ഉമാകേരളം/ഒമ്പതാം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
ഒമ്പതാം സർഗ്ഗം
[ 95 ] [ 96 ] ഉടരപൂണ്ട മഹമ്മദയോധരോ [ 97 ]

അരികിൽ വന്നിരുകാലുകളിൽപ്പതി-
ച്ഛരികൾ‍ സേവകരാകിലനന്തരം
അരിയവർക്കു വിലക്കുവതെത്രയോ
ദുരിത മാരിതമായംമിയറ്റിടും?       12

അതിതരാം ദ്രവിണത്തൊടടുക്കലായ്
പ്പുുതിയതാമൊരു രാജ്യമിരിക്കുകിൽ
ധൃതിയിലിന്നതു വെന്നു സുഖം തരു
ന്നതിനുമേതിനുമേറ്റുു കഥിക്കുവിൻ       13

സമരവും ധനവും നീജ കാംക്ഷപോൽ
ശ്രമരകനരുളും മൊഴിയിത്തരം
വിമതകാലനുരച്ഛളവേറ്റുമുൾ
പ്രമദമാ രദമാണ്ടവർ തേടിനാർ       14

[ 98 ]

അവധിവിട്ടു ലയിപ്പുലകങ്ങൾ ത-
ന്നവനമാ വനമാലി നടത്തുവോൻ‍       21

ബുധരടുക്കിൽ മിടുക്കൊടക്കെുമാ

[ 99 ] ശില മനസ്സ് , ശരീരമിരുമ്പ് കൈ പലക യെവമെഴും [ 100 ]

ഇടിവു തേടിന ദേവഗൃഹങ്ങൾമേൽ—
ക്കൊടികളാടി കളാഭയൊടെങ്ങുമേ.       40

തെരുവുതോറുമണഞ്ഞു നിരന്തരം
പുരുമദം പുലരും മുകിലപ്രഭു
അരുളിനാൻ പല പുണ്യജനങ്ങൾതൻ
കുരുതി മാരുതി മാറിടുമുക്കൊടും.       41

തെരുതെരെച്ചൂടുചോര കഴുത്തിൽ നി—
ന്നരുവിപോൽ മുറിവേറ്റൊഴുകീടവേ
വിരുതുവിട്ടു പുലർത്തി പശുക്കളും
പുരുതമം രൂതമെന്നു ധരിത്രിയിൽ.       42

പറവയിൽശ്ശബരർക്കു സമം ദയ—
ക്കുറവു മർത്ത്യരിലേറിന ഭാവവും
തിറവുമാജിയിലാശയുമില്ലകം—
നിറയുമീറയുമീവിധമാർക്കുമേ.       43

അധിരണാവനി ദുസ്സഹദുഷ്ടതാ—
നിധികളഷ്ടഗൃഹേശ്വരർ നേർക്കിലും
അധികമാം മദമോടരുളീടിനാർ
യുധി പരാധി പാരാർദ്ധ്യബലാന്വിതർ.       44

അവിരതം മലയാളമഹിക്കു ഹൃ—
ത്തവിയുമാറു മഹമ്മദവാഹിനി
ഛവി നിതാന്തമെഴും സികതാടവീ—
സവിധമാവിധമാശു ഗമിച്ചുതേ.       45

അതിലണഞ്ഞൊരു കൈനില തീർത്തഹ—
മ്മതിയൊടാബ്ഭടപാളി വസിക്കവേ
ഇതി വചസ്സു തദീശനിനാത്മജ—
പ്രതിമനോതി മനോരസമേറുവാൻ.       46

'കരകവിഞ്ഞൊരുഴുകും കനിവാറുത—
ന്നുരപെറും മല, യള്ള തുണയ്ക്കുകിൽ
വിരവിൽ നമ്മളെ വെന്നൊരു മർത്യനും
സരസമീ രസമീണ്ടിടുവാൻ പണി.       47

ശ്രമമകന്നു കുലദ്രുവിൽ നൽപ്പുകൾ—
സ്സുരമിണക്കിയിതിൻപടി മേലിലും
അമലനാം നബിതൻ കൃപകൊണ്ടു നാ—
മമരണം മരണംവരെ മാന്യരായ്.       48

