ഉമാകേരളം/പതിനെട്ടാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പതിനെട്ടാം സർഗ്ഗം
[ 187 ]
പതിനെട്ടാം സർഗ്ഗം

ഉരുതരബലമാക്കും കാറ്റുകൊണ്ടുമേറ്റം
പെരുകിന മുകിലാടൽപ്പാടു മുൽപ്പാടു മാറി
ഒഅരുവകതടവെന്യേ കാലമാം കായലിലൂടെ
നിരുപമഗുണമാളും വഞ്ചി സഞ്ചാരമാർന്നു.        1

അഭിമദദഹനങ്കൽ സന്തതം വെന്തു നട്ടം-
തിരിയുമതിൽ നൃപന്തൻ കൃത്യമത്യന്തമപ്പോൾ

[ 188 ]

പെരികെ വളരെ നാളായ്ക്കാഞ്ഞുണങ്ങിക്കിടക്കും
തരിശിൽ നരർ വിതയ്ക്കും വിത്തിനോടൊത്തു നൂനം        2

ശരദൂദയമിയന്നാൽ മാനസം വിട്ടു വീണ്ടും
വരനളിനിയണഞ്ഞീടുന്നൊരന്നങ്ങൾ പോലെ
നരപതി ജയമാളും നാളനന്താഖ്യമാകും
പൂരമതിനെ വെടിഞ്ഞോരാർന്നു മുന്നേക്കണക്കേ        3

അരിയ മുകിലദീപജ്വാലതൻ മൂലമായി
ഥ്വരിതമകലെയായോരന്യവൈര്യന്ധകാരം
പരിചൊടുദയമാളും കേരളാഹസ്കരൻതൻ
പരിസരമണവന്നന്നേതുമാകാതെ മാറി        4

ഉടൽ മലരിനു നേരാം തന്വിയേച്ചേർന്നിടും വം
ബുടയ കൂടിലഭൂതപ്രേതവേതാളജാലം
ഉടമയധികമാളും മാന്ത്രികൻ വന്നെതിർത്താ-
ലുടനെയകലെ മാറിപ്പേവതാശ്ചര്യമാണോ?        5

നിലയിളകുവതൊപ്പം ജംഗമസ്ഥാവരങ്ങൾ-
ക്കുലകിലിരുവകയ്ക്കും മംഗലാമംഗലഒഉഘം
സുലഭ, മുരുളുമുഴിക്കുള്ളിലെന്തുള്ളു നിശ്ച-
ശ്ചല, മൊരു കുഴിയുണ്ടോ കുന്നടുത്താർന്നിടാതേ?        6

കര കട, ലുദകം തീം യാതപംവർവർഷ,മൺപെ-
ണ്ണിരവു പക, ലിവണ്ണം ദ്വന്തമോരോന്നു പാരിൽ
തരമോടു പണിതോരാദ്ദൈവമാവശ്യമേതോ
പരമിയലുകമൂലം സൊഉഖ്യദു:ഖങ്ങൾ തീർത്തു.        7

നില നരനു കറുപ്പും വെള്ളയും മാറി മാറി-
ക്കലരുമൊരു ജരക്കാളത്തൊടൊത്തുള്ളതെന്നായ്
ഉലകിലറിവിയന്നാലൊന്നു നന്നെന്നുമന്യം
വില കുറയുവതെന്നും ഹന്ത: ചിന്തിക്കുമോ നാം?        8

കരയരുതഴലിങ്കൽ, ശ്രീയിലമ്മട്ടു ഗർവം-
കരക വിയരു, തെല്ലാം തുല്യമായ് കല്ല്യർ കാഞ്ഞു;
കരളിനകമിളക്കം തട്ടിടാത്തോനു കാമം
കരഗത്, മവനെക്കാൾ ധന്യനായന്യനുണ്ടോ?        9

