ഉമാകേരളം/പത്താം സർഗ്ഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പത്താം സർഗ്ഗം
[ 104 ]
പത്താം സർഗ്ഗം

ആയിടയ്ക്കൊരു ദിനാന്തസവാരി—
ക്കായി നൽക്കുതിരമേലൊരു നാളിൽ
സ്ഥായിപൂണ്ടു മുകിലപ്രഭുവര്യൻ
പോയിതുത്തരഹരിത്തിനെ നോക്കി.        1

വങ്കറുപ്പിയലുമജ്ജവനാശ്വ—
ത്തിങ്കലേറിയവനേറെ വിളങ്ങി,
ശങ്കവിട്ടരിയ മന്ദരശൃങ്ഗ—
ത്തിങ്കലേറിയൊരു കാർമുകിൽപോലെ.        2

ക്ഷേള്വലിപ്തമതിതീക്ഷ്ണവുമാകും
വാളരയ്ക്കവനിടത്തുപുറത്തായ്
കാളകൂടമിയലും ഒരോളും
കാളകുണ്ഡലികണക്കു വിളങ്ങി.        3

‘തന്നസിക്കപരർ പിന്തുണയായാ—
ലുന്നതാവമതി വന്നു ഭവിക്കും’
എന്നതോർത്തിടുവെന്നു സമീപം
ചെന്നതില്ല പരിചാരകരും.        4

ചട്ട, കാൽ‌ശര, ചെരിപ്പു, തലപ്പാ,—
തൊട്ടതൊക്കെയുമണിഞ്ഞൊവെങ്കൽ
പെട്ട ഭീതി നിമിഷത്തിൽ വളർന്ന—
പ്പട്ടണം മുഴുവനൊന്നു വിറച്ചു.        5

അന്തകൻ മഹിഷമേറി വരുന്നോ?
ഹന്ത! കല്‌ക്കി അയയാത്ര തുടർ‌ന്നോ?
ചിന്ത കാണികളിലേവമുയർ‌ത്തി—
ച്ചന്തമോടു കുതികൊണ്ടു തുരുഷ്കൻ.        6

[ 105 ]

ശ്യാമളദ്യുതി പരസ്പരമേറ്റി-
ബ്ഭീമമാം ഹയവുമാബ്ഭടരാട്ടും
രാമബാണതുല പൂണ്ടു ഗമിക്കും
രോമഹർഷകരവേഗമവർണ്യം.        7

വാട, വാടി, മല, തോടു, തടാകം,
മേട, മാട, മിവ പിൻപുറമാക്കി
ഘോടകം പെരിയ ചണ്ഡമരുത്തിൽ
പാടവപ്പൊലിമ പൂണ്ടു പറന്നു.        8

ആ മനുഷ്യനരനാഴികയോടി-
ച്ചാമഹാഹയമണിക്കിളവേകാൻ
കാമകോർത്തു ഹൃദി; നൽപ്പടയാളി-
ക്കോമനക്കുതിര ജീവനു തുല്യം.        9

കട്ടികൂടുമരയാൽമരമൊന്നിൽ
കെട്ടി, വാജിയെയവൻ മരുവുമ്പോൾ
ത്വിട്ടിണങ്ങുമൊരു നന്ദനഭൂവിൻ
മട്ടിലുള്ള മലർവാടിക കണ്ടാൻ.        10

ആളിനീശനവനെബ്ബലമോട-
ന്നാളിലാസ്സുഭഗമാം സുമവാടി
കേളികോലുമൊരു കാന്തമിരുമ്പിൻ
ധൂളിപോലെയതിലേക്കു വലിച്ചു.        11

ആ നവാഭയുടെ നർത്തനഭൂവാം
സുനവാടി മുകിലൻ ചിലരോതി
മാനവായ്പെഴുമുമാഭിധയാകും
മാനവാഗ്ര്യയുടെയെന്നു ധരിച്ചാൻ.        12

ഒന്നു നോക്കിടണ,മില്ല തരക്കേ,
ടെന്നുറച്ചു പടയാളി പതുക്കെ
അന്നു നല്ലൊരു മലർത്തൊടിതന്നിൽ-
ച്ചെന്നു ചേർന്നു കുതുകത്തൊടുകൂടി.        13

