താൾ:ഉമാകേരളം.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വിരുതിലുള്ളിനിണങ്ങിയ നാലു നൽ-
ത്തരുണിമാരെ വരിച്ചു യഥാസുഖം
ഒരുമപൂണ്ടു ഭുജിക്കണമേവരും
ഗുരുവരോരുവരോദിതമാം ഫലം.        50

ഇതി മഹമ്മദ സൈനികരോടു തൽ-
പതി കഠിച്ചതു കേട്ടു ഭയത്തൊടും
ക്ഷിതി ഭരിപ്പൊരു റാണിയൊടെത്രയോ
സതികളോതി, കളോക്തിയിലിങ്ങനെ:        51

ക്ഷിതിയിതിങ്കൽ വസിക്കുമിവർക്കു നിഷ്‌-
പ്രതിമമാം കൃപ വായ്‌പൊരു നിന്നൊടായ്
സതി! പരം പറയേണ്ടിവരുന്നു സം-
പ്രതി പരാതി പരാശ്രയഹാനിയാൽ.        52

സമരദക്ഷർ ഭടർക്കിഹ വാണിടും
സുമഹിളാവലിയെപ്പിടികൂടുവാൻ
ക്ഷമയടക്കുമൊരമ്മുകിലാഖ്യനാം
കുരതി സമ്മതി സമ്പ്രതി നല്‌കിപോൽ.        53

ത്രിഭുവനങ്ങളിലും കിടയറ്റിടും
സ്വഭുജവൈഭവമ്മടവാർകളിൽ
കുദുജഗപ്പടി ദുഷ്‌ടത വാച്ചിടും
പ്രഭുവിവൻ ഭുവി വൻ‌പൊടു കാട്ടുവോൻ.        54

വിനയിതെങ്ങനെ ഞങ്ങൾ തടുക്കു; മി-
ജ്ജനമനാഥമസാരവധുകുലം;
മസി നിർദ്ദയനായ ഖലാഗ്രിമൻ
പുനരവൻ നരവന്ദ്യകുലേശ്വരി!        55

ശമനദുതർകണക്കരിയോധരി-
പ്രമദമാരൊടെതിർക്കിലിവർക്കിനി
ക്ഷമയിൽ നിങ്കൃപ വിട്ടൊരു വസ്തുവേ
തരളമാമര,ആധിപയോധിയിൽ?        56

പകയെഴുന്ന മഹമ്മദസൈനിക
പ്രകരാമേകിടുമീയഴലാകവേ
അകലുവാൻ തവ പത്തിവർ, ദേവി! രാ-
പ്പകലിതാ കലിതാനവരോർക്കുവോർ       57

അവധിവി- ഴലാർന്നുമന- - - -
യവനിമേൽ മിഴിനീർമഴ വീഴ്‌ത്തിയും
അവനുര - - - - - - - - - - -
വി - - - - - - - കേട്ടുതേ        58

പ്രവരസൽഗുണനായ് ‌ - - - - - - -.
- - - - - - - - - - - - - -- - - - - - - - -

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/101&oldid=172745" എന്ന താളിൽനിന്ന് ശേഖരിച്ചത്