ഭാഷാഭാരതം/ആദിപർവ്വം/മയദർശനപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
മയദർശനപൎവ്വം

[ 724 ] ===മയദർശനപർവ്വം===

240.മയദാനവത്രാണം[തിരുത്തുക]

ഇന്ദ്രൻ പിൻതിരിയാതെ യുദ്ധംചെയ്യുമ്പോൾ, തക്ഷകൻ ഇപ്പോൾ ഖാണ്ഡവവനത്തിലില്ലെന്നും കൃഷ്ണാർജ്ജുനന്മാരെ ജയിക്കാൻ ആരെക്കൊണ്ടും സാധിക്കില്ലെന്നും അതുകൊണ്ടു യുദ്ധം നിർത്തുകയാണു നല്ലതെന്നും അശരീരിവാക്കുണ്ടാകുന്നു.ഇന്ദ്രൻ യുദ്ധത്തിൽനിന്നു വിരമിക്കുന്നു.ശ്രീകൃഷ്ണൻ പ്രയോഗിച്ച ചക്രത്തെ ഭയന്നു് മയൻ അർജ്ജുനനെ ശരണംപ്രാപിക്കുന്നു.അർജ്ജുനൻ മയനെ രക്ഷിക്കുന്നു. തക്ഷകപുത്രനായ അശ്വസേനൻ,മയൻ,നാലു ശാർങ്ഗകങ്ങൾ ഇവരൊഴിച്ച് ആ വനത്തിലെ പ്രാണികളെല്ലാം നശിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
ഏവം ശൈലം വീണു പേടിതേടി ഖാൺവവാസികൾ
ദൈത്യ രാക്ഷസ നാഗങ്ങൾ തരക്ഷ്വൃക്ഷമൃഗാദികൾ 1

മത്തദ്വിപങ്ങൾ ഹരികൾ സിംഹ കേസരിജാതികൾ
മാൻ കാട്ടുപോത്തെന്നിവകളസംഖ്യം പക്ഷിവർഗവും. 2

ഉദ്വേഗപ്പെട്ടു പാഞ്ഞോടീ മറ്റോരോ ജീവജാലവും
കാട്ടുതീയും കണ്ടു ശസ്ത്രമേന്തീടും കൃഷ്ണരേയുമേ 3

ഉൽപ്പാതംപോലദ്രി വീണ ശബ്ദം കേട്ടു ഭയത്തൊടും
അത്യുഗ്രമായ് പലവിധം കത്തുമാക്കാടു കണ്ടുടൻ 4

അസ്ത്രമേന്തും കൃഷ്ണനേയുമത്ര കണ്ടാർത്തിതേറ്റവും.
രൗദ്രമാമാരവംകൊണ്ടും കത്തും തീയൊലിക്കൊണ്ടുമേ 5

ഉൽപ്പാതമേഘശബ്ദത്തിന്നൊപ്പം ശബ്ദിച്ചിതംബരം.
ഉടൻ കണ്ണൻ തനിക്കൊക്കും കടുതേജസ്സിനൊപ്പമേ 6

ചക്രം വിട്ടൂ കണ്ട ജന്തുവർഗ്ഗമൊക്കെ നശിക്കുവാൻ.
ക്ഷുദ്രജാതികൾ മാഴ്കിപ്പോയ് രക്ഷോദൈത്യരുമായതിൽ 7

അറ്ററ്റു കത്തും തീയിങ്കൽ മുറ്റും വീണിതസംഖ്യമേ.
കാണായീ ദൈത്യതവിടെക്കൃഷ്ണചക്രക്ഷതാംഗരായ് 8

വസയും ചോരയും ചാടിസ്സന്ധ്യാമേഘങ്ങൾപോലവേ.
പിശാച പക്ഷി നാഗങ്ങൾ പശുക്കളിവയേറ്റവും 9

കൊന്നു കൊന്നു നടന്നൂതാൻ കാലനെപ്പോലെ കേശവൻ.
ചക്രം വിട്ടാലുടൻ നാനാവർഗ്ഗമാം പ്രാണിസഞ്ചയം 10

അറുത്തു വീണ്ടും കണ്ണന്റെ കരത്തിൽത്തന്നെയെത്തുമേ,
ഏവം പിശാചാശരോരഗൗഘം കൊന്നു മൂടിക്കവേ 11

[ 725 ]

അത്യുഗ്രമായ്‌ത്തീർന്നു വിശ്വമൂർത്തിക്കുള്ളോരു രൂപവും.
ഒത്തുചേർന്നെത്തിടും നാനാ ദൈത്യന്മാരിലൊരുത്തനും 12

കൃഷ്ണാർജ്ജുനന്മാരെ വെൽവാൻ ശക്തരായീല ലേശവും.
അവർതൻ ശക്തിയാലേന്തും കാട്ടുതീയന്നു വാനവർ 13

കൊടുക്കാനെളുതല്ലാഞ്ഞു പിൻതിരിച്ചിതു സർവ്വരും.
ഇന്ദ്രൻ വാനവർ പിൻവാങ്ങിയെന്നു കണ്ടോരു നേരമേ 14

പ്രസന്നനായ് പ്രശംസിച്ചൂ കേശവാർജ്ജുനരെപ്പരം
അശരീരോക്തി കേൾക്കായീ വാനോരൊക്കയൊഴിച്ചതിൽ 15

ജംഭാരിയെ വിളിച്ചുച്ചഗംഭീരനിനദത്തൊടും:
“ശക്ര, നിൻ തോഴനില്ലിങ്ങു തക്ഷകൻ പന്നഗോത്തമൻ 16

കുരുക്ഷേത്രം പുക്കു ഖാണ്ഡവാരണ്യം കത്തിടുമ്പൊഴേ.
പോരിൽ വെൽവാൻ പറ്റുകില്ല പാരം യത്നിച്ചുവെങ്കിലും

വാസുദേവാർജ്ജുനന്മാരെയറികെന്നുടെ വാക്കിനാൽ.
നരനാരായണന്മാരാമാദിദേവരുമാണിവർ 18

അങ്ങയ്ക്കുമറിയാമല്ലോ തിങ്ങും വീര്യപരാക്രമം.
അജിതന്മാരാകുമിവരാജിയിൽ ജയ്യരായ്‌വരാ 19

സർവ്വലോകങ്ങൾക്കുമേറ്റം പുരാണമുനിസത്തമർ.
പൂജനീയന്മാരുമത്രേ സർവ്വദേവാസുരർക്കുമേ. 20

യക്ഷ രാക്ഷസ ഗന്ധർവ്വ കിന്നരാഹി നരർക്കുമേ.
അതിനാൽ വാനവരുമൊത്തിവിടം വിട്ടു പോക നീ 21

ദൈവകല്പിതമായ് കാണ്ക ഖാണ്ഡവാരണ്യനാശനം.”
ഇത്ഥമാ വാക്കു കേട്ടിട്ടു തത്ഥ്യമെന്നമരേശ്വരൻ 22

ക്രോധാമർഷങ്ങൾ കൈവിട്ടു വാനു പോകാനൊരുങ്ങിനാൻ.
ദേവരാജൻ പുറപ്പെട്ടനേരം ദേവകളൊക്കെയും 23

പിൻതുടർന്നീടിനാർ സർവ്വസൈന്യമൊത്തു സുരേന്ദ്രനെ.
ദേവന്മാരോടുമൊന്നിച്ചു ദേവേന്ദ്രൻ പോയിടുമ്പൊഴേ 24

