കൃഷ്ണഗാഥ/രണ്ടാം ഭാഗം/സന്താനഗോപാലം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


സന്താനഗോപാലം 108 ശ്ലോകങ്ങളാണുള്ളത്. ശേഷം ആവർത്തനമാണ്. 🙏 1പാലിച്ചുനിന്ന ജഗത്തിനെയെല്ലാമേ
2 പാലെന്നപോലെ കുടിച്ചു പിന്നെ
3 അന്തമറ്റീടുന്ന സന്താനതോയത്തിൽ
4 ചന്തമായ് ചെന്നു കിടന്നുറങ്ങി
5 മേവിനിന്നീടുന്ന കേവലന്തന്നുടെ
6 സേവയെച്ചെയ്വതിനായിച്ചെമ്മേ
7 വേദങ്ങൾ ചെന്നു പൂകണ്ണതു ചിന്തിച്ചാൽ
8 വേലയുണ്ടിങ്ങനെയെന്നു ചൊൽവാൻ.
9 പാതകം പോക്കുവാന്മാധവന്തന്നുടെ
10 നൂതനക്രീഡകളുണ്ടല്ലൊതാൻ.

11 കോലെടുത്തീടിനാൽ കൊൽകയാമെങ്കിലോ
12 വേലെടുത്തീടിനാൽ വേലയെന്ത് ?
13 പീലികളായൊരു പീയൂഷവാരിയിൽ
14 മാനസം ചെന്നങ്ങു മുങ്ങുകയാൽ
15 മാധവന്തന്നുടെ ലീലകൾ തന്നെയും
16 മാനിച്ചു ചൊല്ലുന്നുതിന്നും ഞാനോ.
17 ദ്വാരകതന്നിലേ ഗേഹമായ്പോരുന്നോ-
18 രാരണന്തന്നുടെ ദാരകന്മാർ
19 ജാതരായ് മേവുന്നു യാതൊരു ഭൂമിയിൽ
20 പ്രേതരായ്പോകുന്നോരന്നിലത്തേ.

21 പിന്നെയും പിന്നെയുമിങ്ങനെ കണ്ടപ്പോൾ
22 ഖിന്നനായ് നിന്നുള്ളൊരാരണന്താൻ
23 ചേതന പോയൊരു ബാലകന്തന്നെയും
24 വേദനപൂണ്ടങ്ങെടുത്തു മെല്ലെ
25 മാധവലീലകളായി വിളങ്ങുന്ന
26 പീയുഷവാരിതൻ പൂരംതന്നിൽ
27 മാനസം ചെന്നു തലപ്പെട്ടു നിന്നിട്ടു
28 പാരാതെ തങ്കലേ തങ്ങുകയാൽ
29 രാജാവിൻകോയിക്കൽ പാരാതെ ചെന്നിട്ടു
30 രാജാവോടായിട്ടു ചൊന്നാൻ പിന്നെ :

31 "പാലനം വല്ലാത രാജാവു വാഴുന്നാൾ
32 കാലന്തൻ കോയിൽ പൂം ബാലകന്മാർ
33 എന്നുള്ള വാർത്തകൾ നിർണ്ണയമായ് വന്നു-
34 തെന്നുടെ ബാലകർ ചാകയാലേ.
35 ധർമ്മിഷ്ഠനായുള്ള രാജാവിൻനാട്ടിലേ
36 നമ്മുടെ വാസത്തിൻചേർച്ചയുള്ളു.
37 ഇന്നാടു കൈവെടിഞ്ഞെങ്കിലോ പോകുന്നേൻ
38 നന്നായി വാഴുന്ന നാടു നോക്കി."
39 ആരണനിങ്ങനെ ചൊന്നതു കേട്ടപ്പോൾ
40 വീരനാം പാർത്ഥനുമോർത്തുചൊന്നാൻ :

41 "നിന്നുടെ ബാലകന്തന്നുടെ പാലനം
42 എന്നോടു ചൊല്ലുകിലിന്നേ ചെയ്യാം.
43 ഇന്നാടു കൈവടിഞ്ഞന്യമാം നാട്ടിലി-
44 ന്നെന്നതുകൊണ്ടു നീ പോകവേണ്ടാ.""
45 ഇങ്ങനെ ചൊന്നവന്താനുമായ്പോയവൻ
46 മന്ദിരംതന്നിലും ചെന്നു പിന്നെ .
47 ആർത്തിയെപ്പോക്കുമക്കാലവും ചിന്തിച്ചു
48 പാർത്തുനിന്നീടിനാൻ പാർത്ഥനപ്പോൾ.
49 സൂതികകാലമങ്ങാഗമിച്ചീടുമ്പോൾ
50 ഭീതനായ് ചൊല്ലിനാനാരണന്താൻ:

51 'പാലിക്കവേണ്ടുന്ന കാലമോ വന്നുതേ
52 പാർത്തുനിന്നീടൊല്ല' യെന്നിങ്ങനെ.
53 പാണ്ഡവന്താനതു കേട്ടൊരുനേരത്തു
54 ഗാണ്ഡീവം വില്ലു തങ്കയ്യിലാക്കി അസ്ത്രങ്ങൾ കൊണ്ടു ചെറുത്തുനിന്നീടിനാ-
56 നക്ഷണം ചെന്നുനിന്നാശയെല്ലാം.
57 ബാണങ്ങൾകൊണ്ടൊരു പഞ്ജരം നിർമ്മിച്ചാൻ
58 ത്രാണത്തിനായിട്ടപ്പൈതൽതന്നെ.
59 ചാലെപ്പിറന്നു നിലത്തു വീണീടിനാൻ
60 ബാലകന്താനുമക്കാലത്തപ്പോൾ:

61 ചുറ്റും നിന്നീടുന്നോർ നോക്കിനിന്നീടവേ
62 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.
63 സജ്ജനായ് നിന്നുള്ളൊരർജ്ജുനന്താനപ്പോൾ
64 ലജ്ജയും പൂണ്ടു പുറപ്പെട്ടുടൻ
65 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട-
66 ദ്ദാരകന്തന്നെയകപ്പെടാതെ
67 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു
68 തന്നെയും നിന്ദിച്ചു നിന്നനേരം
69 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാൻ
70 മാഴ്കാതെന്നിങ്ങനെ മാധവന്താൻ.

71 ആർത്തിയെപ്പോക്കുവാൻ തേർത്തടം തന്നിലായ്
72 പാർത്ഥനും താനുമായ്മെല്ലെ മെല്ലെ
73 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു
74 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്
75 പോകുന്ന നേരത്തു കുരിരുട്ടായിട്ടു
76 പോകരുതാതെയങ്ങായനേരം
77 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട-
78 നുഗ്രമായ്മേവുമക്കൂരിരുട്ടും
79 പാരാതെ പിന്നെയും, പോകുന്നനേരത്തു
80 പാലാഴിതന്നെയും കാണായ് വന്നു.
81 രത്നങ്ങളാളുമദ്വീപിന്മേൽ കാണായി-
82 തുത്തമമായൊരു മന്ദിരത്തെ.
83 തന്നിലും ചെന്നപ്പോളുന്നതമായൊരു 84 പന്നഗനായകന്തന്നുടെ മേൽ 85 വേദങ്ങൾതന്നുടെ കാതലായ്മേവുന്ന 86 ദേവനെത്തന്നെയും കാണായപ്പോൾ
87 ശ്രീഭൂമിമാരായ ദേവിമാർ പൂണ്ടുള്ള 88 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.
89 കൂപ്പിന നേരത്തു വായ്പോടു ചൊല്ലി-നാൻ
90 കേൾപ്പിനിന്നിങ്ങളെന്നങ്ങവന്താൻ:
91 "നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി - 92ന്നിങ്ങനെ നിന്നു ഞാൻ കൊണ്ടുപോന്നു.
93 പാരിടംതന്നുടെ പാലനമെല്ലാമേ
94 പാഴായിപ്പോകാതെ ചെയ്യേണമേ.
.. 95 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാൽ
96 പാരാതെ പോന്നിങ്ങു വന്നുകൊൾവൂ."
97 ഇങ്ങനെ ചൊന്നൊരു വാർത്തയെ ക്കേട്ടവ -
98 രങ്ങനെയാമെന്നു ചൊല്ലിപ്പിന്നെ
99 ബാലകന്മാരെയും പാരാതെ കൊണ്ടന്നി-
100 ട്ടാരണനായിട്ടുനല്കിനിന്നാർ.