മുന്നമേ ഗുണമിണങ്ങി വസന്തം
വന്നണഞ്ഞ മലർവാടികയപ്പോൾ
പൊന്നനല്പതരഗന്ധമിയന്നാ-
ലെന്നപോലെ നിലവിട്ടു വിളങ്ങി.        14

പേരുവായ്ക്കുമൊരു മാധവയോഗം
ചേരുമുത്തമവനോദിതലക്ഷ്മി
ചാരുചൂതശരസൂതികയായി-
ത്തീരുമെന്നതിനു സംശയമുണ്ടോ?        15

കാലമെങ്ങനെയതിൻപടി വേണം
കോലമെന്നു കരുതും സുമജാലം

[ 106 ]

ആ ലസൽ സുരഭിയാമൃത്യുവിങ്കൽ
ച്ചാലവേ സുരഭിയാം നിദ്രയേന്തി.
       16
മന്നടക്കിയ മഹാൻ മലരമ്പൻ
തന്നനല്പബവ കല്പനമുലം
അന്നവോപവനഭൂമിയിലന്തി-
ത്തെന്നൽതന്നരിയ റോന്തു തുടങ്ങി.
       17
പത്രവും കുസുമഭൂഷയുമാഭാ
പാത്രമാം സ്തബകവാർമുലതാനും
തത്ര കണ്ടളവു പൂണ്ടിതു വല്ലീ-
ഗാത്രമൻപൊടു സമീരകുമാരൻ
       18
കണ്ട കണ്ട പുതുതാർനിരതൻ മെയ്
പൂണ്ടവയ്ക്കുടയ നന്മണമേന്തി
അണ്ടർകോനമരവേശ്യകളിൽപ്പോൽ
വേണ്ടമട്ടു വിഹരിച്ചു സമീരൻ.
       19
കാണിയും ഹരിതസൂര്യപടത്തിൽ-
ത്താണിടാതെ വിലസും ദലവായ്പും
ഹൂണിതൻ മുഖമൊടൊത്തൊരു പൂവും
ചേണിയെന്ന പനിനീർച്ചെയിയേന്തി.
       20
കണ്ടകത്തെയുടലെങ്ങുനണിഞ്ഞും
കൊണ്ടതിന്നുപരി റോസ സുമത്തെ
പൂണ്ടഹോ! ജനിയിൽനിന്നു ലഭിച്ചീ-
ടേണ്ട മുക്തിയുടെ മാതൃകകാട്ടി.
       21
വണ്ടു, രാഗ,മൊളി, മാർദ്ദവവും കൈ-
ക്കൊണ്ടു വാണ പനിനീർക്കുസുമത്തെ
കണ്ടു വാടിയിലിളമ്മടവാരിൻ
ചുണ്ടു കാമിപടി, തന്മധുവുണ്ടു.
       22
ചിത്തിജന്റെ പരമാത്ഭുതമാകും
വൃത്തമോതുമൊടു പാട്ടുകൾ പാടി
ഒത്തമട്ടു നവമാലികതോറും
മത്തരാം മധുപർ കേളികളാടി.
       23
ഒത്തു നല്ലൊരു വസന്തമൊടോരോ
കൂത്തു കാട്ടിന വനസ്ഥലിതന്റെ
മുത്തുമാല ചിതറുംപടിഭാസ്സിൻ
സത്തു വാച്ച കുടമുല്ല വിരിഞ്ഞു.
       24
ആ മലർക്കരയിൽ മുല്ല തനിക്ക-
ക്കാമരൂപനരുളീടിനപോലെ
ഓമനപ്പുതുമണപ്പൂക്കളേന്തി
ശ്രീമദത്തിനൊടു മുല്ല വിരിഞ്ഞു
       25

[ 107 ] <poem>

ഉന്നതസ്ഥിതിയൊടുത്തമവർണ്ണം വന്നണഞ്ഞുമസുഗന്ധതമൂലം കൊന്നതൻ മലർ പഠിപ്പു ചുരുങ്ങും മന്നനൊപ്പമയശസ്സു വഹിച്ചു.        26