സിംഹനാദം ചെയ്തു വാസുദേവനും കപികേതുവും.
ദേവേന്ദ്രൻ പോയതിൽ കൃഷ്ണാർജ്ജുനന്മാർ സമ്പ്രഹൃഷ്ടരായ്

നിശ്ശങ്കമാക്കാടു പുക്കു ദഹിപ്പിച്ചിതു ഭൂപതേ !
അഭൂങ്ങളെക്കാറ്റുപോലെ വാനോരെപ്പോക്കിയർജ്ജുനൻ 26

ഖാണ്ഡവത്തിലെഴും ജീവജാലം മർദ്ദിച്ചിതമ്പിനാൽ.
പരം പോകാൻ കഴിഞ്ഞില്ല പുറത്തേക്കൊരു ഭൂതവും 27

മുറ്റുമർജ്ജുനബാണത്താലറ്റുവീഴുകകാരണം.
മഹാഭൂതങ്ങളും പോരിലമ്പെയ്യും ശക്രപുത്രനെ 28

നേരിട്ടു നോക്കാനായീലാ പൊരുതാനോതിടേണമോ?
ഒന്നിനാൽ നൂറ്റഇനേയെയ്തു നൂറ്റിനാലൊന്നിനേയുമേ 29

ചത്തുവീണൂ കാലനേറ്റമട്ടുതാനവ വഹ്നിയിൽ.

[ 726 ]

കുണ്ടിലും കുന്നിലും ക്ഷേമമാണ്ടതില്ലവയൊന്നുമേ 30

പിതൃദേവത്ഥലിയിലും മുതിർന്നൂ ചൂടു കേവലം.
അതിദീനങ്ങളായാർത്തു ഭൂതസംഘങ്ങളേറ്റവും 31

കരഞ്ഞിതാനയും മാനും തരക്ഷുക്കങ്ങളുമങ്ങനെ.
അതു കേട്ടു ഭയപ്പെട്ടൂ ഗംഗാബ്ധിചരമത്സ്യവും 32

വിദ്യാധരരുമക്കാട്ടിൽ വാഴുന്ന പല വർഗ്ഗവും
അർജ്ജുനൻതന്നെയും സാക്ഷാൽ കൃഷ്ണനേയും മഹീപതേ ! 33

നേരിട്ടു നോക്കാനായീലാ പൊരുതാൻ പിന്നെയെന്തുവാൻ ?
കൂട്ടത്തോടെ പുറത്തേക്കു പുറപ്പെട്ടിതതിൽ ചിലർ 34

ദൈത്യരക്ഷോഭുജ ഗങ്ങൾ ചക്രത്താൽ കൊന്നു കൃഷ്ണനും.
അലം ചക്രംകൊണ്ടു മെയ്യും തലയും മറ്റുമറ്റവർ 35

ചത്തു വീണൂ പെരുംകൂറ്റൻ കത്തും വഹ്നിയിലങ്ങനെ.
മാംസരക്തൗഘവസകളേറ്റു തൃപ്തൻ ഹുതാശനൻ 36

ഉയർന്നാകാശമുൾപ്പുക്കു പുകയറ്റു തെളിഞ്ഞുതേ
കണ്ണും നാവും ദീപ്തമായിജ്ജ്വലിച്ചീടും മുഖത്തൊടും 37

ദീപ്തോദ്ധ്വകേശൻ പിംഗാക്ഷൻ നാനാ ജന്തുവശാസനൻ
കൃഷ്ണാർജ്ജുനന്മാർ തന്നോരു സുധയേറ്റു ഹുതാശനൻ 38

നന്ദിച്ചു തൃപ്തനായേറ്റം നിർവൃതിപ്പെട്ടു പാവകൻ.
മയാസുരൻ തക്ഷകന്റെ ഗൃഹം വിട്ടുടനപ്പൊഴേ 39

പാഞ്ഞുപോകുന്ന നേരത്തു കണ്ടെത്തീ മധുസൂദനൻ.
അവനെച്ചുടുവാൻ നോക്കീ വാതസാരഥി പാവകൻ 40

ജടയേന്തും ദേഹമോടും കാറ്റുപോലലറി ദ്രുതം.
ദാനവേന്ദ്രപ്പെരുന്തച്ചനായീടും മയനെത്തദാ 41

കൊല്ലുവാൻ ചക്രമോങ്ങിക്കൊണ്ടെത്തിനാൻ വാസുദേവനും.
ഓങ്ങും ചക്രത്തെയും കത്താനെത്തും പാവകനേയുമേ 42

കണ്ടോടി'യർജ്ജുന, രക്ഷിക്കണേ'മെന്നോതിനാൻ മയൻ.
ആർത്തസ്വരം കേട്ടു പേടിച്ചൂടേണ്ടെന്നാദ്ധനഞ്ജയൻ 43

ജീവിപ്പിക്കുംവണ്ണമോതി പാർത്ഥൻ മയനൊടുത്തരം.
ഭയം വേണ്ടെന്നോതി പാർത്ഥൻ മയനൊടു ദയാമയൻ 44

നമുചിത്തമ്പിയായീടും മയന്നഭയമർജ്ജുനൻ
നല്കെക്കൊന്നീല ഗോവിന്ദൻ ദഹിപ്പിച്ചീല പാവകൻ. 45

വൈശമ്പായനൻ പറഞ്ഞു

അക്കാടു പാവകൻ ധീമൻ, പതിനഞ്ചു ദിനത്തിനാൽ
ദഹിപ്പിച്ചൂ ശക്രനിൽനിന്നാകൃഷ്ണാർജ്ജുനൻ കാക്കവേ. 46

ആക്കാടു ചുട്ടനാളാറുപേരു വെന്തീല വഹ്നിയിൽ
അശ്വസേനൻ മയൻ നാലു ശാർങ്ഗങ്ങളുമങ്ങനെ. 47

[ 727 ] ====241. ശാർങ്ഗകോപാഖ്യാനം====

ശാർങ്ഗങ്ങൾ രക്ഷപ്പെട്ടതെങ്ങനെയാണെന്നുള്ള ജനമേജയന്റെ ചോദ്യത്തിനുത്തരമായി മന്ദപാലൻ എന്ന മഹർഷിയുടെ അഭ്യർത്ഥനയനുസരിച്ചാണ് അഗ്നി അവയെ ഉപദ്രവിക്കാഞ്ഞതെന്ന് ശാർങ്ഗകോപാഖ്യാനം വിവരിച്ചുകൊണ്ട് വൈശമ്പായനൻ മറുപടി പറയുന്നു.


ജനമേജയൻ പറഞ്ഞു
എന്തുകൊണ്ടു ദഹിപ്പിച്ചീലഗ്നിയാശ്ശാർങ്ഗകങ്ങളെ
ആക്കാടു ചുട്ടെരുകഗ്കുമ്പോളതു ചൊല്ലുക ഭൂസുര ! 1

അശ്വസേനെയും പിന്നെ മയനേയും ചുടാത്തിൻ
കാരണം ചൊല്ലി, ചൊല്ലീലാ ശാർങ്ഗകത്രണകാരണം. 2

ഇതത്ഭുതം ഭൂമിദേവ, ശാർങ്ഗങ്ങൾക്കനാമയം
തീയെരിഞ്ഞിട്ടവർ ദഹിക്കാഞ്ഞതെന്തരുൾചെയ്യണം. 3
വൈശമ്പായനൻ പറഞ്ഞു

ശാർങ്ഗങ്ങളെയന്നഗ്നി ചുടാഞ്ഞതിനു കാരണം
ഭവാനോടു പറഞ്ഞീടാം നടന്നപടിയൊക്കയും. 4

ധർമ്മജ്ഞരിൽ ശ്രേഷ്ഠതമൻ തപസ്വീ നിശിതപ്രതൻ
അരിവേറും മുനിശ്രേഷ്ഠൻ മന്ദപാലാഖ്യനുണ്ടുപോൽ. 5

