വിക്കിഗ്രന്ഥശാല:സമാഹരണം/ചട്ടമ്പിസ്വാമികൾ/ക്രിസ്തുമതനിരൂപണം/unicode

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ക്രിസ്തുമതനിരൂപണം

ഉള്ളടക്കം

  • പൂർവപീഠിക ................................................................................... 4
  • ക്രിസ്തുമതസാരം ..................................................................... 7
  • പതിപ്രകരണം .................................................................................8
  • ദൈവത്തിന്റെ രൂപം....................................................................... 9
  • ജീവലക്ഷണം ................................................................................ 1ഞ്ജ
  • പാശനിരൂപണം ............................................................................. 1ന്ധ
  • ജീവകൃത്യം .................................................................................... 14
  • ജീവഭോഗം ..................................................................................... 15
  • മുക്തിസാധനം .............................................................................. 16
  • നീതിവിധി....................................................................................... 19
  • പവിത്രാത്മകൃത്യം ........................................................................ 19
  • നിഗ്രഹാനുഗ്രഹം......................................................................... ഞ്ജ0
  • മുക്തി............................................................................................... ഞ്ജ1
  • ഞ്ജ. ക്രിസ്തുമതച്ഛദേനം ............................................................... ഞ്ജഞ്ജ
  • കൃത്യനിമിത്തം ............................................................................. ഞ്ജന്ധ
  • ഉപാദാനം ...................................................................................... ന്ധഞ്ജ
  • ആദിസൃ ഷ്ടി ................................................................................... ന്ധ7
  • ദുർഗുണം....................................................................................... 45
  • ക്രിസ്തുചരിതം............................................................................ 50
  • ക്രിസ്തുമതനിരൂപണം
  • നിഗ്രഹാനുഗ്രഹം.......................................................................... 91
  • പവിത്രാത്മചരിത്രം ...................................................................... 97
  • ത്യ്രകത്വം ..................................................................................... 99
  • പശുപ്രകരണം..............................................................................115
  • ഉത്പത്തി .......................................................................................116
  • മൃഗാദി ...........................................................................................1ഞ്ജ4
  • പാശപ്രകരണം ............................................................................ 1ന്ധ8
  • ജന്മപാപം ..................................................................................... 1ന്ധ9
  • ഗതിപ്രകരണം ............................................................................. 141
  • മുക്തിസാധനം ............................................................................14ഞ്ജ
  • നിരയം ........................................................................................... 148
  • മുക്തി.............................................................................................154
  • ക്രിസ്തുമതം വളർന്നതെങ്ങനെ?............................................ 156




ക്രിസ്തുമതനിരൂപണം[തിരുത്തുക]

പൂർവ്വപീഠിക

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമത ത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥന്മാ രായ പാതിരിമാർ മുതലായ ഓരോരോ കുക്ഷിംഭരികൾ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദു‌ഷിച്ചും അജ്ഞാന കുഠാരം, ത്രിമൂർത്തിലക്ഷണം, കുരുട്ടുവഴി, മുറുജന്മം, സൽഗുരു ലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, പുല്ലേലി കുംചു മുതലായ ദൂ‌ഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയർ ചാന്നാർ പറയർ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാർഗ്ഗത്തിൽ ഏർപ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാൻ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരുന്നത് അല്പവും ഉചിതമല്ലെന്നു മാത്രമല്ല ഈ ഉദാസീനതയിൽവെച്ച് ഹിന്ദുക്കളിൽ ഇതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങൾ ഈ അപകടത്തിൽ പെട്ടുപോകുന്നതിനും, മേലും ഈ ക ഷ്ടത പ്രചാരപ്പെടുത്തുന്ന തിനും അതുനിമിത്തം നമുക്കും നമ്മുടെ സന്തതികൾക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങൾക്ക് തടസ്ഥം സംഭവിക്കുന്നതിനും സംഗതിയായി തീർന്നിരിക്കുന്നു. ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്മാർ എല്ലാപേരും സ്വകാര്യത്തിൽത്തന്നെ വ്യഗ്രിച്ച് കാലക്ഷേപം ചെയ്യാതെ അനിർവ്വാച്യമഹിമയുടെ അത്യന്തപുണ്യത്തിന്റെയും ശൃംഗാടകമായിരിക്കുന്ന ഈ പരോപകാരത്തിൽക്കുടി സ്വല്പം ദൃഷ്ടി വച്ചിരുന്നെങ്കിൽ ഈ ജനോപദ്രവം എത്രയോ എളുപ്പത്തിൽ ദൂരീഭവിക്കുന്നതിനും അതുനിമിത്തം അനേകജീവന്മാർ ഈലോകപരലോകങ്ങളിൽ സുഖീഭവിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞാൻപറയണമെന്നില്ലല്ലോ. ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാൾ മഹത്തരമായി വേറെ യാതൊരു പുണ്യവുമില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്തെന്നാൽ വ്രതം, ദാനം, ജപം, യജനം അദ്ധ്യയനം മുതലായ പുണ്യങ്ങൾ താന്താങ്ങളുടെ സുഖത്തിനുമാത്രമെന്നല്ലാതെ അന്യന്മാർക്ക് അത്രതന്നെ ഫലപ്രദമാണെന്ന് വിചാരിക്കുന്നുണ്ടോ? "അങ്ങനെയല്ലാ" ഈ പുണ്യം തനിക്കും തന്റെ സന്താന ങ്ങൾക്കും അന്യന്മാർക്കും വിശി‌ഷ്യാ ക്രിസ്തുമതക്കൊടും കുഴിയിൽപ്പെട്ട് കഷ്ടപ്പെടുന്ന പെരുമ്പാപികൾക്കുപോലും സംബന്ധിക്കുന്നതാകുന്നു. വിശേ‌ഷിച്ച് മലയാളികളായ ഹിന്ദുക്കൾ ഈ സംഗതിയെ അശേ‌ഷം ആലോചിക്കാതെ, അവരുടെ പാട് അവർക്ക്, നമ്മുടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ? ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങൾ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കു തക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് ഈ ക്രിസ്തുമത ദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാൻ തുനിയുമെന്ന് ഞാൻവിശ്വസിക്കുന്നു. അശേ‌ഷം ധനപു ഷ്ടിയും മറ്റുമുണ്ടായിട്ടല്ല എന്റെ ഈ ഉപക്രമം. പിന്നെയോ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയേയും, ‘ഉത്സാഹിനം പുരു‌ഷസിംഹമുപൈതി ലക്ഷ്മീഃ’ 1 എന്ന സ ́ന വചനത്തേയും അനുസരിച്ച് ഈ കാര്യത്തിൽ എന്നാൽ പ്രയøിക്കുന്നവന് ഐശ്വര്യം (ലക്ഷ്മീ) പ്രാപ്തമാകുന്നു എന്നർത്ഥം.


5 ക്രിസ്തുമതനിരൂപണം കഴിയുന്നതും ഉത്സാഹിപ്പാൻ തയാറായതാണ്. ആ ഉത്സാഹത്തിന്റെ പൂർവ്വപീഠികയായിട്ടാണ് ഞാൻക്രിസ്തുമതച്ഛദേനമെന്ന ഈ പുസ്തകത്തെ എഴുതി ഇപ്രകാരം പ്രസിദ്ധം ചെയ്യുമാറാക്കിയത്. ഈ ഉപന്യാസത്തിൽ യുക്തിന്യായങ്ങൾക്കോ മറ്റോ വല്ല ഭംഗവും വന്നിട്ടുണ്ടെങ്കിൽ അതിനെ പരി‌ഷ്കരിക്കുന്നതു തന്നെ മഹാന്മാരായ നിങ്ങളുടെ അനുഗ്രഹമെന്നു വിശ്വസിച്ച് ഈ പുസ്തകത്തെ നിങ്ങളുടെ ദിവ്യസന്നിധിയിൽ സമർപ്പിച്ചു കൊള്ളുന്നു.

ഷൺമുഖദാസൻ (ചട്ടമ്പിസ്വാമികൾ)


ക്രിസ്തുമതനിരൂപണത്തിന്റെ ഒന്നാം പതിപ്പിന് ശ്രീ ചട്ടമ്പിസ്വാമികൾ എഴുതിയ മുഖവുരയാണിത്.

ക്രിസ്തുമതസാരം[തിരുത്തുക]

പതിപ്രകരണം[തിരുത്തുക]

ദൈവത്തിന്റെ രൂപം.


അനാദ്യനന്തനിത്യനായി, വ്യാപകനായി, സ്വതന്ത്രനായി, അരൂപനായി, അവികാരിയായി, സത്യം, ജ്ഞാനം, അടക്കം, ന്യായം, കൃപ,നൻമ, മേൻമ, നിറവ്, മുതലായ ദിവ്യഗുണങ്ങളോടുകൂടിയവനായി,പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു മൂന്നു പേരായ ഒരുവനാകുന്ന ദൈവം. അവരിൽ പിതാവിന്നു യഹോവാ എന്നും പുത്രന്നു ക്രിസ്തു എന്നും യേശു എന്നും പവിത്രത്മാവിന്നു പരിശുദ്ധആവി എന്നും കൂടി നാമങ്ങൾ ഉണ്ട്. (സങ്കീർത്തനം 90-ഞ്ജ, യറമി ഞ്ജന്ധ-ഞ്ജ4, മർക്കോസ് 10-ഞ്ജ7, 1 തിമൊഥെയുസ് 6-15, സങ്കീർത്തണം 10ഞ്ജ-ഞ്ജ7, വെളിപാട് 1-8, 1 നാളാഗമം 145-17, പുറപ്പാട് ന്ധ4-6, മത്തായി ഞ്ജ8-19, ആവർത്തനപുസ്തകം ന്ധഞ്ജ-4, ടി. ന്ധന്ധ-ഞ്ജ7) ന്ധ സൃ ഷ്ടി, സ്ഥിതി, സംഹാരം, നിഗ്രഹം, അനുഗ്രഹം ഇവകളാകുന്നു ദൈവകൃത്യങ്ങൾ. അനാദ്യനായ ദൈവം ആദ്യംതന്നെ കൃത്യം ചെയ്യുവാൻ ഇ¢ിച്ചു. പരമണ്ഡലത്തിങ്കൽ ദൈവദൂതന്മാരെ സൃ ഷ്ടിക്കുകയും അവരിൽ തനിക്ക് വിരോധികളായ ചിലരെ പിശാചുക്കളാക്കി നരകത്തിൽ ഇരിക്കത്തക്കവണ്ണം നിയമിക്കയും ചെയ്തു. (യഹൂദാ. 6, വെളിപാട്. 1ഞ്ജ-9) പിന്നീട് ഭൂമിയെയും ആകാശത്തെയും ഒന്നാം ദിവസം ഒളിയെയും രണ്ടാംദിവസം വെളിയെയും ജലരൂപങ്ങളായ മേഘങ്ങളെയും മൂന്നാംദിവസം മണ്ണിൽനിന്നു സ്ഥാവരജീവന്മാരെയും നാലാം ദിവസം മഹാപ്രകാശകങ്ങളായ നക്ഷത്രങ്ങളെയും അഞ്ചാംദിവസം ജലത്തിൽ ജലചരങ്ങളെയും ആറാം ദിവസം നാനാവിധ


സങ്കീർത്തനം 90-ഞ്ജ എന്നതിൽ സങ്കീർത്തനം ബൈബിളിലെ ഒരു പുസ്തകത്തിന്റെ പേരും, 90 അദ്ധ്യായത്തിന്റെ സംഖ്യയും, ഞ്ജ വാക്യത്തിന്റെ സംഖ്യയുമാകുന്നു. ബൈബിൾ വാക്യങ്ങളുടെ റഫറൻസിനായി ഈ പുസ്തകത്തിലുടനീളം ഈ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. --- മൃഗങ്ങളെയും സൃ ഷ്ടിച്ചു. അനന്തരം ആ ദിവസം തന്നെ തന്റെ സ്വരൂപമായിട്ടു മനു‌ഷ്യനെ സൃ ഷ്ടിക്കണമെന്നു സങ്കൽപ്പിച്ചുകൊണ്ട് മനു‌ഷ്യനെ ഉണ്ടാക്കി. മൂക്കിന്റെ ദ്വാരംവഴിയായിട്ടു ജീവശ്വാസത്തെ ഊതിക്കയറ്റി അവനെ ജീവാത്മാവോടുകൂടിയവനാക്കി. പിന്നീട് ആ മനു‌ഷ്യന്റെ ശരീരക്കുറിൽ നിന്ന് ഒരു സ്ത്രീയെക്കൂടി ഉണ്ടാക്കുകയും ആ ആദിമനു‌ഷ്യരെ ഏ‌ഷ്യഖണ്ഡത്തിലെ തുലുക്ക ദേശത്തുള്ള ഏദനെന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ട തോട്ടത്തിൽ ഇരുത്തി സൃ ഷ്ടികാലത്തുതന്നെ മനു‌ഷ്യരോട് നിങ്ങൾ സന്തതിയോടുകൂടി പലവംശക്കാരായി ഭൂമിയിൽ നിറഞ്ഞ് അതിലുള്ള സകലവസ്തുക്കളെയും പരിപ്പാലിപ്പിൻ എന്ന് ആശീർവദിക്കുകയും മനു‌ഷ്യർക്കു സ്ഥാവരജീവന്മാരെ ഭോജനമായിട്ട് നിയമിക്കുകയും ഏദനിലുള്ള തോട്ടത്തിൽ കാത്തുനിന്നു വേലചെയ്യുന്നതിനും തോട്ടത്തിലുള്ള സകലവിധ വൃക്ഷങ്ങളുടെ പഴങ്ങളെ ഭക്ഷിച്ചുകൊള്ളുവാനും ആജ്ഞാപിക്കയും തോട്ടത്തിന്റെ നടുക്കുള്ള ഗുണദോ‌ഷങ്ങളെ അറിവിക്കുന്ന വൃക്ഷത്തിന്റെ കനിയെ ഭക്ഷിക്കരുതെന്നു വിലക്കുകയും ഭക്ഷിക്കുന്നു എങ്കിൽ ആ ദിവസത്തിൽ തന്നെ മരിക്കുമെന്ന ശിക്ഷ പറകയും ചെയ്തു. ദൈവത്തെ ഉപചരിക്ക, ശനിവാരനിയമം,

സൃഷ്ടികൾക്കുപചരിക്ക, വിധിച്ചതിനെ ചെയ്യുക, വിലക്കിയ കനിയെ ത്യജിക്ക; ഇവ ഇത്രയുമാകുന്നു ആദി മനു‌ഷ്യർക്കു നിയമിക്കപ്പെട്ട മതം. അവർ അവിടെ അപ്രകാരമിരിക്കുമ്പോൾ പിശാചാധിപതിയായ സർപ്പം വന്നു വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനിയെ ഭക്ഷിച്ചാൽ മരിക്ക ഇല്ലാ എന്നും നയനപ്രകാശവും ഗുണദോ‌ഷജ്ഞാനവും ഉണ്ടാകുമെന്നും ആ സ്ത്രീയോടു പറഞ്ഞു. അനന്തരം ആ പഴം തീറ്റിക്കു രസവും കാഴ്ചയ്ക്കു ഭംഗിയുമുള്ളതും ബുദ്ധിയെ തെളിയിക്കുന്നതുമാകുന്നു എന്നു കണ്ട ആ സ്ത്രീയും അവൾ കൊടുത്തിട്ട് ആ മനു‌ഷ്യനും ഭക്ഷിച്ചു. അതുകൊണ്ട് അവർക്കു നയനശോഭ ഉണ്ടാകുകയും അപ്പോൾത്തന്നെ അവർ നഗ്ന രായിട്ട് ഇരിക്കുകയാണെന്നറിഞ്ഞ് അത്തി ഇലകളെ തച്ച് അറയിൽ കെട്ടിക്കൊള്ളുകയും ചെയ്തു. അനന്തരം പകൽ അവസാനിച്ചപ്പോൾ തോട്ടത്തിൽ സഞ്ചരിച്ചുവരുന്ന യഹോവ യുടെ ശബ്ദത്തെ കേട്ട അവർ ദൈവസന്നിധാനത്തിൽനിന്നു മാറി മരങ്ങളുടെയിടയിൽ ഒളിച്ചിരിക്കുകയും അപ്പോൾ യഹോവ മനു‌ഷ്യനെ വിളിച്ച് "നീയെവിടെ?' എന്നുചോദിക്കയും അതിന്നവൻ "ഞാൻനഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു" എന്ന് മറുപടി പറകയും അപ്പോൾ യഹോവ "നിന്നെ നഗ്നനെന്ന് ആരറിയിച്ചു? നീ വിലക്കിയ കനിയെ തിന്നോ"യെന്നു ചോദിക്കയും "എന്നോടു കൂടി ഇരുത്തിയസ്ത്രീ തന്നു ഞാൻഅതിനെ ഭക്ഷിച്ചു" എന്ന് അവൻ പറയുകയും യഹോവ സ്ത്രീയോട് " നീ എന്താണ് ഇങ്ങനെ ചെയ്തത്" എന്നു ചോദിക്കയും അവൾ "സർപ്പത്തിന്റെ വഞ്ചന ഹേതുവായിട്ടു ഞാൻതിന്നുപോയതാണ്" എന്നു പറകയും യഹോവ സർപ്പത്തെ നോക്കി, "നീ ഇപ്രകാരം ചെയ്തതു കൊണ്ട് എല്ലാ മൃഗജന്തുക്കളെക്കാളും ഏറ്റവും ശപിക്കപ്പെട്ട് ജീവപര്യന്തം വയറുകൊണ്ടിഴഞ്ഞ് മണ്ണുതിന്നുപോകും. അതുകൂടാതെയും നിനക്കും ഈ സ്ത്രീക്കും നിന്റെ സന്തതിക്കും തമ്മിൽ ശത്രുതയുണ്ടാകും. അതുകൊണ്ട് അതു നിന്റെ തലയെ ചതയ്ക്കും. നീ അതിന്റെ കുതികാലിനെ ചതയ്ക്കും." എന്നും പിന്നീടു സ്ത്രീയെ നോക്കി "നീ അധികവേദനയോടുകൂടി കൂട്ടികളെ പ്രസവിക്കുകയും നിന്റെ ഭർത്താവിന്റെ കീഴിൽ ഇരിക്കുകയും അവൻ നിന്നെ പരിപാലിക്കയും ചെയ്യു" മെന്നും പിന്നീട് മനു‌ഷ്യനെ നോക്കി "നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടു. അതു നിനക്ക് ഇനി മുള്ളുചെടികളെയും മുള്ളുമരങ്ങളെയും മുളപ്പിക്കു" മെന്നും "നീ ജീവപര്യന്തം ക്ലേശപ്പെട്ടു ഭൂമിയിലുള്ള സസ്യങ്ങളെ വിയർപ്പു മുഖത്തോടുകൂടി തിന്നു മണ്ണായ നീ മണ്ണിൽത്തന്നെ ചേരുമെന്നും" പറയുകയും ചെയ്തു. (ആദ്യപുസ്തകം ഞ്ജ & ന്ധ).

യഹോവാ പിന്നെയും ആ ആദിമനു‌ഷ്യരുടെ സന്താനരൂപമാ യിട്ടുതന്നെ ആത്മാക്കളെ സൃ ഷ്ടിക്കുന്നു. അതുകൊണ്ട് വിലക്ക പ്പെട്ടതിനെ ചെയ്ത ആ ആദിമനു‌ഷ്യരും അവരുടെ ശുക്ല ശോണിതത്തിൽ നിന്നു ജനിക്കുന്ന സകലമനു‌ഷ്യരും പാപി കളായി തീർന്നു. പാപം ഹേതുവായിട്ടു ദുഃഖമുണ്ടായി. (റോമ. 5-1ഞ്ജ മുതൽ 19, സങ്കീ. അ 51-5).

യഹോവ ഇപ്രകാരം ആത്മാക്കളെ സൃ ഷ്ടിച്ച് താനാഗ്രഹിച്ച കാലംവരെയും ശരീരത്തോടുകൂടി ജീവിച്ചിരിക്കത്തക്കവണ്ണം സ്ഥിതി ചെയ്ത് സ്ഥിതിയുടെ അവസാനത്ത് സംഹരിക്കുന്നു. അവരിൽ തനിക്കു വിരോധികളായ അശുദ്ധന്മാരെ നിഗ്രഹിക്കു കയും തന്നെ വിശ്വസിച്ചു വഴിപ്പെടുന്ന ഭക്തന്മാരായ ശുദ്ധന്മാരെ അനുഗ്രഹിക്കുകയും ചെയ്യും. (സങ്കീ.10ന്ധ-19, പത്രാസ് ന്ധ-10, മത്തായി ഞ്ജ5-46).

ജീവലക്ഷണം[തിരുത്തുക]

ഉൽപത്തികാലത്ത് യഹോവയാൽ ശുദ്ധസ്വരൂപമായിട്ടു സൃ ഷ്ടിക്കപ്പെട്ടവരായി ആദ്യനന്തനിത്യന്മാരായി അവ്യാപകന്മാരായി സ്വാവധിപര്യന്തം സ്വതന്ത്രന്മാരായി അരൂപന്മാരായി മനസ്സാകുന്ന സംബന്ധസാധനത്തോടുകൂടിയവരായി ചിന്ത, അറിവ്, സ്നേഹം, ദ്വേ‌ഷം, യത്നം, സുഖം, ദുഃഖം എന്ന ഗുണങ്ങൾ ഉള്ളവരായിരിക്കുന്ന ചേതനന്മാരത്ര ജീവന്മാരാകുന്നത്. ആ ജീവന്മാരിൽ സൃ ഷ്ടിമുതൽ പാപം ചെയ്യാതിരിക്കുന്നവരായ ദേവദൂതന്മാരും പാപത്തിൽനിന്നു വേർപെട്ടവരായ മുക്തന്മാരും ശുദ്ധജീവന്മാരെന്നും, തങ്ങളാലും തങ്ങളുടെ പൂർവ്വികന്മാരാലും സമ്പാദിക്കപ്പെട്ട് പാപത്തോടു കൂടിയവർ അശുദ്ധജീവന്മാരെന്നും പറയപ്പെടും. (ആദ്യപുസ്തകം ഞ്ജ7, യോബ് ന്ധന്ധ-4, ന്ധഞ്ജ-8, മത്തായി 10-ഞ്ജ8, ലൂക്കോസ് ഞ്ജ4-ന്ധ9, യോബ് ന്ധ5-10, പ്രസംഗക്കാരൻ 1ഞ്ജ-7).

ജീവന്മാർ തങ്ങളുടെ പാപകർമ്മം ഹേതുവായിട്ടു നിഗ്രഹഫലത്തെ പ്രാപിക്കകൊണ്ട് സ്വതന്ത്രന്മാരാകുന്നു എങ്കിലും സ്വകീയപുണ്യകർമ്മംകൊണ്ട് അനുഗ്രഹഫലത്തെ പ്രാപിക്കാത്തതിനാൽ പരതന്ത്രന്മാരുമാകുന്നു.

പാശനിരൂപണം[തിരുത്തുക]

ആദ്യന്തമുള്ളതായും അനിത്യമായും ദേവനിയമം ഉള്ളപ്പോൾ അനന്തനിത്യമാകുന്നതായും അവ്യാപകമായും പരതന്ത്രമായും ഇന്ദ്രിയവി‌ഷയമായും വികാരിയായും അചേതനമായും ഇരിക്കുന്ന ജഡവസ്തുവാകുന്നു പാശം. അതു കാര്യപാശമെന്നും ദു‌ഷ്കർമ്മപാശമെന്നും രണ്ടു വിധമായിരിക്കും. അവയിൽ ദൈവത്തിനാൽ ഉപാദാനകാരണം കൂടാതെ സൃ ഷ്ടിക്കപ്പെട്ട ജഡപദാർത്ഥം കാര്യപാശം. അതാകട്ടെ പൃഥിവി, ജലം, വായു, തേജസ്സ് എന്ന ഭൂതവാച്യങ്ങളാകുന്ന ദ്രവ്യങ്ങളും ഗുണങ്ങളും കർമ്മങ്ങളുമാകുന്നു. ആ കാര്യപാശം തന്നെ ശുദ്ധമെന്നും, അശുദ്ധമെന്നും രണ്ട് വിധമായിരിക്കും. അവയിൽ ശുദ്ധപാശമെന്നത് സൃ ഷ്ടിക്കപ്പെട്ട മാതിരിയിൽത്തന്നെ ഇരിക്കുന്ന സ്വർഗ്ഗമണ്ഡലം മുതാലായവയും, അശുദ്ധപാശ മെന്നത് സൃ ഷ്ടിച്ചതിന്റെ ശേ‌ഷം ജീവന്മാരുടെ പാപം ഹേതുവായിട്ട് ദോ‌ഷപ്പെട്ട ഭൂമി മുതലായവയും ആകുന്നു. ഇനി ദു‌ഷ്കർമ്മപാശമെന്നത് ജീവന്മാർക്കു വിധിക്കപ്പെട്ട കർമ്മത്തെ ചെയ്യായ്കകൊണ്ടും വിലക്കപ്പെട്ടതിനെ ചെയ്കകൊണ്ടും ഉണ്ടായ വാസനാരൂപവും ശുക്ലശോണിതവഴിയുടെ സന്തതിയിൽ ചെല്ലുന്നതും പരിശുദ്ധിയെ കെടുത്തുന്നതും മയക്കത്തെ ചെയുന്നതും ഭയം, ക്ലേശം, വ്യാധി, മൂപ്പ്, മരണം എന്നിവകളെ ഉണ്ടാക്കുന്നതും ദുഃഖസാധനവും ബലിദാനത്താൽ പരിഹിക്കപ്പെടുന്നതും പരിഹരിക്കപ്പെടാത്ത സ്ഥിതിക്ക് നിത്യനരകവേദനയ്ക്ക് കാരണവും ജഡഗുണവും ആയിരിക്കുന്ന പാപകർമ്മമാകുന്നു. അതും ജൻമപാപമെന്നും കർമ്മപാപമെന്നും രണ്ടു വിധം. ഇനി പാപമാകുന്നത് ദേവവാക്യത്തെ വിശ്വസിക്കാത്തതാണെന്നും ദേവവിധിയെ ലംഘിക്കുന്നതാണെന്നും പ്രത്യേകം പ്രത്യേകം അഭിപ്രായപ്പെടുന്ന പക്ഷക്കാരും ഉണ്ട്. ബൈബിൾ ശാസ്ത്രത്തിൽ സ്പ ഷ്ടമായി പറയപ്പെടാത്ത വി‌ഷയങ്ങൾക്കും വ്യാഖ്യാതാക്കന്മാർ ഓരോരോ സങ്കൽപപ്രകാരം അവനവന്റെ പോക്കിനുതക്കവണ്ണം അഭിപ്രായപ്പെട്ട് അന്യോന്യം മലയ്ക്കുകയും ചെയ്യുന്നുണ്ട്.

ജീവകൃത്യം[തിരുത്തുക]

ശരീരികളായി ജനിച്ച ആത്മാക്കൾ ജന്മപാപവാസനാ ഹേതുവായിട്ടു ദുരിച്ഛയോടുകൂടി മേൽക്കുമേൽ പാപങ്ങളെ ചെയ്യും. ചിലർ ചില പുണ്യത്തെയും ചെയ്തെന്ന് വന്നേയ്ക്കും. എങ്കിലും ഈശ്വരേ¢ാപ്രകാശനമായ ബൈബിൾ ബോധമുണ്ടായി ബന്ധമറ്റവർ മാത്രമേ മുക്തി സാധനസമ്പന്നന്മാരായും പുണ്യകൃത്തുക്കളായും ഭവിക്കൂ.

ജീവഭോഗം[തിരുത്തുക]

ആത്മാക്കൾ ഇപ്പോൾ പ്രയത്നിച്ച് ദേവചിത്തപ്രകാരം സുഖദുഃഖങ്ങളെ അനുഭവിക്കും. ഇഹത്തിൽ പാപം ചെയ്തവരും മുക്തി സാധനോപായസമ്പാദ്യം കൂടാതെ പുണ്യം ചെയ്തവരും പരത്തിൽ നിത്യനരകത്തെ പ്രാപിച്ച് അവസാനമില്ലാത്ത ദുഃഖത്തെ അനുഭവിക്കും. സൃ ഷ്ടിക്ക് പിൻപ് 4005 വൽസരശേ‌ഷം, പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നവരിൽ പുത്രനായ ക്രിസ്തു ഭൂമിയിൽ ഏ‌ഷ്യാഖണ്ഡത്തിൽ തുലുക്കദേശത്ത് കാനാനെന്ന നാട്ടിൽ യോസേപ്പ് എന്നവനു ഭാര്യയായിട്ടു നിയമിക്കപ്പെട്ട മര്യാൾ എന്നവളുടെ വയറ്റിൽ പവിത്രാത്മാവിനാൽ ഉണ്ടാക്കപ്പെട്ട ഗർഭപിണ്ഡത്തിൽ വന്നകപ്പെട്ട്, മനു‌ഷ്യത്വവും ദൈവത്വവും ഉള്ളവനായി ജനിച്ചു വളർന്ന്, പണ്ഡിതന്മാരോട് പ്രസംഗിച്ചു നടന്ന്, ന്ധ0-ാം വയസ്സിൽ യോവാനോട് (യോഹന്നാനോട്) സ്നാനമേറ്റ്, പവിത്രാത്മാവിന്റെ ആവേശവും സിദ്ധിച്ച്, 40 ദിവസം വരെയും കാട്ടിൽ ഭക്ഷണം കൂടാതെ ഇരുന്ന്, വിശാചിനാൽ പരീക്ഷിക്കപ്പെട്ട്, മനു‌ഷ്യരെ വഞ്ചിച്ച പിശാചിനെ താൻ ജയിച്ച്, അത്ഭുതങ്ങളെ ചെയ്ത് മനു‌ഷ്യർ ലംഘിച്ച കല്പനകളെ താൻ അനു‌ഷ്ഠിച്ചുകാണിച്ച്, മതബോധകന്മാരായ അപ്പോസ്തോലന്മാരെ ആജ്ഞാപിച്ച് ഏർപ്പെടുത്തി, ജ്ഞാന ജ്ഞാപക സംസ്കാരങ്ങളെ നിയമിച്ച്, മനു‌ഷ്യരുടെ സകല പാപങ്ങളേയും താൻ ഏറ്റുകൊണ്ട്, അവരനുഭവിക്കേണ്ടതായ വേദനകളെ താൻതന്നെ അനുഭവിചുകൊണ്ട്, കുരിശിൽ തറയ്ക്കപ്പെട്ടു സർവ്വപാപബലിയായി മരിച്ചു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗമണ്ഡലത്തിൽ കയറി പിതാവായ യഹോവയുടെ വലത്തുവശത്തിരിക്കുന്നു.

ക്രിസ്തുവിനാൽ ചെയ്യപ്പെട്ട ബലിദാനമായ ദേവപുണ്യം മാത്രമേ മുക്തിസാധനമായും, ക്രിസ്തുവിനെക്കുറിച്ചുള്ള പരിപൂർണ്ണവിശ്വാസം ഒന്നു മാത്രമേ ജീവന്മാർക്ക് ദേവപുണ്യഫലം സിദ്ധിക്കുന്നതിലേയ്ക്കു ഉപായമായും ഭവിക്കൂ. മുക്തിസാധനോപായമായ വിശ്വാസമുള്ളടത്തു സത്യം, നീതി, ദയ മുതലായ ജീവപുണ്യങ്ങൾ നിയതകാര്യം മാത്രമായിരിക്കും. അവകൾ കടമയാകകൊണ്ട് ബലിയാകയില്ലതാനും.

ദേവപുണ്യപ്രസാദ, ഫല, ജ്ഞാപകത്തിലേയ്ക്കുവേണ്ടി ക്രിസ്തുവിനാൽ രണ്ടുവക സംസ്ക്കാരങ്ങൾ നിയമിക്കപ്പെട്ടു. അവ സ്നാനവും, നൽകരുണയും ആകുന്നു. സ്നാനമെന്നത് മനസ്സിനെ തിരിക്കുന്നതിലേയ്ക്കും, പാപശുദ്ധിക്കും ഹേതുവായ ക്രിസ്തുവിന്റെ കൃപയെക്കുറിച്ചുള്ള ഓർമ്മയ്ക്ക് അടയാളമിട്ട് ത്രിദേവനാമത്തോടുകൂടിയ ജലംകൊണ്ടുള്ള സ്നാനമാകുന്നു. ഇതിനെ അല്പം ഭേദപ്പെടുത്തി സ്വീകരിക്കുന്ന അഭിപ്രായക്കാരുമുണ്ട്. നൽകരുണയെന്നത് പാപബലിയായ ക്രിസ്തുവിന്റെ മാംസരക്തങ്ങളെക്കുറിച്ചുള്ള ഓർമ്മയ്ക്കുവേണ്ടി അടയാളമിട്ടു ഭക്ഷിക്കുന്ന അപ്പവും ദ്രാക്ഷാരസവും ആകുന്നു. സ്നാനം ലിംഗാഗ്രചർമ്മച്ഛദേനത്തിനു പകരവും നൽകരുണ നിസ്കാരോൽസവത്തിനു പകരവുമായിട്ടത്ര വചിരിക്കുന്നത്. ഇപ്രകാരം പറയപ്പെട്ട് മതമാണ് യൂദമതത്തിന്റെ ജ്ഞാപ്യവസ്തുവായ ശുദ്ധക്രിസ്തുമതം. ഇതുണ്ടായപ്പോൾ ജ്ഞാപകങ്ങളായ യൂദമതക്രിയകൾ തള്ളപ്പെട്ടു.

മുക്തിസാധനം[തിരുത്തുക]

ഇങ്ങനെ ന്യായപ്രകാരം യഹോവാ ശപിച്ചതുകൊണ്ട്, ആത്മാക്കൾക്ക് എല്ലാവർക്കും പാപകർമ്മം ഉണ്ടാക്കിയതിനെ കണ്ട്, അവരുടെ മേൽ തോന്നിയ ദയ ഹേതുവായിട്ട് അനുഗ്രഹം ചെയ്വാൻ ഇ¢ിചു മുക്തിസാധനോപായം ഉണ്ടാക്കുന്നതിലേയ്ക്ക് നിശ്ചയിചു.{ പാപപരിഹാരമായിട്ടു പരിശുദ്ധസ്ഥാനത്തെ ഉണ്ടാക്കുന്ന സാധനമാകുന്നു മുക്തിസാധനമാകുന്നത്. പാപനീക്കത്തിനനുകൂലമായ കർമ്മം ബലിദാനമാകുന്നു. ബലി എന്നത് ഉപഹാരപദാർത്ഥമാകുന്നു. ദോ‌ഷനിവൃത്തിക്കായികൊണ്ട് ജീവന്മാരാൽ കൊടുക്കപ്പെട്ടവയായ ആട്, മാട് മുതലായ ഉപഹാരപദാർത്ഥങ്ങൾ ദേവന്റെ ഉടമകളും, അവരാൽ ചെയ്യപ്പെടുന്ന പുണ്യകർമ്മങ്ങളെല്ലാം ദേവനു ചെല്ലുവാനുള്ള കടമകളും ആകുന്നു. അതുകൊണ്ട് ജീവന്മാർ ബലിദാനത്തിനു സ്വതന്ത്രകർത്താക്കന്മാരല്ല, ആട്, മാട് മുതലായവ സ്വതന്ത്രബലികളുമല്ല. ജീവപുണ്യങ്ങൾ സ്വതന്ത്രപുണ്യകർമ്മ ങ്ങളുമല്ല. അതുകൊണ്ട് പരതന്ത്രങ്ങളായ ഇവകളെല്ലാം ദേവാനുഗ്രഹനിയമത്താലല്ലാതെ ഫലിക്കുന്നവയല്ല ബലിദാനത്തിനു സ്വതന്ത്രകർത്താവു ദേവൻ തന്നെയാകുന്നു. ദേവനായ ക്രിസ്തുവത്ര അവതാരദ്വാരാ സ്വതന്ത്രബലിയാകുന്നതിലേയ്ക്ക് സമ്മതിച്ചവൻ. ക്രിസ്തുവിന്റെ ശരീരവേദനം, മരണം മുതലായ ദേവപുണ്യക്രിയകൾ മാത്രമേ സ്വതന്ത്രപുണ്യകർമ്മങ്ങളായിട്ടു ഭവിക്കൂ. അതുകൊണ്ട് യഹോവ തന്റെ പുത്രനായ ക്രിസ്തുവിനെ ആ മനു‌ഷ്യരുടെ സന്തതിയിൽ ഒരു മനു‌ഷ്യ നായിട്ട് അവതരിച്ച്, പിശാചിനെ ജയിച്ച്, പരമാർത്ഥോപദേശം ചെയ്ത്, തന്നെ പാപബലിയായിട്ടു കൊടുത്ത് ജീവന്മാരെ അനുഗ്രഹിക്കത്തക്കവണ്ണം ഏർപ്പെടുത്തുകയും ക്രിസ്തു അതിലേയ്ക്ക് സമ്മതിച്ചു മദ്ധ്യസ്ഥനാകയും ചെയ്തു. ഇതിനെ സൂചിപ്പിച്ചാണ് സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തലയെ അറുക്കുമെന്ന് ദേവൻ ശാപകാലത്തിൽ തന്നെ അടയാളമായി പറഞ്ഞിട്ടുള്ളത്. അതാണ് കൃപാനിയമം.

അതുകൊണ്ട് ക്രിസ്തുവിന്റെ ബലിദാനത്തിന്റെ ജ്ഞാപകചിഹ്നമായിട്ടാകുന്നു ആട്ടിൻകുട്ടിയെ ബലിദാനത്തിലേയ്ക്കുനിയമിച്ചത്. പൂർവ്വികന്മാരും അപ്രകാരംതന്നെ ക്രിസ്തുവിന്റെ ബലിദാനമായ ജ്ഞാപ്യത്തെക്കുറിച്ച് വിശ്വസിച്ച് മേ‌ഷബലിദാനമായ ജ്ഞാപകത്തെ ചെയ്തുവന്നു. ആ സങ്കൽപ്പവും വിശ്വാസവും നടപടിയും തന്നെ ആദി ക്രിസ്തുമതം. സൃ ഷ്ടിക്കു പിൻപ് 1657 സംവത്സരം കഴിഞ്ഞതിന്റെ ശേ‌ഷം ജലപ്രളയാവസാനകാലത്ത് മാംസഭോജനത്തെയും, സൃ ഷ്ടിയുടെ ഞ്ജ106-ാം സംവത്സരത്തിൽ അബ്രഹാമിൽ ലിഗാഗ്രചർമ്മച്ഛദേനത്തെയും നിയമിച്ചു. സൃ ഷ്ടിയുടെ ഞ്ജ51ന്ധ-ാം സംവത്സരത്തിന്റെ ശേ‌ഷം യഹോവാ മോശ എന്നവനു പ്രത്യക്ഷനായിട്ടു പൂർവ്വനിയമത്തിന്റെ വിസ്താരമായ മൂന്നുവക വിധികളെ ഉപദേശിചു. അവ സന്മാർഗ്ഗവിധി, ക്രിയാവിധി, നീതിവിധി എന്നു പറയപ്പെടും.

  1. ഒരേ ദൈവത്തെതന്നെ വണങ്ങണം.
  2. അന്യദൈവത്തെ വണങ്ങരുത്.
  3. ദൈവനാമത്തെ വൃഥാ ഉച്ചരിക്കരുത്.
  4. ശനിപുണ്യവാരനിയമം (എന്ന ഈ ദേവാർത്ഥകാര്യങ്ങൾ നാലും)
  5. അച്ഛനമ്മമാരെ ഉപചരിക്ക.
  6. കൊലായ്ക
  7. വ്യഭിചരിക്കായ്ക.
  8. മോ ഷ്ടിക്കായ്ക.
  9. കള്ളസാക്ഷി പറയായ്ക.
  10. അന്യമുതലിനെ ആഗ്രഹിക്കായ്ക.

(എന്ന മനു‌ഷ്യാർത്ഥകാര്യം ആറൂംകൂടി). ഇങ്ങനെ പത്തുവിധമായ നിയമം. പുണ്യങ്ങളെ വിധിക്കുന്ന 10 കല്പന കളാകുന്നു സന്മാർഗ്ഗ വിധികൾ. അതിന്നു ദേവന്യായപ്രമാണ മെന്നും പേരുണ്ട്.

ശരീരശുദ്ധി, ദ്രവ്യശുദ്ധി, ആശചൗം, ഉപവാസം, പുണ്യസ്ഥലം, പുണ്യകാലം, പുണ്യദ്രവ്യം, ഗുരുത്വം, ആലയസേവ, പൂജ, നിസ്ക്കരോത്സവം മുതലായ നിയമപുണ്യങ്ങളെ അറിവിക്കുന്നത് ക്രിയാവിധി. നീതിവിധി


യുദ്ധം, സമാധാനം, മാതാവ്, കുട്ടികൾ, ഉടയവൻ, അടിയവൻ, അന്നം, വസ്ത്രം, വീട്, നിലം, ധാന്യം, പ്രഭുത്വം, പണം, ആട്, മാട്, പക്ഷി, മൃഗം, കടിഞ്ഞൂൽ, ലേവ്യാജീവനം, മനു‌ഷ്യശരീരം, ജീവൻ എന്നിവകളെക്കുറിച്ചുള്ള ഒഴുക്കവഴക്കങ്ങളെയും ദണ്ഡത്തെയും അറിയിക്കുന്നതാകുന്നു. ഇവകളിൽ ക്രിയാവിധി എന്നത്, ഇ ഷ്ടസിദ്ധിക്കും, ഭക്തിക്കും കാരണമായും ഭക്തന്മാരെ വേർപെടുത്തുന്ന മുദ്രയായും ക്രിസ്തു കൃത്യജ്ഞാപകചിഹ്നമായും ഇരിക്കുന്നു. ഇത് ആദി ക്രിസ്തുമതത്തിന്റെ പിരിവായ യൂദക്രിസ്തുമതം എന്നു പറയപ്പെടും.

പവിത്രാത്മകൃത്യം മൂന്നുപേരിൽ ഒരുവനായ പവിത്രാത്മാവ് സൃ ഷ്ടി മുതലായ കൃത്യങ്ങളിൽ സഹായിക്കുന്നു. (സങ്കീർത്തനം. 104- ന്ധ0) പരിശുദ്ധഭക്തന്മാരെ ഉണർത്തി അവരക്കൊണ്ടു ബൈബിളിനെ ഉണ്ടാക്കിച്ചു. (തീമൊഥെയുസ് ന്ധ-16, പത്രാസ് 1- 1ഞ്ജ) ക്രിസ്തുവിനെ ദോ‌ഷരഹിതമനു‌ഷ്യനായിട്ടു ജനിപ്പിച്ച് അദ്ദേഹത്തിനു പൂർണ്ണ ജ്ഞാനത്തെയും കൃപയെയും കൊടുത്തുപകരിച്ച് ഏതു കാലത്തും ക്രിസ്തുവിനെ ഭജിക്കുന്ന ഭക്തന്മാർക്ക് ബൈബിൾ അറിയുന്നതിനായിട്ട് അവരുടെ മനസ്സിനെ പ്രകാശിപ്പിച്ചു പ്രർത്ഥിക്കത്തക്കവണ്ണമാക്കി. ക്രിസ്തു ദേവപുത്രനാകുന്നു എന്നുള്ളതിനെ അവരിൽ കാണിച്ചു ദുഃഖത്തിൽനിന്നും രക്ഷിച്ചു ബാഹ്യാന്തരങ്ങളായി സകലപാപങ്ങളെയും നീക്കി ശുദ്ധീകരിച്ച് ദേവനെ പരിപുർണ്ണമായിട്ടു സേവിക്കുന്നതിലേയ്ക്കു തക്കതായ ആർദ്രതയെയും കൊടുത്ത്, പിന്നെ വേണ്ടവയായ സകല സൽഗുണ പരമപുണ്യങ്ങളെക്കൊണ്ടു അവരെ അലങ്കരിച്ചുവരുന്നു. പവിത്രാത്മാവിന്റെ സിദ്ധിക്കു പ്രാർത്ഥനയാകുന്നു മുഖ്യസാധനം. ഇങ്ങനെ പറയപ്പെട്ട ക്രിസ്തുമതത്തിനെ അറിഞ്ഞ് സകലമനു‌ഷ്യരും തന്റെ പാപത്തെക്കുറിച്ച് ഉണർന്നു പശ്ചാത്താപപ്പെട്ട്, ബൈബിൾവിധിപ്രകാരം യേശു ക്രിസ്തുവിൽ വിശ്വാസമുണ്ടായി ക്രിസ്തുഭക്തസമൂഹമായ ശ്രീസഭയിൽ ചേർന്ന് സ്നാനം, നൽകരുണ എന്നീ സംസ്ക്കാരങ്ങളെ ചെയ്ത്, ദേവനെ പ്രാർത്ഥിച്ച് ദൃടന്മവിശ്വാസത്തോടുകൂടി ദൈവപുണ്യം സമ്പാദിച്ചുകൊണ്ട്, ബൈബിളിനെ ഓതി ഉണർന്ന് എല്ലാവരോടു പ്രസംഗിച്ചുകൊണ്ട് നിലയിൽനിന്നും തെറ്റാതെ ഇരിക്കേണ്ടതാകുന്നു.

നിഗ്രഹാനുഗ്രഹം.[തിരുത്തുക]

ക്രിസ്തുനാഥൻ ലോകാവസാനകാലത്ത് വിചാരണ അല്ലെങ്കിൽ ന്യായതീർപ്പു ചെയ്യുന്നതിലേയ്ക്കു മഹിമയോടുകൂടിവന്ന് അപ്പോൾ ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും ശരീരത്തോടുകൂടി എഴുന്നേൽപ്പിച്ച് എല്ലാവരെയും തന്റെ സന്നിധിയിൽ വരുത്തി സന്മാർഗ്ഗികളെ വലതുവശത്തും ദുർമ്മാർഗ്ഗികളെ ഇടതുവശത്തും ആയിട്ടു നിർത്തി അവരുടെ പുണ്യപാപങ്ങളെ വിചാരണചെയ്ത് അവരിൽ തന്നെ വിശ്വസിക്കാത്ത ദുർമ്മാർഗ്ഗികളെ ഗന്ധകവും അഗ്നിയുംകൂടി എരിയുന്ന നിത്യനരകത്തിൽ തള്ളി നിഗ്രഹിക്കുകയും തന്നെ വിശ്വസിച്ച സന്മാർഗ്ഗികളെ മാത്രം പാപവും ദുഃഖവും മരണവും അണയാത്ത ശുദ്ധസ്ഥലമായ സ്വർഗ്ഗമണ്ഡലത്തിൽ ഇരുത്തി അനുഗ്രഹിക്കുകയും ചെയ്യും. മുക്തി പാപം നീങ്ങി പരിശുദ്ധസ്ഥാനത്തിൽ പ്രവേശിച്ച് മുക്തി സ്ഥാനത്ത് ശുദ്ധശരീരികളായിരുന്ന് ദേവനെ സ്തുതിച്ചുപാടി ദേവമഹിമയെ വർദ്ധിപ്പിച്ച് ദേവസന്നിധാനസുഖത്തെ നിത്യവും അനുഭവിച്ചു കൊണ്ടിരിക്കും. ഇങ്ങനെ ക്രിസ്തുമതസാരം സമാപ്തം.

കൃത്യനിമിത്തം[തിരുത്തുക]

അല്ലയോ ക്രിസ്തീയപ്രസംഗികളേ! യഹോവാ, ചിദചിദ്രൂപമായ ഈ ലോകത്തെ സൃ ഷ്ടിചുവല്ലോ. കാര്യം കാരണത്തോടുകൂടിയത് എന്നലയോ ന്യായം. ആ സ്ഥിതിക്ക് ഈ ലോകം കാര്യമാകയാൽ ഇതിന്നും നിമിത്തകാരണമായ പ്രയോജനം അപേക്ഷ്യമാകുന്നു. എന്തെന്നാൽ ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്കയില്ല. "പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവർത്തതേ" പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ള- വൻ പോലും ഒന്നുംതന്നെ പ്രവർത്തിക്കുകയില്ലാ. എന്നാൽ ആ പ്രയോജനം സ്വാർത്ഥമോ പരാർത്ഥമോ എന്നു നോക്കുമ്പോൾ (യശായാ 4ന്ധ-7) ഞാൻഅവനെ എന്റെ മഹത്വത്തിനായിട്ടു സൃ ഷ്ടിച്ചു എന്നു നിങ്ങളുടെ ബൈബിൾ പ്രമാണത്തിൽ പറഞ്ഞിരിക്കകൊണ്ട് യഹോവയുടെ ഈ ലോകസൃ ഷ്ടി സ്വാർത്ഥമായിട്ടുതന്നെയെന്ന് തീർച്ചയാകുന്നു. അത്രയുമല്ല സൃ ഷ്ടിക്കുമുമ്പേ ജീവന്മാരില്ലായിരുന്നു എന്നുള്ളത് നിങ്ങളുടെ മതത്തിന്റെ പരമ സിദ്ധാന്തമാകയാൽ അന്യന്മാർ നിമിത്തമെന്ന് കാണിക്കുന്നതിനു വഴിയും കാണുന്നില്ല. പാരിശേ‌ഷ്യ യുക്തിയാൽ യഹോവാ തന്റെ നിമിത്തമായിട്ടുതന്നെ ലോകത്തെ സൃ ഷ്ടിച്ചു എന്നു സ്പ ഷ്ടമാകുന്നു. യഹോവാ ആദ്യം ശുദ്ധജ്ഞാനമില്ലാതെ അജ്ഞാന ബന്ധമുള്ളവരായിട്ടുതന്നെ രണ്ടു മനു‌ഷ്യരെ സൃ ഷ്ടിക്കുകയും ഒരു കാര്യത്തിനുള്ള തെറ്റായ കാരണങ്ങളെയെല്ലാം തള്ളിക്കളയുമ്പോൾ അവശേ‌ഷിക്കുന്നതെന്താണൊ അതായിരിക്കും അതിന്റെ ശരിയായ കാരണം ഇതാണ് പാരിശേ‌ഷ്യയുക്തി.

അവരുടെ സമീപത്തിൽ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെ വച്ചുണ്ടാക്കുകയും അതിന്റെ കനിയെ തിന്നുപോകരുതെന്നു ന്യായംകൂടാതെ ഒരു കല്പന അവർക്കു കൊടുക്കുകയും പിശാചിനെ നശിപ്പിച്ചുകളയുകയോ വിലക്കിനിർത്തുകയോ ചെയ്യാതെ ഭൂമിയിൽ ജീവന്മാരെ പരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തി വിടുകയും ആ ആദിമമനു‌ഷ്യർ ബുദ്ധിമോഹത്താലും വി‌ഷയേച്ഛയാലും പിശാചിന്റെ ദുർബോധനയാലും കൽപനയെ ലംഘിച്ചു പാപികളായിപ്പോകയും ചെയ്തു. അനന്തരം വേറെ യാതൊരു മാർഗ്ഗവും നോക്കാതെ ആ പാപികളുടെ സന്താനരൂപമായിട്ടുതന്നെ പിന്നെയും സൃ ഷ്ടിക്കപ്പെട്ടതുകൊണ്ട് എല്ലാ ജീവന്മാരും പാപികളായി തീർന്നു. പാപികളുണ്ടായതുകൊണ്ട് അനുഗ്രഹവും അപേക്ഷിതമായി. അങ്ങനെ പാപികളുണ്ടായതിനു ഹേതുവാകയാൽ ഈ സൃ ഷ്ടി അനുഗ്രഹത്തിനു നിമിത്തമായും ഭവിച്ചു. പാപികൾക്കു പരീക്ഷാരൂപമായിട്ട് മുക്ത്യുപായങ്ങൾ അറിയിക്കപ്പെട്ടു. ആ ഉപായങ്ങളോടു ചേർന്നവരെ ദേവനെ അനുസരിക്കുകയെന്ന ഗുണമുള്ള ശുദ്ധന്മാരെന്നും അല്ലാത്തവരെ ദൈവവിരോധഗുണമുള്ള അശുദ്ധന്മാരെന്നും അറിയുന്നതിനും ശുദ്ധന്മാർക്ക് പരലോക കാര്യങ്ങളെ ഉണർത്തുന്നതിനുമാണ് അഴിവോടു കൂടിയ ഭൂമിയിൽ പാപികൾക്കു അധിവാസം നിയമിക്കപ്പെട്ടത്. അതുകൊണ്ട് ഈ വിധമുള്ള സ്ഥിതി (രക്ഷയും സ്ഥിതിയുടെ അനന്തരം സംഹാരവും അനുഗ്രഹനിമിത്തങ്ങളാകും). മുക്തിയിൽ ഇരിക്കുന്ന ശുദ്ധന്മാരെ ദേവോപചാരവൃത്തിയിൽ നിന്നും മാറിക്കളയാതിരിക്കത്തക്കവണ്ണം ദണ്ഡഭയം കൊടുക്കുന്നതിനാണ് അശുദ്ധന്മാരെ അഴിച്ചുവിടാതെ ദണ്ഡിപ്പിക്കുന്നതായ നിഗ്രഹം. അതുകൊണ്ട് നിഗ്രഹം അനുഗ്രഹം നിലനിൽക്കുന്ന തിലേയ്ക്കു നിമിത്തമാകും. ഇപ്രകാരം സൃ ഷ്ടിസ്ഥിതിസംഹാര നിഗ്രഹങ്ങൾ കൊണ്ട് നിറവേറ്റപ്പെട്ട അനുഗ്രഹമാണ് പ്രധാനകൃത്യം, ആ അനുഗ്രഹവും ദേവോപചാരത്തിനു നിമിത്തമാകുന്നു. അതുകൊണ്ട് ദേവമഹിമ പ്രകാശിക്കും. ആകപ്പാടെ എല്ലാ കൃത്യങ്ങൾകൊണ്ടും സംഭവിക്കുന്ന പരമപ്രയോജനം യഹോവയുടെ ആനന്ദാനുഭവംതന്നെ. ഇപ്രകാരം അനുഭവത്തെക്കൊണ്ടു നോക്കുമ്പോൾ സൃ ഷ്ടിയുടെ സ്വാർത്ഥകത്വം സ്പ ഷ്ടതയെത്തന്നെ പ്രാപിക്കുന്നു.

ജീവന്മാർ തന്റെ മഹിമയെ അറിഞ്ഞു ഭയപ്പെട്ട് തന്നെ സ്തുതിച്ചുവണങ്ങുന്നതിനും തന്നിമിത്തം തന്റെ മഹിമ സംപ്രകാശിക്കുന്നതിനും വേണ്ടിയാണ് യഹോവ ലോകത്തെ സൃ ഷ്ടിച്ചത്. ആകയാൽ സൃ ഷ്ടികാലത്തിനു മുമ്പേ തന്റെ മഹിമ പ്രകാശിക്കാതെയും അതു തനിക്കു ഒരു കുറവായിട്ടു തന്നെയിരുന്നു എന്നും ആ കുറവിനെ നീക്കുന്നതിലേയ്ക്കു കാംക്ഷിച്ചാണു സൃ ഷ്ടിപ്പാൻ തുടങ്ങിയതെന്നും നിശ്ചയമാകുന്നു. അതല്ല, തന്റെ മഹിമ മുമ്പേതന്നെ കുറവുകൂടാതെ സ്വയം പ്രകാശിച്ചിരുന്നു എങ്കിൽ ആ മഹിമയേ വീണ്ടു പ്രകാശിപ്പിക്കുന്നതിനുവേണ്ടി ചെയുന്ന പ്രവൃത്തി നി‌ഷ്ഫലമാകുന്നു. ആ മഹിമയെ ജീവന്മാരിൽ പ്രകാശിപ്പിക്കുന്നതിലേയ്ക്ക് പ്രവേശിച്ചിരുന്നു എങ്കിൽ അതും തന്റെ നിമിത്തമായാൽ മുൻപറയപ്പെട്ട ദോ‌ഷം പറ്റും.