പുറവുമകവുമകവുമൊപ്പം ദ്വിഷ് തേർപ്പെട്ടു ദിഷ്ടം
കുറയുമരിയവഞ്ചിക്കുള്ളതാകല്ലൽ താനെ
മറയുമവരെ മന്നൻ മന്ത്രിയോടൊത്തു വെൽവാൻ
തിറമിയലുമിതെല്ലാം ഹ്രിത്തിലാരോർത്തിരുന്നു?        10

ഇരുളിനിടയിൽ വിദ്യുച്ഛ്ക്തിയാൽ കത്തി നിൽക്കു-
ന്നൊരു നിരുപമദീപം, പോര, ****
അരുണ****

        •        11
[ 189 ]

പലവഴിയിലുമെത്തിസ്സൂക്ഷ്മമായ് വഞ്ചിയെ ക്ഷിതാ-
വല----ഹനനു വായിക്കും നീതി പുഷ്ടിപ്പെടുത്തി,
പലവഴി പെറുഷായിപ്പാഞ്ഞു തഞ്ചാപുരത്തെ-
ക്കുലദേവതയാകുന്നൊരു കാവേരിപോലെ        12

ഉടധവിയിലണയേണ്ടും നിർനഗൗഹ്ഘ്ഗത്തെ മദ്ധ്യേ
പടവി ക്ഷണരേണ്യം ഹ്രസ്തമാക്കുന്നപോലെ
മടവനിപതികോശത്തിന്നു പോകേണ്ട വിത്തം
മടമൊടിയിടയിൽ നിൽക്കും ദുഷ്ടർ മോഷ്ടിച്ചിരുന്നു.        13

ഭുവി മനുജനു നേരെ രക്തമോടാതിരുന്നാ-
ലവിടെയവിടെ മെയ്യിൽ കെട്ടിടും നീരുപോലെ
അവിരജന്യവരൗജസ്സറ്റു സാമന്തരെങ്ങും
വിവിധമതിദർപ്പ,മെത്തീ വർത്തിച്ചിരുന്നു.        14

തരണിയുടെ കരത്തിന്നൂക്കു തീരെക്കുറഞ്ഞാൽ
പരമനലവിധുഡുത്വിട്ടു മേല്പെട്ടിടും പോൽ
നരപതി ബലവാനല്ലെന്നു വന്നപ്പൊളോരോ
കരയിലുമബലന്മാർ മാന്യരായ്ത്തീർന്നിരുന്നു.        15

പകുതി ഖലർ കൊടുക്കാറില്ല; നല്ലോർ കൊടുക്കും
പകുതി വഴിയിൽ നിൽക്കും കള്ളർതൻ കൊള്ളതന്നെ
നികുതി ചെറുതുമെത്താത്തൊരു ഭണ്ഡാരമീമ-
ട്ടകുശലതകാർശ്യം ഹന്ത ! കൈക്കൊണ്ടിരുന്നു.        16

അടിമുതൽ മുടിയോളം രാജ്യകാര്യസ്ഥർ മാസ-
പ്പടി കുടിശ്ശികയായിക്കണ്ടു കൈ രണ്ടുകൊണ്ടും
അടിപിടി പൊടിപാറ്റിക്കോഴവാങ്ങിച്ചു മേന്മേൽ-
ക്കുടികളെ മഥനം ചെയ്തർത്ഥമാർജ്ജിച്ചിരുന്നു.        17

പ്രണയരൊടു കളിപ്പാനയ്യ ! താർത്തയ്യലാൾ വ-
ന്നണയുമരിയ പൂങ്കാവൊക്കുമക്കമ്രദേശം.
ഘൃണശകലവുമെന്യേ ദുഷ്ടദൈവം സഹാറാ-
മണലടവികണക്കായ് സത്വരം തീർത്തിരുന്നു.        18

മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും
ക്ഷിതിയ ഹഹ! വഹിക്കും ദർമ്മരാജ്യാഭിധാനം
പതിവിനു നരകാർത്ഥത്തിങ്കലൊക്കേണ്ടതാകും
സ്ഥിതിയിൽ വരികിലെന്താണപ്പുറം മൂപ്പുരാരേ ?        19