ഊർദ്ധ്വരേതോമുനിജനമാർഗ്ഗം കൈക്കൊള്ളുമായവൻ
സ്വാദ്ധ്യായവാൻ ധർമ്മശീലൻ തപസ്വി വിജിതേന്ദ്രിയൻ. 6

തപസ്സിൻകര കണ്ടുള്ളോരവൻ മെയ് വിട്ടു ഭാരത !
പിതൃലോകം പുക്കു പക്ഷേ ലഭിച്ചീലവിടെപ്‌ഫലം. 7

തപോനിർജ്ജിതലോകത്തിൻ ഫലം കാണായ്കയാലവൻ
ചോദിച്ചൂ ദർമ്മരാജന്റെ മുൻപിൽ ദേവകളേടഹോ ! 8
മന്ദപാലൻ പറഞ്ഞു

തപോനിർജ്ജിതലോകങ്ങൾ മൂടി നില്ക്കുന്നതെന്തു മേ !
ഞാനെന്തു കർമ്മം ചെയ്യാഞ്ഞിട്ടെനിക്കിന്നീവിധം ഫലം ? 9

ഈ മൂടലിൻ പ്രതിവിധിയവിടെച്ചെന്നു ചെയ്യുവാൻ
ഇത്തപസ്സിന്നുടെ ഫലം കഥിക്കുവിനമർത്ത്യരേ ! 10

ദേവകൾ പറഞ്ഞു

കടപ്പെട്ടോർ മാനുഷന്മാരതു കേൾക്കേ മുനീശ്വര !
ക്രിയ പിന്നെ ബ്രഹ്മചര്യം പ്രജയെന്നിവയാൽ ദൃഡം. 11

യജ്ഞം തപസ്സു തനയരിവയാലതു തീർപ്പതാം
തപസ്വി യജ്ഞവാനങ്ങു പക്ഷേ സന്തതിയില്ല തേ. 12

സന്താനം മൂലമാകുന്നതീ ലോകം മൂടി നില്പതും
പ്രജയുണ്ടാക്കു പിന്നീടീ നിത്യലോകങ്ങൾ കിട്ടുമേ. 13

പുമാഖ്യനരകാൽ കാപ്പൂ പുത്രരത്രേ പിതാവിനെ
അതിനാൽ സന്തതിക്കായി ശ്രമിച്ചാലും ദ്വിജോത്തമ ! 14

[ 728 ]

വൈശമ്പായനൻ പറഞ്ഞു

എന്നു ദേവകൾതൻ വാക്കു മന്ദപാലൻ ശ്രവിച്ചുടൻ
ചിന്തിച്ചു വേഗം പുത്രന്മാരേരെയുണ്ടാവതെങ്ങുവാൻ ? 15

അവൻ വിചാരിച്ചു കണ്ടു ബഹുപുത്രം ഖഗാന്വയം
ജരിതാശാർങ്ഗികയുമായ് ശാർങ്ഗികാത്മാവിണങ്ങിനാൻ.

ബ്രഹ്മജ്ഞൻ നാലു സുതരെയവരിൽ തീർത്തിതായവൻ[നാൻ.
അവരേ വിട്ടു പിന്നീടു കൂടീ ലപിതയോടുമേ. 17

മുട്ടയായ് നില്ക്കുമാബ്ബാലപുത്രരേ വിട്ടു കാനനേ
ആ മുനീന്ദ്രൻ ലപിതയായ് ചേർന്നനേരത്തു ഭാരത ! 18

വിചാരപ്പെട്ടു ജരിതയപത്യസ്നേഹമാർന്നവൾ:
“അവൻ വിട്ടോരണ്ഡജന്മാർ ത്യാജരരല്ലൃഷിനന്ദനർ" 19

എന്നോർത്തു പുത്രശോകത്താൽ ഖാണ്ഡവേ പാർത്തു പുത്രരെ
പരം മുട്ട വിരിഞ്ഞിട്ടു പാലിച്ചൂ സ്നേഹമോടവൾ. 20

ഖാണ്ഡവം ചുടുവാൻ വഹ്നി വന്നതായ്‌ക്കണ്ടു മാമുനി
ലപിതാസഹിതൻ മന്ദപാലൻ കാട്ടിൽ നടക്കവേ, 21

അഗ്നിസങ്കല്പവും ബാലപുത്രന്മാരെയുമോർത്തവൻ
ബ്രഹ്മർഷീന്ദ്രൻ പുകഴ്ന്നാനാ ബ്രഹ്മജ്ഞൻ വഹ്നിദേവനെ; 22

ലോകപാലനൊടാപ്പുത്രന്മാരെപ്പറ്റിപ്പറഞ്ഞുതാൻ.

മന്ദപാലൻ പറഞ്ഞു

അഗ്നേ, ഭവാൻ വാനവർക്കു മുഖ്യമാം ഹവ്യവാഹനൻ 23

സർവ്വഭൂതത്തിന്നുമുള്ളിൽ പാവകൻ നീ ചരിപ്പവൻ.
നീയേകനെന്നും കവികൾ ചൊൽവൂ ത്രിവിധനെന്നുമേ 24

നിന്നെയെട്ടാക്കി വെച്ചിട്ടു യജ്ഞവാഹം വിധിപ്പതാം.
ഈ വ്ശ്വം നീ ചമച്ചെന്നു ചൊല്ലുന്നൂ പരമർഷികൾ 25

നീയില്ലെന്നാൽ വിസ്വമെല്ലാമുടൻ തീരും ഹുതാശന !
നിനക്കു വന്ദനം ചെയ്താ സ്വകർമ്മഗതി ഭൂസുരർ 26

ഗമിപ്പൂ പത്നിയും പുത്രന്മാരു മൊത്തന്തമെന്നിയേ .
അഗ്നേ, നീ തന്നെ മേഘങ്ങൾ തടിത്തൊത്തഭൂമാണ്ടവ 27

നിന്നിൽനിന്നേന്തിടും രശ്മി ദഹിപ്പൂ സർവ്വലോകവും.
നീയല്ലോ ജാതവേദസ്സേ , സൃഷ്ടിപ്പൂ വിശ്വമൊക്കയും 28

നിൻ കർമ്മമത്രേ കാണുന്ന ഭൂതജാതം ചരാചരം ,
മുൻപു സൃഷ്ടിച്ചു നീ വെള്ളം നിന്നിൽ നില്പൂ ജഗത്ത്രയം 29

ഹവ്യകവ്യങ്ങളും നിന്നിൽ വേണ്ടവണ്ണമുറച്ചതാം.
നീ തന്നെ ദഹനൻ ദേവ , ധാതാ നീ ബൃഹസ്പതി 30

നീ യമന്മാരശ്വികളും മിത്രൻ സോമൻ മരുത്തു നീ.