ജീവന്മാർ നിമിത്തം തന്നെ ജീവന്മാരിൽ പ്രകാശിപ്പിപ്പാൻ തുടങ്ങി എങ്കിൽ സൃ ഷ്ടിക്കുമുമ്പേ ജീവന്മാരില്ലാതിരുന്നതുകൊണ്ട് അതും വിരുദ്ധം തന്നെ. തന്നാൽ സൃ ഷ്ടിക്കപ്പെടുവാൻ പോകുന്ന ജീവന്മാരിൽ തന്റെ മഹിമയെ പ്രകാശിപ്പിക്കണമെന്നായിരുന്നു എങ്കിൽ സൃ ഷ്ടിപ്പു പ്രകാശിപ്പിന്നും പ്രകാശിപ്പു സൃ ഷ്ടിപ്പിന്നും നിമിത്തമെന്നുവരികയാൽ അന്യോന്യാശ്രയമെന്ന ദോ‌ഷത്തിനു സംഗതിയാകും. മുമ്പിനാലെ പ്രകാശിച്ചു തന്നെയിരുന്നു എങ്കിലും തന്നെയനുഭവിക്കുന്നതിലേയ്ക്ക് ആരുമില്ലാതെയിരുന്നതു കൊണ്ട് ഉപയോഗപ്പെടാതെ വൃഥാ കിടന്നു എന്നുള്ളത് യുക്തമാകുന്നില്ല. ജീവന്മാരില്ലാതിരുന്നതുകൊണ്ട് താൻ തന്റെ മഹിമയെ അവരെ അനുഭവിപ്പിക്കയും വേണ്ട. വേണമെങ്കിൽ അനുഭവിപ്പിക്കണമെന്നുള്ളത് സൃ ഷ്ടിക്കണമെന്നുള്ളതിന്നും നിമിത്തമെന്നു വരികയാൽ ഇവിടെയും അന്യോന്യാശ്രയമെന്ന ദോ‌ഷം അനുവർത്തിക്കും. ആകയാൽ ഏതുപ്രകാരം പറഞ്ഞാലും മഹിമ പ്രകാശിക്കാതെ ഇരുന്നത് എങ്ങനെയും യഹോവായ്ക്ക് ഒരു കുറച്ചിൽ തന്നെ ആയിരുന്നു. അല്ലെങ്കിൽ പ്രകാശിപ്പിക്കുന്നതിലേയ്ക്കു വേണ്ടി പ്രയത്നിക്കണമെന്നില്ലായിരുന്നു. ആ കുറച്ചിൽ മുമ്പില്ലാതിരുന്ന ജീവന്മാരെ അല്ലാ മുമ്പേ ഉണ്ടായിരുന്ന യഹോവയെതന്നെ സംബന്ധിക്കും. ആകയാൽ യഹോവ തന്റെ മഹിമ പ്രകാശിക്കാതിരുന്നതിനെപ്പറ്റി കുറവുള്ളവനായി തീർന്നു എന്നു വന്നുപോയതിനാൽ കുറവോടുകൂടിയവനെന്നും അപ്പോൾ അതിന് എതിരായി നിറവില്ലാത്തവനെന്നും ആ കുറച്ചിൽകൊണ്ടു അതിനെ നിവർത്തിപ്പിക്കണമെന്നും പ്രയത്നിക്കകൊണ്ടും, വ്യകുലപ്പെട്ടിരുന്നവനാകയാൽ പരമാനന്ദം ഇല്ലാത്തവനെന്നും തനിക്ക് ആനന്ദപ്രാപ്തിക്കുവേണ്ടി സൃ ഷ്ടിപ്പാൻ തുടങ്ങി എന്നു കാണുന്നതുകൊണ്ട് സുഖത്തെ ചെയ്യുന്നവയെക്കുറിച്ച് കാമവും ദുഃഖത്തെ ചെയ്യുന്നവയെക്കുറിച്ചു ക്രാധവും ആ രണ്ടിന്റെയും രണ്ടു വസ്തുക്കൾ പരസ്പരം കാരണമെന്നു വരുന്നതാണ് അന്യോന്യാശ്രയം എന്ന ദോ‌ഷം. ഇത് യുക്തിക്കു നിരക്കാത്തതാണ്. മൂലമായ മോഹവും ഉള്ളവനെന്നും അനാദിയായിട്ട് ഈ കുറവിനെ നീക്കുന്നതിലേയ്ക്കുപായം അറിയാതിരുന്നതു കൊണ്ട് അനാദിജ്ഞാനം ഇല്ലാത്തവനെന്നും അനാദിയായിട്ടു കൃത്യം ചെയ്യാത്തതുകൊണ്ട് അനാദികർതൃത്വം ഇല്ലാത്തവനെന്നും അനാദിയേ കർതൃത്വം ഇല്ലാതിരുന്ന ചില കാലങ്ങൾക്കു മുൻപെ കർതൃത്വത്തെ പ്രാപിച്ചു കൃത്യം തുടങ്ങിയതുകൊണ്ട് യഹോവ പ്രാപിച്ചകർത്തൃത്വം മുൻപേ ഇല്ലാതിരുന്നു പിന്നീടുണ്ടായതായി കാര്യലക്ഷണത്തോടു കൂടിയതാകകൊണ്ടും അതിനു വേറെയൊരു കർത്താവ് അപേക്ഷിക്കപ്പെടുകയാലും അതു നിമിത്തം യഹോവാ അതിനെ വേറൊരു കർത്താവിങ്കൽ നിന്നു സമ്പാദിച്ചതാണെന്നും തെളിവാകകൊണ്ടും സ്വതന്ത്രത്വം ഇല്ലാത്തവനെന്നും അനാദിയായിട്ടല്ലാതെ ഇടയിൽ കുറവോടുകൂടിയ കിഞ്ചിൽകർതൃത്വത്തെ പ്രാപിച്ചു സ്വഭാവം വേർപെടുകയാൽ വികാരിത്വം ഇലാത്തവനെന്നും, വികാരത്തോടുകൂടിയതു കൊണ്ടും കുറവുള്ളതുകൊണ്ടും അനാദിനിത്യവ്യാപകത്വം 7 ഇല്ലാത്തവനെന്നും തന്റെ സുഖത്തിനായിട്ടു താൻതന്നെ പാപം വിളയുന്നതിലേയ്ക്കു ഹേതു ഉണ്ടാക്കി പല ജീവന്മാരെയും നിത്യകാലം ദണ്ഡിപ്പാറാക്കിയതുകൊണ്ട് ന്യായവും, കൃപയും, നൻമയും ഇല്ലാത്തവനെന്നും ജീവന്മാരിൽ തന്നെ നിത്യവും ഉപചരിക്കത്തക്കവർ ഇന്നാരെല്ലാമകുന്നുയെന്നുള്ളതിനെ ജ്ഞാനം കൊണ്ട് അറിയാതെ അവരെ പാപികളാക്കി ഭൂമിയിലിരുത്തി വിധികളെ കൊടുത്ത് പരീക്ഷിച്ചിട്ടു മാത്രം അറിയുന്നതുകൊണ്ട് സർവ്വജ്ഞത്വം ഇല്ലാത്തവനെന്നും ജീവന്മാർക്കു പാപവും ദുഃഖവും വരുത്താതെ അവരെക്കൊണ്ടു തന്നെ ഉപചരിപ്പിക്കയും മാറ്റം വരാതിരിക്കുക ആദിയും അന്തവും ഇല്ലാതിരിക്കുക തനിക്കു സുഖത്തെ ഉണ്ടാക്കുകയും ചെയ്യുവാൻ കഴിയാതിരുന്നതുകൊണ്ട് സർവ്വശക്തിയില്ലാത്ത വനെന്നും തെളിവാകുന്നു. പിന്നെയും പാപം ഉണ്ടാകുമെന്ന തിനെ മുൻപേകൂട്ടിയറിയാത്തതുകൊണ്ടു പൂർണ്ണജ്ഞാനം ഇല്ലാത്തവനെന്നും അറിഞ്ഞിട്ടും അതിനെ തടുപ്പാൻ കഴിയാതെ ഒഴിഞ്ഞു എന്നുവരുകിൽ പൂർണ്ണശക്തിയില്ലാത്തവനെന്നുംകൂടി സ്പ ഷ്ടമാകും. ജീവന്മാരുടെ സുഖാനുഭവത്തിനു ദുഃഖാനുഭവവും ദുഃഖാനുഭവത്തിനു പാപവും നിയതകാരണ മെന്നറിഞ്ഞതുകൊണ്ട് സുഖത്തെ ജനിപ്പിക്കുന്നതിലേയ്ക്കാണ് പാപത്തെ യുണ്ടാക്കിയതെന്നുവരികിൽ പാപം ഇല്ലാത്ത ദേവദൂതന്മാർക്കും സുഖം ഉണ്ടാക്കിയിരിക്കയാൽ അവിടെ സുഖാനുഭവത്തിനു പാപം കാരണമാകാത്തതു കൊണ്ട് ആയതു തീരെ യോജിക്കുന്നില്ല ഇപ്രകാരം, കുറവ്, വ്യാകുലത, കാമം, ക്രാധം, ആദി ജ്ഞാനം 8, മോഹം, ആദികൃത്യം 9, പരതന്ത്രത്വം, വികാരത്വം, അവ്യാപകത്വം, അന്യായം, അതികഠിനത, ദു ഷ്ടത, കിഞ്ചിജ്ഞത്വം, കിഞ്ചിച്ഛക്തി മുതലായ ദോ‌ഷങ്ങൾ ഉള്ളവ നാകയാൽ യഹോവ ഈശ്വരത്വം ഉള്ളവനല്ല പാപി‌ഷ്ഠൻ എന്നുതന്നെ ന്യായംകൊണ്ടു സിദ്ധിക്കുന്നു. ഈ ദോ‌ഷങ്ങ ളെല്ലാം അഹന്ത, കർമ്മം, മായ എന്ന പാശങ്ങളാലുണ്ടാകുന്ന വയാകുന്നു എന്നു ദൈവശാസ്ത്രം ഘോ‌ഷിക്കുന്നതുകൊണ്ട് യഹോവയാകട്ടെ പാശബദ്ധൻ തന്നെയാണ്. ആകയാൽ അനാദിയായിട്ട് അഹന്താപാശത്താൽ ബന്ധിക്കപ്പെട്ട തന്റെ പരിപാകയി¢ാശക്തിക്കു വ്യക്തി ഇല്ലാത്തതുകൊണ്ട് പരതന്ത്രനായിരുന്ന യഹോവാ അനാദിനിത്യവ്യാപകസ്വതന്ത്രസർവജ്ഞനായും അനാദിസിദ്ധബദ്ധാത്മനിമിത്തം അനാദികൃത്യകർത്താ അനാദിയല്ലാത്ത ജ്ഞാനം; എന്നെന്നും നിലനില്ക്കാത്ത ജ്ഞാനം എന്നർത്ഥം. അനാദിയല്ലാത്ത കൃത്യം; എന്നെന്നും നിലനില്ക്കാത്ത കൃത്യം (കർമ്മം) എന്നർത്ഥം.

വായും രക്ഷിതാവായും ഇരിക്കുന്ന പരമശിവന്റെ ദിവ്യപ്രസാദ രൂപസത്യസങ്കൽപകാരണത്താൽ തന്റെ പൂർവ്വ കാലീന ർമ്മാനുസരണമായിട്ടു നിർമ്മിക്കപ്പെട്ട മായാകാര്യ മായ ശരീരവും കാരണവും എടുത്ത് കിഞ്ചിജ്ഞത്വം അല്പകൃത്യം മുതലായ നിയതഭുവനത്തിലിരുന്ന് നിയത ഭോഗങ്ങളെ അനുഭവിച്ചു തന്റെ അധികാരാവസാനത്തിൽ മരിച്ചു പോകുന്ന ഒരു പശുവാകുന്നു 10 എന്നു ശൈവസിദ്ധാന്തം 11.

ഇനി ചില ക്രിസ്ത്യന്മാർ ഇന്നകാലത്തിൽ ഇന്ന സ്ഥലത്തിൽ ഇന്ന പ്രകാരം ഒരു നിമിത്തവും കൂടാതെ സൃ ഷ്ടികൃത്യം ചെയ്യണമെന്നു ഒരു സങ്കല്പം യഹോവായുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നും ആ അനാദി സിദ്ധസങ്കല്പപ്രകാരം നിയതകാലത്തിൽ വേറെ ഒരു നിമിത്തവും കൂടാതെ യഹോവാ സൃ ഷ്ടിച്ചു എന്നും പറയുന്നു. ആ വചനം ബൈബിളിൽ ഇല്ലാത്തതുകൊണ്ടും തനിക്കുവേണ്ടി സൃ ഷ്ടിച്ചു എന്നറിയിക്കുന്ന ടി പ്രമാണങ്ങളെക്കൊണ്ട് തടുക്കപ്പെടുകയാലും അപ്രമാണമാകുന്നു. മേലും ഇന്നകാലത്തിൽ ഇന്ന സ്ഥലത്തിൽ ഇന്ന പ്രകാരം സൃ ഷ്ടി ചെയ്യണമെന്ന സങ്കല്പം യഹോവയുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു എന്നുവരികിൽ അപ്രകാരംതന്നെ ഇന്നകാലത്ത് ഇന്നയിന്നപ്രകാരം സ്ഥിതി, സംഹാര, നിഗ്രഹങ്ങൾ എന്ന കൃത്യങ്ങളെയും ചെയ്യേണ്ടതാണെന്നുള്ള സങ്കൽപവുംകൂടി സർവ്വജ്ഞനായ യഹോവയുടെ ഹൃദയത്തിൽ അനാദിയായിട്ട് അടങ്ങിക്കിടന്നു

ജീവൻ (ജീവാത്മാവ്).[തിരുത്തുക]

ശൈവസിദ്ധാന്തം ഒരു പുരാതനഭാരതീയദർശനമാണ്. അതനുസരിച്ച് ശിവൻ സർവ്വജ്ഞനും, സർവ്വവ്യാപിയും സ്വതന്ത്രനുമായ പരമതത്വമാണ്. ഈ ദർശനത്തിൽ ശിവൻ "പശുപതി" എന്നും ജീവൻ "പശു" എന്നും അറിയപ്പെടുന്നു. എന്നു പറയേണ്ടിവരും. ആകയാൽ സൃ ഷ്ടികൃത്യത്തിനു വേറെ ഒരു നിമിത്തവും അപേക്ഷിക്കപ്പെടാത്തതു പോലെ തന്നെ മറ്റുള്ള കൃത്യങ്ങൾക്കും വേറെ യാതൊരു നിമിത്തവും അപേക്ഷിക്കപ്പെടുകയില്ല. ആയതുകൊണ്ടു യഹോവാ ജീവന്മാരുടെ പാപപുണ്യങ്ങളായ നിമിത്ത കാരണങ്ങളെ ആവശ്യപ്പെടുക ഇല്ലെന്നും അനാദിസിദ്ധസങ്കൽപപ്രകാരം അവരവർക്കു നരകമുക്തികളെ കൊടുക്കുമെന്നും ആ സ്ഥിതിക്കു ജീവന്മാർ മോക്ഷസിദ്ധിക്കായിട്ട് യാതൊരു കാര്യത്തെയും നിരൂപിക്കയും ചെയ്യുകയും വേണ്ടെന്നും അങ്ങനെ വേണ്ടെന്നിരിക്കുമ്പോൾ ജീവന്മാർ മോക്ഷത്തിലേയ്ക്കുവേണ്ടി വിശ്വാസത്തെയും പ്രയത്നത്തെയും കൈക്കൊണ്ടുചെയ്യണമെന്നു നിയമിക്കുന്ന ബൈബിൾ വെറുതെയുള്ളതാണെന്നും ആ ബൈബിളിനെ കൽപ്പിച്ച യഹോവ അറിവില്ലാത്തവനെന്നും വന്നുപോകും. അതിനാൽ അനാദിസിദ്ധസങ്കൽപനിമിത്തസ്വീകാരം സാധുവാകുന്നതല്ല.

ഇനി ദേവന്റെ കൃത്യനിമിത്തം എന്താകുന്നു എന്നു വിചാരിക്കുന്നത് ജീവന്മാർക്കു തക്കതല്ല എന്നും ദേവൻ തന്റെ ഇ¢ാപ്രകാരം ചെയ്യുന്നതല്ലാതെ ജീവന്മാരുടെ യുക്തിക്ക് ചേരത്തക്കവണ്ണം ചെയ്യുന്നവനല്ല എന്നു ചിലരു പറയുന്നതുണ്ട്. ആ വാക്കുകൊണ്ട് അനി ഷ്ടപ്രസംഗം 1ഞ്ജ ഉണ്ടാകും. എന്തെന്നാൽ സകല മതവാദികളും അവനവന്റെ മതശാസ്ത്രത്തെതന്നെ ദേവവാക്യം എന്നു ഘോ‌ഷിക്കുമാറൊള്ളു. അവയിൽ അസത്തുക്കളായ മതശാസ്ത്രങ്ങളെ ദേവവാക്യങ്ങളല്ലായെന്നു ശോധനചെയ്തു തള്ളുന്നതിലേയ്ക്ക് അതാതു ശാസ്ത്രങ്ങളിലുള്ള തെറ്റുകളെ കാണിച്ച് ആക്ഷേപം ചെയ്യുമ്പോൾ ദേവനിർമ്മിതശാസ്ത്രമാണെന്നും ആയതു കിഞ്ചിജ്ഞന്മാരായിരിക്കുന്ന ജീവന്മാരുടെ യുക്തിക്ക് അനുസാരിയായിരിക്കയില്ലെന്നും ദേവൻ സ്വേച്ഛപ്രകാരം ചെയ്യുമെന്നും അവകളെക്കുറിച്ചു ജീവന്മാർ വിചാരിചു കൂടായെന്നും അതാത് മതക്കാരാൽ സമാധാനം പറയപ്പെടും. ആ സ്ഥിതിക്ക് സകല മതങ്ങളും സത്യമായിട്ടുള്ളവതന്നെ എന്ന് വന്നുപോകയും അപ്പോൾ ക്രിസ്തുമതം ഒന്നുമാത്രമേ സത്യമായിട്ടുള്ളു എന്ന വാദം ദൂരെ തെറിച്ചുപോകയും ചെയ്യുമല്ലോ. അല്ലാതെയും തനിക്കുവേണ്ടി സൃ ഷ്ടിച്ചു എന്നു യഹോവായാൽ ബൈബിളിൽ പറയപ്പെട്ടതുകൊണ്ടും, അറിവിന്നു വി‌ഷയമാകാത്തതു പ്രമാണത്തിൽ പറയപ്പെടുകയില്ലാത്തതുംകൊണ്ടും, സൃ ഷ്ടിയുടെ നിമിത്തം അവജ്ഞേയമായിട്ടുള്ളതാകയാൽ അതിന്റെ ബോധം ജീവന്മാർക്ക് അനർഹമെന്നു പറയുന്നത് ബൈബിളിനു വിരുദ്ധമാകുന്നു. ഇനിയും ദേവകൃത്യനിമിത്തം അവാച്യമായിട്ടുള്ളതെന്നു പറയുന്നുവെങ്കിൽ ഭവബന്ധത്തോടുകൂടിയ ജീവന്മാർക്ക് അഗ്രാഹ്യവും അതിനാൽ ശ്രുതിയിൽ പറയപ്പെടാത്തതും ആയ പരമരഹസ്യമല്ലല്ലോ അവാച്യം. ഇവിടെ അങ്ങനെയല്ലല്ലോ. കൃത്യനിമിത്തം ദേവമഹിമപ്രകാശമെന്ന് യഹോവാ പറഞ്ഞിരിക്കുന്നല്ലോ, എന്നിട്ടും അതിനെ അവാച്യമെന്നു പറയുന്നത് അമ്മമച്ചി എന്നു പുത്രന്മാർ പറയുന്നതുപോലെതന്നെ വിചാരിക്കാം.

ഇങ്ങനെ ദൈവകൃത്യനിമിത്തത്തെക്കുറിച്ചും വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിച്ചിരിക്കുന്നു. അറിഞ്ഞിട്ടുള്ളത്

ഉപാദാനം[തിരുത്തുക]

അല്ലയോ ക്രിസ്തീയ പ്രസംഗികളേ! യഹോവാ ഉപാദാനകാരണം 14 കൂടാതെ ശൂന്യത്തിൽ നിന്നാണു ലോകത്തെ സൃ ഷ്ടിച്ചതെന്നു നിങ്ങൾ പറയുന്നല്ലോ. എന്നാൽ സൽകാരണത്തിൽനിന്നു സൽകാര്യമേ ജനിക്കൂ. കാരണത്തിൽ ശക്തിരൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാൽ 15 വ്യക്തിരൂപമായിട്ടു കാര്യമാകും. വിത്തിൽനിന്നു മരം എങ്ങനെയോ അതുപോലെ കാരണം കുടാതെ കാര്യോൽപത്തി ഒരിടത്തുമില്ല. അസൽകാരണത്തിൽ അസൽകാര്യം അല്ലാതെ സൽകാര്യം ജനിക്കുകയുമില്ല. മണലിൽനിന്ന് എണ്ണ ഉണ്ടാകയില്ല. പൊന്നിൽനിന്ന് ഇരുമ്പുണ്ടാകുന്നതല്ല. കുടത്തെ അപേക്ഷിച്ചു മണ്ണിനെയും, തൈരിനെ അപേക്ഷിച്ചു പാലിനെയും സ്വീകരിക്കുന്നതുപോലെ അതാതു കാര്യങ്ങളെ അപേക്ഷിച്ചു കാരണങ്ങളെ സ്വീകരിക്ക എന്നുള്ളതും കാര്യത്തിൽ കാരണത്വം ഇരിക്കുന്നു സൽക്കാര്യവാദം 16 എന്നുള്ളതും ന്യായസിദ്ധമാകയാൽ സാധിക്ക പ്പെട്ടു, ആകയാൽ ഘടം മുതലായ കാര്യങ്ങൾക്ക് കുലാലൻ മുതലായ കർതൃകാരണവും മണ്ണു മുതലായ ഉപാദാന കാരണവും മാറ്റമില്ലാതെ നിയതമായിരിക്കയാൽ കാര്യമായ ലോകത്തിനു കർത്താവും ഉപാദാനകാരണവും, ആവശ്യകമായിട്ടുള്ളതെന്ന് അനുമിക്കപ്പെടും. ലോകമായ ഒരു വസ്തു എന്തു പദാർത്ഥത്തിൽ നിന്നുണ്ടാകുന്നുവോ അതാണ് അതിന്റെ ഉപാദാനകാരണം. കുടത്തിന്റെ ഉപാദാനകാരണം മണ്ണും, വസ്ത്രത്തിന്റെ ഉപാദാനകാരണം നൂലുമാകുന്നു. കർത്താവ്, കർമ്മം, ഉപകരണം മുതലായവ കാര്യം കാരണത്തിൽ അടങ്ങിയിരിക്കുന്നു എന്ന വാദമാണ് സത്കാര്യവാദം. ഉദാ. കുടത്തിന്റെ ഉത്പത്തിക്കുമുമ്പുതന്നെ അത് മണ്ണിൽ അന്തർലീനമായിരുന്നു എന്നാണ് ഈ വാദം പറയുന്നത്.

പക്ഷത്തിൽ 17 കാര്യത്വമായ ഒരു അനുമാനത്താൽ അനുമിക്കപ്പെടുന്ന കർത്താവും ഉപദാനകാരണവും ആയ രണ്ടു സാദ്ധ്യങ്ങളിൽ ഒന്നു സിദ്ധമാകുമെന്നും മറ്റേത് അസിദ്ധമാകുമെന്നും കൽപിക്കുന്നത് ഒരു വിധത്തിലും യുക്തമാകുന്നില്ലല്ലോ. അതല്ല അപ്രകാരം സമ്മതിക്ക എന്നുവന്നാൽ അനുമാനപ്രമാണങ്ങളെല്ലാം അഴിഞ്ഞുപോകുന്നതാണ്. അങ്ങനെ എങ്കിൽ കാര്യത്വഹേതുവിനാൽ ദൃഷ്ടാന്ത സിദ്ധഘടാദി കർത്താക്കളിൽ എന്നപോലെ ദാർഷ്ടാന്തിക സിദ്ധലോകകർത്താവിലും അൽപജ്ഞാനം, അൽപശക്തി, പരവശത മുതലായ ഗുണങ്ങൾ ഉണ്ടായിരിക്കുമെന്നു വന്നുപോകുമല്ലോ. എന്നാൽ ദൃഷ്ടാന്തത്തിൽ ഘടകർത്താവായ ജീവാത്മാവാകട്ടെ ഘടത്തെ നിവൃത്തിക്കുന്നതായ തന്റെ കാര്യത്തെക്കുറിച്ചു മുഴുവനും അറിയുന്നവനും മുഴുവനും ചെയ്യുന്നവനും സ്വതന്ത്രനും തന്റെ കാര്യനിവൃത്തിക്കു തക്കതായ ശരീരാവധി നിലയുള്ളവനും ആയിരിക്കും. അപ്രകാരംതന്നെ ഈശനും തന്റെ കാര്യത്തിൽ പൂർണ്ണജ്ഞാനം മുതലായവയോടു കൂടിയവനായിരിക്കുമെന്ന് തീർച്ചയാകും. അങ്ങനെ എങ്കിൽ ഘടകർത്താവു തന്റെ കാര്യമല്ലാത്ത പടം മുതലായവയെ ചെയ്യാത്തതുപോലെ ഈശനും തന്റെ കാര്യമല്ലാത്ത വേറൊന്നിനെ ചെയ്യാത്തവനാകുമലോ. എന്നാൽ, ഈശന്റെ കാര്യമല്ലാതെ അന്യകാര്യമില്ലാത്തതുകൊണ്ട് ഈ സാധ്യം ഉണ്ടോ ഇല്ലയോ എന്നു സംശയമുള്ള സ്ഥലമാണു പക്ഷം. ഉദാ. "പർവ്വതത്തിൽ തീയുണ്ട്; പുകയുള്ളതുകൊണ്ട്" എന്ന അനുമാനവാക്യത്തിൽ "തീ" സാധ്യവും, "പുകയുള്ളതുകൊണ്ട്" എന്നതു ഹേതുവും, "പർവ്വതം" പക്ഷവുമാണ്. വസ്ത്രം സംശയത്തിലേയ്ക്ക് അവസരമേ ഇല്ല, അതിനാൽ കാര്യത്വഹേതുവിനാൽ ഉപാദാനകാരണം സാധിക്കപ്പെടുന്നു. എന്നാൽ ദൈവം സർവസാമർത്ഥ്യംകൊണ്ട് കാരണം കൂടാതെ കാര്യത്തെ ജനിപ്പിക്കും എന്നുവരികിൽ, അതു ചേരുകയില്ല. സർവ്വസാമർത്ഥ്യമെന്നത് ശരിയായി എല്ലാവറ്റെയും തടവുകൂടാതെ നടത്തുന്നു ശക്തിയാകുന്നു. ആ ശക്തി ഉണ്ടെന്നുവച്ച് ശരിയായതിനെ അല്ലാതെ ശരിയല്ലാത്തതിനെ ചെയ്ക എന്നുള്ളത് ഒരു വിധത്തിലും സർവ്വസാമർത്ഥ്യത്തെ താങ്ങുന്നതല്ല. കൃശതയും സ്ഥൂലതയും മാറാതെ ഇരിക്കവേ കടുകിനകത്ത് മലയെ കടത്തുന്നത് തക്കതല്ല, അങ്ങനെ ചെയ്യാത്തതുകൊണ്ട് സർവ്വസാമർത്ഥ്യംഭംഗം ഒരിക്കലും ഉണ്ടാകയില്ല. ഉണ്ടാകുമെന്നുവരികിൽ ദൈവം തനിക്കു തുല്യനായ വേറെ ഒരു അനാദി ദൈവത്തെ ഉണ്ടാക്കുന്നതിനും തന്നെ ഇല്ലാതാക്കിക്കളയുന്നതിനും കഴിയാത്തവനാകയാൽ അസമർത്ഥനെന്നു വരേണ്ടതാണ്. അതു നിങ്ങൾക്കു സമ്മതമല്ലാത്തകൊണ്ട് ഉപാദാനകാരണത്തെ അപേക്ഷിക്കയാൽ സർവ്വസാമർത്ഥ്യഭംഗം ഒരിക്കലും ഉണ്ടാകുന്നതല്ല. ഇനിയും ദൈവം താൻതന്നെ ഉപാദാനകാരണവും നിമിത്തകാരണവുമായിട്ടു നിന്ന് ലോകത്തെ ജനിപ്പിച്ചു എന്നു നിശ്ചയിക്കാമല്ലോ. എങ്കിൽ, അതു ചേരുകയില്ല. കാര്യം കാരണാത്മകം എന്നാണ് ന്യായം. ആകയാൽ വെളുത്ത വസ്ത്രത്തിന്റെ പാദാനകാരണ മായ തന്തുവും വെളുത്ത നിറത്തോടുകൂടി ഇരിക്കുന്നതുപോലെ ചേതനവും അചേതനവുമായ ലോകത്തിന് ഉപാദാനകാരണമായിരിക്കകൊണ്ട് ദൈവവും ചേതനത്വവും അചേതനത്വവും ഉള്ളവനെന്നു പറയേണ്ടിവരും. അപ്പോൾ അന്യോന്യം വിരുദ്ധങ്ങളായ ചെതനത്വാചേതനത്വങ്ങളെന്ന രണ്ടു ധർമ്മങ്ങളുംകൂടി ഒരു ധർമ്മിയിൽ ഇരിക്കുകയുമില്ലല്ലോ.

ഒരംശംകൊണ്ടു ചേതനത്വവും ഒരംശംകൊണ്ടു അചേതനത്വവും ഉള്ളവനെന്നു വരികിൽ, സാവയവത്വം ഉണ്ടായി ഘടപടാദികൾക്ക് എന്നപോലെ കാര്യത്വം വന്നു പരമകാരണത്വഭംഗം ഭവിക്കും. "യദ്യദ് സാവയവം തത്തൽ കാര്യം യഥാ ഘടപടാദി" - ഏതെല്ലാം അവയവത്തോടു കൂടിയതോ അതെല്ലാം കാര്യമാകുന്നു. ഘടം, പടം മുതലായവ എങ്ങനെയോ അപ്രകാരം ഇതല്ലയോ ന്യായം. ഇനിയും ദൈവം സ്വതന്ത്രത്വമുള്ളവനാകയാൽ വേറൊന്നിനെ അപേക്ഷിക്കാതെ സ്വേ¢ാപ്രകാരം ലോകത്തെ നിർമ്മിച്ചുവെന്നു അനുവദിക്കാമെങ്കിൽ, അതു ചേരുകയില്ല. സ്വതന്ത്രത്വം ഉള്ളതുകൊണ്ട് ന്യായത്തെ നോക്കാതെയോ നോക്കിയോ കൃത്യത്തെ ചെയ്യുന്നത്? നോക്കാതെ ചെയ്യുമെങ്കിൽ ജീവന്മാരുടെ പുണ്യപാപങ്ങളാകുന്ന കാരണങ്ങൾ വേണ്ടെന്നും തോന്നിയപോലെ നിയമം കൂടാതെ സുഖദുഃഖങ്ങളെ കൊടുക്കുമെന്നും കാര്യത്തിനു തക്കതായ കാലം, ദേശം മുതലായ സാമാന്യകാരണങ്ങളെയും നോക്കാതെ യഥേ ഷ്ടം കൃത്യം ചെയ്യുമെന്നും ധർമ്മിധർമ്മഭാവ സംബന്ധന്യായം നോക്കാതെ കാഠിന്യമുള്ളതായ ഭൂമിയെ ദ്രവത്വമുള്ളതാക്കുകയും ദ്രവത്വമുള്ള ജലത്തെ കാഠിന്യവും ഭൂമിയ്ക്കു കാഠിന്യവും, ഗന്ധവും ധർമ്മങ്ങളാകുന്നു. ജലത്തിന്റെ "ധർമ്മം" രസവും, ദ്രവത്വവുമാണ്. ഭൂമിയും, ജലവും "ധർമ്മി" എന്നറിയപ്പെടുന്നു. ഇവ തമ്മിലുള്ള സംബന്ധമാണ് ധർമ്മിധർമ്മഭാവസംബന്ധം. ഗന്ധവും ഉള്ളതാക്കുകയും അഗ്നിയെ രസമുള്ളതാക്കുകയും വായുവിനെ രൂപമുള്ളതാക്കുകയും ഇനിയും തോന്നിയ പ്രകാരമെല്ലാം ചെയ്യുമെന്നും ന്യായം നോക്കിത്തന്നെയാണെങ്കിൽ കാര്യകാരണസ്വഭാവസംബന്ധന്യായത്തെയും ഞ്ജ0 സൽകാര്യവാദന്യായത്തെയും അനുസരിച്ച് ഉപദാനകാരണത്തെ അപേക്ഷിച്ച് കൃത്യം ചെയും എന്നലയോ സമ്മതിക്കേണ്ടത്. അങ്ങനെയാണെങ്കിൽ ഉപാദാനകാരണം മുതലായവയെ അപേക്ഷിച്ച് കൃത്യം ചെയ്യുന്നതുകൊണ്ട് ദൈവം സ്വതന്ത്രത്വം ഇല്ലാത്തവനാകുമല്ലോ. എന്നാൽ അങ്ങനെ അല്ല. ദൈവത്തിന്റെ സ്വാതന്ത്യ്രമായത് സ്വതന്ത്രമായ വേറെ ഒന്നിനാൽ പ്രര്യമാണമല്ലാതെ ഇരുന്ന് സാധനം മുതലായവയെ നിയമിച്ചു നടത്തുന്ന ശക്തിയാകുന്നു. അല്ലാതെ ജീവകർമ്മം മുതലായവയെ അപേക്ഷിക്കാതെ ഇരിക്കുന്നതല്ല. ഭണ്ഡാഗാരം മുതലായവയെ അപേക്ഷിച്ചു ദാനം മുതലായ കൃത്യങ്ങളെ ചെയ്യുന്ന രാജാവിനു സ്വാവധി സ്വതന്ത്രത്വം കുറയാത്തതുപോലെ നിമിത്തം, ഉപാദാനകാരണം, ജീവകർമ്മം മുതലായവയെ അപേക്ഷിച്ചു കൃത്യം ചെയ്യുന്ന ദൈവത്തിനും സ്വാതന്ത്യ്രത്തിനു യാതൊരു കുറവും ഇല്ല. ഇങ്ങനെ ഉപാദാനകാരണത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു. കാരണത്തിന്റെ സ്വഭാവം കാര്യത്തിൽ അനുവർത്തിക്കും എന്നതാണ് കാര്യകാരണസ്വഭാവസംബന്ധം.

ആദിസൃ ഷ്ടി[തിരുത്തുക]

അല്ലയോ ക്രിസ്തീയ പ്രസംഗികളേ! യഹോവ ആദിമനു‌ഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃ ഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവർ വിവേകമുള്ളവർതന്നെ ആയിരുന്നു എങ്കിൽ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്? ആ കനിയെ ഭക്ഷിച്ചതിന്റെ ശേ‌ഷം ഉണ്ടായ ഗുണദോ‌ഷജ്ഞാനം മുമ്പേ ഇല്ലാതിരുന്നതും എന്തുകൊണ്ട്? അപ്രകാരം സൃ ഷ്ടിച്ച യഹോവാ അവരെ ഇരുത്തിയ തോട്ടത്തിൽ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെയും കൂടി ഉണ്ടാക്കിവച്ചത് എന്തിന്?ഒരു പിതാവാകട്ടെ കാഴ്ചയ്ക്കു നലതായ ഒരു വി‌ഷക്കനിയെ കൊണ്ടുചെന്നു വിവേകമില്ലാത്ത കുട്ടികൾ ഇരിക്കുന്ന തന്റെ വീട്ടിൽ വെച്ച് ഇതിനെ ഭക്ഷിക്കരുതെന്ന് വിലക്കിയേച്ചു പോയതിന്റെ ശേ‌ഷം അവർ അതിനെ ഭക്ഷിച്ചു അപജയപ്പെട്ടുവെങ്കിൽ ആ കുറ്റം ആ പിതാവിന്റെ പേരിലല്ലാതെ കുട്ടികളുടെ പേരിലാകുമോ? അതുപോലെ ആദിമനു‌ഷ്യർ പാപികളായ കുറ്റം ആ യഹോവാ എന്ന ദൈവത്തിലലാതെ അവരിൽ ഇരിക്കുമോ? ഇനിയും ആ ദൈവം താൻ പറഞ്ഞപ്രകാരം വിലക്കിയ പഴത്തെ ഭക്ഷിച്ച ആളിനെ അന്നുതന്നെ മരണശിക്ഷ കൊടുക്കാതെ വിട്ടുകളഞ്ഞത് നീതിയോ? അത് കൃപകൊണ്ടെന്നുവരികിൽ സർവ്വജ്ഞനായ താൻ പിന്നീടു വരുവാൻ പോകുന്ന എല്ലാവറ്റെയും അറിയുന്നവനായിരിക്കെ അതിനെ മുമ്പിൽകൂട്ടി നിരൂപിക്കാതെ വിട്ടുപോയത് എന്തുകൊണ്ട്?

മേലും ആ കനിയെ തിന്നാൽ ഗുണദോ‌ഷജ്ഞാനം ഉണ്ടാകുമെന്നുള്ളത് വാസ്തവമാണല്ലൊ. ആ സ്ഥിതിക്ക് അതിനെ വിലക്കിയതുതന്നെ വഞ്ചകമല്ലയോ? എന്നാൽ അങ്ങനെ അല്ല ആ വൃക്ഷത്തിനു സ്വയമേ ഗുണദോ‌ഷജ്ഞാനം അറിയിക്കുന്ന ഒരു ശക്തി ഇല്ലാ,യഹോവാ വിധിച്ച പ്രകാരം ചെയ്യുന്നതു നല്ലതെന്നും, വിലക്കിയതിനെ ചെയ്യുന്നതാണ് ചീത്ത എന്നും അറിയുന്നതിലേയ്ക്ക് ഒരു അറികുറിയായി നിൽക്കകൊണ്ട് അതിനെ ഗുണദോ‌ഷത്തെ ഉണർത്തുന്ന വൃക്ഷമെന്നു പറഞ്ഞു എന്നുവരികിൽ, ഈ അർത്ഥത്തെ സമ്മതിക്കുന്നതിലേയ്ക്കു പ്രമാണമൊന്നുമില്ലാതെയും ആ കനിയെ ഭക്ഷിച്ചുപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു എന്നു പറഞ്ഞു ഇരിക്കകൊണ്ട് ആയത് തീരെ ചേരുകില്ല.

ഇനിയും എന്തെങ്കിലുമാകട്ടെ, വൃക്ഷത്തെ അവിടെ വയ്ക്കുകയും ഇതിന്റെ പഴത്തെ ഭക്ഷിക്കരുതെന്നു വിലക്കുകയും ചെയ്തത് എന്തിനായിട്ട്? തന്റെ വിധിക്ക് അടങ്ങുന്നത് ഗുണം, അടങ്ങാത്തത് ദോ‌ഷം എന്നുള്ളതിനെ ആ മരം വഴിയായി അവർക്ക് അറിവുകൊടുക്കണമെന്നു നിരൂപിച്ചിട്ടാ കുന്നു എങ്കിൽ തനിക്കും പരന്മാർക്കും ഉപകാരപ്പെടത്തക്കതായ വേറെ വല്ല കൽപനകളെയും കൽപിക്കാമായിരുന്നല്ലോ, ഒരു ഫലവും ഇല്ലാത്തതായ ഈ വൃഥാകൽപനയെ കൽപിച്ചത് എന്തിന്?

അതും ആത്മാക്കൾക്കു വിവേകത്തെ കൊടുത്തതാണ് എങ്കിൽ ദൈവമാകുന്നു സർവകാരണനെന്നും അതുകൊണ്ട് അവന്റെ വിധിയെ അനുസരിക്കുന്നതാണു ഗുണമായിട്ടുള്ളതെന്നും. അല്ലാത്തത് ദോ‌ഷമാണെന്നും അവർ നലതിൻവണ്ണം അതിലേയ്ക്കായിട്ട് ഈ അറിയുമായിരുന്നു. അപ്പോൾ വി‌ഷവൃക്ഷം വേണമെന്നിലലോ? വേണമെങ്കിൽ മുക്തന്മാരായവർക്കും ഇങ്ങനെയുള്ള കൽപന കൊടുക്കേണ്ടതാണ്. അല്ലാതെയും തന്റെ ആജ്ഞയിൽ ഉൾപ്പെടുമോ ഇല്ലയോ എന്നു പരീക്ഷിക്കുന്നതിനു വി‌ഷവൃക്ഷത്തെവച്ചു വിലക്കിനോക്കി എന്നു വരുമ്പോൾ മുമ്പിൽക്കൂട്ടി അറിയാത്തതുകൊണ്ട് സർവ്വജ്ഞനല്ലെന്നു വന്നുപോകുമല്ലോ. ദൈവം മനു‌ഷ്യർക്കു സ്വാധീനത്വത്തെ കൊടുത്തിരുന്നു. അതുകൊണ്ട് അവരുടെ പേരിൽ അല്ലാതെ ദൈവത്തിന്റെ പേരിൽ കുറ്റമില്ല. എങ്കിൽ, ഒരു പിതാവ് വിവേകമില്ലാത്ത കുട്ടികൾക്കു സ്വാധീനതയെ കൊടുക്കുകയും അതു ഹേതുവായിട്ട് അവർ വലിയ ദോ‌ഷങ്ങളെ ചെയ്യുകയും ചെയ്താൽ ആ ദോ‌ഷങ്ങൾ ആരുടെ പേരിൽ ഇരിക്കും? വിവേകമില്ലാത്തവർക്കു സ്വാധീനതയെ കൊടുത്തതു നീതിയോ? അതും ഇരിക്കട്ടെ. ദൈവം തന്റെ രൂപമായിട്ടു സൃ ഷ്ടിച്ച മനു‌ഷ്യരെ വഞ്ചിച്ചു കെടുതൽ ചെയ്യുന്നതിന് ഒരു പിശാച് ശക്തനാകുമോ? അപ്രകാരം പിശാചു വന്നു ദോ‌ഷപ്പെടുത്തിയപ്പോൾ ദൈവം അവിടെ ഇല്ലായിരുന്നു എങ്കിൽ സർവ്വവ്യാപകനല്ലെന്നും അതിനെ അറിഞ്ഞില്ലെങ്കിൽ സർവജ്ഞനല്ലെന്നും അതിനെ അറിഞ്ഞിട്ടും ആ പിശാചിനെ ഖണ്ഡിപ്പാൻ കഴിയാതെ ഇരുന്നുപോയി എങ്കിൽ അനന്തശക്തിയുള്ളവനല്ലെന്നും അതിലേയ്ക്ക് സമ്മതിച്ചിരുന്നു എങ്കിൽ കരുണയില്ലാത്തവനെന്നും തീർച്ചയാക്കാം.

ഒരു ദു ഷ്ടമൃഗം വന്നു തന്റെ കുട്ടിയെ കൊല്ലുന്നതിനു തുടങ്ങുമ്പോൾ അതിനെ വിലക്കുവാൻ കഴിയുന്നതും പ്രയാസപ്പെടാതെ വൃഥാ നോക്കിക്കൊണ്ടിരിക്കുന്നവനെ പിതാവ് എന്നു പറയുമോ? ഒരിക്കലും പറഞ്ഞുകൂടാ. ആ സ്ഥിതിക്കു നിങ്ങളുടെ ദൈവത്തെ സർവ്വലോക പിതാവാണെന്നു നിരൂപിക്കുന്നതും പറയുന്നതും ശരിയാണോ?

പിശാചിനെ ശിക്ഷിക്കുകയും മനു‌ഷ്യരെ മുക്തിയിൽ ചേർത്തുകൊള്ളുകയും ചെയ്യാം എന്നുള്ള അഭിപ്രായത്തോടുകൂടി ആയിരുന്നു. എങ്കിൽ വ്യാധിയേയും ഔ‌ഷധത്തേയും സമ്പാദിക്കുന്നത് ബുദ്ധികേടാകയാൽ അത് ഒരു ഭ്രാന്തകൃത്യമായിട്ടായിരിക്കും എന്നുമാത്രം പറയേണ്ടിവരും.

ഇനിയും മനു‌ഷ്യരുടെ ശുദ്ധിയെ നശിപ്പിച്ചത് പിശാചാണെന്നു പറയുന്നല്ലോ. ആ സ്ഥിതിക്കു മുമ്പേതന്നെ ദേവദൂതൻമുരുടെ ശുദ്ധിയെ നശിപ്പിച്ച് ഈ പിശാചാകത്തക്കവണ്ണം ആക്കിത്തീർത്തത് വേറെ ഒരു പിശാച് എന്നു നിശ്ചയിക്കേണ്ടതാണ്. അതിലേയ്ക്കു അന്ന് അവിടെ അപ്രകാരം ഒരു പിശാച് ഇല്ലായിരുന്നതുകൊണ്ട് യഹോവാതന്നെ എല്ലാവരെയും കെടുത്ത പിശാച് എന്നു പറയപ്പെടണം.

അതുകൂടാതെയും പിശാച് സർപ്പവേ‌ഷം കെട്ടി വന്നു മനു‌ഷ്യരെ ദോ‌ഷപ്പെടുത്തിയതുകൊണ്ട് ആ പിശാചിനെ ശപിക്കാതെ സർപ്പങ്ങളെ എല്ലാം ശപിച്ചത് എന്തിന്? പാപം ഉണ്ടാകുന്നതിന് ഒരുവിധത്തിലും കാരണങ്ങളാകാത്ത സർപ്പങ്ങൾ എല്ലാം ശാപമേറ്റ സ്ഥിതിക്ക് ആ പാപോൽപത്തിക്കു നേരെ കാരണമായിരുന്ന പിശാചും വൃക്ഷവും അതുകളെ സൃ ഷ്ടിച്ച ദൈവവും ശാപമേൽക്കാതെ ഒഴിഞ്ഞതു നീതിയായിട്ടുള്ളതുതന്നെയോ?

ഇനിയും ആദിമനു‌ഷ്യർ ദോ‌ഷം ചെയ്തതുകൊണ്ട് അവർക്കു കൊടുത്ത ശാപം അവരുടെ സന്തതിയിൽ ജനിക്കുന്ന എല്ലാ മനു‌ഷ്യർക്കും പറ്റത്തക്കവണ്ണം നിശ്ചയിച്ചതിന്റെ കാരണമെന്താണ്? (ആദിപുസ്തകം 6-6,7) താൻ ഭൂമിയിൽ മനു‌ഷ്യരെ സൃ ഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ചു. അത് യഹോവായുടെ ഹൃദയത്തിൽ വേദനയായിരുന്നു. നാം മനു‌ഷ്യരെ സൃ ഷ്ടിച്ചത് നമുക്കു പരിതാപമായിരിക്കുന്നു. യഹോവാ, ഇപ്രകാരം ഇച്ഛയോടുകൂടി മനു‌ഷ്യരെ സൃ ഷ്ടിച്ചിട്ട് പിന്നെ പരിതപിച്ചത് എന്തിന്? താൻ സൃ ഷ്ടിച്ച മനു‌ഷ്യർ ശുദ്ധന്മാരായിരിക്കാതെ പാപികളായിപോയതുകൊണ്ടു പരിതപിച്ചു എങ്കിൽ, അതു ന്യായംതന്നെ. ആ മനു‌ഷ്യർ പാപികളായെന്നു മാത്രമല്ലേ ഉള്ളു. വേറെ അന്യായമൊന്നും ചെയ്തില്ലല്ലോ. ആ അവരെ സൃ ഷ്ടിച്ചതിനെക്കുറിച്ച് പരിതപിച്ച് യഹോവാ താൻ സൃ ഷ്ടിച്ച ദൈവദൂതൻ പാപിയായും പിശാചായും തീർന്നു എന്നുമാത്രമല്ല, തന്റെ അടിമകളായ മനു‌ഷ്യരെയും ദോ‌ഷപ്പെടുത്തി തന്റെ പേരിൽ അപകീർത്തിയും ഉണ്ടാക്കി ത്തീർത്തു തന്റെ കൽപനയെയും ലംഘിച്ച് താൻ ജനിച്ച് ക ഷ്ടപ്പെട്ടു മരിക്കുന്നതിലേയ്ക്കു ഇടയാക്കി ജനനമരണമില്ലാത്തവനെന്നുള്ള പേരിനെയും അനർത്ഥവത്താക്കി. ഇങ്ങനെ എലാം തനിക്കു മഹാനാശങ്ങളെ ചെയ്തതുകൊണ്ട് ആ, അവരെ സൃ ഷ്ടിച്ചതിനെ വിചാരിച്ച് അത്യന്തം പരിതപിക്കാനുള്ളതായിരിക്കെ അല്പംപോലും അതിനെപ്പറ്റി പരിതപിക്കാതെ ഇരുന്നത് എന്തൊകൊണ്ടോ? സൃ ഷ്ടിച്ചുതുടങ്ങിയാൽ ഇപ്രകാരമുള്ള ദോ‌ഷങ്ങളെല്ലാം സംഭവിക്കുമെന്നുള്ളതിനെ മുമ്പിൽക്കൂട്ടി അറിഞ്ഞിരുന്നില്ലെങ്കിൽ സർവജ്ഞനല്ല എന്നും അറിഞ്ഞു കൊണ്ടുതന്നെ ആയിരുന്നുവെങ്കിൽ കൃപ ഇല്ലാത്തവനെന്നും പിന്നീടു പരിതപിച്ചതു കള്ളമെന്നും നിശ്ചയിക്കേണ്ടതാണ്. അലാതെയും ലോകത്ത് ഇന്നത് ഇന്നപോലെ ആകുമെന്ന് അറിഞ്ഞിരുന്നാൽ ഇന്നത് ഇന്നവണ്ണം നടത്തേണ്ടതാണെന്നുള്ള നിയതനിശ്ചയവുംകൂടി അപ്പോൾ ചെയ്തു കൊള്ളുകയില്ലയോ? ആ സ്ഥിതിക്കു യഹോവാ നിശ്ചയിച്ച പ്രകാരംതന്നെ എല്ലാം നടക്കും എന്നല്ലാതെ ഇടയ്ക്കു തെറ്റിപോകുമോ?

തെറ്റിപോകുമെങ്കിൽ സർവജ്ഞത്വവും സർവകർത്തൃത്വവും ഇല്ലാതാകുമല്ലോ. അങ്ങനെ ഒന്നും തെറ്റിപ്പോയില്ലെങ്കിൽ സമസ്തവും യഹോവായുടെ നിയമപ്രകാരം തന്നെ സംഭവിച്ചിട്ടുള്ളതെന്നു പറയേണ്ടതാണ്. അതുകൊണ്ട് സകല പാപങ്ങളും വീഴ്ചകളും യഹോവയുടെ പേരിൽ അല്ലാതെ മനു‌ഷ്യരുടെമേൽ ഇരിക്കുന്നതിലേയ്ക്കു തീരെ ന്യായം ഇല്ല. ആദ്യമേതന്നെ സകലത്തെയും നിശ്ചയിച്ചിരുന്ന എന്നുള്ളതിനു പ്രമാണം (ഏഫെസിയക്കാർ 1-4) നാം ശുദ്ധിയുള്ളവരായും സ്നേഹത്തിന്റെ തന്റെ മുമ്പാകെ കുറ്റമില്ലാത്തവരായും ഇരിക്കേണ്ടുന്നതിന് അവൻ ലോകത്തിന്റെ അടിസ്ഥാനത്തിനു മുമ്പെ നമ്മെ ഇവങ്കൽ തിരഞ്ഞെടുത്തിരിക്കുന്ന പ്രകാരംതന്നെ ടി 11വാ തന്റെ മനസ്സിന്റെ ആലോചന പോലെതന്നെ സകലത്തെയും പ്രവർത്തിക്കുന്നതിന്റെ നിർണ്ണയപ്രകാരം നാം മുൻ നിയമിക്കപ്പെട്ടിട്ട് ഇവങ്കൽ നമുക്ക് ഒരവകാശം ലഭിച്ചിരിക്കുന്നു.

വിശേ‌ഷിച്ചും ദൈവത്തെ റോമാക്കാർ സ്നേഹിക്കുന്നവരും അവന്റെ മുൻ നിശ്ചയപ്രകാരം വിളിക്കപ്പെട്ടവരും ആയുള്ളവർക്കു എല്ലാ കാര്യങ്ങളും നൻമയ്ക്കായിട്ട് ഒരുമിച്ചു വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. (റോമാ. 8-ഞ്ജ9) എന്തുകൊണ്ടെന്നാൽ അവൻ മുൻ അറിഞ്ഞവരെ തന്റെ പുത്രൻ അനേക സഹോദരന്മാരിൽ ആദ്യജാതനായിരിക്കേണ്ടുന്നതിന് അവന്റെ സ്വരൂപത്തോട് അനുരൂപപ്പെടുത്തുവാനായിട്ടു മുൻ നിശ്ചയിച്ചു. (ടി. ന്ധ0) അവൻ ഏവരെ മുൻ നിശ്ചയിച്ചുവോ അവരെത്തന്നെ അവൻ നീതീകരിച്ചു. ഏവരെ അവൻ നീതീകരിച്ചുവോ അവരെ അവൻ മഹത്വപ്പെടുത്തി. (അപ്പൊസ്തോ: നടപ്പുകൾ ഞ്ജ-ഞ്ജഞ്ജ) വാ ദൈവത്തിന്റെ നിശ്ചയ ആലോചനയാലും മുൻ അറിവിനാലും ഏല്പ്പിക്കപ്പെടുകകൊണ്ടു നിങ്ങൾ അവനെപിടിച്ച് ദു ഷ്ടകൈകൾകൊണ്ട് അവനെ കുരിശിൽ തറച്ചുകൊന്നു. (റോമാക്കാർ 9-ഞ്ജഞ്ജ,ഞ്ജന്ധ) പിന്നെ ദൈവം തന്റെ ക്രാധത്തെ കാണിപ്പാനും തന്റെ ശക്തിയെ അറിയിപ്പാനും ഇ ഷ്ടപ്പെട്ട് നാശത്തിനു യോഗ്യമായുള്ള ക്രാധപാത്രങ്ങളെ വളരെ ദീർഘശാന്തതയോടു സഹിച്ചു എങ്കിൽ എന്ത്? താൻ മഹത്വത്തിനുമുമ്പിൽ ഒരുക്കിയ കാരുണ്യപാത്രങ്ങളിൽ തന്റെ മഹത്വത്തിന്റെ ഐശ്വര്യത്തെ അറിയിപ്പാനും ഇ ഷ്ടപ്പെട്ടുവെങ്കിൽ എന്ത്? (ഞ്ജ തെസ്സലോനിയക്കാർ ഞ്ജ-1ന്ധ) എന്നാൽ കർത്താവിനാൽ സേവിക്കപ്പെട്ട സഹോദരന്മാരെ, നിങ്ങളെ ദൈവം ആദി തുടങ്ങി ആത്മാവിനാലുള്ള ശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കു തിരഞ്ഞെടുത്തിരിക്കകൊണ്ട്, ഈ വാക്യങ്ങളാൽ ഇന്നത് ഇന്നവണ്ണം നടത്തണമെന്നു സൃ ഷ്ടികാലത്ത് ആദ്യംതന്നെ യഹോവാ നിശ്ചയിച്ചിരുന്നു എന്നു തോന്നുന്നു. അതുകൊണ്ട് യഹോവയുടെ നിയമപ്രകാരം തന്നെയാണ് സകല ദോ‌ഷങ്ങളും സംഭച്ചത് എന്നു തെളിവായിരിക്കുന്നു. ആകയാൽ ആ ദൈവം താൻ ചെയ്ത പാപത്തിലേയ്ക്കുവേണ്ടി ആത്മാക്കളെ ദണ്ഡിപ്പിക്കുന്നതു മഹാ അന്യായമാകുന്നു. ഇങ്ങനെ ആദിസൃ ഷ്ടി നിരൂപണംകൊണ്ട് ദൈവലക്ഷണമില്ലെന്ന് സാധിക്കപ്പെടുന്നു.

ദുർഗുണം[തിരുത്തുക]

അല്ലയോ ക്രിസ്തീയ പ്രസംഗികളേ! നിങ്ങളുടെ യഹോവാ എന്ന ദൈവത്തിൽ ഇല്ലാത്തവയായ സർവ്വജ്ഞാത്വാദി ഗുണങ്ങൾ ആ ദൈവത്തിൽ ഉള്ളതായിട്ടു വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം, കോപം, അസൂയ, ജീവദ്രാഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദു ഷ്ടത്വം, അസത്യം മുതലായ വലിയ ദുർഗുണങ്ങളെ ഒന്നിനെയും വെളിക്കു പറയാതെ മറച്ചുവെച്ചുകളയുകയും ചെയ്തല്ലോ? എന്നാൽ ഞങ്ങൾ മുൻപറഞ്ഞ ദുർഗ്ഗുണങ്ങൾ എല്ലാം യഹോവായ്ക്കു ഉണ്ടെന്നുള്ളതിനെ നിങ്ങൾ സത്യമെന്നു കൈക്കൊണ്ടിരിക്കുന്ന ബൈബിൾ പ്രമാണംമൊണ്ടുതന്നെ സാധിക്കാം. (പുറപ്പാടുപുസ്തകം ഞ്ജ0-5) ഞാൻവൈരാഗ്യമുളള ദൈവം. (ടി ന്ധ4-14) വൈരാഗ്യമെന്ന നാമമുള്ള യഹോവാ വൈരാഗ്യമുള്ള ദൈവം; (യോശുവാ ഞ്ജ4-19) അവൻ വൈരാഗ്യമുള്ള ദൈവം എന്നിങ്ങനെ പറഞ്ഞിരിക്കകൊണ്ടു വൈരാഗ്യ മുള്ളവനെന്നും, (സംഖ്യാപുസ്തകം 16-46)

അതികോപം യഹോവായുടെ സന്നിധിയിൽ നിന്നും പുറപ്പെട്ടു ബാധ തുടങ്ങിയിക്കുന്നു. (പുറപ്പട് ന്ധഞ്ജ-10) എന്റെ കോപം അവർക്കു വിരോധമായി കത്തി ഞാൻനശിപ്പിക്കേണ്ടുന്നതിന് എന്നെ വിടുക. ഇങ്ങനെ പറഞ്ഞിരിക്കകൊണ്ട് കോപമുള്ളവനെന്നും (ആദ്യപുസ്തകം ന്ധ-ഞ്ജഞ്ജ,ഞ്ജന്ധ) അനന്തരം ദൈവം ഇതാ മനു‌ഷ്യൻ ഗുണദോ‌ഷങ്ങളെ അറിയത്തക്കവനായി നമ്മിൽ ഒരുവനെപ്പോലെ ആയി ഇപ്പഴും അവൻ തന്റെ കയ്യു നീട്ടി ജീവവൃക്ഷത്തിന്റെ കനിയെയും പറിച്ചു ഭക്ഷിച്ചു സദാകാലവും ജീവിച്ചിരിക്കാത്തവണ്ണം നിയമിക്കണമെന്നു പറഞ്ഞ ഏദൻ എന്ന തോട്ടത്തിൽനിന്നും ഇറക്കിവിട്ടു. (ആദ്യപുസ്തകം 11) ജനങ്ങൾ ഒരു വലിയ ഉന്നതമായ കോവിൽ കെട്ടുവാൻ തുടങ്ങിയതിനെ കണ്ട് അതിനാൽ അവർ മഹാകീർത്തി അടയാൻ പോകുന്നു എന്നു കരുതി യഹോവാ അവരെ ഭിന്നിപ്പിച്ചു കളഞ്ഞതിനാൽ അസൂയ ഉള്ളവനെന്നും, (പുറപ്പാടുപുസ്തകം 1ഞ്ജ) മിസ്രയിം ദേശത്തുള്ള എല്ലാ കടിഞ്ഞൂൽ കുട്ടികളെയും പാതിരാത്രിയിൽ കൊന്നു. പറവോവിന്റെ ഹൃദയത്തെ കഠിനപ്പെടുത്തി തന്റെ കൽപനയെ കൈക്കൊള്ളാതെ വിലക്കിക്കൊണ്ട് അവനെയും അവന്റെയും സേനകളെയും തന്റെ മഹിമ പ്രകാശിക്കുന്നതിനു വേണ്ടി സമുദ്രത്തിൽ മുക്കിക്കൊന്നു. (ലെവിയാപുസ്തകം 16-1) തന്റെ സന്നിധിയിൽ വന്ന അഹരോന്റെ പുത്രന്മാരെ രണ്ടുപേരെ കൊന്നു. (1 ശമുയെൽ ഞ്ജ5-ന്ധ8) നാബാൻ എന്നവനെ അടിച്ചു കൊന്നു. പിന്നും ഇസ്രയേൽ ജനങ്ങളുടെയും മറ്റു പലരുടെയും ഇടയിൽ അനേക കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു പറഞ്ഞിരിക്കകൊണ്ട് ജീവദ്രാഹി എന്നും, തന്റെ മഹിമ പ്രകാശിക്കുന്നതിനുവേണ്ടി പ്രയത്നിച്ചു തിരിയുന്നവനെന്നും ബൈബിളിൽ പല സ്ഥലത്തും പറഞ്ഞിരിക്കകൊണ്ട്സ്തുതിപ്രിയനെന്നും, സൃ ഷ്ടിച്ചപ്പോൾ സന്തോ‌ഷിക്കുകയുംപിന്നീട് പരിതപിക്കുകയും വ്യാകുലത്വമുള്ളവനെന്നും (പുറപ്പാട് 1) വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതു കൊണ്ട് അവരെ അനുഗ്രഹിച്ചു, (1 രാജാക്കന്മാർ ഞ്ജഞ്ജ) ഒരു ആത്മാവിനെ അയച്ചു കള്ളം പറയിച്ച ആഹാബ് എന്നവനെയും അവന്റെ സേനകളെയും കൊന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അസത്യവാനെന്നും, (പുറപ്പാട് 11) ഇസ്രയേലന്മാരെ അയൽക്കാരോട് ആഭരണങ്ങളെ ഇരവൽ വാങ്ങിക്കൊണ്ട് ഒളിച്ച് ഓടിപ്പോകത്തക്കവണ്ണം കൊളുത്തി വിട്ടു. (ഞ്ജ ശമുവേൽ 1ഞ്ജ) ദാവീദ് എന്നവൻ ഉറിയാവിന്റെ ഭാര്യയെ അയൽക്കാരനോടു ശയിക്കാൻ കല്പിച്ചു. (ആദ്യപുസ്തകം ഞ്ജ0,ഞ്ജ6) അബ്രഹാവും ഇസഹാക്കും കള്ളം പറഞ്ഞതിന്റെ ശേ‌ഷം അവരെ ശിക്ഷിക്കാതെ അനുഗ്രഹിച്ചു. (ഹൊശയാ 1-ഞ്ജ) നീ ചെന്നു നിനക്കു വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ പൈതങ്ങളെയും എടുത്തുകൊൾക എന്നിങ്ങനെ യെല്ലാം പറഞ്ഞിരിക്കകൊണ്ട് മഹാ ദു ഷ്ടതയുള്ളവൻ എന്നും കാണുന്നു. ഇനിയും ബൈബിൾ പുസ്തകത്തിൽ കാണുന്ന യഹോവായുടെ ദുർഗ്ഗുണങ്ങളെയും ദുരാപാരങ്ങളെയും ദുർവാക്കുകളെയും പറക എന്നുവച്ചാൽ അധിക വിസ്താരമായി പോകുമെന്നു ഇത്രയുംകൊണ്ട് മതിയാകുമെന്നും കരുതി ഇവിടെ അവസാനിപ്പിക്കുന്നു.

ഇനി (ആദിപുസ്തകം 1-ഞ്ജ6,ഞ്ജ7) ദൈവം തന്റെ രൂപമായിട്ടു മനു‌ഷ്യനെ സൃ ഷ്ടിച്ചു എന്നു കാണുന്നു. അപ്പോൾ യഹോവാ അരൂപിയോ സ്വരൂപിയോ? ഒരിക്കലും സ്വരൂപിയല്ലാ. അരൂപിതന്നെയാണ്. എങ്കിൽ അരൂപമായ സ്വരൂപത്തിലല്ലയോ സൃ ഷ്ടിച്ചിരിക്കൂ. ഇപ്പോൾ മനു‌ഷ്യരെന്നു പറയപ്പെട്ടുവരുന്ന മനു‌ഷ്യരെത്തന്നെയാണു സൃ ഷ്ടിച്ചിരുന്നത് എന്നുവരുകിൽ സൃ ഷ്ടിച്ച ദൈവം അരൂപിയല്ലാ സ്വരൂപി അത്ര.

