മുഹ്‌യദ്ദീൻ മാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

{{header2 | title = മുഹ്‌യദ്ദീൻ മാല | genre = | author = | year = | translator = | section = | previous = | next = | notes =

Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
മുഹ്‌യദ്ദീൻ_മാല എന്ന ലേഖനം കാണുക.


അറബി മലയാള സാഹിത്യത്തിൽ ഇന്ന് നമുക്ക് അറിവുള്ള ഏറ്റവും പഴയ കാവ്യമാണ് മുഹ്‌യദ്ദീൻ മാല. ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ (ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാല് ജീലാനി എന്നു വിളിക്കപ്പെടുന്നു) ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.

മാല ചൊല്ലാൻ ആരംഭിക്കുന്നതിനു ചില ക്രമവും ദുആ അഥവാ പ്രാർത്ഥനയും കുടെയുണ്ട്.

  • ആദ്യം പ്രവാചകനായ മുഹമ്മദ് നബിയുടെ പേരിൽ ഫാതിഹ സൂറഃ പാരായണം ചെയ്തു അതിന്റെ പ്രതിഫലത്തെ ഹദിയ (സമ്മാനമായി) നൽകുന്നു !!
  • അതിനു ശേഷം പാരായണം ചെയ്യാൻ പോകുന്ന ഖുർ ആൻ സൂക്തങ്ങൾ (അതിന്റെ പ്രതിഫലത്തെ ഹദിയ (സമ്മാനമായി) മുഹ്‌യിദ്ദീൻ ശൈഖിനു വേണ്ടി സമർപ്പിക്കുന്നു
സുമ്മ ഇലാ ഹള്‌റത്തി ശൈഖുനാ വ ശൈഖുൽ മ‌ശ്‌രിഖി വൽ മഗ്‌രിബി ഗൗസുൽ അ‌അലം ഖുതു ബിൽ അഖ്ത്താബി സുൽത്താൻ മുഹ്‌യുദ്ദീൻ അബ്ദുൽ ഖാദറിൽ ജീലാനി ഖദസല്ലാഹു സിർ‌റഹുൽ അസീസ് വനഫ അ‌അനല്ലാഹു ബിബറക്കാത്തിഹി ഫിദ്ദാറൈനി }ഫാതിഹ }
  • അതിനു ശേഷം ഖുർ‌ആനിലെ സൂറത്തുൽ ‍‌ഫാത്തിഹ എന്ന അദ്ധ്യായം പാരായണം ചെയ്യുന്നു. തുടർന്ന് ഖുൽഹുവല്ലാഹിയെന്നും, ഖുൽ അ‌ഊദു ബിറബ്ബിൽ ഫലഖ്, ഖുൽ അ‌ഊദു ബിറബ്ബിന്നാസ് എന്നുമുള്ള ഖുർ‌ആനിലെ അവസാന അധ്യായങ്ങൾ ഓതുന്നു. അതിനു ശേഷം ദു‌ആ ചൊല്ലിത്തീർത്തു മാല ചൊല്ലാൻ തുടങ്ങാൻ തുടങ്ങുന്നു.

മുഹ്‌യുദ്ദീൻ മാല പൂർണ്ണരൂപത്തിൽ താഴെക്കൊടുക്കുന്നു


മുനാജാത്ത്

മന്നിൽ പിറന്ത് ഹയാത്തായി നിൽക്കും നാൾ
മന്നർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ദണ്ണം ബലാ‍‌ഔം ഒബാ‌ഉംഅണയാമൽ
തരുളർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഉണ്ണും ഒജീനം മുതലും ചുരുക്കാതെ
ഉണ്മാ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
എന്നും മവുത്തോളം ജയത്തം കിട്ടുവാൻ..
എങ്കൾ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റപ്പെടുന്ന മരണസമയത്തിൽ
അസ്‌ഹാബുൽ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
മുറ്റിയിരുൾ ഖബറിൽ അടങ്ങും നാൾ
മൂപ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
തെറ്റാ‍തെ വിസ്താരം ചെയ്യും സമയത്തിൽ
ധീരർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അറ്റത്തിൽ ആകെ ഹശ്‌റത്തിൽ അടുക്കുന്നാൾ
അമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
ഏറ്റം അടുക്കെ ഈ നേരം ഉദിക്കും നാൾ
ഇമ്പർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കൂട്ടുകാരില്ലാ ഹിസാബിന്റെ നേരത്ത്
ഗുണത്തർ ബദ്‌രീങ്ങൾ കാവലിലേകല്ലാ
ഏറ്റിഅചോടാകെ തൂക്കുന്ന നേരത്ത്
എങ്കൾ ‌ബദ്‌രീങ്ങൾ കാവലിലേകല്ലാ..
കേറ്റി നരകങ്ങൾ കോപിക്കും നേരത്ത്
കേമബദ്‌രീങ്ങൾ കാവലിലേകല്ലാ..
അതു പോലെ എന്നെയും എൻ ഉമ്മാ ബാപ്പെയും
അറിവെ പഠിപ്പിച്ച ഉസ്താദന്മാരെയും
ഏദമാൽ ഇഖ്‌വാൻ അഖ്‌വാത്തും മറ്റുള്ളെ
ഇറസൂൽ നബിയാരെ ഉമ്മത്തിമാരെയും
ബദ്‌രീങ്ങൾ തോളരെ ഹഖ്‌ഖും വഫ്ല്‌ലിനാൽ
വലിയോനെയെനും സുവർഗ്ഗത്തിൽ കൂട്ടുള്ള
അവനിയിൽ നിന്നെന്നിൽ മാനക്കേടെത്താതെ
അധികം നി‌അമത്തായി നിന്നു മരിക്കുമ്പോൾ
നവലാൻ ശഹാദത്തും ഈമാനും കിട്ടുവാൻ
നാദർ ബദ്‌രീങ്ങൾ കാവലിലേകല്ലാ..
അബദൻ ഇവർകൾകു നിന്റെ റീളാ തന്നാ
അഹദവായേറ്റം ചൊരിഞ്ഞു കൊടുക്കല്ലാ
നബിയാർ മുഹമ്മദിൻ നിന്റെ സലവാത്തും
നല്ലസലാമും വഴങ്ങേണം യാ അല്ലാ..



ഇത്രയും മുനാജത്തു അതിനു ശേഷം മുഹ്‌യുദ്ദീൻ മാല തുടങ്ങുന്നു..



മുഹ്‌യുദ്ദീൻ മാല



അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ ആയെ മുഹമ്മദവർകിള ആണോവർ



എല്ലാക്കിളയിലും വന് കിട ആണോവര്..
എല്ലാ തിശയിലും കേളിമികച്ചോവര്
സുൽത്താനുലൗവിലിയാ എന്നു പേരുള്ളോവര്
സയ്യിദാവര്തായും ബാവായുമായോവര്
ബാവ മുതുകിന്ന് ഖുത്തുബായി വന്നോവര്
വാനമതേഴിലും കേളി നിറഞ്ഞോവര്
ഇരുന്ന ഇരുപ്പിന്നേഴാകാശം കണ്ടൊവര്
ഏറും മലക്കുത്തിലോര് രാജാളി എന്നോവര്..
വലതുശരീഅത്തെന്നും കടലുള്ളോവര്
ഇടത്തു ഹക്കീകെത്തോന്നും കടലുള്ളോവര്
ആകാശത്തിന് മേലെയും ഭൂമിക്കു താഴെയും
അവരെ കൊടിനീളം മത്തീരയുള്ളോവര്



ഷെയിക്കബ്ദുല്ഖാദിരില് കൈലാനി എന്നൊവര്
ഷെയിക്കന്മാര്ക്കെല്ലാര്ക്കും ഖുത്തുബായി വന്നോവര്
അല്ലാ സ്നേഹിച്ച മുഹിയുദ്ദീന് എന്നോവര്
ആറ്റം ഇല്ലാതോളം മേല്മയുടയോവര്
മേല്മായാല് സ്വല്പം പറയുന്നു ഞാനിപ്പോള്
മേല്മപറയൂല് പലബെണ്ണമുള്ളോവര്
പാലിലെ വെണ്ണപോല് ബൈത്താക്കി ചെല്ലുന്നെന്
പാക്കിയമുള്ളോര് ഇതിനെ പഠിച്ചൊവര്
കണ്ടന് അറിവാളന് കാട്ടിത്തരുമ്പോലെ
റാളിമുഹമ്മെദതെന്നു പേരോള്ളവര്
കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവര്
കോര്വായിതൊക്കെയും നോക്കിയെടുത്തോവര്



