിട്ടു കാണുകയുള്ളു. സംവൃതം മാത്രം ഒരിടത്തും ദ്വിത്വനിമിത്തമാകയില്ല. പ്രസംഗവശാൽ പ്രകൃതനയത്തോടു് ഏറെക്കുറെ യോജിക്കുന്ന മറ്റൊരു നയത്തെക്കൂടി ഇവിടെത്തന്നെ പ്രസ്താവിക്കാം.

അനുനാസികസംസർഗ്ഗം സ്വാർത്ഥവിശ്രാന്തിസൂചകം ഖരാദേശമിരട്ടിപ്പും പരസംക്രാന്തിചിഹ്നമാം.

ശബ്ദാന്തവ്യഞ്ജനത്തിൽഅനുനാസികം ചേർത്താൽ ആ ശബ്ദത്തിന്റെ അർത്ഥം അതിൽത്തന്നെ ലയിക്കുന്നതല്ലാതെ മറ്റൊരു ശബ്ദത്തിലേക്കു വ്യാപിക്കുന്നില്ലെന്നു കാണിക്കും; നേരെമറിച്ചു്, ശബ്ദാന്തത്തിലേ വർണ്ണത്തെ ഇരട്ടിക്കയും അതു് അനുനാസികമായിരുന്നാൽ ഖരാദേശംചെയ്തു് ഇരട്ടിക്കയും ചെയ്യുന്നതു് ആ ശബ്ദത്തിന്റെ അർത്ഥം സ്വാത്മപര്യാപ്തമാകാതെ മറ്റൊരു ശബ്ദത്തിലേക്കു വ്യാപിക്കുന്നു എന്നു സൂചിപ്പിക്കും. ഇതിൽ ആദ്യത്തെ നയത്തിനു് അനുനാസികസംസർഗ്ഗം എന്നും, രണ്ടാമത്തേതിനു് ദ്വിത്വം മാത്രമാണെങ്കിൽ "ദ്വിത്വനയം' അല്ലെങ്കിൽ "ഖരാദേശനയം' എന്നും വ്യവഹാരസൗകര്യത്തിനുവേണ്ടി സംജ്ഞാകരണമിരിക്കട്ടെ. ഒരു ശബ്ദത്തിന്റെ അർത്ഥം സ്വാത്മവിശ്രാന്തമാകുമ്പോൾ അതിനു പരാപേക്ഷയില്ലാത്തതിനാൽ അതിനു വിശേഷ്യത സിദ്ധിക്കുന്നു. അതിനാൽ അനുനാസികസംസർഗ്ഗം ഭേദകങ്ങളെയും കൃതികളെയും നാമമാക്കാൻ ഉപയോഗിക്കാം. ദ്വിത്വഖരാദേശങ്ങൾ, മറിച്ചു്, നാമങ്ങളിൽനിന്നു ഭേദകങ്ങളുണ്ടാക്കാൻ കൊള്ളാം. നാമത്തെ കൃതിയാക്കുന്നതിനു് ഇതത്ര യോജിക്കുന്നതല്ല; അതിനു മാർഗ്ഗം വേറെ ഉണ്ടുതാനും. എന്നാൽ കർമ്മമില്ലാത്ത കൃതികളെ സകർമ്മകങ്ങളാക്കാൻ ദ്വിത്വഖരാദേശങ്ങൾ ഉതകും. ക്രിയ അകർമ്മകമായിരിക്കുമ്പോൾ അതിന്റെ അർത്ഥമായ ഫലവ്യാപാരങ്ങൾ കർത്താവിൽത്തന്നെ പര്യാപ്തമായി നില്ക്കുന്നു; സകർമ്മകമാകുമ്പോൾ ഫലാംശം കർമ്മത്തിലേക്കു സംക്രമിക്കുന്നു. അതുകൊണ്ടു സകർമ്മകക്രിയയ്ക്കു പരസംക്രാന്തിയുണ്ടു്. നാമങ്ങളും കർത്താവായിട്ടു നിർദ്ദേശികാവിഭക്തിയിലിരിക്കുമ്പോൾ സ്വാർത്ഥവിശ്രാന്തങ്ങളാകും; കർമ്മാദി കാരകാർത്ഥം കുറിക്കുന്നതിനു പ്രതിഗ്രാഹികാദി വിഭക്തികളിൽ വരുമ്പോൾ ആകട്ടെ സ്വാർത്ഥത്തെ മറ്റൊരു പദത്തിലേക്കു സംക്രമിപ്പിക്കുന്നു. ""ടാവും റാവുമിരട്ടിപ്പൂ നാമാന്തത്തിൽ യഥോചിതം(സൂ.58) എന്ന വിധിയുടെ യുക്തി ഇതാണെന്നു് ഇപ്പോൾ മനസ്സിലാകുന്നു, ആറ്റുവെള്ളം, ആയിരത്താണ്ടു് ഇത്യാദി സമാസങ്ങളിൽ കാണുന്ന ദിത്വവും ഇൗ നയം കൊണ്ടുതന്നെ വ്യാഖ്യാതമായി. വേറെയും ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.

1) ഒരു - ഭേദകം. അനുനാസികസംസർഗ്ഗത്തിൽ "ഒൻരു-ഒൻറു' എന്നു തമിഴ്; അനുനാസികാതിപ്രസരംകൊണ്ടു മലയാളത്തിൽ ഒന്നു എന്നു നാമമുണ്ടായി; പിന്നീടു പേരെച്ചക്കുറിയായ അകാരം ചേർത്തു നാമത്തെ തിരിയെ ഭേദകമാക്കുമ്പോൾ ഖരാദേശത്താൽ ഒറ്റ.

2) കുറുകുന്നു, കുറുകി എന്നുള്ള കൃതിയിലെ ധാതു "കുറു' എന്നു്. അതിൽ അനുനാസികസംസർഗ്ഗംചെയ്യുമ്പോൾ "കുൻറു' എന്നു നാമം., കുറുകിയ മലയാണു് കുൻറ്; അതു മലയാളത്തിൽ അനുനാസികാതിപ്രസരംകൊണ്ടു് കുന്നു്.

3) ഇളകുക - അകർമ്മകം: ഇളക്കുക എന്നു ദ്വിത്വത്തിൽ സകർമ്മകം.

4) പൊങ്ങുക- പൊക്കുക എന്നു ഖരാദേശദ്വിത്വങ്ങളിൽ സകർമ്മകം.

5) കാണുക-സകർമ്മകം: കാട്ടുക എന്നു ഖരാദേശദ്വിത്വങ്ങളിൽ ദ്വികർമ്മകം.

6) ആണ്ട്-നാമം: ആട്ടവെലി എന്നു ഖരാദേശദ്വിത്വങ്ങളിൽ ഭേദകം.

7) ചെമ്പു് - ചെപ്പുക്കുടം എന്നു ഖരാദേശദ്വിത്വങ്ങളിൽ ഭേദകം.

വലിയപ്രയോജനം ഉദ്ദേശിക്കാതെ അഴകിനുവേണ്ടീട്ടും തമിഴ്മലയാളങ്ങളിൽ അനുനാസികസംസർഗ്ഗം ചെയ്തുകാണാറുണ്ടു്. തെലുങ്കിൽ "മൂഡു' എന്നും, കർണ്ണാടകത്തിൽ "മുരു' എന്നും ഉള്ള ത്രിസംഖ്യാവാചകശബ്ദം തമിഴിൽ മുൻറു എന്നും മലയാളത്തിൽ ആ മുറപ്രകാരം മൂന്നു എന്നും അനുനാസികം വന്നിരിക്കുന്നതു നോക്കുക.

സിദ്ധാന്തവിചാരം നിറുത്തീട്ടു് ഇനി പ്രകൃതമനുസരിക്കാം. ധാതുവിൽ കാലപ്രത്യയം ചേർത്താൽ അതു വിനയെച്ചമാകും; വിനയെച്ചത്തിൽ പുരുഷപ്രത്യയംചേർത്തു ദ്രാവിഡഭാഷകൾ മുറ്റുവിന ഉണ്ടാക്കുന്നു. മലയാളത്തിൽ മാത്രം പുരുഷപ്രത്യയയോജനം വേണ്ട, വിനയെച്ചത്തിനുതന്നെ ഉക്തനയപ്രകാരം ഉറപ്പു കൊടുത്താൽമതി എന്നാണല്ലോ ഇവിടെ ഉപന്യസിച്ചതു്. എന്നാൽ ഭൂതകാലത്തെ സംബന്ധിച്ചിടത്തോളമേ ഇതു ശരിയായിട്ടു് അനുഭവപ്പെടുന്നുള്ളു. മലയാളത്തിൽ ഭാവികാലം പേരെച്ചരൂപമായിട്ടാണു്, വിനയെച്ചരൂപമായിട്ടല്ല ഇരിക്കുന്നതു്. വർത്തമാനത്തിലാകട്ടെ ശരിയായ ഒരു വിനയെച്ചരൂപംതന്നെ കാണുന്നില്ല. വരും എന്നു ഭാവികാലത്തിലെ ആഖ്യാതം; വരുംകാലം ഇത്യാദികളിൽ വരും പേരെച്ചമാണു്. വരുന്നു എന്നു വർത്തമാനാഖ്യാതം; വര എന്നാണു നടുവിനയെച്ചം എന്നു പറയുന്ന വർത്തമാനകാലത്തിന്റെ വിനയെച്ചം. ഭാവികാലത്തിനു പറഞ്ഞതുപോലെ പിന്നെയും വേണമെങ്കിൽ വരുന്ന എന്ന പേരെച്ചരൂപത്തോടാണു് ആഖ്യാതത്തിനു് അടുപ്പമുണ്ടെന്നു വിചാരിക്കാവുന്നതു്. ഇൗ അവസ്ഥകൾക്കു് സമാധാനമെന്ത്? വിനയെച്ചംതന്നെയാണു് ആഖ്യാതമായിത്തീരുന്നതു് എന്ന നയത്തിന്റെ ദൂഷ്യമല്ല ഇതു്. മലയാളത്തിൽ ചില വ്യത്യസ്തങ്ങൾ സംഭവിച്ചിട്ടുള്ളതാണു് ഇൗ വ്യാകുലതയ്ക്കെല്ലാം കാരണം.

ഭാവികാലത്തിലെ ആഖ്യാതത്തിന്റെ അർത്ഥവും രൂപവും ദ്രാവിഡഭാഷകളിൽ പൊതുവേതന്നെ ഇന്നവിധം എന്നു ഖണ്ഡിതമായി പരിച്ഛേദിക്കത്തക്കവിധത്തിലല്ല കാണുന്നതു്. ഭാവിക്കു ശീലം, ഉപദേശം, തത്ത്വകഥനം മുതലായ അർത്ഥങ്ങളും ഉണ്ടെന്നു കാണിച്ചുവല്ലോ. അപ്പോൾ വിശേഷാർത്ഥവിവക്ഷയൊന്നുമില്ലെങ്കിൽ ഭാവിരൂപം ഭാവികാലത്തെ കുറിക്കുമെന്നേയുള്ളു. രൂപവും മലയാളത്തിൽ ഉം, ഉ എന്നു രണ്ടുവിധമുണ്ടു്. രണ്ടു പ്രത്യയങ്ങൾക്കും അർത്ഥത്തിലും പ്രയോഗത്തിലും ചില ഭേദങ്ങളുള്ളതിനാൽ അതുകൾ പര്യായങ്ങളല്ല. എന്നാൽ ഇന്ന അർത്ഥവിശേഷത്തിൽ ഇന്ന രൂപം; മറ്റുള്ളിടത്തു മറ്റതു് എന്നൊരു നിയമംചെയ്യുന്നതു സുസാദ്ധ്യവുമല്ല.