ഇവനതു പറവാനും നിങ്ങൾ കേൾപ്പാനുമായാ-
ലവശതയിരുവർക്കും മേൽക്കുമേലേൽക്കുമല്ലോ !
ജവമൊടു കഥയെന്നാൽ വേറെ മാറട്ടെ ; കട്ടി-
ജ്ജവനികയെയിതിന്മേലിട്ടു ഞാൻ കൂട്ടുകാരേ !        20

തിരിയെ നൃപതിയന്നാടുദ്ധരിച്ചോരു വൃത്തം
ത്വരിതമെഴുതുവാനെൻ തൂവൽ ഭാവിച്ചിടുന്നു ;

[ 190 ]

കരി തൊടുവതിനത്രേ കൈയറപ്പിള്ള,തെന്നാ-
ലരിയ മൃഗമദച്ചാർത്താരു ദൂരീകരിപ്പൂ!        21

നിരവധി നിലയെന്യേ വാച്ചിടും ദുഃഖസിന്ധു-
ത്തിരയിൽ മുഴുകി നില്ക്കും കേരളക്ഷമാവിഭാഗം
കരതലധൃതശസ്ത്രം കൊണ്ടുടൻ വീണ്ടെടുത്തോ-
രരചമണിബലിഷ്ഠൻ നൂതനൻ ജാമദഗ്ന്യൻ.       22

സപദി ഗണന കൈവിട്ടെങ്ങുമേ പൊങ്ങി മേന്മേ-
ലപരിമിതഗുണൗഘം പെട്ടിടും കെട്ടിടങ്ങൾ,
നൃപതിദയിതയാകും നീതി നട്ടിട്ടു തൽക്ഷോ-
ണ്യുപവനഭൂവി മിന്നും പൂച്ചെടിത്തൈകൾപോലെ.       23

[ 191 ]

പരിചിലദിനവാഗാരോല്പസൽകാന്തി സിന്ധു-
പരി പല പലമട്ടിൽ ക്രീഡചെയ്തിടുവാനായ്
പരിസരമണയുമ്പോൾ പന്ഥർ തന്നക്ഷി മീന-
പ്പരിഷ പലവഴിക്കും പാഞ്ഞു സഞ്ജാതഹർഷം.        31

തലയിളകുമനല്പം മേലുകീഴ്, മുൻപു പിൻപും,
വലമിടവു,മെവന്നും കണ്ഠപര്യന്ത,മെന്നാൽ
ശിലപടിയുടൽ നിൽക്കും ബാക്കി നിൽക്കും നിലയ്ക്കു
ന്നുലകിൽ നിലയജാലം പാരമേവം ലസിച്ചു.        32

പരിചിൽ നിഴലെടുപ്പോരങ്കണത്തിങ്കലോമൽ-
ക്കരികുഴലികൾ കാമം സഞ്ചരിക്കുന്ന നേരം
ഹരിവധുവിനെയാ സ്ത്രീപങ്ക്തി കാൽക്കീഴമർപ്പാ-
നരിമയൊടു തുടങ്ങും പോലെ തോന്നീടുമാർക്കും.        33

മണിയറയിൽ നടുക്കും നാലു കുഡ്യത്തിലും തൻ
കണിമലരണിമെയ് കണ്ടാതിമകാന്താശയത്തിൽ
ക്ഷണികനിലയിലുണ്ടാം സംഭ്രമം മഞ്ജുളശ്രീ-
ഭണിതിവഴി പതുക്കെക്കാന്തന്മാർ ഹന്ത ! തീർത്തു.       34

അളികളിളകിയോമൽത്താരണിത്തേൻ നുകർന്നും
കിളികൾ കളകളം പൂണ്ടങ്ങുമിങ്ങും പറന്നും
കുളിർ വിളയുമിളങ്കാറ്റുല്ലസിച്ചും മലർപ്പെൺ
കളികൾ തുടരുമോരോ വാടി വീടോടിണങ്ങി.        35