ഹെ! അങ്ങനെ അല്ല തന്റെ സ്വരൂപമെന്നു പറഞ്ഞതിനർത്ഥം ശരീരമെന്നലാ ആത്മാവ് എന്നാണ് എങ്കിൽ യഹോവ സൃ ഷ്ടിച്ചതു ശരീരത്തെയോ ആത്മാവിനെയോ രണ്ടിനേയും കൂടിയോ? (ആദിപുസ്തകം ഞ്ജ-7) യഹോവ മനു‌ഷ്യനെ മണ്ണുകൊണ്ടു സൃ ഷ്ടിച്ചു ജീവശ്വസത്തെ മൂക്കിൽകൂടി ഊതി മനു‌ഷ്യനെ ജീവാത്മാവാക്കി എന്നു കാണുകയാൽ സൃ ഷ്ടിച്ചത് തന്റെ രൂപത്തിലെന്നിരിക്കകൊണ്ടും ആത്മാവ് ദൈവത്തിന്റെ ജീവശ്വാസമാകയാൽ അതു സൃ ഷ്ടിക്കപ്പെട്ടതല്ലെന്ന് ഇരിക്കയാലും ആത്മാവിനെയല്ല ശരീരത്തെയാണ് സൃ ഷ്ടിച്ചത്. ജ്ഞാനത്തിന്റെ വടിവിൽ സൃ ഷ്ടിച്ചു എന്നു പറയുന്നതിനാൽ ഇനിയും വലിയ ദോ‌ഷം ഇരിക്കുന്നു. അതായത് ആദിമനു‌ഷ്യനെ ജ്ഞാനത്തിന്റെ രൂപമായിട്ടാണു സൃ ഷ്ടിച്ചതെങ്കിൽ അവനു സ്വാഭാവികമായിട്ടു ജ്ഞാനം പ്രകാശിക്കാതെ ഇരിക്കുമോ? പ്രകാശിച്ചിരുന്നു എങ്കിൽ ഗുണദോ‌ഷങ്ങളെ തിരിച്ചറിയാതെ ഇരിക്കുമോ? അറിഞ്ഞിരുന്നു എങ്കിൽ തന്റെ സ്ത്രീ പിശാചായ സർപ്പത്തിന്റെ കൈവശപ്പെട്ടുപോകുമോ? അവൾ വശപ്പെട്ടുപോയാലും അവളുടെ വാക്കിനെ ഇവൻ കേൾക്കുമായിരുന്നോ? ഇല്ലല്ലോ. അതുകൊണ്ട് സ്വരൂപമെന്നത് അറിവല്ല ശരീരംതന്നെ ആണ്. ഇനിയും സ്വരൂപമെന്നുള്ളതിന് അർത്ഥം അറിവ് എന്നാണെങ്കിൽ മനു‌ഷ്യനു കനി തിന്നുന്നതിനു മുമ്പിലുണ്ടായിരുന്ന ജ്ഞാനമേ ദൈവത്തിനുള്ളൂ എന്നും അപ്പോൾ കനി തിന്നതിന്റെ ശേ‌ഷം മനു‌ഷ്യനുണ്ടായ ഗുണദോ‌ഷജ്ഞാനം പോലും ദൈവത്തിനി ല്ലെന്നും ഒരു വേള ഉണ്ടെന്നു പറയുന്നപക്ഷം യഹോവയും ഈ കനിയെ എപ്പൊഴോ ഒരിക്കൽ തിന്നിട്ടാണ് ഗുണദോ‌ഷജ്ഞാനം വന്നിട്ടുള്ളതെന്നും സ്വാഭാവികമായിട്ട് ഈ ജ്ഞാനം ഇല്ലെന്നും തീർച്ചയാകും എന്നാകുന്നു. പിന്നെയും മണ്ണുകൊണ്ടുണ്ടാക്കിയതെന്നും മൂക്കിൽ ഊതി എന്നും കല്പന കൊടുത്തു എന്നും കാണുന്നല്ലോ. ഇതിലേയ്ക്ക് കയ്യ്, വായ്, മൂക്ക് ഇവകളും ദൈവം വരുന്ന ശബ്ദത്തെ കേട്ടു എന്നു കാണുകയാൽ ശബ്ദം കേൾക്കുമാറ് നടക്കുന്നതിലേയ്ക്ക് കാലുകളും കായൻ, നോവാ മുതലായവർക്കു കാണപ്പെട്ടു എന്നിരിക്കയാൽ രൂപവും കൂടാതെ എങ്ങനെ ആണ്? ഇനിയും ആദം നഗ്നനാകകൊണ്ട് ലജ്ജിച്ച് ഒളിച്ചിരുന്നു എന്നു കാണുന്നു. അപ്പോൾ അരൂപിയെ കാണുന്നതിനോ കാണാതെ ലജ്ജിക്കുന്നതിനോ ആർക്കെങ്കിലും ഇടവരുമോ? ഇല്ലല്ലോ. ഇതെല്ലാംകൊണ്ടും നോക്കുമ്പോൾ യഹോവാ സ്വരൂപിയെന്നുതന്നെ നിശ്ചയിക്കപ്പെടുന്നു.

(ആദിപുസ്തകം ന്ധ-8) പകൽ തണുപ്പുള്ള സമയത്തു തോട്ടത്തിൽ സഞ്ചരിക്കുന്ന യഹോവാ എന്നിരിക്കയാൽ ഉച്ചക്കാലത്തെ വെയിലിനെ ഭയപ്പെട്ട് എളവെയിലിൽ സുഖത്തിനു വേണ്ടി ലാത്തുന്നവനെന്നും അതുകൊണ്ടു ശീതോ‌ഷ്ണ സുഖദുഃഖാദികളെല്ലാം ഉള്ളവനെന്നും ഉറപ്പാകുന്നു. ഇനിയും പലതുമുണ്ട്. അവകളെല്ലാം ഇരിക്കട്ടെ. ഇങ്ങനെ എല്ലാംകൊണ്ടും യഹോവായ്ക്കു ദൈവലക്ഷണമില്ലെന്നും ആയതിനാൽ വണങ്ങത്തക്കവനെന്നും മഹത്വമുള്ളവനെന്നും അർത്ഥമുള്ളതായി പറയപ്പെടുന്ന "എലോഹിം", സർവവല്ലഭനെന്നു അർത്ഥമുള്ളതായി പറയപ്പെടുന്ന "ഏലിയോൻ", തന്നാൽ താനായി ജീവനുള്ളവൻ, നിത്യൻ, യഥാവാൻ, ആദ്യന്തമില്ലാത്തവൻ, മാറ്റമില്ലാത്തവൻ ഈ അർത്ഥങ്ങളുള്ളതായി പറയപ്പെടുന്ന "യഹോവാ", എല്ലാവരുടെമേലും ദൈവമാകയാൽ സകലതിനും ന്യായാധിപതി എന്ന് അർത്ഥങ്ങളുള്ളതായി പറയപ്പെടുന്ന "ശദായി", എബ്രായ ഭാ‌ഷയിലുള്ള ഈ നാമങ്ങളും ദൈവമെന്നർത്ഥമുള്ള "തെയൊസ്സി", കർത്താവെന്നർത്ഥമുള്ള "കൂറിയോസ്സി" ഗ്രീക്കുഭാ‌ഷയിലുള്ള ഈ നാമങ്ങളും ഈ യഹോവാ ദൈവത്തിനു ചേരാത്തവയാകുന്നു എന്നും സ്പ ഷ്ടമാകുന്നു.

ക്രിസ്തുചരിതം[തിരുത്തുക]

യേശുക്രിസ്തുവും അല്പം പോലും ദൈവത്വമില്ലാത്ത ആളാണെന്നു കാണിക്കാം. യൂറോപ്പുഖണ്ഡത്തിലുള്ള പൂർവ്വചരിത്രങ്ങളിൽ യേശുവിന്റെ കാലത്തു സംഭവിച്ചിട്ടുള്ള സംഗതികളെ ഉള്ള പ്രകാരം കാല ദേശങ്ങളെ നിർണ്ണയിച്ച് എഴുതിവച്ചത് യൊസിമോസ്സ് ഞ്ജ1 എന്ന ആളാകുന്നു. യേശുവാകട്ടെ യഥാർത്ഥമായിട്ട് അക്കാലത്തുണ്ടായിരിക്കയും മരിച്ചവരെ ജീവിപ്പിക്കൽ മുതലായ അത്ഭുതങ്ങൾ കൊണ്ട് ജനങ്ങളെ ഭ്രമിപ്പിക്കുകയും ചെയ്തിരുന്നു എങ്കിൽ യൊസ്സിമോസ്സ് എഴുതിയ ചരിത്രത്തിൽ പറയാതെ വിട്ടുകളയു മായിരുന്നോ? ഒരു വേള അവകൾ അദ്ദേഹത്തിന്റെ ചെവിയിൽ കടക്കാതെയിരുന്നായിരിക്കാം. എങ്കിലും യേശു കുരിശിക്കപ്പെട്ടപ്പോൾ പകൽസമയം രാത്രി സമയം പോലെ അന്ധകാരമായിരുന്നു എന്നുള്ള വിശേ‌ഷസംഭവത്തെകൂടി അദ്ദേഹം അറിയാ തിരുന്നുപോയോ? ഒരുസമയം അങ്ങനെയുമിരിക്കട്ടെ. അന്നുണ്ടായതായി പറയപ്പെട്ട ഭൂകമ്പത്തെക്കുറിച്ചുള്ള ഓർമ്മയും അദ്ദേഹത്തിന്റെ മനസ്സിൽനിന്ന് തീരെ നീങ്ങിപ്പോയോ? അത്രയുമല്ല യേശു ജനിച്ച ആണ്ട്, മാസം, തീയതി ഇവകളെ ബൈബിളിൽ പറയാതെ വിട്ടുകളഞ്ഞതെന്തുകൊണ്ട്? ജനിച്ച ദിവസത്തേക്കാളും മരിച്ച ദിവസം അവശ്യം ഗണിക്കപ്പെടേണ്ടതായിരുന്നിട്ടും ആയതിനെയും പറഞ്ഞിട്ടില്ലല്ലോ. നൂതനമായിട്ട് ഒരു നക്ഷത്രം ഉദിച്ച് അതിനെക്കൊണ്ടു ജനനനാളിനെ ഗണിക്കാമല്ലോ. എന്നാൽ ഞ്ജ1 ഝശൗപെംുശ (ന്ധ7 – ച.100 ശ)

1890 സംവത്സരങ്ങൾക്കുമുമ്പേ ഞ്ജഞ്ജ അപ്രകാരം ഉദിച്ചിട്ടു ള്ളതായി ഇന്ത്യ, ചീന, പേർ‌ഷ്യ, യൂറോപ്പ് ഈ സ്ഥലങ്ങളിലുള്ള ആകാശഗണിതശാസ്ത്രിമാർ ആരെങ്കിലും സമ്മതിക്കുന്നുണ്ടോ? അതുമില്ല. ആകയാൽ യേശു എന്നൊരാളുണ്ടായിരുന്നു എന്നുള്ളതുതന്നെ സന്ദേഹത്തിലായിരിക്കുന്നു. അതിരിക്കട്ടെ, വാസ്തവമായിട്ടുണ്ടായിരുന്നെന്നു വിചാരിക്കാം എന്നാലും യേശുവിന്റെ ജനനം മുതൽക്കേ മറ്റുള്ളവരെ പ്പോലെ അല്ലാതെ വേറെ എന്തെങ്കിലും വിശേ‌ഷമുണ്ടായിരുന്നോ? ഗർഭത്തിലകപ്പെടാതെയോ യോനീസംബന്ധം കൂടാതെയോ ജനിച്ചോ? ജനിചപ്പോൾ തന്നെ ലോകപ്രസിദ്ധങ്ങ ളായ അത്ഭുതങ്ങൾ എന്തെങ്കിലുമുണ്ടായോ? സാധാരണ പ്രസിദ്ധങ്ങളായ അത്ഭുതങ്ങൾ എന്തെങ്കിലുമുണ്ടായോ? സാധാരണമനു‌ഷ്യരൂപത്തെപ്പോലെയല്ലാതെ നാലുതല, എട്ടുകൈ ഇങ്ങനെ വല്ല വിധവുമുണ്ടായിരുന്നോ? ജനിചപ്പോൾ തന്നെ എണീറ്റ് നടന്ന് ഉപദേശിപ്പാൻ തുടങ്ങിയോ? വിശപ്പ്, ദാഹം, നിദ്ര, ജലം, മലം ഈ വക ഉപാധികളോടു കൂടാതെ വളർന്നോ? ഇലല്ലോ.

പിന്നെ അദ്ദേഹം ജനിച്ച മുഹൂർത്ത വിശേ‌ഷം കൊണ്ട് ആദ്യം തന്നെ മാതാവിങ്കൽ പാതിവ്രത്യശങ്ക ആരോപിക്കപ്പെട്ടു. രണ്ടാമത് ആ ദിക്കിൽ അന്നേ ദിവസം രണ്ടുവയസ്സിനകം പ്രായമുള്ള മൂവായിരം കുട്ടികൾ കൊല്ലപ്പെടു കയും തന്നിമിത്തം ജനങ്ങൾക്കുണ്ടായ വ്യസനാധിക്യം ഹേതു വായിട്ട് ആ ദിക്കുമുഴുവനും ശൂന്യമടഞ്ഞുപോകുകയും ചെയ്തു. ദൈവപുത്രനാണ് ജനിച്ചതെങ്കിൽ അതുനിമിത്തം സന്തോ‌ഷപ്പെടുവാനുള്ള ദിക്കുമുഴുവനും ഇങ്ങനെ വ്യസനം കൊണ്ടാടുമോ? ഒരിക്കലുമില്ല. ആയതുകൊണ്ട് ക്രിസ്തുതന്നെ അനാദിയായിട്ടു ബന്ധിച്ച് മൂലമലകാരണത്താൽ പൂർവകാലീനകർമ്മാനുസാര - ഞ്ജഞ്ജ 1890-ാം ആണ്ടിലാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. -മായിട്ട് മായാ കാര്യമായ ചർമ്മം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മ ́, ശുക്ളം എന്ന സപ്തധാതുക്കളെക്കൊണ്ടു ണ്ടായ ശരീരത്തെ എടുത്തു ഗർഭോത്പത്തി ആയ പ്പോൾ മാതാവിന്റെ മൂലാഗ്നികൊണ്ടു തപിച്ച ഗർഭസഞ്ചിയിൽ നിറഞ്ഞ നീരിൽ മുഴുകി വായുവിനാൽ നെരുങ്ങി തത്തളിച്ച് ഞ്ജന്ധ മാതാവിനുണ്ടായ വിശപ്പ്, ദാഹം മുതലായ വേദനകളാൽ ക ഷ്ടപ്പെട്ടു യോനി ദ്വാരത്തിൽ ഞെരുങ്ങി ജനനവേദന മുഴുവനും അനുഭവിച്ചു ജനിച്ചു വളർന്ന് ജനദ്രാഹം, ദൈവദൂ‌ഷണം മുതലായ കഠിനപാതകങ്ങളെ ചെയ്ത് അലഞ്ഞുതിരിഞ്ഞ് ന്ധന്ധ-ാം വയസ്സിൽ താൻ ചെയ്ത മഹാ ദോ‌ഷങ്ങൾ നിമിത്തം കുരിശിൽ തറയ്ക്ക പ്പെട്ടു നിലവിളിച്ചു പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്ത വേദനക ളോടുകൂടി മരിച്ചതുകൊണ്ടും മറ്റു കാരണങ്ങളാലും അദ്ദേഹം സാധാരണ ജീവന്മാരെക്കാളും ദു ഷ്ടജീവനാണെന്നുള്ളതു തെളിവായിരിക്കുന്നു.

(മർക്കോസ് 1ന്ധ-ന്ധഞ്ജ) എന്നാൽ ആ നാളിനെയും നാഴികയെയും കുറിച്ചു പിതാവല്ലാതെ ഒരുത്തനും അറിയുന്നില്ല. സ്വർഗ്ഗത്തിലുള്ള ദൂതന്മാരാകട്ടെ പുത്രൻ (യേശു) ആകട്ടെ അറിയുന്നില്ല. ഈ വാക്യം കൊണ്ട് സർവജ്ഞനായ (എല്ലാമറിഞ്ഞ) ദൈവം (പിതാവ്) ഒരുത്തനിരിക്കുന്നുവെന്നും യേശുവിന് അപ്രകാരമുള്ള ശക്തി ഇല്ലെന്നും തെളിവാകയാൽ ക്രിസ്തു സർവ്വജ്ഞനല്ല. യേശു തന്റെ ദൈവസ്വഭാവത്തോടുകൂടി നമ്മെപ്പോലെ പശിദാഹങ്ങളും ബലഹീനതകളുമുള്ളതായ ഒരു മനു‌ഷ്യസ്വഭാവത്തേയും ധരിച്ചിരുന്നു എന്നും ക്രിസ്തുവിനെ ബൈബിളിൽ ഞ്ജന്ധ ഇളകി ദൈവപുത്രനെന്നും മനു‌ഷ്യപുത്രനെന്നും പറയുന്നതായും സ്വർഗ്ഗത്തുള്ള ദൂതരും പുത്രനുംകൂടെ അറിയുന്നില്ലെന്നല്ലാതെ ദൈവപുത്രനും കൂടെ എന്നു പറഞ്ഞില്ലല്ലോ അതുകൊണ്ട് മനു‌ഷ്യപുത്രനെന്നാണ് അതിന് അർത്ഥം ചേർക്കേണ്ടതെന്നും പറയുന്നു എങ്കിൽ ഇതിന്നു പ്രമാണമേ ഇല്ല. അതുകൂടാതെയും നിങ്ങൾ യേശുവിന് അറിഞ്ഞുകൂടെന്നും പൊതുവേയുള്ള ന്യായമായ അർത്ഥത്തെയല്ലാതെ ഇപ്രകാരം അസംബന്ധങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടുവരുന്നതു തീരെ അബദ്ധമായിട്ടു ഭവിക്കും. എങ്ങനെ എന്നാൽ,

ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് അറിക യില്ലെന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേർത്തുകൂടാ എങ്കിൽ മനു‌ഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതു കൊണ്ട് മനു‌ഷ്യസ്വഭാവത്തോടും ചേർത്തുകൂടാ എന്നും ‘ദൈവ’ എന്നും ‘മനു‌ഷ്യ’ എന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു വെറും സ്വഭാവത്തോടുകൂടെ തന്നെ ചേർക്കാവൂ എന്നും അപ്പോൾ യേശുവിന് ദൈവത്വം, മനു‌ഷ്യത്വം ഇതുകൾ കൂടാതെ രണ്ടും അല്ലാത്ത ഒരു വെറും ത്വം ഇങ്ങനെ മൂന്നു "ത്വ"ങ്ങൾ ഉണ്ടെന്നും ആയതു ബൈബിളിനു വിരോധമെന്നും വന്നുപോകും. മേൽപറഞ്ഞ നാളിനേയും നാഴികയേയും മനു‌ഷ്യനാണ് അറിയാൻ പാടില്ലാത്തത്. അതുകൊണ്ട് അറികയില്ല എന്ന വാക്കിനെ മനു‌ഷ്യത്വത്തോടുതന്നെ ചേർക്കേണ്ടതാണ് എങ്കിൽ മനു‌ഷ്യരിൽ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാർ ലോകാവസാന കാലം മുതലായ കാലങ്ങളെ നല്ലപോലെ അറിഞ്ഞുകൊള്ളുന്നല്ലോ. ദൈവത്വത്തിനാൽ മാത്രമേ അറിയപ്പെടുള്ളൂ എന്നു നിങ്ങളാൽ പറയപ്പെട്ട ലോകാവസാനസമയത്തെക്കുറിച്ചുള്ള ജ്ഞാനം ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരിലും ഇരിക്കകോണ്ട് അവരിലും പ്രത്യേകം പ്രത്യേകം ദൈവത്വം ഉണ്ടെന്നു പറയേണ്ടതായിട്ടു നേരിടും. പിന്നെ മൂടന്മന്മാർ ഇതിനെ അറികയില്ലെന്ന് ആക്ഷേപം കൂടാതെ പറയാം. അതുകൊണ്ട് അറികയില്ല എന്നുള്ള വാക്കിനെ മനു‌ഷ്യത്വത്തോടും ചേർക്കാൻ പാടില്ല മൂടന്മത്വത്തോടു ചേർക്കേണ്ടതായിട്ടെ ഇരിക്കൂ. ആ സ്ഥിതിക്ക് ഈ വാക്കിനെ യേശുവിന്റെ മൂടന്മത്വത്തോടു ചേർക്കേണ്ടതായിട്ടും അപ്പോൾ യേശുവിനു മൂടന്മത്വം എന്നൊരു ത്വം കൂടെ ചേർക്കണമെന്നും നിശ്ചയിക്കേണ്ടിവരും. ഒരുവേള യേശു വരും കാര്യങ്ങളെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുള്ളതായി നിശ്ചയിച്ചുകൊണ്ടാലും ഇപ്പോൾ സാധാരണ കണിയാന്മാരും ചില കർണ്ണയക്ഷിസേവകന്മാരും ചില കോടാങ്കികളും അതുപോലെതന്നെ വരുംകാര്യങ്ങളെക്കുറിച്ചു പറഞ്ഞു വരുന്നത് പ്രത്യക്ഷമായിരിക്കകൊണ്ട് ആയത് ഒരു വിശേ‌ഷമായി കരുതിക്കൂടാ. ജ്യോതിശ്ശാസ്ത്രം അസത്യവും ജ്യോത്സ്യന്മാർ മുതലായവർ കള്ളന്മാരും ആകുന്നു എങ്കിൽ ഗ്രഹണം മുതലയവയെ ഇന്നപ്പോൾ എല്ലാമെന്ന് മുൻകൂട്ടി കണ്ടുപിടിക്കകൊണ്ടും മനു‌ഷ്യർക്ക് വരാൻ പോകുന്ന സകല അനുഭവങ്ങളെയുംകുറിച്ചു ജാതകം നിർമ്മിക്കൽ തുടങ്ങിയവ പ്രത്യക്ഷമായിരിക്കകൊണ്ടും ആ വാക്ക് അല്പംപോലും സാധുവാകയില്ല ജ്യോത്സ്യന്മാർ ഇന്നപ്പോൾ എന്നു അറിയപ്പെട്ടിട്ടുള്ള സമയത്തുതന്നെയാണ് ലോകം അവസാനിക്കാൻ പോകുന്നതെന്നുള്ളതു പ്രത്യക്ഷാനുഭവം അല്ലാത്തതുകൊണ്ട് ആയതിനെ വിശ്വസിക്കയില്ല എങ്കിൽ ഗ്രഹപ്പിഴ സമയങ്ങൾ,

മരണനാൾ, ക്ഷാമകാലം, ഗ്രഹണങ്ങൾ മുതലായവ ജ്യോത്സ്യന്മാർ ഇന്നപ്പൊഴെല്ലാമെന്നു പറഞ്ഞാൽ അതിൻവണ്ണം ഒത്തുവരുന്നതുകൊണ്ട് ലോകാവസാനസമയവും അവരുടെ കണക്കും പ്രകാരം ഒക്കുന്നതാണെന്നു വിശ്വസിക്കാൻ മാർഗ്ഗമിരിക്കെ ആയതിനെ വിശ്വസിക്കയില്ലെന്നും ബൈബിളിൽ പറയുന്ന ലോകാവസാനകാലത്തേയും ന്യായവിചാരണയേയും കുറിച്ചു പലവിധമായ തർക്കങ്ങളും തകരാറുകളും നേരിട്ടും വിശ്വസികത്തക്കതായ യാതൊരു കാരണവും പ്രത്യക്ഷാനുഭവവും ഇല്ലാതെയും ഇരുന്നിട്ടും ആയതിനെ വിശ്വസിക്കുന്നു എന്നു പറയുന്നത് എന്ത് അന്യായമാണ്? അല്ലാതെയും ദേവദൂതന്മാരും പുത്രനും കൂടെ അറികയില്ലെന്നു തുല്യമായിട്ടു പറഞ്ഞിരിക്കെ നിങ്ങൾ പുത്രനെ മാത്രം വിശേ‌ഷപ്പെടുത്തി എടുത്തുപറയുന്നത് ആ വാക്യത്തിനുംകൂടി വിരുദ്ധമാകുന്നു. ഇനിയും അറികയില്ലെന്നുള്ളതിന് അറിയിക്ക ഇല്ലെന്നും കൂടി അർത്ഥമിരിക്കും എന്നു പറഞ്ഞുകൊണ്ടാലും അതും നിശ്ചയമായിട്ട് ദേവദൂതർക്കും കൂടി പറ്റും. പിന്നെയും കുഴക്കായിട്ടുതീരും. എങ്ങനെയെല്ലാം ഉപായം നോക്കിയാലും സർവ്വജ്ഞത്വം ഇല്ലെന്നുള്ളതിന് ഉറപ്പല്ലാതെ ഇളക്കം അല്പംപോലും വരുന്നതല്ലാ. ഇതിലേയ്ക്കു ഇതാ ഒന്നുകൂടി കാണിച്ചുപോകുന്നു. മർക്കോസ് 11 -1ന്ധ (ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്ന്കണ്ട് അതിൽ വല്ലതും കിട്ടുമോ എന്നുവച്ച് ചെന്ന് അതിനരികെ എത്തിയപ്പോൾ ഇലകൾ അല്ലാതെ ഒന്നും കണ്ടില്ലാ, അത്തിപ്പഴങ്ങളുടെ സമയം അപ്പോഴല്ലാഞ്ഞു). ഈ വാക്യംകൊണ്ടും സാധാരണ മനു‌ഷ്യനെപ്പോലെതന്നെ യേശുവിനും അടുത്തുചെന്നു നോക്കുന്നതിനു മുമ്പ് അറിഞ്ഞുകൊള്ളുന്നതിനുള്ള സർവ്വജ്ഞാനം ഇല്ലെന്നു നിശ്ചയമാകുന്നു.

ഹേ അങ്ങനെയല്ലാ; യേശു ഇതൊരുപമയായിട്ടു പറഞ്ഞതാണ്. എങ്ങനെയെന്നാൽ ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്നു കണ്ടത് ദൂരമാകുന്ന സ്വർഗ്ഗത്തിൽ നിന്നും പു ഷ്ടിയായിരിക്കുന്ന ജറുസലമിനെ കണ്ടതിനും അതിൽ വല്ലതും കണ്ടുകിട്ടും എന്നുവച്ച് അതിനരികെ ചെന്നതു ജറുസാലമ്യരിൽ ന്യായം, കനിവ്, വിശ്വാസം മുതലായ നല്ല ഫലങ്ങൾ ഉണ്ടായിരിക്കുമോ എന്ന് അടുത്ത് അന്വേ‌ഷിചതും ഇലകൾ അല്ലാതെ ഒന്നും കാണാഞ്ഞത് ഇസ്രായേല്യരിൽ മാർഗ്ഗത്തിന്റെ പുറമെയുള്ള ആചാരങ്ങളായ വെറും വേ‌ഷമല്ലാതെ വിശ്വാസത്തിന്റെ ഫലങ്ങൾ യാതൊന്നും ഇല്ലാത്തതിനും അത്തിപ്പഴങ്ങളുടെ കാലം അപ്പോളല്ലാഞ്ഞു എന്നത് ജറുസലേം, തന്റെ സന്ദർശനകാലത്തെ അറിയാതിരുന്നതിനും ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നരുതെന്ന് യേശു ശപിച്ചതു നിന്നിൽ കല്ലിന്മേൽ കല്ലു ശേ‌ഷിക്കാതിരിക്കും നാളുകൾ വരുമെന്നതിനും ഉടനെ അത്തി ഉണങ്ങിപ്പോയതു ജറുസലേമിന്റെ നാശത്തിനും അടയാളമാകുന്നു എന്നു പറഞ്ഞാലും സർവ്വജ്ഞാനമില്ലെന്നുള്ളതിന് അധികസ്ഥിരത ല്ലാതെ കുറവ് അല്പംപോലും കാണുന്നില്ല. എങ്ങനെ എന്നാൽ വെറും വേ‌ഷമല്ലാതെ കനിവ്, വിശ്വാസം മുതലായവ ഇല്ലാത്ത ജറുസലേമ്യരെ സ്വർഗ്ഗത്തുനിന്നും കാണുന്നതിനുമുമ്പിൽത്തന്നെ അവരുടെ വാസ്തവത്തെ അറിയുന്നതാണ് സർവ്വജ്ഞാനത്തിന്റെ ലക്ഷണം. അതുപോയിട്ട് സ്വർഗ്ഗത്തുനിന്നും കണ്ടപ്പോഴെങ്കിലുമറിഞ്ഞോ? അതും ഇല്ല. അടുത്തുചെന്ന് അന്വേ‌ഷിച്ച തിന്റെ ശേ‌ഷമല്ലേ അറിഞ്ഞൊള്ളൂ. ആയതുകൊണ്ട് ഇത് സർവ്വജ്ഞാനലക്ഷണമാണെങ്കിൽ എല്ലാവരെയും സർവ്വജ്ഞന്മാരെന്നു തന്നെ പറയാം. അല്ലാതെയും ജറുസലേമിനെ ശപിച്ചതു വലിയ അന്യായമലയോ? വിശ്വാസം മുതലായവയെ ഉണ്ടാക്കുന്നത് പരിശുദ്ധാത്മാവിന്റെ തൊഴിലായിരിക്കെ അപ്രകാരം ചെയ്തു നന്നാക്കാതിരുന്നതിന് അദ്ദേഹത്തെ അല്ലയോ ശപിക്കാനുള്ളത്? അത്രയുമല്ല, അത്തിമരത്തെ ശപിച്ചതാണ് അതിലും വിശേ‌ഷമായിട്ടുള്ളത്. ഇതെന്തൊരു ഭ്രാന്ത്? ക ഷ്ടം! ക ഷ്ടം! സാക്ഷാൽ സ്വർഗ്ഗത്തിലിരുന്നപ്പോൾ ഇല്ലാത്ത സർവ്വജ്ഞാനവും വകതിരിവുമാണോ യേശുവിനു ഭൂമിയിൽ വന്നിരുന്നപ്പോൾ ഉണ്ടായിരുന്നു എന്നു പറയുന്നത്? ഇനിയും, (ലൂക്കോസ് ഞ്ജഞ്ജ-4ന്ധ) ആകാശത്തുനിന്ന് ഒരു ദേവദൂതൻ വന്ന് അവനെ ബലപ്പെടുത്തി (യോഹന്നാൻ 11-58) യേശു യഹൂദ ന്മാരെ ഭയപ്പെട്ടു ഒളിച്ചുനടന്നു എന്നു കാണുകകൊണ്ട് സർവ്വ കർതൃത്വവും സ്വാതന്ത്യ്രവുമുള്ളവനല്ലാ (ഭയന്നവനാകുന്നു).

(മത്തായി ഞ്ജ6-ന്ധ7) യേശുനാഥൻ ദുഃഖപ്പെട്ട് അതിവ്യസനപ്പെട്ടുതുടങ്ങി. എന്റെ ആത്മാവുമരണംവരെയും മഹാദുഃഖപ്പെട്ടിരിക്കുന്നു എന്നുകാണുകയാൽ യേശു സമബുദ്ധിയുള്ളവനല്ലെന്നും ദുഃഖത്തെക്കുറിച്ചു പേടിയും സുഖത്തെക്കുറിച്ച് കാമവും ഉള്ളവനാണെന്നും വന്നുപോകയാൽ നിത്യാനന്ദനല്ല, (മത്തായി 1ഞ്ജ-17) കണ്ടാലും, ഞാൻതിരഞ്ഞെടുത്തിട്ടുള്ള എന്റെ ഭൃത്യൻ, എന്റെ സ്നേഹിതൻ, എന്റെ ആത്മാവ് അവങ്കൽ ഇ ഷ്ടപ്പെടുന്നു. എന്നു യേശുവിനെക്കുറിച്ച് യഹോവ പറഞ്ഞതായിട്ടും, ലൂക്കോസ് 1ന്ധ- ന്ധ5 കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നും കാണുകയാൽ യേശു ദൈവത്തിന്റെ ഇ ഷ്ടവും അനുഗ്രഹവും സിദ്ധിച്ച ഒരു ഭൃത്യനെന്നുമാത്രം തെളിവാകുന്നു. (മത്തായി ഞ്ജന്ധ-46) വിശേ‌ഷിച്ചും യേശു, പിതാവേ! നിന്റെ കൈകളിൽ ഞാൻഎന്റെ ആത്മാവിനെ ഏല്പിക്കുന്നു. (മത്തായി ഞ്ജ6-ന്ധ9) എന്റെ പിതാവേ! ഞാനി¢ിക്കുംപോലെയല്ല

നീ ഇ¢ിക്കുമ്പോലെയത്ര. എന്നു യേശു പറഞ്ഞതായി കാണ്കകൊണ്ടു തന്റെ ആത്മാവിന് ഉടയവനും രക്ഷിതാവുമായിട്ട് പിതാവ് (ദൈവം) ഒരുത്തനുണ്ടെന്നും താൻ ദൈവമല്ലെന്നും തന്റെ ഇച്ഛ പോലെ ഒന്നും ഫലിക്കയില്ലെന്നും ഫലിക്കണമെങ്കിൽ ദൈവത്തോടപേക്ഷിക്കണമെന്നും സിദ്ധിക്കുന്നു.അദ്ദേഹം തനിച്ച് ജപദ്ധ്യാനം ചെയ്വാൻ ഒരു മലയുടെ മുകളിൽ കയറി എന്നും (മത്തായി ഞ്ജ7-ഞ്ജ6) "ഏലീ ഏലീലാമാശബക്താനി" (അർത്ഥം: എന്റെ ദൈവമേ! എന്റെ ദൈവമേ! എന്തുകൊണ്ടു നീ എന്നെ കൈവിട്ടത്?) എന്നു യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞതായും കാണുന്നു. ഇതിനാൽ യേശു ഒരു സാധാരണ മനു‌ഷ്യനെപ്പോലെതന്നെ മരണത്തെക്കുറിച്ച് ഭയവും ഭ്രമവും ഉള്ളവനായും നിലവിളിച്ചതുകൊണ്ട് വേദനയെ സഹിപ്പാൻ ധൈര്യവും ശക്തിയും ഇല്ലാത്തവനായും സർവ്വശക്തനല്ലാത്ത അല്പദേവതയെ സേവിച്ചതുകൊണ്ട് അവസാനകാലത്തു നിരാധാരനായും തന്റെ വിശ്വാസവും ആഗ്രഹവും വിഫലങ്ങളായും ഭവിച്ചു എന്നു സ്പ ഷ്ടമാകുന്നു.

(മത്തായി ഞ്ജ0-ഞ്ജ0 മുതൽ ഞ്ജന്ധ) സെബതിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരെ അനുഗ്രഹിക്കണമെന്ന് യേശു വിനോട് യാചിച്ചതിന്റെ ശേ‌ഷം അത് എന്റെ പിതാവിനാൽ ആർക്ക് ഒരുക്കപ്പെടുന്നുവോ അവർക്കല്ലാതെ തരുവാൻ എനിക്കുള്ളതല്ല എന്നു പറഞ്ഞതായിട്ടു കാണുന്നു. ഇതിനാൽ ആർക്കും ഒന്നും കൊടുക്കുന്നതിലേയ്ക്ക് യേശുവിന് കഴികയില്ലെന്ന് തന്നത്താൻ സമ്മതിച്ചിരിക്കുന്നു. ഈ സംഗതികളെ കൊണ്ടു നോക്കുമ്പോൾ യേശുവാകട്ടെ അല്പവും സ്വാതന്ത്യ്രം കൂടാതെ മറ്റൊരു ദൈവത്തെ സേവിച്ച് അവന്റെ നാമംകൊണ്ടു മഹിമ സിദ്ധിച്ച് അവനായിട്ട് തന്റെ പ്രാണങ്ങളെകൊടുത്ത് അവനാൽ പ്രരിക്കപ്പെട്ടു അവന്റെ ഇച്ഛപോലെ എല്ലാം ചെയ്തു പ്രാർത്ഥിച്ച് അവന്റെ കല്പനപ്രകാരം നില്ക്കുന്ന അടിമയാകുന്നു എന്നു നിശ്ചയം. യേശു മനു‌ഷ്യത്വവും ദൈവത്വവും ഉള്ളവനാകകൊണ്ട് മേല്പറഞ്ഞ സംഗതികളെല്ലാം അദ്ദേഹത്തിന്റെ മനു‌ഷ്യത്വത്തിനു ചേർന്നവയാകുന്നു എങ്കിൽ ആയതു തീരെ ചേർച്ചയാകുന്നില്ല. എന്തുകൊണ്ടെന്നാൽ യേശുവിൽ വെറു മനു‌ഷ്യത്വം മാത്രമല്ലാതെ ദൈവത്വവും കൂടിയുണ്ടായിരുന്നു എങ്കിൽ അദ്ദേഹം സ്നാനം ചെയ്തപ്പോൾ പവിത്രാത്മാവ് ആകാശത്തിൽനിന്നു പ്രാവിന്റെ രൂപമായിട്ട് അദ്ദേഹത്തിന്റെ മേൽ പ്രവേശിക്കുകയും അദ്ദേഹം വ്യാപകനായി ഭവിക്കുകയും ദേവദൂതനാൽ ബലപ്പെടുത്തപ്പെടുകയും മരിക്കുമ്പോൾ ദൈവമേ എന്നെ എന്തുകൊണ്ടു കൈവിട്ടു എന്നു പറഞ്ഞു നിലവിളിക്കുകയും ദൈവത്തിനാൽ സേവകനെന്നു പറയപ്പെടുകയും ചെയ്യണമെന്നില്ലായിരുന്നു. അല്ലാതെയും സാധാരണ ജനിച്ചുവളർന്നു എന്തൊക്കെ അല്പം പ്രസംഗിച്ചുകൊണ്ടുനടന്നതായ ഒരു മനു‌ഷ്യനിൽ ദൈവത്വംകൂടി ഉണ്ടായിരുന്നുവെന്ന് അല്പം പോലും മതിയായ കാരണം കൂടാതെ പറഞ്ഞു സാധിപ്പാൻ ഉൽസാഹിച്ചുനോക്കുന്നതു ചേരുന്നില്ല. ചേരുകയുമില്ല.

മതിയായ കാരണങ്ങൾ ഉണ്ട്. എങ്ങനെയെന്നാൽ ദൈവം യേശുവിനെ തന്റെ പുത്രനെന്നും താൻ അദ്ദേഹത്തിന്റെ പിതാവെന്നും പറഞ്ഞിരിക്കകൊണ്ട് യേശുവിന് ദൈവത്വമുണ്ടെന്നു സാധിക്കാമല്ലോയെങ്കിൽ, (യോഹന്നാൻ 10-ന്ധന്ധ മുതൽ ന്ധ6) യെഹൂദന്മാർ യേശുവി നോട് മനു‌ഷ്യനായിരിക്കുന്ന നീ നിന്നെത്തന്നെ ദേവനെന്നു പറയുകയും ദേവനെ ദു‌ഷിക്കുകയും ചെയ്യുന്നു എന്നു കടന്നുചോദിചപ്പോൾ അവരോട് ഉത്തരമായിട്ട് നിങ്ങൾ ദൈവങ്ങളാകുന്നു എന്നു ഞാൻപറഞ്ഞു എന്നു നിങ്ങളുടെ വേദത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ വചനം ആർക്കുണ്ടായോ അവർ ദൈവങ്ങൾ എന്ന് അവൻ ചൊല്ലുന്നു എങ്കിൽ വേദവാക്യമോ ലംഘിക്കപ്പെടുവാൻ കഴികയില്ലല്ലോ. പിതാവ് ശുദ്ധമാക്കി ലോകത്തിൽ അയച്ചിട്ടുള്ളവനെക്കുറിച്ച് ഞാൻദൈവത്തിന്റെ പുത്രനാകുന്നു എന്നു നിങ്ങളോട് പറഞ്ഞതുകൊണ്ട് നീ ദൈവദൂ‌ഷണം പറയുന്നു എന്നു നിങ്ങൾ പറയുന്നുവോ? (യോഹന്നാൻ ഞ്ജ0-17) എന്നെ തൊടരുത്. എന്തു കൊണ്ടെന്നാൽ ഞാൻഎന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഇതുവരെയും കരേറിപ്പോയില്ല. എന്നാൽ നീ എന്റെ സഹോദരന്മാരുടെ അടുക്കൽ പോയിട്ട് ഞാൻഎന്റെ പിതാവിന്റെയും നിന്റെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കൽ കരേറി പോക്കുന്നു എന്നു പറക. ഇതാ യേശുവിന്റെ ഈ ഒരു വാക്യം പോരെയോ? ഇതിൽ സംശയമറത്തു പറഞ്ഞു കളഞ്ഞല്ലോ. ഇതുകൊണ്ട് മറ്റുള്ളവർക്ക് ഏതാണൊ ദൈവം അതുതന്നെ യേശുവിനും ദൈവ മെന്നും യേശുവിന് ആരാണോ പിതാവ് അവൻതന്നെ മറ്റുള്ളവർക്കും പിതാവ് എന്നും നിശ്ചയമാകുന്നു. (യറമിയ ന്ധ1-9) ഞാൻഇസ്രയിലിന് പിതാവും എബ്രാഹിം എന്റെ കടിഞ്ഞൂലും ആകുന്നു; എന്ന് യഹോവാ പറഞ്ഞതായിട്ടും ഉണ്ട്. ഇനിയും ബൈബിളിൽ പലേടത്തും ഇതുപോലെ കാണാം. അതുകൊണ്ട് മറ്റുപലരേയും പുത്രന്മാരെന്നു പറഞ്ഞതുപോലെ യേശുവിനേ യും പുത്രനെന്ന് ഒരുപചാരമായിട്ടു പറഞ്ഞുവെന്നല്ലാതെ ഇതിലേയ്ക്ക് അദ്ദേഹത്തിനുമാത്രം പ്രത്യേകിച്ചു യാതൊരു വിശേ‌ഷതയും കാണുന്നില്ല. ഈ സ്ഥിതിക്കു ദൈവപുത്രനെന്നു പറഞ്ഞതിനെ കാരണമാക്കിക്കൊണ്ട് ദൈവംതന്നെ എന്നു നിശ്ചയിക്കുന്നു എങ്കിൽ മേൽപറയപ്പെട്ട ദൈവപുത്രന്മാരുംകൂടി ദൈവങ്ങളാണെന്നും എബ്രഹാം മൂത്തപുത്രനാകയാൽ മൂത്ത ദൈവമെന്നും ആ മുറയ്ക്ക് കടശിയിലുള്ളവനാക കൊണ്ട് യേശു എല്ലാവരിലും ഇളയപുത്രനെന്നും ഇളയദൈവവുമാകുന്നു എന്നും അപ്പോൾ അനേകദൈവങ്ങളും ഉണ്ടെന്നു വന്നുപോകും. ആയതു പരിഹാസത്തിനിടയായിട്ടു ഭവിക്കും. ഇനിയും മറിയമെന്ന കന്യകയിൽ ഭർതൃസംയോഗം കൂടാതെ ജനിചതുകൊണ്ട് യേശുവിനു ദേവത്വം ഉണ്ടെന്നുവരാം. എങ്കിൽ ആ സ്ത്രീയെ യോസപ്പിനു ഭാര്യയായിട്ടു നിയമിക്കപ്പെട്ട തിനുശേ‌ഷം ഗർഭം ധരിച്ചതുകൊണ്ട് അവനാൽ ആകട്ടെ വേറെ ആകട്ടെ ചേരപ്പെട്ടുതന്നെ ഗർഭം ധരിക്കണമെന്നല്ലാതെ ചേരാതെയാണെന്നു പറയുന്നതെങ്ങനെ?

യോസേപ്പും മറിയവും ലൗകിക ആശയെ തീരെ ത്യജിച്ചു മരണംവരെ ചേരാതെതന്നെ മനഃപൂർവ്വമായിട്ടു തപോവൃത്തിയിലിരുന്നു എങ്കിൽ അവർ വിവാഹനിയമത്തിൽ ഉൾപെടണമെന്നില്ലായിരുന്നല്ലോ, അല്ലാതെയും (മത്തായി 1-ഞ്ജ5) അവൾ അവളുടെ പ്രഥമപുത്രനെ പ്രസവിക്കുവോളം അവൻ അവളെ അറിയാതെയിരുന്നു എന്നതുകൊണ്ട് മൂത്തമകനെ പെറ്റതിന്റെ ശേ‌ഷം ചേർന്നു എന്നും (യോഹന്നാൻ ഞ്ജ-1ഞ്ജ) അതിന്റെശേ‌ഷം അവനും അവന്റെ സഹോദരന്മാരും എന്നതുകൊണ്ട് അവർ രണ്ടുപേരും ആഗ്രഹമുള്ളവരായിരുന്നു എന്നല്ലാതെ ആഗ്രഹത്തെ ത്യജിച്ചവരല്ലെന്നും തെളിവായിരിക്കകൊണ്ട് പിന്നെ ചേർന്നതുപോലെതന്നെ മുൻപിലും ചേർന്നിരിക്കും. എന്നു തന്നെയുമല്ലാ വിവാഹം നിയമിക്കപ്പെട്ട ദിവസം മുതൽ അവർ രണ്ടുപേരും ഒരു സ്ഥലത്തുതന്നെയാണ് താമസിച്ചിരുന്നതും. അങ്ങനെയിരുന്നിട്ടും അവർ ചേർന്നിട്ടില്ലെന്നു നിങ്ങൾക്കെങ്ങനെ അറിയാം? അവർതന്നെ അപ്രകാരം പറഞ്ഞു എങ്കിൽ അത് അവരുടെ അഭിമാനത്തെ രക്ഷിക്കുന്നതിനോ വേറെ എന്തെങ്കിലും കാര്യത്തിനുവേണ്ടി അപ്രകാരം പറഞ്ഞിരിക്കാം. അതുകൊണ്ട് നിങ്ങൾ ഇപ്രകാരം സിദ്ധാന്തിച്ചു പറയുന്നതു ശരിയല്ല. യേശുവിന്റെ ശി‌ഷ്യന്മാർ തങ്ങളുടെ ഗുരുവിനെ സ്തുതിക്കുന്നതിനായിട്ട് യേശു മരിച്ചു എത്രയോ സംവൽസരങ്ങൾ കഴിഞ്ഞതിനുശേ‌ഷം എഴുതിയ കള്ളക്കഥകളെ എങ്ങനെയാണ് വിശ്വസിക്കുന്നത്? ആകയാൽ മറിയം പുരു‌ഷനോട് ചേരാതെ പുത്രനെ പ്രസവിചു എന്നുള്ളത് ശുദ്ധമേ കള്ളമാകകൊണ്ട് അതുഹേതു വായിട്ട് യേശുവിന് ദൈവത്വം സാധിച്ചുകൂടാ. അതൊരുവേള സത്യമെന്നു കരുതികൊണ്ടാലും മനു‌ഷ്യരിൽവച്ച് ഒരു വിശേ‌ഷമനു‌ഷ്യൻ എന്നല്ലാതെ ജനിപ്പിക്കപ്പെട്ടവനെ മഹാദൈവമെന്നു പറയുന്നത് ചേരാത്തതാകുന്നു. ഇനി യേശുനാഥൻ ജന്മപാപസംബന്ധം കൂടാതെ ജനിച്ചു എന്നു നിങ്ങൾ പറയുന്നല്ലോ. ആദി മനു‌ഷ്യൻ ചെയ്ത പാപം വിട്ടുപോകാതെ അവന്റെ സന്തതികളിൽ ചേരുമെന്ന് ദൈവനിയമം ഇരിക്കകൊണ്ടും യേശു എന്ന ആളും ആ ആദിമനു‌ഷ്യന്റെ സന്തതിയിൽ നിന്നുണ്ടായ മറിയത്തിന്റെ ഉദരത്തിൽ അവളുടേ ശോണിതകാര്യശരീരിയായി ജനിച്ചവനാകകൊണ്ട് ജന്മപാപം സംബന്ധിക്കുമെന്നുള്ളതിലേയ്ക്ക് സന്ദേഹമില്ല. അദ്ദേഹം പരിശുദ്ധനാകയാൽ പാപം സംബന്ധിക്കയില്ലായെങ്കിൽ ജനിക്കുന്നതിനുമുൻപേ പരിശുദ്ധന്മാരായിരിക്കുന്ന ജീവന്മാരെ എല്ലാവരെയും ജനിക്കുമ്പോൾ ജന്മപാപം പടികൂടുമെന്നതുകൊണ്ടും, ദൈവം പക്ഷപാതി അല്ലാത്തവനാകകൊണ്ടും ജന്മപാപം സംബന്ധിക്കില്ല എന്നു പറയുന്നതു തീരെ യുക്തമാകുന്നില്ല. “ദൈവമേ എന്നെ കൈവിട്ടോ” എന്നു നിലവിളിച്ചതും “എന്റെ ജീവനെ നിന്റെ കൈകളിൽ ഏല്പിക്കുന്നു” എന്നു പറഞ്ഞും മരിച്ചതുകൊണ്ട് അദ്ദേഹം ദൈവത്തിന്റെ കൃപയെ അപേക്ഷിച്ചിട്ടുള്ള ഒരുവനാകുന്നു. താൻ ദൈവമാകുന്നു എന്ന് യേശു തന്നത്താനെ പറഞ്ഞിട്ടുണ്ടോ എന്നറിയുന്നതിനു ബൈബിളിനെ ആയിരം പ്രാവശ്യം മറിച്ചും തിരിച്ചൂം നോക്കിയാലും ഒരിടത്തും ഒരു മരുന്നിനെങ്കിലും അല്പം കാണുകയില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് ഏതു പ്രമാണത്തെ അനുസരിച്ചാണു യേശുവിനെ ദൈവമെന്നു നിങ്ങൾ പറയുന്നത്?

താൻ ദൈവമാണെന്ന് തന്നത്താനെ പറയുന്നതിലേയ്ക്കു യേശുവിനു പ്രിയമില്ലാത്തതുകൊണ്ട് അപ്രകാരം പറയാതിരുന്നു എങ്കിൽ യേശുവിനു പ്രിയമില്ലാത്തതും വിരോധവും താൻ പറഞ്ഞിട്ടില്ലാത്തതുമായ ഈ വിഡ്ടന്മിത്തം എന്തിനാണ് മറ്റുള്ളവർ ഉണ്ടാക്കിപറഞ്ഞുകൊണ്ട് നടക്കുന്നത്? യേശു തന്നത്താനെ മനു‌ഷ്യപുത്രനെന്ന് പറഞ്ഞുകൊണ്ട് സഞ്ചരിച്ചല്ലോ. അത് എന്താണ്? മനു‌ഷ്യനായവൻ താൻ മനു‌ഷ്യനാണെന്നു പറഞ്ഞുകൊണ്ടു നടക്കാറില്ലല്ലോ, അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞതുതന്നെ ഒരു വിശേ‌ഷമുണ്ടായിട്ടാണ് എന്ന് നിങ്ങളിൽ ചിലർ പറയുന്നുണ്ട്. ശരിതന്നെ അതിൽ വിശേ‌ഷമിരിക്കുന്നു. എന്തെന്നാൽ തച്ചനായ യേശു സാധാരണ അല്പതൊഴിലാളികളും പഠിപ്പില്ലാത്തവരുമായ ജനങ്ങളിൽ ചിലരെ കൈവശപ്പെടുത്തി, അവരോടു താൻ ദൈവപുത്രനാണെന്നും ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നും പറഞ്ഞുകൊണ്ടു നടന്നതിന് വിരോധികളായ യഹൂദന്മാർ എവിടെവച്ചാണു കണ്ടുപിടിച്ച് തൊന്തരവു ചെയ്യുന്ന തെന്നറിഞ്ഞില്ലാ എന്നിങ്ങനെ ഭയപ്പെട്ടു അതിലേയ്ക്കുപായ മായിട്ടത്ര മനു‌ഷ്യപുത്രനെന്നു പറഞ്ഞിട്ടുള്ളത്. ഇതുതന്നെയാണ് അതിൽ ഇരിക്കുന്ന വിശേ‌ഷം. യേശു ചില സമയങ്ങളിൽ യഹൂദന്മാരെ കണ്ട് ഒളിച്ചുകളഞ്ഞതുതന്നെയാണ് ഇതിലേയ്ക്കു ദൃഷ്ടാന്തവും.

(മത്തായി 16-ഞ്ജ7,ഞ്ജ8) മനു‌ഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും. അപ്പോൾ അവൻ ഏവനും അവനവന്റെ പ്രവൃത്തിക്കു തക്ക പകരം നല്കും. മനു‌ഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതുകാണുവോളം മരണത്തെ ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന് യേശു പറഞ്ഞിരിക്കുന്നു. ഇതെന്തെന്നാൽ ബൈബിൾപ്രകാരം 1850 സംവത്സര ത്തിനു മുമ്പിൽ ഞ്ജ4 യേശുക്രിസ്തു ഈ ലോകത്തിൽ ഇരുന്നിരുന്ന പ്പോൾ അവിടെ ഉണ്ടായിരുന്ന ജനങ്ങളോട് നിങ്ങളിൽ ചിലർ ജീവനോടെ ഇരിക്കുമ്പോൾ തന്നെ ലോകത്തിന്റെ അവസാനകാലം വരുമെന്നു അപ്പോൾ ന്യായവിചാരണ ചെയ്യപ്പെടുമെന്നും അതിനെ അവർ കാണുമെന്നും അർത്ഥമാകുന്നു. യേശു അപ്രകാരം പറഞ്ഞ സ്ഥിതിക്ക് അക്കാലത്തിരൂîവരിൽ ചിലർ ഇപ്പോഴിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആയവർക്ക് കുറഞ്ഞപക്ഷം 1850 വയസ്സ് കാണണം. അത്രത്തോളം വയോധികന്മാർ ഇപ്പോഴില്ലാത്തതുകൊണ്ടും അവർ മരിച്ച് ഏകദേശം 1750 സംവത്സരമായിരിക്കുമെന്നുള്ളതുകൊണ്ടും ലോകാവസാനവും ന്യായവിചാരണകാലവും ഇനിയും ആയിട്ടില്ലാത്തതു യേശു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കാലഘട്ടം കൊണ്ടും യേശു വെറു നുണയാണ് പറഞ്ഞതെന്നുകൂടി നിശ്ചയിക്കാം. യൂറോപ്പ്ഖണ്ഡത്തിൽ ഈ വാക്യത്തെ സത്യമെന്നു വിശ്വസിച്ച് ക്രിസ്ത്യന്മാരിൽ അനേകം പേർ ക്രിസ്തു ജനിച്ച് ആയിരാം സംവത്സരത്തിൽ ലോകാവസാനകാലം വന്നു പോയെന്നു ഭയപ്പെട്ട് പത്രങ്ങളെഴുതി എങ്ങും പ്രസിദ്ധപ്പെടുത്തി വന്നതിൽ ഏറെക്കുറെ ടി. ഖണ്ഡം മുഴുവനും അക്കാലത്ത് ഇതുതന്നെ ഒരു വലിയ ഘോ‌ഷമായിരുന്നു. ഇതിനെ കേട്ടവരെല്ലാം ബന്ധപ്പെട്ട പാതിരിമാരുടെ അടുക്കൽ ചെന്ന് അഭയംവീണ് ശുശ്രൂ‌ഷചെയ്തുവന്നു. അക്കാലത്ത് സൈന്യ ത്തോടുകൂടി പോയിക്കൊണ്ടിരുന്ന ഒരാൾ സൂര്യഗ്രഹണമുണ്ടായതിനെക്കണ്ട് "ഓഹോ ലോകാവസാനം ആരംഭിചു പോയി. അതുകൊണ്ടുതന്നെയാണ് സൂര്യൻ മറയുന്നത്. ഇനി ചെറുതു ചെറുതായിട്ട് സമസ്തവും മറഞ്ഞുപോകും" എന്നു നിശ്ചയിച്ച് ഏറ്റവും ഭയപ്പെട്ട് ആ മനു‌ഷ്യനും സൈന്യവും അങ്ങോട്ടുമിങ്ങോട്ടും കണ്ട ദിക്കുകളിലേയ്ക്ക് ഓടി. ആ സമയത് അനേകജനങ്ങൾ അവരവരുടെ ബന്ധുക്കളെയും സ്വത്തുക്കളേയും ഉപേക്ഷിച്ചിട്ട് പാലസ്തീനിൽ ക്രിസ്തുവന്നു രക്ഷിക്കുമെന്നു വിശ്വസിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിപ്പോയി. ആയിടയിൽ സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ഉണ്ടായാൽ ലോകാവസാനം വന്നുപോയെന്നും ചൊല്ലി ദിക്കുവിട്ടോടി ഗുഹകളിലും മറ്റും ഒളിച്ചിരിക്ക വഴക്കമായിരുന്നു. ഭൂഗോളഖഗോള ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലാതിരുന്നതു കൊണ്ടും ക്രിസ്തുവിനെ ദൈവമെന്നു വിചാരിച്ച് അദ്ദേഹം പറഞ്ഞ മൊഴികളെ സത്യമെന്നു വിശ്വസിച്ചതുകൊണ്ടും ആകുന്നു ഈ അനർത്ഥം വന്നത്. അതെല്ലാം എന്തിനു പറയുന്നു! നാഗരികമുള്ള ഇക്കാലങ്ങളിലും ചില ക്രിസ്ത്യന്മാർ 1881-ാം വർ‌ഷം ആ വാക്യത്തെ വിശ്വസിച്ചു ഭയപ്പെട്ടതിനെ എല്ലാവരും അറിഞ്ഞിരിപ്പാനിടയുണ്ടല്ലോ. ഇപ്പോഴും ചില ചെറിയ പത്രികകളിൽ ക്രിസ്തു ഇതാവരുന്നു! അതാവരുന്നു! മേഘത്തിൻ നടുവേ വരുന്നു! കള്ളനെപ്പോലെ വരുന്നു! ഇതാവന്നുപോയ്യിഎന്നിങ്ങനെ എഴുതി ഭയപ്പെടുത്തുന്നുണ്ട്. വിശ്വസിപ്പാൻ ആരുമില്ലെങ്കിലും അവർ അല്പവും ല ́കൂടാതെ എഴുതുന്നതിൽ നിന്നും പിന്മാറുന്നില്ല. അതുമിരിക്കട്ടെ. മേൽകാണിച്ച ന്യായങ്ങളെക്കൊണ്ട് യേശുക്രിസ്തു ദൈവമല്ലെന്നും അദ്ദേഹം മുഖാന്തിരം മനു‌ഷ്യർക്ക് ഇഹപരസുഖങ്ങൾ യാതൊന്നും സിദ്ധിപ്പാൻ ഇടയില്ലെന്നും നിശ്ചയമായിരിക്കുന്നു. ഇനി ഈ വി‌ഷയത്തെപ്പറ്റി യേശുവിന്റെ അഭിപ്രായം എങ്ങനെയെന്നുകൂടി ഒന്നു നോക്കിക്കളയാം. (മത്തായി 7-ഞ്ജ1) എന്നോടു കർത്താവേ! കർത്താവേ എന്നു പറയുന്നവർ എല്ലാം സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇ ഷ്ടം ചെയ്യുന്നവനത്ര. ഇതിനാൽ താൻ ദൈവമല്ലെന്നും തന്നെ കർത്താവ് എന്നു പറയുന്ന ഒരുവനും സ്വർഗ്ഗത്തു എത്തുകയില്ലെന്നും യേശു തന്നത്താനെ സമ്മതിച്ചുകൊണ്ടതായി തെളിയിക്കുന്നു.

ഒരുവൻ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോൾ യേശു അവനോട്, (മത്തായി 19-17) എന്നെ നല്ലവനെന്നു പറയുന്നത് എന്ത്? ദൈവം ഒരുവനൊഴികെ നല്ലവൻ ഒരുത്തരും ഇല്ല. ഇതാ, ഇനി എന്തു വേണം? ഇതിലേയ്ക്ക് ഇത്രയും പോരെങ്കിൽ തെകത്വത്തെക്കുറിച്ചു പറയുന്ന പ്രകരണത്തിൽ കണ്ടുകൊൾക. ഹെ! അങ്ങനെയല്ല യേശുവിനെ നല്ലവനെന്നു വിളിച്ചവൻ യേശുവിനെ സാക്ഷാൽ ദൈവമെന്നുള്ള വിശ്വാസം കൂടാതെ ഇരുന്നതുകൊണ്ടും യേശു എല്ലാവരുടെയും ഉള്ളിലിരിപ്പിനേയും വരുവാൻ പോകുന്നതിനേയും എല്ലാംഅറിയുന്നവനാകകൊണ്ടും അവന്റെ അവിശ്വാസവിളിയെ താൻ കൈക്കൊള്ളാതെ നി‌ഷേധിച്ചതാകുന്നു എങ്കിൽ ഈ സമാധാനത്തിനു വാക്യപ്രമാണമേ ഇല്ല ഒരുവേള ഉണ്ടെന്നു നിരൂപിച്ചുക്കൊണ്ടാലും യേശുവിന് അന്യഹൃദയവിചാരത്തെകുറിച്ച് അറിഞ്ഞുകൂടെന്നുള്ളതു നിശ്ചയമാണ്. എന്തെന്നാൽ പണവും വാങ്ങിച്ചുകൊണ്ട് യേശുവിനെ കൊല്ലുന്നതിലേയ്ക്ക് കാണിച്ചുകൊടുത്തവനായ യൂദാവിന്റെ അവിശ്വാസത്തെ അറിഞ്ഞുകൊള്ളാതെ അവന്റെ കൂട്ടത്തിൽ ഒരുവനാക്കിവച്ചു കൊള്ളുകയും അവന്റെ ചതിവിനെ അറിഞ്ഞ തൽക്ഷണം മനസ്സെരിഞ്ഞ് പെട്ടെന്ന് അവനെ ശപിക്കയും ചെയ്തതു കൊണ്ടത്ര. ഇനിയും അനേകമുണ്ട്. അവിടവിടെ കണ്ടു കൊള്ളാം. ഇനിയും യേശുനാഥൻ പലപ്രകാരത്തിലും അത്ഭുതങ്ങളെ ചെയ്തിട്ടുള്ളതുകൊണ്ട് ദൈവം എന്നു വിചാരിക്കാമല്ലോ. എങ്കിൽ യേശുവിനാൽ ചെയ്യപ്പെട്ട അത്ഭുതങ്ങൾ എന്തെല്ലാമാണെന്നും അതുകളെ യേശു ചെയ്തു എന്നു പറയുന്നതു സത്യം തന്നെയോ എന്നും ആലോചിച്ചുനോക്കാം. യേശു പിശാചിനെ ജയിച്ച് ഓടിചു. പിശാച് എന്നുള്ളത് എന്താണ്? അത് ആരാൽ സൃ ഷ്ടിക്കപ്പെട്ടത്? എന്നറിയുന്നതിലേയ്ക്ക് ബൈബിളിനോട് അന്വേ‌ഷിച്ചാൽ ആയത് ഈ വി‌ഷയത്തെപ്പറ്റി ഒന്നും പറയാതെ മനൗവ്രതം അനു‌ഷ്ഠിച്ചു കൊണ്ടിരിക്കുന്നു. പിന്നെ ബൈബിൾ വ്യാഖ്യാതാക്കന്മാരും മറ്റുള്ള ക്രിസ്ത്യന്മാരും ലോകസൃ ഷ്ടിസമയത്തു ദൈവം അനേകായിരം ദേവദൂതന്മാരെയും സൃ ഷ്ടിച്ചു എന്നും അവർ ദൈവത്തിന്റെ കീഴടങ്ങായ്കയാൽ ദൈവം ശപിച്ചു എന്നും അങ്ങനെ ശപിക്കപ്പെട്ടവനാകുന്നു പിശാചെന്നും പറയുന്നു. ബൈബിളിൽ അരിച്ചെടുത്താലും കടുകോളവും അകപ്പെടാത്തടി. വി‌ഷയം വ്യാഖ്യാതാക്കന്മാർക്കും മറ്റുള്ള ക്രിസ്ത്യന്മാർക്കും എങ്ങനെ അറിവു കിട്ടിയോ ആവോ. ഹോ! ഹോ! ദേവദൂതൻ യോസഫിനു സ്വപ്നത്തിൽവന്നു പറഞ്ഞതുപോലെ ഇവരോടും വന്നു പറഞ്ഞതായിരിക്കാം. ഒരുവേള ആ പിശാചിന്റെ കഥ സത്യമെന്നുവച്ചുകൊണ്ടാലും യേശു ദൈവമാകയില്ല നിശ്ചയം.