ഉം എന്ന മലയാളത്തിലെ പ്രത്യയംതന്നെ പഴയ കർണ്ണാടകത്തിൽ ഭാവിപ്രത്യയമായിട്ടു് (അല്ലെങ്കിൽ കണിശമായിപ്പറയുന്നതായാൽ ശീല ഭാവിപ്രത്യയമായിട്ട്) കാണുന്നുണ്ടു്. അതിനു മലയാളത്തിലെപ്പോലെതന്നെ പുരുഷഭേദവും ഇല്ല. അവൻ, അവൾ, അതു, അവർ കേയുകും(=ചെയ്യും) എന്നു പ്രയോഗിക്കാം. തമിഴിലും "ചെയ്കു' എന്നനുസ്വാരമില്ലാതെ ഉത്തമെകവചനത്തിലും "ചെയ്കും' എന്നനുസ്വാരത്തോടു കൂടിത്തന്നെ ഉത്തമ ബഹുവചനത്തിലും രൂപം കാണുന്നുണ്ട്: നാൻ ചെയ്കു=ഞാൻ ചെയ്യും; നാങ്കൾ ചെയ്കും=ഞങ്ങൾ ചെയ്യും. ചെയ്കും വന്തോം=ചെയ്യാൻ വന്നോം എന്നു് ഉം പ്രത്യയാന്തംതന്നെ വിനയെച്ചമായിട്ടും പുരാതനമായ ചെന്തമിഴിൽ അപൂർവ്വമായി പ്രയോഗിച്ചുകാണുന്നുണ്ടു്. അതിനാൽ ഒരു കാലത്തു് ഉം എന്നതു് തമിഴിൽ ഭാവ്യാഖ്യാതത്തിന്റെയും ഭാവിവിനയെച്ചത്തിന്റെയും പ്രത്യയമായിരുന്നിട്ടുണ്ടെന്നു തെളിയുന്നു. ഇത്രയുംകൊണ്ടു് തമിഴിനെ സംബന്ധിച്ചിടത്തോളം നമ്മുടെ നയത്തിനു തെറ്റില്ലെന്നായി. മലയാളത്തിലെപ്പോലെതന്നെ പുരുഷവിഭാഗം ഗണിക്കപ്പെട്ടിട്ടില്ലായിരുന്നു എന്നൊരു അനുകൂലംകൂടി കിട്ടുകയും ചെയ്തു. കർണ്ണാടകത്തിലും തെലുങ്കിലും ഭാവിക്കു വിനയെച്ചമേ ഇല്ല. അതുകൊണ്ടു് ആ ഭാഷകൾ രണ്ടിനെയുംപറ്റി ആലോചിക്കേണ്ടതില്ല.

ഉ എന്ന അനുസ്വാരമില്ലാത്ത ഭാവിപ്രത്യയം പുരുഷഭേദംകൂടാതെ മലയാളത്തിനു പുറമേ ചെന്തമിഴിലും തെലുങ്കിലും കാണുന്നുണ്ടു്. ഉം, ഉ രണ്ടും ശീലഭാവിയാണു്. ഇതിനു പുറമേ തമിഴിൽ,


ഏ.വ.

ബ.വ.

ഏ.വ.

ബ.വ. ഉ.പു. ചെയ്വേൻ ചെയ്വോം നടപ്പേൻ നടപ്പോം മ.പു. ചെയ്വായു് ചെയ്വീർ നടപ്പായു് നടപ്പീർ പ്ര പു.പും ചെയ്വൻ } ചെയ്വർ നടപ്പൻ } നടപ്പർ പ്ര പു.സ്ത്രീ ചെയ്വൾ നടപ്പൾ പ്ര പു.ന.

ചെയ്വതു ചെയ്വ നടപ്പതു നടപ്പ ചെയ്യും ചെയ്യും നടക്കും നടക്കും

എന്നു പുരുഷപ്രത്യയങ്ങളോടുകൂടെ ശുദ്ധഭാവിയും ഉണ്ടു്. ഇതിൽ നപുംസകത്തിൽ മാത്രം പുരുഷവചനഭേദംകൂടാതെ ചെയ്യും, നടക്കും എന്ന ശീലഭാവിരൂപംതന്നെ കവികളും പ്രയോഗിക്കാറുണ്ടു്. അപ്പോൾ ശുദ്ധഭാവി, ശീലഭാവി എന്ന ഭേദം പുംസ്ത്രീലിംഗങ്ങളിലേ വകവയ്ക്കാറുള്ളു, നപുംസകത്തിലില്ല എന്നു വരുന്നു. മേൽ കാണിച്ച ഉദാഹരണത്തിൽ ചെയു് അകാരിതവും നട കാരിതവും ആകുന്നു. അതിൽ ധാതുവും പുരുഷപ്രത്യയവും കഴിച്ചാൽ കാണുന്ന ഭാഗം മുറയ്ക്കു് വു്, പ്പു്, എന്നു മാത്രമാണു്. അതിനാൽ ശുദ്ധഭാവിയുടെ പ്രത്യയം അകാരിതങ്ങളിൽ വു് എന്നും കാരിതങ്ങളിൽ പ്പു് എന്നുമാണെന്നു നിശ്ചയിക്കാം, പ, വ രണ്ടും എതിർകാലത്തെ (ഭാവിയെ) കുറിക്കുന്ന ഇടനിലകളാണെന്നു നന്നൂലിലും പറഞ്ഞിട്ടുണ്ടു്. എന്നാൽ വകാരപകാരങ്ങൾ മുറയ്ക്കു് അകാരിതത്തിനും കാരിതത്തിനും വരുന്നവയാകയാൽ അതുകൾ "ക്ക്' പോലെ അംഗപ്രത്യയങ്ങളാണെന്നു കല്പിക്കുന്നതിനാലാണു് അധികം ന്യായം. കാൽഡെ്വല്ലും അങ്ങനെതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടു്. എന്നാൽ അദ്ദേഹം ഒരുപടികൂടി കടന്നു് "അറിവ്', "പഠിപ്പ്' ഇത്യാദി കൃതികൃത്തുകളിൽത്തന്നെ പുരുഷപ്രത്യയം ചേർത്തു് ഉണ്ടാക്കുന്നതേയുള്ളു ശുദ്ധഭാവിരൂപങ്ങൾ, (അറിവു് + ഏൻ = അറിവേൻ; പഠിപ്പു് + അർ = പഠിപ്പർ) എന്നു സിദ്ധാന്തിക്കുന്നു. ഇതിന്നു വേണ്ടുന്ന യുക്തികളുമുണ്ടു്. ഇൗ ശുദ്ധഭാവിക്കു് എതിരായിട്ടു് ഒരു പേരെച്ചമില്ല. ഉം എന്ന ശീലഭാവിരൂപം തന്നെയാണു പേരെച്ചത്തിന്; ഉദാ: വരുംകാലം. ഭാവിയുടെ രൂപത്തിലും അർത്ഥത്തിലും അനിശ്ചയങ്ങളും അവ്യവസ്ഥകളും വരാനുള്ള കാരണവും ഇൗ ഉത്ഭവസ്വാഭാവംതന്നെ ആയിരിക്കണം. ക്രിയാനാമത്തെ പിടിച്ചു് ആഖ്യാതമാക്കിയാൽ അതിനു് അർത്ഥത്തിൽ എങ്ങനെ നിശ്ചയവും ഖണ്ഡിതത്വവും വരും? കാലം പരിച്ഛേദിപ്പാൻ ഒരു പ്രത്യയമില്ലല്ലോ. ഇങ്ങനെ ഒക്കെ ആയിരിക്കാം സായ്പിന്റെ മനോഭാവം. അദ്ദേഹം ചെയ്ത തീരുമാനത്തിൽ എനിക്കു വളരെ ഭക്തിബഹുമാനങ്ങളുണ്ടെങ്കിലും ഇൗ സംഗതിയിൽ അദ്ദേഹത്തോടു യോജിക്കാൻ മനസ്സുവരുന്നില്ല. ഒന്നാമതു്, ക്രിയാനാമങ്ങളുടെ രൂപം പലവിധമാകയാൽ കാൽഡെ്വൽ വിചാരിക്കുന്നിടത്തോളം ലഘുവല്ല രൂപനിഷ്പത്തി. രണ്ടാമതു് അംഗപ്രത്യയമാണെങ്കിൽ കാരിതത്തിനു് "ക്ക്' അല്ലയോ പതിവു്. "പ്പ്' എന്തിന്? അതുപോലെ അകാരിതങ്ങൾക്കു് അംഗസംസ്ക്കാരം താലവ്യത്തിനു യകാരവും ഒാഷ്ഠ്യത്തിനു വകാരവും ആണല്ലോ പതിവു്. സർവ്വത്ര വകാരം ഭേദംകൂടാതെ വരുന്നതിനു ന്യായമുണ്ടോ? മൂന്നാമതു്, ശീലഭാവിക്കായിരുന്നു ഇൗവിധം രൂപനിഷ്പത്തി എങ്കിൽ അർത്ഥം അനിർണ്ണീതമായിരിക്കുന്നതു യോജിക്കുമായിരുന്നു; ശുദ്ധഭാവിക്കു് അർത്ഥം ഖണ്ഡിതമാണെല്ലോ. നാലാമതു്, ഒടുവിൽ ശുദ്ധഭാവിക്കു് എതിരായ പേരെച്ചം ഇല്ലെന്നും പറഞ്ഞുകൂടാ; "ചെയ്വ, നടപ്പ' എന്നു പേരെച്ചം ചെന്തമിഴിൽ അപൂർവ്വമായിട്ടെങ്കിലും ഉണ്ടു്. അറിവോൻ, ഇരിപ്പോൻ എന്നു പേരെച്ചനാമങ്ങൾ നടപ്പില്ലയോ? മലയാളത്തിൽ പ്രതേ്യകിച്ചു് "സർവ്വജ്ഞനായിരിപ്പോരു ശങ്കരാചാര്യർ' ഇത്യാദികളിൽ "ഇരിപ്പോരു'(ഇരിപ്പ+ഒരു) എന്നതു ശരിയായ പേരെച്ചംതന്നെയാണു്. അതിനാൽ എന്റെ താഴ്മയായ അഭിപ്രായത്തിൽ ചെയ്വു, നടപ്പു എന്നു് അനുസ്വാരമില്ലാത്ത അവധാരകഭാവിയിൽ മുറയ്ക്കു് പുരുഷപ്രത്യയം ചേർത്തിട്ടുള്ളവതന്നെയാണു് ചെയ്വേൻ, ചെയ്വായു് മുതലായ ശുദ്ധഭാവിരൂപങ്ങൾ എന്നു കല്പിക്കുന്നതിനാണു് അധികം ന്യായവും സംഭാവ്യതയും. വരൂ, ഇരിപ്പൂ എന്നു മലയാളത്തിൽ നീട്ടാറുള്ള ഉകാരം വെറും സംവൃതംപോലെ ലോപിക്കുന്നതു ശരിയല്ലെന്നും വിചാരിപ്പാനില്ല. ഭൂത"തു'കാരത്തിന്റെ സ്ഥിതിയും എന്നാൽ ഒന്നുപോലെയാണല്ലോ. തൊഴുതു+ഏൻ=തൊഴുതേൻ എന്ന പോലെതന്നെ ഇരിപ്പു+ഏൻ=ഇരിപ്പേൻ എന്നും. രണ്ടിലെ ഉകാരത്തെയും മലയാളത്തിൽ ഉറപ്പിനുവേണ്ടി നീട്ടാറുണ്ടെന്നേ ഉള്ളു.