അവര് ചൊന്ന ബയ്ത്തിനും ബഹ്ജാക്കിത്താബിന്നും
അങ്ങനെ തക്മീല തന്നിന്നും കണ്ടൊവര്
കേട്ടാന് വിശേഷം നമുക്കിവര് പോരിഷ
കേപ്പിനെ ലോകരെ മുഹിയുദ്ദീനെന്നോവര്
മൂലമുടയവന് ഏകലരുളാലെ മുഹിയുദ്ദീനെന്നു പേര് ദീന്താന് വിളിച്ചോവര്
ആവണ്ണം അല്ലാഹ് പടച്ചവന് താന് തന്നെ
യാ ഔസു ഉല് അഅ^ളം എന്നള്ളാ വിളിച്ചൊവര്
എല്ലാ മശായിഖന്മാരുടെ തോളിന്മേല്
ഏകലരുളാലെ എന്റെ കാലെന്നോവര്
അന്നേരം മലക്കുകള് മെയ്യെന്നു ചൊന്നൊവര്
അവരെ തലക്കും മേല് ഖല്ക്കു പൊതിഞ്ഞോവര്



അപ്പോളെ ഭൂമീലെ ഷേയ്ക്കന്മാരെല്ലാരും
അവര്ക്കു തല താഴ്ത്തി ചായ്ചു കൊടുത്തോവര്
കാഫു മലയിന്നും ബഹ്റ് മുഹ്ത്തീന്നും
യഹ്ജൂജ് നാട്ടിനും തലനെ താഴ്ത്തിച്ചൊവര്
അറിയില്ലൊരി ഷെയ്ക്ക് അല്ലെന്ന് ചൊല്ലാരെ
അവരെ ഒലിപ്പട്ടം നീക്കിച്ചു വച്ചോവര്
അതിനാല് ചതിയില്പെടുമെന്ന് കണ്ടാരെ
എളുപത് അമാനിനെ ഉസ്സ്താദ് കണ്ടൊവര്
ഞാനല്ല സിറ്‌റെന്നു സിറ്‌റെന്നു ചൊന്നോവര്
കോപമുടൊയൊനൊരു നാറ് ഞാനെന്നോവര്
മറുകരയില്ലാകടലെന്നു ഞാനെന്നോവര്
മനുഷ്യന് അറിയാത്ത വസ്തു ഞാനെന്നോവര്



ജിന്നിനും ഇന്സിന്നും മറ്റു മലക്കിന്നും
ഞാനിവയെല്ലാര്ക്കും മേലെശൈഖെന്നോവര്
എല്ലാ ഒലികളും മേലെ ഖുത്തുബാണെന്നോരും
എന്നുടെ വീട്ടില് പിള്ളേരാതെന്നോവര്
ബാശി ഞാനെന്നിയെ ഉള്ളവരും ഞാനും
വാനവും ഭൂമീലും ഏറും നടന്നോവര്
എന്നെയൊരുത്തരെ കൂട്ടീപറയണ്ട
എന്നെ പടപ്പിന്നറിയരുതെന്നോവര്




എന്നുടെ ഏകല്ലുടയവന് തന്റേകല്
ആകില്ല ഞാന് ചൊല്കില്ലാകുമതെന്നോവര്
ഏകല് കൂടാതെ ഞാന് ചെയ്തില്ലായൊന്നുമെ
എന്നാണെ നിന്റെ പറയെന്നും കേട്ടൊവര്
ചൊല്ലില്ല ഞാനൊന്നുംഎന്നോട് ചൊല്ലാതെ
ചൊല്ലു നീയെന്റെ അമാനിലതെന്നോവര്
ആരാനും ചോദിച്ചാല് അവരോടു ചൊല്ലുവാന്
അനുവാദം വന്നാല് പറവാന് ഞാനെന്നോവര്
എന് കയ്യാലൊന്നുമെ തിന്നാനാതെന്നോരെ
ഏകലാളല് ഖിളറേകി വാരിക്കൊടൂത്തോവര്
ഭൂമിയുരുണ്ട പോല് എന് കയ്യില്ലെന്നോവര്
ഭൂമിയതൊക്കെയും ഒരു ചുമടെന്നോവര്




കഅബാനെ ചുറ്റുവാര് ഖുത്തുബാണൊരെല്ലാരും
കഅബം തവാഫിനെ താന് ചെയ്യുമെന്നോവര്
എല്ലായിലുമേല അറുശിങ്കള് ചെന്നോവര്
എന്റെ കണ്ണേപ്പോഴും ലൗഹില് അതെന്നോവര്
എല്ലാ ഒലികളും ഓരെ നബിവഴി
ഞാനെന്റെ സീബാവ കാല് വശിയെന്നോവര്
എന്റെ മുറിവുകള് തൗബായിലെണ്ണിയെ
എന്നും മരിക്കെരുതെന്ന് എന്നും കൊതിച്ചോവര്
അതിനെ കബൂലാക്കിയാണെന്നു ചൊല്ലിയാര്
അവരൂടെ ഉസ്താദ് ഹമ്മാദെന്നോവര്
എന്റെ മുരീതുകള് എന് കൂടെ കൂടാതെ
എന്റെ കാലെന്നും പെരുക്കേന് അതെന്നോവര്..



കണ് കൂടാവട്ടത്തില് നിന്റെ മുരീതുകള്
സ്വര്ഗ്ഗത്തിൽപ്പൊകുമെന്ന് അല്ലാ കൊടുത്തോവര്
നരകത്തില് നിന്റേ മുരീദാരുമില്ലെന്ന്
നരകത്തെ കാട്ടും മലക്കു പറഞ്ഞോവര്
എന്റെ കോടിന്റെ കീഴ് എല്ലാ ഒലികളും
എന്റെ മുറിതിന് ഞാന് ഷാഫിഅ എന്നോവര്
ഹല്ലാജാ കൊല്ലുന്നാല് അന്നു ഞാനുണ്ടെങ്കില്
അപ്പോള് അവര്കൈ പിടീപ്പേനും എന്നോവര്
എന്നെ പിടിച്ചവര് ഇടറുന്ന നേരത്ത്
എപ്പോഴും അവര് കയ് പിടിപ്പാന് ഞാനെന്നോവര്
എന്നെ പിടിച്ചവരേതും പേടിക്കേണ്ട
എന്നെ പിടിച്ചോവര്ക്ക് ഞാന് കാവല് എന്നോവര്
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോക്കും അതെന്നോവര്..



എല്ലാ മുരീതുകള് താന് തന്റെ ഷെയിഹ്പോല്
എന്റെ മുറിതുകള് എന്നെ പോലെന്നോവര്
എന്റെ മുറിതുകള് നല്ലാവരല്ലങ്കില്
എപ്പോഴും നല്ലവന്ഞാനെന്നു ചൊന്നോവര്
യാതല്ലൊരിക്കലും അള്ളാടു തേടുകില്
എന്നെക്കൊണ്ടള്ളാട് തേടുവിനെന്നോവര്
വല്ല നിലത്തിനും എന്നെ വിളിപ്പോര്ക്ക്
വായ് കൂടാതിത്തരം ചെയ്യും ഞാനെന്നോവര്
ഭൂമി തനത്തില് ഞാന് ദീനെ നടത്തുവാന്
വേദാമ്പര് തന്നുടെ ആളു ഞാനെന്നോവര്
ആരുണ്ടെതെന്റു മക്കാമിനെയെത്തീട്ടു
ആരാനും ഉണ്ടെങ്കില് ചൊല്ലുവിനെന്നോവര്..