ധനമനവധി മേന്മേൽ വാച്ചു സന്തുഷ്ടി പാരം
ജനതയിൽ വിളയാടിത്തത്ര നിസ്തർക്കമെങ്ങും
വിനയൊരുവകയെന്യേ ഭൂപദണ്ഡാധികാരം
ദിനമനു നിജചാപം പോലെ വിശ്രാന്തിയേന്തി.       36

പൊരുൾ വരുവതു വയ്പാൻ വീടു പോരാതെയോരോ
പുരുഷരു,മവർ നൽകും ഭൂഷണം ഹന്ത ! ചാർത്താൻ
ഒരു ലവമുടലെങ്ങും കോണു കാണാതെ മേന്മേൽ-
ത്തരുണികളു,മനല്പം പൂണ്ടു ദാരിദ്ര്യദു:ഖം.        37

ഇവരുടെയൊളി കാണ്മാൻ കണ്ണുപോരാതെ മേന്മേ-
ലവരു,മവരെയെങ്ങും പുൽകുവാൻ കൈകളെന്യേ
ഇവരു,മിരുവരേയും വാഴ്ത്തുവാൻ ത്രാണിയെന്യേ
കവനകുശലരും കൈക്കൊണ്ടു ദാരിദ്യദു:ഖം        38

ധനികൾ പുരുഷന്മാരെല്ലാം നിർമ്മദന്മാ,രഭിഖ്യാ-
ഖനികൾ വനിതമാരോ സാധ്വിമാർ, തന്നിമിത്തം
അനിശമുലകിതപ്പോൾ റോസ നിഷ്കണ്ടകം, നൽ-
പ്പനിമതിയകളങ്കം, രണ്ടിനും തുല്യമായി.        39

ഇരുവിധമതുകാലത്തർത്ഥവത്തായ് ലസിച്ചു-
ള്ളൊരു വസുമതിയെക്കൈവിട്ടു പെട്ടെന്നനർത്ഥം

[ 192 ]

തെരുതെരെയകലെപ്പോയെന്നതിൽച്ചിത്രമെന്താ-
ണിരുളുമിനനുമുണ്ടോ പേർത്തുമേകത്ര നിൽപ്പൂ?         40

വെളിയിലടരടങ്ങിപ്പൗരരസ്ത്രം ത്യജിക്കെ-
ത്തെളിവൊടതിനു തക്കം പാർത്തു സൗധത്തിലെത്തി
നളിനവിശിഖനിക്ഷുത്തോക്കിൽ നിന്നെപ്പൊഴും പു-
നളികഗുളികതൂകിദ്ദിഗ് ജയം ചെയ്തു രാവിൽ.         41

വിരുതിലരികുലത്തെശ് ശൃംഖലാബന്ധനം ചെയ്-
രുളിന നിജ കാന്തൻ സന്നിധൗ വന്നിടുമ്പോൾ
ഒരുവൾ മനഭിഖ്യാമാലകൊണ്ടും പരം മെ-
യ്യിരുഭൂജലതകൊണ്ടും കട്ടിയായ്ക്കെട്ടിയിട്ടാൾ.         42

അരികളമരുമോരോ ശൈലശൃംഖങ്ങളും വെ-
ന്നരിയൊരു പുകളേന്തും ധന്യസൈന്യാധിപന്മാർ
അരിവയറിൽ വിളങ്ങും ശൈലശൃംഗങ്ങളും പോയി-
പ്പരിചിനൊടു പിടിച്ചാർ തജ്ജയം പൂർത്തിയാവാൻ         43

ഗതി ചെറുതു വിളംബിച്ചീടവേ പാടവാൽ തൻ
മതിമുഖിയരുളീടും പാദസന്താഡനത്തെ
ക്ഷിതിയിലതിവികാസം പൂണ്ടുനില്പോരശോക-
സ്ഥിതി കരഗതമാവാൻ മാർഗ്ഗമായ് കണ്ടു കാമി.         44