ഇൗ വിമർശംകൊണ്ടു സിദ്ധിച്ചതെന്തെന്നാൽ - (1)(വു, പ്പു എന്ന്) ഉ, (2) ഉം എന്നു രണ്ടെണ്ണംതന്നെയാണു തമിഴിലും ഭാവിപ്രത്യയം. പുരുഷപ്രത്യയം ചേർക്കുമ്പോൾ ഉകാരം ലോപിച്ചുപോകുന്നതിനാൽ തമിഴ്വെയാകരണന്മാർ വകാരപകാരങ്ങളെ മാത്രം ഭാവിചിഹ്നങ്ങളായിട്ടു ഗണിച്ചു. നാമാകട്ടെ ഉ എന്ന സ്വരത്തെ പ്രത്യയമാക്കീട്ടു് വകാരപകാരങ്ങളെ ഭാവിക്കു പ്രതേ്യകമായുള്ള ഇടനിലകൾ എന്നു കല്പിച്ചു എന്നേ ഭേദമുള്ളു. "ഉം' തമിഴിൽ നപുംസകത്തിനു മാത്രമേ ഉള്ളു; അതിനു വചനഭേദം വേണ്ടതാനും. ലിംഗപുരുഷവചനഭേദത്തിൽ വെരസ്യമുള്ള മലയാളം വചനഭേദമില്ലാത്ത ഇൗ ഉംപ്രത്യയത്തെ പ്രധാനമായ ഭാവിപ്രത്യയമായിട്ടു സ്വീകരിച്ചു; ചില അർത്ഥവിശേഷങ്ങളിൽ ഉ പ്രത്യയത്തേയും പുരുഷഭേദം കൂടാതെ ഉപയോഗിക്കാറുണ്ട്; പുരുഷഭേദം വിവക്ഷിക്കയാണെങ്കിൽ തമിഴിലെപ്പോലെ ആവക പ്രത്യയങ്ങളെ ഉപ്രത്യയാന്തത്തിൽത്തന്നെ ചേർക്കണം. അറിവു+ഏൻ=അറിവേൻ; നടപ്പു+ആർ=നടപ്പർ, അറിയും+ഏൻ=അറിയുവേൻ, നടക്കും+ആർ=നടക്കുവർ എന്നു് ഉം പ്രത്യയാന്തത്തിന്മേൽ പുരുഷയോഗം ആദ്യകാലത്തുണ്ടായിരുന്നതായി കാണുന്നില്ല. ഇപ്പോൾ ആ മാതിരിയിലും പ്രയോഗം നടപ്പായിട്ടുണ്ടു്. വിനയെച്ചമുണ്ടാക്കുന്നതാകട്ടെ ആഖ്യാതരൂപം രണ്ടാലൊന്നിൽ "ആൻ' എന്നു ചേർത്തിട്ടാണു്. അറിവു+ആൻ=അറിവാൻ; അറിയും+ആൻ=അറിയുവാൻ. വെറും ധാതുവിൽനിന്നു് അറി+ആൻ=അറിയാൻ എന്നുംകൂടി ഇപ്പോൾ രൂപമേർപ്പെട്ടിട്ടുണ്ടു്. നടപ്പു+ആൻ=നടപ്പാൻ; നടക്കും+ആൻ=നടക്കുവാൻ; നട+ആൻ(ക്കു് ഇടനിലചേർന്ന്) =നടക്കാൻ ഇങ്ങനെ രൂപനിഷ്പത്തി വന്നിരിക്കുന്ന നില നോക്കുമ്പോൾ ഭൂതത്തിനു വിപരീതമായിട്ടു ഭാവിയിൽ ആഖ്യാതത്തിൽ നിന്നാണു വിനയെച്ചത്തിന്റെ ഉൽപ്പത്തിയെന്നു സമ്മതിക്കേണ്ടിവരുന്നു.

ഇൗ "ആൻ' എന്നതിന്റെ ആഗമം എന്തായിരിക്കും? ഭവനന്ദി ഇതിനെ "വാൻ-പാൻ' എന്നു വിനയെച്ചപ്രത്യയമായി ഗണിച്ചിട്ടുണ്ടു്. കാൽഡെ്വല്ലിന്റെ അഭിപ്രായത്തിൽ ഇതു പലൻ, കടൻ ഇത്യാദികളിൽ അം എന്നും അതു എന്നും ഉള്ള നപുംസകെകവചനപ്രത്യയത്തിന്റെ സ്ഥാനത്തു കാണുന്ന അൻ നീട്ടിയതാണെന്നാകുന്നു. അതുതന്നെ ആൻ എന്നു നീളാമെന്നതിലേക്കു് അദ്ദേഹം ഇരുപതു=എട്ടു=ഇരുപത്തെട്ടു എന്നതിനു പകരം "ഇരുപാനെട്ടു' എന്നു തമിഴ്കവികൾ ചെയ്യുന്ന പ്രയോഗത്തെയും ലക്ഷ്യം കാണിക്കുന്നു.

വർത്തമാനകാലത്തിൽ വിനയെച്ചം തെലുങ്കിലും കർണ്ണാടകത്തിലും മാത്രമേ ഉള്ളു. ആ ഭാഷകളിൽ വിനയെച്ചരൂപത്തിൽനിന്നുതന്നെയാണു് ആഖ്യാതം ഉണ്ടാകുന്നതു്. എങ്ങനെ എന്നാൽ,

ഭാഷ വിനയെച്ചം മുറ്റുവിന തെലുങ്കു് ചേസ്തു ചേസ്താനു കർണ്ണാടകം മാഡുത്ത മാഡുത്തേനേ(ആധുനികം)

ഭൂതഭാവികളിലേപ്പോലെ ഇൗ വർത്തമാനകാലത്തിലെ വിനയെച്ചത്തെ ഇൗ ഭാഷകൾ രണ്ടും ധാരാളമായി ഉപയോഗിക്കാറുമുണ്ടു്. ഉദാ:

1. തെലുങ്കു് : ആയന ഭോജനമു ചേസ്തു ആ സംഗതിനി ഗുരിംചി നാതോ മാട്ളാഡിനാഡു. 2. കർണ്ണാടകം: അവനു ഭോജന മാഡുത്ത ആ സംഗതിയന്നു കുറിഞ്ഞു നന്ന പുത്തിര മാതാഡിദനു. 3. മലയാളം: അവൻ ഭോജനംചെയ്തുകൊണ്ടു് (ഇരിക്കവേ) ആ സംഗതിയെക്കുറിച്ചു് എന്നോടു സംസാരിച്ചു. 4. സംസ്കൃതം: സ ഭോജനം കൂർവൻ കമർത്ഥമധികൃത്യ മാമഭാഷിഷ്ട.

ഇതിൽ വർത്തമാനവിനയെച്ചത്തിന്റെ പ്രയോഗം ശരിയാണെന്നു സംസ്കൃതതർജ്ജമ നോക്കിയാൽ സ്പഷ്ടമാകും. മലയാളത്തിൽ ഇൗ വിനയെച്ചമില്ലാത്തതിനാൽ വിവക്ഷിതാർത്ഥം വരുത്താൻ "കൊൾ' എന്ന മറ്റൊരു ധാതുവിന്റെ അനുപ്രയോഗത്തുകൂടെ മുൻവിനയെച്ചംതന്നെ ഉപയോഗിക്കേണ്ടിവന്നിരിക്കുന്നു. തമിഴിലും ഇതുതന്നെ ഗതി.

തമിഴിലും മലയാളത്തിലും വർത്തമാനകാലത്തിനു വിനയെച്ചം ഇല്ലാതെ പോയതെന്തുകൊണ്ട്? വിശേഷ്യക്രിയയ്ക്കു മുൻപു നടന്ന ക്രിയയെ മുൻവിനയെച്ചവും, പിൻപു വരാൻപോകുന്നതിനെ പിൻവിനയെച്ചവും കാണിക്കുന്നു. നടുവിനയെച്ചം (വർത്തമാനവിനയെച്ചം) അപ്പോൾ വിശേഷ്യക്രിയയോടു സമകാലമായ ക്രിയയെ വേണം കാണിപ്പാൻ. ഏകകാലത്തിൽ രണ്ടുക്രിയകൾ നടക്കുക അപൂർവ്വമാണു്. സംസ്കൃതത്തിലെ സ്ഥിതിയും ഇതുപോലെതന്നെയാണു്. മുൻവിനയെച്ചത്തിന്റെ സ്ഥാനത്തു് "ക്ത്വാ'വും പിൻവിനയെച്ചത്തിന്റെ സ്ഥാനത്തു "തുമു' ന്നും ഉണ്ട്; നടുവിനയെച്ചത്തിന്റെ സ്ഥാനത്തൊന്നുമില്ല. ലാദേശങ്ങളായ ശതൃശാനച്ചുകൾക്കാകട്ടെ ദ്രാവിഡത്തിലെ പേരെച്ചത്തിന്റെ നിലതന്നെ. "ഭോജനം കുർവൻ' എന്നു മുൻ കാണിച്ച ഉദാഹരണത്തിൽ ശതൃപ്രത്യാന്തം തൽക്കാല വിശേഷണമായിട്ടുപയോഗിച്ച പേരെച്ചമെന്നേ ഉള്ളു. ദ്രാവിഡങ്ങളിൽ വിനയെച്ചം വിനയ്ക്കും പേരെച്ചം പേരിനുംതന്നെ വിശേഷണമാകണം; മറിച്ചു പാടില്ല. ഇൗ വിധമായിരിക്കാം തമിഴ്മലയാളങ്ങളിൽ ശരിയായ നടുവിനയെച്ചം ഇല്ലാതെപോയതു്.

എന്നാൽ തമിഴിലും മലയാളത്തിലും വർത്തമാനാർത്ഥകമായ ഒരു വിനയെച്ചമില്ലെന്നു ഖണ്ഡിച്ചു പറവാൻ എനിക്കു സമ്മതം വരുന്നില്ല.