എളുപത് വാതില് തുറന്നാലെനിക്കുള്ള
ആരുമറിയാത്ത ഇല്മാണെതന്നോവര്
ഓരോരോ വാതിലിന്ന് വീതിയതോരോന്ന്..
ആകാശം ഭൂമിയും പോലെയതെന്നോവര്
അല്ലായെനക്കവന് താന് ചെയ്ത പോരിഷ
ആര്ക്കും ഖിയാമെത്തോളം ചെയ്യാതെന്നോവര്
എല്ലാര്ക്കുമെത്തിയ നിലപാടതെപ്പേരും
എന്റെ പക്കിയത്തില് മിഞ്ചം അതെന്നോവര്
എല്ലാരും ഓതിയ ഇൽമുകളൊക്കെയും
എന്നുടെ ഇല്മാലാത് വൊട്ടൊന്ന് ചോല്ലോവര്
എല്ലാ പൊഴുതുന്നുദിച്ചാലുറുബാകും
എന് പഴുതെപ്പോളും ഉണ്ടെനു ചോന്നോവര്



കുപ്പിയകത്തുള്ള വസ്തുവീനെപ്പോലെ
കാണ്മാന് ഞാന് നിങ്ങളെ ഖല‌ബകം എന്നോവര്
എന്റെ വചനത്തെ പൊയ്യെന്നു ചൊല്ലുകില്
അപ്പോളെ കൊല്ലുന്ന നഞ്ച് ഞാനെന്നോവര്
അവരുടെ ദീനെയും ശേഷം ദുനിയാവെയും
ആഖിറം തന്നെയും പോകുമന്നതെന്നോവര്
നല്നിനവെന്നൊരുത്തര് നിനച്ചെങ്കില്
നായെന്നാദാബിന്നു നയ്താക്കുമെന്നോവര്
ഏകല്ലുടയോവന് ഏകല്ലരുളാലെ
ഇത്തരം എത്തിരാവണ്ണം പറഞ്ഞോവര്
നാലു കിത്താബെയും മറ്റുള്ള സുഹ്ഫെയും
നായന് അരുളാലെ ഓതിയുണര്ന്നോവര്



ബേദാമ്പറെ ഏകലാല് ഹിറുക്കയുടുത്തോവര്
ബെളുത്തിട്ടു നോക്കുമ്പോള് അതിനു മേല് കണ്ടൊവര്
വേദം വിളങ്കി പറകാന് മടിച്ചാറെ
ബേദാമ്പറ വര്വായില് തുപ്പിക്കൊടൂത്തോവര്
നാവാല് മൊഴിയുന്നി ഇല്മ് കുറിപ്പാനായ്
നാനൂറ് ഹുക്കാമെയ് അവര് ചുറ്റുമുള്ളോവര്
നായേന് അരുളാലെ ഇല്മ് പറയുമ്പോള്
നാവിനു നേരെ ഒലിബ് റങ്കുന്നോവര്
അവര്കയ്പിടിച്ചെതി സ്വല്പമ്പേര്പ്പോഴെ
ആകാശവും മറ്റും പലതെല്ലാം കണ്ടൊവര്
അവരൊന്നു നന്നായി ഒരു നോക്കു നോക്കുകില്
അതിനാല് വലിയ നിലനെ കൊടുത്തോവര്



നാല്പതു വട്ടം ജനാബത്തണ്ടായാരെ
നാല്പത് വട്ടം ഒരുരാവ് കുളിച്ചോവര്
നല‌വേറും ഇഷാ തൊഴുതൊരുളുവാലെ
നാല്പതിറ്റാണ്ട് സുബഹി തൊഴുതോവര്
ഒരുകാലില് നിന്നിട്ടു ഒരു ഖത്തം തീര്ത്തോവര്
ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോവര്
എന്നാരെ ഖിളുത്താം അവര്ക്കിട്ടു ചെന്നിട്ട്
ഏകലരുളാലെ അവര്കൂടെ നിന്നോവര്
ഇരുപത്തായ്യാണ്ടോളം ചുറ്റി നടന്നോവര്
ഏകലരുളാലെ അവർകൂടെ നീന്തോവര്
ഇരി എന്നെ ഏഒൽകേട്ടൊരെ ഇരുന്നോവര്
നാല്പതിറ്റാണ്ടോളം വഅള് പറഞ്ഞോവര്
നന്നായി തൊണ്ണൂറു കാലം ഇരുന്നോവര്
താരിഖു നാന്നൂറ്റി എഴുപതു ചെന്നെ നാള്



ഓരാണ്ട് കാലം കൊടുത്തു നടന്നോവര്
ഇബിലീസവരെ ചതിപ്പാനായി ചെന്നോവര്
ഇബിലിസ് ചായ്ച്ചു കിടത്തിയയച്ചോവര്
അമ്പിയാക്കന്മാരും ഔവിലായാക്കന്മാരും
അവരുടെ റുഹാബി ദേഹാമിളകുന്നോവര്
ആവണ്ണം നമ്മുടെ ഹോജാ റസൂലുല്ലാ
അവരുടെ റൂഹുമവിടെ വരുന്നൊവര്
അങ്ങിനെ തന്നെ മലായിക്കത്തന്മാരും
അവരുടെ മജ് ലിസില് ഹാളിറാകുന്നോവര്
അവരുടെ മജ്ലീസില് ഹാളിറാകുന്നോവര്
അവരുടെ മജ്ലീസില് തുകിലിറങ്ങുന്നോവര്
അവരുടെവളാവില് പലരും ചാകുന്നൊവര്
ഏറിയകൂറും വിള്ര് കാണുന്നോവര്
അവരുടെയറിവും നിലയും നിറഞ്ഞോവര്
ഏറുമവര്ക്കിട്ടെ ഹിന്സീലും ജിന്നുകള്
ഈമാനും തൗബായും വാങ്ങുവാന് ചെന്നോവര്
ആകാശത്തുമേലത്തവര് ചെന്ന സ്ഥാനത്തും



ആരുമൊരുഷേക്കും ചെന്നില്ലായൊന്നോവര്
കണ് കൊണ്ട് കാണ്മാനായി അരുതാതെ ലോകരെ
കാണ്മാനവര് ചുറ്റും എപ്പൊഴും ഉള്ളൊവര്
കാഫ് മലയിന്നും അപ്പുറം ഉള്ളോവര്
കാണ്മാനവര് മേന്മ കാണ്മാനായി വന്നോവര്
പലപല സര്പ്പായി അവര് തലക്കും മേലേ
അന്നുടെ അവിടെ ചെന്നവരെപ്പോളെ
ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ
അവിടത്തെ ഹുബ്ബാമെലവര് പോയി ഇരുന്നോവര്
തേനീച്ച വെച്ച പോല് ഉറുമ്പു ചാലിച്ച പോല്
പിശ അവരെപ്പോഴുമാവണ്ണ്മെന്നുള്ളൊവര്
മൃദുലായ റമളാനില് മുപ്പതുനാളിലും
മുല കുടിക്കും കാലം മുലതൊടാതെ പോയോര്..