പ്രണയകലഹമാർന്നോരന്യവാമാംഗി ഭർത്താ-
വണയുമളവു മെയ്യിൽപ്പെയ്ത ഗണ്ഡുഷതോയം
ക്ഷണമവനു തനിക്കായ് ക്കാമസാമ്രാജ്യമേകും
ഗുണമെഴുമഭിഷേകാംഭസ്സൂപോൽ തോന്നി ഹൃത്തിൽ.        45

മലയപവനനാലും മങ്കമാർതൻ കടാക്ഷാ-
മലതരസുധയാലും മന്ദഹാസത്തിനാലും
മലർമടുമൊഴിയാലും മാന്യയോധർക്കു മന്ദം
മലയൊളിമുലയാലും മാറി മാലാകമാനം.         46

പടനടുവിലെഴും തൻ വിക്രമപ്രക്രമത്തെ-
പ്പിടമൃഗമിഴിയാൾ കേട്ടൊന്നു ശീർഷം കുലുക്കി
സ്ഫുടമൊരു മൃദുഹാസം തൂകവേ പാരിനെല്ലാ-
മുടയവനവനെന്നായ്ത്തോന്നി കാന്തന്നു ഹൃത്തിൽ.         47

വളരെ വളരെ നാളായ്ക്കാത്തു കാത്തക്ഷിപൂത്തോ-
രിളമൃഗമിഴിമാർതൻ മഞ്ചവും നെഞ്ചുമൊപ്പം
കളരുചി കളിയാടും കാന്തർതൻ മേനി കണ്ടോ-
രളവിലവിരളാമോദത്തൊടൊത്തുല്ലസിച്ചു.         48

അതിമതികുതുകം പൂണ്ടന്തിനേരം ത്രിയാമാ-
പതിയുടെ വരവോർത്തും പാട്ടുപാടിക്കളിച്ചും
പുതിയ ചെടി നനച്ചും പൂക്കൾ നീളെപ്പറിച്ചും
മതിമുഖികൾ വസിച്ചാർ മഞ്ജുകുഞ്ജാന്തരത്തിൽ.         49

[ 193 ]

തരുണർ തരുണിമാരെന്നല്ല തിര്യക്കുപോലും
തരുലതകൾ പെറും താർകൂടിയും വാടിടാതെ
മരുവിടുമതിനേതും ദൃഷ്ടിദോഷം വരായ്‌വാ-
നരുളി ബുധർ നികാരം വാടിയെന്നുള്ള നാമം.       50

തളിരൊളി തിരളും മെയ് പൊന്നുഴിഞ്ഞാലിലാട്ട-
ക്കളിയിലിളകിടുമ്പോൾ തൻമുഖാബ്ജം വിടുർത്തി
നളിനഭവവധുടിവീണ നാണിച്ചിടും മാ-
റളികചകളിവണ്ണം പാടിനാർ പഞ്ചമത്തിൽ;       51

'നെടിയ മല കിഴക്കും നേരെഴാത്താഴി മേക്കും
വടിവിലെലുകയായിത്തഞ്ചിടും വഞ്ചിനാടേ!
അടിയനിതറിയിക്കാമബ്ധികാഞ്ചിക്കു നീയേ
മുടിനടുവിൽ വിളങ്ങും മുഖ്യമാണിക്യരത്നം.       52

അവരവരവർ മേവും ദിക്കു മേലേക്കു കേറ്റാ
മവരൊടതിനസൂയാഹേതുവില്ലേതുമാർക്കും;
ധ്രുവമെവനുമവൻതൻ മങ്ക താർമങ്കയെന്നാ-
ലവനിയിലവൾ സാക്ഷാൽ 'ഭാർഗ്ഗവി'ക്കൊപ്പമാമോ?       53

പഴയ കൃതയുഗം തൊട്ടൂഴിമേൽ വാഴുമോരോ
കിഴവികൾ നിരൂപിക്കിൽബ്ബാക്കിയാം ഭൂക്കളെല്ലാം;
ഉഴറിയുദധി രാമന്നേകിയോരോമനേ! നീ-
യഴകൊഴുകിന പുഷ്യമ്യൗവനശ്രീ വഹിപ്പൂ.       54