ഇൗ ഗ്രന്ഥം മേൽ പോകപ്പോക ലളിതമാണു്. സുകുമാരം ഇരിക്കയിരിക്ക ഗുണം കൂടുന്ന ഒരു ഘൃതമാണു്. "വരവര മാമനാർ കഴുതപോലെ.'

ഇൗ ഉദാഹരണങ്ങളിൽ കാണുന്ന വിനയെച്ചം മുറ്റുവിനയ്ക്കു സമകാലമായ ക്രിയയെ കുറിക്കുന്നില്ലയോ? ഇതു തമിഴു് വ്യാകരണപ്രകാരം നടുവിനയെച്ചരൂപവുമാണു്. എന്നാൽ ഇതിനെതിരായിട്ടും ഇതിൽനിന്നുത്ഭവിച്ചതായിട്ടും ഒരു മുറ്റുവിന കാണുന്നില്ല. അപ്പോൾ ഒരുവിധം വിനയെച്ചമുണ്ടെന്നു സമ്മതിച്ചാലും അതിനെതിരായ മുറ്റുവിന ഇല്ലാത്തതിനെന്തുചെയ്യാം? അതും ഉണ്ടെന്നുതന്നെ ഞാൻ പറയുന്നു.

എണ്ണാ...! ക്ഷേമം താനാ? ഇരുക്കേൻ. ഏൻ! തേമേൻ ഇരുക്കായ്? ഇല്ലെ; കാര്യമിരുക്കു്.

തമിഴിലെ ഇൗ സംഭാഷണം നോക്കുക. ഇതിൽ ഇരുക്കേൻ, ഇരുക്കായു്, ഇരുക്കു് എന്ന രൂപങ്ങൾ ഏതുകാലത്തിലുള്ളവയാണ്? ഇതുകളുടെ കാലം ഭുതവുമല്ല, ഭാവിയുമല്ല, വർത്തമാനവുമല്ല. കാലത്രയത്തിനു പൊതുവേ ഉള്ളതോ അല്ലെങ്കിൽ കാലോപാധിയില്ലാത്തതോ ആയ ഒരു മുറ്റുവിനയാണിതു്. ഇൗ മുറ്റുവിനയുടെ വിനയെച്ചമാണു് വര, പോക, ഇരിക്ക എന്നു മുൻകാണിച്ച രൂപങ്ങൾ, അപ്പോൾ ഇരുക്ക+ഏൻ=ഇരുക്കേൻ എന്നു വിനയെച്ചത്തിലേ അകാരം ലോപിപ്പിച്ചു് പുരുഷപ്രത്യയം ചേർത്താൽ മുറ്റുവിനയുണ്ടാകുന്നു. ഇൗ മാതിരി മുറ്റുവിനകൾ പുംസ്ത്രീലിംഗങ്ങളിൽ വളരെ അപൂർവ്വമാണെങ്കിലും നപുംസകത്തിൽ ചിലപ്പോൾ ഗൃഹ്യഭാഷയിൽ ഉപയോഗിക്കാറുണ്ടു്. ഇതിനു് "അകാലികാഖൃാതം' എന്നോ "അഖണ്ഡിത കാലാഖൃാതം' എന്നോ തമിഴിൽ "നടുമുറ്റുവിന' എന്നോ നാമകരണംചെയ്യാം. ഇൗ യുക്തിപ്രകാരം നടുവിനയെച്ചത്തിനെതിരായി ഒരു നടുമുറ്റുവിനയും കിട്ടി. വർത്തമാനകാലം അല്ലെങ്കിൽ നികൾകാലം എന്നുള്ളതിനാണു് വിനയെച്ചം ഇല്ലാത്തതു്.

ഇനി വർത്തമാനാഖ്യാതത്തിന്റെ ചരിത്രം ഒന്നാരാഞ്ഞുനോക്കുക തന്നെ. പോകിറാൻ - പോകിൻറാൻ; നടക്കിറാൻ-നടക്കിൻറാൻ എന്നു തമിഴിൽ ഇപ്പോൾ കാണുന്ന വർത്തമാനരൂപം ചെന്തമിഴ്പാട്ടുകളിൽ വളരെ അപൂർവ്വമാണെന്നും, ശിലാലിഖിതങ്ങളിലും ചെമ്പുപട്ടയങ്ങളിലും ഒരിടത്തും കണ്ടിട്ടില്ലെന്നും കാൽഡെ്വൽ പറയുന്നു. നാടോടിബ്ഭാഷയിൽ "കിറു' ചേർന്നുള്ള രൂപങ്ങൾ ധാരാളമാണു്. എങ്കിലും അതു കൂടാതെ "വേവുകിറത്' എന്നു പറയേണ്ടതിനു പകരം "വേകുതു' എന്നാണു് സാധാരണക്കാർ ഉപയോഗിക്ക പതിവ്; അതുകൊണ്ടു "കിറു' ചേർന്ന രൂപം തമിഴിൽ ഇനിയും ഗാഢമായി വേരൂന്നിക്കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഉൗഹിക്കുന്നു. കിൻറു-ഇന്റെ ഉത്ഭവത്തെപ്പറ്റിയുള്ള വിചാരണയിൽ ഡാക്ടർ കാൽഡെ്വയിൽ സ്വന്തമായിട്ടൊരു കൽപനചെയ്യാതെ ഗ്രാൽ, ഗുണ്ടർട്ടു് എന്ന രണ്ടു ഡാക്ടറന്മാരുടെ അഭിപ്രായത്തിൽ യോജിക്കുന്നു. അവരുടെ അഭിപ്രായം കാൽഡെ്വൽ അനുവദിച്ചു പറഞ്ഞിട്ടുള്ളതുതന്നെ (ഉൃമ്ശറശമി ഏൃമാാമൃ 2ിറ ഋറി, ു 385) താഴെ തർജ്ജമ ചെയ്തു ചേർക്കാം: ""തമിഴിനു മൂലസ്വത്തായിട്ടു് ഒരു വർത്തമാനകാലരൂപം ഇല്ലായിരുന്നു എന്നും, തമിഴിൽ അതു പുതുതായി ഉണ്ടായ ഒരു അപ്രധാനരൂപമാണെന്നും, അതിന്റെ നിഷ്പത്തി ഭാവിയിൽ ഒരു വർത്തമാന ചിഹ്നം ചേർത്തതാണെന്നും, ആണു് ഡാക്ടർ ഗ്രാലിന്റെ ആശയം എന്നു തോന്നുന്നു. കിൻറു=ക്+ഇൻറു ("ക്' പുരാതനമായ ചെന്തമിഴിലെ ഭാവിചിഹ്നമാണ്; ഇൻറു-ഇന്നു=ഇൗ ദിവസം). ഇൗ അഭിപ്രായംതന്നെ ഗുണ്ടർട്ടും സ്വീകരിക്കയോ സ്വതന്ത്രമായി താൻ ചെയ്ത വിചാരണകളുടെ പരിണാമമായി ഉപന്യസിക്കയോ ചെയ്തതായി തോന്നുന്നു. അപ്പോൾ യൂറോപ്യൻ ദ്രാവിഡഭാഷാവിജ്ഞാനികളുടെ അഭിപ്രായം സംസ്കൃതത്തിൽ പുരാ ഭവതി (-പണ്ടു ഭവിക്കുന്നു)-ഭവിഷ്യതി-(ഭവിക്കും) എന്നു വർത്തമാനകാലത്തെ ഭാവിയാക്കുന്ന മട്ടിൽ തമിഴു് മലയാളങ്ങൾ ഭാവിയിൽ വർത്തമാനാർത്ഥകമായ അവ്യയംചേർത്തു വർത്തമാനകാലമുണ്ടാക്കുന്നു എന്നാണു്. തമിഴിലെ ഇൻറു മലയാളത്തിൽ ഉന്നു ആകുന്നതിനെപ്പറ്റി ഒരു സംശയത്തിനും വകയില്ല. "പൻറി', "പന്നി' യാകുംപോലെ അനുനാസികാതിപ്രസരത്തിൽ "ഇൻറു' "ഇന്നു' ആകുന്നു. ഇകാര ഉകാരങ്ങൾക്കു വ്യത്യയം ധാരാളമാകയാൽ ഇന്നു എളുപ്പത്തിൽ ഉന്നു എന്നു മാറുകയും ചെയ്യും. ദ്രാവിഡഭാഷകൾക്കു സഹജമായിട്ടുള്ള (ഒമൃാീിശര ലെൂൗലിരല ീള ്ീംലഹ) സെ്വരാനു സംവാദനയത്തിനു മലയാളത്തിൽ അധികം പ്രചാരമില്ലെങ്കിലും അതും ഇവിടെ സഹായിച്ചു എന്നു വരാം. എന്നല്ല, ലീലാതിലകം മുതലായ പഴയ മലയാളഗ്രന്ഥങ്ങളിൽ "പോകിൻറതു' എന്നും മറ്റും ഇകാരമാണു കാണുന്നതു്, ഉകാരമല്ല; "വരായിന്നു' എന്നു നിഷേധരൂപത്തിൽ "ഇന്നു' അല്ലാതെ "ഉന്നു' എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമാണു്. അതുകൊണ്ടു തമിഴിലെ ഇൻറു-വിന്റെ ഉത്ഭവമേതോ അതുതന്നെ മലയാളത്തിലെ ഉന്നുവിനും എന്നു തീർച്ചതന്നെ.

തമിഴിലെ "കിൻറു'വിനെപ്പറ്റി യൂറോപ്യന്മാർ ചെയ്തിരിക്കുന്ന സിദ്ധാന്തം ഹൃദയംഗമമാണെന്നതിലേക്കു സംശയമില്ല. എങ്കിലും ഇവരോടു പൂർണ്ണമായി യോജിക്കുന്നതിനു് ഇൗ ഗ്രന്ഥകാരൻ മടിക്കുന്നു. പോകിൻറാൻ എന്നും പോകിറാൻ എന്നും തമിഴിൽ രണ്ടുരൂപമുണ്ട്; അതിൽ പോകിറാൻ എന്ന നിരനുനാസിക രൂപമാണു് വായ്മൊഴിയിൽ നടപ്പു്. അപ്പോൾ കിൻറു ...കാരലോപത്താൽ കിറു ആയി എന്നു സ്വീകരിക്കണം. എന്നാൽ അനുനാസികത്തിന്റെ സംസർഗ്ഗമാണു്, പരിത്യാഗമല്ല, തമിഴിൽ പതിവു്. അതുകൊണ്ടു് കിറു കിൻറു ആയിച്ചമയുന്നതിനാണു ന്യായം. കുറു കുൻറു ആയതാണെന്നും മൂരു മൂൻറു ആയതാണെന്നും എല്ലാവരും സമ്മതിക്കുന്നു. ഇൗ സംശയം കാൽഡെ്വല്ലിനും ഉണ്ടാകാതിരുന്നില്ല. പക്ഷേ, അദ്ദേഹം ഗ്രാലിനോടു യോജിക്കാൻവേണ്ടി പ്രകൃതത്തിൽ അനുനാസികത്യാഗംതന്നെ ആയിരിക്കാമെന്നു സമ്മതിച്ചുകളയുന്നു. ഇൻറു (ഇന്നു) എന്ന നാമാവ്യയത്തിനു് പ്രത്യയത്തിന്റെ പദവി കൊടുക്കുന്നതിലും എന്തോ ഒരു വെരസ്യം തോന്നുന്നു. പേരെങ്കിൽ അതിനെ കു് എന്നു ശരിയായ ഭാവിപ്രത്യയത്തിന്റെമേൽ പിടിച്ചുവെയ്ക്കയും വേണം. അതിനുമേൽ പിന്നീടു് ഏൻ, ആൻ മുതലായ പുരുഷപ്രത്യയങ്ങൾ ചേർക്കുമ്പോൾ എന്തുകോമാളിരൂപമാണു് കിട്ടുന്നതു്. ധാതുവും പുരുഷപ്രത്യയവും തമ്മിൽ ഒരു ബന്ധവുമില്ല; പോകേൻ ഇൻറു എന്നു സ്ഥാനവ്യത്യയംചെയ്താൽ ശരിയാകുമായിരുന്നു. അതുകൊണ്ടു് "കിറു'വിന്റെ ഉത്ഭവത്തിനു വേറെ വഴി വല്ലതും ഉണ്ടാകുമോ എന്നു നോക്കാം.