[ 729 ]
വൈശമ്പായനൻ പറഞ്ഞു


ഇത്ഥമാ മന്ദപാലൻതൻ സ്തോത്രം കേട്ടിട്ടു പാവകൻ 31

സന്തോഷിച്ചൂ നരപതേ, മാന്യനാം മുനിമുഖ്യനിൽ.
അവനോടോതി നന്ദിച്ചി'ട്ടെന്തിഷ്ടം ചെയ്തിടേണ്ടു ഞാൻ?' 32

അഗ്നിയോടാ മന്ദപാലൻ കൈകൂപ്പിക്കൊണ്ടു ചൊല്ലിനാൻ:
“ഖാണ്ഡവം ചുട്ടിടുംനേരെമെൻമക്കളെ വിടേണമേ !” 33

ആവാമെന്നേറ്റുചൊല്ലീട്ടാബ്‌ഭഗവാൻ ഹവ്യവാഹനൻ
ഖാണ്ഡവം ചുട്ടെരുപ്പാനായ് ജ്വലിച്ചാനതുനേരമേ. 34

42.ജരിതാവിലാപം[തിരുത്തുക]

വനം തീ പിടിച്ചു ദഹിച്ചുകൊണ്ടിരിക്കേ ജരിത എന്ന പക്ഷി തന്റെ കുഞ്ഞുങ്ങളുടെ കാര്യമോർത്തു വിലപിക്കുന്നു. എലിമടയിൽ കുഞ്ഞുങ്ങളെ സൂക്ഷിക്കാമെന്നു തള്ളപ്പക്ഷി പറഞ്ഞതിനെ, എലി ഭക്ഷിക്കുന്നതിനേക്കാൾ തീയിൽപ്പെട്ടു മരിക്കുന്നതാണു നല്ലതെന്നു പറഞ്ഞ്കുഞ്ഞുങ്ങൾ എതിർക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

അഗ്നി കത്തിജ്ജ്വലിക്കുമ്പോൾ ശാർങ്ഗകങ്ങൾ വിഷ-
വ്യഥയോടും സമ്പ്രമിച്ചു ഗതികിട്ടാതുഴന്നുപോയ്. [ണ്ണരായ്

വാലരാം മക്കളെപ്പാർത്തിട്ടവർക്കമ്മതപസ്വിനി
ശോകമുൾക്കൊണ്ടു ജരിത വിലപിച്ചിതു മാലൊടും. 2

ജരിത പറഞ്ഞു
കാടു കത്തിക്കരിച്ചുംകൊണ്ടെത്തുന്നുണ്ടഗ്നി ഭീഷണൻ
ജഗത്സന്ദീപനൻ ഭീമനെനിക്കോ ദു:ഖവർദ്ധനൻ 3

ഇവരെന്നെയിഴക്കുന്നൂ മന്ദബുദ്ധികൾ ബാലകർ
ചിറകും കാലുമൊക്കാത്തോർ പൂർവ്വർക്കാശ്രയമായവർ. 4

മരം കത്തിപ്പേടിയാക്കി വരുന്നുണ്ടു ഹുതാശനൻ
ചിറകില്ലാത്ത മക്കൾക്കോ പറക്കാനെളുതല്ലിഹ. 5

മക്കളേയും കൊണ്ടുപോകാൻ ശക്തിയില്ലിന്നെനിക്കുമേ
ത്യജിപ്പാനും പ്രയാസം മേ ഹൃദയം മാഴ്കിടുന്നു മേ 6

വിടേണ്ടതേതു മകനെ, ക്കൊണ്ടുപോകേണ്ടതേതു ഞാൻ?
എന്തു ഞാൻ ചെയ്‌വതു ചിതമോർപ്പതെന്തെന്റെ മക്കളേ! 7

കാണുന്നീലാ നിങ്ങളെ ഞാൻ മോചിപ്പാനുള്ള മാർഗ്ഗവും
മൂടാം നിങ്ങളെ ഞാൻ മെയ്യാലൊരുമിച്ചു മരിച്ചിടാം. 8

ഈക്കുലത്തിൻ നില പരം ജ്യേഷ്ടനാം ജരിതാരിയിൽ
സാരിസൃക്കൻ പിതൃക്കൾക്കു കുലവർദ്ധനനായ് വരും. 9

സ്തംബമിത്രൻ തപം ചെയ്‌വോൻ ദ്രോണൻ ബ്രഹ്മജ്ഞസത്തമൻ
എന്നോതിപ്പോയ് നിങ്ങളുടെയച്ഛൻ നിർഘൃണനാമവൻ. 10

[ 730 ]

ആരെക്കൊണ്ടു കടക്കേണ്ടൂ കഷ്ടമാപത്തു ദുർഗ്ഘടം.

വൈശമ്പായനൻ പറഞ്ഞു

എന്തു ചെയ്‌വോന്നുചിതമാമെന്നത്ത്യാർത്തി മുവുത്തവൾ 11

കണ്ടീലാ മക്കളെത്തീയിൽനിന്നു കാക്കേണ്ട കൗശലം.
എന്നു ചൊല്ലുന്നമ്മയോടാശ്ശാർങ്ഗപക്ഷികൾ ചൊല്ലിനാർ:

“സ്നേഹം കൈവിട്ടു പോകമ്മേ, തീയെത്താത്തോരിടത്തുടൻ
ഇമ്മട്ടു ഞങ്ങൾ ചത്താലുമമ്മയ്ക്കുണ്ടായ്‌വരാം സൂതർ; 13

അമ്മേ, നീ പോകിലോ പിന്നെയുണ്ടാകാ കുലസന്തതി.
ഇതു രണ്ടും വിചാരിച്ചീക്കുലക്ഷേമം വരുംവിധം 14

ചെയ്തുകൊള്ളേണ്ടൊരാക്കാലമാണമ്മേ, നിയതം തവ.
സർവ്വനാശത്തിനീപ്പുത്രന്മാരിൽ സ്നേഹിച്ചീടായ്ക നീ 15

ലോകാർത്ഥിയാം പിതാവിന്റെ കർമ്മം നിഷ്ഫലമായ്‌വരാം.”

ജരിത പറഞ്ഞു

ഇതാ മണ്ണിൽ പെരിച്ചാഴിമട വൃക്ഷച്ചുവട്ടിലായ് 16

അതിൽപ്പൊയ്ക്കൊൾവിനങ്ങഗ്നിഭയം നിങ്ങൾക്കു പറ്റിടാ.
ഉടൻ ഞാൻ മണ്ണുകൊണ്ടിട്ടീ മട മൂടാം കിടാങ്ങളേ! 17

ഇതൊന്നേ മറുകൈയുള്ളൂ മുതിരും തീയിനിപ്പൊഴേ.
അഗ്നിബാധയൊളഴിഞ്ഞാൽ ഞാൻ വിന്നിടാം മണ്ണു മാറ്റുവാൻ 18

ഇതു നിങ്ങൾക്കു ബോധിച്ചീടേണം തീ വിട്ടു രക്ഷയായ്.

ശാർങ്ഗകങ്ങൾ പറഞ്ഞു

ചിറകെന്ന്യേ മാംസമാമീ ഞങ്ങളെത്തിന്നുമങ്ങെലി 19

ഈയാപത്തിങ്ങറിഞ്ഞിട്ടുമുളളിൽക്കേറാൻ ഞെരുക്കമാം.
എന്തായാൽ തീയെരിച്ചീടി,ല്ലെന്തായാലെലി കൊന്നിടാ, 20

എന്തായാൽ സഫലൻ താതനെന്തായാലമ്മ ചത്തിടാ?
നാശമാഖുബിലത്തിങ്കലല്ലെങ്കിൽ തീയിൽ വെന്തിടും; 21

ഇതിലഗ്നിഭയം നല്ലൂ ഗുണമല്ലാഖുഭക്ഷണം.
ബിലത്തിലെലി ഭക്ഷിച്ചു ചാക ഞങ്ങൾക്കു ഗർഹിതം 22

തീയിൽ ദേഹപരിത്യാഗം ശിഷ്ടാദിഷ്ടം വിശിഷ്ടമാം.