പരനൃപരെയശേഷം നിൻപിതാവായ സാക്ഷാൽ
പരശുധരമുനീന്ദ്രൻ വെന്നപോലൊന്നുപോലെ
പരമവർ പരിപാലിപ്പോരു രാജ്യത്തെയെല്ലാം
പരമസുഷമയാളും നീയുമമ്മേ! ജയിപ്പൂ.        55

ക്ഷമയിലനുപദം നീയിത്തരം ദിഗ്ജയം ചെയ്-
തമരുമളവു മേന്മേലഭ്രവൃഷ്ടിച്ഛലത്താൽ
പ്രമദവനവിരാജൽ കല്പകപ്പൂ പറിച്ചി-
ട്ടമരികളതു നിന്മേലപ്പൊഴപ്പോൾപ്പൊഴിപ്പൂ.       56

പെരുമഴ മുകിൽ വാനിൽസ്സന്തതം പന്തിയായ്‌വ-
ന്നരുളിടുവതു കണ്ടാലൂർദ്ധ്വഭാഗത്തിലേക്കായ്
തരുണികളണിയും നീ കട്ടിയിൽ കെട്ടിവെച്ചു-
ള്ളൊരു പുരികുഴലെന്നായ്‌ത്തോന്നിടും നൂനമാർക്കും.        57

അനഘതപെടുമമ്മേ! വത്സലത്വത്തിനാൽ നിൻ
സ്തനഗിരികൾ ചുരത്തും നൽപ്പയസ്സല്പമന്യേ
ദിനമനു പരിപാനം ചെയ്കയാൽ നിന്നിലുണ്ടാ
മനവധി ചെറുധാന്യം പുഷ്ടിപൂണ്ടുല്ലസിപ്പൂ.        59

അരിയ തൃണമിണങ്ങും നിന്റെ മൈതാനമാകും
ഹരിത പരവതാനിക്കൊക്കുമുൽകൃഷ്ടശില്പം

[ 194 ] <poem>

പരിചിനൊടു പുകഴ്ത്തിപ്പാട്ടു പാടുന്ന പക്ഷി- പ്പരിഷയുടെ ജനിക്കേ പാരിതിൽ ചാരിതാർത്ഥ്യം.        59


അരികിൽ വളരെനാൾ വാണപ്പുറം നീ നിമിത്തം ത്വരിതമകലെയായോരം ബുധിക്കും ഗിരിക്കും പിരിവതിനിടയെന്യേ നീ ഘടിപ്പിപ്പൂ രണ്ടും സരിദുരുരജതശ്രീശൃംഖലാപങ് ക്തിയാലേ.        60


കരിണികൾ വരിയായ് നിൻ ശീതളച്ഛായകോലും ഗിരിതടികളിലമ്മേ ! സഞ്ചരിക്കുന്നു മന്ദം; അരിയ സഖികളോടും സ്വേച്ഛപോലന്തിനേര- ത്തരിവയർമണിമാർ നിൻ നിഷ്കുടത്തിൽക്കണക്കേ.        61


വിയതി തരുകദംബം മുമ്പു ഞാൻ മുമ്പു ഞാനെ- ന്നുയരുമമലശൈത്യം വാച്ച നിൻ കാനനങ്ങൾ നിയതമരിമകോലും കാളിദാസന്റെ മേധ- ക്കയൽമിഴി നടകൊണ്ടിടേണ്ട ഘണ്ടാപഥങ്ങൾ.        62


അലഘുകുശലയാം നിൻ ശില്പമുല്പന്നമാക്കും ദലനിബിഡ പലാശപ്പന്തലിൻ താഴെയായി സുലളിതവനലക്ഷ്മീദേവിയാൾക്കുണ്ടു കോലാ- ഹലകലവിയിൽ വായ്പു നിത്യകല്യാണഘോഷം.       63