തമിഴിൽ ഇറ എന്നൊരു ധാതുവുണ്ട്; അതിനു കാലത്തിന്റെ പോക്കു് എന്നാണർത്ഥം. ഠീ ുമ ശോല, ീേ ുൃീരലലറ എന്നു തമിൾ-ഇംഗ്ലീഷു് കോശത്തിൽ അതിനു് അർത്ഥം കൊടുത്തിരിക്കുന്നു. സംസ്കൃതത്തിലെ "വൃത്' എന്ന ധാതുവിന്റെ അർത്ഥമാണു് ഇതിനു്. സംസ്കൃതക്കാർ ഭവത്കാലത്തിനു് "വർത്തമാനം' എന്നു സംജ്ഞ ചെയ്തതുപോലെ തമിഴർ ഭൂതകാലത്തിനു് "ഇറന്തകാലം' എന്നുപേർ കൊടുത്തിരിക്കുന്നു. ഇറന്തതു ഭൂതമാണെങ്കിൽ ഇറകിൻറതു വർത്തമാനമാകണമല്ലോ! അഃുകൊണ്ടു് തമിഴിൽ വർത്തമാനകാലം കുറിക്കുന്നതിനു് വർത്തമാനകാലാർത്ഥകമായ ഇറ ധാതുവിന്റെ അനുപ്രയോഗമാണു്. "ക്' എന്നോ "ക്ക്' എന്നോ ഉള്ളഭാഗം ഒരു ഇടനിലയേ ഉള്ളു. കിറു=ക്+ഇറു ആണെന്നു യൂറോപ്യന്മാരും സമ്മതിച്ചിട്ടുണ്ടല്ലൊ. ഡാക്ടർ ഗ്രാൽ ഭാവിചിഹ്നമാണു്, "ക്' എന്നു പറയുന്നു. നാം അതിനെ ഇടനില അല്ലെങ്കിൽ അംഗപ്രത്യയമാക്കുന്നു എന്നേ ഭേദമുള്ളു. കാൽഡെ്വല്ലും പോകും-പോക്കും എന്ന ഭാവിയിലും, പോക-പോക്ക എന്ന നടുവിനയെച്ചത്തിലും കു്, ക്കു് മുറയ്ക്കു് അകർമ്മകസകർമ്മകഭേദം കുറിക്കാനുള്ള അംഗപ്രത്യയങ്ങളാണെന്നു സ്വീകരിച്ചിട്ടുണ്ടു്. ഇനി ഉദാഹരിക്കാം:

ചെയ്-ചെയ്+ക്+ഇറ+ഏൻ = (അകാരം ലോപിച്ച്) ചെയ്കിറേൻ. പോ-പോ+ക്+ഇറ+ആൻ = ,, പോകിറേൻ. നട-നട+ക്ക്+ഇറ+ആയു് = ,, നടക്കിറായു്.

ഇൗമാതിരി ക്രിയാസമാസം അല്ലെങ്കിൽ മിശ്രക്രിയ ഒരപൂർവ്വസമ്പ്രദായമാണെന്നു ശങ്കിപ്പാനുമില്ല. ചെയ്തിലേൻ എന്ന നിഷേധരൂപം ഇങ്ങനെ ഉണ്ടാക്കുന്നതാണല്ലൊ. ചെയ്യവേണ്ടും, ചെയ്യപ്പടും ഇത്യാദികളിൽ പ്രാക്പ്രയോഗം വിനയെച്ചരൂപമാണെന്നേ ഭേദമുള്ളു. ഇവിടെയും ചെയ്ക, പോക എന്ന വിനയെച്ചത്തിൽനിന്നാണു് ഇറ ചേർക്കുന്നതെന്നു കൽപിക്കുന്നതിനു വിരോധമില്ല. ഇറ സ്വരാദിയായതിനാൽ വിനയെച്ചത്തിന്റെ അകാരം ലോപിക്കുന്നു; വേണ്ടും ശിഥിലവ്യജ്ഞനാദിയാകയാൽ വികാരമൊന്നും വരുന്നില്ല; പടുക ഖരാദിയാകയാൽ ആ ഖരം ഇരട്ടിക്കുന്നു. ഇതെല്ലാം ദ്രാവിഡഭാഷകളുടെ വർണ്ണവികാരത്തിനു യോജിച്ചതാണു്.

ഇത്രയും ശരിപ്പെട്ടുകഴിഞ്ഞാൽ ശേഷമെല്ലാമെളുതാണു്. അനുനാസികസംസർഗ്ഗം കൊണ്ടു് ഇള, ഇൻറ ആയിത്തീരുന്നു. മലയാളത്തിൽ ഇൻറു(ഇന്നു) എന്നു് ഉകാരം വരുന്നതിനുമാത്രം മാർഗ്ഗമുണ്ടാക്കണം. അതിലേക്കു് അവധാരകഭാവിയായ ഉ പ്രത്യയത്തിന്റെ സഹായം മതിയാകും. അവധാരകഭാവിക്കു് ഭാവികാലത്തിന്റെ സ്പർശമേ ഇല്ലല്ലൊ; അതുകൊണ്ടു് അതു് ഇറയുടെ മേൽ നല്ലവണ്ണം യോജിക്കും. ഉണ്ടു് എന്നു് ഉൾധാതുവിന്റെ വർത്തമാനകാലത്തിൽ കാണുന്ന ഉ ഇൗ അവധാരകഭാവിയാണെന്നു് ഗുണ്ടർട്ടു് മുതൽപേരും സമ്മതിച്ചിട്ടുണ്ടു്. മൂലഭാഷയായ തമിഴിൽത്തന്നെ ഇറ ധാതുവിനെ അവധാരകഭാവിപ്രത്യയം ചേർത്തു് ഇറു എന്നാക്കീട്ടാണു് അനുപ്രയോഗിക്കുന്നതെന്നു കൽപിക്കുന്നതിലും വിരോധമില്ല. ചെയ്വെൻ, ചെയ്വൻ ഇത്യാദി ശുദ്ധഭാവിരൂപങ്ങളും ചെയ്വു+ഏൻ=ചെയ്വേൻ, ചെയ്വു+അൻ=ചെയ്വൻ എന്നു് അവധാരകഭാവിപ്രത്യയം ചേർന്നുണ്ടായതായിരിക്കണമെന്നു് ഇതിനുമുമ്പു് നാം ചെയ്തിട്ടുള്ള വിമർശനത്തിനു് ഇതു് അനുകൂലിക്കുന്നു. തെലുങ്കിന്റെ മട്ടും നോക്കുക - ആ ഭാഷയിൽ അവധാരകഭാവിരൂപം തന്നെയാണു് വർത്തമാനകാലം കുറിക്കാനും ഉപയോഗിക്കുന്നതു്. ഉദാ:

മീരു പ്രതിരോജു എന്നി ഗണ്ഡലക ഭോജനമു ചേസ്താരു? വർത്തമാനം നിങ്ങൾ പ്രതിദിവസം എത്ര മണിക്കു ഭോജനം ചെയ്യും? ,,

മീരു രേവി മാ ഇൗടു് ലോ ഭോജനമു ചേസ്താരാ? ഭാവി നിങ്ങൾ നാളെ ഞങ്ങളുടെ ഇല്ലത്തിൽ ഭോജനം ചെയ്യുമോ? ,,

"ചേസ്തുന്നാരു' എന്നൊരു വർത്തമാനരൂപമുള്ളതു് അനുബന്ധിവർത്തമാനമാണു്.

ഇതെല്ലാം തമിഴു് മലയാളങ്ങളിലെ വർത്തമാനചിഹ്നം ഇറ എന്ന ധാതുവാണെന്നു പറയുന്നതിനു മതിയായ തെളിവുകളാണു്. ഇനി വേറെ ഒരു വർത്തമാനരൂപം ഇൗ ഭാഷകൾ രണ്ടിലും ഉള്ളതിന്റെ സ്ഥിതി എങ്ങനെ എന്നു നോക്കുക:

തമിൾ-ചെയ്യാനിൻറാൻ, നടക്കാനിൻറാൻ.

മലയാളം-ചെയ്യാനിന്നു, നടക്കാനിന്നു.