ഇത്തിരിക്കു നിറമറ്റിളമേൽ വീ- ണെത്തിടും പൊടിയിലും ചലിയാതെ പുത്തിലഞ്ഞിമലർ ദുർവിധികോലും സത്തിനൊപ്പമതുതൻ ഗുണമേന്തി.        27


നാലുപേർ യവമുണക്കിടുകിൽത്തൻ വാലുണക്കുമെലിപോലെ മുരിക്കും ചേലു ചെറ്റു ബത! കാഴ്ചയിൽ മാത്രം കോലുവോരു മലരേന്തി ഞെളിഞ്ഞു.        28


സ്തോകമല്ല ഗുണമെങ്കിലു,മേറെ- പ്പാകമറ്റൊരധികാരികണക്കെ ഹാ! കവിഞ്ഞ മണമാർന്നു ചിലർക്കുൾ- പ്പൂ കലക്കിയഴൽ ചമ്പകമേകി.        29


വേരുതൊട്ടു മുടിയോളമശോകം ചാരുവാം മലരണിഞ്ഞു ജഗത്തിൽ ആരുമേ വിരഹിസംഹതിയിൽത്തൻ പേരു നേടിടരുതെന്നു ശഠിച്ചു.        30


ആറ്റിലുള്ള കനകപ്പൊടി നന്നായ് നീറ്റി നേടിയൊരു ഭസ്മമൊടൊപ്പം മാറ്റിയന്നു മണമേന്തിന മാന്താർ മാറ്റി മാരനു മഹാ ശുകമായ്        31


ഉല്ലസൽസ്തബകവാർമുലയോമൽ പല്ലവാധരമിതൊക്കെയിണങ്ങി നല്ല ചൂതവനി പൂങ്കുയിലിന്നു- ള്ളല്ലൽ തീർത്തു, വധു കാന്തനുപോലെ.        32


വാടിടാതെ കുയിൽ പഞ്ചമരാഗം പാടി; വണ്ടു വഴിപോൽക്കുഴലൂതി; മോടിയിൽപ്പവനലാസകനോടൊ- ത്താടി വല്ലികൾ ദലാംഗുലി കാട്ടി.        33


ചൂടിടും മലർ നിലത്തുതിരും മ- ട്ടാടിടുന്ന പുതുതാം ലതതന്നെ ഈടിൽ നോക്കിയ തരുവ്രജമാപ്പൂ- വാടിയിൽ തലകുലുക്കി രസിച്ചു.        34


താരുതന്റെ പുതുതേൻപനിനീരാ

മാരുതക്കുളിർ കരങ്ങളിലേ [ 108 ]

പേരു വാച്ച മധു സംഗമഖേദം
തീരുമാറു പവനോപരി തുകി       35

തുമാവാച്ചു വിലസുന്നൊരു രാവി
ന്നോമാനപ്പുതുമലർപ്പൊടിയാലെ
കോമളൻ പവനമാണികണക്കിൽ-
ക്കാമദേവനു നിവേദ്യമണച്ചു       36

ചാരുവാം മധുവനസ്ഥലികൾക്കു-
ള്ളോരു കേളിനിലയത്തിനു ചുറ്റും
ഭുരുഹപ്രസവധുളികൾമുലം
മാരുതൻ വെളിയടതുണിയിട്ടു.       37

ശർമ്മമേന്തുമൊരു മാധവലക്ഷ്മീ
നർമഗെഹമതു പാൽക്കടൽപോലെ
ദുർമദമന്നു മിഴിയിൽപ്പെടവെ തൻ
മർമമൊക്കെ മലരമ്പുകൾ കൊണ്ടു.       38

'കള്ളമല്ലിതു മുഗൾപ്പെരുമാക്കൾ-
ക്കുള്ള നല്ലൊരു മഹാലുകളെയും
പോള്ളയാക്കുമതിനൊപ്പമൊരേട-
ത്തള്ളയാണെ മലർവാടികയില്ല.       39

സുനവാടിക മഹാമ്മദയോഷ-
ധീനയെന്നതു നിരർത്ഥകവാക്യം;
ഊനമറ്റൊരിതു ഹൌറികളെയും
മാനഹീനകളിലഗ്ര്യകളാക്കും.       40