243.ശാർങ്ഗകോപാഖ്യാനം[തിരുത്തുക]

എലിയെ പരുന്തു റാഞ്ചിക്കൊണ്ടു പോകുന്നതു താൻ കണ്ടുവെന്നു പറഞ്ഞിട്ടും തന്റെ വാക്കിനെ അനുസരിക്കാതെ നിർബന്ധം പിടിക്കു ന്ന കുഞ്ഞുങ്ങൾ പറഞ്ഞതുപോലെ ജരിത ആ കാടുവിട്ടു പറന്നുപോകുന്നു.


ജരിത പറഞ്ഞു

പ്രാഞ്ചീ പരുന്തീ മടവിട്ടേന്തുമായെലിയെ ക്ഷണം
നിങ്ങൾക്കാപത്തില്ല കാലിലിറുക്കിക്കൊണ്ടു മണ്ടിനാൻ. 1

[ 731 ]

ശാർങ്ഗകങ്ങൾ പറഞ്ഞു

അറിഞ്ഞീലെലിയെക്കൂടെക്കൊണ്ടുപോയതു ഞങ്ങളോ
വേറെയും ചിലതുണ്ടാവാം പേടിക്കേണമവറ്റെയും. 2

തീ വരുന്നതു സന്ദേഹം കാറ്റു തെറ്റിച്ചതെന്നുമാം
മട പുക്കാലുള്ളിലുള്ളോർ ഞങ്ങളെക്കൊന്നിടും ദൃഢം. 3

തീർച്ചയായതിലും ഭേദമമ്മേ, സന്ദിഗ്ദ്ധമൃത്യുവാം
പറക്ക നീയംബരത്തിൽ നേടുമേ നല്ല മക്കളെ. 4

ജരിത പറഞ്ഞു
ഞാൻ കണ്ടേനീ മടയിൽനിന്നെലിയെപ്പക്ഷിപുംഗവൻ
പരമൂക്കൻ പരുന്തേന്തിപ്പറക്കുന്നതു മക്കളേ ! 5

പറന്നീടുമവൻ പിൻപേ പറന്നേനന്നു ഞാനുടൻ
എലിയെ കൊണ്ടുപോകുമ്പോളാശിസ്സും നല്കി ഭംഗിയിൽ ഛ 6

“ഞങ്ങൾക്കു വൈരിയിവനെ കൊണ്ടുപോകും ഭവാനിനി
പൊന്മയപ്പക്ഷിയായ് വാഴ്ക വ്യോമത്തിൽ ശ്യേനനായക !” 7

ശ്യേനമായെലിയെത്തിന്ന ശേഷമേ നന്ദിയോടുടൻ
അവന്റെ സമ്മതം വാങ്ങി സ്വസ്ഥാനത്തേക്കു പോണു ഞാൻ.

മക്കളേ, മട പൂക്കാലം നിശ്ശങ്കം ഭയമില്ലിഹ
ഞാൻ കണ്ടു നില്ക്കവേ കൂഴയെലിയെക്കൊണ്ടു മണ്ടിനാൻ. 9

ശാർങ്ഗകങ്ങൾ പറഞ്ഞു

അറിവില്ലെലിയെക്കൂഴ പിടിച്ചതൊരു ലേശവും
അമ്മേ , വയ്യിതരിഞ്ഞീടാതമ്മടയ്ക്കുള്ളിലാഴുവാൻ 10


ജരിത പറഞ്ഞു

ശ്യേനം മൂഷികനെ കൊണ്ടുപോയീ ഞാനറിയും ദൃഢം
നിങ്ങൾക്കാപത്തില്ല ചെയ്‌വിനെൻ വാക്കിന്നു മക്കളേ !

ശാർങ്ഗകങ്ങൾ പറഞ്ഞു

വിടുർത്തീടുന്നല്ലി മിഥ്യോപചാരംകൊണ്ടു ഞങ്ങളെ
വ്യാകുലജ്ഞാനനിലയിൽ ബുദ്ധികല്പിതമല്ലിതും. 12

തുണച്ചീലീ ഞങ്ങൾ ഞങ്ങളാരെന്നമ്മയറിഞ്ഞിടാ
ഞങ്ങളെക്കേണു പോറ്റുന്നൂ നീയാരീ ഞങ്ങളാരുവാൻ ? 13

ചെറുപ്രായം രമ്യയാം നീ ഭർതൃസംഗത്തിനർഹയാം
പതിയെപ്പിൻതുടർന്നാലും നേടും നീ നല്ല മക്കളെ 14

ഞങ്ങളഗ്നിപ്രവേശത്താൽ മംഗളസ്ഥാനമെത്തിടും
അല്ലെങ്കിൽ ഞങ്ങളെയെരിക്കില്ലഗ്നി വരു വീണ്ടുമേ . 15


വൈശമ്പായനൻ പറഞ്ഞു

ശാർങ്ഗിയേവം കേട്ടുടനേ മക്കളേ വിട്ടു ഗാണ്ഡവേ
തീയെത്താതെ വിപത്തറ്റ ദിക്കു നോക്കിപ്പറന്നുപോയ്. 16

ഉടൻ കടുജ്ജ്വാലയോടും പടർന്നു പടു പാവകൻ‌

[ 732 ]

മന്ദപാലന്റെയാശ്ശാർങ്ഗനന്ദനന്മാരെഴുന്നിടം 17

കത്തിക്കാളും പാവകൻ വന്നെത്തിക്കണ്ടു ഖഗങ്ങളും
ജരിതാരിയുടൻ ചൊല്ലിയറിയിച്ചിതു വഹ്നിയെ . 18

244. ശാർങ്ഗകോപാഖ്യാനം[തിരുത്തുക]

കാടു വെന്തുവെന്ത് അഗ്നി അടുത്തെത്തിയപ്പോൾ ജരിതയുടെ നാലു കുഞ്ഞുങ്ങളും അഗ്നിയെ സ്തുതിക്കുന്നു.സ്തുതികേട്ടു സന്തുഷ്ടനായ അഗ്നി മന്ദപാലനോടുള്ള പ്രതിജ്ഞയോർത്ത് ആ കുഞ്ഞുങ്ങളെ അഗ്നിഭയത്തിൽനിന്നു രക്ഷിക്കുന്നു.


ജരിതാരി പറഞ്ഞു

കഷ്ടകാലത്തെ മുൻകൂട്ടിക്കണ്ടുണർന്നേറ്റ ബുദ്ധിമാൻ
കഷ്ടകാലമണഞ്ഞാലും വ്യസനിക്കില്ല ലേളവും. 1

കഷ്ടകാപ്തിയറിയാനാകാത്തജ്ജളബുദ്ധിയോ
കഷ്ടകാലത്തു ദു:ഖിച്ചു നന്മ നേടാനശക്തനാം. 2

സാരുസൃക്കൻ പറഞ്ഞു

ധീരൻ നീ ബുദ്ധിമാനേറ്റം നമ്മൾക്കോ കഷ്ടമിങ്ങനെ
പല പേരിൽ പണ്ഡിതനാം ശൂരന്മാത്രമൊരുത്തനാം. 3

സ്‌തംബമിത്രൻ പറഞ്ഞു

ജ്യേഷ്ടനച്ഛൻതന്നെയത്രേ ജ്യേഷ്ടൻ കാക്കുന്നു സങഅകടേ
ജ്യേഷ്ടനൊന്നും ധരിക്കാഞ്ഞാൽ കനിഷ്ഠൻ ചെയ്‌വതെന്തുവാൻ?