പരർ കഥിപ്പൊരു കാഞ്ചനകാശ്യപീ—
ധരസമം പൊരുൾ കിട്ടി; മുറയ്ക്കിനി
വിവവിലിന്നു പിടിപ്പിനൊരോമലിൻ
കരതലം രതലഭടരാം മടർ.       49

[ 101 ]


വിരുതിലുള്ളിനിണങ്ങിയ നാലു നൽ-
ത്തരുണിമാരെ വരിച്ചു യഥാസുഖം
ഒരുമപൂണ്ടു ഭുജിക്കണമേവരും
ഗുരുവരോരുവരോദിതമാം ഫലം.        50

ഇതി മഹമ്മദ സൈനികരോടു തൽ-
പതി കഠിച്ചതു കേട്ടു ഭയത്തൊടും
ക്ഷിതി ഭരിപ്പൊരു റാണിയൊടെത്രയോ
സതികളോതി, കളോക്തിയിലിങ്ങനെ:        51

ക്ഷിതിയിതിങ്കൽ വസിക്കുമിവർക്കു നിഷ്‌-
പ്രതിമമാം കൃപ വായ്‌പൊരു നിന്നൊടായ്
സതി! പരം പറയേണ്ടിവരുന്നു സം-
പ്രതി പരാതി പരാശ്രയഹാനിയാൽ.        52

സമരദക്ഷർ ഭടർക്കിഹ വാണിടും
സുമഹിളാവലിയെപ്പിടികൂടുവാൻ
ക്ഷമയടക്കുമൊരമ്മുകിലാഖ്യനാം
കുരതി സമ്മതി സമ്പ്രതി നല്‌കിപോൽ.        53

ത്രിഭുവനങ്ങളിലും കിടയറ്റിടും
സ്വഭുജവൈഭവമ്മടവാർകളിൽ
കുദുജഗപ്പടി ദുഷ്‌ടത വാച്ചിടും
പ്രഭുവിവൻ ഭുവി വൻ‌പൊടു കാട്ടുവോൻ.        54

വിനയിതെങ്ങനെ ഞങ്ങൾ തടുക്കു; മി-
ജ്ജനമനാഥമസാരവധുകുലം;
മസി നിർദ്ദയനായ ഖലാഗ്രിമൻ
പുനരവൻ നരവന്ദ്യകുലേശ്വരി!        55

ശമനദുതർകണക്കരിയോധരി-
പ്രമദമാരൊടെതിർക്കിലിവർക്കിനി
ക്ഷമയിൽ നിങ്കൃപ വിട്ടൊരു വസ്തുവേ
തരളമാമര,ആധിപയോധിയിൽ?        56

പകയെഴുന്ന മഹമ്മദസൈനിക
പ്രകരാമേകിടുമീയഴലാകവേ
അകലുവാൻ തവ പത്തിവർ, ദേവി! രാ-
പ്പകലിതാ കലിതാനവരോർക്കുവോർ       57

അവധിവി- ഴലാർന്നുമന- - - -
യവനിമേൽ മിഴിനീർമഴ വീഴ്‌ത്തിയും
അവനുര - - - - - - - - - - -
വി - - - - - - - കേട്ടുതേ        58

പ്രവരസൽഗുണനായ് ‌ - - - - - - -.
- - - - - - - - - - - - - -- - - - - - - - -

[ 102 ]

ജവമോടങ്ങു വരുത്തിയിതോതിനാ -
ളവനതാവനതാന്ത ധരേശ്വരി:       59

'പുകളെഴുന്ന ഭവാൻ മമ വംശമോ -
ടകലുഷപ്രിയാമാണ്ടാമാരും വിധൌ
ശകലമീ വ്യസനത്തിനു മൽപ്രജാ -
നികരമാകരമാകുവാതെങ്ങനെ ?       60

വനിതമാർക്കുമനല്പരിവണ്ണമുൾ--- ------
പ്പനിയണച്ച മഹമ്മദസേനയാൽ
ഇനിയ നാടിതു കാന്തിവിഹീനമാ -
മനിശമാ നിശ മാറുകിലിന്ദുപോൽ .       61

സുദതിമാരോടു പോരിടുവാൻ മുതിർ -
ന്നദയമാ മുകിലപ്രഭുവാഹിനി
മദമോടിന്നു ചരിപ്പതിനോർക്കുമി -
പ്പദവി മോദ