മക്കൾ ചത്തവിധവയ്ക്കു രമിപ്പാൻ
തക്കതല്ലിതതിനില്ല വിതർക്കം;
ഇക്കണക്കു പവനത്തെ വളർപ്പോ-
രക്കലേശമുഖീ മറ്റൊരുനാരി."       41

കുലമറ്റൊഴുകിടും പുഴവെള്ളം-
പോലകത്തു പല ചിന്തകളേവം
സ്ഥൂലനാണ്ടിളകിടാതെമഹായ-
സ്സാലെ ഭഞ്ജികകണക്കിനു നിന്നു.       42

താരുകൊണ്ടു നെടുനീളെ വിതാനി-
ച്ചോരു ചുതരഥമേറിയയനംഗൻ
മാരുതപ്രഥിതസുതസമേതം
പോരുചെയ്തു മുകിലപ്രഭുവോടായി.       43

അത്തരത്തിലൊരു നൂപുര നാദം
ചിത്തരമ്യമതിമാർദ്ദവയുക്തം
ഉത്തമോപവനസീമ്നി ജനിച്ച-
മ്മത്തനാശു സുധ കാതിലോഴിച്ചു       44

[ 109 ] <poem>

ശങ്കവിട്ടു മലർവാടിയിലേതോ മങ്കതൻ വരവതെന്നു ധരിക്കെ വങ്കരുത്തെഴുമവൻ തരുഷണ്ഡ- ത്തിങ്കൽ മുത്തൊടു മറഞ്ഞു വസിച്ചു.        45


ചിത്രലേഖയൊടു ചേർന്ന മൃണാളീ- ഗാത്രമേന്തുമുഷപോലെ തദാനീം തത്ര തൻ സഖിയൊടൊത്തൊരു തന്വീ- ഗോത്രമൗലിമണി മന്ദമണഞ്ഞു.        46


മുന്നിൽ വന്നു കുസുമങ്ങൾ പറിപ്പാൻ നിന്നിടും സുദതി പിൻപുറമൊന്നാൽ തന്നിൽ നിന്നു മിഴിയും മനതാരും തോന്നിയോ ധനു പറിച്ചപോലെ.        47


'അന്നിദാഘമൊഴിവാർന്നു തുഷാര- ക്കുന്നിൽനിന്നിനജ വാച്ചൊഴുകുന്നോ? പിന്നിൽ മിന്നുമൊരു മിന്നലൊടും മൽ സന്നികർഷഭുവി കൊണ്ടൽ വരുന്നോ?        48


ഓമനക്കനകപട്ടമതിന്മേൽ ശ്രീമഹേന്ദ്രമണിപങ്‌‌ക്തി പതിച്ചോ? ശ്യാമതാമരസകോമളദാമം കാമനൻപിൽ മധുലക്ഷ്മിയണച്ചോ?        49


കൈവിടാതെ പുതുതേൻ നുകരാൻ കാൽ- പ്പൂ വിരഞ്ഞു വരിവണ്ടിളകുന്നോ? ആ വിദഗ്ദ്ധമദനന്റെ നവാബ്ദ- ശ്രീ വിളഞ്ഞ തഴ മുന്നിലെഴുന്നോ?        50


കണ്ടിവാർകുഴൽ ചുരുണ്ടിടതിങ്ങി- ക്കൊണ്ടിരുണ്ടിത! കണങ്കഴലോളം നീ,ണ്ടിലഞ്ഞിമുതലാം മലർ ചൂടി- ക്കണ്ടിടുന്നു; ശരി കാമിനിതന്നെ.        51


ഒക്കുമൊക്കുമിവൾ ഭൂപജയാമ- ത്തൈക്കുരംഗമിഴി,യെന്നിവൾമൂലം മൂക്കു,കണ്ണു,ചെവിയെന്നിവയെപ്പോൽ ത്വക്കുമെൻ രസനയും സുഖമാളും?        52


മാറിനില്ക്കു കുഴലേ! ലവമൊന്നെൻ ഹൗറിതൻ കനകസന്നിഭഗാത്രം കൂറിൽ നോക്കണമെനിക്കു പുറംപോൽ- പ്പേറിടായ്കയി കറുപ്പകമേയും.'        53


എന്നുരയ്പളവു കാഞ്ഞ നിലത്തിൽ-

ച്ചെന്നുവീണ മഴപോലെ വിരിഞ്ചൻ [ 110 ]