തലയില്ലാ കോര്ത്തു ഞാന് തൊട്ടുള്ള പൊന് പോലെ
തടിയെല്ലം പൊന് പോലെ തിരിച്ചറിയില്ലെ
ഇതിയില് വലിയേതില്ശേലം പലതുണ്ട്
അറിവില്ലാ ലോകരെ പൊയ്യെന്നു ചൊല്ലാതെ
അതിനെയറിവാന് കൊതിയുള്ളാ ലോകാരെ
അറിവാക്കന്മാരോടു ചോദിച്ചു കോള്ളീക
അവരുടെ പോരീശ കേള്പ്പാന് കൊതിച്ചോരെ
അവരെ പുകളെന്നൊരു പോരീശ കേള്പ്പീരെ
ആമീറന്മാരുടെ വണ്ണവും എണ്ണവും
അറിഞ്ഞാലറിയാമെ സുല്ത്താന്മാര് പോരീഷ
ആവണ്ണം ഒക്കുകില് ഷേയിക്കന്മാര് പോരിഷ
അപ്പോളറിയാമെ മുഹിയുദ്ധീനെന്നോവര്



കൊല്ലം ഏഴുന്നൂറ്റീ ഏണ്പത്തി രണ്ടില് ഞാന്
തോറ്റം മലേനെ നൂറ്റമ്പത്തഞ്ചു ഞാന്
മുത്തും മാണിക്യവും ഒന്നായി കോര്ത്തതുപോല്
മുഹിയുദ്ദീന് മാലേനെ കോര്ത്തേന് ഞാന് ലോകരെ
ഒളിയൊന്നും കളയാതെ തെളിയാതെ ചെന്നോര്ക്കു
മണിമാടം സ്വര്ഗ്ഗതില് നായന് കൊടുക്കു നാം
ദുഷ്ടം കൂടതെയി ദീനേയെ എഴുതുകില്
കുഷ്ടം ഉണ്ടാകുമെന്നായിറവി
അല്ലാടെ റഹ്മത്തു ഇങ്ങനെ ചൊന്നോര്ക്കും
ഇതിനെ പാടുന്നോര്ക്കും മേലെകേള്ക്കോന്നോര്ക്കും
ഇത്തിരെ പോരിഷ ഉള്ളൊരു ഷേയിക്കിനെ
ഇട്ടേച്ച് എവിടേക്ക് പോകുന്നു പോഷരെ



എല്ലാരെ കോഴിയും കൂകിയടങ്ങുനീ
മുഹിയുദ്ദീന് കോഴി ഖീയാമത്തോളം കൂകൂം
ആഖിറം തന്നെ കൊതിയുള്ള ലോകരെ
അവരെ മുരിതായി കൊള്ളുവിന് അപ്പോളെ
ഞാങ്ങളെല്ലാരുമെ അവരെ മുഴുതാപം
ഞങ്ങള്ക്കു തബിത്ത ഞാങ്ങളെ നായരെ
എല്ലാമാശയില് നാരെ ദുആനെയെ നീ
ഏകണം ഞങ്ങള്ക്ക് അവരുടെ ദു ആ കൂടി
അവര്ക്കൊരു ഫാത്തിഹ എപ്പോഴും ഓതുകില്
അവരെ ദുആ യും ബര്ക്കത്തും എപ്പോഴും
ഹോജാ ഷഹാബത്തില് മുഹിയുദ്ധീന് തന് കൂടെ
കൂട്ടു സുബര്ക്കത്തില് ആലമ്മുടയോനെ



നീ ഞങ്ങള്ക്കെല്ലാര്ക്കും സ്വര്ഗ്ഗ ധനത്തിന്നു
നിന്നുടെ തൃക്കാഴ്ച കാട്ടു പെരിയോനെ
പിഴയേറെ ചെയ്തു നടന്നായാടിയാറെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
നല്ല സലാവാത്തും നല്ല സലാമായും
നിന്റെ മുഹമ്മദിന് ഏറ്റണം നീയല്ലാ
മുത്താല് പടച്ചേദുനിയാവില് നില്ക്കുന്നു
മൂപ്പര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
കാലമേയസു താന് മൗത്തു വാങ്ങും നാളില്
തര്ത്തര് മുഹിയുദ്ദീന് കാവലിലേകല്ലാ
കേള്വി പെരുത്ത ഖബറകം പോകും നാം
വേര്പ്പെട്ട് മുഹിയുദ്ദീന് കാവലിലേകല്ലാ



സൂര് വിളികേട്ടിട്ടോക്കെപുറപ്പെട്ടാല്
സുല്ത്താന് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ഏഴു മുഹമ്മിട്ടു അടുപ്പിച്ചുദിക്കുന്നാല്
എങ്കല് മുഹിയുദ്ദീന് കാവലില് ഏകല്ലാ
ചൂടു പെരുത്തിട്ടാരമ്മല് ഞാന് നില്ക്കുനാള്
ദൊക്കര് മുഹിയുദ്ധീന് കാവലില് ഏകല്ലാ
നരകമതേഴും ക്രോധം മികച്ച നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
തൂക്കം പിടിച്ച് കണക്കലല്ലാം നോക്കും നാള്
തലവര് മുഹിയുദ്ദീന് കാവലില് ഏകല്ലാ
അരിപ്പത്തിലിട്ടെ സീറാത്ത് കടക്കും നാള്
അരുമ മുഹിയുദ്ദീന് കാവലില് ഏകള്ളാ
ഹോജാ ഷഫാഅത്തിന് മുഹിയുദ്ദീന് തന് കൂടാ
കൂട്ട് സുബര്ക്കത്തില് ആലം ഉടയോനെ



പള്ളിയിലോതുന്നും നാള് മലക്കുകള് ചൊല്ലുവാന്
പിള്ളാരെ താനും കൊടുത്തിനതെന്നാവര്
ഇതിനു പടച്ചെന്നു തൂങ്ങുമ്പോള് കെട്ടോവര്
എവിടെ ചെന്നാനും പോകുമ്പോള് കെട്ടോവര്
ഏറും അറഫാ നാള് പശുവിനെ പായിച്ചാരെ
ഇതിനു പടച്ചെന്ന് പശുവു പറഞ്ഞോവര്
ഏതും ഇല്ലാത്ത നാള് നിന്നെയും നോക്കിയെന്
ഇപ്പോള് നീ എന്നെ നീ ന്യായെന്നും കേട്ടൊവര്
ഇരവും പകലുമേഴുപതു വട്ടം നീ
എന്നുടെ കാവലില് എന്നെ കേള്പെട്ടോവര്
പലരെയിടയിന്നും നിന്നെ തിരഞ്ഞേ ഞാന്
പാങ്ങോടെ ചൊല്ലും ഇങ്ങനെ കേട്ടൊവര്



എനിക്കു തനിക്കായി നിന്നെ പടച്ചേന് ഞാന്
ഇങ്ങനെ തന്നെയും ശബ്ദത്തെകേട്ടോവര്
കളവുകാരയെല്ലാം എന്നും മാറ്റുന്നാരെ
കള്ളന്റെ കയ്യീലു പൊന്നു കൊടുത്തോവര്
അവരെ തടിയെല്ലാം തലസ്ഥാനത്തായാരെ
അങ്ങനെ എത്തീര സങ്കീടം തീര്ത്തോവര്
കശമേറും രാവില് നടന്നങ്ങു പോകുമ്പോള്
കൈവിരലില് ചൂട്ടാക്കി കാട്ടി നടന്നോവര്
കണ്ണില് കാണാത്തതും കല്പകത്തുള്ളോതും
കണ് കൊണ്ട് കണ്ടെപ്പോല് കണ്ട് പറഞ്ഞോവര്
ഉറങ്ങുന്ന നേരത്തും ഖബറകം തന് നിന്നും
ഉടയേവന്നകലുണോരെ പറഞ്ഞോവര്



ഹോജാ ഷഹാബത്തില് മുഹിയുദ്ദീന് തന് കൂടെ
കൂട്ടൂ സുബര്ക്കത്തില് ആലമുടയോനെ
ഹോജാ ബേദാമ്പരെ മംഗലംകാണുവാന്
മംഗലവേലകള് കാണുവാനേകല്ലാ
നിന്നെയും എന്നുടെ ഉമ്മായും ബാവേയും
അറിവൈ പിടിപ്പിച്ച ഉസ്താദന്മാരെയും
എന്നെയും മറ്റുള്ള മുഅമിനില്ലേരെയും
എങ്കല് നബിന്റെ ഷഫാ അത്തില് കൂട്ടല്ലാ
പിഴയേറെ ചെയ്തു നടന്നോരടിയാന്റെ
പിഴയും പൊറുത്ത് നീ റഹ്മത്തില് കൂട്ടല്ലാ
എല്ലാ പിഴയും പൊറുക്കുന്നെ നായനെ
ഏറ്റം പൊറുത്തു നീ കിരിപാ ചെയ് യാ അല്ലാ
നല്ല സലാവത്തും നല്ല സലാമയും എങ്കല് മുഹമ്മദിന്
ഏകണം നീയല്ലാ...