ഇതിൽ നിൻറാൻ-നിന്നു നിൽക്കുക എന്ന ധാതുവിന്റെ ഭുതകാലമാണെന്നതിനു സംശയമില്ല. സുറിയൻക്രിസ്ത്യന്മാരുടെ കെവശത്തിലുള്ള താമ്രശാസനത്തിലും മറ്റും "ആയിനിൻറ' എന്ന രൂപം കാണുന്നതിനാൽ ആ എന്ന ഭാഗം "ആവുക' എന്ന സംപത്തിക്രിയയുടെ ഭൂതരൂപമാണെന്നും തെളിയുന്നു. "ആയിനിൽക്കുക' എന്നതിനു് "ഒരേ മട്ടിൽത്തന്നെ ഇരിക്കുക' എന്ന അർത്ഥംവഴിക്കു് ക്രിയാനുബന്ധമായ വർത്തമാനകാലത്തിന്റെ പ്രതീതിയുണ്ടാകുന്നു. ഇൗ രൂപം, അപ്പോൾ, "ആവുക', "നിൽക്കുക' എന്നു രണ്ടു ക്രിയകളുടെ അനുപ്രയോഗംകൊണ്ടു് സമ്പാദിക്കുന്നതാണു്. ഇതിനു് മറ്റേതിനെക്കാൾ വളച്ചുകെട്ടും വെരൂപ്യവും ഉള്ളതിനാൽ പ്രചാരം ക്രമേണ കുറഞ്ഞുപോയി. ഇങ്ങനെ തുല്യന്യായവും പ്രകൃതമായ ഉൗഹത്തെ സ്ഥിരപ്പെടുത്തുകതന്നെ ചെയ്യുന്നു. അതുകൊണ്ടു് തമിഴു് മലയാളങ്ങളിൽ വർത്തമാനരൂപം അനുപ്രയോഗനിഷ്പന്നമാണെന്നു് ഒരു സിദ്ധാന്തം അവതരിപ്പിക്കുന്നതിനു ഞാൻ മടിക്കുന്നില്ല. ഇൗ സിദ്ധാന്തപ്രകാരം ദ്രാവിഡങ്ങളിലെ കാലവിഭാഗം താഴെ കാണിക്കുന്ന യുക്തിപ്രകാരമായിരിക്കണം-ഭൂതം ഭാവി കാലം രണ്ടേ ഉള്ളു. ഇതു രണ്ടിനും മദ്ധേ്യ നിൽക്കുന്ന വർത്തമാനം വെറും കൽപന മാത്രമാണ്; അതിനു ക്ഷേത്രഗണിതത്തിലെ ബിന്ദുവിനെന്നപോലെ ബുദ്ധിഗ്രാഹ്യമായ ഒരു നില മാത്രമേ ഉള്ളു. ഭൂതഭാവികളെ വേർതിരിക്കുന്ന അതിരാണു് വർത്തമാനം. ലോകവ്യവഹാരത്തിൽ, ""ഇതു് എന്റെ നിലം; അതു് അവന്റെ നിലം; നടുക്കുള്ള വരമ്പോ? ആരുടേതുമല്ല, അല്ലെങ്കിൽ രണ്ടുപേരുടേതുംകൂടെ. അതുപോലെ വ്യാകരണത്തിലും ഭൂതഭാവികൾ വേർതിരിഞ്ഞു നിൽക്കുന്നുണ്ട്; വേർതിരിക്കുന്ന സീമരേഖയായ വർത്തമാനം വകയില്ല. നിലംരണ്ടിലും കൃഷിയിറക്കുമ്പോലെ ഭൂതഭാവികളിൽ രൂപമാലയുണ്ടാക്കണം; വരമ്പു് രണ്ടുനിലങ്ങളിലേക്കും ഇറങ്ങാൻ ഉതകുംപോലെ ആവശ്യപ്പെടുമ്പോൾ മാത്രം വർത്തമാനത്തിലും രൂപങ്ങൾ വേണം.

ഇരുന്നേൻ, ഇരുക്കേൻ, ഇരുപ്പേൻ

എന്നു മൂന്നിനും രൂപങ്ങൾ ഉള്ളതിൽ നടുക്കുള്ള സീമരേഖാസ്ഥാനീയമായ വർത്തമാനം ആവശ്യക്കുറവിനാൽ സംസാരിക്കുന്ന ഭാഷയിൽമാത്രം അപൂർവ്വമായി നിലനിന്നുകാണുന്നു; കവിതകളിൽ പ്രസക്തി കുറയുന്നതിനാൽ കാണുന്നില്ല. എന്നാൽ മനുഷ്യന്റെ ജീവിതകാലം, ആണ്ടുതോറും ആവർത്തിക്കുന്ന ഋതുക്കൾ, ഒരുകാലത്തും ഭേദപ്പെടാത്ത പ്രകൃതി തത്ത്വങ്ങൾ ഇതുകളെയെല്ലാംപറ്റി പറയുന്നതിനു് ഒരു മാർഗ്ഗം ആവശ്യപ്പെടുമല്ലോ എന്നുവെച്ചാൽ അതിനു് ദ്രാവിഡർ ഭാവിരൂപങ്ങളെ ഉപയോഗിച്ചുവന്നു. അതാണു് ഇപ്പോൾ കാണുന്ന ശീലഭാവി. അതുകൊണ്ടു് ഭൂതംമാത്രമേ ദ്രാവിഡങ്ങളിൽ ശുദ്ധമായ കാലമുള്ളു. ഇതു യുക്തിക്കു ചേർന്നതാണ്; രൂപനിഷ്പത്തിയിൽ കാണുന്ന വ്യവസ്ഥകളെ ഇതുകൊണ്ടു വ്യാഖ്യാനിക്കയുമാകാം. പിന്നീടു് സംസ്കൃതഭാഷികളായ ആര്യരുടെ സംസർഗ്ഗമുണ്ടായപ്പോൾ ആയിരിക്കണം ആര്യഭാഷകളിൽ കാണുന്ന ക്ഷണികമല്ലാതെ അനുബന്ധിയായ ഒരു വർത്തമാനകാലത്തിന്റെ ആവശ്യകത ദ്രാവിഡർക്കു ബോധപ്പെട്ടതു്. അപ്പോൾ അവർ കർമ്മണിപ്രയോഗവും മറ്റുംപോലെ അനുപ്രയോഗം കൊണ്ടു് വർത്തമാനകാലവും ഉണ്ടാക്കാൻ തുടങ്ങി. കൃത്രിമസൃഷ്ടിയാകയാലാണു് രണ്ടു രൂപം കാണുന്നതു്. അതിലൊന്നു് വളച്ചുകെട്ടധികമാകയാൽ ക്ഷയിച്ചുപോയി; മറ്റതു നിലനിൽക്കുന്നു.

ശാഖാചംക്രമണത്താൽ ചാഞ്ഞും ചരിഞ്ഞും പോയിട്ടുള്ള ഇൗ വിചാരണയെ, അതിൽനിന്നു സിദ്ധിക്കുന്ന തത്ത്വത്തെ സംക്ഷേപിച്ചുകൊണ്ടു് ഉപസംഹരിക്കാം. (അ) ദ്രാവിഡങ്ങളിൽ ഒാരോ ഉപാധിയെയും കുറിക്കുന്നതിനു് വേറെ വേറെ പ്രത്യയമാണല്ലൊ. അതിൽ കൃതികളുടെ വിഷയത്തിൽ അതിന്റെ പ്രകൃതിയായ ധാതുവിൽ കാലം കുറിക്കാനുള്ള ചിഹ്നം ചേർത്താൽ പ്രായേണ ഉളവാകുന്നതു് വിനയെച്ചം, അതായതു വേറൊരു ക്രിയയിൽ അന്വയിച്ചു് ആകാംക്ഷാപൂർത്തി വരേണ്ടുന്ന ഒരു കൃതിരൂപം ആണു്. (ആ) പൂർണ്ണത്വരൂപമായ പ്രാധാന്യം കാണിക്കുന്നതിനു് മലയാളമൊഴികെയുള്ള ദ്രാവിഡങ്ങളെല്ലാം പുരുഷപ്രത്യയം ചേർക്കുന്നു; മലയാളം മാത്രം ദീർഘിപ്പിച്ചു്, വിവൃതോച്ചാരണം, പരദ്വിത്വംചെയ്യാതിരിക്ക എന്ന ഉപായങ്ങളെക്കൊണ്ടു് പ്രാധാന്യപ്രതീതി സമ്പാദിച്ചിട്ടു് പുരുഷപ്രത്യയങ്ങളെ ഉപേക്ഷിക്കുന്നു. ഇത്രയും സംഗതിയാണു് ഇതിൽനിന്നു ഫലിച്ചതു്.

മലയാളം പുരുഷപ്രത്യയങ്ങളെ സർവ്വഥാ നിരസിച്ചിട്ടില്ല; അതുകളെ കവികൾ ധാരാളം ഉപയോഗിച്ചിട്ടുമുണ്ടു്. ചിലരെങ്കിലും ഇന്നും ഉപയോഗിക്കുന്നുമുണ്ടു്. അതിനാൽ ആ പ്രത്യയങ്ങളെ എടുത്തുകാണിക്കേണ്ടതാവശ്യമാണു്.

ആനാൾതുവായേനേകത്തി- ലാരീരോം ബഹുവിങ്കലും ആഖ്യാതത്തിനു പുരുഷ- പ്രത്യയങ്ങൾ മുറയ്ക്കിവ.

പ്രഥമപുരുഷൻ മധ്യമപുരുഷൻ ഉത്തമപുരുഷൻ ഏകവചനം: ആൻ-പും. ആൾ-സ്തീ. }

തു-നപും. ആയു് ഏൻ ബഹുവചനം: ആരു് ഇൗരു് ഒാം

എന്നാണു് പ്രഥമാദിപുരുഷന്മാരിൽ ഏകവചനബഹുവചനപ്രത്യയങ്ങൾ. ലിംഗഭേദം പ്രഥമപുരുഷനിൽമാത്രമേ ഉള്ളു. തമിഴിൽ പലവകയായിട്ടു്,

പ്രഥമപുരുഷൻ മധ്യമപുരുഷൻ ഉത്തമപുരുഷൻ ഏക ബഹു ഏക ബഹു ഏക ബഹു വചനം വചനം വചനം വചനം വചനം വചനം പും. അൻ, ആൻ അർ എെ ഇർ കു, ടു, തു കും, ടും, തും സ്ത്രീ. അൾ, ആൾ ആർ ആയു് ഇൗർ റു, അൽ റും, അം, ആം നപും. തു, റു, ടു അ, ആ ഇൻ മിൻ, ഉം എൻ, ഏൻ എം, ഏം, ഒാം

എന്നിത്രയും പ്രത്യയങ്ങളുള്ളതിൽ പ്രധാനപ്പെട്ടവയും മലയാളഭാഷയിൽ ഉപയോഗിക്കുന്നവയും ആണു് മേൽക്കാണിച്ച പുരുഷചിഹ്നങ്ങൾ. ഉദാ:

മധുരശരീരമവൻ ധരിച്ചുനിന്നാൻ കൃ.ച. ധരണിഭഗവതീ വിരിഞ്ചലോകേ ,, വിരവൊടു ചെന്നു വണങ്ങിനിന്നു ചൊന്നാൾ ,, കണ്ടായോ കനിവൊടു ചൂതവൃക്ഷമേ നീ ,, മുരരിപുചരിതം സ്തുതിച്ചു ചൊന്നാർ ,, കൊണ്ടീരോ, - ഇരുന്നോം, - പുക്കോം രാ.ച.

പുരുഷപ്രത്യയങ്ങൾക്കു പ്രചാരക്കുറവു വന്നതോടുകൂടി അവയുടെ ഉപയോഗത്തിലും അർത്ഥത്തിലും പല അവ്യവസ്ഥകളും സംഭവിക്കുന്നതിനു് ഇടയായി. ചിലെടത്തു് മധ്യമോത്തമബഹുവചനങ്ങളുടെ സ്ഥാനത്തിൽ പ്രഥമബഹുവചനം പ്രയോഗിച്ചുകാണുന്നു. മറ്റിടങ്ങളിൽ ഭാവിയിൽ കാലംകൂടാതെ ഉത്തമപ്രത്യയം മാത്രം ചേർത്തു പ്രയോഗിക്കുന്നു. മധ്യമൻ സർവ്വഥാ ക്ഷയിച്ചു എന്നുതന്നെ പറയാം. ഭൂതഭാവികളിൽ പ്രഥമങ്ങളും, ഉത്തമെകവചനവും മാത്രമേ സാധാരണ ഗ്രന്ഥങ്ങളിൽ ഉപയോഗിക്കുമാറുള്ളു. ചിലർ "ഭാവിച്ചോർ' എന്നും മറ്റുമുള്ള പേരെച്ചനാമങ്ങളുമായുള്ള ഭേദം മനസ്സിലാക്കാതെ മാറി പ്രയോഗിക്കുന്നു. ഉദാ:

നീ ചെയ്താൻ-മ.ഭാ.; നീ ചൊന്നാൻ-രാ.ച. ഞാൻ അംഗീകരിച്ചീടിനാൻ-കേ.രാ. ഞാൻ കേട്ടീടിനാൻ-നള. ച; നാം വാണാൻ-ചാണ.