കുന്നു തോറ്റ കൃപയാളെ മുഗൾപ്പുൺ—
പിന്നു നേർക്കു മുഖമാക്കി നിറുത്തി.       54

കാവുതൊട്ടു തലയോളമതെപ്പോൽ—
ച്ചേണ്ടു വാച്ച മുടിതൊട്ടടിയോളം
മേലുകീഴു പലവാറിരുനേത്ര—
ത്താലുമങ്ഗനയെ നോക്കി ടോഗ്ര്യൻ.       55

ഒന്നിനൊന്നധികമാമൊളി മേന്മേൽ
മിന്നിമിന്നി വിലസും തനു നന്നായ്
മുന്നിൽ നോക്കി,യതുമട്ടൊരു പെണ്ണേ—
തെന്നിവണ്ണവനോർത്തു പകച്ചു.       56

തിണ്ണമന്നില, നിറം, നട, നോട്ടം,
വണ്ണ, മംഗ്യ, മ്യുയരം, മുഖഭാവം,
എണ്ണമറ്റിനിയുമേറെവഴിക്ക—
പ്പെണ്ണാവന്റെ ഹൃദയത്തെ ഹരിച്ചു.       57

മൊട്ടയും ശിഖയുമൊന്നൊരു ഭേദം
മൊട്ടലർക്കണ വഹിപ്പവനുണ്ടോ?
വട്ടമിട്ടു വഴിപോലെ കറകി—
ക്കൊട്ടയാട്ടുമവനാരെയുമൊപ്പം.       58

ഏകനായുപവനത്തിനകത്ത
ശ്രീകലർന്ന ഭടനന്തിയിൽ വേഗാൽ
പോകവേ തരമറിഞ്ഞൊരു നീച—
പ്പേകണക്കു പിടികൂടിയനംഗൻ.       59

പൺറ്റുമിപ്പൊഴുമിവണ്ണമൊരംഗം
കണ്ണുമില്ലറിവു കേട്ടുമശേഷം;
രണ്ടുപക്ഷമിതിനി,ല്ലുരൂപുണ്യം—
കൊണ്ടു ഞാനിവിടെയിപ്പൊഴുതെത്തി.       60

ഒത്തുനീൺറ്റിമ ഞെരുങ്ങി മഴിച്ചാർ—
ത്തൊത്തു കാതിനവതംസകമായി
മൊത്തുമാഭ കളിയാടുമപാംഗ—
സ്വത്തുതിർത്ത മിഴി രൺറ്റുമവർണ്യം.       61

ലോലമായ ചിലപോലെ വളഞ്ഞും
നീലരോമമിടതിങ്ങി വിരിഞ്ഞും
ബാലതന്റെ പുരികക്കൊടി രണ്ടും
ചേലമർന്നു ജയമാർന്നരുളുന്നു.       62

കാറ്റിലാഞ്ഞിളകുമോരളിവൃന്ദം
തോറ്റിടും കുറുനിരക്കതിരോടും
മാറ്റിയന്ന തിലകത്തൊടുമൊക്കും
നെറ്റി കൺറ്റു മനതാരിളകുന്നു.       63

[ 111 ]


ഹാടകത്തിൽ മണിപങ്ങ്ക്തിയിണങ്ങും
തോടകൊണ്ടു വടനത്തെ വിളക്കി
കേടകന്നു വിലസുന്നൊരു കാതിൻ
ജാട കണ്ടു ഹൃദയം തകരുന്നു.       64

ഭ്രാന്തണച്ചു തരുണർക്കതിമാത്രം
കാന്തമായ്‌, മിനുസമായ്‌, മൃദുവായ്‌,
ഹന്ത! കാണ്മൊരു കപോലയുഗത്തിൻ
ചിന്ത ചെറ്റു വിടുവാൻ പണി പാരം.       65

ഞാത്തിനുള്ളോരു പകിട്ടതിമാത്രം
മെത്തിടും രുചിരനാസിക കണ്ടാൽ
ഹൃത്തിനുള്ള ബലമീശനുകൂടി-
പ്പത്തിനഞ്ചു പണയപ്പെടുമല്ലോ.       66