പരിമളമിളകീടും പട്ടണിപ്പുഷ്പതല്പോ- പരി ഭവതി കൊടുക്കും പക്വതോയങ്ങൾ വാങ്ങി പരിണതശശിബിംബം പാർത്തു താർത്തെന്നലിൻ നൽ- പ്പരിചയ സുഖമേല്പു ഭാഗ്യവാന്മാരതിങ്കൽ.        64


ഒരു ജലകണമേന്താൻ ചാതകം വാതുറന്നാൽ- പ്പെരുമഴ പലതേകും കൊണ്ടലിൻ കൂട്ടുകെട്ടാൽ ഒരു യവമണി കിട്ടാൻ കർഷകൻ കൈയയച്ചാ- ലുരുകളമമുടൻ നീ നൂറു നൽകുന്നു തായേ !        65


അടിപിടി, പല മട്ടിൽക്കുത്തുവെ,ട്ടുന്തുതള്ളി- പ്പടി പണി പതിനെട്ടും കാട്ടിടും കർഷകന്നും മടിയൊരുവക നൽകാൻ മറ്റു മന്നിന്നു ; നീയോ ത്ജടിതി കതകിൽ മുട്ടും ഡിംഭനും കാമധേനു.        66


ദ്യുതിയുടെ കളിവീടാം നിന്റെ പാടത്തു ചെന്നെൽ- ക്കതിരഴകിലിളക്കും പൊന്നിളം തെന്നലമ്മേ ! അതിൽ മിഴിയണവോൻ തൻ ഹൃത്തുമമ്മട്ടിളക്കു- ന്നതിനു മുതിരുമേതും പക്ഷപാതം പെടാതെ.        67


അരുളുമെവിടെയും നീയെങ്കിലും നിന്മഹത്വ- പ്പെരുമ പുലരുവോരിക്ഷേത്രസാർത്ഥത്തിലെത്തി തിരുവടിമലർ കുപ്പിശ്ശാശ്വതാനന്ദതീർത്ഥം തെരുതെരെ നുകരാത്തോൻ ശുദ്ധ ചാർവാകനമ്മെ !        68 [ 195 ] <poem>

വലവുമിടവുമോരോ തോടൊടൊന്നിച്ചു കാന്തി- ക്കലവികൾ കലരും നിൻ കായലിൻ പങ്‍ക്തി കണ്ടാൽ നലമൊടു തിരുമെയ്യിൽക്കീർത്തിമുദ്രാനിബദ്ധാ- മലതരമണിഹാരംപോലെ തോന്നുന്നു തായേ!        69


കുമതി വറുതിയെത്തൽ സ്വാമി വാഴുന്ന തോപ്പാം ക്ഷമയുടെയരികത്തേക്കെത്തി നോക്കിച്ചിടാതെ അമലസുഷമ മേവം മാളികേ! നാളികേര- ദ്രുമഭടർ തലപൊക്കിക്കാവൽ നിൽക്കുന്നു ചുറ്റും.        70


വിനതയുടെ വിഷാദം നീക്കുവാനായ് ക്ഷണം ത- ത്തനയനമൃതകുംഭം പണ്ടുപോയാക്കൊണ്ടുവന്നു; ജനകജനനിമാർതൻ ദുഃഖമാറ്റീടുവാനി- ത്തനയരയുതലക്ഷം തൽഘടം പേറിടുന്നു        71


പരിചിൽ വിഭവമാളും തോട്ടമോരോന്നുമോരോ പെരിയൊരു തറവാട്ടിൽപ്പെട്ട കാർന്നോർകണക്കേ അരികിലണയുവോരെപ്പുഗ താംബുലമേകി ത്വരിതമുചിതമമ്മേ! സത്കരിപ്പാനിരിപ്പൂ        72


ഇളയ വിടപിയിന്മേൽച്ചുറ്റി മുറ്റും ഫലിക്കും മുളകുകൊടികളെക്കണ്ടാളിമാർനേർക്കു നോക്കി കളവിനൊടു ചിരിക്കെക്കാളിടും വ്രീളമൂലം കളരുചി മുഖപത്മം കന്യമാർ താഴ്ത്തിടുന്നു        73