ദ്രോണൻ പറഞ്ഞു

അഗ്നിദേവനെരിഞ്ഞുംകൊണ്ടെത്തിക്കൂടിനടുത്തിതാ
സപ്തജിഹ്വൻ ക്രൂരനെല്ലാം കത്തിക്കാളിപ്പിടിച്ചഹോ! 5

വൈശമ്പായനൻ പറഞ്ഞു

എന്നു തമ്മിൽ പറഞ്ഞൊത്തു മന്ദപാലന്റെ നന്ദനർ
വഹ്നിസ്തോത്രം ചെയ്തു ശുദ്ധൻ മന്നവോത്തമ, കേളെടോ. 6

ജരിതാരി പറഞ്ഞു

വഹ്നേ, നീ വായുവിന്നാത്മാവോഷധിക്കുടലാണു നീ
അംഭസ്സു യോനി നിൻ ശുക്ലമംഭസ്സിൻ യോനിയാണു നീ. 7

മേലും കീഴും മുൻപു പിൻപും ചുറ്റും ചുറ്റുന്നു നിന്നുടെ
അർച്ചിസ്സുകൾ മഹാവീര്യ, സീര്യന്നംശുക്കൾപോലവേ. 8

സാരിസൃക്കൻ പറഞ്ഞു

മാതാവു പോയ് താതനുണ്ടെങ്ങറിഞ്ഞീ-
ലുണ്ടായീലാ ചിറകും ധൂമകേതോ!
ഞങ്ങൾക്കില്ലാ രക്ഷിതാവങ്ങൊഴിഞ്ഞീ-
ബ്ബാലന്മാരെക്കാത്തുകൊണ്ടാലുമഗ്നേ! 9

ശിവമഗ്നേ, നിന്റെ രൂപമേഴുണ്ടർച്ചുസ്സുമങ്ങനെ
അതിനാൽ കാക്ക ശരണം പുക്കു മാഴ്കുന്ന ഞങ്ങളെ.

[ 733 ]

ശാർങ്ഗകോപാഖ്യാനം

തപിക്കുന്നൂ ജാതവേദൻ ഭവാൻതാൻ
പ്രഭാവാനായ് നീയൊഴിഞ്ഞില്ലൊരുത്തൻ;
ബാലർഷമാർ ഞങ്ങളേക്കാക്കണം നീ-
യകന്നെഴിഞ്ഞീടണം ഹവ്യവാഹ! 11

സ്തംബമിത്രൻ പറഞ്ഞു
നീയൊരുത്തൻ സർവ്വമഗ്നേ,നിന്നിൽ മുപ്പാരു നിലപ്പതാം
ഭൂതധാരകനല്ലോ നീ ഭരിപ്പൂ ഭുവനത്തേ നീ. 12
നീയഗ്നി നീ ഹവ്യവാഹൻ പരമാകും ഹവിസ്സു നീ
ബുധന്മാരറിയും നിന്നെയേകാനേകസ്വരൂപവനായ്. 13
ഈ മൂപ്പരും സൃഷ്ടിചെയ്തങ്ങു വഹ്ന!
കാലം വന്നാൽ ടുട്ടെരിക്കുന്നതും നീ
വിശ്വത്തിന്നിങ്ങാദിമൂലം ഭവാൻതാ-
നഗ്നേ,പിന്നീടവലംബം പരം നീ. 14

ദ്രോണൻ പറഞ്ഞു
ജീവജാലം തിന്നു മുന്നമുള്ളിൽപ്പുക്കു ജഗൽപതേ!
നിത്യവൃദ്ധൻ പചിപ്പു നീ സർവ്വവും നിന്നിൽ നില്പതാം. 15
സൂര്യാത്മാവായ് രശ്മികൾകൊണ്ടു വഹ്നേ!
ഭൂമിക്കം ഭസ്സും ഭൂമിജങ്ങൾക്കു നീരും
എല്ലാമെടുത്തുചിതംപോലെ വിട്ടും

വർഷത്താൽ നീ വായ് പു നല്ക്കുന്നു ശൂക്ര! 16
നിന്നിൽനിന്നീപ്പച്ചയിലയൊക്കുമൗഷധിയൊക്കയും
ഉണ്ടാകുന്നൂ ശൂക്ര, പരം പൊയ്കയും നൽസ്സമുദ്രവും. 17
തിഗ്മാംശോ,വരുണൻ വാണു വരും ശരണമാമിതും
ശിവൻ നീ രക്ഷ ഞങ്ങൾക്കു ഞങ്ങളെച്ചുട്ടിടായ്ക നീ 18
പിംഗാക്ഷ,ലോഹിഗ്രീവ, കൃഷ്ണവർത്മൻ ഹുതാശന‌‌‌!
കടലിൽ കുടിലന്മട്ടു ഞങ്ങളെ വിട്ടൊഴിക്കുക. 19
വൈശമ്പായനൻ പറഞ്ഞു
ബ്രഹ്മജ്ഞാന ദ്രോണനേവം ചൊന്നനേരം ഹുതാശനൻ
ദ്രോണനോടോതി നന്ദിച്ചു മന്ദപാലപ്രതിജ്ഞയാൽ. 20
അഗ്നി പറഞ്ഞു
ദ്രോണ, നീയൃഷിയാണല്ലോ വേദമാം നീ പറഞ്ഞതും
നിന്നിഷ്ടംപോലെ ചെയ്യാം ഞാനെന്നപ്പേടിച്ചിടേണ്ട നീ.
നിങ്ങളെച്ചൊല്ലി മുന്നേതാനെന്നോടാ മന്ദപാലനും
'കാടെരിക്കും ഭവാനെന്റ മക്കളെ വെടികെ'ന്നുതാൻ. 22

രണ്ടും വലുതെനിക്കെന്തു വേണ്ടൂ ഞാനുരചെയ്കടോ; 23
ഏറെ പ്രസാദിച്ചു ഞാൻ നിൻ സ്തോത്രത്താൽ ദ്വിജസത്തമ!
ദ്രോണൻ പറഞ്ഞു
ഇപ്പുച്ചകൾ പെടുത്തുന്നു ഞങ്ങൾക്കുദ്വേഗമെപ്പൊഴും 24

[ 734 ] ====മയദർശനപർവ്വം====


കൂട്ടത്തോടിവരെച്ചുട്ടിപൊടിച്ചാലും ഹുതാശന!

വൈശന്വായനൻ പറഞ്ഞു

അവ്വണ്ണമേ ചയ്തു വഹ്നി ശാർങ്ഗകാനുമതത്തൊടും
ദഹിപ്പിച്ചൂ ഖാണ്ഡവത്തെജ്ജ്വലിച്ചു ജനമേജയ!


245.ശാർങ് ഗകോപാഖ്യാനം[തിരുത്തുക]

അഗ്നിശമിച്ചതിനുശേഷം,ജരിത കുഞ്ഞുങ്ങളുടെഅടുത്തു ചെല്ലന്നു. ജരിതാശിശ്രക്കളെപ്പററിഓർത്തു വ്യസനിക്കുന്നതുകണ്ടു് സാപത്ന്യജന്യമാ യഅസുയനിമിത്തം ലപിതയാൽ പരിത്യക്തനായ മന്ദപാലനും അവിടെ എത്തിച്ചേരുന്നു.ജരിതയും മക്കളും മന്ദപാലനെ അവഗണിക്കുന്നു. മന്ദപാലന്റ പരിഭവവാക്കുകേട്ടു് ജരിതാപുത്ന്മാർ അച്ഛനെ സേവിച്ച് അടുത്തുകടന്നു.