കോപ്പിണങ്ങിയ മുറുക്കുനിമിത്തം
ചോപ്പിരട്ടിയെഴുമീയധരോഷ്ഠം
ഷാപ്പിലുള്ളോരു പറങ്കിവയിൻപോൽ
കാപ്പിയാക്കുവതിനെന്നിട കിട്ടും ?       67

ശ്രീ തഴച്ച കുളിർപുഞ്ചിരി തൂകി
ശ്വേതരക്തതയൊടും വരിയൊത്തും
കാതരാക്ഷിയുടെ പല്ലുകൾ പുത്തൻ
മാതളങ്കുരുകണക്ക് ലസിപ്പൂ.       68

നുലൂ, കൺഠശര, മഡിയൽ, പുത്തൻ
നാല് പന്തി, മണിമാല, പതക്കം,
ചെലുയർന്ന പല ഭൂഷകൾ മറ്റും
കൊലുമിഗ്ഗളമതിഇവ മനോന്ജം.       69

തങ്കമിട്ടു പണിചെയ്തൊരു കട്ടി-
ക്കങ്കണങ്ങൾ വിലസും കരയുഗ്മം
ശങ്കവിട്ടു മമ മെയ്യിലണച്ചീ
മങ്കയൊന്നു പുണരും ദിനമേതോ..?       70

റൌക്കയാം ഹരിതസൂര്യപടത്താൽ
മേൽക്കണിഞ്ഞ കുളിർകൊങ്കകൾ രണ്ടും
അർക്കകാന്തിയിൽ വിളങ്ങിന ശീമ-
ച്ചക്കപോലെ ഹൃദയം കവരുന്നു.       71

ഉത്തമാംഗിയുടെ മദ്ധ്യമിതേല-
സ്സൊത്ത നല്ക്കനകകാഞ്ചിയണിഞ്ഞും
മേത്തരം കസവുപാവു ധരിച്ചും
ചിത്തജാര്ത്തി നിലവിട്ടരുളുന്നു.        72

രോമപങ്ങ്ക്തി, ജഘനം, തരുണിക്കു-
ള്ളോമദാത്തുക, കണങ്കുഴൽ , പാദം.

[ 112 ]

കോമളാവയവമിങ്ങനെ മറ്റും
കാമനുറ്റ വലമായ് വിലസുന്നു.        73

പുറ്റിഞാ,നടവിതൊത്തു, കണക്കിൽ-
പ്പറ്റി കാര്യ, മൊരു പോംവഴിയില്ല;
മറ്റിനിപ്പരവതെന്തു മുറയ്‌ക്കോ-
തെറ്റിയോ ത്സടിതി കാണണമറ്റം.        74
 
ഇത്തരം ഹൃദി നിനച്ചൂ ഭടാഗ്ര്യൻ
ചിത്തഹർഷമൊടു നേത്രപുടത്താൽ
തത്തറ്റിത്തനുവപുസ്സു നുകർന്നാൻ
മത്തനാം കരി കരിമ്പുകണക്കെ.        75

ചുണ്ടു, റൌക്ക, കുഴൽ, മെയ്, പട, മഞ്ചും
പൂണ്ടു മിന്നിടുമൊരാ വധുവിങ്കൽ
ഉണ്ടു പഞ്ചവിധവർണ്ണശുകപ്പെൺ‌
മണ്ടുമുക്തി ഗുണമെന്നവനോർത്തു.        76

തെല്ലുമില്ലതിലസംഗതമെന്നായ്-
ച്ചൊല്ലുമാറു സഖിതന്നുടെ മുന്നിൽ
അല്ലു തോറ്റ കുഴലാൾ ചെരുതൊമൽ-
പ്പല്ലുതന്നിണ പതുക്കെ വിടുർത്തി;        77

‘കുട്ടി! നിന്റെ രുചിപോലൊരു വേഷം
കെട്ടി ഞാനിത വെലിക്കു കടന്നു;
പാട്ടിലെന്നയൊരു പാവകണക്കി-
ട്ടാട്ടിയാലു, മതിനെന്തു വിളംബം?        78

