താൾ:ഉമാകേരളം.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രയമൊടാജിയിലന്യമതസ്ഥരെ-
ഭയമൊഴിഞ്ഞു വധിച്ചു ഭവൽഭടർ
ജയരവത്തെ മുഴുക്കിയതില്ലയോ?
നിയതമായതമാനുഷപൗരുഷം.        69

നരനേകവിധത്തിലെഴുന്നൊരി-
ദ്ധരയിലിങ്ങനേ സാധുപരാഭവം
അരമണയ്ക്കുകയില്ല കുറന്നെഴും
പരമസാരമറിഞ്ഞവൻ.        70

മതരഹസ്യമറിഞ്ഞു ഭവാൻ പതി-
വ്രതകളെത്തുണചെയ്യുകിലെന്നിയേ
അതനുകീർത്തിവധുടി വരിപ്പതി-
ന്നിതരമാം തരമാണ്ടിടുവാൻപണി.        71

വിരുതൊടും നിജ പാണികൾകൊണ്ടു ന-
ട്ടുരുഫലങ്ങൾ പൊഴിപ്പൊരു വേളയിൽ
പെരുമയേന്തി വിളങ്ങിന സദൃശ-
സ്തരുവിനാരു വിനാശമണച്ചിടും?        72

അകലുഷം കടൽ നൽകിന തിങ്കളിൻ
സുകലയെബ്ബത! ദർശദിനപ്പടി
ഇകലിൽനിന്നു കഥഞ്ചന ലബ്ധമാം
പുകളയേ! കളയേണ്ടവനല്ല നീ.        73

അമലമാം നിബിതൻ കൃപഹേതുവാൽ
കുമദമാണ്ട ഭവൽഭടർതൻ ബലം
ക്ഷമയിതിൽ പൊലിയേണ്ട പയോധിയിൽ
ദ്യുമണിയാ മണിയാറിനു പിൻപുപോൽ'        74

അറിവെഴും മൊഴിയിങ്ങനെ നീതിയും
നെറിയുമൊത്ത പുരോഹിതനോതവേ
മറിവുവിട്ടു മനസ്സിനു ദൗഷ്ട്യവും
വെറിയു,മാറിയുമാ രിപു ചൊല്ലിനാൻ;        75

'ഗുണഗണങ്ങൾ തികഞ്ഞുലകിൽത്തനി-
ക്കിണപെടാത്ത പുരോഹിതരത്നമേ!
ഘൃണ വരാൻ തുടരുന്നു ഭവൽപദ-
പ്രണതി താ,ണതിതാമസബുദ്ധി ഞാൻ.        76

സ്ഫുടമിനിബ്ബത! ഞാനളവറ്റ ന-
ൽപുടയ നാടിതിൽ മേവിടുവോളവും
വിടർ നടപ്പൊരു പാതകളൊന്നുമെൻ
ഭടരു തേടരുതേവമുരയ്ക്കുവൻ'        77

ഒരുവിധത്തിലിവണ്ണമവങ്കൽനി-
ന്നൊരു വചസ്സു ലഭിച്ചൊരു തങ്ങളാൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/103&oldid=172747" എന്ന താളിൽനിന്ന് ശേഖരിച്ചത്