ഒരു പാഠ ഭേദം[തിരുത്തുക]

[ 1 ]

അല്ലാഹ് തിരുപേരും സ്തുതിയും സ്വലവാത്തും,
അതിനാൽ തുടങ്ങുവാൻ അരുൾ ചെയ്ത ബേദാംബർ
ആലം ഉടയവൻ ഏകൽ അരുളാലെ,
ആയെ മുഹമ്മദവർകിള ആണോവർ
എല്ലാ കിളയിലും ബങ്കീള ആയോവർ,
എല്ലാ തിശയിലും കേളി മികച്ചോവർ
സുൽത്താനുൽ ഔലിയ്യ എന്നു പേരുള്ളാവർ,
സയ്യിദവർതായും ബാവയും ആണോവർ

[ 2 ]

ബാവ മുതുകിന്ന് ഖുത്ബായി വന്നോവർ,
ബാനം അതേളീലും കേളി നിറഞ്ഞോവർ
ഇരുന്ന ഇരുപ്പിന്നേൾ ആകാശം കണ്ടോവർ,
ഏറും മലക്കൂത്തിൽ രാജാളി എന്നോവർ
ബലത്ത് ശരീഅത്തെന്നും കടലുള്ളാവർ,
ഇടത്തെ ഹഖീഖത്തെന്നും കടലുള്ളാവർ
ആകാശത്തുമ്മേലും ഭൂമിക്കു താഴെയും,
അവരെ കൊടി നീളം അത്തിരെ ഉള്ളാവർ
ഷെഖബ്ദുൽ ഖാദിരി കൈലാനി എന്നോവർ,
ഷെഖമ്മാർക്കെല്ലാർക്കും ഖുത്ബായി വന്നോവർ
അല്ലാഹ് സ്നേഹിച്ച മുഹുയുദ്ദീൻ എന്നോവർ,
അറ്റം ഇല്ലാതോളം മേൽമ ഉടയോവർ
മേൽമയിൽ സ്വൽപം പറയുന്നു ഞാൻ ഇപ്പോൾ,
മേൽമ പറകിൽ പല വണ്ണം ഉള്ളാവർ
പാലിലെ വെണ്ണ പോൽ ബൈതാക്കി ചൊല്ലുന്നെൻ,
ബാകിയം ഉള്ളാവർ ഇതിനെ പടിച്ചോവർ
കണ്ടെന്നറിവാളെൻ കാട്ടിത്തരും പോലെ,
ഖാളി മുഹമ്മദതെന്നു പേരുള്ളാവർ

[ 3 ]

കൊഴിക്കോട്ടെഅത്തൂര തന്നിൽ പിറന്നോവർ,
കോർവായിതൊക്കെയും നോക്കിയെടുത്തോവർ
അവർ ചൊന്ന ബൈത്തിന്നും ബഹ്ജാക്കിത്താബിന്നും,
അങ്ങിനെ തകീലാ തന്നിന്നും കണ്ടോവർ
കേൾപ്പാൻ വിശേഷം നമക്കവർ പോരിശ,
കേപ്പീനെ ലോകരെ മുഹിയിദ്ദീൻ എന്നോവർ
മൂലം ഉടയവൻ ഏകൽ അരുളാലെ,
മുഹിയിദ്ദീൻ എന്നോ പേർ ദീൻ താൻ വിളിച്ചോവർ
ആവണ്ണം അല്ലാഹ് പടച്ചവൻ താൻ തന്നെ,
യാ ഗൗസുൽ അളം എന്നല്ലാഹ് വിളിച്ചോവർ
എല്ലാ മശായിഖന്മാരുടെ തോളുമ്മേൽ,
ഏകൽ അരുളാലെ എന്റെ കാലെന്നോവർ
അന്നേരം മലക്കുകൾ മെല്ലെന്നു ചൊന്നോവർ,
അവരെ തലക്കുമ്മേൽ ഖൽഖ് പൊതിഞ്ഞാവർ
അപ്പോളെ ഭൂമീലെ ഷെഖന്മരെല്ലാരും,
അവർക്കു തല താത്തി ചാച്ചു കൊടുത്തോവർ
ഖാഫ് മലഇനും ബഹർ മുഹീത്വിന്നും,
യഅജൂജ് നാട്ടിന്നും തലനെ താതിച്ചോവർ

[ 4 ]

അതിയിൽ ഒരു ഷെഖ് അതല്ലെന്നു ചൊന്നാരെ,
അവരെ വലിപ്പട്ടം നീക്കിച്ചു വെച്ചോവർ
അതിനാൽ ചതിയിൽ പെടുവാന്നു കേട്ടാരെ,
എഴുവതാമാനിനെ ഉസ്താദു കണ്ടോവർ
ഞാനെല്ലാ സിറിന്നും സിറെന്നു ചൊന്നോവർ,
ഞാനല്ലാഹ് തന്നുടെ അമെന്നു ചൊന്നോവർ
കൽപനയെന്നൊരു സ്ഫു ഞാനെന്നോവർ,
കോപം ഉടയോൻ നാറു ഞാനെന്നോവർ
മറുകരയില്ലാ കടലു ഞാനെന്നോവർ,
മനുഷ്യനറിയാത്ത വസ്തു ഞാനെന്നോവർ
ജിന്നിന്നും ഇൻസിന്നും മറ്റു മലക്കിന്നും,
ഞാനിവയെല്ലാർക്കും മെല്ലെ ഷെഖന്നോവർ
എല്ലാ വലികളും മേലെ ഖുത്ബാണോരും,
എന്നുടെ വീട്ടിലെ പുള്ളതെന്നോവർ
ബാശി ഞാൻ എണ്ണിയെ ഉള്ളവരും ഞാനും,
ബാനവും ഭൂമീലും ഏറും അതെന്നോവർ
എന്നെ ഒരുത്തരെ കൂട്ടിപ്പറയേണ്ട,
എന്നെ പടപ്പിനറിയരുതെന്നോവർ

[ 5 ]

എന്നുടെ ഏകൽ ഉടയവൻ തൻകൽ,
ആകെന്നു ഞാൻ ചൊൽകിൽ ആകും അതെന്നോവർ
ഏകൽ കൂടാതെ ഞാൻ ചെയ്തില്ല ഒന്നും,
എന്നാണു നിന്നെ പറയെന്നും കേട്ടോവർ
ചൊല്ലീല ഞാനൊന്നും എന്നോടു ചൊല്ലാതെ,
ചൊല്ല് നീ എന്റെ അമാനിൽ അതെന്നോവർ
ആരാനും ചോദിച്ചാൽ അവരോടു ചൊല്ലുവാൻ,
അനുവാദം വന്നാൽ പറയാൻ ഞാനെന്നോവർ
എൻകയ്യാൽ ഒന്നുമെ തിന്നേനതെന്നാരെ,
ഏകലാൽ ഹിളകി ബാരിക്കൊടുത്തോവർ
ഭൂമി ഉരുണ്ടപൊൽ എൻകയ്യിൽ എന്നോവർ,
ഭൂമി അതൊക്കെയും ഒരു ചുമടെന്നോവർ
കഅബാനെ ചുറ്റുവാൻ ഖുത്ബാണോരെല്ലാരും,
കഅബം ത്വവാഫന്നു താൻ ചെയ്യും എന്നോവർ
എല്ലായിലും മേലാർശിങ്കൽ ചെന്നോവർ,
എൻ കണ്ണപ്പൊഴും ലൗഹിൽ അതെന്നോവർ
എല്ലാ വലികളും ഓരോ നബി വാശി,
ഞാനെന്റെ സിബാവ കാൽവാശി എന്നോവർ

[ 6 ]