പോയതാം വഴിയടിക്കനമെന്യേ
നീയടിച്ച വഴി പോകുകയില്ല;
ആയതാട്ടെ, യിനിയും സഖി ചുമ്മാ-
തായമാട്ടരുതു; മേൽ‌പ്പണി നോക്കാം.        79

വൻ‌ചിതക്കുപരി ചാടിമരിപ്പാ-
നഞ്ചിടാതെ സതിമാരണയുമ്പോൾ
അഞ്ചിതാംഗതതിമണ്ഡനമേവം
തഞ്ചിടുന്നതു നിസ്സർഗ്ഗജമല്ലൊ.        80

അക്കണക്കിവലുമന്തിമമാകും
മെയ്‌ക്കലങ്കരമാർന്നു മരിപ്പാൻ
ഇക്കലോപവനഭൂവിലിദാനീം
പുക്കഹോ ! പുരുജയാം രുജപൂണ്ടു.        81

രാമമാർക്കു തനുമണ്ഡനമെന്യേ
കാമപൂജയരുതെന്ന മതത്തിൽ
നീ മഹാരസിക ചേർന്നിഹ തീരെ
പ്രേമമറ്റിവളെയിങ്ങനെയാക്കി.        82

[ 113 ]

ആട്ടെ, കിഴക്കു കഴിഞ്ഞതശേഷം
പോട്ടെ, വേണ്ടതിനിയെന്തതു ചെയ്യാം;
ചീട്ടെനിക്കു മരണത്തിനു നൽകീ-
ടട്ടെ മാരനതനുഗ്രഹമത്രെ.
       83
ആഴിപോലെ മിഴിനീരളവില്ലാ-
തൂഴിയിൽപ്പെരുകവേ മൊഴിയേവം
തോഴികേട്ടബലമാർക്കൊരു തങ്ക-
ത്താഴികക്കുടമൊടുത്തരമോതീ:
       84
ഈ വസന്തസമയത്തിൽ മനസ്സോ-
ടേവൾ പൂതശരപൂജകഴിപ്പോൾ
ആ വധൂടിയനവദ്യഗുണൗഘം
കൈവളർന്ന കമിതാവൊടു ചേരും.
       85
‌എന്ന ശാസ്ത്രവതനം പഴുതാവി-
ല്ലെന്നറിഞ്ഞുപവനത്തിലിദാനീം
വന്ന നമ്മൾ വഴി പോലതിശീഘ്രം
കന്നൽവില്ലനുടെ കാലിണ കൂപ്പാം
       86
ഏവമോതുമളവങ്ങനെയെന്നാ-
യാ വരാംഗിയരുൾചെയ്തു പതുക്കെ
പൂവറുത്തു തളിർമാമരമൂട്ടിൽ-
സ്സേവചെയ്തു മലരമ്പനെ മുറ്റും.
       87
വമ്പനല്പമിയലുന്ന യുവാവാം
ചെമ്പഴന്തിയനുയായികളോടും
ചമ്പകാംഗിയുടെ മുന്നിലൊരാട്ടിൻ-
മുമ്പഹോ! വൃകമൊടൊപ്പമണഞ്ഞു.
       88
'മൂന്നിനാറു മുഴുമാസമുറയ്പാൻ
തന്നിവൻ തല വണങ്ങിയുമേതും
നിന്നിലില്ലലിവു; വീണ്ടുമിതാ ഞാൻ
മുന്നിലെത്തി, യിനിയെന്തു വിളംബം?
       89
മേലിൽ നിന്നെ വിടുകില്ല പറങ്കി-
ഡ്ഡോലിയിൽക്കയറിയെന്നൊടുകൂടി
ചേലിലിന്നു നടകൊൾക; മടിച്ചാൽ-
പ്പാലിടഞ്ഞമൊഴി! മട്ടുകൾ മാറും.'
       90
എന്നു ദുഷ്ടനുരചെയ്തൊരു വാക്യം
കുന്നുതോറ്റ കുചമാർമണി കേൾക്കെ
വന്നു വന്നിടുവതെന്നെ നിനയ്പാൽ
നിന്നു നിന്ന നിലവിട്ടിളകാതെ.
       91
വായിലപ്പൊഴുതു ശീലനിറച്ചാ-
സ്ഥായിയുള്ള സഖിതനന്നൊടുകൂടി