എങ്ങനെ എന്നാൽ പിശാച് ഉന്നതസ്ഥാനങ്ങളിൽ നിന്നും താണ സ്ഥിതിയിൽ വന്നത് ആരാൽ? ദൈവത്തിനാലല്ലയോ? യേശു ദൈവമാണെന്നുവരികിൽ അടുക്കൽ പിശാചു വരുമോ? കണ്ട ഉടനെ ഓട്ടം പിടിക്കുകയോ കാൽക്കൽ വന്നു നമസ്ക്കരിക്കുകയോ ചെയ്യുമായിരുന്നല്ലോ? മാടൻ, കാളി, അയ്യനാർ, ശങ്കിലി, ഭൂതത്താൻ മുതലായ ചെറിയ ദേവതകളുടെ സന്നിധി മുമ്പാകെ തന്നെ പിശാച് ഉപദ്രവമുള്ളവർ ചെന്നാൽ "അയ്യോ! ഞാൻപൊയ്ക്കൊള്ളാമെ! ഇതാ പോകുന്നേ!" എന്ന് നിലവിളിചുകൊണ്ട് ബാധിക്കപ്പെട്ടവനെ വിട്ടും കളഞ്ഞ് പറയുന്ന അടയാളവും കാണിച്ച് നെടും കമ്പി നീട്ടുന്നലോ. അതുപോയിട്ട് ഈ യേശുനാഥനെ വന്നുപിടിക്കുന്നതിലേയ്ക്ക് പിശാച് അല്പം സംശയിക്കപോലും ചെയ്തില്ലെന്നുള്ളതി ലേയ്ക്ക് പ്രമാണം ഇതാ നോക്കുവിൻ. (മത്തായി 4-14), (ലൂക്കോസ് 4-1 മുതൽ 1ന്ധ വരെ) ക്രിസ്തുവിനെ പിശാചു പിടിച്ചെന്നും കുറ്റം ചെയ്വാൻ നിശ്ചയിച്ചെന്നും പട്ടിണി ഇട്ടെന്നും കാട്, നാട് മുതലായ പലേസ്ഥാനങ്ങളിലും കൊണ്ടുനടന്നു എന്നും ഉയർന്ന പർവ്വതതിൽ കരേറ്റി എന്നും തന്നെ വന്ദിപ്പാൻ പറഞ്ഞു എന്നും കാണുന്നതുകൊണ്ട് യേശുവിനു പിശാചിനെ തന്റെ അടുക്കൽ വരാതെയാക്കുവാനോ വന്നു പിടിച്ചതിന്റെ ശേ‌ഷം തന്നെ ഉപദ്രവിക്കാത്തവിധത്തിൽ അടക്കി നിറുത്തുവാനോ തൽക്ഷണം മാറ്റി ദൂരത്തുകളയുന്നതിനോ ഒന്നിനും തന്നെ ശക്തിയില്ലെന്നുള്ളതു നിശ്ചയമാകുന്നു. അങ്ങനെയല്ലാ (മത്തായി 4-1) യേശുനാഥൻ യോഹന്നാനിൽ നിന്നു സ്നാനം ഏറ്റ ഉടൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടവനായി ആത്മാവിനാൽ മരുഭൂമിയിലേയ്ക്കു മേൽപോട്ടു നടത്തപ്പെട്ടു എന്നു പറഞ്ഞിരിക്കകൊണ്ട് ആത്മാവിന്റെ അനുവാദപ്രകാരം പരീക്ഷിപ്പാനായിട്ടാണ് യേശുവിനെ പിശാചു പിടിച്ചത് അല്ലാതെ പിശാചിനു തോന്നിയപോലെ അക്രമമായിട്ടു വന്നുപിടിച്ചതല്ല എങ്കിൽ ഈ വി‌ഷയത്തെക്കുറിച്ചും അല്പം പര്യാലോചിക്കാം. ആത്മാവ് യേശുവിനെ വനാന്തരത്തിൽ കൊണ്ടുചെന്നു പിശാചിനാൽ പരീക്ഷിക്കപ്പെടത്തകവണ്ണം ആക്കിയത് എന്തിനായിട്ട്? യേശു പരീക്ഷകളിൽ ജയിച്ച് പിശാചിന്റെ പക്കൽനിന്നു ഇദ്ദേഹം ദൈവപുത്രൻ തന്നെയാണ് എന്നു യോഗ്യതാപത്രം (സർട്ടിഫിക്കറ്റ്) സമ്പാദിച്ചുകൊണ്ടാൽ ലോകർ അപ്രകാരം വിശ്വസിച്ചുകൊള്ളുമെന്ന് ആത്മാവ് നിരൂപിച്ചതായിരിക്കുമോ? പിതാവ്, പവിത്രാത്മാവ്, പുത്രൻ ഇവർ മൂന്നു പേരും തെകത്വപ്രകാരം ഒരുത്തനല്ലോ ആകുന്നത്. ആ സ്ഥിതിക്ക് പുത്രൻ പവിത്രാത്മാവിൽ നിന്നും, പവിത്രാത്മാവ് പിതാവിൽ (ദൈവത്തിൽ അതായത് യഹോവയിൽ) നിന്നും വേറയല്ലെന്നും വരുമല്ലോ. പുത്രൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടതുകൊണ്ട് പവിത്രാത്മാവും പിതാവുംകൂടി പരീക്ഷിക്കപ്പെട്ടവരായിത്തന്നെ ഭവിച്ചു. ഇനിയും ദൈവംതന്നെ അല്ലെങ്കിൽ തന്റെ അംശമായ യേശുവിനെ ലോകർ അംഗീകരിക്കത്തക്കവണ്ണം പിശാചിന്റെ പരീക്ഷയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചു വിചാരിച്ചാൽ ആ ദൈവം ഒരുവേള പിശാചിനു തന്നോളം അല്ലെങ്കിൽ തന്റെ അംശമായ യേശുവിനെക്കാളും ശക്തി ഉണ്ടായിരിക്കുമോ എന്നു സംശയമുള്ളവനായും പിശാചിനു തന്നോളം അല്ലെങ്കിൽ തന്റെ അംശമായ യേശുവിനോളം ശക്തി ഇല്ലെന്നുള്ള നിശ്ചയം ഇല്ലാത്തവനായും ജീവകോടികൾ യേശുവിനെ വിശ്വസിക്കുന്നതിലേയ്ക്ക് ഇതുതന്നെ നല്ല മാർഗ്ഗമെന്നു നിരൂപിച്ചും ഇരുന്നിരിക്കുമെന്ന് അനുമാനിക്കുന്നതിനേ വഴി കാണുന്നുള്ളൂ. ഹാ! ഹാ! അദ്ദേഹത്തിന്റെ സർവ്വജ്ഞത്വമോ അദ്ദേഹം ദൈവത്തിന്റെ ഒരംശമായിരിക്കുന്ന വിധമോ അദ്ദേഹം ലോക ത്തിന്റെ രക്ഷാമാർഗ്ഗത്തെ കണ്ടുപിടിച്ചു നിയമിച്ച യോഗ്യതയോ? അമ്മമ്മാ!

ഇതുകളെല്ലാം ഏറ്റവും അതിശയിക്കത്തക്കവകളായിത്തന്നെ ഇരിക്കുന്നു. ആകട്ടെ ഇനി യേശു പിശാചിന്റെ പരീക്ഷകളിൽ ജയിച്ചോ എന്നും പരീക്ഷകൾതന്നെ എന്തെല്ലാമായിരുന്നു എന്നും നോക്കാം. പിശാച് യേശുവിനു വിശപ്പുണ്ടെന്നു കണ്ടിട്ട് അല്പവും കൂസൽ കൂടാതെ നീ ദൈവപുത്ര നാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ ചൊല്ലുക എന്നുപറഞ്ഞു. എന്നിട്ടോ യേശു അപ്രകാരം ചെയ്തില്ലാ. ഭേ‌ഷ് ബലെ! ഇതാണോ ജയം? യേശു പിന്നെ എന്തുചെയ്തു? മനു‌ഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്. ദൈവവായൂടെ വരുന്ന സകലവചനത്താലത്ര എന്നു പറകമാത്രമേ ചെയ്തുള്ളൂ. ഹാ! ഹാ! ഈ അസംബന്ധം പറഞ്ഞതും കല്ലുകളെ അപ്പമാക്കാതിരുന്നതും എന്തുകൊണ്ട്? (മത്തായി 4- ഞ്ജ) "യേശു 40 ദിവസം ഉപവസിച്ചതിന്റെ ശേ‌ഷം വിശന്നു" എന്നു മത്തായിതന്നെ പറഞ്ഞിരിക്കകൊണ്ട് വിശപ്പില്ലാഞ്ഞിട്ടല്ലായിരുന്നു എന്നു നിശ്ചയിപ്പാനും പാടില്ല. വിശപ്പിനെ ജയിച്ചിരുന്നു, അതുകൊണ്ടാണ് എങ്കിൽ ഭക്ഷണത്തിന് ഒന്നും ഇല്ലാതിരുന്ന ആ സമയം നോക്കി വിശപ്പ് പ്രതികൂലമായിട്ടു വരുന്നത് എന്തുകൊണ്ട്? വന്നാലും യേശു ഉത്തരം പറഞ്ഞതുപോലെ ദൈവവായൂടെ വരുന്ന സകലവചനങ്ങളെക്കൊണ്ട് അതിനെ തടുത്തുകളയാൻ കഴിയുമായിരുന്നു എങ്കിൽ തന്നത്താൻ മറന്ന് അത്തിമരത്തിനെ ശപിക്കത്തക്കവണ്ണം ഉണ്ടായ കോപത്തിനു കാരണമായിട്ടു വന്ന വിശപ്പിനെ തടുക്കുന്നതിലേയ്ക്ക് ഈ വചനഭേ‌ഷജത്തെ അന്നു പ്രയോഗിച്ചു നോക്കാതെ ഇരുന്നത് എന്തുകൊണ്ട്? പ്രയോഗി ച്ചിട്ടും ഫലിച്ചില്ലാ എങ്കിൽ യേശുഉത്തരം പറഞ്ഞതായി പറയുന്ന മത്തായി 4-4 ശുദ്ധമേ നുണതന്നെയാണ്. ആകയാൽ യേശുവിനു വിശപ്പില്ലാഞ്ഞിട്ടും വിശപ്പിനെ അടക്കുവാൻ കഴിയുമായിരുന്നിട്ടും വേണ്ടെന്നു തോന്നീട്ടും അല്ല കല്ലിനെ അപ്പമാക്കാഞ്ഞത്, ദിവ്യശക്തി എന്നുവേണ്ട ഒരു ജാലശക്തി പോലും ഇല്ലാഞ്ഞിട്ടുതന്നെയാണ്. ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടും എന്ന പഴഞ്ചൊല്ലുപോലെയത്ര യേശുവിന്റെ ചിലപ്പോളുള്ള വാക്കുകൾ. പിന്നെ എന്തോന്നാ യിരുന്നു പരീക്ഷ? പിശാച് യേശുവിനെ എടുത്തുകൊണ്ടുചെന്നു ദേവാലയത്തിലെ മാളികമുകളിൽവച്ചുംകൊണ്ട് താഴത്തു ചാടുക, പാടുകേട് ഒന്നും വരാതെ ദൈവദൂതൻ വന്നു താങ്ങിക്കൊള്ളുമെന്നു പറഞ്ഞു. എന്നിട്ടോ? അപ്രകാരവും ചെയ്തില്ല. ഓഹോ! ഇവിടെ ഒന്നിനൊന്നു നല്ല ജയമായിട്ടുതന്നെയാണ് കാണുന്നത്. എങ്കിലും യേശു മുമ്പിൽ പറഞ്ഞതുപോലെ ഇതിലേയ്ക്കും ഉത്തരമായിട്ടു വല്ലതും പറഞ്ഞിട്ടുണ്ടോ? ഉണ്ട്, ഉണ്ട്. നിന്റെ കർത്താവായ ദൈവത്തെ പരീക്ഷിക്കരുതെന്നും കൂടി എഴുതിയിരിക്കുന്നില്ലയോ എന്നായിരുന്നു പറഞ്ഞത്. ഇത് എന്തൊരു അസംബന്ധം! പിശാച് പറഞ്ഞപ്രകാരം ചാടാതെയിരുന്നത് എന്തുകൊണ്ട്? യേശു ക്ഷമയുള്ളവനാകയാൽ അങ്ങനെ ചെയ്യാതെ ഇരുന്നതാണ് എങ്കിൽ ഇത്ര ക്ഷമയുള്ള പുണ്യവാളൻ അന്യായമായിട്ട് ചില സമയങ്ങളിൽ ചിലരെ ശപിക്കുകയും ക്രൂരവാക്കു പറകയും ചെയ്തിട്ടുണ്ടല്ലോ. അതു എന്തുകൊണ്ട്? അതിനാൽ ക്ഷമകൊണ്ടല്ല. ഭയപ്പെട്ടിട്ടത്ര ചാടാഞ്ഞത്. അല്ലാതെയും പിശാചിനാൽ പരീക്ഷിക്കപ്പെട്ട് ജയിക്കാനും ആത്മാവിന്റെ നിയോഗപ്രകാരവും തന്നെയാണ് യേശു പിശാചിന്റെ കയ്യിൽ അകപ്പെട്ടത് എന്നുള്ള സമാധാനം അസത്യമല്ലെന്നുവരികിൽ നിശ്ചയമായിട്ടും പരീക്ഷിപ്പാനുള്ള കടമ പിശാചിന്റെമേലും ആ സമയത്ത് പിൻവാങ്ങാതെ എതിർത്തുനിന്ന് ആ പരീക്ഷകളിൽ ഒക്കെ ജയിക്കേണ്ട കടമ യേശുവിന്റെമേലും ആകുന്നു. ആ സ്ഥിതിക്ക് പിശാച് പരീക്ഷയ്ക്കുവേണ്ടി പറഞ്ഞതെല്ലാം നടത്തി ജയവീരനായി ക്കൊള്ളാതെ ചോമാരിയായി ഞ്ജ5 ഇരുന്നുകളഞ്ഞതും ആ സമയത്ത് ആവശ്യമില്ലാത്തവയായ ചില വാക്കുകളെ പറഞ്ഞതും അല്ലയോ തന്നെ അയച്ച ആത്മാവിന്റെയും ദൈവത്തിന്റെയും അഭിപ്രായത്തിനും താൻ ഏറ്റുകൊണ്ടുവന്ന കാര്യത്തിനും നേരെ വിരുദ്ധമായിട്ടുള്ളത്?

അതും ഇരിക്കട്ടെ. ഇനി യേശു ദൈവത്തിന്റെ ഒരു കൃപയുള്ളവനെന്നുവരികിലും നിശ്ചയമായിട്ട് ദേവദൂതൻ വന്ന് രക്ഷിക്കുമെന്നു ധൈര്യപ്പെട്ടു താഴത്തു ചാടിക്കളയരുതാഞ്ഞോ? അല്ലാത്തപക്ഷം തന്റെ മഹിമകൊണ്ട് ആ പിശാചിനെ താഴത്തു തള്ളിക്കളകയെങ്കിലും തന്റെ സ്വരൂപത്തെ താഴത്തു ചാടിയതുപോലെ തോന്നിപ്പിക്ക എങ്കിലും ചെയ്യരുതാഞ്ഞോ? ഇതുകളിൽ ഒന്നിനെയും ചെയ്തതായി കാണുന്നില്ലല്ലോ. പിന്നെയും യേശുവിനെ പമ്പരംപോലെ കറക്കി എടുത്ത് ഒരു വലിയ മലയുടെ മുകളിൽകൊണ്ടുചെന്ന് സകലരാജ്യങ്ങളെയും കാണിക്കുകയും തന്റെ പാദങ്ങളിൽ നമസ്കരിച്ചാൽ നിസ്സംഗനായി ഇതുകളെല്ലാം നിനക്കു തരാമെന്നു പറയുകയും ചെയ്തു. യേശു കിടന്നു "ഭയപ്പെട്ടു" കുടുങ്ങി വിലപിച്ച് ഭ്രാന്തു പറക മാത്രമേ അപ്പോഴും ചെയ്തുള്ളൂ. പിന്നെ ഭയംകൊണ്ട് എന്തെല്ലാം ഗോ ഷ്ടികൾ പിശാചിന്റെ മുൻപാകെ കാണിച്ചിരിക്കുമെന്ന് അവർക്കു രണ്ടുപേർക്കും തന്നെ അറിയാം. അതും ഇരിക്കട്ടെ, പിശാചിനെ ജയിക്കയും ശിക്ഷിക്കുകയും ചെയ്തു എങ്കിൽ ജയവീരനെന്നും ലോകരക്ഷകനെന്നും വിശ്വസിച്ചു കൊള്ളാമായിരുന്നു. ഇവിടെ വാസ്തവമായിട്ടു പറയണമെങ്കിൽ യേശു പിശാചിനെ ജയിക്കയല്ല ഉണ്ടായത്. പിശാച് യേശുവിനെ ജയിക്കയായിരുന്നു. ആകയാൽ പിതാവ്, പവിത്രാത്മാവ്,പുത്രൻ ഈ മൂന്നുപേരും പരീക്ഷകനായ പിശാചിനേക്കാൾ ശക്തി കുറഞ്ഞവരെന്നു നല്ലതിൻവണ്ണം തെളിയുന്നു. ഇങ്ങനെ പിശാചിനോട് തോറ്റവൻ ദൈവമാണുപോലും. അതെ! ഇദ്ദേഹം നല്ല സമർത്ഥൻ തന്നെ ഇദ്ദേഹം പിശാചിനെ ജയിച്ച ജയമേ ജയം! ഇദ്ദേഹം മലയിൽ നിന്നു ചാടിയ ചാട്ടമേ ചാട്ടം! ഇദ്ദേഹം കല്ലിനെ അപ്പമാക്കിയ മിടുക്കേ മിടുക്ക് അടെ അപ്പാ! എന്ത് അത്ഭുതം! അയ്യോ! തന്റെ വാക്കുകളെ കേൾക്കാത്ത യേശുവിനെ അപജയപ്പെടുത്താതെ പാവമെന്നും ചൊല്ലി വിട്ടു കളഞ്ഞ പിശാചല്ലയോ യഹോവയെക്കാളും കൃപയുള്ളവൻ? ഒരുത്തനെ പിടിച്ചിരുന്ന അനേകം പിശാചുക്കൾ ക്രിസ്തുവിനോട് ഒരായിരം പന്നികളെ ഭക്ഷണത്തിനായി ചോദിക്കുകയും ക്രിസ്തു അക്രമമായിട്ട് അപ്രകാരം കൊടുക്കുകയും പിശാചുക്കൾ ആ പന്നികളെ സമുദ്രത്തിൽ മുക്കിക്കൊല്ലുകയും ചെയ്തു. ആ പന്നികളുടെ ഉടയക്കാരന് എത്രയോ ന ഷ്ടം! നോക്കുവിൻ! ഇതും യേശുവിന്റെ ദേവത്വത്തിന് ഒരു ദൃഷ്ടാന്തമാണു പോലും! ഒരിക്കൽ യേശുവിന് വിശന്നു ബുദ്ധിമുട്ടിയപ്പോൾ ആയതിന് അറിഞ്ഞു പഴം കൊടുക്കാത്തതുകൊണ്ട് അത്തിവൃക്ഷത്തെ ശപിച്ച് ഉണക്കിക്കളഞ്ഞു. ഹോ! ഇത് വലിയ അത്ഭുതംതന്നെ. പഴമില്ലാത്ത കാലത്ത് എങ്ങനെയാണ് കൊടുക്കുന്നത്? ഒരുവേള പഴം ഉള്ള സമയം തന്നെ ആയിരുന്നാലും അന്യന്മാർ ആവശ്യം പോലെ പറിച്ചുകൊള്ളുക അല്ലാതെ അതിനെ അറിഞ്ഞുതരുന്നതിലേയ്ക്കു മരത്തിനു കഴിയുമോ? അല്ലാതെയും മരങ്ങൾ വളർന്ന് അതാതു കാലങ്ങളിൽ പൂക്കുന്നതും കായ്ക്കുന്നതും പഴുക്കുന്നതും എല്ലാം ദൈവനിയമംപോലെ അല്ലയോ? അദ്ദേഹം ദൈവമെന്നു വരികിൽ പഴം കൊടുക്കാത്തതിനു കാരണം മറ്റാരുമല്ലല്ലോ. ആയതുകൊണ്ട് യേശു തന്നത്താനെ ശപിച്ചുകൊള്ളുകയല്ലാതെ ഒരു ദോ‌ഷത്തിനും കാരണമാകാത്ത വൃക്ഷത്തെ ശപിച്ചതു എന്തിന്? എങ്കിലും അമ്പമ്പോ? അത്ര വലിയ വിശപ്പോ? ആ വിശപ്പിനെ അടക്കുവാൻ കഴിയാത്തവനാണോ നാല്പതു ദിവസംവരെ ഉപവസിച്ചത്? അതു ശുദ്ധമേ നുണതന്നെ. വിശപ്പിനെ അടക്കുവാൻ അദ്ദേഹത്തിനു ശക്തിയുണ്ട് എങ്കിലും തന്റെ മഹിമയെ ശി‌ഷ്യന്മാർക്കു കാണിക്കുന്നതിലേയ്ക്കുവേണ്ടിയായിരുന്നു ശപിച്ചത് എങ്കിൽ പഴം കൊടുക്കാത്ത വൃക്ഷത്തിനെക്കൊണ്ട് അപ്പോൾത്തന്നെ കൊടുപ്പിക്കേണ്ടതായിരുന്നു. അതാണ് അധികം മഹിമ. എന്തെന്നാൽ തൽക്കാലം വിശപ്പ് അടങ്ങി തൃപ്തിപ്പെടുകയും ശി‌ഷ്യന്മാർ വിശ്വസിക്കുകയും ചെയ്യുമായിരുന്നല്ലോ. വേണ മെന്നുള്ളത് ഒന്നും ചെയ്യുന്നതിലേയ്ക്ക് യേശുവിന് അറിഞ്ഞു കൂടാ. ഇദ്ദേഹം ഈ സ്ഥിതിക്ക് ഒരുവേള നാലപതുദിവസം ഉപവസിച്ചു എന്നുവരികിലും ആയതു തന്റെ മനസ്സോടു കൂടിയല്ലാ; പിന്നെയോ ഒരുത്തരും ഒന്നും കൊണ്ടുചെന്നു കൊടുക്കാതെയും തനിക്കു പോയി അന്വേ‌ഷിക്കുന്നതിന് പിശാച് വിട്ടയയ്ക്കാതെയും ഇരുന്നതു കൊണ്ട് കുരുകുരുത്ത പട്ടിണിയിൽ അകപ്പെട്ടുപോയതാകുന്നു. ഇനി യേശു വെള്ളത്തിൽ നടന്നു എന്നു പറയുന്നത് പക്ഷേ സത്യം തന്നെ ആയിരുന്നാലും ആയത് ഒരു അതിശയമല്ല ഇക്കാലത്ത് സാധാരണ മനു‌ഷ്യർക്ക് ചെയത്തക്കതായ ജലസ്തംഭമെന്നു പറയപ്പെടുന്ന ഒരു വിദ്യയാകുന്നു.ഇനി ജാലവിദ്യക്കാരും വൈദ്യന്മാരും മിസ്മറിസക്കാരും ഇക്കാലങ്ങളിൽ ചെയ്യുന്നതായ ചില ചെറിയ വിശേ‌ഷങ്ങൾ പോലെ യേശുവും ചെയ്തതായി കാണുന്നുണ്ട്. അവകൾ നിസ്സാരങ്ങളാകയാൽ ഇവിടെ വിവരിക്കുന്നില്ല. യേശു മരിച്ചവരെ ജീവിപ്പിച്ചതുകൊണ്ട് അദ്ദേഹത്തിനെ ദൈവമെന്നു പറയാം എങ്കിൽ ക്രിസ്തു മരിച്ചവരുടെ ഉയർപ്പിൽ മുമ്പനായി എന്നും (അപ്പോസ്തോലർ നടപ്പുകൾ ഞ്ജ6-ഞ്ജന്ധ) അതുപോലെ തന്നെ (വെളിപാട് 1-5) പറകയാൽ യേശു മറ്റൊരുത്തരെയും ജീവിപ്പിച്ചിട്ടില്ലെന്നു നിശ്ചയമാക്കുന്നു. എങ്ങനെ എന്നാൽ ഇദ്ദേഹം വേറെ ഒരുത്തനെ ജീവിപ്പിച്ചിട്ടുള്ള സ്ഥിതിക്ക് ഇദ്ദേഹത്തിനാൽ ജീവിപ്പിക്കപ്പെട്ടവൻ മുമ്പൻ എന്നും ഇദ്ദേഹം പിൻപൻ എന്നും വരുവാനേ പാടൊള്ളൂ. എന്തെന്നാൽ യേശു ഉയിർത്തതിന്റെ ശേ‌ഷം മറ്റൊരുത്തനെ ജീവിപ്പിച്ചു എന്നു പറയുന്നതിലേയ്ക്ക് ബൈബിൾ തീരെ സമ്മതിക്കാത്തതിനാലത്ര. യേശു ജീവിച്ചവരിൽ ഒന്നാമൻ എന്നല്ലാതെ ജീവിപ്പിക്കപ്പെട്ടവരിൽ ഒന്നാമനെന്നു പറഞ്ഞില്ലല്ലോ എന്നാൽ, ഏവൻ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്നോ ആ അവൻ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടവനാ യാലും താനെ ജീവിച്ചവനും കൂടിയാകുന്നു. ഇന്നലെ രാത്രി ഇടിവെട്ടി. അതുകേട്ട് ഞാൻഎഴുന്നേറ്റു എന്ന് ഒരുവൻ പറയുമ്പോൾ ശബ്ദം ഹേതുവായിട്ടെങ്കിലും ഞാൻഎഴുന്നേറ്റു എന്നു പറയുന്നതുപോലെ യേശുവിനാൽ ജീവിപ്പിക്കപ്പെട്ടവൻ താനേ ജീവിച്ചവനും ആകുന്നു. ഇനി യേശു അന്യന്മാരാൽ ജീവിപ്പിക്കപ്പെടാതെ താനേ ജീവിച്ചവൻ തന്നെ ആണോ? അല്ലല്ല. അദ്ദേഹവും ജീവിപ്പിക്ക പ്പെട്ടവൻ തന്നെ എന്ന് (റോമർ 15-ഞ്ജ4) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്നും എഴുപ്പി എന്നും (കൊരിന്ത. 15-1ഞ്ജ മുതൽ 15) വരെ യേശു ഉയർന്ന് എഴുന്നു എന്നും കാരണം കൂടാതെ പറഞ്ഞും വച്ച് തൽക്ഷണംതന്നെ ദൈവത്താൽ എഴുന്നേൽപ്പിക്കപ്പെട്ടു എന്നു കാരണത്തോടുകൂടി പറഞ്ഞിരിക്കുന്നു.(റോമാ. 10-8, 10) ദൈവം ക്രിസ്തുവിനെ മരിച്ചവരിൽ നിന്ന് എഴുന്നേല്പിച്ചു എന്നു നിന്റെ ഹൃദയത്തോടെ വിശ്വസിച്ചാൽ നീ രക്ഷപ്പെടുമെന്നു പരി‌ഷ്കാരമായി പറയുന്നു. ആകയാൽ യേശു മരിച്ചുയിർത്തവരിൽ ഒന്നാമനെന്ന പ്രമാണവാക്യം ശരിയാണെന്നുവരികിൽ മരിച്ചവരെ ജീവിപ്പിച്ചു എന്നത് അബദ്ധം തന്നെ. ഇനി യേശു ജനങ്ങളുടെ സകല പാപങ്ങൾക്കും ബലിയായിട്ട് മരിച്ചതുകൊണ്ട് ദൈവം എന്നു പറയാം എങ്കിൽ, ഏതു ദൈവത്തിന് ആരാണ് യേശുവിനെ ബലിയായിട്ടു കൊടുത്തത്? കുറ്റം ചെയ്ത യേശുവിനെ യഹൂദന്മാർ പിടിച്ചു കൊന്നുകളഞ്ഞു. അല്ലാതെ ഒരിക്കലും ബലിയായതല്ല. അദ്ദേഹം കുറ്റക്കാരനല്ലാഞ്ഞു എങ്കിൽ യഹൂദന്മാർ കൊല്ലുകയും ഇല്ലായിരുന്നല്ലോ. അത്രയുമല്ലാ പാപബലിയായിട്ടു മരിക്കുന്നതിലേയ്ക്കു അവതരിച്ചവനാണെങ്കിൽ താൻ നേരെ മനസ്സോടുകൂടി യഹൂദന്മാരുടെയിടയിൽ പരസ്യമാക്കാതെ ഗൂടന്മമായിട്ടു സഞ്ചരിച്ചതെന്തിന്? ഗൂടന്മമായിട്ടല്ലായിരുന്നു എങ്കിൽ (യോഹന്നാൻ 11-57) മഹാപുരോഹിതരും പരീസരും യേശു ഇരിക്കുന്ന സ്ഥലത്തെ ആരെങ്കിലും അറിഞ്ഞാൽ തെര്യപ്പെടുത്ത ണമെന്ന് ഉത്തരവുകൊടുത്ത് അന്വേ‌ഷിപ്പിക്കുകയും ചെയ്തല്ലോ. എന്നിട്ടും കാണാതെ ഇരുന്നതു എന്തുകൊണ്ട്? അതിനാൽ ജനങ്ങളുടെ ഇടയിൽ ഗൂടന്മമായിട്ടുതന്നെയാണ് സഞ്ചരിച്ചിരുന്നതെന്നു നിശ്ചയം. എന്നിട്ടും ഭയം മുഴുത്തുകൊണ്ട് സമാധാനമില്ലാതെ അവിടംവിട്ട് വേറെ സ്ഥലത്തു ഒളിച്ചുതാമസി ക്കുകയും ചെയ്തല്ലോ. അത് എന്തിനായിട്ട്? അതങ്ങനെ വൃഥാ പൊയ്പോയെന്നല്ലാതെ ഭയപ്പെട്ടും ഒളിച്ചും അല്ലാ എങ്കിൽ (യോഹന്നാൻ 11-5ന്ധ,54) അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചന ചെയ്തുകൊണ്ട് വന്നതിനാൽ യേശു അവിടം വിട്ടു മരുഭൂമിക്കരുകിൽ എപ്രായിം എന്ന നഗരത്തിലേയ്ക്ക് വാങ്ങി അവിടെ ശി‌ഷ്യന്മാരുമായി പാർത്തു എന്നും (യോഹന്നാൻ 8-58,59) യഹൂദന്മാർ കല്ലെറിയാൻ തുടങ്ങിയപ്പോൾ ഒളിച്ചുപൊയ്ക്കളഞ്ഞെന്നും മലയുടെ വക്കിൽ കൊണ്ടുചെന്നു തലകീഴായി താഴത്തു തള്ളുന്നതിനു യഹൂദന്മാർ ഭാവിച്ചപ്പോൾ ഒളിച്ചോടി എന്നും എഴുതിയിരിക്കുന്നതു എന്തുകൊണ്ട്? അതു മറ്റുള്ള രക്തസാക്ഷികളെപ്പോലെ വേഗതയിലോ ചില ആളുകൾ മാത്രം അറികയോ ക ഷ്ടപ്പെട്ടാൽ പോരാ തങ്ങൾക്ക് ഒരു രക്ഷിതാവ് വന്നു ക ഷ്ടം അനുഭവിച്ച് മരിച്ചത് ലോകം അറിഞ്ഞില്ലെന്നു ന്യായവിധിനാളിൽ ഒഴിവുകഴിവു പറയാതിരിപ്പാൻ പ്രസിദ്ധമായി ക ഷ്ടപ്പെടേണ്ടതാകയാൽ ഇസ്രയേല്യർ എല്ലാവരുംകൂടി വരുന്ന വലിയ പെരുന്നാളായ പെസഹാ ഉൽസവത്തിൽ പുറജാതികളും കാൺകെത്തന്നെ ആകാവൂ എന്നു പിതാവിനാൽ നിശ്ചയിക്കപ്പെട്ടും പുത്രനാൽ സമ്മതിക്കപ്പെട്ടും ഇരുന്നതായ ആ സമയം വരുന്നതിനു മുമ്പെ ക ഷ്ടപ്പെടുന്നതിന് മനസ്സില്ലാഞ്ഞിട്ടായിരുന്നു ഒളിച്ചിരുന്നത് എങ്കിൽ ഇതിലേയ്ക്ക് വാക്യപ്രമാണം ഉണ്ടോ? ഇല്ലല്ലോ, അതും ഇരിക്കട്ടെ. നിങ്ങൾ പറയുന്നപ്രകാരം യേശുവിന്റെ ക ഷ്ടപ്പാട് ലോകം ആസകലം അറിയണമെന്ന് പിതാവിന് നിർബ{ന്ധമായി ഉണ്ടായ അഭിപ്രായപ്രകാരം എല്ലാവരും ആ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞോ? ഇപ്പോൾ അറിയുന്നോ? ഇനി അറിയുമോ? അനേകഭൂഖണ്ഡങ്ങളിൽ ജനങ്ങൾ യേശുവിന്റെ പേരുപോലും കേട്ടറിയുന്നതിനു മുമ്പേ മരിചുപോയിട്ടുണ്ട്. ഇപ്പോൾ എത്രയോ മരിക്കുന്നുമുണ്ട്. ഇനി എത്രയോ മരിച്ചുപോകുകയും ചെയ്യും. അതുകൊണ്ട് പിതാവിന് ഇതിനെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ആയതു തെറ്റിപ്പോയിരിക്കയാൽ പിതാവി ന്റെ മറ്റുള്ള അഭിപ്രായങ്ങളും ഫലിക്കുമെന്ന് വിശ്വസിക്കാൻ പാടില്ല. ഒരു ദിക്കിലുള്ള ജനങ്ങളെല്ലാവരും അറിയണമെന്നേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ മറ്റുദേശങ്ങളിലും ഈ മതത്തെ കൊണ്ടുനടന്ന് കാലക്ഷേപം ചെയ്യുന്നത്? അല്ലാതെയും പിതാവിനാൽ നിശ്ചയിക്കപ്പെട്ട നേരത്തിൽ അല്ലാതെ അതിനു മുൻപേ ക ഷ്ടപ്പെടുവാൻ മനസ്സില്ലെന്ന് പറഞ്ഞതിനാൽ യേശു പിതാവ് നിർബന്ധിച്ചു നിശ്ചയിച്ച തുകൊണ്ടുമാത്രമാണ് ക ഷ്ടം അനുഭവിച്ചതെന്നും തന്റെ സ്വന്തമനസ്സ് ക ഷ്ടപ്പെടുന്നതിലേയ്ക്ക് അല്പവും ഇല്ലായിരുന്നു എന്നും, പിതാവിന്റെ നിർബന്ധം അല്ലെങ്കിൽ അപ്പോഴും ക ഷ്ടപ്പെടുകയില്ലാഞ്ഞു എന്നും ഉള്ളത് തെളിയുന്നു. ഇനിയും പിതാവിനാൽ ഒരു സമയം കുറിക്കപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ അതുപോലെയും ആ സമയത്തും അല്ലാതെ തനിക്കു ക ഷ്ടപ്പാടു വന്നുകൂടല്ലോ. വരികയുമില്ലല്ലോ. പിന്നെയെന്തിനാണ് മുമ്പിൽ കൂട്ടി ഒളിച്ചത്? പിതാവിനാൽ ഇങ്ങനെ കുറിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഒളിച്ചതെങ്കിൽ അറിഞ്ഞിരിക്കാത്തതിനാൽ അതിനെ സമ്മതിച്ചും ഇരിക്കയില്ല. അപ്പോൾ

ഈ ക ഷ്ടപ്പാട് മനു‌ഷ്യർക്കുവേണ്ടിയും തന്റെ മനസ്സോടുകൂടിയും അല്ലാ തന്റെ തലയിലെഴുത്തുകൊണ്ട് വന്നതാണെന്നു നിശ്ചയമാകുന്നു. അങ്ങനെയല്ല പിതാവിനാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രമേ അറിഞ്ഞിരുന്നൊള്ളൂ ആയത് ഇന്ന സമയമാണെന്നുള്ളത് അറിഞ്ഞിരുന്നില്ല. അതുകൊണ്ടാകുന്നു ഒളിച്ചതെങ്കിൽ സമയം നിശ്ചയമില്ലെന്നു വരികിൽ ഒളിച്ചതിനുകാരണം ഭയമല്ലാതെ വേറെ ഒന്നും അല്ലെന്നുവരും. അതും ഇരിക്കട്ടെ, കടശിയിൽ പിടികൂടിയ ദിവസംതന്നെയാണ് പിതാവിനാൽ കുറിക്കപ്പെട്ട ദിവസമെന്ന് അതിനുമുമ്പിൽ അറിഞ്ഞിരിക്കാൻ ഇടയില്ലാത്തതുകൊണ്ട് അന്നും താൻ ഒളിച്ചുകളയേണ്ടതല്ലായിരുന്നോ? അങ്ങനെ ചെയ്യാതെ നേരെ നിന്നുകൊടുത്തുഎന്നും കാണുന്നല്ലോ. അതെന്താണ്? അതിനുമുമ്പേ ചിലരുടെ അടുക്കൽനിന്നു പെട്ടെന്നു മറഞ്ഞുകളഞ്ഞിട്ടുള്ള ദിവ്യശക്തി അപ്പോൾ എവിടെപ്പോയിരുന്നു? പിതൃസങ്കല്പപ്രകാരം എന്നുള്ള കാരണം ഇവിടെ ഒരുവിധവും ചേരാത്തതുകൊണ്ട് അതുഹേതുവായിട്ടാണ് മുമ്പ് ഒളിച്ചുകളഞ്ഞതും പിന്നെ നേരെ നിന്നു കൊടുത്തതും എന്നു നിശ്ചയിക്കുന്നതിലേയ്ക്കു പാടില്ല. ശത്രുക്കളുടെ കൈക്കുള്ളിൽ അകപ്പെട്ടതുകൊണ്ട് ഓടിമറഞ്ഞു രക്ഷപ്പെട്ടുകൊള്ളുവാൻ പാടില്ലാതെ വന്നതിനാലത്ര നിന്നുകൊടുത്തത്. അല്ലാതെ അവിടെ അപ്പോൾ എന്തുചെയ്വാൻ കഴിയും? അതിനാൽ യഹോവ യേശുവിനെ പാപബലിക്കായിട്ടു നിശ്ചയിക്കുകയോ ആയതു ഇന്ന സമയത്തെന്നു തീരുമാനിക്കുകയോ യേശു അതിനെ അറികയോ സമ്മതിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടുള്ളതല്ലെന്നു നിശ്ചയം. ആകപ്പാടെ പിതാവു തന്നെക്കുറിച്ച് ഇന്നപോലെ നിശ്ചയിച്ചിട്ടുണ്ടെന്നും ആ സ്ഥിതിക്ക് അപ്രകാരമേ ഭവിക്കൂ എന്നും ഒരറിവും വിശ്വാസവും യേശുവിനുണ്ടായിരുന്നെങ്കിൽ നിശ്ചയമായിട്ടും ഒളിച്ചുനടക്കുകയില്ലായിരുന്നു. അല്ലാത്തപക്ഷം യേശുവിനെ കാണിച്ചുകൊടുത്ത യഹൂദാവിനെ അനുഗ്രഹിക്കാതിരുന്നതും (മത്തായി ഞ്ജ6-ഞ്ജ4) മനു‌ഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനു‌ഷ്യനു ഹാ ക ഷ്ടം! ആ മനു‌ഷ്യൻ ജനിച്ചില്ലെങ്കിൽ അവന്നു കൊള്ളാമായിരുന്നു എന്നിങ്ങനെ യേശു ശാപമിട്ടതും എന്തിനായിട്ട്? യഹൂദയുടെ ഈ ദ്രാഹപ്രവൃത്തിയെപ്പറ്റി അവൻ ശാസിക്കപ്പെട്ടില്ലെന്നുവരാതെയിരിപ്പാൻ വേണ്ടി ആയതിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ് എങ്കിൽ, അപ്രകാരം ഒരു ചൂണ്ടിക്കാണിക്കലായ ശാപം മനസ്സില്ലാത്ത തന്നെ ഇങ്ങനെ നിർബന്ധിച്ച് അകപ്പെടുത്തിയവനും ഇതിലേയ്ക്ക് എല്ലാം കാരണഭൂതനുമായ പിതാവിന്നു കൊടുക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ട് ഇതു ശരിയായ ശാസനയല്ലാ വ്യസനംകൊണ്ടുള്ള ശാപംതന്നെയാണ്. സകലവും അറിയുന്ന തന്റെ ദൈവസ്വഭാവപ്രകാരം യഹൂദയുടെ ദ്രാഹത്തെ താൻ ആദ്യമേ വെളിപ്പെടുത്തുവാ നായിട്ടാണ് ശപിച്ചതെങ്കിൽ ഇവനെ ദ്രാഹിയെന്ന് ആദ്യമേ അറിയാതെ അപ്പോസ്തലന്മാരിൽ ഒരുവനായിട്ട് സ്വീകരിച്ചതുകൊണ്ടുതന്നെ യേശുവിനു മുമ്പിൽക്കൂട്ടിയുള്ള അറിവ് ഇല്ലായിരുന്നു എന്ന് നിശ്ചയമാകുന്നു. അതല്ലാ താൻ അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു എങ്കിൽ ആ ദ്രാഹത്തെ താൻ ചെയ്യിച്ചതായിട്ടല്ലേ വരൂ. ആ മുറയ്ക്ക് കൂടിയേ തീരു എങ്കിൽ തന്നെയും പ്രധാനകാരണനായ യഹോവായേയും അല്ലയോ ശപിച്ചുകൊള്ളേണ്ടത്? അതുകൊണ്ട് ഈ സമാധാനവും യഹൂദയെ മാത്രം ദ്രാഹി എന്നു പറയുന്നതും ചേരുന്നില്ല. എല്ലാംകൂടി അടുത്തു മുറുകിവന്നപ്പോൾ മറ്റു ചിലരേപ്പോലെ യേശുവും അറിഞ്ഞിരിക്കുമെന്നല്ലാതെ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന് പറയുന്നത് കള്ളമാകുന്നു.

ഇനിയും യേശുവിന്റെ ക ഷ്ടതയ്ക്ക് കാരണം യഹൂദാവിന്റെ കാട്ടിക്കൊടുക്കലോ പിതാവിന്റെ നിശ്ചയിക്കലോ അതോ രണ്ടുകൂടിയോ? യഹൂദാവിന്റെ കാട്ടിക്കൊടുക്കലാണെങ്കിൽ പാപബലിയല്ലെന്നു നിശ്ചയം. പിതാവിന്റെ നിശ്ചയിക്കലാണെങ്കിൽ അതിന് അനുകൂലമായ കാണിച്ചുകൊടുക്കലിനെ ചെയ്ത യഹൂദാവിനെ ഒരിക്കലും ദ്രാഹിയാണെന്നു പറകയും നരകത്തിൽ തള്ളുകയും ചെയ്തുകൂടാ. രണ്ടും കൂടിയാണെങ്കിൽ ഒന്നു ഗുണമെന്നും ഒന്നു ദോ‌ഷമെന്നും പറയുന്നത് അന്യായമാണ്. അതിനാൽ ഭയപ്പെട്ടു ഒളിച്ചുനടന്ന തന്നെ കാണിച്ചുകൊടുത്തതിലുണ്ടായ സങ്കടം കൊണ്ടു മനസ്സെരിഞ്ഞു ശപിച്ചതുതന്നെയാണ്. ഈ ന്യായങ്ങളെക്കൊണ്ട് "ക്രിസ്തു പാപബലിയായിട്ടല്ല മരിച്ചതെ"ന്ന് തെളിയുന്നു. ഇതിനു മുമ്പിൽ യേശു മരിച്ചതിന്റെ ശേ‌ഷം ദൈവത്താൽ ജീവിക്കപ്പെട്ടതല്ലാതെ താനേ ജിവിച്ചല്ലോ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ ദൈവവും ജീവിപ്പിച്ചില്ല എന്നും മരിച്ചവൻ മരിച്ചവൻതന്നെ എന്നും സ്ഥാപിക്കാം. (1 കൊരിന്തിയർ 15-17) ക്രിസ്തു എഴുന്നേറ്റില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വൃഥാ ആയിരിക്കുമെന്ന് പലോസ് പറയുന്നു. ക്രിസ്ത്യന്മാരുടെ വിശ്വാസത്തിനു ക്രിസ്തു ഉയിർത്തെഴുന്നു എന്നുള്ളതു മുഖ്യകാരണമായിരിക്കയാൽ ആ വി‌ഷയത്തെപ്പറ്റി പ്രത്യേക ഒരു പുസ്തകം എഴുതിവരുന്നു ഞ്ജ6. അതുകൊണ്ട് ആയതിനെ ഇവിടെ ചുരുക്കിപ്പറയുന്നു. യേശു ഉയിർത്തെഴുന്നോ ഇല്ലയോ എന്നുള്ളതിനെക്കുറിച്ച് വിചാരിക്കണമെങ്കിൽ അപ്പോൾ ഉണ്ടായിരുന്നവരിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു നോക്കേണ്ടത് അത്യാവശ്യമാണ്. അപ്പോഴിരുന്ന യഹൂദന്മാരെല്ലാവരും ക്രിസ്തു ഉയിർത്തെഴുന്നു എന്നു ഘോ‌ഷിക്കുന്നത് ശുദ്ധമേ അസത്യമാണെന്നു പറഞ്ഞിരിക്കുന്നു. ഇപ്പോൾ പറഞ്ഞുവരുന്നു. ഇനി ക്രിസ്തുവിനു സാധകമായി പറയുന്ന ബൈബിൾകൊണ്ടു നോക്കാം.

ബൈബിളാചാര്യന്മാരിൽ ഒരുത്തരും യേശു ഉയിർത്തെഴുന്നതിനെ നേരെ കണ്ടതായി പറയുന്നില്ല. പിന്നെയൊ? അവൻ കണ്ടു ഇവൾ കണ്ടു എന്നെല്ലാം അന്യന്മാരുടെമേൽ പഴിചുമത്തുന്നേയുള്ളൂ. ഹോ! ശരിതന്നെ, അവർ കാണാത്തതിനെ എങ്ങനെയാണ് കണ്ടതായിട്ടു പറയുന്നത്? (മത്തായി ഞ്ജ8-17) പതിനൊന്നു ശി‌ഷ്യന്മാരും യേശുവിനെ ഗെലീലായിൽ കണ്ടുവന്ദിച്ചു. എന്നാൽ ചിലർ സന്ദേഹപ്പെടുകയും ചെയ്തു. ഈ പതിനൊന്നുപേരിൽ മത്തായിയും ഒരുവനാണ്, ഇയാൾ സന്ദേഹപ്പെട്ടവരിൽ ഒരുത്തൻതന്നെയോ അല്ലയോ എന്ന് അറിയുന്നില്ല. ഇയാൾ വാസ്തവത്തിൽ കണ്ടിരുന്നു എങ്കിൽ താൻ കണ്ടു എന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ? അതിനാൽ ഇയാളും സന്ദേഹി ച്ചതിൽ ഒരുവൻ തന്നെയാണ്. എന്നാൽ ചില ശി‌ഷ്യന്മാരെങ്കിലും സംശയിപ്പാൻ എന്ത്? കണ്ടത് യേശുവിനെ അല്ലയോ? വളരെനാൾ ശുശ്രൂ‌ഷയും ചെയ്തുകൊണ്ടു യേശുവിനോടുകൂടി സഞ്ചരിച്ച പ്രധാന ശി‌ഷ്യന്മാരുപോലും സംശയിച്ചും വിശ്വസിക്കാതെയും ഇരിക്കുന്ന സ്ഥിതിക്ക് 1855 സംവത്സരത്തിനുമുമ്പ് ഈ പുസ്തകം ഇതുവരെ പ്രസിദ്ധീകരിക്കപ്പെടുകയോ കണ്ടുകിട്ടുകയോ ചെയ്തിട്ടില്ല.

ക്രിസ്തു ഉയിർത്തിരുന്നു എന്നു പറയുന്നതിനെ നാം എങ്ങനെയാണ് വിശ്വസിക്കുന്നത്? അല്ലാതെയും യേശു ഉയിർത്തെഴുന്നേറ്റു എന്നു പറഞ്ഞവരായ മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ ഇവർ നാലുപേരും അന്യോന്യവിരോധമായി പറഞ്ഞിരിക്കുന്നു. അതിനെ ചുരുക്കി കാണിക്കാം! (യോഹന്നാൻ) പ്രഭാതകാലത്ത് ഇരുട്ടുള്ളപ്പോൾ മഗ്ദലൂർ മറിയാൾ (ഒരുത്തി) യേശുവിന്റെ കല്ലറയ്ക്കു പോയി. (മത്തായി) ഉ‌ഷസ്സിനു മഗ്ദലൂർമറിയാളും വേറെ മറിയാളും (രണ്ടുപേർ) കല്ലറയ്ക്കു പോയി. (മാർക്കോസ്) അതികാലത്തു സൂര്യോദയത്തിങ്കൽ മഗ്ദലൂർമറിയാളും യാക്കോബിന്റെ അമ്മയായ മറിയാളും സാളമെ എന്നവളും (മൂന്നുപേർ) കല്ലറയ്ക്കുപോയി. (ലൂക്കോസ്) എത്രയും പ്രഭാതത്തിൽ മഗ്ദലൂർ മറിയാളും വേറെ സ്ത്രീകളും (പലർ) കല്ലറയിലേയ്ക്കുപോയി. (മത്തായി) യേശുവിന്റെ കല്ലറയിൻമേൽ കല്ലിരിക്കുന്നതായിട്ട് ടി. സ്ത്രീകൾ കണ്ടു. അപ്പോൾ ദൈവദൂതൻ വാതിലിലിരുന്ന കല്ലിനെ മറിച്ചുതള്ളിയുംവെച്ച് അതിൻമേൽ ഇരുന്നു. (മാർക്കോസ്) സ്ത്രീകൾ കണ്ടപ്പോൾ കല്ലറയിൻമേൽ കല്ല് ഇല്ലായിരുന്നു. അപ്പോൾ ഒരു യുവാവ് (ദൈവദൂതനല്ല) കല്ലിന്മേൽ ഇരുന്നതിനെകണ്ടു. (മാർക്കോസ്) രണ്ടു മനു‌ഷ്യർ നിൽക്കുന്നതിനെ അവർ കണ്ടു.

ഇവിടെ മത്തായി മാർക്കോസുകൾ പറഞ്ഞ ദേവദൂതനെയോ ഒരു ചെറുപ്പക്കാരൻ ഇരുന്നതിനെയോ ഇവർ കണ്ടില്ല. (യോഹന്നാൻ) സ്ത്രീകൾ രണ്ടു ദൂതന്മാരെ ഇരുന്നതായിട്ടു കണ്ടു. മത്തായി പറഞ്ഞ ഒരു ദേവദൂതനെയോ മർക്കോസ് പറഞ്ഞ ഇരുന്നിരുന്ന യുവാവിനെയോ ലൂക്കോസ് പറഞ്ഞ നിന്നിരുന്നവരായ രണ്ടു മനു‌ഷ്യരെയോ സ്ത്രീകൾ കണ്ടില്ല. (ലൂക്കോസ്) പിന്നെ സ്ത്രീകൾ ഈ വി‌ഷയങ്ങളെപ്പറ്റി ശി‌ഷ്യന്മാരോട് പറഞ്ഞു. മർക്കോസ് 16- 8 സ്ത്രീകൾ ഭയന്ന് ഒരുത്തരോടും പറഞ്ഞില്ല. (മത്തായി) സ്ത്രീകൾ ശി‌ഷ്യന്മാരെ അറിയിക്കാൻ പോകുമ്പോൾ യേശുവിനെ കണ്ടില്ല. (മത്തായി) മഗ്ദലൂർ മറിയാൾ യേശുവിനെ കണ്ടയുടനെ യേശുവിന്റെ കാൽ തൊട്ടു വണങ്ങി. (യോഹന്നാൻ ഞ്ജ0-17) മഗ്ദലൂർ മറിയാൾ യേശുവിനെ തൊട്ടില്ല. (യോഹന്നാൻ) ആദ്യം മഗ്ദലൂർ മറിയാൾക്കു കാണപ്പെട്ടു. (ലൂക്കോസ് ഞ്ജ4-50,51) യേശു ബെത്തനെയിൽനിന്നും സ്വർഗ്ഗത്തിലേയ്ക്കുപോയി. (അപ്പോസ്തലർ 1-9 മുതൽ 1ഞ്ജ), ക്രിസ്തു ഒലിവാ എന്ന മലയിൽനിന്നും സ്വർഗ്ഗത്തേയ്ക്കുപോയി. (ലൂക്കോസ് ഞ്ജ4-ന്ധന്ധ മുതഅൽ ന്ധ7) (യോഹന്നാൻ ഞ്ജ0-19) യേശുവിന്റെ പതിനൊന്നു ശി‌ഷ്യന്മാർക്കും ജരുസലേമിൽവച്ച് ആദ്യപ്രാവശ്യം ദർശനം ഉണ്ടായി. (മത്തായി ഞ്ജ8-16,17) പതിനൊന്നു ശി‌ഷ്യന്മാർക്കും ഗെലീലായിൽവച്ച് യേശു ആദ്യപ്രാവശ്യം കാണപ്പെട്ടു. (മത്തായി 1ഞ്ജ-40) യേശു കല്ലറയിൽ മൂന്നു പകലും മൂന്നുരാവും ഇരിക്കും (എന്ന് യേശു) പറഞ്ഞു. (മർക്കോസ് 14-ഞ്ജ5 മുതൽ 46) യേശു കല്ലറയിൽ ഒരു പകലും രണ്ടുരാവും ഇരുന്നു. ടി. നാലുപേരും പരസ്പരം വിരുദ്ധങ്ങളായി ഇങ്ങനെ എഴുതിയിരിക്കകൊണ്ട് ഒരിക്കലും വിശ്വസിക്കത്തക്കവയല്ല. ഇപ്രകാരം കൈവിട്ടുകളഞ്ഞസ്ഥിതിക്ക് വേറെ ഇനി എന്തോന്നാണ് ഇതിലേയ്ക്ക് ആധാരമായിട്ടുള്ളത്? അവർ നാലുപേരും ഇപ്രകരം വിരുദ്ധങ്ങളായിട്ടു പറഞ്ഞു എന്നുവരികിലും അവരിൽ ഒരുത്തനെങ്കിലും ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലാ എന്നു പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ എന്നു ചില ക്രിസ്ത്യന്മാർ പറയുന്നു എങ്കിൽ, ഇതിലേയ്ക്ക് ഒരു ദൃഷ്ടാന്തം പറയാം. കേൾപ്പിൻ: തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ ‌ഷാപ്പിൽ കട്ടിലിന്മേൽ കാലത്ത് 6 മണി മുതൽ വൈകിട്ട് 6 മണി വരെ ഒരു വെളുത്ത കാക്ക ഇരുന്നു എന്ന് ഒരുവനും ആ കാക്ക തന്നെ ആ സമയത്ത് വെമ്പായത്ത് കുറുപ്പിന്റെ വീട്ടിൽ കിടക്കയിൽ ഇരുന്നതായിട്ട് മറ്റൊരുത്തനും ആ സമയത്തുതന്നെ ആ ആ കാക്ക ശംഖിൻമുഖത്ത് കൊട്ടാരത്തിൽ ഇരുന്നതായിട്ടു മൂന്നാമതൊരുത്തനും ആ കാക്ക ആ സമയത്തുതന്നെ കൊട്ടാരക്കരക്ഷേത്രത്തിൽ ഇരുന്നതായിട്ട് ഒരുത്തനും പറഞ്ഞുകഴിഞ്ഞാൽ അതിനെ കേൾക്കുന്നവർ ഇവരിൽ ആരും വെള്ളക്കാക്ക ഇല്ലെന്നു പറഞ്ഞില്ലല്ലോ, ആയതുകൊണ്ട് വെള്ളക്കാക്ക ഉണ്ടായിരുന്നതുതന്നെ എന്നു നിരൂപിക്കുമോ? പരിഹസിക്കുമോ? പരിഹസിക്കുകതന്നെ ചെയ്യും. മേൽക്കാണിച്ച ന്യായങ്ങളെക്കൊണ്ട് പിശാചിനെജയിച്ചു എന്നുള്ളതുമുതൽ മരിച്ചുയർത്തു എന്നുള്ളതുവരെ പറഞ്ഞിട്ടുള്ളവയിൽ ഒരത്ഭുതവും യേശുവിനാൽ ചെയ്യപ്പെട്ടിട്ടില്ലെന്നു തെളിവാകുന്നു.

ഇത്രയുമല്ല കടശിയിൽ യേശുവിനെ പിടിച്ചിരുന്നവർ അവനെ പരിഹസിച്ചു തല്ലി കണ്ണുമൂടിക്കെട്ടി അടിച്ചേച്ച് നിന്നെ അടിച്ചവനാരെന്നു ചോദിച്ചതിന്റെ ശേ‌ഷം യേശുവിനു പറയാൻ കഴിഞ്ഞില്ല. ഏറോദേസു രാജാവ് യേശുവിനെ കണ്ടു വളരെ സന്തോ‌ഷത്തോടുകൂടി വല്ലതും ഒരത്ഭുതം ചെയ്തുകാണിപ്പാൻ പറഞ്ഞിട്ട് അതിനും കഴിഞ്ഞില്ല. എന്നിട്ടാണ് തൂക്കിലിടുവാൻ നിയമിച്ചത്. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ഇവൻ ഇസ്രയേൽ രാജാവെങ്കിൽ കുരിശിൽനിന്നിറങ്ങിവരട്ടെ, എന്നാൽ ഞങ്ങൾ വിശ്വസിക്കും എന്നു പറഞ്ഞിട്ടും താൻ പ്രതം പോലെ നിന്നതല്ലേ ഉള്ളൂ. കല്ലേറുകൊള്ളുമെന്നു തോന്നിയപ്പോഴും മലവക്കിൽ നിന്നു തള്ളപ്പെടാൻ നേരത്തും ശി‌ഷ്യന്മാരോടു സമാധാനം പറഞ്ഞേചും ഭയന്ന് ഒളിച്ചോടിപ്പോയതിനെ ദിവ്യശക്തികൊണ്ടു മറഞ്ഞുകളഞ്ഞതാണെന്നല്ലയോ നിങ്ങൾ പറയുന്നത്? എന്നാൽ ആ ദിവ്യശക്തി ഈ സമയത്ത് എവിടെപ്പോയി? യേശുവിന് ഒളിച്ചുള്ള സഞ്ചാരം പതിവായിരുന്നു. ചിലപ്പോൾ ശത്രുക്കൾ വല്ലവരും പിടികൂടിയാലും വല്ലവിധവും ആൾകൂട്ടത്തിൽ പതുങ്ങി ഒളിച്ചോടുക പലപ്പോഴും ഉണ്ടായതിനാൽ ഒരിക്കൽ അവർ വളരെ താല്പര്യപ്പെട്ടു പിടികൂടി. അപ്പോഴകപ്പെട്ടു പോയി. അങ്ങനെ അകപ്പെട്ട ദിവസം പിതാവിനാൽ നിയമിക്കപ്പെട്ട ദിവസമാണെന്നും പറഞ്ഞുകൊള്ളുന്നു. ഈ സ്ഥിതിക്ക് സകലപേർക്കും ദൈവത്വവും മനു‌ഷ്യത്വവും ഉണ്ടെന്നും ദൈവമാണെന്നും പറഞ്ഞുകൊള്ളാമല്ലോ. ആകട്ടെ, മേല്പറഞ്ഞ അത്ഭുതങ്ങളെല്ലാം യേശു ചെയ്തതായിട്ട് നോക്കാം. എന്നാലും ദൈവമെന്നു പറയാൻ പാടില്ല എന്തുകൊണ്ടെന്നാൽ മോശ, യോശുവാ, ഏലീശാ, എലിയാ മുതലായവരും ഇതുപോലെതന്നെ അനേകം അത്ഭുതങ്ങളെ ചെയ്തതായിട്ടും നിങ്ങളുടെ ബൈബിൾ ഘോ‌ഷിക്കയാൽ അവരെയും പ്രത്യേകം ദൈവമെന്നു പറയേണ്ടതായിട്ടുവരും. അതുകൊണ്ടത്ര. അല്ലാതെയും (മത്തായി 17-ഞ്ജ0) ഒരു കടുകുമണിയോളം മാത്രം നിങ്ങൾക്കു വിശ്വാസമുണ്ടായാൽ ഈ മലയോട് ഇവിടെനിന്ന് അവിടേയ്ക്കു വാങ്ങിപ്പോകയെന്നു പറയാം. വാങ്ങിപ്പോകയും ചെയ്യും. അത്രയുമല്ല നിങ്ങൾക്കു കഴിയാത്തത് ഒന്നും ഉണ്ടാകയില്ല. (ടി. ഞ്ജഞ്ജ, യോഹന്നാൻ 14) ഉപവസിച്ചു പ്രാർത്ഥിക്കുന്നവർക്കും ദൈവത്തിൽ വിശ്വാസമുള്ള എല്ലാവർക്കും വലിയ അത്ഭുതങ്ങളെ ചെയ്വാൻ കഴിയുമെന്നും, (പുറപ്പാടു പുസ്തകം 7,8) ദൈവത്തിന്റെ മഹിമയാൽ മോശ മുതൽപേരെ ഈജിപ്ത് ദേശത്ത് പറവോ എന്ന രാജാവിന്റെ അടുക്കൽചെന്നു കോലിനെ പാമ്പാക്കൽ, വെള്ളത്തെ രക്തമാക്കൽ, തവള ഉണ്ടാക്കൽ മുതലായ അത്ഭുതങ്ങളെ ചെയ്തപ്പോൾ രാജസമീപത്തുണ്ടായിരുന്നവരും ദൈവശത്രുക്കളും ശൂന്യക്കാരുമായ മാന്ത്രികന്മാർ ഇതുകൾക്കു തുല്യമായും അധികമായും ചെയ്തു എന്നു കാണുന്നു. ഇതുകളാൽ ദൈവം അല്ലാത്തവർക്കും വിശ്വാസമില്ലാത്ത ദൈവശത്രുക്കൾക്കും അത്ഭുതങ്ങളെ ചെയ്യുവാൻ കഴിയുമെന്നുള്ളതു സ്പ ഷ്ടമായിരിക്കുന്നു.