എന്റെ മുരീദുകൾ തൗബായിൽ എത്താതെ,
എന്നും മരിക്കരുതെന്നു കൊതിച്ചോവർ
അതിനെ ഖബൂലാക്കീയാനെന്ന് ചൊല്ലിയാർ,
അവരുടെ ഉസ്താദ് ഹമ്മാദതെന്നോവർ
എന്റെ മുരീദുകൾ എൻകൂടെ കൂടാതെ,
എൻറ കാലെന്നും പരിക്കെനതെന്നോവർ
കൺകൂടാ വട്ടത്തിൽ നിന്റെ മുരീദുകൾ,
സ്വർഗത്തിൽ പോമെന്നു അല്ലാഹ് കൊടുത്തോവർ
നരകത്തിൽ നിന്റെ മുരീദാരും ഇല്ലെന്ന്,
നരകത്തെ കാക്കും മലക്ക് പറഞ്ഞാവർ
എന്റെ കൊടീൻ കീൾ എല്ലാ വലീകളും,
എൻ മുരീദിൻ ഞാൻ ഷാഫിഅ: എന്നോവർ
ഹല്ലാജെ കൊല്ലും നാൾ അന്നു ഞാനുണ്ടെങ്കിൽ,
അപ്പോൾ അവർകയ് പിടിപ്പേനതെന്നോവർ
എന്നെ പിടിച്ചവർ ഇടറുന്ന നേരത്തു,
എപ്പോഴും അവർ കയ് പിടിപ്പേൻ ഞാനെന്നോവർ
എന്നെ പിടിച്ചവർ ഏതും പേടിക്കേണ്ട,
എന്നെ പിടിച്ചൊർക്ക് ഞാൻ കാവൽ എന്നോവർ

[ 7 ]

എല്ലാ മുരീദുകൾ താൻ താൻ ഷെഖപ്പൊൾ,
എന്റെ മുരീദുകൾ എന്റെപോൽ എന്നോവർ
എൻ മുരീദുകൾ നല്ലവരല്ലെങ്കിൽ,
എപ്പോഴും നല്ലവൻ ഞാനെന്നു ചൊന്നോവർ
യാതാലൊരിക്കലും അല്ലാട് തേടുകിൽ,
എന്നെക്കൊണ്ടല്ലാട് തേടുവിൻ എന്നോവർ
ബല്ലെ നിലത്തിന്നും എന്നെ വിളിച്ചോർക്ക്,
വായ്ക്കടാ ഉത്തിരം ചെയ്യും ഞാനെന്നോവർ
ഭൂമി തനത്തിൽ ഞാൻ ദീനെ നടത്തുവാൻ,
ബേദാംബർ നമമുടെ ആളു ഞാനെന്നോവർ
ആരുണ്ടതെൻ മഖാമിനെ എത്തീട്ടു,
ആരാനും ഉണ്ടെങ്കിൽ ചൊല്ലുവീനെന്നോവർ
എഴുവതു വാതിൽ തുറന്നാനെനിക്കല്ലാഹ്,
ആരും അറിയാത്ത ഇൽമാൽ അതെന്നോവർ
ഓരോരോ വാതിലിൻ വീതി അതോരോന്നു,
ആകാശം ഭൂമിയും പൊലെ അതെന്നോവർ
അല്ലാഹ് എനക്കവൻ താൻ ചെയ്ത പോരിശ,
ആർക്കും ഖിയാമത്തോളം ചെയ്യാതെന്നോവർ

[ 8 ]

എല്ലാർക്കും എത്തിയ നിലപാടതെപ്പോഴും,
എന്റെ ബഖിയത്തിൽ മിഞ്ചം അതെന്നോവർ
എല്ലാരും ഓതിയെ ഇൽമുകളൊക്കെയും,
എന്നുടെ ഇൽമാൽ അതൊട്ടെന്നു ചൊന്നോവർ
എല്ലാ പൊളുതും ഉദിച്ചാൽ ഉറൂബാകും,
എൻപളുതെപ്പൊഴും ഉണ്ടെന്നു ചൊന്നോവർ
കുപ്പിയ്ക്കുമുള്ള വസ്തുവിനെപോലെ,
കാമാൻ ഞാൻ നിങ്ങളെ ഖൽബകം എന്നോവർ
എന്റെ വചനത്തെ പൊയെന്നു ചൊല്ലുകിൽ,
അപ്പൊളെ കൊല്ലുന്ന നെൻജു ഞാനെന്നോവർ
അവരുടെ ദീനെയും ശേഷം ദുനിയാവെയും,
ആഖിറം തന്നെയും പോക്കും അതെന്നോവർ
നൽനിനവ് എന്നു ഒരുത്തർ നിനച്ചെങ്കിൽ,
നായെൻ അദാബിനെ നെയ്താക്കും എന്നോവർ
ഏകൽ ഉടയവൻ ഏകലരുളാലെ,
ഇത്തരം എത്തിര ബണ്ണം പറഞ്ഞാവർ
നാലു കിതാബെയും മറ്റുള്ള സുഹ്ഫയും,
നായെൻ അരുളാലെ ഓതി ഉണർന്നോവർ

[ 9 ]

ബേദാംബർ ഏകലാൽ ഖിർക്ക ഉടുത്തോവർ,
വെളുത്തിട്ടു നൊക്കുംബോൾ അതിന്മേലെ കണ്ടോവർ
ബേദം വിളങ്കി പറവാൻ മടിച്ചാരെ,
ബേദാംബർ അവർബായിൽ തുപ്പിക്കൊടുത്തോവർ
നാവാൽ മൊഴിയുന്നെ ഇൽമു കുറിപ്പാനായ്,
നാനൂറു ഹുഖാമയ് അവർ ചുറ്റും ഉള്ളാവർ
നായെന്നരുളാലെ ഇൽമു പറയുംബോൾ,
നാവിന്നു നേരെ ഒളിവിറങ്ങുന്നോവർ
അവർകയ് പിടിച്ചതിൽ തൊപ്പം പേരപ്പോളെ,
ആകാശവും മറ്റും പലതെല്ലാം കണ്ടാവർ
അവരൊന്നു നന്നായൊരു നോക്കു നോക്കുകിൽ,
അതിനാൽ വലിയ നിലനെ കൊടുത്തോവർ
നാൽപതു വട്ടം ജനാബത്തുണ്ടായാരെ,
നാൽപതു വട്ടം ഒരുരാക്കുളിച്ചൊവർ
നലവേറും ഇഷാ തൊഴുതൊരു വുളുവാലെ,
നാൽപതിറ്റാണ്ട് സുബ്ഹി തൊഴുതോവർ
ഒരു കാൽമൽ നിന്നിട്ടൊരു ഖത്തം തീർത്തോവർ,
ഒരു ചൊൽ മുതലായി മുവ്വാണ്ട് കാത്തോവർ

[ 10 ]

എന്നാരെ ഖിളർതാം അവർക്കിടെ ചെന്നിട്ടു,

ഏകൽ അരുളാലെ അവർകൂടെ നിന്നോവർ


ഇരുപത്തയ്യാണ്ടോളം ചുറ്റി നടന്നോവർ,

ഇരിയെന്നയേകൽ കേട്ടാരെ ഇരുന്നോവർ


നാൽപ്പതിറ്റാണ്ടോളം വയളു പറഞ്ഞാവർ,

നന്നായി തൊണ്ണൂറു കാലം ഇരുന്നോവർ


താരീഖു നാനൂറ്റി എഴുപതു ചൊന്നനാൾ,

കൈലാനിയെന്ന നാട് തന്നിൽ പിറന്നോവർ


ഊണും ഉറക്കും അതൊന്നുമെ കൂടാതെ,

ഓരാണ്ടു കാലം പൊറുത്തു നടന്നോവർ


ഇബ്ലീസവരെ ചതിപ്പാനായ് ചെന്നാരെ,

ഇബ്ലീസെ ചാച്ചു കിടത്തി അയച്ചോവർ


അംബിയാക്കന്മാരും ഔലിയാക്കന്മാരും,

അവരുടെ റൂഹും അവിടെ വരുന്നോവർ


അങ്ങിനെത്തന്നെ മലായിക്കത്തന്മാരും,

അവരുടെ മജ്ലിസിൽ ഹാളിറാകുന്നോവർ


ആവണ്ണം നമ്മുടെ ഖോജ രസൂലുല്ലാഹ്,

അവരുടെ റൂഹും അവിടെ വരുന്നോവർ
[ 11 ]