[ 114 ] <poem>

ശ്രീയിയന്ന വധുവെപ്പിടികൂടി- പ്പോയിടാനരി മുതിർന്നു ജവത്തിൽ.        92


ഓമലിൻ വലതു കൈക്കു പിടിപ്പോ- രാ മനുഷ്യനുമവൾക്കുമിടയ്ക്കായ് ഭീമരിഷ്ടിയൊടൊരാളുടലേന്തും കാമനെന്നവിധമുക്കൊടണഞ്ഞു.        93


രണ്ടു വെട്ടിലരിതന്നുടൽ വ്യാഴ- ത്തണ്ടുപോലരിയുമബ്ബലവാനെ കണ്ടു തൽഭടരനല്പമമർഷം- കൊണ്ടു പുറ്റിലുമെതിർത്തമർ ചെയ്തു.        94


രുട്ടനല്പമിയലുന്ന കടന്നൽ- കൂട്ടമാക്കരടിയോടുകണക്കും വേട്ടനായൊടു മൃഗങ്ങൾകണക്കും മുട്ടരത്തരുണനോടമർചെയ്തു.        95


കുത്തി വെട്ടിയരിപങ്‌‌ക്തിയെ വീരൻ പത്തിനെട്ടു കൊലചെയ്തളവേകൻ മെത്തിടുന്നൊരു നിരാശതമൂലം കത്തിയോങ്ങി കളവാണിയെ നോക്കി.        96


തണ്ടുതപ്പിയുടെ വാളെഴുകക്കൈ- തണ്ടുയർത്തിയതു താഴ്വതിൽ മുന്നേ കണ്ടുനിന്ന മുകിലൻ നിമിഷാർദ്ധം- കൊണ്ടു വെട്ടിയതു വീഴ്ത്തി നിലത്തിൽ.        97


ഓമലാളുടെ കഴുത്തിനു നേർക്ക- ബ്‌‌ഭീമമാമസി പതിച്ചതു നോക്കി ഹാ! മരിച്ചു സതിയെന്നു വിചാരി- ച്ചാ മഹാൻ മഹിയിൽ മൂർഛയിൽ വീണു.        98


ശേഷമുള്ളരികളെക്കൊലചെയ്തുൾ- ത്തോഷമേന്തിന മഹമ്മദവര്യൻ യോഷമാർമണിയെ വാജിയിലേറ്റി- ശ്ശേഷശായിനഗരത്തിലണഞ്ഞു.        99


ബോധമാർന്നള, വടുക്കലഭിഖ്യാ- സൗധമാം പ്രിയ പെടായ്ക നിമിത്തം ഹാ! ധരോപരി പതിച്ചു കരഞ്ഞാൻ യോധമുഖ്യനൊരു ഭീരുകണക്കെ.        100


കണ്ടു, കുട്ടിയെ രസജ്ഞയടയ്ക്കും മുണ്ടു നീക്കുമള,വായവൾ വേഗാൽ വണ്ടു തോറ്റ കുഴലാളെ മുസൽമാൻ കൊണ്ടുപോയ കഥ യോധനൊടോതി.        101

[ 115 ]

അമ്പാർന്നൊരവളൊടു താനമാത്യനാകും
'തമ്പാ'നെന്നരുളി മഹീശ്വരിക്കുമുന്നിൽ
വമ്പാളും വരഭടനെത്തി വൃത്തമന്നാ-
ളെമ്പാടും പുരുതരശോകമോടുണർത്തി.        102

ഭ്രാതാവിൻ സുതതന്റെയാഹരണവും
തൽ പ്രാണസർവസ്വമാം
ശ്രീതാവും സചിവന്റെയാഗമനവും
യോജിച്ചു കേട്ടിടവേ
ജാതതങ്കസുഖം ഭവിച്ച സതിയാൾ
തന്മാനസം വേനലോ
ടേതാനും മഴയൊത്തുചേർന്നൊരു നിദാ-
ഘാഹം കണക്കായിതേ.        103

പത്താം സർഗ്ഗം സമാപ്തം


"https://ml.wikisource.org/w/index.php?title=ഉമാകേരളം/പത്താം_സർഗ്ഗം&oldid=71397" എന്ന താളിൽനിന്ന് ശേഖരിച്ചത്