101 ദാരകന്മാരെത്തൻ ചാരത്തു കണ്ടുള്ളൊ-
102 രാരണൻ ചൊന്നുള്ളൊരാശിക്കെല്ലാം
103 ചീർത്തൊരു മോദത്താലാർത്തിയും തീർത്തങ്ങു
104 പാത്രമായുള്ളൊരു പാർത്ഥനുമായ്
105 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
106 തന്നിലും ചെന്നു സുഖിച്ചു പിന്നെ
107 ആര്യനായുള്ളൊരു രാമനും താനുമായ്
108 കാര്യവിചാരങ്ങളാചരിച്ചാർ.🙏
109 സൂതികകാലങ്ങാഗമിച്ചീടുമ്പോൾ
110 ഭീതനായ് ചൊല്ലിനാനാരണന്താൻ:

111 "പാലിക്കവേണ്ടുന്ന കാലമോ വന്നുതേ
112 പാർത്തുനിന്നീടൊല്ല"യെന്നിങ്ങനെ.
113 പാണ്ഡവന്താനതു കേട്ടൊരുനേരത്തു
114 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി
115 അസ്ത്രങ്ങൾ കൊണ്ടു ചെറുത്തുനിന്നീടിനാ
116 നക്ഷണം ചെന്നുനിന്നാശയെല്ലാം.
117 ബാണങ്ങൾകൊണ്ടൊരു പഞ്ജരം നിർമ്മിച്ചാൻ
118 ത്രാണത്തിനായിട്ടപ്പൈതൽതന്നെ.
119 ചാലെപ്പിറന്നു നിലത്തു വീണീടിനാൻ
120 ബാലകന്താനുമക്കാലത്തപ്പോൾ:

121 ചുറ്റും നിന്നീടുന്നോർ നോക്കിനിന്നീടവേ
122 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.
123 സജ്ജനായ് നിന്നുള്ളൊരർജ്ജുനന്താനപ്പോൾ
124 ലജ്ജയും പൂണ്ടു പുറപ്പെട്ടുടൻ
125 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട
126 ദ്ദാരകന്തന്നെയകപ്പെടാതെ
127 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു
128 തന്നെയും നിന്ദിച്ചു ചൊല്ലീടിനാൻ
129 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാൻ
130 മാഴ്കാതെന്നിങ്ങനെ മാധവന്താൻ.

131 ആർത്തിയെപ്പോക്കുവാന്തേർത്തടം തന്നിലായ്
132 പാർത്ഥനും താനുമായ്മെല്ലെ മെല്ലെ
133 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു
134 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്
135 പോകുന്ന നേരത്തു കുരിരുട്ടായിട്ടു
136 പോകരുതാതെയങ്ങായനേരം
137 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട
138 നുഗ്രമായ്മേവുമക്കുരിട്ടും.
139 പാരാതെ പിന്നെയും, പോകുന്നനേരത്തു
140 പാലാഴിതന്നെയും കാണായ് വന്നു.

141 രത്നങ്ങളാളുമദ്വീപിന്മേൽ കാണായി
142 തുത്തമമായൊരു മന്ദിരത്തേ.
143 തന്നിലും ചെന്നപ്പളുന്നതമായൊരു
144 പന്നഗനായകന്തന്നുടെമേൽ
145 വേദങ്ങൾതന്നുടെ കാതലായ്മേവുന്ന
146 ദേവനെത്തന്നെയും കാണായ്യപ്പോൾ
147 ശ്രീഭൂമിമാരായ ദേവിമാർപൂണ്ടുള്ള
148 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.
149 കൂപ്പിനനേരത്തു വായ്പോടു ചൊല്ലിനാൻ
150 കേൾപ്പിനിന്നിങ്ങളെന്നങ്ങവന്താൻ:

151 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി
152 ന്നിങ്ങനെ നിന്നു ഞാൻ കൊണ്ടുപോന്നു.
153 പാരിടംതന്നുടെ പാലനമെല്ലാമേ
154 പാഴായിപ്പോകാതെ ചെയ്യേണമെ.
155 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാൽ
156 പാരാതെ പോന്നിങ്ങു വന്നുകൊൾവൂ."
157 ഇങ്ങനെ ചൊന്നൊരു വാർത്തയെക്കേട്ടവ
158 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ
159 ബാലകന്മാരെയും പാരാതെ കൊണ്ടന്നി
160 ട്ടാരണനായിട്ടുനല്കിനിന്നാർ.

161 ദാരകന്മാരെത്തൻ ചാരത്തു കണ്ടുള്ളൊ
162 രാരണൻ ചൊന്നുള്ളൊരാശിക്കെല്ലാം
163 ചീർത്തൊരു മോദത്താലാർത്തിയും തീർത്തങ്ങു
164 പാത്രമായുള്ളൊരു പാർത്ഥനുമായ്
165 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
166 തന്നിലും ചെന്നു സുഖിച്ചു പിന്നെ
167 ആര്യനായുള്ളൊരു രാമനും താനുമായ്
168 കാര്യവിചാരങ്ങളാചരിച്ചാർ.