ഒരുവനു ധനമേകിപ്പിന്നെ ലുബ്ധാഗ്ര്യനായ് നിൻ തിരുമടിയിലുറങ്ങും പങ്കജാക്ഷങ്കൽനിന്നും വിരുതിലതിനു ദാക്ഷ്യം നേടി നീ നിന്റെ മക്കൾ- ക്കരുളുവതു നിസർഗ്ഗം തദ്ദ്വിജശ്രേഷ്ഠസാമ്യം        74


വളരെ വിഭവമേന്തും നിന്നിലെത്തോപ്പു കാണു- ന്നളവ'തളക'യെന്നായ്ത്തോന്നിയോ വന്നിറങ്ങി നളനൊടണവതിന്നായ് രംഭ നില്ക്കുന്നു മേന്മേൽ- ക്കളരുചി കളിയാടും കമ്രപത്രാളി ചാർത്തി?        75


മരുവുമൊരുവനമ്മേ! മാതൃഭൂവെന്നു വന്നാൽ- പ്പെരുകുമവനതിങ്കൽ പ്രേമമെന്നാപ്തവാക്യം കരുണയൊടനിശം നീ കാക്കിലും നന്ദിയെന്യേ മരുവുക പതിവാം നിൻ മക്കൾ കാർക്കോടകന്മാർ        76


തിരുവുരു ചെറുതോർക്കെക്കണ്ണിലാനന്ദബാഷ്പം പെരുകിയുമുടലെങ്ങും കോൾമയിർക്കൊണ്ടുമമ്മേ! നിരുപമതരമാകും ശുദ്ധനിർവാണമായോ- രരുവിയിലടിയത്തിന്നുള്ളു തുള്ളിക്കളിപ്പൂ.        77


അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ- മടിമുതൽ മുടിയോളം നിന്നിലാകട്ടെ തായേ!

[ 196 ]

അടിമലരിണവേണം താങ്ങുവാൻ മറ്റൊരേട-
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം.        78

സതി! കനിവിനൊടും പെറ്റെന്നെയിന്നേവരയ്ക്കും
പതിവിനഴലശേഷം മാറ്റി നീ പോറ്റിയല്ലോ;
ഇതിനു പകരമെന്താം? നിന്റെ കാര്യത്തിലെങ്കൽ
ക്ഷിതിയിലനിശമമ്മേ! നിൽക്കുമക്രീതദാസ്യം.        79

പരമപുരുഷശയ്യേ! ഭാരതക്ഷോണിമൗലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!        80

കുടിലകചകളേവം പാട്ടു പാടിക്കളിക്കും-
പടി പരമസുഖാബ്ധിക്കുള്ളിലുള്ളൊക്കെ മുക്കി
വടിവു കുടിയിരിക്കും വഞ്ചിയാകുന്ന നല്ലാർ-
മുടിമണിയെ രമിപ്പിച്ചക്ഷിതിക്ഷിത്തു വാണു.        81

ശ്രീരാമവൃത്തമെഴുതും ശുകഗാനമാക്കി,
ശ്രീരാമതുല്യമുലകിൽ ഭരണം നടത്തും,
ആ രാജവര്യനിവ രണ്ടിനുമൊത്തു യോഗ-
മാരാലിണങ്ങിയതു ഭാർഗ്ഗവഭൂമിഭാഗ്യം.        82

മതി പറവതു, പേർത്തും കേരളത്തിന്റെ വർമ്മ-
സ്ഥിതി വരികനിമിത്തം നാമമന്വർത്ഥമാക്കി
പുതിയ പുകൾ പുലർത്തും പുണ്യമുൾക്കൊണ്ട വഞ്ചീ-
ക്ഷിതിയുടെ കമിതാവന്നാടു പാടേ ഭരിച്ചാൻ.        83

പതിനെട്ടാം സർഗ്ഗം സമാപ്തം