ഇൗ പ്രകരണം ഉപസംഹരിക്കുംമുമ്പു് മലയാളത്തിൽ പുരുഷപ്രത്യയങ്ങൾ സംസാരിക്കുന്ന ഭാഷയിൽ കാണാത്തതു് ഒരിക്കലും ഉപയോഗമില്ലാഞ്ഞിട്ടോ, അതോ ഒരു കാലത്തു് ഉപയോഗിച്ചിരുന്നതു് കാലാന്തരത്തിൽ ഉപേക്ഷിച്ചിട്ടോ എന്നുകൂടി വിചാരണചെയ്യുന്നതു് വിഹിതമായിരിക്കും. ലിംഗവചനചിഹ്നങ്ങൾ പുരുഷപ്രത്യയത്തിനുള്ള മാറ്റങ്ങൾ മാത്രമാകയാലാണു് അതുകളെ പ്രതേ്യകിച്ചു് എടുത്തുപറയാത്തതു്. അതുകൊണ്ടു് ഇവിടെ പുരുഷപ്രത്യയം എന്നു ലിംഗവചനങ്ങളെക്കൂടി അന്തർഭവിപ്പിക്കുന്നുണ്ടു്. ഉണ്ടായിരുന്നു, നശിച്ചുപോയതു് എന്ന രണ്ടാംപക്ഷക്കാരാണു് കാൽഡെ്വൽ മുതൽപേർ. ഡാക്ടർ ഗ്രാൽ മാത്രം മറ്റേപ്പക്ഷത്തിൽ ചേരുന്നു. അദ്ദേഹം തന്റെ തമിഴു് വ്യാകരണത്തിൽ ("ഛൗഹേശില ീെള ഠമാശഹ ഏൃമാാമൃ" ു.42 മ ൂൌീലേറ യ്യ ഞലു്. ഇമഹറംലഹഹ) ഇങ്ങനെ പറഞ്ഞിരിക്കുന്നു.

""തു എന്നവസാനിക്കുന്ന ധാതുരൂപം (ഉദാ: ചെയ്തു-ചെയ്-അതു, ചെയു് ധാതുവിന്റെ വാക്യാർത്ഥം ചേർന്ന ഒരു വസ്തു, എന്നുവെച്ചാൽ ക്രിയ ചെയ്യുന്ന ഒരു വസ്തു) മുറ്റുവിനയുടെ എല്ലാ ഏകവചനരൂപങ്ങൾക്കും ആദികാലത്തു് ഉപയോഗിക്കപ്പെട്ടിരുന്നതായി തോന്നുന്നു. (നാൻ ചെയ്തു, ഞാൻ ചെയ്ക; നീ ചെയ്തു, നീ ചെയ്ക-ഇത്യാദി.) "ചെയ്യും-ഉം) എന്നതു് (നാം ചെയ്തും, നീങ്കൾ ചെയ്തും - ഇത്യാദി. "ചെയ്തേൻ' എന്ന അർത്ഥത്തിൽ "ചെയ്തു' എന്നും, "ചെയ്തോം' എന്ന അർത്ഥത്തിൽ "ചെയ്യും' എന്നും പ്രയോഗങ്ങൾ പഴയ തമിഴിൽ ഇപ്പോഴും കാണുന്നുണ്ടു്.) ബഹുവചനത്തിലും ഉപയോഗിക്കപ്പെട്ടിരുന്നതായിത്തോന്നുന്നു. പുരുഷപ്രത്യയങ്ങൾ ഇടക്കാലത്തു ചേർത്തതായിരിക്കണം. ചെയ്തു+ഏൻ=ചെയ്തേൻ=ഞാൻ ചെയ്തു ഇത്യാദി. മലയാളത്തിൽ പുരുഷപ്രത്യയങ്ങൾ ഗദ്യഭാഷയിൽ ഇനിയും ഉപയോഗത്തിൽ വന്നിട്ടില്ല.

സ്വന്തസിദ്ധാന്തം കാണിക്കുന്നതിനു് ഗ്രാൽ എടുത്തുകാണിക്കുന്ന രൂപങ്ങൾ തമിഴിൽ വ്യത്യസ്തവർഗ്ഗത്തിൽ ഉൾപ്പെട്ടവയാണെന്നുള്ളതു നിർവ്വിവാദമത്ര. ഇതുകളുടെ ഉൽപത്തി ഇന്നവിധം എന്നു് ഇതേവരെ സർവ്വസമ്മതമായ തീർച്ച ഒന്നും വന്നിട്ടുമില്ല. എങ്കിലും ഇൗ പ്രകരണത്തിന്റെ ആരംഭത്തിൽ നാം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ള നയത്തിന്റെ സ്വാരസ്യവും ഗ്രാലിന്റെ സിദ്ധാന്തത്തെ പിൻതാങ്ങുന്നു. വേറെ പ്രകരണങ്ങളിലും ഇൗ ഗ്രന്ഥത്തിൽ പ്രസംഗവശാൽ ഇൗ സംഗതിയെപ്പറ്റി വിചാരണചെയ്തിട്ടുള്ളതും കൂട്ടിച്ചേർത്തു നോക്കുക.

പുരുഷവിഭാഗം ദ്രാവിഡഭാഷകളിൽ ഇടയ്ക്കുണ്ടായതേ ഉള്ളു എന്ന പക്ഷം കാൽഡെ്വല്ലിനും സമ്മതംതന്നെയാണു്. (1) തെലുങ്കിൽ ഭൂതകാലത്തിലെ പ്രഥമപുരുഷനു ലിംഗപുരുഷവചനപ്രത്യയങ്ങൾ മാത്രമല്ല, കാലവാചകപ്രത്യയം പോലുമില്ല: ഭാവിയിലും അതുപോലെതന്നെ, വെറും കാലപ്രത്യയം മാത്രമേ ഉള്ളു. (2) തെലുങ്കിലെ സമ്പ്രദായം ചെന്തമിഴിലും കാണാറുണ്ട്; വിശേഷിച്ചും നിഷേധരൂപങ്ങളിൽ. വചനഭേദം നപുംസകത്തിൽ അപൂർവ്വമാണു്. (3) പ്രാചീന കർണ്ണാടകത്തിൽ കും എന്ന ഭാവിരൂപം മൂന്നു പുരുഷന്മാർക്കും തുല്യമായിട്ടു് ഉപയോഗിക്കാറുണ്ടു്. ഇൗ കാരണങ്ങളാൽ ദ്രാവിഡങ്ങളിലെ ആഖ്യാതങ്ങൾക്കു് ആരംഭകാലത്തു് രൂപഭേദം ഇല്ലായിരുന്നു എന്നു തെളിയുന്നു. ഇൗ സംഗതികൾ പുരുഷഭേദത്തെ ശ്രമംകൂടാതെ ഉപേക്ഷിക്കുന്നതിനു മലയാളത്തെ ധാരാളം സഹായിച്ചിരിക്കണം. ഇങ്ങനെയാണു് കാൽഡെ്വൽ പറയുന്നതു്. ദ്രാവിഡത്തിൽ പുരുഷഭേദമില്ലാതിരുന്ന കാലം അതു് തമിഴു്, മലയാളം, തെലുങ്കു്, കർണ്ണാടകം മുതലായ സ്വതന്ത്രഭാഷകളായിപ്പിരിയുന്നതിനു് വളരെ മുൻപായിരിക്കണം എന്നഭിപ്രായപ്പെടുക നിമിത്തം അദ്ദേഹത്തിനു മലയാളത്തിലും പുരുഷഭേദം ഉണ്ടായിരുന്നതു് ലോപിച്ചുപോയതാണെന്നു് സ്വീകരിക്കേണ്ടിവന്നു എന്നേ ഉള്ളു. അതിപ്രാചീനങ്ങളായ രൂപങ്ങളും ധ്വനികളും മലയാളത്തിൽ സുരക്ഷിതങ്ങളായി നിലനിന്നുകാണുന്നതുകൊണ്ടു് പുരുഷഭേദം ഉത്ഭവിക്കുംമുമ്പുതന്നെ അതു് തമിഴിൽനിന്നു വേർപിരിഞ്ഞു എന്നു കല്പിക്കുന്നതിൽ എന്തു് അസ്വാരസ്യമാണു് അദ്ദേഹത്തിനു് ഉണ്ടായിരുന്നതു് എന്നറിയുന്നില്ല.

കാലപ്രത്യയങ്ങളുടെ ആഗമം

രൂപനിഷ്പത്തിയുടെയും അർത്ഥത്തിന്റെയും വ്യവസ്ഥിതത്വം നോക്കുമ്പോൾ ഭൂതകാലത്തിനു ലഭിച്ചിട്ടുള്ള പ്രതിഷ്ഠ മറ്റു രണ്ടുകാലങ്ങൾക്കും ദ്രാവിഡങ്ങളിൽ കാണുന്നില്ലെന്നു് പ്രതിപാദിച്ചുവല്ലോ. ഇ, തു എന്നു് രണ്ടു പ്രത്യയങ്ങളാണു് എല്ലാ പ്രധാന ദ്രാവിഡങ്ങളിലും ഭൂതകാലം കുറിക്കുന്നത്:

തമിഴു് മലയാളം തെലുങ്കു് കർണ്ണാടകം ചെയ്- ചെയ്തേൻ ചെയ്തേൻ ചേസിതിനി ചെയ്തേം

ഇവയിൽ ഏൻ, ഏൻ, ഇനി, ഏം എന്ന ഉത്തമപുരുഷെകവചനപ്രത്യയം കഴിച്ചാൽ തു എന്ന ഭൂതകാലക്കുറി സ്പഷ്ടമായിക്കാണുന്നു.

ആട്-ആടിനേൻ, ആടിനേൻ, ആടിതിനി, ആടിതെനു (ആടി+ൻ+ഏൻ) (ആടി+ൻ+ഏൻ) (ആടി+തി+നി) (ആടി+ത്+എനു)

ഇതുകൾ ഇ പ്രത്യയത്തിനു് ഉദാഹരണങ്ങളാകും. ഇ, തു എന്ന രണ്ടു പ്രത്യയങ്ങളുടെ വിനിയോഗത്തെപ്പറ്റിയുള്ള വ്യവസ്ഥയും ഏറെക്കുറെ നാലുഭാഷകളിലും തുല്യംതന്നെ. സ്വരാന്തങ്ങൾക്കും ചില്ലന്തങ്ങൾക്കും "തു'; പൂർണ്ണവ്യജ്ഞനാന്തങ്ങൾക്കു് "ഇ' എന്നു് മലയാളത്തിനു പറഞ്ഞ നിയമം തന്നെ തമിഴിലും കർണ്ണാടകത്തിലും അൽപാൽപവ്യത്യാസങ്ങളോടുകൂടിക്കാണും. തെലുങ്കിൽമാത്രം വിശേഷമുണ്ടു്. ആ ഭാഷയിൽ പ്രായേണ ഇകാരംതന്നെ എല്ലാ ധാതുക്കളിലും ഭൂതകാലപ്രത്യയം എന്നാണു് പ്രഥമദൃഷ്ടിയിൽ തോന്നുക; എന്നാൽ "ചേസിതിനി' എന്നു് മേൽക്കാണിച്ചതുപോലുള്ള പല രൂപങ്ങളിലും ഉത്തമമധ്യമങ്ങളിൽ തി എന്നു വേഷമാറ്റത്തോടെ തുകാരം വെളിപ്പെടുന്നുണ്ടു്.