പിന്നെയും (മത്തായി ഞ്ജ4-ഞ്ജ4) കള്ളക്രിസ്തുക്കളും കള്ളദീർഘദർശികളും വന്നു കഴിയുന്നതായിരുന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെയും വഞ്ചിപ്പാൻ തക്കവണ്ണം വലുതായിട്ടുള്ള അടയാളങ്ങളെയും അത്ഭുതങ്ങളെയും കാട്ടും. ഇതിനാൽ ഒരുവൻ അത്ഭുതങ്ങളെ ചെയ്വാൻ അവനെ ദൈവമെന്നു വിശ്വസിച്ചുപോകരുതെന്നു മാത്രമല്ലാ ദൈവഭക്തനാണെന്നെങ്കിലും വിചാരിക്കുന്നതിലേയ്ക്ക് മാർഗ്ഗവും ദൈവശത്രു വാണെന്നു നിശ്ചയിക്കുന്നതിലേയ്ക്കു യാതൊരു വിരോധവും ഇല്ലെന്നും ഉറപ്പാക്കാവുന്നതാണ്. എങ്ങനെ വിചാരിച്ചാലും യേശുവിനെ ദൈവമെന്നു പറയുന്നതിലേയ്ക്കു കടുകളവും ന്യായം കാണുന്നില്ലാ. ഇപ്രകാരം മരിച്ചുപോയ യേശു ഉയർത്തെഴുന്നില്ലെന്ന് അനേകം പ്രബലന്യായങ്ങളെക്കൊണ്ട് സ്ഥാപിച്ചു. ഇനി മരിച്ചതിന്റെ ശേ‌ഷം ഏതു സ്ഥിതിയിൽ ആയിരിക്കാം എന്നുള്ളതിനെ ബൈബിളിലെ ന്യായങ്ങളെക്കൊണ്ടുതന്നെ ചിന്തിച്ചുനോക്കാം. പാപികൾക്കെല്ലാവർക്കും നരകമാകുന്നു നിത്യവാസസ്ഥലം. എന്നാൽ യേശുവാകട്ടെ എല്ലാവരുടേയും സകലപാപങ്ങളേയും ഏറ്റുപോയതുകൊണ്ട് എല്ലാ പേരെക്കാളും തിടിനെന്നു ഞ്ജ7 മഹാപാപിയും അതു ഹേതുവായിട്ട് ഞ്ജ7 പെട്ടെന്ന് നരകത്തിൽപോയി വീഴുന്നതിലേക്കുമാത്രമല്ലാതെ മറ്റൊന്നിനും യോഗ്യത ഇല്ലാത്തവനും ആകുന്നു. ആയതുകൊണ്ട് യേശു നരകത്തിൽ തന്നെ പതിച്ചിരിക്കുമെന്ന് ഉറപ്പായിട്ടു നിശ്ചയിക്കേണ്ടതാണ്. എന്നുതന്നെയുമല്ല ഇതിന്നനുസരണമായിട്ടു ക്രിസ്തു മരിച്ചതിന്റെ ശേ‌ഷം പാതാളത്തിൽ ഇറങ്ങി എന്നുംകൂടി അപ്പോസ്തലന്മാരുടെ വിശ്വാസപ്രമാണത്തിൽ പറഞ്ഞിരിക്കകൊണ്ട് സന്ദേഹമില്ലാ. ക്രിസ്തു നരകത്തിൽതന്നെ പോയിരിക്കുന്നു എന്നു തീർച്ചയായിരിക്കുന്നു. ഇനിയും നരകത്തിൽ പോയവർക്ക് തിരിച്ചു കരേറ്റമില്ലെന്നു നിങ്ങൾതന്നെ സിദ്ധാന്തമായിട്ടു പറയുന്നതുകൊണ്ട് നരകത്തിൽ പോയവനായ യേശുവും അപ്രകാരംതന്നെ മടങ്ങി കരേറീട്ടില്ലെന്നു നിശ്ചയിക്കുന്നതിനേ ന്യായമുള്ളു. ഇതിലേയ്ക്കു അനുകൂലമായിട്ട് (യോഹന്നാൻ ഞ്ജ0-17) എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഇതുവരെയും കരേറി പോയിട്ടില്ലാ എന്നിങ്ങനെ പ്രമാണവും സിദ്ധിച്ചിരിക്കയാൽ സംശയമില്ലാ. മോക്ഷത്തിൽ വ്യാപിക്കാത്ത സ്ഥിതിക്കു എങ്ങും വ്യാപിച്ചിരുന്നു എന്നും പറയാനും പാടില്ല. അതുകൊണ്ടു തന്റെ യോഗ്യതയ്ക്കു തക്കവണ്ണം ചെന്നുചേർന്ന സ്ഥാനവും ആരായാലും ശരി ചെന്നകപ്പെട്ടവർക്ക് ഒരുകാലത്തും മോചനമില്ലാത്ത സ്ഥലവും ആയ നിത്യനരകത്തിൽ തന്നെ അടങ്ങിക്കിടക്കുന്ന എന്നല്ലാതെ വേറെ ഒരു വിധത്തിലും പറയുന്നതിലേയ്ക്ക് ശ്രുതിയും യുക്തിയും അനുഭവവും ഒന്നും തന്നെ ഇല്ലാ.

ആകയാൽ (യോഹ. ഞ്ജ0-ഞ്ജ8) ദൈവം, (മത്തായി 1-ഞ്ജന്ധ) നമ്മോടുകൂടെയുള്ള ദൈവം, (എബ്ര. 1-8) നിത്യസിംഹാസനസ്ഥനായ ദൈവം (റോമ. 9-5) എന്നേയ്ക്കും വാഴ്ത്തപ്പെട്ടവനായി സർവ്വത്തിൻമേലും ദൈവമായവൻ, (1 തീമോ 1-19) നമ്മുടെ രക്ഷിതാവാകുന്ന ഏക ജ്ഞാനിയായ ദൈവം, (1 തീമോ. 6-14 മുതൽ 16 വരെ) ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും, (1 യോഹ. ന്ധ-16) നമുക്കുവേണ്ടി തന്റെ ജീവനെവച്ച ദൈവം, (അപ്പൊ: നടപ്പ് ഞ്ജ0- ഞ്ജ8) നമ്മെ സ്വന്തം രക്തത്താൽ സമ്പാദിച്ച ദൈവം, (തീത്തൂ ഞ്ജ- 1ന്ധ) മഹാ ദൈവം. (1 തീമോ ന്ധ-16) ജഡത്തിൽ വെളിപ്പെട്ട ദൈവം, (1 യോഹ. 5-ഞ്ജ0) സത്യദൈവം, (എശായ 9-6) ശക്തിയുള്ള ദൈവം, (യോഹ. 1-1) വചനമാകുന്നദൈവം, (വെളി. 17-14) കർത്താധികർത്താവ്, (ലൂക്കാ. ഞ്ജ-6) കർത്താവാകുന്ന ക്രിസ്തു, (വെളി 1-8) ഇരുന്നവനും ഇരിക്കുന്നവനും വരുന്നവനുമായ കർത്താവ്, (1 കൊരി. 8-6) യേശു ക്രിസ്തു എന്ന ഏക കർത്താവ്, (എശായ 6-5) സൈന്യങ്ങളുടെ യഹോവയായ കർത്താവ്, (1 കൊരിന്തി ഞ്ജ-8) മഹത്വത്തിൽ കർത്താവ്, (റോമാ 14-8) ജീവികൾക്കും മരിച്ചവർക്കും കർത്താവ്, (1 കൊരി. 15-47) സർവ്വത്തിൽനിന്നുള്ള കർത്താവ്, (വെളി. ഞ്ജഞ്ജ - 1ന്ധ) അൽപ്പാ ഒമേഗാ - ആദിയും അന്തവും, (വെളി. ന്ധ-14) ആമേൻ, (വെളി. 19-16) രാജാധിരാജാവ്, (എബ്രാ. 1-1ഞ്ജ) യഥാവാൻ, (വെളി, ഞ്ജ-ഞ്ജന്ധ) ഉൾപ്പൂവുകളെയും ഹൃദയങ്ങളേയും ആരായുന്നവൻ, (കൊലൊ. 1-17) സർവത്തിനും മുമ്പൻ, (യോഹ. 16-ന്ധ0) സകലവും അറിയുന്നവൻ, (കൊലൊ 1-8) സകലവും സൃ ഷ്ടിച്ചവൻ, (വെളി, 1-8) സർവശക്തൻ, (ഞ്ജ തെസ്സ.1 - 8 വാ നിത്യൻ, (എശായാ 9-6) നിത്യപിതാവ്, (യറമി ഞ്ജന്ധ-5) രാജാവ്, (വെളി. ഞ്ജഞ്ജ-1ഞ്ജ) പ്രതിഫലം കൊടുക്കുന്നവൻ, (മത്താ.9-6) പാപങ്ങളെ മോചിക്കുന്നവൻ, (യോഹ. 6, 5ന്ധ,54) മരിച്ച വരെ ഉയർപ്പിക്കുന്നവൻ, (എബ്ര. 1ന്ധ-8) മാറ്റമിലാത്തവൻ, (വെളി.ഞ്ജഞ്ജ-1ന്ധ) ഒന്നാമത്തവനും ഒടുക്കത്തവനും, (ലൂക്കാ, 1-76), അത്യുന്നതൻ, (എശാ. 40-ന്ധ, യറി. ഞ്ജന്ധ-6) യഹോവാ എന്നിങ്ങനെ എല്ലാം യേശുവിനുള്ളതായി പറയപ്പെടുന്ന നാമങ്ങളൊന്നും യേശുവിനു ചേരുകയില്ല. ഇപ്രകാരമുള്ളവനായിരുന്ന യേശുവിനെ ദൈവമെന്നു സ്ഥാപിപ്പാൻവേണ്ടി പറഞ്ഞിട്ടുള്ള അയുക്തങ്ങളും അസത്യങ്ങളുമായ സമാധാനങ്ങളെയും സംഭവിച്ചിട്ടില്ലാത്തതുകളായ മഹിമകളെയും നോക്കുമ്പോൾ ഇനി ആരെയാണ് ഏതു ജീവന്മാരെയാണ് നിങ്ങളുടെ ഈ ന്യായപ്രകാരം ദൈവമെന്നു സ്ഥാപിപ്പാൻ പാടില്ലാത്തത്? ക ഷ്ടം! ക ഷ്ടം! എന്തെങ്കിലും തൽക്കാല കാര്യലാഭത്തെക്കരുതി മടി കൂടാതെ ഇതിൻമണ്ണം പറഞ്ഞുകൊണ്ടു നടപ്പാൻ തുനിഞ്ഞാലും കേൾക്കുന്നവർക്കെല്ലാവർക്കും ഒരുപോലെ മതി കെട്ടുപോകുമെന്നു നിരൂപിച്ചോ?

ഇങ്ങനെ യേശുവിനെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു കണ്ടിരിക്കുന്നു.

നിഗ്രഹാനുഗ്രഹം[തിരുത്തുക]

ക്രിസ്തു ലോകാവസാനത്തു വിചാരണ ചെയ്വാനായിട്ടുവരുമെന്നു നിങ്ങൾ പറയുന്നുവല്ലോ. വിചാരണകാലത്തിനുമുമ്പേ മരിച്ചവരെല്ലാപേരും ചെന്നുചേരുന്നത് നരകമോക്ഷങ്ങളിലോ? വേറെ വല്ല സ്ഥലത്തോ? വേറെ സ്ഥലത്താകുന്നുവെങ്കിൽ ആദം അബ്രഹാം മുതലായവരും വിചാരണകാലത്തിനു മുമ്പേതന്നെ മോക്ഷത്തിലും മറ്റു പല നരകത്തിലും പ്രവേശിച്ചുവെന്നു നിങ്ങളുടെ ബൈബിൾ പറയുന്നതു കള്ളമാകുന്നു. മരിച്ചവരെല്ലാപേരും തൽക്ഷണം തന്നെ നരകത്തിലും മോക്ഷത്തിലും ചെന്നു സുഖദുഃഖങ്ങളെ അനുഭവിക്കും എന്നുവരികിൽ ലോകാവസാന കാലത്തിൽ വിചാരണചെയ്യണമെന്നില്ലല്ലോ. അതല്ല വിചാരണ ചെയ്യണം എങ്കിൽ ആ വിചാരണകൊണ്ടു മുക്തിയിൽ ഇരുന്നവരെ നരകത്തിലും നരകത്തിൽ ഇരുന്നവരെ മുക്തിയിലും മാറ്റിമാറ്റി ഇരുത്തുമോ? ഇരുത്തുകയില്ലെങ്കിൽ വിചാരണ ചെയ്യുന്നതുകൊണ്ട് പ്രയോജനം യാതൊന്നുമില്ലല്ലോ. എന്നാൽ മുമ്പേ ഇരുന്ന പ്രകാരംതന്നെ മുക്തിയിൽ ഇരുന്നവരെ മുക്തിയിലും നരകത്തിൽ ഇരുന്നവരെ നരകത്തിലും ഇടുമെങ്കിൽ അദ്ദേഹം നൂതനമായി വിചാരണചെയ്യുമെന്നുള്ളത് എന്തിനായിട്ട്? ആകയാൽ ലോകാവസാനത്തിൽ വിചാരണയെന്നൊന്നുണ്ടെന്നു പറയുന്നതുതന്നെ ശുദ്ധകള്ളമാകുന്നു. ഇനിയും അദ്ദേഹം വിചാരണ ചെയുമ്പോൾ മദ്ധ്യസ്ഥനായിരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ. ആത്മാക്കൾ യാതൊരു കർമ്മവും ചെയ്യാതിരിക്കെ തന്റെ മനസ്സുപോലെ ചിലരെ സുഖഭോഗികളായിട്ടും ചിലരെ ദുഃഖാനുഭോഗികളായിട്ടും സൃ ഷ്ടിച്ചതുകൊണ്ടു പക്ഷപാതിയായിരിക്കുന്നവൻ മദ്ധ്യസ്ഥനാകുന്നതിനു യോഗ്യനല്ല. ഇനി ക്രിസ്തുവാകട്ടെ വിചാരണകാലത്ത് ഏതു പ്രമാണം കൊണ്ട് വിചാരിക്കും? ബൈബിളിനെക്കൊണ്ടു വിചാരിക്കും എങ്കിൽ ആ പുസ്തകം അനേക കോടി മുഖങ്ങളായി പിരിഞ്ഞു മുന്നും പിന്നും ഒന്നിനൊന്നു വിപരീതപ്പെട്ട് ഒരു പേക്കുത്തുപോലെ ഇരിക്കുന്നതിനെ നിങ്ങൾ നല്ലതിൻമണ്ണം കണ്ടിരിക്കുമല്ലോ. അതിനെക്കൊണ്ടു നീതി വിചാരിക്കുന്നതെങ്ങനെ? അതിനെക്കൊണ്ടുതന്നെ ഒരുവേള വിചാരിച്ചാലും ആ ബൈബിളിനെ കണ്ടും കേട്ടും അറിയാത്ത പല പല ദേശങ്ങളിലിരിക്കുന്ന ജനങ്ങൾക്കു ഏതിനെക്കൊണ്ട് നീതി വിചാരിക്കും? ഇന്നതു നല്ലത് ഇന്നതു ചീത്ത എന്നു പകുത്തറിയുന്ന വിവേചനകളുള്ള മനസ്സാക്ഷിയെക്കൊണ്ട് വിചാരിക്കുമെങ്കിൽ മുൻപറഞ്ഞപോലെ നല്ലതും ചീത്തയും ഇന്നതിന്നതാകുന്നു എന്ന് അറിയുന്നതിനു സമ്പ്രദായശാസ്ത്രങ്ങൾ കൂടാതെ കഴികയില്ലാ. ആകയാൽ അവനവൻ കൈക്കൊണ്ടിരിക്കുന്ന സമ്പ്രദായശാസ്ത്രങ്ങൾക്കു ചേർച്ചയായിട്ടുതന്നെ അവനവൻ അറിവുണ്ടായിരിക്കും. ആ സ്ഥിതിക്ക് അവനവന്റെ അറിവാകുന്ന മനസ്സാക്ഷിയെക്കൊണ്ട് വിചാരിക്കേണ്ടതാണെങ്കിൽ അവനവന്റെ മതശാസ്ത്രങ്ങളെത്തന്നെ പ്രമാണമാക്കിക്കൊണ്ട് വിചാരിക്കേണ്ടിവരും. അങ്ങനെ വിചാരിക്കുന്നപക്ഷം ബൈബിളിനെത്തന്നെ പ്രമാണമാക്കിക്കൊണ്ടു വിചാരിക്കുമെന്നും മറ്റുള്ള മതശാസ്ത്രങ്ങളെല്ലാം അസത്യശാസ്ത്രങ്ങളാണെന്നും നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും നടന്നു ഘോ‌ഷിക്കുന്നതു വലിയ കള്ളം ആയിപ്പോകും. അവർക്കും ബൈബിളിനെക്കൊണ്ടുതന്നെ വിചാരിക്കുമെങ്കിൽ അവരുടെ ജനനം മുതൽ മരണം വരെയും കണ്ടുംകേട്ടും അറിയാത്ത ബൈബിൾ കൽപനകളെ അവരു കൈക്കൊണ്ടില്ലാ എന്ന് കോപിച്ച് അവരെ ദണ്ഡിപ്പിക്കുന്നതു മഹാകഠിനവും അന്യായവും ആയിപ്പോകും. ആയതിനാൽ ക്രിസ്തുവിനു വിചാരണ ചെയ്യുന്നതിലേയ്ക്കു പ്രമാണമേ ഇല്ലാ.

ക്രിസ്തു തന്നെ വിചാരിക്കാത്തവരെ നിത്യനരകത്തിൽ തള്ളിക്കളയുമെന്നു നിങ്ങൾ പറയുന്നവല്ലോ. ഗർഭത്തിൽ ഇരിക്കുമ്പോഴും ജനിക്കുമ്പോഴും ജനിച്ചതിന്റെ ശേ‌ഷം ശിശുപ്രായത്തിലും മരിച്ചുപോയ ആത്മാക്കളും കുരുടും ചെകിടും ആയിരുന്നു മരിച്ചു പോയവരും ജനിച്ചനാൾ തുടങ്ങി ചിത്തഭ്രമം മുതലായ വ്യാധിപിടിച്ചു കിടന്നു മരിച്ചുപോയവരും ക്രിസ്തുമതം നടപ്പാകാത്ത ദേശങ്ങളിൽ ഇരുന്ന് അവനവന്റെ മതശാസ്ത്രംകൊണ്ടു സിദ്ധിച്ച അറിവിൻപ്രകാരം സന്മാർഗ്ഗികളായിരുന്നു മരിച്ചുപോയവരും ക്രിസ്തുവിനെ അറിഞ്ഞും വിശ്വസിച്ചും ഇരിക്കയില്ല. ബൈബിളിനെ പഠിച്ചറിഞ്ഞിട്ടും അതു ദൈവശാസ്ത്രം എന്നു വിശ്വാസംവരാതെ താൻ കൈക്കൊണ്ടിരിക്കുന്ന മതത്തിൽതന്നെ ഇരുന്നു മരിച്ചവരും ക്രിസ്തുവിനെ വിശ്വസിച്ചിരിക്കയില്ലല്ലോ. അപ്പോൾ ആ ആത്മാക്കളെ നരകത്തിൽ തള്ളുമെങ്കിൽ അതുപോലെത്ത അന്യായം വേറെ ഒന്നും ഇല്ല. മുക്തിയിൽ ഇരുത്തുമെങ്കിൽ തന്നെ വിശ്വസിക്കാത്തവരെ നരകത്തിൽ തള്ളിക്കളയുമെന്നു പറയുന്നത് ഒട്ടും ചേരുകയും ഇല്ലാ. നിങ്ങളുടെ ദൈവം ആത്മാക്കളെ ഇടക്കാലത്തു സൃ ഷ്ടിക്കയും അവരോടുകൂടിത്തന്നെ അശുദ്ധതയേയും ശുദ്ധം ഇല്ലാത്തകരണാദികളെയും കാമക്രാധലോഭമോഹമദമാത്സര്യ ഗുണങ്ങളെയും അദ്ദേഹത്തിനാൽ അല്ലാതെ മനു‌ഷ്യരിൽ ഒരുവരാലും അനു‌ഷ്ഠിക്കപ്പെടുവാൻ കഴിയാത്തതും യാതൊരു പ്രയോജനമില്ലാത്തതും ആയ ഒരു നീതിവിധിയെ നിയമിച്ചു നടത്തിക്കയും ചെയ്തേച്ച് പിന്നെ വിചാരണകാലത്ത് ആ ആത്മാക്കളെ കുറ്റവാളികളാക്കിത്തീർക്കുന്നത് എന്തു നീതിയാണ്? യഹോവാ ആത്മാക്കളെ അശുദ്ധന്മാരായിട്ടു സൃ ഷ്ടിച്ചില്ലാ എങ്കിൽ ആത്മാക്കൾ അശുദ്ധകാരണാദികളെ താന്താങ്ങളായിട്ട് ഉണ്ടാക്കിക്കൊണ്ടോ? അങ്ങനെ ഉണ്ടാക്കിയില്ലാ എന്നുള്ളതിനു പ്രമാണമായിട്ടു കോപം മുതലായ ദുർഗ്ഗുണങ്ങളെല്ലാം ജനിച്ച ഉടനെ കാണപ്പെടുന്നല്ലോ. അവ ജൻമപാപംകൊണ്ടാകുന്നുവെങ്കിൽ ആദി ആത്മാവിൽ അവ എങ്ങനെ ഉണ്ടായി? ആദി ആത്മാവുചെയ്ത പാപം കൊണ്ടുണ്ടായി എങ്കിൽ ആ പാപം ചെയ്യുന്നതിനു കാരണമായ വിപരീതജ്ഞാനം ഉണ്ടായത് എങ്ങനെ? ആകയാൽ ആത്മാക്കളെ അശുദ്ധന്മാരായിട്ടുതന്നെ സൃ ഷ്ടിച്ചുവെന്നു തെളിവാകുന്നു. യഹോവാ ഇന്നാർക്ക് ഇന്നപ്രകാരം നടത്തണമെന്ന് ആരംഭത്തിൽതന്നെ നിയമിച്ചില്ല എന്നു പറയുന്നവെങ്കിൽ നടക്കാൻ പോകുന്നവയെ നിയമിക്കാത്തപ്പോഴേ അവയെ അറിഞ്ഞുമിരിക്കുമയില്ലാ. യഹോവാ ഇന്നാർക്ക് ഇന്നപ്രകാരം നടത്തണമെന്ന് ആരംഭത്തിൽതന്നെ നിയമിച്ചില്ല എന്നു പറയുന്നവെങ്കിൽ നടക്കാൻ പോകുന്നവയേ നിയമിക്കാത്തപ്പോഴേ അവയെ അറിഞ്ഞുമിരിക്കുകയില്ലാ. അങ്ങനെയല്ല അറിഞ്ഞുതന്നെയിരിക്കും എങ്കിൽ നിയമിച്ചുമിരിക്കും. അപ്രകാരം നടക്കാതേ തെറ്റിപ്പോയി എങ്കിൽ കർത്തൃത്വം ഇല്ലെന്നുവരും. അതുകൊണ്ട് യഹോവയുടെ നിയമപ്രകാരം അല്ലാതെ വേറെ ഒരു വിധത്തിലും ഒന്നും നടക്കയില്ല എന്നു സമ്മതിക്കേണ്ടതായിട്ടു തീരും. ആകയാൽ അദ്ദേഹം തന്നെത്താനെ ആത്മാവിനെയും അശുദ്ധതയെയും വി‌ഷവൃക്ഷത്തെയും യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു വിധിയെയും പിശാചിനെയും നിർമ്മിച്ച് ഒടുക്കം തന്റെ ഈ വല്ലാത്ത ചെയ്വനകളെക്കൊണ്ടു പാപം ഉണ്ടായപ്പോൾ തന്റെ കുറ്റത്തെ അന്യന്മാരിൽ സ്ഥാപിക്കുകയും താൻ ദയവുള്ളവനെപ്പോലെ വെളിയിൽ കാണിക്കുന്നതിനുവേണ്ടി രണ്ടാമതും ആ പാപത്തെ തന്നിൽവഹിച്ചും താൻ വേദനപ്പെടുന്നവനെന്നപോലെ ഭാവിക്കയും തന്നോടുകൂടിയ മനു‌ഷ്യത്വത്തെ മാത്രം വേദനപ്പെടുത്തുകയും താൻ രക്ഷകനെന്നു പേരെടുത്തുകൊള്ളുകയും ചെയ്തുകൊണ്ട് ഒന്നും അറിയാത്തവനെയും ചെയ്യാത്തവനെയും പോലെ വന്നു നീതിവിചാരണകഴിച്ച് ആത്മാക്കളെ കുറ്റവാളികളാക്കി തീർക്കുന്നതു മഹാ അനീതിയാണെന്നു കുഞ്ഞുങ്ങൾക്കുപോലും അറിയാവുന്നതാണ്. ആകയാൽ അദ്ദേഹം യാതൊരുത്തരേയും കുറ്റവാളികളാക്കി തീർപ്പാൻ ന്യായം ഇല്ലാ. ക്രിസ്തുവിനെ ഒരുവൻ വിശ്വസിക്കാതെ ഇരിക്കുന്നതു പാപമാകുന്നുവെന്നു നിങ്ങൾ തന്നെത്താനെ പറകകൊണ്ടും ക്രിസ്തുമുന്നും പിന്നും ഉള്ള സകല പാപങ്ങൾക്കുമായിട്ടു പാടുപെട്ടു എന്നു കാണുകകൊണ്ടും വിശ്വസിക്കാത്തതായ പാപത്തിനും ക്രിസ്തു അനുഭവിച്ച വേദനതന്നെ പ്രായശ്ചിത്തമായിട്ടു തീരും. ആകയാൽ ക്രിസ്തു താന്മാത്രം നരകവേദന അനുഭവിക്കയല്ലാതെ മറ്റുള്ളവരെയും കൂടി അനുഭവിപ്പിക്കയെന്നുള്ളതു നീതിയാകയില്ല. ഇങ്ങനെ നിഗ്രഹാനുഗ്രഹത്തെകുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു തെളിവായിരിക്കുന്നു.

പവിത്രാത്മചരിത്രം[തിരുത്തുക]

പവിത്രാത്മാവ് സൃ ഷ്ടി മുതലായ കൃത്യങ്ങൾക്കുവേണ്ടുന്ന സഹായംചെയ്യുന്നു എന്നു നിങ്ങൾ പറയുന്നല്ലോ. യഹോവാ സർവശക്തനെന്നുവരികിൽ താൻ ചെയ്യുന്ന കൃത്യങ്ങൾക്കു പവിത്രാത്മാവിന്റെ സഹായം കൂടി ഇ¢ിക്കുമോ? യഹോവാ സ്വയം കൃത്യം ചെയ്യുന്നതിനു ത്രാണി ഇല്ലാത്തവനല്ല എങ്കിലും അദ്ദേഹം ചെയ്യുന്ന കൃതങ്ങൾക്കും താനും കൂടി സമ്മതിചു കൊണ്ടിരിക്കുന്നതിനെയാണ് പവിത്രാത്മാവു ചെയ്യുന്ന സഹായമെന്നുപറയുന്നത് എങ്കിൽ ഈ അഭിപ്രായത്തെ സമ്മതിക്കുന്നതിലേയ്ക്കു പ്രമാണം ഇല്ലാത്തതു കൊണ്ടും ഉണായിരുന്നാലും ഇദ്ദേഹത്തിന്റെ സമ്മതത്തെ ഇ¢ിച്ചിട്ടേ യഹോവാ കൃത്യം ചെയ്കയുള്ളു എന്നും അതിനാൽ യഹോവാ അനന്തശക്തിയുള്ളവനല്ലെന്നും വന്നുപോകും. പവിത്രാത്മാവ് ബൈബിളിനെ താൻതന്നെ ഉണ്ടാക്കാതെ ഭക്തന്മാരെ ഉണർത്തി അവരെക്കൊണ്ട് ചെയ്യിച്ചത് എന്തിനായിട്ട്? ഈ പവിത്രാത്മാവ് ക്രിസ്തുവിനെ ദോ‌ഷരഹിത മനു‌ഷ്യാകൃതിയായിട്ടു സൃ ഷ്ടിച്ചപ്പോഴെതന്നെ അദ്ദേഹത്തിൽ ശുദ്ധിയും ജ്ഞാനവുംകൂടി ഉണ്ടായിരിക്കുമായിരുന്നലോ. ആ സ്ഥിതിക്കു പ്രാവിന്റെ രൂപം ധരിച്ച് വന്നു പ്രവേശിച്ചതും അങ്ങനെ പ്രവേശിച്ചിരുന്നിട്ടും ഒടുക്കം ആ ക്രിസ്തു വേദന യോടുകൂടി നിലവിളിച്ചപ്പോൾ രക്ഷിക്കാതേ വിട്ടുകളഞ്ഞതും എന്തിനായിട്ട്. അങ്ങനെ അല്ല രക്ഷിക്കതന്നെചെയ്തു എന്നു വരികിൽ യേശു "എന്റെ പിതാവെ എന്റെ പിതാവേ" എന്നു വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിനോട് രമിച്ച പിതാവായ താൻ മിണ്ടാതെ ഇരുന്നുകളഞ്ഞതു എന്തുകൊണ്ട്? അത് ഇരിക്കട്ടെ. ആദി മനു‌ഷ്യനെ വഞ്ചിപ്പാൻ വന്ന പിശാച് മറ്റുള്ള വേ‌ഷങ്ങളെ ഒന്നും കൈക്കൊള്ളാതെ സർപ്പത്തിന്റെ വേ‌ഷത്തെകൈക്കൊണ്ടതിനാൽ ആയതു പാപത്തിനു കാരണമായി ഭവിച്ചു എന്നും ചൊല്ലി സർപ്പങ്ങളെയൊക്കെ ശപിച്ച യഹോവാ പവിത്രാത്മാവ് മറ്റുള്ള വേ‌ഷങ്ങളെയൊന്നിനേയും എടുക്കാതെ പ്രാവിന്റെ വേ‌ഷത്തെതന്നെ സ്വീകരിച്ചതു പുണ്യത്തിനു കാരണമായല്ലോ എന്നു സന്തോ‌ഷിച്ചു പ്രാവുകളെയൊക്കെയും "നിങ്ങളെ ആരും വെടിവെയ്ക്കയും തിന്നുകയുമില്ല" എന്നുപറഞ്ഞു ഒന്നു അനുഗ്രഹിച്ചുകളയാതെ ഇരുന്നത് എന്തുകൊണ്ട്. ഇങ്ങനെ പവിത്രാത്മാവിനെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്ന് തെളിവായിരിക്കുന്നു.

ത്യ്രകത്വം[തിരുത്തുക]

ഈ വാക്യം ബൈബിളിൽ ഇല്ല പിതാവെന്നു പറയപ്പെടുന്ന യഹോവായെ ദൈവമെന്നു പറയുന്നതല്ലാതെ ഒരിടത്തെങ്കിലും ക്രിസ്തുവിനെ ദൈവം എന്നു പറയുന്നില്ലാ. പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു മൂന്നുനാമങ്ങളും ഒരുമിച്ചു ബൈബിളിൽ എഴുതിയിരിക്കുന്ന വാക്യങ്ങൾ മൂന്നും മൂന്നുതന്നെയാണ്. ഒന്നാമത് യോഹന്നാൻ 5- 7 പരലോകത്തിൽ സാക്ഷ്യം പറയുന്നവർ മൂവരുണ്ട്. ആത്മാവ്, ജലം, രക്തം, ഇവർ മൂന്നും ഒന്നിലേയ്ക്കാകുന്നു. രണ്ടാമത് മത്തായി ഞ്ജ8- 19 പിതാവ് പുത്രൻ പവിത്രാത്മാവിന്റെ വാക്യത്തിൽ സ്നാനപ്പെടുത്തുക. മൂന്നാമത് ഞ്ജ കൊരുന്തിയർ 1ന്ധ- 14വ. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകുടി ഇരുപ്പൂതാക. ഇവയിൽ ആദ്യത്തെവാക്യം തമിഴിലും ഇംഗ്ളീ‌ഷിലും ഉള്ള ബൈബിളിൽ മാത്രമല്ലാതെ ഇതുകൾക്കു മൂലമായ ഗ്രീക്കുഭാ‌ഷയിലുള്ള ബൈബിളിൽ ഇല്ലാ. (ന്ധ6) പക്ഷപാതംകൂടാതെ ന്യായത്തെ മാത്രം സ്വീകരിക്കുന്നവരായ ഓരോരോ യൂറോപ്യക്രിസ്ത്യന്മാരുപോലും ഈ വാക്യം ബൈബിളിൽ വ്യാജമായിട്ടാണ് ചേർത്തിരിക്കുന്നതെന്നു കണ്ടു അതിനെ നീക്കിക്കളഞ്ഞു. ആകയാൽ അതിനെപ്പറ്റി ഗനൗിക്കുന്നത് അനാവശ്യമാകുന്നു. രണ്ടാമത്തെ വാക്യത്തിൽ പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നിനേയും ഒന്നെന്നു പറയുന്നുണ്ടോ? ഇല്ലാ. ഓരോന്നിനെ പ്രത്യേകം പ്രത്യേകമെങ്കിലും ദൈവമെന്നു പറയുന്നുണ്ടോ? അതുമില്ല. മൂന്നും തുല്യമാണെന്നു പറയുന്നുണ്ടോ? അങ്ങനെയും ഇല്ല. ആ മൂന്നിനേയും വന്ദിക്കുന്നതിനു പറയുന്നുണ്ടോ? അതുമില്ല. ഇപ്രകാരം ഒന്നെന്നോ വെവ്വേറെ ദൈവമെന്നോ തുല്യമെന്നോ വന്ദ്യമെന്നോ പറയാതിരിക്കുന്ന സ്ഥിതിക്ക് ആ മൂന്നിനെയും എങ്ങനെയാണ് നിങ്ങൾ ദൈവ ലക്ഷണത്തിലുൾപ്പെടുത്തി ത്യ്രകത്വമാക്കീ സ്വീകരിക്കുന്നത്? മൂന്നാമതു വാക്യത്തിൽ വേറെ ദൈവമെന്നോ മൂന്നും തുല്യമെന്നോ ഒന്നെന്നോ വന്ദ്യമെന്നോ പറഞ്ഞിട്ടില്ല എന്നുതന്നയുമല്ല ത്യ്രകത്വത്തെ നി‌ഷേധിക്കുകയും കൂടി ചെയ്യുന്നുണ്ട്. എങ്ങനെ എന്നാൽ പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു പറയാതെ ദൈവം, പുത്രൻ, പവിത്രാത്മാവ് എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ ആ മൂന്നു പേരിൽ ഒരുത്തൻ ദൈവമെന്നും മറ്റും രണ്ടുപേരും ദൈവമല്ലെന്നും തെളിവാകുന്നു. ദൈവമല്ലാത്തതിനാൽ ക്രിസ്തു ത്യ്രകത്വത്തിൽ ചേർന്നവനല്ല. (ടി. വി‌ഷയങ്ങളെപ്പറ്റി വിവരമായി അറിയണമെന്നുള്ളവർ 18ഞ്ജ7-ാം വർ‌ഷം അÀാേബർ മാസം ഞ്ജ8-ന് റെവറണ്ട് ഹെണ്ട്റിവയർ എന്ന പാതിരിയാൽ ചെയ്യപ്പെട്ട ഉപന്യാസത്തെ നോക്കുക) ഇനി ഇതിനെപ്പറ്റി പിതാവ് ക്രിസ്തു ഇവരുടെ അഭിപ്രായങ്ങളെയും ബൈബിളാചാര്യന്മാരുടെ അഭിപ്രായങ്ങളെയും കാണിച്ച ത്യ്രകത്വം തീരെ ഇല്ലാത്തതാണെന്നും സ്ഥിപിക്കുന്നുണ്ട്. (പുറപ്പാടുപുസ്തകം ഞ്ജ0-ന്ധ) എന്റെ മുമ്പാകെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (ആവർത്തനപുസ്തകം ന്ധഞ്ജ-ന്ധ9) ഞാൻ ഞാൻതന്നെ, അവനാകുന്നു, എന്നോടുകൂടി മറ്റു ദൈവമില്ല. (യശയാ 45-5 മുതൽ 8 വരെ) ഞാൻയഹോവായാകുന്നു. മറ്റൊരുത്തനുമില്ലാ, ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഞാൻ യഹോവായാകുന്നു. (പുറപ്പാടുപുസ്തകം ന്ധ-14,15) ഇരിക്കുന്നവനായ ഞാനിരിക്കുന്നു. (മത്തായി ഞ്ജഞ്ജ-ന്ധ1,ന്ധഞ്ജ) അബ്രഹാമിന്റെ ദൈവവും ഇസ്സാക്കിന്റെ ദൈവവും യക്കോബിന്റെ ദൈവവും ആയ യഹോവാ ഇത് എന്നേയ്ക്കും എന്റെനാമവും ഇതു തലമുറയായി എന്റെ ഓർമ്മ പ്രസ്താവവുമാകുന്നു. മേൽപറയപ്പെട്ട വി‌ഷയത്തെപ്പറ്റി യേശു സമ്മതിച്ചുകൊള്ളുന്നതിനെ നോക്കുവിൻ ഞാൻഅബ്രഹാമിന്റെ ദൈവവും ആകുന്നു എന്ന് അവൻ പറഞ്ഞിരിക്കുന്നതിനെ നിങ്ങൾ വായിച്ചില്ലയോ. (മത്തായി 19-17) ഒരുവൻ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോൾ യേശു അവനോടായിട്ട് എന്ന നലവനെന്നു പറയുന്നതെന്ത്? ദൈവം ഒരുവനൊഴികെ നല്ലവനൊരുത്തനുമില്ല (മർക്കോസ് 1ഞ്ജ-ന്ധഞ്ജ) ഒരുവൻ ഒരു ദൈവമേയൊള്ളു. അവനൊഴികെ മറ്റാരുമില്ല എന്നു പറഞ്ഞപ്പോൾ യേശു ശരിതന്നെയെന്നു സമ്മതിച്ചു. (യോഹന്നാൻ 14-ഞ്ജ8) പിതാവ് എന്നെക്കാൾ വലിയവനാകുന്നു എന്ന് യേശു പറയുന്നു, (അപ്പൊസ്തലർ ഞ്ജ-ഞ്ജഞ്ജ) യേശുക്രിസ്തുവായ മനു‌ഷ്യനെ ദൈവം സമ്മതിച്ചു. ഇംഗ്ളി‌ഷ് ബൈബിളിൽ നോക്കുക. (1 കൊരുന്തി. 11-ന്ധ) മനു‌ഷ്യനും ക്രിസ്തുവിനും എത്രത്തോളം വ്യത്യാസം ഉണ്ടോ അത്രത്തോളം വ്യത്യാസം ദൈവത്തിനും ക്രിസ്തുവിനും തമ്മിലുണ്ടെന്നുള്ള അർത്ഥത്തിൽ ഇതാ സകല പുരു‌ഷനും തല ക്രിസ്തുവാകുന്നു. ക്രിസ്തുവിനു തല ദൈവമെന്നും. ഇങ്ങനെ പറഞ്ഞുപോയാൻ അധികവിസ്താമാകുമെന്നു കരുതി ഇനി പേർ അദ്ധ്യായം വചനം ഇവയെ മാത്രം കാണിക്കുന്നു. പുറപ്പാട് പുസ്തകം ന്ധ-14-15 ടി ഞ്ജ0- ന്ധ, ആവർത്തനപുസ്തകം 4-ന്ധ9, ടി 6-4, ടി ന്ധഞ്ജ-ന്ധ9, ടി 5-7, ശാമുവേൽ 7-ഞ്ജഞ്ജ, ഞ്ജ രാജാക്കന്മാർ 19-19, നെഹെമിയാ 9-6, സങ്കീർത്തനം 8ന്ധ-18, ടി ന്ധ6-10, യെശായ ന്ധ7-16, ടി ന്ധ7-ഞ്ജ7, ടി 40-ഞ്ജ5, ടി 41-4, ടി. 4ഞ്ജ-8 വ., ടി 44-68 , ടി 45- 5,6 , ടി 45-18, ഞ്ജ1, ഞ്ജഞ്ജ, ടി 4ന്ധ-10 മുതൽ 15., ടി 7-ന്ധഞ്ജ, ടിഞ്ജ-ന്ധഞ്ജ, ന്ധ4, ടി ഞ്ജ0-ഞ്ജന്ധ, മത്തായി ഞ്ജ6-ന്ധ9, ടി 5-4ഞ്ജ, യോഹന്നാൻ 17-ന്ധ, ടി 4-ന്ധ4, മർക്കോസ് 1ന്ധ-4ഞ്ജ, ടി ഞ്ജഞ്ജ - ഞ്ജ9 വാ, രോമർ 17-ഞ്ജ7, ടി 10-9, ടി 4-ഞ്ജ4, 1 കൊരിന്തിയർ 8-ന്ധ , 1 തിമോഥെയൂസ് 1-17 , ടി ഞ്ജ4-5, എപ്പീസിയർ 4-6, ടി 1-17 , യാക്കോബ് ഞ്ജ-19, വെളിപ്പാട് 15-ന്ധ4, കോലോസിയർ 1-ന്ധ. ഈ വാക്യങ്ങളാൽ ബൈബിൾ പ്രകാരം തന്നെ ത്യ്രകത്വമില്ലെന്നു നിശ്ചയമാകുന്നു. ഇനിയെങ്കിലും ത്യ്രകത്വമെന്ന വാക്കിനെ നിങ്ങൾ മറന്നു കളവിൻ.

ആകട്ടെ, എങ്കിലും ഈ വാക്യം ഉള്ളതായിട്ടുതന്നെ നിരൂപിച്ചാലും ആയതു ശരിയായിടുമോ എന്നു നോക്കാം. ത്യ്രകത്വം എന്ന പദത്തിനു മൂന്ന് ഒന്നാവും എന്നുള്ളത് എന്നാകുന്നു അർത്ഥം. മൂന്ന് ഒന്നാകുമെങ്കിൽ മൂന്നായിട്ടിരിക്കെ ഒന്നാകുന്നോ? ആ മൂന്നും നശിച്ച് ഒന്നാകുന്നോ മൂന്നും മൂന്നായിട്ടിരുന്ന് ഒന്നാകുന്നു എങ്കിൽ മൂന്ന് മൂന്നായിട്ടുതന്നെ ഇരുന്നാൽ മറ്റൊന്നാകുന്നതെങ്ങനെ? ആയതി ഒരിക്കലും ശരിയാകയില്ല. മൂന്നു മാതളപ്പഴം മൂന്നായിട്ടുതന്നെ ഇരിക്കവേ അവ ഒരു പഴമാകുമോ? ഇല്ലല്ലോ. അതിനാൽ മൂന്നു മൂന്നായിട്ടിരിക്കയിൽ ആ മൂന്നെന്നുള്ളത് ഇല്ലാതെ പോകുമല്ലോ. അല്ലാതെയും മൂന്ന് ഒന്ന് ഇവയിൽ കാരണം ഏത്? കാര്യം ഏത്? മുൻപ് ഇല്ലാതിരുന്ന് ഉണ്ടാകുന്നതാകുന്നു കാര്യം. ആകയാൽ മുൻപ് ഇല്ലാതിരുന്നുണ്ടായ ഒന്നു കാര്യമാകും. കാര്യത്തിനു നിയതമായി മുൻനിൽപ്പതു കാരണമാകയാൽ കാര്യമായ ഒന്നിനെ നിയതമായി മുൻനിന്ന് മൂന്നു കാരണമാകും. കാരണ്മായ മൂന്ന് ഒന്നാകുമ്പോൾ ആ മുന്നെന്നുള്ളത് നശിക്കുന്നതിനാൽ കാരണമില്ലാതെ പോകുന്നു. ഇപ്രകാരം ഉപമേയത്തേയും നോക്കിക്കണ്ടാൽ പിതാവ് പുത്രൻ പവിത്രാത്മാവ് ഈ മൂന്നുപേരും നശിചുപോകും. ഈ മൂന്നും നശിച്ചാലും ഇവയാലുണ്ടാകുന്ന ഒന്നെങ്കിലും നിലനിൽക്കയില്ലയോ? എന്നാൽ അതും നശിച്ചുപോകും.? എന്തുകൊണ്ടെന്നാൽ കാര്യം നശ്വരമാകുന്നു എന്നിരിക്കയാലത്ര? അതിനാൽ പിതാവ് പുത്രൻ പവിത്രാത്മാവ് ഈ കാരണമായ മൂന്നിനോടും കൂടി കാര്യമായ ഒന്ന് നശിക്കുമെന്നുള്ളതു നിശ്ചയമാകുന്നു.

ഇനിയും മൂന്ന് ഒന്നാകുമെന്നുള്ളതിൽ പിന്നെയും ഒരു ദോ‌ഷമിരിക്കുന്നു. അതായത് മൂന്നിനും വികാരത്വമുണ്ടാകലാകുന്നു. മൂന്നിനും ത്രിത്വം നശിചു വികാരത്തെ പ്രാപിക്കതെ ഒന്നാകയില്ല. ഇപ്രകാരം പിതാവ് പുത്രൻ പവിത്രാത്മാവ് എന്ന മുപ്പൊരുളിനും വികാരത്വം കൂടാതെ ഒന്നാകാൻ കഴികയില്ല. ഇനി ഒന്നു മൂന്നാകുമെങ്കിൽ ഒന്ന് ഒന്നായിരുന്നുകൊണ്ട് മൂന്നാകുന്നോ, ഒന്നു നശിച്ചു മൂന്നാകുന്നോ? ഒന്നായിരുന്നു കൊണ്ട് മൂന്നാകുമെങ്കിൽ ആയതു പാടുള്ളതല്ല. ഒരു മാതളപ്പഴം ഒന്നായിട്ടുതന്നെ മുഴുവനുമിരിക്കെ ആയതു മൂന്നു പഴമാകുന്ന തെങ്ങനെ? ആകയാൽ ഒന്ന് ഒന്നായിരുന്നുകൊണ്ടു മൂന്നാകുമെന്നുള്ളപക്ഷം ശദേിക്കപ്പെട്ടുപോകുന്നു. ഒന്നു മുന്ന് ഇവയിൽ ഒന്ന് കാരണവും മുന്ന് കാര്യവുമാണ്. എന്നുതന്നയുമല്ല കാരണം നശിച്ചു കാര്യമാകയും ചെയ്യുന്നു. ഇപ്രകാരം ഉപമേയത്തേ നോക്കിയാൽ ഏകമായ ദൈവം നശിച്ച്, പിതാവ് പുത്രൻ പവിത്രാത്മാവ് എന്ന് മൂന്നുപേരായി ഭവിക്കുന്നു. കാര്യം നശ്വരമായിട്ടുള്ളതാകുന്നു എന്നിരിക്കയാൽ കാര്യങ്ങളായ ടി. പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നുപേരും നശിച്ചുപോകത്തക്കവരാകുന്ന എന്നു നിശ്ചയമാകുന്നു. ഇനി ടി. മൂന്നുപേരും പ്രത്യേകം പ്രത്യേകം ഉള്ളവർ തന്നെ എന്നുവരികിലും തുല്യശക്തന്മാരാകയാൽ ഒരുത്തൻ തന്നെ എന്നു പറയാം. എങ്കിൽ ചില ഗുണങ്ങളെ കൊണ്ടു തുല്യന്മാരാകയാൽ മനു‌ഷ്യരെല്ലാവരെയും ഒരുത്തൻ എന്നു പറയേണ്ടതാണ്. മനു‌ഷ്യരിൽ ചില ഗുണം ശരിയായിട്ടും ചില ഗുണം ശരിയിടാതെയും ഇരിക്കയാൽ ഒരുത്തനെന്നു പറഞ്ഞുകൂടാ. ടി. മൂന്നു പേരുടെ അടുക്കലും അൽപവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും ശരിയായിട്ടിരിക്കയാൽ അവരെ ഒരുവൻ എന്നു പറയാമെങ്കിൽ മൂന്നു വെള്ളിരൂപകൾ അൽപവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും മുഴുവനും ഒത്തിരുന്നിട്ടും അവയെ ഒരു രൂപാ എന്നു പറഞ്ഞുകൂടാത്തതുപോലെ ടി. മൂന്നുപേരും തുല്യന്മാരായിരുന്നാലും ഒരുത്തൻ എന്നു പറഞ്ഞുകൂടാ. അല്ലാതെയും ആ മൂന്നുപേരും ക്രിയകൊണ്ടും കാലദേശ ഗുണങ്ങളെക്കൊണ്ടും തുല്യന്മാരെന്നു പറയുന്നതിന് ഇടയില്ല. പിതാവ് ലോകത്തെ സൃ ഷ്ടിച്ചു. മനു‌ഷ്യരെ പാപികളാക്കി. ഒഴിവുനാളിൽ വേലചെയ്ത ഒരുത്തനെ കല്ലെറിഞ്ഞു കൊല്ലുന്നതിനു കൽപിച്ചു. വൃദ്ധച്ഛദേനം ചെയ്യാത്ത ഒരുത്തനെ ഒളിച്ചിരുന്നു കൊല്ലുവാൻ നോക്കി. ഈജിപ്ത്യന്മാരോട് കൊള്ള ചെയ്വാൻ പറഞ്ഞ് പത്തു കൽപ്പനയെ കൊടുത്തു. സൃ ഷ്ടിക്കു മുൻപിരുന്നു. യേശുവിനെ ഇടത്തുഭാഗത്തിരുന്നു ബലിയെ സ്വീകരിച്ചു. ഇനിയും ഇപ്രകാരമുള്ള അനേകകാര്യങ്ങളെ ചെയ്തു. യേശു രാജ്യദ്രാഹവും ദൈവദ്രാഹവും ചെയ്തു എന്നും ചൊല്ലി കുരിശിൽ തറച്ചു കൊല്ലപ്പെട്ട് പിതാവിന്റെ വലത്തു ഭാഗത്തിരുന്നു. ഇനി പവിത്രാത്മാവ് മറിയത്തിൽ പ്രവേശിച്ച് യേശുവായി ഭവിച്ച് പ്രാവിനെപ്പോലെ ഭൂമിയിലേയ്ക്കുവന്നു. ഇതിനാൽ മൂന്നു പേരും ഒരുപോലെയുള്ളവരല്ലെന്ന് തെളിവാകുന്നു. ഒരു വസ്തു രണ്ട് അല്ലെങ്കിൽ മൂന്ന് ആകയെന്നും മൂന്ന് അല്ലെങ്കിൽ രണ്ടുവസ്തുക്കൾ ഒന്നാകയെന്നുമുള്ളത് അപരിപൂർണ്ണ വസ്തുവിൽ അല്ലാതെ പരിപൂർണ്ണവസ്തുവിൽ സംഘടിക്കയില്ല. ജലം നിറഞ്ഞ മേലടപ്പിട്ട ഒരു പാത്രത്തിനകത്ത് ജലം രണ്ടും മൂന്നും ആകെയന്നുള്ളത് ചേരുമോ ഒരു വസ്തു രണ്ടായിട്ടു പിരിയണമെങ്കിൽ അതിനെ വേറെ സ്ഥലം വേണ്ടി വരുന്നു. ഇടവിടാതെ എങ്ങും നിറഞ്ഞിരുന്നാൽ പിരിവുണ്ടാവാൻ പാടില്ല. പിരിക്കയും കൂടുകയും ചെയ്യുന്നവയെല്ലാം വികാരത്തോടുകൂടിയ ജഡവസ്തുക്കൾ ആയിരിക്കണം. അല്ലാതെ പരിപൂർണ്ണമായ ഒന്ന് പലതാകയും പലതൊന്നാകയും ചെയ്കയെന്നുള്ളത് ചേരുകയില്ല. ഇപ്രകാരം പിതാവ്, സുതൻ, പവിത്രാത്മാവ് ഈ മൂവരും ഒരുവനാണെന്നും ഒരുവൻ ആ മൂവരാകുന്നു എന്നും പറയുന്നതു ദോ‌ഷമായിട്ടുതീരും. ഇനി വേറെ ഒരു പ്രകാരത്തിൽ ടി. മൂന്നുപേരിൽ രണ്ടു പേരെ എടുത്തുനോക്കാം. ആയതു ശരിപ്പെട്ടാൽ അതിനെ തന്നെ മൂന്നു പേർക്കും വച്ചുകൊള്ളാം. പാൽ തൈരാകുന്നതുപോലെ പിതാവ് പുത്രനായിരിക്കുന്നു. ഇതിൽ പൂർണ്ണത്വദോ‌ഷമില്ല എങ്കിൽ ഇത് കാരണം നശിച്ചു കാര്യമാകുന്ന പരിണാമവാദമത്ര. പാലു തന്നെതൈരാകുന്ന എന്നുള്ളതിൽ പാൽ നശിച്ചാണ് തൈരാകുന്നത്. ഇപ്രകാരം ഉപമേയത്തെയും നോക്കിയാൽ പിതാവ് പരമണ്ഡലത്തിലും പുത്രൻ ഭൂമിയിലും ഇരുന്നു എന്നത് അബദ്ധമായിപ്പോകും. എന്തെന്നാൽ തൈരായിട്ടു ഭവിച്ച പാലും ആ തൈരും തമ്മിൽ പിരിഞ്ഞു വേറെ സ്ഥലങ്ങളിലിരിക്കയില്ലെന്നുള്ളതുകൊണ്ടത്ര. ആകയാൽ പിതാവും പുത്രനും തമ്മിൽ പിരിഞ്ഞു രണ്ടു സ്ഥലത്തിരുന്നതായി കാണുകകൊണ്ട് ക്ഷീരദധിദൃഷ്ടാന്തം ഘടിക്കയില്ല. ഈ ക്ഷീരദൃഷ്ടാന്തം പറയുന്നതിലിനിയുമൊരു ദോ‌ഷം ഇരിക്കുന്നു. അതായത് പാലു നശിച്ച് തൈരാകുന്നു. അനന്തരം ആ തൈരും തൈരായിട്ടുതന്നെ ഇരിക്കാതെ ആയതു നശിച്ച് മറ്റൊന്നാകും. ആ മറ്റൊന്നു നശിച്ച് വേറൊന്നാകും. ഇപ്രകാരം ഒരു നിലയില്ലാതെ പൊയ്പ്പോകുമെന്നാകുന്നു. ഇതുപോലെതന്നെ പിതാവ് നശിച്ച് യേശുവായി, യേശു നശിച്ച് മറ്റൊരുത്തനായി, അവനും നശിച്ച് വേറൊരുത്തനായി. ഇങ്ങനെ അളവുകടന്നു പൊയ്പോകും. ഈ സ്ഥിതിക്കു തൽക്കാലം പിതാവുമില്ലാ, യേശുവുമില്ല. ഇപ്പോൾ ഇരിക്കുന്നവൻ ഇന്നവനെന്നും അറിയാനും പാടില്ല. ഒരുവേള അറിയുമെന്നും വച്ചുകൊണ്ടാലും ആയവൻതന്നെ ഇനിമേലും ഇരിക്കുമെന്നു നിശ്ചയിപ്പാനും ഇടയില്ല. അല്ലാതെയും ഏവനെങ്കിലും ഒരുവൻ ഇപ്പോൾ ഉള്ളതായിട്ടു നിരൂപിക്കപ്പെടുകിൽ അവൻതന്നെ പരമണ്ഡലത്തിൽ ഇരിക്കുന്നവനെന്നുവരണം. ആ സ്ഥിതിക്ക് ഇപ്പോഴും പിതാവും പുത്രനും ഇരിക്കുന്നു എന്നു പറയുന്നത് ബൈബിളിന് വിരോധമായിട്ടുഭവിക്കും. ബൈബിളിനെ വിരോധമായി നിശ്ചയിക്കുന്നവരെ ക്രിസ്ത്യന്മാരെന്നു പറഞ്ഞുകൂടാ. ഇരിക്കട്ടെ പാലുമുഴുവനും നശിച്ചു തൈരാകുന്നതുപോലെ അല്ല പാലിൽ നിന്നു കുറെ ഭാഗം നശിച്ചു തൈരാകുന്നതായി ഭാവിച്ചു കൊണ്ട് അപ്രകാരംതന്നെ പിതാവിൽ കുറേ ഭാഗം നശിച്ചു പുത്രനാകുന്ന എന്നു നിശ്ചയിക്കാമല്ലോ. എങ്കിൽ നി‌ഷ്ക്കളങ്കനും നിർവ്വികാരനുമായ ദൈവത്തിനു കുറേ ഭാഗമെങ്കിലും കളങ്കം ഭവിച്ചാൽ മേൽ പറഞ്ഞ നി‌ഷ്ക്കളങ്കാദിനാമങ്ങൾ ചേരാത്തവയായിത്തീരും. അല്ലാതെയും കളങ്കപ്പെട്ട ഭാഗം ഒഴിച്ചു മറ്റേ ഭാഗമെങ്കിലും നി‌ഷ്ക്കളങ്കമായിരിക്കുമോ? എന്നാൽ അതുമില്ല. എന്തുകാരണത്താൽ ഒരിക്കൽ കുറേഭാഗം കളങ്കപ്പെട്ടുവോ ആ കാരണത്താൽ തന്നെ മറ്റൊരിക്കൽ മറ്റേഭാഗവും കടശിയിൽ മുഴുവനും കളങ്കപ്പെട്ടുപോകും. ഒരുവേള ക്ഷണംകൊണ്ടു മുഴുവനും കളങ്കപ്പെട്ട് വികാരത്തെ പ്രാപിക്കാതിരിന്നാലും സാവകാശത്തിൽ അപ്രകാരമായിപ്പോകുമെന്നുള്ളതിലേയ്ക്കു സന്ദേഹമില്ല. പിതാവിന്റെ കാലം ഇത്രത്തോളം എന്നു ഗണിക്കുന്നതിലേയ്ക്ക് ഒരുത്തരാലും കഴികയില്ലെന്ന് നിങ്ങൾ തന്നെ സമ്മതിക്കകൊണ്ട് ഇതിനു മുമ്പിൽതന്നെ പിതാവ് കളങ്കപ്പെട്ടു നശിച്ചുപോയിരിക്കണം. പാലു നാശിച്ചു തൈരായാൽ വീണ്ടും പാലാകയില്ല. അതുപോലെ പിതാവു നശിച്ചു പുത്രനായാൽ മറുപടിയും പിതാവാകയില്ല. ഈ സ്ഥിതിക്ക് പിതാവ് ഇപ്പോഴും ഇരിക്കുന്നു എന്നു പറയുന്നതു കള്ളമായിപ്പോകും. ഇനി വേറെ ഒരുവിധത്തിൽ നോക്കാം! മണ്ണു കുടമാകുന്നതുപോലേ പിതാവ് പുത്രനാകുന്നു. ഇതിൽ മണ്ണു നശിക്കാതെ കുടമാകുന്നതൊന്ന്, കുടം മടങ്ങിയും മണ്ണാകുന്നതൊന്ന്. ഇപ്രകാരം പിതാവ് നശിക്കാതെ പുത്രനാകുന്നതൊന്ന് പുത്രൻ മടങ്ങിയും പിതാവാകുന്നതൊന്ന്, മൃത്തികയും ഘടവും പോലെ. പിതാവു പുത്രൻ ഈ രണ്ടുപേരും ഒരുത്തനാകുന്നു എങ്കിൽ മണ്ണും കുടവും വേവേറെ അല്ല ഒരേ വസ്തുവത്ര. പിതാവും പുത്രനും അങ്ങനെയല്ല. വേറെവേറെ ആണല്ലോ. മണ്ണ് ഒരു സ്ഥലത്തും കുടം മറ്റൊരു സ്ഥലത്തും ഇരിക്കുകയില്ല. പിതാവ് ഒരു സ്ഥലത്തും പുത്രൻ (ക്രിസ്തു) മറ്റൊരു സ്ഥലത്തും അതായത് പരമമണ്ഡലത്തിലും ഭൂമിയിലും ഇരുന്നുവെന്നു ബൈബിൾ പറയുന്നു. ആകയാൽ മൃൽഘടദൃഷ്ടാന്തം ചേർച്ചയുള്ളതല്ല. മണ്ണാകട്ടെ കംബുഗ്രീവാദിവികാരങ്ങളെ പ്രാപിചു (4ഞ്ജ) കുടമാകുന്നു. അപ്രകാരം പിതാവായ യഹോവായും വികാരപ്പെട്ടു (4ന്ധ) പുത്രനായെന്നും പറയേണ്ടതാണ്. മണ്ണിന്റെ വികാരത്തിനത്ര കുടമെന്നു പേർ. അതുപോലെ യേശു എന്ന നാമവും പിതാവിന്റെ വികാരത്തിനുള്ളതാണെന്നു വന്നുപോകും. അല്ലാതെയും മണ്ണും കുടവുംപോലെ അഭിന്നമായിട്ടു പറയുന്നതിൽ ഇനിയും ദോ‌ഷങ്ങളായിരിക്കുന്നു. യേശു മുള്ളു മുടി ധരിച്ചു. പിതാവും നിലവിളിച്ചോ? യേശു കുരിശിൽ തൂങ്ങി മരിച്ചു. പിതാവും അങ്ങനെ മരിച്ചോ?