അവരുടെ മജിസിൽ തുകിൽ ഇറങ്ങുന്നോവർ,
അവരുടെ വഅ:ളാൽ പലരും ചാകുന്നോവർ
ഏറിയ കൂറും ഹിളുറെ കാണുന്നോവർ,
അവരുടെ അറിവും നിലയും നിറഞ്ഞാവർ
ഏറും അവർക്കിട്ടെ ഇൻസിലും ജിന്നുകൾ,
ഈമാനും തൗബയും വാങ്ങുവാൻ ചെന്നോവർ
ആകാശത്തുമ്മേൽ അവർ ചെന്ന സ്ഥാനത്ത്,
ആരും ഒരു ഷെഖും ചെന്നില്ല എന്നോവർ
കൺകൊണ്ടു കാമാൻ അരുതാതെ ലോകരെ,
കാമാൻ അവർ ചുറ്റും എപ്പോളും ഉള്ളാവർ
ഖാഫ് മലഇന്നും അപ്പുറം ഉള്ളാവർ,
കാണാനവർ മേൽമ കാണാനായ് വന്നോവർ
പലപല സ്വഫ്ഫായ് അവർതലക്കുമ്മേലെ,
പാങ്ങോടെ അവിടെ ചെന്നവരെ അയച്ചോവർ
ആകാശം ഭൂമിയും ഒന്നുമെ തട്ടാതെ,
അവിടത്തെ ഖുബ്ബാൽ അവർ പൊയി ഇരുന്നോവർ
തേനീച്ച വെച്ചപോൽ ഉറുംബു ചാലിട്ട പോൽ,
തിശ അവർ എപ്പോഴും ആവണ്ണം ഉള്ളാവർ

[ 12 ]

മുതലായ രമളാനിൽ മുപ്പതു നാളീലും,
മുലകുടിക്കും കാലം മുലനെ തൊടാത്തോവർ
പള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ,
പുള്ളരെ താനം കൊടുപ്പീനതെന്നോവർ
ഇതിനെ പടച്ചെന്നു തൂങ്ങുംബോൾ കേട്ടോവർ,
എവിടേക്കെന്ന് എങ്ങാനും പോകുംബോൾ കേട്ടോവർ
ഏറും അറഫ നാൾ പശുവെ പായിച്ചാരെ,
ഇതിനൊ പടച്ചെന്നു പശുവ് പറഞ്ഞാവർ
ഏതും ഇല്ലാത്ത നാൾ നിന്നെ ഒന്നാക്കിയെൻ,
ഇപ്പോൾ നീയെന്നെ നിനയെന്നും കേട്ടോവർ
ഇരവും പകലും എഴുപതുവട്ടം നീ,
എന്നുടെ കാവലിൽ എന്നേകൽ കേട്ടോവർ
പലരെ ഇടയിന്ന് നിന്നെ തിരഞ്ഞൻ ഞാൻ,
പാങ്ങോടെ ഇച്ചൊല്ലും ഇങ്ങനെ കേട്ടോവർ
എനക്കു തനക്കായി നിന്നെ പടച്ചെന്ന് ഞാൻ,
ഇങ്ങിനെ തന്നെയും സദ്ദത്തെ കേട്ടോവർ
കളവു പറയല്ല എന്നുമ്മ ചൊന്നാരെ,
കള്ളന്റെ കയ്യീലു പൊന്ന് കൊടുത്തോവർ.

[ 13 ]

അവരെ തടിയെല്ലാം പല താനത്തായാരെ,
അങ്ങിനെ എത്തീര സങ്കടം തീർത്തോവർ
കശമേറും രാവിൽ നടന്നങ്ങു പോകുംബോൾ,
കയിരൽ ചൂട്ടാക്കി കാട്ടി നടന്നോവർ
കണ്ണിൽ കാണാത്തതും ഖൽബകത്തുള്ളതും,
കൺകൊണ്ട് കണ്ടപോൽ കണ്ടുപറഞ്ഞാവർ
ഉറങ്ങുന്ന നേരത്തും ഖബറകം തന്നിന്നും,
ഉടയവൻ ഏകൽ ഉണരെ പറഞ്ഞാവർ
ഖബറകത്തിന്നു സലാമിനെ കേട്ടോവർ,
ഖബറകതുള്ളവരോടു മൊളിക്കോവർ
ഖബറകത്ത് ഉസ്താദെ കുറവാക്കി കണ്ടാരെ,
ഖബറുങ്ങൽ നിന്നിട്ടു നീക്കിച്ചു വെച്ചോവർ
ഖാഫിലക്കാരെരെ കള്ളർ പുടിച്ചാരെ,
കാണാനിലതിന്ന് ഖബ്ബാബാൽ കൊന്നോവർ
മുട്ടിപ്പാനായി മുതിർന്ന ഷെഖന്മാരെ,
മറപ്പിച്ചു പിന്നെ തിരിച്ചു കൊടുത്തോവർ
കൂടയിൽ കെട്ടി അവർ മുംബിൽ വെച്ചാരെ,
കൂട അഴിക്കുമ്മൻ അതിനെ തിരിച്ചോവർ

[ 14 ]

കുറവുള്ള പൈതലെ നന്നാക്കയും ചെയ്തു,
കുറവില്ല പൈതലെ കുറവാക്കി വിട്ടോവർ
ചത്തെ ചകത്തിനെ ജീവൻ ഇടീച്ചോവർ,
ചാകും കിളേശത്തെ നന്നാക്കി വിട്ടോവർ
കോഴീടെ മുള്ളാട് കൂകെന്നു ചൊന്നാരെ,
കൂശാതെ കൂകി പറപ്പിച്ചു വിട്ടോവർ
എന്നോട് തേടുവിൻ വേണ്ടുന്നതപ്പോരും,
എന്നാരെ തേടി അതെല്ലാം കൊടുത്തോവർ
മേലെ നടന്നോരെ താത്തിച്ചു വെച്ചോവർ,
മേലാൽ വരുന്ന വിശേഷം പറഞ്ഞാവർ
നിലനെ കൊടുപ്പാനും നിലനെ കളവാനും,
നായെൻ അവർക്കാനുവാദം കൊടുത്തോവർ
വേണ്ടീട്ടു വല്ലോരു വസ്തുനെ നോക്കൂകിൽ,
വെണ്ടിയെ വണ്ണം അതിനെ ആക്കുന്നോവർ
അപ്പൾ കുലം പുക്കെ പുതിയ ഇസ്ലാമിനെ,
അബ്ദാലമ്മാരാക്കി കൽപ്പിച്ചു വെച്ചോവർ
പറക്കും വലിയെ പടിക്കൽ തളച്ചോവർ,
പറന്നിട്ടു ചൊന്നാരെ തൗബ ചെയ്യിച്ചോവർ

[ 15 ]

അറിവും നിലയും അതേതും ഇല്ലാതോർക്കു,
അറിവും നിലയും നിറയെ കൊടുത്തോവർ
നിലയും അറിവും അതൊക്കെയും ഉള്ളാരെ,
നിലയും അറിവും പറിച്ചു കളഞ്ഞാവർ
നിലയേറെ കാട്ടി നടന്നൊരു ഷേഖിനെ,
നിലത്തിന്റെ താഴെ നടത്തിച്ചു വെച്ചോവർ
ഉണർച്ചയിൽ ഉണ്ടാവാൻ പോകുന്ന ദോശത്തെ,
ഉറക്കിൽ കിനാവാക്കി കാട്ടി കളഞ്ഞാവർ
പാംബിന്റെ കോലത്തിൽ ജിന്നുകൾ ചെന്നാരെ,
ഭയമേതും കൂടാതെ പറിച്ചെറിഞ്ഞിട്ടോവർ
ജിന്നു ഒരു പൈതലെ കൊണ്ടുപൊയ് വിട്ടാരെ,
ജിന്നെ വിളിപ്പിച്ച് അതിനെ കൊടുത്തോവർ
പലരും പലെബണ്ണം തിമ്മാൻ കൊതിച്ചാരെ,
പാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ചോവർ
പെയ്യും മഴയോടും ഒഴുകുന്ന ഹാറോടും,
പോരും അതെന്നാരെ പോയിച്ചു വെച്ചോവർ
കനിയില്ലാ കാലം കനിയെ കൊടുത്തോവർ,
കരിഞ്ഞ മരത്തുമ്മൽ കായാ:ഇ നിറച്ചോവർ