വൈശമ്പായൻ പറഞ്ഞു

മന്ദപാലൻ കൗരവേന്ദ്ര,മക്കളിൽ ചിന്ത തേടിനാൻ
അഗ്നിയോടോതിയേല്പിച്ചിതെന്നാലും സുഖമെന്നിയേ. 1
പുത്രത്തിപൂണ്ടുലപിതതന്നോടായവനോതിനാൻ.
മന് ദപാലൻ പറഞ്ഞു

ലപിതേ,എന്റെ പൈതങ്ങൾ ശക്തരാമോ നിജാലയേ 2
ഏറ്റം തീ കത്തിടുന്നേരം കറ്റു ചുറ്റി വരുംവിധൗ
വിട്ടൊഴിക്കാൻ, കുഴിങ്ങീടും കഷുമെന്റെ കുമാരൻ . 3
അവരെക്കാക്കുവാൻ ശക്തിയാകതേ പാവമമ്മയും
പുത്രത്രാണം കണ്ടിടാതെ പേത്തുമാത്തിയിലാണ്ടിടും. 4
പൊങ്ങവാനും പറക്കാനും പാടില്ലാത്തെന്റെ മക്കളെ
പാർത്തു ദുഃഖിച്ചു കരയും പേർത്തുമോടിയുഴന്നിടും. 5
എന്താവോ ജരിതാരിക്കു സാരിസൃക്കനുമെനന്തുവാൻ
എന്താണാസ്തംബമിത്രന്നെന്താ ദ്രോണന്നെന്തവൾക്കുമോ? 6
വൈശന്വായനൻ പറഞ്ഞു

ഏവം കാട്ടിൽ കരഞ്ഞീടും മന്ദപാർഷിയോടുടാൻ
അസൂയയോടും ലപിത പറഞ്ഞാളിതു ഭാരത! 7
ലപിത്ത പറഞ്ഞു

അങ്ങുരച്ചോരൃഷികളാം മക്കളിൽ ചിന്ത വേണ്ട തേ
തേജോവീര്യാഢ്യരാബ്ബാലർക്കുണ്ടാകില്ലഗ്നിയാൽ ഭയം. 8
അഗ്നിയോടോതിയില്ല നീയവരേ ഞാനിരിക്കവേ?
അവ്വണ്ണമെന്നേറ്റിരിപ്പുണ്ടല്ലോ ദേവൻ ഹുതാശൻ. 9
ലോകപാലൻ ചൊന്ന വാക്കു തെറ്റിച്ചീടില്ലൊരിക്കലും
ബന്ധുകൃത്യമിതൊന്നാൽ നിൻ ചിത്തം സ്വാസ്ഥ്യപ്പെടും ദൃഢം
എൻ വിദ്വേഷിണിയായീടുമവളെപ്പാർത്തു കേഴ്പതാം
അവളിൽ പണ്ടുള്ളമട്ടീയിവളിൽ സ്നേഹമില്ലാ തേ. 11

[ 735 ] ====ശാർങ്ഗകോപാഖ്യാനം====


നിസ്നേഹനം സുഹൃത്തായ സഹായത്തോടുകൂടവേ
തനിക്കുതാൻ പോന്നവരും സങ്കടപ്പെട്ടിടാ ദൃഢം. 12
അങ്ങേർത്തു കേഴും ജരിതാപാർശ്വത്തേക്കാശു പോവുക
കുഭർത്തൃഭാര്യയെപ്പോലെ തനിയേ ഞാൻ നടക്കുവാൻ. 13
മന്ദപാലൻ പറഞ്ഞു

ഈമട്ടു കാമിയായിട്ടു നടക്കുവനല്ല ഞാൻ
സന്തതിക്കാചരിച്ചേൻ ഞാനിതിപ്പോൾ സങ്കടത്തിലായ്. 14
ഭാവിക്കായ് ഭൂതവും വിട്ടു നടപ്പോൾ മന്ദബുദ്ധിയാം
ലോകർ നിന്ദിക്കുമവനെ നീയിഷ്ടംപോലെ ചെയ്യെടോ. 15
മരങ്ങളിൽപ്പടർന്നിട്ടു കത്തിക്കാളുന്നു പാവകൻ
ഉദ്വേഗമുള്ള ചിത്തത്തിലുൾത്താപം കൂടിടുന്നു മേ. 16
വൈശന്വായനൻ പറഞ്ഞു

കാട്ടുതീയാദ്ദിക്കൊഴിക്കെയുടൻ ജരിത പിന്നെയും
പുത്രപാർശ്വത്തിലേക്കെത്തീ പുത്രസ്നേഹം മുഴുത്തവൾ. 17
അഗ്നിബാധയൊഴിഞ്ഞെല്ലാ മക്കളേയും സുഖത്തൊടും
നന്ദിച്ചു കൂകം മട്ടായിക്കണ്ടാൾ കേടൊന്നുമെന്നിയേ. 18
അവരെക്കണ്ടതിൽ കണ്ണീർ തുകിനാളവൾ വിണ്ടുമേ
പ്രത്യേകമെല്ലാവരിലും കരഞ്ഞുംകൊണ്ടണഞ്ഞുതേ. 19
മന്ദപാലനുമന്നേരം വന്നെത്തീ തത്ര ഭാരത!
അപ്പോളങ്ങഭിനന്ദിതച്ചില്ലച്ഛനേ മക്കളൊരുമേ. 20
അവരെയും ജരിതയും പ്രത്യേകം പാർത്തു മാഴ്കിലും


നല്ലതോ ചീത്തയോ ചെറ്റും ചൊല്ലീല മുനിയോടവർ. 21
മന്ദപാലൻ പറഞ്ഞു
നിൻ ജ്യേഷ്ഠപുത്രനിതിലാരവന്നനുജനാരവൻ
മൂന്നാമനാരൊടുവിലേ മകനേതവനാണു തേ?
വെടിഞ്ഞുപോകിലും ശാന്തി പെടുന്നില്ലൊട്ടുമിന്നു ഞാൻ. 23
ജരിത പറഞ്ഞു

ജ്യേഷ്ഠനാലെന്തു തേ കാര്യമനന്തരജനാലുമേ
മൂന്നാമനാലുമൊടുവിലുള്ള നന്ദനനാലുമേ? 24
സർവ്വസ്വഹീനയാംമട്ടീമെന്നെ വിട്ടാക്കിണങ്ങി നീ?
ചെറുപ്പമാമാ ലപിതാല്വത്തിൽത്തന്നെ ചചെല്ലുക. 25
മന് ദപാലൻ പറഞ്ഞു

പരലോകേ നാരിനാർക്കു പരപൂരുഷസംഗമേ
സാപത്ന്യവുമൊഴിച്ചൊന്നുമില്ലാ സ്വാത്മവിനാലനം. 26
വൈരവഹ്നിയെരിപ്പൊന്നു പരുമുദ്വേഗകാരണം
സുവ്രതാമണി കല്യാമി സർവ്വലോകേ പുകഴ്ന്നവൾ. 27

[ 736 ]

മയദർനപവ്വം
വസിഷുനിൽ ശങ്കപൂണ്ടുപോലും ദേവീയരുന്ധതി
ഹിതപ്രിയരതൻ ശൂദ്ധഭാവനാണെന്നിരിക്കിലും 28
സപ്തഷിമദ്ധ്യേ മുനിയെയമാനിച്ചിതാവൾ
ആത്തെററുകൊണ്ടിവളോ ധൂമാരുണനിറത്തിലായ്. 29
ലക്ഷ്യാലക്ഷ്യപ്രായമഴകററു കണ്മൂ നിമിത്തമായ്.
അപത്യമൂലമായ് വന്നേരെന്നെ നീയുമതതേവിധം 30
ഇഷ്ടനാകിലുമിന്നേരം കാണ്മതുണ്ടപ്രകാരമേ
ഭാര്യയെന്നോർത്തു പുരുഷൻ വിശ്വസിക്കില്ലൊരിക്കലും 31
ഭർത്തൃകാര്യം നിനയ്ക്കില്ലാ പുത്രനുണ്ടാകിലംഗന.
വൈശമ്പായനൻ പറഞ്ഞു
പിന്നീടായവനെപ്പുത്രർ ചെന്നു സേവിച്ചിതേവരും; 32
മക്കളെല്ലാവരെയുമങ്ങാശ്വസിപ്പിച്ചിതായവൻ.