യേശു നിലവിളിച്ചു. പിതാവും നിലവിളിച്ചോ? യേശു പിതാവിനെ നോക്കി എന്നെ എന്തുകൊണ്ടു കൈവിട്ടു എന്നു പറഞ്ഞു നിലവിളിച്ചു. പിതാവും തന്റെ പിതാവിനെ നോക്കി അപ്രകാരം നിലവിളിച്ചു പറഞ്ഞോ? അപ്രകാരം വിളിച്ചു പറഞ്ഞു എങ്കിൽ ആ പിതാവിന്റെ പിതാവായിട്ടു വേറൊരുത്തനും അവന്റെ പിതാവായിട്ടു മറ്റൊരുത്തനും ഇരിക്കണം. ഇങ്ങനെ അനവസ്ഥാദോ‌ഷമുണ്ടാകും. യേശു ദൈവവും മനു‌ഷ്യനുമായിരുന്നു. പിതാവും അപ്രകാരം ആയിരുന്നോ? യേശു മറിയത്തിന്റെ ഉദരത്തിൽ ജനിചു. പിതാവും അപ്രകാരം ജനിച്ചോ? പിതാവ് പുത്രൻ ഈ രണ്ടുപേരും പരമണ്ഡലത്തിൽ വലതുവശത്തും ഇടതുവശത്തുമായിട്ട് ഇരിക്കുന്നു എന്നു പറയുന്നതിൽ വലതുഭാഗത്തിരിക്കുന്നവൻ ഇടതുഭാഗത്തും ഇടതുഭാഗത്ത് ഇരിക്കുന്നവൻ വലതുഭാഗത്തുമില്ല. ഇതുപോലെ മണ്ണും കുടവും വെവ്വേറെ സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടോ? ഞ്ജ8 മൃത് അഥവാ മൃത്തികാ = മണ്ണ്; ഘടം = കുടം, കാരണമായ മണ്ണിൽ നിന്നും കുടത്തെ ഉണ്ടാക്കുന്നതിന് കുശവൻ വേണമെന്നുള്ളതുപോലെ കാരണമായ പിതാവിൽ നിന്നും യേശുവിനെ ഉണ്ടാക്കുന്നതിലേയ്ക്ക് ഒരുത്തൻവേണം.അവൻ ആർ? അവനെ സൃ ഷ്ടിച്ചവൻ ഏവൻ? ഇപ്രകാരം അനേക ദോ‌ഷങ്ങൾ നേരിടുന്നതുകൊണ്ടും മൃൽഘടദൃഷ്ടാന്തം ചേരുകയില്ല. ഇനി ബിംബപ്രതിബിംബദൃഷ്ടാന്തം നോക്കാം, സൂര്യനായ ബിംബം ജലത്തിൽ പ്രതിബിംബിക്കുന്നതുപോലെ പിതാവായ സൂര്യൻ പ്രതിബിംബിച്ചു യേശുവായിത്തീർന്നു. ഇതിലും ദോ‌ഷമില്ലാതിരിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്ത് സൂര്യനും യേശുവിന്റെ സ്ഥാനത്ത് പ്രതിബിംബസൂര്യനു മാകുന്നു. ഇവയിൽ സൂര്യൻ ഉള്ള വസ്തു. അപ്രകാരം തന്നെ പിതാവ് ഉള്ളവനും യേശു ഇല്ലാത്തവനും തോന്നൽ മാത്രവും എന്നുവരണം. അപ്പോൾ യേശു ജനിച്ചു കുരിശിൽ തൂങ്ങി മരിച്ച് അത്ഭുതങ്ങളെ ചെയ്തു സ്വർഗ്ഗത്തിരിക്കുന്നു, ന്യായവിധിക്കുവരുമെന്നും മറ്റും ഇതുപോലെയുള്ള അദ്ദേഹത്തിന്റെ ചരിത്രങ്ങൾ അശേ‌ഷവും ഇല്ലാത്തവകളാണെന്നു തീർച്ചയാകും. യേശു ഇല്ലാത്തവനെന്നു വരുമ്പോൾ തച്ചരിത്രങ്ങൾ നേരാകുമോ? ചരിത്രങ്ങൾ കള്ളമെന്നുവരുമ്പോൾ ബൈബിൾ മാത്രം സത്യമാകുമോ? ഈ ബിംബപ്രതിബിംബദൃഷ്ടാന്തത്തിൽതന്നെ ഇനിയുമൊരു ദോ‌ഷമിരിക്കുന്നു. ഈ ദൃഷ്ടാന്തം അപരിപൂർണ്ണ വസ്തുവിലല്ലാതെ പരിപൂർണ്ണവസ്തുവിൽ ചേരുകയില്ല. സൂര്യൻ ആകാശത്തു നിൽക്കുന്നു. ജലം താഴത്തും ഇരിക്കുന്നു. സൂര്യൻ ഇരിക്കുന്നിടത്തു ജലവും ജലം ഇരിക്കുന്നിടത്തു സൂര്യനും ഇല്ല. ആയതുകൊണ്ട് സൂര്യൻ പ്രതിബിംബിക്കുന്നു. സൂര്യൻ ഇടവിടാതെ എങ്ങും പരിപൂർണ്ണനായിരുന്നു എങ്കിൽ ജലമിരിക്കുന്നതിനു സ്ഥലവുമില്ല. അപ്പോൾ പ്രതിബിംബവും ഉണ്ടാകയില്ല. നിങ്ങൾ പിതാവിനെ പരിപൂർണ്ണനെന്നു പറയുന്നുമുണ്ട്. ആ സ്ഥിതിക്കു പിതാവിന്റെ പ്രതിബിംബമാണ് യേശു എന്നു പറയുന്നത് ഒരിക്കലും ശരിയായിട്ടുള്ളതല്ല. ഇനി വേറെ ഒരു ഉപമാനം പറഞ്ഞുനോക്കാം. അതായത് ര ́ുവിൽ സർപ്പവും കാനലിൽ ജലവും പോലെയാകുന്നു. ഇതിൽ ഉപമേയം കയറ്റിന്റെ സ്ഥാനത്ത് പിതാവും പാമ്പിന്റെ സ്ഥാനത്ത് യേശുവും ആകുന്നു. ഇനി ഇതിലുള്ള ദോ‌ഷമെങ്ങനെയെന്നാൽ കയറ്റിൽ പാമ്പും കാനലിൽ ജലവും എങ്ങനെ മിഥ്യയോ എങ്ങനെ സങ്കൽപം മാത്രമായിട്ടിരിക്കുന്നോ (അങ്ങനെ) കയറ്റിനെയും കാനലിനെയും ഒഴിച്ചു സർപ്പവും ജലവും എങ്ങനെയില്ലയോ അപ്രകാരംതന്നെ യേശുവും മിഥ്യാഭൂതനും പിതാവിനെ ഒഴിച്ചു വേറെ ഇല്ലാത്തവനുമാകുന്നു. കയറ്റിൽ മയക്കം ഹേതുവായിട്ട് കാണപ്പെടുന്ന പാമ്പും കാനലിൽ തോന്നുന്ന ജലവും ഒരു സ്ത്രീയുടെ ഉദരത്തിൽ ചെന്നു ജനിക്കുമോ? ചി ́ഡകർമ്മങ്ങളിലെന്തിനെ എങ്കിലും ചെയ്യുമോ? ഇല്ലല്ലോ. ഇത് ശുദ്ധമേ നുണതന്നെയാണ്. അപ്രകാരംതന്നെ യേശു എന്നൊരാൾ ഉണ്ടായിരുന്നെന്നും അനേക കാര്യങ്ങളേ ചെയ്തു എന്നും പറയുന്നതും കള്ളമായിത്തീരും. കയറ്റിൽ തോന്നുന്ന പാമ്പിനെയും കാനലിൽ തോന്നുന്ന ജലത്തേയും പോലെയാണെന്നു പറഞ്ഞേച്ച പിന്ന യേശു എന്നൊരാൾ വാസ്തവമായിട്ടുണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ? ഈ സ്ഥിതിയിലുള്ള ഒരാളക്കുറിച്ച് ഒരു മതവും വേണമെന്നുണ്ടോ? ഉള്ളപക്ഷം ആ മതത്തെ ബുദ്ധിമാന്മാർ അനുസരിക്കണമെന്നും അതിനെ സത്യമായിട്ടുള്ള താണെന്നും ശാസ്ത്രജ്ഞന്മാരായിരിക്കുന്ന പണ്ഡിതന്മാരുടെമുമ്പാകെ പ്രസംഗിക്കണമെന്നുംകൂടിയുണ്ടോ? ക ഷ്ടം! ക ഷ്ടം!

പിതാവ്, പുത്രൻ, ആത്മാവ് ഈ മുന്നുപേരും ഒന്നാണെന്നുള്ളതിലേയ്ക്ക് ഇനിയുമൊരു ദൃഷ്ടാന്തം പറയുന്നു. അതായതു (സൂരൻ) പ്രകാശം, വർണ്ണം, ഉ‌ഷ്ണം ഈ മൂന്നും ഒന്നായിരിക്കുന്നതുപോലെ ഈ മൂന്നുപേരും ഒരുവൻതന്നെ എന്നാകുന്നു. ഇതുകൊണ്ട് ഒരോ പദാർത്ഥങ്ങൾക്കും ഇതുപോലെതന്നെ ദ്വ്യേകത്വം, ത്യേകത്വം, ചതുരേകത്വം, പഞ്ചൈകത്വം, ‌ഷഡേകത്വം, അ ഷ്ടൈകത്വം മുതലായ അനേകം ഏകത്വങ്ങൾ പറയേണ്ടിവരും. പൃഥിവിക്കു കഠിനഗുണമിരിക്കകൊണ്ട് ഏകൈകത്വമെന്നും ആ പൃഥിവിക്കുതന്നെ കഠിനത്തോടുകൂടി ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം, വർണ്ണം, ജഡത്വം, പ്രകാശം അല്ലെങ്കിൽ അപ്രകാശം; ഉ‌ഷണം അല്ലെങ്കിൽ ശീതം ഇവകളും ഇരിക്കയാൽ ക്രമത്തിനു ചതുരേകത്വം, പഞ്ചൈകത്വം, ദ്വ്യേകത്വം, ത്യ്രകത്വം, ‌ഷഡേകത്വം, ദശൈകത്വം എന്നും ഇങ്ങനെ ഗുണങ്ങൾ പലത്തയിരിക്കയാൽ ഓരോ വസ്തുവിന് ഒന്നുമുതൽ അനേകൈകത്വം പറയേണ്ടതായി വരും. സൂര്യനു നിങ്ങൾ പറയുന്നപ്രകാരം, നിറം, ഉ‌ഷ്ണം ഈ മുന്നു ഗുണങ്ങൾ മാത്രമല്ല സ്പർശം, ജഡം, ദൂരം, വൃത്തം, അളവ്, ആകൃതിവിശേ‌ഷം മുതലായ ഗുണങ്ങൾ ഇരിക്കുന്നു. പിതാവ്, പുത്രൻ, ആത്മാവ് ഇവർ മൂന്നുപേരും ഗുണങ്ങളാണെങ്കിൽ അതിനു ഗുണി ഏത്? ആ ഗുണിക്ക് ഈ ഗുണങ്ങൾ ഭിന്നങ്ങളോ, അഭിന്നങ്ങളോ? ഗുണിക്കു ഗുണങ്ങൾ അഭിന്നങ്ങളാണെന്നുള്ളത് ആർക്കും അനുഭവമത്ര. ഗുണങ്ങളായവ ഗുണിയോടു വേർപ്പെട്ടു തനിച്ചു പ്രവർത്തിക്കുമോ? ഉദരത്തിൽചെന്നു ജനിച്ച് അന്തഃകരണ ബഹി‌ഷ്ക്കരണങ്ങളോടുകൂടി മനു‌ഷ്യാകൃതിഎടുത്തു ഉണ്ടുടുത്ത് വാഴ്ന്ന് ചിരിച്ചുകരഞ്ഞ് മരിക്കുമോ? ഇതി തീരേ ചേർച്ചയില്ലാത്തതാകയാൽ ഇച്ചെയ്വനകൾക്കുൾപ്പെട്ടവരായ

പിതാവ്, പുത്രൻ, ആത്മാവ് ഈ മൂവരും ഗുണങ്ങളെന്നു പറയുന്നത് ശരിയല്ലാത്തതാകുന്നു. ഇനി ചിലർ ഹസ്തകരപാണി എന്നപോലെ ഒന്നെന്നു പറയുന്നു. ഇത് ഒരു വസ്തുവിനുതന്നെ മൂന്നു നാമങ്ങളാണ്. ഇങ്ങനെ ഒരുവനുതന്നെ പിതാവ്, പുത്രൻ, ആത്മാവ് എന്നു മൂന്നു നാമങ്ങളായിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ പിതാവ് ഒരു സ്ഥലത്തും പുത്രൻ വേറൊരു സ്ഥലത്തും ആത്മാവ് മറ്റൊരിടത്തും ഇരുന്നു കൂടാ. ഒരു സ്ഥലത്ത് ഹസ്തവും ഒരു സ്ഥലത്ത് കരവും ഒരു സ്ഥലത്ത് പാണിയും വേറെ വേറെയിരിക്കുന്നുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് ഈ ഉപമാനവും ചേരുന്നില്ല. മനു‌ഷ്യൻ ഒരുത്തൻതന്നെ ജീവനും, ദേഹവും എന്ന രണ്ടും ആയിരിക്കുന്നു. അതുപോലെ ഒരുത്തൻ മൂന്നു പേരായിരിക്കുമെന്നു പറയുന്നുവെങ്കിൽ നിങ്ങൾ എടുത്തു കൊണ്ടുവരുന്ന ദൃഷ്ടാന്തത്തിനു പറഞ്ഞ ദാർഷ്ടാന്തികം ചേരുകയില്ല നിസ്സർഗ്ഗേണ ചേതനത്വം, അചേതനത്വം, രൂപം, അരൂപം, വ്യാപകത്വം, പ്രരകത്വം, പ്രര്യത്വം, അനന്തത്വം, അന്തത്വം മുതലായ ധർമ്മങ്ങളിൽ ഉൾപ്പെടാത്ത സ്വഭാവമുള്ള ജീവനും, ദേഹവും രണ്ടും ഒന്നായി ചേർന്ന് ഒരുത്തൻ ആകുമെന്നുള്ളത് ചേരും. അല്ലാതെ തനിതനിയെ ചേതനത്വം, വ്യാപകത്വം, പ്രരകത്വം, നിത്യത്വം മുതലായ ധർമ്മങ്ങളെ ക്കൊണ്ടു തുല്യസ്വഭാവങ്ങൾ ഉള്ളവരായ പിതാ, പുത്രൻ, പവിത്രാത്മാ എന്നു പേരുള്ള മുന്നു പേരും ഒരുത്തനാകുന്നു എന്നുള്ളതും ഈ ദൃഷ്ടാന്തം കൊണ്ട് സിദ്ധിക്കപ്പെട്ടില്ല. അല്ലാതെയും മൂന്നു പേരും പ്രത്യേകം പ്രത്യേകം ദൈവമെന്നു പറയപ്പെടുന്നതുപോലെ ജീവനെയും ദേഹത്തെയും ഒന്നിച്ചിരിക്കുമ്പോഴല്ലാതെ വേറെ വേറെ മനു‌ഷൻ എന്നു പറയുന്നത് ചേരാത്തതായിട്ടേ ഭവിക്കു. മേലും സുതൻ പാടുപെട്ടപ്പോൾ പിതാവും അദ്ദേഹത്തിനെ വിട്ടുപിരിഞ്ഞു എന്നു പറഞ്ഞിരിക്കകൊണ്ടുതന്നെ അവരു രണ്ടുപേരും തുല്യന്മാരല്ലെന്നു തെളിവായിരിക്കുന്നു. യേശു സ്നാനംചെയ്തപ്പോൾ പരമണ്ഡലത്തിൽ നിന്നും പവിത്രാത്മാവ് അദ്ദേഹത്തിന്റെ അടുത്തു വരേണ്ടതായിരുന്നതുകൊണ്ടും തന്റെ ശി‌ഷ്യന്മാരെ നോക്കിക്കൊണ്ടു ഞാൻ വാനലോകത്തെയ്ക്കു പോയാൽ അല്ലാതെ നിങ്ങൾക്കു പവിത്രാത്മാവിനെ അയച്ചുതരുന്നതിലേയ്ക്കു ഇടയില്ല അന്നു പറഞ്ഞിരിക്കകൊണ്ടും അവർ രണ്ടുപേരും ഒരുത്തനല്ലാ എന്നും ഇതിനുമുമ്പിൽ ക്രിസ്തുചരിതത്തിൽ തെളിവായി കാണിച്ചിരിക്കുന്നതുപോലെതന്നെ ക്രിസ്തു വാനലോകമായ പിതാവിന്റെ അടുക്കൽ പോയില്ല എന്നുള്ളത് സത്യമാകകൊണ്ടും ക്രിസ്ത്യന്മാരായ ശി‌ഷ്യന്മാർക്കും നിങ്ങൾക്കും ക്രിസ്തു അങ്ങു പോയാലല്ലാതെ വരാൻ ഇടയില്ലെന്നും പറയപ്പെട്ടിരിക്കുന്ന പവിത്രാത്മാവ് വന്നിട്ടില്ലെന്നും ആ സ്ഥിതിക്കു നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം ദുരിതകാരണങ്ങളായിരിക്കേയുള്ളു എന്നും നരകത്തിൽ പോയാൽ തിരിച്ചു കരേറ്റമില്ലെന്നുള്ളതും അതിനാൽ പാതാളത്തിൽപോയ ക്രിസ്തുവിനും മടങ്ങി കരേറ്റവും വാനലോകപ്രവേശവും ഇല്ലാത്തതും കൊണ്ട് നിങ്ങൾക്കു ഇനി മേലും ഒരുകാലത്തു പവിത്രാത്മാവ് വരികയില്ലെന്ന് ഊഹിക്കാനേ മാർഗ്ഗം കാണുന്നൊള്ളു, ആയതുകൊണ്ടും, പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നുപേരും ഒരുവാനാണെന്നു പറയുന്നതു ചേരുകയില്ലാ. ഇങ്ങനെ ത്യ്രകത്വത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

പശുപ്രകരണം ഉത്പത്തി[തിരുത്തുക]

അല്ലയോ ക്രിസ്തീയ പ്രസംഗികളേ,


ദൈവം മനു‌ഷ്യന്റെ

  മൂക്കിന്റെ   ഓട്ടയിൽകൂടെ

ജീവശ്വാസത്തെ

  ഊതി,
  അതുകൊണ്ട്

അവൻ ജീവാത്മാവോടുകൂടിയവനായി എന്നു നിങ്ങൾ പറയുന്നല്ലോ. ജീവശ്വാസം തന്നെ ആത്മാവായി എന്നു സമ്മതിക്കുന്നപക്ഷം അത് അണുകൂട്ടമായി

ഭൂതത്തിൽ

ഒന്നായി   ജഡമായി

നശ്വരവസ്തുവായിരിക്കും. അല്ലാതെ ചേതന വസ്തു ആകയില്ല. ആയതുകൊണ്ടും

നിദ്രയിൽ

പ്രാണവായു യാതൊന്നും അറിയുന്നതായി കാണാത്തതുകൊണ്ടും ഈ പറയുന്നതു ചേരുകയില്ല. അതിനെ കൂടാതെ വേറെ ഒരു ആത്മാവ് സൃ ഷ്ടിക്കപ്പെട്ടതായി

 വിചാരിക്കുന്നു
എങ്കിൽ    അതിനു

വാക്യപ്രാമാണവും ഇല്ല.


ഇനി ജീവശ്വാസത്തെ ആകട്ടെ അല്ലെങ്കിൽ വേറെ ഏതിനെ എങ്കിലും ഒന്നിനെ ആകട്ടെ ആത്മാവ് എന്നു സമ്മതിക്കുന്നപക്ഷം ആത്മാവ് അനാദിയിലേ ഉള്ളതായിരുന്ന ഇടയ്ക്ക് ദൈവത്തിനാൽ വിശേ‌ഷപ്പെടുത്തി ശരീരത്തോടുകൂടി സൃ ഷ്ടിക്കപ്പെട്ടു എങ്കിൽ അതൊരുവിധം നമുക്കും സമ്മതമാകും. ഇടയ്ക്കു നൂതനമായിട്ടാണ് സൃ ഷ്ടിക്കപ്പെട്ടതെങ്കിൽ അത് ഒരുപ്രകാരത്തിലും

ചേരുകയില്ലെന്നുള്ളതിലേയ്ക്കു

പല

ന്യായങ്ങളെയും കൂടി കാണിക്കാം. എങ്ങനെ എന്നാൽ


ആദ്യം ഇല്ലാതിരുന്ന ആത്മാവിനെ നൂതനമായിട്ടു സൃ ഷ്ടിക്കുന്നതിലേയ്ക്കു യാതൊരു നിമത്തവും ഇല്ലാ.


116


 ക്രിസ്തുമതനിരൂപണം


നമുക്ക്    അറിവാൻ
 പാടില്ലാതെ

ഒരു നിമിത്തം ഉണ്ടായിരിക്കും ആ നിമിത്തം അനാദിയായിട്ടുള്ളതെന്നു വരികയും ചെയ്തു എങ്കിൽ സൃ ഷ്ടിയും അനാദിയായിട്ടുള്ള താണെന്നു പ്രസംഗിക്കേണ്ടിവരും.


ഇടക്കാലത്ത് താനായിട്ടുതന്നെ വന്നതെന്നോ അന്യന്മാ

രാൽ വന്നതെന്നോ പറയുന്നുവെങ്കിൽ ദൈവം സർവ്വ കർത്താവല്ലെന്ന് ആയിത്തീരും. ദൈവത്തിനാൽ ചെയ്യപ്പെട്ടതാ കുന്നു ഏങ്കിൽ ആ നിമിത്തത്തെ ചെയ്യുന്നതിന് വേറെ ഒരു നിമിത്തം

വേണ്ടിവരും.    ഇപ്രകാരം
ഒരു

വരമ്പില്ലാതെ


   ഞ്ജ9

അനവസ്ഥ വന്നുപോകും.


ആത്മാവിനെ ഉപാദാനകാരണത്തിൽ നിന്നും സൃ ഷ്ടിചു
{

വെങ്കിൽ അതു പിന്നീടും നശിച്ച് ആ കാരണത്തിൽതന്നെ ഒടുങ്ങിപ്പോകും. ശൂന്യത്തിൽനിന്നും സൃ ഷ്ടിച്ചുവെങ്കിൽ അതു പിന്നീടും അങ്ങനെതന്നെ അഴിഞ്ഞു ശൂന്യമായിപ്പോകും. എന്നുതന്നെയല്ലാ ശൂന്യത്തിൽനിന്നും സൃ ഷ്ടിയെന്നു പറയു ന്നതേ ചേരുകയില്ല. സ്ഥാവരങ്ങളെയും മനു‌ഷ്യശരീരത്തെയും മൽസ്യങ്ങളെയും

  സൃ ഷ്ടിക്കുന്നതിലേയ്ക്കു    മണ്ണിനെയും

ജലത്തെയും ഉപാദാനകാരണമായിട്ട് എടുത്ത ദൈവം ഉപാദാന കാരണംകൂടാതെ ശൂന്യത്തിൽ നിന്നും സൃ ഷ്ടിക്കയില്ല.


ദേവസമാനമായിട്ടു ശുദ്ധി, ജ്ഞാനം,ആനന്ദം, ഇവകൾ

ഉള്ളതായി സൃ ഷ്ടിക്കപ്പെട്ട ആത്മാവിന് അനന്തരം ശരീരത്തെയും കൂടി കൊടുക്കണമെന്നില്ലല്ലോ. ആത്മാവിനു സഹജമായി പ്രകാശിച്ചിരുന്ന ജ്ഞാനത്തെയും ആനന്ദത്തെയും തെളിയുക്കു ഞ്ജ9

   തർക്കത്തിലുള്ള    ഒരു   ദോ‌ഷമാണ്    അനവസ്ഥാ.
 കാരണങ്ങളുടെ

അവസാനമില്ലാത്ത ഒരു ശൃംഖല തന്നെ ഉണ്ടായിരിക്കുകയും, ഒടുവിൽ ഒരു നിർണയത്തിലെത്തുവാൻ സാധിക്കാതെ വരുകയും ചെയ്യുന്ന സ്ഥിതിയാണിത്.


  117


ക്രിസ്തുമതനിരൂപണം

ന്നതിലേയ്ക്കു ശരീരം വേണമെങ്കിൽ ആത്മാവ് ശുദ്ധജ്ഞാനി യായിട്ടല്ല സൃ ഷ്ടിക്കപ്പെട്ടതെന്നും ആത്മാവിന്റെ ജ്ഞാനം, കൃത്യം, പ്രകാശം ഇവകൾക്കു തടവുണ്ടായിരുന്നു എന്നും ആ തടവിനെ ഉണ്ടാക്കിയതുകൊണ്ടു ദൈവം കൃപയില്ലാത്തവ നെന്നും സമ്മതിക്കേണ്ടിവരും.


ആത്മാക്കൾക്കു
   ആദ്യം    കൊടുത്ത   ശരീരം

ശുദ്ധശരീരംതന്നെ ആയിരുന്നുവെങ്കിൽ അതിന്നു വിശപ്പ് മുതലായ ദോ‌ഷങ്ങൾ ഉണ്ടാവാൻ ഇടയില്ല. ആ സ്ഥിരിക്കു സ്ഥാവരഭോജനം വിധിച്ചു എന്നും ഒരു പഴം തിന്നു എന്നും പറയുന്നതു

കള്ളമായിപ്പോകും. ശുദ്ധ ജ്ഞാനികൾക്കു ശുദ്ധശരീരംപോലും വേണമെന്നില്ലല്ലോ. ശുദ്ധ ജ്ഞാനികളായ മോക്ഷവാസികൾ എന്നെന്നേയ്ക്കും ശുദ്ധജ്ഞാനികളായിരിക്കു മെന്നു ബൈബിളിൽ കാണുന്നുവെങ്കിൽ (ഞ്ജ കൊളന്തിയക്കാർ 4- 18) കാണപ്പെട്ടവ അനിത്യങ്ങളാകുന്നു എന്നു പറഞ്ഞപ്രകാരം തന്നെ മോക്ഷവാസികളും ശരീരത്തോടുകൂടിയവരാകയാൽ അഴിഞ്ഞുപോകുമെന്നുള്ളതു നിശ്ചയമാകുന്നു. ആദിമനു‌ഷ്യൻ ശരീരം വിശപ്പു മുതലായവയോടുകൂടി ഇരുന്നതുകൊണ്ട് മോക്ഷവാസികൾക്കും അതുപോലെ വിശപ്പു മുതലായവ സംഭവിക്കുകയും ബൈബിൾ കള്ളമായിപ്പോകയും ചെയ്യും. ആകയാൽ ശുദ്ധജ്ഞാനികൾക്കു കൊടുക്കപ്പെട്ട ശരീരം ശുദ്ധമുള്ളതല്ല. ഒരുവേള ശുദ്ധമുള്ളതെന്നു വരികിലും ആയത് വേണമെന്നുള്ളതല്ല


ആദ്യം    സൃ ഷ്ടിക്കപ്പെട്ടപ്പൊഴെതന്നെ
ആത്മാവിന്നു

ശുദ്ധിയും ജ്ഞാനവും ഉണ്ടായിരുന്നുവെങ്കിൽ ആയതിനു വിധിയെ നി‌ഷേധമെന്നും നി‌ഷേധത്തെ വിധിയെന്നു മയങ്ങി വിപരീതമായിട്ടു ധരിക്കുന്നതിലേയ്ക്കു കാരണമായ അജ്ഞാനം


118


ക്രിസ്തുമതനിരൂപണം

എങ്ങനെയുണ്ടായി? ആ മയക്കം പിശാചിനാൽ വന്നതാകുന്നു. എന്നാൽ പുറമെയുള്ള കാരണമായ ആയിരം പിശാചു കൂടിയാലും ഉള്ളിലെ കാരണമായ അജ്ഞാനമില്ലാത്തപ്പൊ ഴെങ്ങും മയക്കത്തേ ഉണ്ടാക്കുവാൻ കഴികയില്ല.


ഇനി സർവ്വജ്ഞാനത്തിന്റെ ഇല്ലായ്മയാണ് മയക്കത്തി

ലേയ്ക്കു കാരണം എങ്കിൽ മോക്ഷവാസികളും മയക്കമുള്ള വരായിപ്പോകും. അല്ലാതെയും സർവ്വജ്ഞാനശുന്യം എന്നത് എത്താത്തകാര്യങ്ങളെ അറിയാതെ ഇരിക്കുന്നതിനു കാരണ മായി ഭവിക്കും എന്നല്ലാതെ എത്തി അറിഞ്ഞ കാര്യത്തെ വിപരീതമായി ധരിച്ചുകൊള്ളുന്നതിനു കാരണമാകയില്ലാ.


ആത്മാവിനു ദൈവത്തിനാൽ കൊടുക്കപ്പെട്ട സ്വാധികാര

മാണ് മയക്കത്തിന്റെ ഉൾക്കാരണമെങ്കിൽ സ്വാധികാരം എന്നതു വേറൊന്നിന്റെ വശപ്പെട്ട് മയക്കത്തിനു കാരണമാകുന്നതല്ല. തന്റെ വശപ്പെട്ടു മയങ്ങാതെയിരിക്കുന്നതിലേയ്ക്കു കാരണമായി രിക്കുന്നതാണ് എന്നുള്ളത് യുക്തിസിദ്ധമായിരിക്കെ അതാണ് മയങ്ങുന്നതിനു കാരണമെന്നു പറയുന്നത്, പുക കാണുക കൊണ്ട് അഗ്നി ഇല്ലാ എന്നു പറയുന്നപോലെ വിരോധ മാകുന്നു.


എന്നാൽ
ഒരു   കാരണവും   കൂടാതെ    ചുമ്മാ

മയങ്ങിപ്പോയി എങ്കിൽ അപ്രകാരം തന്നെ മോക്ഷവാസികളും ഒരു കാരണവും കൂടാതെ മയങ്ങിപ്പോകുമെന്നു വരും. അല്ലാതെയും ഒരു മോക്ഷവാസി ആന്തര കാരണമായിട്ടു യാതൊന്നും

ബാഹ്യകാരണമായ

വിശാചും  കൂടാതെ

തന്നെത്താനെ മയങ്ങിത്തിരിഞ്ഞു പിശാചായിപ്പോയി എന്നു ബൈബിൾ പറകകൊണ്ട് മുക്തി സിദ്ധിച്ചവരും ചിലപ്പോൾ മയങ്ങി പാപികളായി നരകത്തിലേയ്ക്കു പോകുമെന്നും ആ


119


  ക്രിസ്തുമതനിരൂപണം

സ്ഥിതിക്ക് ആ മുക്തി അനിത്യമായി ഭവിക്കുമെന്നും ആകയാൽ അതിനെ പ്രാപിച്ചിട്ടു ഫലമില്ലെന്നും കൂടി നിശ്ചയമാകും.


ഇനിയും ദൈവം ആദ്യം ഇല്ലാതിരുന്ന ആത്മാക്കളെ

ഇടക്കാലത്തിൽ സൃ ഷ്ടിക്കുമെന്നു പറഞ്ഞല്ലോ? അദ്ദേഹം സൃ ഷ്ടിക്കുന്നതിനു മുമ്പിൽ ആത്മാക്കൾ ഒരുത്തരുമില്ലാതി രുന്നതുകൊണ്ട് അവരാൽ ചെയ്യപ്പെട്ട യാതൊരു കാര്യങ്ങളും ഇല്ലാതെതന്നെയിരിക്കും.

അങ്ങനെയിരിക്കുമ്പോൾ
 ദൈവം

ആത്മാക്കളിൽ

   ചിലരെ ഉത്തമശരീരികളായിട്ടും, ചിലരെ

മദ്ധ്യമശരീരികളായിട്ടും, ചിലരെ അധമശരീരികളായിട്ടും, ചിലരെ കുരുടന്മാരായിട്ടും, ചിലരെ ചെകിടന്മാരായിട്ടും, ചിലരെ മുടന്തന്മാരായിട്ടും,

ചിലരെ

സർവ്വേന്ദ്രിയശാലികളായിട്ടും, ചിലരെ നിത്യവ്യാധിമാന്മാരായിട്ടും, ചിലരെ നിത്യസ്വസ്ഥന്മാരാ യിട്ടും ചിലരെ സമ്പന്നന്മാരായിട്ടും, ചിലരെ ദരിദ്രന്മാരായിട്ടും, ചിലരെ വിദ്വാന്മാരായിട്ടും, ചിലരെ മൂടന്മന്മാരായിട്ടും, ചിലരെ ആര്യന്മാരായിട്ടും, ചിലരെ മേ}ച്ഛന്മാരായിട്ടും, ചിലരെ സ്വാമിമാ രായിട്ടും ചിലരെ ദാസന്മാരായിട്ടും, ചിലരെ ദു ഷ്ടന്മാരായിട്ടും, ചിലരെ ശി ഷ്ടന്മാരായിട്ടും, ഇനിയും പലമാതിരികളിലാക്കി ചിലരെ ഭോഗഭുവനങ്ങളിലും ചിലരെ വനങ്ങളിലും, ചിലരെ മലകളിലും,ചിലരെ സമുദ്രങ്ങളിലും ചിലരെ ശീതഭൂമികളിലും, ചിലരെ ഉ‌ഷ്ണഭൂമികളിലും, ഇരുത്തി, ചിലരെ ഗർഭപിണ്ഡ ത്തിലും, ചിലരെ ജനനകാലത്തിലും, ചിലരെ ശിശുപ്രായ ത്തിലും, ചിലരെ യവൗനകാലത്തിലും, ചിലരെ വാർദ്ധക്യ കാലത്തിലും, കൊന്ന്, ചിലരെ ശിവമതത്തിലും, ചിലരെ വി‌ഷ്ണുമതത്തിലും, ചിലരെ ബദ്ധൗമതത്തിലും, ചിലരെ യഹൂദാമതത്തിലും, ചിലരേ യേശുമതത്തിലും, ചിലരെ വേറെ മതത്തിലും ചേർത്ത് ജനനം മുതൽക്കേ ഇപ്രകാരം അനേക ഭേദഗതികളോടുകൂടി സൃ ഷ്ടിക്കുന്നതിലേയ്ക്കു കാരണം എന്ത്?


 1ഞ്ജ0


ക്രിസ്തുമതനിരൂപണം


അതിനു കാരണം യാതൊന്നുമില്ല. ദൈവം എല്ലാം തന്റെ

അഭിപ്രായപ്രകാരം ചെയ്യുന്നു എങ്കിൽ അപ്രകാരംതന്നെ മനു‌ഷ്യർ മരിച്ചതിന്റെ ശേ‌ഷം അനുഭവിപ്പാനുള്ള സുഖദുഃഖ ങ്ങൾക്കും യാതൊരു കാരണവും വേണമെന്നില്ലെന്നും തന്റെ മനസ്സുപോലെ ചിലരെ മോക്ഷത്തിലും ചിലരെ നരകത്തിലും ആക്കി സുഖദുഃഖങ്ങളെ അനുഭവിപ്പിക്കുമെന്നും പറയേണ്ട താണ്. അപ്രകാരമലാതെ അവരവർ ചെയ്ത ഗുണദോ‌ഷങ്ങ


  }

ൾക്കു തക്കതായ ഫലങ്ങളെ കൊടുക്കുമെന്നു പറയുന്നപക്ഷം അതുപോലെതന്നെ ചിലർ സുഖത്തോടുകൂടിയവരായും ചിലർ ദുഃഖത്തോടുകൂടിയവരായും ജനിക്കുന്നതിലേയ്ക്കു തക്കതായ കാരണം ഉണ്ടായിരിക്കണം.


അല്ലാതെയും ആ ദൈവം ഒരു കാരണവും കൂടാതെ

ഒരുവനു സുഖത്തെയും ഒരുവനു ദുഃഖത്തെയും കൊടുത്തു എന്നു വരികിൽ അവൻ നീതി, കൃപ, പരിശുദ്ധി, സർവ്വജ്ഞാനം മുതലായ ഗുണങ്ങളൊന്നുമില്ലാത്തവനും പക്ഷപാതിയുമായി പ്പോകുമലോ.


   }


ചെറിയ അറിവുള്ള ഒരു മനു‌ഷ്യൻപോലും തന്റെ

പുത്രന്മാർക്കെല്ലാപേർക്കും താൻ സമ്പാദിച്ച ദ്രവ്യങ്ങളെ പക്ഷപാതംകൂടാതെ ന്യായപ്രകാരം വീതിച്ചുകൊടുക്കേയൊള്ളു. അങ്ങനെയല്ലാതെ ഒരുവനെ വഞ്ചിച്ച് മറ്റവനു കൊടുത്താൽ ആയവനെ മഹാദ്രാഹിയെന്നു ലോകർ പറയും. ആ സ്ഥിതിക്കു സർവ്വജീവിദയയും സർവ്വസാമർത്ഥ്യവുമുള്ളവനായും ഒരുവ നോടു സ്നേഹവും മറ്റൊരുവനോട് ദ്വേ‌ഷവും ഇല്ലാത്തവനായും സർവ്വലോകവ്യാപകനായും ഇരിക്കുന്ന ദൈവം ചിലർക്കു സ്നേഹം കൊണ്ടു സുഖത്തെയും ചിലർക്കു ദ്വേ‌ഷം കൊണ്ടു


1ഞ്ജ1


ക്രിസ്തുമതനിരൂപണം

ദുഃഖത്തെയും കൊടുത്തു

എന്നു

പറയുന്നതിനെ ലോകരു കൈക്കൊള്ളുമോ?


അല്ലാതെയും കൂന്, കുരുട്, ചെകിട്, മുടന്ത് മുതലായ ഏതെങ്കിലും ഒരു കുറവുള്ള പൈതൽ ദൈവത്തെ നോക്കി ക്കൊണ്ട് അയ്യയ്യോ! എന്റെ രക്ഷിതാവേ എന്റെ ജ്യേ‌ഷ്ഠനെ അതിസുന്ദരനായും ആരോഗ്യശാലിയായും സകലസൽഗുണ സമ്പന്നനായും അടിയനെ കുരൂപിയായും രോഗിയായും ദുർഗ്ഗുണനിമഗ്നനായും നിന്തിരുവടി സൃ ഷ്ടിച്ചല്ലോ. എന്റെ ജ്യേ‌ഷ്ഠൻ നിന്തിരുവടിക്കു ചെയ്ത ഉപകാരമെന്താണ്? അടിയൻ ചെയ്ത അപകാരമെന്താണ്? എന്റെ ദൈവമേ! എന്നു പറഞ്ഞു നിലവിളിച്ചാൽ ആ ദൈവം അതിനെക്കുറിച്ച് നീ ചോദിച്ചു പോകരുതെന്നു പറയുമോ? എന്റെ മനസ്സുപോലെ ചെയ്തു. നീ ഇനി അതിനെക്കുറിച്ച് എന്തിനായിട്ടു ചോദിക്കുന്നു എന്ന് ചോദിക്കുമോ? വലിപ്പമെന്നും ചെറുപ്പമെന്നും ഇല്ലാതെയിരു ന്നാൽ ലോകത്തെ ശരിയായി നടത്തുന്നതിലേയ്ക്കു നമ്മാലേ കഴികയില്ല. അതുകൊണ്ടിങ്ങനെ ചെയ്തിരിക്കയാണ് എന്നു പറയുമോ? ആദത്തിന്റെ വിനവഴിയായി ജനിച്ചതുകൊണ്ട് നിങ്ങൾക്കു രണ്ടുപേർക്കും അങ്ങനെ സംഭവിച്ചു എന്നു പറയുമോ? ഒരു കുശവൻ മൺപാത്രങ്ങളെ ഉണ്ടാക്കുമ്പോൾ ചില പാത്രങ്ങൾ ദോ‌ഷപ്പെട്ടുപോകുന്നില്ലയോ? അതുപോലെ ഞാനും സൃ ഷ്ടിച്ചപ്പോൾ പ്രമാദംകൊണ്ടു സംഭവിച്ചുപോയതി ലേയ്ക്കു ഇനി എന്തു ചെയ്യാം എന്നു പറയുമോ? ആ ബാലൻ ഇപ്രകാരമെല്ലാം കിടന്നു നിലവിളിക്കുന്ന ശബ്ദത്തെ ആ ദൈവം കേൾക്കതന്നെയില്ലയോ? അതല്ല കേട്ടുംകൊണ്ടു മനൗമായി രുന്നുകളയുമോ? എന്തോന്നു ചെയ്യും? എങ്ങനെയായാലും ഇതുകളിൽ ഒന്നുംതന്നെ ചേരുകയില്ലല്ലോ. അതുകൊണ്ട് ദൈവത്തിനാൽ ജീവന്മാർ ഇങ്ങനെയുള്ള ഭേദഗതികളോടുകൂടി


1ഞ്ജഞ്ജ

   ക്രിസ്തുമതനിരൂപണം

സൃ ഷ്ടിക്കപ്പെടുന്നതിലേയ്ക്കു കാരണം ഉണ്ടായിരിക്കണം.ആ കാരണവും ആ ജീവന്മാർക്ക് അനാദിയായിട്ട് അടങ്ങിക്കിടന്ന വി‌ഷമഫലകർമ്മം തന്നെയെന്നും വരും. അപ്പോൾ ജീവന്മാരും അനാദിയായിട്ടുള്ളവരാകുന്നു

എന്നല്ലാതെ    ഇടക്കാലത്തു

സൃ ഷ്ടിക്കപ്പെട്ടവരല്ലെന്നുതന്നെ സാധിക്കയും അതുനിമിത്തം. ജീവന്മാരെ ഇടയ്ക്കു സൃ ഷ്ടിച്ചു എന്നു നിങ്ങൾ പറയുന്നത് അൽപവും ചേരുകയില്ലെന്നു തെളിവാകയും ചെയ്യും.

   ഇങ്ങനെ
 ഉത്പത്തിയെക്കുറിച്ച്   വിചാരിച്ചതിലും

ജീവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

  1ഞ്ജന്ധ


 ക്രിസ്തുമതനിരൂപണം

മൃഗാദി[തിരുത്തുക]

അല്ലയോ ക്രിസ്തീയ പ്രസംഗികളേ,


 മനു‌ഷ്യർക്കു മാത്രമല്ലാതെ മൃഗാദികൾക്കു നിത്യാത്മാവ്

ഇല്ലെന്നു നിങ്ങൾ പറയുന്നുവല്ലോ. ആയത് എന്തു ന്യായം കൊണ്ടെന്ന് അറിയുന്നില്ല. ഉണ്ടെന്നോ ഇല്ലെന്നോ നിശ്ചയിക്കു ന്നതിനു മുമ്പിൽതന്നെ ആത്മാവിനെക്കുറിച്ച് ഒന്നു ചിന്തിക്കാം.


 ആത്മാവിനു ജ്ഞാനമാകുന്നു സ്വാഭാവികമായിട്ടുള്ളത്.

ജ്ഞാനമെന്നത് അറിവാകുന്നു. അറിവാകട്ടെ അഞ്ചു വിധമായും ഇരിക്കുന്നു. അവയ്ക്ക് ജ്ഞാനേന്ദ്രിയം എന്നുനാമം. ശ്രാത്രം, ത്വക്ക്, ചക്ഷു, ജിഹ്വാ, ഘ്രാണം ഇവകളാകുന്നു അതിന്റെ പ്രത്യേക നാമങ്ങൾ. ഇതുകളിൽ ശ്രാത്രംകൊണ്ടു ശബ്ദ ത്തെയും ത്വക്കുകൊണ്ടു സ്പർശത്തേയും ചക്ഷുകൊണ്ടു രൂപ ത്തെയും ജിഹ്വകൊണ്ടു രസത്തെയും ഘ്രാണംകൊണ്ടു ഗന്ധ ത്തെയും മനസ്സായ അറിവ് അറിഞ്ഞുകൊള്ളുന്നു. ഈ അഞ്ച് ഇന്ദ്രിയങ്ങളിൽ ചിലതില്ലാതിരുന്നാലും അറിവില്ലെന്നു വന്നു പോകയില്ല. ശ്രാത്രന്ദ്രിയമില്ലാത്ത പൊട്ടന് അറിവില്ലെന്നു പറഞ്ഞുകൂടാ. അഞ്ചുമില്ലാത്തവനേ അറിവില്ലെന്നു പറഞ്ഞു കൂടു. മനസ്സായ അറിവിലാത്തവന് ഈ അഞ്ചു ഇന്ദ്രിയങ്ങളിൽ

 }

ഒന്നും ഇരിക്കയില്ല. ഈ അവസ്ഥയേ പ്രാപിച്ചിരിക്കുന്ന ശരീര ത്തെയാണ് ആത്മാവ് ഇല്ലാത്ത പിണം എന്നു പറയുന്നത്. ആത്മാവ് എവിടെയുണ്ടൊ അവിടെ ഒരറിവെങ്കിലും ഇരിക്കും. എവിടെ ആത്മാവ് ഇല്ലയോ അവിടെ ഒരറിവുപോലും ഇരിക്ക യുമില്ല. ഇത് എല്ലാവർക്കും സമ്മതമായിട്ടുള്ളതാണ്. ഇപ്രകാരം ജ്ഞാനസ്വരൂപിയായ ആത്മാവ് മൃഗങ്ങൾക്കില്ലാ എന്നു പറയു ന്നുവെങ്കിൽ ഗർഭം, ജനനം, ശ്വാസം, ഭക്ഷണം, നിദ്ര, മൈഥുനം,


1ഞ്ജ4


ക്രിസ്തുമതനിരൂപണം

സ്നേഹം, ദ്വേ‌ഷം, നിനപ്പ്, മറപ്പ്, ഭയം, സന്തോ‌ഷം, ദുഃഖം, മരണം, മുതലായവ എല്ലാം മനു‌ഷ്യരിലും മൃഗാദികളിലും ഒരു പോലെ കാണപ്പെടുന്നു. അഞ്ച് ഇന്ദ്രിയങ്ങൾകൊണ്ട് അഞ്ചു വി‌ഷയങ്ങളെയും അറിയുന്നു. മൃഗങ്ങളിൽ ഒന്നായ നായ്ക്കാ കട്ടെ യജമാനൻ മറഞ്ഞിരുന്നു പേരിനെ ചൊല്ലിവിളിച്ചാൽ ഓടിവരുന്നതുകൊണ്ട് ശബ്ദജ്ഞാനവും

 ചോറും  മണ്ണും

ഉരുട്ടിവച്ചാൽ മണ്ണിനെ തള്ളിയേച്ച് ചോറിനെ തിന്നുന്നതു കൊണ്ട്

രസജ്ഞാനവും

 യജമാനനെ   കാണുന്നേടത്തു

സന്തോ‌ഷിച്ചു ചാടുകയും കളിക്കുകയും ശരീരത്തെ നക്കുകയും ചെയ്യുന്നതുകൊണ്ടു രൂപജ്ഞാനവും അടിക്കാൻ ചെല്ലുമ്പോൾ ഓടുകയും അടിച്ചാൽ വേദനപ്പെട്ട് കുരയ്ക്കുകയും മറ്റും ചെയ്യുന്നതുകൊണ്ട് സ്പർശജ്ഞാനവും തന്റെ ജാതിയിൽ ആണെന്നും പെണ്ണെന്നും ഉള്ള തിരിച്ചറിവും ശവമെന്നും, ജീവനുള്ളതെന്നും ഭക്ഷ്യമെന്നും അഭക്ഷ്യമെന്നും മണത്തറിക കൊണ്ടു ഗന്ധജ്ഞാനവും ഉണ്ട്. ഇതിനാൽ മൃഗങ്ങൾക്കു അഞ്ചറിവും ഉണ്ടെന്നുള്ളതു സ്പ ഷ്ടമാകുന്നു.


ജ്ഞാനമുണ്ടെങ്കിലും
 സാമാന്യജ്ഞാനം
അല്ലാതെ

വിശേ‌ഷജ്ഞാനം (പകുത്തറിവ്) ഇല്ലലോ. ഞങ്ങൾ വിശേ‌ഷ


} ജ്ഞാനത്തെയാണ് ആത്മാവ് എന്നു പറയുന്നത് എങ്കിൽ,


ഇത് ന്യായമെന്നു തോന്നുന്നില്ല. ഒരു പൈസ വിലയ്ക്ക്

നാലുവിതം വിൽക്കുന്ന കാൽഫാരത്തിൽ രണ്ടംഗുലംവീതി നീളമുള്ള പുസ്തകവും പുസ്തകം തന്നെ. 4000 ഫാറത്തിൽ 500 രൂപ വിലയ്ക്കുള്ള ഒരു പുസ്തകവും പുസ്തകം തന്നെ. അല്ലാതെ വലുതിനെ പുസ്തകമെന്നും ചെറുതിനെ പുസ്തക മല്ലെന്നും പറവാൻ പാടില്ല. വലിയ രൂപമുള്ള ആനയും ചെറിയ രൂപമുള്ള മുയലും ഭേദം കൂടാതെ മൃഗജാതികളുടെ കൂട്ടത്തിൽ


1ഞ്ജ5


ക്രിസ്തുമതനിരൂപണം ചേർത്ത് ഗണിക്കപ്പെടുന്നു. അറിവ് ഭേദത്താലത്ര ആത്മാവ് ഉണ്ടെന്നും ഇല്ലെന്നും ഏർപ്പെടുന്നത്; എങ്കിൽ,


സകലശാസ്ത്രപണ്ഡിതനെ ആത്മാവെന്നും അക്ഷര ജ്ഞാനം ഇല്ലാത്തവനെ ജഡമെന്നും പറയേണ്ടി വരും. അക്ഷര ജ്ഞാനം ഇല്ലാത്തവനായാലും അൽപമെങ്കിലും തിരിച്ചറിവ് ഇരിക്കകൊണ്ട് ആത്മാവ് എന്നുപറയാമെങ്കിൽ തിരിച്ചറിവി ല്ലാത്ത ഒരുമാസം ചെന്ന കുട്ടിക്കും ആത്മാവ് ഇല്ലെന്നുവരും. കുട്ടികൾക്കപ്പോൾ ആത്മാവില്ല; മൃഗമായിത്തന്നെ ഇരിക്കുന്നു. ആത്മാവ് വരുമ്പോഴാണ് പകുത്തറിവ് ഉണ്ടാകുന്നത് എങ്കിൽ എത്ര വയസ്സിൽ ആത്മാവ് വരും? ഇത്ര വയസ്സിൽ എന്ന് നിർണ്ണയിക്കാൻ ഒരേസമയത്തെന്നു വരേണ്ടതാണ്. ആയത് എത്രാമത്തെ സംവത്സരത്തിൽ ഏതയനം, ഏത് ഋതു, ഏത് മാസം,ഏത് പക്ഷം, ഏത് വാരം, ഏത് ദിവസം, ഏത് യാമം, ഏത് മണി, ഏത് നാഴിക, ഏത് നിമി‌ഷം, ഏത് ക്ഷണം? എതെങ്കിലും ഒരു കാലത്തെ നിർണ്ണയിച്ചു പറഞ്ഞാൽ ആയതെ ല്ലാവർക്കും ശരിയായിട്ടു വരുന്നതാണോ? കുട്ടികൾക്കെല്ലാ വർക്കും ഒരേ കാലത്തിൽത്തന്നെ പകുത്തറിവ് വരുമെന്നുള്ളത് പ്രത്യക്ഷാനുഭവത്തിന് വിരോധമായിരിക്കുന്നലോ. അലാതെയും


  }    }

ജ്ഞാനസ്നാനം കഴിയാത്ത കുട്ടികളും മരിച്ചതിന്റെ ശേ‌ഷം ആത്മാവില്ലാത്ത

സ്ഥിതിക്ക്

മൃഗങ്ങളുടെ   മരണാനന്തരം

എങ്ങനെയോ അങ്ങനെയല്ലാതെ യാതൊരു വിശേ‌ഷവും ഉള്ള തായി പറഞ്ഞുകൂടാ എന്നുവരും. അപ്പോൾ നിങ്ങളുടെ അഭിപ്രായം തെറ്റിപ്പോവുകയും ചെയ്യുമല്ലോ. പിന്നെയും പകുത്തറിവുണ്ടാകുമ്പോൾ മാത്രമേ ശരീരത്തിൽ ആത്മാവ് വരുന്നുള്ളു എങ്കിൽ,

   1ഞ്ജ6


ക്രിസ്തുമതനിരൂപണം


വയസ്സുചെന്ന ശേ‌ഷം ഭ്രാന്തുപിടിച്ച് പകുത്തറിവില്ലാതിരി

ക്കുന്നവർക്ക് ആത്മാവും ഇല്ലയോ? ഇല്ലെങ്കിൽ ഔ‌ഷധത്തിനാൽ ഭ്രാന്ത് ശമിച്ച് പകുത്തറിവുണ്ടാകുമ്പോൾ ആത്മാവും വന്നു അലയോ? മനു‌ഷ്യന്റെ മരണംവരെ പത്തുപ്രാവശ്യം ഭ്രാന്തു

   }

വന്നു ശമിച്ചു എങ്കിൽ ദൈവം ആത്മാവിനേയും പത്തു പ്രാവശ്യ വും കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തതായി രിക്കും. ഇത് അതിശയം അതിശയം! വലിയ അതിശയം തന്നെ. അതുമിരിക്കട്ടെ, പ്രതിദിനം ജാഗ്രത്തും സ്വപ്നവും കടന്നു ഒന്നും അറിയാതെ ഉറങ്ങുമ്പോൾ സാമാന്യ ജ്ഞാനവും വിശേ‌ഷ ജ്ഞാനവും കാണുന്നില്ലല്ലോ.


സാമാന്യ
ജ്ഞാനമുള്ള
 മൃഗാദികൾക്കുപോലും

ആത്മാവില്ലെന്നു

 പറയുന്നവർ

എങ്ങിനെയാണ് ഒന്നും അറിയാതെ

സു‌ഷുപ്തിയവസ്ഥയിൽ
  ആത്മാവുണ്ടെന്നു

പറയുന്നത്? മൂർച്ചാവസ്ഥയിലോ പിന്നെ ചോദിക്കേണ്ടതില്ലല്ലോ. ഈ സമയങ്ങളിൽ ദൈവം ആത്മാവിനെ കൊണ്ടുപോയി സു‌ഷുപ്തി, മൂർച്ഛ, ഇവകൾ വിടുമ്പോൾ തിരിച്ചു കൊണ്ടു വിടുമായിരിക്കാം. അതുമിരിക്കട്ടെ. ശസ്ത്രക്രിയകൊണ്ടു ചികിത്സിക്കുമ്പോൾ വേദനയറിയാതെ ഇരിക്കുന്നതിന് ഡാക്ടർ ക്ലോറൊഫാറത്തെ എടുത്തു മൂക്കിൽ പിടിക്കുമ്പോൾ സാമാന്യ ജ്ഞാനവും വിശേ‌ഷ ജ്ഞാനവും ഇല്ലാതെ പോകുന്നുവല്ലോ. അപ്പോൾ

ദൈവം    ആത്മാവിനെ

കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്യുകയാണോ? കൊള്ളാം! കൊള്ളാം!


ഇതിനെക്കുറിച്ച് ക്രിസ്ത്യന്മാരായ യൂറോപ്യ പണ്ഡിത

ന്മാർ പ്രത്യക്ഷമായി കണ്ട് എഴുതിയിട്ടുള്ളവയിൽ ചിലതിനെ ഇവിടെ കാണിക്കുന്നു. മൃഗത്തിന്റെ അറിവ് മനു‌ഷ്യരുടെ അറിവിനോട് മുഴുവനും ശരിയായിട്ടിരിക്കുന്നു. മൃഗത്തിന്റെ


1ഞ്ജ7


   ക്രിസ്തുമതനിരൂപണം

വിശേ‌ഷ ജ്ഞാനത്തിനും മനു‌ഷ്യന്റെ യുക്തിക്കും ഏറെ ഭേദമില്ല മനു‌ഷ്യശരീരമായത് പരി‌ഷ്ക്കരിക്കപ്പെട്ട മൃഗശരീരമാ കുന്നു.

മനു‌ഷ്യാത്മാവോ?
 വർദ്ധിക്കപ്പെട്ട    മൃഗാത്മാവു

തന്നെയാണ് (ഭുറമിെശതറെ).


 മൃഗങ്ങൾക്കു മനസ്സ്, ബുദ്ധി,ചിത്തം, ഈ അന്തഃകരണ

ങ്ങൾ ഇല്ലെന്നുള്ളത് അനുഭവത്താൽ നി‌ഷേധിക്കപ്പെട്ടിരിക്കുന്നു (ശൽൗദ). മെൃഗങ്ങൾക്കു, അന്തഃകരണമില്ലെന്നു നി‌ഷേധിക്കു ന്നത് വലിയ അറിവുകേടാകുന്നു. അവകൾക്കു ആലോചന യുണ്ട്. ഓർമ്മയുണ്ട്. സ്നേഹ ദ്വേ‌ഷങ്ങൾ ഉണ്ട്. അതുകളുടെ ഇന്ദ്രിയ ജ്ഞാനം നമ്മുടേതിനെക്കാളും അതിസൂക്ഷ്മമായിരി ക്കുന്നു (‌ഷയശതമെ ദ ൽെ ൻെഅതുറ). ബോർണിയോ, സുമിത്രാ, വാളനി‌ഷ്യ എന്നീ സ്ഥലങ്ങളിലെ കാടുകളിൽ കുരങ്ങനെപ്പോലെയുള്ള ജനങ്ങൾ ഉണ്ട്. അവ ആകൃതികൊണ്ടും അറിവുകൊണ്ടും കുരങ്ങിനെക്കാൾ വിശേ‌ഷമുള്ളവരെന്ന്

തോന്നുന്നില്ല.

അവർക്ക് ജ്ഞാപകവും എണ്ണവും ഭൂതഭവി‌ഷ്യവർത്തമാന കാല ങ്ങളെപ്പറ്റി യാതൊന്നും ഇല്ലാത്തവരായിത്തന്നെ ഇരിക്കുന്നു. വിശപ്പ് ഒരുകൂട്ടം മാത്രമേ അവർക്ക് ദുഃഖത്തെ ചെയ്യുന്നുള്ളു. കുരങ്ങുകൾക്കുള്ള തന്ത്രഗുണമല്ലാതെ വേറെ മനോവ്യാപാരം ഒന്നുംതന്നെ ഇല്ല (ഹപൗ). പെദാർത്ഥങ്ങളുടെ ഉൽപ്പത്തിയെ ക്കുറിച്ച്

ആരാഞ്ഞിട്ടുള്ളവരെല്ലാപേരും
 മൃഗാത്മാവിനും

മനു‌ഷ്യാത്മാവിനും ഗുണംകൊണ്ടു വ്യത്യാസം ഇല്ല: അളവു കൊണ്ടു മാത്രമേ വ്യത്യാസപ്പെടുന്നുള്ളു എന്ന് ഇപ്പോൾ നല്ലതിൻവണ്ണം സമ്മതിച്ചിരിക്കുന്നു. മനു‌ഷ്യർക്ക് വിശേ‌ഷഗുണ മുള്ളതായിട്ടു യാതൊരു അന്തഃകരണവും ഇല്ല. മൃഗങ്ങളുടെ അന്തഃകരണവൃത്തികളെ മനു‌ഷ്യൻ തന്നെ ഉന്നതപ്പെടുത്തുന്ന തിനുവേണ്ടി സാമാന്യ ജ്ഞാനമെന്നു പറഞ്ഞുകൊള്ളുകയാണ്.