[ 103 ]

രയമൊടാജിയിലന്യമതസ്ഥരെ-
ഭയമൊഴിഞ്ഞു വധിച്ചു ഭവൽഭടർ
ജയരവത്തെ മുഴുക്കിയതില്ലയോ?
നിയതമായതമാനുഷപൗരുഷം.        69

നരനേകവിധത്തിലെഴുന്നൊരി-
ദ്ധരയിലിങ്ങനേ സാധുപരാഭവം
അരമണയ്ക്കുകയില്ല കുറന്നെഴും
പരമസാരമറിഞ്ഞവൻ.        70

മതരഹസ്യമറിഞ്ഞു ഭവാൻ പതി-
വ്രതകളെത്തുണചെയ്യുകിലെന്നിയേ
അതനുകീർത്തിവധുടി വരിപ്പതി-
ന്നിതരമാം തരമാണ്ടിടുവാൻപണി.        71

വിരുതൊടും നിജ പാണികൾകൊണ്ടു ന-
ട്ടുരുഫലങ്ങൾ പൊഴിപ്പൊരു വേളയിൽ
പെരുമയേന്തി വിളങ്ങിന സദൃശ-
സ്തരുവിനാരു വിനാശമണച്ചിടും?        72

അകലുഷം കടൽ നൽകിന തിങ്കളിൻ
സുകലയെബ്ബത! ദർശദിനപ്പടി
ഇകലിൽനിന്നു കഥഞ്ചന ലബ്ധമാം
പുകളയേ! കളയേണ്ടവനല്ല നീ.        73

അമലമാം നിബിതൻ കൃപഹേതുവാൽ
കുമദമാണ്ട ഭവൽഭടർതൻ ബലം
ക്ഷമയിതിൽ പൊലിയേണ്ട പയോധിയിൽ
ദ്യുമണിയാ മണിയാറിനു പിൻപുപോൽ'        74

അറിവെഴും മൊഴിയിങ്ങനെ നീതിയും
നെറിയുമൊത്ത പുരോഹിതനോതവേ
മറിവുവിട്ടു മനസ്സിനു ദൗഷ്ട്യവും
വെറിയു,മാറിയുമാ രിപു ചൊല്ലിനാൻ;        75

'ഗുണഗണങ്ങൾ തികഞ്ഞുലകിൽത്തനി-
ക്കിണപെടാത്ത പുരോഹിതരത്നമേ!
ഘൃണ വരാൻ തുടരുന്നു ഭവൽപദ-
പ്രണതി താ,ണതിതാമസബുദ്ധി ഞാൻ.        76

സ്ഫുടമിനിബ്ബത! ഞാനളവറ്റ ന-
ൽപുടയ നാടിതിൽ മേവിടുവോളവും
വിടർ നടപ്പൊരു പാതകളൊന്നുമെൻ
ഭടരു തേടരുതേവമുരയ്ക്കുവൻ'        77

ഒരുവിധത്തിലിവണ്ണമവങ്കൽനി-
ന്നൊരു വചസ്സു ലഭിച്ചൊരു തങ്ങളാൽ

[ 104 ]

പെരുതുസൌഖ്യമിയന്നു മതിക്കകം
പുരുജയാം രുജയാണ്ട ധനേശ്വരി.        78

ഒഴിയാത്തൊരു ബാധപോലെ മേലും
വഴിമുട്ടിക്കുമരാതിസേന തന്നെ
കഴിവെന്തു ജയിപ്പതിന്നിതോർത്തും
മിഴിനീർ വാർത്തുമഹസ്സു പോക്കി റാണി.        79

സ്ഫുടമരിവിജയത്തിൻ സ്മാരകസ്തംഭസമ്പ—
ത്തുടമയൊടു ലഭിപ്പാനെന്നപോൽ സൈന്യനാഥൻ
ഉടനുരുഭയമുള്ളിൽത്തഞ്ചിടും വഞ്ചിനാട്ടാർ—
ക്കുട,യണി,യിവകുടിച്ചെറ്റു ഭേദപ്പെടുത്തി.        80

ഒൻപതാം സർഗ്ഗം സമാപ്തം