ഇകാരവും തുകാരവും ഇപ്പോൾ സ്വതന്ത്രപ്രത്യയങ്ങളായിട്ടാണു നടക്കുന്നതു്. എന്നാൽ തെലുങ്കിലും കർണ്ണാടകത്തിലും ഉള്ള രൂപങ്ങൾ നോക്കുമ്പോൾ ഇ ചേർക്കുന്നിടത്തും തു-ന്റെ ജീർണ്ണാവശേഷം കിടക്കുന്നില്ലയോ എന്നു തോന്നിപ്പോകുന്നു. "ആടിതിനി', "ആടിതെനു' എന്നിവിടെക്കാണിച്ച ഉദാഹരണങ്ങളുടെ ഘടന "ആട്+ഇതു+ഇനി', "ആട്+ഇതു+എനു' എന്നാണെന്നു വരരുതോ? തമിഴുമലയാളങ്ങളിലും, അതുപോലെതന്നെ "ആടിനേൻ' എന്ന രൂപം "ആട്'+ഇന്+ഏൻ' എന്നു് ഇനു് ചേർന്നുണ്ടായി എന്നു വരാമല്ലോ. അപ്പോൾ തകാരസ്ഥാനത്തു് അതിന്റെ അനുനാസികമായ നകാരമായിപ്പോയി എന്നു മാത്രമേ ഭേദമുള്ളു. അനുനാസികഭ്രമം തമിഴർക്കും മലയാളികൾക്കും സഹജമാകയാൽ ഇതിനു നല്ല സമാധാനവും ഉണ്ടു്. ഇൗ വക യുക്തികൾ നോക്കുമ്പോൾ ദ്രാവിഡങ്ങളിലെ ഭൂതപ്രത്യയസ്ഥാനം വഹിക്കുന്നതു് "ഇതു' എന്ന ചുട്ടെഴുത്തിന്റെ നപുംസകെകവചനരൂപം ആയിരിക്കാമെന്നൂഹിപ്പാൻ ധാരാളം വകയുണ്ടു്. ഇവിടെക്കാണിച്ചതും ഇതിലധികവും തെളിവുകൾ എല്ലാം ശേഖരിച്ചു് സവിസ്തരം ഇൗ കേസുവിചാരണചെയ്തതിന്റെ ശേഷം റവറന്റു് കാൽഡെ്വൽസായ്പവർകൾ ഒരു സാരമില്ലാത്ത പോയിന്റിന്മേൽ വിരോധമായിട്ടു വിധിച്ചുകളഞ്ഞു.

ഇൗ വിധി അപ്പീൽചെയ്താൽ അഴിയുമോ എന്നു നമുക്കു ശ്രമിച്ചു നോക്കുകതന്നെ. ആ, ഇ, ഉ എന്ന ചുട്ടെഴുത്തുകളെ കാലചിഹ്നമാക്കുന്നതിനു നല്ല ന്യായവും രസികത്വവും ഉണ്ടു്. എന്നാൽ അങ്ങനെ ചെയ്കയാണെങ്കിൽ "ഇതു' എന്ന സന്നിഹിതവാചിയായ സർവ്വനാമം വർത്തമാനത്തെയും "അതു' എന്ന പരോക്ഷവാചി ഭൂതത്തെയും, "ഉതു' എന്ന അനതി ദൂരസന്നിഹിതവാചി ഭാവിയെയും കാണിക്കയാണു വേണ്ടതു്. ഇൗ ന്യായത്തിനു വിപരീതമായിട്ടു് "ഇതു' ഭൂതചിഹ്നമായിട്ടാണു് നമ്മുടെ വിചാരണയിൽ കണ്ടതു്. അതിനാൽ ഇൗ വാദം ചെല്ലുന്നതല്ലെന്നു് ജഡ്ജി കേസു തള്ളിക്കളഞ്ഞു. ഭൂതകാലക്കുറികളിൽ എവിടെ എങ്കിലും ഇകാരത്തിന്റെ സ്ഥാനത്തു് അകാരം കണ്ടുകിട്ടിയിരുന്നെങ്കിൽ അനുകൂലമായിട്ടു വിധി പറയാമായിരുന്നു എന്നു് അദ്ദേഹം അനുശോചിക്കുകകൂടി ചെയ്യുന്നുണ്ടു്. ഇത്രയും അനുകമ്പയുള്ള ജഡ്ജിയുടെ തീർപ്പു് നമുക്കു് അനുകൂലമാക്കുന്നതു് വളരെ ലഘുവാണു്.

ദ്രാവിഡർ വർത്തമാനത്തെ ഒരു പരിച്ഛിന്നമായ കാലമായിട്ടു് ഗണിച്ചിരുന്നില്ല. ആര്യഭാഷകളിൽ വർത്തമാനകാലമുപയോഗിക്കുന്നിടത്തു് ദ്രാവിഡഭാഷകൾ ഭാവിയെ ഉപയോഗിക്കുന്നു. ശരിയായ വർത്തമാനാഖ്യാതം ദ്രാവിഡങ്ങളിൽ ഇടക്കാലത്തുണ്ടായ താണു്. ഇപ്പോൾ കാണുന്ന വർത്തമാനരൂപവും കുവർന്നസ്മി, ക മാ റീശിഴ എന്ന മട്ടിൽ അനുബന്ധിയായ വർത്തമാനത്തെയാണു് കുറിക്കുന്നതു്. ഇൗ അനുബന്ധിവർത്തമാനാർത്ഥം തമിഴു് മലയാളങ്ങളിൽ ഇറധാതുവിന്റെയും, തെലുങ്കിൽ ഉത്ധാതുവിന്റെയും അനുപ്രയോഗംകൊണ്ടു സാധിക്കുന്നു. ചെയ്കിറാൻ. ചെയ്യുന്നു, ചേസ്തുന്നാനു എന്നുദാഹരണങ്ങൾ. കർണ്ണാടകത്തിൽ കെയ്ദപേം എന്നതിലെ "ദപ'-യ്ക്കുമാത്രമേ വ്യഖ്യാനം കിട്ടാതെയുള്ളു. അതിനും കിറ്റൽ ഒരുവിധം ഉപപത്തി ഉത്ഭാവനം ചെയ്തിട്ടുണ്ടു്. അതിനാൽ വർത്തമാനകാലം ഇല്ലാഞ്ഞിട്ടാണു് സന്നികൃഷ്ടവാചിയായ സർവ്വനാമത്തെ ആ കാലം കുറിക്കുന്നതിനു് ഉപയോഗിക്കാഞ്ഞതു്. ദ്രാവിഡരുടെ ദൃഷ്ടിയിൽ ഭൂതകാലമൊന്നു മാത്രമേ സിദ്ധവും, പരിച്ഛിന്നവും, പ്രത്യക്ഷാനുഭവഗോചരവും ആയിട്ടുള്ളു. അതുകൊണ്ടു് അവർ ആ കാലത്തെ "ഇതു' എന്നു വ്യവഹരിച്ചു ദൂരസന്നിഹിതമായ ഭാവിയെ "ഉതു'കൊണ്ടു് പരാമർശിച്ചു. സീമരേഖയായ വർത്തമാനത്തെ "അതു' എന്ന പരോക്ഷസർവ്വനാമത്തിനു വാച്യമാക്കിത്തള്ളി. "ഉ' എന്ന ചുട്ടെഴുത്തു് തമിഴു് മലയാളങ്ങളിലെ ഭാവിയിൽ "ഉ' "ഉം' എന്ന രൂപങ്ങളിൽ കാണുന്നു. തെലുങ്കിൽ ചേയുതുനു(ചേസ്തുനു) എന്നു് "ഉതു' തന്നെയുണ്ടു്. കേയുകും മാഡുത്തേനെ മുതലായ കർണ്ണാടക രൂപങ്ങളിൽ "ഉ' പല വേഷത്തിൽ തെളിയുന്നുണ്ടു്. കെയ്വേം എന്ന സാധാരണ കർണ്ണാടകരൂപം തന്നെ കെയ്യുവെം എന്നതിൽനിന്നു സങ്കോചിച്ചതാണു് എന്നു വരാം. ചെയ്യ(=ചെയ്+അ) എന്നു നാലുഭാഷകളിലും ഒന്നുപോലെ കാണുന്ന നടുവിനയെച്ചപ്രത്യയം എന്ന "അ' പരോക്ഷസർവ്വനാമമാകുന്നു. നടുവിനയെച്ചത്തിൽ നിന്നു് ആഖ്യാതം ഉണ്ടാകുന്നില്ല എന്നുതന്നെ ഇരിക്കട്ടെ. എന്നാൽ ആ വിനയെച്ചത്തെ അർത്ഥത്തിനു് യാതൊരു അവച്ഛേദവും ഇല്ലാത്തതിനാൽ സ്വയമേ ആഖ്യാതമായുപയോഗിക്കാമെന്നു മാത്രമല്ല, നാമമാക്കീട്ടു് അതിന്മേൽ വിഭക്തികൾ കൂട്ടിച്ചേർക്കാം. നടുവിനയെച്ചത്തിന്റെ ഇൗവക വെലക്ഷണ്യങ്ങളെല്ലാം വിനയെച്ചപ്രകരണത്തിൽ വിസ്തരിച്ചു കൊള്ളാം.

കാലപ്രത്യയങ്ങളുടെ ഉൽപത്തി മേൽക്കാണിച്ചപ്രകാരംതന്നെ ആയിരിക്കാം എന്നു സ്വീകരിക്കുന്നപക്ഷം തമിഴിലും പ്രാചീനകർണ്ണാടകത്തിലും കാണുന്ന വ്യത്യസ്ത രൂപങ്ങൾക്കു് ശരിയായ ഉപപത്തി ഉണ്ടാകും. ചെന്തമിഴിൽ ചെയ്തു-ചെയ്തും എന്നുള്ള ഭാവിരൂപം ചെയുതു-ചെയുതും എന്നു് ഉകാരം ലോപിച്ചുണ്ടായതെന്നു സമാധാനപ്പെടാം. കർണ്ണാടകത്തിലെ "കും' വ്യത്യസ്തമല്ല, ശരിയായ പ്രാചീനരൂപത്തിന്റെ നഷ്ടശിഷ്ടമാണു് എന്നു സംഗ്രഹം.