  1ഞ്ജ8


 ക്രിസ്തുമതനിരൂപണം


 കാൽപുലിക്കും, വാലില്ലാക്കുരങ്ങിനും തമ്മിൽ എന്തു

വ്യത്യാസം. ആൻറുവെർപ്പി (ആനതഞറെപ) ലുള്ള ഒരു തോട്ടത്തിൽ ഒരു വാലില്ലാക്കുരങ്ങ് തന്റെ കൂട്ടിനകത്ത് ഒരു കിടക്ക ഉണ്ടാക്കി രാത്രി അതിൽപ്പോയിക്കിടന്ന് മനു‌ഷ്യരെപ്പോലെ പുതച്ചു കൊള്ളുന്നതിനെ കണ്ടു (ധറ. ൾുൗിശ ഭുചംനറെ).


 ജീവരാശികളുടെ   പരിത്രാപാര്യൻ   കീർത്തിമാനായ

ബഫൺ പറഞ്ഞത്: ലീടസ് എന്ന പട്ടണത്തിൽ ഒരു സർജിയൻ നൊണ്ടിയായ ഒരു സ്പാനിയൻ നായെ കണ്ടു. അതിനെ വിളിച്ചു ഭവനത്തിൽ കൊണ്ടുചെന്ന് കാലിനു കായം കെട്ടി രണ്ടു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം അവിടെനിന്നും വെളിയിലേയ്ക്ക് ഓടിച്ചു കളഞ്ഞു. ആ നായ കാലു നല്ലതിൻവണ്ണം ഗുണപ്പെടുന്നതുവരെ ആ സർജിയന്റെ ഭവനത്തിലേയ്ക്കു ദിവസംതോറും കാലത്തു കാലത്തു വന്നുകൊണ്ടിരുന്നു. കുറെ ദിവസം കഴിഞ്ഞ തിന്റെശേ‌ഷം ആ പട്ടി കാൽ നൊണ്ടിയായ വേറെ ഒരു പട്ടിയെ കൂട്ടിച്ചുകൊണ്ട് ആ സർ ́ന്റെ അടുക്കൽ വന്നു. തനിക്കു ചെയ്തതുപോലെ തന്റെ സ്നേഹിതനും ചെയ്തുകൊടുക്കണ മെന്നുള്ള ഭാവനയിൽ വിവേകത്തോടും ആദരവോടുകൂടി എളിയ മുഖത്തെ കാണിച്ചു മനസ്സിലാക്കി. ഇത് ഓർമ്മയിനാലും അനുഭവത്തിനാലും ഉണ്ടായിട്ടുള്ളതാണെന്ന് അറിഞ്ഞുകൂടയോ? ഇതിനെ വെറും സാമാന്യജ്ഞാനത്തോടുകൂടിയ കാര്യമാണെന്ന് ഒരുവനും പറകയില്ല. ഒരുവൻ തനിക്കുമുമ്പേ ഗുണം ചെയ്ത ഒരു സമർത്ഥനായ സർജിയന്റെ അടുക്കൽ കൈ ഒടിഞ്ഞ തന്റെ സ്നേഹിതനെ കൂട്ടികൊണ്ടുപോകുമെന്നുവരികിൽ ഇന്നതിനെ ചെയ്താൽ ഇന്നഫലം സിദ്ധിക്കുമെന്നുള്ള തിരിച്ചറിവുകൊണ്ടാ ണെന്ന് അലയോ നിശ്ചയിക്കേണ്ടത്. ഇങ്ങനെ ചെയുന്നതു

  }


{

തന്നെയാണ് ബുദ്ധിക്കു ശ്ര‌ഷ്ഠതയായിട്ടുള്ളത്.


1ഞ്ജ9


ക്രിസ്തുമതനിരൂപണം


ഇദ്ദേഹം തന്നെ ഒരു കുറുക്കനെക്കുറിച്ച് മനു‌ഷ്യരെക്കാൾ

ബുദ്ധിയുള്ളതായിട്ട് എഴുതിയിരിക്കുന്നു.


പിന്നെയും ചില യുറോപ്യപണ്ഡിതന്മാർ നീർനായ,

പക്ഷി, ഉറുമ്പ്, മുതലായ ജന്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്ന തിനെ ഓർക്കുമ്പോൾ മനു‌ഷ്യരെക്കാൾ വിശേ‌ഷബുദ്ധി ഉള്ളവ കളാണെന്നു നിരൂപിച്ചുപോകും. അതിൽ ചിലതിനെയെങ്കിലും ഇവിടെ കാണിക്കാം എന്നുവച്ചാൽ പുസ്തകം വിസ്താരമായി പോകുമെന്നു കരുതി ഇവിടെ വിരമിക്കുന്നു.


ഇനിയും മൃഗങ്ങൾക്കു അറിവുണ്ടെന്നുള്ളതിലേയ്ക്കു

പ്രമാണം (ആദ്യപുസ്തകം ന്ധ-1) യഹോവയായ ദൈവം ഉണ്ടാക്കിയിട്ടുള്ള എല്ലാ ജന്തുക്കളെക്കാളും പാമ്പ് അധികം കശൗലമുള്ളതായിരുന്നു. (യശായ 1-ന്ധ) കാള തന്റെ ഉടയവ നെയും, കഴുത തന്റെ യജമാനന്റെ പുൽക്കൂടിനെയും അറിയുന്നു. എന്നാൽ ഇസ്രായേൽ അറിയുന്നില്ല. എന്റെ ജനം വിചാരിക്കുന്നില്ല, (പത്രാസ് ഞ്ജ-1ഞ്ജ) ഊമയായുള്ള കഴുത മനു‌ഷ്യരുടെ ശബ്ദമായിട്ടു സംസാരിച്ച് ദീർഘദർശിയുടെ മൂടന്മതയെ വിരോധിച്ചു (സോളമൻ നീതിവാക്യം). എറുമ്പി നോടു പഠിക്ക എന്നു നിങ്ങളുടെ ബൈബിളിലും പറയ പ്പെട്ടിരിക്കുന്നു.


ഇനി ദൈവം ഒരുവനുണ്ടെന്നുള്ള അറിവ് മൃഗാദി

കൾക്കില്ലാത്തതുകൊണ്ട് ആത്മാവും ഇല്ല എങ്കിൽ നാസ്തിക ന്മാർ മുതലായവർക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അതുകൂടാതെയും ആത്മാവാകട്ടെ എന്തെങ്കിലും ഒരു സാധന ത്തെക്കൊണ്ടല്ലാതെ അറികയില്ല എന്നിരിക്കയാലും ദൈവം ഒരുവൻ ഉണ്ടെന്നുള്ള ഒരറിവിനെ ജനിപ്പിക്കുന്നതിലേയ്ക്കു വേണ്ടതായ സാധനം മൃഗാദികൾക്കില്ലാത്തതുകൊണ്ടും ദൈവം


1ന്ധ0


  ക്രിസ്തുമതനിരൂപണം

ഉണ്ടെന്ന് അറിയുന്നില്ല ആ സാധനം ഉണ്ടായിരുന്നു എങ്കിൽ മനു‌ഷ്യരെപ്പോലെ തന്നെ മൃഗാദികളും അറിയും. ഇല്ലാത്ത സ്ഥിതിക്ക് മൃഗാദികളെപ്പോലെതന്നെ മനു‌ഷ്യരും അറികയില്ല. ഇങ്ങനെ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് ആത്മാവും ഇല്ലെന്നു പറയുന്നപക്ഷം പിറവി കുരുടന്മാർ, പിറവിചെകിടന്മാർ മുതലായവർക്കും ശ്രുതി, ഗുരു ഇവ ഇല്ലാത്തവർക്കും ആത്മാവില്ലെന്നുവരും. ആകയാൽ ആ സാധനം മാത്രം ഇല്ലാത്തതുകൊണ്ട് മൃഗാദികൾക്കു ആത്മാവും ഇല്ലെന്നുള്ളതു അല്പവും യുക്തമാകയില്ല. നശിച്ചുപോകുമെങ്കിൽ രണ്ടു വകകാരുടെ ആത്മാവും നശിച്ചുപോകും. ഇല്ലെങ്കിൽ രണ്ടും ഇല്ലാ.


എന്നാൽ
  മൃഗാദികൾ    സംസാരിക്കാത്തതുകൊണ്ട്

ആത്മാവും ഇല്ല എന്നു പറയുന്നു എങ്കിൽ ഊമകൾക്കും ആത്മാവില്ലെന്നു പറയേണ്ടതാണ്. അല്ലാതെയും മൃഗാദികൾ സംസാരിക്കയില്ലെന്നെങ്ങനെ പറയാം? മേൽഭാഗത്തു പരുന്തു വട്ടമിട്ടു പറക്കുന്നതിനെ കണ്ട് കോഴികൾ കൊക്കരൽ ഇടുമ്പോൾ

അടയാളത്തിനെ

അറിഞ്ഞ് അതിന്റെ കുഞ്ഞുങ്ങളെല്ലാം

  ഓടിവന്ന്   അതിന്റെ    ചിറകിനകത്ത്

ഒളിക്കുകയും ചാവൽകോഴി പോരിനായിട്ടു അറകുമ്പോൾ ആ ശബ്ദത്തെ കേട്ട ഉടൻതന്നെ പോരിനു വിളിക്കുന്നു എന്നറിഞ്ഞ് അതിലേയ്ക്കായിട്ട് വേഗം ചെല്ലുകയും ആപത്തുവരുമ്പോൾ തന്റെ ഇനങ്ങളെ വിളിച്ചാൽ ആ വിളിയെ അറിഞ്ഞ് ആ ജാതികളെല്ലാം

 വന്നുകൂടുകയും    ഭക്ഷണത്തെക്കണ്ടാൽ

അപ്പോൾതന്നെ ശബ്ദങ്ങളെക്കൊണ്ട് അതാതിന്റെ കൂട്ടുകാരെ അറിയിക്കയും അപ്രകാരം തന്നെ അവറ്റകൾ അറിഞ്ഞുവന്നു ഒരുമിച്ചുകൂടിയിരുന്നു ഭക്ഷിക്കുകയും ചെയ്യുന്നല്ലോ. ഇങ്ങനെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും അതാതിനു തക്കവയായ


 1ന്ധ1



ക്രിസ്തുമതനിരൂപണം ഭാ‌ഷകളുണ്ട്. അവകളെ അതാതു ജാതികൾക്കു മാത്രമേ നല്ലവണ്ണം അറിയാവൂ. അല്ലാതെയും നമ്മുടെ ഭാ‌ഷകളെപ്പോലും കിളി, മലഞ്ചിത്തിര മുതലായ പക്ഷികൾ സംസാരിക്കുന്നില്ലയോ? അതുകൊണ്ട് മൃഗാദികൾക്കും ഓരോ അടയാളഭാ‌ഷകളുണ്ടെന്നു നിശ്ചയമാകുന്നു.'


 ഇനിയും മൃഗാദികളെ മനു‌ഷ്യർക്ക് ആഹാരമായിട്ടാണ്

സൃ ഷ്ടിച്ചത് എന്ന് നിങ്ങൾ പറയുന്നുവല്ലോ. നായ, നരി, പുലി, കരടി, കാക്ക, ഈച്ച, പേൻ, മൂട്ട മുതലായവ മനു‌ഷ്യരാൽ ആഹാരമായിട്ടു സ്വീകരിക്കപ്പെടാത്തതുകൊണ്ടും പരമാണു വിനേക്കാളും ചെറുതായ ജന്തുക്കളെ ആഹാരമായിട്ടെടുപ്പാൻ കഴിയാത്തതുകൊണ്ടും ആയതു ചേരുന്നില്ല. എന്നാൽ അവകൾ ആഹാരമായില്ലെങ്കിലും മനു‌ഷ്യർക്ക് ഉപകാരമാകുന്നു എങ്കിൽ,


 സിംഹം, പുലി, ആന, കരടി, പാമ്പ്, തേള്, പഴുതാര

മുതലായതുകൾ മനു‌ഷ്യർക്ക് ഉപകാരപ്പെടുന്നില്ലാ എന്നുമാത്ര മല്ല, ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നതുകൊണ്ട് അപകാരപ്പെടുന്നു എന്നും കൂടെ പറയേണ്ടിയിരിക്കുകയാൽ നിങ്ങളുടെ ഈ വാക്കും ശയിടുന്നില്ല.


 മനു‌ഷ്യർ തെറ്റുചെയ്തതുകൊണ്ട് അവർക്ക് മൃഗാദികൾ

കീഴടങ്ങാതെപോകട്ടെ എന്നു യഹോവ ശപിക്ക നിമിത്തം അപ്രകാരം ആയിപ്പോയി എങ്കിൽ,


 ആട്, മാട്, പോത്ത്, പന്നി, പട്ടി, കോഴി, പൂച്ച മുതലായ

ജന്തുക്കൾ മനു‌ഷ്യർക്ക് കീഴടങ്ങിയിരിക്കകൊണ്ടു ശപിച്ചു എന്നു പറയുന്നത് കള്ളമായിപ്പോകുകയും, മനു‌ഷ്യർക്ക് പുലി മുതലാ യവ

കീഴടങ്ങാതെ
  പോകുകയും    മാട്    മുതലായവ

കീഴടങ്ങുകയും ചെയ്യട്ടെ എന്നാണ് ശപിച്ചതെങ്കിൽ അപ്രകാരം


   1ന്ധഞ്ജ


   ക്രിസ്തുമതനിരൂപണം

അല്ലാതെ

 ഓരോ   സമയങ്ങളിൽ

പാമ്പ് മുതലായവ ഓരോരുത്തന്റെ

 കീഴടങ്ങുകകൊണ്ടും

മാടു മുതലായവ ഓരോരുത്തരെ കൊന്നിരിക്കകൊണ്ടും ആയതും ശരിയല്ല.


 അതെല്ലാം ഇരിക്കട്ടെ. നിങ്ങളുടെ ബൈബിളിലെ

വേദന്യായപ്രമാണമായ പത്തു കല്പനകളിൽ ഒരു കല്പന കൊല്ലരുതെന്നുള്ളതാണല്ലോ. അതിനേയും നിങ്ങൾ നി‌ഷേധി ക്കുന്നവരാകുന്നുവല്ലോ. സമസൃ ഷ്ടങ്ങളെ അതായത് മനു‌ഷ്യരെ കൊല്ലരുതെന്നുമാത്രമേ ഇതിനർത്ഥമുള്ളൂ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ മൃഗങ്ങളെന്നോ മനു‌ഷ്യരെന്നോ നിർദ്ദേശി ക്കാതെ പൊതുവെ കൊല്ലരുതെന്ന് പറഞ്ഞ ആ വാക്യത്തിന്, ഇപ്രകാരം ദുർവ്യാഖ്യാനം ചെയ്യുന്നതു ശരിയാകയില്ല ആയതി ലേയ്ക്ക് അടിസ്ഥാനവുമില്ല.


 എന്നാൽ അതിലേയ്ക്ക് അടിസ്ഥാനമുണ്ട്. അതായത്

(അപ്പോസ്തലർ പ്രവൃത്തികൾ 10-11) ആകാശം തുറന്നിരിക്കു ന്നതും വലിയൊരു തുപ്പട്ടിപോലെ നാലുകോണുംകെട്ടി ഭൂമിയി ലേയ്ക്കിറക്കിവിട്ടൊരു പാത്രം വരുന്നതും അവർ കാണുന്നു. ടി 1ഞ്ജ അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴ ജാതികളും ആകാശത്തിലെ പറവകളും ഉണ്ടായിരുന്നു. (ടി. പുസ്തകം 1ന്ധ) പത്രാസ് എഴുന്നേറ്റ് അറുത്തു ഭക്ഷിക്കുക എന്ന് അവനോട് ഒരു ശബ്ദമുണ്ടായി. (ടി. പുസ്തകം 14) എന്നാൽ പത്രാസ് പറഞ്ഞത് ഒരിക്കലും വഹിയാ കർത്താവേ. മലിനമോ അശുദ്ധമോ ആയുള്ളതൊന്നും ഞാൻഒരുനാളും ഭക്ഷിച്ചിട്ടി ല്ലല്ലോ. (ടി. പുസ്തകം 15) ആ ശബ്ദം പിന്നെയും രണ്ടാം പ്രാവശ്യം അവനോട് ദൈവം ശുദ്ധീകരിച്ചതിനെ നീ മലിന മാക്കരുത്. (ടി. പുസ്തകം 16) ഇതു മൂന്നു പ്രാവശ്യമുണ്ടായി. ഉടനെ പാത്രം ആകാശത്തിലേയ്ക്ക് എടുത്തുകൊള്ളപ്പെട്ടു.


  1ന്ധന്ധ


 ക്രിസ്തുമതനിരൂപണം

ഇപ്രകാരം

ദൈവംതന്നെ

കല്പിച്ചിരിക്കുന്നതിനാൽ ആ വ്യാഖ്യാനം ശരിയായിട്ടുള്ളതാണ് എന്നു പറയുന്നുവെങ്കിൽ മറ്റുള്ള കല്പനകൾക്കും ഇപ്രകാരം ദുർവ്യാഖ്യാനം ചെയ്വാൻ ബൈബിളിൽനിന്നു ധാരാളം പ്രമാണങ്ങൾ കിട്ടും.


എങ്ങനെയെന്നാൽ, (1 രാജാക്കന്മാർ ഞ്ജഞ്ജ) യഹോവാ

ഒരാത്മാവിനെ അയച്ച് കള്ളം പറയിച്ച് ആകാബ് എന്നവനേയും അവന്റെ സേനകളേയും കൊന്നു. (പുറപ്പാടുപസ്തകം 1ന്ധ) മിസ്രയിം ദേശത്തുള്ള എല്ലാ കടിഞ്ഞൂൽകുട്ടികളേയും പാതി രാത്രിയിൽ കൊന്നു. പറവോന്റെ ഹൃദയത്തെ കഠിനപ്പെടുത്തി തന്റെ

കല്പനയെ

കൈക്കൊള്ളാതെ

 വിലക്കിക്കൊണ്ട്

അവനേയും അവന്റെ സേനകളേയും സമുദ്രത്തിൽ മുക്കി ക്കൊന്നു. (ലേവിയാ പുസ്തകം 16-1) തന്റെ സന്നിധിയിൽ വന്ന അഹറോന്റെ പുത്രന്മാരെ രണ്ടുപേരെ കൊന്നു. (ശമുയേൽ ഒന്നാം പുസ്തകം ഞ്ജ5-ഞ്ജ9) നാബാൻ എന്നവനെ അടിച്ചുകൊന്നു. പിന്നെയും ഇസ്രയേൽ ജനങ്ങളുടേയും മറ്റു പലരുടെയും ഇടയിൽ അനേകം കലഹങ്ങളെ ഉണ്ടാക്കി വളരെ കൊല ചെയ്തു എന്നു കാണുന്നതുകൊണ്ട് കൊല്ലരുതെന്ന കല്പന യ്ക്ക് സമസൃ ഷ്ടങ്ങളെ അതായത് മനു‌ഷ്യരെ എന്നാണെന്നുള്ള നിങ്ങളുടെ വ്യാഖ്യാനം ചേരുന്നില്ലെന്നുതന്നെയല്ല മനു‌ഷ്യരെ കൊല്ലാമെന്നുള്ള അർത്ഥം കൂടി സിദ്ധിക്കുന്നു.


(പുറപ്പാടുപുസ്തകം 11) ഇസ്രായേലന്മാരെ അയല്ക്കാ

രോട് ആഭരണങ്ങളെ വാങ്ങിച്ചുകൊണ്ട് ഒളിച്ചുപോകാൻ കല്പിച്ചു. ഇത്യാദി പ്രമാണങ്ങളാൽ അന്യന്മാരുടെ മുതലിനെ ആഗ്രഹിക്കരുത് എന്ന കല്പനയുടെ മുമ്പിൽ വേണ്ടയെന്നു തോന്നുമ്പോൾ എന്നും, ഇനിയും (പുറപ്പാടുപുസ്തകം 1) വയറ്റാട്ടികളായ സിപ്രായും പൂയായും കള്ളം പറഞ്ഞതുകൊണ്ട്


1ന്ധ4


  ക്രിസ്തുമതനിരൂപണം

അവരെ അനുഗ്രഹിച്ചു. (1 രാജാക്കന്മാർ ഞ്ജഞ്ജ) ഒരാത്മാവിനെ അയച്ചു കള്ളം പറയിച്ചു, ഇത്യാദി പ്രമാണങ്ങളാൽ അസത്യം പറയരുത് എന്ന കല്പനയുടെ മുമ്പിൽ ആവശ്യമില്ലെന്നു തോന്നുമ്പോൾ എന്നും, ഇനിയും (ഞ്ജ ശാമുയേൽ 1ഞ്ജ) ദാവീദ് എന്നവൻ ഉറിയാവിന്റെ ഭാര്യയെ പിടിച്ച് ദാവീദിന്റെ സ്ത്രീകളെ അവന്റെ അയൽക്കാരനോടു ശയിക്കാൻ കല്പിച്ചു. (ഹോശയാ 1-ഞ്ജ) നീ ചെന്ന് നിനക്കു വേശ്യാവൃത്തിയുള്ള ഒരു ഭാര്യയേയും വേശ്യാവൃത്തികളിലെ

 പൈതങ്ങളേയും   എടുത്തുകൊൾക,

ഇത്യാദി പ്രമാണങ്ങളാൽ വ്യഭിചരിക്കരുത് എന്ന കല്പനയുടെ മുമ്പിൽ ധാതുപു ഷ്ടിയില്ലാത്തപ്പോഴും വേണ്ടെന്നു തോന്നു മ്പോഴും എന്നും, ഇനിയും ക്രിസ്തു ഒരു ജനക്കൂട്ടത്തിൽവെച്ചു തന്നെ അന്വേ‌ഷിചു ദുഃഖിചുവന്ന മാതാവിനോട് അനാദരവായി


{


സംസാരിച്ചു ഇത്യാദി പ്രമാണങ്ങളാൽ അച്ഛനമ്മമാരെ ഉപചരി ക്കുക എന്ന കല്പനയുടെ മുമ്പിൽ വേണമെന്നു തോന്നുമ്പോൾ എന്നും ചേർക്കേണ്ടിവരും. ആയതിനാൽ ഈ കല്പനകളെ ആചരിക്കണമെന്നു നിർബന്ധമില്ലെന്നും അവനവന്റെ മനസ്സു പോലെ അതായത് തോന്ന്യാസമായിട്ടാകാമെന്നും സിദ്ധിക്കും. ഇങ്ങനെ തോന്ന്യാസമായിട്ടുള്ളതിലേയ്ക്ക് ഒരു കല്പനയോ നിയമമോ മതമോ ആവശ്യമില്ലാ. ആവശ്യമില്ലാത്ത സ്ഥിതിക്ക് ഈ കല്പനകൾ (ബൈബിൾ) വെറുതെ ഉള്ളതെന്നും വെറുതെ ഉള്ളതിനെ വേണമെന്നു കല്പിച്ച ആൾ അറിവിലാത്തവനെന്നും



} സിദ്ധിക്കും.


ഇനിയും മൃഗാദികളെ മനു‌ഷ്യൻ ഭക്ഷിക്കുന്നതുകൊണ്ട്

അവർക്കായിട്ടാണ് അവകളെ സൃ ഷ്ടിച്ചതെങ്കിൽ,


 1ന്ധ5


 ക്രിസ്തുമതനിരൂപണം


മനു‌ഷ്യരെയും നായ, പുലി, കടുവാ, മുതലായ

ജന്തുക്കൾ തിന്നുന്നതുകോണ്ട് മൃഗാദികൾക്ക് ആഹാരമായി ട്ടാണ് മനു‌ഷ്യരെ സൃ ഷ്ടിച്ചതെന്നും പറയേണ്ടതാണ്.


ആകയാൽ മൃഗാദികളെ സൃ ഷ്ടിച്ചതു മനു‌ഷ്യർക്ക്

ആഹാരത്തിലേയ്ക്കുവേണ്ടിയല്ലെന്നുള്ളതു

   നിശ്ചയമാകുന്നു.

ഈ വാസ്തവത്തെ അറിഞ്ഞിരുന്നിട്ടും നമുക്ക് ആഹാരത്തിനാ യിട്ടാണ് മൃഗാദികളെ സൃ ഷ്ടിച്ചതെന്നു അവകൾക്കു നിത്യാത്മാ വില്ലെന്നും അവിവേകികൾ കെട്ടിമുടഞ്ഞുണ്ടാക്കിയ ബൈബിളി നെ വിശ്വസിച്ചുകൊണ്ട് ഈ മഹാകഠിനതയെ ചെയ്തു പോകുന്നല്ലോ. അതിൽ അപ്രകാരം പറഞ്ഞിരുന്നാലും മൃഗ ങ്ങളെ അടിക്കയും മറ്റും ചെയ്യുമ്പോൾ അവകൾ പെടുന്ന വേദനകളെ കണ്ടും കൊണ്ട് കാണാത്തവരെയും അറിയാത്ത വരെയും പോലെ അല്പവും കരുണകൂടാതെ ആ മൃഗാദികളെ അടിച്ചും, അറുത്തും, വെള്ളത്തിൽ മുക്കിയും, കൈകാലുകളെ കെട്ടി തീയിൽ ഇട്ടും മറ്റു പലവിധത്തിൽ ക ഷ്ടപ്പെടുത്തി കൊന്നു തിന്നുന്നതു നീതിയോ? അയ്യയ്യോ! ദയാഹീനന്മാരെ! നിങ്ങളുടെ ബൈബിൾ (ആദിപുസ്തകം 7-1) ജീവശ്വാസമുള്ള മാംസജന്തു ക്കൾ എല്ലാം നോവായുടെ അടുക്കൽ പെട്ടകത്തിൽ പ്രവേശിച്ചു എന്നു കാണുന്നു. മനു‌ഷ്യർക്കും ഈ ജീവശ്വാസത്തെതന്നെ ഊതിയത്. ആ ജീവശ്വാസം തന്നെ ഈ മാംസജന്തുക്കൾക്കും പറഞ്ഞു. അതുകൊണ്ടു രണ്ടുവകക്കാർക്കും ഒരേ ജീവശ്വാസം തന്നെ എന്നു കാണുകയാൽ ഒരുത്തർക്ക് ആയത് ഉണ്ടെന്നും ഒരു വകക്കാർക്ക് ആയത് ഇല്ലെന്നും എങ്ങനെ പറയാം? ദോ‌ഷമില്ലാത്ത പ്രമാണങ്ങൾ ഒന്നും നിങ്ങളുടെ ബുദ്ധിയിൽ കേറുകയില്ലല്ലോ? എന്തു ചെയ്യാം, പാപശക്തിതന്നെ.


1ന്ധ6


ക്രിസ്തുമതനിരൂപണം


ഇപ്രകാരമുള്ള ദ്രാഹങ്ങൾ നിമിത്തം വരുന്ന പാതക ങ്ങൾ ഒഴിയുന്നത് ഏതുകാലത്തോ? അതിരിക്കട്ടെ. മേൽ കാണിച്ച ന്യായങ്ങളേക്കൊണ്ട് മൃഗാദികൾ മനു‌ഷ്യർക്ക് ആഹാര ത്തിനുവേണ്ടി സൃ ഷ്ടിക്കപ്പെട്ടവയല്ലെന്നും പൂർവ്വജന്മകർമ്മം നിമിത്തം അപ്രകാരം സൃ ഷ്ടിക്കപ്പെട്ട ജന്തുക്കളാകുന്നു എന്നും നിശ്ചയമായിട്ട് ഉണർന്നുകൊൾവിൻ.

   1ന്ധ7

ക്രിസ്തുമതനിരൂപണം

പാശപ്രകരണം[തിരുത്തുക]

  1ന്ധ8


  ക്രിസ്തുമതനിരൂപണം
  ജന്മപാപം

അല്ലയോ ക്രിസ്തീയപ്രസംഗികളേ!


   ആദിമനു‌ഷ്യർ
   പാപികളായിത്തീർന്നതുകൊണ്ട്

അവരുടെ ശുക്ളശോണിതങ്ങൾവഴിയായി ജനിക്കുന്ന എല്ലാ മനു‌ഷ്യർക്കും ജന്മപാപം ഉണ്ടായിരിക്കുമെന്നതു നിങ്ങൾ പറയു ന്നലോ. ഓഹോ! പാപമെന്നതു എന്തോന്നാണ്? ഒരു ദ്രവ്യമോ


 }

ഗുണമോ? രണ്ടും അല്ലല്ലോ. അത് വിലക്കിയതിനെ ചെയ്ത കർമ്മമായിട്ടും വിധിച്ചതിനെ ചെയ്തിട്ടില്ലെന്നുള്ള കർമ്മത്തിന്റെ ഇല്ലായ്മയായിട്ടും അല്ലയോ ഇരിക്കുന്നത? ആ സ്ഥിതിക്കു കർമ്മവും കർമ്മത്തിന്റെ ഇല്ലായ്മയും ഒരു വസ്തുവിൽ തോന്നി തൽക്ഷണം തന്നെ നശിക്കയും ചെയ്യും. ആകയാൽ ഒരുത്തരിൽ ത്തന്നെ ചിരകാലം ഇരുന്നുംകൊണ്ട് അവരുടെ വിന്ദു ന്ധ0 വഴി മറ്റുള്ളവരിലും പ്രവേശിക്കുമെന്നു

  പറയുന്നത്

ചേർച്ചയില്ലാത്തത്. കൂടാതെയും അച്ഛനമ്മമാരുടെ വിന്ദുവിനാൽ ഉണ്ടാകുന്നതു ശരീരമാകുന്നു. അല്ലാതെ ആത്മാവ് അല്ല. ശരീരം ജഡമായും ആത്മാവ് ചിത്തായും ഇരിക്കയാൽ അതിന്റെ സ്വഭാവം വേറെ. ഇതിന്റെ സ്വഭാവം വേറെ. ആകയാൽ അതിനോട് ഇതിന് അല്പവും സംബന്ധം ഇല്ലാ. ഈ ആത്മാവ് അച്ഛനമ്മമാരുടെ ആത്മാവിൽനിന്ന് ഒരു അംശം അല്ലാ. ഒരു അംശം എന്നുവരികിൽ ജ്ഞാനസംബന്ധംകൂടി ഉണ്ടായിരിക്കുകയും ആ ആത്മാവ് ഖണ്ഡിക്കപ്പെടത്തക്കതെന്നു പറകയും ചെയ്യേണ്ടതാണ്. ആകയാൽ അതിനും ഇതിനും യാതൊരു സംബന്ധവും ഇല്ലല്ലോ. ഇങ്ങനെ ഇരിക്കുമ്പോൾ ന്ധ0

  ശുക്ലം


 1ന്ധ9


   ക്രിസ്തുമതനിരൂപണം

ഒരാത്മാവ്

 ചെയ്ത

കുറ്റം മറ്റൊരു ആത്മാവിനെ പറ്റിപ്പിടിക്കുമെന്ന് പറയുന്നത് ന്യായമാണോ?


 മേലും ശുക്ളം വഴിയായി പാപം സംബന്ധിക്കുമെങ്കിൽ

കുരുട്, ചെകിട് മുതലായ ഊനമുള്ളവർക്കു നല്ല സന്ദൗര്യമുള്ള കുട്ടികളും നിത്യരോഗികൾക്ക് അരോഗികളായ പുത്രന്മാരും ദു ഷ്ടനായ പിതാവിന് ശി ഷ്ടനായ പുത്രനും ശി ഷ്ടനായ പിതാവിന് ദു ഷ്ടനായ പുത്രനും ജനിക്കുന്നത് എന്തുകൊണ്ട്? ഈ സംഗതികളാലും വിന്ദു വഴിയായി പാപസംബന്ധമുണ്ടാകുമെന്നു പറയുന്നത് അല്പവും യുക്തമല്ലാ. ഇനിയും അപ്രകാരംതന്നെ പാപം കൂടെ തുടർന്നു ചെല്ലുമെങ്കിലും ആ പാപം താനെ പൊയ്ക്കളയുമോ? ഇല്ലല്ലോ? അതുകൊണ്ട് ദൈവംതന്നെ അതിനെ ഇല്ലാതെ ആക്കേണ്ടതല്ലയോ? അങ്ങനെ ഇരിക്കു മ്പോൾ ഒരുത്തൻ ചെയ്ത പാപത്തെ മറ്റൊരുത്തന്റെ പേരിൽ ചുമത്തുകയാൽ ആ ദൈവം മഹാ അന്യായക്കാരൻ അല്ലയോ?


 ഈ ലോകത്തിലുള്ള രാജാക്കന്മാർപോലും ഒരുവൻ

കുറ്റം ചെയ്താൽ അവനെ ദണ്ഡിപ്പിക്കയല്ലാതെ അതിലേ യ്ക്കുവേണ്ടി മറ്റൊരുത്തനെ ദണ്ഡിപ്പിക്കയില്ല. ആ സ്ഥിതിക്ക് സർവ്വജ്ഞനായും, സർവ്വദയാലുവായും, പരിപൂർണ്ണനായും, സ്നേഹദ്വേ‌ഷരഹിതനായും ഇരിക്കുന്ന ദൈവം ഒരാത്മാവ് ചെയ്ത കുറ്റത്തെ മറ്റൊരു ആത്മാവിന്റെ മേലാക്കി ദണ്ഡിപ്പിക്കും എന്നു പറയുന്നതു ന്യായമല്ലാത്തതാകുന്നു. ഇങ്ങനെ ജന്മ പാപത്തെക്കുറിച്ചു വിചാരിച്ചതിലും പാശലക്ഷണം ഇല്ലെന്നു സ്ഥാപിക്കപ്പെട്ടിരിക്കുന്നു.


  140

ക്രിസ്തുമതനിരൂപണം

ഗതിപ്രകരണം[തിരുത്തുക]

  141


ക്രിസ്തുമതനിരൂപണം


  മുക്തിസാധനം

അല്ലയോ ക്രിസ്തീയ പ്രസംഗികളേ


ദൈവം താൻ കൊടുത്ത കല്പനയെ കടന്നു മനു‌ഷ്യർ പാപം ചെയ്തതുകൊണ്ട് അവരെ ന്യായപ്രകാരം ശപിച്ചു എങ്കിലും അനന്തരം കൃപ തോന്നി അവർക്കുവേണ്ടി പാപബലി യാകുന്നതിനു തന്റെ പുത്രനെ അയച്ചുവെന്നു നിങ്ങൾ പറയുന്നുവല്ലോ. എന്നാൽ

  ദൈവം    ആ   സമയത്തു

ശപിച്ചതുതന്നെ അനീതിയായിപ്പോയി എന്നു മുമ്പിൽകൂട്ടി ക്കാണിചിട്ടുണ്ട്. അലാതെയും, താൻ വിധിച്ച കല്പനയെ


}

അതിക്രമിച്ചുകൊണ്ട് വർദ്ധിച്ച പാപത്തിലേയ്ക്ക് പ്രായച്ഛിത്തം ചെയ്വാൻ മനു‌ഷ്യർ ശക്തന്മാരായി ഭവിക്കയില്ലല്ലോ എന്നു ദയവുതോന്നി അതിനായിട്ട് തന്റെ പുത്രനെ അയച്ച ദൈവം താൻ വിധിക്കുന്ന കല്പനകൊണ്ടു മനു‌ഷ്യർ പാപികളായി പ്പോകുമെന്നുള്ളതിനെ മുൻപിൽകൂട്ടി അറിഞ്ഞു വിധിക്കാതെ തന്നെ ഇരുന്നുകളയരുതാഞ്ഞോ? ആകട്ടെ, അതിലേയ്ക്ക് ഇടയായില്ലെങ്കിലും തന്റെ ശാപത്തെ മനു‌ഷ്യർക്ക് തടുക്കുവാൻ കഴിയില്ലെന്നു കൃപ തോന്നി ശപിക്കാതെ ഇരിക്കരുതാഞ്ഞോ? അല്ലാത്തപക്ഷം താൻ സൃ ഷ്ടിപ്പാൻ തുടങ്ങിയാൽ ഇപ്രകാരമുള്ള സങ്കടങ്ങളും ദോ‌ഷങ്ങളും സംഭവിക്കുമെന്ന് ആദ്യമേ അറിഞ്ഞു തന്റെ പാട്ടിന് അനങ്ങാതെ കണ്ടിരിപ്പാൻ കഴികയില്ലാഞ്ഞോ?


താൻതന്നെ മഹാവേദനയെ വരുത്തുകയും വിലക്കു കയും ചെയ്തതു തന്റെ നീതിയേയും കൃപയേയും അന്യന്മാരെ ബോധിപ്പിക്കയും തന്നെ സ്തുതിപ്പിക്കയും ചെയ്യുന്നതിനുവേണ്ടി ആകുന്നുവെങ്കിൽ അതൊരു

പ്രകാരത്തിൽ ചേരും. എന്തുകൊണ്ടെന്നാൽ യഹോവയുടെ

പ്രവൃത്തികളെല്ലാം


14ഞ്ജ


ക്രിസ്തുമതനിരൂപണം

തനതുകാര്യത്തെ ഉദ്ദേശിച്ചല്ലാതെ അന്യന്മാരുടെ സുഖത്തെ ഉദ്ദേശിച്ചല്ലാ. ആകയാൽ നിത്യാനന്ദവും നീതിയും കൃപയും ഇല്ലാത്തവൻ തന്നെയാണ്.


ഇനി തന്റെ പുത്രനെ അയച്ചുവെന്നു പറയുന്നുവല്ലോ.

പുത്രനെ തന്ന പിതാവു മുമ്പനെന്നും പിതാവിനാൽ തരപ്പെട്ട പുത്രൻ പിമ്പനെന്നും പിതാവിനാൽ അയയ്ക്കപ്പെട്ടതുകൊണ്ട് പുത്രൻ പരതന്ത്രനെന്നും വെളിവായി കാണുകയാൽ പിതാവും പുത്രനും ഒരുവനാണെന്നും തുല്യന്മാരാണെന്നും നിങ്ങൾ പറയുന്നതു മഹാവിരുദ്ധമാകുന്നു.


പുത്രനായ ക്രിസ്തു ഭർത്താവില്ലാതെ ഗർഭം ധരിച്ച

കന്യകയുടെ

വയറ്റിൽ ജനിച്ചവനെന്നും അദ്ദേഹത്തിനു ദൈവത്വം ഉണ്ടെന്നും ജന്മപാപം ഇല്ലെന്നും അത്ഭുതങ്ങളെ ചെയ്തെന്നും മരിച്ചതിന്റെ ശേ‌ഷം ജീവിച്ചെന്നും നിങ്ങൾ പറയുന്നതു ശുദ്ധ നുണയാണെന്നും ആ ക്രിസ്തു ദേവനല്ലാ മനു‌ഷ്യൻ തന്നെ എന്നും മുമ്പേ കൂട്ടി സ്ഥാപിച്ചുവല്ലോ.


ക്രിസ്തു മനു‌ഷ്യൻ അനുഭവിക്കേണ്ടതായ ദണ്ഡത്തെ

താൻ അനുഭവിച്ചു എന്നു പറയുന്നല്ലോ. അവനവൻ ചെയ്ത കുറ്റത്തിന് അവനവൻ തന്നെ ദണ്ഡമനുഭവിക്കേണ്ടതല്ലാതെ മറ്റൊരുവൻ ദണ്ഡിക്കപ്പെടുന്നതു നീതിയാണോ? ഒരുത്തന്റെ വിശപ്പു മറ്റൊരുത്തൻ ഭക്ഷിച്ചതുകൊണ്ട് ശമിക്കുമോ? ഒരുവന്റെ വ്യാധി മറ്റൊരുവൻ മരുന്നു സേവിച്ചാൽ ശമിക്കുമോ? (ഹെസക്കൽ 18-ഞ്ജ0) പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും. പുത്രൻ പിതാവിന്റെ അതിക്രമത്തെ വഹിക്കയില്ലാ. പിതാവു പുത്രന്റെ അതിക്രമത്തെ വഹിക്കയുമില്ല. നീതിമാന്റെ നീതി അവന്റെ മേൽ ഇരിക്കും. ദു ഷ്ടന്റെ ദു ഷ്ടത അവന്റെ മേൽ ഇരിക്കും. (ആവർത്തനപുസ്തകം ഞ്ജ4-14) പുത്രന്മാർക്കുവേണ്ടി


14ന്ധ


ക്രിസ്തുമതനിരൂപണം

പിതാക്കന്മാർ കൊലചെയ്യപ്പെടുകയും അരുത്. അവനവൻ തന്നെ തന്റെ പാപം നിമിത്തം കൊലചെയ്യപ്പെടണം. ഇപ്രകാരം നിങ്ങളുടെ ബൈബിൾ പറയുമെങ്കിൽ മനു‌ഷ്യർ അനുഭവി പ്പാനുള്ള ദണ്ഡത്തെ ക്രിസ്തു താൻ തന്നെ അനുഭവിച്ചു എന്നു പറയുന്നത് അല്പം എങ്കിലും ശരിയാകുമോ?


ഇനിയും    ക്രിസ്തു

വേദനപ്പെട്ടു അതുകൊണ്ട് നിത്യാനന്ദനല്ലാ. അദ്ദേഹത്തിന്റെ മനു‌ഷ്യത്വമല്ലാതെ ദേവത്വം വേദനപ്പെട്ടിട്ടില്ല എന്നു വരികിൽ മനു‌ഷ്യർ കല്പനയെ അതിക്രമിച്ചു ചെയ്ത പാപം പാടുപെട്ടതുകൊണ്ടു നിവൃത്തി യാകയില്ലാ എന്നു നിങ്ങൾ തന്നെ പറകകൊണ്ട് അദ്ദേഹത്തിന്റെ മനു‌ഷ്യത്വം മാത്രമേ പാടുപെട്ടുള്ളു എങ്കിൽ പാപമോചനം വന്നിട്ടുമില്ലാ നിശ്ചയം.


അല്ലാതെയും "ക്രിസ്തു താനേ ദണ്ഡിക്കപ്പെട്ടു രക്ഷിച്ചു"

എന്ന് പറഞ്ഞേച്ചു പിന്നീടു മനു‌ഷ്യത്വം പാടുപെട്ടു ദേവത്വം രക്ഷിച്ചു എന്നു പറയുന്നതു വലിയ കളവല്ലയോ?


പിന്നെയും അനന്തകോടി ജിവന്മാർ നിത്യകാലവും

അനുഭവിക്കേണ്ടതായ സകലവേദനകളും ക്രിസ്തു തനിച്ച് അല്പകാലംകൊണ്ട് അനുഭവിച്ചുകളഞ്ഞു എന്നുള്ളതു ശരിയാ കുമോ? സർവ്വസാമർത്ഥ്യംകൊണ്ട് അങ്ങനെ ചെയ്തുവെങ്കിൽ അല്പകാലം പോലും താൻ വേദനപ്പെടാതെ സർവ്വസാമർത്ഥ്യം കൊണ്ട് അന്യന്മാരുടെ വേദനകളെ വിലക്കിക്കളയരുതാഞ്ഞോ?


ദൈവം മനു‌ഷ്യർക്ക് ഈ ജന്മത്തിൽ യാതൊരു

കാരണവും കൂടാതെ തന്റെ തിരുവുള്ളപ്രകാരം മാത്രം സുഖ ദുഃഖങ്ങളെ കൊടുക്കുന്നു എന്നും മനു‌ഷ്യർ ഇപ്പോൾ ചെയ്യുന്ന പാപങ്ങളെ കാരണമാക്കിക്കൊണ്ട് അവരെ മരിച്ചതിന്റെ ശേ‌ഷം


144


 ക്രിസ്തുമതനിരൂപണം

നരകത്തിൽ തള്ളി നിത്യവേദനകളെ അനുഭവിപ്പിക്കുമെന്നും നിങ്ങൾ പറകകൊണ്ട് ക്രിസ്തുവും ഈ ജന്മത്ത് അനുഭവിച്ച സകല ദുഃഖങ്ങളും ഒരു കാരണവും കൂടാതെ ദൈവത്തിന്റെ തിരുവുള്ളപ്രകാരം

വന്നുചേർന്നതെന്നും
 അതുകൊണ്ട്

മനു‌ഷ്യർക്കും പാപമോചനമില്ലെന്നും ഈ ജന്മത്തു ക്രിസ്തു സകലമനു‌ഷ്യരുടെ പാപങ്ങളെയും ഏറ്റുകൊണ്ടു എന്നു പറയുന്നത് സത്യമെന്നുവരികിൽ പരത്തിൽ നിത്യനരകവേദന അനുഭവിക്കുമെന്നും നിശ്ചയിച്ചുകൊള്ളാം, അല്ലയോ?


അല്ലാതെയും ഇഹത്തിൽ അല്പം പാപം ചെയ്തവരും

പരത്തിൽ നിത്യവേദന അനുഭവിക്കുമെന്നു നിങ്ങൾ പറയുന്നു വല്ലോ. ആ സ്ഥിതിക്ക് എല്ലാ മഹാപാപങ്ങളെയും തന്നിൽ ഏറ്റുകൊണ്ടു ക്രിസ്തു ഇഹത്തിലും പരത്തിലും അത്യന്ത ഘോരവേദനകളെ നിത്യവും അനുഭവിക്കേണ്ടതാണ് എന്നുള്ള തിന് സന്ദേഹമില്ലല്ലോ.


തന്റെ    പുത്രനെന്ന
വാത്സല്യംകൊണ്ട്  യഹോവാ

ഇദ്ദേഹത്തിനെ നരകത്തിൽ തള്ളാതെകണ്ട് വിട്ടയയ്ക്കും എന്നു വരികിൽ യഹോവാ പക്ഷപാതം ഉള്ളവനായിപ്പോകും.


മേലും മനു‌ഷ്യർ മുമ്പേ ചെയ്തുപോയ പാപങ്ങളുടെ

മാത്രമല്ലാ പിന്നീട് ചെയ്വാൻപോകുന്ന പാപങ്ങളുടെ നിവൃത്തി ക്കായിട്ടും കൂടി പാടുപെട്ടു എന്നു നിങ്ങൾ പറയുന്നല്ലോ? ഒരുത്തന് ഇനി വരുവാൻ പോകുന്ന സംവത്സരത്തിലെ വിശപ്പിനെയുംകൂടി തീർത്തുകളയുന്നതിലേയ്ക്കു മറ്റൊരുത്തൻ ഇപ്പോൾതന്നെ ഉണ്ടു കളഞ്ഞു എന്നു പറഞ്ഞാൽ ആയതിനെ കുഞ്ഞുങ്ങൾ പോലും വിശ്വസിക്കുമോ?


145


 ക്രിസ്തുമതനിരൂപണം


ഇങ്ങനെയെല്ലാമിരിക്കക്കൊണ്ടു ക്രിസ്തു മനു‌ഷ്യരുടെ

പാപങ്ങൾക്കായി ദണ്ഡിക്കപ്പെട്ടു എന്നുപറയുന്നത് അല്പവും ചേരുകയില്ലല്ലോ.


ക്രിസ്തു പാപവിമോചനം ചെയ്തു എന്നു പറയുന്നല്ലോ;

അങ്ങനെ ചെയ്തു എങ്കിൽ പാപം പിന്നീട് ലോകത്തിൽ എങ്ങാനും

ഇരിക്കുമോ?    ഒരു   മനു‌ഷ്യൻ

കല്പനയെ അതിക്രമിച്ചതുകൊണ്ട് ഉണ്ടായ പാപം എല്ലാ മനു‌ഷ്യരേയും പിടികൂടി എന്നു പറയുന്ന നിങ്ങൾക്ക് ഒരുവൻ വിമോചനം ചെയ്തതുകൊണ്ടു

 കഴിഞ്ഞ
പാപം    തൽക്ഷണംതന്നെ

എല്ലാവരിൽനിന്നും വിട്ടുമാറിപ്പോയി എന്നുള്ള അഭിപ്രായം എന്താ കൊള്ളുകയില്ലയോ?


ക്രിസ്തു    എല്ലാവരുടെയും

മുൻപുണ്ടായിരുന്നതും പിന്നീട് ഉണ്ടാവാൻ പോകുന്നതും ആയ പാപങ്ങളെ നിവാരണം ചെയ്തു എങ്കിൽ ആ ക്ഷണത്തിൽതന്നെ സകലരും പാപത്തിൽ നിന്നും വേർപെട്ടു മുക്തന്മാരായി ഭവിക്കേണ്ടതാണ്. അങ്ങനെ ഭവിക്കാത്തതുകൊണ്ട്

   ക്രിസ്തു
 പാപവിമോചനത്തെ

ചെയ്തില്ലാ എന്നതു നിശ്ചയമാകുന്നു.


മേലും ഒരു രാജാവാകട്ടെ താൻ വിധിച്ച കല്പനകളെ

ചില ജനങ്ങൾ അതിക്രമിച്ചുപോയെന്നു വരികിൽ അതിലേ യ്ക്കായിട്ട് അവരെ ശിക്ഷിക്കയല്ലാതെ വിമോചനം ചെയ്തു വിടുക എന്നും ആ കുറ്റത്തിനു താനായിട്ടു നിവൃത്തിയുണ്ടാ ക്കുക എന്നും തന്റെ തലയിൽ മണ്ണുവാരി ഇട്ടുകൊള്ളുക എന്നും അന്യർക്കായിക്കൊണ്ട് തന്റെ മകനെ ദണ്ഡിപ്പിക്ക എന്നും ഉള്ളതെല്ലാം നീതിയും മഹിമയും ബുദ്ധിയും ന്യായവും ആണോ?


146


 ക്രിസ്തുമതനിരൂപണം


ആകയാൽ
 മനു‌ഷ്യരുടെ   പാപത്തിനെ   അവർക്ക്

അനുഭവിപ്പാൻ

ഇടവരാതെ
അവർക്കുവേണ്ടി   ക്രിസ്തു

വിമോചനം ചെയ്തു എന്നുള്ളത് അല്പവും സത്യമായി ട്ടുള്ളതല്ലാ.


ഇനി വിശ്വാസമാണ് മുക്തിയെ തരുന്ന സാധനം എന്നും

സ്നാനം ചെയ്യുന്നതിനു മുൻപോ, ചെയ്തതിന്റെ ശേ‌ഷമോ മരിച്ച കുഞ്ഞുങ്ങൾക്കു മോക്ഷമുണ്ടെന്നും നിങ്ങൾ പറയുന്ന ല്ലോ. ആ കുഞ്ഞുങ്ങൾക്കു വിശ്വാസം ഉണ്ടോ ഇല്ലയോ? ആ സ്ഥിതിക്ക് അവർക്കു മുക്തിസാധനം എന്തോന്നാ? ആയത് അവരെക്കുറിച്ചുള്ള കൃപയാകുന്നു എങ്കിൽ വിശ്വാസം ഇല്ലാത്ത എല്ലാ ആത്മാക്കളെക്കുറിച്ചും ആ കൃപയുണ്ടാകാത്തത് എന്ത്?


ഇങ്ങനെ മുക്തിസാധനനിരൂപണം
   കൊണ്ടും  ഗതി

ലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.


147


 ക്രിസ്തുമതനിരൂപണം

നിരയംന്ധ1[തിരുത്തുക]

അല്ലയോ ക്രിസ്തീയപ്രസംഗികളേ!


  ദൈവം പാപികളെ നരകത്തിലിട്ടു നിത്യകാലവും

ഒരുപോലെ ദണ്ഡിപ്പിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ, അത് അല്പവും ചേരുകയില്ലാ. സമസ്തനായകനായ ദൈവത്തെ ദു‌ഷിക്കയും, ഒരുവനെ കൊല്ലുകയും, ഒരു വസ്തുവിനെ മോ ഷ്ടിക്കയും, കള്ളുകുടിക്കയും, വ്യഭിചാരം ചെയ്യുകയും, കള്ളം പറകയും, ഗുരുവിനെ നിന്ദിക്കയും ഇങ്ങനെ പല വർഗ്ഗങ്ങളായ സകലപാതകങ്ങളെയും മുഴുവനും ചെയ്ത വർക്കും അവയിൽ ഏതിനെ എങ്കിലും ഒന്നിനെ മാത്രം ചെയ്തവർക്കും ഒരേ ശിക്ഷതന്നെ എന്നും പറഞ്ഞുകൂടല്ലോ.


  അല്ലാതേ    ഒരു   വേശ്യയോടുചേരുകയും,    ഒരു

കന്യകയോടു ചേരുകയും, അന്യന്റെ ഭാര്യയോടു ചേരുകയും, ഗുരുവിന്റെ ഭാര്യയോടു ചേരുകയും, മാതാവിനോടു ചേരുകയും, സഹോദരിയോടു ചേരുകയും ചെയ്താൽ ഇവകളെല്ലാം ഒരു വർഗ്ഗത്തിലുൾപ്പെട്ട പാപങ്ങളാകുന്നു, എന്നുവരികിലും ഒന്നി നൊന്ന് അതിഭാരമായിരിക്കയാൽ അവയെ ചെയ്തവർക്കെല്ലാം ഒരുവിധമായ ശിക്ഷയെ ഒരു പോലെ കൊടുക്കും എന്നു പറഞ്ഞു കൂടല്ലോ.


  ഇനിയും ഒരു വർഗ്ഗത്തിലുള്ള ഒരേ വിധമായ ഒരു

പാപത്തെത്തന്നെ ഒരു നിമി‌ഷത്തിൽ ചെയ്കയും, ഒരു നാഴിക വരെ ചെയ്കയും ഒരു മുഹൂർത്തം വരെ ചെയ്കയും, ഒരു യാമംവരെ ചെയ്കയും, ഒരു ദിവസം വരെ ചെയ്കയും, ഒരു ന്ധ1

  നരകം


148


 ക്രിസ്തുമതനിരൂപണം

വാരം വരെ ചെയ്കയും, ഒരു പക്ഷംവരെ ചെയ്കയും, ഒരു മാസം വരെ ചെയ്കയും, ഒരു അയനം വരെ ചെയ്കയും, ഒരു വർ‌ഷംവരെ ചെയ്കയും, ഉള്ള നാൾ മുഴുവനും ചെയ്താൽ അവകളെല്ലാം ഒരു സമമെന്നും ഇങ്ങനെ ചെയ്തവരെല്ലാവരും ഒരേ

ശിക്ഷ

അനുഭവിക്കുമെന്നും

പറഞ്ഞുകൂടല്ലോ. (യോഹന്നാൻ 19-11) എന്നെ നിന്റെ കയ്യിൽ ഏല്പിച്ചവന് അധികപാപം ഉണ്ട് എന്നു പറയപ്പെട്ടതിനാലും പാപതാരതമ്യം ഉണ്ടെന്നു സാധിക്കപ്പെടും.


 അപ്രകാരം അവരവർ ചെയ്ത പാപത്തിനു തക്കതായ

ശിക്ഷയെ തക്കതായ കാലംവരെയും ചെയ്ക എന്നല്ലാതെ അവരെ എല്ലാവരെയും നിത്യവും ഒരുപോലെ ദണ്ഡിപ്പിക്കുന്നതു നീതിയല്ലല്ലോ.


 ഈ ലോകത്തിൽ രാജാക്കന്മാരും തന്റെ പ്രജകളിൽ

ആരെങ്കിലും കുറ്റം ചെയ്താൽ അവൻ ചെയ്ത കുറ്റത്തിന്റെ വർഗ്ഗം, അളവുകാലം എന്നിവയെ നന്നായി തീർച്ചയാക്കി ക്കൊണ്ട് തക്കതായ ശിക്ഷയെ ചെയ്യുന്നു. കിഞ്ചിജ്ഞന്മാരായ മനു‌ഷ്യർകൂടി ഇപ്രകാരംചെയ്ത എന്നുവന്നാൽ സർവ്വജ്ഞനായ ദൈവം അവരവർ ചെയ്ത പാപങ്ങളുടെ വർഗ്ഗം മുതലായവയെ അറിഞ്ഞു തക്കതായ ദണ്ഡനം ചെയ്കയല്ലാതെ എങ്ങനെയുള്ള പാപികളെയും ഒരുപോലെ നിത്യകാലവും വേദനപ്പെടുത്തി ബുദ്ധിമുട്ടിക്കുമോ?


 ഒരുവൻ തന്റെ കുഞ്ഞ് കുറ്റം ചെയ്താൽ ആ കുഞ്ഞിനെ

പിന്നീടും അങ്ങനെ ചെയ്യാതിരിക്കുന്നതിനുവേണ്ടി തൂണിലോ മറ്റോ പിടിച്ചുകെട്ടി ഒരു നല്ല ചുള്ളിപ്പിരമ്പുകൊണ്ട് അടിച്ചും വേറെ പല ഉപായങ്ങളെ ചെയ്തും നല്ല മാർഗ്ഗങ്ങളിൽ പ്രവേശി പ്പിച്ചും ശരിയായി വരുത്തിക്കൊള്ളും. അല്ലാതെ ഉള്ള കാലം


149


ക്രിസ്തുമതനിരൂപണം

മുഴുവനും കഠിനോപദ്രവം ചെയ്കയില്ല ഇതാണ് കൃപയുള്ള പ്രവൃത്തി. ഒരു മനു‌ഷ്യൻ പോലും ഇത്രത്തോളം കൃപയുള്ള വനാണെങ്കിൽ ദൈവം എത്രത്തോളം കൃപയുള്ളവനായിരി ക്കണം? ആ സ്ഥിതിക്ക് ദൈവം തന്റെ കുഞ്ഞുങ്ങളായ ആത്മാ ക്കളെ അല്പവും കൃപയില്ലാതെ നിത്യവും ക ഷ്ടപ്പെടുത്തുമോ?


പിന്നെയും    നരകത്തിൽ

ഇരിക്കുന്നവരിൽ ചിലർ ഇടവിടാതെ യേശുവിനെ വിളിച്ചു ഞങ്ങളെ രക്ഷിക്കണേ എന്ന് അപേക്ഷിച്ച് ഏറിയ വിശ്വാസം വെച്ചാൽ അവരെ രക്ഷിക്കുമോ? രക്ഷിക്കയില്ലയോ? രക്ഷിക്കുമെങ്കിൽ നിത്യനരകം ഇലാതെ } യാകും. രക്ഷിക്കയില്ലെങ്കിൽ അദ്ദേഹം സർവ്വജീവദയാപര നല്ലെന്നും വിശ്വാസം മുക്തിയെ തരുമെന്നുള്ളതു കള്ളമെന്നും വന്നുപോകും.


ഇനിയും ഒരുവൻ താൻ ചെയ്ത പാപംകൊണ്ടു

നിത്യവും നരകത്തിൽ കിടന്നു വേദനപ്പെടുമെന്നുവരികിൽ താൻ ചെയ്ത പുണ്യങ്ങളുടെ ഫലത്തെ തീരെ കൈവിട്ടുപോകുമെന്നു പറയേണ്ടതാണ്.


ഒരുവൻ തന്റെ പാപത്തിലേയ്ക്കുവേണ്ടി ദുഃഖത്തെ

അനുഭവിക്കുമെങ്കിൽ പുണ്യത്തിലേയ്ക്കുവേണ്ടി സുഖത്തെയും അനുഭവിക്കുമെന്നല്ലയോ

പറയേണ്ടത്?   അങ്ങനെയല്ലാതെ

പുണ്യത്തിലേയ്ക്കുള്ള ഫലമായ സുഖത്തെ അനുഭവിക്കാതെ കൈവിട്ടുപോകുമെന്നു പറയുന്നതു നീതിയാണോ? അതു നീതിയാണെങ്കിൽ പാപത്തിന്റെ ഫലമായ ദുഃഖത്തെയും അനുഭവിക്കേണ്ട എന്നുതന്നെ പറയാം.


എന്നാൽ
എപ്പോഴും    പുണ്യം   ചെയ്യുന്നതാണ്

മനു‌ഷ്യർക്കു കടമയായിട്ടുള്ളത്. ആകയാൽ പുണ്യം ചെയ്തവർ


150


 ക്രിസ്തുമതനിരൂപണം

സുഖത്തെ അനുഭവിക്കേണ്ട എന്നും പാപം ചെയ്യുന്നതു ദൈവത്തിനു വിരോധമാകകൊണ്ട് പാപികൾ നിത്യനരകത്തിൽ പോകുന്നതു നീതി എന്നും പറയുന്നു എങ്കിൽ മനു‌ഷ്യർ ചെയ്യുന്ന സകല പുണ്യങ്ങളെയും കടമയാണെന്നു പറഞ്ഞതു കൊണ്ട് ആ പുണ്യങ്ങളെ സംബന്ധിച്ചു യാതൊരു ഫലവും ഇല്ലെന്നു തീർച്ചയായി. ആ സ്ഥിതിക്ക് എങ്ങനെയുള്ള പുണ്യ ത്തെ ചെയ്താലും അതുകൊണ്ട് ഒരുത്തർക്കും മോക്ഷ പ്രാപ്തിക്കു പാടില്ലല്ലോ.