46.വരപ്രദാനം[തിരുത്തുക]


അഗ്നിയുടെ വഗ് ദനവും ജരിതയുടെ ധർമ്മനിഷ്ഠയും മക്കളുടെ
വീർയ്യവും അറിയാമായിരുന്നതുകൊണ്ടാണ് കാടിനു തീപിടിച്ച സമയ
ത്തുതാൻ അവിടെ എത്താഞ്ഞതെന്നു പറഞ്ഞു് മന്ദപാലൻ ഭാര്യപുത്ര
ന്മാരെ സമാധാനപ്പെടുത്തുന്നു.ഇന്ദ്രൻ ദേവന്മാടരോടുകുടി കൃഷ്ണാർജ്ജുനന്മാ
ടെ ചെന്നു കണ്ടു്,വേണ്ട വരം ചോദിക്കാൻ പറയുന്നു.അർജ്ജുനനോടു
നിത്യസൗഹാർദ്ദമാണു തനിക്കു വേമ്ടതെന്നു.കൃഷ്ണൻ അറിയിക്കുന്നു.എല്ലാ
ത്തരം ആയുധവിധ്യയിലുള്ള പാണ്ഡിത്യം കിട്ടിയാൽക്കൊള്ളാമെന്നു്
അർജ്ജുനൻ പ്രീർത്ഥിക്കുന്നു. ശിവനെ തപസ്സുകൊണ്ടു പ്രൂതനാക്കുന്ന
കാലലത്ത് അതെല്ലാം നല്ലാമെന്ന് ഇന്ദ്രൻ വാഗ്ദനംചെയ്യുന്നു.
മന് ദപാലൻ പരഞ്ഞു

നിങ്ങൾക്കു മോഷംകിട്ടാനായഗ്നിയോട്റിയിച്ചു ഞാൻ
പ്രതിജ്ഞചെയ്തിതവ്വണ്ണം മാഹത്മാവാം ഹുതാശനൻ. 1
അഗ്നിവാക്കും നിങ്ങളുടെ മാതാവിൻ ധർമ്മനിഷ്ഠയും
നിങ്ങൾക്കെഴും വീര്യവും കണ്ടപ്പോളെത്താത്തതാണു ഞാൻ.2
എന്നെപ്പറ്റി മനസ്സിങ്കൽ വിഷാദം വേണ്ട മക്കളെ!
മുനിജ്ഞനാം വഹ്നി സാക്ഷാൽ ബ്രഹ്മമെന്നറിവില്ലയോ? 3
വൈശാമ്പായനൻ പറഞ്ഞു
ഇത്ഥം മക്കൾക്കൊരാശ്വസം നല്കിബ് ഭാര്യയുമായ് ദ്വിജൻ
മന്ദപാലൻ വെറെയൊരു ദേശത്തേക്കു ഗമിച്ചുതേ. 4
ഭഗവാനഗ്നി തിഗ്മാംശു കത്തിക്കാളീട്ടു ഖാണ്ഡവം
ദഹിപ്പിച്ചൂ കൃഷ്ണസാഹ്യത്താലേ ലോകരഹിതത്തിനായ്. 5
മോദോവസാപ്രവാഹങ്ങൾ പാനം ചെയ്തിട്ടു പാവകൻ
പരമപ്രീതനായ് ച്ചെന്നിതർജ്ജുനൻതന്റെ നോർക്കുടൻ 6
അംബരത്തിങ്കൽ നിന്നപ്പോൾ വന്നു വാനോഗർണാന്വിതം

[ 737 ]

സാക്ഷാൽ പുരന്ദൻ ചൊന്നാൽ കൃഷ്ണാർജ്ജുനരൊടിങ്ങനെ. 7
ഇന്ദ്രൻ പറഞ്ഞു
നിങ്ങൾ ചെയ്തുവാവർക്കും ദുസ്സാദ്ധ്യം കർമ്മമീവിധം
മനുഷ്യദുർല്ലഭവരം ചോദിപ്പിൻ പ്രീതനാണു ഞാൻ. 8
വൈശമ്പായനൻ പറഞ്ഞു
സർവ്വാസ്രങ്ങളുമർഥിച്ചൂ ശക്രനോടപ്പൊളർജ്ജുനൻ
കൊടുപ്പാനുള്ള കാലത്തെ നിശ്ചയിച്ചതു ശക്രനും. 9
ഇന് ദ്രൻ പറഞ്ഞു
ഭഗവാനാം മഹാദേവൻ പ്രസാദിക്കുന്നതെപ്പോഴോ
അപ്പോൾ പണ്ഡവ,നൽക്കുന്നുണ്ടസ്രൂനെല്ലാം നിനക്കു ഞാൻ 10
അറിവേനായതിന്നുള്ള കാലം ഞാൻ കരുനന്ദന!
മഹത്താകും തപസ്സലേ നിക്കേകുവനന്നു ഞാൻ. 11
ആഗ്നേ.ങ്ങളുമൊക്കേയും വായവ്യങ്ങളുമങ്ങനെ
എനിക്കുള്ളതുമൊക്കേയും ഗ്രഹിക്കും നീ ധനഞ്ജ യ! 12
വൈശന്വനൻ പറഞ്ഞു
വാസുദേവൻ വരം വാങ്ങി പാർത്ഥസൗപാർദ്ദമെന്നുമേ
കൃഷ്ണനാ വരവും നല്കീ പ്രീതനായോരു വാസവൻ. 13
അവർക്കേവം വരം നല്കീ വാനോരോടൊത്തു വാസവൻ
അഗ്നിസമ്മതവും വാങ്ങി സ്വർഗ്ഗത്തേക്കെഴുന്നെള്ളിനാൻ. 14
മൃഗപക്ഷിഗണം കൂടുമാക്കാടാങ്ങനെ പാവകൻ
ഏഴുനാൾകൊണ്ടു ചുട്ടിട്ടു തൃപ്തി കൈക്കൊണ്ടടങ്ങിനാൻ. 15
മാംസം തിന്നും വസാമേദോരുധിരങ്ങൾ കുടിച്ചുമേ
പരമപ്രീതനായ് ച്ചൊന്നാനച്യതാർജ്ജുനരോടവൻ. 16
അഗ്നി പറഞ്ഞു

പുരുഷശ്രേഷ്ഠരാം നിങ്ങൾ പരം തൃപ്തി വരുത്തി മേ
നിങ്ങൾക്കു സമ്മതംതന്നേനിഷ്ടം പോലെ ഗമിക്കുവിൻ. 17
വൈശമ്പായനൻ പറഞ്ഞു
ഏവം പാവകദേവന്റെ സമ്മതത്തോടുമായവർ.
അർജ്ജുനൻ കൃഷ്ണനും പിന്നെ മയനാം ദാനവേന്ദ്രനും 18
അവിടം വിട്ടുപോന്നിട്ടാ മൂവരും ഭരതർഷഭ!
ഭംഗിയേറും നദീതീരംതന്നിലൊന്നിച്ചു മേവിനാർ. 19