[ 16 ]

അവരെ ഒരുത്തൻ പോയ് മസ്കറ കണ്ടാരെ,
അപ്പോളെ നാടെല്ലാം തിയ്യായി നിറച്ചോവർ
അവരെ കുറവാക്കി കണ്ടവർക്കെല്ലാർക്കും,
അപ്പോളെ ഒരോ ബലാലെ കൊടുത്തോവർ
അവരെ വെറുപ്പിച്ച് വസ്തുവിനപ്പോളെ,
അവരൊരു നോക്കാൽ അതിനെ അമർത്തോവർ
അവരെ ദുആയും ബർക്കത്തും കൊണ്ടോവർ,
ആഖിറവും ദുനിയാവും നിറഞ്ഞാവർ
അവരെ മൊഴിയിൽ പുതുമ പലതുണ്ട്,
ഇത്തിരെ തന്നേന്നു ഓർത്തിട്ടു കൊള്ളാതെ
തലയെല്ലാം കോത്തൻഞാൻ തൊത്തോളൊ പൊൻപോലെ,
തടിയെല്ലാം പൊൻപോലെ പിരിതെന്നറിവീണു
ഇതിയിൽ വലിയെ വിശേഷം പലതുണ്ട്,
അറിവില്ലാ ലോകരെ പൊയെന്ന് ചൊല്ലാതെ
അധികം അറിവാൻ കൊതിയുള്ള ലോകരെ,
അറിവാക്കന്മാരോട് ചോദിച്ച് കൊൾവീരെ
അവരുടെ പോരീശ കേപ്പാൻ കൊതിച്ചാരെ,
അവരെ പുകൾപ്പോരെ പോരിശ കേപ്പീരെ

[ 17 ]

അമീറമ്മാരുടെ എണ്ണവും വണ്ണവും,
അറിഞ്ഞാൽ അറിയാമെ സുൽത്താന്മാർ പോരീശ
ആവണ്ണം നോക്കുവിൻ ഷെഖമ്മാർ പോരിശ,
അപ്പോൾ അറിയമെ മുഹ്യിദ്ദീൻ പോരിശ
കൊല്ലം എഴുന്നൂറ്റി എൺപത്തിരണ്ടിൽ ഞാൻ,
കോത്തെൻ ഇമ്മാലനെ നൂറ്റംബത്തിയൻജുമ്മൽ
മുത്തും മാണിക്കവും ഒന്നായി കാത്തപോൽ,
മുഹ്യിദ്ദീൻ മാലനെ കോത്തൻ ഞാൻ ലോകരെ
മൊളിയൊന്നും പിളയാതെ കളയാതെ ചൊന്നോർക്ക്,
മണിമാടം സ്വർഗ്ഗത്തിൽ നായെൻ കൊടുക്കുമെ
ദുഷ്കം കൂടാതെ ഇതിനെ എഴുതുകിൽ,
ദോഷം ഉണ്ടാവില്ലെന്നന്നായി അറിവീരെ
അല്ലാടെ രഹ്മത്ത് ഇങ്ങിനെ ചൊന്നോർക്കും,
ഇതിനെ പാടുന്നോർക്കും മേലെ കേക്കുന്നോർക്കും
ഇത്തിരെ പോരീശ ഉള്ളാരു ഷേഖിനെ,
ഇട്ടേച്ചെവിടേക്ക് പോകുന്നു ലോകരെ
എല്ലാരെ കോഴിയും കൂകി അടങ്ങുമെ,
മുഹ്യിദ്ദീൻ കോഴി ഖിയാമത്തോളം കൂകും

[ 18 ]

ആഖിറം തന്നെ കൊതിയുള്ള ലോകരെ,
അവരെ മുരീദായി കൊള്ളുവീൻ ഇപ്പോളെ
ഞങ്ങൽ എല്ലാരും അവരെ മുരീദാവാൻ,
ഞാങ്ങൾക്ക് ഉദവി താ ഞാങ്ങളെ നായനെ
എല്ലാ മശായിഖന്മാരെ ദുആനെ നീ,
ഏകണം ഞങ്ങൾക്ക് അവരെ ദുആ കൂടെ
അവർക്കൊരു ഫാതിഹ എപ്പോഴും ഓതുകിൽ,
അവരെ ദുആയും ബർക്കത്തും എത്തുമെ
ഖാജാ ഷഫാ:അത്തിൽ മുഹ്യിദ്ദീൻ തൻകൂടെ,
കൂട്ട് സുവർക്കത്തിൽ ആലം ഉടയോനെ
നീ ഞങ്ങൾക്കെല്ലാർക്കും സ്വർഗാത്താലത്തിന്ന്,
നിന്നുടെ തിക്കാഴ്ച്ച കാട്ട് പെരിയോനെ
പിശയേറെ ചെയ്ത് നടന്നൊരടിയാൻ,
പിശയും പൊറുത്ത് നീ രഹ്മത്തിൽ കൂട്ടല്ലാഹ്
നല്ല സ്വലവാത്തും നല്ല സലാമയും,
നിൻ മുഹമ്മദിൻ ഏകണം നീ അല്ലാഹ്

മുനാജാത്ത്

മുത്താൽ പടച്ച് ദുനിയാവിൽ നിക്കും നാൾ,

[ 19 ]

മൂപ്പർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
കാലം അസ്റാഈൽ മൗത്ത് വാങ്ങുന്നാളിൽ,
കരുത്തർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
പേടി പെരുത്ത ഖബ്കം പോകും നാൾ,
പേർപെറ്റെ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
സൂർബിളി കേട്ടിട്ട് ഒക്കെ പുറപ്പെട്ടാൽ,
സുൽത്താൻ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ഏളുമുളമിട്ട് അടുപ്പിച്ചുദിക്കും നാൾ,
എൻകൾ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
ചൂട് പെരുത്തെ തറമ്മൽ ഞാൻ നിക്കും നാൾ,
ചൊക്കർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
നരകം അതേളൂം ക്രോധം മികച്ചനാൾ,
നലവർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
തൂക്കം പിടിച്ചു കണക്കെല്ലാം നോക്കും നാൾ,
തലവർ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്
അരിപ്പത്തിൽ ഇട്ടെ സിറാത്ത് കടക്കും നാൾ,
അരിമാ മുഹ്യിദ്ദീൻ കാവലിൽ ഏകല്ലാഹ്

[ 20 ]
ഖാജ ശഫാഅത്തിൽ മുഹ്യിദ്ദീൻ തൻ കൂടെ,

കൂട്ട് സുവർക്കത്തിൽ ആലം ഉടയോനെ


ഖോജ ബേദാംബരെ മങ്കലം കാണുവാൻ,

മങ്കല വേലകൾ കാണുവാൻ ഏകല്ലാഹ്


എന്നെയും എന്നുടെ ഉമ്മയും ബാവയും,

അറിവ് പടിപ്പിച്ചെ ഉസ്താദമ്മാരെയും


എന്നെയും മറ്റുള്ള മുഅ:മിൻ എല്ലരെയും,

എൻകൾ നബിന്റെ ശഫാഅത്തിൽ കൂട്ടല്ലാഹ്


പിശയേറെ ചെയ്ത് നടന്നൊരു അടിയാൻ,

പിശയും പൊറുത്തു നീ രഹ്മത്തിൽ കൂട്ടല്ലാഹ്


എല്ലാ പിശയും പൊറുക്കുന്ന നായേനെ,

ഏറ്റം പൊറുത്തു കിർഫ് ചെയ്ത് യാ അല്ലാഹ്


നല്ലെ സ്വലാത്തും നല്ല സലാമയും,

നിൻ മുഹമ്മദിൻ ഏക് പെരിയോനെ
[ 21 ]
"https://ml.wikisource.org/w/index.php?title=മുഹ്‌യദ്ദീൻ_മാല&oldid=218276" എന്ന താളിൽനിന്ന് ശേഖരിച്ചത്