ആകയാൽ ഒരുത്തരും ഒരിക്കലും മനോവാക്കായങ്ങളാൽ

യാതൊരു പുണ്യകർമ്മവും ചെയ്യണമെന്നില്ലാ. ചെയ്ത പാപ ത്തിലേയ്ക്കുവേണ്ടി പശ്ചാത്താപപ്പെടുക,

ക്രിസ്തുവേ

വിശ്വസിക്ക, സ്നാനം ഏല്ക്ക, നൽകരുണ സ്വീകരിക്ക, മുഴങ്കാലിൽ നിന്നു കൈകളെ രണ്ടിനേയും മലർത്തി മേല്പോട്ടു നോക്കി കണ്ണുകളെ മൂടിക്കൊണ്ടു ക്രിസ്തുവിനെ പ്രാർത്ഥിക്ക, അദ്ദേഹത്തിന്റെ

  കല്പനയെ
  പ്രചാരിക്ക,  പുണ്യങ്ങളിൽ

യാതൊന്നിനെയും ചെയ്യാതെ എല്ലാ പേരും ചുമ്മാതെയിരുന്നു മുക്തിയെ പ്രാപിക്കാമലോ. }


അങ്ങനെയല്ലാ മുക്തിസിദ്ധിക്ക്    ഈ  പുണ്യങ്ങൾ

വേണമെങ്കിൽ മനോവാക്കായങ്ങളെക്കൊണ്ട് ചെയ്യുന്ന ഈ പുണ്യങ്ങളും മുക്തിസാധനങ്ങൾ തന്നെ എന്നു സമ്മതിച്ചു പോയിരിക്കുന്നു. ആകയാൽ പുണ്യങ്ങളെക്കൊണ്ടു പ്രയോജന മില്ലെന്നു പറഞ്ഞുകൂടാ. (ലൂക്കോസ് 14-1ന്ധ,14) എന്നാൽ നീ ഒരു വിരുന്നുകഴിക്കുമ്പോൾ ദാരിദ്യ്രക്കാരെയും, ഊനമുള്ളവരെയും, മുടന്തരെയും, കുരുടരെയും വിളിക്ക, അപ്പോൾ നീ ഭാഗ്യവാനാ കും. അതു എന്തുകൊണ്ടെന്നാൽ നിനക്കു പ്രതിപകരം ചെയ്വാൻ അവർക്കില്ല. എന്നാൽ നീതിമാന്മാരുടെ ഉയിർപ്പിങ്കൽ


   151


  ക്രിസ്തുമതനിരൂപണം

നിനക്കു പ്രതിപകരം ചെയ്യപ്പെടും താനും. (മത്തായി 6-ന്ധ,4) എന്നാൽ നീ ധർമ്മംചെയുമ്പോൾ നിന്റെ ധർമ്മം രഹസ്യ


{ മായിട്ടിരിപ്പാനായിട്ടു നിന്റെ വലതുകൈ ചെയ്യുന്നതിനെ നിന്റെ ഇടത്തുകൈ അറിയരുത്, എന്നാൽ രഹസ്യത്തിൽ കാണുന്നവ നായ നിന്റെ പിതാവ് താൻതന്നെ പരസ്യമായി നിനക്കു പ്രതിഫലം

തരും.  ഇപ്രകാരം    നിങ്ങളുടെ  ബൈബിൾ

പുണ്യങ്ങളെക്കൊണ്ടു ഫലമുണ്ടെന്നു പറയുമ്പോൾ നിങ്ങൾ പുണ്യങ്ങളെല്ലാം കടമ എന്നു പറയുന്നത് ഒക്കുമോ?


മേലും മനു‌ഷ്യരാൽ ചെയ്യപ്പെടുന്ന പാപങ്ങൾ അവർക്കു

മാത്രമേ ദുഃഖപ്രദങ്ങളായി

ഭവിക്കൂ. ആകയാൽ

അവ

മനു‌ഷ്യർക്ക് വിരോധം എന്നു പറകയല്ലാതെ അവകളെ സംബന്ധിച്ച യാതൊരു ദോ‌ഷങ്ങളും പറ്റാത്ത ദൈവത്തിന് അവ വിരോധമെന്നു പറയുന്നത് അല്പവും നന്നാകയില്ല. ആകയാൽ ഒരുവൻ പുണ്യപാപങ്ങളെ രണ്ടിനേയും സമമായിട്ടെങ്കിലും ഒന്നിനൊന്ന് അധികമായിട്ടെങ്കിലും ചെയ്തിരുന്നാൽ ആ രണ്ടിന്റെയും ഫലങ്ങളെ അവൻ അനുഭവിക്കുമെന്നല്ലാതെ ഒന്നിനെ വിട്ടേച്ച് ഒന്നിനെ മാത്രമേ അനുഭവിക്കൂ എന്നു പറയുന്നതു അല്പവും നീതിയല്ലാത്തതാകുന്നു. അതിനാൽ പല പുണ്യങ്ങളെ ചെയ്തവനുമ് ഒരു പാപത്തെ ചെയ്തതുകൊണ്ട് മീളാത്ത നരകത്തിൽ വീണു നിത്യവും ദുഃഖം അനുഭവിക്കും എന്നു പറയുന്നത് ബുദ്ധികേടാകുന്നു.


മേലും നിങ്ങൾ പറയുന്ന നരകമായത് ഇടയിലു

ണ്ടാക്കപ്പെട്ടതാകയാലും ഖണ്ഡിതമായ ഒരു സ്ഥലം എന്നു പറകകൊണ്ടും അഗ്നി, ഗന്ധകം, കൃമി മുതലായ അനിത്യ പദാർത്ഥങ്ങളോടു കൂടിയതാകകൊണ്ടും അതിൽ ഇരിക്കുന്നവർ ശരീരികൾ

ആകകൊണ്ടും
 കാണപ്പെട്ടവ    അഴിയുമെന്നു


 15ഞ്ജ


ക്രിസ്തുമതനിരൂപണം നിങ്ങളുടെ ബൈബിൾ പറകകൊണ്ടും

  അത് എന്നുകൂടി

യിട്ടെങ്കിലും അഴിഞ്ഞുപോകുന്നതല്ലാതെ

നിത്യമായിരിക്കയി ല്ലല്ലോ.


  ആകയാൽ   പാപികൾ    നരകത്തിൽ
നിത്യവേദന

അനുഭവിക്കുമെന്നത് ഒരുവിധത്തിലും ചേരുകയില്ലാ.


  ഇങ്ങനെ നിരയത്തെക്കുറിച്ചു  വിചാരിച്ചതിലും  നരക

ലക്ഷണമില്ലെന്നു സാധിക്കപ്പെട്ടു.

   15ന്ധ


 ക്രിസ്തുമതനിരൂപണം

മുക്തി[തിരുത്തുക]

അല്ലയോ ക്രിസ്തീയപ്രസംഗികളേ!


 തന്നെ വിശ്വസിച്ചവർ മുക്തിയിൽ ഇരുന്നു നിത്യകാലവും

പരമാനന്ദത്തെ അനുഭവിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ.


 നരകത്തിൽ ഇരിക്കുന്നവരും താന്താങ്ങൾ ചെയ്ത

പാപത്തിനുതക്കവണ്ണം

   ദുഃഖം    അനുഭവിക്കുന്നതുപോലെ

മുക്തിയിൽ

ഇരിക്കുന്നവരും

അവനവൻ തന്റെ മനോ വാക്കായങ്ങളെക്കൊണ്ടു ചെയ്ത പുണ്യത്തിനു തക്കതായ സുഖം അനുഭവിക്കും എന്നല്ലാതെ സകലരും ഒരേ സമമായി നിത്യസുഖത്തെ അനുഭവിക്കുമെന്നതു ചേരുകയില്ലാ.


 അല്ലാതെയും ആത്മാക്കൾ ശരീരത്തോടുകൂടി മുക്തി

യിൽ ഇരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ.


 ഈ ലോകത്തിൽ ആത്മാക്കൾ തന്റെ സ്വാഭാവികമായ

പ്രകാശത്തിലേയ്ക്ക് ഒരു തടവ് ഇരുന്നതുകൊണ്ട് ആയതിനെ മാറ്റി സ്വയം പ്രകാശമായിത്തന്നെ ഇരിക്കുന്നതിലേയ്ക്കുവേണ്ടി ദൈവത്തിനാൽ സാധനമായിട്ടു കൊടുക്കപ്പെട്ട ശരീരങ്ങളെ എടുത്തുകൊണ്ടിരിക്കുന്നു.


 താൻ താനായിരിട്ടിരിക്കുന്നതത്ര സുഖം അല്ലാതെ

അതിൽനിന്നു വേറായ ശരീരത്തോടുകൂടിയിരിക്കുന്നതു സുഖ മല്ലാ. ദുഃഖംതന്നെയാണ്. ആകയാൽ ശരീരം മുതലായവ നീങ്ങി സ്വാഭാവികചൈതന്യമയമായി ശോഭിച്ചിരിക്കുന്നതു മാത്രമേ നിത്യപരമസുഖമായിരിക്കുന്ന മോക്ഷമാകയുള്ളൂ. അപ്രകാരമ ല്ലാതെ ആഗന്തുകമായ ശരീരത്തോടുകൂടി ദുഃഖികളായിരിക്കു


154


ക്രിസ്തുമതനിരൂപണം

ന്നവരെ നിത്യപരമസുഖമുള്ളവരെന്നു നിങ്ങൾ പറയുന്നത് അല്പവും വാസ്തവമാകയില്ല.


മേലും നിങ്ങൾ പറയുന്ന മുക്തിയായത് ശരീരികൾ

ഇരിക്കുന്ന സ്ഥലമായും ഇടയ്ക്കുണ്ടാക്കപ്പെട്ടതുമ് സമമായ നീളവും അകലവും ഉള്ള ചതു‌ഷ്കോണമായും സൂര്യകാന്ത മണികൊണ്ടു ചെയ്യപ്പെട്ട പട്ടണമായും മതിലുള്ളതായും ശുദ്ധസ്വർണ്ണം കൊണ്ടുചെയ്യപ്പെട്ട പട്ടണമായും മതിലുകളുടെ ഭിത്തിമൂലകൾ പന്ത്രണ്ടും സൂര്യകാന്തം, നീലം, താമ്രമണി, മരതകം, വൈഡൂര്യം, ശോണരത്നം, ചന്ദ്രകാന്തം, ഗോമേദകം, പത്മരാഗം മുതലായ പന്ത്രണ്ടു രത്നങ്ങളെക്കൊണ്ടുള്ളതായും പന്ത്രണ്ടു മുത്തുകളെക്കൊണ്ടു ചെയ്യപ്പെട്ട പന്ത്രണ്ടു വാതിലും ശുദ്ധസ്വർണ്ണം

പൊതിഞ്ഞ

 പളുങ്കുനിറമായ    വീഥികളും

ദൈവവും ആട്ടുങ്കുട്ടിയായ യേശുവും ഇരിക്കുന്ന സിംഹാസന ത്തിൽനിന്നു പുറപ്പെട്ടുവന്ന പളുങ്കുപോലെ തെളിഞ്ഞ ജലമുള്ള നദിയും പന്ത്രണ്ടു വിധമായ കനികളെ ചുമന്നു മാസംതോറും ഓരോ കനിയെ കൊടുക്കുന്ന അമൃതവൃക്ഷവും ഉള്ളതായും ദേവന്റെ നാമചിഹ്നത്തെ നെറ്റിയിൽ അണിഞ്ഞുകൊണ്ടു വഴിപ്പെട്ടിരിക്കുന്ന സേവകന്മാർ വസിക്കുന്നിടമായും ധർമ്മപുരം എന്ന പേരോടുകൂടിയതായും ഇരിക്കുന്ന സ്ഥാനമാണ് മുക്തി എന്നു ബൈബിളിൽ പറയപ്പെടുന്നത്. അവിടം ഒരു ഖണ്ഡിത സ്ഥലമായും ഇരിക്കുന്നവർ ശരീരികളായും വാനലോകവുമഴിയു മെന്നു ബൈബിൾ പറഞ്ഞുമിരിക്കകൊണ്ടു ആ മുക്തി എന്നു കൂടിയെങ്കിലും അഴിയുമെന്നല്ലാതെ നിത്യയാകയില്ലാ. ഇങ്ങനെ മുക്തിയെക്കുറിച്ചു

 വിചാരിച്ചതിൽ  മുക്തിലക്ഷണ

മില്ലെന്നു കണ്ടിരിക്കുന്നു.


155


   ക്രിസ്തുമതനിരൂപണം

കൂട്ടക്കൊലകൾ[തിരുത്തുക]

 ഇനിയും ന്ധഞ്ജ ക്രിസ്തുമതം എങ്ങും നിറഞ്ഞും ക്രിസ്ത്യന്മാ

രുടെ സംഖ്യ ആധിക്യപ്പെട്ടും ഇരിക്കക്കൊണ്ടുതന്നെ ഈ മതം ഉന്നതമായും ശരിയായും ഉള്ളതെന്നും മുന്നും പിന്നും നോക്കാതെ പാതിരിമാർ മുതലായവർ പറകയും ഹിന്ദുക്കളിലും ചിലർ അതിനേ കേട്ടു ശരിയെന്നു വിശ്വസിക്കുകയും ചെയ്തു വരുന്നു. ആ സ്ഥിതിക്കു സത്യവും ന്യായവും ചിലെടത്തും, അസത്യവും അന്യായവും പലയിടത്തും ഉണ്ടായിരിക്കകൊണ്ട് കൂടുതലായിരിക്കുന്ന അസത്യവും അന്യായവും തന്നെ പ്രധാന വും ഉത്തമവും ആയിട്ടുള്ളതെന്നു പറയേണ്ടിവരും. ആയതു കൊണ്ട് നിറഞ്ഞും കുറഞ്ഞും ഇരിക്കുന്നതിനെ കണക്കാക്കി മേന്മ താഴ്മ പറയുന്നതു ന്യായമല്ല.


 ഈ ക്രിസ്തുമതം ഇങ്ങനെ നിറഞ്ഞുവന്നതു ന്യായം

കൊണ്ടോ,

 മറ്റുവല്ല

വിധമോ

എന്നുള്ളതിനെക്കുറിച്ചു

പര്യാലോചിക്കാം.


 ക്രിസ്തു ജനിച്ച് ന്ധ00 സംവത്സരങ്ങൾക്കു ശേ‌ഷം നിസ്സ

എന്ന ദിക്കിലെ ജനങ്ങളുടെ സഹായംകൊണ്ട് കാൺƒന്റയിൻ എന്ന ആൾ റോമാപുരത്തേയ്ക്കു രാജാവായി വന്നു. അനന്തരം ഉപകാരം ചെയ്ത ആ ജനങ്ങൾ ക്രിസ്തുവിനെക്കുറിച്ചു കൈക്കൊണ്ടിരുന്ന ചില അഭിപ്രായങ്ങളെ ചേർത്തു ഒരു മതമാക്കി അതിനെ വർദ്ധിപ്പിക്കുന്നതിലേയ്ക്കുവേണ്ടി ക്രിസ്ത്യ ന്മാരാകുന്നവർക്ക് ആളൊന്നിനു 1ഞ്ജ പൊന്നും പ്രത്യേകം ന്ധഞ്ജ

  ഇനിയുള്ള പേജുകളിൽ ചർച്ച ചെയ്യപ്പെടുന്ന വി‌ഷയം കഴിഞ്ഞ അദ്ധ്യായത്തിൽ

നിന്ന് വ്യത്യസ്തമായതുകൊണ്ടും, വായനക്കാരുടെ സകൗര്യം കണക്കിലെടുത്തും ഇതിനെ ഒരു പ്രത്യേക അദ്ധ്യായമായി തിരിച്ച് അതിന് ഉചിതമായ ഒരു തലക്കെട്ട് നല്കുകയാണ് - സമ്പാദകൻ.


   156



ക്രിസ്തുമതനിരൂപണം പ്രത്യേകം വെള്ളവസ്ത്രവും കൊടുത്ത് പന്തീരായിരം പുരു‌ഷ ന്മാരെയും അസംഖ്യം സ്ത്രീകളെയും ചെറിയ കുട്ടികളേയും ഒരു സംവത്സരംകൊണ്ട് ചേർത്ത (ഘിബബനൗ'ശ ധചെൽിന അെനദ ൺഅൽൽ ്വൽൗ. ന്ധ, പഅഗ 47ഞ്ജെ-ന്ധ) അയാൾ തന്നെ ഇതര മതങ്ങളെ നാശം ചെയ്യുന്നതിനുതക്കവയായ അനേക ചട്ടങ്ങളെ ഉണ്ടാക്കി ആരെങ്കിലും പഴയ ദേവതകൾക്കു ബലി ഇട്ടാൽ സ്വത്ത് അപഹരിച്ചുകൊണ്ട് അവരെ കൊന്നുകളക പതിവായിരുന്നു. ക്രി-ജ-ന്ധ80-ാം സംവത്സരം മുതൽ ന്ധ94 വരെ രാജാവായിരുന്ന തിയോഡോ‌ഷ്യസ് എന്ന ആൾ ഇതരമതസ്ഥന്മാരെ സഭ കൂട്ടിക്കൂടാ എന്നും കൂടുന്ന കെട്ടിടങ്ങൾ രാജാവിനാൽ അപഹരി ക്കപ്പെടുമെന്നും

  ക്രിസ്തുമതത്തെ
   അനുസരിക്കാത്തവർക്ക്


   ഉത്തരവുനടത്തി.

യാതൊരു

സ്വാതന്ത്യ്രവും
  ഇല്ലെന്നും

(ഘിബബനൗ'ശ ധചെൽിന അെനദ ൺഅൽൽ ്വൽൗ. ന്ധ, പഅഗ 41ഞ്ജെ-ന്ധ).


 അക്കാലത്തിൽ ക്രിസ്ത്യന്മാരാകാത്തവരുടെ മുതൽ

കാര്യങ്ങളെ വിട്ടുകൊടുക്കാത്തപക്ഷം ജീവനെ വിട്ടുകൊടു ക്കേണ്ടിവരും.


 5-ാമതു നൂറ്റാണ്ടിൽ ഇപാതിയ (ഹൈപേ‌ഷ്യാ) എന്ന

ഒരു സ്ത്രീ സ്വന്തമതത്തെ ബോധിപ്പിച്ച ഒരു ക്രിസ്ത്യനെ അതിൽ ചേർക്കുന്നതിലേയ്ക്ക് ആരംഭിച്ചതിനാൽ അവളെ ക്രിസ്ത്യൻപള്ളിയിലേയ്ക്കു പിടിച്ചിഴച്ചു കൊണ്ടുചെന്നു വസ്ത്ര ങ്ങളെ ഉരിഞ്ഞു ദേഹത്തെ ഭിന്നഭിന്നമാക്കി മാംസത്തെ അറുത്തെടുത്ത് ബൈബിൾ പുറപ്പാടുപുസ്തകം ഞ്ജഞ്ജ-ഞ്ജ6 വാക്യ ത്തെ ആധാരമാക്കിക്കൊണ്ട് അവളെ തീയിലിട്ടു കൊന്നു. അർമേനിയ

  എന്ന
 ദേശത്തിൽ തിയൊഡറാ   എന്ന

ചക്രവർത്തിനിയുടെ കാലത്തിൽ ലക്ഷംപേരുവരെ കൊല്ലപ്പെട്ടു. പത്താമതു നൂറ്റാണ്ടിൽ ഫ്രാൻസ് ദേശത്തെ രാജാവായ



157


 ക്രിസ്തുമതനിരൂപണം

ചാറൽസ് എന്ന ആൾ ക്രിസ്ത്യനാകുന്നപക്ഷം തന്റെ മകളെയും സമ്പത്തിനെയും കൊടുക്കാമെന്നു നാർമെൻ ദേശത്ത് റൊലോ എന്ന ആളിനോട് സമ്മതിച്ചുപറകയും അയാൾ അപ്രകാരം ക്രിസ്ത്യനാകയും

ക്രിസ്തുമതം    ഇന്നതെന്നുപോലും

അറിയാത്ത സ്വദേശികളെ എല്ലാവരെയും ക്രിസ്ത്യന്മാരാക്കു കയും ചെയ്തു. ടി. പത്താമതു നൂറ്റാണ്ടിൽ പോളണ്ടുദേശത്തെ രാജാവ് തന്റെ ഭാര്യയെ കരുതി ക്രിസ്ത്യനായ വർത്തമാനത്തെ മൂന്നാമത് പോപ്പ് ജോൺ എന്ന ആൾ കേട്ടറിഞ്ഞ് ആ പട്ടണവാസികളെ ക്രിസ്ത്യന്മാരാക്കുവാൻ അനേകപാതിരിമാരെ അയച്ചു. എന്നിട്ടും ആരുംതന്നെ ക്രിസ്ത്യന്മാരാകാത്തതുകൊണ്ട് അന്യായചട്ടങ്ങളെ ഏർപ്പെടുത്തി. അവരെ ദണ്ഡനം ചെയ്തു. അതു സഹിക്കാൻ പാടില്ലാത്ത ആ ദിക്കുകാർ എല്ലാം ക്രിസ്ത്യന്മാരായി.


ടി. പത്താമതു നൂറ്റാണ്ടിൽ റ‌ഷ്യാദേശത്തെ രാജാവ്

ഗ്രീസ്സ് ദേശത്തെ ക്രിസ്ത്യാനിസ്ത്രീയെ കല്യാണം കഴിച്ച് അവളുടെ നിർബന്ധത്തിൻ പേരിൽ താനും അതുനിമിത്തം ജനങ്ങളും ക്രിസ്തുമതത്തെ അനുസരിച്ചു. ടി. പത്താമതു നൂറ്റാണ്ടിൽ

ഒട്ടോ എന്നവൻ

ഡെന്മാർക്ക്  ദേശക്കാരെ

ജയിക്കയും അനന്തരം ജനങ്ങളോടു നിങ്ങൾ എല്ലാവരും ക്രിസ്ത്യന്മാരാകുമെങ്കിൽ സമാധാനപ്പെട്ടുകൊള്ളാം

എന്നു

പറകയും ചെയ്കയാൽ മറ്റൊരാശ്രം ഇല്ലാത്ത ആ ജനങ്ങളെ ല്ലാവരും ക്രിസ്ത്യന്മാരായി. ഇപ്രകാരം നാർവ്വെ ദേശക്കാരും ക്രിസ്ത്യന്മാരായി.


ആറാമതു നൂറ്റാണ്ടിൽ ചിൽട്ടെരിക് എന്നവൻ ഫ്രാൻസ്

ദേശത്തെ യഹൂദന്മാരെ നിർബന്ധിച്ചു ക്രിസ്ത്യന്മാരാക്കി.


158



ക്രിസ്തുമതനിരൂപണം


 അഞ്ചാമതു നൂറ്റാണ്ടിൽ എഫീയസ്സ് എന്ന ദിക്കിൽ നടന്ന

വലുതായ പാതിരിസമൂഹത്തിൽ ക്രിസ്തുവിനു വിരോധമായി പറഞ്ഞവനായ പ്ളെവിയാസ് എന്ന പാതിരിയെ കൊല്ലുകയും അയാളുടെ കക്ഷിയിൽ ചേർന്നവരെ തല്ലുകയും ചെയ്തു.


 11ഞ്ജ9-ാം വർ‌ഷം ടുലോസ് എന്ന ദേശത്തുനിന്നു വലിയ

മീറ്റിങ്ങിൽ ദേശങ്ങൾ തോറും സഭകളും സഭ ഒന്നിനു ഒരു ഗുരുവും രണ്ടു ശി‌ഷ്യന്മാരും ആ സഭക്കാർ അതാതു ദിക്കിലെ ക്രിസ്ത്യന്മാരാകാത്ത എല്ലാവരെയും ബലാൽക്കാരമായി പിടിച്ചു ക്രിസ്ത്യന്മാരാക്കുകയും തീരെ ആകയില്ല എന്നു പറയുന്നവരെ കൊല്ലുകയും വേണമെന്നു തീരുമാനിച്ചു. ഇതിന്നു മേൽ വിചാരണക്കാരൻ ഒമ്പതാമതു

ഗ്രിഗറിയും ആയിരുന്നു. ക്രിസ്ത്യന്മാരാകാത്തവരെ നഗ്നന്മാരായിട്ടു നിർത്തുക. മൊട്ട യടിക്കുക, മഹാവേദനപ്പെടുത്തുന്ന യന്ത്രത്തിൽ കിടത്തി കെട്ടുക. അതിൽതന്നെ കാൽ കൈകളെ വിടർത്തി കെട്ടുക. മാംസം ഉടഞ്ഞ് അരയത്തക്കവണ്ണം ദേഹത്തെ യന്ത്രത്തിൽവച്ച് അമർത്തുക മുതലായ കഠിനകൃത്യങ്ങളെ ടി. സഭക്കാരും അവരോടു പിന്നെ ചേർന്നവരും ചെയ്തു എന്ന് സിവിലി എന്ന ദിക്കിന്റെ വിചാരണകർത്താവായിരുന്ന ആളിന്റെ കൈപുസ്തക ത്തിൽ എഴുതിയിരുന്നു. ഇതിനെ വിസ്താരമായിട്ട് അറിയണമെ ങ്കിൽ ഡാക്ടർ റൂൾ എന്ന ആളിനാൽ എഴുതപ്പെട്ട ടി. വിചാരണ ചരിതപുസ്തകത്തിൽ കാണാം (ആപപനെദിസ ത ്വൗൽൗ. 1, പഅഗ ന്ധെന്ധ9 ത ന്ധൗ59, 1874 ദെന). മനു‌ഷ്യരെ വച്ച് അമർത്തികൊല്ലുവാനുള്ള (ചംവെൽൗതെ) ചിവൊലെറ്റ് എന്ന യന്ത്രത്തിൽ നല്ലതിൻവണ്ണം അമർത്തി തൊണ്ടവരെയും തുണിയെ ചെലുത്തി കൊല്ലുകയും മറ്റു ചെയ്തു. ടി. സഭക്കാർ സ്പാനീയാ ദേശത്തിൽ ന്ധ191ഞ്ജ പേരെ പച്ച ഉയിരോടെ തീയിലിട്ടു കൊന്നു. ഞ്ജ91450 പേരെ


   159


   ക്രിസ്തുമതനിരൂപണം

അതിക്രൂരമായിട്ട് ദണ്ഡിപ്പിച്ച് അനേകം കുടുംബങ്ങളെ ഇല്ലായ്മ ചെയ്തു.


  149ഞ്ജ-ാം വർ‌ഷം മാർച്ചുമാസത്തിൽ സ്പെയിൻ ദേശത്തി

ലെ ക്രിസ്തുരാജാവ് അനേകനൂതന ചട്ടങ്ങളെ ഏർപ്പെടുത്തി ക്രിസ്തുമതത്തിൽ ചേരാത്തവരായ പുരു‌ഷന്മാർ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ഏഴകൾ, ധനവാന്മാർ മുതലായ എല്ലാ യഹൂദന്മാരും

   ജൂലായി

മാസത്തിനകം

ദിക്കുവിട്ടു പൊയ്ക്കൊള്ളണമെന്നും പോകുമ്പോൾ പൊൻ, വെള്ളി മുതലായ സ്വത്തുക്കളെ ഒന്നിനെയും കൊണ്ടുപൊയ്ക്കൂടാ എന്നും വർദ്ധകചരക്കുകളേയോ പാത്രങ്ങളേയോ എടുത്തു കൊണ്ടുപോകാം എന്നും മറ്റും ആയിരുന്നു. യഹൂദന്മാർ അപ്രകാരം എല്ലാ സ്വത്തുക്കളേയും കൈവിട്ടു സ്വദേശത്തു നിന്നു പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന അനേക പാതിരിമാർ ബഹിരംഗമായിട്ട് വീഥികളിൽ നിന്നുംകൊണ്ട് യഹൂദന്മാർക്ക് ഒരു വിധത്തിലും ഉപകാരം ചെയ്തുപോകരു തെന്നു പ്രസംഗിച്ചു. ടി. ജൂലായിമാസം വന്നപ്പോൾ എല്ലാ യിടത്തും യഹൂദന്മാരുടെ നിലവിളിഘോ‌ഷംതന്നെ ആയിരുന്നു. അവർ ഉച്ചത്തിൽ വിളിച്ചുകരഞ്ഞുകൊണ്ട് പോകുമ്പോൾ ഉപകാരം യാതൊന്നും ഇവർക്കു ചെയ്തു പോകരുതെന്ന് പിന്നെയും കല്പന പുറപ്പെടുവിച്ചു. ആഹരമില്ലാതെയും, കുടിക്കുന്നതിനു ജലമില്ലാതെയും, അനേകായിരം ജനങ്ങൾ മരിച്ചു.


  150ഞ്ജ-ാം   സംവത്സരം
ഫെബ്രുവരിമാസത്തിൽ   ടി.

സ്പെയിൻ ദേശത്തു ഈർഡിതാൻസ് എന്ന രാജാവ് തന്റെ രാജ്യത്തു ബഹുകാലമായി കുടിപാർത്തിരുന്നവരായ തുലുക്ക ന്മാരിൽ ക്രിസ്ത്യന്മാരാകുവാൻ കഴികയില്ല എന്നു പറഞ്ഞ


  160


 ക്രിസ്തുമതനിരൂപണം

മുപ്പതുലക്ഷം പേർ ഏപ്രിൽ മാസത്തിനുമുമ്പ് ദിക്ക് വിട്ടു പൊയ്ക്കൊള്ളമെന്നും അവരുടെ പൊൻ, വെള്ളി മുതലായ യാതൊരുവകകളെയും എടുത്തുകൊണ്ടുപോകരുതെന്നും മറ്റ് അനേക അന്യായ ചട്ടങ്ങളെ നിർമ്മിച്ചുംകൊണ്ട് അവരെ നാടുകടത്തിക്കളഞ്ഞു.


 ആറാം നൂറ്റാണ്ടുവരെയും ഇംഗ}ീ‌ഷുകാർ ക്രിസ്ത്യന്മാരാ

യിട്ടില്ലായിരുന്നു; എന്നു തന്നെയുമല്ലാ ക്രിസ്ത്യന്മാരെ കണ്ടാൽ ദേ‌ഷ്യപ്പെട്ടു പു¢ിച്ചു സംസാരിക്കുകയും കൂടി ചെയ്യുമായിരുന്നു. ഇങ്ങനെയിരിക്കുമ്പോൾ ഇംഗ്ളണ്ടിൽ കെന്റ് എന്ന സ്ഥലത്ത് രാജാവായിരുന്ന എതെൻബ്രട്ട് എന്നവൻ പാരീസ് ദേശത്തെ ക്രിസ്ത്യരാജപുത്രിയായ ബെർതാ എന്നവളെ വിവാഹം ചെയ്തു. അവൾ വരുമ്പോൾ ചില പാതിരിമാരെകൂടെ ക്കൊണ്ടുവന്ന് ഒരു പള്ളികെട്ടിച്ച് അവരെ അതിൽ പാർപ്പിച്ച് ആദരവോടുകൂടി

രക്ഷിക്കുകയും

തന്റെ

പ്രിയനായ

ഏതൻബ്രട്ടനെ ക്രിസ്ത്യനാക്കുകയും ചെയ്തു. അതുഹേതു വായിട്ട് അവിടെയുള്ള ജനങ്ങളെയും ക്രിസ്ത്യന്മാരാക്കി. അക്കാലത്ത് ഇംഗ്ളണ്ടിൽ നാർത്താബറിയാ എന്ന ദേശത്തിലെ രാജാവും മറ്റുള്ള എല്ലാ രാജാക്കന്മാരെക്കാളും അതിബലവാനു മായിരുന്ന

ഏതൽബ്രട്ട് എന്നവനും തദ്ദേശവാസികളും ക്രിസ്തുമതവിരോധികളായിരുന്നതിനാൽ അനേകം പാതിരി മാരെ ചെƒർ എന്ന ദേശത്തുവച്ച് കൊല്ലുകയും കൂടി ചെയ്തു. 617-ാം സംവത്സരത്തിൽ അവന്റെ പിൻവാഴ്ച രാജാവായി വന്ന എഡ്വിൻ എന്നവനും ക്രിസ്തുമതവിരോധിയായിത്തനെ ഇരുന്നു എങ്കിലും ക്രിസ്ത്യനായ ടി. കെന്റ് ദേശരാജാവിന്റെ പുത്രിയെ വിവാഹം ചെയ്തതിനാൽ അവളുടെ നിർബന്ധത്തിൻപേരിൽ ജനങ്ങളും മറ്റുള്ളവരും പിൽക്കാലം ഇംഗ്ളണ്ടിൽ ക്രിസ്തുമത ത്തെ അനുസരിച്ചു. ഇംഗ്ളണ്ടുദേശത്തിൽ പ്രാട്ടƒാണ്ടുമതം


161


ക്രിസ്തുമതനിരൂപണം

ഉൽപത്തിയായ ഉടൻ 15ന്ധ9-ാം വർ‌ഷത്തിൽ ആറു വിധികൾ ഏർപ്പെടുത്തപ്പെട്ടു. അപ്പോൾ അവയെ അനുസരിക്കാത്ത 500 പേരെ ജയിലിലേയ്ക്ക് ഇരയാക്കി; അനേകം പേരെ തീയിലിട്ടു കൊന്നു. ആറാമതു എഡ്വർഡ് കാലത്തിൽ ജോൺ പോക്കറിനെ ജീവനോടെ തീയിലും അനേകം പേരെ തൂക്കിലും ഇട്ടു. മേരി എന്ന

റാണിയുടെ

കാലത്തു റോമൻ കത്തോലിക്കാ ക്രിസ്ത്യന്മാർ പ്രാട്ടƒണ്ടു ക്രിസ്ത്യന്മാരിൽ ഞ്ജ77 പേരെ തീയിലിട്ടു കൊന്നു. അവരിൽ 55 സ്ത്രീകളും 4 കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. എലിസബെത്ത് എന്ന റാണിയുടെ കാലത്ത് പരി‌ഷ്കാരം ചെയ്യപ്പെട്ട (എപ്പിസ്കോപ്പൽ) മി‌ഷനാൽ റോമൻ കത്തോലിക്ക ക്രിസ്ത്യന്മാരും പ്രാട്ടƒണ്ടു ക്രിസ്ത്യന്മാരും കൊല്ലപ്പെട്ടു. ടി. രണ്ടു മതസ്ഥന്മാരും ഒരുത്തർക്കൊരുത്തർ തങ്ങളുടെ

മതത്തിൽ

 ചേരുന്നില്ലെന്നു   പറയുന്നവരെ

അനങ്ങുവാൻ

 പാടില്ലാത്ത    വിധത്തിൽ    കൈകാലുകളെ

അമർത്തി കെട്ടി തീയിലിട്ടു കൊല്ലുകയും തൂക്കിലിടുകയുമ് ജയിലിലടയ്ക്കയും സ്വത്തുക്കളെ അപഹരിക്കയും ചെയ്തു. ഇതുപോലെ എത്ര ദോ‌ഷങ്ങൾ ചെയ്തു.


അയർലാന്തുപ്രദേശത്തെ പ്രാട്ടƒാണ്ടു മതത്തിലുൾപ്പെ

ടാത്ത റോമൻകത്തോലിക്കാ പാതിരിമാരെ നാടുകടത്തിവിട്ടു. പരി‌ഷ്കരിക്കപ്പെട്ട പ്രാട്ടƒാണ്ടുമതസംബന്ധമായ നടപടിക ൾക്ക് ഇ ഷ്ടപ്പെടാത്ത റോമൻ കത്തോലിക്കന്മാർക്ക് അപരാധം നിശ്ചയിക്കുകയും ജയിലിൽ വയ്ക്കുകയും അഞ്ചുമൈലിനുമേൽ പൊയ്ക്കൂടാ എന്ന നിബന്ധന ചെയ്കയും ചെയ്തു. 1694-ാം സംവത്സരത്തിൽ കത്തോലിക്കമതസ്ഥന്മാർ തന്റെ കുട്ടികളെ അന്യദേശങ്ങളിൽ പഠിക്കുന്നതിലേയ്ക്കയച്ചുകൂടാ എന്നും 1709- ാം വർ‌ഷത്തിൽ കത്തോലിക്കാ കുട്ടികൾക്ക് അമ്മതസ്ഥന്മാർ പാഠം ചൊല്ലിക്കൊടുത്തുകൂടാ എന്നും നിബന്ധനചെയ്തു.


16ഞ്ജ


ക്രിസ്തുമതനിരൂപണം

170ന്ധ-ാം വർ‌ഷത്തിൽ

കത്തോലിക്കാ
  മതത്തിൽനിന്നു

പ്രാട്ടƒണ്ടായിവരുന്നവർക്ക് മാത്രമേ തന്റെ പിതുരാർജിത സ്വത്തിനവകാശമുള്ളു എന്നും കത്തോലിക്കാ കുട്ടികൾക്ക് യാതൊരു

സംബന്ധവുമില്ലെന്നും പ്രാട്ടƒണ്ടുകൾ കത്തോലിക്കരായാൽ തന്റെ പിതൃസ്വത്തിനവകാശമില്ലെന്നും കത്തോലിക്കന്മാർ കൃ‌ഷിയിടുന്ന നിലത്തിനു കൊടുക്കുന്ന വരിയിൽ മൂന്നിലൊരു ഭാഗം ആദായം കിട്ടത്തക്കവണ്ണമേ കൃ‌ഷി ഇറക്കാവൂ, അധികമാദായം എടുത്താൽ അതിനെ തെര്യപ്പെടു ത്തുന്ന പ്രാട്ടƒണ്ടുകാരന് ആ നിലത്തിനെ ഒഴിഞ്ഞുകൊടുത്തു കൊള്ളണമെന്നും കത്തോലിക്കന്മാർ 5 പണ്ടൗിലധികം വില പിടിക്കുന്ന കുതിരകളെ ഉപയോഗിചുപോകരുത്, ഒരു വേള 10



{

പണ്ടൗ്

വിലയിലുള്ളതിനെ

ഉപയോഗിച്ചുപോയാൽ  ആ

വിവരത്തിനെ അറിയപ്പെടുത്തുന്ന പ്രാട്ടƒണ്ടുമതസ്ഥന് ആ കുതിരയെ 5 പണ്ടൗു വിലയ്ക്കു കൊടുത്തുകൊള്ളണമെന്നും, സ്കോട്ലണ്ടുദേശത്ത് 1670-ാം വർ‌ഷത്തിൽ ഉത്തരവു കൂടാതെ പ്രസംഗിച്ചുകൂടാ എന്നും ചട്ടമുണ്ടായി. 1674-ാം വർ‌ഷത്തിൽ ന്യായം പറയുന്ന അഡ്വക്കേറ്റന്മാരെ നാടുകടത്തി വിട്ടു. 1678-ൽ മലയിൽ ഇരുന്ന ഐലണ്ടർമാരെ വരുത്തി അവരുടെ ഇ ഷ്ടം പോലെ ജനങ്ങളെ കൊല്ലുകയും മോ ഷ്ടിക്കുകയും തീ കൊളുത്തുകയും ചെയ്യുന്നതിനു അനുവാദംകൊടുത്തു. ആയുധ പാണികളായ 8000 ഐലണ്ടർമാരെ സ്കാട്ലാണ്ട് വടക്കു ഭാഗത്തുള്ള ഗ്രാമത്തിൽ പ്രവേശിപ്പിചു. അവർ അപ്രകാരം

ചെന്നു് ജനങ്ങളുടെ

സ്വത്തുക്കളെ

 അപഹരിക്കുകയും

സ്തീകളെ നഗ്നകളാക്കി അനേകം അക്രമങ്ങൾ ചെയ്യുകയും, രണ്ടുപേരെ ഒന്നിച്ചുകെട്ടി രണ്ടുപേരുടെയും പെരുവിരലുകളെ ഒന്നിച്ചുചേർത്ത് മുറുക്കി മരത്തിൽ തൊങ്ങലിടുകയും, ഒരു പെൺപിള്ളയെ ജപാലയപ്രധാനിയുടെ വീട്ടിനകത്തുള്ള തവള മുതലായ ജന്തുക്കൾ നിറഞ്ഞ ഒരു വലിയ പള്ളത്തിൽ എടുത്തു


16ന്ധ

  ക്രിസ്തുമതനിരൂപണം

തള്ളിക്കളയുകയും ഒരു സ്ത്രീയുടെ വിരലുകളെ വളരെ നേരംവരെ തീക്കുറ്റി കൊണ്ടു ചുടുകയും ഈ ഉപദ്രവങ്ങളെ സഹിക്കാൻ വഹിയാതെ അവൾ ചില ദിവസംകൊണ്ടു മരിച്ചുപോകയും ടർക്കിമെട ന്ധന്ധ എന്നവൻ അധികാരം നടത്തിയ 18 സംവത്സരത്തിനകം ക്രിസ്തുമതവിരോധികളായ 10,ഞ്ജഞ്ജ0 പേരെ കൊല്ല്ലുകയും, 97,ന്ധഞ്ജ1 ആളുകളുടെ സ്വത്തുക്കളെ അപഹരിച്ച് അവരെ ജീവപര്യന്തം ജയിലിലിടുകയും ചെയ്തു (ഹിശതറൗയ ണൗ തം ീെനqുിശിതിനൗ ബയ ധറ ഞ്ച.ഹ. ർുൽ ്വെൽൗ. 1, പഅഗ 150).


  ഇവർ തന്നെ ന്ധ4 ചലമാൻക എന്ന ദിക്കിൽ ജൂതമതസ്ഥാ

ഭിപ്രായ ത്തെപ്പറ്റി പറയുന്നു എന്നും വച്ച് 6,000 ശാസ്ത്രങ്ങളെ തീയിലിട്ടു ചുട്ടു. (ധറഅപ'ശെ ശനൗണൽിചത ണൗ റൽെിഗിനൗ അനദ ‌ഷചിനെച, പഅഗ 149). 1481-ാെം വർ‌ഷത്തിൽ ആന്റുലൂ‌ഷ്യായിൽ നാലാമത് പോപ് സിക്ƒസ് എന്നവനാൽ നിയമിക്കപ്പെട്ട വിചാരണ സഭക്കാർ ഞ്ജ,000 പേരെ ജീവനോടെ തീയിലിട്ടുകൊല്ലുകയും 17,000

പേർക്ക്
 അപരാധവും
 ജീവപര്യന്തദണ്ഡനവും

വിധിക്കയും ചെയ്തു. അങ്കറി (ഹംഗറി) എന്നദിക്കിൽ കിസ്കാ ഉസൈട്ട

  എന്നവൻ പിÀാസ്

എന്നൊരു

 വകക്കാരെ

കൊലചെയ്തു. ജർമ്മനി ദേശത്തിൽ പ്രാട്ടƒണ്ടുമതത്തെ ഉണ്ടാക്കിയ ലൂതർ എന്നയാൾ കള്ളന്മാരെ കഴുവേറ്റുന്നപോലെ ഗുരുക്കന്മാരായ പോപ്പന്മാരെ എല്ലാവരെയും കൊന്നു. അവരുടെ രക്തത്തിൽ ഇനി എപ്പോഴാണ് കൈകഴുകുന്നതെന്നു വ്യസനിച്ചു (‌ഷപഅനിശംഅ ീനqുിശിതിനൗ ൾഅ ന്മഅിനശതറ പെഅഗ 67, ദേ 18ന്ധ8). (ഈ കർക്കശനെയാണ് വളരെ പരി‌ഷ്കാരം ചെയ്തവൻ എന്ന് പ്രാട്ടƒന്റുകാർ കൊണ്ടാടുന്നത്). ആർച്ച് ബി‌ഷപ്പ് ഉ‌ഷരി എന്ന ന്ധന്ധ

  ടമൗഅശ ദ ടെറൗqുമെഅദഅ (14ഞ്ജ0-1495 ശ)

ന്ധ4

  ടർക്കിമെടയും കൂട്ടരും
   164
  ക്രിസ്തുമതനിരൂപണം

പ്രാട്ടƒന്റു മതപാതിരി തനിക്കു തുല്യന്മാരായ 11 ബി‌ഷപ്പുമാർ കയ്യെഴുത്തിട്ട ഒരു പത്രത്തിൽ റോമൻ കത്തോലിക്ക പോപ്പു കളോടു

 ക്ഷമകാട്ടുന്നതു മഹാപാതകമായിട്ടുള്ളതാണെന്ന്

എഴുതിവായിച്ചു.

   നാക്സ്

എന്ന പ്രാട്ടƒന്റുക്രിസ്ത്യൻ കത്തോലിക്കാഗുരുക്കന്മാരെയും രാജസ്ത്രീകളേയും ജനങ്ങൾ നിർബന്ധമായി കൊല്ലണമെന്നും

പറഞ്ഞു.    ഇംഗ്ളീ‌ഷു

പാർലമെന്റു സഭക്കാരും ദൈവമഹിമയെ പ്രസിദ്ധമാക്കുന്നതി ലേയ്ക്കും ബലാല്ക്കാരം ചെയ്യുന്നതു ശരിയായിട്ടുള്ളതെന്നും സ്കാട്ലാണ്ടു പാർലമെന്റുകാർ വിഗ്രഹാരാധന ചെയ്യും കത്തോലിക്കന്മാരെ കൊല്ലുന്നതു പ്രാട്ടƒന്റുമത നിർബന്ധ മാണെന്നും പറഞ്ഞു. (അക്കാലത്തെ പാർലമെന്റുകാരുടെ മാതിരികളും നോക്കുവിൻ). ഇപ്പോഴത്തെ പാർലമെന്റുകാർ ഇപ്രകാരം ചെയ്വാൻ തുനിയുമോ? ഇങ്ങനെ അക്രമങ്ങൾ ചെയ്വാൻ ഇപ്പോൾ ചട്ടമുണ്ടോ? ഇപ്പോൾ ഇംഗ്ളീ‌ഷു പാർലമെന്റു (ഗവണ്മെന്റു) എത്രയോ പരി‌ഷ്കാരമായിപ്പോയി. 1550-ാം വർ‌ഷം എട്ടാമതു ഹെന്റിക്ക് മന്ത്രിയായിരുന്ന ഗ്രാമ്നരെന്ന പ്രാട്ടƒണ്ടു ക്രിസ്ത്യൻ തന്റെ മതത്തിൽ വരാത്ത 5 പുരു‌ഷന്മാരെ കൊല്ലുകയും ഒരു സ്ത്രീയുടെ വിരലിൽ എണ്ണത്തുണി ചുറ്റി തീ കൊളുത്തുകയും ചെയ്തു. (‌ഷതുദനെത'ശ ഹിശതറൗയ ണൗ നേഗൽഅനദ, ഹുമ പെഅഗ ഞ്ജെ91). ആൽവാ താൻ പരിപാലനം ചെയ്ത നാലഞ്ചു സംവത്സരത്തിനുള്ളിൽ 18,000 പേരെ കൊന്നു എന്ന മിടുക്കു പറഞ്ഞു. ഒരു വർ‌ഷത്തിൽ 8,000 പേർ ദഹിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പാരീസ് പട്ടണത്തിൽ 1170-ാം വർ‌ഷം ആഗƒ് മാസം ഞ്ജ4-ാം തീയതി ഹിയൂർക്കനാട എന്നു ഒരു വക ആളുകളിൽ 14,000 പേരെ ഓടിച്ചുകൊണ്ട് രാജാവ് തന്റെ അരമനയിലെ ജനലിൽ ഇരുന്നുകൊണ്ട് ബാണപ്രയോഗം ചെയ്തു അവരെ പക്ഷികളെ കൊല്ലുംപോലെ കൊന്നു. പിന്നും ചേരാത്തവരെ പിടിച്ചു

   165


ക്രിസ്തുമതനിരൂപണം

നാന്നായിക്കെട്ടി വേദനയായ യന്ത്രത്തിനകത്തു ചെലുത്തി അവരുടെ വായ്കളിൽ വിരിഞ്ഞ വായുള്ള കുഴലുകളെ തിരുകി നിറുത്തി അതിൽക്കൂടി തൊണ്ണയിൽ ഇറങ്ങത്തക്കവണ്ണം ദ്രാക്ഷാരസം

കുമുകുമിനെ

ഒഴിച്ചു ക ഷ്ടപ്പെടുത്തുകയും മുഴുവനും നഗ്നന്മാരാക്കി

അസംഖ്യം
 അപമാനങ്ങളെ,

തലമുതൽ

കാൽവരെ

കുണ്ടുദൂശികളെ

 കുത്തിച്ചെരുകി,

പേനാക്കത്തികൊണ്ടു വെട്ടി തീയിലിട്ടു നല്ലവണ്ണം പഴുപ്പിച്ച് പറ്റുകുരടുകൊണ്ട് അവരുടെ മൂക്കുകളെ പറിച്ചെടുത്തുകളകയും ചെയ്തു. ഇപ്രകാരം നടന്ന അന്യായങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും

   ഇത്രമാത്രമാണെന്നു
   പറഞ്ഞാൽ

അവസാനിക്കയില്ല. ഇവിടെ വളരെ ചുരുക്കമായിട്ട് എഴുതിയ താണ് എങ്കിലും ക്രിസ്തുമതം ഇത്രത്തോളം വർദ്ധിച്ചു വന്ന തിന്റെ കാരണങ്ങൾ നല്ലതിൻവണ്ണം തെളിവായല്ലോ. സഹിപ്പാൻ വഹിയാത്ത ഇങ്ങനെയുള്ള ഹിംസകളെ ചെയ്താൽ ആരാണ് ചേരാതിരിക്കുന്നത്? മരണഭയമുള്ള എല്ലാവരും ചേരുകതന്നെ ചെയ്യും. അല്ലാതെ ഇതരമതങ്ങളെയും ക്രിസ്തുമതത്തെയും ആരാഞ്ഞുനോക്കി ഗുണദോ‌ഷങ്ങളെ അറിഞ്ഞു ക്രിസ്തുമതം തന്നെ നല്ലതെന്ന സമ്മതത്തോടുകൂടി യാതൊരുത്തരും ആ മതത്തെ സ്വീകരിച്ചിട്ടില്ലാ. ഈ ദേശത്തെ മഹമ്മദീയർ എത്രയോ അക്രമങ്ങളെ ചെയ്താണ് ഹിന്ദുക്കളെ അവരുടെ മതത്തിൽ ചേർത്തത്. എങ്കിലും ക്രിസ്ത്യന്മാർ ചെയ്തതിട്ടുള്ളതിൽ ലക്ഷത്തിലൊരംശം പോലും ആകയില്ല. എന്നാൽ ഇക്കാല ങ്ങളിലോ യോറോപ്പിലും അമേരിക്കയിലും ബൈബിളിനു വിരോധമായ ഭൂഗോളശാസ്ത്രം, ശാസ്ത്രം, തർക്കശാസ്ത്രം, ഗണിതശാസ്ത്രം,

വൈദ്യശാസ്ത്രം

മുതലായ   വിദ്യകൾ

നല്ലപോലെ അഭ്യസിച്ച് തർക്കശാസ്ത്രം മുഖേന വാസ്തവം ഇന്നപ്രകാരമെന്ന് അറിഞ്ഞതിനാൽ ക്രിസ്തുമതം മറ്റുള്ള മതങ്ങളിൽ

നിന്ന് എഴുതിഎടുത്ത

   കെട്ടുകഥയാണെന്ന്


166


 ക്രിസ്തുമതനിരൂപണം

നിശ്ചയമായതുകൊണ്ട് ബൈബിളിനെക്കുറിച്ചുണ്ടായിരുന്ന ദുരഭിമാനം വിട്ടുപോകയും

ചെയ്കയാൽ
   ചട്ടങ്ങളെ

ഏർപ്പെടുത്തി

   പക്ഷപാതം കൂടാതെ
 ജനങ്ങളെ

രക്ഷിച്ചുവരികയും അതുകൊണ്ട് ആംഗ്ളീയ ഗവണ്മെണ്ടു രാജ്യഭരണത്തിലുൾപ്പെട്ട

  എല്ലാ
 ജനങ്ങൾക്കും
 ന്യായം

സമമായിട്ടു ലഭിക്കയും ഈ വിധം നാഗരീകം വർദ്ധിച്ചു വരുന്തോറും

 ക്രിസ്ത്യന്മാരുടെ
   ദുർമ്മാർഗ്ഗങ്ങളെല്ലാം

സൂര്യോദയത്തിങ്കൽ ഹിമകണങ്ങളെന്നപോലെ ഓടിപോകയും മുമ്പിലത്തെ അന്യായങ്ങളും ഹിംസകളും ഇപ്പോൾ ചെയ്വാൻ വഹിയാത്തതുകൊണ്ട് പാതിരിമാർ ദ്രവ്യം, പ്രത്യക്ഷഭോഗ വസ്തുക്കൾ ഇവകളെ ഉപയോഗിച്ചു ക്രിസ്ത്യന്മാരാക്കുകയും ക്രിസ്തുവിനെയും തൻമതത്തെയും തടുക്കാൻ കഴിയാത്ത ഏതോ വലിയ ആപത്തിൽ അകപ്പെട്ടു വലയുന്നപോലെയും അവർ ഇതിനെ കണ്ടു വ്യസിനിചു ഉപദേശിക്കുന്നതായിട്ടും

വിശ്വസിപ്പിച്ചു ക്രിസ്ത്യന്മാരായാൽ ടി. ആപത്തുകളിൽനിന്നു രക്ഷപ്പെടുമെന്നപോലെയും ക്രിസ്ത്യന്മാരായവരെല്ലാപേരും രക്ഷപ്പെട്ടുപോയതായിട്ടും നടിച്ചുകൊണ്ട് പാതിരിമാർ തേൻ പോലെയും പാൽപോലെയും സംസാരിക്കുകയും ചെയ്യുന്നു എന്നലാതെ അവരുടെ അടുക്കൽ ന്യായം, ദയ മുതലായ


}

ഗുണങ്ങൾ അല്പമെങ്കിലുമുണ്ടെന്നു വിചാരിപ്പാൻ പാടില്ല. ഇനിയും പാതിരിമാർ യൂറോപ്യന്മാരുടെ നാഗരീകത്തിനും നീതിയിലും ക്രിസ്തുമതമാണ് കാരണമെന്നു മടികൂടാതെ പറയുന്നത് ഒരിക്കലും ശരിയല്ലെന്നുള്ളതിലേയ്ക്ക് മുൻകാണിച്ച അന്യായങ്ങളും ഹിംസകളും നാഗരീകത്തിനു നീതിക്കും കാരണമായ ബൈബിളിനു മുഴുവിരോധമാകുന്നു എന്നും അവകളിരുന്ന പുസ്തകശാലകളോടുകൂടി തീയിട്ടു ചുടുകയും അതുകളെ

പഠിച്ചറിഞ്ഞവരായ
   എല്ലാ    പാതിരിമാരേയും


167


ക്രിസ്തുമതനിരൂപണം

ജയിലിൽ ഇരുത്തിയും ഹിംസിച്ചുകൊണ്ടു ചെയ്തിട്ടുള്ളതും തന്നെ സാക്ഷൈകളാകുന്നില്ലയോ?


വിദ്യാശാലകൾക്കു പാതിരിമാർ പ്രധാനികളായിരുന്ന

കാലത്തു ടി. ശാസ്ത്രങ്ങളെ പാഠംവയ്ക്കാതെ ബൈബിളിനെ (ക്രിസ്തുമതവി‌ഷയമായ) പാഠങ്ങളെ മാത്രം വയ്ക്കയാൽ ടി. ശാസ്ത്രങ്ങൾ അക്കാലത്ത് പരിപാലിക്കപ്പെടാതെ പോകയും ട്വാർക്കിമാട് എന്ന ആൾ ഹിബ്രുവിൽ എഴുതിയിരുന്ന ശാസ്ത്ര പുസ്തകങ്ങളെ തീയിലിടുകയും ചാലമാൻക എന്ന ദേശത്ത് 6000 ശാസ്ത്രപുസ്തകങ്ങളെ ചുടുകയും സ്പാനിയാവിൽ ശാസ്ത്രങ്ങളെ വർദ്ധിപ്പിച്ചുകൊണ്ടുവരുന്നതി ലേയ്ക്ക് ഉത്സാഹി ചവരായ 119 ശാസ്ത്രിമാരെ ജയിലിൽ കൊണ്ടിട്ടു കൊല്ലുകയും

ഫ്രാൻസിൽ രസവാദശാസ്ത്രങ്ങളും മറ്റുള്ള ശാസ്ത്രങ്ങളും പഠിച്ചുകൂടാ എന്നും

ക്രിസ്തുമതവിരോധകമായ ഏതു പുസ്തകങ്ങളെയും

 ക്രിസ്തുമതപ്രധാനിയുടെ

ഉത്തരവു കൂടാതെ അച്ചിട്ടു കൂടാ എന്നും ഉത്തരവുണ്ടാക്കുകയും 1519-ാം വർ‌ഷത്തിൽ പാണിനി എന്ന തർക്കശാസ്ത്രിയെ ദലൂസ എന്ന ദിക്കിൽ നാക്കിനെ പറിച്ചുകൊല്ലുകയും ചെയ്തല്ലോ. ഇനിയും അനേകമുണ്ട്. സമയം പോരാത്തതിനാൽ നിർത്തുന്നു.


1. മേൽ വിവരിച്ച പ്രബലന്യായങ്ങളെക്കൊണ്ട് പിതാവ്,

പുത്രൻ, പവിത്രാത്മാവ് ഇവർ ദൈവലക്ഷണമുള്ളവരലെന്നും

}

ക്രിസ്തുവിന്റെ പാപബലിയും വിശ്വാസവും മുക്തിസാധന മാകയില്ലെന്നും മുക്തിലക്ഷണവും നിത്യനരകത്തെ അനുഭവി ക്കുമെന്നുള്ളതും

 അല്പംപോലും
 ചേരുന്നവയല്ലെന്നും

ബൈബിൾ

അപ്രമാണമാണെന്നും
 മറ്റും   നലതിൻവണ്ണം


} സാധിക്കപ്പെട്ടിരിക്കുന്നു.


168


ക്രിസ്തുമതനിരൂപണം


ഞ്ജ. ഇനി ചിലർ പല ദൂ‌ഷണങ്ങളെയും ആഭാസന്യായ

ങ്ങളെയും വിളിച്ചെഴുന്നെള്ളിച്ചുകൊണ്ട് ഇതിലേയ്ക്കും മറുപടി എഴുതി വിടുന്നു എന്നുവരികിൽ നാമെന്തുചെയ്യും. കമന്നു വീണു മുഖം ഭൂമിയിൽ തല്ലിയിട്ടും മീശയിൽ മണ്ണുപുരണ്ടി ല്ലെന്നും ഡീക്കുപറകയുന്നവരും മനസ്സിലൊന്നും വാക്കിലൊന്നു മായിട്ടു ശമ്പളത്തിനുവേണ്ടി കിടന്നു മാറടിക്കുന്നവരുമായ ഈ കൂട്ടക്കാരോട് എന്തൊക്കെ എത്രയൊക്കെ പറഞ്ഞാൾ തന്നെ യെന്താ? ഈ അസംബന്ധങ്ങളെയൊക്കെ തള്ളിയേച്ച് ന്യായ മാർഗ്ഗമായിട്ടു ഖണ്ഡിച്ചു

വ്യവഹരിച്ചു സ്ഥാപിക്കുന്നു

എന്നുവരികിൽ ആ അഭിപ്രായത്തിൽ നാമും ചേർന്നു കൊള്ളുന്നതിലേയ്ക്കു തയാർ.


ന്ധ. ക്രിസ്തുമതം ഇന്ന സ്ഥിതിയിലുള്ളതാണെന്ന്

ഇതിനെ വായിക്കുന്നവർക്ക് അറിവു കിട്ടും. അതുകൊണ്ട് മലയാളികളായ ഹിന്ദുക്കൾക്ക് ഇത് ഏറ്റവും ഉപകാരമായി ഭവിക്കുമാറാകണ മെന്ന എന്റെ അത്യാഗ്രഹം സഫലമായി ഭവിക്കുന്നതിലേയ്ക്ക് സാക്ഷാൽ പരമശിവന്റെയും പുരാതന മഹാത്മാക്കളുടെയും സ ́നങ്ങളുടെയും ഈ വി‌ഷയത്തിൽ ഇപ്പോൾ ഉത്സാഹിചു കൊണ്ടിരിക്കുന്നവരായ ഗുരുക്കന്മാരു


ടെയും പൂർണ്ണാനുഗ്രഹ ത്തെത്തന്നെ ആശ്രയിച്ചുകൊള്ളുന്നു.


4. അല്ലയോ ഹിന്ദുക്കളേ, നിങ്ങൾ ദയവുചെയ്ത് ഈ

പുസ്തകത്ത ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനം വരെയും വായിച്ചു മനസ്സിലാക്കുകയും ഇതിൽ കാണിച്ചിട്ടുള്ള ന്യായങ്ങളാൽ ക്രിസ്തുമതം ശദേിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിൻവണ്ണം ചിന്തിച്ചു നോക്കുകയും ചെയ്വിൻ.


169


ക്രിസ്തുമതനിരൂപണം


അവർ

നിങ്ങളെ

അവരുടെ ക്രിസ്തുമതത്തിൽ ചേർക്കുന്ന തിലേയ്ക്ക് ഉത്സാഹിചു വന്നു വാദിക്കുമ്പോൾ ആ


വാദങ്ങളെ ഒക്കെയും

നല്ല

പ്രബലന്യായങ്ങളെക്കൊണ്ട് ഖണ്ഡിചുവിട്ടും കളഞ്ഞ് പരിപൂർണ്ണദൈവമായിരിക്കുന്ന പരമ


{

ശിവനെ ഭജിച്ചു സൽഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിൻ.


ഇനിയും അടുത്തപോലെ കാണാം.


170